SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-05-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/SethuLakshmiBayi-c.jpg
സേതു ല­ക്ഷ്മി­ഭാ­യി

അന്നു വി­ദ്യാർ­ത്ഥി­ക­ളാ­യി­രു­ന്ന ഞങ്ങൾ ആ വീ­ട്ടിൽ ബാ­ഡ്മി­ന്റൻ ക­ളി­ക്കാൻ ഒ­രു­മി­ച്ചു­കൂ­ടി­യി­രു­ന്നു. ക­ളി­ക്കു­മ്പോ­ഴു­ള്ള പേടി തോൽ­വി­യെ­ക്കു­റി­ച്ചാ­യി­രു­ന്നി­ല്ല. അ­ടു­ത്ത വീ­ട്ടിൽ, പെൻ­ഷൻ­പ­റ്റി കാ­ല­നൂർ­ക്കു പോ­കാ­റാ­യ ഒരു ജഡ്ജി താ­മ­സി­ച്ചി­രു­ന്നു. പ­ന്തു് അ­ബ­ദ്ധ­ത്തിൽ ആ വീ­ട്ടു­വ­ള­പ്പി­ന­ക­ത്തെ­ങ്ങാ­നും വീണാൽ തി­രി­ച്ചു­കി­ട്ടു­ക­യേ­യി­ല്ല. അ­തെ­ടു­ക്കാൻ ചെ­ന്നാൽ ജഡ്ജി ഗർ­ജ്ജി­ച്ചു­കൊ­ണ്ടു് ചാ­ടി­വീ­ണു് അ­ടി­ക്കും. അ­ങ്ങ­നെ ഭ­യ­ത്തോ­ടു­കൂ­ടി ക­ളി­ക്കു­മ്പോൾ പ­ന്തു് ആ­കാ­ശ­ത്തേ­ക്കു­യർ­ന്നു് ജ­ഡ്ജി­യു­ടെ മ­തി­ലി­നു മു­ക­ളി­ലൂ­ടെ അ­യാ­ളു­ടെ പ­റ­മ്പിൽ വീണു. അ­മ്പ­ര­ന്നു­നി­ന്ന കൂ­ട്ടു­കാ­രോ­ടു ഞാൻ പ­റ­ഞ്ഞു: “പ­ന്തു് ഞാ­നെ­ടു­ത്തു­കൊ­ണ്ടു വരാം”. അ­വ­രു­ടെ മ­റു­പ­ടി­ക്കു കാ­ത്തു­നി­ല്ക്കാ­തെ ജ­ഡ്ജി­യു­ടെ ഗെ­യ്റ്റ് പ­തു­ക്കെ­ത്തു­റ­ന്നു് അ­ക­ത്തു­ക­യ­റി ഞാൻ പ­ന്തു് നോ­ക്കി­ത്തു­ട­ങ്ങി. സിംഹം ഗർ­ജ്ജി­ച്ചു. ഗർ­ജ്ജ­നം തെ­റി­യു­ടെ പൂ­ര­മാ­യി­ട്ടാ­ണു് അ­ന്ത­രീ­ക്ഷ­ത്തിൽ വ്യാ­പി­ച്ച­തു്. അ­ച്ച­ടി­ക്കാൻ വ­യ്യാ­ത്ത­തു­കൊ­ണ്ടു് ആ വാ­ക്കു­ക­ളിൽ ഒ­ന്നു­പോ­ലും ഞാൻ ഇവിടെ പ­റ­യു­ന്നി­ല്ല. ജഡ്ജി വ­രാ­ന്ത­യിൽ­നി­ന്നു് ഒ­റ്റ­ച്ചാ­ട്ടം; എന്നെ അ­ടി­ക്കാൻ­ത­ന്നെ. ഞാൻ പ്രാ­ണ­നും­കൊ­ണ്ടോ­ടി. കു­ട്ടി­ക­ളാ­യ ഞങ്ങൾ മാ­ത്ര­മ­ല്ല അയാളെ പേ­ടി­ച്ചി­രു­ന്ന­തു്. റോ­ഡ­രി­കിൽ മു­റു­ക്കാൻ­ക­ട ന­ട­ത്തു­ന്ന­വ­രും ഈ പ­ഞ്ചാ­ന­ന­നെ ഭ­യ­ന്നി­രു­ന്നു. മ­ല­ബ­ന്ധ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടാ­വാം എല്ലാ ദി­വ­സ­വും വൈ­കു­ന്നേ­ര­ത്തു് ന­ട­ക്കാൻ പോ­യി­ട്ടു തി­രി­ച്ചു­വ­രു­മ്പോൾ അയാൾ ഒരു പടല പാ­ള­യ­ന്തോ­ടൻ പഴം വാ­ങ്ങി­ച്ചി­രു­ന്നു. വി­ള­ഞ്ഞു പ­ഴു­ത്ത­താ­യി­രി­ക്ക­ണം ഓ­രോ­ന്നും. ഒ­രു­ദി­വ­സം വാ­ങ്ങി­ക്കൊ­ണ്ടു­പോ­യ പ­ഴ­ത്തി­ന്റെ പടല തി­രി­ച്ചു­കൊ­ണ്ടു­വ­ന്നു് ജഡ്ജി ക­ട­യു­ടെ ഉ­ട­മ­സ്ഥ­ന്റെ മു­ഖ­ത്തു് എ­റി­ഞ്ഞു­കൊ­ടു­ത്തു. കാരണം ന­ല്ല­പോ­ലെ വി­ള­ഞ്ഞു പ­ഴു­ത്ത ഒരു പ­ഴ­ത്തി­ന്റെ മ­ഞ്ഞ­ത്തൊ­ലി­യിൽ ഒരു ക­റു­ത്ത പാടു് ഉ­ണ്ടാ­യി­രു­ന്നു എ­ന്ന­താ­ണു്. ശ്രീ­മൂ­ലം തി­രു­നാ­ളി ന്റെ കാ­ല­ത്തു് കോ­ട­തി­യെ ഉ­ദ്ദ­ണ്ഡ­കാ­യം­കൊ­ണ്ടു് വി­റ­പ്പി­ച്ചു്, തി­രു­മ­ന­സ്സി­ന്റെ കാ­ല­ത്തു­ത­ന്നെ അ­ടു­ത്തൂൺ­പ­റ്റി വി­ര­മി­ച്ചു്, റീ­ജ­ന്റ് റാണി യു­ടെ­യും ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വി ന്റെ­യും കാ­ല­ത്തോ­ളം ജീ­വി­ച്ചി­രു­ന്ന ഈ പ്രാ­ഡ്വി­വാ­ക­പും­ഗ­വൻ യ­ഥാർ­ത്ഥ­ത്തിൽ പും­ഗ­വ­നാ­യി­രു­ന്നി­ല്ല, പ­ഞ്ചാ­ന­നൻ­ത­ന്നെ­യാ­യി­രു­ന്നു. ത­ല­യെ­ടു­പ്പും ന­ട­ത്ത­വും സിം­ഹ­ത്തി­ന്റെ­തു്. നോ­ട്ടം സിം­ഹ­ത്തി­ന്റെ­തു്. പ­ഴ­ക്ക­ട ക­ട­ന്നു­പോ­യി­ട്ടു് തി­രി­ഞ്ഞൊ­രു നിൽ­പും നോ­ട്ട­വു­മു­ണ്ടു്. “എ­ന്തെ­ടാ ക­റു­ത്ത­പാ­ടു­വീ­ഴാ­ത്ത പാ­ള­യ­ന്തോ­ടൻ പ­ഴ­മു­ണ്ടോ?” എന്ന നി­ശ്ശ­ബ്ദ­മാ­യ ചോ­ദ്യ­ത്തോ­ടൊ­രു­മി­ച്ചു് ശ­രി­യാ­യ ‘സിം­ഹാ­വ­ലോ­ക­ന­വും’. തന്റെ സ്വ­ഭാ­വ­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ ജഡ്ജി ഭ­വ­ന­ത്തി­ന്റെ മുൻ­പിൽ രണ്ടു സിം­ഹ­പ്ര­തി­മ­ക­ളും വച്ചു. ഒരു സിംഹം പ­ടി­ഞ്ഞാ­റാ­കാ­ശ­ത്തു നോ­ക്കു­ന്നു. മറ്റേ സിംഹം കി­ഴ­ക്ക­നാ­കാ­ശ­ത്തു നോ­ക്കു­ന്നു. ജഡ്ജി കോ­ട­തി­മു­റി­യി­ലു­മി­ങ്ങ­നെ­യാ­യി­രു­ന്നു പോലും. വ­ക്കീ­ല­ന്മാ­രും സാ­ക്ഷി­ക­ളും സം­സാ­രി­ക്കു­മ്പോൾ അ­വ­രു­ടെ മു­ഖ­ത്തു് അയാൾ നോ­ക്കി­യി­രു­ന്നി­ല്ല­പോ­ലും. ജഡ്ജി മ­രി­ച്ച­പ്പോൾ ഞാൻ ആ പ­ട്ട­ണ­ത്തി­ലു­ണ്ടാ­യി­രു­ന്നു. മ­നു­ഷ്യൻ ഉ­റ­ങ്ങു­മ്പോ­ഴാ­ണു് അ­വ­ന്റെ ശ­രി­യാ­യ സ്വ­ഭാ­വം മു­ഖ­ത്തു വ­രു­ന്ന­തു്. മ­രി­ക്കു­മ്പോൾ നൂ­റു­ശ­ത­മാ­ന­വും വരും. അ­യാ­ളു­ടെ മുഖം കാ­ണ­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. പോ­യി­ല്ല. പോ­യെ­ങ്കിൽ സാ­ക്ഷാൽ സിം­ഹ­ത്തി­നെ കാണാൻ ക­ഴി­ഞ്ഞേ­നേ.

