SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-08-25-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

മ­നു­ഷ്യൻ ഈ­ശ്വ­ര­നാ­ണു്; അ­തേ­സ­മ­യം പി­ശാ­ചും. ഈ വൈ­രു­ദ്ധ്യം പ്ര­തി­പാ­ദി­ക്കാ­ത്ത വലിയ എ­ഴു­ത്തു­കാ­രി­ല്ല.

ഇ­ക്കാ­ല­ത്തെ­പ്പോ­ലെ പ്ളാ­സ്റ്റി­ക് കൂ­ടു­ക­ളി­ല­ല്ല അ­ക്കാ­ല­ത്തു് മിൽമ പാ­ലു­വി­ത­ര­ണം ചെ­യ്തി­രു­ന്ന­തു്. ആ­കർ­ഷ­ക­ങ്ങ­ളാ­യ കു­പ്പി­ക­ളിൽ പാ­ലു­നി­റ­ച്ചു് ബൂ­ത്തി­ന്റെ സിലിൽ (sill) വ­ച്ചി­രി­ക്കും. വെ­ണ്മ­യാർ­ന്ന ആ പാ­ല്ക്കു­പ്പി­കൾ കാ­ണു­മ്പോ­ഴൊ­ക്കെ പ­ണ്ടു് ആ­ശു­പ­ത്രി­ക­ളിൽ ജോലി നോ­ക്കി­യി­രു­ന്ന യൂ­റോ­പ്യൻ നേ­ഴ്സു­ക­ളെ ഞാൻ ഓർ­മ്മി­ക്കും. അ­ങ്ങ­നെ നി­ര­ത്തി­വ­ച്ച കു­പ്പി­കൾ­ക്കി­ട­യിൽ വി­ര­ല­മർ­ത്തി­ക്കൊ­ണ്ടു് അവൾ—ഏതോ വീ­ട്ടിൽ ന­ല്ല­പോ­ലെ നി­റു­ത്തി­യി­രി­ക്കു­ന്ന പ­രി­ചാ­രി­ക—“ര­ണ്ടു­കു­പ്പി­പ്പാ­ലു്” എന്നു മൊ­ഴി­ഞ്ഞു. നെയ്ൽ പോ­ളി­ഷ് ഇ­ട്ട­വി­ര­ലു­കൾ രണ്ടു കു­പ്പി­ക­ളി­ലും പ­നി­നീർ­പ്പൂ­ക്ക­ളു­ണ്ടാ­ക്കി. അ­തു­ക­ണ്ട ഞാൻ വി­ചാ­രി­ച്ചു ഇവൾ വീ­ട്ടിൽ­ച്ചെ­ന്നു് ഓരോ അ­രി­യും വി­രൽ­കൊ­ണ്ടു നീ­ക്കി­വ­യ്ക്കു­ക­യാ­ണെ­ന്നി­രി­ക്ക­ട്ടെ. അ­പ്പോൾ ഓരോ അ­രി­മ­ണി­യും ഓരോ സ്വർ­ണ്ണ­മ­ണി­യാ­യി­ത്തീ­രി­ല്ലേ? തീരും എ­ന്ന­തി­നു സംശയം വേണ്ട. മു­റ­ത്തി­ന്റെ ഒ­ര­റ്റ­ത്തേ­ക്കു ചെ­ല്ലു­മ്പോൾ അവ വീ­ണ്ടും അ­രി­മ­ണി­ക­ളാ­യി മാറും. ഫ്രി­ജി­യൻ രാ­ജാ­വു് മൈദസ് എ­ന്തു­തൊ­ട്ടാ­ലും സ്വർ­ണ്ണ­മാ­യി മാറും. ഇ­വൾ­ക്കു താൽ­കാ­ലി­ക­മാ­യി പ­നി­നീർ­പ്പൂ­ക്ക­ളു­ണ്ടാ­ക്കാൻ ക­ഴി­യും. താൽ­കാ­ലി­ക­മാ­യി അ­രി­മ­ണി­ക­ളെ സ്വർ­ണ്ണ­മ­ണി­ക­ളാ­ക്കാൻ ക­ഴി­യും. അ­നു­ഗ്ര­ഹീ­ത­നാ­യ കവി വെറും വാ­ക്കു­ക­ളെ മാ­ന്ത്രി­ക­സ്പർ­ശം­കൊ­ണ്ടു് എ­ല്ലാ­ക്കാ­ല­ത്തേ­ക്കും സ്വർ­ണ്ണ­മാ­ക്കി മാ­റ്റു­ന്ന­തു നോ­ക്കു­ക:

“ക­ന്യ­മാർ­ക്കു ന­വാ­നു­രാ­ഗ­ങ്ങൾ ക­മ്ര­ശോ­ണ­സ്ഫ­ടി­ക­വ­ള­കൾ

ഒ­ന്നു­പൊ­ട്ടി­യാൽ മ­റ്റൊ­ന്നു്… ”

വൈ­രു­ദ്ധ്യം
images/LesMiserables1935.jpg

മ­നു­ഷ്യൻ ഈ­ശ്വ­ര­നാ­ണു്; അ­തേ­സ­മ­യം പി­ശാ­ചും. ഒരാൾ ‘മേ­ഘ­സ­ന്ദേ­ശ’മെ­ഴു­തു­ക­യും മ­റ്റൊ­രാൾ നൗ­ഖാ­ലി­യിൽ പി­ഞ്ചു­കു­ഞ്ഞു­ങ്ങ­ളെ ജീ­വ­നോ­ടെ ചു­വ­രിൽ ചേർ­ത്തു­വ­ച്ചു് ആ­ണി­യ­ടി­ക്കു­ക­യും ചെ­യ്യു­ന്ന വൈ­രു­ദ്ധ്യ­മ­ല്ല ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. ഒ­രാ­ളിൽ­ത്ത­ന്നെ­യു­ള്ള ഐ­ശ്വ­രാം­ശ­വും പൈ­ശാ­ചി­ക­ത്വ­വു­മാ­ണു് ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­തു്. ഈ വൈ­രു­ദ്ധ്യം പ്ര­തി­പാ­ദി­ക്കാ­ത്ത വലിയ എ­ഴു­ത്തു­കാ­രി­ല്ല. യുഗോ യുടെ ‘പാ­വ­ങ്ങൾ’ എന്ന നോവൽ നോ­ക്കു­ക. പ­ത്തൊൻ­പ­തു­കൊ­ല്ലം കാ­രാ­ഗൃ­ഹ­ത്തിൽ കി­ട­ന്നി­ട്ടു് മ­ഞ്ഞ­പ്പാ­സ്പോർ­ട്ടു­മാ­യി പു­റ­ത്തേ­ക്കു­പോ­ന്ന ഷാ­ങ്വൽ­ഷാ­ങ് തന്നെ സ്നേ­ഹി­ച്ച മെ­ത്രാ­ന്റെ വെ­ള്ളി­പ്പാ­ത്ര­ങ്ങൾ മോ­ഷ്ടി­ച്ചു. അയാളെ പൊ­ലീ­സ് പി­ടി­ച്ചു മെ­ത്രാ­ന്റെ മുൻ­പിൽ കൊ­ണ്ടു­വ­ന്ന­പ്പോൾ അ­ദ്ദേ­ഹം വെ­ള്ളി മെ­ഴു­കു­തി­രി­ക്കാ­ലു­കൾ എ­ടു­ത്തു കൊ­ടു­ത്തി­ട്ടു് ‘ഇതും ഞാൻ നി­ങ്ങൾ­ക്കു ത­ന്ന­താ­ണ­ല്ലോ. എന്തേ കൊ­ണ്ടു­പോ­കാ­ത്ത­തു?’ എ­ന്നു­ചോ­ദി­ച്ചു് അയാളെ ര­ക്ഷി­ച്ചു. അതോടെ തീ­ക്ഷ്ണ­പ്ര­കാ­ശ­ത്തിൽ­പ്പെ­ട്ടു ക­ണ്ണു­കാ­ണാ­ത്ത­വ­നെ­പ്പോ­ലെ­യാ­യി ഷാ­ങ്വൽ­ഷാ­ങ്. ബി­ഷ­പ്പി­ന്റെ ഭ­വ­ന­ത്തിൽ­നി­ന്നു തെ­രു­വി­ലേ­ക്കു പോന്ന അയാൾ ആദ്യം ചെ­യ്ത­തു് ഒരു ബാ­ല­ന്റെ നാണയം അ­പ­ഹ­രി­ക്കു­ക എ­ന്ന­താ­യി­രു­ന്നു. മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ വൈ­രു­ദ്ധ്യം!

ക­ല­യെ­ന്ന നി­ല­യിൽ ഭാ­വ­നാ­ത്മ­ക­മാ­യി ആ­ശ­യാ­വി­ഷ്ക്കാ­രം ന­ട­ത്തു­മ്പോ­ഴാ­ണു് അ­നു­വാ­ച­ക­ഹൃ­ദ­യം വേ­ഗ­മാർ­ന്നു് സ്പ­ന്ദി­ക്കു­ന്ന­തു്.

ഷാ­ങ്വൽ­ഷാ­ങ് പി­ന്നീ­ടു് ഒരു ന­ഗ­ര­ത്തി­ന്റെ മേ­യ­റാ­യി. മേ­യ­റാ­യി­രി­ക്കു­മ്പോൾ അയാൾ അ­റി­ഞ്ഞു തന്റെ പേ­രു­ള്ള ഒ­രു­ത്ത­നെ പി­ടി­കൂ­ടി ശി­ക്ഷി­ക്കാൻ പോ­കു­ന്നു­വെ­ന്നു്. താ­നാ­ണു് കു­റ്റ­ക്കാ­രൻ; നി­ര­പ­രാ­ധൻ ജ­യി­ലിൽ കി­ട­ക്കാൻ­പോ­കു­ന്നു. അയാളെ ര­ക്ഷി­ക്കാ­നാ­യി ഷാ­ങ്വൽ­ഷാ­ങ് പാ­ഞ്ഞു­പോ­കു­മ്പോൾ അ­യാൾ­ക്കു വേ­റൊ­രു കു­തി­ര­യെ വേ­ണ്ടി­വ­ന്നു. അ­തി­നു് അയാളെ സ­ഹാ­യി­ച്ച ഒരു കു­ട്ടി പ്ര­തി­ഫ­ലം ചോ­ദി­ച്ചി­ട്ടും അതു കൊ­ടു­ക്കാ­തെ­യാ­ണു് അയാൾ പോ­യ­തു്. അ­തേ­സ­മ­യം താൻ മേ­യ­റാ­യ പ­ട്ട­ണ­ത്തിൽ ആ­രെ­ങ്കി­ലും ക­ഷ്ട­പ്പെ­ടു­ന്നു­വെ­ന്ന­റി­ഞ്ഞാൽ ഷാ­ങ്വൽ­ഷാ­ങ് അ­വ­ന്റെ വീ­ട്ടിൽ ആ­രു­മ­റി­യാ­തെ ചെ­ന്നു് സ്വർ­ണ്ണ­നാ­ണ­യം മേ­ശ­പ്പു­റ­ത്തു­വ­ച്ചി­ട്ടു പോരും. ഇ­വി­ടെ­യും മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ വൈ­രു­ദ്ധ്യം കാ­ണു­ന്നു നമ്മൾ.

