SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-08-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/IngridBergman1944.jpg
ഇം­ഗ്രീ­ഡ് ബർ­ഗ്ഗ്മാൻ

1946-ലെ ഒരു രാ­ത്രി. ഞങ്ങൾ മൂ­ന്നു­പേർ സിനിമ കാ­ണു­ക­യാ­യി­രു­ന്നു. സ്വീ­ഡി­ഷ് ച­ല­ച്ചി­ത്ര­താ­രം ഇം­ഗ്രീ­ഡ് ബർ­ഗ്ഗ്മാൻ അ­ഭി­ന­യി­ച്ച ‘ഗ്യാ­സ് ലൈ­റ്റ് ’ എന്ന സി­നി­മ­യാ­യി­രു­ന്നു അതു്. ച­ല­ച്ചി­ത്രം ക­ണ്ടി­ട്ടു് സി­നി­മാ­ശാ­ല­യിൽ­നി­ന്നു പു­റ­ത്തേ­ക്കു­പോ­ന്ന ഓരോ വ്യ­ക്തി­യും ആ­ഹ്ലാ­ദി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­ത്ര­യ്ക്കു മ­നോ­ഹ­ര­മാ­യി­രു­ന്നു ആ ചി­ത്രം ഇം­ഗ്രീ­ഡ് ബർ­ഗ്ഗ്മാ­നു അ­ക്കാ­ഡ­മി അ­വാർ­ഡ് ല­ഭി­ച്ച സി­നി­മ­യാ­ണു് അ­തെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. ഞങ്ങൾ മൂ­ന്നു­പേ­രും—ഇ­പ്പോൾ നെ­ടു­മ­ങ്ങാ­ട്ടെ എം. എൽ. എ ആയ കെ. വി. സു­രേ­ന്ദ്ര­നാ­ഥ്, ഏ­ഴു­വർ­ഷം മുൻ­പു് അ­ന്ത­രി­ച്ചു­പോ­യ ഒരു മു­സ്ലിം സ­ഹോ­ദ­രൻ അ­യ്യൂ­ബ്, ഞാൻ—ഇവർ കു­റ­ച്ചു­നേ­ര­ത്തേ­ക്കു നി­ശ്ശ­ബ്ദ­രാ­യി ന­ട­ന്നു. പെ­ട്ടെ­ന്നു ഞാൻ പ­റ­ഞ്ഞു: “ഇം­ഗ്രീ­ഡ് ബർ­ഗ്ഗ്മാ­നെ­ക്കാൾ സൗ­ന്ദ­ര്യ­മു­ള്ള ച­ല­ച്ചി­ത്ര­താ­ര­ങ്ങൾ പ­ല­രു­മു­ണ്ടു്. പക്ഷേ, ഇ­വ­ളു­ടെ ആ­കർ­ഷ­ക­ത്വം മ­റ്റാർ­ക്കു­മി­ല്ല”. സു­രേ­ന്ദ്ര­നാ­ഥ് അതിനു മ­റു­പ­ടി നൽകി: “അ­ങ്ങ­നെ തോ­ന്നു­ന്ന­തി­നു കാരണം ഇം­ഗ്രീ­ഡ് ബർ­ഗ്ഗ്മാ­നു് ‘ഇ­ന്ത്യൻ­ലു­ക്ക്’ ഉ­ണ്ടു് എ­ന്ന­താ­ണു്. ശ­രി­യാ­ണു് ആ അ­ഭി­പ്രാ­യ­മെ­ന്നു് അ­ന്നെ­നി­ക്കു തോ­ന്നി. ഇ­ന്നും അ­ങ്ങ­നെ തോ­ന്നു­ന്നു. ഇതിനെ ഞാൻ സാർ­വ­ലൗ­കി­ക സൗ­ന്ദ­ര്യം എന്നു വി­ളി­ച്ചു കൊ­ള്ള­ട്ടെ. ഡൊ­റോ­ത്തി ലാമറി നു് മ­ദാ­മ്മ­യു­ടെ സൗ­ന്ദ­ര്യ­മു­ണ്ടു്. പക്ഷേ, ഭാ­ര­തീ­യ­നു് ഇഷ്ടം ഇം­ഗ്രീ­ഡ് ബർ­ഗ്ഗ്മാ­ന്റെ സൗ­ന്ദ­ര്യ­മാ­ണു്. ചില പു­രു­ഷ­ന്മാ­രും ഈ രീ­തി­യി­ലു­ള്ള സാർ­വ­ലൗ­കി­ക സൗ­ന്ദ­ര്യ­ത്താൽ അ­നു­ഗൃ­ഹീ­ത­രാ­യി­രി­ക്കും. ജെ. കൃ­ഷ്ണ­മൂർ­ത്തി യെയും ജ­വ­ഹർ­ലാൽ നെ­ഹ്റു വി­നെ­യും ഇ­ന്ത്യ­യി­ലെ സ്ത്രീ­കൾ ഇ­ഷ്ട­പ്പെ­ടു­ന്ന­തു­പോ­ലെ മ­റ്റേ­തു രാ­ജ്യ­ത്തെ­യും സ്ത്രീ­കൾ ഇ­ഷ്ട­പ്പെ­ടും. സ്ത്രീ­ക­ളെ­യും പു­രു­ഷ­ന്മാ­രെ­യും സം­ബ­ന്ധി­ച്ച ഈ പ­ര­മാർ­ത്ഥം തന്നെ. കാ­വാ­ബാ­ത്ത യുടെ Snow Country എന്ന നോവൽ എത്ര സു­ന്ദ­ര­മാ­ണെ­ങ്കി­ലും അതു് ജ­പ്പാൻ­കാ­ര­ന്റെ നോ­വ­ലാ­ണു്. പക്ഷേ, ടോൾ­സ്റ്റോ­യി യുടെ ‘അന്ന ക­രേ­നി­ന’ റ­ഷ്യാ­ക്കാ­രി­യു­ടെ കഥ മാ­ത്ര­മ­ല്ല, ഭാ­ര­ത­ത്തി­ലെ സ്ത്രീ­യു­ടെ­യും കഥ ത­ന്നെ­യാ­ണു്. സാ­ഹി­ത്യ സൃ­ഷ്ടി­കൾ­ക്കു് ഇ­മ്മ­ട്ടിൽ സാർ­വ­ലൗ­കി­ക സൗ­ന്ദ­ര്യം വ­രു­മ്പോ­ഴാ­ണു് അവ മ­ഹ­നീ­യ­ത­യി­ലേ­ക്കു ചെ­ല്ലു­ന്ന­തു്. ദൗർ­ഭാ­ഗ്യം കൊ­ണ്ടു് ന­മ്മു­ടെ ന­വീ­ന­ങ്ങ­ളാ­യ നോ­വ­ലു­കൾ­ക്കും ചെ­റു­ക­ഥ­കൾ­ക്കും കാ­വ്യ­ങ്ങൾ­ക്കും ‘അ­ന്യ­ദേ­ശീ­യ സ്വ­ഭാ­വം’ വ­ന്നു­ചേർ­ന്നി­രി­ക്കു­ന്നു. കേ­ര­ളീ­യ­ത ഒ­ട്ടു­മി­ല്ലാ­ത്ത ‘വി­ജാ­തീ­യ’ങ്ങ­ളാ­യ കൃ­തി­കൾ. അ­വ­യ്ക്കു സാർ­വ­ലൗ­കി­ക സൗ­ന്ദ­ര്യ­വു­മി­ല്ല, കേ­ര­ളീ­യ സൗ­ന്ദ­ര്യ­വു­മി­ല്ല.

