SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-06-14-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

കു­റ­ച്ചു­കാ­ലം ഇവിടെ ക­ഴി­ഞ്ഞു­കൂ­ടു­ന്നു. അ­തി­നി­ട­യിൽ ആ­രെ­ന്തു പ­റ­ഞ്ഞാ­ലെ­ന്തു? ആരു് ചീത്ത വി­ളി­ച്ചാ­ലെ­ന്തു? നമ്മൾ പ്ര­ത്യ­ക്ഷ ശരീരം ഉ­പേ­ക്ഷി­ക്കു­ന്ന ആ നി­മി­ഷ­ത്തിൽ­ത്ത­ന്നെ നമ്മൾ വി­സ്മ­രി­ക്ക­പ്പെ­ടും. നമ്മെ സ്തു­തി­ക്കു­ന്ന­വ­രു­ടെ­യും നമ്മെ അ­സ­ഭ്യ­ത്തിൽ കു­ളി­പ്പി­ക്കു­ന്ന­വ­രു­ടെ­യും സ്ഥി­തി വി­ഭ­ന്ന­മ­ല്ല.

കാ­ല­ത്തു് ഉ­ണർ­ന്നെ­ഴു­ന്നേ­റ്റു് വീ­ട്ടു മു­റ്റ­ത്തു­വ­ന്നു നോ­ക്കു­മ്പോൾ പ­നി­നീർ­ച്ചെ­ടി­യിൽ ഒരു പൂവു് വി­ടർ­ന്നു നി­ല്ക്കു­ന്ന­തു് നമ്മൾ കാ­ണു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. എ­ന്തൊ­രാ­ഹ്ലാ­ദ­മാ­യി­രി­ക്കും അ­പ്പോൾ! ഈ ആ­ഹ്ലാ­ദം പൂവു് വ­രു­ത്തു­ന്ന പ­രി­വർ­ത്ത­ന­ത്തി­ന്റെ ഫ­ല­മാ­ണു്. ദ്ര­ഷ്ടാ­ക്ക­ളാ­യ ന­മു­ക്കു മാ­ത്ര­മ­ല്ല ആ പ­രി­വർ­ത്ത­ന­മു­ണ്ടാ­വു­ക അ­തി­ന്റെ മാ­ധു­ര്യ­വും മ­നോ­ഹാ­രി­ത­യും അ­ന്ത­രീ­ക്ഷ­ത്തി­ലാ­കെ വ്യാ­പി­ക്കു­ന്നു­ണ്ടു്. അ­ങ്ങ­നെ അ­ന്ത­രീ­ക്ഷ­വും പ­രി­വർ­ത്ത­ന­ത്തി­നു വി­ധേ­യ­മാ­വു­ന്നു. സ്വർ­ണ്ണ­വും വെ­ള്ളി­യും വാ­രി­യെ­റി­ഞ്ഞു് അ­ങ്ങ­ക­ലെ പ­രി­ല­സി­ക്കു­ന്ന സൂ­ര്യ­നെ­പ്പോ­ലും ഈ സു­ര­ഭി­ല­കു­സു­മം പ­രി­വർ­ത്ത­നം ചെ­യ്യു­ന്നി­ല്ലേ? ഉ­ണ്ടു്. തീർ­ച്ച­യാ­യു­മു­ണ്ടു്.

അ­ത്ര­യും കാലം ആ വീടു് ഒ­ഴി­ഞ്ഞു കി­ട­ക്കു­ക­യാ­യി­രു­ന്നു. പ­ക­ലൊ­ക്കെ മൂകത. രാ­ത്രി­യാ­കെ ഭീകരത. ഒരു ദിവസം നമ്മൾ ആ വീ­ട്ടി­ലേ­ക്കു­നോ­ക്കു­മ്പോൾ ജ­ന്ന­ലി­ലൂ­ടെ ഒരു സു­ന്ദ­ര­മാ­യ മുഖം കാ­ണു­ന്നു. എ­ന്തൊ­രു ആ­കർ­ഷ­ക­ത്വ­മു­ള്ള ക­ണ്ണു­കൾ! എ­ന്തൊ­രു വി­ശ്വ­വ­ശ്യ­മാ­യ മ­ന്ദ­സ്മി­തം! ആ തരുണി ആ ഭ­വ­ന­ത്തി­നു മാ­ത്ര­മ­ല്ല ന­മു­ക്കും മാ­റ്റം വ­രു­ത്തു­ന്നു. പ്ര­ഭാ­ത­ത്തിൽ പ­നി­നീർ­പ്പൂ­വെ­ന്ന പോലെ അവളും വി­ടർ­ന്നു നി­ല്ക്കു­ക­യാ­ണു്. ജീ­വി­ത­ത്തി­ന്റെ പ്ര­ഭാ­ത­ത്തിൽ, നി­ത്യ­ത­യു­ടെ പ്ര­ഭാ­ത­ത്തിൽ അവൾ നി­ല്ക്കു­ന്നു. ജീ­വി­ത­ത്തെ­യും നി­ത്യ­ത­യെ­യും ജീ­വി­ത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യ ന­മ്മ­ളെ­യും അവൾ പ­രി­വർ­ത്ത­ന­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു.

എന്റെ ബാ­ല്യ­കാ­ല­ത്തു് വ­ല്ല­പ്പോ­ഴു­മൊ­ക്കെ ച­ങ്ങ­മ്പു­ഴ യു­ടെ­യും ഇ­ട­പ്പ­ള്ളി യു­ടെ­യും സു­ന്ദ­ര­കാ­വ്യ­ങ്ങൾ മ­ല­യാ­ള­രാ­ജ്യം ചി­ത്ര­വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു­വ­രു­മാ­യി­രു­ന്നു. അവ വാ­യി­ക്കു­മ്പോൾ ഹർ­ഷോ­ന്മാ­ദ­ത്തിൽ വീ­ണി­രു­ന്നു അ­ന്ന­ത്തെ സ­ഹൃ­ദ­യർ. ചെ­ടി­യിൽ പൂവു് അ­തി­നെ­ത്ത­ന്നെ കാ­ണി­ക്കു­ന്ന­തു­പോ­ലെ, ജ­ന്ന­ലി­ന്റെ പി­റ­കിൽ സൗ­ന്ദ­ര്യം പ്ര­ത്യ­ക്ഷീ­ഭ­വി­ക്കു­ന്ന­തു­പോ­ലെ ചി­ത്ര­വാ­രി­ക­യിൽ ഈ കാ­വ്യ­രാ­മ­ണീ­യ­കം ആ­വിർ­ഭ­വി­ച്ചി­രു­ന്നു. അതു് സ­ഹൃ­ദ­യർ­ക്കു മാ­ന­സി­ക­പ­രി­വർ­ത്ത­നം വ­രു­ത്തി­യി­രു­ന്നു. ഓരോ കാ­വ്യ­ത്തി­ന്റെ­യും ആ­വിർ­ഭാ­വം ഓരോ സം­ഭ­വ­മാ­യി­രു­ന്നു. ഇ­ന്നു് ആ വി­ധ­ത്തി­ലൊ­രു സം­ഭ­വ­വു­മി­ല്ല. ശ്ല­ക്ഷ്ണ­ശി­ല­യെ മ­ന്ദ­സ്മി­ത­മാ­യും പ­ദ­ത്തെ ഭാ­വ­മാ­യും മാ­റ്റു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ.

