സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-04-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ “ആ­യി­ര­ത്തൊ­ന്നു രാ­വി­ന്റെ ആ­ന­ന്ദ­ത്തി­ല­ലി­ഞ്ഞ­വർ” ആ­യി­ര­ക്ക­ണ­ക്കി­നാ­ണു്. ആ അ­നു­ഭൂ­തി­ക്കു കാ­വ്യ­ങ്ങ­ളി­ലൂ­ടെ ആ­വി­ഷ്കാ­രം ന­ല്കി­യ­വ­രും വ­ള­രെ­ക്കൂ­ടു­തൽ. രണ്ടു ക­വി­ക­ളെ­ക്കു­റി­ച്ചു മാ­ത്രം പറയാം. ടെ­നി­സ­നും വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­നും. Recollections of Arabian Nights എ­ന്നാ­ണു് ടെ­നി­സൻ കാ­വ്യ­ത്തി­നു പേ­രി­ട്ട­തു്. വൈ­ലോ­പ്പി­ള്ളി “ആ­യി­ര­ത്തൊ­ന്നു രാ­വു­കൾ” എന്ന പേരു ന­ല്കി­യി­ട്ടു് “അ­റ­ബി­ക്ക­ഥ­കൾ വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നു്” എ­ന്നു് ഒ­ര­ടി­ക്കു­റി­പ്പു് ചേർ­ത്തു. “ടെ­നി­സ­ന്റെ കാ­വ്യം വാ­യി­ച്ച ഓർ­മ്മ­യിൽ­നി­ന്നു്” എ­ന്നു് അ­ദ്ദേ­ഹം എ­ഴു­തി­യി­രു­ന്നെ­ങ്കിൽ ആ കു­റി­പ്പി­നു സ­ത്യ­സ­ന്ധ­ത കൈ­വ­രു­മാ­യി­രു­ന്നു. ഇം­ഗ്ലീ­ഷ് ക­വി­യും മലയാള ക­വി­യും അ­ദൃ­ശ്യ­രാ­യി ബാ­ഗ്ദാ­ദി­ലെ­ത്തു­ന്നു. ഒരേ ദൃ­ശ്യം ര­ണ്ടു­പേ­രും കാ­ണു­ന്നു. അ­ന്ത­രീ­ക്ഷ­വും സദൃശം.

“The living airs of middle night

Died round the bulbul as he sang”

എന്നു ടെ­നി­സൻ.

“മ­ങ്ങു­ന്നു­മ­ണി മ­ച്ചി­ങ്കൽ

മണം ചി­ന്തും വി­ള­ക്കു­കൾ

മു­ല്ല­പ്പൂ­മ­ണ­മുൾ­ക്കൊ­ണ്ടു

മൂർ­ച്ഛി­പ്പു മ­ന്ദ­മാ­രു­തൻ”

എന്നു വൈ­ലോ­പ്പി­ള്ളി. ഈ രണ്ടു കാ­വ്യ­ങ്ങ­ളും ഇ­പ്പോൾ വാ­യി­ച്ച ഞാൻ പൊ­ടു­ന്ന­ന­വേ ഒരു കൊ­ച്ചു­ക­ഥ ഓർ­മ്മി­ക്കു­ക­യാ­യി. അ­ങ്ങ­നെ­യു­ള്ള ചെറിയ കഥകൾ എ­ത്ര­യെ­ത്ര­യു­ണ്ടു് ആ­യി­ര­ത്തൊ­ന്നു രാ­വു­ക­ളിൽ. “മ­രു­ഭൂ­മി­യിൽ­നി­ന്നെ­ത്തു­ന്ന ആ മ­നോ­ഹ­ര­വൈ­ഖ­രി” കേ­ട്ടാ­ലും. പെർ­ഷ­യു­ടെ രാ­ജ­ധാ­നി ഇ­സ്ഫ­ഹാ­നിൽ ഒരു നി­ധി­യി­രി­ക്കു­ന്നു­വെ­ന്നു് ഈ­ജി­പ്റ്റി­ലെ കൈ­റോ­യിൽ താ­മ­സി­ക്കു­ന്ന ഒ­രു­ത്തൻ സ്വ­പ്നം കണ്ടു. അ­തെ­ടു­ക്കാ­നാ­യി എ­ണ്ണ­മ­റ്റ പ്ര­യാ­സ­ങ്ങൾ സ­ഹി­ച്ചു് അയാൾ ഇ­സ്ഫ­ഹാ­നി­ലെ­ത്തി. നിധി കി­ട്ടാ­ത്ത­തി­ലു­ള്ള നി­രാ­ശ­ത­കൊ­ണ്ടും യാ­ത്ര­യു­ടെ ക്ലേ­ശം കൊ­ണ്ടും ത­ളർ­ന്നു. അയാൾ ഒരു മു­സ്ലിം പ­ള്ളി­യു­ടെ മുൻ­പിൽ വീണു് ഉ­റ­ങ്ങി­പ്പോ­യി. ക­ള്ള­ന്മാർ തന്റെ ചു­റ്റു­മു­ണ്ടെ­ന്നു് അയാൾ അ­റി­ഞ്ഞ­തു­മി­ല്ല. പൊ­ലീ­സ് എ­ല്ലാ­വ­രെ­യും അ­റ­സ്റ്റു­ചെ­യ്തു. കൈ­റോ­വിൽ­നി­ന്നു് ഇ­സ്ഫ­ഹാ­നി­ലെ­ത്തി­യ­തെ­ന്തി­നെ­ന്നു് പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥൻ അ­യാ­ളോ­ടു ചോ­ദി­ച്ചു. ഹേ­തു­വ­റി­ഞ്ഞ ആ ഉ­ദ്യോ­ഗ­സ്ഥൻ പൊ­ട്ടി­ച്ചി­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു: കൈ­റോ­വിൽ ഒരു ഭ­വ­ന­ത്തി­ന്റെ പി­റ­കി­ലു­ള്ള പൂ­ന്തോ­ട്ട­ത്തിൽ ഒരു മരം നി­ല്ക്കു­ന്നു. ആ മ­ര­ത്തി­ന്റെ താഴെ നി­ധി­യി­രി­ക്കു­ന്നു. ഇ­ങ്ങ­നെ ഞാൻ മൂ­ന്നു­ത­വ­ണ സ്വ­പ്നം­ക­ണ്ടു. പക്ഷേ, അ­തെ­ടു­ക്കാൻ പോ­യ­തേ­യി­ല്ല. നി­ങ്ങൾ മ­ണ്ട­നാ­യ­തു­കൊ­ണ്ടാ­ണു് ഇവിടെ വ­ന്ന­തു്. കൈ­റോ­യിൽ­നി­ന്നു് അ­വി­ടെ­യെ­ത്തി­യ ആളിനു മ­ന­സ്സി­ലാ­യി തന്റെ വീ­ട്ടി­നെ­ക്കു­റി­ച്ചാ­ണു് ഉ­ദ്യോ­ഗ­സ്ഥൻ പ­റ­യു­ന്ന­തെ­ന്നു്. അയാൾ തി­രി­ച്ചു നാ­ട്ടി­ലെ­ത്തി. പൂ­ന്തോ­ട്ട­ത്തി­ലെ മ­ര­ത്തി­ന്റെ ചുവടു കു­ഴി­ച്ചു­നോ­ക്കി. നി­ധി­യി­രി­ക്കു­ന്ന­തു കാ­ണു­ക­യും ചെ­യ്തു. ചില ര­ച­ന­ക­ളിൽ ഭം­ഗി­യു­ണ്ടെ­ന്നു ധ­രി­ച്ചു് നമ്മൾ അ­വ­യി­ലേ­ക്കു ചെ­ല്ലു­ന്നു. ഭം­ഗി­യി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അ­റേ­ബ്യൻ മ­ണൽ­ക്കാ­ടു­പോ­ലെ അവ ശു­ഷ്ക­മാ­യി­രി­ക്കു­ക­യും ചെ­യ്യും. മറ്റു ചില ര­ച­ന­ക­ളിൽ ഒരു രാ­മ­ണീ­യ­ക­വു­മി­ല്ലെ­ന്നു നി­രൂ­പ­കർ ഉ­റ­പ്പി­ച്ചു പറയും. അതു പ­രി­ഗ­ണി­ക്കാ­തെ നമ്മൾ ആ ര­ച­ന­ക­ളിൽ ആ­മ­ജ്ജ­നം­ചെ­യ്താൽ ക­ല­യു­ടെ സൗ­ന്ദ­ര്യാ­നു­ഭൂ­തി­യു­ണ്ടാ­കും. ന­മ്മു­ടെ സ­ങ്ക­ല്പ­ങ്ങ­ളും നി­രൂ­പ­ക­രു­ടെ പ്ര­സ്താ­വ­ങ്ങ­ളും പ­ല­പ്പോ­ഴും തെ­റ്റാ­യി­രി­ക്കും.

