SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-08-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കേ­ന്ദ്ര ക്രൂ­ര­ദർ­ശൻ കേ­ന്ദ്ര­ത്തി­ന്റെ ഇം­ഗ്ലീ­ഷ് ന്യൂ­സ് വാ­യ­ന­ക്കാ­രിൽ ചി­ല­രു­ടെ പാ­രാ­യ­ണം കേൾ­ക്കു­ന്ന­തി­നെ­ക്കാൾ എ­നി­ക്കി­ഷ്ടം ചെ­മ്പു­കി­ടാ­ര­ത്തി­ലെ തി­ള­പ്പി­ച്ച വെ­ളി­ച്ചെ­ണ്ണ­യിൽ എന്നെ ജീ­വ­നോ­ടെ­യി­ട്ടു പൊ­രി­ക്കു­ന്ന­താ­ണു്.

“പ­ഞ്ചാ­ബിൽ ഇന്നു മു­പ്പ­തു­പേർ വ­ധി­ക്ക­പ്പെ­ട്ടു”—ഈ വാർ­ത്ത ടെ­ലി­വി­ഷൻ സെ­റ്റിൽ­നി­ന്നു കേ­ട്ടു് ഞാൻ ദുഃ­ഖി­ച്ചി­രി­ക്കു­മ്പോൾ മ­രി­ച്ച­വ­രു­ടെ ശ­രീ­ര­ങ്ങൾ കാ­ണു­ന്നു. അ­വ­രു­ടെ ബ­ന്ധു­ക്കൾ നെ­ഞ്ചി­ലി­ടി­ച്ചു ക­ര­യു­ന്ന­തു കേൾ­ക്കു­ന്നു. വെ­ടി­യു­ണ്ട­യേ­റ്റ കൊ­ച്ചു കു­ഞ്ഞു­ങ്ങൾ ച­ത്തു­മ­ലർ­ന്നു കി­ട­ക്കു­ന്ന­തു കാ­ണു­ന്നു. പി­ന്നീ­ടു­ള്ള ഒരു വാർ­ത്ത­യി­ലും ഒരു ദൃ­ശ്യ­ത്തി­ലും താ­ല്പ­ര്യ­മി­ല്ലാ­തെ ത­ല­താ­ഴ്ത്തി­യി­രി­ക്കു­ന്ന എന്റെ മുൻ­പിൽ അതാ അ­ധി­കാ­ര­ത്തി­ന്റെ പ്ര­തി­രൂ­പം ആ­വിർ­ഭ­വി­ക്കു­ന്നു. ആ പ്ര­തി­രൂ­പം മൊ­ഴി­യാ­ടു­ക­യാ­ണു്: “സ്റ്റെ­പ്സ് വിൽ ബി ടേ­ക്കൻ… ”—“ന­ട­പ­ടി­ക­ളെ­ടു­ക്കും”. ക­ഴി­ഞ്ഞ എ­ത്ര­യോ വർ­ഷ­ങ്ങ­ളാ­യി ഞാൻ ഈ ദാ­രു­ണ­വ­ധ­ങ്ങ­ളെ­ക്കു­റി­ച്ചു കേൾ­ക്കു­ന്നു. അ­പ്പോ­ഴൊ­ക്കെ സ്റ്റെ­പ്സ് വിൽ ബി ടേ­ക്കൻ എന്ന ഇം­ഗ്ലീ­ഷ് വാ­ക്കു­ക­ളും കേൾ­ക്കു­ന്നു. എന്തേ സ്റ്റെ­പ്സ് എ­ടു­ക്കാ­ത്ത­തു് ഇ­തു­വ­രെ?

ക­ഴി­ഞ്ഞ­യാ­ഴ്ച വീ­ണ്ടും കേ­ട്ടു ഈ അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ വാ­ക്കു­കൾ. ഐലൻഡ് എ­ക്സ്പ്ര­സ്സ് തീ­വ­ണ്ടി, പാ­ല­ത്തി­ലെ­ത്തി. പല ബോ­ഗി­ക­ളും കാ­യ­ലിൽ വീണു. നൂ­റ്റു­ക്ക­ണ­ക്കി­നു് ആളുകൾ മ­രി­ച്ചു. എന്റെ സു­ഹൃ­ത്താ­യ പ്രൊ­ഫ­സർ പ­ദ്മ­നാ­ഭൻ­നാ­യ­രും ഈ ലോകം വി­ട്ടു­പോ­യി. ഇ­തൊ­ക്കെ പ­ത്ര­ത്തിൽ വാ­യി­ച്ചു്, നി­റ­ഞ്ഞ ക­ണ്ണു­ക­ളോ­ടെ ഇ­രു­ന്ന എന്റെ മുൻ­പിൽ വേ­റൊ­രു പ­ത്ര­വാർ­ത്ത. കേ­ന്ദ്ര­സർ­ക്കാ­രി­ന്റെ പ്ര­തി­നി­ധി പ­റ­യു­ന്നു: “സ്റ്റെ­പ്സ് വിൽ ബി ടേ­ക്കൻ­റ് റു അ­വേർ­ട് സച്ച് ട്രാ­ജ­ഡീ­സ് ഇൻ ഫ്യൂ­ച്ചർ”. ഈ വാ­ക്യ­വും ഞാൻ അനേകം വർ­ഷ­ങ്ങ­ളാ­യി കേൾ­ക്കു­ന്നു. കേ­ട്ടു­കേ­ട്ടു് ഇ­തി­നു് അർ­ത്ഥ­മി­ല്ലാ­തെ­യാ­യി തീർ­ന്നി­രി­ക്കു­ന്നു.

ദു­ര­ന്ത­ത്തിൽ ഹൃ­ദ­യം­നൊ­ന്തു് കേ­ര­ള­ത്തി­ലെ ഒരു മ­ന്ത്രി പ­റ­ഞ്ഞു, പാളം നേ­ര­ത്തേ നോ­ക്കി അ­റ്റ­കു­റ്റ­പ്പ­ണി­കൾ ചെ­യ്യാ­ത്ത­തു­കൊ­ണ്ടാ­വാം അ­പ­ക­ട­മു­ണ്ടാ­യ­തെ­ന്നു്. അ­തു­കേ­ട്ട കേ­ന്ദ്ര­മ­ന്ത്രി­ക്കു ര­സി­ച്ചി­ല്ല. കേ­ര­ള­ത്തി­ലെ മ­ന്ത്രി­ക്കു സ്പോർ­ട്സ് കാ­ര്യ­ങ്ങ­ളിൽ മാ­ത്ര­മ­ല്ല അ­വ­ഗാ­ഹം, റെ­യിൽ­വേ­യെ സം­ബ­ന്ധി­ക്കു­ന്ന വി­ഷ­യ­ങ്ങ­ളി­ലും അ­തു­ണ്ടെ­ന്നു് അ­ദ്ദേ­ഹം പു­ച്ഛി­ച്ചു പ­റ­ഞ്ഞു­ക­ള­ഞ്ഞു. എ­ന്തൊ­രു നൃ­ശം­സ­ത­യാ­ണി­തു? സ്വ­ന്തം സ­ഹോ­ദ­ര­ങ്ങൾ ത­ല­യി­ടി­ച്ചും വെ­ള്ള­ത്തിൽ മു­ങ്ങി­യും മ­രി­ച്ചു വെ­ന്നു കേ­ട്ടു ദുഃ­ഖി­ച്ചു് കേ­ര­ള­ത്തി­ലെ ഒരു മ­ന്ത്രി ഒ­ര­ഭി­പ്രാ­യം പ­റ­ഞ്ഞ­പ്പോൾ മൗനം അ­വ­ലം­ബി­ക്കാ­നു­ള്ള വി­വേ­കം­പോ­ലും കേ­ന്ദ്ര­മ­ന്ത്രി­ക്കു­ണ്ടാ­യി­ല്ല. മാ­ത്ര­മ­ല്ല, പു­ച്ഛ­ത്തോ­ടെ അ­ദ്ദേ­ഹം സം­സാ­രി­ക്കു­ക­യും ചെ­യ്തു. രാ­ഷ്ട്രീ­യ­മാ­യ പ­രി­ഗ­ണ­ന­ക­ള­ല്ലേ ഈ ആ­ക്ഷേ­പ­ത്തി­നു ഹേ­തു­വെ­ന്നു് ബു­ദ്ധി­മാ­നാ­യ ഒരു പ­ത്ര­പ്ര­തി­നി­ധി ചോ­ദി­ച്ച­പ്പോൾ വീ­ണ്ടും പു­ച്ഛ­ത്തി­ന്റെ വാ­ക്കു­കൾ. “അ­ല്ലേ­യ­ല്ല”. നാ­ടാ­കെ ഒരു ദു­ര­ന്ത­ത്തി­ന്റെ മുൻ­പിൽ ഞെ­ട്ടി­നി­ല്ക്കു­മ്പോൾ മ­നു­ഷ്യ­ത്വ­മു­ള്ള ഒ­രാ­ളി­ന്റെ നാ­വിൽ­നി­ന്നും അ­ന്യ­നെ ആ­ക്ഷേ­പി­ക്കു­ന്ന വാ­ക്കു­കൾ വ­രി­ല്ല. വ­രു­ന്നു­ണ്ടെ­ങ്കിൽ ആ മ­നു­ഷ്യൻ സ്റ്റെ­പ്സ് വിൽ ബി ടേ­ക്കൻ… എന്ന അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ പ­ദ­ങ്ങൾ ആ­വർ­ത്തി­ക്കു­ന്ന ആൾ മാ­ത്ര­മാ­യി­രി­ക്കും.

