SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-03-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“തീ­വ­ണ്ടി­മു­റി­യി­ലെ അ­വി­ചാ­രി­ത­മാ­യ കൂ­ടി­ക്കാ­ഴ്ച; അ­തൊ­രി­ക്ക­ലും സം­ഭ­വി­ക്കി­ല്ലെ­ന്നാ­ണു ഞാൻ ക­രു­തി­യ­തു്.

മുൻപു ചു­വ­ന്ന വ­സ്ത്ര­ങ്ങൾ ഉ­ടു­ത്ത­വ­ളാ­യി­ട്ടാ­ണു അവളെ ഞാൻ ക­ണ്ടി­രു­ന്ന­തു്; ചു­വ­ന്ന മാ­ത­ള­പ്പൂ­വി­ന്റെ ചു­വ­പ്പു്. ഇ­പ്പോൾ ക­റു­ത്ത പ­ട്ടു­ടു­ത്തി­രി­ക്കു­ന്നു അവൾ. അ­തി­ന്റെ അറ്റം ത­ല­യി­ലേ­ക്കു് ഉ­യർ­ത്തി­യി­ട്ടു ച­മ്പ­ക­പ്പൂ­വി­ന്റെ ശോ­ഭ­യാർ­ന്ന മു­ഖ­ത്തിൽ വട്ടം ചു­റ്റി­യി­ട്ടി­രി­ക്കു­ന്നു. ആ ക­റു­പ്പി­ലൂ­ടെ ആ­ഴ­മേ­റി­യ വി­ദൂ­ര­ത­യെ അവൾ സ്വാ­യ­ത്ത­മാ­ക്കി­യെ­ന്നു തോ­ന്നി. ക­ടു­കു­വ­യ­ലി­ന്റെ അ­ങ്ങേ­യ­രി­കി­ലു­ള്ള വി­ദൂ­ര­ത.

അവൾ വർ­ത്ത­മാ­ന­പ്പ­ത്രം പെ­ട്ടെ­ന്നു താ­ഴെ­യി­ട്ടു് എ­നി­ക്കു പ്ര­ണാ­മ­മ­രു­ളി… ഞാൻ സം­ഭാ­ഷ­ണം ആ­രം­ഭി­ച്ചു. ‘സു­ഖ­മാ­ണോ? കു­ടും­ബം എ­ങ്ങ­നെ?’ ഇ­മ്മ­ട്ടിൽ പലതും. സ­മീ­പ­കാ­ല­ദി­ന­ങ്ങ­ളു­ടെ മ­ലി­നീ­ക­ര­ണ­ത്തി­നു് അ­തീ­ത­മാ­യി­യെ­ന്നു തോ­ന്നു­ന്ന രീ­തി­യിൽ അവൾ ജ­ന്ന­ലിൽ­ക്കൂ­ടി നോ­ക്കി­ക്കൊ­ണ്ടു് ഇ­രു­ന്നു. ഒന്നോ രണ്ടോ തീ­രെ­ച്ചെ­റി­യ ഉ­ത്ത­ര­ങ്ങൾ. ചില ചോ­ദ്യ­ങ്ങൾ­ക്കു മ­റു­പ­ടി­യി­ല്ല. കൈ­കൊ­ണ്ടു­ള്ള അ­ക്ഷ­മ­യാർ­ന്ന ച­ല­ന­ങ്ങ­ളി­ലൂ­ടെ അ­ക്കാ­ര്യ­ങ്ങൾ വീ­ണ്ടും പ­റ­യു­ന്ന­തു വ്യർ­ത്ഥ­മാ­ണെ­ന്നും മൗ­ന­മാ­യി ഇ­രി­ക്കു­ന്ന­താ­ണു ന­ല്ല­തെ­ന്നും അവൾ എന്നെ ഗ്ര­ഹി­പ്പി­ച്ചു.

അ­വ­ളു­ടെ കൂ­ട്ടു­കാ­രോ­ടു കൂടി ഞാൻ വേ­റൊ­രു ഇ­രി­പ്പി­ട­ത്തിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. തന്റെ അ­ടു­ത്തു വ­ന്നി­രി­ക്കാൻ അവൾ വി­ര­ലു­കൾ കൊ­ണ്ടു എന്റെ നേർ­ക്കു് ആം­ഗ്യം കാ­ണി­ച്ചു. അതു് അ­വ­ളു­ടെ ധൈ­ര്യ­മാ­യി­ക്ക­ണ്ടു് ഞാൻ അവൾ പ­റ­ഞ്ഞ­തു­പോ­ലെ ചെ­യ്തു.

മൃ­ദു­ല­മാ­യി അവൾ പ­റ­ഞ്ഞു; തീ­വ­ണ്ടി­യു­ടെ കടകട നാ­ദ­ത്താൽ ത­ടു­ക്ക­പ്പെ­ട്ടു­കൊ­ണ്ടു്. ‘ദ­യ­വു­ചെ­യ്തു കാ­ര്യ­മാ­ക്ക­രു­തു്. ന­മു­ക്കു സമയം വ്യർ­ത്ഥ­മാ­ക്കാൻ സ­മ­യ­മി­ല്ല. അ­ടു­ത്ത തീ­വ­ണ്ടി­യാ­പ്പീ­സിൽ എ­നി­ക്കു് ഇ­റ­ങ്ങ­ണം. താ­ങ്കൾ പി­ന്നെ­യും മു­ന്നോ­ട്ടു­പോ­കും. നമ്മൾ ഇ­നി­യൊ­രി­ക്ക­ലും കാ­ണു­കി­ല്ല. ഇ­ത്ര­യും­കാ­ലം നീ­ട്ടി­വ­ച്ച ചോ­ദ്യ­ത്തി­നു താ­ങ്ക­ളിൽ­നി­ന്നു് എ­നി­ക്കു ഉ­ത്ത­രം വേണം. സത്യം പ­റ­യു­മോ?’

മൃദുല ഹൃദയം ഡി­സാ­സ്റ്റ്ര­സാ­ണു്—വി­നാ­ശ­ക­ര­മാ­ണു്. അ­തു­ള്ള­വൻ നി­ന്ദി­ക്ക­പ്പെ­ടും അ­പ­മാ­നി­ക്ക­പ്പെ­ടും.

‘പറയാം’ എന്നു ഞാൻ അ­റി­യി­ച്ചു. അവൾ ആ­കാ­ശ­ത്തേ­ക്കു് അ­പ്പോ­ഴും നോ­ക്കി­ക്കൊ­ണ്ടു് ചോ­ദി­ച്ചു. ‘ന­മ്മു­ടെ ആ മ­റ­ഞ്ഞു­പോ­യ ദി­ന­ങ്ങൾ. അവ സ­മ്പൂർ­ണ്ണ­മാ­യും പൊ­യ്ക്ക­ഴി­ഞ്ഞോ? അ­വ­ശേ­ഷി­ക്കു­ന്ന­തു് ഒ­ന്നു­മി­ല്ലേ?’

ഒരു നി­മി­ഷ­ത്തേ­ക്കു ഞാൻ നാ­വ­ട­ക്കി വച്ചു. എ­ന്നി­ട്ടു മ­റു­പ­ടി പ­റ­ഞ്ഞു. ‘ദി­ന­ത്തി­ന്റെ പ്ര­കാ­ശ­ത്തി­നു­ള്ള ആ­ഴ­ത്തിൽ രാ­ത്രി­യു­ടെ ന­ക്ഷ­ത്ര­ങ്ങ­ളാ­കെ­യു­ണ്ട­ല്ലോ.”

വ്യ­ക്തി­ക­ളെ തേ­ജോ­വ­ധം ചെ­യ്യാൻ സാ­ഹി­ത്യ­ത്തെ ഉ­പ­ക­ര­ണ­മാ­ക്കു­ന്ന­തു് ഒരു ത­ര­ത്തി­ലു­ള്ള വ്യ­ഭി­ചാ­ര­മാ­ണു്.