സ്വ­ഭാ­വ­ത്തി­നു യോ­ജി­ച്ചി­രി­ക്കും മ­നു­ഷ്യ­ന്റെ ഓരോ വാ­ക്കും ഓരോ പ്ര­വൃ­ത്തി­യും. വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തെ ചു­വ­രിൽ റബ്ബർ കൊ­ണ്ടു­ണ്ടാ­ക്കി­യ തേ­ളി­ന്റെ രൂപം പ­തി­ച്ചു­വ­ക്കു­ന്ന ആളു് നി­ങ്ങ­ള­റി­യാ­തെ നി­ങ്ങ­ളെ കു­ത്തി മു­റി­വേ­ല്പി­ക്കും. വേ­ട്ട­യാ­ടി­യ മൃ­ഗ­ത്തി­ന്റെ കു­ട­ലും മ­റ്റും എ­ടു­ത്തു ക­ള­ഞ്ഞു് പ­ഞ്ഞി­നി­റ­ച്ചു് ഷോ­കെ­യ്സിൽ വ­യ്ക്കു­ന്ന­വർ ല­ളി­ത­മ­ന­സ്ക­നാ­വാൻ ത­ര­മി­ല്ല. കു­റു­ക്കൻ, കടുവ ഇ­വ­യി­ലെ­ല്ലാം ‘റ്റാ­ക്സി­ഡേർ­മി’ ന­ട­ത്തു­ന്ന­വർ ത­ങ്ങ­ള­റി­യാ­തെ സ്വ­ന്തം സ്വ­ഭാ­വം മാ­ലോ­ക­രെ അ­റി­യി­ക്കു­ക­യാ­ണു്. (taxidermy = മൃ­ഗ­ചർ­മ്മ­ങ്ങൾ­ക്ക­ക­ത്തു പ­ഞ്ഞി­വ­ച്ചു് രൂപം നൽ­കു­ന്ന വിദ്യ)

ര­ച­ന­യും സ്വ­ഭാ­വ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു. അ­സ­ങ്കീർ­ണ്ണ­മാ­യി എ­ഴു­തു­ന്ന­വ­ന്റെ മ­ന­സ്സു് ല­ളി­ത­മാ­ണു്. ദുർ­ഗ്ര­ഹ­ത­യോ­ടെ എ­ഴു­തു­ന്ന­വൻ സ­ങ്കീർ­ണ്ണ­മാ­യ മാ­ന­സി­ക­നി­ല­യു­ള്ള­വ­നാ­യി­രി­ക്കും. അ­ത്യു­ക്തി­യിൽ ര­മി­ക്കു­ന്ന­വൻ ബാ­ലി­ശ­മാ­യ മ­ന­സ്സോ­ടു­കൂ­ടി­യ­വ­നാ­യി­രി­ക്കും. Workers of all countries unite. You have nothing to lose but your claim എ­ന്നെ­ഴു­തി­യ ആളു് ധീ­ര­നാ­ണു്, ല­ളി­ത­മ­ന­സ്ക­നാ­ണു്. ഇ­തി­നാ­ലാ­ണു് “രീ­തി­യെ­ന്ന­തു് ആ മ­നു­ഷ്യൻ­ത­ന്നെ” എന്ന പ്ര­സ്താ­വ­മു­ണ്ടാ­യ­തു്.

“മ­ന­സ്സിൽ ഒ­ന്നൊ­ളി­ച്ചു­വ­ച്ചു­കൊ­ണ്ടു് മ­റ്റൊ­ന്നു് പ­റ­യു­ന്ന­വ­നെ ഞാൻ ന­ര­ക­ദ്ദ്വാ­രം പോലെ വെ­റു­ക്കു­ന്നു”— ഹോമർ.

റി­പൊർ­ട്ടാ­ഷ്
images/WalterScott1830.jpg
സ്കോ­ട്ട്

മ­ന­സ്സി­ലു­ള്ള­തു് ല­ളി­ത­മാ­യും സ്പ­ഷ്ട­മാ­യും പ്ര­തി­പാ­ദി­ക്കു­ന്ന വൈ­ശാ­ഖൻ ബ­ഹു­മാ­നി­ക്ക­ത്ത­ക്ക അ­ന്ത­രം­ഗ­സ്ഥി­തി­യോ­ടു­കൂ­ടി­യ ആ­ളാ­ണു്. അ­ദ്ദേ­ഹം ‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “അ­ക്ക­ത്തി­ലെ­ഴു­തി­യാൽ” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കി­യാൽ ഇ­പ്പ­റ­ഞ്ഞ­തി­ന്റെ സത്യം ബോ­ധ്യ­പ്പെ­ടും വാ­യ­ന­ക്കാർ­ക്കു്. ക­രി­മ്പു് കൃ­ഷി­ചെ­യ്തു ജീ­വി­തം ത­ള്ളി­നീ­ക്കു­ന്ന ഒരു പാ­വ­ത്തെ ആരോ ത­ല്ലി­ക്കൊ­ന്നു. കെ­യ്സ് ഒ­തു­ക്കി­ത്തീർ­ക്കാൻ അ­യാ­ളു­ടെ അ­ടു­ത്ത ബന്ധു അ­റു­പ­തി­നാ­യി­രം രൂപ വാ­ങ്ങാൻ സ­ന്ന­ദ്ധ­നാ­വു­ന്നു എന്നു കാ­ണി­ച്ചു് മ­നു­ഷ്യ­ന്റെ നൃ­ശം­സ­ത­യി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു ക­ഥാ­കാ­രൻ. എ­ന്തൊ­രു ആ­കർ­ഷ­ക­ത്വ­മു­ള്ള അ­ഖ്യാ­ന­മാ­ണു് ക­ഥ­യു­ടെ തു­ട­ക്ക­ത്തിൽ! പക്ഷേ, പൊ­ടു­ന്ന­ന­വേ അതു് പാ­ളി­പ്പോ­കു­ന്നു. ക­ലാ­പ­ര­മാ­യ പ്ര­തി­പാ­ദ­നം ഒരു മു­ന്ന­റി­യി­പ്പും കൂ­ടാ­തെ ‘റി­പൊർ­ട്ടാ­ഷി’ന്റെ സ്വ­ഭാ­വം ആ­വാ­ഹി­ക്കു­ന്നു. അതും വി­ര­സ­മാ­യ റി­പൊർ­ട്ടാ­ഷ്. ഇ­തി­ന്റെ ഹേതു വ്യ­ക്ത­മാ­ണു്. കലയും ക­ല­യ­ല്ലാ­ത്ത­തും എ­ങ്ങ­നെ തി­രി­ച്ച­റി­യാം? ഭാ­വ­നാ­ത്മ­ക­മാ­യ ര­ച­ന­യും ജേ­ണ­ലി­സ­വും ത­മ്മി­ലു­ള്ള വ്യാ­ത്യാ­സ­മെ­ന്തു? ഓരോ ചോ­ദ്യ­ത്തി­ലും ആ­ദ്യ­മാ­യി പ­റ­ഞ്ഞ­തിൽ ‘വി­കാ­ര­വും ആ­ശ­യ­വും’ ‘ഇമേജാ’യി രൂ­പം­കൊ­ണ്ടി­രി­ക്കു­ന്നു. ഈ ഇ­മേ­ജു­കൾ വൈ­ശാ­ഖ­ന്റെ ക­ഥ­യു­ടെ പ്രാ­രം­ഭം ക­ഴി­ഞ്ഞാൽ ഇ­ല്ലേ­യി­ല്ല. ചി­ന്ത­യും വി­കാ­ര­വും ഇ­മേ­ജു­ക­ളാ­ക്കാൻ വൈ­ശാ­ഖ­നു് ക­ഴി­യാ­ത്ത­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ വെറും പ­ത്ര­റി­പ്പോർ­ട്ടാ­യി ത­രം­താ­ണി­രി­ക്കു­ന്നു.

