SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-05-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/AlexanderBlok.jpg
ആ­ലി­ക്സാ­ന്ദർ ബ്ലൊ­ക്ക്

“നി­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ങ്ങ­ളിൽ ഏതു വേ­ണ­മെ­ങ്കി­ലും നോ­ക്കൂ. ആ­രു­ടെ­യും സ­മ്മ­തം­കൂ­ടാ­തെ ഒരു വാർ­ത്താ ശകലം തനിയെ ആ പു­റ­ത്തു­വ­ന്നു് ഇ­രു­ന്നു­വെ­ന്നേ തോ­ന്നു; ആരും എ­ഴു­തി­യ­ത­ല്ല ആ കാ­വ്യ­മെ­ന്ന മ­ട്ടിൽ. കാ­റ്റു്, ത­ളം­കെ­ട്ടി­യ മ­ലി­ന­ജ­ലം, ന­ക്ഷ­ത്രം, തെ­രു­വു­വി­ള­ക്കു് ഇ­വ­യെ­ക്കു­റി­ച്ചു­ള­ള കാ­വ്യ­മ­ല്ല നി­ങ്ങൾ കാ­ണു­ന്ന­തു്. വി­ള­ക്കു പ്ര­കാ­ശി­പ്പി­ക്കു­ന്ന മ­ലി­ന­ജ­ലം ക­ട­ലാ­സ്സി­ന്റെ പ­ര­പ്പി­ലൂ­ടെ ആ­ഞ്ഞു­വീ­ശി­യ കാ­റ്റു്, അതിൽ അ­ത­വ­ശേ­ഷി­പ്പി­ച്ച ശ­ക്ത­വും ആർ­ദ്ര­വും ശ­ല്യ­പ്പെ­ടു­ത്തു­ന്ന­തു­മാ­യ പാടു് ഇ­വ­യാ­ണു് ദർ­ശി­ക്കു­ക.”

images/BorisPasternak1959.jpg
പാ­സ്തർ­ന­ക്ക്

ആ­ലി­ക്സാ­ന്ദർ ബ്ലൊ­ക്ക് (Blok) എന്ന റഷ്യൻ ക­വി­യെ­ക്കു­റി­ച്ചു് പാ­സ്തർ­ന­ക്ക് (Pasternak) എന്ന മ­റ്റൊ­രു റഷ്യൻ കവി പ­റ­ഞ്ഞ­തി­ന്റെ അ­വി­ദ­ഗ്ദ്ധ­മാ­യ ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­ണി­തു്. പ­റ­ഞ്ഞ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ An Essay in Autobiography എന്ന മ­നോ­ഹ­ര­മാ­യ ര­ച­ന­യിൽ. ഇ­തു­പോ­ലെ­യു­ള്ള മൗ­ലി­ക­ങ്ങ­ളാ­യ നി­രീ­ക്ഷ­ണ­ങ്ങൾ ഈ ചെറിയ ആ­ത്മ­ക­ഥ­യിൽ എ­വി­ടെ­യു­മു­ണ്ടു്. ടോൾ­സ്റ്റോ­യി­യു­ടെ മൃ­ത­ദേ­ഹം കണ്ട് പാ­സ്തർ­ന­ക്ക് പ­റ­ഞ്ഞ­തു­കൂ­ടി എ­ടു­ത്തെ­ഴു­താ­തി­രി­ക്കാൻ വയ്യ. അതു് ഇം­ഗ്ലീ­ഷിൽ­ത്ത­ന്നെ­യാ­വ­ട്ടെ

“Tolstoy’s presence filled the room like a mountain—say like Elbrus—or like a storm cloud the size of half a sky. And Tolstoy’s widow was as much a part of it as a great cliff taken from the mountain or as a lightning flashing from the cloud.

സോ­വി­യ­റ്റ് യൂ­ണി­യ­നി­ലെ എൽ­ബ്രൂ­സ് പർ­വ്വ­തം­പോ­ലെ ടോൾ­സ്റ്റോ­യി യുടെ സാ­ന്നി­ദ്ധ്യം അവിടെ അ­നു­ഭ­വ­പ്പെ­ട്ടു. അ­ല്ലെ­ങ്കിൽ അ­ന്ത­രീ­ക്ഷ­ത്തി­ന്റെ പ­കു­തി­യോ­ളം വ്യാ­പി­ച്ചു­നി­ന്ന ച­ണ്ഡ­വാ­ത മേഘം പോലെ. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി ആ പർ­വ്വ­ത­ത്തിൽ­നി­ന്നു് അ­ടർ­ത്തി­യെ­ടു­ത്ത വലിയ കു­ന്നു­പോ­ലെ. അ­ല്ലെ­ങ്കിൽ മേ­ഘ­ത്തിൽ­നി­ന്നു ജ്വ­ലി­ക്കു­ന്ന മി­ന്നൽ­പോ­ലെ. എത്ര അ­നാ­യാ­സ­മാ­യി­ട്ടാ­ണു് പാ­സ്തർ­ന­ക്ക് ടോൾ­സ്റ്റോ­യി­യു­ടെ മ­ഹ­ത്ത്വ­വും അ­ദ്ദേ­ഹ­ത്തി­നു സ­ഹ­ധർ­മ്മി­ണി­യോ­ടു­ള്ള ബ­ന്ധ­വും വ്യ­ഞ്ജി­പ്പി­ക്കു­ന്ന­തു്!

ടോൾ­സ്റ്റോ­യി­യു­ടെ അ­ന്ത്യം അ­ദ്ദേ­ഹം സൃ­ഷ്ടി­ച്ച ക­ഥാ­പാ­ത്ര­ങ്ങ­ളോ­ടു ബ­ന്ധ­പ്പെ­ടു­ത്തു­ന്ന­തി­ന്റെ ഭാ­വ­നാ­വി­ലാ­സം­കൂ­ടി നോ­ക്കു­ക:

It was somehow natural that Tolstoy should have found his rest and found it by the wayside like a pilgrim, close to one of Russia’s railways on which his heroes and heroines continued to fly past and round and round, unaware, as they glanced out of the carriage window and caught sight of the small station, that here the eyes which had seen them, embraced them, and immortalised them had closed for ever.
images/Tolstoyfuneral.jpg

ടോൾ­സ്റ്റോ­യി­യു­ടെ മൃ­ത­ദേ­ഹം ഒരു കൊ­ച്ചു തീ­വ­ണ്ടി­യാ­പ്പീ­സിൽ കി­ട­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം സൃ­ഷ്ടി­ച്ച ക­ഥാ­പാ­ത്ര­ങ്ങൾ തീ­വ­ണ്ടി­യു­ടെ ജ­ന­ലി­ലൂ­ടെ നോ­ക്കു­ന്നു. അ­വ­രെ­ക്ക­ണ്ട ക­ണ്ണു­കൾ എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി അ­ട­ഞ്ഞി­രി­ക്കു­ന്നു. അവരെ ആ­ലിം­ഗ­നം ചെയ്ത, അവരെ അ­ന­ശ്വ­ര­മാ­ക്കി­യ ക­ണ്ണു­കൾ ഇനി തു­റ­ക്കു­ക­യി­ല്ല.

സാ­ഹി­ത്യം ന­ല്കു­ന്ന ആ­ഹ്ലാ­ദം പ­ര­കോ­ടി­യി­ലെ­ത്തു­മ്പോൾ പി­ന്നീ­ടു് വാ­യി­ക്കാ­നാ­വാ­തെ ഞാൻ ഗ്ര­ന്ഥം അ­ട­ച്ചു­വ­യ്ക്കാ­റു­ണ്ടു്. അ­ങ്ങ­നെ ഞാൻ ഈ ആ­ത്മ­ക­ഥ കു­റ­ച്ചു­നേ­ര­ത്തേ­യ്ക്കു് അ­ട­ച്ചു­വ­ച്ചു. ആരോ പ­റ­ഞ്ഞി­ല്ലേ ഈ ഗ്ര­ന്ഥം തൊ­ടു­മ്പോൾ നി­ങ്ങൾ ഒരു മഹാനെ തൊ­ടു­ന്നു­വെ­ന്നു്. അ­തു­ത­ന്നെ­യാ­ണു് ഇ­വി­ടെ­യും സം­ഭ­വി­ക്കു­ക. ഇതൊരു ചെറിയ ആ­ത്മ­ക­ഥ­യാ­ണു്. പക്ഷേ, സാ­ഗ­ര­ജ­ല­ക­ണി­ക­യിൽ സാ­ഗ­ര­ത്തി­ന്റെ ഉ­ജ്ജ്വ­ല­ല­ത മു­ഴു­വ­നും കാണാം (ജി­ബ്രാൻ). ആ ഉ­ജ്ജ്വ­ല­ത­യു­ടെ ദർ­ശ­ന­ത്തി­നു­വേ­ണ്ടി ഈ ഗ്ര­ന്ഥം വാ­യി­ക്കു.(Poems 1955–1959 and An Essay in Autobiography—Boris Pasternak, Collins Harvill—1990—£6=95. Spl. Price £3=50)

images/Tsvetaeva.jpg
മേറീന റ്റ്സ്വേ­ത­യേ­വ

പാ­സ്തർ­ന­ക്കി­ന്റെ Safe Conduct ഇതിനു മുൻ­പു­ണ്ടാ­യ ആ­ത്മ­ക­ഥ­യാ­ണു്. ആ പു­സ്ത­കം എന്റെ കൈ­യി­ലി­ല്ല. എ­ങ്കി­ലും അതിലെ ഒരു വാ­ക്യം ഞാൻ ഓർ­മ്മി­ക്കു­ന്നു: ‘Lacquered sound of giggling from disintegrating order of life winked at each other in the quite’. ശ­ബ്ദ­ത്തി­നു് അ­മൂർ­ത്ത­സ്വ­ഭാ­വ­മാ­ണു­ള­ള­തു്. പാ­സ്തർ­ന­ക്കി­ന്റെ കൈയിൽ അ­വ­യ്ക്കു ക്രി­യാ­ത്മ­ക­സ്വ­ഭാ­വം വ­രു­ന്നു. അവ സ­ജീ­വ­ങ്ങ­ളാ­കു­ന്നു. An Essay in Autobiography എന്ന ഗ്ര­ന്ഥ­ത്തിൽ ബ്ലൊ­ക്കി­നെ­യും മേറീന റ്റ്സ്വേ­ത­യേ­വ­യെ യും (Marina Tsvetayeva) വാ­ഴ്ത്തു­ന്നു­ണ്ടു്. അ­വ­രെ­ക്കാൾ വലിയ ക­വി­യാ­ണു് പാ­സ്തർ­ന­ക്ക്.