images/DonQuijoteSanchoPanza.jpg
ദോൺ കീ ഹോ­ട്ടെ­യും സാൻചൊ പാൻ­താ­യും

മീഗൽ ദെ തെർ­വാ­ന്റ­സി ന്റെ (Miguel de Cervantes) ദോൺ കീ ഹോ­ട്ടെ (Don Quixote) എന്ന നോ­വ­ലി­ലെ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ ദോൺ കീ ഹോ­ട്ടെ­യും സാൻചൊ പാൻ­താ­യും (Sancho Panza) ഒരു വ്യ­ക്തി­യിൽ­ത്ത­ന്നെ­യു­ള്ള വൈ­രു­ദ്ധ്യ­ത്തി­നാ­ണു് പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്ന­തു്. പ­ട്ടി­ക്കു­ട്ടി­യെ കാ­റി­ലി­രു­ത്തി­ക്കൊ­ണ്ടു പോ­കു­ക­യും പൂ­ച്ച­ക്കു­ട്ടി­യെ കൂ­ടെ­ക്കി­ട­ത്തു­ക­യും ചെ­യ്യു­ന്ന വീ­ട്ട­മ്മ കോ­ഴി­യു­ടെ ക­ഴു­ത്തു ക­ണ്ടി­ച്ചു ഫ്രൈ ഉ­ണ്ടാ­ക്കു­ക­യും അതു രു­ചി­യോ­ടെ ഭ­ക്ഷി­ക്കു­ക­യും ചെ­യ്യു­ന്നു. മ­ഹ­ത്ത്വ­മു­ള്ള മ­നു­ഷ്യൻ ക്രൂ­ര­നാ­യി പെ­രു­മാ­റും. ജ­ന്മ­വാ­സ­ന­യ്ക്കു യോ­ജി­ച്ച രീ­തി­യിൽ എ­ന്തും ചെ­യ്യു­ന്ന­വൻ യു­ക്തി­ക്കു യോ­ജി­ച്ച രീ­തി­യിൽ നൃ­ശം­സ­ത­യിൽ നി­ന്നു മാ­റി­നി­ല്ക്കും. സ­ന്ന്യാ­സി ബ­ലാ­ത്സം­ഗ­ത്തി­നു ഒ­രു­മ്പെ­ട്ടാൽ അ­തി­ല­ത്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. ബാ­ല­കൃ­ഷ്ണൻ എ­ഴു­തി­യ ‘മൂർ­ത്തീ­ദ­മ്പ­തി­കൾ’ എന്ന ചെ­റു­ക­ഥ­യി­ലും കാണാം ഈ വൈ­രു­ദ്ധ്യ പ്ര­തി­പാ­ദ­നം. ചർക്ക ക­റ­ക്കി നൂലു നൂ­ല്ക്കു­ക­യും ആ­ധ്യാ­ത്മി­ക­ജീ­വി­തം ന­യി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രാ­ണു് മൂർ­ത്തി­യും അ­യാ­ളു­ടെ ഭാ­ര്യ­യും. പക്ഷേ, സ്വ­ന്തം പട്ടി ഒരു ചത്ത എലിയെ ക­ടി­ച്ചു­തി­ന്ന­പ്പോൾ ആ സ്ത്രീ അതിനെ ത­ല്ലി­ക്കൊ­ല്ലു­ന്നു. അവിടെ യു­ക്തി­യ­ല്ല, ജ­ന്മ­വാ­സ­ന­യാ­ണു് ജ­യി­ക്കു­ക. മ­നു­ഷ്യ­ന്റെ അ­ടി­സ്ഥാ­ന­പ­ര­മാ­യ സ്വ­ഭാ­വം ഇ­താ­യ­തു­കൊ­ണ്ടാ­ണു് ബു­ദ്ധ­നും ക്രി­സ്തു വും ഗാ­ന്ധി­ജി യും ഉ­ദ്ബോ­ധ­ന­ങ്ങൾ ന­ട­ത്തി­യി­ട്ടും അവർ അ­ണു­പോ­ലും വ്യ­തി­ച­ലി­ക്കാ­ത്ത­തു്.

images/Cervantes.jpg
മീഗൽ ദെ തെർ­വാ­ന്റ­സ്

ബാ­ല­കൃ­ഷ്ണ­ന്റെ ആശയം ന­ന്നു്. പക്ഷേ, പ്ര­തി­പാ­ദ­നം ന­ന്ന­ല്ല. ജീ­വ­നി­ല്ലാ­ത്ത ഒരു ക­ഥ­യാ­യി മാ­ത്രം ഞാ­നി­തി­നെ കാ­ണു­ന്നു. ക­ല­യെ­ന്ന നി­ല­യിൽ ഭാ­വ­നാ­ത്മ­ക­മാ­യി ആ­ശ­യാ­വി­ഷ്കാ­രം ന­ട­ത്തു­മ്പോ­ഴാ­ണു് അ­നു­വാ­ച­ക­ഹൃ­ദ­യം വേ­ഗ­മാർ­ന്നു സ്പ­ന്ദി­ക്കു­ന്ന­തു്. അതു് ഈ ര­ച­ന­യിൽ നി­ന്നു് ഉ­ണ്ടാ­കു­ന്നി­ല്ല.

പ­റ­യു­ന്ന­തു്—മ­ന­സ്സി­ലു­ള്ള­തു്
ഡോ­ക്ടർ:
(രോ­ഗി­യോ­ടു്): ഞാൻ സ്പെ­ഷ­ലി­സ്റ്റി­നു എ­ഴു­ത്തു തരാം. ഞാൻ തന്നെ ചി­കി­ത്സി­ക്കു­ന്ന­തി­നെ­ക്കാൾ ന­ല്ല­താ­ണ­തു്. (ഡോ­ക്ട­റു­ടെ മ­ന­സ്സി­ലു­ള്ള­തു്: തന്റെ രോ­ഗ­മെ­ന്തെ­ന്നു് എ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. വേ­റൊ­രു­ത്ത­ന്റെ അ­ടു­ത്തു പോടോ.)
ഓഫീസർ:
(അ­പേ­ക്ഷ­യിൽ എന്തു തീ­രു­മാ­നി­ച്ചു­വെ­ന്ന­റി­യാൻ വ­ന്ന­വ­നോ­ടു്) മ­ഴ­യ­ല്ലേ സ്റ്റാ­ഫ് മു­ഴു­വ­നു­മെ­ത്തി­യി­ട്ടി­ല്ല. ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞു­വ­രൂ. (ഓ­ഫീ­സ­റു­ടെ മ­ന­സ്സിൽ: എന്റെ കൊ­ള്ള­രു­താ­യ്മ കൊ­ണ്ടു് എ­ല്ലാ­വ­രും എ­ന്നും ലീ­വി­ലാ­ണു്. സ­മാ­ധാ­നം ചോ­ദി­ച്ചാൽ, ലീവ് കൊ­ടു­ക്കാ­തി­രു­ന്നാൽ അവർ എന്നെ ഘേ­രാ­വോ ചെ­യ്യാം. ഉ­പ­ദ്ര­വി­ക്കാ­തെ സ്ഥലം വിടടോ.)
മാ­ന്യ­നാ­യി ക­ഴി­യു­ന്ന­വൻ:
(കടം ചോ­ദി­ക്കു­ന്ന­യാ­ളി­നോ­ടു്) ഇ­ന്ന­ലെ ചോ­ദി­ച്ചി­രു­ന്നെ­ങ്കിൽ ആ­യി­ര­മോ ര­ണ്ടാ­യി­ര­മോ ത­രാ­മാ­യി­രു­ന്നു. (മാ­ന്യ­ന്റെ മ­ന­സ്സിൽ: ഇന്നു ബ­സ്സ്കൂ­ലി­ക്കു പോലും പൈ­സ­യി­ല്ല എന്റെ കൈയിൽ. ഇ­ന്ന­ലെ­യ­ല്ല ശ­താ­ബ്ദ­ങ്ങ­ളാ­യി ഞാൻ ദാ­രി­ദ്ര്യം അ­നു­ഭ­വി­ക്കു­ന്ന­വ­നാ­ണു്.)
പു­രു­ഷൻ:
(ത­രു­ണി­യോ­ടു്) സാരി എത്ര മ­നോ­ഹ­രം! (പു­രു­ഷ­ന്റെ മ­ന­സ്സിൽ: നി­ന്നെ ക­ണ്ടി­ട്ടു് എ­നി­ക്കു കാ­മ­വി­കാ­ര­മി­ള­കു­ന്നു.)
ഞാൻ:
(അ­തി­ഥി­യോ­ടു്) എന്റെ ഈ വീടു് ഒ­ഴി­ഞ്ഞ പ്ര­ദേ­ശ­ത്താ­ണു്. അ­തു­കൊ­ണ്ടു് ഉ­പ­ദ്ര­വ­മി­ല്ലാ­തെ വാ­യി­ക്കാം. എ­ഴു­താം. മുൻ­വ­ശ­ത്തു വയൽ. നാ­ലു­ചു­റ്റും മ­ര­ങ്ങൾ. വീ­ടാ­ണെ­ങ്കിൽ ചെ­ല­വു­കു­റ­ഞ്ഞ ബേ­ക്കർ മോഡൽ. എന്റെ ഭാ­ഗ്യം. (എന്റെ മ­ന­സ്സിൽ: ഒ­ഴി­ഞ്ഞ പ്ര­ദേ­ശ­ത്തു വാ­ങ്ങി­ച്ച­തു­കൊ­ണ്ടു് സെ­ന്റി­നു് മൂ­വാ­യി­രം രൂ­പ­യ്ക്കു കി­ട്ടി. ഈ പ്ര­ദേ­ശ­ത്തേ­ക്കു ആരും തി­രി­ഞ്ഞു­നോ­ക്കു­ന്നി­ല്ല. വ­യ­ലി­ലെ ചെ­ള്ളും കൊ­തു­കും ക­ടി­ച്ചു് എ­നി­ക്കു് ഉ­റ­ക്ക­മി­ല്ല. മ­ര­ങ്ങൾ മ­റി­ഞ്ഞു­വീ­ണു് ഏതു സ­മ­യ­ത്തും ഞാൻ മ­രി­ക്കാം. പണം കു­റ­വാ­യ­തു­കൊ­ണ്ടു് ബേ­ക്കർ മോഡൽ. ഫലം, ഞാൻ ക­ഷ്ട­പ്പെ­ട്ടു വാ­ങ്ങി­യ പു­സ്ത­കം മു­ഴു­വ­നും ചിതൽ തി­ന്നു­ക­ഴി­ഞ്ഞു.)
ഹോ­ട്ടൽ­ബോ­യ്:
(കടയിൽ ക­യ­റി­യ­വ­നോ­ടു്) ചൂടാന ഇ­ഡ്ഡ­ലി ഇ­രു­ക്കു് സാർ. (അ­വ­ന്റെ മ­ന­സ്സിൽ: ഉ­ച്ച­യ്ക്കു മി­ച്ചം­വ­ന്ന ചോറു് ഉടമ ഇ­ഡ്ഡ­ലി­യാ­ക്കി വ­ച്ചി­ട്ടു­ണ്ടു്. ക­ഴി­ക്കു് വ­യ­റ്റു­വേ­ദ­ന വ­രു­ത്തു്.)
നാ­ലാ­ങ്കൽ

നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള സ്സാ­റ് മ­രി­ച്ചി­ട്ടു് ഒ­രു­മാ­സം തി­ക­യു­ന്നു ഇ­ന്നു് (2-2-1991). ഇ­തു­വ­രെ­യും ഞാൻ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യി­ല്ല. അ­ദ്ദേ­ഹം മ­രി­ച്ചു­വെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്രൻ ഡോ­ക്ടർ ശ­ബ­രീ­നാ­ഥ് എന്ന റ്റെ­ലി­ഫോ­ണി­ലൂ­ടെ അ­റി­യി­ച്ചി­ട്ടും ഞാൻ പോ­യി­ല്ല. പ­നി­പി­ടി­ച്ചു ഞാൻ കി­ട­പ്പി­ലാ­യി­രു­ന്നു. ഒരു സ­ഞ്ച­യ­ന­ത്തി­നും പോ­ക­രു­തെ­ന്നു ഞാൻ വ­ള­രെ­ക്കാ­ലം മുൻ­പു് തീ­രു­മാ­നി­ച്ച­തു­കൊ­ണ്ടു് സാ­റി­ന്റെ സ­ഞ്ച­യ­ന­കർ­മ്മ­ത്തി­നും ഞാൻ ചെ­ന്നി­ല്ല. അതു കൊ­ണ്ടു് എന്റെ ഗു­രു­നാ­ഥ­നാ­യ അ­ദ്ദേ­ഹ­ത്തോ­ടു് എ­നി­ക്കു സ്നേ­ഹ­മി­ല്ല, ബ­ഹു­മാ­ന­മി­ല്ല എ­ന്നു് വ­രു­ന്നി­ല്ല. ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന ചില ഗു­രു­നാ­ഥ­ന്മാ­രിൽ പ്ര­ധാ­ന­നാ­ണു് നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള അവർകൾ.

നാ­ലാ­ങ്കൽ കൃ­ഷ്ണ­പി­ള്ള എന്ന പേ­രു­വ­ച്ചു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ക്കാ­ല­ത്തു്— 1938-ൽ—ക­വി­ത­കൾ വന്ന സ­ന്ദർ­ഭം. ആ ക­വി­ത­കൾ ഞാനും എന്റെ സു­ഹൃ­ത്തു­മാ­യ ശ്രീ. ഈ. ഐ. ജോർ­ജ്ജും വാ­യി­ച്ചു­ര­സി­ച്ചി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ ഒ­രു­ദി­വ­സം അ­വ­യു­ടെ ര­ച­യി­താ­വു് ഞ­ങ്ങ­ളു­ടെ അ­ധ്യാ­പ­ക­നാ­യി വന്നു. ച­രി­ത്ര­മാ­ണു് സാ­റി­ന്റെ വി­ഷ­യ­മെ­ങ്കി­ലും അ­ദ്ദേ­ഹം ഞ­ങ്ങ­ളെ പ­ഠി­പ്പി­ച്ച­തു് ഇം­ഗ്ലീ­ഷാ­യി­രു­ന്നു. കോൺ­ക്രീ­റ്റ് കൊ­ണ്ടു­നിർ­മ്മി­ച്ച മ­ന­സ്സു­ക­ളാ­യി­രു­ന്നു പല വി­ദ്യാർ­ത്ഥി­കൾ­ക്കും. അതിൽ ഇം­ഗ്ലീ­ഷ് ക­വി­ത­യു­ടെ പൂ­ക്കൾ വി­രി­യി­ച്ച പ്ര­തി­ഭാ­ശാ­ലി­യാ­യി­രു­ന്നു നാ­ലാ­ങ്കൽ­സ്സാ­റ്. ഞാനും എന്റെ കൂ­ടെ­പ്പ­ഠി­ച്ച­വ­രും അ­ദ്ദേ­ഹ­ത്തെ ഇ­ന്നോർ­മ്മി­ക്കു­ന്ന­തു് ആ വൈ­ദ­ഗ്ദ്ധ്യ­ത്താൽ­ത്ത­ന്നെ­യാ­ണു്.

ക­വി­ത­യി­ലും സൗ­ന്ദ­ര്യ­ത്തി­ന്റെ പു­ഷ്പ­ങ്ങൾ വി­ടർ­ത്തി അ­ദ്ദേ­ഹം. ആ പൂ­ക്കൾ­ക്കു സൗ­ര­ഭ്യ­മു­ണ്ടു് സൗ­ന്ദ­ര്യ­മു­ണ്ടു്. പക്ഷേ, കേ­ര­ളീ­യർ ആ പ­രി­മ­ള­വും ഭം­ഗി­യും വേ­ണ്ട­പോ­ലെ ആ­സ്വ­ദി­ച്ചോ എന്നു സംശയം. ആ­സ്വ­ദി­ച്ചെ­ങ്കിൽ നാ­ലാ­ങ്കൽ­സ്സാ­റ് ഇ­ന്നാർ­ജ്ജി­ച്ച യ­ശ­സ്സി­നെ­ക്കാൾ കൂ­ടു­തൽ യ­ശ­സ്സു് ആർ­ജ്ജി­ക്കു­മാ­യി­രു­ന്നു. ഭാ­ര­തീ­യ സം­സ്കാ­ര­ത്തിൽ­നി­ന്നു് ജീ­വി­ത­ത്തെ­യും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട സ­ത്യ­ത്തെ­യും വ­ലി­ച്ചെ­ടു­ത്തു ന­മ്മു­ടെ മുൻ­പിൽ വച്ച ക­വി­യാ­യി­ട്ടാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തു്.

കോൺ­ക്രീ­റ്റു­കൊ­ണ്ടു് നിർ­മ്മി­ച്ച മ­ന­സ്സു­ക­ളാ­യി­രു­ന്നു പല വി­ദ്യാർ­ത്ഥി­കൾ­ക്കും അതിൽ ഇം­ഗ്ലീ­ഷ് ക­വി­ത­യു­ടെ പൂ­ക്കൾ വി­രി­യി­ച്ച പ്ര­തി­ഭാ­ശാ­ലി­യാ­യി­രു­ന്നു നാ­ലാ­ങ്കൽ­സ്സാ­റ്. ക­വി­ത­യി­ലും സൗ­ന്ദ­ര്യ­ത്തി­ന്റെ പൂ­ക്കൾ വി­ടർ­ത്തി അ­ദ്ദേ­ഹം ആ പൂ­ക്കൾ­ക്കു് സൗ­ര­ഭ്യ­മു­ണ്ടു്, സൗ­ന്ദ­ര്യ­മു­ണ്ടു്. പക്ഷേ, കേ­ര­ളീ­യർ ആ പ­രി­മ­ള­വും ഭം­ഗി­യും വേ­ണ്ട­പോ­ലെ ആ­സ്വ­ദി­ച്ചോ എ­ന്നു് സംശയം.

മ­നു­ഷ്യ­നെ­ന്ന നി­ല­യിൽ ശു­ദ്ധാ­ത്മാ­വു്. ഒ­രു­ദി­വ­സം തി­രു­വ­ന­ന്ത­പു­ര­ത്തെ സബ്ബ് ട്ര­ഷ­റി­യിൽ അ­ദ്ദേ­ഹം സ­ഹ­ധർ­മ്മി­ണി­യു­മാ­യി വന്നു. “നാ­ലാ­ങ്കൽ­സ്സാ­റ്, നാ­ലാ­ങ്കൽ­സ്സാ­റ്” എ­ന്നു് അ­ദ്ദേ­ഹ­ത്തെ നേ­രി­ട്ട­റി­യാ­ത്ത­വ­രും അ­ട­ക്കി­യ സ്വ­ര­ത്തിൽ ബ­ഹു­മാ­ന­ത്തോ­ടെ പ­റ­യു­ന്ന­തു ഞാൻ കേ­ട്ടു. ഒരാൾ ക­സേ­ര­യെ­ടു­ക്കാൻ ഓ­ടി­പ്പോ­യി. അതു കൊ­ണ്ടു­വ­രു­ന്ന­തി­നു മുൻ­പു് സാറ് ശ­ക്തി­ക്കു­റ­വു­കൊ­ണ്ടു് താഴെ വീ­ണു­പോ­യി. അ­വി­ടി­രു­ന്നു­കൊ­ണ്ടു് “തി­ടു­ക്ക­മൊ­ന്നു­മി­ല്ല. സൗ­ക­ര്യം­പോ­ലെ ഡി. എ. കു­ടി­ശ്ശി­ക എ­ത്ര­യു­ണ്ടെ­ന്നു ക­ണ­ക്കാ­ക്കി­ത്ത­ന്നാൽ മതി” എ­ന്നു് പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. വാർ­ദ്ധ­ക്യ­ത്തോ­ടും ശ­ക്തി­രാ­ഹി­ത്യ­ത്തോ­ടും ചേർ­ന്ന അ­സ­ഹി­ഷ്ണു­ത അ­ദ്ദേ­ഹം കാ­ണി­ച്ച­തേ­യി­ല്ല. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ­ച്ചെ­ന്നു കൈകൾ കൂ­പ്പി­നി­ന്നു. സാറ് എന്റെ കൈകൾ ഗ്ര­ഹി­ച്ചു് “കൃ­ഷ്ണൻ­നാ­യർ മാ­ത്ര­മേ എ­ന്നെ­ക്കു­റി­ച്ചു വ­ല്ല­പ്പോ­ഴു­മെ­ങ്കി­ലും എ­ഴു­തു­ന്നു­ള്ളു. നി­ങ്ങൾ എന്റെ ശി­ഷ്യ­നാ­ണെ­ങ്കി­ലും താ­ങ്ക്സ് പ­റ­യു­ന്നു.” എന്നു പ­റ­ഞ്ഞു.

