SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-04-24-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Nabeesa.jpg
നബീസാ ഉ­മ്മാൾ

വി­വാ­ഹ­ങ്ങ­ളിൽ പ­ങ്കു­കൊ­ള്ളാൻ ഞാ­ന­ങ്ങ­നെ പോ­കാ­റി­ല്ല. ഈ ജീ­വി­ത­ത്തിൽ ഏ­റി­വ­ന്നാൽ ഒരു പ­ത്തു­വി­വാ­ഹ­ങ്ങ­ളിൽ ഞാൻ പ­ങ്കെ­ടു­ത്തി­രി­ക്കും. ഒ­ന്നു് എ­ന്റേ­തു­ത­ന്നെ. അതു നടന്ന വീ­ട്ടി­ന്റെ മുൻ­പിൽ­ക്കൂ­ടി ഇ­പ്പോൾ ചി­ല­പ്പോ­ഴൊ­ക്കെ സ­മ്മേ­ള­ന­ങ്ങൾ­ക്കാ­യി കാറിൽ പോ­കാ­റു­ണ്ടു്. ഒ­രി­ക്ക­ലൊ­രു സ­മ്മേ­ള­ന­ത്തി­നു് അതിലേ പോ­യ­പ്പോൾ കാ­റി­ലു­ണ്ടാ­യി­രു­ന്ന മറ്റു പ്ര­ഭാ­ഷ­ക­രോ­ടു് ‘ഇതാ ഈ വീ­ട്ടിൽ വ­ച്ചാ­യി­രു­ന്നു എന്റെ വി­വാ­ഹം’ എന്നു ഞാൻ പ­റ­ഞ്ഞു. അ­പ്പോൾ അ­വ­രി­ലൊ­രാൾ ‘കാറ് നി­റു­ത്ത­ണോ? ഭാ­ര്യ­വീ­ട്ടിൽ ക­യ­റി­യി­ട്ടു പോ­കു­ന്ന­ത­ല്ലേ മ­ര്യാ­ദ?’ എന്നു ചോ­ദി­ച്ചു. ചോ­ദ്യം കേ­ട്ടു ബ്രെ­യ്ക് ച­വി­ട്ടി­യ ഡ്രൈ­വ­റോ­ടു ‘വേണ്ട, വേണ്ട, പോ­ക­ട്ടെ’ എ­ന്നാ­യി ഞാൻ. അ­പ്പോൾ, നേ­ര­മ്പോ­ക്കു പ­റ­യു­ന്ന­തിൽ വൈ­ദ­ഗ്ദ്ധ്യ­മു­ള്ള പ്രൊ­ഫ­സർ നബീസാ ഉ­മ്മാൾ (അവരും മീ­റ്റി­ങ്ങി­നു വ­രി­ക­യാ­യി­രു­ന്നു) പ­റ­ഞ്ഞു: ‘സാറ് വി­വാ­ഹ­ത്തി­നു­വേ­ണ്ടി ഒരു ദിവസം അവിടെ പോയി. പി­ന്നീ­ടു് പോ­യി­ട്ടേ­യി­ല്ല.” സത്യം കേ­ട്ടാൽ ആരും ചി­രി­ക്കും. ഞാൻ ഉ­റ­ക്കെ­ച്ചി­രി­ച്ചു. കൂ­ടെ­യു­ള്ള­വ­രും.

ര­ണ്ടാ­മ­താ­യി ഞാൻ പ­ങ്കു­കൊ­ള്ളാൻ പോയ വി­വാ­ഹം ഡോ­ക്ടർ അ­യ്യ­പ്പ­പ്പ­ണി­ക്ക­രു ടേ­താ­യി­രു­ന്നു. ഹ­രി­പ്പാ­ട്ടു് അ­മ്പ­ല­ത്തിൽ­വ­ച്ചു് വി­വാ­ഹം. അ­തു­ക­ഴി­ഞ്ഞു് അ­മ്പ­ല­ത്തി­ന­ടു­ത്തു­ള്ള ഒരു കെ­ട്ടി­ട­ത്തിൽ ഞങ്ങൾ വി­ശ്ര­മി­ക്കു­മ്പോൾ ക­ല്യാ­ണ­ത്തി­നെ­ത്തി­യ പി. ആർ. പ­ര­മേ­ശ്വ­ര­പ്പ­ണി­ക്കർ—അ­ക്കാ­ല­ത്തെ പ്രോ­വൈ­സ് ചാൻ­സ­ലർ—വാ­തോ­രാ­തെ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. ശ­രി­യാ­യി പ്ര­വർ­ത്തി­ച്ചേ­ക്കാ­വു­ന്ന സി. രാ­ജ­ഗോ­പാ­ലാ­ചാ­രി യെ­ക്കാൾ തെ­റ്റു­കൾ ചെ­യ്തേ­ക്കാ­വു­ന്ന നെ­ഹ്റു വി­നെ­യാ­ണു് താ­നി­ഷ്ട­പ്പെ­ടു­ന്ന­തെ­ന്നു് പ­ണി­ക്കർ­സ്സാർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. നെ­ഹ്റു­വി­നെ­ക്കു­റി­ച്ചു­ള്ള പ­രാ­മർ­ശം (പ­രാ­മർ­ശ­ത്തി­നു് സം­സ്കൃ­ത­ത്തിൽ പ്ര­ഥി­ത­മാ­യ അർ­ത്ഥം ഹിംസ, ആ­ക്ര­മ­ണം ഇ­വ­യൊ­ക്കെ­യാ­ണു്. തപഃ പ­രാ­മർ­ശ വി­വ­ദ്ധ­മ­ന്യോഃ എന്നു ‘കു­മാ­ര­സം­ഭ­വ’ത്തിൽ. ത­പ­സ്സി­നെ ആ­ക്ര­മി­ച്ച­തു­കൊ­ണ്ടു ദേ­ഷ്യം വർ­ദ്ധി­ച്ചു് യാ­ജ്ഞ­സേ­ന്യാഃ പ­രാ­മർ­ശഃ എന്നു മ­ഹാ­ഭാ­ര­ത) വേ­റൊ­രു വി­ചാ­ര­ത്തി­ലേ­ക്കു ന­യി­ച്ചു. അ­ദ്ദേ­ഹം എന്റെ നേർ­ക്കു തി­രി­ഞ്ഞു ചോ­ദി­ച്ചു: “കൃ­ഷ്ണൻ­നാ­യർ, നെ­ഹ്റു മ­ഹാ­നാ­ണു്. പക്ഷേ എന്റെ മേ­ശ­യു­ടെ പൂ­ട്ടു­തു­റ­ക്കാൻ വ­യ്യാ­തെ­യാ­യാൽ ഞാൻ കൊ­ല്ല­നെ­യാ­ണു് വി­ളി­ക്കേ­ണ്ട­തു്. നെ­ഹ്റു വി­ചാ­രി­ച്ചാൽ പൂ­ട്ടു ശ­രി­യാ­ക്കാൻ ക­ഴി­യി­ല്ല. അ­തു­പോ­ലെ നി­ങ്ങ­ളു­ടെ കൊ­ളേ­ജി­ലെ വേ­ദാ­ന്തം പ്രൊ­ഫ­സർ­ക്കോ തർ­ക്കം പ­ഠി­പ്പി­ക്കു­ന്ന­വ­നോ ആ വി­ഷ­യ­ങ്ങൾ ന­ല്ല­പോ­ലെ അ­റി­യാ­മാ­യി­രി­ക്കും. ലോ­ക­സം­സ്കാ­ര­വു­മാ­യി അ­വർ­ക്കൊ­രു ബ­ന്ധ­വും ഇല്ല. കൊ­ല്ല­നും നെ­ഹ്റു­വും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടെ­ന്നു് നി­ങ്ങ­ള­റി­യ­ണം.”

