SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-04-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Bodheswaran.jpg
ബോ­ധേ­ശ്വ­രൻ

വർഷം 1942; അ­ല്ലെ­ങ്കിൽ 1943. ആ­ഴ്ച­യും തീ­യ­തി­യും മ­റ്റും ഓർ­മ്മ­യി­ല്ലെ­നി­ക്കു്. തി­രു­വ­ന­ന്ത­പു­ര­ത്തെ സയൻസ് കോ­ളേ­ജി­ന്റെ മുൻ­പി­ലു­ള്ള രാ­ജ­വീ­ഥി­യിൽ ഞാൻ നി­ല്ക്കു­ക­യാ­യി­രു­ന്നു. സാ­യാ­ഹ്നം. എന്റെ അ­ടു­ത്തു­കൂ­ടെ ഒ­രു­ജ്ജ്വ­ല പു­രു­ഷൻ ന­ട­ന്നു­പോ­കു­ക­യാ­ണു്. അ­ഭി­ജാ­ത­നും ആ­ത്മ­ധീ­ര­നു­മാ­ണു താ­നെ­ന്നു വി­ളി­ച്ചു­പ­റ­യു­ന്ന മു­ഖ­ഭാ­വം. ബു­ദ്ധി­ശ­ക്തി­യെ സ്പ­ഷ്ട­മാ­ക്കു­ന്ന ക­ണ്ണു­കൾ. “ആ­ജാ­നു­ബാ­ഹൂ ക­രി­മ­സ്ത­ക­മാ­റു് ”. ആ ന­ട­ത്ത­ത്തി­നും ത­ല­തി­രി­ച്ചു­ള്ള നോ­ട്ട­ത്തി­നു­മൊ­ക്കെ സ­വി­ശേ­ഷ­ത­ക­ളു­ണ്ടു്. എ­നി­ക്കു് ആളിനെ മ­ന­സ്സി­ലാ­യി. ബോ­ധേ­ശ്വ­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തു­ചെ­ന്നു് ‘ബോ­ധേ­ശ്വ­ര­നാ­ണോ?’ എന്നു ചോ­ദി­ക്കാ­നു­ള്ള ധൈ­ര്യം എ­നി­ക്കു­ണ്ടാ­യി­രു­ന്നി­ല്ല. അ­ത്ര­ക­ണ്ടാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സ്വ­ത്വ­ത്തി­ന്റെ ശക്തി. അ­തു­കൊ­ണ്ടു് ഓടി അ­ടു­ത്തു ചെ­ന്നു വി­ന­യ­ത്തോ­ടെ അ­റി­യി­ച്ചു. ‘വ­ള­രെ­ക്കാ­ല­മാ­യി, പ­രി­ച­യ­പ്പെ­ടാൻ ആ­ഗ്ര­ഹി­ക്കു­ക­യാ­ണു്’. അ­ദ്ദേ­ഹം നി­ന്നു. പ­ഞ്ചാ­നൻ ഏ­ണ­ശാ­ബ­മാ­യി. തെ­ല്ലു­നേ­രം സം­സാ­രി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു: ‘വരൂ. ഈ പുൽ­ത്ത­കി­ടി­യിൽ ഇ­രി­ക്കാം’. ഞങ്ങൾ കോ­ളി­ജി­ന്റെ മുൻ­വ­ശ­ത്തു് ഇ­രു­ന്നു സം­ഭാ­ഷ­ണം തു­ടർ­ന്നു. ‘എന്റെ ഏതു ക­വി­ത­യാ­ണു നി­ങ്ങൾ­ക്കി­ഷ്ട­പ്പെ­ട്ട­തു്’. ഞാൻ ‘അ­തു­താ­ന­മ­ലം വരദം സുഖദം’ എന്നു തു­ട­ങ്ങു­ന്ന വരികൾ എ­ന്റേ­താ­യ മ­ട്ടിൽ ചൊ­ല്ലി­ക്കേൾ­പ്പി­ച്ചു. ‘ഈ ക­വി­ത­യെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം?’ എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. ‘ഇതു നി­ഷ്ക­ള­ങ്ക­മാ­യ സ്നേ­ഹ­ത്തെ സ്തു­തി­ക്കു­ന്ന ക­വി­ത­യാ­ണു്’. ബോ­ധേ­ശ്വ­ര­നു് ഇ­ഷ്ട­മാ­യി. ‘ശരി. അ­തു­ത­ന്നെ­യാ­ണു് ശരി. ഇവിടെ ചിലർ പ­റ­ഞ്ഞു പ­ര­ത്തു­ന്നു­ണ്ടു് ഞാ­നി­തു് കാർ­ത്ത്യാ­യ­നി­അ­മ്മ­യെ­ക്കു­റി­ച്ചു് എ­ഴു­തി­യ­താ­ണെ­ന്നു്. നി­ങ്ങൾ സത്യം ക­ണ്ടെ­ത്തി­യ­തിൽ എ­നി­ക്കു സ­ന്തോ­ഷ­മു­ണ്ടു്. നാളെ വീ­ട്ടിൽ വരു എന്റെ പു­സ്ത­ക­ങ്ങൾ തരാം. അർ­ഹ­ത­യി­ല്ലാ­ത്ത ചിലർ അവ കൊ­ണ്ടു­പോ­യി­ട്ടു­ണ്ടു് മുൻ­പു്. നി­ങ്ങൾ അ­ങ്ങ­നെ­യ­ല്ല’. ഞാൻ അ­ടു­ത്ത ദിവസം അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു പു­സ്ത­ക­ങ്ങൾ സ്വീ­ക­രി­ച്ചു. ര­ണ്ടാ­ഴ്ച ക­ഴി­ഞ്ഞു കെ. വി. സു­രേ­ന്ദ്ര­നാ­ഥി നോ­ടൊ­രു­മി­ച്ചു് വീ­ണ്ടും പോയി. (കെ. വി. സു­രേ­ന്ദ്ര­നാ­ഥ് നെ­ടു­മ­ങ്ങാ­ട്ടെ ജ­ന­പ്ര­തി­നി­ധി­യാ­യി തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു­വെ­ന്നു മായ എന്ന പെൺ­കു­ട്ടി ടെ­ലി­വി­ഷ­നി­ലൂ­ടെ അ­റി­യി­ച്ചി­ട്ടു് ഏ­താ­നും നി­മി­ഷ­ങ്ങ­ളേ ആ­യു­ള്ളു) ബോ­ധേ­ശ്വ­ര­നും സു­രേ­ന്ദ്ര­നാ­ഥും ഞാനും വ­ള­രെ­നേ­രം സം­സാ­രി­ച്ചു; ഏ­റി­യ­കൂ­റും സാം­സ്കാ­രി­ക വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു്.

