SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-05-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Amos_Oz.jpg
ഏമസ് ഓസ്

ഈ ലോ­ക­ത്തു ക­ഴി­ഞ്ഞു കൂടാൻ വേ­ണ്ടി ഞാൻ ചി­ല­പ്പോൾ കള്ളം പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇനി പ­റ­ഞ്ഞെ­ന്നും വരും. എ­ന്നാൽ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ഇ­തു­വ­രെ സ­ത്യ­മേ എ­ഴു­തി­യി­ട്ടു­ള്ളു. ഭാ­വി­യി­ലും അ­ങ്ങ­നെ ത­ന്നെ­യാ­യി­രി­ക്കും. ‘ഇ­ത്ര­യും മുൻ­കൂ­ട്ടി അ­റി­യി­ച്ചു­കൊ­ണ്ടു് ഒരു സ­ത്യാ­ത്മ­ക സം­ഭ­വ­ത്തി­ലേ­ക്കു ക­ട­ക്ക­ട്ടെ. പ്ര­ശാ­ന്ത­മാ­യ സാ­യാ­ഹ്നം. ആൾ­ത്തി­ര­ക്കു­കൂ­ടി­യ രാ­ജ­വീ­ഥി­യിൽ നി­ന്നു് ആ­ളൊ­ഴി­ഞ്ഞ ഒരു ഉ­പ­വീ­ഥി­യി­ലേ­ക്കു ഞാൻ തി­രി­ഞ്ഞു. പത്തു മി­നി­റ്റു നേരം ന­ട­ന്നി­രി­ക്കും. പെ­ട്ടെ­ന്നു് ഒരു സ്ത്രൈ­ണ­ശ­ബ്ദം. “സാർ.” ഞാൻ നോ­ക്കി. മ­തി­ലി­നു­മു­ക­ളിൽ ക­ണ്ണീ­ര­ണി­ഞ്ഞ ഒരു സു­ന്ദ­ര­വ­ദ­നം. “എന്താ ക­ര­യു­ന്ന­തു് ?” എന്നു ഞാൻ ചോ­ദി­ച്ചു. “അ­ക­ത്തേ­ക്കു വരൂ. പറയാം.” ഞാൻ ഗെ­യ്റ്റ് ക­ട­ന്നു മു­റ്റ­ത്തു­നി­ന്നു. അവൾ പ­റ­ഞ്ഞു­തു­ട­ങ്ങി. “ഞ­ങ്ങ­ളു­ടെ വി­വാ­ഹ­ത്തി­നു­ശേ­ഷം ഈ വീടു് വാ­ട­ക­യ്ക്കെ­ടു­ത്തു താ­മ­സ­മാ­യി. ഇന്നു പ­തി­നൊ­ന്നാ­മ­ത്തെ ദി­വ­സ­മാ­ണു്. അ­ദ്ദേ­ഹം പി­ണ­ങ്ങി­പ്പോ­യി­ട്ടു നാലു ദിവസം ക­ഴി­ഞ്ഞു. അ­മ്മ­യും സ­ഹോ­ദ­രി­യും ഉ­പ­ദേ­ശി­ക്കു­ന്ന­ത­നു­സ­രി­ച്ചു മാ­ത്രം പെ­രു­മാ­റു­ന്ന മ­നു­ഷ്യൻ. ഞാൻ ചെ­ന്നു വി­ളി­ച്ചു­നോ­ക്കി. വ­രു­ന്നി­ല്ല. സാറ് അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ടു് സം­സാ­രി­ക്ക­ണം. ഇവിടെ വി­ളി­ച്ചു­കൊ­ണ്ടു­വ­രി­ക­യും വേണം. എന്നെ ഒ­റ്റ­യ്ക്കി­ട്ടി­ട്ടു പോ­യി­രി­ക്കു­ന്നു. എ­ന്തൊ­രു മ­നു­ഷ്യൻ!” ഞാൻ തെ­ല്ലു­നേ­രം മി­ണ്ടാ­തെ നി­ന്നി­ട്ടു പ­റ­ഞ്ഞു: ക­മ­ല­ത്തി­നു­ത­ന്നെ ഗോ­പാ­ലൻ നായരെ തി­രി­ച്ചു­കൊ­ണ്ടു­വ­രാ­നു­ള്ള വാ­ക്കു­കൾ പ്ര­യോ­ഗി­ക്കാ­ന­റി­യാം. ആ വാ­ക്കു­കൾ അ­ദ്ദേ­ഹ­ത്തോ­ടു പറയൂ. ഭർ­ത്താ­വു തി­രി­ച്ചു­വ­രും. സ്വ­ന്തം വാ­ദ­ങ്ങൾ മാ­ത്ര­മാ­ണു ശ­രി­യെ­ന്നു ക­രു­താ­തി­രി­ക്കു.” ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു് ഞാൻ പോയി. രണ്ടു ദിവസം ക­ഴി­ഞ്ഞ­പ്പോൾ അവർ തി­രു­വ­ന­ന്ത­പു­രം വാ­ട്ടർ വർ­ക്ക്സി­ലെ പൂ­ന്തോ­ട്ട­ത്തി­ലി­രു­ന്നു ര­സി­ച്ചു സം­സാ­രി­ക്കു­ന്ന­തു ഞാൻ കണ്ടു. ക­ടു­ത്ത യു­ക്തി ഉ­പേ­ക്ഷി­ച്ചു് അവൾ അ­നു­ര­ഞ്ജ­ന­ത്തി­ന്റെ ഭാ­ഷ­യിൽ സം­സാ­രി­ച്ചി­രി­ക്കും. അയാൾ അ­മ്മ­യു­ടെ­യും സ­ഹോ­ദ­രി­യു­ടെ­യും ആ­ധി­പ­ത്യ­ത്തിൽ­നി­ന്നു മോചനം നേടി ഭാ­ര്യ­യു­ടെ­കൂ­ടെ പോ­ന്നി­രി­ക്കും. മു­പ്പ­തോ മു­പ്പ­ത്തി­യ­ഞ്ചോ വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ഇ­ന്ന­ലെ അവർ ര­ണ്ടു­പേ­രും സ്കൂ­ട്ട­റിൽ പോ­കു­ന്ന­തു് ഞാൻ കണ്ടു. സ്ത്രീ എന്നെ ന­ല്ല­പോ­ലെ കണ്ടു. എല്ലാ സ്ത്രീ­ക­ളും ഉ­പ­കർ­ത്താ­ക്ക­ളെ ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കും. അവരും ക­ണ്ടി­ല്ലെ­ന്നു ഭാ­വി­ച്ചു.

സാ­ഹി­ത്യാം­ഗ­ന­യെ ത­കർ­ക്കാൻ ഖ­ല­ന്മാർ സൗ­ക­ര്യം നോ­ക്കി­യി­രി­ക്കു­ക­യാ­ണു്. ദു­ഷ്ട­ന്മാ­രു­ടെ ശക്തി കൂ­ടു­ത­ലാ­യ­തു­കൊ­ണ്ടും സാ­ഹി­ത്യാം­ഗ­ന­യ്ക്കു് ദൗർ­ബ­ല്യം ഏ­റെ­യു­ള്ള­തു­കൊ­ണ്ടും അ­വൾ­ക്കു വ­ഴ­ങ്ങേ­ണ്ടി­വ­രും. അ­പ്പോൾ എ­ല്ലും തോ­ലു­മാ­യി പൈ­ങ്കി­ളി­സ്സാ­ഹി­ത്യം വേ­ച്ചു വേ­ച്ചു ന­ട­ക്കു­ന്ന­തു് നമ്മൾ കാണും.

