SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-12-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/NikosKazantzakis1904.jpg
നി­ക്കോ­സ് കാ­സാൻ­ദ്സാ­ക്കീ­സ്

ഈ നൂ­റ്റാ­ണ്ടു കണ്ട നോ­വ­ലെ­ഴു­ത്തു­കാ­രിൽ ഉ­ത്കൃ­ഷ്ട­നാ­യ നി­ക്കോ­സ് കാ­സാൻ­ദ്സാ­ക്കീ­സ് (Nikos Kazantzakis 1883–1957) The Last Temptation [1] എന്ന നോവൽ എ­ഴു­തി­യ­തി­ന്റെ പേരിൽ ‘കു­രി­ശിൽ ത­റ­യ്ക്ക­പ്പെ­ടു’ക­യു­ണ്ടാ­യി. അ­ദ്ദേ­ഹ­ത്തി­ന്റെ വേ­റൊ­രു നോ­വ­ലാ­ണു് Freedom or Death. കാ­സാൻ­ദ്സാ­ക്കീ­സ് ഭാ­ര്യ­യ്ക്കു് (Helen) എ­ഴു­തി­യ ഒരു ക­ത്തിൽ പ­റ­യു­ന്നു:

“Freedom or Death ഇ­പ്പോ­ഴും ഗ്രീ­സി­ലു­ള്ള­വ­രെ ദേ­ഷ്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. കീ­യോ­സി­ലെ ബി­ഷ­പ്പ് (Khios or Chios—കി­ഴ­ക്കൻ ഗ്രീ­സി­ലെ ഒരു ദ്വീ­പു്) അതു് ല­ജ്ജാ­ക­ര­വും രാ­ജ്യ­ദ്രോ­ഹ­പ­ര­വും മ­ത­വി­രു­ദ്ധ­വും ക്രീ­റ്റി­നെ­തി­രെ­യു­ള്ള ദു­രാ­രോ­പ­ണ­വു­മാ­ണെ­ന്നു കു­റ്റ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു (Crete, Greek Kriti—തെ­ക്കു­കി­ഴ­ക്കൻ ഗ്രീ­സി­ലെ ദ്വീ­പു്). അ­പ്പോൾ ഭ­വ­തി­ക്കു സ­ങ്ക­ല്പി­ക്കാം എന്റെ ജ­ന്മ­ഭൂ­മി ഏതൊരു മ്ലേ­ച്ഛാ­വ­സ്ഥ­യി­ലാ­ണു് കി­ട­ന്നു­രു­ളു­ന്ന­തെ­ന്നു്. അ­താ­യാ­തു് ഗ്രീ­ക്ക് ഉ­ദ്യോ­ഗ­സ്ഥ­രും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ക്കാ­രും പ­ള്ളി­മേ­ധാ­വി­ക­ളും. അ­മേ­രി­ക്ക­യി­ലെ യാ­ഥാ­സ്ഥി­തി­ക­രാ­യ പ­ള്ളി­മേ­ധാ­വി­കൾ The Last Temptation-​നെ ഏ­റ്റ­വും അ­മാ­ന്യ­വും നി­രീ­ശ്വ­ര­പ­ര­വും രാ­ജ്യ­ദ്രോ­ഹ­പ­ര­വു­മാ­യി സ­മ്മേ­ള­നം കൂടി നി­ന്ദി­ച്ചു… ഇവിടെ ഏ­കാ­ന്ത­ത­യിൽ, ശാ­ന്ത­ത­യിൽ, കൃ­ത്യ­നിർ­വ­ഹ­ണ­ത്തിൽ മ­ന­സ്സു­റ­പ്പി­ച്ചു് എന്റെ ക­ഴി­വ­നു­സ­രി­ച്ചു് ഗ്രീ­ക്ക് ഭാ­ഷ­യ്ക്കും ഗ്രീ­ക്ക് ചൈ­ത­ന്യ­ത്തി­നും രൂപം ന­ല്കി­ക്കൊ­ണ്ടു് ഞാൻ ഇ­രി­ക്കു­ന്നു. റ്റർ­റ്റു­ല്യൻ [2] എ­ഴു­തി­യ­തു­പോ­ലെ ‘To thy Court I appeal, O Lord’ (“പ്രഭോ അ­ങ്ങ­യു­ള്ള കോ­ട­തി­യി­ലേ­ക്കാ­ണു് എന്റെ ആ­ശ്ര­യാ­ഭ്യർ­ത്ഥ­ന”).
കു­റി­പ്പു­കൾ

[1] 1951-ൽ പ്ര­സാ­ധ­നം. ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ The Last Temptation of Christ എന്ന പേരിൽ 1960-ൽ പ്ര­സാ­ധ­നം.

[2] Tertullian (160–230), റോമൻ മ­ത­പ­ണ്ഡി­തൻ.

images/TheLastTemptationofChristGreek1955.jpg

യേ­ശു­ക്രി­സ്തു വിനെ മ­ഗ്ദ­ല­ന­മ­റി­യ ത്തോ­ടു് അ­ന­ഭി­ല­ഷ­ണീ­യ­മാ­യി, സ്വ­പ്ന­ത്തി­ലാ­ണെ­ങ്കി­ലും ബ­ന്ധി­പ്പി­ച്ചു് നോ­വ­ലെ­ഴു­തി­യ കാ­സാൻ­ദ്സാ­ക്കി­സി­നു് തന്റെ പ്ര­വർ­ത്ത­ന­ത്തെ നീ­തി­മ­ത്ക­രി­ക്കാൻ പലതും കാ­ണു­മെ­ങ്കി­ലും അതു ശ­രി­യാ­യി­ല്ലെ­ന്നു് ക­രു­തു­ന്ന­വ­നാ­ണു് ഈ ലേഖകൻ. നമ്മൾ സം­സ്കാ­ര ഭ­ദ്ര­മാ­യി പെ­രു­മാ­റു­ന്ന­തി­നു കാരണം ലോ­കാ­ചാ­ര്യ­ന്മാർ ന­മ്മു­ടെ ജീ­വ­ര­ക്ത­ത്തിൽ ക­ലർ­ത്തി­യ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളാ­ണു്. അവർ ജീവിത വി­ശു­ദ്ധി­യും ആ­ധ്യാ­ത്മി­ക വി­ശു­ദ്ധി­യു­മു­ള്ള­വ­രാ­യി­രു­ന്നു. യേ­ശു­ക്രി­സ്തു­വി­ന്റെ സ്വ­ഭാ­വ­മാ­ഹാ­ത്മ്യം പുതിയ നി­യ­മ­ത്തിൽ നി­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. ആ സ്വ­ഭാ­വ­ത്തെ വേ­ണ­മെ­ങ്കിൽ വി­മർ­ശി­ക്കൂ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­നു് ഇ­ല്ലാ­തി­രു­ന്ന ദോഷം ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു വ­രു­ത്തി ഒരു പുതിയ യേ­ശു­ക്രി­സ്തു­വി­നെ സൃ­ഷ്ടി­ക്കു­ന്ന­തു തെ­റ്റാ­ണു്. ശ്രീ­രാ­മൻ ബാ­ലി­യെ കൊ­ന്ന­തു തെ­റ്റു്, ദ­ശ­ര­ഥ­നെ ശ­കാ­രി­ച്ച­തു തെ­റ്റു്, സീതയെ ഉ­പേ­ക്ഷി­ച്ച­തു തെ­റ്റു് എ­ന്നൊ­ക്കെ­പ്പ­റ­യാം. എ­ന്നാൽ ശ്രീ­രാ­മൻ ഭ­ര­ത­ന്റെ ഭാ­ര്യ­യു­മാ­യി ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തി­യി­രു­ന്നു­വെ­ന്നു പ­റ­യു­ന്ന­തു് മ­ഹാ­പ­രാ­ധ­മാ­ണു്. ഒ­ന്നു­കൂ­ടി പ­റ­യ­ട്ടെ. ന­മു­ക്കു വ്യ­ക്തി­ക­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ വി­മർ­ശി­ക്കാം. അ­വ­രു­ടെ സ്വ­ഭാ­വ­ത്തെ വേ­റൊ­ന്നാ­ക്കി പ്ര­ദർ­ശി­പ്പി­ക്കാൻ അ­ധി­കാ­ര­മി­ല്ല. മി­സ്റ്റി­ക്കാ­യ ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ വ്യ­ഭി­ചാ­രി­യാ­യി­രു­ന്നു­വെ­ന്നു സ്ഥാ­പി­ച്ചു് ഒരാൾ നോ­വ­ലെ­ഴു­തി­യാൽ ഹി­ന്ദു­വ­ല്ലാ­ത്ത­വ­ന്റെ രക്തം കൂടി തി­ള­യ്ക്കി­ല്ലേ? സൽമാൻ റു­ഷ്ദി പ്ര­വാ­ച­ക­നെ നി­ന്ദി­ച്ച­പ്പോ­ഴും എ­നി­ക്കു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­യ­തി­നു ഹേതു ഇ­തു­ത­ന്നെ.