അ­തി­സു­ന്ദ­ര­മാ­യ ഈ കാ­വ്യം ര­വീ­ന്ദ്ര­നാ­ഥ റ്റാ­ഗോ­റി ന്റേ­താ­ണു്. 1992-ൽ ആ­ദ്യ­മാ­യി UBS Publishers’ Distributors New Delhi, London പ്ര­സാ­ധ­നം ചെയ്ത “I won’t let you go” എന്ന റ്റാ­ഗോർ­ക്ക­വി­ത­ക­ളു­ടെ സ­മാ­ഹാ­ര­ത്തിൽ ഇ­തു­ണ്ടു്. ഒ­ക്സ്ഫ­ഡിൽ താ­മ­സി­ക്കു­ന്ന പ്ര­സി­ദ്ധ­യാ­യ ബം­ഗാ­ളി എ­ഴു­ത്തു­കാ­രി Ketaki Kushari Dyson ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെയ്ത നൂ­റ്റി­പ്പ­ത്തി­ല­ധി­കം കാ­വ്യ­ങ്ങ­ളും ഇ­രു­പ­ത്തി­നാ­ലു ഗാ­ന­ങ്ങ­ളും ഇതിൽ അ­ട­ങ്ങി­യി­രി­ക്കു­ന്നു. റ്റാ­ഗോർ തന്നെ തർ­ജ്ജ­മ ചെയ്ത കാ­വ്യ­ങ്ങ­ളെ കേതകി വീ­ണ്ടും തർ­ജ്ജ­മ ചെ­യ്തി­രി­ക്കു­ന്നു. ഒരു വ്യ­ത്യാ­സം മാ­ത്രം. റ്റാ­ഗോ­റി­ന്റെ തർ­ജ്ജ­മ എ­പ്പോ­ഴും മൂ­ല­കാ­വ്യ­ത്തി­ന്റെ പു­നഃ­സൃ­ഷ്ടി­യാ­ണു്. കേ­ത­കി­യാ­വ­ട്ടെ അവയെ അതേ രീ­തി­യിൽ ഭാ­ഷാ­ന്ത­രീ­ക­ര­ണം ചെ­യ്തി­രി­ക്കു­ന്നു. റ്റാ­ഗോ­റി­ന്റെ പു­നഃ­സൃ­ഷ്ടി­യും കേ­ത­കി­യു­ടെ തർ­ജ്ജ­മ­യും ത­മ്മിൽ താ­ര­ത­മ്യ വി­വേ­ച­നം ന­ട­ത്തി­യാൽ സ­ഹൃ­ദ­യ­ന്റെ നെ­റ്റി ചു­ളി­യും. കാരണം റ്റാ­ഗോ­റി­ന്റെ പ­ദ­പ്ര­യോ­ഗ­ങ്ങൾ­ക്കു­ള്ള ഇ­ന്ദ്രി­യ­ഗ­താ­നു­ഭൂ­തി കേ­ത­കി­യു­ടെ പ­ദ­പ്ര­യോ­ഗ­ങ്ങൾ­ക്കി­ല്ല എ­ന്ന­താ­ണു്. നോ­ക്കു­ക:

റ്റാ­ഗോർ:
“Supposing I became a champa flower, just for fun, and grew on a branch high up that tree, and shook in the wind with laughter and danced upon the newly budded leaves, would you know me mother?”
കേതകി:

“If I played a naughty trick on you, Mum,

and flowered as a champa on a champa tree

and at sunrise, upon a branch

had a good play among the young leaves

then you’d lose, and I’d be the winner,

for you won’t recognise me.

You’d call ‘Khoka, where are you?’

I’d just smile quiety.

images/IWLYG.jpg

ബം­ഗാ­ളിൽ വി­ടർ­ന്ന പു­ഷ്പ­ത്തെ റ്റാ­ഗോർ ഇം­ഗ്ലീ­ഷ് ഭാ­ജ­ന­ത്തിൽ വ­ച്ചി­ട്ടും അ­തി­ന്റെ കാ­ന്തി മ­ങ്ങി­യി­ല്ല. കേതകി അതേ കൃ­ത്യം അ­നു­ഷ്ഠി­ച്ച­പ്പോൾ പൂ വാ­ടി­പ്പോ­യി. കു­റ്റ­പ്പെ­ടു­ത്താ­നി­ല്ല. റ്റാ­ഗോർ എവിടെ? കേതകി എവിടെ? എ­ങ്കി­ലും ഇ­തു­വ­രെ മ­ല­യാ­ളി­കൾ ക­ണ്ടി­ട്ടി­ല്ലാ­ത്ത റ്റാ­ഗോർ­ക്കാ­വ്യ­ങ്ങൾ ന­ല്കി­യെ­ന്ന നി­ല­യിൽ ശ്രീ­മ­തി­യോ­ടു് അ­വർ­ക്കു ക­ട­പ്പാ­ടു­ണ്ടു്. എത്ര വി­ര­സ­മാ­യ തർ­ജ്ജ­മ­യി­ലൂ­ടെ­യും മൂ­ല­കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത­യി­ലേ­ക്കു് അ­നു­വാ­ച­ക­നു് ചെ­ല്ലാ­മ­ല്ലോ. മു­ക­ളിൽ ആ­ദ്യ­മാ­യി ചേർ­ത്ത ഗ­ദ്യ­പ­രി­ഭാ­ഷ­യി­ലെ അ­വ­സാ­ന­ത്തെ വാ­ക്യം നോ­ക്കു­ക. പ്ര­കാ­ശ­ത്തി­ന്റെ അ­ഗാ­ധ­ത­യിൽ ന­ക്ഷ­ത്ര­ങ്ങൾ മ­റ­ഞ്ഞി­രി­ക്കു­ന്നു എന്ന പ്ര­സ്താ­വം. സാ­ഹി­ത്യ പ­ഞ്ചാ­ന­നൻ വേ­റൊ­രു ക­വി­യെ­ക്കു­റി­ച്ചെ­ഴു­തി­യ­തി­നു് ഇ­വി­ടെ­യും സാം­ഗ­ത്യ­മു­ണ്ടു്. “രസഭാവ നി­ബ­ന്ധ­ന­ത്തി­ന്റെ മ­കു­ട­സ്ഥാ­നം കവി ഉ­റ­പ്പി­ച്ചി­രി­ക്കു­ന്ന­തു് ഇ­വി­ടെ­യാ­ണു്” (ഓർ­മ്മ­യിൽ­നി­ന്നു്). (ഗ്ര­ന്ഥ­ത്തി­ന്റെ പു­റ­ങ്ങൾ 272, വില 150 രൂപ)

The moon’s laughter’s dam has burst light spills out.

Tube rose, pour your odour.

images/RabindranathTagore1909.jpg
റ്റാ­ഗോർ

എന്നു റ്റാ­ഗോർ (കേ­ത­കി­യു­ടെ തർ­ജ്ജ­മ). ഈ പ­രി­മ­ളം പ്ര­സ­രി­ച്ച­പ്പോൾ ഒരു ദുർ­ബ്ബ­ല നി­മി­ഷ­ത്തിൽ അ­ര­വി­ന്ദ­ഘോ­ഷ് പ­റ­ഞ്ഞു­പോ­യി ‘റ്റാ­ഗോ­റി­ന്റെ കവിത decorative poetry ആണെ’ന്നു്. ഒരു വ­രി­യെ­ങ്കി­ലും ക­വി­ത­യാ­യി എ­ഴു­താ­തെ ‘philosophical verses’ മാ­ത്രം എ­ഴു­തി­യ അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ഈ പ്ര­സ്താ­വം പ­രി­ഹാ­സ്യ­മ­ത്രേ. അ­ദ്ദേ­ഹം മറ്റു സ­ന്ദർ­ഭ­ങ്ങ­ളിൽ റ്റാ­ഗോ­റി­നെ വാ­ഴ്ത്തി­യി­ട്ടു­ണ്ടെ­ന്നും ഞാൻ ഓർ­മ്മി­ക്കു­ന്നു.

പ­ച്ച­വെ­ള്ളം

“സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു് ബോ­ധ­മു­ണ്ടാ­കു­ന്ന­തു് എ­പ്പോൾ?” “സർ­ക്കാർ ഓ­രോ­ന്നി­നും നി­കു­തി വർ­ദ്ധി­പ്പി­ച്ചു് പൗ­ര­ന്മാ­രെ അ­ടി­ക്കു­മ്പോൾ ഇതാണോ ദൈവമേ സ്വാ­ത­ന്ത്ര്യം എന്നു അവർ ചോ­ദി­ക്കും. അതു തന്നെ സ്വാ­ത­ന്ത്ര്യ­ബോ­ധം.”

