SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-09-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/DaniloKis.jpg
ദാ­നി­ലോ കീഷ്

സാ­ഹി­ത്യ­ര­ച­ന­യ്ക്കു നോബൽ സ­മ്മാ­നം നേടിയ യോ­സി­ഫ് ബ്രൊ­ഡ്സ്കി വാ­ഴ്ത്തി­യ യൂ­ഗോ­സ്ലാ­വ്യൻ സാ­ഹി­ത്യ­കാ­ര­നാ­ണു് ദാ­നി­ലോ കീഷ് (Danilo Kiš, 1935–1989). മ­ഹാ­നാ­യ ഈ എ­ഴു­ത്തു­കാ­ര­ന്റെ ഒരു നോ­വ­ലും ഒരു ചെ­റു­ക­ഥാ സ­മാ­ഹാ­ര ഗ്ര­ന്ഥ­വും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. കീ­ഷി­ന്റെ ചെ­റു­ക­ഥ­കൾ—ആ­ധ്യാ­ത്മി­ക­മാ­ന­ങ്ങൾ ഉളള ചെ­റു­ക­ഥ­കൾ— അ­ന്യാ­ദൃ­ശ­ങ്ങ­ളാ­ണു്. അ­തു­പോ­ലെ അ­ന്യാ­ദൃ­ശ­സ്വ­ഭാ­വ­മു­ള്ള നോ­വ­ലാ­ണു് Garden, Ashes എ­ന്ന­തു്. മ­നഃ­ശാ­സ്ത്ര­ത്തിൽ പ്രാ­ധാ­ന്യ­മു­ള്ള ഫാദർ ഫി­ഗ­റി­ന്റെ ആ­ധി­പ­ത്യ­ത്തിൽ അ­മർ­ന്ന മ­ക­ന്റെ അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങൾ കാഫ്ക യും ബ്രൂ­നോ ഷുൾ­സും പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ട­ല്ലോ. ആ ‘ഫാദർ ഫിഗറി’ന്റെ വി­നാ­ശാ­ത്മ­ക­മാ­യ ആ­ധി­പ­ത്യ­മാ­ണു് കീ­ഷി­ന്റെ നോ­വ­ലി­ലെ പ്ര­തി­പാ­ദ്യം. എ­ങ്കി­ലും തി­ക­ച്ചും മൗ­ലി­ക­ര­ച­ന­യാ­ണ­തു്. ഒ­രി­ക്കൽ വാ­യി­ച്ച ഈ നോവൽ ഇ­ന്നും ഞാൻ വാ­യി­ച്ചു­തീർ­ത്തു.

images/KisGardenAshes.jpg

മലയാള തർ­ജ്ജ­മ ശക്തി ചോർ­ത്തി­ക്ക­ള­യു­മെ­ന്ന­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­ത­ന്നെ ന­ല്ക­ട്ടെ. കഥ പ­റ­യു­ന്ന ആൾ അ­ച്ഛ­നെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന­താ­ണു് സ­ന്ദർ­ഭം: “he was in love only with the daughter, because the daughter was as warm and sweet—smelling as fresh bread; he was in love with the mother, because the mother was well developed and plaint as dough on a kneading board; he was half in love with the mother, half with the daughter (fragrant abundance); he was in love first with the mother, but then when the daughter grew up (…) he was in love with the daughter—without, however, being unfaithful to the mother” (PP. 128—Faber and Faber) അ­ച്ഛ­ന്റെ ഇ­ച്ഛാ­ശ­ക്തി­ക്കു് അ­ടി­മ­പ്പെ­ട്ട മകൻ—അ­വ­ന്റെ ഭാവി അ­യാ­ളു­ടെ കൈ­യി­ലാ­ണു്. ആ പി­താ­വി­ന്റെ അ­നി­യ­താ­ഭി­ലാ­ഷ­ങ്ങ­ളെ മകൻ സ­ഭ്യ­ത­യു­ടെ അ­തിർ­ത്തി ലം­ഘി­ക്കാ­തെ ധ്വ­നി­പ്പി­ക്കു­ന്നു. കീ­ഷി­ന്റെ ഈ നോവൽ യൂ­റോ­പ്പി­ലെ മിക്ക ഭാ­ഷ­ക­ളി­ലേ­ക്കും തർ­ജ്ജ­മ­ചെ­യ്തി­ട്ടു­ണ്ടു്.

ര­മ­ണ­മ­ഹർ­ഷി യും ശി­ഷ്യ­നും ത­മ്മി­ലു­ള­ള സം­ഭാ­ഷ­ണം. എത്ര ഉ­ത്തേ­ജ­ക­മാ­ണ­തു്!

ഗുരു:
നി­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­കാ­ശ­മെ­ന്നാൽ എ­ന്തു്?
ശി­ഷ്യൻ:
പ­കൽ­സ­മ­യ­ത്തു സൂ­ര്യൻ; രാ­ത്രി സ­മ­യ­ത്തു വി­ള­ക്കു്.
ഗുരു:
ആ പ്ര­കാ­ശ­ത്തെ കാ­ണു­ന്ന പ്ര­കാ­ശ­മേ­തു്?
ശി­ഷ്യൻ:
ക­ണ്ണു്.
ഗുരു:
ക­ണ്ണി­നെ പ്ര­കാ­ശി­പ്പി­ക്കു­ന്ന പ്ര­കാ­ശ­മേ­തു്?
ശി­ഷ്യൻ:
ധി­ഷ­ണ­യാ­ണു് ആ പ്ര­കാ­ശം.
ഗുരു:
ധി­ഷ­ണ­യെ അ­റി­യു­ന്ന പ്ര­കാ­ശ­മേ­തു്?
ശി­ഷ്യൻ:
“ഞാൻ” എ­ന്ന­തു്.
ഗുരു:
അ­തു­കൊ­ണ്ടു് നീ എല്ലാ പ്ര­കാ­ശ­ങ്ങ­ളു­ടെ­യും സ­മു­ന്ന­ത പ്ര­കാ­ശ­മാ­ണു്.
ശി­ഷ്യൻ:
അതേ. ഞാൻ അ­ങ്ങ­നെ­ത­ന്നെ.

ര­മ­ണ­മ­ഹർ­ഷി­യു­ടെ ഇ­മ്മാ­തി­രി പ്ര­സ്താ­വ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­മ്പോൾ ജ­നി­ക്കു­ന്ന ധ­ന്യ­ത­ത­ന്നെ­യാ­ണു് യ­ഥാർ­ത്ഥ­മാ­യ ധന്യത. ആ സു­പ്ര­ധാ­ന മു­ഹൂർ­ത്ത­ത്തി­ലാ­ണു് ഞാ­നി­പ്പോൾ.

11.15 a.m.

പേ­രു­കൾ എ­ഴു­തു­ന്ന­തു ശ­രി­യ­ല്ല. രണ്ടു ക­ലാ­കാ­ര­ന്മാർ വന്നു.

ഒരാൾ ചോ­ദി­ച്ചു:
കേ­ര­ള­ത്തിൽ പല സ്ഥ­ല­ങ്ങ­ളി­ലും വ­ച്ചി­രി­ക്കു­ന്ന പ്ര­തി­മ­ക­ളെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?
എന്റെ മ­റു­പ­ടി:
പ്ര­തി­മാ­നിർ­മ്മാ­ണം ര­മ­ണീ­യ­മാ­യ ക­ല­യാ­ണു്. പക്ഷേ, ‘മാ­സ്സ്’ (mass) ഉ­ണ്ടാ­ക്കി­വ­ച്ചാൽ പ്ര­തി­മ­യാ­യി എ­ന്നാ­ണു് ചി­ല­രു­ടെ വി­ചാ­രം. അവ കാ­ണു­മ്പോൾ ആ­ഹ്ലാ­ദ­മ­ല്ല എ­നി­ക്കു്, പേ­ടി­യാ­ണു്. ക­ലാ­കാ­ര­ന്മാർ ക­വി­ക­ളി­ലേ­ക്കും സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലേ­ക്കും തി­രി­ഞ്ഞു.
ചോ­ദ്യം:
‘…എന്ന ക­വി­ക്കു ചില ഇ­മേ­ജ­സും കു­റ­ച്ചു വാ­ക്കു­ക­ളും മാ­ത്ര­മ­ല്ലേ കൈ­വ­ശ­മു­ള്ളൂ. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ ഈ ഇ­രു­പ­ത്തൊ­ന്നു വർ­ഷ­മാ­യി ഇ­രു­ന്നൂ­റു വാ­ക്കു­ക­ളിൽ അധികം താ­ങ്കൾ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടോ?’
എന്റെ ഉ­ത്ത­രം:
രാ­ജാ­ര­വി­വർ­മ്മ യുടെ ചു­റ്റും ആയിരം ചാ­യ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നി­രി­ക്കും. അ­വ­യെ­ല്ലാം അ­ദ്ദേ­ഹം വാ­രി­ക്കോ­രി കാൻ­വാ­സ്സിൽ തേ­ച്ചോ? അതോ മൂ­ന്നോ നാലോ ചാ­യ­ങ്ങൾ ഉ­പ­യോ­ഗി­ച്ചു് ദ­മ­യ­ന്തി യെയും ശ­കു­ന്ത­ള യെയും ആ­വി­ഷ്ക­രി­ച്ചോ? ചൈ­നീ­സ് ചി­ത്ര­കാ­ര­ന്മാർ രണ്ടോ മൂ­ന്നോ വരകൾ വ­ര­ച്ചാ­ണു് സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ന്ന­തു്.

2 p.m.

