SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-02-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ശരി, പക്ഷേ, യാത്ര പ­റ­യു­ന്ന വേ­ള­യിൽ എ­നി­ക്കൊ­രു കാ­ര്യം നി­ങ്ങ­ളോ­ടു ചോ­ദി­ക്ക­ണ­മെ­ന്നു­ണ്ടു്…

എന്തു?

നി­ങ്ങൾ ഒ­രി­ക്ക­ലും ചെ­യ്യാ­ത്ത­തു്. അ­തി­നേ­ക്കാൾ മോ­ശ­മാ­യി നമ്മൾ പലതും ചെ­യ്തി­ട്ടു­ണ്ടെ­ങ്കി­ലും.

എന്തു?

ഒരു ചും­ബ­നം.

നി­ങ്ങൾ പ­റ­യു­ന്ന­തു ശരി.

പക്ഷേ, നാളെ മതി. ഞാൻ പോ­കു­ന്ന­തി­നു മുൻ­പു്. പേ­ടി­ക്ക­രു­തു്. ഇ­പ്പോൾ ഞാനതു ചോ­ദി­ക്കു­ക­യ­ല്ല.

ഭേഷ്.

… … …

എ­നി­ക്കു ജി­ജ്ഞാ­സ. എ­നി­ക്കൊ­രു ചും­ബ­നം ത­ന്നാൽ നി­ങ്ങൾ­ക്കു വ­ല്ലാ­ത്ത മ­ടു­പ്പു് ഉ­ണ്ടാ­കു­മോ?

മ്മ്… നി­ങ്ങൾ പു­ള്ളി­പ്പു­ലി­യാ­യി മാ­റു­മെ­ന്നു് എ­നി­ക്കു പേടി. നി­ങ്ങൾ എ­ന്നോ­ടു പറഞ്ഞ ആ­ദ്യ­ത്തെ സി­നി­മ­യി­ലെ­ന്ന പോലെ.

ഞാൻ ആ പു­ലി­പ്പെ­ണ്ണ­ല്ല­ല്ലോ.

സത്യം. നി­ങ്ങൾ ആ പു­ലി­പ്പെ­ണ്ണ­ല്ല.

പു­ലി­പ്പെ­ണ്ണാ­കു­ന്ന­തു സ­ങ്ക­ട­ക­ര­മാ­ണു്. ആർ­ക്കും നി­ങ്ങ­ളെ ഉമ്മ വ­യ്ക്കാൻ ഒ­ക്കു­ക­യി­ല്ല.

അ­ല്ലെ­ങ്കിൽ മ­റ്റെ­ന്തെ­ങ്കി­ലും.

നി­ങ്ങൾ, നി­ങ്ങൾ വലയിൽ പു­രു­ഷ­ന്മാ­രെ കു­ടു­ക്കു­ന്ന എ­ട്ടു­കാ­ലി­പ്പെ­ണ്ണാ­ണു്.

images/KissoftheSpiderWomannovel.jpg

ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­സ്റ്റാ­യ മാൻ­വെൽ പീഗ് (Manuel Puig) എ­ഴു­തി­യ ‘Kiss of the Spider Woman’ എന്ന പ്ര­ഖ്യാ­ത­മാ­യ നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തോ­ടു് അ­ടു­ത്തു­ള്ള ഒരു സം­ഭാ­ഷ­ണ­ത്തിൽ നി­ന്നാ­ണു മു­ക­ളിൽ എ­ടു­ത്തെ­ഴു­തി­യ ഭാഗം. സം­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തു് മോ­ലീ­ന­യും വാ­ല­ന്റീൻ പാ­സ്സും. ര­ണ്ടു­പേ­രും അർ­ജ­ന്റീ­ന­യി­ലെ കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ക്കു­ന്ന­വർ; ത­ട­വു­കാർ. മോ­ലീ­ന­യ്ക്കു് വാ­ല­ന്റീ­നെ­ക്കാൾ പ്രാ­യം കൂടും. സ്വ­വർ­ഗ്ഗാ­നു­രാ­ഗ­ത്തോ­ടു കൂ­ടി­യാ­ണു് അയാൾ വാ­ല­ന്റീ­നോ­ടു സം­സാ­രി­ക്കു­ന്ന­തു്. വാ­ല­ന്റീൻ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­ന­ത്രേ. ത­ട­വ­റ­യിൽ കി­ട­ക്കു­മ്പോൾ നേരം പോ­ക­ണ­മ­ല്ലോ. അതിനു വേ­ണ്ടി മോലീന താൻ കണ്ട ഹോ­ളി­വു­ഡ് സി­നി­മ­ക­ളി­ലെ കഥകൾ വി­ശ­ദ­മാ­യി വാ­ല­ന്റീ­നോ­ടു പറയും. 1940-നു ശേഷം അയാൾ കണ്ട നാ­ത്സി പ്ര­ചാ­ര­ണാം­ശം ഉൾ­ക്കൊ­ള്ളു­ന്ന ച­ല­ച്ചി­ത്ര­ങ്ങ­ളെ കു­റി­ച്ചും പറയും. ഈ സി­നി­മ­ക­ളെ­ല്ലാം ച­വ­റു­ക­ളാ­ണെ­ന്നു് വാ­ല­ന്റീ­നു് അ­റി­യാം. എ­ങ്കി­ലും ‘കാ­ല്പ­നി­ക പ്രേ­മ­ത്തി­ന്റെ മാ­ന്ത്രി­ക­ത്വ’ത്തി­നു വി­ധേ­യ­നാ­യി മോലീന വർ­ണ്ണി­ക്കു­ന്ന­തൊ­ക്കെ അയാൾ കേ­ട്ടു കൊ­ണ്ടി­രി­ക്കും. പക്ഷേ, പ­ക­ലു­ക­ളും രാ­ത്രി­ക­ളും ഇ­ങ്ങ­നെ ക­ട­ന്നു പൊ­യ്ക്കൊ­ണ്ടി­രി­ക്കെ അവർ ത­മ്മിൽ മാ­ന­സി­ക­മാ­യി അ­ടു­ക്കു­ന്നു. മോ­ലീ­ന­യു­ടെ ആ­ത്മാം­ശം വാ­ല­ന്റീ­നി­ലേ­ക്കും വാ­ല­ന്റീ­ന്റെ ആ­ത്മാം­ശം മോ­ലീ­ന­യി­ലേ­ക്കും പ­ക­രു­ന്നു. വി­ട്ടു­വീ­ഴ്ച്ച­യി­ല്ലാ­ത്ത രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നാ­ണു് വാ­ല­ന്റീൻ. ക്ഷു­ദ്ര­വി­ഷ­യ­ങ്ങ­ളെ കു­റി­ച്ചു­ള്ള വർ­ണ്ണ­ന­കൾ കേ­ട്ടു­കേ­ട്ടു് അ­യാൾ­ക്കു മൃദുല ഭാ­വ­ങ്ങൾ കൈ­വ­രു­ന്നു. സ്വ­വർ­ഗ്ഗാ­നു­രാ­ഗി­യും ‘വിൻഡോ ഡ്രെ­സ്സ­റു’മായ മോലീന രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തിൽ ത­ല്പ­ര­നാ­കു­ന്നു. ക്ഷു­ദ്ര­വി­ഷ­യ­ങ്ങൾ ആ­വി­ഷ്ക്ക­രി­ച്ചു് മ­നു­ഷ്യ­ത്വ­ത്തി­ന്റെ ആ­ധി­ത്യ­ക­ക­ളി­ലേ­ക്കു് ആ­രെ­യും കൊ­ണ്ടു ചെ­ല്ലാ­മെ­ന്നു തെ­ളി­യി­ക്കു­ക­യാ­ണു് മാൻ­വെൽ പീഗ്. ആ­ഖ്യാ­ന­ത്തി­ലൂ­ടെ സു­പ്ര­ധാ­ന­ങ്ങ­ളാ­യ മ­നു­ഷ്യാ­വ­സ്ഥ­ക­ളെ സ്പ­ഷ്ട­മാ­ക്കാ­മെ­ന്നും ഈ നോ­വ­ലി­സ്റ്റി­നു അ­ഭി­പ്രാ­യ­മു­ണ്ടു്. അ­തി­ന്റേ­യും തെ­ളി­വാ­ണു് ഈ നോവൽ.