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലൂ­ടെ­യും സാ­മൂ­ഹി­കാ­വ­സ്ഥ­ക­ളി­ലൂ­ടെ­യും ക­ട­ന്നു­ചെ­ന്നു് അ­വ­യു­ടെ ജീർ­ണ്ണ­ത­യെ ചി­ത്രീ­ക­രി­ക്കു­ക­യും അ­തി­ലൂ­ടെ ഒരു മൂ­ല്യ­ത്തി­ന്റെ പ്ര­കീർ­ത്ത­ന­ത്തി­നു ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്ന ശ്രീ. എൻ. പ്ര­ഭാ­ക­ര­ന്റെ “കൊടും ഭീകരൻ” എന്ന ചെ­റു­ക­ഥ (ക­ലാ­കൗ­മു­ദി) ചെറിയ പ­രാ­ജ­യ­മ­ല്ല, വലിയ പ­രാ­ജ­യ­മാ­ണു്. മാ­ന്യ­നാ­ണു് ക­ഥ­യി­ലെ പ്ര­ധാ­ന വ്യ­ക്തി. തി­ര­ഞ്ഞെ­ടു­പ്പു കാ­ല­ത്തു് പോ­ളി­ങ് ഓ­ഫീ­സ­റാ­യി ജോ­ലി­ക്കു പോയ അയാൾ സൗ­ന്ദ­ര്യ­മു­ള്ള ഒരു പെൺ­കു­ട്ടി­യു­ടെ ചൂ­ണ്ടു­വി­ര­ലി­ല­ല്ല, ന­ടു­വി­ര­ലിൽ മഷി തൊ­ട്ടു­വ­ച്ചു പോയി. പൊ­ലീ­സു­കാ­ര­ന്റെ സഹായം കൊ­ണ്ടു അയാൾ മ­രി­ക്കാ­തെ ര­ക്ഷ­പ്പെ­ട്ടു. പാർ­ട്ടി സ­മ്മേ­ള­ന­ത്തിൽ വ­ച്ചു് ആർ­ജ്ജ­വ­ത്തോ­ടെ സം­സാ­രി­ച്ച അയാളെ മ­റ്റു­ള്ള­വർ തെ­റ്റി­ദ്ധ­രി­ക്കു­ന്നു. ആരോ ബോംബ് പൊ­ട്ടി­ച്ച­പ്പോൾ, നി­ര­പ­രാ­ധ­നാ­യ അയാൾ സാ­പ­രാ­ധ­നാ­യി. മ­ന­സ്സി­നെ സം­ബ­ന്ധി­ക്കു­ന്ന ഏ­തെ­ങ്കി­ലും രോഗം ത­നി­ക്കു­ണ്ടെ­ന്നു് ഡോ­ക്ട­റിൽ നി­ന്നു സേർ­ട്ടി­ഫി­ക്ക­റ്റ് വാ­ങ്ങാ­നാ­ണു് അ­യാ­ളു­ടെ ശ്രമം. നി­ഷ്ക­ള­ങ്ക­ത്വം എന്ന മൂ­ല്യ­ത്തെ ഇ­ങ്ങ­നെ വി­ക­സി­പ്പി­ച്ചു കൊ­ണ്ടു­വ­രാൻ പ്ര­ഭാ­ക­രൻ യ­ത്നി­ക്കു­ന്നു. പക്ഷേ, രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ഴ്ച­പ്പാ­ടി­നു ശ­ക്തി­യി­ല്ല. സ­മൂ­ഹ­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­യെ­ക്കു­റി­ച്ചു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ നോ­ട്ട­വും അ­തി­ന്റെ ആ­വി­ഷ്കാ­ര­വും ദുർ­ബ­ലം. അ­വ­യോ­ടു് അയാൾ സം­ഘ­ട്ട­ന­ത്തി­നു ശ്ര­മി­ക്കാ­തെ ഓ­ടി­യ­ക­ലു­ന്ന­തു­കൊ­ണ്ടു് ക്ഷോ­ഭ­ജ­ന­ക­ത്വം ആ ഓ­ട്ട­ത്തി­നു തീ­രെ­യി­ല്ല. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ ക­ഥാ­കാ­രൻ എ­ന്തു­ദ്ദേ­ശി­ച്ചു­വോ അതു് അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തിൽ വന്നു വീ­ഴു­ന്നി­ല്ല. അ­തി­നാൽ ദാ­ഹ­മി­ല്ലാ­ത്ത­പ്പോൾ പ­ച്ച­വെ­ള്ളം കു­ടി­ച്ച പ്ര­തീ­തി.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഇ­രു­പ­ത്തി­ര­ണ്ടു വ­യ­സ്സു ക­ഴി­ഞ്ഞ യു­വ­തി­യാ­ണു് ഞാൻ. എ­നി­ക്കു ജീ­വി­തം സു­ഖ­ക­ര­മാ­ക്കാൻ ഒ­രു­പ­ദേ­ശം തരൂ.”

ഉ­ത്ത­രം: “എ­നി­ക്കു് ഉ­പ­ദേ­ശം ത­ര­ത്ത­ക്ക­വ­ണ്ണം ബു­ദ്ധി­യി­ല്ല. എ­ങ്കി­ലും ഇ­ത്ര­യും കാ­ല­ത്തെ അ­നു­ഭ­വം വച്ചു പറയാം. ഒരു പു­രു­ഷ­നെ­യും വി­ശ്വ­സി­ക്ക­രു­തു്. ച­തി­ക്കും. പ­ല്ലു­വേ­ദ­ന വ­ന്നാൽ ദ­ന്ത­ഡോ­ക്ട­റു­ടെ അ­ടു­ക്കൽ പോ­ക­രു­തു്. റൂ­ട്ട്ക്നാൽ ട്രീ­റ്റ്മെ­ന്റ് ന­ട­ത്തി പ­ല്ലി­ന്റെ പോടു് അ­ട­യ്ക്കാ­മെ­ങ്കി­ലും മിക്ക ഡോ­ക്ടർ­മാ­രും അതു ചെ­യ്യി­ല്ല മെ­ന­ക്കേ­ടു കരുതി. പി­ടു­ങ്ങി­യെ­ടു­ക്കും. ഏ­തെ­ങ്കി­ലും കാ­ല­ത്തു് ഗർ­ഭാ­ശ­യ­ത്തി­നു രോഗം വ­ന്നാൽ ഗൈ­നീ­ക്കോ­ള­ജി­സ്റ്റി­ന്റെ അ­ടു­ത്തു പോ­ക­രു­തു്. “അങ്ങ് എ­ടു­ത്തു­ക­ള­യാം’ എ­ന്നാ­വും ആദ്യം അ­ദ്ദേ­ഹം പറയുക. ആ­രു­മാ­യി­ട്ടെ­ങ്കി­ലും ശ­ണ്ഠ­യു­ണ്ടാ­യാൽ വ­ക്കീ­ലി­ന്റെ അ­ടു­ത്തു പോ­ക­രു­തു്. ‘ര­ജി­സ്റ്റേ­ഡ് നോ­ട്ടീ­സ് അ­യ­യ്ക്കാം’ എന്നു പറയും അ­ദ്ദേ­ഹം. മ­ന­സ്സി­ന്റെ ശാ­ന്തി­ക്കാ­യി സ­ന്ന്യാ­സി­മാ­രെ കാണാൻ പോ­ക­രു­തു്. ചെ­റു­പ്പ­ക്കാ­രി­യെ­യും കെ­ട്ടി­പ്പി­ടി­ച്ചാ­വും അവർ കാതിൽ മ­ന്ത്രം പ­റ­ഞ്ഞു­ത­രി­ക.”

ചോ­ദ്യം: “ക­വി­ത­യെ­ന്നാൽ എ­ന്താ­ണു്?”

ഉ­ത്ത­രം: “തർ­ജ്ജ­മ­യിൽ ന­ഷ്ട­പ്പെ­ടു­ന്ന­തെ­ന്തോ അ­താ­ണു് ക­വി­ത­യെ­ന്നു റോ­ബർ­ട് ഫ്രോ­സ്റ്റ് പ­റ­ഞ്ഞി­ട്ടു­ണ്ടു്.”

ചോ­ദ്യം: “ക­വി­ത­യിൽ കൺ­സീ­റ്റ് എന്നു പ­റ­യു­ന്ന­തു് എ­ന്താ­ണെ­ന്നു് അ­റി­ഞ്ഞാൽ കൊ­ള്ളാം.”

ഉ­ത്ത­രം: “അ­മ്പ­ലം കോ­ട്ടു­വാ­യി­ട്ട­തു­പോ­ലെ­യാ­ണു് അ­മ്പ­ല­ക്കു­ള­മെ­ന്നു് കു­ഞ്ഞു­രാ­മൻ നായർ എ­ഴു­തു­മ്പോൾ കൺ­സീ­റ്റ് ജ­നി­ക്കു­ന്നു.”

ചോ­ദ്യം: “സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു് ബോ­ധ­മു­ണ്ടാ­കു­ന്ന­തു് എ­പ്പോൾ?”

ഉ­ത്ത­രം: “സർ­ക്കാർ ഓ­രോ­ന്നി­നും നി­കു­തി വർ­ദ്ധി­പ്പി­ച്ചു് പൗ­ര­ന്മാ­രെ അ­ടി­ക്കു­മ്പോൾ ഇതാണോ ദൈവമേ സ്വാ­ത­ന്ത്ര്യം എ­ന്നു് അവർ ചോ­ദി­ക്കും. അ­തു­ത­ന്നെ സ്വാ­ത­ന്ത്ര്യ­ബോ­ധം.”

ചോ­ദ്യം: “ഡോ­ക്ടർ സു­കു­മാർ അ­ഴീ­ക്കോ­ടു് മംഗളം വാ­രി­ക­യിൽ നി­ങ്ങ­ളു­ടെ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ­ക്കു­റി­ച്ചു് പു­ച്ഛി­ച്ചു പലതും പ­റ­ഞ്ഞി­രി­ക്കു­ന്നു. നി­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു യോ­ജി­ക്കു­ന്നു­ണ്ടോ? അതോ അവ അ­റി­ഞ്ഞു ക്ഷോ­ഭി­ച്ചു വീ­ട്ടി­ന­ക­ത്തു അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ന­ട­ക്കു­ന്നു­വോ?”