അ­ടി­മ­യാ­ക്ക­രു­ത്
images/JidduKrishnamurti01.jpg
ജെ. കൃ­ഷ്ണ­മൂർ­ത്തി

ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ ദൃ­ഢ­ത­യിൽ വി­ശ്വാ­സ­മർ­പ്പി­ക്കു­ന്ന സം­സ്കാ­ര­മാ­ണു് ന­മ്മു­ടേ­തു്. ജനകൻ സീതയെ രാമനു നൽ­കു­മ്പോൾ “ഇവൾ എന്റെ മ­ക­ളാ­ണു്, നി­ന്റെ സ­ഹ­ധർ­മ്മ­ചാ­രി­ണി­യാ­ണു്” എ­ന്നാ­ണു പ­റ­ഞ്ഞ­തു്. ജ­ന­ക­ന്റെ മകൾ തെ­റ്റു ചെ­യ്യി­ല്ലെ­ന്നും അവൾ രാ­മ­ന്റെ എല്ലാ ധർ­മ്മ­ങ്ങ­ളോ­ടൊ­ത്തു് ച­രി­ക്കു­മെ­ന്നും ധ്വനി. പക്ഷേ, അ­ക്കാ­ല­ത്തും ദാ­മ്പ­ത്യ­ജീ­വി­ത­ത്തെ അ­തി­ന്റെ ത­നി­നി­റ­ത്തിൽ ക­ണ്ടി­രു­ന്നി­ല്ലെ­ന്നു് രാ­മ­ന്റെ­യും സീ­ത­യു­ടെ­യും പിൽ­ക്കാ­ല­ത്തെ ജീ­വി­തം തെ­ളി­യി­ക്കു­ന്നു. അതിൽ അ­ദ്ഭു­ത­പ്പെ­ടാ­നൊ­ന്നു­മി­ല്ല. വി­വാ­ഹം കൃ­ത്രി­മ­ത്വം ഉള്ള ഏർ­പ്പാ­ടാ­ണു്. ര­ണ്ടു­പേ­രെ ബ­ലാൽ­ക്കാ­ര­മാ­യി ബ­ന്ധി­പ്പി­ക്കു­ക­യാ­ണ­തു്. അവർ ശാ­ശ്വ­ത­മാ­യി സ്നേ­ഹി­ച്ചു­കൊ­ള്ള­ണ­മെ­ന്നു സ­മു­ദാ­യം അ­നു­ശാ­സി­ച്ചാൽ ജ­ന്മ­വാ­സ­ന­ക­ളും മ­നു­ഷ്യ­രു­ടെ സ്വ­ഭാ­വ സ­വി­ശേ­ഷ­ത­ക­ളും കൂ­ട്ടാ­ക്കു­ക­യി­ല്ല. സം­ഘ­ട്ട­ന­മു­ണ്ടാ­യേ മ­തി­യാ­കൂ. സ­മ­കാ­ലി­ക ലോ­ക­ത്തു് ജീ­വി­തം സ­ങ്കീർ­ണ്ണ­മാ­യി ഭ­വി­ച്ച­തു­കൊ­ണ്ടു് സം­ഘ­ട്ട­നം കൂ­ടു­ത­ലാ­ണു്. ഭർ­ത്താ­വു് മ­ദ്യ­പ­നാ­ണെ­ങ്കിൽ, വ്യ­ഭി­ചാ­രി­യാ­ണെ­ങ്കിൽ ഈ സം­ഘ­ട്ട­നം മൂർ­ദ്ധ­ന്യാ­വ­സ്ഥ­യി­ലെ­ത്തും. അ­പ്പോൾ സ്ത്രീ എ­ല്ലാം സ­ഹി­ച്ചു് അ­ടി­മ­യാ­യി ക­ഴി­യും. അ­ല്ലെ­ങ്കിൽ ഭർ­ത്താ­വെ­ന്ന നാ­രാ­ധ­മ­നെ ഉ­പേ­ക്ഷി­ച്ചു് സ്വ­ന്തം വീ­ട്ടി­ലേ­ക്കു പോരും; അ­തു­മ­ല്ലെ­ങ്കിൽ സാ­രി­യിൽ മ­ണ്ണെ­ണ്ണ­യൊ­ഴി­ച്ചു തീ ക­ത്തി­ക്കും. വെ­ന്തു­മ­രി­ക്കും, അ­ടി­മ­യാ­യി ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തി­നാ­ണു് പെ­ണ്ണി­ന്റെ അ­ച്ഛ­ന­മ്മ­മാർ മി­ക്ക­വാ­റും അവളെ പ്രേ­രി­പ്പി­ക്കു­ക. “മോളേ ഭർ­ത്താ­വു കാ­ണ­പ്പെ­ട്ട ദൈ­വ­മാ­ണു്. നീ അയാളെ അ­നു­സ­രി­ക്ക­ണം. കു­റ­ച്ചു കു­ടി­ച്ചാ­ലെ­ന്തു? അ­യാ­ളു­ടെ ശ­രീ­ര­ത്തി­ന­ല്ലേ കേടു്” എ­ന്നാ­വും അ­മ്മ­യു­ടെ ഉ­പ­ദേ­ശം ഇ­ങ്ങ­നെ ര­ഹ­സ്യ­മാ­യി ഉ­പ­ദേ­ശി­ച്ചി­ട്ടു് അ­ന്യ­രോ­ടു് “ഏയ്, എന്റെ മ­രു­മോൻ ഒ­രു­തു­ള്ളി തൊ­ടി­ല്ല” എന്നു പ­റ­യു­ക­യും ചെ­യ്യും. “എ­ന്നാൽ­പ്പി­ന്നെ ഒ­രു­കാ­ല­ത്തു് കാണാൻ കൊ­ള്ളാ­മാ­യി­രു­ന്ന നി­ങ്ങ­ളു­ടെ മോൾ ഇ­ന്നു് പേ­ക്കോ­ല­മാ­യ­തെ­ങ്ങ­നെ? നി­ങ്ങ­ളു­ടെ മ­രു­മ­കൻ ക്ഷ­യ­രോ­ഗി­യെ­പ്പോ­ലാ­യ­തെ­ങ്ങ­നെ?” എ­ന്നു് അവർ അ­ങ്ങോ­ട്ടു ചോ­ദി­ക്ക­യു­മി­ല്ല. മാ­ന്യ­ത­യു­ടെ­യും മ­ര്യാ­ദ­യു­ടെ­യും പേ­രി­ലു­ള്ള അ­ന്യ­രു­ടെ മൗ­ന­മാ­ണ­തു്.

കാ­ല്പ­നി­ക പ്രേ­മ­വും മ­റ്റും ദാ­മ്പ­ത്യ ജീ­വി­ത­ത്തി­ലി­ല്ല. അ­തു­ള്ള­വർ വി­വാ­ഹം ക­ഴി­ച്ചാൽ പ­തി­ന­ഞ്ചു­ദി­വ­സം­കൊ­ണ്ടു് ആ പ്രേ­മം ഇ­ല്ലാ­താ­വു­ക­യും ചെ­യ്യും. പി­ന്നീ­ടു് വെ­റു­പ്പോ­ടു­കൂ­ടി­യാ­ണു് ര­ണ്ടു­പേ­രു­ടെ­യും ജീ­വി­തം. ഈ ന­ര­ക­ത്തിൽ­നി­ന്നു് (ഷാ യുടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ Perpetual misery of wedlock) രക്ഷ നേ­ട­ണ­മെ­ങ്കിൽ വി­വാ­ഹ­മോ­ച­നം എ­ളു­പ്പ­മു­ള്ള­താ­ക­ണം. സ­ന്താ­ന­ങ്ങ­ളെ­ക്ക­രു­തി സ്റ്റേ­റ്റ് വി­വാ­ഹ­മോ­ച­ന­ത്തി­നു പ്ര­തി­ബ­ന്ധ സ­ഹ­സ്ര­ങ്ങൾ നിർ­മ്മി­ച്ചു­വ­ച്ചി­രി­ക്കു­ന്നു. യാതന അ­നു­ഭ­വി­ക്കു­ന്ന ഒരു സ്ത്രീ­ക്കും പെ­ട്ടെ­ന്നു മോചനം കി­ട്ടാ­ത്ത വി­ധ­ത്തി­ലാ­ണു് ഇ­ന്ന­ത്തെ നിയമം. വെറും മ­നു­ഷ്യ­ത്വ­ത്തി­ന്റെ പേരിൽ ഇ­തി­നു് അ­യ­വു­വ­രു­ത്തേ­ണ്ടി­രി­ക്കു­ന്നു. മാ­ത്ര­മ­ല്ല, ക­ഷ്ട­പ്പെ­ടു­ന്ന മകൾ ക­ഷ്ട­പ്പെ­ടു­ന്നി­ല്ലെ­ന്നും അവൾ സ്വർ­ഗ്ഗീ­യ­സു­ഖം അ­നു­ഭ­വി­ക്കു­ക­യാ­ണെ­ന്നും അ­വ­ളു­ടെ അ­ച്ഛ­ന­മ്മ­മാർ പ്ര­ച­രി­പ്പി­ക്കു­ന്ന­തും നി­റു­ത്തേ­ണ്ട­താ­ണു്. എ­ങ്കി­ലേ സ­മു­ദാ­യം മ­ദ്യ­പാ­നി­യും വ്യ­ഭി­ചാ­രി­യു­മാ­യ ഭർ­ത്താ­വി­നെ നി­ല­യ്ക്കു നി­റു­ത്തു­ക­യു­ള്ളു.

നി­ല­വി­ലി­രി­ക്കു­ന്ന കലാ സ­ങ്ക­ല്പ­ത്തെ ത­കർ­ക്കു­ന്ന­വ­നെ ആളുകൾ ആദ്യം ശ­ത്രു­വാ­യി ക­രു­തും. പി­ന്നീ­ടു് മി­ത്ര­മാ­യും. ഇ­ന്ന­ത്തെ ശ­ത്രു­ക്കൾ നാളെ മി­ത്ര­ങ്ങ­ളാ­കു­മോ?

ടി. വി. സെ­റ്റി­ല്ലാ­ത്ത, ടെ­ലി­ഫോ­ണി­ല്ലാ­ത്ത ഫ്രി­ഡ്ജി­ല്ലാ­ത്ത, ഇ­രി­ക്കാൻ മ­നോ­ഹ­ര­ങ്ങ­ളാ­യ ക­സേ­ര­ക­ളി­ല്ലാ­ത്ത എന്റെ വീ­ട്ടിൽ ധനികർ വ­രു­മ്പോൾ എ­ന്നെ­ക്കു­റി­ച്ചു് അ­വ­രെ­ന്തു വി­ചാ­രി­ക്കും എ­ന്നു് എ­നി­ക്കു­പേ­ടി. വേ­ണ്ട­പോ­ലെ പ­രി­ശോ­ധി­ക്കാ­തെ ഷർ­ട്ടി­ട്ടു­കൊ­ണ്ടു് റോ­ഡി­ലേ­ക്കു് ചെ­ന്ന­പ്പോ­ഴാ­ണു് അതിലെ കീറൽ ഞാൻ കാ­ണു­ന്ന­തു്. മ­റ്റു­ള്ള­വർ എന്തു വി­ചാ­രി­ക്കും എ­ന്നാ­ലോ­ചി­ച്ചു് ഞാൻ പേ­ടി­ക്കു­ന്നു. ഈ പേടി എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലു­മു­ണ്ടു്. ദുർ­വൃ­ത്ത­നാ­യ മ­ക­നെ­യോ മ­രു­മ­ക­നെ­യോ ന­ല്ല­വ­നാ­ക്കി മ­റ്റു­ള്ള­വ­രു­ടെ മുൻ­പിൽ യ­ഥാ­ക്ര­മം അ­ച്ഛ­ന­മ്മ­മാ­രും അ­മ്മാ­വ­നും അ­മ്മാ­യി­യും അ­വ­ത­രി­പ്പി­ക്കു­ന്ന­തു് ഈ ഭ­യ­ത്താ­ലാ­ണു്. കു­ടും­ബ­ര­ഹ­സ്യ­ങ്ങൾ പു­ര­പ്പു­റ­ത്തു ക­യ­റി­നി­ന്നു വി­ളി­ച്ചു­കൂ­വ­ണ­മെ­ന്ന­ല്ല ഞാൻ പ­റ­യു­ന്ന­തു്. ദോ­ഷ­ത്തെ ദോ­ഷ­മാ­യി കാ­ണ­ണ­മെ­ന്നാ­ണു്. തീ തി­ന്നു­ന്ന മകളെ അമ്മ കൂ­ടു­തൽ തീ തീ­റ്റി­ക്ക­രു­തു് എ­ന്നാ­ണു്. അതു ചെ­യ്തി­ല്ലെ­ങ്കിൽ? അ­തി­നു­ള്ള ഉ­ത്ത­ര­മാ­ണു് ക­ലാ­കൗ­മു­ദി­യിൽ ബി. ഹ­രി­കു­മാർ എ­ഴു­തി­യ “ഒ­രി­ക്ക­ലും മ­രി­ക്കാ­ത്ത­വർ” എന്ന ചെ­റു­ക­ഥ.