images/1999Saramago.jpg
ഷൂ­സ്സേ സാ­റാ­മാ­ഗു

മു­ക­ളിൽ­പ്പ­റ­ഞ്ഞ പ­ര­മാർ­ത്ഥം ഒ­ട്ടും വി­സ്മ­രി­ക്കാ­തെ­യാ­ണു് അ­തി­സു­ന്ദ­ര­മാ­യ ഒരു നോ­വ­ലി­നെ­ക്കു­റി­ച്ചു് ഞാൻ ഇനി എ­ഴു­തു­ന്ന­തു്. പോർ­ച്ചു­ഗ­ലി­ലെ ഏ­ക­ശാ­സ­നാ­ധി­പ­ത്യം ത­കർ­ന്ന­തി­നു­ശേ­ഷം 1978-ൽ അവിടെ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ Baltasar and Blimunda എന്ന നോവൽ പൊ­ടു­ന്ന­നെ രാ­ഷ്ട്രാ­ന്ത­രീ­യ പ്ര­ശ­സ്തി നേടി. അ­തി­ന്റെ ര­ച­യി­താ­വു് ഷൂ­സ്സേ സാ­റാ­മാ­ഗു (Jose Saramago). ആ നോവൽ കൈ­യി­ലു­ണ്ടെ­ങ്കി­ലും ഞാ­നി­തു­വ­രെ അതു വാ­യി­ച്ചി­ല്ല. സാ­റാ­മാ­ഗു­വി­ന്റെ ര­ണ്ടാ­മ­ത്തെ കൃ­തി­യാ­യ The Year of the Death of Ricardo Reis-നു Independant Foreign Fiction Award ല­ഭി­ച്ചു. ഈ ലേഖകൻ അതു ക­ണ്ടി­ട്ടി­ല്ല. 1993-ൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ The Gospel According to Jesus Christ എന്ന നോവൽ ഇ­പ്പോൾ വാ­യി­ച്ചു­തീർ­ത്തു. അ­തി­ന്റെ സൗ­ന്ദ­ര്യാ­തി­ശ­യ­വും പ്രൗ­ഢ­ത­യും ക­ണ്ടു് നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തെ­പ്പു­റ­ത്തിൽ A marvellous work of art എന്നു എ­ഴു­തി­പ്പോ­വു­ക­യും ചെ­യ്തു. ഇ­തി­ലും യേ­ശു­ക്രി­സ്തു­വി­നു മ­ഗ്ദ­ല­ന മ­റി­യ­ത്തോ­ടു­ണ്ടാ­യ ലൈം­ഗി­ക­ബ­ന്ധം തി­ക­ഞ്ഞ വൈ­ഷ­യി­ക­ത്വ­ത്തോ­ടു­കൂ­ടി­ത്ത­ന്നെ പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. ന­സ­റേ­ത്തു് പ­ട്ട­ണ­ത്തിൽ നി­ന്നു വളരെ ദൂരം ന­ട­ന്നു് കാ­ലി­നു മു­റി­വു പ­റ്റി­യ യേശു ക്രി­സ്തു­വി­നെ അവൾ ആ സ്ഥ­ല­ത്തു വ­ച്ചു­ക­ണ്ടു. ര­ക്ത­വും വെ­റു­പ്പു­ണ്ടാ­ക്കു­ന്ന മ­ഞ്ഞ­പ്പ­ഴു­പ്പും മറ്റു മാ­ലി­ന്യ­ങ്ങ­ളും അവൾ അ­ദ്ദേ­ഹ­ത്തി­ന്റെ പാ­ദ­ങ്ങ­ളിൽ നി­ന്നു ക­ഴു­കി­മാ­റ്റി. ഔ­ഷ­ധ­ലേ­പ­നം ന­ട­ത്തി… കി­നാ­വു­ക­ളി­ലെ­ന്ന­പോ­ലെ അവൾ മെ­ല്ലെ ന­ട­ക്കു­ക­യാ­യി­രു­ന്നു. അവൾ ന­ട­ന്ന­ടു­ത്ത­പ്പോൾ വ­സ്ത്ര­ങ്ങൾ ഒ­ഴു­കി­യി­ള­കി ശ­രീ­ര­ത്തി­ന്റെ വ­ള­വു­കൾ കാ­ണാ­റാ­യി. അ­വ­ളു­ടെ അ­ര­ക്കെ­ട്ടു അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ചലനം കൊ­ള്ളു­ക­യാ­ണു്. ഒരു ചെറിയ ഭ­ര­ണി­യു­മെ­ടു­ത്താ­ണു് അ­വ­ളു­ടെ ആഗമനം. മു­റി­വേ­റ്റ പാദം അവൾ വ­ച്ചു­കെ­ട്ടി… യേശു അ­വ­ളോ­ടു പ­റ­ഞ്ഞു: “നി­ന്റെ ത­ല­മു­ടി ഗി­ലീ­യ­ദ് മ­ല­ഞ്ചെ­രി­വു­ക­ളി­ലൂ­ടെ താ­ഴോ­ട്ടി­റ­ങ്ങു­ന്ന ആ­ട്ടിൻ­കൂ­ട്ട­ങ്ങ­ളെ എന്നെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു”. ആ സ്ത്രീ ചി­രി­ച്ചി­ട്ടു മി­ണ്ടാ­തി­രു­ന്നു. യേശു പ­റ­ഞ്ഞു: ബാ­ത്ത്–റാബിം ഗെ­യ്റ്റി­ന­ടു­ത്തു­ള്ള ഹെ­ഷ്ബൻ ജ­ലാ­ശ­യ­ങ്ങ­ളെ­പ്പോ­ലെ­യാ­ണു നി­ന്റെ ക­ണ്ണു­കൾ… (ഇ­നി­യു­ള്ള ഭാ­ഗ­ങ്ങൾ പ്ര­ച്ഛ­ന്ന­മാ­യ രീ­തി­യിൽ­പോ­ലും എ­ഴു­താൻ എ­നി­ക്കു ധൈ­ര്യ­മി­ല്ല). ഈ വേ­ഴ്ച­യ്ക്കു ഫ­ല­മു­ണ്ടാ­യി. മ­ഗ്ദ­ല­ന മറിയം അ­തി­നു­ശേ­ഷം വേ­ശ്യാ­വൃ­ത്തി ഉ­പേ­ക്ഷി­ച്ചു.

