SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-11-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

  1. ച­ല­ച്ചി­ത്ര നിർ­മ്മാ­താ­വും സം­വി­ധാ­യ­ക­നു­മാ­യി­രു­ന്ന അ­ര­വി­ന്ദ­ന്റെ മൗ­ന­ത്തെ­ക്കു­റി­ച്ചു് ഞാൻ ആ­ലോ­ചി­ച്ചു നോ­ക്കി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ത്തി­നു ശേ­ഷ­മാ­ണു്. അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ മൗനം പാ­ലി­ച്ച വേ­റൊ­രാ­ളു­മു­ണ്ടാ­യി­രു­ന്നു; കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള. “ബു­ദ്ധി­ശൂ­ന്യൻ മി­ണ്ടാ­തി­രി­ക്ക­ട്ടെ; അവൻ ജ്ഞാ­നി­യാ­യി ക­രു­ത­പ്പെ­ടും” എന്ന ചൊ­ല്ലു് ഇ­വ­രെ­സ്സം­ബ­ന്ധി­ച്ചു ശ­രി­യ­ല്ല. കൈ­നി­ക്ക­ര­യും അ­ര­വി­ന്ദ­നും പ്ര­തി­ഭാ­ശാ­ലി­ക­ളാ­യി­രു­ന്നു. ധൈ­ഷ­ണി­ക ജീ­വി­തം ന­യി­ക്കു­ന്ന­വ­രും ഭാ­വ­ന­യു­ടെ മ­ണ്ഡ­ല­ത്തിൽ വി­ഹ­രി­ക്കു­ന്ന­വ­രും സം­ഭാ­ഷ­ണ­ത്തിൽ അത്ര ഇ­ഷ്ട­മു­ള്ള­വ­ര­ല്ല. ത­ങ്ങ­ളു­ടെ സർ­ഗ്ഗാ­ത്മ­ക ശക്തി സം­ഭാ­ഷ­ണ­ങ്ങ­ളി­ലൂ­ടെ ചോർ­ന്നു പോ­കു­മെ­ന്നും അതു് സം­ഭ­വി­ച്ചാൽ ത­ങ്ങ­ളു­ടെ ക­ലാ­സൃ­ഷ്ടി­കൾ­ക്കു ന്യൂ­ന­ത്വം വ­രു­മെ­ന്നും അവർ വി­ശ്വ­സി­ച്ചി­രി­ക്ക­ണം. ജർ­മ്മൻ ത­ത്ത്വ­ചി­ന്ത­കൻ കാ­ന്റ് അധികം സം­സാ­രി­ച്ചി­രു­ന്നി­ല്ല­ത്രേ. ആ­ശ­യ­മെ­ന്ന­തു സ്വർ­ണ്ണ­ക്കൂ­മ്പാ­ര­മാ­ണു്. ഓരോ വ്യ­ക്തി­യോ­ടും സം­സാ­രി­ക്കു­മ്പോൾ അ­തിൽ­നി­ന്നു് ഓരോ അം­ശ­മെ­ടു­ത്തു് അ­യാൾ­ക്കു് ന­ല്കു­ക­യാ­ണു്. തു­ടർ­ച്ച­യാ­യി സം­സാ­രി­ച്ചാൽ സ്വർ­ണ്ണം മു­ഴു­വ­നും മ­റ്റു­ള്ള­വർ കൊ­ണ്ടു­പോ­കും. ഇതു സാ­മാ­ന്യ നിയമം. തീർ­ച്ച­യാ­യും ഇതിനു വ്യ­ത്യ­സ്ത­ത ചൂ­ണ്ടി­ക്കാ­ണി­ക്കാം. ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യാ­യ ച­ങ്ങ­മ്പു­ഴ സം­ഭാ­ഷ­ണ പ്രി­യ­നാ­യി­രു­ന്നു. എത്ര ദിവസം തു­ടർ­ച്ച­യാ­യി അ­ദ്ദേ­ഹ­ത്തെ ക­ണ്ടാ­ലും പു­തു­താ­യി എ­ന്തെ­ങ്കി­ലും പ­റ­യാ­നു­ണ്ടാ­യി­രി­ക്കും ആ ക­വി­ക്കു്.
  2. അ­തി­ഥി­കൾ­ക്കു ചാ­യ­കൊ­ണ്ടു കൊ­ടു­ത്താൽ ഓരോ ആളും ഓരോ ത­ര­ത്തി­ലാ­വും പ്ര­തി­ക­രി­ക്കു­ക. ചിലർ ചായ കൊ­ണ്ടു വച്ചു എ­ന്ന­തു ക­ണ്ട­താ­യി ന­ടി­ക്കി­ല്ല. അതു് അവിടെ ഫാ­നി­ന്റെ താ­ഴെ­യി­രു­ന്നു് ഐസ് പോലെ ത­ണു­ത്താ­ലും തൊ­ടി­ല്ല. “എന്തേ ചായ കു­ടി­ക്കാ­ത്ത­തു്” എന്നു ഗൃ­ഹ­നാ­യ­കൻ ചോ­ദി­ച്ചാ­ലും അ­ന­ക്ക­മി­ല്ല. വളരെ നേരം ക­ഴി­ഞ്ഞു് അ­തെ­ടു­ത്തു് കു­ടി­ക്കു­മ്പോൾ ത­ണു­പ്പു കൊ­ണ്ടു് വ­മ­നേ­ച്ഛ­യു­ണ്ടാ­കും അ­തി­ഥി­ക്കു്. വേറെ ചിലർ, കൊ­ണ്ടു വ­യ്ക്കു­ന്ന­തി­നു മു­മ്പു­ത­ന്നെ അതു വാ­ങ്ങി മോ­ന്തും. നാ­ക്കും തൊ­ണ്ട­യും അ­ന്ന­നാ­ള­വും പൊ­ള്ളി ഇ­ളി­ഭ്യ­നാ­യി ഇ­രി­ക്കും. മറ്റു ചിലർ ഈ രണ്ടു ത­ര­ത്തി­ലും ഉൾ­പ്പെ­ടു­ക­യി­ല്ല. അ­വ­രെ­ക്കു­റി­ച്ചു പ­റ­യ­ണ­മെ­ങ്കിൽ ഒരു സം­ഭ­വ­ത്തെ­ക്കു­റി­ച്ച് എ­ഴു­തേ­ണ്ടി വരും. സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ക്കു­ന്ന ഒരാൾ അ­മ്പ­ല­പ്പു­ഴ പോ­യി­ട്ടു വ­ന്ന­പ്പോൾ പാൽ­പ്പാ­യ­സം കൊ­ണ്ടു തന്നു എ­നി­ക്കു്. അതു് എ­നി­ക്കും വീ­ട്ടു­കാർ­ക്കു­മാ­യി ക­പ്പു­ക­ളിൽ ഒ­ഴി­ച്ച­പ്പോ­ഴാ­ണു് ഒ­ര­പ­രി­ചി­തൻ വീ­ട്ടിൽ എ­ത്തി­യ­തു്. അ­യാൾ­ക്കും പാൽ­പ്പാ­യ­സം കൊ­ണ്ടു വച്ചു വീ­ട്ടി­ലു­ള്ള ആരോ. അയാൾ ഉടനെ അ­തെ­ടു­ത്തു കു­ടി­ച്ചു. തല പിറകു വ­ശ­ത്തേ­ക്കാ­ക്കി­യി­ട്ടു് അ­വ­സാ­ന­ത്തെ തു­ള്ളി വ­രെ­യും ഉ­ള്ളി­ലാ­ക്കി. അതിനു തെ­ളി­വു് ത­ല­യു­ടെ പി­റ­കോ­ട്ടു­ള്ള പോ­ക്കു തന്നെ. പായസം കു­ടി­ച്ചി­ട്ടു് അയാൾ ക­പ്പു് താഴെ വച്ചു. ഒരു നി­മി­ഷം ക­ഴി­ഞ്ഞു് ക­പ്പെ­ടു­ത്തു് അ­തി­ന്റെ അ­ടി­യി­ലേ­ക്കു് നോ­ക്കി ഒരു തു­ള്ളി കൂടെ ഉണ്ടോ എ­ന്ന­റി­യാൻ. ഇ­ല്ലെ­ന്നു ക­ണ്ടു് നൈ­രാ­ശ്യ­ത്തോ­ടെ അതു് താഴെ വച്ചു. പാൽ­പ്പാ­യ­സം തീർ­ന്നു പോയി. ഇ­ല്ലെ­ങ്കിൽ കു­റെ­ക്കൂ­ടി കൊ­ടു­ക്കാൻ ഞാൻ വീ­ട്ടു­കാ­രോ­ടു് പ­റ­യു­മാ­യി­രു­ന്നു. പു­സ്ത­കം വാ­യി­ക്കു­ന്ന­വ­രും ഇ­തു­പോ­ലെ­യൊ­ക്കെ­യാ­ണു്. ഏതു മാ­സ്റ്റർ പീസ് കി­ട്ടി­യാ­ലും ഷെൽ­ഫിൽ കൊ­ണ്ടു വ­യ്ക്കും ഒരു കൂ­ട്ടർ. പത്തു വർഷം വരെ അതു പാ­രാ­യ­ണം ചെ­യ്യ­പ്പെ­ടാ­തെ­യി­രി­ക്കും. വേ­റൊ­രു കൂ­ട്ടർ പു­സ്ത­കം കി­ട്ടി­യ പാടേ വാ­യി­ച്ചു തീർ­ക്കും. തി­ടു­ക്കം കൊ­ണ്ടു് സ­മ്പൂർ­ണ്ണ­മാ­യ ആ­സ്വാ­ദ­നം സാ­ദ്ധ്യ­മ­ല്ല അ­വർ­ക്കു്. മ­റ്റൊ­രു കൂ­ട്ടർ വാ­യി­ക്കും; തല പി­റ­കോ­ട്ടു ച­രി­ച്ചു വച്ചു തന്നെ വാ­യി­ക്കും. പു­സ്ത­കം, പാ­രാ­യ­ണ­ത്തി­നു ശേഷം ഷെൽ­ഫിൽ വ­ച്ചാൽ വീ­ണ്ടു­മെ­ടു­ത്തു പു­റ­ങ്ങൾ മ­റി­ച്ചു­നോ­ക്കും. പാൽ­പ്പാ­യ­സ­ത്തി­ന്റെ തു­ള്ളി­യു­ണ്ടോ എ­ന്ന­റി­യാൻ ക­പ്പെ­ടു­ത്തു് പ­രി­ശോ­ധി­ക്കു­ന്ന­വൻ വൃ­ത്തി­കെ­ട്ട­വ­നാ­ണു്. പു­സ്ത­കം ആവോളം ആ­സ്വ­ദി­ച്ചി­ട്ടു് വീ­ണ്ടും പു­റ­ങ്ങൾ മ­റി­ക്കു­ന്ന­വൻ സ­ഹൃ­ദ­യ­നാ­ണു്.
  3. ജീ­വി­ച്ചി­രു­ന്ന­വ­രോ ജീ­വി­ക്കു­ന്ന­വ­രോ ആയ മ­ഹാ­വ്യ­ക്തി­ക­ളെ­ക്കാൾ നമ്മൾ സ്നേ­ഹി­ക്കു­ന്ന­തും ബ­ഹു­മാ­നി­ക്കു­ന്ന­തും ക­ലാ­സൃ­ഷ്ടി­ക­ളി­ലെ വ്യ­ക്തി­ക­ളെ­യാ­ണു്. ധർ­മ്മ­പു­ത്ര­രെ ബ­ഹു­മാ­നി­ക്കു­ന്ന­തു പോലെ നമ്മൾ മ­ഹാ­ത്മാ ഗാ­ന്ധി യെ ബ­ഹു­മാ­നി­ക്കു­ന്നി­ല്ല (സി. രാ­ജ­ഗോ­പാ­ലാ­ചാ­രി യുടെ ആശയം). യൂഗോ യുടെ “പാ­വ­ങ്ങൾ ” എന്ന നോ­വ­ലി­ലെ മെ­ത്രാ­നെ­ക്കു­റി­ച്ചു് വി­ചാ­രി­ക്കു­മ്പോ­ഴെ­ല്ലാം എന്റെ ശി­ര­സ്സു് കു­നി­ഞ്ഞു പോ­കു­ന്നു. ഇ­ന്ന­ത്തെ ഏതു മെ­ത്രാ­നെ ക­ണ്ടാ­ലും എ­നി­ക്കു് ആ ചേഷ്ട ഉ­ണ്ടാ­വു­ക­യി­ല്ല. സ­ത്യ­ത്തി­നും അ­പ്പു­റ­ത്തു­ള്ള സത്യം കല ആ­വി­ഷ്ക­രി­ക്കു­ന്ന­തു കൊ­ണ്ടാ­ണു് ഇതു സം­ഭ­വി­ക്കു­ന്ന­തു്.
അ­മാ­ന്യ­മാ­യ ജേ­ണ­ലി­സം

പാൽ­പ്പാ­യ­സ­ത്തി­ന്റെ തു­ള്ളി­യു­ണ്ടോ എ­ന്ന­റി­യാൻ ക­പ്പെ­ടു­ത്തു പ­രി­ശോ­ധി­ക്കു­ന്ന­വൻ വൃ­ത്തി­കെ­ട്ട­വ­നാ­ണു്. പു­സ്ത­കം ആവോളം ആ­സ്വ­ദി­ച്ചി­ട്ടു് വീ­ണ്ടും പു­റ­ങ്ങൾ മ­റി­ക്കു­ന്ന­വൻ സ­ഹൃ­ദ­യ­നാ­ണു്.

ഫ്ര­ന്റ് ലൈൻ മാ­സി­ക­യിൽ ശ്രീ. രാ­ജീ­വ് ഗാ­ന്ധി അർ­ദ്ധ­ന­ഗ്ന­നാ­യി മ­രി­ച്ചു കി­ട­ക്കു­ന്ന­തി­ന്റെ ചി­ത്രം വർ­ണ്ണോ­ജ്ജ്വ­ല­മാ­യി അ­ച്ച­ടി­ച്ച­തു് മാ­ന്യ­മാ­യ ജേ­ണ­ലി­സ­മ­ല്ല, അ­മാ­ന്യ­മാ­യ ജേ­ണ­ലി­സ­ത്തി­ന്റെ ഫ­ല­മാ­ണു് അതു്. ഈ ചി­ത്രം ത­ന്നെ­യ­ല്ലേ പല പ­ത്ര­ങ്ങ­ളി­ലും വ­ന്ന­തു് എന്ന ചോ­ദ്യ­മു­ണ്ടാ­കാം. അതു സ­ത്യ­മാ­ണെ­ങ്കി­ലും ഒരു പ­ട­ത്തി­ലും മാ­ന്യ­നാ­യ രാ­ജീ­വി­ന്റെ നഗ്നത കാ­ണി­ച്ചി­രു­ന്നി­ല്ല. ഫ്ര­ന്റ് ലൈ­നി­ലെ പടം അ­ങ്ങ­നെ­യ­ല്ല. സകല സാ­ന്മാർ­ഗ്ഗി­ക ചി­ന്ത­ക­ളെ­യും നി­രാ­ക­രി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ നഗ്നത കാ­ണു­മാ­റു് ചി­ത്രം അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു, മാ­സി­ക­യു­ടെ അ­ധി­കാ­രി­കൾ.

images/Kant.jpg
കാ­ന്റ്

സ­ഹ­ജാ­വ­ബോ­ധം കൊ­ണ്ടാ­ണു് കൊ­ച്ചു­കു­ട്ടി പോലും ഇ­ന്ന­തു് സാ­ന്മാർ­ഗ്ഗി­കം, ഇ­ന്ന­തു് അ­സാ­ന്മാർ­ഗ്ഗി­കം എന്നു നിർ­ണ്ണ­യി­ക്കു­ന്ന­തു് ആ നിർ­ണ്ണ­യ­ത്തി­ലെ­ത്തി­യ­യാൾ ആശയമോ ചി­ത്ര­മോ സം­ഭ­വ­മോ സാ­ന്മാർ­ഗ്ഗി­ക­മാ­ണെ­ങ്കിൽ അതു് പ്ര­കാ­ശി­പ്പി­ക്കും. ഇ­പ്പോൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ചി­ത്രം കൈ­യി­ലെ­ടു­ക്കു­ന്ന ആർ­ക്കും അ­തി­ന്റെ പ്ര­കാ­ശ­നം അ­സാ­ന്മാർ­ഗ്ഗി­ക­മാ­ണെ­ന്നു തോ­ന്നാ­തി­രി­ക്കി­ല്ല. ഈ തോ­ന്ന­ലി­നു് ആ­സ്പ­ദം മു­മ്പു് പറഞ്ഞ സ­ഹ­ജാ­വ­ബോ­ധ­മാ­ണു് അ­ല്ലെ­ങ്കിൽ മ­ന­സ്സാ­ക്ഷി­യാ­ണു്. ആ മ­ന­സ്സാ­ക്ഷി ന­മ്മു­ടെ പ­ത്ര­പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നു് തി­രോ­ധാ­നം ചെ­യ്തി­ട്ടു കാ­ല­മേ­റെ­യാ­യി എ­ന്ന­റി­യാ­തെ­യ­ല്ല ഞാ­നി­തു് എ­ഴു­തു­ന്ന­തു്. ഒ­ന്നി­നും മ­ര്യാ­ദ­യി­ല്ലാ­ത്ത കാലം എ­ങ്കി­ലും ഇ­ത്ര­ത്തോ­ള­മാ­കാ­മോ?

മാസിക തു­റ­ന്നാ­ലു­ട­നെ പ്ര­തി­ഷേ­ധാർ­ഹ­മാ­യ ഈ ചി­ത്രം വ­ലി­പ്പ­ത്തിൽ അ­ച്ച­ടി­ച്ചി­രി­ക്കു­ന്ന­തു കാണാം. അ­തു­കൊ­ണ്ടും തൃ­പ്തി­യ­ട­യാ­തെ വേ­റൊ­രി­ട­ത്തു് അ­തു­ത­ന്നെ ചെ­റു­താ­യും അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു. എന്തേ അവിടെ നി­റു­ത്തി­ക്ക­ള­ഞ്ഞ­തു? അ­തി­ന്റെ­യും സൂ­ക്ഷ്മാ­കാ­ര­ചി­ത്ര­മാ­കാ­മാ­യി­രു­ന്ന­ല്ലോ. ആ സൂ­ക്ഷ്മാ­കാ­ര­ത്തി­ന്റെ­യും സൂ­ക്ഷ്മാ­കാ­ര­മാ­കാ­മാ­യി­രു­ന്നു. അ­ങ്ങ­നെ ‘ഇൻ­ഫി­നി­റ്റി’വരെ ചെ­ല്ലാം. ഒരു പൊ­ട്ടു പോലെ ചി­ത്രം അ­വ­സാ­ന­ത്തെ പു­റ­ത്തിൽ അ­ച്ച­ടി­ച്ചാൽ താ­ല്പ­ര്യ­മു­ള്ള­വർ മൈ­ക്രോ സ്കോ­പ്പി­ന്റെ താഴെ അതു വച്ചു നോ­ക്കി ര­സി­ച്ചു­കൊ­ള്ളും.

ആ­ശ­യ­മെ­ന്ന­തു സ്വർ­ണ്ണ­ക്കൂ­മ്പാ­ര­മാ­ണു്. ഓരോ വ്യ­ക്തി­യോ­ടും സം­സാ­രി­ക്കു­മ്പോൾ അതിൽ നി­ന്നു് ഓരോ അം­ശ­മെ­ടു­ത്തു് അ­യാൾ­ക്കു് നൽ­കു­ക­യാ­ണു്. തു­ടർ­ച്ച­യാ­യി സം­സാ­രി­ച്ചാൽ സ്വർ­ണ്ണം മു­ഴു­വ­നും മ­റ്റു­ള്ള­വർ കൊ­ണ്ടു പോകും.

മ­നു­ഷ്യർ­ക്കു് ഈ ലോ­ക­ത്തു് അ­ല്ല­ലി­ല്ലാ­തെ ജീ­വി­ക്ക­ണ­മെ­ങ്കിൽ, ശാ­ന്തി കൈ­വ­ര­ണ­മെ­ങ്കിൽ അ­ന്യ­നെ കൊ­ല്ലാൻ പാ­ടി­ല്ല. അ­തി­നാൽ വധം പാ­പ­മെ­ന്ന അ­ഭി­പ്രാ­യ­മു­ണ്ടാ­യി. അ­പ­രാ­ധ­മൊ­ന്നും ചെ­യ്യാ­ത്ത ആളിനെ കൊ­ല്ലു­ന്ന­തു മ­ഹാ­പാ­പം. രാ­ജീ­വ് ഗാ­ന്ധി­യെ വ­ധി­ച്ച­തു പോ­ലെ­യു­ള്ള പ്ര­വർ­ത്ത­ന­ത്തെ വ്യ­ക്ത­മാ­ക്കി­ത്ത­രാൻ വേറെ വാ­ക്കി­ല്ല. അതിനെ മ­ഹാ­പാ­പ­മെ­ന്നു പ­റ­ഞ്ഞാൽ­പ്പോ­രാ. സ്ഫോ­ട­നം കൊ­ണ്ടു് കൈ­ക­ള­റ്റു്, മുഖം തെ­റി­ച്ചു­പോ­യ ഒരു മ­ഹാ­വ്യ­ക്തി­യു­ടെ വ­സ്ത്ര­ങ്ങൾ ക­രി­ഞ്ഞു പോ­കു­ന്ന­തു സ്വാ­ഭാ­വി­കം. അ­പ്പോൾ അ­നാ­ച്ഛാ­ദി­ത­മാ­യി­ബ്ഭ­വി­ക്കു­ന്ന ശ­രീ­ര­ത്തി­ന്റെ ഗോ­പ­നീ­യ­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ വർ­ണ്ണം ക­ലർ­ത്തി അ­ച്ച­ടി­ക്കു­ന്ന­തു് ആ മ­ഹാ­പാ­പ­ത്തേ­ക്കാൾ തീ­ക്ഷ്ണ­ത കൂടിയ മ­ഹാ­പാ­പ­മാ­ണു്. വാ­യ­ന­ക്കാർ ഒ­ന്നാ­ലോ­ചി­ച്ചു നോ­ക്കു­ക. പു­രു­ഷ­ന്റെ­യോ സ്ത്രീ­യു­ടെ­യോ നഗ്ന ചി­ത്രം ബ­ഹു­ജ­ന­ത്തി­നു കാണാൻ ക­ഴി­യു­ന്ന മ­ട്ടിൽ വ­യ്ക്കാൻ പാ­ടി­ല്ല എന്നു നി­യ­മ­മു­ണ്ടാ­ക്കി­യി­രി­ക്കു­ന്ന­തു് അ­തി­ന്റെ ദർശനം ദ്ര­ഷ്ടാ­വി­നു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­ക്കും എ­ന്ന­തു­കൊ­ണ്ടാ­ണു്, അ­ങ്ങ­നെ പൗ­ര­നു് അ­സ്വ­സ്ഥ­ത­യോ പി­രി­മു­റു­ക്ക­മോ ഉ­ണ്ടാ­ക്കാൻ മ­റ്റൊ­രു വ്യ­ക്തി­ക്കു് അ­ധി­കാ­ര­മി­ല്ല. ഫ്ര­ന്റ് ലൈൻ മാ­സി­ക­യി­ലെ ചി­ത്രം വാ­യ­ന­ക്കാർ­ക്കു് അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കു­ന്നു; ‘ടെൻഷൻ’ ഉ­ള­വാ­ക്കു­ന്നു.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ഒരു കാ­വ്യ­ത്തിൽ ‘തി­മിം­ഗ­ല’മെ­ന്നു ക­ണ്ട­തു കൊ­ണ്ട­ല്ല എല്ലാ ആ­ഴ്ച­പ്പ­തി­പ്പു­ക­ളി­ലും ‘തി­മിം­ഗ­ല’മെ­ന്നു് അ­ച്ച­ടി­ക്കു­ന്ന­തു കൊ­ണ്ടാ­ണു് ഇ­തെ­ഴു­തു­ന്ന­തു്. ‘തി­മിം­ഗ­ല’മെ­ന്ന­ല്ല വാ­ക്കു്; ‘തി­മിം­ഗി­ല’മെ­ന്നാ­ണു് തി­മിഃ­ശ­ബ്ദ­ത്തി­നു് പെ­രു­ന്ത­ല മ­ത്സ്യ­മെ­ന്നു് അർ­ത്ഥം. ഗില ശ­ബ്ദ­ത്തി­നു വി­ഴു­ങ്ങു­ക എ­ന്നും പെ­രു­ന്ത­ല മ­ത്സ്യ­ത്തെ മാ­ത്ര­മ­ല്ല എല്ലാ മ­ത്സ്യ­ങ്ങ­ളെ­യും വി­ഴു­ങ്ങു­ന്ന­തു് തി­മിം­ഗി­ലം.

ഇ­ച്ഛാ­ശ­ക്തി ജ­യി­ക്കു­ന്നു
images/Casanova1774.jpg
കാ­സാ­നോ­വാ

കാറും കോളും. അ­ന്ത­രീ­ക്ഷ­മാ­കെ ഇ­രു­ണ്ടി­രി­ക്കു­ന്നു. ആ സാ­യാ­ഹ്ന­ത്തിൽ എ­നി­ക്കു് അ­രൂ­ക്കു­റ്റി­യിൽ നി­ന്നു് അ­ക്ക­രെ, അ­രൂ­രിൽ പോകണം. ക­ട­ത്തു വ­ഞ്ചി­ക്കാ­ര­നോ­ടു ഞാൻ പ­റ­ഞ്ഞു: “എ­നി­ക്കു് പേ­ടി­യാ­കു­ന്നു വ­ള്ള­ത്തിൽ കയറാൻ ന­ടു­ക്കാ­യ­ലിൽ എ­ത്തു­മ്പോൾ കാ­റ്റും മ­ഴ­യു­മു­ണ്ടാ­യാ­ലോ?” അയാൾ മ­റു­പ­ടി നല്കി: “പേ­ടി­ക്കാ­തെ ക­യ­റി­ക്കൊ­ള്ളു. നമ്മൾ അ­ക്ക­രെ­ച്ചെ­ന്നു് രണ്ടു നി­മി­ഷം ക­ഴി­യു­മ്പോ­ഴേ മഴ പെ­യ്യു.” ഞാൻ വ­ള്ള­ത്തിൽ കയറി. അരൂരു ചെ­ന്നി­റ­ങ്ങി രണ്ടു നി­മി­ഷം ക­ഴി­ഞ്ഞ­പ്പോൾ കൊ­ടു­ങ്കാ­റ്റോ­ടു കൂടിയ മ­ഴ­യു­ണ്ടാ­യി. ആ മഴ എ­പ്പോൾ അ­വ­സാ­നി­ക്കു­മെ­ന്നും വ­ഞ്ചി­ക്കാ­ര­നു പറയാൻ ക­ഴി­യും. ചി­ലർ­ക്കു് ഇ­തി­നൊ­ക്കെ വലിയ വൈ­ദ­ഗ്ദ്ധ്യ­മാ­ണു്. കാ­സാ­നോ­വാ യുടെ “സ്മ­ര­ണ­കൾ” വാ­യി­ച്ചി­ട്ടി­ല്ലേ. താൻ അ­ഭി­ല­ഷി­ക്കു­ന്ന സ്ത്രീ ഏതു നി­മി­ഷ­ത്തിൽ വീ­ഴു­മെ­ന്നു് കാ­സാ­നോ­വ­യ്ക്കു് അ­റി­യാ­മാ­യി­രു­ന്നു. ആ നി­മി­ഷം മുൻ­കൂ­ട്ടി­ക്ക­ണ്ടു് അയാൾ അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്തും.

ഷൊ­റ­ണൂ­രു് ഒരു വലിയ വൈ­ദ്യ­നു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം മാ­സ­ത്തി­ലൊ­രി­ക്കൽ തൃ­ശ്ശൂ­രെ­ത്തും രോ­ഗി­കൾ­ക്കു വേ­ണ്ടി. ഈ ഭി­ഷ­ഗ്വ­രൻ ഒരു ദിവസം രോ­ഗി­ക­ളെ പ­രി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ റോ­ഡി­ലൂ­ടെ രണ്ടു യു­വാ­ക്ക­ന്മാർ ചു­മ­ച്ചു­കൊ­ണ്ടു പോ­കു­ന്ന­തു കണ്ടു. ഒരാൾ വലിയ ശ­ബ്ദ­ത്തിൽ ചു­മ­യ്ക്കു­ന്നു, മ­റ്റെ­യാൾ തീരെ ചെറിയ ശ­ബ്ദ­ത്തി­ലും അ­ദ്ദേ­ഹം അ­ടു­ത്തു നി­ന്ന­യാ­ളി­നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു: “ആ ചു­മ­യ്ക്കു­ന്ന ആളിനെ ഇങ്ങു കൂ­ട്ടി­ക്കൊ­ണ്ടു വരൂ” അയാൾ ഉ­റ­ക്കെ­ച്ചു­മ­ച്ച ആളിനെ വി­ളി­ച്ചു കൊ­ണ്ടു വന്നു. വൈ­ദ്യൻ പ­റ­ഞ്ഞു: “ഇ­യാ­ളെ­യ­ല്ല, മ­റ്റേ­യാ­ളെ” അയാൾ വ­ന്ന­പ്പോൾ അ­ദ്ദേ­ഹം ചു­മ­യ്ക്കു് മ­രു­ന്നു ക­ഴി­ക്ക­ണ­മെ­ന്നു ഉ­പ­ദേ­ശി­ച്ചു. “ആ­ക­ട്ടെ”യെ­ന്നു പ­റ­ഞ്ഞു് അവർ പോ­യ­പ്പോൾ അ­ദ്ദേ­ഹം അവിടെ നി­ന്ന­വ­രോ­ടു പ­റ­ഞ്ഞു: “വേ­ഗ­ത്തിൽ കൂ­ടു­ന്ന ക്ഷ­യ­മാ­ണു് (galloping consumption) ഒരു മാ­സ­ത്തി­ന­കം മ­രി­ക്കും.” അ­തു­പോ­ലെ അയാൾ മ­രി­ച്ചെ­ന്നു് അയാളെ അ­റി­യാ­മാ­യി­രു­ന്ന ഒരാൾ എ­ന്നോ­ടു് പ­റ­ഞ്ഞു.

സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ നി­മി­ഷം മാ­ന്ത്രി­ക­ത്വ­മു­ള്ള നി­മി­ഷ­മാ­ണു്. അ­പ്പോൾ എ­ഴു­തു­ന്ന­തേ ക­ഥ­യാ­വൂ ക­ല­യാ­വൂ.

ക­രി­ച്ചൽ കേശവൻ എന്ന പ്ര­ശ­സ്ത­നാ­യ ജ്യോ­ത്സ്യൻ എന്റെ വീ­ട്ടിൽ വ­രു­മാ­യി­രു­ന്നു. എന്റെ ഒ­ര­നു­ജ­ത്തി­യു­ടെ ജാതകം എ­ഴു­ത­ണ­മെ­ന്നു് കാ­ര­ണ­വ­രു­ടെ ഭാര്യ അ­ദ്ദേ­ഹ­ത്തോ­ടു് അ­ഭ്യർ­ത്ഥി­ച്ച­പ്പോൾ മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രു­ന്നു. “അ­മ്മ­ച്ചീ, മി­ഥു­നം 22-നു കാ­ല­ത്തു പത്തു മ­ണി­ക്കു ശേഷം ഞാൻ വരാം. അന്നു ജാ­ത­ക­മെ­ഴു­താം.” മി­ഥു­നം 22-നു കാ­ല­ത്തു് പത്തു മ­ണി­ക്കു മു­മ്പു് അവൾ മ­രി­ച്ചു. ഇ­തൊ­ക്കെ സി­ദ്ധി­ക­ളാ­ണു്. ഒ­ര­ള­വിൽ ഈ സി­ദ്ധി വി­ശേ­ഷം ക­ലാ­കാ­ര­ന്മാർ­ക്കു­മു­ണ്ടു്. മു­മ്പു് പ­ല­പ്പോ­ഴും പറഞ്ഞ ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചേ എ­നി­ക്കു് ഇ­പ്പോ­ഴും പ­റ­യാ­നു­ള്ളു. തകഴി യുടെ “വെ­ള്ള­പ്പൊ­ക്ക­ത്തിൽ,” ബഷീറി ന്റെ “പൂ­വ­മ്പ­ഴം,” ഉറൂബി ന്റെ “വാ­ട­ക­വീ­ടു­കൾ” ഈ ക­ഥ­ക­ളി­ലെ­ല്ലാം ഇ­വി­ടെ­പ്പ­റ­ഞ്ഞ സി­ദ്ധി­വി­ശേ­ഷം ഉ­ണ്ടു്. അ­തി­നാ­ലാ­ണു് അവ ആ­കർ­ഷ­ക­ങ്ങ­ളാ­യി­രി­ക്കു­ന്ന­തു്. പ­ടി­ഞ്ഞാ­റൻ ദി­ക്കി­ലേ­ക്കു് പോകാം. ടോൾ­സ്റ്റോ­യി യുടെ “ഐവാൻ ഇ­ലീ­ച്ചി­ന്റെ മരണം ” എന്ന അ­ത്ഭു­താ­വ­ഹ­മാ­യ ക­ലാ­സൃ­ഷ്ടി­യിൽ ഈ സി­ദ്ധി­വി­ശേ­ഷം മൂർ­ദ്ധ­ന്യാ­വ­സ്ഥ­യിൽ ദൃ­ശ്യ­മാ­ണു്. എ­ന്നാൽ ഇ­തി­ന്റെ ഒരംശം പോലും ഒരു സ്ഫൂ­ര­ണം പോ­ലു­മി­ല്ല ശ്രീ. എം. സു­ധാ­ക­ര­ന്റെ “അ­നു­സ­ന്ധാ­നം” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). മ­ദ്യ­പൻ തന്റെ വീടു കാ­ണി­ച്ചു കൊ­ടു­ക്ക­ണ­മെ­ന്നു് ഒരു വ­ഴി­പോ­ക്ക­നോ­ടു് അ­പേ­ക്ഷി­ക്കു­ന്നു. അയാൾ വീ­ട്ടിൽ­ച്ചെ­ന്നു കയറി ഭാ­ര്യ­യോ­ടു് ഒ­രു­മി­ച്ചു കി­ട­ന്നു. നേരം വെ­ളു­ത്ത­പ്പോ­ഴാ­ണു് അ­യാൾ­ക്കു് മ­ന­സ്സി­ലാ­യ­തു് അതു് സ്വ­ന്തം ഭ­വ­ന­മ­ല്ലെ­ന്നു്; അവൾ ഭാ­ര്യ­യ­ല്ല, ഏതോ വേ­ശ്യ­യാ­ണെ­ന്നു്. കഥ എ­ഴു­താൻ വേ­ണ്ടി എ­ഴു­തി­യ ഒരു ചതഞ്ഞ കഥ. “Willed performance” എ­ന്നു് ഇം­ഗ്ലീ­ഷിൽ പറയാം. സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ നി­മി­ഷം മാ­ന്ത്രി­ക­ത്വ­മു­ള്ള നി­മി­ഷ­മാ­ണു്. അ­പ്പോൾ എ­ഴു­തു­ന്ന­തേ ക­ഥ­യാ­വൂ, ക­ല­യാ­വൂ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഇം­ഗ്ലീ­ഷിൽ കസിൻ എന്നു പ­റ­യാ­റു­ണ്ട­ല്ലോ, ആ­രാ­ണു് ഈ കസിൻ?”

ഉ­ത്ത­രം: “കസിൻ എ­ന്ന­ല്ല ഉ­ച്ചാ­ര­ണം. അ­തു­പോ­ക­ട്ടെ. ആ വാ­ക്കി­നു് ഇ­ള­യ­ച്ഛ­ന്റെ മകൻ, ഇ­ള­യ­ച്ഛ­ന്റെ മകൾ, മാതുല പു­ത്രൻ, മാതുല പു­ത്രി എ­ന്നൊ­ക്കെ പ്ര­ഫെ­സർ എസ്. ഗു­പ്തൻ നായരു ടെ നി­ഘ­ണ്ടു­വിൽ അർ­ത്ഥം കൊ­ടു­ത്തി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു തെ­റ്റു പറ്റി. കസിൻ അ­വ­രാ­രു­മ­ല്ല. സ­ന്ദർ­ശ­കർ­ക്കു­ള്ള സമയം തെ­റ്റി­ച്ചു് പെൺ­പി­ള്ളേ­രു­ടെ ഹോ­സ്റ്റ­ലു­ക­ളിൽ ഏതു സ­മ­യ­ത്തും ചെ­ല്ലു­ന്ന സു­ന്ദ­ര­നാ­യ യു­വാ­വാ­ണു് കസിൻ. ചെ­ന്നാൽ “എന്റെ കസിനെ കാണണ”മെ­ന്നു് അയാൾ മേ­റ്റ്റ­ണി­നോ­ടു പറയും. “എന്റെ കസിൻ വ­ന്നി­രി­ക്കു­ന്നു” എ­ന്നു് പെൺ­കു­ട്ടി കൂ­ട്ടു­കാ­രി­ക­ളോ­ടു പറയും. ര­ണ്ടു­പേ­രും ത­മ്മിൽ ര­ക്ത­ബ­ന്ധം കാ­ണു­ക­യു­മി­ല്ല.”

ചോ­ദ്യം: “ഭർ­ത്താ­വും കാ­മു­ക­നും എന്തേ വ്യ­ത്യാ­സം?”

ഉ­ത്ത­രം: “വീ­ട്ടിൽ നി­ന്നു റോ­ഡി­ലേ­ക്കു പോലും പോകാൻ ഭാര്യ സ­മ്മ­തം നൽ­കാ­ത്ത പു­രു­ഷൻ ഭർ­ത്താ­വു്. ഇതു സ്നേ­ഹം കൊ­ണ്ട­ല്ല. അയാൾ അ­ത്ര­യും കു­റ­ച്ച­ല്ലേ മറ്റു സ്ത്രീ­ക­ളെ കാണൂ എ­ന്നു­ള്ള ആ­ശ്വാ­സ­ത്താ­ലാ­ണു്. വീ­ട്ടി­ലെ­ത്തി­യാൽ ക­ഴി­യു­ന്ന­തും വേഗം ഇയാൾ പോ­യെ­ങ്കിൽ എന്നു കാ­മു­കി വി­ചാ­രി­ക്കു­ന്ന­യാൾ കാ­മു­കൻ. ഇതു സ്നേ­ഹ­ക്കു­റ­വു കൊ­ണ്ട­ല്ല. ചേ­ട്ട­നോ അ­ച്ഛ­നോ അ­മ്മാ­വ­നോ വീ­ട്ടി­ലെ­ത്തു­ന്ന­തി­നു മുൻ­പു് അയാൾ പോ­കു­ന്ന­തു ന­ല്ല­താ­ണ­ല്ലോ എന്ന വി­ചാ­രം കൊ­ണ്ടാ­ണു്.”

ചോ­ദ്യം: “ക­ത്തോ­ലി­ക്കാ­മ­തം ഗർ­ഭ­നി­രോ­ധ­ത്തി­നു് എ­തി­രാ­യ­തു് എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “അ­തി­നു് H. L. Mencken എന്ന പ്ര­ശ­സ്ത­നാ­യ അ­മേ­രി­ക്കൻ നി­രൂ­പ­കൻ സ­മാ­ധാ­നം നൽ­കി­യി­ട്ടു­ണ്ടു്. ക­ത്തോ­ലി­ക്കാ സ്ത്രീ­കൾ ഗ­ണി­ത­ശാ­സ്ത്ര­ത്തെ അ­വ­ലം­ബി­ച്ചു് ഗർ­ഭ­ധാ­ര­ണം ഒ­ഴി­വാ­ക്കു­ന്ന­തു ശ­രി­യെ­ന്നു് ആ മ­ത­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. അവൾ കെ­മി­സ്ട്രി­യെ അ­വ­ലം­ബി­ക്ക­രു­തെ­ന്നേ അതു് (മതം) അ­നു­ശാ­സി­ക്കു­ന്നു­ള്ളു.”

ചോ­ദ്യം: “ഭർ­ത്താ­വാ­ണോ ഭാ­ര്യ­യാ­ണോ ആദ്യം മ­രി­ക്കേ­ണ്ട­തു്.”

ഉ­ത്ത­രം: “ഭർ­ത്താ­വി­നെ­ക്കാൾ മുൻപേ മ­രി­ക്കു­ന്ന ഭാര്യ ഭാ­ഗ്യ­വ­തി. ത­നി­ക്കു മുൻപേ ഭാര്യ മ­രി­ച്ചാൽ ആ പു­രു­ഷൻ ഹ­ത­ഭാ­ഗ്യൻ.”

ചോ­ദ്യം: “സു­ന്ദ­രി­ക­ളോ­ടു­ള്ള ബ­ഹു­മാ­നം ഇ­ല്ലാ­താ­വു­ന്ന­തു് എ­പ്പോൾ?”

ഉ­ത്ത­രം: “അ­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­രെ കാ­ണു­മ്പോൾ, വി­ശേ­ഷി­ച്ചും സ്കൂ­ട്ട­റിൽ രണ്ടു പേരും സ­ഞ്ച­രി­ക്കു­മ്പോൾ അവൾ സു­ന്ദ­രി, അയാൾ ഒ­ന്നു­കിൽ ക­ഷ­ണ്ടി­ക്കാ­രൻ, അ­ല്ലെ­ങ്കിൽ കിഴവൻ, അ­തു­മ­ല്ലെ­ങ്കിൽ ‘ഗറില’യ്ക്കു സദൃശൻ. ഏറെ സു­ന്ദ­രി­മാ­രെ­ക്കു­റി­ച്ചു് എ­നി­ക്കു­ണ്ടാ­യി­രു­ന്ന ബ­ഹു­മാ­നം ഇ­ങ്ങ­നെ ഇ­ല്ലാ­താ­യി­ട്ടു­ണ്ടു്.”

ചോ­ദ്യം: “സെ­ക്സ് ബു­ക്ക് വാ­യി­ക്കു­ന്ന­തിൽ തെ­റ്റു­ണ്ടോ?”

ഉ­ത്ത­രം: “ഏയ്, ഒരു തെ­റ്റു­മി­ല്ല. പക്ഷേ, തി­ക­ഞ്ഞ വൈ­ര­സ്യം ഉ­ണ്ടാ­ക്കു­ന്ന­തു കൊ­ണ്ടു് ഞാനവ വാ­യി­ക്കാ­റി­ല്ല. പി­ന്നെ ഒരു കാ­ര്യം. അതിലെ നിർ­ദ്ദേ­ശ­ങ്ങൾ ശ­രി­യാ­ണെ­ന്നു വി­ചാ­രി­ച്ചു് സ്ത്രീ­ക­ളെ സ­മീ­പി­ക്ക­രു­തു്. ആ­രോ­ഗ്യ­ത്തി­നു കേ­ടു­വ­രും. പാ­ച­ക­വി­ദ്യ പ­ഠി­പ്പി­ക്കു­ന്ന പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു് ക­റി­ക­ളും മ­റ്റും സ്ത്രീ­കൾ ഉ­ണ്ടാ­ക്കു­മ­ല്ലോ. അതിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു നാ­ക്കിൽ വ­യ്ക്കാൻ കൊ­ള്ളു­മോ? ഏ­ട്ടി­ല­പ്പ­ടി എ­ന്നു­മാ­ത്രം.”