നാ­ലാ­ങ്കൽ­സ്സാ­റി­ന്റെ “രഥ”മെന്ന കാ­വ്യം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലു­ണ്ടു്. ചെ­റു­പ്പ­ക്കാർ മ­ര­ണ­ത്തെ നി­ഷേ­ധി­ക്കും. അ­നു­ഭ­വ­സ­മ്പ­ത്തു­ള്ള വൃ­ദ്ധ­രാ­യ കവികൾ അതു് മുൻ­പി­ലെ­ത്തി­യ സ­ത്യ­മാ­യി ദർ­ശി­ക്കും. ആ ദർ­ശ­ന­മാ­ണു് ഇ­ക്കാ­വ്യ­ത്തി­ലു­ള്ള­തു്. സാറ് വ­ള­രെ­ക്കാ­ല­മാ­യി ആ ദർ­ശ­ന­ത്തെ­ക്കു­റി­ച്ചു് എ­ഴു­തു­ക­യാ­യി­രു­ന്നു. ഇ­പ്പോൾ അതു് സാ­ക്ഷാ­ത്ക­രി­ച്ചു് ന­മ്മു­ടെ­യി­ട­യിൽ­നി­ന്നു് അ­ന്തർ­ദ്ധാ­നം ചെ­യ്തി­രി­ക്കു­ന്നു. വേ­ദ­വേ­ദാ­ന്ത­ങ്ങൾ പ്ര­കീർ­ത്ത­നം ചെ­യ്യു­ന്ന അ­മ­ര­ത്വ­ത്തി­നും മ­റ്റും ദൗർ­ബ്ബ­ല്യം സം­ഭ­വി­ച്ച കാ­ല­യ­ള­വി­ലാ­ണു് നമ്മൾ ജീ­വി­ക്കു­ന്ന­തു്.

“വേ­ദ­വേ­ദാ­ന്ത­ങ്ങ­ളെ­ത്ര വാ­യി­ച്ചി­ട്ടും

ചേതന, ജന്നൽ തു­റ­ക്കു­ന്നീ­ല”

എന്നു കവി പ­റ­ഞ്ഞ­തു് എത്ര സത്യം. അ­തി­നെ­ക്കു­റി­ച്ചു പ­ര്യാ­ലോ­ച­ന ചെ­യ്യാൻ ആ­ഹ്വാ­നം ന­ട­ത്തി­യി­ട്ടു് അ­ദ്ദേ­ഹം പോയി. ആ നല്ല മ­നു­ഷ്യ­ന്റെ മുൻ­പിൽ, നല്ല ക­വി­യു­ടെ മുൻ­പിൽ, നല്ല ഗു­രു­നാ­ഥ­ന്റെ മുൻ­പിൽ ഞാൻ വി­ഷാ­ദ­ത്തോ­ടെ നി­ല്ക്കു­ന്നു.

മ­ഹാ­ദുഃ­ഖ­ത്തി­ലെ ക­ലർ­പ്പ്
images/MaharajahSreeChithiraThirunal.jpg
ശ്രീ ചി­ത്തി­ര തി­രു­നാൾ

ഞാൻ രാ­ജ­ഭ­ക്ത­നാ­ണു് എന്നു പ­റ­ഞ്ഞാൽ ‘മോ­ണർ­ക്കി’യോടു ഭ­ക്തി­യു­ണ്ടെ­ന്ന­ല്ല. ശ്രീ ചി­ത്തി­ര തി­രു­നാൾ മ­ഹാ­രാ­ജാ­വി നോടു എ­നി­ക്കു ഭ­ക്തി­യും സ്നേ­ഹ­വും ബ­ഹു­മാ­ന­വും ഉ­ണ്ടെ­ന്നു് അർ­ത്ഥം. കോൺ­ഗ്ര­സ്സു­കാ­ര­ന­ല്ലാ­ത്ത ഞാൻ ജ­വാ­ഹർ­ലാൽ നെ­ഹ്റു വി­നെ­യും ക­മ്മ്യൂ­ണി­സ്റ്റ­ല്ലാ­ത്ത ഞാൻ ശ്രീ. ഇ. എം. എസ്സി നെയും ശ്രീ. അ­ച്യു­ത­മേ­നോ­നെ യും സ്നേ­ഹി­ക്കു­ന്നു, ബ­ഹു­മാ­നി­ക്കു­ന്നു. ഇതു് വ്യ­ക്തി­വൈ­ശി­ഷ്ട്യം ക­ണ്ടു­ണ്ടാ­യ വി­കാ­ര­ങ്ങ­ളാ­ണു്. നാ­ടു­നീ­ങ്ങി­യ മ­ഹാ­രാ­ജാ­വി­ന്റെ ഹൃ­ദ­യ­നൈർ­മ­ല്യം, പ്ര­ജാ­സ്നേ­ഹം, പതിത കാ­രു­ണ്യം ഇവ ആ­രെ­യും ആ­കർ­ഷി­ച്ചി­രു­ന്നു. ആ നി­ല­യിൽ ഞാനും ആ മ­ഹാ­വ്യ­ക്തി­യു­ടെ ആ­രാ­ധ­ക­നാ­യി മാറി. ഒ­രി­ക്കൽ കൈ­നി­ക്ക­ര പ­ദ്മ­നാ­ഭ­പി­ള്ള മ­ഹാ­രാ­ജാ­വി­നെ കാണാൻ ചെ­ന്നു. പലതും സം­സാ­രി­ച്ച കൂ­ട്ട­ത്തിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ന്ന­ത­സ്ഥാ­ന­ത്തി­നു ഭ്രം­ശം വ­ന്ന­തി­നെ­ക്കു­റി­ച്ചു് കൈ­നി­ക്ക­ര വളരെ പ്ര­ഗ­ല്ഭ­മാ­യി സൂ­ച­നാ­ത്മ­ക­മാ­യി പ­റ­ഞ്ഞ­പ്പോൾ മ­ഹാ­രാ­ജാ­വു് “അ­തി­നെ­ന്താ പ്ര­ജാ­ധി­പ­ത്യ­ത്തി­ന്റെ പ്ര­വാ­ഹ­ത്തിൽ നാ­മൊ­ക്കെ ത­ട­സ്സം സൃ­ഷ്ടി­ക്കാൻ പാ­ടി­ല്ല­ല്ലോ” എ­ന്നാ­ണു് അ­ദ്ദേ­ഹം മ­റു­പ­ടി ന­ല്കി­യ­തു്. എ­ല്ലാ­വി­ധ­ത്തി­ലു­ള്ള അ­ധി­കാ­ര­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്ന ശ്രീ ചി­ത്തി­ര തി­രു­നാ­ളി­നു് ജ­നാ­ധി­പ­ത്യ­ത്തെ മാ­നി­ക്കാ­നും അ­തി­നു­വേ­ണ്ടി സ്ഥാ­ന­മൊ­ഴി­ഞ്ഞു കൊ­ടു­ക്കാ­നും സ­ഹാ­യി­ക്കു­ന്ന ന­ന്മ­യാർ­ന്ന ഹൃ­ദ­യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു് ഈ പ്ര­സ്താ­വം തെ­ളി­യി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം നാ­ടു­നീ­ങ്ങി­യ­പ്പോൾ ബ­ഹു­ജ­നം വ­ല്ലാ­തെ ദുഃ­ഖി­ച്ച­തു്. ആ മ­ഹാ­ദുഃ­ഖം മ­ഹാ­രാ­ജാ­വി­ന്റെ പ്ര­ത്യ­ക്ഷ ശ­രീ­ര­ത്തി­ന്റെ അ­ന്തർ­ദ്ധാ­നം കൊ­ണ്ടു­ണ്ടാ­യ­തു­ത­ന്നെ സം­ശ­യ­മി­ല്ല. എ­ങ്കി­ലും അതു് ഇ­ന്ന­ത്തെ പ്ര­ജാ­ധി­പ­ത്യ­ത്തി­ന്റെ കെ­ടു­തി­ക­ളിൽ­നി­ന്നു കൂടി ജ­നി­ച്ച­ത­ല്ലേ എന്നു സം­ശ­യി­ക്കേ­ണ്ട­താ­ണു്. രാ­ജ­വാ­ഴ്ച­യു­ടെ ഏ­ക­ശാ­സ­നാ­ധി­പ­ത്യം അ­ന്ന­ത്തെ ജനതയെ ഒ­ട്ടൊ­ക്കെ ക്ലേ­ശി­പ്പി­ച്ചി­രു­ന്നു­വെ­ങ്കി­ലും ജീ­വി­തം താ­ര­ത­മ്യേ­ന സു­ഖ­പ്ര­ദ­മാ­യി­രു­ന്നു. പ്ര­തി­മാ­സം എ­ട്ടു­രൂ­പ ശം­ബ­ള­മു­ള്ള­വൻ നാ­ലു­രൂ­പ ചെ­ല­വാ­ക്കി ഒ­ര­ല്ല­ലു­മി­ല്ലാ­തെ ക­ഴി­ഞ്ഞി­രു­ന്നു. ബാ­ക്കി നാ­ലു­രൂ­പ അയാൾ അ­ഞ്ച­ലാ­ഫീ­സിൽ നി­ക്ഷേ­പി­ക്കു­മാ­യി­രു­ന്നു. എന്റെ പി­താ­വി­നു മാ­സ­ന്തോ­റും നാ­ല്പ­തു രൂ­പ­യാ­ണു് ശംബളം കി­ട്ടി­യി­രു­ന്ന­തു്. ആ തു­ക­യിൽ പ­കു­തി­മാ­ത്രം ചെ­ല­വാ­ക്കി ഞങ്ങൾ രാ­ജ­കീ­യ­മാ­യ മ­ട്ടിൽ ജീ­വി­ച്ചി­രു­ന്നു. റോൾസ് റോ­യി­സ് കാറിൽ ക­യ­റി­യി­രു­ന്നാൽ എന്തു സു­ഖ­മു­ണ്ടാ­കു­മോ ആ സു­ഖ­ത്തോ­ടു­കൂ­ടി അ­റു­പ­തു­രൂ­പ­യ്ക്കു കി­ട്ടി­യി­രു­ന്ന റാ­ലി­സൈ­ക്കി­ളിൽ ഞാൻ സ്കൂ­ളിൽ പോ­യി­രു­ന്നു. അ­ഞ്ഞൂ­റു രൂ­പ­യ്ക്കു കി­ട്ടു­ന്ന ഡി. കെ. ഡ­ബ്ൾ­യു എന്ന ജർ­മ്മൻ കാറ് ഞ­ങ്ങൾ­ക്കു സ്വ­ന്ത­മാ­യി ഉ­ണ്ടാ­യി­രു­ന്നു. ഇന്നോ? എ­നി­ക്കു സി­റ്റി ബ­സ്സിൽ കയറാൻ ഒ­രു­രൂ­പ­യി­ല്ല. കുറേ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഒരു കിലോ റ്റൊ­മാ­റ്റോ ഇ­രു­പ­തു പൈസ കൊ­ടു­ത്തു ഞാൻ വാ­ങ്ങി­യി­രു­ന്നു. ഇ­ന്ന­ലെ ര­ണ്ട­ര­രൂ­പ കൊ­ടു­ത്തു ഒരു റ്റൊ­മാ­റ്റോ ഞാൻ വാ­ങ്ങി. സ്ഥി­രം വ­രു­മാ­നം; സാ­ധ­ന­ങ്ങ­ളു­ടെ വില ഓരോ ദി­വ­സ­വും കു­തി­ച്ചു­ക­യ­റു­ന്നു. മ­നു­ഷ്യർ­ക്കു എ­ന്തെ­ന്നി­ല്ലാ­ത്ത ക­ഷ്ട­പ്പാ­ടാ­ണി­പ്പോൾ. മ­ഹാ­രാ­ജാ­വി­ന്റെ നാ­ടു­നീ­ങ്ങ­ല­റി­ഞ്ഞു് ഞാൻ ക­ണ്ണീർ­പൊ­ഴി­ച്ച­പ്പോൾ ആ ക­ണ്ണീ­രിൽ ന­ഷ്ട­പ്പെ­ട്ട ഭൂ­ത­കാ­ല­ത്തി­ന്റെ ഓർ­മ്മ­കൾ കൂടി ക­ലർ­ന്നി­രു­ന്നി­ല്ലേ? ആ രാ­ജ­വാ­ഴ്ച ഇ­ന്നും ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഇ­ന്ന­ത്തെ ദാ­രി­ദ്ര്യ­വും ക്ലേ­ശ­ങ്ങ­ളും ന­ര­ഹ­ത്യ­ക­ളും കു­തി­കാൽ­വെ­ട്ടു­ക­ളും സം­ഭ­വി­ക്കി­ല്ലാ­യി­രു­ന്ന­ല്ലോ എന്ന ചി­ന്ത­കൂ­ടി അ­തി­ലൂ­ടെ ഒ­ഴു­കി­യി­രു­ന്നി­ല്ലേ? മ­ഹാ­രാ­ജാ­വി­ന്റെ വി­യോ­ഗം ജ­നി­പ്പി­ച്ച ദുഃഖം ഇ­ന്ന­ത്തെ വ്യ­വ­സ്ഥി­തി­യു­ടെ നേർ­ക്കു­ള്ള പ്ര­തി­ഷേ­ധ­വും കൂ­ടി­യാ­യി­രു­ന്നി­ല്ലേ? ആ­ലോ­ചി­ക്കേ­ണ്ട വി­ഷ­യ­മാ­ണ­തു്. ഏ­താ­യാ­ലും മ­ഹാ­നു­ഭാ­വ­നാ­യ മ­ഹാ­രാ­ജാ­വി­നെ ക­ലാ­കൗ­മു­ദി ഈ രീ­തി­യിൽ ബ­ഹു­മാ­നി­ച്ച­തു് ന­ന്നാ­യി. അതു് വാ­രി­ക­യു­ടെ പ്ര­വർ­ത്ത­ക­ന്മാ­രു­ടെ ന­ന്മ­യെ പ്ര­ക­ടി­പ്പി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “കു­ട്ടി­കൾ എ­ക്സ്കേർ­ഷൻ പോ­കു­ന്ന­തി­നെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?”