പ­ണി­ക്കർ­സ്സാർ അതു പ­റ­ഞ്ഞ­തിൽ സ­ത്യ­മി­ല്ലാ­തി­ല്ല. എന്റെ മേ­ശ­യു­ടെ പു­റ­ത്തു് ‘അ­മ­ര­കോ­ശം’ കി­ട­ക്കു­ന്നു. അ­തി­നു് എല്ലാ സം­സ്കൃ­ത­വാ­ക്കു­ക­ളു­മ­റി­യാം. എ­നി­ക്കു് അതിലെ കു­റ­ച്ചു­വാ­ക്കു­ക­ളേ അ­റി­യാൻ പാ­ടു­ള്ളു. പക്ഷേ എ­നി­ക്ക­റി­യാ­വു­ന്ന വാ­ക്കു­കൾ പ്ര­യോ­ഗ­ത്തിൽ കൊ­ണ്ടു­വ­ന്നു് എന്റെ പ്ര­വൃ­ത്തി­യെ എ­നി­ക്കു സാർ­ത്ഥ­ക­മാ­ക്കാം. അ­മ­ര­കോ­ശ­ത്തി­നു് അതു സാ­ദ്ധ്യ­മ­ല്ല. ച­ത്തു­കി­ട­ക്കാ­നേ അ­തി­ന­റി­യൂ. ഉള്ള പാ­ണി­നി­സൂ­ത്ര­ങ്ങ­ളൊ­ക്കെ കാ­ണാ­തെ പ­ഠി­ച്ചു­വ­ച്ചു­കൊ­ണ്ടു ന­ട­ക്കു­ന്ന സം­സ്കൃ­ത­ക്കാ­രെ എ­നി­ക്ക­റി­യാം. ന­മ്മ­ളെ­ന്തെ­ങ്കി­ലും മ­ല­യാ­ള­ത്തിൽ പ­റ­ഞ്ഞാൽ ‘വൃ­ദ്ധി­രാ­ദൈ­ച്’, ഗങ് കു­ടാ­ഭ്യോ, ഞ്ണി­ന്ങി­തു്’ എ­ന്നൊ­ക്കെ ഉ­ദീ­ര­ണം ചെ­യ്യും. ഈ പ്ര­ക­ട­നം കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം?

പാ­ണ്ഡി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ സ­ങ്ക­ല്പം മാ­റേ­ണ്ടി­യി­രി­ക്കു­ന്നു. നാലു് അ­ഷ്ടാ­ധ്യാ­യീ­സൂ­ത്ര­ങ്ങൾ ഉ­രു­വി­ടു­ന്ന­വൻ ന­മു­ക്കു പ­ണ്ഡി­ത­നാ­ണു്. ഒരു അ­ഷ്ടാ­ധ്യാ­യീ­സൂ­ത്ര­വും അ­റി­ഞ്ഞു­കൂ­ടെ­ങ്കി­ലും വി­ശ്വ­വി­ജ്ഞാ­ന­മാർ­ജ്ജി­ച്ചി­ട്ടു­ള്ള­വർ അ­പ­ണ്ഡി­ത­നും. കൊ­ല്ല­നെ­ക്കാൾ നെ­ഹ്റു­വാ­ണു് കേ­മ­നെ­ന്നു് നമ്മൾ മ­ന­സ്സി­ലാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ഇ­റോ­ട്ടി­ക് മാ­സ്റ്റർ­പീ­സ്
images/Guillermocabrerainfante.jpg
കാർ­പ്രീ­റാ ഇൻ­ഫാ­ന്റേ