സ്വ­ഭാ­വ­ഹ­ത്യ
images/NarayanaGuru.jpg
ശ്രീ­നാ­രാ­യ­ണൻ

ശ്രീ­നാ­രാ­യ­ണ­നെ നേ­രി­ട്ട­റി­യാ­മാ­യി­രു­ന്ന ഒരു മാ­ന്യൻ എന്റെ സു­ഹൃ­ത്താ­യി­രു­ന്നു. അ­ദ്ദേ­ഹം ഇ­ന്നി­ല്ല. സ്വാ­മി­യു­മാ­യി പ­ല­പ്പോ­ഴും പല കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം സം­സാ­രി­ച്ചി­ട്ടു­ണ്ടു്. ഒരു ദിവസം ശ്രീ­നാ­രാ­യ­ണൻ പ­റ­ഞ്ഞു: “അന്യൻ തെ­റ്റു ചെ­യ്യു­ന്നു­വെ­ന്നു ന­മ്മ­ള­റി­ഞ്ഞാ­ലും അതു് നമ്മൾ ഉ­റ­ക്കെ­പ്പ­റ­യ­രു­തു്. അ­പ­രാ­ധം ചെ­യ്യു­ന്ന­വ­നെ വി­ളി­ച്ചു നേ­രി­ട്ടു പറയാം അ­യാ­ളു­ടെ പ്ര­വൃ­ത്തി­കൾ ശ­രി­യ­ല്ലെ­ന്നു്, മ­റ്റാ­ളു­കൾ കേൾ­ക്കെ അതു പറയാൻ പാ­ടി­ല്ല. അ­ടു­ത്ത­വീ­ട്ടി­ലെ ചെ­റു­പ്പ­ക്കാ­രി തെ­റ്റു ചെ­യ്യു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. അ­ക്കാ­ര്യം നമ്മൾ അ­ന്യ­രെ അ­റി­യി­ക്കാൻ പാ­ടി­ല്ല. സ്വാ­ത­ന്ത്ര്യ­മു­ണ്ടെ­ങ്കിൽ അ­വ­ളോ­ടു തന്നെ അ­തു­പ­റ­യാം”. സ്വ­ഭാ­വ­ഹ­ത്യ ശ­രി­യ­ല്ല എ­ന്നാ­ണു ശ്രീ­നാ­രാ­യ­ണൻ അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ്ര­ഖ്യാ­പി­ച്ച­തു്. ജ­ന്മ­വാ­സ­ന­ക­ളു­ടെ പ്രേ­ര­ണ­യാൽ നമ്മൾ ഏ­തെ­ങ്കി­ലും പ്ര­വർ­ത്ത­ന­ത്തി­നു് ഉ­ദ്യു­ക്ത­രാ­വു­മ്പോൾ ഉ­ള്ളിൽ നി­ന്നു് ഒരു ശബ്ദം ‘അ­താ­കാം’ ‘അ­ത­രു­തു്’ എന്ന മ­ട്ടിൽ ഉയരും. അ­തി­നെ­യാ­ണു് മ­നഃ­സാ­ക്ഷി എന്നു വി­ളി­ക്കു­ന്ന­തു്. ഫ്രാ­യി­റ്റ് ഇ­തി­നു് സൂപർ ഈഗോ എന്ന പേരു നല്കി. ഈ സൂപർ ഈ­ഗോ­യു­ടെ അ­നു­ശാ­സ­ന­ങ്ങ­ളെ മാ­നി­ച്ചി­ല്ലെ­ങ്കിൽ സം­സ്കാ­രം ത­ക­രു­മെ­ന്നും ആ മ­നഃ­ശാ­സ്ത്ര­ജ്ഞൻ പല പ­രി­വൃ­ത്തി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­തെ­ഴു­തു­ന്ന ആളിനു മ­നഃ­സാ­ക്ഷി­യു­ടെ ആ­ഹ്വാ­ന­ങ്ങ­ളെ­യോ ഉ­ദ്ബോ­ധ­ന­ങ്ങ­ളെ­യോ എ­പ്പോ­ഴും മാ­നി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. ഞാൻ അ­ത്ര­ത്തോ­ളം അ­ന്യു­ന സ്വ­ഭാ­വ­മാർ­ന്ന­വ­ന­ല്ല എ­ന്നു് സ്പ­ഷ്ട­മാ­ക്കി­ക്കൊ­ണ്ടു് എ­ഴു­ത­ട്ടെ, തോ­ട്ടം രാ­ജ­ശേ­ഖ­രൻ ഗാ­യ­ക­നാ­യ യേ­ശു­ദാ­സി ന്റെ സ്വ­ഭാ­വ­ത്തെ വി­മർ­ശി­ച്ച­തു് ശ­രി­യാ­യി­ല്ല എ­ന്നു്. രാ­ജ­ശേ­ഖ­ര­ന്റെ വാ­ക്കു­കൾ­ത­ന്നെ കേ­ട്ടാ­ലും: “…എ­ന്നാൽ ഈ സം­ഗീ­തം ഉ­ദ്ഗ­മി­ക്കു­ന്ന ഹൃദയം അത്ര വി­ശാ­ല­മാ­ണോ എ­ന്നു് പ­ല­പ്പോ­ഴും സംശയം തോ­ന്നി­യി­ട്ടു­ണ്ടു്. ആ ആൽ­വൃ­ക്ഷ­ച്ചു­വ­ട്ടിൽ ക­റു­ക­പ്പു­ല്ലി­നു­പോ­ലും വളരാൻ വ­ള­ക്കൂ­റി­ല്ല. ത­ന്നിൽ തു­ട­ങ്ങി ത­ന്നിൽ­ത്ത­ന്നെ ല­യി­ക്കു­ന്ന ഈ ഗാ­യ­ക­ന്റെ തൻ­പോ­രി­മ പ­ല­പ്പോ­ഴും ത­നി­യാ­വർ­ത്ത­ന­ത്തി­ന്റെ ഭാ­വ­ങ്ങൾ ധ്വ­നി­പ്പി­ക്കു­ന്നു” (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, പുറം 25).

മ­റ്റു­ള്ള ആ­ളു­ക­ളു­മാ­യി നമ്മൾ ഇവിടെ ജീ­വി­ക്കു­ന്നു. ആ ജീ­വി­ത­ത്തി­നു സ­ഹാ­യ­മ­രു­ളു­ന്ന­തു് ആ ആ­ളു­ക­ളു­മാ­യു­ള്ള ബ­ന്ധ­ത്തി­നു നമ്മൾ വ­രു­ത്തു­ന്ന സ­മ­നി­ല­യാ­ണു്. ഈ സ­മ­നി­ല­യെ ത­കർ­ക്കാൻ പ­ല­തു­മു­ണ്ടാ­കും. ന­മ്മു­ടെ വീ­ട്ടിൽ മരണം ഉ­ണ്ടാ­യി­യെ­ന്നി­രി­ക്ക­ട്ടെ. മൃ­ത­ദേ­ഹം വീ­ട്ടിൽ­ത്ത­ന്നെ കി­ട­ക്കു­ക­യാ­ണു്. ബ­ന്ധു­ക്കൾ നി­ല­വി­ളി­ക്കു­ന്നു. അ­പ്പോ­ഴാ­യി­രി­ക്കും അ­ടു­ത്ത വീ­ട്ടു­കാ­രൻ ടെ­ലി­വി­ഷൻ പ്ര­വർ­ത്തി­പ്പി­ച്ചു് മ­ധു­ര­സം­ഗീ­തം ന­മ്മു­ടെ ഭ­വ­ന­ത്തി­ലേ­ക്കു പ്ര­വ­ഹി­പ്പി­ക്കു­ന്ന­തു്. ആ ഗാനം കേ­ട്ടാൽ നമ്മൾ ‘ഛീ നി­റു­ത്തെ­ടാ’ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു് അ­ടു­ത്ത വീ­ട്ടി­ലേ­ക്കു് ഓ­ടു­ക­യി­ല്ല. ക്ഷ­മി­ക്കു­ക­യേ­യു­ള്ളു. മാറി വ­രു­ന്ന പ­രി­തഃ­സ്ഥി­തി­കൾ­ക്കു യോ­ജി­ച്ച­മ­ട്ടിൽ ന­മ്മു­ടെ സ്വ­ഭാ­വ­ത്തി­നു പു­ന­സ്സം­വി­ധാ­നം വ­രു­ത്തു­ക എ­ന്ന­താ­ണു് സം­സ്കാ­ര­ത്തി­ന്റെ ല­ക്ഷ­ണം. രാ­ജ­ശേ­ഖ­രൻ യേ­ശു­ദാ­സി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് സ­ത്യ­മോ അ­സ­ത്യ­മോ എ­ന്ന­ത­ല്ല പ്ര­ശ്നം. വാ­ദ­ത്തി­നു­വേ­ണ്ടി അതു് സ­ത്യ­മാ­ണെ­ന്നു സ­മ്മ­തി­ച്ചാ­ലും ഈ ലോ­ക­ത്തു് ആർ­ക്കും അതു പറയാൻ അ­ധി­കാ­ര­മി­ല്ല എ­ന്നു് ഇവിടെ ഉ­റ­ക്കെ­പ്പ­റ­ഞ്ഞേ പറ്റു. ജീ­വി­തം—അതു് ഏതു രൂ­പ­ത്തി­ലു­മാ­വ­ട്ടെ—അ­ന്യോ­ന്യ­ബ­ന്ധ­മാ­ണു്. സ്വ­ഭാ­വ­ഹ­ത്യ ന­ട­ത്തു­മ്പോൾ ആ ബന്ധം ത­ക­രു­ന്നു. ത­കർ­ന്നാൽ ന­മു­ക്കി­വി­ടെ സ്വൈ­ര­ജീ­വി­തം സാ­ദ്ധ്യ­മ­ല്ലാ­തെ­യാ­വും.

