SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-10-25-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഈ­ശ്വ­രൻ, അ­മർ­ത്യ­ത ഇ­വ­യെ­ല്ലാം യു­ക്തി­യിൽ അ­ധി­ഷ്ഠി­ത­മ­ല്ലെ­ന്നു് വി­ശ്വ­സി­ച്ച ബർ­ട്രൻ­ഡ് റസ്സൽ പോലും പ്ര­ഖ്യാ­പി­ച്ച­തു് ഇ­ങ്ങ­നെ­യാ­ണു്: എ­ന്നി­ലെ­ന്തോ പ്രാ­ധാ­ന്യ­മാർ­ന്ന­താ­യി ഉ­ണ്ടു് മ­രി­ക്കു­ന്ന­തി­നു് മു­മ്പു് അ­താ­വി­ഷ്ക്ക­രി­ക്കാൻ ഞാ­നൊ­രു മാർ­ഗ്ഗം ക­ണ്ടു­പി­ടി­ച്ചേ മ­തി­യാ­വൂ. അതു് സ്നേ­ഹ­മ­ല്ല, വെ­റു­പ്പ­ല്ല, ദ­യ­യ­ല്ല, പു­ച്ഛ­മ­ല്ല, ജീ­വ­ന്റെ ശ്വാ­സ­മാ­ണു്.

പ­ണ്ടു് ഒരു മ­ഹാ­വ്യ­ക്തി തി­രു­വ­ന­ന്ത­പു­ര­ത്തു വ­ന്ന­പ്പോൾ ഒരു ബ്രാ­ഹ്മ­ണ­നെ ക­ണ്ടു­പി­ടി­ച്ചു് അ­യാ­ളു­ടെ കാ­ലു­ക­ഴു­കി ആ വെ­ള്ളം കു­ടി­ച്ചു­വെ­ന്നു് പ­ത്ര­ത്തിൽ കാ­ണു­ക­യു­ണ്ടാ­യി. കാലു് എത്ര തേ­ച്ചു­ക­ഴു­കി­യാ­ലും രോ­ഗാ­ണു­ക്കൾ വ­യ­റ്റി­ലേ­ക്കു ക­ട­ത്തി­വി­ടു­ന്ന ആ പ്ര­ക്രി­യ­യിൽ ധർ­മ്മ­രോ­ഷം കൊണ്ട ഒരു മാ­ന്യൻ എ­ന്നോ­ടു പ­റ­ഞ്ഞു: “ഇയാൾ കോ­ട്ട­യ്ക്ക­ക­ത്തു പോ­കാ­ത്ത­തെ­ന്തു? അവിടെ വലിയ വലിയ കാ­ലു­കൾ ഉ­ണ്ട­ല്ലോ. വെ­ള്ളം­ത­ന്നെ വേണ്ട. അ­വ­യിൽ­നി­ന്നു വെ­ള്ള­മൊ­ലി­ക്കു­ന്നു­ണ്ടാ­വും”. ഇ­ത്ത­രം പ്ര­വൃ­ത്തി­ക­ളിൽ ന­മു­ക്കു കോപമോ വി­ഷാ­ദ­മോ തോ­ന്നേ­ണ്ട­തി­ല്ല. സ­മു­ന്ന­ത­മാ­യ ഭാരത സം­സ്കാ­ര­ത്തിൽ ഈ വി­ധ­ത്തി­ലു­ള്ള ഭോ­ഷ­ത്ത­ങ്ങ­ളും പൊ­രു­ത്ത­ക്കേ­ടു­ക­ളും ധാ­രാ­ള­മാ­യി ഉ­ണ്ടു്. ഇം­ഗ്ലീ­ഷ് നോ­വ­ലി­സ്റ്റ് ഈ. എം. ഫൊർ­സ്റ്റ­റു ടെ കൂ­ട്ടു­കാ­ര­നാ­യ ഒരു സാ­യ്പ് മുൻ­പു് ഇ­ന്ത്യ­യി­ലെ­ത്തി ഒരു നാ­ട്ടു­രാ­ജാ­വി­ന്റെ ഉ­പ­ദേ­ഷ്ടാ­വാ­യി. അവർ ഒ­രു­മി­ച്ചു കാറിൽ സ­ഞ്ച­രി­ക്കു­മ്പോൾ തി­രു­മ­ന­സ്സു­കൊ­ണ്ടു് ചോ­ദി­ച്ചു: “ഇം­ഗ്ല­ണ്ടി­ലെ ആളുകൾ പ­ശു­വി­ന്റെ­യോ മ­റ്റേ­തെ­ങ്കി­ലും മൃ­ഗ­ത്തി­ന്റെ­യോ മൂ­ത്രം കു­ടി­ക്കാ­റു­ണ്ടോ?” “ഇല്ല” എ­ന്നു് സാ­യ്പ് മ­റു­പ­ടി നല്കി. “എന്തേ അ­ങ്ങ­നെ ചോ­ദി­ക്കാൻ?” എ­ന്നു് സാ­യ്പ് ഒരു ചോ­ദ്യ­മെ­റി­ഞ്ഞു. മ­ഹാ­രാ­ജാ­വു് പ­റ­ഞ്ഞു: ഞങ്ങൾ പ­ശു­വി­ന്റെ മൂ­ത്രം, ചാണകം, പാലു്, ത­യി­രു്, വെണ്ണ ഇവ അ­ഞ്ചും ക­ഴി­ക്കും. അ­ദ്ഭു­താ­ധീ­ന­നാ­യ പാ­ശ്ചാ­ത്യൻ “പ­ശു­വി­ന്റെ വി­യർ­പ്പോ? തു­പ്പ­ലോ?” എന്നു ചോ­ദി­ച്ചു. “അ­വ­ര­ണ്ടും വി­ശു­ദ്ധ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു് ഞങ്ങൾ ക­ഴി­ക്കാ­റി­ല്ല” എ­ന്നാ­യി­രു­ന്നു പൊ­ന്നു­ത­മ്പു­രാ­ന്റെ മ­റു­പ­ടി. “ഇവ അ­ഞ്ചും ദി­വ­സ­വും അ­ല്പ­മാ­യി ഉ­ള്ളി­ലാ­ക്കും ഞങ്ങൾ” എന്നു പ­റ­ഞ്ഞി­ട്ടു് അ­ദ്ദേ­ഹം ചി­രി­ച്ചു. അ­തി­നു­ശേ­ഷം തി­ക­ഞ്ഞ ഗൗ­ര­വ­ത്തോ­ടെ തി­രു­മേ­നി അ­രു­ളി­ച്ചെ­യ്തു: “ചാ­ണ­ക­വും മൂ­ത്ര­വും വളരെ പ­രി­ശു­ദ്ധ­മാ­ണു്. പ­ശു­വി­ന്റെ മൂ­ത്ര­മാ­ണു് എ­നി­ക്കേ­റെ­യി­ഷ്ടം. പ­ച്ച­വെ­ള്ളം കു­ടി­ക്കു­ന്ന­തു­പോ­ലെ­യാ­ണു് ഞാനതു; കു­ടി­ക്കു­ന്ന­തു്”.

