SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-12-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ത­ത്ത്വ­ചി­ന്ത ഡോ­ഗ്മാ­റ്റി­ക്കാ­ണെ­ന്നു നി­ങ്ങൾ എഴുതി. വി­ശ­ദീ­ക­രി­ക്കാ­മോ?

ഉ­ത്ത­രം: വി­ശ­ദീ­ക­ര­ണ­ത്തി­നു ഗ്ര­ന്ഥം­ത­ന്നെ എ­ഴു­ത­ണം. സാ­ധാ­ര­ണ­മാ­യ മ­ന­സ്സു്. ഓവർ മൈൻഡ്. സൂപർ മൈൻഡ് ഈ വി­ഭ­ജ­ന­ങ്ങൾ­ക്കു യു­ക്തി­യി­ല്ല. അ­ര­വി­ന്ദ­ഘോ­ഷി ന്റെ സാ­ഹി­ത്യ­നി­രൂ­പ­ണ­സി­ദ്ധാ­ന്ത­ങ്ങ­ളും ഇവയെ അ­വ­ലം­ബി­ച്ചു­ള്ള­താ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ധി­ഷ­ണാ­വി­ലാ­സം ആ­ദ­ര­ണീ­യം. പക്ഷേ, സി­ദ്ധാ­ന്ത­ങ്ങൾ സ്വീ­ക­ര­ണീ­യ­ങ്ങ­ള­ല്ല. അ­തി­നാ­ലാ­ണു് ശ്രീ­രാ­മ­കൃ­ഷ്ണ­നെ പ്പോ­ലെ, വി­വേ­കാ­ന­ന്ദ­നെ പ്പോ­ലെ, ര­മ­ണ­മ­ഹർ­ഷി യെ­പ്പോ­ലെ, അ­ദ്ദേ­ഹം ഭാ­ര­തീ­യ­രിൽ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്താ­ത്ത­തു്. അ­ര­വി­ന്ദ­ഘോ­ഷി­ന്റെ ദർ­ശ­ന­പ­ദ്ധ­തി­യെ­ക്കു­റി­ച്ചു് ഏറെ ഗ്ര­ന്ഥ­ങ്ങ­ളു­ണ്ടാ­യെ­ങ്കി­ലും പോ­ണ്ടി­ച്ചേ­രി ആ­ശ്ര­മ­ത്തി­നു പു­റ­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ത­ത്ത്വ­ചി­ന്ത പോ­യി­ല്ല.

ചോ­ദ്യം: അ­തി­രു­ക­ട­ന്ന സ്നേ­ഹം എ­ങ്ങ­നെ ക­ലാ­ശി­ക്കും?

ഉ­ത്ത­രം: ദു­ര­ന്ത­ത്തിൽ. അ­തി­രു­ക­ട­ന്നി­ല്ലെ­ങ്കിൽ സ്ത്രീ­ക്കു പു­രു­ഷ­നെ­യും പു­രു­ഷ­നു സ്ത്രീ­യെ­യും സ്പർ­ശി­ക്ക­ണ­മെ­ന്നു തോ­ന്നും.

ചോ­ദ്യം: സാ­ഹി­ത്യ­വാ­ര­ഫ­ലം വാ­യി­ച്ചി­ട്ടു് ഒ­രു­പാ­ടു് ആളുകൾ നി­ങ്ങ­ളെ തെ­റി­പ­റ­യു­ന്നു­ണ്ടു്. നി­ങ്ങൾ അ­ത­റി­യു­ന്നു­ണ്ടോ?

ഉ­ത്ത­രം: എ­പ്പോൾ തെ­റി­പ­റ­യു­ന്ന­തു നി­ല്ക്കു­മോ അ­പ്പോൾ മുതൽ ഈ പം­ക്തി അവരെ ച­ല­നം­കൊ­ള്ളി­ക്കു­ന്നി­ല്ലെ­ന്നു വി­ചാ­രി­ച്ചു­കൊ­ള്ള­ണം.

ചോ­ദ്യം: ഇ­നി­യും എ­ത്ര­നാൾ സ­ഹി­ക്ക­ണം?

ഉ­ത്ത­രം: മ­നു­ഷ്യൻ എ­ന്നാ­ണു് അ­ന­ന്ത­ത­യി­ലേ­ക്കു പോ­കു­ന്ന­തെ­ന്നു് എ­ങ്ങ­നെ അ­റി­യാ­നാ­ണു്. അ­തു­കൊ­ണ്ടു ച­ങ്ങാ­തി ക്ഷ­മി­ക്കൂ അതു സം­ഭ­വി­ക്കു­ന്ന­തു­വ­രെ.

ചോ­ദ്യം: അ­ച്ഛ­ന­മ്മ­മാ­രു­ടെ അ­വ­സാ­ന­ത്തെ വി­ലാ­പം എ­ങ്ങ­നെ­യാ­യി­രി­ക്കും?

ഉ­ത്ത­രം: ഞ­ങ്ങ­ളു­ടെ ആൺ­മ­ക്ക­ളെ­വി­ടെ? പെൺ­മ­ക്ക­ളെ­വി­ടെ? ആരും ഞ­ങ്ങ­ളെ കാണാൻ വ­രു­ന്നി­ല്ല­ല്ലോ.

ചോ­ദ്യം: സ്ത്രീ­യെ­ക്കു­റി­ച്ചു പു­രു­ഷ­ന്റെ അ­ഭി­പ്രാ­യ­മെ­ന്തു?

ഉ­ത്ത­രം: സ്ത്രീ കൂ­ടു­തൽ സം­സാ­രി­ച്ചാൽ പു­രു­ഷൻ അവളെ ഇ­ള­ക്ക­ക്കാ­രി­യെ­ന്നു വി­ളി­ക്കും. വേ­ശ്യ­യെ­ന്നും വി­ളി­ക്കു­ന്ന­തു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അവൾ പു­രു­ഷ­നോ­ടു തീ­രെ­സ്സം­സാ­രി­ച്ചി­ല്ലെ­ങ്കിൽ ‘ഓ പ­തി­വ്ര­ത ച­മ­യു­ന്നു’ എ­ന്നു് അയാൾ പറയും. പു­രു­ഷ­ന്റെ ചോ­ദ്യ­ത്തി­നു ഉ­ത്ത­രം മാ­ത്രം പ­റ­ഞ്ഞാൽ ‘ഓ വാ­യി­ലെ മു­ത്തു പൊ­ഴി­യു­മോ’ എന്നു പ­രി­ഹ­സി­ക്കും. ഏ­തു­വി­ധ­ത്തി­ലാ­യാ­ലും സ്ത്രീ­ക്കു ര­ക്ഷ­യി­ല്ല.

ചോ­ദ്യം: സി. വി. രാ­മൻ­പി­ള്ള യുടെ ക­ഥാ­പാ­ത്ര­ങ്ങ­ളിൽ നി­ങ്ങൾ കൂ­ടു­തൽ വെ­റു­ക്കു­ന്ന­തു് ഹ­രി­പ­ഞ്ചാ­നൻ എന്ന രാ­ജ­ദ്രോ­ഹി­യെ­യ­ല്ലേ?

ഉ­ത്ത­രം: അല്ല. ഹ­രി­പ­ഞ്ചാ­ന­ന­നെ ഞാൻ ബ­ഹു­മാ­നി­ക്കു­ന്നു. ഞൻ വെ­റു­ക്കു­ന്ന­തു് ‘മാർ­ത്താ­ണ്ഡ­വർ­മ്മ’യിലെ സു­ഭ­ദ്ര­യെ­യാ­ണു്.

ചോ­ദ്യം: സാറ് ഉ­റ­ങ്ങു­ക­യ­ല്ലേ? ഞാൻ വി­ളി­ച്ചു് ഉ­ണർ­ത്ത­ട്ടോ?