ബോർ­ഹെ­സ്സുംകോർ­ട്ട­സ്സാ­റുംഫ്വേ­ന്റ­സുംമാർ­കേ­സും ഗൗ­ര­വാ­വ­ഹ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളി­ലൂ­ടെ ആ­ധ്യാ­ത്മി­ക മ­ണ്ഡ­ല­ങ്ങ­ളിൽ എ­ത്തു­ന്നു. മാൻ­വെൽ പീഗ് പ്ര­ത്യ­ക്ഷ­മാ­യും പ­രോ­ക്ഷ­മാ­യും ക്ഷു­ദ്ര­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളി­ലൂ­ടെ അഗാധ മ­നു­ഷ്യ­ത്വ­ത്തി­ലേ­ക്കു ചെ­ല്ലു­ന്നു. ബോർ­ഹെ­സ്സി­ന്റേ­യും മ­റ്റു­ള്ള­വ­രു­ടേ­യും കാലം ക­ഴി­ഞ്ഞു. മാൻ­വെൽ പീഗ് തു­റ­ന്ന സ­ര­ണി­യി­ലൂ­ടെ­യാ­ണു് ഇ­ന്ന­ത്തെ ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലി­സ്റ്റു­കൾ സ­ഞ്ച­രി­ക്കു­ക. ആ സ­ഞ്ചാ­രം അ­സു­ല­ഭ­മാ­യ അ­നു­ഭൂ­തി­കൾ ജ­നി­പ്പി­ക്കു­ന്നു എ­ന്ന­തിൽ സം­ശ­യ­മി­ല്ല.

images/ManuelPuig.jpg
മാൻ­വെൽ പീഗ്

മാൻ­വെൽ പീഗ് 1932-ൽ അർ­ജ­ന്റീ­ന­യിൽ ജ­നി­ച്ചു. ബ്വേ­ന­സ് ഐറീസ് സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നു ത­ത്ത്വ­ചി­ന്ത പ­ഠി­ച്ചി­ട്ടു് അ­ദ്ദേ­ഹം സി­നി­മാ നിർ­മ്മാ­താ­വാ­യി. അർ­ജ­ന്റീ­ന­യിൽ നി­ന്നു് 1963-ൽ അ­ദ്ദേ­ഹം ബ­ഹി­ഷ്ക്ക­രി­ക്ക­പ്പെ­ട്ടു. പീ­ഗി­ന്റെ മാ­സ്റ്റർ­പീ­സ് എന്നു ക­രു­ത­പ്പെ­ടു­ന്ന Betrayed by Rita Hayworth എന്ന നോവൽ കൂടി ഈ ലേഖകൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അതിനെ കു­റി­ച്ചു് ഇ­നി­യൊ­രു സ­ന്ദർ­ഭ­ത്തിൽ എ­ഴു­തി­ക്കൊ­ള്ളാം. Heartbreak Tango, The Buenos Aires Affair, Eternal curse on the Reader of these Pages ഇ­വ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മറ്റു നോ­വ­ലു­കൾ. ഇ­വ­യെ­ല്ലാം പ­തി­ന്നാ­ലു ഭാ­ഷ­ക­ളി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തി­ട്ടു­ണ്ടു്.

അ­നു­ഭൂ­തി­യി­ല്ല

മു­ല്ല­പ്പൂ­വി­ന്റെ മ­ണ­മാ­ണു് എസ്. ഗു­പ്തൻ­നാ­യ­രു­ടെ പ്ര­ബ­ന്ധ­ങ്ങൾ­ക്കു­ള്ള­തു്. സി. വി. കു­ഞ്ഞു­രാ­മ­ന്റെ ഗ­ദ്യ­ത്തിൽ നി­ന്നും പ­ദ്യ­ത്തിൽ നി­ന്നും തു­ള­സി­പ്പൂ­വി­ന്റെ സൗ­ര­ഭ്യം പ്ര­സ­രി­ക്കു­ന്നു. മാ­ധ­വി­ക്കു­ട്ടി­യു­ടെ ശൈ­ലി­യിൽ നി­ന്നു് ഉ­ദ്ഗ­മി­ക്കു­ന്ന സു­ഗ­ന്ധം പി­ച്ചി­പ്പൂ­വി­ന്റേ­താ­ണു്.

തെ­ളി­ഞ്ഞ പു­ലർ­വേ­ള­യിൽ ലേശം മഞ്ഞു പൊ­ഴി­യു­മ്പോൾ ഗ്രാ­മ­പ്ര­ദേ­ശ­ത്തു­ള്ള പാ­ത­യി­ലൂ­ടെ ന­ട­ക്കു­മ്പോൾ ഇതു് എന്റെ നാ­ടാ­ണെ­ന്ന തോ­ന്ന­ലു­ണ്ടാ­വും. പാ­ത­യു­ടെ രണ്ടു വ­ശ­ത്തു­മു­ള്ള മഞ്ഞു പു­ര­ണ്ട പ­ച്ചി­ല­ച്ചാർ­ത്തു­കൾ നമ്മെ സ്പർ­ശി­ക്കു­മ്പോൾ ആ തോ­ന്ന­ലി­നു് തീ­ക്ഷ്ണ­ത­യോ, സാ­ന്ദ്ര­ത­യോ കൈ­വ­രും. നൂ­റു­ശ­ത­മാ­ന­വും കേ­ര­ളീ­യ­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ വാ­യി­ക്കു­മ്പോ­ഴു­ള്ള അ­നു­ഭ­വം ഇ­താ­ണു്. പി. കേ­ശ­വ­ദേ­വി ന്റെ ‘പ്ര­തി­ജ്ഞ’ (ഓ­ച്ചി­റ­ക്ക­ളി­ക്കു് ഉരുളി വാ­ങ്ങു­ന്ന കഥ) വാ­യി­ക്കൂ. ഇതു് ന­മ്മു­ടെ നാ­ടി­നോ­ടു ബ­ന്ധ­പ്പെ­ട്ട ക­ഥ­യാ­ണെ­ന്നു് നമ്മൾ പ­റാ­യാ­തി­രി­ക്കി­ല്ല. അ­ല്ലെ­ങ്കിൽ വേ­റൊ­ന്നു് എ­ഴു­താം. ഇ. വി കൃ­ഷ്ണ­പി­ള്ള കൃ­ത്രി­മ­ത്വ­ത്തെ­യും സ്വാ­ഭാ­വി­ക­ത­യെ­യും വി­ശ­ദീ­ക­രി­ക്കാ­നാ­യി ഒരു ഹാ­സ്യ­ക­ഥ എ­ഴു­തി­യി­ട്ടു­ണ്ടു്. അ­തി­ന്റെ പേ­രെ­നി­ക്കു് ഓർ­മ്മ­യി­ല്ല. നമ്മൾ ഒ­രു­ത്ത­നെ അ­ന്വേ­ഷി­ച്ചു പോ­കു­ന്നു. അയാൾ – ഗൃ­ഹ­നാ­യ­കൻ – ആ­ദ­ര­ത്തോ­ടെ എ­ഴു­ന്നേ­റ്റു് ‘വരൂ, ഇ­രി­ക്കൂ’ എ­ന്നു് മൊ­ഴി­യാ­ടു­ന്നു. ഇ­രു­ന്നു­ക­ഴി­ഞ്ഞാൽ കാർ­ബോ­ളി­ക് സോ­പ്പ് തേ­യ്ച്ചു് കു­ളി­പ്പി­ച്ചെ­ടു­ത്ത വാ­ക്കു­കൾ ഉ­രു­വി­ടു­ന്നു. അ­ല്പ­നേ­രം ക­ഴി­ഞ്ഞു് ‘എ­ന്നാൽ ചായ കു­ടി­ക്ക­രു­തോ?’ എന്ന ചോ­ദ്യം. ഗൃ­ഹ­നാ­യ­കൻ നമ്മെ മേ­ശ­യു­ടെ അ­ടു­ത്തേ­ക്കു് കൈ­നീ­ട്ടി­ക്കാ­ണി­ച്ചു് ന­യി­ക്കു­ന്നു. അ­വി­ടെ­ച്ചെ­ന്നി­രി­ക്കു­മ്പോൾ ന­മ്മു­ടെ ക­ണ്ണു് നി­റ­ഞ്ഞു­പോ­കും. ഒരു ചെറിയ ക­പ്പിൽ മു­ക്കാ­ലി­ടം ചായ. തൊണ്ട നനയാൻ പോലും കാ­ണു­ക­യി­ല്ല.