ഉ­ത്ത­രം: “ഒ­ര­ഭി­പ്രാ­യ­വു­മി­ല്ല. തി­സോ­റ­സ്— പ­ര്യാ­യ­നി­ഘ­ണ്ടു—എ­ടു­ത്തു നോ­ക്കു excursion, sexuality എന്നു ക­ണ്ടെ­ന്നു­വ­രും. ക­ണ്ടി­ല്ലെ­ങ്കിൽ sexuality എന്ന പ­ര്യാ­യ­പ­ദം വി­ട്ടു­പോ­യി എന്നു ക­രു­തി­യാൽ മതി”.

ചോ­ദ്യം: “നി­ങ്ങൾ മ­ര­ണ­ത്തെ ക്ഷ­ണി­ച്ചു­വ­രു­ത്തു­ക­യാ­ണോ?”

ഉ­ത്ത­രം: “അതേ ദി­വ­സ­വും ഇ­രു­പ­തു സി­ഗ്റ­റ്റി­ന്റെ അ­റ്റ­ത്തു് തീ ക­ത്തി­ച്ചു് ഞാൻ മ­ര­ണ­ത്തി­ന്റെ മാർ­ഗ്ഗ­ത്തിൽ പ്ര­കാ­ശം വി­ത­റു­ന്നു. അതിനു കാ­ലി­ട­റാ­തെ വ­രേ­ണ്ട­തു­ണ്ട­ല്ലോ”.

ചോ­ദ്യം: “ന­മ്മു­ടെ ഭാ­ര­ത­ത്തി­ലെ ഓരോ പൗ­ര­നും പൗ­രി­യും എന്തു ചെ­യ്യു­ന്നു?”

ഉ­ത്ത­രം: “നി­മി­ഷം­തോ­റും മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു”.

ചോ­ദ്യം: “സാ­ഹി­ത്യം കൊ­ണ്ടു് വല്ല പ്ര­യോ­ജ­ന­വു­മു­ണ്ടോ വാ­ദ്ധ്യാ­രേ?”

ഉ­ത്ത­രം: “നി­ങ്ങൾ­ക്കു പ്ര­യോ­ജ­ന­മി­ല്ല. എ­നി­ക്കു പ്ര­യോ­ജ­ന­മു­ണ്ടു്. കു­മാ­ര­നാ­ശാ­ന്റെചി­ന്താ­വി­ഷ്ട­യാ­യ സീത’ എന്ന കാ­വ്യം എന്റെ അ­വ്യ­ക്ത­ങ്ങ­ളാ­യ ചി­ന്ത­ക­ളെ തേ­ജോ­മ­യ­ങ്ങ­ളാ­ക്കു­ന്നു. വ­ള്ള­ത്തോ­ളി ന്റെ ‘മ­ഗ്ദ­ല­ന­മ­റി­യം’ നി­ഴൽ­പോ­ലെ അ­ക­ലെ­ക്കാ­ണു­ന്ന സൗ­ന്ദ­ര്യ­ത്തെ തി­ള­ക്ക­മു­ള്ള­താ­ക്കു­ന്നു. ജി.ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ ‘വി­ശ്വ­ദർ­ശ­നം’ എ­നി­ക്കു കി­ട്ടാ­ത്ത കോ­സ്മി­ക് വിഷൻ ന­ല്കു­ന്നു”.

ചോ­ദ്യം: “മ­നു­ഷ്യൻ സൃ­ഷ്ടി­ച്ച­ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു മ­നു­ഷ്യ­നെ­ക്കാൾ ശ­ക്തി­യു­ണ്ടോ?”

ഉ­ത്ത­രം: “ഉ­ണ്ടു്. ധർ­മ്മ­പു­ത്രർ, ഹാം­ലെ­റ്റ്, ദോൺകീ ഹോ­ട്ടെ ഈ ക­ഥാ­പാ­ത്ര­ങ്ങൾ ഈ ലോ­ക­ത്തെ ഏതു മ­നു­ഷ്യ­നെ­ക്കാ­ളും ശ­ക്തി­യു­ള്ള­വ­രാ­ണു്”.

ചോ­ദ്യം: “ഈ ലോ­ക­ത്തെ ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ കാ­ഴ്ച­യേ­തു?”

ഉ­ത്ത­രം: “അ­തി­സു­ന്ദ­രി­യാ­യ തരുണി”.

ചോ­ദ്യം: “നി­ങ്ങൾ­ക്കു ശ­ത്രു­ക്ക­ള­ല്ലാ­തെ വ­ല്ല­വ­രു­മു­ണ്ടോ ഹേ?”

ഉ­ത്ത­രം: “ശ­ത്രു­ക്ക­ളെ സൃ­ഷ്ടി­ക്കാ­തെ സത്യം പ­റ­യാ­നാ­വി­ല്ല”.

ആ­വർ­ത്ത­നം

ഞാൻ രാ­ജ­ഭ­ക്ത­നാ­ണു് എ­ന്നു് പ­റ­ഞ്ഞാൽ ‘മോ­ണാർ­ക്കി’യോടു് ഭ­ക്തി­യു­ണ്ടെ­ന്ന­ല്ല. ശ്രീ ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വി­നോ­ടു് എ­നി­ക്കു് ഭ­ക്തി­യും സ്നേ­ഹ­വും ബ­ഹു­മാ­ന­വും ഉ­ണ്ടെ­ന്നു് അർ­ത്ഥം. കോൺ­ഗ്ര­സ്സു­കാ­ര­ന­ല്ലാ­ത്ത ഞാൻ ജ­വാ­ഹർ­ലാൽ നെ­ഹ്റു­വി­നെ­യും ക­മ്മ്യൂ­ണി­സ്റ്റ­ല്ലാ­ത്ത ഞാൻ ശ്രീ. ഇ. എം. എ­സ്സി­നെ­യും ശ്രീ. അ­ച്യു­ത­മേ­നോ­നെ­യും സ്നേ­ഹി­ക്കു­ന്നു, ബ­ഹു­മാ­നി­ക്കു­ന്നു. ഇതു് വ്യ­ക്തി­വൈ­ശി­ഷ്ട്യം ക­ണ്ടു­ണ്ടാ­യ­വി­കാ­ര­ങ്ങ­ളാ­ണു്.

