SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1996-02-04-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ശ്രീ. ഇ. എം. എ­സ്സി­നു സ്വ­ന്ത­മാ­യ അ­ഭി­പ്രാ­യ­ങ്ങ­ളു­ണ്ടു് സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചു്. അ­ദ്ദേ­ഹം അതു വ­സ്ത്നി­ഷ്ഠ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു. ആ­രോ­ടും അ­ദ്ദേ­ഹ­ത്തി­നു ദേ­ഷ്യ­മി­ല്ല. ആ­രെ­ങ്കി­ലും കോ­പി­ച്ചു് അ­ദ്ദേ­ഹ­ത്തെ ശ­കാ­രി­ച്ചാ­ലും മാ­ന്യ­ത­യോ­ടെ മാ­ത്ര­മാ­ണു് അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു മ­റു­പ­ടി­യു­ണ്ടാ­കു­ന്ന­തു്. പക്ഷേ, ഇ. എം. എ­സ്സി­നെ ആ­ക്ര­മി­ക്കു­ന്ന­വർ­ക്കു് ഈ സ­മ­ചി­ത്ത­ത­യോ നി­ഷ്പ­ക്ഷ­ത­യോ ഇല്ല.

മ­ഹാ­നാ­യ മി­സ്റ്റി­കു് പ­ര­മ­ഹം­സൻ യോ­ഗാ­ന­ന്ദ നെ­ക്കു­റി­ച്ചു് കേൾ­ക്കാ­ത്ത­വ­രി­ല്ല (Paramahamsa Yogananda, 1893–1952). അ­ദ്ദേ­ഹ­ത്തി­ന്റെ ‘Autobiography of a Yogi’ എന്ന ഉ­ത്കൃ­ഷ്ട­മാ­യ പു­സ്ത­കം എ­ത്ര­യെ­ത്ര ഭാ­ഷ­ക­ളി­ലേ­ക്കാ­ണു് തർ­ജ്ജ­മ ചെ­യ്തി­ട്ടു­ള്ള­തു്. ഒ­രി­ക്കൽ ഒരു പേർ­ഷ്യൻ കവി അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു പേർ­ഷ്യൻ ക­വി­ത­യ്ക്കു് ര­ണ്ടർ­ത്ഥ­മു­ണ്ടെ­ന്നു്; ഒ­ന്നു്: ആ­ന്ത­രം. ര­ണ്ടു്: ബാ­ഹ്യം. ഒരു ദിവസം യോ­ഗാ­ന­ന്ദൻ ഒമർ ഖ­യാ­മി­ന്റെ റൂ­ബാ­യി­യാ­ത്തിൽ ശ്ര­ദ്ധ­ചെ­ലു­ത്തി വാ­യി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ അ­തി­ന്റെ ബാ­ഹ്യാർ­ത്ഥ­ത്തി­ന്റെ ഭി­ത്തി­കൾ ഇ­ടി­ഞ്ഞു­ത­ക­രു­ന്ന­താ­യി തോ­ന്നി. അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ക്ഷ­ണ­ത്തിൽ ആ­ന്ത­രാർ­ത്ഥ­ങ്ങൾ സ്വർ­ണ്ണ­ഖ­നി­യെ­ന്ന­പോ­ലെ ആ­വിർ­ഭ­വി­ക്കു­ക­യും ചെ­യ്തു. പേർ­ഷ്യ­യിൽ ഒ­മ­റി­നെ മി­സ്റ്റി­ക്കാ­യും ആ­ധ്യാ­ത്മി­കാ­ചാ­ര്യ­നു­മാ­യി­ട്ടാ­ണു് ക­രു­തി­പ്പോ­രു­ന്ന­തു്. സൂ­ഫി­സ­ത്തി­ന്റെ ത­ത്ത്വ­ങ്ങ­ളെ ബിം­ബ­ങ്ങ­ളാ­ക്കി ര­ചി­ച്ച ഈ കൃ­തി­യിൽ­നി­ന്നു് ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ പ­രി­മ­ളം പ്ര­സ­രി­ക്കു­ന്നു­വെ­ന്നു ക­ണ്ടു് യോ­ഗാ­ന­ന്ദൻ അതേ രീ­തി­യിൽ അതിനെ വ്യാ­ഖ്യാ­നി­ച്ചു. ആ വ്യാ­ഖ്യാ­ന­മാ­ണു് “Rubaiyat Explained” (Edited by Donald Walters) എന്ന ഗ്ര­ന്ഥം. ഒമർ ഖ­യാ­മി­ന്റെ കാ­വ്യ­ത്തി­നു പല ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­ക­ളു­ണ്ടെ­ങ്കി­ലും യോ­ഗാ­ന­ന്ദ­നു് ഇ­ഷ്ട­പ്പെ­ട്ട­തു് ഫി­റ്റ്സ്ജെ­റൾ­ഡി­ന്റെ തർ­ജ്ജ­മ­യാ­ണു്. മൂ­ല­ഗ്ര­ന്ഥ­ത്തി­ന്റെ ഭംഗി ആ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­യിൽ കാ­ണു­ന്ന­തു­പോ­ലെ വേറെ ഒരു തർ­ജ്ജ­മ­യി­ലു­മി­ല്ല. കവി റോ­ബർ­ട് ഗ്രേ­യ്വ്സി­ന്റെ തർ­ജ്ജ­മ ലേഖകൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഫി­റ്റ്സ്ജെ­റൾ­ഡി­ന്റെ തർ­ജ്ജ­മ­യു­ടെ അ­ടു­ത്തെ­ങ്ങും അതു വ­രി­ല്ല.

images/Paramahansa_Yogananda.jpg
പ­ര­മ­ഹം­സൻ യോ­ഗാ­ന­ന്ദൻ

യോ­ഗാ­ന­ന്ദ­ന്റെ ആ­ധ്യാ­ത്മി­ക­മാ­യ വ്യാ­ഖ്യാ­നം ശ­രി­യാ­ണു്. ഒ­മ­റി­ന്റെ റൂ­ബാ­യി­യാ­ത്തി­നെ­ക്കാൾ ക­ലാ­പ­ര­മാ­യി മേന്മ കൂടും ഹാ­ഫി­സി­ന്റെ റൂ­ബാ­യി­യാ­ത്തി­നെ­ന്നു് പേർ­ഷ്യൻ പ­ണ്ഡി­ത­ന്മാർ പ­റ­യു­ന്നു. ഹാ­ഫി­സി­ന്റെ ആ കാ­വ്യ­ത്തി­നും ആ­ധ്യാ­ത്മി­ക­മാ­യ വ്യാ­ഖ്യാ­ന­മാ­ണു് അവർ ന­ല്കു­ക. ബാ­ഹ്യാർ­ത്ഥ­ത്തി­ന­ല്ല, ആ­ന്ത­രാർ­ത്ഥ­ത്തി­നാ­ണു് പ്രാ­ധാ­ന്യ­മെ­ന്നു് വീ­ണ്ടും പറയാം.

