SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/response-38-cover.jpg
The mystic Ahmad Ghazali, talking to a disciple, a painting by Kamal Al-​Din Gazurgahi .
പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
എം. കൃ­ഷ്ണൻ­നാ­യർ: സാ­ഹി­ത്യ­വാ­ര­ഫ­ലം (തു­ടർ­ച്ച)
അ­ഷ്റ­ഫ്:
ക­ണ്ണ­ട­യി­ല്ലാ­തെ വീ­ഴാ­തെ ന­ട­ക്കാൻ വ­ര­മ്പു പോലും കാണാൻ ക­ഴി­യാ­ത്ത നരൻ, തെ­റ്റും ശ­രി­യും വേർ­തി­രി­ക്കു­ന്ന നേർ­ത്ത വരയിൽ തെ­ന്നി­വീ­ഴു­ന്ന­തു് കാ­ണു­മ്പോൾ അല്ല നാം ചി­രി­ക്കേ­ണ്ട­തു്, മ­റി­ച്ചു് തെ­റ്റോ ശരിയോ എ­ന്നു് ന­മ്മ­ളിൽ തന്നെ ഒ­രു­ത്തൻ ‘വിധി’ പ­റ­യു­മ്പോൾ ആകണം നാം പൊ­ട്ടി­ച്ചി­രി­ക്കേ­ണ്ട­തു് എന്ന ഇ­ട­ശ്ശേ­രി­യു­ടെ കവിത, സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ ഈ പ­ശ്ചാ­ത്ത­ല­ത്തിൽ ഓർമ വ­രു­ന്നു.
ബെ­ന്നി:
സാ­ഹി­ത്യ­ച­രി­ത്രം തി­രു­ത്തി­ക്കു­റി­ക്കാൻ കെ­ല്പു­ള്ള­ത­ല്ല സാ­ഹി­ത്യ­വാ­ര­ഫ­ലം. പക്ഷേ, ഭ­ജ­ന­പ്പാ­ട്ടു­കാ­രേ­ക്കാൾ ഭേ­ദ­മാ­ണു്.
സാഹിറ റ­ഹ്മാൻ:
“നർ­മ്മ­ബോ­ധം” is the ability to laugh at oneself too not merely indulge in malicious laughter.
നി­ര­ഞ്ജൻ: അ­റ്റ്ലാ­ന്റിൿ മുതൽ അ­ണി­ക്കോ­ട് മു­ക്കു വരെ
ന­ന്ദി­നി മേനോൻ:
അ­റ്റ്ലാ­ന്റി­ക് മുതൽ അ­ണി­ക്കോ­ടു മു­ക്കു വരെ… വ്യാ­ധി­ക­ളു­ടെ ലോ­ക­ത്തേ­ക്കു് ക­പ്പ­ല­ടു­പ്പി­ക്കു­ന്ന­തും കാ­ത്തി­രു­ന്ന ദി­ന­ങ്ങൾ… നോ­ഹ­യു­ടെ പേടകം പോ­ലൊ­ന്നു­ണ്ടാ­ക്കി വ്യാ­ധി പ്ര­ള­യം തു­ഴ­ഞ്ഞു ക­യ­റു­ക­യാ­യി­രു­ന്നു വേ­ണ്ടി­യി­രു­ന്ന­തു്, മു­രി­ങ്ങ­ടെ­ല­ശ്ശേ­രി­യും കോ­ണി­പ്പ­ടി­ക­ളി­ലെ കാണാ അ­ക­ല­ങ്ങ­ളും പായ മ­ട­ക്കു­ന്നു…
സ­ക്ക­റി­യ: യേ­ശു­വി­ന്റെ ചില ദി­വ­സ­ങ്ങൾ
സെ­ന്തിൽ:
സെൻ സ്പർ­ശം കൊ­ണ്ടു് ഉ­യിർ­കൊ­ള്ളു­ന്ന ക­ഥ­യാ­ണു് സ­ക്ക­റി­യ­യു­ടെ “യേ­ശു­വി­ന്റെ ചില ദി­വ­സ­ങ്ങൾ”. സാ­ധാ­ര­ണ­ത­യു­ടെ അ­സാ­ധാ­ര­ണ­ത. നി­സ്സാ­ര­ത­യി­ലെ സാരത. വർ­ത്ത­മാ­ന നി­മി­ഷ­ത്തി­ലെ അ­നു­ഭ­വ­ങ്ങ­ളു­ടെ അ­നു­സ്യൂ­ത­വും നൈ­സർ­ഗ്ഗി­ക­വു­മാ­യ ഒ­ഴു­ക്കു് സു­ന്ദ­ര­മാ­യി സ­ക്ക­റി­യ ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു. ഒ­രി­ട­ത്തു പോലും യേ­ശു­വി­ന്റെ മ­ന­സ്സ് ക­ഴി­ഞ്ഞ­തി­ലേ­ക്കോ വരാൻ പോ­കു­ന്ന­തി­ലേ­ക്കോ ക­ട­ക്കു­ന്നി­ല്ല. നി­മി­ഷ­ങ്ങ­ളോ­രോ­ന്നും പൂർ­ണ­മാ­യി വി­രി­ഞ്ഞു പു­ഷ്പി­ക്കു­ന്നു. വെ­ള്ളി കീ­റു­മ്പോൾ ഉ­ണ­രു­ന്ന യേശു രാ­ത്രി ഉ­റ­ങ്ങാൻ പോ­കു­ന്നി­ട­ത്താ­ണു് ക­ഥ­യ­വ­സാ­നി­ക്കു­ന്ന­തു്. ഉ­റ­ങ്ങു­ന്ന­തി­നു് മുൻപ് യേശു മൂ­ങ്ങ­യു­ടെ മൂളൽ കേൾ­ക്കു­ന്നു “ഗും ഗും ഗും”. ബാ­ഷോ­വി­ന്റെ സെൻ ഹൈ­ക്കു­വി­നെ ഓർ­മ്മി­പ്പി­ക്കു­ന്നു­ണ്ട­തു്: The old pond, A frog jumps in:. Plop! ക­ഥ­യി­ലു­ട­നീ­ളം യേശു പ്ര­കൃ­തി­യു­മാ­യി യോ­ഗ­ത്തി­ലാ­വു­ന്ന­തു സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. കടലിൽ നീ­ന്തി പി­ന്നെ അ­ങ്ങി­നെ വെ­റു­തെ മ­ലർ­ന്നു കി­ട­ക്കു­ന്ന­തും ആ­കാ­ശ­ത്തി­ലെ ന­ക്ഷ­ത്ര­ങ്ങ­ളെ നോ­ക്കു­ന്ന­തും കാ­ക്ക­ക­ളു­ടെ ക­ര­ച്ചിൽ കേൾ­ക്കു­ന്ന­തും അ­ങ്ങി­നെ യേശു എ­ല്ലാം പൂർ­ണ­മാ­യി അ­നു­ഭ­വി­ക്കു­ക­യാ­ണു്. ഒ­രു­പ­ക്ഷേ എ­ല്ലാ­മാ­യി മാ­റു­ക­യാ­ണു്. ലാസർ ഉ­റ­ങ്ങു­ക­യാ­ണു് എ­ന്നു് പ­റ­യു­ന്ന യേശു ലാ­സ­റി­നെ ഉ­ണർ­ത്തു­ന്നു­ണ്ടു്. പ­ത്രോ­സ് പ­റ­ഞ്ഞി­ട്ടു് പ­ത്രോ­സി­നോ­ടൊ­പ്പം മ­റി­യ­യു­ടെ വീടു് തേടി പോ­കു­ന്ന യേശു വഴി തെ­റ്റു­മ്പോൾ മറിയ ഉ­റ­ങ്ങ­ട്ടെ എ­ന്നു് പ­റ­ഞ്ഞു സ്വയം ഉ­റ­ങ്ങാൻ പോ­കു­ന്നി­ട­ത്തു ക­ഥ­യ­വ­സാ­നി­ക്കു­ന്നു. ഋ­ജു­വാ­യ ആ­ഖ്യാ­നം. ആ­ഴ­ങ്ങ­ളെ പൊ­തി­യു­ന്ന ലാ­ളി­ത്യം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സ­ക്ക­റി­യ­യു­ടെ ലളിത വാ­ക്യ­ങ്ങ­ളിൽ യേശു മ­നു­ഷ്യ­പു­ത്ര­നും ക­വി­യു­മാ­കു­ന്ന­തു് പി­ന്നെ­യും കണ്ടു. അവനെ ഒരു കഥയും വാ­യി­ക്കാ­തി­ല്ല. ചില പഴയ കഥകൾ വീ­ണ്ടും വാ­യി­ക്കാൻ തോ­ന്നു­ന്നു. അ എന്ന വേ­ട്ട­ക്കാ­ര­നും യേശു പുരം ലൈ­ബ്ര­റി­യെ­പ്പ­റ്റി ഒരു പ­രാ­തി­യും മ­റ്റും. എന്റെ പു­സ്ത­ക ശേഖരം ഡെൽ­ഹി­യി­ലും ഞാൻ കൊ­ടു­ങ്ങ­ല്ലൂ­രു­മാ­യ­തി­നാൽ ക­യ്യെ­ത്തി­ച്ചു് ‘ഒ­രി­ട­ത്തും’ ‘തേനും’ എ­ടു­ക്കാ­നാ­വു­ന്നി­ല്ല. ‘സാ­യാ­ഹ്ന, ഇ­തെ­ല്ലാം കൊ­ത്തി­പ്പ­റ­ന്നു കൊ­ണ്ടു­വ­രു­ന്ന­തിൽ ആ­ഹ്ലാ­ദം’.
ശ്രീ­ദേ­വി കർ­ത്താ:
സ­ക്ക­റി­യ­യു­ടെ ഈ കഥയിൽ നി­ന്നു യേശു, ശി­ഷ്യ­ന്മാർ, ഗാ­ഗുൽ­ത്താ, ചാ­വു­ക­ടൽ തു­ട­ങ്ങി ബി­ബ്ലി­ക്കൽ ഇ­മേ­ജു­കൾ മു­ഴു­വൻ മാ­റ്റി പകരം ഒരു സാ­ധാ­ര­ണ തോമസോ രാ­ഘ­വ­നോ ആണു് നായകർ എ­ങ്കി­ലും ഈ ക­ഥ­യു­ടെ സാ­ധാ­ര­ണ­ത്വ­ത്തി­ലെ അ­സാ­ധാ­ര­ണ­ത്വം നി­ല­നിൽ­ക്കും. കാരണം ഈ ക­ഥ­യു­ടെ അ­ന്ത­സ്സ­ത്ത അ­തി­ന്റെ ചു­റ്റു­പാ­ടു­ക­ളി­ലെ സൂ­ക്ഷ­മ­മാ­യ ഗു­രു­ത്വ­സാ­ന്നി­ധ്യ­മാ­ണു്. അ­തി­നോ­ടു് പ്ര­തി­ക­രി­ച്ചു പോ­കു­ന്ന ഒരു സെൻ­സി­റ്റീ­വ് മ­നു­ഷ്യൻ മാ­ത്ര­മാ­ണു് ഇതിൽ യേശു… പ്ര­കൃ­തി­യും ആ മ­നു­ഷ്യ­നും ചേ­രു­ന്ന ല­യ­ന­മൂ­ഹൂർ­ത്ത­ത്തെ ആണു് മൂങ്ങ ഗുരു എ­ന്നു് വി­ളി­ച്ചു പോ­കു­ന്ന­തു്.
താര കി­ഴ­ക്കേ­വീ­ടു്:
സാ­യാ­ഹ്ന­യി­ലൂ­ടെ വാ­യി­ച്ച­പ്പോ ഈ ക­ഥ­ക്കു് കൂ­ടു­തൽ ചന്തം!
സാ­ന്ദ്ര സി. ജോർ­ജ്ജ്:
സ­ക്ക­റി­യ­യു­ടെ ‘യേ­ശു­വി­ന്റെ ചില ദി­വ­സ­ങ്ങൾ’ എന്ന ചെ­റു­ക­ഥ­യിൽ വളരെ മ­നോ­ഹ­ര­മാ­യി യേ­ശു­വെ­ന്ന സാ­ധാ­ര­ണ­ക്കാ­ര­നെ ആ­വി­ഷ്ക്ക­രി­ച്ചി­രി­ക്കു­ന്നു. സൗ­ഹൃ­ദ­വും സ്നേ­ഹ­വും വാൽ­സ­ല്യ­വും ക­രു­ണ­യും പ്ര­ക­ടി­പ്പി­ക്കു­ന്ന മ­നു­ഷ്യൻ. കൂ­ട്ടു­കാ­ര­ന്റെ മ­ര­ണ­ത്തിൽ വേ­ദ­നി­ച്ച മ­നു­ഷ്യൻ. പു­ലർ­ച്ചെ മുതൽ രാ­ത്രി വരെ യേശു പ്ര­കൃ­തി­യോ­ടു് ചേർ­ന്നു് ജീ­വി­ച്ചു. പ്ര­കൃ­തി മാ­ത്രം മതി ഒരു മ­നു­ഷ്യ­നു് ജീ­വി­ക്കാൻ എ­ന്ന­ദ്ദേ­ഹം സ­മർ­ത്ഥ­മാ­യി കാ­ട്ടി­ത്ത­ന്നു.
പ്ര­ദീ­പ്:
സ­ക്ക­റി­യ­യു­ടെ യേ­ശു­വി­ന്റെ ചില ദി­വ­സ­ങ്ങൾ എന്ന കഥ സാ­ധാ­ര­ണ മ­നു­ഷ്യ­ന്റെ സ്നേഹ ചി­ത്ര­ണ­വും, മനുഷ്യ-​പ്രകൃതി ഗാ­ഢ­ബ­ന്ധ­വും മ­നോ­ഹ­ര­മാ­യി ആ­വി­ഷ്ക്ക­രി­ച്ചു.
രാമൻ, പി.:
സ­ക്ക­റി­യ­യു­ടെ മ­നോ­ഹ­ര­മാ­യ ഈ കഥ മു­മ്പു മാ­തൃ­ഭൂ­മി­യിൽ വ­ന്ന­പ്പോൾ അ­വ­സാ­ന­ഭാ­ഗം ഇ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല എ­ന്നൊ­രോർ­മ്മ (എന്റെ തോ­ന്ന­ലാ­ണോ?)
സെ­ബാ­സ്റ്റ്യൻ, കെ.:
തോ­ന്ന­ലിൽ തെ­റ്റൊ­ന്നു­മി­ല്ലെ­ന്നു തോ­ന്നു­ന്നു. എ­ഴു­തി­യ­തു് സ­ക്ക­റി­യ ആ­ണെ­ങ്കി­ലും വാ­യി­ക്കു­ന്ന­തു് ന­മ്മ­ളാ­ണ­ല്ലോ.
ദാ­മോ­ദർ പ്ര­സാ­ദ്:
വെ­ള്ള­ക്കാ­രൻ കൈ­വ­ശ­പ്പെ­ടു­ത്തി­യ യേ­ശു­വി­ന്റെ പ്ര­തി­നി­ധാ­ന­ങ്ങൾ­ക്കെ­തി­രെ­യു­ള്ള കനത്ത പ്ര­തി­ഷേ­ധം ബ്ലാ­ക്ക് ലൈവസ് മാ­റ്റർ സാ­മൂ­ഹ്യ പ്ര­ക്ഷോ­ഭ­ത്തി­ന്റെ ഭാ­ഗ­മാ­യി ഉ­യർ­ന്നു വ­രി­ക­യു­ണ്ടാ­യി. കാ­ന്റർ­ബ­റി ബിഷപ് തന്നെ ബി ബി സി ചാനൽ ഫോ­റി­നു് ന­ല്കി­യ അ­ഭി­മു­ഖ­ത്തിൽ ഈ പ്ര­തി­ഷേ­ധം രേ­ഖ­പ്പെ­ടു­ത്തി. മ­ധ്യേ­ഷ്യ­ക്കാ­ര­നും യ­ഹൂ­ദ­നു­മാ­യ യേ­ശു­വി­ന്റെ നിറം ക­റു­പ്പാ­കാൻ വ­ഴി­യി­ല്ല. എ­ന്നാൽ തീർ­ച്ച­യാ­യും അതു് വെ­ളു­പ്പ­ല്ല. ത­വി­ട്ടു നി­റ­ത്തോ­ടാ­ണു് സാ­മ്യം. യേ­ശു­വി­ന്റെ പ്ര­തി­നി­ധാ­ന­ങ്ങൾ വീ­ണ്ടും ചർ­ച്ച­യാ­വു­ന്ന വേ­ള­യി­ലാ­ണു് സ­ക്ക­റി­യ­യു­ടെ യേ­ശു­വി­ന്റെ ഒരു ദിവസം വാ­യി­ക്കു­ന്ന­തു്. രഹസ്യ പോ­ലീ­സ് ഈ തവണ വാ­യി­ച്ച സ­മ­യ­ത്തു് ഫഹദ് ഫാ­സി­ലി­ന്റെ രൂ­പ­ത്തി­ലാ­ണു് ഗോ­പി­നാ­ഥൻ നായർ/ജോർജ് ജോസഫ് മ­ന­സ്സിൽ തെ­ളി­ഞ്ഞ­തു്. എ­ന്തെ­ങ്കി­ലും മാ­റ്റ­മു­ണ്ടാ­കു­മോ എ­ന്ന­റി­യാൻ ഒരു വട്ടം കൂടി വാ­യി­ച്ചു നോ­ക്കി. ഫഹദ് ഫാസിൽ മാ­റു­ന്നി­ല്ല. നെ­ക്ക്ല­സ് മുതൽ തൊ­ണ്ടി­മു­തൽ വ­രെ­യു­ള്ള ഫ­ഹ­ദി­ന്റെ ഭി­ന്ന­ഭാ­വ­ങ്ങ­ളാ­കാം ഗോ­പി­നാ­ഥൻ നാ­യർ­ക്കു് ആ ഛായ പ­കർ­ന്നു കി­ട്ടാൻ കാരണം. സ­ക്ക­റി­യ­യോ­ടു് ഈ­ക്കാ­ര്യം സ്വ­കാ­ര്യ­മാ­യി ഷയർ ചെ­യ്തു. യേ­ശു­വി­ന്റെ ഒരു ദിവസം പ്ര­സി­ദ്ധീ­ക­രി­ക്കു­മ്പോൾ പ­റ­ഞ്ഞ­തു് യേ­ശു­വി­നു് ഫ­ഹ­ദി­ന്റെ ഒരു കട്ട് വേ­ണ­മെ­ന്നാ­ണ­ത്രെ. ലിജോ പ­ല്ലി­ശേ­രി­യു­ടെ ആ­മേ­നി­ലാ­ണു് ഫ­ഹ­ദി­ന്റെ ഒരു ക്രി­സ്തു രൂപം ക­ണ്ട­തെ­ന്നാ­ണെ­ന്റെ ഓർമ. ക­ണ്ണാ­ടി കാ­ണ്മോ­ള­വും എ­ഴു­തി­യ­പ്പോൾ ലൂയി ബു­നു­വേ­ലി­ന്റെ ന­സാ­റി­നി­ലെ പാ­തി­രി­യാ­യി­രു­ന്നു പ്ര­ചോ­ദ­ന­മെ­ന്നു് സ­ക്ക­റി­യ പ­റ­ഞ്ഞ­തു് ഓർ­ക്കു­ന്നു. പ്ര­തി­നി­ധാ­ന­ത്തി­ന്റെ കാ­ര്യ­മാ­യി­രു­ന്നു. പ്രൊ­ട്ട­സ്റ്റ­ന്റ് എ­ത്തി­ക്സ് എന്നു വി­ശേ­ഷി­പ്പി­ച്ചാ­ലും പാ­ശ്ചാ­ത്ത്യ വ്യ­വ­സാ­യി­ക മു­ത­ലാ­ളി­ത്ത­തി­ന്റെ ദൈവം അ­ദ്ധ്വാ­നി­ക്കു­ന്ന­വ­നെ മാ­ത്രം ക­ടാ­ക്ഷി­ക്കു­ന്ന ദൈ­വ­മാ­ണു്. അ­ദ്ധ്വാ­ന­ത്തെ കു­റി­ച്ചു് കാ­ഠി­ന്യ­മേ­റി­യ സ­ങ്ക­ല്പ­മാ­ണ­തു്. സ­ക്ക­റി­യ­യു­ടെ ക­ഥ­യി­ലെ ദൈ­വ­പു­ത്ര­നാ­യ യേശു പ്ര­കൃ­തി­യോ­ടു് ഇ­ണ­ങ്ങി നി­ല്ക്കു­ന്ന സൗ­മ്യ­വാ­നും സ്നേ­ഹ­സ­മ്പ­ന്ന­നും എ­ന്നാൽ വ്യ­വ­സാ­യി­ക അ­ദ്ധ്വാ­ന­ശീ­ല­ത്തോ­ടു് ഒ­ട്ടും മ­തി­പ്പി­ല്ലാ­ത്ത യു­വാ­വാ­ണു്. ഉപഭോഗ ആ­ക്രാ­ന്ത­ത്തിൽ നി­ന്നു­ള്ള സൗ­മ്യ­മാ­യ പിൻ­വാ­ങ്ങ­ലു­ണ്ട­ല്ലൊ അതു് ഈ കോ­വി­ഡ് ബാധിത ലോ­ക­ത്തു് അ­തി­ജീ­വ­ന പ്ര­ശ്ന­ങ്ങ­ളിൽ ഉ­ഴ­ലു­ന്ന ന­മ്മൾ­ക്കു് പുതിയ ഉൾ­ക്കാ­ഴ്ച­കൾ ന­ല്കു­ന്നു.
ന­ന്ദി­നി മേനോൻ:
യേ­ശു­വി­ന്റെ ചില ദി­വ­സ­ങ്ങൾ… വെ­ള്ളം വായു മ­ണ്ണു് തീ ആകാശം… പ്ര­കൃ­തി­യെ­ന്ന മ­നു­ഷ്യൻ…
വത്സൻ:
ഫോണിൽ അ­നാ­യാ­സം വാ­യി­ക്കാ­നാ­വും വിധം ക്ര­മ­പ്പെ­ടു­ത്തി­യ പി.ഡി.എഫ്. ശൈലി ന­ന്നാ­യി…
Mary Asha:
The very name ‘Jesus’ brings to mind the picture of a man clad in a long robe with a halo around the head—personification of God himself. Seldom thought of Jesus as ‘Son of Man’. The author Paul Zacharia in the short story brings out the picture of Jesus as any other normal human being performing his morning ablutions, enjoying the beauty of nature, getting into the water to get his feet nibbled by little fish—probably a crude version of today’s pedicure treatment using live fish. Story carries with it message that to enjoy the beauty of dawn is akin to enjoying the beauty of a flower. A different way of getting closer to the Supreme Being. Getting closer to nature one will feel its tranquility. This tranquility is perhaps God for a believer and Goodness for an atheist. Yesuvinte chila divasangal is a call to get closer to nature and ultimately Goodness which we call the Supreme Being. Thanks to Sayahna for a light reading on a lazy rainy Sunday.
Senthil:
Obsession with god without being good is a form of lunacy.
കെ. സ­ച്ചി­ദാ­ന­ന്ദൻ, കെ. ജി. എസ്.: പനി, ബംഗാൾ
ഐറിസ് കോ­യ്ലി­യോ:
തി­ണ്ണം­വെ­ച്ചു് ഉ­റ­ച്ചു­പോ­യ ലോ­ഹ­ക്കൂ­ട്ടി­നെ ഉ­രു­ക്കി­ത്തി­ള­പ്പി­ക്കും ക­നൽ­മൊ­ഴി­ക­ളാ­ണു് പ­നി­യും ബം­ഗാ­ളും. വാ­യ­ന­യു­ടെ സം­വേ­ദ­ന­ത­ല­ങ്ങ­ളെ പു­നർ­നിർ­വ­ചി­ച്ചു­കൊ­ണ്ടു് ലോകം ഒരു കി­ളി­ക്കൂ­ടാ­യി മാ­റ്റു­ന്ന ഭാ­വു­ക­ത്വം… ഓരോ വാ­യ­ന­യും ഓരോ പുതിയ മു­റി­പ്പാ­ടാ­കു­ന്നു… എ­ത്ര­യോ വട്ടം, അ­നു­ഭ­വ­ങ്ങ­ളു­ടെ പുതിയ പ­ട­വു­ക­ളിൽ ഇവ വാ­യി­ച്ചി­രി­ക്കു­ന്നു. മ­ക­ളു­ടെ പ­നി­ക്കി­ട­ക്ക­യ്ക്കു് ഇ­രു­പു­റ­വു­മി­രു­ന്നു് ലോ­ക­ദൈ­ന്യ­ങ്ങൾ ക­ണ്ടും കേ­ട്ടും പോ­രാ­ട്ട­ങ്ങ­ളു­ടെ, വി­പ്ല­വ­ങ്ങ­ളു­ടെ പ­നി­മൂർ­ച്ഛ­കൾ പ­കർ­ന്നു് വി­റ­ച്ചു് കാ­ത­ര­മാ­യി പ­നി­ച്ചു­പൊ­ള്ളു­ന്ന ഞാനും നി­ങ്ങ­ളും… ഇ­ന്നു് സാ­യാ­ഹ്ന പ­ക­രു­ന്ന­തും ഈ വാ­യ­ന­യെ­ന്ന പ­നി­യാ­ണു്… ‘ബംഗാൾ’ എത്ര ക­രു­ത്തോ­ടെ­യാ­ണു് മ­റ­വി­ലും ഒ­ളി­വി­ലും പ­നി­ച്ചു മ­രി­ക്കു­ന്ന കീ­ഴാ­ള­ത, സ്വേ­ച്ഛാ­ധി­കാ­രാ­ന്ധ­ത­യെ ചു­ഴ­റ്റി­യെ­റി­യു­ന്ന­തെ­ന്നു് വീ­ണ്ടും വീ­ണ്ടും കാ­ട്ടു­ന്നു. ഇ­ന്നു് ബംഗാൾ പുതിയ രാ­ഷ്ട്രാ­നു­ഭ­വ­ങ്ങൾ പ­ക­രു­ന്നു. ആയിരം മൈ­ലു­കൾ ന­ട­ന്നു വിണ്ട പാ­ദ­ങ്ങൾ ക­രി­യി­ല­ക­ളാ­യി ഒ­ത്തു­കൂ­ടു­ന്നു… ഒരു ചു­ഴ­ലി­യാ­യി ഓർ­ക്കാ­പ്പു­റ­ത്തു് മ­റു­പ­ടി പറയാൻ… പനി, ബംഗാൾ – വാ­യ­ന­യും അ­ധി­പാ­ഠ­ങ്ങ­ളും പിൻ­തു­ട­രു­ന്ന തീ­യ­മ്പു­കൾ! ഒരു ഖേദം മാ­ത്രം… പ­തി­റ്റാ­ണ്ടു­കൾ­ക്കു­മു­മ്പ് ക്ലാ­സു­മു­റി­ക­ളിൽ ഈ മൊ­ഴി­ക്ക­ട­ലു­കൾ ക­ട­ഞ്ഞ­പ്പോൾ ഇ­ന്നി­ന്റെ പാഠം കൂടി പ­ക­രാ­നാ­യി­ല്ല­ല്ലോ… ഇ­ന്നു് വാ­യി­ക്കു­മ്പോൾ ജീ­വി­തം ഈ പ­നി­ക­ളി­ലൂ­ടെ എത്ര ത­ഴ­ച്ചു­വ­ളർ­ന്നു എ­ന്നു് ഉ­ള്ളി­ലൊ­രു മി­ന്നൽ­ന­ടു­ക്കം!
ദാ­മോ­ദർ പ്ര­സാ­ദ്:
പു­സ്ത­ക­ത്തിൽ ബംഗാൾ ക­വി­ത­യു­ടെ നെ­റു­ക­യിൽ ലു­ഷൂ­ണി­ന്റെ ഒരു ഉ­ദ്ധ­ര­ണി­യു­ണ്ടു്. ഉ­ഗ്ര­മാ­യ ഉ­ദ്ധ­ര­ണി. കവിത ശ­രി­ക്കും അ­വി­ട­ന്നാ­ണു് തു­ട­ങ്ങു­ന്ന­തു്. ഉ­പ­രി­വർ­ഗ­ത്തി­ന്റെ സി­ര­ക­ളിൽ ആ­ത്മ­ശൈ­ഥ­ല്യ­ത്തി­ന്റെ വിഷം നി­റ­യ്ക്കു­ന്നു. അവർ വേഗേന അ­ന്ധ­രാ­കു­ന്നു എ­ന്നാ­ണ­തി­ലു­ള്ള­തു്. Revolution cannot be televised എന്നു പറയും. അ­ങ്ങ­നെ നോ­ക്കു­മ്പോൾ, കൗ­തു­ക­ക­ര­മാ­യ ഒരു മാ­ധ്യ­മ ദർ­ശ­ന­മു­ണ്ടു് കെ. ജി. എ­സി­ന്റെ ‘ബംഗാൾ’ ക­വി­ത­യിൽ. ന­മു­ക്ക­റി­യാ­വു­ന്ന പ്ര­ക­ട­മാ­യ കാ­ര്യ­ങ്ങൾ ഇ­താ­ണു്: സ­ഞ്ജ­യൻ ആദിമ റി­പ്പോർ­ട്ട­റാ­ണു്. ധൃ­ത­രാ­ഷ്ട്രർ എന്ന അ­ന്ധ­നാ­യ രാ­ജാ­വി­നു് കു­രു­ക്ഷേ­ത്ര­ത്തിൽ നി­ന്നു് ദി­വ്യ­ദൃ­ഷ്ടി­യാൽ ലൈവ് ചെ­യു­ക­യാ­ണു്. ഈ ദി­വ്യ­ദൃ­ഷ്ടി ഇ­പ്പോ­ഴും ചില മാ­ധ്യ­മ പ്ര­വർ­ത്ത­കർ­ക്കു­ണ്ടെ­ന്നു് തോ­ന്നു­ന്നു. മാ­ധ്യ­മ ഉ­ട­മ­ക­ളും അ­ധി­കാ­ര­ത്തിൽ ഇ­രി­ക്കു­ന്ന­വ­രും മ­ന­സ്സിൽ എ­ന്ത­ഭി­ല­ഷി­ക്കു­ന്നു­വോ അതു് ദി­വ്യ­ദൃ­ഷ്ടി­യാൽ തി­രി­ച്ച­റി­ഞ്ഞു് പ്രേ­ക്ഷ­ക­രി­ലേ­ക്കു് എ­ത്തി­ക്കു­ന്ന വലിയ ക­ഴി­വു­കൾ നമ്മൾ ക­ണ്ടി­ട്ടു­ള്ള­താ­ണു്. ‘ബം­ഗാ­ളി’ൽ മാ­ധ്യ­മം ഒരു trope ആണു്. മാ­ധ്യ­മ­വും അ­ധി­കാ­ര­വും ത­മ്മി­ലു­ള­ള ‘വൈ­രു­ദ്ധ്യാ­ത്മ­ക­മാ­യ’ പ­ര­സ്പ­ര ധാ­ര­ണ­യു­ടെ അ­ക­ത്തു ക­ട­ന്നു് അതു് എ­ന്താ­ണെ­ന്നു് അ­നാ­വ­ര­ണം ചെ­യ്യു­ന്നു­ണ്ടു് ‘ബംഗാൾ’. കവിത പ്ര­സി­ദ്ധീ­ക­രി­ച്ച എ­ഴു­പ­തു­ക­ളിൽ ന­മു­ക്കി­ന്നു് അ­നു­ഭ­വ­വേ­ദ്യ­മാ­കു­ന്ന വി­ധ­ത്തിൽ മാ­ധ്യ­മ­സ്ഥി­ത­മാ­യി­രു­ന്നി­രി­ക്കി­ല്ല ജീ­വി­തം. മാ­ധ്യ­മ­ങ്ങ­ളെ പൊ­തു­വിൽ ആ­ദ­ര­വോ­ടെ­യാ­യി­രി­ക്കും ക­ണ്ടി­രി­ക്കു­ക. വലിയ മാ­ധ്യ­മ പ്ര­വർ­ത്ത­ക­രു­ണ്ടാ­യി­രു­ന്ന കാ­ല­വു­മാ­ണ­തു്. അ­ടി­യ­ന്തി­രാ­വ­സ്ഥ അർ­ദ്ധ­പ്രാ­ണ­നാ­ക്കി­യ മാ­ധ്യ­മ­ങ്ങ­ളോ­ടു് സ­ഹ­താ­പ­വും ക­ണ്ടേ­ക്കാം. അ­തു­കൊ­ണ്ടു് കവിത പ്ര­സി­ദ്ധീ­ക­രി­ച്ച കാ­ല­ത്തേ­ക്കാൾ ‘ബം­ഗാ­ളി’ലെ മാ­ധ്യ­മ ദർശനം ഇ­ന്നി­ന്റേ­താ­ണു്. റി­പ്പോർ­ട്ടർ സ­ഞ്ജ­യൻ ഇതിൽ ശ്രോ­താ­വാ­ണു്. ഏ­ക­ഭാ­ഷ­ണം കോർ­പ­റേ­റ്റ് ഫാ­മി­ലി ബി­സി­ന­സ് ത­ല­വ­നാ­യ ധൃ­ത­രാ­ഷ്ട്ര­രു­ടേ­താ­ണു്. അ­ധി­കാ­രി­ക­ളു­ടെ ഏ­റ്റ­വും വ്യ­ക്തി­ഗ­ത­മാ­യ ഉൽ­ക­ണ്ഠ­കൾ പ­ങ്കു­വെ­യ്ക്കു­ന്ന­തു് അ­നു­ച­ര­രാ­യ മാ­ധ്യ­മ പ്ര­വർ­ത്ത­ക­രോ­ടാ­ണു്. ഏതു് കോർ­പ­റേ­റ്റ് മേ­ധാ­വി­ക്കും സ്വ­ന്തം ശി­ങ്കി­ടി­യാ­യ ഒരു മാ­ധ്യ­മ പ്ര­വർ­ത്ത­ക­നു­ണ്ടാ­കും. ഇ­വ­രാ­ണു് കേൾ­വി­ക്കാർ. വാർ­ത്ത മാ­ധ്യ­മ­ങ്ങ­ളിൽ പ്ലാ­ന്റ് ചെ­യേ­ണ്ട­വർ. അ­ധി­കാ­രി­ക­ളോ­ടു് ഒരു മാ­ധ്യ­മ പ്ര­വർ­ത്ത­ക­നും ഇ­ന്നു് ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാ­റി­ല്ല. അ­ധി­കാ­രി­കൾ പൊതു ഇ­ട­ങ്ങ­ളിൽ മാ­ധ്യ­മ പ്ര­വർ­ത്ത­ക­രാൽ അ­ഭി­മു­ഖീ­ക­രി­ക്ക­പ്പെ­ടാൻ നി­ന്നു കൊ­ടു­ക്കാ­റു­മി­ല്ല. മാ­ധ്യ­മ­ങ്ങ­ളി­ന്നു് പ്രേ­ക്ഷ­കർ എ­ന്നൊ­രു അ­സം­ഘ­ടി­ത ജ­ന­സാ­മാ­ന്യ­ത്തി­നു നേരേ കുറെ ചോ­ദ്യ­ങ്ങൾ ഉ­തിർ­ത്തു് പോ­വു­ക­യാ­ണു് പ­തി­വു്. സ­ത്യാ­ന­ന്ത­ര കാ­ല­ത്തെ മാ­ധ്യ­മ പ്ര­വർ­ത്ത­കൻ നി­ശ്ശ­ബ്ദ­നാ­ണു്. അ­ധി­കാ­രി­യാ­ണു് സം­സാ­രി­ച്ചു കൊ­ണ്ടി­രി­ക്കു­ക. ധൃ­ത­രാ­ഷ്ട്ര­രെ­പ്പോ­ലെ ത­നി­ക്കു് കു­റ­ച്ചു മാ­ത്ര­മേ കാണാൻ പ­റ്റു­ന്നു­ള്ളൂ എന്നു പ­റ­യു­ക­യും എ­ന്നാൽ വിദൂര ഗ്രാ­മ­ങ്ങ­ളിൽ നി­ന്നു­യ­രു­ന്ന ചു­ഴ­ലി­യെ ദീർഘ ദർശനം ചെയാൻ പ­റ്റു­ന്നു­മു­ണ്ടു്. വാർ­ത്ത­ക­ളൊ­ന്നും ല­ഭി­ക്കു­ന്നി­ല്ല എ­ന്നാ­കു­ല­പ്പെ­ടു­ന്ന­തു് മാ­ധ്യ­മ­ങ്ങൾ ഭ­ര­ണ­കൂ­ട­ത്താൽ സെൻസർ ചെ­യ്യ­പ്പെ­ടു­ക­യോ അ­ല്ലെ­ങ്കിൽ സ്വയം സെൻസർ ചെ­യ്യു­ന്ന ഒ­ര­വ­സ്ഥ­യോ ആണു്. വി­പ്ല­വ­കാ­ലം മാ­ധ്യ­മ­ങ്ങ­ളും ഭ­ര­ണ­കൂ­ട­വും സെൻ­സർ­ഷി­പ്പ് ഏർ­പ്പെ­ടു­ത്തു­ന്ന കാ­ല­മാ­ണു്. വി­പ്ല­വം ടെ­ലി­കാ­സ്റ്റ് ചെ­യ്യാൻ സാ­ധ്യ­മ­ല്ല! സൂ­ക്ഷ്മ വി­പ്ല­വ­ങ്ങ­ളു­ടെ­യും രാ­ഷ്ട്രീ­യ പ്ര­തി­രോ­ധ­ത്തി­ന്റെ­യും പുതിയ പാ­ഠ­ങ്ങ­ളുൾ­ക്കൊ­ണ്ട ഈ­ക്കാ­ല­ത്തു് ധൃ­ത­രാ­ഷ്ട്ര­ന്മാ­രു­ടെ ആ­കു­ല­ത­കൾ ശ്ര­വി­ക്കാ­നും സ­ത്യ­ത്തെ­ക്കു­റി­ച്ചു് നി­ശ്ശ­ബ്ദ­മാ­കാ­നും ശീ­ലി­പ്പി­ക്ക­പ്പെ­ട്ട­താ­ണു് മാ­ധ്യ­മ­ങ്ങൾ. വാ­സ്ത­വ­ത്തിൽ ഇവിടെ ‘ബംഗാൾ’ വാ­യ­ന­ക്കാ­രോ­ടു് റി­പ്പോർ­ട്ടു് ചെ­യ്യു­ന്ന­തു് ധൃ­ത­രാ­ഷ്ട്ര­രു­ടേ­യും സ­ഞ്ജ­യ­ന്റെ­യും അ­വ­സ്ഥ­യെ ഭേ­ദി­ക്കു­ന്ന യാ­ഥാർ­ത്ഥ്യ­ത്തെ­യാ­ണു്. സർ­ഗ്ഗാ­ത്മ­ക രചന, ധൃ­ത­രാ­ഷ്ട്രർ­ക്കും സ­ഞ്ജ­യ­നും അ­പ്പു­റ­ത്തേ­ക്കു്, അ­വ­രു­ടെ ആ­കു­ല­ത­ക­ളേ­യും നി­ശ്ശ­ബ്ദ­ത്തെ­യും അ­വ­ത­രി­പ്പി­ച്ചു കൊ­ണ്ടു തന്നെ, ഇ­ന്ത്യ­ന­വ­സ്ഥ­ക­ളു­ടെ യാ­ഥാർ­ത്ഥ്യ­ത്തെ, വാ­യ­ന­ക്കാർ­ക്കു് അ­നു­ഭ­വ­വേ­ദ്യ­മാ­ക്കു­ന്നു. പത്രം റേ­ഡി­യോ ടെ­ലി­വി­ഷൻ ആരും നേ­രു­പ­റ­യു­ന്നി­ല്ല അവിടെ എന്തോ ന­ട­ക്കു­ന്നു­ണ്ടു്—കാലം പ­ഴ­യ­ത­ല്ല. … സ­ഞ്ജ­യാ, എ­ന്താ­ണ­വി­ടെ ന­ട­ക്കു­ന്ന­തു്. എ­ന്താ­ണു് എ­ന്താ­ണു്?
പി. മോഹനൻ: സം­സാ­ര­സാ­ഗ­ര­ത്തി­ലെ ന­ക്ഷ­ത്ര­മ­ത്സ്യം
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മോ­ഹ­ന­ന്റെ ഗദ്യം എത്ര മോഹകം. ഒരു കാലം ഒരു ചൈ­നീ­സ് സ്ക്രോ­ളി­ലെ­ന്ന പോലെ ചുരുൾ നി­വർ­ന്ന അ­നു­ഭ­വം. അ­റി­യു­മാ­യി­രു­ന്നു മു­ഹ­മ്മ­ദാ­ലി­യെ. ഹോ­മി­ക്ക­പ്പെ­ട്ട യൗ­വ്വ­ന­ങ്ങ­ളെ ഓർ­ക്കു­മ്പോൾ സ­ങ്ക­ട­മാ­ണോ രോ­ഷ­മാ­ണോ പ­ശ്ചാ­ത്താ­പ­മാ­ണോ മു­ന്നിൽ എ­ന്ന­റി­യു­ന്നി­ല്ല.
ഉ­ദ­യ­ച­ന്ദ്രൻ, സി. പി.: രണ്ടു ക­വി­ത­കൾ
ന­ന്ദി­നി മേനോൻ:
പു­ഷ്പി­ണി­യാ­യ മകളെ പ­ഠി­പ്പി­ക്ക­ണം… സ­ഹ­ജീ­വി പ­രി­ഗ­ണ­ന ഉറച്ച തീ­രു­മാ­നം ഉ­യർ­ന്ന പ്ര­തി­ക­ര­ണം നി­രാ­ശ്രി­ത­ത്വം കു­റു­ക്കു­വ­ഴി­കൾ ഒ­ഴി­വാ­ക്കാൻ കെ­ണി­കൾ ക­ണ്ടെ­ത്താൻ ഒ­റ്റ­ക്കു ന­ട­ക്കാൻ നല്ല പുരുഷ സൗ­ഹൃ­ദം ഉ­ണ്ടാ­ക്കാൻ… ആ­ണെ­ന്ന കോ­ക്കാ­ച്ചി­യെ കാ­ട്ടി പേ­ടി­പ്പെ­ടു­ത്തി എത്ര കാലം വ­ളർ­ത്തും…? ആ­ണി­നും പെ­ണ്ണി­നും രണ്ടു ലോ­ക­ങ്ങൾ തീർ­ക്കു­ന്ന­തു വരെയോ…?
സ­ക്ക­റി­യ: അ­ച്ച­ടി­ദാ­സൻ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സ­ക്ക­റി­യ­യു­ടെ ആ­ത്മ­ക­ഥാ­പ­ര­മാ­യ ലേഖനം ഒ­രു­പാ­ടു് ഓർ­മ്മ­കൾ കൊ­ണ്ടു­വ­ന്നു. അൻപതു വർ­ഷ­ത്തെ മലയാളം-​ഇംഗ്ലീഷ് പ്രൂ­ഫ് റീ­ഡി­ങ്ങി­ന്റെ ഓർ­മ്മ­കൾ. തൃ­ശൂ­രി­ലെ പി. കെ. എ. റ­ഹീ­മി­ന്റെ ബെ­സ്റ്റ് പ്രി­ന്റേ­ഴ്സ് മുതൽ കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി വ­രെ­യും പി­ന്നീ­ടും. ഒ­ര­ച്ച­ടി­ത്തെ­റ്റു്—കു­ത്തും കോ­മ­യു­മുൾ­പ്പെ­ടെ—ക­ണ്ടാൽ വ­ലി­യൊ­രു കു­റ്റ­കൃ­ത്യം ക­ണ്ട­യാ­ളു­ടെ മ­നോ­നി­ല­യാ­ണു്. അ­തി­നു് ഞാൻ ത­ന്നെ­യാ­ണു് കാ­ര­ണ­ക്കാ­ര­നെ­ങ്കിൽ ആ­ത്മ­ഘാ­ത­ക­ന്റെ­യും. ആ­ത്മ­ഹ­ത്യ­ക്കും കൊ­ല­യ്ക്കു­മി­ട­യി­ലൂ­ടെ­യാ­ണു് ഓരോ അ­ച്ച­ടി­ത്താ­ളും ക­ട­ന്നു പോ­വു­ന്ന­തെ­ന്നു ചു­രു­ക്കം. മ­ല­യാ­ളം അ­ക്ഷ­ര­ങ്ങൾ ശ­രി­ക്കെ­ഴു­താ­വു­ന്ന എ­ഴു­ത്തു­കാ­രു­ടെ എണ്ണം കു­റ­ഞ്ഞു വ­രു­ന്ന­തും ഇം­ഗ്ലീ­ഷ് വ്യാ­ക­ര­ണം അ­റി­യാ­ത്ത­വർ ഇം­ഗ്ലീ­ഷിൽ ക­വി­ക­ളാ­യി സ്വയം പ്ര­ഖ്യാ­പി­ക്കു­ന്ന­തു­മാ­യ ഇ­ക്കാ­ല­ത്തു് ഈ നർ­മ്മ­മ­ധു­ര­മാ­യ ഓർ­മ്മ­കൾ ഏറെ പ്ര­സ­ക്തം.
വേണു:
ഈ കു­റി­പ്പി­ന്റെ ഒ­ടു­വിൽ മാഷ് പ­റ­ഞ്ഞ­തു് ഇ­ന്ന­ത്തെ മാ­ത്ര­മ­ല്ല എ­ന്ന­ത്തേ­യും ചി­ന്താ­വി­ഷ­യ­മാ­യി മാ­റേ­ണ്ട­താ­ണു്!
ന­ന്ദി­നി മേനോൻ:
നല്ല വായന…
ആൻസി ജോൺ: കാർബൺ കോ­പ്പി
സതീഷ് ബാബു പ­യ്യ­ന്നൂർ:
ആൻസി ജോ­ണി­ന്റെ മ­നോ­ഹ­ര­മാ­യ ഓർ­മ്മ­ക്കു­റി­പ്പു് വാ­യി­ച്ചി­ട്ടാ­ണു് ഇ­ന്നെ­ന്റെ ദിവസം തു­ട­ങ്ങു­ന്ന­തു്… നടവയൽ ബസ് യാ­ത്ര­യും ക­ഥാ­പാ­ത്ര­ങ്ങ­ളും സ­മ്മേ­ളി­ക്കു­ന്ന ഹൃ­ദ്യ­ത ഈ കു­റി­പ്പി­നു­ണ്ടു്… ആൻ­സി­ക്കൊ­പ്പം ന­മ്മ­ളും നടവയൽ വരെ, ആ­ടി­യു­ല­യു­ന്ന ആ ബ­സ്സിൽ യാത്ര ചെ­യ്യു­ന്ന അ­നു­ഭ­വം പ­കർ­ന്നു തരാൻ ആൻ­സി­ക്കു ക­ഴി­ഞ്ഞു… ആ ഉ­മ്മ­യു­ടെ നി­ഷ്ക്ക­ള­ങ്ക­മാ­യ ഓർ­മ്മ­ക­ളി­ലൂ­ടെ­യും വാ­ക്കു­ക­ളി­ലൂ­ടെ­യും ഓ­ന­ച്ച­ന്റെ മു­ഖ­വും രൂ­പ­വും മ­ന­സ്സിൽ കൂ­ടു­കൂ­ട്ടു­ന്നു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു പഴയ ബ്ലാ­ക്ക് ആന്റ് വൈ­റ്റ് ഫോ­ട്ടോ­യെ­ങ്കി­ലും നൽ­കി­യി­രു­ന്നെ­ങ്കിൽ ഈ കു­റി­പ്പു് കു­റേ­ക്കൂ­ടി സാർ­ത്ഥ­ക­മാ­യേ­നെ…! സാ­യാ­ഹ്ന സു­ഹൃ­ത്തു­ക്കൾ­ക്കു് സ്നേ­ഹാ­ശം­സ­ക­ളോ­ടെ സതീഷ് ബാബു പ­യ്യ­ന്നൂർ.
ന­ന്ദി­നി മേനോൻ:
ആൻ­സി­യു­ടെ കു­റി­പ്പു് മനസു തൊ­ടു­ന്നു…
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ
മോ­ഹ­ന­കൃ­ഷ്ണൻ:
ഈ ഗ്രൂ­പ്പു­ക­ളെ­ല്ലാം കൂടി ഒറ്റ ടെ­ല­ഗ്രാം ഗ്രൂ­പ്പാ­ക്കാൻ സാ­ധി­ക്കു­മോ?
രാ­ധാ­കൃ­ഷ്ണൻ:
അതു ന­ട­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. അം­ഗ­ങ്ങ­ളെ­ല്ലാ­പേ­രും ടെ­ല­ഗ്രാ­മി­ന്റെ ഉ­പ­യോ­ക്താ­ക്ക­ളാ­വ­ണം. അതു ന­ട­ക്കാ­ത്ത കാ­ര്യ­മാ­ണു്.
ഹ­രി­കൃ­ഷ്ണൻ:
കൂ­ടു­തൽ പേർ ടെ­ലി­ഗ്രാം ഉ­പ­യോ­ഗി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു. ന­ട­ക്കാ­വു­ന്ന കാ­ര്യ­മാ­ണു്.
രാ­ധാ­കൃ­ഷ്ണൻ:
ഇ­പ്പോൾ തന്നെ സാ­യാ­ഹ്ന­യ്ക്കു് റ്റെ­ല­ഗ്രാം ഗ്രൂ­പ്പു­ണ്ടു്. താ­ങ്കൾ­ക്കു വേ­ണ­മെ­ങ്കിൽ അവിടെ ചേരാം. ചർ­ച്ച­യൊ­ന്നു­മി­ല്ലാ­ത്ത ശു­ഷ്ക­മാ­യ ഒ­ന്നാ­ണു് ആ ഗ്രൂ­പ്പ്. 255-ന്റെ പ­രി­മി­തി­ക്കു ചില ആ­നു­കൂ­ല്യ­ങ്ങ­ളു­ണ്ടു്. അ­നാ­വ­ശ്യ­മാ­യ എ­മോ­ജി­കൾ കണ്ടു സ­ഹി­ക്ക­ണ്ട. ഒ­ന്നി­ച്ചാ­യാൽ ഇ­ന്ന­ത്തേ­തി­ന്റെ ഏഴു മ­ട­ങ്ങാ­വും! ചെറിയ ഗ്രൂ­പ്പാ­വു­മ്പോൾ ചർച്ച കു­റെ­ക്കൂ­ടി ഫോ­ക്ക­സ്ഡ് ആയി ന­ട­ക്കും. അ­നാ­വ­ശ്യ ചർ­ച്ച­കൾ (വ്യ­ക്തി­നി­ഷ്ഠ­മാ­യ­വ) മറ്റു ഗ്രൂ­പ്പു­ക­ളി­ലേ­യ്ക്കു് പ­കർ­ത്ത­ണ്ട, ആ­വ­ശ്യ­മു­ള്ള­വ മാ­ത്രം മതി. അ­ങ്ങ­നെ പലതും.
ദാ­മോ­ദർ പ്ര­സാ­ദ്:
അവസാന പാ­ര­ഗ്രാ­ഫിൽ പ്ര­ത്യേ­ക­മാ­യെ­ടു­ത്തു പ­റ­ഞ്ഞി­ട്ടു­ള്ള ഇമോജി പ്ര­ള­യ­ത്തി­ന്റെ ഭീ­ഷ­ണി­യെ­ക്കു­റി­ച്ചു­ള്ള നി­രീ­ക്ഷ­ണ­ത്തി­നു് ഒരു കൈയടി. (ഇമോജി ഒ­ഴി­വാ­ക്കി കൊ­ണ്ടു്).
സ്മിത:
എല്ലാ ദി­വ­സ­വും രാ­വി­ലെ തന്നെ സാ­യാ­ഹ്ന നൽ­കു­ന്ന ഈ വായനാ ഊർ­ജ്ജം വളരെ വ­ലു­താ­ണു്. നന്ദി.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
അ­റി­യ­പ്പെ­ടു­ന്ന ശാ­സ്ത്ര­സാ­ഹി­ത്യ­കാ­ര­നാ­യ പി കേശവൻ നായർ ഇ­പ്പോൾ അ­ച്ച­ടി­പ്പ­തി­പ്പു മാ­ത്ര­മു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ 15 പു­സ്ത­ക­ങ്ങൾ സാ­യാ­ഹ്ന­യി­ലൂ­ടെ വിവിധ ഡി­ജി­റ്റൽ രൂ­പ­ങ്ങ­ളിൽ സ്വ­ത­ന്ത്ര­പ്ര­സാ­ധ­ന­ത്തി­നു് സ­ന്ന­ദ്ധ­ത പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്നു. ഇതു് സാ­ദ്ധ്യ­മാ­ക്കി­യ­തു് കണ്ണൻ ഷൺ­മു­ഖ­ത്തി­ന്റെ പ്ര­വർ­ത്ത­ന­മാ­ണു്. ഉ­ചി­ത­മാ­യ ഈ പ്ര­വൃ­ത്തി­യി­ലൂ­ടെ ശ്രീ കേശവൻ നായർ ചെ­യ്യു­ന്ന സേവനം മറ്റു എ­ഴു­ത്തു­കാർ­ക്കും പ്ര­ചോ­ദ­ന­മാ­വ­ട്ടെ എന്നു ആ­ശി­ക്കു­ന്ന­തി­നോ­ടൊ­പ്പം ര­ണ്ടു­പേർ­ക്കും സാ­യാ­ഹ്ന­യു­ടെ കൃ­ത­ജ്ഞ­ത രേ­ഖ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു.
കെ. ദാ­മോ­ദ­ര­ന്റെ പു­സ്ത­ക­ങ്ങ­ളു­ടെ പൊ­തു­സ­ഞ്ച­യ­ത്തി­ലേ­യ്ക്കു­ള്ള സ­മർ­പ്പ­ണ­ത്തെ­ക്കു­റി­ച്ചു്:
ഋഷി:
പ്രി­യ­രേ, മാർ­ക്സി­സ്റ്റ് സൈ­ദ്ധാ­ന്തി­ക­നും എ­ഴു­ത്തു­കാ­ര­നും രാ­ജ്യ­സ­ഭാം­ഗ­വും കേ­ര­ള­ത്തി­ലെ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ നേ­താ­വു­മാ­യി­രു­ന്ന കെ ദാ­മോ­ദ­ര­ന്റെ പു­സ്ത­ക­ങ്ങ­ളു­ടെ പൊ­തു­സ­ഞ്ച­യ­ത്തി­ലേ­യ്ക്കു­ള്ള സ­മർ­പ്പ­ണം ഔ­പ­ചാ­രി­ക­മാ­യി സ: കാനം രാ­ജേ­ന്ദ്രൻ (സിപിഐ സം­സ്ഥാ­ന സെ­ക്ര­ട്ട­റി) നാളെ (ജൂലൈ 3, 2020) വൈ­കു­ന്നേ­രം 6 മ­ണി­യ്ക്ക് നിർ­വ­ഹി­ക്കു­ന്ന­താ­യി­രി­യ്ക്കും. ഓൺ­ലൈ­നാ­യി ന­ട­ക്കു­ന്ന ഈ ച­ട­ങ്ങിൽ താഴെ പ­റ­യു­ന്ന­വർ പ­ങ്കെ­ടു­ക്കു­ന്ന­താ­ണു്.
  1. രാ­ജാ­ജി മാ­ത്യൂ തോമസ്
  2. സി ദി­വാ­ക­രൻ
  3. ഹനീഫാ റാ­വു­ത്തർ
  4. കെ സ­ച്ചി­ദാ­ന­ന്ദൻ
  5. കെ ജി എസ്
  6. പോൾ സ­ക്ക­റി­യ
  7. ഇ പി ഉണ്ണി
  8. വെ­ങ്കി­ടേ­ഷ് രാ­മ­കൃ­ഷ്ണൻ
  9. സി എസ് വെ­ങ്കി­ടേ­ശ്വ­രൻ
  10. ഹുസൈൻ കെ എച്
  11. സി വി രാ­ധാ­കൃ­ഷ്ണൻ
ഈ ഓൺലൈൻ സം­രം­ഭ­ത്തി­നു ഗൂഗിൾ മീ­റ്റ് എന്ന സോ­ഫ്റ്റ്വെ­യ­റാ­ണു ഉ­പ­യോ­ഗി­ക്കു­ന്ന­തു്. പ്ര­സ്തു­ത സോ­ഫ്റ്റ്വെ­യ­റി­ന്റെ പ­രി­മി­തി­മൂ­ലം നിർ­ഭാ­ഗ്യ­വ­ശാൽ 250 പേർ­ക്കു മാ­ത്ര­മേ ച­ട­ങ്ങിൽ പ­ങ്കെ­ടു­ക്കാൻ സാ­ധി­ക്കു­ക­യു­ള്ളൂ. ച­ട­ങ്ങിൽ പ­ങ്കെ­ടു­ക്കാൻ താ­ല്പ­ര്യ­മു­ണ്ടെ­ങ്കിൽ നാളെ പ­ത്തു് മ­ണി­ക്കു മുൻ­പാ­യി നി­ങ്ങ­ളു­ടെ സ­മ്മ­തം ഈ സ­ന്ദേ­ശ­ത്തി­നു മ­റു­പ­ടി­യാ­യി അ­യ­യ്ക്കു­ക. ആദ്യം മ­റു­പ­ടി അ­യ­യ്ക്കു­ന്ന 230 പേർ­ക്കു മീ­റ്റി­ങ്ങിൽ പ­ങ്കെ­ടു­ക്കാൻ അ­വ­സ­ര­മു­ണ്ടാ­യി­രി­യ്ക്കു­ന്ന­താ­ണ്. നി­ങ്ങ­ളു­ടെ മൊബൈൽ ഫോൺ ഉ­പ­യോ­ഗി­ച്ചോ അ­ല്ലെ­ങ്കിൽ കം­പ്യൂ­ട്ടർ വഴിയോ ആണു് മീ­റ്റി­ങ്ങിൽ പ­ങ്കെ­ടു­ക്കേ­ണ്ട­തു്. മൊബൈൽ ഫോൺ ആ­ണെ­ങ്കിൽ അതിൽ “Google Meet” ആ­പ്ലി­ക്കേ­ഷൻ ഇൻ­സ്റ്റാൾ ചെ­യ്തി­ട്ടു­ണ്ടെ­ന്നു് ഉ­റ­പ്പാ­ക്കു­ക.
ദാ­മോ­ദർ പ്ര­സാ­ദ്:
ആ­ശം­സ­കൾ. കെ. ദാ­മോ­ദ­ര­ന്റെ എ­ഴു­ത്തു­കൾ കോ­മൺ­സാ­യി ഡി­ജി­റ്റൽ രൂ­പ­ത്തിൽ ല­ഭ്യ­മാ­കു­ന്നു എ­ന്ന­തു് വലിയ കാ­ര്യ­മാ­ണു്. കെ. ദാ­മോ­ദ­ര­ന്റെ ചി­ന്ത­ക­ളും പൂർ­ത്തീ­ക­രി­ക്കാ­തെ പോയ അ­ന്വേ­ഷ­ണ­ങ്ങ­ളും (ഉദാ: കേരള ച­രി­ത്രം) കക്ഷി രാ­ഷ്ട്രീ­യ­ത്തി­ന­പ്പു­റം ചി­ന്താ കോ­മൺ­സി­ന്റെ ഭാ­ഗ­മാ­ണു്.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഇ­ന്ന­ലെ നടന്ന കെ. ദാ­മോ­ദ­ര­ന്റെ സ­മാ­ഹൃ­ത­കൃ­തി­ക­ളു­ടെ പ്ര­കാ­ശ­ന­ത്തിൽ പ­ങ്കെ­ടു­ക്കാൻ ക­ഴി­യാ­തി­രു­ന്ന­തിൽ ഖേ­ദ­മു­ണ്ടു്. ഞാനും ബി­ന്ദു­വും കൊ­ടു­ങ്ങ­ല്ലൂ­രി­ലെ എന്റെ ജ­ന്മ­ഗൃ­ഹ­ത്തിൽ ക്വാ­റ­ന്റീ­നി­ലാ­ണു്. ക്വാ­റ­ന്റീൻ സമയം ക­ഴി­യും മു­മ്പു് സ്വാ­ബ് ടെ­സ്റ്റ് നിർ­ബ്ബ­ന്ധ­മെ­ന്നു് ആരും പ­റ­ഞ്ഞി­രു­ന്നി­ല്ല. ഇ­ന്ന­ലെ താ­ലൂ­ക്കാ­ശു­പ­ത്രി­യിൽ നി­ന്നു വി­ളി­ച്ചു് നാലു മണി എന്ന സമയം തന്നു. അ­പ്പോ­ഴും ഗൂഗ്ൾ മീ­റ്റിൽ പ­ങ്കെ­ടു­ക്കാം എന്ന പ്ര­തീ­ക്ഷ­യു­ണ്ടാ­യി­രു­ന്നു. പക്ഷെ പി­ന്നീ­ടു് വി­ളി­ച്ചു് അഞ്ചര ക­ഴി­ഞ്ഞേ ആം­ബു­ലൻ­സി­നു വ­രാ­നാ­വൂ എന്നു പ­റ­ഞ്ഞു. ഇവിടെ വ­ന്നു് സ്വാ­ബ് എ­ടു­ക്കു­മെ­ന്നു വി­ചാ­രി­ച്ചി­രി­ക്ക­യാ­യി­രു­ന്നു. പക്ഷേ അവിടെ ചെ­ല്ല­ണ­മെ­ന്നു് പെ­ട്ടെ­ന്നാ­ണ­റി­ഞ്ഞ­തു്. പി­ന്നെ മാ­സ്ക്, ഫെ­യ്സ് ഷീൽഡ്, ക­യ്യു­റ – ഒ­രു­ക്ക­ങ്ങൾ. തി­രി­ച്ചെ­ത്തി­യ­പ്പോൾ ഏഴു് പ­തി­ന­ഞ്ചു്. ദാ­മോ­ദ­ര­ന്റെ എല്ലാ കൃ­തി­ക­ളും വാ­യി­ച്ചി­ട്ടി­ല്ല എന്ന ഒരു ധാർ­മ്മി­ക പ്ര­ശ്നം മു­ന്നേ ഉ­ണ്ടാ­യി­രു­ന്നു. മു­ഴു­വൻ വാ­യി­ക്കാ­തെ ഒരു പു­സ്ത­ക­വും പ്ര­കാ­ശി­പ്പി­ച്ചി­ട്ടി­ല്ല. എ­ങ്കി­ലും വാ­യി­ച്ച­തു­വെ­ച്ചു് ചി­ല­തു് പ­റ­യാ­മെ­ന്നു ക­രു­തി­യി­രു­ന്നു.
  1. ദാ­മോ­ദ­ര­ന്റെ എട്ടു ഭാ­ഷ­ക­ളി­ലു­ള്ള പാ­ണ്ഡി­ത്യ­വും കു­റ­ച്ചു കാ­ല­ത്തെ ഉ­ത്ത­രേ­ന്ത്യൻ ജീ­വി­ത­വും സം­സ്കൃ­ത­ത്തി­ലും ത­മി­ഴി­ലും കൂടി കി­ട്ടി­യ ദർശന പാ­ര­മ്പ­ര്യ പ­രി­ച­യ­വും എ­ങ്ങി­നെ അ­ദ്ദേ­ഹ­ത്തെ പല മ­ല­യാ­ളി­ക്ക­മ്മ്യൂ­ണി­സ്റ്റു­ക­ളു­ടെ­യും കൂ­പ­മ­ണ്ഡൂ­ക­പ­രി­പ്രേ­ക്ഷ്യ­ത്തിൽ നി­ന്നു മോ­ചി­പ്പി­ച്ചു,
  2. ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സം എന്ന സ­ങ്ക­ല്പ­ത്തി­നു് അ­ദ്ദേ­ഹ­ത്തി­ന്റെ സം­ഭാ­വ­ന­കൾ,
  3. ആ­ത്മാർ­ത്ഥ­മാ­യ ആ­ത്മ­വി­മർ­ശം, അ­തു­ണ്ടാ­ക്കി­യ നി­രാ­ശ­ത ഉൾ­പ്പെ­ടെ,
  4. മാർ­ക്സി­സ­ത്തി­ന്റെ നവ പ­രി­ണ­തി­കൾ വെ­ച്ചു നോ­ക്കു­മ്പോൾ അ­ദ്ദേ­ഹം അ­ഭി­മു­ഖീ­ക­രി­ച്ച ചി­ന്താ പ­രി­മി­തി­കൾ,
  5. ജാതി-​ലിംഗാദി പ്ര­ശ്ന­ങ്ങ­ളിൽ മറ്റു ക­മ്മ്യൂ­ണി­സ്റ്റു­കാർ­ക്കൊ­പ്പം പ­ങ്കി­ട്ട യാ­ഥാ­സ്ഥി­തി­ക­മാ­യ ആ­ന്ധ്യം,
  6. അ­വ­ശേ­ഷി­ക്കു­ന്ന­തും മു­ന്നോ­ട്ടു പോകാൻ സ­ഹാ­യി­ക്കു­ന്ന­തു­മാ­യ ഘ­ട­ക­ങ്ങൾ. കൃ­തി­കൾ വാ­യി­ച്ച ശേഷം ഇ­വ­യെ­ക്കു­റി­ച്ചു് എ­ഴു­താ­മെ­ന്നു ക­രു­തു­ന്നു, ഇൻ­ശാ­ള്ളാ.
Sayahna Foundation: Who’s who
T.M. Manoharan:
Very well drafted and presented.
ഉണ്ണി:
നന്ദി. രാപകൽ പ­ണി­യു­ണ്ട് ഒരു നല്ല സാ­യാ­ഹ്ന­ത്തി­നു പി­ന്നിൽ.
ദാ­മോ­ദർ പ്ര­സാ­ദ്:
സാ­യാ­ഹ്ന­യു­ടെ അണിയറ പ്ര­വർ­ത്ത­ക­രെ­യും പ്ര­വർ­ത്ത­ന­രീ­തി­ക­ളെ­യും പ­രി­ച­യ­പ്പെ­ടു­ത്തി­യ­തി­നു് താ­ങ്ക് യു! ഇ വാ­യ­ന­യു­ടെ­യും സ്വ­ത­ന്ത്ര പ്ര­സാ­ധ­ന­ത്തി­ന്റെ­യും കാ­ല­ത്തു് സാ­യാ­ഹ്ന­യു­ടെ സം­രം­ഭം മാ­തൃ­കാ­പ­രം തന്നെ. ഒരു നൂറു് സാ­യാ­ഹ്ന­ങ്ങൾ ഇതു പോലെ ഉ­യർ­ന്നു വ­ര­ട്ടെ. സ്വ­ത­ന്ത്ര വി­ജ്ഞാ­ന­ത്തി­നെ കു­റി­ച്ചു­ള­ള വലിയ കാ­ഴ്ച­പ്പാ­ടും, കൂ­ട്ടാ­യ്മ­യും, സ­മാ­ഹൃ­ത അ­ദ്ധ്വാ­ന­വു­മാ­ണു് സാ­യാ­ഹ്ന­യെ വ്യ­ത്യ­സ്ത­വും ഊർ­ജ്ജ­സ്വ­ല­വു­മാ­ക്കു­ന്ന­തെ­ന്നു് അശോൿ കു­മാ­റി­ന്റെ കു­റി­പ്പിൽ നി­ന്നു് മ­ന­സ്സി­ലാ­വു­ന്നു. വിവിധ സ്ഥ­ല­ങ്ങ­ളിൽ നി­ന്നാ­ണു് സാ­യാ­ഹ്ന­യു­ടെ പ്ര­വർ­ത്ത­നം ന­ട­ക്കു­ന്ന­തെ­ന്ന വി­വ­ര­വും പുതിയ കാ­ല­ത്തെ collaborative work-​നെ കു­റി­ച്ചു­ള്ള ഒരു കാഴ്ച ത­രു­ന്നു. സാ­യാ­ഹ്ന­യു­ടെ ഒരു വാ­ട്ട്സ് ആപ്പ് ഗ്രൂ­പ്പിൽ മെ­മ്പ­റാ­കു­ന്ന­തി­നു് മു­മ്പു തന്നെ സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ച്ച പി ഡി എഫ് കി­ട്ടി­യി­രു­ന്നു. ഷയർ ചെ­യ്തു കി­ട്ടി­യ പി ഡി എഫ് പി­ന്നെ­യും ഞാൻ മ­റ്റു് സു­ഹൃ­ത്തു­കൾ­ക്കു് ഷയർ ചെ­യ്തു. ഇ വാ­യ­ന­യു­ടെ ഷയർ ക്യാ­പി­റ്റ­ലാ­ണു് സം­ഭ­രി­ക്ക­പ്പെ­ടു­ന്ന­തു്. ഇതു് പഴയ മൂലധന സം­ഭ­ര­ണ­മ­ല്ല. വി­ജ്ഞാ­ന വി­ത­ര­ണ­ത്തി­ന്റെ പുതു സം­സ്ക്കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യു­ള്ള resourcefulness ആണു്. ഒരു സ­വി­ശേ­ഷ­മാ­യ ഗി­ഫ്റ്റ് ഇ­ക്കോ­ണ­മി ഈയൊരു വിതരണ സം­സ്കാ­ര­ത്തി­ന്റെ ഭാ­ഗ­മാ­ണു്. ഒന്നു ഷയർ ചെ­യ്താൽ മ­റ്റൊ­ന്നു് ഷയർ ചെ­യ്തു കി­ട്ടും. ലോകം മു­ഴു­വൻ വ്യാ­പി­ച്ചു കി­ട­ക്കു­ന്ന മ­ല­യാ­ളി ഡ­യ­സ്പോ­റ­യാ­ണു് സാ­യാ­ഹ്ന­യു­ടെ വായനാ സമൂഹം. പുതിയ വാ­യ­ന­യും അ­ഭി­പ്രാ­യം പ­ങ്കു­വെ­യ്ക്ക­ലു­മൊ­ക്കെ ഭാ­വു­ക­ത്വം രൂ­പ­പ്പെ­ടു­ന്ന­തി­ലും അ­തി­ന്റെ പ്ര­സ­ര­ണ­ത്തി­ലും സാ­യാ­ഹ്ന­യ്ക്കു് നല്ല പ­ങ്കു് വ­ഹി­ക്കാ­നാ­യേ­ക്കും. സാ­യാ­ഹ്ന പോലെ വളരെ വ്യ­ക്ത­മാ­യ പ്ര­സാ­ധ­ന സ്വ­ഭാ­വ­മു­ള്ള ഇ വാ­യ­ന­യു­ടെ രം­ഗ­ത്തു് മറ്റു സം­രം­ഭ­ങ്ങ­ളു­ണ്ടോ എ­ന്ന­റി­യി­ല്ല. സാ­യാ­ഹ്ന പുതിയ വഴികൾ ഇ വാ­യ­ന­യിൽ തു­റ­ക്കു­ന്ന­തി­നോ­ടൊ­പ്പം, ഇതു് മാ­തൃ­ക­യാ­ക്കി പു­തി­യ­വ കി­ളിർ­ത്തു വ­രാ­നി­രി­ക്കു­ന്നു. ഒരു കാ­ര്യം ചോ­ദി­ച്ചോ­ട്ടെ… സാ­യാ­ഹ്ന – എ­ന്താ­ണു് ആ പേ­രി­നു് കാരണം.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
ആ­ദ്യ­കാ­ല പ്ര­വർ­ത്ത­ക­രിൽ ഭൂ­രി­ഭാ­ഗം­പേ­രും ജീ­വി­ത­സാ­യാ­ഹ്ന­ത്തി­ലെ­ത്തി­യ­വ­രാ­യി­രു­ന്നു. പി­ന്നെ ഇ­ന്നു് സാ­യാ­ഹ്ന­ത്തി­ലെ­ത്തി നി­ല്ക്കു­ന്ന ഒ­ട്ട­ന­വ­ധി എ­ഴു­ത്തു­കാ­രു­ടെ കൃ­തി­കൾ ഒരു രാവു താ­ണ്ടി പുതിയ ത­ല­മു­റ­യു­ടെ പ്ര­ഭാ­ത­ത്തി­ലെ­ത്തി­ക്കേ­ണ്ട ചുമതല ഈ ത­ല­മു­റ­യ്ക്കു­ണ്ടു്. അതു് ശ­രി­യാ­യ­രീ­തി­യിൽ ശ­രി­യാ­യ ദി­ശ­യിൽ ന­യി­ക്കു­വാൻ സാ­യാ­ഹ്ന­ത്തി­ലെ­ത്തി നി­ല്ക്കു­ന്ന കുറെ വൃ­ദ്ധ­ന്മാർ കൂ­ട്ടം ചേ­രു­ന്നു – സാ­യാ­ഹ്ന, അ­ങ്ങ­നെ­യാ­ണു് ഈ പേർ സ്വീ­ക­രി­ക്കു­ന്ന­തു്.
സി. വി. രാ­ജേ­ന്ദ്രൻ:
പല സാ­യാ­ഹ്ന­ങ്ങൾ ന­ഷ്ട­പ്പെ­ടു­ത്തി­യ­പ്പോൾ ഉ­രു­ത്തി­രി­ഞ്ഞ­തി­നു സാ­യാ­ഹ്ന എന്ന പേ­ര­ല്ലേ ചേരുക. Intuitive എന്ന് സാ­ധാ­ര­ണ പ­റ­യാ­റു­ള്ള ഒരു വേ­റി­ട്ട അ­നു­ഭ­വം.

(ജൂൺ 28 മുതൽ ജൂലൈ 4 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
സി. സ­ന്തോ­ഷ് കുമാർ: സൽമ റേ­ഡി­യോ­സ് (തു­ടർ­ച്ച)
നിഷ:
അ­സ്തി­ത്വ പ്ര­തി­സ­ന്ധി കൊ­ണ്ടു് ആ­കു­ല­പ്പെ­ട്ട നാ­യ­ക­ന്മാർ ഒരു കാ­ല­ത്തു് മ­ല­യാ­ള­ത്തി­ലും സു­ല­ഭ­മാ­യി­രു­ന്നു. വാ­യ­ന­ക്കാർ സാ­മൂ­ഹ്യ അകലം പാ­ലി­ച്ചു് മാ­ത്രം നോ­ക്കി­ക്ക­ണ്ടു് അ­തി­ശ­യി­ച്ചി­രു­ന്ന അൽഭുത ജീ­വി­കൾ. എ­ന്നാൽ ഇത്ര ലോ­ല­മാ­യി ഇത്ര മൃ­ദു­ല­മാ­യി, ഇത്ര ദൃ­ഢ­ചി­ത്ത­നാ­യ ഒരു അ­സ്തി­ത്വാ­ന്വേ­ഷി­യെ അ­ടു­ത്തു നി­ന്നു പ­രി­ച­യ­പ്പെ­ടു­വാ­നാ­യി സൽമ റേ­ഡി­യോ­സി­ലൂ­ടെ. സി. സ­ന്തോ­ഷ് കുമാർ എത്ര അ­നാ­യാ­സ­മാ­ണു് ഒരു എ­മർ­ജൻ­സി റി­പ്പ­യ­റി­ലൂ­ടെ രണ്ടു മ­നു­ഷ്യ­രെ പ­ര­സ്പ­രം മാ­റ്റി­പ്പ­ണി­യു­ന്ന­തു്. മ­നോ­ഹ­ര­മാ­യി സൽമ റേ­ഡി­യോ­സ്.
മു­കു­ന്ദ­നു­ണ്ണി: ജാ­തി­യും വ­ധ­ശി­ക്ഷ­യും: ഒരു കർ­ണ്ണാ­ട­ക സം­ഗീ­ത­പാ­ഠം
ര­ഞ്ജി­ത് വർമ്മ:
ഉ­ണ്ണി­യു­മാ­യി ദീർ­ഘ­കാ­ല­മാ­യി വ്യ­ക്തി ബ­ന്ധ­മു­ണ്ടു്. സാ­യാ­ഹ്ന വഴി ഈ ഇൻ­റർ­വ്യൂ കൂ­ടു­തൽ വാ­യ­ന­ക്കാ­രി­ലേ­ക്കു് എ­ത്തി­ച്ച­തിൽ സ­ന്തോ­ഷി­ക്കു­ന്നു അ­ഭി­വാ­ദ്യ­ങ്ങ­ളോ­ടെ.
Sayahna: Who’s who
കെ. എച്ച്. ഹുസൈൻ:
No one is old in Sayahna!
സതീശ് ച­ന്ദ്രൻ:
“ജൂലൈ മൂ­ന്നി­ന്റെ ത­ലേ­ന്നാ­യി­രു­ന്നു ഒ. വി. വി­ജ­യ­ന്റെ നവതി” എന്ന പേ­രി­ലൊ­രു ക­ഥ­യെ­ഴു­തി “സാ­യാ­ഹ്ന” യ്ക്കു് അ­യ­ച്ചാ­ലോ എ­ന്നാ­ലോ­ചി­ച്ചു. ത­ല­ക്കെ­ട്ടു തന്നെ ധാ­രാ­ളം എന്നു തോ­ന്നി­യ­തു കൊ­ണ്ടു് കൂ­ടു­തൽ എ­ഴു­തി­യി­ല്ല.
കെ. എച്ച്. ഹുസൈൻ:
രണ്ടു മൂ­ന്നു വർ­ഷ­മാ­യി സാ­യാ­ഹ്ന­യിൽ മ­ല­യാ­ള­ത്തിൽ രൂ­പം­കൊ­ള്ളു­ന്ന ഒരു ശാ­സ്ത്ര­ഗ്ര­ന്ഥ­മു­ണ്ടു്. ‘ഗോ­ള­ശാ­സ്ത്രം’ എ­ന്നാ­ണ­തി­ന്റെ പേരു്. ഗ്രീ­ക്ക്, അ­റേ­ബ്യൻ, ചൈ­നീ­സ്, ഭാ­ര­തീ­യം, കെ­പ്ലർ മുതൽ ഐൻ­സ്റ്റീൻ വ­രെ­യു­ള്ള ആധുനികവും-​അദ്ഭുതകരവും വി­ശ­ദ­വു­മാ­യ ഒരു താ­ര­ത­മ്യ ആ­സ്ട്രോ­ണ­മി­യാ­ണ­തു്. അ­തി­ന്റെ ര­ച­യി­താ­വു് തൃ­ശ്ശൂർ പെ­രി­ഞ്ഞ­നം­കാ­രൻ ഒരു അ­ബ്ദു­ല്ല സാ­ഹി­ബ് ആണു്. വർ­ഷ­ങ്ങൾ­ക്കു­മു­മ്പേ അ­ദ്ദേ­ഹം മൺ­മ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ മകൻ ഷ­ഫീ­ക്ക് മു­ഖേ­ന­യാ­ണു് പ­ഴ­യൊ­രു ലെ­റ്റർ പ്ര­സ്സിൽ അ­ച്ച­ടി­ച്ച അ­തി­ന്റെ ആ­ദ്യ­പ്ര­തി എന്റെ ക­യ്യി­ലെ­ത്തു­ന്ന­തു്. ത്രി­കോ­ണ­മി­തി­യി­ലെ സ­മ­വാ­ക്യ­ങ്ങ­ളും ജ്യോ­മ­തീ­യ ചി­ത്ര­ങ്ങ­ളും ക­ണ്ട­പ്പോൾ അ­തി­ന്റെ പു­ന­രാ­വി­ഷ്കാ­ര­ത്തി­നു് മ­ല­യാ­ളം ടെ­ക്കി­നേ­ക്കാൾ മി­ക­ച്ച മ­റ്റൊ­രു ടൈ­പ്പ്സെ­റ്റിം­ഗ് ഇ­ല്ലെ­ന്നു് ഒ­റ്റ­നോ­ട്ട­ത്തിൽ ബോ­ദ്ധ്യ­മാ­യി. സി വി ആർ ദൗ­ത്യം സ­സ­ന്തോ­ഷം ഏ­റ്റെ­ടു­ത്തു. ടൈ­പ്പ്സെ­റ്റിം­ഗ് പു­രോ­ഗ­മി­ക്കു­ന്ന വേ­ള­യിൽ ഒരു ദിവസം അ­തി­നെ­പ്പ­റ്റി, നാ­ട്ടു­കാ­ര­ന്റെ പു­സ്ത­ക­ത്തെ­പ്പ­റ്റി യാ­ദൃ­ശ്ചി­ക­മാ­യി സം­സാ­രി­ച്ച­പ്പോൾ അശോകൻ പ­റ­ഞ്ഞു, “അ­താ­ദ്യം അ­ച്ചു­നി­ര­ത്തി­യ­തു് ഞാ­നാ­ണു്!” അ­പ്പോ­ഴാ­ണു് ടൈ­റ്റിൽ പേ­ജി­ന്റെ മ­റു­വ­ശ­ത്തു് ‘ഹ­രി­ശ്രീ പ്രി­ന്റേ­ഴ്സ്’ എന്റെ ക­ണ്ണിൽ­പ്പെ­ട്ട­തു്. അ­ബ്ദു­ല്ല സാ­ഹി­ബ് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ച്ഛ­ന്റെ അ­ടു­ത്ത സു­ഹൃ­ത്താ­യി­രു­ന്നു. ആ പു­സ്ത­ക­മു­ണ്ടാ­ക്കാ­നാ­യി അ­നേ­കാ­യി­രം മ­ഷി­പു­ര­ണ്ട ലോഹ അ­ച്ചു­കൾ തൊ­ട്ടു­ത­ലോ­ടി­യും ബ്ലോ­ക്കു­ക­ളു­ണ്ടാ­ക്കി­യും ടൈ­പ്പ്സെ­റ്റു­ചെ­യ്ത പോ­യ­കാ­ല­ത്തെ അശോകൻ ഓർ­മ്മി­ച്ചെ­ടു­ത്തു. പി­ന്നീ­ടു് വി­പ്ല­വ­ത്തി­ന്റെ നാ­ളു­ക­ളിൽ പ­ലാ­യ­ന­ത്തി­ന്റെ ഭീ­തി­ദ­മാ­യൊ­രു രാ­ത്രി­യിൽ കൊ­മ്രേ­ഡ് പി. ടി. തോ­മ­സു­മൊ­ത്തു് മ­രം­കോ­ച്ചു­ന്ന ത­ണു­പ്പിൽ ന­ക്ഷ­ത്ര­ങ്ങൾ നി­റ­ഞ്ഞ ആകാശം നോ­ക്കി ക്ഷീ­ര­പ­ഥ­ങ്ങ­ളിൽ ന­ഷ്ട­പ്പെ­ട്ടു് ദാ­രു­ണ­മാ­യ ഭൂ­മി­യെ മ­റ­ക്കാൻ ശ്ര­മി­ച്ച­തു് അ­ദ്ദേ­ഹം ഓർ­മ്മി­ച്ചു. ഒ­രു­പാ­ടു് ജീ­വി­ത­ങ്ങൾ ജീ­വി­ച്ചു്, പല വ­ട്ട­ങ്ങ­ളിൽ ക­റ­ങ്ങി, നാ­ല്പ­തു­വർ­ഷ­ത്തി­ന്റെ മ­റ്റൊ­രു പ­രി­വൃ­ത്തം പൂർ­ത്തീ­ക­രി­ക്കു­ക­യാ­ണു് അ­ശോൿ­കു­മാർ സാ­യാ­ഹ്ന­യിൽ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ആ കു­ഴ­ഞ്ഞു മ­റി­ഞ്ഞ കാ­ല­ത്തി­ലെ­വി­ടെ­യോ ഈ­യു­ള്ള­വ­നു­മു­ണ്ടു്. അശോകൻ, സു­ബ്ര­ഹ്മ­ണ്യ­ദാ­സി­നും വെ­ങ്കി­ടി­ക്കു­മൊ­പ്പം (സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ) എന്റെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു. അ­ശോ­ക­ന്റെ പ്ര­സ്സി­ലാ­ണു് ‘ഉ­ത്ത­രം’ മാ­സി­ക­യും എന്റെ ക­വി­ത­ക­ളു­ടെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­ക­ളു­ടെ ഒരു ചാപ് ബു­ക്കും (അ­ന്നു് ആ വാ­ക്കു­ണ്ടാ­യി­രു­ന്നി­ല്ല) ജ­യ­ശീ­ല­ന്റെ ആദ്യ സ­മാ­ഹാ­ര­വും:… അ­ച്ച­ടി­ക്കു­ന്ന­തു്. എത്ര സാ­യാ­ഹ്ന­ങ്ങൾ അവിടെ ചി­ല­വി­ട്ടു. അതൊരു ദീർഘ ക­ഥ­യി­ലെ ഒ­ര­ദ്ധ്യാ­യം മാ­ത്രം.
വി. കെ. എം. സുബൈർ:
‘ഗോ­ള­ശാ­സ്ത്രം’ പ്ര­തീ­ക്ഷ­യോ­ടെ കാ­ത്തി­രി­ക്കു­ന്നു.
ദാ­മോ­ദർ പ്ര­സാ­ദ്:
മ­ല­യാ­ള­ത്തി­ല പ്ര­സി­ദ്ധീ­ക­ര­ണ സാ­ങ്കേ­തി­ക വി­ദ്യ­യു­ടെ ആ­ത്മാ­നു­ഭ­വ ച­രി­ത്രം ഒന്നു രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്നെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നു…
E. P. Unny: Cartoons
കെ. ജി. എസ്.:
ഇ. പി. ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ പ­ക്ഷി­വം­ശ­മാ­ണു് കാർ­ട്ടൂ­ണു­കൾ. ചി­റ­കി­ല്ലാ­ത്ത, ഇ­രി­പ്പിൽ പ­റ­ക്ക­ലി­ല്ലാ­ത്ത, കൂർ­ത്ത കൊ­ക്കി­ല്ലാ­ത്ത, ആ­ഴ­ത്തി­ലേ­ക്കു് നോ­ട്ട­ത്തി­ന്റെ മൂർ­ച്ച­യെ­ത്താ­ത്ത, ഒ­റ്റ­യിൽ പറ്റം തോ­ന്നി­ക്കാ­ത്ത, കാർ­ട്ടൂ­ണി­ല്ല. വ­ര­ക്ക­ളി­യ­ല്ല ഉൾ­ക്കാ­ഴ്ച­യു­ടെ വ­ര­ക്കാ­ര്യ­മാ­ണു് കാർ­ട്ടൂ­ണു­ക­ളി­ലെ ച­ല­ന­ഭാ­ഷ. ആം­ഗി­കം ല­യി­ച്ച വാ­ചി­കം. പ­ക്ഷി­ക­ളെ­പ്പോ­ലെ കാർ­ട്ടൂ­ണു­കൾ­ക്കു­മി­ല്ല രൂ­പാ­വർ­ത്ത­ന­ത്തിൽ വേ­വ­ലാ­തി. കൂ­ത്തും കൂ­ടി­യാ­ട്ട­വു­മെ­ല്ലാം ഒരേ കൂ­ത്ത­മ്പ­ല­ത്തിൽ. മാ­റു­ന്ന­തു് അ­ര­ങ്ങ­ല്ല ക­ഥ­യാ­ണു് കാർ­ട്ടൂ­ണി­ലും. മാറി മാറി വ­രേ­ണ്ട­തി­ല്ല മാ­ധ­വ­ചാ­ക്യാ­രോ ന­സീ­റു­ദ്ദീൻ ഷായോ സ­ഞ്ജീ­വ് കു­മാ­റോ ഇർ­ഫാൻ­ഖാ­നോ ഒ­മർ­ഷെ­റീ­ഫോ സു­കു­മാ­രി­യോ ല­ളി­ത­യോ പോലെ കാർ­ട്ടൂൺ നാ­യ­ക­രും പ്ര­തി­നാ­യ­ക­രും. മാ­റി­യാ­ലും അ­ത്യാ­ഹി­ത­മൊ­ന്നു­മി­ല്ല. എ­ങ്കി­ലും ക­ണ്ട­തു് തന്നെ കാ­ണു­ന്ന­തി­ലും കേ­ട്ട­തു് തന്നെ കേൾ­ക്കു­ന്ന­തി­ലും കു­ടി­ച്ച­തു് തന്നെ കു­ടി­ക്കു­ന്ന­തി­ലും ര­സി­ക്കു­ന്നു­ണ്ടു്, ആ­സ്വാ­ദ­ന­ത്തി­ലൂ­ടെ ആ­വു­ന്ന­ത്ര ച­രി­ത്ര­പ്രോ­ട്ടീൻ എ­ടു­ക്കു­ന്നു­ണ്ടു്, ന­മ്മി­ലെ രസ മെഷീൻ. ഇ­ന്നു് രാ­വി­ലെ സാ­യാ­ഹ്ന­യിൽ ഇ. പി. ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ ക­ണ്ട­പ്പോൾ ഞാ­നി­ങ്ങ­നെ കാടു് കേറി. ബാം­ഗ്ലൂ­രിൽ എ­നി­ക്കു് മൂ­ന്നു് സു­ഹൃ­ത്തു­ക്കൾ. ഒരാൾ ജ­യ­ശ­ങ്കർ. എ­ന്നും രാ­വി­ലെ ജ­യ­ശ­ങ്കർ ഇ. പി. ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ അ­യ­ച്ചു­ത­രും. ഞായർ കാർ­ട്ടൂൺ മു­ട­ക്കം. അ­തി­നാൽ തി­ങ്കൾ ര­ണ്ടു് കാർ­ട്ടൂൺ. മു­ഴു­വൻ ഉണരാൻ രാ­വി­ലെ ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണും കൂടി വരണം എ­ന്നൊ­ര­ഡി­ക്ഷൻ തെ­ണർ­ത്തു് തു­ട­ങ്ങു­ന്നു­ണ്ടോ മ­ന­സ്സി­ലെ­ന്നു് ശ­ങ്ക­യി­ല്ലാ­തി­ല്ല. കെ. എം. മ­ധു­സൂ­ദ­ന­ന്റെ ചെ­മ്മൺ­ത­രി­കൾ ചി­ത­റി­വീ­ണ നി­ല­ത്തെ വ­ര­ക­ളാ­ണു് മ­റ്റൊ­രു­ദ­യ വരവു്. ആ­ഴ­ത്തി­ലേ­ക്കു്, ച­രി­ത്ര­ത്തി­ലേ­ക്കു്, ര­ണ്ടു് വഴി. ര­ണ്ടു് സ­ഞ്ചാ­രം. ഇ­പ്പോൾ സാ­യാ­ഹ്ന­യും. ഒരു ഫോക്-​ക്ലാസിക്കൽ-മോഡേൺ ഫ്യൂ­ഷൻ ന­രേ­റ്റീ­വാ­യാ­ണു് എ­നി­ക്കി­പ്പോൾ നേരം വെ­ളു­ക്കു­ന്ന­തു്. ഉറ്റ ച­ങ്ങാ­തി­യെ­പ്പോ­ലെ­യാ­ണു് ഇ. പി. ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ. വി­ടി­ല്ല. പി­ടി­ച്ചു് നിർ­ത്തും. അ­ല്ലെ­ങ്കിൽ കൂ­ടെ­പ്പോ­രും. പ­റ­ഞ്ഞും കാ­ണി­ച്ചും കൂ­ട്ടി­ക്കൊ­ണ്ടു് പോകും. പ­ണ്ടു് കണ്ട കാർ­ട്ടൂ­ണു­കൾ ആ യാ­ത്ര­യിൽ കൂ­ടെ­ച്ചേ­രും. ഭൂ­മി­യു­ടെ ക­ഴു­ത്തിൽ കനത്ത കാൽ­മു­ട്ട­മർ­ത്തി ഞെ­രി­ക്കു­ന്ന ട്ര­മ്പ്, അ­റ്റ്ല­സി­ന്റെ­യും ലോ­ക­ര­ക്ഷ­ക­രു­ടേ­യും അ­ന്ത­കൻ, നിൽ­ക്കു­ന്ന­തു് കാ­ണി­ച്ചു് മു­മ്പൊ­രു നാൾ; നെ­യ്വേ­ലി­യി­ലേ­യും വി­ശാ­ഖി­ലേ­യും ധർ­മ്മ­ത്താ­ഴു­ക­ളു­ടെ ത­കർ­ച്ച കാ­ണി­ച്ചു് ഇ­ന്നു്; ഉണ്ണി കൊ­ണ്ടു് പോ­യ­തു് ആലീസ് പോ­യ­തി­ലും ആ­ഴ­ത്തി­ലേ­ക്കു്. ലി­പി­കൾ­ക്കെ­ല്ലാം മു­മ്പ­ത്തെ എ­ഴു­ത്തു­വ­ടി­വു­ക­ളു­ടെ ആ­ദി­യൂ­രി­ലെ കാ­ല­ട­യാ­ള­ങ്ങ­ളി­ലേ­ക്കു്. ചി­ത്ര­ങ്ങൾ­ക്കെ­ല്ലാം മു­മ്പ­ത്തെ ഗു­ഹാ­രേ­ഖ­ക­ളു­ടെ ഗോ­ത്ര­ത്തി­ലേ­ക്കു്. അ­വ­യു­ടെ പ്രാ­ചീ­ന­മാ­യ ഇ­ണ­ക്ക­ത്തി­ലേ­ക്കു്. ന­വീ­ന­മാ­യ ലം­ഘ­ന­ങ്ങ­ളി­ലൂ­ടെ­യും വി­മർ­ശ­ന­ങ്ങ­ളി­ലൂ­ടെ­യും അവ നേ­ടു­ന്ന വെ­ളി­വി­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു്. കാഴ്ച തന്നെ സ്പർ­ശ­മാ­വു­ന്ന പുതിയ മൈ­ദാ­സ് ട­ച്ചി­ലേ­ക്കു്. പു­തി­യ­തി­ലെ­ല്ലാം മുന നീ­ട്ടു­ന്ന പ്രാ­കൃ­ത­ത്തി­ലേ­ക്കു്. ഫാ­ക്ട­റി­ക്കു് മു­ന്നിൽ ചി­ത­റി­യ കാ­ല­ട­യാ­ള­ങ്ങ­ളേ­യു­ള്ളൂ. കാ­ലു­ക­ളി­ല്ല. കാ­ലു­കൾ മാ­ഞ്ഞു പോയി. പഴയതോ പു­തി­യ­തോ ആയ ദു­ര­ന്ത­ത്തിൽ. ആൾ­വ­ടി­വു് ബാ­ക്കി വെ­ക്കാ­തെ. ചി­രി­പ്പി­ക്ക­ണ­മെ­ന്നു് യാ­തൊ­രു നിർ­ബ­ന്ധ­വു­മി­ല്ല ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണി­നു്. എ­വി­ടെ­യാ­ണു് എ­ന്തു് ജീ­വി­ത­മാ­ണു് നാം ജീ­വി­ക്കു­ന്ന­തെ­ന്നു് കാ­ണി­ക്ക­ണ­മെ­ന്നു് ന­ല്ലോ­ണ­മു­ണ്ടു് ആ വ­ര­മൊ­ഴി­കൾ­ക്കു്. വെ­റു­മൊ­രു നർ­മ്മ­ച്ച­തു­ര­മ­ല്ല കാർ­ട്ടൂൺ എ­ന്നു് എല്ലാ ഭാ­ഷ­യി­ലും എഴുതി വെ­ച്ചി­രി­ക്കു­ന്ന വലിയ അ­റി­യി­പ്പ് പലക ഏതു് നല്ല കാർ­ട്ടൂ­ണി­ലും കാണാം. ച­രി­ത്രം, നീ­തി­വി­ചാ­രം, പ്ര­തി­രോ­ധം, ജ­നാ­ധി­പ­ത്യ­ദർ­ശ­ന­വും കൊ­ളു­ത്തി വീശി വേണം ഇ­ന്നു് കാർ­ട്ടൂ­ണിൽ വഴി ന­ട­ക്കാൻ. ശങ്കർ, കു­ട്ടി, വിജയൻ, അ­ര­വി­ന്ദൻ, അബു, ആർ. കെ. ല­ക്ഷ്മൺ, ഉണ്ണി, ഗോ­പീ­കൃ­ഷ്ണൻ, സാ­മു­വൽ, എ­ന്നി­വ­രും യൂ­റോ­പ്യൻ അ­മേ­രി­ക്കൻ കാർ­ട്ടൂ­ണി­സ്റ്റു­ക­ളും വ­സി­ക്കു­ന്ന പോ­സ്റ്റ് കൊ­ളോ­ണി­യൽ അ­തി­ജാ­ഗ്ര­താ­വാർ­ഡിൽ പ്ര­ത്യേ­കി­ച്ചും. വ­ര­യ്ക്കു­മ്പോൾ കൈ വി­റ­യ്ക്കു­ന്ന­തു് കൊ­ണ്ടു് മാ­ത്ര­മാ­ണു് അ­ബു­വി­ന്റെ രൂ­പ­ങ്ങ­ളിൽ അ­സ്ഥി­ര­ത­യു­ടെ ഓളം തോ­ന്നു­ന്ന­തെ­ന്നൊ­രാൾ പ­റ­ഞ്ഞു. അ­ച­ഞ്ച­ലം അ­തി­ന്റെ ഉ­ള്ളു്; അ­ടി­യ­ന്തി­രാ­വ­സ്ഥ­ക്കാ­ലം ചൂ­ണ്ടി­പ്പ­റ­ഞ്ഞു. ഒ­പ്പി­ടാൻ ഇ­നി­യും ഓർ­നൻ­സു­കൾ ബാ­ക്കി­യു­ണ്ടെ­ങ്കിൽ പ്ലീ­സ് വെ­യി­റ്റ് എന്ന ഫ­ക്രു­ദീൻ അലി അ­ഹ­മ്മ­ദി­ന്റെ ബാ­ത്ട­ബ് സീൻ ആരു് മ­റ­ക്കാൻ. എ­നി­ക്കൊ­രു ചൈ­നീ­സ് കാർ­ട്ടൂ­ണി­സ്റ്റി­നെ കാ­ണ­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. ജ­നി­ക്കു­മ്പൊ­ഴേ കാർ­ട്ടൂൺ രൂ­പ­ങ്ങ­ളാ­യ വ്യാ­ളി­യും പു­രാ­വൃ­ത്ത­ങ്ങ­ളാ­യ നേ­താ­ക്ക­ളും ച­രി­ത്ര­വു­മു­ള്ള രാ­ജ്യ­മു­ണ്ടെ­ങ്കിൽ അതും കാ­ണ­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നു. കാണും മു­മ്പേ വെ­ങ്കി­ടി വ­ന്നെ­ന്നെ കെ എൽ എഫി ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു് പോയി. ന­മു­ക്കി­ത്തി­രി കടലു കാ­ണാ­ന്നു് പ­റ­ഞ്ഞു. കണ്ടു. ഉ­ണ്ണി­യു­ടെ കൃ­തി­കൾ കി­ട്ടി. ഉണ്ണി വാ­യി­ച്ച കേരള/ലോ­ക­ത്തി­ര­കൾ കണ്ടു. കു­റ­ച്ച­പ്പു­റ­ത്തു് കു­ന്നു് കണ്ടു. ക­ന­ക­ക്കു­ന്നു്. കു­ന്നിൻ പു­റ­ത്തു് നി­ന്നു് ഇ. പി. ഉണ്ണി സം­സാ­രി­ക്കു­ന്നു. ഫാ­സി­സ്റ്റു­കൾ കാർ­ട്ടൂ­ണി­സ്റ്റു­ക­ളെ പീ­ഡി­പ്പി­ക്കു­ന്ന­തി­നെ­തി­രേ രോഷം, പ്ര­തി­ഷേ­ധം. മൊ­ബൈ­ലിൽ എ­നി­ക്കൊ­രു വിളി വന്നു. യ­ന്ത്ര­വു­മാ­യി ഞാൻ പു­റ­ത്തി­റ­ങ്ങി. കഥയും ക­വി­ത­യും പോലെ കാർ­ട്ടൂ­ണും ആ­ദ­രി­ക്ക­പ്പെ­ടാ­നാ­ണു് ഈ ഉ­ത്സ­വ­ത്തി­നു് ‘ക’ എ­ന്നു് ഞങ്ങൾ പേ­രി­ട്ട­തെ­ന്നു് മൊബൈൽ. അ­ങ്ങ­നെ ഇ­ന്ന­ത്തെ കാ­ടു­കേ­റ്റം സ­മാ­പ്തം.
വെ­ങ്കി­ടേ­ഷ് രാ­മ­കൃ­ഷ്ണൻ:
ഹാ… മ­നോ­ഹ­രം. ഈ കാടു കയറൽ
ഇ. പി. ഉണ്ണി:
ഉണ്ണി പാല‘ക്കാ­ടു’ നി­ന്ന­റി­യി­ക്കു­ന്നു കെ. ജി. എസ്.-നു പാല‘ക്കാ­ടു’ ക­യ­റി­യ­വ­ന്റെ നന്ദി. ഗ്രൂ­പ്പിൽ പോ­സ്റ്റ് ചെ­യ്യാൻ സ­ഭാ­ക­മ്പം.
ലി­സ്സി മാ­ത്യു:
ന­മ്മൾ­ക്കി­തൊ­ക്കെ ക­മ്പ­മാ­ണു് അ­തു­കൊ­ണ്ടു് സ­ഭാ­ക­മ്പം വേണ്ട
അ­ഷ്റ­ഫ്:
വലിയ സം­ഗീ­ത­ജ്ഞർ അ­വ­ര­വർ­ക്കു് വേ­ണ്ടി മൂ­ളു­ന്ന പാ­ട്ടി­ന്റെ ഇമ്പം കൂ­ടി­യാ­ണു്, വലിയ എ­ഴു­ത്തു­കാർ ഇ­ങ്ങ­നെ കാടു് ക­യ­റു­മ്പോൾ അ­നു­വാ­ച­കർ­ക്കു് കി­ട്ടു­ന്ന രസം…!!
കെ. സ­ച്ചി­ദാ­ന­ന്ദൻ:
കെ. ജി. എസ്. ക­വി­ത­യ്ക്കൊ­പ്പം കൂ­ടു­തൽ ഗ­ദ്യ­വും എ­ഴു­തി­യി­രു­ന്നെ­ങ്കിൽ എ­ന്നു് ആ കൊ­തി­പ്പി­ക്കു­ന്ന ഗദ്യം കാ­ണു­മ്പോ­ഴൊ­ക്കെ തോ­ന്നും.
റാണി സാ­ന്റി ജോസഫ്:
ചി­രി­പ്പി­ക്കു­ന്ന­തും അ­തി­ലേ­റെ ചി­ന്തി­പ്പി­ക്കു­ന്ന­തു­മാ­ണു് ശ്രീ ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണു­കൾ. അതു് കൂ­ടു­തൽ ശ്ര­ദ്ധി­ക്കു­ന്ന­തു് സ­ത്യ­ത്തിൽ സാ­യാ­ഹ്നാ­യി­ലൂ­ടെ­യാ­ണു്. കെ. ജി. എസ്. അ­തി­നെ­ഴു­തി­യ ആ­സ്വാ­ദ­ന­ക്കു­റി­പ്പു് അ­ദ്ഭു­ത­പ്പെ­ടു­ത്തി. കാർ­ട്ടൂ­ണി­നും ഇ­ങ്ങ­നെ ചില വ്യ­ക്തി­ത്വ­മു­ണ്ടെ­ന്ന­തു് വ­ലി­യൊ­രു തി­രി­ച്ച­റി­വാ­ണു്. ഇ­പ്പോൾ അ­ത­ങ്ങ­നെ പ­ക്ഷി­യാ­യി എ­നി­ക്കു് ചു­റ്റും ചി­റ­ക­ടി­ക്കു­ന്നു. ചു­റ്റും കൊ­റോ­ണ­യു­ടെ ഭീ­ക­ര­നൃ­ത്ത­മു­ണ്ടു്. അ­തി­ന­പ്പു­റ­മാ­ണു് സാ­യാ­ഹ്ന­യു­ടെ വ്യ­ത്യ­സ്ത­മാ­യ ഈ വിഭവം. നന്ദി.
നിസാർ അ­ഹ­മ്മ­ദ്: മ­ല­യാ­ളി­യു­ടെ ഗൃ­ഹ­സ്ഥാ­ശ്ര­മ­വും വാ­സ്തു ഉ­യർ­ത്തു­ന്ന ചോ­ദ്യ­ങ്ങ­ളും
രജീഷ്:
നിസാർ അ­ഹ­മ്മ­ദി­ന്റെ ലേ­ഖ­ന­ത്തി­ലെ ഒരു (ഒ­രേ­യൊ­രു) അ­ക്ഷ­ര­ത്തെ­റ്റു് വീ­ണ്ടും യൂ­ണി­കോ­ഡ് സ്റ്റാൻ­ഡേ­ഡി­ലെ ‘ന്റ’ എന്ന കൂ­ട്ട­ക്ഷ­ര­ത്തി­ന്റെ എൻ­കോ­ഡി­ങ് പ്ര­ശ്ന­ത്തെ­ക്കു­റി­ച്ചു് ചി­ന്തി­ക്കു­വാൻ പ്രേ­രി­പ്പി­ച്ചു. “ഓൻറി ലഫവ്ര” (Henri Lefebvre) എന്ന ചി­ന്ത­ക­ന്റെ പേ­രി­ന്റെ ആ­ദ്യ­ഭാ­ഗം ഉ­ച്ച­രി­ക്കു­ന്ന­തു് (എ­ഴു­തു­ന്ന­തും) “ൻ + റ” എ­ന്നാ­ണു്. മ­ല­യാ­ള­ത്തിൽ ആ കൂ­ട്ട­ക്ഷ­രം വ­രു­ന്ന വാ­ക്കു­ക­ളി­ല്ല, ന­മു­ക്കു് “ന്റ” (നു് + റ) മാ­ത്ര­മേ­യു­ള്ളൂ. “ൻറ” എ­ന്നെ­ഴു­തി­യാൽ സ­ന്ദർ­ഭ­മ­നു­സ­രി­ച്ചു് nta എന്നോ nra എന്നോ വാ­യി­ക്കാൻ നമ്മൾ ശീ­ലി­ച്ചി­ട്ടു­ണ്ടു്, എ­ന്നാൽ ന്റ (stacked form) എ­ന്നെ­ഴു­തി­യാൽ മ­ല­യാ­ളി nta എ­ന്നു­മാ­ത്ര­മേ (ശ­രി­യാ­യി) വാ­യി­ക്കു­ക­യു­ള്ളൂ. യു­ണി­കോ­ഡിൽ “ന്റ” കോ­ഡീ­ക­രി­ച്ച­തി­ലു­ള്ള അ­വ്യ­വ­സ്ഥ­കൾ (ൻ + ് + റ) ഇ­തി­ന­കം വിമൎശ­ന­വി­ധേ­യ­മാ­യി­ട്ടു­ണ്ടു്; അതു് യു­ണി­കോ­ഡി­ന്റെ പുതിയ പ­തി­പ്പു് (13.0) പോലും തി­രു­ത്തി­യി­ട്ടി­ല്ല (അ­വ­ലം­ബം: യു­ണി­കോ­ഡ് സ്റ്റാൻ­ഡേ­ഡ് 13.0, അ­ദ്ധ്യാ­യം 12.9, പ­ട്ടി­ക 12–41). അ­ടു­ത്ത പ­തി­പ്പിൽ ഈ പ്ര­ശ്നം തി­രു­ത്താ­നു­ള്ള നിർ­ദ്ദേ­ശം ഉ­ണ്ടെ­ന്നാ­ണ­റി­ഞ്ഞ­തു്. എ­ന്നാൽ ത­ന­തു­ലി­പി­യിൽ (സാ­യാ­ഹ്ന ഉ­പ­യോ­ഗി­ക്കു­ന്ന­തു് ത­ന­തു­ലി­പി ഫോ­ണ്ടാ­ണു്) “ൻ + റ” എ­ന്നെ­ഴു­തി­യാൽ ‘ൻറ’ (horizontal) എ­ന്നും, “നു് + റ” എ­ന്നെ­ഴു­തി­യാൽ ‘ന്റ’ (stacked) എ­ന്നും ശ­രി­യാ­യി കാ­ണി­ക്കും. “ഓന്റി” എ­ന്ന­തു് “ഓൻറി” എ­ന്നു് ലേ­ഖ­ന­ത്തിൽ തി­രു­ത്തു­മ­ല്ലോ.
കെ. എച്ച്. ഹുസൈൻ:
സം­ക­ല്പ­ങ്ങൾ, സം­ക­ല്പ­ന­ങ്ങൾ, സം­കീർ­ണ്ണം, സം­കു­ചി­തം… മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ മാ­ന­കീ­ക­ര­ണ­ത്തി­നു് ക­ട­മ്പ­ക­ളേ­റെ­യു­ണ്ടെ­ന്നാ­ണു് നി­സാ­റി­ന്റെ എ­ഴു­ത്തു് ത­രു­ന്ന സൂ­ച­ന­കൾ. പാർ­പ്പി­ട­ത്തിൽ­നി­ന്നും പു­ര­യി­ടം പോ­യ­തു­പോ­ലെ, കു­ടും­ബ­ത്തിൽ ഗൃഹം വാ­സ­മു­റ­പ്പി­ച്ച­തു­പോ­ലെ ഉ­ത്ത­രാ­ധു­നി­ക­പ­ദാ­വ­ലി­ക­ളെ പ്ര­ത്യേ­കം കു­ടി­യി­രു­ത്തേ­ണ്ടി വരും.
സ­ഞ്ജ­യൻ: ആ വ­മ്പി­ച്ച പ്രേ­ര­ണ, ക­ള്ള­വാ­ക്കു­കള്‍
ഉണ്ണി:
നന്ദി. സാ­ഹി­ത്യ നികഷം കൂടി നോ­ക്ക­ണം.
സി. സി. ജെ. ജോർ­ജ്ജ്:
“ക­ള്ള­വാ­ക്കു­കൾ” എന്ന കു­റി­പ്പു് ന­മ്മു­ടെ സാ­ങ്കേ­തി­ക­പ­ദ­നിർ­മ്മാ­ണ ശാ­ല­കൾ­ക്കു് വെ­ളി­ച്ച­മാ­ക­ട്ടെ.
മു­കു­ന്ദ­നു­ണ്ണി:
തെ­ളി­വാർ­ന്ന (ആ­ക്ഷേ­പ) ഹാ­സ്യം!
കെ. സ­ച്ചി­ദാ­ന­ന്ദൻ: ക­ബീ­റി­ന്റെ ല­ഘു­ക­വി­ത­കള്‍
കെ. ജി. എസ്.:
കബീർ തെ­ളി­മ­ല­യാ­ള­ത്തി­ലെ­ഴു­തി സ­ച്ചി­ദാ­ന­ന്ദ­നെ ഏ­ല്പി­ച്ച­തു് പോലെ. കു­ളിർ­പ്പു­ല­രി­യിൽ ആ­ഴ­ക്കു­ളിർ. ഉചിതം സാ­ര­സാ­ന്ദ്രം ആ­ത്മ­ഹ­രം.
ദാ­മോ­ദർ പ്ര­സാ­ദ്:
സച്ചി കബീർ എന്ന പി ഡി എ­ഫി­ന്റെ നാ­മ­ക­ര­ണം ര­സ­ക­ര­മാ­യി. കബീർ ക­വി­ത­യു­ടെ മൊ­ഴി­മാ­റ്റ­ത്തി­നു് പ്ര­ത്യേ­ക മി­ഴി­വു് ന­ല്കു­ന്നു മോ­ഹ­ന­ന്റെ ചി­ത്ര­ങ്ങൾ.
എസ്. ഗോ­പാ­ല­കൃ­ഷ്ണൻ:
നന്ദി… മ­നോ­ഹ­ര­മാ­ണു് ഈ മൊ­ഴി­മാ­റ്റ­ങ്ങൾ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മു­ഖ­വു­ര­യിൽ ആദി ഗ്ര­ന്ഥ­ത്തി­ലെ പ­ഠ­ന­ങ്ങൾ എന്നു കണ്ടു, പാ­ഠ­ങ്ങൾ ആണു്. (texts, not studies) പ്ര­തി­ക­ര­ണ­ങ്ങൾ­ക്കു് ഏറെ നന്ദി. കു­റു­ക്കി­പ്പ­റ­യാ­നു­ള്ള ശ്ര­മ­ത്തിൽ ചില ദുരൂഹ സം­യു­ക്ത­ങ്ങൾ വ­ന്നി­രി­ക്കാം, വീ­ണ്ടും നോ­ക്കാം. കബീർ മ­ല­യാ­ള­ത്തി­ല­ല്ലാ എ­ഴു­തി­യ­തെ­ന്ന­തി­നു് തെ­ളി­വു­ക­ളി­ല്ല, ക­ബീ­റി­നെ­ക്കു­റി­ച്ചു­ള്ള പല കാ­ര്യ­ങ്ങ­ളെ­യും ക­ഥ­ക­ളെ­യും പോലെ. അ­ദ്ദേ­ഹം തി­രു­മൂ­ല­രെ പ­രി­ഭാ­ഷ ചെ­യ്ത­താ­ണെ­ന്നും വരാം. നെ­യ്ത്തു­കാർ നെ­യ്തു കൊ­ണ്ടേ­യി­രി­ക്കു­ന്നു, തൂ­ക്ക­ണാം­കു­രു­വി മുതൽ കബിരാ സാ­ഹി­ബാ വരെ.
ദാ­മോ­ദർ പ്ര­സാ­ദ്:
സന്ത് ക­ബീ­റി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട പി­ന്തു­ടർ­ച്ച­ക്കാ­രി­ലൊ­രാൾ മ­ല­യാ­ളി­യ­ല്ലെ?
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഒ­ന്ന­ല്ല. എ­ങ്കി­ലും ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ന്റെ ദാർ­ശ­നി­ക സ­മീ­പ­നം പൂ­ന്താ­ന­ത്തെ­യും എ­ഴു­ത്ത­ച്ഛ­നെ­യും­കാൾ ക­ബീ­റി­നോ­ടു് അ­ടു­ത്തു നിൽ­ക്കു­ന്നു – വൈ­ഷ്ണ­വ/നിർ­ഗു­ണ – ശൈവ വ്യ­ത്യാ­സ­ങ്ങൾ­ക്കു­മ­പ്പു­റം.
ലി­സ്സി മാ­ത്യു:
എ­ഴു­ത്ത­ച്ഛ­നെ­യും ക­ബീ­റി­നെ­യും ദാർ­ശ­നി­ക­മാ­യി ഒ­ന്നി­പ്പി­ക്കാ­നാ­കു­മോ.
എസ്. ഗോ­പാ­ല­കൃ­ഷ്ണൻ:

“പു­രു­ഷാ­കൃ­തി പൂണ്ട ദൈവമോ?

ന­ര­ദി­വ്യാ­കൃ­തി പൂണ്ട

ധർ­മ്മ­മോ?

പ­ര­മേ­ശ­പ­വി­ത്ര പു­ത്ര­നോ?

ക­രു­ണാ­വാൻ നബി

മു­ത്തു­ര­ത്ന­മോ?”

(ശ്രീ നാ­രാ­യ­ണ ഗുരു: അ­നു­ക­മ്പാ­ദ­ശ­കം: 7)

കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഒ­ര­തി­രു വരെ. രണ്ടു പേരും രാ­മ­ഭ­ക്തർ. ശൂ­ദ്ര­നാ­യ എ­ഴു­ത്ത­ച്ഛൻ മ­ല­യാ­ളി­ക­ളു­ടെ വേ­ദാ­ചാ­ര്യ­നാ­യി, സം­സ്കൃ­ത­ത്തിൽ വ്യു­ത്പ­ത്തി­യു­ണ്ടാ­യി­ട്ടും മ­ല­യാ­ള­ത്തി­ലെ­ഴു­തി (മേ­ല്പ­ത്തൂ­രി­നെ­പ്പോ­ലെ സം­സ്കൃ­ത­ത്തി­ലെ­ഴു­തി­യി­ല്ല) തന്റെ രാ­മാ­യ­ണം യാ­ച­കർ­ക്കും ശവം ദ­ഹി­പ്പി­ക്കു­ന്ന­വർ­ക്കും ഋ­തു­മ­തി­കൾ­ക്കു­മെ­ല്ലാം ഒരു പോലെ പാ­രാ­യ­ണം ചെ­യ്യാ­മെ­ന്നു് ആ കാ­വ്യ­ത്തി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ പ­റ­ഞ്ഞു. എ­ന്നാൽ ക­ബീ­റി­നെ­പ്പോ­ലെ പ്ര­ത്യ­ക്ഷ­മാ­യി പൗ­രോ­ഹി­ത്യ­ത്തി­നും ദു­രാ­ചാ­ര­ങ്ങൾ­ക്കു­മെ­തി­രെ സം­സാ­രി­ക്ക­യോ മ­താ­ശ്രി­ത­മ­ല്ലാ­ത്ത ഒ­രാ­ത്മീ­യ­ത പ്ര­ക­ട­മാ­യി മു­ന്നോ­ട്ടു വെ­യ്ക്കു­ക­യോ ചെ­യ്തി­ല്ല. എ­ന്നാൽ അ­ദ്വൈ­ത­സ്വാ­ധീ­നം (മായ, ഏ­ക­ബ്ര­ഹ്മം, ജീവാത്മ-​പരമാത്മദ്വൈതത്തിന്റെ നി­രാ­ക­ര­ണം…) രണ്ടു പേ­രി­ലു­മു­ണ്ടു്, ജ­ന­കീ­യ­മാ­യ ഒ­രാ­ത്മീ­യ­ത ഇ­രു­വ­രും മു­ന്നോ­ട്ടു വെ­യ്ക്കു­ന്നു­ണ്ടു്. ഇ­രു­വ­രു­ടെ­യും രാ­മ­സ­ങ്ക­ല്പം ആ­ത്യ­ന്തി­ക­മാ­യ ഒരു ദൈ­വ­ത്തോ­ട­ടു­ത്തു നിൽ­ക്കു­ന്നു; ഇ­രു­വ­രി­ലും നരസി മേ­ത്ത­യി­ലും സൂർ­ദാ­സി­ലും ഒറിയാ മു­സ്ലീം ഭ­ക്ത­ക­വി സ­ല­ബേ­ഗാ­യി­ലും മീ­ര­യി­ലും (പി­ന്നീ­ടു് ഗാ­ന്ധി­യി­ലും) കണ്ട വൈ­ഷ്ണ­വ­ത്വം മു­ന്നി­ട്ടു നിൽ­ക്കു­ന്നു. ക­ബീ­റിൽ സൂഫി സ­മാ­ന­മാ­യ ഒരു സ­മീ­പ­നം—മാ­ദ്ധ്യ­സ്ഥ­മി­ല്ലാ­തെ അ­ള്ളാ­യോ­ടു സം­സാ­രി­ക്കു­ക, അ­നു­ഭൂ­തി­യെ പു­സ്ത­ക ജ്ഞാ­ന­ത്തി­നു മു­ക­ളിൽ വെ­യ്ക്കു­ക—കാണാം, അ­തി­ന്റെ പ്ര­ഭ­വം വ്യ­ക്ത­മ­ല്ലെ­ങ്കി­ലും ഗു­രു­ക്ക­ളെ­യും പീർ­മാ­രെ­യും കു­റി­ച്ചു് കബീർ ആ­ദ­ര­വോ­ടെ സം­സാ­രി­ക്കു­ന്നു­ണ്ടു്—മതം ഉ­പ­ജീ­വ­ന­മാ­ക്കി­യ ബ്രാ­ഹ്മ­ണ­രോ­ടും മു­ല്ലാ­മാ­രോ­ടും ഒ­ട്ടും ബ­ഹു­മാ­ന­മി­ല്ല താനും) പല താ­ര­ത­മ്യ­ങ്ങ­ളും കൊ­ണ്ടു­വ­രാ­നു­ള്ള പ്ര­ലോ­ഭ­നം അ­ട­ക്കി­വെ­യ്ക്കു­ന്നു.
ലി­സ്സി മാ­ത്യു:
കൂ­ടു­തൽ അ­റി­വു­കൾ/താ­ര­ത­മ്യം പ്ര­തീ­ക്ഷി­ക്കു­ന്നു സാർ. കൗ­തു­ക­ക­രം!
ശ്രീ­ദേ­വി കർ­ത്താ:
മനന സാ­ധ്യ­ത­യു­ള്ള സാ­ഖി­കൾ ഒ­റ്റ­യ­ടി­ക്കു് വാ­യി­ക്കാ­നാ­കി­ല്ല… ഇ­ന്ന­ത്തേ­ക്കു് ഇതു് മതി

“ആർ­ക്കു­മേ തി­രി­യു­കി­ല്ലാ

എൻ കി­ഴ­ക്കൻ പേ­ച്ച്,

ആർ­ക്ക­തു തി­രി­യു­േ­മാ ആ

ആൾ കി­ഴ­ക്കൻ തന്നെ”

(ബോലീ ഹമരീ പൂരബീ)

എസ്. എ. ഷു­ജാ­ദ്:
സൂഫി ക­വി­താ­ധാ­ര­ക­ളെ പ­രി­ച­യ­പ്പെ­ട­ണ­മെ­ങ്കിൽ റൂമി, നാ­മ­യുൾ­പ്പെ­ടെ­യു­ള്ള­വ­രു­ടെ വി­വർ­ത്ത­ന­ങ്ങൾ കൂടി വാ­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സ­ച്ചി­ദാ­ന­ന്ദ­ന്റെ മി­ക­ച്ച പ­രി­ഭാ­ഷ­യും നന്ദി.
സി. സ­ന്തോ­ഷ് കുമാർ: ഒരു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്ന് ആറു ഖ­ണ്ഡ­ങ്ങൾ
സതീഷ് ബാബു പ­യ്യ­ന്നൂർ:
അസ്സൽ കഥ… ത­ര­ള­വും സ­ര­ള­വു­മാ­യ ആ­ഖ്യാ­നം… കൊ­ട്ടി­ഘോ­ഷി­ക്ക­പ്പെ­ടാ­ത്ത ദാർ­ശ­നി­ക­ത… ഒരു ഡസൻ ക­ഥ­കൾ­ക്കു മേൽ എ­ഴു­തി­യി­ട്ടി­ല്ലാ­ത്ത, ഞാൻ ഇ­തി­നു­മുൻ­പു് വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത ഈ ക­ഥാ­കൃ­ത്തു് നി­റ­സ­മൃ­ദ്ധി­യോ­ടെ കു­ല­ച്ചു നിൽ­ക്കു­ന്ന ഒരു കൂ­റ്റൻ തെ­ങ്ങു പോലെ വാ­യ­ന­ക്കാർ­ക്കു മു­ന്നിൽ ത­ല­യു­യർ­ത്തി നിൽ­ക്കു­ന്ന­താ­യി തോ­ന്നു­ന്നു… സ­ന്തോ­ഷ­വും ന­ന്ദി­യും, സാ­യാ­ഹ്ന­യു­ടെ ഈ ക­ണ്ടെ­ത്ത­ലി­നു്… എല്ലാ പ്രി­യ­ങ്ക­രർ­ക്കും സ്നേ­ഹ­പ്ര­ഭാ­തം നേർ­ന്നു­കൊ­ണ്ടു്…
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
കെ. എച്ച്. ഹുസൈൻ:
പ­തി­ന­ഞ്ചു­വർ­ഷ­ങ്ങൾ­ക്കു ശേഷം രചന ഫോ­ണ്ടു് റീ­ഡി­സൈൻ ചെ­യ്തു് സി വി ആ­റി­നു് അ­യ­ച്ചു­കൊ­ടു­ത്തു. RIT-​Rachana എ­ന്നു് പേരിൽ രജീഷ് അതു് നിർ­മ്മി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­ക്ഷ­ര­ങ്ങൾ എത്ര ഭേ­ദ­പ്പെ­ട്ടു എ­ന്നു് അശോകൻ തീർ­ച്ച­പ്പെ­ടു­ത്ത­ണം. എ­ന്നാ­ലെ സാ­യാ­ഹ്ന­യിൽ അതു് പ്ര­ത്യ­ക്ഷ­പ്പെ­ടൂ. ഞാൻ കാ­ത്തി­രി­ക്കു­ന്നു. If you optimize everything, you will always be unhappy. DONALD KNUTH
ഡോ. ഇ. എം. സുരജ:
സാ­യാ­ഹ്ന­യു­ടെ കേ­ര­ള­പാ­ണി­നീ­യം ക­ഴി­ഞ്ഞ ദി­വ­സ­മാ­ണു് നോ­ക്കാൻ സാ­ധി­ച്ച­തു്. ക­യ്യിൽ അ­ച്ച­ടി­പ്പ­തി­പ്പു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് ഇതു്. എ­ന്നാൽ, ഡി­ഗ്രി വി­ദ്യാർ­ത്ഥി­ക­ളിൽ പ­ലർ­ക്കും ഇ­പ്പോൾ കേ­ര­ള­പാ­ണി­നീ­യം വാ­ങ്ങി­ക്കാ­നോ ലൈ­ബ്ര­റി­യിൽ നി­ന്നെ­ടു­ക്കാ­നോ പ­റ്റാ­ത്ത­തു­കൊ­ണ്ടാ­ണു് ഇ-​പതിപ്പിനെക്കുറിച്ചു് അ­ന്വേ­ഷി­ച്ച­തു്. ഏ­റ്റ­വും മ­നോ­ഹ­ര­മാ­യും തെ­റ്റു­ക­ളി­ല്ലാ­തെ­യും സം­വി­ധാ­നം ചെയ്ത സാ­യാ­ഹ്ന­യു­ടെ കേ­ര­ള­പാ­ണി­നീ­യം ഏറെ പ്ര­യോ­ജ­ന­പ്പെ­ട്ടു എ­ന്നു് സ­ന്തോ­ഷ­ത്തോ­ടെ അ­റി­യി­യ്ക്ക­ട്ടെ. ഹൈ­പ്പർ ടെ­ക്സ്റ്റ് ആ­യ­തു­കൊ­ണ്ടു്, ആ­വ­ശ്യ­മു­ള്ള പേ­ജു­ക­ളി­ലേ­യ്ക്കു് എ­ളു­പ്പ­ത്തിൽ പോകാം എന്ന സൗ­ക­ര്യ­വു­മു­ണ്ടു്. ഒ­രി­ക്കൽ­ക്കൂ­ടി, എ­ന്റെ­യും വി­ദ്യാർ­ത്ഥി­ക­ളു­ടേ­യും പേ­രി­ലു­ള്ള നന്ദി.
ലി­സ്സി മാ­ത്യു:
ന­മ്മു­ടെ കാ­മ്പ­സു­ക­ളിൽ ഓൺലൈൻ കാ­ല­ത്തു് ഏ­റ്റ­വും കൂ­ടു­തൽ പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­വു­ന്ന­താ­ണു് സാ­യാ­ഹ്ന­പു­സ്ത­ക­ങ്ങൾ.
അനുപ:
സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ഫോൺ പ­തി­പ്പു­ക­ളിൽ ഹൈ­പ്പർ­ലി­ങ്ക് സൗ­ക­ര്യം ഉ­ണ്ടു്. (ടെ­ക്സ്റ്റിൽ കാ­ണു­ന്ന നി­റ­മു­ള്ള അ­ക്ഷ­ര­ങ്ങൾ ഹൈ­പ്പർ ലി­ങ്കു­ക­ളാ­ണു്. വാ­യ­ന­ക്കാ­രിൽ കുറെ പേ­രെ­ങ്കി­ലും ഇ­തു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്നി­ല്ല എന്ന നി­രീ­ക്ഷ­ണ­മാ­ണു് ഈ അ­റി­യി­പ്പി­നു കാരണം). പാ­ഠ­ത്തി­നി­ട­യിൽ ഹൈ­ലൈ­റ്റ് ചെ­യ്തി­രി­ക്കു­ന്ന വാ­ക്കു­ക­ളി­ലൂ­ടെ ആ വാ­ക്കു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട സൈ­റ്റു­ക­ളി­ലേ­യ്ക്കു പോകാൻ ക­ഴി­യും. സാ­ഹി­ത്യ­വാ­ര­ഫ­ലം പോ­ലെ­യു­ള്ള പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ ധാ­രാ­ളം ഗ്ര­ന്ഥ­കർ­ത്താ­ക്ക­ളു­ടെ പേ­രി­നൊ­പ്പം ഈ സൗ­ക­ര്യ­മു­ണ്ടു്. നി­ങ്ങൾ­ക്കു പ്രി­യ­പ്പെ­ട്ട വി­ഷ­യ­ത്തെ­ക്കു­റി­ച്ചോ ര­ച­യി­താ­വി­നെ­ക്കു­റി­ച്ചോ കൂ­ടു­തൽ അ­റി­യാൻ ഈ സൗ­ക­ര്യം പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­വു­ന്ന­താ­ണു്.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
സാ­യാ­ഹ്ന­യിൽ ആദ്യ പ്രൂ­ഫു­കൾ ത­യ്യാ­റാ­വു­ന്ന­തു് ഉ­ച്ച­യ്ക്കു­ശേ­ഷം നാലു മ­ണി­യോ­ടു­കൂ­ടി­യാ­ണു്. ഇവ പി­ന്നീ­ടു് പ്രൂ­ഫ് വാ­യി­ക്കാ­നാ­യി പ്ര­വർ­ത്ത­ക­രു­ടെ അ­ടു­ത്തെ­ത്തു­ന്നു. രണ്ടു പ്ര­വർ­ത്ത­ക­രാ­ണു് ഇ­പ്പോൾ ഈ സേ­വ­ന­ത്തി­നു­ള്ള­തു്. പ­ല­പ്പോ­ഴും അ­വ­രു­ടെ നി­ത്യ­തൊ­ഴി­ലി­ന്റെ സ­മ്മർ­ദ്ദ­ങ്ങ­ളിൽ­പെ­ട്ടു് കൃ­ത്യ­മാ­യി അ­വ­രു­ടെ സേവനം കി­ട്ട­ണ­മെ­ന്നി­ല്ല. അ­തു­കൊ­ണ്ടു് പൂർ­ണ്ണ­മാ­യും തെ­റ്റു­ക­ളി­ല്ലാ­ത്ത പ­തി­പ്പു­കൾ പ്ര­സി­ദ്ധീ­ക­രി­ക്കാൻ ക­ഴി­യു­ന്നി­ല്ല എന്ന സ­ത്യ­മ­റി­യു­ക. വാ­യ­ന­ക്കാർ ഈ സേ­വ­ന­ത്തി­നാ­യി മു­ന്നോ­ട്ടു വ­രി­ക­യാ­ണെ­ങ്കിൽ ന­മു­ക്കു് തെ­റ്റു­കൾ തീ­രെ­യി­ല്ലാ­ത്ത പ­തി­പ്പു­കൾ നൽകാൻ ക­ഴി­യും. താ­ല്പ­ര്യ­മു­ള്ള­വർ ഈ ഗ്രൂ­പ്പി­ലൂ­ടെ അ­റി­യി­ക്കു­ക. വരി ന­മ്പ്ര മാർ­ജി­നിൽ കൊ­ടു­ത്തി­ട്ടു­ള്ള പ്രൂ­ഫു­കൾ ല­ഭ്യ­മാ­ക്കാം. തെ­റ്റു­കൾ റഫർ ചെ­യ്യാൻ വളരെ എ­ളു­പ്പ­മാ­യി­രി­ക്കും. പ്രൂ­ഫി­ങ്ങി­നു പ്ര­ത്യേ­കം ഗ്രൂ­പ്പ് സൃ­ഷ്ടി­ക്കു­ക­യും അ­തു­വ­ഴി തി­രു­ത്തു­കൾ അ­റി­യി­ക്കു­ക­യും ചെ­യ്യാം. വെറും മുപ്പതു-​നാല്പതു് മി­നി­ട്ടു­കൊ­ണ്ടു് പൂർ­ത്തി­യാ­ക്കാ­വു­ന്ന പ­ണി­യാ­ണി­തു്. ഈ ജ­ന­കീ­യ­പ്ര­സാ­ധ­ന പ­രി­പാ­ടി­യിൽ വാ­യ­ന­ക്കാർ സ­ജീ­വ­മാ­യി പ­ങ്കെ­ടു­ക്ക­ണ­മെ­ന്നു അ­ഭ്യർ­ത്ഥി­ക്കു­ന്നു.

(ജൂലൈ 05 മുതൽ 11 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
സ­ക്ക­റി­യ: യേ­ശു­വി­ന്റെ ചില ദി­വ­സ­ങ്ങൾ
Rajaji Mathew Thomas:
I felt guilty, that I don’t read Zacharia’s Yeusuvinte Cila Divasangal. It renewed my understanding of Jesus. I waked up Duna (daughter). She read it. Then I read it for Santa (wife). I wept. It made me pure. Let every day make us pure to start something good and work for the world in which we are.
സി. സ­ന്തോ­ഷ് കുമാർ: ഒരു തെ­ങ്ങു­ക­യ­റ്റ­ക്കാ­ര­ന്റെ ജീ­വി­ത­ത്തിൽ നി­ന്നു് ആറു ഖ­ണ്ഡ­ങ്ങൾ
എം എചു് സുബൈർ:
‘സൽമ റേ­ഡി­യോ­സ്’ ‘നി­ശ്ശ­ബ്ദം’ എന്നീ ക­ഥ­കൾ­ക്കു് ശേഷം സി. സ­ന്തോ­ഷ് കു­മാ­റി­ന്റെ മ­റ്റൊ­രു മി­ക­ച്ച കഥ. ഓരോ ക­ഥ­ക­ളി­ലും വ്യ­ത്യ­സ്ത­മാ­യ പ്ര­മേ­യ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ക്കു­മ്പോൾ അ­വ­യ്ക്കി­ണ­ങ്ങു­ന്ന ഭാ­ഷ­യു­ടെ സാ­ധ്യ­ത­കൾ തി­ര­യാ­നും അ­തോ­ടൊ­പ്പം തന്റെ കഥന ശൈലി നി­ല­നിർ­ത്താ­നും ഈ ക­ഥാ­കൃ­ത്തു് ശ്ര­ദ്ധി­ക്കു­ന്നു. മ­നു­ഷ്യ­നു് പ്ര­കൃ­തി­യു­മാ­യു­ള്ള അ­ദൃ­ശ്യ ത­ല­ത്തി­ലെ ബ­ന്ധ­വും അതിനെ വ­ര­ച്ചി­ടു­ന്ന­തി­ലൂ­ടെ വാ­യ­ന­ക്കാ­ര­നു് നൽ­കു­ന്ന ദാർ­ശ­നി­ക ഉൾ­ക്കാ­ഴ്ച്ച­യു­മാ­ണു് സി. സ­ന്തോ­ഷ് കു­മാ­റി­ന്റെ ക­ഥ­ക­ളു­ടെ പ്ര­ത്യേ­ക­ത. ക­ണ്ണിൻ മു­ന്നി­ലെ വർ­ത്ത­മാ­ന കാല കാ­ഴ്ച­യ­ല്ല മു­ക­ളിൽ നി­ന്നും താ­ഴേ­ക്കു് നോ­ക്കു­മ്പോൾ വെ­ളി­പ്പെ­ട്ടു കി­ട്ടു­ന്ന പ­രി­മി­തി­ക­ളി­ല്ലാ­ത്ത ദർശനം. ആ കാ­ഴ്ച്ച­യാ­ണു് രാ­വു­ണ്ണി­യെ ‘മു­ക­ളി­ലി­രു­ന്നു് എ­ല്ലാം കാ­ണു­ക­യും അ­റി­യു­ക­യും ചെ­യ്യു­ന്ന’ ‘ബോ­ധോ­ദ­യ’ത്തി­ലേ­ക്കു് ഉ­യർ­ത്തു­ന്ന­തും, ദൈ­വ­ത്തെ­ക്കു­റി­ച്ചു­ള്ള എല്ലാ സം­ശ­യ­ങ്ങ­ളും തീർ­ത്തു­കൊ­ടു­ക്കു­ന്ന­തും. മ­റ്റൊ­രു മി­ക­ച്ച ക­ഥ­യു­ടെ വാ­യ­നാ­നു­ഭ­വം നൽകിയ സ­ന്തോ­ഷ് കു­മാ­റി­നും സാ­യാ­ഹ്ന­ക്കും നന്ദി.
ന­ന്ദി­നി മേനോൻ:
സി. സ­ന്തോ­ഷ് കു­മാ­റി­ന്റെ കഥ മ­നോ­ഹ­രം. പെ­ട്ടെ­ന്നു മു­തിർ­ന്ന­വ­ളാ­യി തോ­ന്നി­ച്ച മ­ക­ളു­ടെ കാ­ന്ത­നോ­ട്ട­ങ്ങൾ ക­ണ്ടു് കാ­ലി­ലി­ട്ട തള ഊ­രി­പ്പോ­യ­തു പോ­ലു­ള്ള­ച്ഛ­ന്റെ ചി­ത്ര­ത്തി­നാ­ണു് ഇ­നി­യൊ­രാ­കാ­ശ­ക്കാ­ഴ്ച്ച­ക്കു ക­ഴി­യാ­ത്ത­വ­ണ്ണം ത­ളർ­ന്ന ഭർ­ത്താ­വി­ന്റെ ചി­ത്ര­ത്തി­നേ­ക്കാൾ മി­ഴി­വു കൂ­ടു­തൽ.
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്: ഭാഷാ ദീപിക
ശ്രീ­ദേ­വി എസ്. കർ­ത്താ:
ആഹാ 1 മുതൽ 5 വ­രെ­യു­ള്ള അ­ഭ്യാ­സ­ങ്ങ­ളെ­ല്ലാം ചെ­യ്തു ക­ഴി­ഞ്ഞു് മി­ടു­ക്കി­ക്കു­ട്ടി ആ­യി­യി­രി­പ്പാ­ണു് ഞാൻ രാ­വി­ലെ.
സെ­ന്തിൽ:
“ഭാഷാ ദീപിക”യിലെ പാ­ഠ­ങ്ങൾ ഏറെ ര­സ­ത്തോ­ടെ വാ­യി­ച്ചു. ഹൈ­സ്ക്കൂൾ കാലം ഓർ­ത്തു­പോ­യി. മലയാള വ്യാ­ക­ര­ണ പാ­ഠ­പു­സ്ത­ക­ങ്ങൾ ഉ­ത്സാ­ഹ­ത്തോ­ടെ വാ­യി­ച്ചി­രു­ന്ന കാലം. സാ­യാ­ഹ്ന വ്യ­ത്യ­സ്ത­മാ­യ വാ­യ­നാ­നു­ഭ­വ­ങ്ങൾ ഒ­രു­ക്കു­ന്നു. അ­നു­മോ­ദ­ന­ങ്ങൾ.
കെ. എച്ച്. ഹുസൈൻ:
കു­ട്ടി­കൾ­ക്കു് ത­ന­തു­ലി­പി പ­രി­ച­യ­പ്പെ­ടു­ത്താ­നാ­യി 2012-ൽ എന്റെ അ­ന്ത­രി­ച്ച അ­മ്മാ­വൻ അ­ബ്ദുൽ ഖാദർ എം. കു­ട്ടി (എപിൿ, മാ­ഞ്ഞാ­ലി) അ­ച്ച­ടി­ച്ചി­റ­ക്കി­യ ചെ­റി­യൊ­രു കൈ­പ്പു­സ്ത­ക­മാ­ണു് ‘ഇലകൾ പച്ച, പൂ­ക്കൾ മഞ്ഞ’. മ­ല­യാ­ളം അ­ദ്ധ്യാ­പ­കർ, പ്ര­ത്യേ­കി­ച്ചു് മലബാർ ഭാ­ഗ­ത്തു­ള്ള­വ­രാ­ണു് ഇതു് കൂ­ടു­ത­ലും കൈ­വ­ശ­മാ­ക്കി­യ­തു്. അ­ഞ്ഞൂ­റെ­ണ്ണം അ­ച്ച­ടി­ച്ച­തിൽ അ­ഞ്ചെ­ട്ടു് കോ­പ്പി­കൾ ഇ­പ്പോൾ അ­വ­ശേ­ഷി­ക്കു­ന്നു. മ­രു­മ­കൾ രെഹന (മൂ­ന്നു­പീ­ടി­ക) കവറും ഉ­ള്ളി­ലെ ചി­ത്ര­ങ്ങ­ളും വ­ര­ച്ചു. SCERT, തി­രു­വ­ന­ന്ത­പു­രം ലൈ­ബ്ര­റി­യിൽ നി­ന്നു്. അ­ന്ന­വി­ടെ ലൈ­ബ്രേ­റി­യ­നാ­യി­രു­ന്ന ഡോ. ലളിത പഴയ ചില പ്രൈ­മ­റി സ്കൂൾ പാ­ഠ­പു­സ്ത­ക­ങ്ങൾ സം­ഘ­ടി­പ്പി­ച്ചു തന്നു. 1947-നും മു­മ്പു­ള്ള­താ­യി­രി­ക്കു­മെ­ന്നാ­ണു് ഓർമ്മ. ജി ശ­ങ്ക­ര­ക്കു­റു­പ്പ് കൊ­ച്ചി പാ­ഠാ­വ­ലി­ക്കാ­യി ഒ­ന്നു്, ര­ണ്ടു്, മൂ­ന്നു് ക്ലാ­സ്സു­ക­ളി­ലേ­ക്കു് ത­യ്യാ­റാ­ക്കി­യ പാ­ഠ­ങ്ങൾ ഇ­ന്നും ഒ­ര­ദ്ഭു­ത­മാ­ണു്. അ­ട്ട­ഹാ­സ­ങ്ങ­ളും ചാ­ട്ട­ങ്ങ­ളും മാ­ത്ര­മാ­യി ത­കർ­ന്നു­പോ­യ ഇ­ന്ന­ത്തെ അ­ക്ഷ­ര­പ­ഠ­ന­ങ്ങ­ളിൽ (അപഠനം) നി­ന്നു് ഒരു പി­ന്തി­രി­ഞ്ഞു­നോ­ട്ടം അ­ത്യാ­വ­ശ്യ­മാ­മെ­ന്നു്. അ­തോർ­മ്മി­പ്പി­ക്കു­ന്നു. ‘പ­ഴ­യ­ലി­പി’യുടെ വീ­ണ്ടെ­ടു­ക്കൽ­പോ­ലെ അ­ക്ഷ­രാ­ഭ്യ­സ­ന­ത്തി­ലും കാ­ര്യ­മാ­യ വീ­ണ്ടു­വി­ചാ­ര­ങ്ങൾ ആ­വ­ശ്യ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു.
E. P. Unny: Cartoons
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഇ­ന്ന­ത്തെ പു­ല­രി­ക്കു തി­ള­ക്കം കൂടി. കേ­ര­ള­ത്തിൽ വ­ന്ന­തിൽ പി­ന്നെ ഇ­ന്ത്യൻ എ­ക്സ്പ്ര­സ് കാ­ണാ­റി­ല്ല. കി­ട്ടി­യാൽ ആദ്യം നോ­ക്കു­ക ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ ആണു്. ലോക് ഡൗണിൽ പ­ത്ര­മി­ടു­ന്ന­തു് നിർ­ത്തി­യ­പ്പോ­ഴും രാജ് കമൽ ഝാ ഈ-​മെയിലിൽ pdf അ­യ­ച്ചു കൊ­ണ്ടി­രു­ന്നു. ആ­ഴ്ച്ച­യി­ലൊ­രി­ക്ക­ലെ­ങ്കി­ലും ഈ ചി­രി­യു­ടെ വരവും വ­ര­യു­ടെ ചി­രി­യു­മാ­യി വരിക. ചി­രി­ക്കാൻ മ­റ­ന്നു പോ­കു­ന്ന കാ­ല­മാ­ണു്.
ദാ­മോ­ദർ പ്ര­സാ­ദ്:
ഹാ­സ്യം, ആ­ക്ഷേ­പ­ഹാ­സ്യം, വെറും തമാശ ഇ­തൊ­ക്കെ കാർ­ട്ടൂൺ എന്ന സ­ങ്ക­ല്പ­ത്തിൽ ഉൾ­ച്ചേർ­ന്ന­താ­ണ­ല്ലൊ. കാർ­ട്ടൂൺ കാ­ണാ­തെ തന്നെ കാർ­ട്ടൂൺ എ­ന്നു് കേൾ­ക്കെ തന്നെ അതൊരു ചി­രി­യു­ണർ­ത്തും. അതൊരു പക്ഷേ കാർ­ട്ടൂൺ വ­ര­യു­ടെ വം­ശാ­വ­ലി­യും പാ­ര­മ്പ­ര്യ­വും അ­ങ്ങ­നെ­യാ­യ­തു­ക്കൊ­ണ്ടാ­യി­രി­ക്കാം. കോ­മി­ക്ക് സ്ട്രി­പ്പ് കാർ­ട്ടൂ­ണി­ന്റെ ഒരു പ്ര­ധാ­ന ശാ­ഖ­യാ­ണ­ല്ലൊ. ഇ പി ഉ­ണ്ണി­യു­ടെ പൊ­ളി­റ്റി­ക്കൽ കാർ­ട്ടൂ­ണി­ങ്ങാ­ണു്. ചിരി ഒ­രു­പ­ക്ഷേ, ല­ക്ഷ്യ­മാ­യി­രി­ക്കെ, ഇ പി ഉണ്ണി നല്ല ആ­ഴ്ത്തി­ലു­ള്ള രാ­ഷ്ട്രീ­യ ചി­ന്ത­യ്ക്കു് പ്രാ­ധാ­ന്യം ന­ല്കു­ന്ന കാർ­ട്ടൂ­ണി­സ്റ്റാ­ണു്. ര­ണ്ടു് മൂ­ന്നു് വാ­ക്കു­കൾ മാ­ത്രം വ­രു­ന്ന കാ­പ്ഷ­നിൽ ഒരു രാ­ഷ്ട്രീ­യ ദർശനം സം­ഗ്ര­ഹി­ചി­ട്ടു­ണ്ടാ­കും. ചി­ന്ത­യ്ക്കു് വലിയ പ്രാ­ധാ­ന്യം ന­ല്കു­ന്ന കാർ­ട്ടൂ­ണി­ങ്ങാ­ണു് ഇ പി ഉ­ണ്ണി­യു­ടേ­തെ­ന്നാ­ണു്. ലോ­ക്ക് ഡൗൺ സ­മ­യ­ത്തു് നി­രാ­ലം­ബ­രും ഹ­താ­ശ­രു­മാ­യ കു­ടി­യേ­റ്റ തൊ­ഴി­ലാ­ളി­കൾ ക­ടു­ത്ത യാ­ത­ന­ക­ളി­ലൂ­ടെ ക­ട­ന്നു പോകവേ ഇ പി ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ ചി­രി­യിൽ നി­ന്നു്, പ­തു­ക്കെ പിൻ­വാ­ങ്ങി ആ ക­ടു­ത്ത യാ­ത­ന­യെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തി­ലാ­യി­രു­ന്നു ശ്ര­ദ്ധി­ച്ച­തു്. ഇ­ന്ന­ത്തെ കാർ­ട്ടൂ­ണു­കൾ നോ­ക്കു­ക. ഗാ­ന്ധി­യും ജ­യ­ശ­ങ്ക­റും വ­രു­ന്ന കാർ­ട്ടൂൺ ഒന്നു ശ്ര­ദ്ധി­ക്കൂ. കൂർ­പ്പി­ച്ച ചു­ണ്ടു­ക­ളു­ള്ള ഗാ­ന്ധി ന­മ്മു­ടെ പ­തി­വു് ഔ­ദ്യോ­ഗി­ക ഗാ­ന്ധി ചി­ത്ര­മ­ല്ല. ചൈ­ന­യു­മാ­യു­ള്ള മ­ത്സ­ര­ത്തിൽ ഗാ­ന്ധി­യു­ടെ ഇ­ത്തി­രി ഉപ്പു ചേർ­ത്തു ക­ഴി­ക്കു­ക എന്ന വാ­ച­ക­ത്തിൽ ഉ­പ്പിൽ ച­രി­ത്ര­ത്തി­ന്റെ ഗാ­ഢ­മാ­യൊ­രു വി­ളി­യു­ണ്ടു്. വെ­റു­മൊ­രു പു­ലർ­കാ­ല ചി­രി­യെ ഉ­ണർ­ത്തു­ക എന്ന ഒരു പക്ഷേ കാർ­ട്ടൂ­ണി­ന്റെ പ്രാ­ഥ­മി­ക കർ­ത്ത­വ്യ നിർ­വ്വ­ഹ­ണ­ത്തി­ന­പ്പു­റം ഒരു ദി­വ­സ­ത്തെ­ക്കു­ള്ള മു­ഴു­വൻ ചി­ന്ത­യ്ക്കു­ള്ള വക ന­ല്കു­ന്നു­ണ്ടു്. അതു് പോലെ ടെ­സ്റ്റ് ക്രി­ക്ക­റ്റ് നോ­ക്കൂ. ടെ­സ്റ്റ് എ­ഡി­റ്റ് ചെ­യ്തു ചെ­യ്തു വൺ ഡേയിൽ നി­ന്നു് റ്റ്വ­ന്റ ി റ്റ്വ­ന്റ ിയായി, പി­ന്നെ അ­ഞ്ചു് ഓവർ ക­ളി­യാ­യി ചു­രു­ക്കി. അതാ, ലോ­ക്ക് ഡൗ­ണി­നു ശേഷം ടെ­സ്റ്റ് ക്രി­ക്ക­റ്റ് തി­രി­കെ വ­രു­മ്പോ­ഴാ­ണു് സി ബി എസ് ഇ യുടെ ടെ­ക്സ്റ്റ് എ­ഡി­റ്റി­ങ്ങ്! ല­ഘൂ­ക­രി­ക്ക­പ്പെ­ട്ടു പോ­കു­ന്ന­തോ മ­നു­ഷ്യാ­നു­ഭ­വ­ങ്ങ­ളു­ടെ ഏ­റ്റ­വും അ­നി­വാ­ര്യ­മാ­യ പാ­ഠ­ങ്ങ­ളും. ആ നോർമൽ കാർ­ട്ടൂൺ നോ­ക്കൂ. അതിൽ യോഗി രാ­ഷ്ട്രീ­യ­ത്തി­ന്റെ വി­മർ­ശ­നം മാ­ത്ര­മ­ല്ല ദൃശ്യ മാ­ധ്യ­മ­ങ്ങ­ളു­ടെ വർ­ത്ത­മാ­ന സ്ഥി­തി­യെ­യും വ­ര­ച്ചി­ടു­ന്നു.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ദാ­മോ­ദർ, ചിരി എ­ന്ന­തു് ബു­ദ്ധി­ശൂ­ന്യ­മാ­യ ഒരു കാ­ര്യ­മാ­ണെ­ന്നു് താ­ങ്കൾ ക­രു­തു­ന്ന­താ­യി തോ­ന്നു­ന്നു. ഉ­ണ്ണി­യു­ടെ ഓരോ വാ­ക്കി­ന്റെ­യും രാ­ഷ്ട്രീ­യം തി­രി­ച്ച­റി­യാ­ത്ത ഒ­രാ­ളാ­യി എന്നെ കാ­ണു­ന്ന­തിൽ ഖേ­ദ­മു­ണ്ടു്. താ­ങ്ക­ളു­ടെ വ്യാ­ഖ്യാ­ന­ങ്ങൾ ആ­വ­ശ്യ­മു­ള്ള­വ­യ­ല്ല ഉ­ണ്ണി­യു­ടെ ആ­സ്വാ­ദ­കർ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ കാർ­ട്ടൂ­ണു­കൾ. ചി­ന്താ­ശൂ­ന്യ­മാ­യ ചിരി ഉ­യർ­ത്തു­ന്ന­വ­രെ ഞാൻ കാർ­ട്ടൂ­ണി­സ്റ്റു­ക­ളാ­യി കാ­ണു­ന്നി­ല്ല, അവർ കോ­മാ­ളി­ക­ളാ­ണു്. ശങ്കർ, കു­ട്ടി, വിജയൻ ഈ പ­ര­മ്പ­ര­യ്ക്കു ആഴം നൽകിയ ആ­ളാ­ണു് ഉണ്ണി. ആ­ഴ­മി­ല്ലാ­ത്ത ചിരി പൊ­ള്ള­യാ­ണു്. അ­തെ­ന്നോ­ടു സം­വ­ദി­ക്കി­ല്ല.
ദാ­മോ­ദർ പ്ര­സാ­ദ്:
എ­ന്തു­ക്കൊ­ണ്ടി­ങ്ങ­നെ­യൊ­രു പ്ര­തി­ക­ര­ണം സച്ചി മാഷിൽ ഉ­ണ്ടാ­ക്കി­യ­തെ­ന്നു് എ­നി­ക്കു് അത്ര വ്യ­ക്ത­മാ­കു­ന്നി­ല്ല.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ചി­രി­യെ­ക്കു­റി­ച്ചു് ഞാ­നാ­ണ­ല്ലോ പോ­സ്റ്റ് ഇ­ട്ട­തു്.
ദാ­മോ­ദർ പ്ര­സാ­ദ്:
ശ­രി­യാ­ണു്. പക്ഷേ ഞാൻ ഒരു വ­രി­യിൽ പോലും മാ­ഷി­ന്റെ അ­ഭി­പ്രാ­യ­ത്തെ വി­മർ­ശി­ക്കു­ക പോലും ച്ചെ­യ്തി­ല­ല്ലൊ. കൂ­ടു­തൽ എ­ഴു­താൻ രാ­വി­ലെ മാ­ഷി­നു് സമയം കി­ട്ടി­യി­ട്ടു­ണ്ടാ­വി­ല്ല. ഒരു രീ­തി­യിൽ മാ­ഷി­ന്റെ അ­ഭി­പ്രാ­യ­ത്തെ/നി­രീ­ക്ഷ­ണ­ത്തെ വി­ക­സി­പ്പി­ക്കാ­നാ­ണു് ശ്ര­മി­ച്ച­തെ­ന്നു് പറയാം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വ­യ­സ്സാ­കു­മ്പോൾ കൂ­ടു­തൽ സെൻ­സി­റ്റി­വ് ആ­കു­ന്നു. മ­റി­ച്ചാ­കാം വേ­ണ്ട­തു്. ക്ഷമ.
അ­ഷ്റ­ഫ്:
ഒരു ചെറിയ സു­ഷി­ര­ത്തി­ലൂ­ടെ വി­ശാ­ല­പു­റം ലോകം ഒ­ന്നാ­യി­ക്കാ­ണു­ന്ന­തു് പോലെ, വ­യ­സ്സാ­കു­മ്പോൾ നാം എ­ല്ലാം മൊ­ത്ത­ത്തിൽ കാണാൻ തു­ട­ങ്ങു­ന്നു. ഒരു വി­ഷ­യ­ത്തിൽ പ്ര­തി­ക­രി­ക്കു­മ്പോൾ ആ വിഷൻ നമ്മെ ച­തി­ച്ചേ­ക്കാം. ന­മ്മു­ടെ പ്ര­തി­ക­ര­ണ­വും കൊ­ണ്ടു് സമയം ക­ട­ന്നു പോ­യ­ശേ­ഷം മാ­ത്ര­മേ, അതു് മ­ന­സ്സി­ലാ­ക്കു­വാ­നു­ള്ള വേഗത നാം ആർ­ജ്ജി­ക്കു­ന്നു­ള്ളൂ. സാ­യാ­ഹ്ന­യു­ടെ ജാ­ല­ക­ത്തി­ലൂ­ടെ ഇ­വ­യൊ­ക്കെ ജീ­വി­ത­ത്തി­ന്റെ ര­സ­ങ്ങൾ ആയി കാണാം.
വി­നോ­ദ് ച­ന്ദ്രൻ: ന­വോ­ത്ഥാ­ന­ത്തി­ന്റെ ‘ഗുരു’നേരം
സി. സി. ജെ. ജോർ­ജ്ജ്:
ഒരു ത­ര­ത്തിൽ വി­മോ­ച­ക­മാ­യ ഒരു വാ­യ­ന­യാ­ണി­തു്. ഗു­രു­വി­ന്റെ ഖ­ര­രൂ­പ­ത്തിൽ നി­ന്നു­ള്ള വി­മോ­ച­നം. യ­ഥാർ­ത്ഥ­ഗു­രു എ­ന്നൊ­ന്നും പ­റ­യു­ന്നി­ല്ല. അ­ങ്ങ­നെ ഒ­ന്ന­ല്ല­ല്ലോ (ഒ­ന്നി­ല്ല)? ഗു­രു­വി­ലെ ന­ട­ന­കാ­ന്തി തേ­ടു­ന്നു വി­നോ­ദ് ച­ന്ദ്രൻ.
സാബു ഹ­രി­ഹ­രൻ: വെ­റു­മൊ­രു സാ­യാ­ഹ്ന­വാർ­ത്ത
ആ­ന­ന്ദീ രാ­മ­ച­ന്ദ്രൻ:
സാബു ഹ­രി­ഹ­ര­ന്റെ ‘ഒരു സാ­യാ­ഹ്ന വാർ­ത്ത’: സ­മൂ­ഹ­ത്തി­ന്റെ മു­ന്നിൽ, തെ­റ്റു­ക­ളു­ടെ മു­ന്നിൽ നി­സ്സ­ഹാ­യ­രാ­യ മ­നു­ഷ്യർ, പ്ര­തി­ക­രി­ക്കാ­നാ­വാ­തെ, തി­രി­ച്ച­ടി­ക്കാ­നാ­വാ­തെ… വേ­ദ­നി­പ്പി­ക്കു­ന്ന ആ സത്യം തു­റ­ന്നു് കാ­ട്ടു­ന്ന കഥ.
ബി­നോ­യ് വി­ശ്വം: ബാ­ല­റാം: ആ­ശ­യ­ഗം­ഭീ­ര­നാ­യ മാർ­ക്സി­സ്റ്റ്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
എ­നി­ക്കു് ആദരവു തോ­ന്നി­യി­ട്ടു­ള്ള ഇ­ന്ത്യൻ ഇ­ട­തു­പ­ക്ഷ അ­ക്കാ­ദെ­മി­ക്കു­കൾ പ­ല­രു­മു­ണ്ടെ­ങ്കി­ലും രാ­ഷ്ട്രീ­യ നേ­താ­ക്കൾ കു­റ­ച്ചേ­യു­ള്ളൂ. അവരിൽ എൻ. ഇ. ബലറാം പ്ര­ഥ­മ­സ്ഥാ­ന­ത്തു വരും. പി. ഗോ­വി­ന്ദ­പ്പി­ള്ള­യാ­ണു് മ­റ്റൊ­രാൾ. ഒരു പക്ഷേ പു­സ്ത­ക­ങ്ങ­ളോ­ടും ആ­ശ­യ­ങ്ങ­ളോ­ടു­മു­ള്ള അ­വ­രു­ടെ പ്രി­യ­മാ­കാം കാരണം, വി­ശേ­ഷി­ച്ചും ആ­ശ­യ­പ­ര­മാ­യ വി­യോ­ജി­പ്പു് എല്ലാ പ­ക്ഷ­ങ്ങ­ളി­ലും പ്ര­തീ­കാ­ത്മ­ക­വും യ­ഥാർ­ത്ഥ­വു­മാ­യ വ്യ­ക്തി­ഹ­ത്യ­യി­ലൂ­ടെ ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന ഇ­ക്കാ­ല­ത്തു്. ബി­നോ­യ് വി­ശ്വ­ത്തി­ന്റെ ഓർ­മ്മ­ക്കു­റി­പ്പു് ഉ­ചി­ത­മാ­യി.
ആ­ന­ന്ദീ രാ­മ­ച­ന്ദ്രൻ: ഇ­രു­ട്ടി­ന്റെ ആ­ത്മാ­വു്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മ­നു­ഷ്യർ ക­ണ്ടാ­മൃ­ഗ­ങ്ങ­ളാ­വു­ക­യും ത­മ­സ്സ­ല്ലോ സു­ഖ­പ്ര­ദം എ­ന്നു് ശ­രി­ക്കും വി­ശ്വ­സി­ക്കാ­നാ­രം­ഭി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു കാ­ല­ത്തു് സ്ത്രീ­പ­ക്ഷ­ത്തു­നി­ന്നു­ള­ള ആ­ന­ന്ദി­യു­ടെ കഥയും ഒരു തീ­ക്ഷ്ണ­പ്ര­തി­ക­ര­ണ­മാ­യി.
ആ­ന­ന്ദീ രാ­മ­ച­ന്ദ്രൻ:
സ­ന്തോ­ഷ­മു­ണ്ടു്, എന്റെ ക­ഥ­യെ­ക്കു­റി­ച്ചു് സ­ച്ചി­ദാ­ന­ന്ദി­നെ­പ്പോ­ലു­ള്ള­വ­രു­ടെ നല്ല അ­ഭി­പ്രാ­യ­ങ്ങൾ എ­നി­ക്കു് ഏറെ പ്ര­ചോ­ദ­നം ത­രു­ന്നു­ണ്ടു്.
സ­ക്ക­റി­യ: ഹോസെ മാർ­ട്ടി: ക്യൂ­ബൻ സ്വ­പ്ന­ത്തി­ന്റെ ര­ച­യി­താ­വു്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഹാ! ഒ­രി­ക്കൽ കൂടി ക്യൂബ സ­ന്ദർ­ശി­ച്ച പോലെ. ഹോസെ മാർ­ട്ടി­യു­ടെ ചില ക­വി­ത­കൾ പ­രി­ഭാ­ഷ ചെ­യ്തി­രു­ന്നു; സ­ക്ക­റി­യാ­യു­ടെ വി­വർ­ത്ത­ന­ങ്ങൾ അ­സ്സ­ലാ­യി. അതെ, അ­ധി­കാ­രം ലോ­ക­മെ­ങ്ങും മാ­റു­വി­രി­ച്ചു് മാം­സ­പേ­ശി­കൾ പ്ര­ദർ­ശി­പ്പി­ച്ചു നിൽ­ക്കു­മ്പോൾ ന­മു­ക്കു് ഈ പ­രാ­ജി­ത­രാ­യ സ്വ­പ്നാ­ട­ക­രെ വേണം, നാം മ­നു­ഷ്യർ തന്നെ എ­ന്നു­റ­പ്പു­വ­രു­ത്താൻ.
ഇ. വി. രാ­മ­കൃ­ഷ്ണൻ:
ഹോസെ മാർ­ട്ടി­യു­ടെ വ­രി­ക­ളിൽ തു­ടി­ക്കു­ന്ന സ്വ­പ്ന­ങ്ങ­ളും വി­ശ്വാ­സ­ങ്ങ­ളും വേ­റൊ­രു കാ­ല­ത്തി­ന്റെ­തു്. അ­വ­യു­ടെ വി­മോ­ച­ക­ദൗ­ത്യം ന­മ്മു­ടെ കാ­ല­ത്തി­നു പ­ക­രു­ന്ന­തു് മ­റ്റെ­വി­ടെ­യും കാ­ണാ­ത്ത ഊർജം. ന­മ്മു­ടെ നൂ­റ്റാ­ണ്ടി­നെ പാ­ക­പ്പെ­ടു­ത്താൻ ഇ­ത്ത­രം വരികൾ, ഓർ­മ­പ്പെ­ടു­ത്ത­ലു­കൾ ഇ­നി­യും വേണം.
പി. ശി­വ­പ്ര­സാ­ദ്:
എത്ര ഊർ­ജ്ജ­മു­ള്ള, സൗ­ന്ദ­ര്യാ­ത്മ­ക ലോ­ക­മാ­ണു് മാർ­ട്ടി­യു­ടെ ക­വി­ത­ക­ളിൽ! വെ­റു­തെ­യ­ല്ല ആ സ­മർ­പ്പി­ത ജീ­വി­തം ഫി­ഡ­ലി­നെ, ചെയെ, സു­ഹൃ­ത്തു­ക്ക­ളെ ആവേശം കൊ­ള്ളി­ച്ച­തു്. നന്ദി, സ­ക്ക­റി­യ. സ്നേ­ഹം, സാ­യാ­ഹ്ന.
അ­ബ്ദുൽ കാദർ:
ഉ­രു­ളി­കു­ന്ന­ത്തു് നി­ന്നും പു­റ­ത്തി­റ­ങ്ങി ഇത്ര സാ­ന്ദ്ര­മാ­യി/രാ­ഷ്ട്രീ­യ­മാ­യി ലോ­ക­ത്തെ കണ്ട മ­ല­യാ­ളി സ­ക്ക­റി­യ മാ­ത്ര­മാ­ണെ­ന്നു്. തോ­ന്നു­ന്നു. ഈ ക്യൂ­ബൻ കു­റി­പ്പു് സൗ­ന്ദ­ര്യാ­ത്മ­കം മാ­ത്ര­മ­ല്ല, വി­പ്ല­വ­ത്തി­ന്റെ, വി­പ്ല­വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ ദി­ശാ­സൂ­ചി കൂ­ടി­യാ­ണു്. ഹോസെ മാർ­ട്ടി, ഫിഡൽ, ചെ-​ത്രയം ക്യൂ­ബൻ ജീ­വി­ത­ത്തി­ന്റെ ജൈവ ലാ­യ­നി­യി­ലെ ല­വ­ണ­മാ­കു­ന്ന­തി­നെ സ­ക്ക­റി­യ ന­മു­ക്കു് ഒരു ര­സ­ത­ന്ത്ര­ജ്ഞ­നെ­പ്പോ­ലെ കാ­ണി­ച്ചു ത­രു­ന്നു. നന്ദി സ­ക്ക­റി­യ നന്ദി…

(ജൂലൈ 12 മുതൽ 18 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കെ. അ­ര­വി­ന്ദാ­ക്ഷന്‍: അ­വ­സാ­ന­ത്തെ സ­ന്ദര്‍ശ­ക
രാ­ജ­ല­ക്ഷ്മി:
കെ. അ­ര­വി­ന്ദാ­ക്ഷൻ എ­ഴു­തി­യ അ­വ­സാ­ന­ത്തെ സ­ന്ദർ­ശ­ക വാ­യി­ച്ചു. അ­പ­രി­ചി­ത­മാ­യ ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളി­ലൂ­ടെ, വാ­യ­ന­ക്കാ­രിൽ ഉ­ത്ക്ക­ണ്ഠ­യു­ണർ­ത്തു­ന്ന ശൈലി. ക­ഥാ­കാ­ര­നു് അ­ഭി­ന­ന്ദ­ന­ങ്ങൾ.
E. P. Unny: Cartoons
ആ­ന­ന്ദീ രാ­മ­ച­ന്ദ്രൻ:
ഒരു സ­മ­യ­ത്തു് ഒ. വി. വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­കൾ, ആ­കാ­ല­ഘ­ട്ട­ത്തി­ലെ രാ­ഷ്ടി­യ നി­ല­പാ­ടു­ക­ളു­ടെ പൊ­ളി­ച്ചെ­ഴു­ത്താ­യി­രു­ന്നു. ഇ­ന്നു് ഉണ്ണി ആ നി­ല­വാ­ര­ത്തിൽ നിൽ­ക്കു­ന്നു. കാർ­ട്ടൂ­ണു­ക­ളു­ടെ ചാരുത ന­ഷ്ട­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ഈ കാ­ല­ത്തു് മ­ന­സ്സ­റി­ഞ്ഞു് ആ­സ്വ­ദി­ക്കാ­നാ­കു­ന്നു­ണ്ടു് ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണു­കൾ.
സാ­ന്റി ജോസഫ്:
സാ­യാ­ഹ്ന­യു­ടെ പോ­സ്റ്റു­കൾ ഞാൻ കൗ­തു­ക­ത്തോ­ടെ വാ­യി­ക്കാ­റു­ണ്ടു് എ­ല്ലാ­ദി­വ­സ­വും. പു­തു­മ­യും വൈ­വി­ധ്യ­വു­മു­ള്ള വി­ഭ­വ­ങ്ങൾ. താ­ല്പ­ര്യം തോ­ന്നാ­ത്ത മേ­ഖ­ല­യി­ലു­ള്ള രചനകൾ പോലും കു­റേ­ശ്ശേ­യാ­യി ആ­കർ­ഷ­ക­മാ­യി കി­ട്ടു­മ്പോൾ വാ­യി­ച്ചു­പോ­കും. ക­ഥ­ക­ളും ക­വി­ത­ക­ളു­മൊ­ക്കെ ഇ­ഷ്ട­മാ­ണു്. ക്യൂ­ബൻ യാത്ര ന­ന്നാ­യി­രു­ന്നു. ഇ­പ്പോൾ ഞാൻ കാർ­ട്ടൂ­ണു­ക­ളും വാ­യി­ക്കാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടു്. നന്ദി.
എൻ. അ­ജ­യ­കു­മാർ, കെ. ജി. എസ്: നാം നമ്മെ നേ­രി­ടും നേരം, ക­വി­ത­കൾ
ദാ­മോ­ദർ പ്ര­സാ­ദ്:
ഭ­ട്ട­തി­രി­യു­ടെ കാ­ലി­ഗ്ര­ഫി­യിൽ ക­വി­ത­ക­ളു­ടെ ത­ല­ക്കെ­ട്ടു­കൾ പെർ­ഫോം ചെ­യ്യു­ക­യാ­ണു്. അ­ക്ഷ­ര­ങ്ങ­ളു­ടെ താ­ളാ­ത്മ­ക നൃ­ത്തം. വ­ര­ക­ളി­ലെ ഉ­യർ­ച്ച­താ­ഴ്ച­കൾ­ക്കൊ­ണ്ടു് ( crests and troughs) പു­തി­യൊ­രു ആ­കർ­ഷ­ണീ­യ­ത സാ­ധ്യ­മാ­ക്കു­ന്നു. കാ­ലി­ഗ്ര­ഫി ആശാൻ ഭ­ട്ട­തി­രി­ക്കു് നന്ദി.
കണ്ണൻ സി­ദ്ധാർ­ത്ഥ്:
കെ ജി എസ് വാ­ക്കി­ന്റെ വ­ട­വൃ­ക്ഷം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
എ­ന്നും പു­തു­താ­യ കെ ജി എസ് ക­വി­ത­കൾ ഒന്നു കൂടി പു­തു­താ­യ പോലെ.
ദാ­മോ­ദർ പ്ര­സാ­ദ്:
കാ­ലി­ഗ്രാ­ഫി­യ്ക്കു കൊ­റി­യ­യിൽ നി­ന്നു­ള്ള ലോക പ്ര­ശ­സ്ത Cheongju Jikji International Calligraphy Award ഭ­ട്ട­തി­രി­ക്കു് ല­ഭി­ച്ചി­ട്ടു­ണ്ടു്. ഈ വേ­ള­യിൽ സി എസ് വെ­ങ്കി­ടേ­ശ്വ­രൻ ദ ഹി­ന്ദു­വിൽ ഒരു ഭ­ട്ട­തി­രി­യു­ടെ കാ­ലി­ഗ്രാ­ഫി­യെ കു­റി­ച്ചു് ഒരു ലേഖനം എ­ഴു­തി­യി­ട്ടു­ണ്ടു്. അ­തി­ന്റെ ലി­ങ്ക് ല­ഭ്യ­മ­ല്ല, പക്ഷേ ടെ­ക്സ്റ്റ് ഉ­ണ്ടു്. മ­ല­യാ­ള­ത്തി­ലാ­ക്കി സാ­യാ­ഹ്ന­യ്ക്കു് പ്ര­സി­ദ്ധീ­ക­രി­ക്കാ­വു­ന്ന­താ­ണു്. കാ­ലി­ഗ്രാ­ഫി­യ്ക്കു് ഗം­ഭീ­ര­മാ­യ ച­രി­ത്ര­മു­ണ്ടു്. അറബിക്ക്-​പേഴ്സ്യൻ കാ­ലി­ഗ്രാ­ഫി ഖു­റാ­ന്റെ മി­ക­ച്ച പ­തി­പ്പു­ക­ളു­ടെ നിർ­മ്മാ­ണ­ത്തി­ന്റെ കൗശല വി­ദ്യ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. മ­നോ­ഹ­ര­മാ­യ കാ­ലി­ഗ്രാ­ഫി­ക്കു് പ്ര­തി­നി­ധാ­ന­ങ്ങൾ മ­ധ്യ­കാ­ല­ത്തെ കു­റി­ച്ചു­ള്ള ച­രി­ത്ര പു­സ്ത­ക­ങ്ങ­ളിൽ കാണാം. ഓർഹാൻ പാ­മു­ക്ക് കാ­ലി­ഗ്രാ­ഫി­യെ കു­റി­ച്ചു് പ­റ­യു­ന്നി­ല്ലെ. ന­മ്മു­ടെ ഇ­ക്കാ­ല­ത്തു് കാ­ലി­ഗ്രാ­ഫി പൊ­ളി­റ്റി­ക്കൽ ആർ­ട്ടാ­ണു്. ഷഹീൻ ബാഗ് സ­മ­ര­ത്തിൽ ഗ്രാ­ഫി­റ്റി­ക­ളു­ടെ ഗംഭീര ആ­വി­ഷ്ക്കാ­ര­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. പല പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലും വി­ഡി­യോ­ക­ളി­ലും അതു് കാ­ണാ­മാ­യി­രു­ന്നു. ആ ഗ്രാ­ഫി­റ്റി­യു­ടെ സ­വി­ശേ­ഷ ഘ­ട­ക­ങ്ങ­ളി­ലൊ­ന്നാ­യി­രു­ന്നു കാ­ലി­ഗ്രാ­ഫി. ഉറുദു അതി മ­നോ­ഹ­ര­മാ­യ രീ­തി­യിൽ കാ­ലി­ഗ്രാ­ഫി­ക്കു് ക­ല­യ്ക്കു് മി­ഴി­വു് ന­ല്കു­ന്ന ഭാ­ഷ­യാ­ണു്. ഷഹിൻ ബാഗിൽ ഉറുദു ഭാ­ഷ­യി­ലെ കാ­ലി­ഗ്രാ­ഫി­ക്കു് പ്ര­തി­നി­ധാ­ന­ങ്ങൾ ചു­വ­രു­ക­ളെ സ­മ­രോ­ത്സു­ക­മാ­ക്കി. മലയാള ഭാ­ഷ­യി­ലും കാ­ലി­ഗ്രാ­ഫി­യിൽ നൂതന പ­രീ­ക്ഷ­ണ­ങ്ങൾ ന­ട­ക്കു­ന്നു­ണ്ടു്. ഭ­ട്ട­തി­രി അ­തി­ലൊ­രു പ്ര­ധാ­ന ആ­ശാ­നാ­ണു്. ന്യൂ­മി­ഡീ­യ ആർ­ട്ടി­ലേ­ക്കു് ഭ­ട്ട­തി­രി വി­ദ­ഗ്ദ­മാ­യി കാ­ലി­ഗ്രാ­ഫി­യെ ഇ­ന്റ­ഗ്രേ­റ്റ് ചെ­യ്തി­ട്ടു­ണ്ടു്. ഡി­ജി­റ്റ­ലും കാ­ലി­ഗ്രാ­ഫി­യു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി കോ­ഴി­ക്കോ­ട് സർ­വ­ക­ലാ­ശാ­ല­യിൽ ഭ­ട്ട­തി­രി­യു­ടെ കാ­ലി­ഗ്രാ­ഫി­ക് ശി­ല്പ­ശാ­ല സം­ഘ­ടി­പ്പി­ച്ചി­രു­ന്നു. കെ ജി എ­സി­ന്റെ ക­വി­ത­കൾ­ക്കു­ള്ള ഭ­ട്ട­തി­രി­യു­ടെ കാ­ലി­ഗ്രാ­ഫി­ക്ക് ടൈ­റ്റി­ലു­കൾ ആ­സ്വ­ദി­ച്ചി­രു­ന്ന­പോൾ ഇ­തൊ­ക്കെ ഇ­ങ്ങ­നെ പ­റ­ഞ്ഞു പോ­കു­ന്നു. അ­ത്ര­മാ­ത്രം.
എൽ. ജോൺസൺ:
‘ആ ചൈ­ന­ക്കാ­രൻ വൃ­ദ്ധ­ന്റെ പി­ന്മു­റ­ക്കാ­രു­ണ്ടാ­ക്കു­ന്ന ഭൂ­ക­മ്പ­ങ്ങ­ളിൽ/കു­ല­പർ­വ­ത­ങ്ങൾ കു­ലു­ങ്ങി­ത്താ­ണു തു­ട­ങ്ങി­യി­രി­ക്കു­ന്നു’ നക്സൽ വി­പ്ല­വം ഇ­പ്പോൾ കൊ­റോ­ണ­വി­പ്ല­വ­ത്തി­ലേ­ക്കു്. കെ ജി എ­സി­ന്റെ കവിത അ­ജ­യ­കു­മാ­റി­ന്റെ പ­ഠ­ന­ത്തോ­ടൊ­പ്പം ന­ന്നാ­യി വാ­യി­ച്ചു. ദേ­ശീ­യ­ത­യ്ക്കും പ്രാ­ദേ­ശി­ക­ത­യ്ക്കു­മി­ട­യിൽ ഒരു ക­വി­താ­സ­ഞ്ചാ­രം. ഇ­ഷ്ട­മാ­യി.
മ­ധു­സൂ­ദ­നൻ: ഒ­റ്റ­ക്ക­ണ്ണു്
വി. എം. ഗിരിജ:
ന­മ­സ്കാ­രം. ഞാൻ വി. എം. ഗിരിജ. സാ­യാ­ഹ്ന­യി­ലെ കു­റി­പ്പു് വളരെ ന­ന്നാ­യി. ഇ­ത്ര­യും മി­ത­മാ­യും എ­ന്നാൽ അഗാധ സ­ത്യ­വും വി­കാ­ര­വും ഉൾ­ക്കൊ­ള്ളി­ച്ചു­മെ­ഴു­താൻ പ്ര­യാ­സം. ബാ­ലാ­മ­ണി­യ­മ്മ­യു­ടെ ഡോ­ക്യു ക­ണ്ടി­ട്ടി­ല്ല. കാണാൻ പ­റ്റു­മോ? തോ­ന്ന­യ്ക്കൽ എ­ടു­ത്ത ചി­ത്ര­ങ്ങൾ വേ­റെ­യും ഉണ്ടോ… വളരെ സ­ന്തോ­ഷം… അതു് വാ­യി­ച്ചു് എന്തോ… ക­ണ്ണു് നി­റ­ഞ്ഞു. ഒ­രി­ക്കൽ കൂടി ന­മ­സ്കാ­രം. ഈ എ­ഴു­ത്തി­നു് മാ­ത്രം അല്ല സൂ­ക്ഷ്മ­ത­യും ജാ­ഗ്ര­ത­യും ഉള്ള കലാ ബോ­ധ­ത്തി­നും.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന എല്ലാ പി­ഡി­എ­ഫു­ക­ളും (അ­ച്ച­ടി­ക്കു വേ­ണ്ടി നിർ­മ്മി­ക്കു­ന്ന­വ­യൊ­ഴി­കെ) ഈ പ്ര­മാ­ണ­രൂ­പ­ത്തി­ന്റെ വാ­യ­നാ­സു­ഖ­ത്തി­നാ­യി നിർ­ദ്ദേ­ശി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള എല്ലാ സ്പെ­സി­ഫി­ക്കേ­ഷ­നും പാ­ലി­ച്ചു­കൊ­ണ്ടു് നിർ­മ്മി­ക്ക­പ്പെ­ട്ട­വ­യാ­ണു്. ടെക് പോ­ലു­ള്ള സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യ­റി­നു ഇ­തി­നു­ള്ള ക­ഴി­വു­കൾ സ്വ­കാ­ര്യ സോ­ഫ്റ്റ്വെ­യ­റു­ക­ളെ­ക്കാൾ കൂ­ടു­ത­ലാ­യു­ണ്ടു്, ഒ­രു­പ­ക്ഷെ ഉ­പ­യോ­ക്താ­ക്കൾ മ­റി­ച്ചാ­ണു ക­രു­തു­ന്ന­തെ­ങ്കി­ലും. അ­തു­കൊ­ണ്ടു് സാ­യാ­ഹ്ന പി­ഡി­എ­ഫു­കൾ എ­ല്ലാം തന്നെ എ­വി­ടെ­യെ­ല്ലാം ഹൈ­പ്പർ­ലി­ങ്ക് ചെ­യ്യ­ണോ അ­തൊ­ക്കെ­യും ചെ­യ്താ­ണു നിർ­മ്മി­ക്കു­ന്ന­തു്. ശീർ­ഷ­ക­ങ്ങ­ളൊ­ഴി­കെ, നി­റ­മു­ള്ള വാ­ക്കു­ക­ളെ­ല്ലാം തന്നെ എ­ന്തെ­ങ്കി­ലു­മൊ­രു ഹൈ­പ്പർ­ലി­ങ്കി­നെ സൂ­ചി­പ്പി­ക്കു­ന്നു (file link, URL link, cite link, reference link, action link). നി­റ­മു­ള്ള വാ­ക്കു­ക­ളിൽ അ­മർ­ത്തി­യാൽ ബ­ന്ധ­പ്പെ­ട്ട ലി­ങ്കി­ലേ­യ്ക്കു പോ­കാ­നാ­വും. ഇനി വി എം ഗി­രി­ജ­യു­ടെ സം­ശ­യ­ത്തി­ലേ­യ്ക്കു വരാം. “ബാ­ലാ­മ­ണി­യ­മ്മ” എന്ന പദം ഇ­രു­ണ്ട ഓ­റ­ഞ്ചു നി­റ­ത്തി­ലാ­ണു് വി­ന്യ­സി­ച്ചി­ട്ടു­ള്ള­തു്, അ­തി­നർ­ത്ഥം ആ പദം ഹൈ­പ്പർ­ലി­ങ്ക്ഡ് ആ­ണെ­ന്നാ­ണു്. അതിൽ അ­മർ­ത്തി­യാൽ ര­ച­യി­താ­വു ഉ­ദ്ദേ­ശി­ച്ച ലി­ങ്കി­ലേ­യ്ക്കു വാ­യ­ന­ക്കാ­ര­നു അ­നാ­യാ­സേ­ന എ­ത്തു­വാ­നാ­വും. നീ­ല­നി­റ­ത്തിൽ അ­ടി­വ­ര­യു­ണ്ടെ­ങ്കിൽ മാ­ത്ര­മേ ലി­ങ്ക് ആ­വു­ക­യു­ള്ളൂ എന്ന തെ­റ്റി­ദ്ധാ­ര­ണ പ­ലർ­ക്കു­മു­ണ്ടു്. ലി­ങ്കു­കൾ എന്തു നി­റ­ത്തി­ലു­മാ­വാം. ഉ­ദാ­ഹ­ര­ണ­ത്തി­നു, വാ­ര­ഫ­ല­ത്തിൽ ഹൈ­പ്പർ­ലി­ങ്കു­ക­ളെ­ല്ലാം തന്നെ ക­വ­റി­ലു­പ­യോ­ഗി­ച്ചി­രി­ക്കു­ന്ന നി­റ­ത്തി­ലാ­ണു്. നി­റ­ങ്ങൾ എ­ത്ര­ത്തോ­ളം കു­റ­യ്ക്കാ­മോ അ­ത്ര­മേൽ ലാ­ളി­ത്യ­വും സൗ­ന്ദ­ര്യ­വും കൂ­ടു­മെ­ന്ന മു­ദ്ര­ണ­ക­ല­യി­ലെ അ­ടി­സ്ഥാ­ന­പ്ര­മാ­ണ­മാ­ണു് സാ­യാ­ഹ്ന പി­ന്തു­ട­രു­ന്ന­തു്.
കെ. ജി. എസ്:

ഒ­റ്റ­ക്ക­ണ്ണ്.

