SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1995-03-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/GracianGraus.jpg
ബാൽ­താ­സാർ ഗ്രാ­ത്യാൻ ഈ മൊ­റാ­ലാ­സ്

“എല്ലാ മ­നു­ഷ്യ­രും ചി­ല­പ്പോൾ തെ­റ്റു­ചെ­യ്യും. എ­ന്നാൽ ഒരു വ്യ­ത്യാ­സം. ബു­ദ്ധി­യു­ള്ള­വർ തങ്ങൾ പ്ര­വർ­ത്തി­ച്ച­തു മ­റ­ച്ചു­വ­യ്ക്കും. മ­ണ്ട­ന്മാർ പ്ര­വർ­ത്തി­ക്കാൻ പോ­കു­ന്ന­തി­നെ­പ്പോ­ലും വെ­ളി­പ്പെ­ടു­ത്തും. സ്നേ­ഹി­ത­നോ­ടു­പോ­ലും നി­ങ്ങ­ളു­ടെ തെ­റ്റു­കൾ പ­റ­യ­രു­തു്. ക­ഴി­യു­മെ­ങ്കിൽ നി­ങ്ങ­ളോ­ടു­ത­ന്നെ അതു പ­റ­യ­രു­തു്. തെ­റ്റു­ക­ളിൽ­നി­ന്നു പാ­ഠ­ങ്ങൾ പ­ഠി­ക്കൂ എ­ന്നി­ട്ടു് അവയെ മ­റ­ക്കാൻ ശീ­ലി­ക്കൂ”. (ബാൽ­താ­സാർ ഗ്രാ­ത്യാൻ ഈ മൊ­റാ­ലാ­സ് Baltsar Grácian y Morales, 1601–1658, Spanish Writer, Practical Wisdom for Perilous Times, Edited by J. Leonard Kaye.)

അ­ധ്യാ­രോ­പം

ക­ഥ­യു­ടെ അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യിൽ വിജയൻ നി­സ്തു­ല­നാ­ണു്. സാ­ഹി­ത്യ­പ­ര­മ­ല്ലാ­ത്ത ഭാഷ പ്ര­യോ­ഗി­ച്ചു് ക­ല­യു­ടെ പ്ര­കാ­ശ­മു­ള­വാ­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യും.

ദി­വ­സ­ങ്ങൾ പ­രി­ണാ­മ­ര­മ­ണീ­യ­ങ്ങ­ളാ­യി­രി­ക്ക­ണം. അ­തു­പോ­ലെ ക­ഥ­കൾ­ക്കും പ­രി­ണാ­മ­ഭം­ഗി വേണം. ശ്രീ. മു­ണ്ടൂർ സേ­തു­മാ­ധ­വൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “കേ­ട്ടു­വോ ആ നി­ല­വി­ളി” എന്ന ക­ഥ­യ്ക്കു് ആ ഗു­ണ­മി­ല്ലെ­ന്നു മാ­ത്ര­മ­ല്ല ദുർ­ഗ്ര­ഹ­ത­യു­ടെ വൈ­രൂ­പ്യ­മു­ണ്ടു­താ­നും. അ­തു­കൊ­ണ്ടു് ഞാൻ ഗ്ര­ഹി­ച്ച മ­ട്ടിൽ ചി­ല­തു് എ­ഴു­തു­ക­യാ­ണു് ക­ഥ­യെ­ക്കു­റി­ച്ച്. മ­നഃ­ശാ­സ്ത്ര­ത്തിൽ അ­ധ്യാ­രോ­പം എ­ന്നൊ­രു പ്ര­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്നു­ണ്ടു്. ത­നി­ക്കി­ഷ്ട­മി­ല്ലാ­ത്ത ഒരു ചി­ന്ത­യാൽ വ്യ­ക്തി അ­ല­ട്ട­പ്പെ­ടു­ന്നു­വെ­ന്നു വി­ചാ­രി­ക്കു­ക. അ­യാൾ­ക്കു് അതു് ഒ­ഴി­വാ­ക്കി­യാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. അ­ബോ­ധ­മ­ന­സ്സു് ആ ചി­ന്ത­യെ താ­ലോ­ലി­ക്കു­ന്നു­ണ്ടു്.

images/PracticalWisdom.jpg

പക്ഷേ, സം­സ്കാ­ര­ത്തി­ന്റെ­യും സ­മൂ­ഹ­ത്തി­ന്റെ­യും പ്രേ­ര­ണ­കൾ കൊ­ണ്ടു് അയാൾ അതു് അ­ബോ­ധ­മ­ന­സ്സി­ലേ­ക്കു ത­ള്ളി­നീ­ക്കു­ന്നു. അ­ങ്ങ­നെ അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട ചിന്ത വേ­റൊ­രു­വി­ധ­ത്തിൽ പ്രാ­ദുർ­ഭാ­വം കൊ­ള്ളു­ക­യാ­ണു് എ­വി­ടെ­നി­ന്നെ­ങ്കി­ലും ഉ­ണ്ടാ­കു­ന്ന ശ­ബ്ദ­മാ­യി അയാൾ ആ വി­ചാ­രം ശ്ര­വി­ക്കു­ന്നു. ഇ­താ­ണു് അ­ധ്യാ­രോ­പം—projection. ഒരു ഭാ­ര്യ­യെ വ­ക­വ­രു­ത്തി­യ ഒരു ദു­ഷ്ടൻ ര­ണ്ടാ­മ­തൊ­രു പാ­വ­ത്തെ­ക്കൊ­ണ്ടു­വ­ന്നു വേ­ഴ്ച­യ്ക്കു ശ്ര­മി­ക്കു­മ്പോൾ മ­രി­ച്ച­വ­ളു­ടെ ശബ്ദം കേൾ­ക്കു­ന്നു. എന്റെ ഈ വ്യാ­ഖ്യാ­നം ശ­രി­യാ­ണെ­ങ്കി­ലും തെ­റ്റാ­ണെ­ങ്കി­ലും മു­ണ്ടൂർ സേ­തു­മാ­ധ­വൻ ച­ല­നാ­ത്മ­ക­മാ­യ രീ­തി­യിൽ കഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­ഖ്യാ­ന­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാൽ ദ്വി­തീ­യ വി­വാ­ഹം ന­ട­ത്തി­യ­വ­ന്റെ ദൗ­ഷ്ട്യം അ­ഭി­വ്യ­ഞ്ജി­ക്കു­ന്നു. സം­ഭ­വ­വർ­ണ്ണ­ന­യു­ടെ ഹ്രാ­സം ക­ഥ­യു­ടെ തീ­ക്ഷ്ണ­ത വർ­ദ്ധി­പ്പി­ക്കു­ന്നു­മു­ണ്ടു്.

