SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-08-11-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​ സു­ച­രി­ത­യെ­ങ്കി­ലും ത­ല­മു­ടി­ക്കു നീ­ള­മി­ല്ലാ­ത്ത ഭാ­ര്യ­യെ ഉ­പേ­ക്ഷി­ച്ചു് മ­റ്റൊ­രു പെ­ണ്ണി­ന്റെ പിറകേ പോയ ഒ­രാ­ളി­നെ എ­നി­ക്കു നേ­രി­ട്ട­റി­യാം. “എ­ന്താ­ണു് ആ പുതിയ പെ­ണ്ണിൽ നി­ങ്ങൾ ക­ണ്ട­തു?” എന്നു ഞാൻ ധർ­മ്മ­രോ­ഷ­ത്തോ­ടെ ചോ­ദി­ച്ച­പ്പോൾ” അ­വ­ളു­ടെ ത­ല­മു­ടി­ക്കു നല്ല നീ­ള­മു­ണ്ടു്. അ­തു­ക­ണ്ടു് ഞാൻ ആ­കർ­ഷി­ക്ക­പ്പെ­ട്ടു­പോ­യി” എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ മ­റു­പ­ടി. ഇവിടെ ത­ര­ത­മ­ഭാ­വ­മാ­ണു് കൗ­തു­ക­ത്തി­നു ഹേതു. ഭാര്യ ഹ്ര­സ്വ­കേ­ശി­നി. കാ­മു­കി ദീർ­ഘ­കേ­ശി­നി. അ­തു­കൊ­ണ്ടു് ര­ണ്ടാ­മ­ത്തെ പെ­ണ്ണി­നെ വി­വാ­ഹി­തൻ സ്നേ­ഹി­ക്കു­ന്നു.

images/YoungDaphneduMaurier.jpg
ഡഫ്നെ ഡു­മോ­റി­യർ

എന്റെ വീ­ട്ടിൽ പു­ഷ്പ­ഭാ­ജ­ന­ത്തിൽ പൂ­ക്കൾ അ­ടു­ക്കി­വ­ച്ചി­രി­ക്കു­ന്നു. വി­ചാ­രി­ച്ചി­രി­ക്കാ­തെ ഞാൻ ഒരു സ്നേ­ഹി­ത­ന്റെ വീ­ട്ടിൽ­ച്ചെ­ന്ന­പ്പോൾ അ­വി­ടെ­യും പു­ഷ്പ­ഭാ­ജ­ന­ത്തിൽ പൂ­ക്കൾ. പക്ഷേ, അ­തി­ന്റെ സം­വി­ധാ­ന­ഭം­ഗി അ­സാ­ധാ­ര­ണം. ഞാൻ സ്നേ­ഹി­ത­ന്റെ പു­ഷ്പ­ഭാ­ജ­ന­ത്തെ­യും അതിലെ പു­ഷ്പ­സം­വി­ധാ­ന­ത്തെ­യും ഇ­ഷ്ട­പ്പെ­ട്ടു. സാ­ഹി­ത്യ­ത്തി­ലും ത­ര­ത­മ­ഭാ­വ­മാ­ണു് ആ­സ്വാ­ദ­ന­ത്തി­നു് ആ­സ്പ­ദം. ഉറൂബി ന്റെ ‘അ­മ്മി­ണി’ എന്ന നോവൽ വാ­യി­ച്ചി­ട്ടു് ഡഫ്നെ ഡു­മോ­റി­യ­റു ടെ “റെ­ബേ­ക്ക ” വാ­യി­ക്കു­മ്പോൾ അ­തി­നോ­ടു് (റെ­ബേ­ക്ക­യോ­ടു്) കൂ­ടു­തൽ അ­ടു­പ്പം. പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ പിള്ള യുടെ “സ­മ­ത്വ­വാ­ദി ” എന്ന നാടകം വാ­യി­ച്ച­തി­നു­ശേ­ഷം ജർ­മ്മൻ നാ­ട­ക­കർ­ത്താ­വാ­യ കൈസറു ടെ “Coral” എന്ന നാടകം വാ­യി­ക്കു­മ്പോൾ എ­നി­ക്കു “Coral” ആ­ഹ്ലാ­ദം ന­ല്കു­ന്നു. ത­ര­ത­മ­ഭാ­വ­മി­ല്ലാ­തെ ക­ല­യി­ലും സാ­ഹി­ത്യ­ത്തി­ലും ആ­സ്വാ­ദ­ന­മി­ല്ല.

നോവൽ സാ­ഹി­ത്യം മു­ന്നോ­ട്ട്

ഈ­ശ്വ­ര­നും ന­വീ­ന­നി­രൂ­പ­ക­നും സദൃശർ. അവർ ര­ണ്ടു­പേ­രും ചെ­യ്യു­ന്ന­തെ­ന്തെ­ന്നു ന­മു­ക്ക­റി­യി­ല്ല.

The Painted Bird എന്ന നോവൽ ര­ചി­ച്ചു് മ­ഹാ­യ­ശ­സ്ക­നാ­യി­ത്തീർ­ന്ന ജെർസി കെ­സിൻ­സ്കീ (Jerzy Kosinsky) ഇ­ക്ക­ഴി­ഞ്ഞ മേയ് മാ­സ­ത്തിൽ ആ­ത്മ­ഹ­ത്യ ചെ­യ്തു. പ്ളാ­സ്റ്റി­ക് ബാഗ് കൊ­ണ്ടു് തല മൂ­ടി­ക്കെ­ട്ടി­യി­ട്ടു കു­ളി­ത്തൊ­ട്ടി­യിൽ ചെ­ന്നു കി­ട­ന്ന അ­ദ്ദേ­ഹം ശ്വാ­സം­മു­ട്ടി മ­രി­ച്ചു. ഗൗ­ര­വാ­വ­ഹ­മാ­യ ഹൃ­ദ്രോ­ഗ­മാ­ണു് ആ­ത്മ­ഹ­ന­ന­ത്തി­നു് അ­ദ്ദേ­ഹ­ത്തെ പ്രേ­രി­പ്പി­ച്ച­തെ­ന്നു ന്യൂ­സ്വീ­ക്ക് വാ­രി­ക­യിൽ കണ്ടു. അതു ശ­രി­യാ­വാം. പക്ഷേ, ഒ­റ്റ­ക്കാ­ര­ണം കൊ­ണ്ടു് ആരും ആ­ത്മ­ഹ­ന­ന­ത്തി­നു് ഒ­രു­മ്പെ­ടു­ക­യി­ല്ല. അ­വ­സാ­ന­ത്തെ ക­ടു­ങ്കൈ­ക്കു വ്യ­ക്തി­ക്കു ധൈ­ര്യം ന­ല്കു­ന്ന മ­റ്റ­നേ­കം ഹേ­തു­ക്ക­ളു­ണ്ടാ­വും. പോ­ള­ണ്ടി­ലാ­ണു് കെ­സിൻ­സ്കീ ജ­നി­ച്ച­തു്. ര­ണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തിൽ കോ­ടി­ക്ക­ണ­ക്കി­നാ­ളു­കൾ അ­ഗ്നി­ക്കി­ര­യാ­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബാം­ഗ­ങ്ങ­ളും ഭ­സ്മ­മാ­യി­ബ്ഭ­വി­ച്ചു. യു­ദ്ധ­ത്തി­നു ശേഷം ര­ണ്ടം­ഗ­ങ്ങ­ളേ ആ കു­ടും­ബ­ത്തിൽ അ­വ­ശേ­ഷി­ച്ചു­ള്ളു. ജൂ­ത­നാ­യോ ജി­പ്സി­യാ­യോ സം­ശ­യി­ക്ക­പ്പെ­ട്ട കെ­സിൻ­സ്കീ നാ­ത്സി­കൾ കൈ­യ­ട­ക്കി­യ കി­ഴ­ക്കൻ യൂ­റോ­പ്യൻ പ്ര­ദേ­ശ­ങ്ങ­ളിൽ അ­ല­ഞ്ഞു­ന­ട­ന്നു. ഒൻപതു വ­യ­സ്സു­ള്ള ആ ബാലൻ, ശ­ത്രു­ത പു­ലർ­ത്തി­യ ഒരു ജ­ന­ക്കൂ­ട്ട­ത്തെ നേ­രി­ടാൻ നിർ­ബ­ദ്ധ­നാ­യി. അ­തി­ന്റെ ഫലമായ മാ­ന­സി­ക ഭ്രം­ശ­ത്താൽ കെ­സിൻ­സ്കീ­ക്കു സ്വ­ന്തം ശബ്ദം ന­ഷ്ട­മാ­യി­പ്പോ­യി. അഞ്ചു കൊ­ല്ല­മാ­ണു് സം­സാ­രി­ക്കാ­നാ­വാ­തെ ആ കു­ട്ടി ക­ഴി­ച്ചു­കൂ­ട്ടി­യ­തു്. അ­തി­നു­ശേ­ഷം ഭാ­ഗ്യം­കൊ­ണ്ടു് ശബ്ദം തി­രി­ച്ചു കി­ട്ടി. സ­മ­ഗ്രാ­ധി­പ­ത്യം കെ­സിൻ­സ്കീ­യെ ത­ളർ­ത്തി. സ്വ­ന്തം രാ­ജ്യ­ത്തിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ അ­ദ്ദേ­ഹം ശ്ര­മി­ച്ചു­കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ 1957 ഡി­സം­ബർ 20-നു കെ­സിൻ­സ്കീ ന്യൂ­യോർ­ക്കിൽ എത്തി. അ­മേ­രി­ക്ക­യി­ലും അ­ല­ഞ്ഞു­തി­രി­യാ­നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ വിധി. ജീ­വ­ച­രി­ത്ര­പ­ര­ങ്ങ­ളാ­യ ഈ കാ­ര്യ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ “Passion Play” എന്ന നോ­വ­ലി­ലു­ള്ള ഒരു കു­റി­പ്പിൽ­നി­ന്നു് എ­ടു­ത്ത­താ­ണു്.

images/JerzyKosinski1969.jpg
ജെർസി കെ­സിൻ­സ്കീ

ജീ­വി­ത­ത്തിൽ താൻ അ­നു­ഭ­വി­ക്കേ­ണ്ടി­വ­ന്ന ഈ തീവ്ര വേ­ദ­ന­ക­ളാ­ണു് കെ­സിൻ­സ്കീ­യെ ആ­ത്മ­ഹ­ത്യ­യി­ലേ­ക്കു ന­യി­ച്ച­തെ­ന്നു തോ­ന്നു­ന്നു. The Painted Bird എന്ന നോ­വ­ലാ­ണു് കെ­സിൻ­സ്കീ­ക്കു് വി­ശ്വ­പ്ര­സി­ദ്ധി നേ­ടി­ക്കൊ­ടു­ത്ത­തെ­ന്നു പ­റ­ഞ്ഞ­ല്ലോ. അതിലെ ഒരു ഭാഗം അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­യാ­ത­ന­യെ പ്ര­തി­രൂ­പാ­ത്മ­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു.