സ­ര­സ്വ­തി എന്റെ വീ­ട്ടിൽ­ക്ക­യ­റി­വ­ന്നു. കാണാൻ കൊ­ള്ളാ­വു­ന്ന ചെ­റു­പ്പ­ക്കാ­രി­യാ­ണെ­ങ്കി­ലും ഭ്രാ­ന്തു­പി­ടി­ച്ച മ­ട്ടു­ണ്ടു്. ഉ­ന്മാ­ദി­നി­യെ­പ്പോ­ലെ അവൾ അ­ട്ട­ഹ­സി­ച്ചു: “സാർ, ഓ­ഫീ­സി­ലെ ആ നീചൻ എന്നെ ച­തി­ച്ചു. എ­നി­ക്കു ജോ­ലി­ത­രാ­മെ­ന്നു അവൻ പ­റ­ഞ്ഞു. ജോ­ലി­ത­ന്നെ­ങ്കി­ലും അവൻ എന്നെ ച­തി­ച്ചു സാർ. എ­നി­ക്കി­നി ആ­ത്മ­ഹ­ത്യ­യേ മാർ­ഗ്ഗ­മു­ള്ളു.” ഞാൻ മി­ണ്ടാ­തെ ഇ­രു­ന്നു. ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞു്… ഓ­ഫീ­സിൽ “ഔ­ദ്യോ­ഗി­ക” കാ­ര്യ­ങ്ങൾ­ക്കാ­യി എ­നി­ക്കു പോ­കേ­ണ്ടി­വ­ന്നു. അവിടെ ഒരു മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ­നി­ന്നു സ­ര­സ്വ­തി­യു­ടെ സ­ഹോ­ദ­രൻ ക­ര­യു­ക­യാ­യി­രു­ന്നു. ഞാൻ അ­ടു­ത്തു­ചെ­ന്നി­ട്ടും അ­യാ­ള­റി­ഞ്ഞി­ല്ല. “എ­ന്തി­നാ­ണു ദുഃ­ഖി­ക്കു­ന്ന­തു് ?” എന്നു ഞാൻ ചോ­ദി­ച്ചു. അയാൾ മ­റു­പ­ടി നല്കി: “സാർ സ­ഹോ­ദ­രി­ക്കു സു­ഖ­മി­ല്ല. എന്തു ക­ഴി­ച്ചാ­ലും ഛർ­ദ്ദി­ക്കു­ന്നു… ഹോ­സ്റ്റ­ലിൽ­നി­ന്നു ഉടനെ മാ­റി­ക്കൊ­ടു­ക്ക­ണ­മെ­ന്നു മേ­ട്രൺ പ­റ­യു­ന്നു. ഇ­വി­ടെ­യ­ടു­ത്തു് ഒരു വീടു് വാ­ട­ക­യ്ക്കു് എ­ടു­ത്തു. ചേ­ച്ചി­യെ നാ­ട്ടിൽ­നി­ന്നു കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു് സ­ഹോ­ദ­രി­യു­മാ­യി താ­മ­സി­ക്ക­ണ­മെ­ന്നു ക­രു­തു­ക­യാ­ണു്.” മൂ­ന്നു മാസം ക­ഴി­ഞ്ഞു. അവൾ എ­ല്ലും തോ­ലു­മാ­യി ഓ­ഫീ­സിൽ ക­യ­റി­പ്പോ­കു­ന്ന­തു ഞാൻ കണ്ടു. കണ്ട ഭാവം ഞാൻ കാ­ണി­ച്ചി­ല്ല. മ­ന­സ്സിൽ ഇ­ങ്ങ­നെ പ­റ­ഞ്ഞു: …ഓ­ഫീ­സിൽ മാ­ത്ര­മ­ല്ല. ലോ­ക­മാ­കെ നീ­ച­ന്മാ­രാ­ണു്. അ­വ­രു­ടെ ദു­ഷ്ട­ത­കൊ­ണ്ടു ത­രു­ണി­കൾ തകരും. ആ ത­കർ­ച്ച­ക­ണ്ടു ന­മ്മ­ളും തകരും.

ഓരോ സം­ഭ­വ­ത്തെ­യും സാ­ഹി­ത്യ­ത്തി­ലേ­ക്കു സം­ക്ര­മി­പ്പി­ക്കാം. അ­പ്പോൾ ഗു­ണ­പാ­ഠം ഇ­ങ്ങ­നെ­യാ­വും. സാ­ഹി­ത്യ­സൃ­ഷ്ടി അ­തി­രു­ക­ട­ന്ന യു­ക്തി പ്ര­ദർ­ശി­പ്പി­ച്ചാൽ സ­ഹൃ­ദ­യൻ അ­ക­ന്നു­പോ­കും. അ­നു­ര­ഞ്ജ­ന മ­നോ­ഭാ­വ­മു­ണ്ടെ­ങ്കിൽ അയാൾ തി­രി­ച്ചെ­ത്തും. തി­രി­ച്ചെ­ത്തി­യാൽ യു­ക്തി­യു­ടെ അ­തി­പ്ര­സ­രം ചൂ­ണ്ടി­ക്കാ­ണി­ച്ച നി­രൂ­പ­ക­നെ ക­ണ്ടി­ല്ലെ­ന്നു ഭാ­വി­ക്ക­രു­തു്. ര­ണ്ടാ­മ­ത്തെ സം­ഭ­വ­ത്തി­ന്റെ ഗു­ണ­പാ­ഠം. സാ­ഹി­ത്യാം­ഗ­ന­യെ ത­കർ­ക്കാൻ ഖ­ല­ന്മാർ സൗ­ക­ര്യം നോ­ക്കി­യി­രി­ക്കു­ക­യാ­ണു്. ദു­ഷ്ട­ന്മാ­രു­ടെ ശക്തി കൂ­ടു­ത­ലാ­യ­തു­കൊ­ണ്ടും സാ­ഹി­ത്യാം­ഗ­ന­യ്ക്കു്, ദൗർ­ബ്ബ­ല്യം ഏ­റെ­യു­ള്ള­തു­കൊ­ണ്ടും അ­വൾ­ക്കു വ­ഴ­ങ്ങേ­ണ്ട­താ­യി വരും. അ­പ്പോൾ എ­ല്ലും തോ­ലു­മാ­യി പൈ­ങ്കി­ളി­സ്സാ­ഹി­ത്യം വേ­ച്ചു വേ­ച്ചു ന­ട­ക്കു­ന്ന­തു് നമ്മൾ എ­ന്നും കാണും.

“സ­ത്യ­മെ­ന്നാ­ലെ­ന്തു്?”

“സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ഇ­ന്നു­വ­രെ കള്ളം എ­ഴു­തി­യി­ട്ടി­ല്ല എ­ന്ന­തു്.

—നവീന നി­രൂ­പ­ണം സ­ത്യാ­ത്മ­ക­മ­ല്ലെ­ന്നു സ­ഹൃ­ദ­യൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു്.

—സ്ഥലം തി­ക­യ്ക്കാ­നാ­യി, അ­വി­ദ­ഗ്ദ്ധർ വ­ര­യ്ക്കു­ന്ന ഹാ­സ്യ­ചി­ത്ര­ങ്ങൾ വാ­രി­ക­ക­ളിൽ അ­ങ്ങി­ങ്ങാ­യി ചേർ­ക്കു­ന്ന­തു് വാ­യ­ന­ക്കാർ­ക്കു് ഉ­ദ്വേ­ഗ­മു­ള­വാ­ക്കു­ന്നു എ­ന്ന­തു്.

— രണ്ടു കാ­ല­യ­ള­വി­ലാ­ണു് കാ­യ­ങ്കു­ളം കൊ­ച്ചു­ണ്ണി­യും മു­ള­മൂ­ട്ടു് അ­ടി­മ­യും ജീ­വി­ച്ച­തെ­ങ്കി­ലും കൊ­ച്ചു­ണ്ണി അ­ടി­മ­യെ ‘കള്ളാ’ എന്നു വി­ളി­ക്കു­ന്ന­തു്. അടിമ കൊ­ച്ചു­ണ്ണി­യെ നോ­ക്കി ‘കള്ളാ’ എന്നു വി­ളി­ക്കു­ന്ന­തു്.