ചോ­ദ്യം:
കള്ളം പ­റ­യു­ന്ന­തു് പാ­പ­മാ­ണോ?
ഉ­ത്ത­രം:
എ­പ്പോ­ഴും പാ­പ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല.
images/JeanValjean.jpg

പൊ­ലീ­സ് ഓ­ടി­ച്ച ഷാ­ങ്വൽ ഷാങ് ഒരു ക­ന്യാ­സ്ത്രീ പ്രാർ­ത്ഥി­ക്കു­ന്ന മു­റി­യിൽ­ക്ക­യ­റി വാതിൽ തു­റ­ന്നു് ചു­വ­രി­നും ക­ത­കി­നു­മി­ട­യ്ക്കു­ള്ള സ്ഥ­ല­ത്തു് ഒ­ളി­ച്ചു­നി­ന്നു. ‘ഈ മു­റി­ക്ക­ക­ത്തു് ഭവതി മാ­ത്ര­മേ­യു­ള്ളോ?’ എന്നു പൊ­ലീ­സ് ഇൻ­സ്പെ­ക്ടർ ചോ­ദി­ച്ചു. ‘പ്രാർ­ത്ഥ­ന ന­ട­ത്തു­ന്ന ക­ന്യാ­സ്ത്രീ­യു­ടെ മു­റി­യിൽ മ­റ്റാ­രെ­ങ്കി­ലു­മു­ണ്ടാ­കു­മോ?’ എ­ന്നു് അ­വ­രു­ടെ മ­റു­ചോ­ദ്യം. പൊ­ലീ­സ് തി­രി­ച്ചു­പോ­യി. ആ സ­ന്ദർ­ഭ­ത്തിൽ ക­ന്യാ­സ്ത്രീ പറഞ്ഞ കള്ളം അ­വർ­ക്കു മാ­ലാ­ഖ­ക­ളു­ടെ കൂ­ട്ട­ത്തിൽ സ്ഥാ­നം ന­ല്കാൻ പ­ര്യാ­പ്ത­മാ­ണെ­ന്നു് വി­ക്തോർ യൂഗോ. (പാ­വ­ങ്ങൾ എന്ന നോ­വ­ലി­ലെ ഈ സംഭവം ഓർ­മ്മ­യിൽ­നി­ന്നു കു­റി­ക്കു­ന്ന­താ­ണു്.)

ബർ­ട്രൻ­ഡ് റസ്സൽ ഒ­രി­ക്കൽ ഒരു ഗ്രാ­മ­പ്ര­ദേ­ശ­ത്തു ന­ട­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ നന്നേ ത­ളർ­ന്ന ഒരു കു­റു­ക്കൻ ശേ­ഷി­ച്ച ശ­ക്തി­യാ­കെ സം­ഭ­രി­ച്ചു­കൊ­ണ്ടു് ഓടാൻ ശ്ര­മി­ക്കു­ന്ന­തു് അ­ദ്ദേ­ഹം കണ്ടു. ഉടനെ വേ­ട്ട­ക്കാ­രെ­ത്തി. കു­റു­ക്ക­നെ ക­ണ്ടോ­യെ­ന്നു് അവർ ചോ­ദി­ച്ച­പ്പോൾ ‘കണ്ടു’ എ­ന്നു് റസ്സൽ. ‘ഏ­തു­വ­ഴി­യാ­ണു് അവൻ ഓ­ടി­യ­തെ­ന്നു് വേ­ട്ട­ക്കാ­രു­ടെ അ­ന്വേ­ഷ­ണം. അ­ദ്ദേ­ഹം കു­റു­ക്ക­നെ ര­ക്ഷി­ക്കാ­നാ­യി കള്ളം പ­റ­ഞ്ഞു. തു­ടർ­ന്നു് റസ്സൽ ന­മ്മോ­ടു പ­റ­യു­ന്നു: “ഞാൻ സത്യം പ­റ­ഞ്ഞെ­ങ്കിൽ കൂ­ടു­തൽ നല്ല മ­നു­ഷ്യ­നാ­വു­കി­ല്ലാ­യി­രു­ന്നു.—I do not think I should have been a better man if I had told the truth (The Conquest of Happiness, Chapter 7).

മ­റു­നാ­ടൻ പൂവു്
images/TheConquestofHappiness.jpg

ഇ­രു­ട്ടി­നു കനം കൂ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഈ രാ­ത്രി­യിൽ എ­വി­ടെ­യൊ­ക്കെ എ­ന്തെ­ല്ലാ­മാ­ണു സം­ഭ­വി­ക്കു­ക? മ­ദ്യ­പ­നാ­യ ഭർ­ത്താ­വു് അർ­ദ്ധ­രാ­ത്രി ക­ഴി­ഞ്ഞി­ട്ടും തി­രി­ച്ചു­വ­രാ­ത്ത­തിൽ ഉ­ത്ക­ണ്ഠാ­കു­ല­യാ­യ ഭാര്യ ജ­ന്ന­ലിൽ­ക്കൂ­ടി കൂ­ട­ക്കൂ­ടെ റോഡിൽ നോ­ക്കു­ന്നു­ണ്ടു്. സ­ന്ധ്യ­യ്ക്കു് ആ­റു­മ­ണി­ക്കു­ള്ള തീ­വ­ണ്ടി­യി­ലെ­ത്തു­മെ­ന്നു പറഞ്ഞ മകൻ എ­ത്തി­ച്ചേ­രാ­ത്ത­തിൽ വി­ഷാ­ദ­മാർ­ന്ന അമ്മ ‘അ­വ­നെ­ന്തു പറ്റി?’ എന്നു ചോ­ദി­ക്കു­ന്നു. ഭർ­ത്താ­വി­ല്ലാ­ത്ത സ­മ­യം­നോ­ക്കി ജാരനെ വി­ളി­ച്ചു­വ­രു­ത്തി ര­മി­ക്കു­ന്ന ഭാ­ര്യ­യു­ടെ സ്വ­ഭാ­വം ന­ല്ല­പോ­ലെ അ­റി­യാ­വു­ന്ന ഭർ­ത്താ­വു് വ­രാ­ന്ത­യിൽ കയറി നി­ന്നു് ഒ­രാ­വ­ശ്യ­വു­മി­ല്ലാ­തെ ചു­മ­യ്ക്കു­ന്നു. (ഒരു യു­വ­സ്നേ­ഹി­ത­നോ­ടു ക­ട­പ്പാ­ടു­ണ്ടു് ഈ നേ­ര­മ്പോ­ക്കി­നു്) കാ­മു­കൻ പൂ വി­ത­റി­യ ശ­യ­നീ­യ­ത്തി­ലി­രു­ന്നു് കാ­മു­കി­യു­ടെ ക­ണ്ണു­ക­ളിൽ ഉ­റ്റു­നോ­ക്കു­ന്നു അ­വ­ളു­ടെ സ്നേ­ഹ­ത്തി­ന്റെ ആ­ഴ­മ­റി­യാൻ. ഇതാ ഈ സ­മ­യ­ത്തു­ത­ന്നെ പ­ള്ളി­യി­ലെ, മെ­ഴു­കു­തി­രി ‘നി­ശ്ച­ല­മാ­യി, നി­ഷ്പ­ന്ദ’മായി ക­ത്തി­യെ­രി­യു­ന്നു. സ്വയം ഉ­രു­ക്കി­യൊ­ലി­ച്ചു് അതു് ആരാധന ന­ട­ത്തു­ക­യാ­ണു്. വ­ള­രെ­ക്കാ­ല­മാ­യി കാ­ണാ­തി­രു­ന്ന മകനെ ആ­ക­സ്മി­ക­മാ­യി കാ­ണാ­നി­ട­യാ­യ അമ്മ പൂർ­വ്വ­കാ­ല സം­ഭ­വ­ങ്ങ­ളി­ലേ­ക്കു മ­ന­സ്സി­നെ വ്യാ­പ­രി­പ്പി­ക്കു­ന്നു. ഉടനെ അവൻ പി­രി­ഞ്ഞു­പോ­കു­മ­ല്ലോ എന്നു കരുതി ദുഃ­ഖി­ക്കു­ന്നു. ഒ­ടു­വി­ലെ­ഴു­തി­യ ഈ സംഭവം എന്റെ സ­ങ്ക­ല്പ­ത്തിൽ­നി­ന്നു ജ­നി­ച്ച­ത­ല്ല. ആശിഷ് ബർ­മ്മ­ന്റെ “അ­നു­പ­മ­യു­ടെ ദുഃഖം” എന്ന ക­ഥ­യി­ലേ­താ­ണു് (വി. ഡി. കൃ­ഷ്ണൻ ന­മ്പ്യാ­രു ടെ തർ­ജ്ജ­മ, കു­ങ്കു­മം വാരിക. പുറം 31). അ­നു­പ­മ­യു­ടെ ആ­ദ്യ­ത്തെ ഭർ­ത്താ­വിൽ­നി­ന്നു് അ­വൾ­ക്കു ജ­നി­ച്ച മ­ക­നാ­ണു് അനിൽ. അവനെ യാ­ദൃ­ച്ഛി­ക­മാ­യി അവൾ തീ­വ­ണ്ടി­യിൽ­വ­ച്ചു കാ­ണു­ന്നു. ഗ­ത­കാ­ല­സം­ഭ­വ­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്ന ക­ഥാ­കാ­രൻ ഹൃ­ദ­യ­ദ്ര­വീ­ക­ര­ണ സ­മർ­ത്ഥ­മാ­യ ഒരു സംഭവം ക­ണ്ടു­പി­ടി­ക്കു­ക­യാ­ണു്. അ­ത്ര­ത്തോ­ളം ന­ന്നു്. ആ കൂ­ടി­ക്കാ­ഴ്ച­യും സം­ഭാ­ഷ­ണ­വും അ­സ്സ­ലാ­യി­ട്ടു­ണ്ടു്. എ­ങ്കി­ലും ക­ഥ­യ്ക്കാ­കെ ഒരു ഗ­ദ്യാ­ത്മ­ക­ത്വം. മു­ഴു­വൻ ചു­വ­പ്പു­നി­റ­മാ­യി­രി­ക്കേ­ണ്ട പൂ­വി­ന്റെ ഉ­ള്ളു്—ഞെ­ട്ടി­നോ­ട­ടു­ത്ത ഭാഗം— വെ­ളു­ത്തും ദ­ല­ങ്ങൾ ചു­വ­ന്നു­മി­രു­ന്നാൽ നി­ങ്ങൾ­ക്കു് എ­ന്തു­തോ­ന്നും? എന്തു തോ­ന്നു­മോ അ­തു­ത­ന്നെ തോ­ന്നി എ­നി­ക്കു് ഈ മ­റു­നാ­ടൻ കഥ വാ­യി­ച്ച­പ്പോൾ. ക­ഥാ­കാ­ര­ന്റെ സ്ഥൂ­ല­രേ­ഖ­കൾ അ­വ്യ­ക്ത­ങ്ങൾ. തെ­ളി­ഞ്ഞ പു­ലർ­വേ­ള­യിൽ കാ­ണ­പ്പെ­ടു­ന്ന ഗോ­പു­രം­പോ­ലെ സ്പ­ഷ്ട­മാ­യി­രി­ക്ക­ണം ചെ­റു­ക­ഥ. അതു് മൂ­ടൽ­മ­ഞ്ഞി­ലൂ­ടെ ദർ­ശ­നീ­യ­മാ­കു­ന്ന വാ­സ്തു­വി­ദ്യാ­ശി­ല്പം­പോ­ലെ ആ­ക­രു­തു്.