images/OEvangelhoSegundoJesusCristo.jpg

നോവൽ തു­ട­ങ്ങു­ന്ന­തു് അതിൽ ചേർ­ത്തി­ട്ടു­ള്ള കു­രി­ശാ­രോ­ഹ­ണ­ത്തി­ന്റെ ചി­ത്ര­ത്തി­ന്റെ ക­ലാ­ത്മ­ക­മാ­യ വി­വ­ര­ണ­ത്തോ­ടു­കൂ­ടി­യാ­ണു്. ഗോ­പ­നീ­യാം­ഗ­മെ­ന്നോ ജ­ന­നേ­ന്ദ്രി­യ­മെ­ന്നോ വി­ളി­ക്ക­പ്പെ­ടു­ന്ന ഭാഗം തു­ണ്ടു­തു­ണി­യാൽ മ­റ­യ്ക്ക­പ്പെ­ട്ടു കു­രി­ശിൽ തൂ­ങ്ങി­ക്കി­ട­ക്കു­ന്ന മ­നു­ഷ്യൻ സ്വർ­ഗ്ഗ­ത്തേ­ക്കു ക­ണ്ണു­കൾ ഉ­യർ­ത്തി­യി­രി­ക്കു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം “നല്ല തസ്കര”നാവാം. ഇടതു വ­ശ­ത്തും, വ­ല­തു­വ­ശ­ത്തും രണ്ടു ‘ചീ­ത്ത­ക്ക­ള്ള’ന്മാർ. അ­ര­മേ­ത്തി­യ ജോസഫ് ഒരു ഭാ­ഗ­ത്തു്; സ്ഥൂ­ലി­ച്ച വ­ക്ഷോ­ജ­ങ്ങ­ളെ ഉ­യർ­ത്തി­ക്കാ­ണി­ക്കാൻ വേ­ണ്ടി ഇ­റു­കി­പ്പി­ടി­ച്ച ബോ­ഡീ­സ് ധ­രി­ച്ച ആ സ്ത്രീ മ­ഗ്ദ­ല­ന­മ­റി­യം തന്നെ. അ­വ­ളു­ടെ പാ­പാ­ത്മ­ക­മാ­യ മാംസം ന­ട­ന്നു പോ­കു­ന്ന­വ­രെ ആ­കർ­ഷി­ക്കു­ന്നു­ണ്ടാ­വും. ര­ണ്ടാ­മ­ത്തെ സ്ത്രീ­യും മേരി തന്നെ. അവർ മ­രാ­ശാ­രി ജോ­സ­ഫി­ന്റെ വി­ധ­വ­യ­ത്രേ. ഇ­ങ്ങ­നെ ഓരോ വ്യ­ക്തി­യെ­യും വർ­ണ്ണി­ച്ച­തി­നു ശേഷം നോ­വ­ലി­സ്റ്റ് യേ­ശു­വി­ന്റെ ജ­ന­ന­ത്തി­ലേ­യ്ക്കും നി­ഷ്ക­ള­ങ്ക­രാ­യ കു­ഞ്ഞു­ങ്ങ­ളെ ഹെ­റോ­ദ് കൊ­ന്നൊ­ടു­ക്കി­യ­തി­ലേ­ക്കും ചെ­ല്ലു­ന്നു.

പാ­പ­ത്തി­ന്റെ ക­ഥ­യാ­ണു് സാ­റാ­മാ­ഗു­വി­ന്റെ നോവൽ. ഏതു പാപം? എന്തു പാപം? ഹെ­റോ­ദ് ഇ­രു­പ­ത്ത­ഞ്ചു കു­ഞ്ഞു­ങ്ങ­ളെ കൊ­ന്നൊ­ടു­ക്കാൻ കഠാര ഉറയിൽ നി­ന്നു വ­ലി­ച്ചൂ­രി­യ­പ്പോൾ യേ­ശു­വി­ന്റെ അച്ഛൻ ജോസഫ് സ്വ­ന്തം പു­ത്ര­നെ ഒ­ളി­പ്പി­ച്ചു ര­ക്ഷി­ച്ചു. കു­ഞ്ഞു­ങ്ങൾ വ­ധി­ക്ക­പ്പെ­ടു­മെ­ന്നു് നേ­ര­ത്തേ അ­റി­ഞ്ഞ ജോസഫ് ആ വിവരം എ­ന്തു­കൊ­ണ്ടു ആ കു­ഞ്ഞു­ങ്ങ­ളു­ടെ അ­ച്ഛ­ന­മ്മ­മാ­രെ അ­റി­യി­ച്ചി­ല്ല. സ്വാർ­ത്ഥ­പ്രേ­രി­ത ജീ­വി­ത­മാ­യി­രു­ന്നി­ല്ലേ ജോ­സ­ഫി­ന്റേ­തു്. ഇതു് യാ­ച­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി­യ മാലാഖ മേ­രി­യെ അ­റി­യി­ക്കു­ന്നു. അ­ച്ഛ­ന്റെ ഈ പാപം മകനിൽ—യേ­ശു­വിൽ—വ­ന്നു­ചേ­രു­ന്നു. അതു് ദൈ­വ­പു­ത്ര­നെ അ­നു­ധാ­വ­നം ചെ­യ്യു­ന്നു. നോ­വ­ലി­ലെ ക­ഥ­യ­നു­സ­രി­ച്ചു് ജോസഫ് റോമൻ ഭ­ട­ന്മാ­രാൽ കു­രി­ശിൽ ത­റ­യ്ക്ക­പ്പെ­ടു­ക­യാ­ണു്. അ­ച്ഛ­ന്റെ മ­ര­ണ­ത്തി­നു­ശേ­ഷ­വും യേശു ആ പാ­പ­ഭാ­രം ചു­മ­ന്നു­ന­ട­ക്കു­ന്ന ചി­ത്രം അ­സാ­ധാ­ര­ണ­മാ­യ വി­ധ­ത്തി­ലാ­ണു്, അ­ന്യാ­ദൃ­ശ­മാ­യ രീ­തി­യി­ലാ­ണു് സാ­റാ­മാ­ഗു വ­ര­യ്ക്കു­ന്ന­തു്.

യേ­ശു­വി­ന്റെ കൈ­ത്ത­ണ്ട­യി­ലെ മാം­സ­ത്തി­ലൂ­ടെ അവർ ആ­ദ്യ­ത്തെ ആണി ത­റ­ച്ചു­ക­യ­റ്റി. അ­പ്പോൾ തന്റെ പി­താ­വു് ആ­ദ്യ­മാ­യി അ­നു­ഭ­വി­ച്ച വേദന അ­ദ്ദേ­ഹ­മ­റി­ഞ്ഞു. അച്ഛൻ കു­രി­ശിൽ കി­ട­ന്ന­തു കണ്ട യേശു ത­ന്നെ­യും അതേ രീ­തി­യിൽ കണ്ടു. അവർ പി­ന്നീ­ടു് മ­റ്റേ­ക്കൈ­ത്ത­ണ്ട­യിൽ ആ­ണി­യ­ടി­ച്ചു­ക­യ­റ്റി. ഉ­പ്പു­റ്റി­യി­ലൂ­ടെ വേ­റൊ­രു ആണി. യേശു മെ­ല്ലെ മെ­ല്ലെ മ­രി­ക്കു­ക­യാ­ണു്, മ­രി­ക്കു­ക­യാ­ണു്. ഈ­ശ്വ­രൻ ചി­രി­ക്കു­ന്നു. മ­നു­ഷ്യർ ഈ­ശ്വ­ര­നു മാ­പ്പു­കൊ­ടു­ക്കു­ന്നു. ഈ­ശ്വ­രൻ ചെ­യ്യു­ന്ന­തെ­ന്തെ­ന്നു് ഈ­ശ്വ­ര­നു് അ­റി­ഞ്ഞു­കൂ­ടാ… താൻ ന­സ­റേ­ത്തി­ലാ­ണെ­ന്നു് യേശു കു­രി­ശിൽ­ക്കി­ട­ന്നു­കൊ­ണ്ടു സ്വ­പ്നം കണ്ടു. ചുമൽ കു­ലു­ക്കി­ക്കൊ­ണ്ടു് അച്ഛൻ— ജോസഫ്—പു­ഞ്ചി­രി പൊ­ഴി­ക്കു­ന്നു കി­നാ­വിൽ. താ­ഴെ­യു­ള്ള ഇ­രു­ണ്ട പാ­ത്ര­ത്തിൽ സ്വ­ന്തം രക്തം ഇ­റ്റി­റ്റു വീ­ഴു­ന്ന­തു­മാ­ത്രം യേശു ക­ണ്ടി­ല്ല.