images/KVSurendranath.jpg
കെ. വി. സു­രേ­ന്ദ്ര­നാ­ഥ്

അർ­ഹ­ത­യി­ല്ലാ­ത്ത­വർ പു­സ്ത­ക­ങ്ങൾ കൊ­ണ്ടു­പോ­യി­യെ­ന്നു ബോ­ധേ­ശ്വ­രൻ പ­റ­ഞ്ഞ­ല്ലോ. അർ­ഹ­ത­യി­ല്ലാ­ത്ത­വ­രാ­യി­രി­ക്കാം അവർ. എ­ങ്കി­ലും കവി ചെ­യ്ത­തു ഉ­ചി­ത­ജ്ഞ­ത­യു­ള്ള കൃ­ത്യ­മാ­യി­രു­ന്നു­വെ­ന്നാ­ണു് എന്റെ പക്ഷം. കവി തന്റെ രചനകൾ മ­റ്റു­ള്ള­വർ­ക്കു ന­ല്കു­മ്പോൾ താൻ ആ­വി­ഷ്ക­രി­ച്ച സ­ത്യ­സൗ­ന്ദ­ര്യ­ങ്ങ­ളു­ടെ ലോ­ക­ത്തു പ­ങ്കു­കൊ­ള്ളു­വാൻ അ­വർ­ക്കു സൗ­ക­ര്യം നിർ­മ്മി­ച്ചു­കൊ­ടു­ക്കു­ക­യാ­ണു്. പു­സ്ത­കം കൊ­ണ്ടു­പോ­യ­വർ ആ­ദ്യ­മൊ­ക്കെ അ­ല­ക്ഷ്യ­മാ­യി അതു് എ­വി­ടെ­യെ­ങ്കി­ലും എ­റി­ഞ്ഞു­വെ­ന്നു വി­ചാ­രി­ക്കു. ഏ­തെ­ങ്കി­ലു­മൊ­രു നി­മി­ഷ­ത്തിൽ അവർ അതു തു­റ­ന്നു ക­ണ്ണോ­ടി­ക്കാ­തി­രി­ക്കി­ല്ല. അ­പ്പോൾ അ­നാ­വ­ര­ണം ചെ­യ്യ­പ്പെ­ടു­ന്ന ലോകം അ­വർ­ക്കു തീർ­ച്ച­യാ­യും ഉ­ന്ന­മ­നം ന­ല്കും. അ­പ്പോ­ഴാ­ണു് ക­വി­യു­ടെ ദാനം സാർ­ത്ഥ­ക­മാ­യി ഭ­വി­ക്കു­ന്ന­തു്. പു­സ്ത­കം സ­മ്മാ­നി­ക്കു­മ്പോൾ മാ­ത്ര­മ­ല്ല, കാ­വ്യ­മെ­ഴു­തു­മ്പോ­ഴും ക­ഥ­യെ­ഴു­തു­മ്പോ­ഴും നി­രൂ­പ­ണം എ­ഴു­തു­മ്പോ­ഴും നമ്മൾ ലോ­ക­ത്തി­നു സേ­വ­ന­മ­നു­ഷ്ഠി­ക്കു­ക­യാ­ണു്. അ­തി­നാ­ലാ­ണു് സാം­സ്കാ­രി­ക കാ­ര്യ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു ലോകം മാ­ന്യ­ത ക­ല്പി­ക്കു­ന്ന­തു്. ദൗർ­ഭാ­ഗ്യ­വ­ശാൽ സ­മ­കാ­ലി­ക­ലോ­കം മൂ­ല്യ­നി­രാ­സ­ത്തിൽ മാ­ത്രം ത­ല്പ­ര­മാ­യി­രി­ക്കു­ന്നു. ഓടി കാ­ലു­ക­ളു­ടെ ശ­ക്തി­കാ­ണി­ക്കു­ന്ന­വർ­ക്കു പ­തി­നെ­ട്ടു ലക്ഷം രൂ­പ­യും കാ­റു­ക­ളും ന­ല്കു­ന്ന­വർ ഉന്നത ക­ലാ­കാ­ര­നാ­യ ഗോപി രോ­ഗ­ത്തി­ന്റെ യാ­ത­ന­യിൽ­പ്പെ­ട്ടു പു­ള­യു­മ്പോൾ ക­ണ്ണ­ട­ച്ചു­ക­ള­യു­ന്നു. ഗോപീ, സു­ഹൃ­ത്തേ, നൃ­ശം­സ­ത­യാർ­ന്ന­താ­ണു് ഈ ലോകം എ­ന്നു­മാ­ത്രം ധ­രി­ക്കു.

പ്ര­ഭാ­ഷ­കർ

ഒരു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കൻ ഒരു മ­ഹാ­ക­വി­യെ സ­മ്മേ­ള­ന­ത്തി­നു ക്ഷ­ണി­ച്ചു. “എന്റെ റേ­റ്റ് അ­ഞ്ഞൂ­റു രൂ­പ­യാ­ണു്” എന്നു മ­ഹാ­ക­വി അ­റി­യി­ച്ചു. നാ­ല്പ­ത്ത­ഞ്ചു­കൊ­ല്ലം മുൻ­പു­ള്ള സം­ഭ­വ­മാ­ണി­തു്. അ­ന്ന­ത്തെ അ­ഞ്ഞൂ­റു രൂ­പ­യ്ക്കു് ഇ­ന്ന­ത്തെ അ­മ്പ­തി­നാ­യി­രം രൂ­പ­യു­ടെ വി­ല­യു­ണ്ടു്. ആ­വ­ശ്യ­പ്പെ­ട്ട തുക കൊ­ടു­ക്കാ­മെ­ന്നു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കൻ സ­മ്മ­തി­ച്ച­തു­കൊ­ണ്ടു മ­ഹാ­ക­വി സ­മ്മേ­ള­ന­ത്തി­നു പോയി. പ്ര­സം­ഗ­മൊ­ക്കെ­ക്ക­ഴി­ഞ്ഞു്. അ­ദ്ദേ­ഹം കാറിൽ ക­യ­റി­യ­പ്പോൾ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കൻ വി­ന­യ­ത്തോ­ടെ ഒരു കവർ അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ കൊ­ടു­ത്തു. മ­ഹാ­ക­വി വ­ട­ക്കു­ചെ­ന്നു കവർ തു­റ­ന്നു­നോ­ക്കി. അ­മ്പ­തു രൂ­പ­യു­ണ്ടാ­യി­രു­ന്നു. പി­ന്നീ­ടു് അ­ദ്ദേ­ഹം പ­റ­യാ­റു­ണ്ടാ­യി­രു­ന്നു ‘തി­രു­വി­താം­കൂർ­കാ­രെ­ല്ലാം ക­ള്ള­ന്മാ­രാ­ണു്’.