അഭിനവ നി­ഘ­ണ്ടു
അ­ടു­ക്ക­ള:
അ­ത്ര­ക­ണ്ടു സ­ദാ­ചാ­ര­ത­ല്പ­ര­ന്മാ­ര­ല്ലാ­ത്ത ചില അ­തി­ഥി­കൾ­ക്കു് ആ­തി­ഥേ­യ­ന്റെ സാ­ന്നി­ദ്ധ്യ­ത്തെ വി­സ്മ­രി­ച്ചു് കൂ­ട­ക്കൂ­ടെ നോ­ക്കാ­നു­ള്ള സ്ഥലം.
ചി­ക്കൻ ഫ്രൈ:
ചില ഹോ­ട്ട­ലു­ക­ളിൽ കാ­ക്ക­യെ കൊ­ണ്ടു­ണ്ടാ­ക്കു­ന്ന ഒ­രാ­ഹാ­ര­സാ­ധ­നം.
നെ­യ്റോ­സ്റ്റ്:
ന­ഗ­ര­സ­ഭ­കൾ പ്ര­വർ­ത്തി­ക്കു­ന്ന ചില പ­ട്ട­ണ­ങ്ങ­ളി­ലെ ചാ­യ­ക്ക­ട­ക­ളിൽ ഉ­ച്ച­യ്ക്കു മി­ച്ചം വ­രു­ന്ന ചോ­റു­കൊ­ണ്ടു­ണ്ടാ­ക്കു­ന്ന വൃ­ത്താ­കൃ­തി­യി­ലു­ള്ള ഒ­രാ­ഹാ­ര­വ­സ്തു. മൊ­രി­ഞ്ഞ ആ സാ­ധ­ന­ത്തി­ലെ ഡാൽഡാ പഴകിയ അ­ന്ന­ത്തി­ന്റെ സ്വാ­ദു് മ­റ­ച്ചു­ക­ള­യും ‘പു­ന­സ്ത­പ്തം വി­ഷോ­പ­മം’ എന്ന മു­ദ്രാ­വാ­ക്യം ന­ഗ­ര­സ­ഭ­ക­ളു­ടെ മുൻ­പിൽ ചെ­ന്നു വി­ളി­ക്കാൻ ആളുകൾ ഉ­ണ്ടാ­വ­ണം.
റ്റെ­ലി­വി­ഷൻ സെ­റ്റ്:
വീ­ട്ടിൽ വ­രു­ന്ന നാ­ലാ­ളു­കൾ കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ ഇതു വ­ച്ചി­ല്ലെ­ങ്കിൽ എന്തു പ്ര­യോ­ജ­നം?
ആം­പ്ളേ­റ്റ്:
അ­ക്ഷ­ര­ശൂ­ന്യ­ന്മാർ ചാ­യ­ക്ക­ട­ക­ളിൽ­ച്ചെ­ന്നു ചോ­ദി­ക്കു­ന്ന­തു്. ഓം­ലെ­റ്റ് എന്നു പ­റ­ഞ്ഞാൽ ചാ­യ­ക്ക­ട­ക്കാ­ര­നു മ­ന­സ്സി­ലാ­വു­ക­യു­മി­ല്ല.
മ­ല­യാ­ളം:
സം­സ്കൃ­തം മാ­ത്രം പ­ഠി­ച്ച­വ­രാൽ ബ­ലാ­ത്സം­ഗം ചെ­യ്യ­പ്പെ­ടു­ന്ന ഒരു ഭാഷ. ബ­ലാ­ത്കാ­ര­വേ­ഴ്ച­യു­ടെ സാ­മ്പിൾ ഇതാ: ‘ശോധിത ശേ­മു­ഷീ­ക­നാ­യ പ്ര­കൃ­ഷ്ട­പ­ണ്ഡി­ത­ന്റെ വി­ചാ­ര­ധാ­ര­യിൽ നി­ന്നു വി­നിർ­ഗ്ഗ­ളി­ച്ച സൂ­ക്തി­മൗ­ക്തി­ക­ങ്ങ­ളാ­ണു് ഇവ.’ (ഇതു് എ­ഴു­തി­യ­തു് ആ­രെ­ന്നു പറയാൻ താ­ല്പ­ര്യ­മി­ല്ല എ­നി­ക്കു്.)
ഹൃ­ദ്രോ­ഗം:
സ്ഥ­ലം­മാ­റ്റം വ­രാ­തി­രി­ക്കാൻ­വേ­ണ്ടി ഓരോ അ­ധ്യാ­പ­ക­നും വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി­യോ­ടു് എ­ന്നും എ­പ്പോ­ഴും പ­റ­യു­ന്ന ഒരു വാ­ക്കു്.
ബട്ടൺ:
കാ­മ­വെ­റി­യു­ള്ള യു­വാ­വു് കാ­മു­കി­യു­മാ­യി റോ­ഡിൽ­നി­ന്നു സം­സാ­രി­ക്കു­മ്പോൾ സ്വയം പി­ടി­ച്ചു­തി­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഒരു പ്ര­തി­രൂ­പാ­ത്മ­ക പ്ര­വർ­ത്ത­നം.
സെ­ക്ര­ട്ട­റി:
രാ­ജ­വാ­ഴ്ച­യു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് യ­ഥാർ­ത്ഥ­മാ­യ അ­ധി­കാ­ര­മു­ണ്ടാ­യി­രു­ന്ന ഉ­ദ്യോ­ഗ­സ്ഥൻ. ഇ­പ്പോൾ വെറും ഗ്ലോ­റി­ഫൈ­ഡ് ക്ലാർ­ക്കു്.
ഒ. വി. വിജയൻ

“സ്ത്രീ­ക്കോ പു­രു­ഷ­നോ ഇ­ച്ഛാ­ശ­ക്തി കൂ­ടു­തൽ?” “സം­ശ­യ­മെ­ന്തു? സ്ത്രീ­ക്കു് കാറ് വാ­ങ്ങ­ണ­മെ­ന്നു പു­രു­ഷൻ വി­ചാ­രി­ച്ചാൽ പ­ണ­മി­ല്ലാ­ത്ത അ­യാൾ­ക്കു് അതു സാ­ധി­ക്കി­ല്ല. എ­ന്നാൽ അ­യാ­ളു­ടെ ഭാ­ര്യ­യ്ക്കു് ആ വി­ചാ­ര­മു­ണ്ടാ­യാൽ അവൾ കാറ് വാ­ങ്ങി­ച്ചി­രി­ക്കും. സ്ത്രീ എന്തു തീ­രു­മാ­നി­ച്ചാ­ലും അതു ന­ട­ക്കും”.

