SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-04-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/IndiraGandhiSaree.jpg

ക്ഷേ­ത്ര­ഗ­ണി­ത­രൂ­പ­ത്തി­ലു­ള്ള പ­ട്ട­ണം. അ­തി­ന്റെ രേഖകൾ സ്പ­ഷ്ട­ങ്ങ­ളാ­ണു്. രാ­ജ­വീ­ഥി­യി­ലെ നെ­ടു­നീ­ള­ത്തി­ലു­ള്ള രേ­ഖ­ക­ളെ­യാ­ണു് ഞാൻ ല­ക്ഷ്യ­മാ­ക്കു­ക. അവ ക­ട­ന്നു്, ആ­ഞ്ഞ­ടി­ക്കു­ന്ന ത­ണു­ത്ത കാ­റ്റി­നെ അ­വ­ഗ­ണി­ച്ചു് ഞാൻ സ­ഫ്ദർ­ജ­ങ്ങ് 1-ാം നമ്പർ ഭ­വ­ത്തി­ലേ­ക്കു ചെ­ന്നു. ഒരു കൊ­ച്ചു കെ­ട്ടി­ടം. വാ­തി­ലു­കൾ­ക്കോ ജ­ന്ന­ലു­കൾ­ക്കോ ബ­ല­മി­ല്ല. ഇ­ന്ത്യ­യു­ടെ പ്ര­ധാ­ന­മ­ന്ത്രി താ­മ­സി­ച്ച വീ­ടാ­ണു് അ­തെ­ന്നു് ആരു പ­റ­ഞ്ഞാ­ലും എ­നി­ക്കു വി­ശ്വ­സി­ക്കാ­നാ­വി­ല്ല. ഞാ­ന­തി­ന­ക­ത്തു മെ­ല്ലെ ന­ട­ന്നു, ലേശം മ­ഞ്ഞ­നി­റ­മു­ള്ള ഒരു സാരി മ­ട­ക്കു­പാ­ളി­ക­ളോ­ടെ ക­ണ്ണാ­ടി­ക്കൂ­ട്ടിൽ വ­ച്ചി­രി­ക്കു­ന്നു. അതിൽ ര­ക്ത­ത്തി­ന്റെ കറകൾ. വെ­ടി­യു­ണ്ട­യേ­റ്റ­തി­ന്റെ ഫലമായ ദ്വാ­ര­ങ്ങൾ. ആ­കു­ലാ­വ­സ്ഥ­യിൽ­പ്പെ­ട്ടു് ഞാൻ മു­ന്നോ­ട്ടു­പോ­യി. ഉ­ന്മാ­ദം ഏതു സ്ഥ­ല­ത്തു­വ­ച്ചു് ഒരു ജീവൻ അ­പ­ഹ­രി­ച്ചു, ആ സ്ഥലം കണ്ടു. ര­ണ്ടു് ക­മാ­ന­ങ്ങൾ­ക്കി­ട­യി­ലു­ള്ള വീ­തി­കു­റ­ഞ്ഞ, നീളം കു­റ­ഞ്ഞ ആ വ­ഴി­യി­ലാ­കെ സ്ഫ­ടി­ക­ച്ചു­രു­ളു­ക­ളാ­ണു്. ര­ണ്ടാ­മ­ത്തെ ക­മാ­ന­ത്തോ­ടു് അ­ടു­ക്കു­മ്പോൾ ച­തു­രാ­കൃ­തി­യാർ­ന്ന ഒരു ചെറിയ ഭാഗം. അ­വി­ടെ­യും സ്ഫ­ടി­ക തലം. അതിൽ ഒരു വലിയ റോ­സാ­പ്പു. ‘അ­വ­രെ­ന്നെ കൊ­ന്നു’ എന്നു വി­ളി­ച്ചു­കൊ­ണ്ടു് പ്ര­ധാ­ന­മ­ന്ത്രി വീ­ണ­തു് അ­വി­ടെ­യാ­ണു്. ഒ­ഴു­കി­യ ര­ക്ത­ത്തി­ന്റെ പ്ര­തീ­ക­മാ­വാം ആ ചു­വ­ന്ന പ­നി­നീർ­പ്പൂ. പി­ന്നീ­ടു് അവിടെ നി­ല്ക്ക­ണ­മെ­ന്നു തോ­ന്നി­യി­ല്ല എ­നി­ക്കു്. മ­ദ്ധ്യാ­ഹ്ന­മാ­യി, സാ­യാ­ഹ്ന­മാ­യി, രാ­ത്രി­യാ­യി. ത­ണു­പ്പു് വ­ക­വ­യ്ക്കാ­തെ ഞാൻ പാർ­പ്പി­ട­ത്തി­ലെ വ­രാ­ന്ത­യിൽ­നി­ന്നു് അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു­നോ­ക്കി. മൂ­ന്നോ നാലോ ന­ക്ഷ­ത്ര­ങ്ങൾ മാ­ത്രം. അവ ന­ക്ഷ­ത്ര­ങ്ങ­ളാ­ണോ? അതോ ലാ­ളി­ത്യ­ത്തിൽ തറച്ച വെ­ടി­യു­ണ്ട­ക­ളോ?

images/JawaharlalNehrubedroom.jpg

ലാ­ളി­ത്യം ത­ന്നെ­യാ­ണു് തീൻ­മൂർ­ത്തി ഭ­വ­ന­ത്തി­ലെ ശ­യ­ന­മു­റി­യിൽ ഞാൻ ക­ണ്ട­തു്. ഭ­വ­ന­ത്തി­നു ലാ­ളി­ത്യ­മി­ല്ല. പക്ഷേ, അ­തി­ന്റെ രാ­ജ­വേ­ശ്മ സ്വ­ഭാ­വം ശ­യ­ന­മു­റി­യു­ടെ വി­നീ­ത­ത്വ­ത്തിൽ മു­ങ്ങി­പ്പോ­കു­ന്നു. ന­മ്മു­ടെ വീ­ടു­ക­ളി­ലൊ­ക്കെ­യു­ള്ള ക­ട്ടി­ലു­ക­ളെ­ക്കാൾ മോ­ശ­പ്പെ­ട്ട ഒരു ക­ട്ടിൽ. അതിൽ തി­ക­ച്ചും സാ­ധാ­ര­ണ­മാ­യ കി­ട­ക്ക. അ­ടു­ത്തു് ഒരു കൊ­ച്ചു റ്റീ­പ്പോ­യ്. അ­തി­ലൊ­രു കൊ­ച്ചു­വാ­ച്ച്. കൂ­ടി­യാൽ നൂ­റു­രൂ­പ കൊ­ടു­ക്ക­ണം അ­തി­ന്റെ വി­ല­യാ­യി. ചു­വ­രു­ക­ളി­ലെ പ­ല­ക­ക­ളിൽ അനേകം ബു­ദ്ധ­പ്ര­തി­മ­കൾ. നി­ഗ്ര­ഹി­ക്ക­പ്പെ­ട്ട പ്ര­ധാ­ന­മ­ന്ത്രി­യു­ടെ അ­ഭി­വ­ന്ദ്യ­നാ­യ പി­താ­വു്—രാ­ഷ്ട്ര­ശി­ല്പി—ആ കൊ­ച്ചു­ക­ട്ടി­ലിൽ കി­ട­ന്നാ­ണു് മ­രി­ച്ച­തു്. ഭാ­ര­തീ­യ­രു­ടെ മ­ന­സ്സി­നെ സ്നേ­ഹം­കൊ­ണ്ടു വ­ശീ­ക­രി­ച്ച ഈ പ്ര­ധാ­ന­മ­ന്ത്രി അ­ധി­ത്യ­ക­ക­ളി­ലേ­ക്കു ന­ട­ന്നു ക­യ­റി­യ­തു് ല­ളി­ത­ജീ­വി­തം ന­യി­ച്ചു­കൊ­ണ്ടാ­ണെ­ന്നു് ഇ­പ്പോ­ഴാ­ണു് ഞാ­ന­റി­യു­ന്ന­തു്. ചിലർ സ്വ­ന്തം രൂ­പ­ങ്ങൾ പ്ര­ദർ­ശി­പ്പി­ച്ചു് ജനതയെ വി­ഭ്ര­മി­പ്പി­ക്കു­ന്നു. തീൻ­മൂർ­ത്തി ഭ­വ­ന­ത്തിൽ ജീ­വി­ച്ച മ­ഹാ­വ്യ­ക്തി സ്നേ­ഹം മാ­ത്ര­മേ പ്ര­ദർ­ശി­പ്പി­ച്ചു­ള്ളു. സ്വർ­ണ്ണ­നി­റ­മാർ­ന്ന പു­രാ­വൃ­ത്ത­ങ്ങൾ നിർ­മ്മി­ച്ച­തി­നു­ശേ­ഷം ഈ ലോകം വി­ട്ടു­പോ­യ മഹാൻ. ആ ലാ­ളി­ത്യം ന­മു­ക്കു മാർ­ഗ്ഗ­ദർ­ശ­ക­മാ­വ­ട്ടെ.

