SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-03-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ രാ­ജാ­വു് നാ­ഗ­സേ­ന­നോ­ടു് ഇ­ങ്ങ­നെ ചോ­ദി­ച്ചു. അ­ഭി­വ­ന്ദ്യ­നാ­യ നാ­ഗ­സേ­ന, മ­നു­ഷ്യൻ ജ­നി­ച്ചു ക­ഴി­ഞ്ഞാൽ അ­ങ്ങ­നെ തന്നെ ഇ­രി­ക്കു­മോ? അതോ വേ­റൊ­രാ­ളാ­കു­മോ? നാ­ഗ­സേ­നൻ മ­റു­പ­ടി നൽകി ആ മ­നു­ഷ്യൻ അ­യാ­ളാ­യി­ത്ത­ന്നെ ഇ­രി­ക്കു­ന്നി­ല്ല. മ­റ്റൊ­രാ­ളാ­യി മാ­റു­ന്നു­മി­ല്ല. ഒ­രു­ദാ­ഹ­ര­ണം പറയൂ. പ്രഭോ, അ­ങ്ങെ­ന്തു വി­ചാ­രി­ക്കു­ന്നു? അ­ങ്ങു് ഒരു കാ­ല­ത്തു് കു­ഞ്ഞാ­യി മ­ലർ­ന്നു കി­ട­ന്നു. ഇ­ന്നു് വ­ളർ­ച്ച പ്രാ­പി­ച്ച അ­ങ്ങു് ആ കു­ഞ്ഞാ­ണോ? അല്ല. കു­ഞ്ഞു് ഒരു ജീവി. ഞാൻ വേ­റൊ­രാൾ …വി­ദ്യാ­ല­യ­ത്തിൽ പോ­കു­ന്ന കു­ഞ്ഞു് ഒ­രാ­ളും വി­ദ്യ­ഭ്യാ­സം പൂർ­ത്തി­യാ­ക്കി­യ അവൻ മ­റ്റൊ­രാ­ളു­മാ­ണോ? കു­റ്റം ചെ­യ്ത­വൻ ഒരാൾ. ശി­ക്ഷ­യേൽ­ക്കു­ന്ന­വൻ വേ­റൊ­രാൾ എ­ന്നാ­ണോ? തീർ­ച്ച­യാ­യു­മ­ല്ല… ഞാൻ കു­ഞ്ഞാ­യി­രു­ന്ന­പ്പോൾ ഒരു ജീവി. ശ­രീ­ര­ത്തി­ന്റെ നി­ര­ന്ത­രാ­വ­സ്ഥ­യി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ എല്ലാ സ­വി­ശേ­ഷാ­വ­സ്ഥ­ക­ളും പ്രാ­യോ­ഗി­ക­മാ­യ ഐ­ക്യ­ത്തിൽ ഉൾ­പ്പെ­ട്ടി­രി­ക്കു­ന്നു. ഒ­രു­ദാ­ഹ­ര­ണം തരൂ ഒരാൾ ഒരു വി­ള­ക്കു് ക­ത്തി­ച്ചു­വെ­ന്നി­രി­ക്ക­ട്ടെ. അതു് രാ­ത്രി മു­ഴു­വ­നും എ­രി­യു­മോ? എ­രി­യു­മാ­യി­രി­ക്കും. അർ­ദ്ധ­രാ­ത്രി തൊ­ട്ടു് കാ­ല­ത്തു് നാ­ലു­മ­ണി വരെ ക­ത്തു­ന്ന അതു് ആദ്യം തൊ­ട്ടേ എ­രി­ഞ്ഞ ദീപം ത­ന്നെ­യോ? അല്ല, ഗുരോ നേരം വെ­ളു­ക്കാ­റാ­കു­മ്പോൾ ക­ത്തു­ന്ന ദീ­പ­വും അർ­ദ്ധ­രാ­ത്രി ക­ത്തി­യ ദീ­പ­വും ഒ­ന്നാ­ണോ? അല്ല ഗുരോ അ­പ്പോൾ ആദ്യം ഒരു വി­ള­ക്കു്, അർ­ദ്ധ­രാ­ത്രി­യിൽ വേ­റൊ­ന്നു്, അ­വ­സാ­നം മ­റ്റൊ­ന്നു് എ­ന്നു­ണ്ടോ? ഇല്ല. രാ­ത്രി മു­ഴു­വൻ വി­ള­ക്കു് എ­രി­ഞ്ഞു് പ്ര­കാ­ശം പ­ര­ത്തു­ന്നു. അ­തു­പോ­ലെ പ്രഭോ, ദൃ­ഗ്ഗോ­ച­ര­വി­ഷ­യ­ങ്ങൾ നി­ര­ന്ത­രാ­വ­സ്ഥ പു­ലർ­ത്തു­ന്നു… ഒ­ന്നും അതല്ല, എ­ന്നാൽ മ­റ്റൊ­ന്നു­മ­ല്ല.

images/C_P_Snow.jpg
സി. പി. സ്നോ

ബി. സി. ര­ണ്ടാം ശ­താ­ബ്ദ­ത്തിൽ വ­ട­ക്കു് പ­ടി­ഞ്ഞാ­റൻ ഇ­ന്ത്യ ഭ­രി­ച്ച ഗ്രീ­ക്ക് രാ­ജാ­വു് മി­നൻ­ഡർ നാ­ഗ­സേ­ന­ന്റെ ഉ­ദ്ബോ­ധ­ന­ത്താൽ ബു­ദ്ധ­മ­തം സ്വീ­ക­രി­ച്ചു. അതിനു ശേഷം, മി­നൻ­ഡ­റു­ടെ പേരു് മി­ഇ­ന്ദൻ എ­ന്നാ­യി. അവർ ത­മ്മിൽ ന­ട­ത്തി­യ സം­ഭാ­ഷ­ണ­മാ­ണു് മു­ക­ളി­ലു­ള്ള­തു്. കാലം ക­ഴി­യും തോറും വ്യ­ക്തി­യു­ടെ സ്വ­ത്വം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു. പക്ഷേ, ശ­രീ­ര­ത്തി­ന്റെ നി­ര­ന്ത­രാ­വ­സ്ഥ­യി­ലൂ­ടെ ഐക്യം നി­ല­നിർ­ത്തു­ന്നു എ­ന്നു് സ്ഥാ­പി­ക്കു­ക­യാ­ണു് നാ­ഗ­സേ­നൻ എന്ന ബു­ദ്ധ­മ­താ­ചാ­ര്യൻ.

images/Luis_Borges.jpg
ബോർ­ഹെ­സ്സ്

സാ­ഹി­ത്യ സൃ­ഷ്ടി­യെ­സം­ബ­ന്ധി­ച്ചും ഇതു ശ­രി­യാ­ണു്. “മാർ­ത്താ­ണ്ഡ­വർ­മ്മ” എന്ന ആ­ഖ്യാ­യി­ക കു­ട്ടി­ക്കാ­ല­ത്തു് നമ്മൾ വാ­യി­ക്കു­മ്പോൾ അതൊരു “മാർ­ത്താ­ണ്ഡ­വർ­മ്മ” എന്ന ആ­ഖ്യാ­യി­ക മാ­ത്രം. യൗ­വ­ന­ത്തിൽ അതു വാ­യി­ച്ചാ­ലോ? വേ­റൊ­രു ‘മാർ­ത്താ­ണ്ഡ­വർ­മ്മ”. വാർ­ദ്ധ­ക്യ കാ­ല­ത്തു് ആ രണ്ടു കാ­ല­ങ്ങ­ളിൽ നി­ന്നും വി­ഭി­ന്ന­മാ­യ മ­റ്റൊ­രു “മാർ­ത്താ­ണ്ഡ­വർ­മ്മ”. എ­ങ്കി­ലും ആ ആ­ഖ്യാ­യി­ക­യു­ടെ അ­വി­ചാ­ര­ദർ­ശ­നീ­യ­മാ­യ ഐക്യം നി­ല­നിൽ­ക്കു­ന്നു. ഓരോ കാ­ല­ത്തും “മാർ­ത്താ­ണ്ഡ­വർ­മ്മ” ഓ­രോ­ന്നാ­യി കാ­ണ­പ്പെ­ടു­ന്ന­തു് അ­നു­വാ­ച­ക­ന്റെ മാ­ന­സി­കാ­ന്ത­രീ­ക്ഷ­ത്തി­നു് വ­രു­ന്ന മാ­റ്റ­ത്താ­ലാ­ണു്. പി­ന്നീ­ടു് പി­ന്നീ­ടു­ള്ള ഗ്ര­ന്ഥ പാ­രാ­യ­ണം ആ­ദ്യ­കാ­ല പാ­രാ­യ­ണ­ത്തി­ന്റെ വ്യ­ത്യ­സ്ത­ത വ­രു­ത്തു­മെ­ന്നു് ലാ­റ്റി­ന­മേ­രി­ക്കൻ സാ­ഹി­ത്യ­കാ­ാ­രൻ ബോർ­ഹെ­സ്സും ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്.