ഒ­രു­പാ­ട് നോ­ട്ട­ങ്ങൾ.

ഒ­രാ­യി­രം കാ­ഴ്ച­കൾ.

അ­വ­സാ­നി­ക്കി­ല്ലെ­ന്ന് തോ­ന്നി­ക്കു­ന്ന ഉൾ­ക്കാ­ഴ്ച­കൾ.

അ­വ­യു­ടെ ഫ്ര­യി­മു­കൾ.

നിറം തന്നെ നിറവ്.

മ­ധു­വി­ന്റെ എ­ഴു­ത്ത്,

‘അക’ത്തെ വെ­ളി­ച്ചം കാ­ണു­ന്ന

തോ­ന്ന­ക്ക­ലെ ആ തോ­ന്നൽ പോലെ.

കെ. സ­ച്ചി­ദാ­ന­ന്ദൻ:
മ­ധു­വി­ന്റെ മറ്റു കു­റി­പ്പു­ക­ളും ഇവിടെ കാണാൻ താ­ത്പ­ര്യം. ക­ഴി­ഞ്ഞ രണ്ടു-​മൂന്നു മാ­സ­മാ­യി എന്റെ പു­ല­രി­ക­ളെ, സാ­യാ­ഹ്ന­യോ­ടൊ­പ്പം, സ­മൃ­ദ്ധ­മാ­ക്കു­ന്ന­തു് മ­ധു­വി­ന്റെ പുതിയ ചി­ത്ര­ങ്ങ­ളും കു­റി­പ്പു­ക­ളു­മാ­ണു്.
ശ്രീ­ദേ­വി കർത്ത:
സൗ­മ്യ­നും മഹാ പ്ര­തി­ഭ­യു­മാ­യി­രു­ന്ന ആ സാ­ധാ­ര­ണ­ക്കാ­ര­നാ­യ അ­സാ­ധാ­ര­ണ ക­ലാ­കാ­ര­നെ ഇ­തി­നേ­ക്കാൾ സു­ന്ദ­ര­മാ­യി ഒരു സു­ഹൃ­ത്തി­നു അ­ട­യാ­ള­പ്പെ­ടു­ത്താൻ ക­ഴി­യി­ല്ല… രാ­ധാ­കൃ­ഷ്ണൻ നി­ങ്ങൾ വീ­ണ്ടും വ­ന്നു് പോയ പോലെ… ഒ­രു­മി­ച്ചി­രു­ന്നു ഒരു ചായ കു­ടി­ച്ച­തു് പോലെ.
കൃ­ഷ്ണൻ നായർ: സാ­ഹി­ത്യ­വാ­ര­ഫ­ലം
സു­രേ­ഷ് പു­തി­യ­വീ­ട്ടിൽ:
സാ­ഹി­ത്യ­വാ­ര­ഫ­ലം ആ­ദ്യാ­യി­ട്ടാ­ണു് വാ­യി­ക്കു­ന്ന­തു്. എ­ന്നാൽ കൃ­ഷ്ണൻ നാ­യ­രെ­ക്കു­റി­ച്ചു് കേ­ട്ടി­ട്ടു­ണ്ടു്. പ­ഴ­യ­ത­ല്ലേ എ­ന്നു് കരുതി മ­ടി­ച്ചാ­ണു് വാ­യി­ച്ച­തു്. വാ­യി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ വലിയ സ­ന്തോ­ഷം തോ­ന്നി. കേ­ട്ട­തു് പോ­ലെ­യ­ല്ല നായർ. ഈ ഗ്രൂ­പ്പിൽ ചേർ­ത്ത­തി­നും നല്ല വാ­യ­ന­യ്ക്കു് അവസരം ത­ന്ന­തി­നും നന്ദി.
സ­ക്ക­റി­യ:
ഹഹഹഹ! നല്ല സ­ത്യ­സ­ന്ധ­ത!
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
ഹർഷിത:
വായന മ­രി­ക്കു­ന്നു എ­ന്നു് പ­റ­യു­ന്ന ഈ ഒരു കാ­ല­ത്തു് ഇ­ങ്ങ­നെ ഒരു വാ­ട്ട്സ് ആപ്പ് കൂ­ട്ടാ­യ്മ വ­ള­രെ­യേ­റെ ഉ­പ­കാ­ര­പ്ര­ദ­മാ­ണു് പ്ര­ത്യേ­കി­ച്ചും ഒരു ദി­വ­സ­ത്തി­ന്റെ തു­ട­ക്ക­വും അ­വ­സാ­ന­വും മൊ­ബൈ­ലി­ലൂ­ടെ­യാ­വു­ന്ന ഒരു ത­ല­മു­റ­യ്ക്കു്. ഇ­ങ്ങ­നെ­യൊ­രു ആ­ശ­യ­ത്തി­നു് ആ­ശം­സ­കൾ. യ­ഥാർ­ത്ഥ­ത്തിൽ വായന മ­രി­ക്കു­ന്നി­ല്ല­ല്ലോ.

(ജൂലൈ 19 മുതൽ 25 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്: ഭാഷാ ദീപിക
മു­സ്ത­ഫ കമാൽ മ­തി­ല­കം:
ഭാഷാ ദീ­പി­ക­യു­ടെ 10 മുതൽ 15 വരെ ഭാ­ഗ­ങ്ങൾ വാ­യി­ച്ചു. ആ­ദ്യ­മാ­യാ­ണി­തു് വാ­യി­ക്കാ­നാ­യ­തു്. ഈ ഗ്രൂ­പ്പിൽ അം­ഗ­മാ­കാ­നാ­യ­തിൽ സ­ന്തോ­ഷം തോ­ന്നു­ന്നു. അ­ഭി­മാ­ന­വും.
സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ: ചാ­യ­ക്ക­ട­യി­ലെ മി­ശ്ര­ഭോ­ജ­നം
ദാ­മോ­ദർ പ്ര­സാ­ദ്:
സി. എസ്. വെ­ങ്കി­ടേ­ശ്വ­ര­ന്റെ ചാ­യ­ക്ക­ട­യു­ടെ സാം­സ്ക്കാ­രി­ക ച­രി­ത്രം രാ­വി­ലെ മൊ­ബൈ­ലി­ലേ­ക്കെ­ത്തി­യ ന­വോ­ത്ഥാ­ന­മാ­ണു്. മു­മ്പു് ര­ണ്ടിൽ കൂ­ടു­തൽ തവണ വാ­യി­ചി­ട്ടു­ണ്ടു്. വാ­യി­ക്കു­മ്പോൾ ഇ­പ്പോ­ഴും പു­ത്തൻ!! അ­ഷ്റ­ഫ് മു­ഹ­മ്മ­ദി­ന്റെ വര അ­സ്സ­ലാ­യി­രി­ക്കു­ന്നു. ചായ ആ­റ്റു­ന്ന വ­ര­യി­ലെ movement ര­സാ­യി­ട്ടു­ണ്ടു്. ചാ­യ­ക്ക­ട­യു­ടെ അ­പ­ര­ലോ­ക­മാ­യി­രു­ന്നു ചാ­രാ­യ­ക്ക­ട. Arrack എ­ന്നെ­ഴു­തി­യ ബോർഡ് പു­റ­ത്തു് തൂ­ക്കി­യി­ട്ടു­ണ്ടാ­കും. ഒരു മ­റ­വു­ണ്ടാ­യി­രി­ക്കും പ്ര­വേ­ശ­ന ക­വാ­ട­ത്തിൽ. ചി­ല­പ്പോൾ അതൊരു തുണി കഷ്ണം മാ­ത്ര­മാ­യി­രി­ക്കും. ആ പാതാള ലോ­ക­ത്തി­ന്റെ അ­ര­ങ്ങിൽ എ­ജ്ജാ­തി വേ­ഷ­ങ്ങൾ. അരാജക പ­ന്തി­ര­ഹി­ത ഭു­ജ­ന­ത്തിൽ സമൂഹ ക്ര­മ­മെ­ന്ന­ല്ല സാ­മൂ­ഹി­ക­മാ­യ­ന്തെ­തും ചോ­ദ്യം ച്ചെ­യ­പ്പെ­ട്ടു. തി­ക­ച്ചും പുരുഷ ലോ­ക­മാ­യി­രു­ന്നു എ­ങ്കി­ലും അ­സാ­ധാ­ര­ണ ക­രു­ത്തു­ള്ള സ്ത്രീ പാചക വി­ദ­ഗ്ദ­രെ അവിടെ വെ­ച്ചു് പ­രി­ച­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. തൊ­ണ്ണൂ­റ്റി­യ­ഞ്ചിൽ എ കെ ആ­ന്റ­ണി അ­താ­വ­സ­നി­പ്പി­ക്കും വരെ അതു് മ­ല­യാ­ളി­യു­ടെ അനുഭവ ലോ­ക­ത്തി­ലെ ഒരു പ്ര­ധാ­ന­മി­ട­മാ­യി­രു­ന്നു.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
അതെ, പാ­രീ­സി­ലെ കഫേകൾ അ­സ്തി­ത്വ വാ­ദ­വും ഫെ­മി­നി­സ­വും ഫൂ­ക്കോ­യും ചർച്ച ചെ­യ്ത­തേ­യു­ള്ളൂ, ന­മ്മു­ടെ ചാ­യ­ക്ക­ട­കൾ സമൂഹ ക്രമം മാ­റ്റി.
മനു വി. ദേ­വ­ദേ­വൻ:
ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ ക­ഫേ­ക­ളു­ടെ കാ­ര്യം അ­റി­ഞ്ഞു­കൂ­ട. പക്ഷെ പ­തി­നേ­ഴാം നൂ­റ്റാ­ണ്ടി­ലെ പാ­രീ­സി­ലെ ചാ­യ­ക്ക­ട­യു­ടേ­തു് (അവിടെ കാ­പ്പി­ക്ക­ട എ­ന്നാ­ണു് പറയുക) ആ­ധു­നി­ക ഫ്രാൻ­സി­ന്റെ ച­രി­ത്ര­ത്തി വലിയ സം­ഭാ­വ­ന­യാ­ണു്.
സതീശ് ച­ന്ദ്രൻ:
‘ക­ണ്ട­ശ്ശാം ക­ട­വി­ലെ ചാരായ ഷാ­പ്പ്’ എ­ന്നൊ­രു ലേഖനം തന്നെ ‘… മു­ണ്ട­ശ്ശേ­രി’ എ­ഴു­താൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്ന­താ­യി ‘അ­യ്യ­പ്പൻ’ പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്. ഇ­പ്പോ­ഴ­ത്തെ ബാ­റു­കൾ പഴയ Arrack shop-​കൾ തന്നെ. ബോർ­ഡു­കൾ മാ­ത്രം മാറി. അതേ ആളുകൾ, അതേ അ­ന്ത­രീ­ക്ഷം, അതേ വൈ­വി­ധം, അതേ സാ­ഹി­ത്യം, അതേ കല, കൂ­ട്ട­ത്തിൽ അതേ ആ­ത്മാർ­ത്ഥ­ത­യും സ­ത്യ­സ­ന്ധ­ത­യും അ­ടു­പ്പ­വും. കൂ­ടാ­തെ ഇ­പ്പോൾ നാ­ടി­ന്റെ ന­ട്ടെ­ല്ലും.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സാർ­ത്രും സി­മോ­ങ് ദു് ബു­വാ­യും മറ്റു സ­മ­കാ­ലീ­ന ഫ്രെ­ഞ്ച് ചി­ന്ത­ക­രും സ­മ്മേ­ളി­ക്കാ­റു­ള്ള ക­ഫേ­യിൽ ഞാൻ പോ­യി­ട്ടു­ണ്ടു്. കഫേ സം­സ്കാ­രം ഇ­ന്നും പാ­രീ­സിൽ സജീവം. ന­മ്മു­ടെ ചാ­യ­ക്ക­ട സം­സ്കാ­രം പോ­യെ­ന്നു തോ­ന്നു­ന്നു. ഇൻ­ഡ്യൻ കോഫീ ഹൗ­സു­ക­ളിൽ അ­വ­ശി­ഷ്ട­ങ്ങൾ ക­ണ്ടെ­ക്കാം.
ദാ­മോ­ദർ പ്ര­സാ­ദ്:
ബം­ഗാ­ളി അഡ്ഡ സ­മാ­ന­മാ­ണോ?
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഏ­താ­ണ്ടു്. പ­ല­പ്പോ­ഴും ചാ­യ­ക്കു പകരം വി­സ്കി­യാ­വും. അ­തി­നു് ഒരു എ­ലീ­റ്റ് സ്വ­ഭാ­വ­മു­ണ്ടു് എ­ന്നാ­ണു് സുനിൽ ഗം­ഗോ­പാ­ദ്ധ്യാ­യ­ക്കൊ­പ്പം ചി­ല­പ്പോൾ അ­ഡ്ഡ­ക­ളിൽ പോ­കു­മ്പോൾ തോ­ന്നി­യി­ട്ടു­ള്ള­തു്.
കേശവൻ വെ­ളു­ത്താ­ട്ട്:
എ­മർ­ജൻ­സി­ക്കാ­ല­ത്തു് ത­ച്ചു­പൊ­ളി­ച്ച കൊ­ണോ­ട്ടു് പ്ലെ­യ്സി­ലെ ഇ­ന്ത്യൻ കോഫി ഹൗസ് അ­ങ്ങ­നെ ഒ­ന്നാ­യി­രു­ന്നു. അതു പൊ­ളി­ക്കാൻ കാ­ര­ണ­വും അതു തന്നെ.
രാ­ജ­ഗോ­പാൽ:
അ­വി­ടേ­യു­മി­ല്ല. കാ­പ്പി കു­ടി­ച്ചു് പോ­രാ­മെ­ന്ന­ല്ലാ­തെ ചർ­ച്ച­യും സൗ­ഹൃ­ദ­വും ഒ­ന്നും സാ­ദ്ധ്യ­മ­ല്ല
ദാ­മോ­ദർ പ്ര­സാ­ദ്:
The Coffee Houses-​Cultural history എ­ന്നൊ­രു പു­സ്ത­ക­മു­ണ്ടു്. പോ­പ്പു­ലർ ഹി­സ്റ്റ­റി­യാ­ണു്. Wall Street-​A cultural history പോലെ. Markman Ellis ആണു് കാ­പ്പി­ക്ക­ട ച­രി­ത്രം എ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കിൽ, സ്റ്റി­വ് ഫ്രേ­സ­റാ­ണു് വാൾ സ്ട്രീ­റ്റി­ന്റെ. എ ആർ വെ­ങ്കി­ട­ച­ല­പ­തി ദ­ക്ഷി­ണേ­ന്ത്യൻ കാ­പ്പി­കു­ടി­യു­ടെ സാം­സ്ക്കാ­രി­ക ച­രി­ത്രം എ­ഴു­തി­യ­തു് മ­ല­യാ­ള­ത്തി­ലേ­ക്കു് വി­വർ­ത്ത­നം ചെ­യ്തി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. പക്ഷേ അ­ടി­സ്ഥാ­ന­പ­ര­മാ­യ വ്യ­ത്യാ­സം അ­വ­രൊ­ക്കെ കാ­പ്പി കു­ടി­യു­ടെ കാ­ര്യ­മാ­ണു് പ­റ­യു­ന്ന­തെ­ങ്കിൽ നമ്മൾ ചാ­യ­ക്ക­ട­യു­ടെ. കേ­ര­ള­ത്തി­ലെ ചായ തന്നെ അനേക രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും ഉ­ണ്ടെ­ന്നാ­ണു് പുപുൽ ജ­യാ­ക്കർ പ­റ­ഞ്ഞി­ട്ടു­ള്ള­തു്. എ­ഴു­തി­യ­തെ­ങ്കിൽ…
ടി. ബി. വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്കർ: ഉ­ച്ചാ­ര­ണ­ശീ­ലം: നി­ല­വാ­ര­പ്പെ­ടു­ത്ത­ലും പ്ര­ശ്ന­ങ്ങ­ളും
കെ. സ­ച്ചി­ദാ­ന­ന്ദൻ:
പ്ര­യോ­ജ­ന­ക­ര­മാ­യ ലേഖനം. ഇ­ന്നു് ചാ­ന­ലു­കൾ ഭാ­ഷാ­വ­ധം ആ­ഘോ­ഷി­ക്കു­മ്പോൾ വി­ശേ­ഷി­ച്ചു പ്ര­സ­ക്തം.
എസ്. ഗോ­പാ­ല­കൃ­ഷ്ണൻ:
സ­ച്ചി­മാ­ഷി­നോ­ടു് പൂർ­ണ­മാ­യും യോ­ജി­ക്കു­ന്നു… തി­ക­ഞ്ഞ അ­ശ്ര­ദ്ധ­യാ­ണു് മ­ല­യാ­ളം ടി. വി. ചാ­ന­ലു­കൾ ഇ­ക്കാ­ര്യ­ത്തിൽ പു­ലർ­ത്തു­ന്ന­തു്. പ­ല­പ്പോ­ഴും ചാനൽ മേ­ധാ­വി­ക­ളോ­ടു് സം­സാ­രി­ക്കു­മ്പോൾ അവർ പ­റ­യു­ന്ന­തു് സ്കൂൾ കാ­ല­ത്തു് ഭാ­ഷാ­ധ്യാ­പ­കർ ചെ­യ്യേ­ണ്ട തി­രു­ത്തു­കൾ മു­തിർ­ന്നു ക­ഴി­ഞ്ഞാൽ പ്ര­യാ­സ­മാ­ണെ­ന്നാ­ണു്. ഏ­താ­യാ­ലും വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്ക­രു­ടെ ലേഖനം പ­ങ്കു­വെ­ച്ച­തിൽ പ്ര­ത്യേ­ക നന്ദി സാ­യാ­ഹ്ന­യ്ക്കു്.
ദാ­മോ­ദർ പ്ര­സാ­ദ്:
ശ­രി­യാ­യി­രി­ക്കും. കൃ­ത്യ­ത­യും ശു­ദ്ധി­യും പ്ര­ധാ­ന­മാ­ണ­ല്ലൊ. പ­ക്കേ­ങ്കി­ലു്, സ്ഫു­ട­ത സാ­ക്ഷ­ര­ത കൈ­വ­രി­ച്ചി­ട്ടി­ല്ലാ­ത്ത ജ­ന­വി­ഭാ­ഗ­ങ്ങൾ ഒ­ന്നും മു­ണ്ടാ­തെ ഊ­മേ­ന്റേ ചേ­ലി­ക്ക് കു­ത്രി­ക്കേ­ണ്ടി വരും.
എസ്. ഗോ­പാ­ല­കൃ­ഷ്ണൻ:
ഞാൻ പ്ര­തീ­ക്ഷി­ച്ച­താ­ണു് ഈ വാദം… പ്രാ­ദേ­ശി­ക ഭാ­ഷാ­ഭേ­ദ­ങ്ങ­ളും ഭാഷണ രീ­തി­ക­ളും ഏതൊരു ഭാ­ഷ­യു­ടേ­യും അ­സ്ഥി­വാ­ര­ശ­ക്തി­യാ­ണു്. ര­ണ്ടു് വി­ഷ­യ­ത്തേ­യും ര­ണ്ടാ­യി തന്നെ കാണണം. ഫലം എന്ന വാ­ക്കു് Faലം എ­ന്നു് പ­റ­യു­ന്ന­തു് നി­ര­ക്ഷ­ര­ത കൊ­ണ്ട­ല്ല. തി­രു­ത്തി­ക്കൊ­ടു­ക്കാ­ത്ത­തി­നാ­ലാ­ണു്. ഈ ഗ്രൂ­പ്പിൽ ഇതേ കു­റി­ച്ചു് ഒരു ചർച്ച തു­ട­ങ്ങാൻ ആ­ഗ്ര­ഹ­മി­ല്ല. ആ­നു­ഷം­ഗി­ക­മാ­യി സൂ­ചി­പ്പി­ച്ചു എ­ന്നേ­യു­ള്ളു. സ്നേ­ഹം, ദാ­മോ­ദർ പ്ര­സാ­ദി­നു്.
ദാ­മോ­ദർ പ്ര­സാ­ദ്:
അതെ. അതു ത­ന്നെ­യാ­ണു് ശരി. ചെ­വി­യും നാവും ഒരു സം­സ്ക്കാ­ര­മാ­ണു് തി­രു­ത്തി­ക്കൊ­ടു­ത്തു് ശ­രി­പ്പെ­ടു­ത്താ­വു­ന്ന­താ­ണു്!
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വാർ­ത്താ­വ­ത­ര­ണം കഥയോ ക­വി­ത­യോ അല്ല. ബഷീർ മുതൽ അശോകൻ മറയൂർ വ­രെ­യു­ള്ള­വ­രു­ടെ സർ­ഗ്ഗാ­ത്മ­ക വി­നി­മ­യ­ത്തെ ബി­രു­ദ­വും അ­ന­ന്ത­ര­വു­മെ­ല്ലാ­മു­ള്ള ആ­ങ്കർ­മാ­രു­ടെ വി­വ­ര­മി­ല്ലാ­യ്മ­യു­മാ­യി താ­ര­ത­മ്യം ചെ­യ്യ­രു­തു്. ഇതു് കാ­റ്റ­ഗ­റി കൺ­ഫ്യൂ­ഷ­നാ­ണു്. മാ­ന­ക­ഭാ­ഷ­യും ഭാ­ഷാ­ഭേ­ദ­ങ്ങ­ളും ലോ­ക­ത്തെ എല്ലാ ഭാ­ഷ­കൾ­ക്കു­മു­ണ്ടു്. പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലും പൊ­തു­മാ­ദ്ധ്യ­മ­ങ്ങ­ളി­ലും സം­വേ­ദ­ന­ത്തിൽ ‘ഒരു പൊ­തു­ഭാ­ഷ ആ­വ­ശ്യ­മു­ണ്ടു്. സർഗ്ഗ സാ­ഹി­ത്യ­ത്തിൽ വാ­മൊ­ഴി­ക­ളെ—ഭാ­ഷ­യ്ക്കു­ള്ളി­ലെ ഭാ­ഷ­ക­ളെ—പണ്ടേ സ്വാ­ഗ­തം ചെ­യ്ത­യാ­ളാ­ണു ഞാൻ. പക്ഷേ സാ­ഹി­ത്യ വി­മർ­ശ­ന­ത്തി­നും എ­ല്ലാ­വ­രി­ലു­മെ­ത്തേ­ണ്ട മാ­ദ്ധ്യ­മ­ങ്ങൾ­ക്കും അതു പ­റ്റി­ല്ല. പാർ­ശ്വ­വ­ത്ക­രി­ക്ക­പ്പെ­ട്ട­വ­രെ എ­ന്നും പാർ­ശ്വ­ത്തിൽ നിർ­ത്താ­നാ­ഗ്ര­ഹി­ക്കു­ന്ന­വ­രു­ടെ വാ­ദ­മാ­ണി­തു്. ദ­യ­വാ­യി അം­ബേ­ദ്കർ കൃ­തി­കൾ ഒന്നു മ­റി­ച്ചു നോ­ക്കു­ക.
ദാ­മോ­ദർ പ്ര­സാ­ദ്:
ശ­രി­യാ­ണു്. ചി­ലോ­ര്ത് ശ­രി­യാ­വും. ചി­ലോ­ര്ത് ശ­രി­യാ­വൂ­ല്ല!. നമ്ടെ അത് റെ­ഡി­യാ­യി­ല്യ. അം­ബേ­ദ്ക്ക­റു­ടെ ഏതു കൃ­തി­യാ­ണു് മ­റി­ച്ചു നോ­ക്കേ­ണ്ട­തു് എന്നു പ­റ­ഞ്ഞാൽ വലിയ ഉ­പ­കാ­ര­മാ­യി. എ­ന്താ­ണു് അ­ദ്ദേ­ഹം ഈ­ക്കാ­ര്യ­ത്തിൽ പ­റ­ഞ്ഞ­തെ­ന്ന­റി­ഞ്ഞാൽ കൂ­ടു­തൽ വ്യ­ക്ത­ത വ­രു­മാ­യി­രു­ന്നു. സം­സ്കൃ­തം ദേശീയ ഭാ­ഷ­യാ­യി അം­ഗീ­ക­ര­ക്ക­ണ­മെ­ന്നു് അം­ബേ­ദ്കർ പ­റ­ഞ്ഞ­താ­യി കേ­ട്ടി­ട്ടു­ണ്ടു്. അതിനെ സം­ബ­ന്ധി­ച്ചാ­ണോ പ­റ­ഞ്ഞ­തു?
കെ. സ­ച്ചി­ദാ­ന­ന്ദൻ:
അം­ബേ­ദ്കർ എ­ന്നും ദ­ളി­ത­രു­ടെ വിദ്യാഭ്യാസത്തിനു്-​ഇംഗ്ലീഷ് ഉൾ­പ്പെ­ടെ ഊന്നൽ നൽകി. അ­ങ്ങി­നെ മാ­ത്ര­മേ സ­വർ­ണ്ണാ­ധി­കാ­രം അ­ട്ടി­മ­റി­ക്കാ­നാ­വൂ എ­ന്നു് തി­രി­ച്ച­റി­ഞ്ഞു. സ്വയം വേഷം മുതൽ ഭാഷ വരെ അതു പ്ര­യോ­ഗി­ച്ചു കാ­ണി­ച്ചു. ഇ­യ്യി­ടെ എസ്. ജോസഫ് സം­സ്കൃ­ത വൃ­ത്ത­ത്തിൽ ക­വി­ത­യെ­ഴു­തി­യ­പ്പോൾ ആ­ക്ര­മി­ച്ച­വ­രു­ടെ മ­നോ­നി­ല­യോ­ടു യോ­ജി­പ്പി­ല്ല. ദ­ളി­തർ­ക്കു് നാടൻ മൊ­ഴി­യേ വി­ധി­ച്ചി­ട്ടു­ള്ളൂ എന്ന പഴയ സ­വർ­ണ്ണ ഹു­ങ്കാ­ണ­തു്. ന­ട­വ­ഴി­യിൽ നി­ന്നെ­ന്ന പോലെ ഭാ­ഷ­യി­ലും ഞ­ങ്ങ­ളു­ടെ വ­ഴി­യിൽ നി­ന്നു് മാറി ന­ട­ക്കു് എന്ന നീ­ച­മാ­യ വർ­ണ്ണാ­ഹ­ങ്കാ­രം.
മ­ധു­സൂ­ദ­നൻ:
ഇ­ന്നു­രാ­വി­ലെ ഉ­ണർ­ന്നു മു­രി­ങ്ങൂ­രെ ഗ്രാ­മ­ത്തി­ലു­ള്ള എന്റെ സ്റ്റു­ഡി­യോ­യിൽ നി­ന്നു് ന­ട­ക്കാ­നി­റ­ങ്ങി. വെ­ളി­ച്ചം കു­റ­വാ­ണു്. നി­ര­ത്തു് കൊറോണ ഭീ­തി­മൂ­ലം മഴ ക­ഴി­ഞ്ഞ വെ­ള്ളി­വെ­ളി­ച്ചം പ­ര­ന്നു് എ­കാ­ന്ത­മാ­യി­ക്കി­ട­ക്കു­ന്നു. വാ­യി­ച്ചു­കൊ­ണ്ടി­രു­ന്ന പി. കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ ആ­ത്മ­ക­ഥ­യിൽ കാ­ണാ­വു­ന്ന ദൃ­ശ്യ­ങ്ങൾ പോലെ വ­ഴി­യോ­ര­ങ്ങൾ. കു­റ­ച്ചു­കൂ­ടി ന­ട­ന്ന­പ്പോൾ ദൂരെ ഒരു കാളയെ കാ­ണാ­നാ­യി. കാള എന്റെ നേരെ പാ­ഞ്ഞ­ടു­ക്കു­ക­യാ­ണു്. യ­മ­ധർ­മ­ന്റെ തൊ­പ്പി­പോ­ലെ രണ്ടു ചു­വ­ന്ന കൊ­മ്പു­കൾ. കാള ഏ­താ­ണ്ട് അ­ടു­ത്തു­വ­ന്ന­പ്പോൾ കേൾ­ക്കാ­നാ­യി ഇം­ഗ്ലീ­ഷും മ­ല­യാ­ള­വും ക­ലർ­ന്ന അ­തി­ന്റെ മു­ക്ര­യി­ടൽ. ഞാൻ പ­ക­ച്ചു അ­ടു­ത്തു കണ്ട അ­ട­യ്ക്കാ­മ­ര­ത്തോ­ട്ട­ത്തി­ലേ­ക്കു് ഓ­ടി­ക്ക­യ­റി. തി­രി­ച്ചു സ്റ്റു­ഡി­യോ­യിൽ എത്തി വാർ­ത്ത­കേൾ­ക്കാ­നാ­യി ടി. വി. ഓൺ ചെ­യ്തു. എന്റെ നേരെ പാ­ഞ്ഞു വന്ന കാ­ള­യു­ടെ ഇം­ഗ്ളീ­ഷും മ­ല­യാ­ള­വും ക­ലർ­ന്ന മു­ക്ര­യി­ടൽ അ­വ­താ­ര­ക­ന്റെ ശ­ബ്ദ­ത്തിൽ. റേ­ഡി­യോ ഓൺ ചെ­യ്തു. ക­പ്പ­യിൽ കൊ­റോ­ണ­യെ ആ­ധാ­ര­മാ­ക്കി കോമഡി ഷോ. അ­വ­താ­ര­ക­നു് കാ­ള­യു­ടെ അതേ ശബ്ദം. ഹൃദയം ത­കർ­ന്നു പി­യു­ടെ വാ­യി­ച്ചു­നിർ­ത്തി­യ ഭാഗം വാ­യി­ക്കാൻ തു­ട­ങ്ങി. ‘കി­ഴ­ക്കൻ കാ­റ്റു് തൊ­ട്ടു വി­ളി­ച്ചു. ക­രി­മ്പ­ന ഉ­റ­ക്ക­ത്തി­ലെ­ന്തോ പി­റു­പി­റു­ത്തു.’
ദാ­മോ­ദർ പ്ര­സാ­ദ്:
ഇതു് ദ­ളി­ത­രു­ടേ­യും ആ­ദി­വാ­സി­യു­ടേ­യും മു­ഖ്യ­ധാ­രാ­വ­ല്ക്ക­ര­ണ­മെ­ന്ന upliftment തി­യ­റി­യു­ടെ പഴയ വീ­ഞ്ഞാ­യി­ട്ടാ­ണു് തോ­ന്നു­ന്ന­തു്. അ­താ­യ­തു്, ഞ­ങ്ങ­ളു­ടെ മാനക ഭാ­ഷ­യി­ലേ­ക്കും സം­സ്ക്കാ­ര­ത്തി­ലേ­ക്കു് പാ­ഞ്ഞു് കയറി വ­ന്നോ­ളിൻ, ഞങ്ങൾ എ­ല്ലാം ശ­രി­യാ­ക്കി ത­രാ­മെ­ന്ന­തൊ­ക്കെ പുതിയ രാ­ഷ്ട്രീ­യ­ത എ­പ്പോ­ഴേ ത­ള്ളി­ക്ക­ള­ഞ്ഞ­താ­ണു്. നാ­ട്ടു് മൊഴി സാ­ഹി­ത്യ­ത്തിൽ ആകാം. അതിനെ ഫ്രേ­മി­ലാ­ക്കി മ്യൂ­സി­യ­ത്തി­ലാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ക­യും ചെ­യ്യാം. പക്ഷേ അതു് ജീ­വ­നു­ള്ള ഭാ­ഷ­യാ­യി മാ­ധ്യ­മ­ങ്ങ­ളിൽ കേൾ­ക്കാൻ ക­ഴി­യു­ന്നു എ­ന്നു­ള്ള­തു് അ­ത്ത­രം ഭാ­ഷ­യു­ടെ ആ­ന്ത­രി­ക ഊർജം. അതിനെ ഒരു ഏ­കീ­കൃ­ത ഘ­ട­ന­യി­ലേ­ക്കു് കൊ­ണ്ടു­വ­രേ­ണ്ട­തു­ണ്ടോ? അ­ലെ­ങ്കിൽ, മ­ന്ത്രി­മാ­രു­ടെ മു­ട്ടൻ ചീത്ത വാ­മൊ­ഴി വ­ഴ­ക്കം എന്ന പേരിൽ മാ­ധ്യ­മ­ങ്ങ­ളിൽ വി­ല­സു­മ്പോൾ അതു് സാം­സ്ക്കാ­രി­ക മ­ഹി­മ­മാ­യി വാ­ഴ്ത്തി­പ്പാ­ടു­ന്ന­തു് നമ്മൾ കേ­ട്ടി­ട്ടു­ള്ള­ത­ല്ലെ? മാ­തൃ­ഭാ­ഷ­യിൽ പഠനം വേണ്ട ഇം­ഗ്ലീ­ഷിൽ മ­തി­യെ­ന്നു പ­റ­യു­ന്ന കാ­ഞ്ചാ ഐ­ല്ല­യ്യ­യു­ടേ­യും ച­ന്ദ്ര ബെൻ പ്ര­സാ­ദി­ന്റെ­യും വാ­ദ­മു­ണ്ടു്. അതിനു കാ­ര­ണ­മാ­യി അവർ പ­റ­യു­ന്ന­തു് ആ­ഗോ­ള­വ­ല്ക്ക­ര­ണ­ത്തി­ന്റെ ഗു­ണ­ഫ­ല­ങ്ങൾ ദ­ളി­തു് വി­ഭാ­ഗ­ങ്ങൾ­ക്കു് ല­ഭി­ക്ക­ണ­മെ­ങ്കിൽ ഇം­ഗ്ലി­ഷ് ഭാ­ഷ­യിൽ സ്വാ­ധീ­ന­മു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നു­ക്കൊ­ണ്ടാ­ണു്. അതു് ശ­രി­യു­മാ­ണു്.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
തെ­റ്റി­യു­ച്ച­രി­ക്കു­ന്ന ടി. വി.-​ആങ്കർ മാരെ ന്യാ­യീ­ക­രി­ക്കാൻ ഇത്ര ക­ഷ്ട­പ്പെ­ട­ണോ ദാ­മോ­ദർ? അതിൽ എത്ര ദ­ളി­ത­രും ആ­ദി­വാ­സി­ക­ളു­മു­ണ്ടു്?
ദാ­മോ­ദർ പ്ര­സാ­ദ്:
ആ­ങ്കർ­മാർ തെ­റ്റി­യു­ച്ച­രി­ക്കു­ന്നു എ­ന്ന­താ­ണു് ആകെ സ­മാ­ധാ­നം മാഷേ. അവർ ശ­രി­ക്കു് ഉ­ച്ച­രി­ക്കു­ക കൂടി ചെ­യ്തി­രു­ന്നെ­ങ്കിൽ അ­വ­രു­ടെ ഫ്ര­ഷ­ണൽ ഗർവിൽ സർ­വ്വ­തും സ്തം­ഭി­ച്ചു നി­ന്നു പോ­കേ­ണ്ടി വ­ന്നേ­നേ.
സി. സി. ജെ. ജോർ­ജ്ജ്:
ഒരു വാ­ദ­ത്തി­നു വേ­ണ്ടി പ­റ­യ­ട്ടെ. ഈ ഭാഷയെ ‘തെ­റ്റി’ച്ച­തു് സം­സ്കൃ­തീ­ക­ര­ണം ന­ട­ത്തി­യ ക­വി­ക­ളും അവരെ പി­ന്തു­ടർ­ന്ന പു­സ്ത­ക ഭാ­ഷ­ക്കാ­രു­മാ­ണു്… അവർ തെ­റ്റി­ച്ചു് സൃ­ഷ്ടി­ച്ച ഭാ­ഷ­യ്ക്ക­ക­ത്തി­രു­ന്നാ­ണു്, അഥവാ, അതിനെ പ്ര­മാ­ണ­മാ­ക്കി­യാ­ണു് നമ്മൾ ഉ­ച്ചാ­ര­ണം ‘തെ­റ്റി തെ­റ്റി’ എ­ന്നു് അ­ല­മു­റ­യി­ടു­ന്ന­തു്. അ­പ്പോ­ഴ­റി­യു­ന്നി­ല്ല തങ്ങൾ വാ­ദി­ക്കു­ന്ന­തു് സം­സ്കൃ­തോ­ച്ചാ­ര­ണ­ത്തി­നു വേ­ണ്ടി­യാ­ണെ­ന്നു്! ആ­ര്യ­ഭാ­ഷ­യാ­യ സം­സ്കൃ­തം ക­ലർ­ന്നാൽ കാ­തി­നി­മ്പം. വാ­മൊ­ഴി­യോ മ്ലേ­ച്ഛ­ന്റെ ഇം­ഗ്ലീ­ഷോ (അതും ഒരു ആ­ര്യ­ഭാ­ഷാ ബന്ധു തന്നെ) ക­ലർ­ന്നാൽ കർ­ണ്ണ­ശൂ­ലം. തെ­റ്റു­തി­രു­ത്ത­ലി­നെ തി­രു­ത്തു­ന്ന, വേ­ണു­ഗോ­പാ­ല­പ്പ­ണി­ക്ക­രു­ടെ ലേ­ഖ­ന­ത്തി­നു് തല കു­ലു­ക്കു­ന്ന­വർ­ത­ന്നെ­യാ­ണു് ഇ­ങ്ങ­നെ തെ­റ്റു­തി­രു­ത്തൽ പ്ര­സ്ഥാ­നം ന­യി­ക്കു­ന്ന­തു്! കഷ്ടം തന്നെ. പാവം ആ­ങ്കർ­മാർ. അ­വ­രെ­ന്തു പി­ഴ­ച്ചു. അവർ അ­വ­രു­ടെ വീ­ട്ടി­ലും കൂ­ട്ടു­കാ­രു­ടെ ഇ­ട­യി­ലും നി­ന്നു സം­സാ­രി­ക്കു­ന്ന, മഴ കൊ­ള്ളു­ന്ന വെയിൽ കൊ­ള്ളു­ന്ന മ­ഞ്ഞു­കൊ­ള്ളു­ന്ന ഭാ­ഷ­യിൽ സം­സാ­രി­ക്കു­ന്നു. അ­ത­വ­രു­ടെ മാ­തൃ­ഭാ­ഷ­യാ­ണു്. അത്ര തന്നെ. (അ­തി­ന­വ­രെ മൊ­ട്ട­യ­ടി­ക്ക­ണോ?) പഴയ ആ­കാ­ശ­വാ­ണി കേ­ട്ടു­ശീ­ലി­ച്ച ന­മ്മു­ടെ കാ­തു­കൾ മ­തി­യാ­കു­മോ നാ­ളെ­യു­ടെ പാ­ട്ടു­കൾ കേൾ­ക്കാൻ (സ­ഹി­ക്കാൻ!) എ­ന്നു് ആ­ലോ­ചി­ക്കേ­ണ്ടി വരും… വ­രി­ല്ലേ? (നി­ല­വാ­ര­ഭാ­ഷ വേ­ണ്ടെ­ന്നോ ഇ­ല്ലെ­ന്നോ ഉ­റ­ച്ച­ല്ല ഇ­തെ­ഴു­തു­ന്ന­തു്. അ­ദൃ­ശ്യ­മാ­യ ചില യാ­ഥാ­സ്ഥി­തി­ക ക­മി­റ്റ്മെ­ന്റു­ക­ളു­ണ്ടു് ‘തെ­റ്റി, തെ­റ്റി’ നി­ല­വി­ളി­ക­ളിൽ എന്ന തോ­ന്നൽ പ്ര­ക­ടി­പ്പി­ക്കു­ക മാ­ത്രം. നി­ല­വാ­ര­ഭാ­ഷ­യിൽ എ­ഴു­ത­പ്പെ­ട്ട ഒരു രചന തോ­ന്നി­യ­പ­ടി ഉ­ച്ച­രി­ക്കു­ന്ന­തും (അ­താ­യി­രു­ന്നു മു­മ്പൊ­രി­ക്കൽ ചു­ള്ളി­ക്കാ­ടു് ശ­രി­യാ­യി ഉ­ന്ന­യി­ച്ച­തു്) വാ­മൊ­ഴി­ഭേ­ദ­ങ്ങ­ളി­ലെ രൂ­പ­ങ്ങൾ അ­തി­ന്റെ രീതി വി­ട്ടു് ഉ­ച്ച­രി­ക്കു­ന്ന­തും തെ­റ്റാ­ണെ­ന്നു പ­റ­യു­ന്ന­തു് മ­ന­സ്സി­ലാ­ക്കാൻ പ­റ്റും. വാ­മൊ­ഴി തെ­റ്റി­ച്ചാ­ലും അ­ടി­യു­ണ്ടു്, ക­യി­ലു­കൊ­ണ്ടു­ള്ള അടി. ഇവിടെ ന്യൂ­ജെൻ ടി.വി.-​ആങ്കർ മ­ല­യാ­ള­ഭേ­ദ­ത്തെ ക­ശ­ക്കു­ന്ന­തി­ല­ല്ലേ കാ­റ്റ­ഗ­റി കൺ­ഫ്യൂ­ഷൻ എ­ന്നു് ആ­ലോ­ചി­ക്കേ­ണ്ട­തു­ണ്ടെ­ന്നു തോ­ന്നു­ന്നു. (യതു് ആ­കാ­ശ­വാ­ണി­വാർ­ത്ത­യ­ല്ലേ­യ­ല്ല.) നോ­വ­ലി­ലെ വാ­മൊ­ഴി­യെ തി­രു­ത്താൻ പു­റ­പ്പെ­ട്ട കാ­വ്യ­ഭാ­ഷാ­ശീ­ല­ക്കാർ­ക്കു് മു­മ്പു­ണ്ടാ­യ കൺ­ഫ്യൂ­ഷ­ന­ല്ലേ ഇവിടെ മ­റ്റൊ­രു മ­ട്ടിൽ ആ­വർ­ത്തി­ക്കു­ന്ന­തു് എ­ന്നും ചി­ന്തി­ക്കാ­വു­ന്ന­താ­ണു്.
സതീശ് ച­ന്ദ്രൻ:
‘ദ­ളി­തു് ’ എ­ന്ന­തു് മറാഠി പ­ദ­മാ­ണെ­ന്നും ജ്യോ­തി റാവു ഫുലേ അതു്, അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട­വൻ/ ർ എന്ന ധ്വനി വ­ളർ­ത്താ­നാ­യി നി­ര­ന്ത­രം ഉ­പ­യോ­ഗി­ച്ചു പ്ര­സി­ദ്ധ­മാ­ക്കി­യെ­ന്നും ഈ വാ­ക്കി­ന്റെ അർ­ത്ഥം ‘പൊ­ട്ടി­ച്ച­തു്,’ ‘ത­കർ­ത്ത­തു് ’, ‘നി­ല­ത്തേ­ക്കു് അ­മർ­ത്തി­യ­തു്’ എ­ന്നെ­ല്ലാ­മാ­ണെ­ന്നും പ­റ­ഞ്ഞു കേ­ട്ടി­ട്ടു­ണ്ടു്. ഈ ഗ്രൂ­പ്പി­ലെ പല ഭാഷാ പ­ണ്ഡി­ത­രും ദളിതർ/ ൻ എ­ന്നെ­ല്ലാം പ്ര­യോ­ഗി­ച്ചു കാ­ണു­ന്നു. ദളിത്/ ദളിതൻ/ ദളിതർ ഈ പ്ര­യോ­ഗ­ങ്ങൾ വന്ന വഴി പ­റ­ഞ്ഞു തരാൻ അ­പേ­ക്ഷ. സംശയം ഉ­ന്ന­യി­ച്ച ആൾ—10-ാം ക്ലാ­സ്സു പ­രീ­ക്ഷ­യിൽ, മ­ല­യാ­ള­ത്തിൽ (സ്ക്കൂ­ളിൽ) ഏ­റ്റ­വും കൂ­ടു­തൽ മാർ­ക്കു ല­ഭി­ച്ച സതീശ് ച­ന്ദ്രൻ
കേശവൻ വെ­ളു­ത്താ­ട്ട്:
സം­സ്കൃ­ത­ത്തി­ലെ പി­ള­രു­ക എ­ന്നു് അർ­ത്ഥം വ­രു­ന്ന ദല് എന്ന ധാ­തു­വി­നോ­ടു് (दल्-विदारणे) ക്ത എന്ന പ്ര­ത്യ­യം ചേർ­ത്തു­ണ്ടാ­ക്കി­യ കൃ­ത്തു് ആണു് ദലിതഃ എ­ന്ന­തു്. അർ­ത്ഥം കൊ­ണ്ടു് അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട­വൻ.
ആ­ന­ന്ദീ രാ­മ­ച­ന്ദ്രൻ:
ചാ­യ­ക്ക­ട­യെ പറ്റി പ­റ­യു­മ്പോൾ ഞാ­നോർ­ക്കു­ന്ന­തു് ഞ­ങ്ങ­ളു­ടെ ക­വ­ല­യിൽ ഉ­ണ്ടാ­യി­രു­ന്ന ചാ­യ­ക്ക­ട­യെ­ക്കു­റി­ച്ചാ­ണു്, ഇതു് ഒരു നാ­ട്ടിൻ പു­റ­മാ­ണു്, നെ­ടു­മ­ങ്ങാ­ടു് താ­ലൂ­ക്കി­ലെ ത­ന്നി­മൂ­ടു്. ഞാൻ പ­റ­യു­ന്ന­തു് 1945-നും 50-​തിനും ഇ­ട­യ്ക്കു­ള്ള അ­വ­സ്ഥ­യാ­ണു്. ആ ചാ­യ­ക്ക­ട­യിൽ താ­ഴ്‌­ന്ന ജാ­തി­ക്കാർ­ക്ക് പ്ര­വേ­ശ­ന­മു­ണ്ടാ­യി­രു­ന്നി­ല്ല. ച­തു­ര­ത്തി­ലെ ഒരു ചെറിയ ജ­നാ­ല­യു­ണ്ടു്, അവിടെ ഒരു ചെ­മ്പ് കോപ്പ വ­ച്ചി­ട്ടു­ണ്ടാ­വും. പു­ല­യർ­ക്കും പ­റ­യർ­ക്കും അ­തി­ലാ­ണു് ചായ ഒ­ഴി­ച്ച് കൊ­ടു­ക്ക­ന്ന­തു്, പ­ല­ഹാ­രം ഇ­ല­യി­ലും. ക­ഴി­ച്ച് ക­ഴി­ഞ്ഞാൽ ഇല പ­റ­മ്പിൽ ക­ള­ഞ്ഞി­ട്ടു്, ചെ­മ്പ് കോപ്പ ആ ജ­നാ­ല­യിൽ അവർ കഴുകി വ­യ്ക്കും. അ­തി­നൊ­ക്കെ ഒരു മാ­റ്റം വ­ന്ന­തു് ഇവിടെ ക­മ്മ്യൂ­ണി­സ്റ്റു് പ്ര­സ്ഥാ­ന­ത്തി­ന്റെ വ­ളർ­ച്ച­യോ­ടെ­യാ­ണു് (ഇ­ന്ന­ത്തെ­പോ­ലെ സത്ത ന­ശി­ച്ച ക­മ്മ്യൂ­ണി­സ്റ്റു­കാ­രാ­യി­രു­ന്നി­ല്ല അ­ന്നു­ണ്ടാ­യി­രു­ന്ന­തു്). അ­ന്ന­ത്തെ ന­വോ­ത്ഥാ­ന­ത്തി­നു വലിയ ഒരു പ­ങ്കു് അവർ വ­ഹി­ച്ചി­ട്ടു­ണ്ടു്.
മനു വി. ദേ­വ­ദേ­വൻ:
ദലിത എന്ന സം­സ്കൃ­ത വാ­ക്കു് അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട എന്ന അർ­ത്ഥ­ത്തി­ലാ­ണു് പ്ര­യോ­ഗി­ക്കാ­റു്. ഉ­ദാ­ഹ­ര­ണ­ത്തി­നു ‘ദലിത ഹി­ര­ണ്യ­ക­ശി­പു ത­നു­ഭ്രം­ഗം’ എന്ന ഗീ­ത­ഗോ­വി­ന്ദ­ത്തി­ലെ വരി. പക്ഷെ അം­ബേ­ദ്ക്ക­റു­ടെ ദ­ലി­തു് എന്ന പ്ര­യോ­ഗം പാ­ലി­യിൽ നി­ന്നാ­ണു് വ­രു­ന്ന­തു്. അ­ധഃ­കൃ­തർ എ­ന്നാ­ണു് അവിടെ അ­തി­നർ­ത്ഥം. ദ­രി­ദ്ര എന്ന സം­സ്കൃ­ത വാ­ക്കി­ന്റെ പാലി രൂപം ദ­ലി­ത്ത.
നിസാർ അ­ഹ­മ്മ­ദ്: ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു
കെ. വി. രജീഷ്:
നിസാർ അ­ഹ­മ്മ­ദ് വി­ഷ­യ­ത്തെ തെ­ളി­മ­യോ­ടെ വ­ര­ച്ചു വ­യ്ക്കു­ന്ന­തു് അ­നു­വാ­ച­ക­നു് (സാ­മൂ­ഹി­ക) കാ­ഴ്ച­യെ സ്ഫു­ടം ചെ­യ്യാ­നെ­ന്ന പോ­ലെ­യാ­ണു്. സ­മൂ­ഹ­വ്യാ­പാ­ര­ങ്ങ­ളെ ഒ­ര­ല്പം കൂടി ആ­ഴ­ത്തിൽ കാണാൻ സ­ഹാ­യി­ക്കു­ന്ന­തു്. സർ­വ്വാ­ധി­പ­ത്യ­വും സാ­ങ്കേ­തി­ക­ത­യും ഇ­ന്നു് വെ­വ്വേ­റെ­യ­ല്ല നിൽ­ക്കു­ന്ന­തു്. സർ­വ്വാ­ധി­പ­ത്യ­ത്തി­ന്റെ ഏ­റ്റ­വും ശ­ക്ത­മാ­യ ഉ­പ­ക­ര­ണ­മാ­ണു് ഇ­ന്നു് സാ­ങ്കേ­തി­ക­ത. അ­ഗോ­ച­ര­മാ­യ മർ­ദ്ദ­നോ­പ­ക­ര­ണം (മർ­ദ്ദ­നം ശാ­രീ­രി­കം മാ­ത്ര­മാ­ണെ­ന്നു് തെ­റ്റി­ദ്ധ­രി­ച്ചു പോ­ക­രു­തു്). സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ നൈ­തി­ക­തെ­യെ­ക്കു­റി­ച്ചു് ഏ­റ്റ­വും ചു­രു­ങ്ങി­യ­തു് മൻ­ഹാ­റ്റൻ പ്രൊ­ജ­ക്റ്റ്[1] മു­ത­ലെ­ങ്കി­ലും സം­വാ­ദ­ങ്ങ­ളു­ണ്ടാ­യി­ട്ടു­ണ്ടു്. ക­ഴി­ഞ്ഞ അൻപതു വർ­ഷ­ങ്ങൾ­ക്കി­ട­യിൽ അ­സാ­ധാ­ര­ണ­മാം വിധം വി­ക­സി­ച്ച ഒരു ശാ­സ്ത്ര­മേ­ഖ­ല­യാ­ണു് കം­പ്യൂ­ട്ടർ സാ­ങ്കേ­തി­ക­ത. സ­മ­കാ­ലീ­ന സ­മൂ­ഹ­ത്തിൽ ഏ­റ്റ­വു വ്യാ­പി­ച്ചു നി­ല്ക്കു­ന്ന­തും സ്വാ­ധീ­നം ചെ­ലു­ത്തു­ന്ന­തു­മാ­യ ഒ­ന്നു്. ക­ഴി­ഞ്ഞ ചു­രു­ക്കം ചില വർ­ഷ­ങ്ങൾ­ക്കി­ട­യി­ലാ­ണു് കം­പ്യൂ­ട്ടി­ങ് (ഹാർ­ഡ്വെ­യർ, സോ­ഫ്റ്റ്വെ­യർ, പ്രോ­ഗ്രാ­മി­ങ്) രം­ഗ­ത്തെ അ­ക്കാ­ദ­മി­ക്കു­ക­ളും തൊ­ഴി­ലാ­ളി­ക­ളും തങ്ങൾ ക­ണ്ടു­പി­ടി­ക്കു­ന്ന­തും നിർ­മ്മി­ക്കു­ന്ന­തു­മാ­യ സാ­ങ്കേ­തി­ക­ത­യു­ടെ പ്ര­യോ­ഗ­ത്തി­ലെ നൈ­തി­ക­ത­യെ­ക്കു­റി­ച്ചു് വലിയ തോതിൽ അ­വ­ബോ­ധ­മു­ള്ള­വ­രാ­കു­ക­യും; അ­വ­ര­വ­രു­ടെ സാ­മൂ­ഹി­ക, സാ­മ്പ­ത്തി­ക, ജോലി സു­ര­ക്ഷ­യെ അ­പ­ക­ട­ത്തി­ലാ­ക്കു­മെ­ന്ന­റി­ഞ്ഞി­ട്ടും ശ­ക്ത­മാ­യ നി­ല­പാ­ടു­ക­ളെ­ടു­ക്കു­ക­യും ചെ­യ്ത­തു്. സർ­വ്വാ­ധി­പ­ത്യ­ത്തി­നും സർ­വൈ­ലൻ­സി­നും സാ­ങ്കേ­തി­ക­വി­ദ്യ എ­ത്ര­മാ­ത്രം സർ­വ്വ­വ്യാ­പി­യാ­യും അ­ഗോ­ച­ര­മാ­യും ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്നു എ­ന്നു­ള്ള­തു് ഇ­ല­ക്ട്രോ­ണി­ക് ഫ്ര­ണ്ടി­യർ ഫൗ­ണ്ടേ­ഷ­നും സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യർ ഫൗ­ണ്ടേ­ഷ­നും മ­റ്റും വർ­ഷ­ങ്ങ­ളാ­യി ന­ല്കി­യി­രു­ന്ന മു­ന്ന­റി­യി­പ്പു­കൾ എ­ത്ര­മാ­ത്രം ശ­രി­യാ­യി­രു­ന്നു എന്നു പൊ­തു­ജ­നം മ­ന­സ്സി­ലാ­ക്കു­ന്ന­തു് എ­ഡ്വേ­ഡ് സ്നോ­ഡ­ന്റെ ധീ­ര­മാ­യ വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളോ­ടെ­യാ­ണു്.[2] സ­മീ­പ­ഭൂ­ത­കാ­ല­ത്തു്, കം­പ്യൂ­ട്ടർ സം­ബ­ന്ധി­യാ­യ സാ­ങ്കേ­തി­ക­വി­ദ്യാ നിർ­മ്മാ­ണ­ത്തിൽ ഏർ­പ്പെ­ട്ട­വർ അ­ത്ത­രം സാ­ങ്കേ­തി­ക­വി­ദ്യ സാ­മൂ­ഹ്യ­തി­ന്മ­കൾ­ക്കാ­യി ഉ­പ­യോ­ഗി­ക്കാൻ പോ­കു­ന്നു­വെ­ന്നോ അ­തി­നു­ള്ള സാ­ദ്ധ്യ­ത­യു­ണ്ടെ­ന്നോ മ­ന­സ്സി­ലാ­ക്കി; അവർ ജോലി ചെ­യ്യു­ന്ന സ്ഥാ­പ­ന­ത്തി­ന്റെ­യും അ­തി­ന്റെ നേ­തൃ­ത്വ­നി­ര­യു­ടെ­യും നി­ല­പാ­ടു­കൾ­ക്കും തീ­രു­മാ­ന­ങ്ങൾ­ക്കു­മെ­തി­രെ ശ­ബ്ദി­ച്ചു് അ­ത്ത­രം പ്രൊ­ജ­ക്റ്റു­കൾ ഉ­പേ­ക്ഷി­ക്കു­ക­യോ താ­ല്ക്കാ­ലി­ക­മാ­യെ­ങ്കി­ലും നിർ­ത്തി­വ­യ്ക്കു­ക­യോ ചെ­യ്യി­ക്കാൻ സാ­ധി­ച്ചി­ട്ടു­മു­ണ്ടു്. ചു­രു­ക്കം ചില ഉ­ദാ­ഹ­ര­ണ­ങ്ങ­ളെ­ടു­ത്താൽ, അ­മേ­രി­ക്കൻ സർ­ക്കാ­രി­നു വേ­ണ്ടി­യു­ള്ള ഗൂ­ഗി­ളി­ന്റെ മി­ലി­റ്റ­റി ഡ്രോൺ പ­ദ്ധ­തി­ക്കെ­തി­രെ ജീ­വ­ന­ക്കാ­രും തൊ­ഴി­ലാ­ളി­ക­ളും തു­റ­ന്ന ക­ത്തെ­ഴു­തു­ക­യും ആ പ­ദ്ധ­തി­യിൽ നി­ന്നു് പി­ന്മാ­റാ­നും നിർമ്മിത-​ബുദ്ധി പ­ദ്ധ­തി­കൾ­ക്കാ­യി ഒരു നൈ­തി­ക­പ്ര­മാ­ണം പു­റ­ത്തി­റ­ക്കാ­നും നേ­തൃ­ത്വ­ത്തെ നിർ­ബ്ബ­ന്ധി­ത­രാ­ക്കി.[3] ‘ക­റു­ത്ത­വ­രു­ടെ ജീ­വ­നും പ്ര­ധാ­ന­മാ­ണു്’ എന്ന പ്ര­തി­ഷേ­ധം നി­മി­ത്തം മു­ഖ­ത്തി­ന്റെ ചി­ത്ര­ങ്ങ­ളിൽ നി­ന്നു് ആ­ളു­ക­ളെ തി­രി­ച്ച­റി­യു­ന്ന പ­ദ്ധ­തി­ക­ളും ഉ­പ­ക­ര­ണ­ങ്ങ­ളും നിർ­മ്മി­ക്കു­ന്ന­തു് ഐബിഎം ഉ­പേ­ക്ഷി­ച്ചു,[4] സമാന സാ­ങ്കേ­തി­ക­ത പൊ­ലീ­സ് ഉ­പ­യോ­ഗി­ക്കു­ന്ന­തു് ഒരു വർ­ഷ­ത്തേ­ക്കു് ആമസൺ നിർ­ത്തി വച്ചു.[5] താൻ എ­ഴു­തു­ന്ന പ്രോ­ഗ്രാ­മു­ക­ളു­ടെ ആ­ത്യ­ന്തി­ക ഉ­പ­യോ­ഗ­മോ സാ­മൂ­ഹി­കാ­ഘാ­ത­മോ ഒരു പ്രോ­ഗ്രാ­മർ അ­റി­ഞ്ഞി­രി­ക്ക­ണ­മെ­ന്നി­ല്ല (മിക്ക ശാ­സ്ത്ര­സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ­യും അവസ്ഥ അ­തു­ത­ന്നെ­യാ­ണു്); പക്ഷേ അ­ത­റി­യാൻ ശ്ര­മി­ക്കു­ന്ന­താ­ണു് സാ­മൂ­ഹി­ക­പ്ര­തി­ബ­ദ്ധ­ത.[6] പ്ര­ത്യേ­കി­ച്ചും നിർ­മ്മി­ത­ബു­ദ്ധി ഉ­പ­യോ­ഗി­ച്ചു­ള്ള ചി­ത്രം വഴി ആൾ­ക്കാ­രെ തി­രി­ച്ച­റി­യു­ന്ന (facial recognition using artificial intelligence) ഗ­വേ­ഷ­ണ­ങ്ങ­ളി­ലും അൽ­ഗ­രി­ത­ങ്ങ­ളി­ലു­മു­ള്ള വം­ശീ­യ­ചാ­യ്വു് പ­ഠ­ന­വി­ധേ­യ­വും വി­മർ­ശ­ന­വി­ധേ­യ­വും ആ­യി­ട്ടു­ണ്ടു്.[7] കം­പ്യൂ­ട്ടർ ശാ­സ്ത്ര­ജ്ഞ­രു­ടെ­യും അ­ദ്ധ്യാ­പ­ക­രു­ടെ­യും പ്ര­ഫ­ഷ­ന­ലു­ക­ളു­ടെ­യും സം­ഘ­ട­ന­യാ­യ അ­സോ­സി­യേ­ഷൻ ഓഫ് കം­പ്യൂ­ട്ടി­ങ് മെ­ഷി­ന­റി (ACM) ഒരു നൈ­തി­ക­സം­ഹി­ത­യും തൊ­ഴിൽ­പ­ര­മാ­യ പെ­രു­മാ­റ്റ­ച്ച­ട്ട­വും നി­ഷ്കർ­ഷി­ച്ചി­ട്ടു­ണ്ടു്.[8] ഒട്ടു മിക്ക സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യർ പ­ദ്ധ­തി­ക­ളും അ­ത്ത­ര­മൊ­രു പെ­രു­മാ­റ്റ­ച്ച­ട്ടം പി­ന്തു­ട­രു­ന്നു­ണ്ടു്. മിക്ക വ്യ­വ­സാ­യ­സ്ഥാ­പ­ന­ങ്ങൾ­ക്കും ക­മ്പ­നി­കൾ­ക്കും പൊ­തു­വേ ഒരു നൈ­തി­ക­പെ­രു­മാ­റ്റ­ച്ച­ട്ടം ഉ­ള്ള­താ­ണു്. ഇ­തി­നോ­ടൊ­ക്കെ മുഖം തി­രി­ച്ചു­നി­ല്ക്കു­ക­യും ചെവി കൊ­ടു­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­ന്ന, ‘സർ­വൈ­ലൻ­സ് കാ­പി­റ്റ­ലി­സം’ വാ­ണി­ജ്യ­മാ­തൃ­ക­യാ­ക്കി­യ ക­മ്പ­നി­ക­ളും ഉ­പ­ക­ര­ണ­ങ്ങ­ളും സേ­വ­ന­ങ്ങ­ളും ധാ­രാ­ള­മു­ണ്ടു്, ഫേ­സ്ബു­ക്ക് പോ­ലെ­യു­ള്ള പ്ര­മു­ഖ­ര­ട­ക്കം. സാ­ങ്കേ­തി­ക­മാ­യി ഇ­വ­യ്ക്കെ­തി­രെ­യു­ള്ള പ്ര­തി­രോ­ധം; പ­ഠി­ക്കു­വാ­നും മാ­റ്റം വ­രു­ത്തു­വാ­നും സാ­ധി­ക്കു­ന്ന സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യ­റു­കൾ ഉ­പ­യോ­ഗി­ക്കു­ക, വി­കേ­ന്ദ്രീ­കൃ­ത­മാ­യ ഇ­ന്റർ­നെ­റ്റ് സേ­വ­ന­ങ്ങൾ (ഉദാ: റ്റ്വി­റ്റ­റി­നു പകരം മാ­സ്റ്റ­ഡൻ, വാ­ട്സാ­പ്പി­നു പകരം മാ­ട്രി­ക്സ്,…) ഉ­പ­യോ­ഗി­ക്കു­ക, തു­റ­ന്ന ഇ­ല­ക്ട്രോ­ണിൿ ക­മ്യു­ണി­ക്കേ­ഷൻ പ്രോ­ട്ടോ­കോൾ പാ­ലി­ക്കു­ന്ന സോ­ഫ്റ്റ്വെ­യ­റു­കൾ ഉ­പ­യോ­ഗി­ക്കു­ക, സ്വ­ത­ന്ത്ര സോ­ഫ്റ്റ്വെ­യർ സം­രം­ഭ­ങ്ങൾ­ക്കു് സാ­ങ്കേ­തി­ക­മാ­യും സ്ഥാ­പ­ന­പ­ര­മാ­യും സാ­മ്പ­ത്തി­ക­മാ­യും സഹായം ന­ല്കു­ക, എ­ല്ലാ­റ്റി­ലു­മു­പ­രി ഒ­രു­പ­രി­ധി­വ­രെ­യെ­ങ്കി­ലും അ­വ­ബോ­ധ­മു­ള്ള­വ­രാ­കു­ക, ജാ­ഗ­രൂ­ക­രാ­കു­ക എ­ന്ന­താ­ണു്. സം­സ്കാ­ര­ത്തെ­യും സ­മൂ­ഹ­ത്തെ­യും ആ­ക­മാ­നം അ­ന്തർ­ലീ­ന­മാ­യി വ്യാ­പി­ച്ചു നി­ല്ക്കു­ന്ന സാ­ങ്കേ­തി­ക­ത അ­വ­യു­ടെ ദിശയെ സ്വാ­ധീ­നി­ക്കു­ക­യും നിർ­ണ്ണ­യി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­തി­ലു­ള്ള നൈ­തി­ക­ദൗർ­ബ്ബ­ല്യം ഇ­ത­ര­മേ­ഖ­ല­ക­ളി­ലേ­തി­നേ­ക്കാൾ ആ­ഴ­ത്തി­ലും ഝ­ടു­തി­യി­ലും ജീ­വി­ത­ങ്ങ­ളെ സ്വാ­ധീ­നി­ക്കു­ക­യും മാ­റ്റി­മ­റി­ക്കു­ക­യും ചെ­യ്യും, ഒ­രു­പ­ക്ഷേ പ്ര­തി­രോ­ധി­ക്കാൻ സാ­ധി­ക്കു­ന്ന­തി­നും മുൻപേ.
ന­ന്ദി­നി മേനോൻ:
നിസാർ അ­ഹ­മ്മ­ദ്, നീണ്ട വാ­യ­ന­യാ­യി­രു­ന്നു. തു­ട­ക്ക­ത്തിൽ ഭാഷ ഒ­ര­ല്പം ഖ­ര­മാ­യി­രു­ന്നെ­ങ്കി­ലും പി­ന്നീ­ടു് ഉരുകി തെ­ളി­ഞ്ഞു വന്നു. സർ­വാ­ധി­പ­ത്യം സാ­ങ്കേ­തി­ക വി­ദ്യ­യെ കൂ­ട്ടു പി­ടി­ക്കു­ന്നു, സാ­ങ്കേ­തി­ക­വി­ദ്യ സർ­വാ­ധി­പ­ത്യ­ത്തെ നിർ­വ­ചി­ക്കു­ന്നു, ഒരു ഇ­ണ്ട­ലും കൂ­ടാ­തെ തന്നെ ര­ണ്ടി­നേ­യും ഒ­ന്നാ­യി കാണാം. ‘പഴയ’ ബു­ദ്ധി­ജീ­വി സ്വ­ന്തം ജീവിത കാ­ല­ത്തി­നോ­ടു് എ­ന്നും ക­ല­ഹി­ച്ചു കൊ­ണ്ടേ­യി­രു­ന്നി­രു­ന്നു. പ്രാ­യോ­ഗി­ക­മ­തി­യാ­യ പുതിയ ബു­ദ്ധി­ജീ­വി ക­ഴി­ഞ്ഞു പോയ കാ­ല­ത്തെ കു­ത്തി കി­ള­ച്ചു് പൊ­ക്കി­യെ­ടു­ത്തു് വീ­ണ്ടും വീ­ണ്ടും ഊ­ക്കിൽ ച­വി­ട്ടി­ത്താ­ഴ്ത്തു­ന്നു, കു­ത്തി­യി­ള­ക്കി­യ മ­ണ്ണാ­യ­തി­നാൽ കാ­ലി­നു പ­രി­ക്കു­മേ­ല്ക്കു­ന്നി­ല്ല.
നാ­രാ­യ­ണ ഭ­ട്ട­തി­രി: മലയാള ക­ലി­ഗ്ര­ഫി
അ­ഷ്റ­ഫ്:
ഭ­ട്ട­തി­രി­യു­ടെ കാ­ലി­ഗ്ര­ഫി: ഭം­ഗി­ക്കു് ഇ­തിൽ­പ­രം ചേ­തോ­ഹ­ര­മാ­യ പ­ര്യാ­യ­ങ്ങൾ വിരളം!!
താരാ കെ ജി:
ശ്രീ നാ­രാ­യ­ണ ഭ­ട്ട­തി­രി എ­ന്നും അ­ത്ഭു­ത­പ്പെ­ടു­ത്തി­യി­ട്ടേ ഉള്ളൂ. ദു­ര­ന്ത­നി­വാ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ചില ബോ­ധ­വൽ­ക്ക­ര­ണ ബ്രോ­ഷ­റു­കൾ ത­യ്യാ­റാ­ക്കാ­നാ­യി­ട്ടാ­ണു് ആദ്യം പ­രി­ച­യ­പ്പെ­ടു­ന്ന­തു്. ഉ­ള്ള­ട­ക്ക­ത്തേ­ക്കാൾ മി­ക­ച്ച ലേ ഔ­ട്ടി­ലൂ­ടെ­യും, ചി­ത്ര­ങ്ങ­ളി­ലൂ­ടെ­യും അ­ന്നും അ­ത്ഭു­ത­പ്പെ­ടു­ത്തി. ഇ­ന്നു്, ‘അ’യിൽ പെ­രു­ങ്ക­ടൽ കണ്ടു. ‘ഈ’യിൽ, പെ­റ്റു കി­ട­ക്കു­ന്ന ഈ­റ്റ­പ്പു­ലി­യേ­യും. നന്ദി!
അനിത തമ്പി: മി­റാൻ­ഡ മി­റാൻ­ഡ മി­റാൻ­ഡ
ഒ. പി. സു­രേ­ഷ്:
അനിത തമ്പി എന്നെ വീ­ണ്ടു­മൊ­രു കു­ട്ടി­യാ­ക്കി. ‘കു­ട്ടി­ക്ക­ഥ’കളുടെ പ­തി­വു് ച­പ്പ­ടാ­ച്ചി­കൾ തൊ­ട്ടു കൂ­ട്ടാ­തെ­യു­ള്ള ക­ഥ­പ­റ­ച്ചിൽ. ‘വെ­ള്ളം കി­ട­ന്നു­റ­ങ്ങു­ന്ന കി­ണ­റും’ വെ­യി­ലു കൊ­ള്ളു­ന്ന കു­ള­വും പോലെ ആ­ഴ­മൊ­ളി­പ്പി­ച്ച മ­നോ­ഹാ­രി­ത. ആ ഒ­മ്പ­തു­കാ­രി മി­ടു­ക്ക­ത്തി ബാ­ക്കി പ­റ­യു­ന്ന­തും കാ­ത്തു് ആ­കാം­ക്ഷ­യോ­ടെ­യി­രി­ക്കു­ന്നു.
വേണു എ­ട­ക്ക­ഴി­യൂർ:
കവികൾ ക­ഥ­ക­ളെ­ഴു­താൻ തു­ട­ങ്ങി­യാൽ ക­ഥാ­കാ­ര­ന്മാ­രാ­യി ന­ടി­ക്കു­ന്ന­വർ നാ­ടു­വി­ടേ­ണ്ടി­വ­രും!
അ­ഷ്റ­ഫ്:
മി­റാൻ­ഡ ക­ഥ­യി­ലെ അ­ഭി­ജി­ത്തി­ന്റെ വ­ര­കൾ­ക്കു് ക­ഥ­യോ­ളം ലാ­ളി­ത്യം സാ­ധ്യ­മാ­യി­രി­ക്കു­ന്നു.
ലിസി മാ­ത്യു:
മി­റാൻ­ഡ പ്ര­കൃ­തി­യോ­ടു ചേർ­ന്നു നിൽ­ക്കു­ന്ന കു­ട്ടി­ത്ത­ത്തി­ന്റെ പ­ര്യാ­യ­മാ­ണു്. ആ­കാ­ശ­ത്തി­ലെ കു­രു­വി മി­റാൻ­ഡ­യും വെ­ള്ള­ത്തി­ലെ മീൻ മി­റാൻ­ഡ­യും മ­ണ്ണി­ലെ കു­ഞ്ഞു­മി­റാൻ­ഡ­യും സ­മ്മേ­ളി­ക്കു­മ്പോൾ വാ­യ­ന­ക്കാർ കൗ­തു­ക­ത്തി­ന്റെ പൂ­മ്പാ­റ്റ­ച്ചി­റ­കിൽ ഊ­ഞ്ഞാ­ലാ­ടു­ന്നു. ക­ഥാ­വ­സാ­ന­ത്തി­ലെ വണ്ടി കയറൽ ബാ­ല്യ­കാ­ല­ത്തെ പ്ര­കൃ­തി അ­നു­ഭ­വ­ങ്ങ­ളിൽ നി­ന്നു­ള്ള വി­ടു­ത­ലാ­ണു്. അ­താ­ണു് പി­ന്നീ­ടു് തി­രി­ഞ്ഞു നോ­ക്കു­മ്പോൾ ഗൃ­ഹാ­തു­ര­ത­യു­ടെ രൂ­പ­ത്തിൽ മ­നു­ഷ്യ­നെ അ­ല­ട്ടി നോ­വി­ക്കു­ന്ന­തു്. ക­ഥാ­വ­സാ­നം പ­റ­യു­ന്ന­തു­പോ­ലെ ഈ കഥ ഇനി തു­ട­രേ­ണ്ട­തി­ല്ല. പൂമരം ചു­റ്റി­വ­രു­ന്ന ആ ഇ­ള­ങ്കാ­റ്റു­ണ്ട­ല്ലോ. അതിൽ പ­റ­ക്കാ­ത്ത ബാ­ല്യ­മു­ണ്ടോ? മു­ടി­ഞ്ഞ കാ­ല­ത്തി­ന്റെ മു­റി­വു­കൾ മാ­റ്റാൻ ഇ­ത്ത­രം ഓർ­മ്മ­പ്പെ­ടു­ത്ത­ലു­കൾ ത­ന്നെ­യാ­ണു് വേ­ണ്ട­തു്. അനിത തമ്പി മു­റ്റ­മ­ടി­ച്ചു കു­രു­ങ്ങാ­തെ, ആ­ല­പ്പു­ഴ­വെ­ള്ള­ത്തി­ന്റെ മു­ക­ളിൽ ക­ട­ന്നു് പെൺ­ചി­റ­കി­ന്റെ പ്ര­കൃ­തി­പാ­ഠ­ങ്ങൾ ഇ­നി­യും പ­റ­ത്തു­ക.
താരാ കെ ജി:
വെ­ള്ളം കി­ട­ന്നു­റ­ങ്ങു­ന്ന കി­ണ­റു­ക­ളും, അ­ത്ഭു­ത­ങ്ങൾ ഒ­ളി­പ്പി­ച്ച ഇ­ട­വ­ഴി­യും, കാ­റ്റ­ത്തു് പ­റ­ക്കാൻ കൊ­തി­ക്കു­ന്ന ഉ­ടു­പ്പു­ക­ളും, മി­റാൻ­ഡ­യും, ന­ല്ലൊ­രു ആ­നി­മേ­ഷൻ ചി­ത്ര­ത്തി­ന്റെ ചാ­രു­ത­യോ­ടെ ക­ണ്ണിൽ നി­റ­ഞ്ഞു. നി­ഴ­ലു­കൾ കൊ­ണ്ടു് ചായം മാ­യ്ച്ചു­ക­ള­യു­ന്ന വി­ദ്യ­യും സ്വാ­യ­ത്ത­മാ­ക്കി. ആ­ഗ്ര­ഹി­ച്ചു പോ­കു­ന്നു; മി­റാൻ­ഡ­യെ തി­രി­കെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­കാൻ വന്ന ഇടവഴി ഇ­നി­യും കാ­ത്തു നിൽ­ക്ക­ട്ടെ. മി­റാൻ­ഡ ക­ളി­ച്ചു തി­മിർ­ക്ക­ട്ടെ. മി­റാൻ­ഡ മീനും, മി­റാൻ­ഡ കി­ളി­മ­ര­വും സൂ­ര്യൻ അ­സ്ത­മി­ക്കാ­ത്തി­ട­ത്തോ­ളം കാലം അ­ങ്ങി­നെ നി­ല­കൊ­ള്ള­ട്ടേ! Freeze the frame! അനിതാ ത­മ്പി­യ്ക്കു്, സാ­യാ­ഹ്ന­യ്ക്കു് നന്ദി!
സെ­ന്തിൽ:
മി­റാൻ­ഡ­ക്കു­ട്ടി തന്നെ വ­ന്നു് പൂർ­ത്തീ­ക­രി­ക്കേ­ണ്ട കഥ എത്ര ഒ­ഴു­ക്കോ­ടെ­യും വ­ശ്യ­മാ­യും അനിത പ­റ­ഞ്ഞു­പോ­യി­രി­ക്കു­ന്നു. കു­ട്ടി­കൾ­ക്കു് വേ­ണ്ടി എ­ഴു­തു­മ്പോൾ ഭാവന അ­തി­ന്റെ വർ­ണ്ണ­രാ­ജി­യാ­കെ വി­ടർ­ത്തി നിൽ­ക്ക­ണം. ശൈലി നിർ­മ്മ­ല­മാ­ക­ണം. Antoine Saint-​Exupery-യുടെ “ദ ലി­റ്റിൽ പ്രിൻ­സ്” ഓർ­ത്തു­പോ­വു­ന്നു. അ­നി­ത­യു­ടെ ക­ഥ­യി­ലാ­കെ അഴക് ഇ­റ്റി­റ്റു് വീ­ഴു­ന്നു.
സ­ന്തോ­ഷ് കുമാർ സി:
ഒൻപതു വ­യ­സ്സു­കാ­രി­യു­ടെ അച്ഛൻ ആദ്യം ‘മി­റാൻ­ഡ’ വാ­യി­ച്ചു. പി­ന്നെ ഒൻപതു വ­യ­സ്സു­കാ­രി­ക്കു് വാ­യി­ക്കാൻ കൊ­ടു­ത്തു. ഒൻപതു വ­യ­സ്സു­കാ­രി ഒ­ന്ന­ല്ല രണ്ടു തവണ വാ­യി­ച്ചു. ഉ­റ­ങ്ങാൻ കി­ട­ക്കു­മ്പോൾ അച്ഛൻ സ്വ­ന്തം ശ­ബ്ദ­ത്തിൽ വാ­യി­ച്ചു ത­ര­ണ­മെ­ന്നു് ചട്ടം കെ­ട്ടു­ക­യും ചെ­യ്തു. നാളെ ഒൻപതു വ­യ­സ്സു­കാ­രി­യു­ടെ പതിവു മ­ല­യാ­ളം പ­കർ­ത്തി­യെ­ഴു­ത്തും ഇക്കഥ ത­ന്നെ­യാ­ണു്. നന്ദി, അനിത തമ്പി.
ന­ന്ദി­നി മേനോൻ:
ഇ­ട­വ­ഴി­കൾ കാ­ത്തു നിൽ­ക്ക­ട്ടെ, ഊ­ഞ്ഞാ­ലാ­ടാൻ ഒരു പൂ­മ­ര­ക്കൊ­മ്പു കി­ട്ടി­യ ബാ­ല്യ­ത്തി­ന്റെ ഭാ­ഗ്യം…! അവൾ ക­ഥ­യു­ടെ ബാ­ക്കി പറയാൻ വരും, അ­പ്പ­ഴ­ത്തേ­ക്കും വെ­യി­ലു കൊ­ണ്ടു കൊ­ണ്ടു് അ­വ­ളു­ടെ പ­ച്ച­നി­റം തേ­മ്പി­യി­ട്ടു­ണ്ടാ­വും മു­ടി­യി­ലെ മുൾ­ക്കാ­ടു­കൾ­ക്കി­ട­യി­ലൊ­രു മ­ഞ്ഞ­പ്പാ­റ്റ കു­രു­ങ്ങി­ക്കി­ട­പ്പു­ണ്ടാ­വും… പക്ഷെ ഉ­യ­ര­ത്തി­ലൊ­രു കൊ­മ്പു് പൂ­ക്കൾ പൊ­ഴി­ച്ചു് താ­ള­ത്തി­ലാ­ടു­ന്നു­ണ്ടാ­വും തീർ­ച്ച…
ആഷ്ലി മേരീ ബേബി:
മി­റാൻ­ഡ ഒ­ര­ത്ഭു­ത കു­ട്ടി­യാ­ണു്. അ­വ­ളു­ടെ പ്രാ­യം കാ­ണ­ലി­ന്റെ­യും കേൾ­ക്ക­ലി­ന്റെ­യും രു­ചി­ക്ക­ലി­ന്റെ­യും ആ­വേ­ശ­മു­റ്റ­തു്. പ­ച്ച­യും മ­ഞ്ഞ­യും ചു­വ­പ്പും വെ­യി­ലിൽ തി­മിർ­ക്കു­ന്നു. ര­സി­ച്ചു വാ­യി­ച്ചു. ചി­ത്ര­ങ്ങൾ ക­ഥ­പോ­ലെ മി­നു­ത്ത­തും.
റാണി ജോസഫ്:
മി­റാൻ­ഡ­യെ ഹൃ­ദ­യ­ത്തിൽ തൊ­ട്ടു വാ­യി­ച്ചു. വളരെ ന­ന്നാ­യി­രി­ക്കു­ന്നു. പ­ണ്ടു് ഞാനും ഒരു മി­റാൻ­ഡ ആ­യി­രു­ന്നു. മ­ഴ­പ്പ­ച്ച­യും കൂണും ഓ­ന്തും മു­ക്കു­റ്റി നി­റ­ഞ്ഞ ഇ­ട­വ­ഴി­യും പാ­റ­ക്കെ­ട്ടി­ലെ ത­വ­ള­ക്കു­ഞ്ഞു­മെ­ല്ലാം എ­ന്റെ­യും ലോ­ക­ത്തു­ണ്ടാ­യി­രു­ന്നു. നന്ദി.
ടോണി:
സാ­യാ­ഹ്ന­യി­ലെ ക­ടി­ച്ചാൽ പൊ­ട്ടാ­ത്ത വി­ഷ­യ­ങ്ങൾ­ക്കു് പ്ര­തി­ക­ര­ണം കു­റ­വാ­യി­രു­ന്നു. പക്ഷെ, മി­റാൻ­ഡ മ­റ്റൊ­രു ലെ­വ­ലാ­ണു്. ഇ­ഷ്ട­മാ­യി. ഇ­നി­യും ഇ­തു­പോ­ലു­ള്ള കഥകൾ വേണം. ജീ­വ­നു­ള്ള ക­ഥ­യ്ക്കു് ജീ­വ­നു­ള്ള ചി­ത്ര­ങ്ങൾ.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സി. വി. ആർ., ലിസി മാ­ത്യു, അശോക്:
ശ്രീ­ക­ണ്ഠേ­ശ്വ­ര­ത്തി­ന്റെ ശ­ബ്ദ­താ­രാ­വ­ലി മ­ല­യാ­ള­പ­ഠി­താ­ക്കൾ­ക്കു് ഒ­ഴി­ച്ചു­കൂ­ടാ­നാ­വാ­ത്ത ഒ­ന്നാ­ണു്. ബൃ­ഹ­ത്താ­യ ആ ഗ്ര­ന്ഥം വി­പ­ണി­യിൽ ല­ഭ്യ­വു­മാ­ണു്. എ­ന്നാൽ അ­ധി­ക­മാർ­ക്കു­മ­റി­യാ­ത്ത ഒ­രു­കാ­ര്യ­മു­ണ്ടു്. 1923-ൽ പു­റ­ത്തി­റ­ങ്ങി­യ ഒ­ന്നാം പ­തി­പ്പു് പി­ന്നീ­ടു് പലതവണ പ­രി­ഷ്ക­രി­ക്ക­പ്പെ­ട്ടു. പലതും ശ­ബ്ദ­താ­രാ­വ­ലി­യു­ടെ മേന്മ കു­റ­ക്കു­ന്ന രീ­തി­യി­ലാ­യി­രു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ശ­ബ്ദ­താ­രാ­വ­ലി­യി­ലെ മി­ക്ക­വാ­റും എല്ലാ വാ­ക്കു­കൾ­ക്കും ആ വാ­ക്കി­ന്റെ പ്ര­യോ­ഗം വ്യ­ക്ത­മാ­ക്കു­ന്ന ഒരു ക­വി­ത­യു­ടെ­യോ കാ­വ്യ­ത്തി­ന്റെ­യോ ഭാഗം ശ്രീ­ക­ണ്ഠേ­ശ്വ­രം തന്റെ കൃ­തി­യിൽ നി­വേ­ശി­ച്ചി­രു­ന്നു. രണ്ടു ത­ല­മു­റ­യാ­യി നമ്മൾ കാ­ണു­ന്ന ശ­ബ്ദ­താ­രാ­വ­ലി­യിൽ അവ ഒ­ഴി­വാ­ക്കി­യി­രി­ക്ക­യാ­ണു്. കൂ­ട്ട­ലും കു­റ­യ്ക്ക­ലും ഇ­ല്ലാ­ത്ത, ത­ന­തു­രൂ­പ­ത്തി­ലു­ള്ള, ര­ണ്ടാ­യി­ര­ത്തി അ­ഞ്ഞൂ­റു് പു­റ­ങ്ങ­ളു­ള്ള, ശ­ബ്ദ­താ­രാ­വ­ലി ര­ണ്ടാം പ­തി­പ്പു് വീ­ണ്ടെ­ടു­ത്തു ഓൺ­ലൈ­നാ­യി പൊ­തു­സ­ഞ്ച­യ­ത്തിൽ ല­ഭ്യ­മാ­ക്കാ­നു­ള്ള പ­രി­ശ്ര­മ­ത്തി­ലാ­ണു് ഇ­പ്പോൾ സാ­യാ­ഹ്ന. ഒ­റി­ജി­ന­ലി­നോ­ടു് ഒ­ത്തു­നോ­ക്കി തെ­റ്റു­കൾ തി­രു­ത്തേ­ണ്ട­തി­നു് ഭാ­ഷാ­സ്നേ­ഹി­ക­ളു­ടെ സഹായം ആ­വ­ശ്യ­മു­ണ്ടു്. തെ­റ്റു­കൾ കാ­ണു­ക­യാ­ണെ­ങ്കിൽ തി­രു­ത്തു­ക­യോ മാർ­ക്ക് ചെ­യ്യു­ക­യോ ചെ­യ്യാ­വു­ന്ന­താ­ണു്. ചു­രു­ങ്ങി­യ സ­മ­യ­ത്തിൽ ല­ക്ഷ്യം പൂർ­ത്തീ­ക­രി­ക്കു­ന്ന­തി­നു­വേ­ണ്ടി സ­ഹ­ക­രി­ക്കു­വാൻ സ­ന്ന­ദ്ധ­രാ­യ­വ­രു­ടെ ഗ്രൂ­പ്പു് രൂ­പീ­ക­രി­ക്കാൻ തീ­രു­മാ­നി­ച്ചി­ട്ടു­ണ്ടു്. സ­മ്മ­ത­മാ­ണെ­ങ്കിൽ താഴെ പ­റ­യു­ന്ന ലി­ങ്ക് വഴി sayahna ശ­ബ്ദ­താ­രാ­വ­ലി എന്ന ഗ്രൂ­പ്പി­ലേ­ക്കു് വരിക. സ്വയം പ്ര­രി­ച­യ­പ്പെ­ടു­ത്തു­ക. https://chat.whatsapp.com/Firafz4OG2 h4BkG5zYMeAL സാ­മ്പിൾ പേജ് ഈ ലി­ങ്കിൽ: http://books.sayahna.org/stv/stv-200-204.pdf
സാ­യാ­ഹ്ന ടീം:
ജൂലൈ വ­രെ­യു­ള്ള ഫോൺ പ­തി­പ്പു­ക­ളു­ടെ കാ­റ്റ­ലോ­ഗ്: http://books.sayahna.org/ml/pdf/ releases-​july-20.pdf.
അഥിയ, കെ. പി.:
പ്രിയ സു­ഹൃ­ത്തു­ക്ക­ളെ, നല്ല ന­മ­സ്കാ­രം ഈ കോ­വി­ഡ് കാ­ല­ത്തു് ന­മു­ക്കെ­ല്ലാം വായന ഇ­ത്ര­യും സു­ഗ­മ­മാ­ക്കി ത­രു­ന്ന ബ­ഹു­മാ­ന്യ­നാ­യ ശ്രീ സി വി ആർ സാ­റി­നും ശ്രീ ഹുസൈൻ സാ­റി­നും ഒ­രാ­യി­രം ആ­ശം­സ­കൾ. ഈ ലോ­കോ­ത്ത­ര സാ­ഹി­ത്യ­ങ്ങൾ ന­മ്മു­ടെ വി­രൽ­ത്തു­മ്പു­ക­ളി­ലേ­ക്കു എ­ത്തി­ച്ചു ത­രു­ന്ന­തി­നു ഒരു പാടു് നന്ദി. നന്ദി നന്ദി…

(ജൂലൈ 26 മുതൽ ആ­ഗ­സ്റ്റ് 1 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
നിസാർ അ­ഹ­മ്മ­ദ്: ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു
സതീശ് ച­ന്ദ്രൻ:
‘ബു­ദ്ധി­ജീ­വി­കൾ­ക്കു് എന്തു സം­ഭ­വി­ച്ചു?’ കേ­ട്ട­പ്പോൾ പേ­ടി­ച്ചു പോയി. പക്ഷെ വാ­യി­ച്ചു നോ­ക്കി­യ­പ്പോൾ സ­മാ­ധാ­ന­മാ­യി.
  1. ബു­ദ്ധി­ജീ­വി­കൾ­ക്കു് ഒ­ന്നും സം­ഭ­വി­ച്ചി­ട്ടി­ല്ല (നി­ല­വി­ലു­ള്ള­തി­ന­ല്ലേ എ­ന്തെ­ങ്കി­ലും സം­ഭ­വി­ക്കൂ എന്ന simple logic).
  2. ബു­ദ്ധി­ജീ­വി­ക­ളെ, (വേ­ണ­മെ­ങ്കിൽ, വളരെ ക­ഷ്ട­പ്പെ­ട്ടു്, ഒരു പരിധി വരെ) നിർ­വ്വ­ചി­ക്കാം. എ­ന്നാൽ സാം­സ്കാ­രി­ക നാ­യ­ക­ന്മാ­രെ നിർ­വ്വ­ചി­ക്കാ­നു­ള്ള വിദ്യ ഇ­നി­യും ക­ണ്ടു­പി­ടി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.
  3. ബു­ദ്ധി ജീ­വി­കൾ, സാം­സ്ക്കാ­രി­ക നാ­യ­ക­ന്മാർ എ­ന്നെ­ല്ലാം ഇ­പ്പോൾ വി­ശേ­ഷി­ക്ക­പ്പെ­ടു­ന്ന­വർ … …മാ­രാ­ണു്.
  4. നി­സ്സാർ അ­ഹ­മ്മ­ദ്, നി­സ്സാ­ര­ന­ല്ല—നി­ജ­സ്ഥി­തി തി­രി­ച്ച­റി­യാൻ പ്രാ­പ്ത­നും അതു് വി­ളി­ച്ചു പറയാൻ മാ­ത്രം സ­ത്യ­സ­ന്ധ­നു­മാ­ണു്.
അനിത തമ്പി: മി­റാൻ­ഡ മി­റാൻ­ഡ മി­റാൻ­ഡ
മു­സ്ത­ഫ കമാൽ:
അനിതാ ത­മ്പി­യു­ടെ മി­റാൻ­ഡ എന്ന കഥ എ­ങ്ങ­നെ­യാ ഐഷാ സ­ഹ്റ­യ്ക്കും ഐസാ സൈ­ന­യ്ക്കും കേൾ­പ്പി­ച്ചു് കൊ­ടു­ക്കാൻ ക­ഴി­യു­ക എ­ന്നോർ­ക്കു­ക­യാ­ണു് ഞാൻ. ഞാ­ന­വ­രെ­പ്പോ­ലെ ചെറിയ കു­ട്ടി­യാ­യി­പ്പോ­യ­തു് ക­ണ്ടു് അവർ അന്തം വിടും.
സാ­ന്റി:
മി­റാൻ­ഡ × 3 വാ­യി­ച്ചു. കു­ട്ടി­ത്തം നി­റ­ഞ്ഞ, ല­ളി­ത­മാ­യ ആ­വി­ഷ്കാ­രം ഇ­ഷ്ട­പ്പെ­ട്ടു. മു­മ്പു് എസ്. കെ. പൊ­റ്റെ­ക്കാ­ട്ടി­ന്റെ ‘ഒരു ദേ­ശ­ത്തി­ന്റെ കഥ’ യിലെ പോ­ലെ­യു­ള്ള വർ­ണ്ണ­ന­കൾ രംഗം നേരിൽ കാണും പോലെ തോ­ന്നി­പ്പി­ക്കു­ന്നു.
ഐ­ശ്വ­ര്യ ആർ:
മി­റാൻ­ഡ മി­റാൻ­ഡ മി­റാൻ­ഡ വളരെ മ­നോ­ഹ­ര­മാ­യ കഥ. ബാ­ല്യ­ത്തി­ലേ­ക്കു് ഒരു നി­മി­ഷം തി­രി­ഞ്ഞു ന­ട­ക്കാൻ തോ­ന്നി ഇ­ല്ലെ­ങ്കിൽ ബാ­ല്യ­കാ­ല­ത്തി­ലേ­ക്കു് തി­രി­ച്ചു­പോ­യി എന്നു പറയാം. ക­ഥ­യി­ലെ ഗ്രാമ പ­ശ്ചാ­ത്ത­ല­വും പു­ഴ­യോ­ര­വും.
ഹുസൈൻ—രാ­ധാ­കൃ­ഷ്ണൻ സം­ഭാ­ഷ­ണം: പാ­ഠ­സം­ര­ക്ഷ­ണ­ത്തി­ന്റെ അ­നു­ഭ­വ­പാ­ഠ­ങ്ങൾ
ദാ­മോ­ദർ പ്ര­സാ­ദ്:
Containment zone-​ലായതുകൊണ്ടു് അവധി ദിനം പോ­ലെ­യാ­ണു്. എ­ല്ലാം ഒരു വേള മ­ന്ദ­ഗ­തി­യി­ലാ­യി. സാ­ധാ­ര­ണ ഗ­തി­യി­ലു­ള്ള ഓഫീസ് ദി­വ­സ­മാ­ണെ­ങ്കിൽ സാ­യാ­ഹ്ന­യിൽ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ദീർ­ഘ­മാ­യ­തും ഇ­രു­ന്നു­പി­ടി­ച്ചു വാ­യി­ക്കേ­ണ്ട­താ­യ എ­ഴു­ത്തു­കൾ മ­റ്റൊ­രു ദി­വ­സ­ത്തേ­ക്കു് മാ­റ്റി വെ­യ്ക്കു­ക­യാ­ണു് ചെ­യ്യാ­റു­ള്ള­തു്. ചെ­റു­ക­ഥ­യ്ക്കും കാർ­ട്ടൂ­ണു­കൾ­ക്കും കു­റി­പ്പു­കൾ­ക്കും ശ്ര­ദ്ധ വേ­ണ്ടെ­ന്ന­ല്ല. പക്ഷേ, ഒ­റ്റ­യി­രി­പ്പി­നു് അതു് വാ­യി­ക്കാ­നും, ആ­സ്വ­ദി­ക്കാ­നും, ക­ണ്ട­റി­യാ­നും പ­റ്റും. ദീർഘ ലേ­ഖ­ന­ങ്ങൾ പി­ന്നീ­ടു് വാ­യി­ക്കാൻ മാ­റ്റി­വെ­ച്ചി­രി­ക്കു­ന്ന­തു് ആ അ­വ­സ്ഥ­യിൽ തു­ട­രു­ക­യും ചെ­യ്യും. ഇതു് എന്റെ മാ­ത്രം അ­നു­ഭ­വ­മാ­യി­രി­ക്കി­ല്ല. എ­ന്താ­യാ­ലും containment ദി­വ­സ­മാ­ക­യാൽ ഈ അ­ഭി­മു­ഖം മു­ഴു­വൻ വാ­യി­ക്കാൻ ക­ഴി­ഞ്ഞു. ഭാഷാ സാ­ങ്കേ­തി­ക­ത­യി­ലൂ­ന്നു­ന്ന ഈ ചോ­ദ്യോ­ത്ത­രം മലയാള ഭാഷ ഐ സി റ്റി­യു­മാ­യു­ള്ള നാ­ളി­തു­വ­രെ­യു­ള്ള ഇ­ട­പാ­ടു­ക­ളു­ടെ ആഴ ച­രി­ത്ര­മാ­ണു്. ഗ­വേ­ഷ­കർ­ക്കു് വലിയ സ്രോ­ത­സ്സാ­ണു്. സാ­ങ്കേ­തി­ക വി­ദ്യ­യു­ടെ തെ­ര­ഞ്ഞെ­ടു­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ടു­ള്ള രാ­ഷ­ട്രീ­യ വ്യ­ക്ത­ത ഭാഷാ സാ­ങ്കേ­തി­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് ഒരു ദി­ശാ­ബോ­ധം ന­ല്കു­ന്നു. അ­ച്ച­ടി ഇ­ക്കോ­ണ­മി­യിൽ നി­ന്നു് കോ­പി­റൈ­റ്റേ­ത­ര സർ­ഗ്ഗാ­ത്മ­ക ര­ച­ന­ക­ളു­ടെ പൊ­തു­മ­യെ­ക്കു­റി­ച്ചു­ള്ള കാ­ഴ്ച­പ്പാ­ടും ഇ­തി­നു് അ­ടി­സ്ഥാ­ന­മേ­കു­ന്നു എ­ന്നു് വി­ശ­ദീ­ക­രി­ക്കു­ന്നു. ഒന്നു രണ്ടു കാ­ര്യ­ങ്ങൾ കൂടി പ­റ­യ­ണ­മെ­ന്നു­ണ്ടു്. പക്ഷേ, മൊബൈൽ വി­ളി­കൾ ശ്ര­ദ്ധ­തെ­റ്റി­ക്കു­ന്നു. അ­തൊ­ഴി­വാ­ക്കാൻ പ­റ്റി­ല്ല­ല്ലൊ. വാ­സ്ത­വ­ത്തിൽ, സാ­യാ­ഹ്ന മൊബൈൽ പ­തി­പ്പു­കൾ കൈ­യി­ലേ­ക്കു് വ­രു­ന്ന­തു് ലോ­ക്ക് ഡൗ­ണി­ന്റെ ആദ്യ ഘ­ട്ട­ത്തി­ലാ­ണു്. അ­ന്നു് എല്ലാ മധ്യ വർഗ ജീ­വി­ക­ളെ­യും പോലെ വീ­ടി­ന്റെ സു­ര­ക്ഷ­യിൽ സമയ മി­ച്ചം വാ­യി­ച്ചു തീർ­ക്കാ­മാ­യി­രു­ന്നു. ആ സമയം തന്നെ നാ­ടി­ന്റെ നാ­നാ­ഭാ­ഗ­ത്തു നി­ന്നു ദു­രി­ത­ങ്ങ­ളു­ടെ­യും യാ­ത­ന­ക­ളു­ടേ­യും വാർ­ത്ത­കൾ വ­ന്നു­ക്കൊ­ണ്ടി­രി­ക്കു­ന്നു­മു­ണ്ടാ­യി­രു­ന്നു.
കെ. വി. രജീഷ്:
“എ­ണ്ണ­മ­റ്റ ലി­പി­ക­ളു­പേ­യാ­ഗി­ക്കു­ക, അ­വ­യു­ടെ തന്നെ വി­വി­ധ­ത­രം ഗു­ണ­വി­േ­ശ­ഷ­ങ്ങൾ [6] നി­വേ­ശി­ക്കു­ക, സാ­ദ്ധ്യ­മെ­ങ്കിൽ എ­ത്രേ­ത്താ­ളം നി­റ­ങ്ങ­ളു­പേ­യാ­ഗി­ക്കാ­മോ അ­ത്ര­യും നി­റ­ങ്ങ­ളിൽ പാഠം വി­ന്യ­സി­ക്കു­ക… എ­ന്നി­വ­യൊ­ക്കെ­യാ­ണു് ഭാ­ഷ­യി­ലെ പാ­ഠ­വി­ന്യാ­സ­ത്തെ നി­യ­ന്ത്രി­ക്കു­ന്ന പ്ര­ധാ­ന ഘ­ട­ക­ങ്ങൾ.” ഇ­ത്ത­രം പാ­ഠ­വി­ന്യാ­സ­ത്തി­ന്റെ ഒരു മ­കു­ടോ­ദാ­ഹ­ര­ണ­മാ­ണു് ക­ഴി­ഞ്ഞ­യാ­ഴ്ച വി­ദ്യാ­ഭ്യാ­സ വ­കു­പ്പു് പ്ര­സി­ദ്ധീ­ക­രി­ച്ച ഹയർ സെ­ക്കൻ­ഡ­റി പ്ര­വേ­ശ­ന­സ­ഹാ­യി. ഒ­രൊ­റ്റ താളിൽ മാ­ത്രം 8 നി­റ­ങ്ങൾ. ഇളം പ­ച്ച­യി­ലു­ള്ള നിർ­ദ്ദേ­ശ­ങ്ങൾ സാ­ധാ­ര­ണ കാ­ഴ്ച­യു­ള്ള­വർ­ക്കു തന്നെ വാ­യി­ക്കാൻ പ്ര­യാ­സം. പാ­രാ­യ­ണ­ക്ഷ­മ­ത/ഭി­ന്ന­കാ­ഴ്ച­ശേ­ഷി (ആ­ക്സ­സ്സി­ബി­ലി­റ്റി) എ­ന്നി­വ­യെ­പ്പ­റ്റി­യു­ള്ള കു­റ്റ­ക­ര­മാ­യ അ­നാ­സ്ഥ. ല­ക്ഷ­ക്ക­ണ­ക്കി­നു് വി­ദ്യാൎത്ഥ ികളും ര­ക്ഷി­താ­ക്ക­ളും അ­ധ്യാ­പ­ക­രും അ­ക്ഷ­യ­പ്ര­വർ­ത്ത­ക­രും വാ­യി­ക്കാ­നു­ള്ള­താ­ണു്. എ­ങ്ങ­നെ ഒരു പ്ര­മാ­ണം ടൈ­പ്സെ­റ്റ് ചെ­യ്യ­രു­തു് എ­ന്ന­തി­നു് ഉ­ദാ­ഹ­ര­ണ­മാ­യെ­ടു­ക്കാം. https://www.hscap.kerala.gov.in/upfile/ Manualonlinestudent.pdf
വി. മുസഫർ അ­ഹ­മ്മ­ദ്: ഫു­ട്ബാൾ ജി­ന്നു­കൾ
ഉമർ തറമേൽ:
ഓ­ഫ്സൈ­ഡ് കേ­റി­ക്ക­ളി­ക്കു­ന്ന പ­ത്ര­പ്ര­വർ­ത്ത­കൻ… പ്യാ­രീ.
ദാ­മോ­ദർ പ്ര­സാ­ദ്:
വി. മുസഫർ അ­ഹ­മ­ദി­ന്റെ മ­ല­പ്പു­റം പ­ന്തു­ക­ളി­യു­ടെ ജി­ന്നി­യോ­ള­ജി (jinneology) ന­മ്മ­ളെ—പല പുതിയ അ­റി­വു­ക­ളി­ലേ­ക്കും കൊ­ണ്ടു­പോ­കു­ന്നു. മ­ല­പ്പു­റം കേ­ര­ള­ത്തി­ലെ അല്ല, ഇ­ന്ത്യ­യി­ലെ തന്നെ ബ്ര­സീ­ലാ­ണെ­ന്നു് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ടു കേ­ട്ടി­ട്ടു­ണ്ടു്. കൽ­ക്ക­ത്ത­യ്ക്കു പോലും ആ സ്ഥാ­ന­മു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. മ­ല­പ്പു­റ­ത്തോ­ടു­ള്ള ഫോബിയ കാരണം മ­ല­പ്പു­റ­ത്തെ കൊ­ച്ചു പാ­ക്കി­സ്ഥാ­നാ­യി കാ­ണു­ന്ന ഒരു രീതി പാ­ത്തും പ­തു­ങ്ങി­യു­മാ­ണെ­ങ്കി­ലും നി­ല­നി­ല്ക്കു­ന്നു­ണ്ട­ല്ലൊ. ലോ­ക­ക­പ്പ് വ­രു­ന്ന­തോ­ടെ, മ­ല­പ്പു­റം സാർ­വ്വ­ദേ­ശീ­യ­ത­യു­ടെ ഒരു യു. എൻ. മൈ­താ­ന­മാ­കും. ലോ­ക­ക­പ്പ് മ­ത്സ­ര­ത്തിൽ പ­ങ്കെ­ടു­ക്കു­ന്ന ലോക രാ­ജ്യ­ങ്ങ­ളു­ടെ കൊടി തോ­ര­ണ­ങ്ങൾ കാ­ണാ­ത്തൊ­രി­ട­മി­ല്ല മ­ല­പ്പു­റ­ത്തു്. ഇ­ന്നു് അ­ന്താ­രാ­ഷ്ട്ര മാ­ധ്യ­മ­ങ്ങ­ളിൽ ഫു­ട്ബോൾ ഭ്രാ­ന്തി­നു്, വി. മുസഫർ അഹമദ്, വി­ശ­ദീ­ക­രി­ക്കു­ന്ന­തു പോലെ, ഒരു ആൻറി കൊ­ളോ­ണി­യൽ പാ­ര­മ്പ­ര്യ­മു­ണ്ടു്. അ­താ­ണ­തി­ന്റെ ജി­ന്നി­യോ­ള­ജി (jinneology) ജി­ന്നു­കൾ­ക്കു് ത­ങ്ങ­ളു­ടെ മാ­ന്ത്രി­ക ശക്തി പ്ര­യോ­ഗി­ക്കു­ന്ന മ­ല­പ്പു­റ­ത്തെ ഫു­ട്ബോൾ ച­രി­ത്ര­ത്തെ ജി­ന്നി­യോ­ള­ജി എ­ന്നു് വി­ളി­ക്കാം. (ദൽ­ഹി­യി­ലെ ഫി­റോ­ഷ് ഷാ കോ­ട്ട്ലു­മാ­യി ബ­ന്ധ­പ്പെ­ട്ടു് അ­ങ്ങ­നെ­യൊ­രു പഠനം ത­ന്നെ­യു­ണ്ടു്). ന­ഗ്ന­പാ­ദ പ­ന്തു­ക­ളി­ക്കാ­രു­ടെ മൈതാന വി­ജ­യ­ത്തെ കു­റി­ച്ച് വി. മുസഫർ അ­ഹ­മ­ദി­ന്റെ ആ­ഖ്യാ­നം ലഗാൻ സി­നി­മ­യു­ടെ മ­ട്ടിൽ വലിയ സ്ക്രീ­നിൽ വൻ ആ­ര­വ­ത്തോ­ടെ സ­ങ്ക­ല്പി­ക്കാം. പക്ഷേ, ഒ­രൊ­റ്റ വ്യ­ത്യാ­സ­മേ­യു­ള്ളൂ. കാ­ത­ലാ­യ­താ­ണു് അതു്. ലഗാൻ ഒരു വൻകിട ഭൂ­രി­പ­ക്ഷ ദേ­ശീ­യ­ത­യു­ടെ ആ­വി­ഷ്ക്കാ­ര­മാ­യി­രു­ന്നെ­ങ്കിൽ, ഇവിടെ അതൊരു മൈനർ ദേ­ശീ­യ­ത­യാ­ണു്. Fragmented. മാ­ത്ര­വു­മ­ല്ല, മ­ല­പ്പു­റ­ത്തെ പ­ന്തു­ക­ളി­യു­ടെ ഇ­തി­ഹാ­സ­ത്തി­ലെ, വി. മുസഫർ അഹമദ് പേ­രെ­ടു­ത്തു പ­റ­യു­ന്ന­വർ, വീ­ര­ന്മാർ പാ­ക്കി­സ്ഥാൻ രാ­ഷ്ട്ര­ത്തി­ലെ ഫു­ട്ബോ­ളി­ലെ പ്ര­ധാ­നി­ക­ളാ­യി മാ­റി­യ­വ­രാ­ണു്. മ­ല­പ്പു­റ­ത്തി­ന്റെ സാം­സ്ക്കാ­രി­ക പ്ര­ബു­ദ്ധ­ത­യു­ടെ ഭാ­ഗ­മാ­ണു് പ­ന്തു­ക­ളി. മാ­പ്പി­ള പാ­ട്ടു­ക­ളു­ടെ ഈ­ണ­ത്തിൽ ന­ന്നാ­യി ചൊ­ല്ലാ­വു­ന്ന ഫു­ട്ബോൾ പാ­ട്ടി­നെ പറ്റി പ­റ­യു­ന്നു­ണ്ടു്; അ­ങ്ങ­നെ­യു­ള്ള ഒരു പാ­ട്ടു് ഇതിൽ കൊ­ടു­ത്തി­ട്ടു­മു­ണ്ടു്. ന­മ്മു­ടെ അ­ക്കാ­ദ­മി­ക ഫോ­ക്ക് ലോർ ഗ­വേ­ഷ­ക­ന്മാ­രൊ­ന്നും ആ വഴി അ­ത്ത­രം പാ­ട്ടു­ക­ളെ സ­മാ­ഹ­രി­ക്കാൻ സാ­ഹ­സ­പ്പെ­ട്ടു കാ­ണി­ല്ല. ആദ്യം അതൊരു ത­ദ്ദേ­ശീ­യ­മാ­യ ലോക ബോ­ധ­മാ­ണെ­ന്നു ഉൾ­ക്കൊ­ണ്ടു് അതിനെ കൂടി ഉൾ­ക്കൊ­ള്ളി­ച്ചു­ക്കൊ­ണ്ടു് ഫോ­ക്ക്ലോർ പ­ണ്ഡി­ത­ന്മാ­രാൽ സർ­ട്ടി­ഫൈ ചെ­യ്തു കി­ട്ടി­യാൽ മാ­ത്ര­മേ ന­മ്മു­ടെ പുതിയ ഗ­വേ­ഷ­ക­രൊ­ക്കെ ആ വഴി തി­രി­യാൻ സാ­ധ്യ­ത­യു­ള്ളൂ. തെയ്യ പ­ഠ­ന­ത്തിൽ നി­ന്നു് അ­ടു­ത്ത കാ­ല­ത്താ­യി കു­റ­ച്ചൊ­ക്കെ മു­ന്നേ­റി­യ കേരള ഫോ­ക്ക് ലോർ മ­ല­പ്പു­റ­ത്തി­ന്റെ ഫു­ട്ബോ­ളി­ന്റെ ച­രി­ത്രം അ­ന്വേ­ഷി­ച്ചു പോ­കു­മെ­ന്നു് വി­ചാ­രി­ക്കാം. ഇ­ങ്ങ­ന­ത്തെ മ­റ്റൊ­രു ഒ­ഴി­വാ­ക്ക­ലി­നെ പ­റ്റി­യാ­ണു് വി. മുസഫർ അഹമദ് കളി സം­ബ­ന്ധ­മാ­യ പത്ര പ്ര­വർ­ത്ത­ന­ത്തി­ന്റെ കാ­ര്യം പ­റ­ഞ്ഞു­കൊ­ണ്ടു് വി­ശ­ദീ­ക­രി­ക്കു­ന്ന­തു്… അ­ന്താ­രാ­ഷ്ട്ര മാ­ധ്യ­മ­ങ്ങൾ പോലും റി­പ്പോർ­ട്ട് ചെ­യ്യു­ന്ന മ­ല­പ്പു­റ­ത്തെ ഫു­ട്ബോൾ ഭ്രാ­ന്തു്…
ഒ. പി. സു­രേ­ഷ്:
മ­ല­പ്പു­റ­ത്തി­ന്റെ മ­ത­മാ­ണു് ഫു­ട്ബോൾ. ഒ­രി­ക്ക­ലെ­ങ്കി­ലും പ­ന്തു­ത­ട്ടാ­തെ ഒരു മ­ല­പ്പു­റ­ത്തു­കാ­ര­നും ജീ­വി­ത­ത്തി­ന്റെ ക­ളി­ക്ക­ളം വി­ട്ടി­ട്ടു­ണ്ടാ­വി­ല്ല. പ്രാ­യ­ഭേ­ദ­മി­ല്ലാ­തെ എ­ല്ലാ­വ­രും ക­ളി­ക്കാ­രാ­യ അ­രീ­ക്കോ­ടു് തെ­ര­ട്ട­മ്മൽ പോ­ലു­ള്ള നി­ര­വ­ധി ഫു­ട്ബോൾ ഗ്രാ­മ­ങ്ങൾ. മ­ഴ­ക്കാ­ല­ത്തു് കാ­ള­പൂ­ട്ടു­ക­ണ്ട­ങ്ങ­ളാ­യും വേ­ന­ലിൽ ഫു­ട്ബോൾ മൈ­താ­ന­ങ്ങ­ളാ­യും ജേ­ഴ്സി മാ­റ്റു­ന്ന വെ­ളി­മ്പ­റ­മ്പു­കൾ. ദീർഘ ദീർ­ഘ­ങ്ങ­ളാ­യ അ­ല­ങ്കാ­ര വി­വ­ര­ണ­ങ്ങൾ നി­റ­ഞ്ഞ നെ­ടു­നീ­ളൻ പ­ര­സ്യ­വാ­ച­ക­ങ്ങ­ളു­ടെ ഇ­ടി­മു­ഴ­ക്ക­ങ്ങ­ളു­മാ­യി ഉൾ­നാ­ടൻ ചെ­മ്മൺ­പാ­ത­ക­ളിൽ പൊ­ടി­പ­റ­ത്തു­ന്ന അ­നൗൺ­സ്മെ­ന്റ് ജീ­പ്പു­കൾ. പ­ണി­യും ക­ളി­യും ത­മ്മി­ലി­ട­യാ­തെ രാ­ത്രി­ക­ളെ സ്വ­ച്ഛ­ന്ദ ക­ളി­നേ­ര­മാ­ക്കു­ന്ന താൽ­ക്കാ­ലി­ക ഫ്ലഡ് ലി­റ്റ് സ്റ്റേ­ഡി­യ­ങ്ങൾ. ഓർ­മ­ക­ളിൽ സദാ പി­ന്തു­ട­രു­ന്ന ഗാ­ല­റി­ക­ളു­ടെ നി­ല­ക്കാ­ത്ത ആ­ര­വ­ങ്ങൾ… ഒരു ദേശം അ­തി­ന്റെ ജീ­വ­ശ്വാ­സ­മാ­യി ഒരു കളിയെ കാ­ര്യ­മാ­യെ­ടു­ത്ത­ത്തി­ന്റെ കാ­ര­ണ­ങ്ങൾ കൂ­ടു­തൽ പ­ഠ­ന­വും ഗ­വേ­ഷ­ണ­വും അർ­ഹി­ക്കു­ന്നു­ണ്ടു്. നന്ദി മുസഫർ അ­ഹ­മ്മ­ദ്, സാ­യാ­ഹ്ന.
ഉമർ തറമേൽ:
മു­സ­ഫ­റി­ന്റെ കളി ലേ­ഖ­ന­വും മ­ല­പ്പു­റ­ത്തെ ക­ളി­ഭ്രാ­ന്തി­ന്റെ ച­രി­ത്ര­വു­മൊ­ക്കെ ഓർ­മ്മി­ക്കു­മ്പോൾ വി­ട്ടു­പോ­കാൻ പ­റ്റാ­ത്ത ഒരു മ­നു­ഷ്യ­നു­ണ്ടു്, സീ­തി­ഹാ­ജി. അ­ദ്ദേ­ഹം ന­ല്ലൊ­രു ഫു­ട്ബോൾ ക­ളി­ക്കാ­ര­നും ആ­സ്വാ­ദ­ക­നും കൂ­ടി­യാ­യി­രു­ന്നു. സീ­തി­ഹാ­ജി ഫ­ലി­ത­ങ്ങ­ളിൽ കളി ഫ­ലി­ത­ങ്ങൾ കു­റ­ച്ചു­ണ്ടു്. ഒ­ന്നു് പങ്കു വെ­ക്ക­ട്ടെ. ഒ­രി­ക്കൽ കുറേ ചെ­റു­പ്പ­ക്കാർ, മ­ല­പ്പു­റ­ത്തു ന­ട­ക്കാൻ പോ­കു­ന്ന ഒരു സെ­വൻ­സ് ഫു­ട്ബോൾ മ­ത്സ­ര­ത്തി­നു്, സം­ഭാ­വ­ന ആ­വ­ശ്യ­പ്പെ­ട്ടു് സീതി ഹാ­ജി­യെ സ­മീ­പി­ച്ചു. എന്തോ തി­ര­ക്കി­ലാ­യി­രു­ന്ന ഹാജി, ഇ­പ്പോൾ ന­ട­ക്കി­ല്ലെ­ന്നും പി­ന്നെ കാ­ണാ­മെ­ന്നും പ­റ­ഞ്ഞു, സ­ന്ദർ­ശ­ക­രെ ഒ­ഴി­വാ­ക്കാൻ നോ­ക്കി. ‘ഹാ­ജ്യാ­രെ, ഇതു് വെറും ഫു­ട്ബാ­ള­ല്ല ലീഗ് ഫു­ട്ബാൾ ആണു്’വ­ന്ന­വ­രിൽ ഒരാൾ പ­റ­ഞ്ഞു. ഇ­തു­കേ­ട്ട ഹാജി: ‘ഹംകേ, അ­ന­ക്ക് നേ­ര­ത്തെ പ­റ­ഞ്ഞൂ­ടെ’ എ­ന്നു് പ­റ­ഞ്ഞു ഇ­ഷ്ട­മു­ള്ള തുക സം­ഭാ­വ­ന എ­ഴു­താൻ പ­റ­ഞ്ഞു.
ടി. ജി­തേ­ഷ്: നേ­ര­ത്തോ­ടു നേരം ക­ഴി­ഞ്ഞ­പ്പോൾ
ടി. ജി­തേ­ഷ്:
സാ­യാ­ഹ്ന­യു­ടെ ഏതൊരു ല­ക്ക­വും പോ­ലെ­ത്ത­ന്നെ കെ­ട്ടും മ­ട്ടും അ­സ്സ­ലാ­യി­ട്ടു­ണ്ടു്. ഭ­ട്ട­തി­രി­യു­ടെ ക­ലി­ഗ്ര­ഫി സു­ന്ദ­രം. അ­ഭി­ജി­ത്തി­ന്റെ വ­ര­യി­ലെ സു­ന്ദ­രേ­ശ­ന്റെ നേർ­ക്കാ­ഴ്ച­യും ശ്രീ­കു­മാ­രി­യു­ടെ ഇ­രു­ളിൽ­ത്തെ­ളി­ഞ്ഞ രൂ­പ­വും ക­ഥ­യു­ടെ തു­ട­ക്ക­മെ­ന്നോ­ണം മു­ഖ­ചി­ത്ര­ത്തി­ലെ അ­ഴി­ഞ്ഞു­ല­ഞ്ഞ സാ­രി­യും അ­വ­സാ­ന­ഭാ­ഗ­ത്തെ ഒ­രു­മി­ച്ചു­പോ­ക്കും ഇ­ഷ്ട­മാ­യി. വളരെ ആ­കർ­ഷ­ക­മാ­യി ഉ­ള്ള­റി­ഞ്ഞൊ­രു­ക്കി­യ­തിൽ ഹൃ­ദ­യ­പൂർ­വ്വം നന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്നു.
ന­ന്ദി­നി മേനോൻ:
‘നേ­ര­ത്തോ­ടു നേരം ക­ഴി­ഞ്ഞ­പ്പോൾ’ ലളിത വായന പ്ര­സ­ന്ന­മാ­യ ഭാഷ. കഥ ആദ്യ വ­രി­ക­ളിൽ­ത്ത­ന്നെ മ­ന­സി­ലാ­യ­തി­നാൽ അ­ങ്ക­ലാ­പ്പും ഇല്ല.
വി. ആർ. സ­ന്തോ­ഷ്: മ­ല­യാ­ളി സിനിമ ക­ണ്ട­തു് എ­ന്തി­നു് ?
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മ­ല­യാ­ളി­യു­ടെ ക­ലാ­സ്വാ­ദ­ന­ത്തി­ന്റെ ഒരു പ്ര­ധാ­ന ദൗർ­ബ­ല്യ­ത്തിൽ ത­ന്നെ­യാ­ണു് സ­ന്തോ­ഷ് കൈ വെ­യ്ക്കു­ന്ന­തു്. അതിനെ contentism (ഉ­ള്ള­ട­ക്ക മാത്ര വാദം) എന്നു പറയാം. ക­വി­ത­യാ­യാ­ലും സി­നി­മ­യാ­യാ­യാ­ലും അതിനെ ഉ­ള്ള­ട­ക്കം, ആശയം, സ­ന്ദേ­ശം തു­ട­ങ്ങി­യ ചില സ­ത്ത­ക­ളി­ലേ­യ്ക്കു ചു­രു­ക്കി വി­ല­യി­രു­ത്താ­നു­ള്ള പ്ര­വ­ണ­ത­യാ­ണു് ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­തു്. ഇ­തി­നു് ഒരു ദീർഘ ച­രി­ത്ര­മു­ണ്ടു്. പു­രോ­ഗ­മ­ന­ത്തെ കേവലം സാ­മൂ­ഹ്യ സ­മീ­പ­ന­ത്തി­ന്റെ കാ­ര്യ­മാ­ക്കി­ച്ചു­രു­ക്കി­യ കാ­ല­ത്തോ­ളം അതു പി­ന്നോ­ട്ടു പോ­കു­ന്നു. എ­ന്തു് എ­ന്ന­തു് എ­ങ്ങ­നെ എ­ന്ന­തി­നെ വി­ഴു­ങ്ങി. ഭാഷ—സാ­ഹി­ത്യ­ത്തി­ന്റെ­യാ­യാ­ലും സി­നി­മ­യു­ടെ­യാ­യാ­ലും—അ­പ്ര­ധാ­ന­മാ­യി. ഇതു തി­രു­ത്താ­നാ­ണു്, എല്ലാ കു­റ­വു­ക­ളോ­ടും കൂടി, ആ­ധു­നി­ക­ത ശ്ര­മി­ച്ച­തു്. പു­രോ­ഗ­മ­ന­വും ആ­ധു­നി­ക­ത­യും ത­മ്മി­ലു­ള്ള ഈ വി­ചി­ത്ര­വി­ഘ­ട­നം മ­ല­യാ­ളി­യു­ടെ ആ­സ്വാ­ദ­ന സ­മീ­പ­ന­ത്തെ­ത്ത­ന്നെ വി­ക­ല­മാ­ക്കി. ആ­സ്വാ­ദ­ന­ത്തി­ലെ ഒരു റി­ഡ­ക്ഷ­നി­സ­മാ­യി­രു­ന്നു ഇതു്. കാ­വ്യ­ഭാ­ഷ­യെ­യോ ച­ല­ച്ചി­ത്ര­ഭാ­ഷ­യെ­യോ ഒ­രി­ഞ്ചും മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാ­ത്ത­വർ രാ­ഷ്ട്രീ­യ സ­മീ­പ­ന­ത്തി­ന്റെ പേരിൽ വാ­ഴ്ത്ത­പ്പെ­ട്ടു. ഡോ­ക്യു­മെ­ന്റ­റി ശ­ക്ത­മാ­യ ഒരു മാ­ദ്ധ്യ­മ­മാ­ണു്, പക്ഷേ സിനിമ വേ­റെ­യാ­ണു്. ചില വി­ദ്യാർ­ത്ഥി­കൾ ഇ­യ്യി­ടെ എ­ടു­ത്ത ചില ഷോർട് ഫി­ലി­മു­കൾ ക­ണ്ട­പ്പോൾ സ­ന്തോ­ഷം തോ­ന്നി. എ­ല്ലാം ന­ഷ്ട­മാ­യി­ട്ടി­ല്ല.
ദാ­മോ­ദർ പ്ര­സാ­ദ്:
മാൻ­ഹോൾ സിനിമ ക­ലാ­പ­ര­മ­ല്ല എ­ന്നു് സ­മർ­ത്ഥി­ക്കാ­നാ­ണോ ഇത്ര ച­രി­ത്ര­പ­ര­മാ­യ വി­ശ­ദീ­ക­ര­ണം വി. ആർ. സ­ന്തോ­ഷ് ന­ല്കി­യി­രി­ക്കു­ന്ന­തു്. ന്യൂ­ജെൻ സി­നി­മ­യെ കു­റി­ച്ചു­ള്ള വെ­റു­ങ്ങ­ലി­ച്ച വീ­ക്ഷ­ണ­ത്തോ­ടും വി­യോ­ജി­ക്കു­ന്നു. ക­ലാ­പ­രം, സൗ­ന്ദ­ര്യാ­ത്മ­കം തു­ട­ങ്ങി­യ മാ­മൂ­ല­ക­ളെ ഇത്ര പ്രാ­ധാ­ന്യ­ത്തോ­ടെ വി. ആർ. സ­ന്തോ­ഷ് കാ­ണു­ന്നു എ­ന്ന­തു് അ­തി­ശ­യ­ക­രം തന്നെ…
ന­ന്ദി­നി മേനോൻ:
‘മ­ല­യാ­ളി സിനിമ ക­ണ്ട­തു് എ­ന്തി­നു്’ രാ­ഷ്ട്രീ­യ പ്ര­ഖ്യാ­പ­ന­ങ്ങ­ളാ­യും സ­മീ­പ­ന­ങ്ങ­ളാ­യും കൊ­ണ്ടാ­ടി­യ പലതും മി­ക­ച്ച­തെ­ന്നു തെ­ളി­യി­ക്കേ­ണ്ട­തു് പ്രേ­ക്ഷ­ക­ന്റെ ബാ­ധ്യ­ത­യാ­യി­ത്തീർ­ന്ന­തെ­ങ്ങി­നെ­യെ­ന്നു ചി­ന്തി­ക്കാ­റു­ണ്ടു്. അതി ശ­ക്ത­മാ­യി കഥ പ­റ­യു­ന്ന ചില ഷോർ­ട്ട് ഫി­ലി­മു­കൾ ഈ­യി­ടെ­യാ­യി കാ­ണു­ന്നു­ണ്ടു്. രണ്ടു മ­ണി­ക്കൂർ കാ­ഴ്ച­കൾ പ­പ്പും പൂ­ട­യും പ­റി­ച്ചൊ­തു­ക്ക­ല­ല്ല ഷോർ­ട്ട് ഫിലിം എന്നു ചെ­റു­പ്പ­ക്കാർ തി­രി­ച്ച­റി­യു­ന്നു­ണ്ടു്…
കെ. എച്ച്. ഹുസൈൻ:
മ­ല­യാ­ള­ത്തി­ലെ ന്യൂ ജ­ന­റേ­ഷൻ സി­നി­മ­ക­ളിൽ ക­ഥ­ക­ളും സം­ഭാ­ഷ­ണ­ങ്ങ­ളും ആ­ക്ഷ­നു­ക­ളും അ­ടി­പൊ­ളി­യാ­യി തീർ­ന്നി­രി­ക്കു­ന്നു. മദ്ധ്യ-​ഉപരിവർഗ്ഗത്തിന്റെ ആ­ശ­ങ്ക­ക­ളും ആ­ഹ്ലാ­ദ­ങ്ങ­ളു­മാ­ണു് പു­തു­സം­വി­ധാ­യ­ക­രേ­യും ജ­ന­ത്തേ­യും ഹ­രം­പി­ടി­പ്പി­ക്കു­ന്ന­തു്. പ­ട്ടി­ണി­യും പ­രി­വ­ട്ട­ങ്ങ­ളു­മി­ല്ലാ­ത്ത ആ­ന­ന്ദ­ക­ര­മാ­യ നി­മി­ഷ­ങ്ങൾ സി­നി­മ­യി­ലെ­ങ്ങും നി­റ­ഞ്ഞു­നിൽ­ക്കു­ന്നു. നർ­മ്മ­ങ്ങൾ ഇ­ട­ക്കി­ടെ നു­ര­യു­ന്നു­ണ്ടു്. ഇ­തൊ­ക്കെ മാ­ത്രം ഇ­ഷ്ട­പ്പെ­ടു­ന്ന ത­ര­ത്തിൽ മ­ല­യാ­ളി­യു­ടെ കാ­ഴ്ച­സം­സ്കാ­ര­വും മാ­റി­പ്പോ­യി­രി­ക്കു­ന്നു. ഉ­പ­ഭോ­ഗ­സം­സ്കാ­ര­ത്തി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട ഒരു ല­ക്ഷ­ണം സു­ഖ­ത്തെ അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്ന കാ­ഴ്ച­ക­ളിൽ­നി­ന്നും കേൾ­വി­ക­ളിൽ­നി­ന്നും അ­ക­ന്നു­നിൽ­ക്കു­ക­യെ­ന്ന­താ­ണു്. സി­നി­മ­ക­ളിൽ­നി­ന്നു് ഗ്രാ­മ­ങ്ങൾ ക്ര­മേ­ണ മാ­ഞ്ഞു­പോ­കു­ക­യും ന­ഗ­ര­ങ്ങൾ കൂ­ടു­ത­ലാ­യി ഇ­ടം­പി­ടി­ക്കു­ക­യും ചെ­യ്യു­ന്ന­തിൽ ഇ­തു­ക­ണ്ടെ­ത്താൻ ക­ഴി­യും. അർ­ബ­നൈ­സേ­ഷൻ സി­നി­മ­കൾ­ക്കു് ച­ടു­ല­ത­യും വർ­ണ്ണ­ങ്ങ­ളും സ­മ്മാ­നി­ക്കു­ന്നു. ക­ഷ്ട­പ്പാ­ടി­ലും അ­വ­ഗ­ണ­ന­യി­ലും ജ­നി­ച്ചു ജീ­വി­ച്ചു് മ­രി­ച്ചു­തീർ­ക്കു­ന്ന മ­നു­ഷ്യ­രെ ഈ സി­നി­മ­ക­ളിൽ അ­ങ്ങ­നെ കാ­ണാ­റി­ല്ല. തൊ­ണ്ണൂ­റു­ക­ളു­ടെ അ­വ­സാ­നം വരെ നി­ല­നി­ന്നി­രു­ന്ന മ­ദ്ധ്യ­വർ­ത്തി­സി­നി­മ ന്യൂ­ജ­ന­റേ­ഷൻ കാ­ല­ത്തു് അ­പൂർ­വ്വ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. പു­തു­കാ­ല­ത്തി­ലെ ഐടി ജീ­വി­ത­ങ്ങൾ, സ്മാർ­ട്ട്ഫോൺ ഇ­ട­പെ­ട­ലു­കൾ, ഡിസൈൻ വ­സ്ത്ര­ങ്ങൾ, ഇ­ന്റർ­കോ­ണ്ടി­നെ­ന്റൽ ഭ­ക്ഷ­ണ­ങ്ങൾ, സൗഹൃദ മ­ദ്യ­പാ­ന­ങ്ങൾ—അ­ങ്ങ­നെ ആ­ഢം­ബ­ര­പൂർ­ണ്ണ­മാ­ണു് സി­നി­മ­യി­ലെ കേ­ര­ളീ­യ ജീ­വി­ത­ങ്ങൾ. ഇ­തി­ന­പ്പു­റം കേ­ര­ള­ത്തിൽ മ­റ്റു­ജീ­വി­ത­ങ്ങൾ ഉണ്ടോ എന്ന ഒ­ര­ന്വേ­ഷ­ണം ഇ­ത്ത­രം സി­നി­മ­ക­ളി­ലി­ല്ല. മതം, ജാതി, രാ­ഷ്ട്രീ­യം, വി­ശ­പ്പു്, രോഗം ഇ­വ­യൊ­ക്കെ കേ­ര­ള­ത്തിൽ­നി­ന്നു് ഏ­താ­ണ്ടു് അ­പ്ര­ത്യ­ക്ഷ­മാ­യ മ­ട്ടാ­ണു് ചി­ത്ര­ങ്ങൾ കാ­ണു­മ്പോൾ ഉ­ണ്ടാ­കു­ന്ന­തു്. കാ­ഴ്ച­ക­ളു­ടെ ഉ­ത്സ­വ­ങ്ങ­ളി­ലേ­ക്കാ­ണു് ര­ണ്ടു­മ­ണി­ക്കൂർ കാ­ണി­കൾ ആ­ന­യി­ക്ക­പ്പെ­ടു­ന്ന­തു്. ജീ­വി­ത­ത്തി­ന്റെ യാ­ഥാർ­ത്ഥ്യ­ങ്ങൾ­ക്കും വ­റു­തി­കൾ­ക്കും മീതെ സ്വർ­ണ്ണ­പാ­ത്ര­ങ്ങൾ ക­മ­ഴ്ത്തി അവ കാ­ഴ്ച­ക്കാ­രു­ടെ വി­സ്മൃ­തി­ക­ളാ­യി­മാ­റു­ന്നു. ര­ണ്ടാ­മ­തൊ­ന്നു­കൂ­ടി കാ­ണാ­നു­ള്ള കൗ­തു­കം പോലും അ­വ­ശേ­ഷി­പ്പി­ക്കാ­തെ­യാ­ണു് പ­ല­തി­ന്റേ­യും തി­രോ­ധാ­നം. ക­മ്മ­ട്ടി­പ്പാ­ട­ങ്ങ­ളും കു­മ്പ­ള­ങ്ങി രാ­ത്രി­ക­ളും തൊ­ണ്ടി­മു­ത­ലും പ്രേ­മ­വും ഇ­വ­യി­ലു­ണ്ടാ­കു­ന്നു­ണ്ടു്. ന­ഗ­ര­വൽ­ക്ക­ര­ണ­ത്തിൽ നി­ഷ്കാ­സി­ത­രാ­യ ജ­ന­ങ്ങൾ, മ­ദ്യ­ത്തി­ലേ­ക്കും അ­ക്ര­മ­ങ്ങ­ളി­ലേ­ക്കും ത­ള്ളി­യി­ട­പ്പെ­ട്ട ജീ­വി­ത­ങ്ങൾ, പു­തു­മു­ത­ലാ­ളി­മാ­രു­ടെ പുതിയ ഇ­ര­ക­ളും അ­ടി­മ­ക­ളു­മാ­യി­ത്തീർ­ന്ന ദളിതു ജീ­വി­ത­ങ്ങൾ, റൊ­മാൻ­സി­ന്റെ ആ­ഹ്ലാ­ദ­ങ്ങ­ളോ­ടൊ­പ്പം മീൻ­പി­ടു­ത്ത­ങ്ങ­ളും സ­ങ്ക­ട­ങ്ങ­ളും—ഇ­വ­യൊ­ക്കെ സ്പർ­ശി­ക്കു­ന്ന പ്ര­മേ­യ­ങ്ങൾ അ­പൂർ­വ്വ­മാ­യെ­ങ്കി­ലും ന്യൂ ജ­ന­റേ­ഷ­നിൽ ക­ട­ന്നു­വ­രു­ന്നു. ന്യൂ­ജ­ന­റേ­ഷ­നിൽ­ത­ന്നെ വ്യ­ത്യ­സ്ത­മാ­യൊ­രു മ­ദ്ധ്യ­വർ­ത്തി­സി­നി­മ രൂ­പം­കൊ­ള്ളു­ന്ന­തു് ഇവയിൽ ക­ണ്ടെ­ത്താം. സ­മൂ­ഹ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്കാ­ഴ്ച­കൾ പ­ല­പ്പോ­ഴും വ­യ­ലൻ­സും സ്റ്റ­ണ്ടു­മാ­യി ഒ­ടു­ങ്ങു­ക­യാ­ണു്. ഇ­ത്ത­രം ഒരു സാ­മൂ­ഹ്യാ­വ­സ്ഥ നി­ല­നി­ല്ക്കു­ന്ന­തി­നെ­തി­രെ ഒരു ചോ­ദ്യ­വും ഇവ ഉ­യർ­ത്തു­ന്നി­ല്ല. അ­ത്ത­രം രാ­ഷ്ട്രീ­യ­ബോ­ധ­ങ്ങൾ നിർ­മ്മി­ച്ചെ­ടു­ക്കാൻ ഇ­തി­ന്റെ സം­വി­ധാ­യ­കർ­ക്കോ സം­ഘാ­ട­കർ­ക്കോ ഉ­ദ്ദേ­ശ്യ­വു­മി­ല്ല. ലോ­ക­സി­നി­മ­ക­ളി­ലെ മി­ക­ച്ച സി­നി­മ­കൾ പ­ണ്ടൊ­ന്നും സ­ങ്ക­ല്പി­ക്കാൻ ക­ഴി­യാ­ത്ത ത­ര­ത്തിൽ പു­തു­ത­ല­മു­റ കാ­ണു­ന്നു­ണ്ടു്. കെ­ട്ടു­കാ­ഴ്ച­കൾ നി­റ­ച്ചു് പ്രേ­ക്ഷ­ക­രെ തി­യ്യേ­റ്റ­റു­ക­ളി­ലേ­ക്കെ­ത്തി­ച്ചു് പണം വാരുക എ­ന്നു­ള്ള­താ­ണു് ഭൂ­രി­ഭാ­ഗം ന്യൂ­ജ­ന­റേ­ഷൻ സി­നി­മ­ക­ളു­ടെ­യും ല­ക്ഷ്യം. പു­തു­സാ­ങ്കേ­തി­ക­ത കൊ­ണ്ടു­വ­രു­ന്ന അ­ട്ടി­മ­റി­ക­ളെ സ്വാ­യ­ത്ത­മാ­ക്കാ­നും യു­വ­ത­യു­മാ­യി പ­ങ്കു­വ­ച്ചു് ര­സി­ക്കാ­നു­മു­ള്ള ഹരവും ഒ­പ്പ­മു­ണ്ടു്. മ­റാ­ത്തി­യും ത­മി­ഴു­മുൾ­പ്പെ­ടെ ഇ­ന്ത്യ­യി­ലെ മറ്റു പ്രാ­ദേ­ശി­ക­സി­നി­മ­ക­ളി­ലെ യു­വ­ത്വം സ്വ­ന്തം ജ­ന­ത­യു­ടെ നൊ­മ്പ­ര­ങ്ങ­ളേ­യും ആ­ശ­ങ്ക­ക­ളേ­യും നെ­ഞ്ചേ­റ്റു­ന്ന കാഴ്ച ന­മ്മു­ടെ കു­ട്ടി­കൾ­ക്കു് അത്ര മ­തി­പ്പു­ള­വാ­ക്കാ­നി­ട­യി­ല്ല. രാ­ഷ്ട്രീ­യം സർ­ഗ്ഗാ­ത്മ­ക­വ്യാ­പാ­ര­ങ്ങ­ളിൽ ക­ഴി­വ­തും അ­ക­റ്റി­നിർ­ത്തേ­ണ്ട ഒ­ന്നാ­ണ­ല്ലൊ. ന്യൂ­ജ­ന­റേ­ഷൻ സി­നി­മ­ക­ളു­ടെ അടഞ്ഞ സ്ഥ­ലി­ക­ളിൽ ഒരു കൂ­ട്ടം ചെ­റു­പ്പ­ക്കാർ ക­ണ്ണു­തു­റ­ന്നി­രി­പ്പു­ണ്ടു്. ജയൻ കെ ചെ­റി­യാൻ (പാ­പ്പി­ലി­യോൺ ബുദ്ധ), സു­ദേ­വൻ (ക്രൈം നമ്പർ 8), സ­നൽ­കു­മാർ (ഒ­ഴി­വു­ദി­വ­സ­ത്തെ കളി), മനു കാ­ക്ക­നാ­ടൻ (മൺ­റോ­തു­രു­ത്തു്), സജിൻ ബാബു (അ­സ്ത­മ­യം വരെ), ഷാ­ന­വാ­സ് ന­ര­ണി­പ്പു­ഴ (കാരി), റാഡി (വെ­ളു­ത്ത­രാ­ത്രി­കൾ), വിധു വിൻ­സെ­ന്റ് (മാൻ­ഹോൾ), ലിജോ ജോസ് പെ­ല്ലി­ശ്ശേ­രി (ഈ. മ. യൗ., ജ­ല്ലി­ക്ക­ട്ട്)… ഇ­വ­രു­ടെ സാ­ന്നി­ദ്ധ്യം ന­ല്കു­ന്ന പ്ര­തീ­ക്ഷ­കൾ വ­ലു­താ­ണു്. ഇവരിൽ പ­ല­രു­ടേ­യും നിർ­മ്മാ­ണ­രീ­തി നാ­ടി­നേ­യും നാ­ട്ടു­കാ­രേ­യും പ­ങ്കെ­ടു­പ്പി­ക്കു­ന്ന ജനകീയ രീ­തി­യാ­ണു്—ലോ­ക­സി­നി­മ­യിൽ അ­ബ്ബാ­സ് കി­യാ­രോ­സ്ത­മി പ­രീ­ക്ഷി­ച്ച മാതൃക. കേ­ര­ളീ­യ ജീ­വി­ത­ത്തി­ന്റെ ആ­ഢം­ബ­ര­ത്തോ­ടു­ള്ള അ­ഭി­ര­തി­ക്കെ­തി­രെ ഇവർ സി­നി­മ­യെ മാ­ത്ര­മ­ല്ല, നിർ­മ്മാ­ണ­രീ­തി­യേ­യും അ­ണി­നി­ര­ത്തു­ന്നു. ഇവരെ ന്യൂ ജ­ന­റേ­ഷ­നിൽ ലേബൽ ചെ­യ്യു­ന്ന­തു് ച­ല­ച്ചി­ത്ര മാ­ദ്ധ്യ­മ­ത്തോ­ടും കേ­ര­ളീ­യ ജീ­വി­ത­ത്തോ­ടും അ­വ­രെ­ടു­ക്കു­ന്ന നി­ല­പാ­ടു­ക­ളെ തെ­റ്റി­ദ്ധ­രി­ക്കാൻ ഇ­ട­യാ­ക്കും. ഇ­തിൽ­നി­ന്നൊ­ക്കെ വ്യ­ത്യ­സ്ത­മാ­യി അ­ധി­ക­മാ­രു­മ­റി­യാ­തെ ഒരു ‘അ­ണ്ടർ­ഗ്രൗ­ണ്ട്’ സിനിമ മ­ല­യാ­ള­ത്തിൽ അ­ടു­ത്ത കാ­ല­ത്താ­യി രൂ­പം­കൊ­ള്ളു­ണ്ടു്. സു­ദേ­വ­നിൽ നി­ന്നാ­ണു് അ­തി­ന്റെ തു­ട­ക്കം. പ­ത്തു­ല­ക്ഷ­ത്തി­നു താഴെ മാ­ത്രം മു­തൽ­മു­ട­ക്കു­ള്ള അവ ഉൾ­നാ­ടൻ­ഗ്രാ­മ­ങ്ങ­ളു­ടെ അ­റി­യ­പ്പെ­ടാ­യ്ക­യി­ലാ­ണു് ജ­ന്മ­മെ­ടു­ക്കു­ന്ന­തു്. പൊ­തു­ജ­ന­ത്തെ ആ­കർ­ഷി­ക്കാ­നു­ള്ള ആ­ക്ഷ­നു­ക­ളും സം­ഭാ­ഷ­ണ­ങ്ങ­ളു­മി­ല്ലാ­ത്ത അവയിൽ പക്ഷെ, ഉ­ട­നീ­ളം ജനം നി­റ­ഞ്ഞു­നിൽ­ക്കു­ന്നു. എല്ലാ അർ­ത്ഥ­ത്തി­ലും സാ­ധാ­ര­ണ ജ­ന­ങ്ങൾ, അ­വ­രു­ടെ വ­റു­തി­കൾ, വി­ങ്ങ­ലു­കൾ, നി­ശ്ശ­ബ്ദ­ത­കൾ, മ­ങ്ങി­പ്പോ­കു­ന്ന ജീ­വി­താ­ഭി­ലാ­ഷ­ങ്ങൾ—ച­ടു­ല­മാ­യ ഏതു് സം­ഭാ­ഷ­ണ­ങ്ങ­ളേ­ക്കാ­ളും മീ­തെ­യാ­യി അതു് ആ­ശ­ങ്ക­ക­ളും ദു­രൂ­ഹ­ത­ക­ളും സ­മ്മാ­നി­ക്കു­ന്നു. സി­ദ്ദി­ക്ക് പ­റ­വൂ­രി­ന്റെ ‘ക­ന്യാ­വ­ന­ങ്ങൾ’, ‘താഹിറ’ എന്നീ ചി­ത്ര­ങ്ങൾ സ­മ­കാ­ലീ­ന മ­ല­യാ­ളി ജീ­വി­ത­ത്തി­ന്റെ പി­ന്നാ­മ്പു­റ­ങ്ങ­ളി­ലേ­ക്കു് കാ­ഴ്ച­ക­ളെ തി­രി­ക്കു­ന്നു. യ­ഥാർ­ത്ഥ്യ­ങ്ങ­ളിൽ­നി­ന്നു് അ­യ­ഥാർ­ങ്ങ­ളി­ലേ­ക്കു് മെ­ല്ലെ മെ­ല്ലെ എ­ത്തി­പ്പെ­ടു­ന്ന അവ ആർ­ഭാ­ട­പൂർ­ണ്ണ­മാ­യ മ­ല­യാ­ളി ജീ­വി­ത­ത്തി­ന്റെ അ­സം­ബ­ന്ധ­ങ്ങൾ അ­നാ­വ­ര­ണം ചെ­യ്യു­ന്നു. കോ­വി­ഡാ­ന­ന്ത­ര­കാ­ല­ത്തു് മാ­ളു­ക­ളിൽ­നി­ന്നും സി­നി­മാ­പ്ര­ദർ­ശ­ന­ങ്ങൾ ബ­യോ­സ്കോ­പ്പു­ക­ളി­ലേ­ക്കു് മാ­റാ­നു­ള്ള സാ­ദ്ധ്യ­കൾ ഉ­യർ­ന്നു­വ­രു­ന്നു­ണ്ടു്. സാ­മൂ­ഹ്യ­അ­ക­ലം അ­നു­ധാ­വ­നം ചെ­യ്ത­വർ വ­ലി­യ­ആൾ­ക്കു­ട്ട­ങ്ങ­ളെ ഭ­യ­പ്പെ­ടു­ന്ന­വ­രാ­യി­ത്തീ­രു­മെ­ന്നു് തീർ­ച്ച. ഗ്രാ­മ­ങ്ങ­ളി­ലു­യ­രു­ന്ന ചെറിയ കൂ­ടാ­ര­ങ്ങ­ളിൽ അ­ണ്ടർ­ഗ്രൗ­ണ്ട് സി­നി­മ­കൾ ജ­ന­ങ്ങ­ളു­ടേ­താ­യി മാറും. —ഹു
അ­ബ്ദുൾ:
സ­ന്തോ­ഷി­ന്റെ ചോ­ദ്യം പ്ര­സ­ക്ത­മാ­ണു്. മാൻ ഹോ­ളി­നു വേ­ണ്ടി­യാ­യി­രു­ന്നോ നാ­മു­റ­ക്ക­മി­ള­ച്ച­തു്? എ­ന്നാൽ, ലോ­കോ­ത്ത­ര സി­നി­മ­കൾ ക­ണ്ട­തു­കൊ­ണ്ടു് മാ­ത്രം ഒരു സ­മൂ­ഹ­ത്തിൽ നല്ല സി­നി­മ­കൾ നിർ­മ്മി­ക്ക­പ്പെ­ടി­ല്ല. സാ­മൂ­ഹ്യ പ­രി­വർ­ത്ത­ന­ത്തി­ന്റെ സ­മാ­ന്ത­ര മി­ശ്രി­തം കൂടി വേണം. ഇ­ന്ന­ത്തെ ഇ­ന്ത്യ അ­ത്ത­രം സാ­ധ്യ­ത­ക­ളെ പൂർ­ണ­മാ­യും റദ്ദ് ചെ­യ്തു ക­ഴി­ഞ്ഞു. കേ­ര­ള­മാ­ക­ട്ടെ, ന­വോ­ത്ഥാ­ന­ന്ത­രം ലൈം­ഗി­ക­മാ­യി അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട ഒരു സ­മൂ­ഹ­മാ­യി മാ­റു­ക­യും ഫ്യൂ­ഡൽ സ­ദാ­ചാ­ര­ബോ­ധം പി­ടി­പെ­ട്ട ഒ­ന്നാ­യി തീ­രു­ക­യും ചെ­യ്തു. വ്യ­വ­സ്ഥാ­പി­ത ഇ­ട­തു­പ­ക്ഷ­വും ഈ സ­ദാ­ചാ­ര­ത്തി­ന്റെ വ­ക്താ­ക്ക­ളാ­യി മാറി. ഫലമോ? സി­നി­മ­പോ­ലെ­ആ­വി­ഷ്കാ­ര­ത്തിൽ വലിയ സ്വാ­ത­ന്ത്ര്യം ആ­വ­ശ്യ­പ്പെ­ടു­ന്ന മാ­ധ്യ­മ­ങ്ങൾ (മ­റ്റൊ­ന്നു് ചിത്ര രചന) വി­പ­ഥി­ത­മാ­യി (abberated). Von Tier-​ന്റെ Nymphomaniac പോ­ലെ­യോ Kim Ki-​duk-ന്റെ Moebius പോ­ലെ­യോ ഒരു സിനിമ ന­മു­ക്കു് ആ­ലോ­ചി­ക്കാൻ ക­ഴി­യു­മോ? അ­തു­കൊ­ണ്ടു് ന­മ്മു­ടെ സിനിമ ആ­വി­ഷ്കാ­രം ഒ­രി­ക്ക­ലും സ­ത്യ­സ­ന്ധം ആ­കി­ല്ല. ഒരു കു­രു­ട്ടു് ക­ല­യാ­ണു് അതു് സൃ­ഷ്ടി­ക്കു­ക. എ­ന്നാൽ ഇ­റാ­നി­യൻ സമൂഹം ന­മ്മ­ളെ­ക്കാൾ ലൈം­ഗി­ക അ­ടി­ച്ച­മർ­ത്തൽ നേ­രി­ടു­ന്ന സ­മൂ­ഹ­മാ­യി­ട്ടും ലോ­കോ­ത്ത­ര സി­നി­മ­കൾ അവിടെ നി­ന്നും ഉ­ണ്ടാ­കു­ന്നു. അ­തി­നു് കാരണം അ­വ­രു­ടെ ആ­ന്ത­രി­ക സാം­സ്കാ­രി­ക ധാ­ര­യാ­ണു്. മ­റ്റൊ­ന്നു് പ്ര­തി­ഭ­യാ­ണു്. അ­തു­കൊ­ണ്ടാ­ണു് Godarde കി­ര­സ്തോ­മി­യെ കു­റി­ച്ചു ഇ­ങ്ങ­നെ പ­റ­ഞ്ഞ­തു്, Cinema begins with Grifith ends with Kirasthomi. അ­പ്പോൾ, ഒ­ന്നു­കിൽ നാം സാ­മൂ­ഹ്യ­മാ­യി ആ­ധു­നി­ക­വ­ത്ക­രി­ക്ക­പ്പെ­ട­ണം അ­ല്ലെ­ങ്കിൽ പ്ര­തി­ഭ­കൊ­ണ്ടു് ലൈം­ഗി­ക അ­ടി­ച്ച­മർ­ത്ത­ലി­നെ മു­റി­ച്ചു ക­ട­ക്ക­ണം. മലയാള സി­നി­മ­യിൽ അത്ര പ്ര­തി­ഭ­യു­ള്ള­വർ ഉ­ണ്ടാ­വു­മെ­ന്നു് ക­രു­താം. നാം കൂ­ടു­തൽ ഇ­രു­ട്ടി­ലേ­ക്കു് ന­ട­ന്ന­ടു­ക്കു­ക­യാ­ണ­ല്ലോ!
ആഷിഖ്:
സി­നി­മ­യെ­ക്കു­റി­ച്ചു­ള്ള വ്യ­ത്യ­സ്ത­മാ­യ നി­രീ­ക്ഷ­ണ­ങ്ങൾ. സ­മീ­പ­ന­ങ്ങൾ, പലതും പുതിയ അ­റി­വു­കൾ. നന്ദി.
സെ­ന്തിൽ:
സ­ന്തോ­ഷി­ന്റെ അ­വ­ലോ­ക­ന­ത്തിൽ ഷാജി ക­രു­ണി­ന്റെ ‘പിറവി’ പ­രാ­മർ­ശി­ക്ക­പ്പെ­ട്ടി­ല്ല. മ­ല­യാ­ളി­ക്കു് മ­റ­ക്കാ­നാ­വാ­ത്ത ഒരു ചി­ത്ര­മാ­ണ­തു്. മ­ദ്ധ്യ­വർ­ത്തി­യിൽ ഭ­ര­ത­ന്റെ പേരു് വി­ട്ടു­പോ­യ­തു് വലിയ പി­ഴ­വാ­ണു്. ജ­യ­രാ­ജും കുറെ ഭേ­ദ­പ്പെ­ട്ട സി­നി­മ­കൾ എ­ടു­ത്തി­ട്ടു­ണ്ടു്. ഒപ്പം സ­നൽ­കു­മാർ ശ­ശി­ധ­ര­ന്റെ ചി­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചും ഒ­ന്നും എഴുതി ക­ണ്ടി­ല്ല. സ­ന­ലി­ന്റെ ‘ഒഴിവു ദി­വ­സ­ത്തെ കളി’ ന­ല്ലൊ­രു പ­രീ­ക്ഷ­ണ ചി­ത്ര­മാ­യി­ട്ടാ­ണു് അ­നു­ഭ­വ­പ്പെ­ട്ട­തു്. എന്തേ വി­ട്ടു­പോ­യ­തു്?
ദാ­മോ­ദർ പ്ര­സാ­ദ്:
നിയോ-​റിയലിസ്റ്റ്, ന്യൂ വേവ് തു­ട­ങ്ങി­യ പ്ര­വ­ണ­ത­ക­ളെ കു­റി­ച്ചു് ലോക സി­നി­മ­യു­ടെ ച­രി­ത്രം അ­തി­ന്റെ സ്വ­ഭാ­വ­മെ­ന്തെ­ന്നു് ഏ­റെ­ക്കു­റെ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. പക്ഷേ ന്യൂ­ജൻ എന്ന കാ­റ്റ­ഗ­റി ഒ­രൊ­ഴു­ക്കിൽ പ­റ­ഞ്ഞു­പോ­കു­ന്നു­വെ­ന്ന­തൊ­ഴി­ച്ചാൽ അ­തി­ന്റെ സ­വി­ശേ­ഷ സ്വ­ഭാ­വ­മെ­ന്തെ­ന്നു് വ്യ­ക്ത­മ­ല്ല. അ­തു­കൊ­ണ്ടു് ന്യൂ­ജൻ എ­ന്ന­തു­കൊ­ണ്ടു് അർ­ത്ഥ­മാ­ക്കു­ന്ന പ്ര­വ­ണ­ത­യേ­തു്? അ­തി­ന്റെ പ്രാ­തി­നി­ധ്യ സം­വി­ധാ­യ­കർ ആ­രൊ­ക്കെ? അ­തി­നു് പൊ­തു­വാ­യ ഭാവ ത­ല­മു­ണ്ടെ­ങ്കിൽ അതു് എ­ന്താ­ണു് എ­ന്നൊ­ക്കെ വ്യ­വ­ച്ഛേ­ദി­ച്ചു വ്യ­ക്ത­മാ­ക്കേ­ണ്ട­തു­ണ്ടു്? ചു­മ്മാ ന­മ്മു­ക്കു് രണ്ടോ മു­ന്നോ സി­നി­മ­കൾ ഇ­ഷ്ട­മാ­യി­ല്ല എ­ന്ന­തു­ക്കൊ­ണ്ടു് വി­മർ­ശ­ന­ത്തി­നു പകരം കു­റ്റാ­രോ­പ­ണം ഉ­ന്ന­യി­ക്കാ­നാ­യി ഒരു കാ­റ്റ­ഗ­റി ക­ണ്ടെ­ത്തി ആ­ക്ര­മി­ക്കു­ന്ന­തിൽ വലിയ പ­തി­രി­ല്ല. ന്യൂ­ജൻ സിനിമ എന്നു വി­ശേ­ഷി­പ്പി­ച്ചു­കൊ­ണ്ടു് ന­ട­ത്തി­യി­ട്ടു­ള്ള ആ­രോ­പ­ണ­ങ്ങ­ളൊ­ക്കെ മ­ല­യാ­ള­ത്തി­ലെ ക­ഴി­ഞ്ഞ ഒരു മു­ന്നു ദ­ശ­ക­ങ്ങ­ളി­ലെ സി­നി­മ­യ­ക്കു് മു­ഴു­വൻ ബാ­ധ­ക­മാ­കും. അതു് മ­ല­യാ­ള­ത്തി­ലെ ക­ച്ച­വ­ട സി­നി­മ­യു­ടെ പൊതു ട്ര­ന്റാ­ണു്. ചാ­പ്പാ കു­രി­ശാ­ണു് മ­ല­യാ­ള­ത്തി­ലെ വി­ളി­ച്ചു വ­രു­ന്ന ന്യൂ­ജ­ന­റേ­ഷൻ സി­നി­മ­യെ­ങ്കിൽ, ഇഷ്ക്, കി­സ്മ­ത്ത്, ചാർളി, പ്രേ­മം, ഡ്രൈ­വി­ങ്ങ് ലൈ­സൻ­സ് എ­ന്നി­ങ്ങ­നെ പല സ­മ­യ­ങ്ങ­ളിൽ ഇ­റ­ങ്ങി­യ ച­ല­ച്ചി­ത്ര­ങ്ങൾ ന്യൂ­ജൻ ഗ­ണ­ത്തിൽ­പ്പെ­ടു­മോ? വ്യ­ക്ത­മാ­വേ­ണ്ട­തു­ണ്ടു്. അതേ സമയം, ഡ­യ­റ­ക്ട­റു­ടെ പ്രാ­യം മുൻ­നിർ­ത്തി ക­സ­ബ­യും വരനെ ആ­വ­ശ്യ­മു­ണ്ടു് എന്നീ സി­നി­മ­കൾ ന്യൂ­ജൻ സി­നി­മ­യാ­യി കാണാൻ പ­റ്റു­മോ? പ­റ്റി­ല്ല. രഞ്ജീ പ­ണി­ക്കർ, സത്യൻ അ­ന്തി­ക്കാ­ടി­ന്റെ ച­ല­ച്ചി­ത്ര സ്വ­ഭാ­വം ആ­വർ­ത്തി­ക്കു­ക മാ­ത്ര­മാ­ണി­തിൽ. പക്ഷേ അ­ങ്ങ­നെ­യ­ല്ല ഉ­സ്താ­ദ് ഹോ­ട്ടൽ, ലവ് 24 × 7, ബാം­ഗ്ലൂർ ഡെ­യ്സ്. രാ­മ­ലീ­ല ഒരു ന്യൂ­ജൻ സി­നി­മ­യാ­ണോ, ചെ­റു­പ്പ­ക്കാ­രൻ സം­വി­ധാ­യ­ക­ന്റെ ആദ്യ സിനിമ എ­ന്നൊ­രൊ­റ്റ കാരണം കൊ­ണ്ടു്? പ­റ­ഞ്ഞു വ­രു­ന്ന­തു്, കു­റ്റാ­രോ­പ­ണം ഉ­ന്ന­യി­ക്കു­ന്ന­തി­നു് മു­മ്പു് ഏതു് തരം സി­നി­മ­കൾ? പ്ര­വ­ണ­ത­കൾ? പ്ര­തി­നി­ധാ­ന­ങ്ങൾ—എ­ന്നി­വ­യെ­യാ­ണു് ന്യൂ­ജൻ സിനിമ എന്നു വി­ളി­ക്കു­ന്ന­തിൽ ക്ലാ­രി­റ്റി വേണം. അണ്ടർ ഗ്രൗ­ണ്ട് സി­നി­മ­യെ കു­റി­ച്ചു­ള്ള നി­രീ­ക്ഷ­ണ­ത്തോ­ടും വി­യോ­ജി­പ്പാ­ണു്. വീ­ണ്ടും കാ­റ്റ­ഗ­റി തി­രി­ക്കു­ന്ന­തു് വ്യ­ക്ത­ത­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണെ­ന്നു് തോ­ന്നു­ന്നി­ല്ല. ആ­ണെ­ങ്കിൽ, അണ്ടർ ഗ്രൗ­ണ്ട് സി­നി­മ­യു­ടെ വ്യ­വ­ഹാ­രി­ക അർ­ത്ഥ­വും ഇവിടെ ചൂ­ണ്ടി കാ­ണി­ച്ച പ്ര­വ­ണ­ത­യും ത­മ്മി­ലു­ള്ള ബന്ധം അ­വ്യ­ക്ത­മാ­ണു്. കു­റ­ച്ചു കൂടി വി­ശ­ദീ­ക­രി­ക്കാം, ചർച്ച തു­ട­രു­ക­യാ­ണെ­ങ്കിൽ, ആ ഘ­ട്ട­ത്തിൽ.
ഉണ്ണി ആർ: മ­ല­യാ­ളി മെ­മ്മോ­റി­യൽ
ആഷ്ലി മേരി ബേബി:
മ­ല­യാ­ളി മെ­മ്മോ­റി­യൽ ന­ല്ലൊ­രു വാ­യ­നാ­നു­ഭ­വ­മാ­യി­രു­ന്നു. വാ­യ­ന­യ്ക്കി­ട­യിൽ ആ കഥ എ­ങ്ങോ­ട്ടു് പോ­കു­ന്നു എ­ന്ന­തിൽ വലിയ ആ­കാം­ക്ഷ ഉ­ണ്ടാ­യി­രു­ന്നു. ജാ­തി­പ്പേ­രു­കൊ­ണ്ടു് ആ കു­ട്ടി അ­പ­മാ­നി­ക്ക­പ്പെ­ടു­ന്നു എ­ന്നാ­ണു് ആദ്യം ക­രു­തി­യ­തു്. പക്ഷേ, ഇ­ത്ര­യും ഗു­രു­ത­ര­മാ­ണു് പ്ര­ശ്ന­ങ്ങൾ എ­ന്നു് പി­ന്നീ­ടു് മ­ന­സ്സി­ലാ­യി. വാ­യി­ച്ച ഉടനെ ഞാൻ ക­ഥാ­കൃ­ത്തി­ന്റെ­യും അ­ദ്ദേ­ഹ­ത്തി­ന്റെ അ­ച്ഛ­ന്റെ­യും പേരു് ചു­മ്മാ ഒ­ന്നു് പ­രി­ശോ­ധി­ച്ചു. കേ­ട്ടോ. മ­റ്റൊ­രു കാ­ര്യം കൂടി, മ­ല­യാ­ള­ത്തി­നു് പ­ത്താം ക്ലാ­സ്സിൽ 98 മാർ­ക്ക് വാ­ങ്ങി (അ­ന്നു് അതൊരു സം­ഭ­വ­മാ­യി­രു­ന്നു) സ്കൂ­ളി­ലെ ടോ­പ്പ­റാ­യി വി­ല­സി­യ ഞാൻ ആ മ­ല­യാ­ളം പി­ന്നീ­ടു് ഉ­ത­കി­യി­ല്ല­ല്ലോ എ­ന്നോർ­ത്തു് സ­ങ്ക­ട­പ്പെ­ട്ടി­ട്ടു­ണ്ടു്. സാ­യാ­ഹ്ന­യി­ലെ­ത്തി­യ­തോ­ടെ ആ സ­ങ്ക­ടം മാറി. നേ­ര­വും കാ­ല­വും നോ­ക്കാ­തെ പു­സ്ത­കം ചു­മ­ന്നു­ന­ട­ക്കാ­തെ അ­ടു­ക്ക­ള­യി­ലും യാ­ത്ര­യ്ക്കി­ട­യി­ലും ക്ലി­നി­ക്കി­ലും, എ­വി­ടെ­യും വാ­യ­ന­യു­ടെ ‘കോംബോ’ രു­ചി­ക്കൂ­ട്ടു നൽ­കു­ന്ന സാ­യാ­ഹ്ന­ക്കു് നന്ദി.
ശില്പ:
മ­ല­യാ­ളി മെ­മ്മോ­റി­യൽ വാ­യി­ച്ചു. സ­ന്തോ­ഷി­ന്റെ ക­ണ്ണി­ലെ അം­ബേ­ദ്ക്കർ, അം­ബേ­ദ്ക്ക­റി­ന്റെ വേഷം അ­ണി­ഞ്ഞ­തി­ന്റെ പേരിൽ സ­ന്തോ­ഷി­നെ അം­ബേ­ദ്ക്കർ എ­ന്നു് വി­ളി­ക്കു­ന്ന­വ­രു­ടെ ക­ണ്ണി­ലെ അം­ബേ­ദ്ക്കർ, ക­ഥ­യി­ലെ ആ­ഖ്യാ­താ­വി­ന്റെ ക­ണ്ണി­ലെ അം­ബേ­ദ്ക്കർ… ഇ­ങ്ങ­നെ വാ­യ­ന­യിൽ മാറി മാറി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന പൊതു ധാ­ര­ണ­ക­ളെ കു­റി­ച്ചു­ള്ള ചില ധാ­ര­ണ­ക­ളും ച­രി­ത്ര­വും വർ­ത്ത­മാ­ന­വും പ­റ­ഞ്ഞു വ­യ്ക്കു­ന്ന ധാ­ര­ണ­ക­ളും കഥയിൽ കാണാം… കൂ­ടു­തൽ പ­റ­ഞ്ഞാൽ കഥ പൊ­ള്ളു­ന്നു.
കു­ട്ടീ­സ്:
കാലം ജാ­തി­ക­ളെ­യും മ­ത­ങ്ങ­ളെ­യും അ­ഭി­മാ­ന/അപമാന ബോധം തി­രി­ച്ചു­പി­ടി­ച്ചു ബൗ­ണ്ട­റി­കൾ­ക്കു­ള്ളി­ലേ­ക്കു് മ­ട­ക്ക­യാ­ത്ര ന­ട­ത്തു­ന്നു.
അനു വി എസ്:
കഥകൾ ഇ­ഷ്ട­പ്പെ­ടു­ന്ന എ­നി­ക്കു് ഉണ്ണി ആ­റി­ന്റെ മ­ല­യാ­ളി മെ­മ്മോ­റി­യൽ ഒരു പ്ര­ത്യേ­ക വാ­യ­നാ­നു­ഭ­വം ആ­യി­രു­ന്നു. ച­രി­ത്ര­വും വർ­ത്ത­മാ­ന­വും ഇഴ ചേർ­ന്ന ഒരു കഥ. കാലം ജാതി ചി­ന്ത­ക­ളെ എ­ങ്ങ­നെ നോ­ക്കി കാ­ണു­ന്നു, വർ­ത്ത­മാ­ന­ത്തി­ലൂ­ടെ ച­രി­ത്ര­ത്തി­ലേ­ക്കു­ള്ള എത്തി നോ­ട്ടം കൂ­ടി­യാ­ണു് ഈ കഥ. ജാ­തി­യു­ടെ പേരിൽ അ­ഭി­മാ­നം വ്ര­ണ­പ്പെ­ടു­ന്ന ഒരു സ­മൂ­ഹ­ത്തി­നു നേരെ തി­രി­ച്ചു പി­ടി­ക്കു­ന്ന ക­ണ്ണാ­ടി­യാ­ണു് മ­ല­യാ­ളി മെ­മ്മോ­റി­യൽ. പാ­ഠാ­ന്ത­ര­ത എന്ന സമീപന രീ­തി­യെ ആ­ഖ്യാ­താ­വു് എത്ര മ­നോ­ഹ­ര­മാ­യി ഈ കഥയിൽ ഉ­പേ­യാ­ഗി­ച്ചി­രി­ക്കു­ന്നു.
ശ­ബ്ദ­താ­രാ­വ­ലി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട ചർ­ച്ച­കൾ
ലിസി മാ­ത്യു:
മ­ല­യാ­ള­ത്തി­ന്റെ പ്രിയ നടൻ മ­മ്മൂ­ട്ടി­യു­ടെ സാ­ന്നി­ധ്യ­മാ­ണു് ഇ­ന്നു് സാ­യാ­ഹ്ന­യി­ലെ ഏ­റ്റ­വും വലിയ വി­ശേ­ഷം. ര­ണ്ടാ­യി­ര­ത്തി­ലേ­റെ പേ­ജു­ക­ളു­ള്ള ശ­ബ്ദ­താ­രാ­വ­ലി ഒ­ന്നാം­പ­തി­പ്പി­ന്റെ വീ­ണ്ടെ­ടു­പ്പും ഡി­ജി­റ്റൽ പ­തി­പ്പും സാ­യാ­ഹ്ന പൊ­തു­ജ­ന പ­ങ്കാ­ളി­ത്ത­ത്തോ­ടെ ന­ട­പ്പി­ലാ­ക്കു­ക­യാ­ണു്. ഏ­റ്റ­വും ശ്ര­മ­ക­ര­മാ­യ ജോലി പ്രൂ­ഫ് റീ­ഡി­ങ് ത­ന്നെ­യാ­ണു്. വി­വി­ധ­രാ­ജ്യ­ങ്ങ­ളി­ലി­രു­ന്നു് കു­റേ­പ്പേർ പ്രൂ­ഫ് തി­രു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. രണ്ടു ത­ല­മു­റ­യ്ക്കു് കാണാൻ ക­ഴി­യാ­തെ പോയ ഈ പു­സ്ത­ക­ത്തി­ന്റെ വീ­ണ്ടെ­ടു­പ്പിൽ പ്ര­ചോ­ദ­നം നൽ­കി­ക്കൊ­ണ്ടു് അ­തി­ന്റെ പ്രൂ­ഫ് തി­രു­ത്തി അ­യ­ച്ചു­ത­ന്ന മ­മ്മൂ­ട്ടി­യോ­ടു് മ­ല­യാ­ള­വും സാ­യാ­ഹ്ന­യും ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു.
കെ. എച്ച്. ഹുസൈൻ:
മ­മ്മൂ­ട്ടി­യും കാ­ദി­യു­മൊ­ത്തു് മ­ഹാ­രാ­ജാ­സി­ന്റെ വ­രാ­ന്ത­ക­ളി­ലൂ­ടെ ഉ­ച്ച­യ്ക്കു് അ­ല­ഞ്ഞു­ന­ട­ന്നി­രു­ന്ന­തു് ഓർമ്മ വ­രു­ന്നു. അ­വ­ര­ന്നു് കാ­മ്പ­സി­ലെ മി­മി­ക്രി­ക്കാ­രും ന­ട­ന്മാ­രു­മാ­യി­രു­ന്നു. സ്വ­യം­വ­രം കാ­ണാ­നാ­യി ക്യൂ­നി­ന്ന­പ്പോൾ മ­മ്മൂ­ട്ടി The Good, the Bad and the Ugly-​യിലെ ക്ലി­ന്റ് ഈ­സ്റ്റ്വു­ഡ് ആയി പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും പ­ലർ­ക്കും നേരെ വെ­ടി­യു­തിർ­ക്കു­ക­യും ചെ­യ്തു. മ­മ്മൂ­ട്ടി അ­ന്നു് ഭേ­ദ­പ്പെ­ട്ട വാ­യ­ന­ക്കാ­ര­നാ­യി­രു­ന്നു. എം. ടി. യു­ടെ­യും സേ­തു­വി­ന്റെ­യു­മൊ­ക്കെ ഡ­യ­ലോ­ഗു­കൾ അവൻ ഇ­ട­ക്കി­ടെ ത­ട്ടി­വി­ടു­മാ­യി­രു­ന്നു. ശ­ബ്ദ­താ­രാ­വ­ലി­യു­മാ­യി ആ­ത്മ­ബ­ന്ധം അന്നേ ഉ­ണ്ടാ­യി­രി­ക്ക­ണം. അർ­ത്ഥ­മ­റി­ഞ്ഞാ­ലെ കൃ­ത്യ­മാ­യ വി­കാ­രം പ്ര­ക­ടി­പ്പി­ക്കാൻ കഴിയൂ എ­ന്നു് അന്നേ മ­ന­സ്സി­ലാ­ക്കി­യി­രി­ക്ക­ണം. ഒരു സി­നി­മാ­ന­ട­നാ­യി പ്ര­ശ­സ്ത­നാ­കു­മെ­ന്നു് ഇ­ട­ക്കി­ടെ എ­ല്ലാ­വ­രും കേൾ­ക്കെ മോഹം പ­റ­യു­മ്പോൾ ഞങ്ങൾ ഉ­ച്ച­ത്തിൽ ചി­രി­ക്കു­മാ­യി­രു­ന്നു. ലിസി ടീ­ച്ച­റും സി­വി­ആ­റും എ­ഴു­തി­യ­തു­പോ­ലെ മ­മ്മൂ­ട്ടി­യു­ടെ പ­ങ്കാ­ളി­ത്തം ശ­ബ്ദ­താ­രാ­വ­ലി­യെ മാ­ത്ര­മ­ല്ല സാ­യാ­ഹ്ന­യു­ടെ ഭാ­ഷാ­സം­രം­ഭ­ങ്ങ­ളേ­യും ജ­ന­കീ­യ­മാ­ക്കു­ന്ന­തിൽ തീർ­ച്ച­യാ­യും വ­ലി­യൊ­രു പ­ങ്കു­വ­ഹി­ക്കും. വെ­ള്ളി­ന­ക്ഷ­ത്ര­ങ്ങൾ ഇ­നി­യും വ­ര­ട്ടെ. ന­ക്ഷ­ത്ര­ശോ­ഭ ഭാ­ഷാ­സാ­ങ്കേ­തി­ക­ത­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ കൂ­ടു­തൽ പ്ര­കാ­ശ­മാ­ന­മാ­ക്ക­ട്ടെ. സാ­യാ­ഹ്ന­യിൽ ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പ്രൂ­ഫ് തി­രു­ത്തു­ന്ന­വ­രിൽ ചി­ല­രു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ
മ­മ്മൂ­ട്ടി:
സ­ന്തോ­ഷം.
ലളിത ഗൗരി:
ഞാൻ ലളിത ഗൗരി. തി­രു­വ­ന­ന്ത­പു­രം സ്വ­ദേ­ശി. ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ, കേരള സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. കു­റ­ച്ചു­കാ­ലം കേ­ര­ള­വർ­മ്മ കോ­ളേ­ജിൽ അ­ധ്യാ­പി­ക­യാ­യി­രു­ന്നു. ഇ­പ്പോൾ ഓ­സ്ട്രേ­ലി­യ­യിൽ താമസം. സാ­മൂ­ഹ്യ­ശാ­സ്ത്ര ഗ­വേ­ഷ­ക­യാ­യി ജോലി ചെ­യ്യു­ന്നു. കൂടെ ഭാഷാ-​സാഹിത്യ പ്ര­വർ­ത്ത­ന­വും. ഇ­വി­ടു­ത്തെ മ­ല­യാ­ള­സാ­ഹി­ത്യ കൂ­ട്ടാ­യ്മ­യാ­യ തൂലിക സാ­ഹി­ത്യ­വേ­ദി­യി­ലും അ­വ­രു­ടെ സാ­ഹി­ത്യ­മാ­സി­ക­യി­ലും പ്ര­വർ­ത്തി­ക്കു­ന്നു. സാ­യാ­ഹ്ന­യു­ടെ ഈ പ്ര­വൃ­ത്തി വളരെ ആ­സ്വ­ദി­ച്ചു ചെ­യ്യു­ന്നു. പ­ഴ­യ­തും പു­തി­യ­തു­മാ­യ എ­ത്ര­യോ വാ­ക്കു­കൾ അ­റി­യു­ന്നു. ഭാ­ഷ­യു­ടെ ഒരു അ­മൂ­ല്യ­നി­ധി കി­ട്ടു­ന്ന­തു പോലെ. ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞാൽ very rewarding. ഇ­തി­ന്റെ ഭാ­ഗ­മാ­ക്കി­യ­തിൽ നന്ദി സാ­യാ­ഹ്ന­ക്കു്.
സി. എം. ലീല:
ഞാൻ ഗ­വ­ണ്മെ­ന്റ് വി­ക്ടോ­റി­യാ കോ­ളേ­ജിൽ മ­ല­യാ­ളം അ­ദ്ധ്യാ­പി­ക­യാ­യി­രു­ന്നു. 2007 മാർ­ച്ചിൽ പി­രി­ഞ്ഞു. എ­നി­യ്ക്കു് ഈ ജോലി ഏറെ ഇ­ഷ്ട­പ്പെ­ട്ടു. ചില ആ­രോ­ഗ്യ പ്ര­ശ്ന­ങ്ങൾ ഉ­ള്ള­തു­കൊ­ണ്ടു് ഒരു ദിവസം രണ്ടു ഫ­യ­ലി­ല­ധി­കം ചെ­യ്യാ­നാ­വു­ന്നി­ല്ലെ­ന്നു മാ­ത്രം.
ശ്രീ­കാ­ന്ത്:
തപാൽ വ­കു­പ്പി­ലാ­ണു് ജോലി. ഇ­പ്പോൾ ലീ­വി­ലാ­ണു്. നി­ല­വിൽ കേരള സർ­വ­ക­ലാ­ശാ­ല­യിൽ മലയാള വി­ഭാ­ഗം ഗ­വേ­ഷ­കൻ. സി. വി. രാ­ധാ­കൃ­ഷ്ണൻ സാ­റി­ന്റെ വി­പു­ല­മാ­യ പ്ര­വർ­ത്ത­ന­മേ­ഖ­ല­യെ­യും വി­ശി­ഷ്യാ ശ­ബ്ദ­താ­രാ­വ­ലി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു് നടന്ന സാ­യാ­ഹ്ന­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും പറ്റി മാ­ധ്യ­മ­ങ്ങ­ളിൽ വന്ന കാ­ല­ത്തേ ശ്ര­ദ്ധി­ച്ചി­രു­ന്നു. അന്നേ ആ­ഗ്ര­ഹി­ച്ചി­രു­ന്ന­താ­ണു് ഏ­തെ­ങ്കി­ലും വി­ധ­ത്തിൽ ഈ ഉ­ദ്യ­മ­ത്തോ­ടു് സ­ഹ­ക­രി­ക്ക­ണ­മെ­ന്നു്. ഇ­പ്പോൾ വളരെ ചെറിയ തോ­തി­ലാ­ണെ­ങ്കി­ലും അതിനു സാ­ധി­ച്ച­തിൽ ഏറെ സ­ന്തോ­ഷ­മു­ണ്ടു്. തു­ടർ­ന്നും പ­ര­മാ­വ­ധി ശ്ര­മി­ക്കാം
അപ്സര:
കാ­ര്യ­വ­ട്ടം മ­ല­യാ­ള­വി­ഭാ­ഗ­ത്തി­ലെ ഗ­വേ­ഷ­ക­യാ­ണു്. വ­ള­രെ­യ­ധി­കം സ­ന്തോ­ഷ­മു­ണ്ടു്, ഈ ഉ­ദ്യ­മ­ത്തി­ന്റെ ഭാ­ഗ­മാ­കാൻ ക­ഴി­ഞ്ഞ­തിൽ. എന്നെ സം­ബ­ന്ധി­ച്ചു് lockdown കാ­ല­ത്തെ പ്ര­യോ­ജ­ന­പ്ര­ദ­മാ­ക്കു­ന്ന ചു­രു­ക്കം ചില പ്ര­വൃ­ത്തി­ക­ളിൽ ഒ­ന്നാ­ണി­തു്. എത്ര എത്ര പുതിയ വാ­ക്കു­കൾ! അർ­ത്ഥ­ങ്ങൾ…! അ­ക്ഷ­ര­ങ്ങ­ളും അ­ട­യാ­ള­പ്പെ­ടു­ത്ത­ലും സം­ബ­ന്ധി­ച്ച ഒ­രു­പാ­ടു് സം­ശ­യ­ങ്ങൾ ഉ­ണ്ടാ­യി­വ­ന്നി­ട്ടു­ണ്ടു്. കുറേ ഏറെ തി­രു­ത്ത­ലു­കൾ­ക്കു് അവസരം കി­ട്ടി. സർ­ഗാ­ത്മ­ക­മാ­യി സ­മീ­പി­ക്കു­ന്ന പക്ഷം നി­ഘ­ണ്ടു­വാ­യ­ന വി­ര­സ­മാ­യ ഒ­ന്ന­ല്ല… ഭാ­ഷ­യ്ക്കു് വേ­ണ്ടി പ­ല­മേ­ഖ­ല­യിൽ നി­ന്നു­ള്ള­വർ ഒ­ത്തു­ചേ­രു­ന്ന ഒ­രി­ട­ത്തിൽ പ­ങ്കു­കൊ­ള്ളാ­നാ­യ­തി­ലു­ള്ള സ­ന്തോ­ഷം… (മ­മ്മൂ­ട്ടി സർ­ന്റെ സാ­ന്നി­ധ്യം നൽകിയ സ­ന്തോ­ഷം എ­ടു­ത്തു പ­റ­യ­ട്ടെ!!!)
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ശ­ബ്ദ­താ­രാ­വ­ലി­യു­ടെ കൂടെ കൂടാൻ പ­റ്റി­യി­ല്ല. മ­ല­യാ­ള­ത്തിൽ എ­നി­ക്കു് അത്ര വിവരം പോരാ… പി­ന്നെ ആ ഗ്ര­ന്ഥ­ത്തി­ന്റെ വ­ലു­പ്പം. കൊ­ക്കി­ലൊ­തു­ങ്ങ­ന്ന­തേ കൊ­ത്താ­വൂ എന്ന ആ­പ്ത­വാ­ക്യ­വും മ­ന­സ്സി­ലു­ണ്ടു്.
ലിസി മാ­ത്യു:
പ­ഴ­ഞ്ചൊ­ല്ലു് പ­ല­തു­ണ്ടു് പ­ല­തു­ള്ളി പെ­രു­വെ­ള്ളം എ­ന്നും ഉ­ണ്ടു്.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
അശോൿ കുമാർ:
സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന കൃ­തി­ക­ളെ­ക്കു­റി­ച്ചു­ള്ള അ­ഭി­പ്രാ­യ­ങ്ങ­ളും വി­മർ­ശ­ന­ങ്ങ­ളും ഗ്രൂ­പ്പു­ക­ളിൽ എ­പ്പോ­ഴും സ്വാ­ഗ­താർ­ഹ­മാ­ണു്. അ­താ­ണെ­ങ്കിൽ വളരെ ആ­വ­ശ്യ­വു­മാ­യി­രി­ക്കു­ന്നു. പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന കൃ­തി­ക­ളെ­ല്ലാം തന്നെ ധാ­രാ­ള­മാ­യി വാ­യി­ക്കു­ന്നു­ണ്ടു് എ­ന്ന­റി­യാൻ സാ­ങ്കേ­തി­ക­ത­കൊ­ണ്ടു സാ­ധി­ക്കു­ന്നു­ണ്ടു്. വാ­യ­ന­ക്കാ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ എഴുതി (ഇ­മോ­ജി­കൾ ഒ­ഴി­വാ­ക്കി) അ­റി­യി­ച്ചാ­ലേ മു­ന്നോ­ട്ടു­ള്ള ദി­ശ­യെ­പ്പ­റ്റി ശ­രി­യാ­യ­ബോ­ധം പ്ര­വർ­ത്ത­കർ­ക്കു ല­ഭി­ക്കൂ. എ­ഴു­ത്തു­കാ­രും ന­മ്മു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ കാ­ണു­മ്പോൾ പ്ര­ചോ­ദി­ത­രാ­കു­ന്നു­ണ്ടു്. അ­ച്ച­ടി മാ­ധ്യ­മ­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു് ന­മു­ക്കു് ഒ­രു­പാ­ടു് സൗ­ക­ര്യ­ങ്ങ­ളു­ണ്ടു് പ്ര­തി­ക­രി­ക്കാൻ. ചി­ത്ര­ങ്ങ­ളും ലി­ങ്കു­ക­ളും പൊതു വി­വ­ര­ങ്ങ­ളും വാ­യ­ന­യു­മാ­യി ബ­ന്ധ­മി­ല്ലാ­ത്ത മറ്റു പോ­സ്റ്റു­ക­ളും മാ­ത്ര­മെ ഇവിടെ നി­യ­ന്ത്രി­ക്കു­ന്നു­ള്ളു. വാ­യ­ന­യെ­പ്പ­റ്റി­യു­ള്ള എത്ര നി­സ്സാ­ര­മെ­ന്നു കു­രു­തു­ന്ന പ്ര­തി­ക­ര­ണ­ങ്ങ­ളും ന­മു­ക്കു് വി­ല­പ്പെ­ട്ട­താ­ണു്. ഒരു സു­പ്ര­ധാ­ന കാ­ര്യം ഏ­തെ­ങ്കി­ലും ഒരു ലേ­ഖ­ന­ത്തെ­പ്പ­റ്റി­യോ പ്ര­തി­ക­ര­ണ­ത്തെ­പ്പ­റ്റി­യോ ആ­രെ­ങ്കി­ലും പു­റ­പ്പെ­ടു­വി­ക്കു­ന്ന അ­ഭി­പ്രാ­യ­ങ്ങൾ, മ­റ്റ­ഭി­പ്രാ­യ­ങ്ങ­ളു­ടെ അ­ഭാ­വ­ത്തിൽ, ഗ്രൂ­പ്പി­ന്റെ മൊ­ത്തം അ­ഭി­പ്രാ­യ­മാ­യി തെ­റ്റി­ദ്ധ­രി­ക്കാ­നു­ള്ള സാ­ദ്ധ്യ­ത­യും വ­ള­രെ­യ­ധി­ക­മാ­ണു്. അ­തു­കൊ­ണ്ടു് വ്യ­ത്യ­സ്താ­ഭി­പ്രാ­യ­ങ്ങൾ പ്ര­ക­ടി­പ്പി­ക്കാ­നു­ള്ള വി­മു­ഖ­ത, ജ­നാ­ധി­പ­ത്യ­സ­മ്പ്ര­ദാ­യ­ത്തി­ലെ പോലെ, ന­മ്മു­ടെ­യെ­ല്ലാം അ­ഭി­പ്രാ­യം മ­റ്റാ­രെ­ങ്കി­ലും പ­റ­യു­ന്നു എന്ന സ്ഥി­തി­യി­ലേ­ക്കെ­ത്തി­ക്കും.