അ­ടു­ത്ത­കാ­ല­ത്തു് ഞാൻ തീ­വ­ണ്ടി­യാ­ത്ര­ക്കാ­ര­നാ­യി മാ­റി­യി­ട്ടു­ണ്ടു്. ഐലൻഡ് എ­ക്സ്പ്ര­സ്സ് ട്രെ­യി­നിൽ­ത്ത­ന്നെ­യാ­ണു് ഞാൻ വ­ട­ക്കോ­ട്ടു പോ­കു­ന്ന­തും തി­രി­ച്ചു­വ­രു­ന്ന­തും. ഞാൻ പോ­കു­ക­യോ വ­രി­ക­യോ ചെ­യ്യു­മ്പോൾ തീ­വ­ണ്ടി­യിൽ ഞാൻ റി­സർ­വ്ചെ­യ്ത സീ­റ്റിൽ ട്രെ­യിൻ ടി­ക്ക­റ്റ് എ­ക്സാ­മി­ന­റു­ടെ അ­നു­വാ­ദ­ത്തോ­ടെ വേ­റൊ­രാൾ ഇ­രി­ക്കു­ന്നു­ണ്ടാ­യി­രി­ക്കും. ഞാൻ ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ വേറെ ഒ­രി­ട­ത്തു് ഞെ­രു­ങ്ങി­യി­രി­ക്കും. യാചകർ എന്നെ നി­ര­ന്ത­രം ശല്യം ചെ­യ്യും. സ്റ്റീൽ പ്ലേ­റ്റിൽ വൃ­ത്തി­കെ­ട്ട ചോറും കൂ­ട്ടാ­നും എ­നി­ക്കു കി­ട്ടും. കു­ഷ്ഠ­രോ­ഗി വാ­വ­ച്ചു കു­ടി­ച്ച­ക­പ്പ് ക­ഴു­കാ­തെ കാ­പ്പി വി­ല്പ­ന­ക്കാ­രൻ അതിൽ എ­നി­ക്കു കാ­പ്പി­യൊ­ഴി­ച്ചു­ത­രും. ദാഹം സ­ഹി­ക്കാ­നാ­വാ­തെ ഞാനതു വാ­ങ്ങി­ക്കു­ടി­ക്കും. ഈ­ച്ച­യ­രി­ക്കു­ന്ന വട ഞാൻ പ്ലാ­റ്റ്ഫോ­മിൽ­നി­ന്നു വാ­ങ്ങി­ക്ക­ഴി­ക്കും. മു­ഖ­മൊ­ന്നു ക­ഴു­കാ­നാ­യി വാ­ഷ്ബേ­സി­ന­ടു­ത്തു ചെ­ന്നാൽ തീ­വ­ണ്ടി­യു­ടെ കു­ലു­ക്കം­കൊ­ണ്ടു് തു­റ­ന്നു­കി­ട­ക്കു­ന്ന വാ­തിൽ­വ­ഴി ഞാൻ തെ­റി­ച്ചു വെ­ളി­യിൽ വീ­ഴു­മെ­ന്നു പേ­ടി­ക്കും. ട്രെ­യിൻ ഏ­തെ­ങ്കി­ലും പാ­ല­ത്തിൽ ക­യ­റു­മ്പോൾ താ­ഴെ­യു­ള്ള കാ­യൽ­നോ­ക്കി ഞാൻ ഞെ­ട്ടും. ഇ­തൊ­ക്കെ സം­ഭ­വി­ക്കും. കാരണം, ‘സ്റ്റെ­പ്സ് വിൽ ബി ടേ­ക്കൻ’ എന്നു മാ­ത്രം പ­റ­യു­ന്ന അ­ധി­കാ­രി­ക­ളു­ള്ള ഒരു രാ­ജ്യ­ത്തു് ജീ­വി­ക്കു­ന്ന­വ­നാ­ണു് ഞാൻ.

സം­ഭ­വി­ച്ച അ­പ­ക­ട­ത്തി­ന്റെ വി­ശ­ദ­വി­വ­ര­ങ്ങൾ മാ­ന്യ­വാ­യ­ന­ക്കാർ­ക്കു് അ­റി­യാൻ താ­ല്പ­ര്യം കാ­ണു­മ­ല്ലോ. അ­വർ­ക്കു് ക­ലാ­കൗ­മു­ദി­യി­ലെ 27 പു­റ­ങ്ങ­ളോ­ള­മു­ള്ള റി­പോർ­ട്ട് പ്ര­യോ­ജ­ന­പ്ര­ദ­മാ­ണു്. ഇ­തെ­ഴു­തി­യ കെ. ബാ­ല­ച­ന്ദ്രൻ അ­ഭി­ന­ന്ദ­നം അർ­ഹി­ക്കു­ന്നു.

ക­ലാ­കൗ­മു­ദി­യു­ടെ അ­ഞ്ചാം­പു­റ­ത്തിൽ എ­ഞ്ചിൻ പാ­ള­ത്തിൽ നി­ല്ക്കു­ന്ന ചി­ത്ര­മു­ണ്ടു്. അ­തി­ന്റെ മുൻ­പി­ലു­ള്ള ‘സ്ലീ­പ്പേ­ഴ്സാ’കെ പാ­ള­ത്തിൽ­നി­ന്നു വേർ­പെ­ട്ടു കി­ട­ക്കു­ന്നു. ബോ­ഗി­കൾ മ­റി­ഞ്ഞ­പ്പോൾ ഇ­വ­യ്ക്കു സ്ഥാന ചലനം സം­ഭ­വി­ച്ച­താ­ണോ? അതോ നേ­ര­ത്തേ തന്നെ ഇ­ള­കി­ക്കി­ട­ന്നോ?

മുതല വ­രു­ന്നു
images/BookofStupidQuestions.jpg

ഞാൻ ശാ­സ്താം­കോ­ട്ടെ പ്രാ­ഥ­മി­ക വി­ദ്യാ­ല­യ­ത്തിൽ പ­ഠി­ച്ചി­ട്ടു­ണ്ടു്. ര­ണ്ടാം­ക്ലാ­സ്സി­ലാ­യി­രു­ന്നു എ­ന്നാ­ണു് എന്റെ ഓർമ്മ. ശു­ദ്ധ­ജ­ല­ത­ടാ­ക­ത്തി­ന­ടു­ത്താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ താമസം. വി­ദ്യാ­ല­യ­ത്തിൽ­നി­ന്നു വ­ന്നാൽ ത­ടാ­ക­ത്തിൽ കു­ളി­ക്കാൻ പോകും. കു­ളി­ക­ഴി­ഞ്ഞാൽ ക­ര­യി­ലി­രു­ന്നു കായൽ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കും. മ­റ്റാ­രും­കൂ­ടാ­തെ കു­ളി­ക്കാൻ പോ­കു­ന്ന­തും ഒ­റ്റ­യ്ക്കു കാ­യൽ­ക്ക­ര­യി­ലി­രി­ക്കു­ന്ന­തും ആ­പ­ത്താ­ണെ­ന്നു പലരും എ­ന്നോ­ടു് അ­ക്കാ­ല­ത്തു പ­റ­ഞ്ഞി­ട്ടു­ണ്ടു്. കാ­യ­ലി­ലാ­കെ മു­ത­ല­ക­ളാ­ണ­ത്രേ. മീൻ തേ­ടി­വ­രു­ന്ന മു­ത­ല­കൾ അതു കി­ട്ടാ­തെ­യാ­കു­മ്പോൾ ക­ര­യി­ലേ­ക്കു വരും, കു­ളി­ക്കു­ന്ന­വ­രെ­യും ക­ര­യി­ലി­രി­ക്കു­ന്ന­വ­രെ­യും ക­ടി­ച്ചെ­ടു­ത്തു കൊ­ണ്ടു­പോ­കും. ഇ­ര­യാ­യി കി­ട്ടി­യ മ­നു­ഷ്യ­നെ മുതല ച­വ­ച്ച­ര­യ്ക്കു­ന്ന ശ­ബ്ദം­പോ­ലും ചിലർ കേ­ട്ടി­ട്ടു­ണ്ടു പോലും. ഇ­ങ്ങ­നെ, എ­നി­ക്കു മു­ന്ന­റി­യി­പ്പു കി­ട്ടി­യെ­ങ്കി­ലും ത­ടാ­ക­ത്തിൽ­ത്ത­ന്നെ ഞാൻ പ­തി­വാ­യി കു­ളി­ച്ചി­രു­ന്നു. അ­തി­ന്റെ കരയിൽ എ­ന്നും ഇ­രി­ക്കു­മാ­യി­രു­ന്നു. ഒറ്റ മു­ത­ല­യെ­പ്പോ­ലും ഞാൻ ശാ­സ്താം­കോ­ട്ട­യിൽ­നി­ന്നു പോ­രു­ന്ന­തു­വ­രെ ക­ണ്ടി­ട്ടേ­യി­ല്ല. പക്ഷേ, പകുതി ശ­താ­ബ്ദം ക­ഴി­ഞ്ഞ ഈ വേ­ള­യിൽ മു­ത­ല­യു­ടെ വരവു് ഞാൻ കാ­ണു­ന്നു. കു­ങ്കു­മം എന്ന ശു­ദ്ധ­ജ­ല­ത­ടാ­ക­ത്തി­ലൂ­ടെ നീ­ന്തി­വ­ന്നു് അതു് ക­ര­യി­ലി­രി­ക്കു­ന്ന സ­ഹൃ­ദ­യ­നെ ക­ടി­ച്ചെ­ടു­ത്തു കൊ­ണ്ടു­പോ­യി ച­വ­യ്ക്കു­ന്നു. ആ പാ­വ­പ്പെ­ട്ട­വ­ന്റെ കാ­ലു­കൾ പി­ട­ച്ച­ടി­ക്കു­ന്ന­തു ഞാൻ ദർ­ശി­ക്കു­ന്നു. മു­ത­ല­യു­ടെ പേ­രെ­ന്തു? “അ­ഭി­ലാ­ഷം”. അതിനെ അ­യ­ച്ച­താ­രു്? കെ. കവിത. ഈ ദ്രോ­ഹം കെ. കവിത എ­ന്തി­നു ചെ­യ്യു­ന്നു­വെ­ന്നു ചോ­ദി­ക്കാൻ എ­നി­ക്ക­ധി­കാ­ര­മി­ല്ല. എ­ങ്കി­ലും ഇതു ദ്രോ­ഹം­ത­ന്നെ­യാ­ണെ­ന്നു് എ­നി­ക്കു പറയാം. കൊ­ച്ചു റോ­സേ­ട­ത്തി എ­ന്നൊ­രു കിഴവി ചാകാൻ കി­ട­ക്കു­ന്നു. അ­വർ­ക്കു വേ­റൊ­രു­ത്തി മ­ക­ളു­ടെ കൈയിൽ ചോറും മീൻ­ക­റി­യും കൊ­ടു­ത്ത­യ­യ്ക്കു­ന്നു. റോ­സേ­ട­ത്തി­ക്കു് ‘ആർ­ത്തി’യു­ണ്ടെ­ങ്കി­ലും അതു വേ­ണ്ട­പോ­ലെ ക­ഴി­ക്കാ­നാ­വു­ന്നി­ല്ല. ഒ­ടു­വി­ല­ങ്ങു ചാ­കു­ക­യും ചെ­യ്യു­ന്നു. ഈ “അ­ഭി­ലാ­ഷം” ക്രോ­ക്ക­ഡൈൽ അ­ല്ലെ­ങ്കിൽ പി­ന്നെ­ന്താ­ണു്?