പ്ര­സ്താ­വ­ങ്ങൾ
  1. അപവാദ വ്യ­വ­സാ­യ­ത്തിൽ ത­ല്പ­ര­നാ­യ ഒരു ലേ­ഖ­ക­നെ എ­നി­ക്കു കാ­ണി­ച്ചു തരൂ. അ­വ­ന്റെ വീ­ട്ടിൽ ഒരു വ്യ­ഭി­ചാ­രി­ണി­യു­ണ്ടു് എ­ന്ന­തു് ഞാൻ കാ­ണി­ച്ചു­ത­രാം.
  2. അ­തി­രു­ക­ട­ന്ന സാ­ന്മാർ­ഗ്ഗി­ക­ത്വം പ്ര­സം­ഗി­ക്കു­ന്ന ഒ­രു­ത്ത­നെ എ­നി­ക്കു കാ­ണി­ച്ചു തരൂ. അ­യാ­ളു­ടെ അ­ന്ത­രം­ഗ­ത്തിൽ സ­ന്മാർ­ഗ്ഗ­ര­ഹി­ത­നാ­യ ഒ­രു­ത്തൻ ഒ­ളി­ച്ചി­രി­ക്കു­ന്ന­തു് ഞാൻ കാ­ണി­ച്ചു­ത­രാം.
  3. എന്റെ ഭാര്യ മാ­ലാ­ഖ­യാ­ണെ­ന്നു പ­റ­ഞ്ഞു ന­ട­ക്കു­ന്ന ഒരു ഭർ­ത്താ­വി­നെ എ­നി­ക്കു കാ­ണി­ച്ചു­ത­രു. അ­യാ­ളു­ടെ വീ­ട്ടിൽ പി­ശാ­ചു് സ്ത്രീ­രൂ­പ­മാർ­ന്നു് ന­ട­ക്കു­ന്ന­തു് ഞാൻ കാ­ണി­ച്ചു­ത­രാം.
  4. തൊ­ടു­ത്തി­നു് അ­ഞ്ഞൂ­റു­വ­ട്ടം കമ്യൂ, സാർ­ത്ര് എ­ന്നൊ­ക്കെ പ­റ­യു­ന്ന­വ­നെ എ­നി­ക്കു കാ­ണി­ച്ചു­ത­രൂ. അയാൾ ഡി­ക്കൻ­സി ന്റെ­യോ സ്കോ­ട്ടി ന്റെ­യോ ഒരു നോ­വൽ­പോ­ലും വാ­യി­ച്ചി­ട്ടി­ല്ലെ­ന്നു് ഞാൻ കാ­ണി­ച്ചു­ത­രാം.
വാതിൽ അ­ട­യു­ന്നു
images/ADollsHouse.jpg

ഭർ­ത്താ­വി­ന്റെ രോഗം ഭേ­ദ­മാ­ക്കാൻ പണം വേണം. അ­യാ­ളു­ടെ ഓ­ഫീ­സി­ലെ ജോ­ലി­ക്കാ­ര­നിൽ നി­ന്നു് ഭാര്യ പ്രോ­മി­സ­റി നോ­ട്ട് എ­ഴു­തി­ക്കൊ­ടു­ത്തു പണം വാ­ങ്ങി ചി­കി­ത്സ ന­ട­ന്നു. ഭർ­ത്താ­വു് ര­ക്ഷ­പ്പെ­ട്ടു. ഭാര്യ കീ­ഴ്ജീ­വ­ന­ക്കാ­ര­നിൽ­നി­ന്നാ­ണു് പണം വാ­ങ്ങി­യ­തെ­ന്ന കാ­ര്യം ഭർ­ത്താ­വു് അ­റി­ഞ്ഞ­തേ­യി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ അയാൾ (ഭർ­ത്താ­വു്) ആ കീ­ഴ്ജീ­വ­ന­ക്കാ­ര­നെ ഡി­സ്മി­സ് ചെ­യ്യാൻ തീ­രു­മാ­നി­ച്ചു (അതോ ഡി­സ്മി­സ് ചെ­യ്തോ? ഓർ­മ്മ­യി­ല്ല). ജോലി ന­ഷ്ട­പ്പെ­ട്ടാൽ തീ­യ­തി­യിൽ കൃ­ത്രി­മം കാ­ണി­ച്ചി­ട്ടു­ള്ള പ്രോ­മി­സ­റി നോ­ട്ടി­ന്റെ കാ­ര്യം വെ­ളി­യി­ലാ­ക്കു­മെ­ന്നു് അയാൾ അവളെ ഭീ­ഷ­ണി­പ്പെ­ടു­ത്തി. ഇ­തൊ­ക്കെ അ­റി­ഞ്ഞ ഭർ­ത്താ­വു് അവളെ സ­ന്മാർ­ഗ്ഗ­ചി­ന്ത­യി­ല്ലാ­ത്ത, ഉ­ത്ത­ര­വാ­ദി­ത്വ­മി­ല്ലാ­ത്ത ഭാ­ര്യ­യാ­യി കണ്ടു. അയാൾ അ­വ­ളോ­ടു് അ­തു­പ­റ­യു­ക­യും ചെ­യ്തു. ആ­ത്മ­ഹ­ത്യ മാ­ത്ര­മേ ത­നി­ക്കി­നി ചെ­യ്യാ­നു­ള്ളു എ­ന്നു് അവൾ കരുതി. അ­പ്പോ­ഴാ­ണു് സം­ഭ­വ­ഗ­തി­കൾ­ക്കു മാ­റ്റ­മു­ണ്ടാ­യ­തു്. പ്രോ­മി­സ­റി നോ­ട്ട് കീ­ഴ്ജീ­വ­ന­ക്കാ­രൻ അ­വൾ­ക്കു തി­രി­ച്ചു­കൊ­ടു­ത്തു. തന്റെ നല്ല പേ­രി­നു് ഇനി ക­ള­ങ്കം വ­രി­ല്ലെ­ന്നു ക­ണ്ടു് ഭർ­ത്താ­വു് വീ­ണ്ടും ഭാ­ര്യ­യോ­ടു് സ്നേ­ഹ­പ്ര­ക­ട­നം ന­ട­ത്തി. പക്ഷേ, താൻ അ­ത്ര­യും­കാ­ലം പാ­വ­ക്കൂ­ട്ടി­ലാ­ണു് വ­സി­ച്ച­തെ­ന്നു മ­ന­സ്സി­ലാ­ക്കി­യ അവൾ വി­വാ­ഹ­മോ­തി­രം അ­യാൾ­ക്കു തി­രി­ച്ചു­കൊ­ടു­ത്തി­ട്ടു് ആ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­യി. പു­റ­ത്തു­ള്ള വാതിൽ വ­ലി­ച്ച­ട­യ്ക്കു­ന്ന ശബ്ദം മു­ഴ­ങ്ങു­മ്പോൾ യവനിക വീ­ഴു­ന്നു. ‘ഇ­ബ്സ­ന്റെ പാ­വ­ക്കൂ­ടു് ’ എന്ന നാ­ട­ക­ത്തി­ന്റെ സാ­ര­മാ­ണി­തു്. ഇനി കു­മാ­രി വാ­രി­ക­യിൽ സലീന മു­ഹ­മ്മ­ദ് മ­ല­പ്പു­റം എ­ഴു­തി­യ “മോചനം കാ­ത്തു്’ എന്ന ചെ­റു­ക­ഥ വാ­യി­ച്ചു­നോ­ക്കു­ക. അവർ ര­ണ്ടു­പേ­രും—സ്ത്രീ­യും പു­രു­ഷ­നും—സ്നേ­ഹി­ച്ചു വി­വാ­ഹം ക­ഴി­ച്ച­വ­രാ­ണു്. അ­യാൾ­ക്കു പൊ­ടു­ന്ന­ന­വേ അ­വ­ളെ­ക്കു­റി­ച്ചു തെ­റ്റി­ദ്ധാ­ര­ണ. ചാ­രി­ത്ര­ശാ­ലി­നി­യാ­യ തന്നെ അയാൾ ആ വി­ധ­ത്തിൽ തെ­റ്റി­ദ്ധ­രി­ച്ച­തിൽ അ­വൾ­ക്കു് വി­ഷാ­ദ­വും കോ­പ­വു­മു­ണ്ടു്. വി­വാ­ഹ­മോ­ച­ന­ത്തി­നു് തീ­രു­മാ­നി­ച്ച അയാൾ ഒ­ന്നു­കൂ­ടെ അവളെ കാണാൻ വ­രു­ന്നു. സം­സാ­രി­ക്കു­ന്നു. അ­വ­ളു­ടെ വാ­ക്കു­കൾ­ക്കു­ള്ള ആർ­ജ്ജ­വം അ­യാ­ളു­ടെ തെ­റ്റി­ദ്ധാ­ര­ണ നീ­ക്കു­ന്നു. തു­ടർ­ന്നു് ദാ­മ്പ­ത്യ­ജീ­വി­തം ന­യി­ക്കാൻ അ­യാൾ­ക്കു് താ­ല്പ­ര്യ­മു­ണ്ടു്. പക്ഷേ, അവൾ വ­ഴ­ങ്ങു­ന്നി­ല്ല. “നി­ങ്ങൾ പോ­കു­ന്നി­ല്ലേ?” എ­ന്നാ­ണു് അവൾ ചോ­ദി­ക്കു­ന്ന­തു് അയാൾ പോ­കു­മ്പോൾ വാ­തി­ല­ട­ഞ്ഞു. “ഒരു ഞെ­ട്ട­ലോ­ടെ”യാ­ണ­ത്രേ അയാൾ അ­ത­റി­ഞ്ഞ­തു്. ഇ­ബ്സ­ന്റെ നാ­ട­ക­ത്തി­ലെ സ്ത്രീ വാ­തി­ല­ട­ച്ച­തി­ന്റെ ശബ്ദം യൂ­റോ­പ്പാ­കെ കേ­ട്ടു­വെ­ന്നാ­ണു് ചില നി­രൂ­പ­കർ പ­റ­ഞ്ഞ­തു്. സലീനാ മു­ഹ­മ്മ­ദി­ന്റെ ക­ഥാ­നാ­യി­ക വാ­തി­ല­ട­ച്ച­തി­ന്റെ ശബ്ദം മ­ല­പ്പു­റ­മാ­കെ കേ­ട്ടി­രി­ക്കു­മെ­ന്നു ഞാൻ വി­ചാ­രി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഏ­റ്റ­വും വലിയ ഭാ­ഗ്യ­മേ­തു?