ചോ­ര­യൊ­ഴു­കു­ന്നു

ഇ­മ്മാ­തി­രി തെ­റ്റു­ക­ളാ­ണു ന­മ്മ­ളെ ഭ­രി­ക്കു­ന്ന­തു്. അ­ടു­ത്ത­കാ­ല­ത്തു് ഞാ­നൊ­രു വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ അ­ച്ഛ­നും കൊ­ച്ചു­മ­ക­ളും കൂടി ച­തു­രം­ഗം ക­ളി­ക്കു­ന്ന­തു കണ്ടു. ച­തു­രം­ഗ­ക്ക­ളി എ­നി­ക്കി­ഷ്ട­മാ­യ­തു­കൊ­ണ്ടു് ഞാനതു നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. പക്ഷേ, അവർ ക­രു­ക്കൾ നീ­ക്കു­ന്ന രീതി എന്നെ തെ­ല്ലൊ­ന്നു വി­സ്മ­യി­പ്പി­ച്ചു. രാ­ജ്ഞി കു­റു­കെ­യും നെ­ടു­കെ­യും കോ­ണി­ച്ചും നീ­ങ്ങു­ന്നു­ണ്ടു്. എ­ന്നാൽ ബി­ഷ­പ്പ് കോ­ണി­ച്ചു മൂ­ന്നാം ഖ­ണ്ഡ­ത്തിൽ മാ­ത്രം നീ­ങ്ങു­ന്നു. ഇൻ­ഡ്യൻ ചെ­സ്സി­ലെ മ­ന്ത്രി­യാ­ണു് ഇം­ഗ്ലീ­ഷ് ചെ­സ്സി­ലെ രാ­ജ്ഞി, മ­ന്ത്രി­ക്കു കോ­ണി­ച്ചു് ഒരു ഖ­ണ്ഡ­ത്തി­ലെ മാറാൻ പറ്റൂ. രാ­ജ്ഞി­ക്കാ­ക­ട്ടെ എ­ങ്ങോ­ട്ടു വേ­ണ­മെ­ങ്കി­ലും പോകാം. വേ­റൊ­രു ക­രു­വി­നെ ക­വ­ച്ചു ചാ­ട­രു­തു് എ­ന്നേ­യു­ള്ളു. അവർ രണ്ടു പേരും ഇം­ഗ്ലീ­ഷ് ചെ­സ്സാ­ണു ക­ളി­ക്കു­ന്ന­തെ­ന്നു ഞാൻ വി­ചാ­രി­ച്ചി­രി­ക്കു­മ്പോൾ ബി­ഷ­പ്പ് കോ­ണി­ച്ചു മൂ­ന്നാം ഖ­ണ്ഡ­ത്തിൽ മാ­ത്രം നീ­ങ്ങു­ന്നു. അതു ഇൻ­ഡ്യൻ ചെ­സ്സി­ലെ ആ­ന­യു­ടെ നീ­ക്ക­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി ഞാൻ അ­വ­രോ­ടു ചോ­ദി­ച്ചു: “ഇതു് എ­ന്തൊ­രു നി­യ­മ­മാ­ണു്. ഇ­ങ്ങ­നെ­യൊ­രു ച­തു­രം­ഗ­ക്ക­ളി­യു­ണ്ടോ? നി­ങ്ങൾ ഇൻ­ഡ്യൻ ചെ­സ്സും ഇം­ഗ്ലീ­ഷ് ചെ­സ്സും ഒ­രു­മി­ച്ചു ചേർ­ത്താ­ണോ ക­ളി­ക്കു­ന്ന­തു?” ഞാൻ ഓരോ നി­യ­മ­വും പ­റ­ഞ്ഞു­കൊ­ടു­ത്ത­പ്പോ­ഴാ­ണു് ത­ങ്ങ­ളു­ടെ തെ­റ്റി­നെ­ക്കു­റി­ച്ചു് അ­വർ­ക്കു് അ­റി­വു­ണ്ടാ­യ­തു്. ഒ­ന്നി­ന്റെ നിയമം മ­റ്റൊ­ന്നി­നു ചേ­രി­ല്ല. തീ­വ­ണ്ടി­യോ­ടി­ക്കു­ന്ന­തു­പോ­ലെ കാ­റോ­ടി­ച്ചാൽ രാ­ജ­വീ­ഥി­യി­ലെ ആ­ളു­ക­ളാ­കെ ച­ത­ഞ്ഞ­ര­ഞ്ഞു ചാകും. നൂ­റു­മീ­റ്റർ ഓട്ടം ഓ­ടു­ന്ന­തു­പോ­ലെ മരതൺ ഓട്ടം ഓ­ടി­യാൽ ഓ­ടു­ന്ന­വൻ ഇ­വി­ടെ­നി­ന്നു എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി പോ­യി­രി­ക്കും. അ­തു­പോ­ലെ ഗ­ദ്യ­ത്തി­നു് നി­യ­മ­ങ്ങ­ളു­ണ്ടു്. പ­ദ്യ­ത്തി­നു് അ­തി­ന്റേ­തു­മാ­ത്ര­മാ­യ നി­യ­മ­ങ്ങ­ളു­ണ്ടു്. കു­ങ്കു­മം വാ­രി­ക­യിൽ “ഇ­തി­തേ­ജ്ഞാ­നം” എന്ന പ­ദ്യ­മെ­ഴു­തി­യ “ഈ വാ” ഗ­ദ്യ­നി­യ­മ­ങ്ങ­ളെ പ­ദ്യ­ത്തി­ലേ­ക്കു കൊ­ണ്ടു­വ­രി­ക­യാ­ണു്. ഫലം ശി­ഖ­ണ്ഡി­പ്രാ­യ­മാ­യ ഒ­രു­ത­രം രചന.

“ഇ­രു­ബി­ന്ദു­ക്കൾ ത­മ്മിൽ, കു­റ­ഞ്ഞ­ദൂ­രം പണ്ടു

പ­ഠി­ച്ച നേർ­വ­ര­യ­ല്ലി­ന്നു്, ടോ­പ്പോ­ള­ജി­ക്കൽ

ത്രി­മാ­ന­വി­ജ്ഞാ­ന­ത്തിൽ പുതിയ വെ­ളി­ച്ച­ത്തിൽ

ഗോ­ള­ഭൂ­മി­യിൽ സത്യം വ­ള­ഞ്ഞ­വ­ര­യ­ല്ലോ!

എ­ന്നു് “കാവ്യ”ത്തി­ന്റെ പ­ര്യാ­വ­സാ­നം. ഇതു ഗ­ദ്യം­ത­ന്നെ. അതിനെ പ­തി­ന്നാ­ലു അ­ക്ഷ­ര­ങ്ങൾ വീ­ത­മു­ള്ള വ­രി­ക­ളാ­ക്കി പ്ര­ദർ­ശി­പ്പി­ച്ചു് വാ­യ­ന­ക്കാർ­ക്കു ജാ­ഡ്യ­മു­ണ്ടാ­ക്കേ­ണ്ട കാ­ര്യം വ­ല്ല­തു­മു­ണ്ടോ? കാഴ്ച ശ­രി­ക്കി­ല്ലാ­ത്ത കിഴവൻ ആണി ചു­വ­രിൽ വ­ച്ചു് ചു­റ്റി­ക­കൊ­ണ്ടു് അ­ടി­ക്കു­ന്ന­തു ക­ണ്ടി­ട്ടി­ല്ലേ വാ­യ­ന­ക്കാർ? ഓരോ അ­ടി­യും ആ­ണി­യി­ല­ല്ല കൊ­ള്ളു­ന്ന­തു്. വൃ­ദ്ധ­ന്റെ ന­ഖ­ത്തി­ലാ­ണു്. വേ­ദ­നി­ച്ചാ­ലും ചു­റ്റി­ക­കൊ­ണ്ടു­ള്ള അ­ടി­നി­റു­ത്തു­ക­യി­ല്ല. ന­ഖ­ത്തിൽ­നി­ന്നു ര­ക്ത­മൊ­ഴു­കു­ന്ന­തു­വ­രെ അ­ടി­ക്കും. ഈ ‘കവി’യുടെ ന­ഖ­ത്തിൽ­നി­ന്നു ചോ­ര­യൊ­ഴു­കു­ന്ന­തു ഞാൻ കാ­ണു­ന്നു­ണ്ടു്. വാ­യ­ന­ക്കാ­രും കാ­ണു­ന്നു­ണ്ടെ­ന്നാ­ണു് ഞാൻ വി­ചാ­രി­ക്കു­ക.