മക്കൾ പ്രാ­യ­മാ­യി­ക്ക­ഴി­ഞ്ഞാൽ ത­ങ്ങ­ളിൽ നി­ന്നു് അ­ക­ന്നു നി­ല്ക്കു­ന്നു­വെ­ന്നു് അ­ച്ഛ­ന­മ്മ­മാർ­ക്കു പ­രാ­തി­യു­ണ്ടാ­വും. മ­നു­ഷ്യ­പ്ര­കൃ­തി­യെ­ക്കു­റി­ച്ചു­ള്ള അ­ജ്ഞ­ത­യാ­ണു് അതിനു ഹേതു. ശി­ശു­ക്ക­ളാ­യി­രി­ക്കു­മ്പോൾ മാ­ത്ര­മാ­ണു് അവർ അ­ച്ഛ­ന­മ്മ­മാ­രോ­ടു യോ­ജി­ച്ചു നി­ല്ക്കു­ക. പ്രാ­യം കൂ­ടു­ന്തോ­റും ശി­ശു­ക്ക­ളു­ടെ ബോ­ധ­മ­ണ്ഡ­ലം വി­ക­സി­ച്ചു വരും. ഒ­ടു­വിൽ അ­ച്ഛ­നിൽ നി­ന്നു്, അ­മ്മ­യിൽ നി­ന്നു് അവർ തി­ക­ച്ചും വേർ­പെ­ട്ട അ­വ­സ്ഥ­യി­ലാ­കും. ആ സ­ന്ദർ­ഭ­ത്തിൽ അ­ച്ഛ­ന­മ്മ­മാ­രെ എ­തിർ­ക്കാൻ പോലും അ­വർ­ക്കു മടി കാ­ണി­ല്ല. പല മ­നഃ­ശാ­സ്ത്ര­ജ്ഞ­ന്മാ­രും ചൂ­ണ്ടി­ക്കാ­ണി­ച്ച ഈ സത്യം മ­ന­സ്സി­ലാ­ക്കാ­തെ­യാ­ണു് അച്ഛൻ, അമ്മ ഇവർ ആൺ­മ­ക്ക­ളെ­യും പെൺ­മ­ക്ക­ളെ­യും കു­റ്റ­പ്പെ­ടു­ത്തു­ന്ന­തു്. ആ സ­ന്താ­ന­ങ്ങൾ യു­വ­ത്വ­ത്തിൽ നി­ന്നു വാർ­ദ്ധ­ക്യ­ത്തി­ലേ­ക്കും വാർ­ദ്ധ­ക്യ­ത്തിൽ നി­ന്നു ജീ­വി­താ­സ്ത­മ­യ­ത്തി­ന്റെ അ­വ­സാ­ന­ത്തെ അ­വ­സ്ഥ­യി­ലേ­ക്കും ചെ­ല്ലു­മ്പോൾ ബോ­ധ­മ­ണ്ഡ­ലം ന­ശി­ച്ച­വ­രാ­യി­ത്തീ­രു­ന്നു. അ­പ്പോൾ Siegfried Sassoon—സീ­ഗ്ഫ്രീ­ഡ് സസൂൺ —എന്ന ബ്രി­ട്ടീ­ഷ് കവി പ­റ­ഞ്ഞ­തു­പോ­ലെ

Alone… The world is life endured-​and known

It is the stillness where our spirits walk

And all but inmost faith is overthrown

images/SiegfriedSassoon1915.jpg
സീ­ഗ്ഫ്രീ­ഡ് സസൂൺ

എന്ന രീ­തി­യിൽ ജീ­വി­തം മാ­റി­പ്പോ­കു­ന്നു. അ­പ്പോൾ സസൂൺ വേ­റൊ­രു സ­ന്ദർ­ഭ­ത്തിൽ ഐ­റ­ണി­യോ­ടെ എ­ഴു­തി­യ­തു് ഓർ­മ്മ­യി­ലെ­ത്തും. കാ­ലു­കൾ ന­ഷ്ട­പ്പെ­ട്ടാ­ലെ­ന്തു് ജ­ന­ങ്ങൾ എ­പ്പോ­ഴും കാ­രു­ണ്യ­മു­ള്ള­വ­രാ­യി­രി­ക്കു­മ­ല്ലോ. കാ­ഴ്ച­പോ­യാ­ലെ­ന്തു? അ­ന്ധ­ന്മാർ­ക്കു് എ­ന്തെ­ല്ലാം നല്ല ജോ­ലി­കൾ ചെ­യ്യാ­നു­ണ്ടു് ? ജനത എ­പ്പോ­ഴും ദ­യ­യു­ള്ള­വ­രാ­യി­രി­ക്കു­ക­യും ചെ­യ്യും. സ്നേ­ഹ­വും ദയയും ജനത പ്ര­ക­ടി­പ്പി­ക്കു­മെ­ങ്കി­ലും ജീ­വി­താ­സ്ത­മ­യ­ത്തി­ലെ­ത്തി­യ­വർ ബോ­ധ­മ­ണ്ഡ­ലം ന­ശി­ച്ച­വ­രാ­യി­ബ്ഭ­വി­ക്കു­ന്നു. അ­പ്പോൾ വാൾട് വി­റ്റ്മാൻ പ­റ­ഞ്ഞ­തു­പോ­ലെ മൃ­ഗ­ങ്ങ­ളാ­കാ­നും അ­വർ­ക്കു മ­ടി­യി­ല്ല.

I think I could turn and

live with animals…

They do not sweat and

whine about their condition

They do not lie awake in the

dark and weep for their sins

(ച­ങ്ങ­മ്പു­ഴ യുടെ ‘പാ­ടു­ന്ന പി­ശാ­ചി’ൽ ഇതിനു സ­ദൃ­ശ­മാ­യ ആ­ശ­യ­മു­ണ്ടു്.)

images/Vijayan1.jpg
ഒ. വി. വിജയൻ

ബോ­ധ­മ­ണ്ഡ­ലം ന­ശി­ച്ച്, മോ­ഹ­ഭം­ഗ­മാർ­ന്നു ക­ഴി­ഞ്ഞു കൂ­ടു­ന്ന ഒരാളെ ശ്രീ. ഒ.വി. വി­ജ­യ­ന്റെ ‘ഗൃ­ഹാ­തു­ര­ത്വം’ എന്ന കഥയിൽ കാണാം ന­മു­ക്കു്. ക­ഥ­യി­ലാ­കെ­യ­ല്ല ഓരോ വാ­ക്യ­ത്തി­ലു­മു­ണ്ടു് ഐറണി. ആ ഐ­റ­ണി­യി­ലൂ­ടെ മോ­ഹ­ഭം­ഗ­ത്തി­ന്റെ­യും ഗൃ­ഹാ­തു­ര­ത്വ­ത്തി­ന്റെ­യും ബോ­ധ­മ­ണ്ഡ­ല­രാ­ഹി­ത്യ­ത്തി­ന്റെ­യും സ­വി­ശേ­ഷ­ത­കൾ വിജയൻ അ­നാ­യാ­സ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ക­ഥ­യു­ടെ അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യിൽ വിജയൻ നി­സ്തു­ല­നാ­ണു്. സാ­ഹി­ത്യ­പ­ര­മ­ല്ലാ­ത്ത ഭാഷ പ്ര­യോ­ഗി­ച്ചു് ക­ല­യു­ടെ പ്ര­കാ­ശ­മു­ള­വാ­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യും (കഥ ക­ലാ­കൗ­മു­ദി­യിൽ).

വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി

“വാർ­ദ്ധ­ക്യ­ത്തിൽ എന്നെ ര­ക്ഷി­ക്കു­ന്ന­തു് ആരു്? മകനോ മകളോ?” “ര­ണ്ടു­പേ­രു­മ­ല്ല. ഭാര്യ ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ അവൾ മാ­ത്രം സം­ര­ക്ഷി­ക്കും”.

അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പോർ­ട്ട് വാ­യി­ച്ചി­ട്ടു് ആ­രെ­യും വി­മർ­ശി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. ചോ­ദ്യ­കർ­ത്താ­വി­ന്റെ ചോ­ദ്യ­ത്തി­നു് സാ­ഹി­ത്യ­കാ­രൻ ന­ല്കു­ന്ന മ­റു­പ­ടി ഒ­രു­ത­ര­മാ­യി­രി­ക്കും. ആ മ­റു­പ­ടി അ­ച്ച­ടി­ച്ചു വ­രു­മ്പോൾ അതു മ­റ്റൊ­രു ത­ര­മാ­യി­രി­ക്കും. അ­തു­കൊ­ണ്ടു് ശ്രീ. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി യെ അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­രു­ത്ത­രം അ­വ­ലം­ബി­ച്ചു് വി­മർ­ശി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു തന്നെ എ­ഴു­തു­ക­യാ­ണു്. ക­വി­യു­ടെ പ­ണ്ട­ത്തെ ഇ­ട­തു­പ­ക്ഷ­പ്രേ­മ­ത്തെ­ക്കു­റി­ച്ചു് ശ്രീ. രാ­ജേ­ഷ് നാ­രാ­യ­ണ­ന്റെ ചോ­ദ്യം. അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി ഇ­ങ്ങ­നെ:

“ഇ­ട­തു­പ­ക്ഷ പ്ര­സ്ഥാ­ന­ത്തോ­ടു് അ­ന്നും ഇ­ന്നു­മൊ­ക്കെ താ­ല്പ­ര്യ­മു­ണ്ടു്. ചെ­റു­കാ­ടി­ന്റെ യൊ­ക്കെ­യൊ­പ്പം ദേ­ശാ­ഭി­മാ­നി സ്റ്റ­ഡി സർ­ക്കി­ളി­ന്റെ ആ­ദ്യ­കാ­ല­പ്ര­വർ­ത്ത­ന­ത്തി­ലൊ­ക്കെ ഞാ­നു­മു­ണ്ടാ­യി­രു­ന്നു. തീ­വ്ര­മാ­യ അ­ഭി­നി­വേ­ശ­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു മാ­ത്രം”. (കു­ങ്കു­മം)
images/Cherukad.jpg
ചെ­റു­കാ­ട്

എന്നു പ­റ­ഞ്ഞാ­ലോ? പ­ണ്ടു് മാർ­ക്സി­സ്റ്റാ­യി­രു­ന്നെ­ങ്കി­ലും മാർ­ക്സി­സ­ത്തിൽ അത്ര താ­ല്പ­ര്യ­മി­ല്ലാ­യി­രു­ന്നു­വെ­ന്നു സാരം. ഇ­ന്ന­ത്തെ ആ­ധ്യാ­ത്മി­ക ജീ­വി­ത­ത്തി­ലും അത്ര ത­ല്പ­ര­ത്വ­മി­ല്ല എ­ന്നർ­ത്ഥം.

അ­ഗ്നി­മീ­ളേ പു­രോ­ഹി­തം

യ­ജ്ഞ­സ്യ ദേ­വ­മൃ­ത്വി­ജം

ഹോ­താ­രം ര­ത്ന­ധാ­ത­മം

(ഓർ­മ്മ­യിൽ നി­ന്നു കു­റി­ക്കു­ന്ന­താ­ണി­തു്. ഇതിൽ തെ­റ്റു­ണ്ടെ­ങ്കിൽ പ­ണ്ഡി­ത­ന്മാർ ക്ഷ­മി­ക്ക­ണം.)

ഈ ‘ഗാ­യ­ത്രി’ (ഗാ­യ­ത്രി എ­ന്ന­തു് ഛ­ന്ദ­സ്സി­ന്റെ പേരു്) ചൊ­ല്ലി­ക്കൊ­ണ്ടു് യാ­ഗ­മാ­രം­ഭി­ച്ചാൽ മഴ പെ­യ്യും. അ­ന­പ­ത്യ­ത­യു­ടെ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന സ്ത്രീ­കൾ­ക്കു ഗർ­ഭ­മു­ണ്ടാ­കും. Workers of all countries unite, you have nothing to lose but your chains എന്ന സൂ­ക്ത­ത്തി­നു മു­ക­ളി­ലെ­ഴു­തി­യ സൂ­ക്ത­വു­മാ­യി ഒരു വ്യ­ത്യാ­സ­വു­മി­ല്ല. തൊ­ഴി­ലാ­ളി­കൾ സം­ഘ­ടി­ക്കു­മ്പോൾ വി­പ്ല­വ­ത്തി­ന്റെ ഝഞ്ഝാ മാ­രു­തൻ ആ­ഞ്ഞ­ടി­ക്കു­ക­യും വർ­ഷാ­പാ­തം ഉ­ണ്ടാ­കു­ക­യും ചെ­യ്യും. തൊ­ഴി­ലാ­ളി­കൾ രണ്ടു സെ­ക്സി­ലും ഉൾ­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് ശാ­രീ­രി­ക വേ­ഴ്ച­യി­ല്ലാ­തെ തന്നെ ഗർ­ഭാ­ധാ­നം സം­ഭ­വി­ച്ചെ­ന്നു വരും. മേ­ഘ­ങ്ങൾ ചാ­ത­ക­ങ്ങൾ­ക്കു ഗർ­ഭോൽ­പാ­ദ­നം ന­ട­ത്തു­ന്ന­തു­പോ­ലെ­യാ­ണ­തു്. (ഗർ­ഭാ­ധാ­ന­ക്ഷ­ണ­പ­രി­ച­യാ­തു്… മേ­ഘ­സ­ന്ദേ­ശം പ­ത്താം ശ്ലോ­കം നോ­ക്കു­ക.)

പി­ന്നെ മാർ­ക്സി­ന്റെ Quality, Quantity സി­ദ്ധാ­ന്ത­വും വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി പ്രാ­യോ­ഗി­ക ത­ല­ത്തിൽ കൊ­ണ്ടു വ­രു­ന്നു­ണ്ടു്. കർ­പ്പൂ­ര­ത്ത­ട്ടിൽ ക­ത്തി­ച്ചു വച്ച കർ­പ്പൂ­രം താ­ഴെ­യി­രി­ക്കു­മ്പോൾ അതു് വെറും ക്വാ­ണ്ടി­റ്റി­യാ­ണു്. അ­ദ്ദേ­ഹം അ­തെ­ടു­ത്തു വി­ഗ്ര­ഹ­ത്തി­ന്റെ മുൻ­പിൽ ഭ­ക്തി­യോ­ടെ ക­റ­ക്കു­മ്പോൾ ക്വാ­ളി­റ്റി­യാ­യി മാ­റു­ന്നു. ഇ­ങ്ങ­നെ എ­ല്ലാ­വി­ധ­ത്തി­ലും വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി ഈ­ശ്വ­ര­വി­ശ്വാ­സി­യും ഈ­ശ്വ­ര­വി­ശ്വാ­സ­മി­ല്ലാ­ത്ത ഇ­ട­തു­പ­ക്ഷ­ക്കാ­ര­നു­മാ­ണു്. രണ്ടു വ­ള്ള­ത്തിൽ കാ­ലു­ച­വി­ട്ടി­ക്കൊ­ണ്ടു­ള്ള ഈ നില ഒ­ന്നാ­ന്ത­ര­മാ­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ ഞാൻ സാദരം സ­വി­ന­യം അ­ഭി­ന­ന്ദി­ക്ക­ട്ടെ.