ഞാൻ ഉ­റ­ങ്ങാൻ കി­ട­ന്ന­താ­ണു്. ക­ണ്ണിൽ നിദ്ര ലേശം വ്യാ­പി­ച്ച­പ്പോൾ ടെ­ലി­ഫോൺ ശ­ബ്ദി­ച്ചു. “നാശം” എന്നു പ­റ­ഞ്ഞ് റി­സീ­വർ എ­ടു­ത്തു കാതിൽ വച്ചു. ഒരാൾ സംശയം തീർ­ക്കാൻ ചോ­ദി­ക്കു­ക­യാ­ണ്: ‘സാർ ഏ­ക­ഭാ­ര്യാ­വ്ര­തം എ­ന്നാൽ എ­ന്താ­ണ്?’ ഞാൻ മ­റു­പ­ടി നല്കി: ‘ലോ­ക­ത്തു­ള­ള എ­ല്ലാ­പ്പെ­ണ്ണു­ങ്ങ­ളി­ലും ആ­സ­ക്തി­യു­ണ്ടാ­ക്കാൻ പു­രു­ഷ­നെ സ­ഹാ­യി­ക്കു­ന്ന ഒരു വ്രതം.’

സ്യൂ­ഡോ ആർ­ട്ട്

സിം­ഹ­ങ്ങൾ ത­മ്മിൽ ഇ­ണ­ചേ­രു­മ്പോൾ സിം­ഹ­ത്തി­നും സിം­ഹി­ക്കു­മ­റി­യാം ജ­നി­ക്കാൻ പോ­കു­ന്ന­തു സിം­ഹ­ക്കു­ട്ടി­യാ­യി­രി­ക്കു­മെ­ന്നു്. വ­ള­ള­ത്തോൾ ഭാ­ഷ­യു­മാ­യി അ­ഭി­ര­മി­ക്കു­മ്പോൾ ജ­നി­ക്കു­ന്ന­തു് ക­വി­ത­യാ­യി­രി­ക്കു­മെ­ന്ന് വ­ള­ള­ത്തോ­ളി­നും ഭാ­ഷ­യ്ക്കും അ­റി­യാം. മൂ­ങ്ങ­കൾ ഇ­ണ­ചേ­രു­മ്പോൾ ജ­ന­നം­കൊ­ള­ളു­ന്ന­തു് കു­യി­ലാ­യി­രി­ക്കു­മെ­ന്നു് അവ വി­ചാ­രി­ക്കു­മെ­ങ്കി­ലും കു­യിൽ­ത­ന്നെ ഉ­ണ്ടാ­കു­മോ?

മ­ണർ­കാ­ടു വി­ജ­യ­നെ എ­നി­ക്കു നേ­രി­ട്ട­റി­യാം. എത്ര ന­ല്ല­യാ­ളാ­ണു് അ­ദ്ദേ­ഹം. വി­ന­യ­മാ­ധു­ര്യം, സൗ­ജ­ന്യ­മാ­ധു­ര്യം, മ­ര്യാ­ദാ­മാ­ധു­ര്യം ഇ­ങ്ങ­നെ എല്ലാ മാ­ധു­ര്യ­ങ്ങ­ളു­ടെ­യും സ­ങ്ക­ല­ന­മാ­ണു് അ­ദ്ദേ­ഹം. പക്ഷേ, ച­ന്ദ്ര­ബിം­ബ­ത്തിൽ­നി­ന്നു ച­ണ്ഡ­മാം വി­ഷം­പോ­ലെ അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു് ഈ ക­ഥാ­വൈ­രൂ­പ്യം എ­ങ്ങ­നെ­യു­ണ്ടാ­യി? ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘പ­രി­ണാ­മ­വാ­ദം’ എന്ന ചെ­റു­ക­ഥ­യെ­യാ­ണു്. ഒരു ജ­ന്തു­ശാ­സ്ത്ര പ്ര­ഫെ­സർ­ക്കു കൊ­ച്ചു­വാ­ലു­ള്ള കു­ഞ്ഞു് ഉ­ണ്ടാ­കു­ന്നു. ഭാ­ര്യ­യ്ക്കു് ആ വാലു മു­റി­ച്ചു­ക­ള­യ­ണ­മെ­ന്നു നിർ­ബ്ബ­ന്ധം. പ്ര­ഫെ­സർ വ­ഴ­ങ്ങു­ന്നി­ല്ല. കു­ഞ്ഞു് ക്ര­മേ­ണ കു­ര­ങ്ങ­നാ­യി മ­ര­ങ്ങ­ളിൽ ചാ­ടി­ക്ക­ളി­ക്കാൻ തു­ട­ങ്ങി. വെ­ച്ചൂർ രാ­മൻ­പി­ള­ള ന­ര­സിം­ഹ­ത്തി­ന്റെ വേ­ഷം­കെ­ട്ടി ആ­ടു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഭ­യ­ജ­ന­ക­മാ­യ ആ നാ­ര­സിം­ഹാ­കാ­ര­ത്തി­ന്റെ പി­റ­കിൽ വെ­ച്ചൂർ രാ­മൻ­പി­ള­ള എന്ന നല്ല മ­നു­ഷ്യ­നു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും ആ അ­റി­വി­നെ വി­സ്മൃ­തി­യി­ലേ­ക്കു ത­ള്ളി­ക്ക­ള­യും വേ­ഷ­ത്തി­ന്റെ ഭ­യ­ങ്ക­ര­ത്വം. അ­തു­പോ­ലെ വി­ജ­യ­ന്റെ ഈ കഥയിൽ ഒ­രാ­ശ­യ­മു­ണ്ടെ­ന്നു ഞാൻ ഗ്ര­ഹി­ച്ചി­ട്ടു­ണ്ടു്. ആ ആ­ശ­യ­ത്തെ അ­ഗ­ണ്യ­കോ­ടി­യി­ലാ­ക്കു­ന്ന­തി­നു പ­ര്യാ­പ്ത­മാ­ണു് ക­ഥ­യു­ടെ ബീ­ഭ­ത്സാ­കാ­രം. ഈ രചന ആർ­ട്ട് അല്ല; സ്യൂ­ഡോ ആർ­ടാ­ണു്.

images/Kesavadev.jpg
പി. കേ­ശ­വ­ദേ­വ്

മ­രി­ച്ച­വ­രെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന­തു അ­പ­രാ­ധ­മാ­ണെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും എ­ഴു­താ­തി­രി­ക്കാൻ വയ്യ. കാരണം ന­മു­ക്കു കു­റ­ച്ചു സാ­ഹി­ത്യ­കാ­ര­ന്മാ­രേ ഉളളൂ എ­ന്ന­താ­ണു്. ഉ­ള­ള­വ­രിൽ തൊ­ണ്ണൂ­റു ശ­ത­മാ­ന­വും ‘മീ­ഡി­യോ­ക്ക­റും’ (ഇ­ട­ത്ത­ര­ക്കാർ). ഈ കോ­ള­ത്തിൽ എ­പ്പോ­ഴും ചില സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ പേ­രു­കൾ ആ­വർ­ത്തി­ച്ചു വ­രു­ന്ന­തും അ­വ­രു­ടെ വൈരള ്യ­ത്താ­ലാ­ണു്. പി. കേ­ശ­വ­ദേ­വ് ഒരു സ­മ്മേ­ള­ന­ത്തി­ലെ പ്ര­ഭാ­ഷ­കൻ. ശ്രോ­താ­ക്ക­ളു­ടെ കൂ­ട്ട­ത്തിൽ എൻ. വി. കൃ­ഷ്ണ­വാ­രി­യ­രു മു­ണ്ടു്. ജി. ശ­ങ്ക­ര­ക്കു­റു­പ്പി നു ജ്ഞാ­ന­പീ­ഠം സ­മ്മാ­നം കി­ട്ടി­യ കാലം. കേ­ശ­വ­ദേ­വ് പ­റ­ഞ്ഞു. “ഞാൻ എൻ. വി. കൃ­ഷ്ണ­വാ­രി­യ­രു­ടെ കവിത വാ­യി­ച്ചി­ട്ടി­ല്ല. വാ­യി­ച്ചി­ട്ടി­ല്ല എ­ന്ന­തി­നു തെ­ളി­വു് ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നു എ­ന്ന­തു­ത­ന്നെ.” സ­ദ­സ്സ് ചി­രി­ച്ചു. കൂ­ടു­തൽ ചി­രി­ച്ച­തു് കൃ­ഷ്ണ­വാ­രി­യർ തന്നെ.

ഞാൻ ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്നു

രാ­ജാ­ര­വി­വർ­മ്മ­യു­ടെ ചു­റ്റും ആയിരം ചാ­യ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നി­രി­ക്കും. അ­വ­യെ­ല്ലാം അ­ദ്ദേ­ഹം വാ­രി­ക്കോ­രി കാൻ­വാ­സ്സിൽ തേ­ച്ചോ? അതോ മൂ­ന്നോ നാലോ ചാ­യ­ങ്ങൾ ഉ­പ­യോ­ഗി­ച്ചു് ദ­മ­യ­ന്തി­യെ­യും ശ­കു­ന്ത­ള­യെ­യും ആ­വി­ഷ്ക­രി­ച്ചോ? ചൈ­നീ­സ് ചി­ത്ര­കാ­ര­ന്മാർ രണ്ടോ മൂ­ന്നോ വരകൾ വ­ര­ച്ചാ­ണു് സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ന്ന­തു്.