ചോ­ദ്യം: “ചില പു­രു­ഷ­ന്മാർ സ്ത്രീ­ക­ളോ­ടു ബ­ഹു­മാ­നം കാ­ണി­ക്കും. മ­റ്റു­ചി­ലർ ബ­ഹു­മാ­നം കാ­ണി­ക്കി­ല്ലെ­ന്നു് മാ­ത്ര­മ­ല്ല സ്വ­ന്തം കാമം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്യും. എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “എല്ലാ ബ­ഹു­മാ­ന­വും ക­ള്ള­ത്ത­ര­മാ­ണു്. സ്ത്രീ­യെ സം­ബ­ന്ധി­ച്ചു് ഒറ്റ നോ­ട്ട­മേ­യു­ള്ളു പു­രു­ഷ­നു്. പി­ന്നെ ചില ക­ടു­വ­കൾ ഇ­ര­ക­ണ്ടാൽ ഉടനെ അ­തി­ന്റെ പു­റ­ത്തു ചാ­ടി­വീ­ഴും. മറ്റു ചില ക­ടു­വ­കൾ സ­മ­യ­മാ­ക­ട്ടെ എന്നു കരുതി കുറെ കാ­ത്തി­രി­ക്കും. സ­ന്ദർ­ഭം കി­ട്ടി­യാൽ അതും ചാടി വീഴും ഇ­ര­യു­ടെ പു­റ­ത്തു്. ആ കാ­ത്തി­രി­പ്പി­നെ ബ­ഹു­മാ­ന­മെ­ന്നു വി­ളി­ക്കു­ന്ന­തെ­ങ്ങ­നെ?”

images/HLMencken1928.jpg
H. L. Mencken

ആ­ന­ക്കാ­ര്യ­ത്തിൽ ചേ­ന­ക്കാ­ര്യം. പ­ത്ര­ങ്ങ­ളി­ലെ­ല്ലാം ഘാതകി എ­ന്നാ­ണു കാ­ണു­ന്ന­തു്. ഇവിടെ ‘പ്ര­യോ­ഗ ദീപിക’യി­ലു­ള്ള ഒരു ഭാഗം എ­ടു­ത്തെ­ഴു­തേ­ണ്ട­താ­ണെ­ന്നു് തോ­ന്നു­ന്നു. “പ­തി­ഘാ­ത­കി­യും കു­ല­ഘാ­ത­കി­യു­മാ­ണു് ഭവതി’, എ­ന്നി­ട­ത്തു ‘പ­തി­ഘാ­തി­ക­യും കു­ല­ഘാ­തി­ക­യും എന്നു വേ­ണ്ട­താ­ണു് ” (പുറം 67). “ശ­ബ്ദ­സൗ­ഭ­ഗം” എന്ന വ്യാ­ക­ര­ണ ഗ്ര­ന്ഥ­ത്തി­ന്റെ 296-ആം പുറം നോ­ക്കു­ക. “ഹനു് + അക = ഘാതകൻ, ഘാതിക” എ­ന്നു­കാ­ണാം.

ചു­റ്റു­ക­മ്പി പൊ­ട്ടി­പ്പോ­യി

കവി മ­ര­ക്കൊ­മ്പിൽ പ­ച്ചി­ല­ച്ചാർ­ത്തിൽ മ­റ­ഞ്ഞി­രു­ന്നു പാ­ടു­ന്ന പ­ക്ഷി­യാ­ണു്. തീ­വ­ണ്ടി­യിൽ കയറി ഒ­റ്റ­ക്ക­മ്പി­യു­ടെ സം­ഗീ­തോ­പ­ക­ര­ണം മീ­ട്ടി ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ക­യോ യാ­ത്ര­ക്കാ­രെ ശ­ല്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്ന ആളല്ല.

എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ (കോ­ളി­ജ് എന്നു ശ­രി­യാ­യി എ­ഴു­തു­ന്നി­ല്ല) എ­നി­ക്കു ജോ­ലി­യു­ണ്ടാ­യി­രു­ന്ന കാലം. എന്റെ ആ­പ്ത­മി­ത്രം ആ­യി­രു­ന്നു പ്ര­ഫെ­സർ സി. കെ. മോ­ഹൻ­ദാ­സ്. അ­ദ്ദേ­ഹം റി­സ്റ്റ് വാ­ച്ച് കെ­ട്ടു­കി­ല്ലാ­യി­രു­ന്നു. ചിലർ, എൻ. ഗോ­പാ­ല­പി­ള്ള സ്സാ­റി­നെ­പ്പോ­ലെ ജൂ­ബ­യു­ടെ കീ­ശ­യിൽ വാ­ച്ച് ഇ­ട്ടു­കൊ­ണ്ടു ന­ട­ക്കും. ആ­വ­ശ്യ­മു­ള്ള­പ്പോൾ അ­തെ­ടു­ത്തു നോ­ക്കും. പി­ന്നെ­യും കീ­ശ­യു­ടെ ഗ­ഹ്വ­ര­ത്തി­ലേ­ക്കു് അതു വീഴും. മോ­ഹൻ­ദാ­സി­ന്റെ പോ­ക്ക­റ്റി­ലും വാ­ച്ച് ഇല്ല. നേരേ മ­റി­ച്ചാ­ണു് എന്റെ രീതി. ഞാൻ രാ­ത്രി ഉ­റ­ങ്ങു­മ്പോ­ഴും വാ­ച്ച് കൈയിൽ കെ­ട്ടി­ക്കൊ­ണ്ടാ­ണു് കി­ട­പ്പു്. ഒരു ദിവസം കാ­ല­ത്തു് നോ­ക്കി­യ­പ്പോൾ കൊ­ച്ചു ഘ­ടി­കാ­ര­ത്തി­ന്റെ സൂ­ചി­കൾ നി­ശ്ച­ലം. വൈൻഡ് ചെ­യ്യു­ന്ന ആ­മൊ­ട്ടു് തി­രി­ച്ചു നോ­ക്കി. ചു­മ്മാ കി­ട­ന്നു തി­രി­യു­ന്ന­ത­ല്ലാ­തെ മു­റു­കു­ന്നി­ല്ല. എച്ച്. എം. റ്റി. വാ­ച്ചാ­ണു് എ­ന്റേ­തു്. വാ­ച്ചി­ല്ലാ­തെ ന­ട­ന്ന­പ്പോൾ ഒരു ബന്ധു വെ­റു­തെ ത­ന്ന­താ­ണു്. അ­തി­ന്റെ ഡയൽ മ­നോ­ഹ­രം, സൂ­ചി­കൾ സു­ന്ദ­രം, കെ­യ്സ് അ­തി­സു­ന്ദ­രം. കൂ­ട­ക്കൂ­ടെ പെ­ട്രോ­ളിൽ ക­ഴു­കു­ന്ന­തു കൊ­ണ്ടു് ചെ­യി­നിൽ മാ­ലി­ന്യ­മി­ല്ല. എ­ങ്കി­ലും വാ­ച്ച് മ­രി­ച്ചി­രി­ക്കു­ന്നു. ഘ­ടി­കാ­ര ഭി­ഷ­ഗ്വ­ര­നെ കാ­ണി­ച്ച­പ്പോൾ അയാൾ പ­റ­ഞ്ഞു: മെയ്ൻ സ്പ്രി­ങ് പൊ­ട്ടി­പ്പോ­യി. മാ­റ്റി­യി­ട­ണം.

images/garshin.jpg
ഗാർ­ഷിൻ

മെയ്ൻ സ്പ്രി­ങ് പെ­ട്ടി­പ്പോ­യ ക­ഥാ­ഘ­ടി­കാ­ര­മാ­ണു് ശ്രീ അയ്പ് പാ­റ­മേ­ലി­ന്റെ “പ്ര­കാ­ശ വർ­ഷ­ങ്ങൾ­ക്കു് അ­പ്പു­റ­ത്തു നി­ന്നു് ” എ­ന്ന­തു്. തി­ള­ങ്ങു­ന്ന രൂ­പ­ശി­ല്പ കെ­യ്സ്, ജ്വ­ലി­ക്കു­ന്ന ഡ­യ­ലെ­ന്ന ആ­ഖ്യാ­നം. വാ­ച്ച് ചെയ്ൻ പോലെ ദീർ­ഘ­ത­യാർ­ന്ന ശി­ല്പം. പക്ഷേ, ചൈ­ത­ന്യം മാ­ത്ര­മി­ല്ല. പ്ര­ധാ­ന­പ്പെ­ട്ട ചു­റ്റു­ക­മ്പി മു­റി­ഞ്ഞു പോയാൽ ഓട്ടം നി­ല­യ്ക്കി­ല്ലേ? കേ­ടു­പ­റ്റി­യ വാ­ച്ച് റി­പ്പ­യ­റർ ന­ന്നാ­ക്കും. പക്ഷേ, ക­ഥാ­ഘ­ടി­കാ­ര­ത്തി­നു കേടു പ­റ്റി­യാൽ നിർ­മ്മാ­താ­വു തന്നെ റി­പ്പ­യർ ന­ട­ത്ത­ണം. കേ­ടു­ണ്ടെ­ന്നേ അതു നോ­ക്കു­ന്ന എ­ന്നെ­പ്പോ­ലു­ള്ള­വർ­ക്കു പറയാൻ പറ്റു.

ഒരു സ്ത്രീ വ­ഞ്ചി­ച്ച­തി­നു അനേകം സ്ത്രീ­ക­ളോ­ടു പ്ര­തി­കാ­രം ചെ­യ്യു­ന്ന ഒ­രു­ത്ത­നാ­ണു് ക­ലാ­കൗ­മു­ദി­യിൽ അയ്പ് പാ­റ­മേൽ എ­ഴു­തി­യ ക­ഥ­യി­ലു­ള്ള­തു്. ഒ­ടു­വിൽ അയാൾ വി­വാ­ഹം ക­ഴി­ക്കു­ന്നു ഒരു മി­ടു­ക്കി­യെ. പക്ഷേ, അയാൾ അ­വ­സാ­ന­മാ­യി പ­റ്റി­ച്ച രാ­ധ­യെ­ന്ന യുവതി പ്ര­തി­കാ­ര­നീ­തി (നെ­മി­സി­സ്) ന­ട­ത്തു­ന്നു. അ­യാ­ളു­ടെ ഭാര്യ— പെൺ­വ­ക്കീൽ—കോ­ട­തി­യിൽ വാ­ദി­ച്ചു കൊ­ണ്ടി­രി­ക്കെ മ­റി­ഞ്ഞു വീണു മ­രി­ക്കു­ന്നു. അ­തി­നു­ശേ­ഷം ഒരു മീ­ഡി­യ­ത്തി­ലൂ­ടെ അയാൾ ഭാ­ര്യ­യെ കാ­ണു­ന്നു. അ­യാ­ളും ചാ­കു­ന്നു. രാധയെ പ­റ്റി­ച്ച­തി­ന്റെ നെ­മി­സി­സ്.

യാ­ഥാ­ത­ഥ്യ­വും മ­തി­വി­ഭ്ര­മ­വും ‘മനോരഥ’വു­മൊ­ക്കെ ചേർ­ത്തു­വ­ച്ച ഈ രചന നി­ശ്ച­ല­മാ­ണു്. കേ­ന്ദ്ര­സ്ഥി­ത­മാ­യ പ്ര­മേ­യം പൊ­ട്ടി­പ്പോ­യ­തു കൊ­ണ്ടു് സം­ഭ­വി­ച്ച­താ­ണു് ആ ച­ല­ന­രാ­ഹി­ത്യം. ചു­റ്റു­ക­മ്പി പൊ­ട്ടി­യ വാ­ച്ച് വി­ശ്വാ­സ്യ­ത എന്ന ഗുണം ആ­വ­ഹി­ക്കു­ന്നി­ല്ല. പ്ര­മേ­യ­ത്തി­ന്റെ മെയ്ൻ സ്പ്രി­ങ് ത­കർ­ന്ന ഈ ക­ഥാ­ഘ­ടി­കാ­ര­ത്തി­നും വി­ശ്വാ­സ്യ­ത­യി­ല്ല.

വാ­യി­ച്ചി­ല്ലെ­ങ്കിൽ മ­ഹാ­ന­ഷ്ടം എന്നു ക­രു­താ­വു­ന്ന ചില നോ­വ­ലു­കൾ:

  1. ക്നൂ­ട്ട് ഹാം­സൂ­ണി ന്റെ Mysteries
  2. റോ­ബർ­ട്ടു് മ്യൂ­സി­ലി ന്റെ The Man without Qualities
  3. പ­സ്തർ­ന­ക്കി ന്റെ Doctor Zhivago
  4. റ്റോ­മ­സ് മന്നി ന്റെ The Magic Mountain
  5. ആ­ലോ­സാ­ന്ദ്രോ മാൻ­ഡ്സ്സോ­ണി യുടെ The Betrothed
  6. ചേ­സ്സാ­റേ പാ­വെ­സേ യുടെ The Moon and the Bonfires
  7. ദ­സ്തെ­യെ­വ്സ്കി യുടെ Crime and Punishment
  8. ഔ­ഗൂ­സ്തോ റോആ ബാ­സ്തോ­സി ന്റെ I The Supreme
  9. മീഗൽ ആ­ങ്ഹെൽ ആ­സ്തൂ­റ്യാ­സി ന്റെ The President
  10. ഹെർ­മാൻ ബ്രോ­ഹി ന്റെ The Sleepwalkers.

ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ

  1. ഗീ­മ­റാ­ങ്ഷ് റോസ യുടെ The Third Bank of The River
  2. ചേ­സ്സാ­റെ പാ­വെ­സേ യുടെ Suicide
  3. ഷ്നി­റ്റ്സ്ള­റു ടെ Flowers
  4. ഹൈൻ­റി­ഹ് ബോ­യ്ലി ന്റെ The Langher
  5. യൂ­ക്കി­യോ മിഷിമ യുടെ Swaddling Clothes
  6. ഷൊലെ ഹോഫി ന്റെ The Fate of Man
  7. കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള യുടെ മ­ര­പ്പാ­വ­കൾ
  8. ഗാർ­ഷി­ന്റെThe Red Flower
  9. ചെ­ക്കോ­വി ന്റെ The Darling
  10. മോ­പ­സാ­ങ്ങി ന്റെ Ball of Fat
മദ്യം തന്നെ കി­ട്ടി­യെ­ങ്കിൽ

“ഭർ­ത്താ­വും കാ­മു­ക­നും എന്തേ വ്യ­ത്യാ­സം?” “വീ­ട്ടിൽ നി­ന്നു റോ­ഡി­ലേ­ക്കു പോലും പോകാൻ ഭാര്യ സ­മ്മ­തം നൽ­കാ­ത്ത പു­രു­ഷൻ ഭർ­ത്താ­വു്. ഇതു് സ്നേ­ഹം കൊ­ണ്ട­ല്ല. അയാൾ അ­ത്ര­യും കു­റ­ച്ച­ല്ലേ മറ്റു സ്ത്രീ­ക­ളെ കാണൂ എ­ന്നു­ള്ള ആ­ശ്വാ­സ­ത്താ­ലാ­ണു്. വീ­ട്ടി­ലെ­ത്തി­യാൽ ക­ഴി­യു­ന്ന­തും വേഗം ഇയാൾ പോ­യെ­ങ്കിൽ എന്നു കാ­മു­കി വി­ചാ­രി­ക്കു­ന്ന­യാൾ കാ­മു­കൻ. ഇതു സ്നേ­ഹ­ക്കു­റ­വു കൊ­ണ്ട­ല്ല. ചേ­ട്ട­നോ അ­ച്ഛ­നോ അ­മ്മാ­വ­നോ വീ­ട്ടിൽ എ­ത്തു­ന്ന­തി­നു മുൻ­പു് അയാൾ പോ­കു­ന്ന­തു ന­ല്ല­താ­ണ­ല്ലോ എന്ന വി­ചാ­രം കൊ­ണ്ടാ­ണു്.”

ജി­ബ്രാ­ന്റെ ഒരു കഥ, ഒരു മ­ദ്യ­ശാ­ല­യിൽ ചെ­ന്നു് ഒ­രു­ത്തൻ ആവോളം കു­ടി­ച്ചു. മ­ദ്യ­ത്തി­ന്റെ വില കൊ­ടു­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ ഷോ­പ്പു­ട­മ­സ്ഥൻ ചോ­ദി­ച്ചു: നാ­ളെ­യും വരുമോ? അയാൾ മ­റു­പ­ടി പ­റ­ഞ്ഞു: “വരാം. പക്ഷേ, എന്റെ വ്യാ­പാ­രം അ­ഭി­വൃ­ദ്ധി­പ്പെ­ടു­ന്ന­തി­നു­വേ­ണ്ടി നി­ങ്ങൾ പ്രാർ­ത്ഥി­ക്ക­ണം ഈ­ശ്വ­ര­നോ­ടു്” അതു കേ­ട്ടു് ഉ­ട­മ­സ്ഥൻ അ­റി­യി­ച്ചു. “എ­പ്പോ­ഴും പ്രാർ­ത്ഥി­ക്കാം. എ­ങ്കി­ലും ഞാ­നൊ­ന്നു ചോ­ദി­ക്ക­ട്ടെ. എ­ന്താ­ണു് വ്യാ­പാ­രം?” “അതു പ­റ­യു­ന്ന­തു ശ­രി­യ­ല്ല. എ­ങ്കി­ലും പ­റ­യാ­തി­രി­ക്കു­ന്ന­തു് എ­ങ്ങ­നെ? ശവം ദ­ഹി­പ്പി­ക്കാ­നു­ള്ള വിറകു വി­ല്പ­ന­യാ­ണു് എന്റെ ജോലി. അതു അ­ഭി­വൃ­ദ്ധി­പ്പെ­ട്ടാ­ലേ എ­നി­ക്കു വേ­ണ്ടു­വോ­ളം കു­ടി­ക്കാൻ പണം കി­ട്ടു. നി­ങ്ങ­ളു­ടെ വ്യാ­പാ­രം ത­ള­രാ­തെ വ­ള­ര­ണ­മെ­ങ്കി­ലും എന്റെ ഈ പ്ര­വർ­ത്ത­നം പു­രോ­ഗ­മി­ക്ക­ണം. അ­തു­കൊ­ണ്ടു് നി­ങ്ങൾ പ്രാർ­ത്ഥി­ക്കു. ധാ­രാ­ളം പേർ മ­രി­ക്ക­ട്ടെ.”

images/KnutHamsuncropped.jpg
ക്നൂ­ട്ട് ഹാം­സൂൺ

മദ്യം വി­ല്ക്കു­ന്ന­തി­നെ­ക്കാ­ളും ശവം ചൂടാൻ വിറകു വി­ല്ക്കു­ന്ന­തി­നെ­ക്കാ­ളും അ­ധ­മ­മാ­യ പ്ര­വൃ­ത്തി­യു­ണ്ടോ? ഉ­ണ്ടു്. അ­താ­ണു് ശ്രീ. ഗോപി ആനയടി കു­ങ്കു­മം വാ­രി­ക­യിൽ ന­ട­ത്തി­യി­രി­ക്കു­ന്ന­തു്, “കൂ­ടു­മാ­റാ­ത്ത പക്ഷി” എന്ന ചെ­റു­ക­ഥ­യു­ടെ നിർ­മ്മാ­ണം മ­ക­ളു­ടെ കു­ഞ്ഞി­നെ­ക്കൂ­ടെ­ക്കി­ട­ത്തു­ന്ന അ­മ്മൂ­മ്മ­യെ അ­വ­രു­ടെ മകൻ തന്റെ ജോ­ലി­സ്ഥ­ല­ത്തു വി­ളി­ച്ചു കൊ­ണ്ടു പോ­കു­ന്നു. ഒരു ദിവസം രാ­ത്രി അവർ എ­ഴു­ന്നേ­റ്റു് മ­ക­ളു­ടെ കു­ഞ്ഞി­നെ അ­ടു­ത്ത മു­റി­യിൽ അ­ന്വേ­ഷി­ക്കു­ന്നു.

അതു ക­ണ്ടു് മകൻ അവരെ തി­രി­ച്ചു നാ­ട്ടിൽ കൊ­ണ്ടു­പോ­കാൻ തീ­രു­മാ­നി­ക്കു­ന്നു. നി­ത്യ­ജീ­വി­ത സം­ഭ­വ­ങ്ങൾ ക­ലാ­കാ­ര­ന്റെ കർ­ത്തൃ­നി­ഷ്ഠ­ത്വ­ത്തി­ലൂ­ടെ (Subjectivity) ക­ട­ന്നു­വ­ന്നു രൂ­പാ­ന്ത­രം പ്രാ­പി­ച്ചു് ഉന്നത സ­ത്യ­മാ­യി­ത്തീ­രു­ന്ന­താ­ണു് ക­ല­യെ­ന്ന അ­ഭി­പ്രാ­യ­മൊ­ന്നും ഇവിടെ എ­ഴു­തേ­ണ്ട­തി­ല്ല. അ­ത്ര­യ്ക്കു് അ­ധ­മ­മാ­ണി­തു്.

മ­ദ്യ­പ­ന്മാ­രാ­യ അ­ഭി­നേ­താ­ക്കൾ നാ­ട­ക­ത്തി­ലോ സി­നി­മ­യി­ലോ മദ്യം കു­ടി­ക്കു­ന്ന­താ­യി അ­ഭി­ന­യി­ക്കു­മ്പോൾ പ­ച്ച­വെ­ള്ള­മാ­യി­രി­ക്കും കു­പ്പി­യിൽ നി­ന്നു ഗ്ലാ­സ്സി­ലേ­ക്കു് ഒ­ഴി­ച്ചു കു­ടി­ക്കു­ന്ന­തു്. അതു് ശ­രി­യാ­യ മദ്യം ത­ന്നെ­യാ­യി­രു­ന്നെ­ങ്കിൽ എ­ന്നു് അവർ ആ­ഗ്ര­ഹി­ക്കാ­തി­രി­ക്കി­ല്ല. ക­ല­യു­ടെ മ­ദ്യ­മെ­ന്ന മ­ട്ടിൽ എന്റെ മുൻ­പിൽ വച്ച ഈ പ­ച്ച­വെ­ള്ളം ഞാ­നെ­ടു­ത്തു കു­ടി­ക്കു­ന്നു. മദ്യം തന്നെ കി­ട്ടി­യെ­ങ്കിൽ എ­ന്നു് ആ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്നു.

സർ­വ്വ­സാ­ധാ­ര­ണം
images/Pablopicasso1.jpg
പീ­കാ­സോ

ഒ­രി­ക്കൽ ഒരു സ്ത്രീ സ്വ­ന്തം ചി­ത്രം വ­ര­യ്ക്ക­ണ­മെ­ന്ന അ­ഭ്യർ­ത്ഥ­ന­യു­മാ­യി പീ­കാ­സോ യുടെ വീ­ട്ടി­ലെ­ത്തി. മ­ഹാ­നാ­യ ആ ക­ലാ­കാ­രൻ പ­റ­ഞ്ഞു: “ര­ണ്ടു­ത­ര­ത്തി­ലാ­കാ­മ­തു്. നി­ങ്ങ­ളെ ഇവിടെ ഇ­രു­ത്തി­യി­ട്ടു് കാൻ­വാ­സിൽ നി­ങ്ങ­ളു­ടെ രൂപം പ­കർ­ത്താം. വ­ര­ച്ചു ക­ഴി­ഞ്ഞാൽ അതു നി­ങ്ങ­ളെ­പ്പോ­ലെ­യി­രി­ക്കും. അതിനെ പെ­യി­ന്റി­ങ് എ­ന്ന­ല്ല ഫോ­ട്ടോ എ­ന്നാ­ണു് ഞാൻ വി­ളി­ക്കു­ക. ര­ണ്ടാ­മ­ത്തെ രീതി നി­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വി­ചാ­ര­വും വി­കാ­ര­വും നി­ങ്ങ­ളു­ടെ സ്വ­ത്വ­വും എന്റെ സ്വ­ത്വ­വു­മാ­യി കൂ­ടി­ക്ക­ല­രു­മ്പോൾ ഞാൻ കാൻ­വാ­സിൽ ചാ­യ­ങ്ങൾ തേ­ക്കും. അതു പൂർ­ണ്ണ­മാ­വു­മ്പോൾ പെ­യി­ന്റി­ങ്ങാ­വും. നി­ങ്ങൾ­ക്കു ഫോ­ട്ടോ വേണോ അതോ പെ­യി­ന്റി­ങ്ങോ?” “പെ­യി­ന്റി­ങ് മതി”യെ­ന്നു് സ്ത്രീ മ­റു­പ­ടി പ­റ­ഞ്ഞു. പീ­കാ­സോ ചി­ത്രം വ­ര­ച്ചു ക­ഴി­ഞ്ഞ­പ്പോൾ അവർ ചോ­ദി­ച്ചു: “ഇതിൽ എന്റെ മൂ­ക്കെ­വി­ടെ?” ചി­ത്ര­കാ­ര­നു ദേ­ഷ്യം വന്നു. ഞാൻ എന്റെ ഈ പെ­യി­ന്റി­ങ് വി­ല്ക്കു­ന്നി­ല്ല. പൊ­യി­ക്കൊ­ള്ളു എ­ന്നു് അ­റി­യി­ച്ചു.

ശ്രീ ക­ലാ­മ­ണ്ഡ­ലം കേശവൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘പ്ര­തീ­ക്ഷ’ എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ ഇ­ക്ക­ഥ­യാ­ണു് ഞാൻ ഓർ­മ്മി­ച്ച­തു്. ശാ­ന്തി­യു­ടെ പ്ര­തീ­ക­മാ­യ പ്രാ­വി­നെ കവി അ­ന്വേ­ഷി­ക്കു­ന്നു. ‘അ­ധി­കാ­ര ദാ­ഹി­കൾ’ ‘സ്വാർ­ത്ഥ­ലോ­ഭ­മ­ദ­മാ­ത്സ­ര്യ­വാ­യ്പു’ കൊ­ണ്ടു് പ­ദ്മ­വ്യൂ­ഹ­ത്തിൽ അ­ഭി­മ­ന്യു­വി­നെ ത­ച്ചു­കൊ­ല്ലു­ന്നു. നി­ര­പ­രാ­ധ­രെ നി­ഗ്ര­ഹി­ക്കു­ന്നു. എ­ങ്കി­ലും ശാ­ന്തി­യു­ടെ വെൺ­പി­റാ­വു് പ­റ­ന്നെ­ത്തു­മെ­ന്നു് കവി പ്ര­തീ­ക്ഷി­ക്കു­ന്നു. ഇവിടെ വി­ചാ­ര­വി­കാ­ര­ങ്ങൾ ക­വി­യു­ടെ സ്വ­ത്വ­ത്തി­ലൂ­ടെ ക­ട­ന്നു ‘Super reality’ ആയി തീ­രു­ന്നി­ല്ല. ആ­ശ­യ­ങ്ങൾ സർ­വ്വ­സാ­ധാ­ര­ണ­ങ്ങൾ. പ­ദ­വി­ന്യാ­സം അ­തി­നെ­ക്കാൾ സർ­വ്വ­സാ­ധാ­ര­ണം.

എങ്ങു നീ ശാ­ന്തി­തൻ കൊ­ഞ്ച­ലു­തിർ­ക്കു­ന്ന

മം­ഗ­ല്യ­മൂർ­ത്തി­യാം പ്രാ­വേ

നിൻ­രൂ­പ ഭം­ഗി­യും രജതകാന്തിയു-​

മാ­ര­മ്യ­നാ­ദ­വു­മെ­ങ്ങാം?

ഈ വ­രി­ക­ളി­ലും തു­ടർ­ന്നു­വ­രു­ന്ന വ­രി­ക­ളി­ലും ഫോ­ട്ടോ­ഗ്രാ­ഫി­യേ ഉള്ളു. ക­വി­ത­യു­ടെ അഗ്നി നാ­ള­മി­ല്ല. ആ­ശ­യ­ങ്ങൾ അ­നു­വാ­ച­ക ഹൃ­ദ­യ­ത്തിൽ റോ­സാ­പ്പൂ­ക്ക­ളാ­യി വി­ട­രു­ന്നി­ല്ല. കവി മ­ര­ക്കൊ­മ്പിൽ പ­ച്ചി­ല­ച്ചാർ­ത്തിൽ മ­റ­ഞ്ഞി­രു­ന്നു പാ­ടു­ന്ന പ­ക്ഷി­യാ­ണു്. തീ­വ­ണ്ടി­യിൽ കയറി ഒ­റ്റ­ക്ക­മ്പി­യു­ടെ സം­ഗീ­തോ­പ­ക­ര­ണം മീ­ട്ടി ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ക­യും യാ­ത്ര­ക്കാ­രെ ശ­ല്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്ന ആളല്ല.

അ­ഭ്യർ­ത്ഥ­ന

ഡെ­സ്മ­ണ്ട് മോ­റി­സി ന്റെ എല്ലാ പു­സ്ത­ക­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഓ­രോ­ന്നും ശു­ദ്ധ­മാ­യ ഭോ­ഷ്കാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യെ­ങ്കി­ലും അതു് ഇ­തു­വ­രെ സ്പ­ഷ്ട­മാ­ക്കി­യി­ല്ല. ഇ­പ്പോൾ അതു പ­റ­യ­ണ­മെ­ന്നു് എ­നി­ക്കാ­ഗ്ര­ഹം. ഓ­രോ­ന്നു­മെ­ടു­ത്തു പ­രി­ശോ­ധി­ക്കാൻ സ്ഥ­ല­മി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് Naked Ape എന്ന പു­സ്ത­കം മാ­ത്ര­മാ­വ­ട്ടെ. മ­നു­ഷ്യൻ ഇ­പ്പോ­ഴും ന­ഗ്ന­വാ­ന­ര­നാ­ണെ­ന്നു മോ­റി­സ് സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്നു. വേ­ട്ട­യാ­ടു­ന്ന­തി­നു പകരം അവൻ ജോലി ചെ­യ്യു­ന്നു. ന­ഗ്ന­വാ­ന­ര­ന്റെ ഇ­ണ­യ്ക്കു പകരം ഇ­ന്ന­ത്തെ മ­നു­ഷ്യ­നു് ഭാ­ര്യ­യു­ണ്ടു്. പട്ടി വി­ള­ക്കു­മ­ര­ത്തി­ലോ മറ്റു വല്ല സ്ഥ­ല­ത്തോ കാ­ലു­പൊ­ക്കി മൂ­ത്ര­മൊ­ഴി­ച്ചു് അ­ട­യാ­ള­മു­ണ്ടാ­ക്കു­ന്ന­തും ഗൃ­ഹ­നാ­യ­കൻ സ്വ­ന്തം പേ­രെ­ഴു­തി വീ­ട്ടി­ന്റെ മുൻ­പിൽ വ­യ്ക്കു­ന്ന­തും സ­ദൃ­ശ­ങ്ങ­ളാ­യ പ്ര­ക്രി­യ­ക­ളാ­ണ­ത്രേ. ശുദ്ധ അ­സം­ബ­ന്ധ­മ­ല്ലേ ഇതു? ഒരു വാ­ന­ര­നും ഐൻ­സ്റ്റൈ­നും സ­ദൃ­ശ്യ­രാ­ണോ? മ­ര­ഞ്ചാ­ടി­യും ടോൾ­സ്റ്റോ­യി യും ത­മ്മിൽ വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ലേ? വാ­ന­ര­ന്റെ സ്വാ­ഭാ­വി­ക പ­രി­ണാ­മ­മാ­ണു് മ­നു­ഷ്യൻ. മ­നു­ഷ്യൻ ഇനി അ­തി­മാ­നു­ഷ­നാ­കും. പ­രി­ണാ­മം എ­വി­ടെ­ച്ചെ­ന്നു് നി­ല്ക്കു­മെ­ന്നു് ആർ­ക്കും മുൻ­കൂ­ട്ടി പ­റ­യാ­നാ­വി­ല്ല.

സ്ത്രീ­കൾ പൊ­ക്കിൾ കാ­ണി­ക്കു­ന്ന­തു് ജ­ന­നേ­ന്ദ്രി­യം കാ­ണി­ക്കു­ന്ന­തി­നു പ­ക­ര­മാ­ണെ­ന്നു് മോ­റി­സ് വേ­റൊ­രു പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇതും നോൺ­സെൻ­സാ­ണു്. ഇ­ത്ത­രം അ­സം­ബ­ന്ധ­ങ്ങൾ പ­ര­മ­സ­ത്യ­ങ്ങ­ളാ­ണെ­ന്നു യു­വാ­ക്ക­ന്മാർ വി­ശേ­ഷി­ച്ചും കോ­ളേ­ജ് വി­ദ്യാർ­ത്ഥി­കൾ ധ­രി­ച്ചു വ­യ്ക്കു­ന്നു. സ്വ­ന്തം മ­സ്തി­ഷ്ക­മു­പ­യോ­ഗി­ക്കാ­നും മോ­റി­സി­നെ­പ്പോ­ലെ വർ­ജ്ജി­ക്കേ­ണ്ട­വ­രെ വർ­ജ്ജി­ക്കാ­നും ഞാൻ അ­വ­രോ­ടു അ­ഭ്യർ­ത്ഥി­ക്കു­ന്നു.

“അ­ന­ശ്വ­ര­ത”

പാ­രീ­സി­ന്റെ തെ­ക്കു­ഭാ­ഗ­ത്തു­ള്ള മൊ­ങ്പർ­ണാ­സ് ഡി­സ്റ്റ്രി­ക്റ്റിൽ ഫ്ര­ഞ്ച് പൗ­ര­നാ­യി താ­മ­സി­ക്കു­ന്ന ചെ­ക്ക് സാ­ഹി­ത്യ­കാ­രൻ മിലാൻ കു­ന്ദേ­ര യുടെ പുതിയ നോവൽ “Immortality ” ഉ­ദാ­ത്ത­വും സു­ന്ദ­ര­വു­മാ­ണു്. ചെ­ക്ക് ഭാ­ഷ­യിൽ 1991-ൽ എ­ഴു­തി­ത്തീർ­ത്ത ഈ നോവൽ ഉടനെ തന്നെ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടു. ഉ­ദാ­ത്ത­ങ്ങ­ളാ­യ കൃ­തി­കൾ സു­ന്ദ­ര­ങ്ങ­ളാ­യ കൃ­തി­ക­ളെ അ­പേ­ക്ഷി­ച്ചു മേ­ലേ­ക്കി­ട­യി­ലാ­ണു്. കല ആ­ന­ന്ദാ­വേ­ശ­വും തീ­ക്ഷ്ണ­ത­യും കൗ­തു­ഹ­ല­വും വി­സ്മ­യ­വും ഉ­ള­വാ­ക്കു­മ്പോൾ നി­രൂ­പ­കർ അതിനെ ഉ­ദാ­ത്ത­മെ­ന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു. നയഗ്ര വെ­ള്ള­ച്ചാ­ട്ടം സു­ന്ദ­ര­മ­ല്ല, ഉ­ദാ­ത്ത­മാ­ണു് എന്നു ബ്രാ­ഡ്ലി പ­റ­ഞ്ഞ­തു് ഇവിടെ ഓർ­മ്മി­ക്ക­ത്ത­ക്ക­താ­ണു്. സൗ­ന്ദ­ര്യം പ­രി­മേ­യ­മാ­യ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ഉ­ദാ­ത്ത­ത അ­പ­രി­മേ­യ­മാ­യ­തി­നോ­ടും എന്നു ത­ത്ത്വ­ചി­ന്ത­കൻ കാ­ന്റ് പ­റ­ഞ്ഞ­തും ന­മു­ക്കു് ഓർ­മ്മി­ക്കാം. കു­ന്ദേ­ര­യു­ടെ ഈ നോവൽ അ­ന­ശ്വ­ര­ത­യെ അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തി­നാൽ ഉ­ദാ­ത്തം. ര­സ­ബോ­ധ­നി­ഷ്ഠ­മാ­യ ത­ല­ത്തി­ലേ­ക്കു് ഇതു് ഉ­യ­രു­ന്ന­തി­നാൽ സു­ന്ദ­രം.

നോ­വ­ലി­നെ­ക്കു­റി­ച്ചു്—ആ ക­ലാ­രൂ­പ­ത്തെ­ക്കു­റി­ച്ചു്—കു­ന്ദേ­ര­യ്ക്കു സു­നി­യ­ത­ങ്ങ­ളാ­യ മ­ത­ങ്ങ­ളു­ണ്ടു്. മ­റ്റൊ­രു വി­ധ­ത്തി­ലും പ­റ­യാ­നാ­വാ­ത്ത­തി­നെ പറയാൻ ക­ഴി­യു­ന്ന­താ­ണു് നോവൽ. സ­മു­ദാ­യ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മ­ല്ല അ­തി­ന്റെ ല­ക്ഷ്യം. കാരണം അതു മ­റ്റു­ത­ര­ത്തിൽ നിർ­വ­ഹി­ക്കാ­മ­ല്ലോ എ­ന്ന­താ­ണു്. ച­രി­ത്ര­വർ­ണ്ണ­ന­വു­മ­ല്ല അതു്. ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­നു് അതു അ­നു­ഷ്ഠി­ക്കാ­വു­ന്ന­തേ­യു­ള്ളു. സ്റ്റാ­നി­ലി­സ­ത്തെ നി­ന്ദി­ക്ക­ല­ല്ല നോ­വ­ലെ­ഴു­ത്തു­കാ­രു­ടെ ജോലി. സോൾ­ഷെ­നി­റ്റ്സ്യ­നു് അതു് പ്ര­ഖ്യാ­പ­ന­ങ്ങ­ളി­ലൂ­ടെ ന­ട­ത്താം. മ­നു­ഷ്യ­ജീ­വി­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ വർ­ണ്ണി­ക്കു­ക­യും അ­പ­ഗ്ര­ഥി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു് നോ­വ­ലി­ന്റെ കർ­ത്ത­വ്യം. നോവൽ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന­തി­നെ ഒരു ധി­ഷ­ണാ­പ­ര­മാ­യ പ്ര­വൃ­ത്തി­ക്കും സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വി­ല്ല. എ­ക്സി­സ്റ്റെൻ­ഷ്യൽ ഫി­ലോ­സ­ഫി­ക്കു പോലും അതിനു ക­ഴി­വി­ല്ല. (The Novel Today, Edited by Malcolm Bradbury —An interview with Milan Kundera, Ian Mc Ewan, P. 218, Fontana Edition.)

ശ­രീ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സ്നേ­ഹം ഒരു തീഷ്ണ പ്ര­കാ­ശ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ­ത്ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­മെ­ന്നും അ­ത­വ­രു­ടെ ജീ­വി­താ­വ­സ്ഥ­ക­ളെ വ്യാ­ഖ്യാ­നി­ച്ചു­ത­രു­മെ­ന്നും വി­ശ്വ­സി­ക്കു­ന്നു കു­ന്ദേ­ര.

തു­ച്ഛ­മാ­യ കഥയേ ഈ നോ­വ­ലി­നു­ള്ളു. പോൾ, അ­യാ­ളു­ടെ ഭാര്യ അ­ഗ്നി­സ്, അ­ഗ്നി­സി­ന്റെ സ­ഹോ­ദ­രി ലൊറ, അ­വ­ളു­ടെ കാ­മു­കൻ ബർ­നാർ­ഡ് ഇ­വ­രാ­ണു്. ക­ഥ­യു­ണ്ടെ­ങ്കിൽ അതു തു­ട­ങ്ങു­ന്ന­വ­രും മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കു­ന്ന­വ­രും. നോവൽ ആ­രം­ഭി­ക്കു­മ്പോൾ പോ­ളി­ന്റേ­യും അ­ഗ്നി­സി­ന്റേ­യും ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു് ഇ­രു­പ­തു വർ­ഷ­ത്തെ പ­ഴ­ക്ക­മു­ണ്ടു്. പക്ഷേ, അ­വൾ­ക്കു് ഒ­റ്റ­പ്പെ­ട­ലി­ന്റെ ബോ­ധ­മാ­ണു­ള്ള­തു്. ഭർ­ത്താ­വി­നെ­സ്സം­ബ­ന്ധി­ച്ചു മാ­ത്ര­മ­ല്ല ആ ബോധം. മ­നു­ഷ്യ­രാ­ശി­യെ സാ­ക­ല്യാ­വ­സ്ഥ­യിൽ പ­രി­ഗ­ണി­ക്കു­മ്പോ­ഴും അ­വൾ­ക്കു അ­തി­നോ­ടു് ആ­ശ­യ­പ­ര­മാ­യ ഐ­ക്യ­മോ ഇല്ല. അവൾ യാ­ച­കർ­ക്കു ധാ­രാ­ളം പണം കൊ­ടു­ക്കും. യാചകർ മ­നു­ഷ്യ­രിൽ പെ­ട്ട­വ­രാ­യ­തു കൊ­ണ്ട­ല്ല അവൾ അതു ന­ല്കി­യ­തു്. അവർ മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ പെ­ടാ­ത്ത­വ­രാ­യ­തു­കൊ­ണ്ടാ­ണു്. ത­ന്നെ­പ്പോ­ലെ മ­നു­ഷ്യ­രോ­ടും ഐ­ക്യ­മി­ല്ല അ­വർ­ക്കും എ­ന്നു് അ­ഗ്നി­സ് വി­ചാ­രി­ച്ചു. അ­വ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്നേ­ഹം ഇ­ച്ഛാ­ശ­ക്തി­യു­ടെ പ്ര­ക­ട­നം മാ­ത്ര­മാ­ണു്. സ്നേ­ഹി­ക്കാ­നു­ള്ള ഇ­ച്ഛാ­ശ­ക്തി. നല്ല ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു വേ­ണ്ടി­യു­ള്ള ഇ­ച്ഛാ­ശ­ക്തി. ഈ ഇ­ച്ഛാ­ശ­ക്തി­യെ അ­ല്പ­നേ­രം ഇ­ല്ലാ­താ­ക്കി­യാൽ അവൾ കൂടു തു­റ­ന്നു­വി­ട്ട പ­ക്ഷി­യെ­പ്പോ­ലെ പ­റ­ന്നു­പോ­കും. വിദൂര ഗ്ര­ഹ­ത്തിൽ നി­ന്നു് ഒരു സ­ന്ദർ­ശ­കൻ അ­വ­ളു­ടെ അ­ടു­ത്തെ­ത്തി­യ­താ­യി ഒരു തോ­ന്നൽ. അ­യാ­ളു­ടെ ചോ­ദ്യം: “അ­ടു­ത്ത ജ­ന്മ­ത്തിൽ നി­ങ്ങൾ­ക്കു ഭാ­ര്യ­യ്ക്കും ഭർ­ത്താ­വി­നും ഒ­രു­മി­ച്ചു ജീ­വി­ക്ക­ണ­മെ­ന്നു­ണ്ടോ? അതോ ഒ­രി­ക്ക­ലും ത­മ്മിൽ കാ­ണാ­തി­രി­ക്ക­ണോ?” പോ­ളി­ന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ അ­ടു­ത്ത ജ­ന്മ­ത്തിൽ ഞ­ങ്ങൾ­ക്കു ഒ­രു­മി­ച്ചു ക­ഴി­യേ­ണ്ട­തി­ല്ല” എ­ന്നു് അ­വൾ­ക്കു് എ­ങ്ങ­നെ പറയാൻ ക­ഴി­യും. അവൾ മ­നോ­ര­ഥ­സൃ­ഷ്ടി­യി­ലെ ആ സ­ന്ദർ­ശ­ക­നു മ­റു­പ­ടി ന­ല്കി­യി­ല്ല. എ­ന്നാൽ പോൾ കൂർ­ക്കം വ­ലി­ച്ചു­റ­ങ്ങു­ക­യാ­ണെ­ന്നു ക­ണ്ടു് അവൾ ആ­ന്ത­ര­ശ­ക്തി മു­ഴു­വൻ സം­ഭ­രി­ച്ചു ദൃ­ഢ­ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു: “ഇനി വീ­ണ്ടും ഒ­രു­മി­ച്ചു­കൂ­ടാ­തി­രി­ക്കാ­നാ­ണു് ഞങ്ങൾ ആ­ഗ്ര­ഹി­ക്കു­ക”. അ­ഗ്നി­സ് പോയി. ദു­ര­ന്തം വ­രി­ക്കു­ക­യും ചെ­യ്തു.