“ജീ­വി­ത­ത്തെ­സ്സം­ബ­ന്ധി­ച്ചു് നി­ങ്ങ­ളു­ടെ മ­നോ­ഭാ­വ­മെ­ന്താ­ണു്?” “നൂ­റ്റ­മ്പ­തു വർഷം ജീ­വി­ച്ചി­രി­ക്കു­ന്ന ത­ത്ത­ക­ളു­ണ്ടെ­ന്നു മ­ന­സ്സി­ലാ­ക്കി­യ മുല്ല നാ­സി­റു­ദ്ദീൻ അവയിൽ ഒ­ന്നി­നെ­പ്പി­ടി­ച്ചു് ഒരു സ്നേ­ഹി­ത­ന്റെ കൈ­യിൽ­ക്കൊ­ടു­ത്തി­ട്ടു് ‘ഇതു് അ­ത്ര­യും­കാ­ലം ജീ­വി­ച്ചി­രി­ക്കു­മോ­യെ­ന്നു പ­രി­ശോ­ധി­ക്കു’ എന്നു പ­റ­ഞ്ഞു. ജീ­വി­ത­ത്തി­ന്റെ ക്ഷ­ണി­ക­ത­യെ­ക്കു­റി­ച്ചു­ള്ള ഈ ആ­ശ­യ­മാ­ണു് എന്റെ ജീ­വി­ത­ത്തെ ഭ­രി­ക്കു­ന്ന­തു്. കു­റ­ച്ചു­കാ­ലം ഇവിടെ ക­ഴി­ഞ്ഞു­കൂ­ടു­ന്നു. അ­തി­നി­ട­യിൽ ആ­രെ­ന്തു പ­റ­ഞ്ഞാ­ലെ­ന്തു? ആരു ചീ­ത്ത­വി­ളി­ച്ചാ­ലെ­ന്തു? നമ്മൾ പ്ര­ത്യ­ക്ഷ­ശ­രീ­രം ഉ­പേ­ക്ഷി­ക്കു­ന്ന ആ നി­മി­ഷ­ത്തിൽ­ത്ത­ന്നെ നമ്മൾ വി­സ്മ­രി­ക്ക­പ്പെ­ടും. നമ്മെ സ്തു­തി­ക്കു­ന്ന­വ­രു­ടെ­യും നമ്മെ അ­സ­ഭ്യ­ത്തിൽ കു­ളി­പ്പി­ക്കു­ന്ന­വ­രു­ടെ­യും സ്ഥി­തി വി­ഭി­ന്ന­മ­ല്ല”.

മാം­സം­കൊ­ണ്ടു­ള്ള ചെവി
images/LearningHowtoLearn.jpg

ഐ­ഡ്രി­സ് ഷാ എ­ഴു­തി­യ Learning How to Learn എന്ന പു­സ്ത­കം ര­സ­ക­ര­മാ­ണു്. അ­തി­ലൊ­രു സംഭവം വി­വ­രി­ച്ചി­ട്ടു­ണ്ടു്. വാൻഗോ യുടെ (വാൻ ഹോഹ്) ചി­ത്ര­ങ്ങ­ളു­ടെ പ്ര­ദർ­ശ­നം ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു ഒ­രി­ട­ത്തു്. അതു കാണാൻ ഒരു ക­ലാ­ര­സി­ക­നെ­ത്തി. പക്ഷേ, ആൾ­ക്കൂ­ട്ടം­കൊ­ണ്ടു് അ­യാൾ­ക്കു് ഒരു ചി­ത്രം­പോ­ലും കാണാൻ ക­ഴി­ഞ്ഞി­ല്ല. അയാൾ വീ­ട്ടിൽ­ച്ചെ­ന്നു് കാ­ള­യി­റ­ച്ചി­യിൽ­നി­ന്നു് ഒരു കാതു വെ­ട്ടി­യെ­ടു­ത്തു് പ്ര­ദർ­ശ­നം ന­ട­ക്കു­ന്നി­ട­ത്തു കൊ­ണ്ടു­വ­ച്ചു. ‘വാൻ ഗോ­യു­ടെ കാതു് ’ എ­ന്നു് അ­തി­ന്റെ താഴെ എ­ഴു­തി­വ­യ്ക്കു­ക­യും ചെ­യ്തു. (ഉ­ന്മാ­ദാ­വ­സ്ഥ­യിൽ വാൻ ഗോ സ്വ­ന്തം ചെവി മു­റി­ച്ചെ­ടു­ത്ത­തു് ഓർ­മ്മി­ച്ചാ­ലും) അ­തു­വ­ച്ച­യു­ട­നെ ചി­ത്രം ക­ണ്ടു­നി­ന്ന­വർ ഓ­ടി­വ­ന്നു് ആ കാ­തി­നു­ചു­റ്റും കൂടി. ക­ലാ­ര­സി­ക­നു് അ­ങ്ങ­നെ ചി­ത്ര­ങ്ങൾ ക­ണ്ടു­ര­സി­ക്കാൻ സൗ­ക­ര്യം കി­ട്ടി. ക­ലാ­സ്വാ­ദ­നം നിർ­വ്വ­ഹി­ക്കു­ന്ന­വർ യ­ഥാർ­ത്ഥ­ത്തിൽ അതിൽ ത­ല്പ­ര­ര­ല്ല എന്ന സത്യം കാ­ണി­ച്ചു­ത­രി­ക­യാ­യി ഇക്കഥ. ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ പോ­സ്റ്റ്മാ­ന്റെ ക­ത്തു്’ എന്ന വി­വ­ര­ണ­മെ­ഴു­തി­യ ശങ്കർ വേ­ങ്ങ­ര കാ­ള­യി­റ­ച്ചി­യിൽ നി­ന്നു് കാതു വെ­ട്ടി­യെ­ടു­ക്കു­ന്ന­യാ­ളാ­ണു്. അ­ദ്ദേ­ഹം ക­ലാ­ര­സി­ക­ന­ല്ല­താ­നും. വാ­രി­ക­യു­ടെ താളിൽ വ­ച്ചി­രി­ക്കു­ന്ന ഈ കാതു് യ­ഥാർ­ത്ഥ­മാ­യ ക­ല­യെ­ക്കു­റി­ച്ചു് ഒരു വി­വ­ര­വു­മി­ല്ലാ­ത്ത­വ­രെ ആ­കർ­ഷി­ച്ചേ­ക്കും. കലയിൽ ത­ല്പ­ര­ത്വ­മു­ള്ള­വ­രെ വൈ­ര­സ്യ­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ക­യേ­യു­ള്ളു. ഒരു പോ­സ്റ്റ്മാ­ന്റെ മകനു് അച്ഛൻ യൂ­ണി­ഫോം ധ­രി­ച്ചു­കാ­ണാൻ ആ­ഗ്ര­ഹം. അവനു സു­ഖ­മി­ല്ല. പോ­സ്റ്റ്മാൻ മ­ക­നാ­വ­ശ്യ­പ്പെ­ട്ട വേ­ഷം­ധ­രി­ച്ചു വീ­ട്ടി­ലെ­ത്തി­യ­പ്പോൾ അവൻ മ­രി­ച്ചി­രി­ക്കു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ കാ­ര്യം പ­റ­യാ­നി­ല്ല. ജേ­ണ­ലി­സ­ത്തോ­ടു­പോ­ലും ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഈ ര­ച­ന­കൊ­ണ്ടു ര­ച­യി­താ­വു് നേ­ടു­ന്ന­തു് വൈ­ര­സ്യ­ത്തിൽ­ച്ചെ­ന്നു വീ­ഴു­ന്ന വാ­യ­ന­ക്കാ­രു­ടെ ശാ­പം­മാ­ത്രം.