ഞാനും കെ. എസ്. ച­ന്ദ്ര­നും മ­ഹാ­യ­ശ­സ്ക­നാ­യ ഒരു സാ­ഹി­ത്യ­കാ­ര­നും കൂടി പാ­ലാ­യിൽ ഒരു മീ­റ്റി­ങ്ങി­നു പോയി. സാ­ഹി­ത്യ­കാ­ര­ന്റെ കാ­റി­ലാ­യി­രു­ന്നു യാത്ര. കി­ലോ­മീ­റ്റ­റി­നു ഒരു രൂ­പ­യെ­ന്ന ക­ണ­ക്കി­നു കൂലി കൊ­ടു­ത്തു­കൊ­ള്ളാ­മെ­ന്നു സം­ഘാ­ട­കർ സ­മ്മ­തി­ച്ചി­രു­ന്നു നേ­ര­ത്തെ. സ­മ്മേ­ള­ന­ത്തി­നു ശേഷം കെ­ങ്കേ­മ­മാ­യ കാ­പ്പി­കു­ടി ഉ­ണ്ടാ­യി­രു­ന്നു. മീ­റ്റി­ങ്ങി­നു വി­ളി­ച്ചു­കൊ­ണ്ടു പോ­കു­ന്ന­വ­രിൽ പലരും അ­തു­ക­ഴി­ഞ്ഞാൽ ദാ­ഹി­ച്ച വെ­ള്ളം പോലും തരാതെ കാറിൽ ക­യ­റ്റി അ­യ­ച്ചു­ക­ള­യു­ന്ന­വ­രാ­ണു്. വ­ല്ല­തും തരാൻ ചിലർ കൂ­ട്ടാ­ക്കി­യെ­ന്നു വരും. അതു് രണ്ടു കൺ­ട്രി ബി­സ്ക­റ്റും നൂലു ക­യ­റ്റി­യ ഉ­ഴു­ന്നു­വ­ട­യും ത­ട്ടു­ക­ട­യിൽ­നി­ന്നു വാ­ങ്ങി­ച്ച ചാ­യ­യെ­ന്ന ഒ­ട്ടു­ന്ന ദ്രാ­വ­ക­വു­മാ­യി­രി­ക്കും. പാ­ലാ­യി­ലെ സം­ഘാ­ട­കർ അ­ങ്ങ­നെ­യൊ­ന്നു­മാ­യി­രു­ന്നി­ല്ല. സൽ­കാ­ര­പ്രി­യ­ന്മാർ. മദ്യം വേ­ണ്ട­വർ­ക്കു ഷീ­വാ­സ് റീഗൽ തു­ട­ങ്ങി­യ ഉഗ്രൻ സാ­ധ­ന­ങ്ങൾ. അ­തെ­ല്ലാം ക­ഴി­ച്ച സാ­ഹി­ത്യ­നാ­യ­കൻ താൻ നേ­ര­ത്തെ സ­മ്മ­തി­ച്ച റേ­റ്റ­നു­സ­രി­ച്ചു­ള്ള പണം വാ­ങ്ങി. എ­ന്നി­ട്ടു് ഇ­രു­ന്നൂ­റു രൂപ കൂടി വേ­ണ­മെ­ന്നു ശാ­ഠ്യം പി­ടി­ച്ചു. ശബ്ദം ഉയരാൻ തു­ട­ങ്ങി­യ­പ്പോൾ കെ. എസ്. ച­ന്ദ്രൻ ചെ­റു­പ്പ­ക്കാ­ര­നാ­യ സം­ഘാ­ട­ക­നെ വി­ളി­ച്ചു പ­റ­ഞ്ഞു: “കൊ­ടു­ത്തേ­ക്കു് അതും കൂടെ”. അവർ ആ രൂ­പ­യും കൊ­ടു­ത്തു. എ­ന്നി­ട്ടു് എന്നെ വി­ളി­ച്ചു പ­റ­ഞ്ഞു: “സാറ് കൂടി വ­ന്ന­തു് ഇ­വ­ന്റെ ഭാ­ഗ്യം. ഇ­ല്ലെ­ങ്കിൽ ഞങ്ങൾ ജീ­പ്പിൽ­വ­ന്നു കാ­റി­നെ ഓ­വർ­ടേ­ക്ക് ചെ­യ്തു് ത­ട­ഞ്ഞു­നി­റു­ത്തി ഇവനെ അ­ടി­ക്കു­മാ­യി­രു­ന്നു”. ആ യു­വാ­ക്ക­ന്മാ­രെ ഞാൻ സ­മാ­ധാ­നി­പ്പി­ച്ചു. തി­രി­ക്കാ­റാ­യ­പ്പോൾ സാ­ഹി­ത്യ­നാ­യ­കൻ അ­ദ്ദേ­ഹ­ത്തി­ന്റെ ഡ്രൈ­വ­റോ­ടു് ആ­ജ്ഞാ­പി­ച്ചു: “എടേ മു­രു­കാ ആ മേ­ശ­പ്പു­റ­ത്തി­രി­ക്കു­ന്ന­തിൽ­നി­ന്നു് നാലു കു­പ്പി­യെ­ടു­ത്തു കാ­റി­ന്റെ പി­റ­കിൽ വ­ച്ചേ­രേ”. ഞങ്ങൾ യാ­ത്ര­യാ­രം­ഭി­ച്ചു. ഏ­താ­ണ്ടൊ­രു വ­ന­പ്ര­ദേ­ശ­ത്തു് എ­ത്തി­യ­പ്പോൾ സാ­ഹി­ത്യ­നാ­യ­കൻ കാറ് നി­റു­ത്താൻ പ­റ­ഞ്ഞു. അ­തിൽ­നി­ന്നി­റ­ങ്ങി പി­റ­കു­വ­ശം തു­റ­ന്നു കു­പ്പി­യെ­ടു­ക്കാൻ ഭാ­വി­ച്ചു. അവിടെ ഒ­ന്നും ക­ണ്ടി­ല്ല. ദേ­ഷ്യ­ത്തോ­ടെ അ­ദ്ദേ­ഹം അലറി “എടാ മു­രു­കാ കു­പ്പി­ക­ളെ­ടു­ത്തു വ­ച്ചി­ല്ലേ?” മു­രു­ക­ന്റെ മ­റു­പ­ടി: “സാർ ഞാ­നെ­ടു­ത്തു. പക്ഷേ, അവർ തെറി പ­റ­ഞ്ഞി­ട്ടു് അവ എന്റെ കൈ­യിൽ­നി­ന്നു പി­ടി­ച്ചു വാ­ങ്ങി­ക്കൊ­ണ്ടു പോയി”. കാറ് നീ­ങ്ങി. ആദ്യം കണ്ട ക­ള്ളു­ഷാ­പ്പി­ന്റെ മുൻ­പിൽ അതു നി­റു­ത്താൻ ആ­ജ്ഞാ­പി­ച്ച സാ­ഹി­ത്യ­നാ­യ­കൻ ഷാ­പ്പി­ന­ക­ത്തേ­ക്കു നോ­ക്കി വി­ളി­ച്ചു പ­റ­ഞ്ഞു: “ഒരു നല്ല കു­പ്പി കള്ളു വേണം. അ­ച്ചു­ത­മേ­നോ­നു കൊ­ടു­ക്കാ­നാ­ണു്”. “ഇവിടെ ക­ള്ളു­മി­ല്ല, കി­ള്ളു­മി­ല്ല” എന്നു മ­റു­പ­ടി. സ­ന്മാർ­ഗ്ഗ­നി­ര­ത­നും നീ­തി­ത­ല്പ­ര­നു­മാ­യ അ­ച്ചു­ത­മേ­നോ­നെ ഇ­ങ്ങ­നെ­യാ­ണു് സം­സ്കാ­ര­സ­മ്പ­ന്ന­നെ­ന്നു ഭാ­വി­ക്കു­ന്ന സാ­ഹി­ത്യ­കാ­രൻ അ­പ­മാ­നി­ക്കാൻ ശ്ര­മി­ച്ച­തു്. ശ്ര­മ­മേ­യു­ള്ളു. കള്ളു വി­ല്പ­ന­ക്കാ­ര­നു പോലും അ­റി­യാ­മാ­യി­രു­ന്നു ആ മാ­ന്യ­ന്റെ പേരു് ആ മ­ദ്യ­പൻ വെ­റു­തേ വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു­വെ­ന്നു്.

ഈ സാ­ഹി­ത്യ­കാ­ര­നു­മാ­യി­ട്ടു് ഞാൻ ക­ട­യ്ക്കാ­വൂ­രിൽ ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യി­രു­ന്നു. ഒരു മ­ണി­ക്കൂർ നേ­ര­ത്തെ പ്ര­സം­ഗ­ത്തി­നു നൂറു രൂപ എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ക­രാ­റു്. അര മ­ണി­ക്കൂർ നേരം പ്ര­സം­ഗി­ച്ചി­ട്ടു് സാ­ഹി­ത്യ­കാ­രൻ ഇ­രു­ന്നു. സം­ഘാ­ട­കർ ഒ­ന്നും മി­ണ്ടി­യ­തു­മി­ല്ല. തി­രി­ച്ചു പോരാൻ നേ­ര­ത്തു് നൂറു രൂപ അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ കൊ­ടു­ത്തി­ട്ടു് അ­വ­രി­ലൊ­രാൾ പ­റ­ഞ്ഞു: സാറ് അ­ര­മ­ണി­ക്കൂ­റേ പ്ര­സം­ഗി­ച്ചു­ള്ളു. എ­ങ്കി­ലും ഞങ്ങൾ തുക കു­റ­ച്ചി­ട്ടി­ല്ല. സം­സ്കാ­രം വി­ള­മ്പു­ന്ന സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കാൾ മീ­റ്റി­ങ് ന­ട­ത്തു­ന്ന സാ­ധാ­ര­ണ­ക്കാർ എ­ത്ര­യോ ഉ­ന്ന­ത­ന്മാർ.