ഇ­ന്ത്യ ഒ­രി­ക്ക­ലും ഗൾഫ് യു­ദ്ധ­ത്തിൽ ചേ­ര­രു­തു്. ചേർ­ന്നാൽ കേ­ര­ള­ത്തി­ലെ കവികൾ ക­വി­ത­ക­ളെ­ഴു­തും. അവ ശ­ത്രു­വി­ന്റെ ആറ്റം ബോംബ് പ്ര­യോ­ഗ­ത്തെ­ക്കാൾ ഭ­യ­ങ്ക­ര­മാ­യി­രി­ക്കും.

മു­ക­ളിൽ ചേർ­ത്ത സം­ഭാ­ഷ­ണം Sources of Indian Tradition എന്ന ഉ­ജ്ജ്വ­ല­മാ­യ ഗ്ര­ന്ഥ­ത്തിൽ നി­ന്നെ­ടു­ത്ത­താ­ണു്. ഇ­തി­ന്റെ ആ­ദ്യ­ത്തെ പ്ര­സാ­ധ­നം 1958-​ലാണു്. ര­ണ്ടു് വാ­ല്യ­ങ്ങ­ളാ­യി പ്ര­സാ­ധ­നം ചെയ്ത ഈ പു­സ്ത­ക­ത്തി­ന്റെ ഒ­ന്നാ­മ­ത്തെ വാ­ല്യം കൊ­ളം­ബി­യ സർ­വ്വ­ക­ലാ­ശാ­ല­യി­ലെ ച­രി­ത്രം പ്രൊ­ഫ­സ്സർ Ainslie T. Embree പു­നഃ­ശോ­ധ­നം ചെ­യ്ത­താ­ണു്. ര­ണ്ടാ­മ­ത്തേ­തു് ക­ല­ഫൊർ­ന്യ­യി­ലെ ഹി­സ്റ്റ­റി പ്രൊ­ഫ­സർ Stephen Hay പു­നഃ­ശോ­ധ­നം നിർ­വ­ഹി­ച്ച­തും. പൂർ­വ്വ­വൈ­ദി­ക കാലം തൊ­ട്ടു് ഇ­ന്ദി­രാ­ഗാ­ന്ധി­യു­ടെ കാലം വ­രെ­യു­ള്ള സം­സ്കാ­ര­ത്തി­ന്റെ പ്ര­ഭ­വ­കേ­ന്ദ്ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള മു­ഖ­വു­ര­കൾ. അ­വ­യ്ക്കു് അ­വ­ലം­ബ­മ­രു­ളു­ന്ന മൂ­ല­രേ­ഖ­കൾ ഇ­വ­യൊ­ക്കെ ഇ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു.

images/E_M_S_Namboodiripad.jpg
ഇ. എം. എസ്.

ഇ­ന്ത്യ­യു­ടെ മാ­ത്രം സാം­സ്കാ­രി­ക പ്രഭവ കേ­ന്ദ്ര­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള പ്ര­തി­പാ­ദ­ന­മ­ല്ല ഇതു് നൽകുക. തെ­ക്ക­നേ­ഷ്യ­യെ സാ­ക­ല്യാ­വ­സ്ഥ­യിൽ ദർ­ശി­ക്കു­ക­യാ­ണു് എ­ഡി­റ്റർ­മാർ. ചി­ന്ത­ക­ന്മാർ ലോ­ക­ത്തെ എ­ങ്ങ­നെ സം­വീ­ക്ഷ­ണം ചെ­യ്തു എ­ന്ന­തു് ഇതിൽ നി­ന്നു മ­ന­സ്സി­ലാ­ക്കാം. ര­ണ്ടാ­മ­ത്തെ വാ­ല്യ­ത്തിൽ ശ്രീ. ഇ. എം. എസ്. ന­മ്പൂ­തി­രി­പ്പാ­ടി­നെ­ക്കു­റി­ച്ചു് ആ­മു­ഖ­ങ്ങൾ എ­ഴു­തി­ച്ചേർ­ത്തി­ട്ടു് എ­ഡി­റ്റർ അ­ദ്ദേ­ഹ­ത്തി­ന്റെ രണ്ടു രചനകൾ ഉൾ­ക്കൊ­ള്ളി­ക്കു­ന്നു. ഗാ­ന്ധി­ജി യെ കു­റി­ച്ചു് ഇ. എം. എസ്.: “Summing up… we come to the conclusion that Gandhiji’s idealism had its strong and weak points. His strong points may be summed up in his ability to rouse the masses and organise them in the struggle against imperialism and feudalism; his weak points may be summed up in his insistance on a scrupulous adherence to what is called non-​violence, which in effect, served to restrain the mass of workers and peasants who want to shake off the triple yoke of imperialism, feudalism and capitalism.” സം­സ്കാ­ര­ത്തിൽ താ­ല്പ­ര്യ­മു­ള്ള ഓരോ ആ­ളി­ന്റെ­യും കൈ­യി­ലു­ണ്ടാ­യി­രി­ക്കേ­ണ്ട പു­സ്ത­ക­മാ­ണി­തു് (ഇ­ന്ദി­രാ­ഗാ­ന്ധി­ക്കു് ഏ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട പു­സ്ത­ക­മെ­ന്നു് അവർ പറഞ്ഞ “The wonder that was India ” എന്ന പു­സ്ത­ക­ത്തി­ന്റെ കർ­ത്താ­വാ­യ A. L. Basham ആണു് ഒ­ന്നാം വാ­ല്യ­ത്തി­ന്റെ ആ­ദ്യ­കാ­ല എ­ഡി­റ്റർ­മാ­രിൽ ഒരാൾ. Viking Books).

ക­ളി­പ്പി­ക്കൽ

കഥ എ­പ്പോ­ഴും ചെ­റു­താ­യി­രി­ക്ക­ണം. കൊ­ച്ചു തി­ര­യ്ക്കു­ള്ള സൗ­ന്ദ­ര്യം മ­ഹാ­ത­രം­ഗ­ത്തി­നി­ല്ല. കോ­ഴി­ക്കു­ഞ്ഞി­നു­ള്ള ഭംഗി പി­ട­ക്കോ­ഴി­ക്കി­ല്ല.

ഫ്ലാ­ന­റി ഒകൊണർ (Flannery O’Cornor, 1925–64) എന്ന യു. എസ്. ക­ഥ­യെ­ഴു­ത്തു­കാ­രി­യു­ടെ “Writing Short Stories” എന്ന ലേ­ഖ­ന­ത്തിൽ ഇ­ങ്ങ­നെ കാ­ണു­ന്നു: “ആ­രെ­ങ്കി­ലും വി­വാ­ഹം ക­ഴി­ക്കു­ക­യോ വെ­ടി­യേ­റ്റു മ­രി­ക്കു­ക­യോ ചെ­യ്തി­ല്ലെ­ങ്കിൽ കഥയിൽ ഒ­ന്നും സം­ഭ­വി­ക്കു­ന്നി­ല്ല എന്നു വി­ചാ­രി­ക്കു­ന്ന ഒ­ര­മ്മാ­യി എ­നി­ക്കു­ണ്ടു്. ഒരു വൃ­ദ്ധ­യു­ടെ ബു­ദ്ധി­ശൂ­ന്യ­യാ­യ മകളെ, വൃ­ദ്ധ­യു­ടെ കാറ് കൈ­ക്ക­ലാ­ക്കാൻ വേ­ണ്ടി വി­വാ­ഹം ക­ഴി­ക്കു­ന്ന ഒ­ര­ല­ഞ്ഞു തി­രി­യു­ന്ന­വ­ന്റെ കഥ ഞാൻ എഴുതി. ക­ല്യാ­ണ­ത്തി­നു ശേഷം അയാൾ കാറിൽ ഭാ­ര്യ­യെ ക­യ­റ്റി യാത്ര പോ­വു­ക­യും ഒരു ഭ­ക്ഷ­ണ­ശാ­ല­യിൽ അവളെ ഉ­പേ­ക്ഷി­ച്ചി­ട്ടു് കാ­റോ­ടി­ച്ചു പോ­കു­ക­യും ചെ­യ്യു­ന്നു. ഇതു് സ­മ്പൂർ­ണ്ണ­മാ­യ ക­ഥ­യാ­ണു്… പക്ഷേ, ഇതൊരു പൂർ­ണ്ണ­മാ­യ ക­ഥ­യാ­ണെ­ന്നു് എന്റെ അ­മ്മാ­യി­യെ വി­ശ്വ­സി­പ്പി­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. ബു­ദ്ധി­ശൂ­ന്യ­യാ­യ മ­കൾ­ക്കു് അതിനു ശേഷം എ­ന്തു് സം­ഭ­വി­ച്ചു എ­ന്നു് അ­വർ­ക്കു് അ­റി­ഞ്ഞേ തീരൂ. ”അ­മ്മാ­യി­യെ അ­തും­കൂ­ടെ അ­റി­യി­ക്കാൻ ഓ കൊണർ തു­നി­ഞ്ഞാൽ അതു് മ­റ്റൊ­രു ക­ഥ­യാ­വും. അ­ങ്ങ­നെ രണ്ടു കഥകൾ ജ­നി­ക്കും ഒരു ക­ഥ­യാ­ണെ­ന്ന മ­ട്ടിൽ. ശ്രീ. എൻ. മോഹനൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “കൊ­ച്ചു കൊ­ച്ചു മോ­ഹ­ങ്ങൾ” എന്ന സെ­ന്റി­മെ­ന്റൽ സ്റ്റോ­റി വാ­യി­ച്ച­പ്പോൾ ഓ കൊ­ണ­റി­ന്റെ ഈ വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­ത­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നി. മൺകലം പട്ടി ത­ട്ടി­യു­ട­യ്ക്കു­ന്ന­തു ക­ണ്ടു് കഞ്ഞി വ­യ്ക്കാൻ ഒ­ര­ല്യൂ­മി­നി­യം കലം വാ­ങ്ങ­ണ­മെ­ന്നു് ഒ­രു­ത്തി­ക്കു് ആ­ഗ്ര­ഹം. പ­ണ­മി­ല്ല, മകനു് പുതിയ ഷർ­ട്ട് വേണം. അവൻ അതിനു വേ­ണ്ടി അവരെ അ­ല­ട്ടി കൊ­ണ്ടി­രി­ക്കു­ന്നു. അ­മ്മ­യു­ടെ­യും മ­ക­ന്റെ­യും ശ­ണ്ഠ­കൂ­ടൽ കേട്ട ഒരാൾ ഷോ­ഡ­തി­യു­ടെ ചീ­ട്ടു­കൾ വിൽ­ക്കാൻ ഒരു ബു­ക്ക് അവനെ ഏൽ­പ്പി­ക്കു­ന്നു. വി­റ്റു തീർ­ന്ന­പ്പോൾ അയാൾ അവനു് അ­മ്പ­തു രൂപ കൊ­ടു­ക്കു­ന്നു. അ­മ്മ­യ­റി­യാ­തെ, കി­ട്ടി­യ തു­ക­യും കൊ­ണ്ടു് അവൻ ഷർ­ട്ട് വാ­ങ്ങാൻ കടയിൽ ചെ­ന്ന­പ്പോൾ അ­മ്മ­യോ­ടു­ള്ള സ്നേ­ഹം ഉ­ണ­രു­ന്നു. മു­പ്പ­ത്ത­ഞ്ചു രൂ­പ­യ്ക്കു് അ­ല്യൂ­മി­നി­യം കലവും പ­തി­ഞ്ചു രൂ­പ­യ്ക്കു് അ­രി­യും വാ­ങ്ങി­ക്കൊ­ണ്ടു് അവൻ അ­മ്മ­യു­ടെ അ­ടു­ത്തെ­ത്തു­ന്നു. പു­ത്ര­സ്നേ­ഹ പ­ര­ത­ന്ത്ര­യാ­യ അമ്മ കു­ഴ­ങ്ങി നിൽ­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു.