ബു­ദ്ധി­ശൂ­ന്യ­ങ്ങ­ളാ­യ ചോ­ദ്യ­ങ്ങൾ

ഗ്രി­ഗ­റി സ്റ്റോ­ക്കി ന്റെ ‘The Book of Questions’ എന്ന പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് ഞാ­നെ­ഴു­തി­യി­രു­ന്നു. ഇ­പ്പോൾ ആ വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­ന്ന വേ­റൊ­രു പു­സ്ത­കം എ­ത്തി­യി­രി­ക്കു­ന്നു; ടോം വെ­ല്ലർ എ­ഴു­തി­യ The Book of Stupid Questions. പു­സ്ത­ക­ത്തി­ന്റെ സ്വ­ഭാ­വം കാ­ണി­ക്കാൻ ചില ചോ­ദ്യ­ങ്ങൾ തർ­ജ്ജ­മ­ചെ­യ്തു് എ­ഴു­താം.

  1. ഈ പു­സ്ത­കം വാ­ങ്ങി­യ­തു് ഒ­ഴി­ച്ചാൽ നി­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ നൈ­രാ­ശ്യ­മേ­തു?
  2. 1977 നവംബർ 15-ആം തീയതി രാ­ത്രി നി­ങ്ങൾ എ­വി­ടെ­യാ­യി­രു­ന്നു?
  3. നി­ങ്ങൾ എ­ഴു­ന്നേ­ല്ക്കു­മ്പോൾ നി­ങ്ങ­ളു­ടെ മ­ടി­ത്ത­ട്ടു് (lap) എ­വി­ടെ­പ്പോ­കു­ന്നു?
  4. ഉ­ള്ളി­ലു­ള്ള അ­വ­യ­വ­ങ്ങ­ളിൽ ഏ­തി­നോ­ടാ­ണു് നി­ങ്ങൾ­ക്കു കൂ­ടു­ത­ലി­ഷ്ടം?
  5. ചൊവ്വ എന്ന ഗ്ര­ഹ­ത്തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­മേ­തു?

എ. എസ്സ്
images/ASivaramanNair.jpg

ഈ ലോ­ക­ത്തു­ള്ള ഒ­ന്നും ഇനി അ­നു­ഗൃ­ഹീ­ത­നാ­യ ക­ലാ­കാ­രൻ എ. എസ്സി നെ സ്പർ­ശി­ക്കി­ല്ല. മി­ത്ര­ങ്ങ­ളെ­ന്നു ഭാ­വി­ക്കു­ന്ന ശ­ത്രു­ക്ക­ളു­ടെ ക­പ­ട­മാ­യ പു­ഞ്ചി­രി, ‘അകവും പു­റ­വും’ എന്ന ഹാ­സ്യ­ചി­ത്ര­ങ്ങ­ളെ നോ­ക്കി­യു­ള്ള സാ­ഹി­ത്യ വാ­ര­ഫ­ല­ക്കാ­ര­ന്റെ അ­ധി­ക്ഷേ­പം, മ­റ്റു­ള്ള­വ­ന്റെ കു­തി­കാൽ­വെ­ട്ടു്, തന്റെ ജീ­വി­ത­ദു­ര­ന്ത­ത്തെ­ച്ചൊ­ല്ലി­യു­ള്ള അ­ന്യ­ന്റെ വ്യാ­ജ­മാ­യ സ­ഹ­താ­പ­വ­ച­ന­ങ്ങൾ ഇ­വ­യി­ലൊ­ന്നു പോലും അ­ദ്ദേ­ഹ­ത്തെ സ്പർ­ശി­ക്കി­ല്ല. അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ച്ച ത­രു­ണി­ക­ളു­ടെ സൗ­ന്ദ­ര്യം, പ്ര­കൃ­തി­യു­ടെ ഭംഗി, സൂ­ര്യ­ന്റെ പ്ര­ച­ണ്ഡ­ത, ച­ന്ദ്ര­ന്റെ രാ­മ­ണീ­യ­കം ഇവയും അ­ദ്ദേ­ഹ­ത്തിൽ ഒ­ര­നു­ഭൂ­തി­പോ­ലും ഉ­ള­വാ­ക­യി­ല്ല. ഇ­വ­യ്ക്കെ­ല്ലാം അ­തീ­ത­മാ­യ മ­ണ്ഡ­ല­ത്തിൽ അ­ദ്ദേ­ഹം എ­ത്തി­ക്ക­ഴി­ഞ്ഞു. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­രേ­യൊ­രു മകൾ സു­ധ­യു­ടെ ദുഃഖം ആ ആ­ത്മാ­വി­നെ സ്പർ­ശി­ക്കും. കാരണം, ആ കൊ­ടും­വി­ഷാ­ദം സ­ത്യാ­ത്മ­ക­മാ­ണു് എ­ന്ന­താ­ണു്. തി­ക്കോ­ടി­യ­നും ജി. എൻ. പി­ള്ള­യും മാ­തൃ­ഭൂ­മി­യിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങ­ളി­ലെ സ്നേ­ഹ­വാ­യ്പും എ. എ­സ്സി­ന്റെ ആ­ത്മാ­വു ക­ണ്ട­റി­യും. അ­ത്ര­യ്ക്കു് ആർ­ജ്ജ­വ­മു­ണ്ടു് അ­വ­യ്ക്കു്. വ്യ­ക്തി മ­രി­ക്കു­മ്പോൾ അർ­ത്ഥ­മി­ല്ലാ­ത്ത അ­നു­ശോ­ച­ന­വാ­ക്യ­ങ്ങൾ പ­റ­യു­ന്ന­തി­നെ­ക്കാൾ ന­ല്ല­തു് ആ വ്യ­ക്തി­യോ­ടു സ്നേ­ഹ­ബ­ഹു­മാ­ന­ങ്ങൾ ഉ­ള്ള­വർ ഇ­ങ്ങ­നെ ഉ­ള്ളിൽ­ത്ത­ട്ടു­മാ­റു് എ­ഴു­തു­ന്ന­തു­ത­ന്നെ­യാ­ണു്. ഈ ര­ണ്ടു­പേ­രോ­ടും എ­നി­ക്കു­ള്ള നന്ദി പ്ര­കാ­ശി­പ്പി­ക്ക­ട്ടെ. എ. എസ്സ്, താ­ങ്ക­ളു­ടെ രേ­ഖാ­ചി­ത്ര­ങ്ങൾ­ക­ണ്ടു് കേ­ര­ളീ­യർ താ­ങ്ക­ളെ സ്നേ­ഹി­ച്ചു. ആ സ്നേ­ഹ­ത്തി­നു മ­ര­ണ­മി­ല്ല. ഉ­ജ്ജ്വ­ല­മാ­യ ആ വി­കാ­ര­ത്തി­ലൂ­ടെ താ­ങ്കൾ അ­നു­നി­മി­ഷം ഉ­യിർ­ത്തെ­ഴു­ന്നേ­ല്ക്കു­ന്നു­ണ്ടു്.

