SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-06-17-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കു­ഞ്ഞു­ങ്ങൾ­ക്കു സ­ഹ­ജാ­വ­ബോ­ധം പ്രാ­യ­മാ­യ­വ­രെ­ക്കാൾ കൂ­ടു­ത­ലാ­ണു്. അവരെ ഉ­ള്ളിൽ വെ­റു­ത്തു­കൊ­ണ്ട് സ്നേ­ഹം ഭാ­വി­ച്ചു് ‘മോനേ, മോളേ’ എ­ന്നും മ­റ്റും വി­ളി­ക്കു­ന്ന­വ­രെ അവർ ഉടനെ മ­ന­സ്സി­ലാ­ക്കും. അ­ക്കൂ­ട്ട­രു­ടെ അ­ടു­ത്തു് അവർ പോ­കു­ക­യേ­യി­ല്ല. കാ­വ്യാ­സ്വാ­ദ­ന­ത്തി­ലും കു­ഞ്ഞു­ങ്ങൾ വി­ദ­ഗ്ദ്ധ­രാ­ണു്.

പാ­ല­ത്തി­ന്റെ അ­ടി­യി­ലൂ­ടെ ലോറി ഓ­ടി­ച്ചു­കൊ­ണ്ടു പോ­യ­പ്പോൾ വാഹനം പാ­ല­ത്തി­ന്റെ അ­ടി­വ­ശ­ത്തു ഉ­ര­ഞ്ഞു­നി­ന്നു പോയി. എത്ര ശ്ര­മി­ച്ചി­ട്ടും ലോറി അ­ന­ക്കാൻ സാ­ധി­ച്ചി­ല്ല. ആളുകൾ അവിടെ വ­ന്നു­കൂ­ടി. ചിലർ പ­റ­ഞ്ഞു ‘പാലം പൊ­ളി­ക്ക­ണ’മെ­ന്ന്. ‘ലോ­റി­യു­ടെ മു­കൾ­വ­ശം പൊ­ളി­ക്ക­ട്ടെ’യെ­ന്നു വേറെ ചിലർ. ബ­ഹ­ള­മാ­യി. മു­ദ്രാ­വാ­ക്യം മു­ഴ­ക്കു­ന്ന­തു­പോ­ലെ ‘പാലം പൊ­ളി­ക്ക­ട്ടെ’ എ­ന്നു് ആളുകൾ മു­റ­വി­ളി­കൂ­ട്ടി. അ­പ്പോൾ അതിലേ വന്ന ഒരു കൊ­ച്ചു­കു­ട്ടി അ­ഭി­പ്രാ­യ­പ്പെ­ട്ടു: “വാ­ഹ­ന­ത്തി­ന്റെ ട­യ­റി­ലെ കാ­റ്റു തു­റ­ന്നു വി­ട്ടാൽ മതി.”

കു­ഞ്ഞു­ങ്ങൾ­ക്കു സ­ഹ­ജാ­വ­ബോ­ധം പ്രാ­യ­മാ­യ­വ­രെ­ക്കാൾ കൂ­ടു­ത­ലാ­ണു്. അവരെ ഉ­ള്ളിൽ വെ­റു­ത്തു­കൊ­ണ്ട് സ്നേ­ഹം ഭാ­വി­ച്ചു് ‘മോനേ, മോളേ’ എ­ന്നും മ­റ്റും വി­ളി­ക്കു­ന്ന­വ­രെ അവർ ഉടനെ മ­ന­സ്സി­ലാ­ക്കും. അ­ക്കൂ­ട്ട­രു­ടെ അ­ടു­ത്തു് അവർ പോ­കു­ക­യേ­യി­ല്ല. കാ­വ്യാ­സ്വാ­ദ­ന­ത്തി­ലും കു­ഞ്ഞു­ങ്ങൾ വി­ദ­ഗ്ദ്ധ­രാ­ണു്. ഒൻ­പ­തു­വ­യ­സ്സു­ള്ള ഒരു പെൺ­കു­ഞ്ഞി­നു കേ­ര­ള­ത്തിൽ പ്ര­സി­ദ്ധ­രാ­യ രണ്ടു ക­വി­ക­ളു­ടെ കാ­വ്യ­ങ്ങൾ പ­ഠി­ക്കാ­നു­ണ്ടു്. അവയിൽ ഒന്നു തീ­രെ­ക്കൊ­ള്ളു­കി­ല്ല. എ­ങ്കി­ലും ആ കു­ഞ്ഞി­ന്റെ ആ­സ്വാ­ദ­ന­പ്ര­വ­ണ­ത­യെ വ­ക്രീ­ക­രി­ക്കാൻ ഉ­ദ്ദേ­ശ്യ­മി­ല്ലാ­തി­രു­ന്ന ഞാൻ മൗ­ന­മ­വ­ലം­ബി­ച്ച­തേ­യു­ള്ളു. ര­ണ്ടു് അ­തി­ഥി­കൾ എ­ത്തി­യ­പ്പോൾ ഏ­തെ­ങ്കി­ലും ഒരു കവിത ചൊ­ല്ലി­ക്കേൾ­പ്പി­ക്കാൻ ഞാൻ അ­വ­ളോ­ടു പ­റ­ഞ്ഞു. വയലാർ രാ­മ­വർ­മ്മ യുടെ കാ­വ്യം അവൾ ചൊ­ല്ലി. ‘മ­റ്റേ­ക്ക­വി­ത­കൂ­ടി ചൊ­ല്ലു’ എന്നു ഞാൻ ആ­വ­ശ്യ­പ്പെ­ട്ട­പ്പോൾ ‘അതു ക­വി­ത­യ­ല്ല’ എ­ന്നു് ആ കു­ട്ടി അ­സ­ന്ദി­ഗ്ദ്ധ­മാ­യി പ­റ­ഞ്ഞു. അതു ശ­രി­യാ­യി­രു­ന്നു­താ­നും. വി­ല­യി­രു­ത്ത­ലി­നു­ള്ള ഈ ശ­ക്തി­വി­ശേ­ഷം കു­ട്ടി­കൾ­ക്കു് പ്രാ­യ­മാ­കു­മ്പോൾ ന­ഷ്ട­പ്പെ­ട്ടു­പോ­കും. രാ­ത്രി­യിൽ അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു നോ­ക്കി­യി­ട്ട് ‘ന­ക്ഷ­ത്രം എന്നെ നോ­ക്കി ചി­രി­ച്ചു’ എന്നു പ­റ­യു­ന്ന അ­ഞ്ചു­വ­യ­സ്സാ­യ കു­ട്ടി­ക്കു് ഇ­രു­പ­തു വ­യ­സ്സാ­കു­മ്പോൾ ആ സ­ഹൃ­ദ­യ­ത്വം ഇ­ല്ലാ­താ­വും. ന­ക്ഷ­ത്ര­ത്തെ ആ യു­വാ­വു് അ­ല്ലെ­ങ്കിൽ യുവതി നോ­ക്കു­ക­യേ­യി­ല്ല. നോ­ക്കി­യാ­ലും ഒരു വി­കാ­ര­വും ഉ­ണ്ടാ­വു­ക­യു­മി­ല്ല. അ­തു­കൊ­ണ്ടാ­ണു് ജി. ശ­ങ്ക­ര­ക്കു­റു­പ്പ് പാ­ടി­യ­തു്:

“എ­ത്തി­ടും തൊടാൻ കൈ­യാ­ലാ­കാ­ശ­മെൻ മു­റ്റ­ത്തെ

പ്പു­ത്തി­ല­ഞ്ഞി­തൻ കൊ­മ്പിൽ­ക്കേ­റി നി­ന്നെ­ന്നാ­ല­ന്നാൾ

ഗിരി പി­ന്നാ­ലെ നി­ന്നു കൈ­നീ­ട്ടി­യാ­ലും കള്ള

ച്ചി­രി­പൂ­ണ്ടോ­ടി­പ്പോ­രും സു­പ്ര­സ­ന്ന­നാം തി­ങ്കൾ

… …

ക്രൂ­ര­താ­രു­ണ്യം വ­ന്ന­തെ­ന്തി­നെൻ ബാ­ല്യ­ത്തി­ന്റെ

ദൂ­ര­ദർ­ശി­നി ത­ട്ടി­പ്പ­റി­പ്പാ­ന­സൂ­യാ­ലു!”

ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി

മോ­സ്കോ­യി­ലെ Progress Publishers പ്ര­സാ­ധ­നം ചെയ്ത Psychology എന്ന പു­സ്ത­ക­ത്തിൽ സർ­ഗ്ഗാ­ത്മ­ക­ഭാ­വ­ന­യു­ടെ സ്വ­ഭാ­വം ല­ളി­ത­മാ­യി പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. സ്ര­ഷ്ടാ­വി­ന്റെ മ­ന­സ്സിൽ അ­ധീ­ശ­ത്വം പു­ലർ­ത്തു­ന്ന വി­കാ­ര­ങ്ങൾ, ചി­ന്ത­കൾ, അ­ഭി­ലാ­ഷ­ങ്ങൾ ഇ­വ­യ്ക്കു സാ­ഹ­ച­ര്യ­പ­ര­ങ്ങ­ളാ­യ വ­സ്തു­ത­കൾ കീ­ഴ്പ്പെ­ട്ടി­രി­ക്കു­മ്പോൾ സർ­ഗ്ഗാ­ത്മ­ക­ഭാ­വ­ന വിജയം പ്രാ­പി­ക്കു­ന്നു. ‘വാ­ച്ച്മെ­യ്ക്കർ’ (വാ­ച്ച് ന­ന്നാ­ക്കു­ന്ന­വൻ) എന്ന ബോർഡ് ക­ണ്ടാ­ലു­ടൻ ദ്ര­ഷ്ടാ­വ് പറയും “വാ­ച്ച് ന­ന്നാ­ക്കു­ന്ന­വ­നോ? എന്റെ വാ­ച്ച് വ­ള­രെ­ക്കാ­ല­മാ­യി പ­തു­ക്കെ പോ­കു­ക­യാ­ണു്. അതു് ക്ലീൻ ചെ­യ്യ­ണം. ഒരു ദിവസം പോകണം.” ക­വി­യാ­ണു് ആ ബോർഡ് ക­ണ്ട­തെ­ങ്കി­ലോ? “Repair, please, the year that’s gone. It has been lived amiss” എ­ന്നാ­യി­രി­ക്കും പറയുക. ബോർഡ് എന്ന ‘ബാ­ഹ്യ­വ­സ്തു’ അ­യാ­ളു­ടെ ഭാ­വ­ന­യെ ഉ­ദ്ദീ­പി­പ്പി­ക്കു­ന്നു. ‘വാ­ച്ച് മെ­യ്ക്കർ—വാ­ച്ച് ന­ന്നാ­ക്കൽ— കാലം-​മിനിറ്റ്-ആഴ്ച-മാസം ഇ­ങ്ങ­നെ പല സാ­ഹ­ച­ര്യ­പ­ര­ങ്ങ­ളാ­യ വ­സ്തു­ത­കൾ അ­യാ­ളു­ടെ വൈ­കാ­രി­കാ­വ­സ്ഥ­യി­ലൂ­ടെ ക­ട­ന്നു് അ­നു­രൂ­പ­മാ­യ കാ­വ്യ­ബിം­ബ­മാ­യി പ­രി­ണ­മി­ക്കു­ന്നു. (പുറം 337)

ച­ന്ദ്ര­നു­ദി­ച്ചു നി­ല്ക്കു­ന്ന­തു ക­ണ്ടാൽ ‘ഓ ഇ­തി­ലാ­ണു് മുൻപ് അ­മേ­രി­ക്ക­ക്കാർ കാ­ലു­കു­ത്തി­യ­തു്. അവിടെ നി­ന്നു് ഒരു പാ­റ­ക്ക­ഷ­ണം അവർ കൊ­ണ്ടു­വ­രി­ക­യും ചെ­യ്തു’ എന്നു ചിലർ പ­റ­ഞ്ഞേ­ക്കും. ക­വി­യാ­ണു് അതു കാ­ണു­ന്ന­തെ­ങ്കിൽ

കാ­ന്തി­ത്ത­ഴ­പ്പോ­ടു­മു­ദി­ച്ചു­യർ­ന്ന

പൂ­ന്തി­ങ്കൾ­തൻ ബിം­ബ­ന­കൈ­ത­വ­ത്താൽ

ഏ­ന്തി­ത്തു­ള്ളു­ന്ന ന­ദീ­ജ­ല­ത്തിൽ

നീ­ന്തി­ക്ക­ളി­ച്ചു ക­ള­ഹം­സ­ങ്ങൾ

എ­ന്നാ­വും പറയുക. ഇവിടെ കാ­ന്തി, ഉദയം, ച­ന്ദ്രൻ, പ്ര­തി­ഫ­ല­നം ഇ­വ­യെ­ല്ലാം സ്വാ­ഭാ­വി­ക വ­സ്തു­സ്ഥി­തി­വി­ട്ടു് വി­കാ­ര­ത്തി­നും ചി­ന്ത­യ്ക്കും അ­ടി­മ­പ്പെ­ടു­ന്നു. ഒരു പുതിയ ബിംബം ആ­വിർ­ഭ­വി­ക്കു­ന്നു. ഈ ഭാ­വ­ന­യി­ല്ലാ­ത്ത­തു ക­വി­ത­യ­ല്ല; ഉ­ള്ള­തു ക­വി­ത­യാ­ണു­താ­നും. കവി ചൊ­വ്വ­ല്ലൂർ കൃ­ഷ്ണൻ­കു­ട്ടി മ­ല­മ്പു­ഴ കാ­ണു­ന്നു. സാ­ഹ­ച­ര്യ­പ­ര­ങ്ങ­ളാ­യ വ­സ്തു­ത­ക­ളെ വി­കാ­ര­ങ്ങൾ­ക്കും ചി­ന്ത­കൾ­ക്കും വി­ധേ­യ­ങ്ങ­ളാ­ക്കി­ക്കൊ­ണ്ട് അ­ദ്ദേ­ഹം ഒരു നൂ­ത­ന­ബിം­ബം സൃ­ഷ്ടി­ക്കു­ന്ന­തി­ന്റെ ചാരുത നോ­ക്കു­ക:

“രണ്ടു പ­തി­റ്റാ­ണ്ടു പി­ന്നി­ട്ടു ഞാ­നി­താ

വീ­ണ്ടു­മെ­ത്തു­ന്നു മ­ല­മ്പു­ഴ­യിൽ

കാ­ണേ­ണ്ട താമസം: എന്റെ ക­ല്ലോ­ലി­നി

നാണം കു­ണു­ങ്ങി, നീ­യോ­ടി­യെ­ത്തി

ക­ണ്ടി­ട്ടു നാ­ളെ­ത്ര­യാ­യി? ചി­റ്റോ­ള­ങ്ങൾ

തി­ണ്ടാ­ടും നീൾ­ക്ക­ണ്ണീൽ ദാ­ഹ­മേ­ന്തി

‘സു­ന്ദ­രി­ത­ന്നെ­യോ ഞാൻ ഇ­ന്നും’ എ­ന്നൊ­രു

മ­ന്ദ­ഹാ­സ­ത്തിൻ നു­ര­യ­ലോ­ടെ… ”

മ­ല­മ്പു­ഴ­യിൽ സ്ത്രീ­യെ അ­ധ്യാ­രോ­പം­ചെ­യ്തു് ജീ­വി­ത­ത്തി­ന്റെ ട്രാ­ജ­ഡി­യും കോ­മ­ഡി­യും അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്നു അ­നു­ഗൃ­ഹീ­ത­നാ­യ ഈ കവി. ക­ല്ലോ­ലി­നി­പോ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യം പ്ര­വ­ഹി­ക്കു­ന്നു. (കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ)

images/WilliamSGilbert1878.jpg
വി­ല്യം ഗിൽ­ബർ­ട്

“ഒ­രി­രു­മ്പു­ക­ട­യിൽ ഒ­ര­യ­സ്കാ­ന്തം ഉ­ണ്ടാ­യി­രു­ന്നു. അ­തി­നു­ചു­റ്റും ക­ത്തി­രി­കൾ, സൂ­ചി­കൾ, ആണികൾ, പേ­നാ­ക്ക­ത്തി­കൾ. അ­വ­യെ­ല്ലാം അ­യ­സ്കാ­ന്ത­ത്തി­നു സ്നേ­ഹം ന­ല്കാൻ സ­ന്ന­ദ്ധ­മാ­യി­രു­ന്നു. പക്ഷേ, കാ­ന്ത­ത്തി­നു് ഇ­രു­മ്പി­നോ­ടു ഒരു താൽ­പ­ര്യ­വും തോ­ന്നി­യി­ല്ല. കാ­ന്ത­ത്തെ­ക്ക­ണ്ടു ഇ­രു­മ്പു് ആ­ഹ്ലാ­ദി­ച്ചെ­ങ്കി­ലും കാ­ന്ത­ത്തി­നു് ഇ­രു­മ്പി­നോ­ട് ഒരു താൽ­പ­ര്യ­വു­മി­ല്ല. സൂ­ചി­ക­ളെ­യും ആ­ണി­ക­ളെ­യും പേ­നാ­ക്ക­ത്തി­ക­ളെ­യും വി­ട്ടി­ട്ടു് കാ­ന്തം വെ­ള്ളി­പ്പാ­ത്ര­ത്തെ സ്നേ­ഹി­ച്ചു. “എ­നി­ക്കു പേ­നാ­ക്ക­ത്തി­യെ­യോ സൂ­ചി­യെ­യോ വ­ശ­ത്താ­ക്കാ­മെ­ങ്കിൽ വെ­ള്ളി­പ്പാ­ത്ര­ത്തെ എ­ന്തു­കൊ­ണ്ട് വ­ശ­ത്താ­ക്കി­ക്കൂ­ടാ” എ­ന്നാ­യി­രു­ന്നു കാ­ന്ത­ത്തി­ന്റെ ക­ലാ­പ­ര­വും രാ­ജ­കീ­യ­വു­മാ­യ ഭാവന. ഇ­രു­മ്പും ഉ­രു­ക്കും അ­ദ്ഭു­ത­പ്പെ­ട്ടു. സൂ­ചി­കൾ അ­വ­യു­ടെ ക­ണ്ണു­കൾ തു­റ­ന്നു. പേ­നാ­ക്ക­ത്തി­കൾ ‘അ­ട­ച്ചു­വ­യ്ക്കു’ എന്നു പ­റ­ഞ്ഞു. ക­ത്തി­രി­കൾ ‘മു­റി­ച്ചി­ടു’ എന്നു പ്ര­ഖ്യാ­പി­ച്ചു. ചാ­യ­പ്പാ­ത്ര­ങ്ങൾ ദേ­ഷ്യം­കൊ­ണ്ടു തി­ള­ച്ചു. ആണികൾ അ­വി­ടെ­യും ഇ­വി­ടെ­യും അ­ല­ഞ്ഞു­തി­രി­ഞ്ഞ­പ്പോൾ ഒരു ചു­റ്റി­ക­വ­ന്നു് അവരെ അ­ടി­ച്ചു­ക­യ­റ്റി. ഭാ­ഗ്യ­ര­ഹി­ത­നാ­യ ഈ അ­യ­സ്കാ­ന്ത­കാ­മു­ക­നു ജീ­വി­തം­കൊ­ണ്ടു മ­ന­സ്സി­ലാ­യി കാ­ന്ത­ത്തി­നു് ഒ­രി­ക്ക­ലും വെ­ള്ളി­പ്പാ­ത്ര­ത്തെ ആ­കർ­ഷി­ക്കാൻ ക­ഴി­യി­ല്ലെ­ന്നു്—വി­ല്യം ഗിൽ­ബർ­ട് എന്ന ക­വി­യെ­ഴു­തി­യ ഒരു കാ­വ്യ­ത്തി­ന്റെ പ­രി­ഭാ­ഷ­യാ­ണി­തു്. അർ­ഹ­ത­യി­ല്ലാ­ത്ത ആ­ളു­ക­ളു­ടെ അ­സ്ഥാ­നാ­ഭി­ലാ­ഷ­ങ്ങൾ വ്യർ­ത്ഥ­ങ്ങ­ളെ­ന്നു സ്ഥാ­പി­ക്കു­ന്ന ഈ കാ­വ്യം ആ­ശ­യ­പ്ര­ധാ­ന­മാ­ണു്. എ­ങ്കി­ലും അ­തി­നു­മു­ണ്ടു് ഭംഗി.