ഉ­ത്ത­രം: ഭാര്യ.

ചോ­ദ്യം: ഏ­റ്റ­വും വലിയ ദൗർ­ഭാ­ഗ്യ­മേ­തു?

ഉ­ത്ത­രം: ഭാര്യ.

ചോ­ദ്യം: ഭാ­ര്യ­യെ ഒ­രേ­സ­മ­യം ഭാ­ഗ്യ­മാ­യും ദൗർ­ഭാ­ഗ്യ­മാ­യും നി­ങ്ങൾ കാ­ണു­ന്ന­തെ­ങ്ങ­നെ?

ഉ­ത്ത­രം: ദാസ്യ മ­നഃ­സ്ഥി­തി­യു­ള്ള­വ­നു് ഭാ­ഗ്യം. സ്വ­ത­ന്ത്ര ചി­ന്താ­ഗ­തി­യു­ള്ള­വ­നു് ദൗർ­ഭാ­ഗ്യം.

ചോ­ദ്യം: നി­ങ്ങൾ വെ­റു­ക്കു­ന്ന ഒരു മാ­സ്റ്റർ­പീ­സ്?

ഉ­ത്ത­രം: എമലി ബ്രോ­ന്റി യുടെ ‘വ­ത­റിം­ഗ് ഹൈ­റ്റ്സ് ’ എന്ന നോവൽ (വു­ത­റിം­ഗ് എ­ന്നും ഉ­ച്ചാ­ര­ണം).

ചോ­ദ്യം: ന­മ്മു­ടെ അ­ഹ­ങ്കാ­രി­ക­ളാ­യ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു് എഴുതി കീ­ശ­യി­ലി­ട്ടു­കൊ­ണ്ടു് ന­ട­ക്കാൻ പ­റ്റി­യ രണ്ടു വരികൾ?

ഉ­ത്ത­രം: “ I’m nobody; Who are you? Are you —Nobody—too”. എമലി ഡി­ക്കൻ­സൻ എ­ഴു­തി­യ ഈ വരികൾ ന­ന്നു്.

ചോ­ദ്യം: ബർ­നാ­ഡ്ഷാ, ബർ­ട്രൻ­ഡ് റസ്സൽ, രാ­ജാ­ജി ഇവർ തൊ­ണ്ണൂ­റു വ­യ­സ്സു­ക­ഴി­ഞ്ഞി­ട്ടും ജീ­വി­ച്ചി­രു­ന്ന­തെ­ങ്ങ­നെ?

ഉ­ത്ത­രം: അവർ മ­ല­യാ­ള­ത്തി­ലെ പൈ­ങ്കി­ളി നോ­വ­ലു­കൾ വാ­യി­ച്ചി­രു­ന്നി­ല്ല.

അ­സ്പ­ഷ്ട രചന
images/EmilyDickinson2.jpg
എമലി ഡി­ക്കൻ­സൻ

ആ­വി­ഷ്ക­രി­ക്കാൻ ആ­വാ­ത്ത­തു് ആ­വി­ഷ്ക­രി­ക്ക­ല­ല്ല സാ­ഹി­ത്യ­ത്തി­ന്റെ കർ­ത്ത­വ്യ­മെ­ന്നു റൊ­ളാ­ങ് ബാർ­തേ­ഷ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­വി­ഷ്ക­രി­ക്കാ­വു­ന്ന­തു് ആ­വി­ഷ്ക­രി­ക്കാ­തി­രി­ക്കാ­നാ­ണു് സാ­ഹി­ത്യം ശ്ര­മി­ക്കേ­ണ്ട­തെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. ഇ­തി­നു­ള്ള യത്നം ന­ട­ത്തി­യ റോബ് ഗ്രീ­യേ എന്ന ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­നെ ബാർ­തേ­ഷ് അം­ഗീ­ക­രി­ച്ചു (റൊ­ളാ­ങ് ബാർ­തേ­ഷി­നെ­ക്കു­റി­ച്ചു് Jonathan Culler എ­ഴു­തി­യ Barthes എന്ന പു­സ്ത­ക­ത്തിൽ­നി­ന്നു്). ആ­ഖ്യാ­ന­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ക്ര­മ­മൊ­ന്നും ക­ഥ­കൾ­ക്കു വേ­ണ്ടെ­ന്നും ക­ഥാ­കാ­രൻ ചില രം­ഗ­ങ്ങ­ളോ ഖ­ണ്ഡ­ങ്ങ­ളോ സ്ഫു­ടീ­ക­രി­ച്ചാൽ മ­തി­യെ­ന്നും ബാർ­തേ­ഷ് പ­റ­ഞ്ഞു. ഇതു് നവീന ചി­ന്താ­ഗ­തി.

images/CollectedstoriesofIsaacBashevisSinger.jpg

പ്രാ­ചീ­ന ചി­ന്താ­ഗ­തി­ക്കു്, നോബൽ സ­മ്മാ­നം നേടിയ ഐസക് ബാ­ഷേ­വി­യ­സ് സി­ങ്ങർ പ­റ­യു­ന്ന­തു കേ­ട്ടാൽ മതി.“അ­തി­നു് (ചെ­റു­ക­ഥ­യ്ക്കു്) ത­ട­സ്സം­കൂ­ടാ­ത്ത പി­രി­മു­റു­ക്ക­വും അ­നി­ശ്ചി­ത­ത്വ­വും ഉ­ണ്ടാ­യി­രി­ക്ക­ണം. അ­തി­ന്റെ അ­ന്തഃ­സ­ത്ത സം­ക്ഷി­പ്ത­ത­യാ­ണു് … ” ചെ­റു­ക­ഥ­യു­ടെ അ­ധീ­ശ­ന്മാ­രാ­യ ചെ­ക്കോ­വ്, മോ­പാ­സാ­ങ് എ­ന്നി­വ­രും ഉ­ല്പ­ത്തി­ഗ്ര­ന്ഥ­ത്തി­ലെ ജോസഫ് ക­ഥ­യെ­ഴു­തി­യ ഉ­ദാ­ത്ത­ത­യാർ­ന്ന ര­ച­യി­താ­വും തങ്ങൾ എ­ങ്ങോ­ട്ടാ­ണു പോ­കു­ന്ന­തെ­ന്നു് സൂ­ക്ഷ്മ­മാ­യി മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു … അവ വീ­ണ്ടും വീ­ണ്ടും വാ­യി­ക്കാം. വൈ­ര­സ്യ­മു­ണ്ടാ­വു­ക­യി­ല്ല. കാ­ല്പ­നി­ക കഥകൾ ഒ­രി­ക്ക­ലും അ­പ­ഗ്ര­ഥ­നാ­ത്മ­ക­മാ­ക­രു­തു് (The Penguin collected stories of Isaac Bashevis Singer എന്ന പു­സ്ത­ക­ത്തി­ന്റെ അ­വ­താ­രി­ക).