അ­ന്യാ­ദൃ­ശ­മാ­യ നോവൽ
images/TheLover.jpg

മാർ­ഗ­റീ­തു് ദൂ­റാ­സി ന്റെ (Marguerite Duras) The Lover എന്ന നോവൽ ഞാൻ വാ­യി­ച്ചു­തീർ­ത്തി­ട്ടു ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എ­ങ്കി­ലും അ­തെ­ന്നെ ‘ഹോൺട് ’ ചെ­യ്യു­ന്നു. ആ അ­നു­ഭൂ­തി­യോ­ടു­കൂ­ടി ഞാൻ ആ നോ­വ­ലി­നെ ത­ഴു­കി­യി­ട്ടു മേ­ശ­പ്പു­റ­ത്തു വ­യ്ക്കു­ന്നു. സ്നേ­ഹ­ത്തോ­ടെ ബ­ഹു­മാ­ന­ത്തോ­ടെ അതിനെ നോ­ക്കു­ന്നു. സാ­ഹി­ത്യം ഇ­ത്ര­ത്തോ­ളം ഉ­ത്കൃ­ഷ്ട­ത­യി­ലേ­ക്കു പോ­കു­മ­ല്ലോ എന്നു വി­ചാ­രി­ച്ചു് അ­ദ്ഭു­ത­പ്പെ­ടു­ന്നു.

ഫ്രാൻ­സി­ലെ വി­ഖ്യാ­ത­യാ­യ നോ­വ­ലെ­ഴു­ത്തു­കാ­രി­യാ­ണു് മാർ­ഗ­റീ­തു് ദൂ­റാ­സ്. ആന്റി നോ­വ­ലെ­ന്നോ നവീന നോ­വ­ലെ­ന്നോ വി­ളി­ക്കു­ന്ന കൃ­തി­ക­ളാ­ണു് അവർ എ­ഴു­താ­റു്. ഫ്രാൻ­സി­ലെ ഏ­റ്റ­വും വലിയ എ­ഴു­ത്തു­കാ­രി­യെ­ന്നു സാ­മു­വൽ ബ­ക്ക­റ്റും മൊ­റീ­സ് ബ്ളാ­ങ്ഷോ യും (Maurice Blanchot—ദാർ­ശ­നി­കൻ, നോ­വ­ലി­സ്റ്റ്, നി­രൂ­പ­കൻ) ഫ്ര­ഞ്ച് പ്ര­സി­ഡ­ന്റ് ഫ്രാ­ങ്സ്വ മീ­തെ­റാ­ങ്ങും വാ­ഴ്ത്തു­ന്ന ഈ മ­ഹ­തി­യു­ടെ പ­തി­നേ­ഴാ­മ­ത്തെ നോ­വ­ലാ­ണു് The Lover. ആ­ത്മ­ക­ഥാ­പ­ര­മാ­ണു് പ്രീ ഗൊ­ങ്കൂർ (Prix Goncourt) നേടിയ ഈ ക­ഥാ­ശി­ല്പം. പ­തി­ന­ഞ്ചു വ­യ­സ്സു­ക­ഴി­ഞ്ഞ ക­ഥാ­നാ­യി­ക അ­വ­ളെ­ക്കാൾ ഇ­രു­പ­തു വ­യ­സ്സു­കൂ­ടി­യ ഒരു ചൈ­നാ­ക്കാ­ര­നു­മാ­യി പ്രേ­മ­ബ­ന്ധ­ത്തി­ലാ­കു­ന്ന­താ­ണു് ഇതിലെ കഥ. വി­ദ്യാർ­ത്ഥി­നി­യാ­യ അവളെ അയാൾ കാ­റിൽ­ക്ക­യ­റ്റി ബോർ­ഡിം­ഗ് സ്ക്കൂ­ളിൽ കൊ­ണ്ടു­വി­ടു­ന്ന­തു തൊ­ട്ടു് തു­ട­ങ്ങു­ന്നു ആ പ്രേ­മ­ക­ഥ. അ­ങ്ങ­നെ പല ദി­വ­സ­ങ്ങൾ. ഒരു വ്യാ­ഴാ­ഴ്ച ഉ­ച്ച­യ്ക്കു് അയാൾ അവളെ കാ­റിൽ­ക്ക­യ­റ്റി സ്വ­ന്തം സ്ഥ­ല­ത്തേ­ക്കു കൊ­ണ്ടു­പോ­യി. ആ­ദ്യ­ത്തെ വേഴ്ച. ഈ പ്രേ­മം പ­ര­കോ­ടി­യി­ലെ­ത്തു­മ്പോൾ കാ­മു­ക­ന്റെ അച്ഛൻ അയാളെ പാ­രീ­സി­ലേ­ക്കു് അ­യ­യ്ക്കു­ന്നു. അതോടെ എ­ല്ലാം അ­വ­സാ­നി­ച്ചു. 1930-​ലാണു് ക­ഥ­യു­ടെ ആരംഭം. യു­ദ്ധം­ക­ഴി­ഞ്ഞു് വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം അയാൾ ഭാ­ര്യ­യു­മാ­യി നാ­ട്ടിൽ­നി­ന്നു് പാ­രീ­സി­ലെ­ത്തി. അവളെ ഫോണിൽ വി­ളി­ച്ചു. “ഞാ­നാ­ണു് ഇതു്” ശ­ബ്ദ­ത്തിൽ­നി­ന്നു് അയാളെ അവൾ തി­രി­ച്ച­റി­ഞ്ഞു. അയാൾ പ­റ­ഞ്ഞു: “നി­ന്റെ ശബ്ദം കേൾ­ക്കാൻ എ­നി­ക്കാ­ഗ്ര­ഹം”. And then he told her. Told her that it was as before, that he still loved her, he could never stop loving her, that he’d love her until death.

ആന്റി നോ­വ­ലി­ന്റെ ക­ലാ­സ­ങ്കേ­ത­മു­പ­യോ­ഗി­ച്ചു ര­ചി­ക്ക­പ്പെ­ട്ട ഈ നോവൽ മാ­നു­ഷി­ക ബ­ന്ധ­ങ്ങ­ളെ ആ­ഴ­ത്തിൽ ആ­വി­ഷ്ക­രി­ക്കു­ന്നു. സാ­ഗ­ര­തു­ല്യ­മാ­യ ജീ­വി­ത­ത്തെ അ­തി­ന്റെ ലാ­ളി­ത്യ­ത്തോ­ടും സ­ങ്കീർ­ണ്ണ­ത­യോ­ടും പ്ര­തി­പാ­ദി­ക്കു­ന്നു. കടൽ ഇതിലെ ഒരു പ്ര­ധാ­ന­പ്പെ­ട്ട സിം­ബ­ലാ­ണു്. അ­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു് മ­നു­ഷ്യ­രു­ടെ നാടകം അ­ഭി­ന­യി­ക്ക­പ്പെ­ടു­ന്ന­തു്. മ­ര­ണ­ത്തി­ന്റെ­യും നി­ത്യ­ത­യു­ടെ­യും അ­പ്ര­മേ­യ പ്ര­ഭാ­വം ഏ­താ­നും വാ­ക്യ­ങ്ങ­ളി­ലൊ­തു­ക്കാൻ ദൂ­റാ­സി­നു വ­ല്ലാ­ത്ത പ്രാ­ഗൽ­ഭ്യ­മാ­ണു്. വൈ­ഷ­യി­ക­ത്വം ചി­ത്രീ­ക­രി­ക്കാ­നും അ­വർ­ക്കു് അ­ന്യാ­ദൃ­ശ­മാ­യ വൈ­ഭ­വ­മാ­ണു്. ഒരു കൂ­ട്ടു­കാ­രി­യു­ടെ വ­ക്ഷ­സ്സി­നെ ക­ഥാ­നാ­യി­ക വർ­ണ്ണി­ക്കു­ന്ന­തു ക­ണ്ടാ­ലും: Nothing could be more extraordinary than the outer roundness of these breasts proffered to the hands, this outwardness held out towards them. Even the body of my younger brother, like that of a little coolie, is as nothing beside this splendour. The shapes of men’s bodies are miserly, paternalized. (P. 77) ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും വാ­യ­ന­ക്കാ­രെ­യും പ്ര­ക­മ്പ­നം­കൊ­ള്ളി­ച്ചു് അ­ഭി­ജ്ഞ­ത­യി­ലേ­ക്കു (awareness) ന­യി­ക്കു­ന്ന­താ­ണു് ആന്റി നോ­വ­ലി­ന്റെ സ്വ­ഭാ­വ­മെ­ങ്കിൽ ദൂ­റാ­സി­ന്റെ ഈ ചേ­തോ­ഹ­ര­മാ­യ ക­ലാ­ശി­ല്പം അതിനു മ­കു­ടോ­ദാ­ഹ­ര­ണം തന്നെ.