അ­മേ­രി­ക്ക­നെ­ഴു­ത്തു­കാ­രൻ Stephen Crane-ന്റെ ആ­ശ­യ­പ്ര­ധാ­ന­ങ്ങ­ളാ­യ കൊ­ച്ചു­കാ­വ്യ­ങ്ങൾ ഞാ­നി­ഷ്ട­പ്പെ­ടു­ന്നു. ഒ­രെ­ണ്ണം ഇം­ഗ്ലീ­ഷിൽ­ത്ത­ന്നെ­യാ­വ­ട്ടെ:

I saw a man pursuring horizon;

Round and round they sped.

I was distrubed at this;

I accosted the man.

“It is futile” I said

“You can never-​”

“You be” he cried

And ran on.

മാ­ന്ത്രി­ക­ത്വ­മി­ല്ലെ­ങ്കി­ലും
images/StephenCrane1895.jpg
Stephen Crane

ലൈം­ഗി­ക­ത­യു­ടെ സൂ­ക്ഷ്മ­ത­യാർ­ന്ന ലോകം. അ­തി­ലു­ണ്ടാ­കു­ന്ന ഞെ­ട്ട­ലു­ക­ളെ വി­ദ­ഗ്ദ്ധ­മാ­യി സൂ­ചി­പ്പി­ച്ചി­ട്ടു് അ­നു­വാ­ച­ക­നെ സാ­ന്മാർ­ഗ്ഗി­ക­ത­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ഉ­യർ­ത്തു­ന്ന ചെ­റു­ക­ഥ­യാ­ണു് എ­ബ്ര­ഹാം മാ­ത്യു­വി­ന്റെ ‘പാ­പ­ത്തി­ന്റെ ശ­മ്പ­ളം’. മാ­തൃ­ഭൂ­മി (ആ­ഴ്ച­പ്പ­തി­പ്പ്) സെ­മി­നാ­റിൽ ‘പാ­പ­സ­ങ്ക­ല്പ’ത്തെ­ക്കു­റി­ച്ചു് സാ­ന്മാർ­ഗ്ഗി­ക­പ്ര­കാ­ശ­മാർ­ന്ന പ്ര­ബ­ന്ധം അ­വ­ത­രി­പ്പി­ച്ച ഒരു മ­ധ്യ­വ­യ­സ്കൻ. വ്യ­ഭി­ചാ­ര­ത്തെ­ക്കു­റി­ച്ചു് തെ­ല്ലൊ­ര­മർ­ഷ­ത്തോ­ടെ­യാ­ണു് അയാൾ പ്ര­തി­പാ­ദി­ച്ച­തു്. ആ അമർഷം ശ്രോ­താ­ക്കൾ­ക്കു് അത്ര ഇ­ഷ്ട­പ്പെ­ട്ട­തു­മി­ല്ല. ആ മ­ധ്യ­വ­യ­സ്ക­നു് ഒരു ര­തോ­പ­കാ­രി ഒരു യു­വ­തി­യെ ന­ല്കി­യ­പ്പോൾ പ്ര­ബ­ന്ധ­ത്തി­ലെ സ­ന്മാർ­ഗ്ഗ­ചി­ന്ത കാ­റ്റിൽ പ­റ­ക്കു­ക­യാ­യി. പക്ഷേ, യു­വ­തി­യു­ടെ ദ­യ­നീ­യ­ത­യും യാ­ച­ന­യും അ­യാ­ളു­ടെ സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തെ ഉ­ദ്ദീ­പി­പ്പി­ച്ചു. അയാൾ അ­വ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ­നി­ന്നു് അ­പ്ര­ത്യ­ക്ഷ­നാ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. ന­മ്മു­ടെ സം­സ്കാ­ര­ത്തി­ന്റെ ജീർ­ണ്ണ­ത­യും ആ ജീർ­ണ്ണ­ത­യിൽ ത­ല­യു­യർ­ത്തു­ന്ന സ­ന്മാർ­ഗ്ഗ­ബോ­ധ­ത്തെ­യും ക­ഥാ­കാ­രൻ പുതിയ ആ­ഖ്യാ­ന­ശൈ­ലി­യി­ലൂ­ടെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു. ഇവിടെ ക­ല­യു­ടെ ഹി­പ്നോ­ട്ടി­സ­മൊ­ന്നു­മി­ല്ല. ഒരു ഞെ­ട്ട­ലു­ണ്ടാ­ക്കി സ­ത്യ­ത്തി­ന്റെ­യും സ­ന്മാർ­ഗ്ഗ­ത്തി­ന്റെ­യും ലോ­ക­ത്തിൽ എ­ത്തി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ ന­മ്മ­ളെ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പു­രു­ഷ­നെ പേ­ടി­പ്പി­ക്കു­ന്ന­താ­യി വ­ല്ല­തു­മു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. രാ­ത്രി­സ­മ­യ­ത്തു് വീ­ട്ടിൽ മ­റ്റാ­രു­മി­ല്ലാ­തി­രി­ക്കെ അ­ടു­ത്ത മു­റി­യിൽ­നി­ന്നു് കേൾ­ക്കു­ന്ന മ­നു­ഷ്യ­ശ­ബ്ദം. വി­ള­ക്കി­ല്ലാ­ത്ത റോ­ഡി­ലൂ­ടെ രാ­ത്രി­യിൽ ന­ട­ന്നു­വ­രു­മ്പോൾ വ­ഴി­വ­ക്കിൽ നി­ന്നു് ഉ­യ­രു­ന്ന പാ­മ്പി­ഴ­യു­ന്ന ശബ്ദം. നി­ങ്ങ­ളും ഒരു രാ­ത്രി­യി­ലേ­ക്കു മാ­ത്രം ആ­ശ്ര­യ­സ്ഥാ­നം ന­ല്കി­യ അ­പ­രി­ചി­ത­നും ഒരു വീ­ട്ടിൽ. അർ­ദ്ധ­രാ­ത്രി­യിൽ അയാൾ കൂർ­ക്കം­വ­ലി­ക്കു­ന്ന­തി­ന്റെ ശബ്ദം.

ചോ­ദ്യം: ഭാര്യ ആ­വ­ലാ­തി പ­റ­യു­മ്പോൾ അതു ഭർ­ത്താ­വു മാ­ത്ര­മ­ല്ലേ കേൾ­ക്കു­ന്നു­ള്ളു.

ഉ­ത്ത­രം: അല്ല. ഭാര്യ വാ­തോ­രാ­തെ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കും. ഭർ­ത്താ­വു് അ­തൊ­ക്കെ കേൾ­ക്കു­ന്നു­വെ­ന്ന മ­ട്ടിൽ വേറെ ഏ­തെ­ങ്കി­ലും വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കും.

ചോ­ദ്യം: പി­തൃ­പു­ത്ര­ബ­ന്ധം എ­ന്നും ഒ­രു­പോ­ലെ­യ­ല്ലേ?