images/SaintExupery.jpg
ആ­ങ്ത്വാൻ ദ സാങ് തേ­ഗ്സ്യൂ പേരി

മ­ക­ന്റെ­യോ മ­രു­മ­ക­ന്റെ­യോ തിന്മ മ­റ്റു­ള്ള­വ­രെ അ­റി­യി­ക്കു­ന്ന­തു് തന്റെ തി­ന്മ­യെ വി­ളം­ബ­രം ചെ­യ്യ­ലാ­ണെ­ന്നു് ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ ആ­ങ്ത്വാൻ ദ സാങ് തേ­ഗ്സ്യൂ പേരി (Antoine de Saint Exupery, 1900–1944) പ­റ­ഞ്ഞി­ട്ടു­ണ്ടു്. കാരണം അവർ കു­റ്റ­പ്പെ­ടു­ത്തു­ന്ന­വ­ന്റെ ആ­ത്മാ­വി­ന്റെ ഭാ­ഗ­മാ­ണു് എ­ന്ന­ത­ത്രേ. അവരെ തി­ന്മ­യു­ള്ള­വ­രാ­യി കാ­ണി­ച്ചു­കൊ­ടു­ക്കു­മ്പോൾ അയാൾ ത­ന്നെ­ത്ത­ന്നെ വി­മർ­ശി­ക്കു­ക­യാ­ണു്. തന്റെ കൊ­ള്ള­രു­താ­യ്മ­യെ പ­രോ­ക്ഷ­മാ­യി പ്ര­ഖ്യാ­പി­ക്കു­ക­യാ­ണു്. (സാ­ങ്തേ­ഗ്സ്യൂ പേ­രി­യു­ടെ പു­സ്ത­ക­ത്തി­ന്റെ പേരു ഞാൻ മ­റ­ന്നു­പോ­യി­രി­ക്കു­ന്നു) ഈ ഫ്ര­ഞ്ചെ­ഴു­ത്തു­കാ­ര­നോ­ടു് ഞാൻ യോ­ജി­ക്കു­ന്നി­ല്ല. ഞാൻ എന്റെ തന്നെ ആ­ത്മാ­വി­നെ അ­നാ­വ­ര­ണം ചെ­യ്യാൻ സ­ന്ന­ദ്ധ­നാ­ണെ­ങ്കിൽ മ­റ്റു­ള്ള­വ­രോ­ടു് കാ­രു­ണ്യം കാ­ണി­ക്കു­ന്ന­തെ­ന്തി­നാ­ണു്? കീറിയ ഉ­ടു­പ്പു് ഇ­ടു­ന്ന­തിൽ അ­ഭി­മാ­ന­ഭം­ഗ­ത്തി­നു ഒരു ഹേ­തു­വു­മി­ല്ലെ­ന്നു വി­ശ്വ­സി­ക്കു­ന്ന എന്നെ ആ­രെ­ങ്കി­ലും അ­തി­ന്റെ പേരിൽ ക­ളി­യാ­ക്കി­യാൽ എ­നി­ക്കു വൈ­ഷ­മ്യ­മി­ല്ല. ജൂലൈ 22-നു തോ­ളി­ന്റെ ഒ­രു­ഭാ­ഗം കീറിയ ഖ­ദർ­ഷർ­ട്ടു ധ­രി­ച്ചു­കൊ­ണ്ടു് ഞാൻ തീ­വ­ണ്ടി­യിൽ യാത്ര ചെ­യ്യു­ക­യാ­യി­രു­ന്നു. ട്രെ­യിൻ എ­റ­ണാ­കു­ളം സ്റ്റേ­ഷൻ പ്ലാ­റ്റ്ഫോ­മിൽ നി­ന്ന­പ്പോൾ സു­ന്ദ­ര­നാ­യ ഒരു യു­വാ­വു് എന്റെ അ­ടു­ത്തെ­ത്തി ‘ഓർ­മ്മ­യു­ണ്ടോ?’ എ­ന്നു­ചോ­ദി­ച്ചു. ‘മ­റ­ന്നു­പോ­യ­ല്ലോ’ എ­ന്നു് ഞാൻ ദുഃ­ഖ­ത്തോ­ടെ പ­റ­ഞ്ഞു. താ­നാ­രെ­ന്നു് യു­വാ­വു് വ്യ­ക്ത­മാ­ക്കി­യ­പ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ കരതലം ഗ്ര­ഹി­ച്ചു. ക­ഥാ­കാ­ര­നാ­ണു്, ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളെ­ക്കു­റി­ച്ചു് അ­ധി­ക­മൊ­ന്നും നന്മ പ­റ­ഞ്ഞി­ട്ടി­ല്ല. ദോ­ഷ­മേ­റെ സ്പ­ഷ്ട­മാ­ക്കി­യി­ട്ടു­ണ്ടു­താ­നും. യു­വാ­വി­ന്റെ അ­ടു­ത്ത ചോ­ദ്യം: “എ­ന്നാ­ണു് ഖ­ദ­റാ­ക്കി­യ­തു?” എന്റെ മ­റു­പ­ടി: “ഖ­ദ­റാ­ക്കി­യ­ത­ല്ല. വില കു­റ­വാ­ണു്. റെ­ഡി­മെ­യ്ഡ് ഷർ­ട്ട് വേഗം വാ­ങ്ങാം. സ­മ­യ­ത്തി­നു് ഉ­പ­ക­രി­ക്കും”. ഇ­ത്ര­യും അ­റി­യി­ച്ചി­ട്ടു് എം. പി. പോളി ന്റെ ഒരു നേ­ര­മ്പോ­ക്കു ഞാൻ പ­റ­ഞ്ഞു: പോൾ ഖദർ ധ­രി­ച്ചു് തീ­വ­ണ്ടി­യി­ലി­രി­ക്കു­ക­യാ­യി­രു­ന്നു. ആരോ ചോ­ദി­ച്ചു: “അല്ല മാഷ് ഖ­ദ­റാ­ക്കി­യോ?” പോൾ മ­റു­പ­ടി നല്കി: “ഓർ­ക്കാ­യ്ക­യ­ല്ല. വല്ല ക­ള്ള­ക്ക­ട­ത്തു­കാ­ര­നാ­യോ ക­രി­ഞ്ച­ന്ത­ക്കാ­ര­നാ­യോ എന്നെ തെ­റ്റി­ദ്ധ­രി­ച്ചേ­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാം”. യു­വാ­വു് ഉടനെ പ­റ­ഞ്ഞു: “വേ­റൊ­രു സൗ­ക­ര്യ­മു­ണ്ടു്. ഖ­ദർ­ഷർ­ട്ട് കീ­റി­യാ­ലും ധ­രി­ക്കാം”. ഇ­തു­കേ­ട്ടു് ഞാ­ന­ങ്ങു ബോ­ധം­കെ­ടു­മെ­ന്നാ­ണു് പാവം ചെ­റു­പ്പ­ക്കാ­രൻ വി­ചാ­രി­ച്ച­തു്. കീറിയ വ­സ്ത്രം ധ­രി­ച്ചാൽ അ­ഭി­മാ­ന­ത്തി­നു് മു­റി­വേ­ല്ക്കു­ക­യി­ല്ല എന്ന വി­ചാ­രം ആ കീറിയ ഷർ­ട്ടി­ലൂ­ടെ അ­നാ­വ­ര­ണം ചെ­യ്യു­ക­യാ­യി­രു­ന്നു ഞാൻ. അ­ങ്ങ­നെ പ്ര­വർ­ത്തി­ക്കു­ന്ന എ­നി­ക്കു് മ­ക­ന്റെ­യോ മറ്റു ബ­ന്ധു­ക്ക­ളു­ടെ­യോ മാ­ന­സി­ക നിലയെ അ­നാ­വ­ര­ണം ചെ­യ്യാൻ അ­ധി­കാ­ര­മു­ണ്ടു്.

മ­ര­ണ­വും നാ­ട്യ­വും

മ­ഹാ­ന്മാർ­പോ­ലും ക­ഷ്ട­പ്പെ­ട്ടാ­ണു മ­രി­ക്കു­ക. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ തൊ­ണ്ട­യിൽ അർ­ബ്ബു­ദം വ­ന്നു­മ­രി­ച്ചു. ര­മ­ണ­മ­ഹർ­ഷി ര­ക്താർ­ബ്ബു­ദ­ത്താ­ലാ­ണു് അ­ന്ത­രി­ച്ച­തു്. പ്രോ­സ്റ്റേ­റ്റ് ഗ്ര­ന്ഥി ശ­സ്ത്ര­ക്രി­യ ചെ­യ്തു നീ­ക്കി­യ­തി­നു­ശേ­ഷം­വ­ന്ന രോ­ഗ­ത്താൽ ര­വീ­ന്ദ്ര­നാ­ഥ ടാഗോർ ചരമം പ്രാ­പി­ച്ചു. ഫ്രാ­യി­റ്റി നു് ക­വി­ളിൽ അർ­ബ്ബു­ദ­മാ­യി­രു­ന്നു. ആൽഡസ് ഹ­ക്സി­ലി ക്കും അ­തു­ത­ന്നെ­യാ­യി­രു­ന്നു രോഗം. അ­പ­ക­ട­ങ്ങ­ളിൽ­പ്പെ­ട്ടു മ­രി­ക്കു­ന്ന­വർ ധാ­രാ­ളം. റൊ­ളാ­ങ് ബാർഥ് റോഡ് ക­ട­ക്കാൻ ശ്ര­മി­ച്ച­പ്പോൾ ഒരു വാൻ വ­ന്നി­ടി­ച്ചു. അല്പം ക­ഴി­ഞ്ഞു മ­രി­ച്ചു. അൽബേർ കമ്യൂ കാറ് മ­ര­ത്തി­ലി­ടി­ച്ചാ­ണു് അ­ന്ത്യ­ശ്വാ­സം വ­ലി­ച്ച­തു്. “നേരെ ചൊ­വ്വേ” മ­രി­ക്കു­ന്ന­വർ വിരളം. അ­വ­രാ­ണു് അ­നു­ഗൃ­ഹീ­തർ. മരണം സം­ഭ­വി­ച്ചാൽ അ­ടു­ത്ത ബ­ന്ധു­ക്കൾ നാ­ലു­വി­ളി വി­ളി­ക്കും. അ­തി­ന­പ്പു­റ­മൊ­ന്നു­മി­ല്ല. ഞാൻ ഉൾ­പ്പെ­ട്ട മി­ത്ര­ങ്ങൾ പൊ­ള്ള­യാ­യ നാലു് അ­നു­ശോ­ച­ന വാ­ക്യ­ങ്ങ­ളിൽ എ­ല്ലാ­മൊ­തു­ക്കും. തീർ­ന്നു. അതോടെ മ­രി­ച്ച വ്യ­ക്തി വി­സ്മ­രി­ക്ക­പ്പെ­ട്ടു.