നമ്മൾ സം­സ്കാ­ര­ഭ­ദ്ര­മാ­യി പെ­രു­മാ­റു­ന്ന­തി­നു കാരണം ലോ­കാ­ചാ­ര്യ­ന്മാർ ന­മ്മു­ടെ ജീ­വി­ത­ത്തിൽ ക­ലർ­ത്തി­യ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളാ­ണു്. അവർ ജീ­വി­ത­വി­ശു­ദ്ധി­യും ആ­ധ്യാ­ത്മി­ക വി­ശു­ദ്ധി­യു­മു­ള്ള­വ­രാ­യി­രു­ന്നു. യേ­ശു­ക്രി­സ്തു­വി­ന്റെ സ്വ­ഭാ­വ­മാ­ഹാ­ത്മ്യം പുതിയ നി­യ­മ­ത്തിൽ­നി­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. ആ സ്വ­ഭാ­വ­ത്തെ വേ­ണ­മെ­ങ്കിൽ വി­മർ­ശി­ക്കൂ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­നു് ഇ­ല്ലാ­തി­രു­ന്ന ദോഷം ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു വ­രു­ത്തി ഒരു പുതിയ യേ­ശു­ക്രി­സ്തു­വി­നെ സൃ­ഷ്ടി­ക്കു­ന്ന­തു തെ­റ്റാ­ണു്.

അ­ച്ഛ­ന്റെ പാപം മകനിൽ വ­ന്നു­ചേ­രു­ന്നോ? ചേ­രു­ന്നു­വെ­ന്നാ­ണു് സാ­റാ­മാ­ഗു ഈ കലാ സൃ­ഷ്ടി­യി­ലൂ­ടെ പ­റ­യു­ന്ന­തു്. മ­ഗ്ദ­ല­ന­മ­റി­യ­ത്തെ­സ്സം­ബ­ന്ധി­ച്ച വർ­ണ്ണ­ന­യി­ലു­ള്ള എന്റെ പ്ര­തി­ഷേ­ധം പ്ര­ക­ടി­പ്പി­ച്ചു­കൊ­ണ്ടു ഞാൻ പ­റ­യ­ട്ടെ, മ­നു­ഷ്യ­മ­ന­സ്സി­നെ ഉ­ന്ന­മി­പ്പി­ക്കാ­നു­ള്ള ശക്തി ഇ­തി­നു­ണ്ടു്. ആ­ശ­യ­ഗ­ഹ­ന­ത­യിൽ, ആ­വി­ഷ്കാ­ര ചാ­രു­ത­യിൽ ഇതു് അ­ന്യാ­ദൃ­ശ­മാ­ണു്. യേശു ക്രി­സ്തു­വി­നെ കു­രി­ശിൽ­ത്ത­റ­ച്ചു­കൊ­ല്ലാൻ വി­ധി­ച്ച പൊൺ­ഷ­സ് പൈ­ല­റ്റ് (Pontius Pilate) പ്ര­ധാ­ന പു­രോ­ഹി­ത­നോ­ടു് I have written what I have written എന്നു പ­റ­ഞ്ഞു. കു­രി­ശി­ന്റെ മു­ക­ളിൽ എ­ഴു­തി­വ­യ്ക്കു­ന്ന ഭാ­ഗ­ത്തു ഭേ­ദ­ഗ­തി വ­രു­ത്ത­ണ­മെ­ന്നു പു­രോ­ഹി­തൻ പ­റ­ഞ്ഞ­പ്പോൾ പൈ­ല­റ്റ് ന­ല്കി­യ മ­റു­പ­ടി­യാ­ണ­തു്. ‘ഞാൻ എ­ഴു­തി­യ­തു് എ­ഴു­തി­യ­തു­ത­ന്നെ’ എ­ന്നു് സാ­റാ­മാ­ഗു­വും ഈ നോ­വ­ലി­ലൂ­ടെ പ­റ­യു­ന്നു­വെ­ന്നു എ­നി­ക്കു തോ­ന്നു­ന്നു.

“ഫ­ല­പ്ര­ദ­മാ­യ ആ­ഖ്യാ­ന­ത്തി­ന്റെ നി­യ­മ­ങ്ങ­ളെ­ക്കു­റി­ച്ചു നി­രൂ­പ­കൻ പ­ര്യാ­ലോ­ച­ന ചെ­യ്യു­മ്പോൾ ജീ­വി­ത­ത്തി­ലെ­ന്ന­പോ­ലെ ക­ല്പി­ത ക­ഥ­യി­ലും നിർ­ണ്ണാ­യ­ക­ങ്ങ­ളാ­യ സം­ഘ­ട്ട­ന­ങ്ങ­ളിൽ യ­ഥാർ­ത്ഥ പ്രാ­ധാ­ന്യ­മി­ല്ലാ­ത്ത അ­സം­ഖ്യം സം­ഘ­ട്ട­ന­ങ്ങൾ ഇ­ട­ക­ലർ­ത്തി വി­ത­റ­ണ­മെ­ന്നും നെ­ടു­കെ­യും കു­റു­കെ­യും തി­രു­ക­ണ­മെ­ന്നും നിർ­ബ്ബ­ന്ധി­ക്കാ­റു­ണ്ടു്. എ­ങ്കി­ലേ സർ­വ­സാ­ധാ­ര­ണ­മാ­യ­തൊ­ന്നും സം­ഭ­വി­ക്കാ­ത്ത സ­വി­ശേ­ഷ­ത­യാർ­ന്ന മ­നു­ഷ്യ­ജീ­വി­യാ­യി താൻ മാ­റി­യി­ട്ടി­ല്ലെ­ന്നു് അ­യാൾ­ക്കു തോ­ന്നു­ക­യു­ള്ളു”. —സാ­റാ­മാ­ഗു
മഷി കോ­രി­യൊ­ഴി­ക്കു­ന്നു
images/KJYesudas10.jpg
യേ­ശു­ദാ­സ്