ഉ­ത്ത­രം: പി­താ­പു­ത്ര­ബ­ന്ധം എന്നു പറയണം. ആ ബന്ധം ഇന്നു ശി­ഥി­ല­മാ­ണു്. പ­ണ്ടു് അച്ഛൻ മകനു പെ­ണ്ണി­നെ ക­ണ്ടു­പി­ടി­ച്ചു വി­വാ­ഹം ന­ട­ത്തി­ക്കൊ­ടു­ക്കും. ഇ­ക്കാ­ല­ത്തു് മകൻ പെ­ണ്ണി­നെ ക­ണ്ടു­പി­ടി­ച്ചു് തനിയെ വി­വാ­ഹം ന­ട­ത്തും. മി­ക്ക­വാ­റും വി­ജാ­തീ­യ­മാ­യ ബ­ന്ധ­മാ­യി­രി­ക്കും. പി­ന്നെ അതിനെ നീ­തി­മ­ത്ക­രി­ക്കാ­നും അ­വ­രു­ടെ ബ­ന്ധ­ത്തെ വാ­ഴ്ത്തി­ക്കൊ­ണ്ടു ന­ട­ക്കാ­നും പാ­വ­പ്പെ­ട്ട അച്ഛൻ നിർ­ബ്ബ­ദ്ധ­നാ­ണു്. അ­ങ്ങ­നെ ഇ­ഷ്ട­മി­ല്ലാ­ത്ത­തി­നെ വാ­ഴ്ത്തു­മ്പോൾ അയാൾ ഒ­ന്നാ­ന്ത­രം ക­രി­ക്കേ­ച്ച­റാ­ണു് (caricature).

ചോ­ദ്യം: ഭാ­ര്യ­യും ഭർ­ത്താ­വും ദേ­ഷ്യ­പ്പെ­ടു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: ഭർ­ത്താ­വ് ശം­ബ­ള­മെ­ല്ലാം ധൂർ­ത്ത­ടി­ച്ചി­ട്ടു് ഭാ­ര്യ­യോ­ടു് പ്രോ­വി­ഡ­ന്റ് ഫ­ണ്ടി­നു പി­ടി­ച്ചു, ഇൻ­ഷ്വ­റൻ­സി­നു പി­ടി­ച്ചു എ­ന്നൊ­ക്കെ കള്ളം പ­റ­യു­മ്പോൾ അവൾ കോ­പി­ക്കും. ഭാര്യ വീ­ട്ടു­ചെ­ല­വി­നു­ള്ള പ­ണ­മെ­ടു­ത്തു വി­ല­കൂ­ടി­യ സാരി വാ­ങ്ങി­ക്കു­ക­യും അ­ങ്ങ­നെ വാ­ങ്ങി­ച്ചു­വെ­ന്നു സത്യം പ­റ­യു­ക­യും ചെ­യ്യു­മ്പോൾ അയാൾ കോ­പി­ക്കും?

ചോ­ദ്യം: വൃ­ദ്ധ­ന്മാ­രു­ടെ വി­ചാ­ര­മെ­ന്താ­ണു്?

ഉ­ത്ത­രം: തങ്ങൾ യു­വാ­ക്ക­ന്മാ­രാ­ണെ­ന്നു് അവർ വി­ചാ­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

ചോ­ദ്യം: ശ­ബ്ദ­ങ്ങ­ളിൽ ഏ­റ്റ­വും സു­ന്ദ­ര­മേ­തു്?

ഉ­ത്ത­രം: സ്ത്രീ­യു­ടെ ശബ്ദം.

ചോ­ദ്യം: സ്പർ­ശ­ങ്ങ­ളിൽ ഏ­റ്റ­വും സു­ഖ­പ്ര­ദം?

ഉ­ത്ത­രം: റോ­സാ­പ്പൂ­വി­ന്റെ­യും സു­ന്ദ­രി­യാ­യ ത­രു­ണി­യു­ടെ­യും സ്പർ­ശം. (അൽബേർ കമ്യൂ പ­റ­ഞ്ഞ­തു്)

ത­ളർ­ച്ച
images/PaddyChayefsky.jpg
പഡീ ചൈ­ഫ­സ്കി

യു. എസ്. നാ­ട­ക­കർ­ത്താ­വു് പഡീ ചൈ­ഫ­സ്കി (Paddy Chayefsky) Marty എന്ന ടെ­ലി­വി­ഷൻ നാ­ട­ക­ത്തി­ന്റെ ര­ച­ന­യോ­ടെ­യാ­ണു് പ്ര­സി­ദ്ധ­നാ­യ­തു്. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ വൈ­ര­സ്യ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന ഈ നാ­ട­ക­ത്തിൽ രണ്ടു ക­ഥാ­പാ­ത്ര­ങ്ങൾ സം­സാ­രി­ക്കു­ക­യാ­ണു്:

Angie:
Well, what do you feel like doing tonight?
Marty:
I don’t know. What do you feel like doing?

(Masters of Modern Drama, Random House—pp. 1058)

മ­നു­ഷ്യ­രെ പല രീ­തി­യിൽ ത­രം­തി­രി­ക്കാം. 1) ഉ­ള്ള­തു് അ­തു­പോ­ലെ പ­റ­യു­ന്ന­വർ— റീ­യ­ലി­സ്റ്റു­ക­ളാ­ണു് ഇ­ക്കൂ­ട്ടർ. 2) അ­ത്യു­ക്തി ന­ട­ത്തു­ന്ന­വർ—നൂ­റു­പേർ കൂടിയ സ­മ്മേ­ള­ന­ത്തെ­ക്കു­റി­ച്ചു് അവർ പ­ത്ര­ത്തി­ലെ­ഴു­തു­ന്ന­തു് മ­നു­ഷ്യ­മ­ഹാ­സ­മു­ദ്രം എ­ന്നാ­വും. പു­ഴു­വി­നെ രാ­ജ­വെ­മ്പാ­ല­യാ­യും തി­രു­മ­ണ്ട­നെ ഷാങ് പോൾ സാർ­ത്രാ­യും അവർ കാണും.