images/Daniel_Jones.jpg
Daniel Jones

സ­മ്പൂർ­ണ്ണ­മാ­യ കഥ. പക്ഷേ, ഓ കൊണർ പറഞ്ഞ സ­മ്പൂർ­ണ്ണ­ത­യ­ല്ല ഇ­തി­നു­ള്ള­തെ­ന്നു സൂ­ക്ഷി­ച്ചു നോ­ക്കി­യാൽ മ­ന­സ്സി­ലാ­കും. ഓരോ ക­ഥാ­പാ­ത്ര­ത്തെ­യും സ്പെയ (ർ) സ് (pears soap) സൗപ്[1] തേ­ച്ചു് കു­ളി­പ്പി­ച്ചു് പ­ട്ടു­ടു­പ്പു് ധ­രി­പ്പി­ച്ചു നി­റു­ത്തി­യി­രി­ക്കു­ക­യാ­ണു് മോഹനൻ. അ­വ­രൊ­ക്കെ ഒ­രു­മി­ച്ചു വ­രു­മ്പോൾ സ­മ്പൂർ­ണ്ണ­ത­യു­ണ്ടെ­ന്നു തോ­ന്നു­ക­യാ­ണു്. ആ സ­മ്പൂർ­ണ്ണ­ത ഉ­ത്കൃ­ഷ്ട­വും സ­ങ്കീർ­ണ്ണ­വു­മാ­യ ക­ലാ­സൃ­ഷ്ടി­യു­ടെ സ­മ്പൂർ­ണ്ണ­ത­യ­ല്ല­താ­നും. വേ­റൊ­രു വി­ധ­ത്തിൽ പറയാം. ഇ­ങ്ങ­നെ പൂർ­വ്വ­ക­ല്പി­ത രൂ­പ­ങ്ങ­ളിൽ വന്നു വീ­ഴു­ന്ന സം­ഭ­വ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­യ ചെ­റു­ക­ഥ. ഇ­ന്ന­ത്തെ നി­ല­യിൽ ഇക്കഥ ഓ കൊ­ണ­റു­ടെ അ­മ്മാ­യി­യെ­യും ന­മ്മു­ടെ നാ­ട്ടിൽ നാലാം ക്ലാ­സ്സു­വ­രെ പ­ഠി­ച്ച അ­ടു­ക്ക­ള­ക്കാ­രി പെ­ണ്ണു­ങ്ങ­ളെ­യും മാ­ത്ര­മേ ര­സി­പ്പി­ക്കൂ. (അ­ടു­ക്ക­ള­ക്കാ­രി­കൾ എന്നു മാ­ത്രം പ്ര­യോ­ഗി­ച്ചാൽ മതി. ‘പു­ന­രു­ക്തം’ എന്നു പ­റ­ഞ്ഞു വൈ­യാ­ക­ര­ണ­ന്മാർ ച­ന്ദ്ര­ഹാ­സ­മി­ള­ക്ക­രു­തു്).

കു­റി­പ്പു­കൾ

[1] ഇം­ഗ്ലീ­ഷിൽ അ­ന്യാ­ദൃ­ശ­മാ­യ പാ­ണ്ഡി­ത്യ­മു­ണ്ടാ­യി­രു­ന്ന Prof. C. A. Sheppard നൽകിയ ഉ­ച്ചാ­ര­ണ­മാ­ണു് ‘സൗപ’ എ­ന്ന­തു്. Daniel Jones-ന്റെ നി­ഘ­ണ്ടു­വി­ലും ‘സോപ്’ എ­ന്ന­ല്ല ഉ­ച്ചാ­ര­ണം നൽ­കി­യി­രി­ക്കു­ന്ന­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: മലയാള മനോരമ ദി­ന­പ്പ­ത്ര­ത്തിൽ ഇ­റാ­ക്കി­ലെ ദു­ഷ്ട­ന്റെ ഭൂ­ഗർ­ഭ­വാ­സ സ്ഥ­ല­ത്തി­ന്റെ പടം കൊ­ടു­ത്തി­രു­ന്നു. ദു­ബാ­യി­യി­ലോ ആ­ബു­ദാ­ബി­യി­ലോ ഇ­രി­ക്കു­ന്ന മനോരമ ലേഖകൻ എ­ക്സ്റേ കു­ഴൽ­ക്ക­ണ്ണാ­ടി­യി­ലൂ­ടെ ക­ണ്ട­താ­ണോ ഇതു്??

ഉ­ത്ത­രം: ആദ്യം വ്യാ­ക­ര­ണ­കാ­ര്യം. ‘ദി­ന­പ്പ­ത്രം’ എന്ന പ്ര­യോ­ഗം തെ­റ്റു്. ‘ദി­ന­പ­ത്രം’ എ­ന്ന­തു ശരി. 1981-ൽ 65 മി­ല്യൻ ഡോളർ ചെ­ല­വാ­ക്കി പ­ശ്ചി­മ­ജർ­മ്മി­നി­യി­ലെ ചില വാ­സ്തു­ശി­ല്പ വി­ദ­ഗ്ദ്ധ­രെ­ക്കൊ­ണ്ടു് സ­ദ്ദാം ഹുസൈൻ പ­ണി­ക­ഴി­പ്പി­ച്ച­താ­ണു് ഈ ഭൂഗർഭ വാ­സ­സ്ഥ­ലം. അ­തി­ന്റെ പടം 4-02-1991 ലെ ‘ന്യൂ­സ് വീ­ക്ക്’ വാ­രി­ക­യി­ക­യി­ലു­മു­ണ്ടു്. പുറം 26, 27. ‘ഇ­റാ­ക്കി­ലെ ദു­ഷ്ടൻ’ എന്നു വി­ളി­ക്കു­ന്ന­തി­നോ­ടു് എ­നി­ക്കു് എ­തിർ­പ്പി­ല്ല. പക്ഷേ, കാ­ശ്മീർ കാ­ര്യ­ത്തിൽ ഇ­ന്ത്യ­യെ അ­നു­കൂ­ലി­ക്കു­ന്ന ഒറ്റ അറബി രാ­ജ്യ­മാ­ണു് ഇ­റാ­ക്ക് എന്ന കാ­ര്യം ഓർ­മ്മി­ച്ചാൽ കൊ­ള്ളാം.”

ചോ­ദ്യം: “Heart attack, heart failure” ഇവ ഒ­ന്ന­ല്ലേ?

ഉ­ത്ത­രം: ഞാൻ ഡോ­ക്ട­റോ? ര­ക്ത­ധ­മ­നി­യി­ലോ ഹൃ­ദ­യ­ത്തി­ന്റെ അ­റ­യി­ലോ രക്തം ക­ട്ടി­പ്പി­ടി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന­തു് heart attack. ഹൃ­ദ­യ­ത്തി­ന്റെ മാം­സ­പേ­ശി­കൾ­ക്കു ദുർ­ബ­ല­ത സം­ഭ­വി­ച്ചു് ശ­രീ­ര­ത്തിൽ രക്തം പമ്പ് ചെ­യ്യാൻ ഹൃ­ദ­യ­ത്തി­നു ക­ഴി­വി­ല്ലാ­തെ വ­രു­മ്പോൾ ഉ­ണ്ടാ­കു­ന്ന­തു് heart failure.