നിർ­വ­ച­ന­ങ്ങൾ
ച­ങ്ങ­മ്പു­ഴ­ക്ക­വി­ത:
മ­ണൽ­ക്കാ­ട്ടിൽ വി­രി­ഞ്ഞ പ­നി­നീർ­പ്പൂ­വു്.
ഡ്രൈ­വാ­ഷി­ങ് സെ­ന്റേ­ഴ്സ്:
രാ­സ­ദ്ര­വ്യ­ങ്ങൾ ശ്ര­ദ്ധ­യി­ല്ലാ­തെ പ്ര­യോ­ഗി­ച്ചു ന­മ്മു­ടെ വ­സ്ത്ര­ങ്ങ­ളെ ന­ശി­പ്പി­ക്കു­ന്ന സ്ഥാ­പ­ന­ങ്ങൾ.
സി­നി­മാ­ശാ­ല­കൾ:
സ­ഹൃ­ദ­യർ­ക്കു് ഉ­റ­ക്കം തൂ­ങ്ങാ­നു­ള­ള സ്ഥ­ല­ങ്ങൾ. ഉ­റ­ങ്ങാ­ത്ത­വർ­ക്കു നി­ര­ന്ത­രം കോ­ട്ടു വാ­യി­ടാ­നും.
ത­ല­മു­ടി:
സി­ലി­ണ്ട­റി­ന്റെ ആ­കൃ­തി­യിൽ ത­ല­യിൽ­നി­ന്നു വ­ള­രു­ന്ന നാരു്. ഇ­ന്ന­ത്തെ പെൺ­കു­ട്ടി­കൾ­ക്കു മു­റി­ച്ചു ക­ള­യാ­നു­ള്ള­തു്; ഇ­ന്ന­ത്തെ ആൺ­കു­ട്ടി­കൾ­ക്കു നീ­ട്ടി വ­ളർ­ത്താ­നു­ള­ള­തും.
നി­യ­മ­സ­ഭാം­ഗ­ങ്ങൾ:
‘സ­മ്മ­തി­ദാ­യ­കർ’ ഉ­പ­കാ­രം ചെ­യ്യു­ന്നു­വെ­ന്ന മ­ട്ടിൽ തി­ര­ഞ്ഞെ­ടു­ത്തു് അ­യ­യ്ക്കു­ന്ന­വർ. പി­ന്നീ­ട് പ്ര­ത്യു­പ­കാ­ര­ത്തി­നു­വേ­ണ്ടി അവരാൽ പീ­ഡി­പ്പി­ക്ക­പ്പെ­ടു­ന്ന­വർ. പീഡ അ­സ­ഹ­നീ­യ­മാ­വു­മ്പോൾ നി­യ­മ­സ­ഭാം­ഗ­ത്വം വേ­ണ്ടാ­യി­രു­ന്നു എന്നു തോ­ന്നു­ന്ന­വർ.
സം­സ്കൃ­തം:
പി­ടി­യി­ല്ലാ­ത്ത­വർ­ക്കു കാ­ണു­ന്നി­ട­ത്തൊ­ക്കെ വി­സർ­ഗ്ഗ­മി­ടാ­നു­ള­ള ഭാഷ.
ലജ്ജ:
ഇ­ന്ന­ത്തെ ചെ­റു­പ്പ­ക്കാ­രി­കൾ­ക്കു് ഇ­ല്ലാ­ത്ത­തും എ­ഴു­പ­തി­ലെ­ത്തി­യ സ്ത്രീ­കൾ­ക്കു് എ­പ്പോ­ഴു­മു­ണ്ടാ­കു­ന്ന­തു­മാ­യ ഒരു ഭാവം.
പൊൻ­കു­ന്നം വർ­ക്കി:
സിംഹം. ഇ­പ്പോ­ഴും സിം­ഹം­ത­ന്നെ.
പി. കേ­ശ­വ­ദേ­വ്:
സിം­ഹ­മാ­ണു് താ­നെ­ന്നു് പ­ല­പ്പോ­ഴും പ്ര­ഖ്യാ­പി­ച്ചി­രു­ന്ന ശു­ദ്ധൻ. പക്ഷേ, സിം­ഹ­മാ­യി­രു­ന്നി­ല്ല­താ­നും.
കീർ­ത്തി:
ആളുകൾ അ­തു­ള­ള­വ­നെ കാ­ണു­മ്പോൾ ‘ഹാ ഹാ’ എ­ന്നു് അ­ഭി­ന­ന്ദ­നം പൊ­ഴി­ക്കാ­നും അയാൾ മാ­റി­പ്പോ­കു­മ്പോൾ അ­വർ­ക്കു­ത­ന്നെ ‘ഹൂ ഹൂ’ എന്നു പ­റ­യാ­നും സ­ഹാ­യി­ക്കു­ന്ന­തു്.
മ­ഞ്ഞ­ക്കാർ­ഡ്:
റഫ്റി കൂ­ട­ക്കു­ടെ ക­ളി­ക്കാ­രു­ടെ മുൻ­പിൽ പൊ­ക്കി­ക്കാ­ണി­ക്കു­ന്ന­തു്. ആ കാ­ണി­ക്ക­ല­ല്ലാ­തെ വേ­റൊ­ന്നും ചെ­യ്യാൻ അ­യാൾ­ക്കു ധൈ­ര്യ­മി­ല്ല.
ദാ­മ്പ­ത്യം:
ജീ­വ­പ­ര്യ­ന്തം തടവു്.
നി­റു­ത്ത­ണേ

ഒ­രി­ക്കൽ ഞാൻ ത­മ്പാ­നൂർ തീ­വ­ണ്ടി­യാ­പ്പീ­സിൽ വ­ന്നി­റ­ങ്ങി കേരള എ­ക്സ്പ്ര­സ്സിൽ. കെ. വി. സു­രേ­ന്ദ്ര­നാ­ഥി നെ­ക്ക­ണ്ടു് ഒരു കാ­ര്യം പ­റ­ഞ്ഞി­ട്ടു വീ­ട്ടിൽ പോ­കാ­മെ­ന്നു തീ­രു­മാ­നി­ച്ചു് ഞാൻ ഓ­ട്ടോ­റി­ക്ഷ­യിൽ കയറി സി. പി. ഐ ഓ­ഫീ­സി­ലേ­ക്കു പോ­ക­ട്ടെ എന്നു ഡ്രൈ­വ­റോ­ടു പ­റ­ഞ്ഞു. തീ­വ­ണ്ടി­യാ­പ്പീ­സിൽ­നി­ന്നു സി. പി. ഐ ഓ­ഫീ­സി­ലേ­ക്കു­ള­ള ദൂരം മൂ­ന്നു ഫർ­ലോ­ങ്ങാ­ണു്. വ­ട­ക്കോ­ട്ടാ­ണു് പോ­കേ­ണ്ട­തും. പക്ഷേ, ഡ്രൈ­വർ വാഹനം പ­ടി­ഞ്ഞാ­റോ­ട്ടു തി­രി­ച്ചു് ഓ­ടി­ച്ചു­തു­ട­ങ്ങി. ഞാൻ ശാ­ന്ത­ത കൈ­വി­ടാ­തെ “അനിയാ ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­ര­നാ­ണു്. മനോരമ ആ­പ്പീ­സി­ന്റെ മുൻ­പി­ലൂ­ടെ­പോ­യി അ­ടു­ത്ത ജ­ങ്ഷ­നിൽ ചെ­ന്നി­ട്ടു് വ­ല­ത്തോ­ട്ടു പോയാൽ മതി. കേ­ട്ടോ” എന്നു പ­റ­ഞ്ഞു. അയാൾ ഓ­ട്ടോ­റി­ക്ഷ തി­രി­ച്ചു. ഞാനതു പ­റ­ഞ്ഞി­ല്ലാ­യി­രു­ന്നെ­ങ്കിൽ വാഹനം പു­ളി­മൂ­ട്, വെ­ള­ള­യ­മ്പ­ലം, വ­ഴു­ത­യ്ക്കാ­ട്, തൈ­ക്കാ­ട് സ്ഥ­ല­ങ്ങ­ളെ­ല്ലാം സ്പർ­ശി­ച്ചു് പ­തി­ന­ഞ്ചു കി­ലോ­മീ­റ്റർ താ­ണ്ടി സി. പി. ഐ ഓ­ഫീ­സി­നു മുൻ­പിൽ വ­ന്നു­നി­ല്ക്കു­മാ­യി­രു­ന്നു. ആ­ദ്യ­മാ­യി തി­രു­വ­ന­ന്ത­പു­ര­ത്തു് എ­ത്തു­ന്ന­വ­നാ­ണെ­ങ്കിൽ അ­ര­ഫർ­ലോ­ങ്ങി­നു പകരം കു­റ­ഞ്ഞ­തു് ഇ­രു­പ­തു കി­ലോ­മീ­റ്റർ സ­ഞ്ച­രി­ച്ച­തു­ത­ന്നെ. ഓരോ പുതിയ സ്ഥലം കാ­ണു­മ്പോ­ഴും വാ­പൊ­ളി­ച്ചു് ഇ­രി­ക്കു­മാ­യി­രു­ന്നു.