വി­മർ­ദ്ദ­ന തന്തു
images/NorthcoteParkinson.jpg
പാർ­ക്കിൻ­സൺ

എ­നി­ക്കു പാർ­ക്കിൻ­സ­ണ്ണി ന്റെ പു­സ്ത­ക­ങ്ങൾ ഇ­ഷ്ട­മാ­ണു്. പ­ത്തു­കൊ­ല്ലം­മുൻ­പു­വ­രെ ഈ ധി­ഷ­ണാ­ശാ­ലി­യെ­ക്കു­റി­ച്ചു് എ­നി­ക്കു് ഒ­ന്നും അ­റി­യാൻ പാ­ടി­ല്ലാ­യി­രു­ന്നു. ഒ­രു­ദി­വ­സം ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യ­പ്പോൾ അ­ഭി­വ­ന്ദ്യ­നാ­യ ബി­ഷ­പ്പ് മാർ ഗ്രി­ഗോ­റി­യ­സാ­ണു് എ­നി­ക്കു പാർ­ക്കിൻ­സ­ണ്ണി­നെ­ക്കു­റി­ച്ചു് പ­റ­ഞ്ഞു­ത­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു നി­യ­മ­ത്തെ­ക്കു­റി­ച്ചും ബി­ഷ­പ്പ് അവർകൾ എ­ന്നോ­ടു പ­റ­ഞ്ഞു. അതു് ഇതാ: Work expands to fill the time available for its completion. ശ­രി­യാ­ണ­ല്ലോ. വീ­ട്ടി­ലു­ള്ള പു­സ്ത­ക­ങ്ങൾ ഒ­രു­മ­ണി­ക്കൂർ­കൊ­ണ്ടു് അ­ടു­ക്കി­വ­യ്ക്കാം. അ­ത്ര­യും പു­സ്ത­കൾ ഒ­രു­മാ­സം­കൊ­ണ്ടും അ­ടു­ക്കി വ­യ്ക്കാം. പാർ­ക്കിൻ­സ­ണ്ണി­ന്റെ മ­റ്റൊ­രു നിയമം ഞാൻ പു­സ്ത­കം വാ­യി­ച്ചു ഗ്ര­ഹി­ച്ച­താ­ണു്: Expenditures rise to meet income. ഇതും ശ­രി­ത­ന്നെ. എ­നി­ക്കു് ഇ­ന്നു­ള്ള വ­രു­മാ­ന­ത്തി­ന്റെ­കൂ­ടെ ആ­യി­രം­രൂ­പ­കൂ­ടി കി­ട്ടി­യാൽ അ­ത­നു­സ­രി­ച്ചു് എന്റെ ചെ­ല­വു­കൂ­ടു­ക­യേ­യു­ള്ളു. ആ തുക ബാ­ങ്കിൽ പോ­കു­ക­യി­ല്ല. പാർ­ക്കിൻ­സ­ണ്ണി­ന്റെ ആ­ദ്യ­ത്തെ നിയമം—ജോലി പൂർ­ണ്ണ­മാ­ക്കു­ന്ന­തി­നു് എത്ര സ­മ­യ­മു­ണ്ടോ അ­ത­നു­സ­രി­ച്ചു് ആ ജോലി വി­കാ­സം­കൊ­ള്ളു­ന്നു എന്ന നിയമം—ഹാ­സ്യ­ത്തെ­സ്സം­ബ­ന്ധി­ച്ചും ശ­രി­യാ­ണു്. ഭാ­ര്യാ­ദാ­സ­നാ­യ ഒ­രു­ത്തൻ ഭാരം അ­റി­യാ­നു­ള്ള യ­ന്ത്ര­ത്തിൽ കയറി നാ­ണ­യ­മി­ട്ടു ഒരു ചെറിയ ശ­ബ്ദ­ത്തോ­ടെ ഒരു ചെറിയ കാർഡ് കി­ട്ടി. ഒ­രു­വ­ശ­ത്തു് ചില വാ­ക്യ­ങ്ങൾ. മ­റു­വ­ശ­ത്തു് ഭാ­ര­മെ­ത്ര­യെ­ന്നും. “നി­ങ്ങൾ ധീ­ര­നാ­ണു്, ശ­ക്ത­നാ­ണു്, ഉടനെ തീ­രു­മാ­ന­ത്തിൽ എ­ത്തു­ന്ന­വ­നാ­ണു്. വിജയം എ­പ്പോ­ഴും നി­ങ്ങ­ളെ കാ­ത്തു­നി­ല്ക്കു­ന്നു”. ഭാര്യ ഇ­തു­വാ­യി­ച്ചി­ട്ടു പ­റ­ഞ്ഞു: “ഇ­തു­പോ­ലെ­ത­ന്നെ ക­ള്ള­മാ­യി­രി­ക്കും നി­ങ്ങ­ളു­ടെ ഭാരം കാ­ണി­ക്കു­ന്ന അ­ക്ക­വും”. ഈ നേ­ര­മ്പോ­ക്കി­നെ എ­നി­ക്കു വ­ലി­ച്ചു­നീ­ട്ടി ചെ­റു­ക­ഥ­യാ­ക്കാം. റ­ബ്ബർ­ബാൻ­ഡ് വ­ലി­ച്ചാൽ നീളും. പക്ഷേ, അ­പ്പോ­ഴും റ­ബ്ബ­റി­ന്റെ സ്വ­ഭാ­വം പോ­കി­ല്ല. കൊ­ച്ചു നേ­ര­മ്പോ­ക്കു വ­ലി­ച്ചു­നീ­ട്ടി­യാ­ലും ഹാ­സ്യ­ത്തി­ന്റെ ധർ­മ്മം ന­ശി­ക്കി­ല്ല. വ­ലി­ച്ചു നീ­ട്ടു­ന്ന­തു് പൊ­ട്ടി­പ്പോ­ക­ലിൽ ക­ലാ­ശി­ക്ക­രു­തെ­ന്നേ­യു­ള്ളു. ഇ­ങ്ങ­നെ ഹാ­സ്യ­ധർ­മ്മം ന­ശി­പ്പി­ക്കാ­തെ ഒ­രു­വാ­ക്യ­ത്തി­ലൊ­തു­ങ്ങു­ന്ന നേ­ര­മ്പോ­ക്കി­നു വർ­ദ്ധ­ന­ക്ഷ­മ­ത വ­രു­ത്താൻ ഗൗതമൻ പ്ര­ഗൽ­ഭ­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ “പു­റ­കിൽ ആ­രു­മി­ല്ല” എന്ന കഥ ഇ­തി­നു് ഉ­ദാ­ഹ­ര­ണം. ഗ്യാ­സ് സി­ലി­ണ്ടർ വീ­ട്ടി­ലെ­ത്തി­ക്ക­ണ­മെ­ന്ന നിർ­ദ്ദേ­ശം വി­ത­ര­ണ­ക്കാ­ര­നു നൽകി കു­റെ­യാ­ളു­കൾ. അ­ത­നു­സ­രി­ച്ചു് നേ­താ­വാ­യ അയാൾ വീ­ട്ടിൽ കാ­ത്തി­രു­ന്നു. പക്ഷേ, നിർ­ദ്ദേ­ശം നൽകിയ മ­റ്റാ­ളു­കൾ ക­ട­യിൽ­ച്ചെ­ന്നു് സി­ലി­ണ്ടർ വാ­ങ്ങി­ക്കൊ­ണ്ടു പോയി. കഥ രണ്ടു വാ­ക്യ­ങ്ങൾ­കൊ­ണ്ടു സം­ഗ്ര­ഹി­ച്ച­പ്പോൾ അ­തി­ന്റെ ഹാ­സ്യം ചോർ­ന്നു­പോ­യി. അ­തു­കൊ­ണ്ടു ഗൗ­ത­മ­ന്റെ കഥ തന്നെ വാ­യി­ക്കൂ. നി­ങ്ങൾ പു­ഞ്ചി­രി­പൊ­ഴി­ക്കാ­തി­രി­ക്കി­ല്ല. ക­ഥാ­കാ­രൻ വി­മർ­ദ്ദ­ന­ത­ന്തു (റബ്ബർ ബാൻഡ്) വ­ലി­ച്ചു­നീ­ട്ടി­യി­ട്ടും അതു വി­മർ­ദ്ദ­ന­ത­ന്തു­ത­ന്നെ­യാ­ണു്.