ക്യൂ­ബൻ സാ­ഹി­ത്യ­കാ­രൻ കാർ­പ്രീ­റാ ഇൻ­ഫാ­ന്റേ യുടെ (Cabrere Infante) ‘Infante’s Inferno’ എന്ന നോവൽ മാ­സ്റ്റർ­പീ­സാ­ണു്. ഇ­റോ­ട്ടി­ക് മാ­സ്റ്റർ­പീ­സ്—ര­തി­വി­ഷ­യ­ക­മാ­യ പ്ര­കൃ­ഷ്ട­കൃ­തി എ­ന്നാ­ണു നി­രൂ­പ­കർ അതിനെ വി­ശേ­ഷി­പ്പി­ക്കാ­റു്. നോവൽ വാ­യി­ച്ചു­തീർ­ക്കു­ന്ന ഏ­തൊ­രാ­ളും ഇ­തി­നോ­ടു യോ­ജി­ക്കും. ര­താ­സ­ക്ത­ങ്ങ­ളാ­യ വർ­ണ്ണ­ന­ക­ളാ­ണു് ഓരോ പു­റ­ത്തു­മു­ള്ള­തു്. അവ ചി­ല­പ്പോൾ വാ­ച്യ­ങ്ങൾ; മറ്റു ചി­ല­പ്പോൾ വ്യം­ഗ്യ­ങ്ങൾ. പ­രോ­ക്ഷ­വും പ്ര­ത്യ­ക്ഷ­വു­മാ­യ രീ­തി­ക­ളിൽ അവ അ­ഭി­ര­മി­ക്കു­ന്നു. ഒരു പ­രോ­ക്ഷ മാർ­ഗ്ഗം ക­ണ്ടാ­ലും: (തന്റെ അ­ടു­ത്തി­രു­ന്നു പാ­ട്ടു­കേൾ­ക്കു­ന്ന യു­വ­തി­യു­ടെ കൈയിൽ മൂ­ക്കു­ക­ണ്ണ­ട­യെ­ടു­ത്തു് യു­വാ­വു് ഉരസി. അവൾ കൈകൾ പി­ണ­ച്ചു് ഇ­രു­ന്നു. ഉ­ള്ളം­കൈ­യു­ടെ ദ്വാ­ര­ത്തി­ലൂ­ടെ അയാൾ ക­ണ്ണ­ട­ക­ട­ത്തു­ന്നു.) “…through this opening, intentionally now, I inserted my horny-​rimmed glasses, touching the palm of her hand. She softly grabbed that arm, now something else, an amorous bond and allowed me to impose a metronomic movement, back and forth, brushing her fingers and touching the palm of her hand. I repeated, this friction with better rhythm… she turned toward me and said softly in my ear. ‘Please don’t continue. I’m all wet.” (P. 182, Faber & Faber Book P/B)

മ­ട­ക്കി­വ­ച്ച വി­ര­ലു­കൾ ഉ­ള­വാ­ക്കി­യ ദ്വാ­രം, അ­തി­ലൂ­ടെ മൂ­ക്കു­ക­ണ്ണ­ട­യു­ടെ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടു­മു­ള്ള ചലനം, ‘ഞാ­നാ­കെ ന­ന­ഞ്ഞു’ എന്ന പ്ര­സ്താ­വം ഇ­വ­യി­ലൂ­ടെ ലൈം­ഗി­ക­വേ­ഴ്ച­യു­ടെ എല്ലാ സ­വി­ശേ­ഷ­ത­ക­ളും ആ­വി­ഷ്ക­രി­ക്കു­ക­യാ­ണു് നോ­വ­ലി­സ്റ്റ്. ഇ­ത്ത­ര­ത്തിൽ സാ­ഹി­ത്യ­ഭം­ഗി­യാർ­ന്ന വി­വ­ര­ണ­ങ്ങൾ നോ­വ­ലി­ന്റെ നാ­ന്നൂ­റി­ല­ധി­കം പു­റ­ങ്ങ­ളിൽ ഉ­ള്ള­തു­കൊ­ണ്ടാ­വ­ണം പ്ര­ഗ­ല്ഭ നി­രൂ­പ­കർ ഇതിനെ an erotic masterpiece that is hard to put aside എന്നു വാ­ഴ്ത്തി­യ­തു്.

images/GiacomoCasanova.jpg
കാ­സാ­നോ­വ

ലൈം­ഗി­ക വർ­ണ്ണ­ന­കൾ എത്ര ര­സാ­വ­ഹ­ങ്ങ­ളാ­യാ­ലും അ­വ­കൊ­ണ്ടു മാ­ത്രം നോ­വ­ലി­നു് പ്രാ­ധാ­ന്യം സി­ദ്ധി­ക്കു­ക­യി­ല്ല­ല്ലോ. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ കാ­സാ­നോ­വ യുടെ ‘മെം­വാർ­സി’നാ­യി­രി­ക്ക­ണം നി­സ്തു­ല സ്ഥാ­നം. കാർ­പ്രീ­റാ ഇൻ­ഫാ­ന്റേ കാ­സാ­നോ­വ­യു­ടെ ആ­രാ­ധ­ക­നാ­ണു്. പക്ഷേ ഈ നോവൽ ലോക മി­ഥോ­ള­ജി­യി­ലെ പ്ര­ഖ്യാ­ത­മാ­യ ഡോൺ ജുവൻ മി­ഥി­ന്റെ ഭാ­വ­നാ­ത്മ­ക­മാ­യ പു­ന­രാ­വി­ഷ്ക­ര­ണ­മാ­ണു്. (സ്ത്രീ­ജി­ത­നാ­യ ഡോൺ ജുവൻ സ്പെ­യി­നി­ലെ സെവിൽ പ­ട്ട­ണ­ത്തി­ലെ ഒരു സൈ­നി­കോ­ദ്യോ­ഗ­സ്ഥ­ന്റെ മകളെ വ­ശീ­ക­രി­ച്ചു. അ­തി­നു­ശേ­ഷം അയാളെ വ­ധി­ച്ചു. ഒ­രി­ക്കൽ ആ സൈ­നി­കോ­ദ്യോ­ഗ­സ്ഥ­ന്റെ പ്ര­തി­മ­യെ കണ്ടു ഡോൺ ജുവൻ അതിനെ പ­രി­ഹാ­സ­പൂർ­വ്വം വി­രു­ന്നി­നു ക്ഷ­ണി­ച്ചു. ക്ഷ­ണി­ച്ച­യു­ട­നെ പ്ര­തി­മ­യ്ക്കു ജീ­വ­നു­ണ്ടാ­യി. അതു പീ­ഠ­ത്തിൽ­നി­ന്നു ചാ­ടി­യി­റ­ങ്ങി ഡോൺ ജുവനെ ന­ര­ക­ത്തി­ലേ­ക്കു വ­ലി­ച്ചു കൊ­ണ്ടു­പോ­യി. ഇ­താ­ണു് ഡോൺ ജുവൻ മിഥ്.)