ഇ­തു­ത­ന്നെ­യാ­ണു് ജീ­വി­തം. കാ­ല­ത്തെ­ഴു­ന്നേ­ല്ക്കു­ന്നു നമ്മൾ. വി­ര­സ­ത­യോ­ടെ ദി­ന­കൃ­ത്യ­ങ്ങൾ ന­ട­ത്തു­ന്നു. അർ­ദ്ധ­സ­ത്യ­ങ്ങ­ളാ­യ പ­ത്ര­വാർ­ത്ത­ക­ളും ടെ­ലി­വി­ഷൻ വാർ­ത്ത­ക­ളും. ഒ­രേ­ത­ര­ത്തി­ലു­ള്ള പ്രാ­തൽ. ഓ­ഫീ­സിൽ­ച്ചെ­ന്നാൽ വൈ­ര­സ്യ­ത്തി­ലേ­ക്കു എ­റി­യു­ന്ന ഫ­യ­ലു­കൾ. അ­തി­നി­ട­യിൽ ബ്യൂ­റോ­ക്ര­സി­യു­ടെ ക്രൂ­ര­ത­യും ത­ണ്ടും അ­ഹ­ങ്കാ­ര­വും. വൈ­കു­ന്നേ­രം വീ­ട്ടി­ലെ­ത്തി­യാൽ മൗനം. ഈ ദീർ­ഘ­മൗ­നം മ­ടു­പ്പി­ന്റെ മ­റ്റൊ­രു രൂ­പ­മാ­ണു്. അധികം സം­സാ­രി­ക്കാ­ത്ത­വ­രെ നമ്മൾ കു­റ്റ­പ്പെ­ടു­ത്താ­റു­ണ്ടു്. അതു ശ­രി­യ­ല്ല. ‘ബോർഡം’ സ­ഹി­ക്കാ­നാ­വാ­തെ­യാ­ണു് അവർ മൂ­ക­രാ­യി ഇ­രി­ക്കു­ന്ന­തു്. സമയം കൊ­ല്ലാ­നാ­യി നമ്മൾ ഇം­ഗ്ലീ­ഷ് നോ­വ­ലെ­ടു­ത്താൽ അതു് നമ്മെ കൊ­ല്ലും. അ­ത്ര­യ്ക്കു ബോ­റാ­ണു് പല നോ­വ­ലു­ക­ളും. എ­ന്നാൽ മ­ല­യാ­ളം വാ­യി­ച്ചു­ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചാ­ലോ? അ­പ്പോ­ഴും ര­ക്ഷ­യി­ല്ല. എ­ന്തെ­ന്തു വി­ര­സ­ങ്ങ­ളാ­യ കഥകൾ! അ­ങ്ങ­നെ­യൊ­രു ക­ഥ­യാ­ണു് എന്റെ ഉ­ത്ത­മ­സു­ഹൃ­ത്താ­യ അക്ബർ ക­ക്ക­ട്ടിൽ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. നാ­ട്ടിൽ ഹി­ന്ദു–മു­സ്ലീം ലഹള. ഒരു മു­സ്ലീം വ­ധി­ക്ക­പ്പെ­ട്ടു. അ­പ­രാ­ധം ചെ­യ്യാ­ത്ത ഒരു ഹി­ന്ദു­വി­നെ പൊ­ലീ­സ് കൊ­ല­പാ­ത­കി­യാ­യി­ക്ക­രു­തി അ­റ­സ്റ്റ് ചെ­യ്യു­ന്നു. ഇ­താ­ണു് അക്ബർ ക­ക്ക­ട്ടി­ലി­ന്റെ ‘അ­ക­ത്തേ­ക്കു­ള്ള വാതിൽ’ എന്ന ചെ­റു­ക­ഥ­യു­ടെ സാരം. ബ്ളോ­ട്ടി­ങ് പെ­യ്പർ­കൊ­ണ്ടു്, എ­ഴു­തി­യ­തു ഒ­പ്പി­യെ­ടു­ക്കു­ന്ന­തു­പോ­ലെ സർ­വ­സാ­ധാ­ര­ണ­മാ­യ സം­ഭ­വ­ത്തെ ചില വാ­ക്യ­ങ്ങ­ളി­ലൂ­ടെ ഒ­പ്പി­യെ­ടു­ത്തി­രി­ക്കു­ന്നു ക­ഥാ­കാ­രൻ. അതു വാ­യി­ച്ചു­ക­ഴി­യു­മ്പോൾ exhaustion മാ­ത്രം. ക­ഥാ­കാ­ര­ന്മാർ ക­ഥ­യെ­ഴു­തി­യി­ല്ലെ­ങ്കി­ലും വേ­ണ്ടി­ല്ല. മ­നു­ഷ്യ­ന്റെ മ­ടു­പ്പി­നെ വർ­ദ്ധി­പ്പി­ക്കാ­തി­രു­ന്നാൽ മതി.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. പ­ട്ടി­യെ­ക്കൊ­ണ്ടു് വലിയ പ്ര­യോ­ജ­ന­ങ്ങ­ളു­ണ്ടു്. വീടു സൂ­ക്ഷി­ക്കും. കള്ളൻ വ­ന്നാൽ കു­ര­യ്ക്കും. ‘നാ­യൊ­രു നല്ല മൃഗം’. ക­ട­ന്ന­ലോ? ഭീ­ക­ര­ത്വ­മു­ള്ള പ്രാ­ണി. പക്ഷേ, പ­ട്ടി­ക്കു പെ­രു­മാ­റേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. അ­തി­ഥി­കൾ വന്നു പൂ­മു­ഖ­ത്തു് ഇ­രി­ക്കു­മ്പോൾ ദു­സ്സ­ഹ­മാ­യ നാ­റ്റ­ത്തോ­ടെ അ­വ­രു­ടെ അ­ടു­ത്തു­വ­ന്നു കി­ട­ക്കും. ചി­ല­പ്പോൾ ചി­ല­രു­ടെ കാലു ന­ക്കു­ക­യും ചെ­യ്യും. നാ­യു­ടെ നാ­വി­ന്റെ സ്പർ­ശ­മേ­ല്ക്കു­ന്ന­വൻ പേ­ടി­ക്കും. എന്നെ പട്ടി കാലിൽ ന­ക്കി­യി­ട്ടു­ള്ള­പ്പോ­ഴെ­ല്ലാം പേ­ടി­ച്ചി­ട്ടു­ണ്ടു്. പേ­പ്പ­ട്ടി­വി­ഷ­ത്തി­നു കു­ത്തി­വ­യ്ക്ക­ണോ എ­ന്നാ­ലോ­ചി­ച്ചി­ട്ടു­ണ്ടു്. ക­ട­ന്ന­ലി­നെ ഉ­പ­ദ്ര­വി­ച്ചി­ല്ലെ­ങ്കിൽ അതു് ന­മ്മെ­യും ഉ­പ­ദ്ര­വി­ക്കി­ല്ല. അ­തു­കൊ­ണ്ട് ക­ട­ന്ന­ലാ­ണു് ഭേദം.
  2. ഞാനും എ­ന്നെ­പ്പോ­ലു­ള്ള മറ്റു ചി­ല­രും ഒ­രു­ത­ര­ത്തി­ലു­ള്ള ക­വി­ത­യെ­യും ചി­ത്ര­ക­ല­യെ­യും ആ­ദ­രി­ക്കു­ന്നു. അ­തിൽ­നി­ന്നു വി­ഭി­ന്ന­മാ­യി നി­ല്ക്കു­ന്ന ക­വി­ത­യെ­യും ചി­ത്ര­ക­ല­യെ­യും പു­ച്ഛി­ക്കു­ന്നു. അ­വ­യു­ടെ പ്ര­യോ­ക്താ­ക്ക­ളെ മ­ണ്ട­ന്മാ­രെ­ന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു. അ­വ­രാ­ക­ട്ടെ, എ­ന്നെ­യും കൂ­ട്ടു­കാ­രെ­യും അ­നാ­ദ­രി­ച്ചു ബു­ദ്ധി­ശൂ­ന്യ­രെ­ന്നു വി­ളി­ക്കു­ന്നു. ഇ­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളിൽ ‘അ­വ­സാ­ന­ത്തെ വാ­ക്കു്’ ഇല്ല. ചെ­യ്യാ­വു­ന്ന­തു് ഓ­രോ­രു­ത്ത­രു­ടേ­യും വി­ചാ­ര­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ യു­ക്തി­കൾ കൊ­ണ്ടു­വ­രി­ക­യാ­ണു്. അ­ങ്ങ­നെ കൊ­ണ്ടു­വ­രു­മ്പോൾ ഭ­ദ്ര­മാ­യ രീ­തി­യിൽ അതു ചെ­യ്തേ­ക്ക­ണം. അ­നു­മാ­ന­ങ്ങ­ളും മ­റ്റും മ­റ്റു­ള്ള­വർ ന­ട­ത്തി­ക്കൊ­ള്ളും.
  3. അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രി ഡോ­റ­ത്തി പാർ­ക്കർ ക്കു് ഇ­രു­പ­തു ഭാഷകൾ സം­സാ­രി­ക്കാൻ ക­ഴി­യു­മാ­യി­രു­ന്ന ഒരു സ്ത്രീ­യെ അ­റി­യാ­മാ­യി­രു­ന്നു. പക്ഷേ, ഒരു ഭാ­ഷ­യി­ലും ‘നോ’ എന്നു പറയാൻ അ­വർ­ക്കു അ­റി­ഞ്ഞു കൂ­ടാ­യി­രു­ന്നു.
  4. നി­ങ്ങൾ വാ­യി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളിൽ നി­ന്നു് നി­ങ്ങൾ ആ­രാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാം. നി­ങ്ങ­ളു­ടെ സ്നേ­ഹി­ത­ന്മാ­രെ­ക്ക­ണ്ടാൽ നി­ങ്ങ­ളു­ടെ സ്വ­ഭാ­വം ഊ­ഹി­ക്കാം (ര­ണ്ടാ­ശ­യ­ങ്ങ­ളും സ്വ­ന്ത­മ­ല്ല). നി­ങ്ങ­ളു­ടെ വീ­ടു­ക­ണ്ടാൽ നി­ങ്ങ­ളു­ടെ മാ­ന­സി­ക­നി­ല മ­ന­സ്സി­ലാ­ക്കാം. ഇ­ടു­ങ്ങി­യ പൂ­മു­ഖ­വും ചെറിയ മു­റി­ക­ളും ഉ­ണ്ടാ­ക്കു­ന്ന­വർ സ­ങ്കു­ചി­ത മ­ന­സ്ക­രാ­യി­രി­ക്കും. ത­ല­യി­ടി­ക്കു­ന്ന വാ­തി­ലു­കൾ കെ­ട്ടി­ട­ത്തിൽ വ­യ്ക്കു­ന്ന­വൻ അന്യർ തന്റെ മുൻ­പിൽ ത­ല­കു­നി­ക്ക­ണം എന്ന അ­ഭി­ലാ­ഷ­മു­ള്ള­വ­നാ­യി­രി­ക്കും.
  5. എന്റെ മു­ത്ത­ച്ഛൻ അ­യ്മ­നം കു­ട്ടൻ­പി­ള്ള സർ­വാ­ധി­കാ­ര്യ­ക്കാ­രും എ­ക്സൈ­സ് ക­മ്മീ­ഷ­ണ­റു­മാ­യ മാ­ധ­വൻ­പി­ള്ള­യു­ടെ മ­ക­നാ­യി­രു­ന്നു. (ആ­യി­ല്യം തി­രു­നാ­ളി­ന്റെ കാലം) സ­മ്പ­ത്തു­ള്ള കു­ടും­ബ­ത്തി­ലാ­ണു ജ­നി­ച്ച­തെ­ങ്കി­ലും സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാൽ മു­ത്ത­ച്ഛൻ മോ­ട്ടോർ­കാർ ഡ്രൈ­വ­റാ­യി­ത്തീർ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ അമ്മ സ­ന്താ­ന­ഗോ­പാ­ലം ചമ്പു എ­ഴു­തി­യ ക­രു­വേ­ലിൽ ഗൗ­രി­ക്കു­ട്ടി അ­മ്മ­യാ­യി­രു­ന്നു. (ഉ­ള്ളൂ­രി ന്റെ ‘ഭാ­ഷാ­ച­മ്പു­കൾ’ എന്ന പു­സ്ത­ക­ത്തിൽ ഈ ച­മ്പു­വി­നെ­ക്കു­റി­ച്ചു നി­രൂ­പ­ണ­മു­ണ്ടു്) എ­ങ്കി­ലും മു­ത്ത­ച്ഛൻ അ­ക്ഷ­ര­വൈ­രി­യാ­യി വർ­ത്തി­ച്ചു. തന്റെ ര­ണ്ടാ­മ­ത്തെ ഭാര്യ മ­രി­ച്ച­പ്പോൾ അ­ദ്ദേ­ഹം എ­നി­ക്കെ­ഴു­തി: “അ­ടു­പ്പിൽ വച്ച പാ­ത്ര­ത്തിൽ­നി­ന്നു് അരി വെ­ന്തു ചോ­റാ­യി വെ­ള്ള­വും അതും വെ­ളി­യി­ലേ­ക്കു ചാ­ടു­ന്ന­തു­പോ­ലെ എന്റെ ദുഃഖം പു­റ­ത്തേ­ക്കു­ചാ­ടു­ന്നെ­ടാ.” ‘എ­ഞ്ചിൻ ചൂ­ടാ­യി വെ­ള്ളം റേ­ഡി­യേ­റ്റ­റി­ന്റെ അ­ട­പ്പു തെ­റി­പ്പി­ച്ചു­കൊ­ണ്ട് വെ­ളി­യി­ലേ­ക്കു ചാ­ടു­ന്ന­പോ­ലെ എന്റെ ക­ണ്ണീ­രു ചാ­ടു­ന്നെ­ടാ’ എ­ന്നു് മു­ത്ത­ച്ഛൻ എ­ഴു­തി­യി­രു­ന്നെ­ങ്കിൽ സ്വ­ന്ത തൊ­ഴി­ലി­നു യോ­ജി­ച്ച പ്ര­സ്താ­വ­മാ­കു­മാ­യി­രു­ന്നു അതു്.
മ­നു­ഷ്യർ—പ­ല­ത­ര­ത്തിൽ

മ­നു­ഷ്യ­രെ പല രീ­തി­യിൽ ത­രം­തി­രി­ക്കാം.