(ആ­ഗ­സ്റ്റ് 2 മുതൽ 8 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
വി. ആർ. സ­ന്തോ­ഷ്: മ­ല­യാ­ളി സിനിമ ക­ണ്ട­തു് എ­ന്തി­നു് ?
കെ. എച്ച്. ഹുസൈൻ:
ശ­രി­യാ­ണു്. പ­ണ്ടു് എ­ളു­പ്പ­മാ­യി­രു­ന്നു—ക­ച്ച­വ­ട സിനിമ, മ­ദ്ധ്യ­വർ­ത്തി സിനിമ, ആർ­ട്ട് സിനിമ… ഇ­ന്നു് എ­ല്ലാം ന്യൂ­ജെ­ന്നിൽ വാ­രി­ക്കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്നു. വേർ­തി­രി­ക്കാൻ പുതിയ നാ­മ­ക­ര­ണ­ങ്ങൾ വേ­ണ്ടി­യി­രി­ക്കു­ന്നു. ഏ­തെ­ങ്കി­ലും ക­ള്ളി­ക­ളി­ലൊ­തു­ക്കാ­ന­ല്ല. പ­ഠ­ന­ങ്ങ­ളും നി­രൂ­പ­ണ­ങ്ങ­ളും അ­പ്പൊ­ഴേ ജീവൻ വെ­ക്കൂ. ഇ­പ്പോ­ഴ­ത്തെ ഒ­ഴു­ക്കൻ മ­ട്ടി­ലു­ള്ള സോ­ഷ്യൽ മീ­ഡി­യ­ക­ളി­ലെ ആ­സ്വാ­ദ­ന­ങ്ങൾ ന­മ്മു­ടെ ച­ല­ച്ചി­ത്ര­ത്തി­ന്റെ മു­ന്നോ­ട്ടു­ള്ള പോ­ക്കി­നു് ഒരു ഗു­ണ­വും ചെ­യ്യി­ല്ല. പുതിയ പ്ര­വ­ണ­ത­ക­ളെ ക­ണ്ടെ­ത്താ­നും വി­ല­യി­രു­ത്താ­നും പ്രോ­ത്സാ­ഹി­പ്പി­ക്കാ­നു­മു­ള്ള ച­ല­ച്ചി­ത്ര നി­രൂ­പ­ണ­ങ്ങൾ ഇ­ന്നു് കു­റ­ഞ്ഞു­പോ­യി­രി­ക്കു­ന്നു. ഞാ­ന­ത്ഭു­ത­പ്പെ­ട്ടി­ട്ടു­ണ്ടു്, ‘പ്രേ­മം’ വെ­റു­മൊ­രു ത­ട്ടു­പൊ­ളി­പ്പൻ സി­നി­മ­യാ­യി മാ­ത്രം വി­ശേ­ഷി­പ്പി­ക്ക­പ്പെ­ട്ട സാ­ഹ­ച­ര്യ­ത്തെ­പ്പ­റ്റി. കാലം എ­ന്നൊ­രു ഘടകം ഇ­ത്ര­ക്കു് അ­നാ­യാ­സ­മാ­യി കു­ഴ­ച്ചു മ­റി­ക്കു­ക­യും ഒപ്പം മി­ക­ച്ച നൈ­ര­ന്ത­ര്യം നി­ല­നിർ­ത്തു­ക­യും ചെയ്ത ആ­ഖ്യാ­നം ‘ഡാനി’ക്കു­ശേ­ഷം മ­ല­യാ­ള­ത്തിൽ സം­ഭ­വി­ച്ചി­ട്ടി­ല്ല. അതു് ച­ല­ച്ചി­ത്ര­പ്ര­വർ­ത്ത­കർ­ക്കു് ന­ല്കു­ന്ന സ്വാ­ത­ന്ത്ര്യം ഗൗ­ര­വ­മാ­യി പ­ഠി­ക്ക­പ്പെ­ടേ­ണ്ട­താ­ണു്… അ­ങ്ങ­നെ പലതും. ‘അ­ണ്ടർ­ഗ്രൗ­ണ്ടു്’ എന്ന വി­ശേ­ഷ­ണം ‘ന്യൂ­ജെ­ന്നി’ൽ നി­ന്നും വ്യ­ത്യ­സ്തം എന്നു പറയാൻ പ്ര­യോ­ഗി­ച്ച­താ­ണു്. യോ­നാ­സ് മേ­കാ­സ് ച­രി­ത്ര­വൽ­ക്ക­രി­ച്ച അ­ണ്ടർ­ഗ്രൗ­ണ്ടൊ­ന്നു­മ­ല്ല­തു്! എ­ന്താ­യാ­ലും ന്യൂ­ജെ­ന്നി­നെ സ­മൂ­ല­മാ­യി പൊ­ളി­ച്ച­ടു­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സാ­മാ­ന്യ­മാ­യെ­ങ്കി­ലും വേർ­തി­രി­വു­കൾ നിർ­വ്വ­ചി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു, ദാ­മോ­ദർ പ്ര­സാ­ദി­നൊ­ന്നു ശ്ര­മി­ച്ചു നോ­ക്കാ­വു­ന്ന­താ­ണു്. ന്യൂ­ജെൻ കു­ട്ടി­കൾ ഇ­തി­നെ­യ­ത്ര ഗൗ­ര­വ­മാ­യെ­ടു­ക്കാൻ വ­ഴി­യി­ല്ല. മ­റ്റൊ­രു മി­മി­ക്രി­ക്കു­ള്ള വ­ക­യാ­യ­തു മാ­റി­യേ­ക്കാം. എ­ങ്കി­ലും സാ­ര­മി­ല്ല. —ഹു
പി. കെ. ഗണേശൻ:
ന്യു­ജെൻ എന്ന സംജ്ഞ ഈ സം­വി­ധാ­യ­ക­രു­ടെ തലയിൽ ചാർ­ത്തി­യ മുൾ­കി­രീ­ട­മാ­ണു്. അവർ സ്വ­യ­മ­ണി­ഞ്ഞ­ത­ല്ല. പ്രി­യ­ദർ­ശൻ ത­ല­മു­റ­യ്ക്കു് ശേ­ഷ­മു­ള്ള സി­നി­മാ­കാ­ല­ഘ­ട്ടം അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ഒരു ഭാ­ഷാ­പ്ര­യോ­ഗം ഇ­ല്ലാ­തെ പോയി. ഏ­തെ­ങ്കി­ലും സ്കൂൾ ഓഫ് തോ­ട്ടി­ന്റെ ഭാ­ഗ­മാ­യി­രു­ന്നി­ല്ല പുതിയ ചെ­റു­പ്പ­ക്കാ­രു­ടെ വരവു്. അ­തു­കൊ­ണ്ടു­ത­ന്നെ മ­ല­യാ­ള­സി­നി­മ­യിൽ അ­തു­വ­രെ നി­ല­നി­ന്നി­രു­ന്ന തൊ­ഴിൽ­പ­ര­മാ­യ­തോ ക­ലാ­പ­ര­മാ­യ­തോ ആയ ബ്രാ­ഹ്മ­ണ്യം അവരിൽ പ­ല­രി­ലും ഇല്ല. പുതിയ ഭാ­വു­ക­ത്വം അ­വ­കാ­ശ­പ്പെ­ടു­ന്നി­ല്ല. എ­ങ്കി­ലും നാം ത­മ­സ്ക­രി­ക്കു­ന്ന­തോ അ­ശ്ര­ദ്ധ­മാ­യി കൈ­കാ­ര്യം ചെ­യ്യു­ന്ന­തോ ആയ വി­ഷ­യ­ങ്ങൾ വളരെ ഡി­റ്റെ­യി­ലി­ങോ­ടെ അ­വ­ത­രി­പ്പി­ക്കാൻ പുതിയ ചെ­റു­പ്പ­ക്കാർ­ക്കു് സാ­ധി­ച്ചു. ഇ­പ്പോൾ ആ ട്രൻ­ഡ് ഒരു സ്റ്റാ­ഗ്നേ­ഷൻ അ­വ­സ്ഥ­യി­ലാ­ണെ­ങ്കി­ലും…
ഉണ്ണി ആർ: മ­ല­യാ­ളി മെ­മ്മോ­റി­യൽ
വി­ഷ്ണു പ്രിയ:
‘മ­ല­യാ­ളി മെ­മ്മൊ­റി­യൽ’ പേരിൽ തന്നെ ച­രി­ത്ര­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന ക­ഥ­യാ­ണി­തു്. ച­രി­ത്ര­വ­സ്തു­ത­ക­ളേ­യും, ഭൂ­ത­കാ­ലാ­നു­ഭ­വ­ങ്ങ­ളേ­യും ത­ന്മ­യ­ത്വ­ത്തോ­ടെ ക­ഥാ­കാ­രൻ അ­വ­ത­രി­പ്പി­ക്കു­ന്നു. പേ­രെ­ന്ന­തു് ഒരു തി­രി­ച്ച­റി­യ­ലാ­ണു്, മ­റ്റൊ­ന്നിൽ നി­ന്നു് ന­മ്മ­ളെ വ്യ­ത്യ­സ്ത­മാ­ക്കു­ന്ന­യൊ­ന്നു കൂ­ടി­യാ­ണ­തു്. അ­ത്ത­രം ചില പുതിയ തി­രി­ച്ച­റി­യ­ലി­ന്റെ വാ­യ­നാ­നു­ഭ­വം സ­ഹൃ­ദ­യ­നു സ­മ്മാ­നി­ക്കു­വാൻ ക­ഥാ­കാ­ര­നു ക­ഴി­യു­ന്നു. ഇവിടെ പേ­രു­കൾ ത­ന്നെ­യാ­ണു് കഥ പ­റ­യു­ന്ന­തു്. കോ­ട്ട­യ­ത്തി­ന്റെ പ്ര­ത്യേ­കി­ച്ചു് കു­ട­മാ­ളൂ­രി­ന്റെ നാ­ട്ടു­വ­ഴി­ക­ളി­ലൂ­ടെ­യി­റ­ങ്ങി ന­ട­ക്കു­ന്ന­വ­രാ­യ ഉ­ണ്ണി­യു­ടെ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് ചില സ­വി­ശേ­ഷ­ത­ക­ളു­ണ്ടു്. നാ­ട്ടിൻ­പു­റ­ങ്ങ­ളിൽ സം­ഭ­വി­ക്കു­ന്ന ചില നി­സ്സാ­ര സം­ഭ­വ­ങ്ങ­ളു­ടെ പു­തു­മ­യാർ­ന്ന അ­വ­ത­ര­ണം കൂ­ടി­യാ­ണു് ഉണ്ണി ആ­റി­ന്റെ കഥകൾ. തനതായ ആ­ഖ്യാ­ന­ശൈ­ലി­യി­ലൂ­ടെ ക­ഥാ­കാ­രൻ പ­റ­ഞ്ഞു പോ­കു­ന്നു. ഒരു വ്യ­ക്തി­യ്ക്കു് രേ­ഖ­ക­ളി­ലെ പേരു് കൂ­ടാ­തെ മ­റ്റൊ­രു പേരു് കൂ­ടി­യു­ണ്ടാ­കു­ന്ന­തു് സ്വാ­ഭാ­വി­കം. പി­ന്നീ­ടു് യ­ഥാർ­ത്ഥ പേരു് ആരും ഓർ­ക്ക­ണ­മെ­ന്നു­മി­ല്ല. പക്ഷേ അ­ത്ത­രം ഇ­ര­ട്ട­പേ­രു­ക­ളിൽ പോലും ജാ­തി­യു­ണ്ടെ­ന്ന തി­രി­ച്ച­റി­വു് സ­മൂ­ഹ­ത്തി­ന്റെ ജീർ­ണ്ണാ­വ­സ്ഥ­യെ­യാ­ണു് ചൂ­ണ്ടി കാ­ണി­ക്കു­ന്ന­തു്. ആ­ധു­നി­ക­നാ­യി സ്വയം വേഷം കെ­ട്ടു­മ്പോ­ഴും പാ­ര­മ്പ­ര്യ ജാ­തി­ബോ­ധ­ങ്ങ­ളെ ഒ­രാ­ഭ­ര­ണ­മാ­യി അ­ണി­യു­ന്ന യു­വ­ത­ല­മു­റ­യു­ടെ പ്ര­തി­നി­ധി­യാ­ണു് ക­ഥ­യി­ലെ നായകൻ. ഓരോ വാ­യ­ന­ക്കാ­ര­ന്റെ­യും ഉ­ള്ളി­ലേ­ക്കു് ചൂ­ഴ്‌­ന്നി­റ­ങ്ങു­ന്ന ക­ഥ­യാ­ണി­തു്. മി­ക­ച്ച വാ­യ­നാ­നു­ഭ­വം.
വാ­യ­ന­ക്കാർ: പ്ര­തി­ക­ര­ണ­ങ്ങൾ
Ashraf:
A different and elegant cover selection for reader’s responses…
ക­രു­ണാ­ക­രൻ: വെ­ള്ള­പ്പൊ­ക്ക­ത്തിൽ
ജ­യ­ച­ന്ദ്രൻ:
‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ ടൈ­റ്റിൽ ക­ലി­ഗ്ര­ഫി ലളിതം, ഗം­ഭീ­രം.
പി. പി. രാ­മ­ച­ന്ദ്രൻ
ക­രു­ണാ­ക­ര­ന്റെ നാടകം മു­മ്പു് വാ­യി­ച്ച­താ­ണു്. അ­പ്പൊ­ഴേ ഉ­ള്ളിൽ ത­ട്ടി­യ­താ­ണു് ഈ മി­ക­ച്ച രചന. വീ­ണ്ടും വാ­യി­ച്ച­പ്പോൾ കൂ­ടു­തൽ ഹൃ­ദ്യ­മാ­യി തോ­ന്നി. സ­ന്തോ­ഷം.
ബഷീർ അ­ബ്ദുൾ:
അ­സാ­മാ­ന്യ­മാ­യ ഉൾ­ക്കാ­ഴ്ച­യ്ക്കു­ള്ള മി­ക­ച്ച രചന. നന്ദി.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മു­മ്പു വാ­യി­ച്ചി­ട്ടും നാടകം പു­തി­യ­തു ത­ന്നെ­യാ­യി­രി­ക്കു­ന്നു—ക­രു­ണാ­ക­ര­ന്റെ ക­ഥ­ക­ളും ക­വി­ത­ക­ളും പോലെ തന്നെ എ­ന്നും പു­തി­യ­തു്.
കെ. വി. ഷനീപ്:
വെ­ള്ള­പൊ­ക്ക­ത്തിൽ… കാലിക പ്ര­സ­ക്ത­മാ­യ ലഘു നാടകം… നല്ല വാ­യ­നാ­നു­ഭ­വം.
സി. സ­ന്തോ­ഷ് കുമാർ: ദ­ല്ലാൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സ­ന്തോ­ഷ് കു­മാ­റി­ന്റെ ക­ഥ­യ്ക്കു് സു­ഖ­മു­ള്ള ഒരു ഭൂ­ത­കാ­ല സൗ­ര­ഭ­മു­ണ്ടു്. ആ­ഖ്യാ­ന ചാ­തു­രി­യും നാ­ട­കീ­യ­ത­യും കാ­ല­മി­ശ്ര­ണ­വും ചില വാ­ക്യ­ങ്ങ­ളു­ടെ ക­വി­ത്വ­വും ശ്ര­ദ്ധി­ച്ചു.
ലിസി മാ­ത്യു:
നല്ല കഥ, ദ­ല്ലാൾ ആ­വ­ശ്യ­ക്കാ­ര­നെ ക­ണ്ടെ­ത്തു­ന്ന­തു­പോ­ലെ വാ­യ­ന­ക്കാ­ര­ന്റെ മർ­മ്മം ക­ണ്ട­റി­യാൻ സ­ന്തോ­ഷി­നു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. പാ­മ്പി­നെ­ക്കൊ­ണ്ടു് പെ­ണ്ണി­നെ ക­ടി­പ്പി­ക്കു­ന്ന വി­ദ്യ­യിൽ ഞെ­ട്ടി­യി­രി­ക്കു­ന്ന മ­ല­യാ­ളി­ക്കു മുൻ­പിൽ, പെ­ണ്ണി­നെ പ­ട്ടി­യെ­ക്കൊ­ണ്ടു് ക­ടി­പ്പി­ക്കു­ന്ന പ്ര­ണ­യ­വി­ദ്യ സ­ര­സ­മാ­യി പ­റ­ഞ്ഞി­രി­ക്കു­ന്നു.
Ravindranathan:
Enjoyed reading short story by Santhosh kumar.
രാ­ജ­ഗോ­പാൽ:
സ­ന്തോ­ഷ് കു­മാ­റി­ന്റെ പ­റ­ച്ചിൽ രീതി മ­നോ­ഹ­രം.
സി. സ­ന്തോ­ഷ് കുമാർ:
കഥ വാ­യി­ച്ച­തി­നും അ­ഭി­പ്രാ­യം പങ്കു വെ­ച്ച­തി­നും സർ­വ്വ­ശ്രീ സ­ച്ചി­ദാ­ന­ന്ദൻ മാഷ്, ലി­സ്സി ടീ­ച്ചർ, ര­വീ­ന്ദ്ര­നാ­ഥൻ, രാ­ജ­ഗോ­പാൽ എ­ന്നി­വർ­ക്കു നന്ദി. കഥ തി­രി­ച്ച­റി­യ­പ്പെ­ട്ട­തി­ലു­ള്ള സ­ന്തോ­ഷ­വും അ­ഭി­പ്രാ­യ­ങ്ങൾ ന­ല്കു­ന്ന പ്ര­ചോ­ദ­ന­വും വളരെ വ­ലു­താ­ണെ­ന്നു കൂടി അ­റി­യി­ക്ക­ട്ടെ.
ഹർഷിത:
ദ­ല്ലാൾ. ഗ്രാ­മ­ത്തി­ന്റെ ന­നു­ത്ത ഓർ­മ്മ­കൾ, ജോലി സം­ബ­ന്ധ­മാ­യ ന­ഗ­ര­വാ­സം, ആ­ടി­ത്തീർ­ത്ത ദാ­മ്പ­ത്യം… പലരും ജീ­വി­ച്ചു തീർ­ത്ത ഉണ്ണി എന്ന വേഷം, ഇ­ന്നു് ജീ­വി­ച്ചു കൊ­ണ്ടേ­യി­രി­ക്കു­ന്ന­വർ… ഇ­വ­യ്ക്കെ­ല്ലാ­മു­പ­രി വി­കാ­ര­ങ്ങ­ളെ ക­ച്ച­വ­ട­ത­ന്ത്ര­മാ­ക്കി മാ­റ്റു­ന്ന ദ­ല്ലാൾ. നല്ല കഥ.
നിസാർ അ­ഹ­മ്മ­ദ്: മാ­നു­ഷി­ക­പ്ര­ശ്ന­ങ്ങ­ളു­ടെ തി­രി­ച്ച­റി­വു്
ശരൺ ച­ന്ദ്രൻ:
നി­സ്സാർ അ­ഹ­മ്മ­ദി­ന്റെ ലേഖനം ചി­ന്തി­പ്പി­ച്ചു. പ്ര­ത്യേ­കി­ച്ചു് തൊ­ഴി­ലാ­ളി­യു­ടെ സ്വ­ത്വ­ത്തേ­യും നിർ­വ്വ­ച­ന­ത്തേ­യും പ­റ്റി­യു­ള്ള കാ­ഴ്ച­പ്പാ­ടു്. അ­ങ്ങ­നെ ചി­ന്തി­ക്കു­മ്പോൾ നി­ല­നിൽ­ക്കു­ന്ന സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക വ്യ­വ­സ്ഥ­യിൽ നി­ന്നു­കൊ­ണ്ടു് തൊ­ഴി­ലാ­ളി­യേ­യും അ­വ­ന്റെ പ്ര­ശ്ന­ങ്ങ­ളേ­യും നിർ­വ്വ­ചി­ച്ചെ­ടു­ക്കാൻ ക­ഴി­യേ­ണ്ട­തു­ണ്ടു്. മാറിയ സാ­ഹ­ച­ര്യ­ത്തി­ന്റെ വി­പു­ല­വും വ്യ­ത്യ­സ്ത­ങ്ങ­ളു­മാ­യ തൊ­ഴി­ലാ­ളി ഇ­ട­ങ്ങ­ളിൽ നി­ന്നു­കൊ­ണ്ടു­വേ­ണം അതു സാ­ധി­ക്കാൻ. വി­പ്ല­വ­കാ­രി­ക­ളും സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക വി­മർ­ശ­ക­രും ബു­ദ്ധി­ജീ­വി­ക­ളും അവർ അ­റി­യാ­തെ­ത­ന്നെ ചൂ­ഷ­ണ­മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥ­കൾ­ക്കു് കീ­ഴ്പ്പെ­ട്ടു് പോ­കു­ന്ന­തും അ­തി­ന്റെ പ്ര­ത്യാ­ഘാ­ത­ങ്ങ­ളും പ്ര­സ­ക്ത­മാ­ണു്. മ­നു­ഷ്യ­ന്റെ ആ­വ­ശ്യ­ങ്ങ­ളേ­യും അ­നാ­വ­ശ്യ­ങ്ങ­ളേ­യും കൂടി ഇവിടെ ചർച്ച ചെ­യ്യേ­ണ്ട­തു­ണ്ടു്. ന­മ്മു­ടെ പല സൗ­ക­ര്യ­വ­സ്തു­ക്ക­ളും എ­ത്ത­ര­ത്തി­ലാ­ണു് ചൂഷണ വ­സ്തു­വാ­യി നി­ല­നിൽ­ക്കു­ന്ന­തെ­ന്ന­തും അ­തി­ലേ­ക്കു് എ­ങ്ങ­നെ­യാ­ണു് നാം ഓ­രോ­ത്ത­രും യാ­ന്ത്രി­ക­മാ­യി വീ­ണു­പോ­കു­ന്ന­തെ­ന്നും തി­രി­ച്ച­റി­യാ­ത്ത­താ­ണു് പ്ര­ശ്നം. മു­ത­ലാ­ളി­ത്ത ഉ­ല്പ­ന്ന­ങ്ങൾ പലതും അ­നാ­വ­ശ്യ ഉ­ല്പ­ന്ന­ങ്ങ­ളാ­ണെ­ന്നും അ­വ­യു­ടെ നിർ­മ്മാ­ണ പ്ര­വർ­ത്ത­ന­ത്തി­ലേർ­പ്പെ­ടേ­ണ്ടി വ­രു­ന്ന­തോ­ടെ തൊ­ഴി­ലാ­ളി­യു­ടെ കർ­തൃ­ത്വ­ത്തെ തന്നെ അവ എ­ങ്ങ­നെ നിർ­ണ­യി­ക്കു­ന്നു­വെ­ന്ന­തും പ്ര­സ­ക്തം. മു­ത­ലാ­ളി­ത്ത ചൂഷണ വ്യ­വ­സ്ഥി­തി­കൾ­ക്കെ­തി­രെ പ്ര­തി­ക­രി­ക്കു­ക­യും ചി­ന്തി­ക്കു­ക­യും ചെ­യ്യു­ന്ന­വർ­ക്കു പോലും ത­ങ്ങ­ളു­ടെ ആ­ശ­യ­വി­നി­മ­യ പ്ര­ച­ര­ണ­ത്തി­നും പ്ര­ക്രി­യ­യ്ക്കും മു­ത­ലാ­ളി­ത്ത മാ­ധ്യ­മ­ങ്ങ­ളേ­യും ഉ­ല്പ­ന്ന­ങ്ങ­ളേ­യും ഉ­പ­യോ­ഗി­ക്കേ­ണ്ടി­വ­രു­ന്ന സ­ങ്കീർ­ണ­ത നി­ല­നിൽ­ക്കു­ന്നു. മു­ത­ലാ­ളി, തൊ­ഴി­ലാ­ളി, വ്യ­വ­സ്ഥി­തി എ­ന്നി­വ­യു­ടെ പു­തി­യ­കാ­ല നിർ­വ്വ­ച­ന­ങ്ങ­ളു­ടെ സാ­ധ്യ­ത അ­ന്വേ­ഷി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഒപ്പം ഒരു മ­നു­ഷ്യ­സ്നേ­ഹി എ­ന്ന­തി­നെ­പ്പ­റ്റി­യു­ള്ള സ്വയം വി­ല­യി­രു­ത്ത­ലി­നെ­പ്പ­റ്റി­യും…
Manoj:
Article with full of insight.
ഇ. ഹ­രി­കു­മാർ: പ്രാ­കൃ­ത­നാ­യ തോ­ട്ട­ക്കാ­രൻ
ദാ­മോ­ദർ പ്ര­സാ­ദ്:
ടോൾ­സ്റ്റോ­യൻ അ­ന്യാ­പ­ദേ­ശ സ്വ­ഭാ­വ­മു­ള്ള കഥകളെ ഓർ­മ്മി­പ്പി­ക്കു­ന്നു ഇ. ഹ­രി­കു­മാ­റി­ന്റെ പ്രാ­കൃ­ത­നാ­യ തോ­ട്ട­ക്കാ­രൻ എന്ന ചെ­റു­ക­ഥ. പ്ര­ഭു­വും തോ­ട്ട­ക്കാ­ര­നും രണ്ട് വി­രു­ദ്ധ ശ­ക്തി­ക­ള­ല്ല. ഭൂ­പ്ര­കൃ­തി­യെ­ക്കു­റി­ച്ചു് ര­ണ്ടു­ത­രം കാ­ഴ്ച­പാ­ടു­ക­ളു­ള്ള­വ­രാ­ണെ­ന്നു് മാ­ത്രം.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
ഋഷി:
കോ­ഴി­ക്കോ­ടു് ദർശന ഗ്ര­ന്ഥ­ശാ­ല­യി­ലെ വി­ദ്യാർ­ത്ഥി അം­ഗ­ങ്ങൾ “ഐ­തി­ഹ്യ­മാ­ല”യിലെ ഓരോ കഥയും പ്ര­ത്യേ­കം ഫോൺ­പ­തി­പ്പാ­യി ആ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചു നിർ­മ്മി­ച്ച 126 പി­ഡി­എ­ഫു­ക­ളു­ടെ ക­ണ്ണി­കൾ http://www.sayahna.org/?page_id=5 എന്ന വെബ് സൈ­റ്റിൽ ല­ഭ്യ­മാ­ണു്. ഈ ക­ണ്ണി­ക­ളു­ടെ പ­ട്ടി­ക ഒരു ഫോൺ പി­ഡി­എ­ഫ് ആയും ല­ഭ്യ­മാ­ണു്. http://books.sayahna.org/aim/aim-​links.pdf
കെ ദാ­മോ­ദ­ര­ന്റെ സ­മ്പൂർ­ണ്ണ­കൃ­തി­ക­ളു­ടെ ഡി­ജി­റ്റൽ പ­തി­പ്പു­കൾ സ്വ­ത­ന്ത്ര­പ്ര­കാ­ശ­നം ചെ­യ്യു­വാൻ അ­തി­ന്റെ പ്ര­സാ­ധ­ക­രാ­യ പ്ര­ഭാ­തം പ്രി­ന്റി­ങ് അന്റ് പ­ബ്ലി­ഷി­ങ് ക­മ്പ­നി തീ­രു­മാ­നി­ച്ച കാ­ര്യം വാ­യ­ന­ക്കാർ ഓർ­ക്കു­ന്നു­ണ്ടാ­വു­മ­ല്ലോ. അ­തി­ന്റെ ഭാ­ഗ­മാ­യി ഒ­ന്നാം വാ­ല്യ­ത്തി­ന്റെ ആദ്യ തെ­റ്റു­തി­രു­ത്തൽ പ­കർ­പ്പു­കൾ വിവിധ പി­ഡി­എ­ഫ് രൂ­പ­ങ്ങ­ളിൽ ഇ­പ്പോൾ പു­റ­ത്തി­റ­ക്കു­ക­യാ­ണു്. ഒ­ന്നാം ഭാഗം മു­ഴു­വ­നു­മാ­യി ഒറ്റ പി­ഡി­എ­ഫ് ആയും ഓരോ അ­ദ്ധ്യാ­യ­ങ്ങൾ വീ­ത­മു­ള്ള ഫോൺ പ­തി­പ്പു­ക­ളാ­യും http://www.sayahna.org/?page_id=115 ഈ വെബ് സൈ­റ്റിൽ ല­ഭ്യ­മാ­ണു്. വാ­യ­ന­ക്കാർ ഈ പി­ഡി­എ­ഫു­കൾ സൗ­ക­ര്യ­പൂർ­വ്വം വാ­യി­ക്കു­ക­യും തെ­റ്റു­കൾ കാ­ണു­ക­യാ­ണെ­ങ്കിൽ ആ ഭാഗം ഹൈ­ലൈ­റ്റ് ചെ­യ്തു “Sayahna Returns” എന്ന ഗ്രൂ­പ്പി­ലേ­യ്ക്കു പ­കർ­ത്തു­ക­യും ചെയുക. പ്ര­സാ­ധ­കർ ന­ല്കി­യ പേ­ജ്മേ­ക്കർ സ്രോ­ത­സ്സിൽ നി­ന്നാ­ണു് ഈ പി­ഡി­എ­ഫു­കൾ നിർ­മ്മി­ച്ച­തു്. പാ­ഠ­ത്തി­ന്റെ പ­രി­വർ­ത്ത­ന­ത്തിൽ വ­രാ­വു­ന്ന ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത ചു­രു­ക്കം തെ­റ്റു­കൾ മാ­ത്ര­മേ കാ­ണാ­നി­ട­യു­ള്ളു. Sayahna Returns എന്ന ഗ്രൂ­പ്പിൽ ചേ­രു­വാ­നു­ള്ള ലി­ങ്ക്: https://chat.whatsapp.com/J49mEuIJoA4LiL 30yEPlRr വാ­യ­ന­ക്കാ­രു­ടെ സ­ഹ­ക­ര­ണം അ­ഭ്യർ­ത്ഥി­ച്ചു­കൊ­ള്ളു­ന്നു.

(ആ­ഗ­സ്റ്റ് 9 മുതൽ 15 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
മു­നീര്‍ അ­ഗ്ര­ഗാ­മി: ക­വി­ത­കൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ക­വി­ത­യെ­ക്കു­റി­ച്ചും മ­നു­ഷ്യ­നെ­ക്കു­റി­ച്ചും പ്ര­ത്യാ­ശ നൽ­കു­ന്ന ര­ച­ന­ക­ളാ­ണു് മുനീർ അ­ഗ്ര­ഗാ­മി­യു­ടെ­തു്. ഞ­ങ്ങ­ളൊ­ന്നും എ­ഴു­തി­യ­തു് വെ­റു­തെ­യാ­യി­ല്ല എന്നു തോ­ന്നു­ന്ന­തു് ഇ­ങ്ങി­നെ ചിലതു കാ­ണു­മ്പോ­ഴാ­ണു്.
മു­ഹ­മ്മ­ദു് ബഷീർ കെ കെ:
വ്യ­ത്യ­സ്ത­മാ­യ രൂ­പ­ക­ങ്ങ­ളും ബിംബ ക­ല്പ­ന­ക­ളും കൊ­ണ്ടു് രാ­ഷ്ട്രീ­യ വി­മർ­ശ­നം നിർ­വ്വ­ഹി­ക്കു­ന്ന ക­വി­ത­കൾ കെ­ട്ട­കാ­ല­ത്തി­ന്റെ നോ­വിൽ­നി­ന്നും ഉരുവം കൊ­ണ്ട­വ. പെൺ­മ­യെ മ­നോ­ഹ­ര­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്നു. അവൻ അ­വൾ­ക്കു പി­ന്നി­ലാ­ണു് അവളെ അ­ടു­ക്ക­ള­യിൽ തി­ര­യേ­ണ്ട വീടു് വി­ട്ടു് നാടു വൃ­ത്തി­യാ­ക്കു­ന്ന മ­ണ്ണി­ലും ഹൃ­ദ­യ­ത്തി­ലും തൊ­ടു­ന്ന ചൂ­ലാ­യി അവളെ കാണാം ഒപ്പം നിൽ­ക്കു­മ്പോ­ഴും ഒ­പ്പ­മെ­ത്താൻ ക­ഴി­യി­ല്ലെ­ന്നു് ഓർ­മ്മ­പ്പെ­ടു­ത്തു­ന്ന­വ. ജ­നി­മൃ­തി­യു­ടെ നൈ­ര­ന്ത­ര്യ­ത്തെ സ­ര­സ­മാ­യി അ­വി­ഷ്ക­രി­ക്കു­ന്നൂ ബസ് എന്ന കവിത. കാഴ്ച വ്യ­ത്യ­സ്ത­മാ­കു­മ്പോൾ ക­വി­യും കാ­മു­ക­നും ഭ്രാ­ന്ത­നും ഉ­ണ്ടാ­കു­ന്ന­തി­നെ ‘സ­ത്യ­ത്തിൽ പു­തു­വർ­ഷം’ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. സി­ല­ബ­സി­നു് പു­റ­ത്തേ­ക്കു് നീ­ളു­ന്ന നാ­വ­രി­യാൻ അ­ധ്യാ­പ­കൻ നി­യു­ക്ത­നാ­വു­ന്ന കാ­ല­ത്തു് മു­ത്ത­ശ്ശി­ക്ക­ഥ­പോ­ലും മാ­റു­ന്നു. കൊ­ക്കു­കൾ­ക്കു് ആ­മ­യേ­യും കൊ­ണ്ടു് ധൈ­ര്യ­മാ­യി പ­റ­ക്കാം. കാരണം ഇനി ആമ താഴെ വീ­ഴി­ല്ല വാ­തു­റ­ക്കാൻ പാ­ടി­ല്ലെ­ന്നു് അ­തെ­പ്പ­ഴേ പ­ഠി­ച്ചു…!!! മു­നീ­റി­ന്റെ ക­വി­ത­കൾ ത­രു­ന്ന­തു് നല്ല വാ­യ­നാ­നു­ഭ­വം.
സാബു ഹ­രി­ഹ­രൻ: നി­റ­ങ്ങ­ളു­ടെ യു­ദ്ധം
സാബു ഹ­രി­ഹ­രൻ:
സാ­യാ­ഹ്ന­യിൽ കഥ ചേർ­ത്ത­തിൽ സ­ന്തോ­ഷം. സാ­യാ­ഹ്ന­യു­ടെ പി­ന്നിൽ പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കും, ക­ഥ­യ്ക്കു് ക­ലി­ഗ്ര­ഫി ചെയ്ത ശ്രീ. ഭ­ട്ട­തി­രി സർ­നോ­ടും, ചി­ത്രം ത­യ്യാ­റാ­ക്കി­യ ശ്രീ. മോഹനൻ സർ­നോ­ടും നന്ദി പ­റ­യു­ന്നു.
കെ. ജി. എസ്.: കാ­ന്റോ ജ­ന­റ­ലും നെ­രൂ­ദ­യു­ടെ ആ­രോ­ഹ­ണ­വും
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മ­നോ­ഹ­ര­മാ­യ എ­ഴു­ത്തും അത്ര തന്നെ നല്ല അ­വ­ത­ര­ണ­വും. എത്ര ദൂരെ, എത്ര ചാരെ.
ബാലൻ:
മൊ­കേ­രി ഗവ. കോ­ളേ­ജി­ലും ജോ­ലി­ചെ­യ്തി­രു­ന്നു. സർ­വ്വീ­സിൽ­നി­ന്നും പി­രി­യു­ന്ന ആ­ഴ്ച­യിൽ മാ­തൃ­ഭൂ­മി വാ­രാ­ന്ത­പ്പ­തി­പ്പിൽ കെ. ജി. എ­സ്സു­മാ­യി ന­ട­ത്തി­യ അ­ഭി­മു­ഖം ഓർ­മ്മ­വ­രു­ന്നു. ഞാൻ കണ്ട ഏ­റ്റ­വും നല്ല മ­നു­ഷ്യ­രു­ള്ള­തു് മൊ­കേ­രി­യി­ലാ­ണു് എ­ന്ന­തു്. രാ­ഷ്ട്രീ­യ വെ­ല്ലു­വി­ളി­ക­ളും അ­ക്ര­മ­വും അ­ര­ങ്ങേ­റു­ന്ന നാ­ദാ­പു­ര­ത്തി­ന്റെ ഭാ­ഗ­മാ­യ മൊ­കേ­രി­യി­ലെ മ­നു­ഷ്യ­രു­ടെ ഉ­ള്ള­റി­ഞ്ഞ മ­നു­ഷ്യൻ എന്ന നി­ല­യിൽ ഞങ്ങൾ നാ­ട്ടു­കാർ­ക്കു­ള്ള സ്നേ­ഹ­വും ബ­ഹു­മാ­ന­വും ഈ­യ്യ­വ­സ­ര­ത്തിൽ അ­റി­യി­ക്ക­ട്ടെ. കെ. ജി. എ­സ്സി­നെ പ­രി­ച­യ­പ്പെ­ടു­ത്തു­മ്പോൾ മൊ­കേ­രി­ക്കാ­ലം രേ­ഖ­പ്പെ­ടു­ത്താ­തെ പോ­യ­തി­ലെ സ­ങ്ക­ട­വും അ­റി­യി­ക്കു­ന്നു.
കെ. പി. സജീവൻ:
മ­നോ­ഹ­രം തന്നെ. പക്ഷേ, അ­തി­ന്റെ ആ­മു­ഖ­ത്തിൽ ഒരു പുതിയ വാ­ക്കു കണ്ടു. അ­തുൾ­ക്കൊ­ള്ളാ­നാ­കു­ന്നി­ല്ല. ചി­ട്ട­പ്പെ­ടു­ത്തി­യ­തെ­ന്നൊ എ­ഡി­റ്റ് ചെ­യ്ത­തെ­ന്നൊ ആ­യി­രു­ന്നെ­ങ്കിൽ ന­ന്നാ­യേ­നെ. പുതിയ വാ­ക്കു് സാ­യാ­ഹ്ന­യു­ടെ സം­ഭാ­വ­ന­യാ­ണെ­ങ്കിൽ ദയവു ചെ­യ്തു് ഇ­ത്ത­രം വാ­ക്കു­കൾ­കൊ­ണ്ടു് മലയാള ഭാഷയെ സ­മ്പ­ന്ന­മാ­ക്ക­രു­തെ­ന്ന ഒ­ര­ഭ്യർ­ത്ഥ­ന­യു­ണ്ടു്.
ഹബീബ് എം എച്ച്:
“വി­യർ­പ്പും പു­ക­യും നി­റ­ഞ്ഞ മൂ­ത്ര­വും ലി­ല്ലി­പ്പൂ­വും മ­ണ­ക്കു­ന്ന ഭ­ക്ഷ­ണ­ക്ക­റ­യും അ­പ­മാ­ന­വും പ­റ്റി­പ്പി­ടി­ച്ച സം­ശ­യ­ങ്ങ­ളും ശ­രി­യും തെ­റ്റും ടാ­ക്സു­ക­ളും ചേർ­ന്ന, പ­ഴ­ന്തു­ണി പോലെ, ശരീരം പോലെ, അ­വി­ശു­ദ്ധ­മാ­യ കവിത”. ഈ ക­വി­ത­കൾ ത­ല­യ­ണ­ക്കു് കീഴെ വെ­ച്ചു് ഉ­റ­ങ്ങി­യി­രു­ന്ന കാലം. ഒരു അ­ക്കാ­ദ­മി­ക്കും ന­ല്കാൻ ക­ഴി­യാ­ത്ത ജ്ഞാ­നം പ­കർ­ന്ന നെരുദ.
കരുൺ:
ചെ­ടി­ക്കു­ന്ന ഒരു മധുരം വരും നെ­രൂ­ദ­യെ വാ­യി­ച്ചാൽ (വാ­യി­ച്ചു­കൊ­ണ്ടേ ഇ­രു­ന്നാൽ എ­ന്ന­ല്ല), ഓർ­മ്മ­യും ഭാ­ഷ­യും നി­റ­ഞ്ഞു ക­വി­യു­ന്ന, ആ ര­ണ്ടി­നും മീതെ ആണതു്. ബൊ­ലാ­നോ­യെ പോ­ലു­ള്ള എ­ഴു­ത്തു­കാർ നെ­രൂ­ദ­യെ പി­ന്നീ­ടു് ഓർ­ക്കു­ന്ന­തു് മ­റ്റൊ­രു വി­ധ­ത്തി­ലാ­ണു്. കെ ജി എ­സി­ന്റെ പ്ര­ഭാ­ഷ­ണം രാ­വി­ലെ തന്നെ വാ­യി­ച്ചു, മു­മ്പു് ക­ണ്ടി­ട്ടി­ല്ല. ഇ­ഷ്ട­മാ­യി, ചെ­ടി­ക്കു­ന്ന മധുരം ഇ­തി­ലും ഉ­ണ്ടു്. (ഞാൻ ഞ­ങ്ങ­ളു­ടെ വീ­ടി­നു് കൈ­പ്പ­വ­ല്ല­രി എ­ന്നു് പേ­രി­ടാൻ ആ­ഗ്ര­ഹി­ച്ച­താ­ണു്, വേ­ണ്ടാ എ­ന്നു് വെ­ച്ചു. വീ­ട്ടിൽ നമ്മൾ ഒ­റ്റ­ക്ക­ല്ല­ല്ലോ, ആരും ഇ­ല്ലെ­ങ്കി­ലും വീ­ട­ല്ലേ, പാ­സ്വേർ­ഡ് അ­ല്ല­ല്ലോ.)
കെ. എച്ച്. ഹുസൈൻ:
ആ­ത്മ­ക­ഥ­യു­ടെ (‘സമൃതി, വി­സ്മൃ­തി, ദു­സ്മൃ­തി’) ആ­ദ്യ­ഭാ­ഗ­ത്തു് നെരൂദ പ­റ­യു­ന്നു­ണ്ടു്, ചി­ലി­യൻ കാ­ടു­കൾ ക­ണ്ടി­ട്ടി­ല്ലാ­ത്ത­വർ കാ­ടു­ക­ളേ ക­ണ്ടി­ട്ടി­ല്ലെ­ന്നു്. അ­ത്ര­യ്ക്കും വ­ന്യ­മാ­ണു് കെ ജി എ­സ്സി­ന്റെ കാ­ന്റോ ജ­ന­റ­ലും. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മ­ഭാ­ഷ­ണ­വും പ്ര­ത്യാ­ശ­ക­ളും കൂ­ടി­യാ­ണു്. ഈ കെ­ട്ട­കാ­ല­ത്തി­നൊ­രു ഓർ­മ്മ­പ്പെ­ടു­ത്ത­ലു­മാ­ണു്. അ­ര­നൂ­റ്റാ­ണ്ടു് പ്രാ­യ­മാ­കാൻ പോ­കു­ന്നു നെ­രു­ദ­യെ­പ്പോ­ലെ ന­മ്മു­ടെ മ­ണ്ണി­ന്റെ അ­ഗാ­ധ­ഖ­നി­ക­ളിൽ രോ­ഷ­ത്തി­ന്റെ­യും നൈ­തി­ക­ത­യു­ടെ­യും ക­ല­ഹ­ത്തി­ന്റെ­യും ക­വി­ത­കൾ വി­ത­ച്ച­വ­രു­ടെ കുലം. സ­ച്ചി­ദാ­ന­ന്ദൻ, കെ ജി എസ്, ക­ട­മ്മ­നി­ട്ട, പി ഉ­ദ­യ­ഭാ­നു… എ­ല്ലാം വി­ത്തു­വി­ധി­ക­ളാ­ണു്. കു­റ­ച്ചു­കാ­ല­ത്തേ­ക്കു് എ­ല്ലാം അ­റ്റു­പോ­യ­തു­പോ­ലെ. പി­ന്നെ­യും മഴ വരും, മു­ള­വ­രും.
കെ. ജി. എസ്.:

ഒ­ന്നി­ന്നു­മാ­കാ പി­രി­ക്കാൻ കവിതയി-​

ലൊ­ന്നാ­യ ര­ണ്ടൊ­ഴു­ക്ക്.

പി. എഫ്. മാ­ത്യൂ­സ്: കാ­ഴ്ച­യ്ക്കും വാ­ക്കു­കൾ­ക്കും ഇടയിൽ
ലി­സ്സി മാ­ത്യു:
പി എഫ് മാ­ത്യൂ­സി­ന്റെ ലേഖനം സി­നി­മ­യു­ടെ ച­രി­ത്ര­ത്തെ­യും അ­തി­ന്റെ ആ­ഖ്യാ­ന­സ­വി­ശേ­ഷ­ത­ക­ളെ­യും സൂ­ക്ഷ്മ­മാ­യി സ്പർ­ശി­ച്ചു­പോ­കു­ന്ന ഒ­ന്നാ­യി­രു­ന്നു. ഷ­ഹ­റാ­സാ­ദിൽ തു­ട­ങ്ങി വ്യ­ത്യ­സ്ത സാ­ഹി­ത്യ­പാ­ര­മ്പ­ര്യ­ങ്ങ­ളി­ലൂ­ന്നി അ­തി­നു് ക­ഥ­യെ­ത്ത­ന്നെ തി­ര­സ്ക­രി­ച്ചു­കൊ­ണ്ടു മു­ന്നേ­റാ­വു­ന്ന സാ­ധ്യ­ത­ക­ളെ ഉ­യർ­ത്തി­ക്കാ­ട്ടി­യ ലേ­ഖ­ക­നെ അ­ഭി­ന­ന്ദി­ക്കു­ന്നു. ചു­രു­ങ്ങി­യ സ­മ­യം­കൊ­ണ്ടു് ലോ­ക­സി­നി­മ­യി­ലൂ­ടെ ന­ട­ത്തി­യ ഓ­ട്ട­പ്ര­ദ­ക്ഷി­ണം കൂ­ടി­യാ­യി അതു്. കൈഫോൺ എ­ന്ന­പ്ര­യോ­ഗം ഗം­ഭീ­ര­മാ­യി. സി­നി­മ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ­യും സ്വ­ത്വ­ത്തെ­യും മാ­നി­ക്കു­ന്നു­വെ­ങ്കി­ലും ശ്രീ മാ­ത്യൂ­സ് തി­ര­ക്ക­ഥ­യെ­ഴു­തി­യ സി­നി­മ­യിൽ ഞാൻ ശ്ര­ദ്ധി­ച്ച ഒരു പോ­രാ­യ്മ കൂടി അ­ന­വ­സ­ര­ത്തി­ലാ­ണെ­ങ്കി­ലും ഇവിടെ സൂ­ചി­പ്പി­ക്ക­ട്ടെ. ഈ. മ. യൗ. അഥവാ ജീസസ് മേരി ജോസഫ് എ­ന്ന­തു് മ­ര­ണ­സ­മ­യ­ത്തു് ഉ­ച്ച­രി­ക്കു­ന്ന അഥവാ അ­ങ്ങ­നെ ചൊ­ല്ലി­ക്കൊ­ണ്ടു് മ­രി­ക്ക­ണ­മെ­ന്നു് ക്രി­സ്ത്യാ­നി ആ­ഗ്ര­ഹി­ക്കു­ന്ന സുകൃത ജ­പ­മാ­ണു്. എ­ന്നാൽ സി­നി­മ­യു­ടെ ടൈ­റ്റി­ലിൽ അ­തി­നു­കൊ­ടു­ത്ത R. I. P എന്ന ഇം­ഗ്ളീ­ഷ് വി­വർ­ത്ത­നം അ­രോ­ച­ക­മാ­യി തോ­ന്നി ഈ. മ. യൗ. ഈശോ മറിയം യൗ­സേ­പ്പേ
അബ്ദു സലാം:
ഈ. മ. യൗ. എ­ന്ന­തു് ശ­വ­കു­ടീ­ര­ത്തി­ലെ­ഴു­തി വ­യ്ക്കു­ന്ന മ­ല­യാ­ളം വാ­ക്കും RIP എ­ന്ന­തു് അവിടെ എഴുതി വ­യ്ക്കു­ന്ന ഇം­ഗീ­ഷ് വാ­ക്കു­മെ­ന്നേ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ണ്ടാ­കൂ.

(ആ­ഗ­സ്റ്റ് 16 മുതൽ 22 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കെ. ജി. എസ്.: കാ­ന്റോ ജ­ന­റ­ലും നെ­രൂ­ദ­യു­ടെ ആ­രോ­ഹ­ണ­വും
കെ. എച്ച്. ഹുസൈൻ:
ആ­ത്മ­ക­ഥ­യു­ടെ (‘സ്മൃ­തി, വി­സ്മൃ­തി, ദു­സ്മൃ­തി’) ആ­ദ്യ­ഭാ­ഗ­ത്തു് നെരൂദ പ­റ­യു­ന്നു­ണ്ടു്, ചി­ലി­യൻ കാ­ടു­കൾ ക­ണ്ടി­ട്ടി­ല്ലാ­ത്ത­വർ കാ­ടു­ക­ളേ ക­ണ്ടി­ട്ടി­ല്ലെ­ന്നു്. അ­ത്ര­യ്ക്കും വ­ന്യ­മാ­ണു് കെ. ജി. എ­സ്സി­ന്റെ കാ­ന്റോ ജ­ന­റ­ലും. അതു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ത്മ­ഭാ­ഷ­ണ­വും പ്ര­ത്യാ­ശ­ക­ളും കൂ­ടി­യാ­ണു്. ഈ കെ­ട്ട­കാ­ല­ത്തി­നൊ­രു ഓർ­മ്മ­പ്പെ­ടു­ത്ത­ലു­മാ­ണു്. അ­ര­നൂ­റ്റാ­ണ്ടു് പ്രാ­യ­മാ­കാൻ പോ­കു­ന്നു നെ­രു­ദ­യെ­പ്പോ­ലെ ന­മ്മു­ടെ മ­ണ്ണി­ന്റെ അ­ഗാ­ധ­ഖ­നി­ക­ളിൽ രോ­ഷ­ത്തി­ന്റെ­യും നൈ­തി­ക­ത­യു­ടെ­യും ക­ല­ഹ­ത്തി­ന്റെ­യും ക­വി­ത­കൾ വി­ത­ച്ച­വ­രു­ടെ കുലം. സ­ച്ചി­ദാ­ന­ന്ദൻ, കെ. ജി. എസ്, ക­ട­മ്മ­നി­ട്ട, പി. ഉ­ദ­യ­ഭാ­നു… എ­ല്ലാം വി­ത്തു­വി­ധി­ക­ളാ­ണു്. കു­റ­ച്ചു­കാ­ല­ത്തേ­ക്കു് എ­ല്ലാം അ­റ്റു­പോ­യ­തു­പോ­ലെ. പി­ന്നെ­യും മഴ വരും, മു­ള­വ­രും.
പി. എഫ്. മാ­ത്യൂ­സ്: കാ­ഴ്ച­യ്ക്കും വാ­ക്കു­കൾ­ക്കും ഇടയിൽ
ഐറിസ് കോ­യ്ലി­യോ:
അ­സാ­മാ­ന്യ­മാ­യ ലേഖനം. ലോ­ക­സി­നി­മ­യു­ടെ കാ­ഴ്ച­യിൽ സാ­ഹി­ത്യ­ത്തി­നു് കാ­ര്യ­മാ­യി ചെ­യ്യാ­നൊ­ന്നു­മി­ല്ലെ­ന്ന ശ­ക്ത­മാ­യ വാദം സ­മ­ഗ്ര­മാ­യി പ­റ­ഞ്ഞു­വ­യ്ക്കു­ന്നു. കാ­ഴ്ച­യു­ടെ പുതിയ ശീ­ല­ങ്ങ­ളെ പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു. മി­ക­ച്ച ക­ഥാ­കാ­ര­നാ­യ മാ­ത്യൂ­സ് അ­തി­ഗ­ഹ­ന­മാ­യി­ത്ത­ന്നെ സി­നി­മ­യു­ടെ കാ­ഴ്ച­യെ­യും കാ­ണു­ന്നു, വി­ല­യി­രു­ത്തു­ന്നു. പി. എ­ഫി­ന്റെ തി­ര­ക്ക­ഥ­ക­ളെ­ല്ലാം ഒ­ന്നു­കൂ­ടി മ­ന­സ്സി­ലേ­ക്കു് ഓ­ടി­ക്ക­യ­റി വ­രു­ന്നു. മി­ഖാ­യേ­ലി­ന്റെ സ­ന്ത­തി­ക­ളും കു­ട്ടി­സ്രാ­ങ്കും അ­തി­ര­നും ഈ. മ. യൗ. വു­മൊ­ക്കെ മി­ക­ച്ച­താ­വു­ന്ന­തു് അവയിൽ തെ­ളി­യു­ന്ന സ­മ­കാ­ലി­ക­സാ­മൂ­ഹി­ക­രാ­ഷ്ട്രീ­യ­മാ­ന­ങ്ങ­ളി­ന്മേ­ലു­ള്ള വ്യ­ക്ത­ത­കൊ­ണ്ടു­കൂ­ടി­യാ­ണു്. എ­ഴു­ത്തിൽ ആ ക­ഥാ­കാ­രൻ നമ്മെ പലതും ഓർ­മി­പ്പി­ക്കും… ഇ­രു­ട്ടിൽ ഒരു പു­ണ്യാ­ള­നും ചാ­വു­നി­ല­വു­മ­ട­ക്കം. സാ­ഹി­ത്യ­കൃ­തി­ക­ളെ­യും അവയെ അ­നു­വർ­ത്തി­ക്കു­ന്ന ച­ല­ച്ചി­ത്ര­ങ്ങ­ളെ­യും കു­റി­ച്ചു് പ­ഠി­ക്കു­ന്ന­വർ­ക്കു് ന­ല്ലൊ­രു മാർ­ഗ­ദർ­ശ­ന­മാ­കും ഈ ലേഖനം. സ്നേ­ഹാ­ശം­സ­കൾ മാ­ത്യൂ­സ്…
കെ. എച്ച്. ഹുസൈൻ:
വാ­ക്കും ദൃ­ശ്യ­വും ത­മ്മി­ലു­ള്ള അ­സാ­ധാ­ര­ണ­ബ­ന്ധം സി­നി­മ­യിൽ സാ­ധി­ച്ചെ­ടു­ത്ത ബർ­ഗ്മാ­നെ പി. എഫ്. മാ­ത്യൂ­സ് വി­ട്ടു­പോ­യി­രി­ക്കു­ന്നു. കു­റ­സോ­വ മ­ഹ­ത്താ­യൊ­രു സാ­ഹി­ത്യ­ത്തെ, മാൿ­ബ­ത്തി­നെ അ­ത്ര­ത­ന്നെ മ­ഹ­ത്താ­യ ഒരു ച­ല­ച്ചി­ത്ര­വു­മാ­ക്കി—Throne of Blood. കു­റ­സോ­വ ഇം­ഗ്ലീ­ഷിൽ മൂ­ല­കൃ­തി വാ­യി­ച്ചി­ട്ടു­മി­ല്ലാ­യി­രു­ന്നു. പക്ഷേ, തി­ര­ക്ക­ഥ­യെ­ഴു­തി­യ­തിൽ ഒരാൾ അ­ദ്ദേ­ഹ­മാ­യി­രു­ന്നു. മ­റ്റാ­രും ധൈ­ര്യ­പ്പെ­ടാ­ത്ത­വി­ധം കു­റ­സോ­വ ഷേ­ക്സ്പി­യ­റെ മാ­റ്റി­മ­റി­ച്ചു. ഷേ­ക്സ്പി­യർ കൃ­തി­ക­ളു­ടെ ഏ­റ്റ­വും മ­ഹ­ത്താ­യ ച­ല­ച്ചി­ത്ര­ഭാ­ഷ്യം എ­ന്നാ­ണു് അതു് അ­റി­യ­പ്പെ­ടു­ന്ന­തു്. സാ­ഹി­ത്യ­വും സി­നി­മ­യും ത­മ്മി­ലു­ള്ള ബ­ന്ധ­വും വ്യ­തി­യാ­ന­വും പ­ഠി­ക്കാ­നു­ള്ള ഒരു പാ­ഠ­പു­സ്ത­ക­മാ­ണ­തു്. സാ­ഹി­ത്യ­ഭാ­ഷ്യ­ങ്ങ­ളു­ടെ­യും ദൃ­ശ്യാ­വി­ഷ്കാ­ര­ത്തി­ന്റെ­യും കു­ല­പ­തി­യാ­യി­രി­ക്കെ­ത്ത­ന്നെ സി­നി­മ­യു­ണ്ടാ­കു­ന്ന­തു് ഇ­തിൽ­നി­ന്നൊ­ന്നു­മ­ല്ല എ­ഡി­റ്റിം­ഗ് ടേ­ബി­ളിൽ­നി­ന്നാ­ണെ­ന്നു് കു­റ­സോ­വ പ­റ­ഞ്ഞു! (മ­ല­യാ­ള­ത്തി­ലെ ‘ക­ളി­യാ­ട്ടം’ ഷേ­ക്സ്പി­യർ സാ­ഹി­ത്യ­ത്തി­ന്റെ മി­ക­ച്ച സ്വ­ത­ന്ത്ര­ച­ല­ച്ചി­ത്രാ­വി­ഷ്കാ­ര­ങ്ങ­ളി­ലൊ­ന്നാ­ണു്.) പു­തി­യ­കാ­ല­ത്തെ മ­ല­യാ­ള­സി­നി­മ­യി­ലെ വി­സ്മ­യ­ങ്ങൾ—കു­ട്ടി­സ്രാ­ങ്കും ഈ­മ­യൗ­വും—ര­ണ്ടി­ലും പി. എഫ്. മാ­ത്യൂ­സ് എന്ന പ്ര­തി­ഭ­യു­ടെ സാ­ഹി­ത്യ­സ്പർ­ശം ക­ണ്ടെ­ത്താൻ ക­ഴി­യും. ഷാ­ജി­യും ലി­ജോ­യും അതു് ഉൾ­ക്കൊ­ണ്ട­തി­ന്റെ അ­ട­യാ­ള­ങ്ങൾ പ്ര­ത്യ­ക്ഷ­മാ­ണു്. മി­ക­ച്ച ദൃ­ശ്യാ­നു­ഭ­വ­ങ്ങൾ സൃ­ഷ്ടി­ച്ച സം­വി­ധാ­യ­ക­രു­ടെ സി­നി­മാ­റ്റി­ക് മി­ടു­ക്കു­കൾ/ ധൈ­ര്യ­ങ്ങൾ സാ­ഹി­ത്യാ­നു­ഭൂ­തി­ക­ളിൽ കെ­ട്ടി­പ്പ­ടു­ത്ത­വ­യാ­ണു്. അവ മൂ­ല­കൃ­തി­യിൽ­നി­ന്നു്, അ­ല്ലെ­ങ്കിൽ തി­ര­ക്ക­ഥ­യിൽ­നി­ന്നു് എത്ര തെ­റ്റി എ­ന്ന­തു് ഒരു അ­ള­വു­കോ­ല­ല്ല. തി­ര­സ്കാ­ര­ത്തോ­ടെ­യെ­ങ്കി­ലും എത്ര അ­ദൃ­ശ്യ­മാ­യി അവ സ്വീ­ക­രി­ക്ക­പ്പെ­ട്ടു എ­ന്ന­താ­ണു് നി­രീ­ക്ഷ­ണ­വി­ധേ­യ­മാ­ക്കേ­ണ്ട­തു്. മ­ല­യാ­ള­ത്തി­ലെ സ­ബ്ടൈ­റ്റ്ലിം­ഗ് പ്ര­സ്ഥാ­ന­ത്തിൽ/വർ­ക്ക്ഷോ­പ്പു­ക­ളിൽ പ­ങ്കെ­ടു­ക്കു­മ്പോൾ ത­റ­പ്പി­ച്ചു പറഞ്ഞ ഒരു കാ­ര്യം അ­തി­സൂ­ക്ഷ്മ­മാ­യി സി­നി­മ­യി­ലെ സം­ഭാ­ഷ­ണ­ങ്ങ­ളെ ‘സാ­ഹി­ത്യ­പ­ര’മാ­യി­ത്ത­ന്നെ പ­രാ­വർ­ത്ത­നം ചെ­യ്യ­ണ­മെ­ന്നാ­ണു്. ഇതിൽ ശ്ര­ദ്ധി­ക്കാ­ത്ത പല സ­ബ്ടൈ­റ്റ്ലിം­ഗു­ക­ളും ആ­ത്മാ­വു­ന­ഷ്ട­പ്പെ­ട്ട വെറും ഡി­ക്ഷ്ണ­റി ട്രാൻ­സ്ലേ­ഷൻ മാ­ത്ര­മാ­യി മാ­റി­യി­രി­ക്കു­ന്നു. ദൃ­ശ്യ­ത്തി­നു അ­ധി­ക­മാ­നം ന­ല്കു­ന്ന സം­ഗീ­ത­മാ­യി സാ­ഹി­ത്യം സി­നി­മ­യിൽ പ്ര­വർ­ത്തി­ക്കു­ന്നു.
കെ. പി. രമേശ്:
ഹായ്… ഇ­ത­ല്ലേ എ­ഴു­ത്തു്! ഇ­ത്ത­രം ആ­ഴ­മേ­റി­യ കു­റി­പ്പു­കൾ പോ­സ്റ്റ് ചെ­യ്യാൻ സു­ഹൃ­ത്തു­ക്കൾ­ക്കു സാ­ധി­ക്ക­ട്ടെ. നന്ദി, ഹു­സൈ­നു­ക്കാ.
E. P. Unny: Cartoons
ക­രു­ണാ­ക­രൻ:
കല, ഒരു പക്ഷേ, ഭ­ര­ണ­കൂ­ട രാ­ഷ്ട്രീ­യ­ത്തി­ന്റെ തി­ന്മ­യ്ക്കു് എതിരെ നീ­ണ്ടു നിൽ­ക്കു­ന്ന പ്ര­തി­രോ­ധം ഉ­യർ­ത്തു­ന്ന­തു് കാർ­ട്ടൂൺ കോ­ള­ത്തിൽ ന­മ്മു­ടെ ക­ണ്ണു­കൾ മു­റു­കി നിൽ­ക്കു­മ്പോ­ഴാ­ണു് എ­ന്നു് തോ­ന്നാ­റു­ണ്ടു്, ഉ­ണ്ണി­യു­ടെ വര കാ­ണു­മ്പോൾ. വി­ശേ­ഷി­ച്ചും ഈ ദി­വ­സ­ങ്ങ­ളിൽ. അ­ല്ലെ­ങ്കിൽ, നി­സ്സ­ഹാ­യ­മാ­യ ദി­വ­സ­ത്തിൽ ചാരി വെ­ച്ച­തു പോ­ലെ­യാ­ണു് ന­മ്മു­ടെ ദി­നേ­ന­യു­ള്ള ജീ­വി­തം എ­ന്നും. ഈ ചി­ത്ര­ങ്ങ­ളി­ലെ ചോ­ര­യോ­ട്ടം ജീ­വി­ത­ത്തെ മു­മ്പോ­ട്ടു് എ­ടു­ക്കു­ന്നു. ഒരു ദിവസം പോലും ‘ഉണ്ണി’യെ കാ­ണാ­തി­രി­ക്കാൻ ആ­വി­ല്ല എ­ന്നും ഇ­പ്പോൾ, ഈ ചി­ത്ര­ങ്ങൾ, ഇവിടെ താഴെ താഴെ കാ­ണു­മ്പോൾ…
കെ. സ­ച്ചി­ദാ­ന­ന്ദൻ:
എ­ന്നും ഇൻ­ഡ്യൻ എ­ക്സ്പ്ര­സ് കി­ട്ടു­മ്പോൾ ക­ര­ച്ചി­ലി­നോ­ളം ആ­ഴ­മു­ള്ള ഒരു ചി­രി­ക്കാ­യി ഉ­ണ്ണി­യു­ടെ കാർ­ട്ടൂൺ നോ­ക്കും, ക­ര­ച്ചിൽ മാ­റ്റി കു­ട്ടി­യാ­കാൻ Calvin and Hobbes നോ­ക്കും. പി­ന്നെ­യാ­ണു് എ­ന്തി­നെ­ന്ന­റി­യാ­ത്ത പ­ത്ര­വാ­യ­ന.
കെ. ദാ­മോ­ദ­രൻ: പാ­ട്ട­ബാ­ക്കി
കേശവൻ വെ­ളു­ത്താ­ട്ട്:
പാ­ട്ട­ബാ­ക്കി തെ­ക്കേ മ­ല­ബാ­റി­ലെ കർ­ഷ­ക­പ്ര­സ്ഥാ­ന­ത്തി­നു് ആവേശം പ­കർ­ന്ന നാ­ട­ക­മാ­യി­രു­ന്നു. ഏ­താ­ണ്ടു് ഓരോ ഗ്രാ­മ­ത്തി­ലും ഇതു് അ­ര­ങ്ങേ­റി; ജ­ന­ങ്ങ­ളെ ബോ­ധ­വാ­ന്മാ­രാ­ക്കി. ഇതു് ല­ഭ്യ­മാ­ക്കി­യ­തി­നു് നന്ദി.
നി­ര­ഞ്ജൻ: ക­വി­ത­കൾ
ഹബീബ് എം എച്ച്:
ക­വി­ത­യ്ക്കു് സ്തു­തി.
കെ. ജി. എസ്:
നി­ര­ഞ്ജ­ന്റെ ക­വി­ത­കൾ­ക്കു് എ­ന്നെ­ന്നോ മു­ത­ലു­ള്ള അ­ടു­പ്പ­ത്തി­ന്റെ തെ­ളി­മ­യും എ­ളു­പ്പ­വും തോ­ന്നി. ‘ഡാ’ എന്നോ ‘ത്ഫൂ’ എന്നോ ഒ­ര­ക്ഷ­രം മതി നി­ര­ഞ്ജ­നു് പു­തു­നാ­ഗ­രി­ക­ത­യി­ലെ, ഇ­പ്പോൾ വെ­ള്ളെ­ഴു­ത്തു­ക­ണ്ണ­ട­യും അതിൽ ക­രി­ഞ്ഞ ചി­റ­കി­ന്റെ നി­ഴ­ലു­മു­ള്ള, ഒരു പു­തു­നാ­ഗ­രി­ക ത­ല­മു­റ­യു­ടെ യു­വ­ത­യു­ടെ­യും മൈ­ത്രി­യു­ടെ­യും വി­ഫ­ല­വ­സ­ന്ത­ത്തി­ന്റെ ച­രി­ത്ര­മെ­ഴു­താൻ. പു­ഴു­ക്കാ­ല­ത്തിൽ നി­ന്നു് പൂ­മ്പാ­റ്റ­ക്കാ­ല­ത്തി­ലേ­ക്കു് മോ­ഹി­ച്ച പ­രി­ണാ­മ­ത്തി­ന്റെ അ­യ­ന­ക­ഥ­യെ­ഴു­താൻ. മുൾ­മു­ന­യൊ ര­ശ്മി­മു­ന­യൊ ന­ര­മീ­ശ­ത്തു­മ്പോ കൊ­ണ്ടു് സമകാല ച­രി­ത്ര­ത്തിൽ നി­ന്നു് കൊ­ത്തി­യെ­ടു­ത്ത സു­താ­ര്യ­ശി­ല്പ­ങ്ങൾ ഈ ക­വി­ത­കൾ. ദൃ­ശ്യ­സാ­ക്ഷ­ര­ത മൂ­ത്ത­വ. നി­ശി­ത­നിർ­മ­മ­ത­യും “ചിരി മാ­ഞ്ഞു പോയ ചു­ണ്ടി­ന്റെ കോ­ണി­ലെ പ­രി­ഹാ­സ­മു­ദ്ര”യും കൂർ­ത്ത­വ.
ന­ന്ദി­നി മേനോൻ:
ഡാ… അ­മർ­ത്തി­യ മു­ര­ള­ലി­ന്റെ, വി­ണ്ടു കട്ട പൊ­ന്തി­യ­തി­ന്റെ… പൂ­രു­വി­ന്റെ വി­നോ­ദ­വ­ടി അഥവാ നിഴൽ യു­ദ്ധം… വി­വാ­ഹി­തൻ: അതു രസായി…
സുബൈർ: കെണി
ശ്രീ­ദേ­വി കർത്ത:
സുബൈർ എ­ത്രെ­യോ പഴയ സു­ഹൃ­ത്തു്. അന്നേ വ്യ­ത്യ­സ്ത­മാ­യ കാ­ഴ്ച­പ്പാ­ടു് എ­ല്ലാ­റ്റി­ലും പു­ലർ­ത്തി­യി­രു­ന്നു. ഓം­ല­റ്റ് ക­ഴി­ച്ചു കൊ­ണ്ടാ­ണു് ഈ ക­ഥ­യു­ടെ കാ­ത­ലാ­യ ഭാ­ഗ­ത്തി­ന്റെ ഡി­സ്ക­ഷൻ എന്ന വി­രോ­ധാ­ഭാ­സ­മൊ­ഴി­ച്ചാൽ ഒരു പു­തു­കാ­ല രാ­ഷ്ട്രീ­യ­മാ­ണു് ഈ കഥ മു­ന്നോ­ട്ടു വ­യ്ക്കു­ന്ന­തു്. ലോ­ക­ത്തു് ഏ­റ്റ­വും പാർ­ശ്വ­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ഒരു ജ­ന­ത­യ്ക്കു വേ­ണ്ടി, മൃ­ഗ­ങ്ങൾ­ക്കും പ­ക്ഷി­കൾ­ക്കും വേ­ണ്ടി പ­റ­യ­പ്പെ­ട്ട ഈ ക­ഥ­യു­ടെ വായന, അ­തി­ന്റെ ക്രാ­ഫ്റ്റി­ന്റെ ചി­ല്ല­റ കു­റ­വു­കൾ മാ­റ്റി നിർ­ത്തി­യാൽ, ഈ ദി­വ­സ­ത്തെ അർ­ത്ഥ­പൂർ­ണ്ണ­മാ­ക്കി.
സി. സ­ന്തോ­ഷ് കുമാർ:
ശ്രീ എം. എച്ച്. സുബൈർ എ­ഴു­തി­യ ‘കെണി’. ആ­ഴ­മു­ള്ള കഥ. ഗാ­ഢ­വും സൂ­ക്ഷ്മ­വു­മാ­യ, നാ­ട്യ­ങ്ങ­ളി­ല്ലാ­ത്ത ആ­ഖ്യാ­നം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സു­ബൈ­റി­ന്റെ ക­ഥ­യി­ലെ അർ­വീ­ന്ദർ മു­ഴു­വ­നോ­ടെ മ­ന­സ്സിൽ പ­തി­ഞ്ഞു. ഓം­ല­റ്റി­നെ പറ്റി ശ്രീ­ദേ­വി പ­റ­ഞ്ഞ­തു് പ്ര­ത്യ­ക്ഷ­ത്തിൽ ശ­രി­യാ­ണു്. പക്ഷെ ന­മ്മു­ടെ സെൻ­സി­റ്റി­വി­റ്റി സി­ല­ക്റ്റി­വ് ആണു്. ആ­യി­രു­ന്നി­ല്ലെ­ങ്കിൽ ന­മു­ക്കു് സ­സ്യ­ഭ­ക്ഷ­ണ­വും ക­ഴി­ക്കാ­നാ­വി­ല്ല. ഞാ­നാ­ലോ­ചി­ച്ചി­ട്ടു­ണ്ടു് ജെ. സി. ബോസ് പറഞ്ഞ പോലെ സ­സ്യ­ങ്ങൾ­ക്കും പ്ര­തി­ക­ര­ണ ക്ഷ­മ­ത­യു­ണ്ടെ­ങ്കിൽ നാം എ­ങ്ങി­നെ­യാ­ണു് ഒരു ക­റി­വേ­പ്പി­ല­യോ മു­രി­ങ്ങാ­പ്പൂ­വോ നു­ള്ളു­ക, ഒരു പ­നി­നീർ­പ്പൂ അ­ടർ­ത്തു­ക. വ­ഴു­തി­ന­ങ്ങ പ­റി­ച്ചെ­ടു­ക്കു­ക? ന­മു­ക്കും ഇ­ത­റി­യാം ചെ­ടി­കൾ­ക്കു് നൊ­ന്തേ­ക്കും എ­ന്നു്, പക്ഷെ ഒരു തരം ആ­പേ­ക്ഷി­ക­ത സാ­ദ്ധ്യ­മാ­യ­തു­കൊ­ണ്ടാ­ണു് നാം അ­തി­ജീ­വി­ക്കു­ന്ന­തു്, വേ­റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ ചെ­ടി­കൾ ന­ട­ക്കു­ക­യോ പ­റ­ക്കു­ക­യോ ക­ര­യു­ക­യോ ചെ­യ്യാ­ത്ത­തു കൊ­ണ്ടു്. മു­ട്ട­യും കോ­ഴി­യും ത­മ്മി­ലു­ള്ള ദൂ­ര­വും അത്ര മാ­ത്ര­മാ­ണു്. മു­ട്ട­യ്ക്ക­ക­ത്തു നി­ന്നു് ക­ര­ച്ചിൽ കേൾ­ക്കു­ന്ന ആ നി­മി­ഷം തർ­വീ­ന്ദർ ഓം­ലെ­റ്റ് ക­ഴി­ക്കു­ന്ന­തു് നിർ­ത്തും.
സെ­ന്തിൽ:
നമ്മൾ മി­ക്ക­വ­രും ന­മ്മി­ലേ­ക്കു് തന്നെ ചു­രു­ങ്ങി ആ­ന്ത­ര­മാ­യി പാ­തി­യു­റ­ക്ക­ത്തിൽ ജീ­വി­തം ജീ­വി­ക്കാ­തെ മ­രി­ച്ചു് പോ­കു­ന്ന­വ­രാ­ണു്. ഈ ഉ­ള്ളു­റ­ക്കം (inner stupor) ത­ന്നെ­യാ­ണു് ഹിം­സ­യി­ലേ­ക്കു് ന­യി­ക്കു­ന്ന­തും. ത­ങ്ങ­ളു­ടെ ചി­ന്ത­ക­ളെ­ക്കു­റി­ച്ചും ചെ­യ്തി­ക­ളെ­ക്കു­റി­ച്ചും അ­വ­ബോ­ധ­മി­ല്ലാ­ത്ത­വർ. കെ­ണി­യിൽ വീണ പ്രാ­വി­നെ ര­ക്ഷി­ക്കു­ന്ന­തു് വരെ തർ­വീ­ന്ദ­റും ഇ­ത്ത­രം ഒ­രാ­ളാ­യി­രു­ന്നു. പ­റ­യു­ന്ന കാ­ര്യം ഇ­ട­ക്കു് വെ­ച്ചു് മു­റി­ഞ്ഞു പോ­വു­ന്ന അ­വ­സ്ഥ­യിൽ നി­ന്നും അ­വ­ബോ­ധ­ത്തി­ലൂ­ടെ ഉ­ണർ­വ്വി­ലേ­ക്ക് എ­ത്തി­പ്പെ­ടു­ന്ന തർ­വീ­ന്ദ­റി­ന്റെ പ­രി­വർ­ത്ത­ന­ത്തി­ന്റെ ക­ഥ­യാ­ണു് സുബൈർ പ­റ­യു­ന്ന­തു്. ഈ പ­രി­വർ­ത്ത­നം തർ­വീ­ന്ദ­റിൽ പൂർ­ണ്ണ­മാ­വു­ന്നി­ല്ല എന്ന സൂ­ച­ന­യും ക­ഥ­യി­ലു­ള്ള­താ­യി തോ­ന്നി. ക­ഥ­യു­ടെ ഒ­ടു­വിൽ തർ­വീ­ന്ദർ അ­യാ­ളു­ടെ ആ­ന്ത­ര­ലോ­ക­ത്തി­ലേ­ക്കു് വീ­ണ്ടും വഴുതി വീ­ഴു­ന്നു. Mindfulness-​ലേക്കാണു് കഥ ഊ­ന്നു­ന്ന­തു്. ല­ളി­ത­മാ­യ ആ­ഖ്യാ­ന­ത്തി­ലൂ­ടെ മ­നു­ഷ്യ­ന്റെ ആ­ഴ­ത്തെ തൊ­ടാ­നു­ള്ള സു­ബൈ­റി­ന്റെ ശ്രമം ന­ന്നാ­യി. പല ത­ല­ങ്ങ­ളിൽ കഥ വാ­യി­ച്ചെ­ടു­ക്കാം. നേ­രി­ട്ടു് ക­ണ്ടി­ട്ടി­ല്ലെ­ങ്കി­ലും എന്റെ സു­ഹൃ­ത്തു് സു­ബൈ­റി­ന്റെ ലോകം എ­ന്റെ­യും ലോകം കൂ­ടി­യാ­ണു്.
ഒ. പി. സു­രേ­ഷ്:
സി. സ­ന്തോ­ഷ് കു­മാ­റി­ന്റെ ക­ഥ­കൾ­ക്കു് ശേഷം സാ­യാ­ഹ്ന­യി­ലൂ­ടെ പ­രി­ച­യ­പെ­ടു­ന്ന കഥന വ്യ­ത്യ­സ്ത­ത­യാ­ണു് എം. എച്ച്. സു­ബൈ­റി­ന്റെ കെണി. ഒറ്റ ഫ്രെ­യി­മിൽ, സമീപ ദൃ­ശ്യ­ങ്ങ­ളി­ലൂ­ടെ മാ­ത്രം സാ­ക്ഷാ­ത്ക്ക­രി­ച്ച ഒരു ഹ്ര­സ്വ­ചി­ത്ര­ത്തി­ന്റെ തീ­വ്ര­ത. കാ­ഴ്ച­ക്കു് ശേ­ഷ­വും കഥയിൽ നി­ന്നു് ജീവൻ വെ­ച്ചു് പ­തു­ക്കെ ച­ലി­ച്ചു് തു­ട­ങ്ങു­ന്ന കാ­ഴ്ച­പ്പാ­ടു­കൾ. അ­വ­യു­ടെ ബ­ഹു­സ്ഥാ­യി­യി­ലു­ള്ള ചി­റ­ക­ടി­കൾ… അ­വ­ബോ­ധ­മാ­യി പ­രി­ണ­മി­ക്കും വരെ ബോധം ഒരു കെ­ണി­യാ­ണു്. എല്ലാ ചി­ന്ത­ക­ളും പു­റ­ത്തേ­ക്കു­ള്ള വാതിൽ ചി­ക­ഞ്ഞു് അ­തി­ന­ക­ത്തു് തന്നെ ന്യൂ­ന­ദൂ­ര­ങ്ങൾ താ­ണ്ടി­ക്കൊ­ണ്ടി­രി­ക്കും. ഓം­ല­റ്റ് ക­ഴി­ച്ചു കൊ­ണ്ടാ­ണു് ക­ഥ­യു­ടെ കാതൽ ഡി­സ്ക­ഷൻ എ­ന്ന­തു് ക­ഥാ­വ­സ്തു­വി­നെ കൂ­ടു­തൽ ആ­ഴ­പ്പെ­ടു­ത്തി­യ­താ­യും വാ­യ­നാ­ന­ന്ത­ര ആ­ലോ­ച­ന­ക­ളെ വി­സ്താ­ര­പ്പെ­ടു­ത്തി­യ­താ­യും തോ­ന്നി.
വി. എച്ച്. നി­ഷാ­ദ്:
‘കെണി’ എന്ന കഥ മ­നോ­ഹ­ര­മാ­യി. അ­ന്ത­രീ­ക്ഷ—ക­ഥാ­പാ­ത്ര നിർ­മ്മി­തി­യാ­ണു് ഈ ക­ഥ­യു­ടെ ജീ­വ­നെ­ന്നു് തോ­ന്നി. എം. എച്ച്. സുബൈർ മാ­ഷി­നു് അ­ഭി­ന­ന്ദ­ന­ങ്ങൾ.
ന­ന്ദി­നി മേനോൻ:
കെണി. തർ­വീ­ന്ദ­റി­ന്റെ സം­ഭാ­ഷ­ണം പോലെ വ­ലി­ഞ്ഞെ­ങ്കി­ലും നല്ല കഥ. ഉ­ണർ­ച്ച­യി­ലേ­ക്കു് ഉ­ണർ­ത്താ­നാ­ണു് സു­ഹൃ­ത്തു് ശ്ര­മി­ച്ച­തെ­ങ്കി­ലും തർ­വീ­ന്ദർ കൂ­ടു­തൽ ആ­ഴ­ങ്ങ­ളി­ലേ­ക്കു് അ­മ­രു­ക­യാ­ണു് ചെ­യ്ത­തു്…
എൻ. പി. രാ­ജേ­ന്ദ്രൻ: ഇ­ല്ലാ­ത്ത ന­ക്സ­ലി­സം അ­ന്നു്: ഇ­ല്ലാ­ത്ത മാ­വോ­യി­സം ഇ­ന്നു്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വ്യ­ക്തി­വ­ധ­മുൾ­പ്പെ­ടെ പല കാ­ര്യ­ങ്ങ­ളി­ലും വി­യോ­ജി­പ്പു നി­ല­നിർ­ത്തി­ക്കൊ­ണ്ടു തന്നെ ജനകീയ സാം­സ്കാ­രി­ക വേ­ദി­യു­മാ­യി സ­ഹ­ക­രി­ച്ചു പ്ര­വർ­ത്തി­ക്കാൻ അ­ന്നു് ഇ­രു­പ­തു­ക­ളി­ലാ­യി­രു­ന്ന എ­ന്നെ­പ്പോ­ലെ പ­ല­രെ­യും പ്രേ­രി­പ്പി­ച്ച­തു് വ്യ­വ­സ്ഥാ­പി­ത ഇ­ട­തു­പ­ക്ഷ­ത്തോ­ടു­ള്ള വി­യോ­ജി­പ്പു­കൾ, ഗുവേര, റെ­ജി­സ് ദി ബ്രേ, എഡ് ഗാർ സ്നോ തു­ട­ങ്ങി­യ­വ­രു­ടെ പു­സ്ത­കൾ, സ: വർ­ഗീ­സി­നെ­പ്പോ­ലെ ചി­ല­രു­ടെ നി­സ്വാർ­ത്ഥ പ്ര­വർ­ത്ത­ന­ങ്ങൾ, വ്യ­വ­സ്ഥാ­പി­ത ഇ­ട­തു­പ­ക്ഷം അ­വ­ഗ­ണി­ച്ചി­രു­ന്ന ഭൂ­ര­ഹി­ത കർ­ഷ­ക­രോ­ടും ആ­ദി­വാ­സി­ക­ളോ­ടു­മു­ള്ള അ­നു­ഭാ­വം, ആഫ്രിക്കൻ-​ലാറ്റിനമേരിക്കൻ ക­ലാ­പ­ങ്ങ­ളും അവ സൃ­ഷ്ടി­ച്ച സാ­ഹി­ത്യ­ത്തി­നും ന­വീ­ന­വും തീ­ക്ഷ്ണ­വു­മാ­യ സൗ­ന്ദ­ര്യ­ബോ­ധ­വും, അ­ന്ന­ത്തെ ആ­ധു­നി­ക സാ­ഹി­ത്യ­ത്തി­ലെ ഇ­രു­ട്ടു് ഇ­ങ്ങി­നെ ചില ഘ­ട­ക­ങ്ങ­ളാ­യി­രു­ന്നു. അ­പ്പോ­ഴും സം­ശ­യ­ങ്ങൾ നി­ല­നി­ന്നു—ഇതും മ­റ്റൊ­രു സ­മ­ഗ്രാ­ധി­പ­ത്യ­വാ­ദ­മാ­വി­ല്ലേ എ­ന്നു്. അ­ന്ന­ത്തെ ക­വി­ത­ക­ളിൽ തന്നെ അ­തു­ണ്ടു്—വി­പ്ല­വ­കാ­ല­ത്തു് വിജയം സ്വ­പ്നം കാ­ണു­ന്ന­വർ വി­ജ­യ­കാ­ല­ത്തു് സൈ­ബീ­രി­യ­യി­ലേ­ക്കു നാ­ടു­ക­ട­ത്ത­പ്പെ­ടു­ന്ന­തി­നെ­ക്കു­റി­ച്ചു് (വേനൽ എന്ന കവിത), സ­മൂ­ഹ­വു­മാ­യി സം­സാ­രി­ക്കാ­നാ­കാ­തെ വെ­റു­തെ ഒ­ലി­ച്ചു­പോ­കു­ന്ന യു­വ­ര­ക്ത­ത്തെ­ക്കു­റി­ച്ചു് (ഒ­ടു­വിൽ ഞാൻ ഒ­റ്റ­യാ­കു­ന്നു), ഉ­ദി­ച്ച എല്ലാ ന­ക്ഷ­ത്ര­ങ്ങ­ളും ഓരോ ഏ­കാ­ധി­പ­തി­ക­ളു­ടെ പി­റ­ന്നാ­ളാ­വു­ന്ന­തി­നെ­ക്കു­റി­ച്ചു് (ശക്തൻ ത­മ്പു­രാൻ നാടകം) എ­ല്ലാം. സം­ശ­യാ­ത്മാ വി­ന­ശ്യ­തി എന്നു സം­ശ­യ­മി­ല്ലാ­തി­രു­ന്ന ഹാർഡ് കോർ പാർ­ട്ടി­ക്കാർ­ക്കു് ഞ­ങ്ങ­ളൊ­ക്കെ പെ­റ്റി ബൂർ­ഷ്വാ എ­ഴു­ത്തു­കാ­രാ­യി­ത്തോ­ന്നി­യ­തിൽ അ­ത്ഭു­ത­മി­ല്ല. എ­ന്നാൽ പി­ന്നീ­ടു പു­റ­ത്തു വന്ന വി­വ­ര­ങ്ങൾ ഈ ഭ­യ­ങ്ങ­ളെ­യും അ­തി­ലും കൂ­ടു­ത­ലും ന്യാ­യീ­ക­രി­ക്കു­ന്ന­വ­യാ­യി­രു­ന്നു. സാം­സ്കാ­രി­ക വി­പ്ല­വ­മെ­ന്ന പേരിൽ ന­ട­ന്ന­തു് വെറും അ­ധി­കാ­ര­ത്തർ­ക്ക­മാ­യി­രു­ന്നു, ചൈ­ന­യി­ലെ ഏ­റ്റ­വും നല്ല ആ­യി­ര­ക്ക­ണ­ക്കി­നു് ക­വി­ക­ളും സം­ഗീ­ത­ജ്ഞ­രും ചി­ത്ര­കാ­ര­ന്മാ­രും ‘പു­നർ­വി­ദ്യാ­ഭ്യാ­സ’ത്തി­നു് ലേബർ ക്യാ­മ്പു­ക­ളി­ല­യ­ക്ക­പ്പെ­ടു­ക­യോ കൊ­ല്ല­പ്പെ­ടു­ക­യോ കു­ടി­യി­റ­ക്ക­പ്പെ­ടു­ക­യോ ചെ­യ്തു, സ്റ്റാ­ലി­ന്റെ അതേ ദൈ­വ­വ­ത്ക­ര­ണം മാ­വോ­യു­ടെ കാ­ര്യ­ത്തി­ലും ന­ട­ന്നു, മാ­വോ­യു­ടെ സെ­നി­ലി­റ്റി­യു­ടെ കാ­ല­ത്തു് മാ­വോ­യെ മ­റ­യാ­ക്കി വൈ­താ­ളി­ക നിഴൽ യു­ദ്ധ­ങ്ങൾ ന­ട­ത്തി. പി­ന്നെ വ­ന്ന­തു് നി­ഷ്ഠൂ­ര­മാ­യ മു­ത­ലാ­ളി­ത്ത­മാ­യി­രു­ന്നു. ചോ­ദ്യം ചെ­യ്യാൻ പ­റ്റാ­ത്ത അ­ടി­മ­പ്പ­ണി­യി­ലൂ­ടെ വ­ളർ­ന്ന വ്യ­വ­സാ­യ­ങ്ങൾ, ലോക വി­പ­ണി­ക്കാ­യു­ള്ള മ­ത്സ­ര­ങ്ങൾ, ചാ­ര­വേ­ല­കൾ, തി­യ­നൻ­മെൻ കൂ­ട്ട­ക്കൊ­ല പോ­ലു­ള്ള അ­ടി­ച്ച­മർ­ത്ത­ലു­കൾ—നാലു തവണ ചൈന സ­ന്ദർ­ശി­ച്ച­തോ­ടെ എ­ന്തെ­ങ്കി­ലും ഇ­ല്യൂ­ഷൻ എ­ന്നിൽ അ­വ­ശേ­ഷി­ച്ചി­രു­ന്നെ­ങ്കിൽ അതും കെ­ട്ടു പോയി. എ­ഴു­പ­തു­ക­ളിൽ നി­ന്നു് ബാ­ക്കി നിൽ­ക്കു­ന്ന­തു് ഒ­രൊ­റ്റ ചു­വ­രെ­ഴു­ത്തു മാ­ത്രം—അ­നീ­തി­ക്കെ­തി­രെ കലാപം ചെ­യ്യു­ക എന്ന നി­ത്യ­പ്ര­സ­ക്ത­മാ­യ മു­ദ്രാ­വാ­ക്യം. ആ കലാപം തന്നെ അ­നീ­തി­യാ­യി മാ­റാ­തെ സൂ­ക്ഷി­ക്കു­ക എന്ന അ­നു­ബ­ന്ധ­ത്തോ­ടെ. അതെ, ആദ്യം ദു­ര­ന്തം, ര­ണ്ടാ­മ­തു് പ്ര­ഹ­സ­നം—മാർ­ക്സ് എത്ര ശരി!
അ­ശോൿ­കു­മാർ, പി. കെ.:
ഇതു് ഒരു പഴയ കടം തീർ­ക്കാ­നു­ള്ള അ­വ­സ­ര­മാ­യി ദു­രു­പ­യോ­ഗം ചെ­യ്യു­ക­യാ­ണു്. 79-ൽ ദാസും ഞാനും വി­ദ്യാ­ഭ്യാ­സ­മു­പേ­ക്ഷി­ച്ചു് പാർ­ട്ടി­യിൽ മു­ഴു­സ­മ­യ­പ്ര­വർ­ത്ത­ക­രാ­വാൻ തീ­രു­മാ­നി­ച്ച വിവരം സ­ച്ചി­യു­മാ­യി ചർച്ച ചെ­യ്യാൻ പോയി. ഞ­ങ്ങ­ളെ അ­ത്ഭു­ത­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് അ­ന്നു് സച്ചി വളരെ വൈ­കാ­രി­ക­മാ­യി പ്ര­തി­ക­രി­ച്ചു. നി­ങ്ങൾ കാ­ണി­ക്കു­ന്ന­തു് മ­ണ്ട­ത്ത­ര­മാ­ണു്. ഇ­പ്പോ­ഴ­ത്തെ പാർ­ട്ടി­യും അ­തി­ന്റെ നേ­തൃ­ത്വ­വും ഒ­ട്ടും ദീർ­ഘ­വീ­ക്ഷ­ണ­ത്തോ­ടെ­യ­ല്ല കാ­ര്യ­ങ്ങൾ കാ­ണു­ന്ന­തു്. ടെ­ക്സ്റ്റ് പു­സ്ത­ക­ത്തി­ലേ­തു പോലെ കാ­ര്യ­ങ്ങൾ ന­ട­ക്കു­മെ­ന്ന തെ­റ്റി­ദ്ധാ­ര­ണ­യു­ള്ള ഒരു കൂ­ട്ടം സ്വ­പ്ന­ജീ­വി­ക­ളാ­ണ­വർ. ഒരു ക്രൂ­ര­നാ­യ ജ­ന്മി­യു­ണ്ടെ­ങ്കിൽ അയാളെ ഉ­ന്മൂ­ല­നം ചെ­യ്യു­ക, അ­പ്പോൾ അവിടെ റെഡ് ടെറർ ഉ­ണ്ടാ­വും, അ­പ്പോൾ പോ­ലീ­സും ഭ­ര­ണ­കൂ­ട­വും മർ­ദ്ദ­ന­മാ­രം­ഭി­ക്കും അ­പ്പോൾ വൈ­റ്റ് ടെറർ. ഇ­തി­നെ­തി­രെ ജ­ന­ങ്ങ­ളു­ടെ പ്ര­തി­രോ­ധം അ­പ്പോൾ വീ­ണ്ടും റെഡ് ടെറർ ഇ­ങ്ങ­നെ ഒരു പ്ര­ദേ­ശം വി­മോ­ചി­ക്ക­പ്പെ­ടും. അ­ത്ത­രം വി­മോ­ചി­ത­മേ­ഖ­ല­ക­ളു­ടെ ആ­ധി­ക്യം ആ­ത്യ­ന്തി­ക­മാ­യി ഇ­ന്ത്യ­യെ മോ­ചി­പ്പി­ക്കും. ഇ­താ­ണ­വ­രു­ടെ സ­ങ്ക­ല്പം. എ­ന്നാൽ യ­ഥാർ­ത്ഥ­ത്തിൽ ന­ട­ക്കു­ന്ന­തു്, ഒരു ജന്മി കൊ­ല്ല­പ്പെ­ട്ടാൽ അ­തു­മാ­യി ബ­ന്ധ­മു­ള്ള­വ­രും ഇ­ല്ലാ­ത്ത­വ­രു­മാ­യ നാ­ട്ടു­കാ­രെ പി­ടി­ച്ചു് പീ­ഡി­പ്പി­ക്കു­ന്നു. അതിൽ ഭ­യ­ന്നും ത­കർ­ന്നും ആളുകൾ പി­ന്നീ­ടൊ­രു ചെ­റു­ത്തു­നി­ല്പി­നു പോലും ത­യ്യാ­റാ­വു­ന്നി­ല്ല. നി­ങ്ങൾ ഈ യാ­ഥാർ­ത്ഥ്യ­ങ്ങൾ മ­ന­സ്സി­ലാ­ക്ക­ണം. കൂ­ടു­തൽ ശ­രി­യാ­യ രീ­തി­യി­ലു­ള്ള രാ­ഷ്ട്രീ­യ­ത്തി­ലി­ട­പെ­ട­ണം. ഇതു കേ­ട്ട­പ്പോൾ വി­പ്ല­വ­സ­ജ്ജ­മാ­യി ചോ­ര­തി­ള­ച്ചി­രു­ന്ന ഞ­ങ്ങൾ­ക്കു് പരമ പു­ച്ഛം തോ­ന്നി. പേ­ടി­ത്തൊ­ണ്ടൻ എന്നു വി­ല­യി­രു­ത്തി. പി­ന്നീ­ടു് രണ്ടു വർ­ഷ­ത്തെ പാർ­ട്ടി പ്ര­വർ­ത്ത­ന­കാ­ല­ത്തു് ക­വി­യു­ടെ പ്ര­വാ­ച­ക­സി­ദ്ധി ബോ­ധ്യ­പ്പെ­ട്ടു. അ­പ്പോ­ഴേ­ക്കും ദാ­സി­നെ ന­ഷ്ട­പ്പെ­ട്ടി­രു­ന്നു. ഇ­ങ്ങ­നെ വ്യ­ത്യ­സ്താ­ഭി­പ്രാ­യ­ങ്ങ­ളു­ണ്ടെ­ങ്കി­ലും എ­ന്നും ഞ­ങ്ങ­ളു­ടെ­യെ­ല്ലാം ഏതു പ്ര­തി­സ­ന്ധി­ക­ളി­ലും കൂടെ നിന്ന എന്റെ പ്രിയ മാ­ഷെ­പ്പ­റ്റി ഇ­പ്പോ­ഴെ­ങ്കി­ലും ഇ­ത്ര­യും പ­റ­യേ­ണ്ട­തു­ണ്ടു് എന്ന തോ­ന്ന­ലിൽ കു­റി­ച്ചു­പോ­യ­താ­ണു്. ക­ട­മെ­ന്നു പ­റ­ഞ്ഞ­തു്: അ­ക്കാ­ല­ത്തു് നാ­ട്ടി­ലു­ണ്ടാ­യി­രു­ന്ന സം­സാ­രം ക്രൈ­സ്റ്റ് കോ­ളേ­ജി­ലെ ഒരു മാ­ഷാ­ണു് പി­ള്ളാ­രെ വ­ഴി­തെ­റ്റി­ച്ചു് ന­ക്സ­ലാ­ക്കു­ന്ന­തു് എ­ന്നാ­യി­രു­ന്നു. അ­തി­ന്റെ അർത്ഥ ശൂ­ന്യ­ത ഫ­ല­പ്ര­ദ­മാ­യി പ്ര­തി­രോ­ധി­ക്കാൻ ഇ­തു­വ­രെ ശ്ര­മി­ച്ചു­മി­ല്ല. ഇ­പ്പോ­ഴെ­ങ്കി­ലും പ­റ­യ­ണ­മെ­ന്നു തോ­ന്നി.
ക­രു­ണാ­ക­രൻ:
പഴയ ന­ക്സ­ലി­സ­വും പുതിയ മാ­വോ­യി­സ­വും ത­മ്മിൽ വ്യ­ത്യാ­സം ഉ­ണ്ടു് എന്ന രാ­ജേ­ന്ദ്ര­ന്റെ നി­രീ­ക്ഷ­ണം ശ­രി­യാ­ണു്. പക്ഷേ, ഭ­ര­ണ­കൂ­ട­ത്തെ സം­ബ­ന്ധി­ച്ച സ­ങ്കൽ­പ്പ­ത്തിൽ അവർ ത­മ്മിൽ വലിയ അ­ക­ല­മി­ല്ല: തൊ­ഴി­ലാ­ളി വർഗ്ഗ സ്വേ­ച്ഛാ­ധി­പ­ത്യം ത­ന്നെ­യാ­യി­രു­ന്നു അതു്. എ­ന്നാൽ, ഇതിനെ വി­മർ­ശ­ന­പ­ര­മാ­യി ക­ണ്ടെ­ത്തു­ന്ന സച്ചി അ­ട­ക്ക­മു­ള്ള­വർ കേ­ര­ള­ത്തിൽ സി പി എം ന്റെ ആ­ശ­യാ­ടി­ത്ത­റ­യെ കൃ­ത്യ­മാ­യി വി­മർ­ശി­ച്ചി­ട്ടി­ല്ല, അ­താ­ക­ട്ടെ, നേ­ര­ത്തെ പറഞ്ഞ തൊ­ഴി­ലാ­ളി വർഗ്ഗ സ്വേ­ച്ഛാ­ധി­പ­ത്യ­ത്തി­ന്റെ തന്നെ പ്ര­ച്ച­ന്ന വേ­ഷ­മു­ള്ള പാർ­ട്ടി സ്വേ­ച്ഛാ­ധി­പ­ത്യം ത­ന്നെ­യാ­യി­രു­ന്നു. അതു് കേ­ര­ളീ­യ സ­മൂ­ഹ­ത്തി­ന്റെ രാ­ഷ്ട്രീ­യ ജീ­വി­ത­ത്തിൽ നട്ട ഹിംസ ആ­ലോ­ചി­ച്ചാൽ മതി, മു­ഴു­വൻ ജ­നാ­ധി­പ­ത്യ സ­മൂ­ഹ­മാ­കാൻ ക­ഴി­യാ­തെ വീ­ണു­പോ­കു­ന്ന കേ­ര­ളീ­യ രാ­ഷ്ട്രീ­യ അവസ്ഥ മ­ന­സ്സി­ലാ­ക്കാൻ. പക്ഷേ, ന­മ്മു­ടെ ഒരു വലിയ വി­ഭാ­ഗം സാ­ഹി­ത്യ ബു­ദ്ധി­ജീ­വി­കൾ ഇതിനെ വി­മർ­ശി­ക്കി­ല്ല. ഇ­ന്ത്യ­യിൽ ഏ­റ്റ­വും കൂ­ടു­തൽ രാ­ഷ്ട്രീ­യ കൊ­ല­പാ­ത­കം നടന്ന/ന­ട­ക്കു­ന്ന ഒരു സ­മൂ­ഹ­മാ­ണു് കേരളം. അ­തി­ന്റെ ഒരു കാരണം പ്ര­ത്യ­ക്ഷ­മാ­യും ‘പാർ­ട്ടി സ്വേ­ച്ഛാ­ധി­പ­ത്യം’ ത­ന്നെ­യാ­ണു്. ഇതു് സി പി എം നെ മാ­ത്രം ബാ­ധി­ച്ച ഒ­ന്ന­ല്ല, ന­മ്മു­ടെ എല്ലാ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളും, ബി ജെ പി യും കോൺ­ഗ്ര­സ്സും അ­ട­ക്കം, ഈ രാ­ഷ്ട്രീ­യ­ത്തി­ന്റെ ന­ട­ത്തി­പ്പു­കാ­രാ­ണു്. കാരണം, അ­ത്ര­മാ­ത്രം ജ­നാ­ധി­പ­ത്യ വി­രു­ദ്ധ­ത­യു­ടെ ആ­ശ­യ­ലോ­കം ഇവിടെ മാർ­ക്സി­സ­ത്തി­ന്റെ­യും കപട വി­പ്ല­വ­ത്തി­ന്റെ­യും ചി­ല­വിൽ സൃ­ഷ്ടി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ന­മ്മു­ടെ ബൌദ്ധിക-​അദ്ധ്വാനം മി­ക്ക­തും ഇതേ രാ­ഷ്ട്രീ­യ­ത്തി­ന്റെ സൂ­ക്ഷി­പ്പി­നു­മാ­ണു്. ന­ക്സ­ലൈ­റ്റു­കൾ­ക്കു് ആ ദി­ശ­യിൽ വലിയ സം­ഭാ­വ­ന­യൊ­ന്നും ഇല്ല—അവരെ ഓർ­മ്മി­ക്കാൻ ചില കൊ­ല­പാ­ത­ക­ങ്ങൾ ന­ട­ന്ന­തു് ഒ­ഴി­ച്ചാൽ. എന്റെ വ്യ­ക്തി­പ­ര­മാ­യ അ­ഭി­പ്രാ­യം കേ­ര­ള­ത്തിൽ ന­ക്സ­ലി­സ­ത്തി­നു് പോ­സി­റ്റീ­വ് ആയ രണ്ടു സം­ഭാ­വ­ന­കൾ ഉ­ണ്ടു്. ഒ­ന്നു്, എ­ഴു­പ­തു­ക­ളി­ലെ­യും എൺ­പ­തു­ക­ളി­ലെ­യും സാഹിത്യ-​ആധുനികതയെ അതു് പു­തു­ക്കി—അതു് ആ രാ­ഷ്ട്രീ­യ­ത്തി­ന്റെ നേ­രി­ട്ട ഓർ­മ്മ­യാ­ണു്. അ­ന്ന­ത്തെ കഥയും ക­വി­ത­യും എ­ത്ര­മാ­ത്രം ഇ­ന്ധ­നം ആണു് അതിൽ നി­ന്നും സ്വീ­ക­രി­ച്ച­തു് എ­ന്ന­റി­യാൻ അ­ക്കാ­ല­ത്തെ കവിത മാ­ത്രം ആ­ലോ­ചി­ച്ചാൽ മതി. അ­വ­യു­ടെ ‘രാ­ഷ്ട്രീ­യം’ ഇ­ന്നു് നമ്മെ ആ ലോ­ക­ത്തു് നി­ന്നും തി­രി­ച്ചു നിർ­ത്തും, പക്ഷേ, ഭാഷയെ, ഭാ­വ­ന­യെ അതു് ശ­രി­ക്കും പു­തു­ക്കി. ര­ണ്ടാ­മ­ത്തെ സം­ഭാ­വ­ന തൊ­ണ്ണൂ­റു­ക­ളിൽ കേ­ര­ള­ത്തി­ലെ അ­വ­ശേ­ഷി­ച്ച നക്സൽ ഗ്രൂ­പ്പു് ഉ­യർ­ത്തി­യ രാ­ഷ്ട്രീ­യ ചർ­ച്ച­കൾ ആണു്: ദേ­ശീ­യ­ത, ലിം­ഗ­നീ­തി, സാ­മൂ­ഹ്യ നീതി, ജാ­തീ­യ­ത, സാ­മ്പ­ത്തി­ക സ്വാ­ശ്ര­യ­ത്വം തു­ട­ങ്ങി സാ­മ്പ്ര­ദാ­യി­ക രാ­ഷ്ട്രീ­യം, ക­മ്മ്യു­ണി­സ്റ്റ് പാർ­ട്ടി­യും ഗ്രൂ­പ്പു­ക­ളും ചർച്ച ചെ­യ്യാൻ കൂ­ട്ടാ­ക്കാ­തി­രു­ന്ന, അ­ല്ലെ­ങ്കിൽ ill-​equipped ആ­യി­രു­ന്ന വി­ഷ­യ­ങ്ങൾ എ­ല്ലാം അവർ ചർച്ച ചെ­യ്യു­ക­യും കേ­ര­ള­ത്തി­ന്റെ സാ­മൂ­ഹ്യ മ­ന­സ്സി­ലേ­ക്കു് ക­ട­ത്തി വി­ടു­ക­യും ചെ­യ്തു. ചി­ല­പ്പോൾ എ­നി­ക്കു് തോ­ന്നും ഒരു ‘പൂതം’ എ­പ്പോ­ഴും ന­മ്മു­ടെ ചെ­വി­യിൽ മു­ഴ­ങ്ങു­ന്നു എ­ന്നു്, ചി­ല­മ്പി­ച്ച ഒ­ച്ച­യിൽ. ചി­ല­പ്പോൾ അതിനെ കണ്ടു ഞെ­ട്ടു­ക­യും ചെ­യ്യും: ക­മ്മ്യു­ണി­സം എന്ന ‘ഭൂതം’.
ദാ­മോ­ദർ പ്ര­സാ­ദ്:
സച്ചി മാ­ഷ്ടെ 1979-ലെ നി­രീ­ക്ഷ­ണ­ങ്ങ­ളും ക­ണ്ടെ­ത്ത­ലു­ക­ളും 2020-ൽ ശ­രി­യാ­യി­രു­ന്നു എന്നു തോ­ന്നു­മെ­ങ്കി­ലും വി­പ്ല­വ­ത്തോ­ടു് ആ­ഭി­മു­ഖ്യം പു­ലർ­ത്തി­യി­രു­ന്ന ചെ­റു­പ്പ­ക്കാർ­ക്കു് എ­ങ്ങ­നെ അതു് അ­ന്നു് അ­നു­ഭ­വ­പ്പെ­ട്ടു എ­ന്നു് അശോൿ കു­മാ­റി­ന്റെ സാ­ക്ഷ്യ­വും പ്ര­ധാ­ന്യ­ത്തോ­ടെ കേൾ­ക്കേ­ണ്ട­തു­ണ്ടു്. ആ യു­വാ­ക്ക­ളെ ദീർ­ഘ­വീ­ക്ഷ­ണ­മി­ല്ലാ­ത്ത­വ­രും എ­ടു­ത്ത ചാ­ട്ട­ക്കാ­രു­മാ­യി കാ­ണു­ന്ന­തു്, ഒരു ത­ര­ത്തിൽ, ലി­ബ­റ­ലു­ക­ളു­ടെ ര­ക്ഷാ­കർ­തൃ­ത്ത്വ രീ­തി­കൾ­ക്കു് സ­മാ­ന­മാ­ണു്. ഒരു കാ­ര്യം ഇതിൽ നി­ന്നു് പ്ര­ക­ട­മാ­ണു്. വി­പ്ല­വ­ത്തി­ന്റെ ന­ല്ല­കാ­ല­ത്തു­പോ­ലും എ­ഴു­ത്തു­കാ­രുൾ­പ്പെ­ടെ ബു­ദ്ധി­ജീ­വി­ക­ളും പ്ര­സ്ഥാ­ന­വും ത­മ്മിൽ അ­പ­രി­ഹാ­ര്യ­മാ­യ വൈ­രു­ദ്ധ്യ­ത്തി­ലാ­യി­രു­ന്നു എ­ന്ന­താ­ണു്. ബു­ദ്ധി­ജീ­വി­ക­ളു­ടെ ക്ലാ­സ്സ് പൊ­സി­ഷ­നും ഇ­തി­നൊ­രു ഘ­ട­ക­മാ­ണു്. വി­പ്ല­വം ആ­രം­ഭി­ക്കു­ന്ന­തി­നു് മു­മ്പെ മാ­പ്പു­സാ­ക്ഷി­യാ­വാ­നു­ള്ള അവസരം ക­ണ്ടെ­ത്തി­യ ബു­ദ്ധി­ജീ­വി­ക­ളും കൂ­ട്ട­ത്തി­ലു­ള്ള­തു് പ്ര­സ്ഥാ­ന­ത്തി­ന്റെ രാ­ഷ്ടീ­യാ­രോ­ഗ്യ­ത്തി­നു് ഒ­ട്ടും ഗുണം ചെ­യ്യു­ന്ന­ത­ല്ല­ല്ലോ. എ­ന്താ­യാ­ലും, താ­ഹ­യും അലനും വ­ഴി­ത്തെ­റ്റി­പോ­യ­വ­രാ­ണെ­ന്നും അവർ ശി­ക്ഷാർ­ഹ­രാ­ണെ­ന്നു­മു­ള്ള വ്യ­വ­ഹാ­രം വ്യ­വ­സ്ഥാ­പി­ത ഇ­ട­തു­പ­ക്ഷം പ്ര­ച­രി­പ്പി­ക്കു­ന്ന വേ­ള­യി­ലാ­ണു് നമ്മൾ ഇതു് ചർച്ച ചെ­യ്യു­ന്ന­തു്.
കെ. ടി. ദി­നേ­ശ്:
മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് 2017-ൽ ന­ക്സൽ­ബാ­രി­യു­ടെ അൻ­പ­താം വർ­ഷ­ത്തിൽ പ്ര­ത്യേ­ക പ­തി­പ്പു് ഇ­റ­ക്കു­ക­യു­ണ്ടാ­യി. അ­തി­നോ­ടു് പ്ര­തി­ക­രി­ച്ചു കൊ­ണ്ടു­ള്ള കുറേ കു­റി­പ്പു­കൾ അവർ അ­ടു­ത്ത ല­ക്ക­ങ്ങ­ളിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. അതിൽ ഒ­ന്നാ­ണു് ഈ കു­റി­പ്പു്. Andrea: Unhappy is the land that breeds no hero. Galileo: No, Andrea: Unhappy is the land that needs a hero. ബർ­റ്റോൾ­ഡ് ബ്ര­ഹ്ത്തി­ന്റെ പ്ര­ശ­സ്ത­മാ­യ ഗ­ലീ­ലി­യോ നാ­ട­ക­ത്തി­ലെ ആൻ­ഡ്രി­യ എന്ന ക­ഥാ­പാ­ത്ര­ത്തി­ന്റെ മു­ക­ളിൽ സൂ­ചി­പ്പി­ച്ച ചിന്ത പ­ങ്കു­വെ­ക്കു­ന്ന­വ­രാ­ണു് ന­മ്മ­ളിൽ പലരും. ഇ­ന്ത്യ­യി­ലെ­യും കേ­ര­ള­ത്തി­ലെ­യും മു­ഖ്യ­ധാ­രാ­മാ­ധ്യ­മ­ങ്ങ­ളും ഇതിൽ നി­ന്നു് വ്യ­ത്യ­സ്ത­ര­ല്ല. ന­മു­ക്കു് ര­ക്ഷ­ക­ന്മാർ ഇല്ല. ന­മ്മു­ടെ അവസ്ഥ എത്ര ദുഃ­ഖ­ക­ര­മാ­ണു് എ­ന്നു് അവർ വി­ല­പി­ച്ചു­കൊ­ണ്ടി­രി­ക്കും. പി­ന്നീ­ടു് അവർ ഈ പൊ­തു­വി­കാ­ര­ത്തെ ഏ­റ്റെ­ടു­ക്കു­ക­യും ഒരു ര­ക്ഷ­ക­ബിം­ബ­ത്തെ സൃ­ഷ്ടി­ച്ചു് എല്ലാ സാ­മൂ­ഹി­ക പ്ര­ശ്ന­ങ്ങൾ­ക്കു­മു­ള്ള ഒ­റ്റ­മൂ­ലി­യാ­യി അയാളെ അ­വ­ത­രി­പ്പി­ക്കു­ക­യും ചെ­യ്യും. ഈ ര­ക്ഷ­ക­നിർ­മി­തി­യു­ടെ ഉ­ത്ത­മ­മാ­തൃ­ക­യാ­ണു് ന­രേ­ന്ദ്ര­മോ­ദി. ഒരു ര­ക്ഷ­ക­നെ കാ­ത്തി­രി­ക്കു­ന്ന ജ­ന­ത­യാ­ണു് ഏ­റ്റ­വും സ­ങ്ക­ട­ക­ര­മാ­യ കാഴ്ച എന്ന ഗ­ലീ­ലി­യോ­യു­ടെ വാ­ക്കു­കൾ ഒ­ന്നു­കൂ­ടെ ഓർ­മി­പ്പി­ക്കു­ന്ന­താ­യി ന­ക്സൽ­ബാ­രി 50 എന്ന ആ­ഴ്ച­പ്പ­തി­പ്പി­ന്റെ മെയ് 21 ലക്കം. പ്ര­തി­രോ­ധ­ത്തി­ന്റെ­യും മോ­ച­ന­ത്തി­ന്റെ­യും രാ­ഷ്ട്രീ­യം ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന ജനത ഏ­തെ­ങ്കി­ലും ഒ­രു­നേ­താ­വി­ന്റെ ഉ­യിർ­പ്പി­നാ­യി കാ­ത്തു­നിൽ­ക്കു­ക­യ­ല്ല ചെ­യ്യു­ന്ന­തു്. കിസാൻ തൊ­മ്മ­നെ­പ്പോ­ലെ­യും ശാ­ന്തി­മു­ണ്ട­യെ­പ്പോ­ലെ­യും ജ­ന­ങ്ങ­ളു­ടെ ഇ­ട­യിൽ­നി­ന്നാ­ണു് അവർ ഉ­യർ­ന്നു­വ­രു­ന്ന­തു്. സ­മ­ര­ത്തി­ന്റെ മു­ന്ന­ണി­പ്പോ­രാ­ളി­ക­ളാ­യി അ­മ്പും വി­ല്ലു­മേ­ന്തി പോ­രാ­ട്ടം ന­യി­ച്ച ന­ക്സൽ­ബാ­രി­യി­ലെ കർ­ഷ­ക­സ്ത്രീ­ക­ളിൽ നി­ന്നു് പ്ര­കാ­ശ­വർ­ഷ­ങ്ങൾ അ­ക­ലെ­യാ­ണു് ഇ­ന്നു് അ­മ്പ­തു­വർ­ഷ­ങ്ങൾ­ക്കി­പ്പു­റം കേ­ര­ള­ത്തി­ന്റെ രാ­ഷ്ട്രീ­യ മ­ണ്ഡ­ല­ത്തി­ലെ സ്ത്രീ­യ­വ­സ്ഥ എന്ന ഒരു ഓർ­മ­പ്പെ­ടു­ത്ത­ലു­മാ­യി ആ­ഴ്ച­പ്പ­തി­പ്പി­ലെ കു­റി­പ്പു­കൾ. ക­രി­യ­റി­സ്റ്റു­ക­ളാ­യും ന­വ­മാ­ധ്യ­മ ആ­ക്ടി­വി­സ്റ്റു­ക­ളാ­യും മാ­ത്രം ഒ­ടു­ങ്ങു­ന്ന മ­ല­യാ­ളി മു­ഖ്യ­ധാ­ര­യ്ക്കു് സ്വയം വി­മർ­ശ­ന­ത്തി­നു­ള്ള ഒ­ര­വ­സ­ര­മാ­യി ഈ മ­നു­ഷ്യ­രു­ടെ സ­ഹ­ന­ത്തി­ന്റെ­യും സ­മ­ര­വീ­ര്യ­ത്തി­ന്റെ­യും പാ­ഠ­ങ്ങൾ മാ­റി­യെ­ങ്കിൽ എ­ന്നാ­ശി­ച്ചു പോ­കു­ന്നു. മാർ­ക്സി­സ­ത്തെ ഒരു ഡോ­ഗ്മ­യാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന ആ­രെ­ങ്കി­ലും ഇ­ന്നും ഉ­ണ്ടാ­വും എ­ന്നു് തോ­ന്നു­ന്നി­ല്ല. എ­ങ്കി­ലും സ­മ­കാ­ലി­ക സാ­മൂ­ഹി­ക­യാ­ഥാർ­ഥ്യ­ങ്ങ­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന­ത്തി­നു­ള്ള ഒരു ടൂൾ എന്ന നി­ല­യിൽ, നീ­തി­ബോ­ധ­മു­ള്ള മ­നു­ഷ്യ­രെ സൃ­ഷ്ടി­ക്കു­ന്ന­തിൽ, നി­സ്വാർ­ത്ഥ­രാ­യ സ­മ­ര­സ­ഖാ­ക്ക­ളെ വാർ­ത്തെ­ടു­ക്കു­ന്ന­തിൽ, ഈ പ്ര­ത്യ­യ­ശാ­സ്ത്രം വ­ഹി­ച്ച­പ­ങ്കു് ആർ­ക്കും നി­ഷേ­ധി­ക്കാ­നാ­വി­ല്ല. കലാ സാ­ഹി­ത്യ ഭാ­വു­ക­ത്വ­ത്തെ­യും മ­നു­ഷ്യ­ന്റെ ജ്ഞാ­ന­ശാ­സ്ത്ര­നി­ല­പാ­ടു­ക­ളെ­യും മാർ­ക്സി­സം പു­തു­ക്കി­പ­ണി­തു­കൊ­ണ്ടി­രു­ന്നു. ബോൾ­ഷെ­വി­ക് വി­പ്ല­വ­ത്തി­ന്റെ നൂറാം വർ­ഷ­മാ­ണു് ന­ക്സൽ­ബാ­രി­യു­ടെ അ­മ്പ­തു­വർ­ഷ­വും എ­ന്ന­തു് കേവല യാ­ദൃ­ശ്ചി­ക­ത മാ­ത്ര­മ­ല്ല. ഇ­ന്ത്യൻ യാ­ഥാർ­ത്ഥ്യ­ത്തെ കൃ­ത്യ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ച­രി­ത്ര സ്മാ­ര­കം കൂ­ടി­യാ­ണ­തു്. ഇ­ന്ത്യ­യിൽ രൂ­പം­കൊ­ണ്ടി­രി­ക്കു­ന്ന മ­ത­ഫാ­സി­സ്റ്റ് ഭ­ര­ണ­കൂ­ടം സൈ­ന്യ­ത്തെ­യും പോ­ലീ­സി­നെ­യും ഉ­പ­യോ­ഗി­ച്ചു­കൊ­ണ്ടു­ള്ള അ­ടി­ച്ച­മർ­ത്ത­ലാ­യ­ല്ല ജ­ന­ങ്ങ­ളൾ­ക്കു് മേൽ അ­ധീ­ശ­ത്വം സ്ഥാ­പി­ക്കു­ന്ന­തു്. ഭൂ­രി­പ­ക്ഷ­മ­ത­ത്തെ കൂ­ടെ­നിർ­ത്തി­ക്കൊ­ണ്ടു് ന്യൂ­ന­പ­ക്ഷ­ങ്ങൾ­ക്കും ദ­ളി­തർ­ക്കും ഇ­ട­തു­പ­ക്ഷ­ത്തി­നു­മെ­തി­രാ­യു­ള്ള ഒരു ചി­ന്താ­പ­ദ്ധ­തി­യാ­യാ­ണു് അതു് നി­ല­നിൽ­ക്കു­ന്ന­തു്. പ്രി­ന്റ്/ദൃശ്യ മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യും ന­വ­മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യും രാ­ജ്യ­സു­ര­ക്ഷ­യു­ടെ­യും മ­ത­വി­ശ്വാ­സ­ത്തി­ന്റെ­യും ക­വ­ച­മൊ­രു­ക്കി­ക്കൊ­ണ്ടാ­ണു് അതു് മു­ന്നേ­റു­ന്ന­തു്. വ്യ­വ­സ്ഥാ­പി­ത ഇ­ന്ത്യൻ ഇ­ട­തു­പ­ക്ഷം സോ­ഷി­ലി­സ്റ്റ് വി­ക­സ­ന­സ­ങ്കൽ­പ്പ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്ന­തി­ലും പ്രാ­വർ­ത്തി­ക­മാ­ക്കു­ന്ന­തി­ലും ഇ­ടർ­ച്ച­കൾ നേ­രി­ടു­ന്ന സ­മ­കാ­ലി­ക അ­വ­സ്ഥ­യിൽ ച­രി­ത്ര­ത്തി­ലെ ഈ അ­ദ്ധ്യാ­യം ഒരു പാ­ഠ­മാ­യി നാം ഉൾ­ക്കൊ­ള്ളേ­ണ്ട­താ­ണു്. തീവ്ര വലതു രാ­ഷ്ട്രീ­യം രാ­ഷ്ട്ര­ത്തെ ഫാ­സി­സ­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന ഘ­ട്ട­ത്തിൽ അ­തി­നെ­തി­രെ­യു­ള്ള പ്ര­തി­ഷേ­ധ­ങ്ങൾ തീ­വ്ര­വാ­ദ­പ­ര­മാ­യ ചില പൊ­ട്ടി­ത്തെ­റി­ക­ളി­ലേ­ക്കു് വീ­ണു­പോ­കു­ക­യും സ്വയം തോൽ­പ്പി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­മ്പോൾ യാ­ഥാർ­ത്ഥ്യ­ബോ­ധ­ത്തോ­ടെ­യും യു­ക്തി­ബോ­ധ­ത്തോ­ടെ­യു­മു­ള്ള ബദൽ ‘ജ­നാ­ധി­പ­ത്യ­വം­ശ­ങ്ങൾ’ രൂ­പ­പ്പെ­ടേ­ണ്ട­തു­ണ്ടു്. ഇ­ന്ത്യ­യു­ടെ­യും പ്ര­ത്യേ­കി­ച്ചു് കേ­ര­ള­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ സാ­മൂ­ഹ്യ ജീ­വി­ത­ത്തിൽ അ­നി­വാ­ര്യ­മാ­യ ഇ­ടർ­ച്ച­യു­ടെ രീ­തി­ശാ­സ്ത്രം എ­ന്താ­യി­രി­ക്ക­ണം എന്ന ചിന്ത ബോൾ­ഷെ­വി­ക് വി­പ്ല­വ­ത്തി­നു് ഒരു നൂ­റ്റാ­ണ്ടും ന­ക്സൽ­ബാ­രി സ­മ­ര­ത്തി­നു് അ­ര­നൂ­റ്റാ­ണ്ടും പൂർ­ത്തി­യാ­യ ഈ ഘ­ട്ട­ത്തിൽ ഇ­നി­യും രൂ­പ­പ്പെ­ടേ­ണ്ടി­യി­രി­ക്കു­ന്ന­തെ­യു­ള്ളൂ. വർ­ഗ­രാ­ഷ്ട്രീ­യം എന്ന സാ­ങ്കേ­തി­ക­ത­യിൽ കൂ­ടി­ച്ചു­തൂ­ങ്ങാ­തെ ഇ­ന്ത്യ­യിൽ രൂ­പ­പ്പെ­ട്ടു­വ­രു­ന്ന ആ­ദി­വാ­സി/ദളിത് ചെ­റു­ത്തു­നിൽ­പ്പു­ക­ളേ­യും, പ­രി­സ്ഥി­തി സം­ര­ക്ഷ­ണ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും സ്ത്രീ­പ­ക്ഷ ചി­ന്ത­ക­ളെ­യും LGBTQ നി­ല­പാ­ടു­ക­ളെ­യും ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്ന പുതിയ ജ­നാ­ധി­പ­ത്യ­വം­ശ­ങ്ങ­ളു­ടെ നേ­തൃ­ത്വം ഏ­റ്റെ­ടു­ത്തു് ശ­രി­യാ­യ അർ­ത്ഥ­ത്തി­ലു­ള്ള ഒരു ജ­നാ­ധി­പ­ത്യ ഭ­ര­ണ­കൂ­ട­ത്തി­ന്റെ പി­റ­വി­ക്കാ­യി പോ­രാ­ടാൻ ഇ­ട­തു­പ­ക്ഷ­ത്തി­നു് ക­ഴി­യു­മോ എ­ന്ന­താ­ണു് ചോ­ദ്യം. പ­ല­ത­ല­ത്തിൽ നി­ന്നു­കൊ­ണ്ടു­ള്ള വി­ശ­ക­ല­ന­ങ്ങ­ളി­ലൂ­ടെ­യും തി­രി­ഞ്ഞു­നോ­ട്ട­ങ്ങ­ളി­ലൂ­ടെ­യും ചർ­ച്ച­ക­ളി­ലൂ­ടെ­യും മാ­ത്ര­മേ ഈ പോ­രാ­ട്ടം സാ­ധ്യ­മാ­വു­ക­യു­ള്ളു. ഇ­തി­നു് ച­രി­ത്ര­ത്തി­ലേ­ക്കു­ള്ള തി­രി­ഞ്ഞു­നോ­ട്ട­ത്തി­നൊ­പ്പം ഭാ­വി­യെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­വും ആ­വ­ശ്യ­മാ­ണു്.
Muraleedharan Ramakrishna:
Foreseeing the doom was not a case of extraordinary clairvoyance. Rather, it’s more like self fulfilled prophecy. We have willed the movement to fail. For no movement comes with pre-​destined failure. If the movement was on an adventurist course, possibility of joining it and correcting course was available, provided we had the will, desire and commitment to do it. But we, I mean I, chose to sit by the side and made self fulfilling prophesies and willed it to fail.
കെ. എച്ച്. ഹുസൈൻ:
പഴയ കാലം… വളരെ പ­ഴ­യ­താ­യി­രി­ക്കു­ന്നു. അ­റു­പ­ഴ­ഞ്ച­നാ­യി­രി­ക്കു­ന്നു. അ­ര­നൂ­റ്റാ­ണ്ടാ­കാ­റാ­യി­ല്ലെ. പ­ത്തു­വർ­ഷ­ത്തി­ന­കം ഏ­താ­ണ്ടെ­ല്ലാ­വ­രും അ­വ­സാ­നി­ക്കും. എ­ന്തു­ണ്ട­വ­ശേ­ഷി­ക്കാൻ? പ­രി­ഹാ­സം. പു­ച്ഛം. വി­ഡ്ഢി­ത്തം… ഭീ­രു­ക്ക­ളെ­ല്ലാം വലിയ പ്ര­വാ­ച­ക­രാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. എ­ങ്കി­ലും തൃ­പ്ത­രു­ടെ ഉ­റ­ക്കം കെ­ടു­ത്താ­നാ­യി പുതിയ വി­ഡ്ഢി­കൾ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കും. ചോ­ദ്യ­ചെ­യ്യു­ന്ന­വർ­ക്കു്, ക­ല­ഹി­കൾ­ക്കു് വി­വേ­കം കു­റ­വാ­യി­രി­ക്കും. ഇ­ര­ക­ളാ­കാൻ വി­ധി­ക്ക­പ്പെ­ട്ട­വർ. പ­രാ­ജ­യ­ങ്ങ­ളും ചോ­ര­യും കൂ­ടി­ച്ചേർ­ന്നു് ച­രി­ത്രം മു­ന്നോ­ട്ടു­ത­ന്നെ. അ­ടി­ച്ച­മർ­ത്ത­ലി­ന്റെ നൃ­ശം­സ­ത­കൾ­ക്കി­ട­യിൽ മ­ണ്ണി­ന്ന­ടി­യി­ലെ ന­ഗ്ന­ശ­വ­ങ്ങൾ പി­ട­ഞ്ഞു­കൊ­ണ്ടി­രി­ക്കും.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
പഴയ വി­പ്ല­വ­ത്തെ അ­നു­കൂ­ലി­ച്ച­വ­രും പ്ര­തി­കൂ­ലി­ച്ച­വ­രും—അ­നു­കൂ­ലി­ച്ച­വ­രിൽ പലരും പി­ന്നീ­ടു് മ­റ്റു് അ­ഭി­പ്രാ­യ­ങ്ങ­ളി­ലേ­ക്കു് മാറി. തു­ടർ­ന്നും ആ ചി­ന്താ­ധാ­ര­യിൽ ഉ­റ­ച്ചു് നി­ല്ക്കു­ന്ന ചിലർ ഇവിടെ സ­ജീ­വ­മാ­യു­ണ്ടു്. ജയവും പ­രാ­ജ­യ­വും കാലം തെ­ളി­യി­ക്കും. ഇ­ന്ന­ത്തെ ഇ­ന്ത്യൻ സാ­ഹ­ച­ര്യ­ത്തിൽ വിജയം ഒരു മ­രീ­ചി­ക­യാ­ണെ­ങ്കി­ലും.
രാ­ജ­ഗോ­പാൽ:
സ­ച്ചി­മാ­ഷ് എന്താ പോ­യ­തു്?
ലിസി മാ­ത്യു:
ഈ പ്രാ­യ­ത്തിൽ അർ­ഹി­ക്കു­ന്ന ആ­ദ­ര­ത്തി­നു­പ­ക­രം അർ­ഹി­ക്കാ­ത്ത അവമതി സ­ഹി­ക്കേ­ണ്ട­തു­കൊ­ണ്ടാ­കാം.
കെ. എച്ച്. ഹുസൈൻ:
സ­ച്ചി­ദാ­ന­ന്ദ­നും കെ ജി എ­സ്സു­മൊ­ക്കെ എ­ഴു­താൻ തു­ട­ങ്ങി­യി­ട്ടു് അ­ര­നൂ­റ്റാ­ണ്ടു ക­ഴി­ഞ്ഞു. വെറും എ­ഴു­ത്താ­യി­രു­ന്നി­ല്ല. കേരളം ക­ട­ന്നു­പോ­യ തീ­ക്ഷ്ണ­മാ­യൊ­രു കാ­ല­ത്തി­ന്റെ എല്ലാ പ്ര­ക്ഷു­ബ്ധ­ത­ക­ളും വി­ഹ്വ­ല­ത­ക­ളും പ്ര­തീ­ക്ഷ­ക­ളും വേ­ദ­ന­ക­ളും നി­രാ­ശ­ക­ളും ക­ല­ഹ­ങ്ങ­ളും നെ­ഞ്ചേ­റ്റി­യ­വർ. വാ­ക്കു­ക­ളി­ലേ­ക്കു് ര­ക്ത­സ­മാ­ന­മാ­യി പ­കർ­ത്തി­യ­വർ. ആ കാ­ല­ത്തി­ന്റെ ഹൃ­ദ്സ്പ­ന്ദ­ങ്ങൾ ഇ­ന്നും അ­വ­രു­ടെ വാ­ക്കു­ക­ളിൽ തു­ടി­ക്കു­ന്നു. മ­ല­യാ­ള­ത്തിൽ ഇവർ സ്വ­രു­ക്കൂ­ട്ടി­യ ധീ­ര­ത­യു­ടെ ശോ­ണ­മു­ദ്ര­കൾ അ­വർ­ക്കു മു­മ്പോ പി­മ്പോ ഇ­ത്ര­യ്ക്കു­ണ്ടാ­യി­ട്ടി­ല്ല. അവർ ഗോ­പു­ര­ങ്ങ­ളിൽ നി­ന്നു് തെ­രു­വി­ലേ­ക്കു്, മ­നു­ഷ്യ­രി­ലേ­ക്കു് ഇ­റ­ങ്ങി­വ­ന്നു. അ­പ­ക­ട­ക­ര­മാ­യി ജീ­വി­ച്ചു. അ­ങ്ങ­നെ ഒ­രു­ദി­വ­സം പോലും ജീ­വി­ക്കാൻ ക­ഴി­യാ­ത്ത­വർ­ക്കു് എ­ളു­പ്പം ക­ഴി­യു­ന്ന പണി ഇ­ന്ന­വർ ത­രം­കി­ട്ടു­മ്പോ­ഴൊ­ക്കെ ചെ­യ്യു­ന്നു­ണ്ടു്—ആ കാ­ല­ഘ­ട്ട­ത്തി­നു­വേ­ണ്ടി­യെ­ന്ന മ­ട്ടിൽ മ­രി­ച്ച­വ­രേ­യും ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രേ­യും ഒ­റ്റു­കാ­രെ­ന്നു് വി­ളി­ക്കു­ക, മാ­പ്പു­സാ­ക്ഷി­ക­ളെ­ന്നു് മു­ദ്ര­കു­ത്തു­ക. എ­ന്തൊ­ക്കെ ബി­രു­ദ­ങ്ങൾ! യു­വ­ത്വ­ത്തേ­യും ച­രി­ത്ര­ത്തേ­യും വ­ഴി­തെ­റ്റി­ച്ച­വർ എ­ന്നു് അ­ധി­ക്ഷേ­പി­ക്കു­ന്ന ഇ­ക്കൂ­ട്ടർ സ്വ­ന്തം കാ­ല­ത്തെ യു­വ­ത്വ­ത്തേ­യും ച­രി­ത്ര­ത്തേ­യും നേ­രെ­യാ­ക്കി­യെ­ടു­ക്കാൻ എ­ങ്ങ­നെ­യൊ­ക്കെ പെ­ടാ­പാ­ടു­പെ­ടു­ന്നു എ­ന്നു് നി­രീ­ക്ഷി­ക്കു­ന്ന­തു് ഒരു ത­മാ­ശ­യാ­ണു്. അ­ടി­ക്ക­ടി ഭീ­ക്ഷ­ണ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഇ­ന്ത്യ­ന­വ­സ്ഥ­കൾ­ക്കു നേരെ ശ­ബ്ദി­ക്കാൻ ഇവരിൽ എത്ര പേ­രു­ണ്ടെ­ന്നും നാം കാ­ണു­ന്നു­ണ്ടു്. അ­പ്പോ­ഴും പ­ണി­യെ­ടു­ക്കാൻ വൃ­ദ്ധ­ന്മാർ തന്നെ വേ­ണ്ടി­വ­രു­ന്നു.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
പോ­ക­രു­താ­യി­രു­ന്നു, തി­രി­ച്ചു വരണം എന്ന അ­ഭി­പ്രാ­യ­മാ­ണു് എ­നി­ക്കു­ള്ള­തു്. 60-​കളുടെ അവസാന ഘ­ട്ട­ത്തിൽ കേ­ര­ള­ത്തിൽ യു­വാ­ക്ക­ളെ ആ­കർ­ഷി­ച്ച ഒരു പ്ര­സ്ഥാ­ന­ത്തെ­പ്പ­റ്റി­യാ­ണു് എൻ. പി. രാ­ജേ­ന്ദ്ര­ന്റെ ലേ­ഖ­ന­ത്തെ അ­വ­ലം­ബി­ച്ചു് ഇവിടെ ചർച്ച ന­ട­ന്ന­തു്. അ­ന്നു് പ്ര­സ്ഥാ­ന­ത്തി­ന്റെ ഭാ­ഗ­മാ­കു­ക­യോ, അ­തി­നോ­ടു് ഐ­ക്യ­ദാർ­ഢ്യം പ്ര­ഖ്യാ­പി­ച്ച ഞ­ങ്ങ­ളിൽ പലരും ജീ­വി­ച്ചി­രി­പ്പി­ല്ല. സ­ച്ചി­മാ­ഷ് ആ പ്ര­സ്ഥാ­ന­ത്തി­ന്റെ ദൗർ­ബ­ല്യം തി­രി­ച്ച­റി­ഞ്ഞു മാറി നി­ന്നു. പക്ഷേ, അതിനെ ഒ­രി­ക്ക­ലും ത­ള്ളി­പ്പ­റ­ഞ്ഞി­ല്ല. മ­നു­ഷ്യ­ന്റെ സ്വാ­ത­ന്ത്ര്യ­ത്തി­നും അ­ഭി­പ്രാ­യ പ്ര­ക­ട­ന­ത്തി­നും വേ­ണ്ടി ഇ­ന്നും പോ­രാ­ടു­ന്ന സ­ച്ചി­മാ­ഷി­നെ അ­ങ്ങി­നെ കൈ വിടാൻ എ­നി­ക്കാ­കി­ല്ല, എ­നി­ക്ക­റി­യാ­വു­ന്ന ഹു­സൈ­നും, അശോൿ കു­മാ­റി­നും. സ­ച്ചി­മാ­ഷ് ഈ കൂ­ട്ടാ­യ്മ­യു­ടെ ക­രു­ത്താ­ണു്.
കരുൺ:
അ­നാ­ദ­ര­വു്, ഇ­ഷ്ട­ക്കേ­ടു്, ബ­ഹു­മാ­ന­ക്കു­റ­വു് എ­ന്നൊ­ന്നും ഇവിടെ വാ­യി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളിൽ ഉ­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല, ചർച്ച ചെയ്ത ‘രാ­ഷ്ട്രീ­യ’ത്തെ ഓ­രോ­രു­ത്തർ കാ­ണു­ന്ന വി­ധ­മാ­യി­രു­ന്നു അവ. അ­താ­ക­ട്ടെ, ആ ത­ല­മു­റ­യി­ലെ മി­ക്ക­വാ­റും എ­ഴു­ത്തു­കാർ, ആ രാ­ഷ്ടീ­യ­ത്തി­നു് ഒപ്പം നി­ന്ന­വർ, ലോകം മു­ഴു­വൻ പി­ന്നീ­ടു് നേ­രി­ട്ട ഒരു സ­ന്ദർ­ഭം ആ­യി­രു­ന്നു, നെരൂദ, നെ­ഗ്രെ ഇ­വർ­ക്കു് ഒക്കെ അ­ങ്ങ­നെ ഒ­ന്നി­നെ അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ടി വ­ന്നി­ട്ടു­ണ്ടു്… കേ­ര­ള­ത്തി­ലും അതു് അ­ങ്ങ­നെ­യാ­ണു്. ഒ­രു­പ­ക്ഷെ, ആ ത­ല­മു­റ­യി­ലെ രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­കർ ആ­യി­രു­ന്നു ഇതിനെ ക­ഠി­ന­മാ­യി നേ­രി­ടേ­ണ്ടി­വ­ന്ന­വർ. കാലം അ­ങ്ങ­നെ­യാ­ണു്, ഒ­ക്ക­ത്തു് വെച്ച ആ­രെ­യും അതു് ഒ­രി­ക്കൽ ഇ­റ­ക്കി വെ­യ്ക്കു­ന്നു, ഇനി നീ ന­ട­ക്കു് എ­ന്നു് പ­റ­യു­ന്നു. ന­ട­ത്തം പ­ഠി­പ്പി­ക്കു­ന്ന അ­മ്മ­യെ പോലെ. കു­റ­ച്ചു ദൂരം പോയാൽ അ­വൾ­ക്കും അതു് ഒരു ഭാ­ര­മാ­കു­ന്നു. സ­ച്ചി­യെ വളരെ ഇ­ഷ്ട­ത്തോ­ടെ കാ­ണു­ന്ന ആ­ളാ­ണു് ഞാൻ. എ­ത്ര­യോ വർ­ഷ­ത്തെ പ­രി­ച­യം. കു­റ­ച്ചു ദി­വ­സ­ങ്ങൾ ഇവിടെ കു­വൈ­റ്റിൽ ഞങ്ങൾ ഒ­രു­മി­ച്ചു് ഒരു വീ­ട്ടിൽ ഉ­ണ്ടാ­യി­ട്ടു­മു­ണ്ടു് പക്ഷേ, ആ സ്നേ­ഹം ന­മ്മു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളെ ത­ട­യു­മ്പോൾ ശ്വാ­സം മു­ട്ടി­ല്ലേ? കെ ജി എ­സ്സു­മാ­യും എ­നി­ക്ക­ങ്ങ­നെ ഒരു ബ­ന്ധ­മാ­ണു്. ലോക ക­ല­യി­ലെ ആ­ധു­നി­ക­ത­യെ കു­റി­ച്ചു് ഞാൻ കേട്ട നല്ല സം­ഭാ­ഷ­ണം തൃ­ശൂ­രി­ലെ ആ വീ­ട്ടിൽ വെ­ച്ചാ­ണു്, എ­ത്ര­യോ വർഷം മു­മ്പു്… മ­റ­ക്കാൻ പ­റ്റി­ല്ല. ആ രാ­ഷ്ട്രീ­യ­ത്തി­ന്റെ കാ­റ്റു് ഒ­രി­ക്കൽ കൊ­ണ്ട­വർ ആരും പി­ന്നെ ത­ണു­ത്തി­ട്ടി­ല്ല. ഓ­രോ­രു­ത്ത­രും ഓരോ വൃ­ക്ഷം പോ­ലെ­യും, ഉ­ല­യു­മ്പോ­ഴും വീ­ഴു­മ്പോ­ഴും…
കെ. എച്ച്. ഹുസൈൻ:
ക­ള്ള­ന്മാർ­ക്കു് ശ്ര­ദ്ധ­യും സൂ­ക്ഷ്മ­ത­യും ഏറും. സ­ത്യ­സ­ന്ധർ­ക്കു് അ­ത്ര­യ്ക്ക­ത­ങ്ങു് ഉ­ണ്ടാ­കാ­റു­മി­ല്ല. വി­പ്ല­വം എന്ന പദം തന്നെ ച­തുർ­ത്ഥി­യാ­യ­വർ സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചു് വാ­തോ­രാ­തെ സം­സാ­രി­ക്കു­ന്നു—വേ­ണ്ട­ത്ര ശ്ര­ദ്ധ­യും സൂ­ക്ഷ്മ­ത­യും ഉ­ള്ള­വർ!
രാ­ജ­ഗോ­പാൽ:
ഹുസൈൻ മാഷ് അ­തി­രു് വി­ട്ടു് സാ­മാ­ന്യ­വൽ­ക്ക­ര­ണം ന­ട­ത്തു­ന്നു. അ­ത്ത­രം സാ­മാ­ന്യ­വൽ­ക്ക­ര­ണ­ങ്ങൾ പ­ല­പ്പോ­ഴും ശ­രി­യാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല, അവ ശ­രി­ക­ളെ ഉൾ­ക്കൊ­ള്ള­ണ­മെ­ന്നു­മി­ല്ല.
കെ. എച്ച്. ഹുസൈൻ:
ശരികൾ ഒരു മാ­യ­ക്കാ­ഴ്ച­യാ­യി അ­ക­ന്നു­പോ­കു­ക­യാ­ണു്. അ­തി­രു­ക­ളും. ശ­രി­ക­ളെ­ത്തി­പ്പി­ടി­ച്ച­വർ ഭാ­ഗ്യ­വാ­ന്മാർ.
രാ­ജ­ഗോ­പാൽ:
അതെ. ശരികൾ മാ­യ­കാ­ഴ്ച­കൾ ത­ന്നെ­യാ­ണു്. അ­തു­കൊ­ണ്ടു് ആരും ശരികൾ എ­ത്തി­പ്പി­ടി­ക്കു­ന്നി­ല്ല. മ­റ­ഞ്ഞും തെ­ളി­ഞ്ഞും ന­മ്മ­ള­തു് അ­നു­ഭ­വി­ക്കു­ന്നു­ണ്ടാ­യി­രി­ക്കാം. അ­തി­രു­ക­ളും അ­ത്ത­രം മാ­യ­ക്കാ­ഴ്ച­കൾ തന്നെ. സ്ഥാ­യി­യാ­യ രൂപം അ­തി­നു് ആർ­ജ്ജി­ക്കാ­നാ­വി­ല്ല.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
കു­റ­ച്ചു മുൻ­പു് ഗ്യാ­ല­റി­യി­ലെ സി­നി­ക്കു­ക­ളോ­ടു് എന്ന ഒരു കു­റി­പ്പു്, അ­ന്നു് ജ­ന്മ­ഭൂ­മി­യു­ടെ പം­ക്തി­കാ­ര­നാ­യി മാ­റി­യി­ട്ടി­ല്ലാ­ത്ത, എ­ന്നാൽ എ­ന്നും മാ­റാ­മാ­യി­രു­ന്ന, ഇ­പ്പോൾ മാറിയ, ഒ­രെ­ഴു­ത്തു­കാ­ര­നു മ­റു­പ­ടി­യാ­യി ഞാ­നെ­ഴു­തി­യി­രു­ന്നു. എ­ന്താ­ണു് എന്റെ പിഴ (മിയാ കുൽ­പ്പാ) എ­ന്നാ­ലോ­ചി­ച്ചി­ട്ടു­ണ്ടു്: ന­ക്സ­ലൈ­റ്റ് പ്ര­സ്ഥാ­നം ഇ­ല്ലാ­താ­യി­ട്ടും അ­തു­യർ­ത്തി­യ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ക­യും അ­തി­ന്റെ പ­രാ­ധീ­ന­ത­കൾ (ചൈ­നീ­സ് ചെ­യർ­മാൻ ന­മ്മു­ടെ ചെ­യർ­മാൻ, ജ­ന­ങ്ങ­ളെ പേ­ടി­പ്പെ­ടു­ത്തി അ­ക­റ്റു­ന്ന അ­നൈ­ഹി­ലേ­ഷൻ ത­ന്ത്രം, ചൈ­നീ­സ് വി­പ്ല­വ­ത­ന്ത്ര­ത്തി­ന്റെ ഈ­ച്ച­യ­ടി­ക്കോ­പ്പി, ഇ­ന്ത്യ പോലെ അനേകം മ­ത­ങ്ങ­ളും വം­ശ­ങ്ങ­ളും ഭാ­ഷ­ക­ളു­മു­ള്ള, വർഗ്ഗ വ്യ­വ­സ്ഥ­യെ­ക്കാൾ മ­നു­ഷ്യ­ത്വ വി­രു­ദ്ധ­മാ­യ ജാതി വ്യ­വ­സ്ഥ ശ­ക്ത­മാ­യ, ഔ­പ­ചാ­രി­ക­മാ­യെ­ങ്കി­ലും ജ­നാ­ധി­പ­ത്യ സം­വി­ധാ­നം നി­ല­വി­ലു­ള്ള, ഒരു രാ­ജ്യ­ത്തു് ന­ട­പ്പി­ലാ­ക്കാ­മെ­ന്നു വ്യാ­മോ­ഹി­ച്ച­തു്, നക്സൽ ബാ­രി­യിൽ നി­ന്നു­ള്ള ജനകീയ സമര പാഠം പോലും പ­ഠി­ക്കാ­ത്ത ഒരു മ­ദ്ധ്യ­വർ­ഗ്ഗം കേ­ര­ള­ത്തിൽ അതിനെ ഒരു രഹസ്യ പ്ര­സ്ഥാ­ന­മാ­യി മാ­റ്റാ­മെ­ന്നു വ്യാ­മോ­ഹി­ച്ച­തു്, ആ­കെ­യു­ള്ള കു­റ­ച്ചാ­ളു­കൾ പല പല ഗ്രൂ­പ്പു­ക­ളാ­യി സ്വ­ന്തം ശ­രി­ക­ളിൽ കൂ­ടി­ച്ചു­തൂ­ങ്ങി വി­ഘ­ടി­ച്ചു് പ­ര­സ്പ­രം പഴി പ­റ­ഞ്ഞു തു­ട­ങ്ങി­യ­തു്—പ്ര­സ്ഥാ­നം ത­കർ­ന്നി­രു­ന്നി­ല്ലെ­ങ്കിൽ പ. ബം­ഗാ­ളി­ലെ­പ്പോ­ലെ ഇവർ അ­ന്യോ­ന്യം കൊ­ല­പ്പെ­ടു­ത്തു­മാ­യി­രു­ന്നു—വർ­ഗ്ഗീ­സി­നെ­പ്പോ­ലെ ജനകീയ പ്ര­വർ­ത്ത­ന പ­രി­ച­യ­മു­ണ്ടാ­യി­രു­ന്ന ചി­ല­രൊ­ഴി­കെ­യു­ള്ള നേ­താ­ക്കൾ ജ­ന­ങ്ങ­ളു­ടെ ര­ക്ഷ­കർ­ത്താ­ക്ക­ളെ­പ്പോ­ലെ പെ­രു­മാ­റി­യ­തു്, സാ­ധാ­ര­ണ­കർ­ഷ­ക­രും തൊ­ഴി­ലാ­ളി­ക­ളും തന്നെ ഒ­റ്റു­കൊ­ടു­ക്കും വിധം സ­ഖാ­ക്കൾ ജ­ന­ത­യിൽ നി­ന്ന­ക­ന്ന­തു്) തി­രി­ച്ച­റി­ഞ്ഞി­ട്ടും അ­നീ­തി­ക്കെ­തി­രാ­യ അ­തി­ന്റെ നി­ല­പാ­ടു് ഈ നി­മി­ഷം വരെ ഉ­യർ­ത്തി­പ്പി­ടി­ച്ച­തു്, പോ­ലീ­സും ക്രൈം ബ്രാ­ഞ്ചും ചോ­ദ്യം ചെ­യ്ത­പ്പോൾ, പാർ­ട്ടി­യിൽ ഇ­ല്ലാ­തി­രു­ന്നി­ട്ടും, ഒ­രി­ക്കൽ പോലും “ഞാൻ ന­ക്സ­ലൈ­റ്റ­ല്ല” എന്നു പ­റ­യാ­തി­രു­ന്ന­തു്, മ­റ്റു­ള്ള­വർ­ക്കൊ­പ്പം ഞാനും പ­ങ്കി­ട്ടി­രു­ന്ന, മാവോ ആ­രാ­ധ­ന­യും (വി­പ്ല­വ­കാ­രി­യു­ടെ­യ­ല്ലാ, ഭ­ര­ണാ­ധി­പ­ന്റെ) സാം­സ്കാ­രി­ക വി­പ്ല­വ­മെ­ന്ന നി­ഷ്ഠു­ര­വും മ­നു­ഷ്യ­ത്വ വി­രു­ദ്ധ­വു­മാ­യി­രു­ന്ന പി­ന്മു­റ­ത്തർ­ക്ക­ത്തി­ന്റെ ഉ­ദാ­ത്തീ­ക­ര­ണ­വും ര­ണ്ടി­ന്റെ­യും യ­ഥാർ­ത്ഥ സ്വ­ഭാ­വം പ­ഠ­ന­ങ്ങ­ളി­ലും അ­നു­ഭ­വ­ങ്ങ­ളി­ലും യാ­ത്ര­ക­ളി­ലും കൂടി ബോ­ദ്ധ്യ­മാ­യ­പ്പോൾ ഉ­പേ­ക്ഷി­ച്ച­തു്, എ­ന്നി­ട്ടും മ­റ്റൊ­രു പാർ­ട്ടി­യി­ലും ചേ­രാ­തെ സ്വ­ത­ന്ത്ര­മാ­യ അ­ന്വേ­ഷ­ണ­ങ്ങൾ തു­ട­രു­ക­യും മാർ­ക്സി­സ­ത്തി­ന്റെ ഇതര ധാ­ര­ക­ളെ അ­റി­യാ­നു­ള്ള ശ്ര­മ­ങ്ങ­ളിൽ മു­ഴു­കു­ക­യും ചെ­യ്ത­തു്, അ­തി­ലൂ­ടെ ഗാ­ന്ധി­യെ­യും അം­ബേ­ദ്ക­റെ­യും വി­മർ­ശ­ന­ങ്ങ­ളോ­ടെ ഉൾ­ക്കൊ­ള്ളാ­തെ ഇ­ന്ത്യ­യിൽ ഒ­രി­ട­തു­പ­ക്ഷ­ത്തി­നും മു­ന്നോ­ട്ടു പോ­കാ­നാ­വി­ല്ലെ­ന്നു ബോ­ദ്ധ്യ­പ്പെ­ട്ട­തു്, ഫാ­സി­സ­ത്തി­ന്റെ വരവു്, ടി. കെ. രാ­മ­ച­ന്ദ്ര­നെ­പ്പോ­ലു­ള്ള സു­ഹൃ­ത്തു­ക്കൾ­ക്കൊ­പ്പം, എൺ­പ­തു­ക­ളിൽ തന്നെ കാ­ണു­ക­യും അതിനെ എ­ഴു­ത്തി­ലും പ്ര­വൃ­ത്തി­യി­ലും (സെ­ക്യു­ലർ ഫോറം പോലെ) എൻ­ഗേ­ജ് ചെ­യ്യു­ക­യും ചെ­യ്ത­തു്, അ­തി­ന്റെ ഭാ­ഗ­മാ­യി ഇ­ന്ത്യ­യിൽ എ­ന്നും നി­ല­നി­ന്ന ഭൗ­തി­ക­വും ആ­ത്മീ­യ­വു­മാ­യ പ്രതി-​സംസ്കാര ധാ­ര­ക­ളെ ക­ണ്ടെ­ത്തി നിർ­വ്വ­ചി­ച്ച­തു്, കേ­ര­ള­ത്തി­ലെ ഇ­ട­തു­പ­ക്ഷ സർ­ക്കാ­രി­ന്നെ­തി­രാ­യ ഓരോ യ­ഥാർ­ത്ഥ ജനകീയ സ­മ­ര­ത്തി­ലും,—ആ­ദി­വാ­സി ഭൂ­സ­മ­രം മുതൽ അലൻ-​താഹയ്ക്കായുള്ള പ്ര­വർ­ത്ത­ന­ങ്ങൾ വരെ—ഞാൻ ഡൽ­ഹി­യി­ലാ­യി­ട്ടു പോലും, നേ­രി­ട്ടു പ­ങ്കെ­ടു­ക്കു­ക­യോ അ­വ­യ്ക്കു് പിൻ­തു­ണ നൽ­കു­ക­യോ ചെ­യ്ത­തു്, ഡൽ­ഹി­യി­ലും യു. പി. യിലും മ­റ്റു­മാ­യി ചി­ത­റി­ക്കി­ട­ന്ന തൊ­ണ്ണൂ­റോ­ളം ഫാ­സി­സ്റ്റു വി­രു­ദ്ധ സം­ഘ­ങ്ങ­ളെ ഒ­ന്നി­പ്പി­ക്കാൻ മുൻ­ക­യ്യെ­ടു­ത്ത­തു്, 2014-ൽ റൊമീ ലാ ഥാ­പ്പർ, ഗീതാ ഹ­രി­ഹ­രൻ, ഇ­ന്ദി­രാ ജയ് സിങ് തു­ട­ങ്ങി­യ­വർ­ക്കൊ­പ്പം ഇ­ന്ത്യൻ കൾ­ച്ച­റൽ ഫോ­റ­വും റൈ­റ്റേ­ഴ്സ് ഫോ­റ­വും സം­ഘ­ടി­പ്പി­ച്ചു് അ­വ­യു­ടെ സ­ജീ­വ­മാ­യ വെ­ബ്സൈ­റ്റും ഓൺലൈൻ പ്ര­സി­ദ്ധീ­ക­ര­ണ­വും ആ­രം­ഭി­ച്ചു് ബു­ദ്ധി­മു­ട്ടി തു­ടർ­ന്നു കൊ­ണ്ടു പോ­കു­ന്ന­തു്—ഇ­തെ­ല്ലാ­മാ­ണു് ഞാൻ ചെയ്ത തെ­റ്റു­കൾ. ഗൃ­ഹാ­തു­ര­ത്വ­ത്തിൽ നെ­ടു­വീർ­പ്പി­ടു­ന്ന­വർ­ക്കും ചാ­രു­ക­സേ­ര­യിൽ കി­ട­ന്നു് ക­മ­ന്റ­ടി­ച്ചു് ശ്ര­ദ്ധ തേ­ടു­ന്ന­വർ­ക്കും വി­മർ­ശി­ച്ചു കൊ­ണ്ടേ­യി­രി­ക്കാം. പക്ഷേ, എ­ഴു­പ­ത്ത­ഞ്ചാം വ­യ­സ്സി­ലേ­യ്ക്കു ക­ട­ക്കു­ന്ന ഞാൻ ആ സൗ­ഭാ­ഗ്യ­ങ്ങൾ സ്വയം നി­രാ­ക­രി­ക്കു­ന്നു.
ലിസി മാ­ത്യു:
സച്ചി മാഷെ ‘മയാ കുൽപാ മയാ കുൽപാ മയാ മാ­ക്സി­മാ കുൽപാ’ എ­ന്ന­ല്ല ‘മയാ കുൽപാ മയാ കുൽപാ തുവാ മാ­ക്സി­മാ കുൽപാ’ എ­ന്ന­താ­ണു് പ്ര­ത്യ­ക്ഷ­നീ­തി.
കെ. എച്ച്. ഹുസൈൻ:
“… ഇ­തെ­ല്ലാ­മാ­ണു് ഞാൻ ചെയ്ത തെ­റ്റു­കൾ… ” ഇ­തി­നെ­ക്കാൾ ശരികൾ മ­റ്റാ­രു് ചെ­യ്തി­ട്ടു­ണ്ടു്, മാഷെ? എ­വി­യെ­പ്പോ­യാ­ലും, എ­വി­ടെ­നി­ന്നു് വി­ട്ടു­നി­ന്നാ­ലും ക്ഷു­ദ്ര­ജീ­വി­ക­ളിൽ­നി­ന്നു് ഈ ജന്മം താ­ങ്കൾ­ക്കു് വി­ടു­തി ല­ഭി­ക്കി­ല്ല. അ­തു­കൊ­ണ്ടു് സാ­യാ­ഹ്ന­യി­ലേ­ക്കു­ള്ള മ­ട­ങ്ങി വരവു് ഞ­ങ്ങൾ­ക്കെ­ല്ലാ­വർ­ക്കും ഓ­ണ­സ­മ്മാ­ന­മാ­ണു്. മ­ഹാ­ബ­ലി­യു­ടെ വ­ര­വു­പോ­ലെ.
ഹബീബ് എം എച്ച്:
ജ­യി­ലി­ലെ ക്രൂ­ര­മർ­ദ്ദ­നം സ­ഹി­ച്ചു് ആ­യു­സ്സി­ന്റെ ബലം കൊ­ണ്ടു് ജീവൻ തി­രി­ച്ചു് കി­ട്ടി­യ ഹുസൈൻ വീ­ണ്ടും വി­പ്ല­വ­ത്തെ കു­റി­ച്ചു് പ­റ­യു­മ്പോൾ അ­ത്ഭു­തം തോ­ന്നു­ന്നു. പാഠം ഉൾ­ക്കൊ­ള്ളാ­നാ­കാ­ത്ത വിധം ലഹരി പഴയ വി­പ്ല­വ­ത്തിൽ നി­ന്നു് ഇ­വർ­ക്കു് ഇ­പ്പോ­ഴും ല­ഭി­ക്കു­ന്നു­ണ്ടോ. അ­സ്വാ­ത­ന്ത്ര്യ­ത്തെ പ്ര­തി­രോ­ധി­ക്കാ­യി നി­സ്സാർ ശു­പാർ­ശ ചെ­യ്യു­ന്ന­തു് വി­കേ­ന്ദ്രീ­കൃ­ത­മാ­യ സാ­യാ­ഹ്ന പോ­ലു­ള്ള അ­നേ­കാ­യി­രം സ്ഥാ­പ­ന­ങ്ങ­ളെ­യാ­ണു്. അ­ങ്ങി­നെ­യൊ­ന്നി­ന്റെ ഭാ­ഗ­മാ­യ ഹു­സൈ­ന്റെ ഈ എ­ഴു­ത്തു് ഒരു മുൻ­വി­ധി പോലെ അ­നു­ഭ­വ­പ്പെ­ടു­ന്നു. ഗതകാല വി­പ്ല­വ­സ്മ­ര­ണ­ക­ളിൽ അ­ഭി­ര­മി­ക്കു­ന്ന­വ­രെ ഉ­ദ്ദേ­ശി­ച്ചാ­ണു് കെ ജി എ­സ്സി­ന്റെ ഈ വ­രി­ക­ളെ­ന്നു് ഞാൻ ക­രു­തു­ന്നു.