ചോ­ദ്യം: പു­രൂ­ര­വ­സ്സ് എന്ന നാ­മ­ത്തി­നു് ഉർ­വ­ശി­യെ കി­ട്ടാ­തെ ഉ­റ­ക്കെ­ക്ക­ര­ഞ്ഞ­വൻ എന്നു ഒരു സം­സ്കൃ­ത പ­ണ്ഡി­തൻ അർ­ത്ഥം പ­റ­ഞ്ഞു. ശ­രി­യാ­ണോ?

ഉ­ത്ത­രം: അ­പ്പോൾ ച­ന്ദ്ര­വം­ശ­ത്തി­ലെ രാ­ജാ­വി­നു് നേ­ര­ത്തെ ഒരു പേ­രു­മി­ല്ലാ­യി­രു­ന്നോ? അ­യാൾ­ക്കു് ഇ­രു­പ­ത്തെ­ട്ടു കെ­ട്ടി­യ­പ്പോൾ അ­ച്ഛ­ന­മ്മ­മാർ പേ­രി­ട്ടി­ല്ലേ? താ­ങ്കൾ ഒരു കാ­ര്യം മ­ന­സ്സി­ലാ­ക്കി­യാൽ ന­ന്നു്. സം­സ്കൃ­ത­ക്കാ­ര­ന്റെ ഈ നി­ഷ്പ­ത്തി­യൊ­ക്കെ ശു­ദ്ധ­മാ­യ നോൺ സെൻ­സാ­ണു്.

ചോ­ദ്യം: തങ്കം, ഓമനേ എ­ന്നൊ­ക്കെ ഭാ­ര്യ­യെ വി­ളി­ക്കു­ന്ന ഭർ­ത്താ­വു്?

ഉ­ത്ത­രം: ഭാ­ര്യ­യു­ടെ മു­ഖ­ത്തു നോ­ക്കാ­തെ­യാ­വും അ­ങ്ങ­നെ വി­ളി­ക്കു­ന്ന­തു്.

ചോ­ദ്യം: ഹ­രി­ശ്ച­ന്ദ്രൻ സ­ത്യ­സ­ന്ധ­നാ­യി­രു­ന്ന­ല്ലോ. നി­ങ്ങൾ­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു ബ­ഹു­മാ­ന­മി­ല്ലേ?

ഉ­ത്ത­രം: അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്തു് മലയാള സാ­ഹി­ത്യ­മി­ല്ലാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് നി­രൂ­പ­ണ­വും ഇ­ല്ലാ­യി­രു­ന്നു. എ­ല്ലാ­വ­രും സത്യം പ­റ­ഞ്ഞു അ­ന്നു്. ആ രാ­ജാ­വും സത്യം പ­റ­ഞ്ഞു. അ­തിൽ­ക്ക­വി­ഞ്ഞു് എ­ന്തു­ണ്ടു്?

ചോ­ദ്യം: സ്ത്രീ­കൾ വ­സി­ക്കു­ന്നി­ട­ത്തു് ദേ­വ­ന്മാർ പാർ­ക്കാൻ ഇ­ഷ്ട­പ്പെ­ടു­ന്നു എന്നു പ­റ­ഞ്ഞ­താ­രു്?

ഉ­ത്ത­രം: മ­നു­സ്മൃ­തി­യി­ലു­ണ്ട­തു്. സ്മൃ­തി­യാ­യ­തു­കൊ­ണ്ടു ക­ള്ള­മ­രു­തെ­ന്നി­ല്ല­ല്ലോ.

ചോ­ദ്യം: ഗീ­ത­യിൽ നി­ങ്ങൾ­ക്കു ഇ­ഷ്ട­പ്പെ­ട്ട ഭാ­ഗ­മേ­തു് ?

ഉ­ത്ത­രം: മൗനം ചൈ­വാ­സ്മി ഗു­ഹ്യാ­നാം.— ‘ര­ഹ­സ്യ­ങ്ങ­ളിൽ ഞാൻ നി­ശ്ശ­ബ്ദ­ത­യാ­ണു്’ എന്ന ഭാഗം.

images/TheWonderThatWasIndia.jpg

ഒരു വി­ധ­ത്തിൽ ഒ­രാ­ന്റി ഹീ­റോ­യാ­ണു് ശ്രീ. എൻ. പ്ര­ഭാ­ക­ര­ന്റെ “പെ­രു­മാൾ” എന്ന കഥ (ക­ലാ­കൗ­മു­ദി). അ­ഹ­മ്മ­ദ്കു­ട്ടി­യെ­ന്ന ഒരു പാ­വ­പ്പെ­ട്ട കൂ­ലി­ക്കാ­ര­നാ­ണു് അയാൾ. പെ­രു­മാ­ളി­നു നേ­രി­ടേ­ണ്ടി­വ­രു­ന്ന­തെ­ല്ലാം പ്ര­തി­കൂ­ല­ങ്ങ­ളാ­യ പ­രി­തഃ­സ്ഥി­തി­കൾ. അവയെ ലാ­ഘ­വ­ത്തോ­ടെ നോ­ക്കാൻ വേ­ണ്ടി അയാൾ ഏതും നി­സ്സാ­ര­മാ­ക്കു­ന്നു. കാലിൽ അ­ഞ്ചു­കി­ലോ ഭാ­ര­മു­ള്ള തൂ­ക്ക­ക്ക­ട്ടി വീ­ണി­ട്ടും ആ കാലു് നീ­രു­വ­ന്നു വീർ­ത്തി­ട്ടും അ­ന്യ­നു­വേ­ണ്ടി ഉ­പ­കാ­രം ചെ­യ്യ­ലാ­ണു് അ­യാ­ളു­ടെ കൃ­ത്യം. ഏ­കാ­ന്ത­ത­യ്ക്കു് താൻ അ­ടി­മ­പ്പെ­ട്ട­വ­നാ­ണെ­ന്നു് അ­യാൾ­ക്ക­റി­യാം. തന്നെ ആരും ഉ­ള്ള­ഴി­ഞ്ഞു സ്നേ­ഹി­ക്കു­ന്നി­ല്ലെ­ന്നും മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. എ­ന്നാ­ലും എ­ല്ലാ­വ­രെ­യും സ്നേ­ഹി­ക്കു­ക­യും അ­വർ­ക്കൊ­ക്കെ ഉ­പ­കാ­രം ചെ­യ്യു­ക­യും ചെ­യ്യു­ന്ന­വ­നാ­ണു് അയാൾ. പെ­രു­മാ­ളി­ന്റെ അ­ന്ത്യം അ­നു­വാ­ച­ക­രാ­യ ന­മ്മ­ളെ തെ­ല്ലൊ­ന്നു ച­ലി­പ്പി­ക്കാ­തി­രി­ക്കി­ല്ല. സ്വ­ഭാ­വ പ്ര­ധാ­ന­മാ­യ ഈ കഥ ന­മ്മ­ളെ ആ­കർ­ഷി­ക്കും.

ഗു­ണ­പാ­ഠ­ങ്ങൾ
ചെ­മ്മീൻ:
ദുഃ­ഖ­മു­ള്ള­പ്പോൾ ക­ടൽ­ക്ക­ര­യിൽ ചെ­ന്നി­രു­ന്നാൽ കടലിൽ ചാ­ടേ­ണ്ട­താ­യി വരും.
ശാ­കു­ന്ത­ളം:
ഭർ­ത്താ­വു് തന്ന മോ­തി­രം വി­ര­ലിൽ ഇ­ട്ടി­ട്ടു­ണ്ടെ­ങ്കിൽ കു­ളി­ക്കാ­നി­റ­ങ്ങു­മ്പോൾ അതു് ഊരി ആ­രെ­യെ­ങ്കി­ലും ഏൽ­പ്പി­ക്ക­ണം.
ലീല:
ഭാര്യ വേ­റൊ­രു­ത്ത­നിൽ അ­നു­ര­ക്ത­യാ­ണെ­ങ്കിൽ അ­വ­ളു­ടെ കൂടെ കി­ട­ന്നു­റ­ങ്ങ­രു­തു്. (കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ മ­ത­മ­നു­സ­രി­ച്ചു്)
ഓ­ട­യിൽ­നി­ന്നു്:
ഭർ­ത്താ­വി­നെ കി­ട്ടി­യ­തി­നു ശേഷം വ­ളർ­ത്ത­ച്ഛ­നോ­ടു ന­ന്ദി­കേ­ടു കാ­ണി­ച്ചാൽ അയാൾ ചു­മ­ച്ചു ചു­മ­ച്ചു് ന­ട­ന്നു­പോ­കും.
ശി­ഷ്യ­നും മകനും:
അ­ച്ഛ­ന­മ്മ­മാർ ഈ­ശ്വ­ര­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വ­രാ­ണെ­ങ്കി­ലും അവർ രാ­ത്രി ര­തി­ക്രീ­ഡ­യിൽ വിലയം കൊ­ണ്ടി­രി­ക്കു­മ്പോൾ അന്യൻ അ­ച്ഛ­നെ കാണാൻ വ­ന്നാൽ മകൻ സൂ­ക്ഷി­പ്പു­കാ­ര­നാ­യി നിൽ­ക്ക­രു­തു്. വ­രു­ന്ന­വ­നെ ത­ട­സ്സ­പ്പെ­ടു­ത്ത­രു­തു്.
ഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സം:
എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സ­ത്തിൽ അ­മി­ത­മാ­യി വി­ശ്വാ­സ­മർ­പ്പി­ച്ചാൽ പാ­മ്പു് കു­ഴി­യിൽ നി­ന്നു മു­ക­ളി­ലേ­യ്ക്കു വന്നു വി­ര­ലിൽ ചും­ബി­ക്കും.