പ്ര­സം­ഗി­ക്കു­ന്ന­തി­നു­വേ­ണ്ടി പണം വാ­ങ്ങു­ന്ന­തു­വ­രെ പ­രി­ഹ­സി­ക്കു­ന്നു കെ. എൽ. മോ­ഹ­ന­വർ­മ്മ (പ്ര­സം­ഗം എന്ന ഹാ­സ്യ­ലേ­ഖ­നം, മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ). അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥാ­പാ­ത്രം കേ­ര­ള­ത്തി­ന്റെ പ­ട­ത്തിൽ ചെറിയ വൃ­ത്ത­ങ്ങൾ വ­ര­ച്ചു­വ­ച്ചി­ട്ടു­ണ്ടു്. അ­വ­യ്ക്കു പല നി­റ­ങ്ങൾ. ആ വർ­ണ്ണ­ങ്ങ­ളിൽ­നി­ന്നു് ഏതു വർഷം ആ സ്ഥ­ല­ത്തു പ്ര­സം­ഗി­ച്ചു­വെ­ന്ന­റി­യാം. അവയിൽ എ­ഴു­തി­യി­ട്ടു­ള്ള ന­മ്പ­രു­ക­ളിൽ­നി­ന്നു് ഏതേതു നേ­ര­മ്പോ­ക്കു­ക­ളും ശ്ലോ­ക­ങ്ങ­ളു­മാ­ണു് പ­റ­ഞ്ഞ­തെ­ന്നു് അ­റി­യാം. അ­തു­കൊ­ണ്ടു് അവിടെ വീ­ണ്ടും പോയാൽ മുൻ­പു് ചൊ­ല്ലി­യ ശ്ലോ­ക­ങ്ങൾ ആ­വർ­ത്തി­ക്കേ­ണ്ടി­വ­രി­ല്ല. നേ­ര­മ്പോ­ക്കു­ക­ളും വീ­ണ്ടും പ­റ­യാ­തെ ക­ഴി­ക്കാം. പ്ര­സം­ഗ­ത്തി­നു­വേ­ണ്ടി പണം വാ­ങ്ങു­ന്ന­വ­രെ­യും പ്ര­ഭാ­ഷ­ണം ആ­വർ­ത്തി­ക്കു­ന്ന­വ­രെ­യും ക­ളി­യാ­ക്കു­ക­യാ­ണു് മോ­ഹ­ന­വർ­മ്മ. ന്യൂ­നോ­ക്തി­യി­ല­ല്ല അ­ത്യു­ക്തി­യി­ലാ­ണു് അ­ദ്ദേ­ഹം ര­സി­ക്കു­ന്ന­തു്.

വൈ­രു­ദ്ധ്യ­ങ്ങ­ളി­ലാ­ണു് പ­ല­പ്പോ­ഴും ഹാ­സ്യ­മി­രി­ക്കു­ന്ന­തു്. താ­ഴെ­ച്ചേർ­ക്കു­ന്ന വൈ­രു­ദ്ധ്യ­ങ്ങ­ളിൽ ഹാ­സ്യ­മി­ല്ലെ­ങ്കിൽ അവ എ­ഴു­തി­യ എന്റെ മ­ന­സ്സു് ശു­ഷ്ക­മാ­ണെ­ന്നു ക­രു­തി­യാൽ മതി.

  1. മലയാള നോ­വ­ലു­കൾ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു­ക­ഴി­യു­മ്പോൾ സാ­യ്പ­ന്മാർ ല­ജ്ജി­ച്ചു ത­ല­താ­ഴ്ത്തു­ന്നു; തങ്ങൾ ഇ­ത്ര­യും­കാ­ലം മലയാള സാ­ഹി­ത്യ­കാ­ര­ന്മാ­രെ അ­ബോ­ധാ­ത്മ­ക­മാ­യി മോ­ഷ്ടി­ക്കു­ക­യാ­യി­രു­ന്ന­ല്ലോ എന്നു വി­ചാ­രി­ച്ചു്.
  2. ഉ­യർ­ന്നി­ട്ടു് താ­ഴോ­ട്ടു­വ­രു­ന്ന ലാ­ത്തി­ക­ളെ നോ­ക്കി യു­വാ­ക്ക­ന്മാർ ഓ­ടി­ച്ചെ­ന്നു് അ­വ­യ്ക്കു­താ­ഴെ മു­തു­കു­വ­ച്ചു­കൊ­ടു­ക്കു­ന്നു.
  3. സു­ന്ദ­രി­യാ­യ ലേഡി ഡോ­ക്ടർ മ­നോ­ഹ­ര­ങ്ങ­ളാ­യ പ­ല്ലു­കൾ കാ­ണി­ച്ചു വാ­തു­റ­ക്കു­മ്പോൾ അ­ഴു­കി­യ പ­ല്ലു­ക­ള­ത്ര­യും കാ­ണി­ച്ചു് ക­റ­ങ്ങു­ന്ന ക­സേ­ര­യി­ലി­രി­ക്കു­ന്ന രോ­ഗി­യും വാ തു­റ­ക്കു­ന്നു.
  4. സു­ന്ദ­രി കൈ­കാ­ണി­ച്ചി­ട്ടും ഡ്രൈ­വർ ബസ്സ് നി­റു­ത്താ­തെ പോ­കു­ന്നു. അവൾ ചി­രി­ക്കു­ന്നു. ഡ്രൈ­വർ പ­ല്ലി­റു­മ്മി ‘സൗ­ന്ദ­ര്യ­മു­ണ്ടെ­ങ്കിൽ അ­വൾ­ക്കു കൊ­ള്ളാം’ എന്നു പ­തു­ക്കെ­പ്പ­റ­യു­ന്നു.
  5. കാ­ല­ത്തു ജോ­ലി­യിൽ­നി­ന്നു വി­ര­മി­ച്ച ഐ. എ. എസ്. ഉ­ദ്യോ­ഗ­സ്ഥൻ വൈ­കു­ന്നേ­രം പു­ളി­മൂ­ടു ഭാ­സ്ക­രൻ നാ­യ­രു­ടെ ബു­ക്ക് സ്റ്റാ­ളി­നു മുൻ­പിൽ നി­ല്ക്കു­ന്നു. ‘ഇനി എ­ന്താ­ണു്?’ എന്നു ഭാ­സ്ക­രൻ നായർ ചോ­ദി­ക്കു­മ്പോൾ ‘എ­നി­ക്കു വേറെ പ­ണി­യു­ണ്ടു് ഇ­തൊ­ഴി­ഞ്ഞ­തു ന­ന്നാ­യി’ എന്നു മ­റു­പ­ടി ന­ല്കു­ന്നു.
  6. അ­മ്മ­യും മോളും സ­മ്പ­ത്തു­ള്ള കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങൾ. കൊ­ട്ടാ­രം­പോ­ലു­ള്ള വീടു്. ഭം­ഗി­യാ­യി വ­സ്ത്ര­ധാ­ര­ണം ചെ­യ്തു ര­ണ്ടു­പേ­രും വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തെ പ­ടി­യിൽ. അമ്മ മ­ക­ളു­ടെ ത­ല­യിൽ­നി­ന്നു പേ­നെ­ടു­ത്തു് ത­ള്ള­വി­ര­ലി­ന്റെ ന­ഖ­ത്തിൽ­വ­ച്ചു് മ­റ്റൊ­രു ന­ഖ­മ­മർ­ത്തി പൊ­ട്ടി­ച്ച് ‘ശ്’ എന്ന ശബ്ദം കേൾ­പ്പി­ക്കു­ന്നു.
  7. നവീന രീ­തി­യിൽ നിർ­മ്മി­ച്ച ഭവനം. ടെ­റ­സിൽ വ­ലി­ച്ചു­കെ­ട്ടി­യ കമ്പി അശയിൽ വീ­ട്ടു­ട­മ­സ്ഥ­ന്റെ കോണകം ന­ന­ച്ചു തൂ­ക്കി­യി­രി­ക്കു­ന്നു.
കൃ­ത­ജ്ഞ­ത
images/LaRochefoucauld.jpg
ലേ റൊ­ഷ്ഫു­കോ

ഫ്ര­ഞ്ച് സ­ന്മാർ­ഗ്ഗ­വാ­ദി­യും സൂ­ത്ര­സ­ദൃ­ശ­മാ­യ വാ­ക്യ­ര­ച­ന­യിൽ നി­സ്തു­ല­നും ആയ ലേ റൊ­ഷ്ഫു­കോ (La Rochefoucauld, 1613–80) സ­മൂ­ഹ­ത്തിൽ ജീ­വി­ക്കു­ന്ന മ­നു­ഷ്യ­നെ മാ­ത്ര­മേ ക­ണ്ട­തു­ള്ളു­വെ­ന്നു അൽഡസ് ഹ­ക്സി­ലി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒന്നു ര­ണ്ടു് ഉ­ദാ­ഹ­ര­ണ­ങ്ങൾ:അ­പ്ലോ­ഡ്