പാ­ലാ­നാ­രാ­യ­ണൻ നായർ
images/PalaNarayananNair.jpg
പാലാ നാ­രാ­യ­ണൻ നായർ

ശ്രീ. പാലാ നാ­രാ­യ­ണൻ നായരു ടെ കാ­വ്യ­ങ്ങൾ വ­യി­ക്കു­മ്പോൾ എ. ബാ­ല­കൃ­ഷ്ണ­പി­ള്ള യുടെ ശൈ­ത്യ­മാർ­ന്ന ഞ­ര­മ്പു­കൾ ഊ­ഷ്മ­ള­മാ­കു­മെ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­താ­യി വക്കം അ­ബ്ദുൽ ഖാദർ (സാ­ഹി­ത്യ­കാ­ര­നാ­ണു്; വി­പ്ല­വ­കാ­രി­യാ­യി ജീ­വി­തം അ­വ­സാ­നി­പ്പി­ച്ച ആളല്ല) എന്നെ അ­റി­യി­ച്ചി­ട്ടു­ണ്ടു്. അ­ക്കാ­ല­ത്തു് ഞാൻ അതത്ര വി­ശ്വ­സി­ച്ചി­ല്ല. പാലാ നാ­രാ­യ­ണൻ നായർ ജ­ന്മ­നാ ക­വി­യാ­ണെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നെ­ങ്കി­ലും ഇ­ന്നു് ആ അ­നു­ഭ­വം എ­നി­ക്കു­ണ്ടാ­യി­രി­ക്കു­ന്നു. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “സ­ഖാ­ക്ക­ളേ മു­ന്നോ­ട്ടു്” എന്ന കാ­വ്യം പ്ര­ചാ­ര­ണാ­ത്മ­ക­മാ­ണെ­ങ്കി­ലും ല­യാ­നു­വി­ദ്ധ­ത­യാൽ അ­നു­ഗൃ­ഹീ­ത­മാ­ണു്. ആ ല­യാ­നു­വി­ദ്ധ­ത­യി­ലൂ­ടെ ധർ­മ്മ­രോ­ഷ­ത്തി­ന്റെ ശബ്ദം നമ്മൾ ശ്ര­വി­ക്കു­ന്നു. ഒരു distinctive voice—സ­വി­ശേ­ഷ­ശ­ബ്ദം—അ­ദ്ദേ­ഹം എ­പ്പോ­ഴും ക­വി­ത­യി­ലൂ­ടെ കേൾ­പ്പി­ച്ചി­ട്ടു­ണ്ടു് ന­മ്മ­ളെ.

“മേ­ലി­സു­മാ­ലി­ക­ളാ­സു­ര ഗാ­ന്ധർ­വ്വ

വേ­ളി­ക്കു താവളം ലേ­ലം­പി­ടി­ച്ചി­ടം

മേ­നി­മി­ടു­ക്കിൽ കു­ടു­ങ്ങി വി­ശ്വാ­മി­ത്ര

മേ­ന­കാ­നൃ­ത്തം വി­വ­സ്ത്ര­മാ­ടു­ന്നി­ടം

രാ­ഷ്ട്ര­മാ­ണ­ത്രേ! ജ­നാ­യ­ത്ത മാ­തൃ­കാ

രാ­ഷ്ട്ര­മാ­ണ­ത്രേ! വി­ചി­ത്ര­ചാ­രി­ത്ര­മേ”.

images/JohnGross.jpg
ജോൺ ഗ്രോ­സ്സ്

എന്ന വരികൾ ഉ­റ­ക്കെ വാ­യി­ക്കു. ക­വി­താ­ല­യ­ത്തി­ന്റെ തൊ­ട്ടി­ലിൽ കി­ട­ക്കു­ന്ന അ­നു­വാ­ച­ക­ശി­ശു­ക്കൾ തി­ള­യ്ക്കു­ന്ന ര­ക്ത­വു­മാ­യി ചാ­ടി­യെ­ഴു­ന്നേ­ല്ക്കും. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­മാ­യ ഒ­ര­വ­ബോ­ധം കാ­വ്യ­ത്തി­ലൂ­ടെ കേ­ര­ളീ­യർ­ക്കു് ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്ത പാലാ നാ­രാ­യ­ണൻ­നാ­യർ­ക്കു് അ­ഭി­വാ­ദ­നം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “എന്നെ നി­ര­ന്ത­രം ഉ­പ­ദ്ര­വി­ച്ചി­രു­ന്ന എന്റെ പ­ര­മ­ശ­ത്രു ആ­പ­ത്തിൽ പെ­ട്ടി­രി­ക്കു­ന്നു. ഞാൻ എ­ത്ര­ശ്ര­മി­ച്ചി­ട്ടും അതിൽ ആ­ഹ്ലാ­ദി­ക്കാൻ ക­ഴി­യു­ന്നി­ല്ല എ­ന്തു­കൊ­ണ്ടാ­ണ­തു?”

ഉ­ത്ത­രം: “നി­ങ്ങൾ ന­ല്ല­വ­നാ­യ­തു­കൊ­ണ്ടു്. പക്ഷേ, കാ­രു­ണ്യം­കൊ­ണ്ടു് അയാളെ സ­ഹാ­യി­ക്കാൻ ചെ­ന്നാൽ ആ സഹായം അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് അയാൾ പി­ന്നീ­ടും നി­ങ്ങ­ളു­ടെ ശ­ത്രു­വാ­യി മാറും. ഒരു പ്രാ­യം ക­ഴി­ഞ്ഞാൽ സ്വാ­ഭാ­വം മാ­റു­കി­ല്ല”.

ചോ­ദ്യം: “സ്ത്രീ­ക്കോ പു­രു­ഷ­നോ ഇ­ച്ഛാ­ശ­ക്തി കൂ­ടു­തൽ?”

ഉ­ത്ത­രം: “സം­ശ­യ­മെ­ന്തു? സ്ത്രീ­ക്കു്. കാറ് വാ­ങ്ങ­ണ­മെ­ന്നു പു­രു­ഷൻ വി­ചാ­രി­ച്ചാൽ പ­ണ­മി­ല്ലാ­ത്ത അ­യാൾ­ക്കു് അതു സാ­ധി­ക്കി­ല്ല. എ­ന്നാൽ അ­യാ­ളു­ടെ ഭാ­ര്യ­യ്ക്കു് ആ വി­ചാ­ര­മു­ണ്ടാ­യാൽ അവൾ കാറ് വാ­ങ്ങി­ച്ചി­രി­ക്കും. സ്ത്രീ എന്തു തീ­രു­മാ­നി­ച്ചാ­ലും അതു ന­ട­ക്കും”.