ശ­രീ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സ്നേ­ഹം ഒരു തീ­ക്ഷ്ണ പ്ര­കാ­ശ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ­ത്ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­മെ­ന്നും അ­ത­വ­രു­ടെ ജീ­വി­താ­വ­സ്ഥ­ക­ളെ വ്യാ­ഖ്യാ­നി­ച്ചു­ത­രു­മെ­ന്നും വി­ശ്വ­സി­ക്കു­ന്നു കു­ന്ദേ­ര. അ­തി­നു് അ­നു­സ­രി­ച്ചാ­ണു് ലൊ­റ­യു­ടെ­യും റേ­ഡി­യോ ജേ­ണ­ലി­സ്റ്റ് ബർ­നാർ­ഡി­ന്റെ­യും കാ­മോ­ത്സു­ക­ത­യെ നോ­വ­ലി­സ്റ്റ് ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ജേർ­ണ­ലി­സ്റ്റി­നു് അ­വ­ളെ­ക്കാൾ വ­യ­സ്സു വ­ള­രെ­ക്കു­റ­വു്. എ­ങ്കി­ലും എ­ന്തെ­ന്നി­ല്ലാ­ത്ത കാ­മാ­വേ­ശ­മാ­ണു് അ­വൾ­ക്കു്. പക്ഷേ, അതും ദുഃ­ഖ­പ­ര്യ­വ­സാ­യി­യാ­യി മാറി ബർ­നാർ­ഡ് പോ­ളി­നോ­ടു പ­റ­ഞ്ഞു: “ഒരു അ­പ­രി­ചി­തൻ എ­ന്നെ­ക്കാ­ണാൻ വന്നു. അ­യാ­ളു­ടെ തല മാ­ത്രം എന്റെ പൊ­ക്ക­ത്തിൽ നി­ന്നു് ഉ­യർ­ന്നു­നി­ല്ക്കു­ന്നു. കു­ട­വ­യ­റു്… (അയാൾ തന്ന) ഡി­പ്ലൊ­മ ഞാൻ വാ­യി­ച്ചു. അ­തി­ലെ­ഴു­തി­യി­രി­ക്കു­ന്നു. “ബർ­നാർ­ഡ് ബർ­ട്രൻ­ഡ് ഒരു മു­ഴു­ക്ക­ഴു­ത­യാ­ണെ­ന്നു് ഇ­തി­നാൽ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നു” (Berrard Bertrand is hereby declared a Compleat Ass) (Compleate എന്ന വാ­ക്കു നോ­വ­ലി­ലു­ള്ള സ്പെ­ല്ലി­ങ്ങിൽ). ഇതു് ഏ­ല്പി­ച്ച ആ­ഘാ­ത­ത്താ­ലാ­ണു് ബർ­നാർ­ഡ് ലോ­റ­യു­മാ­യു­ള്ള ബന്ധം ശി­ഥി­ല­മാ­ക്കി­യ­തു്.

ഈ ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളെ അ­വ­ലം­ബി­ച്ചു കൊ­ണ്ടു് കു­ന്ദേ­ര ജീ­വി­ത­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­ക­ളി­ലേ­ക്കും വൈ­വി­ധ്യ­ങ്ങ­ളി­ലേ­ക്കും അ­നാ­യാ­സ­മാ­യി പോ­കു­ന്നു. ആ പോ­ക്കു് അ­ത്ഭു­താ­വ­ഹ­മാ­ണു താനും. മ­നു­ഷ്യ­ന്റെ അ­ന­ന്യ­ത­യെ—സെൽ­ഫി­നെ—കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മാ­ണു് കു­ന്ദേ­ര­യു­ടെ നോവൽ. അതിനെ പൂർ­ണ്ണ­മാ­യും ഗ്ര­ഹി­ക്കാ­നാ­വി­ല്ലെ­ന്നും അ­ദ്ദേ­ഹം വി­ചാ­രി­ക്കു­ന്നു. അം­ഗ­വി­ക്ഷേ­പ­ങ്ങ­ളി­ലൂ­ടെ സെൽ­ഫി­നെ മ­ന­സ്സി­ലാ­ക്കാ­മോ? വയ്യ. നോ­വ­ലി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ അ­റു­പ­തോ അ­റു­പ­ത്ത­ഞ്ചോ വ­യ­സ്സു­ള്ള ഒരു സ്ത്രീ ഒരു ചെ­റു­പ്പ­ക്കാ­ര­നെ പു­ഞ്ചി­രി­യോ­ടെ നോ­ക്കി കൈ വീ­ശു­ന്ന­തി­ന്റെ വർ­ണ്ണ­ന­യു­ണ്ടു്. ഇ­രു­പ­ത്ത­ഞ്ചു വ­യ­സ്സു­ള്ള യു­വ­തി­യെ­പ്പോ­ലെ­യാ­യി­രു­ന്നു. ആ വൃ­ദ്ധ­യു­ടെ അം­ഗ­വി­ക്ഷേ­പം. സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത ശ­രീ­ര­ത്തിൽ സൗ­ന്ദ­ര്യ­മാർ­ന്ന അം­ഗ­വി­ക്ഷേ­പം. അ­ഗ്നി­സി­ന്റെ അ­ച്ഛ­നെ കാണാൻ വന്ന പ്രാ­യം കൂടിയ ഒരു സ്ത്രീ അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു് ഇ­ങ്ങ­നെ കൈ­വീ­ശി­യ­തു് അ­ഗ്നി­സ് കണ്ടു. ആ കൈ­വീ­ശൽ മ­നോ­ഹ­ര­മാ­യി­രു­ന്നു. എ­ന്നാൽ ഈ അം­ഗ­വി­ക്ഷേ­പ­ങ്ങൾ എ­ല്ലാ­വർ­ക്കു­മു­ള്ള­ത­ല്ലേ (the gesture was available to all)? കൈ­വീ­ശു­മ്പോൾ യ­ഥാർ­ത്ഥ­ത്തിൽ മോഷണം ന­ട­ത്തു­ക­യാ­ണു്. അ­ല്ലെ­ങ്കിൽ ക­ള്ള­യൊ­പ്പി­ടു­ക­യാ­ണു്. ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു മാ­ത്ര­മ­ല്ല, സെൽ­ഫി­നെ കാ­ണി­ക്കാ­ത്ത അം­ഗ­വി­ക്ഷേ­പ­ങ്ങ­ളെ കു­ന്ദേ­ര­യ്ക്കും അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല. അം­ഗ­വി­ക്ഷേ­പം പോ­ക­ട്ടെ. മുഖമോ? മു­ഖ­വും സെൽ­ഫി­നെ കാ­ണി­ക്കു­ന്നി­ല്ല (my face is not myself). സ­ത്യ­മി­താ­ണെ­ങ്കി­ലും അം­ഗ­വി­ക്ഷേ­പ­ങ്ങ­ളാ­ണു് നമ്മെ ഭ­രി­ക്കു­ന്ന­തു്. കാ­പ­ട്യ­പൂർ­ണ്ണ­മാ­യ ജീ­വി­തം.

So she asked her father whether she ever prayer. He said: ‘That would be like praying to Edison when a lightbulb burns out’. Immortality

ഇ­ങ്ങ­നെ­യു­ള്ള ഈ ലോ­ക­ത്തു് അ­ന­ശ്വ­ര­ത­യെ­ക്കു­റി­ച്ചു (immortality) ചി­ന്തി­ക്കു­ന്ന­തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു? 1981-ൽ ഫ്രാ­ങ്സ്വ മോ­റി­സ് മീ­തേ­റാ­ങ് ഫ്ര­ഞ്ച് പ്ര­സി­ഡ­ന്റാ­യി. അ­ദ്ദേ­ഹം മൂ­ന്നു റോ­സാ­പ്പൂ­ക്ക­ളെ­ടു­ത്തു­കൊ­ണ്ടു് അ­റു­പ­ത്തി­നാ­ലു ശ­വ­കു­ടീ­ര­ങ്ങ­ളു­ടെ മ­ധ്യ­ത്തി­ലേ­ക്കു ചെ­ന്നു. തി­ര­ഞ്ഞെ­ടു­ത്ത മൂ­ന്നു ശ­വ­കു­ടീ­ര­ങ്ങ­ളിൽ ഓരോ റോ­സാ­പ്പൂ അ­ദ്ദേ­ഹം വച്ചു. പൂ­ക്ക­ളു­ണ്ടാ­ക്കി­യ ആ ത്രി­കോ­ണ­ത്തി­ന്റെ മ­ദ്ധ്യ­ത്തി­ലാ­ണു് മി­തേ­റാ­ങ്ങി­ന്റെ അ­ന­ശ്വ­ര­ത­യു­ടെ കൊ­ട്ടാ­രം നിർ­മ്മി­ക്കേ­ണ്ട­തു്. ഇ­താ­ണു് അ­ന­ശ്വ­ര­ത­യെ­ക്കു­റി­ച്ചു­ള്ള കൂ­ന്ദേ­ര­യു­ടെ സ­ങ്ക­ല്പം. കു­റ­ഞ്ഞ തോതിൽ, കൂടിയ അളവിൽ അ­ന­ശ്വ­ര­ത­യു­ണ്ടു്. അതു് ഓർ­മ്മ­ക­ളെ അ­വ­ലം­ബി­ച്ചി­രി­ക്കു­ന്നു. മ­രി­ച്ച­യാ­ളി­നെ­സ്സം­ബ­ന്ധി­ച്ച ഓർമ്മ അയാളെ അ­റി­യാ­വു­ന്ന­വർ­ക്കു കാ­ണു­മ­ല്ലോ. അതു് കു­റ­ഞ്ഞ ത­ര­ത്തി­ലു­ള്ള അ­ന­ശ്വ­ര­ത; നേ­രി­ട്ട­റി­യാൻ വ­യ്യാ­ത്ത ആ­ളി­നെ­ക്കു­റി­ച്ചു് ആ­ളു­ക­ളു­ടെ മ­ന­സ്സിൽ ജ­നി­ക്കു­ന്ന ഓർമ്മ വലിയ ത­ര­ത്തി­ലു­ള്ള അ­ന­ശ്വ­ര­ത. ക­ലാ­കാ­ര­ന്മാർ, രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാർ ഇ­വ­രെ­ക്കു­റി­ച്ചു­ള്ള ഈ ഓർമ്മ വലിയ തോ­തി­ലു­ള്ള അ­ന­ശ്വ­ര­ത­യാ­ണു്. ത­ത്ത്വ­ചി­ന്താ­പ­ര­ങ്ങ­ളാ­യ ഈ ആ­ശ­യ­ങ്ങൾ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ നി­ന്നു്, അ­വ­രു­ടെ ജീ­വി­ത­ങ്ങ­ളിൽ നി­ന്നു് ഒഴുകി വ­രു­ന്നു. അ­തു­കൊ­ണ്ടു് അവ വെറും സ­ങ്ക­ല്പ­ന­ങ്ങ­ളാ­യി വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നി­ല്ല.

കൂ­ന്ദേ­ര­യു­ടെ ഈ നോവൽ അ­ന്യാ­ദൃ­ശ­വും അ­സാ­ധാ­ര­ണ­വു­മാ­ണു്. ഇതു വാ­യി­ക്കു­മ്പോൾ നമ്മൾ ക­ല­യു­ടെ മ­ഹാ­ത്ഭു­തം കാ­ണു­ന്നു. ഇ­തെ­ഴു­തി­യ കു­ന്ദേ­ര­യ്ക്കു നോബൽ സ­മ്മാ­നം കൊ­ടു­ക്കാ­തെ­യാ­ണു് വർ­ണ്ണ­വി­വേ­ച­ന­ത്തെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തി­നെ­ത്ത­ന്നെ പി­ന്നെ­യും പി­ന്നെ­യും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു ‘ഇൻ­ഫീ­രി­യർ ആർ­ടി­സ്റ്റാ­യ’ നേഡീൻ ഗോ­ഡി­മാർ ക്കു് ആ സ­മ്മാ­നം ന­ല്കി­യ­തു്.

വ്യ­ക്തി­യിൽ­നി­ന്നു സ­മൂ­ഹ­ത്തി­ലേ­ക്കു്

നോബൽ സ­മ്മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു? പോ­ക്ക­ണം കെട്ട ഇ­ട­പാ­ടു­കൾ. അ­ടു­ത്ത­വർ­ഷം ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കിൽ ആർ­ക്കാ­ണു നോബൽ സ­മ്മാ­നം എ­ന്ന­റി­യാൻ കാ­ത്തി­രി­ക്കി­ല്ല.

റോ­സാ­പ്പൂ വി­ടർ­ന്നു­നി­ല്ക്കു­ന്ന­തു ക­ണ്ടാൽ അ­തി­ന്റെ പ­രു­ക്കൻ ഞെ­ട്ടി­നോ­ടോ മു­ള്ളു­ക­ളു­ള്ള ത­ണ്ടി­നോ­ടോ ന­മു­ക്കു പു­ച്ഛം തോ­ന്നു­മോ? തോ­ന്നു­മെ­ങ്കിൽ അതു ആ­ദ­ര­ണീ­യ­മാ­യ മാ­ന­സി­ക­നി­ല­യ­ല്ല. പൂ­വി­നു കാരണം ഞെ­ട്ടാ­ണു്. ഞെ­ട്ടി­നു കാരണം ത­ണ്ടാ­ണു്. ത­ണ്ടി­നു കാരണം വേ­രാ­ണു്. വേരു വി­രൂ­പം. പക്ഷേ, ആ വേ­രി­ല്ലെ­ങ്കിൽ മ­നോ­ഹ­ര­മാ­യ പ­നി­നീർ­പ്പൂ­വി­ല്ല. ആ ഒ­റ്റ­പ്പൂ­വു് ലോ­ക­ത്തു­ള്ള എ­ല്ലാ­പ്പൂ­വു­ക­ളെ­യും എന്നെ ഓർ­മ്മി­പ്പി­ക്കു­ന്നു. വി­ഷാ­ദ­മ­നു­ഭ­വി­ക്കു­ന്ന ഭാര്യ അ­മ്മ­ട്ടിൽ ദുഃ­ഖി­ക്കു­ന്ന എല്ലാ ഭാ­ര്യ­മാ­രെ­യും ഓർ­മ്മി­പ്പി­ക്കു­ന്നു എന്നെ. കു­ഞ്ഞു മ­രി­ച്ചു യാ­ത­ന­യിൽ വീ­ഴു­ന്ന അമ്മ അതേ രീ­തി­യിൽ തീ­വ്ര­വേ­ദ­ന­യി­ലാ­ണ്ട എല്ലാ അ­മ്മ­മാ­രു­ടെ­യും സ്മരണ എ­നി­ക്കു­ള­വാ­ക്കു­ന്നു. ശ്രീ­മ­തി നളിനി ബേ­ക്ക­ലി ന്റെ “നി­വേ­ദി­ത” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ദുഃ­ഖ­പൂർ­ണ്ണ­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന ഒരു പാ­വ­പ്പെ­ട്ട സ്ത്രീ­യെ ക­ണ്ട­പ്പോൾ ലോ­ക­ത്തു­ള്ള എല്ലാ ഹ­ത­ഭാ­ഗ്യ­ക­ളു­ടെ­യും ഓർ­മ്മ­യു­ണ്ടാ­യി എ­നി­ക്കു്. അ­വ­രു­ടെ ജീ­വി­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ കാ­ണാ­നു­ള്ള കൊ­തി­യോ­ടേ ആ ആ­ഖ്യാ­ന­ത്തി­ലൂ­ടെ ഒ­ഴു­കി­യ­പ്പോൾ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ പാ­റ­ക്കെ­ട്ടു് എന്നെ ത­ട­ഞ്ഞു. പ്ര­വാ­ഹ­ത്തി­നും ആ പാ­റ­ക്കെ­ട്ടി­നും ത­മ്മിൽ ഒരു പൊ­രു­ത്ത­വു­മി­ല്ല­ല്ലോ. അതിൽ ത­ട­ഞ്ഞ­തോ­ടെ എന്റെ അ­ഭി­ലാ­ഷ­ത്തി­നും ഭംഗം വന്നു. റി­യ­ലി­സ്റ്റി­ക് ത­ല­ത്തിൽ നി­ന്നു് പെ­ട്ടെ­ന്നു് അ­വാ­സ്ത­വി­ക­മാ­യ ഈ നൂ­ത­ന­ത­ല­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശം കഥയെ ത­കർ­ത്തു ക­ള­ഞ്ഞു. റീ­യ­ലി­സ­ത്തിൽ­നി­ന്നു് കഥയെ ഫാ­ന്റ­സി­യി­ലേ­ക്കു­ത­ന്നെ കൊ­ണ്ടു­പോ­കാം. പക്ഷേ, അതു് വാ­യ­ന­ക്കാ­രൻ അ­റി­യ­രു­തു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ ഈ ത­ള്ളി­ക്ക­യ­റ്റ­വും അതു ജ­നി­പ്പി­ക്കു­ന്ന അ­വി­ശ്വാ­സ്യ­ത­യു­മാ­ണു് ഇ­ക്ക­ഥ­യു­ടെ പോ­രാ­യ്മ­കൾ. രാ­ത്രി­സ­മ­യ­ത്തു് ഏ­കാ­ന്ത­ത്തിൽ ഇ­രി­ക്കു­മ്പോൾ ഒരു ഗോ­സ്റ്റ് ന­മ്മു­ടെ മുൻ­പിൽ വ­ന്നു­നി­ന്നാൽ എന്തു തോ­ന്നും ന­മു­ക്കു്? എന്തു തോ­ന്നു­മോ അ­തു­ത­ന്നെ­യാ­ണു് ഇക്കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കും തോ­ന്നി­യ­തു്.

പു­രു­ഷൻ സ്ത്രീ­യാൽ ആ­കർ­ഷി­ക്ക­പ്പെ­ടു­മ്പോൾ അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നു വേ­ണ്ടി അയാൾ എ­ല്ലാം ചെ­യ്യും. ദൂരെ നി­ന്നാ­ണെ­ങ്കി­ലും അ­വ­ളു­ടെ ലോ­ക­ത്തെ സ്പർ­ശി­ച്ചു് അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ വേ­ണ്ടി പ­രോ­ക്ഷ­മാ­യോ ചു­റ്റി വ­ള­ഞ്ഞോ അയാൾ യ­ത്നി­ക്കും.

എല്ലാ ദി­വ­സ­വും നമ്മൾ ആ­യി­ര­മാ­യി­രം നോ­ട്ട­ങ്ങ­ളിൽ കു­ത്തി മു­റി­വേ­ല്പി­ക്ക­പ്പെ­ടു­ന്നു. ഒ­ടു­വിൽ ഒ­രു­നോ­ട്ടം ന­മ്മ­ളെ ഒരു നി­മി­ഷം­പോ­ലും വെ­റു­തെ അ­നു­ധാ­വ­നം ചെ­യ്യും. അതു തെ­രു­വു­ക­ളിൽ, കാ­ടു­ക­ളിൽ, ശാ­സ്ത്ര­ക്രി­യ ന­ട­ത്തു­ന്ന ഡോ­ക്ട­റു­ടെ മേ­ശ­പ്പു­റ­ങ്ങ­ളിൽ ഒക്കെ ന­മ്മ­ളെ പിൻ­തു­ടർ­ന്നു വരും. (Immortality.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടോ സാറേ അ­ന്യ­വ­ത്ക­ര­ണം?

ഉ­ത്ത­രം: നി­രൂ­പ­ക­നോ കവിയോ ക­ഥാ­കാ­ര­നോ എ­ഴു­തി­യ­തു് വാ­യ­ന­ക്കാ­ര­നു മ­ന­സ്സി­ലാ­കാ­തെ വ­രു­മ്പോൾ അ­യാൾ­ക്കു് ഒ­റ്റ­പ്പെ­ട­ലി­ന്റെ ബോ­ധ­മു­ണ്ടാ­കും. ബ്ര­ഹ്റ്റ് എന്ന മ­ഹാ­നാ­യ നാടക കർ­ത്താ­വു് പ്രേ­ക്ഷ­കർ­ക്കും അ­ഭി­നേ­താ­ക്കൾ­ക്കു­മി­ട­യ്ക്കു് ഈ ബോധം ക­രു­തി­ക്കൂ­ട്ടി ഉ­ണ്ടാ­ക്കി­യി­രു­ന്നു. നാ­ട­ക­ത്തി­ലെ ക്രി­യാം­ശ­ത്തിൽ നി­ന്നു് പ്രേ­ക്ഷ­ക­രെ അ­ക­റ്റി­നി­റു­ത്തു­ക എ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മാർ­ഗ്ഗം.

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ­യോ­ടു ഇ­പ്പോ­ഴു­ള്ള ക­വി­കൾ­ക്കു് എ­ന്തു­കൊ­ണ്ടാ­ണി­ത്ര കോപം?

ഉ­ത്ത­രം: അ­സൂ­യ­യാ­ണു് അതിനു ഹേതു. ഇ­ന്നു­ള്ള എ­ല്ലാ­ക്ക­വി­ക­ളും അ­മ്പ­തു­കൊ­ല്ലം ക­ഴി­യേ­ണ്ട­തി­ല്ല, അ­തി­നു­മുൻ­പു് വി­സ്മ­രി­ക്ക­പ്പെ­ടും. അ­ന്നും ച­ങ്ങ­മ്പു­ഴ ക്ക­വി­ത ഉ­ണ്ടാ­യി­രി­ക്കും. മ­ഹാ­ക­വി വ­ള്ള­ത്തോൾ പോലും ച­ങ്ങ­മ്പു­ഴ­യു­ടെ മ­ഹാ­യ­ശ­സ്സിൽ അ­സൂ­യാ­ലു­വാ­യി­രു­ന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേ­ഷ്ഠ’ എന്നു ആ കവിയെ കീ­ച­ക­നാ­ക്കി­യ­തി­നു ശേഷം ‘നി­ന്നു­ള്ളു പൊ­ള്ള­യെ­ന്നാ­ണു കേൾവി’ എന്നു അ­ദ്ദേ­ഹം പ­റ­യു­ക­യു­ണ്ടാ­യി. അ­സൂ­യ­യ്ക്കും ക­ഷ­ണ്ടി­ക്കും മ­രു­ന്നി­ല്ല എന്നു മ­ഹാ­ക­വി തെ­ളി­യി­ച്ചു തന്നു.

ചോ­ദ്യം: നോബൽ സ­മ്മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: പോ­ക്ക­ണം കെട്ട ഇ­ട­പാ­ടു­കൾ. അ­ടു­ത്ത­വർ­ഷം ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കിൽ ആർ­ക്കാ­ണു നോബൽ സ­മ്മാ­നം എ­ന്ന­റി­യാൻ കാ­ത്തി­രി­ക്കി­ല്ല.

ചോ­ദ്യം: മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു നി­ങ്ങ­ളു­ടെ ആ­ത്മാർ­ത്ഥ­മാ­യ അ­ഭി­പ്രാ­യം എന്തു?

ഉ­ത്ത­രം: ആ­ത്മാർ­ത്ഥ­മെ­ന്നാൽ ത­നി­ക്കു­വേ­ണ്ടി എ­ന്നാ­ണു്. ആർ­ജ്ജ­വ­മു­ള്ള അ­ഭി­പ്രാ­യം പറയാം. വർ­ഷ­ത്തിൽ ഒ­രി­ക്ക­ലോ രണ്ടു തവണയോ വ­രു­ന്ന നല്ല കഥയും നല്ല കാ­വ്യ­വും മാ­റ്റി­വ­ച്ചാൽ നാലു കാ­ശി­നു വി­ല­പി­ടി­ക്കാ­ത്ത സാ­ഹി­ത്യം. കാശ് പഴയ തി­രു­വി­താം­കൂർ നാ­ണ­യ­മാ­ണു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഏ­റ്റ­വും വലിയ ആ­ഗ്ര­ഹ­മെ­ന്തു?

ഉ­ത്ത­രം: ബ­ന്ധു­ക്ക­ളും സ്നേ­ഹി­ത­രും പ­രി­പൂർ­ണ്ണ­മാ­യും ഉ­പേ­ക്ഷി­ക്കു­ന്ന­തി­നു­മുൻ­പു് എ­നി­ക്കു് ഈ ലോ­ക­മു­പേ­ക്ഷി­ക്ക­ണം.

ചോ­ദ്യം: കേ­ശ­വ­ദേ­വി­നെ പു­ല­ഭ്യം പ­റ­യു­ന്ന­തു നി­റു­ത്തി­യോ?

ഉ­ത്ത­രം: ഞാൻ ആ­രെ­യും പു­ല­ഭ്യം പ­റ­യാ­റി­ല്ല. നി­രൂ­പ­ണ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രെ സം­ബ­ന്ധി­ച്ചു പ­റ­ഞ്ഞാൽ അ­വർ­ക്കു് ഇ­രു­പ­തു ശ­താ­ബ്ദ­ങ്ങൾ മുൻപു മ­രി­ച്ച സാ­ഹി­ത്യ­കാ­ര­ന്മാ­രും ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രാ­ണു്. രാ­മാ­യ­ണ­വും മ­ഹാ­ഭാ­ര­ത­വും ഭൂ­ത­കാ­ല­ത്തി­ലു­ള്ള­വ­യ­ല്ല. വർ­ത്ത­മാ­ന­കാ­ല­ത്തി­ലാ­ണു് അവ. കേ­ശ­വ­ദേ­വ് നി­രൂ­പ­ക­ന്റെ ദൃ­ഷ്ടി­യിൽ മ­രി­ച്ചി­ട്ടി­ല്ല. അ­തു­കൊ­ണ്ടു വി­മർ­ശ­ന­മാ­കാം. പി­ന്നെ ഒരു കാ­ര്യ­ത്തിൽ എ­നി­ക്കു കേ­ശ­വ­ദേ­വി­നോ­ടു ബ­ഹു­മാ­ന­മാ­ണു്. അ­ദ്ദേ­ഹം പ­റ­ഞ്ഞു ‘എ­നി­ക്കു സാ­ഹി­ത്യ­മെ­ന്തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ജീ­വി­ത­മെ­ന്തെ­ന്നു് അ­റി­യാം.’ ഈ പ്ര­സ്താ­വം നല്ല എ­ഴു­ത്തു­കാ­ര­നിൽ നി­ന്നേ വരൂ. അ­തു­കൊ­ണ്ടു മാ­ത്രം ഞാൻ അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ക്കു­ന്നു”.

ചോ­ദ്യം: കു­റെ­നാ­ളാ­യി ഇ­ന്ത്യ­യെ കു­റ്റം പ­റ­യു­ന്ന­ല്ലോ: ഇ­വി­ടം­വി­ട്ടു പോകണോ? എ­ങ്കിൽ ഏർ­പ്പാ­ടു­കൾ ചെ­യ്യാം.

ഉ­ത്ത­രം: വേണ്ട. അ­മേ­രി­ക്ക­യിൽ പോയാൽ അതു വി­ദേ­ശം. ഇം­ഗ്ല­ണ്ടിൽ പോയാൽ അതും വി­ദേ­ശം. ഞാൻ ഇ­പ്പോൾ താ­മ­സി­ക്കു­ന്ന ഇ­ന്ത്യ­യും എ­നി­ക്കു വി­ദേ­ശ­മാ­യി മാ­റി­യി­രി­ക്കു­ന്നു.

“ലോകം കൂ­ടു­തൽ സാ­ങ്കേ­തി­ക­വും യാ­ന്ത്രി­ക­വും ആ­കു­ന്ന­തോ­ടു­കൂ­ടി, അതു് നിർ­വി­കാ­ര­വും ലോ­ഹ­മ­യ­വും ആ­കു­ന്ന­തോ­ടു­കൂ­ടി സ്ത്രീ­ക്കു­മാ­ത്രം ന­ല്കാൻ ക­ഴി­യു­ന്ന ചൂടു് അതിനു കൂ­ടു­ത­ലാ­യി വേ­ണ്ടി­വ­രും. ന­മു­ക്കു ലോ­ക­ത്തെ ര­ക്ഷി­ക്ക­ണ­മെ­ങ്കിൽ നമ്മൾ സ്ത്രീ­യോ­ടു പൊ­രു­ത്ത­പ്പെ­ട­ണം, സ്ത്രീ­യാൽ നമ്മൾ ന­യി­ക്ക­പ്പെ­ട­ണം, ശാ­ശ്വ­ത­മാ­യ സ്ത്രീ­ത്വ­ത്താൽ തു­ള­ച്ചു ക­യ­റ്റ­പ്പെ­ട­ണം”. (Immortality)

ഗൗതമൻ

കു­ന്ദേ­ര­യു­ടെ നോ­വ­ലിൽ ജർ­മ്മൻ മ­ഹാ­ക­വി ഗെ­റ്റേ യെ­സ്സം­ബ­ന്ധി­ച്ച ഒരു സംഭവം വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ബെ­റ്റി­ന നാ­ല­പ­ത്തി­യൊൻ­പ­തു ക­ത്തു­കൾ ഗെ­റ്റേ­ക്കു് അ­യ­ച്ചു. ആ­ത്മാ­വു് എന്ന വാ­ക്കു് അവയിൽ അ­മ്പ­തു തവണ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ഹൃ­ദ­യ­മെ­ന്ന വാ­ക്കു നൂ­റ്റി­പ്പ­ത്തൊൻ­പ­തു ത­വ­ണ­യും. ശ­രീ­ര­ഭാ­ഗം എന്ന അർ­ത്ഥ­ത്തിൽ അതു് (എന്റെ ഹൃദയം മി­ടി­ച്ചു) അവയിൽ വി­ര­ള­മാ­യ പ്ര­യോ­ഗി­ച്ചി­ട്ടു­ള്ളു; വ­ക്ഷ­സ്സി­നെ സൂ­ചി­പ്പി­ക്കു­ന്ന മ­ട്ടിൽ ‘സി­നി­ക്ഡ­ക്കി’ അ­ല­ങ്കാ­ര­മാ­യി ഏറിയ കൂറും ആ വാ­ക്കി­ന്റെ പ്ര­യോ­ഗ­മു­ണ്ടു് (നി­ന്നെ എന്റെ ഹൃ­ദ­യ­ത്തോ­ടു ചേർ­ക്കാൻ എ­നി­ക്കു കൊതി).

ഇതു് സ്നേ­ഹ­പ്ര­സ­ര­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശരി. പക്ഷേ, ന­മ്മ­ളിൽ ഏ­റെ­പ്പേർ­ക്കും ഹൃ­ദ­യ­മി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു. വ്യ­ക്തി­ക്കു് അ­ഭി­മു­ഖീ­ക­രി­ച്ചു നി­ല്ക്കു­മ്പോൾ അയാൾ ഹൃ­ദ­യ­മു­ള്ള­വ­നാ­ണെ­ന്നു തോ­ന്നും. അ­ങ്ങ­നെ­യു­ള്ള അനേകം വ്യ­ക്തി­കൾ ഒ­രു­മി­ച്ചു കൂടി ആ­പ്പീ­സി­ലി­രി­ക്കു­മ്പോൾ, ക­മ്പ­നി­യി­ലി­രി­ക്കു­മ്പോൾ, സ­ദ­സ്സാ­യി മാ­റു­മ്പോൾ ആ ‘മോബി’നു (mob) ഹൃ­ദ­യ­മേ­യി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു. ഈ നൃ­ശം­സ­ത­യു­ടെ ക­ലാ­ത്മ­ക­മാ­യ ചി­ത്രീ­ക­ര­ണ­മാ­ണു് ശ്രീ. ഗൗ­ത­മ­ന്റെ “രാ­ത്രി, പ­കൽ­പോ­ലെ” എന്ന ക­ഥ­യി­ലു­ള്ള­തു്. ക­മ്പ­നി­യി­ലെ ജോ­ലി­ക്കു­വ­ന്ന ഒ­രു­ത്തൻ വെ­ള്ളം നി­റ­ഞ്ഞ കു­ഴി­യിൽ വീ­ണി­രി­ക്കാ­മെ­ന്നു സ­ങ്ക­ല്പം. നാലു മ­ണി­ക്കൂർ കൊ­ണ്ടു വെ­ള്ളം വ­റ്റി­ച്ചു നോ­ക്കി­യ­പ്പോൾ ജ­ഡ­മി­ല്ല. ജോ­ലി­ക്കെ­ത്തി­യ­വൻ ഒ­പ്പി­ട്ടി­ട്ടു വീ­ട്ടി­ലേ­ക്കു ക­ട­ന്നു ക­ള­ഞ്ഞു എ­ന്ന­താ­ണു് സത്യം. അ­തി­നു­ള്ള സാ­ദ്ധ്യ­ത­യെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കാ­തെ അയാൾ മ­രി­ച്ചു­വെ­ന്നു ക­രു­തി­യ­തും ജ­ന­ക്കൂ­ട്ട­ത്തി­ന്റെ—മോ­ബി­ന്റെ—പ്ര­ച്ഛ­ന്ന­മാ­യ സാ­ഡി­സം തന്നെ. ന­മ്മു­ടെ സ­മൂ­ഹ­ത്തി­ന്റെ ഏതു വി­ഭാ­ഗ­ത്തി­ലും കാ­ണു­ന്ന ഈ ക്രൂ­ര­ത­യെ ഹാ­സ്യാ­ത്മ­ക­മാ­യി വീ­ക്ഷി­ക്കു­ന്നു ക­ഥാ­കാ­രൻ. ക­ഥ­യു­ടെ ദീർഘത ആ­ഖ്യാ­ന­വൈ­ദ­ഗ്ദ്ധ്യ­മാ­ണു് ഈ ര­ച­ന­യ്ക്കു ചാരുത ന­ല്കു­ന്ന­തു്.

അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റാ­യി­രു­ന്ന ഐസൻ ഹൗവർ ഒരു സർ­വ­ക­ലാ­ശാ­ല­യു­ടെ മേ­ധാ­വി­യാ­യി­ച്ചെ­ന്ന­പ്പോൾ അ­വി­ടു­ത്തെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തെ­ത്തി. സർ­വ­ക­ലാ­ശാ­ല­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ കാണാൻ ത­നി­ക്കു താൽ­പ്പ­ര്യ­മു­ണ്ടെ­ന്നു് അ­ദ്ദേ­ഹം അ­വ­രോ­ടു പ­റ­ഞ്ഞ­പ്പോൾ അവരിൽ ഒരാൾ അ­റി­യി­ച്ചു: “സർ, ഞങ്ങൾ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­ര­ല്ല, ഞങ്ങൾ ത­ന്നെ­യാ­ണു സർ­വ­ക­ലാ­ശാ­ല”. ഈ പ്ര­സ്താ­വ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ചി­ന്ത ന­ന്നു്. പക്ഷേ, ഒറ്റ വ്യ­ക്തി­യാ­യ ഉ­ദ്യോ­ഗ­സ്ഥൻ കാ­രു­ണ്യ­മു­ള്ള­വ­നാ­യി­രി­ക്കും. അയാൾ സർ­വ­ക­ലാ­ശാ­ല­യാ­യി മാ­റു­മ്പോൾ കാ­രു­ണ്യം പ­മ്പ­ക­ട­ക്കും.

ഓം­ലെ­റ്റ്—ചാ­യ­ക്ക­ട­ക­ളി­ലെ പ­യ്യ­ന്മാർ­ക്കു കു­ശി­നി­യി­ലേ­ക്കു നോ­ക്കി ‘ഒരു ആം­പ്ളേ­റ്റ് എടു് സാ­റി­നു്’ എന്നു വി­ളി­ക്കാ­നു­ള്ള മു­ട്ട­യ­പ്പം.

ഏ­താ­ണ്ടു നൂറു കൊ­ല്ല­ത്തി­നു മുൻ­പു് റ­ഷ്യ­യി­ലെ പീ­ഡി­പ്പി­ക്ക­പ്പെ­ട്ട മാർ­ക്സി­സ്റ്റു­കാർ മാർ­ക്സി­ന്റെ മാ­നി­ഫെ­സ്റ്റോ പ­ഠി­ക്കാ­നാ­യി ര­ഹ­സ്യ­മാ­യി ഒ­രു­മി­ച്ചു കൂടാൻ തു­ട­ങ്ങി. ഈ ല­ളി­ത­മാ­യ ഐ­ഡി­യോ­ള­ജി മറ്റു വൃ­ത്ത­ങ്ങ­ളി­ലേ­ക്കു പ­കർ­ന്നു കൊ­ടു­ക്കാ­നാ­യി അവർ അ­തി­ന്റെ ഉ­ള്ള­ട­ക്ക­ത്തെ ല­ഘൂ­ക­രി­ച്ചു. അ­വ­യി­ലെ അം­ഗ­ങ്ങൾ ലാ­ളി­ത്യ­ത്തി­ന്റെ ല­ഘൂ­ക­ര­ണ­ത്തെ വീ­ണ്ടും വീ­ണ്ടും ല­ഘൂ­ക­രി­ച്ചു് മ­റ്റു­ള്ള­വർ­ക്കു പ­കർ­ന്നു കൊ­ടു­ത്തു കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ മാർ­ക്സി­സം ഭൂ­മി­യി­ലാ­കെ അ­റി­യ­പ്പെ­ട്ട­പ്പോൾ, അതു ശ­ക്തി­യാർ­ജ്ജി­ച്ച­പ്പോൾ അ­വ­ശേ­ഷി­ച്ച­തു് ആറോ ഏഴോ മു­ദ്രാ­വാ­ക്യ­ങ്ങൾ. അ­വ­യ്ക്കു ത­മ്മി­ലു­ള്ള ബന്ധം തീ­രെ­ക്കു­റ­വാ­യി­രു­ന്ന­തു കൊ­ണ്ടു് അതിനെ ഐ­ഡി­യോ­ള­ജി എന്നു വി­ളി­ക്കാൻ വ­യ്യാ­തെ­യാ­യി. മാർ­ക്സി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ അ­ങ്ങ­നെ ആ­ശ­യ­ങ്ങ­ളു­ടെ യു­ക്തി­യു­ക്ത­മാ­യ ഘ­ട­ന­യ­ല്ലാ­തെ­യാ­യ­പ്പോൾ, ധ്വ­ന്യാ­ത്മ­ക­മാ­യ ചില ബിം­ബ­ങ്ങ­ളും മു­ദ്രാ­വാ­ക്യ­ങ്ങ­ളും മാ­ത്ര­മാ­യ­പ്പോൾ (ചു­റ്റി­ക കൈ­യി­ലെ­ടു­ത്തു പു­ഞ്ചി­രി പൊ­ഴി­ക്കു­ന്ന തൊ­ഴി­ലാ­ളി, സ­ഹോ­ദ­ര­സ്നേ­ഹ­ത്തോ­ടെ കൈകൾ ഗ്ര­ഹി­ക്കു­ന്ന ക­റു­ത്ത മ­നു­ഷ്യ­നും വെ­ളു­ത്ത മ­നു­ഷ്യ­നും മഞ്ഞ മ­നു­ഷ്യ­നും, അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉ­യ­രു­ന്ന സ­മാ­ധാ­ന­ത്തി­ന്റെ പ്രാ­വു് ഇ­ങ്ങ­നെ പ­ല­തു­മാ­യ­പ്പോൾ) ‘ഐ­ഡി­യോ­ള­ജി ‘ഇ­മേ­ജോ­ള­ജി’യായി ക്ര­മേ­ണ മാ­റു­ന്നു­വെ­ന്നു ന­മു­ക്കു ന്യാ­യ­മാ­യി­പ­റ­യാ­മെ­ന്നാ­യി (Immortality).

നിർ­വ്വ­ച­ന­ങ്ങൾ
ധർ­മ്മ­രോ­ഷം:
അ­ന്യ­ന്റെ ആ­ഭാ­സ­പ്ര­വൃ­ത്തി താൻ ചെ­യ്താൽ ലോ­ക­മാ­കെ അ­റി­യു­മ­ല്ലോ എന്നു ഗ്ര­ഹി­ക്കു­മ്പോൾ മാ­ന്യ­നാ­യി ഭാ­വി­ക്കു­ന്ന­വ­നു് ഉ­ണ്ടാ­കു­ന്ന നൈ­രാ­ശ്യം.
യമകം:
കാ­വ്യ­ത്തി­ലെ വി­ല­കു­റ­ഞ്ഞ ഏർ­പ്പാ­ടു്.
പ­ത്ര­റി­പ്പോർ­ട്ട്:
കോ­ട­തി­ക്കു­ശി­ക്ഷ ന­ല്കാൻ വ­യ്യാ­ത്ത അ­പ­വാ­ദ­വ്യ­വ­സാ­യം.
വീടു്:
ചെ­ല്ലാ­മെ­ന്നു സ­മ്മ­തി­ച്ച സ­മ്മേ­ള­ന­ത്തി­നു് കൊ­ണ്ടു­പോ­കാൻ സം­ഘാ­ട­കർ വ­രു­മ്പോൾ പ്ര­ഭാ­ഷ­ക­നു് ഒ­ളി­ച്ചി­രി­ക്കാ­നു­ള്ള സ്ഥലം.
പാ­ണി­നി­സൂ­ത്രം:
മ­ല­യാ­ള­മോ സം­സ്കൃ­ത­മോ അ­റി­ഞ്ഞു­കൂ­ടാ­ത്ത­വ­നു പ­ണ്ഡി­ത­നാ­യി വി­ല­സാൻ സ­ഹാ­യി­ക്കു­ന്ന­തു്. (അ­ക്ഷ­ര­ങ്ങൾ എ­ല്ലാ­മ­റി­ഞ്ഞു കൂ­ടാ­ത്ത­വ­നാ­യി­രി­ക്കും. പക്ഷേ, ന­മ്മു­ടെ മു­ഖ­ത്തു­നോ­ക്കി ‘പ്ര­കാ­രേ­ഗു­ണ­വ­ച­ന­സ്യ’ എന്നു കാ­ച്ചും. നമ്മൾ തളരും.)
ആ­ശു­പ­ത്രി:
കു­മാ­ര­നാ­ശാൻപ്ര­രോ­ദ­ന’ത്തിൽ പറഞ്ഞ അ­ധ്യാ­ത്മ­വി­ദ്യാ­ല­യം.
പാർ­വ്വ­തി:
തന്റെ മ­റ്റു് അ­ഞ്ചു­മു­ഖ­ങ്ങ­ളും ഭർ­ത്താ­വാ­യ ശിവനെ കാ­ണി­ക്കാൻ­പേ­ടി­ച്ചു് മകൻ സു­ബ്ര­ഹ്മ­ണ്യ­നു് അവ ന­ല്കി­യ ഒരു സാ­ധാ­ര­ണ­സ്ത്രീ.
കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ:
വ­ള­രെ­ക്കു­റ­ച്ചു­പ­റ­ഞ്ഞു് അ­തി­ലൂ­ടെ ഏ­റെ­ധ്വ­നി­പ്പി­ച്ച ആൾ.
സി­ഗ്സാ­ഗ്:
കു­ടി­യ­നു സ്ട്രെ­യി­റ്റ് ലൈൻ.
ഓം­ലെ­റ്റ്:
ചാ­യ­ക്ക­ട­ക­ളി­ലെ പ­യ്യ­ന്മാർ­ക്കു കു­ശി­നി­യി­ലേ­ക്കു­നോ­ക്കി ‘ഒരു ആം­പ്ളേ­റ്റ് എടു് സാ­റി­നു്’ എ­ന്നു­വി­ളി­ക്കാ­നു­ള്ള മു­ട്ട­യ­പ്പം.
തു­ടർ­ച്ച

പാർ­വ്വ­തി: തന്റെ മ­റ്റു് അ­ഞ്ചു­മു­ഖ­ങ്ങ­ളും ഭർ­ത്താ­വാ­യ ശിവനെ കാ­ണി­ക്കാൻ പേ­ടി­ച്ചു് മകൻ സു­ബ്ര­ഹ്മ­ണ്യ­നു് അവ ന­ല്കി­യ ഒരു സാ­ധാ­ര­ണ സ്ത്രീ.