യോ­ഗാ­ന­ന്ദ­ന്റെ വ്യാ­ഖ്യാ­ന­ത്തി­ന്റെ സ്വ­ഭാ­വം കാ­ണി­ക്കാൻ­വേ­ണ്ടി ഒ­രർ­ത്ഥ­പ്ര­ദർ­ശ­നം ന­ട­ത്ത­ട്ടെ. ഒമർ:

Awake for Morning in the Bowl of night

Has flung the stone that puts the stars to flight.

And Lo! the Hunter of The East has caught

The Sultan’s Turrent in a Noose of Light.

(Fitzgerald, 1st edition)

ഇനി യോ­ഗാ­ന­ന്ദ­ന്റെ വ്യാ­ഖ്യാ­നം. സ­മ്പൂർ­ണ്ണ­മാ­യും അ­തെ­ഴു­താൻ സ്ഥ­ല­മി­ല്ല. ഒരു ഭാഗം മാ­ത്രം കൊ­ടു­ക്കാം.

Thus sang the inner Silence

‘Forsake your sleep of,

ignorance: Awake!’

‘For the dawn of wisdom

has flung into the dark

bowl of your unknowing

the stone of spiritual

discipline—that weapon

of divine power that

can break the bowl and

put to flight the palling

stars of earthly desire.’

‘Behold, Wisdom—the

Hunter of the East

has cast a noose of

light to encircle the

kingly minaret of your

egoic pride: wisdom to

free you at last from

the long night of spiritual

ignorance’

ഇതിനു ശേഷം Expanded meaning. സ്ഥ­ല­പ­രി­മി­തി­യെ­ക്ക­രു­തി അതു ഞാൻ എ­ടു­ത്തെ­ഴു­തു­ന്നി­ല്ല. യോ­ഗാ­ന­ന്ദൻ തു­ടർ­ന്നെ­ഴു­തു­ന്നു.

Keys to Meaning

Morning—The dawn of awakening from delusive

material existence

Bowl of night—The dark night of Soul—ignorance

Stone—Delusion—shattering

acts of spiritual

self-​discipline.

Stars— Falsely attractive

material desires

Hunter of the East— Eastern Wisdom,

hunter and destroyer of delusion

Sultan’s Turret— The Kingly minaret of pride.

Noose of light— The light of wisdom, which like a lasso haloes the darkness of ego and ensnares it, transorming it forever into kindred light.

ഇ­തി­നു­ശേ­ഷം യോ­ഗാ­ന­ന്ദ­ന്റെ ശി­ഷ്യൻ ഡൊൻൾ­ഡ് വാൾ­ട്ടേ­ഴ്സി­ന്റെ editorial Comment വ­രു­ന്നു. വി­ദ്വ­ജ്ജ­നോ­ചി­ത­മാ­ണു് ആ അ­ഭി­പ്രാ­യ­ക്കു­റി­പ്പു­കൾ (വില Rs 125).

  1. The Rubaiyat, Fitzgerald First Edition 1859. Fourth Edition 1879.
  2. The Rubaiyat, Transalted by Robert Graves and Omar Ali-​Shah.
  3. The Rubaiyat, Translated by Peter Avery and John Heath-​Stubbs.
ഈ തർ­ജ്ജ­മ­കൾ വീ­ണ്ടും വാ­യി­ച്ച­തി­നു­ശേ­ഷ­മാ­ണു് ഞാൻ മു­ക­ളി­ലെ ഖ­ണ്ഡി­ക എ­ഴു­തി­യ­തു്.
സി. പി. നായർ
images/Chekhov.jpg
ചെ­ക്കോ­വ്

എന്റെ വീ­ട്ടി­ന­ടു­ത്തു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രൻ ഒരു പെ­ണ്ണി­നെ ക­ല്യാ­ണം ക­ഴി­ച്ചു­കൊ­ണ്ടു വന്നു. അ­ടു­ത്ത വീ­ട്ടിൽ പു­തു­പ്പെ­ണ്ണു വ­ന്നാൽ അവളെ കാണാൻ പോ­കു­ന്ന ഏർ­പ്പാ­ടു­ണ്ടു് ഈ പ­ട്ട­ണ­ത്തിൽ. എന്റെ വീ­ട്ടി­ലെ സ്ത്രീ­കൾ ന­വ­വ­ധു­വി­നെ കാണാൻ പോയി. അ­വ­ളു­ടെ പേരു് എ­ന്തെ­ന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ വി­ദ്രു­മാ­ധ­രി എ­ന്നാ­ണെ­ന്നു് എന്റെ സ­ഹ­ധർ­മ്മി­ണി പ­റ­ഞ്ഞു. ഞാൻ അ­തു­കേ­ട്ടു ചി­ന്ത­യി­ലാ­ണ്ടു. ഒരു ഗ്ലാ­സ്സ് ചു­ക്കു­വെ­ള്ളം ഭർ­ത്താ­വി­നു വേ­ണ­മെ­ങ്കിൽ ‘എടീ വി­ദ്രു­മാ­ധ­രീ’ എന്നു വി­ളി­ക്കേ­ണ്ടി വ­രി­ല്ലേ? അ­പ്പോൾ തൊണ്ട കൂ­ടു­തൽ ഉ­ണ­ങ്ങു­ക­യും പ­ല്ലു­കൾ തെ­റി­ക്കു­ക­യും ചെ­യ്യു­ക­യി­ല്ലേ? അ­താ­ലോ­ചി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ എന്റെ മു­ത്ത­ച്ഛ­ന്റെ അനിയൻ ആ­റ്റു­നോ­റ്റു­ണ്ടാ­യ ആൺ­കു­ട്ടി­ക്കു ഷ­ഡ­ക്ഷ­ര­സു­ന്ദ­രൻ­നാ­യർ എന്നു പേ­രി­ട്ട­തു് ഓർ­മ്മ­യി­ലേ­ക്കു ക­ട­ന്നു­വ­ന്നു. അ­മ്പ­തു വ­യ­സ്സാ­യ­പ്പോൾ തന്നെ കൊ­ച്ച­പ്പൂ­പ്പ­ന്റെ പ­ല്ലു­കൾ എ­ല്ലാം കൊ­ഴി­ഞ്ഞു­പോ­യി. ‘എടാ ഷ­ഡ­ക്ഷ­ര­സു­ന്ദ­രൻ­നാ­യ­രേ ആ മു­റു­ക്കാ­ങ്ക­ട­യിൽ­ച്ചെ­ന്നു് ഒരു ച­ക്ര­ത്തി­നു മു­റു­ക്കാൻ വാ­ങ്ങി­ക്കൊ­ണ്ടു­വാ’ എ­ന്നു് അ­ദ്ദേ­ഹം എ­ങ്ങ­നെ പറയും? അ­പ്പോൾ ഈ. വി. കൃ­ഷ്ണ­പി­ള്ള­യു­ടെ ഒരു നേ­ര­മ്പോ­ക്കും ഓർ­മ്മ­യി­ലെ­ത്തി. കൂ­ട്ടു­കാ­ര­ന്റെ ഭാര്യ പെ­റ്റു എ­ന്ന­റി­ഞ്ഞ­പ്പോൾ അയാൾ കൊ­ച്ചി­നെ കാണാൻ പോയി. ശിശു ഫൗ­ണ്ടൻ പേ­ന­യു­ടെ അ­ത്ര­യേ­യു­ള്ളൂ. തൊ­ട്ടി­ലിൽ കി­ട­ക്കു­ന്ന ശി­ശു­വി­നെ നോ­ക്കി ആഗതൻ ചോ­ദി­ച്ചു പേരു് എ­ന്തു്? ഉടനെ ഉ­ത്ത­രം കി­ട്ടി. വേ­ണു­ഗോ­പാ­ല­ഗീ­ത­ര­സ­ബാ­ല­ഗം­ഗാ­ധ­രൻ. ഈ. വി. ചോ­ദി­ക്കു­ന്നു. കൊ­ച്ചി­ന്റെ തന്ത വ­യ­സ്സ­നാ­കു­മ്പോൾ അ­ങ്ക­ണ­ത്തിൽ വീ­ണു­വെ­ന്നു കരുതൂ. ‘എടാ വേ­ണു­ഗോ­പാ­ല­ഗീ­ത­ര­സ­ബാ­ല­ഗം­ഗാ­ധ­രാ ഓടി വായോ. ഒന്നു പി­ടി­ച്ചെ­ഴു­ന്നേ­ല്പി­ക്കോ’ എ­ന്നു് അയാൾ വി­ളി­ച്ചാൽ അ­തോ­ടൊ­പ്പം പ്രാ­ണ­നും പോ­വു­ക­യി­ല്ലേ.