ചോ­ദ്യം: “ഞാൻ അ­യ­യ്ക്കു­ന്ന ക­വി­ത­ക­ളെ­ല്ലാം പ­ത്രാ­ധി­പർ തി­രി­ച്ച­യ­യ്ക്കു­ന്നു. താ­ങ്കൾ­ക്കു് എന്നെ സ­ഹാ­യി­ക്കാ­മോ?”

ഉ­ത്ത­രം: “വയ്യ. നി­ങ്ങൾ നീണ്ട ക­വി­ത­ക­ളാ­വും അ­യ­യ്ക്കു­ക. അതു വാ­യി­ച്ചു­നോ­ക്കാൻ പ­ത്രാ­ധി­പർ­ക്കു സമയം കാ­ണി­ല്ല. പി­ന്നെ ഇ­ത്ത­രം കാ­ര്യ­ങ്ങ­ളിൽ ആ­രു­ടെ­യും സഹായം അ­ഭ്യർ­ത്ഥി­ക്ക­രു­തു്. നി­ങ്ങൾ­ക്കു സർ­ഗ്ഗ­ശ­ക്തി­യു­ണ്ടെ­ങ്കിൽ പ­ത്രാ­ധി­പർ നി­ങ്ങ­ളെ അ­ന്വേ­ഷി­ച്ചു വരും”.

ചോ­ദ്യം: “നി­ങ്ങൾ കേ­ട്ടി­ട്ടു­ള്ള ര­സ­ക­ര­മാ­യ ഒരു ചൊ­ല്ലു് പ­റ­ഞ്ഞു­ത­രൂ?”

ഉ­ത്ത­രം: “ഫ്രാൻ­സി­ലെ ചാൾസ് അ­ഞ്ചാ­മൻ ഒ­രി­ക്കൽ പ­റ­ഞ്ഞു: ഞാൻ ഈ­ശ്വ­ര­നോ­ടു സ്പാ­നി­ഷ് സം­സാ­രി­ക്കു­ന്നു. സ്ത്രീ­ക­ളോ­ടു ഇ­റ്റ­ലി­യി­ലെ ഭാഷ. പു­രു­ഷ­ന്മാ­രോ­ടു ഫ്ര­ഞ്ച്. എന്റെ കു­തി­ര­യോ­ടു് ജർ­മ്മ­നും”.

ചോ­ദ്യം: “വാർ­ദ്ധ­ക്യ­ത്തിൽ എന്നെ ര­ക്ഷി­ക്കു­ന്ന­തു് ആരു്? മകനോ മകളോ?”

ഉ­ത്ത­രം: “ര­ണ്ടു­പേ­രു­മ­ല്ല. ഭാര്യ ജീ­വി­ച്ചി­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ അവൾ മാ­ത്രം സം­ര­ക്ഷി­ക്കും”.

ചോ­ദ്യം: “നി­ങ്ങൾ നല്ല സു­ഹൃ­ത്തു­ക്ക­ളെ­യും പി­ണ­ക്കു­ന്ന­വ­നാ­ണെ­ന്നു് എ­ല്ലാ­വ­രും പ­റ­യു­ന്നു. സ­ത്യ­മാ­ണോ?”