ഞാ­ന­ന്നു് കൊ­ച്ചു­കു­ട്ടി­യാ­ണു്. എന്റെ വീ­ട്ടി­ലെ ജീ­വി­തം മ­ടു­ത്തു് ആ­ത്മ­ഹ­ത്യ ചെ­യ്തു­ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചു് രാ­ത്രി ഏ­ഴു­മ­ണി­യോ­ടു് അ­ടു­പ്പി­ച്ചു് ആ­ല­പ്പു­ഴെ ത­ത്തം­പ­ള­ളി­യി­ലു­ള­ള വീ­ട്ടിൽ നി­ന്നി­റ­ങ്ങി തോ­ണ്ടം­കു­ള­ങ്ങ­ര അ­മ്പ­ല­ത്തി­ന­ടു­ത്തേ­ക്കു ന­ട­ന്നു. അ­മ്പ­ല­ത്തി­ലേ­ക്കു കു­റ­ച്ചു­നേ­രം നോ­ക്കി­നി­ന്നി­ട്ടു വ­ല­തു­ഭാ­ഗ­ത്തേ­ക്കു തി­രി­ഞ്ഞു. തെ­ല്ലു­ദൂ­രം ചെ­ന്നാൽ കൃ­ഷി­വ­കു­പ്പി­ന്റെ വകയായ ഒരു കു­ള­മു­ണ്ടു്. അതിൽ ചാ­ടി­ച്ചാ­കാ­നാ­യി­രു­ന്നു എന്റെ പ­ദ്ധ­തി. ന­ട­ന്നു. കു­ള­ക്ക­ര­യി­ലെ­ത്തി. നി­ലാ­വു വീ­ണി­രി­ക്കു­ന്നു. മ­ര­ച്ചു­വ­ടു­ക­ളിൽ ഇലകൾ കാ­റ്റ­ടി­ച്ചു മാ­റു­മ്പോൾ നി­ലാ­വി­ന്റെ നു­റു­ങ്ങു­കൾ. ആ ഇലകൾ ച­ല­ന­ര­ഹി­ത­ങ്ങ­ളാ­വു­മ്പോൾ നു­റു­ങ്ങു­ക­ളും ഇ­ല്ലാ­താ­വും. പക്ഷേ, കു­ള­ത്തി­ന്റെ ഉ­പ­രി­ത­ല­ത്തി­ലെ നി­ലാ­വു് സ്ഥാ­യി­ത്വ­മാർ­ന്നു് പ്ര­കാ­ശി­ക്കു­ന്നു. കാ­റ്റേ­റ്റു് ഓ­ള­ങ്ങ­ളു­ണ്ടാ­യാ­ലും നി­ലാ­വു് ആ ഓ­ള­ങ്ങ­ളു­ടെ മു­കൾ­ഭാ­ഗ­ത്തു­ണ്ടാ­വും. കു­റെ­നേ­രം അതു നോ­ക്കി­നി­ന്നി­ട്ടു് ഞാൻ തി­രി­ച്ചു വീ­ട്ടി­ലേ­ക്കു പോ­ന്നു. ഇ­ന്നു് ഈ സംഭവം ഓർ­മ്മി­ക്കാൻ ഹേതു ഒ­ള­പ്പ­മ­ണ്ണ യുടെ ‘തി­ര­ഞ്ഞെ­ടു­പ്പ്’ എന്ന കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ചു എ­ന്ന­താ­ണു്. ജ­ല­ത്തി­ന്റെ മു­ക­ളി­ലു­ള­ള നി­ലാ­വു­പോ­ലെ ഭാ­ഷ­യു­ടെ ഉ­പ­രി­ത­ല­ത്തിൽ വീ­ണു­കി­ട­ക്കു­ന്ന നി­ലാ­വു­ത­ന്നെ­യാ­ണു് കവിത. ഒ­ള­പ്പ­മ­ണ്ണ­യു­ടെ കാ­വ്യ­ത്തിൽ ഭാഷ മാ­ത്ര­മേ­യു­ള­ളു. അ­തി­ന്റെ മു­ക­ളിൽ ച­ന്ദ്രി­ക­യി­ല്ല.

മ­ഹാ­ഭാ­ര­ത­ക­ഥ ഞാൻ ക­ണ്ടു­ക­ഴി­യ­വേ

മ­ന­സ്സി­ലു­യ­രു­ന്ന ഹ­സ്തി­നാ­പു­രി നോ­ക്കി

ത­ന്ന­ര­മ­ന വി­ട്ടു­തി­രി­ക്കും ധൃതരാഷ്ട്രർ-​

ക്കി­ന്ന­ത്രേ ക­ണ്ണു­ണ്ടാ­യ­തെ­ന്നു ഞാൻ ധ­രി­ക്കു­ന്നു.

എന്നു തു­ട­ങ്ങി ആ­കെ­യു­ള­ള 26 വ­രി­ക­ളും ശു­ഷ്ക­ങ്ങ­ളാ­ണു്. കൃ­ഷി­വ­കു­പ്പി­ന്റെ കു­ള­ത്തി­ലെ നി­ലാ­വാ­ണെ­ന്നു തോ­ന്നു­ന്നു എന്നെ ആ­ത്മ­ഹ­ത്യ­യിൽ­നി­ന്നു പി­ന്തി­രി­പ്പി­ച്ച­തു്. ഒ­ള­പ്പ­മ­ണ്ണ­യു­ടെ ര­ച­ന­യിൽ ക­വി­ത­യു­ടെ നി­ലാ­വി­ല്ല. അ­തു­കൊ­ണ്ടു് എ­നി­ക്കു് അ­തിൽ­ച്ചാ­ടി ആ­ത്മ­ഹ­ത്യ ചെ­യ്യാം.

images/VallatholNarayanaMenon1978.jpg
വ­ള­ള­ത്തോൾ

സിം­ഹ­ങ്ങൾ ത­മ്മിൽ ഇ­ണ­ചേ­രു­മ്പോൾ സിം­ഹ­ത്തി­നും സിം­ഹി­ക്കു­മ­റി­യാം ജ­നി­ക്കാൻ പോ­കു­ന്ന­തു സിം­ഹ­ക്കു­ട്ടി­യാ­യി­രി­ക്കു­മെ­ന്നു്. വ­ള­ള­ത്തോൾ ഭാ­ഷ­യു­മാ­യി അ­ഭി­ര­മി­ക്കു­മ്പോൾ ജ­നി­ക്കു­ന്ന­തു് ക­വി­ത­യാ­യി­രി­ക്കു­മെ­ന്ന് വ­ള­ള­ത്തോ­ളി­നും ഭാ­ഷ­യ്ക്കും അ­റി­യാം. മൂ­ങ്ങ­കൾ ഇ­ണ­ചേ­രു­മ്പോൾ ജ­ന­നം­കൊ­ള­ളു­ന്ന­തു് കു­യി­ലാ­യി­രി­ക്കു­മെ­ന്നു് അവ വി­ചാ­രി­ക്കു­മെ­ങ്കി­ലും കു­യിൽ­ത­ന്നെ ഉ­ണ്ടാ­കു­മോ?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഏ­റ്റ­വും സു­ഖ­പ്ര­ദ­മാ­യ നി­മി­ഷ­മേ­തു്?

ഉ­ത്ത­രം: ലൗഡ് സ്പീ­ക്കർ ഗർ­ജ്ജി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു ഗർ­ജ്ജ­ന­ത്തി­നു­ശേ­ഷം അ­ടു­ത്ത ഗർ­ജ്ജ­നം തു­ട­ങ്ങു­ന്ന­തി­നു മുൻ­പു­ള­ള നി­ശ്ശ­ബ്ദ­ത­യു­ടെ നി­മി­ഷം.

ചോ­ദ്യം: മു­രി­ങ്ങ­യി­ല­ത്തോ­രൻ ഇ­ഷ്ട­മാ­ണോ?

ഉ­ത്ത­രം: വലിയ ഇഷ്ടം. പക്ഷേ, അതിൽ ഉ­പ്പു­കോ­രി­യൊ­ഴി­ക്കു­ന്ന വേ­ല­ക്കാ­രെ ഇ­ഷ്ട­മ­ല്ല.

ചോ­ദ്യം: നി­ങ്ങൾ ഏ­റ്റ­വും വെ­റു­ക്കു­ന്ന­തെ­ന്തു്?

ഉ­ത്ത­രം: വ്യാ­യാ­മ­ത്തി­ന്റെ പേരിൽ കാ­ണി­ക്കു­ന്ന ഗോ­ഷ്ടി­കൾ. കൈകൾ മുൻ­പോ­ട്ടാ­ക്കി­ക്കൊ­ണ്ടു് പെ­ട്ടെ­ന്നു് ഇ­രി­ക്കു­ക, ചാ­ടി­യെ­ഴു­ന്നേ­ല്ക്കു­ക, ക­സർ­ത്തെ­ടു­ക്കു­ക, ച­ന്തി­കു­ലു­ക്കി­ക്കൊ­ണ്ടു് റോ­ഡി­ലൂ­ടെ ഓടുക, പൂ­മു­ഖ­ത്തെ പകുതി ഭി­ത്തി­യിൽ മ­ലർ­ന്നു­കി­ട­ന്നു തലയും കാ­ലു­ക­ളും ഓ­രോ­വ­ശ­വും തറയിൽ തൊ­ടു­വി­ക്കു­ക, എ­ന്നി­ട്ടു് വ­ള­ഞ്ഞ് എ­ഴു­ന്നേ­ല്ക്കു­ക. പി­ന്നെ­യും അ­തു­പോ­ലെ കി­ട­ക്കു­ക. ഈ കാ­ഴ്ച­കൾ എ­നി­ക്കു് അ­സ­ഹ­നീ­യ­ങ്ങ­ളാ­ണു്.

ചോ­ദ്യം: നി­ങ്ങൾ വ്യാ­യാ­മം ചെ­യ്യാ­റു­ണ്ടോ? (ചോ­ദ്യം സ്വ­ന്തം)

ഉ­ത്ത­രം: ഇല്ല. ഇ­ന്നു­വ­രെ ഇല്ല. കാ­ല­ത്തെ­ഴു­ന്നേ­റ്റു് വൈ­കു­ന്നേ­രം­വ­രെ ചാ­രു­ക­സേ­ര­യി­ലി­രു­ന്നു് എ­ഴു­തും. വാ­യി­ക്കും. സു­ഖ­ക്കേ­ടു വ­രു­മെ­ന്നു പലരും പ­റ­യാ­റു­ണ്ടു്. ഈ ജീ­വി­താ­സ്ത­മ­യം­വ­രെ ഒ­ന്നും വ­ന്നി­ട്ടി­ല്ല. മ­രി­ക്കു­ന്ന­തു­വ­രെ വ്യാ­യാ­മം ചെ­യ്യാൻ ഉ­ദ്ദേ­ശ്യ­വു­മി­ല്ല. നമ്മൾ കു­റ­ച്ചാ­രോ­ഗ്യ­വു­മാ­യി ഇവിടെ വ­രു­ന്നു. കു­റെ­ക്കാ­ലം ജീ­വി­ക്കു­ന്നു, പോ­കു­ന്നു. അ­ത്രേ­യു­ള­ളു. വ്യാ­യാ­മം ചെ­യ്തു് ആ­രോ­ഗ്യം വർ­ദ്ധി­പ്പി­ക്കാ­മെ­ന്ന­തു് വ്യാ­മോ­ഹം മാ­ത്രം.