കേ­ര­ള­ത്തി­ലേ­യും ബം­ഗാ­ളി­ലെ­യും ജർ­മ്മ­നി­യി­ലെ­യും അ­മേ­രി­ക്ക­യി­ലേ­യും പെൺ­കു­ട്ടി­കൾ ശൃം­ഗ­രി­ക്കു­ന്ന­തു് ഒരേ വി­ധ­ത്തി­ലാ­ണു്. നാണം വ­ന്നാൽ എ­ല്ലാ­വ­രും ഒരേ മ­ട്ടിൽ മുഖം പൊ­ത്തും. അ­തി­നാൽ പ്രേ­മ­പ്ര­ക­ട­ന­രീ­തി­കൾ­ക്ക്, അവയെ പ്ര­തി­പാ­ദി­ക്കു­ന്ന ചെ­റു­ക­ഥ­കൾ­ക്കു് സമാന സ്വ­ഭാ­വം വരും. ആ സ­മാ­ന­സ്വ­ഭാ­വ­ത്തിൽ വ്യ­ത്യ­സ്ത­ത വ­രു­ത്താൻ ക­ഥാ­കാ­ര­നു ക­ഴി­ഞ്ഞാൽ വാ­യ­ന­ക്ക­ര­നു പ­രാ­തി­യി­ല്ല.

പ്ര­ശ­സ്ത­നാ­യ ഹാ­സ്യ­സാ­ഹി­ത്യ­കാ­രൻ ശ്രീ. സി. പി. നായർ പേ­രു­കൾ തെ­റ്റി­ച്ചെ­ഴു­തു­ക­യും പു­രു­ഷ­ന്മാ­രെ സ്ത്രീ­ക­ളാ­ക്കു­ക­യും ചെ­യ്യു­ന്ന­വ­രു­ടെ ബു­ദ്ധി­ശൂ­ന്യ­ത­യെ­യാ­ണ്പ­രി­ഹ­സി­ക്കു­ന്ന­തു്. (മംഗളം വാരിക—ലക്കം— ‘പ്രി­യ­പ്പെ­ട്ട ശ്രീ­മ­തി’) സി. പി. നാ­യ­രെ­ത്ത­ന്നെ ഒരു വ­ട­ക്കേ­യി­ന്ത്യൻ ഉ­ദ്യോ­ഗ­സ്ഥൻ ശ്രീ­മ­തി­യാ­ക്കി­ക്ക­ള­ഞ്ഞു. നർ­മ്മ­ഭാ­സു­ര­മാ­യ ര­ച­ന­യാ­ണു് സി. പി. നാ­യ­രു­ടേ­തു്. വാ­യ­ന­ക്കർ­ക്കു് വ­ല്ല­പ്പോ­ഴും ചി­രി­ച്ചു് ഉ­ള്ളു­കു­ളിർ­ക്കാൻ സൗ­ക­ര്യം ഒ­രു­ക്കി­ത്ത­രു­ന്ന അ­ദ്ദേ­ഹ­ത്തി­നു ഞാൻ നന്ദി പ­റ­യു­ന്നു. ഇ­ത്ത­രം ഹാ­സ്യ­ലേ­ഖ­ന­ങ്ങൾ വാ­യി­ക്കു­മ്പോൾ വാ­യ­ന­ക്കാ­രു­ടെ പി­രി­മു­റു­ക്ക­ത്തി­നു് അയവു വരും. അ­തു­കൊ­ണ്ടു നർ­മ്മം ക­ലർ­ന്ന രചനകൾ ധാ­രാ­ള­മാ­യി വാ­രി­ക­ക­ളിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണം പ­ത്രാ­ധി­പ­ന്മാർ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഈ. വി. കൃ­ഷ്ണ­പി­ള്ള സ­ഞ്ജ­യ­നെ­ക്കാൾ വലിയ ഹാസ്യ സാ­ഹി­ത്യ­കാ­ര­നാ­ണെ­ന്നു നി­ങ്ങൾ പ­റ­യു­ന്ന­തു പ്ര­ദേ­ശി­ക­സ്നേ­ഹം കൊ­ണ്ട­ല്ലേ?

ഉ­ത്ത­രം: മ­ലി­ന­മാ­യ മ­ന­സ്സു­ള്ള­വർ ഇ­തി­ന­പ്പു­റ­വും ചോ­ദി­ക്കും. എ­ഴു­ത്ത­ച്ഛൻ വ­ട­ക്കു­ള്ള ക­വി­യാ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ക­ണ്ണ­ശ്ശ­പ്പ­ണി­ക്ക­രെ­ക്കാൾ കേ­മ­നാ­ണെ­ന്നു് ഏതു തെ­ക്കൻ പൗ­ര­നാ­ണു പറയുക? വെ­ണ്ണി­ക്കു­ളം ഗോ­പാ­ല­ക്കു­റു­പ്പു് മ­ദ്ധ്യ­തി­രു­വി­താം­കൂ­റി­ലെ ക­വി­യാ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം വൈ­ലോ­പ്പി­ള്ളി­യേ­ക്കാൾ കേ­മ­നാ­ണെ­ന്നു് ഇവിടെ ആരു അ­ഭി­പ്രാ­യ­പ്പെ­ടും? പി. കു­ഞ്ഞി­രാ­മൻ­നാ­യ­രെ­ക്കാൾ വലിയ ക­വി­യാ­യി കോ­ട്ട­യ­ത്തി­നു തെ­ക്കു് ആ­രു­ണ്ടു്? ഇ­ര­യി­മ്മൻ തമ്പി ഉ­ണ്ണാ­യി­വാ­രി­യ­രെ­ക്കാൾ വലിയ ക­വി­യാ­ണെ­ന്നു് ഇവിടെ ആരു പ­റ­യു­ന്നു? ഈ. വി. കൃ­ഷ്ണ­പി­ള്ള ന­ക്ഷ­ത്ര­മാ­ണു്. സ­ഞ്ജ­യൻ മി­ന്നാ­മി­നു­ങ്ങും.