images/JamesBaldwin.jpg
ജേംസ് ബൊൾ­ഡ്വിൻ

ഇനി മ­റ്റൊ­രു രംഗം. അവിടെ ഗൃ­ഹ­നാ­യ­കൻ തനി നാ­ട­നാ­ണു്. നമ്മൾ ചെ­ന്നു ക­യ­റു­മ്പോൾ പ­രു­ക്കൻ മ­ട്ടിൽ പെ­രു­മാ­റ്റം. തോർ­ത്തു വി­രി­ച്ചു് ത­റ­യി­ലി­രു­ന്നു് കു­റേ­നേ­രം സം­സാ­രി­ച്ചി­ട്ടു് നമ്മൾ യാത്ര ചോ­ദി­ക്കു­മ്പോൾ ‘വ­ര­ട്ടെ, അ­പ്പു­റ­ത്തു് ചെ­ന്നു് വല്ല പ­ഴ­ങ്ക­ഞ്ഞി­യോ മറ്റോ മോ­ന്തി­ക്കൊ­ണ്ടു പോടാ’ എന്നു പ­റ­യു­ന്നു. എ­ന്നി­ട്ടു് ഭാ­ര്യ­യെ വി­ളി­ച്ചു് ഒരു നിർ­ദ്ദേ­ശ­വും: ‘എടിയേ, ന­മ്മു­ടെ കൃ­ഷ്ണൻ കു­ട്ടി­ക്കു് വ­ല്ല­തും കൊ­ടു­ത്ത­യ­ക്കെ­ടീ. കട്ടൻ കാ­പ്പി­യോ പ­ഴ­ങ്ക­ഞ്ഞി­യോ വ­ല്ല­തു­മു­ണ്ടോ?’. നമ്മൾ അ­പ്പു­റ­ത്തു ചെ­ന്നു് ഗൃ­ഹ­നാ­യി­ക സ­ന്തോ­ഷ­ത്തോ­ടെ ത­രു­ന്ന­തു് വാ­ങ്ങി­ച്ചു് ക­ഴി­ച്ചു­കൊ­ണ്ടു് സ്ഥലം വി­ടു­ന്നു. എത്ര ഹൃ­ദ്യ­മാ­യ രീതി. ഈ അ­നു­ഭൂ­തി­യാ­ണു് ചെ­റു­ക­ഥ ജ­നി­പ്പി­ക്കേ­ണ്ട­തു്. ഇ­തി­നു് അ­സ­മർ­ത്ഥ­മാ­ണു് ന­മ്മു­ടെ പല ചെ­റു­ക­ഥ­ക­ളും. പി. പ­ത്മ­രാ­ജൻ മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ ‘ഓർമ്മ’ എന്ന ചെ­റു­ക­ഥ­യു­ടേ­യും ന്യൂ­ന­ത ഇ­താ­ണു്. ക­ഥാ­കാ­ര­ന്റെ ജീ­വ­ര­ക്ത­ത്തിൽ നി­ന്നു് വ­ന്ന­താ­ണു് അ­തെ­ന്നു് അ­നു­വാ­ച­ക­നു് തോ­ന്നു­ക­യി­ല്ല. അ­നു­വാ­ച­ക­ന്റെ ജീ­വ­ര­ക്ത­ത്തി­ലേ­ക്കു് അതു് സം­ക്ര­മി­ക്കു­ന്നു­മി­ല്ല. പെൻഷൻ പ­റ്റാ­റാ­യ ഒരു ശ­ങ്ക­ര­നാ­രാ­യ­ണ­പി­ള്ള­യ്ക്കു് മ­റ­വി­യു­ണ്ടാ­കു­ന്നു. മ­ക്ക­ളു­ടെ പേ­രു­പോ­ലും അയാൾ മ­റ­ക്കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കു­മ്പോൾ അതു മാറി ഏതും ഓർ­മ്മ­യിൽ കൊ­ണ്ടു­വ­രാ­നു­ള്ള ക­ഴി­വു് അ­യാൾ­ക്കു് ഉ­ണ്ടാ­കു­ന്നു. ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ ഭാ­വി­കാ­ല­ത്തു് എ­ന്തു് സം­ഭ­വി­ക്കു­മെ­ന്നു് കാണാൻ സാ­ധി­ക്കു­ന്നു, അ­യാൾ­ക്കു്. ഒരു ദിവസം അ­യാ­ള­ങ്ങ് മ­രി­ക്കു­ക­യും ചെ­യ്യു­ന്നു.

അ­സ്തി­ത്വം അ­ല്ലെ­ങ്കിൽ ജീ­വി­തം സ­ങ്കീർ­ണ്ണ­മാ­യ­തു­കൊ­ണ്ടു് ഇ­തൊ­ക്കെ സം­ഭ­വി­ക്കു­ന്നു എന്നു പ­റ­യു­ന്ന­തിൽ തെ­റ്റി­ല്ല. ജീ­വി­ത­ത്തി­ന്റെ എ­ട്ടു­കാ­ലി­വ­ല­യിൽ എ­ന്തെ­ല്ലാം അ­നു­ഭ­വ­ങ്ങ­ളാ­ണു് വന്നു വീ­ഴു­ന്ന­തും അ­വി­ടെ­ക്കി­ട­ന്നു് പി­ട­യ്ക്കു­ന്ന­തും! പക്ഷേ, ആ വീ­ഴ്ച്ച­യും പി­ട­ച്ചി­ലും ദ്ര­ഷ്ടാ­വി­നു് ഉ­ദ്വേ­ഗം ജ­നി­പ്പി­ക്കു­ന്ന­തു­പോ­ലെ പ­ത്മ­രാ­ജ­ന്റെ അ­നു­ഭ­വ­ഖ­ണ്ഡ­ങ്ങൾ ഉ­ദ്വേ­ഗ­മു­ള­വാ­ക്കു­ന്നി­ല്ല. ഉ­ദ്വേ­ഗം വേണ്ട, ച­ല­ന­മെ­ങ്കി­ലും നിർ­മ്മി­ക്കേ­ണ്ട­തി­ല്ലേ? അ­തൊ­ന്നു­മി­ല്ല ഇ­ക്ക­ഥ­യിൽ. കുറെ വാ­ക്യ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു്—അ­നു­ഭൂ­തി­ര­ഹി­ത­മാ­യ സ­മാ­ഹാ­ര­മാ­ണു്— ഈ രചന. എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തി­ന്റെ ഉറവ വ­റ്റി­പ്പോ­യോ എ­ന്നു് എ­നി­ക്കു് സംശയം. കാരണം, അ­ദ്ദേ­ഹം കു­റെ­ക്കാ­ല­മാ­യി ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് എ­ഴു­താ­റു്.

ബോർ­ഹെ­സ്സും കോർ­ട്ട­സ്സാ­റും ഫ്വേ­ന്റ­സും മാർ­ക്കേ­സും ഗൗ­ര­വാ­വ­ഹ­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളി­ലൂ­ടെ ആ­ധ്യാ­ത്മി­ക മ­ണ്ഡ­ല­ങ്ങ­ളിൽ എ­ത്തു­ന്നു. മാൻ­വെൽ പീഗ് പ്ര­ത്യ­ക്ഷ­മാ­യും പ­രോ­ക്ഷ­മാ­യും ക്ഷു­ദ്ര­ങ്ങ­ളാ­യ സം­ഭ­വ­ങ്ങ­ളി­ലൂ­ടെ അഗാധ മ­നു­ഷ്യ­ത്വ­ത്തി­ലേ­ക്കു് ചെ­ല്ലു­ന്നു.

സ­ന്ന്യാ­സി സ്വർ­ഗ്ഗ­ത്തി­ന്റെ വാ­തി­ലിൽ തട്ടി. “ആരതു്” എ­ന്നു് അ­ക­ത്തി­രു­ന്ന ഈ­ശ്വ­രൻ ചോ­ദി­ച്ചു. “ഞാ­നാ­ണു് ” എ­ന്നു് സ­ന്ന്യാ­സി­യു­ടെ മ­റു­പ­ടി. അ­തു­കേ­ട്ടു് ഈ­ശ്വ­രൻ പ­റ­ഞ്ഞു: “ഇവിടെ നി­ന­ക്കും എ­നി­ക്കും സ്ഥ­ല­മി­ല്ല”. സ­ന്ന്യാ­സി തി­രി­ച്ചു­പോ­യി വ­ള­രെ­ക്കാ­ലം ധ്യാ­ന­ത്തി­ലി­രു­ന്നു. ര­ണ്ടാ­മ­ത്തെ തവണ സ്വർ­ഗ്ഗ­വാ­തി­ലിൽ എത്തി ത­ട്ടി­യി­ട്ടു് അയാൾ ‘ഞാ­നാ­ണു്’ എന്നു പ­റ­ഞ്ഞു. വാതിൽ തു­റ­ന്നി­ല്ല. കുറെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് അയാൾ തി­രി­ച്ചു­ചെ­ന്നു. വാ­തി­ലിൽ ത­ട്ടി­യി­ട്ടു് ഈ­ശ്വ­ര­ന്റെ ചോ­ദ്യ­ത്തി­നു­ത്ത­ര­മാ­യി “അങ്ങു ത­ന്നെ­യാ­ണു് ഇവിടെ നി­ല്ക്കു­ന്ന­തു് ” എ­ന്ന­റി­യി­ച്ചു. വാതിൽ തു­റ­ക്ക­പ്പെ­ട്ടു. ക­ഥാ­കാ­ര­നും വാ­യ­ന­ക്കാ­ര­നും ഒ­രാ­ളാ­കു­ന്ന മ­ട്ടിൽ ക­ഥ­യെ­ഴു­ത­ണം. ഇ­ല്ലെ­ങ്കിൽ അക്കഥ വി­ചി­ത്ര ര­ച­ന­യാ­യി തോ­ന്നും.

ത­ത്ത്വ­ങ്ങൾ
  1. എ­നി­ക്കു് അ­മ്പ­ല­പ്പു­ഴ ബ്ര­ദേ­ഴ്സ് നാ­ഗ­സ്വ­രം വാ­യി­ക്കു­ന്ന­തു­പോ­ലെ വാ­യി­ക്കാ­ന­റി­ഞ്ഞു­കൂ­ടാ. പക്ഷേ, അ­വർ­ക്കു് താളം തെ­റ്റി­യാൽ അതു ചൂ­ണ്ടി­ക്കാ­ണി­ക്കാ­നാ­വും. ടോൾ­സ്റ്റോ­യി യെ­പ്പോ­ലെ നോ­വ­ലെ­ഴു­താൻ എ­ന്നെ­ക്കൊ­ണ്ടാ­വി­ല്ല, എ­ന്നാ­ലും അന്നാ ക­രേ­നി­ന യിലെ തെ­റ്റു­കൾ എ­ടു­ത്തു­കാ­ണി­ക്കാൻ ക­ഴി­യും.
  2. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി നെ­ക്കു­റി­ച്ചു് ആ­രാ­ധ­കർ ചൊ­രി­യു­ന്ന പ്ര­ശം­സ അ­ദ്ദേ­ഹം കേൾ­ക്കാ­നി­ട­വ­ന്നാൽ ആ നല്ല മ­നു­ഷ്യൻ ല­ജ്ജി­ക്കും.
  3. അ­ന്യ­ന്റെ ക­ഷ്ട­പ്പാ­ടിൽ സ­ഹ­ത­പി­ക്കു­ന്ന ഒരു സാ­ഹി­ത്യ­കാ­ര­നു­മി­ല്ല. അ­വ­രു­ടെ ര­ച­ന­ക­ളിൽ ആ സ­ഹ­താ­പം ഏ­റെ­യു­ണ്ടു താനും.
  4. തൊ­ഴി­ലാ­ളി­ക­ളു­ടെ ദ­യ­നീ­യ­ജീ­വി­ത­വു­മാ­യി സാ­ത്മ്യം പ്രാ­പി­ച്ച ഒരു വി­പ്ല­വ ക­വി­യും കേ­ര­ള­ത്തി­ലി­ല്ല.
  5. ആ­രെ­യെ­ങ്കി­ലും ക­ണ്ടാ­ലു­ടൻ ‘ക്ഷീ­ണി­ച്ചു പോ­യ­ല്ലോ’ എ­ന്നു് പ­റ­യ­രു­തു്.
  6. മ­രു­ന്നു് നി­ശ്ച­യി­ക്കാൻ മെ­ഡി­ക്കൽ ബു­ക്ക് തു­റ­ക്കു­ന്ന ഡോ­ക്ട­റും നി­യ­മോ­പ­ദേ­ശം നൽകാൻ ‘ലാ ബു­ക്ക്’ തു­റ­ക്കു­ന്ന വ­ക്കീ­ലും ബ­ഹു­മാ­നം നേ­ടു­ന്നി­ല്ല.
ശ്യാ­മ­സു­ന്ദ­രി
images/FredericWilliamHenryMyers.jpg
F. W. H മൈ­യേ­ഴ്സ്