… അ­ല­ക്കു­കാ­ര­നും ക­ഴു­ത­യും

പുതിയ വി­ഴു­പ്പു­മാ­യി വീ­ണ്ടും

വെ­ള്ള­മു­ള്ള നാടു് തേടി യാ­ത്ര­യാ­യി.

വി­ടർ­ന്ന പീ­ലി­കൾ ചു­രു­ക്കി­ക്കെ­ട്ടി

ഒരു ചൂ­ലാ­ക്കി ഞ­ങ്ങൾ­ക്കു് ത­ന്നി­ട്ടു്

സ്വ­പ്ന­കാ­ല­ത്തി­ന്റെ മയിൽ യാ­ത്ര­യാ­യി…

കെ. ജി. എസ്സ്.

സ­ച്ചി­ദാ­ന­ന്ദ­ന്റെ തി­രി­ച്ചു് വരവു് ഓണം ഇ­ര­ട്ടി സ­ന്തോ­ഷ­മു­ള്ള­താ­ക്കി.

അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
അ­റു­പ­തു­ക­ളേ­ക്കാൾ കൂ­ടു­തൽ അ­സ­മ­ത്വ­വും അ­ടി­ച്ച­മർ­ത്ത­ലും ഇ­ന്നു് കാ­ണു­മ്പോൾ ഒരു പഴയ വി­പ്ല­വ­കാ­രി­യു­ടെ രോ­ഷ­പ്ര­ക­ട­ന­മാ­യി ക­ണ്ടാൽ മതി. ഇ­ന്നും ഫാ­സി­സ­ത്തി­നെ­തി­രെ പോ­രാ­ടു­ന്ന­വ­രു­ടെ കൂ­ട്ട­ത്തിൽ എ­ന്നും അ­വ­നു­ണ്ടാ­കും, എന്റെ പ്രിയ സു­ഹൃ­ത്തു് ഹുസൈൻ.
ദാ­മോ­ദർ പ്ര­സാ­ദ്:
ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളി­ലൊ­ന്നു് പ­ത്ര­ത്തി­ന്റെ ഉൾ­പേ­ജു­ക­ളിൽ ഒരു വാർ­ത്ത­യു­ണ്ടാ­യി­രു­ന്നു. വ­ര­വ­ര­റാ­വു­വി­നു് കോ­വി­ഡ് ഭേ­ദ­മാ­യ­തി­നെ തു­ടർ­ന്നു് ജ­യി­ലി­ലേ­ക്കു് തി­രി­ച്ചു­ക്കൊ­ണ്ടു­പോ­യി എ­ന്നു്. എൺ­പ­തി­യൊ­ന്നു് വ­യ­സ്സാ­യ വി­പ്ല­വ കവി വ­ര­വ­ര­റാ­വു­വി­നെ ഇ­ന്ത്യ­യി­ലെ ആറു് പ്ര­മു­ഖ­രാ­യ അക്കാദമിക്ക്-​സ്ക്കോളർ-ആക്റ്റിവിസ്റ്റുകൾക്കൊപ്പം യു. എ. പി. എ. നി­യ­മ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ കു­റ്റം ചു­മ­ത്തി, ജാ­മ്യം നി­ഷേ­ധി­ച്ചു് ജ­യി­ലിൽ അ­ട­ച്ചി­രി­ക്കു­ക­യാ­ണു്. ഷോമ ചാ­റ്റർ­ജി, ഗൗതം ന­വ­ലാ­ഖാ, സുധാ ഭ­ര­ദ്ധ്വാ­ജ്, റോനാ ഗോൺ­സാൽ­വ­സ്, ആ­ന­ന്ദ് തെൽ­റ്റും­ബ്ടെ… ഹനി ബാബു. ഭീമാ കോ­റേ­ഗാ­വ് അ­നു­സ്മ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യു­ള്ള എൽഗാർ പ­രി­ഷ­ത്തിൽ പ­ങ്കെ­ടു­ത്ത­തി­ന്റെ പേ­രി­ലാ­ണു് നോ­ട്ട­പു­ള്ളി­ക­ളാ­യ­തെ­ങ്കി­ലും, അ­തി­ലും വലിയ ആ­രോ­പ­ണ­ങ്ങ­ളാ­ണു് മാ­വോ­യി­സ്റ്റു­കൾ എന്ന നി­ല­യിൽ അ­വ­രു­ടെ മേൽ കെ­ട്ടി­ച­മ­യ്ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. മ­ഹാ­രാ­ഷ്ട്ര പോ­ലീ­സ് സു­പ്രീം കോ­ട­തി­യിൽ നി­ന്നു് ഒ­ന്നി­ല­ധി­കം തവണ വി­മർ­ശ­ന­ങ്ങൾ നേ­രി­ട്ട­പ്പോ­ഴും ഒരു തവണ പോലും പ്ര­തി­ക­ളാ­ക്ക­പ്പെ­ട്ട­വർ­ക്കു വേ­ണ്ടി­യു­ള്ള ഹർ­ജി­കൾ അ­നു­കൂ­ല­മാ­യ രീ­തി­യിൽ പ­രി­ഗ­ണി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. ഇ­വർ­ക്കു് വേ­ണ്ടി സു­പ്രീം കോ­ട­തി­യെ സ­മീ­പി­ച്ചി­രി­ക്കു­ന്ന­തു്. റോ­മീ­ലാ ഥാ­പ്പർ, പ്ര­ഭാ­തു് പ­ട്നാ­യി­ക്കി­നെ പോ­ലു­ള്ള പ്ര­ഗ­ത്ഭ­രാ­യ പ­ണ്ഡി­തർ. ഇതു് ന­മു­ക്കു് എ­ല്ലാ­വർ­ക്കും അ­റി­യാ­വു­ന്ന കാ­ര്യ­മാ­ണു്. സച്ചി മാഷ് ഈ വി­ഷ­യ­ത്തിൽ പ്ര­തി­ക­രി­ച്ചി­ട്ടു­ള്ള വിവരം ഞാൻ പ്ര­ത്യേ­ക­മെ­ടു­ത്തു പ­റ­യേ­ണ്ട­തി­ല്ല. ഏ­റ്റ­വു­മ­ടു­ത്തു് പ്ര­സ്തു­ത വി­ഷ­യ­ത്തിൽ ഞാൻ വാ­യി­ച്ച സച്ചി മാ­ഷി­ന്റെ ലേഖനം ട്രൂ കോ­പ്പി തി­ങ്കി­ലാ­ണു്. ഹനി ബാ­ബു­വി­ന്റെ അ­റ­സ്റ്റി­നെ തു­ടർ­ന്നാ­ണു് ഈ ലേഖനം വ­ന്ന­തു്. ഞാൻ ഇതു് ഇവിടെ പറയാൻ കാരണം സ­മ­കാ­ലി­ക രാ­ഷ്ര­ട്രീ­യ സ­ന്ദർ­ഭ­ത്തിൽ മാ­വോ­യി­സ­മെ­ന്നു­ള്ള­തു് ഏ­തു­വി­ധേ­ന­യാ­ണു് ഭ­ര­ണ­കൂ­ട അ­ടി­ച്ച­മർ­ത്ത­ലു­കൾ­ക്കു് കാ­ര­ണ­മാ­കു­ന്ന­തു് എ­ന്ന­തു സു­ചി­പ്പി­ക്കാ­നാ­ണു്. എൻ പി രാ­ജേ­ന്ദ്ര­ന്റെ ലിബറൽ കാ­ഴ്ച­പാ­ടിൽ നി­ന്നു­ള്ള പ­ത്ര­പ്ര­വർ­ത്ത­ന രീ­തി­യി­ലു­ള്ള ഇ­ട­തു­പ­ക്ഷ റാ­ഡി­ക്ക­ലി­സ­ത്തി­ന്റെ ച­രി­ത്രാ­വ­ത­ര­ണ­ത്തി­നു ശേഷം സച്ചി മാ­ഷി­ന്റെ­യും അശോൿ കു­മാ­റി­ന്റെ­യും പ്ര­തി­ക­ര­ണം ഞാൻ വാ­യി­ക്കു­ക­യു­ണ്ടാ­യ­പ്പോൾ ഈ സ­മ­കാ­ലി­ക രാ­ഷ്ട്രീ­യ സ­ന്ദർ­ഭ­മാ­ണു് മ­ന­സ്സിൽ പ്ര­മു­ഖ­മാ­യി നി­ന്ന­തു്. സ്വ­ഭാ­വി­ക­മാ­യും, കേ­ര­ള­ത്തിൽ ഭ­ര­ണ­ത്തി­ലി­രി­ക്കു­ന്ന ഇ­ട­തു­പ­ക്ഷ സർ­ക്കാ­റി­ന്റെ തണ്ടർ ബോൾ­ട്ട് പോ­ലീ­സ് വെ­ടി­വെ­ച്ചു കൊന്ന നി­ല­മ്പൂ­രി­ലെ­യും വ­യ­നാ­ട്ടി­ലെ­യും മാ­വോ­യി­സ്റ്റു­ക­ളെ ഓർ­മ്മ­പ്പെ­ടു­ത്തി. ജ­ലീ­ലി­നെ വെ­ടി­വെ­ച്ചു കൊ­ന്ന­തി­നെ പ­റ്റി­യും പോ­ലീ­സി­ന്റെ ഇം­പ്യൂ­ണി­റ്റി­യെ കു­റി­ച്ചും ആ അ­വ­സ­ര­ത്തിൽ തന്നെ ഏ­ഷ്യാ­വി­ലെ വെ­ബ്സൈ­റ്റിൽ ഞാ­നൊ­രു ലേഖനം എ­ഴു­തു­ക­യു­മു­ണ്ടാ­യി. അശോൿ കു­മാ­റി­ന്റെ പ്ര­തി­ക­ര­ണം വാ­യി­ക്ക­വേ, അ­തി­ലു­ള­ള വി­പ്ല­വ തീ­ക്ഷ്ണ­രാ­യ രണ്ടു ചെ­റു­പ്പ­ക്കാ­രെ­ക്കു­റി­ച്ചു­ള്ള പ­രാ­മർ­ശം താ­ഹ­യെ­യും അ­ല­നെ­യും ഓർ­മ്മ­പ്പെ­ടു­ത്തി. പ്ര­തി­ക­ര­ണ­ത്തി­ലേ­ക്കു് എന്നെ തൊ­ടു­ത്തു വിട്ട സ­ന്ദർ­ഭ­മി­താ­ണു്. ഭ­ര­ണ­കൂ­ടം അ­ടി­യി­ന്തി­രാ­വ­സ്ഥ­യേ­ക്കാൾ കൂ­ടു­തൽ മി­ക­വോ­ടെ കാ­ര്യ­ക്ഷ­മ­ത­യോ­ടെ അ­ടി­ച്ച­മർ­ത്തൽ ന­ട­ത്തു­ന്ന സ­ന്ദർ­ഭം കൂ­ടി­യാ­ണു്. അ­ടി­യി­ന്തി­രാ­വ­സ്ഥ പിൻ­വ­ലി­ക്ക­പ്പെ­ട്ട­തി­നെ തു­ടർ­ന്നു് പുതിയ രാ­ഷ്ട്രീ­യ ബോ­ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ജൂ­ഡി­ഷ­റി­യും എ­ക്സി­ക്യൂ­ട്ടി­വും വരെ മ­നു­ഷ്യാ­വ­കാ­ശ­പ­ര­മാ­യ സ­മീ­പ­നം സ്വീ­ക­രി­ച്ചി­രു­ന്ന­തു് ഇ­ന്നു് ഇ­ല്ലാ­തെ­യാ­യി­രി­ക്കു­ന്നു. ന­വ­ലി­ബ­റൽ സ­ന്ദർ­ഭ­ത്തിൽ ഭ­ര­ണ­കൂ­ട­ത്തി­നു് സം­ഭ­വി­ച്ച പ­രി­ണാ­മ­ത്തി­ന്റെ പ്ര­തി­ഫ­ല­ന­മാ­ണി­തു്. നി­ല­മ്പൂ­രിൽ മൂ­ന്നു് മാ­വോ­യി­സ്റ്റു­ക­ളെ വെ­ടി­വെ­ച്ചു കൊ­ന്ന­തി­നെ ന്യാ­യീ­ക­രി­ച്ചു് ടൈംസ് ഓഫ് ഇ­ന്ത്യ­യിൽ ലേ­ഖ­ന­മെ­ഴു­തി­യ­തു് ഇ­ട­തു­പ­ക്ഷ സർ­ക്കാ­റി­ന്റെ ചീഫ് സെ­ക്ര­ട്ട­റി­യാ­ണു് എ­ന്ന­തു് അ­തി­ശ­യി­പ്പി­ക്കു­ന്നു­ണ്ടോ? പ­റ­ഞ്ഞു വ­രു­ന്ന­തു്, ന­ക്സ­ലി­സം ഗതകാല ഗൃ­ഹാ­തു­ര­ത്വ­മോ അ­ല്ലെ­ങ്കിൽ ചി­ല­രിൽ കാ­ണു­ന്ന വിധം വർ­ത്ത­മാ­ന­ത്തെ ഗൃ­ഹാ­തു­ര അ­നു­ഭ­വ­മാ­ക്കി മാ­റ്റു­ന്ന­തു് കൊ­ണ്ട­ല്ല. മ­റി­ച്ചു്, നമ്മൾ അ­ഭീ­മു­ഖീ­ക­രി­ക്കു­ന്ന രാ­ഷ്ട്രീ­യ സ­ന്ദർ­ഭം എ­ന്താ­ണെ­ന്നു് വി­ശ­ദ­മാ­ക്കി­യ­താ­ണു്. ഇനി, വ്യ­ക്തി­ഗ­ത­മാ­യ ഒന്നു രണ്ടു ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യം: എ­ഴു­പ­തു­ക­ളെ കു­റി­ച്ചു് അ­നു­ഭ­വ­ങ്ങൾ എന്ന നി­ല­യി­ലോ സാ­ക്ഷ്യ­മാ­യോ എ­നി­ക്കൊ­ന്നും തന്നെ പ­റ­യാ­നി­ല്ല. കാരണം, ഇതിൽ പ്ര­തി­ക­ര­ണ­ത്തിൽ പ­രാ­മർ­ശി­ച്ച 1979-ൽ ഞാൻ സ്കൂ­ളിൽ തന്നെ പോകാൻ തു­ട­ങ്ങി­യി­ട്ടി­ല്ല. പക്ഷേ, ദേശീയ പ്ര­സ്ഥാ­ന­ത്തെ പ­റ്റി­യാ­ണെ­ങ്കി­ലും ഓ­ക്ടോ­ബർ വി­പ്ല­വ­ത്തെ കു­റി­ച്ചാ­ണെ­ങ്കി­ലും അ­ഭി­പ്രാ­യം ഇ­ന്നു് പ­റ­യു­ന്ന­തു് അ­നു­ഭ­വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ല­ല്ല, വാ­യി­ച്ച­റി­വു് വെ­ച്ചാ­ണു്. കോ­ളേ­ജിൽ ഒരു ന­ക്സ­ലൈ­റ്റ് വി­ദ്യാർ­ത്ഥി സം­ഘ­ട­ന­യിൽ പ്ര­വർ­ത്തി­ക്കു­ന്ന സ­മ­യ­ത്താ­ണു് കെ. വേ­ണു­വി­ന്റെ ഒരു ക­മ്യൂ­ണി­സ്റ്റു­കാ­ര­ന്റെ ജ­നാ­ധി­പ­ത്യ സ­ങ്ക­ല്പം പ്രീ പ­ബ്ലി­ക്കേ­ഷൻ തു­ക­യ­ട­ച്ചു വാ­ങ്ങി വാ­യി­ക്കു­ന്ന­തു്. അ­പോ­ഴേ­ക്കും സോ­വി­യ­റ്റ് നാടും മ­റ്റു് ക­മ്മ്യൂ­ണി­സ്റ്റ് നാ­ടു­ക­ളു­മൊ­ക്കെ കൊ­ഴി­ഞ്ഞു­പോ­യി­രു­ന്നു. ബ്രിട്ടീഷ്-​ഫ്രഞ്ച് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­കൾ പേരു മാ­റ്റു­ക­യും പി­രി­ച്ചു വി­ടു­ക­യും ചെ­യ്തി­രു­ന്നു. ഏ­താ­ണ്ടു് ഇതേ സ­മ­യ­ത്താ­ണു് ഫ്ര­ഞ്ച് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ സൈ­ദ്ധാ­ന്തി­ക­നും ഏ­റെ­ക്കു­റെ സ്റ്റാ­ലി­നി­സ്റ്റു­മാ­യ ലൂയി അൾ­ത്തു­സ­റി­ന്റെ കലാ സ­ങ്ക­ല്പ­ത്തെ കു­റി­ച്ചു് ചി­ന്ത­യിൽ ല­ക്ക­ങ്ങ­ളാ­യി സച്ചി മാ­ഷി­ന്റെ ലേഖനം വ­രു­ന്ന­തു്. ഇ­തൊ­ക്കെ അന്നേ വാ­യി­ച്ചു എന്നു സ്ഥാ­പി­ക്കാ­ന­ല്ല ഇതു് പ­റ­യു­ന്ന­തു്. പകരം, ലോക ക­മ്മ്യൂ­ണി­സ­ത്തി­ന്റെ അ­വ­സ്ഥ­യു­ടെ ഭാ­ഗ­മാ­യു­ള്ള കേ­ര­ള­ത്തി­ലെ സൈ­ദ്ധാ­ന്തി­ക അ­വ­സ്ഥ­യും അതിനെ സം­ബ­ന്ധി­ച്ചു­ള്ള ചർ­ച്ച­ക­ളും ന­ക്സ­ലൈ­റ്റ് പ്ര­സ്ഥാ­ന­ത്തെ­ക്കു­റി­ച്ച­ള്ള വി­ല­യി­രു­ത്ത­ലു­ക­ളും മ­ല­യാ­ള­ത്തിൽ പ­ല­പ്പോ­ഴാ­യി പ­ല­വി­ധ­ത്തി­ലും പല പൊ­സി­ഷ­നു­ക­ളിൽ നി­ന്നും ചർച്ച ന­ട­ന്നി­ട്ടു­ണ്ടു് എ­ന്നു് സൂ­ചി­പ്പി­ക്കാൻ മാ­ത്ര­മാ­ണു്. ആ­നു­കാ­ലി­ക­ങ്ങ­ളിൽ ചർ­ച്ച­യാ­യും പു­സ്ത­ക­ങ്ങ­ളാ­യും ചർച്ച തു­ട­രു­ന്നു. ഛ­ത്തീ­സ്ഗ­ഢ്, തെ­ലു­ങ്കാ­ന, ആ­ന്ധ്ര­യു­മാ­യി ചേർ­ന്നു കി­ട­ക്കു­ന്ന ദ­ണ്ഡ­കാ­ര­ണ്യം, ബസ്തർ വന-​ആദിവാസി മേ­ഖ­ല­യി­ലെ മാ­വോ­യി­സ്റ്റ് രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു ധാ­രാ­ളം പ­ഠ­ന­ങ്ങ­ളും പു­സ്ത­ക­ങ്ങ­ളും പു­റ­ത്തു­വ­ന്നി­ട്ടു­ണ്ടു്. വ­ന്നു­ക്കൊ­ണ്ടി­രി­ക്കു­ന്നു. ന­ന്ദി­നി സു­ന്ദ­റി­ന്റെ പു­സ്ത­ക­ത്തെ പറ്റി നി­ങ്ങ­ളിൽ പ­ലർ­ക്കും അ­റി­യാ­മാ­യി­രി­ക്കും. Burning Forests. അതു പോലെ രാഹുൽ പ­ണ്ഡ­ത­യു­ടെ പു­സ്ത­കം. അതു പോലെ He call me Vasu എന്ന പു­സ്ത­കം, അ­രു­ന്ധ­തി റോ­യി­യു­ടെ പു­സ്ത­കം. ക­ഴി­ഞ്ഞ മാ­സ­ങ്ങ­ളിൽ ഇ­റ­ങ്ങി­യ­താ­ണു് ആഷ് തോഷ് ഭ­ര­ദ്ധ്വാ­ജി­ന്റെ Death Script. തീർ­ച്ച­യാ­യും വാ­യി­ക്കേ­ണ്ട പു­സ്ത­ക­മാ­ണ­തു്. ബ­സ്ത­റി­ലെ ആ­ദി­വാ­സി ജീവിത യാ­ഥാർ­ത്ഥ്യ­ത്തെ “സൂ­ക്ഷ്മ­ത­യോ­ടും ശ്ര­ദ്ധ­യോ­ടും” ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു്. സൂ­ക്ഷ­മ­ത­യും ശ്ര­ദ്ധ­യും ഇ­ന്ത്യൻ മോറൽ പീനൽ കോ­ഡി­ലെ പുതിയ ഇനം കു­റ്റ­മാ­യി ചേർ­ക്കാൻ ആർ­ക്കെ­ങ്കി­ലും കേ­ന്ദ്ര സർ­ക്കാ­റി­നോ­ടു് നിർ­ദേ­ശി­ക്കാ­മാ­യി­രു­ന്നു. രാ­ഷ്ടീ­യ സ­ന്ദർ­ഭം അ­ങ്ങ­ന­ത്തെ­യൊ­ന്നാ­ണു്. ഭ­യ­പ്പെ­ടു­ത്തി­യും ചാ­പ്പ­ക്കു­ത്തി­യും അ­ടി­ച്ച­മർ­ത്തി­യു­മാ­ണു് അ­ധി­കാ­രം നി­ല­നിർ­ത്ത­പ്പെ­ടു­ന്ന­തു്. ന­ന്ദി­നി സു­ന്ദ­റി­ന്റെ­യോ രാഹുൽ പ­ണ്ഡി­ത­യു­ടെ­യോ ഞാൻ സൂ­ചി­പ്പി­ച്ച Death Script മതി പോ­ലീ­സി­നു് മാ­വോ­യി­സ്റ്റാ­യ മു­ദ്ര­യ­ടി­ച്ചു് അ­ക­ത്തി­ടാൻ. എ­നി­ക്കു് മാ­വോ­യി­സ്റ്റ് ഐ­ഡി­യോ­ള­ജി­യോ­ടും, ചെ­യർ­മാൻ മാ­വോ­യോ­ടും, സാം­സ്ക്കാ­രി­ക വി­പ്ല­വ­ത്തോ­ടും, ചൈ­നീ­സ് സ്വ­ഭാ­വ­ത്തോ­ടെ­യു­ള്ള ഡെ­ങ്ങി­ന്റെ മൂ­ല­ധ­നാ­ഭി­മു­ഖ്യ­മു­ള്ള സോ­ഷ്യ­ലി­സ്റ്റ് ഏ­കാ­ധി­പ­ത്യ­ത്തോ­ടും, ഷി ജി­ങ്ങ് പി­ങ്ങി­ന്റെ സിനോ ക്യാ­പി­റ്റ­ലി­സ­ത്തോ­ടും എ­തിർ­പ്പും വി­യോ­ജി­പ്പും മാ­ത്ര­മേ­യു­ള്ളൂ. അതു പ­റ­യു­മ്പോ­ഴും, നമ്മൾ ജീ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന oppressive രാ­ഷ്ട്രീ­യ­ത്തിൽ മാ­വോ­വാ­ദി അർബൻ നക്സൽ എ­ന്നൊ­ക്കെ നാ­മ­ക­ര­ണം ചെ­യ്തു ചെ­റു­പ്പ­ക്കാ­രേ­യും വൃ­ദ്ധ­രേ­യും ഒരു പോലെ യാ­തൊ­രു ഇടതു വലതു വേർ­ത്തി­രി­വി­ല്ലാ­തെ ത­ട­വി­ലി­ടു­ന്ന ഭ­ര­ണ­കൂ­ട രാ­ഷ്ട്രീ­യ­ത്തെ കാ­ണാ­തി­രു­ന്നു്, വലിയ നക്സൽ, മാവോ വി­മർ­ശ­ക­നാ­യി മാ­ത്രം അ­വ­ത­രി­ക്കു­ന്ന­തു് ശ­രി­യ­ല­ല്ലൊ എ­ന്നൊ­രു തോ­ന്നൽ…
ഡോ. ബാബു ചെ­റി­യാൻ:
ഭരണ-​കൂടങ്ങൾ, കൂ­ട­ങ്ങൾ! നിയമം ഉ­ണ്ടാ­ക്കു­ന്ന­തു ഭ­ര­ണാ­ധി­കാ­രി­കൾ; അതു് വ്യാ­ഖ്യാ­നി­ക്കു­ന്ന­തും ന­ട­പ്പി­ലാ­ക്കു­ന്ന­തും ഭ­ര­ണാ­ധി­കാ­രി­കൾ­ക്കു വേ­ണ്ടി. എ­ങ്കി­ലും, പ്ര­തി­രോ­ധം വ­ന്യ­മാ­യ ഒരു പ­ച്ച­ത്ത­ല­പ്പു­പോ­ലെ പി­ന്നെ­യും പി­ന്നെ­യും പൊ­ട്ടി­ക്കി­ളിർ­ത്തു­കൊ­ണ്ടേ­യി­രി­ക്കും. ചൂടു് ആ­റാ­ത്ത മ­ന­സ്സു­ക­ളും വ­ഴി­മ­റ­ക്കാ­ത്ത പ്ര­തി­ക­ര­ണ­ങ്ങ­ളും കു­റെ­യൊ­ക്കെ ബാ­ക്കി നി­ല്ക്കും. സാ­യാ­ഹ്ന­യു­ടെ ‘വി­പ്ല­വ പ്ര­വർ­ത്ത­നം’ അ­തി­ന്റെ വ­ഴി­ക്കു മു­ന്നേ­റ­ട്ടെ.
സതീശ് ച­ന്ദ്രൻ:
രണ്ടു മൂ­ന്നു ദി­വ­സ­മാ­യി, പ്ര­ഖ്യാ­പി­ത ഉ­ദ്ദേ­ശ്യ ല­ക്ഷ്യ­ങ്ങ­ളിൽ നി­ന്നു് അല്പം വീ­ട്ടു­ള്ള, സാ­യാ­ഹ്ന­യി­ലെ ചർച്ച ക­ണ്ട­പ്പോൾ ബൈ­ബി­ളി­നെ­ക്കു­റി­ച്ചോർ­ത്തു. ദാ കി­ട­ക്കു­ന്നു യോന 4: 6 “അ­വ­ന്റെ മേലെ തണൽ ആ­യി­രി­ക്കേ­ണ്ട­തി­നു് യ­ഹോ­വ­യാ­യ ദൈവം ഒരു ആ­വ­ണ­ക്കു് ക­ല്പി­ച്ചു­ണ്ടാ­ക്കി, അതു് അവനു മീതെ വ­ളർ­ന്നു് പൊ­ങ്ങി.” ദൈ­വ­വു­മാ­യി പി­ണ­ങ്ങി മാ­റി­യി­രി­ക്കു­ക­യാ­ണു് യോന. ‘നിനവേ’ പ­ട്ട­ണ­ക്കാ­രു­ടെ നാശം കാ­ത്താ­ണു് ഇ­രി­പ്പു്. ദൈ­വ­ത്തി­ന്റെ ക­രു­ത­ലി­നെ­ക്കു­റി­ച്ചു് മ­ന­സ്സി­ലാ­ക്കി­ക്കൊ­ടു­ക്കാ­നാ­ണു് ഒരു ആ­വ­ണ­ക്കു് ചെടി പെ­ട്ടെ­ന്നു് വ­ളർ­ത്തി­ക്കൊ­ടു­ത്ത­തു്. തണൽ കി­ട്ടി. പി­റ്റേ­ന്നു് ചെടി വാ­ടി­യ­തു് യോന പ്ര­വാ­ച­ക­നെ കു­പി­ത­നാ­ക്കി. ഉടനെ ദൈവം, “നീ ന­ടു­ക­യോ അ­ദ്ധ്വാ­നി­ക്കു­ക­യോ ചെ­യ്യാ­തെ ഒ­രൊ­റ്റ രാ­ത്രി കൊ­ണ്ടു് ഉ­ണ്ടാ­വു­ക­യും താ­മ­സി­യാ­തെ ന­ശി­ച്ചു പോ­വു­ക­യും ചെയ്ത ആ­വ­ണ­ക്കി­നെ­ക്കു­റി­ച്ചു് നി­ന­ക്കു് സ­ഹ­താ­പം തോ­ന്നു­ക­യാ­ണ­ല്ലേ” എന്നു പ­റ­ഞ്ഞു (യോന 4: 10). പാ­ഴ്ച്ചെ­ടി­യാ­യ ആ­വ­ണ­ക്കി­ന്റെ നാ­ശ­ത്തെ­ച്ചൊ­ല്ലി ഇത്ര സ­ഹ­ത­പി­ക്കു­ന്നു­വെ­ങ്കിൽ “നിനവേ” എന്ന ജന നി­ബി­ഡ­മാ­യ പ­ട്ട­ണം ന­ശി­ക്കു­ന്ന­തി­നെ­പ്പ­റ്റി എ­ത്ര­യേ­റെ ദുഃ­ഖി­ക്ക­ണം എ­ന്നു് സാരം. ഈ ചെ­ടി­യു­ടെ ബൊ­ട്ടാ­ണി­ക്കൽ പേരു് റി­സി­നി­സ് ക­മ്മ്യൂ­ണി­സ് എ­ന്നാ­ണു്. Castor oil ക­ഴി­ച്ചാൽ ഏതു ഇ­ള­കാ­ത്ത വയറും ഇളകും.
കെ. പി. സജീവൻ:
യോന പ്ര­വാ­ച­ക­ന്റെ ഇ­ച്ഛാ­ഭം­ഗം ഉൾ­ക്കൊ­ണ്ടു് ഒരു പോ­സ്റ്റ് കൂടി ആ­കാ­മെ­ന്നു് ക­രു­തു­ന്നു. എൻ പി രാ­ജേ­ന്ദ്ര­ന്റെ ലേ­ഖ­ന­ത്തി­നു തു­ടർ­ച്ച­യാ­യി ഈ ചർ­ച്ച­ക­ളെ നോ­ക്കി കാ­ണു­ക­യാ­ണെ­ങ്കിൽ റി­സി­ന­സ് ക­മ്മ്യൂ­ണി­സി­ന്റെ ഔഷധ ഗുണം അ­നു­ഭ­വി­ക്കേ­ണ്ടി വ­രു­മാ­യി­രു­ന്നി­ല്ല സതീശ് ച­ന്ദ്ര­നു്. ഇ­ല്ലാ­ത്ത ക­മ്മ്യൂ­ണി­സം അ­ന്നു് ഇ­ല്ലാ­ത്ത മാർ­ക്സി­സം ഇ­ന്നു് എ­ന്ന­താ­യി­രു­ന്നു എൻ പി രാ­ജേ­ന്ദ്ര­ന്റെ ലേഖനം എ­ങ്കിൽ അതിലെ ലിബറൽ കാ­ഴ്ച­പ്പാ­ടു് കൂ­ടു­തൽ ചി­ന്ത­കൾ­ക്കി­ടം നൽ­കു­മാ­യി­രു­ന്നു. പ­ശ്ചി­മ ബം­ഗാ­ളി­ലും കേ­ര­ള­ത്തി­ലും ശ­ക്ത­മാ­യി­രു­ന്ന മാർ­ക്സി­സ്റ്റ് പാർ­ട്ടി­ക്കു് കനത്ത പ്ര­ഹ­ര­മേ­ല്പി­ക്കാൻ ന­ക്സ­ലി­സ­ത്തി­നു് ക­ഴി­ഞ്ഞു എന്നു പ­റ­യു­ന്ന ലേഖകൻ പ­ശ്ചി­മ ബം­ഗാ­ളി­ലെ മാർ­ക്സി­സ്റ്റ് പാർ­ട്ടി ത­കർ­ന്ന­ടി­ഞ്ഞ­തു് ന­ക്സ­ലി­സ­ത്തി­ന്റെ പ്ര­ഹ­ര­ത്തെ തു­ടർ­ന്നാ­യി­രു­ന്നു എന്നു പ­റ­യാ­തി­രു­ന്ന­തു് മ­ഹാ­ഭാ­ഗ്യം. കേ­ര­ള­ത്തിൽ കാ­ടാ­റു­മാ­സം നാ­ടാ­റു­മാ­സം എ­ന്നു­പ­റ­ഞ്ഞ­പോ­ലെ അ­ധി­കാ­ര­ത്തി­ലേ­റു­ക­യും പോ­വു­ക­യും ചെ­യ്യു­ന്ന ഒരു പ്ര­സ്ഥാ­ന­ത്തി­ലാ­ണോ ലേഖകൻ മാർ­ക്സി­സ­ത്തെ ദർ­ശി­ക്കു­ന്ന­തെ­ന്നു് മ­ന­സ്സി­ലാ­ക്കു­വാ­നാ­കു­ന്നു­മി­ല്ല. മാർ­ക്സി­സ­ത്തി­ന്റെ വ­ളർ­ച്ച­യു­ടെ, വി­കാ­സ­ത്തി­ന്റെ അ­ള­വു­കോ­ലാ­ണു് വി­ജ­യ­നി­സം എ­ന്നാർ­ത്തു വി­ളി­യ്ക്കു­ന്ന സ്തു­തി പാ­ഠ­ക­രോ­ടു് സ­ഹ­ത­പി­ക്കാം. ലേ­ഖ­ന­ത്തിൽ എ­ടു­ത്തു പ­റ­യാ­നാ­യി ഒ­ന്നു­മി­ല്ലെ­ങ്കി­ലും അ­ശോ­ക­ന്റെ തി­രി­ഞ്ഞു നോ­ട്ട­വും കടം വീ­ട്ട­ലും വി­ഷ­യ­ത്തെ സ­ജീ­വ­മാ­ക്കി എന്നു പറയാം. മാർ­ക്സി­സം തന്നെ ഇ­ല്ലാ­ത്ത ഒ­ന്നാ­കു­മ്പോൾ അതിൽ നി­ന്നും വി­രി­ഞ്ഞ­തെ­ന്ന­വ­കാ­ശ­പ്പെ­ടു­ന്ന ലെ­നി­നി­സ­വും മാ­വോ­യി­സ­വും ന­ക്സ­ലി­സ­വും നി­ല­നിൽ­ക്കു­ക എ­ങ്ങി­നെ! ചി­ന്ത­യും എ­ഴു­ത്തു­മെ­ല്ലാം വ്യ­ക്ത്യാ­ധി­ഷ്ഠി­ത­മെ­ന്ന തി­രി­ച്ച­റി­വി­ല്ലാ­താ­കു­മ്പോ­ഴാ­ണു് പല സ­ങ്ക­ല്പ­ങ്ങൾ­ക്കും ആ­ധി­കാ­രി­ക­ത ക­ല്പി­ച്ചു നൽ­ക­പ്പെ­ടു­ന്ന­തു്. ലെ­നി­നി­സ­വും മാ­വോ­യി­സ­വും വാ­ഴ്ത്തി­യ ബു­ദ്ധി­ജീ­വി­കൾ ത­ന്നെ­യാ­ണു് യാ­താർ­ത്ഥ്യം മ­റ്റൊ­ന്നാ­യി­രു­ന്നു എ­ന്നു് വളരെ വൈകി വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. അ­ന്ന­വർ നി­രാ­ക­രി­ച്ച­തും പ­ര­സ്യ­മാ­യി വി­മർ­ശി­ച്ച­തു­മാ­യ പല പു­സ്ത­ക­ങ്ങ­ളും കാ­ഴ്ച­പ്പാ­ടു­ക­ളും സം­ഭ­വ­ങ്ങ­ളും ശ­രി­യാ­യി­രു­ന്നു എ­ന്ന­വർ ക­ണ്ടെ­ത്തു­മ്പോ­ഴേ­യ്ക്കും കാ­ല­ത്തി­നു­ണ­ക്കു­വാ­നാ­കാ­ത്ത ഒ­ട്ട­ന­വ­ധി മു­റി­വു­കൾ അ­വ­രു­ടെ കാ­ഴ്ച­പ്പാ­ടു­കൾ സൃ­ഷ്ടി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ന­ക്സ­ലി­സ­വും മാ­വോ­യി­സ­വു­മെ­ല്ലാം രൂ­പ­പ്പെ­ടു­ന്ന­തും അലൻ താ­ഹ­മാർ നൊ­മ്പ­ര­ങ്ങ­ളാ­കു­ന്ന­തും കാ­ല­ഘ­ട്ട­ത്തി­ന്റെ ആ­വ­ശ്യ­ക­ത­യും വ്യ­സ്ഥാ­പി­ത ശ­ക്തി­ക­ളോ­ടു­ള്ള പ്ര­തി­ഷേ­ധ­വു­മാ­ണെ­ന്നു് കാ­ണു­മ്പോ­ഴും തി­രി­ച്ച­റി­വി­നു­ള്ള കാ­ല­താ­മ­സം ത­ന്നെ­യാ­ണു് സതീശ് ച­ന്ദ്രൻ പറഞ്ഞ യോന പ്ര­വാ­ച­ക­ന്റെ ക­ഥ­യി­ലെ ആ­വ­ണ­ക്കി­ന്റെ സൃ­ഷ്ടി­ക്കു പി­ന്നി­ലെ­ന്നു ന­മു­ക്കു കാണാം. നി­സ്സാർ അ­ഹ­മ്മ­ദി­ന്റെ അ­ഭി­മു­ഖ­ത്തിൽ ബിൻ­ലാ­ദ­നെ ഉ­ദ്ധ­രി­ച്ചു പ­റ­യു­ന്ന­തി­താ­ണു് ‘ജ­ന­ങ്ങൾ­ക്കു വേ­ണ്ടി­യു­ള്ള നി­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം ടെ­റ­റി­സ­മാ­ണെ­ങ്കിൽ അതാ ജ­ന­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ ത­ന്നെ­യാ­ണു് പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ന്ന­തു്.’ അ­നീ­തി­ക്കെ­തി­രെ കലാപം ചെ­യ്യു­ന്ന­തി­നു­ള്ളൊ­രു മ­ന­സ്സു് യൗ­വ­ന­ത്തി­നു് സ്വ­ന്ത­മാ­ണു്. പ­ല­രി­ലും ന­ക്സ­ലി­സം പു­തി­യൊ­രു­ണർ­വും പ്ര­തീ­ക്ഷ­യു­മാ­യി­രു­ന്നു സൃ­ഷ്ടി­ച്ച­തു്. എ­ഴു­പ­ത്തി­യൊ­മ്പ­തിൽ ദാ­സി­നും അ­ശോ­ക­നും പി­ന്നാ­ലെ പ്ര­സ്ഥാ­ന­ത്തി­ലെ­ത്തി­യ ഒ­രാ­ളാ­ണു് ഞാനും. ഉ­ന്മൂ­ല­ന­ത്തി­നു വേണ്ട ഇരകളെ ക­ണ്ടെ­ത്തു­വാ­നു­ള്ള പ­ര­ക്കം പാ­ച്ചി­ലി­നി­ട­യിൽ ഒ­രേ­ക്കർ പാ­ട്ട­ഭൂ­മി­യ്ക്കു­ട­മ­യാ­യ ഒരു കർ­ഷ­ക­നെ കു­ടി­കി­ട­പ്പു സ­മ­ര­ത്തി­ന്റെ പേരിൽ വർഗ്ഗ ശ­ത്രു­വാ­യി ക­ണ്ടു് ഉ­ന്മൂ­ല­നം ന­ട­ത്തു­വാ­നെ­ടു­ത്ത പാർ­ട്ടി തീ­രു­മാ­ന­ത്തിൽ പ്ര­തി­ഷേ­ധി­ച്ചു് 81 ആദ്യം പാർ­ട്ടി വിട്ട ഒ­രാ­ളാ­ണു് ഞാൻ. പാർ­ട്ടി­യിൽ നി­ന്നൊ പാർ­ട്ടി­യെ പിൻ­തു­ണ­ച്ചു് ജ­ന­വി­കാ­ര­ങ്ങ­ളി­ള­ക്കി മ­റി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്ന ബു­ദ്ധി ജീ­വി­ക­ളിൽ നി­ന്നൊ ഒ­രാ­ളൊ­ഴി­ച്ചു് ആരും എന്നെ കാ­ണു­വാ­നെ­ത്തി­യി­ല്ല എ­ന്ന­തിൽ നി­ന്നു തന്നെ ഒരു കാഡർ പാർ­ട്ടി­യു­ടെ ഉ­രു­ക്കു­മ­തി­ലി­ന്റെ ഘനം നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­കും. ഒ­ട്ട­ന­വ­ധി ആ­രോ­പ­ണ­ങ്ങ­ളും ചീത്ത വി­ളി­ക­ളും സ­ഹി­ക്കേ­ണ്ടി വ­ന്നു­വെ­ങ്കി­ലും ഒരു ജീവൻ ന­ഷ്ട­മാ­യി­ല്ല. കു­മ്പ­ള­ത്തി­നും വ­യ­നാ­ട്ടി­നും പി­ന്നാ­ലെ യാ­ന്ത്രി­ക­മാ­യി ന­ട­ക്കേ­ണ്ടി­യി­രു­ന്ന ഉ­ന്മൂ­ല­ന സ­മ­ര­ങ്ങ­ളു­ടെ മു­ന­യു­മി­തൊ­ടി­ച്ചു. ഞാൻ ക­ല­ഹി­ച്ച­തു് ഒ­രാ­ളോ­ടു മാ­ത്ര­മാ­യി­രു­ന്നു ജയിൽ മോ­ചി­ത­നാ­യി പു­റ­ത്തെ­ത്തി രാ­ഷ്ട്രീ­യ കാ­ര്യ­ങ്ങ­ളിൽ മൗ­നി­യാ­യി­രു­ന്ന ജോ­യി­യേ­ട്ട­നോ­ടു് മാ­ത്രം. പു­സ്ത­ക­ങ്ങ­ളി­ലു­ള്ള­തെ­ല്ലാം സ­ത്യ­മെ­ന്നു വി­ശ്വ­സി­ച്ചു് പീ­ഡി­തർ­ക്കു­വേ­ണ്ടി കു­രി­ശ്ശെ­ടു­ത്ത­വ­രോ­ടെ­നി­ക്കു് അ­ന്നും ഇ­ന്നും ബ­ഹു­മാ­നം മാ­ത്രം.
നി­സ്സാർ അ­ഹ­മ്മ­ദ്: സ്വാ­ത­ന്ത്ര്യം—ചില ചി­ന്ത­കൾ
ഹബീബ് എം എച്ച്:
നി­ല­നി­ല്ക്കു­ന്ന­തും നി­ല­വി­ലു­ണ്ടാ­യി­രു­ന്ന­തു­മാ­യ സ­മൂ­ഹ­ത്തി­ലെ സ്വാ­ത­ന്ത്ര്യ­ത്തി­ന്റേ­യും അ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റേ­യും രൂ­പ­ക­മാ­ണു് നി­സ്സാ­റി­ന്റെ ലേ­ഖ­ന­ത്തിൽ വാ­യി­ച്ച­തു്. ജ­നാ­ധി­പ­ത്യ­രീ­തി ത­ന്നെ­യാ­ണു് അ­മ്പാ­നി­ക്കു് മ­റ്റു­ള്ള­വ­രു­ടെ പണവും അ­ധി­കാ­ര­വും നേ­ടു­ന്ന­തി­നു് പ്രാ­പ്തി കൊ­ടു­ത്ത­തു്. എ­ളു­പ്പം സ്വാ­ധീ­നി­ക്കാ­നാ­വു­ന്ന വളരെ നേർ­ത്ത കാ­ര്യ­ങ്ങ­ളി­ലാ­ണു് ജ­നാ­ധി­പ­ത്യ­ത്തി­ന്റെ അ­ടി­ത്ത­റ എ­ന്ന­താ­ണു് ഇ­തി­നു് അ­വർ­ക്കു് സൗ­ക­ര്യ­മാ­യ­തെ­ന്നു് നി­സ്സാർ കാ­ണു­ന്നു. നമ്മൾ സ്വ­ത­ന്ത്ര­രാ­ണു് എ­ന്നു് പ­റ­യ­ണ­മെ­ങ്കിൽ അ­സ്വാ­ത­ന്ത്ര്യ­ത്തെ പ്ര­തി­രോ­ധി­ക്കാൻ വേ­ണ്ട­ത്ര സ്ഥാ­പ­ന­ങ്ങൾ നമ്മൾ ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടോ എ­ന്ന­തി­നെ ആ­ശ്രി­യി­ച്ചി­രി­ക്കു­മെ­ന്നു് നി­സ്സാർ. “സാ­യാ­ഹ്ന”പോ­ലു­ള്ള സ്ഥാ­പ­ന­ങ്ങൾ ഈ ദൗ­ത്യ­മാ­ണു് നി­വേ­റ്റു­ന്ന­തു്. പക്ഷേ, ഇ­ന്നെ­ലെ­യു­ണ്ടാ­യ സം­ഭ­വ­ങ്ങൾ കൂ­ട്ടാ­യ്മ­യു­ടെ ശക്തി കു­റ­ക്കു­ന്ന­താ­യി­തീർ­ന്നു. വി­പ്ല­വം കൊ­ണ്ടു് വ­ന്നു് സ്വാ­ത­ന്ത്ര്യം പ്രാ­പി­ക്കാ­മെ­ന്നു് വേ­ണ്ട­ത്ര വി­പ്ല­വ­കാ­രി­ക­ളാ­യ­വർ ആരും ഇനി പ­റ­യി­ല്ല. ലേ­ഖ­ന­ത്തിൽ നി­ന്നു് ഒരു കാ­ര്യം കൂടി. “ഒരു വി­ഭാ­ഗം ആളുകൾ വളരെ ആർ­ത്തി­യോ­ടെ­യും കാ­ര്യ­ക്ഷ­മ­ത­യോ­ടെ­യും ശ­ക്തി­യോ­ടെ­യും കാ­ര്യ­ങ്ങൾ ചെ­യ്യു­ക­യും അപരരെ നിർ­ദ്ധ­ന­രും നി­സ്സ­ഹാ­യ­രും അ­ധഃ­സ്ഥി­ത­രു­മാ­ക്കു­ന്ന രീ­തി­യി­ലേ­ക്കു് കാ­ര്യ­ങ്ങ­ളെ നീ­ക്കു­ക­യും ചെ­യ്യു­മാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു് ആളുകൾ വളെര ശ്ര­ദ്ധാ­പൂർ­വ്വം നി­ന്നി­ല്ലെ­ങ്കിൽ സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ­യും സാ­ധ്യ­ത­കൾ ഇ­ല്ലാ­താ­കും.” ഇതിൽ ശ്ര­ദ്ധ എന്ന പ­ദ­ത്തെ കു­റി­ച്ചു് മുൻ­പൊ­രി­ക്കൽ നി­സ്സാർ എ­ഴു­തി­യ­തു് ഇ­ങ്ങി­നെ:- ശ്ര­ദ്ധ എ­ന്നു് പ­റ­ഞ്ഞാൽ ഹൃദയം വെ­യ്ക്ക­ലാ­ണു് അ­താ­യ­തു് സ­ത്യ­സ­ന്ധ­രാ­യി­രി­ക്കു­ക വി­ശ്വ­സ്ത­രാ­യി­രി­ക്കു­ക. ശ്ര­ദ്ധ­യിൽ സൂ­ക്ഷി­ക്കു­ക (CARE) എന്ന ധ്വ­നി­യു­ണ്ടു്. ഒരു കാ­ര്യം സൂ­ക്ഷി­ച്ചു് ചെ­യ്യു­മ്പോൾ അതിൽ സൂ­ഷ്മ­ത­യു­ണ്ടു്.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
ലിസി മാ­ത്യു:
പ്രി­യ­മു­ള്ള­വ­രേ, സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പ്രൂ­ഫ് റീ­ഡി­ങ് ര­ണ്ടു­വ­ട്ടം പൂർ­ത്തി­യാ­യി. ഏതു പ്ര­സാ­ധ­ക­നെ­സം­ബ­ന്ധി­ച്ചി­ട­ത്തോ­ള­വും ഹെർ­ക്യൂ­ലി­യൻ ടാ­സ്ക് ആ­യി­ത്തീ­രു­മാ­യി­രു­ന്ന ഈ പ്ര­ക്രി­യ നി­ര­വ­ധി­പേ­രു­ടെ പ­ങ്കാ­ളി­ത്ത­ത്തോ­ടെ കേവലം നാ­ലാ­ഴ്ച കൊ­ണ്ടാ­ണു പൂർ­ത്തി­യാ­യ­തു്. സ­ന്ന­ദ്ധ­മ­ന­സ്സോ­ടെ ഭാ­ഗ­ങ്ങൾ ഡൗൺ ലോഡു ചെ­യ്തു തെ­റ്റു­തി­രു­ത്തി­ത്ത­ന്ന എ­ല്ലാ­വ­രോ­ടും ഹൃദയം നി­റ­ഞ്ഞ നന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്നു. കേവലം ഒരു ഭാഗം മാ­ത്ര­മേ തി­രു­ത്തി­ത്ത­ന്നു­ള്ളു എ­ങ്കി­ലും പ്രിയ നടൻ മ­മ്മൂ­ട്ടി തന്ന ഊർ­ജ്ജം വളരെ വ­ലു­താ­ണു്. വിവിധ രാ­ജ്യ­ങ്ങ­ളി­ലി­രു­ന്നു് പ്രൊ­ഫ­ഷ­ണ­ലു­ക­ളും വീ­ട്ട­മ്മ­മാ­രും ഗ­വേ­ഷ­ക­രും വി­ദ്യാർ­ത്ഥി­ക­ളും കൈ­ക്കു­ഞ്ഞു­ള്ള അ­മ്മ­മാ­രും അ­ട­ക്ക­മു­ള്ള ന­മ്മു­ടെ ടീം തി­രു­ത്തി­യ ഫ­യ­ലു­കൾ ഒരേ സമയം ടെൿ സോ­ഴ്സി­ലേ­ക്കു സ­ന്നി­വേ­ശി­പ്പി­ച്ച­തു് സാ­യാ­ഹ്ന ടെ­ക്നി­ക്കൽ ടീ­മി­ലെ മു­പ്പ­ത്ത­ഞ്ചു പേ­രാ­ണു്. നാ­ലാ­ഴ്ച അവരും ന­മ്മോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്നു. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ 1923-ലെ ആ­ദ്യ­പ­തി­പ്പു് പ്ര­സാ­ധ­ന­ത്തി­ന്റെ നൂറാം വർ­ഷ­ത്തി­ലേ­ക്കെ­ത്തു­ക­യാ­ണു്. ഈ കാ­ല­യ­ള­വിൽ അ­ന്നു­ണ്ടാ­യി­രു­ന്ന­തിൽ നി­ന്നു് ന­മ്മു­ടെ ദേ­ശ­വും ഭാ­ഷ­യും ബ­ന്ധ­ങ്ങ­ളും ലി­പി­യും ഏറെ മാ­റി­പ്പോ­യി. (എ­ന്നാൽ കാ­ല­വും സാ­ങ്കേ­തി­ക­മി­ക­വും ആണു് ഈ വലിയ ജോലി ചു­രു­ങ്ങി­യ സമയം കൊ­ണ്ടു തനതു ലി­പി­യിൽ­ത­ന്നെ പൂർ­ത്തി­യാ­ക്കാൻ നമ്മെ സ­ഹാ­യി­ച്ച­തും.) അ­തു­കൊ­ണ്ടു­ത­ന്നെ ഇ­നി­യെ­ന്തൊ­ക്കെ മാ­റ്റ­ങ്ങൾ വേ­ണ­മെ­ന്ന കാ­ര്യ­ത്തിൽ ചില ആ­ശ­യ­ക്കു­ഴ­പ്പ­ങ്ങ­ളു­ണ്ടു്. അ­ത്ത­രം കാ­ര്യ­ങ്ങൾ അ­ടു­ത്ത ദിവസം തന്നെ തീ­രു­മാ­നി­ച്ചു് അ­ടു­ത്ത ഘ­ട്ട­ത്തി­ലേ­ക്കു നമ്മൾ ക­ട­ക്കു­ക­യാ­ണു്. ഈ സം­രം­ഭ­ത്തോ­ടു ചേർ­ന്നു നിന്ന എ­ല്ലാ­വ­രോ­ടും ഒ­രി­ക്കൽ കൂടി നന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്നു. സാ­യാ­ഹ്ന­ക്കു­വേ­ണ്ടി ലിസി മാ­ത്യു.

(ആ­ഗ­സ്റ്റ് 23 മുതൽ സെ­പ്റ്റം­ബർ 1 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്: ഭാഷാ ദീപിക
എൻ. എം. ഇ­ന്ദി­ര:
ഭാ­ഷാ­ദ്ധ്യാ­പ­ക­രും, ഭാഷാ സാ­ഹി­ത്യം പ­ഠി­ക്കു­ന്ന വി­ദ്യാർ­ത്ഥി­ക­ളും അ­വ­ശ്യം വാ­യി­ച്ചി­രി­ക്കേ­ണ്ട ഒരു കൃ­തി­യാ­ണു് ജി. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ഭാഷാ ദീപിക. പ­ദ്യ­ത്തി­ലും, ഗ­ദ്യ­ത്തി­ലു­മു­ള്ള ഉ­ദാ­ഹ­ര­ണ­ങ്ങൾ, മൊ­ഴി­മാ­റ്റ­ങ്ങ­ളിൽ ശ്ര­ദ്ധി­യ്ക്കേ­ണ്ട കാ­ര്യ­ങ്ങൾ, ഭാഷാ സ്നേ­ഹി­കൾ അ­റി­ഞ്ഞി­രി­ക്കേ­ണ്ട സ­ക­ല­വി­ഷ­യ­ങ്ങ­ളും ല­ളി­ത­വും സ­ര­വു­മാ­യ രീ­തി­യിൽ ഇതിൽ പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. വ്യാ­ക­ര­ണ ഗ്ര­ന്ഥ­ത്തി­ന്റെ വിരസത തൊ­ട്ടു­തീ­ണ്ടാ­ത്ത, സാ­ഹി­ത്യ പ­ഠി­താ­ക്കൾ­ക്കി­ഷ്ട­പ്പെ­ടു­ന്ന­വി­ധ­ത്തി­ലു­ള്ള ഒരു പ്ര­തി­പാ­ദ­ന­രീ­തി ഈ പു­സ്ത­ക­ത്തെ വേ­റി­ട്ടു് നിർ­ത്തു­ന്നു. ഇ­ത്ത­രം വേ­റി­ട്ട കൃ­തി­ക­ളെ പ­രി­ച­യ­പ്പെ­ടു­ത്തി­യ സാ­യാ­ഹ്ന­യ്ക്കു് ഹൃദയം നി­റ­ഞ്ഞ അ­ഭി­ന­ന്ദ­ന­ങ്ങൾ. കൂ­ടാ­തെ നല്ല നല്ല ക­ഥ­കൾ­കൊ­ണ്ടും ആ­ഴ­ത്തി­ലു­ള്ള പ­ഠ­ന­ങ്ങൾ, ലേ­ഖ­ന­ങ്ങൾ എ­ന്നി­വ­കൊ­ണ്ടും സ­മ്പു­ഷ്ട­മാ­യ സാ­യാ­ഹ്ന­യും വേ­റി­ട്ടൊ­ര­നു­ഭ­വ­മാ­ണു് സ­ഹൃ­ദ­യർ­ക്കു് നൽ­കു­ന്ന­തു്.
വി. മുസഫർ അ­ഹ­മ്മ­ദ്: ടൂ­റി­ങ് ടാ­ക്കീ­സ്
ക­രു­ണാ­ക­രൻ:
മു­സാ­ഫിർ അ­ഹ­മ്മ­ദ് എ­ഴു­തി­യ കഥ, “ടൂ­റിം­ഗ് ടാ­ക്കീ­സ്” വാ­യി­ച്ചു. ഈ രാ­വി­ലെ, നല്ല പകൽ വെ­ളി­ച്ച­ത്തിൽ. കഥ ഇ­ഷ്ട­മാ­യി. “ആ­ത്മ­ക­ഥ”യുടെ രൂപം (Form) സ്വീ­ക­രി­ച്ച­തു­കൊ­ണ്ടാ­കും ക­ഥ­യു­ടെ ഘടന കൃ­ത്യ­മാ­യ ഒരു ച­തു­ര­മാ­യ­തു്, ക­ഥ­യ്ക്കും ഒരു ബൌ­ണ്ട­റി ഉ­ള്ള­പോ­ലെ. (ച­ല­ച്ചി­ത്ര­ങ്ങൾ എന്നെ എ­പ്പോ­ഴും ആ­കർ­ഷി­ക്കു­ന്ന­തു് അ­വ­യു­ടെ Fluid ആയ ഘ­ട­ന­കൊ­ണ്ടാ­ണു്, എല്ലാ ‘കാല’ത്തി­ലേ­ക്കും (“സ്ഥല”ത്തി­ലേ­ക്കും) അവ ഒ­രേ­സ­മ­യം ഓളം വെ­ട്ടു­ന്നു.) ക­ഥ­യ്ക്കു് വരച്ച രണ്ടു രീതി ചി­ത്ര­ങ്ങ­ളും ര­സ­മാ­യി, ഒ­രാൾ­ക്കു് (രജീഷ്) കഥ ‘കഥയിൽ’ ന­ട­ക്കു­ന്ന­പോ­ലെ, ഒ­രാൾ­ക്കു് (അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്) കഥ ‘വെ­ള്ളി വെ­ളി­ച്ച’ത്തിൽ ന­ട­ക്കു­ന്ന­പോ­ലെ… നന്ദി!
അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്:
(സ­മ­യ­ത്തി­നു് വില പി­ടി­പ്പു­ള്ള കു­റേ­യേ­റെ വ്യ­ക്തി­കൾ ഉ­ള്ള­തു കൊ­ണ്ടു്, കു­റി­പ്പു് സ്വ­ല്പം അ­ധി­ക­മാ­യ­തിൽ ഖേദം രേ­ഖ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു്, കു­റി­ക്കു­ന്നു). കഥ വാ­യി­ക്കു­മ്പോൾ വ­ര­യ്ക്കു­ന്ന­തും, വാ­യി­ച്ചി­ട്ടു് വ­ര­യ്ക്കു­ന്ന­തും, വാ­യി­ച്ചു് വളരെ ശേഷം വ­ര­യ്ക്കു­ന്ന­തും ത­മ്മിൽ ധാ­രാ­ളം വ്യ­ത്യാ­സം ഉ­ണ്ടാ­കും. കഥ അ­പ്പ­പ്പോൾ ഉ­ണർ­ത്തു­ന്ന വൈ­കാ­രി­ക­വീ­ക്ഷ­ണ­ങ്ങൾ വരയിൽ പ്ര­തി­ഫ­ലി­ക്കും. ഒരു പെ­ന്നി­നും പെൻ­സി­ലി­നും പ­റ­യാ­നു­ള്ള­തു് പോലും വ്യ­ത്യ­സ്ത­മാ­യ കാ­ഴ്ച­കൾ ആ­യി­രി­ക്കും. ക­മ്പ്യൂ­ട്ടർ സ്ക്രീ­നിൽ ആണു് വ­ര­യ്ക്കു­ന്ന­തെ­ങ്കിൽ വളരെ വ്യ­ത്യാ­സ­പ്പെ­ട്ട കാ­ഴ്ച­പ്പാ­ടിൽ ആ­യി­രി­ക്കും വരയുക. വേ­ണ­മെ­ങ്കിൽ മാ­യ്ക്കാൻ ക­ഴി­യു­ന്ന സൗ­ക­ര്യ­ങ്ങ­ളും (പെൻ­സിൽ), തീരെ മാ­യ്ക്കാൻ ക­ഴി­യാ­ത്ത പ­രി­മി­തി­ക­ളും (പേന, ബ്രഷ്) മാ­യ്ക്കു­ക മാ­ത്ര­മ­ല്ല ആകെ മാ­റ്റി­മ­റി­ക്കാ­വു­ന്ന ആർ­ഭാ­ട­സൗ­ക­ര്യ­ങ്ങ­ളും (ക­മ്പ്യൂ­ട്ടർ) ഒരേ ക­ഥ­യോ­ടു് ബ­ന്ധ­പ്പെ­ട്ട പ്ര­മേ­യം ആയാൽ പോലും, വ­ര­യു­ടെ വ്യാ­ക­ര­ണ­ത്തിൽ മാ­റ്റം വ­രു­ത്തും. (ഒരേ വിഷയം ‘ഷർ­ട്ടി­ടാ­തെ’—ര­ണ്ടാ­മ­തൊ­ന്നു് ആ­ലോ­ചി­ക്കാ­തെ കു­ടും­ബ­ത്തി­ലും, വെറും ഒരു ‘ഷർ­ട്ടി­ട്ട്’ കൂ­ട്ടു­കാർ­ക്കി­ട­യി­ലും, ‘ഇ­സ്തി­രി­യി­ട്ട ഷർ­ട്ട്’ ന­ന്നാ­യ­ണി­ഞ്ഞു (മൈ­ക്കി­ലൂ­ടെ) അ­റി­യാ­ത്ത­വ­രു­ടെ മു­ന്നി­ലും സം­സാ­രി­ക്കു­മ്പോൾ വ്യ­ത്യ­സ്ത­മാ­വു­ന്ന ഭാഷ പോലെ അതു് മാറും. ആ­ത്മാർ­ത്ഥ­ത­യു­ടെ, സ­ത്യ­സ­ന്ധ­ത­യു­ടെ ഏ­റ്റ­ക്കു­റ­ച്ചി­ലും ക­ണ്ടെ­ന്നു­വ­രാം). വ്യ­ക്തി­പ­ര­മാ­യ വീ­ക്ഷ­ണ വ്യ­ത്യാ­സ­ങ്ങൾ കൂ­ടാ­തെ­ത്ത­ന്നെ ഒരേ ചി­ത്ര­കാ­ര­ന്റെ വിവിധ നേ­ര­ത്തെ ചി­ത്ര­ങ്ങൾ ത­മ്മിൽ പോലും ഏറെ വ്യ­ത്യാ­സ­ങ്ങൾ ഉ­ണ്ടാ­കും. അ­ങ്ങ­നെ­യി­രി­ക്കെ ഒരേ ക­ഥ­യ്ക്കു് ര­ണ്ടു് ചി­ത്ര­കാ­രൻ­മാ­രു­ടെ ചി­ത്രീ­ക­ര­ണ­ങ്ങൾ വെ­ച്ചു­ള്ള രണ്ടു പ­തി­പ്പു­കൾ ഇ­റ­ക്കി സാ­യാ­ഹ്ന പ്ര­തി­ക­ര­ണ­ങ്ങൾ ആ­രാ­ഞ്ഞ­തു് വളരെ കൗ­തു­ക­ക­ര­വും ര­സ­ക­ര­വും ആയി അ­നു­ഭ­വ­പ്പെ­ട്ടു. ക­ഥ­യി­ലെ സ­ന്ദർ­ഭ­ങ്ങൾ­ക്കു് പ്രാ­ധാ­ന്യം കൊ­ടു­ത്തു­കൊ­ണ്ടു് പെൻ­സി­ലോ—പേനയോ ഉ­പ­യോ­ഗി­ച്ചു് രജീഷ് വ­ര­ച്ച­തു് കു­ടും­ബ­ത്തിൽ ഇ­രു­ന്നു സം­സാ­രി­ക്കു­ന്ന­തു് പോലെ ല­ളി­ത­മാ­യി­ട്ടാ­ണു്. ‘കു­ട്ടി­ക­ളെ­പ്പോ­ലെ’ത്ത­ന്നെ സത്യം പ­റ­യു­ന്ന നി­ഷ്ക­ള­ങ്ക­മാ­യ ചി­ത്ര­ങ്ങൾ ആണവ. എ­പ്പോ­ഴോ കഥ വാ­യി­ച്ചു ക­ഴി­ഞ്ഞു് പി­ന്നീ­ടു് ക­മ്പ്യൂ­ട്ടർ ഉ­പ­യോ­ഗി­ച്ചു് വ­ര­യ്ക്കു് ക­ഥ­യേ­ക്കാൾ പ്രാ­ധാ­ന്യം കൊ­ടു­ത്തു വരച്ച എന്റെ ചി­ത്ര­ങ്ങ­ളേ­ക്കാൾ ക­ഥ­യ്ക്കു് കൂ­ടു­തൽ അ­നു­യോ­ജ്യ­മാ­യ­തു് രജീഷ് വരച്ച ചി­ത്ര­ങ്ങൾ ത­ന്നെ­യാ­ണു്. നേ­രി­ട്ടു് കേൾ­ക്കു­ന്ന ഫു­ട്ബാൾ ക­മ­ന്റ­റി പോലെ ച­ടു­ല­മാ­ണു് അതു്. എന്റെ വര കളി ക­ഴി­ഞ്ഞി­ട്ടു­ള്ള ഒരു പ­ത്ര­റി­പ്പോർ­ട്ടും.
തോമസ് സ്ക­റി­യ:
ഒരു ക­ഥ­യ്ക്കു് ര­ണ്ടു് ചി­ത്ര­കാ­ര­ന്മാ­രു­ടെ ചി­ത്രീ­ക­ര­ണ­ങ്ങൾ വെ­ച്ചു­ള്ള രണ്ടു പ­തി­പ്പു­കൾ പ്ര­സി­ദ്ധീ­ക­രി­ച്ച­തു് വളരെ കൗ­തു­ക­ക­ര­മാ­യി തോ­ന്നി. ക­ഥാ­കാ­ര­നും ചി­ത്ര­കാ­ര­ന്മാർ­ക്കും ഒപ്പം സാ­യാ­ഹ്ന­യ്ക്കും അ­നു­മോ­ദ­ന­ങ്ങൾ. ക­ഥാ­കാ­ര­ന്മാർ­ക്കൊ­പ്പം ചി­ത്ര­കാ­ര­ന്മാ­രെ­യും വാ­യ­ന­ക്കാർ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തു് ന­ന്നാ­വു­മെ­ന്നു തോ­ന്നു­ന്നു.
സ­ഞ്ജ­യൻ: സ­ഞ്ജ­യ­ന്റെ പ്ര­ത്യേ­ക വി­ജ്ഞാ­പ­നം
അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്:
സ­ര­സം­ഭാ­ഷ­ണ­ത്തോ­ടെ, സ­മ­ര­സ­ത്തോ­ടെ ഗൗ­ര­വ­മാ­യ കാ­ര്യ­ങ്ങൾ സധീരം അ­വ­ത­രി­പ്പി­ക്കു­ന്ന സ­ഞ്ജ­യ­നെ വേ­ണ്ടും വിധം വീ­ണ്ടും കൊ­ണ്ടു­വ­രാൻ തോ­ന്നി­യ സാ­യാ­ഹ്ന­യ്ക്കു് പൂ­ച്ചെ­ണ്ടു­കൾ. (ഇ­വ­രു­ടെ­യെ­ല്ലാം പ്ര­ഭാ­വം മങ്ങി വ­രി­ക­യും പ്ര­കാ­ശം കൂടി വ­രി­ക­യും ചെ­യ്യു­ന്ന ഇ­ക്കാ­ല­ത്തു് ഇവ കൂ­ടു­തൽ ഊ­ട്ടേ­ണ്ട­തു­ണ്ടു്. പു­രാ­ത­ന KKN-​ന്റെ ആ­ധു­നി­ക വേർഷൻ ആ­യി­ക്കാ­ണാ­വു­ന്ന MRN-​ന്റെ, അ­ത്യാ­ധു­നി­ക വേർഷൻ ആണോ ന­മ്മു­ടെ VKN!)
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
രാ­ധാ­കൃ­ഷ്ണൻ:
ഓ­ഗ­സ്റ്റ് 2020 വരെ പ്ര­സി­ദ്ധീ­ക­രി­ച്ച ഫോൺ പ­തി­പ്പു­ക­ളു­ടെ കാ­റ്റ­ലോ­ഗ് ഈ ക­ണ്ണി­യിൽ: http://books.sayahna.org/ml/pdf/releases-​aug-20.pdf ഒൻ­പ­തു് വി­ഭാ­ഗ­ങ്ങ­ളി­ലാ­യി 197 ഫോൺ പ­തി­പ്പു­കൾ ഓ­ഗ­സ്റ്റ് 31 വരെ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. വാ­യ­ന­ക്കാ­രു­ടെ നി­സ്സീ­മ­മാ­യ സ­ഹ­ക­ര­ണ­മാ­ണു് ഇതു് സാ­ദ്ധ്യ­മാ­ക്കി­യ­തു്.
  1. കഥ, നോവൽ, നാടകം,… (27)
  2. ലേഖനം, നി­രൂ­പ­ണം, ജീ­വ­ച­രി­ത്രം, അ­ഭി­മു­ഖം,… (53)
  3. കവിത (22)
  4. ഭാ­ഷാ­ശാ­സ്ത്രം, വ്യാ­ക­ര­ണം (9)
  5. കല, കാർ­ട്ടൂൺ, ക­ലി­ഗ്രാ­ഫി (17)
  6. പ്ര­തി­ക­ര­ണ­ങ്ങൾ (14)
  7. സാ­ഹി­ത്യ­വാ­ര­ഫ­ലം (36)
  8. ഐ­തി­ഹ്യ­മാ­ല (13)
  9. പലവക (6)
– സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷ­നു­വേ­ണ്ടി രാ­ധാ­കൃ­ഷ്ണൻ
ദാ­മോ­ദർ പ്ര­സാ­ദ്:
ഇതു വരെ സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ച്ച­വ­യു­ടെ കാ­റ്റ­ലോ­ഗ് ന­ല്കി­യ­തു് ഉ­ചി­ത­മാ­യി. കെ. വി­നോ­ദ് ച­ന്ദ്രൻ ഗു­രു­വി­നെ കു­റി­ച്ചെ­ഴു­തി­യ രണ്ടു ത­ത്വ­ചി­ന്താ­പ­ര­മാ­യ ലേ­ഖ­ന­ങ്ങൾ വാ­യി­ക്കാൻ അതു് ആദ്യം പ്ര­സി­ദ്ധീ­ക­രി­ച്ച സ­മ­യ­ത്തു് ക­ഴി­ഞ്ഞി­രു­ന്നി­ല്ല. വീ­ണ്ടും ഒ­രി­ട­ത്തു തന്നെ കി­ട്ടി­യ­തി­നാൽ വാ­യി­ക്കാൻ ത­ര­മാ­യി. ആ­ദ്യ­ഭാ­ഗ­മാ­ണു് വാ­യി­ച്ച­തു്. ഗു­രു­വി­ന്റെ യോ­ഗാ­ത്മ­ക ചൈ­ത­ന്യ­ത്തെ പ്ര­സ­രി­പ്പി­ക്കു­ന്ന­താ­ണു് വി­നോ­ദ് ച­ന്ദ്ര­ന്റെ എ­ഴു­ത്തു്. ആ­ധു­നി­ക­ത­ക്ക­പ്പു­റം ഗു­രു­ദർ­ശ­ന­ത്തിൽ അ­ന്തഃ­സ്ഥി­ത­മാ­യ ജൈ­വി­ക­മാ­യ “നാ­ടോ­ടി പ്ര­ബു­ദ്ധ­ത”യെ­ന്തെ­ന്നാ­ണു് വി­നോ­ദ് ച­ന്ദ്രൻ വി­ശ­ദ­മാ­ക്കു­ന്ന­തു്. അ­ദ്വൈ­ത­ത്തി­ന്റെ അ­പ­സ്ഥ­ലീ­ക­ര­ണ­ത്തെ (de territorialization) നെ­ക്കു­റി­ച്ചു് വി­നോ­ദ് ച­ന്ദ്രൻ ദ­ല്യൂ­സി­ന്റെ ചി­ന്താ­സ­ര­ണി­ക­ളെ പി­ന്തു­ടർ­ന്നു­ക്കൊ­ണ്ടു് നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. ബി. രാ­ജീ­വൻ അ­ദ്വൈ­ത­ത്തി­ന്റെ ന്യൂ­നീ­ക­ര­ണ­മെ­ന്നാ­ണു് (minorization) അതിനെ വി­ളി­ക്കു­ന്ന­തു്. അതു് ഒരേ സമയം, ഹൈ­ന്ദ­വ­ത­യു­ടെ ബൃ­ഹ­ദാ­ഖ്യാ­ന­ത്തിൽ നി­ന്നു് അ­ദ്വൈ­ത­ത്തെ വി­മോ­ചി­ക്കു­ന്ന­തി­നോ­ടൊ­പ്പം ആ­ധു­നി­ക­ത­യു­ടെ വ്യ­വ­ഹാ­രി­ക­ത­യിൽ നി­ന്നു് രൂ­പ­പ്പെ­ട്ട അ­ദ്വൈ­ത­മെ­ന്ന അ­തീ­ത്വ­സ­ങ്ക­ല്പ­ത്തെ ജീ­വ­ലോ­ക­ത്തി­ന്റെ മൂർ­ത്ത പ­രി­സ­ര­ത്തിൽ അ­നു­ക­മ്പ­യു­ടെ­യും അ­പ­ര­നോ­ടു­ള്ള അപാര പ്രേ­മ­ത്തി­ന്റെ­യും ആ­വി­ഷ്ക്കാ­ര­മാ­യി കാ­ണു­ന്നു. ഭേ­ദാ­ഭേ­ദ ചി­ന്ത­ക­ളും ശീ­ല­ങ്ങ­ളും ഉ­പേ­ക്ഷി­ച്ചു്, അ­ലെ­ങ്കിൽ കു­റ്റി­പു­ഴ കൃ­ഷ്ണ­പി­ള്ള­യ്ക്കു് സൂചന ന­ല്കി­യ വി­ധ­ത്തിൽ പ­പ്പ­ടം പോലെ പൊ­ടി­ച്ചു്, ആ­ത്മ­ക്യ­ത്തി­ന്റെ ദ്വൈ­ത­രാ­ഹി­ത്യ­മാ­യാ­ണു് ഗു­രു­വി­ന്റെ അ­പ­സ്ഥ­ലീ­ക­രി­ക്ക­പ്പെ­ട്ട അ­ദ്വൈ­ത ദർശനം അ­തുൾ­ക്കൊ­ണ്ട ഒ­രോ­രു­ത്ത­രി­ലും ജ്വ­ലി­ക്കു­ന്ന­തു്. വി­നോ­ദ് ച­ന്ദ്ര­ന്റെ ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തിൽ നി­ന്നു് ഒരു നി­രീ­ക്ഷ­ണം ഇതാ ഇ­ങ്ങ­നെ­യാ­ണു്:

“അ­രു­ളൻ­പ­നു­ക­മ്പ മൂ­ന്നി­നും

പൊ­രു­ളൊ­ന്നാ­ണി­തു് ജീ­വ­താ­ര­കം

‘അ­രു­ളു­ള്ള­വ­നാ­ണു ജീവി’യെ-

ന്നു­രു­വി­ട്ടീ­ടു­ക­യീ ന­വാ­ക്ഷ­രി.”

(അ­നു­ക­മ്പാ ദശകം 3)

“അ­രു­ളു­ള്ളു­വ­നാ­ണു് ജീവി” എന്ന നിർ­വ്വ­ച­നം മാ­ന­വി­ക­ത­യു­െ­ട ച­ക്ര­വാ­ള­ങ്ങ­ളെ ഭേ­ദി­ക്കു­ന്നു. ദു­രി­ത­ക്ക­ടൽ­താ­ണ്ടു­വാൻ ജീ­വി­യെ സ­ഹാ­യി­ക്കു­ന്ന “ജീ­വ­താ­ര­ക­മാ­യ” “ന­വാ­ക്ഷ­രി­യാ­ണു്” ഗു­രു­നൈ­തി­ക­ത­യു­ടെ ബീ­ജ­മ­ന്ത്രം. ആ­ത്മ­സു­ഖ­വും അ­പ­ര­സു­ഖ­വും അ­പ­ര­ജീ­വി സു­ഖ­വും ഒ­ന്നാ­വു­ന്നു. അപര മ­നു­ഷ്യ­രെ­ന്ന­പോ­ലെ അ­പ­ര­ജീ­വി­ക­ളും ആ­ത്മ­സ­ഹോ­ദ­ര­ങ്ങ­ളാ­കു­ന്നു, യു­ഗ്മ­ക­ളാ­കു­ന്നു. ദ്വ­ന്ദ്വ­ങ്ങൾ, ആ­ത്മാ­പ­ര വൈ­രു­ദ്ധ്യ­ങ്ങൾ, ത­കർ­ക്ക­പ്പെ­ടു­ന്ന­തു് താ­ത്വി­ക ചി­ന്ത­യി­ലൂ­ടെ­യോ യോ­ഗാ­നു­ഷ്ഠാ­ന­ങ്ങ­ളി­ലൂ­ടെ­യോ അല്ല, അരുൾ എന്ന ഭാ­വ­ശ­ക്തി­യു­ടെ ഭൗതിക നൈതിക പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ­യാ­ണു്. സ­ഹ­ജീ­വി­യോ­ടു­ള്ള ആർ­ദ്ര­ത­യി­ലൂ­ടെ­യാ­ണു്…

മ­ല­യാ­ള­ത്തിൽ ഗു­രു­ദർ­ശ­ന­ത്തെ­ക്കു­റി­ച്ചു് ഒ­ട്ട­ന­വ­ധി അ­ന്വേ­ഷ­ണ­ങ്ങ­ളും എ­ഴു­ത്തു­ക­ളു­മു­ണ്ടാ­യി­ട്ടു­ണ്ടു്. പി. കെ. ബാ­ല­കൃ­ഷ്ണൻ, ടി. ഭാ­സ്ക്ക­രൻ, ഡോ. സുഗതൻ, നി­ത്യ­ചൈ­ത­ന്യ­യ­തി… എ­ന്നി­ങ്ങ­നെ­യു­ള്ള­വ­രു­ടെ എ­ഴു­ത്തു­ക­ളു­ടെ ഒരു ഘട്ടം.

അ­തി­നു­ശേ­ഷം, ത­ത്വ­ചി­ന്താ­പ­ര­മാ­യ പുതിയ ഉൾ­വെ­ളി­ച്ച­ത്താൽ മൗ­ലി­ക­മാ­യ രീ­തി­യിൽ സ­മീ­പി­ച്ച എ­ഴു­ത്തു­ക­ളാ­ണു് നി­സ്സാർ അഹമദ്, ബി. രാ­ജീ­വൻ, കെ. വി­നോ­ദ് ച­ന്ദ്രൻ എ­ന്നി­വ­രു­ടെ­തു്.

പാ­ശ്ചാ­ത്ത്യ ഉ­ത്ത­രാ­ധു­നി­ക ചി­ന്ത­കർ അ­വ­ത­രി­പ്പി­ച്ച സ­ങ്ക­ല്പ­ന­ങ്ങ­ളെ അവർ ഗുരു പ­ഠ­ന­ത്തി­ലേ­ക്കു് (Guru Studies) കൊ­ണ്ടു­വ­ന്നു. വ­ഴി­ത്തി­രി­വാ­യ അ­ന്വേ­ഷ­ണ­ങ്ങ­ളാ­ണു് അ­തൊ­ക്കെ.

അതിനെ പിൻ­പ്പ­റ്റി­ക്കൊ­ണ്ടു് പലരും സ­മാ­ന­മാ­യ വി­ധ­ത്തിൽ വി­സ്ത­രി­ച്ചു എ­ഴു­തു­ന്നു­ണ്ടെ­ങ്കി­ലും, ചി­ന്താ­പ­ര­മാ­യി മൗ­ലി­ക­ത­യു­ടെ അഭാവം നി­മി­ത്ത­മാ­കാം പ­ഴ­യ­കാ­ര്യ­ങ്ങ­ളു­ടെ പു­ന­രാ­വി­ഷ്ക്കാ­രം മാ­ത്ര­മാ­യി അ­വ­ശേ­ഷി­ക്കു­ന്നു…

Minorization ന്യൂ­ന­പ­ക്ഷ­വ­ല്ക്ക­ര­ണ­മെ­ന്നാ­ണു്. ന്യൂ­നീ­ക­ര­ണ­മെ­ന്ന­ല്ല.

(സെ­പ്റ്റം­ബർ 2 മുതൽ 5 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
അജേഷ് ക­ട­ന്ന­പ്പ­ള്ളി: ‘സ­യ­ലൻ­സർ’ (അ­ദ്ധ്യാ­പ­ക കഥ)
ടി. ജി­തേ­ഷ്:
ചു­ണ്ടി­ലൂ­റി­ക്കൂ­ടി­യ ചി­രി­യോ­ടെ­യ­ല്ലാ­തെ അജേഷ് ക­ട­ന്ന­പ്പ­ള്ളി­യു­ടെ കഥ വാ­യി­ച്ച­വ­സാ­നി­പ്പി­ക്കാ­നാ­വി­ല്ല. ഓ­രോ­രു­ത്ത­രു­ടെ­യും ഇ­ര­ട്ട­പ്പേ­രു­ക­ളിൽ നി­ന്നു് സൈ­ലൻ­സ­റി­ലേ­ക്കെ­ത്തു­ന്ന­തി­ന്റെ ആ­വി­ഷ്കാ­രം മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു. കൂ­ട്ടം­ചേ­രു­ന്ന കു­ട്ടി­കൾ; അ­വ­രു­ടെ അ­ഭി­പ്രാ­യ­ങ്ങ­ളു­ടെ ആ­കെ­ത്തു­ക; അ­തിൽ­നി­ന്നു രൂ­പ­പ്പെ­ടു­ത്തു­ന്ന ഓരോ പേ­രി­നും സർ­ഗ്ഗാ­ത്മ­ക­മാ­യ ഒരു ത­ല­മു­ണ്ടെ­ന്നു­റ­പ്പു്. മാ­ത്ര­മ­ല്ല, അ­സാ­ധാ­ര­ണ­മാ­യ ര­ഹ­സ്യ­സ്വ­ഭാ­വ­ത്തോ­ടെ അതു് പ­ര­സ്യ­പ്പെ­ട്ടു­കൊ­ണ്ടേ­യി­രി­ക്കും. ഇ­ര­ട്ട­പ്പേ­രു­കൾ­ക്കു് പ­തി­ച്ചു ന­ല്കേ­ണ്ട ഈ വായന ത­ന്നെ­യാ­ണു് ക­ഥ­യു­ടെ ഞ­ര­മ്പു്. അ­ല്ലെ­ങ്കിൽ­ത്ത­ന്നെ കഥ പ­റ­യു­ന്ന­തിൽ എ­ന്തി­നു് അ­ല­ങ്കാ­ര­ങ്ങൾ! ഓരോ നി­ല­യിൽ­നി­ന്നും ഓരോരോ ക്ലാ­സി­നു മു­ന്നിൽ­നി­ന്നും താ­ളം­ച­വി­ട്ടി വെ­റു­തെ ക­ട­ന്നു­പോ­വു­ക­യ­ല്ല, ജീ­വി­ത­പ­രി­സ­ര­മാ­കെ നി­രീ­ക്ഷി­ച്ചു് കൗ­തു­ക­ത്തോ­ടെ നോ­ക്കു­ക­യാ­ണ­യാൾ. കൈ­യൊ­തു­ക്ക­ത്തോ­ടെ­യു­ള്ള ഈ പ­റ­ച്ചി­ലാ­ണു് ഇ­ക്ക­ഥ­യു­ടെ കാതൽ. ചു­റ്റു­മു­ള്ള­വ­യെ ക­ണ്ടി­ട്ടും കാ­ണാ­തെ പോ­കു­ന്ന­വ­രാ­ണേ­റെ. സൂ­ക്ഷ്മ­മാ­യ നോ­ട്ട­ങ്ങ­ളി­ലൂ­ടെ ത­ങ്ങൾ­ക്കു­ള്ളിൽ­ത്ത­ന്നെ ചേർ­ന്നു­നി­ല്ക്കു­ന്ന ക­ഥാ­പ­രി­സ­ര­ത്തെ ക­ണ്ടെ­ത്താ­നാ­വു­മെ­ന്നു് പു­ഞ്ചി­രി­യോ­ടെ അജേഷ് പ­റ­ഞ്ഞു­വ­യ്ക്കു­ന്നു.
ലിസി മാ­ത്യു:
ജി­തേ­ഷി­നോ­ടു് യോ­ജി­ക്കു­ന്നു. പ്ര­യോ­ഗ­സ്വാ­ത­ന്ത്ര്യ­മി­ല്ലെ­ങ്കി­ലും ഇ­ര­ട്ട­പ്പേ­രു­കൾ അ­തു­ല്യ­മാ­യ സർ­ഗാ­വി­ഷ്ക്കാ­ര സ്വാ­ത­ന്ത്ര്യ­ത്തെ അ­നു­ഭ­വി­പ്പി­ക്കു­ന്നു. റോബിൻ ഏ­താ­നും നി­ല­ക­ളി­റ­ങ്ങി­യ­തി­നു സ­മാ­ന്ത­ര­മാ­യി സു­നാ­മി ബ­ഹു­നി­ല ക­യ­റി­പ്പോ­കു­ന്നു—നല്ല കഥ.
ഷാജി തോ­ട്ട­ത്തിൽ:
അജേഷ് ക­ട­ന്ന­പ്പ­ള്ളി­യു­ടെ ഏ­റ്റ­വും സു­ന്ദ­ര­മാ­യ ഒരു ക­ഥ­യാ­ണു് “സ­യ­ലൻ­സർ”. സ്കൂൾ അ­നു­ഭ­വ­ത്തെ, സ്കൂ­ളി­ലെ ഒരു കാ­ഴ്ച­യെ വളരെ മ­നോ­ഹ­ര­മാ­യി­ട്ടു് ല­ളി­ത­മാ­യ ഭാ­ഷ­യി­ലൂ­ടെ സു­ന്ദ­ര­മാ­യി തന്നെ ഒരു ചെ­റു­ക­ഥ­യാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. ഇ­നി­യും ഇ­ത്ത­ര­ത്തി­ലു­ള്ള കഥകൾ പ്ര­തീ­ക്ഷി­ക്കു­ന്നു.
വി. എച്ച്. നി­ഷാ­ദ്: ല—എന്നു പേ­രു­ള്ള മരവും മറ്റു ക­ഥ­ക­ളും
കെ. സ­ച്ചി­ദാ­ന­ന്ദൻ:
നി­ഷാ­ദി­ന്റെ കഥകൾ ന­ന്നാ­യി. ല എന്ന മരവും മൊബൈൽ ബു­ദ്ധ­നും വി­ശേ­ഷി­ച്ചി­ഷ്ടം.
ശരൺ ച­ന്ദ്രൻ എൻ:
നി­ഷാ­ദി­ന്റെ കു­റു­ങ്ക­ഥ­കൾ മി­ക­ച്ച­താ­ണു്. ആ­റ്റി­ക്കു­റു­ക്ക­ലി­ന്റെ സൗ­ന്ദ­ര്യ­വും കനവും ഒരു പോലെ കഥകൾ അ­നു­ഭ­വ­പ്പെ­ടു­ത്തു­ന്നു. പുതിയ കാ­ല­ത്തി­ന്റെ ബ­ലി­യാ­ടു­ക­ളെ­യും അ­വ­രു­ടെ നി­സ­ഹാ­യ­ത­ക­ളെ­യും പ­രാ­ജ­യ­ങ്ങ­ളെ­യും അവ നിർ­മ്മി­ക്കു­ന്ന നി­ശ­ബ്ദ നി­ല­വി­ളി­ക­ളെ­യും ഒരോ ക­ഥ­ക­ളും തെ­ളി­ച്ച­ത്തിൽ വ­ര­ച്ചി­ടു­ന്നു­ണ്ടു്. നല്ല ക­ഥ­ക­ളു­ടെ മ­ണി­മു­ഴ­ക്കം…
അജേഷ് ക­ട­ന്ന­പ്പ­ള്ളി:
മലയാള ചെ­റു­ക­ഥാ ലോ­ക­ത്ത് യുവ എ­ഴു­ത്തു­കാ­രു­ടെ നി­ര­യിൽ ഏറെ പ്ര­തീ­ക്ഷ നൽ­കു­ന്ന എ­ഴു­ത്തു­കാ­ര­നാ­ണു് വി. എച്ച്. നി­ഷാ­ദ്. നീണ്ട കാ­ല­ത്തെ പ­ത്ര­പ്ര­വർ­ത്ത­ക ജീ­വി­ത­ത്തി­നി­ട­യി­ലെ സൂ­ക്ഷ്മ­ജീ­വി­താ­ന്വേ­ഷ­ണം കഥകളെ കൂ­ടു­തൽ തെ­ളി­ച്ച­മു­ള്ള­താ­ക്കി­യി­ട്ടു­ണ്ടു്. ചെ­റു­തും വ­ലു­തു­മാ­യ ക­ഥ­ക­ളി­ലെ­ല്ലാം ജീ­വി­ത­ത്തി­ന്റെ വേ­രു­കൾ പ­ടർ­ന്നു കി­ട­ക്കു­ന്നു­ണ്ടു്. ഇവിടെ പ്ര­സി­ദ്ധീ­ക­രി­ച്ച 5 കു­റു­ങ്ക­ഥ­ക­ളും ഇ­ത്ത­ര­ത്തിൽ സൂ­ക്ഷ്മാ­ന്വേ­ഷ­ണ­ങ്ങ­ളാ­ണു്. വി. എച്. നി­ഷാ­ദി­നു് അ­ഭി­ന­ന്ദ­ന­ങ്ങൾ… ഒപ്പം ‘സാ­യാ­ഹ്ന’യുടെ പ്ര­വർ­ത്ത­കർ­ക്കും.
ദാ­മോ­ദർ പ്ര­സാ­ദ്:
ഭ­ട്ട­തി­രി­യു­ടെ കാ­ലി­ഗ്രാ­ഫി­യും ജി. ര­ജീ­ഷി­ന്റെ പെൻ­സിൽ സ്കെ­ച്ച­സും മ­നോ­ഹ­ര­മാ­യി­രി­ക്കു­ന്നു. ഇവിടെ പ്ര­സി­ദ്ധീ­ക­രി­ച്ച എം. കൃ­ഷ്ണൻ നാ­യ­രു­ടെ സാ­ഹി­ത്യ വാ­ര­ഫ­ല­ത്തിൽ ഇ­ങ്ങ­നെ­യൊ­രു നി­രീ­ക്ഷ­ണം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്: “ഇ­ന്ന­ത്തെ ചെ­റു­ക­ഥ­ക­ളു­ടെ ദോഷം? ഉ­ത്ത­രം: മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളു­െ­ട കഥ അവയിൽ ഇല്ല.” കൃ­ഷ്ണൻ നാ­യ­രു­ടെ “മ­നു­ഷ്യ ബ­ന്ധ­ങ്ങൾ” എ­ന്ന­തി­ന്റെ അ­ള­വു­ക്കോൽ എ­ന്താ­ണെ­ന്ന­ത്ര വ്യ­ക്ത­മ­ല്ല. ഒരു പക്ഷേ, ആ­ന­ന്ദി­ന്റെ തു­ന്നൽ­ക്കാ­രൻ എന്ന ക­ഥ­യി­ലേ­തു പോലെ അതു് ഒരു നൃ­ശം­സ­ന്റെ (നി­രൂ­പ­കൻ എ­ന്നർ­ത്ഥ­ത്തി­ലും) കൈയിൽ സം­ഹാ­ര­ത്തി­ന്റെ അ­ള­വു­കോൽ ആ­കാ­നും സാ­ധ്യ­ത­യു­ണ്ടു്. വി. എച്ച്. നി­ഷാ­ദി­ന്റെ ഇവിടെ പ്ര­സി­ദ്ധീ­ക­രി­ച്ച ക­ഥ­ക­ളിൽ ആ­ദ്യ­ത്തേ­തും അ­വ­സാ­ന­ത്തേ­തും മ­നു­ഷ്യ­നും മൊബൈൽ ഫോണും ത­മ്മി­ലു­ള്ള ഇ­ട­പ­ഴ­ക­ലു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. അതു് പ­രി­മി­ത­മാ­യ അർ­ത്ഥ­ത്തിൽ മ­നു­ഷ്യ ബ­ന്ധ­ങ്ങ­ളു­ടെ മാ­ത്ര­മ­ല്ല. മ­നു­ഷ്യ­ന്റെ ഒ­ടു­ങ്ങാ­ത്ത സം­സാ­ര­ങ്ങൾ കേ­ട്ടു കേ­ട്ടു നിർ­വാ­ണം പ്രാ­പി­ച്ച മൊബൈൽ ഫോ­ണി­നെ കു­റി­ച്ചാ­ണു്. മ­നു­ഷ്യ­ത്വ­ത്തെ അ­തി­വർ­ത്തി­ക്കു­ന്ന ഒ­ര­വ­സ്ഥ­യെ­പ്പ­റ്റി­യാ­ണു് ആക്കഥ എന്നു പറയാം. മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളു­ടെ അ­തി­ലോ­ല പ്ര­ദേ­ശ­ത്തു് വ്യ­വ­ഹ­രി­ക്കു­ന്ന ഒന്നു മാ­ത്ര­മ­ല്ല ക­ഥ­യാ­യാ­ലും സാ­ഹി­ത്യ­മാ­യാ­ലും. ഈ­ക്ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളി­ലൊ­ന്നു് ഗാർ­ഡി­യ­നിൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഒ­പ്പി­നീ­യൻ പീസ് എ­ഴു­തി­യ­തു് റോ­ബോ­ട്ടാ­ണു്. വരാൻ പോ­കു­ന്ന ചു­രു­ങ്ങി­യ കാ­ല­ത്തി­നു­ള്ളിൽ തന്നെ റോ­ബോ­ട്ട് എ­ഴു­തി­യ അതി ഗം­ഭീ­രൻ ക­ഥ­ക­ളും, നോ­വ­ലു­ക­ളും, ക­വി­ത­ക­ളും മ­നു­ഷ്യർ­ക്കു് വാ­യി­ക്കാ­ന­വ­സ­രം ഉ­ണ്ടാ­കു­ന്ന­താ­യി­രി­ക്കും. രാ­ഷ്ട്രീ­യ കവിത വേണോ—രാ­ഷ്ട്രീ­യ കവിത. ഇനി ന­മ്മു­ടെ മ­ല­യാ­ള­ത്തിൽ ചില അ­മ്പ­തു വ­യ­സ്സി­ലെ­ത്തി­യ യുവ കവികൾ മു­മ്പു് ആ­ഹ്വാ­നം ചെയ്ത പോലെ പ്ര­ത്യ­യ ശാസ്ത്ര-​രാഷ്ട്രീയ-ചരിത്ര-നിർമുക്ത കവിത വേണോ—അ­ങ്ങ­നെ. ഏതു രൂ­പ­ത്തി­ലും ഭാ­വ­ത്തി­ലും സർ­ഗ്ഗാ­ത്മ­ക രചനകൾ ഉ­ല്പാ­ദി­പ്പി­ക്കാൻ സാ­ധി­ക്കും. വ്യ­വ­സാ­യി­ക അ­ടി­സ്ഥാ­ന­ത്തിൽ തന്നെ സാ­ഹി­ത്യ രചന സം­രം­ഭ­ങ്ങൾ­ക്കു് സാ­ധ്യ­ത­യു­ണ്ടു്. ഒരു റോ­ബോ­ട്ടി­ക്ക് സാ­ഹി­ത്യ സ്റ്റാർ­ട്ട് അ­പ്പി­നെ­ക്കു­റി­ച്ചു് ഗൗ­ര­വ­മാ­യി ആ­ലോ­ചി­ക്കാ­വു­ന്ന­താ­ണു്.
ക­രു­ണാ­ക­രൻ:
Guardian-​ലെ ആ Op-Ed വാ­യി­ച്ചി­രു­ന്നു, റോ­ബോ­ട്ടി­ന്റെ, ‘രസികൻ’ എ­ഴു­ത്താ­യി­രു­ന്നു അതു്, മ­നു­ഷ്യ­നും ദൈ­വ­ത്തി­നും ഒപ്പം നി­ന്നു് ‘ദൈ­വ­ത്തെ’ പ്രാർ­ത്ഥി­യ്ക്കു­ന്ന പോലെ ഒരു ര­സ­മു­ണ്ടാ­യി­രു­ന്നു അതു് വാ­യി­ക്കാൻ. ക­ഥ­ക­ളും ക­വി­ത­ക­ളും എ­ഴു­തു­ന്ന AI, അ­ല്ലെ­ങ്കിൽ ഭാ­വ­ന­യു­ടെ എല്ലാ ക­ര­യി­ലും ഉ­ണ്ടാ­വു­മെ­ന്നു­ത­ന്നെ ക­രു­ത­ണം. നി­ഷാ­ദി­ന്റെ കഥകൾ വാ­യി­ക്കു­ന്ന, എ­ഡി­റ്റ് ചെ­യ്യു­ന്ന, ആ “സ­ഹ­പ­ത്രാ­ധി­പ­നെ” ഇ­പ്പോൾ എ­ഴു­തു­മ്പോൾ­ത്ത­ന്നെ സ­ങ്കൽ­പ്പി­ക്കാൻ പ­റ്റും. (ഇനി കഥ എ­ഴു­തു­മ്പോൾ എന്റെ ത­ല­മു­റ­യി­ലെ ആ­രെ­ല്ലാ­മാ­ണു് ഇ­പ്പോൾ കഥ എ­ഴു­തു­ന്ന­തു് എ­ന്നാ­യി­രി­ക്കി­ല്ല, ഒരു റോ­ബോ­ട്ട് ഈ കഥ എ­ങ്ങ­നെ­യാ­വും ഭാവന ചെ­യ്യു­ക എ­ന്നു് ആ­ലോ­ചി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു). പക്ഷേ, എ­നി­ക്കു് തോ­ന്നു­ന്ന­തു് ന­മ്മു­ടെ (എ­ഴു­ത്തു­കാ­രു­ടെ) ഒരു പ്ര­ശ്നം അ­പ്പോ­ഴും ‘സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ ഉ­പ­യോ­ഗം’ ത­ന്നെ­യാ­യി­രി­ക്കും എ­ന്നാ­ണു്, അതു് എ­ങ്ങ­നെ­യാ­വ­ണം എ­ന്നു­ത­ന്നെ­യാ­യി­രി­ക്കും എ­ന്നാ­ണു്. എ­ന്താ­യ­ലും, ഇ­തൊ­ക്കെ കാണാൻ ആ­യു­സ്സ് തരണേ അ­ല്ലെ­ങ്കിൽ മ­രി­ച്ച­തി­നും ശേഷം ഇ­തൊ­ക്കെ അ­റി­യാൻ ബ്ര­യി­നിൽ ഒരു ഡി­വൈ­സ് എ­ങ്കി­ലും…
ന­ന്ദി­നി മേനോൻ:
നി­ഷാ­ദി­ന്റെ കഥകൾ മെ­ലി­ഞ്ഞു് മ­നോ­ഹ­രം.
സുബൈർ:
കു­റ­ഞ്ഞ വാ­ക്കു­ക­ളിൽ കു­റി­യ്ക്കു് കൊ­ള്ളു­ന്ന കഥകൾ എ­ഴു­തി­യ നി­ഷാ­ദി­നു് അ­ഭി­ന­ന്ദ­ന­ങ്ങൾ.
കെ. ജി. എസ്.: അ­യ്യ­പ്പ­പ്പ­ണി­ക്കർ­ക്കു്
ക­രു­ണാ­ക­രൻ:
പ­ണി­യി­ല്ലാ­ത്ത ദിവസം, വെ­ള്ളി­യാ­ഴ്ച്ച, പു­ലർ­ച്ചെ നാലു് മണി ക­ഴി­ഞ്ഞി­ട്ടേ ഉള്ളൂ, കെ. ജി. എ­സ്സി­ന്റെ അ­യ്യ­പ്പ­പ്പ­ണി­ക്ക­രെ ക­ണ്ടി­റ­ങ്ങി, എ­ന്തു് നല്ല ഓർമ്മ, എ­ന്തു് നല്ല എ­ഴു­ത്തു്, എത്ര നല്ല ചിരി, എത്ര നല്ല ശൂ­ന്യ­ത, ഇ­ല്ലാ­ത്ത ആളെ ഓർ­ക്കു­ന്ന­ത്ര ഭംഗി കാണാൻ പോ­കു­ന്ന ആൾ­ക്കി­ല്ല. ക­വി­ത­യു­ടെ ഒരു നീ­രൊ­ഴു­ക്കു് ഉ­ണ്ടാ­യ­തും ഇ­ല്ലാ­താ­യ­തും പി­ന്നെ ഓർ­ത്ത­തി­നാൽ തി­രി­കെ വ­ന്ന­തും ഒക്കെ കെ ജി എ­സ്സി­ന്റെ എ­ഴു­ത്തിൽ ഉ­ണ്ടു്. ന­മ്മു­ടെ ക­വി­ത­യും. ഒ­രി­ക്കൽ ഇവിടെ കു­വൈ­റ്റിൽ വെ­ച്ചു് അ­യ്യ­പ്പ­പ്പ­ണി­ക്ക­രെ ഞാൻ ക­ണ്ടി­ട്ടു­ണ്ടു്, അതു് മ­റ­ക്കാൻ പ­റ്റി­ല്ല. ഏതോ ലോക യാത്ര ക­ഴി­ഞ്ഞു് ലണ്ടൻ വഴി കു­വൈ­റ്റ് വഴി നാ­ട്ടി­ലേ­ക്കു് പോ­വു­ക­യാ­ണു്, മ­ല­യാ­ളി സം­ഘ­ട­ന­കൾ കാ­ര്യ­മ­റി­ഞ്ഞു് പ­ണി­ക്കർ­ക്കു് സ്വീ­ക­ര­ണം വെ­ച്ചു. സം­ഘ­ട­ന­ക­ളിൽ ഇ­ല്ലാ­ത്ത പക്ഷേ, സാ­ഹി­ത്യ­ത്തിൽ ക­മ്പ­മു­ള്ള എന്നെ സ്വാ­ഗ­തം പറയാൻ സം­ഘ­ട­ന­ക്കാർ ക്ഷ­ണി­ച്ചു. ഞാനും ഭാ­ര്യ­യും മകളും പോയി. രാ­ത്രി­യാ­ണു്, നല്ല തി­ര­ക്കു്. ഞാൻ അ­വ­രോ­ടു് എ­ന്താ­ണു് അ­യ്യ­പ്പ­പ്പ­ണി­ക്കർ പറയാൻ പോ­കു­ന്ന സംഭവം എ­ന്നു് ചോ­ദി­ച്ചു. എല്ലാ സാ­ഹി­ത്യ­തൽ­പ്പ­ര­രാ­യ മ­ല­യാ­ളി­ക­ളെ­യും പോലെ അ­വ­രു­ടെ അ­ദ്ധ്യ­ക്ഷൻ പ­റ­ഞ്ഞു, “കവിത ഇ­ന്ന­ലെ, ഇ­ന്നു്, നാളെ”… എന്റെ മ­ന­സ്സു് കെ­ട്ടു, കാരണം അ­ക്കാ­ല­ത്തു് കേ­ര­ള­ത്തിൽ ത­കൃ­തി­യാ­യി ഒരു ചർച്ച ന­ട­ക്കു­ന്നു­ണ്ടു്, ഉ­ത്ത­രാ­ധു­നി­ക­ത­യെ പറ്റി, പ­ണി­ക്ക­രാ­ണു് അതു് കൊ­ണ്ടു­പി­ടി­ക്കു­ന്ന­തു്. എ­നി­ക്ക­തു് ആ വാ­യിൽ­നി­ന്നു് കേൾ­ക്ക­ണം, ആ രാ­ത്രി­യെ പ­ണി­ക്കർ ഇവിടെ ഉള്ളൂ, പി­റ്റേ­ന്നു് രാ­വി­ലെ പോവും. ഒരു നി­വൃ­ത്തി­യു­മി­ല്ല. അ­യ­പ്പ­പ്പ­ണി­ക്കർ വന്നു. ചെറിയ ആ­ളാ­ണു്, തെ­ളി­ഞ്ഞ ചി­രി­യാ­ണു്, ഫോ­ട്ടോ­യിൽ ക­ണ്ട­പോ­ലെ­ത്ത­ന്നെ. സം­ഘാ­ട­കർ എന്നെ പ­ണി­ക്കർ­ക്കു് പ­രി­ച­യ­പ്പെ­ടു­ത്തി, പ­രി­പാ­ടി തു­ട­ങ്ങി, പ­ണി­ക്ക­രു­ടെ കൂടെ വേ­ദി­യിൽ ഞാനും അ­ദ്ധ്യ­ക്ഷ­നും ഇ­രു­ന്നു. അ­ദ്ധ്യ­ക്ഷൻ എ­ന്നോ­ടു് സ്വാ­ഗ­തം പറയാൻ പ­റ­ഞ്ഞു. ഞാൻ സ്വാ­ഗ­തം പ­റ­ഞ്ഞു, പ­ണി­ക്ക­രു­ടെ ക­വി­ത­ക­ളു­ടെ ഓർമ്മ ഓർ­ത്തു, ഒ­ടു­വിൽ ഇ­ങ്ങ­നെ അ­വ­സാ­നി­പ്പി­ച്ചു. “ഇ­ന്നു് ശ്രീ. അ­യ്യ­പ്പ­പ്പ­ണി­ക്കർ ന­മ്മ­ളോ­ടു് ഇ­പ്പോൾ കേ­ര­ള­ത്തിൽ സജീവ വി­ഷ­യ­മാ­യ സാ­ഹി­ത്യ­ത്തി­ലെ ഉ­ത്താ­രാ­ധു­നി­ക­ത­യെ പറ്റി സം­സാ­രി­ക്കു­ന്ന­താ­ണു്.” സ­ദ­സ്സി­ലെ സം­ഘാ­ട­കർ എന്നെ നോ­ക്കി ക­ണ്ണു­രു­ട്ടി, അ­ധ്യ­ക്ഷൻ എന്നെ നോ­ക്കു­ന്ന­തു് ഞാൻ കാ­ണാ­തെ കണ്ടു. ഞാൻ പക്ഷേ, ആ­രെ­യും നോ­ക്കി­യി­ല്ല, തി­രി­ച്ചു് സീ­റ്റിൽ വ­ന്നു് ഇ­രു­ന്നു, പ­ണി­ക്ക­രെ­യും നോ­ക്കി­യി­ല്ല. അ­യ­പ്പ­പ്പ­ണി­ക്കർ മൈ­ക്കി­ന്റെ അ­രി­കി­ലേ­ക്കു് വന്നു, അവിടെ നി­ന്നു് എന്നെ തി­രി­ഞ്ഞു നോ­ക്കി, പി­ന്നെ എ­ല്ലാ­വ­രും കേൾ­ക്കേ പ­റ­ഞ്ഞു, “ഇതേ പേ­രു­ള്ള ഒരു ക­രി­ങ്കാ­ലി അവിടെ നാ­ട്ടി­ലു­മു­ണ്ടു്, സാ­ര­മി­ല്ല, ഞാൻ ഉ­ത്ത­രാ­ധു­നി­ക­ത­യെ പ­റ്റി­ത്ത­ന്നെ പറയാം”. അതൊരു ഉഗ്രൻ പ്ര­ഭാ­ഷ­ണം ആ­യി­രു­ന്നു. ര­ണ്ടു് രണ്ടര മ­ണി­ക്കൂർ അ­ദ്ദേ­ഹം തന്നെ മു­ഴു­കി നിന്ന പ്ര­ഭാ­ഷ­ണം. സ­ദ­സ്സ് നി­ശ­ബ്ദ­മാ­യി അ­ദ്ദേ­ഹ­ത്തെ കേൾ­ക്കു­ന്നു, പ­രി­പാ­ടി ക­ഴി­യു­മ്പോൾ പാ­തി­ര­യാ­യി. എ­ല്ലാ­വർ­ക്കും സ­ന്തോ­ഷ­മാ­യി, എ­നി­ക്കു് ഒരു ക്ലാ­സിൽ ഇ­രു­ന്ന­പോ­ലെ­യും. വേ­ദി­യിൽ നി­ന്നും ഇ­റ­ങ്ങി പ­ണി­ക്കർ വന്നു നി­ന്ന­തു്, എന്റെ ഭാര്യ, ബി­ന്ദു­വി­ന്റെ മ­ടി­യിൽ ഇ­രി­ക്കു­ന്ന മകൾ, ക­ല്യാ­ണി­യു­ടെ അ­ടു­ത്തേ­ക്കാ­ണു്, അ­വൾ­ക്കു് അ­പ്പോൾ മൂ­ന്നു വ­യ­സ്സാ­ണു്. പ­ണി­ക്കർ അ­വ­ളു­ടെ ക­വി­ളിൽ വാ­ത്സ­ല്യ­ത്തോ­ടെ തൊ­ട്ടു, പ­ണി­ക്കർ പ­റ­ഞ്ഞു, മോൾ­ക്കു് ഉ­ത്ത­രാ­ധു­നി­ക­ത എന്താ എ­ന്നു് മ­ന­സ്സി­ലാ­യ­ല്ലോ, അല്ലെ? “പി­ന്നെ ഞ­ങ്ങ­ളെ നോ­ക്കി പ­റ­ഞ്ഞു. ഇവൾ ഉ­റ­ങ്ങാ­തെ ഇ­തൊ­ക്കെ കേ­ട്ടു, അ­വൾ­ക്കു് മു­ഷി­ഞ്ഞി­ട്ടി­ല്ല, നി­ങ്ങൾ­ക്കും മു­ഷി­ഞ്ഞി­ട്ടു­ണ്ടാ­വി­ല്ല­ല്ലോ… എ­ന്നോ­ടു് നാടു് ചോ­ദി­ച്ചു, പ­ട്ടാ­മ്പി എ­ന്നു് പ­റ­ഞ്ഞ­പ്പോൾ ചിലരെ ഓർ­ത്തു, പ­ട്ടാ­മ്പി കോ­ളേ­ജ് ഓർ­ത്തു, ‘പ്ര­സ­ക്തി’യെ പ­റ്റി­യും പ­റ­ഞ്ഞു, അഞ്ചോ ആറോ നി­മി­ഷം, പി­ന്നെ യാത്ര പ­റ­ഞ്ഞു പോയി… പി­ന്നെ, പല പ്രാ­വ­ശ്യം ഞാൻ അ­യ്യ­പ്പ­പ്പ­ണി­ക്ക­രെ ഓർ­ത്തു, ഈ പു­ലർ­ച്ചെ കെ. ജി. എ­സ്സി­ന്റെ കൂടെ വീ­ണ്ടും കണ്ടു.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
കൊ­ച്ചി­യി­ലെ മഴയിൽ ന­ന­ഞ്ഞു­ല­യു­ന്ന മ­ര­ങ്ങൾ നോ­ക്കി­ക്കൊ­ണ്ടു് വാ­യി­ച്ചു ഈ മ­നോ­ഹ­ര­മാ­യ നോ­ട്ട­പ്ര­കാ­രം. നി­ന­വു് ന­ന­ഞ്ഞു.
വി. സനിൽ: ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ?—കൊ­റോ­ണ­യോ­ടൊ­പ്പം
കെ. എച്ച്. ഹുസൈൻ:
കൊ­റോ­ണ­ക്കാ­ല­ത്തെ ധീ­ര­ത­യോ­ടെ, തു­റ­ന്ന മ­ന­സ്സോ­ടെ സ­മീ­പി­ക്കു­ന്ന ചി­ന്ത­ക­ളാ­ണു് സ­നി­ലി­ന്റേ­തു്. ശാ­സ്ത്ര­ത്തി­നും സം­ഭ­വ്യ­ത­കൾ­ക്കു­മ­പ്പു­റം ജീ­വി­ത­ത്തേ­യും അ­നി­വാ­ര്യ­മാ­യ മ­ര­ണ­ത്തേ­യും ആ­രോ­ഗ്യ­ക­ര­മാ­യി ചേർ­ത്തു­നി­റു­ത്താ­നു­ള്ള ശ്ര­മ­വു­മാ­ണു്. അ­ങ്ങ­നെ കാ­ലി­ക­മാ­യ ജീ­വ­ത്താ­യ ഒരു പ്ര­ശ്നം സാ­യാ­ഹ്ന­യു­ടെ താ­ളു­ക­ളിൽ എ­ത്തി­പ്പെ­ട്ടി­രി­ക്കു­ന്നു. ലേ­ഖ­ന­ത്തി­ന്റെ ശീർ­ഷ­കം സൂ­ചി­പ്പി­ക്കു­ന്ന ‘ശാ­സ്ത്രീ­യ­മാ­യ മരണ’ത്തി­ലേ­ക്കു് ലേഖനം എ­ത്തി­ച്ചേ­രു­ന്നി­ല്ല. പകരം ‘അ­ശാ­സ്ത്രീ­യ മ­ര­ണ­ങ്ങ­ളി’ലേ­ക്കു് വേ­ണ്ടു­വോ­ളം എ­ത്തു­ന്നു­മു­ണ്ടു്. ലേഖനം അ­വ­സാ­നി­പ്പി­ക്കു­ന്ന വാചകം പക്ഷേ, വ­ല്ലാ­ത്തൊ­രു ല­ളി­ത­വൽ­ക്ക­ര­ണ­മാ­ണു്—“ആ­ത്മ­ഹ­ത്യ­ക്കും കൊ­ല­യ്ക്കു­മ­പ്പു­റം ബ­ലി­യാ­ടോ ര­ക്ത­സാ­ക്ഷി­യോ ആകാതെ മ­ര­ണ­ത്തെ ജീ­വി­തം ത­ന്നെ­യാ­യി കാ­ണാ­നു­ള്ള രാ­ഷ്ട്രീ­യ­ബാ­ദ്ധ്യ­ത­യാ­ണു് കൊറോണ മു­ന്നോ­ട്ടു­വെ­ക്കു­ന്ന­തു്.” ജ­ന­ങ്ങൾ­ക്കു­മേൽ ഫാ­സി­സ്റ്റു ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ സൂ­ക്ഷ്മ­മാ­യ­നോ­ട്ട­ങ്ങൾ­ക്കു് ഇ­ര­യാ­കു­ന്ന ഒരു ലോ­ക­മാ­ണു് നമ്മെ കാ­ത്തി­രി­ക്കു­ന്ന­തു്. സ­മ്പർ­ക്ക­ങ്ങൾ കു­റ­ഞ്ഞു­വ­രു­ന്ന­തു് മ­നു­ഷ്യ­നെ ഒരു സാ­മൂ­ഹ്യ­ജീ­വി­യ­ല്ലാ­താ­ക്കും. ജ­നാ­ധി­പ­ത്യ­സം­വി­ധാ­ന­ങ്ങ­ളെ­യും അ­നീ­തി­കൾ­ക്കെ­തി­രെ­യു­ള്ള പോ­രാ­ട്ട­ങ്ങ­ളെ­യും അതു് ക്ഷീ­ണി­പ്പി­ക്കും. ‘സാ­മൂ­ഹ്യ­മാ­യ അകലം പാ­ലി­ക്കൽ’ എ­ന്ന­തി­നു് ദിവസം ചെ­ല്ലു­ന്തോ­റും വൈ­ദ്യ­ശാ­സ്ത്ര­വി­ധി­ക­ളും സർ­ക്കാർ ന്യാ­യീ­ക­ര­ണ­ങ്ങ­ളും ഏ­റു­ക­യാ­ണു്. ഭ­ര­ണ­ഘ­ട­ന­യിൽ­പ്പോ­ലും അതു് എ­ഴു­തി­ച്ചേർ­ക്ക­പ്പെ­ടാം. തൊ­ട്ടു­കൂ­ടാ­യ്മ­യും തീ­ണ്ടി­ക്കൂ­ടാ­യ്മ­യും പ്ര­ത്യ­ക്ഷ­ത്തിൽ തി­രി­ച്ചു­വ­രി­ക­യാ­ണു്. ഇ­ന്ത്യ­യിൽ ബ്രാ­ഹ്മ­ണി­സ­ത്തി­നു്, മു­ഖ­പ­ട­മ­ണി­ഞ്ഞ ജാ­ത്യാ­ചാ­ര­ങ്ങൾ­ക്കു് ആ­ഹ്ലാ­ദ­ക­ര­മാ­യ സാ­ദ്ധ്യ­ത­കൾ കൊറോണ നൽ­കി­യി­രി­ക്കു­ന്നു. രാ­ഷ്ട്രീ­യ­കൊ­ല­ക­ളും കോൺ­സൻ­ട്രേ­ഷൻ ക്യാ­മ്പു­ക­ളും ജ­നാ­ധി­പ­ത്യ ധ്വം­സ­ന­ങ്ങ­ളും കൊ­റോ­ണ­ക്കാ­ല­ത്തും അതിനു മു­മ്പും പി­മ്പും പ­ട­രു­ന്ന ഒരു രാ­ജ്യ­ത്തു് കോ­വി­ഡ് മ­ര­ണ­ത്തേ­യും മ­റി­ക­ട­ന്നു് മറ്റു മ­ര­ണ­ങ്ങൾ ദാ­രു­ണ­മാ­യി രൂപം പ്രാ­പി­ക്കു­ന്നു­ണ്ടു്. ബ­ലി­യാ­ടു­ക­ളും ര­ക്ത­സാ­ക്ഷി­ക­ളും പെ­രു­കാ­നു­ള്ള ദു­ര­ന്ത­ത്തെ എ­ങ്ങ­നെ ആ അവസാന വാ­ച­ക­ത്തിൽ ഒ­തു­ക്കും? ‘ശാ­സ്ത്രീ­യ­മാ­യ മരണ’ത്തെ­കു­റി­ച്ചു് ഒരു പക്ഷേ, ആ­ദ്യ­മാ­യി പ­റ­ഞ്ഞ­തു് പ്രൊഫ. എം. എൻ. വി­ജ­യ­നാ­ണു്—2006-ൽ രോ­ഷ­ത്തോ­ടെ, പ­രി­ഹാ­സ­ത്തോ­ടെ. കൊ­റോ­ണ­യു­ടെ വളരെ വളരെ ചെ­റി­യൊ­രു പ­തി­പ്പാ­യ വൈറൽ രോഗം ആ­ല­പ്പു­ഴ ജി­ല്ല­യിൽ പ­ടർ­ന്ന­പ്പോ­ളെ­ഴു­തി­യ കു­റി­പ്പിൽ ന­ട­പ്പു ശാസ്ത്രീയ-​അശാസ്ത്രീയതകളെ അ­ദ്ദേ­ഹം ചി­ന്താ­വി­ഷ­യ­മാ­ക്കു­ന്നു. അതു് കൊ­റോ­ണ­ക്കാ­ല­ത്തു് ഏ­റ്റ­വും പ്ര­സ­ക്ത­മാ­യ വാ­ക്കു­ക­ളാ­യി മാ­റി­യി­രി­ക്കു­ന്നു. ഒരു പ­നി­യും കുറേ വൈ­ദ്യ­ന്മാ­രും പ്രൊഫ. എം. എൻ. വിജയൻ “ചേർ­ത്ത­ല­പ്പ­നി­യെ ഭ­ര­ണ­കൂ­ടം കൈ­കാ­ര്യം ചെയ്ത രീതി ആ­ദർ­ശാ­ത്മ­ക­മാ­യി­രു­ന്നു. പ­നി­യും മ­ര­ണ­വും മ­റ­യ­ത്തു­പോ­വു­ക­യും കൊ­തു­കാ­ണോ രോ­ഗ­കാ­ര­ണം രോ­ഗ­മാ­ണോ മ­ര­ണ­കാ­ര­ണം എന്ന സം­ശ­യ­ത്തിൽ ചർ­ച്ച­കൾ ത­ല­കു­ത്തി വീ­ഴു­ക­യും ചെ­യ്തു. മ­രി­ക്കു­ന്ന­തു് കോ­ഴി­യോ പ­ന്നി­യോ പശുവോ ആ­യി­രു­ന്നെ­ങ്കിൽ ഈ രീതി ധാ­രാ­ള­മാ­ണു്. ഇ­വർ­ക്കൊ­ന്നും നി­യ­മ­സ­ഭ­യിൽ പ്രാ­തി­നി­ധ്യ­മി­ല്ല­ല്ലോ. പ­ച്ച­യാ­യ മ­നു­ഷ്യ­നെ­ക്കു­റി­ച്ചോ മ­ര­ണ­ത്തി­ന്റെ ക്രൂ­ര­ത­യെ­ക്കു­റി­ച്ചോ ന­മ്മു­ടെ വി­ദ­ഗ്ദ്ധ­ന്മാർ ഓർ­മ്മി­ച്ചി­രു­ന്ന­താ­യേ തോ­ന്നു­ന്നി­ല്ല. നൂ­റു­ക­ണ­ക്കി­നാ­ളു­കൾ ച­ത്തു­വീ­ഴു­മ്പോൾ വ­യ­സ്സാ­യാൽ മ­രി­ക്കും എന്ന ആ­പ്ത­വാ­ക്യ­ത്തിൽ ആ­ശ്വാ­സം കൊ­ള്ളു­വാൻ ഭി­ഷ­ഗ്വ­ര­ന്മാർ­ക്കും മ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ല. രോഗം മാ­റു­ന്നു­വെ­ങ്കിൽ അതു് ശാ­സ്ത്രീ­യ­മാ­യി­ത്ത­ന്നെ വേണം എന്നേ അ­വർ­ക്കു നിർ­ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു­ള്ളു. ശാ­സ്ത്ര­ത്തി­ന്റെ ശ­രി­യാ­യ ഉ­പ­യോ­ഗം ഇ­താ­ണു്! ശാ­സ്ത്രീ­യ­മാ­യി ജീ­വി­ക്കു­വാ­നും ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കു­വാ­നും ക­ഴി­യു­ന്ന ഒരു നൂ­റ്റാ­ണ്ടാ­ണ­ല്ലോ ന­മ്മു­ടേ­തു്. നി­ങ്ങ­ളെ­യൊ­ക്കെ അ­ക്ക­ങ്ങ­ളാ­യും കൂ­ട്ടി­ക്കി­ഴി­ക്കു­ന്ന ക­ണ­ക്കു­ക­ളാ­യും ചു­രു­ക്കി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഇ­ത്ത­രം ഒരു അ­മാ­ന­വീ­ക­ര­ണം കേ­ര­ള­ത്തി­നു് അ­ഭി­മാ­നി­ക്കാ­വു­ന്ന നേ­ട്ട­മ­ല്ല. 1943-ലെ കൊ­ടി­യ­ദു­രി­ത കാ­ല­ത്തു് ജീ­വി­ച്ചി­രു­ന്ന­വർ­ക്കു് ഈ മാ­റ്റം ഉൾ­ക്കൊ­ള്ളു­വാ­നും ക­ഴി­യി­ല്ല; ഈ പ­നി­ക്കു് മ­രു­ന്നി­ല്ല എ­ന്നും സാ­ന്ത്വ­ന­ചി­കി­ത്സ­കൊ­ണ്ടു് എ­ല്ലാ­വ­രും അ­ട­ങ്ങി­യി­രി­ക്ക­ണ­മെ­ന്നും സർ­ക്കാർ തന്നെ നിർ­ദ്ദേ­ശി­ച്ചി­രു­ന്ന­താ­ണു്. അ­തി­നി­ട­യി­ലാ­ണു് ആ­യുർ­വേ­ദ­ത്തി­ലെ­യും ഹോ­മി­യോ­പ്പ­തി­യി­ലെ­യും അ­വി­ദ­ഗ്ദ്ധ­ന്മാർ ഇ­തൊ­ര­സാ­ദ്ധ്യ­രോ­ഗ­മ­ല്ല എ­ന്ന­വ­കാ­ശ­പ്പെ­ട്ട­തു്. അ­ല്പ­മെ­ങ്കി­ലും ശാ­സ്ത്ര­ബോ­ധ­മോ മ­നു­ഷ്യ­സ്നേ­ഹ­മോ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഈ അ­വ­കാ­ശ­വാ­ദ­ങ്ങ­ളെ പ­രീ­ക്ഷ­ണ­വി­ധേ­യ­മാ­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഉ­ണ്ടെ­ന്നും ഇ­ല്ലെ­ന്നും പറയാൻ കാ­ര­ണ­വർ­ക്കാ­ണ­ധി­കാ­രം എ­ന്ന­തൊ­രു ഫ്യൂ­ഡൽ ചൊ­ല്ലാ­ണു്. ഇവിടെ ന­ട­ന്ന­താ­ക­ട്ടെ അ­ത്ത­രം ഒരു മൂ­പ്പി­ള­മ­ത്തർ­ക്ക­വും ആണു്. അ­പ്പോ­ഴും രോ­ഗി­കൾ മ­രി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു.” ഒ­ക്ടോ­ബർ 2006 (സ­മ്പൂർ­ണ്ണ­കൃ­തി­കൾ, വാ­ല്യം 6, പേജ് 435. InSight Publica).
മു­സ്ത­ഫ:
ഇതൊരു തു­ട­ക്ക­മാ­ണു്. തു­ടർ­ന്നും ഉ­ത്ത­ര­വു­കൾ വരും. മു­ഖ­പ്പ­ട്ട കെ­ട്ടി അ­ക­ത്തി­രി­ക്കാ­നും അ­ക­ന്നി­രി­ക്കാ­നും. ഒ­രു­ങ്ങാം ന­മു­ക്കു്.
ലിസി മാ­ത്യു:
ശ്രീ സ­നി­ലി­ന്റെ ‘ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ’ വേ­റി­ട്ട വാ­യ­നാ­നു­ഭ­വ­മാ­യി. ജീ­വ­നെ­യും ജീ­വി­ത­ത്തെ­യും വി­ട്ടു് മ­ര­ണ­ത്തെ­യും രോ­ഗ­ത്തെ­യും മു­ഖം­മൂ­ടി­യെ­യും കലാ/വി­ശ­ക­ല­ന മി­ഴി­വിൽ തി­രി­ച്ച­റി­യാ­നു­ള്ള സൂ­ച­ന­കൾ ശ്ര­ദ്ധേ­യം. ജീ­വ­ച­രി­ത്ര­ക്കു­റി­പ്പിൽ ‘എന്നീ നി­വൃ­ത്തി­ക­ളി­ലും ഏർ­പ്പെ­ട്ടി­ട്ടു­ണ്ടു്’ എന്ന പ്ര­യോ­ഗം ഉ­ചി­ത­മാ­യി.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സി വി രാ­ധാ­കൃ­ഷ്ണൻ:
http://www.sayahna.org/?page_id=115 ഈ ക­ണ്ണി­യിൽ കെ. ദാ­മോ­ദ­രൻ: സ­മ്പൂർ­ണ്ണ­കൃ­തി­ക­ളു­ടെ ആറു ഭാ­ഗ­ങ്ങൾ ല­ഭ്യ­മാ­ണു്. ഓരോ ഭാ­ഗ­വും ഓരോ പി­ഡി­എ­ഫ് (ടാ­ബ്ല­റ്റ്, ഐ­പ്പാ­ഡ്, ഡെ­സ്ൿ­ടോ­പ് എ­ന്നി­വ­യ്ക്കു അ­നു­യോ­ജ്യ­മാ­യ രീ­തി­യിൽ) ആയും ഓരോ അ­ദ്ധ്യാ­യ­വും (110 എണ്ണം) പ്ര­ത്യേ­കം ഫോൺ പി­ഡി­എ­ഫ് ആയും ഡൗൺ­ലോ­ഡ് ചെ­യ്യാ­വു­ന്ന­താ­ണു്. അം­ഗ­ങ്ങ­ളേ­വ­രും താ­ല്പ­ര്യ­മു­ള്ള ഒരു അ­ദ്ധ്യാ­യ­മെ­ങ്കി­ലും വാ­യി­ച്ചു­നോ­ക്കി, തെ­റ്റു­കൾ കാ­ണു­ക­യാ­ണെ­ങ്കിൽ ഹൈ­ലൈ­റ്റ് ചെ­യ്തു തി­രി­ച്ച­യ­ച്ചു ത­രു­വാ­ന­പേ­ക്ഷ. എ­ത്ര­വേ­ഗ­ത്തിൽ കി­ട്ടു­ന്നു­വോ അ­ത്ര­യും വേഗം ഈ കൃ­തി­കൾ ന­മു­ക്കു പ്ര­സി­ദ്ധീ­ക­രി­ക്കു­വാ­നാ­വും. ഏ­വ­രു­ടെ­യും സ­ഹ­ക­ര­ണം പ്ര­തീ­ക്ഷി­ക്കു­ന്നു.
ദാ­മോ­ദർ പ്ര­സാ­ദ്:
നന്ദി. എ­നി­ക്കു് താ­ല്പ­ര്യം തോ­ന്നി­യ വ്യ­ക്തി­യും പ്ര­സ്ഥാ­ന­വും എന്ന അ­ദ്ധ്യാ­യം വാ­യി­ച്ചു. പ്രൂ­ഫ് നോ­ക്കു­ക എ­ന്ന­തു് വ­ള­രെ­യ­ധി­കം ‘ശ്ര­ദ്ധ­യും സൂ­ക്ഷ്മ­ത’യും ആ­വ­ശ്യ­പ്പെ­ടു­ന്ന പ്ര­വർ­ത്തി­യാ­ണു്. തെ­റ്റു­കൾ ക­ണ്ടു­പി­ടി­ക്കു­ക എന്ന ബോ­ധ­പൂർ­വ്വ­മാ­യ ഉ­ദ്ദേ­ശ­ത്തോ­ടെ ചെ­യ്യേ­ണ്ടു­ന്ന പ്ര­വൃ­ത്തി. ഉ­ള്ളിൽ ശ­രി­യെ­ക്കു­റി­ച്ചു് നേ­രി­യൊ­രു ധാ­ര­ണ­യു­ണ്ടെ­ങ്കി­ലെ തെ­റ്റു് ക­ണ്ടെ­ത്താൻ ഒരു പക്ഷേ, ക­ഴി­ഞ്ഞേ­ക്കൂ. ഞാൻ പ­റ­ഞ്ഞു വ­രു­ന്ന­തു് പ്രൂ­ഫ് നോ­ക്കൽ എന്ന ക­ലാ­വി­ദ്യ­യെ­ക്കു­റി­ച്ചാ­ണു്. കെ. ദാ­മോ­ദ­ര­ന്റെ വ്യ­ക്തി­യും പ്ര­സ്ഥാ­ന­വു­മാ­ണു് വാ­യി­ച്ചു നോ­ക്കി­യ­തു്. ചെറിയ ചെറിയ പി­ഴ­വു­ക­ളെ ക­ണ്ട­തു­ള്ളൂ. അ­ച്ച­ടി പി­ശ­കു­കൾ. വി­ട്ടു നി­ല്ക്കു­ന്ന വാ­ക്കു­കൾ പോ­ലു­ള്ള­വ. നല്ല നോട്ട വി­ദ­ഗ്ദൻ ഭാ­ഷാ­തെ­റ്റു­ക­ളും ക­ണ്ടെ­ത്തി­യേ­ക്കാം. എ­ന്താ­യാ­ലും, കെ. ദാ­മോ­ദ­ര­ന്റെ മൗ­ലി­ക­വും സ്വ­ത­ന്ത്ര­വു­മാ­യ ചിന്ത പ്ര­തി­ഫ­ലി­ക്കു­ന്ന അ­ദ്ധ്യാ­യ­മാ­ണ­തു്. സ­റ്റാ­ലി­നെ­ക്കു­റി­ച്ച­തിൽ പ്ര­ത്യേ­ക ഖ­ണ്ഡി­ക ത­ന്നെ­യു­ണ്ടു്. തീർ­ച്ച­യാ­യും രാ­ഷ്ട്രീ­യ നേ­താ­ക്കൾ, അ­നു­യാ­യി­കൾ, ഫാൻസ്, ഭി­ക്ഷാം­ദേ­ഹി­കൾ, എ­ന്തി­നു് വി­മർ­ശ­കർ പോലും വാ­യി­ക്കേ­ണ്ട­താ­ണു് സ്റ്റാ­ലി­നെ­ക്കു­റി­ച്ചു­ള്ള പ്ര­ത്യേ­ക ഭാ­ഗ­വും വ്യ­ക്തി­യും പ്ര­സ്ഥാ­ന­വും എന്ന അ­ദ്ധ്യാ­യം മു­ഴു­വ­നും. ആ­രാ­ണു് നേ­താ­വു്? നേ­തൃ­ത്വ ഗു­ണ­മെ­ന്നാൽ എ­ന്താ­ണു്? ജ­ന­ങ്ങ­ളും നേ­താ­ക്ക­ളും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്താ­ണു്? എ­ങ്ങ­നെ­യു­ള്ള­താ­യി­രി­ക്ക­ണം? നേ­താ­വി­നു് സ­ഹി­ഷ്ണു­ത ആ­വ­ശ്യ­മാ­ണോ? അ­നു­യാ­യി എ­ന്നാൽ വെറും മ­ര­ത്ത­ല­യ­നാ­ണോ? ക­മ്മ്യൂ­ണി­സ്റ്റ് പ്ര­സ്ഥാ­ന­ത്തി­ന്റെ അ­ക­ത്തു നി­ന്നാ­ണു് കെ. ദാ­മോ­ദ­രൻ ഇ­ത്ത­രം മൗ­ലി­ക­മാ­യ അ­ന്വേ­ഷ­ണ­ങ്ങ­ളും, ചോ­ദ്യ­ങ്ങ­ളും ഉ­യർ­ത്തി­യ­തും ഉ­ത്ത­ര­ങ്ങൾ ക­ണ്ടെ­ത്താൻ ശ്ര­മി­ച്ച­തും. അ­ന്നു് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി(കൾ)ക്കു് ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തിൽ നിർ­ണ്ണാ­യ­ക­മാ­യ സ്വാ­ധീ­ന­മു­ള്ള ഘട്ടം കൂ­ടി­യാ­യി­രു­ന്നു. നേ­തൃ­ത്വ­ത്തി­ലാ­ണെ­ങ്കിൽ പ്ര­ഗ­ത്ഭ­രും. ഒരു പക്ഷേ, ഇതിൽ നി­ന്നു് മ­ന­സ്സി­ലാ­ക്കാ­വു­ന്ന ഒരു കാ­ര്യം—ഏ­റ്റ­വും ശ­ക്ത­മാ­യി­രി­ക്കു­മ്പോ­ഴാ­ണോ മൗ­ലി­ക­വും വി­മ­ത­വു­മാ­യ ചിന്ത ഉ­യർ­ത്താൻ ക­ഴി­യു­ക എ­ന്ന­താ­ണോ?
സി വി രാ­ധാ­കൃ­ഷ്ണൻ:
കെ ദാ­മോ­ദ­ര­ന്റെ സ­മ്പൂർ­ണ്ണ­കൃ­തി­ക­ളു­ടെ ആറാം ഭാ­ഗ­ത്തി­ന്റെ ഒറ്റ പി­ഡി­എ­ഫും വിവിധ അ­ദ്ധ്യാ­യ­ങ്ങ­ളു­ടെ 17 ഫോൺ പി­ഡി­എ­ഫു­ക­ളും. http://www.sayahna.org/?page_id=115 എന്ന ക­ണ്ണി­യിൽ ല­ഭ്യ­മാ­ണു്. ഈ പേജിൽ പച്ച നി­റ­ത്തി­ലു­ള്ള ടിൿ മാർ­ക്ക് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള അ­ദ്ധ്യാ­യ­ങ്ങൾ അം­ഗ­ങ്ങൾ തെ­റ്റു­തി­രു­ത്തു­വാൻ ഡൗൺ­ലോ­ഡ് ചെ­യ്ത­വ­യാ­ണു്. അവ ഇ­നി­യും ഡൗൺ­ലോ­ഡി­നു ല­ഭ്യ­മ­ല്ല. ലി­ങ്കു­കൾ നിർ­ജ്ജീ­വ­മാ­ണു്. മൂ­ല­ഗ്ര­ന്ഥ­ങ്ങ­ളു­ടെ പി­ഡി­എ­ഫു­ക­ളും തെ­റ്റു­തി­രു­ത്തു­ന്ന­വ­രു­ടെ സൗ­ക­ര്യാർ­ത്ഥം ഇവിടെ ല­ഭ്യ­മാ­ണു്.