“611-ആം ലക്കം ക­ലാ­കൗ­മു­ദി­യിൽ നി­ങ്ങൾ ത­ക­ഴി­യെ ‘മ­ഹാ­ശ­ക്ത’നെ­ന്നു വി­ശേ­ഷി­പ്പി­ച്ചി­രി­ക്കു­ന്നു. ഓരോ സ­മ­യ­ത്തു് ഓ­രോ­ന്നു പ­റ­യു­ന്നു അല്ലേ?”

“മ­ഹാ­യ­ശ­സ്കൻ എ­ന്നാ­ണു് ഞാ­നെ­ഴു­തി­യ­തു്. അ­ച്ച­ടി­യിൽ ‘മ­ഹാ­ശ­ക്തൻ’ എ­ന്നാ­യി­പ്പോ­യി. അ­തു­പോ­ലെ Chains എ­ന്ന­തു് Claim എ­ന്നാ­യി­ട്ടു­ണ്ടു്”.

ഈ­ക്കീ­ക്കി­ത്ത­മ്പ­ലം

തി­രു­വ­ന­ന്ത­പു­ര­ത്തു് കൊ­ച്ചു­കു­ട്ടി­കൾ­ക്കു് ഈ­ക്കീ­ക്കി­ത്ത­മ്പ­ലം എ­ന്നൊ­രു ക­ളി­യു­ണ്ടു്. ഈർ­ക്കി­ലി­ന്റെ ഒരു കൊ­ച്ചു­ക­ഷ­ണം മ­ണ്ണു­കൂ­ട്ടി ഒ­ളി­ച്ചു­വ­യ്ക്കു­ന്നു. മ­റ്റേ­ക്കു­ട്ടി അതു ക­ണ്ടു­പി­ടി­ക്ക­ണം. ക­ണ്ടു­പി­ടി­ക്കാൻ എ­ളു­പ്പ­മി­ല്ല. ക­ലാ­കൗ­മു­ദി­യിൽ ‘ല­ച്ച്മി­യു­ടെ സു­ന്ദ­രി­പ്പാ­വ­കൾ’ എന്ന ‘കഥ’യെ­ഴു­തി­യ വി. എസ്. അ­നിൽ­കു­മാർ വാ­ക്കി­ന്റെ മണ്ണു നെ­ടു­നീ­ള­ത്തിൽ കൂ­ട്ടി­യി­ട്ടു് പ്ര­മേ­യ­മെ­ന്ന കൊ­ച്ചീർ­ക്കിൽ­ക്ക­ഷ­ണം എ­വി­ടെ­യോ ഒ­ളി­ച്ചു­വ­യ്ക്കു­ന്നു. എ­നി­ക്ക­തു ക­ണ്ടു­പി­ടി­ക്കാ­നാ­വു­ന്നി­ല്ല.

അ­നിൽ­കു­മാർ ക­രു­തി­ക്കൂ­ട്ടി എ­ല്ലാം വി­കൃ­ത­മാ­ക്കു­ന്നു. ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞ ഊന്നൽ ഓ­രോ­ന്നി­നും ന­ല്കു­ന്നു. അ­നു­പാ­ത­ത്തെ കാ­റ്റിൽ പ­റ­ത്തു­ന്നു. പ­ദ­മാ­കു­ന്ന ദ്രൗ­പ­തി­യെ അ­ദ്ദേ­ഹം ‘ബ­ലാൽ­ക്കാ­രം’ ചെ­യ്യു­ന്നു. അ­നിൽ­കു­മാ­റി­നു് കാ­യി­ക­ശ­ക്തി­യു­ണ്ടു്, സർ­ഗ്ഗ­ശ­ക്തി­യി­ല്ല. സാ­ധാ­ര­ണ­മാ­യ സ­ത്യ­ത്തെ അ­സാ­ധാ­ര­ണ­മാ­യ സ­ത്യ­മാ­ക്കി അ­തി­നെ­ത്ത­ന്നെ അ­സ­ത്യ­മാ­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം. മലയാള സാ­ഹി­ത്യ­ത്തിൽ ഈ ഈ­ക്കീ­ത്ത­മ്പ­ലം കളി തു­ട­ങ്ങി­യി­ട്ടു് കാലം വ­ള­രെ­യാ­യി. പി­ള്ളേ­രു ക­ളി­ക്ക­ട്ടെ. എ­നി­ക്കു പ­രാ­തി­യി­ല്ല. പക്ഷേ, എ­ന്നെ­പ്പോ­ലെ പ്രാ­യ­മാ­യ­വ­രും അതു കണ്ടേ പ­റ്റൂ­യെ­ന്നു് ശ­ഠി­ക്ക­രു­തു്.

ഹാ­സ്യം

ഒന്നോ രണ്ടോ വാ­ക്യ­ങ്ങ­ളി­ലു­ള്ള ചില ജ­പ്പാ­നീ­സ് ഫ­ലി­തോ­ക്തി­കൾ ന­ല്ക­ട്ടെ:

  1. എന്തോ ക­ള­ഞ്ഞു­പോ­യി, പൊ­ലീ­സു­കാ­രൻ വളരെ നേരം വി­ശ­ദാം­ശ­ങ്ങൾ ചോ­ദി­ച്ചു. അത്ര തന്നെ.
  2. പ­ട­ച്ച­ട്ട­യ­ണി­ഞ്ഞ യോ­ദ്ധാ­വു്: ഞാ­നി­നി ക­ക്കൂ­സിൽ­ക്ക­യ­റി­യി­ട്ടെ­ന്തു കാ­ര്യം?
  3. പ­ട്ട­ണ­ത്തിൽ എ­ല്ലാ­വർ­ക്കും അ­വ­ളു­ടെ കാ­ര്യ­മ­റി­യാം. പക്ഷേ, ഭർ­ത്താ­വി­നു മാ­ത്രം അ­റി­ഞ്ഞു­കൂ­ടാ.
  4. അ­യാ­ളു­ടെ ജോലി ന­ഷ്ട­പ്പെ­ട്ടു. ഇ­പ്പോൾ മാർ­ക്സി­ന്റെ പു­സ്ത­കം വാ­യി­ക്കു­ന്നു.
  5. ഒരു റി­ക്ഷാ­ക്കാ­രൻ വേ­റൊ­രു റി­ക്ഷാ­ക്കാ­ര­നെ റി­ക്ഷ­യിൽ ക­യ­റ്റി­യി­രു­ത്തി വ­ലി­ക്കു­ന്നു.
  6. ‘പിറകെ ഒരു ബസ് ആ­ളൊ­ഴി­ഞ്ഞു വ­രു­ന്നു’ എന്നു പ­റ­ഞ്ഞ് ക­ണ്ട­ക്ടർ രണ്ടു ബ­ല്ല­ടി­ക്കു­ന്നു.
  7. മു­തു­കിൽ ന­മു­ക്കു കൈ എ­ത്താ­ത്തി­ട­ത്തു് കൊ­തു­കു വ­ന്നി­രു­ന്നു ക­ടി­ക്കു­ന്നു.