പുതിയ നോവൽ
images/ToniMorrison.jpg
ടോണി മോ­റി­സൺ

Song of Solomon എന്ന നോ­വ­ലി­ന്റെ ര­ച­ന­കൊ­ണ്ടു് വി­ശ്വ­വി­ഖ്യാ­ത­യാ­യ ടോണി മോ­റി­സൺ എ­ഴു­തി­യ Beloved എന്ന നോവൽ അ­വ­രു­ടെ യ­ശ­സ്സി­ന്റെ വെണ്മ വർ­ദ്ധി­പ്പി­ച്ചി­രി­ക്കു­ന്നു. പ­ത്തൊൻ­പ­താം ശ­താ­ബ്ദ­ത്തി­ന്റെ ഉ­ത്ത­രാർ­ദ്ധ­ത്തി­ലാ­ണു് കഥ ന­ട­ക്കു­ന്ന­തു്. കെൻ­റ്റ­ക്കി­യിൽ ഒ­രു­ത്ത­ന്റെ അ­ടി­മ­യാ­യി ക­ഴി­ഞ്ഞു­കൂ­ടി­യ സേ­ത്തി അവിടെ നി­ന്നു് ഒ­ളി­ച്ചോ­ടി സിൻ­സ­ന­റ്റീ­യിൽ എ­ത്തു­ന്നു. അ­വൾ­ക്കു മൂ­ന്നു കു­ഞ്ഞു­ങ്ങ­ളു­ണ്ടു്. ഒ­ളി­ച്ചോ­ടു­മ്പോൾ നാ­ലാ­മ­ത്തേ­തു് ഗർ­ഭാ­ശ­യ­ത്തി­ലും. മാർ­ഗ്ഗ­മ­ദ്ധ്യേ അവൾ പ്ര­സ­വി­ക്കു­ന്നു. പ­തി­നെ­ട്ടു കൊ­ല്ലം ക­ഴി­ഞ്ഞു. അ­വ­ളു­ടെ ഭർ­ത്താ­വു് അവളെ ഉ­പേ­ക്ഷി­ച്ചു പോ­യി­ട്ടും അ­ത്ര­യും വർ­ഷ­മാ­യി. ഇ­തി­നി­ട­യിൽ അ­വ­ളു­ടെ ര­ണ്ടു് ആൺ­കു­ഞ്ഞു­ങ്ങൾ ഒ­ളി­ച്ചോ­ടി­പ്പോ­യി. മൂ­ന്നാ­മ­ത്തെ മകൾ മ­രി­ച്ചു. നാ­ലാ­മ­ത്തെ മകൾ ഡെൻവർ അ­വ­ളോ­ടൊ­രു­മി­ച്ചു­ണ്ടു്. അ­പ്പോ­ഴാ­ണു് മ­റ്റൊ­രു അടിമ അവളെ കാ­ണാ­നെ­ത്തു­ക. സിൻ­സ­ന­റ്റീ­യിൽ എ­ത്തി­യ അവൾ പ­ര­ത­ന്ത്ര­യാ­ണു്. ഏതോ ഒരു സംഭവം അവളെ ഒ­ഴി­യാ­ബാ­ധ­പോ­ലെ പി­ടി­കൂ­ടി­യി­രി­ക്കു­ന്നു. ആ സം­ഭ­വ­ത്തി­ന്റെ സ്തോ­ഭ­ജ­ന­ക­മാ­യ വി­വ­ര­ണ­മാ­ണു് ഈ നോ­വ­ലിൽ. എ­ന്താ­ണ­തു? നോ­വ­ലി­ന്റെ അ­റു­പ­തു പു­റ­ങ്ങ­ളോ­ളം ക­ഴി­യു­മ്പോൾ Beloved എന്നു പേ­രു­ള്ള ഒരു തരുണി രം­ഗ­പ്ര­വേ­ശം ചെ­യ്യു­ന്നു. എവിടെ നി­ന്നാ­ണു് അവൾ സേ­ത്തി­യു­ടെ മുൻ­പി­ലെ­ത്തി­യ­തു? അ­റി­ഞ്ഞു­കൂ­ടാ. Sometimes, when Beloved lay dreamy-​eyed for a very long time, saying nothing, licking her lips and heaving deep sights, Denver panicked. “What is it?” She would ask.

“Heavy” murmured Beloved. “This place is heavy.

images/Beloved.jpg

ഈ ക­ന­മാർ­ന്ന അ­ന്ത­രീ­ക്ഷ­മാ­ണു നോ­വ­ലി­ലാ­കെ. സേ­ത്തി­യു­ടെ മ­രി­ച്ച മ­ക­ളു­ടെ പേരു് Beloved എ­ന്നാ­യി­രു­ന്നു. അ­വ­ളു­ടെ സ്പി­രി­റ്റാ­ണു് അവിടെ എ­ത്തി­യി­രി­ക്കു­ന്ന­തു്. അവളെ അ­റു­ത്തു­കൊ­ന്ന­തും അ­വ­ളു­ടെ അ­മ്മ­ത­ന്നെ. ബി­ല­വ്ഡി­ന്റെ ആഗമനം ജ­നി­പ്പി­ക്കു­ന്ന അ­ജ്ഞേ­യ ഭീ­ക­ര­മാ­യ അ­ന്ത­രീ­ക്ഷം നോ­വ­ലി­നു സ­വി­ശേ­ഷ­ത നൽ­കു­ന്നു. ഈ സ­വി­ശേ­ഷ­ത­യോ അ­സാ­ധാ­ര­ണ­ത്വ­മോ ടോണി മോ­റി­സ­ണി­ന്റെ ആ­വി­ഷ്കാ­ര­രീ­തി­കൊ­ണ്ടാ­ണു് ഉ­ണ്ടാ­വു­ക.

A masterpiece… magnificent… astounding… over powering എ­ന്നൊ­ക്കെ ന്യൂ­സ് വീ­ക്ക് വാരിക ഇതിനെ പ്ര­ശം­സി­ച്ചു. മ­ഹാ­യ­ശ­സ്ക­യാ­യ നോ­വ­ലി­സ്റ്റ് മർ­ഗ­റ­റ്റ് അ­റ്റ്വു­ഡ് (ക്യാ­ന­ഡ) “A triumph” എ­ന്നാ­ണു് ഇതിനെ വി­ശേ­ഷി­പ്പി­ച്ച­തു്. ബി­ല­വ­ഡ് രം­ഗ­പ്ര­വേ­ശം ചെ­യ്യു­ന്ന­തു­വ­രെ നോവൽ യ­ഥാ­ത­ഥ­മാ­യ രീ­തി­യിൽ ര­ചി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. അതിനു ശേഷം ഫാ­ന്റ­സി­യു­ടെ രീ­തി­യി­ലും. നി­രൂ­പ­കർ ഏറെ വാ­ഴ്ത്തി­യെ­ങ്കി­ലും ഈ ര­ണ്ടം­ശ­ങ്ങ­ളും വേ­ണ്ട­പോ­ലെ യോ­ജി­ക്കു­ന്നി­ല്ല എ­ന്നാ­ണു് എന്റെ പക്ഷം.

മൂ­ക­സ­ന്ദേ­ശം

പ്രാ­ചീ­ന­കാ­ല­ത്തു് വി­ഷ­ക­ന്യ­ക­കൾ ഉ­ണ്ടാ­യി­രു­ന്നു. പെൺ­കു­ഞ്ഞു് ജ­നി­ച്ചു­ക­ഴി­ഞ്ഞാൽ ദി­വ­സ­ന്തോ­റും അ­ല്പാ­ല്പ­മാ­യി വിഷം അതിനു കൊ­ടു­ക്കും. പ്രാ­യ­മെ­ത്തു­മ്പോൾ അവൾ വി­ഷ­ക­ന്യ­ക­യാ­യി മാ­റി­യി­രി­ക്കും. അവൾ ചും­ബി­ക്കേ­ണ്ട­തി­ല്ല. ദൂ­രെ­നി­ന്നു് ശ്വാ­സം­വി­ട്ടാൽ മതി. അ­തേ­ല്ക്കു­ന്ന മ­റ്റു­ള്ള­വർ മ­രി­ക്കും. ഇ­ത്ത­രം വി­ഷ­ക­ന്യ­ക­ക­ളെ ശ­ത്രു­രാ­ജാ­ക്ക­ന്മാ­രെ കൊ­ല്ലു­ന്ന­തി­നു് ഉ­പ­യോ­ഗി­ച്ചി­രു­ന്നു. അ­ല­ക്സാ­ണ്ടർ­ച്ച­ക്ര­വർ­ത്തി യെ കൊ­ല്ലാൻ ഒരു വി­ഷ­ക­ന്യ­ക­യെ അ­യ­ച്ചു­വെ­ന്നും, അ­ദ്ദേ­ഹം അതു നേ­ര­ത്തേ മ­ന­സ്സി­ലാ­ക്കി അവളെ കൊ­ന്നു­ക­ള­ഞ്ഞു­വെ­ന്നും ച­രി­ത്ര­കാ­ര­ന്മാർ എ­ഴു­തി­യി­ട്ടു­ണ്ടു്. ഈ വിഷയം സ­മ­ഗ്ര­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ഒരു ഗ്ര­ന്ഥം ഞാൻ മുൻ­പു് വാ­യി­ച്ചു. Poison Damsles and the Romance of betal chewing എ­ന്നാ­ണു് ആ ഗ്ര­ന്ഥ­ത്തി­ന്റെ പേരു്. ക­ഥാ­സ­രി­ത്സാ­ഗ­ര­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ വാ­ല്യ­ത്തിൽ അ­നു­ബ­ന്ധ­മാ­യി Poison Damsels ചേർ­ത്തി­ട്ടു­ണ്ടെ­ന്നു് എ­നി­ക്കൊ­രു ഓർ­മ്മ­യു­ണ്ടു് (ഇം­ഗ്ലീ­ഷ് പ്ര­സാ­ധ­നം). അ­തി­രി­ക്ക­ട്ടെ. വിഷം അ­ല്പ­മാ­യി അ­ല്പ­മാ­യി കൊ­ടു­ത്തു് ഇം­മ്യൂ­നൈ­സേ­ഷൻ—മു­ക്തി—ള്ള­വാ­ക്കു­ക എ­ന്ന­താ­ണു് ഈ സ­മ്പ്ര­ദാ­യം. ഇ­തു­ത­ന്നെ­യാ­ണു് വൈ­ദ്യ­ശാ­സ്ത്ര­ത്തി­ലും കാ­ണു­ന്ന­തു്. രോ­ഗ­മു­ണ്ടാ­ക്കു­ന്ന അ­ണു­വി­നെ ദുർ­ബ്ബ­ല­പ്പെ­ടു­ത്തി­യ രൂ­പ­ത്തിൽ മ­നു­ഷ്യ­ശ­രീ­ര­ത്തിൽ ക­ട­ത്തി­യാൽ പി­ന്നീ­ടു് അ­തി­ന്റെ ശ­ക്തി­യാർ­ന്ന രൂ­പ­ത്തി­നു് ഒ­ന്നും ചെ­യ്യാ­നാ­വി­ല്ല. പോ­ളി­യോ, വി­ല്ലൻ­ചു­മ, അ­ഞ്ചാം­പ­നി ഇവ വ­രാ­തി­രി­ക്കാ­നാ­യി ആ­ന്റി­ജെ­ന്റെ (antigen—രോ­ഗ­മു­ണ്ടാ­ക്കു­ന്ന ബാ­ക്ടീ­രി­യ, വൈറസ് ഇവ) ദുർ­ബ്ബ­ല­രൂ­പം മ­നു­ഷ്യ­രിൽ കു­ത്തി­വ­യ്ക്കു­ന്നു. ചി­ക്കൻ­പോ­ക്സ് ഒ­രി­ക്കൽ വ­ന്നാൽ അ­തു­ത­ന്നെ മു­ക്തി ഉ­ണ്ടാ­ക്കും.