മ­ധ്യ­വ­യ­സ്ക­നാ­യ ഭർ­ത്താ­വു് കാണാൻ കൊ­ള്ളാ­വു­ന്ന ചെ­റു­പ്പ­ക്കാ­രി­യാ­യ ഭാ­ര്യ­യു­മാ­യി റോ­ഡി­ലൂ­ടെ പോ­കു­ന്ന­തു ന­മ്മ­ളൊ­ക്കെ ക­ണ്ടി­ട്ടു­ണ്ടു്. അയാളെ ഒ­ന്നു­നോ­ക്കൂ. വി­ല­കൂ­ടി­യ­താ­ണെ­ങ്കി­ലും മ­നം­മ­റി­പ്പു് ഉ­ണ്ടാ­ക്കു­ന്ന ഒ­രു­ത­രം ഷൂസ്, ഇ­ളം­നീ­ല­നി­റ­ത്തി­ലു­ള്ള തു­ണി­കൊ­ണ്ടു ത­ച്ച­ട്രൗ­സേ­ഴ്സ്, പു­ന്ന­യ്ക്ക­പോ­ലു­ള്ള ച­ന്തി­ക­ളെ ആവരണം ചെയ്ത ആ കാ­ലു­റ­ക­ളിൽ നി­റ­യെ­കീ­ശ­ക­ളാ­ണു്. വി­ശേ­ഷി­ച്ചും ഓരോ ച­ന്തി­യു­ടെ­യും മു­ക­ളിൽ ഓരോ പോ­ക്ക­റ്റു­ണ്ടു്. അ­യാ­ള­ങ്ങ­നെ ന­ട­ന്നു­പോ­കു­ന്ന­തു ക­ണ്ടാൽ പ്ര­കൃ­തി­യു­ടെ വൈ­രു­പ്യം അ­യാ­ളിൽ ഘ­നീ­ഭ­വി­ച്ചി­രി­ക്കു­ക­യാ­ണെ­ന്നു തോ­ന്നും. അവളോ? പ­ട്ടു­പോ­ലു­ള്ള ത­ല­മു­ടി, വി­ടർ­ന്ന ക­ണ്ണു­കൾ, മൃ­ദു­ത്വ­മാർ­ന്ന ക­വി­ളു­കൾ, നെ­റ്റി­യിൽ­തൊ­ട്ട സി­ന്ദൂ­ര­ത്തി­ന്റെ ഒരംശം വ­ന്നു­വീ­ണ മ­നോ­ഹ­ര­മാ­യ മൂ­ക്കു്, സു­ന്ദ­ര­മാ­യ ന­ട­ത്തം, ആകെ ഒരു ചന്തം. പ്ര­കൃ­തി­യു­ടെ സൗ­ന്ദ­ര്യം അവളിൽ ഘ­നീ­ഭ­വി­ച്ചി­രി­ക്കു­ന്നു. ക­ട്ടി­യാർ­ന്ന തൊ­ലി­യു­ള്ള പു­രു­ഷ­നും മൃ­ദു­ല­ത­യാർ­ന്ന തൊ­ലി­യു­ള്ള സ്ത്രീ­യും ത­മ്മിൽ എ­ന്ത­ന്ത­രം! അവൾ സ­ത്യാ­ത്മ­ക­മാ­യ ക­ല­യാ­ണു്. അയാൾ അ­സ­ത്യാ­ത്മ­ക­മാ­യ അ­ലി­ഗ­റി­യാ­ണു്. ഈ അ­ലി­ഗ­റി­യാ­ണു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ “തീർ­ത്ഥാ­ട­നം” (ശ്രീ. പി. ആർ. ഹ­രി­കു­മാർ). ജീ­വി­ത­ത്തെ ഒരു മ­ല­യാ­യി ക­രു­തു­ക­യും അ­തി­ന്റെ ഉ­ച്ചി­യി­ലി­രി­ക്കു­ന്ന പ­ള്ളി­യെ അ­ന്തി­മ­ല­ക്ഷ്യ­മാ­യി കാ­ണു­ക­യും ചെ­യ്യു­ന്ന ഈ ലാ­ക്ഷ­ണി­ക കഥ ലാ­ക്ഷ­ണി­ക ക­ഥ­യാ­യ­തു­കൊ­ണ്ടു­ത­ന്നെ ക­ല­യു­ടെ മ­ണ്ഡ­ല­ത്തിൽ ചെ­ല്ലു­ന്നി­ല്ല. ഇ­രു­പ­ത്തി­ര­ണ്ടു കൊ­ല്ല­ങ്ങ­ളാ­യി അ­ലി­ഗ­റി ക­ല­യ­ല്ലെ­ന്നു ഞാൻ പ­റ­യു­ന്നു. ഇ­നി­യും അ­താ­വർ­ത്തി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും എ­ഴു­തി­പ്പോ­യി.

വ്യ­ക്തി­കൾ
  1. മ­ല­യാ­ളം എം. എ. പ­രീ­ക്ഷ­യ്ക്കു് സം­സ്കൃ­തം ഒരു പേ­പ്പ­റാ­ണു്. വലിയ സം­സ്കൃ­ത­ജ്ഞാ­ന­മൊ­ന്നും കൂ­ടാ­തെ നൂറിൽ എൺ­പ­തോ­ളം മാർ­ക്ക് ആർ­ക്കും വാ­ങ്ങാം സം­സ്കൃ­ത­ത്തി­നു്. അ­ങ്ങ­നെ പ­രീ­ക്ഷ ജ­യി­ച്ചു് അല്പം ആ ജ്ഞാ­നം വി­ക­സി­പ്പി­ച്ച ആ­ളാ­ണു് ഞാ­നെ­ന്നേ പ­റ­യാ­നു­ള്ളു. അ­തു­കൊ­ണ്ടു് വ്യാ­ക­ര­ണ­കാ­ര്യം എ­ഴു­തു­മ്പോൾ ഉ­റ­പ്പി­നു­വേ­ണ്ടി സം­സ്കൃ­തം ന­ല്ല­പോ­ലെ അ­റി­യാ­വു­ന്ന­വ­രോ­ടു ഞാൻ അ­തി­നെ­ക്കു­റി­ച്ചു ചോ­ദി­ക്കാ­റു­ണ്ടു്. അ­ങ്ങ­നെ വാ­യ­ന­ക്കാർ ചോ­ദി­ക്ക­രു­തെ­ന്നു് അ­റി­യി­ക്കാ­നാ­ണു് ഞാ­നി­തു് എ­ഴു­തു­ന്ന­തു്. കാ­ര­ണ­മു­ണ്ടു്. എ­ന്തെ­ങ്കി­ലും സംശയം ചോ­ദി­ച്ചാൽ ന­മു­ക്കു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടെ­ന്ന മ­ട്ടിൽ അവർ ഉ­ച്ച­ത്തിൽ സം­സാ­രി­ച്ചു­തു­ട­ങ്ങും. സം­സ്കൃ­ത കോ­ളേ­ജിൽ ഞാൻ മ­ല­യാ­ളം പ­ഠി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന കാലം. ഒരു സം­സ്കൃ­ത പ­ണ്ഡി­ത­നോ­ടു് എന്തോ സംശയം പ­രി­ഹ­രി­ക്കാൻ അ­ഭ്യർ­ത്ഥി­ച്ചു ഞാൻ. അ­ദ്ദേ­ഹം ഉ­റ­ക്കെ വ്യാ­ക­ര­ണ­കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു­തു­ട­ങ്ങി. ഞാൻ പ­ഠി­പ്പി­ക്കു­ന്ന കു­ട്ടി­കൾ ചു­റ്റും കൂ­ടി­യ­പ്പോൾ എ­നി­ക്കൊ­രു ചു­ക്കും അ­റി­ഞ്ഞു­കൂ­ടെ­ന്ന മ­ട്ടിൽ അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങൾ വി­ശ­ദീ­ക­രി­ച്ചു് “മ­ന­സ്സി­ലാ­യോ മ­ന­സ്സി­ലാ­യോ” എന്ന ചോ­ദ്യ­മു­തിർ­ത്തു. കു­ട്ടി­കൾ എന്നെ പു­ച്ഛി­ക്കു­ന്നു­വെ­ന്നു തോ­ന്നി­യ­പ്പോൾ ഞാൻ അങ്ങു ന­ട­ന്നു. ന­മു­ക്ക­റി­യാ­വു­ന്ന ഇം­ഗ്ലീ­ഷി­ന്റെ­യോ മ­ല­യാ­ള­ത്തി­ന്റെ­യോ ആ­യി­ര­ത്തി­ലൊ­രം­ശം ഈ സം­സ്കൃ­ത­ക്കാ­ര­നു് അ­റി­ഞ്ഞു­കൂ­ടാ. അയാളെ ഒന്നു മാ­നി­ച്ചു­ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചു് ന­മ്മ­ളെ­ന്തെ­ങ്കി­ലും ചോ­ദി­ച്ചാൽ അ­പ­മാ­നി­ച്ചി­ട്ടേ അയാൾ അ­ട­ങ്ങു. ഇ­ക്കൂ­ട്ട­രെ സൂ­ക്ഷി­ക്ക­ണം പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ, ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ പ­റ­ഞ്ഞ­തു­പോ­ലെ ഇവൻ “പശു പു­ല്ലു­തി­ന്നു­ന്നു” എ­ന്നു­കേ­ട്ടാൽ അ­തി­ന്റെ അർ­ത്ഥം ആദ്യം മ­ന­സ്സി­ലാ­ക്കി­ല്ല. പ­ശു­വാ­കു­ന്ന കർ­ത്താ­വു് പു­ല്ലാ­കു­ന്ന കർ­മ്മ­ത്തെ ചെ­യ്യു­ന്നു­വെ­ന്നേ ഗ്ര­ഹി­ക്കൂ. അ­തി­ന­പ്പു­റം അ­വർ­ക്കൊ­ന്നും ഗ്ര­ഹി­ക്കാ­നു­മി­ല്ല.
  2. കഥയോ ക­വി­ത­യോ ലേ­ഖ­ന­മോ എഴുതി ആ­ണ്ടിൽ മു­ന്നൂ­റ്റ­റു­പ­ത്ത­ഞ്ചു ദി­വ­സ­വും അതു തി­രു­ത്തും. മു­ന്നൂ­റ്റി­യ­റു­പ­ത്തി­യാ­റു ആ­ളു­ക­ളെ വാ­യി­ച്ചു­കേൾ­പ്പി­ക്കും. എ­ന്നി­ട്ടു് ഭാ­ര­തം­പോ­ലെ ഒരു ഫോർ­വേ­ഡി­ങ് ലറ്റർ എഴുതി പ­ത്രാ­ധി­പർ­ക്കു അ­ത­യ­ച്ചു­കൊ­ടു­ക്കും. അ­ദ്ദേ­ഹ­മ­തു നോ­ക്കു­മ്പോൾ മു­ന്നു­റ്റി­യ­റു­പ­ത്തി­യേ­ഴു തെ­റ്റു­കൾ കാണും. അ­ച്ച­ടി­ക്കാ­തെ മാ­റ്റി­വ­യ്ക്കും. ഇ­ങ്ങ­നെ പലതവണ യ­ത്നി­ച്ചു തോ­റ്റു പി­ന്മാ­റും. ഉടനെ തെ­ങ്ങിൻ­പു­ര­യി­ട­മോ നിലമോ വി­റ്റു് ഒരു മാസിക തു­ട­ങ്ങും. ചി­ല­പ്പോൾ വാ­രി­ക­യു­മാ­യി­രി­ക്കും. അതിൽ എ­ഴു­ത്തോ­ടെ­ഴു­ത്തു­ത­ന്നെ. ആ പണം തീർ­ന്നാൽ ക­ടം­വാ­ങ്ങു­ക­യാ­യി. അ­തു­കൊ­ണ്ടും ര­ക്ഷ­യി­ല്ലെ­ന്നു ക­ണ്ടാൽ നാലു മാ­ന്യ­ന്മാ­രെ പ­രി­ഹ­സി­ക്കു­ന്ന ലേ­ഖ­ന­ങ്ങൾ സാ­ഹി­ത്യ­ത്തി­ലെ റൗ­ഡി­ക­ളെ­ക്കൊ­ണ്ടു് എ­ഴു­തി­ക്കും. അതും പ്ര­ചാ­ര­ത്തി­നു സ­ഹാ­യി­ക്കു­ന്നി­ല്ലെ­ന്നു ക­ണ്ടാൽ ജേണൽ നി­റു­ത്തും. നി­ലം­പോ­യി അ­ല്ലെ­ങ്കിൽ പു­ര­യി­ടം­പോ­യി. കഞ്ഞി കു­ടി­ക്കാൻ വ­ക­യി­ല്ലാ­തെ വ­ല്ല­യി­ട­ത്തും കു­ത്തി­യി­രി­ക്കും. കേ­ര­ള­ത്തിൽ അ­ല്പാ­യു­സ്സു­ക­ളാ­യ വാ­രി­ക­ക­ളും മാ­സി­ക­ക­ളും ഉ­ണ്ടാ­കു­ന്ന­തി­നു കാ­ര­ണ­മി­താ­ണു്.
സൂ­ക്ഷ്മ­ത

“ഈ ലോ­ക­ത്തെ ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ കാ­ഴ്ച­യേ­തു?” “അ­തി­സു­ന്ദ­രി­യാ­യ തരുണി”.

ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ അഞ്ചു പ്രേ­മ­ക­ഥ­ക­ളു­ടെ പേ­രു­കൾ പറയൂ എ­ന്നു് എ­ന്നോ­ടു് ആ­രെ­ങ്കി­ലും ആ­വ­ശ്യ­പ്പെ­ട്ടാൽ ഞാൻ ര­ണ്ടാ­മ­തൊ­രാ­ലോ­ച­ന­യും കൂ­ടാ­തെ കാർസൻ മ­ക്ക­ലേർ­സി ന്റെ (Carson Mc-​Cullers, 1917–1967) “The Sojourner” എ­ന്നു് ആദ്യം പറയും. പി­ന്നെ മാ­ത്ര­മേ മ­റ്റു­ള്ള ക­ഥ­ക­ളു­ടെ പേ­രു­കൾ നല്കൂ. അതു് അ­ത്ര­യ്ക്കു മ­നോ­ഹ­ര­മാ­ണു്. ക­ഥ­യു­ടെ ചു­രു­ക്കം ന­ല്കി­യാൽ ക­ലാ­ഹിം­സ­യാ­കും. എ­ങ്കി­ലും ശ്ര­മി­ക്ക­ട്ടെ. ജോൺ ന്യൂ­യോർ­ക്കി­ലെ ഒരു ഹോ­ട്ട­ലി­ലി­രി­ക്കു­മ്പോൾ അ­യാ­ളു­ടെ ആ­ദ്യ­ത്തെ ഭാര്യ ഇ­ലി­സ­ബ­ത്ത് റോ­ഡി­ലൂ­ടെ പോ­കു­ന്ന­തു­ക­ണ്ടു. എ­ട്ടു­വർ­ഷ­ത്തി­നു ശേ­ഷ­മാ­ണു് അയാൾ അവളെ കാ­ണു­ന്ന­തു്. ജോൺ അ­വ­ളു­ടെ പിറകേ തി­ടു­ക്ക­ത്തിൽ ചെ­ന്നെ­ങ്കി­ലും അവൾ ന­ട­ന്ന­ക­ന്നു. നി­രാ­ശ­ത­യോ­ടെ ഹോ­ട്ട­ലിൽ വ­ന്നി­രു­ന്നു് അയാൾ അവളെ റ്റെ­ലി­ഫോ­ണിൽ വി­ളി­ച്ചു. ര­ണ്ടാ­മ­ത്തെ ഭർ­ത്താ­വും അ­യാ­ളിൽ­നി­ന്നു ജ­നി­ച്ച കു­ട്ടി­ക­ളു­മാ­യി താ­മ­സി­ക്കു­ന്ന അവൾ അയാളെ വീ­ട്ടി­ലേ­ക്കു ക്ഷ­ണി­ച്ചു. ഭർ­ത്താ­വു് ജോ­ണി­നെ സ്വാ­ഗ­തം ചെ­യ്തു. തൽ­കാ­ല­ത്തേ­ക്കു അയാൾ വീ­ട്ടി­ന­ക­ത്തേ­ക്കു പോ­യ­പ്പോൾ ഇ­ലി­സ­ബ­ത്തി­നോ­ടു പി­യാ­നോ വാ­യി­ക്കാൻ ജോൺ ആ­വ­ശ്യ­പ്പെ­ട്ടു. ഒരു ത­ട­സ്സ­വും കൂ­ടാ­തെ അവളതു വാ­യി­ക്കാൻ തു­ട­ങ്ങി­യെ­ങ്കി­ലും പൂർ­ണ്ണ­മാ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. അ­ല്പം­ക­ഴി­ഞ്ഞ­പ്പോൾ പ­രി­ചാ­രി­ക മെ­ഴു­കു­തി­രി­കൾ ചു­റ്റും ക­ത്തി­ച്ചു­വ­ച്ച കെ­യ്ക്ക് കൊ­ണ്ടു­വ­ന്നു. “Happy birthday, John, blow out the candles” എ­ന്നു് ഇ­ലി­സ­ബ­ത്ത് പ­റ­ഞ്ഞ­പ്പോ­ഴാ­ണു് അ­ന്നാ­ണു് തന്റെ ജ­ന്മ­ദി­ന­മെ­ന്നു ജോ­ണ­റി­യു­ന്ന­തു്. യാ­ത്ര­പ­റ­ഞ്ഞു­പോ­യി­ട്ടും ഇ­ലി­സ­ബ­ത്തി­ന്റെ സം­ഗീ­തം അയാളെ ഹോൺട് ചെ­യ്തു. അ­ടു­ത്ത­ദി­വ­സം ജോൺ പാ­രീ­സി­ലേ­ക്കു പ­റ­ന്നു. അയാൾ വി­വാ­ഹം ക­ഴി­ക്കാൻ പോ­കു­ന്ന ജീ­നി­ക്കു ആ­റു­വ­യ­സ്സാ­യ കു­ഞ്ഞു­ണ്ടു്. പാ­രീ­സി­ലെ­ത്തി­യ ജോൺ അവനെ ആ­ശ്ലേ­ഷി­ക്കു­ന്നു. അ­യാ­ളു­ടെ ക­വിൾ­ത്ത­ടം അ­വ­ന്റെ മൃ­ദു­ല­മാ­യ ക­വിൾ­ത്ത­ട­ത്തിൽ സ്പർ­ശി­ച്ചു. ക­ടു­ത്ത നൈ­രാ­ശ്യ­ത്തോ­ടെ അയാൾ ആ കു­ട്ടി­യെ ഗാ­ഢ­മാ­യി പു­ണർ­ന്നു; തന്റെ സ്നേ­ഹം കാ­ല­ത്തി­ന്റെ സ്പ­ന്ദ­ന­ത്തിൽ ആ­ധി­പ­ത്യം പു­ലർ­ത്തി­യേ­ക്കു­മെ­ന്ന­തു­പോ­ലെ. പാർവണ ച­ന്ദ്രൻ കു­റെ­നേ­രം നി­ശാ­ഗ­ന്ധി­പ്പൂ­വി­നെ തി­ള­ക്കി­യ­തി­നു­ശേ­ഷം വാ­രി­ദ­മാ­ല­കൾ­ക്കു പി­റ­കി­ലാ­യി മ­റ­ഞ്ഞാൽ ആ പൂവു് ദീർ­ഘ­ശ്വാ­സം പൊ­ഴി­ക്കി­ല്ലേ? ആ ദീർ­ഘ­ശ്വാ­സം ഞാൻ ഇ­ക്ക­ഥ­യിൽ­നി­ന്നു് കേൾ­ക്കു­ന്നു. നി­ശാ­ഗ­ന്ധി­യു­ടെ വി­ഷാ­ദം എന്റെ വി­ഷാ­ദ­മാ­യി­ത്തീ­രു­ന്നു. നേ­ര­ത്തേ പൂർ­ണ്ണ­ച­ന്ദ്രൻ എ­റി­ഞ്ഞ നി­ലാ­വി­ന്റെ ശ്രേ­ണി­യി­ലൂ­ടെ പു­ഷ്പ­ത്തി­നു ക­യ­റി­പ്പോ­കാൻ വയ്യ. അതു് ഏ­കാ­ന്ത­ത­യു­ടെ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്നു. ച­ന്ദ്ര­ന്റെ മൂ­ക­സം­ഗീ­തം നി­ശാ­ഗ­ന്ധി­യെ ഹോൺട് ചെ­യ്യു­ന്നു. അ­നു­ഗൃ­ഹീ­ത­യാ­യ ക­ഥ­യെ­ഴു­ത്തു­കാ­രി കാർസൻ മ­ക്ക­ലേർ­സി­ന്റെ ക­ഥ­യി­ലെ മൂ­ക­സം­ഗീ­തം എന്നെ അ­നു­ധാ­വ­നം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു; ജോ­ണി­നെ പി­യാ­നോ സം­ഗീ­തം അ­നു­ധാ­വ­നം ചെ­യ്ത­തു­പോ­ലെ.

images/Sojourner.jpg

അ­മേ­രി­ക്കൻ കഥയിൽ പു­രു­ഷ­ന്റെ ദുഃ­ഖ­മാ­ണു് പ്ര­തി­പാ­ദ്യം. ശ്രീ­മ­തി കെ. ആർ, മ­ല്ലി­ക­യു­ടെ “അ­ശ്വ­തി­യിൽ­നി­ന്നു് അ­ശ്വ­തി­യി­ലേ­ക്കു” എന്ന കഥയിൽ (കു­ങ്കു­മം) വി­വാ­ഹി­ത­യാ­യ സ്ത്രീ­യു­ടെ ദുഃ­ഖ­വും ഒ­ര­പ­രി­ചി­ത­നോ­ടു് അ­വൾ­ക്കു തോ­ന്നു­ന്ന പ്ര­ച്ഛ­ന്ന­ര­തി­യു­മാ­ണു് പ്ര­തി­പാ­ദ്യ­വി­ഷ­യം. ഒരു പ­ടി­ഞ്ഞാ­റൻ ക­ഥ­യെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു് ഇ­വി­ടു­ത്തെ ഒരു ക­ഥ­യെ­ക്കു­റി­ച്ചു പ­റ­ഞ്ഞാൽ ആളുകൾ തെ­റ്റി­ദ്ധ­രി­ച്ചു് ര­ണ്ടാ­മ­ത്തേ­തു് ആ­ദ്യ­ത്തേ­തി­ന്റെ ചൂ­ഷ­ണ­മാ­ണോ എന്നു ചോ­ദി­ക്കാ­റു­ണ്ടു്. ആ ചോ­ദ്യ­ത്തി­നു് ഇവിടെ സാം­ഗ­ത്യ­മി­ല്ല. ര­ണ്ടും രണ്ടു വി­ഷ­യ­ങ്ങ­ളാ­ണു് കൈ­കാ­ര്യം ചെ­യ്യു­ന്ന­തു്. കെ. ആർ. മ­ല്ലി­ക ഒരു ഭാ­ര്യ­യു­ടെ ദുഃ­ഖ­ത്തെ സൂ­ക്ഷ്മ­ത­യോ­ടെ— subtlety-​യോടെ—ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്.