ഇ­വ­യി­ലൊ­ക്കെ ഹാ­സ്യ­ത്തി­ന്റെ സ്ഫു­ര­ണ­മു­ണ്ടു്. ഈ സ്ഫു­ര­ണ­മു­ണ്ടാ­ക്കു­ന്ന­തിൽ മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­നും ചെ­ല്ല­നും ടോം­സും വിജയം പ്രാ­പി­ക്കു­ന്നു. ഉ­ദ്യോ­ഗ­സ്ഥ­ന്റെ സ്റ്റെ­നോ­ഗ്രാ­ഫർ—ചെ­റു­പ്പ­ക്കാ­രി—ക­ട­ലാ­സ്സെ­ടു­ത്തു് നെ­ഞ്ചി­ലേ­ക്കു വ­യ്ക്കു­ന്നു. അ­തു­ക­ണ്ടു് ഉ­ദ്യോ­ഗ­സ്ഥൻ പ­റ­യു­ന്നു: ആർ­ക്കും കൈ­വ­യ്ക്കാ­വു­ന്നി­ട­ത്തു് കോൺ­ഫി­ഡൻ­ഷ്യൽ പേ­പ്പ­ഴ്സ് വ­യ്ക്ക­രു­തെ­ന്നു് ഞാ­നെ­ത്ര­വ­ട്ടം പ­റ­ഞ്ഞി­രി­ക്കു­ന്നു ലൂസീ! (ട്രയൽ വാരിക. ജ­ന­യു­ഗം വാ­രി­ക­യിൽ വന്ന കാർ­ട്ടൂ­ണി­ന്റെ വീ­ണ്ടു­മു­ള്ള അ­ച്ച­ടി­ക്കൽ.) വൃ­ദ്ധ­ന്റെ മ­കൾ­ക്കു­വേ­ണ്ടി ചെ­റു­പ്പ­ക്കാ­രൻ ഒ­രെ­ഴു­ത്തു് എ­ഴു­തി­ക്കൊ­ടു­ക്കു­ന്നു. ‘എവിടെ കാ­ണ­ട്ടെ അവളു വലിയ വൃ­ത്തി­ക്കാ­രി­യാ’ എ­ന്നു് തന്ത. എ­ഴു­ത്തു വാ­ങ്ങി നോ­ക്കി­യി­ട്ടു് അയാൾ രണ്ടു വാ­ക്യം­കൂ­ടി എ­ഴു­തി­ച്ചേർ­ക്കാൻ പ­റ­ഞ്ഞു: “കയ്പട കണ്ടാ നി­ന­ക്കു് ഓ­ക്കാ­നം വ­രു­മെ­ന്ന­റി­യാം മോളെ,… എ­ന്തു­ചെ­യ്യാം. അ­പ്പ­ച്ച­നു് എ­ഴു­ത്ത­റി­യി­ല്ല­ല്ലോ!’

ബോ­ബ­ന്റെ­യും മോ­ളി­യു­ടെ­യും അ­ച്ഛ­ന­മ്മ­മാർ അ­വ­രെ­യും കൂ­ട്ടി ബ­ന്ധു­വി­ന്റെ വീ­ട്ടിൽ­പ്പോ­യി ഒ­രാ­ഴ്ച താ­മ­സി­ച്ചു. തി­രി­ച്ചു പോ­രു­മ്പോൾ ‘ലോഹ്യ’ത്തി­നു വേ­ണ്ടി അവരെ ത­ങ്ങ­ളു­ടെ ഭ­വ­ന­ത്തി­ലേ­ക്കു ക്ഷ­ണി­ച്ചു. ബോ­ബ­നും കു­ടും­ബ­വും സ്വ­ന്തം വീ­ട്ടിൽ തി­രി­ച്ചെ­ത്തി­യി­ല്ല —അ­തി­നു­മു­മ്പു് പ­ട­പോ­ലെ മ­റ്റേ­ക്കു­ടും­ബം പ്ര­തി­സ­ന്ദർ­ശ­ന­ത്തി­നെ­ത്തി. ഈ ഹാ­സ്യ­ചി­ത്ര­ങ്ങൾ കാ­ണു­മ്പോൾ ക­ലാ­പ­ര­മാ­യ ആ­വി­ഷ്കാ­ര­ത്തി­ന്റെ താ­ണ­പ­ടി­യി­ലാ­ണു് അവ നി­ല്ക്കു­ന്ന­തെ­ന്ന ചി­ല­രു­ടെ അ­ഭി­പ്രാ­യ­ത്തോ­ടു് എ­നി­ക്കു യോ­ജി­ക്കാൻ വയ്യ. മറ്റു ര­സ­ങ്ങ­ളെ­പ്പോ­ലെ ഹാ­സ്യ­വും നമ്മെ ആ­ഹ്ലാ­ദി­പ്പി­ക്കും.

Rafiq Zakaria എ­ഴു­തി­യ The Price of Power എന്ന നോവൽ വ­ള­രെ­യേ­റെ വാ­ഴ്ത്ത­പ്പെ­ടു­ന്ന­ല്ലോ. എ­ന്താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?”

“മ­ഹാ­രാ­ഷ്ട്ര­യിൽ ഒ­രു­കാ­ല­ത്തു് ക്യാ­ബി­ന­റ്റ് മ­ന്ത്രി­യും ഐ­ക്യ­രാ­ഷ്ട്ര­സ­ഭ­യി­ലെ ഇ­ന്ത്യൻ പ്ര­തി­നി­ധി­യു­മാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­കൃ­തി­യാ­ണി­തു്. ഞാ­നി­തു വാ­യി­ച്ചു. രാ­ഷ്ട്ര വ്യ­വ­ഹാ­ര­സം­ബ­ന്ധി­ക­ളാ­യ എല്ലാ നോ­വ­ലു­ക­ളും വി­ര­സ­ങ്ങ­ളാ­ണു്. ജേ­ണ­ലി­സ­ത്തിൽ­ക്ക­വി­ഞ്ഞു് ഒ­ന്നു­മ­ല്ലാ­ത്ത ഈ നോ­വ­ലും അ­ങ്ങ­നെ­ത­ന്നെ”.

images/Incognito.jpg

“എല്ലാ രാ­ഷ്ട്രീ­യ നോ­വ­ലു­ക­ളും വി­ര­സ­ങ്ങ­ളോ?”

“റു­മേ­നി­യൻ നോ­വ­ലി­സ്റ്റാ­യ Petru Dumitriu എ­ഴു­തി­യ Incognito, പാ­സ്റ്റർ­നാ­ക്കി ന്റെ ഡോ­ക്ടർ ഷി­വാ­ഗോ യെയും അ­തി­ശ­യി­ക്കു­ന്ന ഒരു രാ­ഷ്ട്രീ­യ നോ­വ­ലാ­ണു്. ഈ മതം എ­ന്റേ­ത­ല്ല, വലിയ നി­രൂ­പ­ക­രു­ടേ­താ­ണു്. Incognito എന്നെ ഹർ­ഷോ­ന്മാ­ദ­ത്തി­ലേ­ക്കെ­റി­ഞ്ഞു”.

“അ­ടു­ത്ത­കാ­ല­ത്തു് പ്ര­സാ­ധ­നം­ചെ­യ്ത കാ­വ്യ­ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ങ്ങൾ­ക്കി­ഷ്ട­പ്പെ­ട്ട ഒ­ന്നി­ന്റെ പേ­രു­പ­റ­യൂ”.

രാമൻ ന­മ്പൂ­തി­രി യുടെ ‘ര­ഥ­വേ­ഗം’.

ച­ങ്ങ­മ്പു­ഴ­യു­ടെ സു­ഹൃ­ത്താ­ണു് ഈ കവി. ആ കാ­ല­യ­ള­വി­ലെ ല­യ­മ­നു­സ­രി­ച്ചു് അ­ദ്ദേ­ഹം പാ­ടു­ന്ന­തു കേൾ­ക്കു:

ചാ­യ­ലിൽ­ച്ചൂ­ടി­യ പൂ­കൊ­ഴി­ഞ്ഞും

ചാ­രു­തി­ല­കം വി­യർ­പ്പിൽ മാ­ഞ്ഞും

വ­ല്ലാ­തെ പാ­വാ­ട­ക്കെ­ട്ടു­ല­ഞ്ഞും

വെ­ള്ളി­യ­ര­ഞ്ഞാ­ണ­മൊ­ന്ന­യ­ഞ്ഞും

വീണു മ­യ­ങ്ങു­മൊ­രോ­മ­ലാൾ­തൻ

ചേ­ണു­ലാ­വും പ്ര­തി­ച്ഛാ­യ­പോ­ലെ

ഏ­കാ­ന്ത­കാ­ന്ത­മാ­ക്കാ­ന­നാ­ന്തം

ഏതോ മനോഹര സ്വ­പ്ന­രം­ഗം.

മു­ദ്ര­ണ­ത്തി­ന്റെ ഭംഗി. ഡോ­ക്ടർ എം. ലീ­ലാ­വ­തി യുടെ അ­ന്ത­രം­ഗ­സ്പർ­ശി­യാ­യ നി­രൂ­പ­ണം ഇവ ഈ കാ­വ്യ­ഗ്ര­ന്ഥ­ത്തി­നു­ണ്ടു്.