സാ­യ്പ് അ­തു­കേ­ട്ടു് വ­മ­നേ­ച്ഛ­യോ­ടെ കാ­റി­ന­ക­ത്തു് ഇ­രു­ന്നി­രി­ക്കും. ഇ­ക്കാ­ല­ത്താ­ണെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു് ഓ­ക്കാ­നം വ­രു­മാ­യി­രു­ന്നി­ല്ല. മൊ­റാർ­ജി ദേ­ശാ­യി യുടെ ഇ­ഷ്ട­പാ­നീ­യ­ത്തെ­ക്കു­റി­ച്ചു് അ­റി­യു­ന്ന സാ­യ്പി­നു് ഗോ­മൂ­ത്ര­പാ­ന­ത്തെ­ക്കു­റി­ച്ചു കേ­ട്ടാൽ ഛർ­ദ്ദി­ക്കാൻ തോ­ന്നു­ന്ന­തെ­ങ്ങ­നെ? പ­ശു­വി­ന്റെ മൂ­ത്രം കു­ടി­ക്കു­ക­യി­ല്ലെ­ന്നു പ­റ­ഞ്ഞാൽ അതു പാ­ത­ക­മാ­യി­ത്തീ­രു­ന്ന അ­വ­സ്ഥ­യാ­ണു് ഭാ­ര­ത­ത്തി­ലു­ള്ള­തു്. അ­തി­പാ­ത­കം, മ­ഹാ­പാ­ത­കം, അ­നു­പാ­ത­കം, ഉ­പ­പാ­ത­കം ഇ­ങ്ങ­നെ പാ­ത­ക­ങ്ങൾ പ­ല­ത­ത്രേ. ഇ­വ­യ്ക്കൊ­ക്കെ ശി­ക്ഷ­ക­ളു­മു­ണ്ടു്. പ­കൽ­സ­മ­യ­ത്തു് ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തു­ന്ന­തു് പാ­ത­ക­മാ­ണു്. (അ­തി­പാ­ത­ക­മാ­ണോ മ­ഹാ­പാ­ത­ക­മാ­ണോ അ­തെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. നിർ­ണ്ണ­യി­ക്കാൻ മ­നു­സ്മൃ­തി തു­ട­ങ്ങി­യ ഗ്ര­ന്ഥ­ങ്ങൾ കൈ­വ­ശ­മി­ല്ല.) ആ പാതകം ന­ട­ത്തി­യ­വൻ ഒരു ദി­വ­സ­ത്തേ­ക്കു് ഭ­ക്ഷ­ണം ക­ഴി­ക്ക­രു­തെ­ന്നാ­ണു് നിയമം. അ­തി­രി­ക്ക­ട്ടെ പാ­ലു­കു­ടി­ക്കു­ന്ന­വൻ മൂ­ത്ര­വും കു­ടി­ക്കു­ന്നു. ജി­ലേ­ബി തി­ന്നു­ന്ന­വൻ ചാ­ണ­ക­വും തി­ന്നു­ന്നു. താ­ജ്മ­ഹൽ നിർ­മ്മി­ച്ച­വൻ തി­രു­വ­ന­ന്ത­പു­ര­ത്തെ ടാഗോർ തീ­യ­റ്റർ നിർ­മ്മി­ക്കു­ന്നു. പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളെ അ­ഗ്നി­യിൽ­നി­ന്നു ര­ക്ഷി­ച്ച­വൻ നൗ­ഖാ­ലി­യിൽ അവയെ കതകിൽ ചേർ­ത്തു­വ­ച്ചു് ആ­ണി­യ­ടി­ക്കു­ന്നു. ഓ­മ­ന­ത്ത­മു­ള്ള പ­ട്ടി­യെ മ­ടി­യി­ലി­രു­ത്തി ലാ­ളി­ക്കു­ന്ന­വൻ തോ­ക്കെ­ടു­ത്തു് കാ­ട്ടി­ലെ മൃ­ഗ­ങ്ങ­ളെ കൊ­ല്ലു­ന്നു. ‘മേ­ഘ­സ­ന്ദേ­ശ’മെ­ഴു­തി­യ­വൻ ‘മ­യൂ­ര­സ­ന്ദേ­ശ’മെ­ഴു­തു­ന്നു. ‘മ­ന­സ്വി­നി’ എ­ഴു­തി­യ­വൻ മതി. ആ വാ­ക്യം പൂർ­ണ്ണ­മാ­കാ­തെ­ത­ന്നെ കി­ട­ക്ക­ട്ടെ. ഭാ­ര­ത­സം­സ്കാ­ര­മേ ‘അ­പ്ര­മേ­യാ­ദ്ഭു­തം തന്നെ നിൻ ഹൃ­ത്ത­ടം!’

എം. കെ. കെ. നായർ

അ­ദ്ദേ­ഹം ശാ­ശ്വ­ത­നി­ദ്ര­യിൽ വിലയം കൊ­ണ്ടി­ട്ടു മൂ­ന്നു­ദി­വ­സം ക­ഴി­ഞ്ഞി­രി­ക്കു­ന്നു. അ­ന്ത­രം­ഗ­ത്തിൽ പ്ര­കാ­ശം മാ­ത്ര­മു­ണ്ടാ­യി­രു­ന്ന വ്യ­ക്തി­യാ­യി­രു­ന്നു എം. കെ. കെ. നായർ. ആ പ്ര­കാ­ശം അവിടെ ഒ­തു­ങ്ങി­നി­ല്ക്കാ­തെ ആർ­ജ്ജ­വ­മാർ­ന്ന മ­ന്ദ­സ്മി­ത­മാ­യി, കാ­രു­ണ്യം ക­ലർ­ന്ന നേ­ത്ര­ദ്യു­തി­യാ­യി, സ്നേ­ഹാർ­ദ്ര­ങ്ങ­ളാ­യ വാ­ക്കു­ക­ളാ­യി പ്ര­സ­രി­ച്ചു. ആ പ്ര­കാ­ശം ന­ന്മ­യു­ടെ­യും മ­നു­ഷ്യ­ത്വ­ത്തി­ന്റെ­യും അ­വ­യോ­ടു ബ­ന്ധ­പ്പെ­ട്ട ക­ല­യു­ടെ­യും പ്ര­കാ­ശ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് മ­ര­ണ­ശ­യ്യ­യിൽ കി­ട­ന്ന തന്നെ കാ­ണാ­നെ­ത്തി­യ സു­ഹൃ­ത്തി­നെ­ക്ക­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു പു­ഞ്ചി­രി­പൊ­ഴി­ക്കാൻ ക­ഴി­ഞ്ഞ­തു് (ക­ലാ­കൗ­മു­ദി­യി­ലെ ലേഖനം—സ്റ്റാ­ഫ് ലേഖകൻ). തി­ക­ഞ്ഞ ന­ന്മ­യു­ള്ള­വർ മ­ര­ണ­മ­ടു­ക്കു­മ്പോൾ മ­ന്ദ­സ്മി­തം പൊ­ഴി­ക്കാ­റു­ണ്ടെ­ന്നു് അ­ഭി­ജ്ഞ­ന്മാർ പ­റ­ഞ്ഞു ഞാ­ന­റി­ഞ്ഞി­ട്ടു­ണ്ടു്. ന­ന്മ­യു­ടെ നി­കേ­ത­മാ­യ എം. കെ. കെ. നായർ മ­ര­ണ­ത്തി­ന്റെ വ­ക്കി­ലെ­ത്തി­യ­പ്പോ­ഴും പു­ഞ്ചി­രി­പൊ­ഴി­ച്ചു. അതു് ഇനി നമ്മൾ കാ­ണു­കി­ല്ല­ല്ലോ എന്നു വി­ചാ­രി­ക്കു­മ്പോൾ വി­ഷാ­ദം.

ക­ലാ­ര­സി­ക­നാ­യി­രു­ന്ന, ധി­ഷ­ണാ­ശാ­ലി­യാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ഞാ­നൊ­ന്നും പ­റ­യേ­ണ്ട­തി­ല്ല. കേ­ര­ളീ­യർ­ക്കു് അ­തൊ­ക്കെ അ­റി­യാം. ക­ല­യു­ടെ­യും ജീ­വി­ത­ത്തി­ന്റെ­യും മ­നു­ഷ്യ­ത്വ­ത്തി­ന്റെ­യും അ­ധി­ത്യ­ക­ക­ളി­ലേ­ക്കു മാ­ത്രം നോ­ക്കി­യ വലിയ വ്യ­ക്തി­യാ­യി­രു­ന്നു എം. കെ. കെ. നായർ എ­ന്നു­മാ­ത്രം നമ്മൾ ഓർ­മ്മി­ച്ചാൽ മതി. അ­ങ്ങ­നെ­യു­ള്ള അ­ദ്ദേ­ഹ­ത്തോ­ടു് നമ്മൾ കൃ­ത­ഘ്ന­ത കാ­ണി­ച്ചു എ­ന്നു് ക­ലാ­കൗ­മു­ദി ലേഖകൻ സൂ­ചി­പ്പി­ക്കു­ന്ന­തി­നോ­ടു് എ­ല്ലാ­വ­രും യോ­ജി­ക്കും. പക്ഷേ, ആ ന­ന്ദി­കേ­ടു് അ­ദ്ദേ­ഹം പ­രി­ഗ­ണി­ച്ചി­രി­ക്കി­ല്ല. കാ­ര­ണ­മു­ണ്ടു്, വലിയ ആളുകൾ അ­ന്യർ­ക്കു് ഉ­പ­കാ­രം ചെ­യ്തി­ട്ടു് അതു് മ­റ­ക്കു­ന്നു. എം. കെ. കെ. നായർ താ­നൊ­രു ഉ­പ­കർ­ത്താ­വാ­ണെ­ന്നു് ഒ­രി­ക്ക­ലും വി­ചാ­രി­ച്ചു കാ­ണു­കി­ല്ല. അ­ത്ര­യ്ക്കാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ഹ­ത്ത്വം. കർ­മ്മാ­ഗ്നി­യിൽ ജീ­വി­തം ഹോ­മി­ച്ചു് സ്നേ­ഹ­ത്തി­ന്റെ ധൂ­മ­മു­യർ­ത്തി­യ ഈ മ­ഹാ­വ്യ­ക്തി­യു­ടെ മുൻ­പിൽ ഞാൻ ത­ല­താ­ഴ്ത്തി നി­ല്ക്കു­ന്നു.