ഓ­ട­ക്കു­ഴൽ

ഭ­ര­ത­ത്തി­ന്റെ ആ­ദ്ധ്യാ­ത്മി­ക­ത മ­ല­ക­ളിൽ വീണ മ­ഞ്ഞിൻ­പ­ട­ലം പോ­ലെ­യോ നി­ദ്ര­യിൽ അ­വ്യ­ക്ത­ത ആ­വ­ഹി­ച്ചു് നീ­ങ്ങു­ന്ന സ്വ­പ്നം­പോ­ലെ­യോ ആ­യി­ട്ടു­ണ്ടു് ഇ­ന്നു്. ആ അ­വ്യ­ക്ത­ത­യെ മാ­റ്റേ­ണ്ട­തു് ഇ­ന്ന­ത്തെ ആ­വ­ശ്യ­ക­ത­യാ­ണു്. അ­തി­നു­വേ­ണ്ടി മ­നോ­ഹ­ര­മാ­യ കാ­വ്യ­ത്തി­ലൂ­ടെ ആ­ഹ്വാ­നം ന­ട­ത്തു­ക­യാ­ണു് മേലൂർ ദാ­മോ­ദ­രൻ (ശ്രീ­കൃ­ഷ്ണ­ന്റെ ഓ­ട­ക്കു­ഴൽ—മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പ്—ലക്കം 4) കവി വർ­ണ്ണി­ക്കു­ന്ന ഓ­ട­ക്കു­ഴൽ ആ­ധ്യാ­ത്മി­ക­ത­യു­ടെ പ്ര­തീ­ക­മാ­ണു്.

ആ­ദ്ഭു­ത­മാ­വാ­മ­ല്ലെ­ങ്കിൽ സുഖ

ക­ല്പ­ന­യാ­വാ, മ­ന്നേ­രം

വെ­ള്ളി­ക്ക­സ­വ­ണി­നീ­ല­ത്തു­കി­ലു­കൾ

തു­ള്ളി­ച്ചാ­ടി മ­ദി­ച്ചെ­ത്തി

ക­ട­ലി­ന്ന­ല­കൾ നി­ങ്ങ­ളെ കാ­ല്ക്കൽ

ക­ളി­ചി­രി­യോ­ടൊ­രു കുഴൽ വെ­ച്ചു.

കണ്ണൻ ചൂടിയ കു­ഴ­ലാ­ണേ

കൈ­യി­ലെ­ടു­ത്തു വി­ളി­ച്ചോ­ളു

നീ­ല­നി­ര­ന്ത­ര നി­ദ്ര­യിൽ മു­ങ്ങി­യ

നൂ­ലെ­ത്താ­ത്ത ക­യ­ങ്ങ­ളിൽ­നി­ന്നും

ഞ­ങ്ങ­ളെ­ടു­ത്തു­ത­രു­ന്നു നിങ്ങൾ-​

ക്കി­ങ്ങീ­ജീ­വി­ത­സാ­ഫ­ല്യം.

ഈ ആ­ധ്യാ­ത്മി­ക­ത­യു­ടെ കു­ഴ­ലെ­ടു­ത്തു സം­ഗീ­തം പ്ര­സ­രി­പ്പി­ക്കാൻ ചിലർ ശ്ര­മി­ക്കാ­തി­രു­ന്നി­ല്ല. പക്ഷേ, നൃ­ശം­സ­ത­യു­ടെ­യും ഭൗ­തി­ക­ത്വ­ത്തി­ന്റെ­യും യാ­ഥാ­സ്ഥി­തി­ക­ത­യു­ടെ­യും ചെ­ളി­ക­യ­റി അ­തി­ന്റെ ദ്വാ­ര­ങ്ങൾ അ­ട­ഞ്ഞു­പോ­യി. അതു മാ­റ്റി­യാ­ലേ മ­ധു­ര­സം­ഗീ­തം ഓ­ട­ക്കു­ഴ­ലിൽ­നി­ന്നു് ഉയരു.

കേ­വ­ലാ­ശ­യ­ത്തെ ബിം­ബ­ങ്ങ­ളി­ലൂ­ടെ മൂർ­ത്ത­മാ­ക്കി­യി­രി­ക്കു­ന്നു എ­ന്ന­താ­ണു് ഈ കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത. കാ­വ്യ­ത്തി­ന്റെ സു­പ്ര­ധാ­ന ഘടകം ല­യ­മാ­ണു്. പ­ക്ഷി­യെ വർ­ണ്ണി­ക്കാ­നാ­ണു ഭാ­വ­മെ­ങ്കിൽ അ­തി­ന്റെ ച­ല­ന­ത്തി­നു­ള്ള ലയം കവി അ­റി­യ­ണം. വേ­ണു­വി­നെ­യും അ­തിൽ­നി­ന്നു പു­റ­പ്പെ­ടു­ന്ന ഗാ­ന­ത്തെ­യും ആ­വി­ഷ്ക­രി­ക്കാ­നാ­ണു യ­ത്ന­മെ­ങ്കിൽ അ­വ­യു­ടെ ലയം ഗ്ര­ഹി­ക്ക­ണം. ഓ­ട­ക്കു­ഴ­ലി­ന്റെ­യും മ­ധു­ര­നാ­ദ­ത്തി­ന്റെ­യും സർ­വോ­പ­രി ആ­ധ്യാ­ത്മി­ക­ത­യു­ടെ­യും ലയം ക­ണ്ട­റി­ഞ്ഞ ക­വി­യാ­ണു് മെലൂർ ദാ­മോ­ദ­രൻ. പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യ വ­സ്തു­ക്ക­ളി­ലും അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളി­ലു­മു­ള്ള ആ­ധ്യാ­ത്മി­ക­ത­യെ­ക്കു­റി­ച്ചു് ഒരു ‘വിഷൻ’—ദർശനം— ഉ­ണ്ടാ­വു­ക­യും അതിനെ ആ­വി­ഷ്ക­രി­ക്കു­ക­യും ചെയ്ത ഇ­ക്ക­വി വാ­യ­ന­ക്കാ­രു­ടെ ബ­ഹു­മാ­നം നേ­ടു­ന്നു.

images/MahatmaGandhi1931.jpg
മ­ഹാ­ത്മാ­ഗാ­ന്ധി

ജീ­വി­ത­ത്തിൽ ഒരു തെ­റ്റു ചെ­യ്യാ­ത്ത. ഒരു ക­ള്ള­വും പ­റ­യാ­ത്ത മ­നു­ഷ്യ­നെ ഞാൻ ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല. വി­നോ­ബ­ഭാ­വേ മ­ഹാ­ത്മാ­ഗാ­ന്ധി യെ­ക്കാൾ ശ്രേ­ഷ്ഠ­നാ­ണു് എ­ന്നു് കോ­ളേ­ജ് പ്രിൻ­സി­പ്പ­ലാ­യി­രു­ന്ന ശാ­ര­ദാ­മ്മ ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു. ‘അല്ല’ എന്നു ഞാൻ പ­റ­ഞ്ഞ­പ്പോൾ അവർ ‘എ­ന്തു­കൊ­ണ്ടു്’? എ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചു. ഞാൻ മ­റു­പ­ടി നല്കി: “വിനോബ ഒരു തെ­റ്റും ചെ­യ്യാ­ത്ത ആ­ളാ­ണു് സ­മ്മ­തി­ച്ചു. പക്ഷേ, ഗാ­ന്ധി­ജി തെ­റ്റു­കൾ ചെ­യ്തു. മ­നു­ഷ്യ­നെ­ന്ന­നി­ല­യിൽ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്ന അ­ന്യൂ­നാ­വ­സ്ഥാ­രാ­ഹി­ത്യ­മാ­ണു് ന­മ്മ­ളെ അ­ദ്ദേ­ഹ­ത്തോ­ടു് അ­ടു­പ്പി­ച്ച­തു്. ഗാ­ന്ധി­ജി­യോ­ടു് അ­ടു­ത്ത രീ­തി­യിൽ ഭാ­ര­തീ­യർ വി­നോ­ബ­യോ­ടു് അ­ടു­ത്തി­ല്ല. അ­ന്യൂ­നാ­വ­സ്ഥ അ­ദ്ദേ­ഹ­ത്തി­നു് ഉ­ണ്ടാ­യി­രു­ന്നി­ട്ടും.”

അ­ച്ഛ­നെ കു­റ്റം­പ­റ­ഞ്ഞ ശ്രീ­രാ­മ­നെ­യാ­ണു് ന­മു­ക്കി­ഷ്ടം. ന­ന്മ­യു­ടെ മൂർ­ത്തി­മ­ദ്ഭാ­വ­ങ്ങ­ളാ­യ മ­ഹർ­ഷി­മാ­രെ­യ­ല്ല ക­ത­കി­ന്റെ പി­റ­കിൽ ഒ­ളി­ച്ചു­നി­ന്ന ഷാ­ങ്വൽ­ഷാ­ങ്ങി­നെ ക­ണ്ടി­ട്ടും ഈ മു­റി­യിൽ ആ­രു­മി­ല്ല എ­ന്നു­പ­റ­ഞ്ഞ ക­ന്യാ­സ്ത്രീ­യോ­ടാ­ണു് ന­മു­ക്കു സ്നേ­ഹം. അ­ന്യു­നാ­വ­സ്ഥ­യാർ­ജി­ച്ച ആ­ളു­ക­ളെ നമ്മൾ ബ­ഹു­മാ­നി­ച്ചി­ട്ടു് തി­ര­സ്ക­രി­ക്കു­ന്നു. നന്മ കൂ­ടു­ത­ലു­ണ്ടെ­ങ്കി­ലും ചെറിയ ദോ­ഷ­ങ്ങ­ളു­ള്ള ആ­ളു­ക­ളെ സ്നേ­ഹി­ക്കു­ന്നു. കവി വർ­ണ്ണി­ക്കു­ന്ന ആ­ധ്യാ­ത്മി­ക­ത ഭാ­ര­ത­മെ­മ്പാ­ടും ഉ­ണ്ടാ­യി­യെ­ന്നു വി­ചാ­രി­ക്കൂ. നമ്മൾ ആ ഭാ­ര­ത­ത്തെ വെ­റു­ക്കും. സ­മ്പൂർ­ണ്ണ­ത, അ­ന്യൂ­നാ­വ­സ്ഥ തി­ക­ച്ചും സ­മാ­ദ­ര­ണീ­യ­മ­ല്ല.