ഉ­ത്ത­രം: സ്ത്രീ­യു­ടെ സ്പർ­ശ­ന­ത്താൽ ഉ­ണ­രു­ക­യും പുളകം കൊ­ള്ളു­ക­യും ചെ­യ്യു­ന്ന കാലം എ­നി­ക്കെ­ന്നേ ക­ഴി­ഞ്ഞു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ഹാം­ലി­റ്റി­നെ പ്രേ­ത­ത്തി­ന്റെ മുൻ­പിൽ ഷെ­യ്ക്സ്പി­യർ നി­റു­ത്തി­യ­തു് ആ രാ­ജ­കു­മാ­ര­ന്റെ സ്വ­ഭാ­വം അ­യാ­ളു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളി­ലൂ­ടെ ചി­ത്രീ­ക­രി­ക്കാ­നും അ­ങ്ങ­നെ മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ സാ­മാ­ന്യ ധർ­മ്മ­ങ്ങൾ ആ­വി­ഷ്ക­രി­ക്കാ­നു­മ­ല്ല; നമ്മൾ ആ പ്രേ­ത­ത്തെ അം­ഗീ­ക­രി­ക്ക­ത്ത­ക്ക വി­ധ­ത്തിൽ ഹാം­ലി­റ്റ് സ്വാ­ഭാ­വി­ക­മാ­യി പ്ര­തി­ക­രി­ക്കു­ന്നു എന്നു കാ­ണി­ക്കാ­നാ­ണു് ഷെ­യ്ക്സ്പി­യ­റി­ന്റെ ല­ക്ഷ്യം —വി­ശ്രു­ത നി­രൂ­പ­കൻ C. S. Lewis പ­റ­ഞ്ഞ­താ­ണി­തു്. സി. വി. രാ­മൻ­പി­ള്ള­യു­ടെ ‘മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന ആ­ഖ്യാ­യി­ക­യിൽ വി­സ്മ­യാ­വ­ഹ­ങ്ങ­ളാ­യ കൃ­ത്യ­ങ്ങൾ അ­നു­ഷ്ഠി­ക്കു­ന്ന അ­ന­ന്ത­പ­ദ്മ­നാ­ഭ­നെ നമ്മൾ ഇ­മ്മ­ട്ടിൽ അം­ഗീ­ക­രി­ക്കു­ന്നു­ണ്ടോ എ­ന്നു് ആ­ലോ­ചി­ക്കേ­ണ്ട­താ­ണു്.
  2. സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന ഈ പം­ക്തി­യെ ആ­ക്ഷേ­പി­ക്കു­ന്ന­വ­രോ­ടു് എ­നി­ക്കു ദേ­ഷ്യ­മി­ല്ല ഇ­പ്പോൾ. ഇ­ക്കാ­ര്യ­ത്തിൽ സ്റ്റോ­യി­ക് ത­ത്ത്വ­ചി­ന്ത­കൻ എ­പി­ക്റ്റീ­റ്റ­സാ ണു് (Epictetus, AD 50–138) എന്റെ ഗു­രു­നാ­ഥൻ. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “നി­ങ്ങ­ളു­ടെ വ­സ്ത്ര­ങ്ങ­ളെ നി­ങ്ങൾ അ­ഭി­ന­ന്ദി­ക്കു­ന്നി­ല്ലെ­ങ്കിൽ ക­ള്ള­ന്മാർ അവ മോ­ഷ്ടി­ച്ചാൽ നി­ങ്ങൾ­ക്കു ദേ­ഷ്യ­മി­ല്ല. ഭാ­ര്യ­യു­ടെ സൗ­ന്ദ­ര്യ­ത്തെ നി­ങ്ങൾ അ­ഭി­ന­ന്ദി­ക്കു­ന്നി­ല്ലെ­ങ്കിൽ അവളെ വ­ശീ­ക­രി­ക്കു­ന്ന­വ­നോ­ടു നി­ങ്ങൾ­ക്കു ദേ­ഷ്യ­മി­ല്ല”. സാ­ഹി­ത്യ­വാ­ര­ഫ­ലം ബ­ഹു­ജ­ന­ത്തി­നു­വേ­ണ്ടി­യു­ള്ള ഒരു കോളം. നി­സ്സം­ഗ­മാ­യി ഞാ­ന­തി­നെ നോ­ക്കു­ന്ന­തു­കൊ­ണ്ടു് നി­ന്ദ­ക­രോ­ടു എ­നി­ക്കു ദേ­ഷ്യ­മി­ല്ല. ഈ ലോ­ക­ത്തു് ആ­വ­ശ്യ­ക­ത­യിൽ­ക്ക­വി­ഞ്ഞു ജീ­വി­ച്ച ഞാൻ, മ­ര­ണ­ത്തോ­ടു അ­ടു­ത്ത ഞാൻ അ­ന്യ­രു­ടെ അ­സ­ഭ്യ­വർ­ഷ­ങ്ങ­ളി­ലും കോ­പി­ക്കു­ന്നി­ല്ല. അ­ടു­ത്ത­കാ­ല­ത്തു് നവീന കവിത ‘ഒ­പ്ര­സ്സീ­വാ’ണെ­ന്നു് (പീ­ഡി­പ്പി­ക്കു­ന്ന­താ­ണെ­ന്നു്) ഞാൻ പ­റ­ഞ്ഞു. എന്റെ വി­ശ്വാ­സ­മാ­ണ­തു്. അതു തെ­റ്റാ­ണെ­ന്നു് അ­ടു­ത്ത പ്ര­ഭാ­ഷ­ക­നു വേ­ണ­മെ­ങ്കിൽ പറയാം. പക്ഷേ, ആ മാ­ന്യൻ ചെ­യ്ത­തു് അതല്ല. തെ­റി­വാ­ക്കു­കൾ­കൊ­ണ്ടു് എന്നെ എ­റ്റു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­വൃ­ത്തി. സ­ദ­സ്സു കോ­പി­ക്കു­ന്ന­തു­വ­രെ അ­ദ്ദേ­ഹം അതു ചെ­യ്തു. ക­ണ്ണു­തു­റ­ന്നു­വ­ച്ചി­രി­ക്കു­ന്ന ആ­ളി­നു് തന്റെ അ­ഭി­പ്രാ­യ­ത്തി­നു് എ­തി­രാ­യ അ­ഭി­പ്രാ­യം ഉ­ണ്ടാ­കാം എന്നു തോ­ന്നും. അ­ങ്ങ­നെ തോ­ന്നു­ന്ന­യാ­ളി­നു് മ­റ്റു­ള്ള­വ­രെ അ­സ­ഭ്യം പ­റ­യേ­ണ്ട­താ­യി വ­രി­ല്ല.
  3. ബി­ഷ­പ്പി­ന്റെ വെ­ള്ളി­പ്പാ­ത്ര­ങ്ങൾ മോ­ഷ്ടി­ച്ച ഷാ­ങ്വൽ­ഷാ­ങ്ങി­നെ പൊ­ലീ­സ് പി­ടി­കൂ­ടി അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ കൊ­ണ്ടു­ചെ­ന്നു. ഉടനെ ബി­ഷ­പ്പ് രണ്ടു വെ­ള്ളി­മെ­ഴു­കു­തി­രി­ക്കാ­ലു­കൾ എ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് “ഷാ­ങ്വൽ­ഷാ­ങ് ഇവയും ഞാൻ നി­ങ്ങൾ­ക്കു ത­ന്ന­ല്ലോ. എന്തേ ഇ­വ­കൂ­ടി കൊ­ണ്ടു­പോ­കാ­ത്ത­തു?” എന്നു ചോ­ദി­ച്ചു. പൊ­ലീ­സു­കാർ തി­രി­ച്ചു­പോ­യി. എന്റെ ഓർമ്മ ശ­രി­യാ­ണോ എന്തോ. ബി­ഷ­പ്പ് ഇ­ങ്ങ­നെ­യും പ­റ­ഞ്ഞു­വെ­ന്നു് ആ ഓർമ്മ അ­റി­യി­ക്കു­ന്നു: “ഷാ­ങ്വൽ­ഷാ­ങ് നി­ങ്ങ­ളു­ടെ ആ­ത്മാ­വി­നെ ഞാൻ വി­ല­യ്ക്കു വാ­ങ്ങു­ന്നു. നല്ല മ­നു­ഷ്യ­നാ­യി ജീ­വി­ക്കൂ” വെ­ള്ളി­പ്പാ­ത്ര­ങ്ങ­ളെ­യും വെ­ള്ളി മെ­ഴു­കു­തി­രി­ക്കാ­ലു­ക­ളെ­യും ബി­ഷ­പ്പ് സ്നേ­ഹി­ച്ചി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹം ഷാ­ങ്വൽ­ഷാ­ങ്ങി­നെ ത­സ്ക­ര­നാ­യി­ത്ത­ന്നെ കാ­ണു­മാ­യി­രു­ന്നു.“നല്ല മ­നു­ഷ്യ­നാ­യി ജീ­വി­ക്കൂ” എന്നു ബി­ഷ­പ്പ് പ­റ­ഞ്ഞ­തു് ഷാ­ങ്വൽ­ഷാ­ങ്ങി­നോ­ടു മാ­ത്ര­മ­ല്ല, ലോ­ക­മെ­മ്പാ­ടു­മു­ള്ള മ­നു­ഷ്യ­രോ­ടാ­ണു്. യൂഗോ, അ­ങ്ങും എന്റെ ഗു­രു­നാ­ഥ­നാ­ണു്.
  4. കാ­പ്പി­ക്ക­ട­യിൽ മേ­ശ­ക്ക­പ്പു­റ­ത്തും ഇ­പ്പു­റ­ത്തു­മി­രു­ന്നു ര­ണ്ടു­പേർ കാ­പ്പി കു­ടി­ക്കു­ന്നു. മേ­ശ­യു­ടെ പകുതി അ­പ്പു­റ­ത്തു് ഇ­രി­ക്കു­ന്ന­വ­നാ­ണു്. മ­റ്റേ­പ്പ­കു­തി ഇ­പ്പു­റ­ത്തു് ഇ­രി­ക്കു­ന്ന­വ­നു്. ഒ­രു­ത്ത­നു് അ­വ­കാ­ശ­പ്പെ­ട്ട പ­കു­തി­യി­ലേ­ക്കു് മ­റ്റേ­യാൾ ഗ്ലാ­സ് നീ­ക്കി­വ­ച്ചാൽ ആദ്യം പ­റ­ഞ്ഞ­യാ­ളി­നു് അതു ര­സി­ക്കി­ല്ല. ഇ­തു­ത­ന്നെ­യാ­ണു് ആ മ­റ്റേ­യാ­ളി­നെ­ക്കു­റി­ച്ചും പ­റ­യാ­നു­ള്ള­തു്. വി­ശ്രു­ത­നാ­യ ഒരു ശാ­സ്ത്ര­ജ്ഞൻ ഇതിനെ territorial imperative എന്നു വി­ളി­ക്കു­ന്നു. തന്റെ സ്ഥ­ല­ത്തേ­ക്കു ഗ്ലാ­സ് നീ­ക്കി­വ­ച്ച­വ­നെ അയാൾ നോ­ക്കി­ല്ല. ത­ന്റേ­തെ­ന്നു വി­ചാ­രി­ക്കു­ന്ന സ്ഥ­ല­ത്തെ വീ­ണ്ടു­മൊ­ന്നു നോ­ക്കി അതു ത­ന്റേ­തു­ത­ന്നെ എ­ന്നു് അയാൾ ഉ­റ­പ്പു വ­രു­ത്തും. കാ­മു­കി റോ­ഡി­ലൂ­ടെ പോ­കു­മ്പോൾ കാ­മു­കൻ അവളെ നോ­ക്കി അതു തന്റെ റ്റെ­റി­റ്റ­റി­യാ­ണെ­ന്നു് ഉ­റ­പ്പി­ക്കും. വേ­റൊ­രാൾ അവളെ നോ­ക്കു­ന്ന­തു് അ­യാൾ­ക്കി­ഷ്ട­മി­ല്ല. അസൂയ മാ­ത്ര­മ­ല്ല ആ ഇ­ഷ്ട­ക്കേ­ടി­നു കാരണം. ഇം­ഗ്ലീ­ഷ് അ­ധ്യാ­പ­കൻ മലയാള സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യം പ­റ­ഞ്ഞാൽ മ­ല­യാ­ളാ­ധ്യാ­പ­ക­നു ര­സി­ക്കി­ല്ല. മ­ല­യാ­ളാ­ധ്യാ­പ­കൻ കീ­റ്റ്സി നെ­ക്കു­റി­ച്ചു മ­ത­മാ­വി­ഷ്ക­രി­ച്ചാൽ ഇം­ഗ്ലീ­ഷ് അ­ധ്യാ­പ­ക­നും ര­സി­ക്കി­ല്ല. ഓരോ വ്യ­ക്തി­ക്കും അ­വ­ന്റേ­താ­യ റ്റെ­റി­റ്റ­റി. വൈ­ലോ­പ്പി­ള്ളി ക്ക­വി­ത വാ­യി­ച്ചു വാ­യി­ച്ചു് സ്വ­ന്തം റ്റെ­റി­റ്റ­റി ആ­ക്കി­വ­ച്ചി­രി­ക്കു­ന്ന­വ­നോ­ടു് ആ ക­വി­ത­യെ­ക്കു­റി­ച്ചു് അ­നു­കൂ­ല­മാ­യ അ­ഭി­പ്രാ­യം പ­റ­ഞ്ഞാ­ലും റ്റെ­റി­റ്റ­റി ഉ­ട­മ­സ്ഥ­നു പി­ടി­ക്കി­ല്ല. പ്ര­തി­കൂ­ല­മാ­ണു് അ­ഭി­പ്രാ­യ­മെ­ങ്കിൽ പി­ന്നെ­ന്തു­ണ്ടാ­വു­മെ­ന്നു് പ­റ­യു­ക­യും വേണ്ട.
  5. നോ­ബൽ­സ­മ്മാ­നം നേടിയ മ­ഹാ­ക­വി യോ­സി­ഫ് ബ്രൊ­ഡ്സ്കി ഇ­റ്റ­ലി­യിൽ ന­ട­ത്തി­യ ഒരു പ്ര­ഭാ­ഷ­ണ­ത്തിൽ—Why Read Poetry എന്ന പ്ര­ഭാ­ഷ­ണ­ത്തിൽ—സാ­ഹി­ത്യ­ത്തിൽ അ­ഭി­രു­ചി­യു­ണ്ടാ­കാ­നു­ള്ള ഒരു മാർ­ഗ്ഗം കവിത വാ­യി­ക്കു­ക­യാ­ണെ­ന്നു പ­റ­ഞ്ഞി­രി­ക്കു­ന്നു. സം­ഭാ­ഷ­ണ­രീ­തി­യിൽ ഏ­റ്റ­വും ശ്രേ­ഷ്ഠ­മാ­ണ­തു്. മാ­നു­ഷി­കാ­നു­ഭ­വ­ത്തെ ഏ­റ്റ­വും സം­ക്ഷി­പ്ത­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന­തും ക­വി­ത­യാ­ണു്. കവിത കൂ­ടു­തൽ കൂ­ടു­തൽ വാ­യി­ക്കൂ. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സം­ബ­ന്ധി­യാ­യ ലേ­ഖ­ന­ങ്ങൾ, ദാർ­ശ­നി­ക പ്ര­ബ­ന്ധ­ങ്ങൾ, ച­രി­ത്ര­ഗ്ര­ന്ഥ­ങ്ങൾ, സാ­മൂ­ഹി­ക­പ­ഠ­ന­ങ്ങൾ, നോ­വ­ലു­കൾ ഇ­വ­യിൽ­ക്കാ­ണു­ന്ന വാ­ചാ­ല­ത­യിൽ നമ്മൾ അതോടെ അ­സ­ഹി­ഷ്ണു­ക്ക­ളാ­യി­ബ്ഭ­വി­ക്കും. ഗ­ദ്യ­ത്തി­നു് അ­ച്ച­ട­ക്ക­മു­ണ്ടാ­ക്കു­ന്ന­തു് പ­ദ്യ­മാ­ണു്. ഓരോ വാ­ക്കി­ന്റെ­യും മൂ­ല്യം ഗ­ദ്യ­ത്തി­നു പ­ഠി­പ്പി­ച്ചു കൊ­ടു­ക്കു­ന്ന­തു് പ­ദ്യ­മ­ത്രേ.
images/Sappho01.jpg
സാഫോ