images/PaintedBird.jpg

കി­ഴ­ക്കൻ യൂ­റോ­പ്പിൽ അ­ല­ഞ്ഞു­തി­രി­ഞ്ഞ ക­ഥ­യി­ലെ ബാലൻ ഒരു പ­ക്ഷി­പി­ടി­ത്ത­ക്കാ­ര­ന്റെ പ­രി­ചാ­ര­ക­നാ­യി. ലേഹ് എ­ന്നാ­ണു് അ­യാ­ളു­ടെ പേരു്. അയാൾ പി­ടി­ച്ച പ­ക്ഷി­ക­ളിൽ വണ്ണം കൂ­ടി­യ­തി­ന്റെ ചി­റ­കു­ക­ളിൽ മാ­രി­വി­ല്ലി­ന്റെ നി­റ­ങ്ങൾ ചാ­യം­കൊ­ണ്ടു് നൽകും. വർ­ണ്ണോ­ജ്ജ്വ­ല­ത­യാർ­ന്ന പക്ഷി മറ്റു പ­ക്ഷി­ക­ളെ­പ്പോ­ലെ­യാ­ണെ­ന്നു് അ­വ­യ്ക്കു വി­ശ്വാ­സം വ­രു­ത്താ­നാ­യി ചേ­ഷ്ട­കൾ കാ­ണി­ക്കു­മെ­ങ്കി­ലും അവ അതിനെ അം­ഗീ­ക­രി­ക്കി­ല്ല. ആ പ­ക്ഷി­കൾ ചാ­യ­മ­ടി­ച്ച പ­ക്ഷി­യെ കൊ­ത്തി­ക്കൊ­ല്ലും. സ­പ്ത­വർ­ണ്ണ­ങ്ങ­ളി­ലൂ­ടെ രക്തം ഒ­ലി­ച്ചി­റ­ങ്ങി ചാ­യ­ത്തി­ന്റെ നി­റ­മി­ല്ലാ­താ­ക്കും. അതിനെ കൈ­യി­ലെ­ടു­ക്കു­ന്ന ലേ­ഹി­ന്റെ കൈയിൽ ചോര പു­ര­ളും.

ത­ര­ത­മ­ഭാ­വ­മാ­ണു് ആ­സ്വാ­ദ­ന­ത്തി­നു് ആ­സ്പ­ദം ത­ര­ത­മ­ഭാ­വ­മി­ല്ലാ­തെ ക­ല­യി­ലും സാ­ഹി­ത്യ­ത്തി­ലും ആ­സ്വാ­ദ­ന­മി­ല്ല.

തന്നെ പീ­ഡി­പ്പി­ച്ച നാ­സ്തി­ക­ളെ­യും ഗ്രാ­മ­പ്ര­ദേ­ശ­ങ്ങ­ളി­ലെ കർ­ഷ­ക­രെ­യു­മാ­ണു് കെ­സിൻ­സ്കീ ഇ­തി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ചാ­യ­മ­ടി­ക്ക­പ്പെ­ട്ട പക്ഷി അ­ദ്ദേ­ഹം ത­ന്നെ­യാ­ണു്. ഇ­ത്ര­യും പൂർ­വ­പീ­ഠി­ക­യാ­യി എ­ഴു­തി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­സാ­ന­ത്തേ­യും അ­ന്യാ­ദൃ­ശ­വു­മാ­യ നോ­വ­ലി­നെ­ക്കു­റി­ച്ചു പ­റ­യാ­നാ­ണു്. 633 പു­റ­ങ്ങ­ളു­ള്ള “The Hermit of the 69th Street, The Working Papers of Norbert Koshky” എന്ന ഈ നോവൽ ര­ണ്ടാം ലോക മ­ഹാ­യു­ദ്ധ­ത്തി­ന്റെ അ­ഗ്നി­പ്ര­ള­യ­ത്തെ അ­തി­ജീ­വി­ച്ചു് അ­മേ­രി­ക്ക­യി­ലെ­ത്തി­യ നോർ­ബെർ­ട് കൊ­സ്കി­യു­ടെ സ­ങ്കീർ­ണ്ണ­വും യാ­ത­നാ­പൂർ­ണ്ണ­വു­മാ­യ ജീ­വി­ത­ത്തി­ന്റെ ദു­ര­ന്തം പ്ര­ഗൽ­ഭ­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­ന്നു. ഇതിൽ ഇ­ല്ലാ­ത്ത­താ­യി ഒ­ന്നു­മി­ല്ല. രാ­ഷ്ട്ര­വ്യ­വ­ഹാ­രം, മ­നഃ­ശാ­സ്ത്രം, സ­മൂ­ഹ­ശാ­സ്ത്രം, സ­മ­കാ­ലി­ക ജീ­വി­തം, പൂർ­വ­കാ­ല ജീ­വി­തം, മ­നു­ഷ്യ­ത്വം, മ­നു­ഷ്യ­ത്വ­മി­ല്ലാ­യ്മ, ലൈം­ഗി­ക ശാ­സ്ത്രം ഇ­വ­യൊ­ക്കെ കെ­സിൻ­സ്കീ ഗാം­ഭീ­ര്യ­ത്തോ­ടെ പ്ര­തി­പാ­ദി­ക്കു­ന്നു. പ്ര­തി­പാ­ദി­ച്ചു­വ­രു­മ്പോൾ സ­ന്ദർ­ഭ­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ മ­ഹാ­ന്മാ­രു­ടെ സൂ­ക്ത­ങ്ങൾ എ­ടു­ത്തു ചേർ­ക്കു­ന്ന­തു ക­ണ്ടാൽ നമ്മൾ അ­ത്ഭു­ത­പ്പെ­ടും. ഉ­ദാ­ഹ­ര­ണം ന­ല്കാം. റിൽ­ക്കെ യുടെ ഒരു കാ­വ്യ­ത്തി­ന്റെ ഫ്ര­ഞ്ച് തർ­ജ്ജ­മ­യെ­ക്കു­റി­ച്ചു് പ­റ­യു­ന്ന സ­ന്ദർ­ഭ­ത്തിൽ ഇ­ങ്ങ­നെ: “To translate is to betray. Translations are like women; if they are beautiful, they are not faithful, if they are faithful, they are not beautiful” says a French saying”.

images/NorbertKoshky.jpg

ഇ­ങ്ങ­നെ ക­ഥാ­പാ­ത്ര­ത്തി­ന്റെ അനുഭവ പ­ര­മ്പ­ര­ക­ളെ അ­തി­ഗാ­ഢം സ്പർ­ശി­ച്ചു­കൊ­ണ്ടു് ഇതിലെ ത­ത്ത്വ­ചി­ന്താ സ്രോ­ത­സ്വി­നി അ­വി­രാ­മ­മാ­യി ഒ­ഴു­കു­ന്നു. ഒ­ടു­വിൽ My favourite subject is Desire vs Death എന്നു പ്ര­ഖ്യാ­പ­നം ന­ട­ത്തി ഇ­രി­ക്കു­ന്ന വേ­ള­യിൽ അ­ജ്ഞാ­ത­രാ­യ കു­റെ­പ്പേർ കോ­സ്കീ­യെ ത­ല­യി­ല­ടി­ച്ചു ബോ­ധ­ര­ഹി­ത­നാ­ക്കി ന­ദി­യി­ലേ­ക്കു എ­റി­യു­ന്നു. അതിനെ കൊ­യ്റ്റ്സ്ല­റു ടെ “Darkness at Noon ” എന്ന നോ­വ­ലി­ലെ മൂ­ന്നു വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­തി കെ­സിൻ­സ്കീ വർ­ണ്ണി­ക്കു­ന്നു. “A Second, smashing blow hit him in the ear. Then all became quiet. There was the sea again with its sounds. A wave slowly lifted him up. It came from afar and traveled sedately on, a shrug of eternity” നോ­വ­ലി­സ്റ്റി­ന്റെ അ­ന്ത്യ­വും ജ­ല­ത്തിൽ­ത്ത­ന്നെ. കെ­സിൻ­സ്കീ ഈ നോ­വ­ലി­നു ന­ല്കി­യ പേരു് autofication എ­ന്നാ­ണു്. അതിനു നീ­തി­മ­ത്ക­ര­ണം വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് അ­ദ്ദേ­ഹം ന­ല്കി­യി­ട്ടു­ണ്ടു്. “ഹാം­ലെ­റ്റി­ന്റെ ഭാഗം അ­ഭി­ന­യി­ക്കു­ന്ന അ­ഭി­നേ­താ­വു് ഹാം­ലെ­റ്റു­മ­ല്ല അ­ഭി­നേ­താ­വു­മ­ല്ല. ഹാം­ലെ­റ്റാ­യ അ­ഭി­നേ­താ­വാ­ണു് അയാൾ. അ­തു­പോ­ലെ സാ­ങ്ക­ല്പി­ക സംഭവം യ­ഥാർ­ത്ഥ സം­ഭ­വ­മ­ല്ല, സ­മ്പൂർ­ണ്ണ­മാ­യ വി­ധ­ത്തിൽ അ­നു­ഭ­വ­ത്തിൽ അ­ടി­യു­റ­യ്ക്കാ­ത്ത സാ­ങ്ക­ല്പി­ക സം­ഭ­വ­വു­മ­ല്ല. സാ­ങ്ക­ല്പി­ക­ത്വ­മാ­വാ­ഹി­ക്കു­ന്ന സം­ഭ­വ­മാ­ണ­തു്. ഒരു പ്ര­തി­രൂ­പം മൂർ­ത്ത­മാ­ണു്, അ­തേ­സ­മ­യം അ­മൂർ­ത്ത­വും. അതു് സ­ത്യ­മ­ല്ല, തോ­ന്ന­ലു­മ­ല്ല. അതു് ഒ­രേ­സ­മ­യം തോ­ന്ന­ലും മൂർ­ത്ത­വു­മാ­ണു്”.