ഉ­ത്ത­രം: “‘ത­ത്ത്വ­മ­സി’ എന്ന മ­ഹാ­വാ­ക്യ­ത്തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള ഞാൻ അ­ദ്ദേ­ഹ­ത്തെ തി­രി­ച്ചു പു­ച്ഛി­ക്കു­ന്നി­ല്ല. സ്നേ­ഹ­ത്തോ­ടും ബ­ഹു­മാ­ന­ത്തോ­ടും കൂടി അ­ദ്ദേ­ഹ­ത്തെ വീ­ക്ഷി­ക്കു­ന്നു.”

ചോ­ദ്യം: “കാലം വേ­ഗ­ത്തിൽ പോ­കു­ക­യാ­ണോ?”

ഉ­ത്ത­രം: “അതേ ലൈ­ബ്ര­റി­യിൽ നി­ന്നു പു­സ്ത­ക­മെ­ടു­ത്തു വീ­ട്ടിൽ കൊ­ണ്ടു­വ­ച്ചി­ട്ടു് പി­ന്നെ അ­തെ­ടു­ത്തു നോ­ക്കു­മ്പോൾ രണ്ടു മാസം ക­ഴി­ഞ്ഞി­രി­ക്കും. ഒരു മാസം താ­മ­സി­ച്ച­തി­ന്റെ പിഴ കൊ­ടു­ക്കേ­ണ്ടി­വ­രും. ‘അയ്യോ ക­ഴി­ഞ്ഞ­യാ­ഴ്ച­യ­ല്ലേ ഞാ­നി­തു് എ­ടു­ത്ത­തു്’ എന്നു നി­ങ്ങൾ അ­ദ്ഭു­ത­ത്തോ­ടെ പറയും. കാലം വളരെ വേഗം പോ­കു­ന്നു.”

ചോ­ദ്യം: “നി­ങ്ങൾ വ­ട­ക­ര­യ്ക്കു വ­ട­ക്കു പോ­യി­ട്ടി­ല്ലെ­ന്നു് ഒ­രി­ക്കൽ എ­ഴു­തി­യ­തു വാ­യി­ച്ചു. എന്റെ നാടായ ക­ണ്ണൂ­രു വ­രു­ന്നോ?”

ഉ­ത്ത­രം: “അയ്യോ വേണ്ട. അവിടെ വി­ശ്വ­സാ­ഹി­ത്യ­കാ­ര­ന്മാ­രി­ല്ലേ. എ­നി­ക്കു് അവരെ ക­ണ്ടാൽ പേ­ടി­യാ­കും.”

അസഭ്യ പ­ദ­വർ­ഷം
images/RobertFrost1910s.jpg
റോ­ബർ­ട് ഫ്രോ­സ്റ്റ്

വയലാർ രാ­മ­വർ­മ്മ യോടു് ഒരു നോ­വ­ലെ­ഴു­ത്തു­കാ­ര­നു വി­രോ­ധ­മു­ണ്ടാ­യ­പ്പോൾ അ­ദ്ദേ­ഹം രാ­മ­വർ­മ്മ­യു­ടെ ദ്വി­തീ­യ വി­വാ­ഹ­ത്തെ അ­സ­ഭ്യ­മാ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചു­കൊ­ണ്ടു നോ­വ­ലെ­ഴു­തി. പി. കെ. ബാ­ല­കൃ­ഷ്ണ­ന്റെ “പ്ളൂ­ട്ടോ പ്രി­യ­പ്പെ­ട്ട പ്ളൂ­ട്ടോ” നല്ല കൃ­തി­യ­ല്ലെ­ന്നേ ഞാൻ ‘കൗ­മു­ദി’യിൽ എ­ഴു­തി­യു­ള്ളു. അ­തി­ന്റെ ക­ലാ­ശൂ­ന്യ­ത മ­ന­സ്സി­ലാ­ക്കാൻ ഒരു സ്പാ­നി­ഷ് കൃ­തി­യാ­യ “Platero and I ” വാ­യി­ച്ചു നോ­ക്ക­ണ­മെ­ന്നും നിർ­ദ്ദേ­ശി­ച്ചു. ആ കൃ­തി­യിൽ ഒരു ക­ഴു­ത­യു­ടെ ക­ഥ­യാ­ണു് പ­റ­ഞ്ഞി­ട്ടു­ള്ള­തു്. പക്ഷേ, കൗ­മു­ദി­യു­ടെ പ­ത്രാ­ധി­പ­രാ­യ കെ. ബാ­ല­കൃ­ഷ്ണൻ സെൻ­സേ­ഷ­നു­ണ്ടാ­ക്കാ­നാ­യി “പ്ളൂ­ട്ടോ പ്രി­യ­പ്പെ­ട്ട പ്ളൂ­ട്ടോ” ആ സ്പാ­നി­ഷ് കൃ­തി­യിൽ നി­ന്നു മോ­ഷ്ടി­ച്ച­താ­ണെ­ന്ന അർ­ത്ഥ­ത്തിൽ ലീഡ് നല്കി ലേഖനം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. എന്റെ ലേ­ഖ­ന­ത്തിൽ അ­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­ണ്ടോ എന്നു പോലും നോ­ക്കാ­തെ പി. കെ. ബാ­ല­കൃ­ഷ്ണൻ എ­ന്നെ­യും എന്റെ അ­ച്ഛ­ന­മ്മ­മാ­രെ­യും അ­സ­ഭ്യ­ങ്ങ­ളിൽ കു­ളി­പ്പി­ച്ചു­കൊ­ണ്ടു് ഒരു നോവൽ കൗ­മു­ദി­യിൽ എ­ഴു­താൻ തു­ട­ങ്ങി. കോ­ളേ­ജ­ധ്യാ­പ­ക­നാ­യി­രു­ന്ന എ­നി­ക്കു ക്ലാ­സ്സിൽ നി­ല്ക്കാൻ വ­യ്യാ­ത്ത വി­ധ­ത്തി­ലു­ള്ള തെ­റി­യാ­യി­രു­ന്നു ആ നോ­വ­ലി­ലാ­കെ ഉ­ണ്ടാ­യി­രു­ന്ന­തു്. അ­തു­ക­ണ്ടു ക്ഷോ­ഭി­ച്ച ഒ­രു­കൂ­ട്ടം വി­ദ്യാർ­ത്ഥി­കൾ സു­കു­മാ­ര­ക്കു­രു­ക്ക­ളു­ടെ നേ­തൃ­ത്വ­ത്തിൽ പി. കെ. ബാ­ല­കൃ­ഷ്ണ­നെ ദേ­ഹോ­പ­ദ്ര­വം ഏ­ല്പി­ക്കാൻ തീ­രു­മാ­നി­ച്ചു. ഇതു രാ­ത്രി ഏഴു മ­ണി­ക്കു് അ­റി­ഞ്ഞ ഞാൻ ടാ­ക്സി­ക്കാ­റിൽ കയറി എന്റെ ശി­ഷ്യൻ സു­കു­മാ­ര­ക്കു­രു­ക്ക­ളു­ടെ വീ­ട്ടിൽ­ച്ചെ­ന്നു് അതിൽ നി­ന്നു പി­ന്തി­രി­യ­ണ­മെ­ന്നും അ­ദ്ദേ­ഹം എ­ന്തു­വേ­ണ­മെ­ങ്കി­ലും എ­ഴു­തി­ക്കോ­ട്ടെ എ­ന്നും വി­ദ്യാർ­ത്ഥി­കൾ അതിൽ കോ­പി­ക്ക­രു­തെ­ന്നും അ­റി­യി­ച്ചു. കു­രു­ക്ക­ളും കൂ­ട്ടു­കാ­രും അ­തിൽ­നി­ന്നു പി­ന്മാ­റി. പി. കെ. ബാ­ല­കൃ­ഷ്ണ­നോ­ടു നോവൽ രചന തു­ട­ര­രു­തെ­ന്നു് അ­ഭ്യർ­ത്ഥി­ക്കാൻ പി­ല്ക്കാ­ല­ത്തു് സർ­വ­ക­ലാ­ശാ­ല­യി­ലെ മ­ല­യാ­ളം പ്ര­ഫെ­സ­റാ­യ ഡോ­ക്ടർ രാ­മ­ച­ന്ദ്രൻ നാ­യ­രോ­ടു് ഞാൻ അ­പേ­ക്ഷി­ച്ചു. രാ­മ­ച­ന്ദ്രൻ നായർ പ­റ­ഞ്ഞി­ട്ടും പി. കെ. ബാ­ല­കൃ­ഷ്ണൻ വ­ഴ­ങ്ങി­യി­ല്ല. ഒ­ടു­വിൽ അ­ഞ്ച­ധ്യാ­യം പ­രി­പൂർ­ണ്ണ­മാ­ക്കി­യി­ട്ടു് നോവൽ പ­രി­പൂർ­ണ്ണ­മാ­ക്കാ­തെ അ­ദ്ദേ­ഹം പേന താ­ഴെ­വ­ച്ചു. ഇ­തൊ­ക്കെ സം­ഭ­വി­ച്ചി­ട്ടും പി. കെ. ബാ­ല­കൃ­ഷ്ണൻ മ­രി­ച്ച­പ്പോൾ ഞാൻ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് നല്ല രീ­തി­യി­ലാ­ണു് മാ­ധ്യ­മം പ­ത്ര­ത്തിൽ എ­ഴു­തി­യ­തു്. എന്റെ ആ ലേഖനം വേറെ രണ്ടു പ­ത്രാ­ധി­പ­ന്മാർ സ്വ­ന്തം പ­ത്ര­ങ്ങ­ളിൽ എ­ടു­ത്തു ചേർ­ക്കു­ക­യു­ണ്ടാ­യി. അ­ന്നു് ചെ­റു­പ്പ­മാ­യി­രു­ന്ന­തു­കൊ­ണ്ടാ­ണു് ഞാൻ അ­ഭ്യർ­ത്ഥ­ന­യു­മാ­യി പി. കെ. ബാ­ല­കൃ­ഷ്ണ­ന്റെ അ­ടു­ക്കൽ രാ­മ­ച­ന്ദ്രൻ നായരെ അ­യ­ച്ച­തു്. ഇ­ന്നാ­ണെ­ങ്കിൽ ഒറ്റ നോ­വ­ല­ല്ല, പ­ന്ത്ര­ണ്ടു വാ­ല്യ­ങ്ങ­ളിൽ നോ­വ­ലു­കൾ എ­ഴു­തി­യാ­ലും ഞാൻ വ­ക­വ­യ്ക്കി­ല്ല. പ്രാ­യ­ക്കൂ­ടു­തൽ വ­രു­ത്തി­യ പ­രി­പാ­ക­മാ­ണു് ഇതിനു കാരണം. പി. കെ. ബാ­ല­കൃ­ഷ്ണൻ ഇന്നു ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ, അതു പോ­ലൊ­രു സം­ഭ­വ­മു­ണ്ടാ­യെ­ങ്കിൽ “മ­റ­യ­ത്തു പോ­ട്ടു്” എ­ന്നു­പ­റ­ഞ്ഞു മി­ണ്ടാ­തി­രി­ക്കു­ക­യേ­യു­ള്ളു. അതും പ­രി­പാ­കം കൊ­ണ്ടാ­യി­രി­ക്കും.