ഭാ­ഷ­യും വൈ­ഷ­യി­ക­മാ­വ­ണം
images/A_Perfect_Peace_cover.jpg

ഇ­സ്രാ­യേ­ലി­ലെ സാ­ഹി­ത്യ­കാ­ര­നാ­യ ഏമസ് ഓസ് (Amos Oz, 1939) എ­നി­ക്ക­ഭി­മ­ത­നാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ ശ­ക്തി­യും സൗ­ന്ദ­ര്യ­വും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലു­ക­ളിൽ നി­ന്ന­റി­യു­ന്നു. ഏമസ് ഓ­സി­ന്റെ പുതിയ നോവൽ A Perfect Peace മേ­ശ­പ്പു­റ­ത്തു കി­ട­ക്കു­ന്നു. അതു വാ­യി­ച്ചി­ല്ലെ­ങ്കിൽ എന്റെ ക­ണ്ണു­കൾ­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? പ്രേ­മ­ഭാ­ജ­നം പ­കു­തി­മാ­ഞ്ഞ സി­ന്ദൂ­ര­പ്പൊ­ട്ടോ­ടു­കൂ­ടി ശ­യ­നീ­യ­ത്തിൽ ഉ­റ­ങ്ങു­ന്നു. ആ പൊ­ട്ടു് വീ­ണ്ടും വൃ­ത്ത­മാ­ക്കി­യി­ല്ലെ­ങ്കിൽ നി­ങ്ങ­ളു­ടെ വി­ര­ലു­കൾ­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? ചെ­മ്പൈ വൈ­ദ്യ­നാ­ഥ­യ്യർ പാ­ടു­മ്പോൾ അ­തു­കേ­ട്ടു് ആ­ന­ന്ദി­ക്കാൻ നി­ങ്ങ­ളു­ടെ മ­ന­സ്സു് സ­ന്ന­ദ്ധ­മാ­യി­ല്ലെ­ങ്കിൽ ആ മ­ന­സ്സു­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? കാ­മു­കി­യു­മാ­യി ര­സി­ച്ചു­ന­ട­ക്കാൻ വേ­ണ്ടി വി­വാ­ഹി­ത­നാ­യ നി­ങ്ങൾ കടം വാ­ങ്ങി­ച്ച പണം അ­തി­നാ­യി ചെ­ല­വാ­ക്കാ­തെ നി­ഷ്ക­ള­ങ്ക­യാ­യ ഭാ­ര്യ­യ്ക്കു ന­ല്കു­ന്നി­ല്ലെ­ങ്കിൽ ആ പണം കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? നി­ങ്ങ­ളു­ടെ മ­നു­ഷ്യ­ത്വം­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? ഒ­ടു­വിൽ­പ്പ­റ­ഞ്ഞ ഈ ചോ­ദ്യ­മാ­ണു് കാ­നേ­ഷ് പൂ­നൂ­രു് ചോ­ദി­ക്കു­ന്ന­തു്. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ഒരു ദേ­ശാ­ട­ന­ക്കു­റി­പ്പു്’ എന്ന ചെ­റു­ക­ഥ) ഓഫീസ് മാ­നേ­ജ­രിൽ­നി­ന്നു് മുൻ­കൂ­റാ­യി വാ­ങ്ങി­യ മു­ന്നൂ­റു രൂ­പ­യും­കൊ­ണ്ടു കാ­മു­കി­യെ അ­ന്വേ­ഷി­ച്ചു പോ­കു­ന്നു രമേഷ് എന്ന ക­ഥാ­പാ­ത്രം. അ­വ­ളി­ല്ലാ­ത്ത­തു­കൊ­ണ്ടു് പല സ്ഥ­ല­ങ്ങ­ളി­ലും വ്യർ­ത്ഥ­മാ­യി ക­റ­ങ്ങി വീ­ട്ടിൽ ചെ­ല്ലു­ന്നു. സ്നേ­ഹ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­യ ഭാര്യ നി­ഷ്ക­ള­ങ്ക­ത­യു­ടെ പ്ര­തീ­ക­ങ്ങ­ളാ­യ കു­ഞ്ഞു­ങ്ങൾ. ‘അ­വർ­ക്കാ­യി ആ പണം അയാൾ നൽ­കു­മ്പോൾ മ­നു­ഷ്യ­ത്വം വി­കാ­സം­കൊ­ള്ളു­ന്നു. ര­മേ­ഷി­ന്റെ മാ­ത്ര­മ­ല്ല, ന­മ്മു­ടേ­യും. ന­വീ­ന­ന്മാർ നി­ഷ്കാ­സ­നം ചെയ്ത ഈ പഴയ മൂ­ല്യ­ങ്ങ­ളെ സാ­ഹി­ത്യ­കാ­ര­ന്മാർ വാ­ഴ്ത്തു­മ്പോൾ ആ­ഹ്ലാ­ദ­മാ­ണെ­നി­ക്കു്. ആ ആ­ഹ്ലാ­ദ­ത്തോ­ടെ ഞാൻ വാരിക അ­ട­ച്ചു­വ­യ്ക്കു­ന്നു.

images/Vladimir_Nabokov.jpg
വ്ളാ­ഡീ­മീർ നാ­ബോ­ക്കോ­വ്

വൈ­ഷ­യി­ക­ത്വ­മു­ള്ള വി­ഷ­യ­മാ­ണു ക­ഥാ­കാ­രൻ കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. അതിനു യോ­ജി­ച്ച ഭാ­ഷ­യ­ല്ല അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. ഭാ­ഷ­യ്ക്കും വൈ­ഷ­യി­ക­ത്വം വരണം. അ­പ്പോൾ മാ­ത്ര­മേ കഥ പ­രി­പൂർ­ണ്ണ­മാ­യും വിജയം പ്രാ­പി­ക്കൂ. വ്ളാ­ഡീ­മീർ നാ­ബോ­ക്കോ­വ്, ഗോർ­വീ­ഡാൽ ഇവർ വാ­ഴ്ത്തി­യ അ­മേ­രി­ക്കൻ നോ­വ­ലി­സ്റ്റ് ഈ. വൈ­റ്റി ന്റെ ‘ക­ര­ക്കോൾ’ (Caracole) എന്ന നോവൽ വാ­യി­ച്ചാൽ ഇ­ത്ത­രം വി­ഷ­യ­ങ്ങൾ വൈ­ഷ­യി­ക­മാ­യി­ത്ത­ന്നെ പ്ര­തി­പാ­ദി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു ഗ്ര­ഹി­ക്കാം. ഗ­ബ്രി­യേൽ എന്ന ബാ­ല­ന്റെ സ്വ­യം­ഭോ­ഗ­ത്തെ നോ­വ­ലി­സ്റ്റ് വർ­ണ്ണി­ക്കു­ന്ന­തു ക­ണ്ടാ­ലും:

“When he had fenced with it in solitude he had clenched his jaws shut, widened his eyes, flared his nostrils, expanded his chest, stabbed with rhythmic power and majesty black might drawing white blood.”