images/WilliamBlake.jpg
വി­ല്യം ബ്ളേ­ക്ക്

മരണം ഇ­രു­ട്ടി­ലേ­ക്കു­ള്ള കു­തി­ച്ചു­ചെ­ല്ല­ലാ­ണെ­ന്നു് വി­ല്യം ബ്ളേ­ക്ക്. പ്രാ­യം ഏ­റെ­ച്ചെ­ന്ന വേ­ശ്യ­യാ­ണെ­ന്നു് ഹെ­മി­ങ്വേ. “ന കാ­ല­സ്യാ­തി­ഭാ­രോ സ്തി കൃ­താ­ന്ത­ശ്ച സൂ­ദുർ­ജ­യ” എ­ന്നു് വാ­ല്മീ­കി. (വി­ധി­യെ ലം­ഘി­ക്കാ­നാ­വി­ല്ല. അ­തി­നു് വ­ലി­ച്ചി­ഴ­യ്ക്കാൻ വ­യ്യാ­ത്ത­വി­ധം ഭാ­ര­മാർ­ന്ന­താ­യി ഒ­ന്നു­മി­ല്ല—രാ­മാ­യ­ണം, യു­ദ്ധ­കാ­ണ്ഡം, 48 (19), ഗീതാ പ്ര­സ്സ് പ്ര­സാ­ധ­നം, പുറം 1535.) ആ­ദാ­യ­നി­കു­തി കൊ­ടു­ക്കാ­തെ ര­ക്ഷ­പ്പെ­ടാ­നു­ള്ള മാർ­ഗ്ഗ­മാ­ണു് അ­തെ­ന്നും ഒരാൾ.

ജീ­വി­തം, മരണം
images/BertrandRussell1907.jpg
ബർ­ട്രൻ­ഡ് റസ്സൽ

ഈ­ശ്വ­രൻ, അ­മർ­ത്യ­ത ഇ­വ­യെ­ല്ലാം യു­ക്തി­യിൽ അ­ധി­ഷ്ഠി­ത­മ­ല്ലെ­ന്നു വി­ശ്വ­സി­ച്ച ബർ­ട്രൻ­ഡ് റസ്സൽ പോലും പ്ര­ഖ്യാ­പി­ച്ച­തു് ഇ­ങ്ങ­നെ­യാ­ണു്: എ­ന്നി­ലെ­ന്തോ പ്രാ­ധാ­ന്യ­മാർ­ന്ന­താ­യി ഉ­ണ്ടു്. മ­രി­ക്കു­ന്ന­തി­നു­മു­മ്പു് അ­താ­വി­ഷ്ക­രി­ക്കാൻ ഞാ­നൊ­രു മാർ­ഗ്ഗം ക­ണ്ടു­പി­ടി­ച്ചേ മ­തി­യാ­വൂ. അതു് സ്നേ­ഹ­മ­ല്ല, വെ­റു­പ്പ­ല്ല, ദ­യ­യ­ല്ല, പു­ച്ഛ­മ­ല്ല, ജീ­വ­ന്റെ ശ്വാ­സ­മാ­ണു്. അതു് ദൂ­രെ­നി­ന്നു വ­രു­ന്നു. മ­നു­ഷ്യേ­ത­ര­വ­സ്തു­ക്ക­ളു­ടെ വി­പു­ല­വും ഭ­യ­ജ­ന­ക­വും വി­കാ­ര­ര­ഹി­ത­വു­മാ­യ ശ­ക്തി­വി­ശേ­ഷ­ത്തെ അതു് മ­നു­ഷ്യ­ജീ­വി­ത­ത്തി­ലേ­ക്കു് ആ­ന­യി­ക്കു­ന്നു. (ആ­ശ­യാ­നു­വാ­ദം) റ­സ്സ­ലി­ന്റെ ഈ ആശയം പ്ര­തി­പാ­ദി­ച്ചി­ട്ടു് കോളിൻ വിൽസൺ പ­റ­യു­ന്നു ഇതു് മ­ത­വി­ശ്വാ­സ­ത്തോ­ടു് അ­ടു­ത്തു­നി­ല്ക്കു­ന്നു­വെ­ന്നു്. മ­നു­ഷ്യ­ശ­ക്തി­യെ­ക്കാൾ വലിയ ശ­ക്തി­യു­ണ്ടെ­ന്നും അ­തി­ലേ­ക്കു് ന­മു­ക്കു ചെ­ല്ലാൻ ക­ഴി­യു­മെ­ന്നും അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. കല ഈ വലിയ ശ­ക്തി­യു­ടെ ഒ­രം­ശ­ത്തി­ലേ­ക്കെ­ങ്കി­ലും നമ്മെ കൊ­ണ്ടു­ചെ­ല്ലു­ന്നു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് അ­തി­ലൂ­ടെ­യു­ള്ള സ­ഞ്ചാ­രം ന­മു­ക്കു് അ­നിർ­വാ­ച്യ­മാ­യ അ­നു­ഭൂ­തി ഉ­ള­വാ­ക്കു­ന്ന­തു്. റഷ്യൻ ക­വ­യി­ത്രി­യാ­യ ആന്ന അ­ഹ്മ­ത­വ യുടെ കാ­വ്യ­ങ്ങൾ വാ­യി­ക്കു­മ്പോൾ എ­നി­ക്കു് ഈ അ­നു­ഭ­വം ജ­നി­ക്കു­ന്ന­തു പോലും വെ­റു­പ്പ­ല്ല, ദ­യ­യ­ല്ല, പു­ച്ഛ­മ­ല്ല, ജീ­വ­ന്റെ ശ്വാ­സ­മാ­ണു്.

You and I are a mountain of grief…

you and I will never meet.

Only try at midnight to send me

a greeting through the stars

നാ­ലു­വ­രി കൂടെ എ­ടു­ത്തെ­ഴു­ത­ട്ടെ:

Gold rusts and steel decays,

marble crumbles. Everything

ready for death

More permanent than everything

on earth is sadness

and more long-​lived is the regal word.

(A Sinyavsky ക­വി­യി­ത്രി­യെ­ക്കു­റി­ച്ചു് എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ­നി­ന്നു് ആ­ദ്യ­ത്തെ കാ­വ്യ­ഭാ­ഗം. ര­ണ്ടാ­മ­ത്തേ­തു് Post-​war Russian Poetry എന്ന പു­സ്ത­ക­ത്തിൽ നി­ന്നു്.)

images/Arogyanikethanam.jpg

കല ഇ­ങ്ങ­നെ മ­ഹ­നീ­യ­മാ­യ ശ­ക്തി­വി­ശേ­ഷ­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന­തി­നാ­ലാ­ണു് മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള രചനകൾ മ­ര­ണ­ത്തെ­ക്കാൾ ശ­ക്ത­ങ്ങ­ളാ­യി ഭ­വി­ക്കു­ന്ന­തു്. താ­രാ­ശ­ങ്ക­റി ന്റെ ‘ആ­രോ­ഗ്യ­നി­കേ­ത­നം’, ബ്രോ­ഹി ന്റെ ‘The Death of Virgil’ ഈ നോ­വ­ലു­ക­ളും ഷ്നി­റ്റ്സ്ല­റു ടെ ‘മ­രി­ച്ച­വർ മി­ണ്ടു­കി­ല്ല’ എന്ന കഥയും മ­ര­ണ­ത്തെ­ക്കാൾ ശ­ക്തി­യാർ­ജ്ജി­ച്ച­വ­യാ­ണു്.