images/Sathya1948.jpg
സ­ത്യ­സാ­യി ബാബ

വ്യ­ക്തി­ക­ളെ തോ­ജോ­വ­ധം ചെ­യ്യാൻ സാ­ഹി­ത്യ­ത്തെ ഉ­പ­ക­ര­ണ­മാ­ക്കു­ന്ന­തു് ഒ­രു­ത­ര­ത്തി­ലു­ള്ള വ്യ­ഭി­ചാ­ര­മാ­ണു്. വ്യ­ഭി­ചാ­രിൻ എന്ന സം­സ്കൃ­ത പ­ദ­ത്തി­നു ‘പ­ര­സ്ത്രീ­ഗാ­മീ’ എ­ന്നും വ്യ­ഭി­ചാ­രി­ണീ എന്ന പ­ദ­ത്തി­നു് ‘പ­ര­പു­രു­ഷ ഗാ­മി­നീ സ്ത്രീ’ എ­ന്നും അർ­ത്ഥ­മു­ണ്ടെ­ങ്കി­ലും പ­ഥ­ഭ്ര­ഷ്ട, നി­യ­മ­ഭം­ഗഃ എന്ന അർ­ത്ഥ­ത്തി­ലാ­ണു് ഞാ­നി­വി­ടെ ആ പദം പ്ര­യോ­ഗി­ക്കു­ന്ന­തു്. ഈ നി­ല­യിൽ ഒരു വ്യ­ഭി­ചാ­ര­കർ­മ്മ­മാ­ണു് ശ്രീ. ക­രി­മ്പു­ഴ രാ­മ­ച­ന്ദ്രൻ “പു­ക­യും വെ­ളി­ച്ച­വും” എന്ന പ­ദ്യ­ര­ച­ന­യി­ലൂ­ടെ അ­നു­ഷ്ഠി­ക്കു­ന്ന­തു്. സ­ത്യ­സാ­യി ബാബ യുടെ നേർ­ക്കാ­ണു് ര­ച­യി­താ­വു ഗ്രാ­മ്യ­പ­ദ­വർ­ഷം ന­ട­ത്തു­ന്ന­തു്.

“ബോബ് ചെ­യ്ത­പോ­ലു­ള്ള കൃ­ത്രി­മ­മു­ടി!

തു­ടു­റോ­ബി­തു താരം മാ­ത്രം; അ­വ­താ­ര­മ­ല്ലി­ഷ്ടാ!”

ഹൃ­ദ­യ­ത്തി­ന്റെ മൃദുല സ്വ­ഭാ­വം സ്ഥി­ര­മാ­യി നി­ല്ക്കു­ന്ന­തു് സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മാ­ണു്. വ്യ­ക്തി­യാ­യ എ­ഴു­ത്തു­കാ­ര­നു് അ­തു­ണ്ടോ എന്നു ചോ­ദി­ച്ചാൽ ഇ­ല്ലെ­ന്നു പ­റ­യേ­ണ്ട­താ­യി­വ­രും.

ഐൻ­സ്റ്റൈ­യി­നു ള്ള ബു­ദ്ധി­ശ­ക്തി ന­മു­ക്കി­ല്ല. അ­തു­പോ­ലെ സാ­യി­ബാ­ബ­യ്ക്കു­ള്ള ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­രം ന­മു­ക്കു­മി­ല്ല. അ­തിൽ­ക്ക­വി­ഞ്ഞു് എ­നി­ക്കു് അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ഒ­ന്നും പ­റ­യാ­നി­ല്ല. ആർ­ക്കും ഒ­രു­പ­ദ്ര­വം ചെ­യ്യാ­തെ, ക­ഴി­യു­ന്നി­ട­ത്തോ­ളം അ­ന്യർ­ക്കു ഉ­പ­കാ­രം ചെ­യ്തു് ആ­ശു­പ­ത്രി­ക­ളും കോ­ളേ­ജു­ക­ളും ന­ട­ത്തി സ­മു­ദാ­യ­ത്തി­നു് ഉൽ­കർ­ഷം വ­രു­ത്താൻ ശ്ര­മി­ച്ചു് ജീ­വി­ക്കു­ന്ന ഭാ­ര­ത­ത്തി­ലെ ഒരു പൗരനെ ഇ­ങ്ങ­നെ ആ­ക്ഷേ­പി­ക്കാൻ ക­രി­മ്പു­ഴ രാ­മ­ച­ന്ദ്ര­നു് എ­ന്ത­ധി­കാ­രം? സാ­യി­ബാ­ബ­യ്ക്കു് ഒരു ക­ഴി­വു­മി­ല്ലെ­ന്നി­രി­ക്ക­ട്ടെ; അ­ദ്ദേ­ഹ­ത്തി­നു് ഐ­ശ്വ­രാം­ശ­മി­ല്ലെ­ന്നു­മി­രി­ക്ക­ട്ടെ. എ­ന്നാ­ലും അ­ദ്ദേ­ഹ­ത്തെ ആ­ക്ഷേ­പി­ക്കാ­മോ. ക­രി­മ്പു­ഴ രാ­മ­ച­ന്ദ്ര­നെ ഇ­മ്മ­ട്ടിൽ ആ­ക്ഷേ­പി­ച്ചാൽ അ­ദ്ദേ­ഹ­ത്തി­നെ­ന്തു തോ­ന്നും? കേ­ര­ള­ത്തി­ലെ ഉ­ത്കൃ­ഷ്ട­മാ­യ ഒരു വാ­രി­ക­യിൽ (മാ­തൃ­ഭൂ­മി) അ­മാ­ന്യ­മാ­യ ഈ ധ്വം­സ­നം വ­ന്ന­തിൽ ഞാൻ ദുഃ­ഖി­ക്കു­ന്നു. പി­ന്നെ “പു­ക­യും വെ­ളി­ച്ച­വും” എന്ന ര­ച­ന­യെ­ക്കു­റി­ച്ച്; അതു ക­വി­ത­യ­ല്ല പദ്യം മാ­ത്ര­മാ­ണു്. അതിൽ സ­റ്റ­യ­റി­ല്ല; വ്യ­ക്തി­ശ­ത്രു­ത മാ­ത്ര­മേ­യു­ള്ളു. സ­ത്യ­സാ­യി ബാബ ലോ­ക­ത്തി­ന്റെ ദുഃഖം കൂ­ട്ടു­ന്നി­ല്ല. ക­രി­മ്പു­ഴ രാ­മ­ച­ന്ദ്രൻ ഇ­തു­പോ­ലു­ള്ള പ­ദ്യ­ങ്ങ­ളെ­ഴു­തി ലോ­ക­ത്തി­ന്റെ ദുഃഖം കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഇ­തൊ­ന്നു­മ­റി­യാ­തെ മുൻ­പു­ണ്ടാ­യ ഒരു സം­ഭാ­ഷ­ണ­ത്തി­നി­ട­യ്ക്കു് പ്ര­ഫെ­സർ വി. ജ­ഗ­ന്നാ­ഥ­പ്പ­ണി­ക്കർ എ­ന്നോ­ടു പ­റ­ഞ്ഞു: “സ്റ്റാ­ലി­നെ വി­മർ­ശി­ക്കാം, മാ­വോ­സേ­തൂ­ങ്ങി നെ വി­മർ­ശി­ക്കാം. ലോ­ക്കൽ എസ്. ഐയെ വി­മർ­ശി­ച്ചാൽ ആ­രോ­ഗ്യ­ത്തി­നു കേ­ടാ­യി­വ­രും.” എസ്. ഐ.യെ വി­മർ­ശി­ക്കാ­തെ രാ­മ­ച­ന്ദ്രൻ അങ്ങു ദൂരെ പു­ട്ട­പ്പർ­ത്തി­യിൽ ഇ­രി­ക്കു­ന്ന സാ­യി­ബാ­ബ­യെ പു­ല­ഭ്യം പ­റ­ഞ്ഞ­തു് ആ­ദ­ര­ണീ­യ­മാ­യ പ്ര­വൃ­ത്തി­ത­ന്നെ.