ക­ലാ­കൗ­മു­ദി­യിൽ ‘ഇല’ എന്ന ‘കാ­വ്യം’ എ­ഴു­തി­യ ടി. ശ്രീ­വ­ത്സൻ സ്വ­ന്തം കാവ്യ വാ­ഹ­ന­ത്തിൽ വാ­യ­ന­ക്കാ­ര­നെ ക­യ­റ്റി അ­യാൾ­ക്കു ദി­ഗ്ഭ്ര­മ­മു­ണ്ടാ­ക്കി­ക്കൊ­ണ്ടു സ­ഞ്ച­രി­ക്കു­ന്നു.

പാ­പി­യു­ടെ കൈ­ഞ­ര­മ്പീ­മ­രം, സൂ­ര്യ­ന്റെ

കൃ­ഷ്ണ­മ­ണി താ­ണ്ടി­ത്ത­ളർ­ന്നൊ­രി­ല ഞാ­നെ­നി

ക്കു­പ്പു­വാ­രി­ത്ത­ന്ന­വൻ ചി­ല­മ്പാ­തെ പോ­യ്ക­ഴു­മ­രം കണ്ടു

ആ­ചാ­ര­വെ­ടി­പൊ­ട്ടി കവിതൻ തലച്ചോറൊ-​

രാ­കാ­ശ­മാ­യ്; കോ­ടി­മൂ­ടു­ന്ന വാ­ക്കു­കൾ.

‘ഒന്നു നി­റു­ത്ത­ണേ. എ­നി­ക്കു ത­ല­ചു­റ്റു­ന്നു, പേ­ടി­യാ­വു­ന്നു’ എന്നു പറയാൻ തോ­ന്നി­പ്പോ­കു­ന്നു. ഓ­ട്ടോ­റി­ക്ഷാ­ഡ്രൈ­വർ എത്ര ഭ്ര­മ­മു­ണ്ടാ­ക്കി­യാ­ലും സി. പി. ഐ ഓ­ഫീ­സി­ന്റെ മുൻ­പിൽ കൊ­ണ്ടു­ചെ­ന്നു വാഹനം നി­റു­ത്തും. ശ്രീ­വ­ത്സൻ വാ­യ­ന­ക്കാ­ര­നെ പേ­ടി­പ്പി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. ല­ക്ഷ്യ­സ്ഥാ­ന­മി­ല്ല അ­ദ്ദേ­ഹ­ത്തി­നു്.

തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യം പൂ­ന്തോ­ട്ട­ത്തിൽ ‘പു­ല്ലിൽ ച­വി­ട്ട­രു­തു്’ എ­ന്നു് എ­ഴു­തി­യ ബോർഡ് വ­ച്ചി­ട്ടു­ണ്ടു്. ‘പു­ക­വ­ലി­ക്ക­രു­തു് ’ എന്നു വി­മാ­ന­ത്തിൽ. ‘ചി­ത്ര­ങ്ങ­ളിൽ തൊ­ട­രു­തു്’ എന്നു ചി­ത്ര­പ്ര­ദർ­ശ­ന­ങ്ങ­ളിൽ. പക്ഷേ, ആളുകൾ പു­ല്ത്ത­കി­ടി­യി­ലേ ഇ­രി­ക്കു. പു­ക­വ­ലി­ക്കും. ചി­ത്ര­ങ്ങ­ളിൽ തൊ­ട്ടു­നോ­ക്കും. വി­ല­ക്ക­ങ്ങ­ളെ ശ­ഷ്പ­തു­ല്യം പ­രി­ഗ­ണി­ക്കാ­നാ­ണു് ബ­ഹു­ജ­ന­ത്തി­നു താൽ­പ­ര്യം. അ­തി­നാൽ ശ്രീ­വ­ത്സൻ ക­വി­ത­യെ­ഴു­ത­രു­തെ­ന്നു ഞാൻ പ­റ­യു­ക­യി­ല്ല. നിർ­ദ്ദേ­ശി­ച്ചാൽ അതു ലം­ഘി­ക്ക­പ്പെ­ടു­മെ­ന്ന­തി­നു സം­ശ­യ­മി­ല്ല. എ­ന്നാ­ലും ഉ­ദ്യാ­ന­പാ­ല­കൻ ‘പു­ല്ലിൽ ച­വി­ട്ട­രു­തു് ’ എ­ന്നു് എ­ഴു­തി­വ­യ്ക്കും. അതു് അ­യാ­ളു­ടെ ജോ­ലി­യാ­ണു്. ഞാനും അ­ത്ത­ര­ത്തിൽ ഒരു ബോർഡ് ഉ­യർ­ത്തി­വ­യ്ക്കു­ന്നു.

ശ­ത്രു­ഘ്നൻ
images/WaltWhitman875.jpg
വാൾട് വി­റ്റ്മാൻ

ക്ഷ­മ­യു­ള്ള ഒരു എ­ട്ടു­കാ­ലി നി­ശ്ശ­ബ്ദ­മാ­യി പ­രി­തഃ­സ്ഥി­തി­ക­ളെ വീ­ക്ഷി­ച്ചി­ട്ടു് അ­തി­ന്റെ ശ­രീ­ര­ത്തിൽ­നി­ന്നു നൂ­ലു­കൾ പു­റ­പ്പെ­ടു­വി­ച്ചു് എ­വി­ടെ­യെ­ങ്കി­ലും ബ­ന്ധി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന ചി­ത്രം അ­മേ­രി­ക്കൻ കവി വാൾട് വി­റ്റ്മാൻ വ­ര­ച്ചി­ട്ടു­ണ്ടു്. ക­വി­യു­ടെ ആ­ത്മാ­വു് എ­റി­യു­ന്ന നൂ­ലു­കൾ ഇ­തു­പോ­ലെ ഏ­തെ­ങ്കി­ലു­മി­ട­ത്തു് ചെ­ന്നു­പ­റ്റി­യെ­ങ്കിൽ എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹം. ശ­ത്രു­ഘ്ന­ന്റെ ‘സ­മാ­ന്ത­ര­ങ്ങൾ’ (ഇ­ന്ത്യാ റ്റു­ഡേ) എന്ന നല്ല ക­ഥ­യി­ലെ കൃ­ഷ്ണൻ­കു­ട്ടി അ­യാ­ളു­ടെ ഗു­രു­നാ­ഥ­യു­മാ­യി ആ­ത്മ­ബ­ന്ധം സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്നു. അയാൾ പ്ര­ശ­സ്ത­നാ­യ നൃ­ത്ത­വി­ദ­ഗ്ദ്ധൻ. ഒ­ര­മേ­രി­ക്ക­ക്കാ­രി­യെ വി­വാ­ഹം­ക­ഴി­ച്ചു് അവിടെ താ­മ­സി­ക്കു­ക­യാ­ണു്. ഇ­ട­യ്ക്കു നാ­ട്ടിൽ വ­ന്ന­പ്പോൾ തന്റെ നൃ­ത്ത­വൈ­ദ­ഗ്ദ്ധ്യ­ത്തി­നെ­ല്ലാം കാ­ര­ണ­ക്കാ­രി­യാ­യ റ്റീ­ച്ച­റെ—ഭാ­നു­മ­തി­യെ—ക­ണ്ടി­ട്ടു പോ­കാ­മെ­ന്നു തീ­രു­മാ­നി­ച്ചു് അ­വ­രു­ടെ വീ­ട്ടിൽ എ­ത്തു­ന്നു. റ്റീ­ച്ചർ വി­വാ­ഹ­പ്രാ­യം ഏ­റെ­ക്ക­ഴി­ഞ്ഞ മ­ക­ളു­മാ­യി­ട്ടാ­ണു് താമസം. ഗു­രു­നാ­ഥ മ­ര­ണ­ശ­യ്യ­യി­ലാ­ണെ­ന്നു ക­ണ്ടു് ശി­ഷ്യൻ ക­റൻ­സി­നോ­ട്ടു­ക­ളെ­ടു­ത്തു് അ­വർ­ക്കു കൊ­ടു­ക്കു­ന്നു. ആ­രു­മാ­യും ബന്ധം അ­ഭി­ല­ഷി­ക്കാ­ത്ത അവർ അതു നി­ര­സി­ക്കു­ന്നു. ‘പക്ഷേ, അ­വി­വാ­ഹി­ത­യാ­യ മ­കൾ­ക്കു് എ­വി­ടെ­യെ­ങ്കി­ലും നൂല് ബ­ന്ധി­പ്പി­ക്ക­ണം. അ­മ്മ­യ്ക്കു മ­രു­ന്നു വാ­ങ്ങാൻ അവൾ നൂ­റു­രൂ­പ കടം ചോ­ദി­ക്കു­ന്നു അ­യാ­ളോ­ടു്. അ­യാ­ളെ­ടു­ത്തു കൊ­ടു­ക്കു­ന്ന നോ­ട്ടു­ക­ളിൽ­നി­ന്നു് ഒരു നൂ­റു­രൂ­പ നോ­ട്ടു­മാ­ത്രം എ­ടു­ത്തി­ട്ടു് അതു് എ­ന്നെ­ങ്കി­ലും തി­രി­ച്ചു­കൊ­ടു­ക്കു­മെ­ന്നു് അവൾ അ­റി­യി­ക്കു­ന്നു. എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി എ­ന്തി­നു ബന്ധം ഒരു വി­വാ­ഹി­ത­നോ­ടു് ? ബ­ന്ധ­പ്പെ­ടാ­നു­ള്ള ആ­ഗ്ര­ഹ­വും ബ­ന്ധ­പ്പെ­ടാ­തി­രി­ക്കാ­നു­ള്ള ആ­ഗ്ര­ഹ­വും ത­മ്മി­ലു­ള­ള സം­ഘ­ട്ട­ന­ത്തിൽ­നി­ന്നു ജ­നി­ക്കു­ന്ന ദു­ര­ന്താ­വ­ബോ­ധ­മാ­ണു് ഇ­ക്ക­ഥ­യെ ഹൃ­ദ­യ­സ്പർ­ശ­ക­മാ­ക്കു­ന്ന­തു്. ഓരോ ക­ഥാ­പാ­ത്ര­വും ഓരോ വി­കാ­ര­ത്താൽ ഭ­രി­ക്ക­പ്പെ­ടു­ന്നു. ആ വി­കാ­ര­ങ്ങ­ളെ സൂ­ക്ഷ്മ­മാ­ക്കി­ക്കൊ­ണ്ടു­വ­ന്നു് അവയെ ന­മ്മു­ടെ­യും വി­കാ­ര­ങ്ങ­ളാ­ക്കി മാ­റ്റു­ന്നു ക­ഥാ­കാ­രൻ. താ­നൊ­രു നല്ല ക­ഥ­യെ­ഴു­തി­യെ­ന്നു് ശ­ത്രു­ഘ്ന­നു് അ­ഭി­മാ­നി­ക്കാം.