വൈ­ലോ­പ്പി­ള്ളി യുടെ “ക­ന്നി­ക്കൊ­യ്ത്തു്” എന്ന കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തി­ലെ ആ പ്ര­ശ­സ്ത­മാ­യ കാ­വ്യം—മ­ര­ണ­ത്താൽ ജീ­വി­തം വി­ച്ഛേ­ദി­ക്ക­പ്പെ­ട്ടാ­ലും അതു അ­നു­സൃ­ത­മാ­യി പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും എ­ന്നു് സ്പ­ഷ്ട­മാ­ക്കു­ന്നു. “ചോ­ര­തു­ടി­ക്കും ചെ­റു­കൈ­യു­ക­ളേ പേറുക വ­ന്നീ­പ്പ­ന്ത­ങ്ങൾ” എന്ന ആ­ഹ്വാ­ന­ത്തി­ലു­മു­ണ്ടു് ആ നൈ­ര­ന്ത­ര്യ­ത്തി­ന്റെ സ്വ­ഭാ­വം. ഒ­റ്റ­യാ­യ മ­നു­ഷ്യ­ന്റെ ജീ­വി­തം നോ­ക്കു­ക. നൈ­ര­ന്ത­ര്യ­ത്തി­നു­ള്ള കൊ­തി­കാ­ണാം. അ­മ്പ­ത്തി­യ­ഞ്ചോ അ­മ്പ­ത്തി­യെ­ട്ടോ വ­യ­സ്സു­ക­ഴി­യു­മ്പോൾ പെൻ­ഷൻ­പ­റ്റ­ണം. പക്ഷേ, ജോ­ലി­നീ­ട്ടി­ക്കി­ട്ടാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു് പി­ന്നെ­യും ശംബളം വാ­ങ്ങി ബാ­ങ്കി­ലി­ടാ­ന­ല്ല. തന്റെ അ­ത്ര­യും കാ­ല­ത്തെ തു­ടർ­ച്ച­യാ­യ ജീ­വി­ത­ത്തി­നു ഭംഗം വ­രാ­തി­രി­ക്കാ­നാ­ണു്. ചെ­റു­പ്പ­കാ­ല­ത്തു് വീ­ട്ടി­ന്റെ ജ­ന്ന­ലിൽ­ക്കൂ­ടി നോ­ക്കി പ­തി­വു­കാ­രെ അ­ട­യാ­ളം കാ­ണി­ച്ചു വി­ളി­ച്ചി­രു­ന്ന വേശ്യ വാർ­ദ്ധ­ക്യ­കാ­ല­ത്തും അതു പോലെ പു­രു­ഷ­ന്മാ­രെ വി­ളി­ക്കു­ന്ന­തു് അ­വ­രു­ടെ പ­ണ­ത്തി­നു വേ­ണ്ടി­യ­ല്ല, സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ നി­ര­ന്ത­രാ­വ­സ്ഥ പു­ലർ­ത്തി­ക്കൊ­ണ്ടു പോ­കാ­നാ­ണു്. താൻ വൃ­ദ്ധ­നാ­കു­ന്ന­തു­വ­രെ­യും നോ­ക്കി­യി­രു­ന്ന ജോലി ഇനി ത­നി­ക്കു തു­ടർ­ന്നു കി­ട്ടു­കി­ല്ലെ­ന്നു വ­രു­മ്പോൾ കു­ടും­ബ­ദ്രോ­ഹി­യാ­ണു മ­ക­നെ­ങ്കി­ലും അവനതു വാ­ങ്ങി­ക്കൊ­ടു­ക്കാൻ അച്ഛൻ ശ്ര­മി­ക്കു­ന്ന­തും ഇ­തി­നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു്. ഈ ആ­ശ­യ­ത്തി­നു തി­ള­ക്ക­വും സ്പ­ഷ്ട­ത­യും ന­ല്കാൻ ശ്രീ. ഫാ­സി­ലി­ന്റെ “ബ­ലി­ക്ക­ല്ലി­ലെ സ്വ­പ്നം” എന്ന ക­ഥ­യ്ക്കു ക­ഴി­യു­ന്നു. തൊ­ട്ടി­ലു­കൾ അ­ന്യോ­ന്യം ബ­ന്ധി­ച്ചു് അതിൽ ആ­ളു­ക­ളെ ക­യ­റ്റി­യി­രു­ത്തി ക­റ­ക്കു­ന്ന വൃ­ദ്ധൻ നെ­ഞ്ചു ത­കർ­ന്നു വീ­ഴു­മ്പോൾ അ­യാ­ളു­ടെ മ­ക­നെ­ത്തു­ന്നു ആ ജോലി തു­ടർ­ന്നും ന­ട­ത്തി­ക്കൊ­ണ്ടു­പോ­കാൻ. ആ മകനും ഒരാശ. ബ­ല­മാർ­ന്ന ശ­രീ­ര­മു­ള്ള മ­ക­നു­ണ്ടാ­ക­ണ­മെ­ന്നു്. ഇ­താ­ണു് ജീ­വി­താ­വ­സ്ഥ­യു­ടെ നൈ­ര­ന്ത­ര്യ­വും അ­തു­ള­വാ­ക്കു­ന്ന സ്ഥി­ര­ത­യും. അ­തി­ഭാ­വു­ക­ത്വ­ത്തി­ലേ­ക്കു­വീ­ഴാ­തെ ഫാസിൽ ഹൃ­ദ്യ­മാ­യി ക­ഥ­പ­റ­ഞ്ഞി­രി­ക്കു­ന്നു (കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ).

ഗു­രു­നാ­ഥൻ പ­റ­ഞ്ഞ­സ­ത്യം

പു­രു­ഷൻ സ്ത്രീ­യാൽ ആ­കർ­ഷി­ക്ക­പ്പെ­ടു­മ്പോൾ അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നു വേ­ണ്ടി അയാൾ എ­ല്ലാം ചെ­യ്യും. ദൂരെ നി­ന്നാ­ണെ­ങ്കി­ലും അ­വ­ളു­ടെ ലോ­ക­ത്തെ സ്പർ­ശി­ച്ചു് അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ വേ­ണ്ടി പ­രോ­ക്ഷ­മാ­യോ ചു­റ്റി വ­ള­ഞ്ഞോ അയാൾ യ­ത്നി­ക്കും. Immortality

എന്റെ ഗു­രു­നാ­ഥ­ന്മാ­രിൽ എ­നി­ക്കേ­റ്റ­വും സ്നേ­ഹം ഉ­മാ­മ­ഹേ­ശ്വ­ര­നോ­ടാ­ണു്. അ­ദ്ദേ­ഹ­മാ­ണു് എന്നെ ടെ­നി­സൺ, ഡി­ലാ­മേർ ഇ­വ­രു­ടെ കാ­വ്യ­ങ്ങൾ പ­ഠി­പ്പി­ച്ച­തു്. പ­നി­പി­ടി­ച്ചു് എ­ഴു­ന്നേ­ല്ക്കാൻ വ­യ്യാ­തെ കി­ട­ന്ന സ­ന്ദർ­ഭ­ങ്ങ­ളി­ലും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക്ലാ­സ്സു­കൾ­ക്കു വേ­ണ്ടി നാലു നാഴിക താ­ണ്ടി കോ­ളേ­ജിൽ ചെ­ന്നി­ട്ടു­ണ്ടു്. അ­ത്ര­യ്ക്കു ര­സ­പ്ര­ദ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ­ഠി­പ്പി­ക്കൽ. സാറ് നാ­ഗർ­കോ­വി­ലി­ലോ മറ്റോ പോ­യി­ട്ടു തി­രി­ച്ചു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു ബ­സ്സിൽ പോ­രു­മ്പോൾ അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു. ബ­സ്സു് മ­റി­യാൻ പോ­കു­ന്നു­വെ­ന്നു കണ്ട അ­ദ്ദേ­ഹം അതിൽ നി­ന്നു് എ­ടു­ത്തു ചാ­ടി­യെ­ന്നും ബ­സ്സു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­റ­ത്തു­കൂ­ടെ വീ­ണെ­ന്നു­മാ­ണു് ഞാൻ കേ­ട്ട­തു്. സാ­റ­ല്ലാ­തെ വേറെ ഒരു യാ­ത്ര­ക്കാ­ര­നും മ­രി­ച്ചി­ല്ല. ഉ­മാ­മ­ഹേ­ശ്വ­രൻ സാറ് മ­രി­ച്ചി­ട്ടു് അ­മ്പ­തു കൊ­ല്ലം ക­ഴി­ഞ്ഞു. എ­ങ്കി­ലും ഇ­തെ­ഴു­തു­മ്പോൾ എ­നി­ക്കു ദുഃ­ഖ­മു­ണ്ടാ­കു­ന്നു. ഒ­രി­ക്കൽ ക്ളാ­സ്സ് ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം സ്റ്റാ­ഫ് റൂ­മി­ലേ­ക്കു പോ­കു­മ്പോൾ “സാർ ഇ­തൊ­ന്നു തി­രു­ത്തി­ത്ത­ര­ണം” എ­ന്നു­പ­റ­ഞ്ഞു ഞാ­നെ­ഴു­തി­യ ഒരു ഇം­ഗ്ലീ­ഷ് കവിത അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ കൊ­ടു­ത്തു. സാറ് നി­ന്നു. കവിത വാ­യി­ച്ചു. എ­ന്നി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: Leave the poems unwritten. “ഞാൻ പി­ന്നീ­ടു് ഇം­ഗ്ലീ­ഷ് കാ­വ്യ­ങ്ങൾ എ­ഴു­തി­യി­ട്ടി­ല്ല. എ­ങ്കി­ലും സാ­റി­ന്റെ നിർ­ദ്ദേ­ശം മ­റ­ക്കാ­തെ കൊ­ണ്ടു ന­ട­ക്കു­ന്നു. ഇ­പ്പോൾ അതു് ചില്ല മാ­സി­ക­യിൽ “ഉ­ത്തി­ഷ്ഠ­താം, ജാ­ഗ്ര­താം” എന്ന പ­ദ്യ­മെ­ഴു­തി­യ ശ്രീ. ഉണ്ണി പ­യ്യ­നേ­ട­ത്തി­നോ­ടു പ­റ­യു­ന്നു: Leave the peoms unwritten. ഈ പ­രു­ക്കൻ വാ­ക്കു­കൾ­ക്കു നീ­തി­മ­ത്ക­ര­ണ­മു­ണ്ടോ എ­ന്നു് വാ­യ­ന­ക്കാർ­ക്കു സം­ശ­യ­മു­ണ്ടെ­ങ്കിൽ ചില വരികൾ എ­ടു­ത്തെ­ഴു­താം. പ­ദ്യ­ത്തി­ന്റെ തു­ട­ക്കം ത­ന്നെ­യാ­വ­ട്ടെ.

“എൺ­പ­തു­മ­ഞ്ചും കോടി മാനവസമ്പത്തുള്ളോ-​

രെ­ന്റെ നാ­ടി­തിൻ ശോ­ച്യാ­വ­സ്ഥ­യിൽ ഞാൻ ദുഃ­ഖി­പ്പൂ

ആയിരം വർ­ഷ­ങ്ങ­ളാ­യ് ചൂഷണം ചെയ്യപ്പെട്ടോ-​

രാർ­ഷ­ഭാ­ര­തം തീർ­ത്തും ചേ­ത­നാ­ര­ഹി­ത­യാ­യ്!

സ്വ­ന്ത­മാ­യ് ക­ഴി­വു­ക­ളു­ള്ള­വർ­പോ­ലും പര-

ത­ന്ത്ര­രാ­യ് ക­ഴി­യു­വാ­ന­ല്ല­യോ കൊ­തി­ക്കു­ന്നു!

കു­റ്റ­വാ­ളി­കൾ പോ­ലു­മെ­ന്തി­നും സർ­ക്കാ­റി­നെ

കു­റ്റ­വാ­ളി­ക­ളാ­യ് കാ­ണാ­ന­ല്ല­യോ ശ്ര­മി­ക്കു­ന്നു!”

ഇതു ക­വി­ത­യ­ല്ല, ഓരോ വ­രി­യി­ലും പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങൾ വീ­ത­മു­ണ്ടെ­ങ്കി­ലും പ­ദ്യ­മ­ല്ല. നല്ല ഗ­ദ്യം­പോ­ലു­മ­ല്ല. എന്റെ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു­ള്ള ചെ­മ്മ­ണ്ണു­പാ­ത തെ­ല്ല­ക­ലെ­യു­ള്ള കീ­ലി­ട്ട­റോ­ഡിൽ ചെ­ന്നു­ചേ­രു­ന്നു. ആ റോഡ് ഒ­ഴു­കി­യൊ­ഴു­തി ദൂ­രെ­യു­ള്ള അ­വ­ന്യൂ­വിൽ (റോഡിൽ) ചേ­രു­ന്നു. അ­വ­ന്യൂ കീ­ലി­ട്ട­റോ­ഡി­നെ ത­ട­യു­ന്നി­ല്ല. ചെ­മ്മ­ണ്ണു­പാ­ത കീ­ലി­ട്ട­റോ­ഡി­നെ ത­ട­യു­ന്നി­ല്ല. മലയാള കാ­വ്യ­ത്തി­ന്റെ രാ­ജ­ര­ഥ്യ ഈ പ­ദ്യ­പാ­ത­യെ അ­തി­നോ­ടു­ചേ­രാൻ സ­മ്മ­തി­ക്കി­ല്ല.

ഒരു ക­വി­യു­ടെ മരണം

The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia. Immortality

ബ്രി­ട്ടീ­ഷ് കവി George Barker എ­ഴു­പ­ത്തി­യെ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ന്ത­രി­ച്ചു­വെ­ന്നു റ്റൈം വാ­രി­ക­യിൽ കണ്ടു. അ­ശ്ലീ­ല­മെ­ന്നു മു­ദ്ര­കു­ത്തി­യ­തും Faber and Faber സ­മ്പൂർ­ണ്ണ കൃ­തി­ക­ളിൽ ആദ്യം ചേർ­ക്കാ­ത്ത­തു­മാ­യ “The True Confession of George Barker” എന്ന കൃ­തി­യാ­ണ­ത്രേ അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ­പീ­സ്. ബയറൺ എ­ഴു­തി­യ “Don Juan ”-ന്റെ അ­നു­ക­ര­ണ­മെ­ന്നു പ­റ­യാ­വു­ന്ന ഈ കാ­വ്യം ഡ­ബ്ലി­യൂ. എച്ച്. ഓ­ഡ­ന്റെ “Letter to Lord Byron” എന്ന കാ­വ്യം­പോ­ലെ verse journalism മാ­ത്ര­മാ­ണു്. ഏ­താ­നും വ­രി­ക­ളി­താ:

“I knew a beautiful courtesan

who, after service, would unbosom

Her prettier memories, like blossom

At the feet of the weary man:

വർ­ണ്ണോ­ജ്ജ്വ­ല­ങ്ങ­ളാ­യ പ്ളാ­സ്റ്റി­ക് തു­ണ്ടു­കൾ യോ­ജി­പ്പി­ക്കേ­ണ്ട രീ­തി­യിൽ യോ­ജി­പ്പി­ച്ചാൽ കൊ­ച്ചു കൊ­ച്ചു കെ­ട്ടി­ട­ങ്ങൾ ഉ­ണ്ടാ­ക്കാം. എ­ന്നാൽ ആ തു­ണ്ടു­ക­ള­ട­ങ്ങി­യ കാ­ഡ്ബോ­ഡ് പെ­ട്ടി അത്ര ബു­ദ്ധി­യി­ല്ലാ­ത്ത കു­ഞ്ഞി­ന്റെ കൈയിൽ കൊ­ടു­ത്താൽ അവൻ എ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ തെ­ല്ലു­നേ­രം മി­ണ്ടാ­തി­രി­ക്കും. എ­ന്നി­ട്ടു് പെ­യ്സ്റ്റ് ബോഡ് പെ­ട്ടി തു­റ­ന്നു പ്ളാ­സ്റ്റി­ക് തു­ണ്ടു­ക­ളെ വാരി വി­ത­റും. അവ നോ­ക്കി ര­സി­ക്കും. അ­പ്പോൾ അ­ച്ഛ­നെ­ത്തി ആ ക­ഷ്ണ­ങ്ങ­ളെ വേണ്ട മ­ട്ടിൽ ചേർ­ത്തു തു­ട­ങ്ങി­യാൽ കൊ­ച്ചു വീടു് രൂപം കൊ­ള്ളും. എല്ലാ തു­ണ്ടു­ക­ളും യോ­ജി­പ്പി­ച്ചു ക­ഴി­യു­മ്പോൾ ഭം­ഗി­യു­ള്ള ഭവനം. കു­ഞ്ഞു് അതു കണ്ടു കൈ കൊ­ട്ടു­ന്നു; അച്ഛൻ സ­ന്തോ­ഷി­ക്കു­ന്നു. ന­മ്മു­ടെ പല ക­വി­ക­ളും പ­ദ­ഖ­ണ്ഡ­ങ്ങ­ളെ സം­യോ­ജി­പ്പി­ക്കാ­ന­റി­യാ­തെ അവയെ വാരി വി­ത­റു­ന്നു. ചി­ത­റി­ക്കി­ട­ക്കു­ന്ന അവയെ നോ­ക്കി സ്വയം ര­സി­ക്കു­ന്നു. ആ ക­വി­ശി­ശു­ക്ക­ളെ മ­ഹാ­ക­വി­കൾ എന്നു വി­ളി­ക്കാ­നും ആ­ളു­ക­ളു­ണ്ടു്. അ­വ­രു­ടെ ഇടയിൽ ഇതാ ശ­ക്ത­നാ­യ ഒരു കവി വന്നു നി­ല്ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ ആരും മ­ഹാ­ക­വി­യെ­ന്നു വി­ളി­ക്കു­ന്നി­ല്ല. ഒരു കാ­ല­ത്തു് ഇ­തെ­ഴു­തു­ന്ന ആൾ പോലും അ­ദ്ദേ­ഹ­ത്തെ ക­വി­യെ­ന്നു വി­ളി­ക്കാൻ മ­ടി­ച്ചി­രു­ന്നു. പക്ഷേ, അ­വ­രെ­യെ­ല്ലാം അ­ഗ­ണ്യ­കോ­ടി­യിൽ ത­ള്ളി­യി­ട്ടു­കൊ­ണ്ടു് ക­വി­യാ­യ ശ്രീ. സ­ച്ചി­ദാ­ന­ന്ദൻ തന്റെ ക­ലാ­ശ­ക്തി­യെ­യും പ്ര­തി­ഭാ­ശ­ക്തി­യെ­യും പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു് ന­മ്മു­ടെ മുൻ­പിൽ എ­ത്തി­യി­രി­ക്കു­ന്നു. വാ­ക്കു­കൾ അ­ദ്ദേ­ഹ­ത്തി­നു് ചി­ത­റി­യെ­റി­യേ­ണ്ട പ്ളാ­സ്റ്റി­ക് തു­ണ്ടു­ക­ള­ല്ല. യ­ഥാ­ക്ര­മം യോ­ജി­പ്പി­ച്ചു് ക­ലാ­സൗ­ധം നിർ­മ്മി­ക്കാ­നു­ള്ള ഉ­പ­ക­ര­ണ­ങ്ങ­ളാ­ണു്. സം­ശ­യ­മു­ണ്ടോ വാ­യ­ന­ക്കാർ­ക്കു്? എ­ങ്കി­ലും അവർ അ­ദ്ദേ­ഹ­ത്തി­ന്റെ “കൂ­ടി­ക്കാ­ഴ്ച” എന്ന കാ­വ്യം വാ­യി­ച്ചു­നോ­ക്ക­ട്ടെ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്).

“കാ­ശ്മീ­രം; പ­മ്മി­പ്പ­മ്മി­കൊ­ല­യാ­ളി­യെ­പ്പോ­ലെ വ­ന്നെ­ത്തും മഴ; കൂർ­ത്ത കത്തി പോ­ലീ­റൻ കാ­റ്റു്;

കു­രു­തി­ക­ടും­ചോ­ര പൊ­ഴി­ക്കും വാ­ക­മേൽ

ത­ല­യോ­ട്ടി­പ്പോ­ലെ വ­ന്നു­ദി­ച്ചി­ട്ടും ച­ന്ദ്രൻ;

ഭ­യ­ന്നു കളകളം നിർ­ത്തി­യ കി­ളി­ക്കൂ­ട്ടം;

പകച്ച ചീ­നാർ­മ­രം; വി­റ­യ്ക്കും വെൺ­താ­ഴ്‌­വാ­രം

ഇലകൾ കൊ­ഴി­ഞ്ഞൊ­രു ദേ­വ­ദാ­രു­വിൻ ചോരും

തണലിൽ മേ­ളി­ക്കു­ന്നു രണ്ടു നീൾ നി­ഴ­ലു­കൾ”.

ഏ­താ­നും വ­രി­കൾ­കൊ­ണ്ടു് കവി അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചു­ക­ഴി­ഞ്ഞു. പൊൾ വലേറി യുടെ ഒ­ര­ല­ങ്കാ­രം കടം വാ­ങ്ങി­പ്പ­റ­യാം. ഉ­പ്പു് ആവോളം ക­ല­ക്കി പൂ­രി­ത­ലാ­യ­നി[1] ഉ­ണ്ടാ­ക്കി­യി­ട്ടു് ഒരു ഉ­പ്പു­ക­ട്ട കൂ­ടി­യി­ട്ടാൽ സി­തോ­പ­ല­ത്തി­ന്റെ പ്ര­പ­ഞ്ചം ആ­വിർ­ഭ­വി­ക്കു­ന്നു. സ­ച്ചി­ദാ­ന­ന്ദൻ ന­മ്മു­ടെ മ­ന­സ്സി­ന്റെ പൂ­രി­ത­ലാ­യ­നി­യിൽ ഇ­ടു­ന്ന ഈ പദലവണ സി­തോ­പ­ല­ങ്ങൾ അ­നാ­യാ­സ­മാ­യി ഒരു കാ­വ്യ­പ്ര­പ­ഞ്ചം സൃ­ഷ്ടി­ക്കു­ന്നു.

കു­റി­പ്പു­കൾ

[1] ലായനി = solution; നിർ­മ്മി­ക്ക­പ്പെ­ട്ട പദം. ദ്ര­വ­ത്വ­മെ­ന്നോ സം­യോ­ഗ­മെ­ന്നോ ആകാം.

ന­മ്മു­ടെ പല ക­വി­ക­ളും പ­ദ­ഖ­ണ്ഡ­ങ്ങ­ളെ സം­യോ­ജി­പ്പി­ക്കാ­ന­റി­യാ­തെ അവയെ നോ­ക്കി സ്വയം ര­സി­ക്കു­ന്നു. ആ ക­വി­ശി­ശു­ക്ക­ളെ മ­ഹാ­ക­വി­കൾ എന്നു വി­ളി­ക്കാ­നും ആ­ളു­ക­ളു­ണ്ടു്.

ആ­രു­ടെ­യാ­ണു് രണ്ടു നീണ്ട നി­ഴ­ലു­കൾ? ലെ­നി­ന്റെ തും ഗാ­ന്ധി­ജി യു­ടേ­തും യേ­ശു­ക്രി­സ്തു വി­നെ­പ്പോ­ലെ ക­ഴു­ത­യിൽ­ക്ക­യ­റി ലെനിൻ ബു­ദ്ധ­മൈ­ത്രി­യു­ടെ മ­ണ്ണി­ലെ­ത്തി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ, ജീ­വി­ച്ചി­രി­ക്കു­മ്പോൾ തന്നെ ഭാ­ര­തീ­യർ ദ­ഹി­പ്പി­ച്ചു കളഞ്ഞ ഗാ­ന്ധി­ജി ര­ണ്ടു­പേ­രെ­ക്കൊ­ണ്ടും കവി സം­സാ­രി­പ്പി­ച്ചു ക­ഴി­യു­മ്പോൾ റ­ഷ്യ­യു­ടെ­യും ഭാ­ര­ത­ത്തി­ന്റെ­യും ഇ­ന്ന­ത്തെ ശോ­ച­നീ­യാ­വ­സ്ഥ­യു­ടെ ചി­ത്ര­ങ്ങൾ ന­മു­ക്കു ല­ഭി­ക്കു­ന്നു. രണ്ടു രാ­ജ്യ­ങ്ങ­ളു­ടെ­യും പ­രി­ണാ­ത്മ­ക­ങ്ങ­ളാ­യ ഭൂ­ത­കാ­ലം ഇ­ന്ന­ത്തെ വി­നാ­ശാ­ത്മ­ക­മാ­യ കാ­ല­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ എത്ര ഉ­ജ്ജ്വ­ല­മാ­യി­രു­ന്നു­വെ­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നു. ഇ­ന്ന­ത്തെ ജീ­വി­താ­വ­സ്ഥ­ക­ളു­ടെ നേർ­ക്കു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ ഗ്ര­ഹി­ക്കു­ന്നു. ഗാ­ന്ധി­ജി­യു­ടെ വാ­ക്കു­കൾ കേ­ട്ടാ­ലും:

കോ­ഴി­കൂ­വീ­ടും മുൻപേ മൂ­ന്നു­രു തള്ളിപ്പറ-​

ഞ്ഞാ­രെ­ന്നെ, ന­റു­ക്കി­ട്ട­താ­രെ­ന്റെ­യു­ടു­പ്പി­നാ­യ്

അവരെൻ ഗ്രാ­മ­ങ്ങ­ളെ കു­പ്പ­ത്തൊ­ട്ടി­ക­ളാ­ക്കി

പ്പ­ണി­തൂ മ­ഹാ­ന­ഗ­ര­ങ്ങ­ളാം പ­താ­ള­ങ്ങൾ

ഒ­രു­നാ­ളെൻ നെ­ഞ്ചി­ലെ­ക്കി­ളി­യെ കൂ­ര­മ്പെ­യ്തോർ

നി­ണ­ത്താൽ ച­മ­യ്ക്കു­ക­യാ­ണി­ന്നു രാ­മാ­യ­ണം.

അ­വ­യ­വ­ങ്ങ­ളു­ടെ­യോ അ­വ­സ്ഥ­ക­ളു­ടെ­യോ ആ­ക­ത്തു­ക­യ­ല്ല മ­നു­ഷ്യൻ. അ­തിൽ­ക്ക­വി­ഞ്ഞ എന്തോ ആണു്.

സ­മു­ദാ­യ­ത്തി­ന്റെ ജീർ­ണ്ണ­ത­യെ വാ­ക്കു­കൾ കൊ­ണ്ടു തീ­ക്ഷ്ണ­ത­മ­മാ­ക്കി അ­മൂർ­ത്താ­വ­സ്ഥ­ക­ളെ മൂർ­ത്താ­വ­സ്ഥ­ക­ളാ­ക്കി സ­ച്ചി­ദാ­ന­ന്ദ­ന്റെ കവിത വി­രാ­ജി­ക്കു­ന്നു. എന്റെ രാ­ജ്യ­ത്തി­ന്റെ ഈ ദുഃ­സ്ഥി­തി മാ­റ്റാൻ ഈ കാ­വ്യ­മെ­ന്നെ പ്രേ­രി­പ്പി­ക്കു­ന്നു. ആ പ്രേ­ര­ണ എ­നി­ക്കു ല­ഭി­ക്കു­ന്ന­തു് ക­ല­യി­ലൂ­ടെ­യാ­യ­തു­കൊ­ണ്ടു് ‘ഇതു പ്ര­ചാ­ര­ണം’ എന്നു പ­റ­യേ­ണ്ട­താ­യി വ­രു­ന്നി­ല്ല. ഇ­തൊ­ക്കെ­ക്കൊ­ണ്ടാ­ണു് സ­ച്ചി­ദാ­ന­ന്ദ­നെ ഞാൻ ശ­ക്ത­നാ­യ കവി എന്നു വി­ശേ­ഷി­പ്പി­ച്ച­തു്. പ്ര­സാ­ദാ­ത്മ­ക­ത­യു­ടെ­യും ശു­ഭാ­പ്തി­വി­ശ്വാ­സ­ത്തി­ന്റെ­യും സ്പ­ന്ദ­ന­മു­ള­വാ­ക്കി­ക്കൊ­ണ്ടു് കാ­വ്യം അ­വ­സാ­നി­പ്പി­ക്കു­ന്നു കവി. സു­നി­യ­ത­മാ­യ ജീ­വി­ത­മാ­ണു് രാ­ജ്യ­ത്തു് വ്യ­വ­സ്ഥ­യു­ണ്ടാ­ക്കു­ന്ന­തു്; ക്ര­മ­മു­ണ്ടാ­ക്കു­ന്ന­തു്. അ­ടി­ച്ചേ­ല്പി­ക്കു­ന്ന വ്യ­വ­സ്ഥ­യും ക്ര­മ­വും സു­നി­യ­ത­മാ­യ ജീ­വി­തം സൃ­ഷ്ടി­ക്കി­ല്ല. റ­ഷ്യ­യി­ലും ഇ­ന്ത്യ­യി­ലും ഇന്നു സു­നി­യ­ത­മാ­യ ജീ­വി­ത­മി­ല്ല. ആ സ­ത്യ­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു ഈ കാ­വ്യം.

അ­ദ്ദേ­ഹം മ­രി­ച്ച­പ്പോൾ ഞാൻ ആ വീ­ട്ടിൽ­ച്ചെ­ന്നു. മൃ­ത­ദേ­ഹ­ത്തി­ന­രി­കെ മ­ക­ളി­രി­ക്കു­ന്നു. സു­ന്ദ­രി. ചു­വ­ന്ന ക­ല്ലു­വ­ച്ച കമ്മൽ. ചു­വ­ന്ന ക­ല്ലു­വ­ച്ച മാലകൾ. ചു­വ­ന്ന ക­ല്ലു­കൾ വച്ച സ്വർ­ണ്ണ­വ­ള­കൾ, ചു­വ­ന്ന ബ്ലൗ­സ്, ചു­വ­ന്ന സാരി, ത­ല­മു­ടി ചു­വ­ന്ന പ­ട്ടു­നാ­ട കൊ­ണ്ടു കെ­ട്ടി­യി­രി­ക്കു­ന്നു. ആ യു­വ­തി­യു­ടെ മ­ഹാ­ദുഃ­ഖം മോ­ഹാ­ല­സ്യ­മു­ണ്ടാ­ക്കു­ക­യി­ല്ലേ എന്നു ഞാൻ വി­ചാ­രി­ച്ചു പോയി. അ­ങ്ങ­നെ ബോധം കെ­ട്ടു വീണാൽ താഴെ ത­ല­യ­ടി­ക്കാ­തി­രി­ക്കാ­നാ­യി ഒരു ചു­വ­ന്ന തലയിണ കൂടി വ­ച്ചി­ട്ടു­ണ്ടോ എന്നു ഞാൻ നോ­ക്കി. അ­തി­ല്ല. വി­പ്ല­വ­ത്തെ­ക്കു­റി­ച്ചു പാ­ടു­മ്പോ­ഴും മ­ധു­ര­പ­ദ­ങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന ന­മ്മു­ടെ ഒരു കവി (മ­രി­ച്ചു പോയി അ­ദ്ദേ­ഹം) തൊ­ഴി­ലാ­ളി­ക­ളോ­ടു പ്ര­സം­ഗി­ക്കു­മ്പോൾ മ­ധു­ര­പ­ദ­ങ്ങൾ പ്ര­യോ­ഗി­ച്ചി­രു­ന്നി­ല്ല. എ­ല്ലാം എ­പ്പോ­ഴും മാർ­ച്ച് ചെ­യ്യേ­ണ്ട­തി­ല്ല­ല്ലോ.

ല­ഘു­ക­ര­ണം

ഇം­ഗ്ലീ­ഷ് ത­ത്ത്വ­ചി­ന്ത­കൻ സി. ഇ. എം. ജോഡി ന്റെ (C. E. M. Joad, 1891–1953) Guide to the Philosophy of Morals and Politics എന്ന പു­സ്ത­ക­ത്തിൽ ഒരു ഹൗർ­ഡി­ന്റെ (Howard) ഒരു പ­ദ്യ­ശ­ക­ലം എ­ടു­ത്തു ചേർ­ത്തി­ട്ടു­ണ്ടു്. മ­നു­ഷ്യ­നെ നിർ­മ്മി­ക്കാൻ എ­ന്തെ­ല്ലാം വേ­ണ­മെ­ന്നു പ­റ­യു­ക­യാ­ണു് അതിൽ. പത്തു ഗാലൻ കൊ­ള്ളു­ന്ന വീ­പ്പ­യിൽ നി­റ­ച്ചു വെ­ള്ളം. ഏഴു ബാർ സോ­പ്പ് ഉ­ണ്ടാ­ക്കാ­നു­ള്ള കൊ­ഴു­പ്പു്, ഒൻ­പ­തി­നാ­യി­രം പെൻ­സിൽ നിർ­മ്മി­ക്കാ­നു­ള്ള കാർബൺ, ര­ണ്ടാ­യി­ര­ത്തി ഇ­രു­ന്നൂ­റു തീ­പ്പെ­ട്ടി­ക്കോ­ലി­നു വേ­ണ്ടി ഫോ­സ്ഫെ­റ­സ്, ഒ­രി­ട­ത്ത­രം ആ­ണി­ക്കു വേണ്ട ഇ­രു­മ്പു്, ഒരു കോ­ഴി­ക്കൂ­ടു് വെ­ള്ള­യ­ടി­ക്കാൻ വേണ്ട ചു­ണ്ണാ­മ്പു് ചെറിയ അളവിൽ മെ­ഗ്നീ­ഷ്യ­വും സൾ­ഫ­റും ഇവ ശ­രി­യാ­യ അ­നു­പാ­ത­ത്തിൽ ചേർ­ത്താൽ മ­നു­ഷ്യ­ശ­രീ­ര­മാ­യി എ­ന്നാ­ണു് ആ പ­ദ്യ­ത്തിൽ പ­റ­യു­ന്ന­തു് (Victor Gollancz Ltd., London, P. 251). ഇതു ശരീരം മാ­ത്ര­മേ ആ­കു­ന്നു­ള്ളു എ­ന്നാ­ണു് അ­ഭി­പ്രാ­യ­മെ­ങ്കിൽ ജീ­വ­ശാ­സ്ത്ര­കാ­ര­ന്മാ­രെ സ­മീ­പി­ച്ചു് വർ­ഗ്ഗം, ജീൻ ഇ­വ­യു­ടെ­യൊ­ക്കെ ഘടന മ­ന­സ്സി­ലാ­ക്കി ആ ശ­രീ­ര­ത്തി­നു മ­ന­സ്സു് ന­ല്കി­ക്കൊ­ള്ളു. പക്ഷേ, ഇ­തു­കൊ­ണ്ടൊ­ന്നും മ­നു­ഷ്യൻ രൂപം കൊ­ള്ളു­ന്നി­ല്ല എ­ന്ന­താ­ണു് സത്യം. അ­വ­യ­വ­ങ്ങ­ളു­ടെ­യോ അ­വ­സ്ഥ­ക­ളു­ടെ­യോ ആ­ക­ത്തു­ക­യ­ല്ല മ­നു­ഷ്യൻ. അ­തിൽ­ക്ക­വി­ഞ്ഞ എന്തോ ആണു്. സാ­ധാ­ര­ണ­ക്കാ­രൻ എന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യൻ പോലും ഈ രീ­തി­യി­ലാ­ണു് എ­ന്ന­തു് സം­ശ­യാ­തീ­ത­മാ­യ വ­സ്തു­ത­യ­ത്രേ. ചില അ­നു­ഗൃ­ഹീ­തർ­ക്കു് ഈ സാ­ധാ­ര­ണ­ത്വ­ത്തിൽ നി­ന്നു് അ­തീ­ത­മാ­യി ബോ­ധ­മ­ണ്ഡ­ല­ത്തി­ന്റെ സ­മു­ന്ന­താ­വ­സ്ഥ ല­ഭി­ക്കാ­റു­ണ്ടു്. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ, രമണ മഹർഷി, ക്രി­സ്തു, ബു­ദ്ധൻ ഇവർ ഈ സ­മു­ന്ന­താ­വ­സ്ഥ പ്രാ­പി­ച്ച­വ­രാ­ണു്. ഇം­ഗ്ലീ­ഷിൽ ഇതിനെ mystical experiences എന്നു വി­ളി­ക്കു­ന്നു. മാ­ന­സി­കാ­പ­ഗ്ര­ഥ­ന­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യ സുധീർ കാ­ക്കർ തന്റെ “The Analyst and the Mystic” എന്ന പു­സ്ത­ക­ത്തിൽ (Viking, Rs 125) ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­ന്റെ ഈ യോ­ഗാ­ത്മ­കാ­നു­ഭ­വ­ത്തെ സെ­ക്സി­നോ­ടു ബ­ന്ധ­പ്പെ­ടു­ത്തി വ്യാ­ഖ്യാ­നി­ച്ചി­രി­ക്കു­ന്നു. സ്വ­ത്വ­ത്തിൽ (Personality) പു­രു­ഷാം­ശ­വും സ്ത്രൈ­ണാം­ശ­വും ഉ­ണ്ടെ­ന്നും ശ്രീ­രാ­മ­കൃ­ഷ്ണ­നിൽ ആ സ്ത്രൈ­ണാം­ശ­ത്തി­നു് വി­കാ­സം സം­ഭ­വി­ച്ചു­വെ­ന്നും അ­തു­ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മി­സ്റ്റി­സി­സ­മെ­ന്നും കാ­ക്കർ വാ­ദി­ക്കു­ന്നു. ആ യോ­ഗി­വ­ര്യൻ ബാ­ല­നാ­യി­രി­ക്കു­മ്പോൾ പെൺ­കു­ട്ടി­യു­ടെ വേഷം കെ­ട്ടി അ­വ­ളു­ടെ അം­ഗ­വി­ക്ഷേ­പ­ങ്ങ­ളും മ­റ്റും അ­തു­പോ­ലെ അ­ഭി­ന­യി­ച്ച­താ­ണു് ഈ സി­ദ്ധാ­ന്ത­ത്തി­നു ബലം ന­ല്കു­ന്ന തെ­ളി­വാ­യി ഗ്ര­ന്ഥ­കാ­രൻ കൊ­ണ്ടു വ­രു­ന്ന­തു്.

പ്ര­കൃ­തി­യിൽ നി­ന്നു സ­മ്പൂർ­ണ്ണ­മാ­യി മാറി പ­ര­മ­സ­ത്യ­ത്തിൽ ല­യി­ക്കു­ന്ന­തി­നു സ­ഹാ­യി­ക്കു­ന്ന യോ­ഗാ­ത്മ­കാ­നു­ഭ­വ­ത്തെ സ­പ്ര­മാ­ണ­ത­യി­ല്ലാ­ത്ത ചില മ­നഃ­ശാ­സ്ത്ര­സി­ദ്ധാ­ന്ത­ങ്ങ­ളി­ലൂ­ടെ വീ­ക്ഷി­ക്കു­ന്ന ഈ മാർ­ഗ്ഗം ര­ണ്ടാം­ത­രം തെ­റ്റ­ല്ല. ഒ­ന്നാ­ന്ത­രം തെ­റ്റാ­ണു്. ഏതു സ­ത്യ­ത്തെ­യും ല­ഘൂ­ക­രി­ച്ചു ല­ഘൂ­ക­രി­ച്ചു് അ­സ­ത്യ­മാ­ക്കി­ത്തീർ­ക്കാം. സുധീർ കാ­ക്കർ ചെ­യ്യു­ന്ന­തു് അ­താ­ണു്. ഇ­ത്ത­രം ഗ്ര­ന്ഥ­ങ്ങൾ അവ അർ­ഹി­ക്കു­ന്ന അ­വ­ജ്ഞ­യോ­ടെ വ­ലി­ച്ചെ­റി­യ­പ്പെ­ടേ­ണ്ട­വ­യാ­ണു്. ഇ­പ്പു­സ്ത­ക­ത്തിൽ രണ്ടു പ്ര­ബ­ന്ധ­ങ്ങൾ­കൂ­ടി­യു­ണ്ടു് (The Guru as Healer, Psychoanalysis and Religion Revisited). ര­ണ്ടും മ­നഃ­ശാ­സ്ത്ര­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാ­യ ‘റി­ഡ­ക്ഷ­നി­സ’ത്തിൽ ചെ­ന്നു വീ­ഴു­ന്നു. പ­രി­മേ­യാ­വ­സ്ഥ­ക­ളെ ലം­ഘി­ച്ചു് അ­പ­രി­മേ­യാ­വ­സ്ഥ­ക­ളി­ലേ­ക്കു ചെ­ല്ലു­ന്ന യോ­ഗി­ക­ളു­ടെ യോ­ഗാ­ത്മ­കാ­നു­ഭ­വ­ങ്ങ­ളെ ആരും നി­ഷേ­ധി­ക്കു­ന്നി­ല്ല. കാ­ല­ഹ­ര­ണ­പ്പെ­ട്ട ഫ്രാ­യി­ഡി­യൻ സി­ദ്ധാ­ന്ത­ങ്ങൾ കൊ­ണ്ടു് അവയെ നോ­ക്കി­യി­ട്ടെ­ന്തു പ്ര­യോ­ജ­നം?

“സാ­ഹി­ത്യ­സാ­ഹ്യ”വും

കാ­വ്യ­ര­ച­ന­യിൽ അ­ത്യു­ക്തി­യാ­കാം. എ­ന്നാൽ നി­രൂ­പ­ണ പ്ര­ബ­ന്ധ­ര­ച­ന­യിൽ അ­ത്യു­ക്തി വരാൻ പാ­ടി­ല്ല; വ­ന്നാൽ സത്യം അ­സ­ത്യ­മാ­കും.

മ­ഴ­ക്കാ­ല­മാ­ണു് ഇ­പ്പോൾ. മഴ കു­റ­ച്ചു­നേ­ര­ത്തേ­ക്കു പെ­യ്യാ­തി­രു­ന്ന­പ്പോൾ ഞാൻ റോ­ഡി­ലേ­ക്കി­റ­ങ്ങി അതിനു താ­ഴെ­യു­ള്ള ജ­ലാ­ശ­യ­ത്തി­ലേ­ക്കു നോ­ക്കി­നി­ന്നു. ചൊ­റി­ത്ത­വ­ള­ക­ളും വാൽ മാ­ക്രി­ക­ളും ക­ല­ങ്ങി­യ വെ­ള്ള­ത്തിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ചാ­ടു­ന്നു. എ­ത്ര­നേ­രം അ­ക്കാ­ഴ്ച ക­ണ്ടു­കൊ­ണ്ടു നി­ല്ക്കാ­നാ­വും? വൈ­ര­സ്യ­ത്തോ­ടെ ഞാൻ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. കു­ങ്കു­മം വാ­രി­ക­യെ­ടു­ത്തു് പ്ര­ഫെ­സർ ടോണി മാ­ത്യു വി­ന്റെ “ച­ങ്ങ­മ്പു­ഴ കി­ന്ന­ര­നും കി­രാ­ത­നും” എന്ന ലേഖനം വാ­യി­ച്ചു. ആ പ്ര­ബ­ന്ധം ക­ല­ങ്ങി­യ ജ­ലാ­ശ­യ­മാ­ണെ­ന്നും അതിലെ ഓരോ വാ­ക്യ­വും ചൊ­റി­ത്ത­വ­ള­യാ­ണെ­ന്നും എ­നി­ക്കു തോ­ന്നി. ജ­ലാ­ശ­യ­ത്തി­ലെ ചൊ­റി­ത്ത­വ­ള­കൾ­ക്കു് അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ല. അവ തോ­ന്നി­യ­തു പോലെ ചാ­ടു­ന്നു അ­തു­ത­ന്നെ­യ­ല്ലേ ഈ ലേ­ഖ­ന­ത്തി­ലു­മു­ള്ള­തു്. “കൈ­ര­ളി­യു­ടെ ഹർ­ഷാ­ശ്രു­വും ദുഃ­ഖാ­ശ്രു­വു­മാ­ണു് ച­ങ്ങ­മ്പു­ഴ­ക­വി­ത­കൾ” എ­ന്നു് ആ­ദ്യ­ത്തെ വാ­ക്യം. ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ ചില കാ­വ്യ­ങ്ങൾ വാ­യ­ന­ക്കാ­രെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്നു. വേറെ ചില കാ­വ്യ­ങ്ങൾ ദുഃ­ഖി­പ്പി­ക്കു­ന്നു എന്ന ആ­ശ­യ­ത്തെ അ­ല­ങ്കാ­ര­പ്ര­യോ­ഗ­ത്തി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ക­യാ­ണു് പ്ര­ബ­ന്ധ­കർ­ത്താ­വെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് അ­ടു­ത്ത വാ­ക്യ­ത്തി­ലേ­ക്കു ഞാൻ പോയി. “ജീ­വി­ച്ചി­രി­ക്കെ­ത്ത­ന്നെ ഒ­രി­തി­ഹാ­സ പു­രു­ഷ­നാ­യി­ത്തീർ­ന്ന ആ ഗ­ന്ധർ­വ്വ­ക­വി അ­ഭി­ന­ന്ദ­ന­ങ്ങ­ളും അ­ഭി­ശാ­പ­ങ്ങ­ളും ഏ­റ്റു­വാ­ങ്ങി” എ­ന്ന­താ­ണു് ആ ര­ണ്ടാ­മ­ത്തെ വാ­ക്യം. ഇതു് ആ­ദ്യ­ത്തെ വാ­ക്യ­ത്തോ­ടു് സ­മ­ന്വ­യം പു­ലർ­ത്തു­ന്ന­ത­ല്ല. ശൈ­ലി­ക്കു മ­റ്റെ­ന്തു ദോ­ഷ­മു­ണ്ടെ­ങ്കി­ലും സ­മ­ന്വ­യം എന്ന ഗുണം ഉ­ണ്ടാ­യി­രി­ക്ക­ണം. ആ­ദ്യ­ത്തെ വാ­ക്യം ര­ണ്ടാ­മ­ത്തെ വാ­ക്യ­ത്തി­ലേ­ക്കു് ഒ­ഴു­കി­ച്ചെ­ല്ല­ണം. പ്ര­ഫെ­സ­റു­ടെ ഈ രണ്ടു വാ­ക്യ­ങ്ങൾ­ക്കും ത­മ്മിൽ ബ­ന്ധ­മി­ല്ല. വെ­ള്ള­ക്കെ­ട്ടി­ലെ ചൊ­റി­ത്ത­വ­ള­കൾ ഓരോ സ്ഥ­ല­ത്തേ­ക്കും ചാ­ടി­യ­പോ­ലെ ഈ വാ­ക്യ­മ­ണ്ഡു­ക­ങ്ങ­ളും തോ­ന്നി­യ സ്ഥ­ല­ത്തേ­ക്കു ചാ­ടു­ന്നു. ഈ പ്ര­ബ­ന്ധ­മാ­കെ ഇ­മ്മ­ട്ടിൽ ബ­ന്ധ­ശൂ­ന്യ­മാ­യ രീ­തി­യി­ലാ­ണു് പ്ര­ഫ്രെ­സർ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. അ­തി­നാൽ ഇ­തി­നു് ‘സ്ക്കൂൾ ബോയ് കോ­മ്പൊ­സി­ഷ’ന്റെ വില പോ­ലു­മി­ല്ല.