Words of Wisdom എ­ന്നാ­ണു് ഈ പ്ര­ഭാ­ഷ­ണ­ത്തെ­ക്കു­റി­ച്ചു പ­റ­യേ­ണ്ട­തു്. ബ്രൊ­ഡ്സ്കി­യു­ടെ ഈ മ­ത­ങ്ങൾ ശ­രി­യാ­ണെ­ന്നു പറയാൻ ഞാ­നാ­രു്? എ­ങ്കി­ലും വി­ദ്യാർ­ത്ഥി­ക­ളോ­ടു ഞാ­നൊ­ന്നു പ­റ­യ­ട്ടെ. നി­ങ്ങൾ­ക്കു നല്ല മ­ല­യാ­ള­മെ­ഴു­ത­ണ­മെ­ന്നു­ണ്ടെ­ങ്കിൽ എ­ഴു­ത്ത­ച്ഛൻ, കു­ഞ്ചൻ ന­മ്പ്യാർ, ച­മ്പു­കാ­ര­ന്മാർ ഇ­വ­രു­ടെ കാ­വ്യ­ങ്ങൾ ഹൃ­ദി­സ്ഥ­ങ്ങ­ളാ­ക്ക­ണം; അ­തു­പോ­ലെ നല്ല ഇം­ഗ്ലീ­ഷ് എ­ഴു­താൻ ഇം­ഗ്ലീ­ഷ് കാ­വ്യ­ങ്ങ­ളും “കാ­ണാ­പ്പാ­ഠ”മാ­ക്ക­ണം. (The New York Times Book Review-​വിൽ വന്ന ഈ പ്ര­ബ­ന്ധം എ­നി­ക്കു ത­ന്ന­തു് സാ­ഹി­ത്യ­ത്തിൽ ത­ല്പ­ര­നാ­യ ശ്രീ. എൻ. ഈ. സു­ധീ­റാ­ണു്. അ­ദ്ദേ­ഹ­ത്തി­നു നന്ദി.)