മ­ര­ണ­ത്തിൽ ബ­ന്ധു­ക്കൾ കാ­ണി­ക്കു­ന്ന ക്രൂ­ര­ത മി­ത്ര­ങ്ങൾ കാ­ണി­ക്കാ­റി­ല്ല. എ­നി­ക്കു പ­രി­ച­യ­മു­ണ്ടാ­യി­രു­ന്ന ഒരു സ്ത്രീ പത്തു കൊ­ല്ല­ത്തോ­ളം ഗർ­ഭാ­ശ­യ­ത്തി­ലെ കാൻസർ കൊ­ണ്ടു ക­ഷ്ട­പ്പെ­ട്ട­തി­നു­ശേ­ഷം മ­രി­ച്ചു. മൃ­ത­ദേ­ഹം കു­ളി­പ്പി­ച്ചു് ശ്മ­ശാ­ന­ത്തി­ലേ­ക്കു് എ­ടു­ക്കാൻ ഭാ­വി­ച്ച­പ്പോൾ അതിനെ മൂടാൻ വേ­ണ്ടി ക­സ­വു­ള്ള ഒരു നേ­രി­യ­തു് ആരോ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു. അ­വ­രു­ടെ ഭർ­ത്താ­വു് അ­തു­കൊ­ണ്ടു­വ­ന്ന­യാ­ളി­നെ ആ മൃ­ത­ദേ­ഹ­ത്തി­ന്റെ മുൻ­പിൽ വ­ച്ചു­ത­ന്നെ ശാ­സി­ച്ചു. “ഈ വി­ല­കൂ­ടി­യ നേ­രി­യ­തേ­യു­ള്ളോ ശവം മൂടാൻ?” എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ ആ­ക്രോ­ശം. അതു പി­ടി­ച്ചു­വാ­ങ്ങി­ക്കൊ­ണ്ടു് അയാൾ അ­ക­ത്തേ­ക്കു് ഓടി. തി­രി­ച്ചു­വ­ന്ന­തു് ഒരു പഴയ പു­ളി­യി­ല­ക്ക­ര­യൻ നേ­രി­യ­തു­മാ­യി­ട്ടാ­ണു്. മൃ­ത­ദേ­ഹം രാ­ത്രി­യാ­ണു് ശ്മ­ശാ­ന­ത്തി­ലേ­ക്കു കൊ­ണ്ടു­പോ­യ­തു്. നേരം വെ­ളു­ത്തു. ഒൻ­പ­തു­മ­ണി­ക്കു് വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു­ള്ള ഇ­ട­വ­ഴി­യിൽ മീൻ­കാ­രി ‘പരവ, പരവ’ എ­ന്നു­വി­ളി­ച്ചു. മ­രി­ച്ച സ്ത്രീ­യു­ടെ ഭർ­ത്താ­വു് ഇ­ട­വ­ഴി­യി­ലേ­ക്കു് ഓ­ടി­ച്ചെ­ന്നു് പ­ര­വ­മീൻ വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു. ശ്മ­ശാ­ന­ത്തിൽ പ­ട്ട­ട­യി­ലി­രു­ന്ന ശരീരം പ­കു­തി­മാ­ത്ര­മേ എ­രി­ഞ്ഞി­രി­ക്കൂ. അ­തി­ന്റെ ഗന്ധം ശ്വ­സി­ച്ചു­കൊ­ണ്ടു് പെൺ­മ­ക്കൾ മീൻ അ­റു­ത്തു­ക­ഴു­കി വൃ­ത്തി­യാ­ക്കി പൊ­രി­ച്ചു. എ­ല്ലാ­വ­രും ഉ­ത്സാ­ഹ­ത്തോ­ടെ ഉ­ണ്ണാ­നി­രു­ന്ന­പ്പോൾ പ­രേ­ത­യു­ടെ മൂ­ത്ത­മ­കൻ പ­റ­ഞ്ഞു: “അ­മ്മ­യു­ടെ മൃ­ത­ദേ­ഹം എ­രി­ഞ്ഞു­തീർ­ന്നി­ട്ടു് പോ­രാ­യി­രു­ന്നോ ഈ പൊ­രി­ച്ച മീൻ­തീ­റ്റി? കഷ്ടം!” ഇ­തു­കേ­ട്ട ഒരു മകൾ ദേ­ഷ്യ­ത്തോ­ടെ: “ഒരാൾ മ­രി­ച്ചു­വ­ന്നു പ­റ­ഞ്ഞു് ജീ­വി­ച്ചി­രി­ക്കു­ന്ന­വർ­ക്കു് ആഹാരം ക­ഴി­ക്ക­ണ്ടേ?” നാ­ല്പ­തു­ദി­വ­സം ക­ഴി­യു­ന്ന­തി­നു­മു­മ്പു്, മ­രി­ച്ച സ്ത്രീ­യു­ടെ ഭർ­ത്താ­വു് ഹൃ­ദ­യാ­ഘാ­ത­ത്താൽ മ­രി­ച്ചു. ആ മ­നു­ഷ്യ­ന്റെ സ­ഞ്ച­യ­നം ന­ട­ക്കു­ന്ന വേ­ള­യിൽ അ­യാ­ളു­ടെ മൂ­ന്നു സ­ഹോ­ദ­രി­കൾ അ­ടു­ക്ക­ള­യിൽ ക­യ­റി­യി­രു­ന്നു് മ­ര­ച്ചീ­നി­യും മീനും ക­ഴി­ക്കു­ക­യാ­യി­രു­ന്നു. ഇ­തൊ­ന്നും ഒ­റ്റ­പ്പെ­ട്ട സം­ഭ­വ­മ­ല്ല. ലോ­ക­മെ­മ്പാ­ടും ഇ­ങ്ങ­നെ­യാ­ണു് മ­ര­ണ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങൾ ന­ട­ക്കു­ക.

മ­നു­ഷ്യ­നു പ്രാ­യം കൂ­ടി­വ­രു­മ്പോൾ എ­ല്ലാം ക്ഷ­യി­ച്ചു­തു­ട­ങ്ങും. ത­ല­ച്ചോ­റു പ്ര­വർ­ത്തി­ക്കി­ല്ല. മാം­സ­പേ­ശി­ക­ളും സി­ര­ക­ളും പണി മു­ട­ക്കും. ‘അ­പ്പോൾ മ­രി­ച്ചാൽ മ­തി­യെ­ന്നു് ആ വ്യ­ക്തി വി­ചാ­രി­ക്കും ആ വി­ചാ­ര­ത്തി­നു ശക്തി കൂ­ടി­യാൽ മരണം എ­ളു­പ്പ­ത്തിൽ വ­ന്നു­ചേ­രും. ഉ­റ­ക്ക­ഗു­ളി­ക അ­ന്വേ­ഷി­ക്കാ­തെ, ക­യ­റെ­ടു­ക്കാ­തെ, കഠാര കൈ­യി­ലെ­ടു­ക്കാ­തെ, അ­ഞ്ചു­നി­ല കെ­ട്ടി­ട­ത്തി­ന്റെ മു­ക­ളിൽ ക­യ­റാ­തെ മരണം പ്രാ­പി­ക്കാം. അ­ഭി­ല­ഷി­ച്ചാൽ മതി. ‘മ­രി­ച്ചാൽ മ­തി­യാ­യി­രു­ന്നു’ എന്നു രോ­ഗി­യോ വൃ­ദ്ധ­നോ വൃ­ദ്ധ­യോ പ­റ­യു­ന്ന­തിൽ സ­ത്യ­മു­ണ്ടെ­ങ്കിൽ മരണം പു­ഞ്ചി­രി പൊ­ഴി­ച്ചെ­ത്തും.