സി. അ­ച്യു­ത­മേ­നോൻ

ശ­ത്രു­ക്ക­ളെ സൃ­ഷ്ടി­ക്കാ­തെ സത്യം പ­റ­യാ­നാ­വി­ല്ല.

സാ­ഹി­ത്യ­വാ­ര­ഫ­ലം പ­തി­വാ­യി വാ­യി­ക്കു­ന്ന ഒരു പ്രൊ­ഡ്വി­വാ­കൻ എന്റെ മുൻ­പിൽ വി­ന­യാ­ന്വി­ത­നാ­യി നി­ല്ക്കാ­റു­ണ്ടു്. ബ­ഹു­മാ­ന­ത്താ­ലാ­വാം അ­ദ്ദേ­ഹം വാ­ക്കു­കൾ­പോ­ലും എന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ വി­ക്കി വി­ക്കി മാ­ത്ര­മേ പറയു. സാ­ഹി­ത്യ­വി­ഷ­യ­ക­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ അ­ദ്ദേ­ഹം സം­ശ­യ­പ­രി­ഹാ­രം അ­ഭ്യർ­ത്ഥി­ക്കു­മ്പോൾ ശി­ഷ്യ­ന്റെ മ­ട്ടു­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു്. അ­ങ്ങ­നെ­യി­രി­ക്കെ, അ­ദ്ദേ­ഹം കോ­ട­തി­യിൽ ജ­ഡ്ജി­യാ­യി­രി­ക്കു­മ്പോൾ എ­നി­ക്കു ഒരു കെ­യ്സിൽ സാ­ക്ഷി­യാ­യി ചെ­ല്ലേ­ണ്ട­താ­യി വന്നു. അ­പ്പോൾ വി­ഭി­ന്ന­നാ­യ ആ­ളെ­യാ­ണു് ഞാ­ന­വി­ടെ ക­ണ്ട­തു്. ഗൗ­ര­വ­ത്തോ­ടെ­യു­ള്ള ചോ­ദ്യ­ങ്ങൾ. ‘ഭാ­ഷ­യിൽ നി­ങ്ങൾ­ക്കു പാ­ണ്ഡി­ത്യ­മു­ണ്ടോ’ എ­ന്നും മ­റ്റു­മു­ള്ള ചോ­ദ്യ­ങ്ങ­ളാ­യി­രു­ന്നു അവ. അ­തി­നി­ട­യിൽ അ­ദ്ദേ­ഹം എന്നെ എന്തോ ക­ളി­യാ­ക്കി­പ്പ­റ­ഞ്ഞു. അ­തു­കേ­ട്ടു് മറ്റു വ­ക്കീ­ല­ന്മാർ പൊ­ട്ടി­ച്ചി­രി­ച്ചു. ഇവിടെ എ­നി­ക്കൊ­രു സംശയം. അ­ദ്ദേ­ഹം സാർ­ത്ര് പ­റ­ഞ്ഞ­തു­പോ­ലെ റോൾ അ­ഭി­ന­യി­ച്ച­തു് എ­പ്പോ­ഴാ­ണു്? ശി­ഷ്യ­നാ­യി മുൻ­പിൽ നി­ന്ന­പ്പോ­ഴോ? അതോ പ്രാ­ഡ്വി­വാ­ക­നാ­യി കോ­ട­തി­ക്ക­സേ­ര­യിൽ ഇ­രു­ന്ന­പ്പോ­ഴോ? അ­റി­ഞ്ഞു­കൂ­ടാ. ഇ­തു­കൊ­ണ്ടാ­ണു് ഒരു പ്ര­ഭ­വ­കേ­ന്ദ്ര­ത്തിൽ നി­ന്ന­ല്ല മ­നു­ഷ്യ­ന്റെ സ്വ­ഭാ­വ സ്രോ­ത­സ്വി­നി ഒ­ഴു­കു­ന്ന­തെ­ന്നു് ഞാൻ മുൻ­പു് എ­ഴു­തി­യ­തു്. സ­ത്യ­മി­താ­ണെ­ങ്കി­ലും ക­ഴി­യു­ന്നി­ട­ത്തോ­ളം സ്വ­ഭാ­വ­സ്ഥൈ­ര്യം കാ­ണി­ക്കു­ന്ന­വ­രു­ണ്ടു്. അവയിൽ ഒ­രാ­ളാ­ണു് ശ്രീ. സി. അ­ച്യു­ത­മേ­നോൻ. മു­ഖ്യ­മ­ന്ത്രി­യാ­യും രാ­ഷ്ട്ര­വ്യ­വ­ഹാ­ര മ­ണ്ഡ­ല­ത്തി­ലെ നേ­താ­വാ­യും സാ­ഹി­ത്യ­കാ­ര­നാ­യും പ്ര­വർ­ത്തി­ക്കു­മ്പോ­ഴെ­ല്ലാം അ­ദ്ദേ­ഹം സ്വ­ഭാ­വ­ത്തി­ന്റെ സ്ഥി­ര­ത കൈ­വി­ട്ടു ക­ള­യാ­റി­ല്ല. അ­തി­നാ­ലാ­ണു് കേ­ര­ളീ­യ­രെ­ല്ലാം അ­ച്യു­ത­മേ­നോ­നെ സ്നേ­ഹി­ക്കു­ന്ന­തും ബ­ഹു­മാ­നി­ക്കു­ന്ന­തും ജ­ന­യു­ഗം വാ­രി­ക­യിൽ ശ്രീ­ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വി­നെ­ക്കു­റി­ച്ചു അ­ദ്ദേ­ഹ­മെ­ഴു­തി­യ ലേ­ഖ­ന­ത്തി­ലും ഈ ഗു­ണ­മു­ണ്ടു് അ­ച്യു­ത­മേ­നോൻ പ­റ­യു­ന്നു:

“അ­തു­കൊ­ണ്ടോ എന്തോ വൈ­ദ്യ­നാ­ഥ­യ്യർ ഒ­രി­ക്കൽ­ക്കൂ­ടി എന്നെ സ­മീ­പി­ച്ചു ചോ­ദി­ച്ചു: “താ­ങ്ക­ളേ­യും സ­ഹ­ധർ­മ്മി­ണി­യേ­യും ക­വ­ടി­യാർ കൊ­ട്ടാ­ര­ത്തിൽ ഒരു സ്വ­കാ­ര്യ കു­ടും­ബ­വി­രു­ന്നി­നു് അ­മ്മ­മ­ഹാ­റാ­ണി­യും മ­ഹാ­രാ­ജാ­വും കൂടി ക്ഷ­ണി­ച്ചാൽ വരുമോ?” എ­ന്നു് ഞാൻ ചോ­ദി­ച്ചു: “അല്ല മി. വൈ­ദ്യ­നാ­ഥ­യ്യർ നി­ങ്ങൾ എ­ന്തി­നാ­ണി­ത്ര സം­ശ­യി­ക്കു­ന്ന­തു? മ­ഹാ­രാ­ജാ­വും അ­മ്മ­മ­ഹാ­റാ­ണി­യും ക്ഷ­ണി­ച്ചാൽ വ­രി­ല്ല എന്നു പറയാൻ തക്ക മ­ര്യാ­ദ­കേ­ടോ മ­നു­ഷ്യ­ത്വ­മി­ല്ലാ­യ്മ­യോ ഞാൻ കാ­ണി­ക്കു­മെ­ന്നു വി­ചാ­രി­ച്ചോ? ക­മ്മ്യൂ­ണി­സ്റ്റു­കാ­ര­നാ­ണെ­ന്നു­ള്ള­തു കൊ­ണ്ടു് സാ­ധാ­ര­ണ മ­നു­ഷ്യ­ത്വ­മോ മ­ര്യാ­ദ­യോ കാ­ണി­ക്കി­ല്ലെ­ന്നു സം­ശ­യി­ക്കു­ന്ന­തു തെ­റ്റാ­ണു്. ഞങ്ങൾ തീർ­ച്ച­യാ­യും വരും”.
images/Cachuthamenon.jpg
സി. അ­ച്യു­ത­മേ­നോൻ

ഇവിടെ പ്ര­ക­ട­മാ­കു­ന്ന ആർ­ജ്ജ­വ­വും സ്വ­ഭാ­വ വൈ­ശി­ഷ്ട്യ­വു­മാ­ണു് അ­ച്യു­ത­മേ­നോ­നെ അ­ച്യു­ത­മേ­നോ­നാ­ക്കി­യ­തു്.

പൈ­ങ്കി­ളി­ക്ക­ഥ­കൾ:
ചേ­ട്ടാ, ന­മു­ക്കു ഒ­ളി­ച്ചോ­ടാം. ഓ­ടു­ന്നു.
നവീന കഥകൾ:
അച്ഛൻ മ­രി­ച്ചു. ഇ­ന്ന­ലെ­യോ ഇന്നോ? അതോ മ­റ്റ­ന്നാ­ളോ? അ­റി­ഞ്ഞു­കൂ­ടാ.
പ­ഴ­ഞ്ചൻ സാ­ഹി­ത്യ­കാ­രൻ:
സർ­വാ­ഭ­ര­ണ­വി­ഭൂ­ഷി­ത­യാ­യ ദേ­വി­യെ­പ്പോ­ലെ ക­ലാം­ഗ­ന കു­ടി­കൊ­ള്ളു­ന്ന ആ സ­ര­സ്വ­തീ­ക്ഷേ­ത്ര­ത്തിൽ ഞാൻ അ­ടി­വ­ച്ചു് അ­ടി­വ­ച്ചു് ക­യ­റി­ച്ചെ­ന്നു.
ന­വീ­ന­നി­രൂ­പ­കൻ:
വാചിക സൃ­ഷ്ടി­യാ­യ ഒരു നൂതന പ്ര­പ­ഞ്ച­ത്തിൽ സ്ട്ര­ക്ച­റ­ലി­സ­ത്തി­ന്റെ കൊ­ഹി­യ­റൻ­സ് വ­രു­ത്തി ഒരു ജ­ന­റി­ക് കൺ­വൻ­ഷൻ ജ­നി­പ്പി­ച്ചു തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള.
Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-08-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.