  1. ഉ­ള്ള­തു് അ­തു­പോ­ലെ പ­റ­യു­ന്ന­വർ—റീ­യ­ലി­സ്റ്റു­ക­ളാ­ണു് ഇ­ക്കൂ­ട്ടർ.
  2. അ­ത്യു­ക്തി ന­ട­ത്തു­ന്ന­വർ—നൂ­റു­പേർ കൂടിയ സ­മ്മേ­ള­ന­ത്തെ­ക്കു­റി­ച്ചു് അവർ പ­ത്ര­ത്തി­ലെ­ഴു­തു­ന്ന­തു് മ­നു­ഷ്യ­മ­ഹാ­സ­മു­ദ്രം എ­ന്നാ­വും. പു­ഴു­വി­നെ രാ­ജ­വെ­മ്പാ­ല­യാ­യും തി­രു­മ­ണ്ട­നെ ഷാങ് പോൾ സാർ­ത്രാ യും അവർ കാണും.
  3. സം­ശ­യ­വാ­ദി­കൾ—ആ­രെ­യും ഇ­ക്കൂ­ട്ടർ വി­ശ്വ­സി­ക്കി­ല്ല. സ്ത്രീ­കൾ ഒ­ര­ള­വിൽ സം­ശ­യി­ക്കു­ന്ന­വ­രാ­ണു്. വി­ശേ­ഷി­ച്ചും ഭർ­ത്താ­വി­നെ.
  4. ബു­ദ്ധി­ശാ­ലി­കൾ—ഇവർ മ­ത്സ­ര­പ്പ­രീ­ക്ഷ ജ­യി­ക്കും. അ­ധി­കാ­ര­ത്തി­ലെ­ത്തും. സർ­ക്കാർ മാ­റു­ന്ന­തി­ന­നു­സ­രി­ച്ചു് അ­ഭി­പ്രാ­യ­ങ്ങൾ മാ­റ്റും.
  5. വി­വേ­ക­മു­ള്ള­വർ—ഇ­വർ­ക്കു മ­ത്സ­ര­പ്പ­രീ­ക്ഷ­ക­ളിൽ താൽ­പ­ര്യ­മി­ല്ല. ബു­ദ്ധി­ശാ­ലി­കൾ ശി­പാർ­ശ­കേ­ട്ട് അ­പ­മാ­നി­ത­നെ കൂ­ടു­തൽ അ­പ­മാ­ന­ത്തി­ലേ­ക്കു ത­ള്ളി­വി­ട്ടു് നൃ­ശം­സ­ത കാ­ണി­ക്കു­മ്പോൾ വി­വേ­ക­മു­ള്ള­വർ ആ­രെ­യും വേ­ദ­നി­പ്പി­ക്കാ­തെ ക­ഴി­ഞ്ഞു­കൂ­ടും. സ്വ­ന്തം മാ­ന­സി­ക­ച­ക്ര­വാ­ള­ത്തെ വി­ക­സി­പ്പി­ക്കാ­നും അ­വ­ഗ­മ­ന­ശ­ക്തി­യെ ദൃ­ഢീ­ക­രി­ക്കാ­നു­മാ­ണു് ഇ­വർ­ക്കു താൽ­പ­ര്യം. വി­വേ­ക­ശാ­ലി­കൾ­ക്കു മ­നു­ഷ­ത്വം കൂടും. ബു­ദ്ധി­മാ­ന്മാർ­ക്കു് അതു കു­റ­യും.
images/NPrabhakaran.jpg
എൻ. പ്ര­ഭാ­ക­രൻ

എൻ. പ്ര­ഭാ­ക­രൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “ഫൈനൽ” എന്ന ചെ­റു­ക­ഥ­യിൽ ഒരു ബു­ദ്ധി­മാ­നെ­യാ­ണു് കാ­ണു­ന്ന­തു്. ആദ്യം ഒരു ഫു­ട്ബോൾ ടീ­മി­ന്റെ വ­ശം­പി­ടി­ച്ചു് അതിലെ ക­ളി­ക്കാ­രെ അയാൾ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു. അവർ തോ­റ്റ­പ്പോൾ ജ­യി­ച്ച ടീ­മി­ന്റെ വ­ശ­ത്തേ­ക്കു് അയാൾ മാ­റു­ന്നു. ഇക്കഥ വെ­റു­മൊ­രു ഫു­ട്ബോൾ കോ­ച്ചി­ന്റെ ക­ഥ­യ­ല്ല. മ­നു­ഷ്യ­ന്റെ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യാ­ണു് ക­ഥാ­കാ­രൻ ആ ക­ഥാ­പാ­ത്ര­ത്തി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന­തു്. സ­മു­ദാ­യ­ത്തി­ലെ ‘സ­മ­യോ­ചി­തം പിള്ള’മാരെ അ­ദ്ദേ­ഹം പ­രോ­ക്ഷ­മാ­യ രീ­തി­യിൽ ക­ളി­യാ­ക്കു­ന്നു.

ബു­ദ്ധി­ശാ­ലി­കൾ എന്നു മു­ക­ളിൽ­പ്പ­റ­ഞ്ഞ­തു തി­ക­ച്ചും പ്ര­ശം­സോ­ക്തി­യു­ടെ രീ­തി­യി­ല­ല്ല. കാ­ച­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­ന്ന ര­ശ്മി­കൾ ഒരു ‘ഫോ­ക്കൽ പോ­യി­ന്റി’ൽ വ­ന്നു­കൂ­ടു­ന്ന­തു­പോ­ലെ അ­വ­രു­ടെ വി­ചാ­ര­ങ്ങൾ ഒരു ബി­ന്ദു­വിൽ ഒ­രു­മി­ച്ചു­കൂ­ടി തി­ള­ങ്ങും. ആ തി­ള­ക്ക­ത്തിൽ വ­സ്തു­ത­കൾ കൂ­ടു­തൽ സ്പ­ഷ്ട­മാ­കും. പക്ഷേ, ഫോ­ക്ക­സി­നു് അ­പ്പു­റ­ത്തും സ്ഥ­ല­മു­ണ്ട­ല്ലോ. അ­തി­നെ­ക്കു­റി­ച്ചു് അ­വർ­ക്കു പ­രി­ഗ­ണ­ന­യി­ല്ല. ആ പ­രി­ഗ­ണ­ന­യു­ള്ള­വ­രാ­ണു് വി­വേ­ക­ശാ­ലി­കൾ. അ­തു­കൊ­ണ്ട് അവർ ഭാ­വി­യെ­ക്കു­റി­ച്ചു ചി­ന്തി­ക്കും. ത­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളും പ്ര­വർ­ത്ത­ന­ങ്ങ­ളും മറ്റു വ്യ­ക്തി­ക­ളെ എ­ങ്ങ­നെ ബാ­ധി­ക്കു­മെ­ന്നു് ആ­ലോ­ചി­ക്കാ­തെ ബു­ദ്ധി­ശാ­ലി­കൾ എ­ന്തും ചെ­യ്യും. അ­തി­നാൽ അവർ ക്രൂ­ര­ന്മാ­രാ­യി­രി­ക്കും. വി­വേ­ക­മു­ള്ള­വർ ഭാ­വി­യെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­ന്ന­തി­നാൽ വ്യ­ക്തി­കൾ­ക്കു ക­ഴി­യു­ന്ന­തും ദ്രോ­ഹം ചെ­യ്യി­ല്ല. പല ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും ബു­ദ്ധി­ശാ­ലി­ക­ളാ­ണു്. പല ക­ലാ­കാ­ര­ന്മാ­രും വി­വേ­ക­മു­ള്ള­വ­രാ­ണു്. ‘എ­ക്സെ­പ്ഷൻ­സ്’ എ­വി­ടെ­യു­മു­ണ്ട് എ­ന്നും­കൂ­ടി പ­റ­യ­ട്ടെ.

“ക­റു­ത്ത­മ­ഴ”
images/MasujiIbuse.jpg
Masuji Ibuse

ജ­പ്പാ­നീ­സ് നോവൽ സാ­ഹി­ത്യ­ത്തി­ലെ ഒരു ‘മാ­സ്റ്റർ­പീ­സാ’ണു് Masuji Ibuse-യുടെ Black Rain എന്ന നോവൽ. I don’t like throwing words like ‘masterpiece’ about, but if I were thinking of, say, ten novels of high class written in the last twenty-​five years, I think I should include this one’ എ­ന്നാ­ണു സി. പി. സ്നോ ഇ­തി­നെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്.