കവിത അ­തി­ന്റെ സ്വ­ഭാ­വം കൊ­ണ്ടും വാ­ക്കു­കൾ കൊ­ണ്ടും ച­രി­ത്ര­ത്തെ റ­ദ്ദാ­ക്കു­ന്നു. അതു് ച­രി­ത്ര­ത്തെ കവിത പു­ച്ഛി­ക്കു­ന്ന­തു കൊ­ണ്ട­ല്ല, ച­രി­ത്ര­ത്തെ അ­തി­ലം­ഘി­ക്കു­ന്നു എ­ന്ന­തു കൊ­ണ്ടാ­ണു്. വി­പ്ല­വ കവി നെ­റൂ­ത­യു­ടെ കാ­വ്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണു്. ഈ സത്യം മ­ന­സ്സി­ലാ­ക്കാ­തെ­യാ­ണു് ഇ­വി­ടെ­യു­ള്ള കവികൾ പ­ട­പ്പാ­ട്ടു പാ­ടു­ന്ന­തു്.

തെ­റി­ക്ക­ത്തു­കൾ ഇ­തു­പോ­ലു­ള്ള മു­ക്തി എ­നി­ക്കു­ണ്ടാ­ക്കി­യി­ട്ടു് കാ­ല­മേ­റെ­യാ­യി. ഇന്നു പ­ച്ച­ത്തെ­റി എ­ഴു­തി­യ ക­ത്തു­കൾ കി­ട്ടു­മ്പോ­ഴോ ടെ­ലി­ഫോ­ണിൽ­ക്കൂ­ടി തെ­റി­വാ­ക്കു­കൾ കേൾ­ക്കു­മ്പോ­ഴോ എ­നി­ക്കു് ഒരു ക്ഷോ­ഭ­വും ഉ­ണ്ടാ­കാ­റി­ല്ല. ചി­ല­രെ­ല്ലാം ഫോ­ണി­ലൂ­ടെ അ­സ­ഭ്യം കേൾ­ക്കു­മ്പോൾ ഉ­ട­നെ­ത­ന്നെ ഫോൺ താഴെ വ­ച്ചു­ക­ള­യാ­റു­ണ്ടു്. ഞാ­ന­ങ്ങ­നെ­യ­ല്ല, പ­റ­യു­ന്ന­തു മു­ഴു­വ­നും കേൾ­ക്കും. ‘എന്റെ പേരിൽ തെ­റ്റു­ണ്ടെ­ങ്കിൽ തി­രു­ത്താം’ എന്നു ശാ­ന്ത­ത­യോ­ടെ മ­റു­പ­ടി നൽ­കു­ക­യും ചെ­യ്യും. എ­ഴു­തു­ന്ന­വ­രെ പ­രി­ഷ്ക­രി­ച്ചെ­ടു­ക്കാ­നാ­ണു് തെ­റി­ക്ക­ത്തു­കൾ അ­യ­യ്ക്കു­ന്ന­തെ­ങ്കിൽ അ­തു­കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ല. മിക്ക എ­ഴു­ത്തു­കാർ­ക്കും മു­ക്തി വ­ന്നു­പോ­യി­ട്ടു­ണ്ടു്. അവരെ വേ­ദ­നി­പ്പി­ക്കാ­നാ­ണെ­ങ്കിൽ അതും പ്ര­യോ­ജ­ന­ര­ഹി­തം. ക­ത്തു­കൾ വ­ള­രെ­ക്കാ­ല­മാ­യി വാ­യി­ക്കു­ന്ന­വർ­ക്കു് വേ­ദ­ന­യു­മി­ല്ല, ക്ഷോ­ഭ­വു­മി­ല്ല. ഈ പ്ര­വൃ­ത്തി­യെ­ക്കാൾ ന­ല്ല­തു് എ­ഴു­ത്തു­കാ­ര­ന്റെ ദോ­ഷ­വ­ശ­ങ്ങ­ളെ മാ­ന്യ­മാ­യ രീ­തി­യിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ക്കു­ക എ­ന്ന­താ­ണു്. അ­ങ്ങ­നെ­യു­ള്ള ക­ത്തു­ക­ള­നു­സ­രി­ച്ചു് ഞാൻ എന്റെ ദോ­ഷ­ങ്ങൾ മാ­റ്റാൻ ശ്ര­മി­ച്ചി­ട്ടു­ണ്ടു്. ആ ചൂ­ണ്ടി­ക്കാ­ണി­ക്കൽ ശ­രി­യാ­യ മാർ­ഗ്ഗ­ത്തി­ലേ­ക്കു പോകാൻ എന്നെ സ­ഹാ­യി­ച്ചി­ട്ടു­മു­ണ്ടു്. ഇവിടെ ഇ­ത്ര­യും എ­ഴു­തി­യ­തു് സി. പി. നായർ മ­നോ­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യ ‘മൂ­ക­സ­ന്ദേ­ശം’ എന്ന ലേഖനം വാ­യി­ച്ച­തു­കൊ­ണ്ടാ­ണു്. മൂ­ക­സ­ന്ദേ­ശം ഊ­മ­ക്ക­ത്തു­ക­ളി­ലൂ­ടെ ല­ഭി­ക്കു­ന്ന­താ­ണു്. നിർ­ദ്ദോ­ഷ­മാ­യ ഹാ­സ്യം എ­ഴു­തു­ന്ന അ­ദ്ദേ­ഹ­ത്തി­നും ഊ­മ­ക്ക­ത്തു­കൾ, തെ­റി­ക്ക­ത്തു­കൾ കി­ട്ടു­ന്നു. അ­പ്പോൾ പാ­രു­ഷ്യ­ത്തോ­ടെ ര­ച­ന­ക­ളെ വി­മർ­ശി­ക്കു­ന്ന എ­നി­ക്കു് അ­ത്ത­രം ക­ത്തു­കൾ കി­ട്ടു­ന്ന­തിൽ എന്തേ അ­ദ്ഭു­തം?

“പി­ന്നെ നി­ങ്ങൾ മ­റു­പ­ടി­യെ­ഴു­തു­ന്ന­തെ­ന്തി­നു്?” എന്നു ചിലർ എ­ന്നോ­ടു ചോ­ദി­ച്ചേ­ക്കും. ബ­ഹു­ജ­ന­ത്തി­ന്റെ തെ­റ്റി­ദ്ധാ­ര­ണ ഒ­ഴി­വാ­ക്കാൻ വേ­ണ്ടി­യാ­ണു് ആ മ­റു­പ­ടി. അ­ല്ലാ­തെ ക്ഷോ­ഭം­കൊ­ണ്ട­ല്ല. വേ­ദ­ന­കൊ­ണ്ട­ല്ല.