ഉ­പ­ന്യാ­സം
images/WinstonChurchillsAftenoonNap.jpg

കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള നല്ല പു­സ്ത­ക­മാ­ണു് കം­ബ­ലി­ന്റെ (Jeremy Campbell) “Winston Churchill’s Aftenoon Nap” എ­ന്ന­തു. അ­തി­ലൊ­രി­ട­ത്തു് കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള ‘കർ­ത്തൃ­നി­ഷ്ഠ­മാ­യ ബോധം’ (Subjective Consciousness) പ്രാ­ചീ­ന കാ­ല­യ­ള­വു­ക­ളിൽ മ­നു­ഷ്യർ­ക്കി­ല്ലാ­യി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഹോമറി ന്റെ ഇ­ലി­യ­ഡി ലെ ക­ഥാ­പാ­ത്ര­ങ്ങൾ എ­ന്താ­ണു പ്ര­വർ­ത്തി­ക്കേ­ണ്ട­തു് എന്നു ചി­ന്തി­ക്കു­ന്നി­ല്ല. ഈ­ശ്വ­ര­ന്മാർ പ­റ­യു­ന്ന­തു­പോ­ലെ ചെ­യ്യു­ന്ന­തേ­യു­ള്ളു എ­ന്നു് ഒരു നി­രൂ­പ­കൻ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­താ­യി കംബൽ എ­ഴു­തി­യി­രി­ക്കു­ന്നു. ഇതു് ആ കാ­ല­യ­ള­വി­ലെ ജ­ന­ത­യ്ക്കു് കർ­ത്തൃ­നി­ഷ്ഠ­മാ­യ ബോധം ഇ­ല്ലാ­യി­രു­ന്നു എ­ന്ന­തി­നു തെ­ളി­വാ­ണ­ത്രേ. മാ­ന­സി­ക പ്ര­ക്രി­യ­ക­ളെ സൂ­ചി­പ്പി­ക്കു­ന്ന ഒരു വാ­ക്കും ഈ കാ­വ്യ­ത്തി­ലി­ല്ല. വ്യ­ക്തി­ഗ­ത­മാ­യ കാ­ല­ത്തെ­ക്കു­റി­ച്ചു് ആർ­ക്കും ഒ­ര­റി­വു­മി­ല്ല. ഭാ­വ­ന­യിൽ വിലയം കൊ­ള്ളാ­തെ വെറും അ­നു­ഭ­വ­ത്തിൽ മു­ഴു­കി­യ ജ­ന­ത­യെ­യാ­ണു് ഇ­ലി­യ­ഡിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്.

കാലം ക­ഴി­ഞ്ഞ­പ്പോൾ മ­നു­ഷ്യ­നു് കർ­ത്തൃ­നി­ഷ്ഠ­മാ­യ ബോ­ധ­മു­ള­വാ­യി. ഈ ബോധം, കാ­രാ­ഗൃ­ഹ­ത്തി­ലാ­കു­ന്ന­വർ­ക്കു ന­ശി­ക്കു­മെ­ന്നാ­ണു് വി. വി­ന­യ­കു­മാർ ‘നി­ല­ച്ച വാ­ച്ച്’ എന്ന ര­ച­ന­യി­ലൂ­ടെ വ്യ­ക്ത­മാ­ക്കു­ന്ന­തു്. (ക­ലാ­കൗ­മു­ദി—ലക്കം 760) വാ­ച്ച് ക­രാ­ഗൃ­ഹാ­ധി­കാ­രി­കൾ കൈ­ക്ക­ലാ­ക്കി­യാൽ സ­മ­യ­മ­റി­യു­ന്ന­തെ­ങ്ങ­നെ? ത­ട­വ­റ­യിൽ ക­ഴി­യു­ന്ന­വ­നു കാ­ല­ത്തെ­യും സ്ഥ­ല­ത്തെ­യും കു­റി­ച്ചു­ള്ള ബോധം ന­ശി­ക്കു­ന്നു. ധി­ഷ­ണ­യ്ക്കു നാശം, കാ­ല­ബോ­ധ­ത്തി­നു നാശം. ഈ ആശയം വി­ന­യ­കു­മാർ സം­ശ­യ­ലേ­ശം അ­നു­വാ­ച­കർ­ക്കു ഉ­ണ്ടാ­ക­ത്ത­ക്ക­രീ­തി­യിൽ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു് തന്റെ ര­ച­ന­യിൽ, അ­ത്ര­യും ന­ന്നു്. ന­ന്ന­ല്ലാ­ത്ത­തു് ഈ രചനയെ ചെ­റു­ക­ഥ എ­ന്നു് അ­ദ്ദേ­ഹം വി­ളി­ക്കു­ന്ന­താ­ണു്. ഉ­പ­ന്യാ­സ­മെ­ന്നോ പ്ര­ബ­ന്ധ­മെ­ന്നോ ‘എസേ’ എന്നോ വി­ളി­ച്ചു­കൊ­ള്ളൂ. എ­നി­ക്കു് പ­രാ­തി­യി­ല്ല. ചെ­റു­ക­ഥ ഒരു നി­മി­ഷ­ത്തിൽ ജീ­വി­ത­ത്തി­ന്റെ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളെ സാ­ന്ദ്രീ­ക­രി­ക്കു­ന്ന­താ­ണു്. ആ പ്ര­ക്രി­യ­യ്ക്കു് പ്ര­തി­ഭ വേണം. ദൗർ­ഭാ­ഗ്യ­വ­ശാൽ വി­ന­യ­കു­മാർ അ­ക്കാ­ര്യ­ത്തിൽ അ­നു­ഗൃ­ഹീ­ത­ന­ല്ല.

images/TheMagicMountain.jpg

കം­ബ­ലി­ന്റെ പു­സ്ത­ക­ത്തിൽ ‘റ്റൈം റോ­മാൻ­സ്’ എന്നു വി­ളി­ക്ക­പ്പെ­ടു­ന്ന മാ­ജി­ക് മൗ­ണ്ട­നെ ക്കു­റി­ച്ചു് (Magic Mountain—Thomas Mann) പ്ര­സ്താ­വ­മു­ണ്ടു്. നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ എ­ഞ്ചി­നീ­യർ സ്വി­റ്റ്സർ­ല­ണ്ടി­ലെ ഒരു ആ­രോ­ഗ്യ­കേ­ന്ദ്ര­ത്തിൽ ആ­ല­സ്യ­ത്തി­ലാ­ണ്ടു­കി­ട­ക്കു­ക­യാ­ണു്. ദൈ­നം­ദി­ന കൃ­ത്യ­ങ്ങൾ ഒരേ രീ­തി­യി­ലാ­യ­തു­കൊ­ണ്ടു് ഒരു ദിവസം മ­റ്റൊ­രു ദി­വ­സ­ത്തിൽ­നി­ന്നു ഭി­ന്ന­മ­ല്ല. സം­ഭ­വ­ങ്ങ­ളി­ല്ലാ­ത്ത ഏ­ക­രൂ­പ­മാർ­ന്ന ഇ­ത്ത­രം കാ­ല­യ­ള­വു­കൾ കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള മ­നു­ഷ്യ­ന്റെ അ­വ­ബോ­ധ­ത്തെ ദുർ­ബ്ബ­ല­മാ­ക്കു­മെ­ന്നാ­ണു മ­ന്നി­ന്റെ മതം. ഭം­ഗ­മി­ല്ലാ­തെ ഏ­ക­രൂ­പ­ത്തിൽ ക­ട­ന്നു­പോ­കു­ന്ന കാ­ല­ത്തി­ന്റെ വി­സ്തൃ­തി ചു­രു­ങ്ങും, പേ­ടി­കൊ­ണ്ടു് ഹൃദയം സ്പ­ന്ദി­ക്കാ­തെ­യാ­വും. കാ­ല­ബോ­ധ­ത്തെ നി­ദ്രാ­ധീ­ന­മാ­ക്കു­ക­യോ ക്ഷീ­ണി­പ്പി­ക്കു­ക­യോ ചെ­യ്യു­ന്ന­താ­ണു് നി­ത്യ­ജീ­വി­ത ശീ­ല­ങ്ങൾ. അ­തു­കൊ­ണ്ടാ­ണു് ചെ­റു­പ്പ­കാ­ല­ത്തെ സം­വ­ത്സ­ര­ങ്ങൾ പ­തു­ക്കെ­പ്പോ­കു­ന്ന­തു്, പി­ന്നീ­ടു­ള്ള ജീ­വി­തം വേ­ഗ­ത്തിൽ വേ­ഗ­ത്തിൽ പ്ര­യാ­ണം ചെ­യ്യു­ന്ന­തു്. (P. 340. Paladin Book. Spl.price £2=50. വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണി­തു്).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നാലു ഭാ­ര്യ­മാ­രു­ള്ള­വ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: ഒരേ സ­മ­യ­ത്തോ? ഒ­രു­ത്തി മ­രി­ച്ചി­ട്ടു് പി­ന്നീ­ടും അവൾ മ­രി­ച്ചി­ട്ടു് പി­ന്നീ­ടും വി­വാ­ഹം ക­ഴി­ക്കു­ന്ന­വ­നെ­ക്കു­റി­ച്ചു് ഒ­ന്നും പ­റ­യാ­നി­ല്ല. ഒരേ സ­മ­യ­ത്തു് നാലു ഭാ­ര്യ­മാ­രു­ണ്ടെ­ങ്കിൽ അ­വ­ന്റെ കാ­ര്യം കഷ്ടം. ഭാ­ര്യ­മാ­രെ­ക്കൊ­ണ്ടു­ള്ള ശ­ല്യ­മ­ല്ല. നാലു് അ­മ്മാ­യി­മാ­രെ സ­ഹി­ക്കു­ന്ന­തു് എ­ങ്ങ­നെ? പ­തി­നാ­റാ­യി­ര­ത്തി­യെ­ട്ടു ഭാ­ര്യ­മാ­രെ ശ്രീ­കൃ­ഷ്ണൻ സ­ഹി­ച്ചി­രി­ക്കും. പ­തി­നാ­റാ­യി­ര­ത്തി­യെ­ട്ടു അ­മ്മാ­യി­മാ­രെ പേ­ടി­ച്ചാ­വും അ­ദ്ദേ­ഹം വേ­ട­ന്റെ അ­മ്പു് പാ­ദ­ത്തിൽ കൊ­ള്ള­ത്ത­ക്ക­വി­ധ­ത്തിൽ കാ­ട്ടിൽ­ച്ചെ­ന്നു കി­ട­ന്ന­തു്.