“ബു­ദ്ധി­യെ­ക്കാൾ ഗർ­വ്വ­മാ­ണു് കൂ­ടു­തൽ സം­ഭാ­ഷ­ണ­ങ്ങൾ­ക്കു കാ­ര­ണ­മാ­വു­ന്ന­തു്”. “(വ്യ­ക്തി­യു­ടെ) അഭാവം ചെറിയ വി­കാ­ര­ങ്ങ­ളെ കെ­ടു­ത്തി­ക്ക­ള­യു­ന്നു. വലിയ വി­കാ­ര­ങ്ങ­ളെ വർ­ദ്ധി­പ്പി­ക്കു­ന്നു. കാ­റ്റു് മെ­ഴു­കു­തി­രി കെ­ടു­ത്തു­ന്ന­തു­പോ­ലെ­യും വലിയ അ­ഗ്നി­യെ ആ­ളി­ക്ക­ത്തി­ക്കു­ന്ന­തു പോ­ലെ­യും”.
images/AlongtheRoad.jpg

ഏ­കാ­ന്ത­ത­യിൽ ക­ഴി­ഞ്ഞു കൂ­ടു­ന്ന ആ­ത്മാ­വി­നെ­ക്കു­റി­ച്ചു് റൊ­ഷ്ഫു­കോ ഒ­ന്നും പ­റ­ഞ്ഞി­ല്ലെ­ന്നാ­ണു് ഹ­ക്സി­ലി­യു­ടെ പരാതി. ആ വി­ധ­ത്തി­ലൊ­രാ­ത്മാ­വി­നെ കാ­ണ­ണ­മെ­ങ്കിൽ ദ­സ്തെ­യെ­വ­സ്കി യുടെ നോ­വ­ലു­കൾ വാ­യി­ക്ക­ണ­മെ­ന്നാ­ണു് ഹ­ക്സി­ലി­യു­ടെ നിർ­ദ്ദേ­ശം. (Along the Road, A Huxley, Books for the journey എന്ന അ­ദ്ധ്യാ­യം.) ഇ­ക്വേ­റ്റ് ചെ­യ്തു് എ­ഴു­തു­ക­യ­ല്ല. ഏ­കാ­ന്ത­ത­യിൽ ജീ­വി­ക്കു­ന്ന ആ­ളാ­ണു് ഞാൻ. ഒരു സ്നേ­ഹി­ത­ന്റെ­യോ ഒരു ബ­ന്ധു­വി­ന്റെ­യോ വീ­ട്ടിൽ ഞാൻ പോ­കു­ന്നി­ല്ല. എ­നി­ക്കു് ബാ­ങ്ക് ബാ­ലൻ­സി­ല്ല. ‘ക­ലാ­കൗ­മു­ദി’യുടെ പ്ര­വർ­ത്ത­കർ­ത­രു­ന്ന ചെ­ക്ക് ഡി­സ്കൗ­ണ്ടു് ചെ­യ്യാൻ മാ­ത്രം പ­ത്തു­രൂ­പ ഞാൻ ഒരു ബാ­ങ്കിൽ ഇ­ട്ടി­ട്ടു­ണ്ടു്. എ­നി­ക്കു് സ്വ­ന്ത­മാ­യ വീ­ടി­ല്ല. നി­ല­ങ്ങ­ളും പു­ര­യി­ട­ങ്ങ­ളിൽ റബ്ബർ എ­സ്റ്റേ­റ്റു­ക­ളും ശ്വ­ശു­ര­ന്റെ മ­ര­ണ­ത്തി­നു­ശേ­ഷം എ­നി­ക്കു കി­ട്ടി­യെ­ങ്കി­ലും ഞാൻ അ­വ­ചെ­ന്നു നോ­ക്കാ­തെ മ­ക്കൾ­ക്കു വീ­തി­ച്ചു­കൊ­ടു­ത്തു. ഇ­ന്നു­വ­രെ അതിൽ ഒരു തു­ണ്ടു ഭൂ­മി­പോ­ലും ഞാൻ ക­ണ്ടി­ട്ടി­ല്ല. ഇനി കാ­ണു­മെ­ന്നു തോ­ന്നു­ന്നു­മി­ല്ല. എന്റെ സ­ഹ­ധർ­മ്മി­ണി­ക്കു് അ­വ­ളു­ടെ അച്ഛൻ ന­ല്കി­യ ഒരു തെ­ങ്ങിൻ പു­ര­യി­ടം ഒ­രു­ത്തൻ കൈ­യേ­റി, എന്റെ മ­രു­മ­ക്കൾ കൈ­യേ­റ്റ­ക്കാ­ര­ന്റെ പേരിൽ കേസ് കൊ­ടു­ക്കാ­നും ബ­ലാൽ­ക്കാ­ര­മാ­യി തേ­ങ്ങ­വെ­ട്ടാ­നും ത­യ്യാ­റാ­യി. “വേണ്ട, അയാൾ എ­ടു­ത്തു­കൊ­ള്ള­ട്ടെ” എ­ന്നു­പ­റ­ഞ്ഞ് ഞാൻ അവരെ അ­തിൽ­നി­ന്നു് പി­ന്തി­രി­പ്പി­ച്ചു. ക്രി­സ്തു­വാ­യി ച­മ­യു­ക­യാ­ണു് ഞാ­നെ­ന്നു് പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ തെ­റ്റി­ദ്ധ­രി­ക്ക­രു­തു്. ഭൗതിക കാ­ര്യ­ങ്ങ­ളിൽ എ­നി­ക്കു് ഒരു ത­ല്പ­ര­ത്വ­വു­മി­ല്ല എന്നു കാ­ണി­ക്കാ­നാ­ണു് ഇ­ത്ര­യും എ­ഴു­തി­യ­തു്.

images/KoladyGovindanKuttyMenon.jpg
കൊ­ളാ­ടി ഗോ­വി­ന്ദൻ കു­ട്ടി

ആ­ത്മാ­വി­ന്റെ ഏ­കാ­ന്ത­ത­യാ­ണു് എ­നി­ക്കു്. ഈ ഏ­കാ­ന്ത­ത­യിൽ നി­ന്നു ര­ക്ഷ­പ്രാ­പി­ക്കാൻ വേ­ണ്ടി­യാ­ണു് ഞാൻ പ­തി­നെ­ട്ടു­കൊ­ല്ല­മാ­യി ഈ കോ­ള­മെ­ഴു­തു­ന്ന­തു്. ശ­ത്രു­ക്ക­ളു­ടെ രചനകൾ പോലും ന­ല്ല­വ­യാ­ണെ­ങ്കിൽ ന­ല്ല­തു് എന്നേ ഇ­ന്നു­വ­രെ എ­ഴു­തി­യി­ട്ടു­ള്ളു. മി­ത്ര­ങ്ങ­ളു­ടെ രചനകൾ വി­രൂ­പ­ങ്ങ­ളാ­ണെ­ങ്കിൽ വി­രൂ­പ­മെ­ന്നേ ഞാൻ പ­റ­ഞ്ഞി­ട്ടു­ള്ളു! മു­ക­ളി­ലെ­ഴു­തി­യ സത്യം ജ­ന­യു­ഗം വാ­രി­ക­യു­ടെ കോ­ള­മ്നി­സ്റ്റാ­യ കൊ­ളാ­ടി ഗോ­വി­ന്ദൻ കു­ട്ടി അ­റി­ഞ്ഞി­രി­ക്കു­ന്നു. അ­ദ്ദേ­ഹം പറഞ്ഞ നല്ല വാ­ക്കു­കൾ­ക്കു ഞാ­ന­ദ്ദേ­ഹ­ത്തോ­ടു ന­ന്ദി­യു­ള്ള­വ­നാ­ണു്.

സി­യാ­യു­ടെ ബോംബ് നി­സ്സാ­രം

“വ­ഴി­വ­ക്കി­ലൊ­രു പാ­ഴ്മ­ര­മാ­യ് ഞാൻ

വർ­ഷ­ങ്ങ­ളേ­റെ­യാ­യ് നി­ന്നി­ടു­ന്നു.