സമനില വേണം
images/Gore_Vidal.jpg
ഗോർ­വീ­ഡാൽ

ക­ലാ­കൗ­മു­ദി­യിൽ ‘ജാഗരം’ എന്ന ക­ഥ­യെ­ഴു­തി­യ ജെ­ക്കോ­ബി ഡോ­ക്ട­റാ­വാം. മെ­ഡി­ക്കൽ വി­ദ്യാർ­ത്ഥി­യാ­കാം. അ­ല്ലെ­ങ്കിൽ മെ­ഡി­ക്കൽ ബു­ക്ക്സ് വാ­യി­ക്കു­ന്ന­യാ­ളാ­കാം. അ­തു­കൊ­ണ്ടു വൈ­ദ്യ­ശാ­സ്ത്ര വി­ഷ­യ­ക­മാ­യി എ­ഴു­താൻ എ­നി­ക്കു വ­ല്ലാ­യ്മ­യു­ണ്ടു്. പഴയ ശ­രീ­ര­ശാ­സ്ത്ര­മ­നു­സ­രി­ച്ചു് ശ­രീ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ഘ­ട­ക­ങ്ങൾ രക്തം, കഫം, ക­റു­ത്ത പി­ത്തം, മ­ഞ്ഞ­പ്പി­ത്തം ഇ­വ­യാ­ണു്. ഇവയെ ഹ്യൂ­മർ എന്നു വി­ളി­ക്കു­ന്നു. ഇ­വ­യു­ടെ അ­നു­പാ­ത­മ­നു­സ­രി­ച്ചു് മ­നു­ഷ്യ­ന്റെ ശാ­രീ­രി­ക­വും മാ­ന­സി­ക­വു­മാ­യ ഘ­ട­ന­യ്ക്കു മാ­റ്റം­വ­രും. ഇവയിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു കൂ­ടി­യാൽ അ­നി­യ­ത­സ്വ­ഭാ­വം വരും. സെ­ക്സി­നു അ­നി­യ­ത­ത്വം വ­ര­ത്ത­ക്ക­വി­ധ­ത്തിൽ ഒരു ഹ്യൂ­മർ കൂ­ടി­പ്പോ­യ ക­ഥാ­പാ­ത്ര­ങ്ങ­ളെ­യാ­ണു് ജെ­ക്കോ­ബി അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഒ­രാ­ളി­നു കൊ­ച്ചു­കു­ട്ടി­യോ­ടു­ള്ള കാമം; വേ­റൊ­രാൾ­ക്കു് പ്രാ­യം­കൂ­ടി­യ സ്ത്രീ­യോ­ടു­ള്ള കാമം; മ­റ്റൊ­രാൾ­ക്കു അ­ഗ­മ്യ­ഗ­മ­ന­ത്തി­ലു­ള്ള തൽ­പ­ര­ത്വം. ഇ­തി­ന്റെ­യൊ­ക്കെ ഫലമായ ആ­ത്മ­ഹ­ത്യ­യും സ്വാ­ഭാ­വി­ക മ­ര­ണ­വും മ­റ്റും. പെ­ണ്ണി­ന്റെ മു­റി­വു­കൾ ഡ്ര­സ്സ് ചെ­യ്യു­ന്ന ഡോ­ക്ടർ­ക്കു­പോ­ലും പ്ര­ച്ഛ­ന്ന­മാ­യ കാമം. ഇ­വ­യെ­ല്ലാം ചേർ­ത്തു ജെ­ക്കോ­ബി രൂപം കൊ­ടു­ക്കു­ന്ന ക­ഥ­യ്ക്കു് ‘ഓർ­ഗ­നൈ­സേ­ഷൻ’ കൊ­ണ്ടു് ഉ­ണ്ടാ­കു­ന്ന ചാ­രു­ത­യി­ല്ല. ഓരോ ദൃ­ശ്യ­വും വെ­വ്വേ­റെ എ­ടു­ത്തു­നോ­ക്കു­മ്പോൾ ന­ന്നു്. ഉ­ദാ­ഹ­ര­ണ­ങ്ങൾ: 1) ഡോ­ക്ടർ തു­രു­ത്തിൽ വ­ന്നി­റ­ങ്ങു­ന്ന­തു്. 2) മ­രി­ച്ച­വ­ന്റെ ശരീരം വ­ള്ള­ത്തിൽ­നി­ന്നു ക­ര­യ്ക്കെ­ടു­ക്കു­ന്ന­തു്. 3) കൊ­ച്ചാ­പ്പൻ കാ­മ­ലീ­ല­യാ­ടു­ന്ന­തു്. എ­ന്നാൽ ഇ­വ­യെ­ല്ലാം ചേർ­ന്നു് ഒരു പ്ര­വാ­ഹ­മാ­യി മാ­റു­ന്നി­ല്ല ആ­ഖ്യാ­നം. ക­ഥാ­സം­ഭ­വ­ങ്ങൾ എ­ന്തു­മാ­ക­ട്ടെ. അ­വ­യെ­യെ­ല്ലാം ത്രാ­സി­ന്റെ ഒരു ത­ട്ടി­ലി­ട്ടു് മ­റ്റേ­ത്ത­ട്ടിൽ ലോ­ക­ത്തെ­യാ­കെ വ­ച്ചു് തൂ­ക്കി­നോ­ക്കു­മ്പോൾ ത്രാ­സു് സമനില പാ­ലി­ക്ക­ണം. അ­പ്പോൾ മാ­ത്ര­മേ സം­ഭ­വ­ങ്ങ­ള­ട­ങ്ങി­യ കഥ ക­ല­യാ­കൂ. ജെ­ക്കോ­ബി­യു­ടെ ക­ഥ­യി­ലെ സം­ഭ­വ­ങ്ങൾ ഭാ­ര­ക്കൂ­ടു­തൽ­കൊ­ണ്ടു് ത്രാ­സി­ന്റെ ത­ട്ടി­നെ താ­ഴ്ത്തി­ക്ക­ള­യു­ന്നു.

എ­ന്നും സൂ­ക്ഷ്മ­മാ­യി സ­ന്ധ്യ­യ്ക്കു് ആ­റു­മ­ണി­ക്കു വീ­ട്ടി­ലെ­ത്തു­ന്ന ആളിനെ അ­ന്നു് എട്ടു മ­ണി­യാ­യി­ട്ടും കാ­ണു­ന്നി­ല്ല. അ­യാ­ളു­ടെ ഭാ­ര്യ­യും മ­ക്ക­ളും ഉ­ത്ക­ണ്ഠാ­കു­ല­രാ­യി വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു വ­ന്നു് റോ­ഡി­ലേ­ക്കു നോ­ക്കി­നി­ല്ക്കു­ന്നു. “ക­ണ്ടി­ല്ല­ല്ലോ ഇ­തു­വ­രെ” എന്നു ഭാ­ര്യ­യും “അ­ച്ഛ­നെ­വി­ടെ പോയി?” എന്നു മ­ക്ക­ളും ത­ങ്ങ­ളോ­ടു­ത­ന്നെ പ­റ­ഞ്ഞു ദുഃ­ഖി­ക്കു­ന്നു. ഈ ഗൃ­ഹ­നാ­യ­കൻ ന­ല്ല­വ­നാ­ണു്. എ­ഴു­ത്തു­കാർ ഈ ഗൃ­ഹ­നാ­യ­ക­നെ­പ്പോ­ലെ­യാ­വ­ണം. പ­തി­വാ­യി കഥകൾ ന­മു­ക്കു ന­ല്കു­ന്ന ക­ഥാ­കാ­രൻ കു­റ­ച്ചു­കാ­ല­ത്തേ­ക്കു മൗനം അ­വ­ലം­ബി­ച്ചാൽ “എന്തേ, അ­ദ്ദേ­ഹം എ­ഴു­താ­ത്ത­തു് ?” എ­ന്നു് ഓരോ വ്യ­ക്തി­യും ചോ­ദി­ക്ക­ണം. അ­ങ്ങ­നെ­യു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാർ ന­മു­ക്കു­ണ്ടോ?

രാഖീ, ബ്ലെ­യി­ഡ് കൊ­ണ്ടു­വാ
images/Edmund_White.jpg
ഈ. വൈ­റ്റ്

ഷേവ് ചെ­യ്തു് ഷേവ് ചെ­യ്തു് മൂർ­ച്ച­പോ­യ ബ്ലെ­യി­ഡ്കൊ­ണ്ടു പ്ര­യോ­ജ­നം വ­ല്ല­തു­മു­ണ്ടോ? ഉ­ണ്ടു്. പെ­ന്സിൽ വെ­ട്ടാം. നഖം മു­റി­ക്കാം. ഇവ ര­ണ്ടി­നെ­ക്കാ­ളും വലിയ ഒരു പ്ര­യോ­ജ­നം ഞാൻ ക­ണ്ടെ­ത്തി­യി­രി­ക്കു­ന്നു. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ വാ­രി­ക­ക­ളിൽ അ­പ­കൃ­ഷ്ട­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ വ­ന്നാൽ ദേ­ഷ്യ­ത്തോ­ടെ ആ വാ­രി­ക­ക­ളെ ചു­രു­ട്ടി ക­ശ­ക്കി­യെ­റി­യു­ന്ന­തു മ­ര്യാ­ദ­കേ­ടാ­ണു്; വാ­രി­ക­യോ­ടു­ള്ള മ­ര്യാ­ദ­കേ­ടു്. അ­തു­കൊ­ണ്ടു് ബ്ലെ­യി­ഡ് എ­ടു­ത്തു് ആ കാ­വ്യ­മ­ച്ച­ടി­ച്ച പേജ് പ­തു­ക്കെ അ­ങ്ങു് കീ­റി­മാ­റ്റാം. വാ­രി­ക­പോ­ലും അ­ത­റി­യി­ല്ല. ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ സി­ദ്ദീ­ഖ് എ­ട­പ്പ­ക­ത്തു് എ­ഴു­തി­യ “ഒരു എക്സ് ദു­ബൈ­ക്കാ­ര­ന്റെ പാ­ട്ടു് എ­ന്നൊ­രു കാ­വ്യം” വ­ന്നി­ട്ടു­ണ്ടു്. ഞാൻ വി­ളി­ക്കു­ന്നു: “പേ­ര­ക്കു­ട്ടീ, രാഖീ, ഒരു പഴയ ബ്ലെ­യി­ഡ് എ­ടു­ത്തു­കൊ­ണ്ടു­വാ” ഇ­ങ്ങ­നെ വി­ളി­ക്കാൻ­ത­ക്ക അ­പ­രാ­ധ­മൊ­ന്നും “കവി” ചെ­യ്തി­ട്ടി­ല്ലെ­ന്നു് വാ­യ­ന­ക്കാർ വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ താ­ഴെ­ച്ചേർ­ക്കു­ന്ന വരികൾ അ­വ­രൊ­ന്നു വാ­യി­ച്ചു­നോ­ക്ക­ട്ടെ.