കാർ­പ്രീ­റ­യു­ടെ നോ­വ­ലിൽ സെവിൽ പ­ട്ട­ണം ക്യൂ­ബ­യു­ടെ ത­ല­സ്ഥാ­ന­മാ­യ ഹ­വ­ന­യാ­ണു്. പ്ര­തി­മ ഓവിഡ ത്രേ. സെവിൽ പ­ട്ട­ണ­ത്തി­ലെ ന­ദി­ക്കു പകരം ഇവിടെ ക­ട­ലു­ണ്ടു്. ആ­ത്മ­ക­ഥാ­പ­ര­മാ­യ ഈ നോവൽ കാ­സ്റ്റ്രോ അ­ധി­കാ­ര­ത്തിൽ വ­രു­ന്ന­തി­നു മുൻ­പു­ള്ള ക്യൂ­ബൻ ജീ­വി­ത­ത്തെ സ്ഫു­ലീ­ക­രി­ച്ചു പ്ര­തി­പാ­ദി­ക്കു­ന്നു. ഈ പ്ര­തി­പാ­ദ­ന­ത്തിൽ സു­ന്ദ­രി­കൾ ക­ട­ന്നു വ­രു­ന്നു. അ­വ­രു­ടെ നേ­രി­ട്ടു­ള്ള—പ്ര­ത്യ­ക്ഷ­മാ­യ—നഗ്നത കഥ പ­റ­യു­ന്ന ആ­ളി­നു് ആ­സ്വാ­ദ്യ­മാ­വു­ന്നു. ചി­ല­പ്പോൾ സ­ങ്ക­ല്പ­ത്തി­ലാ­യി­രി­ക്കും അതു ന­ട­ക്കു­ക. അ­ല്ലെ­ങ്കിൽ ഒ­ളി­ഞ്ഞു­നോ­ക്കി ന­ഗ്ന­ത­യിൽ ര­സി­ക്കു­ന്നു. I was waiting on the balcony, bent over so as not to be seen by my prey, but not so huddled as to awaken suspecious in the next-​door neighbours, who would usually come out on their balcony for fresh air. Suddenly the woman came out of the bedroom—totally naked. (P. 211) പി­ന്നീ­ടു­ള്ള വർ­ണ്ണ­ന മു­ഴു­വൻ ഈ ന­ഗ്ന­ത­യു­ടെ ആ­സ്വാ­ദ­ന­മാ­ണു്. ഇതു് അ­സ­ഭ്യ­മ­ല്ലേ, ആ­ഭാ­സ­മ­ല്ലേ എന്ന സം­ശ­യ­മു­ണ്ടാ­കാം. അ­ല്ലെ­ന്നാ­ണു് കഥ പ­റ­യു­ന്ന ആ­ളി­ന്റെ മതം. അ­സ­ഭ്യ­മാ­യ­തു് ദൈ­വി­ക­മ­ല്ല; സ­മ്മ­തി­ച്ചു. പക്ഷേ എല്ലാ അ­സ­ഭ്യ­സം­ഭ­വ­വും മ­നു­ഷ്യ­ത്വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണു്. ഗ്രീ­ക്ക് ട്രാ­ജ­ഡി­യെ­ക്കാൾ കഥ പ­റ­യു­ന്ന ആ­ളി­നു് ഇഷ്ടം മൈനർ ഷേ­ക്സ്പീ­റി­യൻ കോ­മ­ഡി­യാ­ണു്. സ­ന്മാർ­ഗ്ഗ­വാ­ദി­യാ­യ സ്വി­ഫ്റ്റ ല്ല, സ്റ്റേ­ണാ ണു് (Sterne) അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­മ­തൻ. ജോർ­ജ്ജ് എ­ല്യാ­റ്റി ന്റെ നാ­ട്യം ആർ­ക്കു വേണം? ഡി­ക്കൻ­സി ന്റെ വൾ­ഗാ­റി­റ്റി­യാ­ണു് അ­ദ്ദേ­ഹ­ത്തി­നി­ഷ്ടം. ഫ്ളോ­യ്ബ­റി ന്റെ “മദാം ബുവറി ” വേണ്ട; മോ­പ­സാ­ങ്ങി ന്റെ “ബെൽ ഏ മീ ” മതി. (P. 262)

ഈ ര­തി­വർ­ണ്ണ­ന­ക­ളെ­യാ­കെ പലതരം സാ­ഹി­ത്യ­കൃ­തി­ക­ളോ­ടും സി­നി­മ­ക­ളോ­ടും ബ­ന്ധ­പ്പെ­ടു­ത്തു­ന്നു കാ­പ്രീ­റാ ഇൻ­ഫാ­ന്റേ. അ­ങ്ങ­നെ മൂ­ന്നു മാ­ന­ങ്ങൾ സ­ത്യ­ത്തി­നു ല­ഭി­ക്കു­ന്നു. സെ­ക്സ് ന­ല്കു­ന്ന സ­ത്യ­ത്തി­ന്റെ മാനം; സാ­ഹി­ത്യ­കൃ­തി­കൾ ന­ല്കു­ന്ന ക­ലാ­സ­ത്യ­ത്തി­ന്റെ മാനം; ച­ല­ച്ചി­ത്ര­ങ്ങൾ പ്ര­ദാ­നം ചെ­യ്യു­ന്ന സ­ത്യ­ത്തി­ന്റെ മാനം. ഇവ മൂ­ന്നും ഹ­വ­ന­പ്പ­ട്ട­ണ­ത്തി­ന്റെ സ­ത്യ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ഇ­ങ്ങ­നെ നാലു ഡൈ­മൻ­ഷൻ­സും അ­ന്യോ­ന്യാ­ശ്ലേ­ഷ­ത്തി­ല­മർ­ന്നു് ക­ല­യു­ടെ സൗഭഗം പ്ര­തീ­യ­മാ­ന­മാ­കു­ന്നു. സെ­ക്സി­ന്റെ അ­തി­പ്ര­സ­ര­മു­ള്ള നോ­വ­ലു­കൾ—മൊ­റാ­വ്യ യുടെ നോ­വ­ലു­കൾ—ഞാൻ ദൂരെ എ­റി­യാ­റേ­യു­ള്ളു. അതല്ല ഈ ക­ലാ­സൃ­ഷ്ടി­യോ­ടു് എ­നി­ക്കു­ള്ള മാ­ന­സി­ക­നി­ല. ലാ­റ്റി­ന­മേ­രി­ക്കൻ നോ­വ­ലു­കൾ യൂ­റോ­പ്യൻ നോ­വ­ലു­ക­ളെ ബ­ഹു­ദൂ­രം അ­തി­ശ­യി­ച്ചു ക­ഴി­ഞ്ഞു. അ­തി­നു­ള്ള ഒരു തെ­ളി­വാ­ണു് ഇൻ­ഫാ­ന്റേ­യു­ടെ ഈ മാ­സ്റ്റർ­പീ­സ്.