(സെ­പ്റ്റം­ബർ 6 മുതൽ 12 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
വി. സനിൽ: ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ?—കൊ­റോ­ണ­യോ­ടൊ­പ്പം
ദാ­മോ­ദർ പ്ര­സാ­ദ്:
ട്ര­മ്പും ബോൽ­സ­ണാ­രോ­വി­നെ പോലെ ഒന്നു രണ്ടു അ­ല­വ­ലാ­തി­കൾ ഒ­ഴി­ച്ചാൽ മോഡി മുതൽ ന­മ്മു­ടെ പല ഭ­ര­ണാ­ധി­കാ­രി­ക­ളും ഉ­ദാ­ത്ത­മാ­യ മ­നു­ഷ്യ സ്നേ­ഹ­ത്തിൽ നി­ന്നാ­ണു് ലോ­ക്ക് ഡൗൺ പ്ര­ഖ്യാ­പി­ച്ച­തു്. മ­ര­ണ­ത്തി­നു് മ­നു­ഷ്യ­നെ വി­ട്ടു­കൊ­ടു­ക്കി­ല്ല എ­ന്ന­താ­യി­രു­ന്നു ഉ­റ­ക്കെ പ­റ­ഞ്ഞ­തു്. മ­ര­ണ­വു­മാ­യാ­ണു് ആ­ധു­നി­ക ഭ­ര­ണ­കൂ­ട­ങ്ങൾ പോ­രാ­ടി­യ­തു്. സാ­മ്പ­ത്തി­ക­മ­ല്ല മ­നു­ഷ്യ­ന്റെ ജീ­വ­നാ­ണു് പ്ര­ധാ­ന­മെ­ന്നു പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ട­തു്. ഇതു് പ്ര­ഖ്യാ­പി­ക്കു­മ്പോൾ നമ്മൾ ഒരു രാ­ഷ്ട്ര­മെ­ന്ന നി­ല­യി­ലും സം­സ്ഥാ­ന­മെ­ന്ന നി­ല­യി­ലും സ്വയം എൻ­ക്ലോ­സ് ചെ­യ്യു­ക­യാ­യി­രു­ന്നു. പക്ഷേ, ഇ­ന്നു് കോ­വി­ഡ് വ്യാ­പ­നം രൂ­ക്ഷ­മാ­വു­ക­യും സ­മ്പർ­ക്കം വഴി പ­കർ­ച്ച വ­ല്ലാ­തെ­യാ­വു­ക­യും മ­ര­ണ­സം­ഖ്യ ഉ­യ­രു­ക­യും ചെ­യ്യു­ന്ന സ­ന്ദർ­ഭ­ത്തിൽ, മ­നു­ഷ്യ സ്നേ­ഹ­ത്തി­നു­മേൽ സാ­മ്പ­ത്തി­ക യു­ക്തി തന്നെ മേൽ­ക്കോ­യ്മ സ്ഥാ­പി­ച്ചി­രി­ക്കു­ന്നു. ഈയൊരു സ­ന്ദർ­ഭ­ത്തിൽ കൂ­ടി­യാ­ണു് വി. സ­നി­ലി­ന്റെ എ­ഴു­ത്തു് വാ­യി­ക്കു­ന്ന­തു്. അ­ത്യാ­വ­ശ്യം നല്ല മൂർ­ച്ച­യു­ള്ള ചി­ന്താ­പ­ര­മാ­യ പ്ര­കോ­പ­ന­ങ്ങ­ളു­ണ്ടെ­ങ്കി­ലും, സനിൽ ഇ­ങ്ങ­നെ­യാ­ണു് ലേ­ഖ­ന­ത്തിൽ ഒ­രി­ട­ത്തു പ­റ­യു­ന്ന­തു്: “ചു­രു­ക്ക­ത്തിൽ വൈ­ദ്യ­നി­രാ­സം ചി­കി­ത്സ­യ്ക്കും മ­രു­ന്നി­നും പു­റം­തി­രി­ഞ്ഞു നിൽ­ക്ക­ല­ല്ല, മ­റി­ച്ചു് വ്യ­വ­സ്ഥാ­പി­ത ഗവേഷണ രീതി ശാ­സ്ത്ര­ങ്ങ­ളു­ടെ ഉ­റ­പ്പി­നെ വേ­ണ്ടെ­ന്നു­വെ­ച്ചു് വൈ­ദ്യ­ത്തി­ലെ അ­റി­വി­നോ­ടും പ്ര­യോ­ഗ­ത്തോ­ടും മൂ­ല്യ­ബ­ദ്ധ­വും ജാ­ഗ്ര­ത്തു­മാ­യ പുതിയ ബന്ധം സ്ഥാ­പി­ക്ക­ലാ­ണു്”… ഒരു മ­നു­ഷ്യ­നെ പോലും മ­ര­ണ­ത്തി­ലേ­ക്കു് വി­ടാ­തെ ര­ക്ഷി­ച്ചെ­ടു­ക്കാ­നു­ള്ള ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ ആ­ധു­നി­ക ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും സ­ദു­ദ്ദേ­ശ­ത്തെ വി. സനിൽ നി­ഷേ­ധി­ക്കു­ന്നു. എ­ന്നാൽ ഈ അ­റി­വു് എ­ത്ര­മാ­ത്രം ല­ഘൂ­ക­രി­ക്ക­പ്പെ­ട്ട­താ­ണെ­ന്നു­ള്ള യാ­ഥാർ­ത്ഥ്യം അം­ഗീ­ക­രി­ക്കാ­നു­ള്ള വി­മു­ഖ­ത പ്ര­ക­ട­മാ­ണു് ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ പ്ര­യോ­ക്താ­ക്ക­ളിൽ. പകരം പ­ല­പ്പോ­ഴും ഭ­ര­ണ­കൂ­ട­ത്തി­ന്റെ ഭയം—ഭ­യ­പ്പെ­ടു­ത്തൽ രീ­തി­കൾ തന്നെ അ­തി­ന്റെ ഔ­ദ്യോ­ഗി­ക വ­ക്താ­ക്കൾ അ­വ­ലം­ബി­ച്ചി­രു­ന്ന­തു് ന­മ്മ­ളെ­ല്ലാം ക­ണ്ട­താ­ണു്. എ­ന്താ­യാ­ലും, വി. സ­ന­ലി­ന്റെ മൗ­ലി­ക­മാ­യ ചി­ന്ത­യെ ആതുര സേവന രം­ഗ­ത്തു് പ്ര­വർ­ത്തി­ക്കു­ന്ന­വർ എ­ങ്ങ­നെ സ­മീ­പി­ക്കു­ന്നു എ­ന്ന­റി­യാ­നാ­ണു് കൗ­തു­കം. ആതുര സേ­വ­ന­മെ­ന്ന­തു് കു­റ­ച്ചു വി­ശാ­ല­ടി­സ്ഥാ­ന­ത്തിൽ കാ­ണാ­വു­ന്ന­താ­ണു്. ആ­ധു­നി­കം മുതൽ പ്രാ­ചീ­ന വൈ­ദ്യം വരെ അ­തിൽ­പ്പെ­ടും. പക്ഷേ, ആതുര സേ­വ­ന­ത്തെ കോ­ള­നീ­ക­രി­ക്കാ­നു­ള്ള ശാ­സ്ത്രീ­യ ഉ­പാ­ധി­ക­ളാ­യാ­ണു് മോഡേൺ മെ­ഡി­സി­നും അ­തി­ന്റെ വി­ശ്വാ­സി­ക­ളാ­യ പ്ര­യോ­ക്താ­ക്ക­ളിൽ പലരും ഒരേ മ­ട്ടി­ലു­ള്ള മീം (meme) എന്ന പോലെ പ്ര­തി­ക­രി­ച്ചു ക­ണ്ട­തു്—വി­മർ­ശ­ന­ങ്ങ­ളോ­ടും ഇതര ചി­കി­ത്സാ­രീ­തി­ക­ളോ­ടും. അ­തു­കൊ­ണ്ടു്, അ­തി­ന്റെ പ്രാ­ക്ടീ­ഷ­നേ­ഴ്സിൽ തന്നെ ആ­രെ­ങ്കി­ലും വൈ­ദ്യ­ശാ­സ്ത്ര സ്ഥാ­പ­ന­ത്തിൽ നി­ന്നു വി­മ­ത­ശ­ബ്ദ­മു­യർ­ത്തി­യാൽ മത-​ഗോത്ര വി­ഭാ­ഗ­ത്തിൽ പ്ര­ക­ട­മാ­കും വി­ധ­ത്തി­ലു­ള്ള പെ­ട്ടെ­ന്നു­ള്ള ചു­രു­ങ്ങ­ലും—closing of rank and file—പ­റ­ഞ്ഞ­യാ­ളെ വി­ചാ­ര­ണ­കൂ­ടാ­തെ കു­രി­ശ­ലേ­റ്റാ­നു­ള­ള വ്യ­ഗ്ര­ത­യും ക­ണ്ട­താ­ണു്. എ­ന്നി­ട്ടും കു­ലം­കു­ത്തി­ക­ളാ­യ ഡോ­ക്ടർ­മാർ ഉ­ണ്ടാ­കു­ന്നു­വെ­ന്ന­തു് ആ­ധു­നി­ക വൈദ്യ പ­ഠ­ന­ത്തിൽ തന്നെ ധാർ­മ്മി­ക­ത­യു­ടെ ഒ­രു­പാ­ടു് അം­ശ­ങ്ങൾ നി­ല­നി­ല്ക്കു­ന്ന­തു് കൊ­ണ്ടാ­കാം. ആ­ധു­നി­ക വൈ­ദ്യം പ്രാ­ക്ടീ­സ് ചെ­യ്യു­ന്ന ഡോ­ക്ടർ­മാർ അവർ ഉ­ള്ളി­ലാ­ക്കി­യ അ­റി­വി­നെ വെ­ച്ചു­ക്കൊ­ണ്ടു് കാ­ര്യ­ങ്ങൾ നിർ­വ്വ­ഹി­ക്കു­ന്നു എ­ന്ന­ല്ലാ­തെ അവർ ശാ­സ്ത്ര­ജ്ഞ­ര­ല്ല. അവർ പു­തി­യൊ­രു ഗവേഷണ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും ഏർ­പ്പെ­ടു­ന്നി­ല്ല. കോ­വി­ഡി­ന്റെ പ്ര­ത്യേ­ക സ­ന്ദർ­ഭ­ത്തിൽ കാ­ണു­ന്ന­തു് അ­ധി­ക­വും മെ­ഡി­ക്കൽ അ­ഡ്മി­നി­സ്ട്രേ­റ്റേ­ഴ്സി­നെ­യാ­ണു്. അ­വർ­ക്കു് വൈദ്യ ശാ­സ്ത്ര ബി­രു­ദ­മു­ണ്ട­ന്ന­ത­ല്ലാ­തെ അവർ ശാ­സ്ത്ര ഗ­വേ­ഷ­ണ­ത്തിൽ ത­രി­മ്പും ഏർ­പ്പെ­ടു­ന്നി­ല്ല. ഇവർ ആ­ശു­പ­ത്രി­ക­ളിൽ പോലും പോ­കു­ന്നി­ല്ല. നല്ല മാ­നേ­ജ­മെ­ന്റ് സ്കി­ലു­ള­ള വ്യ­ക്തി­ക്കു് ഭം­ഗി­യാ­യി, ഒരു പക്ഷേ, കു­റ­ച്ചു കൂടി കാ­ര്യ­ക്ഷ­മ­ത­യോ­ടെ നിർ­വ്വ­ഹി­ക്കാ­വു­ന്ന­താ­ണു്. മെ­ഡി­ക്കൽ അ­ഡ്മി­നി­സ്ട്രേ­ഷ­നാ­ണു് അ­പ്പോൾ കാ­ര്യ­ങ്ങ­ളു­ടെ ന­ട­ത്തി­പ്പു് നിർ­ണ്ണ­യി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു്, ആതുര സേ­വ­ന­ത്തിൽ പ്ര­ധാ­ന­മാ­യ കാ­രു­ണ്യം, അ­നു­ക­മ്പ, സ­ഹാ­നു­ഭൂ­തി­ക്കു് പകരം ഭ­ര­ണ­കൂ­ട­ത്തി­ന്റെ ആ­യു­ധ­മാ­യ ഭയം-​ഭയപ്പെടുത്തൽ-പിപ്പിടികാട്ടലെടുത്തു പ്ര­യോ­ഗി­ക്കു­ന്ന­തു്. വ്യ­ക്തി­ഗ­ത മ­ര­ണ­ങ്ങ­ളെ­യാ­ണു് ആ­ധു­നി­ക വൈ­ദ്യ­വും സ­വി­ശേ­ഷ­മാ­യി പ­രി­ഗ­ണി­ക്കു­ന്ന­തു്. ആ­ധു­നി­ക വൈ­ദ്യം എ­ന്നാൽ ഒരു വൈജ്ഞാനിക-​പ്രയോഗങ്ങളുടെ സ­മു­ച്ച­യ­മാ­ണു്. പ­കർ­ച്ച­വ്യാ­ധി­ക­ളി­ലും മ­റ്റും സം­ഭ­വി­ക്കു­ന്ന കൂ­ട്ട­മ­ര­ണ­ങ്ങ­ളു­ടെ മു­മ്പിൽ ആ­ധു­നി­ക വൈ­ദ്യം അ­തി­ന്റെ “ശാ­സ്ത്രീ­യ­ത” യ­ഥാർ­ത്ഥ­ത്തിൽ ഭരണ നിർ­വ്വ­ഹ­ണം പോ­ലെ­യൊ­ന്നാ­യി മാ­റു­ക­യാ­ണു്. ഭ­ര­ണ­നിർ­വ്വ­ഹ­ണം ഇ­ങ്ങ­നെ തന്നെ മാ­ത്ര­മേ ന­ട­ക്കു­ക­യു­ള്ളൂ. ത­ത്വ­ചി­ന്ത­യിൽ ആ­ശ്വ­സി­പ്പി­ക്കു­ന്ന പോലെ മരണം ഒരു സാ­ധ്യ­ത­യാ­യി അം­ഗീ­ക­രി­ക്കാൻ പ­റ്റി­ല്ല. പക്ഷേ, നമ്മൾ ഇവിടെ നേ­രി­ടു­ന്ന­തു് പ­കർ­ച്ച­വ്യാ­ധി­യെ­യാ­ണു്. അതു് ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ മാ­ത്രം പ്ര­ശ്ന­മ­ല്ലെ­ന്നു് മ­ന­സ്സി­ലാ­ക്കാ­നു­ള്ള വി­നീ­ത­ത്വം ആ­ധു­നി­ക­മാ­യ ഏതോരു അ­റി­വു് വ്യ­വ­സ്ഥ­യ്ക്കും വേ­ണ്ട­താ­ണു്. കാരണം, പ്ര­കൃ­തി­യു­ടെ പ്ര­തി­ഭാ­സ­പ­ര­മാ­യ പല ഘ­ട­ക­ങ്ങ­ളും വൈ­റ­സി­ന്റെ ഉ­ത്ഭ­വും മുതൽ വ്യാ­പ­നം വ­രെ­യു­ള്ള­തിൽ അ­ട­ങ്ങി­യി­രി­ക്കു­ന്നു. അതിനു പകരം, വെ­ള്ളാ­ന­ക­ളു­ടെ നാ­ട്ടി­ലെ സു­ലൈ­മാൻ ഡ്രൈ­വ­റി­നെ അ­നു­ക­രി­ച്ചു “ഞാ­നി­പ്പോ ശ­രി­യാ­ക്കി തരാം” എന്നു അ­ടി­ക്ക­ടി വീ­ര­വാ­ദം മു­ഴ­ക്കേ­ണ്ട­തി­ല്ല. ന­മ്മ­ളെ­ല്ലാം ആ­ശ്ര­യി­ക്കു­ക ആ­ധു­നി­ക വൈ­ദ്യ­ത്തെ തന്നെ അ­തി­ന്റെ പ­രി­മി­തി­കൾ അ­റി­ഞ്ഞു­ക്കൊ­ണ്ടു തന്നെ… ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ­യും ഭ­ര­ണ­കർ­ത്താ­ക്ക­ളു­ടെ­യും മ­നു­ഷ്യ സ്നേ­ഹ­മോ അ­തി­ലും ഉദാരം. പ­കർ­ച്ച­വ്യാ­ധി­യേ­ക്കാൾ എ­ളു­പ്പ­ത്തിൽ, കാ­ര്യ­ക്ഷ­മ­മാ­യി തടയാൻ ക­ഴി­യു­ന്ന മ­ര­ണ­ങ്ങ­ളും കൂ­ട്ട­മ­ര­ണ­ങ്ങ­ളു­മു­ണ്ടു്. ഒരു മ­നു­ഷ്യ­നെ പോലും മ­ര­ണ­ത്തി­നു് വി­ട്ടു­കൊ­ടു­ക്കി­ല്ല എന്നു പ്ര­ഖ്യാ­പി­ക്കു­ക മാ­ത്ര­മ­ല്ല ന­ട­പ്പാ­ക്കാ­നും പ­റ്റു­ന്ന­തു്… അതു് വർഗീയ ക­ലാ­പ­ങ്ങ­ളാ­ണു്… രാ­ഷ്ട്രീ­യ കൊ­ല­പാ­ത­ക­ങ്ങ­ളാ­ണു്… അ­പ­ര­സ്നേ­ഹ­വും മ­നു­ഷ്യ­സ്നേ­ഹ­വും എ­ത്ര­യും ഉ­ദാ­ര­മാ­യ രീ­തി­യിൽ പ്ര­ക­ട­മാ­ക്കാൻ പ­റ്റു­ന്ന സ­ന്ദർ­ഭ­ങ്ങൾ… സ­ദു­ദ്ദേ­ശ­ത്തെ നി­ഷേ­ധി­ക്കു­ന്നു എ­ന്ന­തു­കൊ­ണ്ടു് പറയാൻ ശ്ര­മി­ച്ച­തു് ‘ശാ­സ്ത്രീ­യ­ത’യുടെ പ­രി­മി­തി എന്ന അർ­ത്ഥ­ത്തിൽ… മ­ര­ണ­ത്തെ­ക്കു­റി­ച്ചു് ര­സ­ക­ര­മാ­യ ഒരു സം­ഗ­തി­യു­ള്ള­തു് മാർ­ക്വേ­സി­ന്റെ ലൗ ഇൻ ടൈം ഓഫ് കോ­ള­റ­യി­ലാ­ണു്. രോഗ പ്ര­തി­രോ­ധ­ത്തി­നാ­യി ജീ­വി­തം സ­മർ­പ്പി­ച്ച ഡോ ഉർ­ബി­നോ പ­റ­ന്നു­പോ­യ ത­ത്ത­യെ പി­ടി­ക്കാൻ മ­ര­ത്തി­ന്റെ മ­ണ്ട­യി­ലേ­ക്കു് പൊ­ത്തി പി­ടി­ച്ചു ക­യ­റി­യ­താ­യി­രു­ന്നു. അവിടെ നി­ന്നു് താഴെ വീ­ണാ­ണു് മ­രി­ക്കു­ന്ന­തു്. ആ മ­നു­ഷ്യ­നു് ഒ­രി­ക്ക­ലും അ­ങ്ങ­നെ സം­ഭ­വി­ക്ക­രു­താ­യി­രു­ന്നു!!
ടി. കെ. രാ­മ­ച­ന്ദ്രൻ: വി. കെ. എൻ. ലോ­ക­ത്തി­ന്റെ ‘ആരിഹു എ­ന്തു­ഹു’
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ടി. കെ-​യുടെ ഫാ­സി­സ്റ്റു വി­രു­ദ്ധ­ലേ­ഖ­ന­ങ്ങൾ­ക്കു് മു­ഖ­വു­ര എ­ഴു­തു­ക­യാ­ണു്. പ്ര­സ­ക്ത­മാ­യി. ആ സൂ­ക്ഷ്മ­ത­യും ജാ­ഗ്ര­ത­യും തീർ­ത്തും ന­ഷ്ട­മാ­യ ഒ­രി­ട­തു­പ­ക്ഷ ത­ല­മു­റ­യോ­ടു് ആ സ­ഹോ­ദ­രൻ ദീർ­ഘ­കാ­ലം സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കും.
ക­രു­ണാ­ക­രൻ:
പലരും പ­രീ­ക്ഷി­ക്കു­ക­യും വി­ജ­യി­ക്കു­ക­യും നമ്മൾ ര­സി­ക്കു­ക­യും ചെ­യ്യു­ന്ന ‘ഫ്യൂ­ഷൻ’ സം­ഗീ­തം കേൾ­ക്കു­ന്ന­തു് കുറെ പേർ­ക്കു് ഇ­ഷ്ട­മാ­ണു്. അതിലെ ജ­ന­പ്രി­യ­ത അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­താ­ണു്: ലോകം നി­ങ്ങ­ളെ അർ­ഹ­മാ­യ ഒ­ച്ച­യിൽ പ്ര­തി­ഷ്ടി­ച്ചി­രി­ക്കു­ന്നു എ­ന്നു് വി­ചാ­രി­ക്ക­ത്ത­ക്ക­വി­ധം. എ­ന്നാൽ, സം­ഗീ­ത­ത്തെ ഇ­ഷ്ട­പ്പെ­ടു­ന്ന ചി­ലർ­ക്കെ­ങ്കി­ലും ‘ഫ്യൂ­ഷൻ’ വി­പ്ര­തി­പ­ത്തി­യ്ക്കു് കാ­ര­ണ­മാ­വാ­റു­ണ്ടു്. പല കാ­ര­ണ­ങ്ങൾ­കൊ­ണ്ടു്. അ­ങ്ങ­നെ ഒരു വി­പ്ര­തി­പ­ത്തി വി. കെ. എ­ന്നി­ന്റെ ഒ­ട്ടു­മി­ക്ക എ­ഴു­ത്തി­നോ­ടും ആ സാ­ഹി­ത്യ സ­മീ­പ­ന­ത്തോ­ടു് പൊ­തു­വെ ഉള്ള ഒരു “വ­ള്ളു­വ­നാ­ട്ടു­കാ­ര”നാണു് ഞാൻ. അ­തി­ന്റെ രു­ചി­യി­ലെ പ്ര­ക­ട­മാ­യ ആൺ കാ­ഴ്ച്ച­കൊ­ണ്ട­ല്ല; അതിലെ ‘പ­ദ­വി­യും മാ­ന്യ­ത­യും’ നേടിയ നായർ നോ­ട്ടം കൊ­ണ്ട­ല്ല; അതിലെ ആ­വർ­ത്തി­ക്കു­ന്ന ജീ­വി­ത­ചി­ട്ട­കൾ­കൊ­ണ്ട­ല്ല; മ­റി­ച്ചു് തന്റെ സാ­ഹി­ത്യ­മെ­ഴു­ത്തിൽ വി. കെ. എൻ ‘വി­ജ­യി­പ്പി­ച്ചെ­ടു­ത്ത’ ‘അ­ധി­കാ­ര വി­മർ­ശ­ത്തി­ന്റെ ഫ്യൂ­ഷൻ’ കാരണം. ടി. കെ. രാ­മ­ച­ന്ദ്രൻ ഈ ലേ­ഖ­ന­ത്തിൽ ചർ­ച്ച­യ്ക്കു് എ­ടു­ക്കു­ന്ന ക­ഥ­ക­ളും സ­ന്ദർ­ഭ­ങ്ങ­ളും നോ­ക്കൂ: അവയിൽ ച­രി­ത്ര­മെ­ഴു­ത്തി­ന്റെ ഫ്യൂ­ഷൻ കാണാം. വി­ദ­ഗ്ദ്ധ­മാ­യ ഒരു ക­ഴി­വി­ന്റെ (ഇവിടെ അതു് ച­രി­ത്ര­ജ്ഞാ­ന­മാ­കാം) പ­ര­മാ­വ­ധി ഉ­പ­യോ­ഗ­മാ­ണു് ഒ­രർ­ത്ഥ­ത്തിൽ ഫ്യൂ­ഷൻ കൊ­ണ്ടു് സാ­ധി­ക്കു­ന്ന­തു്. ‘ഹി­റ്റ്ല­റു­ടെ കൊ­ച്ചു­നാ­ണി’യിൽ ഉ­ള്ള­തു­പോ­ലെ. യൂ­റോ­പ്പി­ലെ അ­സു­ഖ­ക­ര­മാ­യ ഒരു രാ­ഷ്ട്രീ­യ സ­ന്ദർ­ഭ­ത്തി­ലേ­ക്കു്, അ­തി­ന്റെ ക­ഠി­ന­മാ­യ ഓർ­മ്മ­യി­ലേ­ക്കു് വി. കെ. എൻ. തന്റെ പ്ര­ഖ്യാ­ത­മാ­യ രു­ചി­യു­ടെ ചേ­ങ്ങി­ല ക­ലർ­ത്തു­ന്നു: പി­യാ­നോ­യിൽ വാ­യി­ക്കു­ന്ന ഒരു മു­ഹൂർ­ത്തം ചേ­ങ്ങി­ല ചേർ­ത്തു് ‘വി­സ്ത­രി­ക്കു­ന്നു’. വി. കെ. എ­ന്നി­ന്റെ സാ­ഹി­ത്യ­ത്തി­ലെ അ­ധി­കാ­ര വി­മർ­ശ­ത്തെ അ­തി­ല­ളി­ത­മാ­യാ­ണു് ന­മ്മു­ടെ മ­ധ്യ­വർ­ത്തി­ക­ളും മാർ­ക്സി­സ്റ്റ് വർ­ത്തി­ക­ളും സ­മീ­പി­ച്ചി­ട്ടു­ള്ള­തു്. ടി. കെ. രാ­മ­ച­ന്ദ്ര­ന്റെ സ­മീ­പ­നം അ­തി­ന്റെ ടി­പ്പി­ക്കൽ ഉ­ദാ­ഹ­ര­ണ­മാ­ണു്. പ­ര­മ്പ­രാ­ഗ­ത (നവീന) മാർ­ക്സി­സ്റ്റ് ലാ­വ­ണ്യ­സ­ങ്കൽ­പ്പം­കൊ­ണ്ടു് വി. കെ. എ­ന്നി­ന്റെ അ­ധി­കാ­ര വി­മർ­ശ­ത്തെ പ്ര­ശം­സി­ക്കു­ന്ന രാ­മ­ച­ന്ദ്ര­നിൽ­നി­ന്നു് അ­ക­ന്നു (നി­ന്നി­രു­ന്ന­ത്) നിൽ­ക്കു­ന്ന­തു് ഇ­ന്ത്യ­യു­ടെ തന്നെ (പ­രി­ണ­മി­ക്കു­ന്ന) ജ­നാ­ധി­പ­ത്യ­രാ­ഷ്ട്രീ­യ­വും അ­ധി­കാ­ര ഘ­ട­ന­യും അതിലെ തന്നെ ജാ­തി­യും വർ­ണ്ണ­വും അ­ട­ക്ക­മു­ള്ള അം­ശ­ങ്ങ­ളു­മാ­ണു്. ആ അ­കൽ­ച്ച വി. കെ. എൻ. എ­ഴു­ത്തി­ലും എ­ന്തു­മാ­ത്രം പ്ര­ക­ട­മാ­ണു് എ­ന്നു് ക­ഥ­ക­ളി­ലെ ഉ­ദ്ധ­ര­ണി­കൾ വാ­യി­ക്കു­മ്പോൾ മ­ന­സ്സി­ലാ­വും. എ­ത്ര­മാ­ത്രം Textual ആണു് ഈ ലേ­ഖ­ന­ത്തിൽ തന്നെ രാ­മ­ച­ന്ദ്രൻ! തന്റെ പ്ര­ത്യ­യ­ശാ­സ്ത്ര ബോ­ധ്യ­ങ്ങൾ­ക്കു­ള്ളിൽ ജീവൻ നേടുക മാ­ത്ര­മാ­ണു് അ­പ്പോൾ വി. കെ. എ­ന്നി­ന്റെ കഥകൾ. വാ­സ്ത­വ­ത്തിൽ ഇ­ന്ത്യ­യു­ടെ ക­ഴി­ഞ്ഞ രണ്ടു പ­തി­റ്റാ­ണ്ടി­ലെ രാ­ഷ്ട്രീ­യ ചി­ത്രം സ­ങ്കൽ­പ്പി­ച്ചു­കൊ­ണ്ടു് നമ്മൾ ചർച്ച ചെ­യ്യു­ന്ന ഫാ­ഷി­സ­ത്തെ കണ്ടു നോ­ക്കൂ. മിക്ക രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളും ഫാ­ഷി­സ­ത്തി­നെ­തി­രാ­ണു്, ഇ­ന്ന­ത്തെ ഭ­ര­ണ­ക­ക്ഷി­പോ­ലും ജ­നാ­ധി­പ­ത്യ­ത്തെ കു­റി­ച്ചു് സം­സാ­രി­ക്കു­ന്നു. എ­ന്നാൽ, ഇ­വ­യു­ടെ ഒ­ക്കെ­യും കാ­റ്റു് ക­ള­യു­ന്ന ഒരു സ­ന്ദർ­ഭം, ജ­നാ­ധി­പ­ത്യ­ത്തി­നു വേ­ണ്ടി­യും ഫാ­ഷി­സ­ത്തി­നെ­തി­രെ­യും സം­ഭ­വി­ക്കു­ന്ന­തു്, ഈ ക­ക്ഷി­കൾ­ക്കു് പു­റ­ത്തു് ന­മ്മു­ടെ തന്നെ ജ­നാ­ധി­പ­ത്യ­ത്തി­ന്റെ ചില ഉ­റ­വ­ക­ളെ­യും മൂ­ല്യ­ങ്ങ­ളെ­യും ഓർ­മ്മി­പ്പി­ക്കു­ന്ന പ്ര­ക്ഷോ­ഭ­ങ്ങ­ളി­ലാ­ണു്—പൌ­ര­ത്വ ഭേ­ദ­ഗ­തി­യ്ക്കു് എതിരെ ഉ­ണ്ടാ­യ വിദ്യാർത്ഥി-​യുവജന സ­മ­ര­ങ്ങൾ പോലെ. ഇ­ത്ത­രം അ­വ­സ­ര­ങ്ങൾ സാ­ഹി­ത്യ­ത്തി­നും നമ്മൾ നൽകണം. ‘അ­ധി­കാ­ര’വും ‘കാവി’യും ന­മ്മു­ടെ തന്നെ രാ­ഷ്ട്രീ­യ രു­ചി­ക­ളു­ടെ ഫ്യൂ­ഷൻ ആ­ഘോ­ഷി­ക്കു­ന്ന മു­ഹൂർ­ത്ത­ങ്ങൾ നൽ­കു­ന്നു എ­ന്നു് വ­രു­മ്പോൾ വീ­ണ്ടും ഒ­ന്നു­കൂ­ടി ചെ­ന്നു നോ­ക്ക­ണം, അ­ല്ലെ­ങ്കിൽ അതു് ന­മ്മു­ടെ തന്നെ രാ­ഷ്ട്രീ­യ പ­രി­മി­തി­യാ­വാ­നും മതി. ന­മ്മു­ടെ പല നല്ല മാർ­ക്സി­സ്റ്റ് സൌ­ന്ദ­ര്യ­വി­മർ­ശ­ക­രി­ലും സം­ഭ­വി­ക്കു­ന്ന­പോ­ലെ.
ദാ­മോ­ദർ പ്ര­സാ­ദ്:
പൊ­ട്ടി­ചി­രി­ക്കു് മു­മ്പു­ള്ള ഒരു സെ­ക്ക­ന്റ് ഫ്ലാ­ഷ്—ഇ. പി. ഉ­ണ്ണി­യു­ടെ വി. കെ. എൻ വര പു­റ­ത്തേ­ക്കു് വരും മു­മ്പേ­യു­ള്ള ഉൾ­സ്ഫോ­ട­ന­ത്തെ­യാ­ണു് പി­ടി­ച്ചെ­ടു­ത്തി­രി­ക്കു­ന്ന­തെ­ന്നു് തോ­ന്നു­ന്നു…
ഹബീബ് എം എച്ച്:
ടി. കെ. ഹാ­സ്യാ­ത്മ­ക ശൈ­ലി­യി­ലൂ­ടെ തന്നെ വി. കെ. എ­ന്നി­ന്റെ സാ­മൂ­ഹി­ക പ്ര­തി­ബ­ദ്ധ­ത­യെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. അ­ഡോ­ണ­യു­ടെ­യും ഗ്രാം­ഷി­യു­ടെ­യും ലു­കാ­ച്ചി­ന്റെ­യു­മൊ­ക്കെ ചി­ന്ത­കൾ സ­ഗൗ­ര­വം പ­റ­യു­ക­യും എ­ഴു­തു­ക­യും ചെ­യ്യു­ന്ന ടി. കെ., ഇവിടെ തന്റെ ശ­ബ്ദ­ത്തി­ന്റെ മാ­ധു­ര്യ­വും വ­ശ്യ­മാ­യ പു­ഞ്ചി­രി­യും കൂടി നമ്മെ ഓർ­മ്മി­പ്പി­ക്കു­ന്നു.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഇതിനു മു­മ്പു് ഇതു് പ­രീ­ക്ഷി­ച്ച ഒ­രി­ട­തു­പ­ക്ഷ­ക്കാ­ര­നു­ണ്ടാ­യി­രു­ന്നു, കു­ഞ്ചൻ ന­മ്പ്യാർ എ­ന്നാ­യി­രു­ന്നു നാ­മ­ധേ­യം, ക­ല­ക്ക­ത്തു് എന്നു വീ­ട്ടു പേർ വ­ന്ന­തു് ഫ്യൂ­ഷൻ പ­രീ­ക്ഷി­ച്ച­തു­കൊ­ണ്ടാ­കാം. അതോ ഇതൊരു കൺ­ഫ്യൂ­ഷൻ മാ­ത്ര­മാ­വു­മോ? ശിവ ശിവ!
ക­രു­ണാ­ക­രൻ:
ഹഹഹ! സ­ച്ചി­യു­ടെ ക­മ്മ­ന്റ് മ­റ്റൊ­ന്നു് ഓര്‍മ്മി­പ്പി­ച്ചു: തു­ഞ്ച­നും കു­ഞ്ച­നും എ­ന്നു് വേര്‍പി­രി­ച്ചു് പ­റ­ഞ്ഞു് “ഹാ­സ്യ­ത്തി­ന്റെ പ്ര­കാ­ശ­ഗോ­പു­രം” എ­ന്നു് വി. കെ. എ­ന്നി­ന്നെ ‘പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന’ നി­രൂ­പ­ണ­ങ്ങള്‍. എ­ന്തു് എ­ളു­പ്പം! ഒരു ഹൈ­വേ­യി­ലെ രണ്ടു ബോര്‍ഡു­കള്‍ വാ­യി­ച്ചു് ഒ­രൊ­റ്റ ‘മണ്ണി’ന്നെ എ­ന്നു് യാ­ത്രാ­കു­റി­പ്പു് ഉ­ണ്ടാ­ക്ക­ലാ­ണ­തു്. ക­ല­ക്ക­ത്തെ ആ­ദ്യ­ത്തെ പാര്‍ട്ടി മെ­മ്പ­റും ന­മ്പ്യാര്‍ ആ­യി­രു­ന്നു­വെ­ന്നു് ഇനി ഈ ഹൈ­വേ­യില്‍ നി­ന്നും ഒരു ഉരസി ഇ­റ­ങ്ങ­ലും ഉ­ണ്ടാ­വു­മോ! ശിവ! ശിവ!
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഞാൻ പ­റ­ഞ്ഞ­തു് മ­ന­സ്സി­ലാ­ക്കാ­നു­ള്ള ഒരു ശ്രമം പോലും ഉ­ണ്ടാ­യി­ല്ലെ­ന്ന­തു് ഒ­ന്നു­കിൽ ബോ­ധ­പൂർ­വ്വ­മാ­കാം, അ­ല്ലെ­ങ്കിൽ ന­മ്പ്യാ­രെ വാ­യി­ക്കാ­ത്ത­തി­നാ­ലാ­കാം. ന­മ്പ്യാർ കൃ­ത്യ­മാ­യും ഈ ഫ്യൂ­ഷൻ വി. കെ. എ­ന്നി­നും മു­മ്പേ പ­രീ­ക്ഷി­ച്ച­യാ­ളാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ലോ­ക­ത്തു് ദൈ­വ­ങ്ങ­ളും മ­നു­ഷ്യ­രും ഇ­ട­ക­ല­രു­ന്നു, പു­രാ­ണാ­ഖ്യാ­ന­ങ്ങ­ളിൽ നാ­യ­രും പ­ട്ട­രും ന­മ്പൂ­രി­യും ക­ട­ന്നു വ­രു­ന്നു. രണ്ടു ലോ­ക­ങ്ങ­ളു­ടെ fusion-​ലൂടെയുള്ള ഈ deliberate sacrilege ആണു് ന­മ്പ്യാ­രും വി. കെ. എ­ന്നും ത­മ്മി­ലു­ള്ള താ­ര­ത­മ്യ­ത്തി­ന്റെ അ­ടി­ത്ത­റ, സാ­മാ­ന്യ­വ­ത്ക­ര­ണ­മ­ല്ല.
Muraleedharan Ramakrishana:
I write this as a sentimental fool. In a way, I am still that. Back in 1979, I was a student in the then REC Calicut—there was a seminar in which, if I remember correctly, T. K., Sachi, John Abraham and Prem Nazir were invited speakers. It was the hey days of post emergency political mobilization. T. K. remains in my mind as someone who said “the language of symbolism arises when freedom is curtailed”. I was a nineteen year old carried away by that… now a sixty one year old reminiscing that. We need not be sentimental, but by all means, don’t be sacrilegious.
ദാ­മോ­ദർ പ്ര­സാ­ദ്:
ഫ്യൂ­ഷൻ എ­ന്ന്വ­ച്ചാൽ വി. കെ. എ­ന്നിൽ ടി. കെ. യെയും ടി. കെ.യിൽ വി. കെ. എ­ന്നി­നെ­യും കാ­ണാ­മെ­ന്നു്. ടി. കെ.യെ അ­ടു­ത്തു­പ­രി­ച­യ­മു­ള്ള­വർ­ക്കു് അ­റി­യാം ടി. കെ. യുടെ ഫ­ലി­ത­ബോ­ധം. ഉഗ്രൻ ത­മാ­ശ­കൾ അ­ടി­ച്ചി­രു­ന്നു. ഉ­റ­ക്കെ ചി­രി­ക്കു­ക­യും ചെ­യ്തി­രു­ന്നു. അ­ത്യാ­വ­ശ്യം നല്ല ഗോ­സി­പ്പും പ­റ­ഞ്ഞി­രു­ന്നു­വെ­ന്ന­താ­ണു്, അതും പ്ര­ത്യേ­കി­ച്ചു് സാം­സ്കാ­രി­ക നാ­യ­ക­രെ­ക്കു­റി­ച്ചും, സൈ­ദ്ധാ­ന്തി­ക­രെ­ക്കു­റി­ച്ചും. അ­തു­മാ­ത്ര­മ­ല്ല, വി. കെ. എ­ന്നു­മാ­യി ഫാ­ഷി­സ­റ്റു­വ­ല്ക്ക­ര­ണ­ത്തെ­പ്പ­റ്റി ടി. കെ. ഒരേ ആ­കു­ല­ത­ക­ളും സ­ന്ദേ­ഹ­ങ്ങ­ളും പ­ങ്കി­ട്ടി­രു­ന്നു. വി. കെ. എ­ന്നും ടി. കെ.യും ഹി­ന്ദു വർ­ഗീ­യ­ത­യോ­ടും, അ­തി­ന്റെ അ­ദ്ധ്യാ­ത്മി­ക­മെ­ന്നു തോ­ന്നി­പ്പി­ക്കു­ന്ന വ്യാജ പ്ര­തീ­തി­ക­ളോ­ടും പ്ര­തീ­ക­ങ്ങ­ളോ­ടും കർ­ക്ക­ശ­മാ­യ രീ­തി­യിൽ തന്നെ വി­ദ്ധ്വം­സ­ക­ത­യോ­ടെ എ­തി­രി­ട്ടി­രു­ന്നു. സ്ഥാ­ന­മോ­ഹ­ങ്ങൾ—തെ­ല്ലും രണ്ടു പേ­രേ­യും ഏ­ശി­യി­രു­ന്നി­ല്ല എ­ന്ന­തു­ക്കൊ­ണ്ടു് അ­ധി­കാ­ര വി­മർ­ശ­ന­ത്തിൽ അ­മാ­ന്ത­പ്പെ­ട്ടി­ട്ടി­ല്ല. ഒരു പ്ര­ത്യേ­ക­ത്ത­രം കൂ­സ­ലി­ല്ലാ­യ്മ ടി. കെ.യിലും വി. കെ. എ­ന്നി­ലും ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നു തോ­ന്നു­ന്നു. ല­ഹ­രി­ക്ക­മ്പ­മാ­ണ­തു്. അ­തി­നെ­ക്കു­റി­ച്ചു് കു­ടൂ­തൽ അ­റി­യി­ല്ല. ര­ണ്ടു­പേർ­ക്കും ആരാധക വൃ­ന്ദ­മു­ണ്ടാ­യി­രു­ന്നു. ടി. കെ. അതു് ആ­സ്വ­ദി­ച്ചി­രു­ന്നു എ­ന്നു് വ്യ­ക്തം. പല ആ­രാ­ധ­ക­ന്മാ­രും ആന ബോ­റ­ന്മാ­രാ­യി­രു­ന്നി­ട്ടും സ­ഹി­ച്ച­തു് ആ­രാ­ധ­കർ­ക്കു് പ്ര­ത്യേ­ക മൂ­ല്യം ക­ല്പി­ച്ച­തു­ക്കൊ­ണ്ടാ­ക­ണം. ആ­രാ­ധ­ക­രിൽ ചി­ല­രെ­ങ്കി­ലും ചൂഷണം ചെ­യാ­നും ഒരു മ­ടി­യു­മി­ല്ലാ­ത്ത­വ­രാ­ണു്. സ്വ­ന്ത­മാ­യൊ­രു ആ­രാ­ധ­ക­വൃ­ന്ദ­ത്തെ തീ­റ്റി­പോ­റ്റു­ക എ­ന്ന­തു് അ­ബ്കാ­രി മു­ത­ലാ­ളി­മാർ ഗു­ണ്ട­ക­ളെ മ­ധു­ശാ­ല­യു­ടെ നി­ല­നി­ല്പി­നാ­യി നി­ല­നിർ­ത്തു­ന്ന­തു പോലെ വ­ലു­തും ചെ­റു­തും വ­ളർ­ച്ച പ്രാ­പി­ക്കു­ന്ന­തു­മാ­യ സാം­സ്ക്കാ­രി­ക കോ­നാ­തി­രി­മാ­രും ചെ­യ്തു­വ­രു­ന്നു. ഇവരെ ഇ­റ­ക്കി­യാ­ണു് സോ­ഷ്യൽ മിഡീയ റെ­യ്ഞ്ച് ലേ­ല­ത്തിൽ പി­ടി­ക്കു­ന്ന­തു്! പക്ഷേ, ടി. കെ.യും വി. കെ. എ­ന്നും അ­തി­ന്റെ ആ­വ­ശ്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­വ­രു­ടെ കൈയിൽ ശ­രി­ക്കു­ള്ള കോ­പ്പു­ണ്ടാ­യി­രു­ന്നു. ടി. കെ. ഫ്രാ­ങ്ക്ഫർ­ട്ട് പ­ണ്ഡി­ത­രെ ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ, ക്വ­ട്ടേ­ഷൻ ഭാ­ര­മാ­യി­ട്ട­ല്ല, വാ­യി­ച്ച­റി­ഞ്ഞും ആ­ലോ­ചി­ച്ച­തി­നും ശേ­ഷ­മാ­ണു്. അ­താ­യി­രു­ന്നു ടി. കെ.യുടെ ക്രി­ട്ടി­ക്കൽ ലെ­ഫ്റ്റ് സ്ക്കോ­ളർ­ഷി­പ്പ്. അഡോണോ ഒരു ക്വ­ട്ടേ­ഷ­ന­ല്ല, ഉ­ള്ളി­ലു­ണ്ടാ­യി­രു­ന്നു. വി. കെ. എ­ന്നി­ലോ—മ­ല­യാ­ള­ത്തിൽ ഇ­ത്ര­മാ­ത്രം ആ­ഴ­ത്തിൽ ലോ­ക­ച­രി­ത്ര­ത്തെ മ­ന­സ്സി­ലാ­ക്കി­യ വേ­റെ­യെ­ഴു­ത്തു­കാ­രൻ ആ­രാ­യി­രി­ക്കും… ച­രി­ത്രം മാ­ത്ര­മ­ല്ല ഭൂ­ഭാ­ഗ­വി­ശ­ദീ­ക­ര­ണ­വും കൃ­ത്യം മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു എന്നു വേണം മ­ന­സ്സി­ലാ­ക്കാൻ. വി. കെ. എ­ന്നി­ന്റെ അ­ധി­കാ­ര വി­മർ­ശ­നം ഈയൊരു ച­രി­ത്ര­ജ്ഞാ­ന­ത്തിൽ നി­ന്നു വ­രു­ന്ന­താ­ണു്…
ഹബീബ് എം എച്ച്:
കി­ഴ­ക്കൻ യൂ­റോ­പ്പും സോ­വി­യ­റ്റ് യൂ­ണി­യ­നും ത­കർ­ന്ന­ടി­ഞ്ഞി­ട്ടും ടി. കെ. ഒ­ന്നു് കു­ലു­ങ്ങി­യ­തു് പോലും ഇല്ല. എ­ല്ലാം താ­ല്കാ­ലി­കം എ­ന്നാ­ണു് ടി. കെ. പ­റ­ഞ്ഞ­തു്.
സാബു ഹ­രി­ഹ­രൻ: മൂ­ന്നാ­മ­ത്തെ കഥ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സാ­ബു­വി­ന്റെ കഥ അഥവാ ക­ഥ­യു­ടെ കഥ ന­ന്നാ­യി. വി­ന­യ­കു­നി­യൻ നല്ല പ്ര­യോ­ഗം. ആ വംശം വർ­ദ്ധി­ച്ചു വ­രു­ന്നു.
അജേഷ് ക­ട­ന്ന­പ്പ­ള്ളി:
സമൂഹം എന്ന മോർ­ച്ച­റി. ‘ജീ­വി­ത­ത്തി­ന്റെ നേർ­ക്കാ­ഴ്ച­കൾ വി­ര­സ­വും സാ­ധാ­ര­ണ­വു­മാ­ണു്’ എന്ന ഡ­യ­റി­ക്കു­റി­പ്പോ­ടെ അ­വ­സാ­നി­പ്പി­ക്കു­ന്ന മൂ­ന്നാ­മ­ത്തെ കഥ എന്ന സാബു ഹ­രി­ഹ­ര­ന്റെ കഥ വാ­യി­ച്ചു. തി­ക­ച്ചും സ്വാ­ഭാ­വി­ക­മാ­യ രീ­തി­യിൽ ആ­രം­ഭി­ച്ച കഥ അ­സാ­ധാ­ര­ണ­മാ­യ രീ­തി­യിൽ വി­ക­സി­ച്ചു് തി­ക­ച്ചും സ്വാ­ഭാ­വി­ക­മാ­യ മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ഗ­തി­വി­ഗ­തി­ക­ളെ വി­വ­രി­ച്ചു് അ­വ­സാ­നി­ക്കു­ന്നു. കു­ടും­ബ­വും സ­മൂ­ഹ­വും ക­ഥ­യെ­ഴു­ത്തു­കാ­ര­നും മോർ­ച്ച­റി പോലെ ത­ണു­ത്തു­റ­ഞ്ഞു കി­ട­ക്കു­ന്ന­തു് എത്ര സ്വാ­ഭാ­വി­ക­മാ­യാ­ണു് ക­ഥാ­കൃ­ത്തു് കഥയിൽ രൂ­പ­പ്പെ­ടു­ത്തി­യ­തു്! കഥ പോലെ സം­ഭ­വി­ക്കു­ന്ന വാർ­ത്ത­കൾ. നാം രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ത്ത­തി­ര­ക്കു­കൾ; അ­തിൽ­ത്ത­ന്നെ സ്വയം ഞെ­രി­ഞ്ഞ­മ­രു­ന്ന നമ്മൾ. സാബു ഹ­രി­ഹ­ര­നു് അ­ഭി­ന­ന്ദ­ന­ങ്ങൾ…
കു­ട്ടീ­സ്:
നല്ല കഥ.
അ­ഭി­മ­ന്യു:
സാബു ഹ­രി­ഹ­ര­ന്റെ കഥ വാ­യി­ച്ചു അ­വ­സാ­ന­മാ­യ­പ്പോൾ മോർ­ച്ച­റി­യിൽ മ­രി­ച്ചു കി­ട­ന്ന­തു മ­നോ­ജ്കു­മാ­റ­ല്ല അതു് ഞാ­നാ­യി­രു­ന്നു എ­ന്നു് വെ­റു­തെ­യെ­ങ്കി­ലും തോ­ന്നി…
ക­രു­ണാ­ക­രൻ: ച­ന്ദ്ര­ലേ­ഖ
ലിസി മാ­ത്യു:
ക­രു­ണാ­ക­ര­ന്റെ ‘ച­ന്ദ്ര­ലേ­ഖ’ മു­റി­വി­ലെ ഔ­ഷ­ധ­ലേ­പ­നം­പോ­ലെ ആ­ശ്വാ­സം ന­ല്കു­ന്ന അ­നു­ഭ­വ­മാ­യി. ഭാരതി കാ­മാ­ട്ടി­പു­ര­യി­ലെ വൃ­ദ്ധ­യാ­യ വേ­ശ്യ­യെ ‘അവൾ’ എ­ന്ന­ല്ല ‘അവർ’ എന്നേ പ­റ­യാ­വൂ എന്നു മകനു് നൽ­കു­ന്ന നിർ­ദ്ദേ­ശം ഈ ക­ഥ­യു­ടെ താ­ക്കോൽ വാ­ക്കാ­ണു്. തേ­വി­ടി­ശ്ശി­യാ­യാ­ലും കു­ല­സ്ത്രീ­യാ­യാ­ലും പ്രാ­യ­മു­ള്ള­വ­രെ ബ­ഹു­മാ­നി­ക്ക­ണ­മെ­ന്ന തി­രി­ച്ച­റി­വു് വേ­റി­ട്ട അ­നു­ഭ­വ­മാ­യി മാ­റു­ന്നു. ‘കു­ന്നു­മ്മൽ ശാ­ന്ത­യു­ടെ വീ­ട്ടി­ലേ­ക്കു­ള്ള ഒ­ളി­ച്ചു­പോ­ക്കു്’ പൗ­രു­ഷ­ത്തി­ന്റെ ചാനൽ വെ­ളി­ച്ച­മാ­യി ചി­ത­റി­ത്തെ­റി­ക്കു­ന്ന ഇ­ക്കാ­ല­ത്തു് അ­വ­മ­തി­യും അ­വ­ഹേ­ള­ന­വും ഏൽ­ക്കേ­ണ്ടി­വ­രു­ന്ന സ്ത്രീ­ജ­ന്മ­ങ്ങൾ­ക്കു­ള്ള ആ­ദ­ര­വു­കൂ­ടി­യാ­ണു് ഭാരതി ന­ല്കു­ന്ന­തു്. കു­ന്നു­മ്മൽ ശാ­ന്ത­യെ ആ­ഘോ­ഷി­ക്കു­ന്ന­വർ­ക്കു് ച­ന്ദ്ര­ലേ­ഖ­യിൽ­നി­ന്നു് ഭാ­ര­തി­യി­ലേ­ക്കു­ള്ള അകലം മ­ന­സ്സി­ലാ­വി­ല്ല. മി­നാ­റി­ന്റെ കു­മ്പ­സാ­ര­പ്പെ­യ്ത്തിൽ അ­യാ­ളു­ടെ യൗ­വ­ന­കാ­ല­ത്തെ നി­ശ്ച­യ­ദാർ­ഢ്യ­ത്തി­ന്റെ­യും പ­ക്വ­ത­യു­ടെ­യും ക­രു­ത്തു­ണ്ടു്. ന­ന്മ­യു­ടെ­യും സ്നേ­ഹ­ത്തി­ന്റെ­യും ആഴം ഭാ­ര­തി­യു­ടെ സ്പർ­ശ­ന­ത്തിൽ അയാൾ അ­നു­ഭ­വി­ക്കു­ന്നു. മ­റ്റൊ­ന്നും പ­റ­യാ­നി­ല്ല. ന­ന്മ­വെ­ളി­ച്ച­ത്തിൽ ക­ണ്ണു­നി­റ­യു­ന്നു.
ഇ. മാധവൻ:
വളരെ ഹൃ­ദ­യ­സ്പർ­ശി­യും ചി­ന്തി­പ്പി­ക്കു­ന്ന­തു­മാ­യ കഥ. ച­ന്ദ്ര­ലേ­ഖ ഇ­ഷ്ട­പ്പെ­ട്ട­തു കാരണം മാ­ത്രം ഇ­ഗ്ലീ­ഷി­ലേ­ക്കു് വി­വർ­ത്ത­നം ചെ­യ്തി­രു­ന്നു. മ­നോ­ഹ­ര­മാ­യ ഈ കഥ ഇവിടെ വാ­യി­ക്കാൻ സാ­ധി­ച്ച­തിൽ സ­ന്തോ­ഷി­ക്കു­ന്നു.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ച­ന്ദ്ര­ലേ­ഖ വീ­ണ്ടും വാ­യി­ക്കു­മ്പോ­ഴും ആദ്യം വാ­യി­ച്ച­പോ­ലെ ഞാൻ തേ­ങ്ങു­ന്നു. ഇ­യ്യി­ടെ വി­ജ­യ­ന്റെ ത­ല­മു­റ­യ്ക്കു ശേഷം താ­ങ്കൾ­ക്കു് പ്രി­യ­പ്പെ­ട്ട മൂ­ന്നു ചെ­റു­ക­ഥാ­കൃ­ത്തു­ക­ളു­ടെ പേരു പ­റ­യാ­മോ എന്നു ചോ­ദി­ച്ച അ­ഭി­മു­ഖ­കാ­രി­യോ­ടു് ഞാൻ പ­റ­ഞ്ഞു, മേതിൽ രാ­ധാ­കൃ­ഷ്ണൻ, എൻ. എസ്. മാധവൻ, ക­രു­ണാ­ക­രൻ. അ­ഞ്ചു് എന്നു ചോ­ദി­ച്ചാൽ ഞാൻ രണ്ടു പേ­രു­കൾ കൂടി ചേർ­ക്കു­മാ­യി­രു­ന്നു. ഏഴോ ഒൻപതോ വരെ പ­ട്ടി­ക വ­ളർ­ത്താ­നും ക­ഴി­യും. പക്ഷേ, ഈ മൂ­ന്നു ത­ന്നെ­യാ­വും ആദ്യം—ആ­ദ്യ­ത്തെ രണ്ടു പേ­രു­ടെ­യും നല്ല കഥകൾ ഓർമ്മ മാ­ത്ര­മാ­യെ­ങ്കി­ലും. ക­രു­ണാ­ക­രൻ എന്റെ ഏ­റ്റ­വും പ്രി­യ­ങ്ക­ര­രാ­യ ക­വി­ക­ളി­ലും ഒ­രാ­ളാ­ണു്—അഥവാ ക­വി­ത­യും കഥയും നാം ക­രു­തു­ന്ന­ത്ര ഒ­ന്നി­നോ­ടൊ­ന്നു് അ­ക­ലെ­യാ­ണോ, മിനാർ? ക­ത്തും?
ദാ­മോ­ദർ പ്ര­സാ­ദ്:
സച്ചി മാ­ഷ്ടെ അ­ഞ്ചു­പേ­രു­ടെ ലി­സ്റ്റ് അ­പൂർ­ണ്ണം. മൂ­ന്നു പേരെ മാ­ത്ര­മേ മാഷ് റാ­ങ്ക് ചെ­യ്തി­ട്ടു­ള്ളൂ. ബാ­ക്കി രണ്ടു പേർ ബ്ലൈൻ­ഡ് സ്പോ­ട്ടിൽ നി­ല്ക്കു­ക­യാ­ണു്. മാ­ധ­വാ­ന­ന്ത­ര, മേ­തി­ലാ­ന­ന്ത­ര ത­ല­മു­റ­യിൽ­പെ­ട്ട­വ­രാ­ണെ­ങ്കിൽ അ­വർ­ക്കു് അതു് സാ­യൂ­ജ്യ­മാ­കു­മാ­യി­രു­ന്നു. മ­ല­യാ­ള­ത്തിൽ നല്ല ക­ഥ­ക­ളൊ­ക്കെ എ­ഴു­ത­പ്പെ­ട്ടി­ട്ടു­ണ്ടു് എ­ന്നാ­ണു് എന്റെ പ­രി­മി­ത­മാ­യ അ­റി­വു്. സ­ക്ക­റി­യ ഒ. വി. വിജയൻ ത­ല­മു­റ­യി­ലാ­യി­രി­ക്കു­മ­ല്ലൊ. അ­തി­നു­ശേ­ഷം മ­ല­യാ­ള­ത്തിൽ നല്ല ക­ഥ­ക­ളൊ­ക്കെ…
വി. എച്ച്. നി­ഷാ­ദ്:
ക­രു­ണാ­ക­ര­ന്റെ കഥ വി­ഷാ­ദ­ത്തിൽ പൊ­തി­ഞ്ഞ ഒരു തൂ­വാ­ല­യാ­ണെ­ന്നു് തോ­ന്നി. മി­നാ­റും ച­ന്ദ്ര­ലേ­ഖ­യും ഭാ­ര­തി­യു­മെ­ല്ലാം ഉ­ള്ളിൽ ഏറെ അ­ന­ങ്ങി­ക്കൊ­ണ്ടു് നിൽ­ക്കു­ന്നു. വ്യ­ത്യ­സ്ത­മാ­യ പ്ര­മേ­യം. വായന ഒരു അ­നു­ഭ­വ­മാ­ക്കാൻ ക­ഥാ­കൃ­ത്തി­നു ക­ഴി­ഞ്ഞു. നന്ദി!
ക­രു­ണാ­ക­രൻ:
ഏ­റ്റ­വും “പുതിയ തലമുറ”യിലെ ഒരു ക­ഥാ­കൃ­ത്തു് ഉ­ണ്ടു്, സു­രേ­ഷ് പി. തോമസ്—അ­യാ­ളു­ടെ കഥകൾ വളരെ ഇ­ഷ്ട­മാ­ണു്. തീർ­ച്ച­യാ­യും നല്ല കഥകൾ പി­ന്നെ­യും ഉ­ണ്ടാ­യി.
ദാ­മോ­ദർ പ്ര­സാ­ദ്:
പി­ല്ക്കാ­ല ത­ല­മു­റ­യിൽ മലയാള ക­ഥ­യു­ടെ വം­ശ­ശു­ദ്ധി ന­ഷ്ട­പ്പെ­ടു­ത്തി­യ കു­റ­ച്ചു ക­ഥാ­കാ­ര­ന്മാ­രു­ണ്ടു്. ഉദാ: ജോണി മി­റാൻ­ഡ. കേരള പാ­ണി­നീ­യം വ­ശ­മാ­കാ­ത്ത­തി­ന്റെ ഭാഷ പ്ര­ശ്ന­വു­മു­ണ്ടു്.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
നല്ല കഥ. ഹൃ­ദ്യം. കവറും ചി­ത്രീ­ക­ര­ണ­വും ഗം­ഭീ­രം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മൂ­ന്നു പേ­രു­കൾ ചോ­ദി­ച്ചാൽ പത്തു പേ­രു­കൾ പറയാൻ പ­റ്റി­ല്ല­ല്ലോ. ഉ­ണ്ണി­യും സു­ഭാ­ഷും സ­ന്തോ­ഷ് എ­ച്ചി­ക്കാ­നും സ­ന്തോ­ഷ് കു­മാ­റും മുതൽ ഹ­രീ­ഷും വിനയ് തോ­മ­സും ഫ്രാൻ­സി­സ് നൊ റൊ­ണ­യും വരെ എ­ത്ര­യോ പേർ. പേ­രു­ക­ളു­ടെ ചർച്ച അ­ന­ന്ത­മാ­കും. ജ­നാ­ധി­പ­ത്യ­മാ­ണ­ല്ലോ, പ­ലർ­ക്കും പല ഇ­ഷ്ട­ങ്ങൾ. ക­രു­ണാ­ക­രൻ ഒരു ചീത്ത കഥയും എ­ഴു­തി­ക്ക­ണ്ടി­ട്ടി­ല്ലെ­ന്നു മാ­ത്രം. എ­ച്ചി­ക്കാ­ന­വും.
ദാ­മോ­ദർ പ്ര­സാ­ദ്:
അ­ങ്ങ­നെ­യ­ല്ല. മൂ­ന്നു പേരെ ഷോർ­ട്ട് ലി­സ്റ്റ് ചെ­യ്തി­ട്ടു­ണ്ടു്. രണ്ടു പേരു കൂടി പ­റ­യാ­മാ­യി­രു­ന്നു എ­ന്നാ­ണു് മാഷ് എ­ഴു­തി­യ­തു്. അ­താ­ണു് ചോ­ദി­ച്ച­തു്. മൂ­ന്നു പേ­രു­ടെ തു­ടർ­ച്ച എന്ന നി­ല­യിൽ റാ­ങ്കി­ങ്ങ് ക്ര­മ­ത്തിൽ.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സി വി രാ­ധാ­കൃ­ഷ്ണൻ:
ഭാഷാ ദീ­പി­ക­യു­ടെ ഫോൺ പി­ഡി­എ­ഫ് (എല്ലാ അ­ദ്ധ്യാ­യ­ങ്ങ­ളും) http://books.sayahna.org/ml/pdf/bhashadeepika-​p.pdf ഭാഷാ ദീ­പി­ക­യു­ടെ വെബ് പി­ഡി­എ­ഫ് (എല്ലാ അ­ദ്ധ്യാ­യ­ങ്ങ­ളും) http://books.sayahna.org/ml/pdf/bhashadeepika-​w.pdf കെ ദാ­മോ­ദ­ര­ന്റെ സ­മ്പൂർ­ണ്ണ­കൃ­തി­ക­ളു­ടെ എ­ട്ടാം ഭാഗം ഒറ്റ വെബ് പി­ഡി­എ­ഫ് ആയും 29 അ­ദ്ധ്യാ­യ­ങ്ങ­ളു­ടെ പ്ര­ത്യേ­കം പി­ഡി­എ­ഫു­ക­ളാ­യും ഇവിടെ ല­ഭ്യ­മാ­ണു്: http://www.sayahna.org/?page_id=115
സി വി രാ­ധാ­കൃ­ഷ്ണൻ:
സാ­യ­ഹ്ന­യെ മ­റ്റൊ­രു മാ­ദ്ധ്യ­മ­ത്തിൽ ടി വി സുനീത പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു (പുതിയ കാ­ര്യ­മൊ­ന്നു­മി­ല്ല, എ­ന്നി­രി­ക്കി­ലും ഇ­തി­ന്റെ പ്ര­വർ­ത്ത­കർ­ക്കു് പ്രോ­ത്സാ­ഹ­നം നൽ­കു­ന്ന­താ­ണു്): ഇവിടെ മ­ല­യാ­ള­ത്തിൽ ഒരു നി­ശ­ബ്ദ­ഗം­ഭീ­ര വി­പ്ല­വം അ­ര­ങ്ങേ­റു­ക­യാ­ണു്. സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ പ­കർ­പ്പ­വ­കാ­ശ­കാ­ല­യ­ള­വു ക­ഴി­ഞ്ഞ പു­സ്ത­ക­ങ്ങൾ അ­ല്ലെ­ങ്കിൽ സ്വ­ത­ന്ത്ര­പ്ര­സാ­ധ­നം ഇ­ഷ്ട­പ്പെ­ടു­ന്ന എ­ഴു­ത്തു­കാ­രു­ടെ രചനകൾ എ­ന്നി­വ XML പോ­ലു­ള്ള പാ­ഠ­സം­ര­ക്ഷ­ണ­ത്തി­നു പ­റ്റി­യ രൂ­പ­ങ്ങ­ളിൽ ഭാ­വി­ത­ല­മു­റ­യ്ക്കു­വേ­ണ്ടി സൂ­ക്ഷി­ക്കു­ക, വിവിധ ഡി­ജി­റ്റൽ രൂ­പ­ങ്ങ­ളിൽ സ്വ­ത­ന്ത്ര­ലൈ­സൻ­സിൽ വാ­യ­ന­ക്കാർ­ക്കു വി­ത­ര­ണം ചെ­യ്യു­ക എന്നീ ല­ക്ഷ്യ­ങ്ങ­ളോ­ടെ ന­ട­ത്തു­ന്ന ഓൺലൈൻ പ്ര­സാ­ധ­നം ആണു് അതു്. ഇ­തി­നി­ടെ നി­ര­വ­ധി മി­ക­ച്ച പു­സ്ത­ക­ങ്ങ­ളും ലേ­ഖ­ന­ങ്ങ­ളും കാർ­ട്ടൂ­ണു­ക­ളും ഈ രീ­തി­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ചു ക­ഴി­ഞ്ഞു. താ­ഴെ­ക്കൊ­ടു­ത്തി­രി­ക്കു­ന്ന ലി­ങ്ക് സ­ന്ദർ­ശി­ക്കു­ക: https://ml.sayahna.org/ ലോ­ക്ക്ഡൗൺ വ­ന്ന­തോ­ടെ ഫോണിൽ വാ­യി­ക്കു­വാൻ പ­റ്റു­ന്ന ത­ര­ത്തി­ലു­ള്ള പി­ഡി­എ­ഫ് പ­തി­പ്പു­കൾ റി­ലീ­സ് ചെ­യ്തു തു­ട­ങ്ങി. ഓ­ഗ­സ്റ്റ് 2020 വരെ പ്ര­സി­ദ്ധീ­ക­രി­ച്ച ഫോൺ പ­തി­പ്പു­ക­ളു­ടെ കാ­റ്റ­ലോ­ഗ് ഈ ക­ണ്ണി­യിൽ: http://books.sayahna.org/ml/pdf/releases-​aug-20.pdf ഒൻ­പ­തു് വി­ഭാ­ഗ­ങ്ങ­ളി­ലാ­യി 197 ഫോൺ പ­തി­പ്പു­കൾ ഓ­ഗ­സ്റ്റ് 31 വരെ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. വാ­യ­ന­ക്കാർ ഇതിനെ ആ­ഘോ­ഷ­പൂർ­വ്വം സ്വീ­ക­രി­ക്കു­ന്നു.
  1. കഥ, നോവൽ, നാടകം,… (27)
  2. ലേഖനം, നി­രൂ­പ­ണം, ജീ­വ­ച­രി­ത്രം, അ­ഭി­മു­ഖം,… (53)
  3. കവിത (22)
  4. ഭാ­ഷാ­ശാ­സ്ത്രം, വ്യാ­ക­ര­ണം (9)
  5. കല, കാർ­ട്ടൂൺ, ക­ലി­ഗ്രാ­ഫി (17)
  6. പ്ര­തി­ക­ര­ണ­ങ്ങൾ (14)
  7. സാ­ഹി­ത്യ­വാ­ര­ഫ­ലം (36)
  8. ഐ­തി­ഹ്യ­മാ­ല (13)
  9. പലവക (6)
ഇ­തി­നു് പി­ന്നിൽ പ്ര­വർ­ത്തി­ക്കു­ന്ന എ­ല്ലാ­വർ­ക്കും അ­ഭി­വാ­ദ്യ­ങ്ങൾ… ഇ­രു­പ­തു് വർഷം നീ­ണ്ടു­നി­ന്ന ഭാ­ഷാ­സാ­ങ്കേ­തി­ക­മേ­ഖ­ല­യി­ലെ പ­രീ­ക്ഷ­ണ­ങ്ങ­ളു­ടേ­യും പ­രി­ശ്ര­മ­ങ്ങ­ളു­ടേ­യും ഫ­ല­മാ­യാ­ണു് നി­ങ്ങ­ളു­ടെ കൈ­ത്ത­ല­ത്തിൽ ഈ കൃ­തി­ക­ളെ­ത്തു­ന്ന­തു്. ഗൗ­ര­വ­പൂർ­ണ്ണ­മാ­യ വാ­യ­ന­ക്കാ­യു­ള്ള ഡി­ജി­റ്റൽ പ­തി­പ്പു­കൾ മാ­ത്ര­മ­ല്ലി­തു്, മ­ല­യാ­ള­കൃ­തി­ക­ളു­ടെ ഭാ­വി­യി­ലേ­ക്കു­ള്ള കു­റ്റ­മ­റ്റ സൂ­ക്ഷി­പ്പു­കൾ കൂ­ടി­യാ­ണി­തു്. ഹൈ­പ്പർ വാ­യ­ന­യു­ടെ കാ­ല­ത്തു് പാ­ര­മ്പ­ര്യാ­ധി­ഷ്ഠി­ത വാ­യ­ന­യെ തി­രി­ച്ചു­പി­ടി­ക്കാ­നു­ള്ള ഒരു ഡി­ജി­റ്റൽ മാ­തൃ­ക­യു­മാ­ണി­തു്. ഇ­തി­ന്റെ വ­ളർ­ച്ച­യി­ലും വ്യാ­പ­ന­ത്തി­ലും സു­ഹൃ­ത്തു­ക്ക­ളു­ടെ വി­പു­ല­മാ­യ പ­ങ്കാ­ളി­ത്ത­മു­ണ്ടാ­ക­ണം—വാ­യ­ന­യിൽ മാ­ത്ര­മ­ല്ല, സൃ­ഷ്ടി­ക­ളി­ലും പ­ങ്കി­ട­ലി­ലും. അർ­ത്ഥ­പൂർ­ണ്ണ­മാ­യ നിർ­ദ്ദേ­ശ­ങ്ങ­ളും ആ­സ്വാ­ദ­ന­ങ്ങ­ളും പ്രോ­ത്സാ­ഹ­ന­ങ്ങ­ളു­മാ­യി ന­മു­ക്കു് ഒപ്പം നിൽ­ക്കാം. ആ­ശം­സ­കൾ.
കെ. എച്ച്. ഹുസൈൻ:
നന്ദി, ഡോ. സുനീത. ‘രചന’യുടെ ജ­ന്മ­ദി­നം 1999 ജൂലൈ 7 മുതൽ നി­ങ്ങ­ളും ര­ച­ന­യോ­ടൊ­പ്പം കൂടി. പി­ന്നീ­ടു് പ­തി­ന­ഞ്ചു­വർ­ഷം നീ­ണ്ടു­നി­ന്ന പോ­രാ­ട്ട­ത്തിൽ നാം സ­ഹ­യാ­ത്രി­ക­രാ­യി. ര­ച­ന­യു­ടെ ച­രി­ത്ര പ്രാ­ധാ­ന്യം ക­ണ്ട­റി­ഞ്ഞ വി­ര­ലി­ലെ­ണ്ണാ­വു­ന്ന മ­ല­യാ­ളം അ­ക്കാ­ദ­മീ­ഷ്യ­ന്മാ­രിൽ മുൻ­നി­ര­യിൽ നി­ന്നു. ര­ച­ന­യ്ക്കു വേ­ണ്ടി പല വേ­ദി­ക­ളി­ലും വീ­റോ­ടെ വാ­ദി­ച്ചു… എത്ര പോ­രാ­ട്ട­ങ്ങൾ! എത്ര ഓർ­മ്മ­കൾ! അ­ഞ്ചു­വർ­ഷ­ങ്ങൾ­ക്കു­മു­മ്പു് ‘സാ­യാ­ഹ്ന’യിൽ രചന എ­ത്തി­പ്പെ­ടു­ന്ന­തോ­ടെ ന­മ്മു­ടെ ഒ­റ്റ­യാൾ പോ­രാ­ട്ട­ങ്ങൾ­ക്കു് ഏ­താ­ണ്ടു് അ­റു­തി­യാ­യി. ഇ­ന്ന­തു് ആ­രാ­ലും തോ­ല്പി­ക്കാ­നാ­കാ­ത്ത­വി­ധം വി­ജ­യ­ത്തി­ന്റെ പാ­ത­യി­ലാ­ണു്. അതു് ന­മ്മു­ടെ വി­ജ­യ­മ­ല്ല, മാ­തൃ­ഭാ­ഷ­യു­ടെ വി­ജ­യ­മാ­ണു്. നി­ശ്ശ­ബ്ദ­വി­പ്ല­വം ഇ­ന്നു് ശ­ബ്ദാ­യ­മാ­ന­മാ­യി മാ­റി­യി­രി­ക്കു­ന്നു. അ­തി­ന്റെ മു­ഴ­ക്ക­ത്തിൽ നി­ന്നു് ആർ­ക്കും—അ­ക്കാ­ദ­മി­ക­ത­യ്ക്കും സ്ഥാ­പ­ന­ങ്ങൾ­ക്കും എ­ഴു­ത്തു­കാർ­ക്കും പ്ര­സാ­ധ­കർ­ക്കും പു­സ്ത­ക­ങ്ങൾ­ക്കും പ­ത്ര­ങ്ങൾ­ക്കും ഒ­ന്നാം പാ­ഠ­പു­സ്ത­ക­ത്തി­നും ആർ­ക്കും ഇനി ര­ക്ഷ­പ്പെ­ടാ­നാ­കി­ല്ല. ഇ­ന്ന­ലെ നാം സം­സാ­രി­ച്ച­പ്പോൾ നി­ങ്ങ­ളു­ടെ ഫേ­സ്ബു­ക്കി­നു കി­ട്ടി­യ പ്ര­തി­ക­ര­ണ­ത്തെ­കു­റി­ച്ചു് പ­റ­ഞ്ഞു. അ­തി­ലേ­റെ­യും സാ­യാ­ഹ്ന­യെ­കു­റി­ച്ചു് ആ­ദ്യ­മാ­യി കേൾ­ക്കു­ന്ന­തി­നെ കു­റി­ച്ചു്, അ­തി­ന്റെ ആ­ഹ്ലാ­ദ­ത്തെ കു­റി­ച്ചു്, പ­രി­ച­യ­പ്പെ­ടു­ത്തി­യ­തി­ന്റെ നന്ദി പ­ങ്കു­വെ­ച്ച­തി­നെ കു­റി­ച്ചൊ­ക്കെ­യാ­യി­രു­ന്നു. നല്ല വാർ­ത്ത­കൾ പലതും വൈ­റ­ലാ­കി­ല്ല­ല്ലൊ. എ­ങ്കി­ലും സാ­യാ­ഹ്ന പ­തു­ക്കെ പ­തു­ക്കെ പ­ട­രു­ക­യാ­ണു്. ര­ച­ന­യു­ടെ ന­മ്മു­ടെ കാ­മ്പ­യിൻ, തെ­രു­വു­പ്ര­സം­ഗ­ങ്ങൾ, ക­ല­ഹ­ങ്ങൾ, വെ­ല്ലു­വി­ളി­കൾ… എ­ല്ലാം അ­വ­സാ­നി­ക്കു­ക­യാ­ണു്. മ­രി­ക്കു­ന്ന­തി­നു­മു­മ്പു് ന­മ്മു­ടെ വീ­റു­റ്റ പോ­രാ­ളി­യാ­യി­രു­ന്ന പ്രൊ. പന്മന രാ­മ­ച­ന്ദ്രൻ ഹേ­മ­ച­ന്ദ്ര­നോ­ടും എ­ന്നോ­ടും പ­റ­ഞ്ഞു, “2019 ആ­കു­മ്പോ­ഴേ­ക്കും ഇ­രു­പ­തു വർഷം തി­ക­യു­ക­യ­ല്ലെ? ന­മു­ക്കു് ര­ച­ന­യു­ടെ ഒരു സമാപന സ­മ്മേ­ള­നം ന­ട­ത്ത­ണം!” ഇനി അ­തി­ന്റെ ആ­വ­ശ്യം ഉ­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. സുനീത സൂ­ചി­പ്പി­ച്ച­തു­പോ­ലെ ‘നി­ശ്ശ­ബ്ദ വി­പ്ല­വ’ത്തി­നു് ഔ­പ­ചാ­രി­ക­ത­ക­ളു­ടെ അ­ല­ങ്കാ­ര­ങ്ങൾ ആ­വ­ശ്യ­മി­ല്ല. മ­ല­യിൻ­കീ­ഴു് വ­ന്നു് സി വി രാ­ധാ­കൃ­ഷ്ണ­നെ കാ­ണ­ണ­മെ­ന്നു് ഞാൻ പല പ്രാ­വ­ശ്യം ആ­വ­ശ്യ­പ്പെ­ട്ടു. അ­ടു­ത്തു­ത­ന്നെ തീർ­ച്ച­യാ­യും വ­രാ­മെ­ന്നു് സുനീത പ്ലാ­നും ഇട്ടു. കൊറോണ എ­ല്ലാം മാ­റ്റി­വ­ച്ചി­രി­ക്കു­ന്നു. ഇ­ന്നു് ന­മ്മു­ടെ ജീ­വി­ത­ത്തിൽ മാ­റ്റി­വെ­ക്കാ­ത്ത ഒ­ന്നു് സാ­യാ­ഹ്ന മാ­ത്ര­മാ­ണു്.

(സെ­പ്റ്റം­ബർ 13 മുതൽ 19 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
സുനിൽ പി. ഇ­ള­യി­ടം: ജ­നാ­ധി­പ­ത്യം ഒരു സാ­ധ്യ­ത­യാ­ണു്
രാജൻ പ­ടു­തോൾ:
ശ്രീ സുനിൽ പി. ഇ­ള­യി­ടം സ്പർ­ശി­ക്കാൻ വി­ട്ടു­പോ­യെ­ന്നു് എ­നി­ക്കു് തോ­ന്നി­യ ചില കാ­ര്യ­ങ്ങൾ ചൂ­ണ്ടി­ക്കാ­ണി­ക്ക­ട്ടെ: രാ­ജ്യ­ത്തെ രാ­ഷ്ട്ര­മാ­യി പു­നർ­നിർ­മ്മി­ക്കു­മ്പോ­ളാ­ണു് ജ­നാ­ധി­പ­ത്യം അർ­ത്ഥ­വ­ത്താ­കു­ന്ന­തു്. രാ­ജ്യം രാ­ജാ­വി­ന്റെ­യാ­ണു്. രാ­ജാ­വി­നു് കൽ­പ്പി­ത­മാ­യ ഒരു ദെ­െ­വി­ക­പ­രി­വേ­ഷ­വു­മു­ണ്ട്. ദേ­വ­ദ­ത്ത­മാ­യ രാ­ജാ­ധി­കാ­ര­ത്തിൻ­കീ­ഴിൽ പ്രജ (subject) എന്ന അ­വ­സ്ഥ­യും, രാ­ജ്യ­വും ദേ­വ­ദ­ത്ത­മാ­ണെ­ന്നു­വ­രു­ന്നു. രാ­ജ­ഭ­ക്തി അ­തു­കൊ­ണ്ടു­ത­ന്നെ ദെ­െ­വ­ഭ­ക്തി­കൂ­ടി­യാ­ണു്. ദെ­െ­വ­കോ­പ­വും രാ­ജ­കോ­പ­വും ര­ണ്ട­ല്ല. ദെ­െ­വ­നി­ഷേ­ധം രാ­ജ്യ­ദ്രോ­ഹ­മാ­ണു്. ഈ രാ­ജ്യ­ദ്രോ­ഹ­കു­റ്റം സ്വയം ഏ­റ്റെ­ടു­ത്തു് പ്ര­ജ­യെ ‘ജനാ’ധി­പ­ത്യ­രാ­ഷ്ട്ര­ത്തി­ലെ പൗ­ര­നാ­ക്കി ഉ­യർ­ത്തു­ക­യാ­ണു് സ്വാ­ത­ന്ത്ര്യ­സ­മ­ര­നാ­യ­ക­ന്മാർ ചെ­യ്യു­ന്ന­തു്, ചെ­യ്യാൻ ആ­ഗ്ര­ഹി­ക്കു­ന്ന­തു്. പ്രജ പൗ­ര­നാ­വു­ക­യും രാ­ജ്യം രാ­ഷ്ട്ര­മാ­വു­ക­യും ചെ­യ്യു­ന്ന­തു് ഏ­തെ­ങ്കി­ലും അർ­ദ്ധ­രാ­ത്രി ന­ട­ക്കു­ന്ന ഒരു മ­ഹാ­സം­ഭ­വ­മ­ല്ലെ­ന്നു് ചു­രു­ക്കം. പ്രജ എന്ന മാ­ന­സി­കാ­വ­സ്ഥ­യെ പൗ­ര­ത്വ­ത്തി­ലേ­യ്ക്കു് ഉ­യർ­ത്താൻ, സ്വയം സ­മർ­പ്പി­ത­ഭ­ക്തി­യു­ടെ പി­ടി­യിൽ­നി­ന്നു് പ്ര­ജ­യെ മോ­ചി­പ്പി­ക്കാൻ, മ­തേ­ത­ര­വും രാ­ഷ്ട്രീ­യ ദർ­ശ­ന­ത്തി­ല­ധി­ഷ്ഠി­ത­വു­മാ­യ നി­ര­ന്ത­ര­മാ­യ പോ­രാ­ട്ട­ത്തി­നേ കഴിയു. ഇ­ന്ത്യ­യിൽ നടന്ന സ­ഹ­ന­സ­മ­ര­ത്തി­നു് അ­ങ്ങ­നെ­യൊ­രു രാ­ഷ്ട്രീ­യാ­ശ­യം ഉ­ണ്ടാ­യി­രു­ന്നു­വോ? “ര­ഘു­പ­തി രാഘവ രാ­ജാ­റാം പതീത പാവന സീ­താ­റാം…” എന്ന ഗാ­ന്ധി­യു­ടെ പ്രാർ­ത്ഥ­ന­യ­ല്ലേ സ്വാ­ത­ന്ത്ര്യ­സ­മ­ര­മു­ഖ­ത്തു് നാം ചൊ­ല്ലി­യാ­ടി­യ­തു് ? പ്ര­ജ­ക­ളെ ഒ­ന്നി­പ്പി­ക്കാൻ ഗണേശ ച­തുർ­ത്ഥി എന്ന മ­ത­ബിം­ബം അല്ലെ നമ്മൾ ഉ­പ­യോ­ഗി­ച്ച­തു് ? കോ­ട്ടും മേൽ­ക്കു­പ്പാ­യ­വു­മ­ഴി­ച്ചു­വെ­ച്ചു് ഗ്രാ­മീ­ണ­രിൽ ഒ­രാ­ളാ­യി സ്വ­യം­മാ­റി­യ ഗാ­ന്ധി ഇ­ന്ത്യ­ക്കാ­രിൽ രാ­ജ­ഭ­ക്തി­ക്ക­തീ­ത­മാ­യ പൗ­ര­ബോ­ധം ഉ­ണർ­ത്തു­ന്ന­തിൽ പ­രാ­ജ­യ­പ്പെ­ടു­ക­യാ­യി­രു­ന്നി­ല്ലെ? അ­തു­കൊ­ണ്ട­ല്ലെ, സ്വാ­ത­ന്ത്ര്യ­ല­ബ്ധി­ക്കു­ശേ­ഷ­വും ച­ക്ര­വർ­ത്തി­മാ­രു­ടെ തേ­രോ­ട്ടം ഓർ­മ്മി­പ്പി­ക്കു­ന്ന “ര­ഥ­യാ­ത്ര” ജ­നാ­ധി­പ­ത്യ­രാ­ഷ്ട്ര­ത്തിൽ ഒരു വെ­െ­രു­ദ്ധ്യ­മാ­ണെ­ന്നു് പൗ­ര­സ­മൂ­ഹം തി­രി­ച്ച­റി­യാ­തി­രി­ക്കു­ന്ന­തു്? തി­രു­വി­താം­കൂർ രാ­ജാ­വി­നു് സ­മ്മാ­ന­മാ­യി കി­ട്ടി­യ സ്വ­ത്തു് നിയമം വഴി പ­ത്മ­നാ­ഭ­സ്വാ­മി­യു­ടേ­താ­ണെ­ന്നു് ഭ­ര­ണ­ഘ­ട­നാ ബഞ്ച് വി­ധി­ച്ച­തു് അ­തു­കൊ­ണ്ട­ല്ലേ? കൊ­ച്ചി ദേ­വ­സ്വം ഭ­രി­ക്കു­ന്ന ശ­ബ­രി­മ­ല ക്ഷേ­ത്രം പ­ന്ത­ളം രാ­ജാ­വി­ന്റെ സ്വ­കാ­ര്യ­സ്വ­ത്ത­ല്ല എന്നു തീർ­ത്തു­പ­റ­യാൻ കോ­ട­തി­ക്കു­പോ­ലും ക­ഴി­യാ­ത്ത­തും അ­തു­കൊ­ണ്ട­ല്ലേ? ദേവ-​രാജഭക്തിയിൽ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന പ്ര­ജ­കൾ മാ­ത്ര­മ­ല്ലേ ഇ­ന്നും നമ്മൾ? ജ­ന­ങ്ങ­ളു­ടെ മ­ന­സ്സിൽ രൂ­ഢ­മൂ­ല­മാ­യ “രാജ-​ദേവ” ബിം­ബ­ങ്ങ­ളെ പൗ­ര­ബോ­ധം എന്ന മതേതര സം­സ്കാ­രം­കൊ­ണ്ടു് മാ­റ്റി­യെ­ടു­ക്കാൻ ഉ­ത­കു­ന്ന ഇ­ട­തു­പ­ക്ഷ അ­വ­ബോ­ധം ഇവിടെ ഇ­ന്നും ബു­ദ്ധി­ജീ­വി­കൾ­ക്കി­ട­യി­ലെ സം­വാ­ദ­ങ്ങൾ മാ­ത്ര­മാ­യി ഒ­തു­ങ്ങി­ക്കി­ട­ക്കു­ക­യ­ല്ലെ?
ക­രു­ണാ­ക­രൻ: ച­ന്ദ്ര­ലേ­ഖ
ഐറിസ് കോ­യ്ലി­യോ:
മി­നാ­റി­നൊ­പ്പം ഭാ­ര­തി­ക്കൊ­പ്പം വി­വേ­കി­നൊ­പ്പം ജീ­വി­ത­ത്തി­ലെ വലിയ വെ­ളി­പ്പെ­ട­ലു­കൾ­ക്കു് കാ­വ­ലാ­യി പേ­രി­ല്ലാ­ത്ത, വ­ഴി­യി­ല്ലാ­ത്ത, മ­ത­ജാ­തി­ലിം­ഗ­മ­തി­ലു­ക­ളി­ല്ലാ­ത്ത ഒരു വലിയ ത­പാ­ലാ­പ്പീ­സി­ലെ ഒ­ച്ച­കൾ­ക്കു് ലി­പി­യൊ­രു­ക്കും എ­ഴു­ത്തു­കാ­രു­ടെ വിധി ഏ­റ്റു­വാ­ങ്ങു­ന്നു. ച­ന്ദ്ര­ലേ­ഖ­മാ­രു­ടെ നീ­ണ്ടു­നീ­ണ്ടു പോ­കു­ന്ന ജ­നി­ത­ക­ക്ക­ണ്ണി­ക­ളോ­ടു് പക്ഷം ചേ­രു­ന്നു. മ­റ­ക്കി­ല്ലൊ­രി­ക്ക­ലും ഈ പെ­രു­മ­ഴ­യു­ടെ വായന. ഭ­ട്ട­തി­രി­യു­ടെ വരകൾ ഉ­യി­രേ­കി­യി­രി­ക്കു­ന്നു ക­ട­ലെ­ടു­ക്കും തു­രു­ത്തി­നു്.
പി. പി. രാ­മ­ച­ന്ദ്രൻ:
ക­രു­ണാ­ക­ര­ന്റെ കഥ ഇ­ന്നാ­ണു് വാ­യി­ച്ച­തു്. മി­ക­ച്ച രചന, ആ­ഖ്യാ­നം.
ര­വീ­ന്ദ്ര­നാ­ഥൻ:
ച­ന്ദ്ര­ലേ­ഖ നല്ല വാ­യ­നാ­നു­ഭ­വ­മാ­യി.
സ­ച്ചി­ദാ­ന­ന്ദൻ: ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങൾ
കെ. ജി. എസ്:
അകവും പു­റ­വും നി­റ­ഞ്ഞു വ­ഴി­യു­ന്നു ബസവ വെ­ളി­ച്ചം. സ­ച്ചി­യു­ടെ പക്വ പ­രി­ഭാ­ഷ. ഭ­ട്ട­തി­രി­യു­ടെ വരയിൽ വരികൾ ആ­ളു­ന്ന­തു് മ­റ്റൊ­രു വി­സ്മ­യ വചന പു­നർ­ജ്ജ­ന്മം. ചില വ­ര­ക­ളിൽ വ­ച­ന­ങ്ങ­ളു­ടെ നാ­ദ­ശ­രീ­രം മു­ഴ­ങ്ങു­ന്നു. ചി­ല­തിൽ വ­ച­നാ­ത്മാ­വി­ന്റെ നടനം. പ­രി­ഭാ­ഷ വര സാ­യാ­ഹ്ന­യു­ടെ അ­വ­ത­ര­ണം, എ­ല്ലാം തി­ക­ഞ്ഞ­തു്.
ലിസി മാ­ത്യു:
ബ­സ­വ­ണ്ണ നി­റ­പ്പ­കി­ട്ടു­ള്ള പ്ര­ഭാ­തം.
ശ­ശീ­ന്ദ്രൻ:
ബ­സ­വ­ണ്ണ വെ­ളി­ച്ച­ത്തി­ന്റെ തെ­ളി­ച്ചം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വചനം 36. ഇ­ന്ദ്രി­യ മോ­ഹ­ത്തി­ന്റെ പെൺ­പ­ട്ടി­കൾ – ഇ­ന്ദ്രി­യ മോ­ഹ­ത്തിൻ പെൺ­പ­ട്ടി­കൾ എന്നു വാ­യി­ക്കാ­ന­പേ­ക്ഷ. തെ­റ്റു് എ­ന്റെ­യാ­ണു്. ഇ­ന്ദ്രി­യ മോ­ഹ­ത്തി­ന്റെ കൊ­ടി­ച്ചി­കൾ എ­ന്നാ­യി­രു­ന്ന. ‘കൊ­ടി­ച്ചി­കൾ’ കേ­ര­ള­ത്തിൽ ചില ഭാ­ഗ­ത്തു് മ­ന­സ്സി­ലാ­വി­ല്ലെ­ന്നു് അശോകൻ പ­റ­ഞ്ഞ­പ്പോൾ ‘പെൺ­പ­ട്ടി­കൾ’ ആക്കി; ന്റെ എ­ന്ന­തു് ൻ ആ­ക്കാൻ മ­റ­ന്നു. അതു് ഒ­ഴു­ക്കു തടയും. (ചി­ല­യി­ട­ത്തു് നായ് ആണും പട്ടി പെ­ണ്ണു­മാ­ണു്. അ­വർ­ക്കു് ഈ പ്ര­യോ­ഗ­വും ആ­വർ­ത്ത­ന­മാ­യി – redundance-​തോന്നാം, ക്ഷ­മി­ക്കു­ക). പി­ന്നെ വി­വർ­ത്ത­നം—അതു് അ­നാ­യാ­സ­മാ­ണു്, ഭക്തൻ മൂർ­ത്തി­യാ­ക­ണ­മെ­ന്നേ­യു­ള്ളൂ: സ്നേ­ഹ­ത്തി­ലൂ­ടെ വി­ധേ­യ­ത്വം, വി­ധേ­യ­ത്വ­ത്തി­ലൂ­ടെ താ­ദാ­ത്മ്യ­ത്തി­ന്റെ അ­ദ്വൈ­തം. പി­ന്നെ ഒ­ന്നും ചെ­യ്യാ­നി­ല്ല. പേനയോ മൗസോ പി­ടി­ച്ചു് ഇ­രു­ന്നു കൊ­ടു­ത്താൽ മതി. ഭ­ട്ട­തി­രി­ക്കു­പോ­ക­ണം അ­ക്ഷ­ര­ന­ട­ന­ത്തി­ന്റെ പ്ര­കീർ­ത്ത­നം.
ശ്രീ­ദേ­വി കർത്ത:
ബ­സ­വ­ണ്ണ­യും അ­ക്ക­യും അ­വ­ര­വ­രു­ടെ ആ­ത്മ­നാ­ഥ­ന്മാ­രാ­യ സം­ഗ­മ­ദേ­വ­നോ­ടും ചെന്ന മ­ലി­കാർ­ജൂ­ന­നോ­ടും സം­വ­ദി­ക്കു­ന്ന രീ­തി­യിൽ ഉള്ള വ്യ­ത്യാ­സം ശ്ര­ദ്ധ ആ­വ­ശ്യ­പ്പെ­ടു­ന്നു. ബ­സ­വ­ണ്ണ വി­ധേ­യ­നും നി­സ്സ­ഹാ­യ­നു­മാ­യ ഒരു നി­സ്വ­ഭ­ക്ത­ന്റെ ഭാ­ഷ­യിൽ വി­ളി­ച്ചു അ­പേ­ക്ഷി­ക്കു­മ്പോൾ അക്ക തന്റെ നാ­ഥ­നോ­ടു് നേർ­ക്കു നേർ നി­ന്നു ചില ആ­വ­ശ്യ­ങ്ങൾ, ചോ­ദ്യ­ങ്ങൾ നി­ര­ന്ത­രം ഉ­ന്ന­യി­ക്കു­ന്നു. ഭ­ക്തി­യു­ടെ പാ­ര­മ്യ­ത്തി­ലും അവർ വ്യ­ക്തി­യെ­ന്ന ഉ­ണ്മ­യെ നി­ര­സി­ച്ചു ക­ള­യു­ന്നി­ല്ല. സ്ത്രീ­പു­രു­ഷ ദ്വ­ന്ദ­ത്തെ മ­റി­ക­ട­ന്നു പോ­കു­മ്പോ­ഴും സ്ത്രീ ഉടൽ എന്ന സാ­ന്നി­ദ്ധ്യ­ത്തെ അ­തി­ന്റെ എല്ലാ ആർ­ജ്ജ­വ­ത്തോ­ടെ­യും ആ­വി­ഷ്ക­രി­ക്കു­ന്നു. ബ­സ­വ­ണ്ണ സം­ഗ­മേ­ശ്വ­ര­നു് ല­ഭി­ക്കാ­വു­ന്ന ഒരു സ­മ്പൂർ­ണ ഭ­ക്ത­രൂ­പ­മാ­യി പ­രി­ണ­മി­ക്കു­മ്പോൾ അക്ക ഒ­രേ­സ­മ­യം ഭ­ക്ത­യും മ­ലി­കാർ­ജ്ജു­ന­നു ശ്ര­മി­ച്ചാൽ മാ­ത്രം ല­ഭി­ക്കു­ന്ന അ­ല­ഭ്യ­ല­ക്ഷ്യ­വു­മാ­യി നി­ല­നിൽ­ക്കു­ന്നു. “എന്റെ മു­ല­കൾ­ക്കു് മേൽ ശ­യി­ക്കാൻ നി­ന­ക്കു എന്നു ഭാ­ഗ്യം കി­ട്ടും ചെന്ന മ­ലി­കാർ­ജ്ജു­നാ” എന്നു അക്ക ചോ­ദി­ക്കു­മ്പോൾ അക്ക ഭ­ക്ത­യിൽ നി­ന്നു സ­മാ­വ­സ്ഥ­യി­ലേ­ക്കു ഉ­യർ­ന്ന സ്ത്രൈ­ണ പ്ര­തീ­ക­മാ­ണു്, ബ­സ­വ­ണ്ണ ല­യി­ക്കു­ന്ന ഒരു ന­ദി­യും. അക്ക സ­മു­ദ്ര­ത്തി­ലേ­ക്കു സ്വേ­ഛാ­യാൽ മാ­ത്രം വർ­ഷി­ക്കു­ന്ന ഒരു സ്വ­ത­ന്ത്ര മേ­ഘ­വും. രണ്ടു ദാഹം ശ­മി­പ്പി­ക്കു­ന്ന ഉ­റ­വി­ട­ങ്ങൾ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
അ­ക്ക­യി­ലാ­ണു് ഞാ­നി­പ്പോൾ. ഓരോ ക­വി­യെ­യും ആ ക­വി­യാ­യി കാണാൻ എ­ന്നെ­ങ്കി­ലും നാം പ­ഠി­ച്ചേ­ക്കും. ഈ കവികൾ ദ്വൈ­ത­ങ്ങ­ളെ മ­റി­ക­ട­ന്നി­രു­ന്നു. ന­മു­ക്കു് അതു പ്ര­യാ­സ­മാ­കും. ആ­ണി­ന്റെ­യു­ള്ളി­ലെ പെ­ണ്ണി­നെ­യും പെ­ണ്ണി­ന്റെ­യു­ള്ളി­ലെ ആ­ണി­നെ­യും കാണാൻ പ്രാ­പ്തി നേ­ടു­മ്പോൾ നാം മ­നു­ഷ്യ­രാ­കാ­നി­ട­യു­ണ്ടു്.
ഇ. മാധവൻ:
ചാ­രു­ത­യാർ­ന്ന ലാ­ളി­ത്യ­ത്തി­നു് കീഴെ ഭ­ക്തി­യിൽ ത­ത്വ­ജ്ഞാ­ന­ത്തിൽ അ­ഭി­ഷി­ക്ത­മാ­യ കാ­വ്യം. വി­വർ­ത്ത­ന­മെ­ന്നു് തോ­ന്നി­ല്ല.
മനോജ് കുറൂർ:
മ­ല­യാ­ള­ത്തി­നു് ഉ­രി­യാ­ടാൻ ബ­സ­വ­വ­ച­ന­ങ്ങൾ. ഇ­ന്ത്യ­യു­ടെ ച­രി­ത്ര­ത്തിൽ മി­ന്ന­ലി­ന്റെ വേ­ഗ­വും വെ­ളി­ച്ച­വു­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ക­യും ഇ­ത്തി­രി­ക്കാ­ലം ഒന്നു ഭ്ര­മി­പ്പി­ച്ചി­ട്ടു പൊ­ലി­ഞ്ഞു പോ­വു­ക­യും ചെയ്ത ന­ക്ഷ­ത്ര­ഭൂ­മി­യാ­ണു് ബ­സ­വ­ണ്ണ­യു­ടെ ക­ല്യാ­ണ. അ­സാ­ധാ­ര­ണ­മാ­യ പ്ര­പ­ഞ്ച­ദർ­ശ­ന­വും അ­തി­ന്റെ വൈ­യ­ക്തി­ക­വും സാ­മൂ­ഹി­ക­വു­മാ­യ ആ­വി­ഷ്കാ­ര­ങ്ങ­ളും ചേർ­ന്ന­താ­ണു് പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടി­ന്റെ ഉ­ത്ത­രാർ­ദ്ധ­ത്തിൽ അ­വി­ടെ­യു­ണ്ടാ­യ കന്നഡ വ­ച­ന­ക­വി­താ­പ്ര­സ്ഥാ­നം. ഉ­ത്ത­ര­കർ­ണ്ണാ­ട­ക­യി­ലെ ക­ല്യാ­ണ­യിൽ ബി­ജ്ജ­ള­രാ­ജാ­വി­ന്റെ മ­ഹാ­മ­ന്ത്രി­യാ­യി­രു­ന്ന ബ­സ­വ­ണ്ണ­യാ­ണു് ഈ പ്ര­സ്ഥാ­ന­ത്തി­നു നേ­തൃ­ത്വം കൊ­ടു­ത്ത­തു്. ബ­സ­വ­ണ്ണ തന്റെ ഭ­ര­ണ­പ­ര­മാ­യ അ­ധി­കാ­ര­മു­പ­യോ­ഗി­ച്ചു് ജാ­തി­വി­വേ­ച­നം അ­വ­സാ­നി­പ്പി­ച്ചു; ഏതു തൊ­ഴി­ലും അ­വ­ര­വർ­ക്കി­ഷ്ട­മു­ള്ള­തു­പോ­ലെ തി­ര­ഞ്ഞെ­ടു­ക്കാ­മെ­ന്നു വാ­ദി­ച്ചു. ഏതു തൊ­ഴി­ലും ഒ­രേ­പോ­ലെ മ­ഹ­ത്വ­മു­ള്ള­താ­ണെ­ന്നു വി­ശ്വ­സി­ച്ച അ­ദ്ദേ­ഹം തന്റെ കാ­ഴ്ച­പ്പാ­ടു­കൾ അ­തേ­പ­ടി ന­ട­പ്പിൽ വ­രു­ത്തു­ക­യും ചെ­യ്തു. അ­ടി­സ്ഥാ­ന­പ­ര­മാ­യി ശൈ­വ­ഭ­ക്തി­പ്ര­സ്ഥാ­ന­മാ­യ വീ­ര­ശൈ­വ/ലിം­ഗാ­യ­ത­ദർ­ശ­ന­ത്തിൽ ഊ­ന്നു­ന്ന വ­ച­ന­ക­വി­താ­പ്ര­സ്ഥാ­ന­ത്തി­നു് ദാർ­ശ­നി­ക­മാ­യ കെ­ട്ടു­റ­പ്പു ന­ല്കി­യ­തു് അല്ലമ പ്ര­ഭു­വാ­ണു്. ജ്ഞാ­ന­വും കർ­മ്മ­വും ചേ­രു­ന്ന തന്റെ പ­ദ്ധ­തി ന­ട­പ്പിൽ വ­രു­ത്താ­നു­ദ്ദേ­ശി­ച്ചു ബ­സ­വ­ണ്ണ സ്ഥാ­പി­ച്ച അ­നു­ഭ­വ­മ­ണ്ഡ­പ­ത്തി­ന്റെ അ­ധ്യ­ക്ഷ­നാ­യ­തും അല്ലമ പ്ര­ഭു­ത­ന്നെ. വ­ച­ന­ക­വി­താ­പ്ര­സ്ഥാ­ന­ത്തി­ലെ ഏ­റ്റ­വും തി­ള­ക്ക­മു­ള്ള സാ­ന്നി­ധ്യ­ങ്ങ­ളി­ലൊ­ന്നു്, ഉ­ട­ലി­നെ ജ­യി­ക്കു­ക­യാൽ ന­ഗ്ന­യാ­യി ക­ല്യാ­ണ­യി­ലെ­ത്തു­ക­യും തന്നെ പ­രീ­ക്ഷി­ച്ച അല്ലമ പ്ര­ഭു­വി­നെ പ്ര­തി­ഭ­യും ആ­ത്മാർ­ത്ഥ­ത­യും­കൊ­ണ്ടു് വി­സ്മ­യി­പ്പി­ക്കു­ക­യും ചെയ്ത അക്ക മ­ഹാ­ദേ­വി­യാ­ണു്. ബ­സ­വ­ണ്ണ­യു­ടെ പ­ത്നി­മാ­രാ­യ ഗം­ഗാം­ബി­ക, നീ­ലാം­ബി­ക, സ­ഹോ­ദ­രി­യാ­യ നാ­ഗ­ലാം­ബി­ക, നാ­ഗ­ലാം­ബി­ക­യു­ടെ പു­ത്ര­നാ­യ ച­ന്ന­ബ­സ­വ­ണ്ണ, അ­ല­ക്കു­കാ­ര­നാ­യ മ­ഡി­വാ­ള മാ­ച്ചി­ദേ­വൻ, ക­ട­ത്തു­കാ­ര­നാ­യ അം­ബി­ഗാ­ര ചൗ­ഡ­യ്യ, മ­ര­പ്പ­ണി­ക്കാ­രി­യാ­യ കാ­ള­വ്വ, തൂ­പ്പു­കാ­രി­യാ­യ സ­ത്യ­ക്കാ, ചെ­രു­പ്പു­കു­ത്തി­യാ­യ ചെ­ന്ന­യ്യ എ­ന്നി­ങ്ങ­നെ പ്ര­സി­ദ്ധ­രാ­യ വ­ച­ന­ക­വി­കൾ വേ­റെ­യു­മു­ണ്ടു്. കേ­ര­ള­ത്തി­ലെ അ­വ­ളൂ­രിൽ­പ്പി­റ­ന്നു് ക­ല്യാ­ണ­യി­ലെ­ത്തി­യ ഗൊ­ഗ്ഗ­വ്വ എന്ന വ­ച­ന­ക­വി ആൺ-​പെൺ വ്യ­ത്യാ­സ­ത്തെ­യാ­ണു് തന്റെ ക­വി­ത­ക­ളി­ലൂ­ടെ നേ­രി­ടു­ന്ന­തു്. എ­ന്നാൽ ഈ പ്ര­സ്ഥാ­നം അ­ധി­ക­കാ­ലം നീ­ണ്ടു­നി­ന്നി­ല്ല. ഒരു ചെ­രു­പ്പു­കു­ത്തി­യു­ടെ മകനും ഒരു ബ്രാ­ഹ്മ­ണ­ന്റെ മകളും ത­മ്മി­ലു­ള്ള വി­വാ­ഹം ന­ട­ത്തി­യ­തി­ന്റെ പേരിൽ യാ­ഥാ­സ്ഥി­തി­ക ബ്രാ­ഹ്മ­ണർ രാ­ജാ­വി­നെ­ക്ക­ണ്ടു പരാതി പ­റ­ഞ്ഞു. അവർ ചേർ­ന്നു് വ­ച­ന­ക­വി­ക­ളെ ആ­ക്ര­മി­ച്ചു. തു­ടർ­ന്നു­ണ്ടാ­യ തി­രി­ച്ച­ടി­യിൽ ബി­ജ്ജ­ള­രാ­ജാ­വു­ത­ന്നെ കൊ­ല്ല­പ്പെ­ട്ടു. ശി­വ­ശ­ര­ണർ­ക്കു് അതോടെ നാ­ട്ടിൽ­നി­ന്നു പ­ലാ­യ­നം ചെ­യ്യേ­ണ്ടി വന്നു. നാ­ട്ടിൽ­നി­ന്നു പു­റ­ത്താ­ക്ക­പ്പെ­ട്ട ബ­സ­വ­ണ്ണ കൂ­ട­ല­സം­ഗ­മ­ത്തി­ലെ­ത്തി സ­മാ­ധി­യി­ലി­രു­ന്നു് ജീ­വ­ത്യാ­ഗം ചെ­യ്തു. വ­ച­ന­ക­വി­താ­പ്ര­സ്ഥാ­ന­ത്തോ­ടു­ള്ള തന്റെ വൈ­കാ­രി­ക­മാ­യ അ­ടു­പ്പം സ­ച്ചി­ദാ­ന­ന്ദൻ നേ­ര­ത്തെ­ത­ന്നെ തന്റെ ക­വി­ത­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള­താ­ണു്. 1995-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ‘ബ­സ­വ­ണ്ണ കർ­ഷ­ക­രോ­ടൊ­ത്തു നൃ­ത്തം ചെ­യ്യു­ന്നു’, ‘അക്ക മൊ­ഴി­യു­ന്നു’ എന്നീ ക­വി­ത­കൾ ഉ­ദാ­ഹ­ര­ണം. വ­ച­ന­ക­വി­കൾ മാ­ത്ര­മ­ല്ല, ആ­ണ്ടാ­ളും നാ­മ­ദേ­വ­നും ക­ബീ­റും മീ­ര­യും തു­ക്കാ­റാ­മും ചൈ­ത­ന്യ­നും ബു­ള്ളേ­ഷാ­യു­മുൾ­പ്പെ­ടെ വിവിധ ഭാ­ഷ­ക­ളിൽ വിവിധ കാ­ല­ങ്ങ­ളി­ലു­ണ്ടാ­യ ഭ­ക്ത­ക­വി­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­വ­ന­യെ സ്വാ­ധീ­നി­ക്കു­ക­യും മൊ­ഴി­ക­ളെ ത്വ­രി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘ഇ­ന്ത്യൻ കവി’ എന്ന ക­വി­ത­യി­ലു­ള്ള­തു­പോ­ലെ ഒരേ സമയം ഭൂത-​വർത്തമാന-ഭാവി കാ­ല­ങ്ങ­ളിൽ ജീ­വി­ക്കു­ന്ന, മൂ­ന്നു മു­ഖ­മു­ള്ള ഇ­ന്ത്യൻ ക­വി­യു­ടെ ക­വി­ത­യ്ക്കു് കാ­ല­ത്തി­ന്റെ കൊ­മ്പിൽ ത­ല­കീ­ഴാ­യി­ക്കി­ട­ന്നു്, വേ­താ­ള­ത്തെ­പ്പോ­ലെ നി­ര­ന്ത­രം ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കേ­ണ്ടി­വ­രു­ന്നു; ഒരേ സമയം പല ലോ­ക­ങ്ങ­ളിൽ ജീ­വി­ച്ചു­കൊ­ണ്ടു­ത­ന്നെ ഈ ലോ­ക­വു­മാ­യി സം­വ­ദി­ക്കേ­ണ്ടി വ­രു­ന്നു. സ­ച്ചി­ദാ­ന­ന്ദ­ന്റെ കവിത ചെ­യ്യു­ന്ന­തും അ­തു­ത­ന്നെ. സ്വ­ന്തം ക­വി­ത­ക­ളി­ലൂ­ടെ മാ­ത്ര­മ­ല്ല, ലോ­ക­ത്തി­ന്റെ വിവിധ ഭാ­ഗ­ങ്ങ­ളി­ലു­ണ്ടാ­യ ക­വി­ത­ക­ളു­ടെ മൊ­ഴി­മാ­റ്റ­ത്തി­ലൂ­ടെ­യും ഈ ക­വി­കർ­മ്മം അ­ദ്ദേ­ഹം തു­ടർ­ന്നു പോ­രു­ന്നു. സ­ച്ചി­ദാ­ന­ന്ദൻ വി­വർ­ത്ത­നം ചെയ്ത ‘ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങൾ’ വാ­യി­ച്ച­പ്പോൾ ഇ­ത്ര­യും ആ­മു­ഖ­മാ­യി പ­റ­യ­ണ­മെ­ന്നു തോ­ന്നി. അ­ദ്ദേ­ഹം­ത­ന്നെ ത­യ്യാ­റാ­ക്കി­യ ആമുഖം വി­വർ­ത്ത­ന­ങ്ങൾ­ക്കൊ­പ്പം ചേർ­ത്തി­ട്ടു­ണ്ടു് എ­ന്ന­തു കാ­ണാ­തി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇതിനെ ഒരു വാ­യ­ന­ക്കാ­ര­ന്റെ പൂ­ര­ണ­മാ­യി ക­രു­തി­യാൽ മതി. ‘ബ­സ­വ­ണ്ണ കർ­ഷ­ക­രോ­ടൊ­ത്തു നൃ­ത്തം ചെ­യ്യു­ന്നു’ എന്ന ക­വി­ത­യിൽ,

‘വരിക, ശി­വ­നെ­ച്ചു­റ്റി നാം കൈകൾ കോർ­ക്കു­ക

അവനു കൊ­ടി­യാ­യി­ക്ക­ല­പ്പ­ക­ളു­യർ­ത്തു­ക’

എ­ന്നി­ങ്ങ­നെ വ­ച­ന­ക­വി­താ­പ്ര­സ്ഥാ­ന­ത്തി­ന്റെ ജ്ഞാന-​കർമ്മസങ്കല്പനങ്ങളിലെ പാ­ര­സ്പ­ര്യം സൂ­ചി­പ്പി­ക്കു­ക­യും വൈ­കാ­തെ അതു്,

‘നി­ല­മു­ഴും കരി ശിവൻ,

കൊ­യ്യു­മ­രി­വാൾ ശിവൻ

അതു കൊ­യ്ത­താ­റ്റി­ക്കൊ­ഴി­ക്കും

മുറം ശിവൻ’

എ­ന്നി­ങ്ങ­നെ ബ­ഹു­ത്വ­ത്തി­ലേ­ക്കും ഐ­ക്യ­ത്തി­ലേ­ക്കും വി­ക­സി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്, അ­ദ്ദേ­ഹം. ബ­സ­വ­ണ്ണ­യു­ടെ വ­ച­ന­ങ്ങ­ളി­ലേ­ക്കു ക­ട­ക്കു­ന്ന­തി­നു മു­മ്പു് ഇതും ഓർ­മ്മി­ക്കാ­വു­ന്ന­താ­ണു്. വ­ച­ന­ക­വി­ത­യു­ടെ ഒരു സ­വി­ശേ­ഷ­ത, അ­തി­ന്റെ പേ­രിൽ­ത്ത­ന്നെ­യു­ള്ള വ­ച­ന­സ്വ­ഭാ­വ­മാ­ണു്. വൃ­ത്തം ദീ­ക്ഷി­ക്കാ­തെ­ത­ന്നെ, സം­സാ­ര­ത്തി­ന്റെ ആ­ന്ത­രി­ക­വും ബാ­ഹ്യ­വു­മാ­യ താ­ള­ത്തെ ജൈ­വി­ക­മാ­യി ആ­വി­ഷ്ക­രി­ക്കു­ന്ന രൂ­പ­മാ­ണു് മിക്ക വ­ച­ന­ങ്ങൾ­ക്കു­മു­ള്ള­തു്. മു­തിർ­ന്ന കന്നഡ കവി എച്ച്. എസ്. ശി­വ­പ്ര­കാ­ശ് ചൊ­ല്ലി­യും ചില ഗായകർ പാ­ടി­യും കേ­ട്ട­തു­കൊ­ണ്ട­തു­കൂ­ടി­യാ­വും, ജൈ­വി­ക­വും സ­വി­ശേ­ഷ­വു­മാ­യ ആ രൂ­പ­പ­ര­ത­യെ മ­ല­യാ­ള­ത്തി­ലേ­ക്കു് സ്വാം­ശീ­ക­രി­ക്കാൻ സ­ച്ചി­ദാ­ന­ന്ദ­നു് അ­നാ­യാ­സം ക­ഴി­യു­ന്നു.

ലോ­ക­ത്തെ മ­ന­സ്സി­ലാ­ക്കാൻ നാം ആ­ശ്ര­യി­ക്കു­ന്ന ദ്വ­ന്ദ്വ­ങ്ങ­ളു­ടെ­യും ലോ­ക­ത്തി­ന്റെ ബ­ഹു­ത്വ­ത്തി­നും ജ്ഞാ­ന­ത്തി­ന്റെ ഐ­ക്യ­ത്തി­നു­മി­ട­യിൽ വ­ന്നു­ചേ­രു­ന്ന ത­ട­സ്സ­ങ്ങ­ളു­ടെ­യും മു­ന്നിൽ ഹ­താ­ശ­നാ­യി നി­ല്ക്കു­ക­യും ഇ­വ­യു­ടെ അ­ന്ത­ര­ങ്ങ­ളൊ­ഴി­വാ­ക്കി സ­മ­ഗ്ര­ജ്ഞാ­ന­ത്തി­ലേ­ക്കു തന്നെ വി­മോ­ചി­പ്പി­ക്കു­വാൻ അ­പേ­ക്ഷി­ക്കു­ക­യും ചെ­യ്യു­ന്ന ബ­സ­വ­ണ്ണ അ­ങ്ങ­നെ മ­ല­യാ­ള­ത്തി­ന്റേ­തു­കൂ­ടി­യാ­യി­ത്തീ­രു­ന്നു. ആന-​തോട്ടി, മാമല-​മിന്നൽ, കൂരിരുട്ടു്-​കൊച്ചുവിളക്കു്, ശിവൻ-​മർത്ത്യഹൃദയം എന്നീ വ­ലി­പ്പ­ച്ചെ­റു­പ്പ­ങ്ങ­ളെ­പ്പ­റ്റി ഉ­ത്ക­ണ്ഠ­പ്പെ­ടു­ന്ന ആ­ദ്യ­വ­ച­നം­ത­ന്നെ അ­ങ്ങ­നെ­യൊ­ര­നു­ഭ­വ­മാ­യി­ത്തീ­രു­ന്നു­ണ്ടു്.

‘അ­ടു­പ്പു ക­ത്തു­മ്പോൾ

അ­ടു­ത്തു­നി­ന്നി­ടാം

ഉലകം ക­ത്തു­മ്പോൾ

എ­വി­ടെ­പ്പോ­കും നാം’

എ­ന്നി­ങ്ങ­നെ മ­ല­യാ­ള­ത്തി­ന്റെ കാ­വ്യ­ഭാ­ഷ­യോ­ടു് വ­ച­ന­ങ്ങൾ ഇ­ണ­ങ്ങി­ച്ചേ­രു­ന്ന­തു് എത്ര സ്വാ­ഭാ­വി­ക­മാ­യാ­ണു്!

‘ജീ­വി­ച്ചി­രി­പ്പ­വൻ

ആഹാരം ചോ­ദി­ച്ചാൽ

‘പോ പു­റ­ത്തെ’ന്നു പറയും

മൂകം ശി­വ­ലിം­ഗം

കാ­ണു­കിൽ ച­ങ്ങാ­തി,

‘ചോറു നല്കെ’ന്നു ക­ല്പി­ക്കും’

എ­ന്നി­ങ്ങ­നെ ഭ­ക്തി­യും ജീ­വി­ത­വും യ­ഥാർ­ത്ഥ­ജ്ഞാ­ന­വും ത­മ്മി­ലു­ള്ള പൊ­രു­ത്ത­ക്കേ­ടു­ക­ളെ സം­ബോ­ധ­ന ചെ­യ്യു­ന്ന വ­ച­ന­ങ്ങൾ­ക്കു് മൊ­ഴി­മാ­റ്റ­ത്തി­ലും അതേ മി­ഴി­വു­ണ്ടു്.

‘ച­ന്ദ്രോ­ദ­യം:

വേ­ലി­യേ­റ്റം ക­ട­ലി­നു്.

ച­ന്ദ്ര­ക്ഷ­യം:

കടൽ വേ­ലി­യി­റ­ക്ക­മാ­യ്’

എന്ന ദൃ­ഢ­മാ­യ കൃ­ത്യ­ത­യു­ടെ ഭാ­ഷ­യും

‘പ­ക്ഷി­യെ കൂ­ട്ടി­ല­ട­ച്ചൂ,

എണ്ണ വി­ള­ക്കിൽ നി­റ­ച്ചൂ,

എ­ണ്ണ­ത്തി­രി­യും തെ­റു­ത്തൂ,

ഇ­പ്പോ­ഴ­വൻ വ­രു­മ­മ്മേ’

എന്ന ല­ളി­ത­മാ­യ ബാ­ല­ക­വി­ത­യു­ടെ മ­ട്ടും

‘പോയ് വ്യ­ഭി­ച­രി­ക്കാൻ ഞാൻ

ക­ള്ള­നാ­ണ­യം കി­ട്ടീ,

പോയ് മ­തി­ലി­നു പി­ന്നിൽ

തേ­ളു­ക­ളെ­ന്നെ­ക്കു­ത്തീ’

എന്ന പ­രു­ക്കൻ ജീ­വി­താ­വി­ഷ്കാ­ര­വും

‘ദ­ളി­ത­ന്റെ തെ­രു­വി­നും

ശി­വ­മ­ന്ദി­ര­ത്തി­നും

ഈ ഭൂ­മി­യൊ­രു­പോ­ലെ’

എന്ന ദൃ­ഢ­പ്ര­സ്താ­വ­വും ഒരേ നി­റ­വോ­ടെ, ഏറെ തി­ള­ക്ക­ത്തോ­ടെ മ­ല­യാ­ള­ത്തി­ലും വ­ന്നു് ഈ മൊ­ഴി­മാ­റ്റ­ങ്ങ­ളെ ജീ­വ­സ്സു­റ്റ­താ­ക്കു­ന്നു.

ഇവിടെ ഉ­ദാ­ഹ­രി­ച്ച ഭാ­ഗ­ങ്ങൾ­ക്കു­ത­ന്നെ­യു­ള്ള രൂ­പ­പ­ര­മാ­യ വൈ­വി­ധ്യ­വും അ­തി­നു് ഉ­ള്ള­ട­ക്ക­വു­മാ­യു­ള്ള ചേർ­ച്ച­യും വ്യ­ക്ത­മാ­ണു്.

‘അ­വ­രെ­ക്കാ­ണു­ക:

നീരിൻ പോളയെ ര­ക്ഷി­ക്കാ­നാ­യ്

കാ­രി­രു­മ്പിൻ കൂ­ടു­ണ്ടാ­ക്കും പാ­വ­ങ്ങൾ’

എ­ന്ന­തു പോലെ പദ്യ-​ഗദ്യതാളങ്ങൾ വേർ­തി­രി­ക്കാ­നാ­വാ­ത്ത വിധം ഇ­ണ­ചേർ­ന്ന വ­രി­ക­ളും,

‘വേഗം പോ­ട്ടെ വേഗം ഊം ഊം

ഇ­ഷ്ടം­പോ­ലെ ന­ട­ക്ക­ട്ടെ ഊം’

എ­ന്നി­ങ്ങ­നെ മൂളൽ പോലും അ­തി­ന്റെ ക­വി­താ­പ­ര­മാ­യ ധർ­മ്മം നിർ­വ­ഹി­ക്കു­ന്ന ഭാ­ഗ­ങ്ങ­ളും ഈ വി­വർ­ത്ത­ന­ങ്ങ­ളിൽ കാണാം.

‘താ­ള­മ­റി­യി­ല്ലെ­നി, ക്ക­റി­യി­ല്ല വൃ­ത്തം

വീ­ണ­യു­ടെ, ചെ­ണ്ട­യു­ടെ താ­ള­ക്ക­ണ­ക്കും’

എന്നു പ­റ­ഞ്ഞു്, സ്നേ­ഹ­ത്തി­ന്റെ താ­ള­ത്തിൽ ഗാനം പാ­ടു­ന്ന വ­ച­ന­ക­വി­യെ ഇ­ങ്ങ­നെ­ത­ന്നെ­യാ­ണ­ല്ലോ പു­ന­രാ­വി­ഷ്ക­രി­ക്കേ­ണ്ട­തു്!

‘കാ­ലു­കൾ നൃ­ത്തം ചെ­യ്യും

ക­ണ്ണു­കൾ കാണും

നാവോ പാടും’

എ­ന്നി­ങ്ങ­നെ അതതു് ഇ­ന്ദ്രി­യ­ങ്ങൾ സ്വയം പ്ര­വർ­ത്തി­ക്കു­ന്ന­തു­പോ­ലെ സ്വാ­ഭാ­വി­ക­മാ­വു­ന്നു­ണ്ട­തു്.

ന­മ്മു­ടെ മു­ന്നിൽ­ത്ത­ന്നെ­യു­ള്ള ഈ വ­ച­ന­ങ്ങ­ളെ­പ്പ­റ്റി ഞാൻ വാ­ചാ­ല­നാ­വു­ന്നി­ല്ല. സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ ക­വി­ത­കൾ­ക്കി­ണ­ങ്ങും­വി­ധം സു­ന്ദ­ര­മാ­യാ­ണു് ഈ പു­സ്ത­കം ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്ന­തു്. എൻ. ഭ­ട്ട­തി­രി­യു­ടെ ക­ലി­ഗ്രാ­ഫി ഇ­തി­നു് അഴകും മി­ഴി­വും കൂ­ട്ടു­ന്നു. ഇ­തി­നെ­ല്ലാം ക­വി­യോ­ടും പ്ര­സാ­ധ­ക­രോ­ടും മ­ല­യാ­ളം ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു. അ­ത്ര­യെ­ങ്കി­ലും പ­റ­യാ­തി­രി­ക്കാൻ വയ്യ.

‘മു­റി­നാ­വു് ’ എന്ന നോവൽ എ­ഴു­തു­ന്ന കാ­ല­ത്തു് അതിലെ ഒരു പ്ര­ധാ­ന­ക­ഥാ­പാ­ത്ര­മാ­യ ഗൊ­ഗ്ഗ­വ്വ­യോ­ടൊ­പ്പം കന്നഡ മൊ­ഴി­ക­ളി­ലൂ­ടെ സ­ഞ്ച­രി­ച്ച­തി­ന്റെ ഓർമ്മ; ഒപ്പം ബ­സ­വ­ണ്ണ ബാ­ല്യ­കാ­ലം ചെ­ല­വി­ട്ട കൂ­ട­ല­സം­ഗ­മ­ത്തി­ലൂ­ടെ, അ­ദ്ദേ­ഹം സ്വ­പ്ന­ഭൂ­മി­യാ­ക്കി­യെ­ങ്കി­ലും ഇ­ന്നൊ­രു പാവം ഗ്രാ­മ­മാ­യി അ­വ­ശേ­ഷി­ക്കു­ന്ന ക­ല്യാ­ണ­യി­ലൂ­ടെ, അ­വി­ടു­ത്തെ കോ­ട്ട­യി­ലൂ­ടെ, അ­നു­ഭ­വ­മ­ണ്ഡ­പ­ത്തി­ലൂ­ടെ, അക്ക മ­ഹാ­ദേ­വി­യും അല്ലമ പ്ര­ഭു­വും അ­ന്ത്യ­കാ­ലം ചെ­ല­വ­ഴി­ച്ച ശ്രീ­ശൈ­ല­ത്തി­ലൂ­ടെ, മ­ല്ലി­കാർ­ജ്ജു­ന­ന്റെ സ­വി­ധ­ത്തി­ലൂ­ടെ നേ­രി­ട്ടു യാത്ര ചെയ്ത അ­നു­ഭ­വം; എന്നെ തെ­ളി­ച്ചെ­ടു­ത്ത ആ വൈ­കാ­രി­ക­ത­ക­ളെ ഒ­ന്നു­കൂ­ടി ഗാ­ഢ­മാ­ക്കി­യ ഈ മൊ­ഴി­മാ­റ്റ­ത്തെ ഞാൻ ഉ­ള്ളി­നോ­ടു ചേർ­ത്തു­പി­ടി­ക്കു­ന്നു.

കെ. സ­ച്ചി­ദാ­ന­ന്ദൻ:
നന്ദി, മനോജ്. ആ­രാ­ണെ­ഴു­തി­യ­തെ­ന്നു നോ­ക്കാ­തെ­യാ­ണു് വാ­യി­ച്ചു­തു­ട­ങ്ങി­യ­തു്. ഇതു് വ­ച­ന­ങ്ങ­ളു­ടെ ഒരു സ­മാ­ഹാ­ര­ത്തി­ന്റെ ആ­ദ്യ­ഖ­ണ്ഡ­മാ­ണെ­ന്ന­റി­യി­ക്ക­ട്ടെ. അ­ക്ക­യു­ടെ മൊ­ഴി­മാ­റ്റം തു­ട­ങ്ങി, രണ്ടു വ­ച­ന­ങ്ങൾ ഇ­ന്ന­ലെ­ത്ത­ന്നെ ഫേ­സ്ബു­ക്കിൽ ഇ­ട്ടി­രു­ന്നു. തു­ടർ­ന്നു് അല്ലമ പ്ര­ഭു­വും ദാസി മ­യ്യ­യും ഉൾ­പ്പെ­ടെ എട്ടു ക­വി­ക­ളു­ടെ കൂടി വ­ച­ന­ങ്ങൾ ചെ­യ്യാ­നാ­ണു്—ഇൻ­ശാ­ള്ളാ—ആ­ഗ്ര­ഹം. ഈ ആമുഖം സാ­യാ­ഹ്ന­യ്ക്കാ­യി എ­ഴു­തി­യ­താ­ണു്, പു­സ്ത­ക­ത്തിൽ വി­ശ­ദ­മാ­യ അ­വ­താ­രി­ക ഉ­ണ്ടാ­കും, ഓരോ ക­വി­ക്കും ആ­മു­ഖ­ക്കു­റി­പ്പു­ക­ളും. താ­ള­പ്ര­മാ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് ആ­ധി­കാ­രി­ക­മാ­യി പറയാൻ ക­ഴി­യു­ന്ന താ­ങ്കൾ എ­നി­ക്കു് ബസവ വെ­റു­തേ തോ­ന്നി­ച്ച വ­രി­ക­ളെ ഇ­ങ്ങി­നെ സ­ന്ദർ­ഭ­യു­ക്തി­യും ദർശന ക്ര­മ­വു­മാ­യി ചേർ­ത്തു വ്യാ­ഖ്യാ­നി­ച്ചു ക­ണ്ട­പ്പോൾ ആ­ഹ്ലാ­ദം തോ­ന്നി. ഒന്നു ക­ണ്ടാ­ലു­ടൻ മ­റ്റൊ­ന്നി­നെ വ­ലി­ച്ചു­കൊ­ണ്ടു­വ­ന്നു് ആ ഒ­ന്നി­നെ അ­ധി­ക്ഷേ­പി­ക്കു­ന്ന ന­മ്മു­ടെ സം­ഘ­യു­ക്തി­ക്കു് അ­പ­വാ­ദ­ങ്ങ­ളു­ണ്ടെ­ന്ന­തു തന്നെ ആ­ഹ്ലാ­ദ­ക­രം.
മനോജ് കുറൂർ:
എ­ഫ്ബി­യിൽ വി­വർ­ത്ത­ന­ങ്ങൾ വാ­യി­ക്കാ­റു­ണ്ടു്, മാഷേ. കൽ­ബുർ­ഗി എ­ഡി­റ്റ് ചെയ്ത സ­മാ­ഹാ­ര­വും രാ­മാ­നു­ജ­ന്റെ വി­വർ­ത്ത­ന­വും കന്നഡ മൂ­ല­വും ചേർ­ത്തു് കു­റെ­യൊ­ക്കെ വാ­യി­ച്ച­പ്പോൾ മ­ല­യാ­ള­ത്തി­ലും ഈ വ­ച­ന­ങ്ങൾ വ­ന്നി­രു­ന്നെ­ങ്കിൽ എ­ന്നു് ആ­ഗ്ര­ഹം തോ­ന്നി. അതു് വളരെ അർ­ത്ഥ­വ­ത്താ­യ നി­ല­യിൽ മാഷ് ചെ­യ്തു കാ­ണു­മ്പോൾ വലിയ സ­ന്തോ­ഷം. സ്നേ­ഹാ­ദ­ര­ങ്ങൾ.
അൻവർ അലി:
ന­ന്നാ­യി മനോജ്. നി­ന­ക്കും സച്ചി മാ­ഷു­ടെ വേ­ഗ­വും താ­ള­വും. വ­ച­ന­യു­ടെ മലയാള പാ­ഠ­ങ്ങൾ മു­മ്പു് ചി­ല­തു് വ­ന്നി­ട്ടു­ണ്ടു്. അ­യ്യ­പ്പ­പ്പ­ണി­ക്ക­രു­ടെ­യും വി­ന­യ­ച­ന്ദ്ര­ന്റെ­യും പു­സ്ത­ക­ങ്ങ­ളു­ണ്ടു്. പക്ഷേ, ര­ണ്ടി­നും ഇം­ഗ്ലീ­ഷി­നെ മാ­ത്ര­മാ­യി ആ­ശ്ര­യി­ച്ച­തി­ന്റെ പ്ര­ശ്ന­ങ്ങ­ളു­ണ്ടെ­ന്നു തോ­ന്നു­ന്നു. വചന ക­വി­ത­യു­ടെ­യു­ടെ­യും ബസവ ദർ­ശ­ന­ത്തി­ന്റെ­യും ആഗോള പ്ര­ചാ­ര­ത്തി­നു് നാ­മെ­ല്ലാം എ. കെ. രാ­മാ­നു­ജ­ന്റെ ഇം­ഗ്ലീ­ഷ് വി­വർ­ത്ത­ന­ങ്ങ­ളോ­ടു് ക­ട­പ്പെ­ട്ട­വ­രെ­ങ്കി­ലും Dance of Siva-​യിലെ ഭാ­ഷ­പ­ര­മാ­യ ഒ­ത്തു­തീർ­പ്പു­ക­ളെ ശി­വ­പ്ര­കാ­ശി­നെ­പ്പോ­ലു­ള്ള­വർ വി­മർ­ശ­നാ­ത്മ­ക­മാ­യാ­ണു് കാ­ണു­ന്ന­തു്. ഏ­താ­യാ­ലും, കന്നഡ കൂടി വാ­യി­ച്ചു കേ­ട്ടു­ള്ള വി­വർ­ത്ത­ന­ത്തി­ന്റെ ചൊ­ടി­യും ചൂ­രു­മു­ണ്ടു് സച്ചി മാ­ഷു­ടെ പാ­ഠ­ങ്ങൾ­ക്കു്. ഇ­ന്ത്യൻ ഭാഷകൾ ഒ­ന്നി­ച്ചി­രി­ക്ക­ലും കവിത മൊ­ഴി­മാ­റ്റ­ലും, യ­ഥാർ­ത്ഥ­ത്തിൽ ഹി­ന്ദു­ത്വ­ദേ­ശീ­യ­താ വാ­ദി­കൾ­ക്കെ­തി­രാ­യ അ­ടി­സ്ഥാ­ന­പ­ര­മാ­യ സാം­സ്കാ­രി­ക രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­മാ­ണു്. അ­ക്കാ­ര്യം വളരെ നേ­ര­ത്തേ തി­രി­ച്ച­റി­ഞ്ഞ അ­പൂർ­വ്വം ഇ­ന്ത്യൻ ക­വി­ക­ളി­ലൊ­രാ­ളാ­ണു് സ­ച്ചി­ദാ­ന­ന്ദൻ. ദ­ക്ഷി­ണേ­ഷ്യൻ ക­വി­മൊ­ഴി­ക­ളു­ടെ ഒരു പൊ­തു­വി­ടം ന­മു­ക്കു­ണ്ടാ­ക്കി­യെ­ടു­ക്ക­ണം സച്ചി മാഷേ, മ­റ്റു് മലയാള ക­വി­ക­ളേ…
മനോജ് കുറൂർ:
അതേ. നേ­ര­ത്തെ­യു­ള­ള വി­വർ­ത്ത­ന­ങ്ങൾ കാ­ണാ­ഞ്ഞി­ട്ട­ല്ല. വി­ന­യ­ച­ന്ദ്രൻ സാ­റി­ന്റെ വി­വർ­ത്ത­നം എം. രാ­മ­യു­ടെ സ­ഹാ­യ­ത്തോ­ടെ ചെ­യ്ത­താ­ണു­താ­നും. വി­ന­യ­ചൈ­ത­ന്യ­യു­ടെ അക്ക മ­ഹാ­ദേ­വി വി­വർ­ത്ത­ന­വു­മു­ണ്ടു്. അ­ടു­ത്ത കാ­ല­ത്തു് ഗോപി ചെ­യ്ത­തു­മു­ണ്ടു്. സ­ച്ചി­മാ­ഷു­ടെ ഈ വി­വർ­ത്ത­ന­ങ്ങൾ വ­ച­ന­ക­വി­ത­യെ അ­തി­ന്റെ രൂ­പ­പ­ര­മാ­യ പ്ര­ത്യേ­ക­ത­കൾ ഉൾ­പ്പെ­ടെ മ­ല­യാ­ള­ത്തി­ലേ­ക്കു് കൊ­ണ്ടു­വ­രു­ന്നു എ­ന്ന­താ­ണു് കൂ­ടു­തൽ പ്ര­സ­ക്ത­മാ­യി തോ­ന്നി­യ­തു്. അ­പ്പോ­ഴും അ­തി­ന്റെ വൈ­കാ­രി­ക­മാ­യ ഉ­ള്ള­ട­ക്കം ന­ഷ്ട­പ്പെ­ടു­ന്നു­മി­ല്ല. മറ്റു വി­വർ­ത്ത­ന­ങ്ങ­ളെ ആ­ദ­രി­ച്ചു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഇതു പ­റ­യു­ന്ന­തു്.
ഹബീബ് എം എച്ച്:
സ­ഹ­സ്ര­സം­വ­ത്സ­ര­ങ്ങൾ­ക്കു് അ­പ്പു­റ­ത്തു് നി­ന്നു് ബ­സ­വ­ണ്ണ­ന്റെ വ­ച­ന­ങ്ങൾ വർ­ഗ്ഗീ­യ­ത കൊ­ണ്ടു് മു­റി­വേ­റ്റ വർ­ത്ത­മാ­ന കാ­ല­ത്തി­നു് കുളിർ മ­ഴ­യാ­കു­ന്നു. ബ­സ­വ­ണ്ണ­ന്റെ ഭ­ക്ത­നു് സ്വ­ന്തം മു­റ്റം ത­ന്നെ­യാ­ണു് കാശി, സ്വ­ന്തം ശരീരം ത­ന്നെ­യാ­ണു് കൈ­ലാ­സം. മാ­ന­വ­രു­ടെ ലോ­ക­ത്തിൽ നി­ന്നും വേ­റി­ട്ട ഒരു ദേ­വ­ലോ­കം ബ­സ­വ­ണ്ണ­നി­ല്ല.

“സ്നേ­ഹ­കാ­രു­ണ്യ­ങ്ങ­ളി­ല്ലാ­തൊ­ക്കു­മോ വി­ശ്വാ­സി­യാ­വു­കാൻ.”

ബ­സ­വ­ണ്ണ­നെ സാ­യാ­ഹ്ന­യി­ലെ­ത്തി­ച്ച എ­ല്ലാ­വർ­ക്കും നന്ദി.

ആദർശ് സി:
കൂ­ട­ല­സം­ഗ­മ­ത്തി­നു ന­മ്മു­ടെ നാ­ടു­മാ­യി എ­ന്തെ­ങ്കി­ലും ച­രി­ത്ര­ബ­ന്ധം ഉണ്ടോ?
മനോജ് കുറൂർ:
ഇ­രി­ങ്ങാ­ല­ക്കു­ട­യു­മാ­യി ബ­ന്ധി­പ്പി­ച്ചു് ഞാനും കുറേ അ­ന്വേ­ഷി­ക്കാൻ ശ്ര­മി­ച്ച­താ­ണു്. പക്ഷേ, സം­ഗ­മേ­ശ­നു­മാ­യി എ­ന്തെ­ങ്കി­ലും ബന്ധം ക­ണ്ടു­പി­ടി­ക്കാ­നാ­യി­ല്ല. കാരണം, കർ­ണ്ണാ­ട­ക­ത്തി­ലെ കൂ­ട­ല­സം­ഗ­മം ആ സം­സ്ഥാ­ന­ത്തി­ന്റെ അങ്ങു വ­ട­ക്കാ­ണു്. ഏ­ക­ദേ­ശം ഉ­ത്ത­രേ­ന്ത്യ­യോ­ടു് അ­ടു­ത്ത സ്ഥലം. നേ­രി­ട്ടു­ള്ള സാം­സ്കാ­രി­ക­ബ­ന്ധം കു­റ­വാ­കാ­നാ­ണു സാ­ധ്യ­ത.
അൻവർ അലി:
പ­ണി­ക്ക­രു­ടെ വി­വർ­ത്ത­നം ഇം­ഗ്ലീ­ഷിൽ നി­ന്നാ­യി­രി­ക്ക­ണം. ശി­വ­യു­ടെ സ­ഹാ­യ­ത്തോ­ടെ­യും വി­ന­യ­യോ­ടൊ­പ്പ­വും ആ വി­വർ­ത്ത­ന­ങ്ങ­ളിൽ ചി­ല­തു് ഒത്തു നോ­ക്കി­യി­ട്ടു­ണ്ടു്. വലിയ അകലം തോ­ന്നി. വി­ന­യ­ച­ന്ദ്ര­ന്റെ­യും നോ­ക്കി. അതിൽ ദുഃ­സ്വാ­ത­ന്ത്ര്യം വളരെ. വി­ന­യ­ചൈ­ത­ന്യ അ­ക്ക­യെ മ­ല­യാ­ള­ത്തി­ലാ­ക്കി­യ­തു് ഞാനും അ­നി­ത­യും എ­ഡി­റ്റു ചെ­യ്യാൻ ശ്ര­മി­ച്ച­താ­ണു്. പക്ഷേ, വി­ന­യ­യ്ക്കു് കന്നഡ മ­ല­യാ­ള­ലി­പി­യി­ലെ­ഴു­ത­ലാ­ണു് പഥ്യം.
കെ. ജി. എസ്:
സച്ചി, മനോജ്, അൻവർ, വ­ച­ന­വർ­ത്ത­മാ­നം ജോർ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഞാൻ കൊ­ച്ചി­യി­ലാ­യ­തി­നാൽ എന്റെ ക­യ്യിൽ പൂർ­വ്വ പ­രി­ഭാ­ഷ­ക­ളി­ല്ല. അതു ന­ന്നാ­യെ­ന്നു് തോ­ന്നു­ന്നു.
ദാ­മോ­ദർ പ്ര­സാ­ദ്:
ഇ­വി­ടു­ത്തെ ഇ­പ്പോ­ഴ­ത്തെ ചർച്ച വി­ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ടൊ­രു കാ­ര്യം സൂ­ചി­പി­ക്കാൻ മാ­ത്രം. The Pre History of Hinduism എ­ന്നൊ­രു outstanding and indepth ആയൊരു അ­ക്കാ­ദ­മി­ക് പ­ഠ­ന­മു­ണ്ടു്. കർ­ണ്ണാ­ക­ട­ത്തെ മുൻ­നിർ­ത്തി­യാ­ണു്. അ­തെ­ഴു­തി­യ ഡോ. മനു വി. ദേ­വ­ദേ­വൻ ഈ ഗ്രൂ­പ്പിൽ തന്നെ മെ­മ്പ­റാ­ണെ­ന്നാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ഒരു ദിവസം യാ­ദൃ­ശ്ചി­ക­മാ­യി വെ­ങ്കി­ടി­യു­ടെ ചാ­യ­ക്ക­ട ലേ­ഖ­ന­ത്തെ­പ­റ്റി നടന്ന ചർ­ച്ച­യ്ക്കി­ട­യിൽ ആ പേരു് കാ­ണു­ക­യു­ണ്ടാ­യി. കൽ­ക്ക­ത്ത ഐ. ഐ. റ്റി. അ­ധ്യാ­പ­ക­നാ­യ അ­ദ്ദേ­ഹ­ത്തി­ന്റെ ഗു­രു­വും സാ­യാ­ഹ്ന­യിൽ മെ­മ്പ­റാ­ണെ­ന്നാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു്. പ്രഫ. കേശവൻ വെ­ളു­ത്താ­ട്ടു്. ആ പു­സ്ത­ക­ത്തി­ലേ­ക്കു് എ­ത്തു­ന്ന­തു് മനു വി. ദേ­വ­ദേ­വ­ന്റെ ദ ഹി­ന്ദു­വിൽ വന്ന അ­ഭി­മു­ഖം വാ­യി­ച്ച­തി­നു ശേ­ഷ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­നു് ഗ­വേ­ഷ­ണ­ത്തി­നു­ള്ള ഇൻ­ഫോ­സി­സ് അ­വാർ­ഡ് കി­ട്ടി­യി­ട്ടു­ണ്ടു്. അ­തി­ന്റെ ത­ലേ­വർ­ഷം ന­ന്ദി­നി സു­ന്ദ­റി­നാ­ണു് പ്ര­സ്തു­ത അ­വാർ­ഡ് ല­ഭി­ച്ച­തെ­ന്നു് തോ­ന്നു­ന്നു. ഞാൻ The Pre History of Hinduism വാ­യി­ച്ചു എന്നു പ­റ­യു­ന്ന­തു് ശ­രി­യാ­യി­രി­ക്കി­ല്ല. വാ­യി­ക്കാൻ ശ്ര­മി­ച്ചു­വെ­ന്നു പ­റ­യു­ന്ന­താ­യി­രി­ക്കും ശരി. In-​depth Scholarship. ന­മ്മ­ളിൽ നി­ന്നു് കൂ­ടു­ത­ലും ഡി­മാ­ന്റ് ചെയും. എ­ന്നു­വെ­ച്ചാൽ ഇ­മോ­ജി­യിൽ നി­ല്ക്കി­ല്ല എന്നു പറയാം. ഹി­ന്ദു­വിൽ പ­രി­ച­യ­പ്പെ­ടു­ന്ന­ത­നു­സ­രി­ച്ചു് മനു വി. ദേ­വ­ദേ­വൻ ക­ന്ന­ട­യിൽ ക­വി­ത­യും എ­ഴു­തു­ന്നു. എ­ന്താ­യാ­ലും, വചന ക­വി­ത­യെ­പ­റ്റി കൂ­ടു­തൽ അ­റി­യാൻ താ­ല്പ­ര്യ­പ്പെ­ടു­ന്ന­വർ­ക്കു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഴ­മു­ള്ള അ­റി­വു് ഗു­ണ­പ്പെ­ടും. ഇ­തു­കൂ­ടി പ­റ­ഞ്ഞോ­ട്ടേ: അക്കാ മ­ഹാ­ദേ­വി, കാ­ര­യ്ക്ക­ല­മ്മ, ലാ­ല­ദെ­ദ്, മീര എ­ന്നി­വ­രെ­ക്കു­റി­ച്ചും ഭ­ക്തി­ക­വി­ത­യി­ല­ട­ങ്ങി­യി­ട്ടു­ള്ള സ­വി­ഷേ­മാം­വി­ധ­മു­ള്ള സ്ത്രൈ­ണോർ­ജ്ജ­ത്തെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­മാ­ണു് സുജാത ടീ­ച്ച­റു­ടെ “ചി­ദ്ഗ­നി­കു­ണ്ഡ സംഭൂത”. പ­ഠ­ന­ത്തെ­ക്കാൾ ഉപരി ടീ­ച്ച­റു­ടെ മൗലിക നി­രീ­ക്ഷ­ണ­ങ്ങ­ളാൽ സ­മ്പ­ന്നം. ഒ­രു­പ­ക്ഷേ, അതിലെ നി­രീ­ക്ഷ­ണ­ങ്ങൾ ടീ­ച്ച­റു­ടെ തന്നെ ക­വി­ത­ക­ളെ കു­റി­ച്ചാ­ണു്.
കെ. ജി. എസ്:
വി­ന­യ­ചൈ­ത­ന്യ­യു­ടെ അക്ക മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ ഈ രാ­ത്രി­യിൽ ഞാൻ വീ­ണ്ടും വാ­യി­ച്ചു. ഇ­ന്നും തനിമ മു­ഴ­ങ്ങു­ന്നു. കർ­ണാ­ട­ക ഗ്രാ­മ­ങ്ങ­ളിൽ താ­മ­സി­ച്ചി­ട്ടു­ള്ള വി­ന­യ­ചൈ­ത­ന്യ ‘സാ­ധു­ക്ക­ളിൽ’ നി­ന്നു് വ­ച­ന­ങ്ങൾ വാ­മൊ­ഴി­യിൽ കേ­ട്ടു് കേ­ട്ടു് പാ­ക­പ്പെ­ട്ട വ­ച­നാ­നു­ഭ­വ­ത്തെ­പ്പ­റ്റി പ­റ­യു­ന്നു­ണ്ടു്. പ­രി­ഭാ­ഷ­യെ ഉ­ദാ­സീ­ന­മ­ല്ലാ­താ­ക്കാൻ അതു് തു­ണ­യാ­യി­ട്ടു­ണ്ടെ­ന്നു് തോ­ന്നി. മ­നു­വും വെ­ളു­ത്താ­ട്ടും വിനയ ചൈ­ത­ന്യ­യും വ­ച­ന­ക­വി­ത­യെ­പ്പ­റ്റി ഇവിടെ എ­ഴു­തു­ന്ന­തു് ഗു­ണ­മാ­വും.
Muraleedharan Ramakrishana:
Basavanna, Akka, Allamma Prabhu: Are we not romanticising Basava movement and Bhakti a bit too much?
കെ. ജി. എസ്:

തെ­ല്ല­തിൻ സ്പർ­ശ­മി­ല്ലാ­തെ

ഇല്ല വി­വർ­ത്ത­ന­മൊ­ന്നു­മേ.