F. W. H മൈ­യേ­ഴ്സ് വി­ഖ്യാ­ത­നാ­യ പു­നർ­ജ്ജ­ന്മ വി­ശ്വാ­സി­യാ­യി­രു­ന്നു. അ­ദ്ദേ­ഹം ഒ­രി­ക്കൽ ഒരു സ്ത്രീ­യോ­ടു് ചോ­ദി­ച്ചു, അ­വ­രു­ടെ മ­രി­ച്ച മ­ക­ളു­ടെ ആ­ത്മാ­വു് ഏതു് നി­ല­യി­ലാ­ണെ­ന്നു്. അവർ മ­റു­പ­ടി നൽകി: “അവൾ ശാ­ശ്വ­ത­മാ­യ നിർ­വൃ­തി­യി­ലാ­ണു്. പക്ഷേ, ഇ­ത്ത­രം അ­സു­ഖ­ക­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങൾ ചോ­ദി­ക്ക­രു­തു്”. (ബർ­ട്രൻ­ഡ് റ­സ്സ­ലി ന്റെ ഏതോ ഒരു പ്ര­ബ­ന്ധ­ത്തി­ലു­ള്ള­തു്.) ന­മ്മു­ടെ പല ക­വി­ക­ളും മ­ര­ണ­ത്തെ­ക്കു­റി­ച്ചു് കാ­വ്യ­മെ­ഴു­തി­യി­ട്ടു­ള്ള­പ്പോ­ഴെ­ല്ലാം Please don’t write about such unpleasant subjects എ­ന്നു് ഞാൻ അ­വ­രു­ടെ കൂടെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. എഴുതി അ­യ­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര­ന്റെ “ശ്യാ­മ­സു­ന്ദ­രി” എന്ന കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് അ­പേ­ക്ഷി­ക്കു­ന്നു: “അ­ഭി­വ­ന്ദ്യ മി­ത്ര­മേ, ഇ­ത്ത­രം കാ­വ്യ­ങ്ങൾ ഇ­നി­യും ധാ­രാ­ള­മെ­ഴു­തൂ. ഈ കാ­വ്യം ഞ­ങ്ങൾ­ക്കു് മാ­ന­സി­ക­മാ­യ ഉ­ത്കർ­ഷം ഉ­ള­വാ­ക്കു­ന്ന­താ­ണ­ല്ലോ”. കാ­വ്യ­ത്തി­ന്റെ തു­ട­ക്കം നോ­ക്കു­ക:

ഭൂമി കാർ­മേ­ഘ­ങ്ങ­ളാൽ തീർത്തുമാവൃതമാകു-​

മീ മ­ഴ­ക്കാ­ല­ത്ത­മാ­വാ­സി­രാ­ത്രി­യി­ലേ­വം

വന്നു സ­സ്പൃ­ഹ­മെ­ന്റെ ശ­യ്യ­മേൽ­ച്ചാ­യും ശ്യാമ-​

സു­ന്ദ­രീ, നി­ന്നോ­ടി­പ്പോ­ഴെ­ന്തു ഞാൻ പ­റ­യ­ട്ടെ!

അ­പ്ര­തീ­ക്ഷി­ത­മാ­ണു നിൻ­വ­ര­വ­തി­നാൽ ഞാ-

ന­മ്പ­ര­ക്കു­ക­യ­ത്രേ സ്വാ­ഗ­തം ചെ­യ്യാൻ നി­ന്നെ.

എ­ങ്കി­ലു­മി­രി­ക്കു­ക, വി­ശ്ര­മി­ക്കു­ക; ഞാനു-

മെൻ മൊ­ഴി­ക്കി­ടർ­ച്ച മാ­റ്റീ­ടു­വാൻ ശ്ര­മി­ക്ക­ട്ടെ.

എണ്ണ തീ­രാ­റാ­യൊ­രീ മൺവിളക്കിടയ്ക്കിടെ-​

ക­ണ്ണു­ചി­മ്മു­മ്പോൾ­ച്ചി­ന്നി­വീ­ണീ­ടും വെ­ളി­ച്ച­ത്തിൽ

നി­ന്നെ­യു­ദ്വേ­ഗ­ത്തോ­ടെ കാ­ണ്മൂ ഞാനനുക്ഷണം-​

ഭി­ന്ന­മാം ത­മഃ­പ്ര­കാ­ശാ­ശ്ലേ­ഷ സൗ­ന്ദ­ര്യ­മാ­യ്.

ദൂ­രെ­നി­ന്നാ­ണെ­ങ്കി­ലും മുൻപു ഞാൻ പ­ല­വ­ട്ടം

നേരിയ നി­ഴൽ­പോ­ലെ ക­ണ്ടി­രി­ക്കു­ന്നു നി­ന്നെ.

images/ThirunalloorKarunakaran.jpg
തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ

മൗ­ലി­ക­മാ­ണു് ഇതിലെ ആ­ശ­യ­ഗ­തി എന്നു പ­റ­യാ­വു­ന്ന­ത­ല്ല. എ­ങ്കി­ലും മ­ര­ണ­ത്തി­ന്റെ ദർ­ശ­ന­ത്തെ കവി വാ­ക്കു­കൾ കൊ­ണ്ടു് സു­ശ­ക്ത­മാ­യി ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്നു. ഭൗ­തി­ക­വും ആ­ധ്യാ­ത്മി­ക­വു­മാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളെ ത­കർ­ക്കു­ന്ന മ­ര­ണ­ത്തി­നു് അ­ഭി­മു­ഖീ­ക­രി­ച്ചു നി­ന്നു് അതിനെ ധീ­ര­ത­യോ­ടെ നേ­രി­ടു­ക­യാ­ണു് കവി (തു­ടർ­ന്നു­ള്ള വ­രി­ക­ളിൽ). ഈ ധൈ­ര്യം കാ­വ്യം വാ­യി­ക്കു­ന്ന സ­ഹൃ­ദ­യ­നു­മു­ണ്ടാ­കു­ന്നു. പ്ര­തി­ഷേ­ധ­മ­ല്ല, മ­ന­സ്സി­ന്റെ പ­രി­പാ­കം കൊ­ണ്ടു­ണ്ടാ­കു­ന്ന സ­മർ­പ്പ­ണ­മോ, വ­ഴ­ങ്ങ­ലോ ആണു് ഈ കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത.

പ്ലേ­റ്റോ, സോ­ക്ര­ട്ടീ­സി ന്റെ അ­ന്ത്യം വർ­ണ്ണി­ക്കു­ന്നു: “സോ­ക്ര­ട്ടീ­സ് മാ­ത്ര­മേ ശാ­ന്ത­നാ­യി ഇ­രു­ന്നു­ള്ളൂ”. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “എ­ന്തൊ­രു വി­ചി­ത്ര­മാ­യ ക­ര­ച്ചി­ലാ­ണി­തു? ഞാൻ സ്ത്രീ­ക­ളെ പ­റ­ഞ്ഞ­യ­ച്ച­തു് അവർ ഇ­തു­പോ­ലെ പെ­രു­മാ­റാ­തി­രി­ക്കാ­നാ­ണു്. മ­നു­ഷ്യൻ സ­മാ­ധാ­ന­ത്തോ­ടെ വേണം മ­രി­ക്കാൻ. നി­ശ്ശ­ബ്ദ­രാ­യി­രി­ക്കൂ. ക്ഷ­മ­യോ­ടു കൂ­ടി­യി­രി­ക്കൂ”. അ­ദ്ദേ­ഹ­ത്തി­നു് ഊ­രു­സ­ന്ധി­യിൽ ത­ണു­പ്പു് അ­നു­ഭ­വ­പ്പെ­ട്ടു തു­ട­ങ്ങി. മു­ഖ­ത്തു നി­ന്നു വ­സ്ത്രം നീ­ക്കി­യി­ട്ടു്—അ­ദ്ദേ­ഹം ശ­രീ­ര­മാ­കെ മൂ­ടി­പ്പു­ത­ച്ചി­രു­ന്നു—പ­റ­ഞ്ഞു. അ­വ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­സാ­ന­ത്തെ വാ­ക്കു­കൾ. “ക്രി­റ്റോ ഞാൻ അ­സ്ക്ലീ­പി­യ­സി­നു ഒരു പൂവൻ കോ­ഴി­യെ കൊ­ടു­ക്കാ­നു­ണ്ടു്. ആ കടം വീ­ട്ടാൻ നി­ങ്ങൾ ഓർ­മ്മി­ക്കു­മോ?” ക്രി­റ്റോ പ­റ­ഞ്ഞു: “ആ കടം വീ­ട്ടു­ന്ന­താ­ണു്. വേ­റെ­യെ­ന്തെ­ങ്കി­ലു­മു­ണ്ടോ?” ഈ ചോ­ദ്യ­ത്തി­നു ഉ­ത്ത­ര­മി­ല്ലാ­യി­രു­ന്നു.