അ­വ­സാ­ന­ത്തെ പ്ര­യോ­ഗ­ത്തി­നു
images/Panampilly.jpg
പ­ന­മ്പി­ള­ളി ഗോ­വി­ന്ദ­മേ­നോൻ

മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന പ­ന­മ്പി­ള­ളി ഗോ­വി­ന്ദ­മേ­നോൻ മറ്റു മ­ന്ത്രി­മാ­രു­ടെ സ­മ്മേ­ള­ന­ത്തിൽ പ­ങ്കു­കൊ­ള്ളാൻ ഉടനെ പോ­കേ­ണ്ടി­യി­രു­ന്നു. പക്ഷേ, സ്ക്കൂൾ അ­ധി­കാ­രി­ക­ളു­ണ്ടോ അതിനു സ­മ്മ­തി­ക്കു­ന്നു. പെൺ­കു­ട്ടി­ക­ളു­ടെ ഡാൻ­സു­ണ്ടു്. അ­തു­ക­ണ്ടി­ട്ടേ പോ­കാ­വൂ എ­ന്നാ­യി അവർ. മ­ര്യാ­ദ­യു­ടെ പേരിൽ മു­ഖ്യ­മ­ന്ത്രി സ­മ്മ­തം­മൂ­ളി പ്ലാ­റ്റ്ഫോ­മി­ന്റെ താ­ഴെ­വ­ന്നു് ഇ­രു­ന്നു. ക്ഷാ­മം­പി­ടി­ച്ച കുറെ പെൺ­പി­ളേ­ളർ വേ­ദി­യിൽ കയറി ഏതോ നാടൻ വാ­ദ്ധ്യാർ പ­ഠി­പ്പി­ച്ച ചില അം­ഗ­വി­ക്ഷേ­പ­ങ്ങൾ കാ­ണി­ച്ചു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ചാടി. ഒരു ചാ­രു­ത­യു­മി­ല്ലാ­ത്ത കുറെ ചേ­ഷ്ട­കൾ. ഒ­രു­ത്തി ഗർ­ദ്ദ­ഭ­സ്വ­ര­ത്തിൽ സൈ­ഡ്കർ­ട്ട­ന്റെ ഇ­ട­യി­ലി­രു­ന്നു പാ­ടു­ന്നു­ണ്ടു്. താ­നാ­ണു് പാ­ടു­ന്ന­തെ­ന്നു് അ­റി­യി­ക്കാ­നാ­യി അവൾ മെ­ലി­ഞ്ഞ ക­ഴു­ത്തു് ഇ­ട­യ്ക്കി­ട­യ്ക്കു വെ­ളി­യി­ലേ­ക്കു നീ­ട്ടു­ന്നു­ണ്ടു്. അ­ര­മ­ണി­ക്കൂ­റാ­യി. ഒ­രു­മ­ണി­ക്കൂ­റാ­യി. ഡാൻസ് അ­വ­സാ­നി­ക്കു­ന്നി­ല്ല. പോകാൻ തി­ടു­ക്കം­കൂ­ട്ടി­യ പ­ന­മ്പി­ള്ളി, ഭാ­വ­വ്യ­ത്യാ­സ­മി­ല്ലാ­തെ ഒ­റ്റ­യി­രി­പ്പാ­ണു് ക­സേ­ര­യിൽ. ഒ­ന്ന­ര­മ­ണി­ക്കൂർ ആ­കാ­റാ­യ­പ്പോൾ എ­ല്ലാ­പ്പെൺ­പി­ളേ­ള­രു­ടെ­യും കൈകൾ പ­ന­മ്പി­ള­ളി­യു­ടെ നേർ­ക്കു നീ­ണ്ടു. അവർ ഒ­രു­മി­ച്ചു­പ­റ­ഞ്ഞു: അ­ങ്ങ­യു­ടെ കൈയിൽ സു­ര­ക്ഷി­ത­മാ­ണു് കേ­ര­ള­ത്തി­ന്റെ ഭാവി’ ഇതു പ­റ­ഞ്ഞു­തീർ­ന്ന­തും യവനിക വീ­ണ­തും ഒ­ന്നാ­യി­ക്ക­ഴി­ഞ്ഞു. ഏതോ വാ­ദ്ധ്യാർ, മു­ഖ്യ­മ­ന്ത്രി­യു­ടെ പ്രീ­തി­ക്കു­വേ­ണ്ടി പ­ട­ച്ചു­വ­ച്ച­താ­യി­രു­ന്നു ആ ഡാൻ­സും അ­വ­സാ­ന­ത്തെ പ്ര­യോ­ഗ­വും. ഈ സംഭവം ഞാൻ ഓ­ാർ­മ്മി­ച്ച­തു് എം. രാ­ഘ­വ­ന്റെ ‘ര­ണ്ടു­പെൺ­കു­ട്ടി­കൾ’ എന്ന കഥ വാ­യി­ച്ച­തി­നാ­ലാ­ണു്. ഒരു പെൺ­കു­ട്ടി വീ­ട്ടി­ലു­ള­ള­വൾ മ­റ്റേ­പ്പെൺ­കു­ട്ടി വേ­ല­ക്കാ­രി. വീ­ട്ടി­ലു­ള­ള­വൾ ഒരു പാ­ത്രം പൊ­ട്ടി­ച്ച­പ്പോൾ ഗൃ­ഹ­നാ­യി­ക ചെ­വി­തി­രു­മ്മു­മ­ല്ലോ എ­ന്നു് അ­വൾ­ക്കു പേടി. അ­പ്പോൾ വേ­ല­ക്കാ­രി­പ്പെ­ണ്ണു പ­റ­ഞ്ഞു­പോ­ലും. “എ­നി­ക്കു വേ­ദ­നി­ക്കൂ­ല. എന്റെ ചെ­വി­ക്കി­പ്പം… നല്ല ഒ­റ­പ്പാ… വേ­ല­ക്കാ­രി­യാ­ണു് പാ­ത്രം പൊ­ട്ടി­ച്ച­തെ­ന്നു വി­ചാ­രി­ച്ചു് കൊ­ച്ചു­മ്മ അ­വ­ളു­ടെ ചെവി തി­രു­മ്മി­യാ­ലും ഒ­ന്നു­മി­ല്ല. പലരും തി­രു­മ്മി­ത്തി­രു­മ്മി അ­വ­ളു­ടെ ചെവി ക­ല്ലി­ച്ചു­പോ­യി­യെ­ന്നു­സാ­രം. പെൺ­പി­ളേ­ള­രെ­ക്കൊ­ണ്ടു് ആ വാ­ക്കു­കൾ പ­റ­യി­ക്കാൻ പ­ന­മ്പി­ള­ളി­യു­ടെ വി­ല­പി­ടി­ച്ച സമയം ന­ഷ്ട­പ്പെ­ടു­ത്തി സ്ക്കൂൾ വാ­ദ്ധ്യാർ. ന­മ്മു­ടെ സമയം ന­ഷ്ട­പ്പെ­ടു­ത്താ­നും ദേ­ശാ­ഭി­മാ­നി­യു­ടെ മൂ­ന്നു­പു­റം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്താ­നും­വേ­ണ്ടി ചെ­വി­യു­ടെ ഉ­റ­പ്പി­നെ­ക്കു­റി­ച്ചു­ള­ള പ്ര­സ്താ­വം. കല ജീ­വി­ത­ത്തി­ന്റെ ത­നി­പ്പ­കർ­പ്പ­ല്ല. അതു ക­ണ്ണാ­ടി­യി­ലെ പ്ര­തി­ഫ­ല­ന­വു­മ­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘എ­ല്ലാം പതിവു പോലെ’ എന്ന ക്ഷു­ദ്ര­മാ­യ ക­ഥ­യെ­ഴു­തി­യ മോഹനൻ കൂ­വ്വ­പ്പാ­ടി­യും മ­ന­സ്സി­ലാ­ക്കേ­ണ്ട സാ­ര­സ്വ­ത­ര­ഹ­സ്യ­മാ­ണി­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഇം­ഗ്ലീ­ഷ് എ­ഴു­താ­ന­റി­യാ­ത്ത ഒരു ഇം­ഗ്ലീ­ഷ് നി­രൂ­പ­ക­നാ­ര്?