ഇ­താ­ണു് ക­ല­യെ­ക്കു­റി­ച്ചു കെ­സിൻ­സ്കീ­ക്കു­ള്ള സ­ങ്ക­ല്പം. ഇതു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് ഈ നോവൽ വാ­യി­ച്ചാൽ അതു് അ­നു­വാ­ച­ക­നു് അ­സാ­ധാ­ര­ണ­മാ­യ അ­നു­ഭ­വ­മാ­യി­രി­ക്കും. ഈ ശ­താ­ബ്ദ­ത്തി­ലെ ക്രൂ­ര­ത­യെ ഇ­തി­നെ­ക്കാൾ ഉ­ജ്ജ്വ­ല­ത­യോ­ടെ ചി­ത്രീ­ക­രി­ച്ച വേ­റൊ­രു നോവൽ എന്റെ അ­റി­വി­ലി­ല്ല. (Zebra Books, Kensington Publishing Corp., Rs. 75.00)

ഗൗതമൻ
images/Blaisepascal.jpg
ബ്ളെ­സ് പസ്കൽ

ഫ്ര­ഞ്ച് ത­ത്ത്വ­ചി­ന്ത­ക­നും ഗ­ണി­ത­ശാ­സ്ത്ര­ജ്ഞ­നു­മാ­യ ബ്ളെ­സ് പ­സ്ക­ലി ന്റെ (Blaise Pascal, 1623–62) പാ­ങ്സേ (Pensees) വാ­യി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന ബു­ദ്ധി­പ­ര­മാ­യ ആ­ഹ്ലാ­ദം വി­വ­ര­ണാ­തീ­ത­മാ­ണു്. അ­ദ്ദേ­ഹം എ­ഴു­തു­ന്നു: “സം­ഘ­ട്ട­നം മാ­ത്ര­മാ­ണു് ന­മ്മ­ളെ ര­സി­പ്പി­ക്കു­ന്ന­തു്. അതിലെ വി­ജ­യ­മ­ല്ല. മൃ­ഗ­ങ്ങൾ ത­മ്മിൽ സം­ഘ­ട്ട­നം ന­ട­ത്തു­ന്ന­തു കാണാൻ ന­മു­ക്കു ര­സ­മാ­ണു്. പ­രാ­ജ­യ­പ്പെ­ട്ട­വ­ന്റെ മു­ക­ളിൽ ജ­യി­ച്ച­വൻ ക്രൂ­ര­ത­യോ­ടെ നി­ല്ക്കു­ന്ന­തു കാണാൻ ഇ­ഷ്ട­മി­ല്ല”. (Pascal’s Pensees, Everyman Paper back, P. 76) മു­യ­ലി­നെ വേ­ട്ട­യാ­ടാൻ ശ്ര­മി­ക്കു­മ്പോൾ മു­യ­ലി­നെ ക­ണ്ടു് വെ­ടി­വ­യ്ക്കു­ന്ന­തി­ല­ല്ല രസം. ആ യ­ത്ന­ത്തി­ലാ­ണു് അ­തി­രി­ക്കു­ന്ന­തു്. മു­യ­ലി­നെ കണ്ടു വെ­ടി­വ­ച്ചാൽ വേ­ട്ട­യാ­ട­ലി­ലു­ള്ള കൗ­തു­കം തീർ­ന്നു­പോ­കും. അ­ഭാ­വ­ത്തി­ലാ­ണു് മ­നു­ഷ്യൻ സ­ന്തോ­ഷി­ക്കു­ന്ന­തു് അ­ഭാ­വ­മാ­യ വ­സ്തു­വി­ലോ ജ­ന്തു­വി­ലോ അല്ല.

ഒ­രു­റ­ച്ച­പ്ര­ഭ­വ­കേ­ന്ദ്ര­ത്തിൽ നി­ന്ന­ല്ല മ­നു­ഷ്യ­ന്റെ സ്വ­ഭാ­വ­സ്രോ­ത­സ്വി­നി­കൾ പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്ന­തു്. ശി­ഥി­ല­ങ്ങ­ളാ­യ പല കേ­ന്ദ്ര­ങ്ങ­ളിൽ നി­ന്നാ­ണു്. അ­തി­നാൽ സ്വ­ഭാ­വ­ത്തി­ന്റെ പ്ര­വാ­ഹ­ങ്ങൾ­ക്കു വൈ­രു­ദ്ധ്യ­വും വൈ­ജാ­ത്യ­വും ര­ണ്ടാ­യി­പ്പോ­കും.

ഇനി ശ്രീ. ഗൗതമൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “പ­ട്ടു­നൂൽ­പ്പു­ഴു­ക്കൾ” എന്ന ക­ഥ­വാ­യി­ച്ചു നോ­ക്കു­ക. സ­ഹോ­ദ­രൻ സ­ഹോ­ദ­രി­യോ­ടു പി­ണ­ങ്ങു­ന്നു. അവളെ കാ­ണാ­തി­രി­ക്കാ­നാ­ണു് അ­യാ­ളു­ടെ ആ­ഗ്ര­ഹം. അ­മ്മ­യു­ടെ വീ­ട്ടിൽ വച്ചു ക­ണ്ടു­പോ­യി. എ­ന്നി­ട്ടും ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കു­ന്നു. ബ­സ്സിൽ ക­യ­റി­യ­പ്പോൾ നേരെ എ­തി­രു­വ­ശ­ത്തു അ­വ­ളി­രി­ക്കു­ന്നു. എ­ന്നി­ട്ടും ക­ണ്ടി­ല്ലെ­ന്നു ഭാ­വി­ക്കു­ന്നു. തന്റെ നാ­ട്ടി­ലേ­ക്കു ടി­ക്ക­റ്റ് വാ­ങ്ങാൻ അവൾ പ­റ­ഞ്ഞി­ട്ടും അയാൾ അ­ത­നു­സ­രി­ക്കു­ന്നി­ല്ല. ത­നി­ക്കി­റ­ങ്ങേ­ണ്ടി­ട­ത്തു് ഇ­റ­ങ്ങു­ന്നു. ഇ­തു­വ­രെ മു­യ­ലി­നെ അ­ന്വേ­ഷി­ച്ചു “ഭ­യ­ലോ­ഭ­കൗ­ടി­ല്യ”ങ്ങ­ളോ­ടെ—ആ വേ­ട്ട­പ്പ­ട്ടി­ക­ളോ­ടൊ­ത്തു—ഓ­ടു­ക­യാ­ണു് അയാൾ. വ­ല്ലാ­ത്ത സം­തൃ­പ്തി. “മ­നു­ഷ്യൻ മാ­ലാ­ഖ­യ­ല്ല, മൃ­ഗ­മ­ല്ല വെറും മ­നു­ഷ്യൻ മാ­ത്രം” എന്നു പാ­സ്കൽ. ന­മ്മു­ടെ ക­ഥാ­കാ­രൻ അ­തം­ഗീ­ക­രി­ക്കു­ന്നി­ല്ല. അയാൾ കു­റ­ച്ചു മാ­ലാ­ഖ­യാ­യി­ത്തീ­രു­ന്ന­തു കാ­ണി­ച്ചി­ട്ടേ അ­ദ്ദേ­ഹം പി­ന്മാ­റു­ന്നു­ള്ളു. സ­ഹോ­ദ­രി­യെ വേ­ദ­നി­പ്പി­ച്ച­തിൽ അ­യാൾ­ക്കു ദുഃഖം. അവളെ കാ­ണാ­നാ­യി അയാൾ പാ­ഞ്ഞു പോ­കു­മ്പോൾ കഥ പ­ര്യ­വ­സാ­ന­ത്തി­ലെ­ത്തു­ന്നു. ഒരു മാ­നു­ഷി­ക മൂ­ല്യ­ത്തി­ന്റെ പ്ര­കീർ­ത്ത­നം! ആ­ഖ്യാ­ന­ത്തി­ന്റെ ഭംഗി! വി­കാ­ര­ത്തെ സം­ഭ­വ­ങ്ങ­ളോ­ടു സ­മ­ഞ്ജ­സ­മാ­യ വി­ധ­ത്തിൽ കൂ­ട്ടി­യി­ണ­ക്കൽ. ഇ­ത്ര­യും മതി.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “നി­ങ്ങ­ളെ ചലനം കൊ­ള്ളി­ച്ച ഒരു പ്ര­സ്താ­വം കേൾ­ക്ക­ട്ടെ”.

ഉ­ത്ത­രം: “സ്പാ­നി­ഷ്/റഷ്യൻ റി­വ­ലു­ഷ­ന­റി­യും ക­മ്മ്യൂ­ണി­സ്റ്റു­മാ­യി­രു­ന്ന ഈ­ബാ­റൂ­റി യുടെ (Dolores Ibarruri) ഒരു വാ­ക്യം: ‘It is better to die on your feet than to live on your kness’.”

ചോ­ദ്യം: “നവീന നി­രൂ­പ­ക­രെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?”

ഉ­ത്ത­രം: “കു­ഴി­യാ­ന­ക­ളെ ഗു­രു­വാ­യൂർ കേശവൻ ആനയും തി­രു­വ­ന­ന്ത­പു­രം ച­ന്ദ്ര­ശേ­ഖ­രൻ ആനയും ആ­ക്കു­ന്ന­വർ. മാ­ത്ര­മ­ല്ല ഗു­രു­വാ­യൂർ കേ­ശ­വ­നും തി­രു­വ­ന­ന്ത­പു­രം ച­ന്ദ്ര­ശേ­ഖ­ര­നും അ­വ­രു­ടെ ദൃ­ഷ്ടി­യിൽ കു­ഴി­യാ­ന­ക­ളു­മാ­ണു്”.

ചോ­ദ്യം: “നല്ല ഗ­ദ്യ­കാ­രൻ മാ­ത്ര­മാ­യി നി­ങ്ങൾ കാ­ണു­ന്ന കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ യ­ഥാർ­ത്ഥ­ത്തിൽ ജീ­നി­യ­സ്സാ­യി­രു­ന്നി­ല്ലേ?”

ഉ­ത്ത­രം: “അ­ദ്ദേ­ഹം നല്ല ഗ­ദ്യ­കാ­രൻ മാ­ത്ര­മ­ല്ല പ­റ­യു­ന്ന­തെ­ന്തും യു­ക്തി­പ­ര­മാ­യ സ്പ­ഷ്ട­ത­യോ­ടു­കൂ­ടി പറഞ്ഞ ആ­ളു­മാ­ണു്. ആ നി­ല­യിൽ വേ­ണ­മെ­ങ്കിൽ ജീ­നി­യ­സ്സാ­യി ക­രു­താം”.