ഇ­ത്ര­യും ഗു­ണ­പാ­ഠ­ങ്ങൾ. ഇനി എന്റെ ഒ­രാ­ഗ്ര­ഹം പ്ര­ധാ­ന­മ­ന്ത്രി­യെ അ­റി­യി­ക്കു­ന്നു. “ഇ­ന്ത്യ ഒ­രി­ക്ക­ലും ഗൾഫ് യു­ദ്ധ­ത്തിൽ ചേ­ര­രു­തു്. ചേർ­ന്നാൽ കേ­ര­ള­ത്തി­ലെ കവികൾ ക­വി­ത­ക­ളെ­ഴു­തും. അവ ശ­ത്രു­വി­ന്റെ ആറ്റം ബോംബ് പ്ര­യോ­ഗ­ത്തെ­ക്കാൾ ഭ­യ­ങ്ക­ര­മാ­യി­രി­ക്കും.”

കാ­വ്യാ­നു­ഭ­വം

മൗ­ലി­ക­ത­യു­ള്ള ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ വാ­ക്കു­ക­ളാ­കു­ന്ന ദർ­പ്പ­ണ­ത്തി­ലൂ­ടെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തേ­യു­ള്ളൂ ന­മ്മു­ടെ എ­ഴു­ത്തു­കാർ. കാ­വ്യ­മാ­യാ­ലും നോ­വ­ലാ­യാ­ലും ചെ­റു­ക­ഥ­യാ­യാ­ലും ഇതു ശ­രി­ത­ന്നെ.

ദേ­ശാ­ഭി­മാ­നി വാരിക കൈ­യി­ലെ­ടു­ത്തു. മ­റി­ച്ചു­നോ­ക്കി. അജിത് കൗറി ന്റെ “ഭീകരൻ” എന്ന കഥ കണ്ടു. വാ­യി­ച്ചു തു­ട­ങ്ങി. ത­ര­ക്കേ­ടി­ല്ല­ല്ലോ. അ­പ്പോ­ഴാ­ണു് ക­ഥ­യു­ടെ ദൈർ­ഘ്യം എന്റെ ഉ­ത്ക­ണ്ഠ നി­റ­ഞ്ഞ ന­യ­ന­ങ്ങൾ ദർ­ശി­ച്ച­തു്. ബൻ­യ­മി­ന്റെ വാ­ക്യ­ങ്ങൾ—Like a clock of life on which the seconds race, the page number hangs over the characters of a novel. Which reader has not once lifted to it a fleeting, fearful glance? എന്ന വാ­ക്യ­ങ്ങൾ ഓർ­മ്മി­ച്ചു­കൊ­ണ്ടു് താൻ പാ­രാ­യ­ണം മ­തി­യാ­ക്കി. കഥ എ­പ്പോ­ഴും ചെ­റു­താ­യി­രി­ക്ക­ണം. കൊ­ച്ചു­തി­ര­യ്ക്കു­ള്ള സൗ­ന്ദ­ര്യം മ­ഹാ­ത­രം­ഗ­ത്തി­നി­ല്ല. കോ­ഴി­ക്കു­ഞ്ഞി­നു­ള്ള ഭംഗി പി­ട­ക്കോ­ഴി­ക്കി­ല്ല. “Small is beautiful”. ഞാൻ ജ­ന­യു­ഗം വാരിക തു­റ­ന്നു. ക­ണ്ട­തു് ശ്രീ­മ­തി പറവൂർ ബി. ല­തി­കാ­നാ­യർ എ­ഴു­തി­യ “ഇനി ന­മ്മ­ള­ന്യർ” എന്ന കാ­വ്യം. ചെറിയ കാ­വ്യം. ക­വ­യി­ത്രി ദുഃ­ഖ­ത്തെ­യും അ­തിൽ­നി­ന്നു രൂ­പം­കൊ­ണ്ട ത­ത്ത്വ­ചി­ന്ത­യെ­യും ആ­കർ­ഷ­ക­ങ്ങ­ളാ­യ വ­രി­ക­ളിൽ ഒ­തു­ക്കി­യി­രി­ക്കു­ന്നു. “ആ­വ­ണി­പ്പു­ല­രി­ക­ളി­ലാ­തി­ര നി­ലാ­വു­ക­ളി­ലാ­ദ്യാ­നു­ഭൂ­തി­യു­ടെ പൂ­ക്കൾ വി­രി­യി­ല്ലി­നി” എന്ന രീ­തി­യി­ലു­ള്ള വരികൾ ഈ കാ­വ്യ­ത്തിൽ ഉ­ണ്ടു്. “Each of us is solitary, each of us dies alone” എന്നു സി. പി. സ്നോ യുടെ “The Two Cultures ” എന്ന പ്ര­ബ­ന്ധ­ത്തിൽ വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. അതു് വെറും പ്ര­സ്താ­വം. മ­നു­ഷ്യ­ന്റെ ഏ­കാ­ന്ത­ത­യെ­ക്കു­റി­ച്ചു­ള്ള ഈ കാ­വ്യം കാ­വ്യാ­നു­ഭ­വ­മാ­യി മാ­റി­യി­രി­ക്കു­ന്നു.

ഫ്രൈ മ­രി­ച്ചു

ഇ­പ്പോൾ­ത്ത­ന്നെ ‘ട്രാ­ഷാ’യ ഇ­ന്ത്യൻ ര­ച­ന­ക­ളു­ടെ നി­രൂ­പ­ണം­കൊ­ണ്ടു്— സ­ത്യ­സ­ന്ധ­മ­ല്ലാ­ത്ത നി­രൂ­പ­ണം­കൊ­ണ്ടു്—ഇ­ന്ത്യൻ പ­ത്ര­ങ്ങൾ അ­സ­ഹ്യ­ങ്ങ­ളാ­യി­ട്ടു­ണ്ടു്. ഇ­നി­യും അതു കൂ­ട്ട­രു­തെ­ന്നേ എ­നി­ക്കു അ­പേ­ക്ഷ­യു­ള്ളു.

ക­നേ­ഡി­യൻ സാ­ഹി­ത്യ­നി­രൂ­പ­കൻ നൊർ­ത്ത്റൊ­പ് ഫ്രൈ (Frye) എ­ഴു­പ­ത്തെ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ന്ത­രി­ച്ചു. ഹൃ­ദ­യാ­ഘാ­ത­മാ­യി­രു­ന്നു മ­ര­ണ­ത്തി­നു ഹേതു. വെറും സാ­ഹി­ത്യ നി­രൂ­പ­ക­നാ­യി­രു­ന്നി­ല്ല അ­ദ്ദേ­ഹം. സൈ­ദ്ധാ­ന്തി­ക നി­രൂ­പ­കൻ എന്ന വി­ശേ­ഷ­ണ­മാ­ണു് ഫ്രൈ­ക്കു യോ­ജി­ക്കു­ക. ഇ­രു­പ­തോ­ളം വി­ശി­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ ര­ചി­ച്ചി­ട്ടു­ണ്ടു് അ­ദ്ദേ­ഹം. എ­നി­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ “Anatomy of criticism ”, “Fables of Identity” ഈ രണ്ടു പു­സ്ത­ക­ങ്ങ­ളേ വാ­യി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു. ഫ്രൈ­യു­ടെ സി­ദ്ധാ­ന്ത­പ­ര­മാ­യ നി­രൂ­പ­ണ­ത്തി­ന്റെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാൻ താഴെ സ്വ­ത­ന്ത്ര­മാ­യി തർ­ജ്ജ­മ­ചെ­യ്തു ചേർ­ക്കു­ന്ന ഖ­ണ്ഡി­ക പ്ര­യോ­ജ­ന­മ­രു­ളും.