ഉ­ത്ത­രം: F. R. Leavis ”— എഫ്. ആർ. ലീ­വി­സ്.

ചോ­ദ്യം: മ­ല­യാ­ളം എ­ഴു­താ­ന­റി­ഞ്ഞു­കൂ­ടാ­ത്ത മലയാള നി­രൂ­പ­ക­നാ­രു്?

ഉ­ത്ത­രം: നിർ­ബ്ബ­ന്ധി­ക്ക­രു­തു്, എ­പ്പോ­ഴും ഒ­രു­പേ­രു പ­റ­യു­ന്ന­തെ­ങ്ങ­നെ?

ചോ­ദ്യം: സ്പീ­ഡ് പോ­സ്റ്റി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: തി­രു­വ­ന­ന്ത­പു­ര­ത്തു് ചില അപവാദ വ്യ­വ­സാ­യി­കൾ ഉ­ണ്ടു്. അവർ സ്പീ­ഡ് പോ­സ്റ്റി­നെ­ക്കാൾ സ്പീ­ഡിൽ അപവാദ വ്യ­വ­സാ­യം ന­ട­ത്തും.

ചോ­ദ്യം: ച­ന്ദ്രൻ സ­മീ­പ­ഭാ­വി­യിൽ വി­മാ­ന­ത്താ­വ­ള­മാ­യി­ത്തീ­രു­മ്പോൾ മ­ല­യാ­ളം വാ­ദ്ധ്യാ­ന്മാ­രു­ടെ ച­ന്ദ്ര­മു­ഖി­യും മ­റ്റും എ­വി­ടെ­പ്പോ­കും?

ഉ­ത്ത­രം: ഒ­രി­ട­ത്തും പോ­കു­കി­ല്ല. അ­ന്നും സു­ന്ദ­രി­ക­ളെ ച­ന്ദ്ര­മു­ഖി­കൾ എ­ന്നു് കവികൾ വി­ളി­ക്കും. നി­ലാ­വു് പ­ര­ക്കു­മ്പോൾ വി­ര­ഹി­ണി ദുഃ­ഖി­ക്കും.

ചോ­ദ്യം: സാൽ­വാ­തോർ ദാലി ഇ­പ്പോൾ ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ?

ഉ­ത്ത­രം: ‘മ’ വാ­രി­ക­കൾ­ക്കു പടം വ­ര­യ്ക്കാ­നാ­യി കേ­ര­ള­ത്തിൽ വ­രു­മാ­യി­രു­ന്നു.

ചോ­ദ്യം: നി­ങ്ങ­ളെ ര­സി­പ്പി­ക്കു­ന്ന ഒരു സാ­ഹി­ത്യ പ്ര­സ്താ­വം.

ഉ­ത്ത­രം: ഒ­ന്നും ഓർ­മ്മ­യി­ല്ല. പി­ന്നെ ഈയിടെ ഒരു പെൺ­കു­ട്ടി എ­നി­ക്ക­യ­ച്ച ക­ത്തി­ലെ ചില വാ­ക്യ­ങ്ങൾ എന്നെ ഏറെ ര­സി­പ്പി­ച്ചു. അതു്: ‘താ­ങ്കൾ നേ­രി­ട്ടു സം­സാ­രി­ക്കു­മ്പോൾ മാ­ന്യൻ. എ­ഴു­ത്തിൽ അ­മാ­ന്യൻ. പ്ര­സം­ഗി­ക്കു­മ്പോൾ കവിത ചൊ­ല്ലി സ്വയം ര­സി­ക്കു­ന്ന­വൻ. ഞങ്ങൾ ര­സി­ക്കു­ന്നു­മി­ല്ല. പ്ര­സം­ഗം ക­ഴി­ഞ്ഞു് സ­ഭാ­വേ­ദി­യിൽ ഇ­രി­ക്കു­മ്പോൾ എ­ല്ലാ­വ­രെ­യും ഇ­ടി­ക്കു­ന്ന ഒരു പൊ­ലീ­സ് ഇൻ­സ്പെ­ക്ടർ.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഓർ­മ്മ­യ്ക്കാ­യി ഞങ്ങൾ ഒരു ശ­വ­കു­ടീ­രം നിർ­മ്മി­ച്ചാൽ അ­തി­ലെ­ന്തു് എ­ഴു­തി­വ­യ്ക്ക­ണം? ച­ങ്ങ­മ്പു­ഴ­ക്ക­വി­ത മാ­ത്രം ഇ­ഷ്ട­പ്പെ­ട്ട ഒരു ജ്യോ­ത്സ്യൻ എന്നു മതിയോ?

ഉ­ത്ത­രം: അ­തു­വേ­ണ്ട. ഞാൻ വേറെ പല ക­വി­ത­ക­ളും ഇ­ഷ്ട­പ്പെ­ടു­ന്നു­ണ്ടു്. ച­ര­മ­സ്മാ­ര­ക­വാ­ക്യം ഇ­ങ്ങ­നെ­യാ­വ­ട്ടെ: എ­ല്ലാ­വർ­ക്കും സം­ഭ­വി­ക്കു­ന്ന­തു് എ­നി­ക്കും സം­ഭ­വി­ച്ചു. പക്ഷേ, അതു് മു­പ്പ­തു­കൊ­ല്ലം­മുൻ­പ് സം­ഭ­വി­ച്ചി­ല്ല­ല്ലോ എ­ന്ന­തിൽ ദുഃഖം.

ചോ­ദ്യം: ഇം­ഗ്ലീ­ഷ് സം­സാ­രി­ക്കു­ന്ന മ­ല­യാ­ളി ഒരു വ്യാ­ക­ര­ണ­ത്തെ­റ്റു വ­രു­ത്തി­യാൽ ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സർ­മാർ പു­ച്ഛി­ച്ചു ചി­രി­ക്കു­ന്ന­തു ശരിയോ?

ഉ­ത്ത­രം: ശ­രി­യ­ല്ല. ഇം­ഗ്ലീ­ഷ് വി­ദേ­ശ­ഭാ­ഷ­യാ­ണു്. സം­സാ­ര­ത്തിൽ വ്യാ­ക­ര­ണം നോ­ക്കേ­ണ്ട­തു­മി­ല്ല. സാ­യ്പ് വ്യാ­ക­ര­ണ­ത്തെ­റ്റു­ക­ളോ­ടു കൂ­ടി­ത്ത­ന്നെ­യാ­ണു് സം­സാ­രി­ക്കു­ക. ന­മ്മു­ടെ ദു­ര­ഭി­മാ­ന­വും ബു­ദ്ധി­ശൂ­ന്യ­ത­യു­മാ­ണു് പു­ച്ഛ­ച്ചി­രി­ക്കു കാരണം.

ചോ­ദ്യം: പ്ര­ഥ­മ­ദർ­ശ­ന­ത്തി­ലു­ള­ള പ്രേ­മം അ­ന­ശ്വ­ര­മാ­കു­മോ?, 2) സ്വ­പ്ന­വും യാ­ഥാർ­ത്ഥ്യ­വും ത­മ്മിൽ ബ­ന്ധ­മു­ണ്ടോ?, 3) സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ കൃ­ഷ്ണൻ­നാ­യ­രെ­ക്കു­റി­ച്ചു് ഒ­ര­ഭി­പ്രാ­യം എ­ഴു­തു­മോ?” (സ്മിജ, ജീജ, മാ­ള­വി­ക, വർ­ക്ക­ല)

ഉ­ത്ത­രം: പ്ര­ഥ­മ­ദർ­ശ­ന­ത്താ­ലു­ണ്ടാ­കു­ന്ന­തു പ്രേ­മ­മ­ല്ല. മ­തി­മോ­ഹ­മാ­ണു്. അ­തി­നു് അ­ന­ശ്വ­ര­സ്വ­ഭാ­വ­മി­ല്ല. ഏ­താ­നും ദി­വ­സ­ങ്ങൾ­കൊ­ണ്ടു് മോ­ഹ­ഭം­ഗ­മു­ണ്ടാ­കും. അ­പ്പോൾ കാ­മു­കൻ കാ­മു­കി­യെ­യും കാ­മു­കി കാ­മു­ക­നെ­യും വെ­റു­ക്കും. 2) സ്വ­പ്നം യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ മു­ന്നോ­ടി­യാ­ണെ­ന്നു് യുങ് പ­റ­യു­ന്നു. ഞാനതു വി­ശ്വ­ക്കു­ന്നു. 3) ഞാൻ എ­ന്നെ­ത്ത­ന്നെ മ­ന­സ്സി­ലാ­ക്കാൻ, ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ട് ഇ­പ്പോൾ അ­ഭി­പ്രാ­യം പറയാൻ വൈ­ഷ­മ്യ­മു­ണ്ടു്.