ഇ. വി. ശ്രീ­ധ­ര­ന്റെ “ഒ­രു­നാൾ ത­ണു­പ്പി­ലി­ഴ­ഞ്ഞു­ന­ട­ന്നു” എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി) ഒരു വൃ­ദ്ധ­യു­ടെ മ­ര­ണ­മാ­വി­ഷ്ക­രി­ച്ചു് മ­ര­ണ­ത്തി­നു­മ­പ്പു­റ­ത്തു­ള്ള ഒരു മ­ണ്ഡ­ല­ത്തി­ലെ­ത്തു­ന്നു. മ­ര­ണ­ഭ­യ­ത്തെ­ക്കാൾ വലിയ ഭ­യ­മി­ല്ലെ­ന്നാ­ണ­ല്ലോ അ­ഭി­ജ്ഞ­മ­തം. ആർ­ക്കാ­ണു് ഭയം? ക­ഷ്ട­പ്പെ­ടു­ന്ന­വ­രോ­ടു സ­ഹ­താ­പ­മൊ­ട്ടു­മി­ല്ലാ­തെ ദി­വ­സ­വും ദി­വ­സ­വും പണം സ­മ്പാ­ദി­ച്ചു ബാ­ങ്കി­ലി­ടു­ന്ന­വർ മ­ര­ണ­ത്തെ പേ­ടി­ക്കു­ന്നു. ചെ­യ്യ­രു­താ­ത്ത­തു ചെ­യ്ത­വൻ മ­ര­ണ­ത്തെ പേ­ടി­ക്കു­ന്നു. ആ­രോ­ടും ഒരു ബ­ന്ധ­വും വേണ്ട, എ­നി­ക്കെ­ന്റെ ഭാ­ര്യ­യും മ­ക്ക­ളും മാ­ത്രം മതി എന്നു കരുതി ജീ­വി­ക്കു­ന്ന­വ­നാ­ണു് മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ഏ­റ്റ­വും വലിയ പേ­ടി­യു­ള്ള­തു്. ഇ­ക്ക­ഥ­യി­ലെ വൃ­ദ്ധൻ—മ­രി­ച്ച വൃ­ദ്ധ­യു­ടെ ഭർ­ത്താ­വു്—ഭാ­ര്യ­യെ അ­തി­രു­ക­ട­ന്നു് ആ­ശ്ര­യി­ക്കു­ന്ന­വ­നാ­ണു്. അ­ങ്ങ­നെ ആ­ശ്ര­യ­സ്വ­ഭാ­വ­മു­ള്ള­വ­നും പേ­ടി­യു­ള­വാ­ക്കും മരണം. അ­യാ­ളു­ടെ ആ പ­രാ­ധീ­ന­ത­യെ ക­ഥാ­കാ­രൻ ഒരു സം­ഭ­വ­ത്തി­ലൂ­ടെ വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്നു. എ­ഴു­പ­ത്താ­റു­വ­യ­സ്സു­ള്ള ഭർ­ത്താ­വു് അ­റു­പ­ത്തൊ­മ്പ­തു വ­യ­സ്സു­ള്ള ഭാ­ര്യ­യു­ടെ പൂർ­വ്വ­കാ­ല സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു് ഓർ­മ്മി­ക്കു­ന്നു:

images/BandyopadhyayTarashankar.jpg
താ­രാ­ശ­ങ്കർ

പഴയ ദേ­വ­കി­അ­മ്മ ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ മ­ന­സ്സിൽ എ­ന്തി­നോ പു­നർ­ജ്ജ­നി­ക്കു­ക­യാ­യി­രു­ന്നു. നീ എന്തു ചു­റു­ചു­റു­ക്കു­ള്ള­വ­ളാ­യി­രു­ന്നു ദേവകീ… നി­ന്റെ ആ മു­ടി­യും ക­ണ്ണു­കൊ­ണ്ടു­ള്ള ക­ളി­യും ന­ട­ത്ത­വും… എ­ങ്ങോ­ട്ടാ­ണ­തെ­ല്ലാം പോയതു? മ­റ്റാ­രും ക­ണ്ടി­ട്ടി­ല്ലാ­ത്ത നി­ന്റെ ആ കാ­ക്ക­പ്പു­ള്ളി ക­ണ്ടി­ട്ടു് വർ­ഷ­ങ്ങ­ളെ­ത്ര­യാ­യി. അതൊരു പക്ഷേ, മാ­ഞ്ഞു­പോ­യി­ട്ടു­ണ്ടാ­വ­ണം. ഇല്ല, അ­തൊ­രി­ക്ക­ലും മാ­ഞ്ഞു­പോ­വു­ക­യി­ല്ല. ചും­ബ­ന­ങ്ങൾ­കൊ­ണ്ടു് ആ കാ­ക്ക­പ്പു­ള്ളി­യെ അവിടെ ഉ­റ­പ്പി­ച്ച­താ­ണു്. ആ കാ­ക്ക­പ്പു­ള്ളി ഒ­രി­ക്കൽ­ക്കൂ­ടി ഒന്നു കാ­ണ­ണ­മ­ല്ലോ.

ഈ വൃ­ദ്ധ­ര­തി­യു­ള്ള­വ­നു് മ­രി­ക്കാ­നെ­ന്തു പേ­ടി­യാ­യി­രി­ക്കും! അ­തു­കൊ­ണ്ടു് ഭാര്യ മ­രി­ച്ച­പ്പോൾ അയാൾ ബോ­ധ­ശൂ­ന്യ­നാ­യി നിലം പ­തി­ക്കു­ന്നു. മാ­ര­ക­രോ­ഗം ബാ­ധി­ച്ചു് ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്ന­വൻ ബ­ന്ധു­ക്കൾ­ക്കും സ്നേ­ഹി­തർ­ക്കും ഭാ­ര­മാ­ണു്. മ­രി­ക്കാൻ കി­ട­ക്കു­ന്ന­വ­നെ വേണ്ട സ­ന്ദർ­ഭ­ത്തിൽ സ­ഹാ­യി­ക്കാ­ത്ത ബ­ന്ധു­വാ­ണു് കാണാൻ വ­രു­ന്ന­തെ­ങ്കിൽ അ­യാൾ­ക്കു് (വ­ന്ന­വ­നു്) മ­നഃ­സാ­ക്ഷി­യു­ടെ കു­ത്തു് ഉ­ണ്ടാ­കും. അ­ങ്ങ­നെ അയാൾ വൈ­കാ­രി­കാ­വ­സ്ഥ­യിൽ വീഴും. മകളോ മകനോ എ­ത്തു­ന്നു­വെ­ങ്കിൽ സ്നേ­ഹ­ത്തി­ന്റെ­യും സ­ഹ­താ­പ­ത്തി­ന്റെ­യും പേരിൽ ആ­കു­ലാ­വ­സ്ഥ­യു­ണ്ടാ­കും. ഇ­തൊ­ക്കെ ഭാ­ര­ങ്ങ­ളാ­ണു്. ക­ഥ­യി­ലെ വൃ­ദ്ധൻ ത­നി­ക്കു­ത­ന്നെ ഭാ­ര­മാ­യി­ത്തീർ­ന്ന­വ­നാ­ണു്. ഈ ത­ത്ത്വ­ങ്ങ­ളെ­യെ­ല്ലാം ക­ഥാ­കാ­രൻ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു.