ഒരു പൊ­ലീ­സ് സൂ­പ്ര­ണ്ട് എ­ന്നോ­ടു ചോ­ദി­ച്ചു: “എ­ന്താ­ണു് രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളൊ­ന്നും സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എ­ഴു­താ­ത്ത­തു? വ­ല്ല­തും പ­റ­യേ­ണ്ട­താ­യി വ­ന്നാ­ലും സ­മർ­ത്ഥ­മാ­യി മൗനം അ­വ­ലം­ബി­ക്കു­ക­യാ­ണു് അല്ലേ?” ഭാ­ര­തീ­യ സം­സ്കാ­ര­ത്തി­ലും ഹൈ­ന്ദ­വ­ദർ­ശ­ന­ങ്ങ­ളി­ലും ത­ല്പ­ര­ത്വ­മു­ള്ള ന­ല്ല­യാ­ളാ­ണു് അ­ദ്ദേ­ഹം. എ­നി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മു­ണ്ടു്. അ­തു­കൊ­ണ്ടു മ­റു­പ­ടി ന­ല്കാ­തെ ഞാൻ ചി­രി­ച്ചു­കൊ­ണ്ടു നി­ന്ന­തേ­യു­ള്ളു. വാ­യ­ന­ക്കാ­രിൽ പലരും നിർ­ദ്ദേ­ശി­ക്കാ­റു­ണ്ടു്. രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാ­രെ­ക്കു­റി­ച്ചും എ­ഴു­ത­ണ­മെ­ന്നു്. അ­വർ­ക്കു മ­റു­പ­ടി അ­യ­യ്ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ട്ടി­ല്ല. എ­ല്ലാ­വർ­ക്കു­മാ­യി ഒരു ചൈ­നീ­സ് കാ­വ്യ­ത്തി­ന്റെ സം­ഗ്ര­ഹം ന­ല്കു­ന്നു: തെ­ക്കേ ഗെ­യ്റ്റിൽ പൂ­ക്കൾ വി­ല്ക്കു­ന്ന വൃ­ദ്ധ­നെ നി­ങ്ങൾ­ക്ക­റി­യാ­മോ? തേ­നീ­ച്ച­യെ­പ്പോ­ലെ പൂ­ക്കൾ­കൊ­ണ്ടാ­ണു് അയാൾ ജീ­വി­ക്കു­ന്ന­തു്. കാ­ല­ത്തു് ‘മെ­ല്ലോ­സ്’ വി­ല്ക്കു­ന്നു അയാൾ. വൈ­കു­ന്നേ­രം പോ­പ്പി പു­ഷ്പ­ങ്ങ­ളും. അ­യാ­ളു­ടെ മേ­ല്ക്കൂ­ര­യി­ലൂ­ടെ നീ­ലാ­ന്ത­രീ­ക്ഷം ക­ട­ന്നു വ­രു­ന്നു. അ­യാ­ളു­ടെ അ­രി­പ്പെ­ട്ടി ശൂ­ന്യ­മാ­ണു് എ­പ്പോ­ഴും. പൂ­ക്ക­ളിൽ­നി­ന്നു് ആ­വ­ശ്യ­മു­ള്ള­തു കി­ട്ടി­ക്ക­ഴി­യു­മ്പോൾ അയാൾ ചാ­യ­ക്ക­ട­യി­ലേ­ക്കു പോ­കു­ന്നു. പണം തീ­രു­മ്പോൾ പി­ന്നെ­യും പൂ­ക്കൾ ശേ­ഖ­രി­ക്കു­ന്നു. വ­സ­ന്ത­കാ­ല­ത്തു് എ­ല്ലാ­പ്പൂ­ക്ക­ളും വി­ടർ­ന്നു­നി­ല്ക്കു­മ്പോൾ അ­യാൾ­ക്കും വി­ക­സി­താ­വ­സ്ഥ­യാ­ണു്. ച­ക്ര­വർ­ത്തി­യു­ടെ കൊ­ട്ടാ­ര­ത്തി­ന്റെ മുൻ­പിൽ പുതിയ നി­യ­മ­ങ്ങൾ എഴുതി ഒ­ട്ടി­ച്ചാൽ അ­യാൾ­ക്കെ­ന്താ­ണു്? മ­ണ­ലി­ലാ­ണു് സർ­ക്കാ­രി­നെ കെ­ട്ടി­പ്പ­ടു­ത്ത­തെ­ങ്കിൽ അ­യാൾ­ക്കെ­ന്താ­ണു്? നി­ങ്ങൾ അ­യാ­ളോ­ടു സം­സാ­രി­ക്കാൻ ശ്ര­മി­ച്ചാൽ ഒരു പു­ഞ്ചി­രി മാ­ത്ര­മാ­യി­രി­ക്കും ഉ­ത്ത­രം.