ഇനി ഞാൻ എ­ഴു­തു­ന്ന­തി­നു മൗ­ലി­ക­ത്വ­മി­ല്ല. ഒരു പ­ടി­ഞ്ഞാ­റൻ നേ­ര­മ്പോ­ക്കി­ന്റെ അ­നു­ക­ര­ണ­മാ­ണു്. ആ­ന­യെ­ക്കു­റി­ച്ചു വി­വ­ര­ണ­മെ­ഴു­തൂ എന്നു പ­റ­ഞ്ഞാൽ ഓരോ വ്യ­ക്തി­യും എ­ഴു­താ­വു­ന്ന­തു്:

നായർ വി­ദ്യാർ­ത്ഥി:
ആനയും സാ­മ്പ­ത്തി­ക സം­വ­ര­ണ­വും.
ഈഴവ വി­ദ്യാർ­ത്ഥി:
ആ­ന­യു­ടെ ഭ­ക്ഷ­ണ­മാ­യ ഓലമടൽ ഇ­രു­പ­ത്തേ­ഴു ശ­ത­മാ­നം സം­വ­ര­ണം ചെ­യ്യേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത.
തകഴി:
ആ­ന­യു­ടെ ലൈം­ഗി­ക­ജീ­വി­തം.
ഗവേഷണ വി­ദ്യാർ­ത്ഥി (മ­ല­യാ­ളം എം. എ.):
ആ­ന­യു­ടെ തൊ­ലി­ക്ക­ട്ടി­യും നവീന ക­വി­ക­ളു­ടെ തൊ­ലി­ക്ക­ട്ടി­യും ത­മ്മി­ലു­ള്ള ബന്ധം.
ഗവേഷണ വി­ദ്യാർ­ത്ഥി (ഹി­ന്ദി എം. എ.):
സ­ഹ്യ­പർ­വ്വ­ത­ത്തി­ലെ പി­ടി­യാ­ന­യും വി­ന്ധ്യ­പർ­വ്വ­ത­ത്തി­ലെ കൊ­മ്പ­നാ­ന­യും—ഒരു തു­ല­നാ­ത്മ­ക പഠനം.
ഒ­ള­പ്പ­മ­ണ്ണ:
ആ­ന­യു­ടെ പാ­രു­ഷ്യ­വും എന്റെ ക­വി­ത­യു­ടെ പ­രു­ക്കൻ­സ്വ­ഭാ­വ­വും.
എം. കൃ­ഷ്ണൻ­നാ­യർ:
ലാ­റ്റി­ന­മേ­രി­ക്കൻ ആ­ന­യു­ടെ ബൃ­ഹ­ദാ­കാ­ര­വും കേ­ര­ള­ത്തി­ലെ ആ­ന­യു­ടെ ഹ്ര­സ്വാ­കാ­ര­വും.
നൂറിൽ പൂ­ജ്യം

കണ്ണു തു­റ­ന്നു­വ­ച്ചി­രി­ക്കു­ന്ന ആ­ളി­നു് മ­ന­സ്സി­ന്റെ ജാലകം തു­റ­ന്നു വ­ച്ചി­രി­ക്കു­ന്ന ആ­ളി­നു് തന്റെ അ­ഭി­പ്രാ­യ­ത്തി­നു് എ­തി­രാ­യ അ­ഭി­പ്രാ­യം ഉ­ണ്ടാ­കാം എന്നു തോ­ന്നും. അ­ങ്ങ­നെ തോ­ന്നു­ന്ന­യാ­ളി­നു് മ­റ്റു­ള്ള­വ­രെ അ­സ­ഭ്യം പ­റ­യേ­ണ്ടി­വ­രി­ല്ല.