ശ­കു­ന്ത­ള യുടെ നേർ­ക്കു വ­ണ്ടു് പ­റ­ന്നു­ചെ­ന്നു ഭ്ര­മ­ണം ചെ­യ്തു് അവളെ പീ­ഡി­പ്പി­ച്ച­തു പോലെ ദേ­ശ്യ­ഭാ­ഷ­കൊ­ണ്ടു ക­ലാം­ഗ­ന­യെ പീ­ഡി­പ്പി­ക്കു­ക­യാ­ണു്, ‘ചക്രം’ എന്ന ചെ­റു­ക­ഥ­യു­ടെ കർ­ത്താ­വാ­യ ശ്രീ. പി. ശ­ങ്ക­ര­നാ­രാ­യ­ണൻ. ശ­കു­ന്ത­ള­യെ ര­ക്ഷി­ക്കാൻ ദു­ഷ്യ­ന്ത­നു­ണ്ടാ­യി­രു­ന്നു. ക­ലാ­വ­നി­ത­യെ ര­ക്ഷി­ക്കാൻ ആ­രു­മി­ല്ല. പ­ര­ശു­രാ­മ­നു് ഉ­റ­ക്കം വ­ന്ന­പ്പോൾ കർ­ണ്ണ­ന്റെ മ­ടി­യിൽ ത­ല­വ­ച്ചു­റ­ങ്ങി. അ­പ്പോ­ഴാ­ണു് ഒരു വ­ണ്ടു­വ­ന്നു കർ­ണ്ണ­ന്റെ തു­ട­തു­ള­ച്ചു ചോ­ര­കു­ടി­ക്കാൻ തു­ട­ങ്ങി­യ­തു്. ഉ­റ­ങ്ങു­ന്ന ഗു­രു­വി­നെ ഉ­ണർ­ത്തു­ന്ന­തു ഗു­രു­നി­ന്ദ­യാ­വു­മ­ല്ലോ എന്നു കരുതി കർ­ണ്ണൻ അ­ന­ങ്ങാ­തെ­യി­രു­ന്നു. പെ­ട്ടെ­ന്നു പ­ര­ശു­രാ­മൻ ഉ­ണർ­ന്നു. ര­ക്ത­പ്ര­വാ­ഹം. അ­ദ്ദേ­ഹം വ­ണ്ടി­നെ നോ­ക്കി­യ­പ്പോൾ അതു ചത്തു പോയി. രാ­ക്ഷ­സ­നാ­യി­രു­ന്നു പോലും വ­ണ്ടു്. ദേ­ശ്യ­ഭാ­ഷ­യെ­ന്ന വ­ണ്ടു് അ­നു­വാ­ച­ക­ന്റെ തു­ട­തു­ള­ച്ചു രക്തം കു­ടി­ക്കു­ന്നു. ചോ­ര­യൊ­ഴു­കു­ന്നു. വ­ണ്ടി­നെ ഇ­ല്ലാ­താ­ക്കാൻ പ­ര­ശു­രാ­മ­നു­ണ്ടാ­യി­രു­ന്നു. അ­നു­വാ­ച­ക­നു ആ­രു­ണ്ടു്? ആ­രു­മി­ല്ല. ഈ വ­ള­ച്ചു­കെ­ട്ടെ­ല്ലാം ഒ­ഴി­വാ­ക്കി­പ്പ­റ­യ­ട്ടെ. ആ­റു­പു­റ­ത്തോ­ളം ഇ­ങ്ങോ­ട്ടു­ള്ള­വർ­ക്കു മ­ന­സ്സി­ലാ­കാ­ത്ത ദേ­ശ്യ­ഭാ­ഷ­യിൽ ക­ഥ­യെ­ഴു­തു­ക­യെ­ന്നു പ­റ­ഞ്ഞാൽ അ­തി­ന്റെ പേരു സാ­ഹ­സി­ക്യ­മെ­ന്നാ­ണു്. ഈ സാ­ഹ­സി­ക്യം കൊ­ണ്ടു് ര­ച­യി­താ­വു് എ­ന്തെ­ങ്കി­ലും നേ­ടു­ന്നു­ണ്ടോ? അ­തൊ­ട്ടി­ല്ല­താ­നും. ഫ്യൂ­ഡൽ വ്യ­വ­സ്ഥി­തി­യി­ല­മർ­ന്ന രണ്ടു കു­ടും­ബ­ങ്ങൾ. ഒരു പെ­ണ്ണി­ന്റെ­യും ചെ­റു­ക്ക­ന്റെ­യും വി­വാ­ഹ­ത്തി­ന്റെ ഫ­ല­മാ­യി ആ രണ്ടു കു­ടും­ബ­ങ്ങ­ളും ബ­ന്ധ­പ്പെ­ടു­ന്നു. ഒ­ടു­വിൽ കു­ടും­ബ­ങ്ങൾ ക്ഷ­യി­ക്കു­ന്നു. നാ­മാ­വ­ശേ­ഷ­മാ­കു­ന്നു. വെറും ആ­ഖ്യാ­ന­മെ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഈ ര­ച­ന­യിൽ ഒ­ന്നു­മി­ല്ല. ക­ലാ­പ­ര­മാ­യ ആ­വി­ഷ്കാ­ര­രീ­തി­യെ­ന്നു വി­ളി­ക്കാൻ വ­യ്യാ­ത്ത ഒരു “ശി­ഖ­ണ്ഡി­ഭാ­ഷ” കൊ­ണ്ടു് ഒ­ര­ന്ത­രീ­ക്ഷാ­ഭാ­സം സൃ­ഷ്ടി­ച്ചു­വ­യ്ക്കു­ക­യാ­ണു് ശ­ങ്ക­ര­നാ­രാ­യ­ണൻ. ക­ട­ലാ­സ്സെ­ടു­ത്തു വച്ചു മ­ഷി­കോ­രി­യൊ­ഴി­ച്ചാൽ ക­ഥ­യാ­വു­മോ? ക­ല­യാ­വു­മോ?

മ­ര­ണ­ത്തി­നു­ശേ­ഷം ജീ­വി­ത­ത്തി­ന്റെ ദുഃ­ഖ­ങ്ങൾ­ക്കു് എന്തു സം­ഭ­വി­ക്കു­ന്നു­വെ­ന്നു ന­മു­ക്കു യ­ഥാർ­ത്ഥ­ത്തിൽ അ­റി­ഞ്ഞു­കൂ­ടാ. വി­ശേ­ഷി­ച്ചും വേ­ദ­ന­യു­ടെ അ­വ­സാ­ന­ത്തെ നി­മി­ഷ­ങ്ങ­ളിൽ. എ­ല്ലാം മ­ര­ണ­ത്തോ­ടെ അ­വ­സാ­നി­ക്കു­ന്നു­ണ്ടാ­വാം. പക്ഷേ, മ­രി­ച്ച­തു് എന്നു നാം ക­രു­തു­ന്ന ശ­രീ­ര­ത്തിൽ വളരെ മ­ണി­ക്കൂ­റു­കൾ നേരം വേ­ദ­ന­യു­ടെ ഓർമ്മ ത­ങ്ങി­നി­ല്ക്കു­ന്നു­ണ്ടോ എ­ന്ന­തിൽ തീർ­പ്പു ക­ല്പി­ക്കാ­നാ­വി­ല്ല. വേദന ഒ­ഴി­വാ­ക്കാ­ന­ല്ലേ അ­വ­സാ­ന­ത്തെ കൈ­യാ­യി നി­ശ്ചേ­ത­ന ശരീരം അ­ഴു­ക­ലി­നെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്ന­തു് എന്ന വ­സ്തു­ത­യും ത­ള്ളി­ക്ക­ള­യാൻ വ­യ്യാ­ത്ത­താ­ണു്. —സാ­റാ­മാ­ഗു
ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ഖദർ ധ­രി­ക്കു­ന്ന­തു കോൺ­ഗ്ര­സ്സു­കാ­ര­നാ­യ­തു­കൊ­ണ്ടാ­ണോ?

ഉ­ത്ത­രം: തുണി വാ­ങ്ങി­ച്ചു­കൊ­ടു­ത്തു ഷേർട് ത­യ്പി­ക്കാ­മെ­ന്നു വി­ചാ­രി­ച്ചാൽ മൂ­ന്നു­മാ­സ­ത്തേ­ക്കു ത­യ്യൽ­ക്കാ­രൻ അതു ത­രി­ല്ല. ഖ­ദ­റ­ല്ലാ­ത്ത റെ­ഡി­മെ­യ്ഡ് ഷേർ­ടി­നു് കു­റ­ഞ്ഞ­തു മു­ന്നൂ­റു രൂപ കൊ­ടു­ക്ക­ണം. അ­തു­കൊ­ണ്ടു് ഞാൻ വി­ല­കു­റ­ഞ്ഞ റെ­ഡി­മെ­യ്ഡ് ഖദർ ഷേർട് വാ­ങ്ങു­ന്നു. മു­ണ്ടു് ഖ­ദ­റ­ല്ല­താ­നും. കാഫ്ക യു­ടെ­യും കമ്യു വി­ന്റെ­യും ഷേർ­ടു­കൾ അ­വർ­ക്കേ ചേരു. ഇ­വി­ടു­ത്തെ ചില സാ­ഹി­ത്യ­കാ­ര­ന്മാർ അ­വ­യെ­ടു­ത്തു ധ­രി­ച്ചു പ­രി­ഹാ­സ­പാ­ത്ര­ങ്ങ­ളാ­വു­ന്ന­തു­പോ­ലെ ഞാൻ അളവു ശ­രി­യ­ല്ലാ­ത്ത ഖദർ ഷേർട് ധ­രി­ച്ചു് നി­ങ്ങ­ളെ­ക്കൊ­ണ്ടു ചോ­ദ്യം ചോ­ദി­പ്പി­ക്കു­ന്നു.