നിർ­വ്വ­ച­ന­ങ്ങൾ
ടെ­ലി­ഫോൺ റോങ് നമ്പർ:
മ­റു­പ­ടി പ­റ­യു­ന്ന­തു സ്ത്രീ ശ­ബ്ദ­മാ­ണെ­ങ്കിൽ വി­ളി­ച്ച­യാ­ളി­നു് പലതും ചോ­ദി­ക്കാൻ സ­ഹാ­യ­മ­രു­ളു­ന്ന ഒരു ടെ­ക്നി­ക്കൽ ഡി­ഫെ­ക്ട്.
സി­ഗ­റ­റ്റ്:
കാൻസർ സ്റ്റി­ക്.
പ്ര­സാ­ധ­കർ, പെൻ­ഗ്വിൻ ബു­ക്ക്സ്, ഫേബർ തു­ട­ങ്ങി­യ­വ:
ഇ­ന്ത്യ­യി­ലു­ള്ള വാ­യ­ന­ക്കാർ കോ­ടീ­ശ്വ­ര­ന്മാ­രാ­ണു് എന്നു തെ­റ്റി­ദ്ധ­രി­ച്ചി­രി­ക്കു­ന്ന സം­ഘ­ങ്ങൾ.
ടൽ­ക്കം പൗഡർ:
കാ­ല­ത്തു് ഓ­ഫീ­സിൽ പോ­കു­ന്ന സ്ത്രീ­ക­ളെ സു­ന്ദ­രി­ക­ളാ­ക്കു­ന്ന ഒരു പൊടി. (ടൽകം—ഹൈ­ഡ്ര­സ് മെ­ഗ്നീ­ഷ്യം സി­ലി­ക്കേ­റ്റ് (H2 Mg3 (SiO3)4) ഓ­ഫീ­സി­ലെ ജോലി കൊ­ണ്ടു് കു­റ­ച്ചു ക­ഴി­ഞ്ഞാൽ പൊ­ടി­മു­ഖ­ത്തു നി­ന്നു മാ­ഞ്ഞു പോകും. അ­തു­കൊ­ണ്ടു് അവർ വൈ­കു­ന്നേ­രം തി­രി­ച്ചു പോ­രു­മ്പോൾ പു­രു­ഷ­ന്മാർ അവരെ നോ­ക്ക­രു­തു്. നോ­ക്കി­യാൽ നൈ­രാ­ശ്യം ഫലം.
മാ­രു­തി­ക്കാ­റ്:
ബെ­ഡ്പാ­നി­ന്റെ ആ­കൃ­തി­യി­ലു­ള്ള ഒരു വാഹനം. (എ­നി­ക്കു് കാ­റി­ല്ലാ­ത്ത­തു­കൊ­ണ്ടു­ള്ള അ­സൂ­യ­യാ­ണു് ഈ നിർ­വ്വ­ച­ന­ത്തി­നു ഹേ­തു­വെ­ന്നു പ­റ­ഞ്ഞാ­ലും പ­രി­ഭ­വ­മി­ല്ല.)
നരകം:
കേ­ര­ള­ത്തി­ലെ ചില മ­ഹാ­ക­വി­കൾ പാർ­ക്കു­ന്ന സ്ഥലം. വി­ദൂ­ര­മ­ല്ലാ­ത്ത ഭാ­വി­യിൽ ഞാനും ചെ­ന്നു­ചേ­രു­ന്ന സ്ഥലം.
ഓഫീസ് ജോ­ലി­ക്കാ­രി:
(പ­ര­കീ­യ­മാ­യ നിർ­വ്വ­ച­നം) കാ­ലി­ലെ കൊ­ച്ചു­രോ­മ­ങ്ങൾ കാ­ണി­ക്കാ­തെ പ­തു­ക്കെ ബ­സ്സിൽ ക­യ­റു­ന്നു. ഇ­രി­ക്കു­ന്നു അ­തി­ലും പ­തു­ക്കെ. ബാഗ് എ­ടു­ക്കു­ന്നു. തു­റ­ക്കു­ന്നു. അ­തി­ന­ക­ത്തു­നി­ന്നു് കൊ­ച്ചു­പേ­ഴ്സ് എ­ടു­ക്കു­ന്നു. ബാഗ് അ­ട­യ്ക്കു­ന്നു. പേ­ഴ്സ് തു­റ­ക്കു­ന്നു. ഒ­രു­രൂ­പ നോ­ട്ടെ­ടു­ക്കു­ന്നു. പേ­ഴ്സ് അ­ട­യ്ക്കു­ന്നു. നോ­ട്ട് കൊ­ടു­ത്തു ടി­ക്ക­റ്റ് വാ­ങ്ങു­ന്നു. മൃ­ദു­ല­സ്പർ­ശം—ടി­ക്ക­റ്റ് വാ­ങ്ങു­ന്നു—സ്പർ­ശം—പേ­ഴ്സ് തു­റ­ക്കു­ന്നു. ടി­ക്ക­റ്റ് അ­തി­ന­ക­ത്തു് ഇ­ടു­ന്നു. പേ­ഴ്സ് അ­ട­യ്ക്കു­ന്നു. ബാഗ് തു­റ­ക്കു­ന്നു. പേ­ഴ്സ് അ­ക­ത്തു­വ­ച്ചു് അ­ത­ട­യ്ക്കു­ന്നു. അ­പ്പോൾ ക­ണ്ട­ക്ടർ ബാ­ലൻ­സ് ന­ല്കു­ന്നു. ബാഗ് തു­റ­ക്കു­ന്നു. പേ­ഴ്സെ­ടു­ത്തു് ബാഗ് അ­ട­യ്ക്കു­ന്നു. പേ­ഴ്സ് തു­റ­ന്നു ചി­ല്ല­റ അ­തി­ന­ക­ത്തി­ടു­ന്നു. പേ­ഴ്സ് അ­ട­യ്ക്കു­ന്നു. ബാഗ് തു­റ­ക്കു­ന്നു. പേ­ഴ്സ് അ­ക­ത്തി­ടു­ന്നു. ബാഗ് അ­ട­യ്ക്കു­ന്നു. ഈ സ­മ­യം­കൊ­ണ്ടു് ബസ്സ് ഓ­ഫീ­സി­ന്റെ മുൻ­പി­ലെ­ത്തു­ന്നു. മെ­ല്ലെ ഇ­റ­ങ്ങു­ന്നു…
സ­ക്ക­റി­യ
images/HermannBroch1909.jpg
ബ്രോ­ഹ്

ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു പു­റ­മേ­യു­ള്ള ലൈം­ഗി­ക­ജീ­വി­തം ഏ­തു­രാ­ജ്യ­ത്തു­മു­ണ്ടു്. സാ­മൂ­ഹി­ക പ­രി­തഃ­സ്ഥി­തി­ക­ളെ അ­വ­ലം­ബി­ച്ചു അ­തി­നു് ഏ­റ്റ­ക്കു­റ­വു­ണ്ടാ­കു­മെ­ന്നേ­യു­ള്ളു. അ­മേ­രി­ക്ക­യി­ലും ഇം­ഗ്ല­ണ്ടി­ലും മറ്റു രാ­ജ്യ­ങ്ങ­ളി­ലു­മു­ള്ള ഇ­ത്ത­രം ലൈം­ഗി­ക­ജീ­വി­ത­ത്തെ സം­ബ­ന്ധി­ച്ചു് സ്ഥി­തി­വി­വ­ര­ക്ക­ണ­ക്കു­കൾ ഉ­ള്ള­തു­കൊ­ണ്ടു് അ­തി­ന്റെ ശ­ത­മാ­നം നിർ­ണ്ണ­യി­ക്കാം. ഭാ­ര­ത­ത്തിൽ അ­തി­നു­വേ­ണ്ട ഗ­വേ­ഷ­ണ­ങ്ങ­ളി­ല്ല. ഇവിടെ അ­ഭ്യൂ­ഹം മാ­ത്ര­മേ പ­റ്റു­ക­യു­ള്ളു.

വൈ­വാ­ഹി­ക ജീ­വി­ത­ത്തി­നു പു­റ­ത്തു­ള്ള ഈ സെ­ക്സ് മൂ­ന്നു­ത­ര­ത്തി­ലാ­ണു്.

  1. ര­ഹ­സ്യ­മാ­യി നിർ­വ­ഹി­ക്ക­പ്പെ­ടു­ന്ന­തു്: ഭാര്യ അ­ന്യ­പു­രു­ഷ­നു­മാ­യി വേ­ഴ്ച­യി­ലേർ­പ്പെ­ടു­മ്പോൾ ഭർ­ത്താ­വിൽ­നി­ന്നു് അ­തൊ­ളി­ച്ചു വ­യ്ക്കു­ന്നു. ഭർ­ത്താ­വി­ന്റെ പ­ര­സ്ത്രീ­ഗ­മ­നം ഭാ­ര്യ­യു­മ­റി­യു­ന്നി­ല്ല.
  2. ഉഭയ സ­മ്മ­തം: ഭാ­ര്യ­ക്കു ഭർ­ത്താ­വി­ന്റെ അ­ന്യ­സ്ത്രീ സം­സർ­ഗ്ഗം അ­റി­യാം. ഭർ­ത്താ­വി­നു് ഭാ­ര്യ­യു­ടെ അ­ന്യ­പു­രു­ഷ­വേ­ഴ്ച­യും അ­റി­യാം. ര­ണ്ടു­പേർ­ക്കും സ­മ്മ­തം. സ­മ്മ­ത­മാ­ണെ­ന്നു മാ­ത്ര­മ­ല്ല ഭാര്യ ഭർ­ത്താ­വി­നെ­യും ഭർ­ത്താ­വു് ഭാ­ര്യ­യെ­യും ആ കു­ത്സി­ത­ത്വ­ത്തിൽ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.
  3. സ­ന്ദി­ഗ്ദ്ധ­ത: ഭാ­ര്യ­യ്ക്കു് അ­റി­യാം ഭർ­ത്താ­വു് വ്യ­ഭി­ച­രി­ക്കു­ന്നു­വെ­ന്നു് ഭർ­ത്താ­വി­നു് അ­റി­യാം ഭാ­ര്യ­യു­ടെ അ­പ­ഥ­സ­ഞ്ചാ­ര മാർ­ഗ്ഗ­ത്തെ­ക്കു­റി­ച്ചു്. എ­ങ്കി­ലും ര­ണ്ടു­പേ­രും അ­റി­ഞ്ഞ­മ­ട്ടു കാ­ണി­ക്കു­ന്നി­ല്ല.