കെ. കെ. സു­ധാ­ക­രൻ

ഞാൻ തി­രു­വി­താം­കൂ­റി­ലെ ചില സ്ഥ­ല­ങ്ങൾ മാ­ത്ര­മേ ക­ണ്ടി­ട്ടു­ള്ളു. കേ­ര­ള­ത്തിൽ ഗു­രു­വാ­യൂർ­വ­രെ പോ­യി­ട്ടു­ണ്ടു്. കോ­ഴി­ക്കോ­ടു് ഞാൻ ഇ­ന്നു­വ­രെ ക­ണ്ടി­ട്ടി­ല്ല. വ­ട­ക്കൻ ദി­ക്കു­ക­ളി­ലേ­ക്കു ചെ­ല്ലാൻ എന്റെ അ­ഭി­വ­ന്ദ്യ­മി­ത്രം എൻ. സി. മ­മ്മൂ­ട്ടി (സി. പി. ഐ) കൂ­ട­ക്കൂ­ടെ ക്ഷ­ണി­ക്കാ­റു­ണ്ടു്. ഇ­തു­വ­രെ അ­ദ്ദേ­ഹ­ത്തി­ന്റെ ക്ഷണം സ്വീ­ക­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. എ­നി­ക്കു പ­രി­ച­യ­മു­ള്ള ആ­ളു­ക­ളും നന്നേ കു­റ­വു്. അ­തി­നാ­ലാ­ണു് എ­പ്പോ­ഴും ഗോ­പാ­ല­പി­ള്ള­സ്സാർ, ഗോ­പാ­ല­പി­ള്ള­സ്സാർ എന്നു എ­ഴു­തു­ന്ന­തു്. എന്റെ ഈ ദുഃ­സ്ഥി­തി വാ­യ­ന­ക്കാർ മ­ന­സ്സി­ലാ­ക്കി എ­നി­ക്കു മാ­പ്പു­ത­ര­ണം. ഗോ­പാ­ല­പി­ള്ള­സ്സാ­റി­നെ സു­ന്ദ­രൻ ഗോ­പാ­ല­പി­ള്ള എന്നു ആളുകൾ വി­ളി­ച്ചി­രു­ന്നു. ഏ­താ­ണ്ടു് അ­ത്ര­യ്ക്കു സൗ­ന്ദ­ര്യ­മു­ണ്ടാ­യി­രു­ന്നു എ­നി­ക്കു വി­ദൂ­ര­ബ­ന്ധ­മു­ള്ള ഒ­രാ­ളി­നു്. അ­ദ്ദേ­ഹം മ­രി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ ഭാര്യ വ്യ­ഭി­ചാ­രം തു­ട­ങ്ങി. ദാ­രി­ദ്ര്യം­കൊ­ണ്ട­ല്ല കാ­മാ­സ­ക്തി­കൊ­ണ്ടു­ത­ന്നെ. ആ വിധവ അ­ങ്ങ­നെ ക­ഴി­ഞ്ഞു കൂ­ടു­മ്പോൾ തി­രു­വ­ല്ലാ­ക്കാ­ര­നാ­യ ഒരു കിഴവൻ ഒരു ദിവസം അ­വ­രു­ടെ വീ­ട്ടിൽ ക­യ­റി­വ­ന്നു. പ­ല്ലു­കൾ പ­ല­തു­മി­ല്ല. ദ­ന്ത­വൈ­ദ്യൻ എ­ടു­ത്ത­തോ അതോ മ­റ്റാ­ളു­കൾ എ­ടു­ത്ത­തോ എന്നു നി­ശ്ച­യ­മി­ല്ല. ഒ­ട്ടി­യ കവിൾ, നെ­റ്റി­യിൽ നീണ്ട ച­ന്ദ­ന­ക്കു­റി. ഖദർ ഷർ­ട്ടും മു­ണ്ടും, വലിയ തോർ­ത്തു് തോളിൽ, വി­ധ­വ­യോ­ടു് ഒരു അ­ര­മ­ണി­ക്കൂ­റേ അയാൾ സം­സാ­രി­ച്ചു­ള്ളു. അവർ ദ­മ്പ­തി­ക­ളാ­യി. ശ്രീ­മൂ­ല­വി­ലാ­സം ഇം­ഗ്ലീ­ഷ് സ്ക്കൂ­ളിൽ പ­ഠി­ച്ചി­രു­ന്ന ഞാൻ ആ വി­ധ­വ­യോ­ടൊ­പ്പ­മാ­ണു് താ­മ­സി­ച്ചി­രു­ന്ന­തു്. ശ­നി­യാ­ഴ്ച­യും ഞാ­യ­റാ­ഴ്ച­യും പാ­ഠ­ശാ­ല­യി­ല്ല­ല്ലോ. പക്ഷേ, വൃ­ദ്ധൻ എന്നെ വീ­ട്ടി­ലി­രി­ക്കാൻ സ­മ്മ­തി­ക്കി­ല്ല. “നീ എ­ന്തൊ­രു അ­ര­സി­ക­നാ­ണെ­ടാ. സിനിമ കാ­ണാ­റി­ല്ലേ നീ. ഇന്നാ രണ്ടു ചക്രം. പോയി മാ­റ്റി­നി ക­ണ്ടി­ട്ടു­വാ­ടാ. ത­റ­യി­ലി­രു­ന്നാൽ മതി” എന്നു പ­റ­ഞ്ഞു് അയാൾ ച­ക്ര­മെ­ടു­ത്തു് എ­റി­യും. ഞാൻ അ­തെ­ടു­ത്തു് ക്യാ­പ്പി­റ്റൽ സി­നി­മാ­ശാ­ല­യിൽ ചെ­ന്നു മൂ­ക­ചി­ത്രം കാണും. ഡ­ഗ്ല­സ് ഫർ­ബാ­ങ്സ് (Fairbanks) വെ­ള്ളി­ത്തി­ര­ശ്ശീ­ല­യിൽ ചാ­ടു­മ്പോ­ഴും ആ ചാ­ട്ട­ത്തെ അ­ടു­ത്തി­രി­ക്കു­ന്ന ഒ­രു­ത്തൻ കർ­ണ്ണ­ക­ഠോ­ര­മാ­യി വർ­ണ്ണി­ക്കു­മ്പോ­ഴും ഞാൻ തി­രു­വ­ല്ലാ­ക്കി­ഴ­വ­ന്റെ പ­ല്ലി­ല്ലാ­ത്ത വായ് ചെ­റു­പ്പം ന­ശി­ച്ചി­ട്ടി­ല്ലാ­ത്ത വി­ധ­വ­യു­ടെ ക­വിൾ­ത്ത­ട­ത്തിൽ അ­മ­രു­ന്ന­താ­യി­രി­ക്കും മ­ന­ക്ക­ണ്ണു­കൊ­ണ്ടു് കാണുക. മൂക ചി­ത്ര­ത്തി­നു വർ­ണ്ണ­നം ന­ല്കു­ന്ന ആ ഭ­യ­ങ്ക­ര­ന്റെ കർ­ക്ക­ശ­ശ­ബ്ദ­ത്തി­ലൂ­ടെ ഞാൻ കേ­ട്ടി­രു­ന്ന­തു് വൃ­ദ്ധ­ന്റെ ‘പ­ങ്ക­ജാ­ശി­യ­മ്മേ’ എന്ന ക­ഴു­ത­ക്കാ­മം ക­ലർ­ന്ന മൃ­ദു­ല­സം­ബോ­ധ­ന­യു­ടെ ശ­ബ്ദ­മാ­ണു്. മൂ­ന്നാ­ഴ്ച ക­ഴി­ഞ്ഞു. ‘തി­രു­വ­ല്ല­വ­രെ പോ­യി­ട്ടു­വ­ര­ട്ടെ’ എന്നു പ­റ­ഞ്ഞ് അയാൾ പോയി. പി­ന്നെ മ­ട­ങ്ങി വ­ന്ന­തു­മി­ല്ല. പി­ന്നെ­യും മൂ­ന്നു­മാ­സം ക­ഴി­ഞ്ഞു. വ­രാ­ന്ത­യി­ലി­രു­ന്ന ഞാൻ When two liquids are separated by a thin membrane the weaker liquid passes into the stronger liquid എന്നു ഉ­റ­ക്കെ വാ­യി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴു­ണ്ടു് ഒരു കു­ട­വ­യർ. ‘പ­ങ്ക­ജാ­ശി’യ­മ്മ­യെ വി­ളി­യെ­ടാ’ എ­ന്നു് അ­തിൽ­നി­ന്നൊ­രു ശ­ബ്ദ­മു­യർ­ന്നു് ദ­ന്ത­ര­ഹി­ത­മാ­യ വാ­യി­ലൂ­ടെ പു­റ­ത്തു­വ­ന്നു. പ­ങ്ക­ജാ­ക്ഷി അമ്മ ഞാൻ പ­റ­യാ­തെ­ത­ന്നെ മുൻ­വ­ശ­ത്തെ­ത്തി. “തന്റെ പാ­ട്ടി­നു­പോ­ടോ. പി­ന്നെ­യും വ­ന്നി­രി­ക്കു­ന്നു ഭർ­ത്താ­വാ­കാൻ. ഇ­റ­ങ്ങ­ടാ വീ­ട്ടിൽ­നി­ന്നു്” എ­ന്നു് അവർ അയാളെ നോ­ക്കി അലറി. വ്യ­ഭി­ചാ­ര ച­രി­ത്ര­ത്തി­ലെ ഒ­ര­നി­ഷേ­ധ്യ­നേ­താ­വാ­യ അയാൾ മ­ലർ­ന്നു­പി­ടി­ച്ചു് അ­ങ്ങു­പോ­കു­ക­യും ചെ­യ്തു. വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞു് തി­രു­വ­ല്ലാ­ക്കാ­രി­യാ­യ ഒരു പെൺ­കു­ട്ടി­യോ­ടു ഞാൻ ആ കി­ഴ­വ­നെ­ക്കു­റി­ച്ചു ചോ­ദി­ച്ചു. എന്റെ ക്ലാ­സ്സി­ലു­ണ്ടാ­യി­രു­ന്ന അവൾ പ­റ­ഞ്ഞു: “ങ്ഹാ. അ­ദ്ദേ­ഹം എന്റെ അ­മ്മാ­വൻ തന്നെ. എ­ങ്ങ­നെ­യ­റി­യാം അ­മ്മാ­വ­നെ”. ഞാൻ തെ­ല്ലു് ക്ലേ­ശ­ത്തോ­ടെ മ­റു­പ­ടി നല്കി: “എന്റെ ഒരു കാ­ര­ണ­വ­രു­ടെ വി­ധ­വ­യെ അ­ദ്ദേ­ഹം വി­വാ­ഹം­ക­ഴി­ച്ചു”. അവൾ പു­ച്ഛ­ത്തോ­ടെ പ­റ­ഞ്ഞു: ഓഹോ അ­മ്മാ­വൻ അ­ങ്ങ­നെ പല വി­വാ­ഹ­ങ്ങ­ളും ക­ഴി­ച്ചി­ട്ടു­ണ്ടു്. ഓ­രോ­ന്നും മൂ­ന്നാ­ഴ്ച­ക്കാ­ല­ത്തേ­ക്കു്”.