ചി­രി­ക്ക­ട്ടെ

ജ­പ്പാ­നി­ലെ സെൻ ദേ­വാ­ല­യ­ങ്ങ­ളിൽ ഒ­രേർ­പ്പാ­ടു­ണ്ടു്. അ­ല­ഞ്ഞു­ന­ട­ക്കു­ന്ന സ­ന്ന്യാ­സി ഏ­തെ­ങ്കി­ലും ദേ­വാ­ല­യ­ത്തിൽ വ­രി­ക­യും ബു­ദ്ധ­മ­ത­ത്തെ­സ്സം­ബ­ന്ധി­ച്ച വാ­ദ­പ്ര­തി­വാ­ദ­ത്തിൽ ജ­യി­ക്കു­ക­യും ചെ­യ്താൽ അ­യാൾ­ക്കു് ആ രാ­ത്രി അവിടെ ക­ഴി­ഞ്ഞു­കൂ­ടാം. ഇ­ല്ലെ­ങ്കിൽ അ­പ്പോൾ­ത്ത­ന്നെ പോ­കേ­ണ്ട­താ­ണു്. അ­ത്ത­ര­ത്തി­ലൊ­രു ദേ­വാ­ല­യ­ത്തിൽ രണ്ടു സ­ന്ന്യാ­സി­മാ­രു­ണ്ടാ­യി­രു­ന്നു. ചേ­ട്ട­നും അ­നി­യ­നും. ചേ­ട്ടൻ പ­ണ്ഡി­തൻ. അനിയൻ മ­ണ്ട­നും ഒ­റ്റ­ക്ക­ണ്ണ­നും. ഒരു ദിവസം സാ­യാ­ഹ്ന­ത്തിൽ ഒരു സ­ന്ന്യാ­സി അ­വി­ടെ­യെ­ത്തി രാ­ത്രി ക­ഴി­ഞ്ഞു­കൂ­ടാൻ. ചേ­ട്ടൻ അന്നു പ­രി­ക്ഷീ­ണ­നാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് വ­ന്നെ­ത്തി­യ­വ­നോ­ടു വാ­ദ­പ്ര­തി­വാ­ദം ന­ട­ത്താൻ അ­നി­യ­നോ­ടു് അയാൾ ആ­വ­ശ്യ­പ്പെ­ട്ടു. കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ സ­ഞ്ചാ­രി­യാ­യ സ­ന്ന്യാ­സി­വ­ന്നു ചേ­ട്ട­നോ­ടു പ­റ­ഞ്ഞു: “നി­ങ്ങ­ളു­ടെ അനിയൻ വലിയ മി­ടു­ക്കൻ. വാ­ദ­പ്ര­തി­വാ­ദ­ത്തിൽ അയാൾ ജ­യി­ച്ചു. ഞാൻ ഇ­പ്പോൾ­ത്ത­ന്നെ പോ­കു­ന്നു. “അ­തു­കേ­ട്ടു ചേ­ട്ടൻ പ­റ­ഞ്ഞു: നി­ങ്ങൾ പോ­കു­ന്ന­തി­നു­മുൻ­പ് സം­ഭാ­ഷ­ണ­ത്തി­ന്റെ രീതി ഒന്നു പ­റ­ഞ്ഞു­ത­രൂ”. സ­ഞ്ചാ­രി: “ശരി. ബു­ദ്ധ­നെ ഉ­ദ്ദേ­ശി­ച്ചു് ഞാൻ ഒരു വിരൽ ഉ­യർ­ത്തി. അ­പ്പോൾ നി­ങ്ങ­ളു­ടെ അനിയൻ ര­ണ്ടു­വി­ര­ലു­കൾ ഉ­യർ­ത്തി ബു­ദ്ധ­നെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ദ്ബോ­ധ­ന­ത്തെ­യും സൂ­ചി­പ്പി­ച്ചു. അ­പ്പോൾ ബു­ദ്ധ­നെ­യും ഉ­ദ്ബോ­ധ­ന­ത്തെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­ന്മാ­രെ­യും സൂ­ചി­പ്പി­ക്കാ­നാ­യി ഞാൻ മൂ­ന്നു­വി­ര­ലു­കൾ ഉ­യർ­ത്തി. ആ സ­ന്ദർ­ഭ­ത്തിൽ നി­ങ്ങ­ളു­ടെ ബു­ദ്ധി­മാ­നാ­യ സ­ഹോ­ദ­രൻ മു­ഷ്ടി­ചു­രു­ട്ടി എന്റെ മു­ഖ­ത്തി­നു­നേ­രേ കൊ­ണ്ടു­വ­ന്നു. ഒരു സാ­ക്ഷാ­ത്കാ­ര­ത്തിൽ­നി­ന്നാ­ണു് മൂ­ന്നു­മു­ണ്ടാ­കു­ന്ന­തെ­ന്നു് വ്യ­ക്ത­മാ­ക്കാ­നാ­യി­രു­ന്നു അയാൾ അ­ങ്ങ­നെ ചെ­യ്ത­തു്.” ഇ­ത്ര­യും അ­റി­യി­ച്ചി­ട്ടു് സ­ന്ന്യാ­സി അ­വി­ടം­വി­ട്ടു പോയി.

അ­ല്പം­ക­ഴി­ഞ്ഞു് അനുജൻ സ­ന്ന്യാ­സി വി­ഷാ­ദ­മ­ഗ്ന­നാ­യി ചേ­ട്ട­ന്റെ അ­ടു­ത്തെ­ത്തി. അയാളെ വി­ജ­യ­ത്തി­ന്റെ പേരിൽ അ­ഭി­ന­ന്ദി­ച്ച­പ്പോൾ അയാൾ പ­റ­ഞ്ഞു: “ഞാൻ ജ­യി­ച്ചൊ­ന്നു­മി­ല്ല. എന്റെ ഒ­റ്റ­ക്ക­ണ്ണി­നെ സൂ­ചി­പ്പി­ച്ചു് അയാൾ ഒരു വി­ര­ലു­യർ­ത്തി അ­പ­മാ­നി­ച്ച­പ്പോൾ അ­തി­ഥി­യ­ല്ലേ പകരം അ­പ­മാ­നി­ക്ക­രു­ത­ല്ലോ എന്നു കരുതി ഞാൻ ര­ണ്ടു­വി­ര­ലു­ക­ളു­യർ­ത്തി അ­യാൾ­ക്കു ര­ണ്ടു­ക­ണ്ണു­ക­ളു­ണ്ട­ല്ലോ എന്നു വ്യ­ഞ്ജി­പ്പി­ച്ചു. അ­പ്പോൾ ര­ണ്ടു­പേർ­ക്കും കൂടി മൂ­ന്നു­ക­ണ്ണു­ക­ളേ­യു­ള­ളു എന്നു സൂ­ചി­പ്പി­ക്കാ­നാ­യി അയാൾ മൂ­ന്നു­വി­ര­ലു­കൾ ഉ­യർ­ത്തി­ക്കാ­ണി­ച്ചു. എ­നി­ക്കു കോ­പം­വ­ന്നു. അ­യാ­ളു­ടെ മൂ­ക്കി­ടി­ച്ചു ത­കർ­ക്കാ­നാ­യി ഞാൻ മു­ഷ്ടി­ചു­രു­ട്ടി മു­ഖ­ത്തേ­ക്കു കൊ­ണ്ടു­ചെ­ന്നു. ഉടനെ അയാൾ പോയി. ‘കൈ­പ്പ­ത്തി’ എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ സി. എഫ്. ഡി­കോ­സ്റ്റ വലിയ കൊ­ങ്ക­ണി­സാ­ഹി­ത്യ­കാ­ര­നാ­ണെ­ന്നു ചി­ലർ­ക്കു പക്ഷം. അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഴി­വു­കൾ തി­ക­ച്ചും സാ­ധാ­ര­ണ­ങ്ങ­ളാ­ണു്. ന­മ്മു­ടെ ബഷീറി ന്റെ­യോ തകഴി യു­ടെ­യോ കേ­ശ­വ­ദേ­വി ന്റെ­യോ ഒ. വി. വി­ജ­യ­ന്റെ യോ മു­കു­ന്ദ­ന്റെ യോ സ­മീ­പ­ത്തു­പോ­ലും അ­ദ്ദേ­ഹ­മെ­ത്തു­ക­യി­ല്ലെ­ന്നു് എ­നി­ക്കു പക്ഷം. രണ്ടു പേരും ര­ണ്ടർ­ത്ഥ­ത്തിൽ വി­ര­ലു­കൾ ഉ­യർ­ത്തു­ന്നു. മ­റ്റൊ­രു ദേ­ശ­ക്കാ­ര­ന­ല്ലേ, മൂ­ക്കി­നു് ഇ­ടി­ക്ക­രു­ത­ല്ലോ എന്നു വി­ചാ­രി­ച്ചു ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്നു. കു­ടി­ക്കാൻ പണം ചോ­ദി­ച്ചു ശ­ല്യ­പ്പെ­ടു­ത്തി­യ ഒ­രു­ത്ത­നെ വേ­റൊ­രു­ത്തൻ ഇ­ടി­ക്കു­ന്നു. പ­ശ്ചാ­ത്താ­പ­ത്താൽ അ­യാൾ­ക്കു നൂ­റു­രൂ­പ കൊ­ടു­ക്കാ­മെ­ന്നു് ഇ­ടി­കൊ­ടു­ത്ത­വൻ തീ­രു­മാ­നി­ക്കു­ന്നു. രൂപ കൊ­ടു­ക്കാ­നാ­യി അയാളെ വി­ളി­ക്കു­മ്പോൾ വീ­ണ്ടും ഇ­ടി­ക്കാ­നാ­ണു ഭാ­വ­മെ­ന്നു തെ­റ്റി­ദ്ധ­രി­ച്ചു് അയാൾ ജ­ലാ­ശ­യ­ത്തിൽ എ­ടു­ത്തു­ചാ­ടു­ന്നു, മ­രി­ക്കു­ന്നു. എ­ന്തൊ­രു ക­ഥ­യാ­ണി­തു്! അ­ന്യ­ദേ­ശ­ത്തെ ക­ഥ­യെ­ടു­ത്തു പ്ര­ദർ­ശി­പ്പി­ക്കു­മ്പോൾ അതു് ന­മ്മു­ടെ കഥകളെ അ­തി­ശ­യി­ക്ക­ണ­മെ­ന്നു ഞാൻ പ­റ­യു­ന്നി­ല്ല. പക്ഷേ, അതൊരു ‘പരട്ട’ക്ക­ഥ­യാ­ക­രു­ത­ല്ലോ. അനുജൻ സ­ന്ന്യാ­സി­യു­ടെ ‘വി­ശ­ദീ­ക­ര­ണം കേ­ട്ടു് ചേ­ട്ടൻ പൊ­ട്ടി­ച്ചി­രി­ച്ചു. ഈ ‘വലിയ’ സാ­ഹി­ത്യ­കാ­ര­ന്റെ ക­ഥ­യു­ടെ തർ­ജ്ജ­മ വാ­യി­ച്ചു് ഞാനും ചി­രി­ക്കു­ന്നു.