ചോ­ദ്യം: പ്രേ­മ­ത്തിൽ വീണാൽ?

ഉ­ത്ത­രം: കു­തി­ര­യെ­പ്പോ­ലെ ഓ­ടി­യി­രു­ന്ന­വൻ ക­ഴു­ത­യെ­പ്പോ­ലെ ഓടും. സിം­ഹ­ത്തെ­പ്പോ­ലെ ഗൗ­ര­വ­മു­ള്ള­വൻ ഊ­ള­നെ­പ്പോ­ലെ കാ­ത­ര­ത്വ­മു­ള്ള­വ­നാ­കും.

ചോ­ദ്യം: നി­ങ്ങ­ളെ ജ­യി­ലി­ലാ­ക്കി­യാൽ?

ഉ­ത്ത­രം: അ­ങ്ങ­നെ ചെ­യ്യു­ന്ന­വ­നോ­ടു ഞാൻ ന­ന്ദി­യു­ള­ള­വ­നാ­യി­രി­ക്കും. ഈ ലോ­ക­ത്തു് ഇ­ങ്ങ­നെ ജീ­വി­ക്കു­ന്ന­തി­നെ­ക്കാൾ എ­ത്ര­യോ മെ­ച്ച­മാ­ണു് കാ­രാ­ഗൃ­ഹ­ത്തി­ലെ വാസം.

ചോ­ദ്യം: വൃ­ദ്ധൻ ചെ­റു­പ്പ­ക്കാ­ര­നാ­വു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: സു­ന്ദ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യെ ക­ട­പ്പു­റ­ത്തു­വ­ച്ചു് ഒ­റ്റ­യ്ക്കു കാ­ണു­മ്പോൾ. അവളെ സ്പർ­ശി­ച്ചാൽ പി­ന്നെ­യും അ­ഞ്ചു­വ­യ­സ്സ് ആ വ്യാ­മോ­ഹ­വ­യ­സ്സിൽ­നി­ന്നു കു­റ­യും. അവൾ എ­ഴു­ന്നേ­റ്റു പോ­കു­മ്പോൾ ത­നി­ക്കു് എൺ­പ­തു­വ­യ­സ്സാ­യി­യെ­ന്നു അ­യാൾ­ക്കു തോ­ന്നും.

ബി. മാ­ധ­വ­മേ­നോൻ

ഏ­റ്റ­വും സു­ഖ­പ്ര­ദ­മാ­യ നി­മി­ഷ­മേ­തു്?ലൗഡ് സ്പീ­ക്കർ ഗർ­ജ്ജി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു ഗർ­ജ്ജ­ന­ത്തി­നു­ശേ­ഷം അ­ടു­ത്ത ഗർ­ജ്ജ­നം തു­ട­ങ്ങു­ന്ന­തി­നു മുൻ­പു­ള­ള നി­ശ്ശ­ബ്ദ­ത­യു­ടെ നി­മി­ഷം.

അ­ടു­ത്ത­കാ­ല­ത്തു് എന്റെ ഗു­രു­നാ­ഥ­നാ­യ നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള­ള സ്സാ­റി­നെ ഞാൻ കണ്ടു. പലതും സം­സാ­രി­ച്ച കൂ­ട്ട­ത്തിൽ സാറ് ബി. മാ­ധ­വ­മേ­നോ­നെ­ക്കു­റി­ച്ചും പ­റ­ഞ്ഞു. ഗു­രു­നാ­ഥ­നോ­ടു സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മു­ള­ള ശി­ഷ്യ­നാ­ണു് മാ­ധ­വ­മേ­നോ­നെ­ന്നു നാ­ലാ­ങ്കൽ­സ്സാ­റ് പ­റ­ഞ്ഞ­പ്പോൾ എ­നി­ക്കു സ­ന്തോ­ഷം തോ­ന്നി. കാരണം അ­ദ്ദേ­ഹം എ­ന്റെ­യും സു­ഹൃ­ത്താ­ണു് എ­ന്ന­താ­ണു്. ഞങ്ങൾ വ­ട­ക്കൻ പറവൂർ സ്കൂ­ളിൽ ഒ­രു­മി­ച്ചു പ­ഠി­ച്ചു. ഒരു ക്ലാ­സ്സാ­ണെ­ങ്കി­ലും രണ്ടു ഡി­വി­ഷൻ. സ്കൂ­ളി­ലെ ഏ­റ്റ­വും ബു­ദ്ധി­മാ­നാ­യ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു മാ­ധ­വ­മേ­നോൻ. പെൺ­കു­ട്ടി­കൾ­ക്കു നി­ദ്രാ­ഭം­ഗ­മു­ണ്ടാ­വു­ന്ന സൗ­ന്ദ­ര്യ­വും അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം ബു­ദ്ധി­ശ­ക്തി­കൊ­ണ്ടു്—ഇ­ന്ത്യൻ അ­ഡ്മി­നി­സ്റ്റ്രേ­റ്റീ­വ് സർ­വീ­സി­ലെ ഉ­ദ്യോ­ഗ­സ്ഥ­നാ­യി. സ­മു­ന്ന­ത­പ­ദ­വി­യി­ലെ­ത്തു­ക­യും ചെ­യ്തു. പ­തി­ന്നാ­ലു­വ­യ­സ്സു­ള­ള കാ­ല­ത്തു് ചെ­റു­ക­ഥ­യെ­ഴു­തി­ത്തു­ട­ങ്ങി­യ മാ­ധ­വ­മേ­നോൻ ഇ­ന്നും അ­തെ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. മാ­ധ­വ­മേ­നോ­ന്റെ ക­ഥ­ക­ളെ­ക്കു­റി­ച്ചു­ള്ള എന്റെ വി­മർ­ശ­നം ശ­രി­യ­ല്ലെ­ന്നു നാ­ലാ­ങ്കൽ­സ്സാ­റ് പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും ഇ­ത്ര­യും നല്ല മ­നു­ഷ്യ­നെ­ക്കു­റി­ച്ചു് അ­ങ്ങ­നെ­യൊ­ക്കെ എ­ഴു­തു­ന്ന­തു ശ­രി­യ­ല്ലെ­ന്നു സാറ് ധ്വ­നി­പ്പി­ക്കും­പോ­ലെ തോ­ന്നി. സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ വ്യ­ക്തി­സ്നേ­ഹ­മോ വ്യ­ക്തി ശ­ത്രു­ത­യോ നോ­ക്കാ­തെ­യാ­ണു് ഞാൻ എ­ഴു­താ­റു­ള­ള­തെ­ന്നു സാ­റി­നോ­ടു പ­റ­യാ­നും പോ­യി­ല്ല. ആ രീ­തി­യിൽ എ­ഴു­തു­ന്ന­തു­കൊ­ണ്ടു മാ­ത്ര­മാ­ണു് ഈ കോളം 21 വർ­ഷ­മാ­യി നി­ല­നി­ല്ക്കു­ന്ന­തു്.

ഇനി മാ­ധ­വ­മേ­നോൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ച­ന്ദ­ന­ത്തി­രി­കൾ എന്ന ചെ­റു­ക­ഥ­യി­ലേ­ക്കു ന­മു­ക്കു തി­രി­യാം. ഒരു ക­ണ്ണി­ന്റെ കാഴ്ച ന­ഷ്ട­പ്പെ­ട്ടാൽ മ­റ്റേ­ക്ക­ണ്ണി­ന്റെ കാ­ഴ്ച­യ്ക്കു­ള­ള ശ­ക്തി­കൂ­ടും. ഒ­ര­വ­യ­വം ന­ഷ്ട­മാ­യാൽ മ­റ്റ­വ­യ­വ­ങ്ങൾ ന­ഷ്ട­പ്പെ­ട്ട അ­വ­യ­വ­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ ഏ­റ്റെ­ടു­ക്കും. നാ­ലി­ന്ദ്രി­യ­ങ്ങ­ളു­ടെ­യും ശ­ക്തി­യി­ല്ലാ­തെ­യാ­യാൽ അ­ഞ്ചാ­മ­ത്തെ ഇ­ന്ദ്രി­യം ഇ­ല്ലാ­തെ­യാ­യ ശക്തി ആ­വ­ഹി­ക്കും. ഇതു സാ­ധാ­ര­ണ­മാ­യ നി­യ­മ­മാ­ണു്. അ­ന്ധ­നാ­യ ഒ­രു­ത്തൻ കാ­ഴ്ച­യു­ള­ള­വ­നെ­ക്കാൾ പ്ര­ഗ­ല്ഭ­മാ­യി പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഏർ­പ്പെ­ടു­ന്ന­തി­നെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. ഹൃ­ദ്യ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ പ­റ­യു­ന്ന തീതി. സം­ഭ­വ­ങ്ങൾ ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്നു. പക്ഷേ, ഇ­തൊ­ക്കെ ജേ­ണ­ലി­സ­ത്തി­ലു­മു­ണ്ടു്. ജേ­ണ­ലി­സ­ത്തെ­യും സാ­ഹി­ത്യ­ര­ച­ന­യെ­യും വേർ­തി­രി­ക്കു­ന്ന­തു് സാ­ഹി­ത്യ­ര­ച­ന­യിൽ എ­പ്പോ­ഴും ഒരു ‘വിഷൻ’ (vision) ഉ­ണ്ടാ­യി­രി­ക്കു­മെ­ന്ന­താ­ണു്. അതു മാ­ധ­വ­മേ­നോ­ന്റെ ഇ­ക്ക­ഥ­യിൽ ഉ­ണ്ടെ­ന്നു പ­റ­യാൻ­വ­യ്യ.