“പൂ­ഗ­മാ­ക­രൂ കദളീവനങ്ങളാ-​

ലാകെ മ­നോ­ഹ­ര­മാ­യൊ­രീ­ഭൂ­മി­യിൽ

ഗോവു, മജവും, ഹ­രി­ണ­വും പൂ­ച്ച­യും

ശ്വാ­വും കു­റു­ക്ക­നും മേ­യു­ന്ന ഭൂ­മി­യിൽ

പ­ച്ച­ക്കി­ളി­ക­ളും പ്രാ­വും കു­രു­വി­യും

ഒ­ച്ച­യി­ട്ടെ­ങ്ങും പ­റ­ക്കു­ന്ന ഭൂ­മി­യിൽ

ശീ­ഘ്രം ഗ­മി­ക്കും പു­ലി­യും സിം­ഹ­ങ്ങ­ളും

വ്യാ­ഘ്ര­വു­മു­ള്ള കാ­ടു­ള്ള ധ­ര­ണി­യിൽ

പു­ന്നെ­ല്ലിൻ­ചോ­റും, പൂ­മീ­നും, നെ­യ്യ­പ്പ­വും

തി­ന്നെ­ന്റെ നാവും, വയറും ചി­രി­ക്ക­വെ

ചീസും ടിൻ­ഫി­ഷും ല­ബ­നാ­നി­റൊ­ട്ടി­യും

പീസും ക­ഴി­ച്ചു മ­ടു­ത്ത നാ­ളോർ­ത്തു­പോ­യ്

സം­തൃ­പ്ത­നാ­ണു­ഞാൻ സ­ന്തു­ഷ്ട­നാ­ണു ഞാൻ

ബ­ന്ധു­ര കോമള കേരള ഭൂ­മി­യിൽ.”

സ­മൂ­ഹ­ത്തെ­യാ­കെ ചി­ല­പ്പോൾ ഈ­ശ്വ­രൻ ശി­ക്ഷി­ച്ചു­ക­ള­യും. ന­മ്മു­ടെ ഭാ­ര­ത­ത്തിൽ ഒ­ര­ണ­പൊ­ട്ടി ല­ക്ഷ­ക്ക­ണ­ക്കി­നാ­ളു­കൾ മ­രി­ച്ചി­ല്ലേ? അ­ടു­ത്ത­കാ­ല­ത്തു പാലം ത­കർ­ന്ന­തി­ന്റെ ഫ­ല­മാ­യി തീ­വ­ണ്ടി യാ­ത്ര­ക്കാർ മ­രി­ച്ചി­ല്ലേ? അ­ണ­യു­ടെ ത­കർ­ച്ച­യാ­യി, തീ­വ­ണ്ടി­യു­ടെ മ­റി­യ­ലാ­യി, അ­ഗ്നി­പർ­വ്വ­ത­ത്തി­ന്റെ പൊ­ട്ടി­ത്തെ­റി­ക്ക­ലാ­യി ശി­ക്ഷ­വ­രും. ഇ­പ്പോൾ ‘ച­ന്ദ്രി­ക’യുടെ വാ­യ­ന­ക്കാ­രെ­യാ­കെ സർ­വ്വേ­ശ്വ­രൻ ശി­ക്ഷി­ക്കു­ന്ന­തു് ഈ കാ­വ്യം കൊ­ണ്ടാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: അ­പ്പോൾ ഈ­ശ്വ­ര­ന്റെ അ­നു­ഗ്ര­ഹം എ­ങ്ങ­നെ വരും?

ഉ­ത്ത­രം: ഉ­ത്സ­വ­സ്ഥ­ല­ത്തു­വ­ച്ചു ല­ഭി­ക്കു­ന്ന യാ­ദൃ­ച്ഛി­ക­സ്പർ­ശ­മാ­യി, കാ­ല­ത്തു മു­റ്റ­ത്തു വി­ടർ­ന്നു­നി­ല്ക്കു­ന്ന പ­നി­നീർ­പ്പൂ­വാ­യി, ച­ങ്ങ­മ്പു­ഴ­യു­ടെ ‘മ­ന­സ്വി­നി’ എന്ന കാ­വ്യ­മാ­യി, സു­ന്ദ­രി­യു­ടെ ചി­രി­യാ­യി… അ­ങ്ങ­നെ പലതും.

ചോ­ദ്യം: ഒ­രാ­ളി­നെ ക­ണ്ടാ­ലു­ടൻ ‘ക്ഷീ­ണി­ച്ചു­പോ­യ­ല്ലോ’ എന്നു പ­റ­യു­ന്ന­തു് അ­പ­രാ­ധ­മാ­ണെ­ന്നു നി­ങ്ങൾ എ­ഴു­തി­യ­ല്ലോ. അ­തി­നെ­ക്കാൾ വലിയ അ­പ­രാ­ധ­മി­ല്ലേ?

ഉ­ത്ത­രം: ഉ­ണ്ടു്. നമ്മൾ ‘വ­സ്തു­നി­ഷ്ഠ­മാ­യി’ വേ­റൊ­രാ­ളി­നെ വി­മർ­ശി­ക്കു­മ്പോൾ ശ്രോ­താ­വു് മൗനം അ­വ­ലം­ബി­ക്കു­ന്ന­തും ആ സം­ഭാ­ഷ­ണം മാ­റ്റു­ന്ന­തും വലിയ അ­പ­രാ­ധം­ത­ന്നെ. നമ്മൾ പ­റ­യു­ന്ന­തി­നോ­ടു് അയാൾ യോ­ജി­ക്ക­ണ­മെ­ന്നി­ല്ല. ‘നി­ങ്ങൾ പ­റ­യു­ന്ന­തു് അ­ത്ര­ക­ണ്ടു ശ­രി­യ­ല്ല’ എ­ന്നെ­ങ്കി­ലും പറയണം. അ­ങ്ങ­നെ­യൊ­ന്നും ചെ­യ്യാ­തെ മി­ണ്ടാ­തി­രി­ക്കു­ന്ന­വൻ ന­മ്മു­ടെ ചെ­കി­ട്ട­ത്തു് അ­ടി­ക്കു­ക­യാ­ണു്. ഈ ലോ­ക­ത്തു് പലരും മു­ഖാ­വ­ര­ണം ധ­രി­ച്ചു കൊ­ണ്ടാ­ണി­രി­ക്കു­ന്ന­തു് മു­ഖാ­വ­ര­ണ­മി­ല്ലാ­തെ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­വ­നെ ‘ചീത്ത മ­നു­ഷ്യൻ’ എ­ന്നു് മു­ഖാ­വ­ര­ണ­ക്കാർ വി­ളി­ക്കും.

ചോ­ദ്യം: അ­ഹ­ങ്ക­രി­ക്കു­ന്ന സ്ത്രീ?

ഉ­ത്ത­രം: കാ­രി­ക്കേ­ച്ചർ.

ചോ­ദ്യം: അ­മേ­രി­ക്ക­യി­ലെ നവീന ക­ഥാ­കാ­ര­ന്മാ­രിൽ പ്ര­തി­ഭാ­ശാ­ലി ആരു്?

ഉ­ത്ത­രം: റേ­മ­ണ്ട് കാർവർ.

ചോ­ദ്യം: ച­ല­ച്ചി­ത്ര താ­ര­ങ്ങൾ­ക്കു പ­ണ്ടു­ള്ള ഗ്ലാ­മർ —വശ്യത—ഇ­ന്നി­ല്ലാ­ത്ത­തെ­ന്താ­ണു്?

ഉ­ത്ത­രം: ശ്രീ­രാ­മ­നാ­യി അ­ഭി­ന­യി­ച്ചു് ആ­ളു­ക­ളു­ടെ മ­നം­ക­വർ­ന്ന­യാൾ ‘തേ­രാ­പ്പാ­രാ’ റോ­ഡി­ലൂ­ടെ ന­ട­ക്കു­ന്നു. വേ­ലു­ത്ത­മ്പി ദളവ കു­ടി­ച്ചു­കൊ­ണ്ടു ഷാ­പ്പി­ന്റെ മുൻ­പിൽ കി­ട­ക്കു­ന്നു. സു­ബ്ര­ഹ്മ­ണ്യൻ കടയിൽ സോ­പ്പും മ­റ്റും പൊ­തി­ഞ്ഞു­കൊ­ടു­ക്കു­ന്നു. ഗ്ലാ­മർ പോ­കാ­തെ­ന്തു ചെ­യ്യും?