ചോ­ദ്യം: “ചില വീ­ടു­ക­ളിൽ ഭർ­ത്താ­വു് ഭാ­ര്യ­യെ Darling എന്നു വി­ളി­ക്കു­ന്നു. അവൾ അയാളെ Dear എന്നു വി­ളി­ക്കു­ന്നു. ഒരു ശ­ണ്ഠ­യു­മി­ല്ല. പൂർ­ണ്ണ­മാ­യ അ­നു­ര­ഞ്ജ­നം. ഈ മാ­തൃ­കാ­ദ­മ്പ­തി­ക­ളെ നി­ങ്ങൾ­ക്കു ബ­ഹു­മാ­നി­ച്ചു­കൂ­ടേ?”

ഉ­ത്ത­രം: “വയ്യ. അ­ത്ത­ര­ത്തി­ലു­ള്ള പു­രു­ഷ­ന്മാ­രും സ്ത്രീ­ക­ളും തി­ക­ച്ചും insincere (ആർ­ജ്ജ­വ­മി­ല്ലാ­ത്ത­വർ) ആണു്”.

ചോ­ദ്യം: “ചാ­കാ­റാ­യി­ല്ലേ?”

ഉ­ത്ത­രം: ഇല്ല. ഞാൻ കാ­ല­ത്തു നാലു മ­ണി­തൊ­ട്ടു് ഉ­ച്ച­യ്ക്കു് പ­ന്ത്ര­ണ്ടു മ­ണി­വ­രെ എ­ഴു­തു­ന്നു. രണ്ടു മ­ണി­തൊ­ട്ടു മൂ­ന്നു മ­ണി­വ­രെ ഉ­റ­ങ്ങു­ന്നു. നാ­ലു­മ­ണി തൊ­ട്ടു് സ­ന്ധ്യ­യ്ക്കു് ആ­റു­മ­ണി­വ­രെ പ­ട്ട­ണ­ത്തിൽ ന­ട­ക്കു­ന്നു. ഏ­ഴു­മ­ണി­തൊ­ട്ടു പ­തി­നൊ­ന്നു­മ­ണി­വ­രെ വാ­യി­ക്കു­ന്നു. ഈ രീ­തി­യിൽ ക­ഴി­യു­ന്ന ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നു. കാ­ല­ത്തു പത്രം വാ­യി­ക്കാ­ത്ത­വൻ, ഓ­ഫീ­സിൽ മു­ഷി­ഞ്ഞ വേഷം ധ­രി­ച്ചു ചെ­ന്നി­രു­ന്നു ഫ­യ­ലു­ക­ളിൽ കു­റി­പ്പു­ക­ളെ­ഴു­തു­ന്ന­വൻ, ഉ­ച്ച­യ്ക്കു് ഭാര്യ പൊ­തി­ഞ്ഞു­കൊ­ടു­ത്ത ത­ണു­ത്ത ചോ­റു­ണ്ണു­ന്ന­വൻ. വൈ­കി­ട്ടു് കടയിൽ നി­ന്നു് ഒരു ഗ്ലാ­സ് ചാ­യ­പോ­ലും കു­ടി­ക്കാ­തെ വീ­ട്ടി­ലെ­ത്തി ഭാര്യ കൊ­ടു­ക്കു­ന്ന ചായ എന്ന ഒ­ട്ടു­ന്ന, ത­ണു­ത്ത ദ്രാ­വ­കം മോ­ന്തു­ന്ന­വൻ, ഉ­റ­ങ്ങു­ന്ന­തു­വ­രെ റ്റി. വി. സെ­റ്റി­ന്റെ മുൻ­പി­ലി­രി­ക്കു­ന്ന­വൻ— ഈ രീ­തി­യിൽ ക­ഴി­യു­ന്ന­വൻ ജീ­വി­ച്ചി­രി­ക്കു­ന്ന­വ­നാ­ണെ­ങ്കി­ലും ച­ത്ത­വ­നാ­ണു്. ഇ­ക്കൂ­ട്ട­രെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് കവി ‘ച­ത്ത­തി­നൊ­ക്കു­മേ ജീ­വി­ച്ചി­രി­ക്കി­ലും’ എന്നു പ­റ­ഞ്ഞ­തു്”.

ഇ­രു­മ്പു­ല­ക്ക­യോ?
images/DoloresIbarruri1936.jpg
ഈ­ബാ­റൂ­റി

എ­റ­ണാ­കു­ളം കോ­ളേ­ജി­ലെ ജോ­ലി­യിൽ നി­ന്നു ഞാൻ പി­രി­ഞ്ഞ­പ്പോൾ ഡോ­ക്ടർ ലീ­ലാ­വ­തി സൗ­ജ­ന്യ മാ­ധു­ര്യ­ത്തോ­ടെ എന്റെ ചി­ത്രം അവിടെ അ­നാ­വ­ര­ണം ചെ­യ്യാൻ തീ­രു­മാ­നി­ച്ചു. ചി­ത്രം വ­യ്ക്ക­ത്ത­ക്ക­വി­ധ­ത്തിൽ എ­നി­ക്കൊ­രു പ്രാ­ഗ­ല്ഭ്യ­വു­മി­ല്ലെ­ന്ന തോ­ന്ന­ലും ആ കൃ­ത്യ­ത്തി­ന്റെ അർ­ത്ഥ­മി­ല്ലാ­യ്മ­യും പ­ണ­പ്പി­രി­വി­നു ചെ­ല്ലു­മ്പോൾ ആളുകൾ ന­ട­ത്തു­ന്ന പ്രാ­ക്കും ഒക്കെ ഓർ­മ്മി­ച്ചു ഞാനതു വേ­ണ്ടെ­ന്നു ശ്രീ­മ­തി­യെ അ­റി­യി­ച്ചു. ര­ണ്ടു­മാ­സ­ത്തെ നി­ര­ന്ത­ര­മാ­യ നിർ­ബ്ബ­ന്ധം ഉ­ണ്ടാ­യി­ട്ടും ചി­ത്രം വ­യ്ക്കാൻ ഞാൻ സ­മ്മ­തം ന­ല്കി­യി­ല്ല. താൻ അതു ചെ­യ്തി­ല്ലെ­ങ്കിൽ ക­രു­തി­ക്കൂ­ട്ടി കൃ­ഷ്ണൻ­നാ­യ­രെ അ­വ­ഗ­ണി­ച്ചു എന്നു മ­റ്റാ­ളു­കൾ ദു­ഷ്പ്ര­വാ­ദ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ത­നി­ക്കു് വൈ­ഷ­മ്യം ജ­നി­പ്പി­ക്കു­മെ­ന്നും ഡോ­ക്ടർ ലീ­ലാ­വ­തി പ­റ­ഞ്ഞ­പ്പോൾ ഞാൻ സ­മ്മ­തി­ച്ചു. ഞാൻ തന്നെ ഫോ­ട്ടോ കൊ­ടു­ത്തു. ചി­ത്രം എൻ­ലാർ­ജ് ചെ­യ്തു. ഒരു ജ­ഡ്ജി­യെ അ­നാ­വ­ര­ണ­കർ­മ്മ­ത്തി­നു ക്ഷ­ണി­ച്ച­പ്പോൾ ആ­രു­മ­ല്ലാ­ത്ത എന്റെ പടം അ­നാ­വ­ര­ണം ചെ­യ്യാൻ വ­രി­ല്ലെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. എ­ന്നാൽ മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ വൈ­രു­ദ്ധ്യം നോ­ക്കു­ക. അ­ദ്ദേ­ഹം ഒ­രാ­റു­മാ­സം മുൻ­പു് തി­രു­വ­ന­ന്ത­പു­ര­ത്തു­ള്ള എന്റെ വീ­ട്ടിൽ­വ­ന്നു് എന്നെ ഒരു മീ­റ്റിം­ഗി­നു ക്ഷ­ണി­ച്ചു. എന്റെ മു­ഖ­ത്തു നോ­ക്കി ഞാൻ മ­ഹാ­നി­രൂ­പ­ക­നാ­ണു് എന്നു പ­റ­യു­ക­യും ചെ­യ്തു. ഞാൻ അ­ദ്ദേ­ഹ­ത്തെ കു­റ്റ­പ്പെ­ടു­ത്തു­ക­യ­ല്ല. ഒ­രു­റ­ച്ച പ്ര­ഭ­വ­കേ­ന്ദ്ര­ത്തിൽ നി­ന്ന­ല്ല മ­നു­ഷ്യ­ന്റെ സ്വ­ഭാ­വ­സ്രോ­ത­സ്വി­നി­കൾ പൊ­ട്ടി­പ്പു­റ­പ്പെ­ടു­ന്ന­തു്. ശി­ഥി­ല­ങ്ങ­ളാ­യ പല കേ­ന്ദ്ര­ങ്ങ­ളിൽ­നി­ന്നാ­ണു്. അ­തി­നാൽ സ്വ­ഭാ­വ­ത്തി­ന്റെ പ്ര­വാ­ഹ­ങ്ങൾ­ക്കു വൈ­രു­ദ്ധ്യ­വും വൈ­ജാ­ത്യ­വും ഉ­ണ്ടാ­യി­പ്പോ­കും. ജഡ്ജി ഒ­ഴി­ഞ്ഞു മാ­റി­യ­പ്പോൾ ഡോ­ക്ടർ ലീ­ലാ­വ­തി ശ്രീ. സി. പി. ശ്രീ­ധ­ര­നെ യാണു് ക്ഷ­ണി­ച്ച­തു്. അ­ദ്ദേ­ഹം ദ­യാ­പൂർ­വം ആ ക്ഷണം സ്വീ­ക­രി­ച്ചു. ഒരു മ­ണി­ക്കൂർ നേരം നീ­ണ്ടു­നി­ന്ന കൃ­ഷ്ണ­സ്തു­തി­യോ­ടെ ചി­ത്രം അ­നാ­വ­ര­ണം ചെ­യ്യു­ക­യും ചെ­യ്തു. എ­ന്നാൽ കു­റ­ച്ചു മാ­സ­ങ്ങൾ­ക്കു മുൻ­പു് ക­ഥ­യെ­സ്സം­ബ­ന്ധി­ച്ച ഒരു ചർ­ച്ച­യിൽ രമേഷ് എന്ന യു­വാ­വു് എ­ന്നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തോ­ടു എന്തോ ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം ന­ല്കി­യ മ­റു­പ­ടി 1978-ലെ പ്ര­ശം­സ­യ്ക്കു ക­ട­ക­വി­രു­ദ്ധ­മാ­യി­രു­ന്നു. ഞാനതു കേ­ട്ടി­ല്ല. ര­മേ­ഷും വേറെ പലരും എ­നി­ക്കു് ഒരേ രീ­തി­യിൽ എഴുതി അ­യ­ച്ച­തിൽ നി­ന്നു മ­ന­സ്സി­ലാ­ക്കി­യ­താ­ണു്. ഇതിൽ എ­നി­ക്കു പ­രാ­തി­യി­ല്ല. ഉറച്ച പ്ര­ഭ­വ­കേ­ന്ദ്ര­ത്തിൽ നി­ന്ന­ല്ല­ല്ലോ സ്വ­ഭാ­വ­ത്തി­ന്റെ നീർ­ച്ചാ­ലു­കൾ ഒ­ഴു­കി­വ­രു­ന്ന­തു്. ഇ­ത്ര­യും എ­ഴു­തി­യ­തു് സി. പി ശ്രീ­ധ­രൻ മ­നോ­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യ “വ­ള്ള­ത്തോ­ളി­നെ കു­ടു­ക്കി­യ കഥ” എന്ന പ്ര­ബ­ന്ധം വാ­യി­ച്ച­തി­നാ­ലാ­ണു്. അതിൽ ഇ­ങ്ങ­നെ­യൊ­രു പ്ര­സ്താ­വ­മു­ണ്ടു്: “അ­ന്നു് സു­കു­മാർ അ­ഴീ­ക്കോ­ടും ജി യും ത­മ്മി­ലു­ണ്ടാ­യി­രു­ന്ന ഉറ്റ ബന്ധം മ­ഹാ­ക­വി­യെ­ക്കു­റി­ച്ചെ­ഴു­തി­യ ‘ഖണ്ഡന’ഗ്ര­ന്ഥം പ്ര­സി­ദ്ധീ­ക­രി­ച്ച­പ്പോ­ഴും അതിനു ശേ­ഷ­വും അവർ തു­ടർ­ന്നി­രു­ന്ന­തു് രണ്ടു പേ­രു­ടെ­യും ഹൃ­ദ­യ­മ­ഹി­മ­യെ വെ­ളി­പ്പെ­ടു­ത്തും”.