ടെ­ലി­വി­ഷൻ­സെ­റ്റ് സ­ങ്കീർ­ണ്ണ­മാ­യ ഉ­പ­ക­ര­ണ­മാ­ണു്. പക്ഷേ, മൂ­ന്നു­വ­യ­സ്സാ­യ കു­ഞ്ഞി­നും അ­തി­ന്റെ ക­ട്ട­തി­രി­ച്ചു് അതു പ്ര­വർ­ത്തി­പ്പി­ക്കാം. കാ­റോ­ടി­ക്കും ഉ­ദ്യോ­ഗ­സ്ഥൻ. എ­ഞ്ചിൻ പ്ര­വർ­ത്തി­ക്കാ­തെ­യാ­യാൽ അ­യാൾ­ക്കു അതു ന­ന്നാ­ക്കാൻ അ­റി­ഞ്ഞു­കൂ­ടാ. വർ­ക്ക് ഷോ­പ്പിൽ­നി­ന്ന് ആളു വരണം. അ­തു­പോ­ലെ ജീ­വി­ത­ത്തി­ന്റെ ബാ­ഹ്യ­ത­ല­ങ്ങ­ളൊ­ക്കെ മാ­ധ­വ­മേ­നോ­നു­വ­ശ­മാ­ണു്. നോബ് തി­രി­ക്കാൻ, കാറ് സ്റ്റാർ­ട്ട് ചെ­യ്യാൻ അ­ദ്ദേ­ഹ­ത്തി­ന­റി­യാം. ഉ­ള­ളി­ലെ സം­വി­ധാ­ന­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം അ­ജ്ഞ­നാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ ആ­ന്ത­ര­ത­ല­ത്തി­ന്റെ സ്വ­ഭാ­വം­കൂ­ടി അ­ദ്ദേ­ഹം മ­ന­സ്സി­ലാ­ക്കി­യെ­ങ്കിൽ!

ജ­ല­ത്തി­ന്റെ മു­ക­ളി­ലു­ള­ള നി­ലാ­വു­പോ­ലെ ഭാ­ഷ­യു­ടെ ഉ­പ­രി­ത­ല­ത്തിൽ വീ­ണു­കി­ട­ക്കു­ന്ന നി­ലാ­വു­ത­ന്നെ­യാ­ണു് കവിത.

കാലം ക­ഴി­യു­മ്പോൾ ന­മ്മു­ടെ ഇ­ന്ന­ത്തെ ക­ഥാ­കാ­ര­ന്മാ­രെ­ല്ലാം വി­സ്മ­രി­ക്ക­പ്പെ­ടും. ഇ­പ്പോൾ­ത്ത­ന്നെ കേ­ശ­വ­ദേ­വും പൊ­റ്റെ­ക്കാ­ട്ടും വി­സ്മ­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. നാസർ, ഫ­റൂ­ക്ക് രാ­ജാ­വി­നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കി­യ­പ്പോൾ ഫ­റൂ­ക്ക് പ­റ­ഞ്ഞ­താ­ണു് എ­നി­ക്കോർ­മ്മ വ­രു­ന്ന­തു്. “ഒരു ദിവസം അ­ഞ്ചു­രാ­ജാ­ക്ക­ന്മാർ മാ­ത്ര­മേ ഉ­ണ്ടാ­യി­രി­ക്കു. ആടുതൻ, ഇ­സ്പീ­ഡ്, ഡ­യ­മ­ണ്ട്, ക്ലാ­വർ പി­ന്നെ ഇം­ഗ്ല­ണ്ടി­ലെ രാ­ജാ­വും.

സ­മീ­ക­ര­ണം

ഒരു technocratic system—ഇതിനു ന­മ്മ­ളെ­ല്ലാ­വ­രും വി­ധേ­യ­രാ­യി­ക്ക­ഴി­ഞ്ഞു­വെ­ന്നു് പല ചി­ന്ത­ക­ന്മാ­രും പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഇ­ന്ത്യ­യി­ലു­ള്ള ക­മ്പ­നി­കൾ ഉ­ണ്ടാ­ക്കു­ന്ന സി­ഗ­റ­റ്റ് വി­ദേ­ശ­ത്തു നിർ­മ്മി­ക്കു­ന്ന ഏതു സി­ഗ­റ­റ്റി­നും തു­ല്യ­മാ­ണു്. റെ­യിൽ­വേ കോ­ച്ചു­കൾ, മോ­ട്ടോർ കാ­റു­കൾ, റെ­യ്സർ ബ്ലൈ­െ­യ്ഡു­കൾ ഇവ നിർ­മ്മി­ക്കു­ന്ന രീ­തി­കൾ എല്ലാ രാ­ജ്യ­ങ്ങ­ളി­ലും സ­ദൃ­ശ­ങ്ങ­ളാ­ണെ­ന്നു അവർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. വി­ദേ­ശ­നിർ­മ്മി­ത­ങ്ങ­ളാ­യ വ­സ്തു­ക്കൾ­ക്കു ഭം­ഗി­യും ഉ­റ­പ്പും കൂ­ടു­ത­ലാ­ണെ­ന്നു ചിലർ അ­ഭി­പ്രാ­യ­പ്പെ­ട്ടേ­ക്കും. അതു ശ­രി­യാ­ണെ­ങ്കിൽ വളരെ വൈ­കാ­തെ ന­മ്മ­ളും ആ ഭം­ഗി­യും ഉ­റ­പ്പും കൈ­വ­രു­ത്തും. ഇ­ങ്ങ­നെ നേ­ര­ത്തേ പറഞ്ഞ technocratic system സ­മീ­ക­ര­ണം ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്നു. സാ­ഹി­ത്യ­വും ഇന്നു ചി­ല­രു­ടെ കൈയിൽ ടെ­ക്നോ­ക്ര­സി­യാ­യി അ­ധഃ­പ­തി­ച്ചി­രി­ക്കു­ന്നു. സാ­ങ്കേ­തി­ക­വി­ദ­ഗ്ദ്ധ­രു­ടെ­യും എ­ഞ്ചി­നീ­യ­റ­ന്മാ­രു­ടെ­യും ക­ണ്ടു­പി­ടി­ത്ത­ങ്ങ­ളെ അ­വ­ലം­ബി­ച്ചു് വൈ­യ­വ­സാ­യി­ക വി­ഭ­വ­ങ്ങ­ളെ­യും സാ­മൂ­ഹി­ക­സം­ഘ­ട­ന­ക­ളെ­യും നി­യ­ന്ത്രി­ക്കു­ന്ന­താ­ണു് ടെ­ക്നോ­ക്ര­സി. അതു വിജയം വ­രി­ക്കു­മ്പോൾ സത്യം ഗ­ള­ഹ­സ്തം ചെ­യ്യ­പ്പെ­ടും. മെ­ക്കാ­നി­സ­ത്തി­ന് പ്രാ­ധാ­ന്യം വരും. അ­സ­ത്യം പ്രാ­ധാ­ന്യ­മാർ­ജ്ജി­ക്കും. മേ­ഘ­നാ­ദൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “കു­ടും­ബ­ചി­ത്ര­ങ്ങൾ” എന്ന കഥ വാ­യി­ച്ചാൽ ഈ മെ­ക്കാ­നി­സ­ത്തി­ന്റെ കു­ത്സി­ത­ത്വം സാ­ഹി­ത്യ­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് എ­ങ്ങ­നെ­യാ­ണെ­ന്നു സ്പ­ഷ്ട­മാ­കും. ഓ­ഫീ­സി­ലെ ഉ­ന്ന­ത­നാ­യ ഉ­ദ്യോ­ഗ­സ്ഥ­ന്റെ­യും പാ­വ­പ്പെ­ട്ട ശി­പാ­യി­യു­ടെ­യും ഒരു ദി­വ­സ­ത്തെ ജീ­വി­തം സ­മാ­ന്ത­ര­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന ക­ഥാ­കാ­രൻ ലൗ­കീ­ക­സ­ത്യ­ത്തെ അതേ രീ­തി­യിൽ കാ­ണി­ച്ചു­ത­രു­ന്നു­വെ­ന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു. പക്ഷേ, ലൗ­കി­ക­സ­ത്യ­ത്തി­ന് അ­തീ­ത­മാ­യ ക­ല­യു­ടെ സത്യം അ­തി­ലി­ല്ല. തി­ക­ച്ചും യാ­ന്ത്രി­ക­സ്വ­ഭാ­വ­മാർ­ന്ന­താ­ണു് ഇക്കഥ. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ വാ­യി­ക്കു­മ്പോൾ പ­ഞ്ഞി­ക്കെ­ട്ടിൽ തീ­പി­ടി­ക്കു­ന്ന­തു­പോ­ലെ ഒ­ര­നു­ഭ­വം സ­ഹൃ­ദ­യ­നു­ണ്ടാ­കും. മേ­ഘ­നാ­ദ­ന്റെ കഥ രസം വാർ­ന്നു­പോ­യ ക­രി­മ്പിൻ­ച­ണ്ടി ച­വ­യ്ക്കു­കു­ന്ന­തു­പോ­ലെ­യി­രി­ക്കു­ന്നു. എന്റെ വീ­ട്ടിൽ യ­ന്ത്ര­ങ്ങൾ ധാ­രാ­ള­മു­ണ്ടു്. റി­സ്റ്റ്വാ­ച്ച്, ഇ­സ്തി­രി­പ്പെ­ട്ടി, റേ­ഡി­യോ­സെ­റ്റ്, ടെ­ലി­വി­ഷൻ­സെ­റ്റ്, ഫ്രി­ജ്ജ്. സാ­ഹി­ത്യ­ത്തി­ലും എ­നി­ക്കു യ­ന്ത്രം വേണ്ട. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അതു തീരെ വേണ്ട.

images/CharlesDickens1855.jpg
ഡി­ക്കിൻ­സ്

ഹം­ഗ­റി­യിൽ ജ­നി­ച്ച ബ്രി­ട്ടീ­ഷ് നോ­വ­ലി­സ്റ്റ് ഒർ­റ്റൂർ കൊ­യ്സ്റ്റ്ലർ എ­ഴു­തി­യ Darkness at Noon സാ­ഹി­ത്യ­സൃ­ഷ്ടി­യ­ല്ല. എ­ന്നാൽ ഡി­ക്കിൻ­സി ന്റെ Great Expectation ഉ­ത്കൃ­ഷ്ട­മാ­യ സാ­ഹി­ത്യ സൃ­ഷ്ടി­യാ­ണു്. ആ­ദ്യ­ത്തേ­തിൽ മെ­ക്കാ­നി­സം. ര­ണ്ടാ­മ­ത്തേ­തിൽ സർ­ഗ്ഗാ­ത്മ­ക­ത്വം.