images/AnatomyOfCriticism.jpg

“നമ്മൾ ഒരു പടം നോ­ക്കു­മ്പോൾ അ­തി­നോ­ടു ചേർ­ന്നു നി­ന്നു ബ്ര­ഷി­ന്റെ­യും പാ­ലി­റ്റ്നൈ­ഫി­ന്റെ­യും ചെ­യ്തി­കൾ അ­പ­ഗ്ര­ഥി­ക്കാം. സാ­ഹി­ത്യ­ത്തി­ലെ നവീന നി­രൂ­പ­ക­രു­ടെ വാ­ഗ്മി­ത­യാർ­ന്ന അ­പ­ഗ്ര­ഥ­ന­ത്തോ­ടു് ഇതു് ഏ­താ­ണ്ടു് അ­നു­രൂ­പ­മാ­യി­രി­ക്കും. പി­റ­കോ­ട്ടു് അല്പം മാ­റി­യാൽ (ചി­ത്ര­ത്തി­ന്റെ) ഡിസൈൻ കു­റേ­ക്കൂ­ടി സ്പ­ഷ്ട­മാ­കും. അ­പ്പോൾ ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ട ഉ­ള്ള­ട­ക്ക­ത്തെ­ക്കു­റി­ച്ചു് നമ്മൾ പ­ഠി­ക്കു­ന്നു. യ­ഥാർ­ത്ഥ­ങ്ങ­ളാ­യ ഡച്ച് ചി­ത്ര­ങ്ങൾ­ക്കു പ­റ്റി­യ ഏ­റ്റ­വും നല്ല ദൂരം അ­താ­ണു്… നമ്മൾ പി­ന്നെ­യും പി­റ­കോ­ട്ടു പോ­കു­മ്പോൾ വി­ന്യ­സ്ത­മാ­യ ഡി­സൈ­നെ­ക്കു­റി­ച്ചു കൂ­ടു­തൽ മ­ന­സ്സി­ലാ­ക്കു­ന്നു. വലിയ ദൂ­ര­ത്തു­നി­ന്നു നോ­ക്കി­യാൽ—(ചി­ത്രം) ക­ന്യാ­മ­റി­യ­ത്തി­ന്റേ­താ­ക­ട്ടെ—ന­മു­ക്കു ക­ന്യാ­മ­റി­യ­ത്തി­ന്റെ പ്രാ­ക്ത­ന രൂപം (arche type) അ­ല്ലാ­തെ വേ­റൊ­ന്നും കാണാൻ ക­ഴി­യി­ല്ല… സാ­ഹി­ത്യം നി­രൂ­പ­ണം ചെ­യ്യു­മ്പോ­ഴും കാ­വ്യ­ത്തി­ന്റെ പ്രാ­ക്ത­ന രൂ­പ­പ­ര­മാ­യ വി­ന്യാ­സ­മ­റി­യാൻ വേ­ണ്ടി നമ്മൾ പി­റ­കോ­ട്ടു മാ­റി­നി­ല്ക്ക­ണം… ടോൾ­സ്റ്റോ­യി യുടെ റി­യ­ലി­സ്റ്റി­ക് നോ­വ­ലാ­യ “റെ­സ­റ­ക്ഷൻ ” അ­ല്ലെ­ങ്കിൽ സൊല യുടെ (Zola) “ഷെർ­മീ­നേൽ ” (Germinal) ഇ­വ­യിൽ­നി­ന്നു നമ്മൾ പി­റ­കോ­ട്ടു മാ­റി­നി­ല്ക്കു­മ്പോൾ ആ പേ­രു­കൾ സൂ­ചി­പ്പി­ക്കു­ന്ന പു­രാ­വൃ­ത്ത­സൃ­ഷ്ടി­പ­ര­ങ്ങ­ളാ­യ രൂ­പ­മാ­തൃ­ക­കൾ (mytho poeic designs) കാണാൻ ക­ഴി­യും.” (Anatomy of Criticism, Princeton University Press, Paper back, pp. 140 $ 11.50.) പ്ര­തി­രൂ­പം, പു­രാ­വൃ­ത്തം (myth) ഇവയെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു ക­ലാ­സൃ­ഷ്ടി­യെ പല വി­ധ­ത്തിൽ സ­മീ­പി­ക്കു­ന്ന നി­രൂ­പ­ണ­പ­ദ്ധ­തി­യാ­ണു് ഫ്രൈ­യു­ടേ­തു്.

പ്ര­തി­ഫ­ല­നം
images/TheTwoCultures.jpg

യു. എസ്. എസ്. ആറിലെ ആ­സർ­ബൈ­ജാൻ പ്ര­ദേ­ശ­ത്തി­ലെ പ­ട്ട­ണ­മാ­ണു കീ­റേ­വാ­ബാ­തു് (Kirovabad) ഇ­തി­ന്റെ ആ­ദ്യ­ത്തെ പേരു ഗഞ്ച എ­ന്നു്. ഗ­ഞ്ച­യിൽ ജ­നി­ച്ച മ­ഹാ­നാ­യ ക­വി­യാ­ണു് ഇ­ലി­യ­സ് ഇ­ബൻ­യൂ­സൂ­ഫ് (Ilias ibn-​Yusif, 1141–1209) നി­സാ­മി ഗ­ഞ്ചേ­വി എ­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ തൂ­ലി­കാ­നാ­മ­മ­ത്രേ. വി­ശ്വ­വി­ഖ്യാ­ത­മാ­യ “Leili and Medfnun” എ­ന്ന­തി­നു പുറമെ അ­ദ്ദേ­ഹം “Iskander— Namesh” എ­ന്നൊ­രു കാ­വ്യം­കൂ­ടി എ­ഴു­തി­യി­ട്ടു­ണ്ടു്. അതിലെ ഒരു ഭാ­ഗ­മാ­ണു് ഞാൻ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്ന­തു്. ചില രാ­ജ്യ­ങ്ങൾ ആ­ക്ര­മി­ച്ചു കീ­ഴ­ട­ക്കി­യ­തി­നു­ശേ­ഷം അ­ലി­ക്സാ­ണ്ടർ­ച്ച­ക്ര­വർ­ത്തി വി­ജ­യ­സൂ­ച­ക­മാ­യി ഒരു കമാനം നിർ­മ്മി­ക്കാൻ ഏർ­പ്പാ­ടു ചെ­യ്തു. ക­മാ­ന­ത്തി­ന്റെ അകവശം ചി­ത്ര­ങ്ങൾ­കൊ­ണ്ടു് അ­ല­ങ്ക­രി­ക്കാൻ അ­ദ്ദേ­ഹം രണ്ടു ചി­ത്ര­കാ­ര­ന്മാ­രെ­യും നി­യ­മി­ച്ചു. ചി­ത്ര­കാ­ര­ന്മാർ­ക്കി­ട­യിൽ ഒരു യവനിക തൂ­ക്കി­യി­രു­ന്ന­തു­കൊ­ണ്ടു് ഒരു ചി­ത്ര­കാ­രൻ എന്തു ചെ­യ്യു­ന്നു എ­ന്ന­തു് മ­റ്റേ­ച്ചി­ത്ര­കാ­ര­നു് അ­റി­യാൻ വയ്യ. ചി­ത്ര­മെ­ഴു­ത്തു പൂർ­ണ്ണ­മാ­ക്കി­യ­തി­നു­ശേ­ഷം യവനിക മാ­റ്റും. അ­പ്പോൾ ഏതു ചി­ത്ര­കാ­ര­നാ­ണു് വി­ദ­ഗ്ദ്ധൻ എന്നു നിർ­ണ്ണ­യി­ക്കാം. ആ­ലേ­ഖ­നം ക­ഴി­ഞ്ഞു. യവനിക നീ­ക്കി­യ­പ്പോൾ ര­ണ്ടു­വ­ശ­ത്തെ ചി­ത്രീ­ക­ര­ണ­ങ്ങ­ളും ഒ­ന്നു­പോ­ലി­രു­ന്നു. അ­ദ്ഭു­തം! ച­ക്ര­വർ­ത്തി ഉടനെ യവനിക വീ­ണ്ടും തൂ­ക്കാൻ അ­ജ്ഞാ­പി­ച്ചു. അ­ദ്ഭു­ത­ങ്ങ­ളിൽ അ­ദ്ഭു­തം! ഒ­രു­വ­ശ­ത്തെ ചി­ത്ര­ങ്ങൾ അ­പ്ര­ത്യ­ക്ഷ­ങ്ങ­ളാ­യി. മ­റ്റേ­വ­ശ­ത്തെ ചി­ത്ര­ങ്ങൾ അ­പ്പോ­ഴും തി­ള­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. സം­ഭ­വി­ച്ച­തു് ഇ­താ­ണു്. ഒരു ചി­ത്ര­കാ­രൻ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ ചി­ത്ര­ങ്ങൾ ഒരു വ­ശ­ത്തു വ­ര­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ മ­റ്റേ­ച്ചി­ത്ര­കാ­രൻ അ­യാ­ളു­ടെ വ­ശ­ത്തു­ള്ള കല്ലു മി­നു­സ­പ്പെ­ടു­ത്തി ക­ണ്ണാ­ടി­പോ­ലെ­യാ­ക്കു­ക­യാ­യി­രു­ന്നു. യവനിക മാ­റ്റി­യ­പ്പോൾ യ­ഥാർ­ത്ഥ­ങ്ങ­ളാ­യ ചി­ത്ര­ങ്ങൾ ക­ണ്ണാ­ടി പോ­ലു­ള്ള മ­റു­ഭാ­ഗ­ത്തു പ്ര­തി­ഫ­ലി­ക്കു­ക­യാ­യി­രു­ന്നു. ഇ­ക്ക­ഥ­യി­ലെ സാ­ര­സ്വ­ത ര­ഹ­സ്യം കേ­ര­ള­ത്തി­ലെ എ­ഴു­ത്തു­കാർ­ക്കു മാർ­ഗ്ഗ­ദർ­ശ­ക­മാ­യി ഭ­വി­ക്കേ­ണ്ട­താ­ണു്. മൗ­ലി­ക­ത­യു­ള്ള ജീവിത സം­ഭ­വ­ങ്ങ­ളെ വാ­ക്കു­ക­ളാ­കു­ന്ന ദർ­പ്പ­ണ­ത്തി­ലൂ­ടെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തേ­യു­ള്ളു ന­മ്മു­ടെ എ­ഴു­ത്തു­കാർ. കാ­വ്യ­മാ­യാ­ലും നോ­വ­ലാ­യാ­ലും ചെ­റു­ക­ഥ­യാ­യാ­ലും ഇതു ശ­രി­ത­ന്നെ. കു­ങ്കു­മം വാ­രി­ക­യി­ലെ “വീടു്” എന്ന ചെ­റു­ക­ഥ (ഗാഹുൽ, വ­ള­പ­ട്ട­ണം) ഇ­തു­പോ­ലൊ­രു പ്ര­തി­ഫ­ല­ന­മാ­ണു്. യ­ഥാർ­ത്ഥ ജീവിത സം­ഭ­വ­ങ്ങൾ ക­ണ്ട­റി­യു­ക എന്ന പ്ര­ക്രി­യ­യ്ക്കു തു­ല്യ­മാ­യ യവനിക നീ­ക്കൽ ന­ട­ന്നു. കഥ അ­പ്ര­ത്യ­ക്ഷ­മാ­കും. അനിയൻ വീ­ടു­വ­ച്ച­തു് ചേ­ട്ട­നു് ഇ­ഷ്ട­മാ­യി­ല്ല­ത്രേ. ചേ­ട്ട­ന്റെ കൂടെ താ­മ­സി­ക്കു­ന്ന അമ്മ അ­നി­യ­ന്റെ പുതിയ വീ­ട്ടി­ലേ­ക്കു പോ­രു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. ഒരു പ്ര­തി­ഫ­ല­നം മാ­ത്രം. നി­ത്യ­ജീ­വി­ത സം­ഭ­വ­ങ്ങ­ളു­ടെ പു­ന­രാ­വി­ഷ്ക­ര­ണം മാ­ത്രം. അതു ക­ല­യ­ല്ല­താ­നും.