ചോ­ദ്യം: നി­ങ്ങൾ­ക്കു് നല്ല ഓർ­മ്മ­ശ­ക്തി­യു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. വാ­യ­ന­ക്കാർ­ക്കു­ണ്ടു്. ഞാൻ ആ­വർ­ത്തി­ക്കു­മ്പോൾ അവർ എ­നി­ക്ക­തു് എഴുതി അ­യ­യ്ക്കു­ന്നു.

ചോ­ദ്യം: പ്ര­സം­ഗ­ത്തിൽ പ­രി­പാ­ലി­ക്കേ­ണ്ട നിയമം എ­ന്തു് ?

ഉ­ത്ത­രം: പ­റ­യാ­നു­ള്ള­തു ചു­രു­ക്കി­പ്പ­റ­യ­ണം. ശ്രോ­താ­ക്കൾ എ­പ്പോ­ഴും നി­ങ്ങ­ളെ­ക്കാൾ മി­ടു­ക്ക­ന്മാ­രാ­ണു്. അ­വർ­ക്കു നി­ങ്ങൾ പ­റ­യു­ന്ന­തി­നും അ­പ്പു­റം അ­റി­യാം. മാ­ന്യ­ത­യു­ടെ­യും മ­ര്യാ­ദ­യു­ടെ­യും പേരിൽ അവർ മി­ണ്ടാ­തി­രി­ക്കു­ന്ന­തേ­യു­ള്ളു. അ­തു­കൊ­ണ്ടു് ദീർ­ഘ­മാ­യി സം­സാ­രി­ക്ക­രു­തു്. ഈ ത­ത്ത്വം പ­രി­പാ­ലി­ക്കു­ന്ന­വ­ന­ല്ല ഞാൻ.

ചോ­ദ്യം: ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാർ പ­രു­ഷ­മാ­യി പെ­രു­മാ­റു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: പാ­വ­ങ്ങൾ! രാ­ത്രി ഉ­റ­ക്ക­മി­ല്ല. ഭാ­ര്യ­മാർ സു­ഖ­മാ­യി ഉ­റ­ങ്ങു­മ്പോൾ തൊ­ട്ടി­ലാ­ട്ടി­ക്കൊ­ണ്ടു നി­ല്ക്കേ­ണ്ട­താ­യി­വ­രു­ന്നു അ­വർ­ക്കു്. കു­ഞ്ഞു ക­ര­ഞ്ഞാൽ ഭാര്യ ചീത്ത പറയും. രാ­ത്രി ഉ­റ­ങ്ങാ­ത്ത ക്ഷീ­ണം പ­കൽ­സ­മ­യ­ത്തു് ഓ­ഫീ­സി­ലെ ദേ­ഷ്യ­മാ­യും പാ­രു­ഷ്യ­മാ­യും മാ­റു­ന്നു.

ചോ­ദ്യം: തീ­വ­ണ്ടി­യാ­ത്ര­യിൽ നി­ങ്ങ­ളെ ര­സി­പ്പി­ക്കു­ന്ന­തു് എ­ന്തു്?

ഉ­ത്ത­രം: തൊ­ഴി­ലാ­ളി­കൾ പ­ണി­യെ­ടു­ക്കു­ന്നു എന്നു ബോർഡ് കാണാം ചി­ല­യി­ട­ങ്ങ­ളിൽ. നോ­ക്കു­മ്പോൾ അവർ വ­ടി­പോ­ലെ നി­ല്ക്കു­ന്ന­തു­കാ­ണാം. തീ­വ­ണ്ടി പോയാൽ ബീഡി വ­ലി­ച്ചു­കൊ­ണ്ടു കു­ത്തി­യി­രി­ക്കു­മാ­യി­രി­ക്കും.

ചോ­ദ്യം: പ­ണ­മി­ട­പാ­ടു­ള്ള സ്ഥ­ല­ങ്ങ­ളിൽ അ­ധി­കാ­രി­യാ­യി­ട്ടു­ള്ള­വർ എന്തു ചെ­യ്യ­ണം?

ഉ­ത്ത­രം: ചി­രി­ക്ക­രു­തു്. പണം എ­ണ്ണി­നോ­ക്കാ­നാ­യും കാഷ് ര­ജി­സ്റ്റർ ഒ­പ്പി­ടാ­നാ­യും നി­ങ്ങ­ളു­ടെ മുൻ­പിൽ അവ കൊ­ണ്ടു­വ­യ്ക്കു­ന്ന ലേഡി അ­ക്കൗ­ണ്ട­ന്റു­കൾ ഉ­ദ്യോ­ഗ­സ്ഥ­നാ­യ നി­ങ്ങ­ളെ നോ­ക്കി ചി­രി­ച്ചാൽ പകരം ചി­രി­ക്ക­രു­തു്. അ­ങ്ങ­നെ ചി­രി­ച്ചാൽ നി­ങ്ങൾ പണം അ­പ­ഹ­രി­ച്ചു എ­ന്ന­തി­ന്റെ പേരിൽ ജോ­ലി­യി­ല്ലാ­ത്ത­വ­നാ­കും. ചി­ല­പ്പോൾ ജ­യി­ലി­ലും പോകും. ഞാൻ പണ്ടു ചി­രി­ച്ചി­രു­ന്നു. പണം കൈ­യിൽ­നി­ന്നു പെ­ട്ടെ­ന്നു വ­ച്ച­തു­കൊ­ണ്ടു് ജോലി പോ­യി­ല്ല. ജ­യി­ലിൽ ആ­യ­തു­മി­ല്ല.

ചോ­ദ്യം: ഇ­ത്ര­യും പ്രാ­യ­മാ­യി­ട്ടും നി­ങ്ങൾ ആ­രോ­ഗ്യ­ത്തോ­ടെ ക­ഴി­യു­ന്ന­തു് എ­ങ്ങ­നെ?

ഉ­ത്ത­രം: ഞാൻ കു­ടി­ക്കി­ല്ല. കാ­ല­ത്തും രാ­ത്രി കി­ട­ക്കാൻ­നേ­ര­ത്തും ചു­വ­ന്നു­ള്ളി പാലിൽ വേ­കി­ച്ചു ക­ഴി­ക്കും. പക്ഷേ, അ­തേ­റെ­യാ­യാൽ ര­ക്ത­ത്തി­നു ക്ളോ­ട്ട് ചെ­യ്യാ­നു­ള്ള ശ­ക്തി­യി­ല്ലാ­താ­വും, കി­ഡ്നി­യിൽ സ്റ്റോൺ വ­രി­ക­യും ചെ­യ്യും. ര­ണ്ടും വ­ക­വ­യ്ക്കു­ന്നി­ല്ല ഞാൻ.