ഇലകൾ കൊ­ഴി­ഞ്ഞും തൊ­ലി­കൾ പി­ളർ­ന്നും

ചിതൽ കേ­റി­യു­ള്ളാ­കെ പോ­ടാ­യി

ഒ­രു­ശാ­പ­മാ­യ്”

അസീസ് പ­ട്ടാ­മ്പി ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘അ­ന്ത്യം കാ­ത്തു്’ എന്ന “കാവ്യ”ത്തി­ന്റെ തു­ട­ക്ക­മാ­ണി­തു്. ഇ­ങ്ങ­നെ കവിത ര­ചി­ച്ചാൽ ശാ­പ­മാ­കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ അസീസേ? എ­ങ്കി­ലും എ­നി­ക്കു് താ­ങ്ക­ളോ­ടു ബ­ഹു­മാ­ന­മു­ണ്ടു്. ആ­ത്മ­ക­ഥ സ­ത്യ­സ­ന്ധ­മാ­വു­മ്പോൾ അതു് വാ­യി­ക്കു­ന്ന അ­ന്യർ­ക്കു ര­ച­യി­താ­വി­നോ­ടു് ബ­ഹു­മാ­നം തോ­ന്നും. അസീസ് തു­ട­രു­ന്നു:

“അ­ന്നൊ­ക്കെ­യാ­ളു­കൾ ധാ­രാ­ള­മെ­പ്പോ­ഴും

എ­ന്നെ­ക്കു­റി­ച്ചു­ള്ള പാ­ട്ടു­പാ­ടി

ഇന്നോ ദുഃ­ഖ­പ്ര­തീ­ക­മാ­ക്കാൻ പോ­ലു­മീ

ക്യാ­മ­റാ­ക്കാ­ര­നും വ­ന്ന­തി­ല്ല”

ഇതിൽ ആ­ദ്യ­ത്തെ രണ്ടു വരികൾ പ­ച്ച­ക്ക­ള്ളം. സ­ത്യ­സ­ന്ധ­ത­യിൽ­നി­ന്നു് അ­സ­ത്യ­ത്തി­ലേ­ക്കു് ഇ­ങ്ങ­നെ ഹ­നൂ­മാൻ ചാ­ട്ടം ചാ­ട­രു­തു് അസീസ്. ര­ണ്ടാ­മ­ത്തെ ര­ണ്ടു­വ­രി­കൾ സ­ത്യം­ത­ന്നെ. ഫി­ലി­മി­നു് (ഫിൽമ് എന്നു ശ­രി­യാ­യ ഉ­ച്ചാ­ര­ണം) വലിയ വി­ല­യ­ല്ലേ? അ­തു­കൊ­ണ്ടു് ക്യാ­മ­റാ­ക്കാ­രൻ അ­സീ­സി­ന്റെ പ­ട­മെ­ടു­ക്കാൻ വ­ന്നി­രി­ക്കി­ല്ല.

“ഒരു കോ­ടാ­ലി­ക്കൈ­യൊ­ന്നു­ക­ണ്ടീ­ടു­വാൻ

ഒരു ശ­ക്ത­മാം കാ­റ്റിൻ­വി­ള­ക്കാ­യ്

കാ­ത്തി­രി­ക്കു­ന്നു ഞാ­നി­മ്മ­ട്ടി­ലൊ­ട്ടേ­റെ

കാ­ല­മാ­യ്, കാ­ലൻ­പോ­ലും വ­രി­ല്ലേ?”

എ­ന്നു് അസീസ് വീ­ണ്ടും പ­രി­ദേ­വ­നം ന­ട­ത്തു­ന്നു. അ­യ്യ­യ്യോ അ­ങ്ങ­നെ­യൊ­ന്നും പ­റ­യ­രു­തു്. അസീസ് വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രി­ക്ക­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം. ക­വി­ത­മാ­ത്രം എ­ഴു­താ­തി­രു­ന്നാൽ മതി. അസീസേ, പാ­കി­സ്ഥാ­നി­ലെ സിയാ ഉൾ ഹക്കി ന്റെ ന്യൂ­ക്ലി­യർ ബോംബ് താ­ങ്ക­ളു­ടെ കാ­വ്യ­വു­മാ­യി ത­ട്ടി­ച്ചു­നോ­ക്കി­യാൽ അ­ത്ര­ക­ണ്ടു വി­നാ­ശാ­ത്മ­ക­മ­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “സെ­ക്സിൽ അ­തി­രു­ക­ട­ന്ന കൗ­തു­ക­മു­ള്ള­വ­രെ എ­ങ്ങ­നെ തി­രി­ച്ച­റി­യാം?”

ഉ­ത്ത­രം: “വീ­ടു­വാ­ട­ക­യ്ക്കു് എ­ടു­ക്കാൻ വ­ന്നാൽ ബെ­ഡ്റൂം എ­ത്ര­യു­ണ്ടെ­ന്നു ആ­ദ്യം­ത­ന്നെ ചോ­ദി­ക്കും”.

ചോ­ദ്യം: “മോഡേൺ ക്രി­ട്ടി­ക്?”

ഉ­ത്ത­രം: “ഓൾ­വെ­യ്സ് ഇൻ­കോം­പി­റ്റ­ന്റ് ആൻഡ് ഓൾ­വെ­യ്സ് എ ഫാൾ­സി­ഫൈ­യർ”.

ചോ­ദ്യം:എം. കെ. മേ­നോ­നെ ക്കു­റി­ച്ചു് (വി­ലാ­സി­നി­യെ­ക്കു­റി­ച്ചു്) എ­ന്താ­ണ­ഭി­പ്രാ­യം?”

ഉ­ത്ത­രം: “മാ­ന്യൻ. ധാ­രാ­ളം വാ­യി­ച്ചി­ട്ടു­ള്ള ആൾ. വാ­യി­ച്ച­തു് മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള ആൾ. നോ­വ­ലു­കൾ പാ­രാ­യ­ണ­യോ­ഗ്യ­ങ്ങൾ. വി­ശേ­ഷി­ച്ചും ‘നി­റ­മു­ള്ള നി­ഴ­ലു­ക’ളുടെ ആ­ഖ്യാ­നം ഒ­ന്നാ­ന്ത­രം. അ­ദ്ദേ­ഹ­ത്തി­ന്റെ ആ വലിയ നോ­വ­ലു­ണ്ട­ല്ലോ ‘അ­വ­കാ­ശി­കൾ’—അതു് എൻ. ബി. എ­സ്സിൽ­നി­ന്നു് വാ­ങ്ങു­ന്ന­വർ­ക്കു് സാ­ഹി­ത്യ­പ്ര­വർ­ത്ത­ക സംഘം ഓരോ ച­ക്ക­ടാ­വ­ണ്ടി­കൂ­ടെ ഫ്രീ­യാ­യി കൊ­ടു­ക്കേ­ണ്ട­താ­ണു്. കൈ­യി­ലെ­ടു­ത്തോ ത­ല­ച്ചു­മ­ടാ­യോ കൂ­ലി­ക്കാ­ര­നെ­ക്കൊ­ണ്ടു് എ­ടു­പ്പി­ച്ചോ അതു വീ­ട്ടിൽ­ക്കൊ­ണ്ടു പോകാൻ പ്ര­യാ­സം”.

ചോ­ദ്യം: “പറഞ്ഞ കാ­ര്യ­ങ്ങൾ പി­ന്നെ­യും പ­റ­യു­ന്ന­വ­രോ­ടു് താ­ങ്കൾ­ക്കു­ള്ള മ­നോ­ഭാ­വം?”

ഉ­ത്ത­രം: “പു­ച്ഛം. അ­തു­കൊ­ണ്ടാ­ണു് ഞാൻ എ­ന്നെ­ത്ത­ന്നെ പു­ച്ഛി­ക്കു­ന്ന­തു്”.