മൃ­ദു­ത്വം
images/Threepennynovelcover.jpg

മ­ഹാ­നാ­യ ജർ­മ്മൻ സാ­ഹി­ത്യ­കാ­രൻ ബ്ര­ഹ്റ്റ് ഒരു നോവൽ എ­ഴു­തി­യി­ട്ടു­ണ്ടു്. Three penny Novel എ­ന്നാ­ണു് അ­തി­ന്റെ പേരു്. അതിൽ മൃ­ദു­ല­ഹൃ­ദ­യം ക­രി­ങ്ക­ല്ലു­പോ­ലെ­യാ­കു­മെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടു­ണ്ടു്. കു­റ്റം പ­റ­യാ­നു­മി­ല്ല അതിൽ. മൃ­ദു­ല­ഹൃ­ദ­യ­മു­ണ്ടെ­ങ്കിൽ വി­നാ­ശാ­ത്മ­ക സം­ഭ­വ­ങ്ങൾ ഉ­ണ്ടാ­കും. ആ വ്യ­ക്തി ത­കർ­ന്ന­ടി­യും. സ്വ­ന്തം കാ­ര്യം പ­റ­ഞ്ഞു് പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രെ ബോറ് ചെ­യ്യു­ക­യാ­ണെ­ന്നു ക­രു­ത­രു­തേ. ഒരാൾ ഉ­ച്ച­യ്ക്കു പ­ന്ത്ര­ണ്ടു മ­ണി­ക്കു ഫോണിൽ വി­ളി­ച്ചു് ‘വീ­ട്ടി­ലോ­ട്ടു വ­ര­ട്ടോ’ എന്നു ചോ­ദി­ച്ചു എ­ന്നോ­ടു്. ‘വരൂ’ എന്നു ഞാൻ വി­ന­യ­ത്തോ­ടെ പ­റ­ഞ്ഞു. ഉ­ച്ച­യ്ക്കൂ­ണു പ­ന്ത്ര­ണ്ടു മ­ണി­ക്കാ­ണു്. അ­ദ്ദേ­ഹം വ­ന്നു് ഒരു മ­ണി­ക്കൂർ ഇ­രു­ന്നാൽ പി­ന്നെ ഊണു ക­ഴി­ക്കാ­നൊ­ക്കു­കി­ല്ല. വി­ശ­പ്പു് എ­ന്ന­തു് വ­യ­റ്റി­ലെ മാം­സ­പേ­ശി­ക­ളു­ടെ സ­ങ്കോ­ച­മാ­ണ­ല്ലോ. അവ കു­റ­ച്ചു­നേ­രം സ­ങ്കോ­ചം ന­ട­ത്തി­യി­ട്ടു് വെ­റു­തെ­യ­ങ്ങി­രി­ക്കും. അ­തു­കൊ­ണ്ടു് ഉ­ണ്ണാ­നി­രു­ന്നു. ഒരു ഉരുള വാ­യ്ക്ക­ക­ത്തേ­ക്കു് ആ­ക്കി­യ­തേ­യു­ള്ളു. ഡോർ­ബെ­ല്ലി­ന്റെ കർണ്ണ ക­ഠോ­ര­മാ­യ ശബ്ദം. എ­ഴു­ന്നേ­റ്റു തി­ടു­ക്ക­ത്തിൽ കൈ ക­ഴു­കി­യി­ട്ടു് ആഗതനെ വി­ളി­ച്ചു അ­ക­ത്തി­രു­ത്തി. ഫാൻ ക­റ­ക്കി. ചായ കൊ­ടു­ത്തു (ഈ അ­ല്പ­ത്വം ക്ഷ­മി­ക്ക­ണം). അ­ദ്ദേ­ഹം ഒ­റ്റ­യി­രു­പ്പിൽ ഇ­രു­ന്ന­തു് ര­ണ്ട­ര­മ­ണി വരെ. ഇനി ഊണു വേ­ണ്ടെ­ന്നു പ­റ­ഞ്ഞു് സ്വ­ന്തം മു­റി­യിൽ ദുഃ­ഖ­ത്തോ­ടെ വ­ന്നി­രു­ന്ന­തേ­യു­ള്ളു. ഡോർ­ബെൽ വീ­ണ്ടും കാതു പി­ളർ­ന്നു. ഞാൻ എ­ഴു­ന്നേ­ല്ക്കാൻ പോ­യി­ല്ല. അ­പ്പോൾ സ­ഹ­ധർ­മ്മി­ണി വ­ന്ന­റി­യി­ച്ചു ആരോ വന്നു നി­ല്ക്കു­ന്നു­വെ­ന്നു്. ഞാൻ വ­ന്ന­യാ­ളി­നെ ആ­ദ­ര­പൂർ­വ്വം ക്ഷ­ണി­ച്ചു് അ­ക­ത്തി­രു­ത്തി. മൂ­ന്നു­മ­ണി­ക്കു് ഒരു ബ­ന്ധു­വി­നെ ചി­കി­ത്സി­ക്കു­ന്ന ഡോ­ക്ട­റെ കാണാൻ നേ­ര­ത്തേ ഏർ­പ്പാ­ടു ചെ­യ്തി­രു­ന്നു ഞാൻ. അ­തി­നാൽ കു­റ­ച്ചൊ­ക്കെ സം­ഭാ­ഷ­ണം ന­ട­ത്തി­യി­ട്ടു് ‘നാ­ളെ­യാ­ണു് താ­ങ്കൾ പോ­കു­ന്ന­തെ­ങ്കിൽ ധാ­രാ­ളം സം­സാ­രി­ക്കാം. ഇ­പ്പോൾ പോ­കേ­ണ്ടി­യി­രി­ക്കു­ന്നു ഡോ­ക്ട­റെ കാണാൻ’ എ­ന്നു് വി­ന­യ­ത്തോ­ടെ പ­റ­ഞ്ഞു. വന്ന യു­വാ­വു് വി­ട്ടി­ല്ല. മൂ­ന്നു മണി വരെ സം­സാ­രി­ച്ചു. ഞാൻ അ­സ്വ­സ്ഥ­നാ­യി തി­രി­യു­ക­യും പി­രി­യു­ക­യും ചെ­യ്ത­പ്പോൾ അ­ദ്ദേ­ഹം മെ­ല്ലെ എ­ഴു­ന്നേ­റ്റു് ‘ക­ട­മ്മ­നി­ട്ട യുടെ വീടു് ഏതെ’ന്നു ചോ­ദി­ച്ചു. വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തേ­ക്കു് അ­ദ്ദേ­ഹ­ത്തെ വി­ളി­ച്ചു­കൊ­ണ്ടു ചെ­ന്നു് ‘അതാ’ എന്നു ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ത്തു. ‘മുൻ­പു് ഇവിടെ നി­ന്നാൽ ശ­രി­യാ­യി കാ­ണാ­മാ­യി­രു­ന്നു. ഇ­പ്പോൾ ഒരു മരം വ­ളർ­ന്ന­തു­കൊ­ണ്ടു വീടു മ­റ­ഞ്ഞു­പോ­യി എ­ന്നും ഞാൻ പ­റ­ഞ്ഞു. ഉടനെ അ­ദ്ദേ­ഹം എ­ന്നോ­ടു ‘ഇ­പ്പോൾ കണ്ണു ശ­രി­ക്കു കാ­ണാ­മോ’ എന്നു ചോ­ദി­ച്ചു. ‘നി­ങ്ങൾ­ക്കു­ള്ള വി­ഷ­ന്റെ പ­ത്തി­ര­ട്ടി ശ­ക്തി­യാർ­ന്ന വി­ഷ­നാ­ണു് എ­നി­ക്കു­ള്ള­തു് ’ എന്നു പ­റ­ഞ്ഞി­ട്ടു് ഞാൻ അ­ക­ത്തേ­ക്കു പോ­ന്നു. ഉ­ച്ച­യ്ക്കു് ഉ­ണ്ടി­ല്ല; ഡോ­ക്ട­റെ പ­റ്റി­ച്ചു. ശ­രീ­ര­ത്തി­നും മ­ന­സ്സി­നും ക്ഷീ­ണം. രാ­ത്രി ഒൻപതു മ­ണി­യോ­ടെ കി­ട­ന്നു­റ­ങ്ങി ഒ­രാ­ഹാ­ര­വും ക­ഴി­ക്കാ­തെ. മൃ­ദു­ല­ഹൃ­ദ­യം ഡി­സാ­സ്റ്റ്ര­സാ­ണു്—വി­നാ­ശ­ക­ര­മാ­ണു്. അ­തു­ള്ള­വൻ നി­ന്ദി­ക്ക­പ്പെ­ടും അ­പ­മാ­നി­ക്ക­പ്പെ­ടും. ന­മു­ക്കു ബ്ര­ഹ്റ്റി­ലേ­ക്കു തി­രി­ച്ചു­വ­രാം. കൈ­യി­ല്ലാ­ത്ത ഒ­രു­ത്ത­നെ ആ­ദ്യ­മാ­യി കാ­ണു­ന്ന­വൻ ഞെ­ട്ടൽ കൊ­ണ്ടു് രണ്ടു പെൻസ് കൊ­ടു­ക്കും. പി­ന്നീ­ടും അയാളെ ക­ണ്ടാൽ കൊ­ടു­ക്കു­ന്ന­തു് അ­ര­പ്പെൻ­സാ­യി­പ്പോ­കും. മൂ­ന്നാ­മ­തും യാ­ചി­ക്കാൻ വ­ന്നാൽ യാ­ച­ക­നെ അയാൾ പൊ­ലീ­സ് സ്റ്റേ­യ്ഷ­നിൽ ഏ­ല്പി­ച്ചെ­ന്നു വരും, എ­ന്നൊ­ക്കെ ബ്ര­ഹ്റ്റ് ആ നോ­വ­ലിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. ഹൃ­ദ­യ­ത്തി­ന്റെ മൃ­ദു­ല­സ്വ­ഭാ­വം സ്ഥി­ര­മാ­യി നി­ല്ക്കു­ന്ന­തു് സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മാ­ണു്. വ്യ­ക്തി­യാ­യ എ­ഴു­ത്തു­കാ­ര­നു് അ­തു­ണ്ടോ എന്നു ചോ­ദി­ച്ചാൽ ഇ­ല്ലെ­ന്നു പ­റ­യേ­ണ്ട­താ­യി വരും. കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാ­ന്റെ നൃ­ശം­സ­ത കു­പ്ര­സി­ദ്ധ­മാ­ണു്. പക്ഷേ, “മ­യൂ­ര­സ­ന്ദേ­ശ ”ത്തിൽ അ­ദ്ദേ­ഹം മൃ­ദു­ല­ഹൃ­ദ­യ­നാ­യി പ്ര­ത്യ­ക്ഷ­നാ­കു­ന്നു.