ഇ­താ­ണു് ലൈം­ഗി­ക ജീ­വി­ത­ത്തി­ലെ ജാ­ര­ന്റെ­യും ജാ­രി­ണി­യു­ടെ­യും പ്ര­വർ­ത്ത­ന­ങ്ങൾ. സ­ക്ക­റി­യ യുടെ അ­ഭി­പ്രാ­യം ലൈം­ഗി­ക ജീ­വി­ത­ത്തിൽ മാ­ത്ര­മ­ല്ല സ­മു­ദാ­യ­ത്തി­ന്റെ എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും ജാ­ര­ന്മാ­രും ജാ­രി­ണി­ക­ളും സ്വൈ­ര­വി­ഹാ­രം ചെ­യ്യു­ന്നു­വെ­ന്നാ­ണു്; ഈ വി­ഹാ­രം ന­മ്മു­ടെ സം­സ്കാ­ര­ത്തെ ക­ട­പു­ഴ­ക്കി­യെ­റി­യു­ന്നു­വെ­ന്നാ­ണു്. ഇതിനു പ­രി­ഹാ­ര­മി­ല്ല. മാ­ന്യ­ന്മാർ­ക്കു് അ­വ­രെ­ക്ക­ണ്ടു് പ­ലാ­യ­നം ചെ­യ്യേ­ണ്ടി­വ­രു­ന്നു. ഈ ആ­ശ­യ­ത്തെ ഇ­മേ­ജു­ക­ളി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്നു സ­ക്ക­റി­യ. (മാ­തൃ­ഭൂ­മി) ആ­ഴ്ച­പ്പ­തി­പ്പി­ലെ ‘ജാ­ര­പർ­വ്വം’ എന്ന ചെ­റു­ക­ഥ) ജീർ­ണ്ണ­ത കണ്ടു വേ­ദ­നി­ക്കു­ന്ന ജ­ന­ത­യു­ടെ ആ വേ­ദ­ന­യെ ക­ല­യു­ടെ പ്ര­ചോ­ദ­നാ­ഗ്നി­യിൽ­നി­ന്നു് നീ­റ്റി­യെ­ടു­ത്തു് സ്വർ­ണ്ണാ­ഭ­ര­ണം പ­ണി­യു­ന്ന­തിൽ വി­ദ­ഗ്ദ്ധ­നാ­ണു് ഈ ക­ഥാ­കാ­രൻ. ആ വൈ­ദ­ഗ്ദ്ധ്യം ഇ­ക്ക­ഥ­യി­ലും സം­ദൃ­ശ്യ­മ­ത്രേ.

ഐ. കെ. കെ. എം.

‘ധർ­മ്മ­രാ­ജ’ മലയാള സാ­ഹി­ത്യ­ത്തി­ന്റെ നി­ല­വ­ച്ചു­നോ­ക്കി­യാൽ ഒരു പ്ര­കൃ­ഷ്ട കൃ­തി­യാ­ണു്. ഉ­ണ്ണാ­യി­യു­ടെ ന­ള­ച­രി­തം ഉ­ജ്ജ്വ­ല­വും ര­മ­ണീ­യ­വു­മാ­യ ക­ലാ­ശി­ല്പ­മാ­ണു്. പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ­പ്പോ­ലും അ­തി­നു് സ­ദൃ­ശ­ങ്ങ­ളാ­യ കൃ­തി­കൾ വി­ര­ള­മ­ത്രേ.

റോഡിൽ കാ­ണു­ന്ന ഏതു പു­രു­ഷ­നോ­ടും ലൈം­ഗി­ക­വേ­ഴ്ച അ­ഭി­ല­ഷി­ക്കു­ന്ന സ്ത്രീ­യു­ടെ മാ­ന­സി­ക­ഭ്രം­ശ­ത്തെ ഇം­ഗ്ലീ­ഷിൽ ‘നിം­ഫോ­മെ­ന്യാ’ എന്നു വി­ളി­ക്കു­ന്നു. പ്ര­കൃ­തി­ത­ന്നെ നിം­ഫോ­മെ­ന്യാ ഉ­ള്ള­വ­ളാ­ണെ­ന്നു് തോ­ന്നു­ന്നു. അവൾ ന­ക്ഷ­ത്ര­ലോ­ച­ന­ങ്ങൾ­കൊ­ണ്ടു് എ­ല്ലാ­വ­രേ­യും ക­ടാ­ക്ഷി­ക്കു­ന്നു. നി­ലാ­വു­കൊ­ണ്ടു മൃ­ദു­ല­മാ­യ ക­ര­സ്പർ­ശം ന­ട­ത്തു­ന്നു. ആ­മ്പൽ­പ്പൂ­വി­ലൂ­ടെ പു­ഞ്ചി­രി പൊ­ഴി­ക്കു­ന്നു. കു­യിൽ­നാ­ദ­ത്തി­ലൂ­ടെ അ­ടു­ത്തു­ചെ­ല്ലാൻ ക്ഷ­ണി­ക്കു­ന്നു. പക്ഷേ, അ­വൾ­ക്കു നി­ത്യ­യൗ­വ്വ­ന­മാ­ണു്. ചെ­റു­പ്പ­കാ­ല­ത്തു് ഈ മാ­ന­സി­ക­ഭ്രം­ശ­ത്തോ­ടു­കൂ­ടി ജീ­വി­ച്ചു് പ­ല­രെ­യും ദു­ര­ന്ത­ത്തി­ലാ­ഴ്ത്തി­യ ഒരു സ്ത്രീ­യെ എത്ര വി­ശ്വാ­സ­ജ­ന­ക­മാ­യി­ട്ടാ­ണു് ഐ. കെ. കെ. എം. അ­വ­ത­രി­പ്പി­ക്കു­ന്ന­തു് (കു­ങ്കു­മം, ശ­ക്തി­ദുർ­ഗ്ഗം എന്ന ചെ­റു­ക­ഥ). വാർ­ദ്ധ­ക്യ­ത്തി­ലേ­ക്കു കാ­ലൂ­ന്നി­യ അവൾ കഥ പ­റ­യു­ന്ന ആ­ളി­ന്റെ മുൻ­പിൽ വ­ന്നി­രി­ക്കു­ന്നു. അ­വ­രു­ടെ സാ­ന്നി­ദ്ധ്യം ഭൂ­ത­കാ­ല സ്മ­ര­ണ­ക­ളി­ലേ­ക്കു് അയാളെ കൊ­ണ്ടു ചെ­ല്ലു­ന്നു. ച­ല­ച്ചി­ത്ര­ത്തി­ലെ രം­ഗ­ങ്ങൾ പോ­ലെ­യു­ള്ള വി­കാ­ര­സാ­ന്ദ്ര­ങ്ങ­ളാ­യ രം­ഗ­ങ്ങൾ ന­മ്മു­ടെ മുൻ­പിൽ ചു­റ്റ­ഴി­ഞ്ഞു് ഊർ­ന്നു വീ­ഴു­ന്നു. ഓരോ ദൃ­ശ്യ­വും ന­മ്മ­ളെ സ്പർ­ശി­ക്കു­ന്നു. അ­വ­രു­ടെ പൂർ­വ­കാ­ല­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു കേ­ട്ട­റി­വു­ള്ള ഭാര്യ, ഭർ­ത്താ­വി­നെ കാണാൻ വന്ന ആ വേ­ശ്യ­യെ കാണാൻ പോലും മുൻ­വ­ശ­ത്തേ­ക്കു വ­രു­ന്നി­ല്ല. കഥ പ­റ­യു­ന്ന ആൾ പേ­ഴ്സ് ത­ട്ടി­ക്കു­ട­ഞ്ഞി­ട്ടു് ചെറിയ സാ­ധ­ന­ങ്ങൾ വാ­ങ്ങി­ക്കൊ­ണ്ടു് അവർ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. അതോടെ അ­യാൾ­ക്കും ഭാ­ര്യ­ക്കും ആ­ശ്വ­സം. ക­ഥ­യു­ടെ ‘സ്പി­രി­റ്റു’മായി ഇ­ണ­ങ്ങി­യ ന­മു­ക്കും ആ­ശ്വാ­സം.

images/IKKMenon.jpg
ഐ. കെ. കെ. എം.

ഇതാണു ക­ല­യു­ടെ ശക്തി. ഒ­രി­ക്കൽ കൊ­ടു­ങ്കാ­റ്റ­ടി­ച്ചി­രു­ന്നു ആ സ്ത്രീ­യു­ടെ ജീ­വി­ത­ത്തിൽ അതിനെ ത­ള്ളി­മാ­റ്റി­ക്കൊ­ണ്ടു് അവർ ശ­ക്തി­ദുർ­ഗ്ഗം പോ­ലെ­നി­ന്നു. ഇന്നു കൊ­ടു­ങ്കാ­റ്റി­ല്ല. പക്ഷേ, ഇ­ന്നും ശ­ക്തി­ദുർ­ഗ്ഗം തന്നെ. പ്ര­ശാ­ന്താ­വ­സ്ഥ­യി­ലെ ശ­ക്തി­ദുർ­ഗ്ഗം. ഇ­മ്മാ­തി­രി സ്ത്രീ­ക­ളെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അ­വ­രു­ടെ പ്ര­തി­നി­ധി­യാ­യി ഒ­രു­ത്തി­യെ ആ­ലേ­ഖ­നം ചെയ്ത ക­ഥാ­കാ­ര­നെ ഞാൻ സ­വി­ന­യം അ­ഭി­ന­ന്ദി­ക്ക­ട്ടെ. പ­ടി­ഞ്ഞാ­റു­ള്ള­വ­ന്റെ അ­സ്തി­ത്വ­ദുഃ­ഖം ക­ട­മെ­ടു­ത്തു് കൃ­ത്രി­മ­ഭാ­ഷ­യിൽ ഇ­വി­ടു­ത്തെ ക­ഥാ­കാ­ര­ന്മാർ ക­ഥ­യെ­ഴു­തു­മ്പോൾ ഐ. കെ. കെ. എം കേ­ര­ള­ത്തി­ന്റെ മ­ണ്ണി­നു­ള്ള പ­രി­മ­ളം പ്ര­സ­രി­പ്പി­ക്കു­ന്ന ഒരു നല്ല കഥ എ­ഴു­തി­യി­രി­ക്കു­ന്നു.