അ­ക്കി­ത്തം
images/Akkitham_Achuthan_Namboothiri.jpg
അ­ക്കി­ത്തം

“ഞാനും ഭർ­ത്താ­വും ഇ­ഷ്ട­ത്തി­ലാ­ണെ­ങ്കിൽ യേ­ശു­ദാ­സ ന്റെ പാ­ട്ടു് മ­ധു­ര­ത­മം. പി­ണ­ക്ക­മാ­ണെ­ങ്കിൽ ഒ­രാ­ളി­നേ ആ പാ­ട്ടു മ­നോ­ഹ­ര­മാ­യി­ത്തോ­ന്നൂ” ആരോ ഇ­ങ്ങ­നെ പ­റ­ഞ്ഞു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ഇതു ശ­രി­യാ­ണു്. മ­ന­സ്സു­ക­ളു­ടെ ഐക്യം മ­റ്റെ­ല്ലാ ഐ­ക്യ­ങ്ങ­ളും ഉ­ണ്ടാ­ക്കും. പ്ര­കൃ­തി­യി­ലേ­ക്കു നോ­ക്കൂ. പ­നി­നീർ­ച്ചെ­ടി­യു­ടെ വേ­രി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു് പൂവു്. പൂവു് അ­ഹ­ങ്കാ­ര­ത്തോ­ടെ ‘എ­നി­ക്കു വേ­രു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല’ എന്നു പ­റ­ഞ്ഞാൽ അതു ന­ശി­ക്കും. എന്റെ കു­ട്ടി­ക്കാ­ല­ത്തു് വൃ­ദ്ധ­ന്മാ­രും യു­വാ­ക്ക­ന്മാ­രും ത­മ്മിൽ നല്ല ബ­ന്ധ­മാ­യി­രു­ന്നു. സർ­ക്കാ­രും ജ­ന­ത­യു­മാ­യി നല്ല ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു. ക്ര­മേ­ണ അവർ ത­മ്മിൽ അ­ക­ന്നു. ആ അ­കൽ­ച്ച­യു­ടെ ഫലം ത­കർ­ച്ച. ഇതു് ഇ­ന്നു് എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലു­മു­ണ്ടു്. ഇ­തി­നെ­ത്ത­ന്നെ­യാ­ണു് നല്ല ക­വി­യാ­യ അ­ക്കി­ത്തം ‘രാ­പ്പ­നി’ എന്ന കാ­വ്യ­ത്തി­ലൂ­ടെ പ്ര­തി­പാ­ദി­ക്കു­ന്ന­തു്.

“വൃ­ക്ഷ­ങ്ങ­ളൊ­ക്കെ നാം വെ­ട്ടി­ക്ക­ള­ക­യാൽ

ന­ക്ഷ­ത്രം നോ­ക്കാൻ ത­ട­സ്സ­മി­ല്ല.

ആന നരി പുലി തൊ­ട്ട­വ­രെ­ക്കു­റി

ച്ചാ­ശ­ങ്ക­യും വേ­ണ്ട­തി­ല്ല. പക്ഷേ… ”

ത­കർ­ച്ച­യെ പ­രി­ഹാ­സ­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന കവി അ­ദ്ദേ­ഹ­ത്തി­ന്റെ ട്രം­പ് ചീ­ട്ടു് ക­ളി­ക്കു­ന്ന­തു കാണുക:

“അ­ക്ഷ­ര­ജ്ഞാ­ന­ത്തിൻ താ­ഴെ­യു­മി­ക്കു­റി

നി­ല്ക്കു­ന്നു­ണ്ടാ­ളു­കൾ മ­ന്ത്രി­യാ­വാൻ”.

ഇ­ങ്ങ­നെ­യു­ള്ള കാ­ല­യ­ള­വിൽ നാമം ജ­പി­ക്കു­ന്ന­തു­ത­ന്നെ­യാ­ണു് ന­ല്ല­തെ­ന്ന തീ­രു­മാ­ന­ത്തിൽ അ­ദ്ദേ­ഹ­മെ­ത്തു­ന്നു. അ­ക്കി­ത്ത­ത്തി­ന്റെ കാ­വ്യ­ത്തി­നു് ച­ല­നാ­ത്മ­ക­ശ­ക്തി­യു­ണ്ടു്. സാ­ന്മാർ­ഗ്ഗി­ക­ശ­ക്തി­യു­ണ്ടു് (കാ­വ്യം ക­ലാ­കൗ­മു­ദി­യിൽ).

തി­രു­വ­ന­ന്ത­പു­രം

തി­രു­വ­ന­ന്ത­പു­രം നല്ല പ­ട്ട­ണ­മാ­ണു്. മാ­ലി­ന്യം കു­റ­വു്. മ­ഴ­പെ­യ്താൽ വെ­ള്ളം ഒ­ഴു­കി­പ്പോ­കും. എ­റ­ണാ­കു­ളം പ­ട്ട­ണ­ത്തി­നെ­ന്ന­പോ­ലെ അതു റോഡിൽ കെ­ട്ടി­ക്കി­ട­ക്കു­ക­യി­ല്ല. മറ്റു ന­ഗ­ര­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു് ചെലവു കു­റ­വാ­ണു് ഇവിടെ. ശീ­തോ­ഷ്ണാ­വ­സ്ഥ ആ­ളു­കൾ­ക്കു ഉ­പ­ദ്ര­വം ചെ­യ്യു­ക­യി­ല്ല. അ­തു­കൊ­ണ്ടു് വ­ട­ക്കേ­യി­ന്ത്യ­യിൽ­നി­ന്നു് എ­ത്തു­ന്ന­വർ­പോ­ലും ഇവിടെ സ്ഥ­ലം­വാ­ങ്ങി­ച്ചു് കെ­ട്ടി­ടം­കെ­ട്ടി വ­സി­ക്കു­ക­യാ­ണു്. പക്ഷേ, കാ­സാൻ­ദ്സാ­ക്കീ­സ് പ­റ­ഞ്ഞ­തു­പോ­ലെ­യാ­ണു് ആ­ളു­ക­ളു­ടെ രീ­തി­യും അ­വ­സ്ഥ­യും. ഇം­ഗ്ല­ണ്ടി­ലെ ഒരു വലിയ ന­ഗ­ര­ത്തി­ലൂ­ടെ കാ­സാൻ­ദ്സാ­ക്കീ­സ് ന­ട­ക്കു­ക­യാ­യി­രു­ന്നു. ആ­ളു­ക­ളു­ടെ അ­ത്യാർ­ത്തി­നി­റ­ഞ്ഞ മു­ഖ­ങ്ങൾ ക­ണ്ട­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു മൃ­ഗ­ശാ­ല­യിൽ­ച്ചെ­ന്നു് പ­ക്ഷി­ക­ളെ­യും കാ­ട്ടു­മൃ­ഗ­ങ്ങ­ളെ­യും വലിയ പാ­മ്പു­ക­ളെ­യും ക­ണ്ടു് ആ­ശ്വ­സി­ക്ക­ണ­മെ­ന്നു തോ­ന്നി. ഈ­ശ്വ­ര­ചൈ­ത­ന്യം അ­വ­യി­ലാ­ണു് ഉ­ള്ള­തെ­ന്നു് അ­ദ്ദേ­ഹം കരുതി. ഈ­ശ്വ­ര­ന്റെ ര­ഹ­സ്യം പ­ര­സ്യ­മാ­ക്കു­ന്ന­വ­യാ­ണു് പ­ക്ഷി­മൃ­ഗാ­ദി­കൾ. അവ ക­ളി­ക്കു­ന്നു, വ­ള­രു­ന്നു. സം­ഘ­ട്ട­നം ചെ­യ്യു­ന്നു, അ­ന്ത­സ്സോ­ടെ മ­രി­ക്കു­ന്നു. ഇ­തി­നൊ­ന്നും മ­നു­ഷ്യർ­ക്കു ക­ഴി­വി­ല്ല. ദേ­വാ­ല­യ­ങ്ങ­ളും സാം­സ്കാ­രി­ക സ്ഥാ­പ­ന­ങ്ങ­ളും ഈ ന­ഗ­ര­ത്തി­ലു­ണ്ടു്. പക്ഷേ, ഐ­ശ്വ­ര­മാ­യ ശ­ക്തി­വി­ശേ­ഷം ഞാ­നുൾ­പ്പെ­ടെ­യു­ള്ള ഒ­രു­ത്ത­ന്റെ­യും മു­ഖ­ത്തി­ല്ല. ഞാൻ അ­പ­വ­ദി­ക്കു­ന്നു; മ­റ്റൊ­രു­ത്ത­നെ ‘വേ­ല­വ­യ്ക്കു­ന്നു’. തേ­ജോ­വ­ധം­ചെ­യ്യു­ന്നു. ഈ ഹീ­ന­കൃ­ത്യ­ങ്ങ­ളൊ­ക്കെ ചെ­യ്തി­ട്ടു് മ­നഃ­സാ­ക്ഷി­ക്കു­ത്തു­കൊ­ണ്ടു ഉ­റ­ക്കം­വ­രാ­തെ കി­ട­ക്ക­യിൽ താനേ തി­രി­ഞ്ഞും­മ­റി­ഞ്ഞും കി­ട­ക്കു­ന്നു. എ­ന്നി­ട്ടു് വാ­ലി­യം ഗു­ളി­ക­യെ­ടു­ത്തു ക­ഴി­ക്കു­ന്നു. നേരം വെ­ളു­ത്താൽ ഞാൻ സ­ന്മാർ­ഗ്ഗ­വാ­ദി­യു­ടെ മു­ഖം­മൂ­ടി ധ­രി­ക്കു­ക­യാ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­ര­നാ­യ എ­നി­ക്കി­തു് പറയാൻ അ­ധി­കാ­ര­മു­ണ്ടെ­ന്നാ­ണു് എന്റെ വി­ചാ­രം. ഇതു തെ­റ്റാ­ണെ­ങ്കിൽ മ­റ്റു­ള്ള­വർ എ­നി­ക്കു മാ­പ്പു­ന­ല്കാൻ അ­പേ­ക്ഷി­ക്കു­ന്നു.