ചോ­ദ്യം: യേ­ശു­ദാ­സ­ന്റെ പാ­ട്ടി­നു­ള്ള പ്ര­ത്യേ­ക­ത­യെ­ന്തു?

ഉ­ത്ത­രം: യേ­ശു­ദാ­സൻ പാ­ടു­ന്ന­തു കേ­ട്ടാൽ ന­മു­ക്കു­തോ­ന്നും അ­തു­പോ­ലെ പാ­ടാ­മ­ല്ലോ എ­ന്നു്. ഒന്നു പാ­ടി­നോ­ക്കൂ. കാ­ള­രാ­ഗ­മാ­യി­രി­ക്കും ന­മ്മു­ടേ­തു്.

ചോ­ദ്യം: തി­ക­ഞ്ഞ ല­ജ്ജ­യു­ള്ള പു­രു­ഷ­ന്മാ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: നാ­ണം­കു­ണു­ങ്ങു­ന്ന പു­രു­ഷ­ന്മാർ സ്ത്രീ ജി­ത­ന്മാ­രാ­യി­രി­ക്കും. വേ­ശ്യാ­ല­യം ക­ണ്ടാൽ അവർ അ­തി­ന­ക­ത്തേ­ക്കു് ല­ജ്ജ­കൂ­ടാ­തെ കു­തി­ച്ചു­ചെ­ല്ലും.

ചോ­ദ്യം: വൈ­രൂ­പ്യം എ­വി­ടെ­യും വൈ­രു­പ്യ­മ­ല്ലേ?

ഉ­ത്ത­രം: അല്ല. അ­ച്ഛ­നും മകളും ഒരേ ഛാ­യ­യാ­യി­രി­ക്കും. പക്ഷേ, അച്ഛൻ വി­രൂ­പ­നും മകൾ അ­തി­സു­ന്ദ­രി­യു­മാ­യി­രി­ക്കും. പെ­രു­ച്ചാ­ഴി ക­യ­റി­പ്പോ­ക­ത്ത­ക്ക­വി­ധം വലിയ മൂ­ക്കിൻ ദ്വാ­ര­ങ്ങ­ളു­ള്ള പു­രു­ഷ­ന്മാ­രു­ണ്ടു്. അതു വൈ­രു­പ്യ­ത്തി­നാ­സ്പ­ദം. പക്ഷേ, സു­ന്ദ­രി­ക്കാ­ണു് വലിയ മൂ­ക്കിൻ­ദ്വാ­ര­ങ്ങ­ളു­ള്ള­തെ­ങ്കിൽ അവ അ­വ­ളു­ടെ സൗ­ന്ദ­ര്യം കൂ­ട്ടും.

ചോ­ദ്യം: ഉ­റ­ക്ക­മു­ണ്ടോ സാറേ?

ഉ­ത്ത­രം: ഇല്ല. ഞാൻ മാ­ത്ര­മ­ല്ല ഉ­റ­ങ്ങാ­തെ കി­ട­ക്കു­ന്ന­തു്. തി­രു­വ­ന­ന്ത­പു­രം നഗരസഭ വ­ളർ­ത്തു­ന്ന കൊ­തു­കു­കൾ­ക്കും ഉ­റ­ക്ക­മി­ല്ല.

ചോ­ദ്യം: എ­നി­ക്കു മി­ന്നാ­മി­നു­ങ്ങി­നെ ഇ­ഷ്ട­മ­ല്ല. നി­ങ്ങൾ­ക്കോ?

ഉ­ത്ത­രം: എ­നി­ക്കി­ഷ്ട­മി­ല്ലെ­ന്നു മാ­ത്ര­മ­ല്ല അതിനെ പേ­ടി­ക്കു­ക­യും ചെ­യ്യു­ന്നു. ഞാൻ കി­ട­ക്കു­ന്ന മു­റി­യിൽ മി­ന്നാ­മി­നു­ങ്ങു ക­യ­റി­യാൽ എ­നി­ക്കു ഭ­യ­മാ­ണു്. ച­ന്തി­യിൽ വി­ള­ക്കു വ­ച്ചു­കൊ­ണ്ടു ന­ട­ക്കു­ന്ന ഈ ജീ­വി­യെ ഒരു കവി നി­ന്ദി­ച്ചി­ട്ടു­ണ്ടു്.

മരം മു­റി­ച്ചി­ടു­മ്പോൾ അതു ക­ര­യു­ന്നു. പ­ട്ടി­യെ അ­ടി­ക്കു­മ്പോൾ അതു ഓ­രി­യി­ടു­ന്നു. മ­നു­ഷ്യ­നെ പീ­ഡി­പ്പി­ച്ചാൽ അവനു പ­രി­പാ­കം വ­രു­ന്നു. —സാ­റാ­മാ­ഗു

മ­ന­സ്സി­ന്റെ ശീലം
images/CKeshavan.jpg
സി. കേശവൻ

ഏതോ ഒരു സ­മ്മേ­ള­ന­ത്തി­നു പോ­കു­മ്പോൾ എ­നി­ക്കു സ­മു­ന്ന­ത­നാ­യ നേ­താ­വു് സി. കേ­ശ­വ­ന്റെ വീ­ട്ടിൽ ചെ­ല്ലാ­നും അ­ദ്ദേ­ഹ­ത്തെ കാ­ണാ­നു­മു­ള്ള ഭാ­ഗ്യം കി­ട്ടി. ഞ­ങ്ങ­ളെ ക­ണ്ടു­യു­ട­നെ അ­ദ്ദേ­ഹം അ­ക­ത്തു നി­ന്നു പൂ­മു­ഖ­ത്തേ­ക്കു വ­ന്നു് ‘ഇ­രി­ക്കു’ എന്നു പ­റ­ഞ്ഞു. എന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ഒരു ചെ­റു­പ്പ­ക്കാ­ര­നു് അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യൊ­പ്പു വേണം. അയാൾ കൊ­ച്ചു പു­സ്ത­ക­വും പേ­ന­യും കേ­ശ­വ­ന്റെ കൈ­യി­ലേ­ക്കു കൊ­ടു­ത്തു. പേന എ­ഴു­തു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ യു­വാ­വു് അ­ദ്ദേ­ഹ­ത്തി­ന്റെ കൈയിൽ നി­ന്നു് അതു വാ­ങ്ങി ശ­ക്തി­യോ­ടെ നാ­ല­ഞ്ചു തവണ കു­ട­ഞ്ഞു. തു­ട­ച്ചു വൃ­ത്തി­യാ­ക്കി­യി­ട്ടി­രു­ന്ന തറയിൽ ഒ­രു­പാ­ടു് മ­ഷി­ത്തു­ള്ളി­കൾ വീണു. വീടു് വൃ­ത്തി­ഹീ­ന­മാ­ക്കി­യ യു­വാ­വി­ന്റെ മു­ഖ­ത്തു ദേ­ഷ്യ­ത്തോ­ടെ നോ­ക്കി­യി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഇ­തൊ­ന്നും ശ­രി­യ­ല്ല. ശ­രി­യ­ല്ല കേ­ട്ടോ”. അ­ങ്ങ­നെ അ­റി­യി­ച്ചി­ട്ടു് അ­ദ്ദേ­ഹം കൈ­യൊ­പ്പു് പു­സ്ത­ക­ത്തിൽ ഇട്ടു കൊ­ടു­ക്കു­ക­യും ചെ­യ്തു.

ആ­രെ­ക്ക­ണ്ടാ­ലും കൈ­കൂ­പ്പു­ന്ന ശീലം എ­നി­ക്കു­ണ്ടെ­ന്നു് പി. കെ. ബാ­ല­കൃ­ഷ്ണൻ എന്നെ അ­പ­മാ­നി­ച്ചെ­ഴു­തി­യ ഒരു നോ­വ­ലിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ച്ച ആ ശീലം എന്റെ അ­ബോ­ധ­മ­ന­സ്സി­ന്റെ ന­ന്മ­യാർ­ന്ന മ­ണ്ഡ­ല­ത്തിൽ­നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന­താ­ണു്.