ബി. രാ­ജീ­വൻ: ന­വോ­ത്ഥാ­നം—ബദൽ സ­മീ­പ­ന­ത്തി­നു് ഒ­രാ­മു­ഖം
ഹബീബ് എം എച്ച്:
ന­വോ­ത്ഥാ­ന­ത്തെ ലിബറൽ സാം­സ്ക്കാ­രി­ക പ്ര­സ്ഥാ­ന­മാ­യി ആ­ഘോ­ഷി­ച്ച­തി­ന്റെ ഏ­റ്റ­വും പുതിയ ഉ­ദാ­ഹ­ര­ണ­മാ­ണു് ശ­ബ­രി­മ­ല വി­ഷ­യ­ത്തിൽ ഇ­ട­തു­പ­ക്ഷ­ത്തി­ന്റെ നി­ല­പാ­ടു്. ന­വോ­ത്ഥാ­ന­ത്തി­ന്റെ പേരിൽ ജന്റർ ഈ­ക്വാ­ലി­റ്റി തി­രി­കി ക­യ­റ്റാൻ ഇവർ ശ്രമം ന­ട­ത്തി. പാർ­ല­മെ­ന്റ് തി­ര­ഞ്ഞെ­ടു­പ്പിൽ ജനം അവരെ ഇ­തി­നു് ക­ണ­ക്കി­നു് ശി­ക്ഷി­ച്ചു. പാർ­ട്ടി­കൾ തരം കി­ട്ടി­യ­പ്പോൾ നി­ല­പാ­ടു് മാ­റ്റി­യെ­ങ്കി­ലും പ്ര­ഭാ­ഷ­ക­വർ­ഗ്ഗം വിഷമം ക­ര­ഞ്ഞു് തീർ­ക്കേ­ണ്ടി വന്നു. വോ­ട്ടർ­ന്മാ­രു­ടെ അ­സാ­ധാ­ര­ണ­മാ­യ ചാ­യ്വാ­ണു് വ­ല­തു­പ­ക്ഷ­ത്തേ­ക്കു് ഉ­ണ്ടാ­യ­തു്. ഇതു് സ്വീ­ക­രി­ക്കാൻ വേണ്ട യോ­ഗ്യ­ത ച­മ­ഞ്ഞു് തീ­വ്ര­വ­ല­തു­പ­ക്ഷം രം­ഗ­ത്തു് വ­രു­വാൻ അധികം സമയം വേണ്ട എ­ന്ന­തു് ഭീതി ജ­ന­ക­മാ­ണു്.
രാജൻ പ­ടു­തോൾ:
ശ്രീ ബി രാ­ജീ­വ­ന്റെ ലേ­ഖ­ന­ത്തി­നു് പുതുമ തോ­ന്നി­യി­ല്ല. ഇ­ന്നോ­ളം ന­വോ­ത്ഥാ­നം കെ­െ­കാ­ര്യം ചെ­യ്ത­തു് മേ­ലാ­ള­രാ­ണെ­ന്ന പ­ല്ല­വി ആ­വര്‍ത്തി­ക്കു­ക­മാ­ത്ര­മാ­ണു് അ­ദ്ദേ­ഹം ചെ­യ്യു­ന്ന­തു്. ശ്രീ­നാ­ര­യാ­ണ­ഗു­രു­വി­നു­ശേ­ഷം കേ­ര­ള­ത്തി­ലെ ന­വോ­ത്ഥാ­ന ചിന്ത സം­വാ­ദ­ങ്ങ­ളി­ലും സെ­മി­നാ­റു­ക­ളി­ലും ഒ­തു­ങ്ങി­പ്പോ­വു­ക­യാ­ണു്. ശ്രീ രാ­ജീ­വി­ന്റെ ലേഖനം വാ­യി­ക്കു­ന്ന­വ­രും അ­തി­നോ­ടു് പ്ര­തി­ക­രി­ക്കു­ന്ന­വ­രും ‘മ­ദ്ധ്യ­വര്‍ഗ’ക്കാ­രാ­ണെ­ന്ന­തു് തന്നെ ന­വോ­ത്ഥാ­ന­ത്തി­ന്റെ പ­രി­മി­തി­കള്‍ക്കു് നി­ദര്‍ശ­ന­മാ­ണു്.
മ­ധു­സൂ­ദ­നൻ: വെ­ളി­ച്ച­ത്തി­നെ­ന്തൊ­രു വെ­ളി­ച്ചം
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ക­ല­യെ­ക്കു­റി­ച്ചു് ഒരു ക­ലാ­നി­രൂ­പ­ക­നും ഇത്ര ആ­കർ­ഷ­ക­മാ­യ മ­ല­യാ­ള­ത്തിൽ എ­ഴു­തി­ക്ക­ണ്ടി­ട്ടി­ല്ല. അ­നു­ഭൂ­തി­യു­ടെ വെ­ളി­ച്ച­ത്തി­ന്റെ ഇ­രു­ളി­ട­ങ്ങ­ളി­ലാ­കാം നി­രൂ­പ­ണ­ത്തി­ന്റെ പിറവി. ആ വെ­ളി­ച്ച­ത്തി­ന്റെ അ­ദൃ­ശ്യ പ്ര­ഭ­വ­ങ്ങൾ എത്ര കു­റ­ച്ചു പേർ­ക്കേ അറിയൂ!
ഇ. പി. ഉണ്ണി:
നന്ദി… at Rembrandt’s…
രാജൻ പ­ടു­തോൾ:
ചി­ത്ര­ക­ല­യെ­പ്പ­റ്റി ഏറെ വെ­ളി­ച്ചം വീ­ശു­ന്ന “വെ­ളി­ച്ച­ത്തി­നെ­ന്തൊ­രു വെ­ളി­ച്ചം” ന­ല്ലൊ­രു വാ­യ­നാ­നു­ഭ­വ­മാ­ണു്. നന്ദി.
അ­ബ്ദുൾ:
Rembrandt’s influence on cinema, Rembrandt’s influence on Poetry, Rembrandt’s influence on theatre, Rembrandt’s influence on science, Rembrandt’s influence on…, എ­ത്ര­വേ­ണ­മെ­ങ്കി­ലും ഇതു് നീ­ട്ടാം. മ­ഹാ­നാ­യ ആ പ്ര­തി­ഭ­യു­ടെ മഹദ് ര­ച­ന­ക­ളെ തെ­ളി­നീർ ഭാ­ഷ­യിൽ വി­വൃ­ത­മാ­ക്കി­യ മ­ധു­സൂ­ദ­ന­നു് നന്ദി.
കെ. ജി. എസ്:
സ്വ­ന്ത­മാ­യ വലിയ ര­ച­നാ­പ­ദ്ധ­തി­കൾ­ക്കി­ട­യി­ലും കാ­ഴ്ച­യു­ടെ ച­രി­ത്ര­വും കാ­ഴ്ച­യി­ലെ ച­രി­ത്ര­വും കാ­ല­ങ്ങ­ളാ­യി അ­നു­ഭ­വ­സൂ­ക്ഷ്മ­ത­യോ­ടെ മധു എ­ഴു­തു­ന്നു. ന­മ്മു­ടെ ചി­ത്ര­സം­സ്കാ­ര­ത്തി­നു് അതു് ഗുണം ചെ­യ്യു­ന്നു­ണ്ടു്. കാ­ണ­ലിൽ നി­ന്നു് എ­ഴു­ത­ലി­ലേ­ക്കു് മ­ധു­വി­നൊ­രു നേർ­വ­ഴി­യു­ണ്ടു്. ചി­ത്ര­ത്തിൽ ച­രി­ത്രം കാ­ണു­ന്നൊ­രു കൺവഴി. ചി­ത്ര­ത്തിൽ ഇ­രു­ട്ടും വെ­ളി­ച്ച­വും നി­റ­ങ്ങ­ളും വീ­ഴ്ത്തു­ന്ന ച­രി­ത്ര­ങ്ങ­ളു­ടെ നടവഴി. ആം­സ്റ്റർ­ഡാ­മിൽ റെം­ബ്രാൻ­ഡി­ന്റെ സ്റ്റു­ഡി­യോ­യിൽ ചി­ത്രം ക­ണ്ടു് നിൽ­ക്കു­മ്പോൾ മ­ധു­വിൽ കേ­ര­ള­ത്തി­ലെ മഴ വെ­ളി­ച്ചം പെ­യ്തെ­ത്തു­ന്ന നാ­ട്ടു­വ­ഴി. മ­ഴ­യി­ലെ വെ­ളി­ച്ച­ത്തി­നും മഴ ക­ഴി­ഞ്ഞു­ള്ള വെ­ളി­ച്ച­ത്തി­നും വി­ഹാ­രാ­നു­വാ­ദ­മു­ള്ള ഓർ­മ്മ­യു­ടെ വ­ലി­യൊ­രു തു­റ­സു് ചി­ത്രാ­നു­ഭ­വ­ക­ഥ­ന­ങ്ങ­ളിൽ മ­ധു­വി­ന്റെ ഉൾ­ക്കാ­ഴ്ച­യിൽ തെ­ളി­യു­ന്നു. കാ­ല­ക്ക­യ­ത്തി­ലേ­ക്കി­റ­ങ്ങു­ന്ന പു­രാ­വ­സ്തു­വാ­യ­ന­ക്കാ­ര­ന്റെ നെ­റ്റി­ടോർ­ച് പോലെ മ­ധു­വി­ന്റെ നോ­ട്ടം ചി­ത്ര­ങ്ങ­ളിൽ വീ­ഴ്ത്തു­ന്ന വെ­ളി­ച്ചം റീ­പ്രി­ന്റു­തീ­നി­ക­ളാ­യ ന­മ്മു­ടെ റെം­ബ്രാൻ­ഡ­നു­ഭ­വം ദീ­പ്ത­മാ­ക്കു­ന്നു. ക­വി­ത­യും ത­ത്വ­വെ­ളി­വും ചി­ത്ര­സം­സ്കാ­ര­വും ച­ല­ച്ചി­ത്ര­കാ­ര­ന്റെ നോ­ട്ട­വും മെ­ട­ഞ്ഞു­ണ്ടാ­വു­ന്ന മ­ധു­വി­ന്റെ ചി­ത്രാ­നു­ഭ­വ­ക­ഥ­നം സ­മ­യ­സാ­രം പോ­ലൊ­രു വെ­ളി­ച്ച­പ്പി­റ­വി ന­മ്മിൽ ഉ­ദി­പ്പി­ക്കു­ന്നു. റെം­ബ്രാൻ­ഡിൽ മാ­ത്ര­മ­ല്ല. തു­ഞ്ച­ത്തെ­ഴു­ത്ത­ച്ഛ­ന്റെ കാ­ല­ത്തെ ബ്രൂ­ഗൽ മുതൽ ഇ­ന്ന­ത്തെ അയി വെയ് വെയ് വരെ അനേകം മഹാ ചി­ത്രാ­ചാ­ര്യ­ന്മാ­രിൽ വരെ മ­ധു­വി­ന്റെ ഉൾ­ക്കാ­ഴ്ച വി­ള­യാ­ടു­ന്ന­തു് പല കാ­ല­ത്തു് വാ­യി­ച്ചി­ട്ടു­ണ്ടു്. ഇ­ന്ന­ത്തെ ഈ ജീ­വ­നു­ള്ള റെം­ബ്രാൻ­ഡ­നു­ഭ­വം അ­വ­യു­ടെ ഓർ­മ്മ­യി­ലേ­ക്കും വ്യാ­പി­ക്കു­ന്നു.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
Rishi:
A few technical helper documentation and notes from Sayahna Foundation prepared by STM Software Engineering team. 1. http://books.sayahna.org/ml/pdf/stmse-​ltx-intro.pdf LATEX: A gentle introduction (CV Radhakrishnan) As the title says, this is a short and gentle introduction to LATEX. 2. http://books.sayahna.org/ml/pdf/stmse-​math.pdf Elegant Mathematics (S Rahulkrishnan) How to typeset mathematics in LATEX is explained in this document. Lot of examples are provided. 3. http://books.sayahna.org/ml/pdf/stmse-​BibTeX.pdf Bibliography management with BibTeX (V Apu) BibTeX databse system which is widely used for bibliography management is explained here in detail. 4. http://books.sayahna.org/ml/pdf/stmse-​manusubmission.pdf Research article preparation in LATEX (CV Radhakrishnan and T Rishi) The first part of the document emphasise on the importance of following a Guide for Authors while preparing manuscript for publishing. Second part deals with Elsevier recommended LaTeX packages for manuscript submission. 5. http://books.sayahna.org/ml/pdf/stmse-​tf.pdf TeXFolio - A complete journal production system (S Rahulkrishnan) TeXFolio is a complete journal production framework built on TeX in cloud developed by STM Software Engineering, Trivandrum. More than 700,000 pages of highly complex research articles from Scientific, Technology and Medical category are typeset using this system. 6. http://books.sayahna.org/ml/pdf/stmse-​Neptune.pdf Neptune proofing framework (Rashmi R Prabhu and KS Akshay) A LATEX based and web-​based proofing framework. One of the leading publishers of the world who publish 2.1 million pages a year in their 2,500 journals have accepted this as their proofing framework for LATEX content. More than 200,000 article pages have been proofed out since it’s launch in 2018. It should be ideal for Universities that publish journals. Another LATEX based tool from STM Software Engineering. 7. http://books.sayahna.org/ml/pdf/stmse-​xpc.pdf XPC: Auto-​pagination (KS Akshay) XML page composition is a new concept. A tool which accepts XML documents and assets like figures, metadata information etc. from a third party and typeset using LATEX in an automated environment. A changing face of the publishing industry.

(സെ­പ്റ്റം­ബർ 20 മുതൽ 26 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കെ. ജി. എസ്.: ബാ­ക്കി
കെ. സ­ച്ചി­ദാ­ന­ന്ദൻ:
രണ്ടു ദിവസം ഒരു മരണവരയുമായി-​ഡെഡ് ലൈൻ-​പൊരുതുകയായിരുന്നു. കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ സ­ത്യ­ത്താൽ വി­ശു­ദ്ധം. പ­റ­യേ­ണ്ട­തു പ­റ­യാ­തെ മ­രി­ക്കു­ന്ന­വർ­ക്കി­ട­യിൽ ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രു­ടെ വ്യഥ. അ­നി­വാ­ര്യ­മാ­യ രോഷം. മൃ­തി­യു­മാ­യു­ള്ള അ­ഭി­മു­ഖം. മോ­ഹ­ന­ന്റെ നി­റ­ങ്ങ­ളും. ന­ന്നാ­യി.
സി. സ­ന്തോ­ഷ് കുമാർ: അ­ങ്ക­മാ­ലി­യി­ലെ പ്ര­ധാ­ന­മ­ന്ത്രി
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സ­ന്തോ­ഷ് കു­മാ­റി­ന്റെ ആ­ദ്യ­സ­മാ­ഹാ­രം കാ­ത്തി­രി­ക്കു­ന്നു. മി­ക­ച്ച ക്രാ­ഫ്റ്റ്. തെ­ളി­ഞ്ഞ ഭാവന.
പി. എസ്. രാ­ധാ­കൃ­ഷ്ണൻ: വ­ട­ക്കൻ­പാ­ട്ടു­സി­നി­മ; സാം­സ്കാ­രി­ക­വി­ശ­ക­ല­നം
ഒ. അ­രുൺ­കു­മാർ:
ഒ­ട്ടേ­റെ പു­തു­മ­കൾ സ­മ്മാ­നി­ച്ച എ­ഴു­ത്തു­കാ­ര­നാ­ണു പി. എസ്. രാ­ധാ­കൃ­ഷ്ണൻ. ബാലരമ മുതൽ ച­രി­ത്ര­രേ­ഖ­കൾ­വ­രെ റഫർ ചെ­യ്തു­കൊ­ണ്ടു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ വി­വ­ര­ണാ­ത്മ­ക­ത അ­ടി­മു­ടി വി­ശ­ക­ല­നാ­ത്മ­ക­മാ­ണു്. ക­ല­യു­ടെ വി­നി­മ­യ­സ­ന്ദർ­ഭ­ങ്ങൾ ഇത്ര ആ­ഴ­ത്തിൽ മുൻപു പ­ഠി­ക്ക­പ്പെ­ട്ടി­ട്ടി­ല്ല. വ­ട­ക്കിൽ ഒരു കേ­ര­ള­ത്തെ ആ­രോ­പി­ച്ചു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു വ­ട­ക്കൻ­പാ­ട്ടു സി­നി­മ­കൾ എന്ന നി­രീ­ക്ഷ­ണം­ത­ന്നെ എത്ര തൂ­ക്ക­മു­ള്ള­താ­ണു്.
ബി. ജെ­യ­മോ­ഹൻ: നി­റ­പൊ­ലി
കെ. സ­ച്ചി­ദാ­ന­ന്ദൻ:
രാ­വി­ല­ത്തെ സദ്യ ബ­ഹു­കേ­മം. ജെ­യ­മോ­ഹ­നും രാ­മ­നും ഉഗ്രൻ ദേ­ഹ­ണ്ഡ­ക്കാർ. എ­ല്ലാം നള പാകം. (നോ­വ­ലെ­ങ്കിൽ ഭീമ പാകം എന്നു പ­റ­ഞ്ഞേ­നെ.)
ഒ. അ­രുൺ­കു­മാർ:
എല്ലാ ഇ­ന്ദ്രി­യ­ങ്ങ­ളും തു­റ­ന്നു­കി­ട്ടു­ന്ന­തി­ന്റെ സു­ഖ­മു­ണ്ടു്. ‘ഒ’ണക്ക ഗദ്യം അ­ല്ലെ­ന്നു ചു­രു­ക്കം.
സ­ച്ചി­ദാ­ന­ന്ദൻ: ഗാ­ന്ധി
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മു­പ്പ­തു വർ­ഷ­ത്തി­നു­ശേ­ഷം ഞാൻ ഈ നാടകം വീ­ണ്ടും വാ­യി­ച്ചു. ഇ­ന്നാ­ണെ­ങ്കിൽ ഞാൻ എ­ന്തെ­ങ്കി­ലും തി­രു­ത്തൽ വ­രു­ത്തു­മാ­യി­രു­ന്നോ എ­ന്ന­റി­യാൻ. ഇല്ല. അ­ന്ത്യ­രം­ഗ­ത്തി­ലെ പ്ര­ത്യാ­ശ­യ്ക്കു് മ­ങ്ങ­ലേ­റ്റി­ട്ടു­ണ്ടു്—കാരണം ക­ണ്ണി­ലെ ഈർ­പ്പ­മാ­കാം, അഥവാ ഞാൻ കൂ­ടു­തൽ വൃ­ദ്ധ­നാ­യ­താ­കാം. ഇല്ല, ഒ­ന്നും മാ­റ്റി­യെ­ഴു­തി­ല്ല. മ­ധു­വി­നും സ­ന്തോ­ഷി­നും ഭ­ട്ട­തി­രി­ക്കും സാ­യാ­ഹ്ന­യ്ക്കൊ­പ്പം, നന്ദി.
അം­ബി­കാ­സു­തൻ മാ­ങ്ങാ­ടു്:
മാഷേ, മ­ന­സ്സു് തൊ­ട്ടു…
ക­രു­ണാ­ക­രൻ:
അ­ങ്ങ­നെ­യാ­ണു്, മു­പ്പ­തു­വർ­ഷ­ത്തി­നു ശേഷം സ­ച്ചി­ദാ­ന­ന്ദ­ന്റെ “ഗാ­ന്ധി” വീ­ണ്ടും വാ­യി­ക്കു­ന്നു. ഒ­രു­പ­ക്ഷേ, അ­ന്ന­ത്തെ­ക്കാൾ തീ­വ്ര­ത­യോ­ടെ ഈ നാടകം ഇ­ന്നു് വാ­യി­ക്കു­ന്ന­തു് ഇ­പ്പോൾ നമ്മൾ അ­ക­പ്പെ­ട്ട രാ­ഷ്ട്രീ­യ സ­ന്ദർ­ഭം കൊ­ണ്ടു­ത­ന്നെ­യാ­ണു്. നാ­ട­ക­ത്തി­ന്റെ അ­ന്ത്യ­മെ­ത്തു­മ്പോൾ നാം വാ­യി­ക്കു­ന്ന പ്ര­തീ­ക്ഷ­യും പ്ര­തി­ജ്ഞ­യും അ­ര­ങ്ങി­ലെ ഒരു മൂ­ടൽ­മ­ഞ്ഞി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ കേൾ­ക്കു­ന്നു. അ­ന്നു് ഈ നാടകം വാ­യി­ക്കു­മ്പോൾ ഞാൻ അ­ധി­ക­വും ശ്ര­ദ്ധി­ച്ച­തു് ഈ നാ­ട­ക­ത്തി­ന്റെ രൂ­പ­മാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് ഞാൻ വാ­യി­ക്കു­ന്ന ബ്ര­ഹ്ത്തി­യൻ നാ­ട­ക­ങ്ങ­ളു­ടെ രീ­തി­യും അ­ക്കാ­ല­ത്തു് മ­റ്റൊ­രു ഉ­ണർ­വു് പ­കർ­ന്നി­രു­ന്ന ‘തനത്’ നാടക സ­ങ്കൽ­പ്പ­വും അ­വ­ത­ര­ണ­വും ഈ നാ­ട­ക­ത്തി­നു് നൽ­കു­ന്ന ഉ­ന്മേ­ഷം, ഇ­പ്പോ­ഴും, വാ­യ­ന­യിൽ, അ­തേ­പോ­ലെ നിൽ­ക്കു­ന്നു. തന്റെ ജീ­വി­ത­ത്തെ ഒരു പൊതു സ്വ­ത്തു് എന്ന വിധം അ­വ­ത­രി­പ്പി­ക്കു­ന്ന ഗാ­ന്ധി­ജി, ഒരു “ക­ലാ­വ­സ്തു” ആ­വു­ന്ന­തും പ്ര­ക­ട­മാ­യ അതേ അ­ട­യാ­ള­ങ്ങൾ ത­ന്നു­കൊ­ണ്ടാ­ണു്. ച­രി­ത്ര­മാ­യും ജീ­വി­ത­മാ­യും. ഈ നാ­ട­ക­ത്തിൽ നമ്മൾ ക­ണ്ടു­മു­ട്ടു­ന്ന­പോ­ലെ. ക­വി­ത­യും കഥയും നാ­ട­ക­വും ചി­ത്ര­വും ഗാ­ന്ധി­യെ അ­പ­രി­ചി­ത­മാ­ക്കു­ന്നി­ല്ല. അത്ര ‘പ്ലൈൻ’ ആണു് ഗാ­ന്ധി ക­ല­യി­ലും. അ­ങ്ങ­നെ പ്ലൈൻ ആ­യി­ക്കൊ­ണ്ടു്, ഗാ­ന്ധി ക­ല­യ്ക്കും വെ­ല്ലു­വി­ളി ഉ­യർ­ത്തു­ന്നു. അച്ഛൻ ഈ­റോ­ഡിൽ ജോലി ചെ­യ്തി­രു­ന്ന കാ­ല­ത്തു് സ്കൂൾ അ­വ­ധി­യ്ക്കു് അവിടെ പോ­കു­മ്പോൾ പ­ട്ട­ണ­ത്തി­ലെ ജം­ഗ്ഷ­നി­ലു­ണ്ടാ­യി­രു­ന്ന ഗാ­ന്ധി പ്ര­തി­മ­യു­ടെ അ­രി­കിൽ പോയി ഞാൻ നിൽ­ക്കു­മാ­യി­രു­ന്നു. ഗാ­ന്ധി­യെ കാണാൻ. നീ­ല­നി­റം തീ­ണ്ടി­യ ആ ക­ല്ലു­ട­ലിൽ അ­ങ്ങ­നെ അ­ല്ലാ­ത്ത ഒ­ന്നു് ആ ക­ണ്ണ­ട­യാ­യി­രു­ന്നു. ചി­ല്ലു­കൾ ഇ­ല്ലാ­ത്ത അ­ലു­മി­നി­യ­ത്തി­ന്റെ ഒരു ഫ്രെ­യിം. ആ കണ്ണട എ­നി­ക്കു് സ­ങ്ക­ടം ത­ന്നി­രു­ന്നു. അതു് ഗാ­ന്ധി­യു­ടെ­യ­ല്ല എന്ന തോ­ന്ന­ലാ­യി­രു­ന്നു അ­ന്നു്. ഇ­ന്ന­തു് എത്ര ക­ലാ­വി­രു­ദ്ധ­മാ­യി­രു­ന്നു­വെ­ന്നു് ഓർ­ക്കു­മ്പോൾ രോ­ഷ­വും വരും. അ­തു­കൊ­ണ്ടാ­ണു് ഇ­പ്പോൾ എവിടെ ഗാ­ന്ധി­യെ കാ­ണു­മ്പോ­ഴും ആ കണ്ണട എ­ങ്ങ­നെ എ­ന്നു് ആദ്യം തി­ര­യു­ന്നു. നാ­ട­ക­ത്തി­നൊ­പ്പം കാ­ണു­ന്ന ഈ ചി­ത്ര­ങ്ങ­ളി­ലും. ഗാ­ന്ധി എന്ന നാ­ട­ക­ത്തി­ന്റെ ത­ല­ക്കെ­ട്ടിൽ പോലും.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
അ­ശോൿ­കു­മാർ, പി. കെ.:
Sayahna Authors Group. സാ­യാ­ഹ്ന­യിൽ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന കൃ­തി­ക­ളിൽ എ­ഴു­ത്തു­കാ­രു­ടെ ചി­ത്ര­വും ല­ഘു­ജീ­വി­ത­രേ­ഖ­യും നിർ­ബ്ബ­ന്ധ­മാ­യി കൊ­ടു­ക്കാ­റു­ണ്ടു്. പ­ല­പ്പോ­ഴും വി­ക്കി പീ­ഡി­യ­യിൽ­നി­ന്നും മ­റ്റും സ്വീ­ക­രി­ക്കു­ന്ന­തിൽ തെ­റ്റു­ക­ളോ അ­പ്ര­സ­ക്ത­മെ­ന്നു ക­രു­തു­ന്ന­തോ ആയ വി­വ­ര­ങ്ങ­ളാ­ണു കി­ട്ടു­ക. കെ. ജി. എസ്. ഇ­ത്ത­രം വി­ശ­ദാം­ശ­ങ്ങൾ കൊ­ടു­ക്കു­ന്ന­തിൽ തീർ­ത്തും താ­ല്പ­ര്യ­മി­ല്ലാ­യ്മ പ്ര­ക­ടി­പ്പി­ച്ചു. പല എ­ഴു­ത്തു­കാ­രെ സം­ബ­ന്ധി­ച്ചും ഇ­താ­വും അവസ്ഥ എന്നു തോ­ന്നി­യ­തി­നാൽ സാ­യാ­ഹ്ന എ­ഴു­ത്തു­കാ­രു­ടെ ഒരു വി­വ­ര­ശേ­ഖ­ര­ണ സം­രം­ഭം തു­ട­ങ്ങാ­മെ­ന്നു ക­രു­തു­ന്നു. എ­ഴു­ത്തു­കാർ­ക്കും ഇതിൽ താ­ല്പ­ര്യ­മു­ള്ള­വർ­ക്കും ഇതിൽ പ­ങ്കെ­ടു­ക്കാം. എ­ഴു­ത്തു­കാ­ര­ന്റെ/കാ­രി­യു­ടെ പേരും ചേർ­ക്കാ­നാ­ഗ്ര­ഹി­ക്കു­ന്ന വി­വ­ര­ങ്ങ­ളും ഫോ­ട്ടാ­ഗ്രാ­ഫു­ക­ളും താ­ഴെ­കൊ­ടു­ത്ത ലി­ങ്ക് വഴി ഗ്രൂ­പ്പിൽ ചേർ­ന്നു് അതിൽ പോ­സ്റ്റ് ചെ­യ്യാ­വു­ന്ന­താ­ണു്. ഇ­ങ്ങ­നെ കി­ട്ടു­ന്ന വി­വ­ര­ങ്ങൾ എ­ഴു­ത്തു­കാ­രു­ടെ വി­ശ­ദ­മാ­യ പ­രി­ശോ­ധ­ന­യ്ക്കും അം­ഗീ­കാ­ര­ത്തി­നും വി­ധേ­യ­മാ­യി സാ­യാ­ഹ്ന വി­ക്കി­യിൽ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും പു­തു­ക്കു­ക­യും സം­ര­ക്ഷി­ക്കു­ക­യും ചെ­യ്യാം. ഈ ഡി­റ­ക്ട­റി ഫോൺ പ­തി­പ്പാ­യി പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും കാ­ലാ­കാ­ല­ങ്ങ­ളിൽ ഉ­ന്ന­യി­ക്കു­ന്ന മാ­റ്റ­ങ്ങൾ­ക്കു­വി­ധേ­യ­മാ­ക്കു­ക­യും ചെ­യ്യാം. https://chat.whatsapp.com/K0rPWXEL0uJCXe4 UXz34bF —സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ
സി വി രാ­ധാ­കൃ­ഷ്ണൻ:
സാ­യാ­ഹ്ന­യു­ടെ സെ­പ്റ്റം­ബർ കാ­റ്റ­ലോ­ഗ് ഇവിടെ: http://books.sayahna.org/ml/ pdf/releases-​sep-20.pdf

(സെ­പ്റ്റം­ബർ 27 മുതൽ ഒൿ­ടോ­ബർ 3 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്: ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല
രാജൻ പ­ടു­തോൾ:
അം­ബി­കാ­സു­തൻ മാ­ങ്ങാ­ടി­ന്റെ കഥ ബ­ഷീ­റി­ന്റെ ‘ഭൂ­മി­യി­ലെ അ­വ­കാ­ശി­കൾ’ ഓർ­മി­പ്പി­ച്ചു. നല്ല കഥ.
ഐറിസ് കോ­യ്ലി­യോ:
അ­സാ­മാ­ന്യ­മാ­യ കഥ. ബ­ഷീ­റി­ന്റെ ഭൂ­മി­യു­ടെ അ­വ­കാ­ശി­കൾ വാ­യി­ച്ച­പ്പോ­ഴെ­ല്ലാം ക­ഥാ­കാ­ര­ന്റെ പ­രി­സ്ഥി­തി ബോ­ധ­ത്തെ സ­ന്തോ­ഷ­ത്തോ­ടെ സ്വീ­ക­രി­ച്ച­പ്പോൾ ഒ­ട്ടു് നീ­റ്റ­ലോ­ടെ ബേ­പ്പൂ­രി­ലെ സുൽ­ത്താ­നോ­ടു് മ­ന­സ്സു് ചോ­ദി­ച്ചി­രു­ന്നു… പ്ര­പ­ഞ്ച­ത്തി­ലെ കോ­ടാ­നു­കോ­ടി ജീ­വ­ജാ­ല­ങ്ങൾ­ക്കൊ­പ്പം ആ മ­ന­സ്സു് നീ­ങ്ങി­യി­ട്ടും എന്തേ വീ­ട്ടു­കാ­രി­യെ ഒരു ജീ­വി­ശ­ത്രു­വാ­ക്കി­ത്തീർ­ത്ത­തു് എ­ന്നു്… സ്വാ­ഭാ­വി­ക­മാ­യും പ്ര­കൃ­തി­യു­മാ­യി ഇ­ഴു­കി­ച്ചേർ­ന്നു് ജീ­വി­ക്കു­ന്ന­വ­ര­ല്ലേ പെ­ണ്ണു­ങ്ങൾ എ­ന്നു്… ഇതാ അ­തി­നു­ത്ത­ര­വു­മാ­യി ഒരു സു­മം­ഗ­ല! വി­ക­സ­ന­വു­മാ­യി പ്ര­കൃ­തി­ക്കെ­തി­രെ, ജീ­വി­വർ­ഗ­ത്തി­നെ­തി­രെ, ആൺ­ക്രൗ­ര്യം അ­വി­വേ­കി­യാ­കു­മ്പോൾ ന­മു­ക്കും സു­മം­ഗ­ല­യു­ടെ നോ­വേ­റ്റു­ന്ന ഉ­ണർ­ത്തു­പാ­ട്ടു് മ­റ­ന്നു­പോ­കാ­തെ ചൊ­ല്ലി­യു­റ­പ്പി­ക്കാം…

“ബ­യ്ലോ­ട്ടു് പോലാ,ണേ

ബൗ­തീ­റ്റു് ബീ­ണ്വോ­കും

എ­ട­ത്തോ­ട്ടു് പോലാ,ണേ

എ­ര­ടീ­റ്റു് ബീ­ണ്വോ­കും

ബ­ല­ത്തോ­ട്ടു് പോലാ,ണേ

ബ­യി­തെ­റ്റി കൊ­യ­ഞ്ഞോ­കും

സീ­ത­ന്നെ പോ­യ്ക്കോ­ണേ

സീ­തേ­ന­പ്പോ­ലെ നീർ­ന്നോ­ണേ.

കാ­സർ­ഗോ­ഡി­ന്റെ തനതു വാ­മൊ­ഴി സൃ­ഷ്ടി­ക്കു­ന്ന അ­തി­ശ­ക്ത­മാ­യ പ­രി­സ്ഥി­തി രാ­ഷ്ട്രീ­യം ഈ കഥയെ കാ­ലാ­തീ­ത­മാ­ക്കും.

നന്ദി സാ­യാ­ഹ്ന! ഈ പ­ക­ലി­നു്…

അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്:
നാ­ട്ടു­പാ­ട്ടി­ലെ നാ­ലാ­മ­ത്തെ വ­രി­യി­ലെ വാക്കു്-​നീർന്നോണേ-എന്നാണു്. നി­വർ­ന്നു് ന­ട­ക്കൂ എ­ന്നു്. അ­ക്ഷ­ര­ത്തെ­റ്റു് ടെ­ക്സ്റ്റിൽ വന്നു പോ­യി­ട്ടു­ണ്ടു്. നല്ല വാ­ക്കു­കൾ­ക്കു് നന്ദി.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മ­ന­സ്സു നി­റ­ഞ്ഞു.
വി. എച്ച്. നി­ഷാ­ദ്:
അം­ബി­കാ­സു­തൻ മാ­ഷി­ന്റെ ‘ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല’ പല അ­ട­രു­ക­ളു­ള്ള കഥ. കൊ­റോ­ണ­ക്കാ­ലം പല മലയാള ക­ഥ­ക­ളി­ലും വന്നു തു­ട­ങ്ങി­യി­ട്ടു­ണ്ടെ­ങ്കി­ലും ഇത്ര സ്വാ­ഭാ­വി­ക­മാ­യി വന്നു കാ­ണു­ന്ന­തു് ആദ്യം. വായന ഹൃ­ദ്യം. ക­ഥ­യു­ടെ പാ­രി­സ്ഥി­തി­ക ദർശനം ചർച്ച ചെ­യ്യ­പ്പെ­ടേ­ണ്ട­തു­ണ്ടു്. അ­ഭി­ന­ന്ദ­ന­ങ്ങൾ മാഷേ.
ബിജു എ ആർ:
അം­ബി­കാ­സു­തൻ മാ­ഷു­ടെ ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല കഥ ന­ന്നാ­യി­ട്ടു­ണ്ടു്. കാവും പാ­മ്പും ജീ­വി­ക­ളും സു­മം­ഗ­ല­യും ഓർ­മ്മ­യി­ലെ അ­മ്മ­മ്മ­യും പാ­ട്ടു­ക­ളും ഗം­ഭീ­ര­മാ­യി. പാറ്റ, ഉ­റു­മ്പു്, പല്ലി, പാ­മ്പു് ആ­ദി­യാ­യ സ­ഹ­ജീ­വി­ക­ളോ­ടു­ള്ള ഭർ­ത്താ­വി­ന്റെ ക്രൂ­ര­ത ഭം­ഗി­യാ­യി ചി­ത്രീ­ക­രി­ച്ചു. പാ­മ്പി­നെ ഉ­പ­ദ്ര­വി­ക്കു­ന്ന­തിൽ മകൻ കൂ­ട്ടു നിൽ­ക്കു­ന്ന­തിൽ കൂടി പു­രു­ഷൻ തന്റെ കൈ­പ്പി­ടി­യിൽ ഒ­തു­ക്കു­ന്ന അ­മ്മ­യുൾ­പ്പെ­ട്ട ആ­വാ­സ­വ്യ­വ­സ്ഥ­യെ­ന്ന ചി­ത്രം പൂർ­ത്തി­യാ­ക്കി. സു­മം­ഗ­ല­യു­ടെ ന­ഷ്ട­പ്പെ­ടു­ന്ന സ്വ­ത്വം വീ­ണ്ടെ­ടു­ക്കാ­നു­ള്ള ശ്ര­മ­ങ്ങ­ളാ­ണു് എ­കാ­ന്ത­ത­യി­ലെ പാ­ട്ടും ഉ­ഞ്ഞാ­ലാ­ട്ട­വും. എ­ല്ലാം കൊ­ന്നൊ­ടു­ക്കു­ന്ന ഭർ­ത്താ­വി­ന്റെ ‘ജ­ഗ­ദീ­ശൻ’ എന്ന പേ­രി­ലും ഒരു വൈ­രു­ദ്ധ്യം മാഷ് കൊ­ണ്ടു­വ­ന്നു. എ­ല്ലാം മ­നോ­ഹ­രം മാഷേ…
ന­ന്ദി­നി മേനോൻ:
അം­ബി­കാ­സു­തൻ മാ­ങ്ങാ­ടി­ന്റെ ചി­ന്താ­വി­ഷ്ട­യാ­യ സു­മം­ഗ­ല… ഇനി സു­മം­ഗ­ല­ക്കു് ചിന്ത വെ­ടി­യാം. മ­ണ്ണോ­ടു മ­ണ്ണാ­യി തീരാൻ തു­ട­ങ്ങി­ക്ക­ഴി­ഞ്ഞു ജ­ഗ­ദീ­ശ്വ­ര­ന്റെ കാ­റ്റും വെ­ളി­ച്ച­വും ക­ട­ക്കാ­ത്ത വാ­സ­സ്ഥ­ലം. എത്ര വലയും ശീ­ല­യും ഇ­ട്ടു് മൂടി മ­റ­ച്ചാ­ലും ത­ല­തി­രി­ഞ്ഞ ആവാസ വ്യ­വ­സ്ഥ­യി­ലേ­ക്കു് തു­ര­ന്നു് കേ­റു­ന്ന പ്ര­കൃ­തി. നല്ല കഥ.
E. Madhavan: Chandralekha (Translation)
ക­രു­ണാ­ക­രൻ:
അതേ ആ­ഹ്ലാ­ദം, ച­ന്ദ്ര­ലേ­ഖ­യു­ടെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ ഏ­താ­നും വർ­ഷ­ങ്ങൾ­ക്കു മു­മ്പു് വാ­യി­ച്ച ദിവസം, ഇ. മാ­ധ­വ­നെ­യും പ­രി­ച­യ­മാ­യി. ഇ. ഹ­രി­കു­മാ­റി­നെ വാ­യി­ക്കു­മ്പോൾ ഇ­ട­ശ്ശേ­രി­യെ­യും ഓർ­ക്കു­മാ­യി­രു­ന്നു. ഇ­പ്പോൾ മ­റ്റൊ­രു മകനും. കഥ ഓർ­മ്മ­യു­ടെ ക­ല­കൂ­ടി ആ­വു­ന്ന­തി­നും മു­മ്പു്, എ­ഴു­ത്താ­വു­ന്ന­തി­നും മു­മ്പു്, വാ­മൊ­ഴി­യാ­യി ക­ഴി­യു­ന്ന അതേ ദി­വ­സ­ങ്ങ­ളിൽ, അ­തി­ന്റെ പ­രി­ഭാ­ഷ­ക­രെ­യും ക­ണ്ടു­പി­ടി­ച്ചി­രി­ക്ക­ണം: ഒരു ക­ഥ­യു­മാ­യി പലരും പല ഭാ­ഷ­ക­ളി­ലേ­ക്കു് പി­ന്നെ­യാ­യി­രി­ക്കും പു­റ­പ്പെ­ട്ടി­രി­ക്കു­ക!
ഇ. മാധവൻ:
സ­ന്തോ­ഷം. കു­റ­വു­കൾ ഉ­ണ്ടു്. ക്ഷ­മി­ക്ക­ണം. പ­രി­ഭാ­ഷ എന്ന കലയെ സം­ബ­ന്ധി­ച്ച ഈ ചിന്ത എന്നെ വളരെ സ്വാ­ധീ­നി­ക്കു­ന്നു. നന്ദി!
കെ. ജി. എസ്:
ക­രു­ണാ­കാ­ര­ന്റെ ഈ ക­ഥ­യു­ടെ പല കേ­ന്ദ്ര­ങ്ങ­ളിൽ നാ­നാർ­ത്ഥ­നിർ­ഭ­ര­വും സൂ­ക്ഷ്മ­സാ­ന്ദ്ര­വു­മാ­യ ഒരു മണം പ്ര­വർ­ത്തി­ക്കു­ന്നു­ണ്ടു്. കാ­ണാ­വ­ഴി­ക­ളി­ലെ മ­ന­സ്സ­ഞ്ചാ­ര­ങ്ങ­ളു­ടെ ഈണം, ഭാഷ. ഇ. മാ­ധ­വ­ന്റെ മ­നോ­ഹ­ര­മാ­യ ഇം­ഗ്ലീ­ഷ് ച­ന്ദ്ര­ലേ­ഖ­യി­ലും വ­ഴി­യു­ന്നു ആ സം­ഗീ­തം. ഇ­രു­വർ­ക്കും ബലേ.
ഇ. മാധവൻ:
നന്ദി, സ­ന്തോ­ഷം. അതെ, സൂ­ക്ഷ്മ­സാ­ന്ദ്ര­മാ­യ ആ മണം തന്നെ!
കെ. സ­ച്ചി­ദാ­ന­ന്ദൻ:
അതെ, ന­മു­ക്കു് നല്ല ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­ക­രു­ടെ കു­റ­വു­ണ്ടു്. ആ­കെ­യു­ള്ള നാ­ല­ഞ്ചു പേർ നോവൽ പ­രി­ഭാ­ഷ­ക­ളു­ടെ തി­ര­ക്കി­ലാ­ണു്, അവരെ കു­റ്റം പ­റ­യാ­നാ­വി­ല്ല—ഇം­ഗ്ലീ­ഷ് പ്ര­സാ­ധ­കർ­ക്കു് നോ­വ­ലു­ക­ളോ­ടാ­ണു് പ്രി­യം. അ­തു­കൊ­ണ്ടു തന്നെ മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും സ­ജീ­വ­വും പ­രീ­ക്ഷ­ണോ­ന്മു­ഖ­വും വൈ­വി­ധ്യ സ­മ്പ­ന്ന­വു­മാ­യ സാ­ഹി­ത്യ വി­ഭാ­ഗം ചെ­റു­ക­ഥ­യാ­ണെ­ന്നും കഥയിൽ നാം ഒരു പക്ഷേ, മ­റ്റെ­ല്ലാ ഇ­ന്ത്യൻ ഭാ­ഷ­ക­ളെ­ക്കാ­ളും മുൻ­പി­ലാ­ണെ­ന്നു­മു­ള്ള യാ­ഥാർ­ത്ഥ്യം മ­ല­യാ­ളി­ക­ളു­ടെ ലോ­ക­ത്തി­ന്നു പു­റ­ത്തു് അ­റി­യ­പ്പെ­ടാ­തെ­യും ഇ­രി­ക്കു­ന്നു. മാ­ധ­വി­ക്കു­ട്ടി, ടി. പ­ത്മ­നാ­ഭൻ, എം. ടി., ല­ളി­താം­ബി­ക അ­ന്തർ­ജ­നം, സ­ര­സ്വ­തി­യ­മ്മ: ഇ­വർ­ക്കി­പ്പു­റ­മു­ണ്ടാ­യ ഉ­ത്ത­മ­ര­ച­ന­കൾ പ­രി­ഭാ­ഷ ചെ­യ്യ­പ്പെ­ടാ­തി­രി­ക്കു­ന്നു, അഥവാ സ­മാ­ഹ­രി­ക്ക­പ്പെ­ടാ­തി­രി­ക്കു­ന്നു. നോവൽ പ­രി­ഭാ­ഷ ഏ­താ­ണ്ടു് ഉടനടി ന­ട­ക്കു­ന്നു­ണ്ടു്, പ്രേ­മാ ജ­യ­കു­മാർ, ദേവിക, ഫാ­ത്തി­മ, യാസർ അ­ങ്ങി­നെ കു­റ­ച്ചു പേ­രു­ടെ ഉ­ത്സാ­ഹം. വി­ജ­യ­നും മു­കു­ന്ദ­നും സാറാ ജോ­സ­ഫും എൻ. എസ്. മാ­ധ­വ­നും ടി. ഡി. രാ­മ­കൃ­ഷ്ണ­നും കെ. ആർ. മീ­ര­യും രാ­മ­നു­ണ്ണി­യും സു­ഭാ­ഷ് ച­ന്ദ്ര­നും ഇ. സ­ന്തോ­ഷ് കു­മാ­റും എ­ല്ലാം മ­ല­യാ­ളി­ക­ള­ല്ലാ­ത്ത­വർ­ക്കു് നോ­വ­ലി­സ്റ്റു­കൾ എന്ന നി­ല­യിൽ പ­രി­ചി­തർ. എസ്. കെ. പൊ­റ്റെ­ക്കാ­ട്ട്, സ­ക്ക­റി­യ, മേതിൽ, മു­കു­ന്ദൻ,വിജയൻ, ഉണ്ണി, ആർ.—ചില സ­മാ­ഹാ­ര­ങ്ങ­ളു­ണ്ടു്. ആ­ധു­നി­ക­രു­ടെ ത­ല­മു­റ­യ്ക്കു് ശേ­ഷ­മു­ള്ള­വ­രു­ടെ—മാധവൻ, ടി. ആർ., മേതിൽ, ക­ര­ണാ­ക­രൻ, സ­ന്തോ­ഷ് എ­ച്ചി­ക്കാ­നം, ജോർജ് ജോസഫ്, തോമസ് ജോസഫ്, എസ്. ഹരീഷ്, വി. ആർ. സു­ധീ­ഷ്, വിനയ് തോ­മ­സും യമയും ഫ്രാൻ­സി­സ് നൊ റൊ­ണ­യും വരെ ഒരു 30 പേ­രെ­ങ്കി­ലും പറയാം—വേണ്ട പോലെ പ്ര­തി­നി­ധാ­നം ചെ­യ്യ­പ്പെ­ട്ടി­ട്ടി­ല്ല. (ക­വി­താ­രം­ഗ­ത്തേ­യ്ക്കു് ക­ട­ക്കു­ന്നി­ല്ല. അവിടെ പ്ര­തി­നി­ധാ­ന­ത്തി­ന്റെ വലിയ പ്ര­ശ്ന­ങ്ങ­ളു­ണ്ടു്.) അ­പ്പോൾ മാ­ധ­വ­നു് പി­ടി­പ്പ­തു ജോ­ലി­യു­ണ്ടു്, പ­രി­ഭാ­ഷ­യെ സ­മ്പ­ന്ന­മാ­ക്കാ­നും സ്വയം വാ­ഗ്ശ­ക്ത­നാ­കാ­നും. ചെറിയ ചില മാ­റ്റ­ങ്ങ­ളും തി­രു­ത്ത­ലു­ക­ളും കൊ­ണ്ടു് ഈ പ­രി­ഭാ­ഷ­യെ ഇ­നി­യും ന­ന്നാ­ക്കാൻ ക­ഴി­യും. അതു് മാ­ധ­വ­ന്റെ ഇ-​മെയ്ൽ കി­ട്ടി­യാൽ ഞാൻ നേ­രി­ട്ടെ­ഴു­തി­ക്കൊ­ള്ളാം. നന്ദി, ന­ല്ലൊ­രു കഥ രണ്ടു കുറി വാ­യി­ച്ച ആ­ഹ്ലാ­ദ­വും.
അം­ബി­കാ­സു­തൻ മാ­ങ്ങാ­ട്:
അതെ. ശ­രി­യാ­ണു്. നല്ല കഥ.
ഇ. മാധവൻ:
വി­ല­പ്പെ­ട്ട അ­ഭി­പ്രാ­യ­ങ്ങൾ ആ­ദ­ര­വോ­ടെ സ്വീ­ക­രി­ക്കു­ന്നു. ഇ­നി­യും ന­ന്നാ­ക്കാ­നു­ണ്ടു്. അ­ങ്ങ­യു­ടെ ശ്ര­ദ്ധ ഇ­തി­ലേ­ക്കു് വ­രു­ന്ന­തിൽ വലിയ സ­ന്തോ­ഷ­വും.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
എ­ഴു­താം. ചില ഡെ­ഡ്ലൈ­നു­കൾ. സ്നേ­ഹം.
ഇ. മാധവൻ:
സൗ­ക­ര്യം പോലെ മതി. കഥ അർ­ഹി­ക്കു­ന്ന വി­വർ­ത്ത­നം ആക്കി മാ­റ്റാൻ ശ്ര­മി­ക്ക­ണം.
ലളിതാ ലെനിൻ, ഡോ. കെ. എസ്. ര­വി­കു­മാർ: പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
പേ­ശീ­ബ­ല­മു­ള്ള ക­വി­ത­കൾ—പണ്ടേ ശ്ര­ദ്ധി­ച്ച കവി. ന­ന്നാ­യി.
കെ. എച്ച്. ഹുസൈൻ:
ലളിതാ ലെനിൻ എ­നി­ക്കു ടീ­ച്ച­റാ­ണു്. എ­ഴു­ത്തു­കാ­ര­നും മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­ക­നു­മാ­യ ലെനിൻ മാഷ് എന്റെ ജീ­വി­തം വ­ഴി­തി­രി­ച്ചു­വി­ട്ട സു­ഹൃ­ത്തും. ലൈ­ബ്ര­റി സയൻസ് പ­ഠി­ക്കാ­നാ­യി 1980-ൽ തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തു­മ്പോൾ ടീ­ച്ചർ അ­ന്നു് ഡി­പ്പാർ­ട്ട്മെ­ന്റിൽ ല­ക്ച­റർ ആണു്. അന്നു തു­ട­ങ്ങി­യ ഗു­രു­ശി­ഷ്യ­ബ­ന്ധം ഇ­ന്നും തു­ട­രു­ന്നു. സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന മ­ല­യാ­ള­ഗ്ര­ന്ഥ­സൂ­ചി­യു­ടെ 9-ാം വാ­ല്യ­ത്തി­ന്റെ പണി ര­ണ്ടു­വർ­ഷം മു­മ്പു് ടീ­ച്ചർ ഏ­റ്റെ­ടു­ക്കു­മ്പോൾ അ­തി­ന്റെ സാ­ങ്കേ­തി­ക നിർ­വ്വ­ഹ­ണം വി­ശ്വാ­സ­പൂർ­വ്വം ഏ­ല്പി­ച്ച­തു് എ­ന്നെ­യാ­യി­രു­ന്നു. അതിൽ അ­ശോൿ­കു­മാ­റും പി­ന്നീ­ടെ­ത്തി. മൂ­ന്നു­മാ­സം മു­മ്പു് ആ പ്രോ­ജ­ക്റ്റ് വി­ജ­യ­ക­ര­മാ­യി പൂർ­ത്തീ­ക­രി­ച്ചു. യൂ­ണി­കോ­ഡ് അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി മ­ല­യാ­ള­ത്തി­ന്റെ ഭാവി ഗ്ര­ന്ഥ­വി­വ­ര­വ്യ­വ­സ്ഥ ചി­ട്ട­പ്പെ­ടു­ത്താ­നു­ള്ള അനേകം നൂ­ത­നാ­ശ­യ­ങ്ങൾ അ­ക്കാ­ദ­മി­ക്കു സ­മർ­പ്പി­ച്ചാ­ണു് ടീ­ച്ചർ പ്രോ­ജ­ക്റ്റ് അ­വ­സാ­നി­പ്പി­ച്ച­തു്. മൂ­ന്നു പ­തി­റ്റാ­ണ്ടു നീണ്ട അ­ദ്ധ്യാ­പ­ന­ത്തി­നി­ട­യി­ലും സാ­ഹി­ത്യ­ത്തി­ലു­ള്ള സർ­ഗ്ഗാ­ത്മ­ക­ത ടീ­ച്ചർ നി­ല­നി­റു­ത്തി. കേ­ര­ള­സ­മൂ­ഹ­ത്തി­ല­ര­ങ്ങേ­റു­ന്ന നാ­മ­ജ­പ­ഘോ­ഷ­യാ­ത്ര­ക­ളു­ടെ അപകടം ഒരു വി­ശ്വാ­സി­യാ­യി­രി­ക്കെ­ത­ന്നെ ടീ­ച്ചർ ആ­ദ്യം­മു­ത­ലേ തി­രി­ച്ച­റി­ഞ്ഞു. ക­ല­ഹ­ത്തി­ന്റെ സ്വ­ര­ത്തിൽ നാ­ല്പ­ത്ത­ഞ്ചു­വർ­ഷ­ങ്ങ­ളാ­യി അ­നു­ശീ­ലി­ച്ചു­പോ­രു­ന്ന വാ­ക്കു­ക­ളു­ടെ സം­ഗീ­തം വി­ട്ടൊ­ഴി­യു­ന്നി­ല്ല. സ്ത്രീ എ­ന്ന­തു് ടീ­ച്ചർ­ക്കു് സ്വ­ന്തം സ്വ­ത്വം മാ­ത്ര­മ­ല്ല പീ­ഢ­ന­ങ്ങ­ളേ­യും അ­വ­ഹേ­ള­ന­ങ്ങ­ളേ­യും ധീ­ര­മാ­യി ചെ­റു­ക്കാ­നു­ള്ള ക­വ­ച­വും വാ­ക്കും മാ­തൃ­ത്വ­വു­മാ­ണു്. ആ­ദ്യ­സ­മാ­ഹാ­രം ‘ക­രി­ങ്കി­ളി’ പ്ര­സി­ദ്ധീ­ക­രി­ച്ചു് ര­ണ്ടു­വർ­ഷം ക­ഴി­യും­മു­മ്പേ 1978-ൽ അതു വാ­യി­ക്കാ­നി­ട­യാ­യി. ‘അനസൂയ’ എന്ന കവിത കവി പി. ഉ­ദ­യ­ഭാ­നു­വി­നോ­ടൊ­പ്പം എത്ര പ്രാ­വ­ശ്യ­മാ­ണു് വാ­യി­ച്ച­തും പാ­ടി­യ­തും! അ­ര­നൂ­റ്റാ­ണ്ടി­നി­ട­യിൽ ടീ­ച്ച­റെ­ഴു­തി­യ എല്ലാ ക­വി­ത­ക­ളും ടീ­ച്ച­റി­പ്പോൾ സ­മാ­ഹ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. ക്രി­യേ­റ്റീ­വ് കോ­മൺ­സിൽ, സാ­യാ­ഹ്ന­യിൽ, ര­ച­ന­യിൽ എ­ല്ലാം പ്ര­സി­ദ്ധീ­ക­രി­ക്ക­ണ­മെ­ന്നാ­ണു് ടീ­ച്ച­റു­ടെ ആ­ഗ്ര­ഹം. ഇ­ന്നു് സാ­യാ­ഹ്ന ഓരോ ദി­വ­സ­വും പ്ര­കാ­ശി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മലയാള അ­ക്ഷ­ര­ങ്ങ­ളു­ടെ സൗ­ന്ദ­ര്യ­ത്തി­നൊ­പ്പം 1999 മുതലേ ടീ­ച്ചർ സ­ഹ­യാ­ത്രി­ക­യാ­യി. അ­ങ്ങ­നെ­യൊ­രു സാ­ഹി­ത്യ­കാ­ര­നോ സാ­ഹി­ത്യ­കാ­രി­യോ ടീ­ച്ച­റെ­പോ­ലെ മ­റ്റൊ­രാ­ളി­ല്ല. രചന സ­മ്മേ­ള­ന­ത്തി­ന്റെ സ­മർ­പ്പ­ണ­വാ­ക്യം നി­ത്യ­ചൈ­ത­ന്യ­യ­തി­ക്കാ­യി എ­ഴു­തി­ച്ചേർ­ത്ത­തു് ടീ­ച്ച­റാ­ണു്. ര­ച­ന­യു­ടെ കാ­മ്പ­യിൻ കെ­ട്ട­ട­ങ്ങി പോ­കു­മെ­ന്നു് വ്യ­സ­നി­ച്ച നാ­ളു­ക­ളി­ലൊ­ക്കെ ടീ­ച്ച­റു­ടെ വാ­ക്കു­കൾ മ­രു­ഭൂ­മി­യി­ലെ മ­ഴ­പോ­ലെ പ്ര­ത്യാ­ശ­കൾ സ­മ്മാ­നി­ച്ചു. “എ­വി­ടെ­യാ­ണെ­ന്റെ അ­ക്ഷ­രം? അരിയ ഹൃ­ദ­യ­മ­ന്ത്രാ­ക്ഷ­രം?” എ­ന്നു് രചന പി­റ­ക്കും­മു­മ്പേ ടീ­ച്ച­റിൽ വേ­വ­ലാ­തി­യാ­യി പ­ടർ­ന്നി­രു­ന്നു.
കെ. ജി. എസ്:
ലളിതാ ലെ­നി­ന്റെ ക­വി­ത­ക­ളു­ടെ­യും ക­വി­യു­മാ­യു­ള്ള ആ­ത്മ­ബ­ന്ധ­ത്തി­ന്റെ­യും സ്കാ­നിം­ഗ് ന­ന്നാ­യി. ര­വി­കു­മാർ, ഹുസൈൻ, പ്ര­സ­ക്ത­മാ­യ വീ­ണ്ടെ­ടു­പ്പു­കൾ.
ഇ. മാധവൻ:
ജീ­വി­തം നൽ­കു­ന്ന തീ­വ്ര­മാ­യ അ­നു­ഭ­വ­ങ്ങൾ! അവ ക­വി­ത­യി­ലൂ­ടെ വ­ല്ലാ­ത്ത വ്യ­സ­നം ഹൃ­ദ­യ­ത്തി­ലേ­ക്കു് പ്ര­സ­രി­പ്പി­ക്കു­ന്നു. വാ­യ­ന­ക്കാ­ര­നെ നന്മ എന്ന സാ­ദ്ധ്യ­ത കൈ­വി­ടാ­തി­രി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്നു. ശ­ക്ത­യാ­യ കവിയെ ന­മ­സ്ക­രി­ക്കു­ന്നു.
രാജൻ പ­ടു­തോൾ:
“വിഷം തീ­ണ്ടി നീ­ലി­ച്ചു നിൽ­ക്കു­ന്നു വാനം” ഇ­തിൽ­ക്കൂ­ടു­തൽ എന്തു പറയാൻ!
സേ­തു­മാ­ധ­വൻ എം പി:
ടീ­ച്ച­റും ലെ­നിൻ­മാ­ഷും ഉൾ­പ്പെ­ട്ട­വർ എ­ഴു­തി­യ, മാഷ് എ­ഡി­റ്റ് ചെ­യ്തു് തി­രു­വ­ന­ന്ത­പു­രം സ്റ്റെ­സ് പ­ബ്ലി­ക്കേ­ഷൻ­സ് പ്ര­സി­ദ്ധീ­ക­രി­ച്ച കേ­ര­ള­ത്തി­ലെ ഗ്ര­ന്ഥ­ശാ­ലാ­പ്ര­സ്ഥാ­നം എന്ന മി­ക­ച്ച പു­സ്ത­കം ഓർ­മ്മ­വ­രു­ന്നു. കൈ­യി­ലു­ണ്ടാ­യി­രു­ന്ന കോ­പ്പി കാ­ണു­ന്നി­ല്ല. പല ഇ­ന്റർ­വ്യൂ­വി­നും അ­തി­ന്റെ തു­ടർ­വാ­യ­ന സ­ഹാ­യി­ച്ചി­ട്ടു­ണ്ടു്. അ­ടു­ത്തു് പ­രി­ച­യ­മി­ല്ലാ­തി­രു­ന്നി­ട്ടും ഒന്നു രണ്ടു തവണ ക­ണ്ട­പ്പോ­ഴും സം­സാ­രി­ച്ച­പ്പോ­ഴും ടീ­ച്ച­റു­ടെ സൗ­മ്യ­മാ­യ, പ­രി­ഗ­ണ­നാ­പൂർ­വ്വ­മാ­യ പെ­രു­മാ­റ്റം മ­റ­ക്കാ­നാ­വാ­ത്ത­താ­ണു്.
എം. എച്ച്. സുബൈർ: ഇ­ഫ്രീ­ത്തു­കൾ
ഇ. മാധവൻ:
കഥ ഇ­ഷ്ട­പ്പെ­ട്ടു. അ­പൂർ­വ്വ­മാ­യ ഒരു മ­നു­ഷ്യ­ബ­ന്ധ­ത്തി­ന്റെ ആർ­ദ്ര­ത­യിൽ വെ­ളി­വാ­യി കി­ട്ടു­ന്ന വലിയ സ­ത്യ­ങ്ങൾ! ക­ഥാ­കൃ­ത്തി­നു് നന്ദി, അ­ഭി­ന­ന്ദ­നം!
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
ജമുന:
ശ­ബ്ദ­താ­രാ­വ­ലി­യു­ടെ മൂ­ന്നാം­വ­ട്ട തി­രു­ത്തൽ സം­ര­ഭ­ത്തി­ലേ­യ്ക്കു് നമ്മൾ ക­ട­ക്കു­ക­യാ­ണു്. അ­തി­ന്റെ ആ­ദ്യ­പ­ടി­യാ­യി 578 പു­റ­ങ്ങ­ളു­ള്ള “അ” എന്ന ആ­ദ്യാ­ക്ഷ­ര­ത്തി­ന്റെ തി­രു­ത്തൽ പ­കർ­പ്പു് ല­ഭ്യ­മാ­ക്കി­യി­ട്ടു­ണ്ടു്. http://books.sayahna.org/stv/stv-​alphabet-01.pdf അം­ഗ­ങ്ങൾ മുൻ പ­കർ­പ്പു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ച എല്ലാ തെ­റ്റു­ക­ളും ഇതിൽ തി­രു­ത്തി­യി­ട്ടു­ണ്ടു്. ഓരോ പു­റ­ത്തി­ലും ഇടതു മാർ­ജി­നിൽ ചു­വ­ന്ന നി­റ­ത്തിൽ വ­രി­ന­മ്പ്ര­യും, ഹെ­ഡ­റാ­യി യ­ഥാ­ക്ര­മം ആ­ദ്യ­വാ­ക്കു്, അ­വ­സാ­ന­വാ­ക്കു്, പുറം ന­മ്പ്ര എ­ന്നി­വ­യും കൊ­ടു­ത്തി­ട്ടു­ണ്ടു്. ഫൂ­ട്ട­റാ­യി ഇടതു വ­ശ­ത്തു് “സാ­യാ­ഹ്ന റി­ട്ടേൺ­സി”ലേ­യ്ക്കു­ള്ള ലി­ങ്കും വലതു വ­ശ­ത്തു് സ്രോ­ത­സ്സ് ഉ­ള്ള­ട­ക്കം ചെ­യ്യു­ന്ന ഫ­യ­ലി­ന്റെ പേരും, വലതു മാർ­ജി­നിൽ സ്രോ­ത­സ്സി­ലെ വ­രി­ന­മ്പ്ര­യും ആണു് ഇളം ക­റു­പ്പു നി­റ­ത്തിൽ നൽ­കി­യി­ട്ടു­ള്ള­തു്. എ­ത്ര­ത്തോ­ളം പ്രാ­വ­ശ്യം ഈ പി­ഡി­എ­ഫി­ലൂ­ടെ ക­ണ്ണോ­ടി­ക്കാ­മോ അ­ത്ര­യും ന­ന്നു്, കൂ­ടു­തൽ തെ­റ്റു­കൾ ക­ണ്ണിൽ­പ്പെ­ടാൻ സാ­ദ്ധ്യ­ത­യേ­റു­ന്നു. അ­ങ്ങ­നെ ക­ണ്ടെ­ത്തു­ന്ന തെ­റ്റു­കൾ പുറം, വരി ന­മ്പ്ര­കൾ ചൂ­ണ്ടി­ക്കാ­ട്ടി സാ­യാ­ഹ്ന റി­ട്ടേൺ­സിൽ (https:// chat.whatsapp.com/J49mEuIJoA4LiL30yEPlRr) അ­റി­യി­ക്കു­ക. ഈ പി­ഡി­എ­ഫിൽ നി­ന്നും അ­ക്ഷ­ര­ങ്ങൾ ന­ഷ്ട­പ്പെ­ടാ­തെ പാഠം കോപ്പി-​പേസ്റ്റ് ചെ­യ്യു­വാൻ ക­ഴി­യും വി­ധ­മാ­ണു് നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു്. മാ­ത്ര­വു­മ­ല്ല, തെ­റ്റു ക­ണ്ട­മാ­ത്ര­യിൽ തന്നെ “സാ­യാ­ഹ്ന റി­ട്ടേൺ­സിൽ” അ­നാ­യാ­സം ചെ­ല്ലു­വാ­നാ­യി ഓരോ പു­റ­ത്തി­ലും ഫൂ­ട്ട­റാ­യി ലി­ങ്കു നൽ­കി­ട്ടു­മു­ണ്ടു്. അതു് വേ­ണ്ട­വി­ധം പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ക.

(ഒൿ­ടോ­ബർ 4 മുതൽ 10 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
E. Madhavan: Chandralekha (Translation)
കെ. വി­നോ­ദ് ച­ന്ദ്രൻ:
ക­രു­ണാ­ക­ര­ന്റെ ‘ച­ന്ദ്ര­ലേ­ഖ’ എന്ന കഥ കാ­ഴ്ച­യെ­ക്കാ­ളേ­റെ, മ­ണ­ത്തി­ന്റെ­യും, തൊ­ട­ലി­ന്റെ­യും, കേൾ­വി­യു­ടെ­യും തീ­ക്ഷ്ണ­ത­ക­ളി­ലൂ­ടെ­യാ­ണു്, ഓർ­മ്മ­യു­ടെ, അ­നു­ഭ­വ­ത്തി­ന്റെ, ഭാ­വ­ത്തി­ന്റെ, ഗ­തി­വി­ഗ­തി­യെ അ­ങ്ക­നം ചെ­യ്യു­ന്ന­തു്. മ­ണ­ത്തി­ന്റെ­യും, ഈ­ണ­ത്തി­ന്റെ­യും സ്പർ­ശ­ത്തി­ന്റെ­യും കേൾ­വി­യു­ടെ­യും ഈ സൂ­ക്ഷ്മ വി­ന്യാ­സ­ങ്ങ­ളെ, മ­ങ്ങാ­തെ, ചോ­രാ­തെ, വാ­ടാ­തെ, ചി­ല­മ്പാ­തെ, ആം­ഗ­ലേ­യ­ത്തിൽ പ­കർ­ന്നു ത­രു­ന്നു ഇ. മാ­ധ­വ­ന്റെ പ­രി­ഭാ­ഷ. മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ടാ­തെ ഇ­രു­ളിൽ കി­ട­ക്കു­ന്ന വി­ശി­ഷ്ട­ങ്ങ­ളാ­യ പല മ­ല­യാ­ള­കൃ­തി­ക­ളും ശാ­പ­മോ­ക്ഷ­ത്തി­നാ­യി ഇ. മാ­ധ­വ­നെ­പ്പോ­ലെ സർ­ഗ്ഗ­സ­മ്പ­ന്ന­രാ­യ പ­രി­ഭാ­ഷ­ക­രെ കാ­ത്തു നിൽ­ക്കു­ന്നു­ണ്ടു്. ക­ഥാ­കാ­ര­നും, പ­രി­ഭാ­ഷ­ക­നും അ­ഭി­വാ­ദ്യ­ങ്ങൾ.
ഇ. മാധവൻ:
ശ്ര­ദ്ധേ­യ­മാ­യ നി­രീ­ക്ഷ­ണ­ങ്ങൾ. നല്ല വാ­ക്കു­കൾ­ക്കു് നന്ദി!
ലളിതാ ലെനിൻ, ഡോ. കെ. എസ്. ര­വി­കു­മാർ: പെ­ണ്മ­യു­ടെ ജ­നി­ത­ക­ങ്ങൾ
ന­ന്ദി­നി മേനോൻ:
ശ്രീ­മ­തി ലളിത ലെനിൻ ക­വി­ത­കൾ ഹൃ­ദ്യം. മാനം… അ­വ­ളു­ടെ വി­രൽ­ത്തു­മ്പു സ്പർ­ശി­ക്കു­വാ­നാ­വി­ല്ല, വി­ഷ­ത്തി­ന്റെ പൊ­ള്ളൽ…
എം. എച്ച്. സുബൈർ: ഇ­ഫ്രീ­ത്തു­കൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സു­ബൈ­റി­ന്റെ കഥ വൈ­കി­യാ­ണു വാ­യി­ച്ച­തു്. മതവും ആ­ത്മീ­യ­ത­യും ത­മ്മി­ലു­ള്ള അകലം കൃ­ത്യ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന കഥ, കബീർ ക­ഴി­ഞ്ഞു് അ­ല്ലാ­മ പ്ര­ഭു­വി­ലെ­ത്തി നിൽ­ക്കു­ന്ന എ­ന്നോ­ടു് പൂർ­ണ്ണ­മാ­യി സം­വ­ദി­ച്ചു. ഞാൻ ഒമാർ ഖ­യ്യാ­മി­നെ­യും ഖലീൽ ജി­ബ്രാ­നെ­യും റൂ­മി­യെ­യും ഹാ­ഫീ­സി­നെ­യും ഓർ­മ്മി­ച്ചു: ആ ദാർ­ശ­നി­ക സം­സ്കാ­ര­ത്തി­ന്റെ അ­നു­സ്യൂ­തി ഇവിടെ ഞാൻ കാ­ണു­ന്നു. അ­ഭി­ന­ന്ദ­ന­ങ്ങൾ: എ­ഴു­ത്തു­കാ­ര­നും സാ­യാ­ഹ്ന­യ്ക്കും.
ന­ന്ദി­നി മേനോൻ:
ഇ­ഫ്രീ­ത്തു­കൾ… ചെ­റു­ക­ഥ­യു­ടെ ക­യ്യ­ട­ക്ക­മി­ല്ല. നീ­ണ്ടു നീണ്ട ഓർ­മ്മ­ക­ളു­ടെ കൈ­വ­ഴി­ക­ളി­ല്ലാ­ത്ത നേർ­ത്ത ഒ­ഴു­ക്കു പോലെ… അ­ങ്ങി­നെ വാ­യി­ച്ച­പ്പോൾ അതിലെ പ­ച്ച­യും പതയും ഹൃ­ദ്യ­മാ­യി തോ­ന്നി…
എ. ആർ. രാ­ജ­രാ­ജ­വർ­മ്മ: ജീ­വി­ത­സ്നേ­ഹം
ഇ. മാധവൻ:
ഒരു നൂ­റ്റാ­ണ്ടു് മു­മ്പു് എ­ഴു­തി­യ ഈ ലേഖനം പ്ര­മേ­യ­ത്തിൽ നി­ത്യ­ന­വ­വും ഭാ­ഷാ­ശൈ­ലി­യിൽ ഹൃ­ദ്യ­വു­മാ­യി തോ­ന്നു­ന്നു. കേ­ര­ള­പാ­ണി­നി­യു­ടെ ഓർ­മ്മ­യ്ക്കു് മു­മ്പിൽ ന­ന്ദി­യോ­ടെ­യും ആ­ദ­ര­വോ­ടേ­യും മ­ന­സ്സു് ഏ­കാ­ഗ്ര­മാ­യി.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഈ പ്രൗ­ഢ­പ്ര­ബ­ന്ധ­ത്തി­ലെ ഇ­ക്കാ­ല­ത്തു് അ­പൂർ­വ്വ ദൃ­ഷ്ട­മാ­യ ശൈ­ലി­യു­ടെ വൈ­ചി­ത്ര്യം അ­നാ­കർ­ഷ­ക­മ­ല്ലാ­തി­രു­ന്നി­ട്ടും ഇതിൽ ഉ­ദാ­ത്ത­മാ­യി ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന വി­ചി­ന്ത­ന­സ­മ്പ്ര­ദാ­യം നമ്മെ വി­കർ­ഷി­ക്കു­ന്നു എന്നു സ­മ്മ­തി­പ്പാ­തെ ത­ര­മി­ല്ല തന്നെ. ഇനി ജീ­വി­പ്പാൻ ല­ഭി­ക്കു­ന്ന ഓരോ നി­മി­ഷാർ­ദ്ധ­വും തീ­ക്ഷ്ണ­ത­യോ­ടെ ജീ­വി­ക്കെ­ത്ത­ന്നെ അ­തോ­രോ­ന്നും ന­മു­ക്കു ല­ഭി­ച്ച അ­ധി­ക­വ­ര­ദാ­നം മാ­ത്ര­മാ­യി­ക്കാ­ണു­ന്ന­തി­ന്നും ഏതു നി­മി­ഷ­വും ഇ­ഹ­ലോ­ക­ത്തെ­യും അതിലെ ന­മു­ക്കു് മ­മ­താ­വി­ഷ­യ­മാ­യ ച­രാ­ച­ര­ങ്ങ­ളെ­യും നിർ­ലേ­പ­ത­യോ­ടെ വെ­ടി­ഞ്ഞു­പോ­കു­ന്ന­തി­ന്നും നാം ആ­ത്മീ­യ­മാ­യി സ­ജ്ജ­നാ­യി­രി­ക്ക­യാ­ലാ­കാം ഇ­ത്ത­ര­മൊ­രു പ്ര­തീ­തി ന­മ്മി­ലു­ള­വാ­കു­ന്ന­തു്. ഈ മ­മ­താ­നി­രാ­സ­ത്തെ ധാർ­ഷ്ട്യ­മെ­ന്നു് എ­ണ്ണാ­തി­രി­പ്പാൻ ക­നി­വു­ണ്ടാ­ക­ണം.
ഇ. ദി­വാ­ക­രൻ:
ത­മ്പു­രാ­നെ വാ­യി­ച്ച­പ്പോൾ എ­നി­യ്ക്കും തോ­ന്നി­യ­തു് ഇ­തു­ത­ന്നെ. ജീ­വി­തം അ­മൂ­ല്യ­മാ­ണെ­ന്നു് അ­റി­യു­മ്പോ­ഴും മ­ര­ണ­ത്തെ ഒ­ര­ത്യാ­ഹി­ത­മാ­യി കാ­ണാ­തി­രി­ക്കാ­നു­ള്ള ഒരു മ­നോ­ഭാ­വം സ്വാ­ഭാ­വി­ക­മാ­യി വ­ന്നു­ചേർ­ന്നി­രി­ക്കു­ന്നു.
ബി. മുരളി: ജ­ഡ­ങ്ങ­ളിൽ ന­ല്ല­വൻ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഒരു ക­ഥാ­പാ­ത്രം. ഒരു മൂഡ്. ഏറെ വി­ശ­ദാം­ശ­ങ്ങൾ. കഥ ഇ­ങ്ങി­നെ­യു­മാ­കാം. ന­ന്നാ­യി. സു­നി­ലി­ന്റെ ചി­ത്ര­ങ്ങൾ കഥ പൂ­രി­പ്പി­ക്കു­ന്നു.
രാജൻ പ­ടു­തോൾ:
ഇതു് സേ­വി­യു­ടെ ക­ഥ­യ­ല്ല, ക­ട­പ്പു­റ­ത്തി­ന്റെ ക­ഥ­യാ­ണു്. ക­ട­പ്പു­റ­ത്തെ ‘ആൾ­ക്കൂ­ട്ട’ത്തി­ലേ­യ്ക്കു് വാ­യ­ന­ക്കാ­രെ കൂടെ കൊ­ണ്ടു­പോ­കു­ന്ന ആൾ മാ­ത്ര­മാ­ണു് സേവി.
ന­ന്ദി­നി മേനോൻ:
നല്ല കഥ, സേവി കഥയിൽ കു­നി­ഞ്ഞി­രി­ക്കു­ന്നു, ചു­റ്റും വേറെ ആ­രു­ടേ­യോ കഥ ന­ട­ക്കു­ന്നു…
ശ്രീ­ജി­ത്ത്:
കടൽ സ­മ­യ­ത്തിൽ നി­ന്നു് ഒ­പ്പി­യെ­ടു­ത്ത ചി­ത്ര­ങ്ങൾ പോലെ ഒരു കഥ. കുടൽ പൊ­ട്ടി­യ മത്തി, മണലിൽ നി­ന്നു് ഉ­യർ­ന്നു് വന്ന ശംഖു്, മു­ത്തി­റ­ക്കം ക­ഴി­ഞ്ഞു് മ­ട­ങ്ങു­ന്ന തിരകൾ, മാർ­ത്ത­യു­ടെ ‘ഭം­ഗി­യു­ള്ള’ കോ­ന്ത്ര­മ്പ­ല്ലു­കൾ… ചി­ത്രം ക­ഥ­യി­ലേ­യ്ക്കു് ക­ട­ക്കും മു­മ്പേ­യു­ള്ള ഉ­പ­ചി­ത്ര­ങ്ങൾ… ര­ണ്ടു് തി­ര­വേ­ള­കൾ­ക്കി­ടെ­യു­ള്ള ഏ­താ­നും ഭം­ഗി­യു­ള്ള ഫ്രെ­യ്മു­ക­ളാ­യി കഥ കണ്ടു.
ആ­ത്മ­രാ­മൻ: ഉഞ്ഛം (ചില ഭാ­ഗ­ങ്ങൾ)
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സു­ജാ­ത­യു­ടെ (ദേവി) ക­വി­ത­ക­ളെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­മാ­ണു് ഏ­റ്റ­വും ശ്ര­ദ്ധേ­യ­മാ­യ­തു്. ആ വി­വ­ശ­വ­ശ്യ­മാ­യ ക­വി­ത­ക­ളെ­ക്കു­റി­ച്ചു് ആരും ഇ­ങ്ങി­നെ സ­മ­ഗ്ര­മാ­യി, ഉൾ­ക്കാ­ഴ്ച്ച­യോ­ടെ എ­ഴു­തി­ക്ക­ണ്ടി­ട്ടി­ല്ല.
വിനയ ചൈ­ത­ന്യ: അ­ക്ക­മ­ഹാ­ദേ­വി
വിനയ ചൈ­ത­ന്യ:
അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ ഏ­താ­ണ്ടു് ക­ന്ന­ഡ­യിൽ നി­ന്നു് പ­ദാ­നു­പ­ദം മ­ല­യാ­ള­ത്തി­ലാ­ക്കി­യ­താ­ണു്, ഇനി മ­ല­യാ­ള­ത്തി­ലെ കവികൾ നല്ല മ­ല­യാ­ള­ത്തി­ലാ­ക്കു­മെ­ന്നു പ്ര­തീ­ക്ഷി­ക്കു­ന്നു.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഞാൻ മു­മ്പേ സാ­യാ­ഹ്ന­യ്ക്കു കൊ­ടു­ത്തി­രി­ക്കു­ന്നു—തി­ര­ഞ്ഞെ­ടു­ത്ത­വ ചെ­യ്ത­തു്.
കെ. ജി. എസ്.:
ന­ന്നാ­യി. നല്ല കൃതി അർ­ഹി­ക്കു­ന്നു­ണ്ടു് ധാ­രാ­ളം വി­വർ­ത്ത­ന­ങ്ങൾ. ഓരോ വി­വർ­ത്ത­ന­വും എ­നി­ക്കു് ഓരോ അ­നു­ഭ­വം. കൂ­ടു­തൽ അ­ടു­ത്തു് കാ­ണാ­വു­ന്നൊ­രു കാലം, തെ­ളി­ഞ്ഞു കാ­ണാ­വു­ന്നൊ­രു ലോകം, തു­റ­ക്കു­ന്നു. ശാ­കു­ന്ത­ള­ത്തി­നു മ­ല­യാ­ള­ത്തിൽ മു­പ്പ­തി­ലേ­റെ­യു­ണ്ടു് വി­വർ­ത്ത­നം. പലതും വ്യ­ത്യ­സ്ത സാ­ഫ­ല്യ­ങ്ങൾ. സ­ച്ചി­യു­ടെ ‘അ­ക്ക­മൊ­ഴി­യു­ന്നു’ എന്ന ക­വി­ത­യും വ­ര­ട്ടെ. അക്ക അ­നു­ഭ­വം കൂ­ടു­തൽ ഗാ­ഢ­മാ­വ­ട്ടെ.

(ഒൿ­ടോ­ബർ 11 മുതൽ 17 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
വിനയ ചൈ­ത­ന്യ: അ­ക്ക­മ­ഹാ­ദേ­വി
കെ. വി­നോ­ദ് ച­ന്ദ്രൻ:
വി­ന­യ­ചൈ­ത­ന്യ മൊ­ഴി­മാ­റ്റം വ­രു­ത്തി­യ അ­ക്കാ­വ­ച­ന­ങ്ങ­ളി­ലൂ­ടെ­യു­ള്ള സ­ഞ്ചാ­രം ഹൃ­ദ്യ­വും തീ­ക്ഷ്ണ­വു­മാ­യ ഒരു വാ­യ­നാ­നു­ഭ­വ­മാ­യി. മ­ല­യാ­ളി­കൾ­ക്കു് പ­രി­ചി­ത­മ­ല്ലാ­ത്ത ഒരു ആ­ധ്യാ­ത്മി­ക ഭൂ­മി­ശാ­സ്ത്ര­ത്തി­ലേ­ക്കാ­ണു് ഈ വ­ച­ന­ധാ­ര­കൾ നമ്മെ ഒ­ഴു­ക്കി­ക്കൊ­ണ്ടു് പോ­കു­ന്ന­തു്. ജൈ­ന­വും ശൈ­വ­വു­മാ­യ പ്ര­ബു­ദ്ധ­ത­ക­ളെ വാ­റ്റി­യെ­ടു­ത്ത വീ­ര­ശൈ­വ­ത്തി­ന്റെ രൗദ്ര നേ­ര­ങ്ങ­ളി­ലേ­ക്കു്, വീ­ര­ശൈ­വ­ത്തെ­യും വി­പ്ല­വീ­ക­രി­ക്കു­ന്ന വീര സ്ത്രൈ­ണ­ത്തി­ലേ­ക്കു്, പെൺ­വ­ച­ന­ങ്ങ­ളു­ടെ മ­ല­വെ­ള്ള­പ്പാ­ച്ചി­ലി­ലേ­യ്ക്കു്, ആ­ണ­ധി­കാ­ര­ങ്ങ­ളെ ക­ട­പു­ഴ­ക്കി­യെ­റി­യു­ന്ന എതിർ വ­ച­ന­ങ്ങ­ളു­ടെ പെ­ണ്ണൊ­ഴു­ക്കു­ക­ളി­ലേ­ക്കു്.

ക­ന്ന­ഡ­ഗ്രാ­മ­ങ്ങ­ളി­ലെ ‘സാധു’ക്ക­ളിൽ നി­ന്നു് വാ­മൊ­ഴി­യാ­യി കേട്ട വ­ച­ന­ധാ­ര­കൾ ഹൃ­ദ­യ­നാ­ള­ങ്ങ­ളിൽ സൃ­ഷ്ടി­ച്ച മു­ഴ­ക്ക­ങ്ങ­ളാ­ണു് ഈ പ­രി­ഭാ­ഷാ­യ­ത്ന­ത്തി­നു് വ­ഴി­യും ശ്രു­തി­യും ഇ­ട്ട­തെ­ന്നു് വിനയ പ­റ­യു­ന്നു. ക­ന്ന­ഡ­യി­ലെ മൂ­ല­ഗ്ര­ന്ഥ­ങ്ങ­ളും ആംഗല പ­രി­ഭാ­ഷ­ക­ളും സം­ശോ­ധ­ന­ചെ­യ്തു്, വ­ച­ന­സ­ത്യ­ങ്ങ­ളെ മനനം ചെ­യ്തു്, പ­ത്തു­കൊ­ല്ല­ത്തോ­ളം തു­ടർ­ന്നു­പോ­ന്ന ഒരു ത­പ­ശ്ച­ര്യ­യു­ടെ ഫ­ല­മാ­ണു് ഈ വ­ച­ന­ങ്ങ­ളെ­ന്ന­തു് വി­ന­യ­യു­ടെ മൊ­ഴി­മാ­റ്റ­ത്തെ ഈ­ടു­റ്റ­താ­ക്കു­ന്നു.

ക­ന്ന­ഡ­വാ­ണി­യു­ടെ­യും വ­ച­ന­ങ്ങ­ളു­ടെ­യും വ്യ­ത്യ­സ്ഥ­ത­ക­ളെ, മ­ല­യാ­ള­ഭാ­ഷ­യി­ലും ഈ­ണ­താ­ള­ങ്ങ­ളി­ലും മു­ക്കി­ക്ക­ള­യു­വാ­ന­ല്ല, മ­റി­ച്ചു് ഈ വ്യ­ത്യ­സ്ഥ­ത­ക­ളെ അ­ങ്ക­നം ചെ­യ്യു­വാ­നാ­ണു് പ­രി­ഭാ­ഷ­കൻ ശ്ര­മി­ക്കു­ന്ന­തു് എ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണു്. വായനാ സു­ഖ­ത്തെ­ക്കാൾ മൂ­ല­കൃ­തി­യോ­ടു­ള്ള വി­ശ്വ­സ്ത­ത­യ്ക്കാ­ണു് താൻ പ്രാ­ധാ­ന്യം നൽ­കി­യ­തെ­ന്നു് തന്റെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­യു­ടെ ആ­മു­ഖ­ത്തിൽ അദേഹം പ­റ­യു­ന്ന­തു് ഇ­വി­ടെ­യും പ്ര­സ­ക്ത­മാ­ണു്.

ല­താ­മ­ങ്കേ­ഷ്ക്ക­റു­ടെ മീ­രാ­ഭ­ജ­നം പോ­ലെ­യോ, അ­ര­ങ്ങു­ക­വി­കൾ­ക്കു് തൊ­ണ്ട­പൊ­ട്ടി­പ്പാ­ടാൻ പാ­ക­ത്തി­ലു­ള്ള വാ­യ്ത്താ­രി­ക­ളാ­യോ അ­ക്കാ­വ­ച­ന­ങ്ങ­ളെ, ഈ­ണ­പ്പെ­ടു­ത്തി, മ­യ­പ്പെ­ടു­ത്തി, പൈ­ങ്കി­ളീ­ക­രി­ക്കു­വാൻ ത­യാ­റ­ല്ല എ­ന്ന­താ­ണു് ഈ പ­രി­ഭാ­ഷ­യു­ടെ മേന്മ. അ­ക്കാ­ദേ­വി­യു­ടെ പ­രു­പ­രു­ത്ത, മെ­രു­ങ്ങാ­ത്ത, ഇ­ണ­ങ്ങാ­ത്ത, ഒ­തു­ങ്ങാ­ത്ത, അ­ട­ങ്ങാ­ത്ത, വ­ച­ന­ങ്ങ­ളോ­ടു് നീ­തി­കാ­ട്ടു­വാൻ പ­രി­ഭാ­ഷ­കൻ പ­ര­മാ­വ­ധി­ശ്ര­മി­ക്കു­ന്നു. അ­ക്കാ­വ­ച­ന­ങ്ങ­ളു­ടെ ക­ടു­പ്പ­വും ക­യ്പ്പും ച­വർ­പ്പും എ­രി­വും പു­ളി­യും രൗ­ദ്ര­മ­ധു­ര­വും ന­ഷ്ട­പ്പെ­ടാ­തെ, അ­ന­ന്യ­ത­യെ ഹ­നി­ക്കാ­തെ, പ­കർ­ന്നു നൽ­കു­വാ­നു­ള്ള ഈ ധീ­ര­ശ്ര­മം തി­ക­ച്ചും അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണു്. ക­ന്ന­ഡ­യും മ­ല­യാ­ള­വും ത­മ്മി­ലു­ള്ള സ­മാ­ന­ത­ക­ളാ­ണു് ഈ പ­രി­ഭാ­ഷ­യെ കൂ­ടു­തൽ വി­ഷ­മ­ക­ര­മാ­ക്കി­യ­തെ­ന്ന­ദ്ദേ­ഹം പ­റ­യു­ന്നു. സ­മാ­ന­ത­കൾ­ക്ക­ല്ല, വ്യ­ത്യ­സ്ഥ­ത­യ്ക്കാ­ണു്, പ­രി­ചി­ത­ത്വ­ത്തി­ന­ല്ല, അ­പ­രി­ചി­ത­ത്വ­ത്തി­നാ­ണു്, ഈ പ­രി­ഭാ­ഷ പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന­തെ­ന്നു് സാരം.

മീ­രാ­ഭ­ജ­ന­ങ്ങ­ളു­ടെ വൈ­ഷ്ണ­വ­മാ­ധു­ര്യ­മ­ല്ല വീ­ര­ശൈ­വ­ത്തി­ന്റെ, വീ­ര­സ്ത്രൈ­ണ­ത്തി­ന്റെ, രൗ­ദ്ര­സൗ­ന്ദ­ര്യ­മാ­ണു് അ­ക്കാ­വ­ച­ന­ങ്ങ­ളെ അ­ന­ന്യ­മാ­ക്കു­ന്ന­തു്. മെ­രു­ങ്ങാ­ത്ത പെൺ­വ­ച­ന­ങ്ങ­ളു­ടെ പ­രു­ക്കൻ സ്വ­ഭാ­വ­ത്തെ അ­തേ­പ­ടി നി­ല­നിർ­ത്തു­ന്നു­ണ്ടു് ഈ പ­രി­ഭാ­ഷ. ഒ­രു­ദാ­ഹ­ര­ണം:

എടീ തായേ, നീ­യ­വി­ടെ­യി­രി,

എടോ തന്തേ, നീ­യ­വി­ടെ­യി­രി,

എടോ ബ­ന്ധു­വേ, നീ­യ­വി­ടെ­യി­രി,

എടോ കുലമേ, നീ­യ­വി­ടെ­യി­രി,

എടോ ബലമേ നീ­യ­വി­ടെ­യി­രി,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നോ­ടു ചേ­രു­വാൻ

തി­ടു­ക്ക­പ്പെ­ട്ടു പോ­കു­ന്നേൻ,

നി­ങ്ങൾ­ക്കു ശരണം, ശരണം.

(244)

അ­ട­ങ്ങി­യൊ­തു­ങ്ങി വ­ഴ­ങ്ങി­ക്ക­ഴി­യു­ന്ന അ­ബ­ലാ­ത്വ­മ­ല്ല, മ­നോ­ര­ഞ്ജ­ക­മാ­യ ‘കുലീന’വ­നി­താ­ത്വ­മ­ല്ല, കൂലം കു­ത്തി ഇ­ര­മ്പി­യൊ­ഴു­കു­ന്ന വീ­ര­സ്ത്രൈ­ണ­മാ­ണു് അ­ക്കാ­വ­ച­ന­ങ്ങ­ളെ അ­ന­ന്യ­മാ­ക്കു­ന്ന­തു്. നൂ­റ്റാ­ണ്ടു­കൾ­ക്കു് മു­മ്പു്, പു­രു­ഷാ­ധി­പ­ത്യം കൊ­ടു­മ്പി­രി­ക്കൊ­ള്ളു­ന്ന കാ­ല­ങ്ങ­ളിൽ, വി­വ­സ്ത്ര­യും ന­ഗ്ന­യു­മാ­യി നടന്ന അ­ക്കാ­ദേ­വി ഇ­പ്പോ­ഴും ന­മു­ക്കൂ­ഹി­ക്കു­വാൻ ക­ഴി­യാ­ത്ത ഒരു സ്ത്രൈ­ണ­മു­ന്നേ­റ്റ­ത്തെ, പു­രു­ഷാ­ധി­പ­ത്യ സ­മൂ­ഹ­ത്തെ കി­ടി­ലം കൊ­ള്ളി­ക്കു­ന്ന രൂക്ഷ സ­മ­ര­ത്തെ­യാ­ണു് ആ­വി­ഷ്ക്ക­രി­ക്കു­ന്ന­തെ­ന്നു് ഈ ധീ­ര­വ­ച­ന­ങ്ങൾ തെ­ളി­യി­ക്കു­ന്നു. ദി­ഗം­ബ­ര­ത്വം എ­ന്ന­തു് ന­ഗ്ന­താ­പ്ര­ദർ­ശ­ന­മ­ല്ലെ­ന്നും, പു­രു­ഷ­മൂ­ല്യ­ങ്ങ­ളു­ടെ­യും, സ­ദാ­ചാ­ര ധർ­മ്മ­സം­ഹി­ത­ക­ളു­ടെ­യും, ആ­ധി­പ­ത്യ­ങ്ങ­ളു­ടെ­യും, ഉ­ച്ച­നീ­ച­ത്വ­ങ്ങ­ളു­ടെ­യും തു­ണി­യു­രി­ക്കു­ന്ന, മ­റ­യ­റു­ക്കു­ന്ന, വി­പ്ല­വ­ക­ര­മാ­യ ഒരു രാ­ഷ്ട്രീ­യ­പ്ര­യോ­ഗ­മാ­ണെ­ന്നു് ഈ വ­ച­ന­ങ്ങൾ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. അക്ക ചൊ­ല്ലു­ന്നു:

ദി­ഗം­ബ­രി ആ­യാ­ലെ­ന്തു? അയ്യാ

മനം ന­ഗ്ന­മാ­യി­രി­ക്ക­ണം.

സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ സൂ­ക്ഷ്മ തീ­ക്ഷ്ണ­വും ആ­ത്യ­ന്തി­ക­വു­മാ­യ രൂ­പ­മാ­ണു് അ­പാ­ര­വു­മാ­യു­ള്ള വേ­ഴ്ച­യും സം­വാ­ദ­വു­മെ­ന്നു് അ­ക്കാ­വ­ച­ന­ങ്ങൾ നമ്മെ ഒ­രി­ക്കൽ കൂടി ഉ­ണർ­ത്തു­ന്നു. ശ­ക്തീ­സം­യു­ക്ത­മാ­യ, ഭാ­വാ­വി­ഷ്ട­മാ­യ, ‘പരമ അ­ന­ന്തം’, ‘അപാരം’, ആണു് മു­ല്ല­പ്പൂ­ക്ക­ളാൽ ആ­ഛ­ന്ന­നാ­യ അ­ക്ക­യു­ടെ ശിവൻ. അ­പാ­ര­വു­മാ­യു­ള്ള ഈ സ്വ­യം­വ­ര മു­ഹൂർ­ത്ത­ങ്ങ­ളെ അ­ക്കാ­വ­ച­ന­ങ്ങൾ രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു് ശ്ര­ദ്ധി­ക്കു­ക:

ജ­ല­ത്തിൻ മ­ണ്ഡ­പ­ത്തി­ന്മേൽ

എ­രി­തീ­യിൻ പ­ന്ത­ലി­ട്ടു്

ആ­ലി­പ്പ­ഴ­മെ­ത്ത­വി­രി­ച്ചു്, പ­ട്ട­വും കെ­ട്ടി

കാ­ലി­ല്ലാ­ത്ത പെ­ണ്ണി­നെ

ത­ല­യി­ല്ലാ­ത്ത ചെ­ക്കൻ വന്നു

ക­ല്യാ­ണം ചെ­യ്തു.

എ­ന്നെ­ന്നും വി­ടാ­ത്ത

വാ­ഴ്‌­വി­നു കൊ­ടു­ത്തെ­ന്നെ,

ച­ന്ന­മ­ല്ലി­കാർ­ജു­നൻ എന്ന കാ­ന്തൻ

എന്നെ ക­ല്യാ­ണം ക­ഴി­ച്ച­മ്മാ.

(54)

‘പ­ര­മാ­ന­ന്ത­വു’മാ­യു­ള്ള ഐ­ഹി­ക­മാ­യ സം­യോ­ഗം എന്ന ആ­ദ്ധ്യാ­ത്മി­ക അ­നു­ഭ­വ­ത്തെ, യൗ­ഗി­ക­ക്രി­യ­യെ­യാ­ണു് ഈ വി­ചി­ത്ര­വേ­ളീ­രം­ഗം ന­ഗ്ന­മാ­യ നാ­ട്ടു­മൊ­ഴി­ക­ളിൽ നി­വേ­ദ­നം ചെ­യ്യു­ന്ന­തു്. പ്ര­ബു­ദ്ധ­മാ­യ പെ­ണ്മ­യു­ടെ രൗ­ദ്ര­മൊ­ഴി­കൾ പ­ച്ച­മ­ല­യാ­ള­ത്തി­ലാ­ക്കി­യ വി­ന­യ­ചൈ­ത­ന്യ­യ്ക്കു് അ­ഭി­വാ­ദ്യ­ങ്ങൾ!

ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ­ക്കു് വി­നോ­ദ് ച­ന്ദ്ര­ന്റെ പഠനം കൂ­ടു­തൽ തെളിമ നൽ­കു­ന്നു­ണ്ടു്.
വി­ന­യ­ചൈ­ത­ന്യ മ­ല­യാ­ള­ത്തി­ലാ­ക്കി­യ അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വചന ക­വി­ത­കൾ അ­വ­യു­ടെ ലാ­ളി­ത്യം­കൊ­ണ്ടും ഗ­ഹ­ന­മാ­യ അ­ന്തഃ­സാ­രം കൊ­ണ്ടും ശ്ര­ദ്ധേ­യ­മാ­ണു്. ശി­വ­ഭ­ക്തി­പ്ര­ധാ­ന­മാ­യ ഈ വ­ച­ന­ങ്ങൾ പു­രാ­ണി­ക്/ അ­ഗാ­മി­ക് ഭക്തി പ­രി­പ്രേ­ക്ഷ്യ­ത്തിൽ നി­ന്നും തി­ക­ച്ചും ഭി­ന്ന­മാ­ണു്. ജൈ­ന­പാ­ര­മ്പ­ര്യ­വു­മാ­യി­ട്ടാ­ണു് ഇതിനു കൂ­ടു­തൽ ഇ­ഴ­യ­ടു­പ്പം. തമിഴ് ഭ­ക്തി­പ്ര­സ്ഥാ­ന­ത്തി­ലെ ബ്രാ­ഹ്മ­ണി­ക്കൽ ശൈവ സ­മ്പ്ര­ദാ­യ­വു­മാ­യി ഇ­തി­നു് പേ­രി­ല­ല്ലാ­തെ മ­റ്റൊ­രു സാ­മ്യ­വു­മി­ല്ല.

ജാതി, പൌ­രോ­ഹി­ത്യം തു­ട­ങ്ങി­യ മർ­ദ്ദ­ക/ചൂഷണ സ­മ്പ്ര­ദാ­യ­ങ്ങൾ­ക്കെ­തി­രാ­യു­ള്ള ഒരു പ്ര­തി­രോ­ധ­മാ­യി­ട്ടാ­ണു് വീ­ര­ശൈ­വ പ്ര­സ്ഥാ­നം ഉ­യിർ­കൊ­ള്ളു­ന്ന­തു്. ആ­ണ­ധി­കാ­ര­ത്തെ കൊ­ണ്ടാ­ടു­ന്ന ബ്രാ­ഹ്മ­ണി­ക്കൽ വി­ശ്വാ­സ­ങ്ങ­ളെ­യും നീ­തി­ശാ­സ്ത്ര­ങ്ങ­ളെ­യും ഉ­ല്ലം­ഘി­ക്കു­ക­യാ­ണു് വീ­ര­ശൈ­വ വചന കാ­വ്യ­ങ്ങൾ.

അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങൾ എ­ത്ര­മാ­ത്രം ഒ­തു­ക്കി­യെ­ഴു­ത­പ്പെ­ട്ട­താ­ണെ­ന്നു് ആ­മു­ഖ­മാ­യി ചേർ­ത്തി­ട്ടു­ള്ള ച­ന്ന­ബ­സ­വ­ണ്ണ­ന്റെ ഒരു വ­ച­ന­ത്തിൽ കാണാം.

“ആ­ദ്യ­രു­ടെ അ­റു­പ­തു­വ­ച­ന­ത്തി­നു്

ദ­ണ്ണാ­യ­ക­രു­ടെ ഇ­രു­പ­തു­വ­ച­നം!

ദ­ണ്ണാ­യ­ക­രു­ടെ ഇ­രു­പ­തു­വ­ച­ന­ത്തി­നു്

പ്ര­ഭു­ദേ­വ­രു­ടെ പ­ത്തു­വ­ച­നം!

പ്ര­ഭു­ദേ­വ­രു­ടെ പ­ത്തു­വ­ച­ന­ത്തി­നു്

അ­ജ­ഗ­ണ്ണ­ന്റെ അ­ഞ്ചു­വ­ച­നം!

അ­ജ­ഗ­ണ്ണ­ന്റെ അ­ഞ്ചു­വ­ച­ന­ത്തി­നു്

കൂ­ട­ല­ച­ന്ന­സം­ഗ­യ്യ­നിൽ

മ­ഹാ­ദേ­വി­യ­ക്ക­ഗ­ളു­ടെ ഒരു

വചനം നിർ­വ്വ­ച­നം,

കാണൂ സി­ദ്ധ­രാ­മ­യ്യാ”…

ലൌകിക ജീ­വി­ത­ത്തി­ന്റെ നി­സ്സാ­ര­ത­യും നി­സ്സ­ഹാ­യ­ത­യും വെ­ളി­വാ­ക്കു­ന്ന വ­ച­ന­ങ്ങൾ മുതൽ ദാർ­ശ­നി­ക ആ­ഴ­ങ്ങ­ള­ട­ങ്ങു­ന്ന വ­ച­ന­ങ്ങൾ വരെ അ­ക്ക­മ­ഹാ­ദേ­വി­യു­ടെ ര­ച­ന­കൾ­ക്കു് വലിയ വൈ­വി­ദ്ധ്യം.

വെന്ത സം­സാ­രം വി­ടാ­തെ

പീ­ഡി­പ്പി­ക്കു­ന്ന­യ്യാ,

എ­ന്തെ­ന്തു് ചെ­യ്യു­മേൻ അയ്യാ?

(22)

‘സം­സാ­ര­മെ­ന്ന പ­ക­യാ­ണ­യ്യാ

എന്റെ തന്ത,

എന്റെ വം­ശ­ക്കാർ എ­ങ്ങും വി­ടാ­തെ

തെ­ര­ക്കി വ­രു­ന്നു­ണ്ട­യ്യാ,

എന്നെ തെ­ര­ഞ്ഞു­തെ­ര­ഞ്ഞു്

പി­ടി­ച്ചു­കൊ­ല്ലു­ന്ന­യ്യാ,…’

(23)

‘ഞാൻ പി­റ­ന്ന­പ്പോൾ സം­സാ­രം പി­റ­ന്നു,

സം­സാ­രം പി­റ­ന്ന­പ്പോൾ

അ­ജ്ഞാ­നം പി­റ­ന്നു,

അ­ജ്ഞാ­നം പി­റ­ന്ന­പ്പോൾ ആശ പി­റ­ന്നു,

ആശ പി­റ­ന്ന­പ്പോൾ കോപം പി­റ­ന്നു,…’

(25)

എ­ന്നി­ങ്ങ­നെ ലൌകിക ദുഃഖ കാ­ര­ണ­ങ്ങ­ളെ ഈ വ­ച­ന­ങ്ങ­ളിൽ ക­ണ്ടെ­ത്തു­ന്നു. വചനം 27-ൽ ‘സം­സാ­ര­ത്തിൻ പൊ­ള്ള­ത്ത­രം വ­ന്നാ­ടി­യ­ല്ലോ’ എ­ന്നും മൊ­ത്തം വേ­ഷ­പ്പ­കർ­ച്ച­ക­ളെ ‘ജ­ഗ­ന്നാ­ട­ക’മെ­ന്നും വി­ശേ­ഷി­പ്പി­ച്ചു­കൊ­ണ്ടു് ലൌ­കി­ക­ജീ­വി­ത­ത്തി­ന്റെ നി­രാ­സ­മാ­ണു് അ­ഭി­കാ­മ്യ­മെ­ന്ന തോ­ന്നൽ ഉ­ള­വാ­ക്കു­ന്നു.

അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങ­ളിൽ പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടി­ലെ സ്ത്രീ­സ്വ­ത്വ നിർ­മ്മി­തി കാണാം. നഗ്നത ഇവിടെ അ­ശ്ലീ­ല­മേ­യ­ല്ല. ആ­ധു­നി­ക സ്ത്രീ­വി­രു­ദ്ധ ഇ­ന്ത്യൻ മ­നഃ­സാ­ക്ഷി­ക്കു് ഇതു് സ­ങ്കൽ­പ്പി­ക്കാൻ ക­ഴി­യു­മോ?

നാണം മ­റ­യ്ക്കും നൂലു പൊ­ട്ടി­യാൽ

നാ­ണി­ക്കു­ന്ന­വർ, നോ­ക്കൂ,

ആൺ­പെ­ണ്ണെ­ന്ന ജാ­തി­കൾ.

പ്രാ­ണ­ത്തി­നു­ട­യോൻ ജ­ഗ­ത്തിൽ

മു­ങ്ങാൻ ത­ര­മി­ല്ലാ­തി­രി­ക്കു­മ്പോൾ

ദേ­വ­ന്റെ മു­ന്നിൽ നാ­ണി­ക്കാൻ ഇ­ട­യു­ണ്ടോ?

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ജ­ഗ­ത്തെ­ല്ലാം

ക­ണ്ണാ­യി നോ­ക്കി­യി­രി­ക്ക­വേ

മൂ­ടി­മ­റ­യ്ക്കു­ന്നി­ടം ഏതു്, ചൊ­ല്ല­യ്യാ!

(149)

ധാർ­മ്മി­ക­ത­യും അ­ധാർ­മ്മി­ക­ത­യും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­ങ്ങ­ളെ അ­ക്ക­മ­ഹാ­ദേ­വി വി­വ­രി­യ്ക്കു­ന്ന­തി­ങ്ങ­നെ:

‘ഉ­ള്ളി­ലെ ഭർ­ത്താ­വു്, പു­റ­ത്തെ ജാരൻ.

ര­ണ്ടും­കൂ­ടി ന­ട­ത്താ­നാ­വി­ല്ല­യ്യാ.

ലൗകിക പ­ര­മാർ­ത്ഥ­ങ്ങൾ

ര­ണ്ടും­കൂ­ടി ന­ട­ത്താ­നാ­വി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ…’

(150)

പശി, കാമം, ക്രോ­ധം, മ­ത്സ­രം എ­ന്നി­വ­യെ­ല്ലാം നിൽ­ക്ക­ട്ടെ എ­ന്നു് മ­റ്റൊ­രു വ­ച­ന­ത്തിൽ (155). മ­ര­ത്തി­നു ഫലം വേ­ണ­മെ­ന്നും ധ­ന­ത്തി­നൊ­പ്പം ദ­യ­വേ­ണ­മെ­ന്നും രൂ­പ­ത്തി­നു ഗുണം വേ­ണ­മെ­ന്നും അ­ല്ലെ­ങ്കിൽ അ­വ­യെ­ല്ലാം നി­ഷ്ഫ­ല­മാ­ണെ­ന്നും പ­റ­യു­ന്ന കവി ച­ന്ന­മ­ല്ലീ­ശ്വ­ര­ന്റെ ജ്ഞാ­ന­മി­ല്ലാ­യി­ട­ത്തോ­ളം താ­നി­രു­ന്നി­ട്ടു് ഫ­ല­മെ­ന്തെ­ന്നു കൂടി സ­ന്ദേ­ഹി­ക്കു­ന്നു. ഭ­ക്തി­യെ­ന്നാൽ അ­റി­വാ­ണെ­ന്നും അ­റി­വാ­ണു് യ­ഥാർ­ത്ഥ ഭ­ക്തി­യെ­ന്നും അ­ന്ത­മി­ല്ലാ­ത്ത ഭക്തി കാ­പ­ട്യ­മാ­ണെ­ന്നു­മു­ള്ള നി­രീ­ക്ഷ­ണം എ­ക്കാ­ല­ത്തും പ്ര­സ­ക്തം (203, 204, 205).

അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങ­ളു­ടെ പൊ­രു­ളും സ്വ­ര­വും പി­ഴ­യ്ക്കാ­തെ­യു­ള്ള മൊ­ഴി­മാ­റ്റം ദുർ­ഘ­ട­മാ­ണു്. ക­ന്ന­ഡ­യിൽ നി­ന്നു് ഈ വ­ച­ന­മ­ല­യാ­ളം ജ­പി­ച്ചു തന്ന വി­ന­യ­ചൈ­ത­ന്യ­ക്കു് അ­ഭി­വാ­ദ്യ­ങ്ങൾ, സാ­യാ­ഹ്ന­യ്ക്കും.

ന­ന്ദി­നി മേനോൻ:
അക്ക മ­ഹാ­ദേ­വി­യെ­ക്കു­റി­ച്ചെ­ഴു­തി­യ കു­റി­പ്പു് മ­നോ­ഹ­ര­മാ­യി. വചന ക­വി­ത­ക­ളും…
എം. ബഷീർ: ക­വി­ത­കൾ
മ­ധു­സൂ­ദ­നൻ:
എം. ബ­ഷീ­റി­ന്റെ ക­വി­ത­കൾ പുതു പു­ത്ത­നാ­യി തോ­ന്നി. മുൻ­പു് കേൾ­ക്കാ­ത്ത­താ­ണു് ക­വി­യു­ടെ പേരും ക­വി­ത­ക­ളും. ‘മ­റ്റേ­തോ ഭൂ­മി­യി­ലെ ന­മ്മു­ടെ വീടു്’ പ്ര­ത്യേ­കി­ച്ചും ശ്ര­ദ്ധേ­യ­മാ­യി തോ­ന്നി. ഘ­ട്ട­ക്കി­ന്റെ ‘സു­ബർ­ണ­രേ­ഖ’ എന്ന ച­ല­ച്ചി­ത്ര­ത്തി­ലെ സീ­ത­യു­ടെ മകൾ ചോ­ദി­ക്കു­ന്ന­തു­പോ­ലെ ക­വി­ത­യി­ലെ ഇ­ള­യ­മ­ക­ളും ക­വി­ളിൽ തൊ­ട്ടു ചോ­ദി­ക്കു­ന്നു; ‘ഇവിടെ ശ­ല­ഭ­ങ്ങ­ളു­ണ്ടാ­കു­മോ?’ എ­ന്നു്. ഈ കവിത വാ­യി­ക്കു­ന്ന­തി­നു രണ്ടു ദിവസം മുൻ­പു് വരച്ച ചി­ത്ര­മാ­ണു് താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന­തു്. എം. ബ­ഷീ­റി­നു് അ­ഭി­ന­ന്ദ­ന­ങൾ.
images/madhu-response.png

ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
ശ്രി. എം. ബഷീർ തെ­ളി­മ­യും ആഴവും ത­നി­മ­യും പു­തു­മ­യും സ­മ­യ­ബോ­ധ­വും ശി­ല്പ­ത്തി­ക­വു­മു­ള്ള കവി. ബ­ഷീ­റി­ന്റെ ‘ക­വി­ത­കൾ’ ആർ­ക്കും ര­സി­ക്കാം. ഇ­ന്ന­ത്തെ ജീ­വി­തം ബ­ഷീ­റി­ന­റി­യാം. പൂ­മ­ര­ങ്ങ­ളും റെ­യിൽ­പ്പാ­ള­വും എന്ന ആദ്യ ക­വി­ത­യിൽ ‘ന­ക്ഷ­ത്ര­ങ്ങ­ളെ വ­ളർ­ത്തു­ന്ന’ ന­വ­ദ­മ്പ­തി­ക­ളു­ടെ ഭാ­വു­ക­ത്വ­ഭേ­ദ­ത്തി­ലെ സ­മാ­ന്ത­ര­ങ്ങൾ നീ­ളു­ന്നു. മ­നോ­ര­മ­യും മാ­തൃ­ഭൂ­മി­യും വ­ണ്ടി­യും പാർ­ശ്വ­ങ്ങ­ളും എ­സ്ക­ലേ­റ്റ­റും കോ­ണി­പ്പ­ടി­ക­ളും ഉൾ­ക്കാ­ഴ്ച­യോ­ടെ അതു് ര­സ­ക­ര­മാ­യി ആ­ഖ്യാ­നം ചെ­യ്യു­ന്നു. പ­റ­യു­ന്ന­തു്/കേൾ­ക്കു­ന്ന­തെ­ല്ലാം നു­ണ­യെ­ന്ന­റി­ഞ്ഞി­ട്ടും നാം പ­ലാ­യ­നം ചെ­യ്യു­ന്നു. അ­ന്യ­ന്റെ വീടു് ത­കർ­ക്കു­ന്നു. ആ­രാ­ധ­നാ­ല­യ­ങ്ങൾ ക­ത്തി­ക്കു­ന്നു. സ്വ­ന്തം പാർ­ട്ടി­ക്കാ­ര­നെ­ത്ത­ന്നെ ‘ഒ­റ്റു­കാ­ര­നെ’ന്നു കരുതി വെ­ട്ടി­വീ­ഴ്ത്തു­ന്നു. നേരും നു­ണ­യും തി­രി­ച്ച­റി­യാ­നാ­വാ­ത്ത­വി­ധം പ്ര­തി­സ­ന്ധി­യി­ലാ­യ ആ­ധു­നി­ക അ­ധി­കാ­ര/ഫാ­ഷി­സ്റ്റ് രാ­ഷ്ട്രീ­യ­മാ­ണു് ‘സ­ത്യാ­ന­ന്ത­രം’ എന്ന ക­വി­ത­യി­ലെ സ­മ­യ­സാ­രം. ‘മ­റ­വി­യു­ടെ ശ­ല­ഭ­ങ്ങ’ളിൽ നീയും ഞാനും ത­മ്മി­ലെ ദ്വ­ന്ദ്വാ­വ­സ്ഥ വ്യ­ക്തം. ‘സൂ­ചി­കൾ നി­ല­ച്ചു­പോ­യ/തു­രു­മ്പി­ച്ചൊ­രു/ഘ­ടി­കാ­ര­മാ­ണെ­ന്റെ ഹൃദയം’ എ­ന്നു് കവി തി­രി­ച്ച­റി­യു­ന്നു. പു­റ­ത്തേ­ക്കു് പോ­കു­ന്നൊ­രാൾ എന്ന ക­വി­ത­യിൽ ത­ന്നിൽ നി­ന്നു് ഓ­രോ­ന്നാ­യി കൊ­ണ്ടു­പോ­കു­ന്ന മ­റ്റൊ­രാൾ സ­ന്നി­ഹി­ത­നാ­ണു്. അ­വ­സാ­നം ‘എ­ന്നെ­മാ­ത്രം എ­ന്നി­ലു­പേ­ക്ഷി­ക്കു­ന്നു’. ആ­ന­യേ­ക്കാൾ ഉ­റു­മ്പു­ക­ളെ ഇ­ഷ്ട­പ്പെ­ടു­ന്ന കവി (പൊ­ക്കം) ഭ­യ­വി­ഹ്വ­ല­നാ­യി­ട്ടാ­ണു് മ­റ്റേ­തോ ഭൂ­മി­യി­ലെ ന­മ്മു­ടെ വീ­ട്ടിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. ‘രാ­ത്രി­യിൽ ഞങ്ങൾ ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞ­പ്പോൾ’ ആരോ ക­ലാ­പ­ത്തെ­രു­വിൽ കൊ­ണ്ടി­ട്ടി­രി­യ്ക്കു­ന്ന വീ­ടി­ന്നു­മു­ന്നി­ലൂ­ടെ ചീ­റി­പ്പാ­യു­ന്ന ക­വ­ചി­ത­വാ­ഹ­ന­ങ്ങ­ളും ആം­ബു­ലൻ­സി­ന്റെ നി­ല­വി­ളി­യും സ­മ­കാ­ലീ­ന ഇ­ന്ത്യൻ ദു­ര­വ­സ്ഥ­യു­ടെ നേർ­ക്കാ­ഴ്ച­യാ­ണു്. ഞാനും എന്റെ അ­പ­ര­നു­മാ­യു­ള്ള വി­പ­രീ­ത­ങ്ങ­ളു­ടെ മ­നോ­ഹ­ര­മാ­യ ആ­വി­ഷ്ക്കാ­ര­മാ­ണു് ‘ചുമടി’ലു­ള്ള­തു്. അ­വ­സാ­നം ‘ആരും കാ­ണാ­തി­രി­ക്കാ­നാ­യി ഞാ­നി­പ്പോൾ എന്നെ ചു­മ­ന്നു ന­ട­ക്കാ­റി­ല്ല’ എന്ന വ­രി­ക­ളി­ലൂ­ടെ ദാർ­ശ­നി­ക­മാ­യ ആഴം ഉ­ദി­ക്കു­ന്നു. രൂ­പാ­ന്ത­ര കാലം എന്ന ക­വി­ത­ക്കു് ഒരു മി­സ്റ്റി­ക്ക് ത­ല­മു­ണ്ടു്. അതി വി­ചി­ത്ര­മാ­യ രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ലൂ­ടെ, പ്രാ­വു­കൾ ഗോ­ത­മ്പു­മ­ണി­ക­ളു­പേ­ക്ഷി­ച്ചു് കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ റാ­ഞ്ചു­ന്ന­വ­രാ­യും ബ­ഹ­ളം­വെ­ക്കു­ന്ന കാ­ക്ക­കൾ സ­മാ­ധാ­ന­പ്രി­യ­രാ­യും പാ­മ്പു­കൾ കു­ട്ടി­കൾ­ക്കു് ക­ളി­പ്പാ­ട്ട­ങ്ങ­ളാ­യും കോ­ഴി­കൾ വ­റ്റു­കൊ­ടു­ത്ത കൈ­ക്കൾ­ക്കാ­ഞ്ഞു കൊ­ത്തി ചോ­ര­കു­ടി­ക്കു­ന്ന­വ­രാ­യും വി­ചി­ത്ര­മാ­യി പ­രി­ണ­മി­ക്കു­ന്നു. പു­ലി­കൾ തൊ­ഴു­ത്തി­ലും പ­ശു­ക്കൾ കാ­ട്ടി­ലും വി­പ­രീ­ത റോ­ളു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. വലിയ ‘മെ­റ്റ­മോർ­ഫൊ­സി­സ്’ ഈ ക­വി­ത­യു­ടെ സ­വി­ശേ­ഷ­ത­യാ­ണു്. ഒ­റ്റ­ക്കി­രി­ക്കു­മ്പോൾ പ­രീ­ക്ഷി­ച്ചു നോ­ക്കാ­വു­ന്ന ഒ­ന്നാ­ണു് അവസാന ക­വി­ത­യി­ലു­ള്ള വീ­ടി­നെ തീ­വ­ണ്ടി­യാ­ക്കു­ന്ന വിദ്യ. ഭാ­വ­നാ­സ­മ്പു­ഷ്ട­മാ­യ ഈ കവിത ഒരു ‘പാൻ­ഡെ­മി­ക്’ കാല ര­ച­ന­യാ­ണോ എ­ന്ന­റി­യി­ല്ല. എ­ന്താ­യാ­ലും അ­ട­ച്ചി­ട്ട­മു­റി­യിൽ നി­ന്നാ­ണു് ഭാവന ചിറകു വി­രി­ക്കു­ന്ന­തു്. അ­ടു­ക്ക­ള­യെ തീ­വ­ണ്ടി എ­ഞ്ചി­നാ­യും അ­ട­ച്ചി­ട്ട­മു­റി ബോ­ഗി­യാ­യു­മൊ­ക്കെ മാ­റു­ന്നു. ഒ­ടു­വിൽ ഈ യാത്ര എവിടെ അ­വ­സാ­നി­ക്കു­മെ­ന്ന സ­ന്ദേ­ഹം ബാ­ക്കി­യാ­വു­ന്നു. കെ. ജി. എ­സ്സി­ന്റെ ഗ­ഹ­ന­മാ­യ ആമുഖം—ബ­ഷീ­റി­ന്റെ മ­റ്റൊ­രു ക­വി­താ­സ­മാ­ഹാ­ര­ത്തി­നെ­ഴു­തി­യാ­ണെ­ങ്കി­ലും—ബ­ഷീ­റി­യൻ ക­വി­ത­ക­ളെ അ­ടു­ത്ത­റി­യു­ന്ന­തി­നു് ഏറെ സ­ഹാ­യ­ക­മാ­ണു്.
ഇ. മാധവൻ:
നല്ല ആ­സ്വാ­ദ­നം. ബ­ഷീർ­ക്ക­വി­ത­കൾ വാ­യി­ച്ച അ­നേ­ക­രു­ടെ അ­നു­ഭ­വ­ത്തി­ന്റെ ഹൃ­ദ്യ­മാ­യ ആ­വി­ഷ്കാ­രം ആയി തോ­ന്നി.
കെ. വി­നോ­ദ് ച­ന്ദ്രൻ:
മു­ഖ്യ­ധാ­ര­യിൽ അ­ദൃ­ശ്യ­നാ­യ എം. ബഷീർ എന്ന അ­നു­ഗൃ­ഹീ­ത കവിയെ ക­ണ്ടെ­ത്തി­ത്ത­ന്ന­തി­നും അ­യാ­ളു­ടെ ക­വി­ത­യി­ലേ­ക്കു് പ്ര­വേ­ശി­ക്കു­വാ­നു­ള്ള പാ­സ്സ്വേ­ഡു­കൾ ഒ­രു­ക്കി­ത്ത­ന്ന­തി­നും കെ. ജി. എ­സ്സി­നു നന്ദി. സാ­യാ­ഹ്ന­യ്ക്കും. ബ­ഷീ­റി­ന്റെ ‘വാ­ക്കു­ക­ളു­ടെ നെ­റു­ക­യിൽ സ­മ­കാ­ലി­ക ച­രി­ത്രം ന­ട്ടു­ച്ച­യാ­യി ച­വി­ട്ടി നിൽ­ക്കു­ന്ന­തും, അ­യാ­ളു­ടെ ക­വി­ത­യിൽ കാ­ഴ്ച­യു­ടെ­യും കേൾ­വി­യു­ടെ­യും പല ത­ല­ങ്ങ­ളൊ­രു­ക്കു­ന്ന മൊ­സൈ­ക്കു­കൾ സ­മൃ­ദ്ധ­മാ­വു­ന്ന­തും’, കെ. ജി. എ­സ്സി­ന്റെ ആ­മു­ഖ­വാ­ക്കു­കൾ കാ­ട്ടി­ത്ത­രു­ന്നു. ആ ക­വി­ത­ക­ളി­ലെ ‘അ­ള­ന്നു തീർ­ക്കാ­നാ­വാ­ത്ത ഇ­ട­ങ്ങ­ളി­ലേ­ക്കും’ ‘അ­ക­വി­സ്തൃ­തി­ക­ളി­ലേ­യ്ക്കും’ മർ­മ്മ­ഗ്രാ­ഹി­യാ­യ ആ­മു­ഖ­വ­ച­ന­ങ്ങൾ ന­മ്മു­ടെ ശ്ര­ദ്ധ ക്ഷ­ണി­ക്കു­ന്നു. ‘സാ­യാ­ഹ്ന’യിൽ വന്ന ടി. ആർ. വേ­ണു­ഗോ­പാ­ലി­ന്റെ ആ­സ്വാ­ദ­ന­ക്കു­റി­പ്പും ഈ ക­വി­ത­ക­ളു­ടെ ഉ­ള്ള­റ­ക­ളി­ലേ­ക്കു് വെ­ളി­ച്ചം ചൊ­രി­യു­ന്നു­ണ്ടു്. അ­ട­ക്കി­പ്പി­ടി­ച്ച­വി­ലാ­പ­ത്തിൽ നി­ന്നു് നിർ­മ്മ­മ­വും നിർ­മ്മ­ല­വു­മാ­യ ചി­രി­യി­ലേ­ക്കും പൊ­ള്ളു­ന്ന ചോ­ദ്യ­ങ്ങ­ളി­ലേ­ക്കു­മു­ള്ള പോ­ക്കു­വ­ര­വു­ക­ളാ­ണു് ഈ ക­വി­ത­ക­ളെ ശ്ര­ദ്ധേ­യ­മാ­ക്കു­ന്ന­തു്. ‘ക­ണ്ണു­ക­ളിൽ ന­ക്ഷ­ത്രം വ­ളർ­ത്തു­ന്ന’ നവ ദ­മ്പ­തി­മാ­രെ ക­വി­ത­യി­ലേ­ക്കു് ആ­ന­യി­ച്ചു്, ‘ക­ളി­ചി­രി­ക­ളു­ടെ’ പു­തു­മ­ഴ­ക്കാ­ല­ത്തേ­ക്കു് നമ്മെ കൂ­ട്ടി­ക്കൊ­ണ്ടു് വ­രു­ന്നു ‘പൂ­മ­ര­ങ്ങ­ളും റ­യിൽ­പ്പാ­ള­ങ്ങ­ളും’ എന്ന കവിത. എ­ന്നാൽ അ­വർ­ക്കി­ട­യിൽ മൗ­ന­ത്തി­ന്റെ തീ­വ­ണ്ടി­ക­ളോ­ടു­ന്ന­തും, ആൺ വ­ഴി­യും പെൺ­വ­ഴി­യും പി­രി­യു­ന്ന­തും ചേ­രു­ന്ന­തും കവിത സൂ­ക്ഷ്മ­മാ­യി ആ­ഖ്യാ­നം ചെ­യ്യു­ന്നു. ‘അവൾ’ മാ­തൃ­ഭൂ­മി­യും ‘അവൻ’ മ­നോ­ര­മ­യും വാ­യി­ക്കു­ന്നു. അവൻ ജ­നാ­ല­യിൽ നി­ന്നു് അകലെ. അവൾ ജാ­ല­ക­ത്തി­ന­രി­കെ. അവൾ പൂമരം കാ­ണു­ന്നു. അവൻ റെ­യിൽ­പ്പാ­ള­വും. അവൾ പു­ഴ­യും വയലും നി­ര­ത്തു­ക­ളും കാ­ണു­ന്നു. അ­വ­ന്റെ ക­ണ്ണു് മൊ­ബൈ­ലിൽ ആ­ഴു­ന്നു. അ­വൾ­ക്കു് ‘വ­ട്ടാ­ണെ­ന്നു്’, ‘നോർ­മ­ലാ’യ അവൻ. അവൻ കോ­ണി­പ്പ­ടി­യി­റ­ങ്ങു­മ്പോൾ അവൾ എ­സ്ക്ക­ല­റേ­റ്റ­റിൽ ഊർ­ന്നി­റ­ങ്ങു­ന്നു. അവൾ ക­ട­ലി­നോ­ടു് മി­ണ്ടു­ന്നു. അവൻ ക­ര­യി­ലി­രു­ന്നു് ക­പ്പ­ല­ണ്ടി കൊ­റി­ക്കു­ന്നു. അവൻ ആൾ­ത്തി­ര­ക്കിൽ. നനഞ്ഞ തീ­ര­ത്തു് അവൾ അ­സ്ത­മ­യ­ക്കാ­ഴ്ച­യിൽ. മ­ട­ക്ക­ത്തിൽ അ­വ­ന്റെ വി­ര­ലു­ക­ളിൽ പു­ക­യു­ന്ന സി­ഗ­റ­റ്റ്. അ­വ­ളു­ടെ ക­യ്യിൽ ഒ­ളി­പ്പി­ച്ചു വച്ച ഉടഞ്ഞ ചി­പ്പി. ടി. ആർ. വേ­ണു­ഗോ­പാൽ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന പോലെ ‘ഭാ­വു­ക­ത്വ­ഭേ­ദ­ത്തി­ലെ ഈ സ­മാ­ന്ത­ര­പാ­ത­കൾ’ ഇ­ങ്ങ­നെ നീ­ളു­ക­യാ­ണു്. പെൺ­വ­ഴി­യിൽ പു­തു­മ­ഴ തോ­രാ­തെ പെ­യ്യു­ന്ന­തും ആൺ­വ­ഴി­യിൽ നി­ന്നു് പു­തു­മ­ഴ പിൻ­വാ­ങ്ങു­ന്ന­തും ധ്വ­നി­വ്യാ­പ­തി­യോ­ടെ. ‘സ­ത്യാ­ന­ന്ത­ര’കാ­ല­ത്തു് ക­ള്ള­ങ്ങൾ സ­ത്യ­ങ്ങ­ളാ­യി രൂ­പാ­ന്ത­രീ­ക­രി­ക്ക­പ്പെ­ടു­ന്നു എന്ന സ­ത്യ­ത്തെ വി­ദ­ഗ്ധ­മാ­യി പി­ന്തു­ട­രു­ന്നു ‘സ­ത്യാ­ന­ന്ത­രം’. നു­ണ­പ്ര­ച­ര­ണ­ങ്ങ­ളും പ­ര­ദൂ­ഷ­ണ­ങ്ങ­ളും ഉ­ത്തേ­ജ­ക­വ­സ്തു­ക്ക­ളാ­യി, വെ­ടി­മ­രു­ന്നാ­യി, വ­ടി­വാ­ളു­ക­ളാ­യി, തീ­ബോം­ബു­ക­ളാ­യി മ­ന­സ്സു­ക­ളെ തെ­രു­വു­ക­ളെ, കു­ടും­ബ­ബ­ന്ധ­ങ്ങ­ളെ, വി­ശ്വാ­സ­ങ്ങ­ളെ, അ­യ­ല്പ­ക്ക­ങ്ങ­ളെ, ആ­രാ­ധ­നാ­ല­യ­ങ്ങ­ളെ തീ­പ്പി­ടി­പ്പി­ക്കു­ന്ന­തു് നിർ­മ്മ­മ­മാ­യി ആ­ലേ­ഖ­നം ചെ­യ്യ­പ്പെ­ടു­ന്നു. പെ­ട്ടെ­ന്നൊ­രു ദിവസം വെ­ളു­പ്പാൻ കാ­ല­ത്തു്, സ്വ­ന്തം വീടു് കാ­ണാ­താ­വു­ന്ന­താ­യും ഏതോ ക­ലാ­പ­ബാ­ധി­ത­മാ­യ തെ­രു­വിൽ ആരോ കൊ­ണ്ടി­ട്ട ഏതോ വീ­ട്ടിൽ അ­ക­പ്പെ­ട്ടി­രി­ക്കു­ന്ന­താ­യും നി­ങ്ങൾ ഞെ­ട്ടി­യു­ണ­രു­ന്നു (‘മ­റ്റേ­തോ ഭൂ­മി­യി­ലെ ന­മ്മു­ടെ വീടു്’). ദുഃ­സ്വ­പ്ന­മോ യാ­ഥാർ­ഥ്യ­മോ? നി­ങ്ങ­ളു­ടെ സ­ന്തു­ഷ്ട­മാ­യ ജീ­വി­ത­ത്തി­നു് പൊ­ടു­ന്ന­നെ ദാ­രു­ണ­മാ­യ അറുതി. കാ­ട്ടു­തീ­യി­ലേ­ക്കു് ഉ­ണർ­ന്ന പ­ക്ഷി­ക്കൂ­ട്ട­ങ്ങ­ളാ­യി മാ­റി­പ്പോ­യി, ഭാ­ര്യ­യും, മ­ക്ക­ളും, പ­ട്ടി­യും, കൂ­ട്ടി­ലെ കി­ളി­ക­ളും, അ­ക്വേ­റി­യ­ത്തി­ലെ മീ­നു­ക­ളും, മു­റ്റ­ത്തെ പൂ­ന്തോ­ട്ട­വും പൂ­ക്ക­ളും ഒ­ക്കെ­ച്ചേർ­ന്ന നി­ങ്ങ­ളു­ടെ സ­ന്തു­ഷ്ട­കു­ടും­ബം. മു­റ്റ­ത്തെ­ചെ­മ്പ­ര­ത്തി­പ്പൂ­ക്ക­ളെ മൂത്ത മകളും, കെ­ട്ടി­പ്പി­ടി­ച്ചു­റ­ങ്ങി­യ പാ­വ­ക്കു­ട്ടി­യെ ഇ­ള­യ­മ­ക­ളും, തി­ര­യു­ന്നു. വീ­ട്ടിൽ നി­ന്നു് നോ­ക്കി­യാൽ കാ­ണു­ന്ന ന­ദി­യും അതിലെ അ­ര­യ­ന്ന­ങ്ങ­ളെ­യും കാ­ണാ­തെ ഭാര്യ ആ­കു­ല­യാ­കു­ന്നു. ടി. വി.യിൽ കാ­ണു­ന്ന ഏതോ യു­ദ്ധ­രാ­ജ്യ­ത്തി­ലെ കു­ട്ടി­യെ­പ്പോ­ലെ മ­ക­ളു­ടെ ക­വി­ളിൽ ക­രി­പു­ര­ണ്ട­തു ക­ണ്ടു് നി­ങ്ങ­ളു­ടെ ഉ­ള്ളിൽ തീ കാ­ളു­ന്നു. ഇതു് ന­മ്മു­ടെ വീ­ട­ല്ല എ­ന്നു് യാ­ഥാർ­ഥ്യ­ത്തെ നി­ഷേ­ധി­ക്കു­വാൻ ശ്ര­മി­ക്കു­ന്നു ഗൃ­ഹ­നാ­ഥ­നാ­യ നി­ങ്ങൾ. ‘ചു­മ­രിൽ പാതി ക­ത്തി­യ മ­ക­ളു­ടെ പെ­യി­ന്റി­ങ്ങു­ക­ളും, തൽ­സ്ഥ­ല­ത്തു ത­ന്നെ­യു­ള്ള ഊ­ഞ്ഞാ­ലും’, ‘പൊ­ട്ടി­ക്കി­ട­ക്കു­ന്ന വെ­ള്ള­പ്രാ­വു­ക­ളു­ടെ ശി­ല്പ­വും’ കാ­ട്ടി ഭാ­ര്യ­യും കു­ട്ടി­ക­ളും ത­റ­പ്പി­ച്ചു പ­റ­യു­ന്നു, ‘അല്ല. ഇതു് ന­മ്മു­ടെ വീടു തന്നെ.’ ‘മു­റി­വേ­റ്റോ­ടു­ന്ന­വർ ക­ര­യു­ന്ന­തു് ന­മ്മു­ടെ ഭാ­ഷ­യി­ല­ല്ല­ല്ലോ. ന­മ്മു­ടെ വീ­ടി­നു മു­ന്നിൽ മ­രു­ഭൂ­മി­യി­ലെ ക­മ്പി­വേ­ലി­ക­ളു­ണ്ടാ­യി­രു­ന്നി­ല്ല­ല്ലോ. ന­മ്മു­ടെ വ­ഴി­ക­ളിൽ സൈ­നി­ക­വാ­ഹ­ന­ങ്ങൾ വെ­ടി­മ­രു­ന്നു ക­യ­റ്റി­പ്പോ­കു­മാ­യി­രു­ന്നി­ല്ല­ല്ലോ’. നി­ങ്ങൾ വാ­ദി­ക്കു­ന്നു. ‘വീടു ന­മ്മു­ടെ തന്നെ, പക്ഷേ, ഭൂമി വേറെ ആ­രു­ടേ­തോ’, എ­ന്നു് ഭാര്യ ഭ്ര­മി­ത­ചി­ത്ത­നാ­യി­ക്ക­ഴി­ഞ്ഞ നി­ങ്ങ­ളെ സ­മാ­ധാ­നി­പ്പി­ക്കു­ന്നു. ഇ­ള­യ­മ­ക­ളു­ടെ കണ്ണു തു­ട­ച്ചു കൊ­ടു­ക്കു­മ്പോൾ നി­ങ്ങ­ളു­ടെ ക­വി­ളിൽ തൊ­ട്ടു് അവൾ ചോ­ദി­ക്കു­ന്നു: ‘ഇവിടെ ശ­ല­ഭ­ങ്ങ­ളു­ണ്ടാ­കു­മോ അച്ഛാ’ മ­റു­പ­ടി­ക്കാ­യി നി­ങ്ങൾ വാ­ക്കു ത­പ്പു­മ്പോൾ, ചീ­റി­പ്പാ­ഞ്ഞു പോയ ഒരു ആ­മ്പു­ലൻ­സി­ന്റെ നി­ല­വി­ളി അതിനു മ­റു­പ­ടി പ­റ­യു­ന്നു. ഇതു് ദുഃ­സ്വ­പ്ന­മോ സ­ത്യ­മോ? ഇതു് പേ­ക്കി­നാ­വ­ല്ല, ദൈ­നം­ദി­ന­യാ­ഥാർ­ഥ്യ­മെ­ന്നു് യു­ദ്ധ­വും ക­ലാ­പ­വും ദു­ര­ന്ത­മാ­യി­പ്പെ­യ്ത ലോ­ക­രാ­ജ്യ­ങ്ങ­ളു­ടെ ചാനൽ ദൃ­ശ്യ­ങ്ങൾ മൊ­ഴി­യു­ന്നു. ഉ­ത്ത­രേ­ന്ത്യ­യി­ല­ര­ങ്ങേ­റി­യ കലാപ പ­ര­മ്പ­ര­കൾ ഇതു് ആസന്ന യാ­ഥാർ­ത്ഥ്യ­മെ­ന്നു് ചൊ­ല്ലു­ന്നു. ഏതു നാ­ട്ടി­നും ഏതു വീ­ട്ടി­നും സം­ഭ­വി­ക്കാ­വു­ന്ന സാർ­വ്വ­ജ­നീ­ന­മാ­യ ദു­ര­ന്ത­മാ­ണീ ദുഃ­സ്വ­പ്ന­യാ­ഥാർ­ത്ഥ്യ­മെ­ന്നു് കവിത ജാ­ഗ്ര­ത്താ­വു­ന്നു. ‘ഇവിടെ ശ­ല­ഭ­ങ്ങ­ളു­ണ്ടാ­വു­മോ അച്ഛാ’ എന്ന മർ­മ്മ­ഭേ­ദ­ക­വും നി­ഷ്ക്ക­ള­ങ്ക­വു­മാ­യ കു­രു­ന്നു ചോ­ദ്യം, ജീ­വി­വം­ശ­ങ്ങ­ളു­ടെ വ്യാ­കു­ല­മാ­യ പ്രാർ­ത്ഥ­ന­യാ­യി വരും കാല രാ­ഷ്ട്രീ­യ­ത്തി­ന്റെ സൂ­ത്ര­വാ­ക്യ­മാ­യി, എ­രി­യു­ന്ന പ­ന്ത­മെ­ന്ന പോലെ, ഭാ­വി­യി­ലേ­ക്കു് എ­റി­ഞ്ഞു­കൊ­ടു­ക്കു­ന്നു ഈ കവിത. അ­ട­ച്ചു പൂ­ട്ടി­യ, ത­ളം­കെ­ട്ടി­ക്കി­ട­ക്കു­ന്ന, അ­ച­ര­മാ­യ, വീ­ടി­നെ ച­ര­രാ­ശി­യി­ലേ­ക്കു്, യാ­ത്രാ­പ­ഥ­ങ്ങ­ളി­ലേ­ക്കു്, തു­റ­ന്നു വി­ടു­ന്ന പ്ര­തീ­കാ­ത്മ­ക­മാ­യ ഒരു സ്വാ­ത­ന്ത്ര്യ­പ്ര­ക്രി­യ­യാ­ണു് വീ­ടി­നെ തീ­വ­ണ്ടി­യാ­ക്കൽ (‘വീ­ടി­നെ തീ­വ­ണ്ടി­യാ­ക്കു­ന്ന വിദ്യ’). ബാ­ല്യ­ത്തി­ന്റെ കേ­ളീ­കാ­ല­വും, സ്വ­പ്നാ­ട­ന­വി­ദ്യ­ക­ളും പു­ന­രാ­വാ­ഹി­ക്ക­പ്പെ­ടു­ന്നു. അ­ടു­ക്ക­ള­യെ വീ­ട്ടു് തീ­വ­ണ്ടി­യു­ടെ എ­ഞ്ചി­നാ­ക്കി മാ­റ്റു­ന്നു. പ­ഴ­യ­പാ­ഠ­പു­സ്ത­ക­ത്തി­ലെ ‘കൂകൂ’ തീ­വ­ണ്ടി­കൾ­ക്കു് ജീവൻ വ­യ്പ്പി­ക്കു­ന്നു. വിവിധ ജീ­വി­ഗ­ണ­ങ്ങ­ളിൽ­പ്പെ­ടു­ന്ന അ­ന്തേ­വാ­സി­ക­ളെ ന­ടീ­ന­ട­ന്മാ­രാ­ക്കി­ക്കൊ­ണ്ടു്, ഇ­ന്ന­ത്തെ ച­ല­ന­വും സ­ഹ­ന­വും അ­തി­ജീ­വ­ന­വും മാ­ന്ത്രി­ക­മാ­യി പു­നഃ­സൃ­ഷ്ടി­ക്കു­ന്ന വി­ദ്യ­യാ­ണു് ബ­ഷീ­റി­ന്റെ കവിത ന­മു­ക്കു് പ­ക­രു­ന്ന­തു്. ബ­ഷീ­റി­നു് അ­ഭി­വാ­ദ്യ­ങ്ങൾ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ബഷീർ എ­ഴു­തി­ത്തു­ട­ങ്ങി­യ കാലം എ­നി­ക്കോർ­മ്മ­യു­ണ്ടു്, ചില ആദ്യ ക­വി­ത­കൾ പ­തി­റ്റാ­ണ്ടു­കൾ­ക്കു മു­മ്പു് അ­യ­ച്ചു ത­ന്ന­തും. കു­റ­ച്ചു കാലം അ­പ്ര­ത്യ­ക്ഷ­നാ­യി വീ­ണ്ടും പ്ര­ത്യ­ക്ഷ­പ്പെ­ട്ട­തു മുതൽ ശ്ര­ദ്ധി­ച്ചു­വ­രു­ന്നു. മു­ഖ്യ­ധാ­ര എ­ന്തെ­ന്ന­റി­യി­ല്ല. മാ­ധ്യ­മം വാ­രി­ക­യി­ലും പാ­ഠ­ഭേ­ദ­ത്തി­ലും ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലും ഗ്ര­ന്ഥ­ലോ­ക­ത്തി­ലും കൂ­ടു­തൽ അ­ടു­ത്ത കാ­ല­ത്തു് മാ­തൃ­ഭൂ­മി വാ­രി­ക­യി­ലും ബ­ഷീ­റി­ന്റെ ക­വി­ത­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. ക­ഥ­ക­ളും ചി­ത്ര­ങ്ങ­ളും ക­ണ്ടി­ട്ടു­ണ്ടു്. വ്യ­ത്യ­സ്ത­ങ്ങ­ളാ­ണു് പ­രാ­നു­ഭ­വ­സാ­ക്ഷ്യ­ങ്ങൾ കൂ­ടി­യാ­യ ആ രചനകൾ. ധാ­രാ­ളം ഇവിടെ പ­റ­യ­പ്പെ­ട്ടു ക­ഴി­ഞ്ഞ­തു­കൊ­ണ്ടു് ആ­ശം­സ­കൾ മാ­ത്രം.
വി. ര­വി­കു­മാർ: ദ ലി­റ്റിൽ പ്രിൻ­സ്
ലി­സ്സി മാ­ത്യു:
ലി­റ്റിൽ പ്രിൻ­സ് വാ­യി­ച്ചു ദുഃഖം തോ­ന്നി; തൊ­പ്പി കണ്ടു ജീ­വി­തം ന­ശി­പ്പി­ച്ച­തി­നു്. ഇതൊരു വി­വർ­ത്ത­ന­മാ­ണെ­ന്നേ തോ­ന്നി­യി­ല്ല. ജീ­വ­നു­ള്ള മ­ല­യാ­ളം.
ഇ. മാധവൻ:
ലി­റ്റിൽ പ്രിൻ­സ് ആദ്യം വാ­യി­ച്ച­തു് 1978-ൽ. അ­ന്നു് 28 വ­യ­സ്സു് മു­തിർ­ന്നി­രു­ന്ന എ­ന്നേ­ക്കാ­ളും 69-ാം വ­യ­സ്സിൽ ഈ കഥ മ­ന­സ്സി­ലാ­കു­ന്നു! ഗം­ഭീ­ര­മാ­യ കഥ, അതി മ­നോ­ഹ­ര­മാ­യ വി­വർ­ത്ത­നം—ശ്രീ ര­വി­കു­മാ­റി­നെ അ­ഭി­ന­ന്ദി­ക്ക­ട്ടെ, ഈ ക­ഥ­യി­ലേ­ക്കു് എ­ത്തി­ച്ചേർ­ന്ന­തി­നു്. വി­വർ­ത്ത­ക­നെ­ന്ന നി­ല­ക്കും അ­ഭി­മാ­ന­ക­രം. മൂ­ല­കൃ­തി­യിൽ ചേർ­ത്ത ചി­ത്ര­ങ്ങൾ ആ­വർ­ത്തി­ച്ച­തും വി­വേ­ക­പൂർ­വ്വ­മാ­യി തോ­ന്നി.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഇതു് ആ­റാ­മ­ത്തെ ത­വ­ണ­യാ­ക­ണം ഞാൻ ‘ലി­റ്റിൽ പ്രിൻ­സ്’ വാ­യി­ക്കു­ന്ന­തു്. മു­തിർ­ന്ന­വർ അ­ങ്ങി­നെ­യാ­ണ­ല്ലോ. ഒരു വാ­യ­ന­യിൽ ഒ­ന്നും മ­ന­സ്സി­ലാ­വി­ല്ല. അതു കൊ­ണ്ടു് ഓരോ വാ­യ­ന­യി­ലും ഞാൻ ഇ­ത്തി­രി കൂടി ചെ­റു­താ­യി വാ­യി­ക്കു­ന്നു. ഇ­പ്പോൾ കു­റ­ച്ചു കൂടി മ­ന­സ്സി­ലാ­കു­ന്നു­ണ്ടു്. എന്റെ ഛി­ന്ന­ഗ്ര­ഹ­ത്തിൽ ഫ്രെ­ഞ്ചു ഭാഷ മ­ന­സ്സി­ലാ­കു­ന്ന­വ­രി­ല്ല. അവിടെ ഞാൻ മാ­ത്ര­മേ ഉ­ള്ളു­വ­ല്ലോ. പ­ണ്ടു് ഒരു ഇം­ഗ്ലീ­ഷു­കാ­രൻ വഴി തെ­റ്റി വ­ന്ന­പ്പോൾ അയാൾ ഇ­ത്തി­രി ഇം­ഗ്ലീ­ഷ് പ­ഠി­പ്പി­ച്ചു. ആ ഭാ­ഷ­യി­ലാ­ണു് ആദ്യം ഈ വി­ദ്വാ­നെ പ­രി­ച­യ­പ്പെ­ട്ട­തു്. പി­ന്നെ പ­ല­കു­റി വാ­യി­ച്ചു, ബാവോ ബാബ് മ­ര­ത്തി­ന്റെ ചു­വ­ട്ടി­ലി­രു­ന്നും കിഴവൻ രാ­ജാ­വി­ന്റെ അം­ഗ­വ­സ്ത്ര­ത്തി­ലി­രു­ന്നും മ­റ്റും. അ­ങ്ങി­നെ­യി­രി­ക്കെ­യാ­ണു് മ­ല­യാ­ളം പ­റ­യു­ന്ന ഒരു ന­ക്ഷ­ത്രം ഈ ക­ഥ­യു­മാ­യി മു­ന്നിൽ വന്നു വീ­ണ­തു്. ഇ­പ്പോൾ എ­നി­ക്ക­തു മ­ന­സ്സി­ലാ­കാൻ തു­ട­ങ്ങി. ഞാൻ ഇ­ത്തി­രി കൂടി കു­ട്ടി­യാ­യി­ക്കാ­ണ­ണം. മു­തിർ­ന്ന­വർ­ക്കു് ഇതു മ­ന­സ്സി­ലാ­വി­ല്ല­ല്ലോ!
രാ­ജ­ഗോ­പാൽ:
അതെ, കു­ട്ടി­കൾ­ക്കു് മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യു­ന്ന­ത്ര മു­തിർ­ന്ന­വർ­ക്കു് മ­ന­സ്സി­ലാ­ക്കാ­നാ­വി­ല്ല. കു­ട്ടി­കൾ തു­റ­ക്കു­ന്ന­ത്ര മു­തിർ­ന്ന­വർ­ക്കു് തു­റ­ക്കാ­നാ­വി­ല്ല­ല്ലോ. മു­തി­രും തോറും മ­ന­സ്സു് ഇ­ടു­ങ്ങു­ക­യും അ­ട­യു­ക­യു­മാ­ണ­ല്ലോ…
ഇ. മാധവൻ:
കൊ­ച്ചു­രാ­ജ­കു­മാ­രൻ ഇന്നു വരെ ര­ചി­ച്ച ക­വി­ത­ക­ളു­ടെ സ്നേഹ സാ­രാം­ശം സ­മ്മാ­നി­ച്ചു് സ്വ­ഗ്ര­ഹ­ത്തി­ലേ­ക്കു് മ­ട­ങ്ങി—ന­മു­ക്കു് നി­താ­ന്ത­മാ­യ ദുഃ­ഖ­ത്തി­ന്റെ വില മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു്.
കെ. ജി. എസ്.:
കൊ­ച്ചു­സ്നേ­ഹ­കു­മാ­രൻ, അപാരൻ. ക­ഥ­ന­മാ­ന്ത്രി­കൻ അ­ന്ത്വാൻ ദ് സാ­ന്തേ എ­ക്സ്യു­പെ­രി­ക്കും, മ­ഹാ­വി­വർ­ത്ത­കൻ വി. ര­വി­കു­മാ­റി­നും, സാ­യാ­ഹ്ന­യ്ക്കും അ­ഭി­വാ­ദ്യ­ങ്ങൾ. ലേശം പി­രി­മു­റു­ക്കം, ഡി­പ്ര­ഷൻ എന്ന മ­ന­സ്സി­റ­ക്കം, എ­ന്നി­വ ഉ­ണ്ടാ­യി­രു­ന്നു. മ­ടു­പ്പും ക­ല­ക്ക­വു­മു­ണ്ടാ­യി­രു­ന്നു. ലി­റ്റിൽ പ്രിൻ­സി­ന്റെ മാ­യി­ക­ത­യിൽ എ­ല്ലാം പോയി. ഇനി എ­വി­ടെ­യും ലാൻഡ് ചെ­യ്യാം. എ­വി­ടേ­ക്കും പ­റ­ന്നു­യ­രാം. അപാരം, തെ­ളി­മ­യു­ടെ ഔ­ഷ­ധ­വീ­ര്യം.
എം. എച്ച്. സുബൈർ: ഇ­ഫ്രീ­ത്തു­കൾ
എം. എച്ച്. സുബൈർ:
എന്റെ ‘ഇ­ഫ്രീ­ത്തു­കൾ’ എന്ന ക­ഥ­യെ­പ്പ­റ്റി അ­ഭി­പ്രാ­യം പറഞ്ഞ ശ്രീ കെ. സ­ച്ചി­ദാ­ന­ന്ദൻ, ശ്രീ ഇ. മാധവൻ, ശ്രീ­മ­തി ന­ന്ദി­നി മേനോൻ എ­ന്നി­വർ­ക്കും സാ­യാ­ഹ്ന­യി­ലെ എല്ലാ പ്രി­യ­പ്പ­ട്ട വാ­യ­ന­ക്കാർ­ക്കും, സാ­യാ­ഹ്ന­ക്കും നന്ദി.

(ഒൿ­ടോ­ബർ 18 മുതൽ 24 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
വിനയ ചൈ­ത­ന്യ: അ­ക്ക­മ­ഹാ­ദേ­വി
കെ. ജി. എസ്.:
വചനം

ആ­ദി­യിൽ വ­ച­ന­മു­ണ്ടാ­യി

വചനം ര­ച­ന­യാ­യി

പ­ട­ച്ചോ­നും പ­ട­പ്പു­ക­ളു­മാ­യി

അ­ക്ക­യും അ­ണ്ണ­നും വെ­ളി­വു­ക­ളു­മാ­യി

വെ­ളി­വു­കൾ വ­ളർ­ന്നു്

ഏ­ക­ഭാ­ഷാ­ബാ­ബേ­ലാ­കെ

വ­ച­ന­ദൈ­വ­ങ്ങൾ ഇ­ട­ഞ്ഞു.

ദി­വ്യ­ബോം­ബാ­യി ഭാഷ ത­കർ­ത്തു.

ചി­ത­റി­ത്തെ­റി­ച്ച പൊ­രുൾ­ത്തു­ണ്ടു­കൾ

ഭാ­ഷാ­രാ­ജ്യ­ങ്ങ­ളും ഭാ­ഷാ­ഗോ­ത്ര­ങ്ങ­ളു­മാ­യി.

ഒരുമ വീ­ണ്ടെ­ടു­ക്കാൻ വി­വർ­ത്ത­കർ വന്നു,

വ­ച­ന­ങ്ങ­ളിൽ അ­ഴി­ച്ചു­പ­ണി തു­ട­ങ്ങി.

ദൈ­വ­ങ്ങ­ളേ ഇ­ട­യ­രു­തേ

വി­വർ­ത്ത­ന­ബാ­ബേൽ ത­കർ­ക്ക­രു­തേ.

ടി. ആർ. വേ­ണു­ഗാ­പാ­ലൻ:

‘ദൈ­വ­ങ്ങ­ളേ ഇ­ട­യ­രു­തേ

വി­വർ­ത്ത­ന­ബാ­ബേൽ ത­കർ­ക്ക­രു­തേ.’

വ­ച­ന­ക­വി­ത­ക­ളു­ടെ പുതു വാ­യ­ന­ക­ളിൽ അ­സ്വ­സ്ഥ­രാ­യ ദൈ­വ­ങ്ങ­ളോ­ടു് ‘പ്രാർ­ത്ഥി­ക്കു­ന്നെ­ങ്കിൽ ഇ­ങ്ങ­നെ’ വേണം. കെ. ജി. എ­സ്സി­ന്റെ കു­റി­പ്പു് സ­മ­ഗ്രം, കാ­വ്യാ­ത്മ­കം.