കാ­വ്യ­ര­ച­ന­യിൽ അ­ത്യു­ക്തി­യാ­കാം. എ­ന്നാൽ നി­രൂ­പ­ണ പ്ര­ബ­ന്ധ­ര­ച­ന­യിൽ അ­ത്യു­ക്തി വരാൻ പാ­ടി­ല്ല. വ­ന്നാൽ സത്യം അ­സ­ത്യ­മാ­കും. അ­ഞ്ഞൂ­റാ­ളു­കൾ കൂടിയ ഒരു സ­മ്മേ­ള­ന­ത്തിൽ പ്ര­ഭാ­ഷ­ണം നിർ­വ­ഹി­ക്കാ­നെ­ത്തി­യ മ­ത്താ­യി മാ­ഞ്ഞു­രാൻ “ഈ മ­നു­ഷ്യ­മ­ഹാ­സ­മു­ദ്ര­ത്തെ കാ­ണു­മ്പോൾ” എന്നു പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് അ­താ­രം­ഭി­ച്ച­തു്. പ്ര­ഭാ­ഷ­കൻ അ­സ­ത്യം പ­റ­ഞ്ഞു­വെ­ന്നു് അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന ഞാൻ വി­ചാ­രി­ച്ചു. മ­റ്റു­ള്ള­വ­രും അ­ങ്ങ­നെ തന്നെ വി­ചാ­രി­ച്ചി­രി­ക്കും. അ­തി­ശ­യോ­ക്തി­യി­ലാ­ണു് പ്ര­ഫെ­സർ­ക്കു ത­ല്പ­ര­ത്വം. ച­ങ്ങ­മ്പു­ഴ നല്ല ക­വി­യാ­ണു്; അ­ദ്ദേ­ഹം ഇ­തി­ഹാ­സ­പു­രു­ഷ­ന­ല്ല. ആ­ന്ത­ര­സം­ഗീ­ത­ത്താൽ അ­നു­വാ­ച­ക­നു് ശ്ര­വ­ണ­സു­ഖം ന­ല്കി­യി­രു­ന്നു ച­ങ്ങ­മ്പു­ഴ­യു­ടെ കാ­വ്യ­ങ്ങൾ. അ­ത­ല്ലാ­തെ അ­ദ്ദേ­ഹം ഗ­ന്ധർ­വ്വ­നാ­യി പാ­ട്ടു­പാ­ടി­യി­ല്ല. ഇ­തി­ഹാ­സ പു­രു­ഷ­നെ­ന്നും ഗ­ന്ധർ­വ്വ­ക­വി­യെ­ന്നും ച­ങ്ങ­മ്പു­ഴ­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന പ്ര­ബ­ന്ധ­കാ­രൻ അസത്യ പ്ര­സ്താ­വം നിർ­വ­ഹി­ക്കു­ക­യാ­ണു്. എ­ന്നാൽ “ഏതോ പെ­രി­യൊ­രു ശാപം പ­റ്റി­ച്ചേ­തോ­ഹ­ര­നാം ഗ­ന്ധർ­വ്വൻ” എന്നു തു­ട­ങ്ങു­ന്ന ച­ങ്ങ­മ്പു­ഴ­യെ­ക്കു­റി­ച്ചു­ള്ള കാ­വ്യ­ത്തി­ലെ അ­ത്യു­ക്തി ദോ­ഷ­മ­ല്ല ആ അ­ത്യു­ക്തി ക­ല­യു­ടെ സ­ത്യ­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­നെ കൊ­ണ്ടു­ചെ­ല്ലും. നി­രൂ­പ­ണ­ത്തിൽ അ­ത്യു­ക്തി പാ­ടി­ല്ല.

പ്ര­ഫെ­സ­റു­ടെ ചില പ്ര­യോ­ഗ­ങ്ങൾ സാ­ധു­ക്ക­ള­ല്ല. ഒ­രു­ദാ­ഹ­ര­ണം: “മ­ദ്യ­പാ­നി”. മ­ദ്യ­പൻ എന്നേ പ്ര­ഫെ­സർ എ­ഴു­താ­വൂ. മ­ദ്യ­പാ­നി­യെ­ന്നു പ­റ­ഞ്ഞാൽ മദ്യം വ­ച്ചി­രി­ക്കു­ന്ന പാ­ത്ര­മെ­ന്നേ അർ­ത്ഥം വരൂ. നി­രൂ­പ­ണ­വും വി­മർ­ശ­വു­മെ­ഴു­താൻ തു­ട­ങ്ങു­ന്ന­തി­നു മുൻ­പു് എ­ഴു­ത്തു­കാർ രാ­ജ­രാ­ജ­വർ­മ്മ യുടെ “സാ­ഹി­ത്യ­സാ­ഹ്യ ”വും കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെ “മ­ല­യാ­ള­ശൈ­ലി”യും മ­ന­സ്സി­രു­ത്തി പ­ഠി­ക്കേ­ണ്ട­താ­ണു്.

ഏ. ഡി ര­ണ്ടാം ശ­താ­ബ്ദ­ത്തി­ലെ ഒരു സാ­ത­വാ­ഹ­ന­രാ­ജാ­വു് മ­ഹാ­രാ­ഷ്ട്ര­യി­ലെ പ്രാ­കൃ­ത ഭാ­ഷ­യിൽ ര­ചി­ച്ച “ഗാ­ഥാ­സ­പ്ത­ശ­തീ” പ്ര­ഖ്യാ­ത­മാ­ണു്. അ­തിൽ­നി­ന്നു് 207 പ­ദ്യ­ങ്ങൾ അ­ര­വി­ന്ദ് കൃഷ്ണ മെ­ഹ്റോ­ത്ര ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ­ചെ­യ്തു് “The Absent Traveller” എന്ന പേരിൽ പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു (Ravi Dayal Publisher, Delhi Rs. 80). ഓരോ കൊ­ച്ചു­കാ­വ്യ­വും മ­നോ­ഹ­ര­മാ­ണു് പ­തി­നൊ­ന്നാ­മ­ത്തേ­തു് നോ­ക്കു­ക:

“The remorseful husband

Fallen at her feet

Then little boy

Climbs onto his back

And the Sullen wife

Laughing”.

ഈ സ­മാ­ഹാ­ര ഗ്ര­ന്ഥ­ത്തി­നു് ഷി­ക്കാ­ഗോ സർ­വ­ക­ലാ­ശാ­ല­യി­ലെ മാർത ആൻ സെൽബി എ­ഴു­തി­യ പ്ര­ബ­ന്ധ­ത്തിൽ തർ­ജ്ജ­മ­ക്കാ­രൻ വി­ട്ടു­ക­ള­ഞ്ഞ ചില കാ­വ്യ­ശ­ക­ല­ങ്ങൾ തർ­ജ്ജ­മ ചെ­യ്തു ചേർ­ത്തി­ട്ടു­ണ്ടു്. അവയിൽ ഒ­ന്നു്:

“Look,

a still quiet crane

glistens on a lotus leaf

like a conch shell lying

on a flawless emerald plate”.

“കാ­വ്യ­പ്ര­കാ­ശ”ത്തിൽ ഇതു ധ്വ­നി­ക്കു് ഉ­ദാ­ഹ­ര­ണ­മാ­യി കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്നു് മാർത ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. “ധ്വ­ന്യാ­ലോ­ക”ത്തി­ലും സാ­ത­വാ­ഹ­ന­രാ­ജാ­വി­ന്റെ കൊ­ച്ചു­കാ­വ്യ­ങ്ങൾ എ­ടു­ത്തു­ചേർ­ത്തി­ട്ടു­ണ്ടെ­ന്നും മാർത പ­റ­യു­ന്നു. മ­നോ­ഹ­ര­മാ­യ കവിത; വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യ പ്ര­ബ­ന്ധം.

കാ­ക്ക­നാ­ട­ന്റെ ഭാ­വ­ഗീ­തം

“നി­ങ്ങ­ളൊ­ഴി­ച്ചു മ­റ്റാ­രെ­ങ്കി­ലും പ­റ­യാ­നി­ട­യു­ള്ള­തു് പ­റ­യ­രു­തു്; നി­ങ്ങ­ളൊ­ഴി­ച്ചു് മ­റ്റാ­രെ­ങ്കി­ലും ചെ­യ്യാ­നി­ട­യു­ള്ള­തു് ചെ­യ്യ­രു­തു്; മ­റ്റൊ­രി­ട­ത്തു­മി­ല്ലാ­ത്ത­തു് നി­ങ്ങ­ളിൽ മാ­ത്രം ഉ­ണ്ടാ­യി­രി­ക്കു­മ്പോൾ അതിൽ മാ­ത്രം ത­ല്പ­ര­നാ­യി­രി­ക്കു. ക്ഷ­മ­യോ­ടോ അ­ക്ഷ­മ­യോ­ടോ നി­ങ്ങ­ളിൽ നി­ന്നു് അ­ന്യാ­ദൃ­ശ­മാ­യ സ­ത്ത­യെ രൂ­പ­വ­ത്ക­രി­ക്കു”. (ആ­ങ്ദ്രേ ഷീദ് Fruits of the Earth). ഈ രൂ­പ­വ­ത്ക­ര­ണ­ത്തി­നു് അ­ന്വേ­ഷ­ണം കൂ­ടി­യേ തീരൂ. അ­ങ്ങ­നെ അ­ന്വേ­ഷ­ണ­ത്തിൽ വിലയം കൊണ്ട ഒ­രാ­ളി­ന്റെ പ്ര­യ­ത്ന­ത്തെ ക­ലാ­ഭം­ഗി­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന ചെ­റു­ക­ഥ­യാ­ണു് കാ­ക്ക­നാ­ട­ന്റെ “ഉ­ച്ച­തി­രി­ഞ്ഞു് എന്തോ തി­ര­ഞ്ഞു്” എ­ന്ന­തു് (ക­ലാ­കൗ­മു­ദി). അ­യാൾ­ക്കു വൈ­ഷ­യി­ക­വും ക്ഷോ­ഭ­ജ­ന­ക­വു­മാ­യ ഭൂ­ത­കാ­ല­മു­ണ്ടു്. വൈ­ഷ­യി­ക­ത്വം സു­ന്ദ­രി­യാ­യ പൗർ­ണ്ണ­മി എന്ന യു­വ­തി­യോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. വി­മാ­ന­ത്തിൽ വച്ചു പ­രി­ച­യ­പ്പെ­ട്ട അ­വ­ളോ­ടു കൂടി അയാൾ മൂ­ന്നു ദിവസം ക­ഴി­ഞ്ഞു. പി­ന്നീ­ടു് അവളെ കാ­ണു­ന്ന­തു് അ­വ­ളു­ടെ ഭർ­ത്താ­വി­നോ­ടൊ­രു­മി­ച്ചു്; അ­വ­ളു­ടെ കു­ട്ടി­യോ­ടൊ­രു­മി­ച്ചു്; അ­വ­ളു­ടെ കു­ട്ടി­യോ­ടൊ­രു­മി­ച്ചു് ആ­ദ്യ­ത്തെ പ­രി­ച­യം ര­തി­യു­ടെ സാ­ന്ദ്ര­ത ക­ലർ­ന്ന­തു് ര­ണ്ടാ­മ­ത്തെ കൂ­ടി­ക്കാ­ഴ്ച പ­ശ്ചാ­ത്താ­പ­വും വാ­ത്സ­ല്യ­വും ഉ­ള­വാ­ക്കു­ന്നു. അവളെ കൈ­വി­ട്ടു ക­ള­ഞ്ഞ­തി­ലു­ള്ള താപം. അ­വ­ളു­ടെ കു­ഞ്ഞി­നോ­ടു­ള്ള വാ­ത്സ­ല്യം. എ­ല്ലാം കി­നാ­വു­കൾ പോലെ ക്ഷോ­ഭ­ജ­ന­ക­ത്വം. അയാൾ ഒരു കൊ­ല­പാ­ത­ക­ത്തി­നു സാ­ക്ഷി­യാ­യി എ­ന്ന­താ­ണു്. താൻ സാ­ക്ഷി­യാ­ണു് എന്നു അയാൾ പ­റ­ഞ്ഞി­രു­ന്നെ­ങ്കിൽ കൊ­ല­പാ­ത­കം ചെ­യ്ത­വൻ ര­ക്ഷ­പ്പെ­ടു­മാ­യി­രു­ന്നു. അയാളെ കാ­രാ­ഗൃ­ഹ­ത്തിൽ­ച്ചെ­ന്നു് ക­ണ്ട­തും കി­നാ­വു്. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര കി­നാ­വു­കൾ അ­ന്ത­രീ­ക്ഷ­ത്തിൽ പൂർ­ണ്ണ­ച­ന്ദ്രൻ പ്ര­കാ­ശി­ക്കു­മ്പോൾ അയാൾ പൗർ­ണ്ണ­മി എന്ന സു­ന്ദ­രി­യെ സ്മ­രി­ച്ച­തും കി­നാ­വു പോലെ തന്നെ ഇ­വി­ടെ­യെ­ല്ലാം ശാ­രീ­രി­കാ­വ­സ്ഥ­യേ കാ­ണാ­നു­ള്ളു. ഇ­വ­യൊ­ക്കെ പോയി മ­റ­യു­മ്പോൾ ആ­ത്മ­ത­യെ തേ­ടു­ന്ന ആ­ധ്യാ­ത്മി­കാ­വ­സ്ഥ സം­ജാ­ത­മാ­കു­ന്നു. എ­നി­ക്കോർ­മ്മ വ­രു­ന്ന­തു ബൈ­ബി­ളി­ലെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ ചില വാ­ക്യ­ങ്ങ­ളാ­ണു്.

“The first man, Adam, was created a living being, but the last Adam is the life-​giving spirit. It is not the spiritual that comes first, but the physical and then the spiritual. The first Adam, made of earth came from the earth; the second Adam came from heaven”. (1. Corinthians 15; 45–48. Good News Bible, N. T., P. 220.)

കാ­ക്ക­നാ­ട­ന്റെ ക­ഥാ­പാ­ത്രം ഭൂ­മി­യിൽ നി­ന്നു വ­ന്ന­വ­നാ­ണു്. സ്വർ­ഗ്ഗ­ത്തു നി­ന്നു വ­രാ­നു­ള്ള അ­വ­ന്റെ യ­ത്ന­മാ­ണു് ഇ­ക്ക­ഥ­യിൽ ഭാ­വി­ഗീ­തം പോലെ മ­നോ­ഹ­ര­മാ­ണു് ഈ ചെ­റു­ക­ഥ.

സൗ­ന്ദ­ര്യം

ക­ദ­ന­മൊ­രു­രൂ­പ­മെ­ടു­ത്ത­പോ­ല­ങ്ങ­നെ

ക­ത­കി­നു­ടെ പി­ന്നിൽ മ­റ­ഞ്ഞു­നി­ന്ന­ങ്ങ­നെ

ക­ര­ളു­മ്മ പാര ത­രർ­ക്കു­മാ­റ­ങ്ങ­നെ

സ­ര­ള­യു­ടെ നി­ല്പു മ­റ­ക്കു­വ­തെ­ങ്ങ­നെ?

(ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള ‘പി­രി­ഞ്ഞ­പ്പോൾ’)

സ്ത്രീ­കൾ ത­ല­മു­ടി ക­ഴു­ത്തോ­ളം വച്ചു മു­റി­ച്ചു­ക­ള­യു­ക­യും പു­രു­ഷ­ന്മാർ അതു ക­ഴി­യു­ന്നി­ട­ത്തോ­ളം നീ­ട്ടി വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു. സ്ത്രീ­ത്വ­ത്തിൽ നി­ന്നു പു­രു­ഷ­ത്വ­ത്തി­ലേ­ക്കു ചെ­ല്ലാൻ കൊ­തി­യു­ള്ള­വ­രാ­ണു് ത­ല­മു­ടി മു­റി­ക്കു­ന്ന­തു്. പു­രു­ഷ­ത്വ­ത്തിൽ നി­ന്നു സ്ത്രീ­ത്വ­ത്തി­ലേ­ക്കു പോകാൻ അ­ഭി­ല­ഷി­ക്കു­ന്ന­വ­രാ­ണു് ത­ല­മു­ടി വ­ളർ­ത്തു­ന്ന­തു്.

വി­ശ്വ­വ­ശ്യ­മാ­ണു് സ്ത്രീ­സൗ­ന്ദ­ര്യം. ആ സൗ­ന്ദ­ര്യം കൂ­ടു­തൽ വ­ശ്യ­മാ­കു­ന്ന­തു് സ്ത്രീ കോ­പ­ന­യാ­യി നി­ല്ക്കു­മ്പോ­ഴാ­ണു്. ചിലർ ദുഃ­ഖി­ച്ചു നി­ല്ക്കു­മ്പോ­ഴും. ഈ കാ­വ്യ­ത്തി­ലെ കാ­മു­കി­യു­ടെ ദുഃഖം ക­ണ്ടു് കാ­മു­കൻ കരളു ത­കർ­ന്നു നി­ന്നെ­ങ്കി­ലും അ­വ­ളു­ടെ വി­ഷാ­ദ­ത്തി­ന്റെ ഫ­ല­മാ­യി സൗ­ന്ദ­ര്യ­ത്തി­ന്റെ അ­തി­പ്ര­സ­രം അയാളെ ആ­ഹ്ലാ­ദി­പ്പി­ച്ചി­രി­ക്കും.

ഒ­റ്റ­യാ­യി­ട കു­രു­ങ്ങി­വാ­ച്ച തൻ

കു­റ്റ­വാർ കുഴലു തൽ പ­ദ­ങ്ങ­ളിൽ

ഉ­റ്റ­രാ­ഗ­മൊ­ട­ടി­ഞ്ഞു കാൺ­ക­യാൽ

മു­റ്റു­മോർ­ത്തു കൃ­ത­കൃ­ത്യ­യെ­ന്ന­വൾ

(കു­മാ­ര­നാ­ശാൻ—നളിനി)

സ്ത്രീ­യു­ടെ നീണ്ട ത­ല­മു­ടി പു­രു­ഷ­നെ എ­ന്തെ­ന്നി­ല്ലാ­ത്ത വിധം ആ­കർ­ഷി­ക്കും. കെ­ട്ടി­വ­ച്ച ത­ല­മു­ടി അ­ഴി­ഞ്ഞു­ല­ഞ്ഞു് ത­രം­ഗ­പ­ര­മ്പ­ര­കൾ ഉ­ള­വാ­ക്കി­ക്കൊ­ണ്ടു വീ­ഴു­മ്പോൾ പു­രു­ഷ­നു് ആ­ഹ്ലാ­ദ­മു­ണ്ടാ­കു­മെ­ന്ന­തി­നു തെ­ളി­വു ന­ല്കു­ന്നു ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ “ആ സ­ന്ധ്യ” എന്ന കാ­വ്യം

“പാ­തി­യു­മെൻ പേർ തു­ന്നി­ത്തീർ­ന്ന

പ­ട്ടു­റു­മാ­ലു പാ­യ­യിൽ കിടക്കൂ-​

വ­തെ­ടു­ക്കാൻ കു­നി­യ­വേ ആ­തി­ഥേ­യി­തൻ

തി­ടു­ക്ക­ത്തി­നാൽ നീ­ല­ക്ക­രി­ഞ്ചാ­യൽ

കെ­ട്ട­ഴി­ഞ്ഞൂർ­ന്നി­ട്ടൊ­ഴു­കീ തോ­ളിൽ­ക്കൂ­ടി”

എന്ന വരികൾ നോ­ക്കു­ക. കാ­മു­ക­നു് അ­പ്പോൾ ഒരു ത­ര­ത്തി­ലു­ള്ള ഉ­ത്തേ­ജ­നം ഉ­ണ്ടാ­യി­രി­ക്കും. പക്ഷേ, ഇന്നു സ­ങ്ക­ല്പ­ങ്ങൾ മാ­റി­പ്പോ­യി­രി­ക്കു­ന്നു. സ്ത്രീ­കൾ ത­ല­മു­ടി ക­ഴു­ത്തോ­ളം വച്ചു മു­റി­ച്ചു ക­ള­യു­ക­യും പു­രു­ഷ­ന്മാർ അതു ക­ഴി­യു­ന്നി­ട­ത്തോ­ളം നീ­ട്ടി വ­ളർ­ത്തു­ക­യും ചെ­യ്യു­ന്നു. സ്ത്രീ­ത്വ­ത്തിൽ നി­ന്നു പു­രു­ഷ­ത്വ­ത്തി­ലേ­ക്കു ചെ­ല്ലാൻ കൊ­തി­യു­ള്ള­വ­രാ­ണു് ത­ല­മു­ടി മു­റി­ക്കു­ന്ന­തു്. പു­രു­ഷ­ത്വ­ത്തിൽ നി­ന്നു സ്ത്രീ­ത്വ­ത്തി­ലേ­ക്കു പോകാൻ അ­ഭി­ല­ഷി­ക്കു­ന്ന­വ­രാ­ണു് ത­ല­മു­ടി വ­ളർ­ത്തു­ന്ന­തു് പു­രു­ഷ­ന്റെ ഈ പ്ര­വൃ­ത്തി­ക്കു ബൈ­ബി­ളി­ന്റെ അം­ഗീ­കാ­ര­മി­ല്ല. “Why, nature itself teaches you that long hair on a man is a disgrace, but on a woman it is a thing of beauty” (1. Corinthians 11–14). സ്ത്രീ­കൾ ത­ല­മു­ടി മു­റി­ക്കു­ന്ന­തി­നും ബൈബിൾ എ­തി­രാ­ണു്. “…It is a shameful thing for a woman to shave her head or cut her hair,” (1. Corinthians 11:6, Good News Bible, P. 215 N. T.). നളിനി കൃ­ത­കൃ­ത്യ­യാ­യ­തു് ലൈം­ഗി­ക­ത്വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­ട്ടി­ല്ല എന്നു പറയാൻ വയ്യ.

Look,

coral and emeralds mixed

fall from heaven

like a necklace unstrung

from the throat of the sky goddess

a line of parrots.

(ഗാ­ഥാ­സ­പ്ത­ശ­തീ 75)

ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­ന്റെ കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള വി­വാ­ദ­ങ്ങൾ കെ­ട്ട­ട­ങ്ങി­യി­രി­ക്കു­ക­യാ­ണു് ഇ­പ്പോൾ. നല്ല മ­നു­ഷ്യ­നും നല്ല ക­ലാ­കാ­ര­നു­മാ­യ അ­ദ്ദേ­ഹം ട്രാ­ജ­ഡി­കൾ തരണം ചെ­യ്തു ജീ­വി­തം മു­ന്നോ­ട്ടു കൊ­ണ്ടു­പോ­വു­ക­യാ­ണു്. ആ ജീ­വി­ത­ത്തിൽ ക­ല്ലെ­ടു­ത്തെ­റി­ഞ്ഞു് അതിനെ ക്ഷോ­ഭ­പൂർ­ണ്ണ­മാ­ക്കു­ന്ന­തു മ­നു­ഷ്യ­ത്വ­മ­ല്ല.

മാർത എ­ഴു­തി­യ ഉ­ത്ത­രോ­പാ­ഖ്യാ­ന­ത്തിൽ നി­ന്നാ­ണു് ഇതു്, അ­ര­വി­ന്ദ് കൃ­ഷ്ണ­യു­ടെ തർ­ജ്ജ­മ­യിൽ ഈ കാ­വ്യ­ശ­ക­ലം വി­ട്ടു­ക­ള­ഞ്ഞി­രി­ക്കു­ക­യാ­ണു്. ത­ത്ത­കൾ അ­ന്ത­രീ­ക്ഷ­ത്തിൽ നി­ന്നു വൃ­ക്ഷ­ങ്ങ­ളി­ലേ­ക്കും വൃ­ക്ഷ­ങ്ങ­ളിൽ നി­ന്നു താ­ഴ­ത്തേ­ക്കും പ­റ­ന്നു വീ­ഴു­ന്ന­തി­ന്റെ ചി­ത്ര­മാ­ണു് ഇതിൽ അ­ന്ത­രീ­ക്ഷ ദേ­വ­ത­യു­ടെ ഗ­ള­നാ­ള­ത്തിൽ നി­ന്നു് മാല പൊ­ട്ടി പ­വി­ഴ­വും മ­ര­ത­ക­വും ചി­ത­റു­ന്ന പോലെ ആ ര­ത്ന­ങ്ങ­ളു­ടെ നി­റ­മാർ­ന്ന ത­ത്ത­കൾ താ­ഴോ­ട്ടു പ­തി­ക്കു­ന്നു­വെ­ന്നു വാ­ച്യ­മാ­യ അർ­ത്ഥം. ഇതു ധ്വ­നി­പ്ര­ധാ­ന­മാ­ണെ­ന്നാ­ണു മാർ­ത­യു­ടെ പക്ഷം. മാല പൊ­ട്ടു­ന്ന­തു ക­ന്യ­കാ­ത്വ­ത്തി­ന്റെ ത­കർ­ച്ച­യെ കാ­ണി­ക്കു­ന്നു. ത­ത്ത­ക­ളെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം തന്നെ ലൈം­ഗി­ക വേ­ഴ്ച­യെ സൂ­ചി­പ്പി­ക്കാ­നാ­ണ­ത്രേ. വൃ­ക്ഷ­ങ്ങ­ളിൽ നി­ന്നു ത­ത്ത­കൾ വന്നു വീ­ഴു­ന്ന സ്ഥ­ല­ത്തു­വ­ച്ചാ­ണു് വേഴ്ച.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം:ഇ­ട­ശ്ശേ­രി യുടെ ക­വി­ത­യെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “എന്തു പറയാൻ അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ നല്ല കവി. പക്ഷേ, ഇം­ഗ്ലീ­ഷിൽ lyrical spirit എന്നു പ­റ­യു­ന്ന അംശം അ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യിൽ കു­റ­വാ­ണു് ”.

ചോ­ദ്യം: “നി­ങ്ങൾ കണ്ട നല്ല കാ­രി­ക്കേ­ച്ചർ ഏ­താ­ണു് ?”

ഉ­ത്ത­രം: “ഹാ­സ്യ­ചി­ത്ര­ത്തെ­യാ­ണോ നി­ങ്ങൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു? എ­ന്നാൽ പറയാം. അ­ഹ­ങ്കാ­ര­മു­ള്ള സ്ത്രീ­യാ­ണു് ഏ­റ്റ­വും നല്ല കാ­രി­ക്കേ­ച്ചർ”.

ചോ­ദ്യം: “ഏ­റ്റ­വും പേ­ടി­ക്കേ­ണ്ട­തു് ആരെ?”

ഉ­ത്ത­രം: “ഡബ്ൾ റോൾ കാ­ണി­ക്കു­ന്ന­വ­രെ, അവരെ ക്രു­ദ്ധ­നാം സർ­പ്പ­ത്തെ­ക്കാ­ളേ­റ്റ­വും പേ­ടി­ക്കേ­ണം”.

ചോ­ദ്യം: “കു­ടും­ബ­ജീ­വി­തം സു­ഖ­ക­ര­മാ­യി­രി­ക്ക­ണ­മെ­ങ്കിൽ എന്തു ചെ­യ്യ­ണം?”

ഉ­ത്ത­രം: “ആരും അ­ന്യു­നാ­വ­സ്ഥ­യിൽ എ­ത്തി­യ­വ­ര­ല്ല. തൊ­ട്ട­തി­നും പി­ടി­ച്ച­തി­നു­മൊ­ക്കെ ഭാ­ര്യ­യെ കു­റ്റ­പ്പെ­ടു­ത്ത­രു­തു് ഭർ­ത്താ­വു്. ഭർ­ത്താ­വി­നെ ഭാ­ര്യ­യും കു­റ്റ­പ്പെ­ടു­ത്ത­രു­തു്. മറ്റു മാർ­ഗ്ഗ­മൊ­ന്നു­മി­ല്ലാ­തെ വ­ന്നാൽ ര­ണ്ടു­പേർ­ക്കും വി­മർ­ശ­ന­മാ­കാം”.

ചോ­ദ്യം: “ഞാൻ കു­ഴി­ക്കു കാലും നീ­ട്ടി­യി­രി­ക്കു­ന്ന­വ­നാ­ണു് എന്റെ ദുഃ­ഖ­ത്തി­നു കാരണം പ­റ­യാ­മോ?”

ഉ­ത്ത­രം: “ജീ­വി­ത­ത്തിൽ എ­ല്ലാം തെ­റ്റാ­യി ചെ­യ്തു പോ­യ­ല്ലോ എന്ന ദുഃ­ഖ­മാ­ണു് നി­ങ്ങ­ളു­ടേ­തു്”.

ചോ­ദ്യം: “ചില അ­മ്മ­മാർ മ­ക്ക­ളെ അ­വ­ഗ­ണി­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “കു­ഞ്ഞു് ഇ­പ്പോൾ വേണ്ട എന്നു ക­രു­തി­യി­രി­ക്കു­മ്പോൾ കു­ഞ്ഞു­ണ്ടാ­യാൽ അവനെ അമ്മ ജീ­വി­ത­കാ­ല­മ­ത്ര­യും അ­വ­ഗ­ണി­ക്കും”.

ചോ­ദ്യം: “ഏതു സ്ത്രീ­യാ­ണു് വലിയ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന­തു?

ഉ­ത്ത­രം: “അ­ടു­ക്ക­ള­യിൽ കി­ട­ന്നു ന­ര­കി­ക്കു­ന്ന സ്ത്രീ. അ­വർ­ക്കു് ഒരു പ്ര­തി­ഫ­ല­വും കി­ട്ടു­ന്നി­ല്ല, ഭർ­ത്താ­വി­ന്റെ കോ­പ­വും ശ­കാ­ര­വു­മൊ­ഴി­ച്ചു്”.

ചോ­ദ്യം: “ചില സ്ത്രീ­ക­ളെ പു­രു­ഷ­ന്മാർ അ­വ­ഗ­ണി­ക്കു­ന്ന­തു ശരിയോ?”

ഉ­ത്ത­രം: “അല്ല. പക്ഷേ, റോ­സാ­പ്പൂ­വി­നെ ഇ­ഷ്ട­പ്പെ­ടു­ന്ന­തു പോലെ തൊ­ട്ടാ­വാ­ടി­പ്പൂ­വി­നെ ഇ­ഷ്ട­പ്പെ­ടാൻ ക­ഴി­യു­മോ?”

ചോ­ദ്യം: “ഇം­ഗ്ലീ­ഷി­ലെ charm, beauty ഇ­വ­യ്ക്കു ത­മ്മിൽ എ­ന്താ­ണു വ്യ­ത്യാ­സം സാറേ?”

ഉ­ത്ത­രം: “പു­രു­ഷ­ന്മാ­രെ ആ­കർ­ഷി­ക്കാൻ സ്ത്രീ­ക്കു­ള്ള ശ­ക്തി­യാ­ണു് charm. അ­വൾ­ക്കു സൗ­ന്ദ­ര്യം വേ­ണ­മെ­ന്നി­ല്ല. സൗ­ന്ദ­ര്യ­മു­ള്ള­വർ­ക്കു charm പ­ല­പ്പോ­ഴും കാ­ണു­കി­ല്ല. അ­ങ്ങ­നെ­യു­ള്ള സു­ന്ദ­രി­മാ­രെ­ക്ക­ണ്ടാൽ പു­രു­ഷ­ന്മാർ വി­കാ­ര­ര­ഹി­ത­രാ­യി ന­ട­ന്നു­പോ­കും”.

ചോ­ദ്യം: “നി­ങ്ങൾ അ­ടു­ത്ത ജ­ന്മ­ത്തിൽ പി­ച്ചി­ച്ചെ­ടി­യാ­യാൽ, സ്ത്രീ­യാ­യാൽ, ഉ­ദ്യോ­ഗ­സ്ഥ­യാ­യാൽ, ആ­ന­യാ­യാൽ എ­ന്തൊ­ക്കെ­ച്ചെ­യ്യും?”

ഉ­ത്ത­രം: “പി­ച്ചി­ച്ചെ­ടി­യാ­യാൽ പൂ­വി­ന്റെ പ­രി­മ­ളം പ്ര­സ­രി­പ്പി­ക്കും. സ്ത്രീ­യാ­യാൽ ഉ­പ­കാ­രം ചെയ്ത പു­രു­ഷ­നെ­ക്ക­ണ്ടാൽ ച­ക്ര­വാ­ള­ത്തിൽ ദൃ­ഷ്ടി­ക­ളൂ­ന്നി അയാളെ അ­റി­യു­ന്നി­ല്ലെ­ന്ന മ­ട്ടിൽ ന­ട­ന്നു പോകും. ഉ­ദ്യോ­ഗ­സ്ഥ­യാ­യാൽ അ­ഹ­ങ്ക­രി­ക്കും. ആ­ന­യാ­യാൽ പാ­ത­യി­ലൂ­ടെ പോ­കു­ന്ന ആ­രെ­യും ക­ട­ക്ക­ണ്ണി­ട്ടു നോ­ക്കി പേ­ടി­പ്പി­ക്കും”.

ചുമയെ പി­ടി­ക്ക­രു­ത്

ഒരു ചുമ ചു­മ­ച്ചാൽ അ­ത­ങ്ങു പോ­ക­ട്ടെ­യെ­ന്നു ക­രു­ത­ണം. അ­ല്പ­ദൂ­രം ന­ട­ന്നി­ട്ടു് എ­വി­ടെ­വ­ച്ചു ചു­മ­ച്ചു­വോ അവിടെ ഓ­ടി­യെ­ത്തി ‘എന്റെ ചുമേ നീ എവിടെ’ എന്നു ചോ­ദി­ച്ചു് അതിനെ ക­യ­റി­പ്പി­ടി­ക്കാൻ ശ്ര­മി­ക്ക­രു­തു്. ക­യ­റി­പ്പി­ടി­ച്ചു് വീ­ണ്ടും വാ­യ്ക്ക­ക­ത്തു് ആ­ക്കി­യാൽ വീ­ണ്ടും ചു­മ­യ്ക്കും. അതു ചു­മ­യ്ക്കു­ന്ന­വ­നു് ക്ഷീ­ണ­മു­ണ്ടാ­ക്കും. കേ­ട്ടു­നി­ല്ക്കു­ന്ന­വ­നു് വൈ­ഷ­മ്യ­മു­ണ്ടാ­ക്കും. ചി­ല­പ്പോൾ ചു­മ­യോ­ടൊ­രു­മി­ച്ചു വ­രു­ന്ന ലാ­ലാ­ജ­ലം മുൻ­പിൽ നി­ല്ക്കു­ന്ന­വ­ന്റെ മു­ഖ­ത്തു വീ­ണെ­ന്നും വരും.

ശ്രീ. പ്ര­ഭാ­ക­രൻ പ­ഴ­ശ്ശി ചേ­തോ­ഹ­ര­മാ­യി പ്ര­സാ­ധ­നം ചെയ്ത ‘സം­സ്കാ­ര കേരളം’ ത്രൈ­മാ­സി­ക­ത്തിൽ ഡോ­ക്ടർ ജോർ­ജ്ജ് ഇ­രു­മ്പ­യം എ­ഴു­തി­യ “വി­ക്ടോ­റി­യ­യും ബാ­ല്യ­കാ­ല­സ­ഖി”യും എന്ന ലേഖനം ചു­മ­ച്ചു­വി­ട്ട ചുമയെ അനേകം കി­ലോ­മീ­റ്റർ പി­റ­കോ­ട്ടു് ഓ­ടി­ച്ചെ­ന്നു പി­ടി­ച്ചെ­ടു­ത്തു് വാ­യ്ക്ക­ക­ത്തു് ആ­ക്ക­ലാ­ണു്. തൊ­ണ്ട­യിൽ ഇ­രി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത ചു­മ­യു­ടെ വീ­ണ്ടു­മു­ള്ള നിർ­ഗ്ഗ­മി­ക്ക­ലു­മാ­ണ­തു്. എ­ടു­ത്തു പ­റ­യേ­ണ്ട­തു് ഇതു വേ­റൊ­രാ­ളി­ന്റെ ചു­മ­യാ­ണു് എ­ന്ന­ത­ത്രേ. ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­ന്റെ കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള വി­വാ­ദ­ങ്ങൾ കെ­ട്ട­ട­ങ്ങി­യി­രി­ക്കു­ക­യാ­ണു് ഇ­പ്പോൾ. നല്ല മ­നു­ഷ്യ­നും നല്ല ക­ലാ­കാ­ര­നു­മാ­യ അ­ദ്ദേ­ഹം ട്രാ­ജ­ഡി­കൾ തരണം ചെ­യ്തു ജീ­വി­തം മു­ന്നോ­ട്ടു കൊ­ണ്ടു­പോ­വു­ക­യാ­ണു്. ആ ജീ­വി­ത­ത്തിൽ ക­ല്ലെ­ടു­ത്തെ­റി­ഞ്ഞു് അതിനെ ക്ഷോ­ഭ­പൂർ­ണ്ണ­മാ­ക്കു­ന്ന­തു മ­നു­ഷ്യ­ത്വ­മ­ല്ല. പഴയ കാ­ര്യ­ങ്ങൾ വീ­ണ്ടും പ­റ­ഞ്ഞും അ­ദ്ദേ­ഹ­ത്തോ­ടു അ­വ­യെ­ക്കു­റി­ച്ചു നേ­രി­ട്ടു ചോ­ദി­ച്ചു മ­റു­പ­ടി വാ­ങ്ങി­യും വി­വാ­ദ­ങ്ങൾ വീ­ണ്ടും ഉ­ള­വാ­ക്കു­ന്ന­തു് ര­ച­യി­താ­ക്ക­ളു­ടെ­യും ചോ­ദ്യ­കർ­ത്താ­ക്ക­ളു­ടെ­യും സാ­ഡി­സ­ത്തെ­യാ­ണു് കാ­ണി­ക്കു­ക. ചിലർ സ­ഹാ­യി­ക്കു­ന്നു­വെ­ന്നു ഭാ­വി­ച്ചു് ന­മ്മ­ളെ വേ­ദ­നി­പ്പി­ക്കാ­റു­ണ്ട­ല്ലോ. അ­തു­ത­ന്നെ­യാ­ണു് ജോർ­ജ്ജ് ഇ­രു­മ്പ­യ­ത്തി­ന്റെ ലേ­ഖ­ന­ത്തി­ലും ഞാൻ കാ­ണു­ന്ന­തു്. ബ­ഷീ­റി­ന്റെ മ­ന­സ്സിൽ ഒരു നേരിയ പോറൽ പോ­ലു­മു­ണ്ടാ­ക്കാൻ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് മൗനം അ­വ­ലം­ബി­ക്ക­ട്ടെ.

നൂ­ട്ടു് ഹാം­സ­നെ­ന്ന­ല്ല, ക്നൂ­ട്ട് ഹാം­സൂൺ എ­ന്നാ­ണു് “വി­ക്ടോ­റി­യ” എ­ഴു­തി­യ ആ­ളി­ന്റെ പേരു്.

റയീസ ഗർ­ബ­ച്ചോ­ഫി ന്റെ “I hope” എന്ന പു­സ്ത­ക­ത്തിൽ മ­നു­ഷ്യൻ നിർ­മ്മി­ച്ച അ­ത്ഭു­ത­ങ്ങ­ളിൽ അ­ത്ഭു­തം ഗ്ര­ന്ഥ­ങ്ങ­ളാ­ണെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്നു (I also realized in childhood the importance of books, that miracle of miracles created by humanity. P. 22). ഈ മ­ഹാ­ത്ഭു­ത­ങ്ങൾ­ക്കാ­ണു് വി­ല­ക്കു ക­ല്പി­ച്ചി­രി­ക്കു­ന്ന­തു് കേ­ന്ദ്ര സർ­ക്കാർ. എ­ന്തൊ­രു കാ­ട്ടാ­ള­ത്തം!

അ­മാ­ന്യ­മാ­യ ജേ­ണ­ലി­സം

പാൽ­പ്പാ­യ­സ­ത്തി­ന്റെ തു­ള്ളി­യു­ണ്ടോ എ­ന്ന­റി­യാൻ ക­പ്പെ­ടു­ത്തു പ­രി­ശോ­ധി­ക്കു­ന്ന­വൻ വൃ­ത്തി­കെ­ട്ട­വ­നാ­ണു്. പു­സ്ത­കം ആവോളം ആ­സ്വ­ദി­ച്ചി­ട്ടു് വീ­ണ്ടും പു­റ­ങ്ങൾ മ­റി­ക്കു­ന്ന­വൻ സ­ഹൃ­ദ­യ­നാ­ണു്.

ഫ്ര­ന്റ് ലൈൻ മാ­സി­ക­യിൽ ശ്രീ. രാ­ജീ­വ് ഗാ­ന്ധി അർ­ദ്ധ­ന­ഗ്ന­നാ­യി മ­രി­ച്ചു കി­ട­ക്കു­ന്ന­തി­ന്റെ ചി­ത്രം വർ­ണ്ണോ­ജ്ജ്വ­ല­മാ­യി അ­ച്ച­ടി­ച്ച­തു് മാ­ന്യ­മാ­യ ജേ­ണ­ലി­സ­മ­ല്ല, അ­മാ­ന്യ­മാ­യ ജേ­ണ­ലി­സ­ത്തി­ന്റെ ഫ­ല­മാ­ണു് അതു്. ഈ ചി­ത്രം ത­ന്നെ­യ­ല്ലേ പല പ­ത്ര­ങ്ങ­ളി­ലും വ­ന്ന­തു് എന്ന ചോ­ദ്യ­മു­ണ്ടാ­കാം. അതു സ­ത്യ­മാ­ണെ­ങ്കി­ലും ഒരു പ­ട­ത്തി­ലും മാ­ന്യ­നാ­യ രാ­ജീ­വി­ന്റെ നഗ്നത കാ­ണി­ച്ചി­രു­ന്നി­ല്ല. ഫ്ര­ന്റ് ലൈ­നി­ലെ പടം അ­ങ്ങ­നെ­യ­ല്ല. സകല സാ­ന്മാർ­ഗ്ഗി­ക ചി­ന്ത­ക­ളെ­യും നി­രാ­ക­രി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ നഗ്നത കാ­ണു­മാ­റു് ചി­ത്രം അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു, മാ­സി­ക­യു­ടെ അ­ധി­കാ­രി­കൾ.

images/Kant.jpg
കാ­ന്റ്

സ­ഹ­ജാ­വ­ബോ­ധം കൊ­ണ്ടാ­ണു് കൊ­ച്ചു­കു­ട്ടി പോലും ഇ­ന്ന­തു് സാ­ന്മാർ­ഗ്ഗി­കം, ഇ­ന്ന­തു് അ­സാ­ന്മാർ­ഗ്ഗി­കം എന്നു നിർ­ണ്ണ­യി­ക്കു­ന്ന­തു് ആ നിർ­ണ്ണ­യ­ത്തി­ലെ­ത്തി­യ­യാൾ ആശയമോ ചി­ത്ര­മോ സം­ഭ­വ­മോ സാ­ന്മാർ­ഗ്ഗി­ക­മാ­ണെ­ങ്കിൽ അതു് പ്ര­കാ­ശി­പ്പി­ക്കും. ഇ­പ്പോൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ചി­ത്രം കൈ­യി­ലെ­ടു­ക്കു­ന്ന ആർ­ക്കും അ­തി­ന്റെ പ്ര­കാ­ശ­നം അ­സാ­ന്മാർ­ഗ്ഗി­ക­മാ­ണെ­ന്നു തോ­ന്നാ­തി­രി­ക്കി­ല്ല. ഈ തോ­ന്ന­ലി­നു് ആ­സ്പ­ദം മു­മ്പു് പറഞ്ഞ സ­ഹ­ജാ­വ­ബോ­ധ­മാ­ണു് അ­ല്ലെ­ങ്കിൽ മ­ന­സ്സാ­ക്ഷി­യാ­ണു്. ആ മ­ന­സ്സാ­ക്ഷി ന­മ്മു­ടെ പ­ത്ര­പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നു് തി­രോ­ധാ­നം ചെ­യ്തി­ട്ടു കാ­ല­മേ­റെ­യാ­യി എ­ന്ന­റി­യാ­തെ­യ­ല്ല ഞാ­നി­തു് എ­ഴു­തു­ന്ന­തു്. ഒ­ന്നി­നും മ­ര്യാ­ദ­യി­ല്ലാ­ത്ത കാലം എ­ങ്കി­ലും ഇ­ത്ര­ത്തോ­ള­മാ­കാ­മോ?