അ­ഷ്ടാ­വ­ക്ര­ന്റെ വക്രത
images/Emile_Zola.jpg
സൊല

ഹ­രി­ശ്ച­ന്ദ്രൻ സ­ത്യ­സ­ന്ധ­നാ­യി­രു­ന്ന­ല്ലോ. നി­ങ്ങൾ­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു ബ­ഹു­മാ­ന­മി­ല്ലേ? അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ല­ത്തു് മലയാള സാ­ഹി­ത്യ­മി­ല്ലാ­യി­രു­ന്നു. അതു കൊ­ണ്ടു് നി­രൂ­പ­ണ­വും ഇ­ല്ലാ­യി­രു­ന്നു. എ­ല്ലാ­വ­രും സത്യം പ­റ­ഞ്ഞു അ­ന്നു്. ആ രാ­ജാ­വും സത്യം പ­റ­ഞ്ഞു. അ­തിൽ­ക്ക­വി­ഞ്ഞു് എ­ന്തു­ണ്ടു്?അ­ച്ഛ­ന്റെ വേ­ദോ­ച്ചാ­ര­ണം തെ­റ്റാ­ണെ­ന്നു് ഗർ­ഭ­സ്ഥ­ശി­ശു പ­റ­ഞ്ഞ­പ്പോൾ അയാൾ കോ­പി­ച്ചു് ആ ശി­ശു­വി­നെ ശ­പി­ച്ചു. അ­തി­ന്റെ ഫ­ല­മാ­യി ശി­ശു­വി­നു് എ­ട്ടു­വ­ള­വു­കൾ ശാ­രീ­ര­ത്തി­ലു­ണ്ടാ­യി. അ­യാ­ളാ­ണു് ‘മി­ഥോ­ള­ജി’യിലെ കു­പ്ര­സി­ദ്ധ­നാ­യ അ­ഷ്ടാ­വ­ക്രൻ. ഈ കു­ത്സി­ത ക­ളേ­ബ­ര­ന്റെ പേരും കടം വാ­ങ്ങി­ക്കൊ­ണ്ടു് ഒരാൾ Illustrated Weekly-​യിൽ എ­ഴു­തി­യ Be Indian, Read Indian” എന്ന ലേ­ഖ­ന­ത്തി­ലെ യു­ക്തി­കൾ­ക്കു് എ­ട്ട­ല്ല എൺപതു ഒ­ടി­വു­ക­ളു­ണ്ടു്. 1990-ലെ നല്ല പു­സ്ത­ക­ങ്ങ­ളെ­ക്കു­റി­ച്ചു് നി­രൂ­പ­കർ എ­ഴു­തി­യ­പ്പോൾ ഒരു ഇ­ന്ത്യൻ എ­ഴു­ത്തു­ക്കാ­ര­ന്റെ പേരും അവർ പ­റ­ഞ്ഞി­ല്ല. കെ­സ്റ്റ്ലർ (ഇം­ഗ്ലീ­ഷ് ഉ­ച്ചാ­ര­ണം) ഫ്ര­ഞ്ച് ഫ്ലൂ­വി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞു. ന­മു­ക്കു ഇം­ഗ്ലീ­ഷ് ഫ്ലൂ പി­ടി­പ്പെ­ട്ടി­രി­ക്കു­ന്നു. ശ്രീ എം. ടി. വാ­സു­ദേ­വൻ നായരെ കേ­ര­ളീ­യർ­ക്കു മാ­ത്ര­മേ അ­റി­യാ­വൂ. ഡോ­ക്ടർ യു. ആർ. അ­ന­ന്ത­മൂർ­ത്തി­യെ ക­ന്ന­ട­ക്കാ­ര­ല്ലാ­ത്ത­വർ­ക്കു് അ­റി­ഞ്ഞു­കൂ­ടാ. ജ­യ­കാ­ന്ത­നെ­യും സുനിൽ ഗം­ഗോ­പാ­ദ്ധ്യാ­യെ­യും അ­വ­രു­ടെ നാ­ട്ടു­കാ­ര­ല്ലാ­തെ മ­റ്റു­ള്ള­വർ അ­റി­യു­ന്നി­ല്ല. ഇ­ങ്ങ­നെ­യൊ­ക്കെ പ­രി­ദേ­വ­ന­ങ്ങ­ളും ഉ­പാ­ലം­ഭ­ങ്ങ­ളും ന­ട­ത്തി­യി­ട്ടു് ഇം­ഗ്ലീ­ഷ് പ­ത്ര­ങ്ങൾ ധാ­രാ­ള­മാ­യി ഇ­ന്ത്യൻ ര­ച­ന­ക­ളെ­ക്കു­റി­ച്ചു് എ­ഴു­ത­ണ­മെ­ന്നു് നിർ­ദ്ദേ­ശി­ക്കു­ന്നു.

images/Germinal_first_edition_cover.jpg

1990-ലെ രചനകൾ പോ­ക­ട്ടെ. ഇ­ന്ത്യൻ പെൻ­ഗ്വിൻ­സ് ഇവിടെ പു­സ്ത­ക­ങ്ങൾ പ്ര­സാ­ധ­നം ചെ­യ്തു­തു­ട­ങ്ങി­യ­തി­നു­ശേ­ഷം ക­ലാ­മൂ­ല്യ­മു­ള്ള ഒരു കൃ­തി­യെ­ങ്കി­ലും സ­ഹൃ­ദ­യ­നു കാണാൻ സാ­ധി­ച്ചോ? വി­ക്രം­സേ­ത്തി­ന്റെ The Golden gate അ­മി­താ­വ് ഘോ­ഷി­ന്റെ Circle of Reason, അ­ലൻ­സീ­ലി­യു­ടെ Totternama, ഭാ­ര­തീ­മു­ഖർ­ജി­യു­ടെ The Tiger’s Daughter തു­ട­ങ്ങി­യ നോ­വ­ലു­കൾ, വി­ലാ­സ് സാ­രം­ഗി­ന്റെ The Fair Tree of the Void, ശശി ത­രൂ­രി­ന്റെ The Great Indian Novel, ശശി ദേ­ശ്പാ­ണ്ഡെ­യു­ടെ That Long Silence, ഖു­ശ്വ­ന്ത് സി­ങ്ങി­ന്റെ Delhi ഇ­വ­യൊ­ക്കെ നല്ല സാ­ഹി­ത്യ­കൃ­തി­കൾ എന്ന വി­ഭാ­ഗ­ത്തിൽ­പ്പെ­ടു­മെ­ന്നു് അ­ഷ്ടാ­വ­ക്രൻ പ­റ­യു­മാ­യി­രി­ക്കും. ഞാൻ പ­റ­യി­ല്ല. ശശി ത­രൂ­രി­ന്റെ കൃതി വെറും ജേ­ണ­ലി­സ­മാ­ണു്. സാ­രം­ഗി­ന്റെ രചന ‘റി­പ്പോർ­ട്ടി’ങ്ങും (ഇ­പ്പ­റ­ഞ്ഞ എല്ലാ പു­സ്ത­ക­ങ്ങ­ളും പെൻ­ഗ്വി­ന്റേ­ത­ല്ല.)