images/MRaghavan.jpg
എം. രാഘവൻ

ഈ സ­ത്യ­മൊ­ക്കെ എത്ര അ­നാ­യാ­സ­മാ­യി എം. രാഘവൻ ‘പ­ട്ടു­തു­ണി’ എന്ന ചെ­റു­ക­ഥ­യിൽ നി­വേ­ശി­പ്പി­ച്ചി­രി­ക്കു­ന്നു. വല്യ മൂ­ത്ത­മ്മ മ­രി­ച്ചു. ജീ­വി­ച്ചി­രി­ക്കു­മ്പോൾ അ­വർ­ക്കു് ഒരു പു­ത­പ്പി­നോ­ടു കമ്പം. മ­രി­ച്ച­പ്പോൾ ആരോ ആ പു­ത­പ്പു­കൊ­ണ്ടു അവരെ മൂടി. അ­വ­രു­ടെ ചേ­ട്ട­നു് പണ്ടേ അ­തി­നോ­ടു് അ­ഭി­നി­വേ­ശ­മു­ണ്ടു്. അതു് മൃ­ത­ദേ­ഹ­ത്തിൽ­നി­ന്നു് വ­ലി­ച്ചെ­ടു­ക്കാൻ അയാൾ ഭാ­വി­ച്ച­പ്പോൾ അ­തി­ന്റെ (മൃ­ത­ദേ­ഹ­ത്തി­ന്റെ) ര­ണ്ടു­വി­ര­ലു­കൾ­ക്കി­ട­യിൽ അ­ത­ക­പ്പെ­ട്ടു­പോ­യി. “ഇനി ആരു പി­ടി­ച്ചു വ­ലി­ച്ചാ­ലും വല്യ മൂ­ത്ത­മ്മ വി­ടി­ല്ല” എ­ന്നു് വേ­റൊ­രാൾ പ­റ­യു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. ന­വീ­ന­ന്മാ­രെ­പ്പോ­ലെ, അ­മൂർ­ത്ത­മാ­യ ത­ല­ത്തിൽ വ­സ്തു­ത­ക­ളെ കോർ­ത്തി­ണ­ക്കാൻ ക­ഥാ­കാ­ര­നു കൗ­തു­ക­മി­ല്ല. മൂർ­ത്ത­മാ­യ ത­ല­ത്തി­ലാ­ണു് ആ സം­യോ­ജ­നം ന­ട­ക്കു­ക. എ­ല്ലാം യോ­ജി­ച്ചു­ക­ഴി­യു­മ്പോൾ ജീ­വി­ത­സ­ത്യം അർ­ക്ക­കാ­ന്തി­യോ­ടെ വി­ല­സു­ന്നു. ഒരു നാ­ട്യ­വു­മി­ല്ലാ­ത്ത ചെ­റു­ക­ഥ. ല­ളി­ത­മാ­യ ആ­വി­ഷ്ക്കാ­രം. സാ­ഹി­ത്യ­പ­ര­മാ­യ ഭാ­ഷ­യി­ല്ല. സ്യൂ­ഡോ­പൊ­യ­റ്റി­ക്കാ­യ വാ­ക്കു­ക­ളി­ല്ല, വർ­ണ്ണ­ന­ക­ളി­ല്ല. (കഥ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ)

ടെ­ലി­ഫോൺ

‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ സാ­ഹി­ത്യ­ത്തെ മാ­ത്രം സ്പർ­ശി­ക്കു­ന്ന­ത­ല്ല. ജീ­വി­ത­മാ­ണു് സാ­ഹി­ത്യം. അ­തു­കൊ­ണ്ടു ജീ­വി­ത­ത്തെ സം­ബ­ന്ധി­ക്കു­ന്ന പലതും ഞാ­നി­തിൽ എ­ഴു­തി­യെ­ന്നു­വ­രും. ഇ­പ്പോൾ ടെ­ലി­ഫോ­ണി­നെ­ക്കു­റി­ച്ചാ­ണു് പറയാൻ തോ­ന്നു­ന്ന­തു്. ഒ­ന്നാ­മ­താ­യി എ­ഴു­താ­നു­ള്ള­തു് വീ­ട്ടി­ലെ കു­ട്ടി­ക­ളെ­ക്കൊ­ണ്ടു് ഫോൺ എ­ടു­പ്പി­ക്ക­രു­തു് എ­ന്നാ­ണു്. സർ­വ്വ­ക­ലാ­ശാ­ല­യി­ലെ ഒരു റീ­ഡ­റോ­ടു അ­ത്യാ­വ­ശ്യ­മാ­യി ചില കാ­ര്യ­ങ്ങൾ സം­സാ­രി­ക്കാ­നു­ള്ള­തു­കൊ­ണ്ടു് ഞാൻ അ­ദ്ദേ­ഹ­ത്തെ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു. മകൻ പയ്യൻ അ­റി­യി­ച്ചു: “അ­ച്ഛ­നി­വി­ടെ­യി­ല്ല”. അ­ച്ഛ­ന്റെ അ­വി­ടു­ത്തെ സം­സാ­രം എ­നി­ക്കു ഫോ­ണിൽ­ക്കൂ­ടെ കേൾ­ക്കാ­മാ­യി­രു­ന്നു. അതു കൊ­ണ്ടു അ­ഞ്ചു­മി­നി­ട്ടു­ക­ഴി­ഞ്ഞു് ഞാൻ വീ­ണ്ടും വി­ളി­ച്ചു. മകൻ പയ്യൻ മ­റു­പ­ടി പ­റ­ഞ്ഞ­തി­ങ്ങ­നെ­യാ­ണു് “അച്ഛൻ ഇ­വി­ടെ­യി­ല്ലെ­ന്നു പ­റ­ഞ്ഞി­ല്ലേ­ടാ”. പി­ന്നീ­ടു് ഇ­ന്നു­വ­രെ ഞാൻ അ­ദ്ദേ­ഹ­ത്തെ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചി­ട്ടി­ല്ല. ഒരു മ­ര­ണ­വാർ­ത്ത അ­റി­യി­ക്കാ­നാ­യി പു­ന­യി­ലേ­ക്കു മൂ­ന്നു­ത­വ­ണ ഞാൻ S. T. D ആയി വി­ളി­ച്ചു. ആ മൂ­ന്നു­ത­വ­ണ­യും അഞ്ചോ ആറോ വ­യ­സ്സു­വ­രാ­വു­ന്ന ഒരു കു­ട്ടി­യാ­ണു് ഫോ­ണെ­ടു­ത്ത­തു്. അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ലാ­തെ അവൻ എന്തോ പ­റ­ഞ്ഞ­ത­ല്ലാ­തെ ഫോണിൽ എ­നി­ക്കാ­വ­ശ്യ­മു­ള്ള ആളിനു അവനതു കൊ­ടു­ത്ത­തേ­യി­ല്ല. മ­ര­ണ­വാർ­ത്ത ക­മ്പി­സ­ന്ദേ­ശ­മാ­യി കൊ­ടു­ക്കേ­ണ്ടി­വ­ന്നു. കൊ­ച്ചു­കു­ട്ടി­കൾ ഫോണിൽ സം­സാ­രി­ക്കു­ന്ന­തു കാണാൻ അ­ച്ഛ­ന­മ്മ­മാർ­ക്കും അ­പ്പൂ­പ്പ­ന്മാർ­ക്കും അ­മ്മൂ­മ്മ­മാർ­ക്കും ഇ­ഷ്ട­മാ­ണു്. പണം ചെ­ല­വാ­ക്കി S. T. D. കാൾ ന­ട­ത്തു­ന്ന­വർ­ക്കു് അ­തി­ഷ്ട­മു­ള്ള കാ­ര്യ­മ­ല്ല.

ര­ണ്ടു്: ആ­കർ­ഷ­ത­ക്വ­മു­ള്ള മു­ഖ­വും അതിലെ മ­ധു­ര­പ്പു­ഞ്ചി­രി­യു­മു­ള്ള­വൾ ന­മ്മ­ളോ­ടു നേ­രി­ട്ടു സം­സാ­രി­ക്കു­മ്പോൾ ‘ങേ, ങേ’ എന്നു പ­റ­ഞ്ഞാ­ലും ന­മു­ക്കൊ­ന്നും തോ­ന്നു­ക­യി­ല്ല. മു­ഖ­ത്തി­ന്റെ സൗ­ന്ദ­ര്യ­വും മ­ന്ദ­സ്മി­ത­ത്തി­ന്റെ മാ­ധു­ര്യ­വും ‘ങേ’ എന്ന ചോ­ദ്യ­ത്തി­ന്റെ പാ­രു­ഷ്യം ഇ­ല്ലാ­താ­ക്കും. എ­ന്നാൽ ഫോ­ണിൽ­ക്കൂ­ടി ന­മ്മ­ളെ­ന്തെ­ങ്കി­ലും പ­റ­യു­മ്പോൾ മ­റ്റേ­യ­റ്റ­ത്തു­നി­ന്നു് ‘ങേ, ങേ’ എ­ന്നു് അ­തി­സു­ന്ദ­രി ചോ­ദ്യ­രൂ­പ­ത്തിൽ ശ­ബ്ദ­മെ­റി­ഞ്ഞാൽ ന­മു­ക്കു വെ­റു­പ്പു­തോ­ന്നും. നമ്മൾ അ­പ്പോൾ മുഖം കാ­ണു­ന്നി­ല്ല­ല്ലോ. ടെ­ലി­ഫോൺ സം­ഭാ­ഷ­ണ­ത്തിൽ ‘ങേ’ എ­പ്പോ­ഴും ഒ­ഴി­വാ­ക്ക­ണം.