കാ­ല്പ­നി­ക­സം­ഭ­വ­ത്തെ­ക്കാൾ വി­ചി­ത്ര­മാ­ണു് യാ­ഥാ­ത­ഥ്യം എന്നു പ­റ­യാ­റു­ണ്ട­ല്ലോ. അ­ങ്ങ­നെ ഈ വാ­സ്ത­വി­ക സത്യം വൈ­ചി­ത്ര്യ­മാ­വ­ഹി­ക്കു­ന്നു. കെ. കെ. സു­ധാ­ക­രൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ‘ഏതോ ഒരാൾ’ എന്ന ഭാ­വാ­ത്മ­ക­മാ­യ ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഈ പ­ര­മാർ­ത്ഥം അ­തി­ന്റെ എല്ലാ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളോ­ടും­കൂ­ടി എ­ന്നിൽ ആ­ഘാ­ത­മേ­ല്പി­ക്കു­ക­യു­ണ്ടാ­യി.

അ­മ്പ­തി­ല­ധി­കം വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ണ്ടാ­യ­തും ഇ­ന്നു് എ­നി­ക്കു മാ­ത്രം അ­റി­യാ­വു­ന്ന­തും ആയ ആ യ­ഥാർ­ത്ഥ സം­ഭ­വ­ത്തി­നും തി­ക­ച്ചും മ­നോ­ധർ­മ്മ­ത്തി­ന്റെ ഫലമായ ക­ഥ­യ്ക്കും ത­മ്മിൽ ചില സാ­ദൃ­ശ്യ­ങ്ങ­ളു­ണ്ടു്. കഥ തു­ട­ങ്ങു­മ്പോൾ രാ­ജ­ല­ക്ഷ്മി­യും മ­ക്ക­ളും ഒ­രി­ട­ത്തു താ­മ­സി­ക്കു­ക­യാ­ണു്. ഭർ­ത്താ­വു് അ­വി­ടെ­യി­ല്ല. വർ­ഷ­ങ്ങൾ­ക്കു മുൻ­പു് അയാൾ അ­വി­ടം­വി­ട്ടു­പോ­യി­രി­ക്കു­ന്നു. അ­ന്നു് രാ­ജ­ല­ക്ഷ്മി­യു­ടെ ജ­ന്മ­ദി­ന­മാ­ണു്. അ­പ്പോ­ഴു­ണ്ടു് താ­ടി­യും മു­ടി­യും വ­ളർ­ത്തി­യ ഒ­രു­ത്തൻ എ­ത്തു­ന്നു. അയാൾ രാ­ജ­ല­ക്ഷ്മി­യു­ടെ വീടു് അ­ത­ല്ലേ എന്നു ചോ­ദി­ക്കു­ന്നു. പൂർ­വ­കാ­ല സം­ഭ­വ­ങ്ങ­ളു­ടെ ക­യ്പു് അ­പ്പോ­ഴും അ­നു­ഭ­വി­ക്കു­ന്ന അവൾ പ­റ­യു­ന്നു അതു് രാ­ജ­ല­ക്ഷ്മി­യു­ടെ വീ­ട­ല്ല എ­ന്നു്. കു­റ­ച്ചു വെ­ള്ളം വാ­ങ്ങി­ക്കു­ടി­ച്ചു­കൊ­ണ്ടു് ആഗതൻ അ­പ്ര­ത്യ­ക്ഷ­നാ­കു­ന്നു. ഗൃ­ഹ­നാ­യി­ക വി­കാ­ര­ത്തി­ന്റെ നീർ­ച്ചു­ഴി­യിൽ വീ­ഴു­ന്നു. യ­ഥാർ­ത്ഥ­സം­ഭ­വ­ത്തിൽ സ്നേ­ഹ­മെ­ന്ന വി­കാ­ര­മി­ല്ല, പ­ശ്ചാ­ത്താ­പ­മി­ല്ല. ഇവിടെ ര­ണ്ടു­മു­ണ്ടു്. അവയെ ക­ലാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ച്ച­തി­ലാ­ണു് ക­ഥാ­ക­ര­ന്റെ ഭാ­വ­നാ­ശ­ക്തി നമ്മൾ കാ­ണേ­ണ്ട­തു്. സു­ധാ­ക­ര­ന്റെ കഥയിൽ അ­നു­ചി­ത­മാ­യ ഒരു പ­ദം­പോ­ലു­മി­ല്ല. കെ­ട്ടു­റ­പ്പു­ള്ള ക­ഥാ­ശി­ല്പ­മാ­ണി­തു്. വൈ­കാ­രി­ക­ശ­ക്തി­യു­ള്ള ക­ലാ­ശി­ല്പ­മാ­ണി­തു്.

“അ­ഭി­ജ്ഞ­ന്മാ­രാ­യ ക­ലാ­കു­തു­കി­കൾ­ക്കു ചി­ന്തി­ക്കാൻ വ­ക­ന­ല്കി­യ ലേ­ഖ­ക­നെ അ­ഭി­ന­ന്ദി­ക്കാ­തെ വയ്യ”— കെ. സി. നാ­രാ­യ­ണൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തെ­ക്കു­റി­ച്ചു് അകവൂർ നാ­രാ­യ­ണൻ എ­ഴു­തി­യ ക­ത്തി­ലെ ഒരു വാ­ക്യ­മാ­ണി­തു് (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, പുറം 49). അ­ഭി­ന­ന്ദി­ക്ക­രു­തു് എ­ന്നു് പ്രീ­കോൺ­ഷ്യ­സ് മൈൻ­ഡിൽ ഉ­ണ്ടെ­ങ്കിൽ മാ­ത്ര­മേ ഇ­ങ്ങ­നെ­യൊ­രു വാ­ക്യ­മു­ണ്ടാ­കൂ. ആളുകൾ ത­ങ്ങ­ള­റി­യാ­തെ പ്രീ­കോൺ­ഷ്യ­സി­ലു­ള്ള­തെ­ല്ലാം ചി­ല­പ്പോൾ പു­റ­ത്തു് എ­ടു­ത്തി­ടാ­റു­ണ്ടു്.