ക­ല­യു­ടെ പ്ര­വൃ­ത്തി പ്ര­കൃ­തി­യെ അ­നു­ക­രി­ക്ക­ലാ­ണെ­ങ്കിൽ ചി­ത്ര­ങ്ങൾ വ­ച്ചി­രി­ക്കു­ന്ന എല്ലാ ഹർ­മ്മ്യ­ങ്ങ­ളും ചു­ട്ടെ­രി­ക്കും. അ­വ­യ്ക്കു പകരം ഫോ­ട്ടോ­കൾ വച്ച സ്റ്റു­ഡി­യോ മാ­ത്രം മതി ന­മു­ക്കു്. പ്ര­കൃ­തി ഒ­ളി­ച്ചു­വ­ച്ചി­രി­ക്കു­ന്ന­തി­നെ കല പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഒരു ചെറിയ ചി­ത്ര­ത്തി­നു് കോ­ടീ­ശ്വ­ര­ന്മാ­രു­ടെ എല്ലാ ആ­ഭ­ര­ണ­ങ്ങ­ളെ­ക്കാ­ളും രാ­ജാ­ക്ക­ന്മാ­രു­ടെ എല്ലാ സ­മ്പ­ത്തു­ക­ളെ­ക്കാ­ളും മേ­ന്മ­യു­ള്ള­തു്—അ­ര­വി­ന്ദ ഘോഷ്.

ഇ­സ്തി­രി­പ്പെ­ട്ടി­യി­ലെ വി­ദ്യു­ച്ഛ­ക്തി
images/Mayakovsky1915.jpg
മാ­യാ­കോ­വ്സ്കി

ഒ­രി­ക്കൽ മാ­യാ­കോ­വ്സ്കി, പാ­സ്തർ­ന­ക്കി­നോ­ടു പ­റ­ഞ്ഞു: “നമ്മൾ തി­ക­ച്ചും വി­ഭി­ന്ന­രാ­ണെ­ന്ന­തു സ­ത്യം­ത­ന്നെ. അ­ങ്ങു് അ­ന്ത­രീ­ക്ഷ­ത്തി­ലെ മി­ന്ന­ലി­നെ ഇ­ഷ്ട­പ്പെ­ടു­ന്നു. ഞാൻ ഇ­ല­ക്ട്രി­ക് ഇ­സ്തി­രി­പ്പെ­ട്ടി­യു­ടെ അ­ക­ത്തു­ള്ള അതിനെ ഇ­ഷ്ട­പ്പെ­ടു­ന്നു. ഇ­തെ­ഴു­തു­ന്ന ആ­ളി­നു് പാ­സ്തർ­ന­ക്കി­ന്റെ ക­വി­ത­യോ­ടാ­ണു് ആ­ഭി­മു­ഖ്യം എ­ന്നാൽ മാ­യ­കോ­വ്സ്കി­യു­ടെ ക­വി­ത­യെ വെ­റു­ക്കു­ന്നു­മി­ല്ല. അ­ന്ത­രീ­ക്ഷ­ത്തി­ലെ മി­ന്നൽ­പ്പി­ണർ എന്നെ ആ­ധ്യാ­ത്മി­ക­ത­യി­ലേ­ക്കു് (മ­ത­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­ത­ല്ല ഈ ആ­ധ്യാ­ത്മി­ക­ത) ഉ­യർ­ത്തു­ന്നു. ഇ­സ്തി­രി­പ്പെ­ട്ടി­യു­ടെ അ­ക­ത്തു­ള്ള മ­നു­ഷ്യ­നിർ­മ്മി­ത­മാ­യ വി­ദ്യു­ച്ഛ­ക്തി എന്നെ ലൗ­കി­ക­ത്വ­ത്തി­ലേ­ക്കു താ­ഴ്ത്തു­ന്നു. എ­ന്നാ­ലും രണ്ടു ക­വി­ത­ക­ളും ഞാൻ വാ­യി­ക്കു­ന്നു.

വാ­യ­ന­ക്കാ­ര­നെ ഔ­ന്ന­ത്യ­ത്തി­ലേ­ക്കോ താ­ഴ്ച­യി­ലേ­ക്കോ കൊ­ണ്ടു­പോ­കാ­തെ അ­യാൾ­ക്കു അ­മ്പ­ര­പ്പു് ഉ­ണ്ടാ­ക്കു­ന്ന ക­വി­ത­യെ­ക്കു­റി­ച്ചു് ഞാ­നെ­ന്തു് എ­ഴു­താ­നാ­ണു്? കു­ങ്കു­മം വാ­രി­ക­യിൽ കു­രീ­പ്പു­ഴ ശ്രീ­കു­മാർ എ­ഴു­തി­യ ‘ന­പും­സ­കം’ എന്ന കാ­വ്യം എത്ര പ­രി­വൃ­ത്തി­യാ­ണു് ഞാൻ വാ­യി­ച്ച­തു്. ഉ­റ­ക്കെ­ച്ചൊ­ല്ലി നോ­ക്കി­യ­പ്പോൾ അ­തി­ന്റെ താളം എന്നെ തഴുകി. പക്ഷേ, തഴുകൽ മാ­ത്രം മതിയോ? അതു് എ­വി­ടെ­യെ­ങ്കി­ലും എന്നെ കൊ­ണ്ടെ­ത്തി­ക്ക­ണ്ടേ? അ­തി­ല്ല. കുറെ വാ­ക്കു­കൾ താ­ളാ­ത്മ­ക­മാ­യി ശ്രീ­കു­മാർ ചേർ­ത്തി­രി­ക്കു­ന്നു. അതു് ഒ­ര­നു­ഭൂ­തി­യും പ്ര­ദാ­നം ചെ­യു­ന്നി­ല്ല. ചി­ന്ത­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ന­യി­ക്കു­ന്നി­ല്ല. വി­കാ­ര­ത്തി­ന്റെ ത­രം­ഗ­ത്തി­ലേ­ക്കു എന്നെ എ­ടു­ത്തു­യർ­ത്തു­ന്നി­ല്ല. ഞാൻ ഇതു പല പ­രി­വൃ­ത്തി വാ­യി­ച്ച­തു് ശ്രീ­കു­മാർ എന്റെ സു­ഹൃ­ത്താ­യ­തു­കൊ­ണ്ടാ­ണു്. ക­ഴി­യു­മെ­ങ്കിൽ രണ്ടു ന­ല്ല­വാ­ക്കു പ­റ­യാ­മെ­ന്നു വി­ചാ­രി­ച്ചു. ആ ആ­ഗ്ര­ഹം സ­ഫ­ലീ­ഭ­വി­ച്ചി­ല്ല. ഇ­ത്ത­രം ര­ച­ന­കൾ­കൊ­ണ്ടു ശ്രീ­കു­മാർ ഒ­ന്നും നേ­ടു­ന്നി­ല്ല.

നി­രീ­ക്ഷ­ണം

ച­ങ്ങ­മ്പു­ഴ യുടെ കവിത ല­യാ­ത്മ­ക­ത്വ­ത്തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തി­യ­താ­ണു്. ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള­ള യുടെ ക­വി­ത­യ്ക്കു് അ­ത്ര­ത്തോ­ളം ല­യാ­ത്മ­ക­ത­യി­ല്ല. പക്ഷേ, അ­തി­നു് ആ­ഴം­കൂ­ടും. വൈ­ലോ­പ്പി­ള്ളി യുടെ ക­വി­ത­യ്ക്കു് ഇ­വ­രു­ടെ ര­ണ്ടു­പേ­രു­ടെ­യും ക­വി­ത­യെ­ക്കാൾ ചി­ന്താ­ഗൗ­ര­വ­മു­ണ്ടു്. പക്ഷേ, ച­ങ്ങ­മ്പു­ഴ­യു­ടെ അ­ന്യാ­ദൃ­ശ­മാ­യ കാ­വ്യ­പ്ര­ചോ­ദ­ന­മോ ല­യാ­ത്മ­ക­ത­യോ അ­തി­നി­ല്ല. അ­തു­കൊ­ണ്ട് വൈ­ലോ­പ്പി­ള­ളി­ക്ക­വി­ത ന­ശി­ച്ചാ­ലും ച­ങ്ങ­മ്പു­ഴ­ക്ക­വി­ത ന­ശി­ക്കി­ല്ല. കീ­റ്റ്സി നു മ­ര­ണ­മി­ല്ല. എ­ല്യ­റ്റ് വീ­ണ്ടും മ­രി­ക്കും.