images/AlainRobbeGrillet.jpg
റോബ് ഗ്രീ­യേ

ഈ രണ്ടു ചി­ന്താ­പ­ദ്ധ­തി­ക­ളി­ലും ഉൾ­പ്പെ­ടി­ല്ല എൻ. രാജൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ‘രാ­ത്രി­യു­ടെ നിഴൽ’ എന്ന ചെ­റു­ക­ഥ. ഉൾ­പ്പെ­ട്ടേ തീരൂ എ­ന്നും ഞാൻ ക­രു­തു­ന്നി­ല്ല. പ്ര­സ്ഥാ­ന­മേ­തു­മാ­ക­ട്ടെ. അതു സാ­ഹി­ത്യ­മാ­യി­രി­ക്ക­ണം. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു് രാ­ജ­ന്റെ കഥ സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്നി­ല്ല. ചി­ത്ര­മെ­ഴു­തു­ന്ന ഒരു പെ­ണ്ണി­നെ­ക്കു­റി­ച്ചും അ­വ­ളു­ടെ കാ­മു­ക­നെ­ക്കു­റി­ച്ചും രാജൻ എ­ന്തൊ­ക്കെ­യോ പു­ല­മ്പു­ന്നു എന്നേ എ­നി­ക്കു തോ­ന്നി­യു­ള്ളൂ. സ്യൂ­ഡോ പൊ­യ­റ്റി­ക്കാ­യ കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­യാൽ അതു് സാ­ഹി­ത്യ­മാ­കു­മെ­ന്നു് ചില ചെ­റു­പ്പ­ക്കാർ തെ­റ്റി­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. ആ തെ­റ്റി­ദ്ധാ­ര­ണ­യാ­ണു് ഈ ക­ഥാ­കാ­ര­നു്. സ­ന്ദി­ഗ്ദ്ധ­ത­യും അ­വ്യ­ക്ത­ത­യു­മാ­ണു് ഇ­ക്ക­ഥ­യു­ടെ മു­ദ്ര­കൾ. ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ഒരു വ്യാ­ഖ്യാ­ന­വു­മി­ല്ല ഇതിൽ. (മാ­ത്യു ആർ­നോൾ­ഡ് പ­റ­യു­ന്ന രീ­തി­യി­ലും മാർ­ക്സി­സ്റ്റു­കാർ പ­റ­യു­ന്ന രീ­തി­യി­ലും) ഫോഗി റൈ­റ്റി­ങ്—foggy writing—എ­ന്നു് ഇതിനെ ഇം­ഗ്ലീ­ഷിൽ വി­ശേ­ഷി­പ്പി­ച്ചാൽ എന്റെ മ­ന­സ്സി­ലി­രി­ക്കു­ന്ന­തു് സ്പ­ഷ്ട­മാ­കും.

സം­ശ­യ­ങ്ങൾ
  1. ഒരു യാ­ഹ്ന­ത്തിൽ ഞാൻ വി­ദർ­ഭ­യി­ലെ ഒരു കാ­ട്ടു­പ്ര­ദേ­ശ­ത്തു് ന­ട­ക്കു­ക­യാ­സാ­യി­രു­ന്നു. എന്റെ മുൻ­പി­ലും പി­റ­കി­ലും ക­റു­ത്ത ഷൂ­സി­ട്ടു ക­ഴു­ത­കൾ അലസ സ­ഞ്ചാ­രം നിർ­വ­ഹി­ക്കു­ന്നു­ണ്ടു്. (വർ­ഗ്ഗ­ബോ­ധം കൊ­ണ്ടാ­വാം എ­ന്നു് ഒരു സ്നേ­ഹി­ത­ന്റെ ക­മ­ന്റ്) വി­ദർ­ഭ­യിൽ ഒരു ദർ­ഭ­പോ­ലു­മി­ല്ല. പി­ന്നെ­ന്തി­നാ­ണു് ക­ഴു­ത­കൾ ഷൂ­സി­ട്ട­തു?
  2. ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള ഒരു മ­ദാ­മ്മ സാ­ഹി­ത്യ­വാ­ര­ഫ­ലം എല്ലാ ആ­ഴ്ച­യും ഇം­ഗ്ലീ­ഷി­ലേ­ക്കു് തർ­ജ്ജ­മ ചെ­യ്യി­ച്ചു വാ­യി­ക്കു­ന്നെ­ന്നും വാ­യി­ക്കു­ന്ന­തി­നി­ട­യ്ക്കു് ‘വ­ണ്ടർ­ഫുൾ’ (wonderful) ‘വ­ണ്ടർ­ഫുൾ’ എ­ന്നു് അ­ദ്ഭു­തം കൂ­റാ­റു­ണ്ടെ­ന്നും വ­യ­നാ­ട്ടു­കാ­ര­നും ക­ഥാ­കാ­ര­നു­മാ­യ ടി. വി. ഗോപി അ­റി­യി­ക്കു­ന്നു. മ­ദാ­മ്മ ഡോ­ക്ട­റാ­ണു്. അ­വ­രു­ടെ ഭർ­ത്താ­വും ഡോ­ക്ടർ. പി­ന്നെ­ന്തേ തി­രു­വ­ന­ന്ത­പു­ര­ത്തു­ള്ള ചിലർ ഇതിനെ ‘കൊ­ച്ചു വർ­ത്ത­മാ­ന’മെ­ന്നു് പ­റ­ഞ്ഞു് പു­ച്ഛി­ക്കു­ന്ന­തു?
  3. ഷൊ­ല­ഹോ­വി ന്റെ ‘ഡോൺ ശാ­ന്ത­മാ­യി ഒ­ഴു­കു­ന്നു’ എന്ന നോവൽ മ­റ്റാ­രോ എ­ഴു­തി­യ­താ­ണെ­ന്നു് സൊൾ­ഷെ­നി­റ്റ്സിൻ പ­റ­ഞ്ഞു. അ­പ്പോൾ “മ­നു­ഷ്യ­ന്റെ വിധി” എന്ന അ­തി­സു­ന്ദ­ര­മാ­യ നീ­ണ്ട­ക­ഥ­യെ­ഴു­തി­യ­തു് ഷൊൽ­ഹോ­വ­ല്ലേ?
  4. ഫ്രാൻ­സി­ലെ മീ­തേ­റാ­ങ്ങി ന്റെ കൂ­ട്ടു­കാ­ര­നാ­യി­രു­ന്നു റൊ­ളാ­ങ് ബാർ­തേ­ഷ്. മീ­തെ­റാ­ങ് ഏർ­പ്പാ­ടു­ചെ­യ്ത ഒരു റ്റീ­പ്പാർ­ട്ടി­യിൽ പ­ങ്കു­കൊ­ണ്ട­തി­നു­ശേ­ഷം റോ­ഡി­ലേ­ക്കി­റ­ങ്ങി­യ ബാർ­തേ­ഷി­നെ ഒരു വാൻ ഇ­ടി­ച്ചി­ട്ടു. കു­റേ­ദി­വ­സം ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം മ­രി­ച്ചു. അൽബേർ കമ്യു താൻ സ­ഞ്ച­രി­ച്ച കാറ് മ­ര­ത്തി­ലി­ടി­ച്ചാ­ണു് തൽ­ക്ഷ­ണം മ­രി­ച്ച­തു്. വലിയ ചി­ന്ത­ക­നാ­യ ഫൂ­ക്കോ എ­യ്ട്സ് പി­ടി­ച്ചു മ­രി­ച്ചു. മൂ­ന്നു­പേ­രും നി­രീ­ശ്വ­ര­ന്മാ­രാ­യി­രു­ന്ന­തു­കൊ­ണ്ടാ­ണു് ആ ദു­ര­ന്ത­ങ്ങൾ ഉ­ണ്ടാ­യ­തെ­ന്നു് ഒരു സ്നേ­ഹി­തൻ പ­റ­യു­ന്നു. അ­പ്പോൾ ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ തൊ­ണ്ട­യിൽ അർ­ബു­ദം വന്നു മ­രി­ച്ച­തെ­ങ്ങ­നെ? രമണ മഹർഷി ബ്ലഡ് കാൻസർ പി­ടി­പെ­ട്ടു ചരമം പ്രാ­പി­ച്ച­തെ­ങ്ങ­നെ? മ­ഹാ­ത്മാ­ഗാ­ന്ധി വെ­ടി­യേ­റ്റു മ­രി­ച്ച­തെ­ങ്ങ­നെ?
ഒരു ക­ത്തു്

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “രണ്ടു കൂ­ട്ടു­കാ­രി­കൾ” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശാഹുൽ വ­ള­പ­ട്ട­ണ­ത്തോ­ടു്.

പ്രി­യ­പ്പെ­ട്ട ശാഹുൽ, ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­ര­നാ­ണു്. താ­ങ്കൾ വ­ള­പ­ട്ട­ണ­ത്തു­കാ­ര­നും. ന­മു­ക്കു് ര­ണ്ടു­പേർ­ക്കും ഒ­രു­മി­ച്ചു കൂ­ടാ­വു­ന്ന സ്ഥലം സാ­ഹി­ത്യ­ത്തി­ന്റേ­താ­ണു്. അവിടെ വ­ച്ചു­കാ­ണു­മ്പോൾ ‘പൊ­തു­താ­ല്പ­ര്യ­ത്തി­ന്റെ’ പേരിൽ നമ്മൾ സു­ഹൃ­ത്തു­ക്ക­ളാ­വേ­ണ്ട­താ­ണു്. പക്ഷേ, സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്ന താ­ങ്ക­ളും ‘രണ്ടു കൂ­ട്ടു­കാ­രി­കൾ വാ­യി­ക്കു­ന്ന ഞാനും കൂ­ട്ടു­കാ­രാ­വു­മോ’ സംശയം.