“നവീന നി­രൂ­പ­ക­രെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?” “കു­ഴി­യാ­ന­ക­ളെ ഗു­രു­വാ­യൂർ കേശവൻ ആനയും തി­രു­വ­ന­ന്ത­പു­രം ച­ന്ദ്ര­ശേ­ഖ­രൻ ആനയും ആ­ക്കു­ന്ന­വർ മാ­ത്ര­മ­ല്ല ഗു­രു­വാ­യൂർ കേ­ശ­വ­നും തി­രു­വ­ന­ന്ത­പു­രം ച­ന്ദ്ര­ശേ­ഖ­ര­നും അ­വ­രു­ടെ ദൃ­ഷ്ടി­യിൽ കു­ഴി­യാ­ന­ക­ളു­മാ­ണു്”.

ഇതിൽ ശ്രീ. സു­കു­മാർ അ­ഴീ­ക്കോ­ടി­ന്റെ മാ­ന­സി­ക നി­ല­യെ­ക്കു­റി­ച്ചു് എ­നി­ക്കൊ­ന്നും പ­റ­യാ­നാ­വി­ല്ല. ശ­ങ്ക­ര­ക്കു­റു­പ്പു­മാ­യു­ള്ള ബ­ന്ധ­ത്തെ­ക്കു­റി­ച്ചു്, അ­ദ്ദേ­ഹം എ­നി­ക്ക­യ­ച്ച ക­ത്തു­ക­ളിൽ ഒ­ന്നും എ­ഴു­തി­യി­ട്ടി­ല്ല. അതല്ല ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ അവസ്ഥ. എ­നി­ക്കു് അ­ദ്ദേ­ഹം അ­ക്കാ­ല­ത്തു് അയച്ച പല ക­ത്തു­ക­ളി­ലും സു­കു­മാർ അ­ഴീ­ക്കോ­ടി­നെ­ക്കു­റി­ച്ചു് മോ­ശ­പ്പെ­ട്ട രീ­തി­യി­ലു­ള്ള പ്ര­സ്താ­വ­ങ്ങൾ നിർ­വ­ഹി­ച്ചി­രു­ന്നു. സു­കു­മാ­രൻ എ­ന്ന­ല്ലാ­തെ സു­കു­മാർ അ­ഴീ­ക്കോ­ടു് എന്നു പോലും അ­ദ്ദേ­ഹം എ­ഴു­തി­യി­രു­ന്നി­ല്ല. ഞാൻ വ്യ­ക്ത­മാ­യി ഓർ­മ്മി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കാ­വ്യ­ത്തെ­ക്കു­റി­ച്ചു് പ്ര­തി­കൂ­ല­മാ­യി ഞാ­നെ­ന്തോ എ­ഴു­തി­യ­പ്പോൾ സു­കു­മാ­ര­ന്റെ തെ­റി­യെ­ക്കാൾ ഒ­ട്ടും കു­റ­ഞ്ഞ­ത­ല്ല നി­ങ്ങ­ളു­ടെ തെ­റി­വാ­ക്കു­കൾ എ­ന്നു് അ­ദ്ദേ­ഹം എ­നി­ക്കു് എഴുതി അ­യ­ച്ചു. ക­ത്തു­കൾ ശേ­ഖ­രി­ച്ചു പു­സ്ത­ക­മാ­യി പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണ­മെ­ന്നും അതു കൊ­ണ്ടു് അവ തി­രി­ച്ചു­കൊ­ടു­ക്ക­ണ­മെ­ന്നും മ­ഹാ­ക­വി അ­റി­യി­ച്ച­പ്പോൾ ഞാനതു വി­ശ്വ­സി­ച്ചു് നൂ­റോ­ളം ക­ത്തു­കൾ—ക­ലാ­ഭം­ഗി തി­ക­ഞ്ഞ ക­ത്തു­കൾ— തി­രി­ച്ച­യ­ച്ചു കൊ­ടു­ത്തു. പ്രഫ. ഗു­പ്തൻ നായർ, എൻ. വി. ഇ­വ­രോ­ടു ക­ത്തു­കൾ തി­രി­ച്ചു­കൊ­ടു­ക്കാൻ അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെ­ട്ടി­ല്ല.

ഇ­തി­ലും ഞാൻ തെ­റ്റു കാ­ണു­ന്നി­ല്ല. കാരണം മുൻപു ര­ണ്ടു­ത­വ­ണ വ്യ­ക്ത­മാ­ക്കി­യ­ല്ലോ. വേ­ലു­ത്ത­മ്പി ദളവ തന്റെ അ­മ്മ­യു­ടെ തെ­ങ്ങു­കൾ ക­ണ­ക്കിൽ­ച്ചേർ­ക്കാ­ത്ത പാർ­വ­ത്യ­കാ­രു­ടെ വി­ര­ലു­കൾ തെ­ങ്ങിൽ­ച്ചേർ­ത്തു വച്ചു മു­റി­ച്ചു ക­ള­ഞ്ഞോ? ക­ള­ഞ്ഞി­രി­ക്കാം. പക്ഷേ, മറ്റു സ­ന്ദർ­ഭ­ത്തിൽ അ­ദ്ദേ­ഹം അ­ധാർ­മ്മി­ക­മാ­യ കൃ­ത്യം ചെ­യ്തി­രി­ക്കും. ഇതു് അ­ഭ്യൂ­ഹ­മ­ല്ല. മ­നു­ഷ്യ­സ്വ­ഭാ­വം അ­താ­ണു്. പി­ഞ്ചു കു­ഞ്ഞു­ങ്ങൾ ഉ­ച്ച­യ്ക്കു വി­ദ്യാ­ല­യ­ത്തിൽ ഉ­റ­ങ്ങി­ക്കി­ട­ക്കു­മ്പോൾ അവിടെ അ­നു­ച­ര­ന്മാ­രെ അ­യ­ച്ചു് അ­വ­രെ­യാ­കെ കൊല ചെയ്ത നേ­താ­വു് പി­ന്നീ­ടു് ഒരു കു­ഞ്ഞി­നെ­യെ­ടു­ത്തു ലാ­ളി­ക്കു­ന്ന­തി­ന്റെ­യും അതിനെ സ്നേ­ഹ­പൂർ­വ്വം നോ­ക്കു­ന്ന­തി­ന്റെ­യും ചി­ത്രം പ­ത്ര­ത്തിൽ ഞാൻ കണ്ടു. അതു കണ്ട ഞാൻ ഞെ­ട്ടി­യി­ല്ല, അ­ദ്ഭു­ത­പ്പെ­ട്ടി­ല്ല. ആ­ളു­ക­ളു­ടെ സ്വ­ഭാ­വ­ത്തി­നും പെ­രു­മാ­റ്റ­ത്തി­നും സ്ഥി­ര­ത­യി­ല്ല. നാ­മാ­ക­ട്ടെ കാ­രു­ണ്യം കാ­ണി­ച്ച നേ­താ­വി­നെ ആ കാ­രു­ണ്യ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. അ­യാ­ളു­ടെ ക്രൂ­ര­ത കാ­ണി­ച്ച ഒ­രു­ത്ത­നെ എ­പ്പോ­ഴും ക്രൂ­ര­നാ­യി നമ്മൾ കാണും. അ­യാ­ളു­ടെ കാ­രു­ണ്യ­പൂർ­വ്വ­ങ്ങ­ളാ­യ പ്ര­വർ­ത്ത­ന­ങ്ങൾ നമ്മൾ വി­സ്മ­രി­ക്കും. ജി. ശ­ങ്ക­ര­ക്കു­റു­പ്പും സു­കു­മാർ അ­ഴീ­ക്കോ­ടും സി. പി. ശ്രീ­ധ­ര­നും ഞാനും വെറും മ­നു­ഷ്യർ ഞ­ങ്ങ­ളു­ടെ സ്വ­ഭാ­വം ഇ­രു­മ്പു­ല­ക്ക പോലെ ഉ­റ­ച്ച­ത­ല്ല.