മാസിക തു­റ­ന്നാ­ലു­ട­നെ പ്ര­തി­ഷേ­ധാർ­ഹ­മാ­യ ഈ ചി­ത്രം വ­ലി­പ്പ­ത്തിൽ അ­ച്ച­ടി­ച്ചി­രി­ക്കു­ന്ന­തു കാണാം. അ­തു­കൊ­ണ്ടും തൃ­പ്തി­യ­ട­യാ­തെ വേ­റൊ­രി­ട­ത്തു് അ­തു­ത­ന്നെ ചെ­റു­താ­യും അ­ച്ച­ടി­ച്ചി­രി­ക്കു­ന്നു. എന്തേ അവിടെ നി­റു­ത്തി­ക്ക­ള­ഞ്ഞ­തു? അ­തി­ന്റെ­യും സൂ­ക്ഷ്മാ­കാ­ര­ചി­ത്ര­മാ­കാ­മാ­യി­രു­ന്ന­ല്ലോ. ആ സൂ­ക്ഷ്മാ­കാ­ര­ത്തി­ന്റെ­യും സൂ­ക്ഷ്മാ­കാ­ര­മാ­കാ­മാ­യി­രു­ന്നു. അ­ങ്ങ­നെ ‘ഇൻ­ഫി­നി­റ്റി’വരെ ചെ­ല്ലാം. ഒരു പൊ­ട്ടു പോലെ ചി­ത്രം അ­വ­സാ­ന­ത്തെ പു­റ­ത്തിൽ അ­ച്ച­ടി­ച്ചാൽ താ­ല്പ­ര്യ­മു­ള്ള­വർ മൈ­ക്രോ സ്കോ­പ്പി­ന്റെ താഴെ അതു വച്ചു നോ­ക്കി ര­സി­ച്ചു­കൊ­ള്ളും.

ആ­ശ­യ­മെ­ന്ന­തു സ്വർ­ണ്ണ­ക്കൂ­മ്പാ­ര­മാ­ണു്. ഓരോ വ്യ­ക്തി­യോ­ടും സം­സാ­രി­ക്കു­മ്പോൾ അതിൽ നി­ന്നു് ഓരോ അം­ശ­മെ­ടു­ത്തു് അ­യാൾ­ക്കു് നൽ­കു­ക­യാ­ണു്. തു­ടർ­ച്ച­യാ­യി സം­സാ­രി­ച്ചാൽ സ്വർ­ണ്ണം മു­ഴു­വ­നും മ­റ്റു­ള്ള­വർ കൊ­ണ്ടു പോകും.

മ­നു­ഷ്യർ­ക്കു് ഈ ലോ­ക­ത്തു് അ­ല്ല­ലി­ല്ലാ­തെ ജീ­വി­ക്ക­ണ­മെ­ങ്കിൽ, ശാ­ന്തി കൈ­വ­ര­ണ­മെ­ങ്കിൽ അ­ന്യ­നെ കൊ­ല്ലാൻ പാ­ടി­ല്ല. അ­തി­നാൽ വധം പാ­പ­മെ­ന്ന അ­ഭി­പ്രാ­യ­മു­ണ്ടാ­യി. അ­പ­രാ­ധ­മൊ­ന്നും ചെ­യ്യാ­ത്ത ആളിനെ കൊ­ല്ലു­ന്ന­തു മ­ഹാ­പാ­പം. രാ­ജീ­വ് ഗാ­ന്ധി­യെ വ­ധി­ച്ച­തു പോ­ലെ­യു­ള്ള പ്ര­വർ­ത്ത­ന­ത്തെ വ്യ­ക്ത­മാ­ക്കി­ത്ത­രാൻ വേറെ വാ­ക്കി­ല്ല. അതിനെ മ­ഹാ­പാ­പ­മെ­ന്നു പ­റ­ഞ്ഞാൽ­പ്പോ­രാ. സ്ഫോ­ട­നം കൊ­ണ്ടു് കൈ­ക­ള­റ്റു്, മുഖം തെ­റി­ച്ചു­പോ­യ ഒരു മ­ഹാ­വ്യ­ക്തി­യു­ടെ വ­സ്ത്ര­ങ്ങൾ ക­രി­ഞ്ഞു പോ­കു­ന്ന­തു സ്വാ­ഭാ­വി­കം. അ­പ്പോൾ അ­നാ­ച്ഛാ­ദി­ത­മാ­യി­ബ്ഭ­വി­ക്കു­ന്ന ശ­രീ­ര­ത്തി­ന്റെ ഗോ­പ­നീ­യ­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ വർ­ണ്ണം ക­ലർ­ത്തി അ­ച്ച­ടി­ക്കു­ന്ന­തു് ആ മ­ഹാ­പാ­പ­ത്തേ­ക്കാൾ തീ­ക്ഷ്ണ­ത കൂടിയ മ­ഹാ­പാ­പ­മാ­ണു്. വാ­യ­ന­ക്കാർ ഒ­ന്നാ­ലോ­ചി­ച്ചു നോ­ക്കു­ക. പു­രു­ഷ­ന്റെ­യോ സ്ത്രീ­യു­ടെ­യോ നഗ്ന ചി­ത്രം ബ­ഹു­ജ­ന­ത്തി­നു കാണാൻ ക­ഴി­യു­ന്ന മ­ട്ടിൽ വ­യ്ക്കാൻ പാ­ടി­ല്ല എന്നു നി­യ­മ­മു­ണ്ടാ­ക്കി­യി­രി­ക്കു­ന്ന­തു് അ­തി­ന്റെ ദർശനം ദ്ര­ഷ്ടാ­വി­നു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­ക്കും എ­ന്ന­തു­കൊ­ണ്ടാ­ണു്, അ­ങ്ങ­നെ പൗ­ര­നു് അ­സ്വ­സ്ഥ­ത­യോ പി­രി­മു­റു­ക്ക­മോ ഉ­ണ്ടാ­ക്കാൻ മ­റ്റൊ­രു വ്യ­ക്തി­ക്കു് അ­ധി­കാ­ര­മി­ല്ല. ഫ്ര­ന്റ് ലൈൻ മാ­സി­ക­യി­ലെ ചി­ത്രം വാ­യ­ന­ക്കാർ­ക്കു് അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കു­ന്നു; ‘ടെൻഷൻ’ ഉ­ള­വാ­ക്കു­ന്നു.

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ ഒരു കാ­വ്യ­ത്തിൽ ‘തി­മിം­ഗ­ല’മെ­ന്നു ക­ണ്ട­തു കൊ­ണ്ട­ല്ല എല്ലാ ആ­ഴ്ച­പ്പ­തി­പ്പു­ക­ളി­ലും ‘തി­മിം­ഗ­ല’മെ­ന്നു് അ­ച്ച­ടി­ക്കു­ന്ന­തു കൊ­ണ്ടാ­ണു് ഇ­തെ­ഴു­തു­ന്ന­തു്. ‘തി­മിം­ഗ­ല’മെ­ന്ന­ല്ല വാ­ക്കു്; ‘തി­മിം­ഗി­ല’മെ­ന്നാ­ണു് തി­മിഃ­ശ­ബ്ദ­ത്തി­നു് പെ­രു­ന്ത­ല മ­ത്സ്യ­മെ­ന്നു് അർ­ത്ഥം. ഗില ശ­ബ്ദ­ത്തി­നു വി­ഴു­ങ്ങു­ക എ­ന്നും പെ­രു­ന്ത­ല മ­ത്സ്യ­ത്തെ മാ­ത്ര­മ­ല്ല എല്ലാ മ­ത്സ്യ­ങ്ങ­ളെ­യും വി­ഴു­ങ്ങു­ന്ന­തു് തി­മിം­ഗി­ലം.

ഇ­ച്ഛാ­ശ­ക്തി ജ­യി­ക്കു­ന്നു
images/Casanova1774.jpg
കാ­സാ­നോ­വാ

കാറും കോളും. അ­ന്ത­രീ­ക്ഷ­മാ­കെ ഇ­രു­ണ്ടി­രി­ക്കു­ന്നു. ആ സാ­യാ­ഹ്ന­ത്തിൽ എ­നി­ക്കു് അ­രൂ­ക്കു­റ്റി­യിൽ നി­ന്നു് അ­ക്ക­രെ, അ­രൂ­രിൽ പോകണം. ക­ട­ത്തു വ­ഞ്ചി­ക്കാ­ര­നോ­ടു ഞാൻ പ­റ­ഞ്ഞു: “എ­നി­ക്കു് പേ­ടി­യാ­കു­ന്നു വ­ള്ള­ത്തിൽ കയറാൻ ന­ടു­ക്കാ­യ­ലിൽ എ­ത്തു­മ്പോൾ കാ­റ്റും മ­ഴ­യു­മു­ണ്ടാ­യാ­ലോ?” അയാൾ മ­റു­പ­ടി നല്കി: “പേ­ടി­ക്കാ­തെ ക­യ­റി­ക്കൊ­ള്ളു. നമ്മൾ അ­ക്ക­രെ­ച്ചെ­ന്നു് രണ്ടു നി­മി­ഷം ക­ഴി­യു­മ്പോ­ഴേ മഴ പെ­യ്യു.” ഞാൻ വ­ള്ള­ത്തിൽ കയറി. അരൂരു ചെ­ന്നി­റ­ങ്ങി രണ്ടു നി­മി­ഷം ക­ഴി­ഞ്ഞ­പ്പോൾ കൊ­ടു­ങ്കാ­റ്റോ­ടു കൂടിയ മ­ഴ­യു­ണ്ടാ­യി. ആ മഴ എ­പ്പോൾ അ­വ­സാ­നി­ക്കു­മെ­ന്നും വ­ഞ്ചി­ക്കാ­ര­നു പറയാൻ ക­ഴി­യും. ചി­ലർ­ക്കു് ഇ­തി­നൊ­ക്കെ വലിയ വൈ­ദ­ഗ്ദ്ധ്യ­മാ­ണു്. കാ­സാ­നോ­വാ യുടെ “സ്മ­ര­ണ­കൾ” വാ­യി­ച്ചി­ട്ടി­ല്ലേ. താൻ അ­ഭി­ല­ഷി­ക്കു­ന്ന സ്ത്രീ ഏതു നി­മി­ഷ­ത്തിൽ വീ­ഴു­മെ­ന്നു് കാ­സാ­നോ­വ­യ്ക്കു് അ­റി­യാ­മാ­യി­രു­ന്നു. ആ നി­മി­ഷം മുൻ­കൂ­ട്ടി­ക്ക­ണ്ടു് അയാൾ അതു പ്ര­യോ­ജ­ന­പ്പെ­ടു­ത്തും.

ഷൊ­റ­ണൂ­രു് ഒരു വലിയ വൈ­ദ്യ­നു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം മാ­സ­ത്തി­ലൊ­രി­ക്കൽ തൃ­ശ്ശൂ­രെ­ത്തും രോ­ഗി­കൾ­ക്കു വേ­ണ്ടി. ഈ ഭി­ഷ­ഗ്വ­രൻ ഒരു ദിവസം രോ­ഗി­ക­ളെ പ­രി­ശോ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ റോ­ഡി­ലൂ­ടെ രണ്ടു യു­വാ­ക്ക­ന്മാർ ചു­മ­ച്ചു­കൊ­ണ്ടു പോ­കു­ന്ന­തു കണ്ടു. ഒരാൾ വലിയ ശ­ബ്ദ­ത്തിൽ ചു­മ­യ്ക്കു­ന്നു, മ­റ്റെ­യാൾ തീരെ ചെറിയ ശ­ബ്ദ­ത്തി­ലും അ­ദ്ദേ­ഹം അ­ടു­ത്തു നി­ന്ന­യാ­ളി­നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു: “ആ ചു­മ­യ്ക്കു­ന്ന ആളിനെ ഇങ്ങു കൂ­ട്ടി­ക്കൊ­ണ്ടു വരൂ” അയാൾ ഉ­റ­ക്കെ­ച്ചു­മ­ച്ച ആളിനെ വി­ളി­ച്ചു കൊ­ണ്ടു വന്നു. വൈ­ദ്യൻ പ­റ­ഞ്ഞു: “ഇ­യാ­ളെ­യ­ല്ല, മ­റ്റേ­യാ­ളെ” അയാൾ വ­ന്ന­പ്പോൾ അ­ദ്ദേ­ഹം ചു­മ­യ്ക്കു് മ­രു­ന്നു ക­ഴി­ക്ക­ണ­മെ­ന്നു ഉ­പ­ദേ­ശി­ച്ചു. “ആ­ക­ട്ടെ”യെ­ന്നു പ­റ­ഞ്ഞു് അവർ പോ­യ­പ്പോൾ അ­ദ്ദേ­ഹം അവിടെ നി­ന്ന­വ­രോ­ടു പ­റ­ഞ്ഞു: “വേ­ഗ­ത്തിൽ കൂ­ടു­ന്ന ക്ഷ­യ­മാ­ണു് (galloping consumption) ഒരു മാ­സ­ത്തി­ന­കം മ­രി­ക്കും.” അ­തു­പോ­ലെ അയാൾ മ­രി­ച്ചെ­ന്നു് അയാളെ അ­റി­യാ­മാ­യി­രു­ന്ന ഒരാൾ എ­ന്നോ­ടു് പ­റ­ഞ്ഞു.

സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ നി­മി­ഷം മാ­ന്ത്രി­ക­ത്വ­മു­ള്ള നി­മി­ഷ­മാ­ണു്. അ­പ്പോൾ എ­ഴു­തു­ന്ന­തേ ക­ഥ­യാ­വൂ ക­ല­യാ­വൂ.

ക­രി­ച്ചൽ കേശവൻ എന്ന പ്ര­ശ­സ്ത­നാ­യ ജ്യോ­ത്സ്യൻ എന്റെ വീ­ട്ടിൽ വ­രു­മാ­യി­രു­ന്നു. എന്റെ ഒ­ര­നു­ജ­ത്തി­യു­ടെ ജാതകം എ­ഴു­ത­ണ­മെ­ന്നു് കാ­ര­ണ­വ­രു­ടെ ഭാര്യ അ­ദ്ദേ­ഹ­ത്തോ­ടു് അ­ഭ്യർ­ത്ഥി­ച്ച­പ്പോൾ മ­റു­പ­ടി ഇ­ങ്ങ­നെ­യാ­യി­രു­ന്നു. “അ­മ്മ­ച്ചീ, മി­ഥു­നം 22-നു കാ­ല­ത്തു പത്തു മ­ണി­ക്കു ശേഷം ഞാൻ വരാം. അന്നു ജാ­ത­ക­മെ­ഴു­താം.” മി­ഥു­നം 22-നു കാ­ല­ത്തു് പത്തു മ­ണി­ക്കു മു­മ്പു് അവൾ മ­രി­ച്ചു. ഇ­തൊ­ക്കെ സി­ദ്ധി­ക­ളാ­ണു്. ഒ­ര­ള­വിൽ ഈ സി­ദ്ധി വി­ശേ­ഷം ക­ലാ­കാ­ര­ന്മാർ­ക്കു­മു­ണ്ടു്. മു­മ്പു് പ­ല­പ്പോ­ഴും പറഞ്ഞ ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചേ എ­നി­ക്കു് ഇ­പ്പോ­ഴും പ­റ­യാ­നു­ള്ളു. തകഴി യുടെ “വെ­ള്ള­പ്പൊ­ക്ക­ത്തിൽ,” ബഷീറി ന്റെ “പൂ­വ­മ്പ­ഴം,” ഉറൂബി ന്റെ “വാ­ട­ക­വീ­ടു­കൾ” ഈ ക­ഥ­ക­ളി­ലെ­ല്ലാം ഇ­വി­ടെ­പ്പ­റ­ഞ്ഞ സി­ദ്ധി­വി­ശേ­ഷം ഉ­ണ്ടു്. അ­തി­നാ­ലാ­ണു് അവ ആ­കർ­ഷ­ക­ങ്ങ­ളാ­യി­രി­ക്കു­ന്ന­തു്. പ­ടി­ഞ്ഞാ­റൻ ദി­ക്കി­ലേ­ക്കു് പോകാം. ടോൾ­സ്റ്റോ­യി യുടെ “ഐവാൻ ഇ­ലീ­ച്ചി­ന്റെ മരണം ” എന്ന അ­ത്ഭു­താ­വ­ഹ­മാ­യ ക­ലാ­സൃ­ഷ്ടി­യിൽ ഈ സി­ദ്ധി­വി­ശേ­ഷം മൂർ­ദ്ധ­ന്യാ­വ­സ്ഥ­യിൽ ദൃ­ശ്യ­മാ­ണു്. എ­ന്നാൽ ഇ­തി­ന്റെ ഒരംശം പോലും ഒരു സ്ഫൂ­ര­ണം പോ­ലു­മി­ല്ല ശ്രീ. എം. സു­ധാ­ക­ര­ന്റെ “അ­നു­സ­ന്ധാ­നം” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). മ­ദ്യ­പൻ തന്റെ വീടു കാ­ണി­ച്ചു കൊ­ടു­ക്ക­ണ­മെ­ന്നു് ഒരു വ­ഴി­പോ­ക്ക­നോ­ടു് അ­പേ­ക്ഷി­ക്കു­ന്നു. അയാൾ വീ­ട്ടിൽ­ച്ചെ­ന്നു കയറി ഭാ­ര്യ­യോ­ടു് ഒ­രു­മി­ച്ചു കി­ട­ന്നു. നേരം വെ­ളു­ത്ത­പ്പോ­ഴാ­ണു് അ­യാൾ­ക്കു് മ­ന­സ്സി­ലാ­യ­തു് അതു് സ്വ­ന്തം ഭ­വ­ന­മ­ല്ലെ­ന്നു്; അവൾ ഭാ­ര്യ­യ­ല്ല, ഏതോ വേ­ശ്യ­യാ­ണെ­ന്നു്. കഥ എ­ഴു­താൻ വേ­ണ്ടി എ­ഴു­തി­യ ഒരു ചതഞ്ഞ കഥ. “Willed performance” എ­ന്നു് ഇം­ഗ്ലീ­ഷിൽ പറയാം. സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ നി­മി­ഷം മാ­ന്ത്രി­ക­ത്വ­മു­ള്ള നി­മി­ഷ­മാ­ണു്. അ­പ്പോൾ എ­ഴു­തു­ന്ന­തേ ക­ഥ­യാ­വൂ, ക­ല­യാ­വൂ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഇം­ഗ്ലീ­ഷിൽ കസിൻ എന്നു പ­റ­യാ­റു­ണ്ട­ല്ലോ, ആ­രാ­ണു് ഈ കസിൻ?”

ഉ­ത്ത­രം: “കസിൻ എ­ന്ന­ല്ല ഉ­ച്ചാ­ര­ണം. അ­തു­പോ­ക­ട്ടെ. ആ വാ­ക്കി­നു് ഇ­ള­യ­ച്ഛ­ന്റെ മകൻ, ഇ­ള­യ­ച്ഛ­ന്റെ മകൾ, മാതുല പു­ത്രൻ, മാതുല പു­ത്രി എ­ന്നൊ­ക്കെ പ്ര­ഫെ­സർ എസ്. ഗു­പ്തൻ നായരു ടെ നി­ഘ­ണ്ടു­വിൽ അർ­ത്ഥം കൊ­ടു­ത്തി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു തെ­റ്റു പറ്റി. കസിൻ അ­വ­രാ­രു­മ­ല്ല. സ­ന്ദർ­ശ­കർ­ക്കു­ള്ള സമയം തെ­റ്റി­ച്ചു് പെൺ­പി­ള്ളേ­രു­ടെ ഹോ­സ്റ്റ­ലു­ക­ളിൽ ഏതു സ­മ­യ­ത്തും ചെ­ല്ലു­ന്ന സു­ന്ദ­ര­നാ­യ യു­വാ­വാ­ണു് കസിൻ. ചെ­ന്നാൽ “എന്റെ കസിനെ കാണണ”മെ­ന്നു് അയാൾ മേ­റ്റ്റ­ണി­നോ­ടു പറയും. “എന്റെ കസിൻ വ­ന്നി­രി­ക്കു­ന്നു” എ­ന്നു് പെൺ­കു­ട്ടി കൂ­ട്ടു­കാ­രി­ക­ളോ­ടു പറയും. ര­ണ്ടു­പേ­രും ത­മ്മിൽ ര­ക്ത­ബ­ന്ധം കാ­ണു­ക­യു­മി­ല്ല.”

ചോ­ദ്യം: “ഭർ­ത്താ­വും കാ­മു­ക­നും എന്തേ വ്യ­ത്യാ­സം?”

ഉ­ത്ത­രം: “വീ­ട്ടിൽ നി­ന്നു റോ­ഡി­ലേ­ക്കു പോലും പോകാൻ ഭാര്യ സ­മ്മ­തം നൽ­കാ­ത്ത പു­രു­ഷൻ ഭർ­ത്താ­വു്. ഇതു സ്നേ­ഹം കൊ­ണ്ട­ല്ല. അയാൾ അ­ത്ര­യും കു­റ­ച്ച­ല്ലേ മറ്റു സ്ത്രീ­ക­ളെ കാണൂ എ­ന്നു­ള്ള ആ­ശ്വാ­സ­ത്താ­ലാ­ണു്. വീ­ട്ടി­ലെ­ത്തി­യാൽ ക­ഴി­യു­ന്ന­തും വേഗം ഇയാൾ പോ­യെ­ങ്കിൽ എന്നു കാ­മു­കി വി­ചാ­രി­ക്കു­ന്ന­യാൾ കാ­മു­കൻ. ഇതു സ്നേ­ഹ­ക്കു­റ­വു കൊ­ണ്ട­ല്ല. ചേ­ട്ട­നോ അ­ച്ഛ­നോ അ­മ്മാ­വ­നോ വീ­ട്ടി­ലെ­ത്തു­ന്ന­തി­നു മുൻ­പു് അയാൾ പോ­കു­ന്ന­തു ന­ല്ല­താ­ണ­ല്ലോ എന്ന വി­ചാ­രം കൊ­ണ്ടാ­ണു്.”

ചോ­ദ്യം: “ക­ത്തോ­ലി­ക്കാ­മ­തം ഗർ­ഭ­നി­രോ­ധ­ത്തി­നു് എ­തി­രാ­യ­തു് എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “അ­തി­നു് H. L. Mencken എന്ന പ്ര­ശ­സ്ത­നാ­യ അ­മേ­രി­ക്കൻ നി­രൂ­പ­കൻ സ­മാ­ധാ­നം നൽ­കി­യി­ട്ടു­ണ്ടു്. ക­ത്തോ­ലി­ക്കാ സ്ത്രീ­കൾ ഗ­ണി­ത­ശാ­സ്ത്ര­ത്തെ അ­വ­ലം­ബി­ച്ചു് ഗർ­ഭ­ധാ­ര­ണം ഒ­ഴി­വാ­ക്കു­ന്ന­തു ശ­രി­യെ­ന്നു് ആ മ­ത­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. അവൾ കെ­മി­സ്ട്രി­യെ അ­വ­ലം­ബി­ക്ക­രു­തെ­ന്നേ അതു് (മതം) അ­നു­ശാ­സി­ക്കു­ന്നു­ള്ളു.”

ചോ­ദ്യം: “ഭർ­ത്താ­വാ­ണോ ഭാ­ര്യ­യാ­ണോ ആദ്യം മ­രി­ക്കേ­ണ്ട­തു്.”

ഉ­ത്ത­രം: “ഭർ­ത്താ­വി­നെ­ക്കാൾ മുൻപേ മ­രി­ക്കു­ന്ന ഭാര്യ ഭാ­ഗ്യ­വ­തി. ത­നി­ക്കു മുൻപേ ഭാര്യ മ­രി­ച്ചാൽ ആ പു­രു­ഷൻ ഹ­ത­ഭാ­ഗ്യൻ.”

ചോ­ദ്യം: “സു­ന്ദ­രി­ക­ളോ­ടു­ള്ള ബ­ഹു­മാ­നം ഇ­ല്ലാ­താ­വു­ന്ന­തു് എ­പ്പോൾ?”

ഉ­ത്ത­രം: “അ­വ­രു­ടെ ഭർ­ത്താ­ക്ക­ന്മാ­രെ കാ­ണു­മ്പോൾ, വി­ശേ­ഷി­ച്ചും സ്കൂ­ട്ട­റിൽ രണ്ടു പേരും സ­ഞ്ച­രി­ക്കു­മ്പോൾ അവൾ സു­ന്ദ­രി, അയാൾ ഒ­ന്നു­കിൽ ക­ഷ­ണ്ടി­ക്കാ­രൻ, അ­ല്ലെ­ങ്കിൽ കിഴവൻ, അ­തു­മ­ല്ലെ­ങ്കിൽ ‘ഗറില’യ്ക്കു സദൃശൻ. ഏറെ സു­ന്ദ­രി­മാ­രെ­ക്കു­റി­ച്ചു് എ­നി­ക്കു­ണ്ടാ­യി­രു­ന്ന ബ­ഹു­മാ­നം ഇ­ങ്ങ­നെ ഇ­ല്ലാ­താ­യി­ട്ടു­ണ്ടു്.”

ചോ­ദ്യം: “സെ­ക്സ് ബു­ക്ക് വാ­യി­ക്കു­ന്ന­തിൽ തെ­റ്റു­ണ്ടോ?”

ഉ­ത്ത­രം: “ഏയ്, ഒരു തെ­റ്റു­മി­ല്ല. പക്ഷേ, തി­ക­ഞ്ഞ വൈ­ര­സ്യം ഉ­ണ്ടാ­ക്കു­ന്ന­തു കൊ­ണ്ടു് ഞാനവ വാ­യി­ക്കാ­റി­ല്ല. പി­ന്നെ ഒരു കാ­ര്യം. അതിലെ നിർ­ദ്ദേ­ശ­ങ്ങൾ ശ­രി­യാ­ണെ­ന്നു വി­ചാ­രി­ച്ചു് സ്ത്രീ­ക­ളെ സ­മീ­പി­ക്ക­രു­തു്. ആ­രോ­ഗ്യ­ത്തി­നു കേ­ടു­വ­രും. പാ­ച­ക­വി­ദ്യ പ­ഠി­പ്പി­ക്കു­ന്ന പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു് ക­റി­ക­ളും മ­റ്റും സ്ത്രീ­കൾ ഉ­ണ്ടാ­ക്കു­മ­ല്ലോ. അതിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു നാ­ക്കിൽ വ­യ്ക്കാൻ കൊ­ള്ളു­മോ? ഏ­ട്ടി­ല­പ്പ­ടി എ­ന്നു­മാ­ത്രം.”

ചോ­ദ്യം: “ചില പു­രു­ഷ­ന്മാർ സ്ത്രീ­ക­ളോ­ടു ബ­ഹു­മാ­നം കാ­ണി­ക്കും. മ­റ്റു­ചി­ലർ ബ­ഹു­മാ­നം കാ­ണി­ക്കി­ല്ലെ­ന്നു് മാ­ത്ര­മ­ല്ല സ്വ­ന്തം കാമം പ്ര­ക­ടി­പ്പി­ക്കു­ക­യും ചെ­യ്യും. എ­ന്തു­കൊ­ണ്ടു്?”

ഉ­ത്ത­രം: “എല്ലാ ബ­ഹു­മാ­ന­വും ക­ള്ള­ത്ത­ര­മാ­ണു്. സ്ത്രീ­യെ സം­ബ­ന്ധി­ച്ചു് ഒറ്റ നോ­ട്ട­മേ­യു­ള്ളു പു­രു­ഷ­നു്. പി­ന്നെ ചില ക­ടു­വ­കൾ ഇ­ര­ക­ണ്ടാൽ ഉടനെ അ­തി­ന്റെ പു­റ­ത്തു ചാ­ടി­വീ­ഴും. മറ്റു ചില ക­ടു­വ­കൾ സ­മ­യ­മാ­ക­ട്ടെ എന്നു കരുതി കുറെ കാ­ത്തി­രി­ക്കും. സ­ന്ദർ­ഭം കി­ട്ടി­യാൽ അതും ചാടി വീഴും ഇ­ര­യു­ടെ പു­റ­ത്തു്. ആ കാ­ത്തി­രി­പ്പി­നെ ബ­ഹു­മാ­ന­മെ­ന്നു വി­ളി­ക്കു­ന്ന­തെ­ങ്ങ­നെ?”

images/HLMencken1928.jpg
H. L. Mencken

ആ­ന­ക്കാ­ര്യ­ത്തിൽ ചേ­ന­ക്കാ­ര്യം. പ­ത്ര­ങ്ങ­ളി­ലെ­ല്ലാം ഘാതകി എ­ന്നാ­ണു കാ­ണു­ന്ന­തു്. ഇവിടെ ‘പ്ര­യോ­ഗ ദീപിക’യി­ലു­ള്ള ഒരു ഭാഗം എ­ടു­ത്തെ­ഴു­തേ­ണ്ട­താ­ണെ­ന്നു് തോ­ന്നു­ന്നു. “പ­തി­ഘാ­ത­കി­യും കു­ല­ഘാ­ത­കി­യു­മാ­ണു് ഭവതി’, എ­ന്നി­ട­ത്തു ‘പ­തി­ഘാ­തി­ക­യും കു­ല­ഘാ­തി­ക­യും എന്നു വേ­ണ്ട­താ­ണു് ” (പുറം 67). “ശ­ബ്ദ­സൗ­ഭ­ഗം” എന്ന വ്യാ­ക­ര­ണ ഗ്ര­ന്ഥ­ത്തി­ന്റെ 296-ആം പുറം നോ­ക്കു­ക. “ഹനു് + അക = ഘാതകൻ, ഘാതിക” എ­ന്നു­കാ­ണാം.

ചു­റ്റു­ക­മ്പി പൊ­ട്ടി­പ്പോ­യി

കവി മ­ര­ക്കൊ­മ്പിൽ പ­ച്ചി­ല­ച്ചാർ­ത്തിൽ മ­റ­ഞ്ഞി­രു­ന്നു പാ­ടു­ന്ന പ­ക്ഷി­യാ­ണു്. തീ­വ­ണ്ടി­യിൽ കയറി ഒ­റ്റ­ക്ക­മ്പി­യു­ടെ സം­ഗീ­തോ­പ­ക­ര­ണം മീ­ട്ടി ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ക­യോ യാ­ത്ര­ക്കാ­രെ ശ­ല്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്ന ആളല്ല.

എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ (കോ­ളി­ജ് എന്നു ശ­രി­യാ­യി എ­ഴു­തു­ന്നി­ല്ല) എ­നി­ക്കു ജോ­ലി­യു­ണ്ടാ­യി­രു­ന്ന കാലം. എന്റെ ആ­പ്ത­മി­ത്രം ആ­യി­രു­ന്നു പ്ര­ഫെ­സർ സി. കെ. മോ­ഹൻ­ദാ­സ്. അ­ദ്ദേ­ഹം റി­സ്റ്റ് വാ­ച്ച് കെ­ട്ടു­കി­ല്ലാ­യി­രു­ന്നു. ചിലർ, എൻ. ഗോ­പാ­ല­പി­ള്ള സ്സാ­റി­നെ­പ്പോ­ലെ ജൂ­ബ­യു­ടെ കീ­ശ­യിൽ വാ­ച്ച് ഇ­ട്ടു­കൊ­ണ്ടു ന­ട­ക്കും. ആ­വ­ശ്യ­മു­ള്ള­പ്പോൾ അ­തെ­ടു­ത്തു നോ­ക്കും. പി­ന്നെ­യും കീ­ശ­യു­ടെ ഗ­ഹ്വ­ര­ത്തി­ലേ­ക്കു് അതു വീഴും. മോ­ഹൻ­ദാ­സി­ന്റെ പോ­ക്ക­റ്റി­ലും വാ­ച്ച് ഇല്ല. നേരേ മ­റി­ച്ചാ­ണു് എന്റെ രീതി. ഞാൻ രാ­ത്രി ഉ­റ­ങ്ങു­മ്പോ­ഴും വാ­ച്ച് കൈയിൽ കെ­ട്ടി­ക്കൊ­ണ്ടാ­ണു് കി­ട­പ്പു്. ഒരു ദിവസം കാ­ല­ത്തു് നോ­ക്കി­യ­പ്പോൾ കൊ­ച്ചു ഘ­ടി­കാ­ര­ത്തി­ന്റെ സൂ­ചി­കൾ നി­ശ്ച­ലം. വൈൻഡ് ചെ­യ്യു­ന്ന ആ­മൊ­ട്ടു് തി­രി­ച്ചു നോ­ക്കി. ചു­മ്മാ കി­ട­ന്നു തി­രി­യു­ന്ന­ത­ല്ലാ­തെ മു­റു­കു­ന്നി­ല്ല. എച്ച്. എം. റ്റി. വാ­ച്ചാ­ണു് എ­ന്റേ­തു്. വാ­ച്ചി­ല്ലാ­തെ ന­ട­ന്ന­പ്പോൾ ഒരു ബന്ധു വെ­റു­തെ ത­ന്ന­താ­ണു്. അ­തി­ന്റെ ഡയൽ മ­നോ­ഹ­രം, സൂ­ചി­കൾ സു­ന്ദ­രം, കെ­യ്സ് അ­തി­സു­ന്ദ­രം. കൂ­ട­ക്കൂ­ടെ പെ­ട്രോ­ളിൽ ക­ഴു­കു­ന്ന­തു കൊ­ണ്ടു് ചെ­യി­നിൽ മാ­ലി­ന്യ­മി­ല്ല. എ­ങ്കി­ലും വാ­ച്ച് മ­രി­ച്ചി­രി­ക്കു­ന്നു. ഘ­ടി­കാ­ര ഭി­ഷ­ഗ്വ­ര­നെ കാ­ണി­ച്ച­പ്പോൾ അയാൾ പ­റ­ഞ്ഞു: മെയ്ൻ സ്പ്രി­ങ് പൊ­ട്ടി­പ്പോ­യി. മാ­റ്റി­യി­ട­ണം.

images/garshin.jpg
ഗാർ­ഷിൻ

മെയ്ൻ സ്പ്രി­ങ് പെ­ട്ടി­പ്പോ­യ ക­ഥാ­ഘ­ടി­കാ­ര­മാ­ണു് ശ്രീ അയ്പ് പാ­റ­മേ­ലി­ന്റെ “പ്ര­കാ­ശ വർ­ഷ­ങ്ങൾ­ക്കു് അ­പ്പു­റ­ത്തു നി­ന്നു് ” എ­ന്ന­തു്. തി­ള­ങ്ങു­ന്ന രൂ­പ­ശി­ല്പ കെ­യ്സ്, ജ്വ­ലി­ക്കു­ന്ന ഡ­യ­ലെ­ന്ന ആ­ഖ്യാ­നം. വാ­ച്ച് ചെയ്ൻ പോലെ ദീർ­ഘ­ത­യാർ­ന്ന ശി­ല്പം. പക്ഷേ, ചൈ­ത­ന്യം മാ­ത്ര­മി­ല്ല. പ്ര­ധാ­ന­പ്പെ­ട്ട ചു­റ്റു­ക­മ്പി മു­റി­ഞ്ഞു പോയാൽ ഓട്ടം നി­ല­യ്ക്കി­ല്ലേ? കേ­ടു­പ­റ്റി­യ വാ­ച്ച് റി­പ്പ­യ­റർ ന­ന്നാ­ക്കും. പക്ഷേ, ക­ഥാ­ഘ­ടി­കാ­ര­ത്തി­നു കേടു പ­റ്റി­യാൽ നിർ­മ്മാ­താ­വു തന്നെ റി­പ്പ­യർ ന­ട­ത്ത­ണം. കേ­ടു­ണ്ടെ­ന്നേ അതു നോ­ക്കു­ന്ന എ­ന്നെ­പ്പോ­ലു­ള്ള­വർ­ക്കു പറയാൻ പറ്റു.

ഒരു സ്ത്രീ വ­ഞ്ചി­ച്ച­തി­നു അനേകം സ്ത്രീ­ക­ളോ­ടു പ്ര­തി­കാ­രം ചെ­യ്യു­ന്ന ഒ­രു­ത്ത­നാ­ണു് ക­ലാ­കൗ­മു­ദി­യിൽ അയ്പ് പാ­റ­മേൽ എ­ഴു­തി­യ ക­ഥ­യി­ലു­ള്ള­തു്. ഒ­ടു­വിൽ അയാൾ വി­വാ­ഹം ക­ഴി­ക്കു­ന്നു ഒരു മി­ടു­ക്കി­യെ. പക്ഷേ, അയാൾ അ­വ­സാ­ന­മാ­യി പ­റ്റി­ച്ച രാ­ധ­യെ­ന്ന യുവതി പ്ര­തി­കാ­ര­നീ­തി (നെ­മി­സി­സ്) ന­ട­ത്തു­ന്നു. അ­യാ­ളു­ടെ ഭാര്യ— പെൺ­വ­ക്കീൽ—കോ­ട­തി­യിൽ വാ­ദി­ച്ചു കൊ­ണ്ടി­രി­ക്കെ മ­റി­ഞ്ഞു വീണു മ­രി­ക്കു­ന്നു. അ­തി­നു­ശേ­ഷം ഒരു മീ­ഡി­യ­ത്തി­ലൂ­ടെ അയാൾ ഭാ­ര്യ­യെ കാ­ണു­ന്നു. അ­യാ­ളും ചാ­കു­ന്നു. രാധയെ പ­റ്റി­ച്ച­തി­ന്റെ നെ­മി­സി­സ്.

യാ­ഥാ­ത­ഥ്യ­വും മ­തി­വി­ഭ്ര­മ­വും ‘മനോരഥ’വു­മൊ­ക്കെ ചേർ­ത്തു­വ­ച്ച ഈ രചന നി­ശ്ച­ല­മാ­ണു്. കേ­ന്ദ്ര­സ്ഥി­ത­മാ­യ പ്ര­മേ­യം പൊ­ട്ടി­പ്പോ­യ­തു കൊ­ണ്ടു് സം­ഭ­വി­ച്ച­താ­ണു് ആ ച­ല­ന­രാ­ഹി­ത്യം. ചു­റ്റു­ക­മ്പി പൊ­ട്ടി­യ വാ­ച്ച് വി­ശ്വാ­സ്യ­ത എന്ന ഗുണം ആ­വ­ഹി­ക്കു­ന്നി­ല്ല. പ്ര­മേ­യ­ത്തി­ന്റെ മെയ്ൻ സ്പ്രി­ങ് ത­കർ­ന്ന ഈ ക­ഥാ­ഘ­ടി­കാ­ര­ത്തി­നും വി­ശ്വാ­സ്യ­ത­യി­ല്ല.

വാ­യി­ച്ചി­ല്ലെ­ങ്കിൽ മ­ഹാ­ന­ഷ്ടം എന്നു ക­രു­താ­വു­ന്ന ചില നോ­വ­ലു­കൾ:

  1. ക്നൂ­ട്ട് ഹാം­സൂ­ണി ന്റെ Mysteries
  2. റോ­ബർ­ട്ടു് മ്യൂ­സി­ലി ന്റെ The Man without Qualities
  3. പ­സ്തർ­ന­ക്കി ന്റെ Doctor Zhivago
  4. റ്റോ­മ­സ് മന്നി ന്റെ The Magic Mountain
  5. ആ­ലോ­സാ­ന്ദ്രോ മാൻ­ഡ്സ്സോ­ണി യുടെ The Betrothed
  6. ചേ­സ്സാ­റേ പാ­വെ­സേ യുടെ The Moon and the Bonfires
  7. ദ­സ്തെ­യെ­വ്സ്കി യുടെ Crime and Punishment
  8. ഔ­ഗൂ­സ്തോ റോആ ബാ­സ്തോ­സി ന്റെ I The Supreme
  9. മീഗൽ ആ­ങ്ഹെൽ ആ­സ്തൂ­റ്യാ­സി ന്റെ The President
  10. ഹെർ­മാൻ ബ്രോ­ഹി ന്റെ The Sleepwalkers.

ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ

  1. ഗീ­മ­റാ­ങ്ഷ് റോസ യുടെ The Third Bank of The River
  2. ചേ­സ്സാ­റെ പാ­വെ­സേ യുടെ Suicide
  3. ഷ്നി­റ്റ്സ്ള­റു ടെ Flowers
  4. ഹൈൻ­റി­ഹ് ബോ­യ്ലി ന്റെ The Langher
  5. യൂ­ക്കി­യോ മിഷിമ യുടെ Swaddling Clothes
  6. ഷൊലെ ഹോഫി ന്റെ The Fate of Man
  7. കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള യുടെ മ­ര­പ്പാ­വ­കൾ
  8. ഗാർ­ഷി­ന്റെThe Red Flower
  9. ചെ­ക്കോ­വി ന്റെ The Darling
  10. മോ­പ­സാ­ങ്ങി ന്റെ Ball of Fat
മദ്യം തന്നെ കി­ട്ടി­യെ­ങ്കിൽ

“ഭർ­ത്താ­വും കാ­മു­ക­നും എന്തേ വ്യ­ത്യാ­സം?” “വീ­ട്ടിൽ നി­ന്നു റോ­ഡി­ലേ­ക്കു പോലും പോകാൻ ഭാര്യ സ­മ്മ­തം നൽ­കാ­ത്ത പു­രു­ഷൻ ഭർ­ത്താ­വു്. ഇതു് സ്നേ­ഹം കൊ­ണ്ട­ല്ല. അയാൾ അ­ത്ര­യും കു­റ­ച്ച­ല്ലേ മറ്റു സ്ത്രീ­ക­ളെ കാണൂ എ­ന്നു­ള്ള ആ­ശ്വാ­സ­ത്താ­ലാ­ണു്. വീ­ട്ടി­ലെ­ത്തി­യാൽ ക­ഴി­യു­ന്ന­തും വേഗം ഇയാൾ പോ­യെ­ങ്കിൽ എന്നു കാ­മു­കി വി­ചാ­രി­ക്കു­ന്ന­യാൾ കാ­മു­കൻ. ഇതു സ്നേ­ഹ­ക്കു­റ­വു കൊ­ണ്ട­ല്ല. ചേ­ട്ട­നോ അ­ച്ഛ­നോ അ­മ്മാ­വ­നോ വീ­ട്ടിൽ എ­ത്തു­ന്ന­തി­നു മുൻ­പു് അയാൾ പോ­കു­ന്ന­തു ന­ല്ല­താ­ണ­ല്ലോ എന്ന വി­ചാ­രം കൊ­ണ്ടാ­ണു്.”