മൂ­ന്നു്: നമ്മൾ ദേ­ഷ്യ­പ്പെ­ട്ടി­രി­ക്കു­മ്പോ­ഴാ­യി­രി­ക്കും സ്നേ­ഹി­തൻ ഫോണിൽ വി­ളി­ക്കു­ന്ന­തു്. ന­മ്മു­ടെ ദേ­ഷ്യം ശ­ബ്ദ­ത്തി­നു പാ­രു­ഷ്യം വ­രു­ത്തും അ­ങ്ങ­നെ പ­രു­ഷ­മാ­യി സം­സാ­രി­ച്ചാൽ സ്നേ­ഹി­തൻ തീർ­ച്ച­യാ­യും തെ­റ്റി­ദ്ധ­രി­ക്കും. എന്നെ കു­ഞ്ഞൻ­പി­ള്ള എ­ന്നൊ­രാൾ പ­ല­പ്പോ­ഴും ഫോണിൽ വി­ളി­ച്ചു ശ­ല്യ­പ്പെ­ടു­ത്താ­റു­ണ്ടു്. വീ­ട്ടിൽ ഫോ­ണെ­ടു­ത്ത­യാൾ വ­ന്നു­പ­റ­ഞ്ഞു “കു­ഞ്ഞൻ­പി­ള്ള വി­ളി­ക്കു­ന്നു”വെ­ന്നു്. ‘ശ­ല്യ­മാ­യി’ എ­ന്നു­ക­രു­തി ഞാൻ റി­സീ­വ­റെ­ടു­ത്തു് ‘എ­ന്തു­വേ­ണം?’ എന്നു ചോ­ദി­ച്ചു. എത്ര ശ്ര­മി­ച്ചി­ട്ടും എന്റെ ശബ്ദം പ­രു­ഷ­മാ­യി­ത്ത­ന്നെ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് വ­ട­ക­ര­യിൽ­നി­ന്നു് ആ ശബ്ദം എന്റെ കാ­തി­ലെ­ത്തി­യ­തു്. “സർ കു­ഞ്ഞ­ബ്ദു­ല്ല­യാ­ണു് വി­ളി­ക്കു­ന്ന­തു്. എന്താ വല്ല ജോ­ലി­യി­ലും ഏർ­പ്പെ­ട്ടി­രി­ക്കു­ക­യാ­യി­രു­ന്നോ? അതോ സു­ഖ­മി­ല്ലേ?” എ­ന്നൊ­ക്കെ. പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ല്ല എന്നെ തെ­റ്റി­ദ്ധ­രി­ച്ചു­വെ­ന്ന­തു സ്പ­ഷ്ടം. സത്യം വ്യ­ക്ത­മാ­ക്കാൻ എ­നി­ക്കു സാ­ധി­ച്ച­തു­മി­ല്ല. അ­ദ്ദേ­ഹം പ­റ­യാ­നു­ള്ള­തു പ­റ­ഞ്ഞി­ട്ടു് ഫോൺ താ­ഴെ­വ­ച്ചു. അ­തു­കൊ­ണ്ടു് ഗു­ണ­പാ­ഠ­മി­താ. സ്വ­ന്തം ക്ഷോ­ഭ­ത്തെ നി­യ­ന്ത്രി­ച്ചി­ട്ടേ ഫോണിൽ മ­റു­പ­ടി പ­റ­യാ­വൂ. ഇ­ല്ലെ­ങ്കിൽ തെ­റ്റി­ദ്ധാ­ര­ണ­യു­ണ്ടാ­വും.

ഇനി ഒരു സംഭവം. ഒരു റി­ട്ട­യേർ­ഡ് ഗവ. സെ­ക്ര­ട്ട­റി­യു­ടെ വീടു് വാ­ട­ക­യ്ക്കു് എ­ടു­ക്കാ­നാ­യി ഞാൻ അ­ദ്ദേ­ഹ­വു­മാ­യി ഫോണിൽ സം­സാ­രി­ച്ചു. വീടു് ത­രാ­മെ­ന്നു സ­മ്മ­തി­ച്ചു സെ­ക്ര­ട്ട­റി. അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞു് മ­റ്റൊ­രു കാ­ര്യം പ­റ­യാ­നാ­യി ഞാൻ വീ­ണ്ടും അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചു. അ­പ്പോൾ ഫോ­ണെ­ടു­ത്ത­തു് സെ­ക്ര­ട്ട­റി­യു­ടെ മ­ക­നാ­ണു്. പി­ന്നീ­ടു് ഫോ­ണിൽ­ക്കൂ­ടി ഞാൻ കേ­ട്ട­തു്:

മകൻ:
അച്ഛാ വീടു് വേ­ണ­മെ­ന്നു പറഞ്ഞ കൃ­ഷ്ണൻ­നാ­യർ വി­ളി­ക്കു­ന്നു.
ദൂ­രെ­നി­ന്നു­ള്ള ഒരു ശബ്ദം:
ഞാൻ ഇ­വി­ടെ­യി­ല്ലെ­ന്നു പ­റ­യെ­ടാ. അ­യാ­ളെ­ന്തി­നു് എന്നെ ശ­ല്യ­പ്പെ­ടു­ത്തു­ന്നു! “ഞാൻ വ­ട­ക്കൻ പ­റ­വൂ­രു പോ­യെ­ന്നും മ­റ്റ­ന്നാ­ളേ വ­രി­ക­യു­ള്ളൂ­വെ­ന്നും പറ. നാശം”.
വീ­ണ്ടും ഗു­ണ­പാ­ഠം. ര­ഹ­സ്യ­മാ­യി വ­ല്ല­തും പ­റ­യ­ണ­മെ­ങ്കിൽ ഫോ­ണി­ന്റെ വ­ക്ത്ര­ഗ­ഹ്വ­രം കൈ­കൊ­ണ്ടു പൊ­ത്തി­പ്പി­ടി­ച്ചു­വേ­ണം അതു ചെ­യ്യാൻ.
കു­ട്ടി­ക­ളേ വരൂ
images/ARRajaRajaVarma.jpg
എ. ആർ. രാ­ജ­രാ­ജ­വർ­മ്മ

ഒരു മ­ണ്ണാ­ങ്ക­ട്ട­യും ഒരു ക­രി­യി­ല­യും കൂടി കാ­ശി­ക്കു പു­റ­പ്പെ­ട്ടു. കു­റ­ച്ചു­വ­ഴി ചെ­ന്ന­പ്പോൾ ഒരു കാ­റ്റു­വ­ന്നു. അ­പ്പോൾ മ­ണ്ണാ­ങ്ക­ട്ട ക­രി­യി­ല­യു­ടെ മീതെ ഇ­രു­ന്നു കൂ­ട്ടു­കാ­ര­നെ ര­ക്ഷി­ച്ചു. പി­ന്നെ­യും അവർ യാത്ര തു­ടർ­ന്ന­പ്പോൾ ഒരു മ­ഴ­വ­ന്നു. ഇ­ത്ത­വ­ന്ന ക­രി­യി­ല മ­ണ്ണാ­ങ്ക­ട്ട­യെ മൂ­ടി­യി­രു­ന്നു് അതിനെ ര­ക്ഷി­ച്ചു. പി­ന്നെ­യും അവർ കു­റെ­ക്കൂ­ടി വ­ഴി­പോ­യ­പ്പോൾ ഒരു കാ­റ്റും മ­ഴ­യും­കൂ­ടി വന്നു. മ­ണ്ണാ­ങ്ക­ട്ട അ­ലി­ഞ്ഞു­പോ­യി, ക­രി­യി­ല അങ്ങു പ­റ­ന്നും പോയി. അ­ങ്ങ­നെ ഒരു കഥ (സാ­ഹി­ത്യ സാ­ഹ്യം, ഒ. വി. പ്രി­ന്റിം­ഗ് വർ­ക്ക്സ്, പുറം 13). ഇതിനെ എ. ആർ. രാ­ജ­രാ­ജ­വർ­മ്മ ധാ­ത്രീ­ക­ഥ എ­ന്നു­വി­ളി­ക്കു­ന്നു. ശി­ശു­ക്കൾ­ക്കു് അ­തി­ബാ­ല്യ­ത്തിൽ കേ­ട്ടു­ര­സി­ക്കാ­നു­ള്ള­വ­യാ­ണു് ഇ­ത്ത­രം കഥകൾ. പ്രാ­യ­മാ­യ­വ­രു് പ്രാ­യ­മാ­യ­വർ­ക്കു­വേ­ണ്ടി എ­ഴു­തു­ന്ന ചില ക­ഥ­ക­ളും ഇ­മ്മ­ട്ടിൽ ധാ­ത്രീ­ക­ഥ­കൾ ആ­യി­പ്പോ­കാ­റു­ണ്ടു്. ഒ­രു­ദാ­ഹ­ര­ണം മ­ണി­യൂർ ഇ. ബാലൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘വ­ഴി­കാ­ട്ടി’ എന്ന കഥ തന്നെ. ക­ഥ­യി­ലെ വ­ഴി­കാ­ട്ടി കോ­മ്പി­യാ­ണു്. കോ­മ്പി­യും സാറും കൂടി കൊ­ടു­ങ്കാ­ടി­ലേ­ക്കു ക­ട­ന്നു. അവരെ ആന ഉ­പ­ദ്ര­വി­ച്ചി­ല്ല, നരി ഉ­പ­ദ്ര­വി­ച്ചി­ല്ല, പക്ഷേ, കാ­ടു­കൊ­ള്ള­യ­ടി­ക്കാൻ വേ­ണ്ടി വ­ന്നെ­ത്തി­യ ചിലർ കോ­മ്പി­യെ വെ­ടി­വ­ച്ചു കൊ­ന്നു. മൃ­ഗ­ങ്ങ­ളെ പേ­ടി­ക്കേ­ണ്ട, കാ­ട്ടു ക­ള്ള­ന്മാ­രെ പേ­ടി­ക്ക­ണം എ­ന്നു­സാ­രം. മ­ണ്ണാ­ങ്ക­ട്ട­യും ക­രി­യി­ല­യും എന്ന കഥ പ്രാ­കൃ­ത­മാ­യ ആ­ഖ്യാ­ന­മാ­യ­തു­പോ­ലെ മ­ണി­യൂർ ഇ. ബാ­ല­ന്റെ കഥയും പ്രാ­കൃ­ത­ത്വം ആ­വ­ഹി­ക്കു­ന്നു. സാ­ഹി­ത്യ­മെ­ന്ന­തു്, ക­ല­യെ­ന്ന­തു് ഇ­ത്ത­രം ബാ­ലി­ശ­ത്വ­ങ്ങ­ളിൽ­നി­ന്നു് എ­ത്ര­യോ കാതം അ­ക­ലെ­യാ­ണു്.

എന്റെ വാ­യ­ന­ക്കാ­രിൽ കു­ട്ടി­ക­ളു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ വേ­റൊ­രു ധാ­ത്രീ­ക­ഥ കേൾ­ക്കൂ. ആ­ലി­ബാ­ബ­യു­ടെ സ­ഹോ­ദ­രൻ കാ­സ്സി­മി­നെ കാ­ണാ­നി­ല്ല. കാ­സ്സി­മി­ന്റെ ഭാര്യ വ­ല്ലാ­തെ ക­ര­ഞ്ഞു. അ­ടു­ത്ത ദിവസം ആ­ലി­ബാ­ബ കാ­സ്സി­മി­ന്റെ ശ­രീ­രാ­വ­ശി­ഷ്ട­ങ്ങൾ കൊ­ണ്ടു വന്നു. ഭാര്യ പി­ന്നെ­യും ക­ര­ഞ്ഞു. അ­പ്പോൾ ആ­ലി­ബാ­ബ അ­വ­ളോ­ടു പ­റ­ഞ്ഞു: ഞാൻ നി­ന്നെ വി­വാ­ഹം ചെ­യ്തു­കൊ­ള്ളാം. ക­ര­ച്ചിൽ നി­ന്നു ദുഃ­ഖ­വും മാറി. മാ­ത്ര­മ­ല്ല അവൾ ആ­ഹ്ലാ­ദി­ക്കു­ക­യും ചെ­യ്തു.