നി­രീ­ക്ഷ­ണ­ങ്ങൾ
images/Santayana2.jpg
സാ­ന്താ­യാ­ന

ത­ത്വ­ചി­ന്ത­ക­നാ­യ സാ­ന്താ­യാ­ന യുടെ പു­സ്ത­ക­ങ്ങൾ ര­സ­പ്ര­ദ­ങ്ങ­ളാ­ണു്. സാ­മാ­ന്യ­ജീ­വി­ത­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തി അ­ദ്ദേ­ഹം പ്രൗ­ഢ­ങ്ങ­ളാ­യ ചി­ന്ത­കൾ പ്ര­തി­പാ­ദി­ക്കാ­റു­ണ്ടു്. എ­നി­ക്കി­ഷ്ടം തോ­ന്നി­യ ഒ­രു­ഭാ­ഗം: “സാ­ധാ­ര­ണ­ക്കാ­ര­ന്റെ ത­ത്ത്വ­ചി­ന്ത ആ­ഹ്ലാ­ദം ന­ല്കാ­ത്ത വൃ­ദ്ധ­യാ­യ ഭാ­ര്യ­യാ­ണു്. എ­ങ്കി­ലും അ­വ­ളെ­ക്കൂ­ടാ­തെ അ­യാൾ­ക്കു ജീ­വി­ക്കാ­നാ­വു­ക­യി­ല്ല. അ­വ­ളു­ടെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് അന്യർ കു­റ്റം പ­റ­ഞ്ഞാൽ അയാൾ പ്ര­തി­ഷേ­ധി­ക്കും”. ത­ത്ത്വ­ചി­ന്ത­യു­ടെ കാ­ര്യം പോ­ക­ട്ടെ. വാർ­ദ്ധ­ക്യ­ത്തി­ലെ­ത്തേ­ണ്ട­തി­ല്ല ഭാര്യ. മ­ധ്യ­വ­യ­സ്ക­യാ­യി­രു­ന്നാൽ മതി. അ­വ­ളെ­സ്സം­ബ­ന്ധി­ച്ചു് ആ­രു­ടെ­യെ­ങ്കി­ലും ദോ­ഷാ­രോ­പ­ണ­മു­ണ്ടാ­യാൽ ഭർ­ത്താ­വു് വെ­ട്ടു­ക­ത്തി­യെ­ടു­ത്തു­കൊ­ണ്ടു് ആ ആ­രോ­പ­ണം ന­ട­ത്തു­ന്ന­വ­ന്റെ നേർ­ക്കു ചാടും. ഭാ­ര്യ­യോ­ടു­ള­ള സ്നേ­ഹ­മാ­ണ­തി­നു കാ­ര­ണ­മെ­ന്നു് ആരും തെ­റ്റി­ദ്ധ­രി­ക്കാ­തി­രു­ന്നാൽ മതി.

2. സൺഡേ വീ­ക്ക്ലി­യു­ടെ എ­ഡി­റ്റ­റാ­യ വീർ സങ്വി യുടെ സ­ഹ­ധർ­മ്മി­ണി­യും ബോം­ബെ­യി­ലെ രാ­ജ­കീ­യ­മാ­യ സമോവർ റെ­സ്റ്റ­റ­ന്റി­ന്റെ ഉ­ട­മ­സ്ഥ­യാ­യ ഉഷാ ഖ­ന്ന­യു­ടെ മ­ക­ളു­മാ­യ മാ­ള­വി­ക വലിയ ക­വ­യി­ത്രി­യാ­ണെ­ന്ന് സൊ­സൈ­റ്റി മാ­സി­ക­യിൽ­നി­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കു­ന്നു. എമിലി ഡി­ക്കിൻ­സൻ എന്ന ക­വ­യി­ത്രി­ക്കു് സ­ദൃ­ശ­യാ­ണു് അ­വ­രെ­ന്ന് ഡൊം മൊ­റൈ­സ് അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു­പോ­ലും. മാ­ള­വി­ക­യു­ടെ മൂ­ന്നു കാ­വ്യ­ങ്ങൾ മാ­സി­ക­യിൽ ചേർ­ത്തി­ട്ടു­ണ്ടു്.

An evil seed takes root

Digs in, plunder skin, flesh, bone

Heart

Buys a rocking chair, leases

To rock itself in your gut.

എമിലി ഡി­ക്കിൻ­സൻ മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ഏറെ എ­ഴു­തി­യി­ട്ടു­ണ്ടു്. ഏ­താ­നും വരികൾ കേൾ­ക്കു­ക:

Because I could not stop for Death

He kindly stopped for me-

The carriage held but just Ourselves

And Immortality

images/EmilyDickinson2.jpg
എമിലി ഡി­ക്കിൻ­സൻ

ജ്വീ­വി­തം സു­ഖ­സ­ന്ദാ­യ­ക­മാ­യ­തു­കൊ­ണ്ടു് മ­ര­ണ­ത്തി­നു­വേ­ണ്ടി വണ്ടി നി­റു­ത്താൻ ക­വി­ക്കു ക­ഴി­ഞ്ഞി­ല്ല. പക്ഷേ, മരണം ദ­യാ­ശീ­ല­നാ­ണു്. ആ കാ­രു­ണ്യം ക­ണ്ടു് അ­ദ്ദേ­ഹം ത­ന്നോ­ടൊ­രു­മി­ച്ചു് പോ­ന്നു­കൊ­ള­ള­ട്ടെ എന്നു കവി തീ­രു­മാ­നി­ച്ചു. ഇ­പ്പോൾ വ­ണ്ടി­യിൽ അവർ മാ­ത്രം. മൂ­ന്നാ­മ­തു് ശാ­ശ്വ­ത­ത്വ­വും. എത്ര അ­നാ­യാ­സ­മാ­യി­ട്ടാ­ണു് എമിലി മ­ര­ണ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്ന­തെ­ന്നു­നോ­ക്കു­ക. ഈ കാ­വ്യ­വും ഇതേ രീ­തി­യി­ലു­ള്ള മ­റ്റ­നേ­കം കാ­വ്യ­ങ്ങ­ളും എ­ഴു­തി­യ എ­മി­ലി­യോ­ടാ­ണു് സൺഡേ എ­ഡി­റ്റ­റു­ടെ ഭാ­ര്യ­യെ ഡൊം മൊ­റൈ­സ് ഉ­പ­മി­ക്കു­ന്ന­തു്. കോൺ­വെ­ന്റ് വി­ദ്യാ­ല­യ­ങ്ങ­ളിൽ പ­ഠി­ക്കു­ന്ന കൊ­ച്ചു­പെൺ­പി­ളേ­ളർ ത­ങ്ങ­ളെ­ഴു­തി­യ ഇം­ഗ്ലീ­ഷ് ക­വി­ത­കൾ എ­ന്നെ­കൊ­ണ്ടു­വ­ന്നു കാ­ണി­ക്കാ­റു­ണ്ടു്. അ­വ­യു­ടെ സ­മീ­പ­ത്തു­പോ­ലും വ­രി­ല്ല മാ­ള­വി­ക­യു­ടെ രചനകൾ. പി­ന്നെ ഒ­രു­കാ­ല­ത്തു് ആ പെൺ­കു­ട്ടി­കൾ പ­ത്രാ­ധി­പ­മാ­രു­ടെ എ­ഴാ­മെ­ട­ങ്ങൾ ആ­വു­മ്പോൾ വേറെ ചില ഡൊം മൊ­റൈ­സു­കൾ അവരെ ഷെ­യ്ക്സ്പി­യ­റി നു് സ­ദൃ­ശ­രാ­ക്കി­ക്കൊ­ള­ളും.