ജി­ബ്രാ­ന്റെ ഒരു കഥ, ഒരു മ­ദ്യ­ശാ­ല­യിൽ ചെ­ന്നു് ഒ­രു­ത്തൻ ആവോളം കു­ടി­ച്ചു. മ­ദ്യ­ത്തി­ന്റെ വില കൊ­ടു­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ ഷോ­പ്പു­ട­മ­സ്ഥൻ ചോ­ദി­ച്ചു: നാ­ളെ­യും വരുമോ? അയാൾ മ­റു­പ­ടി പ­റ­ഞ്ഞു: “വരാം. പക്ഷേ, എന്റെ വ്യാ­പാ­രം അ­ഭി­വൃ­ദ്ധി­പ്പെ­ടു­ന്ന­തി­നു­വേ­ണ്ടി നി­ങ്ങൾ പ്രാർ­ത്ഥി­ക്ക­ണം ഈ­ശ്വ­ര­നോ­ടു്” അതു കേ­ട്ടു് ഉ­ട­മ­സ്ഥൻ അ­റി­യി­ച്ചു. “എ­പ്പോ­ഴും പ്രാർ­ത്ഥി­ക്കാം. എ­ങ്കി­ലും ഞാ­നൊ­ന്നു ചോ­ദി­ക്ക­ട്ടെ. എ­ന്താ­ണു് വ്യാ­പാ­രം?” “അതു പ­റ­യു­ന്ന­തു ശ­രി­യ­ല്ല. എ­ങ്കി­ലും പ­റ­യാ­തി­രി­ക്കു­ന്ന­തു് എ­ങ്ങ­നെ? ശവം ദ­ഹി­പ്പി­ക്കാ­നു­ള്ള വിറകു വി­ല്പ­ന­യാ­ണു് എന്റെ ജോലി. അതു അ­ഭി­വൃ­ദ്ധി­പ്പെ­ട്ടാ­ലേ എ­നി­ക്കു വേ­ണ്ടു­വോ­ളം കു­ടി­ക്കാൻ പണം കി­ട്ടു. നി­ങ്ങ­ളു­ടെ വ്യാ­പാ­രം ത­ള­രാ­തെ വ­ള­ര­ണ­മെ­ങ്കി­ലും എന്റെ ഈ പ്ര­വർ­ത്ത­നം പു­രോ­ഗ­മി­ക്ക­ണം. അ­തു­കൊ­ണ്ടു് നി­ങ്ങൾ പ്രാർ­ത്ഥി­ക്കു. ധാ­രാ­ളം പേർ മ­രി­ക്ക­ട്ടെ.”

images/KnutHamsuncropped.jpg
ക്നൂ­ട്ട് ഹാം­സൂൺ

മദ്യം വി­ല്ക്കു­ന്ന­തി­നെ­ക്കാ­ളും ശവം ചൂടാൻ വിറകു വി­ല്ക്കു­ന്ന­തി­നെ­ക്കാ­ളും അ­ധ­മ­മാ­യ പ്ര­വൃ­ത്തി­യു­ണ്ടോ? ഉ­ണ്ടു്. അ­താ­ണു് ശ്രീ. ഗോപി ആനയടി കു­ങ്കു­മം വാ­രി­ക­യിൽ ന­ട­ത്തി­യി­രി­ക്കു­ന്ന­തു്, “കൂ­ടു­മാ­റാ­ത്ത പക്ഷി” എന്ന ചെ­റു­ക­ഥ­യു­ടെ നിർ­മ്മാ­ണം മ­ക­ളു­ടെ കു­ഞ്ഞി­നെ­ക്കൂ­ടെ­ക്കി­ട­ത്തു­ന്ന അ­മ്മൂ­മ്മ­യെ അ­വ­രു­ടെ മകൻ തന്റെ ജോ­ലി­സ്ഥ­ല­ത്തു വി­ളി­ച്ചു കൊ­ണ്ടു പോ­കു­ന്നു. ഒരു ദിവസം രാ­ത്രി അവർ എ­ഴു­ന്നേ­റ്റു് മ­ക­ളു­ടെ കു­ഞ്ഞി­നെ അ­ടു­ത്ത മു­റി­യിൽ അ­ന്വേ­ഷി­ക്കു­ന്നു.

അതു ക­ണ്ടു് മകൻ അവരെ തി­രി­ച്ചു നാ­ട്ടിൽ കൊ­ണ്ടു­പോ­കാൻ തീ­രു­മാ­നി­ക്കു­ന്നു. നി­ത്യ­ജീ­വി­ത സം­ഭ­വ­ങ്ങൾ ക­ലാ­കാ­ര­ന്റെ കർ­ത്തൃ­നി­ഷ്ഠ­ത്വ­ത്തി­ലൂ­ടെ (Subjectivity) ക­ട­ന്നു­വ­ന്നു രൂ­പാ­ന്ത­രം പ്രാ­പി­ച്ചു് ഉന്നത സ­ത്യ­മാ­യി­ത്തീ­രു­ന്ന­താ­ണു് ക­ല­യെ­ന്ന അ­ഭി­പ്രാ­യ­മൊ­ന്നും ഇവിടെ എ­ഴു­തേ­ണ്ട­തി­ല്ല. അ­ത്ര­യ്ക്കു് അ­ധ­മ­മാ­ണി­തു്.

മ­ദ്യ­പ­ന്മാ­രാ­യ അ­ഭി­നേ­താ­ക്കൾ നാ­ട­ക­ത്തി­ലോ സി­നി­മ­യി­ലോ മദ്യം കു­ടി­ക്കു­ന്ന­താ­യി അ­ഭി­ന­യി­ക്കു­മ്പോൾ പ­ച്ച­വെ­ള്ള­മാ­യി­രി­ക്കും കു­പ്പി­യിൽ നി­ന്നു ഗ്ലാ­സ്സി­ലേ­ക്കു് ഒ­ഴി­ച്ചു കു­ടി­ക്കു­ന്ന­തു്. അതു് ശ­രി­യാ­യ മദ്യം ത­ന്നെ­യാ­യി­രു­ന്നെ­ങ്കിൽ എ­ന്നു് അവർ ആ­ഗ്ര­ഹി­ക്കാ­തി­രി­ക്കി­ല്ല. ക­ല­യു­ടെ മ­ദ്യ­മെ­ന്ന മ­ട്ടിൽ എന്റെ മുൻ­പിൽ വച്ച ഈ പ­ച്ച­വെ­ള്ളം ഞാ­നെ­ടു­ത്തു കു­ടി­ക്കു­ന്നു. മദ്യം തന്നെ കി­ട്ടി­യെ­ങ്കിൽ എ­ന്നു് ആ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്നു.

സർ­വ്വ­സാ­ധാ­ര­ണം
images/Pablopicasso1.jpg
പീ­കാ­സോ

ഒ­രി­ക്കൽ ഒരു സ്ത്രീ സ്വ­ന്തം ചി­ത്രം വ­ര­യ്ക്ക­ണ­മെ­ന്ന അ­ഭ്യർ­ത്ഥ­ന­യു­മാ­യി പീ­കാ­സോ യുടെ വീ­ട്ടി­ലെ­ത്തി. മ­ഹാ­നാ­യ ആ ക­ലാ­കാ­രൻ പ­റ­ഞ്ഞു: “ര­ണ്ടു­ത­ര­ത്തി­ലാ­കാ­മ­തു്. നി­ങ്ങ­ളെ ഇവിടെ ഇ­രു­ത്തി­യി­ട്ടു് കാൻ­വാ­സിൽ നി­ങ്ങ­ളു­ടെ രൂപം പ­കർ­ത്താം. വ­ര­ച്ചു ക­ഴി­ഞ്ഞാൽ അതു നി­ങ്ങ­ളെ­പ്പോ­ലെ­യി­രി­ക്കും. അതിനെ പെ­യി­ന്റി­ങ് എ­ന്ന­ല്ല ഫോ­ട്ടോ എ­ന്നാ­ണു് ഞാൻ വി­ളി­ക്കു­ക. ര­ണ്ടാ­മ­ത്തെ രീതി നി­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വി­ചാ­ര­വും വി­കാ­ര­വും നി­ങ്ങ­ളു­ടെ സ്വ­ത്വ­വും എന്റെ സ്വ­ത്വ­വു­മാ­യി കൂ­ടി­ക്ക­ല­രു­മ്പോൾ ഞാൻ കാൻ­വാ­സിൽ ചാ­യ­ങ്ങൾ തേ­ക്കും. അതു പൂർ­ണ്ണ­മാ­വു­മ്പോൾ പെ­യി­ന്റി­ങ്ങാ­വും. നി­ങ്ങൾ­ക്കു ഫോ­ട്ടോ വേണോ അതോ പെ­യി­ന്റി­ങ്ങോ?” “പെ­യി­ന്റി­ങ് മതി”യെ­ന്നു് സ്ത്രീ മ­റു­പ­ടി പ­റ­ഞ്ഞു. പീ­കാ­സോ ചി­ത്രം വ­ര­ച്ചു ക­ഴി­ഞ്ഞ­പ്പോൾ അവർ ചോ­ദി­ച്ചു: “ഇതിൽ എന്റെ മൂ­ക്കെ­വി­ടെ?” ചി­ത്ര­കാ­ര­നു ദേ­ഷ്യം വന്നു. ഞാൻ എന്റെ ഈ പെ­യി­ന്റി­ങ് വി­ല്ക്കു­ന്നി­ല്ല. പൊ­യി­ക്കൊ­ള്ളു എ­ന്നു് അ­റി­യി­ച്ചു.

ശ്രീ ക­ലാ­മ­ണ്ഡ­ലം കേശവൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘പ്ര­തീ­ക്ഷ’ എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ ഇ­ക്ക­ഥ­യാ­ണു് ഞാൻ ഓർ­മ്മി­ച്ച­തു്. ശാ­ന്തി­യു­ടെ പ്ര­തീ­ക­മാ­യ പ്രാ­വി­നെ കവി അ­ന്വേ­ഷി­ക്കു­ന്നു. ‘അ­ധി­കാ­ര ദാ­ഹി­കൾ’ ‘സ്വാർ­ത്ഥ­ലോ­ഭ­മ­ദ­മാ­ത്സ­ര്യ­വാ­യ്പു’ കൊ­ണ്ടു് പ­ദ്മ­വ്യൂ­ഹ­ത്തിൽ അ­ഭി­മ­ന്യു­വി­നെ ത­ച്ചു­കൊ­ല്ലു­ന്നു. നി­ര­പ­രാ­ധ­രെ നി­ഗ്ര­ഹി­ക്കു­ന്നു. എ­ങ്കി­ലും ശാ­ന്തി­യു­ടെ വെൺ­പി­റാ­വു് പ­റ­ന്നെ­ത്തു­മെ­ന്നു് കവി പ്ര­തീ­ക്ഷി­ക്കു­ന്നു. ഇവിടെ വി­ചാ­ര­വി­കാ­ര­ങ്ങൾ ക­വി­യു­ടെ സ്വ­ത്വ­ത്തി­ലൂ­ടെ ക­ട­ന്നു ‘Super reality’ ആയി തീ­രു­ന്നി­ല്ല. ആ­ശ­യ­ങ്ങൾ സർ­വ്വ­സാ­ധാ­ര­ണ­ങ്ങൾ. പ­ദ­വി­ന്യാ­സം അ­തി­നെ­ക്കാൾ സർ­വ്വ­സാ­ധാ­ര­ണം.

എങ്ങു നീ ശാ­ന്തി­തൻ കൊ­ഞ്ച­ലു­തിർ­ക്കു­ന്ന

മം­ഗ­ല്യ­മൂർ­ത്തി­യാം പ്രാ­വേ

നിൻ­രൂ­പ ഭം­ഗി­യും രജതകാന്തിയു-​

മാ­ര­മ്യ­നാ­ദ­വു­മെ­ങ്ങാം?

ഈ വ­രി­ക­ളി­ലും തു­ടർ­ന്നു­വ­രു­ന്ന വ­രി­ക­ളി­ലും ഫോ­ട്ടോ­ഗ്രാ­ഫി­യേ ഉള്ളു. ക­വി­ത­യു­ടെ അഗ്നി നാ­ള­മി­ല്ല. ആ­ശ­യ­ങ്ങൾ അ­നു­വാ­ച­ക ഹൃ­ദ­യ­ത്തിൽ റോ­സാ­പ്പൂ­ക്ക­ളാ­യി വി­ട­രു­ന്നി­ല്ല. കവി മ­ര­ക്കൊ­മ്പിൽ പ­ച്ചി­ല­ച്ചാർ­ത്തിൽ മ­റ­ഞ്ഞി­രു­ന്നു പാ­ടു­ന്ന പ­ക്ഷി­യാ­ണു്. തീ­വ­ണ്ടി­യിൽ കയറി ഒ­റ്റ­ക്ക­മ്പി­യു­ടെ സം­ഗീ­തോ­പ­ക­ര­ണം മീ­ട്ടി ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ക­യും യാ­ത്ര­ക്കാ­രെ ശ­ല്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്ന ആളല്ല.

അ­ഭ്യർ­ത്ഥ­ന

ഡെ­സ്മ­ണ്ട് മോ­റി­സി ന്റെ എല്ലാ പു­സ്ത­ക­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഓ­രോ­ന്നും ശു­ദ്ധ­മാ­യ ഭോ­ഷ്കാ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യെ­ങ്കി­ലും അതു് ഇ­തു­വ­രെ സ്പ­ഷ്ട­മാ­ക്കി­യി­ല്ല. ഇ­പ്പോൾ അതു പ­റ­യ­ണ­മെ­ന്നു് എ­നി­ക്കാ­ഗ്ര­ഹം. ഓ­രോ­ന്നു­മെ­ടു­ത്തു പ­രി­ശോ­ധി­ക്കാൻ സ്ഥ­ല­മി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് Naked Ape എന്ന പു­സ്ത­കം മാ­ത്ര­മാ­വ­ട്ടെ. മ­നു­ഷ്യൻ ഇ­പ്പോ­ഴും ന­ഗ്ന­വാ­ന­ര­നാ­ണെ­ന്നു മോ­റി­സ് സ്ഥാ­പി­ക്കാൻ ശ്ര­മി­ക്കു­ന്നു. വേ­ട്ട­യാ­ടു­ന്ന­തി­നു പകരം അവൻ ജോലി ചെ­യ്യു­ന്നു. ന­ഗ്ന­വാ­ന­ര­ന്റെ ഇ­ണ­യ്ക്കു പകരം ഇ­ന്ന­ത്തെ മ­നു­ഷ്യ­നു് ഭാ­ര്യ­യു­ണ്ടു്. പട്ടി വി­ള­ക്കു­മ­ര­ത്തി­ലോ മറ്റു വല്ല സ്ഥ­ല­ത്തോ കാ­ലു­പൊ­ക്കി മൂ­ത്ര­മൊ­ഴി­ച്ചു് അ­ട­യാ­ള­മു­ണ്ടാ­ക്കു­ന്ന­തും ഗൃ­ഹ­നാ­യ­കൻ സ്വ­ന്തം പേ­രെ­ഴു­തി വീ­ട്ടി­ന്റെ മുൻ­പിൽ വ­യ്ക്കു­ന്ന­തും സ­ദൃ­ശ­ങ്ങ­ളാ­യ പ്ര­ക്രി­യ­ക­ളാ­ണ­ത്രേ. ശുദ്ധ അ­സം­ബ­ന്ധ­മ­ല്ലേ ഇതു? ഒരു വാ­ന­ര­നും ഐൻ­സ്റ്റൈ­നും സ­ദൃ­ശ്യ­രാ­ണോ? മ­ര­ഞ്ചാ­ടി­യും ടോൾ­സ്റ്റോ­യി യും ത­മ്മിൽ വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ലേ? വാ­ന­ര­ന്റെ സ്വാ­ഭാ­വി­ക പ­രി­ണാ­മ­മാ­ണു് മ­നു­ഷ്യൻ. മ­നു­ഷ്യൻ ഇനി അ­തി­മാ­നു­ഷ­നാ­കും. പ­രി­ണാ­മം എ­വി­ടെ­ച്ചെ­ന്നു് നി­ല്ക്കു­മെ­ന്നു് ആർ­ക്കും മുൻ­കൂ­ട്ടി പ­റ­യാ­നാ­വി­ല്ല.

സ്ത്രീ­കൾ പൊ­ക്കിൾ കാ­ണി­ക്കു­ന്ന­തു് ജ­ന­നേ­ന്ദ്രി­യം കാ­ണി­ക്കു­ന്ന­തി­നു പ­ക­ര­മാ­ണെ­ന്നു് മോ­റി­സ് വേ­റൊ­രു പു­സ്ത­ക­ത്തിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇതും നോൺ­സെൻ­സാ­ണു്. ഇ­ത്ത­രം അ­സം­ബ­ന്ധ­ങ്ങൾ പ­ര­മ­സ­ത്യ­ങ്ങ­ളാ­ണെ­ന്നു യു­വാ­ക്ക­ന്മാർ വി­ശേ­ഷി­ച്ചും കോ­ളേ­ജ് വി­ദ്യാർ­ത്ഥി­കൾ ധ­രി­ച്ചു വ­യ്ക്കു­ന്നു. സ്വ­ന്തം മ­സ്തി­ഷ്ക­മു­പ­യോ­ഗി­ക്കാ­നും മോ­റി­സി­നെ­പ്പോ­ലെ വർ­ജ്ജി­ക്കേ­ണ്ട­വ­രെ വർ­ജ്ജി­ക്കാ­നും ഞാൻ അ­വ­രോ­ടു അ­ഭ്യർ­ത്ഥി­ക്കു­ന്നു.

“അ­ന­ശ്വ­ര­ത”

പാ­രീ­സി­ന്റെ തെ­ക്കു­ഭാ­ഗ­ത്തു­ള്ള മൊ­ങ്പർ­ണാ­സ് ഡി­സ്റ്റ്രി­ക്റ്റിൽ ഫ്ര­ഞ്ച് പൗ­ര­നാ­യി താ­മ­സി­ക്കു­ന്ന ചെ­ക്ക് സാ­ഹി­ത്യ­കാ­രൻ മിലാൻ കു­ന്ദേ­ര യുടെ പുതിയ നോവൽ “Immortality ” ഉ­ദാ­ത്ത­വും സു­ന്ദ­ര­വു­മാ­ണു്. ചെ­ക്ക് ഭാ­ഷ­യിൽ 1991-ൽ എ­ഴു­തി­ത്തീർ­ത്ത ഈ നോവൽ ഉടനെ തന്നെ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട്ടു. ഉ­ദാ­ത്ത­ങ്ങ­ളാ­യ കൃ­തി­കൾ സു­ന്ദ­ര­ങ്ങ­ളാ­യ കൃ­തി­ക­ളെ അ­പേ­ക്ഷി­ച്ചു മേ­ലേ­ക്കി­ട­യി­ലാ­ണു്. കല ആ­ന­ന്ദാ­വേ­ശ­വും തീ­ക്ഷ്ണ­ത­യും കൗ­തു­ഹ­ല­വും വി­സ്മ­യ­വും ഉ­ള­വാ­ക്കു­മ്പോൾ നി­രൂ­പ­കർ അതിനെ ഉ­ദാ­ത്ത­മെ­ന്നു വി­ശേ­ഷി­പ്പി­ക്കു­ന്നു. നയഗ്ര വെ­ള്ള­ച്ചാ­ട്ടം സു­ന്ദ­ര­മ­ല്ല, ഉ­ദാ­ത്ത­മാ­ണു് എന്നു ബ്രാ­ഡ്ലി പ­റ­ഞ്ഞ­തു് ഇവിടെ ഓർ­മ്മി­ക്ക­ത്ത­ക്ക­താ­ണു്. സൗ­ന്ദ­ര്യം പ­രി­മേ­യ­മാ­യ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. ഉ­ദാ­ത്ത­ത അ­പ­രി­മേ­യ­മാ­യ­തി­നോ­ടും എന്നു ത­ത്ത്വ­ചി­ന്ത­കൻ കാ­ന്റ് പ­റ­ഞ്ഞ­തും ന­മു­ക്കു് ഓർ­മ്മി­ക്കാം. കു­ന്ദേ­ര­യു­ടെ ഈ നോവൽ അ­ന­ശ്വ­ര­ത­യെ അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തി­നാൽ ഉ­ദാ­ത്തം. ര­സ­ബോ­ധ­നി­ഷ്ഠ­മാ­യ ത­ല­ത്തി­ലേ­ക്കു് ഇതു് ഉ­യ­രു­ന്ന­തി­നാൽ സു­ന്ദ­രം.

നോ­വ­ലി­നെ­ക്കു­റി­ച്ചു്—ആ ക­ലാ­രൂ­പ­ത്തെ­ക്കു­റി­ച്ചു്—കു­ന്ദേ­ര­യ്ക്കു സു­നി­യ­ത­ങ്ങ­ളാ­യ മ­ത­ങ്ങ­ളു­ണ്ടു്. മ­റ്റൊ­രു വി­ധ­ത്തി­ലും പ­റ­യാ­നാ­വാ­ത്ത­തി­നെ പറയാൻ ക­ഴി­യു­ന്ന­താ­ണു് നോവൽ. സ­മു­ദാ­യ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മ­ല്ല അ­തി­ന്റെ ല­ക്ഷ്യം. കാരണം അതു മ­റ്റു­ത­ര­ത്തിൽ നിർ­വ­ഹി­ക്കാ­മ­ല്ലോ എ­ന്ന­താ­ണു്. ച­രി­ത്ര­വർ­ണ്ണ­ന­വു­മ­ല്ല അതു്. ച­രി­ത്ര­വി­ജ്ഞാ­നീ­യ­ത്തി­നു് അതു അ­നു­ഷ്ഠി­ക്കാ­വു­ന്ന­തേ­യു­ള്ളു. സ്റ്റാ­നി­ലി­സ­ത്തെ നി­ന്ദി­ക്ക­ല­ല്ല നോ­വ­ലെ­ഴു­ത്തു­കാ­രു­ടെ ജോലി. സോൾ­ഷെ­നി­റ്റ്സ്യ­നു് അതു് പ്ര­ഖ്യാ­പ­ന­ങ്ങ­ളി­ലൂ­ടെ ന­ട­ത്താം. മ­നു­ഷ്യ­ജീ­വി­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ വർ­ണ്ണി­ക്കു­ക­യും അ­പ­ഗ്ര­ഥി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു് നോ­വ­ലി­ന്റെ കർ­ത്ത­വ്യം. നോവൽ സാ­ക്ഷാ­ത്ക­രി­ക്കു­ന്ന­തി­നെ ഒരു ധി­ഷ­ണാ­പ­ര­മാ­യ പ്ര­വൃ­ത്തി­ക്കും സാ­ക്ഷാ­ത്ക­രി­ക്കാ­നാ­വി­ല്ല. എ­ക്സി­സ്റ്റെൻ­ഷ്യൽ ഫി­ലോ­സ­ഫി­ക്കു പോലും അതിനു ക­ഴി­വി­ല്ല. (The Novel Today, Edited by Malcolm Bradbury —An interview with Milan Kundera, Ian Mc Ewan, P. 218, Fontana Edition.)

ശ­രീ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സ്നേ­ഹം ഒരു തീഷ്ണ പ്ര­കാ­ശ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ­ത്ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­മെ­ന്നും അ­ത­വ­രു­ടെ ജീ­വി­താ­വ­സ്ഥ­ക­ളെ വ്യാ­ഖ്യാ­നി­ച്ചു­ത­രു­മെ­ന്നും വി­ശ്വ­സി­ക്കു­ന്നു കു­ന്ദേ­ര.

തു­ച്ഛ­മാ­യ കഥയേ ഈ നോ­വ­ലി­നു­ള്ളു. പോൾ, അ­യാ­ളു­ടെ ഭാര്യ അ­ഗ്നി­സ്, അ­ഗ്നി­സി­ന്റെ സ­ഹോ­ദ­രി ലൊറ, അ­വ­ളു­ടെ കാ­മു­കൻ ബർ­നാർ­ഡ് ഇ­വ­രാ­ണു്. ക­ഥ­യു­ണ്ടെ­ങ്കിൽ അതു തു­ട­ങ്ങു­ന്ന­വ­രും മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കു­ന്ന­വ­രും. നോവൽ ആ­രം­ഭി­ക്കു­മ്പോൾ പോ­ളി­ന്റേ­യും അ­ഗ്നി­സി­ന്റേ­യും ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു് ഇ­രു­പ­തു വർ­ഷ­ത്തെ പ­ഴ­ക്ക­മു­ണ്ടു്. പക്ഷേ, അ­വൾ­ക്കു് ഒ­റ്റ­പ്പെ­ട­ലി­ന്റെ ബോ­ധ­മാ­ണു­ള്ള­തു്. ഭർ­ത്താ­വി­നെ­സ്സം­ബ­ന്ധി­ച്ചു മാ­ത്ര­മ­ല്ല ആ ബോധം. മ­നു­ഷ്യ­രാ­ശി­യെ സാ­ക­ല്യാ­വ­സ്ഥ­യിൽ പ­രി­ഗ­ണി­ക്കു­മ്പോ­ഴും അ­വൾ­ക്കു അ­തി­നോ­ടു് ആ­ശ­യ­പ­ര­മാ­യ ഐ­ക്യ­മോ ഇല്ല. അവൾ യാ­ച­കർ­ക്കു ധാ­രാ­ളം പണം കൊ­ടു­ക്കും. യാചകർ മ­നു­ഷ്യ­രിൽ പെ­ട്ട­വ­രാ­യ­തു കൊ­ണ്ട­ല്ല അവൾ അതു ന­ല്കി­യ­തു്. അവർ മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ പെ­ടാ­ത്ത­വ­രാ­യ­തു­കൊ­ണ്ടാ­ണു്. ത­ന്നെ­പ്പോ­ലെ മ­നു­ഷ്യ­രോ­ടും ഐ­ക്യ­മി­ല്ല അ­വർ­ക്കും എ­ന്നു് അ­ഗ്നി­സ് വി­ചാ­രി­ച്ചു. അ­വ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്നേ­ഹം ഇ­ച്ഛാ­ശ­ക്തി­യു­ടെ പ്ര­ക­ട­നം മാ­ത്ര­മാ­ണു്. സ്നേ­ഹി­ക്കാ­നു­ള്ള ഇ­ച്ഛാ­ശ­ക്തി. നല്ല ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­നു വേ­ണ്ടി­യു­ള്ള ഇ­ച്ഛാ­ശ­ക്തി. ഈ ഇ­ച്ഛാ­ശ­ക്തി­യെ അ­ല്പ­നേ­രം ഇ­ല്ലാ­താ­ക്കി­യാൽ അവൾ കൂടു തു­റ­ന്നു­വി­ട്ട പ­ക്ഷി­യെ­പ്പോ­ലെ പ­റ­ന്നു­പോ­കും. വിദൂര ഗ്ര­ഹ­ത്തിൽ നി­ന്നു് ഒരു സ­ന്ദർ­ശ­കൻ അ­വ­ളു­ടെ അ­ടു­ത്തെ­ത്തി­യ­താ­യി ഒരു തോ­ന്നൽ. അ­യാ­ളു­ടെ ചോ­ദ്യം: “അ­ടു­ത്ത ജ­ന്മ­ത്തിൽ നി­ങ്ങൾ­ക്കു ഭാ­ര്യ­യ്ക്കും ഭർ­ത്താ­വി­നും ഒ­രു­മി­ച്ചു ജീ­വി­ക്ക­ണ­മെ­ന്നു­ണ്ടോ? അതോ ഒ­രി­ക്ക­ലും ത­മ്മിൽ കാ­ണാ­തി­രി­ക്ക­ണോ?” പോ­ളി­ന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ അ­ടു­ത്ത ജ­ന്മ­ത്തിൽ ഞ­ങ്ങൾ­ക്കു ഒ­രു­മി­ച്ചു ക­ഴി­യേ­ണ്ട­തി­ല്ല” എ­ന്നു് അ­വൾ­ക്കു് എ­ങ്ങ­നെ പറയാൻ ക­ഴി­യും. അവൾ മ­നോ­ര­ഥ­സൃ­ഷ്ടി­യി­ലെ ആ സ­ന്ദർ­ശ­ക­നു മ­റു­പ­ടി ന­ല്കി­യി­ല്ല. എ­ന്നാൽ പോൾ കൂർ­ക്കം വ­ലി­ച്ചു­റ­ങ്ങു­ക­യാ­ണെ­ന്നു ക­ണ്ടു് അവൾ ആ­ന്ത­ര­ശ­ക്തി മു­ഴു­വൻ സം­ഭ­രി­ച്ചു ദൃ­ഢ­ശ­ബ്ദ­ത്തിൽ പ­റ­ഞ്ഞു: “ഇനി വീ­ണ്ടും ഒ­രു­മി­ച്ചു­കൂ­ടാ­തി­രി­ക്കാ­നാ­ണു് ഞങ്ങൾ ആ­ഗ്ര­ഹി­ക്കു­ക”. അ­ഗ്നി­സ് പോയി. ദു­ര­ന്തം വ­രി­ക്കു­ക­യും ചെ­യ്തു.

ശ­രീ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട സ്നേ­ഹം ഒരു തീ­ക്ഷ്ണ പ്ര­കാ­ശ­മു­ണ്ടാ­ക്കു­മെ­ന്നും അതു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ­ത്ത­യെ പ്ര­ത്യ­ക്ഷ­മാ­ക്കി­ത്ത­രു­മെ­ന്നും അ­ത­വ­രു­ടെ ജീ­വി­താ­വ­സ്ഥ­ക­ളെ വ്യാ­ഖ്യാ­നി­ച്ചു­ത­രു­മെ­ന്നും വി­ശ്വ­സി­ക്കു­ന്നു കു­ന്ദേ­ര. അ­തി­നു് അ­നു­സ­രി­ച്ചാ­ണു് ലൊ­റ­യു­ടെ­യും റേ­ഡി­യോ ജേ­ണ­ലി­സ്റ്റ് ബർ­നാർ­ഡി­ന്റെ­യും കാ­മോ­ത്സു­ക­ത­യെ നോ­വ­ലി­സ്റ്റ് ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ജേർ­ണ­ലി­സ്റ്റി­നു് അ­വ­ളെ­ക്കാൾ വ­യ­സ്സു വ­ള­രെ­ക്കു­റ­വു്. എ­ങ്കി­ലും എ­ന്തെ­ന്നി­ല്ലാ­ത്ത കാ­മാ­വേ­ശ­മാ­ണു് അ­വൾ­ക്കു്. പക്ഷേ, അതും ദുഃ­ഖ­പ­ര്യ­വ­സാ­യി­യാ­യി മാറി ബർ­നാർ­ഡ് പോ­ളി­നോ­ടു പ­റ­ഞ്ഞു: “ഒരു അ­പ­രി­ചി­തൻ എ­ന്നെ­ക്കാ­ണാൻ വന്നു. അ­യാ­ളു­ടെ തല മാ­ത്രം എന്റെ പൊ­ക്ക­ത്തിൽ നി­ന്നു് ഉ­യർ­ന്നു­നി­ല്ക്കു­ന്നു. കു­ട­വ­യ­റു്… (അയാൾ തന്ന) ഡി­പ്ലൊ­മ ഞാൻ വാ­യി­ച്ചു. അ­തി­ലെ­ഴു­തി­യി­രി­ക്കു­ന്നു. “ബർ­നാർ­ഡ് ബർ­ട്രൻ­ഡ് ഒരു മു­ഴു­ക്ക­ഴു­ത­യാ­ണെ­ന്നു് ഇ­തി­നാൽ പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നു” (Berrard Bertrand is hereby declared a Compleat Ass) (Compleate എന്ന വാ­ക്കു നോ­വ­ലി­ലു­ള്ള സ്പെ­ല്ലി­ങ്ങിൽ). ഇതു് ഏ­ല്പി­ച്ച ആ­ഘാ­ത­ത്താ­ലാ­ണു് ബർ­നാർ­ഡ് ലോ­റ­യു­മാ­യു­ള്ള ബന്ധം ശി­ഥി­ല­മാ­ക്കി­യ­തു്.

ഈ ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളെ അ­വ­ലം­ബി­ച്ചു കൊ­ണ്ടു് കു­ന്ദേ­ര ജീ­വി­ത­ത്തി­ന്റെ സ­ങ്കീർ­ണ്ണ­ത­ക­ളി­ലേ­ക്കും വൈ­വി­ധ്യ­ങ്ങ­ളി­ലേ­ക്കും അ­നാ­യാ­സ­മാ­യി പോ­കു­ന്നു. ആ പോ­ക്കു് അ­ത്ഭു­താ­വ­ഹ­മാ­ണു താനും. മ­നു­ഷ്യ­ന്റെ അ­ന­ന്യ­ത­യെ—സെൽ­ഫി­നെ—കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മാ­ണു് കു­ന്ദേ­ര­യു­ടെ നോവൽ. അതിനെ പൂർ­ണ്ണ­മാ­യും ഗ്ര­ഹി­ക്കാ­നാ­വി­ല്ലെ­ന്നും അ­ദ്ദേ­ഹം വി­ചാ­രി­ക്കു­ന്നു. അം­ഗ­വി­ക്ഷേ­പ­ങ്ങ­ളി­ലൂ­ടെ സെൽ­ഫി­നെ മ­ന­സ്സി­ലാ­ക്കാ­മോ? വയ്യ. നോ­വ­ലി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ അ­റു­പ­തോ അ­റു­പ­ത്ത­ഞ്ചോ വ­യ­സ്സു­ള്ള ഒരു സ്ത്രീ ഒരു ചെ­റു­പ്പ­ക്കാ­ര­നെ പു­ഞ്ചി­രി­യോ­ടെ നോ­ക്കി കൈ വീ­ശു­ന്ന­തി­ന്റെ വർ­ണ്ണ­ന­യു­ണ്ടു്. ഇ­രു­പ­ത്ത­ഞ്ചു വ­യ­സ്സു­ള്ള യു­വ­തി­യെ­പ്പോ­ലെ­യാ­യി­രു­ന്നു. ആ വൃ­ദ്ധ­യു­ടെ അം­ഗ­വി­ക്ഷേ­പം. സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത ശ­രീ­ര­ത്തിൽ സൗ­ന്ദ­ര്യ­മാർ­ന്ന അം­ഗ­വി­ക്ഷേ­പം. അ­ഗ്നി­സി­ന്റെ അ­ച്ഛ­നെ കാണാൻ വന്ന പ്രാ­യം കൂടിയ ഒരു സ്ത്രീ അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു് ഇ­ങ്ങ­നെ കൈ­വീ­ശി­യ­തു് അ­ഗ്നി­സ് കണ്ടു. ആ കൈ­വീ­ശൽ മ­നോ­ഹ­ര­മാ­യി­രു­ന്നു. എ­ന്നാൽ ഈ അം­ഗ­വി­ക്ഷേ­പ­ങ്ങൾ എ­ല്ലാ­വർ­ക്കു­മു­ള്ള­ത­ല്ലേ (the gesture was available to all)? കൈ­വീ­ശു­മ്പോൾ യ­ഥാർ­ത്ഥ­ത്തിൽ മോഷണം ന­ട­ത്തു­ക­യാ­ണു്. അ­ല്ലെ­ങ്കിൽ ക­ള്ള­യൊ­പ്പി­ടു­ക­യാ­ണു്. ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു മാ­ത്ര­മ­ല്ല, സെൽ­ഫി­നെ കാ­ണി­ക്കാ­ത്ത അം­ഗ­വി­ക്ഷേ­പ­ങ്ങ­ളെ കു­ന്ദേ­ര­യ്ക്കും അം­ഗീ­ക­രി­ക്കാ­നാ­വി­ല്ല. അം­ഗ­വി­ക്ഷേ­പം പോ­ക­ട്ടെ. മുഖമോ? മു­ഖ­വും സെൽ­ഫി­നെ കാ­ണി­ക്കു­ന്നി­ല്ല (my face is not myself). സ­ത്യ­മി­താ­ണെ­ങ്കി­ലും അം­ഗ­വി­ക്ഷേ­പ­ങ്ങ­ളാ­ണു് നമ്മെ ഭ­രി­ക്കു­ന്ന­തു്. കാ­പ­ട്യ­പൂർ­ണ്ണ­മാ­യ ജീ­വി­തം.

So she asked her father whether she ever prayer. He said: ‘That would be like praying to Edison when a lightbulb burns out’. Immortality

ഇ­ങ്ങ­നെ­യു­ള്ള ഈ ലോ­ക­ത്തു് അ­ന­ശ്വ­ര­ത­യെ­ക്കു­റി­ച്ചു (immortality) ചി­ന്തി­ക്കു­ന്ന­തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു? 1981-ൽ ഫ്രാ­ങ്സ്വ മോ­റി­സ് മീ­തേ­റാ­ങ് ഫ്ര­ഞ്ച് പ്ര­സി­ഡ­ന്റാ­യി. അ­ദ്ദേ­ഹം മൂ­ന്നു റോ­സാ­പ്പൂ­ക്ക­ളെ­ടു­ത്തു­കൊ­ണ്ടു് അ­റു­പ­ത്തി­നാ­ലു ശ­വ­കു­ടീ­ര­ങ്ങ­ളു­ടെ മ­ധ്യ­ത്തി­ലേ­ക്കു ചെ­ന്നു. തി­ര­ഞ്ഞെ­ടു­ത്ത മൂ­ന്നു ശ­വ­കു­ടീ­ര­ങ്ങ­ളിൽ ഓരോ റോ­സാ­പ്പൂ അ­ദ്ദേ­ഹം വച്ചു. പൂ­ക്ക­ളു­ണ്ടാ­ക്കി­യ ആ ത്രി­കോ­ണ­ത്തി­ന്റെ മ­ദ്ധ്യ­ത്തി­ലാ­ണു് മി­തേ­റാ­ങ്ങി­ന്റെ അ­ന­ശ്വ­ര­ത­യു­ടെ കൊ­ട്ടാ­രം നിർ­മ്മി­ക്കേ­ണ്ട­തു്. ഇ­താ­ണു് അ­ന­ശ്വ­ര­ത­യെ­ക്കു­റി­ച്ചു­ള്ള കൂ­ന്ദേ­ര­യു­ടെ സ­ങ്ക­ല്പം. കു­റ­ഞ്ഞ തോതിൽ, കൂടിയ അളവിൽ അ­ന­ശ്വ­ര­ത­യു­ണ്ടു്. അതു് ഓർ­മ്മ­ക­ളെ അ­വ­ലം­ബി­ച്ചി­രി­ക്കു­ന്നു. മ­രി­ച്ച­യാ­ളി­നെ­സ്സം­ബ­ന്ധി­ച്ച ഓർമ്മ അയാളെ അ­റി­യാ­വു­ന്ന­വർ­ക്കു കാ­ണു­മ­ല്ലോ. അതു് കു­റ­ഞ്ഞ ത­ര­ത്തി­ലു­ള്ള അ­ന­ശ്വ­ര­ത; നേ­രി­ട്ട­റി­യാൻ വ­യ്യാ­ത്ത ആ­ളി­നെ­ക്കു­റി­ച്ചു് ആ­ളു­ക­ളു­ടെ മ­ന­സ്സിൽ ജ­നി­ക്കു­ന്ന ഓർമ്മ വലിയ ത­ര­ത്തി­ലു­ള്ള അ­ന­ശ്വ­ര­ത. ക­ലാ­കാ­ര­ന്മാർ, രാ­ജ്യ­ത­ന്ത്ര­ജ്ഞ­ന്മാർ ഇ­വ­രെ­ക്കു­റി­ച്ചു­ള്ള ഈ ഓർമ്മ വലിയ തോ­തി­ലു­ള്ള അ­ന­ശ്വ­ര­ത­യാ­ണു്. ത­ത്ത്വ­ചി­ന്താ­പ­ര­ങ്ങ­ളാ­യ ഈ ആ­ശ­യ­ങ്ങൾ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ നി­ന്നു്, അ­വ­രു­ടെ ജീ­വി­ത­ങ്ങ­ളിൽ നി­ന്നു് ഒഴുകി വ­രു­ന്നു. അ­തു­കൊ­ണ്ടു് അവ വെറും സ­ങ്ക­ല്പ­ന­ങ്ങ­ളാ­യി വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നി­ല്ല.

കൂ­ന്ദേ­ര­യു­ടെ ഈ നോവൽ അ­ന്യാ­ദൃ­ശ­വും അ­സാ­ധാ­ര­ണ­വു­മാ­ണു്. ഇതു വാ­യി­ക്കു­മ്പോൾ നമ്മൾ ക­ല­യു­ടെ മ­ഹാ­ത്ഭു­തം കാ­ണു­ന്നു. ഇ­തെ­ഴു­തി­യ കു­ന്ദേ­ര­യ്ക്കു നോബൽ സ­മ്മാ­നം കൊ­ടു­ക്കാ­തെ­യാ­ണു് വർ­ണ്ണ­വി­വേ­ച­ന­ത്തെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തി­നെ­ത്ത­ന്നെ പി­ന്നെ­യും പി­ന്നെ­യും പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു ‘ഇൻ­ഫീ­രി­യർ ആർ­ടി­സ്റ്റാ­യ’ നേഡീൻ ഗോ­ഡി­മാർ ക്കു് ആ സ­മ്മാ­നം ന­ല്കി­യ­തു്.

വ്യ­ക്തി­യിൽ­നി­ന്നു സ­മൂ­ഹ­ത്തി­ലേ­ക്കു്

നോബൽ സ­മ്മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു? പോ­ക്ക­ണം കെട്ട ഇ­ട­പാ­ടു­കൾ. അ­ടു­ത്ത­വർ­ഷം ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കിൽ ആർ­ക്കാ­ണു നോബൽ സ­മ്മാ­നം എ­ന്ന­റി­യാൻ കാ­ത്തി­രി­ക്കി­ല്ല.

റോ­സാ­പ്പൂ വി­ടർ­ന്നു­നി­ല്ക്കു­ന്ന­തു ക­ണ്ടാൽ അ­തി­ന്റെ പ­രു­ക്കൻ ഞെ­ട്ടി­നോ­ടോ മു­ള്ളു­ക­ളു­ള്ള ത­ണ്ടി­നോ­ടോ ന­മു­ക്കു പു­ച്ഛം തോ­ന്നു­മോ? തോ­ന്നു­മെ­ങ്കിൽ അതു ആ­ദ­ര­ണീ­യ­മാ­യ മാ­ന­സി­ക­നി­ല­യ­ല്ല. പൂ­വി­നു കാരണം ഞെ­ട്ടാ­ണു്. ഞെ­ട്ടി­നു കാരണം ത­ണ്ടാ­ണു്. ത­ണ്ടി­നു കാരണം വേ­രാ­ണു്. വേരു വി­രൂ­പം. പക്ഷേ, ആ വേ­രി­ല്ലെ­ങ്കിൽ മ­നോ­ഹ­ര­മാ­യ പ­നി­നീർ­പ്പൂ­വി­ല്ല. ആ ഒ­റ്റ­പ്പൂ­വു് ലോ­ക­ത്തു­ള്ള എ­ല്ലാ­പ്പൂ­വു­ക­ളെ­യും എന്നെ ഓർ­മ്മി­പ്പി­ക്കു­ന്നു. വി­ഷാ­ദ­മ­നു­ഭ­വി­ക്കു­ന്ന ഭാര്യ അ­മ്മ­ട്ടിൽ ദുഃ­ഖി­ക്കു­ന്ന എല്ലാ ഭാ­ര്യ­മാ­രെ­യും ഓർ­മ്മി­പ്പി­ക്കു­ന്നു എന്നെ. കു­ഞ്ഞു മ­രി­ച്ചു യാ­ത­ന­യിൽ വീ­ഴു­ന്ന അമ്മ അതേ രീ­തി­യിൽ തീ­വ്ര­വേ­ദ­ന­യി­ലാ­ണ്ട എല്ലാ അ­മ്മ­മാ­രു­ടെ­യും സ്മരണ എ­നി­ക്കു­ള­വാ­ക്കു­ന്നു. ശ്രീ­മ­തി നളിനി ബേ­ക്ക­ലി ന്റെ “നി­വേ­ദി­ത” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ദുഃ­ഖ­പൂർ­ണ്ണ­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന ഒരു പാ­വ­പ്പെ­ട്ട സ്ത്രീ­യെ ക­ണ്ട­പ്പോൾ ലോ­ക­ത്തു­ള്ള എല്ലാ ഹ­ത­ഭാ­ഗ്യ­ക­ളു­ടെ­യും ഓർ­മ്മ­യു­ണ്ടാ­യി എ­നി­ക്കു്. അ­വ­രു­ടെ ജീ­വി­ത­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ കാ­ണാ­നു­ള്ള കൊ­തി­യോ­ടേ ആ ആ­ഖ്യാ­ന­ത്തി­ലൂ­ടെ ഒ­ഴു­കി­യ­പ്പോൾ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ പാ­റ­ക്കെ­ട്ടു് എന്നെ ത­ട­ഞ്ഞു. പ്ര­വാ­ഹ­ത്തി­നും ആ പാ­റ­ക്കെ­ട്ടി­നും ത­മ്മിൽ ഒരു പൊ­രു­ത്ത­വു­മി­ല്ല­ല്ലോ. അതിൽ ത­ട­ഞ്ഞ­തോ­ടെ എന്റെ അ­ഭി­ലാ­ഷ­ത്തി­നും ഭംഗം വന്നു. റി­യ­ലി­സ്റ്റി­ക് ത­ല­ത്തിൽ നി­ന്നു് പെ­ട്ടെ­ന്നു് അ­വാ­സ്ത­വി­ക­മാ­യ ഈ നൂ­ത­ന­ത­ല­ത്തി­ലേ­ക്കു­ള്ള പ്ര­വേ­ശം കഥയെ ത­കർ­ത്തു ക­ള­ഞ്ഞു. റീ­യ­ലി­സ­ത്തിൽ­നി­ന്നു് കഥയെ ഫാ­ന്റ­സി­യി­ലേ­ക്കു­ത­ന്നെ കൊ­ണ്ടു­പോ­കാം. പക്ഷേ, അതു് വാ­യ­ന­ക്കാ­രൻ അ­റി­യ­രു­തു്. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ ഈ ത­ള്ളി­ക്ക­യ­റ്റ­വും അതു ജ­നി­പ്പി­ക്കു­ന്ന അ­വി­ശ്വാ­സ്യ­ത­യു­മാ­ണു് ഇ­ക്ക­ഥ­യു­ടെ പോ­രാ­യ്മ­കൾ. രാ­ത്രി­സ­മ­യ­ത്തു് ഏ­കാ­ന്ത­ത്തിൽ ഇ­രി­ക്കു­മ്പോൾ ഒരു ഗോ­സ്റ്റ് ന­മ്മു­ടെ മുൻ­പിൽ വ­ന്നു­നി­ന്നാൽ എന്തു തോ­ന്നും ന­മു­ക്കു്? എന്തു തോ­ന്നു­മോ അ­തു­ത­ന്നെ­യാ­ണു് ഇക്കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കും തോ­ന്നി­യ­തു്.