ഒരു മ­ഹാ­ന്റെ നിർ­ദ്ദേ­ശ­മു­ണ്ടാ­യി­ട്ടും ആ യു­വാ­വു് അ­ത്ത­രം കൃ­ത്യ­ങ്ങ­ളിൽ­നി­ന്നു പി­ന്തി­രി­ഞ്ഞെ­ന്നു് വാ­യ­ന­ക്കാർ വി­ചാ­രി­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അതു ശ­രി­യാ­യി­രി­ക്കു­ക­യി­ല്ല. അയാൾ പി­ന്നീ­ടും പല വീ­ടു­ക­ളി­ലും മഷി കു­ട­ഞ്ഞി­രി­ക്കും. മ­ന­സ്സി­ന്റെ ശീ­ല­മാ­ണ­തു്. ഗൃ­ഹ­നാ­യി­ക തു­ട­ച്ചു ക­ണ്ണാ­ടി പോ­ലെ­യാ­ക്കി­യി­ട്ട തറയിൽ ഇ­രു­ന്നി­ട­ത്തു നി­ന്നു് അ­ന­ങ്ങാ­തെ കാർ­ക്കി­ച്ചു തു­പ്പു­ന്ന പല ഗൃ­ഹ­നാ­യ­ക­ന്മാ­രെ­യും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. കാർ­ക്കി­ക്കും, അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും നോ­ക്കും. ഭാ­ര്യ­യോ പി­ള്ളേ­രോ ഇ­ല്ലെ­ന്നു ക­ണ്ടാൽ മു­റി­യു­ടെ മൂ­ല­യി­ലേ­ക്കു ഒ­റ്റ­ത്തു­പ്പു്. ഈ മ­ന­സ്സി­ന്റെ ശീ­ല­വും ഒ­രി­ക്ക­ലും മാ­റു­കി­ല്ല. എന്റെ വീ­ട്ടിൽ പ്ളാ­സ്റ്റി­ക് നൂ­ലു­കൊ­ണ്ടു് തെ­ങ്ങി­ന്റെ പൂ­ക്കു­ല ഉ­ണ്ടാ­ക്കി­വ­ച്ചി­ട്ടു­ണ്ടു്. ക­ണ്ടാൽ കൃ­ത്രി­മ നിർ­മ്മാ­ണ­മെ­ന്നു തോ­ന്നു­ക­യേ­യി­ല്ല. അ­ടു­ത്ത കാ­ല­ത്തു് എന്റെ വീ­ട്ടി­ലെ­ത്തി­യ ഒരു മാ­ന്യൻ സെ­റ്റി­യി­ലി­രു­ന്നു­കൊ­ണ്ടു് വ­ട്ട­മേ­ശ­പ്പു­റ­ത്തു വ­ച്ചി­രു­ന്ന ആ പൂ­ക്കു­ല­യു­ടെ ഓരോ പ്ളാ­സ്റ്റി­ക് പൂവും ഞെരടി ഞെരടി താ­ഴെ­യി­ട്ടു. ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല. ഞെരടൽ മ­ന­സ്സി­ന്റെ ശീ­ല­മാ­ണു്. ഇ­വ­യെ­ല്ലാം തി­ന്മ­യാർ­ന്ന ശീ­ല­ങ്ങൾ. ന­ന്മ­യു­ള്ള ശീ­ല­ങ്ങ­ളും ഉ­ണ്ടു്. ഈ ശീ­ല­ങ്ങൾ വ്യ­ക്തി­യു­ടെ അ­ബോ­ധ­മ­ന­സ്സിൽ നി­ന്നു് ആ­വിർ­ഭ­വി­ക്കു­ന്ന­വ­യാ­ണെ­ന്നു് ദാർ­ശ­നി­കൻ ഷാ­ക്ക് മാ­റീ­ത­ങ് (Jacques Maritain, 1882–1973) പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. ആ­രെ­ക്ക­ണ്ടാ­ലും കൈ­കൂ­പ്പു­ന്ന ശീ­ല­മെ­നി­ക്കു­ണ്ടെ­ന്നു് പി. കെ. ബാ­ല­കൃ­ഷ്ണൻ എന്നെ അ­പ­മാ­നി­ച്ചെ­ഴു­തി­യ ഒരു നോ­വ­ലിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ച്ച ആ ശീലം എന്റെ അ­ബോ­ധ­മ­ന­സ്സി­ന്റെ ന­ന്മ­യാർ­ന്ന മ­ണ്ഡ­ല­ത്തിൽ­നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന­താ­ണു്.

ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ­ക്കു് ല­ളി­ത­മാ­യ ഉ­പ­രി­ത­ലം കാണും. ഈ ല­ളി­ത­മാ­യ ഉ­പ­രി­ത­ല­ത്തി­ലൂ­ടെ സാ­ഹി­ത്യ സം­സ്കാ­ര­മാർ­ജ്ജി­ച്ച വാ­യ­ന­ക്കാ­രൻ ആ­ന്ത­ര­ത­ല­ത്തി­ലേ­ക്കു ചെ­ല്ലും.

ക­ലാ­സൃ­ഷ്ടി­കൾ ഇ­തു­പോ­ലെ മ­ന­സ്സി­ന്റെ ശീ­ല­ങ്ങ­ളെ­ന്ന മ­ട്ടിൽ ആ­വിർ­ഭ­വി­ച്ചാ­ലേ സ്വാ­ഭാ­വി­ക­ങ്ങ­ളാ­യി­രി­ക്കു­ക­യു­ള്ളു. ഇ­ക്കാ­ല­ത്തെ വാ­രി­ക­ക­ളിൽ വ­രു­ന്ന ചെ­റു­ക­ഥ­കൾ നോ­ക്കു­ക. എ­ല്ലാം ഒരേ മ­ട്ടി­ലി­രി­ക്കും. കുറെ അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ വാ­ക്യ­ങ്ങൾ ആർ­ഭാ­ട­ത്തോ­ടെ എ­ഴു­തി­വ­യ്ക്കും. വാ­യി­ച്ചു­ക­ഴി­യു­മ്പോൾ സാ­ഹി­ത്യ പ­ഞ്ചാ­ന­നൻ പ­റ­ഞ്ഞ­പോ­ലെ ‘വാ­ക്യ­ഝം­കൃ­തി’ മാ­ത്രം കാണും. അവ ന­മ്മു­ടെ ചെ­വി­ക്കു­ള്ളിൽ മു­ഴ­ങ്ങി­ക്കൊ­ണ്ടി­രി­ക്കും. ക­ഥ­യെ­ന്തു? അതിലെ വി­ഷ­യ­മെ­ന്തു? ഭാ­വ­മെ­ന്തു? എ­ന്നൊ­ക്കെ മ­ന­സ്സി­ലാ­ക്ക­ണ­മെ­ങ്കിൽ പി­ന്നെ­യും പി­ന്നെ­യും ആ വാ­ക്യ­സാ­ഗ­ര­ത്തിൽ പലതവണ മു­ങ്ങി­ത്ത­പ്പ­ണം. അ­പ്പോൾ മു­ത്തു­കി­ട്ടി­ല്ല, തീർ­ച്ച. ഒരു ചി­പ്പി കി­ട്ടി­യാ­ലാ­യി. അ­ത്രേ­യു­ള്ളു.