മ­നോ­രാ­ജ്യം വാ­രി­ക­യിൽ ‘അ­പ്പ­ച്ച­ന്റെ ജോ­സൂ­ട്ടി’ എന്ന ചെ­റു­ക­ഥ എ­ഴു­തി­യ ശ്രീ­മ­തി മേമോൾ തോമസ് തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ (കോ­ളി­ജിൽ) എം. എ. ക്ലാ­സിൽ പ­ഠി­ച്ച മേമോൾ തോ­മ­സാ­ണെ­ന്നു കരുതി എ­ഴു­തു­ക­യാ­ണു്. ആ ക്ലാ­സ്സി­ലെ ബു­ദ്ധി­ശാ­ലി­നി­യാ­യ വി­ദ്യാർ­ത്ഥി­നി­യാ­യി­രു­ന്നു മേമോൾ. ഭം­ഗി­യാ­യി പാടും. ചി­ത്രം വ­ര­യ്ക്കും. ഉ­ന്ന­ത­മാ­യ രീ­തി­യിൽ പ­രീ­ക്ഷ­യിൽ ജ­യി­ക്കു­ക­യും ചെ­യ്തു. ഏജീസ് ഓ­ഫീ­സി­ലെ ഉ­ദ്യോ­ഗ­സ്ഥ­യാ­യി പോയ മേമോൾ ഗു­രു­നാ­ഥ­നാ­യ എ­നി­ക്കു പ്രോ­വി­ഡ­ന്റ് ഫണ്ട് സെ­റ്റൽ­മെ­ന്റ്, പെൻഷൻ തുക നല്കൽ, പെൻഷൻ ക­മ്മ്യൂ­ട്ടേ­ഷൻ തുക തി­രി­ച്ചു­ന­ല്കൽ ഇ­വ­യൊ­ക്കെ ഏ­താ­നും മ­ണി­ക്കൂ­റു­കൾ­കൊ­ണ്ടു ശ­രി­പ്പെ­ടു­ത്തി­ത്ത­ന്നു. സാ­ധാ­ര­ണ­യാ­യി പെൺ­കു­ട്ടി­കൾ വി­ദ്യാ­ഭ്യാ­സം ക­ഴി­ഞ്ഞു ജോ­ലി­യാ­യി­പ്പോ­യാൽ അ­ധ്യാ­പ­ക­രെ ഓർ­ക്കാ­റി­ല്ല. റോ­ഡിൽ­വ­ച്ചു ക­ണ്ടാൽ ക­ണ്ട­ഭാ­വം കാ­ണി­ക്കാ­റു­മി­ല്ല. പക്ഷേ, മേമോൾ അ­ങ്ങ­നെ­യ­ല്ല. ആ ചെ­റു­പ്പ­ക്കാ­രി­യു­ടെ സം­സ്കാ­ര­മെ­ന്നേ പ­റ­യേ­ണ്ടൂ. അ­ധ്യാ­പ­ക­രാ­ണു് ശി­ഷ്യ­രെ പ­ഠി­പ്പി­ക്കു­ന്ന­തെ­ങ്കി­ലും ചില വി­ദ്യാർ­ത്ഥി­കൾ അ­ധ്യാ­പ­ക­രു­ടെ­യും വി­ജ്ഞാ­ന­ലോ­ച­നം തു­റ­ന്നു കൊ­ടു­ക്കാ­റു­ണ്ടു്. ഒരു ദിവസം കേ­ശ­വ­ദേ­വി ന്റെ ‘അ­യ­ല്ക്കാർ’ എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു് അവർ എ­ന്നോ­ടു ചോ­ദി­ച്ചു: ‘സാർ ‘അ­യ­ല്ക്കാ­രി’ൽ കേ­ശ­വ­ദേ­വ് കൂ­ട­ക്കൂ­ടെ നാ­യ­ന്മാ­രെ വെ­ട­ല­ക­ളെ­ന്നും ഈഴവരെ കൊ­ട്ടി­ക­ളെ­ന്നും വി­ളി­ക്കു­ന്നു. ഇ­ങ്ങ­നെ വി­ളി­ച്ചാൽ അതു് നായർ സ­മു­ദാ­യ­ത്തി­ന്റെ­യും ഈഴവ സ­മു­ദാ­യ­ത്തി­ന്റെ­യും പ്ര­തി­ഫ­ല­ന­മാ­കു­മോ?” എന്റെ അ­ബോ­ധ­മ­ന­സ്സിൽ കി­ട­ന്ന ഒ­രാ­ശ­യം ഒരു വി­ദ്യാർ­ത്ഥി­നി സ്പ­ഷ്ട­മാ­യി ചോ­ദി­ച്ച­പ്പോൾ എ­നി­ക്കു് അ­വ­രോ­ടു ബ­ഹു­മാ­നം തോ­ന്നി. ഒരു സാ­ഹി­ത്യ ത­ത്ത്വ­ത്തി­ലേ­ക്കാ­ണു് മേമോൾ കൈ­ചൂ­ണ്ടി­യ­തു്. ഗു­രു­നാ­ഥൻ ഈ സ­ന്ദർ­ഭ­ത്തിൽ ശി­ഷ്യ­നാ­യി­പ്പോ­യി. ശിഷ്യ ഗു­രു­നാ­ഥ­യും.

images/Cslewis3.jpg
C. S. Lewis

എ­ന്നാൽ ബു­ദ്ധി­വൈ­ഭ­വ­വും imaginative literature ര­ചി­ക്കാ­നു­ള്ള ക­ഴി­വും വി­ഭി­ന്ന­ങ്ങ­ളാ­ണെ­ന്നു ശ്രീ­മ­തി­യു­ടെ ചെ­റു­ക­ഥ തെ­ളി­യി­ക്കു­ന്നു. ഒ­രാ­ളു­ടെ മ­ര­ണ­വും ആ മരണം ജ­നി­പ്പി­ക്കു­ന്ന അ­വ­ഗ­ണ­ന­യും ഒരു ബ­ന്ധു­വി­ന്റെ നല്ല മ­ന­സ്സും സ്ഫു­ടീ­ക­രി­ക്കു­ന്ന ഈ ചെ­റു­ക­ഥ സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­ട­ക്കു­ക­യി­ല്ല. യ­ഥാ­ത­ഥ­മാ­യ വി­വ­ര­ണം എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഇ­തി­നൊ­രു സ്ഥാ­ന­വു­മി­ല്ല. മേ­മോ­ളി­ന്റെ ഉ­ത്ത­ര­ക്ക­ട­ലാ­സ്സു­ക­ളിൽ നൂറിൽ എൺപതു മാർ­ക്കി­ട്ട ഞാൻ ഈ ക­ഥ­യ്ക്കു നൂറിൽ പൂ­ജ്യ­മി­ടു­ന്നു.

കെ. ബാ­ല­കൃ­ഷ്ണൻ

കവിത കൂ­ടു­തൽ വാ­യി­ക്കൂ. രാ­ഷ്ട്ര വ്യ­വ­ഹാ­ര സം­ബ­ന്ധി­യാ­യ ലേ­ഖ­ന­ങ്ങൾ, ദാർ­ശ­നി­ക പ്ര­ബ­ന്ധ­ങ്ങൾ, ച­രി­ത്ര­ഗ്ര­ന്ഥ­ങ്ങൾ, സാ­മൂ­ഹി­ക പ­ഠ­ന­ങ്ങൾ, നോ­വ­ലു­കൾ ഇവയിൽ കാ­ണു­ന്ന വാ­ചാ­ല­ത­യിൽ നമ്മൾ അതോടെ അ­സ­ഹി­ഷ്ണു­ക്ക­ളാ­യി­ബ്ഭ­വി­ക്കും. ഗ­ദ്യ­ത്തി­നു് അ­ച്ച­ട­ക്ക­മു­ണ്ടാ­ക്കു­ന്ന­തു പ­ദ്യ­മാ­ണു്. ഓരോ വാ­ക്കി­ന്റെ­യും മൂ­ല്യം ഗ­ദ്യ­ത്തി­നു പ­ഠി­പ്പി­ച്ചു­കൊ­ടു­ക്കു­ന്ന­തു് പ­ദ്യ­മ­ത്രേ.