അവർ പ­റ­ഞ്ഞ­തു ശ­രി­യ­ല്ല
  • തി­രു­വ­ന­ന്ത­പു­ര­ത്തെ സം­സ്കൃ­ത­കോ­ളേ­ജിൽ കൂടിയ സ­മ്മേ­ള­ന­ത്തിൽ പ്രിൻ­സി­പ്പൽ എൻ. ഗോ­പാ­ല­പി­ള്ള പ­റ­ഞ്ഞു: “സർ­ഗ്ഗ­സം­ഗീ­ത­ത്തി­ന്റെ കർ­ത്തൃ­ത്വം കൊ­ണ്ടു് വയലാർ രാ­മ­വർ­മ്മ ഒ. എൻ. വി. കു­റു­പ്പി നെ ബ­ഹു­ദൂ­രം അ­തി­ശ­യി­ച്ചി­രി­ക്കു­ന്നു”—ഗോ­പാ­ല­പി­ള്ള­സ്സാ­റി­ന്റെ ഈ പ്ര­സ്താ­വം ശ­രി­യ­ല്ല. സർഗ്ഗ സം­ഗീ­തം ശ­ബ്ദ­ബ­ഹു­ല­മാ­ണു്.

“ആരണ്യാന്തരഗഹ്വരോ-​

ഭ­ര­ത­പഃ­സ്ഥാ­ന­ങ്ങ­ളിൽ സൈന്ധവോദാര-​

ശ്യാമ മ­നോ­ഭി­മാ­ന പു­ളി­നോ­പാ­ന്ത പ്ര­ദേ­ശ­ങ്ങ­ളിൽ

എന്നു തു­ട­ക്കം. ആ­ര­ണ്യ­ത്തി­നു് ഒ­ര­ന്ത­രം. പി­ന്നെ ഒരു ഗ­ഹ്വ­രം. അ­തി­നൊ­രു ഉദരം. സൈ­ന്ധ­വ­ത്തി­ന്നൊ­രു ഉദാരം. പി­ന്നെ ശ്യാ­മ­വും മ­നോ­ഭി­രാ­മ­വും പു­ളി­നം പോരാ. പു­ളി­നോ­പാ­ന്ത പ്ര­ദേ­ശ­ങ്ങൾ തന്നെ വേണം ക­വി­ക്കു്. നല്ല കവി ഒ­രി­ക്ക­ലും ഇ­മ്മ­ട്ടിൽ ശ­ബ്ദ­ബാ­ഹു­ല്യ­ത്തിൽ ര­സി­ക്കി­ല്ല. ഇതു് ഇൻ­ഫീ­രി­യർ ടാ­ല­ന്റാ­ണു്. വലിയ ഒ­രാ­റ­ഞ്ച് വാ­ങ്ങി വീ­ട്ടിൽ കൊ­ണ്ടു­വ­ന്നു പൊ­ളി­ച്ചു് നോ­ക്കു­മ്പോൾ പു­ളി­പ്പു­ള്ള ‘മൂ­ന്നാ­ലു്’ കൊ­ച്ചി­ത­ളു­കൾ മാ­ത്ര­മു­ണ്ടെ­ങ്കിൽ നി­ങ്ങൾ­ക്കെ­ന്തു­തോ­ന്നും? എ­ന്തു­തോ­ന്നു­മോ അ­താ­ണു് സർഗ്ഗ സം­ഗീ­തം വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി­യ­തു്. പക്ഷേ, ഗോ­പാ­ല­പി­ള്ള­സ്സാ­റി­നോ­ടു് അതു പ­റ­ഞ്ഞി­ല്ല ഞാൻ. പ­റ­ഞ്ഞാൽ ത­ന്ത­യ്ക്കും ത­ള്ള­യ്ക്കും പ­റ­യു­മ­ദ്ദേ­ഹം. അ­തു­കൊ­ണ്ടു മൗനം അ­വ­ലം­ബി­ച്ച­തേ­യു­ള്ളു.

  • എച്ച്. ജി. വെൽസി ന്റെ “ലോ­ക­ച­രി­ത്രം ”, ഫ്രേ­യ്സ­റു ടെ “ഗോൾഡൻ ബൗ ”, അൽഡസ് ഹ­ക്സി­ലി യുടെ “ബ്രേ­വ് ന്യൂ വേൾഡ് ” ഇവ മാ­സ്റ്റർ പീ­സു­ക­ളാ­ണു്. ഇവ വാ­യി­ക്കാ­ത്ത­യാൾ സം­സ്കാ­ര­സ­മ്പ­ന്ന­ന­ല്ല. എൻ. ഗോ­പാ­ല­പി­ള്ള പ­റ­ഞ്ഞ­താ­ണി­തു്—തെ­റ്റു്. വെൽ­സി­ന്റെ പു­സ്ത­കം ഭേ­ദ­പ്പെ­ട്ട ഒരു ലോ­ക­ച­രി­ത്രം മാ­ത്രം. ഫ്രേ­യ്സ­റു­ടെ ഗ്ര­ന്ഥ­ത്തി­നു പ്രാ­ധാ­ന്യ­മു­ണ്ടു്. അ­ത്രേ­യു­ള്ളു. ഹ­ക്സി­ലി­യു­ടെ നോവൽ ക­ലാ­സൃ­ഷ്ടി­യ­ല്ല.
  • എ­റ­ണാ­കു­ള­ത്തു് ഭ­ദ്രാ­ല­യ­ത്തി­ലി­രു­ന്നു­കൊ­ണ്ടു് ജി. ശ­ങ്ക­ര­ക്കു­റു­പ്പു് പ­റ­ഞ്ഞു: നി­ങ്ങ­ളു­ടെ “ധർ­മ്മ­രാ­ജ ”യിൽ എ­ന്തു­ണ്ടു് ? ഒരു ഡി­റ്റ­ക്ടീ­വ് അംശം മാ­ത്രം ഉ­ണ്ണാ­യി­വാ­രി­യ­രു ടെ ന­ള­ച­രി­ത ത്തിൽ “അ­ല­സ­താ­വി­ല­സി­തം” എ­ന്നൊ­രു ഭേ­ദ­പ്പെ­ട്ട ഗാനം മാ­ത്ര­മേ­യു­ള്ളു—ശ­രി­യ­ല്ല, മ­ഹാ­ക­വി­യു­ടെ ഈ അ­ഭി­പ്രാ­യം. ധർ­മ്മ­രാ­ജാ­യിൽ ഡി­റ്റ­ക്ടീ­വ് അംശം മാ­ത്ര­മേ­യു­ള്ളു­വെ­ങ്കിൽ സോ­ഫോ­ക്ളി­സ്സി ന്റെ ‘ഈ­ഡി­പ്പ­സ് ’ നാ­ട­ക­ത്തി­ലും ദ­സ്തെ­യെ­വ്സ്കി യുടെ ക്രൈം ആൻഡ് പ­ണി­ഷ്മെ­ന്റ് ’ എന്ന നോ­വ­ലി­ലും അതു മാ­ത്ര­മേ­യു­ള്ളു. ‘ധർ­മ്മ­രാ­ജാ’ മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ന്റെ നി­ല­വ­ച്ചു­നോ­ക്കി­യാൽ ഒരു പ്ര­കൃ­ഷ്ട കൃ­തി­യാ­ണു്. ഉ­ണ്ണാ­യി­യു­ടെ “ന­ള­ച­രി­തം” ഉ­ജ്ജ്വ­ല­വും ര­മ­ണീ­യ­വു­മാ­യ ക­ലാ­ശി­ല്പ­മാ­ണു്. പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യ­ത്തിൽ­പ്പോ­ലും അതിനു സ­ദൃ­ശ­ങ്ങ­ളാ­യ കൃ­തി­കൾ വി­ര­ള­മ­ത്രേ.
വ്യ­ക്തി­ത്വം
images/JamesGeorgeFrazer.jpg
ഫ്രേ­യ്സർ