ന­ന്മ­യും തി­ന്മ­യും

സാ­ഹി­ത്യ­സൃ­ഷ്ടി­കൾ­ക്കു് സാർ­വ­ലൗ­കി­ക സൗ­ന്ദ­ര്യം വ­രു­മ്പോ­ഴാ­ണു് അവ മ­ഹ­നീ­യ­ത­യി­ലേ­ക്കു ചെ­ല്ലു­ന്ന­തു്. ദൗർ­ഭാ­ഗ്യം കൊ­ണ്ടു് ന­മ്മു­ടെ ന­വീ­ന­ങ്ങ­ളാ­യ നോ­വ­ലു­കൾ­ക്കും ചെ­റു­ക­ഥ­കൾ­ക്കും കാ­വ്യ­ങ്ങൾ­ക്കും അ­ന്യ­ദേ­ശീ­യ­ത വന്നു ചേർ­ന്നി­രി­ക്കു­ന്നു. കേ­ര­ളീ­യ­ത ഒ­ട്ടു­മി­ല്ലാ­ത്ത വി­ജാ­തീ­യ­ങ്ങ­ളാ­യ കൃ­തി­കൾ. അ­വ­യ്ക്കു സാർ­വ­ലൗ­കി­ക സൗ­ന്ദ­ര്യ­വു­മി­ല്ല, കേ­ര­ളീ­യ സൗ­ന്ദ­ര്യ­വു­മി­ല്ല.

മ­നു­ഷ്യ­ന്റെ ച­രി­ത്രം പ­രി­ശോ­ധി­ക്കൂ. സ­മാ­ന്ത­ര­ങ്ങ­ളാ­യ രണ്ടു പ്ര­വാ­ഹ­ങ്ങ­ളു­ണ്ടു്. ഒ­ന്നു് ന­ന്മ­യു­ടെ പ്ര­വാ­ഹം; മ­റ്റൊ­ന്നു് തി­ന്മ­യു­ടെ പ്ര­വാ­ഹം. അ­ല­ക്സാ­ണ്ടർ ച­ക്ര­വർ­ത്തി ദി­ഗ്വി­ജ­യം എ­ന്ന­തി­ന്റെ പേരിൽ മ­നു­ഷ്യ­രെ കൊ­ന്നൊ­ടു­ക്കി­യ­പ്പോൾ അ­രി­സ്റ്റോ­ട്ടിൽ മ­നു­ഷ്യ­ന­ന്മ­യെ ല­ക്ഷ്യ­മാ­ക്കി ദാർ­ശ­നി­ക­പ­ദ്ധ­തി രൂ­പ­വ­ത്ക­രി­ക്കു­ക­യാ­യി­രു­ന്നു. നെ­പ്പോ­ളി­യൻ അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ നി­ഗ്ര­ഹി­ച്ച­പ്പോൾ ഗോ­യ്ഥേ, സ്നേ­ഹ­ത്തി­ന്റെ സ­ന്ദേ­ശം പ്ര­ച­രി­പ്പി­ക്കു­ക­യാ­യി­രു­ന്നു. ജൂ­ത­നാ­യി ജ­നി­ച്ചോ? എ­ങ്കിൽ അയാൾ വ­ധി­ക്ക­പ്പെ­ടേ­ണ്ട­വ­രാ­ണെ­ന്നു കരുതി ല­ക്ഷ­ക്ക­ണ­ക്കി­നു് ജൂ­ത­ന്മാ­രെ ശ്വാ­സം­മു­ട്ടി­ച്ചു കൊ­ന്നു ഹി­റ്റ്ലർ. ആ മ­നു­ഷ്യ­മൃ­ഗം അ­ങ്ങ­നെ വ­ധ­പ­രി­പാ­ടി­ക­ളിൽ മു­ഴു­കി­യ­പ്പോൾ ഭാ­ര­ത­ത്തിൽ ഒരു അർ­ദ്ധ­ന­ഗ്നൻ അക്രമ രാ­ഹി­ത്യ­ത്തി­ന്റെ മ­ഹ­നീ­യ­ത ഉ­ദ്ഘോ­ഷി­ക്കു­ക­യാ­യി­രു­ന്നു. ര­ഘു­വം­ശം എ­ഴു­തി­യ മ­നു­ഷ്യൻ, താ­ജ്മ­ഹൽ നിർ­മ്മി­ച്ച മ­നു­ഷ്യൻ ത­ന്നെ­യാ­ണു് നൗ­ഖാ­ലി­യിൽ പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളെ കതകിൽ ചേർ­ത്തു­വ­ച്ചു ആ­ണി­യ­ടി­ച്ചു കൊ­ന്ന­തു്. പെൻ­സി­ലിൻ ക­ണ്ടു­പി­ടി­ച്ച മ­നു­ഷ്യൻ ന്യൂ­ക്ലി­യർ ബോം­ബും ക­ണ്ടു­പി­ടി­ച്ചു.

വ്യ­ക്തി­യി­ലു­മു­ണ്ടു് ദ്വ­ന്ദ്വ­ഭാ­വം. പ­ട്ടി­ക്കു­ട്ടി­യെ പാ­ലു­കൊ­ടു­ത്തു വ­ളർ­ത്തു­ന്ന­യാൾ തന്നെ തോ­ക്കെ­ടു­ത്തു വേ­ട്ട­യ്ക്കു­പോ­കു­ന്നു. പ­രു­ന്തു­റാ­ഞ്ചി­യ കോ­ഴി­ക്കു­ഞ്ഞി­നെ തി­രി­ച്ചു കി­ട്ടി­യാൽ മ­ഞ്ഞ­ള­ര­ച്ചു­തേ­ച്ചു് കി­ണ്ണം­കൊ­ണ്ടു മൂടി ക­മ്പി­കൊ­ണ്ടു തട്ടി ശ­ബ്ദ­മു­ണ്ടാ­ക്കി അതിനെ ജീ­വി­പ്പി­ക്കു­ന്ന വീ­ട്ട­മ്മ അ­തി­ഥി­യെ­ത്തി­യാൽ കോ­ഴി­യു­ടെ ക­ഴു­ത്തു­ക­ണ്ടി­ച്ചു ചി­ക്കൻ ഫ്രൈ ഉ­ണ്ടാ­ക്കും. മ­നു­ഷ്യ­നിൽ എ­പ്പോ­ഴും ഈ ര­ണ്ടു­ഭാ­വ­ങ്ങ­ളും പ്ര­വർ­ത്തി­ക്കും. ഒരു കു­ഞ്ഞു് കു­ള­ത്തിൽ­വീ­ണു ചാകാൻ പോ­കു­ന്ന­തു ക­ണ്ടാൽ ചാ­ടി­വീ­ണു് അതിനെ ര­ക്ഷി­ക്കു­ന്ന ആൾ മ­റ്റൊ­രു സ­ന്ദർ­ഭ­ത്തിൽ അ­തു­പോ­ലൊ­രു കു­ഞ്ഞു് ജ­ലാ­ശ­യ­ത്തിൽ വീ­ഴു­ന്ന­തു ക­ണ്ടാൽ ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ചു പൊ­യ്ക്ക­ള­യും. ര­ക്ഷി­ക്കു­ന്ന­തും ര­ക്ഷി­ക്കാ­തി­രി­ക്കു­ന്ന­തും പ­രി­തഃ­സ്ഥി­തി­യെ­യും മ­നു­ഷ്യ­ന്റെ ഇം­പൾ­സി­നെ­യും ആ­ശ്ര­യി­ച്ചി­രി­ക്കും. അ­തു­കൊ­ണ്ടു് മ­നു­ഷ്യ­ന്റെ ഉ­പ­ബോ­ധ­മ­ന­സ്സിൽ ന­ന്മ­യാ­ണു­ള്ള­തെ­ന്നും അ­തി­നു് ഉ­ദ്ദീ­പ­നം നൽ­കി­യാൽ ഭീ­ക­ര­ന്മാ­രെ ആ­ട്ടിൻ­കൂ­ട്ടി­ക­ളാ­ക്കാ­മെ­ന്നും തോ­പ്പിൽ­ഭാ­സി അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു് അ­ത്ര­ക­ണ്ടു ശ­രി­യ­ല്ല (ക­ങ്കു­മം വാരിക, മ­നു­ഷ്യൻ എത്ര സു­ന്ദ­ര­മാ­യ പദം). മ­നു­ഷ്യ­ന്റെ ഘ­ട­ന­യിൽ തി­ന്മ­യും ന­ന്മ­യും ഉ­ണ്ടു്. അതു് സ­ന്ദർ­ഭ­മ­നു­സ­രി­ച്ചു പ്രാ­ദുർ­ഭാ­വം കൊ­ള്ളു­ന്നു. ന­ന്മ­യു­ടെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യ ഗാ­ന്ധി­ജി പ­ല­പ്പോ­ഴും തിന്മ കാ­ണി­ച്ചി­ട്ടു­ണ്ടു്. (ആ­ത്മ­ക­ഥ നോ­ക്കു­ക) തി­ന്മ­യു­ടെ ഉ­ട­ലെ­ടു­ത്ത രൂ­പ­ങ്ങ­ളാ­യ ത­സ്ക­ര­ന്മാർ നന്മ പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ണ്ടു്. ന­ന്മ­യു­ടെ ശാ­ശ്വ­ത പ്ര­തീ­ക­മാ­യ ശ്രീ­രാ­മൻ, സ്വ­ന്തം ജീ­വി­ത­ത്തിൽ എ­ത്ര­ത­വ­ണ­യാ­ണു് തി­ന്മ­യു­ള്ള­വ­നാ­യി പ്ര­ത്യ­ക്ഷ­നാ­യ­ത്!