നി­ണ­മൊ­ലി­പ്പി­ക്കൽ

പ്ര­ശ­സ്ത­നാ­യ ഗായകൻ വൈ­ക്കം വാ­സു­ദേ­വൻ നായരെ എ­നി­ക്കു പ­രി­യ­മു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് എന്നെ പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു പ­റ­യു­ന്ന­തി­നെ­ക്കാൾ സത്യം, മ­റി­ച്ചു പ­റ­യു­ന്ന­താ­ണു്. കാരണം അ­ദ്ദേ­ഹം അ­ത്ര­യ്ക്കു പ്ര­സി­ദ്ധ­നാ­യി­രു­ന്ന­ല്ലോ. തി­രു­വ­ന­ന്ത­പു­ര­ത്തു് ആ­ണ്ടി­യി­റ­ക്കം എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അവിടെ ഒരു പെ­ട്രോൾ വ്യാ­പാ­രി­യു­ടെ വീ­ട്ടിൽ വർ­ഷം­തോ­റും പാ­ട്ടു­ക­ച്ചേ­രി­കൾ ന­ട­ത്തും. നാ­ല്പ­ത്ത­ഞ്ചോ അ­മ്പ­തോ വർ­ഷം­മുൻ­പു് അവിടെ നടന്ന വാ­സു­ദേ­വൻ നാ­യ­രു­ടെ പാ­ട്ടു­ക­ച്ചേ­രി­ക്കു ശ്രോ­താ­വാ­യി ഞാൻ നേ­ര­ത്തെ ചെ­ന്നു് ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. വലിയ തി­ക്കും­തി­ര­ക്കും, വാ­സു­ദേ­വൻ നായർ പാടാൻ തു­ട­ങ്ങി. പക്ഷേ എന്റെ മ­ന­സ്സു് പ­ത­റു­ക­യാ­യി­രു­ന്നു. കാരണം വാ­സു­ദേ­വൻ നായർ എന്നെ കാ­ണു­ന്നി­ല്ല­ല്ലോ എ­ന്ന­തു­ത­ന്നെ. ആളുകൾ ത­ല­യ­റ­യു­ന്നു. കൈ­യ­ടി­ക്കു­ന്നു. ഉ­ദാ­ത്ത­മാ­യ സം­ഗീ­തം. എ­ന്നാൽ ഞാൻ മാ­ത്രം അ­സ്വ­സ്ഥ­നാ­യി “ഞാ­നി­വി­ടെ­യി­രി­ക്കു­ന്ന­തു താ­ങ്കൾ കാ­ണു­ന്നി­ല്ലേ. മ­റ്റു­ള്ള­വർ കാൺകെ ഒരു ചി­രി­യെ­ങ്കി­ലും ചി­രി­ക്കു എന്നെ നോ­ക്കി” എന്നു മ­ന­സ്സിൽ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­പ്പോൾ ഒരു സംഭവം, ഗാനം പെ­ട്ടെ­ന്നു നി­ന്നു. വൈ­ക്കം വാ­സു­ദേ­വൻ നായർ എ­ഴു­ന്നേ­റ്റു് ഒരാളെ നോ­ക്കി തൊ­ഴു­തു. അ­ദ്ദേ­ഹ­ത്തെ അ­ക­ത്തേ­ക്കു വിടാൻ വാ­തി­ല്ക്കൽ കൂ­ടി­നി­ന്ന ആ­ളു­ക­ളോ­ടു് അ­ഭ്യർ­ത്ഥി­ച്ചു. പാ­ട്ടു­ക­ച്ചേ­രി കേൾ­ക്കാൻ തള്ളി അ­ക­ത്തേ­ക്കു ക­യ­റി­യ­തു് ഗാ­യ­ക­ന്റെ സ്നേ­ഹി­ത­നാ­യ ഒരു ഇൻ­സ്പെ­ക്ട­റാ­യി­രു­ന്നു. തി­ര­ക്കി­നി­ട­യിൽ­ക്കൂ­ടി ക­യ­റാ­നു­ള്ള ശ്ര­മ­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പു­ളി­യി­ല­ക്ക­ര നേ­രി­യ­തി­ന്റെ ര­ണ്ട­റ്റ­വും വെ­ളി­യി­ലാ­യി­പ്പോ­യി. അതു കൂ­ട്ടി­ച്ചേർ­ത്തു് ആരോ പി­ടി­ച്ചു­വ­ലി­ക്കു­ന്നു­ണ്ടാ­യി­രി­ക്ക­ണം. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഴു­ത്തു വ­ലി­ഞ്ഞു­മു­റു­കി. ശ്വാ­സം­മു­ട്ടൽ മു­ഖ­ത്തു കാ­ണാ­റാ­യി. മാ­ത്ര­മ­ല്ല ത­ള്ളി­ക്ക­യ­റി­യ­പ്പോൾ മു­ണ്ടും മുൻ­വ­ശ­ത്തു നി­ന്നു നീ­ങ്ങി­പ്പോ­യി. അ­ങ്ങ­നെ ജ­ന­ന­കാ­ല വേ­ഷ­ത്തി­ലേ­ക്കു പകുതി നീ­ങ്ങി ‘ഒ­ബ്ളീ­ക്കാ’യി നിന്ന ഇൻ­സ്പെ­ക്ട­റെ­യാ­ണു് വൈ­ക്കം വാ­സു­ദേ­വൻ നായർ എ­ഴു­ന്നേ­റ്റു തൊ­ഴു­ത­തും അ­ദ്ദേ­ഹ­ത്തെ അ­ക­ത്തേ­ക്കു ക­ട­ത്തി­വി­ടാൻ അ­പേ­ക്ഷി­ച്ച­തും. ഇൻ­സ്പെ­ക്ടർ മുൻ­വ­ശ­ത്തു­വ­ന്നി­രു­ന്നു ത­ല­യാ­ട്ടി­ത്തു­ട­ങ്ങി­യ­പ്പോൾ പാ­ട്ടു­ക­ച്ചേ­രി വീ­ണ്ടും തു­ട­ങ്ങി.

വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ചെ­റു­ക­ഥ­യു­ടെ മ­ണ്ഡ­ലം ഉ­ദാ­ത്ത­മാ­യ മ­ണ്ഡ­ല­മാ­ണു്. അവിടെ സം­ഗീ­തം അ­ലൗ­കി­ക­ഭം­ഗി ആ­വ­ഹി­ച്ചു ഒ­ഴു­കു­മ്പോൾ അതിനു ത­ട­സ്സ­മു­ണ്ടാ­ക്കാ­നാ­യി ‘യാത്ര’ എ­ന്നൊ­രു ഇൻ­സ്പെ­ക്ടർ ക­ണ്ണു­ത­ള്ളി, ചു­ണ്ടു­കൾ പി­ളർ­ന്നു്, മാം­സ­പേ­ശി­കൾ വ­ക്രി­പ്പി­ച്ചു് കാ­ലു­ക­ളു­ടെ മു­ക്കാൽ­ഭാ­ഗ­വും കാ­ണി­ച്ചു് വാ­തിൽ­ക്കൽ­നി­ന്നു പ­രാ­ക്ര­മം കാ­ണി­ക്കു­ന്നു. വൈ­ക്കം വാ­സു­ദേ­വൻ നായർ മാ­ന്യ­നാ­യി­രു­ന്ന­തു­കൊ­ണ്ടു് പാ­ട്ടു­നി­റു­ത്തി തൽ­ക്കാ­ല­ത്തേ­ക്കു്. ചെ­റു­ക­ഥാ സാ­ഹി­ത്യ­ത്തി­നു് മാ­ന്യ­ത­യി­ല്ല, അ­മാ­ന്യ­ത­യു­മി­ല്ല. അതു നി­സ്സം­ഗ­മാ­ണു്. അ­തി­നാൽ ഈ ബീ­ഭ­ത്സ­ത വാ­തിൽ­ക്കൽ­ത്ത­ന്നെ നി­ന്നു് എ­ന്നെ­പ്പോ­ലു­ള്ള ശ്രോ­താ­ക്ക­ളെ പേ­ടി­പ്പെ­ടു­ത്തു­ന്നു.

വ­സ­ന്തി എന്ന ഒരു ത­മി­ഴു് (?) എ­ഴു­ത്തു­കാ­രി­യു­ടെ ‘യാത്ര’ എന്ന ക­ഥ­യെ­യാ­ണു് ര­ത്ന­മെ­ന്ന മ­ട്ടിൽ എ. സ­ഹ­ദേ­വ­നെ­ടു­ത്തു മാ­തൃ­ഭൂ­മി അ­ഴ്ച­പ്പ­തി­പ്പി­ന്റെ മാർ­ദ്ദ­വ­മാർ­ന്ന താ­ളു­ക­ളിൽ വ­യ്ക്കു­ന്ന­തു്. ക­ഥ­യു­ടെ കാ­ഠി­ന്യം­കൊ­ണ്ടു് ക­ട­ലാ­സ്സു് കീ­റി­പ്പോ­കാ­ത്ത­തു ഭാ­ഗ്യം. തൊ­ണ്ണൂ­റ്റി­യെ­ട്ടു വ­യ­സ്സാ­യ പാ­ട്ടി­യ­മ്മ ജീ­വി­ച്ചി­രി­ക്കു­ന്നു. അ­വ­രു­ടെ ബ­ന്ധു­ക്ക­ളാ­യ ചെ­റു­പ്പ­ക്കാർ ഒ­ന്നി­നൊ­ന്നു മ­രി­ക്കു­ന്നു. മ­ര­ണ­ത്തി­നു കി­ഴ­വി­യു­ടെ ദീർ­ഘ­ത­യേ­റി­യ ജീ­വി­ത­മാ­ണു ഹേ­തു­വെ­ന്നു കരുതി മറ്റു ചെ­റു­പ്പ­ക്കാർ അവരെ ഹിം­സി­ക്കാ­നെ­ത്തു­ന്നു. ഈ ലോ­ക­ത്തെ ഒരു സം­ഭ­വ­മെ­ടു­ത്തു് തൂ­ലി­ക­കൊ­ണ്ടു പു­ന­രാ­വി­ഷ്ക­രി­ച്ചു മ­റ്റൊ­രു ലോ­ക­മു­ണ്ടാ­ക്കു­മ്പോൾ ആ­ദ്യ­ത്തെ സം­ഭ­വം­പോ­ലെ ര­ണ്ടാ­മ­ത്തേ­തും വി­ശ്വാ­സ­ജ­ന­ക­മാ­യി­രി­ക്ക­ണം. അ­പ്പോ­ഴാ­ണു് സ­ത്യ­ത്തി­ന്റെ തോ­ന്ന­ലു­ണ്ടാ­കു­ന്ന­തു്. ആ പ്ര­തീ­തി ജ­നി­പ്പി­ക്കാൻ വാ­സ­ന്തി­ക്കു ക­ഴി­വി­ല്ല. മാ­ത്ര­മ­ല്ല കഥ അ­വാ­സ്ത­വി­ക­ത­യാൽ ഭ­യ­ജ­ന­ക­വു­മാ­യി­രി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ ചെറിയ എ­ഴു­ത്തു­കാർ­പോ­ലും ഈ വാ­സ­ന്തി­യേ­ക്കാൾ ആയിരം മ­ട­ങ്ങു പ്രാ­ഗ­ല്ഭ്യ­മു­ള്ള­വ­രാ­ണു്. കാ­ര്യ­മ­ങ്ങ­നെ­യി­രി­ക്കെ ഈ മ­റു­നാ­ടൻ വൈ­രൂ­പ്യം എ­ന്തി­നു മാ­തൃ­ഭൂ­മി­യിൽ കയറി നി­ണ­മൊ­ലി­പ്പി­ക്കു­ന്നു?