ധൈ­ര്യം

മൂ­ന്നു­പേർ ബ­സ്സിൽ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു. ഒ­രി­ട­ത്തു് ബസ്സ് വന്നു നി­ന്ന­പ്പോൾ ഒ­രു­ത്തൻ ര­ണ്ടാ­മ­നോ­ടു ചോ­ദി­ച്ചു: “ഇ­ഇ­ഇ­വി­വി­വി­വി­ട­ട­മാ­മാ­ണോ പ­പ­രു­ത്തി­പ്പാ­റ­റ?” ര­ണ്ടാ­മൻ മി­ണ്ടി­യി­ല്ല. ഒ­ന്നാ­മൻ ചോ­ദ്യം അ­മ്മ­ട്ടിൽ ആ­വർ­ത്തി­ച്ചി­ട്ടും ര­ണ്ടാ­മൻ നി­ശ്ശ­ബ്ദൻ. ആ ചോ­ദ്യ­വും നി­ശ്ശ­ബ്ദ­ത­യും സ­ഹി­ക്കാൻ വ­യ്യാ­തെ മൂ­ന്നാ­മ­ത്തെ­യാൾ പ­റ­ഞ്ഞു: “അതേ ഇവിടം ത­ന്നെ­യാ­ണു് പ­രു­ത്തി­പ്പാ­റ”. ഒ­ന്നാ­മൻ ബ­സ്സിൽ നി­ന്നി­റ­ങ്ങി പോ­യ­തി­നു ശേഷം മൂ­ന്നാ­മൻ ര­ണ്ടാ­മ­നോ­ടു ചോ­ദി­ച്ചു: “നി­ങ്ങ­ളെ­ന്താ­ണു് രണ്ടു ത­വ­ണ­യും മ­റു­പ­ടി പ­റ­യാ­ത്ത­തു?” അ­പ്പോൾ ര­ണ്ടാ­മൻ മ­റു­പ­ടി നൽകി: “അ­അ­അ­യാ­യാൾ എ­ന്റെ­ന്റെ ചെ­ചെ­കി­കി­ട്ട­ട്ട­ത്തു് അ­അ­ടി­ടി­ക്ക­ണോ?” (ഫലിതം പ­ര­കീ­യം)

images/MargueriteYourcenar.jpg
മാർ­ഗ­റീ­തു് ഈ­യോർ­സെ­നാർ

വി­ക്ക­ന്മാർ വി­ക്കു­മ്പോൾ ചിലർ ധൈ­ര്യ­ത്തോ­ടെ സം­സാ­രി­ക്കു­ന്നു. ആ സം­സാ­ര­ത്തി­നു് ഗഹനത ഇ­ല്ലെ­ങ്കി­ലും മാ­ധു­ര്യ­മി­ല്ലെ­ങ്കി­ലും അതിലെ ധീ­ര­ത­യെ നമ്മൾ മാ­നി­ക്കും. അ­ങ്ങ­നെ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “നിറം വീ­ഴു­ന്ന വരികൾ” എ­ഴു­തി­യ പി. ആർ. ഹ­രി­കു­മാ­റി നെ ഞാൻ മാ­നി­ക്കു­ന്നു. ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ വി­ക്കി വി­ക്കി പലതും പ­റ­യു­മ്പോൾ അ­ദ്ദേ­ഹം ധൈ­ര്യ­ത്തോ­ടെ സം­സാ­രി­ക്കു­ന്ന­ല്ലോ. പ­രീ­ക്ഷ­യിൽ പ­രാ­ജ­യം സം­ഭ­വി­ച്ചി­ട്ടും തെ­ല്ലും കു­ലു­ങ്ങാ­തെ ജീവിത പ­രീ­ക്ഷ­യിൽ പ­ങ്കെ­ടു­ക്കാൻ വേ­ണ്ടി പോ­കു­ന്ന ഒരു ബാലനെ ക­ഥാ­കാ­രൻ അ­വ­ത­രി­പ്പി­ക്കു­ന്നു. അ­വ­ന്റെ ചി­ത്രം ന­ന്നാ­യി­രി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പണം സ­മ്പാ­ദി­ച്ചു കൂ­ട്ടു­ന്ന­തി­നെ കു­റി­ച്ചു നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മെ­ന്താ­ണു്?

ഉ­ത്ത­രം: ന­ല്ല­തു തന്നെ. ജോ­ലി­യിൽ നി­ന്നു വി­ര­മി­ച്ചാൽ, അ­ല്ലെ­ങ്കിൽ ശരീര ശക്തി ക്ഷ­യി­ച്ചാൽ ക­ഴി­ഞ്ഞു കൂ­ട­ണ­മ­ല്ലോ. അ­പ്പോൾ ആരും സ­ഹാ­യി­ക്കാൻ എ­ത്തു­കി­ല്ല. അ­തു­കൊ­ണ്ടു് പണം കരുതി വ­യ്ക്കു­ന്ന­തു കൊ­ള്ളാം. പക്ഷേ, പ­ലർ­ക്കും അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്താൻ ക­ഴി­യാ­തെ വരും എ­ന്ന­താ­ണു് ദൗർ­ഭാ­ഗ്യം. ഒ­ന്നു­കിൽ കു­ടി­യ­നാ­യ മകൻ ബ­ലാൽ­ക്കാ­ര­മാ­യി പ­ണ­മെ­ടു­ത്തു കൊ­ണ്ടു പോകും. അ­ല്ലെ­ങ്കിൽ മ­ദ്യ­പ­നാ­യ മ­രു­മ­കൻ ഉ­ള്ള­തെ­ല്ലാം കു­ടി­ച്ചു ക­ള­യു­മ്പോൾ, മകളെ സം­ര­ക്ഷി­ക്കാൻ വേ­ണ്ടി അമ്മ ഭർ­ത്താ­വ­റി­യാ­തെ പ­ണ­മെ­ടു­ത്തു് അ­വൾ­ക്കു കൊ­ടു­ക്കും. അ­ങ്ങ­നെ കൊ­ടു­ക്കു­ന്തോ­റും മ­രു­മ­ക­ന്റെ മ­ദ്യ­പാ­നം വർ­ദ്ധി­ച്ചു വരും. ഗൃ­ഹ­നാ­യ­കൻ നല്ല ഉ­ടു­പ്പി­ടാ­തെ­യും ബ­സ്സിൽ ക­യ­റാ­തെ­യും സ­മ്പാ­ദി­ച്ചു വ­ച്ച­തു മു­ഴു­വൻ സ്കോ­ച്ച്വി­സ്കി ഉ­ണ്ടാ­ക്കു­ന്ന­വ­ന്റെ കൈയിൽ ചെ­ല്ലും”.

ചോ­ദ്യം: കൂ­ട­ക്കൂ­ടെ കാറ് മാ­റ്റു­ന്ന­വ­ന്റേ­യും ടെ­ലി­വി­ഷൻ സെ­റ്റ് പു­തു­താ­യി വാ­ങ്ങി­ക്കു­ന്ന­വ­ന്റേ­യും മാ­ന­സി­ക­നി­ല­യെ കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: ജ­ന­സം­ഖ്യ വർ­ദ്ധി­ച്ച­തു കൊ­ണ്ടു് ബ­സ്സി­ലെ യാത്ര ഇന്നു ദു­സ്സ­ഹ­മാ­ണു്. അ­തു­കൊ­ണ്ടു് കാറ് ആ­വ­ശ്യ­ക­ത­യാ­യി തീർ­ന്നി­രി­ക്കു­ന്നു. പക്ഷേ, മാ­രു­തി കാ­റു­ള്ള­വൻ കോ­ണ്ട­സ്സ വാ­ങ്ങു­ന്ന­തും പി­ന്നീ­ടു് ഇം­പാ­ല­യോ ബെൻസോ അ­ന്വേ­ഷി­ക്കു­ന്ന­തും ആ­വ­ശ്യ­ക­ത­യു­ടെ പേ­രി­ല­ല്ല. മാ­രു­തി കാ­റി­ലി­രു­ന്നാ­ലു­ള്ള സു­ഖ­ത്തി­നും ഇം­പാ­ല­യിൽ ഇ­രു­ന്നാ­ലു­ള്ള സു­ഖ­ത്തി­നും ത­മ്മിൽ വലിയ വ്യ­ത്യാ­സ­മി­ല്ല. ശ­രീ­ര­ത്തി­നു മാ­രു­തി­ക്കാ­റു മതി. പക്ഷേ, മ­സ്തി­ഷ്കം പറയും സോ­ഷ്യൽ സ്റ്റേ­യ്റ്റ്സി­നു വേ­ണ്ടി വലിയ കാറു വാ­ങ്ങൂ എ­ന്നു്. ശ­രീ­ര­ത്തി­ന്റെ അർ­ത്ഥ­ന­ക­ളും മ­സ്തി­ഷ്ക­ത്തി­ന്റെ അർ­ത്ഥ­ന­ക­ളും ത­മ്മി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടാ­ണു് ഇ­ന്ന­ത്തെ ജീർ­ണ്ണ­ത­യ്ക്കു് ഒരു ഹേതു. ശരീരം പറയും രാ­ത്രി ക­ഞ്ഞി­യും ച­മ്മ­ന്തി­യും മ­തി­യെ­ന്നു്. മ­സ്തി­ഷ്കം പറയും ചി­ക്കൻ ഫ്രൈ­യും ബ്രാൻ­ഡി­യും വേ­ണ­മെ­ന്നു്. മ­സ്തി­ഷ്ക­ത്തി­ന്റെ ആ­ജ്ഞ­ക­ളെ അ­നു­സ­രി­ക്കു­ന്ന­വൻ വേഗം ഈ ലോ­ക­ത്തോ­ടു് യാത്ര പ­റ­യു­ന്നു. സെൻ ചി­ന്താ­ഗ­തി­യി­ലെ പ്ര­ധാ­ന­പ്പെ­ട്ട അം­ശ­മാ­ണു് മ­സ്തി­ഷ്ക­വും ശ­രീ­ര­വും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യം”.