ഈ ന­ഗ­ര­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളെ വേ­റൊ­രു രീ­തി­യിൽ പ്ര­തി­പാ­ദി­ക്കു­ന്നു ഇ. വി. ശ്രീ­ധ­രൻ. (കേ­ര­ള­കൗ­മു­ദി ദി­ന­പ­ത്ര­ത്തി­ന്റെ വീ­ക്കെൻ­ഡ് എ­ഡി­ഷ­നിൽ) അ­ഭി­ന­ന്ദ­ന­ത്തി­നും ഉ­പാ­ലം­ഭ­ത്തി­നും സമനില വ­രു­ത്തി­ക്കൊ­ണ്ടു് ശ്രീ­ധ­രൻ എ­ഴു­തി­യ ഈ ലേ­ഖ­ന­ത്തി­നു് സ­ത്യ­സ­ന്ധ­ത എന്ന ഗു­ണ­മു­ണ്ടു്.

“ഏ­ഴു­രാ­ത്രി­കൾ”
images/HomerWalters37646.jpg
ഹോമർ

“The rose has no why, it flowers because it flowers”—പ­നി­നീർ­പ്പൂ­വു് എ­ന്തു­കൊ­ണ്ടു് എന്ന ചോ­ദ്യ­മി­ല്ല. അതു പു­ഷ്പി­ക്കു­ന്ന­തു­കൊ­ണ്ടു പു­ഷ്പി­ക്കു­ന്നു. ഒരു മ­ഹാ­ക­വി­യു­ടെ ഈ വരി ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടാ­ണു് ലാ­റ്റി­ന­മേ­രി­ക്കൻ കവി ബോർ­ഹെ­സ് ഒരു പ്ര­ഭാ­ഷ­ണം അ­വ­സാ­നി­പ്പി­ക്കു­ന്ന­തു്. വേ­റൊ­രു പ്ര­ഭാ­ഷ­ണ­ത്തിൽ അ­ദ്ദേ­ഹം പ­റ­യു­ന്നു: ഹോമർ ജീ­വി­ച്ചി­രു­ന്നോ എന്ന കാ­ര്യം ന­മു­ക്ക­റി­ഞ്ഞു­കൂ­ടാ. ഏഴു ന­ഗ­ര­ങ്ങൾ അ­ദ്ദേ­ഹ­ത്തി­നു­വേ­ണ്ടി മ­ത്സ­രി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­ന്റെ ച­രി­ത്ര­യാ­ഥാർ­ത്ഥ്യ­ത്തിൽ നാം സം­ശ­യാ­ലു­ക്ക­ളാ­യി­ത്തീ­രു­ന്നു. ഒ­രു­പ­ക്ഷേ, ഒരു ഹോമർ മാ­ത്ര­മ­ല്ലാ­യി­രി­ക്കും ഉ­ണ്ടാ­യി­രു­ന്ന­ത്… ന­മു­ക്കു് അ­ന്ധ­നാ­യ കവിയെ കാ­ണി­ച്ചു­ത­രു­ന്ന­തിൽ (ഗ്രീ­ക്ക്) പാ­ര­മ്പ­ര്യ­ങ്ങ­ളെ­ല്ലാം അ­ഭി­പ്രാ­യൈ­ക്യം പു­ലർ­ത്തു­ന്നു. എ­ങ്കി­ലും ഹോ­മ­റി­ന്റെ കവിത ദൃ­ഷ്ടി­ഗ­ത­മാ­ണു് (visual)— മ­നോ­ഹ­ര­മാ­യ വി­ധ­ത്തിൽ ദൃ­ഷ്ടി­ഗ­തം… കവിത ശ്ര­വ­ണേ­ന്ദ്രി­യ­പ­ര­മാ­ക­ണം, ദൃ­ഷ്ടി­ഗ­ത­മാ­കാൻ പാ­ടി­ല്ല എ­ന്ന­തിൽ ഊന്നൽ ന­ല്കാ­നാ­യി­രി­ക്ക­ണം ഹോമർ അ­ന്ധ­നാ­യി­രു­ന്നു­വെ­ന്നു് ഗ്രീ­ക്കു­കാർ പ­റ­ഞ്ഞ­തെ­ന്നു് ഒസ്കർ വൈൽഡ് അ­ഭി­പ്രാ­യ­പ്പെ­ട്ടു.

images/SevenNights.jpg

വാ­ചാ­ടോ­പം പാ­ല­മാ­യി­രി­ക്ക­ണം, പാ­ത­യാ­യി­രി­ക്ക­ണം. സെ­ന­ക്ക, കാ­വേ­തോ (Quevedo)—സ്പാ­നി­ഷ് നോ­വ­ലി­സ്റ്റ് മിൽ­ട്ടൻ, ലൂ­ഗോ­ന­സ് (Lugones) ഈ വി­ഭി­ന്ന­രാ­യ എ­ഴു­ത്തു­കാ­രിൽ നമ്മൾ ഇതു കാ­ണു­ന്നു. അ­വ­രി­ലെ­ല്ലാം വാ­ക്കു­കൾ അ­വ­രു­ടെ­യും ന­മ്മു­ടെ­യും ഇടയിൽ വ­ന്നു­നി­ല്ക്കു­ന്നു.

മൗ­ലി­ക­ങ്ങ­ളാ­യ ഇ­ത്ത­രം നി­രീ­ക്ഷ­ണ­ങ്ങൾ­കൊ­ണ്ടു് ചി­ന്തോ­ദ്ദീ­പ­ക­വും ചേ­തോ­ഹ­ര­വു­മാ­യി­രി­ക്കു­ന്നു ബോർ­ഹെ­സി­ന്റെ Seven Nights എന്ന ഗ്ര­ന്ഥം. ബ്വേ­ന­സ് ഐറിസ് ന­ഗ­ര­ത്തിൽ ഏഴു രാ­ത്രി­ക­ളി­ലാ­യി ബോർ­ഹെ­സ് ന­ട­ത്തി­യ ഏഴു പ്ര­ഭാ­ഷ­ണ­ങ്ങ­ളാ­ണു് ഇ­തി­ല­ട­ങ്ങി­യി­ട്ടു­ള്ള­തു്. മ­ഹാ­നാ­യ ക­വി­യും ക­ഥാ­കാ­ര­നും മാ­ത്ര­മ­ല്ല ബോർ­ഹെ­സ്. മ­ഹാ­നാ­യ നി­രൂ­പ­ക­നു­മാ­ണു്. ര­സ­ക­ര­മാ­യ നോവൽ താ­ഴെ­വ­യ്ക്കാ­തെ നമ്മൾ വാ­യി­ച്ചു­തീർ­ക്കാ­റി­ല്ലേ? അ­തു­പോ­ലെ­യാ­ണു് ഞാൻ ഈ പു­സ്ത­കം ഒ­റ്റ­യി­രു­പ്പിൽ വാ­യി­ച്ച­വ­സാ­നി­പ്പി­ച്ച­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-04-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.