കൗ­മു­ദി­യു­ടെ എ­ഡി­റ്റ­റും എം. പി.യു­മാ­യി­രു­ന്ന കെ. ബാ­ല­കൃ­ഷ്ണ­നെ ക്കു­റി­ച്ചു് എ­ഴു­താൻ തു­ട­ങ്ങു­മ്പോൾ In the end all literary men deserted him എന്ന ഇം­ഗ്ലീ­ഷ് വാ­ക്യ­മാ­ണു് എന്റെ പേ­ന­യിൽ­നി­ന്നു ക­ട­ലാ­സ്സി­ലേ­ക്കു് ഊർ­ന്നു വീ­ഴു­ന്ന­തു്. കെ. ബാ­ല­കൃ­ഷ്ണൻ കൈ­ക്കു പി­ടി­ച്ചു് ഉ­യർ­ത്തി­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഇ­ന്ന­ത്തെ പല പ്ര­ശ­സ്ത­രും അ­റി­യ­പ്പെ­ടാ­ത്ത­വ­രാ­യി വല്ല മൂ­ല­യി­ലും കി­ട­ന്നേ­നെ. അ­ങ്ങ­നെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­വ­ലം­ബ­ത്തോ­ടെ ഉ­യർ­ന്ന­വർ ജീ­വി­ത­സാ­യാ­ഹ്ന­ത്തിൽ അ­ദ്ദേ­ഹം സ്വ­ന്തം വീ­ട്ടി­ന്റെ ഗെ­യ്റ്റിൽ ചാ­രി­നി­ല്ക്കു­ന്ന­തു ക­ണ്ടാൽ മാ­റി­പ്പോ­യി­രു­ന്നു. മ­നു­ഷ്യർ അ­ങ്ങ­നെ­യാ­ണു്; വി­സ്മ­യി­ക്കാ­നി­ല്ല.

images/MKSanu.jpg
എം. കെ. സാനു

ഒരു കാ­ല­യ­ള­വി­നെ തേ­ജോ­മ­യ­മാ­ക്കി­യ ബാ­ല­കൃ­ഷ്ണ­നെ­ക്കു­റി­ച്ചു പ്ര­ഫെ­സർ എം. കെ. സാനു കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യ­തു് ഞാൻ അ­ന­ല്പ­മാ­യ ആ­ഹ്ലാ­ദ­ത്തോ­ടെ വാ­യി­ച്ചു. ബാ­ല­കൃ­ഷ്ണ­ന്റെ സി­ദ്ധി­ക­ളെ സാനു വി­ദ­ഗ്ദ്ധ­മാ­യി സൂ­ചി­പ്പി­ക്കു­ന്നു. അ­സാ­ധ­ര­ണ­ത്വം ആ­നു­പാ­തി­ക­മാ­യി ഇ­ല്ലാ­ത്ത സൗ­ന്ദ­ര്യ­മി­ല്ല എന്നു ബേ­ക്കൺ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ബാ­ല­കൃ­ഷ്ണ­ന്റെ വാ­ഗ്മീ­യ­ത­യു­ടെ­യും സ്വർ­ഗ്ഗ­വൈ­ഭ­വ­ത്തി­ന്റെ­യും ന­ന്മ­യു­ടെ­യും സൗ­ന്ദ­ര്യ­മെ­ടു­ത്തു കാ­ണി­ക്കു­ന്ന സാനു അ­വ­യി­ലെ അ­സാ­ധാ­ര­ണ­ത്വ­ത്തി­ലേ­ക്കും ബു­ദ്ധി­യു­ടെ ദീപം ഉ­യർ­ത്തി­ക്കാ­ണി­ക്കു­ന്നു. ബാ­ല­കൃ­ഷ്ണ­നെ ‘ഡി­സേർ­ട്’ ചെ­യ്യാ­ത്ത (ഉ­പേ­ക്ഷി­ക്കാ­ത്ത) സാ­നു­വി­നു് അ­ഭി­ന­ന്ദ­നം.

ഏ­താ­നും വാ­ക്കു­കൾ­കൊ­ണ്ടു് കവികൾ മാ­ന്ത്രി­ക ലോ­ക­മു­ണ്ടാ­ക്കും. ഗ്രീ­ക്ക് ഭാ­വാ­ത്മ­ക ക­വി­ക­ളിൽ അ­ദ്വി­തീ­യ സ്ഥാ­ന­മു­ള്ള സാഫോ (ജനനം 630 BC) എ­ഴു­തി­യ ഒരു കൊ­ച്ചു­ക­വി­ത:

“Evening star that bringest back

all that light some Dawn Lath

Scattered afar, thou bringest

the sheep, thou bringest the goat,

thou bringest her child to the mother… ”

images/JosefBrodsky.jpg
യോ­സി­ഫ് ബ്രൊ­ഡ്സ്കി

പ്ര­ഭാ­തം ദൂ­ര­ത്തേ­ക്കു വീ­ഴ്ത്തി­യ­തി­നെ സാ­ന്ധ്യ താരം വീ­ണ്ടും ഒ­രു­മി­ച്ചു കൊ­ണ്ടു­വ­രു­ന്നു. കോ­ലാ­ടു­ക­ളെ ഒ­രു­മി­ച്ചു ചേർ­ക്കു­ന്നു. കു­ഞ്ഞി­നെ അ­മ്മ­യു­ടെ അ­ടു­ക്ക­ലെ­ത്തി­ക്കു­ന്നു. വെറും പ്ര­കൃ­തി­വർ­ണ്ണ­ന­യ­ല്ല ഇതു്. സാ­ന്ധ്യ­ന­ക്ഷ­ത്രം സ്നേ­ഹ­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­ണു്. മ­നു­ഷ്യ­രെ­യും മൃ­ഗ­ങ്ങ­ളെ­യും സം­യോ­ജി­പ്പി­ക്കു­ന്ന ആ വി­കാ­ര­ത്തി­ന്റെ ശക്തി!

പ്രീ­മോ ലെവീ

“There is no contest. The noblest book of the year”—Anita Brookner (വി­ഖ്യാ­ത­യാ­യ നോ­വ­ലി­സ്റ്റ്).

“A book to return to in the anticipation of pleasure of a bracing intellectual kind”—നി­ഷ്പ­ക്ഷ­ങ്ങ­ളും പ്രൗ­ഢ­ങ്ങ­ളു­മാ­യ നി­രൂ­പ­ണ­ങ്ങൾ വ­രു­ന്ന ജേണൽ.

“A wonderful book—shows what a genius was lost to the literary world with the death of Levi”—

Independent (പ്ര­ശ­സ്ത­മാ­യ ദി­ന­പ­ത്രം).

images/PrimoLevi01.jpg
പ്രീ­മോ ലെവീ

ഈ പ്ര­ശം­സ­യെ­ല്ലാം ഈ ശ­താ­ബ്ദ­ത്തി­ലെ മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­രൻ പ്രീ­മോ ലെവീ യുടെ Other People’s Trades എന്ന പു­സ്ത­ക­ത്തെ കു­റി­ച്ചു­ള്ള­താ­ണു്. വാ­ക്കു­കൾ­കൊ­ണ്ടു വി­വ­രി­ക്കാ­നാ­വാ­ത്ത­വി­ധം മ­ഹ­നീ­യ­ത­യാർ­ജ്ജി­ച്ച The Drowned and the Saved എന്ന ആ­ത്മ­ക­ഥ എ­ഴു­തി­യ­തി­നു­ശേ­ഷം പ്രീ­മോ ലെവീ സ്റ്റെ­യർ വെ­ല്ലി­ന്റെ അ­ഗാ­ധ­ത­യി­ലേ­ക്കു ചാടി ആ­ത്മ­ഹ­ത്യ­ചെ­യ്തു. ഔ­ഷ്വി­റ്റ്സ് (Auschwitz) ന­ഗ­ര­ത്തി­ലെ നാ­ത്സി ത­ട­ങ്കൽ­പ്പാ­ള­യ­ത്തിൽ കി­ട­ന്ന ലെവി ര­സ­ത­ന്ത്ര ശാ­സ്ത്ര­ജ്ഞ­നാ­യി­രു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ സേ­വ­ന­ങ്ങൾ നാ­ത്സി­കൾ­ക്കു വേ­ണ്ടി­യി­രു­ന്നു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം കൊ­ല്ല­പ്പെ­ട്ടി­ല്ല. ലെ­വീ­യു­ടെ കൂ­ട്ടു­കാർ നി­ഗ്ര­ഹി­ക്ക­പ്പെ­ട്ടു. പ­ശ്ചാ­ത്താ­പ­മാ­ണു് ലെ­വി­യെ ആ­ത്മ­ഹ­ത്യ­യി­ലേ­ക്കു ന­യി­ച്ച­തെ­ന്നു പലരും പ­റ­യു­ന്നു. ആ­ത്മ­ക­ഥ വാ­യി­ച്ചാൽ അതു തോ­ന്നു­ക­യും ചെ­യ്യും.