  1. വർ­ണ്ണ­ന­യു­ടെ ക­ലാ­ത്മ­ക­ത്വം: ‘മാർ­ത്താ­ണ്ഡ­വർ­മ്മ’യിൽ മാ­ങ്കോ­യി­ക്കൽ ഭവനം തീ­പി­ടി­ക്കു­ന്ന­തി­ന്റെ വർ­ണ്ണ­ന; ‘രാ­മ­രാ­ജാ­ബ­ഹ­ദൂ’റിൽ മല്ല യു­ദ്ധ­ത്തി­ന്റെ വർ­ണ്ണ­ന. യ­ഥാർ­ത്ഥ­മാ­യ ക­ലാ­പ്ര­ചോ­ദ­ന­മു­ള്ള­വർ­ക്കേ ഇ­ങ്ങ­നെ വർ­ണ്ണി­ക്കാ­നാ­വൂ.
  2. സം­ഭാ­ഷ­ണം മ­ഹ­ത്ത്വ­ത്തി­ലേ­ക്കു് ഉ­യ­രു­ന്ന­തു്: ഹെർ­മാൻ ബ്രോ­ഹി ന്റെ ‘വെർ­ജി­ലി­ന്റെ മരണം’ എന്ന നി­സ്തു­ല­മാ­യ നോ­വ­ലിൽ ‘ഇനീഡി’ന്റെ കൈ­യെ­ഴു­ത്തു­പ­ത്രി ന­ശി­പ്പി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് ച­ക്ര­വർ­ത്തി­യും വെർ­ജി­ലും ന­ട­ത്തു­ന്ന സം­ഭാ­ഷ­ണം.
  3. ബോ­ധ­ധാ­ര­ക­ല­യു­ടെ അ­ധി­ത്യ­ക­യി­ലേ­ക്കു് ഉ­യ­രു­ന്ന­തു്: ടോൾ­സ്റ്റോ­യി യുടെ ‘അ­ന്നാ­ക­രേ­നി­ന’ എന്ന നോ­വ­ലിൽ ആ­ത്മ­ഹ­ത്യ­യ്ക്കു തീ­രു­മാ­നി­ച്ച അന്ന വ­ണ്ടി­യി­ലി­രു­ന്നു­കൊ­ണ്ടു് വി­ചാ­ര­ങ്ങ­ളെ സ്വയം ആ­വി­ഷ്ക­രി­ക്കു­ന്ന­തു്.
  4. വർ­ണ്ണ­ന ക­ല­യു­ടെ പ­ര­കോ­ടി­യിൽ ചെ­ല്ലു­ന്ന­തു്: അ­ന്നാ­ക­രേ­നീ­ന­യിൽ ‘കു­തി­ര­പ്പ­ന്ത­യം’ നോ­വ­ലി­സ്റ്റ് വർ­ണ്ണി­ക്കു­ന്ന ഭാഗം. അ­ന്യാ­ദൃ­ശം, അ­സാ­ധാ­ര­ണം എന്നേ ഇ­തി­നെ­ക്കു­റി­ച്ചു പ­റ­യാ­നാ­വൂ.
  5. കവിത സു­പ്രീം പൊ­യ­റ്റി­ക് അ­ട്ട­റൻ­സ്—ശ്രേ­ഷ്ഠ­മാ­യ കാ­വ്യ­ഭാ­ഷ­ണ­മാ­കു­ന്ന­തു്: ഷേ­ക്സ്പി­യ­റി ന്റെ മ­ക്ബ­ത്തിൽ Out, out brief candle എ­ന്നു് ആ­രം­ഭി­ക്കു­ന്ന ഭാഗം.
ക­ല്ലു് എവിടെ?

ഒരു കൂ­ട്ടു­കാ­ര­നെ അ­ന്വേ­ഷി­ച്ചു്—തി­രു­ത്തി­പ്പ­റ­യ­ട്ടെ, ഒരു പ­രി­ച­യ­ക്കാ­ര­നെ അ­ന്വേ­ഷി­ച്ചു് (സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­തു­ന്ന­യാ­ളി­നു കൂ­ട്ടു­കാ­ര­നെ­വി­ടെ? ക­ണ്ടാൽ വി­ന­യ­പൂർ­വം കൈ­കൂ­പ്പും, ചി­രി­ക്കും. ഞാൻ പൊ­യ്ക്ക­ഴി­ഞ്ഞാൽ തെറി പറയും)—ഒരു വീ­ട്ടിൽ ചെ­ന്ന­പ്പോൾ ക­ടു­വ­യ്ക്കു സ­ദൃ­ശ­നാ­യ ഒരു നായ് എന്റെ നേർ­ക്കു ചാ­ടി­വ­ന്നു. അവൻ ക­ടി­ച്ചാൽ മരണം തീർ­ച്ച. അ­തു­കൊ­ണ്ടു് അ­ടു­ത്തു­കി­ട­ന്ന ഒരു ക­രി­ങ്ക­ല്ലു ഞാൻ പൊ­ക്കി­യെ­ടു­ത്തു. അ­ടു­ത്തു് അവൻ വ­ന്നാൽ അ­തു­കൊ­ണ്ടു് അ­വ­ന്റെ തല ത­കർ­ക്ക­ണം. പക്ഷേ, വേ­ണ്ടി­വ­ന്നി­ല്ല. പൊ­ടു­ന്ന­വേ ഒരു സു­ന്ദ­രി­യാ­യ യുവതി പ്ര­ത്യ­ക്ഷ­യാ­യി ‘ഷീജി ഇവിടെ വാ’ എന്നു വി­ളി­ച്ചു. നായ് തി­രി­ഞ്ഞു­പോ­യി­ല്ല. എ­ന്നെ­നോ­ക്കി വീ­ര­പ്പ­ല്ലു­കൾ കാ­ണി­ച്ചു­കൊ­ണ്ടു നി­ന്നു. കല്ലു ഞാൻ ഉടനെ താ­ഴെ­യി­ട്ട­തു് പട്ടി ക­ടി­ക്കാൻ വ­രി­ല്ല എന്ന വി­ചാ­രം­കൊ­ണ്ട­ല്ല. നടയിൽ വ­ന്നു­നി­ന്ന ചെ­റു­പ്പ­ക്കാ­രി­യു­ടെ സൗ­ന്ദ­ര്യ­ത്തി­നു­ള്ള ‘കോം­പ്ലി­മെ­ന്റ്’ എന്ന നി­ല­യി­ലാ­ണു്. ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ­നി­ന്നു് ‘വയലാർ ല­ജ്ജി­ക്കു­ന്നു’ എ­ന്നൊ­രു കാ­വ്യം എ­ന്റെ­നേർ­ക്കു ചാ­ടു­ന്നു. അതിനെ ക­രു­തി­ക്കൂ­ട്ടി അ­ഴി­ച്ചു­വി­ട്ട­ത­ല്ല ബി. മാ­ണി­ക്യം. ഏ­ണ­ശാ­ബ­മാ­ണു് തന്റെ കാ­വ്യ­മെ­ന്നേ അ­ദ്ദേ­ഹ­ത്തി­നു വി­ചാ­ര­മു­ള്ളു. കാ­വ്യ­മെ­ഴു­തു­ന്ന ആ­ളെ­ന്ന നി­ല­യിൽ മാ­ണി­ക്യം എന്റെ പ­രി­ച­യ­ക്കാ­ര­നാ­ണു്. ഞങ്ങൾ ത­മ്മിൽ ക­ണ്ടി­ട്ടി­ല്ലെ­ങ്കി­ലും. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ മാൻ­കു­ട്ടി എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ബുൾ­ഡോ­ഗാ­ണു്. അതു് ആ­ക്ര­മി­ക്കാ­തി­രി­ക്കാ­നാ­യി ഞാൻ വി­മർ­ശ­ന­ത്തി­ന്റെ ക­രി­ങ്ക­ല്ലു പൊ­ക്കി­യെ­ടു­ത്ത­താ­ണു്. പക്ഷേ, ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പെ­ന്ന സു­ന്ദ­രി ‘ഷീജി ഇവിടെ വാ’ എന്നു വി­ളി­ക്കു­ന്നു. അ­വ­ളു­ടെ സൗ­ന്ദ­ര്യ­ത്തി­നു കോം­പ്ലി­മെ­ന്റ് എന്ന നി­ല­യിൽ ഞാൻ ആ ക­രി­ങ്കൽ­ക്ക­ഷ­ണം ദൂ­രെ­യെ­റി­യു­ന്നു. എ­ങ്കി­ലും രുതം അല്പം കേ­ട്ടാ­ലും:

“വന്നു ഞാ­നി­തു സത്യം എ­ന്നാ­ണെ­ലെ­നി­നാ­ണെ

മാർ­ക്സാ­ണെ ആം­ഗൽ­സാ­ണെ മാ­ന­വ­പ്പ­ട­യാ­ണെ

പി­ന്നെ ഞാൻ വ­രു­കി­ല്ല വി­പ്ല­വം വ­രും­വ­രെ.

സൂ­ക്ത­ങ്ങൾ
  1. ജീ­വി­ത­വേ­ദ­ന­യു­ള്ള­വ­രാ­ണു് കൂ­ട­ക്കൂ­ടെ ജ്യോ­ത്സ്യ­നെ കാണാൻ പോ­കു­ന്ന­തു്.
  2. റി­സ്റ്റ് വാ­ച്ചി­ന്റെ സ്പ്രി­ങ് കൂ­ടു­ത­ലാ­യി മു­റു­ക്കി­യാൽ അതു പൊ­ട്ടും. സ്നേ­ഹ­ത്തി­ന്റെ ചു­റ്റു­ക­മ്പി ഓ­വർ­വൈൻ­ഡ് ചെ­യ്താൽ അതും പൊ­ട്ടും.
  3. കേ­ന്ദ്ര ക്രൂ­ര­ദർ­ശൻ കേ­ന്ദ്ര­ത്തി­ന്റെ ഇം­ഗ്ലീ­ഷ് ന്യൂ­സ് വാ­യ­ന­ക്കാ­രിൽ ചി­ല­രു­ടെ പാ­രാ­യ­ണം കേൾ­ക്കു­ന്ന­തി­നെ­ക്കാൾ എ­നി­ക്കി­ഷ്ടം ചെ­മ്പു­കി­ടാ­ര­ത്തി­ലെ തി­ള­പ്പി­ച്ച വെ­ളി­ച്ചെ­ണ്ണ­യിൽ എന്നെ ജീ­വ­നോ­ടെ­യി­ട്ടു പൊ­രി­ക്കു­ന്ന­താ­ണു്. (ക്രൂ­ര­ദർ­ശൻ എ­ന്ന­തു് അ­ച്ച­ടി­പ്പി­ശ­ക­ല്ല. എന്റെ പേ­ന­യി­ലൂ­ടെ ഒ­ഴു­കി­വ­ന്ന പരകീയ പ്ര­യോ­ഗ­മാ­ണു്.)
  4. പൊ­തു­സ്ഥ­ല­ങ്ങ­ളിൽ­വ­ച്ചു് ത­ല­മു­ടി കൈ­കൊ­ണ്ടു മി­നു­സ­പ്പെ­ടു­ത്തു­ന്ന­തും ട്രൗ­സേ­ഴ്സി­ന്റെ ച­ന്തി­പ്പോ­ക്ക­റ്റിൽ­നി­ന്നു ചീ­പ്പെ­ടു­ത്തു കോ­തു­ന്ന­തും മാ­ന്യ­ത­യു­ടെ ല­ക്ഷ­ണ­മ­ല്ല.
ക­വി­ത­യു­ടെ സ്വ­ഭാ­വം
images/Paz0.jpg
ഒ­ക്ടോ­വ്യാ പാസ്