എ­നി­ക്കു് ഇയാളെ വേണ്ട
images/KVSurendranath.jpg
കെ. വി. സു­രേ­ന്ദ്ര­നാ­ഥ്

മ­ഹാ­പ­ണ്ഡി­ത­നാ­യ എം. എച്ച്. ശാ­സ്ത്രി­കൾ എ­ന്നോ­ടു പറഞ്ഞ ഒരു യ­ഥാർ­ത്ഥ സംഭവം ഞാൻ മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ എഴുതി. വർ­ഷ­ങ്ങൾ ഏ­റെ­ക്ക­ഴി­ഞ്ഞ­തു­കൊ­ണ്ടും സ­ന്ദർ­ഭ­ത്തി­നു് യോ­ജി­ച്ച­താ­യ­തു­കൊ­ണ്ടും ഞാൻ അ­തൊ­ന്നു് ആ­വർ­ത്തി­ച്ചു കൊ­ള്ള­ട്ടെ. വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു ക­ട­ക്കി­ല്ല. പ­ന്ത­ള­ത്തെ രാ­ജ­കു­ടും­ബ­ത്തിൽ­പ്പെ­ട്ട ഒരു ത­മ്പു­രാൻ കി­ളി­മാ­നൂർ കൊ­ട്ടാ­ര­ത്തി­ലെ ഒരു ത­മ്പു­രാ­ട്ടി­യെ പ­രി­ണ­യി­ച്ചു. പ്ര­ഥ­മ­രാ­ത്രി. ത­മ്പു­രാൻ ത­മ്പു­രാ­ട്ടി­യെ­യും കാ­ത്തു് മ­ലർ­മെ­ത്ത­യിൽ കി­ട­ന്നു. രാ­ത്രി ഒരു മണി ക­ഴി­ഞ്ഞി­ട്ടും അവർ വ­ന്നി­ല്ല. സ്വ­ച്ഛ­ന്ദ­ചാ­രി­ണി­യാ­യ ത­മ്പു­രാ­ട്ടി മറ്റു പു­രു­ഷ­ന്മാ­രോ­ടൊ­രു­മി­ച്ചു് ച­തു­രം­ഗം ക­ളി­ക്കു­ക­യും നേ­ര­മ്പോ­ക്കു പ­റ­യു­ക­യും ചെ­യ്യു­ക­യാ­യി­രു­ന്നു. ര­ണ്ടു­മ­ണി­യോ­ടു് അ­ടു­പ്പി­ച്ചു് മ­ണ­വ­റ­യിൽ എ­ത്തി­യ­പ്പോൾ ഉ­റ­ങ്ങി­പ്പോ­യ ന­വ­വ­ര­നെ­യാ­ണു് അവർ ക­ണ്ട­തു്. വാ തു­റ­ന്നു­വ­ച്ചാ­ണു് വ­ര­ന്റെ ഉ­റ­ക്കം. തി­രു­വ­ന­ന്ത­പു­ര­ത്തു് ചാളുവ എന്നു വി­ളി­ക്കു­ന്ന വാ­യ്നീ­രു ത­മ്പു­രാ­ന്റെ ക­വി­ളി­ലൂ­ടെ ഒഴുകി മെത്ത ന­ന­ച്ചി­രു­ന്നു. അ­തു­ക­ണ്ട ത­മ്പു­രാ­ട്ടി ‘ഹായ് എ­നി­ക്കി­യാ­ളെ വേണ്ട’ എ­ന്നു­പ­റ­ഞ്ഞ് തി­രി­ച്ചു­പോ­യി. പ­ന്ത­ള­ത്തു ത­മ്പു­രാൻ കാ­ല­ത്തെ നാ­ട്ടി­ലേ­ക്കു കെ­ട്ടു­കെ­ട്ടി. അ­തി­സു­ന്ദ­ര­നാ­യ ത­മ്പു­രാൻ സ്വ­ല്പം വാ­യ്നീ­രൊ­ഴു­ക്കി­യാൽ ത­മ്പു­രാ­ട്ടി­ക്കു് അത്ര നീരസം വ­രേ­ണ്ട­തു­ണ്ടോ? അതു് വ്യ­ക്തി­യെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു. ത­മ്പു­രാ­ട്ടി­ക്കു് ചാ­ളു­വ­യു­ടെ ദർശനം ഇ­ഷ്ട­മാ­യി­രു­ന്നി­ല്ല എ­ന്നു­മാ­ത്രം ധ­രി­ച്ചാൽ മതി. മറ്റു ഗു­ണ­ഗ­ണ­ങ്ങൾ ആ വൃ­ത്തി­കേ­ടിൽ മു­ങ്ങി പോ­യി­രു­ന്നു എ­ന്നും ക­രു­തി­ക്കൊ­ള്ളൂ. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ­ധ­ര­നു­ണ്ണി എ­ഴു­തി­യ ‘മ­ധു­വി­ധു’ എന്ന കാ­വ്യ­ത്തിൽ ഞാൻ പ­ന്ത­ള­ത്തു ത­മ്പു­രാ­ന്റെ ചാളുവ കാ­ണു­ന്നു.

അ­ന്നു­തൊ­ട്ടീ നി­ല­വി­ള­ക്കി­ന്റെ

പി­ന്നിൽ നി­ന്റെ മി­ഴി­യി­ണ കണ്ടു

അ­ന്നു­തൊ­ട്ടീ­മ­ണി­യ­റ­യ്ക്കു­ള്ളിൽ

നി­ന്റെ കാ­ല­ടി­യൊ­ച്ച ഞാൻ കേ­ട്ടു.

ഇവിടെ തൊ­ട്ടീ, തൊ­ട്ടീ ഈ പ്ര­യോ­ഗ­ങ്ങ­ളാ­ണു് വാ­യ്നീ­രാ­യി കാ­ണ­പ്പെ­ടു­ന്ന­തു്. തൊ­ട്ടു് + ഈ എ­ന്ന­താ­ണു് തൊ­ട്ടീ ആയതു്. എ­ങ്കി­ലും തൊ­ട്ടീ എന്നു കേൾ­ക്കു­മ്പോൾ ‘ഹായ് എ­നി­ക്ക­യാ­ളെ വേണ്ട’ എന്നു പറയാൻ തോ­ന്നി­പ്പോ­കു­ന്നു. കാ­വ്യ­ത്തി­ന്റെ മറ്റു ഭാ­ഗ­മെ­ല്ലാം ന­ന്നു്. എ­ങ്കി­ലും ഞാൻ കി­ളി­മാ­നൂർ കൊ­ട്ടാ­ര­ത്തി­ലെ ത­മ്പു­രാ­ട്ടി­യാ­ണു് ഇ­പ്പോൾ. ഇ­തു­പോ­ലു­ള്ള ചാ­ളു­വ­യൊ­ഴു­ക്കൽ ന­മ്മു­ടെ സാ­ഹി­ത്യ­ത്തിൽ ഏ­റെ­യു­ണ്ടു്.

പ്ര­പ­ഞ്ച­മു­കു­രം ന­മ്മു­ടെ രൂപം പ്ര­തി­ബിം­ബി­പ്പി­പ്പൂ

ഇവിടെ പ്ര­തി­ബിം­ബി­പ്പി­പ്പൂ എ­ന്ന­തു വാ­യ്നീ­രൊ­ഴു­ക്ക­ലാ­ണു്. “ഉ­ല്ല­സി­ച്ചു യു­വ­യോ­ഗി­യേ—ക­നുൽ­ഫു­ല്ല ബാ­ല­ര­വി­പോ­ലെ കാ­ന്തി­മാൻ” എ­ന്നി­ട­ത്തെ ‘ഉൽ­ഫു­ല്ല’ ലാലാ ജല പ്ര­വാ­ഹ­മാ­ണു്. കവിത ഉ­ണർ­ന്നി­രി­ക്ക­ണം. ഒ­രു­ഭാ­ഗ­വും റി­വോൾ­ട്ടി­ങ് ആ­ക­രു­തു്. (കി­ളി­മാ­നൂർ കൊ­ട്ടാ­ര­ത്തി­ലെ സം­ഭ­വ­ത്തി­നു് നൂ­റു­കൊ­ല്ല­ത്തി­ല­ധി­കം പ­ഴ­ക്ക­മു­ണ്ടു്. ആരും വ­ഴ­ക്കി­നു വ­ര­രു­തേ.)

ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്ന­വ­രിൽ ആരും ജീ­വി­ച്ചി­രി­ക്കു­ന്നി­ല്ല. ഞാൻ ഓരോ പേരു് എഴുതി അങ്ങു ചോ­ദി­പ്പി­ക്കു­ക­യാ­ണു്. പല വാ­രി­ക­ക­ളി­ലേ­യും ചോ­ദ്യോ­ത്ത­ര പം­ക്തി­യേ­ക്കാൾ ഇ­തി­നു് അ­ങ്ങ­നെ സ­ത്യ­സ­ന്ധ­ത ല­ഭി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: കെ. കെ. വി­ലാ­സി­നി, തൃ­ശ്ശൂർ: ചെ­റു­പ്പ­ക്കാ­രി­യാ­യി ഭാ­വി­ക്കാൻ എ­ന്താ­ണു മാർ­ഗ്ഗം?