ഒരു കവി നാ­ഗ­സാ­ക്കി­യിൽ ആ­റ്റം­ബോം­ബി­ട്ട­പ്പോൾ കേട്ട ശ­ബ്ദ­ത്തി­നു സ­ദൃ­ശ­മാ­യ ശ­ബ്ദ­ത്തിൽ കവിത ചൊ­ല്ലു­ന്നു; മ­റ്റൊ­രു കവി അ­ഹ­ങ്കാ­ര­ത്തി­ന്റെ ശ­ബ്ദ­ത്തിൽ; വേ­റൊ­രു കവി ദ­യ­നീ­യ­മാ­യ ശ­ബ്ദ­ത്തിൽ; ഇ­നി­യും മ­റ്റൊ­രു കവി ബെ­യ­ണി­റ്റ് ചാർജ് (bayonet) ന­ട­ത്തു­ന്ന­തു പോലെ ശ്രോ­താ­ക്ക­ളെ ചാർ­ജ്ചെ­യ്യു­ന്നു. യേ­ശു­ദാ­സൻ പാ­ടു­ന്ന­തു­പോ­ലെ പ­രു­ക്കൻ ക­വി­ത­യെ ഗാന സ്രോ­ത­സ്വി­നി­യാ­ക്കി ബ­ഹു­ജ­ന­ത്തി­ന്റെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്ന­വ­രു­മു­ണ്ടു്. ഇ­വ­യെ­ല്ലാം അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­ണു്. ക­വി­ത­യു­ടെ നാദം മ­റ്റൊ­ന്നാ­ണു്.

ഈ മ­നു­ഷ്യ­സ്നേ­ഹി­യു­ടെ, മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­ര­ന്റെ നാ­ല്പ­തി­ല­ധി­കം പ്ര­ബ­ന്ധ­ങ്ങ­ളാ­ണു് ഈ ഗ്ര­ന്ഥ­ത്തി­ലു­ള്ള­തു്. വൈ­ജാ­ത്യ­വും വൈ­വി­ധ്യ­വു­മു­ള്ള വി­ഷ­യ­ങ്ങൾ. ഏതു വിഷയം കൈ­കാ­ര്യം ചെ­യ്താ­ലും അതിൽ ലെ­വീ­യു­ടെ തു­ള­ച്ചു ക­യ­റു­ന്ന ധി­ഷ­ണാ­ശ­ക്തി­യും അ­ന്തർ­വ്വീ­ക്ഷ­ണ­പാ­ട­വ­വും ന­മു­ക്കു കാണാം. സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ച ലേ­ഖ­ന­ങ്ങൾ തീ­രെ­ക്കു­റ­വാ­ണീ­പ്പു­സ്ത­ക­ത്തിൽ. ശാ­സ്ത്രീ­യ­ങ്ങ­ളും സാ­മൂ­ഹി­ക­ങ്ങ­ളു­മാ­യ വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യാ­നാ­ണു് ലെ­വി­ക്കു താ­ല്പ­ര്യം. പക്ഷേ, അ­വ­യി­ലും സാ­ഹി­ത്യം, കല ഇ­വ­യെ­ക്കു­റി­ച്ചു­ള്ള മൗ­ലി­ക­ങ്ങ­ളാ­യ നി­രീ­ക്ഷ­ണ­ങ്ങൾ കാണാം. നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം പ­റ­യു­ന്ന­തു കേൾ­ക്കു­ക:

“Every one of these phantasms is born from you, has your blood, for good or evil. It is your bloom. Worse, it is a spy assigned to you, reveals a part of you, your tensions, like those glass tassels that are used to reveal whether a crack in the wall is bound to grow wider. They are your way of speak, reflect on what you are doing for they might say too much. Perhaps they will live longer than you perpetuating your vices and errors”.

ന­ഗ്ന­ത­യെ­ക്കു­റി­ച്ചു മ­റ്റൊ­രു മൗലിക വീ­ക്ഷ­ണം:

“The Concept of nudity is vast, chiefly as regards women: any portion of the body that is usually covered is nudity and so is the hair. In short, nudity is everything that might attract the attention of men, distracting him from the thought of God: so the ‘voice of a singing women’ is also considered the same as nudity”.

“പാ­ടു­ന്ന സ്ത്രീ­യു­ടെ ശ­ബ്ദ­വും ന­ഗ്ന­ത­യാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്നു”—ഈ ആശയം എ­നി­ക്കു തോ­ന്നി­യി­രു­ന്നെ­ങ്കിൽ ഞാ­നെ­ത്ര ധന്യൻ! (Translated by Raymond Rosenthal, Abacus, Spl. Indian Price Rs 50).

ബു­ദ്ധി­ശൂ­ന്യ­ങ്ങ­ളാ­യ ചോ­ദ്യ­ങ്ങൾ

ഞാൻ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ ആദ്യം നി­രോ­ധി­ക്കു­ന്ന­തു ക­വി­യ­ര­ങ്ങു­ക­ളെ­യും ചൊ­ല്ക്കാ­ഴ്ച­ക­ളെ­യും ആ­യി­രി­ക്കും.

The Book of Stupid Questions എന്ന പേരിൽ Tom Weller ഒരു ഗ്ര­ന്ഥം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അ­തിൽ­നി­ന്നും ചില ചോ­ദ്യ­ങ്ങൾ. അ­വ­യ്ക്കു ഉ­ത്ത­രം ന­ല്കി­യാൽ ന­ല്കു­ന്ന ആ­ളി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­കും.