സ്വ­ഭാ­വം ഇ­രു­മ്പു­ല­ക്ക­പോ­ലെ ഉ­റ­ച്ച­ത­ല്ല എന്ന മതം സാ­ഹി­ത്യ­നി­രൂ­പ­ണ­ത്തി­നു യോ­ജി­ക്കി­ല്ല. അ­തു­കൊ­ണ്ടു് സി. വി. രാ­മൻ­പി­ള്ള യെ “നാ­ടു­വാ­ഴി സ്തോ­ത്ര­പ്രാ­യ­ങ്ങ­ളാ­യ കൃ­തി­കൾ എ­ഴു­തി­യ ആൾ” എന്നു മു­ണ്ട­ശ്ശേ­രി പ­റ­യു­ക­യും പി­ന്നീ­ടു് ആ കൃ­തി­ക­ളെ­ത്ത­ന്നെ അ­ദ്ദേ­ഹം വാ­ഴ്ത്തു­ക­യും ചെ­യ്യു­ന്ന­തു ശ­രി­യ­ല്ല. ഈ വൈ­രു­ദ്ധ്യം മ­ഹ്ഫൂ­സി ന്റെ കാ­ര്യ­ത്തിൽ ഞാൻ കാ­ണി­ച്ചു­വെ­ന്നാ­ണു് ശ്രീ. കെ. ഭാ­സ്ക­രൻ ജ­ന­യു­ഗ­ത്തിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. മ­ഹ്ഫൂ­സി­ന്റെ ഒരു നോവൽ അ­ടു­ത്ത­കാ­ല­ത്തു വാ­യി­ച്ച­പ്പോൾ അതു് ക­ല­യ­ല്ലെ­ന്നും വെറും മെ­ലോ­ഡ്രാ­മ­യാ­ണെ­ന്നും എ­നി­ക്കു തോ­ന്നി. അതു ത­റ­പ്പി­ച്ചു പ­റ­യു­ക­യും ചെ­യ്തു. പക്ഷേ, അ­തി­നു­മുൻ­പു് അ­ദ്ദേ­ഹ­ത്തി­ന്റെ വേ­റൊ­രു നോ­വ­ലി­നെ­ക്കു­റി­ച്ചു് ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ എ­ഴു­തി­യി­രു­ന്നു. ആ കൃതി ഇ­പ്പോൾ കൈ­യി­ലി­ല്ല. ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഞാ­ന­തു് മ­റി­ച്ചു­നോ­ക്കു­മാ­യി­രു­ന്നു ര­ണ്ടാ­മ­ത്തെ ലേ­ഖ­ന­മെ­ഴു­തു­ന്ന­തി­നു മുൻ­പു്. ഭാ­സ്ക­രൻ ചൂ­ണ്ടി­ക്കാ­ണി­ച്ച വൈ­രു­ദ്ധ്യം സം­ഭ­വി­ക്കി­ല്ലാ­യി­രു­ന്നു. ര­ണ്ടാ­മ­തു വാ­യി­ച്ച നോവൽ ച­വ­റാ­യ­തു­കൊ­ണ്ടു് ആദ്യം വാ­യി­ച്ച­തും അ­ങ്ങ­നെ­യാ­വാ­നേ ത­ര­മു­ള്ളു എന്നു അ­നു­മാ­നി­ച്ചു­പോ­യി. ഇ­വി­ടെ­യൊ­രു ചോ­ദ്യ­മു­ണ്ടാ­കാം. മ­ഹ്ഫൂ­സി­ന്റെ മ­റ്റൊ­രു നോവൽ ഇനി വാ­യി­ച്ചാ­ലോ? അതു് ന­ല്ല­താ­ണെ­ങ്കിൽ ന­ല്ല­തെ­ന്നു് എ­ഴു­തും; ചീ­ത്ത­യാ­ണെ­ങ്കിൽ ചീ­ത്ത­യെ­ന്നും. ഇവിടെ ആ­സ്വാ­ദ­ന­ത്തി­ന്റെ വൈ­ക­ല്യം എന്ന പ്ര­ശ്നം ഉ­ണ്ടാ­വു­ന്നി­ല്ല. അ­നു­മാ­ന­മാ­ണു് ച­തി­ച്ച­തു്. ഭാ­സ്ക­രൻ ഈ വൈ­രു­ദ്ധ്യം ചൂ­ണ്ടി­ക്കാ­ണി­ച്ച­തി­നു ഞാൻ അ­ദ്ദേ­ഹ­ത്തി­നു നന്ദി പ­റ­യു­ന്നു. ഇ­നി­യും തി­ടു­ക്ക­ത്തി­ലെ­ഴു­തു­മ്പോൾ മുൻ­പു് നി­രൂ­പ­ണം ചെയ്ത പു­സ്ത­ക­ങ്ങൾ ഞാൻ വീ­ണ്ടും മ­റി­ച്ചു­നോ­ക്കും. അ­പ്പോൾ വൈ­രു­ദ്ധ്യ­മു­ണ്ടാ­വു­ക­യു­മി­ല്ല. പി­ന്നെ ഗോ­യ­ങ്ക അ­വാർ­ഡി­നു് എ­നി­ക്കർ­ഹ­ത­യി­ല്ല എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സ്താ­വം bad taste-​നെ മാ­ത്ര­മേ കാ­ണി­ക്കു­ന്നു­ള്ളു. ഇ­ന്ത്യ­യി­ലെ മ­ഹാ­ന്മാ­രാ­യ ധി­ഷ­ണാ­ശാ­ലി­ക­ളാ­ണു് സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ വാ­യി­ച്ചി­ട്ടു് സ­മ്മാ­നം നി­ശ്ച­യി­ച്ച­തു്. അ­വ­രി­ലൊ­രാൾ It is unique in world literature എന്നു പ­റ­ഞ്ഞു.

ചു­വ­രെ­ഴു­ത്തു­കൾ
  1. തി­രു­വ­ന­ന്ത­പു­ര­ത്തെ ഓരോ പൗ­ര­നും ഓരോ ദി­വ­സ­വും ആയിരം കൊ­തു­കു­ക­ളെ വീതം തി­ന്നു കോർ­പൊ­റെ­യ്ഷ­നെ സ­ഹാ­യി­ക്കു.
  2. മലയാള ഭാ­ഷ­യി­ലെ എല്ലാ അ­ക്ഷ­ര­ങ്ങ­ളും എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ഞാ­നി­ന്നു മ­ല­യാ­ളം പ്ര­ഫെ­സ­റാ­ണു്.
  3. ഞാ­നി­ന്നു വാ­ഷി­ങ് മെ­ഷ്യ­നും ഗ്രൈൻ­ഡ­റും വാ­ക്യൂ­എം ക്ലീ­ന­റും വാ­ങ്ങി­ച്ചു. ബ്ളാ­ക്ക് ആൻഡ് വൈ­റ്റ് റ്റി. വി. സെ­റ്റി­നു­പ­ക­രം കളർ റ്റെ­ലി­വി­ഷൻ സെ­റ്റ് വാ­ങ്ങി. എന്റെ വീ­ട്ടിൽ പ­രി­ചാ­രി­ക ദി­വ­സ­വും വ­ര­ണ­മെ­ങ്കിൽ ഇ­വ­യൊ­ക്കെ വേണം.
  4. നല്ല ഇം­ഗ്ലീ­ഷ് ഭാ­ഷ­യു­ടെ കാലം പോയി. ഇ­പ്പോൾ ‘ഇൻഡ്യ റ്റു­ഡേ’യുടെ ഇം­ഗ്ലീ­ഷേ­യു­ള്ളു.
  5. തി­ര­ഞ്ഞെ­ടു­പ്പു­കൾ നി­രോ­ധി­ക്കൂ. ചു­വ­രു­ക­ളെ ര­ക്ഷി­ക്കൂ.
  6. ഈ­ശ്വ­ര­നും നവീന നി­രൂ­പ­ക­നും സദൃശർ. അവർ ര­ണ്ടു­പേ­രും ചെ­യ്യു­ന്ന­തെ­ന്തെ­ന്നു ന­മു­ക്ക­റി­യി­ല്ല.
  7. തു­പ്പൽ ധാ­രാ­ളം ഉൽ­പാ­ദി­പ്പി­ക്കൂ. പോ­സ്റ്റാ­ഫീ­സു­ക­ളിൽ പ­ശ­യി­ല്ല.
  8. പുതിയ ട്രാ­ഷ് വാ­യി­ക്കാ­നും പഴയ നല്ല പു­സ്ത­ക­ങ്ങൾ ഞങ്ങൾ ത­രാ­തി­രി­ക്കാ­നും വേ­ണ്ടി ഈ ലൈ­ബ്ര­റി­യിൽ അം­ഗ­മാ­കൂ.
  9. അ­ദ്ദേ­ഹം സു­ന്ദ­രി­യാ­യ സ്റ്റെ­നോ­ഗ്രാ­ഫർ­ക്ക് ഡി­ക്ടേ­ഷൻ കൊ­ടു­ക്കു­ന്നു. ഞാൻ—ഭാര്യ— പൂ­ജാ­മു­റി­യിൽ ഇ­രി­ക്കു­ന്നു.
ഒ­ന്നാം പാ­ഠ­മെ­വി­ടെ

സെ­ക്സ് ഇ­ള­ക്കി­വി­ടു­ന്ന വി­കാ­ര­ങ്ങ­ളു­ടെ ആ­ധി­പ­ത്യ­ത്തി­ലാർ­ന്നു് അവയെ പ­ച്ച­യാ­യി ചി­ത്രീ­ക­രി­ക്കാൻ എന്റെ ശി­ഷ്യ­നാ­യ ശ്രീ. മു­ഹ­മ്മ­ദ് റോഷൻ തു­ട­ങ്ങി­യി­ട്ടു കാ­ല­മേ­റെ­യാ­യി. ഒ­ന്നു­കിൽ സെ­ക്സ് അ­ല്ലെ­ങ്കിൽ കുതിര ഇ­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥ­ക­ളു­ടെ വിഷയം. ഇ­പ്പോൾ കുതിര അ­ന്തർ­ദ്ധാ­നം ചെ­യ്തി­രി­ക്കു­ന്നു. അ­പ്പോൾ എ­ന്തെ­ഴു­തി­യാ­ലും സെ­ക്സി­ലേ ചെ­ന്നു നി­ല്ക്കൂ. ലൈം­ഗി­ക വി­കാ­ര­ങ്ങൾ വർ­ണ്ണി­ക്കു­ന്ന­തി­നോ­ടു് ഒ­രെ­തിർ­പ്പു­മി­ല്ല എ­നി­ക്കു്. പക്ഷേ, അതു വൈ­ഷ­യി­ക­മാ­ക­രു­തു്. ജീ­വി­ത­സ­ത്യം എ­ന്ന­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലേ ഏതു വി­കാ­ര­ത്തി­നും സ്ഥാ­ന­മു­ള്ളു എ­ന്ന­തു­കൊ­ണ്ടു് വി­കാ­രം തി­ക­ച്ചും വൈ­ഷ­യി­ക­മാ­യാൽ സ­ത്യ­ത്തി­ന്റെ മ­ണ്ഡ­ലം അ­നാ­വ­ര­ണം ചെ­യ്യ­പ്പെ­ടു­ക­യി­ല്ല.