ചോ­ദ്യം: ഇവിടെ ബാം­ഗ്ളൂ­രിൽ ക­ഴു­ത­ക­ളി­ല്ല. ക­ഴു­ത­യെ കാണാൻ ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു ശാ­സ്ത­മം­ഗ­ല­ത്തു വ­ന്നാൽ മതിയോ?

ഉ­ത്ത­രം: ചെ­ല­വ­ല്ലേ അ­വി­ട­ന്നു് ഇ­വി­ടം­വ­രെ വരാൻ? താ­ങ്ക­ളു­ടെ വീ­ട്ടിൽ ക­ണ്ണാ­ടി കാ­ണു­മ­ല്ലോ. അ­തെ­ടു­ത്തു് ഒന്നു നോ­ക്കൂ. ആ­ഗ്ര­ഹ­ത്തി­നു സാ­ഫ­ല്യ­മു­ണ്ടാ­കും.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഈ ആന്റി ഫെ­മി­നി­സം അ­സ­ഹ­നീ­യ­മാ­ണു് കേ­ട്ടോ?

ഉ­ത്ത­രം: കേ­ട്ടു. കൈ­യ്യ­ക്ഷ­ര­ത്തിൽ­നി­ന്നു് ഭവതി ആ­രെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­യി. ഞാൻ ആന്റി ഫെ­മി­നി­സ്റ്റു തന്നെ. പക്ഷേ, ആ­ന്റി­വി­മൻ അല്ല.

ചോ­ദ്യം: പ­ടി­ഞ്ഞാ­റൻ സാ­ഹി­ത്യം അത്ര ഉ­ത്കൃ­ഷ്ട­മോ?

ഉ­ത്ത­രം: ചെ­ക്കോ­വി ന്റെ ‘ഡാർ­ലി­ങ് ’ പോലെ, ഗോ­ഗ­ലി­ന്റെ ‘ഓ­വർ­കോ­ട്ട്’ പോലെ ടോൾ­സ്റ്റോ­യി­യു­ടെ ‘ഡെ­ത്തു് ഓഫ് ഇവാൻ ഇ­ലി­ച്ച്’ പോലെ വെർ­ജീ­നി­യ വുൾ­ഫി­ന്റെKew Gardens’ പോലെ, ഷ്നി­റ്റ്സ്ള­റു­ടെ ‘Flowers’ പോലെ ഒരു ചെ­റു­ക­ഥ ന­മു­ക്കു­ണ്ടോ? ദാ­നീ­ലോ­കീ­ഷി­ന്റെ ‘Hour Glass’ പോലെ ഒരു നോവൽ മ­ല­യാ­ള­ത്തി­ലു­ണ്ടോ? ഇവിടെ ചിലർ സി. വി. രാ­മൻ­പി­ള്ള­യെ­ക്കാൾ വ­ലി­യ­നാ­യ നോ­വ­ലി­സ്റ്റ് വേ­റെ­യി­ല്ലെ­ന്നു പ­റ­ഞ്ഞു­ന­ട­ക്കു­ന്നു. അജ്ഞത.

ചോ­ദ്യം: സ്വ­ന്തം ഭാ­ര്യ­യെ അ­ന്യ­രു­ടെ മുൻ­പിൽ­വ­ച്ചു ശാ­സി­ക്കു­ക­യോ അ­പ­മാ­നി­ക്കു­ക­യോ ചെ­യ്യു­ന്ന­തു ശ­രി­യാ­ണോ?

ഉ­ത്ത­രം: ശ­രി­യ­ല്ലെ­ന്നു മാ­ത്ര­മ­ല്ല, അതു് അ­ധ­മ­ത്വ­വു­മാ­ണു്. ധീ­ര­നാ­യ പു­രു­ഷൻ മറ്റു ധീ­ര­ന്മാ­രോ­ടു മ­ല്ലി­ടും. ഭീരു അ­ന്യ­രു­ടെ മുൻ­പിൽ­വ­ച്ചു ഭാ­ര്യ­യെ അ­പ­മാ­നി­ക്കും.

ചോ­ദ്യം: ജു­ഗു­പ്സാ­വ­ഹം എന്നു നി­ങ്ങൾ കൂ­ടെ­ക്കൂ­ടെ പ­റ­യു­ന്നു. എന്താ അതു്?

ഉ­ത്ത­രം: ഭാര്യ ഭർ­ത്താ­വി­നോ­ടു കൊ­ഞ്ചു­ന്ന­തു്. ഭർ­ത്താ­വു് ഭാ­ര്യ­യോ­ടു കൊ­ഞ്ചു­ന്ന­തു്. ര­ണ്ടും ദ്ര­ഷ്ടാ­ക്ക­ളെ ഛർ­ദ്ദി­പ്പി­ക്കും. കാ­മു­കി­യു­ടേ­യും കാ­മു­ക­ന്റേ­യും സ­ല്ലാ­പ­ങ്ങൾ കാണാം. ര­സി­ക്കാം.

ഗീതാ ഹി­ര­ണ്യൻ
images/Virginia_Woolf.jpg
വെർ­ജീ­നി­യ വുൾഫ്

വാ­യ­ന­ക്കാ­രോ­ടു് ഒരു ചോ­ദ്യം. നി­ങ്ങൾ രാ­ത്രി­യിൽ കി­ട­ന്നു­റ­ങ്ങു­മ്പോൾ പെ­ട്ടെ­ന്നു് ഉ­ണ­രു­ക­യും ഒരു മി­ന്നാ­മി­നു­ങ്ങ് പ്ര­കാ­ശം പ്ര­സ­രി­പ്പി­ച്ചു കൊ­ണ്ടു മു­റി­യി­ലെ­ങ്ങും നീ­ങ്ങു­ന്ന­തു കാ­ണു­ക­യും ചെ­യ്തി­ട്ടു­ണ്ടോ? ഓരോ തവണ അതു മി­നു­ങ്ങു­മ്പോൾ സ­വി­ശേ­ഷാ­നു­ഭൂ­തി ഉ­ണ്ടാ­കും. ഒ­ടു­വി­ല­തു് അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു. മി­ന്നാ­മി­നു­ങ്ങ് ജ­ന്ന­ലി­ലൂ­ടേ പ­റ­ന്നു പോ­യാ­ലും പ്ര­കാ­ശ­ബി­ന്ദു മു­റി­യി­ലെ അ­ന്ത­രീ­ക്ഷ­ത്തിൽ തങ്ങി നിൽ­ക്കു­ന്നു­വെ­ന്നു തോ­ന്നും. ഇ­ന്ദ്രി­യാ­നു­ഭൂ­തി­യെ മി­ന്നാ­മി­നു­ങ്ങു­ക­ളെ പോലെ പ്ര­ത്യ­ക്ഷ­മാ­ക്കു­ന്ന ക­ല­യാ­ണു് ശ്രീ­മ­തി ഗീതാ ഹി­ര­ണ്യ­ന്റേ­തു്. പ്ര­തി­പാ­ദ്യ വിഷയം പഴയതു തന്നെ. സൗ­ന്ദ­ര്യം ന­ശി­ച്ച ഭാ­ര്യ­യു­ടെ സാ­ന്നി­ദ്ധ്യ­ത്തി­ലും അ­സാ­ന്നി­ദ്ധ്യ­ത്തി­ലും മറ്റു സ്ത്രീ­ക­ളോ­ടു് താ­ല്പ­ര്യം കാ­ണി­ക്കു­ന്ന ഭർ­ത്താ­വു്. അതു കാ­ണു­മ്പോൾ ഭാ­ര്യ­യ്ക്കു­ണ്ടാ­കു­ന്ന അ­സ്വ­സ്ഥ­ത­യും നി­രാ­ശ­ത­യും വേ­ദ­ന­യും. പക്ഷേ, ഗീ­ത­യു­ടെ ആ­വി­ഷ്കാ­ര രീതി വി­ഷ­യ­ത്തി­ന്റെ ചി­ര­പ­രി­ചി­ത സ്വ­ഭാ­വ­ത്തെ നിർ­മ്മാർ­ജ്ജ­നം ചെ­യ്യു­ന്നു. കഥ വാ­യി­ച്ചു തീ­രു­മ്പോൾ സ­ഹ­താ­പ­ത്തി­ന്റെ നീർ­ച്ചാൽ ആ പാ­വ­പ്പെ­ട്ട ഭാ­ര്യ­യു­ടെ നേർ­ക്കു് ഒഴുകി തു­ട­ങ്ങു­ന്ന­തു് വാ­യി­ക്കു­ന്ന­വ­നു കാണാം. അ­തി­ന്റെ പ്ര­വാ­ഹം ത­ന്നിൽ നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്നു­വെ­ന്നും അ­നു­വാ­ച­കൻ ഗ്ര­ഹി­ക്കും.