ഇവിടെ എ­ഴു­ത്തു­ക്കാ­രെ മറ്റു പ്ര­ദേ­ശ­ങ്ങ­ളി­ലെ ആളുകൾ അ­റി­യു­ന്നി­ല്ല എന്നു പ­റ­യു­ന്ന­തു തെ­റ്റാ­ണു്. എം. ടി. വാ­സു­ദേ­വൻ നായരെ അ­റി­യേ­ണ്ട­വർ അ­റി­യു­ന്നു­ണ്ടു്. അ­ന­ന്ത­മൂർ­ത്തി­യു­ടെ കീർ­ത്തി കർ­ണ്ണാ­ട­ദേ­ശ­ത്തി­ന്റെ അ­തി­രു­ക­ളെ ലം­ഘി­ച്ചു പ്ര­സ­രി­ച്ചി­ട്ടു­ണ്ടു്.

images/Flannery-OConnor.jpg
ഫ്ലാ­ന­റി ഒകൊണർ

ഇ­പ്പോൾ­ത്ത­ന്നെ ‘ട്രാ­ഷാ’യ ഇ­ന്ത്യൻ ര­ച­ന­ക­ളു­ടെ നി­രൂ­പ­ണം കൊ­ണ്ടു്—സ­ത്യ­സ­ന്ധ­മ­ല്ലാ­ത്ത നി­രൂ­പ­ണം കൊ­ണ്ടു്—ഇ­ന്ത്യൻ പ­ത്ര­ങ്ങൾ അ­സ­ഹ്യ­ങ്ങ­ളാ­യി­ട്ടു­ണ്ടു്. ഇ­നി­യും അതു കൂ­ട്ട­രു­തെ­ന്നേ എ­നി­ക്കു് അ­പേ­ക്ഷ­യു­ള്ളൂ. പ­ടി­ഞ്ഞാ­റു­ണ്ടാ­കു­ന്ന മാ­സ്റ്റർ പീ­സു­ക­ളെ­ക്കു­റി­ച്ചും ഇ­ന്ത്യ­യി­ലെ പ­ത്ര­ങ്ങൾ എഴുതി ജനതയെ ഉ­ദ്ബു­ദ്ധ­രാ­ക്ക­ട്ടെ. ഖു­ശ്വ­ന്ത് സി­ങ്ങും ശശി ത­രൂ­രു­മാ­ണു് സാ­ഹി­ത്യ­കാ­ര­ന്മാർ എ­ന്നു് അവർ ജ­ന­ങ്ങ­ളോ­ടു പ­റ­യാ­തി­രി­ക്ക­ട്ടെ. ഈ നാ­ട്ടി­ലു­ണ്ടാ­കു­ന്ന ച­വ­റു­ക­ളെ­ക്കു­റി­ച്ചു് തു­ട­രെ­ത്തു­ട­രെ ഇ­ന്ത്യൻ പ­ത്ര­ങ്ങൾ എ­ഴു­തു­ന്ന­തു­കൊ­ണ്ടാ­ണു് നോബൽ സ­മ്മാ­നം കി­ട്ടി­യ തെ­ല­യു­ടെ “ഹൈ­വി­നെ”ക്കു­റി­ച്ചോ മാർ­കേ­സി ന്റെ പുതിയ നോ­വ­ലി­നെ­ക്കു­റി­ച്ചോ ഒരു നി­രൂ­പ­ണ­വും ഇ­തു­വ­രെ ന­മ്മു­ടെ ഇം­ഗ്ലീ­ഷ് പ­ത്ര­ങ്ങ­ളിൽ വ­രാ­ത്ത­തു്. ഇതു് തി­ക­ച്ചും ക്രൂ­ര­മാ­യ രീ­തി­യ­ത്രേ.

images/Ajeet_Caur.jpg
അജിത് കൗർ

മി­ഥോ­ള­ജി­യി­ലെ അ­ഷ്ടാ­വ­ക്രൻ ന­ദി­യിൽ മു­ങ്ങി നി­വർ­ന്ന­പ്പോൾ വ­ള­വു­കൾ മാ­റി­ക്കി­ട്ടി­യ­വ­നാ­യി. Illustrated Weekly—യിലെ അ­ഷ്ടാ­വ­ക്രൻ നി­ഷ്പ­ക്ഷ­ത­യു­ടേ­യും സ­ഹൃ­ദ­യ­ത്വ­ത്തി­ന്റെ­യും വി­വേ­ക­ത്തി­ന്റെ­യും ത്രി­വേ­ണി­യിൽ മു­ങ്ങി സ്വ­ന്തം വ­ള­വു­കൾ ഇ­ല്ലാ­താ­ക്ക­ട്ടെ. പ്ര­യാ­ഗ വരെ പോകാൻ പ്ര­യാ­സ­മു­ണ്ടെ­ങ്കിൽ തി­രു­വ­ന്ത­പു­ര­ത്തെ കൊ­ച്ചാർ എന്ന തോ­ട്ടിൽ മു­ങ്ങി­യാ­ലും മതി.

images/Gabriel_Garcia_Marquez.jpg
മാർ­കേ­സ്

മ­ന്ന­ത്തു പ­ത്മ­നാ­ഭ­നും പേ­രു­കേ­ട്ട ഒരു സം­സ്കൃ­ത പ­ണ്ഡി­ത­നും കാ­റി­ന്റെ പിൻ­സീ­റ്റിൽ. ഞാൻ മുൻ­സീ­റ്റിൽ. മന്നം പ­ണ്ഡി­ത­നോ­ടു ചോ­ദി­ച്ചു: “ശ­ങ്ക­രാ­ചാ­ര്യ­രെ പ്ര­ച്ഛ­ന്ന­ബു­ദ്ധൻ എന്നു വി­ളി­ക്കു­ന്ന­തു് എന്തു കൊ­ണ്ടു്?” പ­ണ്ഡി­ത­നു് അ­പ്പോൾ ഉ­ത്ത­രം തോ­ന്നി­യി­ല്ല. അ­തി­നാൽ സം­സ്കൃ­ത പ­ണ്ഡി­ത­ന്മാ­രു­ടെ വിദ്യ അ­ദ്ദേ­ഹം കാ­ണി­ച്ചു. “കു­മാ­രി­ല­ഭ­ട്ടൻ അ­നു­പ­ല­ബ്ധി­യെ­യും വ്യാ­പ്തി­യെ­യും­കു­റി­ച്ചു് … ” കുറേ നേരം ഇതു് കേ­ട്ട­പ്പോൾ മ­ന്ന­ത്തി­നു ദേ­ഷ്യം വന്നു. “ഞാൻ നി­ങ്ങ­ളോ­ടു ചോ­ദി­ച്ച­തു് അതല്ല. ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം അ­റി­യാ­മെ­ങ്കിൽ പറയൂ.” പി­ന്നീ­ടു് അ­ദ്ദേ­ഹം എ­ന്നോ­ടു് ചോ­ദി­ച്ചു. “നി­ങ്ങൾ­ക്ക­റി­യാ­മോ?” ഞാൻ മ­റു­പ­ടി നൽകി: “സർ മ­ഹാ­യാ­ന ബു­ദ്ധ­മ­ത­ത്തി­ലെ ആ­ദ്ധ്യ­ത്മി­ക സാ­രാം­ശ­മാ­യ ‘തഥത’യും മ­ഹാ­യാ­ന­ബു­ദ്ധ­മ­ത­ത്തി­ലെ ഒരു വി­ഭാ­ഗ­കാ­രാ­യ മാ­ധ്യ­മി­ക­രു­ടെ ‘ശൂ­ന്യ­ത’യും ഉ­പ­നി­ഷ­ത്തി­ലെ ‘ബ്ര­ഹ്മ’വും ഒ­ന്നു­പോ­ലെ­യാ­ണു്. ബ്ര­ഹ്മ­സി­ദ്ധാ­ന്തം ഉ­പ­നി­ഷ­ത്തിൽ­നി­ന്നു സ്വീ­ക­രി­ച്ച­താ­ണെ­ങ്കി­ലും ശ­ങ്ക­രാ­ചാ­ര്യർ­ക്കു ബു­ദ്ധ­മ­ത സി­ദ്ധാ­ന്ത­ങ്ങ­ളോ­ടു ക­ട­പ്പാ­ടു­ണ്ടു്. അ­തി­നാ­ലാ­ണു് അ­ദ്ദേ­ഹ­ത്തെ പ്ര­ച്ഛ­ന്ന­ബു­ദ്ധൻ എന്നു വി­ളി­ക്കു­ന്ന­തു്.” മന്നം കാറ് നി­റു­ത്താൻ പ­റ­ഞ്ഞു: “നി­ങ്ങൾ ഇവിടെ വ­ന്നി­രി­ക്കൂ.” പ­ണ്ഡി­തൻ മു­സീ­റ്റി­ലാ­യി. പി­ന്നെ­യും മന്നം വ­ല്ല­തും ചോ­ദി­ച്ചാ­ലോ എന്നു പേ­ടി­ച്ചു് അ­ല്പ­ജ്ഞ­നാ­യ ഞാൻ ഉ­റ­ക്കം ന­ടി­ച്ചു. മീ­റ്റി­ങ്ങ് സ്ഥ­ല­ത്തു് എ­ത്തു­ന്ന­തു­വ­രെ ക­ണ്ണു­തു­റ­ന്നി­ല്ല ഞാൻ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-03-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.