കൃ­ത­ജ്ഞ­ത

വീ­ടി­ല്ലെ­ങ്കിൽ സ­ന്ദർ­ശ­കർ­ക്കു വരാൻ പ­റ്റി­ല്ല. കു­ള­മി­ല്ലെ­ങ്കിൽ താ­മ­ര­പ്പൂ വി­ട­രു­ക­യി­ല്ല. ആ­മ്പൽ­പ്പൂ വി­ടർ­ന്നെ­ങ്കി­ലേ ച­ന്ദ്രൻ ആ­കാ­ശ­ത്തി­ന്റെ നേരെ മു­ക­ളിൽ വ­ന്നു­നി­ന്നു് അതിനെ നോ­ക്കി പു­ഞ്ചി­രി തൂ­കു­ക­യു­ള്ളു. മ­ട്ടു­പ്പാ­വു് ഉ­ണ്ടെ­ങ്കി­ലേ സു­ന്ദ­രി­ക്കു് അവിടെ വ­ന്നു­നി­ന്നു് രാ­ജ­ര­ഥ്യ­യിൽ നി­ല്ക്കു­ന്ന കാ­മു­ക­ന്റെ നേർ­ക്കു ക­ണ്ണെ­റി­യാൻ കഴിയൂ. അ­പ്പോൾ പ്രാ­ധാ­ന്യം സ­ന്ദർ­ശ­കർ­ക്കും താ­മ­ര­പ്പൂ­വി­നും ച­ന്ദ്ര­നും സു­ന്ദ­രി­ക്കു­മാ­ണെ­ന്നു വ­ന്നു­കൂ­ടു­ന്നു. ഇ­തെ­ഴു­തു­ന്ന­യാ­ളി­ന്റെ ‘സാ­ഹി­ത്യ­വാ­ര­ഫ­ലം’ എന്ന പം­ക്തി­യും ‘എം. കൃ­ഷ്ണൻ­നാ­യ­രു­ടെ പ്ര­ബ­ന്ധ­ങ്ങ’ളു­മു­ള്ള­തു­കൊ­ണ്ടാ­ണു് വിജു വി­നാ­യ­ക­നും വ­ള്ളി­ക്കാ­വു മോ­ഹൻ­ദാ­സും യ­ഥാ­ക്ര­മം ക­ലാ­കൗ­മു­ദി­യി­ലും കു­ങ്കു­മ­ത്തി­ലും അ­വ­യെ­ക്കു­റി­ച്ചെ­ഴു­തി­യ­തു്. പ­ത്രാ­ധി­പ­ന്മാ­രു­ടെ സൗ­ജ­ന്യ­മാ­ധു­ര്യ­ത്താ­ലാ­ണു് അവ അ­ച്ച­ടി­ച്ചു­വ­ന്ന­തു്. അ­തു­കൊ­ണ്ടു് ലേ­ഖ­ക­ന്മാർ­ക്കും പ­ത്രാ­ധി­പ­ന്മാർ­ക്കും ഞാൻ നന്ദി പ­റ­യു­ന്നു. സ­ന്ദർ­ശ­ക­രു­ടെ ആ­ഹ്ലാ­ദ­മാ­ണു് വീ­ടി­നു ശോ­ഭ­യു­ണ്ടാ­ക്കു­ന്ന­തു്. വീടു് ഒരു കാരണം മാ­ത്ര­മെ­ന്നു് ഞാ­ന­റി­യു­ന്നു.

കാ­ട്ടിൽ­വ­ച്ചു് കടുവ കു­റു­ക്ക­നെ കണ്ടു. അതിനെ പി­ടി­ച്ചു­തി­ന്നാൻ ഭാ­വി­ച്ച­പ്പോൾ ജം­ബു­കൻ പ­റ­ഞ്ഞു: “എന്നെ കൊ­ല്ലാൻ പാ­ടി­ല്ല, ഈ­ശ്വ­രൻ താ­ങ്ക­ളെ ശി­ക്ഷി­ക്കും. സംശയം വ­ല്ല­തു­മു­ണ്ടെ­ങ്കിൽ എന്റെ കൂടെ വരൂ. എ­ന്നെ­ക്ക­ണ്ടാ­ലു­ടൻ മറ്റു മൃ­ഗ­ങ്ങ­ളെ­ല്ലാം ഓ­ടി­ക്ക­ള­യു­ന്ന­തു താ­ങ്കൾ­ക്കു കാണാം. കടുവ കു­റു­ക്ക­നോ­ടൊ­രു­മി­ച്ചു­ന­ട­ന്നു. മൃ­ഗ­ങ്ങൾ അ­വ­രെ­ക്ക­ണ്ടു പ്രാ­ണ­നും­കൊ­ണ്ടു് ഓടി. ത­ന്നെ­ക്ക­ണ്ടാ­ണു് മൃ­ഗ­ങ്ങൾ ഓ­ടി­യ­തെ­ന്നു മ­ന­സ്സി­ലാ­ക്കി­യി­ല്ല കടുവ. ജം­ബു­ക­നെ പേ­ടി­ച്ചാ­ണു് അവ ഓ­ടി­യെ­ന്നു ധ­രി­ക്കു­ക­യും ചെ­യ്തു. (ഒരു ചൈ­നീ­സ് കഥ) ഞാൻ എ­ന്നെ­ത്ത­ന്നെ താ­ഴ്ത്തി­പ്പ­റ­യു­ക­യി­ല്ല. മ­റ്റു­ള്ള­വ­രു­ടെ ബ­ല­മാ­ണു് എന്റെ ബ­ല­ത്തി­നു ഹേതു.

മെ­ഹ്ഫു­സ്
images/NaguibMahfouz1960.jpg
മെ­ഹ്ഫു­സ്

ആ­ധ്യാ­ത്മി­കാ­ചാ­ര്യ­നാ­കേ­ണ്ട ആളിനെ അ­റ­ബി­ഭാ­ഷ­യിൽ Mahdi എന്നു പ­റ­യു­ന്നു. അ­തി­ന്റെ ഉ­ച്ചാ­ര­ണം മാദീ എ­ന്നാ­ണു്. ‘h’ ഉ­ച്ച­രി­ക്ക­പ്പെ­ടു­ന്നി­ല്ല. അ­തു­കൊ­ണ്ടു് നോബൽ സ­മ്മാ­നം Naguib Mahfouz-നെ മാ­ഫു­സ് എ­ന്നാ­ണു് വി­ളി­ക്കേ­ണ്ട­തെ­ന്നു് ഞാൻ ക­രു­തി­പ്പോ­യി. അതു ശ­രി­യ­ല്ലെ­ന്നും മെ­ഹ്ഫൂ­സ് എ­ന്നാ­ണു് പ­റ­യേ­ണ്ട­തെ­ന്നും ആ­ബു­ദാ­ബി­യിൽ­നി­ന്നു് കെ. ശ്രീ­ധ­രൻ­നാ­യർ എഴുതി അ­യ­ച്ചി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ തി­രു­ത്തൽ ഞാൻ അം­ഗീ­ക­രി­ച്ചി­രി­ക്കു­ന്നു. അ­ബു­ദാ­ബി­യിൽ പ്ര­ചാ­ര­മു­ള്ള Khaleej Times ദി­ന­പ­ത്ര­ത്തി­ലെ ചില ‘ക­ട്ടി­ങ്ങും’കളും ശ്രീ­ധ­രൻ­നാ­യർ അ­യ­ച്ചു­ത­ന്നി­ട്ടു­ണ്ടു്. ഒ­ന്നു് മെ­ഹ്ഫൂ­സു­മാ­യി ആ പ­ത്ര­ത്തി­ന്റെ കോ­ള­മി­സ്റ്റ് പ­ദ്മ­നാ­ഭൻ ആർ. അയ്യർ ന­ട­ത്തി­യ കൂ­ടി­ക്കാ­ഴ്ച­യു­ടെ റി­പ്പോർ­ട്ട്.

ര­ണ്ടു്: മെ­ഹ്ഫൂ­സി­ന്റെ ഒരു ചെ­റു­ക­ഥ

മെ­ഹ്ഫൂ­സ് ആ­ദ്യ­ത്തെ നോവൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് 1939-​ലാണു്. അ­തി­നു­ശേ­ഷം മു­പ്പ­തി­ല­ധി­കം നോ­വ­ലു­ക­ളും നൂ­റി­ല­ധി­കം ചെ­റു­ക­ഥ­ക­ളും അ­ദ്ദേ­ഹം ര­ചി­ച്ചു. തന്റെ ഏ­റ്റ­വും നല്ല നോവൽ Cairo trilogy ആ­ണെ­ന്നു് അ­ദ്ദേ­ഹം വി­ചാ­രി­ച്ചി­രി­ക്കു­ന്നു. 1952-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ആ Trilogy-​ക്കുശേഷം മെ­ഹ്ഫൂ­സ് ഏ­ഴു­വർ­ഷ­ത്തോ­ളം മൗ­ന­വ­ലം­ബി­ച്ചു. അ­തി­നു­ശേ­ഷ­മ­ണു് ഇ­ന്നും ഈ­ജി­പ്റ്റിൽ നി­രോ­ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന Children of Gebelawi എന്ന നോവൽ എ­ഴു­തി­യ­തു്.

നോബൽ സ­മ്മാ­നം തന്റെ സമയം മു­ഴു­വൻ അ­പ­ഹ­രി­ച്ചു­ക­ള­ഞ്ഞു എ­ന്നാ­ണു് മെ­ഹ്ഫൂ­സി­ന്റെ പരാതി. ലോ­ക­ജ­ന­ത­യു­ടെ ശ്ര­ദ്ധ­യിൽ ചെ­ന്നു­വീ­ണ­തു­കൊ­ണ്ടു് ആളുകൾ അ­ദ്ദേ­ഹ­ത്തെ ശ­ല്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രു­ന്നു. ഒ­ന്നി­നും സ­മ­യ­മി­ല്ല. കി­ട്ടി­യ തുക തന്റെ പെൺ­മ­ക്കൾ­ക്കു കൊ­ടു­ക്കാ­നാ­ണു് മെ­ഹ്ഫൂ­സി­ന്റെ തീ­രു­മാ­നം.

സമയം അ­പ­ഹ­രി­ക്ക­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ഇ­പ്പോൾ ചെ­റു­ക­ഥ­ക­ളേ എ­ഴു­തു­ന്നു­ള്ളു. ഈ­ജി­പ്റ്റി­ലെ പ്ര­ധാ­ന­പ്പെ­ട്ട ദി­ന­പ­ത്ര­മാ­യ Al Ahran-​ൽ ആ­ഴ്ച­തോ­റും ഒരു പം­ക്തി­യും. അ­ദേ­ഹ­ത്തി­നു പൂർ­ണ്ണ­മാ­യ സം­തൃ­പ്തി ന­ല്കി­യ­തു് ഏ­തെ­ന്നു് പ­ദ്മ­നാ­ഭൻ ആർ. അ­യ്യ­രു­ടെ ചോ­ദ്യം. ‘സ്നേ­ഹ­വും വി­ജ­യ­വും’ എ­ന്നു് ഉ­ത്ത­രം. ഇ­നി­യു­മു­ള്ള ജീ­വി­ത­ത്തിൽ വി­ശ്വാ­സ­മു­ണ്ടോ എന്നു വീ­ണ്ടും ചോ­ദ്യം. ഉ­ണ്ടെ­ന്നു ഉ­ത്ത­രം.