സ്വ­ന്തം ഭാ­ര്യ­യെ അ­ന്യ­രു­ടെ മുൻ­പിൽ വച്ചു ശാ­സി­ക്കു­ക­യോ അ­പ­മാ­നി­ക്കു­ക­യോ ചെ­യ്യു­ന്ന­തു് ശ­രി­യാ­ണോ? ശ­രി­യ­ല്ലെ­ന്നു മാ­ത്ര­മ­ല്ല, അതു് അ­ധ­മ­ത്വ­വു­മാ­ണു്. ധീ­ര­നാ­യ പു­രു­ഷൻ മറ്റു ധീ­ര­ന്മാ­രോ­ടു മ­ല്ലി­ടും. ഭീരു അ­ന്യ­രു­ടെ മുൻ­പിൽ­വ­ച്ചു ഭാ­ര്യ­യെ അ­പ­മാ­നി­ക്കും.

ആ­രു­ടെ­യും ടെ­ക്നി­ക് കടം വാ­ങ്ങാ­തെ­യാ­ണു് ഗീതാ ഹി­ര­ണ്യൻ “ക­വി­ത­യും ജീ­വി­ത­വും ഒരു ഉ­പ­ന്യാ­സ­വി­ഷ­യ­ത്തി­ന­പ്പു­റം” എന്ന ചെ­റു­ക­ഥ എ­ഴു­തി­യ­തു് (ഇ­ന്ത്യാ റ്റു­ഡേ, ജ­നു­വ­രി 6–20, 1996). ഭർ­ത്താ­വി­നെ സം­ബ­ന്ധി­ച്ച സത്യം സ­ഹ­ജാ­വ­ബോ­ധ­ത്തി­ലൂ­ടെ ഗ്ര­ഹി­ച്ചു് സ്വ­ന്തം ജീ­വി­ത­ത്തി­ന്റെ ട്രാ­ജ­ഡി­യെ സ്ഫു­ടീ­ക­രി­ക്കു­ന്ന ഇ­ക്ക­ഥ­യ്ക്കു് ആർ­ദ്രീ­ക­ര­ണ ശ­ക്തി­യു­ണ്ടു്. ഒരു നൂതന നാ­ദ­മാ­ണു് ഇ­ക്ക­ഥ­യിൽ നി­ന്നു ഞാൻ കേ­ട്ട­തു്.

ചേ­ഷ്ട­കൾ സ­ദൃ­ശ­ങ്ങൾ

നി­ങ്ങ­ളു­ടെ ഈ ആന്റി ഫെ­മി­നി­സം അ­സ­ഹ­നീ­യ­മാ­ണു്. കേ­ട്ടോ? കേ­ട്ടു. കൈ­യ­ക്ഷ­ര­ത്തിൽ നി­ന്നു് ഭവതി ആ­രെ­ന്നു് എ­നി­ക്കു മ­ന­സ്സി­ലാ­യി. ഞാൻ ആന്റി ഫെ­മി­നി­സ്റ്റു തന്നെ. പക്ഷേ, ആ­ന്റി­വി­മൻ അല്ല.