“Poetry, by its very nature, and by the nature of its instruments, words, always tends to abolish history, not because it disdains it but because it transcends it. To reduce poetry to its reflections of historical events and movements would be like reducing the poet’s words to their logical or grammatical connotations. Poetry transcends both history and language although they are its necessary food”. ഇതു പ­റ­ഞ്ഞ­തു് മ­ഹാ­നാ­യ ഒ­ക്ടോ­വ്യാ പാ­സ്സാ ണു് (Ocatavio Paz, The Labyrinth of solitude, അ­ത്യു­ജ്ജ്വ­ല­മാ­യ പു­സ്ത­ക­മാ­ണി­തു്). കവിത അ­തി­ന്റെ സ്വ­ഭാ­വം­കൊ­ണ്ടും വാ­ക്കു­കൾ­കൊ­ണ്ടും ച­രി­ത്ര­ത്തെ റ­ദ്ദാ­ക്കു­ന്നു. അതു് ച­രി­ത്ര­ത്തെ കവിത പു­ച്ഛി­ക്കു­ന്ന­തു­കൊ­ണ്ട­ല്ല. ച­രി­ത്ര­ത്തെ അതു് അ­തി­ലം­ഘി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടാ­ണു്—ഇ­താ­ണു് പാ­സ്സി­ന്റെ അ­ഭി­പ്രാ­യം. വി­പ്ല­വ­ക­വി നെറൂത യുടെ കാ­വ്യ­ങ്ങ­ളെ­സ്സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണു്. ഈ സത്യം മ­ന­സ്സി­ലാ­ക്കാ­തെ­യാ­ണു് ഇ­വി­ടെ­യു­ള്ള കവികൾ പ­ട­പ്പാ­ട്ടു പാ­ടു­ന്ന­തു്. എം. പി. നാ­രാ­യ­ണ­പി­ള്ള യുടെ മൗ­ലി­ക­ചി­ന്ത­യും ഈ നാ­ദം­ത­ന്നെ കേൾ­ക്കു­ന്നു. “അതിനു ത­യ്യാ­റാ­കു­ന്ന നി­മി­ഷം കവി തന്റെ മാ­ന­സി­ക­മാ­യ അ­ടി­മ­ത്വ­ത്തി­ന്റെ ച­ങ്ങ­ല­ക­ളാ­ണു് പൊ­ട്ടി­ച്ചെ­റി­യു­ന്ന­തു്. യ­ഥാർ­ത്ഥ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ പ­ര­മാ­ന­ന്ദം അ­പ്പോൾ ക­വി­ക്കു് അ­നു­ഭ­വി­ക്കാം”. (ട്രയൽ വാരിക, ലക്കം 182.) പ­സ്തർ­ന­ക്ക്, യെ­വ്തു­ഷ­ങ്കോ, സോൾ ഷെ­നി­റ്റ്സ്യൻ ഇവരെ അം­ഗീ­ക­രി­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്ന സോ­വി­യ­റ്റ് സർ­ക്കാ­രും ഈ ത­ത്ത്വ­മ­ല്ലേ വി­ളം­ബ­രം ചെ­യ്യു­ക?

പ്ര­യോ­ഗ­ദീ­പി­ക

മ­ല­യാ­ള­ഭാ­ഷ­യി­ലെ പാ­ണ്ഡി­ത്യ­മെ­ന്ന­തു സം­സ്കൃ­ത­ഭാ­ഷ­യി­ലെ പാ­ണ്ഡി­ത്യം­ത­ന്നെ­യാ­ണു്. സം­സ്കൃ­ത­വും അ­തി­ന്റെ വ്യാ­ക­ര­ണ­വും അ­റി­യാ­തെ ശു­ദ്ധ­മാ­യ മ­ല­യാ­ള­മെ­ഴു­താൻ ക­ഴി­യു­ക­യി­ല്ല. ഒ­രു­ദാ­ഹ­ര­ണം നൽ­ക­ട്ടെ. “അയാൾ അ­വൾ­ക്കു്, അ­നു­യോ­ജ്യ­നാ­യ വ­ര­നാ­ണു്” എന്നു പലരും എ­ഴു­തി­ക്ക­ണ്ടി­ട്ടു­ണ്ടു്. അ­നു­യോ­ഗ­മെ­ന്നാൽ ചോ­ദ്യം എ­ന്നർ­ത്ഥം. അ­നു­യോ­ജ്യൻ അ­ങ്ങ­നെ ചോ­ദ്യം ചെ­യ്യ­പ്പെ­ടേ­ണ്ട­വ­നാ­യി മാ­റു­ന്നു. സം­സ്കൃ­ത­മ­റി­യു­ന്ന­വൻ “അ­നു­രൂ­പ­നാ­യ വരൻ” എന്നേ എഴുതൂ. അ­നു­യോ­ജ്യൻ മ­ല­യാ­ള­ഭാ­ഷ­യി­ലെ പ്ര­യോ­ഗ­മാ­ണെ­ന്നു പ­റ­യു­ന്ന­തിൽ ഒ­രർ­ത്ഥ­വു­മി­ല്ല.

images/PKNarayanapillai.jpg
സാ­ഹി­ത്യ­പ­ഞ്ചാ­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള

വ്യാ­ക­ര­ണ­ത്തെ­റ്റു­കൂ­ടാ­തെ ശു­ദ്ധ­മാ­യ മ­ല­യാ­ള­മെ­ഴു­തു­ന്ന­തി­നു നമ്മെ സ­ഹാ­യി­ക്കു­ന്ന വ്യാ­ക­ര­ണ­ഗ്ര­ന്ഥ­മാ­ണു് സാ­ഹി­ത്യ­പ­ഞ്ചാ­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള യുടെ “പ്ര­യോ­ഗ ദീപിക”. ഈ ഉ­ത്കൃ­ഷ്ട­മാ­യ ഗ്ര­ന്ഥ­ത്തി­ന്റെ സം­ശോ­ധി­ത സം­സ്ക­ര­ണം ന­മു­ക്കു കി­ട്ടി­യി­രി­ക്കു­ന്നു. ഡോ­ക്ടർ എൻ. വി. പി. ഉ­ണി­ത്തി­രി സം­ശോ­ധ­ക­നാ­യ ഈ പു­സ്ത­കം കേ­ര­ള­സർ­ക്കാ­രി­ന്റെ “സാം­സ്കാ­രി­ക വ­കു­പ്പാ”ണു് പ്ര­സാ­ധ­നം ചെ­യ്തി­ട്ടു­ള്ള­തു്. ഗ്ര­ന്ഥ­ത്തി­ന്റെ ഉ­ള്ള­ട­ക്കം പ്രൗ­ഢം; ആകാരം മ­നോ­ഹ­രം (വില 30 രൂപ).

ന­മ്മു­ടെ ഒരു പ്ര­ശ­സ്ത­നാ­യ സാ­ഹി­ത്യ­കാ­രൻ പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കു­ന്ന വേ­ള­യിൽ ഇ­ങ്ങ­നെ “കാ­ച്ചി­വി­ട്ടു” “ഭു­ജ­ഗ­മെ­ന്നാൽ പാ­മ്പു് എ­ന്നർ­ത്ഥം. ഭൂ­ജം­കൊ­ണ്ടു ഗ­മി­ക്കു­ന്ന­തു ഭുജഗം”. ഇതു കേ­ട്ട­പ്പോൾ പാ­മ്പി­നു ഭു­ജ­മെ­വി­ടെ­യെ­ന്നു് എ­നി­ക്കു ചോ­ദി­ക്കാൻ തോ­ന്നി. ചോ­ദി­ച്ചി­ല്ല. കവി പ­റ­ഞ്ഞ­തു ശ­രി­യ­ല്ല. വളഞ്ഞ ഗ­മ­ന­മു­ള്ള­താ­ണു് ഭുജഗം. ഭുജ കൗ­ടി­ല്യേ. പ്ര­യോ­ഗ­ദീ­പി­ക­യു­ടെ ഒരു പ്രതി ഈ സാ­ഹി­ത്യ­കാ­രൻ കൈയിൽ വ­യ്ക്കു­ന്ന­തു ന­ന്നു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-08-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.