നെ­പ്പോ­ളി­യ­നെ ക­പ്പ­ലിൽ ക­യ­റ്റി ഹെ­ലീ­നാ­ദ്വീ­പി­ലേ­ക്കു കൊ­ണ്ടു­പോ­വു­ക­യാ­ണു് ഇം­ഗ്ലീ­ഷു­കാർ. രാ­ത്രി ഭ­ക്ഷ­ണ­വേ­ള­യിൽ ഇം­ഗ്ലീ­ഷ് ക്യാ­പ്റ്റൻ റ്റൈ­റ്റി­നെ ക­പ്പ­ലിൽ കണ്ടു നെ­പ്പോ­ളി­യൻ ചോ­ദി­ച്ചു: ഞാൻ ഞെ­ക്കി­ക്കൊ­ന്നു­വെ­ന്നു് അ­പ­വാ­ദ­കു­തു­കി­ക­ളാ­യ ഇം­ഗ്ലീ­ഷു­കാർ പ­റ­യു­ന്ന റ്റൈ­റ്റി­ന്റെ ബ­ന്ധു­വാ­ണോ നി­ങ്ങൾ? “അതേ സർ” എന്നു ക്യാ­പ്റ്റ­ന്റെ മ­റു­പ­ടി. അയാൾ വീ­ണ്ടും ചോ­ദി­ച്ചു: “സർ, അങ്ങു ബ­ന്ധ­ന­സ്ഥ­നാ­ക്കി­യ റൈ­റ്റ് മ­രി­ച്ച­തെ­ങ്ങ­നെ?” നെ­പ്പോ­ളി­യൻ: “ഞാനതു പറയാം”. തു­ടർ­ന്നു വി­ശ­ദീ­ക­ര­ണം. ഒരു ഇം­ഗ്ലീ­ഷ് ക­പ്പ­ലിൽ ഫ്ര­ഞ്ച് തീ­ര­ത്തു­വ­ന്ന റൈ­റ്റ്, നെ­പ്പോ­ളി­യ­നെ വ­ധി­ക്കാൻ ശ്ര­മി­ച്ച ഒരു ഉ­പ­ജാ­പ­ക­സം­ഘ­ത്തോ­ടു ചേർ­ന്നു. അ­ദ്ദേ­ഹം അയാളെ കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി. നെ­പ്പോ­ളി­യൻ: “സ­മാ­ധാ­നം കൈ­വ­രു­ന്ന­തു­വ­രെ അയാളെ തടവിൽ പാർ­പ്പി­ക്കാ­നാ­യി­രു­ന്നു എന്റെ ഉ­ദ്ദേ­ശ്യം. പക്ഷേ, ക്ലേ­ശ­വും പ­ശ്ചാ­ത്താ­പ­വും കൊ­ണ്ടു് അയാൾ ആ­ത്മ­ഹ­ത്യ ചെ­യ്തു. ഇം­ഗ്ലീ­ഷു­കാ­രാ­യ നി­ങ്ങൾ ഇ­ക്കാ­ര്യ­ത്തിൽ മറ്റു രാ­ജ്യ­ക്കാ­രെ­പ്പോ­ലെ അ­ദ്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല. കാരണം ആ­ത്മ­ഹ­ത്യ നി­ങ്ങ­ളു­ടെ ദേശീയ സ്വ­ഭാ­വ­മാ­ണ­ല്ലോ” ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു് നെ­പ്പോ­ളി­യൻ ഡി­ന്നർ മേ­ശ­യ്ക്ക­രി­കിൽ­നി­ന്നു് എ­ഴു­ന്നേ­റ്റു പോയി (The Murder of Napoleon എന്ന അ­ത്യാ­കർ­ഷ­ക­മാ­യ പു­സ്ത­ക­ത്തിൽ നി­ന്നു്, പുറം 47. വില 7.50).

images/Napoleonp099.jpg
നെ­പ്പോ­ളി­യൻ

നോ­ക്കു, എ­ന്തോ­രു ത­ന്റേ­ടം! ഇം­ഗ്ലീ­ഷു­കാ­രു­ടെ ത­ട­വു­കാ­ര­നാ­ണു് നെ­പ്പോ­ളി­യൻ. ചു­റ്റും ഇം­ഗ്ലീ­ഷു­കാർ നി­ല്ക്കു­ന്നു. അ­വ­രു­ടെ ഒരു ക്യാ­പ്റ്റ­നെ നോ­ക്കി ഒരു കൂ­സ­ലു­മി­ല്ലാ­തെ തന്റെ അ­ഭി­പ്രാ­യം മു­ഖ­ത്ത­ടി­ക്കു­ന്ന­പോ­ലെ നെ­പ്പോ­ളി­യൻ ആ­വി­ഷ്ക­രി­ക്കു­ന്നു. നമ്മൾ എ­ന്തെ­ഴു­തി­യാ­ലും—ക­ഥ­യെ­ഴു­തി­യാ­ലും നി­രൂ­പ­ണ­മെ­ഴു­തി­യാ­ലും ശരി —ഇ­തു­പോ­ലെ ന­മ്മു­ടെ വ്യ­ക്തി­ത്വം അ­തി­ലു­ണ്ടാ­ക­ണം. സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള, കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ഇ­വ­രു­ടെ ര­ച­ന­കൾ­ക്കു­ള്ള സ­വി­ശേ­ഷ­ത അ­താ­ണു്. അ­ല്ലാ­തെ ച­ത­ഞ്ഞ­മ­ട്ടിൽ അ­തു­മി­തും പ­റ­യു­ന്ന­തു­കൊ­ണ്ടു് എ­ന്തു­ഫ­ലം? ഈ ചോ­ദ്യം ഞാൻ ചോ­ദി­ക്കു­ന്ന­തു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “പ­ന്ത­യ­ക്കു­തി­ര­കൾ” എന്ന ക­ഥാ­ഭാ­സം എ­ഴു­തി­യ ഭ­ര­ത­നോ­ടാ­ണു്. സൗ­മി­നി­യെ­ക്കാ­ണാൻ കൂ­ട്ടു­കാ­രി ശാ­ന്തി വ­ന്ന­ത്രേ. ശാ­ന്തി­യു­ടെ ഭർ­ത്താ­വു് കേമൻ. സൗ­മി­നി­യു­ടെ ഭർ­ത്താ­വു് ഭ്രാ­ന്തൻ. പലരും ച­വ­ച്ചു­തു­പ്പി­യ ഈ ക­രി­മ്പിൻ­ച­ണ്ടി വീ­ണ്ടു­മെ­ടു­ത്തു ച­വ­യ്ക്കു­ന്ന­തെ­ന്തി­നാ­ണു് ഭരതൻ? വാ­യ­ന­ക്കാ­രെ­ക്കൂ­ടി ഭ്രാ­ന്ത­ന്മാ­രാ­ക്കാ­നാ­ണോ?

കേ­ശ­വ­ദേ­വ് തി­രു­വ­ന­ന്ത­പു­ര­ത്തു് പൂ­ജ­പ്പു­ര മ­ഹി­ളാ­മ­ന്ദി­ര­ത്തി­നു് എ­തി­രെ­യു­ള്ള വീ­ട്ടിൽ താ­മ­സി­ക്കു­ന്ന കാലം. കെ. എസ്. കൃ­ഷ്ണ­ന്റെ കൂടെ ഞാൻ ഒ­രു­ദി­വ­സം സാ­യാ­ഹ്ന­ത്തിൽ അവിടെ ചെ­ന്നു. എ­ന്നെ­ക്ക­ണ്ട­യു­ട­നെ ദേവ് അലറി: “നി­ങ്ങൾ എന്റെ ‘ക­ണ്ണാ­ടി’യെന്ന നോ­വ­ലി­നെ ആ­ക്ഷേ­പി­ച്ചെ­ഴു­തി­യ­തു­ക­ണ്ടു. എന്റെ മോ­ശ­പ്പെ­ട്ട കൃ­തി­കൾ ന­ല്ല­വ­യാ­ണെ­ന്നു നി­ങ്ങൾ പ­റ­യു­ന്നു. നല്ല കൃ­തി­കൾ മോ­ശ­മാ­ണെ­ന്നും. സ്റ്റു­പി­ഡ്”. ഞാൻ മ­റു­പ­ടി­യൊ­ന്നും പ­റ­യാ­തെ ഇ­രു­ന്ന­തേ­യു­ള്ളു. ഞാ­നൊ­ന്നു ചോ­ദി­ക്ക­ട്ടെ. കാർ­ത്ത്യാ­യ­നി അ­മ്മ­യേ­യും വൈ­ത്തി­പ്പ­ട്ട­രേ­യും ന­മ്മ­ളി­ന്നും ഓർ­മ്മി­ക്കു­ന്നു. ‘ഇ­ന്ദു­ലേ­ഖ’യുടെ കഥ ന­മു­ക്ക­റി­യാം. കേ­ശ­വ­ദേ­വി­ന്റെ ഏതു ക­ഥാ­പാ­ത്ര­ത്തെ­യാ­ണു് നമ്മൾ സ്മ­ര­ണ­യിൽ സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന­തു? സ­ത്യ­ന്റെ സിനിമ ക­ണ്ടി­ട്ടി­ല്ലാ­ത്ത­വർ­ക്കു് ‘ഓ­ട­യിൽ­നി­ന്നു്’ എന്ന നോ­വ­ലി­ന്റെ കഥ പറയാൻ സാ­ധി­ക്കു­മോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-10-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.