images/AkbarKakkattil.jpg
അക്ബർ ക­ക്ക­ട്ടിൽ

ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ “ഒരു പ്ര­തി­സ­ന്ധി” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ അക്ബർ ക­ക്ക­ട്ടിൽ എന്ന സാ­ഹി­ത്യ­കാ­രൻ ഹൃ­ദ­യ­മൃ­ദു­ല­ത­യോ­ടെ­യാ­ണു് ന­മ്മു­ടെ മുൻ­പിൽ നി­ല്ക്കു­ന്ന­തു്. ഗൾഫ് രാ­ജ്യ­ത്തിൽ ജോലി ചെ­യ്യു­ന്ന ഒരു വി­ജാ­തീ­യ­നോ­ടു് ജീ­വി­ക്കാൻ വേ­ണ്ടി ബ­ന്ധ­പ്പെ­ടു­ക­യും പ­രോ­ക്ഷ വ്യ­ഭി­ചാ­ര­ത്തിൽ ഏർ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന ഒരു ര­മ­ണി­യു­ടെ കഥ പ­റ­യു­ക­യാ­ണു് അ­ദ്ദേ­ഹം. അയാൾ അ­യ­യ്ക്കു­ന്ന ക­ത്തു­കൾ സ്കൂ­ളിൽ പ­ഠി­ക്കു­ന്ന മ­ക­നാ­ണു കി­ട്ടു­ക. അ­വ­നാ­ണു് അ­ച്ഛ­ന­റി­യാ­തെ അവ അ­മ്മ­യെ ഏ­ല്പി­ക്കു­ന്ന­തു്. ഈ നി­ന്ദ്യ­കർ­മ്മം ചെ­യ്തി­ട്ടും വാ­യ­ന­ക്കാർ­ക്കു ര­മ­ണി­യോ­ടോ അ­വ­ളു­ടെ മ­ക­നോ­ടോ ദേ­ഷ്യ­മി­ല്ല. മ­റി­ച്ചു സ­ഹ­താ­പ­മേ­യു­ള്ളു. സ­മൂ­ഹി­ക സ്ഥി­തി­കൾ ആ പ­രോ­ക്ഷ വ്യ­ഭി­ചാ­ര­ത്തി­നു ഹേ­തു­ക്ക­ളാ­യി വർ­ത്തി­ക്കു­ന്നു­വെ­ന്നാ­ണു് അക്ബർ ക­ക്ക­ട്ടിൽ ധ്വ­നി­പ്പി­ക്കു­ന്ന­തു്. അതിരു കടന്ന വി­കാ­രം ഒ­ഴി­വാ­ക്കി ആ­ഖ്യാ­ന­ത്തി­നു് ച­ടു­ല­ഗ­തി വ­രു­ത്തി ക­ഥാ­കാ­രൻ കഥ പ­റ­യു­ന്നു.