ഉ­ത്ത­രം: “സ­ത്യ­മ­ല്ല. അ­ത്യു­ത്ത­മ­സു­ഹൃ­ത്തു് എന്നു ഞാൻ ക­രു­തി­യി­രു­ന്ന ഒരാൾ എ­നി­ക്കു വന്ന സ്വ­കാ­ര്യ­ക്ക­ത്തു­കൾ എ­ടു­ത്തു വാ­യി­ക്കു­ന്ന­തു കണ്ടു ഞാൻ റ്റെ­ലി­ഫോൺ അ­റ്റൻ­ഡ് ചെ­യ്യാൻ പോ­യ­പ്പോൾ. അ­തി­നു­ശേ­ഷം ഞാൻ ആ മ­നു­ഷ്യ­നോ­ടു­ള്ള ബന്ധം വി­ച്ഛേ­ദി­ച്ചു­ക­ള­ഞ്ഞു”.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ശ്രീ. പവനൻ കർ­പ്പൂ­രം വാ­രി­ക­യിൽ: ‘അ­കൃ­ത്രി­മ­ല­ളി­ത­മാ­യ ഈ വി­ശേ­ഷ­ണ­ത്തി­ന്റെ അർ­ത്ഥ­പൂർ­ണ്ണി­മ വെ­ച്ചു പ­റ­ഞ്ഞാൽ കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ— പൂർ­ണി­മാ എ­ന്നാൽ വെ­ളു­ത്ത­വാ­വു് എ­ന്നാ­ണർ­ത്ഥം ‘നി­ഖി­ലാ­ന്നി­ശി പൂർ­ണി­മാ…’ എന്നു നൈഷധ മ­ഹാ­കാ­വ്യം ദ്വി­തീ­യ സർ­ഗ്ഗം, ശ്ലോ­കം 76. അർ­ത്ഥ­ത്തി­ന്റെ പൂർണത എ­ന്നാ­വാം പവനൻ ഉ­ദ്ദേ­ശി­ച്ച­തു്.
  2. ‘സ്വ’മ്മി­ന്റെ സ­മ­കാ­ലീ­ന­ത (ശ്രീ. എ. സോമൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ)—കാ­ല­ത്തെ സം­ബ­ന്ധി­ക്കു­ന്ന­തു് കാ­ലി­ക­മാ­ണു്. കാ­ലീ­നം ശ­രി­യ­ല്ല.
  3. ‘സ­മ്പ­ന്ന­വും പ­രി­ഹാ­സ്യ­വു­മാ­യ പ്ര­ക­ട­ന­ത്തോ­ടു­കൂ­ടി ഇ­വി­ടെ­യാ­ണു് ആ രാ­ഷ്ട്രീ­യ നേ­താ­വി­ന്റെ ശവം സം­സ്ക­രി­ച്ച­തു്. അ­യാ­ളു­ടെ പ­രി­ച­യ­ക്കാർ അയാളെ പു­ച്ഛി­ച്ചു. ഞാൻ ക­ര­ഞ്ഞു: അയാളെ തൂ­ക്കി­ക്കൊ­ല്ലു­ന്ന­തു കാ­ണാ­നാ­യി­രു­ന്നു എന്റെ ആ­ഗ്ര­ഹം’—Hilaire Belloc. ഇ­തെ­ഴു­തി­യ കവി കേ­ര­ളീ­യ­രു­ടെ മാ­ന­സി­ക­നി­ല നേ­ര­ത്തേ അ­റി­ഞ്ഞി­രു­ന്നോ?
  4. പല സ­മ്മാ­ന­ങ്ങൾ കി­ട്ടി ജോൺ ഗ്രോ­സ്സി നു് ‘ഷൈ­ല­ക്ക് ’ എന്ന പു­സ്ത­ക­മെ­ഴു­തി­യ­തി­നു്. അതിൽ E. A. J Honigmann എ­ഴു­തി­യ ‘Shakespeare’s Impact on His Contemporaries’ എന്ന പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു പ­റ­യു­ന്നു­ണ്ടു്. പി­ശു­ക്കു്, ബി­സ്നെ­സ്കാ­ര­ന്റെ ഹൃ­ദ­യ­കാ­ഠി­ന്യം, ഇ­വ­യൊ­ക്കെ ഷെ­യ്ക്സ്പി­യ­റി നു് ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണു് ഹ­ണി­ങ്മാ­ന്റെ അ­ഭി­പ്രാ­യം. ഷൈ­ല­ക്കി ന്റെ ക്രൂ­ര­ത­യെ നി­ന്ദി­ച്ച ഷെ­യ്ക്സ്പി­യർ ഒരു ത­ര­ത്തി­ലു­ള്ള മാ­ന­സി­ക­മാ­യ ഐക്യം അ­യാ­ളു­മാ­യി പു­ലർ­ത്തി­യെ­ന്നു് ഗ്രോ­സ്സി­നും അ­ഭി­പ്രാ­യ­മു­ണ്ടു്. He drew Shylock out of his own long pocket എ­ന്നു് ജെ­യിം­സ് ജോ­യി­സ് Ulysses-ൽ ഒരു ക­ഥാ­പാ­ത്ര­ത്തെ­ക്കൊ­ണ്ടു് ഉ­ദീ­ര­ണം ചെ­യ്യി­ച്ച­തു് ശ­രി­യാ­വാം എ­ന്നും ഗ്രോ­സ്സ് ക­രു­തു­ന്നു. ഇ­തി­ലൊ­ന്നും തർ­ക്കി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. എൻ­സൈ­ക്ളോ­പീ­ഡി­യ ബ്രി­ട്ടാ­നി­ക്ക­യു­ടെ ഒരു പഴയ പ്ര­സാ­ധ­ന­ത്തിൽ aesthetics-​നെക്കുറിച്ചു ക്രോ­ചെ എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ഇ­ക്കാ­ര്യം പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. 1950-​ലാണു് ഞാനതു വാ­യി­ച്ച­തു്. ക­ലാ­കാ­രൻ ആ­ര­ല്ല­യോ അ­തി­ന്റെ ആ­വി­ഷ്കാ­ര­മാ­ണു് കല എ­ന്നു് ക്രോ­ചെ പ­റ­യു­ന്നു. വീ­ര­ധർ­മ്മാ­ത്മ­ക­ങ്ങ­ളാ­യ കാ­വ്യ­ങ്ങൾ ര­ചി­ക്കു­ന്ന കവികൾ യ­ഥാർ­ത്ഥ­ത്തിൽ ഭീ­രു­ക്ക­ളാ­യി­രി­ക്കാം. ലൈം­ഗി­ക­ത­യെ നി­ന്ദി­ക്കു­ന്ന ക­ലാ­കാ­രൻ നി­ത്യ­ജീ­വി­ത­ത്തിൽ വൃ­ഭി­ചാ­രി­യാ­യി­രി­ക്കാം. ഷെ­യ്ക്സ്പി­യർ പലിശ വാ­ങ്ങി­യ­വ­നും പി­ശു­ക്ക­നും ആ­യി­രു­ന്നി­രി­ക്കാം. പക്ഷേ, നാ­ട­ക­ത്തിൽ അ­ദ്ദേ­ഹം ധർ­മ്മ­ത­ല്പ­ര­നാ­യി­ട്ടാ­ണു് പ്ര­ത്യ­ക്ഷ­നാ­വു­ക (Shylock, John Cross, Vintage, UK 6.99).
  5. നാ­ല­പ്പാ­ട്ടു നാ­രാ­യ­ണ­മേ­നോ­നും കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള യും നേ­രി­ട്ടു ഫ്ര­ഞ്ച് ഭാ­ഷ­യിൽ നി­ന്നാ­ണു് വി­വർ­ത്ത­നം ചെ­യ്ത­തെ­ന്ന വ­സ്തു­ത വി­സ്മ­രി­ക്കു­ന്നി­ല്ല’ എ­ന്നു് ശ്രീ. എം. കെ. സാനു കു­ങ്കു­മം വാ­രി­ക­യിൽ. നാ­ല­പ്പാ­ട­നു് ഇം­ഗ്ലീ­ഷ് പോലും നല്ല പോലെ അ­റി­ഞ്ഞു കൂ­ടാ­യി­രു­ന്നു എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സു­ഹൃ­ത്താ­യി­രു­ന്ന മലബാർ ശ­ങ്ക­രൻ നായർ എ­ന്നോ­ടൊ­രി­ക്കൽ പ­റ­ഞ്ഞ­തു്. മ­റ്റു­ള്ള­വ­രു­ടെ സ­ഹാ­യ­ത്തോ­ടു കൂ­ടി­യാ­ണ­ത്രേ അ­ദ്ദേ­ഹം പലതും ഇം­ഗ്ലീ­ഷിൽ നി­ന്നു തർ­ജ്ജ­മ ചെ­യ്ത­തു്. ബാ­ല­കൃ­ഷ്ണ­പി­ള്ള­യ്ക്കും ഫ്ര­ഞ്ച് അ­റി­യാ­മാ­യി­രു­ന്നി­ല്ല. സകല ഫ്ര­ഞ്ച് നാ­മ­ങ്ങ­ളും തെ­റ്റി­ച്ചാ­ണു് അ­ദ്ദേ­ഹം എ­ഴു­തി­യ­തു്. സാ­നു­വി­ന്റെ പ്ര­സ്താ­വം തെ­റ്റു തന്നെ എന്നു ഞാൻ പ­റ­യു­ന്നി­ല്ല. അ­ന്വേ­ഷി­ച്ച­തി­നു ശേഷമേ തീ­രു­മാ­ന­ത്തി­ലെ­ത്താൻ കഴിയൂ.
  6. ബീനാ ഭദ്രൻ, ജി., ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ഒരു ലേ­ഖ­ന­ത്തി­ന്റെ ത­ല­ക്കെ­ട്ടു് “നഃ സ്ത്രീ സ്വാ­ത­ന്ത്ര്യ­മർ­ഹ­തി”.—ഏ­തെ­ങ്കി­ലും പ­ദ­മെ­ഴു­തി രണ്ടു കു­ത്തു് അ­തി­ന­പ്പു­റ­ത്തി­ട്ടാൽ സം­സ്കൃ­ത­മാ­യി എ­ന്നാ­ണു് പ­ല­രു­ടെ­യും വി­ചാ­രം. അ­തു­കൊ­ണ്ടാ­ണ­ല്ലോ ന സ്ത്രീ സ്വാ­ത­ന്ത്ര്യ­മർ­ഹ­തി എ­ന്ന­തു് നഃ എന്നു വി­സർ­ഗ്ഗ­ത്തോ­ടു കൂടിയ രൂ­പ­മാർ­ജ്ജി­ച്ച­തു്. നഃ സ്ത്രീഃ സ്വാ­ത­ന്ത്ര്യഃ അർ­ഹ­തിഃ എ­ന്നു് ബീനാ ഭദ്രൻ എ­ഴു­താ­ത്ത­തു് എന്തേ? ശ­രി­യാ­യ സം­സ്കൃ­ത­മാ­കു­മാ­യി­രു­ന്ന­ല്ലോ.
ജി. പ്ര­ഫെ­സർ എസ്. ഗു­പ്തൻ­നാ­യ­രോ­ട്