ഉ­ത്ത­രം: എം. കെ: വി­ലാ­സി­നി­യെ­ക്കാൾ ഒ­ന്നോ­ര­ണ്ടോ വ­യ­സ്സു കൂ­ടു­ത­ലു­ള്ള പു­രു­ഷ­ന്മാ­രെ അ­ങ്കിൾ എ­ന്നും സ്ത്രീ­ക­ളെ ആൺടി എ­ന്നും വി­ളി­ക്കു­ന്നു. സ്ത്രീ­ക്കു വി­ലാ­സി­നി­യെ­ക്കാൾ പ്രാ­യം കു­റ­വാ­ണെ­ങ്കിൽ ചേ­ച്ചി­യെ­ന്നു വി­ളി­ച്ചാൽ മതി. പ­ണ്ടു് എന്റെ വീ­ട്ടി­ന­ടു­ത്തു­താ­മ­സി­ച്ചി­രു­ന്ന ഒരു മു­പ്പ­തു വ­യ­സ്സു­കാ­രി അന്നു സർ­ക്കാർ ജോ­ലി­യിൽ നി­ന്നു വി­ര­മി­ച്ചി­ട്ടി­ല്ലാ­ത്ത എന്നെ അ­പ്പൂ­പ്പാ എന്നു വി­ളി­ച്ചി­രു­ന്നു. ഈ അ­പ്പൂ­പ്പാ വി­ളി­കേ­ട്ടു് എന്റെ സ­ഹ­ധർ­മ്മി­ണി­യും പെൺ­മ­ക്ക­ളും പ്ര­തി­ഷേ­ധി­ച്ചു. “വ­ഴ­ക്കി­നു പോ­ക­രു­തു്, അവൾ എന്നെ അ­ങ്ങ­നെ തന്നെ വി­ളി­ച്ചു­കൊ­ള്ള­ട്ടെ” എന്നു ഞാൻ അവരെ സ­മാ­ധാ­നി­പ്പി­ച്ചു.

ചോ­ദ്യം: മാ­ത്യൂ, കൊ­ല്ല­ങ്കോ­ടു്: വ­സ്തു­ത­ക­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കു­ന്ന­തെ­ങ്ങ­നെ?

ഉ­ത്ത­രം: എം. കെ: വസ്തു ഇ­രി­ക്കു­ന്ന സ്ഥ­ല­ത്തെ ആ­ശ്ര­യി­ച്ചു്. പ­നി­നീർ­പ്പൂ ചെ­ടി­യിൽ നി­ല്ക്കു­മ്പോൾ ഒരു മൂ­ല്യം. ജ­വ­ഹർ­ലാൽ നെ­ഹ്റു­വി­ന്റെ കോ­ട്ടി­ലി­രി­ക്കു­മ്പോൾ വേ­റൊ­രു മൂ­ല്യം. പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ ത­ല­മു­ടി­യി­ലി­രി­ക്കു­മ്പോൾ മ­റ്റൊ­രു മൂ­ല്യം.

ചോ­ദ്യം: എസ്. ആർ. രാമൻ, നെ­യ്യാ­റ്റിൻ­ക­ര: നി­ങ്ങ­ളേ­റ്റ­വും ബ­ഹു­മാ­നി­ക്കു­ന്ന രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­രു്?

ഉ­ത്ത­രം: എം. കെ: നെ­ടു­മ­ങ്ങാ­ടു് എം. എൽ. എ. കെ. വി. സു­രേ­ന്ദ്ര­നാ­ഥ്. അ­ദ്ദേ­ഹ­ത്തെ­ക്കാൾ വി­ശു­ദ്ധ­നും സ­ഹൃ­ദ­യ­നും പ­ണ്ഡി­ത­നു­മാ­യ മ­റ്റൊ­രു രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നെ എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ലാ­റ്റി­ന­മേ­രി­ക്കൻ ഡി­ക്ടേ­റ്റർ­ഷി­പ്പി­നെ­ക്കു­റി­ച്ചു് നോ­വ­ലെ­ഴു­തി­യ ഗ്വാ­ട്ടി­മാ­ലൻ നോ­വ­ലി­സ്റ്റ് ആ­സ്റ്റൂ­റി­യാ­സി നെ­ക്കു­റി­ച്ചു് എ­ന്നോ­ടു് ആ­ദ്യ­മാ­യി പ­റ­ഞ്ഞ­തു സു­രേ­ന്ദ്ര­നാ­ഥാ­ണു്. ബർ­നാർ­ഡ്ഷാ, ഷേ­ക്സ്പി­യർ, ലൂ­ക്കാ­ച്ച്, ശ­ങ്ക­രാ­ചാ­ര്യർ ഇ­വ­രെ­ക്കു­റി­ച്ചെ­ല്ലാം അ­ദ്ദേ­ഹം വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യി എ­ന്നോ­ടു സം­സാ­രി­ച്ചി­ട്ടു­ണ്ടു്.

നളിനി ബേ­ക്കൽ, ന­മ്പൂ­തി­രി

അ­തി­സു­ന്ദ­ര­മാ­യ ക­വി­ത­യാ­ണു ഭാ­ഗ­വ­ത­ത്തി­ലേ­തു്. പു­ര­ഞ്ജ­നൻ കാ­ട്ടിൽ ചെ­ന്ന­പ്പോൾ ഒരു സു­ന്ദ­രി­യെ കണ്ടു. അ­വ­ളോ­ടു് അ­ദ്ദേ­ഹം ചോ­ദി­ക്കു­ക­യാ­ണു്:

ത്വം­ഹ്രീർ ഭ­വാ­ന്യ­സ്യ­ഥ വാഗ് രമാ

പതീം വി­ചി­ന്ത­തീ കിം മു­നി­വ­ദ്ര­ഹോ­വ­നേ

ത്വ­ദം­ഘ്രി­കാ­മാ­പ്ത സ­മ­സ്ത­കാ­മം ക്വ

പ­ദ്മ­കോ­ശഃ പതിതഃ ക­രാ­ഗ്രാ­ത്

(നീ ല­ജ്ജ­യു­ടെ അ­ധി­ഷ്ഠാ­ന ദേ­വ­ത­യാ­ണോ? പാർ­വ്വ­തി­യാ­ണോ? സ­ര­സ്വ­തീ ദേ­വി­യാ­ണോ? ല­ക്ഷ്മീ­ദേ­വി­യാ­ണോ? നി­ന്റെ പാ­ദ­പ­ദ്മ­ങ്ങ­ളെ കൊ­തി­ക്കു­ക മാ­ത്രം ചെ­യ്തു് എല്ലാ അ­ഭി­ലാ­ഷ­ങ്ങ­ളെ­യും സാ­ക്ഷാ­ത്ക­രി­ച്ച ആ­ത്മ­നാ­ഥ­നെ അ­ന്വേ­ഷി­ച്ചു് മു­നി­യെ­പ്പോ­ലെ വ­ന­ത്തി­ന്റെ ഏ­കാ­ന്ത­ത­യിൽ പാർ­ക്കു­ക­യാ­ണ­ല്ലോ നീ. നീ ല­ക്ഷ്മീ­ദേ­വി മാ­ത്ര­മാ­ണെ­ങ്കിൽ വി­ര­ലി­ന്റെ അ­റ്റ­ത്തു­നി­ന്നു­വീ­ണ താ­മ­ര­പ്പൂ­മൊ­ട്ടു് എവിടെ?)

(ഭാ­ഗ­വ­തം: നാലാം സ്ക­ന്ധം)

images/NALINIBAKEL.jpg
നളിനീ ബേ­ക്കൽ

നളിനീ ബേ­ക്ക­ലി ന്റെ “പാ­പ­നാ­ശി­നി” എന്ന ക­ഥ­യ്ക്കു് (ക­ഥാ­മാ­സി­ക) ന­മ്പൂ­തി­രി വ­ര­ച്ചു­ചേർ­ത്ത ത­രു­ണി­യു­ടെ ചി­ത്രം ക­ണ്ട­പ്പോൾ പൂ­ര­ഞ്ജ­ന­നെ­പ്പോ­ലെ ഇ­ങ്ങ­നെ­ത­ന്നെ ചോ­ദി­ക്കാൻ തോ­ന്നി­പ്പോ­യി എ­നി­ക്കു്. ന­മ്പൂ­തി­രി­യു­ടെ തരുണി ല­ക്ഷ്മീ­ദേ­വി തന്നെ. അ­വ­ളു­ടെ ക­രാ­ഗ്ര­ത്തിൽ­നി­ന്നു് പൂ­മൊ­ട്ടു വീ­ണു­പോ­യി­യെ­ന്നു് ആ വി­രൽ­ത്തു­മ്പു­കൾ വി­ളി­ച്ചു പ­റ­യു­ന്നു. പ്ര­കൃ­തി കലയെ അ­നു­ക­രി­ക്കു­ന്നോ? അതോ കല പ്ര­കൃ­തി­യെ അ­നു­ക­രി­ക്കു­ന്നോ? എ­ന്തു­മാ­ക­ട്ടെ. ഞാൻ ഇനി സ്ത്രീ­യു­ടെ സൗ­ന്ദ­ര്യം ആ­സ്വ­ദി­ക്കു­ന്ന­തു ന­മ്പൂ­തി­രി­യു­ടെ ചി­ത്ര­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തെ അ­വ­ലം­ബി­ച്ചാ­യി­രി­ക്കും. അ­നു­ഗൃ­ഹീ­ത­നാ­യ ഈ ചി­ത്ര­കാ­ര­നു ധ­ന്യ­വാ­ദം.