images/HarchandSinghLongowal.jpg
ലോം­ഗോ­വാൾ

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ഭീ­ക­ര­പ്ര­സ്ഥാ­നം രാ­ഷ്ട്രാ­ന്ത­രീ­യ സ്വ­ഭാ­വ­മു­ള്ള­ത­ത്രേ. വിവിധ രാ­ഷ്ട്ര­ങ്ങ­ളി­ലെ ഭീ­ക­ര­ന്മാർ ഒ­രു­മി­ച്ചു­ചേ­രു­ന്നു. ഒരു കൂ­ട്ടർ മ­റ്റൊ­രു­കൂ­ട്ടർ­ക്കു് സഹായം നൽ­കു­ന്നു. ഭീ­ക­ര­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു­വേ­ണ്ട ആ­യു­ധ­ങ്ങ­ളും പണവും മ­റ്റു­രാ­ജ്യ­ങ്ങ­ളിൽ­നി­ന്നാ­ണു് അ­വർ­ക്കു കി­ട്ടു­ന്ന­തു്. ഇ­റ്റ­ലി­യി­ലെ അൽഡോ മൊറൊ യെ കൊ­ന്നാ­ലും പോ­പ്പി­ന്റെ നേർ­ക്കു നി­റ­യൊ­ഴി­ച്ചാ­ലും ലോം­ഗോ­വാ­ളി നെ നി­ഗ്ര­ഹി­ച്ചാ­ലും അ­വ­യു­ടെ­യെ­ല്ലാം പി­റ­കിൽ ഇ­ന്റർ­നാ­ഷ­ണൽ ഓർ­ഗ­നൈ­സേ­ഷ­നാ­ണു­ള്ള­തു്. സ്നേ­ഹം ഉ­ദ്ദീ­പി­പ്പി­ച്ചു് ഒരു ഭീ­ക­ര­നെ­യും മാ­ന­സാ­ന്ത­ര­പ്പെ­ടു­ത്താ­നാ­വി­ല്ല. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ ത­ല­ത്തിൽ­വേ­ണം ഭീ­ക­ര­പ്ര­സ്ഥാ­ന­ത്തി­നു് പ­രി­ഹാ­രം കാ­ണേ­ണ്ട­തു്.

നിർ­വ്വ­ച­നം, നി­രീ­ക്ഷ­ണം
ച­ങ്ങാ­തി:
കൂ­ട്ടു­കാ­രൻ സു­ന്ദ­രി­പ്പെ­ണ്ണി­നെ വി­വാ­ഹം ക­ഴി­ച്ചു­കൊ­ണ്ടു­വ­ന്നാൽ ആ വീ­ട്ടിൽ കൂ­ട­ക്കൂ­ടെ­യെ­ത്തി ‘പെ­ങ്ങ­ളേ ശകലം ചു­ക്കു വെ­ള്ളം’ എ­ന്നു­പ­റ­ഞ്ഞു് അ­ടു­ക്ക­ള­യി­ലേ­ക്കു ക­യ­റു­ന്ന­വൻ. കൂ­ട്ടു­കാ­രൻ അയാളെ വീ­ട്ടിൽ കയറാൻ അ­നു­വ­ദി­ക്കാ­തി­രി­ക്കു­മ്പോൾ മാ­ത്ര­മേ ചു­ക്കു­വെ­ള്ള­ത്തി­നു വേ­ണ്ടി­യു­ള്ള ദാ­ഹ­ത്തി­നു ശ­മ­ന­മു­ണ്ടാ­കൂ.
ഉ­പ്പു­കു­റ്റി (ഉ­പ്പൂ­റ്റി):
അ­തി­സു­ന്ദ­രി­യു­ടെ­താ­ണെ­ങ്കി­ലും ഈ ഭാഗം നോ­ക്ക­രു­തു്. നോ­ക്കി­യാൽ പ­ല­പ്പോ­ഴും അ­വ­ളോ­ടു­ള്ള ബ­ഹു­മാ­നം തീരും.
അ­വ­സാ­നി­ച്ചു:
വാ­രി­ക­യി­ലെ നോ­വ­ലി­ന്റെ ഒ­ടു­വിൽ ഈ പദം അ­ച്ച­ടി­ച്ചു­കാ­ണു­മ്പോൾ വാ­യ­ന­ക്കാ­ര­നു് എ­ന്തൊ­രു ആ­ശ്വാ­സം!
നവീന നോവൽ:
അ­സ്തി­ത്വ­വാ­ദം, സെ­ക്സ്, സ്യൂ­ഡോ പൊ­യ­ട്രി, ദുർ­ഗ്ര­ഹ­ത ഇവ ഓ­രോ­ന്നും അ­ഞ്ചു­ക­ഴ­ഞ്ച് എ­ടു­ത്തു് ഇ­ട­ങ്ങ­ഴി ഭാ­ര­തീ­യ ദർശനം ജ­ല­ത്തി­ലി­ട്ടു വേ­കി­ച്ചു് നാ­ലി­ലൊ­ന്നാ­യി വ­റ്റി­ച്ചു് ഉ­പ­നി­ഷ­ത്തു മേ­മ്പൊ­ടി­യാ­യി സേ­വി­ക്കേ­ണ്ട കഷായം. ഇതു ക­ഴി­ച്ചാൽ സ­ഹൃ­ദ­യ­നാ­കാം. ഇതിനെ വാ­ഴ്ത്തി­യാൽ നവീന നി­രൂ­പ­ക­നാ­വാം.
പ്ര­തി­കാ­രം:
ആർ­ക്കും ഒ­രി­ക്ക­ലും പാ­ടി­ല്ലാ­ത്ത­തു്. എത്ര ശ­ത്രു­വാ­ണെ­ങ്കി­ലും എ­നി­ക്കൊ­രി­ക്ക­ലും പ്ര­തി­കാ­ര­നിർ­വ­ഹ­ണം സാ­ദ്ധ്യ­മ­ല്ല. വി­ഷ­പ്പാ­മ്പു് നമ്മെ ക­ടി­ച്ചാൽ നമ്മൾ വൈ­ദ്യ­ന്റെ അ­ടു­ക്കൽ പോകണം. പാ­മ്പി­നെ തി­രി­ച്ചു­ക­ടി­ക്ക­രു­തു്.
ലാ ഫൊർഗ്
images/Laforgueportraitpainting.jpg
ഷൂൾ ലാ­ഫൊർ­ഗ്

ഹാ­സ്യാ­നു­ക­ര­ണം ക­ല­യാ­യി മാ­റു­ന്ന­തു കാ­ണ­ണ­മെ­ങ്കിൽ ഫ്ര­ഞ്ച് പ്ര­തി­രൂ­പാ­ത്മ­ക കവി ഷൂൾ ലാ­ഫൊർ­ഗ് (Jules Laforgue, 1860–87) എ­ഴു­തി­യ Moral Tales വാ­യി­ക്ക­ണം. ആറു വി­ശി­ഷ്ട­ങ്ങ­ളാ­യ ക­ഥ­ക­ളാ­ണു് ഈ പു­സ്ത­ക­ത്തി­ലു­ള്ള­തു്. അവയിൽ പ്ര­ഥ­മ­സ്ഥാ­നം Hamlet on the Consequences of Filial Piety എ­ന്ന­തി­നാ­ണു്. ഷെ­യ്ക്സ്പി­യർ നാ­ട­ക­ത്തി­ലെ രണ്ടു രം­ഗ­ങ്ങ­ളെ മാ­ത്രം അ­വ­ലം­ബി­ച്ചു് എ­ഴു­തി­യ ഈ കഥയിൽ ഹാം­ലി­റ്റി­നെ ലെ­യേർ­ട്ടി­സ് കൊ­ല്ലു­ന്ന­താ­യി­ട്ടാ­ണു കാ­ണി­ച്ചി­രി­ക്കു­ന്ന­തു്. ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ ഹാം­ലി­റ്റി­നെ ലാ­ഫൊർ­ഗ് നേ­ര­ത്തേ സൃ­ഷ്ടി­ച്ചു­വെ­ന്നാ­ണു് നി­രൂ­പ­ക­രു­ടെ വാദം. ഓരോ ശ­താ­ബ്ദ­ത്തി­ലും മുൻ­പു­ള്ള ശ­താ­ബ്ദ­ത്തി­ലെ ആളുകൾ പുതിയ രീ­തി­യിൽ അ­വ­ത­രി­ക്കു­മ­ത്രേ. അ­തെ­ന്താ­യാ­ലും ഇ­ക്ക­ഥ­ക­ളു­ടെ ക­ലാ­സൗ­ഭ­ഗം നി­ഷേ­ധി­ക്കാൻ വയ്യ. ഇ­രു­പ­ത്തേ­ഴാ­മ­ത്തെ വ­യ­സ്സിൽ മ­രി­ച്ച ലാ­ഫൊർ­ഗി­ന്റെ ഈ ക­ഥ­ക­ളാ­ണു് ജോ­യി­സി നെ Ulysses എ­ഴു­താൻ പ്രേ­രി­പ്പി­ച്ച­തെ­ന്നു ചി­ലർ­ക്കു് അ­ഭി­പ്രാ­യ­മു­ണ്ടു്. (Without Laforgue’s “Moral Tales” Joyce’s “Ulysses” would not have been possible.)

നി­ല­വി­ലി­രി­ക്കു­ന്ന ക­ലാ­സ­ങ്ക­ല്പ­ത്തെ ത­കർ­ക്കു­ന്ന­വ­നെ ആളുകൾ ആദ്യം ശ­ത്രു­വാ­യി ക­രു­തും. പി­ന്നീ­ടു് മി­ത്ര­മാ­യും. ഇ­ന്ന­ത്തെ ശ­ത്രു­ക്കൾ നാളെ മി­ത്ര­ങ്ങ­ളാ­കു­മോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-08-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.