ചോ­ദ്യം: നി­ങ്ങൾ സാ­ഹി­ത്യ­വാ­ര­ഫ­ലം എന്നു നി­റു­ത്തും? (ചോ­ദ്യം സാ­ങ്ക­ല്പി­ക­മ­ല്ല)

ഉ­ത്ത­രം: ക­ടു­വ­യു­ടെ പു­റ­ത്തു ക­യ­റി­യ­വ­നു് താ­ഴെ­യി­റ­ങ്ങാൻ പ­റ്റു­മോ?

മരണം
images/Raymond_Carver.jpg
റേ­മ­ണ്ട് കാർവർ

മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള നോ­വ­ലു­കൾ അ­സം­ഖ്യ­ങ്ങ­ളാ­ണു് പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ. അ­വ­യി­ലേ­റ്റ­വും പ്ര­ധാ­നം ഹെർ­മാൻ ബ്രോ­ഹി ന്റെ “വെർ­ജി­ലി­ന്റെ മരണം” എ­ന്ന­താ­ണു്. വെർ­ജിൽ ജീ­വി­ത­ത്തിൽ­നി­ന്നു മ­ര­ണ­ത്തി­ലേ­ക്കു ക­ട­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന­യു­ണ്ടു് നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തെ ഭാ­ഗ­ത്തു്. അതു് അ­സാ­ധാ­ര­ണ­മെ­ന്നേ പ­റ­യാ­നാ­വൂ. മരണം ന­ല്കു­ന്ന mystic knowledge ഇ­തു­വാ­യ­ന­ക്കാ­ര­നു പ്ര­ദാ­നം­ചെ­യ്യും. ഇ­ക്കാ­ര്യ­ത്തിൽ ഇതിനു സ­ദൃ­ശ­മാ­യ ഒരു ക­ലാ­സൃ­ഷ്ടി വി­ശ്വ­സാ­ഹി­ത്യ­ത്തിൽ ഇ­ല്ല­ത­ന്നെ. (അ­ത്യു­ക്തി­യി­ല്ല ഇവിടെ) Hermann Broch, 1886–1951). ര­ണ്ടാ­മ­ത്തെ നോവൽ റൈനർ മാറീയ റിൽകേ യുടെ (Rainer Maria Rilke, 1875–1927) “The Notebook of Malte Laurids Brigge” എ­ന്ന­താ­ണു്. മാൽ­റ്റേ ലൗ­റി­റ്റ്സ് മ­ര­ണ­ത്താൽ അ­നു­ധാ­വ­നം ചെ­യ്യ­പ്പെ­ട്ടു് അ­തി­ന്റെ (മ­ര­ണ­ത്തി­ന്റെ) ആ­ധ്യ­ത്മി­ക മ­ണ്ഡ­ല­ത്തിൽ എ­ത്തു­ന്ന­തി­നെ വർ­ണ്ണി­ക്കു­ന്ന ഈ കൃ­തി­യെ എല്ലാ നി­രൂ­പ­ക­രും timeless masterpiece എ­ന്നാ­ണു് വി­ളി­ക്കു­ക. ഇതിലെ ഓരോ വാ­ക്യ­വും ര­ത്നം­പോ­ലെ കാ­ന്തി ചി­ന്തു­ന്നു. കേ­ട്ടാ­ലും:

images/Hermann_Broch.jpg
ഹെർ­മാൻ ബ്രോ­ഹ്

There exists a creature, perfectly harmless when you see it; you scarcely notice it and forget it again immediately. But as soon as it manages some how to get unseen into your ears, it develops there; it hatches, as it were, and cases have been known where it has penetrated into the brain and has thriven devastatingly, like those pneumococci in dogs that gain entrance through the nose. This creature is one’s neighbour. (p. 159. Oxford University Press Edition).

ഷേ­വ്ചെ­യ്തു് മൂർ­ച്ച­പോ­യ ബ്ലെ­യി­ഡ്കൊ­ണ്ടു് പ്ര­യോ­ജ­നം വ­ല്ല­തു­മു­ണ്ടോ? ഉ­ണ്ടു്. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ വാ­രി­ക­ക­ളിൽ അ­പ­കൃ­ഷ്ട­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ വ­ന്നാൽ ദേ­ഷ്യ­ത്തോ­ടെ ആ വാ­രി­ക­ക­ളെ ചു­രു­ട്ടി ക­ശ­ക്കി­യെ­റി­യു­ന്ന­തു മ­ര്യാ­ദ­കേ­ടാ­ണു്; വാ­രി­ക­യോ­ടു­ള്ള മ­ര്യാ­ദ­കേ­ടു്. അ­തു­കൊ­ണ്ടു് ബ്ലെ­യി­ഡ് എ­ടു­ത്തു് ആ കാ­വ്യ­മ­ച്ച­ടി­ച്ച പേജ് പ­തു­ക്കെ അ­ങ്ങു് കീ­റി­മാ­റ്റാം. വാ­രി­ക­പോ­ലും അ­ത­റി­യി­ല്ല.

അ­ടു­ത്ത ക­ലാ­സൃ­ഷ്ടി ടോൾ­സ്റ്റോ­യി യുടെ The Death of Ivan Ilyich എ­ന്ന­താ­ണു്. മ­ര­ണ­ത്തി­ന്റെ മുൻ­പിൽ മു­ഖാ­വ­ര­ണം ധ­രി­ച്ചു നി­ല്ക്കു­ന്ന കു­റെ­യാ­ളു­ക­ളെ­യാ­ണു് നമ്മൾ ഇതിൽ കാ­ണു­ന്ന­തു്. മാ­ര­ക­മാ­യ രോഗം പി­ടി­പെ­ട്ട ജ­ഡ്ജി­യോ­ടു് എ­ല്ലാ­വ­രും കള്ളം പ­റ­യു­ന്നു; അ­യാ­ളു­ടെ പ­രി­ചാ­ര­ക­നൊ­ഴി­ച്ചു്. അവർ പ­റ­യു­ന്ന­തൊ­ക്കെ അ­സ­ത്യ­മാ­ണെ­ന്നു് ജ­ഡ്ജി­ക്ക­റി­യാം. “കള്ളം പ­റ­ഞ്ഞ­തു മതി. ഞാൻ മ­രി­ക്കാൻ പോ­കു­ക­യാ­ണെ­ന്നു ന­മ്മൾ­ക്കെ­ല്ലാം അ­റി­യാം. എ­ന്നോ­ടു് കള്ളം പ­റ­യാ­തെ­യെ­ങ്കി­ലു­മി­രി­ക്കു” എ­ന്നു് അ­യാൾ­ക്കു് അ­വ­രോ­ടു ഗർ­ജ്ജി­ച്ചാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. സാ­ധി­ക്കു­ന്നി­ല്ല. വി­ശ്വാ­സ­ത്തി­ന്റെ­യും സ്നേ­ഹ­ത്തി­ന്റെ­യും അർ­ത്ഥം പ­രി­ചാ­ര­ക­നിൽ നി­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് അയാൾ മ­രി­ക്കു­ന്നു. മ­ര­ണ­മ­ല്ല. അതു ആ­ധ്യാ­ന്മി­ക പ്ര­കാ­ശ­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശ­മാ­ണ­തു്. അതിൽ ആ­മ­ജ്ജ­നം ചെ­യ്യ­ലാ­ണു്.