മെ­ഹ്ഫൂ­സി­ന്റെ Cairo trilogy സ­മൂ­ഹ­ത്തി­ന്റെ ചി­ത്രം മാ­ത്ര­മ­ല്ല ന­ല്കു­ക, ഓരോ ക­ഥാ­പാ­ത്ര­ത്തി­ന്റേ­യും ആ­ന്ത­ര­മ­ണ്ഢ­ല­ത്തി­ലേ­ക്കും ധി­ഷ­ണ­യി­ലേ­ക്കും അതു തു­ള­ച്ചു­ക­യ­റു­ന്നു എ­ന്നാ­ണു് സ്വീ­ഡി­ഷ് അ­ക്കാ­ഡ­മി­യു­ടെ അ­ഭി­പ്രാ­യം.

Danys Johnson-​Davies ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെയ്ത മ­ഹ്ഫൂ­സി­ന്റെ ചെ­റു­ക­ഥ­യ്ക്കു് (A murder long ago) വലിയ മേ­ന്മ­യി­ല്ല. പ്ര­സി­ദ്ധ­നാ­യ ഒരു പ്ര­ഫെ­സ­റെ അ­ദ്ദേ­ഹ­ത്തി­ന്റെ വേ­ല­ക്കാ­രൻ കൊ­ല്ലു­ന്നു. പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­നു് അതു ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­യു­ന്നി­ല്ല. ഇ­രു­പ­ത്ത­ഞ്ചു­കൊ­ല്ലം ക­ഴി­ഞ്ഞാൽ ഒരു കൊ­ല­പാ­ത­കി­യേ­യും ശി­ക്ഷി­ക്കാൻ നി­യ­മ­മി­ല്ല. അ­ത്ര­യും കാലം ക­ഴി­ഞ്ഞാ­ണു് പ്ര­ഫെ­സ­റു­ടെ ഡ­യ­റി­യിൽ­നി­ന്നു് കൊ­ല­പാ­ത­കി ആ­രാ­ണെ­ന്നു് ഉ­ദ്യോ­ഗ­സ്ഥർ അ­റി­ഞ്ഞ­തു്. അതു നേ­ര­ത്തേ ക­ണ്ടു­പി­ടി­ക്കാ­ത്ത താനും കൊ­ല­പാ­ത­കി­യ­ല്ലേ എന്നു ഉ­ദ്യോ­ഗ­സ്ഥൻ ചോ­ദി­ക്കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. (Am I not also to be regarded as a murderer?)

Extraordinary—അ­സാ­ധാ­ര­ണം—ആ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു് ഞാൻ വാ­യി­ച്ചു­തു­ട­ങ്ങി­യ ചെ­റു­ക­ഥ egg-​straw-ordinary ആയി പ­രി­ണ­മി­ച്ചു വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോൾ.

വൈ­കൃ­തം

വാ­ല്മീ­കി യും വ്യാ­സ­നു മാണു് രാ­ഷ്ട്ര­പി­താ­ക്കൾ. ഭാ­ര­ത­ത്തി­നു് (ഇ­ന്ത്യ­യ്ക്കു്) മ­ന­സ്സു് ഉ­ണ്ടെ­ന്നു് സ­ങ്ക­ല്പ്പി­ക്കൂ. ആ മ­ന­സ്സി­നെ രൂ­പ­വ­ത്ക­രി­ച്ച­തു് വാ­ല്മീ­കി­യാ­ണു്, രാ­മാ­യ­ണ­മെ­ന്ന കാ­വ്യ­ത്തി­ന്റെ ര­ച­ന­യി­ലൂ­ടെ. ഐ­ശ്വ­രാം­ശ­വും യാ­ഥാ­ത­ഥ്യ­വും സ­ങ്ക­ല­നം ചെ­യ്താ­ണു് മഹർഷി രാമൻ, സീത ഈ ക­ഥാ­പാ­ത്ര­ങ്ങ­ളെ സൃ­ഷ്ടി­ച്ച­തു്. ഐ­ശ്വ­രാം­ശം മാ­ത്ര­മാ­യാൽ മ­നു­ഷ്യർ­ക്കു ആ ക­ഥാ­പാ­ത്ര­ങ്ങൾ അ­ഭി­മ­ത­രാ­വു­ക­യി­ല്ല. അ­തി­നാൽ ഓരോ ക­ഥാ­പാ­ത്ര­ത്തി­നും ദൗർ­ബ­ല്യ­ങ്ങൾ കവി നല്കി. ശ്രീ­രാ­മൻ അ­ച്ഛ­നെ നി­ന്ദി­ക്കു­ന്നു. നിർ­ല്ലോ­പം ധനം അ­ന്യർ­ക്കു വാ­രി­ക്കോ­രി­ക്കൊ­ടു­ക്കു­ന്ന അ­ദ്ദേ­ഹം കു­റ­ച്ചു­സ്ഥ­ലം വേ­ണ­മെ­ന്നു ആ­വ­ശ്യ­പ്പെ­ട്ട ബ്രാ­ഹ്മ­ണ­നു് അതു് ആദ്യം കൊ­ടു­ക്കു­ന്നി­ല്ല. എ­ന്ന­ല്ല പ­രി­ഹ­സി­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­തൊ­ക്കെ ക­ഥാ­പാ­ത്ര­ത്തി­നു മ­നു­ഷ്യ­ത്വം ന­ല്കാ­നു­ള്ള ഉ­പാ­യ­ങ്ങ­ളാ­ണു്. ഉത്തമ സ്ത്രീ­ത്വ­ത്തി­നു് നി­ദർ­ശ­ക­മാ­യി­ട്ടു­ള്ള സീ­ത­യു­ടെ സൃ­ഷ്ടി. പക്ഷേ, ഒരു പോ­റ­ലു­പോ­ലു­മി­ല്ലാ­ത്ത സ്ത്രീ സ്വ­ഭാ­വം അ­യ­ഥാർ­ത്ഥ­മാ­വും. അ­നു­വാ­ച­ക­നു് ആ സൃ­ഷ്ടി വി­ശ്വ­സി­ക്ക­ത്ത­ക്ക­താ­യി തോ­ന്നു­ക­യി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഒരു സ­ന്ദർ­ഭ­ത്തിൽ സീ­ത­യെ­ക്കൊ­ണ്ടു് കവി ല­ക്ഷ്മ­ണ­നെ ഭർ­ത്സി­പ്പി­ക്കു­ന്ന­തു്. അതു് ചെ­യ്തി­ല്ല എ­ന്നി­രി­ക്ക­ട്ടെ. അ­പ്പോൾ ക­ഥാ­പാ­ത്രം മാ­യാ­മ­യ­മാ­യി­ത്തീ­രും. ആ രീ­തി­യി­ലു­ള്ള ക­ഥാ­പാ­ത്രം വാ­യ­ന­ക്കാ­രെ സ്പർ­ശി­ക്കി­ല്ല. ന­ന്മ­യു­ടെ­യും സ്വ­ഭാ­വ­മാ­ഹാ­ത്മ്യ­ത്തി­ന്റെ­യും മൂർ­ത്തി­മ­ദ്ഭാ­വ­ങ്ങ­ളാ­യ ക­ഥാ­പാ­ത്ര­ങ്ങ­ളെ ബ­ഹിർ­ഭാ­ഗ­സ്ഥ­ത­യോ­ടെ ചി­ത്രീ­ക­രി­ച്ചാൽ മ­തി­യാ­വു­ക­യി­ല്ല. അ­വ­യു­ടെ സർ­വ­സാ­ധാ­ര­ണ­മാ­യ മ­നു­ഷ്യ­ത്വം­കൂ­ടി കാ­ണി­ക്ക­ണം. അ­ക്കാ­ര­ണ­ത്താ­ലാ­ണു് ധർ­മ്മ­പു­ത്രൻ ഒരു കള്ളം പ­റ­ഞ്ഞ­താ­യി വ്യാ­സൻ പ്ര­സ്താ­വി­ച്ച­തു്. ഇ­തൊ­ന്നും മ­ന­സ്സി­ലാ­ക്കാ­ത്ത, വ്യാ­സ­ന്റെ­യും വാ­ല്മീ­കി­യു­ടെ­യും കാ­ളി­ദാ­സ ന്റെ­യും സ്ത്രീ­ക­ഥാ­പാ­ത്ര­ങ്ങ­ളെ ഉ­പ­ഭോ­ഗ­വ­സ്തു­ക്ക­ളാ­യി സി. വി. വാ­സു­ദേ­വ­ഭ­ട്ട­തി­രി കാ­ണു­ന്നു. ‘ശാ­കു­ന്ത­ള’ത്തിൽ ശ­കു­ന്ത­ള വെറും ഭോ­ഗ­വ­സ്തു­വാ­യി­ട്ടാ­ണ­ത്രേ പ്ര­ത്യ­ക്ഷ­യാ­കു­ന്ന­തു്. ഈ പ്ര­സ്താ­വ­ത്തി­ലും ലേ­ഖ­ക­ന്റെ അ­ജ്ഞ­ത­യാ­ണു് നമ്മൾ ദർ­ശി­ക്കു­ക. ഭൂ­മി­യോ­ടു ബ­ന്ധ­പ്പെ­ട്ട കാ­മോ­ത്സു­ക­ത സ്വർ­ഗ്ഗ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട പ്ര­ണ­യ­മാ­യി വി­ക­സി­ക്കു­ന്ന­തി­നെ­യാ­ണു് ‘ശാ­കു­ന്ത­ള’ത്തിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. അ­ക്കാ­ര­ണ­ത്താ­ലാ­ണു് ‘ശാ­കു­ന്ത­ളം’ ഭൂ­മി­യെ­യും സ്വർ­ഗ്ഗ­ത്തെ­യും കൂ­ട്ടി­യി­ണ­ക്കു­ന്ന സ്വർ­ണ്ണ­ശ­ലാ­ക­യാ­ണെ­ന്നു് ജർ­മ്മൻ കവി പ്ര­ഖ്യാ­പി­ച്ച­തു്. വാ­സു­ദേ­വ ഭ­ട്ട­തി­രി ‘ഭാ­ഷാ­പോ­ഷി­ണി’യിൽ എ­ഴു­തി­യ ഈ അ­ബ­ദ്ധ­പ്പ­ഞ്ചാം­ഗ­ത്തി­ലെ ഓരോ തെ­റ്റി­നും മ­റു­പ­ടി എ­ഴു­താൻ ഇവിടെ സ്ഥ­ല­മി­ല്ല. അ­ദേ­ഹ­ത്തി­ന്റെ പ്ര­ബ­ന്ധ­ത്തെ­ക്കു­റി­ച്ചു് ഒരു ഇം­ഗ്ലീ­ഷ് പദം മാ­ത്രം പറയാം. Perversion. മാ­ന­സി­ക­ഭ്രം­ശം മാ­ത്രം പ്ര­ദർ­ശി­പ്പി­ക്കു­ന്ന ഇ­ത്ത­രം പ്ര­ബ­ന്ധ­ങ്ങൾ ബ­ഹു­ജ­നം വാ­യി­ക്കാ­തി­രി­ക്കു­ക­യാ­ണു വേ­ണ്ട­തു്.