  1. നി­ങ്ങൾ­ക്കു വി­ദ്യു­ച്ഛ­ക്തി­യു­പ­ക­ര­ണ­മാ­കാൻ ക­ഴി­യു­മെ­ങ്കിൽ AC ആകുമോ അതോ DC ആകുമോ?
  2. അ­ക്ഷ­ര­മാ­ല­യു­ടെ ക്രമം മാ­റ്റാൻ നി­ങ്ങൾ­ക്കു ക­ഴി­യു­മെ­ങ്കിൽ ഏതു ക്ര­മ­മാ­വും നി­ങ്ങൾ സ്വീ­ക­രി­ക്കു­ക.
  3. നി­ങ്ങൾ പ­റ­ക്കും ത­ളി­ക­കൾ ക­ണ്ടി­ട്ടു­ണ്ടോ?
  4. ജ­ല­ത്തി­ലു­ള്ള മുയൽ നി­ങ്ങ­ളെ എ­പ്പോ­ഴെ­ങ്കി­ലും ആ­ക്ര­മി­ച്ചി­ട്ടു­ണ്ടോ?
  5. മ­ന­സ്സിൽ വ്യ­ഭി­ചാ­രം ഏ­തെ­ങ്കി­ലും സ­ന്ദർ­ഭ­ത്തിൽ നി­ങ്ങൾ ന­ട­ത്തി­യി­ട്ടു­ണ്ടോ?
  6. നി­ങ്ങ­ളു­ടെ ആ­ന്ത­രാ­വ­യ­വ­ങ്ങ­ളിൽ ഏ­തി­നോ­ടാ­ണു നി­ങ്ങൾ­ക്കു കൂ­ടു­തൽ ഇഷ്ടം?
  7. നി­റ­മു­ള്ള 64 ചോ­ക്കു­ക­ഷ­ണ­ങ്ങ­ളിൽ ഒ­രെ­ണ്ണം നി­ങ്ങൾ­ക്കു തി­ന്നേ­ണ്ട­താ­യി വ­ന്നാൽ ഏതു നി­റ­മു­ള്ള ചോ­ക്കു­ക­ഷ­ണ­മാ­യി­രി­ക്കും നി­ങ്ങൾ തി­ന്നു­ക?
  8. ഒരു മൊ­ട്ടു­സൂ­ചി­യു­ടെ മൊ­ട്ടിൽ എത്ര മാ­ലാ­ഖ­മാർ­ക്കു നൃ­ത്തം ചെ­യ്യാൻ ക­ഴി­യും?

ടോം വെ­ല്ല­റി­ന്റെ സ്റ്റു­പി­ഡ് ചോ­ദ്യ­ങ്ങൾ ഇ­ത്ര­യു­മാ­യ സ്ഥി­തി­ക്കു് സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നും ഒരു സ്റ്റു­പി­ഡ് ചോ­ദ്യം ചോ­ദി­ച്ചു­കൊ­ള്ള­ട്ടെ. bad taste എന്നു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ പ­റ­യ­രു­തേ.

അ­തി­സ്സു­ന്ദ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യോ­ടു സം­സാ­രി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്ന പു­രു­ഷ­നാ­യ നി­ങ്ങൾ­ക്കു സ്വ­ന്തം ചന്തി ചൊ­റി­യ­ണ­മെ­ന്നു് അ­ട­ക്കാ­നാ­വാ­ത്ത പ്രേ­ര­ണ­യു­ണ്ടാ­യാൽ നി­ങ്ങൾ ഉടനെ ആ കൃ­ത്യം ന­ട­ത്തു­മോ?

ക­വി­ത­യു­ടെ നാദം

സ്ത്രീ കൂ­ടു­തൽ സം­സാ­രി­ച്ചാൽ പു­രു­ഷൻ അവളെ ഇ­ള­ക്ക­ക്കാ­രി­യെ­ന്നു വി­ളി­ക്കും. അവൾ പു­രു­ഷ­നോ­ടു തീ­രെ­സ്സം­സാ­രി­ച്ചി­ല്ലെ­ങ്കിൽ ‘ഓ പ­തി­വ്ര­ത ച­മ­യു­ന്നു’ എ­ന്നു് അയാൾ പറയും. പു­രു­ഷ­ന്റെ ചോ­ദ്യ­ത്തി­നു ഉ­ത്ത­രം മാ­ത്രം പ­റ­ഞ്ഞാൽ ‘ഓ വാ­യി­ലെ മു­ത്തു പൊ­ഴി­യു­മോ’ എന്നു പ­രി­ഹ­സി­ക്കും. ഏ­തു­വി­ധ­ത്തി­ലാ­യാ­ലും സ്ത്രീ­ക്കു ര­ക്ഷ­യി­ല്ല.

പ്ര­ഭാ­ഷ­ണം ന­ട­ത്തു­ന്ന­തി­ന്നി­ട­യിൽ ഞാൻ കവിത ചൊ­ല്ലു­ന്ന­വ­നാ­ണു്. ചൊ­ല്ലു­ന്ന­തു നല്ല രീ­തി­യി­ലാ­ണു് എന്നു ഞാൻ ക­രു­തു­ന്ന­തേ­യി­ല്ല. ഗ­ദ്യ­ത്തി­ലാ­വി­ഷ്ക­രി­ച്ച ആ­ശ­യ­ത്തി­നു ദൃഢത ന­ല്കാ­നാ­യി അ­ല്ലെ­ങ്കിൽ ഊന്നൽ കൊ­ടു­ക്കാ­നാ­യി­ട്ടാ­ണു് ഞാൻ പ­രു­ക്കൻ മ­ട്ടിൽ കവിത ചൊ­ല്ലു­ന്ന­തു്. പക്ഷേ, എ­നി­ക്കു ക­വി­യ­ര­ങ്ങു­ക­ളും ചൊ­ല്ക്കാ­ഴ്ച­ക­ളും സ­ഹി­ക്കാ­നാ­വി­ല്ല. കാരണം ആ ക­വി­ക­ളു­ടെ ശ­ബ്ദ­വും കവിത അ­തി­ന്റേ­താ­യ രീ­തി­യിൽ ഉ­യർ­ത്തു­ന്ന നാ­ദ­വും വി­ഭി­ന്ന­ങ്ങ­ളാ­ണു് എ­ന്ന­ത­ത്രേ. ഒരു കവി നാ­ഗ­സാ­ക്കി­യിൽ ആ­റ്റം­ബോം­ബി­ട്ട­പ്പോൾ കേട്ട ശ­ബ്ദ­ത്തി­നു സ­ദൃ­ശ­മാ­യ ശ­ബ്ദ­ത്തിൽ കവിത ചൊ­ല്ലു­ന്നു; വേ­റൊ­രു കവി അ­ഹ­ങ്കാ­ര­ത്തി­ന്റെ ശ­ബ്ദ­ത്തിൽ; വേ­റൊ­രു കവി ദ­യ­നീ­യ­മാ­യ ശ­ബ്ദ­ത്തിൽ; ഇ­നി­യും മ­റ്റൊ­രു കവി ബെ­യ­ണി­റ്റ് ചാർ­ജ്ജ് (Bayonet) ന­ട­ത്തു­ന്ന­തു­പോ­ലെ ശ്രോ­താ­ക്ക­ളെ ചാർ­ജ്ജ് ചെ­യ്യു­ന്നു. യേ­ശു­ദാ­സൻ പാ­ടു­ന്ന­തു­പോ­ലെ പ­രു­ക്കൻ ക­വി­ത­യെ ഗാ­ന­സ്രോ­ത­സ്വി­നി­യാ­ക്കി ബ­ഹു­ജ­ന­ത്തി­ന്റെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്ന­തു­മു­ണ്ടു്. ഇ­വ­യെ­ല്ലാം അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­ണു്. ക­വി­ത­യു­ടെ നാദം മ­റ്റൊ­ന്നാ­ണു്. അതു് ഏ­കാ­ന്ത­ത്തി­ലി­രു­ന്നു സ­ഹൃ­ദ­യൻ മൗ­ന­മാ­യി വാ­യി­ക്കു­മ്പോൾ ഔ­പ­നി­ഷ­ദീ­യ ഗ്ര­ന്ഥ­ങ്ങ­ളിൽ പ­റ­യു­ന്ന കാ­തി­ന്റെ കാതു പി­ടി­ച്ചെ­ടു­ക്കു­ന്നു. ഞാൻ പ്ര­ധാ­ന­മ­ന്ത്രി­യാ­യാൽ ആദ്യം നി­രോ­ധി­ക്കു­ന്ന­തു ക­വി­യ­ര­ങ്ങു­ക­ളെ­യും ചൊ­ല്ക്കാ­ഴ്ച­ക­ളെ­യും ആ­യി­രി­ക്കും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-12-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.