സാ­ഹി­ത്യ­ത്തിൽ­നി­ന്നു്
images/VictorHugo1876.jpg
യൂഗോ

മ­നു­ഷ്യ­നും മൃ­ഗ­വും പ്ര­കൃ­തി­യി­ലെ ഓരോ വ­സ്തു­വും ഉ­പ­രി­ത­ല­ത്തെ മാ­ത്ര­മേ പ്ര­ദർ­ശി­പ്പി­ക്കു­ന്നു­ള്ളു. ആ­ന്ത­ര­ത­ലം ഭ­യാ­ജ­ന­ക­മാ­ണു് എ­ന്ന­തു് യൂഗോ ക്കു് പ്രി­യ­പ്പെ­ട്ട ആ­ശ­യ­മാ­യി­രു­ന്നു. ക­ട­ലി­നെ നോ­ക്കി­ക്കൊ­ണ്ടു് ആ മ­ഹാ­ക­വി പ­റ­യു­ന്നു:

“നി­ശി­ഥി­നി­യു­ടെ അ­ന്ധ­കാ­ര­ത്തിൽ ജ­ല­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു താ­ണു­പോ­യ നാ­വി­ക­രെ­വി­ടെ? തി­ര­മാ­ല­ക­ളേ, ശോ­കാ­കു­ല­ങ്ങ­ളാ­യ എ­ത്ര­യെ­ത്ര കഥകൾ നി­ങ്ങൾ­ക്ക­റി­യാം. അ­മ്മ­മാർ പേ­ടി­ച്ചു മു­ട്ടു­കു­ത്തി­യി­രി­ക്കു­മ്പോൾ ത­രം­ഗ­ങ്ങ­ളേ, വേ­ലി­യേ­റ്റ­ത്തിൽ നി­ങ്ങൾ ത­മ്മിൽ­ത്ത­മ്മിൽ കഥകൾ പ­റ­യു­ക­യ­ല്ലേ? അ­തു­കൊ­ണ്ടാ­ണു് നി­ങ്ങ­ളു­ടെ ശബ്ദം ഇത്ര നി­രാ­ശാ­ജ­ന­ക­മാ­യ­തു്. സാ­യാ­ഹ്ന­ത്തിൽ നി­ങ്ങൾ ഞ­ങ്ങ­ളു­ടെ അ­ടു­ത്തേ­ക്കു വ­രു­മ്പോൾ ഉ­ഗ്ര­നൈ­രാ­ശ്യ­ത്തി­ന്റെ ആ ശബ്ദം ഞങ്ങൾ കേൾ­ക്കു­ന്നു.”
images/GiacomoLeopardi.jpg
ജാ­കോ­മോ ലേ­യൊ­പാർ­ഡി

ഇ­റ്റ­ലി­യി­ലെ കവി ജാ­കോ­മോ ലേ­യൊ­പാർ­ഡി യുടെ (Leopardi) കവിത ല­ളി­ത­വും മ­നോ­ഹ­ര­വു­മാ­ണു്. കേ­ട്ടാ­ലും:

Sylvia, do you still recall

That time of your life here

When beauty shone within

Your laughing, gancing eyes

And you thoughtful and merry passed across

The threshold of your youth?

പ്രേ­മ­ഭാ­ജ­ന­ത്തെ ന­ഷ്ട­പ്പെ­ട്ട­തിൽ നെറുത യ്ക്കു­ള്ള നൈ­രാ­ശ്യം ന­മ്മു­ടേ­യും നൈ­രാ­ശ്യ­മാ­കു­ന്ന­തു കാണു:

Because on nights like this I held her in my arms

My Soul is unhappy at having lost her

Though this be the last pain that she causes me

and these the last words I shall write to her.

യോ­സി­ഫ് അ­റ്റി­ല ഹം­ഗ­റി­യി­ലെ മ­ഹാ­ക­വി­യാ­ണു്. അ­ദ്ദേ­ഹം ന­വീ­ന­ത­മ­മാ­യ രീ­തി­യിൽ പ്ര­ണ­യ­ഭാ­ജ­ന­ത്തെ വി­ളി­ക്കു­ന്നു:

Your are so foolish

You race

like the morning wind.

A car may hit you,

and here I’ve scrubbed my little table and now

the soft light of my bread shines more purely.

മാ­ന്യ­വാ­യ­ന­ക്കാർ ക്ഷ­മി­ക്ക­ണം. ഇ­തൊ­ക്കെ തർ­ജ്ജ­മ ചെ­യ്തു വി­ക­ല­മാ­ക്കാൻ എന്റെ മ­ന­സ്സു് സ­മ്മ­തി­ക്കു­ന്നി­ല്ല.

ശിവൻ പാർ­വ്വ­തി­യോ­ടു്:

ശ­ക്യ­മം­ഗു­ലി­ഭി­രു­ദ്ധ്യ­തൈ­ര­ധഃ

ശാ­ഖി­നാം പതിത പു­ഷ്പ­പേ­ശ­ലൈഃ

പ­ത്ര­ജർ­ജ്ജ­ര ശശിപ്രഭാലവൈ-​

രേ­ഭി­രുൽ­ക­ച­യി­തും ത­വാ­ള­കാഃ

(ശാ­ഖി­നാം അധഃ = വൃ­ക്ഷ­ങ്ങ­ളു­ടെ ചു­വ­ട്ടിൽ; പതിത പു­ഷ്പ­പേ­ശ­ലൈഃ ഏഭിഃ പ­ത്ര­ജർ­ജ്ജു­ര ശ­ശി­പ്ര­ഭാ­ല­വൈഃ = അ­ടർ­ന്നു­വീ­ണ പു­ഷ്പ­ങ്ങ­ളെ­പ്പോ­ലെ മ­നോ­ഹ­ര­ങ്ങ­ളാ­യി, ഇ­ല­ച്ചാർ­ത്തി­ലൂ­ടെ ക­ട­ന്നു­വ­രി­ക നി­മി­ത്തം ചി­ത­റി­വീ­ണ ച­ന്ദ്രി­കാ­ഖ­ണ്ഡ­ങ്ങ­ളെ (നി­ലാ­വി­ന്റെ നു­റു­ങ്ങു­ക­ളെ); അം­ഗു­ലി­ഭിഃ ഉ­ദ്ധ്യ­തൈഃ = വി­രൽ­കൊ­ണ്ടെ­ടു­ത്തു്; തവ അളകാഃ ഉൽ­ക­ച­യി­തും ശക്യം = നി­ന്റെ കു­റു­നി­ര­ക­ളെ അ­ണി­യി­ക്കാൻ ക­ഴി­യും.) മ­ര­ങ്ങൾ­ക്കു­താ­ഴെ, ഇ­ല­ച്ചാർ­ത്തി­ലൂ­ടെ ക­ട­ന്നു­വ­ന്ന നി­ലാ­വു് നു­റു­ങ്ങു­ക­ളാ­യി വീ­ണു­കി­ട­ക്കു­ന്നു. അവ പൂ­ക്കൾ­പ്പോ­ലെ മ­നോ­ഹ­ര­ങ്ങ­ളാ­ണു്. അവ പെ­റു­ക്കി­യെ­ടു­ത്തു് പാർ­വ­തി­യു­ടെ അ­ള­ക­ങ്ങ­ളിൽ അ­ണി­യി­ക്കാ­മെ­ന്നാ­ണു് ശിവൻ പ­റ­യു­ന്ന­തു്. ഭാ­ര­തീ­യ ഭാ­വ­ന­യു­ടെ പ­ര­കോ­ടി.