ഉറൂബി ന്റെ ‘രാ­ച്ചി­യ­മ്മ’, കേ­ശ­വ­ദേ­വി ന്റെ ‘പ്ര­തി­ജ്ഞ’, തകഴി യുടെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ ബഷീറി ന്റെ ‘പൂ­വ­മ്പ­ഴം’ ഈ കഥകൾ വാ­യി­ക്കു­മ്പോൾ എന്റെ ഹൃദയം കൂ­ടു­തൽ വേ­ഗ­ത്തിൽ സ്പ­ന്ദി­ക്കു­ന്നു. പക്ഷേ, താ­ങ്ക­ളു­ടെ കഥ വാ­യി­ച്ച­പ്പോൾ ക­ലാ­രാ­ഹി­ത്യം കണ്ടു ഹൃ­ദ­യ­സ്പ­ന്ദ­നം മ­ന്ദ­ഗ­തി­യി­ലാ­യി­പ്പോ­യി. ജീ­വി­ത­ത്തി­ന്റെ ഒരു ഖ­ണ്ഡ­മെ­ടു­ത്തു വ­ച്ചാൽ അതു് സാ­ഹി­ത്യ­മാ­കു­മോ? ക­ല­യാ­കു­മോ? ക­ല്യാ­ണം ക­ഴി­ഞ്ഞ­യു­ട­നേ ഗൾഫ് രാ­ജ്യ­ത്തി­ലേ­ക്കു പോയ ഭർ­ത്താ­വു് പറഞ്ഞ ദിവസം തി­രി­ച്ചു­വ­രാ­ത്ത­തിൽ സൈ­ന­ബ­യ്ക്കു ദുഃഖം. അ­വ­ളു­ടെ കൂ­ട്ടു­കാ­രി സുശീല ഭർ­ത്താ­വി­നോ­ടൊ­ത്തു ക­ഴി­യു­ന്നു. അ­യാ­ളു­ടെ അവഗണന ക­ണ്ടു് അ­വൾ­ക്കു് വി­ഷാ­ദം. ഇ­ത­ല്ലേ താ­ങ്ക­ളു­ടെ ക­ഥാ­സാ­ഹ­സി­ക്യം. വ്യ­വ­സ്ഥ­യി­ല്ലാ­യ്മ­യിൽ­നി­ന്നു വ്യ­വ­സ്ഥ സൃ­ഷ്ടി­ച്ചു് വാ­യ­ന­ക്കാ­ര­ന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ്ണ­മാ­ക്കു­ന്ന­താ­ണു് ക­ല­യെ­ങ്കിൽ താ­ങ്ക­ളു­ടേ­തു ക­ല­യാ­ണോ? ആ­ലോ­ചി­ച്ചു­നോ­ക്കൂ.

മാ­ന­സ­പം­ഗു­ത
images/FearofFlyingnovelcover.jpg

അ­ല­ക്സാ­ണ്ടർ പോ­പ്പ് എന്ന കവി വലിയ വി­രൂ­പ­നാ­യി­രു­ന്നു. Fear of Flying എന്ന നോ­വ­ലെ­ഴു­തി വി­ശ്വ­വി­ഖ്യാ­ത­മാ­യ Erica Jong അ­വ­രു­ടെ Fanny എന്ന നോ­വ­ലിൽ ഈ മ­ഹാ­നാ­യ ക­വി­യു­ടെ വൈ­രൂ­പ്യ­ത്തെ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. നാ­ല­ര­യ­ടി­പൊ­ക്കം, വ­ല്ലാ­ത്ത കൂനു്. ഈ വൈ­രൂ­പ്യ­വും വ­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം കഥ പ­റ­യു­ന്ന സു­ന്ദ­രി­യു­ടെ മാ­റി­ട­ത്തിൽ നോ­ക്കി­യി­രു­ന്നു. (He often allowed his eyes to wander downward my bosom, P. 41) ന­ട്ടെ­ല്ലി­നു് കേ­ടു­പ­റ്റി­യ ഇ­ലി­സ­ബ­ത്ത് ബ്രൗ­ണി­ങ് എ­പ്പോ­ഴും കി­ട­പ്പി­ലാ­യി­രു­ന്നു. ബൈ­റ­നും വാൾ­ട്ടർ സ്കോ­ട്ടും മു­ട­ന്ത­ന്മാർ എ­ങ്കി­ലും അ­വ­രു­ടെ രചനകൾ മ­നോ­ഹ­ര­ങ്ങ­ളാ­യി­രു­ന്നു. ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ ‘കൂടു്’ എന്ന ‘കാവ്യ’മെ­ഴു­തി­യ എൻ. കെ. എ. ല­ത്തീ­ഫി­നെ ഞാൻ ക­ണ്ടി­ട്ടി­ല്ല. എ­ങ്കി­ലും അ­ദ്ദേ­ഹം സു­ന്ദ­ര­നാ­യ ത­രു­ണ­നാ­യി­രി­ക്കു­മെ­ന്നാ­ണു് എന്റെ വി­ചാ­രം. കാരണം അ­ദ്ദേ­ഹം “മെ­ന്റൽ ക്രി­പ്പ്ൾ” ആ­ണെ­ന്നു തോ­ന്നു­ന്ന രീ­തി­യിൽ കവിത എ­ഴു­തു­ന്നു എ­ന്ന­തു തന്നെ (mental cripple). മ­ന­സ്സി­നു് പംഗുത വ­ന്നാൽ ശരീരം സു­ന്ദ­ര­മാ­യി­രി­ക്കും. അ­തു­കൊ­ണ്ടു് ഈ ലോ­ക­ത്തെ ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ ക­വി­ത­യെ­ഴു­തി­യ കാ­ളി­ദാ­സൻ വലിയ വി­രൂ­പ­നാ­യി­രു­ന്നി­രി­ക്കും. ഇനി ല­ത്തീ­ഫി­ന്റെ കാ­വ്യ­ത്തി­ലെ ഒരു ഭാഗം വാ­യി­ച്ചാ­ലും:

എ­ന്തി­നെ­നി­ക്കു ദുഃ­ഖ­മേ­കി

ഞാ­നി­രി­പ്പി­ട­മ­ന്വേ­ഷി­ച്ചി­ല്ല

എ­നി­ക്കാ­വ­ര­ണ­മ­വ­ശ്യ­മി­ല്ല

നീ എന്നെ ഈ കൂ­ട്ടി­ന്നു­ള്ളി­ലാ­ക്കി

അ­ന­ശ്വ­ര­നാ­യ എ­നി­ക്കെ­ന്തി­ന്നു

ഈ ന­ശി­ക്കു­ന്ന കൂ­ടൊ­രു­ക്കി,

ചീ­ഞ്ഞ­ളി­ഞ്ഞു ദുർ­ഗ­ന്ധം വ­മി­ക്കു­ന്ന

മാം­സ­ക്കൂ­ട്

മാം­സ­ത്തി­ന്റെ ദാ­ഹ­ത്തിൽ

പീ­ഡി­ത­നാ­കു­ന്ന­തു ഞാൻ

മാ­ന­സ­പും­ഗ­ത­യിൽ നി­ന്നേ ഇ­ത്ത­രം വ­രി­ക­ളു­ണ്ടാ­വൂ.