വേ­ഗ­മാർ­ന്ന ലയം

സ­വി­ശേ­ഷ­മാ­യ വീ­ക്ഷ­ണ­ഗ­തി­യി­ലൂ­ടെ തന്റെ കാ­ല­യ­ള­വി­ലെ സാ­മൂ­ഹി­ക സ്ഥി­തി­കൾ ക­ലാ­സൃ­ഷ്ടി­യി­ലൂ­ടെ ര­മ­ണീ­യ­മാ­യി സ്ഫു­ടീ­ക­രി­ക്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ. താജ് മഹൽ നിർ­മ്മി­ച്ച കാ­ല­യ­ള­വിൽ ഒരു വ്യ­ക്തി­ക്കു് ഏതൊരു ചി­ന്താ­ഗ­തി­യു­ണ്ടാ­യി­രു­ന്നു, ഏ­തു­മാ­തി­രി കി­നാ­വു­ണ്ടാ­യി­രു­ന്നു­വെ­ന്നു് ആ വാ­സ്തു­വി­ദ്യാ­ശി­ല്പം സ്പ­ഷ്ട­മാ­ക്കി­ത്ത­രും. തന്റെ കാ­ല­യ­ള­വി­ലെ സ­മൂ­ഹ­ത്തെ ത­ന്റേ­താ­യ വീ­ക്ഷ­ണ­മാർ­ഗ്ഗ­ത്തി­ലൂ­ടെ കവി സം­വീ­ക്ഷ­ണം ചെ­യ്ത­പ്പോൾ ‘വാ­ഴ­ക്കു­ല’ എന്ന കാ­വ്യ­മു­ണ്ടാ­യി. ബി. ഉ­ണ്ണി­ക്കൃ­ഷ്ണൻ ‘ജ­ന­യു­ഗം’ വാ­രി­ക­യി­ലെ­ഴു­തി­യ “വെ­ളി­പാ­ടു്” എന്ന കാ­വ്യം ഈ സ­ത്യ­ത്തി­നു നി­ദർ­ശ­ക­മാ­യി­രി­ക്കു­ന്നു.

അ­ഗ്നി­ച്ചി­റ­കു­ള്ള സ്വപ്നങ്ങളാണുപ്ര-​

ക്ഷു­ബ്ധ­മെൻ ഹൃ­ത്തിൽ വി­രി­യു­ന്ന­തൊ­ക്കെ­യും

എന്റെ സ്വ­പ്ന­ങ്ങ­ളിൽ ക­ത്തി­യൊ­ടു­ങ്ങു­വാൻ

വ­ന്നു­ചേ­രു­ന്നൊ­രീ­രാ­വു­പ­ക­ലു­കൾ

എ­ന്നി­ലു­ണ­രു­ന്ന സ­ങ്കീർ­ത്ത­ന­ങ്ങൾ, ഞാ-

നെന്ന ഭാ­വ­ങ്ങൾ, രാ­ഗ­ങ്ങൾ, വി­ദ്വേ­ഷ­ങ്ങൾ,

ഈ വ­രി­ക­ളിൽ ഇ­ന്ന­ത്തെ ജീ­വി­ത­ല­യം—വേ­ഗ­മാർ­ന്ന ലയം—ഉ­ള്ള­തി­നാൽ ഇതു് ക­ലാ­മൂ­ല്യ­മു­ള്ള കാ­വ്യ­മാ­ണു്. ജീ­വി­ത­ല­യ­ത്തി­ന്റെ വേഗം കാ­വ്യ­ല­യ­ത്തി­ലും പ­കർ­ന്നി­രി­ക്കു­ന്നു എ­ന്ന­തും ശ്ര­ദ്ധേ­യ­മ­ത്രെ.

അടഞ്ഞ വാതിൽ

സർ­ഗ്ഗ­പ്ര­ക്രി­യ­യ്ക്കു് ധി­ഷ­ണ­യു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ല. വി­കാ­ര­ത്തി­നു വി­ധേ­യ­നാ­യ കവി ചില പ­ദ­ങ്ങ­ളി­ലൂ­ടെ അതു പ്ര­ദർ­ശി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്നു. ചി­ല­പ്പോൾ അ­നാ­യാ­സ­മാ­യി വാ­ക്കു­കൾ വ­ന്നു­വീ­ഴും. അതു് വി­കാ­ര­ത്തെ പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്യും. പ­ല­പ്പോ­ഴും പ­ര്യാ­പ്ത­ങ്ങ­ളാ­യ വാ­ക്കു­കൾ കി­ട്ടു­ക­യി­ല്ല. എ­ഴു­തി­യ വാ­ക്കു­കൾ വെ­ട്ടി­ക്ക­ള­ഞ്ഞി­ട്ടു് വേറെ വാ­ക്കു­കൾ എ­ഴു­തും. അവയെ മാ­റ്റി­യി­ട്ടു് മറ്റു പ­ദ­ങ്ങൾ നി­വേ­ശി­പ്പി­ക്കും. ഇ­ങ്ങ­നെ പലതവണ ശ്ര­മി­ക്കു­മ്പോൾ ആ­വി­ഷ്കാ­രം ശ­രി­യാ­കും. ഇ­തി­നു് ധി­ഷ­ണ­യു­മാ­യി ബ­ന്ധ­മി­ല്ല. ‘വാ­സു­ദേ­വ­ന്റെ ഒരു ദിവസം’ എന്ന ക­ഥ­യെ­ഴു­തി­യ വി. പി. മ­നോ­ഹ­ര­നു് (ദേ­ശാ­ഭി­മാ­നി വാരിക) ധി­ഷ­ണ­യ­ല്ലാ­തെ ഹൃ­ദ­യ­വി­കാ­ര­മി­ല്ല. സോ­പ്പ് വി­ല്പ­ന­യ­ല്ലാ­തെ ഹൃ­ദ­യ­വി­കാ­ര­മി­ല്ല. സോ­പ്പ് വി­ല്പ­ന­ക്കാ­രൻ തന്റെ ഉ­ല്പ­ന്നം വി­ല്ക്കാൻ­ക­ഴി­യാ­തെ അവ വാ­രി­യെ­റി­യു­ന്ന­ത്രെ. സ­മ­കാ­ലി­ക­മാ­യ സ­മൂ­ഹ­ത്തി­ന്റെ ദുഃ­സ്ഥി­തി­യു­ടെ നേർ­ക്കു് ക­ഥാ­കാ­രൻ അ­മ്പ­യ­യ്ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­യ്ക്കു് സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശ­ന­മി­ല്ല.

തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു് നമ്മൾ യാ­ത്ര­യാ­രം­ഭി­ക്കു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. ക­ഴ­ക്കൂ­ട്ട­ത്തേ­ക്കു് ഇത്ര കി­ലോ­മീ­റ്റർ, പാ­രി­പ്പ­ള്ളി­യി­ലേ­ക്കു് ഇത്ര കി­ലോ­മീ­റ്റർ ഇ­ങ്ങ­നെ ദൂരം കാ­ണി­ക്കു­ന്ന ക­ല്ലു­കൾ റോ­ഡ­രി­കിൽ കാണും. എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തി­യാ­ലും പി­ന്നെ­യും അ­പ്പു­റ­ത്തു­ണ്ടു് അ­ട­യാ­ള­പ്പെ­ടു­ത്തി­യ ക­ല്ലു­കൾ. ഓരോ സ്ഥ­ല­വും താ­ണ്ടി ഹി­മാ­ല­യ­ത്തി­ന്റെ ചു­വ­ട്ടിൽ ചെ­ന്നു­വെ­ന്നു് വി­ചാ­രി­ക്കു. ആ പർ­വ്വ­ത­ത്തി­ന­പ്പു­റ­ത്തും സ്ഥ­ല­മു­ണ്ടു്. അ­ന­ന്ത­ത­യി­ലേ­ക്കു­ള്ള യാത്ര. ഇ­ട­യ്ക്കി­ട­യ്ക്കു ദൂരം കാ­ണി­ക്കു­ന്ന ക­ല്ലു­ക­ളും. ഈ ക­ല്ലു­ക­ളാ­ണു് ക­ലാ­സൃ­ഷ്ടി­കൾ. സ­ത്യ­ത്തി­ന്റെ അ­ദൃ­ശ്യ പ്ര­പ­ഞ്ച­ത്തി­ലേ­ക്കു­ള്ള ദൂരം കാ­ണി­ക്കു­ന്നു അവ. എത്ര സ­ഞ്ച­രി­ച്ചാ­ലും ആ പ്ര­പ­ഞ്ച­ത്തിൽ നാം ചെ­ല്ലു­ന്നി­ല്ല. ചെ­ല്ലാ­നു­ള്ള യ­ത്ന­ത്തിൽ ദൂ­ര­മ­ട­യാ­ള­പ്പെ­ടു­ത്തി­യ ക­ല്ലു­കൾ സ­ഹാ­യി­ക്കു­ന്നു­വെ­ന്നു മാ­ത്രം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-06-14.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.