ച­ന്ദ്രൻ ആ­കാ­ശ­ത്തു നീ­ങ്ങു­ന്നു; ആ­പ്പിൾ മ­ര­ത്തിൽ നി­ന്നു താ­ഴ­ത്തേ­ക്കു വീ­ഴു­ന്നു. രണ്ടു വി­ഭി­ന്ന­ങ്ങ­ളാ­യ സം­ഭ­വ­ങ്ങൾ. ശാ­സ്ത്ര­കാ­രൻ ഈ വൈ­വി­ധ്യ­ത്തെ കൂ­ട്ടി­ച്ചേർ­ത്തു് ഏ­ക­ത്വ­മു­ണ്ടാ­ക്കു­ന്നു. അ­താ­ണു് ഗു­രു­ത്വാ­കർ­ഷ­ണ സി­ദ്ധാ­ന്തം (ആൽഡസ് ഹ­ക്സി­ലി­യു­ടെ Brave New World Revisited എന്ന പു­സ്ത­കം വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്). എ­ന്നാൽ ഓരോ മ­നു­ഷ്യ­നും അ­പ്ര­തി­രൂ­പ സ്വ­ഭാ­വ­മു­ള്ള­തു കൊ­ണ്ടു മ­നു­ഷ്യ­രെ­യാ­കെ സ­മീ­ക­രി­ക്കാൻ സാ­ദ്ധ്യ­മ­ല്ലെ­ന്നും ഹ­ക്സി­ലി പ­റ­യു­ന്നു­ണ്ടു്. സ­മീ­ക­രി­ക്കാൻ സാ­ദ്ധ്യ­മ­ല്ലെ­ങ്കി­ലും ചേ­ഷ്ട­ക­ളിൽ, വികാര പ്ര­ക­ട­ന­ങ്ങ­ളിൽ മ­നു­ഷ്യർ­ക്കു സാ­ദൃ­ശ്യ­മു­ണ്ടു്. കേ­ര­ള­ത്തി­ലെ­യും ബം­ഗാ­ളി­ലെ­യും ജർ­മ്മ­നി­യി­ലെ­യും അ­മേ­രി­ക്ക­യി­ലെ­യും പെൺ­കു­ട്ടി­കൾ ശൃം­ഗ­രി­ക്കു­ന്ന­തു് ഒരേ വി­ധ­ത്തി­ലാ­ണു്. നാണം വ­ന്നാൽ എ­ല്ലാ­വ­രും ഒരേ മ­ട്ടിൽ മുഖം പൊ­ത്തും. അ­തി­നാൽ പ്രേ­മ­പ്ര­ക­ട­ന രീ­തി­കൾ­ക്ക്, അവയെ പ്ര­തി­പാ­ദി­ക്കു­ന്ന ചെ­റു­ക­ഥ­കൾ­ക്കു് സമാന സ്വ­ഭാ­വം വരും. ആ സ­മാ­ന­സ്വ­ഭാ­വ­ത്തിൽ വ്യ­ത്യ­സ്ത­ത വ­രു­ത്താൻ ക­ഥാ­കാ­ര­നു ക­ഴി­ഞ്ഞാൽ വാ­യ­ന­ക്കാ­ര­നു പ­രാ­തി­യി­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘അ­തി­രി­ലെ പ്ലാ­വു്’ എന്ന ക­ഥ­യെ­ഴു­തി­യ ശ്രീ. സു­രേ­ഷ് ഐക്കര അതിനു യ­ത്നി­ക്കു­ക­യും ആ യ­ത്ന­ത്തിൽ വിജയം വ­രി­ക്കു­ക­യും ചെ­യ്യു­ന്നു. ഒരു ‘പ­ടു­വൃ­ദ്ധൻ മാവു്’ മു­ത്ത­ശ്ശി­യെ­യും കാ­മു­ക­നെ­യും കാ­മു­കി­യെ­യും കൂ­ട്ടി­യി­ണ­ക്കു­ന്നു. കാ­മു­കി വേ­റൊ­രു­ത്ത­നെ ക­ല്യാ­ണം ക­ഴി­ച്ചു പോ­യെ­ങ്കി­ലും കാ­മു­കൻ പ്രാ­യ­മേ­റെ­ച്ചെ­ന്നി­ട്ടും ആ പഴയ കാ­മു­കി­യോ­ടു­ള്ള സ്നേ­ഹം മ­റ­ക്കാ­തെ മാ­വി­ലൂ­ടെ അതിനെ സാ­ക്ഷാ­ത്ക­രി­ക്കു­ന്നു. കാ­മു­ക­ന്റെ മാ­ന­സി­ക നില സൂ­ക്ഷ­മ­ത­യോ­ടെ ചി­ത്രീ­ക­രി­ച്ചു എ­ന്ന­തി­ലാ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത നമ്മൾ കാ­ണേ­ണ്ട­തു്.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ശ്രീ­മ­തി ബാ­ലാ­മ­ണി­യ­മ്മ­യു­ടെ ക­വി­ത്വ­സി­ദ്ധി­ക­ളെ കു­റി­ച്ചു് എ­നി­ക്കു് ഒ­രാ­ക്ഷേ­പ­വു­മി­ല്ല. എ­ന്നാൽ അവരെ കു­റി­ച്ചു്, അ­വ­രു­ടെ കാ­വ്യ­ങ്ങ­ളെ കു­റി­ച്ചു് ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ന്ന­വർ ‘മാ­തൃ­ത്വ­ത്തി­ന്റെ മ­ഹ­നീ­യ­ത, മാ­തൃ­ത്വ­ത്തി­ന്റെ മ­ഹ­നീ­യ­ത എന്നു തൊണ്ട കീ­റു­ന്ന മ­ട്ടിൽ നി­ല­വി­ളി­ക്കു­ന്ന­തു് എ­ന്തി­നാ­ണെ­ന്നു മ­ന­സ്സി­ലാ­കു­ന്നി­ല്ല. അ­മ്മ­യു­ടെ അപത്യ സ്നേ­ഹം മ­റ്റ­നേ­കം ഉ­ത്കൃ­ഷ്ട വി­കാ­ര­ങ്ങ­ളെ പോലെ ഉ­ത്കൃ­ഷ്ടം തന്നെ. എ­ന്നാൽ അതിനെ പൊ­ക്കി­പ്പി­ടി­ച്ചു് എ­ന്തി­നി­ങ്ങ­നെ കാ­ത­ട­പ്പി­ക്കു­ന്ന മ­ട്ടിൽ നി­ല­വി­ളി­ക്കു­ന്നു?
  2. മറ്റു വി­കാ­ര­ങ്ങ­ളെ­ക്കാൾ മാ­തൃ­ത്വ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട വി­കാ­ര­ത്തി­നു് ബാ­ലാ­മ­ണി­യ­മ്മ പ്രാ­ധാ­ന്യം നൽ­കി­യെ­ങ്കിൽ അതു സ­ത്യ­ത്തോ­ടു പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ല എ­ന്നാ­ണു് എ­നി­ക്കു പ­റ­യാ­നു­ള്ള­തു്. ആ­ത്മ­സം­ര­ക്ഷ­ണ­മാ­ണു് മ­നു­ഷ്യ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഏ­റ്റ­വും പ്ര­ധാ­ന­മാ­യ­തു്. ത­നി­ക്കു ഹാനി വ­രാ­തി­രി­ക്കാൻ വേ­ണ്ടി ഏ­ത­മ്മ­യും കു­ഞ്ഞി­നെ ഉ­പേ­ക്ഷി­ക്കും. ‘ത­ള്ള­യ്ക്കി­ട്ടൊ­രു തല്ലു വ­രു­മ്പോൾ പി­ള്ള­യെ­ടു­ത്തു ത­ടു­ക്കേ­യു­ള്ളൂ’ എന്നു കവി പ­റ­ഞ്ഞ­തു് വെറും നേ­ര­മ്പോ­ക്ക­ല്ല. ആ­ത്മ­സം­ര­ക്ഷ­ണ വാ­ഞ്ഛ­യെ­യാ­ണു് അതു നർ­മ്മം ക­ലർ­ത്തി ധ്വ­നി­പ്പി­ക്കു­ന്ന­തു്. അ­വി­വാ­ഹി­ത പെ­റ്റ­കു­ഞ്ഞി­നെ ആ­ശു­പ­ത്രി­യിൽ ഉ­പേ­ക്ഷി­ച്ചി­ട്ടു ക­ട­ന്നു ക­ള­യു­ന്ന­തു്. ഏ­തെ­ങ്കി­ലും വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തോ അ­നാ­ഥാ­ല­യ­ത്തി­ന്റെ പ­ടി­ക്കെ­ട്ടി­ലോ കു­ഞ്ഞി­നെ ആരും കാ­ണാ­തെ കൊ­ണ്ടു വ­ച്ചി­ട്ടു ക­ള്ളി­യെ­പ്പോ­ലെ ഒ­ളി­ച്ചു പോ­കു­ന്ന­തു്. പ്രാ­യം കൂടിയ മ­ക­നെ­യോ മ­ക­ളെ­യോ ഒ­രി­ക്ക­ലും കൂടെ കൊ­ണ്ടി­റ­ങ്ങാ­തെ ബ്യൂ­ട്ടി പാർലർ സ­മ്മാ­നി­ച്ച സൗ­ന്ദ­ര്യ­വു­മാ­യി യു­വ­തി­യെ­ന്ന മ­ട്ടിൽ പ­ട്ട­ണ­ത്തിൽ ന­ട­ക്കു­ന്ന­തു് ഇ­വ­യൊ­ക്കെ മാ­തൃ­ത്വ­ത്തി­ന്റെ മ­ഹ­നീ­യ­ത കൊ­ണ്ടാ­ണോ? മൂ­ത്ത­മ­കൻ ഐ. എ. എസ് ഉ­ദ്യോ­ഗ­സ്ഥ­നും ഇളയ മകൻ ശി­പാ­യി­യു­മാ­ണെ­ങ്കിൽ അ­വ­രു­ടെ അമ്മ ഐ. എ. എ­സ്സു­കാ­ര­നോ­ടു കൂടി താ­മ­സി­ക്കു­മോ അതോ ശി­പാ­യി­യു­ടെ കൂടെ താ­മ­സി­ക്കു­മോ?