പ­ണ്ടു് ദു­സ്സ­ഹ­മാ­യ നാ­റ്റ­മു­ള്ള ഒ­രു­ത്ത­നു­ണ്ടാ­യി­രു­ന്നു. അ­യാ­ളു­ടെ കു­ടും­ബ­ത്തി­ലു­ള്ള മ­റ്റാ­ളു­കൾ­ക്കു് ആ നാ­റ്റം സ­ഹി­ക്കാൻ വ­യ്യാ­തെ­യാ­യ­പ്പോൾ അയാളെ ക­ട­പ്പു­റ­ത്തു് ഒ­രി­ട­ത്തു ഒ­റ്റ­യ്ക്കു് താ­മ­സി­പ്പി­ച്ചു. അ­ങ്ങ­നെ­യി­രി­ക്കെ ആ വ­ഴി­വ­ന്ന വേ­റൊ­രു­ത്ത­നു് ആ നാ­റ്റം വളരെ ഇ­ഷ്ട­പ്പെ­ട്ടു. അതു് എ­പ്പോ­ഴും മൂ­ക്കിൽ ക­യ­റാൻ­വേ­ണ്ടി ആഗതൻ അ­യാ­ളോ­ടൊ­രു­മി­ച്ചു താ­മ­സ­മാ­യി. സി. വി. വാ­സു­ദേ­വ ഭ­ട്ട­തി­രി­യു­ടെ അ­ഭി­പ്രാ­യ­ത്തോ­ടു യോ­ജി­ക്കു­ന്ന­വ­നും ഉ­ണ്ടാ­യി­യെ­ന്നു­വ­രും.

നിർ­വ­ച­ന­ങ്ങൾ
പ­ഞ്ച­ന­ക്ഷ­ത്ര­ഹോ­ട്ടൽ:
പാൽ­പ്പൊ­ടി ചൂ­ടു­വെ­ള്ള­ത്തിൽ ക­ല­ക്കി­ക്കൊ­ണ്ടു­വ­രു­ന്ന ഒരു കപ്പ് ദ്രാ­വ­ക­ത്തി­നു് ഇ­രു­പ­തു രൂപ വാ­ങ്ങു­ന്ന സ്ഥലം. ഒ­രൂ­ണി­നു് എൺപതു രൂപ വാ­ങ്ങു­ന്ന സ്ഥലം. മ­ഴ­വെ­ള്ളം പോ­ലെ­യി­രി­ക്കു­ന്ന ദ്രാ­വ­കം ഒരു ചെറിയ ക­പ്പിൽ കൊ­ണ്ടു­വ­ന്നു് ചാ­യ­യാ­ണെ­ന്നു പ­റ­ഞ്ഞു് പ­ത്തു­രൂ­പ വാ­ങ്ങു­ന്ന സ്ഥലം. (ദി­ല്ലി­യി­ലെ ഇ­ന്ത്യൻ എ­ക്സ്പ്ര­സ്സ് ഓ­ഫീ­സാ­ണു് ഇ­തൊ­ക്കെ എ­നി­ക്കു­വേ­ണ്ടി കൊ­ടു­ത്ത­തു്. എ­ങ്കി­ലും എന്റെ മ­ന­സ്സു് ഇ­പ്പോ­ഴും വേ­ദ­നി­ക്കു­ന്നു.)
മരണം നടന്ന വീടു്:
മൃ­ത­ദേ­ഹ­ത്തി­നു തെ­ല്ല­ക­ലെ ഇ­രു­ന്നു കൂ­ട്ടു­കാർ ‘രാ­ഷ്ട്രീ­യം’ പ­റ­യു­ന്ന സ്ഥലം.
മരണം:
ആ വ്യ­ക്തി­യു­ടെ അപവാദ വ്യ­വ­സാ­യ­ത്തി­നു പൂർ­ണ്ണ­വി­രാ­മ­മി­ടു­ന്ന പ്ര­ക്രി­യ.
ഗ്ര­ന്ഥ­ങ്ങ­ളി­ലെ അ­വ­താ­രി­ക­കൾ:
അ­ത്യു­ക്തി­കൾ ന­ഗ്ന­നൃ­ത്തം ന­ട­ത്തു­ന്ന ഇ­ട­ങ്ങൾ.
ഗ്ര­ന്ഥ­കാ­ര­ന്റെ ആമുഖം:
സ്വ­ന്തം ക­ഴി­വു­കേ­ടി­നെ വി­ന­യ­ത്തിൽ പൊ­തി­ഞ്ഞു­വ­യ്ക്കാ­നു­ള്ള കൗശലം.
ദി­ല്ലി­യി­ലെ പു­സ്ത­ക­ക്ക­ട­കൾ:
തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു പവൻ 95 പെൻ­സി­നു് കി­ട്ടു­ന്ന പു­സ്ത­കം 4 പവൻ 96 പെൻ­സി­നു വി­ല്ക്കു­ന്ന സ്ഥ­ല­ങ്ങൾ.
ലോ­ട്ട­റി:
മ­ണ്ട­ന്മാർ­ക്കു പണം വാ­രി­യെ­റി­യാൻ പ്ര­യോ­ജ­ന­പ്പെ­ടു­ന്ന ഒ­രേർ­പ്പാ­ടു്.
എ­ഡി­റ്റർ:
അ­ത്യ­ന്താ­ധു­നി­ക ക­വി­ത­യു­ടെ അർ­ത്ഥം മ­ന­സ്സി­ലാ­ക്കാ­തെ അതു സ്വ­ന്തം വാ­രി­ക­യി­ലോ പ­ത്ര­ത്തി­ലോ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന ആൾ.
അ­ച്ഛ­ന­മ്മ­മാർ:
സ­ന്താ­ന­ങ്ങൾ­ക്കു വെ­റു­ക്കാ­നു­ള്ള­വർ.
സ­ന്താ­ന­ങ്ങൾ:
അ­ച്ഛ­ന­മ്മ­മാർ­ക്കു വെ­റു­ക്കാ­നു­ള്ള­വർ.
സി­റ്റി ട്രാൻ­സ്പോർ­ട്ട്:
അ­ല്പാ­ല്പ­മാ­യി മ­രി­ക്കാ­നു­ള്ള സ്ഥലം.
സു­ന്ദ­രി:
വി­വാ­ഹം ക­ഴി­ക്കാ­ത്ത പു­രു­ഷൻ കാ­ണു­ന്ന ഏതു സ്ത്രീ­യും.
അ­നു­പാ­തം
images/MonumentoBalzacRodin.jpg
ബൽ­സാ­ക്കി­ന്റെ പ്ര­തി­മ