ആ­ധു­നി­ക­ജീ­വി­തം രാ­വ­ണൻ­കോ­ട്ട­പോ­ലെ­യാ­ണെ­ന്നു് ഞാൻ സ­മ്മ­തി­ക്കു­ന്നു. പക്ഷേ, അ­തി­ന്റെ സ­ങ്കീർ­ണ്ണ­ത­ക­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന കവികൾ സ­ങ്കീർ­ണ്ണ­ത­ക­ളെ അ­സ­ങ്കീർ­ണ്ണ­ത­കൾ ആ­ക്കേ­ണ്ട­താ­ണു്. വ്യ­വ­സ്ഥ­യി­ല്ലാ­ത്ത ഇ­ന്ന­ത്തെ ജീ­വി­ത­ത്തെ ആ­വി­ഷ്ക­രി­ക്കു­മ്പോൾ വ്യ­വ­സ്ഥ­യു­ണ്ടാ­ക്കേ­ണ്ട­താ­ണു്. എ­ന്നാ­ലേ കവിത വി­ജ­യി­ക്കു. ആ ര­ഹ­സ്യം ഇ­ന്ന­ത്തെ കവികൾ ഗ്ര­ഹി­ച്ചി­ട്ടി­ല്ല.

ഉ­ജ്ജ്വ­ലം
images/TerryEagleton2008.jpg
ഈഗൽടൻ

ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു് കൂ­ടു­ത­ലെ­ഴു­തു­ന്നു­വെ­ന്നു് എ­ന്നെ­ക്കു­റി­ച്ചു പ­രാ­തി­യു­ണ്ടു്. വി­ജ്ഞാ­നം പ­കർ­ന്നു­കൊ­ടു­ക്കൽ എന്റെ ഒരു ല­ക്ഷ്യം കൂ­ടി­യാ­ണെ­ന്നു സ­വി­ന­യം അ­റി­യി­ക്ക­ട്ടെ. എ­ങ്കി­ലും പരാതി പ­റ­യു­ന്ന­വ­രു­ടെ സ­ദ­യാ­നു­മ­തി­യോ­ടെ ഒരു പുതിയ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­ക്കൊ­ള­ള­ട്ടെ. 1990-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ The Ideology of Aesthetic (Terry Eagleton) ഉ­ത്കൃ­ഷ്ട­മാ­യ ഗ്ര­ന്ഥ­മാ­ണു്. (Basil Blackwell—£10=95) ഏ­റി­യ­കൂ­റും ജർ­മ്മൻ­ചി­ന്ത­ക­രെ അ­വ­ലം­ബി­ച്ചു­കൊ­ണ്ട് സൗ­ന്ദ­ര്യ ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു് പ്ര­തി­പാ­ദി­ക്കു­ന്ന ഈ പു­സ്ത­ക­ത്തിൽ നീചേ, ഷോ­പൻ­ഹൗ­വർ, കാ­ന്റ്, മാർ­ക്സ്, ഷിലർ, ഫ്രോ­യി­റ്റ് (ഓ­സ്ട്രി­യൻ), കീർ­ക­ഗൊർ (ഡാ­നി­ഷ്), ഹൈഡഗർ, ലൂ­ക്കാ­ച്ച് (ഹം­ഗ­റി­യൻ), ഫൂ­ക്കോ (ഫ്ര­ഞ്ച്), ബൻ­യ­മിൻ, ഹാ­ബർ­മ­സ്സ് ഇ­വ­രു­ടെ­യെ­ല്ലാം മ­ത­ങ്ങൾ അ­പ­ഗ്ര­ഥി­ക്ക­പ്പെ­ടു­ന്നു. മാർ­ക്സി­സ്റ്റ് സി­ദ്ധാ­ന്ത­ങ്ങ­ളു­ടെ­യും ഐ­ഡി­യോ­ള­ജി­യു­ടെ­യും പ്ര­കാ­ശ­ത്തിൽ അവയെ പ­രി­ശോ­ധി­ച്ചു് ഈഗൽടൻ സ്വ­ന്തം അ­നു­മാ­ന­ങ്ങ­ളിൽ ചെ­ല്ലു­ന്നു. അ­ദ്ദേ­ഹം ഐ­ഡി­യോ­ള­ജി എന്നു പ­റ­യു­ന്ന­തു് സ­വി­ശേ­ഷ­മാ­യ അർ­ത്ഥ­ത്തി­ലാ­ണെ­ന്നു തോ­ന്നു­ന്നു. അതു് എ­ല്ലാ­വർ­ക്കു­മെ­ന്ന­തു­പോ­ലെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സി­ദ്ധാ­ന്ത­മ­ല്ല ഈ­ഗൽ­ട­ന്നി­നു്. അ­നു­ഭ­വ­ത്തി­ന്റെ ച­രി­ത്ര­ത്തെ­യാ­ണു് അ­ദ്ദേ­ഹം ഐ­ഡി­യോ­ള­ജി എന്നു വി­ളി­ക്കു­ന്ന­തു്.

images/TIotA.jpg

ഗ്ര­ന്ഥ­ത്തി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട പ്ര­മേ­യം മ­നു­ഷ്യ­ശ­രീ­രം തന്നെ. Aesthetics is born as a discourse of the body എന്ന ആ­ദ്യ­ത്തെ വാ­ക്യം തന്നെ ഗ്ര­ന്ഥ­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കും. ഫൂ­ക്കോ­യും ബാർ­ത്തും ശ­രീ­ര­ത്തി­ന്റെ­യും അ­തി­ന്റെ ആ­ഹ്ലാ­ദ­ത്തി­ന്റെ­യും പ­ര­മ­പ്രാ­ധാ­ന്യ­മെ­ടു­ത്തു കാ­ണി­ച്ചി­ട്ടു­ണ്ടെ­ന്നു വ്യ­ക്ത­മാ­ക്കി­യ­തി­നു­ശേ­ഷം ശ­രീ­ര­മെ­ന്ന ആ­ശ­യ­ത്തെ സ്റ്റെ­യി­റ്റി­നോ­ടും വർ­ഗ്ഗ­സ­മ­ര­ത്തോ­ടും ഉൽ­പാ­ദ­ന­മാർ­ഗ്ഗ­ങ്ങ­ളോ­ടും ഈഗൽടൻ കൂ­ട്ടി­യി­ണ­ക്കു­ന്നു.

നീചേ ശ­രീ­ര­ത്തെ­യും സാ­ന്ദ­ര്യ­ശാ­സ്ത്ര­ത്തെ­യും സം­യോ­ജി­പ്പി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് ഈഗൽടൻ പ­റ­യു­ന്ന­തു് സം­ഗ്ര­ഹി­ച്ചു് എ­ഴു­ത­ട്ടെ. എല്ലാ സം­സ്കാ­കാ­ര­ത്തി­ന്റെ­യും അ­ടി­വേ­രു മ­നു­ഷ്യ­ശ­രീ­ര­മാ­ണു നീ­ചേ­ക്കു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘അ­ധി­കാ­ര­ത്തി­ലേ­ക്കു­ള­ള ഇ­ച്ഛാ­ശ­ക്തി’ (will to power) ആശയം നോ­ക്കു. അതു ശ­രീ­ര­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു്. മ­നു­ഷ്യ­ന്റെ മൂ­ക്കി­നെ­ക്കു­റി­ച്ചു് ബ­ഹു­മാ­ന­ത്തോ­ടും ന­ന്ദി­യോ­ടും­കൂ­ടി ഇ­ന്നു­വ­രെ ഒരു ദാർ­ശ­നി­ക­നും പ­റ­ഞ്ഞി­ട്ടി­ല്ല. ഇ­ന്ന­ത്തെ ശ­രീ­ര­മ­ല്ല മ­റ്റൊ­രു ശ­രീ­ര­മാ­ണു് ന­മു­ക്കു ല­ഭി­ച്ചി­രു­ന്ന­തെ­ങ്കിൽ? ന­മ്മു­ടെ പ്ര­പ­ഞ്ചം മ­റ്റൊ­രു പ്ര­പ­ഞ്ച­മാ­യി­ത്തീ­രും.

തി­ക­ച്ചും പ്രൗ­ഢ­വും ഉ­ജ്ജ്വ­ല­വും സ­ങ്കീർ­ണ്ണ­വു­മാ­ണു് ഈ ഗ്ര­ന്ഥം. അ­തേ­സ­മ­യം ദുർ­ഗ്ര­ഹ­വും. മോ­ഡേ­ണി­സം, പോ­സ്റ്റ് മോ­ഡേ­ണി­സം ഇ­വ­യെ­ക്കു­റി­ച്ചു് ഈഗൽടൻ എ­ഴു­തു­ന്ന­തു വാ­യി­ച്ചാൽ നമ്മൾ അ­ദ്ദേ­ഹ­ത്തോ­ടു­ള­ള ബ­ഹു­മാ­ന­ത്താൽ ത­ല­കു­നി­ക്കും.

images/NiccoloMachiavelli1.jpg
മാ­ക്കി­യാ­വെ­ല്ലി

ശ­ത്രു­വി­നോ­ടു പ­റ­യാ­ത്ത കാ­ര്യം നമ്മൾ സ്നേ­ഹി­ത­നോ­ടു പ­റ­യ­രു­തു്. സ്നേ­ഹി­തൻ ഏ­തെ­ങ്കി­ലു­മൊ­രു ദിവസം ശ­ത്രു­വാ­യി­ത്തീ­രു­മ­ല്ലോ. സ്നേ­ഹി­ത­നെ­തി­രാ­യി പറയാൻ നമ്മൾ ആ­ഗ്ര­ഹി­ക്കാ­ത്ത­തു ശ­ത്രു­വി­നെ­തി­രാ­യും പ­റ­യ­രു­തു്. ശത്രു ഒ­രു­കാ­ല­ത്തു് സ്നേ­ഹി­ത­നാ­യി­ത്തീ­രും. (മാ­ക്കി­യാ­വെ­ല്ലിThe Prince)

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-05-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.