  3. ഞാ­നൊ­രു കൊ­റി­യൻ കഥ വാ­യി­ച്ചി­ട്ടു­ണ്ടു്. വ­ട­ക്കൻ കൊ­റി­യ­യി­ലെ ക­മ്മ്യൂ­ണി­സ്റ്റ് സർ­ക്കാ­രി­നെ ഭ­യ­ന്നു് ചിലർ തെ­ക്കൻ കൊ­റി­യ­യി­ലേ­ക്കു് പോകാൻ നദി ക­ട­ക്കു­ക­യാ­ണു് വ­ള്ള­ത്തിൽ. മൂ­ടൽ­മ­ഞ്ഞു­ള്ള­തു­കൊ­ണ്ടു് അ­ക്ക­രെ നി­ല്ക്കാ­വു­ന്ന പോ­ലീ­സു­കാ­രെ അ­വർ­ക്ക­ത്ര ഭ­യ­മി­ല്ല. പെ­ട്ടെ­ന്നു മ­ഞ്ഞു­മാ­റി, ന­ക്ഷ­ത്ര­ങ്ങൾ തെ­ളി­ഞ്ഞു. ര­ക്ഷ­പ്പെ­ടു­ന്ന­വർ­ക്കു പേ­ടി­യാ­യി. അ­ധി­കാ­രി­ക­ളു­ടെ കൈയിൽ പെ­ട്ടു­പോ­കു­മെ­ന്നു്. തുഴകൾ ഉ­ണ്ടാ­ക്കു­ന്ന ശബ്ദം പോലും അവരെ ഭ­യ­പ്പെ­ടു­ത്തി. അ­ങ്ങ­നെ­യി­രി­ക്കെ ഒരു കു­ഞ്ഞു നി­ല­വി­ളി­ച്ചു. എ­ല്ലാ­വ­രും വ­ല്ലാ­തെ പേ­ടി­ച്ചു. പൊ­ടു­ന്ന­നെ ഒരു ശബ്ദം വെ­ള്ള­ത്തിൽ. കു­ഞ്ഞി­ന്റെ അമ്മ അതിനെ ന­ദി­യി­ലേ­ക്കു് എ­റി­ഞ്ഞു­ക­ള­ഞ്ഞ­തി­ന്റെ ശ­ബ്ദ­മാ­യി­രു­ന്നു അതു്. ഫ്രാ­യി­റ്റി­ന്റെ self-​preservation സി­ദ്ധാ­ന്തം വിജയം വ­രി­ക്കു­ന്നു ഇവിടെ. ബാ­ലാ­മ­ണി­യ­മ്മ­യു­ടെ ക­വി­ത­യെ വാ­ഴ്ത്തി­കൊ­ള്ളൂ. മാ­തൃ­ത്വ­മെ­ന്ന വി­കാ­ര­ത്തി­നു് സ്ഥൂ­ലീ­ക­ര­ണം ന­ല്കാ­തി­രി­ക്കൂ.
  4. ഓരോ രാ­ജ്യ­ത്തി­നും ന­യ­ങ്ങ­ളു­ണ്ടു്. ദേശീയ നയം, സാ­മ്പ­ത്തി­ക നയം, വി­ദേ­ശ­ന­യം ഇ­ങ്ങ­നെ പലതും. ന­മ്മു­ടെ ദേശീയ ന­യ­ത്തിൽ പ്രാ­മു­ഖ്യം ന­ല്കു­ന്ന­തു് സാ­ഹി­ത്യ­കാ­രൻ ജീ­വി­ച്ചി­രി­ക്കു­മ്പോൾ ഒ­ന്നും മി­ണ്ടാ­തി­രി­ക്കു­ക, അയാൾ മ­രി­ച്ചാൽ മു­ക്ത­ക­ണ്ഠം പ്ര­ശം­സി­ക്കു­ക എ­ന്ന­തി­നാ­ണു്. മ­രി­ച്ചു ക­ഴി­ഞ്ഞാൽ പു­ഷ്പ­ച­ക്ര­ങ്ങൾ മൃ­ത­ശ­രീ­ര­ത്തിൽ വ­യ്ക്കു­ക­യാ­യി. പ്ര­മു­ഖ­ന്മാർ നി­ശ്ചേ­ത­ന­ശ­രീ­ര­മെ­ടു­ത്തു് ശ്മ­ശാ­ന­ത്തി­ലേ­ക്കു് ന­ട­ക്കു­ക­യാ­യി. മൂ­ന്നു ചക്ക മു­ള്ളോ­ടെ വി­ഴു­ങ്ങി­യ മ­ഹാ­സാ­ഹി­ത്യ­കാ­രൻ അ­ന്ത്യ­യാ­ത്ര­യാ­യി എന്നു തു­ട­രെ­ത്തു­ട­രെ പ്ര­സ്താ­വ­ങ്ങൾ. അ­നു­ശോ­ച­ന സ­മ്മേ­ള­ന­ങ്ങ­ളു­ടെ ബഹളം. ഇ­രു­പ­ത്തി­നാ­ലു മ­ണി­ക്കൂർ കൊ­ണ്ടു് എ­ല്ലാം കെ­ട്ട­ട­ങ്ങു­ന്നു. പി­ന്നീ­ടു് ‘കമാ’ എ­ന്നൊ­ര­ക്ഷ­രം മ­രി­ച്ച­യാ­ളി­നെ­ക്കു­റി­ച്ചു് ആരും പ­റ­യു­ന്നി­ല്ല.
  5. വെർ­ജീ­നി­യ വുൾ­ഫി­ന്റെ A Room of One’s Own എന്ന പു­സ്ത­ക­ത്തി­ലാ­ണെ­ന്നാ­ണു് എന്റെ ഓർമ്മ. Political anger—എ­ന്ന­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഈ ദേ­ഷ്യ­ത്തോ­ടു കൂടി ചിലർ നോ­വ­ലു­കൾ എ­ഴു­തു­ന്നു­വെ­ന്നു് വുൾഫ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഇതു ശ­രി­യ­ല്ലെ­ന്നും അവർ പ­റ­യു­ന്നു. ഇ­വി­ടെ­പ്പ­ലർ­ക്കും ശാ­ന്ത­ത­യോ­ടെ എ­ഴു­താൻ വയ്യ. ദേ­ഷ്യ­മാ­ണു് അ­വ­രു­ടെ ഒരോ ര­ച­ന­യി­ലും മു­ന്നി­ട്ടു നി­ല്ക്കു­ന്ന­തു്. ശ്രീ. ഇ. എം. എ­സ്സി­നു സ്വ­ന്ത­മാ­യ അ­ഭി­പ്രാ­യ­ങ്ങ­ളു­ണ്ടു് സാ­ഹി­ത്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു്. അ­ദ്ദേ­ഹം അതു വ­സ്തു­നി­ഷ്ഠ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്നു. ആ­രോ­ടും അ­ദ്ദേ­ഹ­ത്തി­നു ദേ­ഷ്യ­മി­ല്ല. അ­രെ­ങ്കി­ലും കോ­പി­ച്ചു് അ­ദ്ദേ­ഹ­ത്തെ ശ­കാ­രി­ച്ചാ­ലും മാ­ന്യ­ത­യോ­ടെ മാ­ത്ര­മാ­ണു് അ­ദ്ദേ­ഹ­ത്തിൽ­നി­ന്നു് മ­റു­പ­ടി­യു­ണ്ടാ­കു­ന്ന­തു്. പക്ഷേ, ഇ. എം. എ­സ്സി­നെ ആ­ക്ര­മി­ക്കു­ന്ന­വർ­ക്കു് ഈ സ­മ­ചി­ത്ത­ത­യോ നി­ഷ്പ­ക്ഷ­ത­യോ ഇല്ല. Political anger ആണു് അ­വർ­ക്ക്. ഈ കോ­പ­മൊ­ഴി­വാ­ക്കി­യാ­ലേ വി­മർ­ശ­ന­ത്തിൽ പു­രോ­ഗ­തി­യു­ണ്ടാ­വൂ.
ശ്രീ. കെ. ര­ഘു­നാ­ഥ­നു് ക­ത്തു്