ഏതു വ­സ്തു­വി­ന്റെ­യും നിർ­മ്മാ­ണ­ത്തി­നു് ചില നി­യ­മ­ങ്ങ­ളു­ണ്ടു്. ആ നിയമം തെ­റ്റി­ച്ചാൽ വസ്തു അ­ത­ല്ലാ­താ­യി­ത്തീ­രും. കാ­റു­ണ്ടാ­ക്കു­ന്ന­വൻ അ­തി­ന്റെ നീ­ള­വും വീ­തി­യും ത­മ്മി­ലു­ള്ള അ­നു­പാ­ത­ത്തിൽ ശ്ര­ദ്ധി­ക്ക­ണം. വ­ഞ്ചി­യു­ണ്ടാ­ക്കു­ന്ന­വൻ അ­തി­ന്റെ നിർ­മ്മാ­ണ നി­യ­മ­ങ്ങ­ളെ ലം­ഘി­ക്കാൻ പാ­ടി­ല്ല. കൈ­വ­ണ്ടി­ക്കു­പോ­ലും ഇ­തിൽ­നി­ന്നു മാറി നി­ല്ക്കാ­നാ­വി­ല്ല. അതിൽ ഭാരം ക­യ­റ്റി­ക്കൊ­ണ്ടു പോ­കു­ന്ന­വൻ ‘മു­പ്പാ­രം’ (മുൻ­ഭാ­ഗം) കൂ­ടി­പ്പോ­യി എന്നു പ­രാ­തി­പ്പെ­ടു­ന്ന­തു കേ­ട്ടി­ട്ടി­ല്ലേ? പിൻ­ഭാ­രം കൂ­ടി­യാൽ വണ്ടി ഉ­യർ­ന്നു­പോ­കും. അ­തി­നോ­ടൊ­പ്പം വണ്ടി വ­ലി­ക്കു­ന്ന­വ­നും പൊ­ങ്ങി അ­ന്ത­രീ­ക്ഷ­ത്തിൽ കാ­ലി­ട്ട­ടി­ക്കും. സാ­ഹി­ത്യ­സൃ­ഷ്ടി­യി­ലും നി­യ­മ­പ­രി­പാ­ല­നം ദർ­ശ­നീ­യ­മാ­ണു്. വി­ഖ്യാ­ത­നാ­യ ഫ്ര­ഞ്ച് ശി­ല്പി റൊദങ് (Rodin) ബൽ­സാ­ക്കി ന്റെ പ്ര­തി­മ നിർ­മ്മി­ച്ച കഥ അ­റി­യാ­മ­ല്ലോ? പ്ര­തി­മ­യു­ടെ കൈകൾ അ­തി­ന്റെ മറ്റു ഭാ­ഗ­ത്തെ­ക്കാൾ സു­ന്ദ­ര­മാ­യി പോ­യ­തു­കൊ­ണ്ടു് റൊദങ് തന്നെ അവ അ­ടി­ച്ചു ത­കർ­ത്തു­ക­ള­ഞ്ഞു. അ­തു­കൊ­ണ്ടാ­ണ­ത്രേ ഫ്രാൻ­സി­ലെ ഒരു മ്യൂ­സി­യ­ത്തി­ലി­രി­ക്കു­ന്ന ബൽ­സാ­ക്ക് പ്ര­തി­മ­യ്ക്കു് കൈ­ക­ളി­ല്ലാ­ത്ത­തു്. അവ ത­കർ­ത്തി­ട്ടു് റൊദങ് ആ കൈ­ക­ളു­ടെ ഭം­ഗി­യെ വാ­ഴ്ത്തി­യ ശി­ഷ്യ­രോ­ടു പ­റ­ഞ്ഞു, “വി­ഡ്ഢി­ക­ളേ ക­ലാ­ശി­ല്പ­ത്തി­ലെ ഒരു ഭാ­ഗ­ത്തി­നും മ­റ്റൊ­രു ഭാ­ഗ­ത്തെ­ക്കാൾ ഭം­ഗി­യോ പ്രാ­ധാ­ന്യ­മോ വ­ര­രു­തു്.”

images/AugusteRodin1902.jpg
റൊദങ്

ഈ ക­ലാ­ര­ഹ­സ്യം, ക­ലാ­ത­ത്ത്വം അ­വ­ഗ­ണി­ച്ച­തു­കൊ­ണ്ടാ­ണു് പി. കെ. സു­ധീ­ന്ദ്ര­ന്റെ “ഹൃ­ദ­യ­സ്പ­ന്ദ­നം” എന്ന ചെ­റു­ക­ഥ (ദേ­ശാ­ഭി­മാ­നി വാരിക—ലക്കം 41) വി­ര­സ­മാ­യി­പോ­യ­തു്. ഒരു പഴയ റി­സ്റ്റ് വാ­ച്ചി­ലൂ­ടെ കാ­ല­ത്തി­ന്റെ പ്ര­യാ­ണ­ത്തെ­യും മ­ര­ണ­ത്തി­ന്റെ ആ­ഗ­മ­ന­ത്തെ­യും സൂ­ചി­പ്പി­ച്ചു് ജീ­വി­ത­ത്തി­ന്റെ സ­വി­ശേ­ഷ­ത സ്പ­ഷ്ട­മാ­ക്കാൻ ശ്ര­മി­ക്കു­ന്ന ഇ­ക്ക­ഥ­യിൽ പ്ര­തീ­ക­ങ്ങൾ­ക്കു പ്രാ­ധാ­ന്യം സം­ഭ­വി­ച്ചു­പോ­യി. നി­ശ്ചേ­ത­ന­ങ്ങ­ളാ­യ ആ പ്ര­തീ­ക­ങ്ങൾ ജീ­വി­ത­സ്പ­ന്ദ­ന­ത്തെ ഇ­ല്ലാ­താ­ക്കു­ന്നു. അ­തി­നാൽ ജീ­വി­താ­വി­ഷ്ക­ര­ണാ­ത്മ­ക­ത­യി­ല്ലാ­ത്ത ഒരു കൃ­ത്രി­മ ര­ച­ന­യാ­യി സു­ധീ­ന്ദ്ര­ന്റെ രചന മാ­റി­യി­രി­ക്കു­നു.

താ­മ­ര­പ്പൂ­വി­ന്റെ സൗ­ന്ദ­ര്യം ഞാൻ കാ­ണു­ന്ന­തു് അ­ക­ലെ­നി­ന്നു് നോ­ക്കു­മ്പോ­ഴ­ണു്. കു­ള­ത്തി­ലി­റ­ങ്ങി അതു പ­റി­ച്ചെ­ടു­ത്തു മ­ണ­പ്പി­ക്കു­മ്പോ­ഴ­ല്ല. പൂർ­ണ്ണ­ച­ന്ദ്ര­ന്റെ രാ­മ­ണീ­യ­കം ഞാൻ ആ­സ്വ­ദി­ക്കു­ന്ന­തു് വെ­ളു­ത്ത­വാ­വിൻ­നാൾ ഭൂ­മി­യിൽ­നി­ന്നു് അതിനെ സം­വീ­ക്ഷ­ണം ചെ­യ്യു­മ്പോ­ഴാ­ണു്. പേ­ട­ക­ത്തിൽ കയറി അ­തി­ലി­റ­ങ്ങു­മ്പോ­ഴ­ല്ല. ഇ­റ­ങ്ങാ­നു­ള്ള ദൗർ­ഭാ­ഗ്യ­മു­ണ്ടാ­യാൽ ഞാൻ പേ­ടി­ക്കു­ക­യേ­യു­ള്ളു. സു­ന്ദ­രി­യു­ടെ സൗ­ന്ദ­ര്യ­മാ­സ്വ­ദി­ക്കു­ന്ന­തു് അവളെ നോ­ക്കു­ന്നി­ല്ലെ­ന്നു ഭാ­വി­ച്ചു നോ­ക്കു­മ്പോ­ഴാ­ണു്. പ്ര­വൃ­ത്തി­ക­ളിൽ മി­ത­ത്വം പാ­ലി­ക്കു­മ്പോ­ഴേ അ­വ­യ്ക്കു മ­ഹ­നീ­യ­ത കൈവരൂ. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും സ്വീ­ക­രി­ക്കാ­വു­ന്ന ത­ത്ത്വ­മാ­ണി­തു്.

പക്ഷി പ­ഠി­പ്പി­ച്ച­തു്

ഒ­രി­ക്കൽ ഒരു ക­ടൽ­ക്കാ­ക്ക ഒരു പ­ട്ട­ണ­ത്തിൽ പ­റ­ന്നെ­ത്തി. രാ­ജാ­വു് അതിനെ മ­നോ­ഹ­ര­മാ­യ മു­റി­യി­ലി­രു­ത്തി. ഗാ­യ­ക­രെ­ക്കൊ­ണ്ടു പാ­ട്ടു­പാ­ടി­ച്ചു­കേൾ­പ്പി­ച്ചു. മു­ന്തി­രി­ച്ചാ­റും മറ്റു വി­ല­കൂ­ടി­യ ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങ­ളും നല്കി. പക്ഷി ഒ­ന്നും ക­ഴി­ച്ചി­ല്ല. മൂ­ന്നാം ദിവസം അതു ചത്തു. രാ­ജാ­വി­നെ സ­ന്തോ­ഷി­പ്പി­ക്കാൻ മ­റ്റു­ള്ള­വർ എന്തു ചെ­യ്യ­ണോ അ­താ­ണു് അ­ദ്ദേ­ഹം പ­ക്ഷി­യെ സ­ന്തോ­ഷി­പ്പി­ക്കാ­നാ­യി ചെ­യ്ത­തു്. പക്ഷേ, അതിനെ വേ­റൊ­രു വി­ധ­ത്തി­ലാ­യി­രു­ന്നു ആ­ഹ്ലാ­ദി­പ്പി­ക്കേ­ണ്ടി­യി­രു­ന്ന­തു്. അതു രാ­ജാ­വി­നു് അ­റി­വി­ല്ലാ­യി­രു­ന്നു.

ധർ­മ്മ­രാ­ജാ’ വാ­യി­ച്ചു ര­സി­ക്കു­ന്ന­വർ­ക്കു ‘പാ­ടാ­ത്ത പൈ­ങ്കി­ളി’ കൊ­ടു­ത്താൽ മ­തി­യാ­വി­ല്ല. ‘പാ­ടാ­ത്ത പൈ­ങ്കി­ളി’ വാ­യി­ക്കു­ന്ന­വർ­ക്കു ‘ധർ­മ്മ­രാ­ജാ’യും വേണ്ട. നിർ­ബ­ന്ധി­ച്ചു വാ­യി­പ്പി­ച്ചാൽ രണ്ടു കൂ­ട്ടർ­ക്കും ആ­പ­ത്തു­ണ്ടാ­കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-04-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.