3. വീ­ണ്ടും സാ­ന്താ­യാ­ന­യെ­ക്കു­റി­ച്ചു് എ­ഴു­താൻ എ­നി­ക്കു കൗ­തു­കം. ‘പ്ര­തീ­ക്ഷി­ച്ച­തു ആ­ഹ്ലാ­ദ­ത്താൽ വി­ഭി­ന്ന­മാ­ക്ക­പ്പെ­ടു­ന്ന­താ­ണു്’ സൗ­ന്ദ­ര്യ­മെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. പ്ര­തീ­ക്ഷി­ച്ച­തു് കാ­ണാ­താ­വു­മ്പോൾ അതിനെ വൈ­രൂ­പ്യ­മാ­യി നമ്മൾ ക­രു­തു­ക­യാ­ണു്. അ­ടു­ത്ത വീ­ട്ടി­ലെ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ ഭം­ഗി­യെ­ക്കു­റി­ച്ചു ന­മു­ക്കു ബോ­ധ­മു­ണ്ടു്. നമ്മൾ വീ­ട്ടിൽ ഒരു ടി. വി സെ­റ്റ് വാ­ങ്ങി­ക്കൊ­ണ്ടു വ­യ്ക്കു­മ്പോൾ അ­ടു­ത്ത വീ­ട്ടി­ലെ സെ­റ്റി­ന്റെ രാ­മ­ണീ­യ­കം അ­തി­നി­ല്ലെ­ന്നു ഗ്ര­ഹി­ക്കു­ന്നു. സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു­ള­ള പ്ര­തീ­ക്ഷ വൈ­രു­പ്യ­പ്ര­തീ­തി­ക്കു ഹേ­തു­വാ­യി­ത്തീ­രു­ന്നു. ഡി­ക്കിൻ­സി­ന്റെ ക­വി­താ­സൗ­ന്ദ­ര്യം ക­ണ്ടു് മ­തി­മ­റ­ന്ന ഞാൻ അ­തി­നോ­ടു ചേർ­ന്ന പ്ര­തീ­ക്ഷ­യാൽ മാ­ള­വി­ക­യു­ടെ ക­വി­ത­യെ നോ­ക്കു­ന്നു. അ­പ്പോൾ വൈ­രു­പ്യ പ്ര­തീ­തി. ‘മേ­ഘ­സ­ന്ദേ­ശം’ വാ­യി­ച്ച­വർ­ക്കു ‘മ­യൂ­ര­സ­ന്ദേ­ശം’ വി­രൂ­പം.

4. സാ­ന്താ­യാ­ന­യു­ടെ ഈ മതം അ­ത്ര­ക­ണ്ടു ശരിയോ? ‘ശാ­കു­ന്ത­ളം’ സു­ന്ദ­രം, ‘ഉ­ത്ത­ര­രാ­മ­ച­രി­തം’ ശാ­കു­ന്ത­ള­ത്തോ­ളം സു­ന്ദ­ര­മ­ല്ലെ­ങ്കി­ലും സു­ന്ദ­രം­ത­ന്നെ­യാ­ണു്. ഇ­തി­നു് എ­ന്തു­സ­മാ­ധാ­നം ന­ല്കും? ഈ സം­ശ­യ­ത്തി­നും സൗ­ന്ദ­ര്യ ശാ­സ്ത്ര­ജ്ഞ­ന്മാർ സ­മാ­ധാ­നം ന­ല്കി­യി­ട്ടു­ണ്ടു് പ­ണ്ടു­ത­ന്നെ. ഓരോ വ­സ്തു­വി­നും അ­തി­ന്റേ­താ­യ സ­ത്ത­യു­ണ്ടു്. ആ സ­ത്ത­യ്ക്കു് അ­തി­ന്റെ ബാ­ഹ്യ­രൂ­പം ഒ­ത്തി­രു­ന്നാൽ അതു സു­ന്ദ­രം. തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യം (കെ­ട്ടി­ട­മാ­ണു് ഞാൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തു്) മ­നോ­ഹ­ര­മാ­ണു്. ഹേതു അ­തി­ന്റെ സ­ത്ത­യ്ക്കു യോ­ജി­ച്ച രൂപം അ­തി­നു­ണ്ടു് എ­ന്ന­താ­ണു്. എ­ന്നാൽ ടാഗോർ സെ­ന്റി­ന­റി ഹാൾ വി­രൂ­പം. കാരണം അ­തി­ന്റെ സ­ത്ത­യ്ക്കും രൂ­പ­ത്തി­നും യോ­ജി­പ്പി­ല്ല. മാ­ള­വി­ക­യു­ടെ കാ­വ്യ­ത്തി­നു വൈ­രൂ­പ്യം വ­ന്ന­തി­ന്റെ കാ­ര­ണ­വും മ­റ്റൊ­ന്ന­ല്ല.

ഏ­കാ­ന്ത­ത
images/TheDeathofSocrates.jpg

ഫ്ര­ഞ്ചെ­ഴു­ത്തു­കാ­രൻ മോ­പ­സാ­ങ്ങി ന്റെ ആ­ഗ്ര­ഹം ഒരു സു­ന്ദ­രി­യു­ടെ മ­ടി­യിൽ ത­ല­വ­ച്ചു കി­ട­ന്നു മ­രി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു. അ­ങ്ങ­നെ അ­ദ്ദേ­ഹം ആക്സൽ മു­ന്തേ യോടു (Munthe) പ­റ­ഞ്ഞ­താ­യി മു­ന്തേ­യു­ടെ ‘സാൻ മീ­ക്കേ­ലി­യു­ടെ കഥ’ എന്ന പു­സ്ത­ക­ത്തിൽ വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. ഐൻ­സ്റ്റൈ­ന്റെ അ­ഭി­ലാ­ഷം വീ­ണ്ടു­മൊ­രു ജ­ന്മ­മു­ണ്ടെ­ങ്കിൽ ശാ­സ്ത്ര­ജ്ഞ­നാ­യി ജ­നി­ക്കാൻ ഇ­ട­വ­ര­രു­തേ എ­ന്നാ­യി­രു­ന്നു. ച­ങ്ങ­മ്പു­ഴ യുടെ ആശ ച­ങ്ങ­മ്പു­ഴ­യാ­യി­ത്ത­ന്നെ വീ­ണ്ടും ജ­നി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു. (എ­ന്നോ­ടു പ­റ­ഞ്ഞ­തു്) മ­രി­ക്കു­ന്ന­തി­നു തൊ­ട്ടു­മുൻ­പ് സൊ­ക്ര­ട്ടീ­സ് അ­റി­യി­ച്ച­തു് ഇ­ങ്ങ­നെ:

“Crito I owe a cock to Asclepius

will you remember to pay the debt?”

ഇ­വി­ടെ­പ്പ­റ­ഞ്ഞ­തി­നോ­ടു ബ­ന്ധ­മി­ല്ലെ­ങ്കി­ലും ‘അന്ന ക­രേ­നി­ന’യിൽ ലെ­വി­ന്റെ മരണം ടോൾ­സ്റ്റോ­യി വർ­ണ്ണി­ക്കു­ന്ന­തു് ഓർ­മ്മ­യി­ലെ­ത്തു­ന്നു. പു­സ്ത­കം ഒ­ന്നെ­ടു­ത്തു­കൊ­ള­ള­ട്ടെ. അ­ഞ്ചു­മി­നി­റ്റ് ക­ഴി­ഞ്ഞ് വീ­ണ്ടും എ­ഴു­താം. ക­ഴി­ഞ്ഞു. ഇനി വാ­യി­ക്കു­ക.

‘He is gone’ said the priest, said the priest, and made to move away; but suddenly there, was a faint stir in the clammy moustaches of the dying man, and from the depths of his chest came the words, sharp and distinct in: the stillness.

‘Not quite… soon.’

A moment later the face brightened, a smile appeared under the moustaches, and the women who had gathered round began carefully laying out the corpse.” ഇതാണു മ­ഹ­ച്ച­ര­മം ടോൾ­സ്റ്റോ­യി­ക്കേ ഇതു് ഇ­ങ്ങ­നെ വർ­ണ്ണി­ക്കാ­നാ­വൂ. ഇ­തു­പോ­ലെ മ­രി­ക്കാ­നാ­ണു് നി­സ്സാ­ര­നാ­യ എന്റെ അ­ഭി­ലാ­ഷം.

ബൈ­ബി­ളി­ലെ Book of Job ഞാൻ കൂ­ട­ക്കൂ­ടെ വാ­യി­ക്കാ­റു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ യാ­ത­ന­കൾ മു­ഴു­വ­നും അ­തെ­ഴു­തി­യ മ­ഹാ­ക­വി വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ടു്. ജോബ് പ­റ­യു­ന്ന­തു കേ­ട്ടാ­ലും:

I am a stranger to those who knew me

my relatives and friends are gone

My wife can’t stand the smell of my breath

and my own brothers won’t come near me

Children despire me and laugh when they see me

My closest friends look at me with disgust;

those I loved most have turned against me. (PP. 518, 519. Good News Bible)

ലോ­കാ­ധി­പ­തി­യാ­യി­രി­ക്കാം, പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കാം രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി­യാർ­ജ­ജ്ജി­ച്ച ശാ­സ്ത്ര­ജ്ഞ­നോ ഡോ­ക്ട­റോ ആ­യി­രി­ക്കാം. ആ­രാ­യാ­ലും ഓരോ വ്യ­ക്തി­യു­ടെ­യും അ­ന്ത്യം ഇ­ങ്ങ­നെ­യാ­യി­രി­ക്കും. ഈ വരികൾ എ­ഴു­തി­യ മ­ഹാ­ക­വി­യു­ടെ മുൻ­പിൽ ഞാൻ ന­മ­സ്ക­രി­ക്കു­ന്നു. സ­ത്യ­ത്തിൽ സത്യം ആയതു പ­റ­ഞ്ഞാൽ ന­മ­സ്ക­രി­ക്കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?

ന­മു­ക്കു കു­റ­ച്ചു സാ­ഹി­ത്യ­കാ­ര­ന്മാ­രേ ഉളളൂ. ഉ­ള­ള­വ­രിൽ തൊ­ണ്ണൂ­റു ശ­ത­മാ­ന­വും ‘മീ­ഡി­യോ­ക്ക­റും’.