ക­ടൽ­പ്പ­ശു
images/WoodyAllen.jpg
വുഡി അലൻ

ക­ടൽ­പ്പ­ശു­വി­നു മ­നു­ഷ്യ­സ്ത്രീ­കൾ­ക്കു­ള്ള­തു പോ­ലെ­യാ­ണു് മുലകൾ. കു­ഞ്ഞി­നു അതു മു­ല­പ്പാ­ലു കൊ­ടു­ക്കു­ന്ന­തും സ്ത്രീ­യെ­പ്പോ­ലെ­യാ­ണു്. എ­ന്തെ­ങ്കി­ലും വി­കാ­ര­ത്തി­ന­ടി­മ­പ്പെ­ട്ടാൽ അതു് ശബ്ദം പു­റ­പ്പെ­ടു­വി­ക്കും. ക­ടൽ­പ്പ­ശു­വി­ന്റെ ആ നാദം പാ­ട്ടു­പോ­ലെ­യി­രി­ക്കും. അ­വ്യ­ക്ത പ്ര­കാ­ശ­ത്തിൽ ദൂരെ പ്ര­ത്യ­ക്ഷ­മാ­കു­ന്ന അതിനെ ക­ണ്ടി­ട്ടാ­ണു് മ­നു­ഷ്യർ മ­ത്സ്യ­ക­ന്യ­ക എന്ന സ­ങ്ക­ല്പ­ത്തി­നു രൂപം നൽ­കി­യ­തു്. പ­യ്യ­ന്നൂർ ബാ­ല­കൃ­ഷ്ണൻ ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “പൊ­ന്ന­ളി­യൻ” എന്ന ഹാ­സ്യ­ക­ഥ ക­ടൽ­പ്പ­ശു­വി­നെ­പ്പോ­ലെ­യാ­ണു്. പെ­ണ്ണി­ന്റെ മു­ല­യ്ക്കു സ­ദൃ­ശ്യ­മാ­യ രൂ­പ­മെ­ന്ന മുല ഇ­തി­നു­ണ്ടു്. സ­മു­ദ്ര­ധേ­നു കു­ഞ്ഞി­നു മു­ല­പ്പാൽ കൊ­ടു­ക്കു­ന്ന­തു­പോ­ലെ ഇതു് സ­ഹൃ­ദ­യ­നെ മു­ല­യൂ­ട്ടു­ന്നു. അ­പ്പോ­ഴു­ണ്ടാ­കു­ന്ന ആ­ന­ന്ദാ­തി­രേ­കം­കൊ­ണ്ടു് ബാ­ല­കൃ­ഷ്ണൻ ഉ­ണ്ടാ­ക്കു­ന്ന അ­സ­ഹ­നീ­യ­മാ­യ ശബ്ദം ഇവിടെ കേൾ­ക്കാം. അതു പാ­ട്ടാ­യി ചി­ല­രെ­ല്ലാം തെ­റ്റി­ദ്ധ­രി­ക്കു­ന്നു­ണ്ടു്. വാ­യ­ന­ക്കാ­രൻ സ്ത­ന്യ­പാ­നം നിർ­വ്വ­ഹി­ക്കു­ന്നു­ണ്ടെ­ങ്കി­ലും മാ­ന­സി­ക­മാ­യി ധേനു മാ­താ­വു് അ­യാ­ളിൽ­നി­ന്നു് എ­ത്ര­യോ അകലെ. അ­തു­കൊ­ണ്ടു് ഈ വൃ­ത്തി­കെ­ട്ട ജന്തു മ­ത്സ്യ­ക­ന്യ­ക­യാ­വാം എ­ന്നു് അയാൾ തെ­റ്റി­ദ്ധ­രി­ക്കു­ന്നു. എ­ന്നാൽ ക­ടൽ­പ്പ­ശു എവിടെ? മ­നു­ഷ്യ­സ്ത്രീ എവിടെ? സാ­ഹി­ത്യ­ത്തി­ന്റെ പേ­രി­ലു­ള്ള പേ­ക്കോ­ല­മെ­വി­ടെ? യ­ഥാർ­ത്ഥ­മാ­യ ക­ലാ­സൃ­ഷ്ടി­യെ­വി­ടെ?

അവർ പോയി

അ­ടു­ത്ത­കാ­ല­ത്തു് അ­ന്ത­രി­ച്ച പ്ര­തി­ഭാ­ശാ­ലി­കൾ:

  1. ജേംസ് ബൊൾ­ഡ്വിൻ (James Baldwin, 63-ആം വ­യ­സ്സിൽ). വർ­ഗ്ഗീ­യ­ങ്ങ­ളാ­യ മർ­ദ്ദ­ന­ങ്ങൾ­ക്കെ­തി­രെ പോ­രാ­ടി­യ മ­ഹാ­നാ­യ നോ­വ­ലി­സ്റ്റ്. അ­ദ്ദേ­ഹ­ത്തി­ന്റെ Go tell it on the moutain എന്ന നോ­വ­ലും The fire Next time എന്ന പ്ര­ബ­ന്ധ­വും നി­സ്തു­ല­ങ്ങ­ളാ­യ ക­ലാ­സൃ­ഷ്ടി­ക­ളാ­ണു്.
  2. മാർ­ഗ­റീ­തു് ഈ­യോർ­സെ­നാർ (Marguerite Yourcenar, 84-ആം വ­യ­സ്സിൽ). അനേകം നോ­വ­ലു­ക­ളെ­ഴു­തി വി­ശ്വ­വി­ഖ്യാ­ത­യാ­യ ക­ലാ­കാ­രി. Memories of Hadrian എന്ന നോ­വ­ലാ­ണു് അ­വ­രു­ടെ മാ­സ്റ്റർ­പീ­സ്. നോബൽ സ­മ്മാ­ന­ത്തി­നു് അർ­ഹ­യാ­ണു് അ­വ­രെ­ന്നു ചില നി­രൂ­പ­കർ പ­റ­ഞ്ഞു.
  3. വുഡി അലൻ (Woody Allen). ഫിലിം നിർ­മ്മാ­ണ­ത്തിൽ ജീ­നി­യ­സ്സാ­യി­രു­ന്നു ഇ­ദ്ദേ­ഹം. ഫ­ലി­ത­സു­ന്ദ­ര­ങ്ങ­ളാ­യ രചനകൾ അലനെ അ­ന­ശ്വ­ര­നാ­ക്കി­യി­രി­ക്കു­ന്നു.
  4. ജോസഫ് കംബൽ (Joseph Campbell, 83-ആം വ­യ­സ്സിൽ). മി­ഥോ­ള­ജി­യിൽ അ­വ­ഗാ­ഹ­മു­ണ്ടാ­യി­രു­ന്ന ഇ­ദ്ദേ­ഹം Primitive Mythology, Oriental Mythology, Occidental Mythology, Creative Mythology, The Hero with a Thousands faces ഈ വി­ശി­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളു­ടെ കർ­ത്താ­വാ­ണു്. The Gospel of Sri Rama Krishna, ഉ­പ­നി­ഷ­ത്തു­കൾ ഇവ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യാൻ സ്വാ­മി നി­ഖി­ലാ­ന­ന്ദ­നെ സ­ഹാ­യി­ച്ച പ­ണ്ഡി­ത­നാ­ണു്. വ­ള­രെ­ക്കാ­ലം ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തി­ന്റെ പ്രൊ­ഫ­സ­റാ­യി­രു­ന്ന കംബൽ.
  5. പീ­റ്റർ മെ­ഡ­വാർ (Peter Medawar, 72-ആം വ­യ­സ്സിൽ). 1960-ൽ നോബൽ സ­മ്മാ­നം നേടിയ ജ­ന്തു­ശാ­സ്ത്ര­ജ്ഞൻ (ബ്രി­ട്ടീ­ഷ്). ജ­ന്തു­വി­ന്റേ­ത­ല്ലാ­ത്ത ‘റ്റി­ഷ്യൂ’ (സ­മാ­ന­കോ­ശ­ങ്ങ­ളു­ടെ ഘടന) അതിൽ വ­ച്ചു­പി­ടി­പ്പി­ച്ചാൽ അതു സ്വീ­ക­രി­ക്കാ­തി­രി­ക്കാൻ ജ­ന്തു­വി­നു് പ്ര­വ­ണ­ത­യു­ണ്ട­ല്ലോ. ചില പ­രി­തഃ­സ്ഥി­തി­ക­ളിൽ ആ പ്ര­വ­ണ­ത­യെ ഇ­ല്ലാ­താ­ക്കാ­മെ­ന്നു് ക­ണ്ടു­പി­ടി­ച്ച ശാ­സ്ത്ര­ജ്ഞ­നാ­ണു് മെ­ഡ­വാർ. പ­തി­നൊ­ന്നു ഗ്ര­ന്ഥ­ങ്ങ­ളു­ടെ കർ­ത്താ­വാ­ണു് ഇ­ദ്ദേ­ഹം. Pluto’s Republic എന്ന ഗ്ര­ന്ഥം മ­ത്ര­മേ ഞാൻ വാ­യി­ച്ചി­ട്ടു­ള്ളൂ.
ഹാ­സ്യ­ചി­ത്രം
images/JosephCampbell.jpg
ജോസഫ് കംബൽ