തകഴി
images/Thakazhi1.jpg
തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള

1938-​ലാണു് ഞാൻ തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യുടെ ‘മാ­ഞ്ചു­വ­ട്ടിൽ’ എന്ന ഹൃ­ദ്യ­മാ­യ കഥ മലയാള മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച­തു്. അ­ന്നു് അ­ദ്ദേ­ഹം ഇ­രു­പ­ത്തി­യ­ഞ്ചു വ­യ­സ്സു­ക­ഴി­ഞ്ഞ ന­വ­യു­വാ­വു്. അ­തി­നു­ശേ­ഷ­മാ­ണു് ‘പ­തി­ത­പ­ങ്ക­ജ­വും’ ‘ത്യാ­ഗ­ത്തി­നു പ്ര­തി­ഫ­ല’വും ഞാൻ ഒ­റ്റ­യി­രു­പ്പിൽ വാ­യി­ച്ചു­തീർ­ത്ത­തു്. ആ നോ­വ­ലു­കൾ ‘മാ­ഞ്ചു­വ­ട്ടിൽ’നു മുൻ­പു് എ­ഴു­തി­യ­താ­വാം. കാ­ലം­ക­ട­ന്നു. ചെ­റു­പ്പ­ത്തി­ലെ മ­ഹാ­ശ­ക്ത­നാ­യ തകഴി തന്റെ നോ­വ­ലു­ക­ളു­ടെ വിവിധ ഭാ­ഷ­ക­ളി­ലെ തർ­ജ്ജ­മ­ക­ളി­ലൂ­ടെ രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ്ജി­ച്ചു. ഉ­ത്സാ­ഹ­ത്തോ­ടെ, തി­ക­ഞ്ഞ മ­നു­ഷ്യ­ത്വ­ത്തോ­ടെ അ­ദ്ദേ­ഹം മു­ന്നോ­ട്ടു് മു­ന്നോ­ട്ടു് പോയി. മു­പ്പ­തു്, നാ­ല്പ­തു്, അ­മ്പ­തു്, അ­റു­പ­തു് ഈ കാ­ല­യ­ള­വു­കൾ താ­ണ്ടു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തെ പ്ര­സാ­ദം കൂ­ടി­ക്കൂ­ടി വന്നു. എ­ഴു­പ­തു­ക­ഴി­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം ജ്ഞാ­ന­പീ­ഠ­ത്താൽ സ­മ്മാ­നി­ത­നാ­യി. ആ­രോ­ടും വി­ദ്വേ­ഷ­മി­ല്ലാ­തെ, എ­ല്ലാ­വ­രെ­യും സ്നേ­ഹി­ച്ചു­കൊ­ണ്ടു്, സ്വ­ന്തം ഹൃ­ദ­യ­സം­ഗി­ത­ത്താൽ ഏ­വ­രേ­യും കു­ളിർ­പ്പി­ച്ചു­കൊ­ണ്ടു് തകഴി ജീ­വി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് എ­ഴു­പ­ത്തി­യ­ഞ്ചു വ­യ­സ്സു തി­ക­ഞ്ഞ ഈ സ­ന്ദർ­ഭ­ത്തിൽ ജ­ന­യു­ഗം പ­ത്രാ­ധി­പർ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു് ചെ­ല്ലു­ന്ന ഒരു കു­റി­പ്പു് എ­ഴു­തി­യി­രി­ക്കു­ന്നു. പ­ത്രാ­ധി­പ­രെ സാദരം അ­ഭി­ന­ന്ദി­ക്ക­ട്ടെ. തകഴി ന­മ്മു­ടെ സം­സ്കാ­ര ച­ക്ര­വാ­ള­ത്തെ വി­ക­സി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്ക­ട്ടെ. പ­ത്രാ­ധി­പ­രു­ടെ കു­റി­പ്പിൽ ഇ­ങ്ങ­നെ ചില വാ­ക്യ­ങ്ങൾ:

‘അ­രി­പ്പ­റ­മ്പു ത­റ­വാ­ട്ടി­ലെ വെ­ളി­ച്ചം കയറാൻ മ­ടി­ക്കു­ന്ന ഒരു ഇ­ട­നാ­ഴി­യി­ലെ ക­ട്ടി­ലിൽ ക­മ­ലാ­ക്ഷി. സാ­ഹി­ത്യ­നാ­യ­ക­ന്റെ ഒ­രേ­യൊ­രു പെ­ങ്ങൾ തൊ­ണ്ണൂ­റു ക­ഴി­ഞ്ഞ ക­മ­ലാ­ക്ഷി­ക്കു് വാർ­ദ്ധ­ക്യ സ­ഹ­ജ­മാ­യ ത­ളർ­ച്ച. “ഞാനാ, ശി­വ­ശ­ങ്ക­രൻ”. ചേ­ച്ചി­യു­ടെ കാ­ല്പാ­ദ­ങ്ങൾ തൊ­ട്ടു ത­ട­വി­ക്കൊ­ണ്ടു് തകഴി പ­റ­ഞ്ഞു. സം­സാ­രി­ക്കാൻ വ­യ്യാ­ത്ത അ­വ­രു­ടെ മ­റു­പ­ടി ക­ണ്ണി­ലെ തി­ള­ക്ക­ത്തിൽ മാ­ത്രം ഒ­തു­ങ്ങി’.

images/MarkTwain.jpg
മർ­ക്ക് ട്വ­യിൻ

ത­ക­ഴി­യു­ടെ ഈ സ്നേ­ഹ­ത്തി­ന്റെ മുൻ­പിൽ, ആ സ­ഹോ­ദ­രി­യു­ടെ വാൽ­സ­ല്യ­ത്തി­ന്റെ മുൻ­പിൽ ഞാൻ തല കു­നി­ക്ക­ട്ടെ.

എൺ­പ­താ­മ­ത്തെ വ­യ­സ്സിൽ ജ­നി­ക്കു­ക­യും ക്ര­മേ­ണ പ­തി­നെ­ട്ടി­ലേ­ക്കു പോ­വു­ക­യും ചെ­യ്താൽ ജീ­വി­തം ആ­ഹ്ലാ­ദ നിർ­ഭ­ര­മാ­യി­രി­ക്കു­മെ­ന്നു് മർ­ക്ക് ട്വ­യിൻ പ­റ­ഞ്ഞു. അ­തു­തെ­റ്റു്. മ­നു­ഷ്യൻ സെ­യ്ജാ­യി—ബ്ര­ഹ്മ­ജ്ഞ­നാ­യി —മാ­റു­ന്ന­തു് എൺ­പ­താ­മ­ത്തെ വ­യ­സ്സി­ലാ­ണു്. അ­തു­കൊ­ണ്ടു് കു­ഞ്ഞാ­യി ജ­നി­ച്ചു്, ബാ­ല­നാ­യി, യു­വാ­വാ­യി, മ­ധ്യ­വ­യ­സ്ക­നാ­യി, വൃ­ദ്ധ­നാ­യി, വ­ന്ദ്യ­വ­യോ­ധി­ക­നാ­യി വ­ളർ­ന്നാൽ മതി മ­നു­ഷ്യൻ.

പൊ­ട്ടി­യ പ്ലെ­യ്റ്റ്

ഒ­രു­ത്ത­നു് വില കൂടിയ ഒരു ചൈ­നീ­സ് പ്ലേ­റ്റ് ഉ­ണ്ടാ­യി­രു­ന്നു. ഒരു ദിവസം അതു താഴെ വീണു് മ­ധ്യ­ഭാ­ഗം പൊ­ട്ടി. ഒ­ന്നി­നു പകരം ആറു പ്ലേ­റ്റ് ഉ­ണ്ടാ­ക്ക­ണ­മെ­ന്നു വി­ചാ­രി­ച്ചു് അയാൾ ചൈ­ന­യി­ലേ­ക്കു് ഓർഡർ അ­യ­ച്ചു. പൊ­ട്ടി­യ പ്ലേ­റ്റ് പോ­ലെ­യാ­വ­ണം അ­വ­യെ­ന്നു് കരുതി അതും അയാൾ അ­ങ്ങോ­ട്ട­യ­ച്ചു. നാ­ലു­മാ­സം ക­ഴി­ഞ്ഞ­പ്പോൾ എല്ലാ പ്ലേ­റ്റും അ­യാൾ­ക്കു കി­ട്ടി. പക്ഷേ, പു­തി­യ­താ­യി ഉ­ണ്ടാ­ക്കി­യ ആറു പ്ലേ­റ്റി­ലും ന­ടു­ഭാ­ഗം പൊ­ട്ടി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു.

സാ­ഹി­ത്യ­വാ­ര­ഫ­ലം വി­ല­കു­റ­ഞ്ഞ പ്ലേ­റ്റാ­ണു്. അ­തി­ന്റെ മ­ധ്യ­ഭാ­ഗം പൊ­ട്ടി­യി­ട്ടു­മു­ണ്ടു്. അതിനെ അ­നു­ക­രി­ച്ചു് രാ­ജേ­ഷ് മോഹൻ ദീപിക വാ­രി­ക­യിൽ ആ­ഴ്ച­തോ­റും ഉ­ണ്ടാ­ക്കി­വ­യ്ക്ക­ന്ന “അ­വ­ലോ­ക­ന­മേ­ഖ­ല” എന്ന ഡ്യൂ­പ്ലി­ക്കേ­റ്റ് പ്ലേ­റ്റി­ന്റെ­യും മ­ധ്യ­ഭാ­ഗം പൊ­ട്ടി­യി­രി­ക്കു­ന്നു. പൊ­ട്ട­ലി­ല്ലാ­തെ പ്ലേ­റ്റ് നിർ­മ്മി­ക്കാൻ ഞാൻ രാ­ജേ­ഷ് മോ­ഹ­നോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­നു് അതു ക­ഴി­യു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലെ ആ­ശ­യ­ങ്ങ­ളും അതിൽ മാ­ത്രം കാ­ണു­ന്ന ചില പ്ര­യോ­ഗ­വൈ­ക­ല്യ­ങ്ങ­ളും അതേ രീ­തി­യിൽ പ­കർ­ത്തു­ന്ന ആ­ളി­നു് പൊ­ട്ട­ലി­ല്ലാ­ത്ത പ്ലേ­റ്റ് നിർ­മ്മി­ക്കാൻ ക­ഴി­യു­ന്ന­തെ­ങ്ങ­നെ?