സം­ഭ­വ­ങ്ങൾ
  1. എൻ. കൃ­ഷ്ണ­പി­ള്ള ആ­രോ­ടും വാ­ദ­പ്ര­തി­വാ­ദ­ത്തി­നു പോ­കു­മാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും പി. കേ­ശ­വ­ദേ­വു മായി ഒ­രി­ക്കൽ അ­ദ്ദേ­ഹ­ത്തി­നു് ഇ­ട­യേ­ണ്ട­താ­യി വന്നു. ടോൾ­സ്റ്റോ­യി യെ­ക്കാൾ വലിയ ക­ലാ­കാ­ര­നാ­ണു താ­നെ­ന്നു് പ­ല­പ്പോ­ഴും പറഞ്ഞ കേ­ശ­വ­ദേ­വ് ഒ­രി­ക്കൽ “ഞാൻ ഇ­വ­ന്മാ­രു­ടെ— സാ­യ്പ­ന്മാ­രു­ടെ—കൃ­തി­കൾ വാ­യി­ക്കാ­റി­ല്ല” എന്നു പ്ര­ഭാ­ഷ­ണ­മ­ധ്യേ ഉ­ദ്ഘോ­ഷ­ണം ചെ­യ്തു. എൻ. കൃ­ഷ്ണ­പി­ള്ള അതിനു മ­റു­പ­ടി നല്കി. “വെ­ള്ളാ­യ­ണി­പ്പ­ര­മു വി­വാ­ഹ­ങ്ങൾ­ക്കു ക്ഷ­ണി­ച്ചാൽ പോ­കു­മാ­യി­രു­ന്നി­ല്ല. എ­ന്താ­ണു കാ­ര­ണ­മെ­ന്നു പ­ര­മു­വി­നോ­ടു ചോ­ദി­ച്ച­പ്പോൾ ഉ­ത്ത­രം ഇ­ങ്ങ­നെ­യാ­യി­രു­ന്നു: ‘ഞാൻ പോയാൽ അവിടെ വല്ല കി­ണ്ടി­യോ മൊ­ന്ത­യോ ക­ണ്ടാൽ അതു് എ­ടു­ത്തു­കൊ­ണ്ടു­പോ­രും. ക്ഷ­ണി­ച്ച­വ­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു മോ­ഷ്ടി­ക്കു­ന്ന­തു ശ­രി­യ­ല്ല­ല്ലോ.’ പ­ര­മു­വി­ന്റെ ഈ സ­ദാ­ചാ­ര­ബോ­ധം ന­മ്മു­ടെ പല സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു­മി­ല്ല.
  2. വർഷം 1936. അ­ക്കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­ര­ത്തെ ശാ­സ്ത­മം­ഗ­ലം എ­ഴു­ന്ന­ള്ള­ത്തു് പ്ര­ധാ­ന­പ്പെ­ട്ട ഘോ­ഷ­യാ­ത്ര­യാ­യി­രു­ന്നു. എ­ന്തൊ­രു തി­ക്കും തി­ര­ക്കും! ചെ­റു­പ്പ­ക്കാ­രാ­യ ആ­ണു­ങ്ങൾ­ക്കു ജ­ന­ക്കൂ­ട്ട­ത്തിൽ ത­ള്ളി­യും ഉ­ന്തി­യും ന­ട­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടാ­കു­ന്ന­തു സ്വാ­ഭാ­വി­കം. എ­ന്നാൽ എന്റെ ബ­ന്ധു­വാ­യ ഒരു വൃ­ദ്ധ­നും അതേ ആ­ഗ്ര­ഹം. വാ­തം­കൊ­ണ്ടു് കൈ­വി­ര­ലു­കൾ മ­ട­ങ്ങു­ക­യി­ല്ല. തോ­ളി­നു കാ­ഠി­ന്യം. എ­ങ്കി­ലും എ­ഴു­ന്ന­ള്ള­ത്തു­ദി­വ­സം നേ­ര­ത്തേ ധാ­ന്വ­ന്ത­രം കു­ഴ­മ്പു പു­ര­ട്ടി തടവി തോ­ളി­നും വി­ര­ലു­കൾ­ക്കും അ­യ­വു­വ­രു­ത്തും. അ­യാ­ളു­ടെ കൂടെ അ­യൽ­വീ­ട്ടി­ലെ മ­ധ്യ­വ­യ­സ്ക­നു­മി­റ­ങ്ങും. അ­യാൾ­ക്കു നല്ല ആ­രോ­ഗ്യം. ധാ­ന്വ­ന്ത­രം കു­ഴ­മ്പി­ന്റെ പ്ര­യോ­ഗ­മൊ­ന്നും വേണ്ട. ര­ണ്ടു­പേ­രും ജ­ന­ക്കൂ­ട്ട­ത്തിൽ ഒ­ലി­ച്ചു­പോ­കും. പോ­കു­ന്ന­തി­നി­ട­യ്ക്കു് വൃ­ദ്ധൻ ജ­ന­ക്കൂ­ട്ട­ത്തി­ലെ അ­ല്പ­ബ­ല­വി­ഭാ­ഗ­ത്തി­ന്റെ മാർ­ദ്ദ­വം പ­രി­ശോ­ധി­ച്ച­റി­യും. ധാ­ന്വ­ന്ത­രം കു­ഴ­മ്പി­ന്റെ ശക്തി! എ­ന്തെ­ങ്കി­ലും കാ­ര­ണം­കൊ­ണ്ടു് വൃ­ദ്ധ­ന്റെ ഭൂ­ജ­ശി­ഖ­ര­മോ അം­ഗു­ലി­ക­ളോ അ­വ­യു­ടെ പ്ര­വൃ­ത്തി­ചെ­യ്തി­ല്ലെ­ങ്കിൽ മ­ധ്യ­വ­യ­സ്കൻ കൈ­പി­ടി­ച്ചു വേ­ണ്ട­തു പ്ര­വർ­ത്തി­പ്പി­ക്കും. അ­യാൾ­ക്കു്—മ­ധ്യ­വ­യ­സ്ക­നു്—ഇം­ഗ്ലീ­ഷിൽ പ­റ­യു­ന്ന Vicarious enjoyment (പ­രോ­ക്ഷ സു­ഖാ­സ്വാ­ദം). വൃ­ദ്ധ­ന്റെ മൃ­ദു­ത്വ­ത്തി­ലു­ള്ള അ­ഭി­മർ­ദ്ദം വിവിധ പ്ര­തി­ക­ര­ണ­ങ്ങൾ ഉ­ണ്ടാ­ക്കു­മ­ല്ലോ. സം­സ്കാ­ര­മു­ള്ള­വർ അ­റി­ഞ്ഞ­താ­യി ഭാ­വി­ക്കി­ല്ല. സം­സ്കാ­ര­മി­ല്ലാ­ത്ത­വർ ഛീ, പട്ടി തു­ട­ങ്ങി­യ ഓ­മ­ന­പ്പ­ദ­ങ്ങൾ വർ­ഷി­ക്കും. ആ­ദ്യ­ത്തെ കൂ­ട്ട­രു­ടെ അ­വ­ഗ­ണ­ന­യി­ലും ര­ണ്ടാ­മ­ത്തെ കൂ­ട്ട­രു­ടെ പ­ദ­പ്ര­യോ­ഗ­ത്തി­ലും ഒരേ മാ­ന­സി­ക­നി­ല­യോ­ടെ വർ­ത്തി­ക്കു­മാ­യി­രു­ന്നു വൃ­ദ്ധ­നും കൂ­ട്ടു­കാ­ര­നും. എ­ഴു­ന്ന­ള്ള­ത്തു ക­ഴി­ഞ്ഞാൽ വീ­ട്ടിൽ വ­ന്നു­കി­ട­ക്കും എന്റെ ബന്ധു. പി­ന്നെ 364 ദിവസം ക­ഴി­യു­മ്പോൾ അയാൾ ധാ­ന്വ­ന്ത­രം കു­ഴ­മ്പു വാ­ങ്ങും. സാ­ഹി­ത്യ­വാ­ര­ഫ­ലാം­ഗ­ന തി­ര­ക്കിൽ­പ്പെ­ട്ടു ന­ട­ക്കു­ക­യാ­ണു് കൈ­ര­ളി­യു­ടെ എ­ഴു­ന്ന­ള്ള­ത്തു കാണാൻ അ­പ്പോൾ ചിലർ ധാ­ന്വ­ന്ത­രം കു­ഴ­മ്പു നേ­ര­ത്തേ തേ­ച്ചു് മ­യം­വ­രു­ത്തി­ക്കൊ­ണ്ടു് അ­വ­ളു­ടെ മൃ­ദു­ത്വ­ത്തിൽ കൈ­യ­മർ­ത്താൻ എ­ത്തു­ന്നു. അതിനു മടി കാ­ണി­ച്ചാൽ അ­വ­രെ­ക്കൊ­ണ്ടു് വേ­ണ്ട­തു പ്ര­വർ­ത്തി­പ്പി­ക്കാൻ ചില കൂ­ട്ടു­കാ­രും. പക്ഷേ, സം­സ്കാ­ര­ഭ­ദ്ര­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന അവൾ ഒ­ന്നു­മ­റി­യു­ന്നി­ല്ല എന്ന മട്ടു കാ­ണി­ക്കു­ന്നു.
ജീർ­ണ്ണ­ത

“പ്ര­ശാ­ന്ത­മാ­യി­രു­ന്ന തെ­ളി­മ­യു­ടെ തീർ­ത്ഥം ക­ല­ങ്ങി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. അ­ന­ന്ത­ത­യു­ടെ സനാതന നീലിമ വ്യാ­പി­ച്ചു­കി­ട­ന്നി­രു­ന്ന ആകാശം ക­റു­ത്തു­കൂ­ടു­ക­യാ­ണു്. പ­തു­ക്കെ പ­തു­ക്കെ അ­തൊ­രി­രു­ണ്ട വ­ന്യ­ത­യാ­യി മാ­റു­ന്ന­തു നോ­ക്കി­ക്കൊ­ണ്ടു് അയാൾ പൂ­മു­ഖ­കോ­ലാ­യി­ലെ ചി­ത്ര­ത്തൂ­ണും ചാ­രി­യി­രു­ന്നു. ഇ­ല­യ­ന­ക്കം­പോ­ലും ന­ഷ്ട­പ്പെ­ട്ട അ­ന്ത­രീ­ക്ഷം നി­ഗൂ­ഢ­ത­യാർ­ന്നൊ­രു കനത്ത നി­ശ്ശ­ബ്ദ­ത­യു­ടെ ചു­ഴി­യി­ലേ­ക്കു് ഒ­തു­ങ്ങു­ന്നു.”

ശ്രീ. പി. എ. ദി­വാ­ക­ര­ന്റെ “ക­റു­ത്ത മഴ” എന്ന ചെ­റു­ക­ഥ­യു­ടെ തു­ട­ക്ക­മാ­ണി­തു് (കു­ങ്കു­മം വാരിക). ഇ­ങ്ങ­നെ എ­ഴു­തു­ന്ന­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? വ്യ­ക്തി­യെ വർ­ണ്ണി­ച്ചാ­ലും പ്ര­കൃ­തി­യെ വർ­ണ്ണി­ച്ചാ­ലും അ­വ­യു­ടെ സാ­ന്നി­ദ്ധ്യം ന­മ്മൾ­ക്കു് അ­നു­ഭ­വ­പ്പെ­ട­ണ­മ­ല്ലോ. ദി­വാ­ക­ര­ന്റെ ര­ച­ന­യിൽ വ­സ്തു­വി­ല്ല; വെറും വാ­ക്കു­ക­ളേ­യു­ള്ളു. ഇതു ര­ച­ന­യു­ടെ ജീർ­ണ്ണ­ത­യി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-03-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.