ഹീ­രോ­ഷീ­മാ­യിൽ ആ­റ്റം­ബോം­ബ് ഇ­ട്ടു് ആ മ­ഹാ­ന­ഗ­ര­ത്തെ­യും ജ­പ്പ­നീ­സ് ജ­ന­ത­യെ­യും ന­ശി­പ്പി­ച്ച­തി­ന്റെ ദാ­രു­ണ­മാ­യ ചി­ത്ര­മാ­ണു് ഈ നോവൽ. അ­ങ്ങ­നെ ന­ശി­പ്പി­ച്ചി­ട്ടും ജ­പ്പാ­നി­ലെ ജ­ന­ത­യു­ടെ ആ­ത്മ­വീ­ര്യം കെ­ടു­ത്തി­ക്ക­ള­യാൻ അ­മേ­രി­ക്ക­യ്ക്കു ക­ഴി­ഞ്ഞി­ല്ല എ­ന്നും ഇതു് ഉ­ദ്ഘോ­ഷി­ക്കു­ന്നു. ബോംബ് ഇ­ട്ടു­ക­ഴി­ഞ്ഞ് 21 വർഷം ക­ട­ന്നു­പോ­യി. അ­പ്പോ­ഴാ­ണു് ഈ നോവൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്.

ഷി­ഗെ­മാ­സ്തു ഷി­സു­മ­യും അ­യാ­ളു­ടെ അ­ന­ന്ത­ര­വൾ യാ­സു­ക്കോ­യു­മാ­ണു് നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­ങ്ങൾ. അ­ന­ന്ത­ര­വൾ അ­മ്മാ­വ­ന്റെ മ­ന­സ്സി­നു് ഭാ­ര­മാ­ണു്. ആ ഭാരം വളരെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞാ­ലും മാ­റു­മെ­ന്നു തോ­ന്നു­ന്നി­ല്ല. ഹി­രോ­ഷി­മ­യി­ലാ­ണു് യാ­സു­ക്കോ ജോ­ലി­ചെ­യ്തി­രു­ന്ന­തു്. ആ­റ്റം­ബോം­ബ് വീ­ണ­തു­കൊ­ണ്ട് അ­വർ­ക്കു റേ­ഡി­യേ­ഷൻ രോഗം ഉ­ണ്ടെ­ന്നൊ­രു ശ്രു­തി. ആ രോഗം അ­മ്മാ­വ­നും അ­മ്മാ­യി­യും ഒ­ളി­ച്ചു­വ­ച്ചി­രി­ക്കു­ക­യാ­ണെ­ന്നും കേ­ഴ്‌­വി. അ­തു­കൊ­ണ്ട് ആരു വി­വാ­ഹാ­ലോ­ച­ന­യു­മാ­യി വ­ന്നാ­ലും അതു ഫ­ല­പ്ര­ദ­മാ­യി ക­ലാ­ശി­ക്കി­ല്ല. യാ­സു­ക്കോ­യു­ടെ ശാ­രീ­രി­കാ­രോ­ഗ്യ­വും മാ­ന­സി­കാ­രോ­ഗ്യ­വും ഒ­ന്നി­നൊ­ന്നു ത­ക­രു­ക­യാ­യി. നോ­വ­ലി­ലെ കഥ ചു­രു­ളു­നി­വർ­ത്തി വീ­ഴു­ന്ന­തു് അ­മ്മാ­വ­ന്റെ­യും അ­ന­ന്ത­ര­വ­ളു­ടെ­യും ഡ­യ­റി­ക­ളി­ലൂ­ടെ­യാ­ണു്. ഇ­ട­യ്കി­ട­യ്ക്കു് ആ­ഖ്യാ­ന­ത്തി­ലൂ­ടെ­യും. ഈ ഡ­യ­റി­ക്കു­റി­പ്പു­കൾ ബോം­ബാ­ക്ര­മ­ണ­ത്തി­ന്റെ ഭ­യാ­ന­ക­ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­ന്നു.

images/Blackrainbookcover.jpg

Black Rain-​കറുത്ത മഴ—എന്ന പേരു നോ­വ­ലി­നു് എ­ങ്ങ­നെ വന്നു? യാ­സു­ക്കോ­യു­ടെ ഡ­യ­റി­യി­ലെ ഒ­രു­ഭാ­ഗം അതു വ്യ­ക്ത­മാ­ക്കി­ത്ത­രും.

“ബോംബ് വീ­ണ­പ്പോൾ അ­മ്മാ­വൻ ഷിഗെ മാ­സ്തു യോ­ക്കോ­ഗാ­വ സ്റ്റേ­ഷ­നി­ലാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഇ­ട­ത്തേ ക­വി­ളി­നു മു­റി­വു പറ്റി… എന്റെ തൊ­ലി­യാ­കെ ചെ­ളി­പു­ര­ണ്ട­തു­പോ­ലെ­യി­രി­ക്കു­ന്നു­വെ­ന്നു് അ­മ്മാ­വൻ പ­റ­ഞ്ഞ­തി­നു­ശേ­ഷ­മേ ഞാ­ന­റി­യു­ന്നു­ള്ളു… ഞാൻ ക­ണ്ണാ­ടി­യിൽ നോ­ക്കി­യ­പ്പോൾ പെ­ട്ടെ­ന്നു് ഓർ­മ്മി­ച്ചു ക­റു­ത്ത മഴ പെ­യ്തു­വെ­ന്ന്… ആ മ­ഴ­ച്ചാ­റ്റൽ വന്നു.” (പുറം 34) പക്ഷേ, യാ­സു­ക്കോ­ക്കു് സ്ഥി­ര­മാ­യ റേ­ഡി­യേ­ഷൻ രോഗം. യാ­സു­ക്കോ വി­നാ­ശാ­ത്മ­ക­ത­യു­ടെ സൂ­ക്ഷ്മാ­കാ­ര­മാ­ണു്. അതു കാ­ണി­ച്ചു­ത­ന്നി­ട്ടു് നോ­വ­ലി­സ്റ്റ് പി­ന്മാ­റു­ന്നി­ല്ല. നാ­ശ­ത്തി­ന്റെ ഭീ­മാ­കാ­ര­വും നോ­വ­ലി­ലു­ണ്ടു്. എ­ല്ലാം കാ­ണു­മ്പോൾ നമ്മൾ ഞെ­ട്ടു­ന്നു. പക്ഷേ, നി­സ്സം­ഗ­ത­യാ­ണു് നോ­വ­ലി­സ്റ്റി­നു്. ശ­ത്രു­വി­നെ—അ­മേ­രി­ക്ക­ക്കാ­ര­നെ—അ­ദ്ദേ­ഹം നി­ന്ദി­ക്കു­ന്നി­ല്ല. ജ­പ്പാൻ കീ­ഴ­ട­ങ്ങി­യ­താ­യി ച­ക്ര­വർ­ത്തി­യു­ടെ പ്ര­സ്താ­വം റേ­ഡി­യോ­യി­ലൂ­ടെ കേ­ട്ടി­ട്ടും പ്ര­ധാ­ന ക­ഥാ­പാ­ത്ര­ത്തി­നും കഥ പ­റ­യു­ന്ന ആ­ളി­നും ഒരു ചി­ത്ത­ചാ­ഞ്ച­ല്യ­വു­മി­ല്ല. ഇ­ല്ലെ­ന്നു മാ­ത്ര­മ­ല്ല, അ­ടു­ത്ത ത­ല­മു­റ­യി­ലൂ­ടെ ജ­പ്പാൻ ന­വീ­ക­രി­ക്ക­പ്പെ­ടു­മെ­ന്നു ക­രു­തു­ക­യും ചെ­യ്യു­ന്നു. പ്ര­തി­രൂ­പാ­ത്മ­ക­മാ­യി ആ ന­വീ­ക­ര­ണ­ത്തെ സ്പ­ഷ്ട­മാ­ക്കു­ന്ന­തി­ന്റെ ഭംഗി നോ­ക്കു­ക:

“Newborn eels usually swim in to the rivers from the sea in mid-​May… I wondered where they had been swimming on August 6, when Hiroshima had been bombed.” (P.297)

ഷി­ഗെ­മാ­സ്തു മു­ക­ളി­ലോ­ട്ടു നോ­ക്കി. “ആ കു­ന്നു­ക­ളു­ടെ മു­ക­ളി­ലാ­യി മ­ഴ­വി­ല്ലു് ഉ­ണ്ടാ­കു­മെ­ങ്കിൽ ഒ­ര­ദ്ഭു­ത­മാ­യി­രി­ക്ക­രു­തു്. മ­ഴ­വി­ല്ലു് വ­ര­ട്ടെ—എ­ന്നാൽ യാ­സു­ക്കോ­യു­ടെ രോഗം ഭേ­ദ­മാ­കും” എ­ന്നു് അയാൾ ത­ന്നോ­ടാ­യി പ­റ­ഞ്ഞു. അ­ടു­ത്തു­ള്ള കു­ന്നു­ക­ളി­ലാ­യി­രു­ന്നു അ­യാ­ളു­ടെ ക­ണ്ണു­കൾ. അതു് സ­ത്യ­മാ­യി വ­രി­കി­ല്ലെ­ന്നു് താൻ അ­റി­ഞ്ഞി­രു­ന്നെ­ങ്കി­ലും അയാൾ അ­ങ്ങ­നെ ഭാ­വി­ക­ഥ­നം ന­ട­ത്തി.