മൗനം വി­ദ്വാ­നു ഭൂ­ഷ­ണ­മാ­കു­മ്പോൾ അ­യാ­ളു­ടെ യ­ശ­സ്സി­ന്റെ ച­ന്ദ്രി­ക നാ­ലു­പാ­ടും പ­ര­ന്നൊ­ഴു­കും. ബ­ഹു­ജ­ന­വും ആ നി­ലി­വി­ന്റെ സ്പർ­ശ­ത്തിൽ പുളകം കൊ­ള്ളും. അതു ചെ­യ്യാ­തെ കി­ട്ടു­ന്ന സ­ഭാ­വേ­ദി­ക­ളി­ലൊ­ക്കെ കയറി നി­ന്നു് മ­റ്റു­ള്ള­വ­രു­ടെ നേർ­ക്കു് അ­സ­ഭ്യ­ങ്ങൾ ചൊ­രി­യു­ന്ന­തു ശ­രി­യ­ല്ല.

ആകൃതി, പ്ര­കൃ­തി, അ­ന്യ­രോ­ടു­ള്ള പെ­രു­മാ­റ്റം, ക­വി­ത്വം, പ്ര­ഭാ­ഷ­ണം ഇ­വ­യി­ലെ­ല്ലാം കോ­ഹി­നൂർ ര­ത്ന­ത്തെ­പ്പോ­ലെ മ­യൂ­ഖ­മാ­ല­കൾ പ്ര­സ­രി­പ്പി­ച്ച മ­ഹാ­വ്യ­ക്തി­യാ­യി­രു­ന്നു ജി. ശ­ങ്ക­ര­ക്കു­റു­പ്പു്. അ­ദ്ദേ­ഹം ശ്രീ. എസ്. ഗു­പ്തൻ നാ­യ­രോ­ടു പറഞ്ഞ ഒരു വാ­ക്യ­ത്തി­നു് ഇ­ന്നു് ഏറെ സാം­ഗ­ത്യ­മു­ണ്ടു്. “ന­ക്ഷ­ത്ര­ങ്ങൾ അവയെ ചു­ഴ­ലു­ന്ന അ­ന്ധ­കാ­ര­ത്തെ­ക്കു­റി­ച്ചു് ആ­വ­ലാ­തി­പ്പെ­ടു­മ്പോൾ സ്വയം ന­ക്ഷ­ത്ര­ങ്ങ­ള­ല്ലാ­തെ­യാ­യി­ത്തീ­രു­ന്നു”. ന­മ്മു­ടെ സാ­ഹി­ത്യ­കാ­ര­ന്മാർ ഈ വാ­ക്യം ഇ­ന്ത്യൻ ഇ­ങ്കിൽ എഴുതി ആ ക­ട­ലാ­സ്സു് ഫ്രെ­യിം ചെ­യ്തു മേ­ശ­പ്പു­റ­ത്തു വച്ചു കൂ­ട­ക്കൂ­ടെ വാ­യി­ക്ക­ണം. ‘ഞാൻ ഒ­ന്നാ­ന്ത­രം ക­ഥാ­കാ­ര­നാ­ണു്. എ­ന്നി­ട്ടും എന്നെ അ­വ­ഗ­ണി­ക്കു­ന്നു നി­രൂ­പ­ക­രും സ­മ്മാ­ന­ദാ­താ­ക്ക­ളും. ഞാൻ പ്ര­മു­ഖ­നാ­യ ക­വി­യാ­ണു്. എന്നെ ഭർ­ത്സി­ക്കു­ന്നു ചി­ല­യാ­ളു­കൾ’ എന്നു പലരും. ആരും ഇ­ക്കൂ­ട്ട­രെ അ­വ­ഗ­ണി­ക്കു­ന്നി­ല്ല. ഭർ­ത്സി­ക്കു­ന്നി­ല്ല. എ­ങ്കി­ലും ക­ഥാ­കാ­ര­ന്മാർ­ക്കും ക­വി­കൾ­ക്കും ഒ­രു­ത­രം ‘പെ­ഴ്സി­ക്യൂ­ഷൻ മേനിയ’യാണു്. ഈ പീ­ഡ­നോ­ന്മാ­ദം ത­ങ്ങ­ളു­ടെ അ­ല്പ­ത്വ­ത്തിൽ നി­ന്നു് ഉ­ണ്ടാ­കു­ന്ന­താ­ണെ­ന്നു ഗ്ര­ഹി­ക്കാൻ സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു ക­ഴി­യു­ന്നി­ല്ല. ഉ­ന്മാ­ദ­ത്ത­ള്ളൽ കൊ­ണ്ടു് അവർ മ­റ്റു­ള്ള­വ­രെ ആ­ക്ര­മി­ക്കു­ന്നു. ലോ­ക­ത്തു­ള്ള സകല തെ­റി­വാ­ക്കു­ക­ളു­ടെ­യും ഉ­ട­മ­സ്ഥ­രാ­ണു് ത­ങ്ങ­ളെ­ന്നു് പ്ര­ഖ്യാ­പ­ന­ങ്ങ­ളി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കു­ന്നു. ഈ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ അവർ സ്വയം താ­ഴു­ക­യാ­ണു്. ബ­ഹു­ജ­ന­ത്തി­ന്റെ പു­ച്ഛം ക്ഷ­ണി­ച്ചു വ­രു­ത്തു­ക­യാ­ണു്. ക­വി­ത­യെ­ഴു­തി­യി­ട്ടു് ക­ഥ­യെ­ഴു­തി­യി­ട്ടു് അവർ മി­ണ്ടാ­തി­രി­ക്ക­ണം. കാലം ഇ­ന്നു­വ­രെ­യും ഭാ­വ­ന­യെ­യും പ്രാ­ഗ­ല്ഭ്യ­ത്തെ­യും അം­ഗീ­ക­രി­ക്കാ­തി­രു­ന്നി­ട്ടി­ല്ല. മൗനം—അ­താ­ണു് അ­ഭി­കാ­മ്യം മൗനം വി­ദ്വാ­നു ഭൂ­ഷ­ണ­മാ­കു­മ്പോൾ അ­യാ­ളു­ടെ യ­ശ­സ്സി­ന്റെ ച­ന്ദ്രി­ക നാ­ലു­പാ­ടും പ­ര­ന്നൊ­ഴു­കും. ബ­ഹു­ജ­ന­വും ആ നി­ലാ­വി­ന്റെ സ്പർ­ശ­ത്തിൽ പുളകം കൊ­ള്ളും. അതു ചെ­യ്യാ­തെ കി­ട്ടു­ന്ന സ­ഭാ­വേ­ദി­ക­ളി­ലൊ­ക്കെ കയറി നി­ന്നു് മ­റ്റു­ള്ള­വ­രു­ടെ നേർ­ക്കു് അ­സ­ഭ്യ­ങ്ങൾ ചൊ­രി­യു­ന്ന­തു ശ­രി­യ­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-03-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.