ഇ­ത്ര­യും എ­നി­ക്കു് എ­ഴു­താൻ തോ­ന്നി­യ­തു് ദീപിക ആ­ഴ്ച­പ്പ­തി­പ്പിൽ വി­നാ­യ­ക് നിർ­മ്മൽ എ­ഴു­തി­യ ‘ഒ­രു­വ­ട്ടം­കൂ­ടി’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­തി­നാ­ലാ­ണു്. ഒ­ര­ധ്യാ­പ­ക­ന്റെ ദു­ര­ന്ത­മാ­ണു് അ­തി­ന്റെ വിഷയം. അയാൾ അ­നു­ജ­നെ പ­ഠി­പ്പി­ച്ചു് വലിയ ഉ­ദ്യോ­ഗ­സ്ഥ­നാ­ക്കി. അ­നു­ജ­ത്തി­മാ­രു­ടെ ക­ല്യാ­ണം ന­ട­ത്തി. സം­സ്ക്കാ­രം പ­കർ­ന്നു­കൊ­ടു­ത്തു വി­ദ്യാർ­ത്ഥി­ക­ളെ ഉ­യർ­ത്തി. ബ­ന്ധു­ക്ക­ളെ ഉ­യർ­ത്താ­നു­ള്ള വ്യ­ഗ്ര­ത­യിൽ വി­വാ­ഹം ക­ഴി­ച്ചി­ല്ല. ഒ­ടു­വിൽ ഒ­റ്റ­യ്ക്കാ­യി. വ്യ­ക്തി­കൾ ആ മ­നു­ഷ്യ­നെ നി­ന്ദി­ക്കു­ന്നു. വ്യ­ക്തി­കൾ അ­ട­ങ്ങി­യ സ­മു­ദാ­യം അയാളെ ബ­ഹി­ഷ്ക­ക­രി­ക്കു­ന്നു. ബാ­ഹ്യ­മാ­യ ഏ­കാ­ന്ത­ത, ആ­ന്ത­ര­മാ­യ ഏ­കാ­ന്ത­ത. ഇ­വ­യിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ, പെൻ­ഷൻ­പ­റ്റി­യ അയാൾ കു­ട്ടി­ക­ളാ­രു­മി­ല്ലാ­ത്ത ക്ലാ­സ്സിൽ ക­യ­റി­നി­ല്ക്കു­ന്നു. ബ­ഞ്ചു­ക­ളി­ലൊ­ക്കെ കു­ട്ടി­കൾ ഇ­രി­ക്കു­ന്ന­താ­യി അ­യാൾ­ക്കു മ­തി­വി­ഭ്ര­മം. ഇക്കഥ എ­നി­ക്കി­ഷ്ട­പ്പെ­ട്ട­തു് എന്റെ ജീ­വി­താ­സ്ത­മ­യ­ത്തി­ലെ ഏ­കാ­ന്ത­ത­യോ­ടു ബ­ന്ധ­മു­ള­ള­തു­കൊ­ണ്ടാ­ണോ? അതോ ക­ലാ­ത്മ­ക­ത­യാ­ലോ? ഇവിടെ മൂ­ല്യ­നിർ­ണ്ണ­യ­ത്തി­നു് എ­നി­ക്കു ശ­ക്തി­യി­ല്ല.

ഹ­രീ­ന്ദ്ര­നാ­ഥ് ച­തോ­പാ­ദ്ധ്യാ­യ
images/HarindranathChattopadhyay.jpg
ഹ­രീ­ന്ദ്ര­നാ­ഥ് ച­തോ­പാ­ദ്ധ്യാ­യ

ഞാൻ ഹ­രീ­ന്ദ്ര­നാ­ഥ് ച­തോ­പാ­ദ്ധ്യാ­യ യെ ര­ണ്ടു­ത­വ­ണ ക­ണ്ടി­ട്ടു­ണ്ടു്. ആദ്യം ക­ണ്ട­തു് ആ­ല­പ്പു­ഴ സനാതന ധർ­മ്മ­വി­ദ്യാ­ല­യ­ത്തി­ലെ ആ­നി­ബ­സ­ന്റ് ഹാ­ളിൽ­വ­ച്ചു്. ഹെ­ഡ്മാ­സ്റ്റർ മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ അ­യ്യ­രു­ടെ ആ­ധ്യ­ക്ഷ്യ­ത്തിൽ അ­ദ്ദേ­ഹം പ്ര­സം­ഗി­ക്കു­ക­യാ­യി­രു­ന്നു. പ്ര­ഭാ­ഷ­ണ­ത്തി­ന്റെ ഒരംശം മാ­ത്ര­മേ എ­നി­ക്കു മ­ന­സ്സി­ലാ­യു­ള­ളു. കു­റെ­ക്കൂ­ടി ഗ്ര­ഹി­ക്കാ­മാ­യി­രു­ന്നു. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ആകൃതി സൗഭഗം അതിനു ത­ട­സ്സം സൃ­ഷ്ടി­ച്ചു. ആ സൗ­ന്ദ­ര്യം നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന ഞാൻ പ്ര­ഭാ­ഷ­ണം വേ­ണ്ട­പോ­ലെ ശ്ര­ദ്ധി­ച്ചി­ല്ല. മ­ഞ്ചേ­രി­സ്സാ­റ് എന്തോ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­വി­യിൽ പ­റ­ഞ്ഞ­പ്പോൾ ഹ­രീ­ന്ദ്ര­നാ­ഥ് ചി­രി­ച്ച­തു് എന്റെ മ­ന­ക്ക­ണ്ണു­കൊ­ണ്ടു് ഞാ­നി­പ്പോ­ഴും കാ­ണു­ന്നു. ര­ണ്ടാ­മ­തു ക­ണ്ട­തു് തി­രു­വ­ന­ന്ത­പു­ര­ത്തു­വ­ച്ചു്. ആ­കൃ­തി­സൗ­ഭ­ഗം തീ­രെ­യി­ല്ല. ശരീരം സ്ഥൂ­ലി­ച്ചു പോയി. സു­ന്ദ­രി­യാ­യ ഒരു യു­വ­തി­യോ­ടൊ­രു­മി­ച്ചു് അ­ദ്ദേ­ഹം Curd Seller ആയി അ­ഭി­ന­യി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ഗാ­ന­വും സു­ന്ദ­രി­യു­ടെ നൃ­ത്ത­വും ഹൃ­ദ­യ­ഹാ­രി­ക­ളാ­യി­രു­ന്നു. ഞാൻ ഹ­രീ­ന്ദ്ര­നാ­ഥി­ന്റെ കാ­വ്യ­ങ്ങൾ കൂ­ടാ­തെ Five Plays എന്ന പു­സ്ത­ക­വും വാ­യി­ച്ചി­ട്ടു­ണ്ടു്. Window എന്ന നാടകം ഓർ­മ്മ­യിൽ­ത്ത­ന്നെ­യു­ണ്ടു്. തൊ­ഴി­ലാ­ളി­ക­ളു­ടെ വ­സ­തി­ക­ളി­ലെ ക­ണ്ണാ­ടി­ജ­ന്ന­ലു­ക­ളിൽ സർ­ക്കാർ കീല് അ­ടി­ച്ചി­രി­ക്കു­ന്നു. സൂ­ര്യ­പ്ര­കാ­ശ­ത്തി­നു ഏർ­പ്പെ­ടു­ത്തി­യ കരം അവർ കൊ­ടു­ക്കാ­ത്ത­തി­നു് അ­ങ്ങ­നെ­യാ­ണു് ശിക്ഷ നൽ­കി­യ­തു്. തൊ­ഴി­ലാ­ളി­കൾ ഒ­രു­മി­ച്ചു­ചേർ­ന്നു് ക­ണ്ണാ­ടി­പ്പാ­ളി­കൾ ഇ­ടി­ച്ചു­പൊ­ട്ടി­ക്കു­മ്പോൾ ഇളം ചു­വ­പ്പാർ­ന്ന സൂ­ര്യ­പ­കാ­ശം അ­വ­രു­ടെ വീ­ടു­ക­ളി­ലേ­ക്കു ക­ട­ന്നു­വ­രു­ന്നു. ഇ­ന്നു് വി­പ്ല­വ­കാ­രി­യാ­കാൻ പ്ര­യാ­സ­മി­ല്ല. പ്ര­യാ­സ­മു­ള­ള കാ­ല­ത്തു് വി­പ്ല­വാ­ത്മ­ക­മാ­യ സാ­ഹി­ത്യ സൃ­ഷ്ടി­കൾ ഭാ­ര­തീ­യർ­ക്കു ന­ല്കി­യ മ­ഹാ­നാ­യി­രു­ന്നു ഹ­രീ­ന്ദ്ര­നാ­ഥ്. ആ പ്ര­തി­ഭാ­ശാ­ലി­യെ സ്മ­രി­ക്കു­ന്ന­തു് സ­ത്യ­ത്തെ­യും സൗ­ന്ദ­ര്യ­ത്തെ­യും ആ­ദ­രി­ക്ക­ലാ­ണെ­ന്നു വൈ­ക്കം ച­ന്ദ്ര­ശേ­ഖ­രൻ നായർ പ­റ­യു­ന്നു (കു­ങ്കു­മം). അതു സ­ത്യം­ത­ന്നെ.

പു­രു­ഷൻ വീ­ട്ടി­ന്റെ വ­രാ­ന്ത­യിൽ നി­ല്ക്കു­മ്പോൾ സൗ­ന്ദ­ര്യ­മു­ള്ള ചെ­റു­പ്പ­ക്കാ­രി റോ­ഡി­ലൂ­ടെ പോയാൽ അയാൾ നാ­ലു­പാ­ടും നോ­ക്കും ഭാര്യ അ­ടു­ത്തു­ണ്ടോ എ­ന്നു്. ഉ­ണ്ടെ­ങ്കിൽ സു­ന്ദ­രി­യെ നോ­ക്കു­ക­യി­ല്ല. നേ­രേ­മ­റി­ച്ചാ­ണു് സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തിൽ ഞാൻ. മലയാള ചെ­റു­ക­ഥാ­സ­മാ­ഹാ­രം അ­ടു­ത്തു­കി­ട­ന്നാ­ലും ഞാൻ അതിനെ ദൂ­രെ­ത്ത­ള­ളി ഇം­ഗ്ലീ­ഷ് ക­ഥാ­സ­മാ­ഹാ­രം കൈ­യി­ലെ­ടു­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-09-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.