ചി­ത്രം മാ­ത്ര­മ­ല്ല, നളിനീ ബേ­ക്ക­ലി­ന്റെ കഥയും ന­ന്നാ­യി­ട്ടു­ണ്ടു്. യാ­ദൃ­ച്ഛി­ക­മാ­യി കൈയിൽ കി­ട്ടി­യ തരുണി. മറ്റു മാർ­ഗ്ഗ­മൊ­ന്നു­മി­ല്ലാ­തെ­യാ­ണു് അവൾ അ­യാ­ളു­ടെ അ­രി­കി­ലെ­ത്തി­യ­തു്. ഇ­ര­ക­ണ്ട വ­ന്യ­മൃ­ഗ­ത്തെ­പ്പോ­ലെ അയാൾ ചാ­ടി­വീ­ഴു­ന്നി­ല്ല അ­വ­ളു­ടെ നേർ­ക്കു്. ആ മ­ര്യാ­ദ­യും സ്നേ­ഹ­വും കാ­രു­ണ്യ­വു­മാ­ണു് അ­വൾ­ക്കു മാ­ന­സാ­ന്ത­ര­മു­ള­വാ­ക്കു­ന്ന­തു്. ഒരു താൽ­കാ­ലി­ക­ബ­ന്ധം സ്ഥാ­യി­യാ­യ ബ­ന്ധ­മാ­കാ­വു­ന്ന­തി­നെ ഹൃ­ദ്യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു നളിനീ ബേ­ക്കൽ. ഞാൻ എ­ത്ര­ത്തോ­ളം നി­യ­ന്ത്ര­ണം കാ­ണി­ക്കു­മോ അ­ത്ര­ത്തോ­ളം അ­ന്യ­ന്റെ നി­ഷ്ഠു­ര­ത കു­റ­യും. സ്ത്രീ­യു­ടെ നി­യ­ന്ത്ര­ണ­ത്തി­നു് ക­ലാ­ത്മ­ക­മാ­യ രൂപം സി­ദ്ധി­ച്ചി­രി­ക്കു­ന്നു ഈ കഥയിൽ.

മു­ത്ത­ല്ല, കാചം തന്നെ

മു­ത്തു് അങ്ങ് അ­ഗാ­ധ­ത­യിൽ—ക­ട­ലി­ന്റെ അ­ടി­യിൽ—കി­ട­ക്കു­ക­യാ­ണു്. അതു് കി­ട്ട­ണ­മെ­ങ്കിൽ ആ­ഴ­ത്തോ­ളം മു­ങ്ങി­ച്ചെ­ല്ല­ണം. മൺ­വെ­ട്ടി­കൊ­ണ്ടു പ­റ­മ്പു കി­ള­ച്ചു­നോ­ക്കി­യാൽ മ­തി­യാ­വു­ക­യി­ല്ല. ഈ­ശ്വ­ര­നെ സാ­ക്ഷാ­ത്ക­രി­ക്ക­ണ­മെ­ങ്കിൽ ഏ­കാ­ന്ത­ത്തി­ലി­രു­ന്നു ധ്യാ­നി­ക്ക­ണം. പു­രോ­ഹി­ത­നോ­ടു സം­സാ­രി­ച്ചാൽ പോരാ. മ­നോ­രാ­ജ്യം വാ­രി­ക­യിൽ ‘പെർ­മി­റ്റ്’ എന്ന ക­ഥ­യെ­ഴു­തി­യ വി­ശ്വ­രാ­ജ് ക­ണ്ണ­പു­രം മൺ­വെ­ട്ടി­യെ­ടു­ത്തു് പ­റ­മ്പു കി­ള­യ്ക്കു­ക­യാ­ണു്. ധ്യാ­നി­ക്കാ­തെ കാ­ഷാ­യ­വ­സ്ത്രം ധ­രി­ച്ച­വ­നോ­ടും ളോ­ഹ­യി­ട്ട­വ­നോ­ടും സം­സാ­രി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹ­ത്തി­നു് സാ­ഹി­ത്യ­ത്തി­ന്റെ മു­ത്തു കി­ട്ടു­കി­ല്ല ഒ­രി­ക്ക­ലും. അ­ദ്ദേ­ഹം ഈ­ശ്വ­ര­ചൈ­ത­ന്യം ഒ­രി­ക്ക­ലും അ­നു­ഭ­വി­ക്കി­ല്ല. പെൻഷൻ പ­റ്റി­യ ഒരു പ്രൊ­ഫ­സർ പെർ­മി­റ്റി­നു ചെ­ന്ന­പ്പോൾ ശി­ഷ്യ­യാ­യ ഐ. എ. എ­സ്സു­കാ­രി മ­ര്യാ­ദ­യോ­ടു കൂടി പെ­രു­മാ­റി­പോ­ലും. എ­ന്തൊ­രു കഥ? അല്ല എ­ന്തൊ­രു ക­ഥാ­സാ­ഹ­സി­ക്യം!

ടോ­ക്കി­യോ­യിൽ ഗു­സ്തി­മ­ത്സ­രം ന­ട­ക്കു­ക­യാ­യി­രു­ന്നു. പ്രേ­ക്ഷ­കർ നി­റ­ഞ്ഞു­ക­ഴി­ഞ്ഞു. ടി­ക്ക­റ്റ് വാ­ങ്ങി­യ­വർ­ക്കു­പോ­ലും അ­ക­ത്തു കയറാൻ വയ്യ. ടി­ക്ക­റ്റി­ല്ലാ­ത്ത ഒ­രു­ത്ത­നു് മ­ത്സ­രം ക­ണ്ടേ­തീ­രൂ. അയാൾ പി­റ­കു­വ­ശ­ത്തു­ചെ­ന്നു വേലി പൊ­ളി­ക്കാൻ തു­ട­ങ്ങി. മാ­നേ­ജർ അ­തു­ക­ണ്ടു. അയാൾ വേലി പൊ­ളി­ക്കു­ന്ന­വ­നെ ക­ഴു­ത്തിൽ കു­ത്തി­പ്പി­ടി­ച്ചു ത­ള്ളി­യി­ട്ടു പ­റ­ഞ്ഞു: “ഇതല്ല പ്ര­വേ­ശ­ന­ത്തി­നു­ള്ള മാർ­ഗ്ഗം. മാ­നേ­ജർ പോ­യ­പ്പോൾ അയാൾ തി­രി­ഞ്ഞു­നി­ന്നു് ശ്വാ­ന­നെ­പ്പോ­ലെ പി­റ­ങ്കാ­ലു­കൊ­ണ്ടു് വേലി ച­വി­ട്ടി­പ്പൊ­ളി­ച്ചു. മാ­നേ­ജർ വീ­ണ്ടു­മെ­ത്തി അ­യാ­ളു­ടെ മു­തു­കിൽ ഒരു ത­ള്ളു­കൊ­ടു­ത്തി­ട്ടു് അ­റി­യി­ച്ചു: “പു­റ­ത്തേ­ക്കു പോ­കാ­നു­ള്ള വ­ഴി­യും ഇതല്ല”. നേ­രേ­ചൊ­വ്വേ സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തിൽ കയറാൻ ക­ഴി­വി­ല്ലാ­ത്ത­വർ തി­രി­ച്ച­ങ്ങു പോകണം. അവർ വേലി പൊ­ളി­ക്ക­രു­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-04-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 27, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.