images/ErnestHemingway1918.jpg
ഹെ­മി­ങ്വേ

ക­ലാ­കൗ­മു­ദി­യിൽ ശ്രീ. ബി. മുരളി എ­ഴു­തി­യ ‘തെർ­മോ­മീ­റ്റ­റിൽ പ­നി­യി­റ­ങ്ങു­ന്നു’ എന്ന ചെ­റു­ക­ഥ ഇ­തു­പോ­ലെ ഒ­ന്നാ­ണു്. ഒരു മേ­രി­യും ര­വി­യും ത­മ്മി­ലു­ള്ള ബ­ന്ധ­മാ­ണു് ഇതിൽ കാ­ണു­ന്ന­തു്. ചി­ര­പ­രി­ചി­ത­മാ­യ വി­ഷ­യ­മെ­ന്നു പ­റ­ഞ്ഞാൽ മാ­ത്രം പോരാ, ആന്റി ഡി­ലു­വ്യ­യൻ വിഷയം. അ­താ­വി­ഷ്ക­രി­ക്കു­ന്ന­തോ? ശ­ബ്ദാ­ടോ­പം കൊ­ണ്ടു്. ഒ­രി­ട­ത്തും ഭാ­വ­മി­ല്ല. രൂ­പ­മാ­കെ വികലം. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ചെ­റു­ക­ഥ­കൾ­ക്കു് ല­ളി­ത­മാ­യ ഉ­പ­രി­ത­ലം കാണും; പ്രൗ­ഢ­മാ­യ ആ­ന്ത­ര­ത­ലം കാണും. ഈ ല­ളി­ത­മാ­യ ഉ­പ­രി­ത­ല­ത്തി­ലൂ­ടെ സാ­ഹി­ത്യ­സം­സ്കാ­ര­മാർ­ജ്ജി­ച്ച വാ­യ­ന­ക്കാ­രൻ ആ­ന്ത­ര­ത­ല­ത്തി­ലേ­ക്കു ചെ­ല്ലും. അ­തു­ക­ണ്ടു് അയാൾ വി­സ്മ­യാ­ധീ­ന­നാ­കും. ഉ­ദാ­ഹ­ര­ണ­ങ്ങൾ ഹെ­മി­ങ്വേ യുടെ കഥകൾ. മുരളി ക­ഥ­യെ­ഴു­തി പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന­തി­നു മുൻ­പു് ധാ­രാ­ളം പ­ടി­ഞ്ഞാ­റൻ കഥകൾ വാ­യി­ച്ചു ര­ച­ന­യു­ടെ സ്വാ­ഭാ­വം മ­ന­സ്സി­ലാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

യേ­ശു­ക്രി­സ്തു: ജോൺ, നീ വളരെ പ്രാ­യ­മാ­യ­തി­നു­ശേ­ഷം സ്വാ­ഭാ­വി­ക കാ­ര­ണ­ങ്ങ­ളാൽ മ­രി­ക്കും. ജൂ­ഡാ­സ്, നീ അ­ത്തി­മ­ര­ങ്ങ­ളിൽ നി­ന്നു് അ­ക­ന്നു­നി­ല്ക്ക­ണം. കാരണം നീ ഒ­ര­ത്തി­മ­ര­ത്തിൽ തൂ­ങ്ങി­ച്ചാ­കു­ന്ന കാലം അത്ര വി­ദൂ­ര­മ­ല്ല എ­ന്ന­താ­ണു്. —സാ­റാ­മാ­ഗു
മൂ­ന്നു് അർ­ത്ഥ­ങ്ങൾ
images/Flannery1947.jpg
ഫ്ളാ­ന­റി ഓ കൊണർ

എ­നി­ക്കി­ഷ്ട­മു­ള്ള ക­ഥ­യെ­ഴു­ത്തു­കാ­രി­യാ­ണു് ഫ്ളാ­ന­റി ഓ കൊണർ (Flannery O’Connor, 1925–1964). അ­വ­രു­ടെ നി­രൂ­പ­ണ­ങ്ങ­ളും ഒ­ന്നാ­ന്ത­ര­ങ്ങ­ളാ­ണു്. ക­ഥ­യെ­ഴു­ത്തി­ന്റെ ത­ത്ത്വ­ങ്ങ­ളെ­ക്കു­റി­ച്ചു് ഉ­പ­ന്യ­സി­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ അവർ മ­ധ്യ­കാ­ല വ്യാ­ഖ്യാ­താ­ക്കൾ വി­ശു­ദ്ധ ഗ്ര­ന്ഥ­ങ്ങ­ളിൽ മൂ­ന്നു­ത­ര­ത്തി­ലു­ള്ള അർ­ത്ഥ­ങ്ങ­ളെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­ന്ന­തു് ന­മ്മു­ടെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രു­ന്നു.

  1. ലാ­ക്ഷ­ണി­കം (allegorical) ഒരു വ­സ്തു­ത മ­റ്റൊ­രു വ­സ്തു­ത­യി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു.
  2. സാ­ന്മാർ­ഗ്ഗി­ക വ്യാ­ഖ്യാ­ന­പ­രം (tropological) മ­നു­ഷ്യൻ എന്തു ചെ­യ്യ­ണ­മെ­ന്നു് ഉ­പ­ദേ­ശി­ക്കു­ന്ന അർ­ത്ഥ­വി­ശേ­ഷ­മാ­ണി­തു്.
  3. ആ­ധ്യാ­ത്മി­ക വ്യാ­ഖ്യാ­ന­പ­രം (anagogical) ഐ­ശ്വ­ര­മാ­യ ജീ­വി­ത­ത്തിൽ നമ്മൾ പ­ങ്കു­കൊ­ള്ള­ണ­മെ­ന്നു് ഉ­ദ്ബോ­ധി­പ്പി­ക്കു­ന്ന അർത്ഥ വി­ശേ­ഷ­മ­ത്രേ ഇതു്. ബൈ­ബി­ളി­നെ ല­ക്ഷ്യ­മാ­ക്കി­യാ­ണു് അവർ ഇതു പ­റ­ഞ്ഞ­തു്. എ­ങ്കി­ലും എല്ലാ സർ­ഗ്ഗാ­ത്മ­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കും ഇതു യോ­ജി­ക്കു­മെ­ന്നു് ഫ്ളാ­ന­റി ഓ കൊ­ണർ­ക്കു് അ­ഭി­പ്രാ­യ­മു­ണ്ടു്.

സാ­ഹി­ത്യ­ത്തിൽ ര­ച­ന­യ്ക്കു നി­ല­നി­ല്പു വേ­ണ­മെ­ങ്കിൽ ര­ച­യി­താ­ക്കൾ ഈ മൂ­ന്നർ­ത്ഥ വി­ശേ­ഷ­ങ്ങ­ളെ­യും പ­രി­ഗ­ണി­ക്ക­ണ­മെ­ന്നാ­ണു് അ­വ­രു­ടെ മതം.

ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ എ­ത്ര­ക­ണ്ടു് ഇവയെ സ്വീ­ക­രി­ച്ചി­ട്ടു­ണ്ടു് എ­ന്നാ­ലോ­ചി­ക്കു­ന്ന­തു് പ്ര­യോ­ജ­ന­പ്ര­ദ­മാ­യി­രി­ക്കും.

ഉയരെ മേഘം നീ­ങ്ങു­ന്ന­തും ചി­ല­ന്തി വ­ല­നെ­യ്യു­ന്ന­തും പട്ടി ചി­ത്ര­ശ­ല­ഭ­ത്തി­ന്റെ പിറകേ പാ­യു­ന്ന­തും പി­ട­ക്കോ­ഴി മണ്ണു ചി­ക്കി കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ നോ­ക്കി ശ­ബ്ദ­മു­ണ്ടാ­ക്കു­ന്ന­തും ക­ണ്ടാൽ മി­ക്ക­വാ­റും ആളുകൾ വൈ­കാ­രി­ക­മാ­യ അ­സ്വ­സ്ഥ­ത­യ്ക്കു വി­ധേ­യ­രാ­കും. അവർ ആ കാ­ഴ്ച­ക­ളാൽ മ­ന­സ്സു് പ­ത­റി­യ­വ­രാ­കും. —സാ­റാ­മാ­ഗു
Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-12-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.