images/LordOlivier.jpg
ലോ­റൻ­സ് ഒ­ലീ­വി­യേർ

ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ ഏ­റ്റ­വും വലിയ അ­ഭി­നേ­താ­വാ­യി ക­രു­ത­പ്പെ­ടു­ന്ന ലോ­റൻ­സ് ഒ­ലീ­വി­യേ­റു ടെ On Acting എന്ന പു­സ്ത­കം സു­ന്ദ­ര­മെ­ന്നോ ആ­കർ­ഷ­ക­മെ­ന്നോ പ­റ­ഞ്ഞാൽ എന്റെ മ­ന­സ്സി­ലു­ള്ള­തു് പൂർ­ണ്ണ­മാ­യും വ്യ­ക്ത­മാ­വു­ക­യി­ല്ല. അ­തു­കൊ­ണ്ടു് ‘ഫാ­സി­നേ­റ്റി­ങ്’ എന്ന പദം ഉ­പ­യോ­ഗി­ച്ചു­കൊ­ള്ള­ട്ടെ അതിനെ വി­ശേ­ഷി­പ്പി­ക്കാൻ. അ­ഭി­ന­യ­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മു­ള്ള­ത­ല്ല ഈ പു­സ്ത­കം. ഇതു് സാ­ഹി­ത്യ നി­രൂ­പ­ണ­മാ­ണു്, ആ­ത്മ­ക­ഥ­യാ­ണു്, മ­റ്റു് അ­പ്ര­മേ­യ പ്ര­ഭാ­വ­ന്മാ­രു­ടെ സ്വ­ത്വ­ത്തി­ന്റെ വി­ശ­ദീ­ക­ര­ണ­മാ­ണു്. മ­ഹാ­ന്മാ­രാ­യ എ­ഴു­ത്തു­കാർ­ക്കു മാ­ത്രം ക­ഴി­യു­ന്ന മ­ട്ടി­ലാ­ണു് ഈ ഇം­ഗ്ലീ­ഷ് ആ­ക്റ്റർ ഗ്ര­ന്ഥ­മെ­ഴു­തി­യി­രി­ക്കു­ന്ന­തു്. ഓരോ പു­റ­ത്തി­ലും ആ­ശ­യ­ര­ത്ന­ത്തി­ന്റെ കാ­ന്തി; ആ­വി­ഷ്ക­ര­ണ­ത്തി­ന്റെ മ­നോ­ഹാ­രി­ത. ജീ­വി­തം സ­മ്പ­ന്ന­മാ­ക്കു­ന്ന ഒരു ഗ്ര­ന്ഥം എന്നു മാ­ത്രം പ­റ­ഞ്ഞു് ഈ ഭാഗം അ­വ­സാ­നി­പ്പി­ക്ക­ട്ടെ. (On Acting, L. Oliver, Sceptre Books, Rs. 87 = 85)

തിന്മ—സ്വ­യ­മ­റി­യാ­തെ

പൊ­തു­വേ ആളുകൾ തി­ന്മ­യു­ള്ള­വ­ര­ല്ല. എ­ങ്കി­ലും നി­ഷ്ക­ള­ങ്ക­മാ­യി അവർ പ്ര­വർ­ത്തി­ക്കു­മ്പോൾ അതു തി­ന്മ­യാ­യി മാറും. വി. പി. മു­ഹ­മ്മ­ദാ­ലി ന­ന്മ­യാർ­ന്ന ആ­ളാ­ണെ­ന്നും ഞാൻ വി­ചാ­രി­ക്കു­ന്നു. കാരണം നന്മ ഒ­രാ­ന്ത­ര പ്ര­വ­ണ­ത­യാ­യി­രി­ക്കു­ന്ന ആളിനേ സാ­ഹി­ത്യ­ത്തിൽ തൽ­പ­ര­നാ­കാൻ കഴിയൂ എ­ന്ന­താ­ണു്. ഇ­മ്മ­ട്ടിൽ ന­ന്മ­യു­ള്ള മു­ഹ­മ്മ­ദാ­ലി ബ­ഹു­ജ­ന­ത്തെ ര­സി­പ്പി­ക്കാൻ വേ­ണ്ടി കു­ങ്കു­മം വാ­രി­ക­യിൽ “ആ­മ്പൽ­പ്പൂ­വി­ന്റെ മണം” എന്ന പേരിൽ ഒരു ക­ഥ­യെ­ഴു­താൻ തീ­രു­മാ­നി­ച്ചു. തീ­രു­മാ­ന­ത്തി­നു രൂപം നല്കി. ഫലമോ ബീ­ഭ­ത്സ ക­ഥാ­പ്ര­ഭാ­ഷ­ണം ന­ട­ത്തു­ന്ന­വൻ ധ­നി­ക­നാ­യ­പ്പോൾ പല പെ­ണ്ണു­ങ്ങ­ളും അയാളെ ഭർ­ത്താ­വാ­യി കി­ട്ടാൻ ആ­ഗ്ര­ഹി­ച്ചു. ആ കൊ­തി­യെ­ല്ലാം വെ­റു­തേ­യാ­യി. ഒരു ചെ­ത്തു­കാ­ര­ന്റെ മകളെ അയാൾ വി­വാ­ഹം ക­ഴി­ച്ചു. മറ്റു പെൺ­പി­ള്ളേർ­ക്കു മാ­ത്ര­മ­ല്ല വി­വാ­ഹ­ദ­ല്ലാ­ള­ന്മാർ­ക്കും നി­രാ­ശ­ത.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-04-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.