1940-ൽ ഞാൻ സ്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് ‘പാ­ങ്ങോ­ടു്’ എന്ന സ്ഥ­ല­ത്തു­ള്ള മി­ലി­ട്ട­റി ആ­ശു­പ­ത്രി­യിൽ ഞാൻ എ­ന്നും വൈ­കു­ന്നേ­ര­ത്തു് ചെ­ന്നി­രി­ക്കു­മാ­യി­രു­ന്നു. എന്റെ പ­രി­ച­യ­ക്കാ­ര­നും പി­താ­വി­ന്റെ കൂ­ട്ടു­കാ­ര­നു­മാ­യി­രു­ന്നു, മി­ലി­ട്ട­റി ഡോ­ക്ടർ. ഞാൻ അ­വി­ടെ­യി­രി­ക്കു­മ്പോൾ രോ­ഗി­കൾ വരും. ഒരു ചെ­റു­പ്പ­ക്കാ­രി ക­വി­ളിൽ വ­ട്ട­ത്തി­ലു­ള്ള പാ­ടു­മാ­യി എത്തി. ഡോ­ക്ടർ നോ­ക്കി­യി­ട്ടു് വി. ഡി. എ­ന്ന­വൾ കേൾ­ക്കാ­തെ എ­ന്നോ­ടു പ­റ­ഞ്ഞു.

അതിനു ശേഷം അ­ദ്ദേ­ഹം അ­വ­ളോ­ടു്: നി­ന­ക്കു് മ­രു­ന്നു് കു­ത്തി­വ­യ്ക്ക­ണം, എ­ഴു­തി­ത്ത­രാം. വാ­ങ്ങി­ക്കൊ­ണ്ടു വാ.

അതു കേ­ട്ട­യു­ട­നെ അവൾ ദുഃ­ഖ­ത്തോ­ടെ പ­റ­ഞ്ഞു: അയ്യോ യ­ജ­മാ­നേ മ­രു­ന്നു വാ­ങ്ങാൻ പ­ണ­മി­ല്ല. ഇ­വി­ടു­ന്നു് മ­രു­ന്നു് ത­ന്നാൽ മതി.

ഡോ­ക്ടർ ക­മ്പൗ­ണ്ട­റെ വി­ളി­ച്ചു് “നാ­ലൗൺ­സ് കാർ­മി­നേ­റ്റീ­വ് മി­ക്സ്ചർ കൊ­ടു­ത്തേ­രേ” എ­ന്നു് പ­റ­ഞ്ഞു. ആ ചു­വ­ന്ന മ­രു­ന്നു് വാ­ങ്ങി­ച്ചു­കൊ­ണ്ടു് അവൾ പോയി. ക­ടു­ത്ത പ­നി­യു­മാ­യി വേ­റൊ­രു രോഗി, ജ­ല­ദോ­ഷ­മു­ള്ള മ­റ്റൊ­രു­ത്തൻ, ചുമ സ­ഹി­ക്കാ­നാ­വാ­തെ വേ­റൊ­രു­ത്തൻ. ഓരോ രോഗി വ­രു­മ്പോ­ഴും ക­മ്പൗ­ണ്ട­റോ­ടു് ഡോ­ക്ടർ ആ­ജ്ഞാ­പി­ക്കും. “കാർ­മി­നേ­റ്റീ­വ് കൊ­ടു­ത്തേ­രെ”.

ഞാൻ അ­ദ്ഭു­ത­പ്പെ­ട്ടു് ഡോ­ക്ട­റോ­ടു് ചോ­ദി­ച്ചു: ഡോ­ക്ടർ വ­യ­റു­വേ­ദ­ന­ക്കും ദ­ഹ­ന­ക്കേ­ടി­നും ഉള്ള മ­രു­ന്ന­ല്ലേ ഇതു? എ­ല്ലാ­വർ­ക്കും ഇതു് കൊ­ടു­ക്കു­ന്ന­തെ­ന്തി­നു്?

ഡോ­ക്ടർ പ­തു­ക്കെ പ­റ­ഞ്ഞു: എന്തു ചെ­യ്യാം. ഇവിടെ ഇതു മാ­ത്ര­മേ­യു­ള്ളൂ.

ഈ യ­ഥാർ­ത്ഥ സംഭവം ഞാൻ ഓർ­മ്മി­ച്ച­തു് മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ രാ­ജേ­ന്ദ്രൻ വരച്ച ഒരു ഹാ­സ്യ­ചി­ത്രം ക­ണ്ട­തി­നാ­ലാ­ണു്. മ­രു­ന്നു് വാ­ങ്ങി­യ വൃ­ദ്ധ­നു് സംശയം, മ­രു­ന്നു് മാ­റി­പ്പോ­യോ എ­ന്നു്. സർ­ക്കാ­രാ­ശു­പ­ത്രി­യി­ലെ ജോ­ലി­ക്കാ­രി സംശയം തീർ­ത്തു കൊ­ടു­ക്കു­ന്നു. “മ­രു­ന്നു് മാ­റി­പ്പോ­യെ­ന്നു് സം­ശ­യ­മോ? മാ­റി­പ്പോ­വാൻ വേറെ ഉ­ണ്ടാ­യി­ട്ടു വേ­ണ്ടേ?” ഹാസ്യ ചി­ത്രം ന­ന്നു്. ഈ ചി­ത്രം അ­ച്ച­ടി­ച്ച­തി­നു മു­ക­ളിൽ മു­യ്യം രാ­ജ­ന്റെ ഒരു മി­നി­ക്ക­ഥ­യു­ണ്ടു്. ആ “പറട്ട”ക്ക­ഥ­യ്ക്കു് പകരം വേ­റൊ­രു ഹാ­സ്യ­ചി­ത്രം മ­തി­യാ­യി­രു­ന്നു.

രോ­ഗി­യെ പ­രി­ശോ­ധി­ച്ചി­ട്ടു് ഡോ­ക്ടർ പ­റ­ഞ്ഞു: നി­ങ്ങൾ ആഹാരം നി­യ­ന്ത്രി­ക്ക­ണം, ഞാ­നെ­ഴു­തി­ത്ത­രു­ന്ന ഈ കു­റി­പ്പ­നു­സ­രി­ച്ചു­ള്ള ആ­ഹാ­ര­മേ പാ­ടു­ള്ളൂ. പി­ന്നെ ഒരു ചു­രു­ട്ടു് മാ­ത്രം ഒരു ദിവസം.

രോഗി അ­തി­നെ­തി­രാ­യി എന്തോ പറയാൻ ഭാ­വി­ച്ച­പ്പോൾ

ഡോ­ക്ടർ: ഒ­ന്നും കേൾ­ക്കേ­ണ്ട എ­നി­ക്കു്. ഞാൻ നിർ­ദ്ദേ­ശി­ച്ച­തു­പോ­ലെ­യൊ­ക്കെ ചെ­യ്യ­ണം.

ഒരു മാസം ക­ഴി­ഞ്ഞ് പ­രി­ശോ­ധി­പ്പി­ക്കാൻ എ­ത്തി­യ­പ്പോൾ

രോഗി ഡോ­ക്ട­റെ അ­റി­യി­ച്ചു: ഡോ­ക്ടർ ആ­ഹാ­ര­ത്തി­ന്റെ കാ­ര്യ­ത്തി­ലു­ള്ള നി­യ­ന്ത്ര­ണ­മെ­ല്ലാം ശരി. പക്ഷേ, ആ ചു­രു­ട്ടു­ണ്ട­ല്ലോ, അതു് എന്നെ കൊ­ല്ലു­ക­യാ­ണു്. ഞാൻ ജീ­വി­ത­ത്തിൽ ഇ­തു­വ­രെ പു­ക­വ­ലി­ച്ചി­ട്ടി­ല്ല. ഡോ­ക്ടർ പ­റ­ഞ്ഞ­തി­നു ശേ­ഷ­മാ­ണു് അതു തു­ട­ങ്ങി­യ­തു്.