ഈലീ വീ­സ­ലി­ന്റെ പുതിയ നോവൽ
images/EliWiesel-c.jpg
ഈലീ വീസൽ

1986-ൽ സ­മാ­ധാ­ന­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ ഈലീ വീസലി ന്റെ (Elie Wiesel) ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ക­യെ­ന്നു പ­റ­ഞ്ഞാൽ ദേ­വ­ത്വ­ത്തി­ലേ­ക്കു് ഉയരുക എ­ന്നാ­ണു് അർ­ത്ഥം. അ­ദേ­ഹ­ത്തി­ന്റെ ‘Night’ എന്ന ഉ­ദാ­ത്ത­മാ­യ കൃ­തി­യെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ എ­ഴു­തി­യി­രു­ന്നു. ഫ്രാൻ­സി­ലെ ‘Grand Prize for Literature’ 1984-ൽ നേടിയ ‘The Fifth Son’ എന്ന നോവൽ ‘Night’ എന്ന യാ­ഥാർ­ത്ഥ്യ­ര­ച­ന­യേ­ക്കാൾ ഉ­ദാ­ത്ത­മാ­ണു് (പെൻ­ഗ്വിൻ പ്ര­സാ­ധ­നം 1987-ൽ).

ജൂ­ത­ന്മാ­രു­ടെ ഒ­രു­ത്സ­വ­മാ­യ പ­സ്സോ­വ­റി­നെ­ക്കു­റി­ച്ചു് നി­യ­മ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന ഗ്ര­ന്ഥ­മാ­ണു് ഹാ­ഗാ­ഡാ (Haggada). അതിൽ നാലു പു­ത്ര­ന്മാ­രെ­ക്കു­റി­ച്ചു് പ­റ­യു­ന്നു­ണ്ടു്. അ­ഞ്ചാ­മ­ത്തെ പു­ത്ര­നും തീർ­ച്ച­യാ­യു­മു­ണ്ട­ല്ലോ? പക്ഷേ, അവൻ പൊ­യ്ക്ക­ഴി­ഞ്ഞു. അ­പ്പോൾ ജൂ­ത­പി­താ­വി­ന്റെ കർ­ത­വ്യം ജീ­വി­ച്ചി­രി­ക്കു­ന്ന പു­ത്ര­ന്മാ­രെ സം­ബ­ന്ധി­ച്ചു­ള്ള­താ­ണു്. നാ­ലു­പേ­രിൽ ചി­ല­രെ­ക്കു­റി­ച്ചു് നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­മാ­യ റൂവൻ റ്റാ­മി­റോ­ഫ് പ­റ­ഞ്ഞു. അ­പ്പോൾ മ­റ്റൊ­രു ക­ഥാ­പാ­ത്രം ചോ­ദി­ച്ചു: “റൂവൻ, അ­ഞ്ചാ­മ­ത്തെ മ­ക­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?” ഉ­ത്കൃ­ഷ്ട­മാ­യ ഈ ക­ലാ­സൃ­ഷ്ടി അ­തി­നു­ത്ത­രം നൽ­കു­ന്നു.

images/TheFifthSon.jpg

റൂവൻ റ്റ­മി­റോ­ഫ് ജൂ­ത­നാ­ണു്. ജർ­മ്മൻ ത­ട­വ­റ­യിൽ നി­ന്നു് ര­ക്ഷ­പ്പെ­ട്ട അയാളെ ഹോൺട് ചെ­യ്യു­ന്ന ഒരു സ്മ­ര­ണ­യു­ണ്ടു്. ജർ­മ്മൻ മി­ലി­റ്റ­റി ഗ­വർ­ണ്ണ­റാ­യ റി­ച്ചേർ­ഡ് ലാൻ­ഡ­റെ വ­ധി­ച്ച­തി­നെ സം­ബ­ന്ധി­ച്ച ഓർ­മ്മ­യാ­ണ­തു്. റൂ­വ­ന്റെ മകൻ ഏരിയൽ, അ­ച്ഛ­ന്റെ ‘ഒ­ഴി­യാ­ബാ­ധ­യാ­യ’ ആ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കു­ന്നു. മാ­ത്ര­മ­ല്ല മി­ലി­റ്റ­റി ഗ­വർ­ണ്ണർ ജർ­മ്മൻ ബി­സി­ന­സ്സു­കാ­ര­നാ­യി ജീ­വി­ച്ചി­രി­ക്കു­ന്നു എ­ന്നു് ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ച്ഛ­നെ­യും മ­ക­നെ­യും, വേർ­തി­രി­ച്ചു­നിർ­ത്തി­യ ഒരു ര­ഹ­സ്യ­ത്തി­ന്റെ സ്വ­ഭാ­വ­മ­റി­യാൻ മകൻ—ഏരിയൽ—ജർ­മ്മ­നി­യി­ലെ ആ പ­ട്ട­ണ­ത്തി­ലെ­ത്തു­ന്നു. മാർ­ഗ്ഗ­മ­ദ്ധ്യേ അയാൾ പല നാ­ദ­ങ്ങൾ കേൾ­ക്കു­ന്നു. അ­തോ­ടൊ­പ്പം വാ­യ­ന­ക്കാ­രും പ്ര­ക­മ്പ­നം­കൊ­ള്ളു­ന്നു. പക്ഷേ, ആ ഞെ­ട്ടൽ സ്നേ­ഹ­സ­ന്ദേ­ശം ശ്ര­വി­ക്കു­മ്പോൾ ഇ­ല്ലാ­തെ­യാ­വു­ന്നു. ഈ സ­ന്ദേ­ശ­ത്തി­ലേ­ക്കു് കൈ ചൂ­ണ്ടു­ന്ന ഒരു കൊ­ച്ചു ക­ഥ­യു­ണ്ടു് ഈ നോ­വ­ലിൽ. “And, you shall love your fellowmen as you love yourself for I am your lord, your God” എ­ന്നു് ബൈ­ബി­ളിൽ പ­റ­യു­ന്നു­ണ്ട­ല്ലോ. ഇനി കഥ കേ­ട്ടാ­ലും. സാർ ച­ക്ര­വർ­ത്തി യുടെ റ­ഷ്യ­യിൽ രണ്ടു ജൂ­ത­ന്മാ­രു­ണ്ടാ­യി­രു­ന്നു. മരണം വരെ തങ്ങൾ സു­ഹൃ­ത്തു­ക്ക­ളാ­യി­രി­ക്കു­മെ­ന്നാ­യി­രു­ന്നു അ­വ­രു­ടെ പ്ര­തി­ജ്ഞ. അ­ങ്ങ­നെ­യി­രി­ക്കെ ഉ­പ­ജാ­പ­പ്ര­വർ­ത്ത­ന­മെ­ന്ന കു­റ്റം ആ­രോ­പി­ച്ചു് ഒരു ജൂതനെ കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി. അ­പ്പോൾ മറ്റേ ജൂതൻ സ്നേ­ഹി­ത­ന്റെ കു­റ്റം ഏറ്റു. ച­ക്ര­വർ­ത്തി­ക്കു് സ­ന്തോ­ഷ­മാ­യി. അ­ദ്ദേ­ഹം ആ സ്നേ­ഹം ക­ണ്ടു് ര­ണ്ടു­പേ­രെ­യും വെ­റു­തേ വി­ട്ടു. എ­ന്നി­ട്ടു് അ­റി­യി­ച്ചു. “എ­ന്നെ­യും നി­ങ്ങ­ളു­ടെ കൂടെ മൂ­ന്നാ­മ­ത്തെ പ­ങ്കാ­ളി­യാ­ക്കൂ”. ഇ­താ­ണു് ബൈ­ബി­ളി­ലെ വാ­ക്യ­ത്തി­ന്റെ അർ­ത്ഥം. ര­ണ്ടാ­ളു­കൾ അ­ന്യോ­ന്യം സ്നേ­ഹി­ക്കു­മ്പോൾ ഈ­ശ്വ­രൻ അ­വ­രു­ടെ പ­ങ്കാ­ളി ആയി വ­രു­ന്നു. സ­സ്നേ­ഹ­ത്തി­ലൂ­ടെ ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­രം എന്ന ദി­വ്യ­സ­ന്ദേ­ശം പ്ര­ച­രി­പ്പി­ക്കു­ന്ന ഈലീ വീസൽ അങ്ങ് എത്ര ഉ­ത്കൃ­ഷ്ട­പു­രു­ഷൻ! എത്ര ഉ­ത്കൃ­ഷ്ട­ക­ലാ­കാ­രൻ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-05-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.