കാ­ല­ത്തു പത്രം വാ­യി­ക്കാ­ത്ത­വൻ, ഓ­ഫീ­സിൽ മു­ഷി­ഞ്ഞ­വേ­ഷം ധ­രി­ച്ചു ചെ­ന്നി­രു­ന്നു ഫ­യ­ലു­ക­ളിൽ കു­റി­പ്പു­ക­ളെ­ഴു­തു­ന്ന­വൻ, ഉ­ച്ച­യ്ക്കു് ഭാര്യ പൊ­തി­ഞ്ഞു­കൊ­ടു­ത്ത ത­ണു­ത്ത ചോ­റു­ണ്ണു­ന്ന­വൻ വൈ­കി­ട്ടു് കടയിൽ നി­ന്നു് ഒരു ഗ്ലാ­സ് ചാ­യ­പോ­ലും കു­ടി­ക്കാ­തെ വീ­ട്ടി­ലെ­ത്തി ഭാര്യ കൊ­ടു­ക്കു­ന്ന ചായ എന്ന ഒ­ട്ടു­ന്ന ത­ണു­ത്ത ദ്രാ­വ­കം മോ­ന്തു­ന്ന­വൻ—ഈ രീ­തി­യിൽ ക­ഴി­യു­ന്ന­വൻ ജീ­വി­ച്ചി­രി­ക്കു­ന്ന­വ­നാ­ണെ­ങ്കി­ലും ച­ത്ത­വ­നാ­ണു്. ഇ­ക്കൂ­ട്ട­രെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് കവി ‘ച­ത്ത­തി­നൊ­ക്കു­മേ ജീ­വി­ച്ചി­രി­ക്കി­ലും’ എന്നു പ­റ­ഞ്ഞ­തു്.

കു­ങ്കു­മം വാ­രി­ക­യിൽ റോഷൻ എ­ഴു­തി­യ “പ്രാർ­ത്ഥ­ന­ക്കു­മ്പി­ളി­ലെ സ­ന്ധ്യ” എന്ന വി­ല­ക്ഷ­ണ­മാ­യ കഥയിൽ ഭർ­ത്താ­വി­നാൽ, അ­യാ­ളു­ടെ ബ­ന്ധു­ക്ക­ളാൽ അ­വ­ഗ­ണി­ക്ക­പ്പെ­ടു­ന്ന ഒരു സ്ത്രീ­യെ കാണാം. ബ­ന്ധു­ക്കൾ എ­വി­ടെ­യോ പോ­യ­പ്പോൾ ഭർ­ത്താ­വു് വ­ന്നെ­ങ്കിൽ അ­യാ­ളോ­ടു ര­മി­ക്കാ­മാ­യി­രു­ന്നു എന്നു വി­ചാ­രി­ച്ചു് അവൾ ഇ­രി­ക്കു­ന്നു. പക്ഷേ, വ­ന്ന­തു ഭർ­ത്താ­വ­ല്ല. സു­ന്ദ­ര­നാ­യ യു­വാ­വു്. അയാൾ സ്വ­ന്തം ഭാ­ര്യ­യെ സ്നേ­ഹി­ക്കു­ന്നു. എ­ങ്കി­ലും അവൾ സ്നേ­ഹം കൊ­തി­ച്ചു് അ­യാ­ളു­ടെ മാ­റി­ലേ­ക്കു ചാ­ഞ്ഞു. അവളെ മാ­റ്റി­യി­ട്ടു് അയാൾ പോ­കു­ന്നു. വി­കാ­ര­ത്തെ അ­തി­ന്റെ സ്വാ­ഭാ­വി­ക­ത­യിൽ പ്ര­തി­പാ­ദി­ക്കു­ക­യ­ല്ല ക­ഥാ­കാ­രൻ. അതിനെ സ്ഥൂ­ലീ­ക­രി­ക്കു­ക­യാ­ണു്. വ­ഴ­ങ്ങാ­ത്ത സു­ന്ദ­ര­നാ­യ യു­വാ­വി­നെ അവൾ നൈ­രാ­ശ്യം­കൊ­ണ്ടു് വെ­ട്ടു­ക­ത്തി­യെ­ടു­ത്തു വെ­ട്ടി എ­ന്നു­കൂ­ടി റോഷൻ എ­ഴു­താ­ത്ത­തു് വാ­യ­ന­ക്കാ­രു­ടെ ഭാ­ഗ്യം. റോ­ഷ­ന്റെ ഈ കഥ അ­സ്വാ­ഭാ­വി­ക­മാ­ണു്; അ­വി­ശ്വാ­സ്യ­മാ­ണു്. ക­ല­യി­ലെ ദൃ­ഢ­പ്ര­ത്യ­യം എന്ന ഗുണം ഇ­തി­നി­ല്ല. ക­ഥാ­ര­ച­ന­യു­ടെ ബാ­ല­പാ­ഠ­ങ്ങൾ അ­ദ്ദേ­ഹം പ­ഠി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

വാ­ടു­ന്ന പൂ­മൊ­ട്ട്

മ­നു­ഷ്യൻ ആ­രാ­യാ­ലും ഉ­ള്ളി­ലു­ള്ള­തു അതേ മ­ട്ടിൽ കാ­ണി­ച്ചാൽ മതി എന്നോ മറ്റോ “ഒ­ഥ­ല്ലോ ” നാ­ട­ക­ത്തിൽ വാ­യി­ച്ച ഓർമ്മ. ബാ­ഹ്യാ­വ­സ്ഥ­യും (തോ­ന്നൽ) ആ­ന്ത­രാ­വ­സ്ഥ­യും (യാ­ഥാർ­ത്ഥ്യം) ത­മ്മി­ലു­ള്ള ഈ അ­ന്ത­രം കൈ­കാ­ര്യം ചെ­യ്യാ­ത്ത ക­ലാ­കാ­ര­ന്മാ­രി­ല്ല ത­ത്ത്വ­ചി­ന്ത­ക­രി­ല്ല. എ­നി­ക്കി­പ്പോ­ഴും താ­ല്പ­ര്യം പ­സ്ക­ലി­നെ­ക്കു­റി­ച്ചു എ­ഴു­താ­നാ­ണു്. മ­ജി­സ്റ്റ്രേ­റ്റ് എ­ല്ലാ­വ­രാ­ലും ബ­ഹു­മാ­നി­ക്ക­പ്പെ­ടു­ന്നു. ഓരോ കാ­ര്യ­വും അ­തി­ന്റെ ധർ­മ്മ­മ­നു­സ­രി­ച്ചാ­ണു് അ­ദ്ദേ­ഹം പ­രി­ഗ­ണി­ക്കു­ക. ദുർ­ബ­ല­രു­ടെ ഭാവന അ­ദ്ദേ­ഹ­ത്തി­നു സ്വീ­കാ­ര്യ­മ­ല്ല. ആ മ­ജി­സ്റ്റ്രേ­റ്റ് പു­രോ­ഹി­ത­ന്റെ സു­വി­ശേ­ഷ പ്ര­സം­ഗം കേൾ­ക്കാൻ പോ­വു­ക­യാ­ണു്. പു­രോ­ഹി­ത­നു് പ­രു­ക്കൻ ശ­ബ്ദ­വും വി­ചി­ത്ര­മു­ഖ­വു­മാ­ണു­ള്ള­തെ­ന്നി­രി­ക്ക­ട്ടെ. ക്ഷു­ര­കൻ മോ­ശ­പ്പെ­ട്ട രീ­തി­യി­ലാ­ണു് പു­രോ­ഹി­ത­ന്റെ മുഖം ക്ഷൗ­രം ചെ­യ്ത­തെ­ന്നും കരുതു. അയാൾ കു­ളി­ച്ചി­ല്ലെ­ന്നും വി­ചാ­രി­ക്കു. ആ പു­രോ­ഹി­തൻ മ­ഹ­നീ­യ­ങ്ങ­ളാ­യ സ­ത്യ­ങ്ങൾ പ്ര­ഖ്യാ­പി­ച്ചാ­ലും ന­മ്മു­ടെ മ­ജി­സ്റ്റ്രേ­റ്റി­നു് ഇ­ഷ്ട­മാ­വു­ക­യി­ല്ല (പുറം 26, പാ­ങ്സേ—Pensees—Vanity എന്ന അ­ധ്യാ­യം). എ­ന്തു­കൊ­ണ്ടു് ഇ­ഷ്ട­മാ­വു­ക­യി­ല്ല? യു­ക്തി­യെ അ­വ­ലം­ബി­ച്ചു വിധി പ­റ­യേ­ണ്ട മ­ജി­സ്റ്റ്രേ­റ്റ് പു­രോ­ഹി­ത­ന്റെ ബാ­ഹ്യാ­കൃ­തി­യാൽ വ­ഞ്ചി­ക്ക­പ്പെ­ടു­ന്നു എ­ന്ന­തു­കൊ­ണ്ടു­ത­ന്നെ. അവിടെ യു­ക്തി­യെ വി­ട്ടി­ട്ടു് മ­ജി­സ്റ്റ്രേ­റ്റ് ഭാ­വ­ന­യെ ആ­ശ്ര­യി­ക്കു­ന്നു.

തോ­ന്ന­ലും യാ­ഥാർ­ത്ഥ്യ­വും പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് ശ്രീ സ­തീ­ഷ്ബാ­ബു പ­യ്യ­ന്നൂർ “ജീ­വി­ത­ത്തി­ന്റെ ഓ­ര­ത്തു്” എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ (ക­ലാ­കൗ­മു­ദി) പ്രൊ­ഡ്യൂ­സർ, സ്ക്രി­പ്റ്റ് റൈ­റ്റർ. ദ­ല്ലാൾ ഇ­ങ്ങ­നെ മൂ­ന്നു ക­ഥാ­പാ­ത്ര­ങ്ങൾ, പ്രൊ­ഡ്യൂ­സ­റു­ടെ മാ­ന്യ­മാ­യ മ­ട്ടു് പക്ഷേ, ഉ­ള്ളിൽ പ­ര­സ്ത്രീ­ഗ­മ­ന­വാ­ഞ്ഛ എന്ന യാ­ഥാർ­ത്ഥ്യം സ­തീ­ഷ്ബാ­ബു ത­നി­ക്കു ക­ഴി­യു­ന്ന മ­ട്ടിൽ കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. എ­ങ്കി­ലും ഇതൊരു ഭാ­വ­നാ­ത്മ­ക­മാ­യ അ­നു­ഭ­വ­മാ­യി­ത്തീ­രു­ന്നി­ല്ല. പൂ­മൊ­ട്ടു വി­ട­രാ­തെ­ത­ന്നെ വാടി താഴെ വീ­ഴു­ന്ന പ്ര­തീ­തി.