സു­ഹൃ­ത്തേ,

images/KewGardens.jpg

ഇ­തെ­ഴു­തു­ന്ന ആൾ സ്ക്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­യ­ള­വി­ലാ­ണു് കേ­ശ­വ­ദേ­വി­ന്റെ ‘ക­ളി­ത്തോ­ഴി­യും’ ത­ക­ഴി­യു­ടെ ‘മാ­ഞ്ചു­വ­ട്ടി’ലും മ­റ്റും മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ അ­ച്ച­ടി­ച്ചു വ­ന്ന­തു്. അവ വാ­യി­ച്ച­പ്പോൾ ബാ­ല­നാ­യി­രു­ന്ന എ­നി­ക്കു് ഒ­ര­ദ്ഭു­ത­പ്ര­പ­ഞ്ചം തു­റ­ന്നു­കി­ട്ടി. പി­ന്നീ­ടു് കേ­ശ­വ­ദേ­വി­ന്റെ ‘വി­ല്പ­ന­ക്കാ­രൻ’ എന്ന കഥ വാ­യി­ച്ച­പ്പോൾ ആ പ്ര­പ­ഞ്ചം മ­ഹാ­ദ്ഭു­തം ത­ന്നെ­യെ­ന്നു തീ­രു­മാ­നി­ച്ചു. എ­നി­ക്കു പ്രാ­യം­കൂ­ടി­യ­തോ­ടെ വാ­യ­ന­യു­ടെ രീതി മാറി.നേ­ര­ത്തെ­ക്ക­ണ്ട പ്ര­പ­ഞ്ച­ങ്ങൾ­ക്കു് അ­ത്ര­യൊ­ന്നും അ­ദ്ഭു­താം­ശ­ങ്ങ­ളി­ല്ലെ­ന്നു തോ­ന്നി­ത്തു­ട­ങ്ങി. ഇന്നു ഹൃ­ദ­യ­ത്തിൽ ഒരു ച­ല­ന­വും കൂ­ടാ­തെ അ­ത്ത­രം കഥകൾ എ­നി­ക്കു വാ­യി­ക്കാൻ സാ­ധി­ക്കു­ന്നു. എ­ങ്കി­ലും ആ ക­ഥാ­കാ­ര­ന്മാർ എന്നെ ക്ലേ­ശി­പ്പി­ച്ചി­ല്ല ഒ­രി­ക്ക­ലും. ഇ­ന്ന­ത്തെ സ്ഥി­തി അതല്ല. താ­ങ്ക­ളു­ടെ ‘ഗ­ഗ­ന­ചാ­രി’ എന്ന ചെ­റു­ക­ഥ മ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ക്കു­ന്ന എ­നി­ക്കു് യാതന. ‘യാതനാ തീ­വ്ര­വേ­ദ­നാ’ എ­ന്നു് അ­മ­ര­കോ­ശം. ന­മ്മു­ടെ ദേ­ശീ­യ­പ­താ­ക­യു­ടെ മൂ­ന്നു നി­റ­ങ്ങ­ളു­ള്ള വാ­ലു­ക­ളോ­ടു­കൂ­ടി ഒരു കു­ട്ടി അവൻ പ­റ­ത്തു­ന്ന പ­ട്ട­ത്തോ­ടൊ­പ്പം അ­ന്ത­രീ­ക്ഷ­ത്തിൽ ഉ­യർ­ന്നെ­ന്നോ? ആ രംഗം തന്നെ ടെ­ലി­വി­ഷ­നി­ലും കാ­ണാ­റാ­യെ­ന്നോ? കു­ട്ടി­യും പ­ട്ട­വും അ­ടു­ത്ത പ­ട്ട­ണ­ത്തി­ലേ­ക്കു പോ­യ­പ്പോൾ ആ­കാ­ശ­ത്തും ടെ­ലി­വി­ഷൻ സെ­റ്റി­ലും ഒ­ന്നു­മി­ല്ലാ­താ­യെ­ന്നോ? സു­ഹൃ­ത്തേ താ­ങ്കൾ ആർ­ജ്ജ­വ­മാർ­ന്നു ശ്ര­മി­ച്ചി­ട്ടും ഭാ­ര­ത­ത്തി­ന്റെ സ്ഥി­തി­യെ ലാ­ക്ഷ­ണി­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന ഈ രചന ക­ല­യു­ടെ ലോ­ക­ത്തേ­ക്കു ഉ­യ­രു­ന്നി­ല്ല­ല്ലോ. അതു താ­ങ്ക­ളു­ടെ കു­റ്റ­മോ അതൊ അ­ലി­ഗ­റി­യു­ടേ­തോ? താ­ങ്ക­ളു­ടെ ആ­ശ­യ­ങ്ങ­ളോ­ടു ഞാൻ യോ­ജി­ക്കു­ന്നു. എ­ന്നാൽ അ­വ­യു­ടെ പ്ര­തി­പാ­ദ­നം ചാരുത ആ­വ­ഹി­ക്കു­ന്നി­ല്ലെ­ന്നു് എ­ഴു­തേ­ണ്ടി­യി­രി­ക്കു­ന്നു. സദയം ക്ഷ­മി­ക്കൂ.

സ്നേ­ഹ­പൂർ­വ്വം

സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­രൻ

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1996-02-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.