നന്ദി
images/PeterBrianMedawar.jpg
പീ­റ്റർ മെ­ഡ­വാർ

ഏ­തി­ലും നി­സ്സം­ഗ­ത പു­ലർ­ത്താ­മെ­ങ്കിൽ മ­ന­സ്സി­നു് സുഖം ഉ­ണ്ടാ­കും. ത­നി­ക്കു് ശ­രി­യെ­ന്നു് തോ­ന്നു­ന്ന­തു് പ­റ­ഞ്ഞി­ട്ടു് മി­ണ്ടാ­തി­രി­ക്ക­ണം. എ­ന്തെ­ല്ലാം പ്ര­കോ­പ­ന­ങ്ങൾ ഉ­ണ്ടാ­യാ­ലും ശ­ബ്ദ­മു­യർ­ത്ത­രു­തു്. ഇ­തെ­ഴു­തു­ന്ന ആ­ളി­നു് എ­പ്പോ­ഴും പ്രാ­യോ­ഗി­ക ത­ല­ത്തിൽ കൊ­ണ്ടു­വ­രാൻ ക­ഴി­യാ­ത്ത ത­ത്വ­മാ­ണി­തു്. എ­ങ്കി­ലും ഞാൻ അ­തി­നു­വേ­ണ്ടി ശ്ര­മി­ക്കു­ക­യാ­ണു്. അ­ക്കാ­ര­ണ­ത്താ­ലാ­ണു് ഒ­രെ­ഴു­ത്തു­കാ­രി എന്നെ കൂ­ലി­യെ­ഴു­ത്തു­കാ­രൻ, തൂ­പ്പു­കാ­രൻ, ശ­വ­പ്പെ­ട്ടി ഉ­ണ്ടാ­ക്കു­ന്ന­വൻ, വൃ­ദ്ധ­മ­ന­സ്കൻ എ­ന്നൊ­ക്കെ വി­ളി­ച്ചി­ട്ടും ഞാൻ മൗനം അ­വ­ലം­ബി­ച്ച­തു് (ഇ­ങ്ങ­നെ വി­ളി­ച്ച ശ്രീ­മ­തി­ക്കു് പെൻഷൻ പ­റ്റാൻ ഇ­നി­യ­ധി­കം വർ­ഷ­മി­ല്ല). അ­വ­രു­ടെ ഒരു കൃ­തി­ക്കു് ഒരു വി­ദേ­ശ­നോ­വ­ലു­മാ­യി നി­ഷേ­ധി­ക്കാ­നാ­വാ­ത്ത സാ­ദൃ­ശ്യം ക­ണ്ട­പ്പോൾ ഞാ­ന­തു് വ്യ­ക്ത­മാ­ക്കി. താൻ ആ നോവൽ വാ­യി­ച്ചി­ട്ടി­ല്ലെ­ന്നു് ആ എ­ഴു­ത്തു­കാ­രി പ­റ­ഞ്ഞി­ല്ല. അതു പ­റ­യാ­തെ അവർ അ­സ­ഭ്യ­പ­ദ­വർ­ഷം ന­ട­ത്തു­ക­യാ­ണു് ചെ­യ്ത­തു്. ഇവിടെ മൗനം പോലെ ന­ല്ല­താ­യി വേ­റൊ­ന്നു­മി­ല്ല. ബ­ഹു­ജ­നം നി­രൂ­പ­ണ­മെ­ഴു­തു­ന്ന­വ­രേ­ക്കാ­ളും വലിയ നി­രൂ­പ­ക­രാ­ണു്. അവർ ര­ണ്ടു് നോ­വ­ലു­ക­ളും വാ­യി­ച്ചി­ട്ടു് സ്വ­ന്തം തീ­രു­മാ­ന­ത്തിൽ എ­ത്തി­ക്കൊ­ള്ളും. ഈ വി­ഷ­യ­ത്തെ­പ്പ­റ്റി മ­നോ­രാ­ജ്യം വ­രി­ക­യു­ടെ എ­ഡി­റ്റർ എ­ഴു­തി­യ കു­റി­പ്പു് ഞാൻ വാ­യി­ച്ചു. നി­സ്സം­ഗ­ത വേ­ണ­മെ­ങ്കി­ലും കൃ­ത­ജ്ഞ­ത മ­നു­ഷ്യ­നു് ഒ­ഴി­ച്ചു­കൂ­ടാൻ വയ്യ. സി­ദ്ധാർ­ത്ഥ­നും കൃ­ത­ജ്ഞ­ത­യെ­ക്കു­റി­ച്ചു് എ­ഴു­തു­ന്നു. ആ മൂ­ല്യ­ത്തിൽ വി­ശ്വ­സി­ച്ചു് കൊ­ണ്ടു് ഞാൻ എ­ഡി­റ്റർ­ക്കു് ന­ന്ദി­പ­റ­ഞ്ഞു.

പി­ച്ചി­പ്പൂ­വി­ന്റെ മണം

ര­ച­ന­കൾ­ക്കു് സൗ­ര­ഭ്യ­മു­ണ്ടു്, പു­ഷ്പ­ങ്ങൾ­ക്കു­ള്ള­തു­പോ­ലെ. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായരു ടെ ര­ച­ന­യ്ക്കു് ച­മ്പ­ക­പ്പൂ­വി­ന്റെ രൂ­ക്ഷ­ഗ­ന്ധ­മാ­ണു്. ഇ. വി. കൃ­ഷ്ണ­പി­ള്ള യുടെ കൃ­തി­ക­ളിൽ നി­ന്നു് റോ­സാ­പ്പൂ­വി­ന്റെ പ­രി­മ­ള­മു­യ­രു­ന്നു. എം. ആർ. നായരു ടെ നി­രൂ­പ­ണ­പ്ര­ബ­ന്ധ­ങ്ങ­ളിൽ നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന സൗ­ര­ഭ്യം താ­മ­ര­പ്പൂ­വി­ന്റേ­താ­ണു്. മു­ല്ല­പ്പൂ­വി­ന്റെ മ­ണ­മാ­ണു് എസ്. ഗു­പ്തൻ നായരു ടെ പ്ര­ബ­ന്ധ­ങ്ങൾ­ക്കു­ള്ള­തു്. സി. വി. കു­ഞ്ഞു­രാ­മ­ന്റെ ഗ­ദ്യ­ത്തിൽ നി­ന്നും പ­ദ്യ­ത്തിൽ നി­ന്നും തു­ള­സി­പ്പൂ­വി­ന്റെ സൗ­ര­ഭ്യം പ്ര­സ­രി­ക്കു­ന്നു. മാ­ധ­വി­ക്കു­ട്ടി യുടെ ശൈ­ലി­യിൽ നി­ന്നു് ഉ­ദ്ഗ­മി­ക്കു­ന്ന സു­ഗ­ന്ധം പി­ച്ചി­പ്പൂ­വി­ന്റേ­താ­ണു് (ക­ലാ­കൗ­മു­ദി­യി­ലെ ബാ­ല്യ­കാ­ല­സ്മ­ര­ണ­കൾ വാ­യി­ച്ചി­ട്ടു് എ­ഴു­തു­ന്ന­തു്).

സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മു­ള്ള­വർ ഒ­രു­മി­ച്ചു­കൂ­ടു­മ്പോൾ ഉ­ണ്ടാ­കു­ന്ന സം­ഭാ­ഷ­ണ­ത്തിൽ ആർ­ജ്ജ­വം നന്നേ കു­റ­യും. മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ നല്ല നോ­വ­ലി­സ്റ്റാ­ണെ­ന്നു് ഒരാൾ പ­റ­ഞ്ഞാൽ അതു് മു­ഖ­വി­ല­യ്ക്കെ­ടു­ക്ക­രു­തു്. മ­ല­യാ­റ്റൂ­രി­ന്റെ സ്നേ­ഹി­തൻ അ­വ­രു­ടെ കൂ­ട്ട­ത്തിൽ കാണും. അ­ല്ലെ­ങ്കിൽ അ­ദ്ദേ­ഹ­ത്തെ അ­റി­യു­ന്ന ഒരാൾ അവിടെ ഉ­ണ്ടാ­യി­രി­ക്കും. അ­തു­പോ­ലെ കാ­ക്ക­നാ­ടൻ നല്ല നോ­വ­ലി­സ്റ്റ­ല്ല എ­ന്നു് ആ­രെ­ങ്കി­ലു­മൊ­രാൾ പ­റ­ഞ്ഞാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ശത്രു അ­വ­രു­ടെ കൂ­ട്ട­ത്തിൽ ഉ­ണ്ടെ­ന്നു് ക­രു­താം. പ്ര­ശം­സ­യും നി­ന്ദ­യും പ­ല­പ്പോ­ഴും വ­ക്താ­വി­ന്റെ മാ­ന­സി­ക­നി­ല­യോ­ടു് ബ­ന്ധ­പ്പെ­ട്ട­ല്ല ആ­വിർ­ഭ­വി­ക്കു­ക. സ്വ­കാ­ര്യ­സം­ഭാ­ഷ­ണ­ത്തി­ലേ ഈ കാ­പ­ട്യ­ത്തി­നു് വ്യാ­പ്തി നൽകൂ. അതു് നി­രൂ­പ­ണ­മാ­കും. കു­മാ­ര­നാ­ശാൻ നല്ല ക­വി­യാ­ണെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യു­ടെ ദോ­ഷ­ങ്ങൾ കാ­യി­ക്ക­രെ­ച്ചെ­ന്നു പറയാൻ പ്ര­ഭാ­ഷ­കർ­ക്കു് ധൈ­ര്യ­മു­ണ്ടാ­വു­ക­യി­ല്ല. ഈ കാ­പ­ട്യ­വും ഭീ­രു­ത­യും മാ­റു­മ്പോ­ഴേ ന­മ്മു­ടെ നി­രൂ­പ­ണ­ത്തി­നു് ഉ­യർ­ച്ച­യു­ണ്ടാ­കൂ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-02-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.