റു­ഷ്ദി­യും ടോ­ഫ്ള­റും
images/Powershiftbook.jpg

എ­നി­ക്കു അൽവിൻ ടോ­ഫ്ള­റു ടെ പു­സ്ത­ക­ങ്ങൾ ഇ­ഷ്ട­മ­ല്ല. കുറെ വി­ജ്ഞാ­ന­ശ­ക­ല­ങ്ങൾ അവയിൽ ഉ­ണ്ടെ­ന്നു സ­മ്മ­തി­ക്കു­ന്നു. പക്ഷേ, സം­ഘ­ട­നാ ചാ­രു­ത­യോ­ടെ അവ പ്ര­തി­പാ­ദി­ക്കാൻ അ­ദ്ദേ­ഹ­ത്തി­ന­റി­ഞ്ഞു­കൂ­ടാ. സ്ഥി­തി­വി­വ­ര­ക്ക­ണ­ക്കു­കൾ വളരെ നേരം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കാൻ പ­റ്റു­മോ? കുറെ നോ­ക്കി­യി­ട്ടു നമ്മൾ അവ ദൂ­രെ­യെ­റി­യും. ടോ­ഫ്ള­റു­ടെ പുതിയ പു­സ്ത­കം “Powershift ” ഞാൻ ദൂ­രെ­യെ­റി­ഞ്ഞി­ല്ല. കാ­ല­ത്താ­രം­ഭി­ച്ച കോ­ട്ടു­വാ­യോ­ടെ അതു് നി­ശ്ശ­ബ്ദ­നാ­യി വാ­യി­ച്ചു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. പു­സ്ത­ക­ത്തി­ന്റെ അ­വ­സാ­ന­ത്തെ പു­റ­ത്തു് എ­ത്തു­മ്പോൾ മാ­ത്ര­മേ വാ­യ­ട­യൂ. തീ­രു­ന്നി­ല്ല­ല്ലോ, തീ­രു­ന്നി­ല്ല­ല്ലോ എന്ന വി­ഷാ­ദ­മ­യ­മാ­യ വി­ചാ­ര­ത്തോ­ടെ പു­സ്ത­ക­ത്തി­ന്റെ ഒ­ടു­വി­ല­ത്തെ പു­റ­ങ്ങൾ മ­റി­ച്ചു നോ­ക്കി­യ­പ്പോൾ ഗ്ര­ന്ഥ­കാ­രൻ, സൽമാൻ റു­ഷ്ദി യെ­ക്കു­റി­ച്ചും അ­ദ്ദേ­ഹ­ത്തി­നു വ­ധ­ശി­ക്ഷ ന­ല്കി­യ ഖൊ­മൈ­നി യെ­ക്കു­റി­ച്ചും എ­ഴു­തി­യി­രി­ക്കു­ന്ന­തു കാ­ണാ­നി­ട­യാ­യി. ആ ഭാഗം ഞാൻ വാ­യി­ച്ചു. ടോ­ഫ്ള­റു­ടെ അ­ഭി­പ്രാ­യ­ങ്ങൾ ചു­രു­ക്കി­യെ­ഴു­താം.

സൽമാൻ റു­ഷ്ദി­യെ കൊ­ല്ലാൻ ഒരു ര­ക്ത­സാ­ക്ഷി­യെ ആ­ഹ്വാ­നം ചെ­യ്തു ഖൊ­മൈ­നി. റു­ഷ്ദി­യു­ടെ “The Satanic Verses ” ഈ­ശ്വ­ര­നി­ന്ദ­നം ന­ട­ത്തു­ന്നു എ­ന്ന­തി­ന്റെ പേ­രി­ലാ­യി­രു­ന്നു വ­ധ­ശി­ക്ഷ. ഉ­പ­ഗ്ര­ഹ­ത്തി­ലൂ­ടെ, റ്റെ­ലി­വി­ഷ­നി­ലൂ­ടെ, പ­ത്ര­ത്തി­ലൂ­ടെ സ­ന്ദേ­ശം ന­ല്ക­പ്പെ­ട്ടു. റു­ഷ്ദി­യു­ടെ പു­സ്ത­കം മു­സ്ലി­ങ്ങ­ളെ വേ­ദ­നി­പ്പി­ച്ചു. ഒരു മ­ത­ത്തെ­യാ­കെ നി­ന്ദി­ച്ചു. ഖുർ­ആ­നെ ധ്വം­സി­ച്ചു. ഇ­ങ്ങ­നെ­യൊ­ക്കെ പറയാം. പക്ഷേ, അ­താ­യി­രു­ന്നി­ല്ല ഖൊ­മൈ­നി­യ­ടെ യ­ഥാർ­ത്ഥ­മാ­യ സ­ന്ദേ­ശം. സാ­മ്പ­ദി­ക­ശാ­സ്ത്രം, വാർ­ത്താ­മാ­ധ്യ­മ­ങ്ങൾ ഇ­വ­യ്ക്കു ഏ­ക­മ­ണ്ഡ­ലാ­വ­സ്ഥ (Globalization) വ­രു­ത്തി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ മ­ന­സ്സി­ന്റെ നി­യ­ന്ത്ര­ണ­ത്തി­നും അതു വ­രു­ത്തേ­ണ്ട­താ­ണെ­ന്നാ­ണു് ഖൊ­മൈ­നി മ­റ്റൊ­രു വി­ധ­ത്തിൽ പ­റ­ഞ്ഞ­തു്. പ­ര­മാ­ധി­കാ­ര­മു­ള്ള രാ­ജ്യ­ങ്ങൾ­ക്കു പ­ര­മാ­ധി­കാ­ര­മി­ല്ല അ­തി­നെ­ക്കാൾ ഉ­ന്ന­ത­മാ­യ ഷി­യൈ­റ്റ് പ­ര­മാ­ധി­കാ­ര­ത്തി­നു് അവ വി­ധേ­യ­മാ­ണെ­ന്നാ­ണു് അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ക്കു­ന്ന­തു്. രാ­ജ്യ­ങ്ങ­ളെ അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ ഏ­ക­ക­ങ്ങ­ളാ­യി (basic units) കരുതി രാ­ഷ്ട്രാ­ന്ത­രീ­യ നി­യ­മ­ങ്ങ­ളും മ­റ്റും ഉ­ണ്ടാ­ക്കി­യി­ട്ടു­ണ്ട­ല്ലോ. അവയെ ആ സ­ന്ദേ­ശ­ത്തി­ലൂ­ടെ ഖൊ­മൈ­നി വെ­ല്ലു­വി­ളി­ച്ചു. വൈ­യ­വ­സാ­യി­ക യു­ഗ­ത്തി­നു മുൻ­പു­ള്ള യു­ഗ­ത്തി­ലേ­ക്കു ചെ­ല്ലു­ക­യാ­യി­രു­ന്നോ അ­ദ്ദേ­ഹം. അതേ എ­ന്നാ­ണു് ടോ­ഫ്ള­റു­ടെ ഉ­ത്ത­രം.

‘നാടക വേ­ദി­യിൽ മ­റ്റ­ഭി­നേ­താ­ക്ക­ളോ­ടൊ­രു­മി­ച്ചു നി­ല്ക്കു­മ്പോൾ അ­യാൾ­ക്കു സ്വാ­ഭാ­വി­ക­ത­യു­ണ്ടു്, ലാ­ളി­ത്യ­മു­ണ്ടു്. അവിടെ നി­ന്നി­റ­ങ്ങി സാ­ധാ­ര­ണ ജീ­വി­ത­ത്തി­ലേ­ക്കു വ­രു­മ്പോൾ അയാൾ അ­ഭി­ന­യി­ച്ചു തു­ട­ങ്ങും. ‘ഗോൾഡ് സ്മി­ത്ത് ഒ­രാ­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­താ­ണി­തു്. നാ­ട­ക­വേ­ദി­യി­ലും നി­ത്യ­ജീ­വി­ത­ത്തി­ലും ഒരേ വി­ധ­ത്തിൽ അ­ഭി­ന­യി­ച്ച ഒ­രു­ദ്യോ­ഗ­സ്ഥ­നെ എ­നി­ക്കു നേ­രി­ട്ട­റി­യാം. സി. വി. രാ­മൻ­പി­ള്ള­യു­ടെ “മാർ­ത്താ­ണ്ഡ­വർ­മ്മ ” നാ­ട­ക­മാ­ക്കി അ­വ­ത­രി­പ്പി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­നു രാ­മ­നാ­മ­ഠ­ത്തിൽ പി­ള്ള­യു­ടെ വേ­ഷ­മാ­ണു് ന­ല്കി­യ­തു്. അ­ത­റി­ഞ്ഞു് എൻ. കൃ­ഷ്ണ­പി­ള്ള സ്സാർ എ­ന്നോ­ടു പ­റ­ഞ്ഞു: “അ­ദ്ദേ­ഹം വി­ഷ­മി­ക്കു­മ­ല്ലോ കൃ­ഷ്ണൻ നായരേ. രാ­മ­നാ­മ­ഠ­ത്തി­നു് ‘മ­റു­ചെ­വി പോ­കാ­തു്’ എന്നു മ­റ്റു­പ­ജാ­പ­ക­രോ­ടു സത്യം ചെ­യ്യേ­ണ്ട ഭാ­ഗ­മു­ണ്ടു്. അ­ദ്ദേ­ഹ­മെ­ങ്ങ­നെ അതു ചെ­യ്യും?” ജീ­വി­ത­ത്തിൽ മാ­ത്ര­മ­ല്ല, നാ­ട­ക­ത്തി­ലും സ­ത്യ­പ്ര­സ്താ­വ­ത്തി­നു് ക­ഴി­യു­മാ­യി­രു­ന്നി­ല്ല ആ ഉ­ദ്യോ­ഗ­സ്ഥ­നു് എ­ന്നാ­ണു് കൃ­ഷ്ണ­പി­ള്ള­സ്സാർ ത­ന്റേ­താ­യ രീ­തി­യിൽ പ­റ­ഞ്ഞ­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-08-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.