കുറെ മാ­സ­ങ്ങൾ­ക്കു­മുൻ­പു് ഈ നോ­വ­ലി­ന്റെ ചില പു­റ­ങ്ങൾ വാ­യി­ച്ചി­ട്ടു് വിരസം എന്നു പ­റ­ഞ്ഞു് ഞാൻ ദൂ­രെ­യെ­റി­ഞ്ഞ­താ­ണു്. ഇ­പ്പോൾ അതു വീ­ണ്ടും കൈ­യി­ലെ­ടു­ത്തു. വാ­യി­ച്ചു. വാ­യി­ക്കാ­തി­രു­ന്നെ­ങ്കിൽ അതു വലിയ ന­ഷ്ട­മാ­യി­പ്പോ­യേ­നെ. അ­നു­വാ­ച­ക­നു് മാ­ന­സി­കോ­ന്ന­മ­നം ജ­നി­പ്പി­ക്കു­ന്ന നോ­വ­ലാ­ണു് Black Rain.

images/TheNameoftheRose.jpg

ഇ­നി­പ്പ­റ­യു­ന്ന­തിൽ ആ­ത്മ­പ്ര­ശം­സ­യു­ണ്ടെ­ങ്കിൽ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ സദയം ക്ഷ­മി­ക്ക­ണം. തെ­റ്റി­ദ്ധാ­ര­ണ ഒ­ഴി­വാ­ക്കാ­നാ­ണു് ഇതു് എ­ഴു­തു­ന്ന­തു്. ഈ പം­ക്തി­യു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ച്ചി­ട്ടു് ജ­വ­ഹർ­ലാൽ നെ­ഹ്റു വി­ന്റെ അ­ന­ന്ത­ര­വ­ളും നോ­വ­ലി­സ്റ്റു­മാ­യ ന­യൻ­താ­ര സെഗൾ ഇ­ത്ത­ര­ത്തിൽ മ­നോ­ഹ­ര­മാ­യ ഒരു കോളം വേ­റൊ­രി­ട­ത്തും ക­ണ്ടി­ട്ടി­ല്ല എ­ന്നു­പ­റ­ഞ്ഞ­തു് ഞാൻ മുൻ­പു് വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്. വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റും എൻ. വി. കൃ­ഷ്ണ­വാ­രി­യ­രും ന­ട­ത്തി­യ ശ്ലാ­ഘ­യും ഗു­ണ­വർ­ണ്ണ­ന­വും അ­വ­രു­ടെ വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­തി ഞാൻ വാ­യ­ന­ക്കാ­രു­ടെ മുൻ­പിൽ കൊ­ണ്ടു­വ­ന്നു. ദി­ല്ലി­യി­ലെ അ­വാർ­ഡ് ദാ­ന­ച്ച­ട­ങ്ങു ന­ട­ന്ന­പ്പോൾ ഒരു ‘സാ­ഹി­ത്യ­വാ­ര­ഫ­ല’ത്തി­ന്റെ മൗ­ലി­ക­രൂ­പ­വും ഇം­ഗ്ലീ­ഷ തർ­ജ്ജ­മ­യും കേ­ന്ദ്ര­മ­ന്ത്രി ഗു­ജ്റാൾ, അച്ച ്യുത് പ­ട്വർ­ദ്ധൻ, ബി. ജെ. പി.യിലെ അ­ദ്വാ­നി ഉൾ­പ്പെ­ട്ട ആ­യി­ര­ക്ക­ണ­ക്കി­നാ­ളു­കൾ­ക്കു് ന­ല്കി­യി­രു­ന്നു. അവർ അതു വാ­യി­ച്ചു. വാ­യി­ച്ച അ­ദ്വാ­നി­യും പ­ട്വർ­ദ്ധ­നും എ­ന്നെ­ക്ക­ണ്ടു് അ­ഭി­ന­ന്ദി­ക്കു­ക­യും ഹ­സ്ത­ദാ­നം ചെ­യ്തു മാ­നി­ക്കു­ക­യും ചെ­യ്തു. അ­മേ­രി­ക്ക, സ്വീ­ഡൻ, ജർ­മ്മ­നി ഈ രാ­ജ്യ­ങ്ങ­ളി­ലെ സാ­യ്പ­ന്മാർ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ച്ചി­ട്ടു് എ­നി­ക്കു് അ­ഭി­ന­ന്ദ­ന­സൂ­ച­ക­ങ്ങ­ളാ­യ ക­ത്തു­കൾ എ­ഴു­തു­ന്നു. The Name of the Rose എന്ന നോ­വ­ലെ­ഴു­തി വി­ശ്വ­വി­ഖ്യാ­ത­നാ­യി­ത്തീർ­ന്ന ഉ­മ്പർ­ടോ എകോ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ആ നോ­വ­ലി­നെ­ക്കു­റി­ച്ചു­ള്ള “പ­രാ­മർ­ശം” ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യി­ലൂ­ടെ വാ­യി­ച്ചു മ­ന­സ്സി­ലാ­ക്കി­യി­ട്ടു് അതു് അ­ദ്ദേ­ഹ­ത്തി­ന്റെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­ന്ന എ­ഴു­ത്തു­കാ­ര­നാ­യ ര­മേ­ഷി­നു The Name of the Rose അ­യ­ച്ചു­കൊ­ടു­ത്തു. ഈ പം­ക്തി­യു­ടെ മേ­ന്മ­യെ പ­രി­ഗ­ണി­ച്ചാ­യി­രു­ന്ന­ല്ലോ ഗോ­യ­ങ്ക അ­വാർ­ഡ്. ദി­ല്ലി­യി­ലെ വി­ജ്ഞാൻ­ഭ­വ­നിൽ കൂടിയ സ്ത്രീ­പു­രു­ഷ­ന്മാ­രിൽ കു­റ­ഞ്ഞ­തു അ­മ്പ­തു­പേ­രെ­ങ്കി­ലും ഇ­തു­പോ­ലെ ര­സ­ക­ര­മാ­യ ഒരു കോളം ലോ­ക­ത്തു് ഒ­രി­ട­ത്തു­മി­ല്ല എന്നു നേ­രി­ട്ടു് എ­ന്നോ­ടു പ­റ­ഞ്ഞു. സാ­മൂ­ഹി­ക­പ്ര­വർ­ത്ത­ന­ങ്ങ­ളിൽ തൽ­പ­ര­യാ­യ ഒരു യുവതി അ­വ­രു­ടെ അ­ച്ഛ­നു­മാ­യി എന്നെ കാണാൻ വന്നു. ഈ ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ അ­വർ­ക്കു പ­തി­വാ­യി വേ­ണ­മെ­ന്നു പ­റ­ഞ്ഞു. (ന­ട­ക്കാ­ത്ത കാ­ര്യ­മാ­ണ­ല്ലോ അതു്) എ­ന്നി­ട്ടും ഇ­വി­ടെ­യു­ള്ള ഒ­ന്നു­ര­ണ്ടു­പേർ ഇ­തി­ന്റെ നേർ­ക്കു ക­ല്ലെ­റി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ഒരാൾ പ­ത്രാ­ധി­പ­രാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ കാ­ണു­മ്പോൾ ഉ­മ്പർ­ടോ എ­ക്കോ­യു­ടെ Foucalt’s Pendulum എന്ന അ­ന്യാ­ദൃ­ശ്യ­മാ­യ നോ­വ­ലി­ലെ ഒരു ഭാ­ഗ­മാ­ണു് എ­നി­ക്കോർ­മ്മ വ­രു­ന്ന­തു്. മകൻ ഒരു കോ­മി­ക് സ്റ്റ്രി­പ് മാ­ഗ­സിൻ വേ­ണ­മെ­ന്നു് അ­ച്ഛ­നെ അ­റി­യി­ച്ചി­ട്ടു പ­റ­ഞ്ഞു: The purpose of this magazine is to educate the reader in an entertaining way. അ­തു­കേ­ട്ട് അച്ഛൻ മ­റു­പ­ടി നല്കി: The purpose of your magazine is the purpose of every magazine to sell as many copies as it can. (chapter 7) മ­റ്റേ­യാ­ളി­നെ­ക്കു­റി­ച്ചു് എ­നി­ക്കൊ­ന്നും പ­റ­യാ­നി­ല്ല. പു­രു­ഷ­ര­ത്ന­മെ­ന്നു് ഞാൻ ക­രു­തു­ന്ന ഒരു മ­ഹാ­വ്യ­ക്തി എന്റെ പം­ക്തി­യു­ടെ നി­സ്തു­ല­സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കി­യി­ട്ടു് ‘അ­യാ­ളെ­പ്പോ­ലു­ള്ള­വർ­ക്കു നി­ങ്ങൾ മ­റു­പ­ടി പ­റ­യ­രു­തു്‘’ എ­ന്നു് എഴുതി അ­യ­ച്ചി­രി­ക്കു­ന്നു. ‘ഇല്ല’ എന്നു ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു പ്ര­തി­ജ്ഞ ചെ­യ്തു. അതിനെ ആ­ദ­രി­ച്ചു് ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-06-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.