പു­രു­ഷൻ സ്ത്രീ­യാൽ ആ­കർ­ഷി­ക്ക­പ്പെ­ടു­മ്പോൾ അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നു വേ­ണ്ടി അയാൾ എ­ല്ലാം ചെ­യ്യും. ദൂരെ നി­ന്നാ­ണെ­ങ്കി­ലും അ­വ­ളു­ടെ ലോ­ക­ത്തെ സ്പർ­ശി­ച്ചു് അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ വേ­ണ്ടി പ­രോ­ക്ഷ­മാ­യോ ചു­റ്റി വ­ള­ഞ്ഞോ അയാൾ യ­ത്നി­ക്കും.

എല്ലാ ദി­വ­സ­വും നമ്മൾ ആ­യി­ര­മാ­യി­രം നോ­ട്ട­ങ്ങ­ളിൽ കു­ത്തി മു­റി­വേ­ല്പി­ക്ക­പ്പെ­ടു­ന്നു. ഒ­ടു­വിൽ ഒ­രു­നോ­ട്ടം ന­മ്മ­ളെ ഒരു നി­മി­ഷം­പോ­ലും വെ­റു­തെ അ­നു­ധാ­വ­നം ചെ­യ്യും. അതു തെ­രു­വു­ക­ളിൽ, കാ­ടു­ക­ളിൽ, ശാ­സ്ത്ര­ക്രി­യ ന­ട­ത്തു­ന്ന ഡോ­ക്ട­റു­ടെ മേ­ശ­പ്പു­റ­ങ്ങ­ളിൽ ഒക്കെ ന­മ്മ­ളെ പിൻ­തു­ടർ­ന്നു വരും. (Immortality.)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സാ­ഹി­ത്യ­ത്തി­ലു­മു­ണ്ടോ സാറേ അ­ന്യ­വ­ത്ക­ര­ണം?

ഉ­ത്ത­രം: നി­രൂ­പ­ക­നോ കവിയോ ക­ഥാ­കാ­ര­നോ എ­ഴു­തി­യ­തു് വാ­യ­ന­ക്കാ­ര­നു മ­ന­സ്സി­ലാ­കാ­തെ വ­രു­മ്പോൾ അ­യാൾ­ക്കു് ഒ­റ്റ­പ്പെ­ട­ലി­ന്റെ ബോ­ധ­മു­ണ്ടാ­കും. ബ്ര­ഹ്റ്റ് എന്ന മ­ഹാ­നാ­യ നാടക കർ­ത്താ­വു് പ്രേ­ക്ഷ­കർ­ക്കും അ­ഭി­നേ­താ­ക്കൾ­ക്കു­മി­ട­യ്ക്കു് ഈ ബോധം ക­രു­തി­ക്കൂ­ട്ടി ഉ­ണ്ടാ­ക്കി­യി­രു­ന്നു. നാ­ട­ക­ത്തി­ലെ ക്രി­യാം­ശ­ത്തിൽ നി­ന്നു് പ്രേ­ക്ഷ­ക­രെ അ­ക­റ്റി­നി­റു­ത്തു­ക എ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മാർ­ഗ്ഗം.

ചോ­ദ്യം: ച­ങ്ങ­മ്പു­ഴ­യോ­ടു ഇ­പ്പോ­ഴു­ള്ള ക­വി­കൾ­ക്കു് എ­ന്തു­കൊ­ണ്ടാ­ണി­ത്ര കോപം?

ഉ­ത്ത­രം: അ­സൂ­യ­യാ­ണു് അതിനു ഹേതു. ഇ­ന്നു­ള്ള എ­ല്ലാ­ക്ക­വി­ക­ളും അ­മ്പ­തു­കൊ­ല്ലം ക­ഴി­യേ­ണ്ട­തി­ല്ല, അ­തി­നു­മുൻ­പു് വി­സ്മ­രി­ക്ക­പ്പെ­ടും. അ­ന്നും ച­ങ്ങ­മ്പു­ഴ ക്ക­വി­ത ഉ­ണ്ടാ­യി­രി­ക്കും. മ­ഹാ­ക­വി വ­ള്ള­ത്തോൾ പോലും ച­ങ്ങ­മ്പു­ഴ­യു­ടെ മ­ഹാ­യ­ശ­സ്സിൽ അ­സൂ­യാ­ലു­വാ­യി­രു­ന്നു. ‘പാടുക പാടുക പാടുക. കീചക ശ്രേ­ഷ്ഠ’ എന്നു ആ കവിയെ കീ­ച­ക­നാ­ക്കി­യ­തി­നു ശേഷം ‘നി­ന്നു­ള്ളു പൊ­ള്ള­യെ­ന്നാ­ണു കേൾവി’ എന്നു അ­ദ്ദേ­ഹം പ­റ­യു­ക­യു­ണ്ടാ­യി. അ­സൂ­യ­യ്ക്കും ക­ഷ­ണ്ടി­ക്കും മ­രു­ന്നി­ല്ല എന്നു മ­ഹാ­ക­വി തെ­ളി­യി­ച്ചു തന്നു.

ചോ­ദ്യം: നോബൽ സ­മ്മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ന്തു­പ­റ­യു­ന്നു?

ഉ­ത്ത­രം: പോ­ക്ക­ണം കെട്ട ഇ­ട­പാ­ടു­കൾ. അ­ടു­ത്ത­വർ­ഷം ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നെ­ങ്കിൽ ആർ­ക്കാ­ണു നോബൽ സ­മ്മാ­നം എ­ന്ന­റി­യാൻ കാ­ത്തി­രി­ക്കി­ല്ല.

ചോ­ദ്യം: മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു നി­ങ്ങ­ളു­ടെ ആ­ത്മാർ­ത്ഥ­മാ­യ അ­ഭി­പ്രാ­യം എന്തു?

ഉ­ത്ത­രം: ആ­ത്മാർ­ത്ഥ­മെ­ന്നാൽ ത­നി­ക്കു­വേ­ണ്ടി എ­ന്നാ­ണു്. ആർ­ജ്ജ­വ­മു­ള്ള അ­ഭി­പ്രാ­യം പറയാം. വർ­ഷ­ത്തിൽ ഒ­രി­ക്ക­ലോ രണ്ടു തവണയോ വ­രു­ന്ന നല്ല കഥയും നല്ല കാ­വ്യ­വും മാ­റ്റി­വ­ച്ചാൽ നാലു കാ­ശി­നു വി­ല­പി­ടി­ക്കാ­ത്ത സാ­ഹി­ത്യം. കാശ് പഴയ തി­രു­വി­താം­കൂർ നാ­ണ­യ­മാ­ണു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഏ­റ്റ­വും വലിയ ആ­ഗ്ര­ഹ­മെ­ന്തു?

ഉ­ത്ത­രം: ബ­ന്ധു­ക്ക­ളും സ്നേ­ഹി­ത­രും പ­രി­പൂർ­ണ്ണ­മാ­യും ഉ­പേ­ക്ഷി­ക്കു­ന്ന­തി­നു­മുൻ­പു് എ­നി­ക്കു് ഈ ലോ­ക­മു­പേ­ക്ഷി­ക്ക­ണം.

ചോ­ദ്യം: കേ­ശ­വ­ദേ­വി­നെ പു­ല­ഭ്യം പ­റ­യു­ന്ന­തു നി­റു­ത്തി­യോ?

ഉ­ത്ത­രം: ഞാൻ ആ­രെ­യും പു­ല­ഭ്യം പ­റ­യാ­റി­ല്ല. നി­രൂ­പ­ണ­ത്തിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രെ സം­ബ­ന്ധി­ച്ചു പ­റ­ഞ്ഞാൽ അ­വർ­ക്കു് ഇ­രു­പ­തു ശ­താ­ബ്ദ­ങ്ങൾ മുൻപു മ­രി­ച്ച സാ­ഹി­ത്യ­കാ­ര­ന്മാ­രും ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രാ­ണു്. രാ­മാ­യ­ണ­വും മ­ഹാ­ഭാ­ര­ത­വും ഭൂ­ത­കാ­ല­ത്തി­ലു­ള്ള­വ­യ­ല്ല. വർ­ത്ത­മാ­ന­കാ­ല­ത്തി­ലാ­ണു് അവ. കേ­ശ­വ­ദേ­വ് നി­രൂ­പ­ക­ന്റെ ദൃ­ഷ്ടി­യിൽ മ­രി­ച്ചി­ട്ടി­ല്ല. അ­തു­കൊ­ണ്ടു വി­മർ­ശ­ന­മാ­കാം. പി­ന്നെ ഒരു കാ­ര്യ­ത്തിൽ എ­നി­ക്കു കേ­ശ­വ­ദേ­വി­നോ­ടു ബ­ഹു­മാ­ന­മാ­ണു്. അ­ദ്ദേ­ഹം പ­റ­ഞ്ഞു ‘എ­നി­ക്കു സാ­ഹി­ത്യ­മെ­ന്തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ജീ­വി­ത­മെ­ന്തെ­ന്നു് അ­റി­യാം.’ ഈ പ്ര­സ്താ­വം നല്ല എ­ഴു­ത്തു­കാ­ര­നിൽ നി­ന്നേ വരൂ. അ­തു­കൊ­ണ്ടു മാ­ത്രം ഞാൻ അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ക്കു­ന്നു”.

ചോ­ദ്യം: കു­റെ­നാ­ളാ­യി ഇ­ന്ത്യ­യെ കു­റ്റം പ­റ­യു­ന്ന­ല്ലോ: ഇ­വി­ടം­വി­ട്ടു പോകണോ? എ­ങ്കിൽ ഏർ­പ്പാ­ടു­കൾ ചെ­യ്യാം.

ഉ­ത്ത­രം: വേണ്ട. അ­മേ­രി­ക്ക­യിൽ പോയാൽ അതു വി­ദേ­ശം. ഇം­ഗ്ല­ണ്ടിൽ പോയാൽ അതും വി­ദേ­ശം. ഞാൻ ഇ­പ്പോൾ താ­മ­സി­ക്കു­ന്ന ഇ­ന്ത്യ­യും എ­നി­ക്കു വി­ദേ­ശ­മാ­യി മാ­റി­യി­രി­ക്കു­ന്നു.

“ലോകം കൂ­ടു­തൽ സാ­ങ്കേ­തി­ക­വും യാ­ന്ത്രി­ക­വും ആ­കു­ന്ന­തോ­ടു­കൂ­ടി, അതു് നിർ­വി­കാ­ര­വും ലോ­ഹ­മ­യ­വും ആ­കു­ന്ന­തോ­ടു­കൂ­ടി സ്ത്രീ­ക്കു­മാ­ത്രം ന­ല്കാൻ ക­ഴി­യു­ന്ന ചൂടു് അതിനു കൂ­ടു­ത­ലാ­യി വേ­ണ്ടി­വ­രും. ന­മു­ക്കു ലോ­ക­ത്തെ ര­ക്ഷി­ക്ക­ണ­മെ­ങ്കിൽ നമ്മൾ സ്ത്രീ­യോ­ടു പൊ­രു­ത്ത­പ്പെ­ട­ണം, സ്ത്രീ­യാൽ നമ്മൾ ന­യി­ക്ക­പ്പെ­ട­ണം, ശാ­ശ്വ­ത­മാ­യ സ്ത്രീ­ത്വ­ത്താൽ തു­ള­ച്ചു ക­യ­റ്റ­പ്പെ­ട­ണം”. (Immortality)

ഗൗതമൻ

കു­ന്ദേ­ര­യു­ടെ നോ­വ­ലിൽ ജർ­മ്മൻ മ­ഹാ­ക­വി ഗെ­റ്റേ യെ­സ്സം­ബ­ന്ധി­ച്ച ഒരു സംഭവം വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ബെ­റ്റി­ന നാ­ല­പ­ത്തി­യൊൻ­പ­തു ക­ത്തു­കൾ ഗെ­റ്റേ­ക്കു് അ­യ­ച്ചു. ആ­ത്മാ­വു് എന്ന വാ­ക്കു് അവയിൽ അ­മ്പ­തു തവണ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ഹൃ­ദ­യ­മെ­ന്ന വാ­ക്കു നൂ­റ്റി­പ്പ­ത്തൊൻ­പ­തു ത­വ­ണ­യും. ശ­രീ­ര­ഭാ­ഗം എന്ന അർ­ത്ഥ­ത്തിൽ അതു് (എന്റെ ഹൃദയം മി­ടി­ച്ചു) അവയിൽ വി­ര­ള­മാ­യ പ്ര­യോ­ഗി­ച്ചി­ട്ടു­ള്ളു; വ­ക്ഷ­സ്സി­നെ സൂ­ചി­പ്പി­ക്കു­ന്ന മ­ട്ടിൽ ‘സി­നി­ക്ഡ­ക്കി’ അ­ല­ങ്കാ­ര­മാ­യി ഏറിയ കൂറും ആ വാ­ക്കി­ന്റെ പ്ര­യോ­ഗ­മു­ണ്ടു് (നി­ന്നെ എന്റെ ഹൃ­ദ­യ­ത്തോ­ടു ചേർ­ക്കാൻ എ­നി­ക്കു കൊതി).

ഇതു് സ്നേ­ഹ­പ്ര­സ­ര­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ശരി. പക്ഷേ, ന­മ്മ­ളിൽ ഏ­റെ­പ്പേർ­ക്കും ഹൃ­ദ­യ­മി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു. വ്യ­ക്തി­ക്കു് അ­ഭി­മു­ഖീ­ക­രി­ച്ചു നി­ല്ക്കു­മ്പോൾ അയാൾ ഹൃ­ദ­യ­മു­ള്ള­വ­നാ­ണെ­ന്നു തോ­ന്നും. അ­ങ്ങ­നെ­യു­ള്ള അനേകം വ്യ­ക്തി­കൾ ഒ­രു­മി­ച്ചു കൂടി ആ­പ്പീ­സി­ലി­രി­ക്കു­മ്പോൾ, ക­മ്പ­നി­യി­ലി­രി­ക്കു­മ്പോൾ, സ­ദ­സ്സാ­യി മാ­റു­മ്പോൾ ആ ‘മോബി’നു (mob) ഹൃ­ദ­യ­മേ­യി­ല്ല, ര­ക്താ­ശ­യ­മേ­യു­ള്ളു. ഈ നൃ­ശം­സ­ത­യു­ടെ ക­ലാ­ത്മ­ക­മാ­യ ചി­ത്രീ­ക­ര­ണ­മാ­ണു് ശ്രീ. ഗൗ­ത­മ­ന്റെ “രാ­ത്രി, പ­കൽ­പോ­ലെ” എന്ന ക­ഥ­യി­ലു­ള്ള­തു്. ക­മ്പ­നി­യി­ലെ ജോ­ലി­ക്കു­വ­ന്ന ഒ­രു­ത്തൻ വെ­ള്ളം നി­റ­ഞ്ഞ കു­ഴി­യിൽ വീ­ണി­രി­ക്കാ­മെ­ന്നു സ­ങ്ക­ല്പം. നാലു മ­ണി­ക്കൂർ കൊ­ണ്ടു വെ­ള്ളം വ­റ്റി­ച്ചു നോ­ക്കി­യ­പ്പോൾ ജ­ഡ­മി­ല്ല. ജോ­ലി­ക്കെ­ത്തി­യ­വൻ ഒ­പ്പി­ട്ടി­ട്ടു വീ­ട്ടി­ലേ­ക്കു ക­ട­ന്നു ക­ള­ഞ്ഞു എ­ന്ന­താ­ണു് സത്യം. അ­തി­നു­ള്ള സാ­ദ്ധ്യ­ത­യെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കാ­തെ അയാൾ മ­രി­ച്ചു­വെ­ന്നു ക­രു­തി­യ­തും ജ­ന­ക്കൂ­ട്ട­ത്തി­ന്റെ—മോ­ബി­ന്റെ—പ്ര­ച്ഛ­ന്ന­മാ­യ സാ­ഡി­സം തന്നെ. ന­മ്മു­ടെ സ­മൂ­ഹ­ത്തി­ന്റെ ഏതു വി­ഭാ­ഗ­ത്തി­ലും കാ­ണു­ന്ന ഈ ക്രൂ­ര­ത­യെ ഹാ­സ്യാ­ത്മ­ക­മാ­യി വീ­ക്ഷി­ക്കു­ന്നു ക­ഥാ­കാ­രൻ. ക­ഥ­യു­ടെ ദീർഘത ആ­ഖ്യാ­ന­വൈ­ദ­ഗ്ദ്ധ്യ­മാ­ണു് ഈ ര­ച­ന­യ്ക്കു ചാരുത ന­ല്കു­ന്ന­തു്.

അ­മേ­രി­ക്കൻ പ്ര­സി­ഡ­ന്റാ­യി­രു­ന്ന ഐസൻ ഹൗവർ ഒരു സർ­വ­ക­ലാ­ശാ­ല­യു­ടെ മേ­ധാ­വി­യാ­യി­ച്ചെ­ന്ന­പ്പോൾ അ­വി­ടു­ത്തെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ത്തെ­ത്തി. സർ­വ­ക­ലാ­ശാ­ല­യി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രെ കാണാൻ ത­നി­ക്കു താൽ­പ്പ­ര്യ­മു­ണ്ടെ­ന്നു് അ­ദ്ദേ­ഹം അ­വ­രോ­ടു പ­റ­ഞ്ഞ­പ്പോൾ അവരിൽ ഒരാൾ അ­റി­യി­ച്ചു: “സർ, ഞങ്ങൾ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­ര­ല്ല, ഞങ്ങൾ ത­ന്നെ­യാ­ണു സർ­വ­ക­ലാ­ശാ­ല”. ഈ പ്ര­സ്താ­വ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ചി­ന്ത ന­ന്നു്. പക്ഷേ, ഒറ്റ വ്യ­ക്തി­യാ­യ ഉ­ദ്യോ­ഗ­സ്ഥൻ കാ­രു­ണ്യ­മു­ള്ള­വ­നാ­യി­രി­ക്കും. അയാൾ സർ­വ­ക­ലാ­ശാ­ല­യാ­യി മാ­റു­മ്പോൾ കാ­രു­ണ്യം പ­മ്പ­ക­ട­ക്കും.

ഓം­ലെ­റ്റ്—ചാ­യ­ക്ക­ട­ക­ളി­ലെ പ­യ്യ­ന്മാർ­ക്കു കു­ശി­നി­യി­ലേ­ക്കു നോ­ക്കി ‘ഒരു ആം­പ്ളേ­റ്റ് എടു് സാ­റി­നു്’ എന്നു വി­ളി­ക്കാ­നു­ള്ള മു­ട്ട­യ­പ്പം.

ഏ­താ­ണ്ടു നൂറു കൊ­ല്ല­ത്തി­നു മുൻ­പു് റ­ഷ്യ­യി­ലെ പീ­ഡി­പ്പി­ക്ക­പ്പെ­ട്ട മാർ­ക്സി­സ്റ്റു­കാർ മാർ­ക്സി­ന്റെ മാ­നി­ഫെ­സ്റ്റോ പ­ഠി­ക്കാ­നാ­യി ര­ഹ­സ്യ­മാ­യി ഒ­രു­മി­ച്ചു കൂടാൻ തു­ട­ങ്ങി. ഈ ല­ളി­ത­മാ­യ ഐ­ഡി­യോ­ള­ജി മറ്റു വൃ­ത്ത­ങ്ങ­ളി­ലേ­ക്കു പ­കർ­ന്നു കൊ­ടു­ക്കാ­നാ­യി അവർ അ­തി­ന്റെ ഉ­ള്ള­ട­ക്ക­ത്തെ ല­ഘൂ­ക­രി­ച്ചു. അ­വ­യി­ലെ അം­ഗ­ങ്ങൾ ലാ­ളി­ത്യ­ത്തി­ന്റെ ല­ഘൂ­ക­ര­ണ­ത്തെ വീ­ണ്ടും വീ­ണ്ടും ല­ഘൂ­ക­രി­ച്ചു് മ­റ്റു­ള്ള­വർ­ക്കു പ­കർ­ന്നു കൊ­ടു­ത്തു കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ മാർ­ക്സി­സം ഭൂ­മി­യി­ലാ­കെ അ­റി­യ­പ്പെ­ട്ട­പ്പോൾ, അതു ശ­ക്തി­യാർ­ജ്ജി­ച്ച­പ്പോൾ അ­വ­ശേ­ഷി­ച്ച­തു് ആറോ ഏഴോ മു­ദ്രാ­വാ­ക്യ­ങ്ങൾ. അ­വ­യ്ക്കു ത­മ്മി­ലു­ള്ള ബന്ധം തീ­രെ­ക്കു­റ­വാ­യി­രു­ന്ന­തു കൊ­ണ്ടു് അതിനെ ഐ­ഡി­യോ­ള­ജി എന്നു വി­ളി­ക്കാൻ വ­യ്യാ­തെ­യാ­യി. മാർ­ക്സി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ അ­ങ്ങ­നെ ആ­ശ­യ­ങ്ങ­ളു­ടെ യു­ക്തി­യു­ക്ത­മാ­യ ഘ­ട­ന­യ­ല്ലാ­തെ­യാ­യ­പ്പോൾ, ധ്വ­ന്യാ­ത്മ­ക­മാ­യ ചില ബിം­ബ­ങ്ങ­ളും മു­ദ്രാ­വാ­ക്യ­ങ്ങ­ളും മാ­ത്ര­മാ­യ­പ്പോൾ (ചു­റ്റി­ക കൈ­യി­ലെ­ടു­ത്തു പു­ഞ്ചി­രി പൊ­ഴി­ക്കു­ന്ന തൊ­ഴി­ലാ­ളി, സ­ഹോ­ദ­ര­സ്നേ­ഹ­ത്തോ­ടെ കൈകൾ ഗ്ര­ഹി­ക്കു­ന്ന ക­റു­ത്ത മ­നു­ഷ്യ­നും വെ­ളു­ത്ത മ­നു­ഷ്യ­നും മഞ്ഞ മ­നു­ഷ്യ­നും, അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ഉ­യ­രു­ന്ന സ­മാ­ധാ­ന­ത്തി­ന്റെ പ്രാ­വു് ഇ­ങ്ങ­നെ പ­ല­തു­മാ­യ­പ്പോൾ) ‘ഐ­ഡി­യോ­ള­ജി ‘ഇ­മേ­ജോ­ള­ജി’യായി ക്ര­മേ­ണ മാ­റു­ന്നു­വെ­ന്നു ന­മു­ക്കു ന്യാ­യ­മാ­യി­പ­റ­യാ­മെ­ന്നാ­യി (Immortality).

നിർ­വ്വ­ച­ന­ങ്ങൾ
ധർ­മ്മ­രോ­ഷം:
അ­ന്യ­ന്റെ ആ­ഭാ­സ­പ്ര­വൃ­ത്തി താൻ ചെ­യ്താൽ ലോ­ക­മാ­കെ അ­റി­യു­മ­ല്ലോ എന്നു ഗ്ര­ഹി­ക്കു­മ്പോൾ മാ­ന്യ­നാ­യി ഭാ­വി­ക്കു­ന്ന­വ­നു് ഉ­ണ്ടാ­കു­ന്ന നൈ­രാ­ശ്യം.
യമകം:
കാ­വ്യ­ത്തി­ലെ വി­ല­കു­റ­ഞ്ഞ ഏർ­പ്പാ­ടു്.
പ­ത്ര­റി­പ്പോർ­ട്ട്:
കോ­ട­തി­ക്കു­ശി­ക്ഷ ന­ല്കാൻ വ­യ്യാ­ത്ത അ­പ­വാ­ദ­വ്യ­വ­സാ­യം.
വീടു്:
ചെ­ല്ലാ­മെ­ന്നു സ­മ്മ­തി­ച്ച സ­മ്മേ­ള­ന­ത്തി­നു് കൊ­ണ്ടു­പോ­കാൻ സം­ഘാ­ട­കർ വ­രു­മ്പോൾ പ്ര­ഭാ­ഷ­ക­നു് ഒ­ളി­ച്ചി­രി­ക്കാ­നു­ള്ള സ്ഥലം.
പാ­ണി­നി­സൂ­ത്രം:
മ­ല­യാ­ള­മോ സം­സ്കൃ­ത­മോ അ­റി­ഞ്ഞു­കൂ­ടാ­ത്ത­വ­നു പ­ണ്ഡി­ത­നാ­യി വി­ല­സാൻ സ­ഹാ­യി­ക്കു­ന്ന­തു്. (അ­ക്ഷ­ര­ങ്ങൾ എ­ല്ലാ­മ­റി­ഞ്ഞു കൂ­ടാ­ത്ത­വ­നാ­യി­രി­ക്കും. പക്ഷേ, ന­മ്മു­ടെ മു­ഖ­ത്തു­നോ­ക്കി ‘പ്ര­കാ­രേ­ഗു­ണ­വ­ച­ന­സ്യ’ എന്നു കാ­ച്ചും. നമ്മൾ തളരും.)
ആ­ശു­പ­ത്രി:
കു­മാ­ര­നാ­ശാൻപ്ര­രോ­ദ­ന’ത്തിൽ പറഞ്ഞ അ­ധ്യാ­ത്മ­വി­ദ്യാ­ല­യം.
പാർ­വ്വ­തി:
തന്റെ മ­റ്റു് അ­ഞ്ചു­മു­ഖ­ങ്ങ­ളും ഭർ­ത്താ­വാ­യ ശിവനെ കാ­ണി­ക്കാൻ­പേ­ടി­ച്ചു് മകൻ സു­ബ്ര­ഹ്മ­ണ്യ­നു് അവ ന­ല്കി­യ ഒരു സാ­ധാ­ര­ണ­സ്ത്രീ.
കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ:
വ­ള­രെ­ക്കു­റ­ച്ചു­പ­റ­ഞ്ഞു് അ­തി­ലൂ­ടെ ഏ­റെ­ധ്വ­നി­പ്പി­ച്ച ആൾ.
സി­ഗ്സാ­ഗ്:
കു­ടി­യ­നു സ്ട്രെ­യി­റ്റ് ലൈൻ.
ഓം­ലെ­റ്റ്:
ചാ­യ­ക്ക­ട­ക­ളി­ലെ പ­യ്യ­ന്മാർ­ക്കു കു­ശി­നി­യി­ലേ­ക്കു­നോ­ക്കി ‘ഒരു ആം­പ്ളേ­റ്റ് എടു് സാ­റി­നു്’ എ­ന്നു­വി­ളി­ക്കാ­നു­ള്ള മു­ട്ട­യ­പ്പം.
തു­ടർ­ച്ച

പാർ­വ്വ­തി: തന്റെ മ­റ്റു് അ­ഞ്ചു­മു­ഖ­ങ്ങ­ളും ഭർ­ത്താ­വാ­യ ശിവനെ കാ­ണി­ക്കാൻ പേ­ടി­ച്ചു് മകൻ സു­ബ്ര­ഹ്മ­ണ്യ­നു് അവ ന­ല്കി­യ ഒരു സാ­ധാ­ര­ണ സ്ത്രീ.

വൈ­ലോ­പ്പി­ള്ളി യുടെ “ക­ന്നി­ക്കൊ­യ്ത്തു്” എന്ന കാ­വ്യ­സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തി­ലെ ആ പ്ര­ശ­സ്ത­മാ­യ കാ­വ്യം—മ­ര­ണ­ത്താൽ ജീ­വി­തം വി­ച്ഛേ­ദി­ക്ക­പ്പെ­ട്ടാ­ലും അതു അ­നു­സൃ­ത­മാ­യി പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കും എ­ന്നു് സ്പ­ഷ്ട­മാ­ക്കു­ന്നു. “ചോ­ര­തു­ടി­ക്കും ചെ­റു­കൈ­യു­ക­ളേ പേറുക വ­ന്നീ­പ്പ­ന്ത­ങ്ങൾ” എന്ന ആ­ഹ്വാ­ന­ത്തി­ലു­മു­ണ്ടു് ആ നൈ­ര­ന്ത­ര്യ­ത്തി­ന്റെ സ്വ­ഭാ­വം. ഒ­റ്റ­യാ­യ മ­നു­ഷ്യ­ന്റെ ജീ­വി­തം നോ­ക്കു­ക. നൈ­ര­ന്ത­ര്യ­ത്തി­നു­ള്ള കൊ­തി­കാ­ണാം. അ­മ്പ­ത്തി­യ­ഞ്ചോ അ­മ്പ­ത്തി­യെ­ട്ടോ വ­യ­സ്സു­ക­ഴി­യു­മ്പോൾ പെൻ­ഷൻ­പ­റ്റ­ണം. പക്ഷേ, ജോ­ലി­നീ­ട്ടി­ക്കി­ട്ടാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു് പി­ന്നെ­യും ശംബളം വാ­ങ്ങി ബാ­ങ്കി­ലി­ടാ­ന­ല്ല. തന്റെ അ­ത്ര­യും കാ­ല­ത്തെ തു­ടർ­ച്ച­യാ­യ ജീ­വി­ത­ത്തി­നു ഭംഗം വ­രാ­തി­രി­ക്കാ­നാ­ണു്. ചെ­റു­പ്പ­കാ­ല­ത്തു് വീ­ട്ടി­ന്റെ ജ­ന്ന­ലിൽ­ക്കൂ­ടി നോ­ക്കി പ­തി­വു­കാ­രെ അ­ട­യാ­ളം കാ­ണി­ച്ചു വി­ളി­ച്ചി­രു­ന്ന വേശ്യ വാർ­ദ്ധ­ക്യ­കാ­ല­ത്തും അതു പോലെ പു­രു­ഷ­ന്മാ­രെ വി­ളി­ക്കു­ന്ന­തു് അ­വ­രു­ടെ പ­ണ­ത്തി­നു വേ­ണ്ടി­യ­ല്ല, സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ നി­ര­ന്ത­രാ­വ­സ്ഥ പു­ലർ­ത്തി­ക്കൊ­ണ്ടു പോ­കാ­നാ­ണു്. താൻ വൃ­ദ്ധ­നാ­കു­ന്ന­തു­വ­രെ­യും നോ­ക്കി­യി­രു­ന്ന ജോലി ഇനി ത­നി­ക്കു തു­ടർ­ന്നു കി­ട്ടു­കി­ല്ലെ­ന്നു വ­രു­മ്പോൾ കു­ടും­ബ­ദ്രോ­ഹി­യാ­ണു മ­ക­നെ­ങ്കി­ലും അവനതു വാ­ങ്ങി­ക്കൊ­ടു­ക്കാൻ അച്ഛൻ ശ്ര­മി­ക്കു­ന്ന­തും ഇ­തി­നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു്. ഈ ആ­ശ­യ­ത്തി­നു തി­ള­ക്ക­വും സ്പ­ഷ്ട­ത­യും ന­ല്കാൻ ശ്രീ. ഫാ­സി­ലി­ന്റെ “ബ­ലി­ക്ക­ല്ലി­ലെ സ്വ­പ്നം” എന്ന ക­ഥ­യ്ക്കു ക­ഴി­യു­ന്നു. തൊ­ട്ടി­ലു­കൾ അ­ന്യോ­ന്യം ബ­ന്ധി­ച്ചു് അതിൽ ആ­ളു­ക­ളെ ക­യ­റ്റി­യി­രു­ത്തി ക­റ­ക്കു­ന്ന വൃ­ദ്ധൻ നെ­ഞ്ചു ത­കർ­ന്നു വീ­ഴു­മ്പോൾ അ­യാ­ളു­ടെ മ­ക­നെ­ത്തു­ന്നു ആ ജോലി തു­ടർ­ന്നും ന­ട­ത്തി­ക്കൊ­ണ്ടു­പോ­കാൻ. ആ മകനും ഒരാശ. ബ­ല­മാർ­ന്ന ശ­രീ­ര­മു­ള്ള മ­ക­നു­ണ്ടാ­ക­ണ­മെ­ന്നു്. ഇ­താ­ണു് ജീ­വി­താ­വ­സ്ഥ­യു­ടെ നൈ­ര­ന്ത­ര്യ­വും അ­തു­ള­വാ­ക്കു­ന്ന സ്ഥി­ര­ത­യും. അ­തി­ഭാ­വു­ക­ത്വ­ത്തി­ലേ­ക്കു­വീ­ഴാ­തെ ഫാസിൽ ഹൃ­ദ്യ­മാ­യി ക­ഥ­പ­റ­ഞ്ഞി­രി­ക്കു­ന്നു (കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ).

ഗു­രു­നാ­ഥൻ പ­റ­ഞ്ഞ­സ­ത്യം

പു­രു­ഷൻ സ്ത്രീ­യാൽ ആ­കർ­ഷി­ക്ക­പ്പെ­ടു­മ്പോൾ അ­വ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ന്ന­തി­നു വേ­ണ്ടി അയാൾ എ­ല്ലാം ചെ­യ്യും. ദൂരെ നി­ന്നാ­ണെ­ങ്കി­ലും അ­വ­ളു­ടെ ലോ­ക­ത്തെ സ്പർ­ശി­ച്ചു് അതിനെ ച­ല­നാ­ത്മ­ക­മാ­ക്കാൻ വേ­ണ്ടി പ­രോ­ക്ഷ­മാ­യോ ചു­റ്റി വ­ള­ഞ്ഞോ അയാൾ യ­ത്നി­ക്കും. Immortality

എന്റെ ഗു­രു­നാ­ഥ­ന്മാ­രിൽ എ­നി­ക്കേ­റ്റ­വും സ്നേ­ഹം ഉ­മാ­മ­ഹേ­ശ്വ­ര­നോ­ടാ­ണു്. അ­ദ്ദേ­ഹ­മാ­ണു് എന്നെ ടെ­നി­സൺ, ഡി­ലാ­മേർ ഇ­വ­രു­ടെ കാ­വ്യ­ങ്ങൾ പ­ഠി­പ്പി­ച്ച­തു്. പ­നി­പി­ടി­ച്ചു് എ­ഴു­ന്നേ­ല്ക്കാൻ വ­യ്യാ­തെ കി­ട­ന്ന സ­ന്ദർ­ഭ­ങ്ങ­ളി­ലും ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ ക്ലാ­സ്സു­കൾ­ക്കു വേ­ണ്ടി നാലു നാഴിക താ­ണ്ടി കോ­ളേ­ജിൽ ചെ­ന്നി­ട്ടു­ണ്ടു്. അ­ത്ര­യ്ക്കു ര­സ­പ്ര­ദ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ­ഠി­പ്പി­ക്കൽ. സാറ് നാ­ഗർ­കോ­വി­ലി­ലോ മറ്റോ പോ­യി­ട്ടു തി­രി­ച്ചു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു ബ­സ്സിൽ പോ­രു­മ്പോൾ അ­പ­ക­ട­ത്തിൽ­പ്പെ­ട്ടു. ബ­സ്സു് മ­റി­യാൻ പോ­കു­ന്നു­വെ­ന്നു കണ്ട അ­ദ്ദേ­ഹം അതിൽ നി­ന്നു് എ­ടു­ത്തു ചാ­ടി­യെ­ന്നും ബ­സ്സു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­റ­ത്തു­കൂ­ടെ വീ­ണെ­ന്നു­മാ­ണു് ഞാൻ കേ­ട്ട­തു്. സാ­റ­ല്ലാ­തെ വേറെ ഒരു യാ­ത്ര­ക്കാ­ര­നും മ­രി­ച്ചി­ല്ല. ഉ­മാ­മ­ഹേ­ശ്വ­രൻ സാറ് മ­രി­ച്ചി­ട്ടു് അ­മ്പ­തു കൊ­ല്ലം ക­ഴി­ഞ്ഞു. എ­ങ്കി­ലും ഇ­തെ­ഴു­തു­മ്പോൾ എ­നി­ക്കു ദുഃ­ഖ­മു­ണ്ടാ­കു­ന്നു. ഒ­രി­ക്കൽ ക്ളാ­സ്സ് ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം സ്റ്റാ­ഫ് റൂ­മി­ലേ­ക്കു പോ­കു­മ്പോൾ “സാർ ഇ­തൊ­ന്നു തി­രു­ത്തി­ത്ത­ര­ണം” എ­ന്നു­പ­റ­ഞ്ഞു ഞാ­നെ­ഴു­തി­യ ഒരു ഇം­ഗ്ലീ­ഷ് കവിത അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ കൊ­ടു­ത്തു. സാറ് നി­ന്നു. കവിത വാ­യി­ച്ചു. എ­ന്നി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: Leave the poems unwritten. “ഞാൻ പി­ന്നീ­ടു് ഇം­ഗ്ലീ­ഷ് കാ­വ്യ­ങ്ങൾ എ­ഴു­തി­യി­ട്ടി­ല്ല. എ­ങ്കി­ലും സാ­റി­ന്റെ നിർ­ദ്ദേ­ശം മ­റ­ക്കാ­തെ കൊ­ണ്ടു ന­ട­ക്കു­ന്നു. ഇ­പ്പോൾ അതു് ചില്ല മാ­സി­ക­യിൽ “ഉ­ത്തി­ഷ്ഠ­താം, ജാ­ഗ്ര­താം” എന്ന പ­ദ്യ­മെ­ഴു­തി­യ ശ്രീ. ഉണ്ണി പ­യ്യ­നേ­ട­ത്തി­നോ­ടു പ­റ­യു­ന്നു: Leave the peoms unwritten. ഈ പ­രു­ക്കൻ വാ­ക്കു­കൾ­ക്കു നീ­തി­മ­ത്ക­ര­ണ­മു­ണ്ടോ എ­ന്നു് വാ­യ­ന­ക്കാർ­ക്കു സം­ശ­യ­മു­ണ്ടെ­ങ്കിൽ ചില വരികൾ എ­ടു­ത്തെ­ഴു­താം. പ­ദ്യ­ത്തി­ന്റെ തു­ട­ക്കം ത­ന്നെ­യാ­വ­ട്ടെ.

“എൺ­പ­തു­മ­ഞ്ചും കോടി മാനവസമ്പത്തുള്ളോ-​

രെ­ന്റെ നാ­ടി­തിൻ ശോ­ച്യാ­വ­സ്ഥ­യിൽ ഞാൻ ദുഃ­ഖി­പ്പൂ

ആയിരം വർ­ഷ­ങ്ങ­ളാ­യ് ചൂഷണം ചെയ്യപ്പെട്ടോ-​

രാർ­ഷ­ഭാ­ര­തം തീർ­ത്തും ചേ­ത­നാ­ര­ഹി­ത­യാ­യ്!

സ്വ­ന്ത­മാ­യ് ക­ഴി­വു­ക­ളു­ള്ള­വർ­പോ­ലും പര-

ത­ന്ത്ര­രാ­യ് ക­ഴി­യു­വാ­ന­ല്ല­യോ കൊ­തി­ക്കു­ന്നു!

കു­റ്റ­വാ­ളി­കൾ പോ­ലു­മെ­ന്തി­നും സർ­ക്കാ­റി­നെ

കു­റ്റ­വാ­ളി­ക­ളാ­യ് കാ­ണാ­ന­ല്ല­യോ ശ്ര­മി­ക്കു­ന്നു!”

ഇതു ക­വി­ത­യ­ല്ല, ഓരോ വ­രി­യി­ലും പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങൾ വീ­ത­മു­ണ്ടെ­ങ്കി­ലും പ­ദ്യ­മ­ല്ല. നല്ല ഗ­ദ്യം­പോ­ലു­മ­ല്ല. എന്റെ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു­ള്ള ചെ­മ്മ­ണ്ണു­പാ­ത തെ­ല്ല­ക­ലെ­യു­ള്ള കീ­ലി­ട്ട­റോ­ഡിൽ ചെ­ന്നു­ചേ­രു­ന്നു. ആ റോഡ് ഒ­ഴു­കി­യൊ­ഴു­തി ദൂ­രെ­യു­ള്ള അ­വ­ന്യൂ­വിൽ (റോഡിൽ) ചേ­രു­ന്നു. അ­വ­ന്യൂ കീ­ലി­ട്ട­റോ­ഡി­നെ ത­ട­യു­ന്നി­ല്ല. ചെ­മ്മ­ണ്ണു­പാ­ത കീ­ലി­ട്ട­റോ­ഡി­നെ ത­ട­യു­ന്നി­ല്ല. മലയാള കാ­വ്യ­ത്തി­ന്റെ രാ­ജ­ര­ഥ്യ ഈ പ­ദ്യ­പാ­ത­യെ അ­തി­നോ­ടു­ചേ­രാൻ സ­മ്മ­തി­ക്കി­ല്ല.

ഒരു ക­വി­യു­ടെ മരണം

The purpose of poetry is not to dazzle us with an astonishing thought, but to make one moment of existence unforgettable and worthy of unforgettable nostalgia. Immortality

ബ്രി­ട്ടീ­ഷ് കവി George Barker എ­ഴു­പ­ത്തി­യെ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ന്ത­രി­ച്ചു­വെ­ന്നു റ്റൈം വാ­രി­ക­യിൽ കണ്ടു. അ­ശ്ലീ­ല­മെ­ന്നു മു­ദ്ര­കു­ത്തി­യ­തും Faber and Faber സ­മ്പൂർ­ണ്ണ കൃ­തി­ക­ളിൽ ആദ്യം ചേർ­ക്കാ­ത്ത­തു­മാ­യ “The True Confession of George Barker” എന്ന കൃ­തി­യാ­ണ­ത്രേ അ­ദ്ദേ­ഹ­ത്തി­ന്റെ മാ­സ്റ്റർ­പീ­സ്. ബയറൺ എ­ഴു­തി­യ “Don Juan ”-ന്റെ അ­നു­ക­ര­ണ­മെ­ന്നു പ­റ­യാ­വു­ന്ന ഈ കാ­വ്യം ഡ­ബ്ലി­യൂ. എച്ച്. ഓ­ഡ­ന്റെ “Letter to Lord Byron” എന്ന കാ­വ്യം­പോ­ലെ verse journalism മാ­ത്ര­മാ­ണു്. ഏ­താ­നും വ­രി­ക­ളി­താ:

“I knew a beautiful courtesan

who, after service, would unbosom

Her prettier memories, like blossom

At the feet of the weary man:

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-11-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.