images/Rainer_Maria_Rilke.jpg
റൈനർ മാറീയ റിൽകേ

ഒ­സ്റ്റ്രി­യൻ ക­വി­യും നാടക കർ­ത്താ­വു­മാ­യ ഹൊ­ഫ്മാൻ സ്റ്റാ­ലി ന്റെ (Hofmann Sthal, 1874–1929) Death and the Fool എന്ന കാ­വ്യ­നാ­ട­കം മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള വേ­റൊ­രു മാ­സ്റ്റർ­പീ­സാ­ണു്. ക്ളോ­ഡി­യോ ജീ­വി­ത­ത്തി­ന്റെ അർ­ത്ഥ­രാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു വി­ചാ­രി­ച്ചു­കൊ­ണ്ടു് വീ­ട്ടി­ലി­രി­ക്കു­മ്പോൾ വ­യ­ലി­നി­ന്റെ മ­ധു­ര­നാ­ദം കേൾ­ക്കു­ന്നു. ഗായകൻ പ്ര­വേ­ശി­ക്കു­ന്നു. അയാൾ മ­ര­ണ­മാ­ണു്. ക്ളോ­ഡി­യോ മ­ര­ണ­ത്തി­നു വി­ധേ­യ­നാ­കാൻ ഒ­രു­ക്ക­മി­ല്ല. ഗായകൻ (മരണം) അ­യാ­ളു­ടെ അ­മ്മ­യു­ടെ­യും പ്രേ­മ­ഭാ­ജ­ന­ത്തി­ന്റെ­യും സ്നേ­ഹ­ത്തി­ന്റെ­യും പ്രേ­ത­ങ്ങ­ളെ ക്ഷ­ണി­ച്ചു­വ­രു­ത്തു­ന്നു. മൂ­ന്നു­പേ­രെ­യും താൻ സ്നേ­ഹി­ച്ചി­ല്ല എന്ന സത്യം ക്ളോ­ഡി­യോ ഗ്ര­ഹി­ക്കു­ന്നു. ജീ­വി­ത­ത്തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് ഹർ­ഷോ­ന്മാ­ദ­ത്തിൽ മു­ഴു­കി­ക്കൊ­ണ്ടു് അയാൾ മ­രി­ക്കു­ന്നു. “Wake up from life’s dream in the/wake of death എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് അയാൾ അ­ന്ത്യ­ശ്ശ്വാ­സം വ­ലി­ക്കു­ക. ഇ­തെ­ഴു­തി­യ­പ്പോൾ ഹൊ­ഫ്മാൻ­സ്റ്റാ­ലി­നു് പ­തി­നെ­ട്ടു വ­യ­സ്സു­മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു.

മരണം നി­ശ്ശ­ബ്ദ­ത­യാ­ണു്. നി­ശ്ശ­ബ്ദ­ത ആ­വി­ഷ്ക­രി­ച്ചു് മ­ര­ണ­ത്തി­ന്റെ ഭീ­ക­ര­സ്വ­ഭാ­വം സ്ഫു­ടീ­ക­രി­ച്ചു ബൽ­ജി­യൻ നാ­ട­ക­കർ­ത്താ­വു് മോ­റീ­സ് മ­തേർ­ല­ങ് (Maurice Maeterlink, 1862–1947, മാ­തേർ­ലി­ങ്ക് എന്നു ഡച്ച് ഉ­ച്ചാ­ര­ണം). അ­ദ്ദേ­ഹ­ത്തി­ന്റെ The Intruder, The Blind, Interior എന്നീ “മരണ നാ­ട­ക­ങ്ങൾ” (Death dramas) വാ­യി­ച്ചാൽ നമ്മൾ ഞെ­ട്ടും.

images/Death_of_Ivan_Ilyich_title_page.jpg

ഇ­തൊ­ക്കെ വാ­യി­ച്ചി­ട്ടു­ള്ള­വർ­ക്കു തമിഴ് സാ­ഹി­ത്യ­കാ­ര­നാ­യ മു­ത്തു­സ്സ്വാ­മി­യു­ടെ “ഒരു മരണം” എന്ന കഥ (ക­ഥാ­മാ­സി­ക ലക്കം 146) വലിയ ‘ഇം­പാ­ക്റ്റ് സൃ­ഷ്ടി­ച്ചെ­ന്നു­വ­രി­ല്ല. മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ഒ­ബ്സ­ഷ­നു­ള്ള ഒരാൾ പ­ല­രു­ടെ­യും മ­ര­ണ­ത്തെ സ­ങ്ക­ല്പി­ച്ചു് മ­ര­ണ­ത്തി­ലേ­ക്കു ചെ­ല്ലു­ന്ന­താ­യി വർ­ണ്ണി­ച്ചി­ട്ടു­ള്ള ഈ കഥ മോ­ശ­മാ­ണെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. വാ­യ­ന­യു­ടെ പ്യാ­പ്തി കൂ­ടും­ന്തോ­റും ആ­സ്വാ­ദ­ന­ത്തി­ന്റെ രീതി മാ­റി­വ­രും. മ­ല­യാ­ളം മാ­ത്ര­മ­റി­യു­ന്ന­യാൾ സി.വി. രാ­മൻ­പി­ള്ള­യു­ടെ “മാർ­ത്താ­ണ്ഡ­വർ­മ്മ” വാ­യി­ക്കു­മ്പോൾ അ­ദ്ഭു­താ­വ­ഹം’ എന്നു പ­റ­ഞ്ഞേ­ക്കും. മാൻ ദ സോ­ണീ­യു­ടെ (Manzonil) ച­രി­ത്ര­പ­ര­മാ­യ നോവൽ വാ­യി­ച്ച ഞാൻ അ­ത്ര­ക­ണ്ടു് അ­ദ്ഭു­തം കൂ­റു­ക­യി­ല്ല. ഇ­തൊ­ക്കെ­യാ­ണു് സ­ത്യ­മെ­ങ്കി­ലും തമിഴ് സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇ­ക്ക­ഥ­യ്ക്കു പ്രാ­ധാ­ന്യ­മു­ണ്ടു്. കഥ മ­ല­യാ­ള­ത്തി­ലേ­ക്കു തർ­ജ്ജ­മ ചെയ്ത കെ. വേ­ല­പ്പ­നും ഇ. വി. ശ്രീ­ധ­ര­നും അ­തു­മാ­ത്ര­മേ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ള്ളു. ആ നി­ല­യിൽ ഈ ഭാ­ഷാ­ന്ത­രീ­ക­ര­ണം ഒരു സേ­വ­നം­ത­ന്നെ­യാ­ണു്. മു­ത്തു­സ്സ്വാ­മി­യെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു ഇ. വി. ശ്രീ­ധ­രൻ എ­ഴു­തി­യ­തും ന­ന്നാ­യി. ന­മ്മു­ടെ അ­ടു­ത്തു­ക­ഴി­യു­ന്ന ഒരു സാ­ഹി­ത്യ­കാ­ര­നെ­പ്പ­റ്റി ന­മു­ക്കു് ഒ­ന്നും അ­റി­ഞ്ഞു­കൂ­ടെ­ന്നു വ­രു­ന്ന­തു ആ­ക്ഷേ­പാർ­ഹ­മാ­ണ­ല്ലോ.

സം­സ്കൃ­ത­പ­ണ്ഡി­ത­നും ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­നും ഗ്ര­ന്ഥ­കാ­ര­നു­മാ­യി­രു­ന്ന കു­റി­ശ്ശേ­രി ഗോ­പാ­ല­പി­ള്ള ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഒരു ദിവസം രാ­ത്രി പ­ന്ത്ര­ണ്ടു മ­ണി­ക്കു­മുൻ­പു് അ­ദ്ദേ­ഹം മ­രി­ക്കു­മെ­ന്നു ഡോ­ക്ടർ പ­റ­ഞ്ഞു. ബ­ന്ധു­ക്കൾ എത്തി. ഗോ­പാ­ല­പി­ള്ള­സ്സാ­റ് അന്നു മ­രി­ച്ചി­ല്ല. പി­ന്നെ­യും കു­റെ­ക്കാ­ലം ജീ­വി­ച്ചി­രു­ന്നു. ഒരു ദിവസം ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. “സാറ് അന്നു രാ­ത്രി പ­ന്ത്ര­ണ്ടു മ­ണി­ക്കു മുൻപു മ­രി­ക്കു­മെ­ന്നു ഡോ­ക്ടർ പ­റ­ഞ്ഞ­ല്ലോ. സാറും അ­ക്കാ­ര്യം അ­റി­ഞ്ഞു. ആ സ­മ­യ­ത്തു് സാ­റി­നെ­ന്തു തോ­ന്നി?” കു­റി­ശ്ശേ­രി മ­റു­പ­ടി നൽകി:“ആ സ­മ­യ­ത്തു് ഭാ­ര്യ­യെ­ക്കു­റി­ച്ചോ മ­ക്ക­ളെ­ക്കു­റി­ച്ചോ ഞാ­നൊ­ന്നും വി­ചാ­രി­ച്ചി­ല്ല. ഞാൻ മ­രി­ക്കാൻ പോ­കു­ന്നു എന്നു മാ­ത്രം എ­നി­ക്കു­തോ­ന്നി. അതിൽ പേ­ടി­യോ ദുഃ­ഖ­മോ എ­നി­ക്കു­ണ്ടാ­യി­ല്ല.” മ­ര­ണ­ത്തിൽ­നി­ന്നു ര­ക്ഷ­പ്പെ­ട്ട മറ്റു ചി­ല­രും ഏ­താ­ണ്ടു് ഇതേ മ­ട്ടിൽ­ത്ത­ന്നെ സം­സാ­രി­ച്ചി­ട്ടു­ണ്ടു്.

കൈ മു­റി­ക്ക­രു­തു്
images/Hofmannsthal.jpg
ഹൊ­ഫ്മാൻ സ്റ്റാ­ലി

എം. കു­ട്ടി­ക്കൃ­ഷ്ണൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ വി­ഷു­പ്പ­തി­പ്പിൽ എ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തി­ന്റെ ത­ല­ക്കെ­ട്ടു് “അ­ഗ്നി­സാ­ക്ഷി നി­ര­തി­ശ­യ­മാ­യ ഒരു നോവൽ” എ­ന്നാ­ണു്. ‘അ­ഗ്നി­സാ­ക്ഷി’ നല്ല നോ­വ­ലാ­ണെ­ന്നു തോ­ന്നി­യാൽ അ­ദ്ദേ­ഹ­ത്തി­നു് അതു പറയാം. എ­ന്നാൽ ‘നി­ര­തി­ശ­യം’ എന്ന വി­ശേ­ഷ­ണം പ്ര­യോ­ഗി­ക്കു­ന്ന­തു് സ്വ­ന്തം അ­ഭി­പ്രാ­യ­ത്തി­ന്റെ ശക്തി കൂ­ട്ടാ­നാ­ണു്. നി­രൂ­പ­ണ­ത്തിൽ അ­ങ്ങ­നെ ശക്തി വർ­ദ്ധി­പ്പി­ക്കാൻ പാ­ടി­ല്ല. കാരണം അതു് അ­സ­ത്യ­മാ­യി ഭ­വി­ക്കും എ­ന്ന­തു­ത­ന്നെ. ‘നി­ര­തി­ശ­യ’ത്തി­നു് ‘അ­ന­തി­ക്രാ­ന്തം എ­ന്നാ­ണർ­ത്ഥം. മ­റ്റൊ­രു നോ­വ­ലും അ­ഗ്നി­സാ­ക്ഷി­യെ അ­തി­ശ­യി­ച്ചി­ട്ടി­ല്ല—ക­ട­ന്നു­പോ­യി­ട്ടി­ല്ല— എ­ന്നു് അർ­ത്ഥം വ­രു­ന്നു. ഇതു ശ­രി­യ­ല്ല. ‘അ­ഗ്നി­സാ­ക്ഷി’യെ­ക്കാൾ ക­ലാ­ത്മ­ക­ങ്ങ­ളാ­യ പല നോ­വ­ലു­ക­ളും കേ­ര­ള­ത്തിൽ പി­ന്നീ­ടു­ണ്ടാ­യി­ട്ടു­ണ്ടു്. ലേ­ഖ­ക­ന്റെ ‘നി­ര­തി­ശ­യ’ പ്ര­യോ­ഗം അ­ത്യു­ക്തി­യാ­യി വി­ല­സു­ന്നു. സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തി­ലെ അ­ത്യു­ക്തി ആ­ത്മ­വ­ഞ്ച­ന­യാ­ണു്, ബ­ഹു­ജ­ന­വ­ഞ്ച­ന­യാ­ണു്. അ­ത്ത­രം അ­ത്യു­ക്തി­കൾ വർ­ജ്ജി­ക്ക­ണം. ഇ­ല്ലെ­ങ്കിൽ നി­രൂ­പ­ണ­ത്തി­ന്റെ വി­ശ്വാ­സ്യ­ത ന­ഷ്ട­പ്പെ­ടും.

images/Maurice_Maeterlinck.jpg
മോ­റീ­സ് മ­തേർ­ല­ങ്

പാ­ത­വ­ക്കിൽ­നി­ന്നു് ഫൗ­ണ്ടൻ പേന വി­റ്റു­കൊ­ണ്ടി­രു­ന്ന­വൻ നി­ബ്ബി­ന്റെ ദൃഢത കാ­ണി­ക്കാ­നാ­യി അതു വി­ര­ലു­കൊ­ണ്ടു വ­ള­യ്ക്കാൻ ശ്ര­മി­ച്ചു. ത­ടി­ക്ക­ഷ­ണ­ത്തിൽ അ­മർ­ത്തി എഴുതി. പ്രേ­ക്ഷ­കർ അ­തു­കൊ­ണ്ടൊ­ന്നും ച­ല­നം­കൊ­ള്ളു­ന്നി­ല്ലെ­ന്നു ക­ണ്ടു് “മാ­ന്യ­മ­ഹാ­ജ­ന­ങ്ങ­ളേ, ഈ നി­ബ്ബ് എത്ര ബ­ല­മു­ള്ള­താ­ണെ­ന്നു കാ­ണി­ക്കാ­നാ­യി ഞാ­നി­താ ക­രി­ങ്ക­ല്ലിൽ ഇതു കു­ത്തു­ന്നു.” എന്നു പ­റ­ഞ്ഞു് അ­ടു­ത്തു­കി­ട­ന്ന ഒരു ക­ല്ലിൽ ഒ­റ്റ­ക്കു­ത്തു്. നി­ബ്ബ് മാ­ത്ര­മ­ല്ല പേ­ന­യാ­കെ ത­കർ­ന്നു. ഒരു കഷണം അ­യാ­ളു­ടെ കൈയിൽ കു­ത്തി­ക്ക­യ­റി. ചോ­ര­യൊ­ഴു­കി. കു­ട്ടി­ക്കൃ­ഷ്ണൻ പേ­ന­യു­ടെ ഗു­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­മാ­ത്രം പ്ര­സം­ഗി­ച്ചാൽ മതി. ക­രി­ങ്ക­ല്ലിൽ അതു് ആ­ഞ്ഞു­കു­ത്ത­രു­തു്. വെ­റു­തെ കൈ മു­റി­ക്കു­ന്ന­തെ­ന്തി­നു്?

സാ­ഹി­ത്യ­കാ­ര­ന്മാ­രെ­സ്സം­ബ­ന്ധി­ച്ച ഓർ­മ്മ­കൾ പു­ന­രാ­വി­ഷ്ക­രി­ച്ചു­കൊ­ണ്ടു് ഇ­ത്ത­വ­ണ­ത്തെ ലേഖനം അ­വ­സാ­നി­പ്പി­ക്കാം. കേ­ശ­വ­ദേ­വ് മൈ­ക്കിൽ­ക്കൂ­ടി: തോ­പ്പിൽ ഭാ­സി­യു­ടെ ഈ നാടകം എം. കൃ­ഷ്ണൻ നായർ ക­ണ്ടി­ല്ലെ­ന്നും അ­തു­കൊ­ണ്ടു് അ­തി­നെ­ക്കു­റി­ച്ചു പ്ര­സം­ഗി­ക്കാൻ ക­ഴി­യു­ക­യി­ല്ലെ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു. കൃ­ഷ്ണൻ നായർ പു­സ്ത­കം വാ­യി­ക്കാ­തെ നി­രൂ­പ­ണം എ­ഴു­തു­ന്ന ആ­ളാ­ണു്. അ­തു­കൊ­ണ്ടു് നാടകം കാ­ണാ­തെ­ത­ന്നെ അ­ദ്ദേ­ഹ­ത്തി­നു പ്ര­സം­ഗി­ക്കാം.

ഭാ­സി­യു­ടെ ആ നാടകം ക­ണ്ട­പ്പോൾ തേൻ കു­ടി­ക്കു­ന്ന­തു­പോ­ലെ തോ­ന്നി­യെ­ന്നും ദേവ് പ­റ­ഞ്ഞു. പ്ര­സം­ഗം തീർ­ന്ന­പ്പോൾ ഒ. എൻ. വി അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു: “ചേ­ട്ടൻ ഏതു ‘സ്റ്റ്റാ’യിൽ­ക്കൂ­ടി­യാ­ണു് ആ തേൻ കു­ടി­ച്ച­തു്?”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-05-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.