കെ. സ­ച്ചി­ദാ­ന­ന്ദൻ:
അതെ, വാൾടർ ബെ­ന്യ­മിൻ ആണു പ­റ­ഞ്ഞ­തു് വി­വർ­ത്ത­കർ വീ­ണ്ടും ബാബേൽ നിർ­മ്മി­ക്ക­യാ­ണെ­ന്നും ഓരോ വി­വർ­ത്ത­ന­വും മ­നു­ഷ്യർ­ക്കു് ബാബേൽ ത­കർ­ക്ക­പ്പെ­ട്ട­പ്പോൾ ന­ഷ്ട­മാ­യ പൊ­തു­ഭാ­ഷ വീ­ണ്ടെ­ടു­ക്കാ­നു­ള്ള ഓരോ യ­ത്ന­മാ­ണെ­ന്നും. ഇ­ന്ന­ലെ അ­ല്ലാ­മ­യു­ടെ­യും ദേവര ദാ­സി­മ­യ്യ­യു­ടെ­യും തി­ര­ഞ്ഞെ­ടു­ത്ത വ­ച­ന­ങ്ങൾ കൂടി ചെ­യ്തു തീർ­ത്ത­പ്പോൾ ഓർ­ത്തു, ഇ­നി­യും എത്ര ഉയരം, എത്ര ക­ല്ലു­കൾ…
കെ. എച്ച്. ഹുസൈൻ:
വ­ച­ന­ങ്ങ­ളു­ടെ പ­രി­ണാ­മ­ത്തി­ലെ പു­തി­യൊ­രു ക­ണ്ടെ­ത്ത­ലാ­ണി­തു്. വ­ച­ന­ങ്ങ­ളിൽ­നി­ന്നു് ഭാ­ഷ­ക­ളും ദൈ­വ­ങ്ങ­ളും. പി­ന്നെ ഒ­ടു­ങ്ങാ­ത്ത വൈ­ര­ങ്ങൾ. ഒ­രു­മി­ക്കാ­നാ­യി മ­നു­ഷ്യ­രി­പ്പോൾ അ­ക്ഷ­ര­ങ്ങ­ളു­ടെ, ഭാ­ഷ­ക­ളു­ടെ ബാ­ബേ­ലി­നു പകരം മ­റ്റൊ­രു ബാബേൽ പ­ണി­യു­ക­യാ­ണു്, പ­രാ­വർ­ത്ത­ന­ങ്ങ­ളു­ടെ. സാ­ഹി­ത്യ­ത്തി­ന്റെ പ്ര­യോ­ജ­ന ചി­ന്ത­യും ശു­ഭാ­പ്തി­വി­ശ്വാ­സ­വും മാ­ത്ര­മ­ല്ലി­തു്, പു­തി­യൊ­രു സൗ­ന്ദ­ര്യം കൂ­ടി­യാ­ണി­തു്. ക­ഴി­ഞ്ഞ ദിവസം വി­ന­യ­യു­മാ­യി സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു, എ­ന്തി­നു­വേ­ണ്ടി­യാ­ണു് അ­ക്ക­യും അ­ണ്ണ­യും ജീ­വി­ച്ച­തെ­ന്നു്, പൊ­രു­തി­യ­തെ­ന്നു്. ഇ­ന്നി­പ്പോൾ മ­റ്റൊ­രു കാ­ല­ത്തു്, ദേ­ശ­ത്തു്, മ­റ്റൊ­രു ഭാ­ഷ­യിൽ അനേകം വ­ച­ന­ങ്ങ­ളാ­യ­തു മാ­റു­ന്നു. എത്ര വൈ­വി­ദ്ധ്യ­ങ്ങൾ, ഉ­ദ്ഗ്ര­ഥ­ന­ങ്ങൾ. തീർ­ച്ച­യാ­യും ഒ­രു­മ­യു­ടെ ഗോ­പു­രം തന്നെ.
രാ­ജ­ഗോ­പാൽ:
There is no translation, only transcreation എ­ന്നു് അ­യ്യ­പ്പ­പ്പ­ണി­ക്കർ പറയും. പക്ഷേ, മ­ല­യാ­ള­ത്തിൽ ഇ­വർ­ക്കു് പു­റം­ച­ട്ട­യിൽ തന്നെ സ്ഥാ­നം കി­ട്ടാ­റി­ല്ല. വി­വർ­ത്ത­നം ‘വില’ കു­റ­ഞ്ഞ ഒരു സാ­ഹി­ത്യ പ്ര­വർ­ത്ത­ന­മാ­യാ­ണു് ഇ­പ്പോ­ഴും പ്ര­സാ­ധ­കർ ക­ണ­ക്കാ­ക്കു­ന്ന­തു്.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
പ­ണ്ടു് Jaico Pocket Books ഉ­ണ്ടാ­യി­രു­ന്നു. അ­ക­ത്തു പോലും വി­വർ­ത്ത­ക­ന്റെ/യുടെ പേ­രു­ണ്ടാ­വി­ല്ല. അല്പം പണം കൊ­ടു­ത്തു് ഇ­ട­പാ­ടു തീർ­ക്കും. ശ­ര­ത്ച­ന്ദ്ര ചാ­റ്റർ­ജി­യും മാ­ണി­ക് ബാ­നർ­ജി­യും യ­ശ്പാ­ലും ജൈ­നേ­ന്ദ്ര­കു­മാ­റു­മെ­ല്ലാം അ­ങ്ങി­നെ ഇൻ­ഡ്യൻ ഇം­ഗ്ലീ­ഷ് എ­ഴു­ത്തു­കാ­രാ­യി മാറി. ഇ­പ്പോൾ മാ­റു­ന്നു­ണ്ടു്. പ്ര­ധാ­ന പ്ര­സാ­ധ­കർ കവറിൽ തന്നെ പ­രി­ഭാ­ഷ­ക­രു­ടെ പേരു നൽ­കു­ന്നു­ണ്ടു്. ലോ­റൻ­സ് വെ­നു­റ്റി­യു­ടെ വി­വർ­ത്ത­ന ച­രി­ത്ര­ത്തി­ന്റെ പേരു തന്നെ ‘The Translator’s Invisibility’ എ­ന്നാ­ണ­ല്ലോ. സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ­യും ക്രോ­സ് വേ­ഡി­ന്റെ­യും മ­റ്റും വി­വർ­ത്ത­ന പു­ര­സ്കാ­ര­ങ്ങ­ളും മാർ­ക്കേ­സും ബോർ­ഹ­സ്സും ത­ങ്ങ­ളു­ടെ വി­വർ­ത്ത­കർ­ക്കു നൽകിയ പ്ര­ശം­സ­യും മ­റ്റും ഈ മാ­റ്റ­ത്തി­നു സ­ഹാ­യ­ക­മാ­യി­ട്ടു­ണ്ടു്. എ­ന്നാൽ ഇ­തി­നൊ­രു മ­റു­വ­ശ­വു­മു­ണ്ടു്. ചില പ്ര­സാ­ധ­കർ ചെറിയ പ്ര­തി­ഫ­ലം നൽകി കോ­ളേ­ജ­ദ്ധ്യാ­പ­ക­രെ­ക്കൊ­ണ്ടു് ഗു­ണ­നി­ല­വാ­ര­മി­ല്ലാ­ത്ത ‘ഉ­ടൻ­പ­രി­ഭാ­ഷ’കൾ ചെ­യ്യി­ക്കു­ന്നു, അതു് ചിലർ സ­ന്തോ­ഷ­ത്തോ­ടെ ചെ­യ്തു കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. അവിടെ കൃ­തി­യു­മാ­യി വി­വർ­ത്ത­കർ­ക്കു് ഒരു വൈ­കാ­രി­ക ബ­ന്ധ­വു­മി­ല്ല. വെറും ബി­സി­ന­സ്സ് ഡീൽ. ഇ­ട­പ്പ­ള്ളി ക­രു­ണാ­ക­ര­മേ­നോൻ, എം. എൻ. സ­ത്യാർ­ത്ഥി, ഇ. കെ. ദി­വാ­ക­രൻ പോ­റ്റി, നാ­ല­പ്പാ­ടൻ മു­ത­ലാ­യ­വ­രിൽ നി­ന്നു് നേരേ തി­രി­ച്ചു് ഒരു ന­ട­ത്തം. സ്നേ­ഹ­മി­ല്ല, സ­മർ­പ്പ­ണ­മി­ല്ല, ശ്ര­ദ്ധ­യി­ല്ല.
രാ­ജ­ഗോ­പാൽ:
ഗൂഗിൾ വി­വർ­ത്ത­ന­ങ്ങൾ പോ­ലു­മു­ണ്ടു്, സത്ത ന­ഷ്ട­പ്പെ­ട്ട­വ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മെഷീൻ ട്രാൻ­സ്ലേ­ഷൻ മ­നു­ഷ്യ­രും ചെ­യ്യു­ന്നു!
അൻവർ അലി:
ഏ­താ­ണ്ടു് 18 കൊ­ല്ല­ത്തോ­ളം മു­മ്പു്, അ­ക്ക­യു­ടെ­യും ബ­സ­വ­ണ്ണ­യു­ടെ­യും അ­ല്ല­മ­യു­ടെ­യു­മെ­ല്ലാം വ­ച­ന­ങ്ങ­ളിൽ ക­ന്ന­ഡ­ത്തി­നു പകരം മ­ല­യാ­ളം വ­ച്ചു­നോ­ക്കി­യി­രു­ന്ന വി­ന­യ­ചൈ­ത­ന്യ­യ്ക്കൊ­പ്പം കൂടി മൂ­ന്നാ­ലു ദിവസം, ഞാനും അനിത ത­മ്പി­യും. തി­രു­വ­ന­ന്ത­പു­ര­ത്തി­നു കി­ഴ­ക്കു് ക­ല്ലാ­റൊ­ഴു­കി­യി­റ­ങ്ങു­ന്ന താ­ഴ്‌­വ­ര­യി­ലെ ഒരു വീ­ട്ടി­ലാ­യി­രു­ന്നു. കൂ­ടു­തൽ സ­മ­യ­വും അ­ക്ക­യു­മൊ­ത്താ­യി­രു­ന്നെ­ങ്കി­ലും ഇ­ട­യ്ക്കി­ടെ മറ്റു വ­ച­ന­കാ­രും വ­ന്നും പോ­യു­മി­രു­ന്നു. തൊ­ട്ടാ­വാ­ടി­യി­ല­ക­ളെ സ്നേ­ഹ­ത്തോ­ടെ തൊ­ട്ടാൽ അവ പേ­ടി­ച്ചു കൂ­മ്പി­പ്പോ­വി­ല്ലെ­ന്നു് വിനയ കാ­ട്ടി­ത്ത­ന്ന­തു് അ­ന്നു് ക­ല്ലാ­റി­ന്റെ കരയിൽ വ­ച്ചു്. ഈയിടെ പു­സ്ത­ക­മാ­യ അ­ക്ക­വ­ച­ന­ങ്ങൾ കുറേ ക­യ്യെ­ഴു­ത്തും ക­മ്പ്യൂ­ട്ടർ ഫ­യ­ലു­മാ­യി ഇ­പ്പോ­ഴും ക­യ്യി­ലു­ണ്ടു്. അ­ന്നു് വിനയ കു­റി­ച്ച ക­ട­ലാ­സു­ക­ളി­ലൊ­ന്നിൽ നി­ന്നു് ഒരു ബ­സ­വ­വ­ച­ന ഞാൻ എന്റെ മൊബൈൽ നോ­ട്ടി­ലേ­ക്കു് ഈയിടെ പ­കർ­ത്തി­വ­ച്ചു. ബസവ ദർ­ശ­ന­ത്തി­ന്റെ കാ­ത­ലാ­യ ആ വ­ച­ന­യു­ടെ ക­ന്ന­ഡ­വും അ­തി­ന്റെ വി­ന­യ­മ­ല­യാ­ള­വും ചുവടെ:

ഉ­ള്ള­വ­രു ശി­വാ­ല­യ മാഡു വരു

നാനേന മാഡലി ബ­ഡ­വ­ന­യ്യാ

എന്ന കാലേ കംബ ദേഹവേ ദേഗുല

ശിരവേ ഹൊന്ന ക­ല­ശ­മ­യ്യാ

സ്ഥാ­വ­ര­ക്ക­ളി­വും­ടു ജം­ഗ­മ­ക്ക­ളി­വി­ല്ലെ

കൂ­ട­ല­സം­ഗ­മ­ദേ­വാ കേ­ള­യ്യാ

ഉ­ള്ള­വർ ശി­വാ­ല­യം പ­ണി­യും

ഞാ­നെ­ന്തു ചെ­യ്യാൻ ദ­രി­ദ്ര­ന­യ്യാ

എന്റെ കാലേ തൂണു് ഉടലേ കോവിൽ

ശി­ര­സ്സേ പൊ­ന്നിൻ ക­ല­ശ­മ­യ്യാ

സ്ഥാ­വ­ര­ത്തി­ന­ഴി­വു­ണ്ടു് ജം­ഗ­മ­ത്തി­ന­ഴി­വി­ല്ല

കൂ­ട­ല­സം­ഗ­മ­ദേ­വാ കേൾ­ക്ക­യ്യാ

സി. ബി. മോ­ഹൻ­ദാ­സ്: വി­പ്ല­വ­ത്തിൽ നി­ന്നു് വി­ഗ്ര­ഹ­നിർ­മ്മി­തി­യി­ലേ­ക്കു്: കേരള ന­വോ­ത്ഥാ­ന­ത്തി­ന്റെ ചില പ്രതി-​രൂപങ്ങൾ
ഇ. പി. ഉണ്ണി:
വി­ഗ്ര­ഹ­ങ്ങ­ളാ­ക്കി ഒ­തു­ക്കി­യെ­ടു­ത്ത ന­വോ­ത്ഥാ­ന നാ­യ­ക­ന്മാ­രെ കു­റി­ച്ചു സി. ബി. മോഹൻ ദാസ് സാ­യാ­ഹ്ന­യിൽ എ­ഴു­തി­യ ലേഖനം ഒ­റ്റ­യ­ടി­ക്കു് വാ­യി­ക്കാൻ ക­ഴി­ഞ്ഞ­തു ഇ­പ്പോ­ഴാ­ണു. ന­വ­രാ­ത്രി­ക്കു സ്തു­തി. വി­ഗ്ര­ഹ നിർ­മ്മാ­ണം, ഏ­കാ­ധി­പ­തി­ക­ളു­ടെ­യും ന­വോ­ത്ഥാ­ന ശി­ല്പി­ക­ളു­ടെ­യും, ഒ­രു­പോ­ലെ മോ­ശ­മാ­ണെ­ന്നു് ഒ­ഴു­ക്കൻ മ­ട്ടിൽ ആരും സ­മ്മ­തി­ക്കും. എ­ന്നാൽ പ്ര­ശ്നം രാ­ഷ്ട്രീ­യ­മാ­ണെ­ന്നും അപകടം ഇവിടെ ഇ­പ്പോൾ തൊ­ട്ട­ടു­ത്താ­ണു എ­ന്നും സി. ബി. പ­റ­യു­ന്നു. ചേർ­ന്നു പോ­കു­ന്ന ചെറിയ ഒരു അ­നു­ഭ­വം പറയാം. ഒ. വി. വിജയൻ എന്ന കാർ­ട്ടൂ­ണി­സ്റ്റി­നെ ക്യു­റേ­റ്റ് ചെ­യ്യാൻ പു­റ­പ്പെ­ട്ട­പ്പോൾ ഉ­ണ്ടാ­യ അ­ലോ­സ­ര­ങ്ങൾ ചി­ല്ല­റ­യ­ല്ല. വിജയ ഭ­ക്ത­ന്മാർ­ക്കു വി­ജ­യ­നെ കൂ­ടു­തൽ പേർ അ­റി­യ­ണ­മെ­ന്നു­ണ്ടു. അതിൽ തർ­ക്കം ഇല്ല. കാർ­ട്ടൂ­ണി­സ്റ്റ് പു­റ­ത്തു വ­ന്നാൽ പക്ഷേ, സാ­ഹി­തീ­യ വി­ഗ്ര­ഹം ഉടയും. വി­ഗ്ര­ഹ­ത്തി­നു് ഇരട്ട മു­ഖ­മാ­ണു്—ഒന്നു ഇടതു മാ­നു­ഷി­കം, മ­റ്റേ­തു ലോല കാവി. ഇതു കൊ­ണ്ടു ന­ട­ക്കു­ന്ന സ­മ­വാ­യ­ത്തെ വെ­ല്ലു­വി­ളി­ച്ചാൽ പ്ര­ശ്ന­മാ­വും. ഗു­രു­വി­നെ­യും ഗാ­ന്ധി­യേ­യു­മൊ­ക്കെ ചെ­റു­പ്പ­ക്കാ­രിൽ എ­ത്തി­ക്കാൻ പ­റ്റി­യ ക­ലാ­രൂ­പം ഗ്രാ­ഫി­ക് നോ­വ­ലാ­ണു്. ഗാ­ന്ധി­യു­ടെ കാ­ര്യ­ത്തിൽ ന­ട­ന്നേ­ക്കും. ഗു­രു­വി­നെ കു­റി­ച്ചു വ­ര­ക്ക­ണ­മെ­ന്നു­ണ്ടു. കാർ­ട്ടൂ­ണി­സ്റ്റ് തൊ­ട്ടു അ­ശു­ദ്ധ­മാ­ക്കി­യാൽ ഭക്തർ കോ­പി­ക്കു­മോ? ബു­ദ്ധ­നെ പറ്റി ഒരു നീണ്ട ഗ്രാ­ഫി­ക് നോവൽ തെസൂക ചെ­യ്തി­ട്ടു­ണ്ടു്. അതു പ­റ­ഞ്ഞാൽ ആ 8 വോള ്യം ആ­ഖ്യാ­യി­ക ഇവിടെ നി­രോ­ധി­ക്കും. അ­ത്ര­ക്കൊ­ന്നും എ­ടു­ത്തു­ചാ­ടാ­തെ സി. ബി.യുടെ ലേ­ഖ­ന­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ വി­ജ­യ­ന്റെ കാർ­ട്ടൂൺ ക്യു­റേ­റ്റ് ചെ­യ്യ­ണം എ­ന്നു­റ­പ്പാ­യി. നി­ല­പാ­ടു­കൾ ഇ­നി­യും ക­ന­ക്കു­ന്ന­തി­നു മു­മ്പു്.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഭ­യ­മി­ല്ലാ­തെ ചെ­യ്യു­ക. ഇ­ന്ത്യ­യിൽ അല്പം ജ­നാ­ധി­പ­ത്യം ബാ­ക്കി­യു­ണ്ടു്, വി­വേ­കി­ക­ളാ­യ കു­റ­ച്ചു മ­നു­ഷ്യ­രും.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
ഗ്രാ­ഫിൿ നോവൽ പ്ര­സി­ദ്ധീ­ക­രി­ക്കാൻ സാ­യാ­ഹ്ന­യും വാ­യി­ക്കാൻ ജ­ന­ങ്ങ­ളും കാ­ത്തി­രി­ക്കു­ന്നു. എ­ത്ര­യും വേഗം വ­ര­ട്ടെ.
ഡോ. ബാബു ചെ­റി­യാൻ:
വ­ര­ഞ്ഞി­ടാ­നു­ള്ള­തു വ­ര­ഞ്ഞി­ട­ണേ. ചില നി­യോ­ഗ­ങ്ങൾ ചി­ലർ­ക്കു­മാ­ത്ര­മു­ള്ള­തു്. വ­രാ­നു­ള്ള­തു വ­ര­ട്ടെ. അ­ല്ലെ­ങ്കി­ലും വ­ര­ഞ്ഞി­ടാ­തി­രു­ന്നാൽ, വ­രാ­നു­ള്ള­തു് വ­ഴി­യിൽ ത­ങ്ങു­മോ?
ഇ. പി. ഉണ്ണി:
തീർ­ച്ച­യാ­യും ശ്ര­മി­ക്കാം.
കെ. എച്ച്. ഹുസൈൻ:
ഉണ്ണീ, നാ­രാ­യ­ണ ഭ­ട്ട­തി­രി­യു­ടെ ‘എ­ഴു­ത്തു്’ ഫോ­ണ്ടി­ന്റെ ടെ­സ്റ്റ് പ­തി­പ്പു് ഉണ്ണി ക­ണ്ടെ­ന്നും ഗ്രാ­ഫിൿ നോ­വ­ലി­നാ­യി ഉ­പ­യോ­ഗി­ക്കു­മെ­ന്നും അശോൿ പ­റ­ഞ്ഞു. അതു കേ­ട്ട­പാ­ടെ ഡി­സൈ­നിം­ഗ് ഒ­ന്നു­കൂ­ടി ഉ­ഷാ­റാ­ക്കി. ദേ, ഇ­പ്പോൾ എന്റെ ഭാഗം തീർ­ത്തു് സി­വി­ആ­റി­നും ടീ­മി­നും അ­യ­ച്ചു ക­ഴി­ഞ്ഞു. കേ­ര­ള­പ്പി­റ­വി ദി­ന­ത്തിൽ റി­ലീ­സ് ചെ­യ്യ­ണം. ഗാ­ന്ധി­യും ഗു­രു­വു­മാ­ണെ­ന്നു കേ­ട്ട­പ്പോൾ അല്പം ഭ­യ­മു­ണ്ടു്. വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തി­നു് ‘എ­ഴു­ത്തു്’ ഫോ­ണ്ട് പ­റ്റി­ല്ലെ­ങ്കിൽ ന­മു­ക്കു് മ­റ്റൊ­രെ­ണ്ണം ചെ­യ്യു­ക തന്നെ വേണം. ഭ­ട്ട­തി­രി കൂ­ടെ­യു­ള്ള­പ്പോൾ ഇ­നി­യെ­ന്തു­മാ­കാം! ഉണ്ണി കൂടെ നി­ന്നാൽ മതി. മ­ല­യാ­ള­ത്തി­ലെ ആ­ദ്യ­ത്തെ കാ­ലി­ഗ്രാ­ഫി­ക് ഫോ­ണ്ടി­റ­ങ്ങു­മ്പോൾ ഉ­ണ്ണി­യോ­ടു് നി­ശ്ശ­ബ്ദ­മാ­യൊ­രു ക­ട­പ്പാ­ടു­ണ്ടു്. ക­യ്യെ­ഴു­ത്തിൽ നി­ന്നൊ­രു ഫോ­ണ്ടു­ണ്ടാ­ക്കാൻ ആ­ദ്യ­പ്രേ­ര­ണ­യു­ണ്ടാ­യ­തു് ഉ­ണ്ണി­യിൽ നി­ന്നാ­ണു്. അ­ന്ന­ത്തെ രീ­തി­ശാ­സ്ത്ര­വും ഹോം­വർ­ക്കും ‘എ­ഴു­ത്തി’നു് തു­ണ­യാ­യി. അ­ങ്ങ­നെ ചെ­യ്തു­വ­ന്ന­പ്പോൾ മ­റ്റൊ­രു അ­ദ്ഭു­തം കാ­ണാ­നി­ട­യാ­യി. എ­ഴു­ത്തി­നു­വേ­ണ്ടി ഭ­ട്ട­തി­രി വരച്ച റോമൻ അ­ക്ഷ­ര­ങ്ങ­ളും ഉ­ണ്ണി­യു­ടെ ക­യ്യെ­ഴു­ത്തും ത­മ്മിൽ വ­ല്ലാ­ത്ത സാ­മ്യം! അ­തു­കൊ­ണ്ടു് എന്റെ വി­ചാ­രം ‘എ­ഴു­ത്തി’ന്റെ മലയാള അ­ക്ഷ­ര­ങ്ങൾ ഉ­ണ്ണി­യു­ടെ ഗ്രാ­ഫിൿ നോ­വ­ലി­നോ­ടു് യോ­ജി­ച്ചു­പോ­കും എ­ന്നാ­ണു്. ഉ­ണ്ണി­യു­ടെ ഗാ­ന്ധി­യും ഗു­രു­വും വ­രു­ന്ന­തോ­ടെ ര­ച­ന­യും സാ­യാ­ഹ്ന­യും ഏ­തു­യ­ര­ത്തി­ലേ­ക്കാ­ണു് പ­റ­ക്കാൻ വെ­മ്പു­ന്ന­തു് ? ഡി­ജി­റ്റൽ പ­ബ്ലി­ഷിം­ഗി­നു് ഇ­ത്ര­യ്ക്കു് അർ­ത്ഥ­വ­ത്താ­യൊ­രു ആത്മീയ-​രാഷ്ട്രീയ ല­ക്ഷ്യം ലോ­ക­ത്തു് മ­റ്റൊ­രു ഭാ­ഷ­യി­ലും ഉ­ണ്ടാ­കി­ല്ല. മ­ല­യാ­ളം ക­നം­വെ­ക്കു­ക­യാ­ണു്. സ­ച്ചി­ദാ­ന­ന്ദ­ന്റെ ബ­സ­വ­ണ്ണ­യ്ക്കു് ഭ­ട്ട­തി­രി വരച്ച ടൈ­റ്റി­ലാ­ണു് ‘എ­ഴു­ത്തി’നു് പ്ര­ചോ­ദ­ന­മാ­യ­തു്. എല്ലാ കൂ­ട്ടാ­യ്മ­ക­ളും ഒ­ത്തു­വ­ന്നി­രി­ക്കു­ന്നു. ഒ­ന്നും യാ­ദൃ­ശ്ചി­ക­മ­ല്ല.
ഇ. പി. ഉണ്ണി:
ന­ന്ദി­യോ­ടെ­യാ­ണു എ­ന്നും, ദാ ഇ­പ്പോ­ഴും, വ­ര­ച്ചു തീർ­ത്ത­തു്. വാർ­ത്താ കാർ­ട്ടൂൺ വ­ര­യ്ക്കാ­നും മാ­റ്റി വ­ര­ക്കാ­നും എ­ത്ര­യോ എ­ളു­പ്പ­മാ­യി. ഗു­രു­വി­ന്റെ കഥ സ­മ­യ­മെ­ടു­ക്കും. ഫോ­ണ്ട് ഇ­ല്ലെ­ങ്കിൽ ശ്ര­മി­ക്കാൻ പോലും പ­റ്റി­ല്ല.
കെ. ദാ­മോ­ദ­രൻ: ശ്രീ­ശ­ങ്ക­രൻ ഹെഗൽ മാർ­ക്സ്
തോമസ് അ­ബ്ര­ഹാം:
കെ. ദാ­മോ­ദ­ര­ന്റെ ചി­ന്ത­യു­ടെ തെളിമ വെ­ളി­പ്പെ­ടു­ത്തി­യ­തി­നു നന്ദി. ഹേഗൽ ആ­ധു­നി­ക രാജ്യ സ­ങ്ക­ല്പ­ത്തി­നു് എ­ങ്ങ­നെ അ­ടി­ത്ത­റ പാ­കി­യെ­ന്നു­ള്ള­ത്തി­ന്റെ സം­ക്ഷി­പ്ത വി­വ­ര­ണം പി­ന്നീ­ടു് രണ്ടു ലോക മ­ഹാ­യു­ദ്ധ­ത്തി­ലേ­ക്കും ആ­ധു­നി­ക കാ­ല­ത്തി­ലേ­ക്കു ന­യി­ച്ച­തും ഓർ­ക്കു­ന്നു.
ഗാ­യ­ത്രി:
കെ. ദാ­മോ­ദ­ര­ന്റെ ‘ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്’ എന്ന ലേ­ഖ­ന­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ അ­ദ്ധ്യാ­യം വാ­യി­ച്ച­പ്പോൾ തന്നെ ലേ­ഖ­ക­ന്റെ ജ്ഞാ­നം മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. ഇതിൽ ശ്രീ­ശ­ങ്ക­ര­ന്റെ­യും, ഹെ­ഗ­ലി­ന്റെ­യും ഓരോ കാ­ര്യ­ത്തി­ലും ഉള്ള പ­രാ­മർ­ശ­ങ്ങൾ വളരെ വി­ശ­ദ­മാ­യി കാ­ണു­ന്നു. കൂ­ടാ­തെ ലേ­ഖ­ക­നു് ഹെ­ഗ­ലി­ന്റെ ര­ച­ന­ക­ളി­ലു­ള്ള ദീർ­ഘ­മാ­യ വീ­ക്ഷ­ണ­വും ഈ ലേ­ഖ­ന­ത്തി­ലു­ട­നീ­ളം കാണാൻ ക­ഴി­യും. ഈ ലേ­ഖ­ന­ത്തി­ലൂ­ടെ വാ­യ­ന­ക്കാർ­ക്കു് ചു­രു­ങ്ങി­യ രീ­തി­യിൽ ഹെ­ഗ­ലി­ന്റെ ര­ച­ന­ക­ളെ കു­റി­ച്ചും അ­വ­ബോ­ധം നൽ­കു­ന്നു. ഒരേ വി­ഷ­യ­ത്തി­നു് ശ്രീ ശ­ങ്ക­ര­ന്റെ പ്ര­സ്താ­വ­ന­യും ഹെ­ഗ­ലി­ന്റെ പ്ര­സ്താ­വ­ന­യും ഇതിൽ കാണാൻ ക­ഴി­യും. വാ­യ­ന­ക്കാർ­ക്ക് ചു­രു­ങ്ങി­യ­തും എ­ന്നാൽ വി­ശ­ദീ­ക­രി­ച്ചും ഓരോ കാ­ര്യ­വും, അ­താ­യ­തു് സത്യം, വി­ഷ­യ­വും വി­ഷ­യി­യും, മ­നു­ഷ്യ­നും പ്ര­കൃ­തി­യും… തു­ട­ങ്ങി­യ കാ­ര്യ­ങ്ങ­ളെ കു­റി­ച്ചു­ള്ള അ­റി­വു് ലേഖകൻ നൽ­കു­ന്നു­ണ്ടു്.
ശ്യാ­മ­പ്രി­യ, എ.:
പ­ര­ബ്ര­ഹ്മ­ത്തെ­യും കേ­വ­ലാ­ശ­യ­ത്തി­നെ­യും കു­റി­ച്ചു് പ്ര­തി­പാ­ദി­ക്കു­ന്ന കെ. ദാ­മോ­ദ­ര­ന്റെ ഈ ലേ­ഖ­ന­ത്തിൽ ഉ­ട­നീ­ളം സത്യം കു­ടി­കൊ­ള്ളു­ന്ന­തു് ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തിൽ അ­ല്ലെ­ന്നും അതു് പ­ര­മ­മാ­യ ബോ­ധ­ത്തിൽ നി­ക്ഷി­പ്ത­മാ­ണെ­ന്നും പ­റ­യു­ന്നു. ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ് എ­ന്നി­വ­രു­ടെ ലോ­ക­സ­ത്യ­ത്തെ ക്കു­റി­ച്ചു­ള്ള നി­രീ­ക്ഷ­ണ­ങ്ങ­ളാ­ണു് ഇതിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. ഇവിടെ വിഷയം, വിഷയി എ­ന്നി­വ­യെ­ക്കു­റി­ച്ചു് പ­രാ­മർ­ശി­ക്കു­ന്നു. കേ­വ­ലാ­ശ­യം ആണു് പ്ര­പ­ഞ്ച­ത്തി­ലെ യ­ഥാർ­ത്ഥ സത്യം. വി­ഷ­യീ­നി­ഷ്ഠ­വും വി­ഷ­യ­നി­ഷ്ഠ­വു­മാ­യ ആ­ശ­യ­ങ്ങ­ളു­ടെ ഐ­ക്യ­മാ­ണു് കേ­വ­ലാ­ശ­യം. പ­ര­മ­ത­ത്വ­മാ­യ പ­ര­ബ്ര­ഹ്മം നിർ­വി­കാ­ര­മാ­ണു്.
ദേവു:
കെ. ദാ­മോ­ദ­ര­ന്റെ ‘ശ്രീ ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്’ എന്ന ലേ­ഖ­ന­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ അ­ദ്ധ്യാ­യ­ത്തിൽ പ­ര­ബ്ര­ഹ്മ­ത്തെ­യും കേ­വ­ലാ­ശ­യ­ത്തി­നേ­യും കു­റി­ച്ചു് പ­രാ­മർ­ശി­ക്കു­ന്നു. തന്റെ ഈ ലേ­ഖ­ന­ത്തിൽ ലോക സ­ത്യ­ത്തെ കു­റി­ച്ചു­ള്ള നി­രീ­ക്ഷ­ണ­ങ്ങ­ളേ­യാ­ണു് ഇതിൽ കൂ­ടു­ത­ലാ­യി പ­രാ­മർ­ശി­ച്ചി­രി­ക്കു­ന്ന­തു്. ഈ ലേ­ഖ­ന­ത്തിൽ തന്നെ ഒരേ സമയം ര­ണ്ടു­പേ­രു­ടെ പ­രാ­മർ­ശ­ങ്ങൾ ഉൾ­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്നു. ത­ത്ത്വ­ത്തെ കു­റി­ച്ചു­ള്ള അ­റി­വും ഭാ­വ­ന­യും മ­നു­ഷ്യ­ന്റെ പ­രി­ച്ഛി­ന്ന­മാ­യ അ­വ­സ്ഥ­യേ­യും അ­പ­രി­ച്ഛി­ന്ന­മാ­യ അ­വ­സ്ഥ­യേ­യും ഇ­ല്ലാ­താ­ക്കു­ക­യും ചെ­യ്യും. ഓരോ മ­നു­ഷ്യ­ന്റേ­യും എല്ലാ ത­ര­ത്തി­ലു­ള്ള പ്ര­വർ­ത്ത­ന­ത്തി­ന്റെ ആ­ദ്യ­ഘ­ട്ടം ഇ­ന്ദ്രി­യ പ്ര­ത്യ­ക്ഷ­ത്തിൽ നി­ന്നു­ത­ന്നെ­യാ­ണു്. ഇ­ന്ദ്രി­യ പ്ര­ത്യ­ക്ഷ­ത്തി­ന്റെ അ­പൂർ­ണ­ത­യു­ടെ നി­ദ്ര­യി­ലൂ­ടെ തന്നെ ജ്ഞാ­നം പി­ന്നീ­ടു് സ്വ­ബോ­ധാ­വ­സ്ഥ­യിൽ എ­ത്തു­ക­യും ചെ­യ്യു­ന്നു. ഇതിൽ ശ്രീ ശ­ങ്ക­ര­ന്റെ പ്ര­സ്ഥാ­വ­ന­യി­ലൂ­ടെ­യും ഹെ­ഗ­ലി­ന്റെ പ്ര­സ്ഥാ­വ­ന­യി­ലൂ­ടെ­യും ഏ­റ്റ­വും ല­ളി­ത­മാ­യ രീ­തി­യിൽ തന്നെ പ­ര­ബ്ര­ഹ്മ­ത്തെ കു­റി­ച്ചും കേ­വ­ലാ­ശ­യ­ത്തെ കു­റി­ച്ചും ഈ ലേ­ഖ­ന­ത്തിൽ കൂടി മ­ന­സി­ലാ­ക്കു­വാൻ സാ­ധി­ക്കു­ന്ന ത­ര­ത്തി­ലാ­ണു് ഓരോ വാ­ക്യ­ങ്ങ­ളും ഉൾ­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്ന ശൈലി എന്നു ന­മു­ക്ക് മ­ന­സി­ലാ­ക്കാം. വളരെ ല­ളി­ത­വും വേ­ഗ­ത്തിൽ തന്നെ ആ­ശ­യ­ങ്ങൾ ഉൾ­ക്കൊ­ള്ളു­വാ­നും ക­ഴി­യു­ന്ന­ത­ര­ത്തി­ലാ­ണു് കെ. ദാ­മോ­ദ­ര­ന്റെ ‘ശ്രീ ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്’ എന്ന ലേ­ഖ­ന­ത്തിൽ വി­വ­രി­ച്ചി­രി­ക്കു­ന്ന­തു്.
ആവണി, കെ.:
പ­ര­ബ്ര­ഹ്മ­ത്തെ കു­റി­ച്ചും കേ­വ­ലാ­ശ­യ­ത്തി­നെ കു­റി­ച്ചും കെ. ദാ­മോ­ദ­രൻ എ­ഴു­തി­യ ലേഖനം ആണു് ‘ശ്രീ­ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്’. ജീവിത സ­ത്യ­ങ്ങ­ളെ കു­റി­ച്ചു­ള്ള സൂ­ക്ഷ്മ­മാ­യ നി­രീ­ക്ഷ­ണം ആണു് ഈ ലേഖനം. കേ­വ­ലാ­ശ­യ­മാ­ണു് പ്ര­പ­ഞ്ച­ത്തി­ലെ ബൃ­ഹ­താ­യ സത്യം. ജ്ഞാ­നം എ­ന്താ­ണു് എ­ന്നും അ­തി­ന്റെ മ­ഹ­ത്വ­വും ഇതിൽ പ­റ­യു­ന്നു. ശ്രീ ശ­ങ്ക­ര­ന്റെ­യും ഹെ­ഗ­ലി­ന്റെ­യും ഒരേ വി­ഷ­യ­ത്തിൽ ഉള്ള അ­ഭി­പ്രാ­യ­ങ്ങൾ കാണാം. മ­നു­ഷ്യ­നും പ്ര­കൃ­തി­യും വി­ഷ­യ­വും വി­ഷ­യി­യും എ­ന്നി­വ­യെ കു­റി­ച്ചു് വ്യ­ക്ത­മാ­യ ധാരണ ഉ­ള്ള­തു് കൂ­ടി­യാ­ണു് ലേഖനം. ഓരോ വി­ഷ­യ­ത്തെ കു­റി­ച്ചും വളരെ വ്യ­ക്ത­മാ­യി തന്നെ ലേ­ഖ­ന­ത്തിൽ പ­റ­യു­ന്നു­ണ്ടു്.
സ­ച്ചി­ദാ­ന­ന്ദൻ: അക്ക മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങള്‍
ന­ന്ദി­നി മേനോൻ:
മദവും ഭ്ര­മ­വും ചി­ന്തു­ന്ന ക­വി­ത­കൾ. എ­ല്ലാം മ­റ­യ്ക്കു­ന്ന നഗ്നത, തീ­യ­ടു­പ്പി­നു തീ­റ്റ­യാ­വു­ന്ന മാ­നു­ഷർ, അ­ക­ത്തു കാ­ന്തൻ പു­റ­ത്തു കാ­മു­കൻ ഇ­ട­യ്ക്ക­വ­ളു­ടെ വ­യ്യാ­പ്പൊ­റു­തി, തി­ങ്കൾ താരം ചെ­ന്തീ മി­ന്നൽ വെ­ളി­ച്ചം വ­ള­രു­ന്ന രാ­വി­ന്റെ പൂ­പ്പാ­ലി­ക­യിൽ, ജ്വാ­ല­യി­ല്ലാ തീയിൽ വെന്ത മൂർ­ഛ­യി­ല്ലാ വേ­ള­യിൽ ഞെ­രി­ഞ്ഞ ചോ­ര­യി­റ്റാ­തെ മു­റി­ഞ്ഞ മദഭര നിലകൾ…
തോമസ് ഏ­ബ്ര­ഹാം:
അക്ക മ­ഹാ­ദേ­വി­യെ പറ്റി വ­ട­ക്കേ­മ­ല­ബാ­റു­കാർ പ­റ­ഞ്ഞു അ­റി­വു­ണ്ടാ­യി­രു­ന്നു. പ്ര­കൃ­തി­യും സൗ­ന്ദ­ര്യ ല­ഹ­രി­യും, ഈ­ശ്വ­രാ­നു­ഭൂ­തി­യി­ലും ല­യി­ച്ചു. സഹോദര സം­സ്കാ­ര­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള എന്റെ അ­റി­വു് എത്ര പ­രി­മി­തം. ഗണേശൻ ഭഗവാൻ ലോകം ചു­റ്റി­യ­തു് ഓർ­ക്കേ­ണ്ടി­യി­രു­ന്നു.
മ­ധു­സൂ­ദ­നൻ: പാ­താ­ള­ത്തി­ന്റെ തി­ള­ക്കം
എ. എസ്. സാ­ജി­ത്:
മ­ധു­സൂ­ദ­ന­ന്റെ ഭാഷ മ­നോ­ഹ­രം. ഡാ­മി­യൻ ഹിർ­സ്റ്റ് ഒരു ഗാലറി നിർ­മ്മി­ത ക­ലാ­കാ­രൻ ആ­ണെ­ന്ന ആ­ക്ഷേ­പം നി­ല­നിൽ­ക്കു­ന്നു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ കല നവീന കാ­പി­റ്റ­ലി­സം പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന ഇ­രു­ണ്ട വ­ശ­ങ്ങ­ളു­ടെ ആ­ഘോ­ഷ­മാ­ണെ­ന്ന ആ­ക്ഷേ­പ­മു­ണ്ടു്. ജീ­വി­ക­ളു­ടെ യ­ഥാർ­ത്ഥ ശ­വ­ശ­രീ­രം ഗാ­ല­റി­യിൽ പ്ര­ദർ­ശി­പ്പി­ക്കു­മ്പോൾ, സാ­ധാ­ര­ണ മ­നു­ഷ്യ­വം­ശം ‘the other’-​നോടു് പു­ലർ­ത്തി­പ്പോ­രു­ന്ന ആ­ദ­ര­വു് ഇ­ദ്ദേ­ഹം ഉ­പേ­ക്ഷി­ക്കു­ന്നു. ഇതു് ത­ന്നെ­യാ­ണു് ഇ­പ്പോൾ മ­നു­ഷ്യ­വം­ശം പ്ര­കൃ­തി­യോ­ടു് ചെ­യ്തു കൊ­ണ്ടി­രി­ക്കു­ന്ന­തു്. ഇവിടെ ആർ­ട്ടി­സ്റ്റും ഈ ഉ­ന്മാ­ദ ഉ­ത്സ­വ­ത്തിൽ പങ്കു ചേ­രു­ക­യാ­ണു്. മ­ധു­സൂ­ദ­നൻ ആദ്യം സം­സാ­രി­ച്ച കു­ട്ട­നാ­ടൻ പെൺ­കു­ട്ടി­യു­ടെ ജീവിത വി­വ­ര­ണം, ഈ ക­ലാ­കാ­ര­ന്റെ സൃ­ഷ്ടി­യു­ടെ മ­റു­വ­ശ­ത്താ­ണു് നിൽ­ക്കു­ന്ന­തു്. എ­നി­ക്കു് തോ­ന്നു­ന്നു, ഡാ­മി­യൻ ഹിർ­സ്റ്റി­ന്റെ ഈ കൃതി conceptual ആർ­ട്ട് എന്ന നി­ല­യെ­ക്കാ­ളും, symbolist ആ­ശ­യ­പ­ദ്ധ­തി­യോ­ടു് അ­ടു­ത്തു നിൽ­ക്കു­ന്നു. മ­റ്റൊ­രു ചെറിയ കാ­ര്യം ശ്ര­ദ്ധ­യിൽ പെ­ട്ട­തു് ഫറോവ തൂ­ത്തു­കാ­മു­ന്റെ കാ­ല­ത്തെ പ­റ്റി­യു­ള്ള പ­രാ­മർ­ശ­മാ­ണു്. ക്രി­സ്തു­വി­നു മുൻ­പു് പ­തി­നാ­ലാം നൂ­റ്റാ­ണ്ടിൽ ആണു് ഇ­ദ്ദേ­ഹം. ബി. സി. 1324-ൽ മരണം. ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തി­ലെ പാ­ര­മ്പ­ര്യ­വാ­ദി­ക­ളു­ടെ പ്ര­ത്യേ­ക­ശ്ര­ദ്ധ പ­തി­യേ­ണ്ട വി­ഷ­യ­മാ­ണു് ഇതു്. ആർ­ട്ട് നെ­റ്റ് ന­ട­ത്തി­യ പ­ഠ­ന­ത്തിൽ ഇ­ദ്ദേ­ഹ­ത്തി­ന്റെ കലാ വ­സ്തു­ക്കൾ­ക്കാ­യി ഏ­ക­ദേ­ശം 1 മി­ല്യൺ ജീ­വി­കൾ മ­ര­ണ­പ്പെ­ടു­ക­യോ കൊ­ല്ല­പ്പെ­ടു­ക­യോ ചെ­യ്തി­ട്ടു­ണ്ടു്. ഇതു് പ്ര­സ­ക്ത­മ­ല്ലാ­താ­കു­ന്ന­താ­ണു് ഈ കാ­ല­ഘ­ട്ടം symbolize ചെ­യ്യു­ന്ന ആശയം. (The zeitgeist of the moment) https://news.artnet.com/ art-​world/damien-​whatsyour-beef-916097
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മധു തന്റെ എ­ഴു­ത്തി­നെ വായന, ഓർമ്മ, അ­നു­ഭ­വം, ഭാവന ഇ­വ­യു­ടെ ഒരു അ­പൂർ­വ്വ സം­ഭാ­ഷ­ണ­മാ­ക്കി മാ­റ്റു­ന്നു. ന­മ്മു­ടെ സാ­ധാ­ര­ണ ക­ലാ­കാ­ര­ന്മാ­രി­ലും ക­ലാ­നി­രൂ­പ­ക­രി­ലും നി­ന്നു് മ­ധു­വി­നെ വ്യ­ത്യ­സ്ത­നാ­ക്കു­ന്ന­തു് ഇ­വ­യി­ലെ­ല്ലാം കൂടി ക­ട­ന്നു പോ­കു­ന്ന ധ്യാ­ന­ത്തി­ന്റെ ച­ര­ടാ­ണു്. വ്യാ­പാ­രം ഹ­ന­ന­മാ­ക്കു­ക­യും ഹനനം വ്യാ­പാ­ര­മാ­ക്കു­ക­യും ചെ­യ്യു­ന്ന­തിൽ മ­നു­ഷ്യ­രാ­ശി വ്യാ­പൃ­ത­രാ­യി­രി­ക്കു­ന്നി­ട­ത്തോ­ളം ഡാ­മി­യൻ ഹ­ഴ്സ്റ്റി­നെ­പ്പോ­ലൊ­രു ക­ലാ­കാ­ര­നെ ധാർ­മ്മി­ക­മാ­യി വി­ധി­ക്കാൻ അ­തി­ന്ന­ധി­കാ­ര­മു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. മരണം ഒരു മൂർ­ത്ത­യാ­ഥാർ­ത്ഥ്യ­മാ­യി­രി­ക്കെ­ത്ത­ന്നെ ക­ലാ­കാ­ര­നും ത­ത്ത്വ­ചി­ന്ത­ക­നും ഒരു കൺ­സെ­പ്റ്റ് കൂ­ടി­യാ­ണു്. അവർ അതിനെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു് പ്ര­തീ­ക­ങ്ങ­ളി­ലൂ­ടെ ആ­യാ­ലും. അതു കൊ­ണ്ടു് നാ­മ­ക­ര­ണ­പ്ര­ശ്നം എ­ന്നും നി­ല­നിൽ­ക്കും.
വി. ര­വി­കു­മാർ: പൂർ­ണ്ണ ച­ന്ദ്ര­നും ചൂ­ണ്ടു­വി­ര­ലും (സെൻ കഥകൾ)
ന­ന്ദി­നി മേനോൻ:
നല്ല ശ്രമം. കുറെ ക­ഥ­ക­ളു­ടെ­യൊ­ന്നും പൊരുൾ തി­രി­ഞ്ഞി­ല്ല, ചി­ല­തു് തെ­ളി­ഞ്ഞു, അ­ത്ര­യും അ­ത്ഭു­തം…
പേചകൻ: ഷബ്ന മറിയം
അ­നു­ശ്രീ:
വെ­ട്ടു­ന്ന­തു് ചി­ല്ല­ക­ളെ അല്ല ആ­ഴ­ത്തി­ലു­ള്ള വേ­രു­ക­ളെ ത­ന്നെ­യാ­ണു് എന്ന തി­രി­ച്ച­റി­വിൽ വ്ര­ണ­പ്പെ­ടു­ന്ന മു­റി­വു­കൾ പേറി ജീ­വി­ക്കു­ന്ന മ­നു­ഷ്യർ അ­വ­ര­വ­രു­ടേ­താ­യി സൃ­ഷ്ടി­ച്ചെ­ടു­ക്കു­ന്ന ലോ­ക­ങ്ങ­ളാ­ണു് ചു­റ്റി­ലും. വാ­നം­തൊ­ടു­മാ­റു് ഉയരെ പൂ­ത്തു­ല­ഞ്ഞു നിൽ­ക്കു­മ്പോ­ഴും വ­ന്മ­ര­ങ്ങൾ വേ­രി­നു് മീതെ പൊ­ഴി­ക്കു­ന്ന പൂ­ക്ക­ളെ കാ­ട്ടി പ­രാ­ജ­യ­ത്തെ ആ­ഘോ­ഷി­ക്കു­ന്ന­വ­രു­ടെ ലോ­ക­ത്തു് വൈ­രു­ധ്യ­ങ്ങ­ളാ­ണു് മ­നു­ഷ്യ­നെ ഒ­റ്റ­പ്പെ­ടു­ത്തു­ന്ന­തെ­ങ്കിൽ ആരാണീ ച­ട്ട­ങ്ങൾ രൂ­പ­പ്പെ­ടു­ത്തി­യ­തു് എന്ന ചോ­ദ്യം പ്ര­സ­ക്ത­മാ­ണു്. ക­ണ്ണ­ട­ച്ചു് ഇ­രു­ട്ടാ­ക്കു­ന്ന­വ­രാ­ണു് വി­ശ്വ­നാ­ഥ­നു് ചു­റ്റും. ഇ­രു­ട്ടിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന മൂ­ങ്ങ­ക­ളെ പോലെ സ്വ­ന്തം ശ­കു­ന­പ്പി­ഴ­യിൽ ഒ­റ്റ­യാ­ക്ക­പ്പെ­ടു­ന്ന­വർ നി­ല­വി­ളി­ച്ചും ആർ­ത്ത­ട്ട­ഹ­സി­ച്ചും രൂ­പ­പ്പെ­ടു­ത്തു­ന്ന തി­രി­ച്ച­റി­വി­ന്റെ പേ­രാ­ണു് ഭ്രാ­ന്തു്. കഥയിൽ എ­ല്ലാ­യി­ട­ത്തും ഉ­യർ­ന്നു ചി­ന്തി­ക്കു­മ്പോൾ മാ­ത്ര­മാ­ണു് വി­ശ്വ­നാ­ഥൻ ഭ്രാ­ന്ത­നാ­വു­ന്ന­തു്. അ­ല്ലാ­ത്ത­പ്പോൾ ആ­യാ­ളും എ­ല്ലാ­രേ­യും പോ­ലെ­യാ­ണു്. വി­ശ്വ­നാ­ഥ­ന്റെ ചെ­യ്തി­കൾ നി­യ­ന്ത്രി­ക്കു­ന്ന­തു് അ­യാ­ളി­ലെ ഭ്രാ­ന്തു് ആ­ണെ­ങ്കിൽ അവിടെ മ­റ്റൊ­രാൾ കൂടി (ഹരിത) പൂർ­ണ്ണ തി­രി­ച്ച­റി­വു­ള്ള­പ്പോ­ഴും ജീ­വി­തം സ്വയം നി­യ­ന്ത്രി­ക്കാ­നാ­വാ­തെ സ­ങ്കു­ചി­ത­പ്പെ­ടു­ന്ന­തു് എത്ര വൈ­കാ­രി­ക­മാ­യാ­ണു് എ­ഴു­ത്തു­കാ­രി ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ള്ള­തു്. സം­തൃ­പ്ത­മാ­യ വാ­യ­നാ­നു­ഭ­വം സ­മ്മാ­നി­ച്ച ക­ഥ­യ്ക്കു് എ­ഴു­ത്തു­കാ­രി­യോ­ടു് നി­റ­ഞ്ഞ നന്ദി.
ഗാ­യ­ത്രി:
ഷബ്ന മ­റി­യ­ത്തി­ന്റെ ‘പേചകൻ’ എന്ന ചെ­റു­ക­ഥ­യിൽ ഒരു ആൺ­മൂ­ങ്ങ­യെ പോ­ലു­ള്ള വി­ശ്വ­നാ­ഥ­നെ കാണാൻ ക­ഴി­യു­ന്നു. മ­നു­ഷ്യ­ന്റെ തലയിൽ ഒരു ത­ക­രാ­റു് സം­ഭ­വി­ച്ചാൽ എ­ന്താ­ണു് അവസ്ഥ എ­ന്നു് ഈ ക­ഥ­യി­ലൂ­ടെ കാണാൻ സാ­ധി­ക്കു­ന്നു. ഭാ­ര്യ­യ്ക്കു് തന്റെ ഭർ­ത്താ­വി­നു് എ­ന്തു് അ­സു­ഖ­മാ­യാ­ലും സ്നേ­ഹം ഒ­രി­ക്ക­ലും കു­റ­യി­ല്ല എ­ന്നും കാണാൻ ക­ഴി­യു­ന്നു. ക­ഥ­യു­ടെ അ­വ­സാ­നം വാ­യ­ന­ക്കാർ­ക്കു് വേ­ണ്ടി വി­ട്ടു നൽ­കു­ന്നു. തി­ക­ച്ചും ഹൃ­ദ­യ­സ്പർ­ശി­യാ­യ ഒരു ക­ഥ­യാ­ണി­തു്. ഒരു നല്ല വാ­യ­നാ­നു­ഭ­വം സ­മ്മാ­നി­ച്ച എ­ഴു­ത്തു­കാ­രി­യോ­ടു് നന്ദി.
അനഘ, പി. വി.:
എത്ര വലിയ മ­നു­ഷ്യൻ ആ­യാ­ലും ചെറിയ മ­നു­ഷ്യ­നാ­യാ­ലും അ­യാ­ളു­ടെ മ­ന­സ്സി­ന്റെ താളം ഒ­ന്നു് തെ­റ്റി ക­ഴി­ഞ്ഞാൽ അയാൾ ആർ­ക്കും വേ­ണ്ടാ­ത്ത­വ­നും എ­വി­ടെ­യും സ്ഥാ­ന­മി­ല്ലാ­ത്ത­വ­നു­മാ­യി മാ­റു­ന്നു. അ­തു­വ­രെ അയാളെ വാ­ഴ്ത്തി­പാ­ടി­യ­വ­രും കൂടെ നി­ന്ന­വ­രു­മെ­ല്ലാം അയാളെ ഉ­പേ­ക്ഷി­ച്ചു പോ­കു­ന്നു. ഷബ്ന മ­റി­യ­ത്തി­ന്റെ ‘പേചകൻ’ എന്ന ചെ­റു­ക­ഥ­യിൽ ഇ­തു­പോ­ലെ മ­ന­സ്സി­ന്റെ താളം തെ­റ്റി­യ ഒരു മ­നു­ഷ്യ­നെ­യാ­ണു് കാണാൻ ക­ഴി­യു­ന്ന­തു്. ക­ല്യാ­ണ­ത്തി­നു് മു­ന്നേ തന്റെ ഭർ­ത്താ­വി­നു് പാ­ര­മ്പ­ര്യ­മാ­യി മാ­ന­സി­ക രോഗം വ­രു­മെ­ന്ന കാ­ര്യം ഭർ­ത്താ­വി­ന്റെ വീ­ട്ടു­കാർ മ­റ­ച്ചു വെ­ച്ചി­ട്ടും അ­യാ­ളു­ടെ മ­ന­സ്സി­ന്റെ താളം തെ­റ്റി­യ അ­വ­സ്ഥ­യിൽ അയാളെ കൈ­വി­ടാ­തെ കൂടെ നിൽ­ക്കു­ന്ന ഒരു ഭാ­ര്യ­യെ ന­മു­ക്കു് ഇതിൽ കാണാൻ സാ­ധി­ക്കു­ന്നു. അ­തു­കൂ­ടാ­തെ മ­ന­സ്സി­ന്റെ താ­ളം­തെ­റ്റി­യ ഒ­രാ­ളു­ടെ യ­ഥാർ­ത്ഥ അവസ്ഥ എ­ന്താ­ണെ­ന്നും ഈ ചെ­റു­ക­ഥ­യി­ലൂ­ടെ ഷബ്ന മറിയം കാ­ട്ടി­ത്ത­രു­ന്നു. എ­ല്ലാം ഉ­ണ്ടാ­യി­രു­ന്ന മ­നു­ഷ്യൻ ഒ­ന്നു­മ­ല്ലാ­താ­കു­ന്ന ഒ­ര­വ­സ്ഥ. ക­ഥ­യു­ടെ അ­വ­സാ­നം പൂ­ച്ച­യെ ര­ക്ഷി­ക്കാൻ അയാൾ പോ­കു­ന്ന ഒരു കാഴ്ച കാണാം മ­ന­സ്സി­ന്റെ താളം തെ­റ്റി­യ അ­വ­സ്ഥ­യി­ലും മ­നു­ഷ്യ­ത്വം ന­ശി­ക്കാ­ത്ത ഒരു മ­നു­ഷ്യ­നെ കൂടി ന­മു­ക്കി­തിൽ കാണാൻ സാ­ധി­ക്കു­ന്നു.
ജ്യോ­തി­ക രാ­ജേ­ഷ്:
മ­ന­സ്സി­ന്റെ താളം തെ­റ്റി­യ ഒരു മ­നു­ഷ്യ­ന്റെ ജീ­വി­ത­മാ­ണു് ‘പേചകൻ’ എന്ന ക­ഥ­യി­ലൂ­ടെ ഷബ്ന മറിയം ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള­തു്. തി­ര­ക്കു പി­ടി­ച്ച ജീ­വി­ത­ത്തി­നി­ട­യിൽ, ജീ­വി­ക്കാൻ മ­റ­ന്നു­പോ­കു­ന്ന ഇ­ന്ന­ത്തെ മ­നു­ഷ്യർ­ക്കി­ട­യിൽ വളരെ പ്ര­സ­ക്ത­മാ­ണു് ഈ കഥയും, ക­ഥാ­പാ­ത്ര­വും. മ­ന­സ്സി­ന്റെ താളം തെ­റ്റി­യി­ട്ടും തന്നെ സ്നേ­ഹി­ക്കു­ന്ന ഭാ­ര്യ­യോ­ടു് വർ­ഷ­ങ്ങൾ­ക്കു് ശേ­ഷ­മാ­ണു് അയാൾ സ്നേ­ഹം പ്ര­ക­ടി­പ്പി­ക്കു­ന്ന­തു്. ഭ്രാ­ന്തി­ല്ലാ­തെ­ത­ന്നെ മ­ന­സ്സി­ന്റെ വ്യാ­കു­ല­ത­കൾ കൊ­ണ്ടു് മൗ­നി­യാ­യി മാ­റി­യ­വ­ളാ­ണു് ഹരിത. ഇ­ത്ത­രം അ­വ­സ്ഥ­യി­ലും മ­നു­ഷ്യ­ത്വ­ത്തി­ന്റെ മൂ­ല്യം കൈ­വി­ടാ­തി­രി­ക്കു­ന്ന ഒ­രാ­ളെ­യാ­ണു് ഇവിടെ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള­തു്. ഹൃ­ദ­യ­സ്പർ­ശി­യാ­യ ക­ഥ­യ്ക്കു് നന്ദി.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
പേചകൻ അ­ത്ഭു­ത­ക­ര­മാ­യ കഥ. ഭ്രാ­ന്തു് എ­ന്നാൽ ഭ്രാ­ന്തി­ല്ലാ­ത്ത­വ­രെ­ന്നു ന­ടി­ക്കു­ന്ന­വ­രിൽ മ­റ­ഞ്ഞു കി­ട­ക്കു­ന്ന ന­ന്മ­യു­ടെ ഒ­രാ­ക­സ്മി­ക വി­സ്ഫോ­ട­മാ­ണെ­ന്നു് ഷബ്ന തി­രി­ച്ച­റി­യു­ന്നു. ‘ഭ്രാ­ന്ത­ന്മാർ ന­മ്മെ­പ്പോ­ലെ ഭ്രാ­ന്ത­ന്മാ­ര­ല്ല’ (ഭ്രാ­ന്ത­ന്മാർ എന്ന കവിത).
ദേവിക ഹ­രി­ദാ­സ്:
ഷബ്ന മ­റി­യ­ത്തി­ന്റെ ‘പേചകൻ’ എന്ന കഥയിൽ എത്ര വലിയ മ­നു­ഷ്യ­നാ­യാ­ലും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സ്സി­നു ഉൾ­ക്കൊ­ള്ളു­വാൻ ക­ഴി­യാ­ത്ത രീ­തി­യിൽ മ­ന­സ്സി­നു മ­ടു­പ്പു് തോ­ന്നി തു­ട­ങ്ങി­യാൽ സ­മൂ­ഹ­ത്തിൽ നി­ന്നും അ­തു­പോ­ലെ തന്നെ നാ­ട്ടു­കാ­രു­ടെ അ­വ­ഗ­ണ­ന­കൾ ഏ­റ്റു­വാ­ങ്ങു­ന്ന ഒരു വ്യ­ക്തി­യു­മാ­യി മാ­റു­ന്നു. ഷബ്ന മ­റി­യ­ത്തി­ന്റെ ‘പേചകൻ’ എന്ന ചെ­റു­ക­ഥ­യി­ലും അ­ത്ത­ര­ത്തി­ലു­ള്ള ഒരു വ്യ­ക്തി­യെ­യാ­ണു് ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. എത്ര വലിയ അ­സു­ഖ­ത്തി­നു് ഉ­ട­മ­യാ­യാ­ലും തന്റെ ഭർ­ത്താ­വി­നോ­ടു­ള്ള സ്നേ­ഹം യാ­തൊ­രു കാ­ര­ണ­വ­ശാ­ലും കു­റ­യു­ന്നി­ല്ല എ­ന്നും ഈ കഥയിൽ കൂടി മ­ന­സ്സി­ലാ­കു­വാൻ സാ­ധി­ക്കു­ന്നു. വളരെ ല­ളി­ത­വും വേ­ഗ­ത്തി­ലും വാ­യ­ന­ക്കാ­രിൽ ക­ഥ­യു­ടെ തന്തു എ­ത്തി­ക്കു­വാൻ ക­ഥാ­കാ­രി­ക്കു് സാ­ധി­ച്ചി­ട്ടു­ണ്ടു്.
ആവണി, കെ.:
വ്യ­ത­സ്ത­മാ­യ ആശയം കൊ­ണ്ടും തനതായ ഭാഷാ ശൈലി കൊ­ണ്ടും വേ­റി­ട്ടു നിൽ­ക്കു­ന്ന കഥ ത­ന്നെ­യാ­ണു് ഷബ്ന മ­റി­യ­തി­ന്റെ ‘പേചകൻ’. പു­റം­ക­ണ്ണു് കൊ­ണ്ടു് കാ­ണു­ന്ന­വ­യെ അ­ക­ക­ണ്ണു­കൾ­കൊ­ണ്ടു് വീ­ക്ഷി­ച്ചാൽ മാ­ത്ര­മേ യ­ഥാർ­ത്ഥ്യം മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ക്കു­ക. ഭ്രാ­ന്തു് വന്നു ലോ­ക­ത്തി­നു മു­മ്പിൽ ഒ­റ്റ­പെ­ട്ട വി­ശ്വ­നാ­ഥ­നെ സ്വ­ന്തം ഭാര്യ സ്നേ­ഹ­ത്തി­ന്റെ പാ­ത­യിൽ മു­ന്നോ­ട്ടു് കൊ­ണ്ടു് പോ­കു­ക­യാ­ണു് ചെ­യു­ന്ന­തു്. മ­റ്റു­ള്ള­വ­രു­ടെ കു­റ­വു­കൾ മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത ഒരു ജ­ന­ത­യെ­യും ന­മു­ക്കു് ഈ കഥയിൽ കാണാം. മ­നു­ഷ്യ­ന്റെ വെ­െ­ക­ല്യ­ങ്ങൾ അ­വർ­ക്കു് വെറും പ­രി­ഹ­സി­ക്കാൻ ഉള്ള കാരണം മാ­ത്രം ആണു്. മ­റ്റു­ള്ള­വ­രിൽ നി­ന്നു് ഒ­റ്റ­പെ­ട്ടു ജീ­വി­ക്കു­ക എ­ന്ന­തു് ദ­യ­നീ­യ­മാ­യ അവസ്ഥ ആണു്. പത്നീ ധർമം ചെ­യ്തു­കൊ­ണ്ടു് അവൾ എ­ല്ലാ­വ­രു­ടെ­യും മു­മ്പിൽ ഭർ­ത്താ­വി­നെ സം­ര­ക്ഷി­കു­ക­യാ­ണു് ചെ­യു­ന്ന­തു്. തി­ക­ച്ചും വളരെ അർ­ത്ഥ­വ­ത്താ­യ സ­ന്ദേ­ശം ആണു് കഥ ന­മു­ക്കു് നൽ­കു­ന്ന­തു്. നന്ദി.
രമിന രമിത:
ഷബ്ന മറിയം എ­ഴു­തി­യ പേചകൻ എന്ന ചെ­റു­ക­ഥ­യിൽ എത്ര വ­ലി­യ­വ­നാ­യാ­ലും ചെ­റി­യ­വ­നാ­യാ­ലും മ­നു­ഷ്യ­മ­ന­സ്സി­ന്റെ താളം തെ­റ്റി­യാൽ ഉ­ണ്ടാ­കു­ന്ന ജീ­വി­താ­വ­സ്ഥ­യാ­ണു് ഈ ചെ­റു­ക­ഥ­യി­ലൂ­ടെ ഷബ്ന മറിയം ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ള­തു്. ക­ല്യാ­ണ­ത്തി­നു് മു­മ്പേ തന്റെ ഭർ­ത്താ­വി­നു് ഉ­ണ്ടാ­യ അവസ്ഥ ത­ന്നിൽ നി­ന്നു് മ­റ­ച്ചു­വ­ച്ചി­ട്ടും അ­വൾ­ക്കു് തന്റെ ഭർ­ത്താ­വി­നോ­ടു് സ്നേ­ഹം കു­റ­യു­ന്നി­ല്ല. ഇവിടെ മ­നു­ഷ്യ­ത്വ­ത്തി­ന്റെ വെ­ളി­ച്ച­മാ­ണു് ഈ കഥ ന­മു­ക്കു് മു­ന്നിൽ തു­റ­ന്നു് കാ­ട്ടു­ന്ന­തു്. എ­ല്ലാം ഉ­ണ്ടാ­യി­ട്ടും ഒ­ന്നും ഇ­ല്ലാ­ത്ത അവസ്ഥ. മ­ന­സ്സി­ന്റെ താളം തെ­റ്റി­യി­ട്ടും മ­നു­ഷ്യ­ത്വം കൈ­വി­ടാ­ത്ത മ­നു­ഷ്യ­നെ ഷബ്ന മറിയം ഇ­തി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ഈ കഥ ന­മ്മു­ക്കു് നൽകിയ ക­ഥ­കാ­രി­ക്കു് നന്ദി.
കീർ­ത്തി­ക സു­രേ­ഷ്:
മ­ന­സ്സി­ന്റെ താളം തെ­റ്റി ക­ഴി­ഞ്ഞാൽ മ­നു­ഷ്യ­ന്റെ കാ­ര്യം വളരെ ദ­യ­നീ­യ­മാ­ണു്. അ­ത്ര­യും നാൾ ത­ന്നോ­ടൊ­പ്പം ഉ­ണ്ടാ­യി­രു­ന്ന പ­ല­രു­ടെ­യും മ­ന­സ്സിൽ അയാൾ ഒരു കോ­മാ­ളി­യാ­യി മാറി ക­ഴി­ഞ്ഞി­രു­ന്നു. ആ സ­മ­യ­ത്തു് കൂ­ടെ­യു­ണ്ടാ­യ­തു് തന്റെ ഭാര്യ മാ­ത്ര­മാ­ണു്. ഷബ്ന മ­റി­യ­ത്തി­ന്റെ പേചകൻ എന്ന ക­ഥ­യി­ലൂ­ടെ പാ­ര­മ്പ­ര്യ­മാ­യി മാ­ന­സി­ക­രോ­ഗം ഉ­ണ്ടെ­ന്ന കാ­ര്യം മ­റ­ച്ചു­വെ­ച്ചു് തന്റെ വി­ദ്യാ­ഭ്യാ­സം തു­ട­രാൻ പോലും അ­നു­വ­ദി­ക്കാ­തെ താൻ ആ­ഗ്ര­ഹി­ക്കു­ന്ന രീ­തി­യി­ലു­ള്ള ജീ­വി­തം ല­ഭി­ക്കാ­തെ ഇ­രു­ന്നി­ട്ടു് കൂടി ആ­രോ­ടും ഒരു പ­രാ­തി­യും അവൾ പ­റ­യു­ന്നി­ല്ല, ഭർ­ത്താ­വി­ന്റെ അ­സു­ഖ­ത്തിൽ ത­ള­രാ­തെ അ­യാൾ­ക്കു് താ­ങ്ങും ത­ണ­ലു­മാ­യി അവൾ നിൽ­ക്കു­ന്നു. ഈ ക­ഥ­യി­ലെ ഹരിത എന്ന സ്ത്രീ ഇ­ന്ന­ത്തെ സ്ത്രീ സ­മൂ­ഹ­ത്തി­നു് ഉത്തമ മാ­തൃ­ക­യാ­ണു്. ഇ­ന്ന­ത്തെ പല കു­ടും­ബ­ങ്ങ­ളി­ലും ന­മു­ക്കു് ഇ­ത്ത­രം സ്നേ­ഹ­ങ്ങൾ കാണാൻ ക­ഴി­യു­ന്നി­ല്ല. എ­ല്ലാ­വ­രും ത­ള്ളി­പ്പ­റ­ഞ്ഞി­ട്ടും മ­ന­സ്സി­ന്റെ താളം തെ­റ്റി­യി­ട്ടും മ­നു­ഷ്യ­ത്വം കൈ­വി­ടാ­ത്ത ഒരു ക­ഥാ­പാ­ത്ര­മാ­ണു് ഈ ക­ഥ­യി­ലെ വി­ശ്വ­നാ­ഥൻ. ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ വലിയ കാ­ര്യ­ങ്ങ­ളും വ­ലി­യൊ­രു സ­ന്ദേ­ശ­വും പ­റ­ഞ്ഞു ത­രു­ക­യാ­ണു് ഷബ്ന മറിയം. ഹൃ­ദ­യ­സ്പർ­ശി­യാ­യ ഒരു കഥ ന­മു­ക്കു് സ­മ്മാ­നി­ച്ച ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തി­നു് സ്നേ­ഹ­ത്തി­ന്റെ­യും ക­രു­ത­ലി­ന്റെ­യും പ്രാ­ധാ­ന്യം മ­ന­സ്സി­ലാ­ക്കി തന്ന ക­ഥാ­കാ­രി­ക്കു് ഹൃദയം നി­റ­ഞ്ഞ നന്ദി.
ഐ­ശ്വ­ര്യ പ്രേ­മ­രാ­ജ്:
മ­നു­ഷ്യ മ­ന­സ്സു് എ­ത്ര­ത്തോ­ളം മാ­റി­യി­രി­ക്കു­ന്നു എ­ന്ന­തി­നു­ള്ള ഉത്തമ ഉ­ദാ­ഹ­ര­ണ­മാ­ണു് ഷബ്ന മറിയം ര­ചി­ച്ച ഈ കഥ. എ­ന്തെ­ന്നാൽ മാ­ന­സി­ക വി­ഭ്രാ­ന്തി ഒരു രോ­ഗ­മെ­ന്നാ­ണു് ഇ­ന്ന­ത്തെ സമൂഹം ക­രു­തു­ന്ന­തു്. എ­ന്നാൽ അതൊരു അ­വ­സ്ഥ­യാ­ണെ­ന്നും, സാ­ധാ­ര­ണ ചി­ന്താ­ഗ­തി­യിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി­ട്ടു­ള്ള ഒ­ന്നു് എ­ന്നു് കരുതി പെ­രു­മാ­റേ­ണ്ട­തു­മാ­ണെ­ന്നു് പ­ലർ­ക്കും അ­റി­യി­ല്ല. അ­ങ്ങ­നെ­യു­ള്ള ചില സ­ന്ദർ­ഭ­ങ്ങൾ കഥയിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. ആ അ­വ­സ്ഥ­യോ­ടു് ഒ­ത്തു­പോ­വാ­നു­ള്ള മ­ന­സ്സാ­ണു് വേ­ണ്ട­തു് എ­ന്നു് ക­ഥ­യി­ലെ ഹരിത എന്ന ക­ഥാ­പാ­ത്രം കാ­ട്ടി­ത്ത­രു­ന്നു. “അല്ല ഹരീ വി­ശ്വാ­സ­ത്തി­നു് പ്പം തലേം വാലും ഒന്നം ല്ല ല്ലേ?” എന്ന വി­ശ്വ­ന്റെ വാ­ക്കു­കൾ മ­റ്റേ­തു് സ്ഥി­ര­ബു­ദ്ധി­യു­ള്ള­വ­നേ­ക്കാ­ളും മൂർ­ച്ച­യു­ണ്ടു്. അ­ധഃ­പ­തി­ച്ച സ­മൂ­ഹ­ത്തി­നു് മാ­നു­ഷി­ക മൂ­ല്യ­ങ്ങൾ ഒ­ന്നും ത­ന്നെ­യ­ല്ല എ­ന്നു് ക­ഥ­യി­ലെ ചില സ­ന്ദർ­ഭ­ങ്ങൾ വ്യ­ക്ത­മാ­ക്കു­ന്നു. വൈ­വി­ധ്യ­മാർ­ന്ന ഭാ­ഷാ­ശൈ­ലി­കൊ­ണ്ടു് ര­ചി­ക്ക­പ്പെ­ട്ട ഈ ചെ­റു­ക­ഥ പല ത­ര­ത്തി­ലു­ള്ള ആ­ശ­യ­ങ്ങൾ ആണു് വാ­യ­ന­ക്കാ­രിൽ ഉ­ണർ­ത്തു­ന്ന­തു്.
അമൃത കൃ­ഷ്ണൻ:
ഷബ്ന മ­റി­യ­ത്തി­ന്റെ ‘പേചകൻ’ എന്ന കഥയിൽ മ­നോ­രോ­ഗി ആയ ഒരു മ­നു­ഷ്യ­നെ ആൾ­ക്കൂ­ട്ടം ഒ­റ്റ­പ്പെ­ടു­ത്തു­ന്നു. എ­ങ്കി­ലും സ്വ­ന്തം ഭർ­ത്താ­വി­നെ ഒരു പ്ര­തി­സ­ന്ധി­യി­ലും ഭാര്യ ഉ­പേ­ക്ഷി­ക്കു­ന്നി­ല്ല. ക­ല്ല്യാ­ണ­ത്തി­നു മു­മ്പു് ഹ­രി­ത­യ്ക്കു് അ­യാ­ളു­ടെ അ­സു­ഖ­ത്തെ അ­റി­യി­ല്ലാ­യി­രു­ന്നു. ക­ല്ല്യാ­ണം ക­ഴി­ഞ്ഞ­പ്പോൾ അ­വ­ളു­ടെ സ­ന്തോ­ഷം മു­ഴു­വൻ ന­ഷ്ട­മാ­കു­ന്നു. എ­ന്നാ­ലും സ­മൂ­ഹ­ത്തി­നു മു­ന്നിൽ അവൾ ചി­രി­ക്കു­ന്നു. സ­മൂ­ഹ­ത്തിൽ ഒ­റ്റ­യാ­യി പോ­കു­ന്ന വ്യ­ക്തി­ക­ളെ ആൾ­ക്കൂ­ട്ടം ക­ളി­യാ­ക്കു­ന്ന­താ­യി ഈ കഥയിൽ കാണാൻ സാ­ധി­ക്കും. സ്വ­ന്തം കു­റ­വു­ക­ളെ കാ­ണാ­തെ മ­റ്റു­ള്ള­വ­രു­ടെ കു­റ­വു­കൾ ക­ണ്ടെ­ത്തി പ­രി­ഹ­സി­ക്കാൻ എ­ല്ലാ­വ­രും ശ്ര­മി­ക്കു­ന്നു. ക­ഥ­യു­ടെ അ­ന്ത്യ­ത്തിൽ വി­ശ്വൻ ഒരു പൂ­ച്ച­യെ ര­ക്ഷി­ക്കാൻ ശ്ര­മി­ക്കു­ന്ന­താ­യി കാണാൻ സാ­ധി­ക്കും. മ­ന­സ്സി­ന്റെ താളം തെ­റ്റി­യി­ട്ടും ഒരു ജീവനെ ര­ക്ഷി­ക്കാൻ ആ മ­നു­ഷ്യൻ ശ്ര­മി­ക്കു­ന്നു. മ­ന­സ്സിൽ നി­റ­യു­ന്ന വാ­യ­നാ­നു­ഭ­വം തന്ന ക­ഥാ­കാ­രി­ക്കു് നന്ദി.
ആതിര ബാബു:
ഷബ്ന മറിയം എന്ന ക­ഥ­കാ­രി­യു­ടെ ഒരു ചെ­റു­ക­ഥ­യാ­ണു് ‘പേചകൻ’ എ­ന്ന­തു്. ഒരു സ്ത്രീ­യു­ടെ നി­സ്സ­ഹാ­യാ­വ­സ്ഥ­യാ­ണു് ഈ ക­ഥ­യു­ടെ ഇ­തി­വൃ­ത്തം. മ­ന­സി­ന്റെ താളം തെ­റ്റി­യ ഭർ­ത്താ­വി­നെ ആൾ­ക്കൂ­ട്ടം ഒ­റ്റ­പ്പെ­ടു­ത്തു­മ്പോ­ളും അ­യാൾ­ക്കു് താ­ങ്ങാ­യി നിൽ­ക്കു­ക­യാ­ണു് ഹരിത. എ­ന്നാൽ അയാൾ ഒരു രോ­ഗി­യാ­ണെ­ന്നു് അ­റി­യാ­തെ­യാ­ണു് ഹരിത അയാളെ വി­വാ­ഹം ക­ഴി­ക്കു­ന്ന­തു്. പ­രു­ക്കൻ സ്വ­ഭാ­വ­ത്തി­നു് ഉ­ട­മ­യാ­യി­രു­ന്ന അയാൾ കാ­ല­ക്ര­മേ­ണ ആ സ്വ­ഭാ­വ­ത്തിൽ വ്യ­ത്യാ­സം വ­രു­ന്നു. ഉ­ള്ളി­ലെ വി­ഷ­മ­ത്തെ അ­ട­ക്കി പുറമെ ചി­രി­ച്ചു­കൊ­ണ്ടു് പ്ര­ശ്ന­ങ്ങ­ളെ നേ­രി­ടു­ന്ന വ്യ­ക്തി­ത്വം ആണു് അവൾ. ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തി­ലെ സ്ത്രീ­ക­ളു­ടെ പ്ര­തീ­ക­മാ­യി ക­ഥ­യി­ലെ ഹ­രി­ത­യെ ക­ണ­ക്കാ­ക്കാ­വു­ന്ന­താ­ണു്. സ­മ­കാ­ലി­ക പ്ര­ശ­സ്തി നേ­ടു­ന്ന ക­ഥ­യാ­ണു് ഷബ്ന മ­റി­യ­ത്തി­ന്റെ പേചകൻ എ­ന്ന­തു്.
ശ്യാ­മ­പ്രി­യ, എ.:
ഷബ്ന മറിയം ര­ചി­ച്ച ‘പേചകൻ’ എന്ന ചെ­റു­ക­ഥ­യിൽ മാ­ന­സി­ക­നി­ല ത­കർ­ന്നു പോയ വി­ശ്വ­നാ­ഥൻ എന്ന ക­ഥാ­പാ­ത്ര­ത്തി­ന്റെ ജീ­വി­താ­നു­ഭ­വ­ങ്ങ­ളെ­യാ­ണു് വി­ശ­ദീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. മ­ന­സ്സി­ന്റെ താ­ളം­തെ­റ്റി­യ­വർ­ക്കു് സ­മൂ­ഹ­ത്തിൽ ഒരു നി­ല­യും വി­ല­യും ഇല്ല എ­ന്നു് കഥയിൽ സൂ­ചി­പ്പി­ക്കു­ന്നു. ഇതിൽ സ­മൂ­ഹ­ത്തി­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും യാ­ഥാർ­ഥ്യ­ത്തോ­ടു് ഉള്ള സ­മീ­പ­നം വേ­റി­ട്ട­താ­യി ആ­വി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടു്. വി­ശ്വ­നാ­ഥ­ന്റെ ഭാ­ര്യ­യാ­യ ഹ­രി­ത­യിൽ നി­ന്നു് എല്ലാ കാ­ര്യ­ങ്ങ­ളും മ­റ­ച്ചു­വെ­ച്ചി­ട്ടും സ­ത്യാ­വ­സ്ഥ അ­റി­ഞ്ഞ­പ്പോൾ യാ­തൊ­രു പ­രാ­തി­യു­മി­ല്ലാ­തെ തന്റെ ഭർ­ത്താ­വി­നെ ഒപ്പം നിർ­ത്തു­ന്നു. ഒ­റ്റ­പ്പെ­ട­ലി­ന്റെ ആ­ഴ­ത്തി­ലേ­ക്കു് ക­ട­ക്കു­മ്പേ­ാൾ ഒരു കൈ­ത്താ­ങ്ങു്, അതിനു ഉ­ദാ­ഹ­ര­ണ­മാ­ണു് ഹരിത എന്ന ക­ഥാ­പാ­ത്രം. ശാ­രീ­രി­ക­മാ­യി ആ­രോ­ഗ്യം ഉ­ള്ള­തു് കൊ­ണ്ടു് മാ­ത്രം മ­തി­യാ­വി­ല്ല, മ­ന­സ്സി­ന്റെ അ­സ്വ­സ്ഥ­ത­ക­ളും വേ­ദ­ന­ക­ളും ഒക്കെ മാ­റ്റി­യാൽ മാ­ത്ര­മേ ആ­രോ­ഗ്യ പൂർ­ണ്ണ­മാ­യ ജീ­വി­തം ന­യി­ക്കാ­നാ­കൂ.
ഷബ്ന മറിയം:
‘പേചകൻ’ എന്ന കഥ വാ­യി­ച്ചു് വി­ല­പ്പെ­ട്ട അ­ഭി­പ്രാ­യ­ങ്ങ­ളും നിർ­ദ്ദേ­ശ­ങ്ങ­ളും പങ്കു വെച്ച എ­ല്ലാ­വ­രോ­ടും സ്നേ­ഹം. നന്ദി.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
ജമുന:
ശ­ബ്ദ­താ­രാ­വ­ലി തെ­റ്റു­തി­രു­ത്ത­ലി­നു് വേ­ണ്ടി ‘ആ’ എന്ന അ­ക്ഷ­രം മുതൽ പ­രി­ശോ­ധ­കർ ആ­വ­ശ്യ­പ്പെ­ട്ട­തു­പൊ­ലെ പത്തു പു­റ­ങ്ങൾ മാ­ത്ര­മു­ള്ള, മൂ­ല­ഗ്ര­ന്ഥ­ത്തി­ന്റെ സ്കാ­ന­ട­ക്ക­മു­ള്ള പി­ഡി­എ­ഫു­ക­ളാ­ണു് ഇ­പ്പോൾ ല­ഭ്യ­മാ­ക്കീ­ട്ടു­ള്ള­തു്. തെ­റ്റു­ള്ള ഭാഗം മു­മ്പു് ചെ­യ്ത­തു­പോ­ലെ ഹൈ­ലൈ­റ്റ് ചെ­യ്താൽ മ­തി­യാ­കും. പ­രി­ശോ­ധ­ന സു­ഗ­മ­മാ­ക്കാൻ ഇതു് സ­ഹാ­യ­ക­മാ­വു­മെ­ന്നു വി­ശ്വ­സി­ക്കു­ന്നു. http://www.sayahna.org/?page_id=690 പി­ഡി­എ­ഫു­കൾ ഡൗൺ­ലോ­ഡ് ചെ­യ്യു­ന്ന­വർ ‘സാ­യാ­ഹ്ന റി­ട്ടേൺ­സിൽ’ അ­റി­യി­ക്കു­ക.

(ഒൿ­ടോ­ബർ 25 മുതൽ 31 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
വി. ര­വി­കു­മാർ: പൂർ­ണ്ണ ച­ന്ദ്ര­നും ചൂ­ണ്ടു­വി­ര­ലും (സെൻ കഥകൾ)
തോമസ് അ­ബ്ര­ഹാം:
പൂർണ ച­ന്ദ്ര­നും ചു­ണ്ടു­വി­ര­ലും. ഇതിൽ ചി­ത്ര­ശ­ല­ഭം­മാ­യി മാ­റു­ന്ന ക­ഥ­ക്കു് വേ­റൊ­രു രീ­തി­യിൽ കാഫ്ക യുടെ മെ­ടാ­മോർ­ഫോർ­സി­സ് എന്ന ക്ലാ­സ്സി­ക് ക­ഥ­യു­മാ­യി സാ­മ്യം കാ­ണു­ന്നു.
കെ. എച്ച്. ഹു­സൈന്‍: ഡി­ജി­റ്റൽ കാ­ല­ത്തെ മലയാള അ­ക്ഷ­ര­ങ്ങൾ
വ­ത്സ­ലൻ വാ­തു­ശ്ശേ­രി:
വാ­യി­ച്ചു. അ­ഭി­വാ­ദ്യ­ങ്ങൾ, ഹുസൈൻ സർ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
എ­ന്നും കൂടെ.
കെ. ജി. എസ്.:

സൗ­ന്ദ­ര്യ­ത്തി­ലേ­ക്കു്

എ­ത്ര­യെ­ത്ര ലി­പി­കൾ.

ലി­സ്സി മാ­ത്യു:
പുതിയ ലിപി പ­രീ­ക്ഷി­ക്കു­ന്നു. സ­ന്തോ­ഷം, അ­ഭി­മാ­നം, സ്നേ­ഹം.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
മ­ല­യാ­ള­ത്ത­നി­മ­യു­ള്ള ലി­പി­കൾ എത്ര സു­ന്ദ­രം. ഹു­സൈ­നും ടീ­മി­നു­മി­തു് അ­ഭി­മാ­ന­നേ­ട്ടം. കേ­ര­ള­പ്പി­റ­വി ദി­ന­ത്തിൽ പു­ത്തൻ ലി­പി­സൗ­ന്ദ­ര്യോ­ദ­യം.
ജ­യ­ച­ന്ദ്രൻ:
പുതിയ ലിപി മ­നോ­ഹ­രം!! അ­ഭി­ന­ന്ദ­ന­ങ്ങൾ, അ­ഭി­വാ­ദ്യ­ങ്ങൾ.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
കേ­ര­ള­പ്പി­റ­വി ദി­ന­ത്തിൽ മ­റ്റൊ­രു പിറവി കൂടി—എ­ഴു­ത്തു്. ഈ ഫോ­ണ്ടി­ന്റെ സൃ­ഷ്ടി­യിൽ പ­ങ്കാ­ളി­ക­ളാ­യ എ­ല്ലാ­വർ­ക്കും അ­ഭി­ന­ന്ദ­ന­ങ്ങൾ.
സത്യൻ:
‘എ­ഴു­ത്തി’നെ കു­റി­ച്ചൊ­രെ­ഴു­ത്തു് ഓരോ മ­നു­ഷ്യ­രു­ടെ­യും കൈ­യ്യ­ക്ഷ­ര­ങ്ങൾ വ്യ­ത്യ­സ്ത­മാ­ണു്. അതിൽ ഏ­റ്റ­വും നല്ല അ­ക്ഷ­ര­ങ്ങ­ളെ ഫോ­ണ്ടു­ക­ളാ­ക്കു­ക­യെ­ന്ന (പ­കർ­പ്പെ­ടു­ക്കാ­ന­ള്ള അ­ക്ഷ­ര­സ­ഞ്ച­യം) ക­മ്പ്യൂ­ട്ടർ അ­ധി­ഷ്ഠി­ത പ്ര­വർ­ത്ത­നം അതീവ ക്ഷ­മ­യാ­വ­ശ്യ­മു­ള്ള ക്ലേ­ശ­ക­ര­മാ­യ യ­ജ്ഞ­മാ­ണു്. നി­ര­ന്ത­ര­മാ­യ ഇ­രി­പ്പു്. അ­ക്ഷ­ര­ങ്ങ­ളെ കു­റി­ച്ചു­ള്ള തീർ­ച്ച­യും മൂർ­ച്ച­യു­മു­ള്ള അ­ത്യു­ന്ന­ത­മാ­യ സൗ­ന്ദ­ര്യ­ബോ­ധ­വും അ­തി­ന്റെ സാ­ക്ഷ­ത്ക്കാ­ര ശ്ര­മ­ത്തി­ലെ ഭാഷാ സ്നേ­ഹ­തൽ­പ്പ­ര­യും ഏറെ പ്രാ­ധാ­ന്യ­മു­ള്ള­തും അ­ത്യു­ന്ന­ത­മാ­യ അ­ഭി­ന­ന്ദ­ന­മർ­ഹി­ക്കു­ന്ന­തു­മാ­ണു്. ഇവിടെ പ്ര­ശ­സ്ത കൈ­യ­ക്ഷ­ര വി­ദ­ഗ്ദ്ധ­നാ­യ നാ­രാ­യ­ണ ഭ­ട്ട­തി­രി­യു­ടെ പ്ര­ത്യേ­ക രീ­തി­യി­ലും സൗ­ന്ദ­ര്യ­ത്തി­ക­വി­ലും വി­രി­ഞ്ഞ അ­സാ­ധാ­ര­ണ മ­ട്ടിൽ ഉ­രു­ണ്ടു് വ­ടി­വാർ­ന്നു് നൃ­ത്തം ചെ­യ്തു് വീ­ഴു­ന്ന മ­ഞ്ഞു­തു­ള്ളി­യു­ടെ ചേ­ലു­ള്ള കൈ­യ്യ­ക്ഷ­ര­ത്തെ ക­മ്പ്യൂ­ട്ട­റിൽ ഉ­പ­യോ­ഗി­ക്കാ­നും അ­ച്ച­ടി­ക്കാ­നു­മു­ള്ള മനോഹര അക്ഷര സ­ഞ്ച­യ­മാ­ക്കി മ­ല­യാ­ള­പ്പി­റ­വി­ദി­ന­ത്തിൽ ന­മ്മു­ടെ ജ­ന­ങ്ങ­ളു­പ­യോ­ഗി­ക്കു­ന്ന ഭാ­ഷ­യു­ടെ ചി­ര­സ്മ­ര­ണ­ക്കും പ്ര­യോ­ഗ­ത്തി­നു­മാ­യി ജീ­വ­രൂ­പം നൽ­കി­യ­തു് ലോ­ക­പ്ര­ശ­സ്ത ഫോ­ണ്ടോ­ള­ജി­സ്റ്റാ­യ ഹു­സൈ­നും (ഇ­ദ്ദേ­ഹ­മാ­ണു് കേ­ര­ള­ത്തി­െ­ന്റെ ക­മ്പ്യൂ­ട്ടർ അ­ധി­ഷ്ഠി­ത ഫോ­ണ്ട് നിർ­മ്മാ­ണ­ത്തി­ന്റെ­യും ഭാഷാ സാ­ങ്കേ­തി­ക­ത­യു­ടേ­യും ഉ­പ­ജ്ഞാ­താ­വു്. ഇ­ദ്ദേ­ഹ­ത്തി­ന്റെ ‘രചന’യിൽ നി­ന്നാ­ണു് ശ്രേ­ഷ്ഠ­മ­ല­യാ­ള­ക്ഷ­ര­ങ്ങൾ ക­മ്പ്യൂ­ട്ടർ സാ­ങ്കേ­തി­ക­ത­യി­ലൂ­ടെ രൂപം കൊ­ള്ളു­ന്ന­തു്. ബെ­ഞ്ച­മിൻ ബെ­യ്ലി ന­മ്മു­ടെ അ­ച്ച­ടി അ­ക്ഷ­ര­ങ്ങൾ നിർ­മ്മി­ച്ച­തി­ലും ഉ­യർ­ന്ന ത­ല­ത്തി­ലാ­ണു് ഹു­സൈ­ന്റെ ഡി­ജി­റ്റൽ ലോ­ക­ത്തെ പ്ര­വർ­ത്ത­ന­ങ്ങൾ! (ആ­ധു­നി­ക ബെ­യ്ലി­യെ­ന്നു് ഉ­റ­പ്പി­ച്ചു് പ­റ­യാ­വു­ന്ന വ്യ­ക്തി) രജീഷ് കെ. ന­മ്പ്യാ­രു­മാ­ണു് ഈ എ­ഴു­ത്തു് ഫോ­ണ്ടി­ന്റെ ടൈ­പ്പോ­ഗ്ര­ഫി നിർ­വ്വ­ഹി­ച്ചി­രി­ക്കു­ന്ന­തെ­ന്ന വ­സ്തു­ത എന്നെ ഏറെ സ­ന്തോ­ഷി­പ്പി­ക്കു­ന്നു. സി. വി. രാ­ധാ­കൃ­ഷ്ണ­നെ­ന്ന ലോ­ക­പ്ര­സി­ദ്ധ എ­ഡി­റ്റിം­ഗ് സ­ങ്കേ­തി­ക വി­ദ­ഗ്ദ്ധ­നാ­യ, ടൈ­പ്പോ­ഗ്രാ­ഫി­യിൽ പു­തു­സം­ര­ഭ തൃ­ഷ്ണ­യു­ള്ള സി. വി. രാ­ധാ­കൃ­ഷ്ണ­നെ­ന്ന ഭാഷാ സേ­ന­ഹി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള രചന ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഓഫ് ടൈ­പ്പോ­ഗ്ര­ഫി­യു­ടെ നിർ­വ്വ­ഹ­ണ പ­രി­ര­ക്ഷ ഈ മനോഹര ഫോ­ണ്ടി­നെ തു­ടർ­ന്നു് പു­തു­പു­തു അ­ല­ങ്കാ­ര ഫോ­ണ്ടു­ക­ളും ത­ല­ക്കെ­ട്ടു് ഫോ­ണ്ടു­ക­ളും മലയാള ഭാ­ഷ­യ്ക്കു് ല­ഭി­ക്കു­മെ­ന്ന­തും വലിയ പ്ര­തീ­ക്ഷ­യാ­യി വ­ള­രു­ന്ന­തു് അക്ഷര സൗ­ന്ദ­ര്യ പ്രി­യർ­ക്കു് കൂ­ടു­തൽ പ്ര­തീ­ക്ഷ നൽ­കു­ന്നു­ണ്ടു്. കൈ­യ്യ­ക്ഷ­ര­ത്തെ ഫോ­ണ്ടാ­ക്കാ­നു­ള്ള ഡോ. കെ. എച്ച്. ഹു­സൈ­ന്റെ പ­രി­ധി­ക­ളി­ല്ലാ­ത്ത പ­രി­ശ്ര­മ­ങ്ങ­ളു­ടെ ഒരു സൽ­രൂ­പ­മാ­ണു് ‘എ­ഴു­ത്തു്’ സി. വി. ഗം­ഗാ­ധ­രൻ, കെ. എച്ച്. ഹുസൈൻ, രജീഷ്, കെ. ന­മ്പ്യാർ, നാ­രാ­യ­ണ ഭ­ട്ട­തി­രി എ­ന്നി­വ­രോ­ടു് എന്റെ ഭാ­ഷ­യ്ക്കു് വേ­ണ്ടി അതീവ ന­ന്ദി­രേ­ഖ­പ്പെ­ടു­ത്തു­ന്നു. വളരെ അ­ഭി­മാ­ന­ത്തോ­ടെ അ­വർ­ക്കെ­ല്ലാ­വ­ക്കും ആ­ദ­ര­വു് രേ­ഖ­പ്പെ­ടു­ത്തു­ന്നു. കേ­ര­ള­പ്പി­റ­വി ദി­ന­ത്തിൽ ക­ലാ­പ­രി­പാ­ടി­കൾ സം­ഘ­ടി­പ്പി­ക്കു­ക വ­ള­രെ­യെ­ളു­പ്പ­മാ­ണു്. എ­ന്നാൽ ന­മ്മു­ടെ ഭാ­ഷ­യ്ക്കു് പുതിയ അ­ല­ങ്കാ­ര അക്ഷര സ­ഞ്ച­യം രൂ­പ­പ്പെ­ടു­ത്തു­ന്ന­താ­ണു് ഭാ­ഷ­യ്ക്കു് നൽ­കാ­വു­ന്ന ഏ­റ്റ­വും വലിയ സം­ഭാ­വ­ന. അതെ ഈ അ­ക്ഷ­ര­ങ്ങ­ളി­ലും നമ്മൾ പ്ര­സാ­ധ­ന ലോ­ക­ത്തേ­ക്കു്, എ­ഴു­ത്തു് ലോ­ക­ത്തേ­ക്കു്, അ­ച്ച­ടി ലോ­ക­ത്തേ­ക്കു് വ്യാ­പി­പ്പി­ക്കു­മ്പോൾ അ­തി­ന്റെ മ­നോ­ഹാ­രി­ത കൂടി മ­ല­യാ­ള­ത്തി­നു് ല­ഭി­ക്കു­മ്പോൾ, ഓരോ ഭാഷാ സ്നേ­ഹി­ക്കും കൂ­ടു­തൽ അ­ഭി­മാ­നി­ക്കാം. സ­ന്തോ­ഷ ത­ള്ളി­ച്ച കൊ­ണ്ടു് എന്റെ ആ­മു­ഖ­ത്തി­നു് ദൈർ­ഘ്യം കൂ­ടി­പ്പോ­യ­തിൽ ക്ഷ­മി­ച്ചാ­ലും. കേ­ര­ള­പ്പി­റ­വി ദി­ന­ത്തി­നു് ഉ­പ­ഹാ­ര­മാ­യി ‘എ­ഴു­ത്തു്’ ‘എ­ഴു­ത്തി­ന്റെ ചേലു് ക­ണ്ടാ­ലും’
വ­സ­ന്തൻ:
‘എ­ഴു­ത്തു് ’ സ്ര­ഷ്ടാ­ക്ക­ളോ­ടു് സ്നേ­ഹം.
അ­ബ്ദുൾ ഖാദർ:
എ­ഴു­ത്തു­കാ­രോ­ടു് സ്നേ­ഹം ബ­ഹു­മാ­നം.
സ­ദാ­ന­ന്ദൻ:
ഹു­സൈ­നു് എല്ലാ പി­ന്തു­ണ­യും.
തോമസ് അ­ബ്ര­ഹാം:
കാ­ലി­ഗ്രാ­ഫി­യും ഫോ­ണ്ടു­ക­ളെ­പ്പ­റ്റി­യു­ള്ള ലേഖനം പുതിയ അ­റി­വു­കൾ തന്നു. കാ­ലി­ഗ്രാ അറബ് സം­സ്കാ­ര­ത്തി­ന്റെ ആ­വി­ഷ്കാ­ര­മാ­യി­ട്ടാ­ണു് മ­ന­സി­ലാ­ക്കി­യി­രു­ന്ന­തു്. ജോ­മ­തി­യ രൂ­പ­ങ്ങൾ കാ­ലി­ഗ്രാ­ഫി­ക്കു് മു­ദ്ര­കൾ ഇ­വ­യ­ല്ലാ­തെ ഒ­ന്നും ഇ­സ്ലാം സ­മ്മ­തി­ക്കാ­റി­ല്ല എന്നു ഞാൻ ക­രു­തു­ന്നു. ചി­ല­പ്പോൾ ഇതു് ശ­രി­യ­ല്ലാ­യി­രി­ക്കും. ഒരേ അ­ച്ചു­കു­ട­ത്തിൽ വാർ­ത്തു എ­ടു­ക്കു­ന്ന­താ­യി­രി­ക്കാം കു­ഴ­പ്പം.
എന്റെ അച്ഛൻ പഴയ കൂ­ട്ട­ക്ഷ­രം ആണു് ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തു്. കൂ­ട്ടി­ക്കൂ­ട്ടി അങ്ങ് എ­ഴു­തി­പ്പോ­വും. അ­ച്ഛ­ന്റെ അ­ച്ഛ­ന്റെ കാ­ല­ത്തു് നാനം മോനാ എന്ന ഒരു ഭാ­ഷ­യി­ലും സം­സാ­രി­ക്കു­മാ­യി­രു­ന്നു. ത­മി­ഴും, പഴയ മ­ല­യാ­ളം, സാൻ­സ്ക്രി­റ്റ് ചേർ­ന്നു് ഒരു സ­ങ്ക­രം. സ്വ­ന്ത­മാ­യി ലി­പി­യു­മു­ണ്ടാ­യി­രു­ന്നു. അ­ച്ഛ­ന്റെ കാ­ല­മാ­യ­പ്പോൾ പൂർ­ണ­മാ­യും ഇ­ല്ലാ­താ­യി. തീവ്ര മരിയ ഭ­ക­ത്നാ­യ ഈ ഭാ­ഷ­യിൽ ഉള്ള അച്ഛൻ പാ­ടി­യി­രു­ന്ന ഒരു ഭക്തി ഗാ­ന­ത്തി­ന്റ പ­ല്ല­വി മാ­ത്രം ഓർ­ക്കു­ന്നു.

ശർ­വാ­നാ­ഥൻ ഉരുവി സൃ­ഷ്ടി ചെ­യ്യും മു­ന്നാ­മേ

ദിവ്യ രൂ­പ­മാ­യി നിർ­മി­ച്ച മാതൃ മരിയെ.

ആനന്ദ ഭൈരവി രാ­ഗ­ത്തിൽ ആണു് പാ­ടി­യി­രു­ന്ന­തു്.

ഫോ­ണ്ടു­ക­ളു­ടെ പ്ര­ശ്നം പ­റ­ഞ്ഞാൽ ഞ­ങ്ങ­ളു­ടെ കാ­ല­ത്തു കൈ­യ്യെ­ഴു­ത്തു വി­ദ്യാർ­ത്ഥി­കൾ­ക്കു പ­രീ­ക്ഷ­ണ­ത്തി­ന്റെ ഒരു വിള നി­ല­മാ­യി­രു­ന്നു. ഇ­താ­ണു് ഞങ്ങൾ ചെ­യു­ന്ന­തെ­ന്നു ആരും പ­റ­ഞ്ഞു ത­രു­വാൻ ഉ­ണ്ടാ­യി­രു­ന്നി­ല്ല. കാ­ലി­ഗ്രാ­ഫി­ക് കല മ­ല­യാ­ള­ത്തെ മോഡി പി­ടി­പ്പി­ക്ക­ട്ടെ. അതു പോലെ തന്നെ ഒരു ക­ലാ­രൂ­പം എ­ന്നു് അം­ഗീ­ക­രി­ച്ചു പ്രഥമ സ്ഥാ­നം കൊ­ടു­ക്ക­ട്ടെ.

കെ. ആർ. ടോണി: ക­വി­ത­കൾ
രാജൻ പ­ടു­ത്തോൾ:
മ­ല­യാ­ള­ത്തി­ന്റെ പി­താ­ക്കൾ

“ആ­രാ­ണെ­ഴു­ത്ത­ച്ഛൻ? എന്റെ ഭാഷാപിതാ-​

വ­ദ്ദേ­ഹ­മാ­ണെ­ന്നു സാക്ഷരതാക്ലാസ്സി-​

ല­ദ്ധ്യാ­പ­കൻ തീർ­ച്ച ചൊന്നൂ-​ക്ഷമിച്ചു ഞാൻ

അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണ­മ­ല്ലോ ജീ­വി­തം!

ഉപ്പു നോ­ക്കാൻ പോലുമാനന്ദമില്ലാത്തൊ-​

രി­പ്പാ­പി കൂ­ലി­ക്കു പേ­ശു­ന്ന ഭാഷയ്ക്കു-​

മ­പ്പ­നു­ണ്ടെ­ന്നു പ­റ­യു­ന്ന കോ­വി­ദാ,

അ­ല്പ­ത്ത­മി­ത്ര­യ്ക്കു് മൂ­ത്താൽ ചിതം വരാ”

(കെ. ആർ. ടോണി, ഒരു പ്ര­തി­സാ­ഹി­ത്യ­വി­ചാ­രം).

ഭാ­ഷാ­ദ്ധ്യാ­പ­ക­നാ­യ ടോ­ണി­ക്കു് എ­ഴു­ത്ത­ച്ഛ­നോ­ടു് അ­നാ­ദ­ര­വു­ണ്ടാ­വി­ല്ല. എ­ന്നാ­ലും ഭാ­ഷ­യു­ടെ പെ­െ­തൃ­ക­ത്തെ­പ്പ­റ്റി അ­ദ്ദേ­ഹം ഉ­ന്ന­യി­ക്കു­ന്ന ചോ­ദ്യ­ത്തി­ലെ പ­രി­ഹാ­സം മൂർ­ച്ച­യു­ള്ള­താ­ണു്. എ­ഴു­ത്ത­ച്ഛൻ ഭാ­ഷ­യു­ടെ പി­താ­വാ­കു­ന്ന­തു് ക­വി­കൾ­ക്കു മാ­ത്ര­മാ­ണു്. അതും ഇ­ന്നു് ആരും നി­സ്സം­ശ­യം പ­റ­യു­മെ­ന്നു തോ­ന്നു­ന്നി­ല്ല. മ­ല­യാ­ള­ത്തി­ന്റെ തമിഴ് തായ് വഴിയെ പാർ­ശ്വ­വൽ­ക്ക­രി­ക്കു­ക­യാ­യി­രു­ന്നു എ­ഴു­ത്ത­ച്ഛൻ എ­ന്നൊ­രു ശ­ക്ത­മാ­യ പ്ര­തി­പ­ക്ഷ­വാ­ദം ഇ­ന്നു് സ­ജീ­വ­മാ­ണു്.

ന­മ്മു­ടെ വ്യ­വ­ഹാ­ര­ഭാ­ഷ­യിൽ എ­ഴു­ത്ത­ച്ഛ­ന്റെ സ്വാ­ധീ­നം വ­ള­രെ­ക്കു­റ­വാ­ണു്. ദ­ക്ഷി­ണേ­ന്ത്യൻ ഭാ­ഷ­ക­ളു­ടെ ഉ­ട­പ്പി­റ­ന്ന­വ­ളാ­ണു് നാം സം­സാ­രി­ക്കു­ന്ന മ­ല­യാ­ളം. നീയും ഞാനും നി­ങ്ങ­ളും ന­മ്മ­ളും അ­വ­നു­മ­വ­ളു­മ­വ­രും ഉ­ണ്ണു­ന്ന­തു­മു­റ­ങ്ങു­ന്ന­തും എ­ണ്ണു­ന്ന­തും കൂ­ട്ടു­ന്ന­തും കി­ഴി­ക്കു­ന്ന­തും നാളു പക്കം നോ­ക്കു­ന്ന­തും ചി­രി­ക്കു­ന്ന­തും ക­ര­യു­ന്ന­തും വീടു വ­യ്ക്കു­ന്ന­തും കാ­ടു­കാ­ട്ടു­ന്ന­തും കളി കാ­ര്യ­മാ­ക്കു­ന്ന­തും കൂ­ലി­ക്കു് പേ­ശു­ന്ന­തും, അ­ടി­ച്ചു­പൊ­ളി­ക്കു­ന്ന­തും… അ­ങ്ങ­നെ­യ­ങ്ങ­നെ അന്തി മുതൽ മു­ന്തി വ­രെ­യും ഇ­രു­ട്ടിൽ ത­പ്പി­ത്ത­ട­ഞ്ഞു വി­ള­ക്കു് ക­ത്തി­ച്ചും ചെ­യ്യു­ന്ന­തിൽ പലതും എ­ഴു­ത്ത­ച്ഛ­നിൽ നി­ന്നു് കി­ട്ടി­യ­ത­ല്ല. കൊ­ടു­ങ്ങ­ല്ലൂർ­ക്ക­ള­രി­യി­ലെ ത­മ്പു­രാ­ക്ക­ന്മാ­രും പ­ണ്ഡി­റ്റ് ക­റു­പ്പ­നെ­പോ­ലെ ത­മ്പു­രാൻ പ­ദ­വി­യി­ല്ലാ­ത്ത­വ­രും ഒരു പക്ഷേ, എ­ഴു­ത്ത­ച്ഛ­നെ­ക്കാൾ മ­ല­യാ­ളി പേ­ശു­ന്ന ഭാഷയെ പോ­ഷി­പ്പി­ച്ച­വ­രാ­ണു്.

വാ­മൊ­ഴി­യി­ലൂ­ടെ പ­കർ­ന്നു കി­ട്ടി­യ ക­ഥ­ക­ളും വി­കാ­ര­വി­ചാ­ര­ങ്ങ­ളു­മാ­ണു് ജീ­വ­തു് ഭാ­ഷ­യു­ടെ ഊർജം. ക­വി­ത­ക­ളും ക­ഥ­ക­ളും പി­റ­ക്കു­ന്ന­തും ആ ഭാ­ഷ­യിൽ­നി­ന്നാ­ണു്.

‘നി­ന്നോ­ടെ­തി­രോ­രു നൂ­റു­നൂ­റാ­യി­രം

ര­ജ­നി­ച­ര­കു­ല­പ­തി­ക­ളാ­യ് ഞെ­ളി­ഞ്ഞു­ള്ളോ­രു

രാ­വ­ണ­ന്മാ­രെ­തിർ­ത്താ­ലു­മ­നാ­കു­ലം

നി­യ­തു­മ­തു മമ ചെ­റു­വി­രൽ­ക്കു­പോ­രാ…’

എന്ന ഹ­നു­മാ­ന്റെ പ­രി­ഹാ­സ­ത്തി­ലെ ‘നൂ­റു­നൂ­റാ­യി­ര’വും ‘ഞെ­ളി­ഞ്ഞി­രി’ക്ക­ലും ‘ചെ­റു­വി­ര’ലും എ­ഴു­ത്ത­ച്ഛ­നു് കി­ട്ടി­യ­തു് ജ­ന­സാ­മാ­ന്യ­ത്തി­ന്റെ ഭാ­ഷ­യിൽ­നി­ന്നാ­ണു്.

അ­ങ്ങ­നെ പ­റ­യു­മ്പോൾ വാ­മൊ­ഴി­യെ പോ­ഷി­പ്പി­ച്ച­വ­രാ­വ­ണം ശ­രി­ക്കും ഭാ­ഷ­യു­ടെ പി­താ­ക്കൾ. (ഭാ­ഷ­യ്ക്കു് പി­താ­വ­ല്ല, പി­താ­ക്ക­ളാ­ണു­ള്ള­തു്). ച­ന്തു­മേ­നോ­നിൽ നി­ന്നോ, സി വിയിൽ നി­ന്നോ, ഗു­ണ്ടർ­ട്ടിൽ നി­ന്നോ, ഭാ­ഷാ­നാ­ട­ക­ങ്ങ­ളിൽ നി­ന്നോ ഭാ­ഷാ­പി­താ­ക്ക­ളു­ടെ പ­ര­മ്പ­ര തു­ട­ങ്ങു­ന്നു­വെ­ന്നു് പ­റ­യു­ന്ന­ത­ല്ലെ ശരി?

ഐ­ശ്വ­ര്യ പ്രേ­മ­രാ­ജ്:
വാ­ക്കി­ന്റെ ലാ­ളി­ത്യം ഏ­റ്റ­വും ന­ന്നാ­യി വ­ര­ച്ചു കാ­ട്ടു­ന്ന ചി­ല­രു­ണ്ടു്. ചില ക­ര­ങ്ങ­ളു­മു­ണ്ടു്… സ­മൂ­ഹ­ത്തേ­യും, എ­ന്തി­നു് പ്ര­പ­ഞ്ച­ത്തെ തന്നെ ആ­ഴ­ത്തിൽ മ­ന­സി­ലാ­ക്കി അതു് ജ­ന­ഹൃ­ദ­യ­ങ്ങ­ളി­ലേ­ക്കു് എ­ത്തി­ച്ച­വ­രിൽ പ്ര­മു­ഖ­നാ­ണു് ശ്രീ. കെ. ആർ. ടോണി. വാ­ക്കു­ക­ളിൽ മാ­ന്ത്രി­ക­വ­ല­യം തീർ­ത്തു് ജീ­വി­ത­യാ­ഥാർ­ത്ഥ്യം അ­നു­ഭ­വി­പ്പി­ക്കു­ക എ­ന്ന­താ­ണു് ടോ­ണി­ക്ക­വി­ത­ക­ളു­ടെ പ്ര­ത്യേ­ക­ത. സ­മൂ­ഹ­ത്തി­ന്റെ ചലനം മ­ന­സി­ലാ­ക്കി­യു­ള്ള വരികൾ, എ­ല്ലാ­ത്തി­നും ന­ല്ല­തും ചീ­ത്ത­യും എ­ന്നി­ങ്ങ­നെ രണ്ടു വ­ശ­ങ്ങൾ ഉ­ണ്ടെ­ന്നു­ള്ള അ­വ­ബോ­ധം, ഏതൊരു നി­സ്സ­ഹാ­യ­നും ഒരു നല്ല ദിവസം ഉ­ണ്ടാ­കു­മെ­ന്ന ശു­ഭാ­പ്തി വി­ശ്വാ­സം എ­ന്നി­വ­കൊ­ണ്ടു് സ­മ്പ­ന്ന­വു­മാ­ണു് കെ. ആർ. ടോ­ണി­യു­ടെ ക­വി­ത­കൾ. ച­രി­ത്രം വി­ളി­ച്ചോ­തു­ന്ന­വ­യാ­ണു് തോ­റ്റം പാ­ട്ടു്, അ­തു­പോ­ലെ തന്നെ ന­മ്മു­ടെ സം­സ്കാ­ര­ത്തി­ന്റെ ചില തോറ്റ സാം­സ്കാ­രി­ക­ത­യെ­യും കവി തന്റെ വ­രി­ക­ളിൽ പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്. മ­നു­ഷ്യ മ­ന­സ്സു­ക­ളിൽ പുതു ചിന്ത ഉ­ണർ­ത്തു­ന്ന­വ­യാ­ണു് ഇ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­കൾ. സാ­മൂ­ഹി­ക­ത­യെ­യും, സാം­സ്കാ­രി­ക­ത­യെ­യും തൊ­ട്ടു­ണർ­ത്തു­ന്ന വി­ര­ലു­കൾ­ക്കു്, മാനവ ചി­ന്ത­ക­ളിൽ മാ­റ്റ­മു­ണ്ടാ­ക്കാ­നും സാ­ധി­ക്കു­ന്നു­ണ്ടു്. അ­ത്ര­ത്തോ­ളം ആ­ഴ­മേ­റി­യ സ­ന്ദർ­ഭ­ങ്ങൾ ല­ഘു­ഭാ­ഷാ­സാ­ഹി­ത്യ­ത്തി­ലാ­ക്കി വാ­യ­ന­ക്കാ­രിൽ എ­ത്തി­ച്ച­തി­നു് നന്ദി.
ഗാ­യ­ത്രി:
കെ. ആർ. ടോ­ണി­യു­ടെ ക­വി­ത­കൾ വളരെ ആ­സ്വാ­ദ്യ­ക­ര­മാ­ണു്. ഇതിൽ ‘ശി­ഷ്ടം’ എന്ന ക­വി­ത­യിൽ കൗ­തു­കം കൗ­തു­കം എന്ന പ­ദ­പ്ര­യോ­ഗം വാ­യ­ന­ക്കാ­ര­നെ ആ­കർ­ഷി­ക്കു­ന്നു. ഈ ക­വി­ത­യി­ലൂ­ടെ ഇ­ന്നെ­ത്തെ കാ­ല­ത്തെ അവസ്ഥ കാണാൻ ക­ഴി­യു­ന്നു. അ­താ­യ­തു് എല്ലാ കാ­ര്യ­വും അ­പ്ര­ത്യ­ക്ഷം. ‘സഞ്ചി’ എന്ന ക­വി­ത­യിൽ ഉ­പ­യോ­ഗി­ച്ച ഉപമകൾ വാ­യ­ന­ക്കാർ­ക്കു് കൗ­തു­കം ജ­നി­പ്പി­ക്കു­ന്നു. സ­ന്തോ­ഷ് എന്ന പേരു് ഉ­ണ്ടാ­യി­ട്ടും അർ­ത്ഥം അ­റി­യാ­ത്ത അവസ്ഥ ര­സ­ക­ര­മാ­യി വർ­ണ്ണി­ക്കു­ന്നു. ക­വി­ത­യിൽ ഉ­ട­നീ­ളം ക­വി­ത­യിൽ പ­രാ­മർ­ശി­ച്ച വ്യ­ക്തി­യു­ടെ അവസ്ഥ പ­റ­യു­ന്നു. ‘ഒരു പ്ര­തി­സാ­ഹി­ത്യ­വി­ചാ­ര­ത്തി’ൽ ഒരു സാ­ഹി­ത്യ­ക്കാ­ര­ന്റെ അവസ്ഥ കാണാൻ ക­ഴി­യു­ന്നു, ര­ചി­ക്കു­വാൻ ചി­ന്ത­കൾ വേണം തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ പ­റ­യു­ന്നു. കൂ­ടാ­തെ സാ­ഹി­ത്യം വാ­യ­ന­ക്കാർ­ക്കു് ആ­സ്വാ­ദ്യ­ക­ര­മാ­യി­രി­ക്ക­ണം എ­ന്നും പ­റ­യു­ന്നു. ‘അ­ന്ധ­കാ­ണ്ഡം’ എ­ന്ന­തിൽ ഈ കാ­ല­ത്തെ മ­നു­ഷ്യ­രു­ടെ സ്വ­ഭാ­വം കാണാൻ സാ­ധി­ക്കു­ന്നു. ത­നി­ക്കു് ഗു­ണ­മു­ള്ള­തു് ല­ഭി­ക്കു­വാൻ എ­ന്തും ചെ­യ്യും എ­ന്നു­ള്ള പ്ര­യോ­ഗ­ത്തി­ലൂ­ടെ കാണാൻ സാ­ധി­ക്കും. അവസാന വരികൾ വാ­യി­ക്കു­മ്പോൾ ജ്ഞാ­ന­പ്പാ­ന ഓർമ്മ വ­രു­ന്നു. ‘ഒരു തോറ്റ(ം)പാ­ട്ടു്’ എ­ന്ന­തിൽ ഒരു ബാ­റി­ലെ അ­വ­സ്ഥ­യും, ആളുകൾ മദ്യം ക­ഴി­ക്കാൻ പോ­കു­ന്ന കാ­ര­ണ­വും പ­റ­യു­ന്നു. ബാ­റി­ലെ പാ­ട്ടും താ­ള­വും ര­സ­ക­ര­മാ­യി പ­റ­യു­ന്നു. മദ്യ നി­രോ­ധ­നം ന­ട­പ്പാ­ക്കാ­ത്ത­തും ഇതിൽ പ­രാ­മർ­ശി­ക്കു­ന്നു. ദൈ­വ­വും കൈ­വി­ട്ട മ­നു­ഷ്യ­രെ പാ­ണ്ഡ­വ­രെ പോലെ എന്ന പ്ര­യോ­ഗം വളരെ ന­ന്നാ­യി­രി­ന്നു. ‘സം­സ്കാ­രം’ എ­ന്ന­തിൽ മ­രി­ച്ചു ക­ഴി­ഞ്ഞാൽ മ­റ്റു­ള്ള­വർ പ­റ­യു­ന്ന­തും കൂ­ടാ­തെ സം­സ്കാ­ര­ച­ട­ങ്ങു­ക­ളും പ്ര­തി­പാ­ദി­ക്കു­ന്നു. ‘തു­ള്ളൽ’ എ­ന്ന­തിൽ ഓരോ മ­നു­ഷ്യ­ന്റെ­യും ഉ­ള്ളിൽ ഒരു ബാ­ധ­യു­ണ്ടാ­കും എ­ന്നാ­ണു് കവി പ­റ­യു­ന്ന­തു്. അതു പോലെ തന്നെ ബാ­ധ­യി­ല്ലാ­ത്ത­വ­നെ കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വും ഇല്ല എ­ന്നും പ­റ­യു­ന്നു. ഒരു തോ­ന്നൽ ഉ­ണ്ടാ­യാൽ മാ­ത്ര­മാ­ണു് ഒരു മ­നു­ഷ്യൻ എ­ന്തെ­ങ്കി­ലും ചെ­യ്യാൻ ത­യ്യാ­റാ­കു­ക­യു­ള്ളു.
ആവണി, കെ.:
മ­നു­ഷ്യ ജീ­വി­ത­ത്തി­ന്റെ ഓരോ അ­വ­സ്ഥ­ക­ളും വ്യ­ത്യ­സ്ത­മാ­യി വി­വ­രി­ക്കു­ന്ന ക­വി­ത­കൾ ആണു് കെ. ആർ. ടോ­ണി­യു­ടേ­തു്. ഒ­ട്ടു­മി­ക്ക ക­വി­ത­ക­ലി­ലും ‘ഞാൻ’ എന്ന സം­ബോ­ധ­ന­യോ­ടെ­യാ­ണു് ക­വി­ത­കൾ. ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തി­ന്റെ അ­വ­സ്ഥ­കൾ മാ­റ്റ­ങ്ങൾ ചി­ന്ത­കൾ എ­ന്നി­വ­യൊ­കെ വളരെ വ്യ­ക്ത­മാ­യി ക­വി­ത­യിൽ പ്ര­ദി­പാ­ദി­ച്ചി­രി­കു­ന്നു. കാ­ല­ത്തി­ന്റെ മാ­റ്റ­ങ്ങൾ മ­നു­ഷ്യ­നും പു­ത്തൻ ഉ­ണർ­വു് നൽ­കു­ന്നു. കൂ­ടാ­തെ ന­മ്മു­ടെ കുറേ സം­സ്കാ­ര­ങ്ങ­ളെ വളരെ വ്യ­ക്ത­മാ­യി ത­ന്നെ­യാ­ണ് ചി­ത്രീ­ക­രി­ച്ച­തു്. മ­നു­ഷ്യ­ന്റെ ന­ന്മ­യ്കു് വേ­ണ്ടി അവൻ എ­ന്തും ചെ­യ്യും എ­ന്നും കവി പ­റ­യു­ന്നു­ണ്ടു്. മ­നു­ഷ്യ­നും സ­മൂ­ഹ­വും ത­മ്മിൽ ഉള്ള അ­ന്ത­രം കുറവ് ആ­ണെ­ങ്കി­ലും ആ അ­ന്ത­രം ചി­ലർ­ക്കു കൂ­ടു­തൽ ആ­യി­രി­ക്കും. ഒ­ട്ട­ന­വ­ധി ആ­ശ­യ­ങ്ങൾ പ­കർ­ന്നു നൽകാൻ ഈ ക­വി­ത­കൾ­ക്കു് സാ­ധി­ച്ചി­ട്ടു­ണ്ടു്.
ഹേമ റോയ്:
കെ. ആർ. ടോ­ണി­യു­ടെ ‘സം­സ്കാ­രം’ എന്ന ക­വി­ത­യിൽ ഏതൊരു മ­നു­ഷ്യ­ന്റെ­യും ഉ­ള്ളി­ന്റെ­യു­ള്ളിൽ ഉ­ണ്ടാ­യേ­ക്കാ­വു­ന്ന നി­ഗൂ­ഢ­മാ­യ ബോ­ധ­ത്തെ ആണു് ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. ഒരു മ­ര­ണ­വാർ­ത്ത­യ­റി­ഞ്ഞാൽ, ‘ഞാ­ന­ല്ല­ല്ലോ മ­രി­ച്ച­തു്’ എന്ന സ്ഥാ­യി ഭാ­വ­ത്തി­ലൂ­ടെ­യാ­ണു് ക­വി­ത­യു­ടെ തു­ട­ക്കം. ജീ­വി­ച്ചി­രി­ക്കു­മ്പോൾ കി­ട്ടാ­ത്ത പേരും പ്ര­ശ­സ്തി­യും മ­ര­ണ­ശേ­ഷം ആ മൃ­ത­ദേ­ഹ­ത്തി­നു ല­ഭി­ക്കു­ന്നു. അ­ന്ത്യ­ശു­ശ്രൂ­ഷ ച­ട­ങ്ങിൽ ഏ­തൊ­രാ­ളി­നെ പോലെ താനും ഇ­തൊ­ക്കെ ചെ­യ്യേ­ണ്ട­തു് ആ­ണ­ല്ലോ എന്ന അ­നു­ക­ര­ണ­ശീ­ലം ജ­നി­ക്കു­ന്ന ഒ­രാ­ളി­ലൂ­ടെ­യാ­ണു് കവിത മു­ന്നോ­ട്ടു­പോ­കു­ന്ന­തു്. ‘കരുണ ന­ടി­ച്ച’ മ­നു­ഷ്യൻ അതിൽ രസം ക­ണ്ടെ­ത്തു­ക­യാ­ണു്. പൊ­തു­വേ കാ­ണ­പ്പെ­ടു­ന്ന സാ­മൂ­ഹി­ക ‘സം­സ്കാ­ര’ത്തി­ന്റെ ഭാ­ഗ­മാ­യാ­ണു് പി­ന്നീ­ടു­ള്ള വരികൾ ക­വി­ത­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്ന­തു്. പാ­തി­രി­യു­ടെ പാ­ട്ടു് കേ­ട്ടു് പകുതി മ­രി­ച്ച കുറെ പെ­ണ്ണു­ങ്ങ­ളു­ടെ­യും ബോറടി മാ­റ്റു­വാ­നാ­യി മാ­ന്യ­ത ന­ടി­ച്ചു് മ­ദ്യ­പി­ച്ചു് എ­ത്തി­യ­വ­രു­ടെ­യും അ­നു­ക­ര­ണ ശീ­ല­ത്തെ, സ­മൂ­ഹ­ത്തി­ന്റെ ‘സം­സ്കാ­ര’മായും ധൂ­പ­ക്കു­റ്റി വീശി ശ­വ­മ­ഞ്ചം എ­ടു­ത്തു് പോ­കു­ന്ന­തി­നെ മരണ ‘സം­സ്കാ­ര’മായും പ്ര­തി­പാ­ദി­ക്കു­ന്നു… ‘സം­സ്കാ­രം’ എ­ന്ന­തി­നു് ഈ ര­ണ്ടു് അർത്ഥ ധ്വ­നി­കൾ ആണു് ക­വി­ത­യിൽ ഉ­ള്ള­തു്. ആ­യു­സ്സി­നു് ദൈർ­ഘ്യം കു­റ­ഞ്ഞു­വ­രു­ന്ന മ­നു­ഷ്യ­നു് മൃ­ത­ശ­രീ­ര­ത്തി­ന്റെ മു­ന്നിൽ നിൽ­ക്കു­മ്പോൾ മാ­ത്രം തോ­ന്നു­ന്ന ഒരു പ്ര­ത്യേ­ക­ത­യാ­ണു് ചു­റ്റു­പാ­ടു­മു­ള്ള­വ­യെ അ­തി­സൂ­ക്ഷ്മ­മാ­യി മ­ന­സ്സി­ലേ­ക്കു് പ­റി­ച്ചു വ­യ്ക്കു­ക എ­ന്ന­തു്. ചു­റ്റു­പാ­ടു­മു­ള്ള­തൊ­ക്കെ ന­ഷ്ട­പ്പെ­ട്ടേ­ക്കാം എന്ന തോ­ന്ന­ലാ­ണു് ഇ­ങ്ങ­നെ­യൊ­രു നിർ­വി­കാ­ര­ത്തി­നു കാരണം. ക­വി­ത­യു­ടെ അവസാന ഭാഗം വ്യ­ക്ത­മാ­ക്കു­ന്ന­വ­യാ­ണു് ഇവ. മാ­നു­ഷി­ക വി­കാ­ര­ങ്ങൾ അ­തി­തീ­വ്ര­ത­യോ­ടെ­യും നർ­മ്മ­ത്തോ­ടെ­യും ജ­ന­മ­ന­സ്സു­ക­ളി­ലേ­ക്കു് കു­ത്തി വ­യ്ക്കു­വാൻ ഉള്ള സൂ­ചി­മു­ന പോ­ലെ­യാ­ണു് കെ. ആർ. ടോണി സാ­ഹി­ത്യ­ത്തെ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തു്.
മ­ധു­സൂ­ദ­നൻ: സൂ­ര്യ­കാ­ന്തി
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മ­ധു­വി­ന്റെ ലേഖനം പ­തി­വു­പോ­ലെ ഓർ­മ്മ­ക­ളി­ലും ച­രി­ത്ര­ത്തി­ലും ക­ല­ക­ളി­ലും കൂടി സ­ഞ്ച­രി­ച്ചു് സൗ­ന്ദ­ര്യ­ത്തി­ന്റെ രാ­ഷ്ട്രീ­യം വെ­ളി­വാ­ക്കു­ന്നു. അയ് വേയി വേ­യി­യു­ടെ കു­റ­ച്ചു ചി­ത്ര­ങ്ങ­ളും ഇൻ­സ്റ്റ­ലേ­ഷ­നു­ക­ളു­മേ നേ­രി­ട്ടു ക­ണ്ടി­ട്ടു­ള്ളു. എ­ന്നാൽ ആ ക­ല­യു­ടെ രാ­ഷ്ടീ­യം ന­ന്നാ­യ­റി­യാം. ക­ഴി­ഞ്ഞ വർ­ഷ­ങ്ങ­ളിൽ ഞാൻ വാ­യി­ച്ച പല നോ­വ­ലു­ക­ളും ചൈ­ന­യെ­ക്കു­റി­ച്ചു­ള്ള ഗ്ര­ന്ഥ­ങ്ങ­ളും മാ­ത്ര­മ­ല്ല എന്റെ നാലു ചൈനാ സ­ന്ദർ­ശ­ന­ങ്ങ­ളും ചൈ­ന­യു­ടെ വി­പ്ല­വാ­ന­ന്ത­ര­വി­പ­രി­ണാ­മ­ത്തി­ന്റെ ക്രൂ­ര­ത­യും കൗ­ശ­ല­വും എന്നെ വ്യ­ക്ത­മാ­യി ബോ­ദ്ധ്യ­പ്പെ­ടു­ത്തി. കവികൾ വി­പ്ല­വ­കാ­ല­ത്തു് വി­പ്ല­വ­ത്തി­നാ­യി പാ­ടു­ന്നു, വി­പ്ല­വം ക­ഴി­ഞ്ഞാൽ സൈ­ബീ­രി­യ­യി­ലേ­യ്ക്കു നാ­ടു­ക­ട­ത്ത­പ്പെ­ടു­ന്നു എ­ന്നും, ഉ­ദി­ച്ച ന­ക്ഷ­ത്ര­ങ്ങ­ളെ­ല്ലാം ഏതോ രാ­ജാ­വി­ന്റെ പി­റ­ന്നാ­ളാ­യി­രു­ന്നു­വെ­ന്നും ഞാ­നെ­ഴു­തി­യ­തു് പ്ര­സി­ദ്ധ­മാ­യ എ­ഴു­പ­തു­ക­ളിൽ ത­ന്നെ­യാ­ണു്. റ­ഷ്യ­യും ചൈ­ന­യും അ­തി­ന്റെ ര­ണ്ടു­ദാ­ഹ­ര­ണ­ങ്ങൾ മാ­ത്രം. ആ വി­പ്ല­വ­ങ്ങ­ളു­ടെ പി­റ­കി­ലു­ണ്ടാ­യ ഇ­ച്ഛാ­ശ­ക്തി­യെ­യും വി­കാ­ര­ത്തെ­യും ഇ­ന്നും ഞാൻ മാ­നി­ക്കു­ന്നു. എ­ന്നാൽ ഭ­ര­ണ­കൂ­ടം എന്ന ഭീകര സം­വി­ധാ­ന­ത്തി­ന്റെ വ­ര­വോ­ടെ ജ­ന­ങ്ങൾ അ­ധി­കാ­ര­ത്തി­ന്റെ ഏ­ണി­പ്പ­ടി­ക­ളാ­യി വ­ലി­ച്ചെ­റി­യ­പ്പെ­ടു­ന്നു. ക­ലാ­കാ­ര­ന്മാർ എ­ന്നും പ്ര­തി­പ­ക്ഷ­ത്താ­ണെ­ന്ന സത്യം അയ് വേയി വേയി ഒ­ന്നു­കൂ­ടി ഉ­റ­പ്പി­ക്കു­ക മാ­ത്ര­മാ­ണു്.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ഇ­തു­വ­രെ പ്ര­സി­ദ്ധീ­ക­രി­ച്ച ഫോൺ പ­തി­പ്പു­ക­ളു­ടെ (277) കാ­റ്റ­ലോ­ഗ് ഇവിടെ: http://books.sayahna.org/ml/pdf/releases-​oct-20.pdf ഡൗൺ­ലോ­ഡ് ക­ണ്ണി­ക­ളും ല­ഭ്യ­മാ­ണു്, ഏ­തി­ലെ­ങ്കി­ലും പ്ര­ശ്ന­മു­ണ്ടെ­ങ്കിൽ അ­റി­യി­ക്കു­ക.

(നവംബർ 1 മുതൽ 7 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
ഷാഹിന, ഇ. കെ.: അവനവൾ
തോമസ് ഏ­ബ്ര­ഹാം:
ഷാഹിന, ഇ. കെ.-യുടെ കഥ വാ­യി­ച്ചു. വളെരെ കാ­ല­ങ്ങൾ ആയി കഥകൾ വാ­യി­ക്കാ­റി­ല്ല. വി­വ­ര­ണ­ങ്ങൾ കഥ അ­ല്ലെ­ന്നാ­ണു് ക­രു­തു­ന്ന­തു്. വി­വ­ര­ണ­ങ്ങൾ ക­ഥ­ക്കു് ഉ­ള്ളി­ലെ കഥ അ­നാ­വ­ര­ണം ചെ­യ്യു­ന്ന­താ­യി എ­നി­ക്കു് തോ­ന്നി­യി­ല്ല. ഒരു പ­ണ്ഡി­തൻ അ­ല്ലാ­ത്ത സാ­ധാ­ര­ണ­ക്കാ­രൻ ആയതു് കൊ­ണ്ടാ­വാം.
കെ. ദാ­മോ­ദ­രൻ: ശ്രീ­ശ­ങ്ക­രൻ ഹെഗൽ മാർ­ക്സ്
രാജൻ പ­ടു­തോൾ:
ശ­ങ്ക­ര­നെ­യും ഹെ­ഗ­ലി­നെ­യും ഫുർ­ബാ­കി­നെ­യെ­യും ല­ളി­ത­മാ­യി പ­രി­ച­യ­പ്പെ­ടു­ത്തു­ന്നു. നന്ദി.
കെ. ജി. എസ്.: വ­ലു­തു് വി­സ്മ­യം
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വൻ­മ­തിൽ കാണും മു­മ്പാ­ണു് അ­തി­നാ­യി നടന്ന ബ­ലി­യെ­ക്കു­റി­ച്ചു് ഞാൻ ‘വ­ട­ക്കൻ­പാ­ട്ടു്’ എ­ഴു­തി­യ­തു്. പി­ന്നെ അതു കണ്ടു, ഒരു ത­വ­ണ­യ­ല്ല, മൂ­ന്നു തവണ—സ­ഹ­യാ­ത്രി­കർ വേറെ വേ­റെ­യാ­യി­രു­ന്ന­തി­നാൽ പോ­കേ­ണ്ടി വ­ന്ന­താ­ണു്. സ­മ്രാ­ട്ടു­ക­ളു­ടെ അ­ധി­കാ­ര­ത്തി­ന്റെ­യും ജ­ന­ങ്ങ­ളു­ടെ ബ­ലി­ക­ളു­ടെ­യും അനന്ത സ്മാ­ര­കം. പി­ന്നെ പല മ­തി­ലു­ക­ളും കണ്ടു. ബെർ­ലിൻ മ­തി­ലി­ന്റെ അ­വ­ശി­ഷ്ട­മുൾ­പ്പെ­ടെ. കെ. ജി. എ­സ്സി­ന്റെ സ­ന്ദർ­ശ­ന വി­വ­ര­ണം കഥയും ക­വി­ത­യും ചേർ­ന്ന­തു്, ക­ണ്ണീ­രും ചോ­ര­യും പോലെ. മ­ല­യാ­ള­ത്തിൽ നാം മ­ഹ­ത്താ­യ മതിൽ എന്നു വി­ളി­ക്കാ­ത്ത­തു ന­ന്നാ­യി—വൻ­മ­തിൽ. ‘വൻ’ പൊ­ങ്ങ­ച്ച­ത്തി­ന്റെ സൂചകം. vain എ­ന്നാ­വും ആം­ഗ­ല­പ്പെ­രു­മ. നന്ദി ഈ യാ­ത്രാ­സ്മ­ര­ണ­യ്ക്ക്. ഇതും ഒരു സ്മാ­ര­കം.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
യാ­ത്രാ­നു­ഭ­വ­ങ്ങ­ളി­ലെ ദൃ­ശ്യ­വി­സ്തൃ­തി. കെ. ജി. എ­സ്സി­ന്റെ ‘വ­ലു­തു് വി­സ്മ­യം’ വെ­റു­മൊ­രു യാ­ത്രാ­വി­വ­ര­ണ­മ­ല്ല, മ­റി­ച്ചു്, യാ­ത്രാ­നു­ഭ­വ­ങ്ങ­ളു­ടെ സാം­സ്കാ­രി­ക ആ­വി­ഷ്ക്കാ­ര­വും കാ­വ്യ­ബിം­ബ­ങ്ങ­ളു­ടെ ചു­രു­ക്കെ­ഴു­ത്തു­മാ­ണു്. വൻ­മ­തിൽ ഒരു കാഴ്ച മാ­ത്ര­മ­ല്ല, ബിം­ബ­മാ­ണു്, പ്ര­തി­രോ­ധ­വു­മാ­ണു്. ചൈ­ന­ക്കാർ ലോ­ക­ത്തെ കാണാൻ ശ്ര­മി­ച്ചി­ട്ടു­ള്ള­തു്, ഈ മ­തി­ലി­ന­ക­ത്തു നി­ന്നാ­ണു്, ബൌ­ദ്ധി­ക­മാ­യും സാം­സ്കാ­രി­ക­മാ­യും. അ­നേ­ക­രു­ടെ ജീവൻ ബ­ലി­യാ­യി­ട്ടു­ള്ള­തി­നാൽ ‘ചൈ­ന­യു­ടെ ഏ­റ്റ­വും വലിയ പാ­പ­ശാ­ല’യും ‘ബ­ലി­കു­ടീ­ര’വു­മാ­ണി­തു്. വൻ­മ­തിൽ, ‘അ­ത്ഭു­ത­മാ­യി­രി­ക്കെ­ത്ത­ന്നെ ക­രു­ണ­വും ശാ­ന്ത­വും ക്രൂ­ര­വും’ ആ­ണെ­ന്നും കെ. ജി. എസ്. തി­രി­ച്ച­റി­യു­ന്നു. വൻ­മ­തി­ലി­ല്ലെ­ങ്കിൽ ത­ങ്ങ­ളി­ല്ലെ­ന്ന ചൈ­നീ­സ് പാ­ഠ­മാ­ണ­തു സ­ന്ദർ­ശ­കർ­ക്കു് നൽ­ക്കു­ന്ന­തു്. ഇ­രു­പ­ത്തോ­രാ­യി­രം കി­ലോ­മീ­റ്റ­റി­ലേ­റെ നീ­ള­മു­ണ്ടു് വൻ­മ­തി­ലി­നു്. പാ­റ­യും ഇ­ഷ്ടി­ക­യും ‘ച­രി­ത്ര­വും കെ­ട്ടു­ക­ഥ­യും ഭയവും ക­രു­ത്തും കൊടും ക്രൂ­ര­ത­യും…’ കൊ­ണ്ടു് കെ­ട്ടി­പ്പ­ടു­ത്ത വൻ­മ­തിൽ, ‘പല രാ­ജ­വം­ശ­ങ്ങ­ളു­ടെ പല നൂ­റ്റാ­ണ്ടു­ക­ളി­ലെ ജ­ന­പീ­ഡ­ന­ത്തി­ന്റെ സ്മാ­ര­കം’. ബി. സി. ര­ണ്ടാം നൂ­റ്റാ­ണ്ടു­മു­തൽ ‘ചീ­നർ­ക്കു­ണ്ടു് മ­തിൽ­ക്ക­ഥ­ക­ളു­ടെ പെരും കൃഷി.’ അ­ന്ധ­വി­ശ്വാ­സ­വും ഭാ­വ­ന­യും ചാ­ലി­ച്ച നാ­ടോ­ടി­ക്ക­ഥ­കൾ അ­വർ­ക്കു­ണ്ടു്. ജി­യാ­യു­ഗു­വാൻ ചു­ര­ത്തി­നു് ഈപേർ വ­ന്ന­തു തന്നെ, വൻ­മ­തിൽ നിർ­മ്മാ­ണ­ത്തി­നു് രാ­ജ­കി­ങ്ക­ര­ന്മാർ വ­ലി­ച്ചി­ഴ­ച്ചു­കൊ­ണ്ടു­പോ­യ തന്റെ ഭർ­ത്താ­വി­ന്റെ മ­ര­ണ­വും തു­ടർ­ന്നു് ഭാര്യ ജി­യാ­ങ്ങ്ന്യൂ­വി­ന്റെ ജീ­വ­ത്യാ­ഗ­വു­മാ­ണെ­ന്നു് ചൈ­നീ­സ് പു­രാ­വൃ­ത്തം. ചൈ­ന­യിൽ വ­ന്മ­തിൽ ഒരേ സമയം പൈ­തൃ­ക­മാ­യും ലോ­കാ­ത്ഭു­ത­മാ­യും കൊ­ണ്ടാ­ടു­മ്പോൾ തന്നെ ‘പി­ഴു­തെ­റി­യൂ ജീ­വ­നൂ­റ്റു­ന്ന രാ­ക്ഷ­സ ഇ­ത്തി­ളി­നെ­യെ­ന്നു്’ കൺ­ഫ്യൂ­ഷ്യ­സി­ന്റെ ശി­ഷ്യ­ന്മാർ തി­രി­ച്ച­റി­യു­ന്നു­ണ്ടു്. ‘മതിൽ വി­രു­ദ്ധ­രും മതിൽ ഭ­ക്ത­രു­മാ­യി ചൈ­ന­ക്കാർ അകമേ അ­ക­ന്നു’ എന്നു നി­രീ­ക്ഷി­ക്കു­ന്ന കെ. ജി. എസ്, ‘നിർ­മ്മി­ക്കു­ന്ന­തി­നേ­ക്കാൾ പാ­ടാ­ണു് ചിലതു പൊ­ളി­ച്ചു കളയാൻ’ എന്ന ച­രി­ത്ര­സ­ത്യ­വും നമ്മെ ബോ­ദ്ധ്യ­പ്പെ­ടു­ത്തു­ന്നു. ഈ യാ­ത്രാ­നു­ഭ­വ­ത്തിൽ ബ­ഷീ­റും കാ­ഫ്ക­യും അം­ബേ­ദ്ക്ക­റു­മെ­ല്ലാം വിവിധ സാം­സ്കാ­രി­ക രൂ­പ­ക­ങ്ങ­ളാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. ‘വി­ഭ­ജ­ന­ത്തി­ന്റെ ക­ല്ലു­ഭാ­ഷ­യാ­യ്’. കാ­ഫ്ക­യും ‘ഏ­ക­ദൈ­വം അ­ദ്വൈ­തം’ എ­ന്നി­വ നി­ര­വ­ധി ‘മ­തിൽ­ക്കെ­ട്ടു­കൾ ചേർ­ത്തു് മെ­ട­ഞ്ഞ­തെ­ന്നോർ­ത്തു്’ അം­ബേ­ദ്ക്ക­റും. ബാ­ദ­ലി­ങ്ങിൽ ചെ­ന്ന­പ്പോ­ളു­ള്ള മ­ഴ­ക്കാ­ഴ്ച അ­തി­മ­നോ­ഹ­രം. പു­തി­യ­തും പ­ഴ­യ­തു­മെ­ന്നും ഇ­ന്ത്യൻ മ­ഴ­യെ­ന്നും ചൈ­നീ­സ് മ­ഴ­യെ­ന്നു­മു­ള്ള മ­ഴ­പ്പെ­രു­മ സാ­ധാ­ര­ണ യാ­ത്രാ­നു­ഭ­വ­ങ്ങ­ളിൽ ആരും നി­രീ­ക്ഷി­ച്ചു ക­ണ്ടി­ട്ടി­ല്ല, കെ. ജി. എ­സ്സ­ല്ലാ­തെ. ‘മ­ഴ­യ­ല്ലാ­തൊ­രു കാ­ഴ്ച­യി­ല്ല മഴയിൽ. ഇ­ന്ത്യ­യി­ലാ­യാ­ലും ചൈ­ന­യി­ലാ­യാ­ലും. മ­റ്റെ­ല്ലാം മ­റ­ക്കും മഴ. പെ­യ്തൊ­ടു­ങ്ങും വരെ ആ­വു­ന്ന­ത്ര ത­ന്നെ­ത്ത­നെ കാ­ണി­ക്കു­ന്നൊ­രു ജീ­നി­യ­സാ­ണു് മഴ.’ ഇ­പ്ര­കാ­രം മ­ഴാ­നു­ഭ­വ­ത്തെ യാ­ത്രാ­നു­ഭ­വ­മാ­യി നമ്മെ ബോ­ധ്യ­പ്പെ­ടു­ത്തു­ന്ന­തു് കെ. ജി. എസ്. മാ­ത്രം. വൻ­മ­തി­ലി­ന്റെ വേ­റി­ട്ടു­ള്ളൊ­രു കാ­ഴ്ച­യാ­ണു് ഈ യാ­ത്രാ­നു­ഭ­വ­ത്തിൽ ഉ­ട­നീ­ളം. ‘മ­റ­കൂ­ടി­യാ­ണു് മതിൽ, മ­തിൽ­ക്കെ­ട്ടു്, കൺ­കെ­ട്ടു്. മ­റ­യ്ക്കാ­നു­ള്ള പ­റ­യ­ലാ­ണു് പല മ­തി­ലും. നു­ണ­പോ­ലെ. പ­കു­ക്കാ­നും മ­റ­യ്ക്കാ­നും അ­ക­റ്റാ­നു­മു­ള്ള ആ­വി­ഷ­ക്കാ­ര­നി­രോ­ധ­ന­ത്തി­ന്റെ വാ­സ്തു­വി­ദ്യ. ഫ്യൂ­ഡൽ മതിൽ, ഗ്ലോ­ബൽ മതിൽ, തടവറ മതിൽ, ബെർ­ലിൻ മതിൽ, ഏതു മ­തി­ലും… വി­ല­ക്ക­പ്പെ­ട്ട ന­ഗ­ര­ത്തി­ന്റെ മ­തി­ലി­ലെ മാ­വോ­ഫോ­ട്ടോ പോലെ കാ­ണി­ക്കു­ന്ന­തി­നേ­ക്കാ­ളേ­റെ മ­റ­യ്ക്കു­ക്കു­ന്ന ഫോ­ട്ടോ മഴ, ബിം­ബ­മ­ഴ, മ­തി­ലാ­യ മതിൽ നിറയെ.’ ചൈ­ന­യി­ലെ പാർ­ട്ടി സ്വേ­ച്ഛാ­ധി­പ­ത്യ­വും പുതിയ വൻ­മ­തി­ലെ­ന്നു് കെ. ജി. എസ്. തി­രി­ച്ച­റി­യു­ന്നു. കേ­ബിൾ­കാർ കയറാൻ വേ­ണ്ടി പ­ട­വു­കൾ ക­യ­റു­ന്ന­തി­നി­ടെ വൻ­മ­തി­ലി­ന്റെ ജൈ­വ­വൈ­വി­ദ്ധ്യം ന­മു­ക്ക­നു­ഭ­വി­ക്കാൻ ക­ഴി­യു­ന്നു. ഭീ­മാ­കാ­ര­ത്തി­ന്റെ ‘സാ­ന്നി­ദ്ധ്യ­ഗ­രി­മ അ­റി­യാ­തെ ഒരു പ­ടി­യും ക­യ­റാ­നാ­വി­ല്ല. നൂ­റ്റാ­ണ്ടു­ക­ളാ­യി ഇതേ ഇ­രി­പ്പാ­ണ് കൽ­ത്തു­ണ്ടു­കൾ. പ­ല­തി­നു ചു­റ്റും വി­ട­വു് കണ്ടു. വി­ട­വു് പ­ടർ­ന്നു­ണ്ടാ­യ വി­ള്ളൽ കണ്ടു. വി­ള്ള­ലിൽ ഉ­റു­മ്പു്, വെ­ള്ള­ക്കൂ­റ, വ­ണ്ടു്, ഗൌ­ളി­ഗ­ണ­ങ്ങ­ളെ കണ്ടു. വ­രി­വ­രി­യാ­യി ദീർ­ഘ­യാ­ത്ര­യി­ലേർ­പ്പെ­ട്ടി­രി­ക്കു­ന്ന ചെ­റു­പ്രാ­ണി­ക­ളെ, ക­രി­മൌ­നി­ക­ളെ, കണ്ടു. ക­ണ്ണീ­ച്ച­യു­ടെ കു­ഞ്ഞി­ച്ചി­റ­കു­ക­ളു­ള്ള ചിലർ ഒരു കൽ­പ്പ­ഴു­തി­നെ ചു­റ്റി­പ്പ­റ­ക്കു­ന്നു. ഇ­തി­ലും ചെറിയ പ­റ­വ­ക­ളെ ഒ­രാ­കാ­ശ­ത്തി­നും കി­ട്ടി­ല്ല. ഇ­തി­ലും ചെറിയ താ­മ­സ­ക്കാ­രെ ഒരു ചു­വ­രി­നും കി­ട്ടാ­നി­ല്ല.’ തു­ടർ­ന്നു് കെ. ജി. എസ്. ചെറു ചോ­ദ്യ­ങ്ങ­ളി­ലൂ­ടെ വൻ മ­തി­ലി­നെ പു­നർ­നിർ­വ­ചി­ക്കു­ന്നു. മലയും കാടും വ­ന്യ­ത­യും ഇ­ണ­ക്കി വൻ­മ­തി­ലി­നെ അവർ (ചൈ­ന­ക്കാർ) പ്ര­കൃ­തി­യു­ടെ ജൈ­വ­വൈ­വി­ദ്ധ്യ­ത്തിൽ ഉൾ­ച്ചേർ­ക്കു­ക­യ­ല്ലേ? അ­പ­നിർ­മ്മി­ക്കു­ക­യ­ല്ലേ? അ­വ­രെ­ല്ലാം­കൂ­ടി എന്റെ മ­ന­സ്സിൽ നെ­യ്യു­ന്ന­തു് വൻ­മ­തി­ലും ആ പ­രി­സ­ര­വും അവരും ത­മ്മി­ലു­ള്ള ചി­ര­സ്ഥാ­യി­യെ അല്ലെ? എ­ന്നി­ങ്ങ­നെ­യു­ള്ള ചോ­ദ്യ­ങ്ങ­ളി­ലൂ­ടെ വൻ­മ­തി­ലി­നെ ചൈ­ന­യു­ടെ സാം­സ്കാ­രി­ക­ച­രി­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യി കാണാൻ വാ­യ­ന­ക്കാ­ര­നെ പ്രാ­പ്ത­നാ­ക്കു­ന്നു, കെ. ജി. എ­സ്സി­ലെ സാം­സ്കാ­രി­ക വി­മർ­ശ­കൻ. അവർ നി­ര­സി­ക്കു­ന്ന­തു് കാ­ല­ങ്ങ­ളാ­യി ആ­വാ­സ­ന്യാ­യ­ങ്ങ­ളാ­യി ത­ന്നി­ലു­ള്ള മുൻ­ധാ­ര­ണ­ക­ളെ­യ­ല്ലേ എ­ന്ന­ദ്ദേ­ഹം തി­രി­ച്ച­റി­യു­ന്നു. വെറും യാ­ത്രാ വി­വ­ര­ണ­ങ്ങ­ള­ല്ലാ­ത്ത യാ­ത്രാ­നു­ഭ­വ­ങ്ങൾ­ക്കേ ഇ­പ്ര­കാ­രം സ്വയം തി­രു­ത്തു­വാ­നും ന­വീ­ക­രി­ക്കാ­നും കഴിയൂ. ചൈ­ന­ക്കാർ­ക്കു് വൻ­മ­തിൽ പെരിയ യു­ദ്ധ­സാ­മ­ഗ്രി അല്ല. ‘പ്ര­തി­രോ­ധ­ദുർ­ഗ്ഗ­മ­ല്ല; അ­ടി­യിൽ അ­നേ­കാ­യി­രം എ­ല്ലിൻ­കൂ­ടു­കൾ പാകിയ കൂ­ട്ട­ക്ക­ല്ല­റ­യ­ല്ല; കോ­ടാ­നു­കോ­ടി ജീ­വി­കൾ വ­സി­ക്കു­ന്ന കൂ­ട്ടു­കു­ടും­ബം. അ­ള­വു­കൾ­ക്ക­തീ­ത­മാ­യ­തു്. ലോ­കാ­ന്ത­ര വ്യാ­പ്തി­യു­ള്ള­തു്. ജീ­വ­ന്റെ ഭാ­വി­വ­സ­തി­ക്കു് ഞാ­നി­നി പുതിയ വാ­സ്തു ഗ­ണി­ക്ക­ണ­മെ’ന്നു­ള്ള തി­രി­ച്ച­റി­വാ­ണു് വൻ­മ­തിൽ ആ­ഖ്യാ­ന­ത്തി­ന്റെ കെ. ജി. എസ്. തെളിമ. ‘ആരും ആ­രേ­യും മു­ഴു­വൻ കാ­ണാ­ത്ത­തു പോലെ, അ­റി­യാ­ത്ത­തു­പോ­ലെ, ഒ­ന്നും മു­ഴു­വൻ അ­നു­ഭ­വി­ക്കാ­ത്ത­തു പോലെ ആരും കാ­ണു­ന്നി­ല്ല പൂർ­ണ്ണ­വൻ­മ­തിൽ.’ ‘ആരുടെ ദർ­ശ­ന­വും ഭാഗിക’മെന്ന ദാർ­ശ­നി­ക കാ­ഴ്ചാ­നു­ഭ­വ­വും വാ­യ­ന­ക്കാ­ര­നു് പ്ര­ദാ­നം ചെ­യ്യു­ന്നു കെ. ജി. എ­സ്സിൻ ക­ണ്ണി­ലെ സാ­സ്കാ­രി­ക സൂ­ക്ഷ്മ­ദർ­ശി­നി.
ന­ന്ദി­നി മേനോൻ:
പ്ര­തി­രോ­ധ­ങ്ങൾ പ്ര­ലോ­ഭ­ന­ങ്ങ­ളാ­വു­ന്ന കാലം, മ­റ­കൾ­ക്കു­ള്ളി­ലൊ­ന്നും മ­റ­യ്ക്കാ­നി­ല്ലാ­ത്ത കാലം, അ­ജൈ­വ­ങ്ങ­ളു­ടെ പാ­പ­മോ­ച­ന കാലം, മു­ക­ളിൽ നി­ന്നു­ള്ള താ­ഴ്‌­ന്ന നോ­ട്ട­ങ്ങ­ളു­ടെ മാ­യ­ക്കാ­ഴ്ച്ച­കൾ മാ­യു­ന്ന കാലം… അതീവ വി­സ്മ­യ­ത്തോ­ടെ വാ­യി­ച്ചു, കെ. ജി. എസ്. സാ­റി­നു് ന­മ­സ്കാ­രം.
കെ. വി­നോ­ദ് ച­ന്ദ്രൻ:
കെ. ജി. എ­സ്സി­ന്റെ മ­തിൽ­ക്കാ­ഴ്ച­കൾ. ഭ­ര­ണ­കൂ­ട­ത്തി­ന്റെ കലയും, ശാ­സ്ത്ര­വു­മാ­യ മ­തി­ലി­നെ ചൈ­നീ­സ് വ­ന്മ­തി­ലി­ന്റെ മു­ന്നിൽ നി­ന്നു് കൊ­ണ്ടു് വി­ചാ­ര­ണ­ചെ­യ്യു­ക­യാ­ണു് കെ. ജി. എ­സ്സി­ന്റെ യാ­ത്രാ­ക്കു­റി­പ്പു­കൾ. വൻ­മ­തി­ലി­ന്റെ ര­ഹ­സ്യ­പ്പൊ­രു­ളു­ക­ള­ഴി­ക്കു­ന്ന കാ­ഫ്കെ­യു­ടെ വി­ഖ്യാ­ത­മാ­യ മതിൽ ക­ഥ­യു­ടെ (‘The Great Wall of China’) തു­ടർ­ച്ച­യാ­യി വേണം ഈ കു­റി­പ്പു­ക­ളെ­ക്കാ­ണാൻ. മ­തി­ലി­ന്റെ ഏ­ക­ത്വ­വും മ­ഹ­ത്വ­വും ഒരു മി­ത്താ­ണെ­ന്നും അ­സ­മ­മാ­യ നി­ര­വ­ധി ഖ­ണ്ഢ­ങ്ങൾ കൂ­ട്ടി­ച്ചേർ­ത്ത­താ­ണു് വ­ന്മ­തി­ലെ­ന്നും കാ­ട്ടി­ക്കൊ­ണ്ടു് അ­തി­ന്റെ ഘ­ട­നാ­പ­ര­മാ­യ ശൈ­ഥി­ല്യ­ത്തെ­യും ഇ­ടർ­ച്ച­ക­ളെ­യും അ­നാ­വ­ര­ണം ചെ­യ്യു­ന്നു കാ­ഫ്ക­യു­ടെ കഥ. ബാബേൽ ഗോ­പു­രം ത­കർ­ന്ന­തു് ദൈ­വ­ത്തി­ന്റെ ഇ­ട­പെ­ടൽ­കൊ­ണ്ട­ല്ലെ­ന്നും അ­തി­ന്റെ ഘ­ട­നാ­പ­ര­മാ­യ വൈ­ക­ല്യ­ത്താ­ലാ­ണെ­ന്നും മ­തി­ലു­ക­ളെ അ­ടി­ത്ത­റ­യാ­ക്കി­ക്കൊ­ണ്ടു് പൊ­ളി­യാ­ത്ത (ഭ­ര­ണ­കൂ­ട മാ­തൃ­ക­യി­ലു­ള്ള) ഒരു ബാബേൽ ഗോ­പു­രം സ്ഥാ­പി­ക്കു­വാൻ ക­ഴി­യു­മെ­ന്നും അ­വ­കാ­ശ­പ്പെ­ടു­ന്ന ഒരു പ്രാ­ദേ­ശി­ക­പ­ണ്ഡി­ത­നെ കാഫ്ക അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു് ഈ കഥയിൽ. മ­തി­ലി­നെ ദുരൂഹ സ­മ­സ്യ­യാ­ക്കു­ന്ന­തു് അ­ധി­കാ­ര­ത്തി­ന്റെ അ­സം­ബ­ന്ധ­യു­ക്തി­ക­ളാ­ണെ­ന്നു് ഈ കഥ സൂ­ചി­പ്പി­ക്കു­ന്നു. കാ­ഫ്ക­യു­ടെ മ­തിൽ­ക്ക­ഥ­ക­ളെ പു­നർ­വാ­യി­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ ജോർഗെ ലൂ­യി­സ് ബോർ­ഗെ­സ് (The Wall and the Books) ച­രി­ത്ര­പ­ര­മാ­യ ഒരു വി­രോ­ധാ­ഭാ­സ­ത്തെ ന­മ്മു­ടെ ശ്ര­ദ്ധ­യിൽ­ക്കൊ­ണ്ടു് വ­രു­ന്നു­ണ്ടു്: മ­തിൽ­നിർ­മ്മാ­ണ­ത്തി­നു തു­ട­ക്കം കു­റി­ക്കു­ന്നു­വെ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ആ­ദ്യ­ത്തെ ചിംഗ് ച­ക്ര­വർ­ത്തി ഷി ഹു­വാ­ങ്ചി ത­ന്നെ­യാ­ണു് ചൈ­ന­യിൽ അ­തേ­വ­രെ­യു­ള്ള സർ­വ്വ­ഗ്ര­ന്ഥ­ങ്ങ­ളും ഗ്ര­ന്ഥ­ശാ­ല­ക­ളും ചു­ട്ടു ചാ­മ്പ­ലാ­ക്കി ച­രി­ത്ര(കു)പ്ര­സി­ദ്ധി നേ­ടി­യ­തു് എന്ന വ­സ്തു­ത. സം­ഹാ­ര­ത്തി­ന്റെ­യും നിർ­മ്മാ­ണ­ത്തി­ന്റെ­യും ഈ വി­ചി­ത്ര സം­യോ­ഗ­ത്തെ­പ്പ­റ്റി തൃ­പ്തി­ക­ര­മാ­യ ഒരു വി­ശ­ദീ­ക­ര­ണം നൽ­കു­വാൻ പക്ഷേ, ബോർ­ഗ­സ്സി­നു ക­ഴി­യു­ന്നി­ല്ല. ഗ്ര­ന്ഥ­ങ്ങ­ളെ ക­ത്തി­ക്കൽ, തീർ­ച്ച­യാ­യും ച­രി­ത്ര­ത്തെ, ഓർ­മ്മ­യെ, പൊ­തു­മ­യു­ടെ അ­നു­ഭ­വ­ങ്ങ­ളെ, സം­സ്ക്കാ­ര­ത്തെ ക­ത്തി­ക്ക­ലാ­യി­രു­ന്നു. ലോ­ക­ച­രി­ത്ര­ത്തി­ലെ ആ­ദ്യ­ത്തെ ച­ക്ര­വർ­ത്തി­യാ­ണു് താ­നെ­ന്നും ഭ­ര­ണ­കൂ­ട­ത്തി­ന്റെ പുതിയ ഒരു പ­ഞ്ചാം­ഗം, കാ­ല­ഗ­ണ­ന, അവിടെ ആ­രം­ഭി­ക്കു­ക­യാ­ണെ­ന്നും ഒരു പു­ത്തൻ ച­രി­ത്ര­ത്തി­നു് താൻ ആരംഭം കു­റി­യ്ക്കു­ക­യാ­ണെ­ന്നും ഒ­ക്കെ­യു­ള്ള സൂ­ച­ന­കൾ നൽ­കാ­നാ­വാം ച­ക്ര­വർ­ത്തി ആ സാഹസം ചെ­യ്ത­തു്. മതിൽ നിർ­മ്മാ­ണ­മാ­വ­ട്ടെ, സ്ഥ­ല­ത്തെ­യും കാ­ല­ത്തെ­യും വ­സ്തു­ക്ക­ളെ­യും ആ­ത്മാ­ക്ക­ളെ­യും ച­രി­ത്ര­ത്തെ­യും പ­കു­ക്ക­ലും, ലോ­ക­ത്തെ പു­റ­ത്തി­ട്ട­ട­യ്ക്ക­ലും ദേശീയ ആ­ത്മ­ത്തി­ലേ­ക്കു് പിൻ­വ­ലി­യ­ലും അ­ട­യ­ലും. പു­സ്ത­കം ക­ത്തി­ക്ക­ലും മതിൽ നിർ­മ്മാ­ണ­വും പ­ര­സ്പ­ര­വി­രു­ദ്ധ­മ­ല്ല, ഭ­ര­ണ­കൂ­ട­ത്തി­ന്റെ വിഭജന ദർ­ശ­ന­ത്തി­ന്റെ, അ­ധി­കാ­രോ­ന്മാ­ദ­ത്തി­ന്റെ, പ­ര­സ്പ­ര­പൂ­ര­ക­മാ­യ ഇ­ര­ട്ട­പ്ര­ക്രി­യ­ക­ളാ­ണു് എ­ന്നു് ലോ­ക­ച­രി­ത്രം തെ­ളി­യി­ച്ചു. തെ­ളി­യി­ച്ചു് കൊ­ണ്ടി­രി­ക്കു­ന്നു. ഭ­ര­ണ­കൂ­ട­ക­ലാ­കാ­ര­ന്മാർ, മ­തി­ലി­ന്റെ ഖ­ണ്ഡ­കാ­വ്യ­ങ്ങ­ളും മ­ഹാ­കാ­വ്യ­ങ്ങ­ളും, മ­തിൽ­സ്ത­വ­ങ്ങ­ളും ര­ചി­ക്കു­മ്പോൾ മ­തി­ലു­ക­ളു­ടെ ‘പുണ്യ പുരാതന-​അധുനാതന മി­ത്തു­ക­ളെ’ പൊ­ളി­ച്ചു് മതിൽ മ­റ­കൾ­ക്കു­ള്ളിൽ അ­ട­ക്കം ചെ­യ്യ­പ്പെ­ട്ട, അ­നീ­തി­ക­ളു­ടെ, പീ­ഢ­ന­ങ്ങ­ളു­ടെ, ന­ര­ബ­ലി­ക­ളു­ടെ, ക്രൂ­ര­ത­ക­ളു­ടെ പാ­പ­ച­രി­ത്രം കു­ഴി­ച്ചെ­ടു­ക്കു­ക­യാ­ണു് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ജ­ന്മാ­ന്ത­ര­ശ­ത്രു­വാ­യ കവി. ഭർ­ത്തൃ­ഹ­തി­യാൽ ദുഃ­ഖി­ത­യാ­യി മ­തി­ലിൽ ത­ല­യ­റി­ഞ്ഞു് മ­രി­ച്ചു­വീ­ണ പെ­ണ്ണി­ന്റെ­യും ആ ക്ഷോ­ഭ­ത്തിൽ ത­കർ­ന്ന­ല­ച്ചു വീണ മ­തി­ലി­ന്റെ­യും കഥ കെ. ജി. എസ്. ചി­ക­ഞ്ഞെ­ടു­ക്കു­ന്നു. മ­തി­ലി­ന്റെ സ്തൂ­ല­സൂ­ക്ഷ്മ­സ­ത്യ­ങ്ങൾ അ­ഴി­ച്ചെ­ടു­ക്കു­ന്നു. വൻ­മ­തിൽ മാന്ത്രിക-​ആഭിചാര-ചികിൽസാലയവും, ദേ­വാ­ല­യ­വും പീ­ഢാ­ല­യ­വും പാ­പ­ശാ­ല­യും ബ­ലി­കു­ടീ­ര­വു­മാ­ണെ­ന്ന അ­പ്രി­യ­സ­ത്യ­ങ്ങൾ കു­ഴി­ച്ചെ­ടു­ക്കു­ന്നു. ‘ചൈ­ന­ക്കാർ ചൈ­ന­ക്കാ­രെ നിർ­വ്വ­ചി­ച്ചാൽ ഒ­രു­ട­ലിൽ പല പ്രാ­യ­മു­ള്ള അ­വ­യ­വ­ങ്ങ­ളും മ­ന­സ്സു­മു­ള്ള ഈ വ­ന്മ­തി­ലാ­ണ­വർ’ എ­ന്നു് യാ­ത്രി­ക­നാ­യ കവി. ചൈ­ന­ക്കാ­ര­ന്റെ സ്ഥൂല സൂക്ഷ്മ-​ഉടമ്പുകൾ വ­ന്മ­തി­ലാൽ പച്ച കു­ത്ത­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്ന­താ­ണു് ച­രി­ത്ര സത്യം. മതിൽ ചൈ­ന­ക്കാ­ര­ന്റെ മ­റ­യാ­ണെ­ന്നു് (വേ­ദ­വും) ക­ണ്ടെ­ത്തു­ന്ന കെ. ജി. എസ്., ടി. ആർ. വേ­ണു­ഗോ­പാൽ വി­ശ­ദ­മാ­ക്കു­ന്ന പോലെ മതിൽ ‘മറ’യുടെ നാ­നാർ­ത്ഥ­ങ്ങ­ളെ വി­ദ­ഗ്ധ­മാ­യി അ­നാ­വ­ര­ണം ചെ­യ്യു­ക­യാ­ണു്. അ­ധി­കാ­ര­ത്തി­ന്റെ ആ­ജ്ഞാ­വാ­ക്യ­ങ്ങ­ളാ­ണു്, ‘മറ’മൊ­ഴി­ക­ളാ­ണു് മ­തി­ലി­ന്റെ ഭാഷ. ‘മ­തിൽ­ക്കെ­ട്ടു് കൺ­കെ­ട്ടാ’ണു്. ‘വി­ല­ങ്ങി നിൽ­ക്ക­ലും വി­ല­ക്കു് ക­ല്പി­ക്ക­ലു­മാ­ണു്’. ‘മ­റ­യ്ക്കാ­നു­ള്ള പ­റ­യ­ലാ­ണു്’. നു­ണ­മൊ­ഴി­യാ­ണു്. ‘പ­കു­ക്കൽ, മ­റ­യ്ക്കൽ, അ­ക­റ്റൽ, എ­ന്നി­ങ്ങ­നെ ആ­വി­ഷ്ക്കാ­ര നി­രോ­ധ­ന­ത്തി­ന്റെ വാ­സ്തു­വി­ദ്യ­യാ­ണു്’. അ­ക­ത്തും പു­റ­ത്തു­മു­ള്ള അ­ന­വ­ധി­മ­തി­ലു­ക­ളെ ദൃ­ശ്യ­വേ­ദ്യ­മാ­ക്കു­ന്നു തു­ടർ­ന്ന­ങ്ങോ­ട്ടു് ലേഖകൻ. ‘ഒരു മ­തി­ലിൽ നി­ന്നു് മ­റ്റൊ­രു­മ­തി­ലി­ലേ­യ്ക്കു­ള്ള വ­ഴി­യാ­യി ലോകം ചു­രു­ങ്ങു­ന്നു’ എ­ന്നു് അയാൾ കാ­ത­ര­നാ­വു­ന്നു. മ­തി­ലു­ക­ളു­ടെ മ­ഹാ­സ­മു­ച്ച­യ­ങ്ങ­ളാൽ ലോ­ക­മെ­ങ്ങും നാം വ­ള­യ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നു് വെ­ളി­കൊ­ള്ളു­ന്നു. ‘വി­ല­ക്ക­പ്പെ­ട്ട ന­ഗ­ര­ത്തി­ന്റെ മ­തി­ലി­ലെ മാവോ ഫോ­ട്ടോ പോലെ’ മ­തി­ലാ­യ മതിൽ നിറയെ, ‘കാ­ണി­ക്കു­ന്ന­തി­നേ­ക്കാ­ളേ­റെ മ­റ­യ്ക്കു­ന്ന ഫോ­ട്ടോ­മ­ഴ­കൾ, ബിം­ബ­മ­ഴ­കൾ’ പി­ടി­ച്ചെ­ടു­ക്കു­ന്നു കെ. ജി. എ­സ്സി­ന്റെ സ­ത്യ­ദർ­ശി­നി. ഇ­ന്നു് മ­നു­ഷ്യാ­സ്ഥി­ത്വ­ത്തെ, ച­രി­ത്ര സ­ത്യ­ത്തെ, നിർ­വ്വ­ചി­ക്കു­ന്ന­തു് മ­തി­ലു­ക­ളാ­ണെ­ന്നു് വ­ന്മ­തി­ലി­ന്റെ സ­വി­ധ­ത്തിൽ നി­ന്നു് കൊ­ണ്ടു് കവി ജ്ഞാ­ന­പ്പെ­ടു­ന്നു. അ­ങ്ങു് ദൂരെ തെ­ന്നി­ന്ത്യ­യി­ലെ (ആ­ര്യാ­വർ­ത്ത­ത്തി­ലെ­യും) അ­യി­ത്ത മ­തി­ലു­കൾ, ഉ­പ­ജാ­തി മ­തി­ലു­കൾ, ഫ്യൂ­ഡൽ ക്ലാ­സ്സി­ക്ക് മ­തി­ലു­കൾ, ഇ­ന്ത്യ­യി­ലെ­ങ്ങും പ­ടർ­ന്നു് പ­ന്ത­ലി­ക്കു­ന്ന വർ­ഗ്ഗീ­യ മ­തി­ലു­കൾ, അ­നീ­തി­യു­ടെ നെ­ടും­കോ­ട്ട­കൾ, ചൈ­ന­യിൽ ഇ­ന്നു് കൊ­ടി­കു­ത്തി­വാ­ഴു­ന്ന പാർ­ട്ടി സ്വേ­ഛാ­ധി­പ­ത്യ­ത്തി­ന്റെ പുതിയ വൻ­മ­തിൽ. ‘ലോ­ക­ത്തെ­വി­ടെ­യും ഉ­ണ്ടു് ആരും ഇ­ന്നേ­വ­രെ­മു­ഴു­വ­നും കാ­ണാ­ത്ത ഒരു വ­ന്മ­തിൽ’ എന്ന ച­രി­ത്ര­സ­ത്യോ­ദ­യം. മ­തി­ലി­ന്റെ വി­രാ­ഡ­പ്ര­ദർ­ശ­നം. വ­ന്മ­തി­ലി­ന്റെ കൽ­പ്പ­ട­വു­കൾ ക­യ­റു­മ്പോൾ ആ ‘ഭീ­മാ­കാ­ര­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­ഗ­രി­മ’ അ­റി­ഞ്ഞു­കൊ­ണ്ടു് അ­തി­ന്റെ നെ­റു­ക­യിൽ കാൽ കു­ത്തു­മ്പോൾ നി­ര­വ­ധി ബോ­ധോ­ദ­യ­ങ്ങ­ളു­ടെ മി­ന്നൽ­പ്പി­ണ­രു­കൾ യാ­ത്രി­ക­നെ പ്ര­ബു­ദ്ധ­നാ­ക്കു­ന്നു­ണ്ടു്. ‘കൽ­ത്തു­ണ്ടു­കൾ­ക്കു് ചു­റ്റും വി­ട­വു­ക­ളും വിടവു പ­ടർ­ന്നു­ണ്ടാ­യ വി­ള്ള­ലു­ക­ളും’ അയാൾ കാ­ണു­ന്നു. ‘വി­ള്ള­ലിൽ ഉ­റു­മ്പു്, വെ­ള്ള­ക്കൂ­റ, വ­ണ്ടു്, ഗൗ­ളീ­ഗ­ണ­ങ്ങൾ, വ­രി­വ­രി­യാ­യി ദീർ­ഘ­യാ­ത്ര­യി­ലേർ­പ്പെ­ട്ട ചെറു പ്രാ­ണി­കൾ, ക­രി­മൗ­നി­കൾ, ക­ണ്ണീ­ച്ച­യു­ടെ കു­ഞ്ഞി­ച്ചി­റ­കു­ള്ള കു­റു­മ്പ­റ­വ­കൾ’—ഇ­വ­രെ­ല്ലാം ഒരു മ­ഹാ­പ്ര­ക്രി­യ­യി­ലാ­ണു്: വ­ന്മ­തി­ലി­ന്റെ ജൈ­വ­മാ­യ അ­പ­നിർ­മ്മാ­ണ­പ്ര­ക്രി­യ. ‘മലയും കാടും വ­ന്യ­ത­യും ഇ­ണ­ക്കി­ക്കൊ­ണ്ടു്, ഭ­ര­ണ­കൂ­ട­ത്തി­ന്റെ അ­ജ­യ്യ­പ്ര­തീ­ക­മാ­യ വൻ മ­തി­ലി­നെ ‘പ്ര­കൃ­തി­യു­ടെ ജൈ­വ­വൈ­വി­ദ്ധ്യ­ത്തിൽ അവർ ഉൾ­ച്ചേർ­ക്കു­ക­യാ­ണു്’. വ­ന്മ­തിൽ പ്ര­കൃ­തി­യെ, ഭൂ­മി­യെ, സ്ഥ­ല­ത്തെ കാ­ല­ത്തെ മ­നു­ഷ്യ­രെ വി­ഭ­ജി­ച്ചു കീ­ഴ­ട­ക്കി­യെ­ങ്കിൽ മൂല പ്ര­കൃ­തി ഈ മ­നു­ഷ്യ­നിർ­മ്മി­തി­യെ വി­നിർ­മ്മി­ക്കു­ക­യാ­ണു്, അ­ഴി­ക്കു­ക­യാ­ണു്, പ്ര­കൃ­തി­യു­മാ­യി കൂ­ട്ടി­യി­ണ­ക്കു­ക­യാ­ണു് എ­ന്നു് കെ. ജി. എസ്. വ­ലു­തി­നെ ചെ­റു­തു് അ­പ­നിർ­മ്മി­ക്കു­ക­യാ­ണു് ഇവിടെ. ‘വ­ലു­തു് കേ­മ­മെ­ന്ന കാ­ഴ്ച­ത്തെ­റ്റി­നെ’ പൊ­ളി­ച്ചു് ‘ചെ­റു­തു് സത്യം സു­ന്ദ­ര­മെ­ന്ന ഷൂ­മാ­ക്ക­റി­ന്റെ ബു­ദ്ധ­പ്ര­ബു­ദ്ധ­ത­യി­ലേ­ക്കു്. മ­തി­ലി­നെ മാ­ത്ര­മ­ല്ല മാ­നു­ഷി­ക­മാ­യ മുൻ­ധാ­ര­ണ­ക­ളെ­യും ഗർ­വ്വി­നെ­യും ഈ ചെ­റു­ജീ­വി­വർ­ഗ്ഗ­ങ്ങൾ അ­പ­നിർ­മ്മി­ക്കു­ക­യാ­ണു്, യാ­ത്രി­ക­മ­ന­സ്സി­നെ അ­പ­മാ­ന­വീ­ക­രി­ക്കു­ക­യാ­ണു്. ‘ജൈ­വ­നീ­തി­സ്ഫു­ര­ണം പോ­ലൊ­രു വി­വേ­ക­ദ്യു­തി അവരിൽ ജ്ഞാന/സം­സ്ക്കാ­ര­വ്യ­വ­സ്ഥ­യാ­യി’ മി­ന്നു­ന്നു എന്ന ജ്ഞാ­നോ­ദ­യ­ത്തി­ലേ­ക്കു്. വ­ന്മ­തിൽ ഈ ചെ­റു­പ്രാ­ണി­കൾ­ക്കു് ഭ­ര­ണ­കൂ­ട മ­നു­ഷ്യർ­ക്കെ­ന്ന പോലെ ‘യു­ദ്ധ­സാ­മ­ഗ്രി­യ­ല്ല, പ്ര­തി­രോ­ധ­ദുർ­ഗ്ഗ­മ­ല്ല കൂ­ട്ട­ക്ക­ല്ല­റ­യ­ല്ല’. മ­റി­ച്ചു്, ‘കോ­ടാ­നു­കൂ­ടി ജീ­വി­കൾ വ­സി­ക്കു­ന്ന പ്ര­കൃ­തി എന്ന കൂ­ട്ടു­കു­ടും­ബ­മാ­ണു്’. അ­ള­വു­കൾ­ക്ക­തീ­ത­വും ലോ­കാ­ന്ത­ര­വ്യാ­പ്ത­വും ഭ­ര­ണ­കൂ­ടേ­ത­ര­വു­മാ­യ ഒരു ബദൽ വാ­സ്തു ത­ത്വ­ത്തി­ന്റെ സ്വ­പ്നോ­ദ­യം അവിടെ സം­ഭ­വി­ക്കു­ക­യാ­ണു്. ‘ജീ­വ­ന്റെ ഭാ­വി­വ­സ­തി­യ്കു­ള്ള’ ഒരു ന­വ­വാ­സ്തു ഗ­ണ­ന­ത്തെ, സർ­വ്വ­ജീ­വി­ക­ളും പഞ്ച മൂ­ല­ക­ങ്ങ­ളും കൂ­ട്ടു­കു­ടും­ബ­മെ­ന്ന പോലെ സ­ഹ­വ­സി­ക്കു­ന്ന, പ്ര­കൃ­തി­യു­ടെ ഊർ­ജ്ജ­പ്ര­വാ­ഹ­ങ്ങ­ളെ ഇ­ണ­ക്കു­ന്ന (താ­വോ­യി­സ്റ്റ് വാ­സ്തു വി­ദ്യ­യാ­യ) ഫെ­ങ്ഷൂ­യി­യു­ടെ ഒരു ന­വ­സ­ന്നി­വേ­ശ­ത്തെ ആ­വ­ശ്യ­പ്പെ­ടു­ക­യാ­ണു് ഈ പ്ര­ബു­ദ്ധ­നേ­ര­ങ്ങൾ. ‘ജീ­വ­ന്റെ ഭാ­വി­വ­സ­തി­യ്ക്കു് ഞാ­നി­നി പുതിയ വാ­സ്തു ഗ­ണി­ക്ക­ണം. പുതിയ ഫെങ് ഷൂയി’എ­ന്നു് കവി. ഒരു പു­ത്തൻ പ്ര­തീ­ക്ഷോ­ദ­യം കൂ­ടി­യാ­ണ­തു്: ‘ഏതു് അ­ജൈ­വ­ത്തെ­യും ശു­ദ്ധീ­ക­രി­ച്ചു്, പാ­പ­മോ­ച­നം നൽകി, പ്ര­കൃ­തി ഒരു നാൾ ജൈ­വ­മാ­ക്കു­മെ­ന്നും പ്ര­കൃ­തി സ്വയം ര­ക്ഷി­ക്കു­മെ­ന്നും’ ഉള്ള പ്ര­തീ­ക്ഷ. പ്ര­തീ­ക്ഷ­കൾ­ക്കൊ­ന്നും താ­ത്വി­ക­മാ­യ പിൻ­ബ­ല­മി­ല്ല എ­ന്നു് ക­വി­യ്ക്ക­റി­യാം. അ­സാ­ദ്ധ്യ­ത്തി­ന്റെ ചി­ന്ത­യും പ്ര­യോ­ഗ­വു­മാ­ണു് പ്ര­തീ­ക്ഷ എ­ന്നു്. പ്ര­തീ­ക്ഷ ഒരു തരം പ­ന്ത­യം എ­ന്നു്. ലൂ­ഷൻ­നെ മനസാ സ്മ­രി­ക്കു­മ്പോൾ പ്ര­യോ­ഗ­വും പ്ര­തീ­ക്ഷ­യും ത­മ്മി­ലു­ള്ള അ­ദ്വൈ­ത­ത്തി­ന്റെ പൊ­രുൾ­വ­ഴി തെ­ളി­യു­ന്നു: ‘ഞാൻ ലൂ­ഷു­നെ ഓർ­ത്തു: പ്ര­തീ­ക്ഷ ഒരു മ­ല­യോ­ര­വ­ഴി. ആ­ദി­യിൽ വ­ഴി­ക­ളി­ല്ലാ­യി­രു­ന്നു; പ്ര­തീ­ക്ഷ­യും. ഒരേ ദി­ശ­യി­ലേ­ക്കു് ജീ­വി­ക­ളോ മ­നു­ഷ്യ­രോ ന­ട­ന്നു് ന­ട­ന്നു് വ­ഴി­ക­ളു­ണ്ടാ­യി; പ്ര­തീ­ക്ഷ­യും’. വ­ന്മ­തി­ലി­ന്റെ ഗ­ണി­ത­വി­ദ്യ­യെ ആ­ത്യ­ന്തി­ക­മാ­യും തി­ര­സ്ക്ക­രി­ക്കു­ക­യാ­ണു് കെ. ജി. എസ്.: ‘വ­ന്മ­തി­ലി­ന്റെ ഗണിതം ഉ­യ­ര­ത്തി­ന്റെ­ത­ല്ല. നീ­ള­ത്തി­ന്റെ­യും പ­ഴ­ക്ക­ത്തി­ന്റെ­യും. വി­ജ­യ­വും കീർ­ത്തി­യും പി­ന്നിൽ മൂ­ടു­ന്ന പീ­ഢാ­നു­ഭ­വ­ത്തി­ലെ ദു­ര­ന്ത­ത്തി­ന്റെ ഗണിതം’. ഭ­ര­ണ­കൂ­ട­ത്തി­ന്റെ യൂ­ക്ലീ­ഡി­യൻ ഗ­ണി­ത­ത്തെ തി­ര­സ്ക്ക­രി­ച്ചു് കൊ­ണ്ടു് മ­റ്റൊ­രു ഗ­ണി­ത­ത്തെ, ഉ­യ­ര­ത്തെ, അ­ള­വി­ല്ലാ­ത്ത­തി­നെ ലോ­കാ­ന്ത­ര­വ്യാ­പ്ത­ങ്ങ­ളെ, അ­ള­ക്കാ­നാ­വു­ന്ന മ­റ്റൊ­രു വാ­സ്തു­ഗ­ണ­നാ­സ­ങ്ക­ല്പ­ത്തെ അ­ന്ത­രാ­വ­രി­ക്കു­ന്നു അ­ദ്ദേ­ഹം. ഭ­ര­ണ­കൂ­ട­ക­ല­യു­ടെ നി­താ­ന്ത ശ­ത്രു­വാ­യ ലൂഷുൻ ആവും ഒരു പക്ഷേ, വ­ന്മ­തി­ലി­നെ ആ­ദ്യ­മാ­യി അ­പ­നിർ­മ്മി­ക്കു­ന്ന ചൈ­നീ­സ് സാ­ഹി­ത്യ­കാ­രൻ. ആ മ­ഹാ­സാ­ഹി­ത്യ­കാ­ര­ന്റെ മതിൽ വി­മർ­ശ­ന­ങ്ങ­ളെ സ­മാ­ഹ­രി­ച്ചു് കൊ­ണ്ടു് വ­ന്മ­തി­ലി­നെ­തി­രെ ശരം തൊ­ടു­ക്കു­ക­യാ­ണു് തു­ടർ­ന്ന­ങ്ങോ­ട്ടു് യാ­ത്രി­ക­ന്റെ കു­റി­പ്പു­കൾ. വൻ­മ­തി­ലി­ന്റെ നിർ­മ്മി­തി­ക്കു് പി­ന്നിൽ നടന്ന മ­നു­ഷ്യ ഹോ­മ­ങ്ങ­ളെ അ­നു­സ്മ­രി­ച്ചു് കൊ­ണ്ടു് ലൂഷുൻ പ­റ­യു­ന്നു: വ്യ­ക്തി­പ­ര­മാ­യി എന്റെ അ­നു­ഭ­വം അ­തെ­ന്നെ സ­ദാ­വ­ല­യം ചെ­യ്യു­ന്നു, ബ­ന്ധി­യാ­ക്കു­ന്നു എ­ന്നാ­ണു്’. സൺയാത്-​സെന്നിന്റെ കാ­ല­ത്തു് വ­ന്മ­തി­ലി­നെ ദേ­ശ­ഭ­ക്തി­പ്ര­തീ­ക­മാ­ക്കാ­നു­ള്ള ശ്ര­മ­ത്തി­നെ­തി­രെ ലൂഷുൻ ആ­ഞ്ഞ­ടി­ച്ചു. ‘പഴയ വി­ജ്ഞാ­ന­ങ്ങൾ ഏ­കാ­ധി­പ­ത്യ­ത്തി­നു കാ­വ­ലും ജ­ന­ങ്ങൾ­ക്കു് ത­ട­വ­റ­യു­മാ­യി വർ­ത്തി­ക്കു­ന്നു എ­ന്നു് വ­ന്മ­തി­ലി­നെ പ­രാ­മർ­ശി­ച്ചു് കൊ­ണ്ടു് അ­ദ്ദേ­ഹം പ്ര­സ്താ­വി­ച്ചു. വ­ന്മ­തി­ലി­ന്റെ മ­ഹ­ത്വ­ത്തെ വി­മർ­ശി­ച്ച ലൂഷുൻ ‘മ­ഹാ­മ­തി­ലി­നെ’ ‘നീണ്ട മതിൽ’ എ­ന്നു് വി­നിർ­മ്മി­ച്ചു. ഫ്യു­ഡൽ ക്ലാ­സ്സി­ക്കു­ക­ളു­ടെ ആ­ഢ്യ­ഭാ­ഷ­യാ­ണു് വ­ന്മ­തി­ലി­ന്റെ­യും ഭാഷ എ­ന്നും, സ്വ­ന്തം അ­നു­ഭ­വ­യാ­ഥാർ­ഥ്യ­ത്തി­ലെ­ത്തു­ന്ന­തി­നു ജ­ന­ങ്ങ­ളെ ത­ട­യു­ന്ന ദുർ­ഗ്ഗ­മാ­ണു് ഈ മ­തിൽ­ഭാ­ഷ­യെ­ന്നും ലൂഷുൻ വി­മർ­ശി­ച്ചു. ഭരണകൂട-​ടൂറിസ്റ്റു-സാഹിത്യങ്ങൾ പ­ട­ച്ചു വി­ടു­ന്ന മതിൽ സ്തു­തി­ക­ളെ­യെ­ല്ലാം തന്നെ ലൂ­ഷു­ന്റെ­യും, ബ്രെ­ഹ്ത്തി­ന്റെ­യും ഗൊ­ദാർ­ദ്ദി­ന്റെ­യും ആയ് വേയി വേ­യി­യു­ടെ­യും കു­ല­ത്തിൽ­പ്പെ­ട്ട കെ. ജി. എസ്. എന്ന കവി നി­രാ­ക­രി­ക്കു­ന്നു. വ­ന്മ­തി­ലി­നെ ചു­റ്റി­പ്പ­റ്റി­യു­ള്ള പ്ര­തി­രോ­ധ­ത്തി­ന്റെ­യും ധാർ­മ്മി­ക­ത­യു­ടെ­യും പ­രി­വേ­ഷ­ങ്ങൾ, അ­തി­ന്റെ ‘പ­വി­ത്ര­മൂ­ല്യ­ങ്ങൾ’ എ­ല്ലാം തന്നെ വി­ചാ­ര­ണാ­വി­ധേ­യ­മാ­കു­ന്നു. മ­ദ്ധ്യേ­ഷ്യ­യി­ലെ ദേ­ശാ­ന്ത­ര­ചാ­രി­ക­ളെ (nomads) കൊ­ള്ള­ക്കാ­രാ­യും, ആ­ക്ര­മ­ണ­കാ­രി­ക­ളാ­യും ചി­ത്രീ­ക­രി­ക്കു­ന്ന ഭ­ര­ണ­കൂ­ട ച­രി­ത്ര­ര­ച­ന­ക­ളെ ത­ള്ളി­ക്ക­ള­ഞ്ഞു­കൊ­ണ്ടു് ദെ­ല്യൂ­സും ഗ്വ­ത്താ­രി­യും നോ­മാ­ഡു­ക­ളു­ടെ വീ­ക്ഷ­ണ­കോ­ടി­യിൽ നി­ന്നു് കൊ­ണ്ടു് മ­റ്റൊ­രു ച­രി­ത്രം ര­ചി­ക്കു­ന്നു­ണ്ടു് (A Thousand Plateaus). ഈ അ­തി­ച­രി­ത്ര­ത്തിൽ ഭ­ര­ണ­കൂ­ട സ­മൂ­ഹ­ങ്ങ­ളാ­ണു് ആ­ക്ര­മ­കാ­രി­ക­ളെ­ന്നും അ­വ­രു­ടെ ആ­ക്ര­മ­ണ­ങ്ങ­ളെ ചെ­റു­ത്തു നിൽ­ക്കു­വാ­നു­ള്ള പ്ര­ത്യാ­ക്ര­മ­ണ­ങ്ങ­ളാ­യി­രു­ന്നു ചെ­ങ്കി­സ്ഖാ­നെ­പ്പോ­ലു­ള്ള­വർ ന­ട­ത്തി­യ­തെ­ന്നും ക­ണ്ടെ­ത്തു­ന്നു. ഭ­ര­ണ­കൂ­ട­ത്തെ ചെ­റു­ക്കു­വാ­നു­ള്ള വി­പ്ല­വ­ക­ര­മാ­യ ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യാ­ണു് നോ­മാ­ഡു­കൾ യു­ദ്ധ­വും യു­ദ്ധ­യ­ന്ത്ര­ങ്ങ­ളും ക­ണ്ടു­പി­ടി­ക്കു­ന്ന­തെ­ന്നും അവർ രേ­ഖ­പ്പെ­ടു­ത്തു­ന്നു. ഭ­ര­ണ­കൂ­ട സ­മൂ­ഹ­ങ്ങ­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം നോ­മാ­ഡു­കൾ അ­ക്ര­മാ­ത്മ­ക­വും ഭ­യാ­ന­ക­വു­മാ­യ പുറം ലോ­ക­ത്തെ പ്ര­തി­നി­ധാ­നം ചെ­യ്തു­വെ­ങ്കിൽ നോ­മാ­ഡു­ക­ളു­ടെ കാ­ഴ്ച­പ്പാ­ടിൽ ഭ­ര­ണ­കൂ­ട­മാ­ണു് ‘പുറ’ത്തെ നിർ­വ്വ­ചി­ച്ചി­രു­ന്ന­തു്. പുറം ലോ­ക­ത്തെ പ്ര­തി­രോ­ധി­ച്ചു് കൊ­ണ്ടു് ഭ­ര­ണ­കൂ­ട­ങ്ങൾ ദേ­ശീ­യ­മാ­യ ആ­ന്ത­രി­ക­ത­കൾ സൃ­ഷ്ടി­ച്ച­തു് ഇ­ത്ത­രം വ­ന്മ­തി­ലു­ക­ളി­ലൂ­ടെ­യാ­ണു്. ഭ­ര­ണ­കൂ­ട സ­മൂ­ഹ­ങ്ങ­ളു­ടെ നാർ­സി­സ­ത്തെ­യും ഡെ­ലി­റി­യ­ത്തെ­യു­മാ­ണു് വ­ന്മ­തി­ലു­കൾ പ്ര­തി­നി­ധീ­ക­രി­യ്ക്കു­ന്ന­തെ­ന്നു് വി­ശ്വോ­ത്ത­ര­മ­തിൽ­പ്പൊ­ളി­ക്കാ­രാ­യ ദെ­ല്യൂ­സും ഗ്വ­ത്താ­രി­യും ‘ആയിരം പീ­ഠ­ഭൂ­മി­ക’ളിൽ വെ­ളി­പ്പെ­ടു­ത്തു­ന്ന­തു് ഇവിടെ പ്ര­സ­ക്ത­മാ­വു­ന്നു. മ­തി­ലു­കൾ അ­ക­ത്തും പു­റ­ത്തും മ­ഹാ­മാ­രി­പോ­ലെ പെ­രു­കി­പ്പ­ര­ക്കു­ന്ന ഒരു കാ­ല­ത്തു് ചൈ­നീ­സ് വ­ന്മ­തി­ലി­ന്റെ മേ­ലാ­പ്പിൽ നി­ന്നു് കൊ­ണ്ടു് തു­റ­സ്സി­ന്റെ­യും ഒ­ഴു­ക്കി­ന്റെ­യും അ­ട­ങ്ങാ­ത്ത നീ­തി­യു­ടെ­യും ക­വി­യാ­യ കെ. ജി. എ­സ്സും ചെ­യ്യു­ന്ന­തി­താ­ണു്: ഭ­ര­ണ­കൂ­ട­ത്തി­ന്റെ വാ­സ്തു­ക­ല­യാ­യ മ­തി­ലി­ന്റെ രാ­ഷ്ട്രീ­യ­ത്തെ­യും ലാ­വ­ണ്യ­ക­ത്തെ­യും യു­ദ്ധ­ശാ­സ്ത്ര­ത്തെ­യും ത­കർ­ക്കൽ, എല്ലാ മ­തി­ലു­ക­ളും പൊ­ളി­ക്കൽ.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
കെ. ജി. എ­സ്സി­ന്റെ വൻ­മ­തിൽ ആ­ഖ്യാ­ന­ത്തി­നു് പു­തു­വാ­യ­ന ന­ട­ത്തു­ക­യാ­ണു് കെ. വി­നോ­ദ് ച­ന്ദ്ര­ന്റെ നീണ്ട കു­റി­പ്പു്. കാ­ഫ്ക­യു­ടെ ‘ദ ചൈ­നീ­സ് വാൾ’ അ­ദ്ദേ­ഹം വി­ദ­ഗ്ദ­മാ­യി പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്നു­ണ്ടു്. അതിൽ ര­സ­ക­ര­മാ­യ ഒരു വി­വ­ര­ണം വൻ മതിൽ നിർ­മ്മാ­ണ­ത്തി­നു തു­ട­ക്കം കു­റി­ച്ച ചി­ങ്ങ് ച­ക്ര­വർ­ത്തി ഷി ഹു­വാ­ങ്ങ് ചി ചൈ­ന­യി­ലെ എല്ലാ ഗ്ര­ന്ഥാ­ല­യ­ങ്ങ­ളും ചു­ട്ടെ­രി­ച്ച­തു സം­ബ­ന്ധി­ച്ചു­ള്ള­താ­ണു്. ഈ പ്ര­വർ­ത്തി­യി­ലൂ­ടെ ചൈ­ന­യു­ടെ അ­തു­വ­രേ­യു­ള്ള ച­രി­ത്ര­മാ­ണു് മാ­യ്ക്ക­പ്പെ­ട്ട­തെ­ന്നും ഒരു പു­ത്തൻ ച­രി­ത്ര­ത്തി­നു് തു­ട­ക്കം കു­റി­ച്ചു­വെ­ന്നു് വ­രു­ത്തി­തീർ­ക്കാൻ അവർ ശ്ര­മി­ച്ച­താ­യി­രി­ക്കാ­മെ­ന്നും അ­ദ്ദേ­ഹം നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. ഒരു ജ്ഞാ­നി­മ­മെ­ന്ന­നി­ല­യിൽ ച­രി­ത്ര­ത്തി­നു് ഇ­ത്ത­രം വെ­ല്ലു­വി­ളി­കൾ എ­ക്കാ­ല­ത്തു­മു­ണ്ടാ­യി­ട്ടു­ണ്ടു്. സ­മ­കാ­ലി­ക ഇ­ന്ത്യ­യിൽ ഇ­ത്ത­രം മാ­യ്ക്ക­ലു­കൾ­ക്കു് ഒ­രു­ത­രം അ­ക്ര­മോ­ത്സു­ക­ത കൈ­വ­ന്നി­രി­ക്കു­ന്നു: ഹി­റ്റ്ല­റു­ടെ കാ­ല­ത്തെ ജെർ­മ്മ­നി പോലെ. അ­തു­പോ­ലെ­ത്ത­ന്നെ, മ­തി­ലി­ന്റെ അകം/പുറം തി­രി­ക്ക­ലും പ­രി­പ്രേ­ക്ഷ്യ­പ­ര­മാ­യ പ്ര­ശ്ന­മാ­ണെ­ന്നു് മംഗോൾ നൊ­മാ­ഡു­ക­ളു­ടെ മ­തിൽ­ക്കാ­ഴ്ച­യെ ഉ­ദാ­ഹ­രി­ച്ചു­കൊ­ണ്ടു് വി­നോ­ദു് വ്യ­ക്ത­മാ­ക്കു­ന്നു. ഉ­ട­ലു­ക­ളി­ല്ലാ­ത്ത മ­തി­ലു­ക­ളെ­ക്കു­റി­ച്ചു് കെ. ജി. എസ്. തന്നെ പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ട­ല്ലോ. അ­യി­ത്ത മ­തി­ലു­കൾ, ജാതി മ­തി­ലു­കൾ, പാർ­ട്ടി മ­തി­ലു­കൾ, വർ­ഗ്ഗീ­യ മ­തി­ലു­കൾ, വംശീയ മ­തി­ലു­കൾ, വർണ്ണ മ­തി­ലു­കൾ ഇ­ങ്ങ­നെ പോ­കു­ന്നു മ­തി­ലി­ന്റെ ഇ­തി­വൃ­ത്ത സാ­ദ്ധ്യ­ത­കൾ.
എസ്. ഗോ­പാ­ല­കൃ­ഷ്ണൻ—ഇ. പി. ഉണ്ണി: കാർ­ട്ടൂ­ണും സ്ഥല-​കാലവും ഓ വി വി­ജ­യ­നിൽ
ക­രു­ണാ­ക­രൻ:
ഒ. വി. വി­ജ­യ­ന്റെ കാർ­ട്ടൂൺ ക­ല­യെ­ക്കു­റി­ച്ചു് ഇ. പി. ഉ­ണ്ണി­യു­മാ­യു­ള്ള എസ്. ഗോ­പാ­ല­കൃ­ഷ­ണ­ന്റെ സം­ഭാ­ഷ­ണം ഹൃ­ദ്യ­മാ­യി, ഒരു ‘കൂ­ട്ടം കൂടൽ’ ഇ­തി­ലു­മു­ണ്ടാ­യി­രു­ന്നു. വി­ജ­യ­ന്റെ വ­ര­യു­ടെ ക­ല­യെ­ക്കു­റി­ച്ചു­ള്ള ചോ­ദ്യ­വും അ­തി­നു­ള്ള ഉ­ത്ത­ര­വും വി­ശേ­ഷി­ച്ചും ഇ­ഷ്ട­പ്പെ­ട്ടു: രൂ­പ­ങ്ങൾ­ക്കു് പു­റ­ത്തു് അ­ഴി­യു­ന്ന ക­റു­പ്പു്, ചി­ത്ര­മാ­വാ­നു­ള്ള ആ­ഗ്ര­ഹ­ത്തോ­ടെ നിൽ­ക്കു­ന്നു എ­ന്നു് തോ­ന്നു­ന്ന അ­ത്ര­യും സ്ഥലം, വി­ജ­യ­ന്റെ വ­ര­യു­ടെ ചന്തം, ‘സമയം ക­ഴി­ഞ്ഞും’ കാ­ണു­മ്പോ­ഴു­മു­ണ്ടു്. താൻ മൂ­ന്നാം ലോ­ക­ത്തി­ന്റെ വ­ര­ക്കാ­രൻ എന്ന വി­ജ­യ­ന്റെ ക­ണ്ടെ­ത്ത­ലി­നെ ഉണ്ണി നേ­രി­ട്ട­തു് ര­സ­ക­ര­മാ­യാ­ണു്; പക്ഷേ, അതു് ‘മിസ്’ ചെ­യ്യു­ന്ന­തു് വി­ജ­യ­ന്റെ ക­ലാ­വീ­ക്ഷ­ണം ആണു് എ­ന്നു് തോ­ന്നു­ന്നു. ഒരു മൂ­ന്നാം­ലോ­ക ക­ലാ­കാ­രൻ/എ­ഴു­ത്തു­കാ­രൻ എ­ന്നു് വിജയൻ ത­ന്നെ­ത്ത­ന്നെ ക­ണ്ടെ­ത്തു­ന്ന­തു് ക­ല­യു­ടെ ഭാ­ഗ­ത്തു് നി­ന്നു് എ­ന്ന­തി­നേ­ക്കാൾ തന്റെ സകല ആ­ശ­യ­ങ്ങ­ളു­ടെ­യും ഇ­ന്ധ­നം എന്ന നി­ല­യ്ക്കാ­ണു്: ഒ­രി­ക്കൽ പാ­ശ്ചാ­ത്യ (വെ­ള്ള­ക്കാ­ര­ന്റെ) കോ­ള­നി­യാ­യി­രു­ന്ന, അ­തി­ന്റെ സ്മ­ര­ണ­യു­ള്ള ഒരു സം­സ്കാ­രം, ഇ­താ­യി­രു­ന്നു വി­ജ­യ­നു് നേ­രി­ടേ­ണ്ടി വ­ന്ന­തു്. അതിനെ വിജയൻ നേ­രി­ട്ട­തോ, ഒ­ട്ടും ഗ്രേ ഏരിയ ഇ­ല്ലാ­തെ ബ്ലാ­ക്ക് & വൈ­റ്റ് രീ­തി­യി­ലും. ഇതിലെ ബലവും ക്ഷീ­ണ­വും വി­ജ­യ­ന്റെ ആ­ശ­യ­ങ്ങ­ളെ­യോ തർ­ക്ക­ങ്ങ­ളെ­യോ പ­രി­മി­ത­പ്പെ­ടു­ത്തി­യോ എ­ന്ന­തു് ചർച്ച ചെ­യ്യാം, എ­ന്നാൽ, അ­വ­യി­ലൊ­ക്കെ വി­പു­ല­മാ­യ അർ­ത്ഥ­ത്തിൽ പ്ര­ക­ടി­പ്പി­ക്ക­പ്പെ­ട്ട സ്വാ­ത­ന്ത്ര്യ­ബോ­ധം, വാ­സ്ത­വ­ത്തിൽ, അ­ക്കാ­ല­ത്തെ ‘മൂ­ന്നാം­ലോ­ക­വാ­സി’കളിൽ അ­പൂർ­വ്വ­മാ­യി­രു­ന്നു. വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­കൾ ഈ കാ­ഴ്ച്ച­പ്പാ­ടി­നെ പ­ല­പ്പോ­ഴും വി­ഷ­യ­മാ­ക്കി, ലേ­ഖ­ന­ങ്ങൾ പ്ര­ക­ട­മാ­യും വന്നു, സി. വി. അ­നു­സ്മ­ര­ണ പ്ര­ഭാ­ഷ­ണ­ത്തി­ലൊ­ക്കെ വ­ന്ന­തു­പോ­ലെ. എ­ന്നാൽ ‘ധർ­മ്മ­പു­രാ­ണ’ത്തിൽ എ­ത്തു­മ്പോൾ കലി ബാ­ധി­ച്ച­പോ­ലെ­യു­മാ­യി: നില തെ­റ്റി­യും ദിശ തെ­റ്റി­യും പ­ല­പ്പോ­ഴും വി­ഫ­ല­മാ­യും. ഒരു പക്ഷേ, ആ ക­ഥ­യു­ടെ കലയും വിജയൻ അ­ങ്ങ­നെ­യാ­യി­രി­ക്കും ക­ണ്ട­തും… തീർ­ച്ച­യി­ല്ല.
ക­ല്പ­റ്റ നാ­രാ­യ­ണൻ: സ്ത്രീ­യി­ല്ലാ­ത്ത മാ­തൃ­ഭൂ­മി
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
പ­ര­ശു­രാ­മ­നും ബാ­ലാ­മ­ണി അ­മ്മ­യും. ശ്രീ­മ­തി ബാ­ലാ­മ­ണി അ­മ്മ­യു­ടെ ‘മ­ഴു­വി­ന്റെ കഥ’ എന്ന ക­വി­ത­യെ മുൻ നിർ­ത്തി­യു­ള്ള ചി­ന്ത­യാ­ണു് കൽ­പ്പ­റ്റ നാ­രാ­യ­ണ­ന്റെ ‘സ്തീ­യി­ല്ലാ­ത്ത ഭൂമി’. ഹൃ­ദ്യ­മാ­യ­ഭാ­ഷ. ക­വി­യു­ടെ സാം­സ്കാ­രി­ക വി­മർ­ശം. അ­ദൃ­ശ്യ­രാ­ക്ക­പ്പെ­ടാൻ നിർ­ബ­ന്ധി­ത­രാ­യ സ്ത്രീ­മ­ന­സ്സു­ക­ളു­ടെ ദൃ­ശ്യ­രാ­വാ­നു­ള്ള ത്വര തി­രി­ച്ച­റി­യു­ന്ന­തു്. സ്ത്രീ­യു­ടെ അ­സാ­ന്നി­ദ്ധ്യ­ത്തെ­പ­റ്റി ക­ല്പ­റ്റ: ‘അ­ലം­കൃ­ത­ങ്ങ­ളാ­യ സ്ത്രീ­ശ­രീ­ര­ങ്ങൾ ഇവിടെ പു­രു­ഷ­നു­ണ്ടു് എ­ന്ന­ല്ലാ­തെ സ്ത്രീ­യു­ണ്ടു് എ­ന്ന­ല്ല­ല്ലോ വി­ളി­ച്ചു പ­റ­യു­ന്ന­തു്.’ ഈ ലേ­ഖ­ന­ത്തി­ന്റെ പേ­രു­ത­ന്നെ മനീഷ് ഝാ­യു­ടെ ‘മാ­തൃ­ഭൂ­മി—എ നേഷൻ വി­ത്തൌ­ട്ടു് വുമൻ’ എന്ന സി­നി­മ­യു­ടെ ഊർ­ജ്ജം ഉൾ­ക്കൊ­ണ്ട­താ­ണു്. പുരുഷ കാ­മ­ന­ക­ളെ തൃ­പ്തി­പ്പെ­ടു­ത്താ­നു­ള്ള ഒരു അ­ലം­കൃ­ത ശ­രീ­ര­മാ­യി സ്ത്രീ­സ്വ­ത്വ­ത്തെ ലേഖകൻ തി­രി­ച്ച­റി­യു­ന്നു. സ്ത്രീ­യു­ടെ ഉണ്മ ശ­രീ­ര­ത്തി­ന്റെ ഉ­ണ്മ­യാ­ണെ­ന്നു ധ­രി­ച്ച­താ­ണു് ഈ­ഡി­പ്പ­സി­നു പ­റ്റി­യ അ­പ­രി­ഹാ­ര്യ­മാ­യ പി­ഴ­വു്. കേ­ര­ളീ­യ­രും അ­ത്ത­ര­മൊ­രു ശാ­പ­ഫ­ലം അ­നു­ഭ­വി­ക്കു­ന്നു­ണ്ടെ­ന്നു് ബാ­ലാ­മ­ണി അ­മ്മ­യു­ടെ ‘മ­ഴു­വി­ന്റെ കഥ’ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു­വെ­ന്നു് ലേഖകൻ. പ­ര­ശു­രാ­മ­മ­ഴു എന്ന ഹിംസാ ‘മുദ്ര’ ഓരോ മ­ന­സ്സി­ലും ഞെ­രി­ഞ്ഞ­മ­രു­ന്നു­ണ്ടു്. സ്വ­ന്തം സ്ത്രീ­സ്വ­ത്വ­പ്ര­കാ­ശ­ത്തിൽ പ­ര­ശു­രാ­മ­ക­ഥ­യു­ടെ പൊ­രു­ള­ന്വേ­ഷി­ക്കു­ന്നു ബാ­ലാ­മ­ണി അമ്മ. ഫലം: സ്വാ­ഗ­താ­ഖ്യാ­ന­ത്തി­ലൂ­ടെ പ­ര­ശു­രാ­മ­ന്റെ ആത്മ വി­ചാ­ര­ണ, ആ­ത്മ­നി­ഷേ­ധ­ത്തോ­ളം ക­വി­ത­യിൽ നി­ശി­ത­മാ­വു­ന്നു. സ­മൂ­ഹ­ത്തെ ഇ­പ്പോ­ഴും നി­യ­ന്ത്രി­ക്കു­ന്ന ഹിം­സാ­ത്മ­ക പുരുഷ ലൈം­ഗി­ക­ത­യു­ടെ പ്ര­തീ­ക­മാ­ണു് ക­വി­ത­യി­ലെ മഴു. ഇ­തി­ന­പ്പു­റ­ത്തേ­ക്കു് പ­ര­ശു­രാ­മ­നെ കവി കൊ­ണ്ടു­പോ­കു­ന്നി­ല്ല. ‘മി­ത്തോ­ള­ജി­യെ ഭാ­വ­ന­യോ­ടെ വാ­യി­ച്ചാൽ ന­മ്മ­ളി­ലൊ­ക്കെ കൈ­കാ­ലു­ക­ളു­ള്ള പ­ര­ശു­രാ­മൻ. നമ്മൾ കരൾ തോറും മു­ദ്ര­ക­ളു­ള്ള പ­ര­ശു­രാ­മ­ന്മാർ.’ എ­ന്നാ­ണു് നാ­രാ­യ­ണ­ന്റെ നി­രീ­ക്ഷ­ണം. പ­ര­ശു­രാ­മ പു­രാ­വൃ­ത്തം ബ്രാ­ഹ്മ­ണി­ക്ക­ലാ­യ ഒരു സ്വ­ത്വ­നിർ­മ്മി­തി­യെ ന­മ്മു­ടെ തനതു സം­സ്കൃ­തി­ക്കു­മേൽ ‘മ­ഴു­വെ­റി­ഞ്ഞു് ’ വ്ര­ണ­പ്പെ­ടു­ത്തി­യ ഒരു അ­ധീ­ശ­വ്യ­വ­സ്ഥ­യു­ടെ വി­ജ­യ­മാ­ണു് കൊ­ണ്ടാ­ടു­ന്ന­തു്. അതു് മ­നു­ഷ്യ­ത്വ­വി­രു­ദ്ധ­വും, നീ­തി­വി­രു­ദ്ധ­വും അ­ങ്ങേ­യ­റ്റം സ്ത്രീ­വി­രു­ദ്ധ­വു­മാ­ണു്. ഒരു സം­സ്കൃ­ത സ­മൂ­ഹ­വും അം­ഗീ­ക­രി­ക്കാ­ത്ത—ലോകം ഇ­ന്നോ­ളം ക­ണ്ടി­ട്ടു­ള്ള­തിൽ വെ­ച്ചു് ഏ­റ്റ­വും നി­ന്ദ്യ­മാ­യ ജാതി വ്യ­വ­സ്ഥ­യും മ­റ്റ­ന­വ­ധി അ­നാ­ചാ­ര­ങ്ങ­ളും അ­നീ­തി­ക­ളും ന­മ്മ­ളേ­റ്റെ­ടു­ത്തു് ആ­ഘോ­ഷി­ക്കു­ന്ന­തെ­ന്തി­നെ­ന്നു മ­ന­സ്സി­ലാ­കു­ന്നി­ല്ല. അതും ബ്രാ­ഹ്മ­ണി­ക്കൽ സ്വ­ത്വ­ബോ­ധ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ ഭ­ര­ണ­കൂ­ടം നമ്മെ സ­വർ­ണ­രെ­ന്നും അ­വർ­ണ­രെ­ന്നും ഹി­ന്ദു­വെ­ന്നും ഇ­സ്ലാ­മെ­ന്നും വിഭജന ഉ­പ­ക­ര­ണ­ങ്ങൾ­ക്കു് മൂർ­ച്ച­കൂ­ട്ടു­ന്ന, ഈ കെ­ട്ട­കാ­ല­ത്തു്. ‘ബാ­ലാ­മ­ണി അ­മ്മ­യു­ടെ കാ­വ്യ­ങ്ങൾ പ­ര­ശു­രാ­മൻ നി­ശ്ശ­ബ്ദ­മാ­ക്കി’ എന്നു പ­റ­യാ­മോ? അ­ത്ത­ര­ത്തി­ലൊ­രു പ­ര­ശു­രാ­മ­ബാ­ധ അ­വ­രു­ടെ ക­വി­ത­യു­ടെ പൊതു സ്വ­ഭാ­വ­മാ­യി ചു­രു­ക്കാൻ ക­ഴി­യു­മോ? കാരണം, അ­വ­രു­ടെ പല ക­വി­ത­ക­ളും മാ­ന­വി­ക­ത­യു­ടെ­യും നീതി ബോ­ധ­ത്തി­ന്റേ­യും ബ­ഹിർ­സ്ഫു­ര­ണ­ങ്ങ­ളാ­ണു്. സ്വാ­ത­ന്ത്ര്യ­ദാ­ഹ­വും അ­നു­താ­പ­വും ആ ക­വി­ത­ക­ളി­ലെ ആ­ഗ്നേ­യ/ആർ­ദ്രാ­നു­ഭൂ­തി­കൾ. ‘വി­ട്ട­യ­യ്ക്കു­ക കൂ­ട്ടിൽ നി­ന്നെ­ന്നെ ഞാ­നൊ­ട്ടു­വാ­നിൽ പ­റ­ന്നു ന­ട­ക്ക­ട്ടെ.’ അ­തു­പോ­ലെ തന്നെ മ­റ്റു­ള്ള­വ­രു­ടെ വേദന അവർ സ്വ­ന്തം വേ­ദ­ന­യാ­യി കണ്ടു:

‘ഏ­തു­ക­ല്ലെ­ങ്ങോ­ട്ടെ­റി­ഞ്ഞ­തു

മെ­ങ്കൽ­ത്താൻ തുള

ച്ചേ­റി­മാ­ലി­ന്യ­ങ്ങ­ളെ­ക്ക­ഴു­കും

നിണം ചോർ­ത്തൂ.’

(വി­ശ്വ­ഹൃ­ദ­യം).

അ­തു­പോ­ലെ,

‘ആ­രു­ടെ­കാ­ലിൽ ത­റ­ക്കു­ന്ന മു­ള്ളു­മെ

ന്നാ­ത്മാ­വി­നെ കു­ത്തി നോ­വി­ക്കും.’

(യാ­ത്ര­യിൽ)

‘യയാതി’യിലും ഇതു കാണാം.

‘ആയിരം ക­ണ്ണു­തു­ട­യ്ക്കു­വാ­നു­ഴ­റു­വോ

ർ­ക്കാ­ദി­യെ­ക്കാ­റി­ല്ലു­യർ­ച്ച താ­ഴ്ച­കൾ’

ശ്രീ. നാ­രാ­യ­ണൻ പ­റ­യു­ന്ന­തു­പോ­ലെ ‘മാ­തൃ­ത്വ­ത്തി­ന്റെ അ­ക­ള­ങ്ക­പ്പൂ­ക്കൾ മാ­ത്രം വി­രി­യി­ച്ച മു­ള്ളി­ല്ലാ­ത്ത ഒരു പ­നി­നീർ­ച്ചെ­ടി­യാ­ക്കി അവരെ മ­ല­യാ­ളി’ ല­ഘൂ­ക­രി­ച്ചു­വോ? കാ­വ്യ­ചർ­ച്ച­ക­ളിൽ അവർ അ­ദൃ­ശ്യ­യാ­ക്ക­പ്പെ­ട്ടോ? ബാ­ല­മ­ണി­യ­മ്മ, കവിത എ­ഴു­തി­യ­പ്പോ­ഴെ­ല്ലാം അതു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഒ­ന്നാം പേ­ജി­ലേ വ­ന്നി­രു­ന്നു­ള്ളൂ. കാ­വ്യ­ചർ­ച്ച­ക­ളി­ലെ കാ­ര്യം ഈ ലേ­ഖ­ക­നു പ­രി­ച­യ­മി­ല്ല. എ­ന്നാൽ, ബാ­ലാ­മ­ണി­യ­മ്മ­യെ­ക്കു­റി­ച്ചു് ഒ­ട്ട­ന­വ­ധി ഗഹന പ­ഠ­ന­ങ്ങൾ കാ­ലാ­കാ­ല­ങ്ങ­ളിൽ ന­ട­ന്നി­ട്ടു­ണ്ടു്. ലീ­ലാ­വ­തി ടീ­ച്ചർ ന­ട­ത്തി­യ വി­സ്തൃ­ത പഠനം, ക­വി­ക­ളാ­യ അ­യ്യ­പ്പ­പ­ണി­ക്ക­രും സ­ച്ചി­ദാ­ന­ന്ദ­നും ച­രി­ത്ര­കാ­രൻ എം. ജി. എ­സ്സും ഉൾ­പ്പെ­ടെ അനവധി പേ­രു­ടെ അഗാധ പ­ഠ­ന­ങ്ങൾ മ­റ­ന്നു കൂടാ. അ­യ്യ­പ്പ­പ­ണി­ക്ക­രു­ടെ ‘ദ ത്രീ വേൾ­ഡ്സ് ഓഫ് ബാ­ലാ­മ­ണി അ­മ്മാ­സ് പോ­യ­ട്രി’ പോലെ പല സൂ­ക്ഷ്മ പ­ഠ­ന­ങ്ങൾ ഇം­ഗ്ലീ­ഷി­ലും ക­ണ്ടി­ട്ടു­ണ്ടു്. സാരം: മ­ല­യാ­ളി സമൂഹം എ­ന്നെ­ന്നേ മഹിമ തി­രി­ച്ച­റി­ഞ്ഞ ക­വി­ത­യാ­ണു് ബാ­ലാ­മ­ണി­യ­മ്മ­ക്ക­വി­ത. എല്ലാ ബ­ഹു­മ­തി­ക­ളും—പ­ദ്മ­ഭൂ­ഷൺ, എ­ഴു­ത്ത­ച്ഛൻ പു­ര­സ്കാ­രം, സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം, സ­ര­സ്വ­തി­സ­മ്മാൻ… ബാ­ലാ­മ­ണി­യ­മ്മ­യെ ആ­ദ­രി­ച്ചി­ട്ടേ­യു­ള്ളൂ മ­ല­യാ­ളം.

കെ. വി. രജീഷ്:
‘സ്ത്രീ­യി­ല്ലാ­ത്ത മാ­തൃ­ഭൂ­മി’യിലെ സിൽ­വി­യാ പ്ലാ­ത്തി­ന്റെ പ­ദ്യ­ശ­ക­ല­പ്പ­രി­ഭാ­ഷ ഏതു വഴി ചൂ­ണ്ടു­ന്നു­വെ­ന്നു് സംശയം. Daddy, I’m finally through എ­ന്നെ­ഴു­തി­യ­തു് I’m done with you—ത­ന്ത­യു­മാ­യു­ള്ള സർ­വ്വ­ബ­ന്ധ­ങ്ങ­ളും (ബ­ന്ധ­ന­ങ്ങ­ളും) തീർ­ത്തു—എന്ന അർ­ത്ഥ­ത്തി­ല­ല്ലേ­യെ­ന്നും.
ഇ. കൃ­ഷ്ണൻ:
ശ­രി­യാ­ണു്. തെ­റ്റു­പ­റ്റി­യ­തു് ക­ല്പ­റ്റ­യ്ക്കു തന്നെ.
വി. കെ. കെ. രമേഷ്: ഗാ­ന്ധി­വ­ക്കീൽ
ജ­യ­പ്ര­കാ­ശ്:
ഗാ­ന്ധി വ­ക്കീൽ കഥ രസം, ചി­ന്ത­നീ­യം. വി. കെ. കെ. അ­ങ്ങ­നെ­യാ­ണു്, പ­റ­യു­ന്ന സ­ന്ദർ­ഭ­ങ്ങ­ളെ ര­സാ­നു­ഭൂ­തി­യു­ടെ ചി­റ­കി­ലേ­റ്റി കൊ­ണ്ടു­പോ­വും. കാ­ലി­ക­മാ­യ പ­ല­തി­നേ­യും ച­രി­ത്ര­പ­ര­മാ­യ കാ­ല­ത്തെ കൂ­ട്ടി­യി­ണ­ക്കും. ശൈ­ലി­യിൽ ഒരു പി­ന്തു­ടർ­ച്ച അ­വ­കാ­ശ­വാ­ദം ശ്ലാ­ഘ­നീ­യ­മാ­യ ദൗ­ത്യം തന്നെ. തുടരൻ സാ­ഹി­ത്യം വീ­ണ്ടും ടി­യാ­നിൽ നി­ന്നു് അ­നർ­ഗ­ളം ഒ­ഴു­ക­ട്ടെ!
സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ: എ­ന്താ­ണു് യു­ക്തി­ഭാ­ഷ?
നവാസ്:
ക­ണ­ക്കിൽ ഇ­ങ്ങി­നെ­യൊ­ക്കെ പ­ഠി­ച്ചി­രു­ന്നു എ­ങ്കിൽ തല ക­റ­ങ്ങി­പോ­യേ­നെ! പുതിയ അ­റി­വു്—നന്ദി.
കെ. എച്ച്. ഹുസൈൻ:
‘യു­ക്തി­ഭാ­ഷ’യുടെ ടൈ­പ്പ്സെ­റ്റു­ചെ­യ്ത കു­റ­ച്ചു പേ­ജു­കൾ ഒ­ന്നൊ­ന്ന­ര­വർ­ഷം മു­മ്പു് സി­വി­ആർ കാ­ണി­ച്ചു­ത­രു­മ്പോൾ അ­ത്ഭു­ത­ത്തേ­ക്കാ­ളേ­റേ അ­വി­ശ്വ­സ­നീ­യ­ത­യാ­യി­രു­ന്നു. ഇ­ങ്ങ­നെ ഒരു ഗ­ണി­ത­ശാ­സ്ത്ര ഗ്ര­ന്ഥം മ­ല­യാ­ള­ത്തി­ലോ? ലീ­ബ്നി­സി­നു മു­മ്പു് അ­ന­ന്ത­ശ്രേ­ണി­യോ? ഇ­ത്ര­യൊ­ക്കെ അ­ഞ്ഞൂ­റു­വർ­ഷം മു­മ്പു­ണ്ടാ­ക്കി­യ മ­ല­യാ­ളി ത­ന്നെ­യാ­ണോ ന­മ്മു­ടെ കു­ട്ടി­കൾ­ക്കു് ന­മ്മു­ടെ SCERT ക­ണ്ടാൽ അ­റ­പ്പു­ള­വാ­ക്കു­ന്ന പ­ത്ത­മ്പ­തു­ല­ക്ഷം ശാ­സ്ത്ര­പാ­ഠ­പു­സ്ത­ക­ങ്ങൾ ച­വ­റു­പോ­ലെ ഓ­രോ­വർ­ഷ­വും അ­ച്ച­ടി­ച്ചു സ­മ്മാ­നി­ക്കു­ന്ന­തു് ? തെ­ളി­ച്ച­വും സ്ഫു­ട­ത­യും സൗ­ന്ദ­ര്യ­വും (ശാ­സ്ത്ര­ത്തി­നു സൗ­ന്ദ­ര്യ­മോ!) തൊ­ട്ടു­തീ­ണ്ടി­യി­ട്ടി­ല്ലാ­ത്ത അതിലെ അ­ക്ഷ­ര­ങ്ങൾ, പ­ട­ങ്ങൾ, സ­മ­വാ­ക്യ­ങ്ങൾ… എ­ന്തു് ജ്യേ­ഷ്ഠ­ദേ­വൻ, എ­ന്തു് മ­ല­യാ­ളം! x-നും y-​യ്ക്കും ആൽ­ഫ­യ്ക്കും ബീ­റ്റ­യ്ക്കം പ­ക­ര­മാ­യി ലാ­റ്റെ­ക്കിൽ ച­ര­ങ്ങൾ (variables) മലയാള അ­ക്ഷ­ര­ങ്ങ­ളാ­ക്കി മാ­റ്റി­യ­തി­ന്റെ സ­ങ്കീർ­ണ്ണ­മാ­യ സാ­ങ്കേ­തി­ക­ത സി­വി­ആർ വി­ശ­ദീ­ക­രി­ച്ചു കേ­ട്ട­പ്പോൾ മ­ന­സ്സാ­കെ സ­ങ്ക­ട­മാ­യി—അ­ത്ര­യ്ക്കു ക­ഷ്ട­പ്പെ­ട്ടു് ഇ­ന്ത്യ­യി­ലെ ഒരു ഭാ­ഷ­യി­ലും ചെ­യ്യാൻ തു­നി­യാ­ത്ത, ക­ഴി­യാ­ത്ത സ­വി­ശേ­ഷ­മാ­യൊ­രു ലാ­റ്റെ­ക് പ്ര­യോ­ഗം ഇ­നി­യൊ­രു മലയാള ഗ­ണി­ത­ശാ­സ്ത്ര­ഗ്ര­ന്ഥ­ത്തി­നും ഉ­പ­ക­രി­ക്കി­ല്ല­ല്ലോ എ­ന്നോർ­ത്തു്. ഒ­രൊ­റ്റ ഗ്ര­ന്ഥ­ത്തിൽ മാ­ത്രം തു­ട­ങ്ങു­ക­യും ഒ­ടു­ങ്ങു­ക­യും ചെയ്ത ഈ അ­ക്ഷ­ര­വി­ന്യാ­സം ചില പാ­ഠ­ങ്ങൾ മ­ല­യാ­ളി­യു­ടെ മു­മ്പിൽ തു­റ­ന്നു­വെ­ക്കു­ന്നു. ‘നി­രർ­ത്ഥ­ക’മായ ഈ ടൈ­പ്പ്സെ­റ്റിം­ഗി­ലൂ­ടെ ആർ­ജ്ജി­ച്ചെ­ടു­ത്ത ക­രു­ത്തി­ലാ­യി­രി­ക്കും മ­ല­യാ­ളം ആയിരം വർ­ഷ­ങ്ങ­ളു­ടെ അ­ന­ന്ത­ശ്രേ­ണി­യിൽ ജീ­വി­ക്കാൻ പോ­കു­ന്ന­തു്. തീർ­ച്ച. സു­ജി­ത്തും ശ്രീ­ദേ­വി­യും ബി­നീ­ത­യും ഇ­തി­ന്റെ ഭാ­ര­വും പേറി റി­വർ­വാ­ലി­യി­ലെ വ­രാ­ന്ത­യി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മാ­തൃ­ഭാ­ഷ­യു­ടെ ഏതൊരു ച­രി­ത്ര പ്ര­ക്രി­യ­യി­ലാ­ണു് നി­ങ്ങൾ പ­ങ്കാ­ളി­ക­ളാ­യ­തു്!
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
യു­ക്തി­ഭാ­ഷ­യു­ടെ ലി­പി­വി­ന്യാ­സ ക്ലേ­ശ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്നു. നല്ല എ­ഴു­ത്തു്, ഹു­സ്സൈൻ.
Manoj:
Publishing ‘Yukthibhasha’ is a highly impressive work by Sayahna. salute to the volunteers, especially Sujith, Sreedevi and Binitha.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
യു­ക്തി­ഭാ­ഷ പ്ര­സി­ദ്ധീ­ക­രി­ച്ചു ക­ഴി­ഞ്ഞു. ചുവടെ കാ­ണി­ച്ചി­രി­ക്കു­ന്ന ക­ണ്ണി­യിൽ ല­ഭ്യ­മാ­ണു്: http://books.sayahna.org/ml/pdf/yukthibhasha.pdf
സ­ന്തോ­ഷ്, എച്ച്. കെ.:
സാ­യാ­ഹ്ന­യു­ടെ പി ഡി എഫ് എ­ഡീ­ഷ­നു­ക­ളിൽ ഞാൻ നേ­രി­ടു­ന്ന ഒരു പ്ര­ശ്നം ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­ര­ട്ടെ. മ­ല­യാ­ളം പി ഡി എഫുകൾ പൊ­തു­വെ ലൈ­ബ്ര­റി റ­ഫ­റൻ­സ് മാ­നേ­ജ്മെ­ന്റ് സോ­ഫ്റ്റ് വെ­യ­റു­കൾ­ക്കു് അ­നു­ഗു­ണ­മാ­യ­ല്ല ചെ­യ്യു­ന്ന­തു്. ഇതേ പ്ര­ശ്നം സാ­യാ­ഹ്ന പ­തി­പ്പു­കൾ­ക്കും കാ­ണു­ന്നു. സൊ­റ്റേ­റോ പോ­ലു­ള്ള സോ­ഫ്റ്റ­വെ­യ­റു­കൾ­ക്കു് ഒരു പി ഡി എഫ് ഫ­യ­ലാ­യ­ല്ലാ­തെ പു­സ്ത­ക­മാ­യി ഐ­ഡ­ന്റി­ഫൈ ചെ­യ്യാ­നാ­വു­ന്നി­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല യാ­തൊ­രു മെ­റ്റാ­ഡാ­റ്റ­യും റി­ട്രീ­വ് മെ­റ്റാ­ഡാ­റ്റ ഫോർ പി ഫി എഫ് എന്ന ഫ­ങ്ങ്ഷ­നിൽ യാ­തൊ­രു മെ­റ്റാ­ഡാ­റ്റ­യും ക­ണ്ടെ­ടു­ക്കാ­നാ­വു­ന്നി­ല്ല എന്ന എറർ മെ­സേ­ജാ­ണു കാ­ണി­ക്കു­ന്ന­തു്. എ­ന്നാൽ ഫയൽ ഡി­സ്ക്രി­പ്ഷ­നിൽ ഡീ­റ്റെ­യിൽ­സ് കൊ­ടു­ത്തു കാ­ണു­ന്നു­മു­ണ്ടു്. അ­റ്റാ­ച്ച്മെ­ന്റ് നോ­ക്കു­ക. എ­ന്നാൽ സൊ­റ്റേ­റോ­യോ മെൻഡ് ലേയോ ഇതു് വാ­യി­ച്ചെ­ടു­ക്കു­ന്നി­ല്ല. ഇ­നി­യു­ള്ള കാ­ല­ത്തു് പി ഡി എഫ് ബു­ക്കു­ക­ളിൽ റ­ഫ­റൻ­സ് മാ­നേ­ജ്മെ­ന്റ് പ്രോ­ഗ്രാ­മു­കൾ­ക്കു് വാ­യി­ച്ചെ­ടു­ക്കാ­വു­ന്ന മെ­റ്റാ­ഡാ­റ്റ ഫ­യ­ലി­നൊ­പ്പം ഉ­ണ്ടാ­വു­ക എ­ന്ന­തു് എ­ന്തു­മാ­ത്രം പ്ര­ധാ­ന­മാ­ണെ­ന്നു് അ­റി­യാ­മ­ല്ലോ… മ­ല­യാ­ളം­ഗ്ര­ന്ഥ­ങ്ങ­ളു­ടെ മു­ഴു­വൻ സൈ­റ്റേ­ഷൻ സൂചിക നി­ശ്ചി­ത ഫോർ­മാ­റ്റിൽ യൂ­ണി­കോ­ഡിൽ ല­ഭ്യ­മാ­വേ­ണ്ട­തു് മലയാള ഗ­വേ­ഷ­ണ­ത്തി­നു് അ­ത്യാ­വ­ശ്യ­മാ­ണു്. പ്ര­സാ­ധ­കർ ചിലർ ചെ­യ്യു­ന്ന­തു­പോ­ലെ ഇം­ഗ്ലീ­ഷിൽ ലി­പ്യ­ന്ത­ര­ണം ചെ­യ്തു കൊ­ടു­ക്കു­ന്ന രീതി അ­വ­സാ­നി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സാ­യാ­ഹ്ന­യു­ടെ പി ഡി എ­ഫു­ക­ളിൽ റ­ഫ­റൻ­സ് മാ­നേ­ജ്മെ­ന്റ് സി­സ്റ്റ­ങ്ങൾ­ക്കു് വാ­യി­ച്ചെ­ടു­ക്കാ­വു­ന്ന മെ­റ്റാ­ഡാ­റ്റ ഉൾ­പെ­ടു­ത്താൻ വേ­ണ്ട­തു ചെ­യ്യു­മ­ല്ലോ… സാ­യാ­ഹ്ന­പ­തി­പ്പു­കൾ ഭാ­വി­യി­ലും പ്ര­യോ­ജ­ന­പ്ര­ദ­മാ­വ­ട്ടെ.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
താ­ങ്കൾ ഉ­ദ്ദേ­ശി­ക്കു­ന്ന­തു് Dublin Core Metadata[9] ആ­ണെ­ന്നാ­ണു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ഇവിടെ അതിനു ആ­വ­ശ്യ­ക്കാ­രു­ണ്ടു് എന്ന കാ­ര്യം വളരെ സ­ന്തോ­ഷം ത­രു­ന്നു. സാ­യാ­ഹ്ന DCMI മെ­റ്റാ­ഡാ­റ്റ ഇ­തു­വ­രെ പി­ഡി­എ­ഫു­ക­ളിൽ നി­വേ­ശി­ച്ചി­ട്ടി­ല്ല. പക്ഷേ, സാ­യാ­ഹ്ന­യു­ടെ പി­ഡി­എ­ഫ് നിർ­മ്മി­തി സാ­ങ്കേ­തി­ക­ത­യ്ക്കു് വളരെ വേ­ഗ­ത്തിൽ ചെ­യ്യാൻ ക­ഴി­യു­ന്ന ഒരു കാ­ര്യ­മാ­ണു്. നാ­ല­ഞ്ചു ദിവസം അ­നു­വ­ദി­ക്കു­ക, ഒരു ചെറു ലൈ­ബ്ര­റി ഇ­തി­നു­വേ­ണ്ടി എ­ഴു­തേ­ണ്ട­തു­ണ്ടു്. അതു പൂർ­ത്തി­യാ­യി­ക്ക­ഴി­ഞ്ഞാൽ എല്ലാ പി­ഡി­എ­ഫു­ക­ളും താ­ങ്കൾ ആ­വ­ശ്യ­പ്പെ­ടു­ന്ന ത­ര­ത്തി­ലു­ള്ള മെ­റ്റാ­ഡാ­റ്റ ഉൾ­ക്കൊ­ള്ളി­ച്ചു­കൊ­ണ്ടു­ള്ള­വ­യാ­യി­രി­ക്കും.

(നവംബർ 8 മുതൽ 14 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
വി. കെ. കെ.: രമേഷ് ഗാ­ന്ധി­വ­ക്കീൽ
തോമസ് ഏ­ബ്ര­ഹാം:
വി. കെ. കെ. ര­മേ­ഷി­ന്റെ കഥ ഉൾ­ക്കൊ­ണ്ടു. ഇ­ങ്ങി­നെ വേണം കഥ എ­ഴു­തു­വാൻ എ­ന്നാ­ണെ­ന്നു ഞാൻ ക­രു­തു­ന്ന­തു്. പൂ­രി­പ്പി­ക്കു­വാൻ ഒ­രു­പാ­ടു് കാ­ര്യം വാ­യ­ന­ക്കാ­രെ­നു് ബാ­ക്കി വ­യ്ക്കു­ക.
കെ. ദാ­മോ­ദ­രൻ: ശ്രീ­ശ­ങ്ക­രൻ ഹെഗൽ മാർ­ക്സ്
കെ. ജി. എസ്.:
ശ­ങ്ക­രൻ, ഹെഗൽ, മാർ­ക്സ്, ദാ­മോ­ദ­രൻ… തീ­വ്രം, ഈ ദീ­പാ­വ­ലി.

അ­വ­കാ­ശ­ങ്ങൾ­ക്കും അ­ഭി­പ്രാ­യ­ങ്ങൾ­ക്കും നീ­തി­ക്കും ചു­റ്റും

വി­ള­ക്കെ­ല്ലാം മ­റ­ച്ചു നി­വ­രു­ന്ന ത­ട­വ­റ­മ­തി­ലു­ക­ളും… ഇ­ന്നു്

അ­ങ്ങ­നെ­യു­മൊ­രു നി­ശ്ച­ല ദീ­പാ­വ­ലി ദൃ­ശ്യ­വും.

ഒ. വി. ഉഷ: സു­ന്ദ­രം… ശിവം… സത്യം…
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഉ­ഷ­യു­ടെ യാ­ത്ര­ക്കു­റി­പ്പു് ന­ന്നാ­യി. ഋ­ഗ്വേ­ദ പ്രാർ­ത്ഥ­ന ആ­വർ­ത്തി­ക്കു­ന്നു. മ­നു­ഷ്യർ പ്ര­കൃ­തി­യു­മാ­യു­ള്ള ലയം പു­നഃ­സ്ഥാ­പി­ക്ക­ട്ടെ. ഇനി കേ­ര­ള­ത്തിൽ വ­രു­മ്പോൾ പോകാൻ ഒരിടം കൂ­ടി­യാ­യി. നന്ദി.
വ­സ­ന്തൻ:
ക­ഥ­ക­ളും എ­ഴു­താ­റു­ണ്ടു്. അ­ടു­ത്ത­യി­ടെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘കി­ളി­മ­ര­ത്തി­ന്റെ വീടു്’ കഥ പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു.
സി. റ്റി. മുരളി:
സു­ന്ദ­രം… ശിവം… സത്യം… പ­ശ്ചി­മ­ഘ­ട്ട പ്രാ­ന്ത­ത്തി­ലെ സെ­ന്തു­രു­ണി­ക്കാ­ടി­ന­പ്പു­റ­ത്തെ റോസ് മ­ല­യ­ടി­വാ­ര സ­ന്ദർ­ശ­ന­ത്തി­ന്റെ കു­ളിർ­മ്മ­യു­ള്ള വി­വ­ര­ണം. ഒ­രു­നാ­ള­ത്തെ പ­രി­പാ­ടി­യിൽ നി­ന്നും ര­ണ്ടു­നാ­ള­ത്തേ­തും പി­ന്നെ ഒരു വാ­ര­ത്തേ­തു­മാ­ക്കി മാ­റ്റാൻ മാ­ത്രം വ­ശ്യ­ത­യാർ­ന്ന, ഋ­ഗ്വേ­ദ മ­ധു­മ­തീ സൂ­ക്തം മ­ന­സ്സിൽ അ­നു­ര­ണം ചെ­യ്യി­ച്ച, മ­നു­ഷ്യ­നെ പ്ര­കൃ­തി­യി­ലേ­ക്കു് ആ­ഗി­ര­ണം ചെ­യ്യു­ന്ന അ­നു­ഭൂ­തി. ഒ­രി­ക്കൽ­ക്കൂ­ടി തി­രി­ച്ചു­വ­രു­മെ­ന്നു് മ­ന­സ്സി­ലു­റ­പ്പി­ക്കാൻ പ്രേ­രി­പ്പി­ക്കു­ന്ന അ­നു­ഭ­വം. ‘ഇ­ന്ന­ത്തെ ലോക ജീ­വി­ത­ത്തി­ന്റെ കാ­ലു­ഷ്യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ആ­ധി­കൾ­ക്കി­ട­യിൽ റോസ് മ­ല­യി­ലെ പ്ര­കൃ­തി­യോ­ടു് കൃ­ത­ജ്ഞ­ത തോ­ന്നി. അ­വി­ട­ത്തെ സൗ­ന്ദ­ര്യം ആ­ന്ത­രി­ക­മാ­യ സൗ­ന്ദ­ര്യാ­നു­ഭൂ­തി­യാ­യി പ­കർ­ന്നു കി­ട്ടി. ആ അ­നു­ഭൂ­തി മം­ഗ­ള­ക­ര­മാ­യി തോ­ന്നി. അതു് പ്ര­കൃ­തി­യു­ടെ കാ­രു­ണ്യ ഭാ­വ­ത്തി­ന്റെ സത്യം പ്ര­കാ­ശി­പ്പി­ച്ചു. സു­ന്ദ­രം… ശിവം… സത്യം…’
ശ്രീ­ദേ­വി കർ­ത്താ:
ഈ വ­ന­സ്ഥ­ലി­യിൽ സ­ജി­ത്തും ഞാനും പോ­യി­ട്ടു­ണ്ടു്. അതി സു­ന്ദ­ര­മാ­ണു് റോസ് മല. എ­ന്നാൽ എല്ലാ മ­ല­വാ­സി­ക­ളെ­യും പോലെ അ­വി­ടെ­യു­ള്ള ഭൂ­രി­ഭാ­ഗം മ­നു­ഷ്യർ­ക്കും താഴെ എത്തി പട്ടണ സൗ­ക­ര്യ­ങ്ങൾ അ­നു­ഭ­വി­ക്കാ­നാ­ണു് താ­ല്പ­ര്യം. അതു് കൊ­ണ്ടു പലരും റോസ് മല ഇ­റ­ങ്ങി­ക്ക­ഴി­ഞ്ഞു. നല്ല കാ­ര്യം. സ­ത്യ­ത്തിൽ മലയോര പ്ര­ദേ­ശ­ത്തും കാ­ടി­നോ­ര­ങ്ങ­ളി­ലും താ­മ­സി­ക്കു­ന്ന മ­നു­ഷ്യർ­ക്കു് അവിടെ തു­ട­രാൻ താ­ല്പ­ര്യം ഇ­ല്ലാ­ത്ത പക്ഷം ഉടനടി മാ­റ്റി­പാർ­പ്പി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. ഇ­ത്ത­രം പ്ര­ദേ­ശ­ങ്ങ­ളിൽ നി­ന്നു പ­ര­മാ­വ­ധി മ­നു­ഷ്യ­രൊ­ഴി­ഞ്ഞു പോ­കു­കു­ക­യും ഒ­ഴി­ഞ്ഞ ഇ­ട­ങ്ങൾ കാടു് തി­രി­ച്ചു പി­ടി­ക്കു­ക­യും വേണം. സ­ത്യ­ത്തിൽ റോസ് മലയിൽ ഞ­ങ്ങ­ളെ­ത്തു­മ്പോൾ ആ സ്ഥ­ല­ത്തെ­ക്കു­റി­ച്ചു അ­ധി­ക­മാർ­ക്കും അ­റി­യി­ല്ലാ­യി­രു­ന്നു. അ­റി­യാ­തി­രി­ക്ക­ട്ടെ എ­ന്നു് കരുതി ആ യാ­ത്ര­യെ­ക്കു­റി­ച്ചു അധികം ആ­രോ­ടും പ­റ­യു­ക­യോ എ­ഴു­തു­ക­യോ ചെ­യ്തി­ട്ടി­ല്ല. ഇ­പ്പോൾ ബൈ­ക്കു­കാ­രു­ടെ പ­റു­ദീ­സ ആയി എ­ന്നു് ഉ­ഷ­ച്ചേ­ച്ചി എ­ഴു­തി­യ­തു് വാ­യി­ച്ചു ഹൃദയം ത­കർ­ന്നു പോ­കു­ന്നു… ഇനി എ­ന്താ­യി­ത്തീ­രും താ­മ­സി­യാ­തെ ആ മനോഹര പ്ര­കൃ­തി. നിർ­ബാ­ധം വി­ഹ­രി­ക്കു­ന്ന മൃ­ഗ­ങ്ങ­ളു­ടെ ആ കൊ­ച്ചു പച്ച ഗേ­ഹ­ത്തെ­യെ­ങ്കി­ലും വിനോദ ഭ്രാ­ന്ത­രാ­യ മ­നു­ഷ്യർ വെ­റു­തെ വി­ട­ട്ടെ.
ഷബ്ന മറിയം:
സു­ന്ദ­രം… ശിവം… സത്യം… ഈ കൊ­റോ­ണ­ക്കാ­ല­ത്തു് വാ­യ­ന­ക്കാ­രിൽ ഏ­റ്റ­വു­മ­ധി­കം അ­നു­ഭൂ­തി­ക­ളു­ണർ­ത്താ­നാ­വു­ക യാ­ത്രാ­ക്കു­റി­പ്പു­കൾ­ക്കു്, യാ­ത്രാ­പു­സ്ത­ക­ങ്ങൾ­ക്കാ­ണെ­ന്നു് തോ­ന്നു­ന്നു. ഭൂ­രി­പ­ക്ഷം ആ­ളു­ക­ളും കെ­ട്ടി­ട്ട­ങ്ങ­ളു­ടെ അ­ക­ത്ത­ള­ങ്ങ­ളിൽ­പ്പെ­ട്ടു് നട്ടം തി­രി­യു­മ്പോൾ ഈ വായന ത­രു­ന്ന ആ­ത്മ­വി­ശ്വാ­സ­വും പ്ര­തീ­ക്ഷ­യും അ­ത്ര­മാ­ത്രം വ­ലു­താ­ണു്. അതും ഇത്ര മ­നോ­ഹ­ര­മാ­യി ആ പ്ര­കൃ­തി­യെ ന­മ്മ­ളി­ലേ­ക്കു് ആ­വാ­ഹി­ക്കു­ന്ന പ­ദ­പ്ര­യോ­ഗ­ങ്ങ­ളും കൂ­ടി­യാ­കു­മ്പോൾ. റോസ് മ­ല­യി­ലെ പ്ര­കൃ­തി­യെ­ക്കു­റി­ച്ചു്, അ­തി­ന്റെ ആ­ന്ത­രി­കാ­നു­ഭ­വ­ങ്ങ­ളെ­ക്കു­റി­ച്ചു്, വി­വ­രി­ച്ച­തി­നു് നന്ദി.
ക­രു­ണാ­ക­രൻ: ജ­ന്മ­ദി­നം
കെ. ജി. എസ്.:
കി­ട്ടാ­തെ പോയ ക­യ്യ­ടി­കൾ പ്രാ­വു­ക­ളാ­യി ചി­റ­ക­ടി­ക­ളാ­യി മാ­റി­യ­തും ഇ­ന്ദ്ര­ജാ­ലം. പോ­ക്ക­റ്റ­ടി­ക്കാ­രൻ തന്ന ചീ­ട്ടു­ക­ളിൽ ഒരു ചെറു വിജയം പല മൂ­ല്യ­ങ്ങ­ളാ­യി ക­യ്യ­ടി­യും ചി­റ­ക­ടി­യു­മി­ല്ലാ­തെ തി­രി­ച്ചെ­ത്തി­യ­തു് വേ­റൊ­രി­ന്ദ്ര­ജാ­ലം. ന­മ്മു­ടേ­താ­വാ­ത്ത സമയം ഒ­രി­ക്കൽ ന­മ്മു­ടെ കാലി ഖ­ജ­നാ­വി­ലും വ­ന്നു് വീ­ഴു­മെ­ന്നു് ഏ­തെ­ങ്കി­ലു­മൊ­രു പെരും തൂ­ണി­ന്റെ പെരും നിഴൽ കാ­ണി­ക്കു­ന്ന­തും ഇ­ന്ദ്ര­ജാ­ലം. ക­രു­ണാ­ക­ര­ന്റെ കഥ തന്നെ ക­യ്യ­ട­ക്ക­മു­ള്ള ഇ­ന്ദ്ര­ജാ­ലം. ഇ­ന്ദ്ര­ജാ­ല­മി­ല്ലെ­ങ്കിൽ എ­ന്താ­വും ഓ­ര­ങ്ങ­ളി­ലെ യു­വ­ത്വ­ത്തി­ന്റെ ച­രി­ത്രം?
ദി­നേ­ശൻ വ­ട­ക്കി­നി­യിൽ:
വ­ര­മ്പ­ത്തു് ജീ­വി­ക്കേ­ണ്ടി വ­രു­ന്ന­വർ­ക്കു് സ­ന്തോ­ഷം അ­ന്ന­മാ­യി­മാ­റു­ന്ന ജാ­ല­വി­ദ്യ…
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ക­രു­ണാ­ക­രൻ പ­തി­വു­പോ­ലെ എന്റെ ദുഃ­ഖ­ങ്ങ­ളെ പ്രാ­വു­ക­ളാ­ക്കി. ഞാൻ ആ പ്രാ­വു­ക­ളെ എന്റെ മൊബൈൽ ഫോ­ണി­ലേ­ക്കു് പ­റ­ത്തി. അ­വ­യി­ലൊ­ന്നി­ന്റെ ചി­റ­കിൽ നി­ന്നു് ജലമോ ര­ക്ത­മോ എ­ന്നു് ഞാൻ ഒ­രി­ക്ക­ലും മ­ന­സ്സി­ലാ­ക്കാ­നി­ട­യി­ല്ലാ­ത്ത എന്തോ ഒ­ന്നു് പൊ­ഴി­ഞ്ഞു വീണു് ഈ അ­ക്ഷ­ര­ങ്ങ­ളാ­യി. വേ­ണ­മെ­ങ്കിൽ അ­വ­യ്ക്കു് പൂ­വു­ക­ളാ­കാ­മാ­യി­രു­ന്നു. പക്ഷേ, ആ വിദ്യ ഞാൻ പ­ഠി­ച്ചി­ട്ടി­ല്ല­ല്ലോ, സ്ക്കൂ­ളിൽ പ­ഠി­ക്കു­മ്പോൾ എന്റെ വ­ലി­യൊ­രാ­ഗ്ര­ഹം മാ­ജി­ക്കു­കാ­ര­നാ­യി ആൾ­ക്കൂ­ട്ട­ത്തിൽ നി­ന്നു് അ­വ­രു­ടെ ശി­ര­സ്സി­ന്നു മു­ക­ളി­ലൂ­ടെ മേ­ഘ­ങ്ങ­ളി­ലൂ­ടെ പ­റ­ന്നു് ഞാൻ പോ­കു­ന്ന വഴി ഒരു മ­ഴ­വി­ല്ലാ­ക്കി മാ­റ്റു­ക എ­ന്നാ­യി­രു­ന്നെ­ങ്കി­ലും.
സ­ച്ചി­ദാ­ന­ന്ദൻ: അ­ല്ല­മാ പ്രഭു
മനു:
ക­ലി­ഗ്ര­ഫി­യു­ടെ അപാര സൗ­ന്ദ­ര്യം.
കെ. ജി. എസ്.:

പി­റ­വി­ര­ഹ­സ്യ മെ­ന്തു­മാ­ക­ട്ടെ,

അ­ല്ല­മാ, നിൻ

പ­റ­യ­ലിൽ പാ­ടു­ന്നു

പാ­ട­ലിൽ പാ­റു­ന്നു

പ്രാ­ണ­ന്റെ ഈണം.

കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഭ­ട്ട­തി­രി­യു­ടെ സ്പർ­ശ­ത്തിൽ അ­ക്ഷ­ര­ങ്ങൾ പൂവും പ­റ­വ­യും ന­ദി­യും സൂ­ര്യ­നും ആ­കാ­ശ­വു­മാ­യി മാ­റു­ന്നു. മ­ല­യാ­ളം മ­ല­യാ­ള­ത്തെ വേൾ­ക്കു­ന്നു. നന്ദി ഗു­ഹേ­ശ്വ­രാ, ഇ­ങ്ങി­നെ­യൊ­രു അ­ക്ഷ­രാ­ത്മാ­വാ­യും അ­വ­ത­രി­ച്ച­തി­നു്.
വി. ആർ. സ­ന്തോ­ഷ്: ചി­ല്ല­ക­ളിൽ­പ്പോ­ലും കാ­ത­ലു­ള്ള വൃ­ക്ഷം
ശ്രീ­നി­വാ­സൻ, കെ. കെ.:
ചി­ല്ല­ക­ളിൽ കാതൽ തി­ര­യു­മ്പോൾ. ചി­ല്ല­ക­ളിൽ­പ്പോ­ലും കാ­ത­ലു­ള്ള വൃ­ക്ഷം എന്ന രൂ­പ­ക­ത്തി­ന്റെ ത­ണൽ­പ­റ്റി­യാ­ണു് ശ്രീ. വി.ആ̇ർ. സ­ന്തോ­ഷ് സ­ച്ചി­ദാ­ന­ന്ദ­സാ­ഹി­ത്യ­ത്തെ ക­മ്പോ­ടു­ക­മ്പു് അ­റു­ത്തു­മു­റി­ച്ചു വാ­യി­ക്കാൻ പു­തു­പു­ത്തൻ­മ­ഴു­വും ഓ­ങ്ങാൻ പാ­ങ്ങു­ള്ള­മ­രം­വെ­ട്ടു­കാ­രും ആ­വ­ശ്യ­മാ­ണെ­ന്നു് സ­മർ­ത്ഥി­ക്കു­ന്ന­തു്. പേ­ന­യെ­ടു­ത്ത­വ­രെ­ല്ലാം എ­ഴു­ത്തു­കാ­രും പേയ് നാ­വു­ള്ള­വ­രെ­ല്ലാം അ­വ­രു­ടെ വൈ­താ­ളി­ക­രു­മാ­യി­മാ­റു­ന്ന പാ­ഴ്മ­ര­ക്കൂ­ത്തി­ന്റെ കാ­ല­ത്തു് കാ­ത­ലു­ള്ള പ­ഴ­മ­ര­ങ്ങ­ളേ­യും മ­ര­മ­റി­ഞ്ഞു് മ­ഴു­പ്ര­യോ­ഗി­ച്ച ത­ഴ­മ്പു­റ്റ മ­രം­വെ­ട്ടി­ക­ളെ­യും സ­ന്തോ­ഷ് സ്മ­രി­ക്കു­ന്നു­ണ്ടു്. സ­ന്തോ­ഷി­ന്റെ രൂ­പ­ക­ത്ത­ണ­ലിൽ നി­ന്നു നോ­ക്കി­യാൽ അ­ര­നൂ­റ്റാ­ണ്ടി­ലേ­റെ­ക്കാ­ലം മലയാള മ­ണ്ണിൽ വേ­രു­റ­പ്പി­ച്ചു് ആ­ഗോ­ളാ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു് ചി­ല്ല­കൾ നീ­ട്ടി നി­ല്ക്കു­ന്ന സൂ­ര്യോ­ന്മു­ഖ­മാ­യ ഒരു വ­ട­വൃ­ക്ഷം ത­ന്നെ­യാ­ണു് ശ്രീ. സ­ച്ചി­ദാ­ന­ന്ദൻ. അഞ്ചു സൂ­ര്യ­ന്മാർ എ­ന്നൊ­രു ക­വി­ത­ത­ന്നെ അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്. അ­ര­നൂ­റ്റാ­ണ്ടു­കാ­ല­ത്തെ മാ­ത്ര­മ­ല്ല ത­മി­ഴ­ക­ത്തെ സം­ഘ­ത്തി­ണ­കൾ തൊ­ട്ടു­ള്ള രാ­ഷ്ട്രീ­യ സാം­സ്കാ­രി­ക മു­ദ്ര­കൾ ഈ വൃ­ക്ഷ­ത്തി­ന്റെ വാർ­ഷി­ക­വ­ല­യ­ങ്ങ­ളിൽ അ­ങ്ക­നം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ല­യാ­ളം കേവലം ഒരു ക­വി­ത­മാ­ത്ര­മ­ല്ല, മ­ല­യാ­ളി­യു­ടെ സാം­സ്കാ­രി­ക­ച­രി­ത്ര­ത്തി­ന്റെ കാ­വ്യ­രേ­ഖ കൂ­ടി­യാ­ണു്. ദളിത്/സ്ത്രീ പ­രി­സ്ഥി­തി­വാ­ദ­ങ്ങ­ളു­ടെ പ്ര­ത്യ­യ ഭൂ­മി­ക­ക­ളി­ലേ­ക്കു് വേ­രു­കൾ പ­ടർ­ത്തി­യും അന്യ ഭൂ­ഖ­ണ്ഡ­ങ്ങ­ളി­ലേ­യും സ്വ­ക്ഷേ­ത്ര­ത്തി­ലേ­യും ക­വി­ത­യി­ലെ ഏ­റ്റ­വും പുതിയ ഷോ­ണ­റു­കൾ (Genre) വ­ലി­ച്ചൂ­റ്റി­യു­മാ­ണു് ഈ ക­വി­വൃ­ക്ഷം അ­ടി­മു­ടി ‘കാതല’നാ­യ­തു്. ഈ വൃ­ക്ഷ­ചൈ­ത­ന്യ­ര­ഹ­സ്യം അ­തി­ന്റെ വേ­രി­ലും പൂ­വി­ലും കാ­യി­ലും ചി­ക­യു­ക­യാ­ണെ­ങ്കിൽ ന­മു­ക്കു­ക­ണ്ടെ­ത്താൻ ക­ഴി­യു­ക അതു് സ്വ­യം­ശ­രി­പ്പെ­ടു­ത്ത­ലി­നു് നി­ര­ന്ത­രം വി­ധേ­യ­മാ­ക്കു­ന്നു എ­ന്ന­താ­ണു്. ഒ­ത്തി­രി ശരികൾ ചേർ­ത്തു ചേർ­ത്താ­ണു് അതു് വ­ലി­യൊ­രു ശ­രി­മ­ര­മാ­യ­തു്. അ­തി­ന്റെ ഓരോ ചി­ല്ല­യും പ്ര­തി­വർ­ഷം നീ­ളു­ന്ന ദൈർഘം ന­മു­ക്കു് മുൻ­കൂ­ട്ടി ക­ണ­ക്കു­കൂ­ട്ടി­പ്പ­റ­യാൻ ക­ഴി­യു­മെ­ന്ന­താ­ണു് ആ ശ­രി­മ­ര­ത്തി­ന്റെ ദൗർ­ബ്ബ­ല്യം. അതു് എ­ങ്ങോ­ട്ടൊ­ക്കെ ചാ­യു­മെ­ന്നും ന­മു­ക്കു പ്ര­വ­ചി­ക്കാൻ ക­ഴി­യും. അ­താ­യ­തു് രാ­ഷ്ട്രീ­യ­ശ­രി­ക­ളു­ടെ ആ­കാ­ശ­ത്തേ­ക്കു് മാ­ത്രം ചി­ല്ല­കൾ വി­രി­ച്ചു നി­ല്ക്കു­ന്ന ആ­മൂ­ലാ­ഗ്രം കാ­ത­ലാർ­ന്ന ക­വി­വൃ­ക്ഷ­മാ­ണു് സ­ച്ചി­ദാ­ന­ന്ദ­മ­ര­മെ­ന്നു് സം­ഗ്ര­ഹി­ക്കാൻ ക­ഴി­യും. പ്ര­വ­ച­നാ­തീ­ത­മാ­യ ക­വി­ത­യു­ടെ ഒരു ചില്ല പോലും ആ മ­ര­ത്തി­ലി­ല്ല. മോഹൻ ദാസ് ക­രം­ച­ന്ദ് ഗാ­ന്ധി­യിൽ ഒരു ദ­ളി­തു് വി­രു­ദ്ധ­നെ ക­ണ്ടെ­ത്താൻ ക­ഴി­യും. സ്ത്രീ­വി­രു­ദ്ധ­നെ ക­യ്യോ­ടെ പി­ടി­കൂ­ടാൻ ക­ഴി­യും. എ­ന്നാൽ സ­ച്ചി­ദാ­ന­ന്ദ­നിൽ ഇ­ത്ത­രം വ്യ­തി­യാ­ന­ങ്ങ­ളു­ടെ, അപ-​ബോധങ്ങളുടെ ഒരു ഇ­ല­യ­ന­ക്കം­പോ­ലും ക­ണ്ടെ­ത്താ­നാ­വി­ല്ല. ഓരോ ദി­ന­വും രാ­ഷ്ട്രീ­യ­വും സാം­സ്കാ­രി­ക­വു­മാ­യ സ­ന്ദർ­ഭ­ങ്ങ­ളിൽ സ­ജീ­വ­മാ­യി ഇ­ട­പ്പെ­ട്ടു് ക­ര­ണ­പ്ര­തി­ക­ര­ണ­ങ്ങ­ളി­ലൂ­ടെ സ്വയം മൂർ­ച്ച­കൂ­ട്ടു­ന്ന സ­ച്ചി­ദാ­ന­ന്ദ­ന്റെ കവിത അ­ദ്ദേ­ഹം പോ­ലു­മ­റി­യാ­തെ ജനിതക എ­ഡി­റ്റി­ങ്ങി­നു് വി­ധേ­യ­മാ­ക്ക­പ്പെ­ടു­ന്ന­തി­നാ­ലാ­ണു് അതു് അ­പ­ക­ട­ക­ര­മാ­യ ശ­രി­യാ­യി മാ­റി­പ്പോ­കു­ന്ന­തു്. പ­ണ്ടു് കെ. ജി. എ­സ്സി­നെ­ക്കു­റി­ച്ചു് സ­ച്ചി­ദാ­ന­ന്ദ­നെ­ഴു­തി­യ­തു് ഓർ­മ്മി­ച്ചു പോ­വു­ക­യാ­ണു്. വർ­ഷ­ത്തിൽ ഒ­രി­ക്കൽ­മാ­ത്രം പു­ഷ്പി­ക്കു­ന്ന­വൃ­ക്ഷം! സ­ച്ചി­ദാ­ന­ന്ദ­നെ­ക്കു­റി­ച്ചും അ­ങ്ങ­നെ ആ­ഗ്ര­ഹി­ച്ചു പോ­വു­ക­യാ­ണു്. പ്ര­വ­ച­നാ­തീ­ത­മാ­യി പു­ഷ്പി­ക്കു­ന്ന ഒരു കാവ്യ മ­ര­മാ­യി ശ­രി­തെ­റ്റു­ക­ളു­ടെ ആ­കാ­ശ­ത്തേ­യ്ക്കു് അ­ദ്ദേ­ഹം ചി­ല്ല­കൾ നീർ­ത്തി­യി­രു­ന്നു­വെ­ങ്കിൽ!
കെ. വേ­ല­പ്പൻ: ഏ­ങ്ങ­ല­ടി­ക്കു­ന്ന ഇ­ന്ത്യ­യി­ലൂ­ടെ
ശ്രീ­ദേ­വി കർ­ത്താ:
വേ­ല­പ്പൻ ആ­ശ്വ­സി­ക്കു­ന്ന പേ­ന­യോ­ടെ ന­മ്മോ­ടൊ­പ്പം വേ­ണ്ടി­യി­രു­ന്ന ഒരു കാ­ല­മാ­ണി­തു്. എ­ങ്കിൽ ആ മെ­ലി­ഞ്ഞ ശ­രീ­ര­ത്തി­നു­ള്ളി­ലെ അഗ്നി വാ­ക്കാ­യി വ­ച­ന­മാ­യി മ­നു­ഷ്യാ­ന്ത­സ്സി­നു കാ­വ­ലാ­യി ഇ­ന്നും കാ­ത്തു കൊ­ണ്ടേ­നെ നീ­തി­യെ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
കെ. വേ­ല­പ്പ­ന്റെ ലേഖനം ഒ­രു­പാ­ടു് ഓർ­മ്മ­ക­ളു­ണർ­ത്തി. ദു­ര­ന്ത ദി­ന­ത്തിൽ ഞാ­ന­വി­ടെ ഉ­ണ്ടാ­കേ­ണ്ട­താ­യി­രു­ന്നു. ഭാരത് ഭ­വ­ന്റെ ഒരു ലോക ക­വി­സ­മ്മേ­ള­ന­ത്തി­നു്. ചില കാ­ര­ണ­ങ്ങ­ളാൽ അതു് അല്പം നീ­ട്ടി­വെ­യ്ക്ക­പ്പെ­ട്ടു. ന­ട­ന്ന­പ്പോൾ അതൊരു പ്ര­തി­ഷേ­ധ­യോ­ഗം കൂ­ടി­യാ­യി. യൂ­ണി­യൻ കാർ­ബൈ­ഡി­ന്റെ പ­ടി­ക്കൽ റ്റൊ­മാ­സ് ട്രാൻ­സ് ട്രോ­മർ, ഡെ­രെ­ക്ക് വാൽ­ക്കോ­ട്ട് എ­ന്നി­വ­രുൾ­പ്പെ­ട്ട ഞ­ങ്ങ­ളു­ടെ കവി സംഘം കവിത വാ­യി­ക്കു­ക­യും ആ കൂ­ട്ട­ക്കൊ­ല­ക്കെ­തി­രെ സം­സാ­രി­ക്ക­യും ചെ­യ്തു—പി­ന്നെ വി­ഷ­വാ­ത­കം സ­ഞ്ച­രി­ച്ച തെ­രു­വു­ക­ളി­ലൂ­ടെ ന­ട­ന്നു. മ­റ­ക്കാ­നാ­കാ­ത്ത ദു­ര­ന്ത­ത്തി­ന്റെ കാ­ഴ്ച­കൾ—ഒരു മ­ദ്ധ്യേ­ന്ത്യൻ വി­ലാ­പം എന്ന ക­വി­ത­യും ആ ദു­ര­ന്ത­ത്തെ­ക്കു­റി­ച്ചാ­ണു്. വേ­ല­പ്പ­നെ­പ്പോ­ലു­ള്ള സ­മർ­പ്പി­ത ചേ­ത­സ്സു­ക­ളു­ടെ അഭാവം കൂ­ടി­യാ­കാം പ­രി­ഷ­ത്തി­നു് പഴയ ഊർ­ജ്ജം ന­ഷ്ട­പ്പെ­ടു­ത്തി­യ­തു്. തി­രി­ഞ്ഞു നോ­ക്ക­ണം, ഉ­ള്ളി­ലേ­യ്ക്കും—വ്യ­ക്തി­ക­ളെ­ന്ന പോലെ സം­ഘ­ട­ന­ക­ളും. എന്റെ ഗാ­ന്ധി നാ­ട­ക­ത്തി­ന്റെ സം­ക്ഷി­പ്ത രൂപം പ­രി­ഷ­ത്തു് തൊ­ള്ളാ­യി­രം വേ­ദി­ക­ളിൽ അ­വ­ത­രി­പ്പി­ച്ച­തു് മ­റ­ന്നു കൊ­ണ്ട­ല്ല പ­റ­യു­ന്ന­തു്, പക്ഷേ, സൈ­ല­ന്റ് വാലി സ­മ­ര­ത്തി­നു ശേഷം പ­രി­ഷ­ത്തി­നു് ക്ഷീ­ണ­മു­ണ്ടാ­യി­ല്ലേ എന്ന ഭയം എ­ന്റേ­തു­മാ­ത്ര­മ­ല്ല.
ക­രു­ണാ­ക­രൻ:
ഇ­ന്ത്യ നി­ല­നിൽ­ക്കു­ന്ന­തു് ദു­ര­ന്ത­ങ്ങ­ളു­ടെ ഓർ­മ്മ­യി­ലൂ­ടെ­യാ­ണു് എ­ന്നു് ചി­ല­പ്പോ­ഴെ­ക്കെ തോ­ന്നാ­റു­ണ്ടു്, ജീ­വി­ത­ത്തി­ന്റെ ഓരോ ഘ­ട്ട­ത്തി­ലും ഉ­ണ്ടാ­യ ദു­ര­ന്ത­ങ്ങൾ ഒരു രാ­ഷ്ട്ര­ത്തെ ചേർ­ത്തു പി­ടി­ക്കു­ക, ആ വേ­ദ­ന­യി­ലും ജീ­വി­ത­ത്തി­ന്റെ നി­ല­നിൽ­പ്പി­നെ­പ്പ­റ്റി വേ­വ­ലാ­തി കൊ­ള്ളു­ക. കെ. വേ­ല­പ്പ­ന്റെ ഈ ലേ­ഖ­ന­ത്തിൽ കാ­ണു­ന്ന പോലെ ഒ­ന്നാ­ണ­തു്. ജീ­വി­ത­ത്തിൽ നി­ന്നും ജീ­വി­തം പിൻ­വാ­ങ്ങു­ന്ന സ­ന്ദർ­ഭ­ങ്ങൾ ഓരോ മ­നു­ഷ്യ­നും ഉ­ണ്ടു്, അതു് ഒരു രാ­ഷ്ട്ര­ത്തി­നാ­വു­മ്പോൾ കൂ­ടു­തൽ പ്ര­ക­ട­മാ­വു­ന്നു, റി­പ്പോർ­ട്ടിം­ഗ് ‘visual’ ആ­വു­ന്ന­തി­നും മു­മ്പു­ള്ള ഒരു എ­ഴു­ത്താ­ണു് ഇതു്, ശ­രീ­ര­ത്തിൽ മു­റി­വു് പറ്റി ഇ­രി­ക്കു­ന്ന ഒരു ജ­ന്തു­വി­ന്റെ ആ­ത്മ­ഗ­തം. വേ­ല­പ്പ­നും ക­ള്ളി­ക്കാ­ടും ഉ­ണ്ടാ­യി­രു­ന്ന, സിനിമ കൂടി പ­റ­ഞ്ഞി­രു­ന്ന, ക­ലാ­കൌ­മു­ദി എൺ­പ­തു­ക­ളി­ലെ ഓർ­മ്മ­യാ­ണു്: യു­വാ­ക്കൾ ആവാൻ ചെ­ന്നു­നി­ന്ന സമയം കൂ­ടി­യാ­യി­രു­ന്നു അതു്.
രാജൻ പ­ടു­തോൾ:
ഇ­ന്ത്യ­യു­ടെ ഏ­ങ്ങ­ല­ടി കു­റ­ച്ചെ­ങ്കി­ലും കേൾ­പ്പി­ച്ചു­ത­രാൻ ശ്രീ വേ­ല­പ്പ­ന്റെ ലേ­ഖ­ന­ത്തി­നു സാ­ധി­ച്ചി­ട്ടു­ണ്ടു്. മ­ത­ബോ­ധ­മ­ല്ല, രാ­ഷ്ട്രീ­യ­ബോ­ധ­മാ­ണു് ന­മു­ക്കു് വേ­ണ്ട­തു് എന്ന ആ­ശ­യ­ത്തി­നു് ഇ­ന്നു് വളരെ പ്ര­സ­ക്തി­യു­ണ്ട­ല്ലോ.

(നവംബർ 15 മുതൽ 21 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
മനോജ് വീ­ട്ടി­ക്കാ­ട്: ജോസഫ്
പൗർ­ണ­മി വി­നോ­ദ്:
വ്യ­ത്യ­സ്ത­നാ­ണു് ജോസഫ്. ആ­ല­വ­ട്ട­വും വെ­ഞ്ചാ­മ­ര­ങ്ങ­ളും മു­ത്തു­ക്കു­ട­യു­മാ­യി ആ­ഴ്ച­തോ­റും ആ­നു­കാ­ലി­ക­ങ്ങൾ ചെ­റു­ക­ഥ­ക­ളു­ടെ ആ­റാ­ട്ടു ന­ട­ത്തു­ന്നു. ചെ­റു­ക­ഥ­കൾ­ക്കു് ചെ­റി­യൊ­രു ഇ­തി­വൃ­ത്ത­മേ വേ­ണ്ടൂ എ­ന്നു­ള്ള­തു­കൊ­ണ്ടു് ആ­ഴ­മി­ല്ലാ­ത്ത വെ­ള്ള­ത്തിൽ മു­ക്കി അവ വാ­യ­ന­ക്കാ­രെ കൊ­ല്ലാൻ തു­ട­ങ്ങി­യി­ട്ടു് നാ­ളു­കൾ അ­ന­വ­ധി­യാ­യി. അ­തി­നി­ട­യി­ലാ­ണു് സാ­യാ­ഹ്ന­യിൽ പ്ര­സീ­ദ്ധി­ക­രി­ച്ച മനോജ് വീ­ട്ടീ­ക്കാ­ടി­ന്റെ ജോസഫ് വാ­യി­ക്കു­ന്ന­തു്. മ­റി­യ­യും ജോ­സ­ഫും ബൈബിൾ ക­ഥ­യി­ലൂ­ടെ ജീ­വീ­ത­ത്തി­ന്റെ സമസ്ത ദു­രി­ത­ങ്ങ­ളും അ­നു­ഭ­വി­ച്ച­വർ. പക്ഷേ, ഈ മറിയ വി­ശ്വാ­സ­ങ്ങ­ളു­ടെ വേ­ദ­പു­സ്ത­കം അ­ട­ച്ചു് വ­ച്ചു് അ­പ്പ­നെ തെ­ര­യു­മ്പോൾ മുതൽ കഥ തു­ട­ങ്ങു­ക­യാ­ണു്. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സൂ­ക്ഷ്മ­മാ­യ തെ­രെ­ഞ്ഞെ­ടു­പ്പിൽ, അ­തി­ന്റെ ആ­ഖ്യാ­ന­ത്തിൽ, ഒ­ഴു­ക്കിൽ വെ­റു­തെ വാ­യി­ച്ചു പോവാൻ, ജോ­സ­ഫ­ങ്ങ­നെ സ­മ്മ­തി­ക്കി­ല്ല. ലോ­ന­ച്ചാ­യ­ന്റെ വ­ണ്ടി­യു­ടെ ചാ­യ്വിൽ വരെ നി­ഗൂ­ഢ­മാ­യ­തെ­ന്തൊ ഒ­ളി­പ്പി­ക്കു­മ്പോൾ, നാ­മ­റി­യാ­തെ ജോസഫ് ന­മ്മ­ളെ അ­തി­വി­ദ­ഗ്ദ­മാ­യി, ആ താ­ലൂ­ക്കു് മോർ­ച്ച­റി­യി­ലേ­ക്കു് കൂ­ട്ടി­കൊ­ണ്ടു പോ­കു­ന്നു. ഇ­ന്നെ­ത്ര­ണ്ണം? ലോനയെ പോലെ ന­മ്മ­ളും ചോ­ദി­ക്കു­ന്നു. ജീ­വീ­ത­ത്തെ പാതി വ­ഴി­യിൽ ഊ­രി­വ­ച്ചു പിൻ­വാ­ങ്ങു­ന്ന പെ­ണ്ണു­ട­ലു­കൾ, മ­ന­സി­നെ സം­ഘർ­ഷ­ത്തി­ലാ­ക്കു­ന്നു. ആ രാ­ത്രി രു­ചി­ക­ര­മാ­യ ഭ­ക്ഷ­ണം വ­ച്ചു­ണ്ടാ­ക്കി ക­ഴി­ച്ചു്, അ­വൾ­ക്കൊ­രു ചും­ബ­ന­വും നൽകി അയാൾ എ­ങ്ങോ­ട്ടാ­ണു് പോയതു? ഇ­ങ്ങ­നെ­യൊ­ക്കെ തന്നെ സ്വയം ചോ­ദി­ച്ചും ഉ­ത്ത­രം തേ­ടി­യും സൂ­ച­ന­ക­ളിൽ നി­ന്നു് വാ­യ­ന­ക്കാ­രൻ ജോ­സ­ഫി­നെ കൂ­ട്ടീ­ച്ചേർ­ക്കു­ന്നു. യ­ഥാർ­ത്ഥ­ത്തിൽ ജോസഫ് എന്ന നാമം തന്നെ വർ­ദ്ധി­പ്പി­ക്കു­ന്ന­വൻ, കൂ­ട്ടി­ച്ചേർ­ക്ക­പ്പെ­ടു­ന്ന­വൻ എ­ന്നാ­ണ­ല്ലോ. മ­റി­യ­യോ­ടു് ജോസഫ് ചോ­ദി­ക്കു­ന്ന ചോ­ദ്യ­മു­ണ്ടു്! ഇ­ത്ര­യും ഭാ­ര­മു­ള്ള നി­ന്നെ എ­ങ്ങ­നെ­യാ­ണു് ഞാൻ മോർ­ച്ച­റി­യി­ലേ ടേ­ബി­ളി­ലേ­ക്കു് എ­ടു­ത്തു കി­ട­ത്തു­ക, എ­ന്നു്. അതേ, പെ­ണ്ണു് വെറും ഉടൽ മാ­ത്ര­മ­ല്ല എ­ന്നു് ജോസഫ് കൂ­ട്ടി ചേർ­ക്കു­ന്നി­ട­ത്തു് മറിയ സ്വയം തി­രി­ച്ച­റി­യു­ന്ന­തോ­ടെ സം­ഘർ­ഷ­ങ്ങ­ളു­ടെ ഒ­രാ­കാ­ശം പെ­യ്തി­റ­ങ്ങാൻ വേ­ണ്ടു­വോ­ളം, കാർ­മേ­ഘ­ങ്ങൾ ജോസഫ് വാ­യ­ന­ക്കാർ­ക്കു് ത­രു­ന്നു എ­ന്ന­താ­ണു് മു­ഖ്യ­ധാ­ര മാ­ധ്യ­മ­ങ്ങൾ വി­ള­മ്പു­ന്ന പതിവു ക­ഥ­ക­ളിൽ നി­ന്നു് ജോ­സ­ഫി­നെ വ്യ­ത്യ­സ്ത­നാ­ക്കു­ന്ന­തു്. ക­ഥാ­കൃ­ത്തി­നു് ആ­ശം­സ­കൾ, അ­ഭി­വാ­ദ്യ­ങ്ങൾ!
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
അതെ തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യ അ­നു­ഭ­വ­മാ­ണു് ജോസഫ്. ക­ഥാ­കൃ­ത്തി­നു് പൂ­ച്ചെ­ണ്ടു­കൾ.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ: പു­തു­ക­വി­ത­ക­ളി­ലെ ആ­ദി­വാ­സി സാ­ന്നി­ദ്ധ്യം
കെ. വി­നോ­ദ് ച­ന്ദ്രൻ:
ടി. ആർ. വേ­ണു­ഗോ­പാ­ലി­ന്റെ ‘പു­തു­ക­വി­ത­ക­ളി­ലെ ആ­ദി­വാ­സി സാ­ന്നി­ദ്ധ്യം’ എന്ന ലേഖനം ശ്ര­ദ്ധേ­യ­മാ­യി. ച­രി­ത്ര­ത്തി­ന്റെ പൊ­തു­ധാ­ര­യിൽ നി­ന്നു് ബ­ഹി­ഷ്കൃ­ത­രാ­ക്ക­പ്പെ­ട്ട ആ­ദി­വാ­സി­ക­ളെ, സ­മ­കാ­ലീ­ന കാ­വ്യ­ഭൂ­പ­ട­ത്തിൽ ഒ­രി­ക്ക­ലും പ്ര­ത്യ­ക്ഷ­മാ­വാ­ത്ത ആ­ദി­വാ­സി­ഭാ­വു­ക­ത്വ­ത്തെ, ന­മ്മു­ടെ ശ്ര­ദ്ധ­യി­ലേ­ക്കു്, ചി­ന്ത­യി­ലേ­ക്കു്, കൊ­ണ്ടു് വ­രു­ക­യാ­ണു് വേണു ഗോ­പാ­ലൻ ഇവിടെ. ഇരുള ഭാ­ഷ­യിൽ, മ­ല­വേ­ട്ടു­വ ഭാ­ഷ­യിൽ, പണിയ ഭാ­ഷ­യിൽ, മാ­വ­ലിൻ തുളു ഭാ­ഷ­യിൽ ര­ചി­ക്ക­പ്പെ­ട്ട ഈ പു­തു­ക­വി­ത­ക­ളിൽ നാ­മി­തേ­വ­രെ കാ­ണാ­ത്ത ഒരു പു­ത്തൻ ഭാ­വു­ക­ത്വ­ത്തി­ന്റെ ചോ­ര­ത്തു­ടി­പ്പു­കൾ വേ­ണു­ഗോ­പാ­ലൻ പി­ടി­ച്ചെ­ടു­ക്കു­ന്നു. ന­വ­കർ­ത്തൃ­ത്വ­ത്തി­ന്റെ നിർ­മ്മി­തി­യ്ക്കാ­യു­ള്ള പി­ട­ച്ചി­ലു­കൾ, ഈ ക­വി­ത­ക­ളിൽ ന­മു­ക്കു് കാണാം. തങ്ങൾ നിർ­മ്മി­ക്കു­ന്ന മാ­ന്ത്രി­ക­ക്കെ­ണി­യിൽ, എ­ലി­യും കോ­ഴി­യും മാ­ത്ര­മ­ല്ല, അതു് മെ­ന­ഞ്ഞ­വ­നും കു­ടു­ങ്ങു­ന്നു എന്ന തി­രി­ച്ച­റി­വു് (ക­ത്താ­രി), ഒ­റ്റ­വേ­രി­ലും മു­ള­യ്ക്കാൻ പൂ­ക്കാൻ കാ­യ്ക്കാൻ ക­ഴി­വു­ള്ള­വ­രാ­ണു് ത­ങ്ങ­ളെ­ന്ന ഊറ്റം, സ്വ­പ്ന­ങ്ങൾ നെ­യ്തി­ട്ട മു­ട്ട­കൾ­ക്കു് അ­ട­യി­രി­ക്കു­ന്ന കി­ളി­ക­ളാ­ണു് ത­ങ്ങ­ളെ­ന്ന ശു­ഭ­ബോ­ധം, രോ­ഷ­ത്തി­ന്റെ­യും പ്ര­തി­രോ­ധ­ത്തി­ന്റെ­യും വാ­യ്ത്താ­രി­കൾ, ഡി­ജി­റ്റൽ ലോ­ക­വു­മാ­യു­ള്ള അരണ്ട വേ­ഴ്ച­കൾ, ഇ­തെ­ല്ലാം തന്നെ പ്ര­ജ്ഞാ­പ­ര­വും സർ­ഗ്ഗാ­ത്മ­ക­വു­മാ­യ ഉ­ണർ­വ്വി­ന്റെ സാ­ക്ഷ്യ­ങ്ങ­ളാ­യി ലേഖകൻ സ­മാ­ഹ­രി­ക്കു­ന്നു. ആ­ദി­വാ­സി പ്ര­തി­ഭ­ക­ളു­ടെ ഈ തി­ര­നോ­ട്ട­ത്തിൽ മലയാള ക­വി­ത­യ്ക്കി­നി­യും അ­പ­രി­ചി­ത­മാ­യ മ­ല­മ്പൊ­രു­ളു­ക­ളു­ടെ, ഇ­നി­യും മെ­രു­ങ്ങാ­ത്ത കാ­ട്ടു­വ­ഴി­ക­ളു­ടെ മൊ­ഴി­ക­ളു­ടെ മി­ന്ന­ലാ­ട്ടം നാം കാ­ണു­ന്നു. ന­വ­ക­വി­കൾ­ക്കും അവരെ പ­രി­ച­യ­പ്പെ­ടു­ത്തി­ത്ത­ന്ന ടി. ആർ. വേ­ണു­ഗോ­പാ­ലി­നും സാ­യാ­ഹ്ന­യ്ക്കും അ­ഭി­വാ­ദ്യ­ങ്ങൾ.
പി. കെ. ശ്രീ­കു­മാർ:
ശ്രീ ടി ആർ വേ­ണു­ഗോ­പാ­ലി­ന്റെ പു­തു­ക­വി­ത­ക­ളി­ലെ ആ­ദി­വാ­സി സാ­ന്നി­ധ്യം കാവ്യ വി­മർ­ശ­ന­ത്തി­ന്നു ഒരു പു­ത്തൻ സരണി തു­റ­ന്നി­രി­ക്കു­ന്നു. ക­വി­ത­ക­ളെ സ­മ­ഗ്ര­മാ­യി വി­ല­യി­രു­ത്തി­യി­രി­ക്കു­ന്നു. സാ­ഹി­ത്യ­വി­മർ­ശ­ന­ത്തിൽ ച­രി­ത്ര­ത്തി­ന്റെ ക്രി­യാ­ത്മ­ക ഇ­ട­പെ­ടൽ സാ­ര­വ­ത്തും അർ­ത്ഥ­ഗൗ­ര­വ­മാർ­ന്ന­തും എ­ങ്ങി­നെ­യെ­ന്നു ഇതു് വെ­ളി­വാ­ക്കു­ന്നു­ണ്ടു്. സാ­യാ­ഹ്ന­യു­ടെ ശി­ല്പി­കൾ ഒ­രു­ക്കി­യ ചി­ത്ര­ങ്ങൾ ഏറെ ഔ­ചി­ത്യ­പൂർ­ണ­മാ­യി എ­ന്നു് പ­റ­യാ­തെ വയ്യ. (ഡോ. പി. കെ. ശ്രീ­കു­മാർ പ­ല­ക്കാ­ട് വി­ക്ടോ­റി­യ കോ­ളേ­ജിൽ ച­രി­ത്ര­വ­കു­പ്പ് അ­ദ്ധ്യ­ക്ഷ­നാ­യി വി­ര­മി­ച്ച ആളും ഗ­വേ­ഷ­ക­നു­മാ­ണു്.)
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ഉ­ള്ളൂർ എസ് പ­ര­മേ­ശ്വ­ര അ­യ്യ­രു­ടെ കേ­ര­ള­സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ന്റെ പണി തീർ­ന്ന മൂ­ന്നു ഭാ­ഗ­ങ്ങ­ളു­ടെ വെബ്, ഫോൺ പി­ഡി­എ­ഫു­കൾ, എച് റ്റി എം എൽ പ­തി­പ്പു് എ­ന്നി­വ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക­ണ്ണി­ക­ളിൽ ല­ഭ്യ­മാ­ണു്: http://ax.sayahna.org/collection.html (web/phone PDFs) http://ax.sayahna.org/ulloor/index.html (html version) ഒ­ട്ടാ­കെ 41 അ­ദ്ധ്യാ­യ­ങ്ങ­ളു­ടെ പണി ഇ­പ്പോൾ പൂർ­ത്തി­യാ­യി. ഈ താ­ളു­കൾ സ­ന്ദർ­ശി­ക്കു­ന്ന­വർ, എച് റ്റി എം എൽ പ­തി­പ്പി­നെ­ക്കു­റി­ച്ചു­ള്ള പ്ര­തി­ക­ര­ണം അ­റി­യി­ക്കു­മെ­ങ്കിൽ വലിയ സ­ഹാ­യ­മാ­യി­രി­ക്കും. ഫോ­ണി­ലും വാ­യി­ക്കാ­വു­ന്ന രീ­തി­യി­ലാ­ണു് നിർ­മ്മി­ച്ചി­ട്ടു­ള്ള­തു്. ര­ച­ന­യു­ടെ ഏ­റ്റ­വും പുതിയ പ­തി­പ്പാ­ണു് ഈ എച് റ്റി എം എൽ പു­റ­ങ്ങ­ളിൽ ഉ­പ­യോ­ഗി­ച്ചി­ട്ടു­ള്ള­തു്. അതു് അ­ങ്ങി­നെ­ത­ന്നെ കാണാൻ ക­ഴി­യു­ന്നു­ണ്ടോ എ­ന്നും അ­റി­യി­ക്കു­ക.

(നവംബർ 22 മുതൽ 28 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കെ. ജി. എസ്.: പൂ­ക്കൈ­ത
ക­രു­ണാ­കാ­രൻ:
കെ. ജി. എ­സ്സി­ന്റെ ‘പൂ­ക്കൈ­ത’ എന്ന ക­വി­ത­യും ക­വി­ത­യെ കു­റി­ച്ചു­ള്ള സ­ച്ചി­ദാ­ന­ന്ദ­ന്റെ പ­ഠ­ന­വും വാ­യി­ച്ചു, കവിത മു­മ്പു് വാ­യി­ച്ചി­ട്ടു­മു­ണ്ടാ­യി­രു­ന്നു. ന­മ്മു­ടെ ക­വി­ത­യി­ലെ സ­വി­ശേ­ഷ­മാ­യ ഒരു ധാ­ര­യി­ലാ­ണു് ഈ ക­വി­ത­യും, കെ. ജി. എ­സ്സി­ന്റെ മി­ക്ക­വാ­റും എല്ലാ ക­വി­ത­ക­ളെ­യും­പോ­ലെ പെടുക: ലാ­വ­ണ്യ­ബോ­ധ­ത്തെ­യും നീ­തി­ബോ­ധ­ത്തെ­യും ഒ­രു­മി­ച്ചു പു­തു­ക്കു­ന്ന രീ­തി­കൊ­ണ്ടു് എ­ന്നു് സ­ച്ചി­ദാ­ന­ന്ദൻ പ­റ­യു­ന്ന­തു­പോ­ലെ. വ്യ­ക്തി­പ­ര­മാ­യി ഞാൻ കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളു­ടെ സ്ഥി­രം വാ­യ­ന­ക്കാ­ര­നും ഇ­ഷ്ട­ക്കാ­ര­നു­മാ­ണു്. ഈ രണ്ടു കാ­ര­ണ­ങ്ങൾ­കൊ­ണ്ടു­ത­ന്നെ: ലാ­വ­ണ്യ­ബോ­ധ­വും നീ­തി­ബോ­ധ­വും. എ­ന്നാൽ, ജീ­വി­താ­വ­ബോ­ധ­ത്തി­ന്റെ ഏ­തെ­ങ്കി­ലും ഒരു ഹേ­തു­വി­ലേ­ക്കു്, അ­ല്ലെ­ങ്കിൽ അതേ ഹേ­തു­വി­ന്റെ പല പി­ളർ­പ്പു­ക­ളി­ലേ­ക്കു് മാ­ത്രം നീ­ങ്ങു­ന്നു എ­ന്ന­താ­ണു് മ­ല­യാ­ള­ത്തി­ലെ ഈ കാ­വ്യ­ധാ­ര­യു­ടെ ‘മ­ഹ­ത്താ­യ പ­രി­മി­തി’ എ­ന്നു് തോ­ന്നാ­റു­മു­ണ്ടു്. ആ ഹേതു, ‘രാ­ഷ്ട്രീ­യ’ത്തെ ജീ­വി­ത­ത്തി­ന്റെ ഡ്രൈ­വിം­ഗ് ഫോ­ഴ്സ് ആയി കാ­ണു­ന്ന­താ­ണു്. ഇതു് എ­ത്ര­മാ­ത്രം ശരി എ­ത്ര­മാ­ത്രം ശ­രി­യ­ല്ല എ­ന്ന­തു് നമ്മൾ ചർച്ച ചെ­യ്യു­ന്ന­താ­ണു്. ഈ ഡ്രൈ­വിം­ഗ് ഫോ­ഴ്സ് ഭാഷയെ, അ­തു­കൊ­ണ്ടു­ത­ന്നെ, ക­വി­ത­യെ ഒരു സ്വയം സ­ന്ന­ദ്ധ­മാ­യ ഗാ­രേ­ജ് പോലെ സം­ര­ക്ഷി­ക്കു­ന്നു. അ­തി­നാൽ ഈ കാ­വ്യ­ധാ­ര ഒ­രി­ക്ക­ലും ക­വി­ത­യു­ടെ പേരിൽ അ­ര­ക്ഷി­ത­മാ­വു­ന്നി­ല്ല എ­ന്നാ­ണു്. അ­ര­ക്ഷി­ത­മാ­വാ­ത്ത കവിത ലാ­വ­ണ്യ­ത്തെ­യും നീ­തി­യെ­യും, സ­ച്ചി­ദാ­ന­ന്ദൻ നി­രീ­ക്ഷി­ച്ച രണ്ടു സ്വ­ഭാ­വ­ത്തെ, മുൻ­കൂർ ഉ­റ­പ്പാ­ക്കു­ന്നു. ഇതൊരു പ്ര­ശ്ന­മ­ല്ലേ? അ­ല്ലെ­ങ്കിൽ അല്ല എ­ന്നാ­ണോ? സത്യം, ഇ­തോർ­ത്തു് ഞാൻ കു­ത്തി­യി­രി­ക്കാ­റു­ണ്ടു്. ഇതാ ഈ കവിത വാ­യി­ച്ച­പ്പോ­ഴും…
വി­നോ­ദ് ച­ന്ദ്രൻ:
പൂ­ക്കൈ­ത­യും രാ­ഷ്ട്രീ­യ­വും. “I am of a race inferior for all eternity… I am a beast, a Negro.” (Arthur Rimbaud, Une Saison en Enfer) കെ. ജി. എ­സ്സി­ന്റെ ‘പൂ­ക്കൈ­ത’യും ‘പൂ­ക്കൈ­ത’ യെ­പ്പ­റ്റി സ­ച്ചി­ദാ­ന­ന്ദൻ, എ. ബ­ദ­റു­ന്നി­സ, മാ­ടാ­യി സു­രേ­ഷ് എ­ന്നി­വ­രെ­ഴു­തി­യ ശ്ര­ദ്ധേ­യ­മാ­യ വി­ല­യി­രു­ത്ത­ലു­ക­ളും വാ­യി­ച്ചു. ബ­ഹു­ത­ല­ങ്ങ­ളും, മാ­ന­ങ്ങ­ളും, ബ­ഹു­കി­ര­ണ­ങ്ങ­ളും ഉൾ­ക­യ­ങ്ങ­ളും ചു­ഴി­ക­ളും പ­ടർ­പ്പു­ക­ളും, മ­ട­ക്കു­ക­ളും, ഒ­ളി­പ്പി­ച്ചു വച്ച ഈ ക­വി­ത­യി­ലേ­ക്കെ­ത്തു­വാ­നു­ള്ള പ­ല­വ­ഴി­കൾ, വെ­ളി­കൾ, തെ­ളി­ച്ചു ത­രു­ന്നു­ണ്ടു് ഈ പ­ഠ­ന­ങ്ങ­ളോ­രോ­ന്നും. എ­ന്നാൽ, കവിതാ പ­ഠ­ന­ങ്ങൾ വാ­യ­ന­ക്കാ­ര­നെ ക­വി­ത­യി­ലേ­ക്ക­ടു­പ്പി­ക്കു­ന്ന­തി­നു പകരം പ­ല­പ്പോ­ഴും വാ­യ­ന­യെ ത­ട­യു­ന്ന മുൻ­വി­ധി­ക­ളും വാ­യ­ന­യെ ഒ­ഴി­വാ­ക്കാ­നു­ള്ള ന്യാ­യീ­ക­ര­ണ­വും ആയി മാറാം എന്ന മു­ന്ന­റി­യി­പ്പാ­ണു് ക­രു­ണാ­ക­ര­ന്റെ പ്ര­തി­ക­ര­ണം നൽ­കു­ന്ന­തു്. കെ. ജി. എ­സ്സി­ന്റെ കവിത നി­ര­ന്ത­ര­മാ­യി ഭാ­ഷ­യെ­യും ശൈ­ലി­യെ­യും കാവ്യ ലാ­വ­ണ്യ­സ­ങ്ക­ല്പ­ത്തെ­യും പു­തു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു എ­ന്നും അ­തോ­ടൊ­പ്പം­ത­ന്നെ നി­ര­ന്ത­ര­മാ­യി പുതിയ ഒരു നീ­തി­ബോ­ധം സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു എ­ന്നു­മു­ള്ള സ­ച്ചി­ദാ­ന­ന്ദ­ന്റെ വി­ല­യി­രു­ത്ത­ലി­നെ ക­രു­ണാ­ക­രൻ മുൻ­കൂർ സ്വീ­ക­രി­ക്കു­ന്നു. ഇതേ കാ­ര­ണ­ങ്ങ­ളാ­ലാ­ണു് താൻ കെ. ജി. എ­സ്സി­ന്റെ ക­വി­ത­യു­ടെ ഇ­ഷ്ട­ക്കാ­ര­നാ­വു­ന്ന­തെ­ന്നും ക­രു­ണാ­ക­രൻ പ­റ­യു­ന്നു. എ­ന്നാൽ ലാ­വ­ണ്യ­ത്തി­ന്റെ­യും നീ­തി­യു­ടെ­യും മുൻ­കൂർ സ­ങ്ക­ല്പ­ങ്ങ­ളാ­ണു് ഈ കാ­വ്യ­ധാ­ര­യു­ടെ ‘മ­ഹ­ത്താ­യ പ­രി­മി­തി’ എ­ന്നു് പ­റ­ഞ്ഞു കൊ­ണ്ടു് തു­ടർ­ന്നു­ള്ള പ്ര­സ്താ­വ­ങ്ങ­ളിൽ ആദ്യം പ­റ­ഞ്ഞ­തി­നെ നി­ഷേ­ധി­ക്കു­ക­യാ­ണു് ക­രു­ണാ­ക­രൻ ചെ­യ്യു­ന്ന­തു്. “ജീ­വി­താ­വ­ബോ­ധ­ത്തി­ന്റെ ഏ­തെ­ങ്കി­ലും ഒരു ഹേ­തു­വി­ലേ­ക്കു്, അ­ല്ലെ­ങ്കിൽ അതേ ഹേ­തു­വി­ന്റെ പല പി­ളർ­പ്പു­ക­ളി­ലേ­ക്കു് മാ­ത്രം ഈ ധാര നീ­ങ്ങു­ന്നു എ­ന്നും ആ ഹേതു, രാ­ഷ്ട്രീ­യ­ത്തെ ജീ­വി­ത­ത്തി­ന്റെ ‘ഡ്രൈ­വി­ങ് ഫോ­ഴ്സ് ആയി കാ­ണു­ന്ന­താ­ണെ­ന്നും അ­താ­ണു് ഈ കാ­വ്യ­ധാ­ര­യു­ടെ പോ­രാ­യ്മ­യെ­ന്നും ക­രു­ണാ­ക­രൻ വാ­ദി­ക്കു­ന്നു. ഈ ഡ്രൈ­വി­ങ് ഫോ­ഴ്സ് ഭാഷയെ, ക­വി­ത­യെ, ‘ഒരു സ്വയം സ­ന്ന­ദ്ധ­മാ­യ ഗാ­രേ­ജ് പോലെ സം­ര­ക്ഷി­ക്കു­ന്നു’ എ­ന്നും അ­തി­നാൽ ഈ കാ­വ്യ­ധാ­ര ഒ­രി­ക്ക­ലും ക­വി­ത­യു­ടെ പേരിൽ അ­ര­ക്ഷി­ത­മാ­വു­ന്നി­ല്ല എ­ന്നും അ­ദ്ദേ­ഹം ക­ണ്ടെ­ത്തു­ന്നു. അ­ര­ക്ഷി­ത­മാ­വാ­ത്ത കവിത ലാ­വ­ണ്യ­ബോ­ധ­ത്തെ­യും നീ­തി­ബോ­ധ­ത്തെ­യും മുൻ­കൂർ ഉ­റ­പ്പാ­ക്കു­ന്നു എ­ന്നു് ഒ­ടു­വിൽ അ­ദ്ദേ­ഹം വിധി ക­ല്പി­ക്കു­ന്നു. ക­വി­ത­യ്ക്കു­ള്ളി­ലേ­ക്കു് ക­ട­ക്കാൻ ത­യാ­റാ­വാ­തെ, ക­വി­ത­യ്ക്കു് വെ­ളി­യിൽ നി­ന്നു് കൊ­ണ്ടാ­ണു് ക­രു­ണാ­ക­രൻ ഈ ക­വി­ത­യെ, ഈ കാ­വ്യ­ധാ­ര­യെ, വി­ധി­യ്ക്കു­ന്ന­തെ­ന്ന­തി­ന്റെ പ്ര­ധാ­ന തെ­ളി­വു് ക­വി­ത­യി­ലെ ഒരു വരി പോലും അ­ദ്ദേ­ഹം പ­രാ­മർ­ശി­ക്കു­ന്നി­ല്ല എ­ന്ന­തു ത­ന്നെ­യാ­ണു്. അ­തേ­പോ­ലെ ലാ­വ­ണ്യ­ബോ­ധ­ത്തി­നും നീ­തി­ബോ­ധ­ത്തി­നും വെ­ളി­യി­ലാ­ണു് ക­വി­ത­യെ അ­ദ്ദേ­ഹം പ്ര­തി­ഷ്ഠി­ക്കു­ന്ന­തെ­ന്നും ക­വി­ത­യു­ടെ അ­ര­ക്ഷി­ത­ത്വ­ത്തെ­പ്പ­റ്റി­യു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ സ­ങ്ക­ല്പ­നം സൂ­ചി­പ്പി­ക്കു­ന്നു. എ­ഴു­പ­തു­ക­ളി­ലെ രാ­ഷ്ട്രീ­യ ക­വി­ത­കൾ­ക്കെ­തി­രെ (സ­ച്ചി­ദാ­ന­ന്ദൻ, കെ. ജി. എസ്. തു­ട­ങ്ങി­യ­വ­രു­ടെ ക­വി­ത­കൾ) ഉ­യർ­ന്നു വന്ന ഒരു എ­തിർ­വാ­ദ­ത്തെ പൊ­ടി­ത­ട്ടി­യെ­ടു­ത്തു­കൊ­ണ്ടാ­ണു് രാ­ഷ്ട്രീ­യം എന്ന ഏ­ക­ഹേ­തു­വി­ലേ­ക്കു് ജീ­വി­താ­വ­ബോ­ധ­ത്തെ ഈ നീ­തി­പ­ക്ഷ­ക­വി­ത­കൾ ചു­രു­ക്കു­ന്നു­വെ­ന്നു് ക­രു­ണാ­ക­രൻ ആ­രോ­പി­ക്കു­ന്ന­തു്. പഴയ തീ­വ്ര­വാ­ദി­ക­ളും സാ­ഹി­ത്യ­കാ­ര­ന്മാ­രും പി­ന്നീ­ടു് സ്വ­ന്തം രാ­ഷ്ട്രീ­യ­ത്തെ ത­ള്ളി­പ്പ­റ­ഞ്ഞു­കൊ­ണ്ടു് അ­രാ­ഷ്ട്രീ­യ­വാ­ദ­ത്തെ പു­ണ­രു­വാൻ ഉ­പ­യോ­ഗി­ച്ച­തും ഇതേ വാ­ദ­മാ­ണു്. എ­ന്നാൽ രാ­ഷ്ട്രീ­യ­ത്തെ ഏ­ക­മാ­ന­വും സ്വയം നിർ­ണ്ണാ­യ­ക­വും സർ­വ്വ­നിർ­ണ്ണാ­യ­ക­വു­മാ­യ മ­ണ്ഢ­ല­മാ­യി­ക്കാ­ണു­ന്ന പഴയ രാ­ഷ്ട്രീ­യ­നിർ­ണ്ണ­യ­വാ­ദ­ത്തെ ത­ള്ളി­ക്ക­ള­യു­ന്ന ലോ­ക­ത്തി­ലെ­ങ്ങു­മു­ള്ള രാ­ഷ്ട്രീ­യ, കലാ ചി­ന്ത­കർ അം­ഗീ­ക­രി­ക്കു­ന്ന ഒരു വ­സ്തു­ത ഉ­ണ്ടു്: രാ­ഷ്ട്രീ­യം എന്ന പ­രി­ക­ല്പ­ന’ ആ­ധു­നി­കാ­ന­ന്ത­ര­കാ­ല­ത്തിൽ രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­നു വി­ധേ­യ­മാ­യി­രി­ക്കു­ന്നു എ­ന്നും, ജീ­വി­ത­ത്തി­ന്റെ സർവ്വ ത­ല­ങ്ങ­ളെ­യും രാ­ഷ്ട്രീ­യം സൂ­ക്ഷ്മ സ­ഹ­സ്ര­രൂ­പ­ത്തിൽ ഗ്ര­സി­ച്ചി­രി­ക്കു­ന്നു­വെ­ന്നും, സ­മൂ­ഹ­ത്തി­ന്റെ­യോ സം­സ്ക്കാ­ര­ത്തി­ന്റെ­യോ ചി­ന്ത­യു­ടെ­യോ ക­ല­യു­ടെ­യോ ഒരു തലം പോലും രാ­ഷ്ട്രീ­യ­മു­ക്ത­മ­ല്ലെ­ന്നും ഉള്ള വ­സ്തു­ത. ഈ തി­രി­ച്ച­റി­വിൽ നി­ന്നാ­ണു് ബ­യോ­രാ­ഷ്ട്രീ­യം എന്ന പ­രി­ക­ല്പ­ന ഉ­യർ­ന്നു വ­ന്ന­തു്. ക­വി­ത­യും കലയും കഥയും സർ­ഗ്ഗാ­വി­ഷ്ക്കാ­ര­വു­മെ­ല്ലാം തന്നെ സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ­മാ­ണെ­ന്നു് ഫൂ­ക്കോ, ദെ­ല്യൂ­സ് തു­ട­ങ്ങി­യ­വർ പ്ര­ഖ്യാ­പി­ക്കു­ന്ന­ത­ങ്ങ­നെ­യാ­ണു്. അ­ത്ത­ര­മൊ­രു സൂ­ക്ഷ്മ­മോ­ളി­ക്യൂൾ രാ­ഷ്ട്രീ­യ­മാ­ണു് കെ. ജി. എ­സ്സി­ന്റെ തീ­വ്ര­വാ­ദാ­ന­ന്ത­ര­ക­വി­ത­ക­ളെ അ­ന­ന്യ­വും ന­വീ­ന­വു­മാ­ക്കു­ന്ന നീ­തി­യു­ടെ രാ­ഷ്ട്രീ­യം. കൂ­ടു­തൽ കൃ­ത്യ­മാ­യി­പ്പ­റ­ഞ്ഞാൽ നൈ­തി­ക­രാ­ഷ്ട്രീ­യം. ക­വി­ത­യ്ക്കു് വെ­ളി­യിൽ നി­ന്നു് കൊ­ണ്ടാ­ണു് ക­രു­ണാ­ക­ര­ന്റെ ക­വി­താ­വാ­യ­ന­യെ­ന്നു് വ്യ­ക്ത­മാ­ക്കു­ന്ന മ­റ്റൊ­രു കാ­ര്യം കൂടി. ന­മ്മു­ടെ ക­വി­ത­യി­ലെ സ­വി­ശേ­ഷ­മാ­യ ഒരു ധാ­ര­യി­ലാ­ണു് ഈ ക­വി­ത­യും, കെ. ജി. എ­സ്സി­ന്റെ മി­ക്ക­വാ­റും എല്ലാ ക­വി­ത­ക­ളും പെ­ടു­ന്ന­തു് എ­ന്നു് അ­ദ്ദേ­ഹം പ്ര­സ്താ­വി­ക്കു­ന്നു. ലാ­വ­ണ്യ ബോ­ധ­ത്തെ­യും നീ­തി­ബോ­ധ­ത്തെ­യും ഒ­രു­മി­ച്ചു് പു­തു­ക്കൽ ആണു് ഈ ധാ­ര­യു­ടെ സ­വി­ശേ­ഷ­ത എ­ന്നും അ­ദ്ദേ­ഹം പ­റ­യു­ന്നു­ണ്ടു്. ഇ­ത്ത­ര­മൊ­രു സാ­മാ­ന്യ­വൽ­ക്ക­ര­ണം ക­രു­ണാ­ക­രൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു് ക­വി­ത­യെ വാ­ഴ്ത്താ­ന­ല്ല, മ­റി­ച്ചു് ഈ ക­വി­ത­യു­ടെ അ­ന­ന്യ­ത, അതു വഴി ഇ­പ്പ­റ­ഞ്ഞ ക­വി­ത­ക­ളു­ടെ­യെ­ല്ലാം അ­ന­ന്യ­ത­യെ, ഇ­പ്പ­റ­യു­ന്ന കാ­വ്യ­ധാ­ര­യു­ടെ തന്നെ വി­ഭി­ന്ന­ത­യെ നി­ഷേ­ധി­ക്കു­വാ­നാ­ണു്, ല­ഘൂ­ക­രി­ക്കു­വാ­നാ­ണു് എ­ന്നു് വ്യ­ക്തം. ഈ സ­വി­ശേ­ഷ­ധാ­ര മ­ല­യാ­ള­ത്തി­ലെ ഭൂ­രി­പ­ക്ഷ മു­ഖ്യ­ധാ­ര­യിൽ നി­ന്നു് വ്യ­ത്യ­സ്ഥ­മാ­യ ഒരു ന്യൂ­ന­ധാ­ര­യാ­ണെ­ന്നും കെ. ജി. എ­സ്സി­ന്റെ കാ­വ്യ­ധാ­ര­യിൽ തന്നെ ഈ കവിത ഒരു പ്ര­ത്യേ­ക­വി­ഛേ­ദ­നം കു­റി­ക്കു­ന്നു­വെ­ന്നും മാ­ത്ര­മ­ല്ല ഇ­ത്ത­രം സ്വയം പു­തു­ക്ക­ലും സ്വയം വി­ഛേ­ദി­ക്ക­ലു­മാ­ണു്, ക­വി­ത­യു­ടെ ഭാ­ഷ­മാ­ത്ര­മ­ല്ല കവിത എന്ന ഴോ­ണ­റി­നെ­ത്ത­ന്നെ മാ­റ്റി­യെ­ഴു­ത­ലാ­ണു്, ഈ ധാ­ര­യു­ടെ പ്ര­ത്യേ­ക­ത­യെ­ന്നും, പലായന രേ­ഖ­ക­ളി­ലൂ­ടെ­യാ­ണു് (lines of flight) ഈ ധാര സ­ഞ്ച­രി­ക്കു­ന്ന­തെ­ന്നു­മു­ള്ള ഒരു വി­വേ­ക­ത്തി­ന്റെ അ­ഭാ­വ­മാ­ണു് ഈ സ­മാ­നീ­ക­ര­ണം സൂ­ചി­പ്പി­ക്കു­ന്ന­തു്. സ­മ­കാ­ലീ­ന കാ­വ്യ­ധാ­ര­യിൽ നി­ന്നു്, സ്വ­ന്തം കാ­വ്യ­പ­ന്ഥാ­വിൽ നി­ന്നു ത­ന്നെ­യു­മു­ള്ള ഒരു റാ­ഡി­ക്കൽ വി­ഛേ­ദ­നം ആണു് ഈ ക­വി­ത­യെ അ­ന­ന്യ­മാ­ക്കു­ന്ന­തെ­ന്ന സു­പ്ര­ധാ­ന അ­നു­ഭ­വ­ത്തെ വ്യ­ക്ത­മാ­ക്കു­വാൻ ഈ കാ­വ്യ­പ­ഠ­ന­ങ്ങൾ­ക്കു് പൂർ­ണ്ണ­മാ­യും ക­ഴി­യു­ന്നി­ല്ല എ­ന്ന­തു് സ­ത്യ­മാ­ണു്. സ­ച്ചി­ദാ­ന­ന്ദൻ പ­റ­യു­ന്ന പോലെ നീതി ബോ­ധ­ത്തി­ന്റെ­യും ലാ­വ­ണ്യ­ക­ത്തി­ന്റെ­യും പു­തു­ക്കൽ മാ­ത്ര­മാ­ണോ ഈ ക­വി­ത­യിൽ സം­ഭ­വി­ക്കു­ന്ന­തു? 1-​മുഖ്യധാരാക്കവിതകൾ രാ­ഷ്ട്രീ­യ സ­മ­ര­ങ്ങൾ പാ­ഴാ­യെ­ന്നു് വി­ല­പി­ക്കു­ക­യും രാ­ഷ്ട്രീ­യ­ത്തെ തന്നെ നി­ഷേ­ധി­ച്ചു് കൊ­ണ്ടു് അ­രാ­ഷ്ട്രീ­യ കൗ­തു­ക­ങ്ങ­ളി­ലേ­ക്കു് തെ­ന്നി വീ­ഴു­ക­യും ചെ­യ്യു­മ്പോൾ, നി­ഷേ­ധ­ത്തി­ന്റെ, ദു­ര­ന്ത­ബോ­ധ­ത്തി­ന്റെ വി­ലാ­പാ­ലാ­പ­ന­മാ­യി കവിത ആ­ഘോ­ഷി­ക്ക­പ്പെ­ടു­മ്പോൾ നീ­തി­യ്ക്കു വേ­ണ്ടി നാ­ളി­തു­വ­രെ ന­ട­ന്നി­ട്ടു­ള്ള പോ­രാ­ട്ട­ങ്ങ­ളെ, ഇ­ന്നും തു­ടർ­ന്നു പോ­രു­ന്ന നൈ­തി­ക­മാ­യ സ­മ­ര­ങ്ങ­ളെ പൂർ­വ്വ­കാ­ല­പ്രാ­ബ­ല്യ­ത്തോ­ടെ പ്ര­തി­ജ്ഞാ­പ­നം (affirm) ചെ­യ്യു­ക­യാ­ണു് ഈ കവിത. ഇ­താ­ണു്, സ­മ­കാ­ലീ­ന കാ­വ്യ­ധാ­ര­യിൽ നി­ന്നു്, തന്റെ തന്നെ കാവ്യ പാ­ര­മ്പ­ര്യ­ത്തിൽ നി­ന്നു്, കവിത ന­ട­ത്തു­ന്ന ശ്ര­ദ്ധേ­യ­മാ­യ വി­ഛേ­ദ­നം:

“പ­റ­യി­ല്ല ഞാൻ പൂ­ക്കൈ­ത­യെ സൂ­ര്യ­നാ­ക്കി­യ

പ­ഴ­യ­പോ­രാ­ട്ടം പാ­ഴാ­യെ­ന്നു്; വേ­ദി­ക­ളിൽ

ആ­ളി­ക്കു­ന്നു­ണ്ടു് വി­വേ­കി­കൾ

നേരം പോയ് നേരം പോയ് എന്ന

നീ­തി­പ്പാ­ട്ടി­ലെ തു­ല്യ­നീ­തി­യു­ടെ

എതിർ ജ്യോ­തി”.

2-​നീതിയ്ക്കായുള്ള ചെ­റു­ത്തു് നി­ല്പി­ന്റെ രാ­ഷ്ട്രീ­യ­ത്തോ­ടൊ­പ്പം ജീവിത പ്ര­തി­ജ്ഞാ­പ­ക­മാ­യ ഒരു നൈതിക രാ­ഷ്ട്രീ­യ­ത്തെ ഈ കവിത ഉ­യർ­ത്തി­പ്പി­ടി­ക്കു­ന്നു. രാ­ഷ്ട്രീ­യ­ത്തി­ന്റെ നൈ­തി­കീ­ക­ര­ണ­വും നീ­തി­യു­ടെ (justice), നൈ­തി­ക­ത­യു­ടെ (ethics) രാ­ഷ്ട്രീ­യ­വൽ­ക്ക­ര­ണ­വും. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ നീതി (justice) ബോ­ധ­ത്തിൽ നി­ന്നു് നൈതിക രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു­ള്ള (ethical politics) രൂ­പാ­ന്ത­ര­ണം (justice plus ethics) ആണു് ഈ ക­വി­ത­യെ അ­ന­ന്യ­മാ­ക്കു­ന്ന­തു്.

3-​ഇത്തരമൊരു രൂ­പാ­ന്ത­രീ­ക­ര­ണം സാ­ധ്യ­മാ­ക്ക­പ്പെ­ടു­ന്ന­തു് ഫൂ­ക്കോ പ­റ­യു­ന്ന ഒരു നൈതിക കർ­ത്തൃ­ത്വ­ത്തി­ന്റെ നിർ­മ്മി­തി­യി­ലൂ­ടെ­യാ­ണു്. ഈ ന­വ­നൈ­തി­ക കർ­ത്തൃ­ത്വ­ത്തെ കവിത നാ­മ­ക­ര­ണം ചെ­യ്യു­ന്നു: “സംഭവൻ”. സംഭവൻ എ­ന്നു് പേരു തന്നെ കർ­ത്തൃ­ത്വ­പ­ര­മാ­യ ഒരു വി­ഛേ­ദ­ന­ത്തെ ഒരു രൂ­പാ­ന്ത­ര­ണ­ത്തെ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. ഈ സം­ഭ­വാ­ത്മ­ക­ത­യെ പി­ടി­ച്ചെ­ടു­ക്കാൻ സ­ച്ചി­ദാ­ന­ന്ദൻ പ­റ­യു­ന്ന ‘ആ­ഗ­ന്തു­കൻ’ എന്ന സ­ങ്ക­ല്പ­ന­ത്തി­നു ക­ഴി­യു­ന്നി­ല്ല. ഒരു സം­ഭ­വ­കർ­ത്തൃ­ത്വ­ത്തി­ന്റെ (evental subjectivity) നിർ­മ്മി­തി­യെ­ത്ത­ന്നെ­യാ­ണു് ഈ നാ­മ­ക­ര­ണം സൂ­ചി­പ്പി­ക്കു­ന്ന­തു്. സം­ഭ­വ­ത്തിൻ സ­ന്ത­തി എന്ന നി­ല­യിൽ, സം­ഭ­വ­ത്തി­ന്റെ സ്ര­ഷ്ടാ­വു് എന്ന നി­ല­യിൽ, സം­ഭ­വ­ത്തോ­ടു് വി­ശ്വ­സ്ഥൻ എന്ന നി­ല­യിൽ, സം­ഭ­വ­ത്തി­നാ­യി കാ­തോർ­ക്കു­ന്ന­വൻ എന്ന നി­ല­യിൽ.

എന്റെ കുലം അ­യ്യ­ങ്കാ­ളി­യു­ടെ

തല ശം­ബൂ­ക­ന്റെ

കൈ ഏ­ക­ല­വ്യ­ന്റെ

മ­ന­സ്സു് ക­ബീ­റി­ന്റെ

സ്വ­പ്നം നെ­രൂ­ദ­യു­ടെ

വെ­ളി­വു് നീ­തി­വം­ശ­ത്തി­ന്റെ”

ഈ സം­ഭ­വ­മാ­ന­ത്തെ മ­ന­സ്സി­ലാ­ക്കു­ന്ന­തിൽ മൂ­ന്നു് ജ്ഞാ­നി­ക­ളാ­യ മാ­ഷു­മ്മാ­രെ­പ്പോ­ലെ­ത്ത­ന്നെ നാ­ട്ടു­കാ­രും, സാം­സ്ക്കാ­രി­ക റി­പ്പോർ­ട്ടർ­മാ­രും വി­മർ­ശ­ക­രും പ­രാ­ജ­യ­പ്പെ­ടു­ന്ന­തു്, ആ­ന­യെ­ക്ക­ണ്ട അ­ന്ധ­ന്മാ­രാ­വു­ന്ന­തു് സ്വാ­ഭാ­വി­ക­മ­ത്രെ. ച­രി­ത്ര­ത്തിൽ നി­ന്നു് വി­ഛേ­ദി­ക്കു­ക­യും ച­രി­ത്ര നി­യ­മ­ങ്ങ­ളെ ത­കർ­ക്കു­ക­യും ചെ­യ്തു് കൊ­ണ്ടു് ച­രി­ത്ര­ത്തി­നു­ള്ളിൽ തന്നെ സം­ഭ­വി­ക്കു­ന്ന രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ­യും ആ­യി­ത്തീ­ര­ലി­ന്റെ­യും പ്ര­ക്രി­യ­ക­ളെ­ത്തെ­യാ­ണു് സംഭവം, എന്ന ത­ത്വ­ശാ­സ്ത്ര പ­രി­ക­ല്പ­ന സൂ­ചി­പ്പി­ക്കു­ന്ന­തു്.

ഈ കർ­ത്തൃ­ത്വ നിർ­മ്മി­തി­യു­ടെ രാ­ഷ്ട്രീ­യ­മാ­നം ക­രു­ണാ­ക­രൻ പ­റ­യു­ന്ന ഏക ഹേ­തു­വും ഏ­ക­മാ­ന­വു­മാ­യ രാ­ഷ്ട്രീ­യ സ­ങ്ക­ല്പ­ത്തിൽ നി­ന്നു് എ­ത്ര­ക­ണ്ടു് വ്യ­ത്യ­സ്ഥ­മാ­ണെ­ന്നു് സൂ­ചി­പ്പി­ക്കു­വാ­നാ­ണു് ഇ­ത്ര­യും പ­റ­ഞ്ഞ­തു്. ക­വി­ത­യെ­പ്പ­റ്റി ഈ സ­ന്ദർ­ഭ­ത്തിൽ കൂ­ടു­തൽ പ­റ­യു­ന്ന­തു് ക­വി­താ­വാ­യ­ന­യിൽ നി­ന്നു് ഭാ­വു­ക­നെ ത­ട­യാ­നി­ട­യാ­വു­മെ­ന്ന­തി­നാൽ ഇവിടെ നിർ­ത്തു­ന്നു. ‘പൂ­ക്കൈ­ത’യുടെ ര­ച­യി­താ­വാ­യ കെ. ജി. എ­സ്സി­നും, പൂ­ക്കൈ­ത­യെ പ­ഠ­ന­വി­ധേ­യ­മാ­ക്കി­യ­വർ­ക്കും, ഇ­ത്ത­ര­മൊ­രു ചർച്ച സാ­ധ്യ­മാ­ക്കി­യ ക­രു­ണാ­ക­ര­നും സാ­യാ­ഹ്ന­യ്ക്കും അ­ഭി­വാ­ദ്യ­ങ്ങൾ.

ക­രു­ണാ­ക­രന്‍:
ഒ­രി­ക്കൽ കീ­ഴ­ട­ക്കി­യ കൊ­ടു­മു­ടി പി­ന്നീ­ടു് ആ­വേ­ശ­വും ആ­കാം­ഷ­യു­മാ­യി ഓർ­മ്മ­യിൽ നി­ക്ഷേ­പി­ക്ക­പ്പെ­ട്ട­തി­നെ പറ്റി പ­റ­യാ­നാ­ണു് ഞാൻ അ­ങ്ങ­നെ പ­റ­ഞ്ഞ­തു്: “മ­ഹ­ത്താ­യ പ­രി­മി­തി”. വി­നോ­ദ് ച­ന്ദ്രൻ കൃ­ത്യ­മാ­യി ക­ണ്ടെ­ത്തി­യ­തു­പോ­ലെ ഞാൻ കെ. ജി. എ­സ്സി­ന്റെ ഈ ക­വി­ത­യു­ടെ പു­റ­ത്തു­ത­ന്നെ നിൽ­ക്കു­ന്ന­തു അ­തു­കൊ­ണ്ടാ­ണു്. സ്ഥലം വി­ടു­ക­യ­ല്ല. സ്ഥ­ല­ത്തെ അ­നു­ഭ­വി­ക്കു­ക­യാ­ണു്. ഒരു കവിത നമ്മൾ വാ­യി­ക്കു­ന്ന­തു് അതിലെ ഓരോ വ­രി­യും വാ­യി­ച്ചു­കൊ­ണ്ടാ­ണു് എ­ന്ന­തു് നിലവിൽ-​നിരൂപണമാണു്, വരികൾ ഉ­ദ്ധ­രി­ച്ചു് പ­റ­യു­ന്ന­തു് നിലവിൽ-​ശീലമാണു്. എ­ന്നാൽ, ഓരോ ക­വി­ത­യും ഓരോ പു­സ്ത­ക­വും അ­തി­ന്റെ വാ­യ­ന­യ്ക്കു ശേഷം അ­വ­ശേ­ഷി­പ്പി­ക്കു­ന്ന ‘ഷേ­പ്പ്’, അതു് ഉ­ണർ­ത്തു­ന്ന അ­നു­ഭൂ­തി­യും രൂ­പ­വും, അ­താ­ണു് ഞാൻ ശീ­ലി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്ന ഒ­ന്നു്. ആ അർ­ത്ഥ­ത്തിൽ, കെ. ജി. എ­സ്സി­ന്റെ ക­വി­ത­ക­ളു­ടെ ഭാ­വ­നാ­പ­രി­സ­രം പ­രി­ചി­ത­വും പ്ര­വാ­ച­നാ­ത്മ­ക­വു­മാ­വു­ന്നു എ­ന്നാ­ണു് ഞാൻ ഉ­യർ­ത്തു­ന്ന വാദം. അ­ദ്ദേ­ഹം കീ­ഴ­ട­ക്കി­യ കൊ­ടു­മു­ടി­യാ­ണ­തു്. “നി­ര­ന്ത­ര­മാ­യി ഭാ­ഷ­യെ­യും ശൈ­ലി­യെ­യും കാവ്യ ലാ­വ­ണ്യ­സ­ങ്ക­ല്പ­ത്തെ­യും പു­തു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു എ­ന്നും അ­തോ­ടൊ­പ്പം­ത­ന്നെ നി­ര­ന്ത­ര­മാ­യി പുതിയ ഒരു നീതി ബോധം സൃ­ഷ്ടി­ക്കു­ക­യും ചെ­യ്യു­ന്നു” എ­ന്നു­മു­ള്ള സ­ച്ചി­ദാ­ന­ന്ദ­ന്റെ വി­ല­യി­രു­ത്ത­ലി­നെ ഞാൻ അം­ഗീ­ക­രി­ക്കു­ക മാ­ത്ര­മ­ല്ല, അ­തി­ന്റെ ഇ­ഷ്ട­ക്കാ­ര­നും ആ­വു­ന്ന­തു് ഈ രണ്ടു കാ­ര­ണ­ങ്ങ­ളി­ലും പു­ലർ­ത്തു­ന്ന ക­ലാ­ത്മ­ക­മാ­യ താൽ­പ്പ­ര്യ­മാ­ണു്. എ­ന്നാൽ, അ­തി­ന്റെ “മ­ഹ­ത്താ­യ പ­രി­മി­തി” രാ­ഷ്ട്രീ­യ­പ­രം­ത­ന്നെ എ­ന്നു് തി­രി­ച്ച­റി­യു­ക­യും ചെ­യ്യു­ന്നു. വാ­സ്ത­വ­ത്തിൽ, വി­നോ­ദ് ച­ന്ദ്രൻ പ­റ­യു­ന്ന സൂ­ക്ഷ്മ രാ­ഷ്ട്രീ­യം ഈ ക­വി­ത­യിൽ ആ­രോ­പി­ക്കു­ന്ന­താ­ണു്. മ­റി­ച്ചു്, കവിത പ്ര­ക­ട­മാ­യ രാ­ഷ്ട്രീ­യ കൽ­പ്പ­ന­യ്ക്കു­ള്ളിൽ പ്ര­വർ­ത്തി­ക്കു­ന്നു. അ­തി­നു­ള്ള ടൂൾസ് സ്വ­രൂ­പി­ക്കു­ന്നു. മ­ല­യാ­ളി മാർ­ക്സി­സ്റ്റ് വാ­യ­ന­യ്ക്കു് പ­രി­ചി­ത­മാ­ണു് ഇതു്. ന­മ്മു­ടെ മാർ­ക്സി­സ്റ്റ് അ­ധി­കാ­ര സ­ങ്കൽ­പ്പ­ത്തിൽ വ­ള്ളി­പു­ള്ളി വി­ടാ­തെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ആ­ദ്യ­കാ­ല മാർക്സിസ്റ്റ്-​തീവ്ര മാർ­ക്സി­സ്റ്റ്–നവീന മാർ­ക്സി­സ്റ്റ്–ഗ്രീൻ മാർ­ക്സി­സ്റ്റ് രീതി. ഒരു ടൌൺ­ഷി­പ്പ് മു­ഴു­വ­നും പ­രി­ച­യ­പ്പെ­ടാൻ പാർ­ക്കു­ക­ളും നി­ര­ത്തു­ക­ളും അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന സൈൻ ബോർ­ഡു­കൾ ന­മ്മ­ളെ വഴി തെ­റ്റി­ക്കി­ല്ല, അവിടെ ഗൈ­ഡി­ന്റെ ആ­വ­ശ്യ­മി­ല്ല. എ­ന്നാൽ, സ­ന്ദർ­ശ­ന­ങ്ങ­ളു­ടെ ഭംഗി യാ­ദൃ­ശ്ചി­ക­ത­ക­ളു­ടെ­യും അ­വി­ചാ­രി­ത­ങ്ങ­ളാ­യ ക­ണ്ടു­മു­ട്ട­ലു­ക­ളു­ടെ­യും ഓർ­മ്മ­യാ­ണു്. ക­വി­ത­യി­ലും ജീ­വി­ത­ത്തി­ലും.
വെ­ങ്കി­ടി:
ക­രു­ണാ­ക­ര­ന്റെ നി­രീ­ക്ഷ­ണ­ങ്ങ­ളെ ഞാൻ ഇ­ങ്ങി­നെ­യാ­ണു് കാ­ണു­ന്ന­തു്: ഇ­ന്നു് ഇ­ന്ത്യ­യിൽ സ­ജീ­വ­മാ­യി പ­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന കർ­ഷ­ക­സ­മ­ര­ങ്ങ­ളെ­യോ അ­തു­യർ­ത്തു­ന്ന പ്ര­ശ്ന­ങ്ങ­ളു­ടെ സാം­ഗ­ത്യ­ത്തെ­യോ നിർ­ണാ­യ­ക­ത്വ­ത്തെ­യോ കു­റി­ച്ചു് ആർ­ക്കും സം­ശ­യ­മു­ണ്ടാ­കാ­നി­ട­യി­ല്ല. എന്നൽ ഇ­ന്ന­ത്തെ ആ­ഗോ­ള­ഭൌ­മ/ജൈ­വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും അ­തി­ന്റെ ദേശീയ/പ്രാ­ദേ­ശി­ക പ്ര­യോ­ഗ/അ­ധി­കാ­ര­രൂ­പ­ങ്ങ­ളു­ടെ­യും പ­ശ്ചാ­ത്ത­ല­ത്തിൽ ഇ­ത്ത­രം പ്ര­തി­രോ­ധ­ങ്ങ­ളെ സ­മീ­പി­ക്കു­മ്പോ­ഴു­ള്ള ചില ഗാ­ഢ­സ­ന്ദി­ഗ്ദ­ത­ക­ളെ—സാ­മ്പ്ര­ദാ­യി­ക­മാ­യ രാ­ഷ്ട്രീ­യ­സം­വർ­ഗ്ഗ­ങ്ങൾ­ക്കു് വ­ഴ­ങ്ങാ­ത്ത അ­തി­ന്റെ ‘ഉ­ള്ളു­ക­ള്ളി’ക­ളെ­യും ഗ­തി­വി­ഗ­തി­ക­ളെ­യും കു­റി­ച്ചു­ള്ള പ്ര­തീ­ക്ഷ­കൾ­ക്കും ഒപ്പം ആ­ശ­ങ്ക­ക­ളും പ­ങ്കി­ട്ടു­കൊ­ണ്ടു്—സ­മ­കാ­ലി­ക­മാ­യ ക­ലാ­പ്ര­യോ­ഗ­ത്തി­നു് എ­ങ്ങി­നെ അ­ഭി­സം­ബോ­ധ­ന ചെ­യ്യാ­നാ­കും, ആ­വി­ഷ്ക്ക­രി­ക്കാ­നാ­കും? തി­ക­ച്ചും പ്ര­വ­ച­നാ­തീ­ത­മാ­യ—ഇ­രു­ണ്ട­തും അ­പൂർ­വ്വ­മാ­യി പ്ര­കാ­ശ­മാ­ന­വു­മാ­യ—വി­വി­ധ­ങ്ങ­ളാ­യ ‘പ­ലാ­യ­ന­രേ­ഖ­ക­ളു’ടെയും പ്ര­തീ­ക്ഷാ­രാ­ഹി­ത്യ­ത്തി­ന്റെ­യും കൂ­ടി­യാ­ണു് ഇ­ന്ന­ത്തെ സാ­ഹ­ച­ര്യം. അതിനെ ഇ­ന്ന­ത്തെ ക­വി­ത­യിൽ/കലയിൽ അ­തു­പോ­ലെ വി­മർ­ശ­ന­ത്തി­ലും എ­ങ്ങി­നെ പി­ടി­ച്ചെ­ടു­ക്കാ­നാ­കും/അ­തു­മാ­യി സം­വ­ദി­ക്കാ­നാ­കും എ­ന്നൊ­ക്കെ ആ­ലോ­ചി­ക്കേ­ണ്ട­താ­ണു്. ദാർ­ഢ്യ­ങ്ങൾ­ക്കും ദി­ശാ­ബോ­ധ്യ­ങ്ങൾ­ക്കു­മ­പ്പു­റം കലയെ/ക­ലാ­പ്ര­യോ­ഗ­ത്തെ തന്നെ പലതരം/തലം പ്രൊ­പൊ­സി­ഷ­നു­കൾ ആയി ന­മു­ക്കു് ഭാവന ചെ­യ്യേ­ണ്ട­തി­ല്ലേ? രാ­ഷ്ട്രീ­യ­വും നൈ­തി­ക­നി­ല­പാ­ടു­ക­ളെ­യും പോലെ ക­ല­യു­ടെ മൂർ­ത്ത­വും അ­മൂർ­ത്ത­വു­മാ­യ എല്ലാ ഉ­പാ­ധി­ക­ളും എ­ത്ര­ക­ണ്ടു് വൾ­ണ­റ­ബിൾ ആണു് (അ­തി­ലും പ്ര­ധാ­ന­മാ­യി ആ­കേ­ണ്ട­തു­ണ്ടു്) എ­ന്നു­കൂ­ടി ഈ സ­ന്ദർ­ഭം നമ്മെ ഓർ­മ്മി­പ്പി­ക്കു­ന്നു­ണ്ടു് എന്നു തോ­ന്നു­ന്നു. എ­ല്ലാ­വി­ധ ഹേ­തു­ഭൂ­ത­ങ്ങൾ­ക്കും സ്വ­പ്നാ­ത്മ­ക­മാ­യ പ്ര­തീ­ക്ഷ­കൾ­ക്കും അതു് ബാ­ധ­ക­മാ­ണെ­ന്നു് നമ്മെ നി­ര­ന്ത­രം ഓർ­മ്മി­പ്പി­ക്കു­ന്ന ഒരു കാ­ല­ത്തി­ലാ­ണു് നമ്മൾ ‘കല’ഹി­ക്കു­ന്ന­തും…
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഒരു കാ­ര്യം പറയാൻ മാ­ത്രം. ഞാൻ പൂ­ക്കൈ­ത­യു­ടെ പ­ഠ­ന­മൊ­ന്നും ന­ട­ത്തു­ക­യാ­യി­രു­ന്നി­ല്ല. സാ­ധാ­ര­ണ കവിത വാ­യ­ന­ക്കാ­രു­ടെ ഒരു ഗ്രൂ­പ്പി­നു്, പ്ര­ത്യേ­ക ഒ­രു­ക്ക­ങ്ങൾ ഒ­ന്നു­മി­ല്ലാ­തെ, ആ കവിത ഒന്നു പ­രി­ച­യ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു.
വെ­ങ്കി­ടി:
…അതു് ആ­ലോ­ച­ന­കൾ­ക്കും ചർ­ച്ച­കൾ­ക്കും വഴി തുറ(ക്കു)ന്നു എ­ന്ന­താ­ണു് പ്ര­ധാ­നം.
ദാ­മോ­ദർ പ്ര­സാ­ദ്:
ആ­ശ്വാ­സ­ക­ര­മാ­യ­തു് ‘മ­ന­സ്സു് തൊ­ട്ടു’, ’മ­ന­സ്സു നി­റ­ഞ്ഞു’ തു­ട­ങ്ങി­യ ഇമോജി പ­ര­സ്പ­രാ­ശ്ലേ­ഷ­ത്തിൽ ഒരു ‘ബി­റ്റെ’ങ്കി­ലും മാ­റി­ക്കൊ­ണ്ടു­ള്ള പ്ര­തി­ക­ര­ണം വ­രു­ന്നു­വ­ല്ലൊ എ­ന്ന­താ­ണു്. വാ­സ്ത­വ­ത്തിൽ, കെ. കെ. ശ്രീ­നി­വാ­സ­ന്റെ സ­ച്ചി­ദാ­ന­ന്ദ­ന്റെ ക­വി­ത­ക­ളെ­ക്കു­റി­ച്ചു­ള്ള ഒരു കു­റി­പ്പു് ഇവിടെ ക­ണ്ടി­രു­ന്നു. അതിൽ പ­റ­യു­ന്ന ഒരു കാ­ര്യ­മു­ണ്ടു്. എ­ങ്ങ­നെ ഇത്ര കി­റു­കൃ­ത്യ­ത­യിൽ ശ്രേ­ഷ്ഠ ക­വി­യാ­യ സ­ച്ചി­ദാ­ന­ന്ദൻ പൊ­ളി­റ്റി­ക്കൽ ക­റ­ക്ടൻ­സ് അ­ള­ന്നു വെ­യ്ക്കു­ന്നു എ­ന്നാ­ണു്. ശ­രി­യാ­ണു്. ആ പൊ­ളി­റ്റി­ക്കൽ ക­റ­ക്ടൻ­സ് പ്രതല ടെൻ­ഷ­നിൽ നി­ശ്ചി­ത ഘടന നി­ല­നിർ­ത്തു­വെ­ങ്കി­ലും ചി­ല­പ്പോ­ഴെ­ല്ലാം പാളി പോ­കു­ന്നു­വെ­ന്നൊ­രു നല്ല അ­നു­ഭ­വ­വു­മാ­യി­രു­ന്നു ഈയിടെ വന്ന അ­ദ്ദേ­ഹ­ത്തി­ന്റെ ‘അ­യോ­ധ്യ’ എന്ന കവിത. അതൊരു അ­രാ­ഷ്ട്രീ­യ ക­വി­ത­യാ­യി­രു­ന്നു. കോടതി വി­ധി­ക്കു ശേ­ഷ­മു­ള്ള അ­യോ­ധ്യ­യോ­ടു­ള്ള പ്ര­തി­ക­ര­ണ­മാ­ക­യാൽ ആകണം അതു് ല­ഭ്യ­മാ­യ മി­ത്തു­ക­ളെ തന്നെ ഒന്നു ചെ­റു­താ­യി സ്പർ­ശി­ച്ചു് അവിടെ തന്നെ നി­ന്ന­തു്. പ്ര­തി­ക­ര­ണാ­ത്മ­ക കവിത അ­ഭീ­മു­ഖീ­ക­രി­ക്കു­ന്ന ഒരു പ്ര­തി­സ­ന്ധി­യാ­ണി­തു്. പി. എൻ. ഗോ­പി­കൃ­ഷ്ണ­ന്റെ ശ്ര­ദ്ധേ­യ­മാ­യ ചില ക­വി­ത­ക­ളും ഈ പ്ര­ശ്നം നേ­രി­ട്ടി­രു­ന്നു എ­ന്നാ­ണു് എന്റെ പ­രി­മി­ത ഭാ­വു­ക­ത്വ ബോധം വെ­ച്ചു­ള്ള അ­ഭി­പ്രാ­യം. കെ. ജി. എ­സി­ന്റെ ക­വി­ത­ക­ളിൽ ആ കവിത പി­ന്തു­ട­രു­ന്ന രാ­ഷ്ട്രീ­യ­ത്തി­ന്റേ­താ­യ predictability ഉ­ണ്ടെ­ന്നാ­ണു് ക­രു­ണാ­ക­രൻ പ­റ­യു­ന്ന­തെ­ന്നാ­ണു് എ­നി­ക്കു് മ­ന­സ്സി­ലാ­യ­തു്. പക്ഷേ, ക­രു­ണാ­ക­രൻ കേ­ര­ള­ത്തി­ലെ ആ­നു­കാ­ലി­ക സാ­ഹി­ത്യ­ത്തി­ലെ ചില രാ­ഷ്ട്രീ­യ പ്ര­ത്യ­യ­ശാ­സ്ത്ര ചർ­ച്ച­ക­ളി­ലെ ചില നി­ല­പാ­ടു­ക­ളെ­യാ­ണു് അ­തി­നു­ത്ത­ര­വാ­ദി­യാ­ക്കു­ന്ന­തു്. കെ. ജി. എസ്. അ­ത്ത­ര­ത്തി­ലു­ള്ള രാ­ഷ്ട്രീ­യ വ്യ­വ­ഹാ­രി­ക­ത­യിൽ വളരെ മു­മ്പു തന്നെ ചാടി ഓടി ര­ക്ഷ­പ്പെ­ട്ടു­വെ­ന്നു തോ­ന്നു­ന്നു. ചെ­റു­തി­നെ വി­ഴു­ങ്ങു­ന്ന വ­ലു­തു് പോ­ലു­ള്ള കു­റ­ച്ചു പ­ഴ­യ­കാ­ല കവിത തന്നെ ഉ­ദാ­ഹ­ര­ണം. പക്ഷേ, ആ­നു­കാ­ലി­ക­ങ്ങ­ളി­ലെ രാ­ഷ്ട്രീ­യ സം­വാ­ദ­ത്തി­ന്റെ സത്ത ഇ­പ്പോ­ഴും ഏ­താ­ണ്ടു് പോ­യ­ക്കാ­ല­ത്തി­ന്റെ പ­ഴ­ക്കം പേ­റു­ന്ന­താ­ണു്. ചി­ല­പ്പോ­ഴൊ­ക്കെ തോ­ന്നാ­റു­ണ്ടു് അ­തി­നൊ­രു കാരണം ഏ­താ­നും പഴയ രാ­ഷ്ട്രീ­യ ആ­ധു­നി­കർ പുതിയ സം­ജ്ഞ­ക­ളെ­യും രാ­ഷ്ട്രീ­യ­ത്തെ­യും വി­ട്ടു പോ­കാ­ത്ത പഴയ തീ­വ്ര­ത­യോ­ടെ പ്ര­തി­രോ­ധി­ക്കു­ന്ന­തു­ക്കൊ­ണ്ടാ­ണെ­ന്നു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് കെ. വേണു തന്നെ. പാ­ശ്ചാ­ത്ത്യ സിവിൽ അവകാശ പ്ര­സ്ഥാ­ന­ങ്ങൾ തന്നെ കൈ­യൊ­ഴി­ഞ്ഞ ലി­ബ­റ­ലി­സം ബ­ഷീ­റി­ന്റെ ആ­ന­മ­ക്കാ­റി­യൻ സംഭവം എന്ന മ­ട്ടിൽ ഈ­ക്കാ­ല­ത്തും ഗൗ­ര­വ­പ്പെ­ട്ടു ചർച്ച ച്ചെ­യു­ന്ന­തു് കാ­ണാ­റു­ണ്ടു്. അതു മാ­ത്ര­മ­ല്ല, ഏ­തെ­ങ്കി­ലും വി­ധ­ത്തിൽ ഈ ലിബറൽ വേ­ദാ­ന്ത­ത്തെ വി­മർ­ശി­ച്ചാൽ പഴയ മാ­വോ­യി­സ്റ്റ് ശൈ­ലി­യിൽ ഒ­രു­ത്ത­ര­ത്തി­ലു­ള്ള ambiguity-​ക്കും ഇട ന­ല്കാ­തെ അ­വ­സാ­നി­പ്പി­ക്കു­ന്ന­തും കാണാം. ക­രു­ണാ­ക­രൻ അ­വ­ത­രി­പ്പി­ക്കു­ന്ന ആ­ശ­യ­ധാ­ര­കൾ­ക്ക­പ്പു­റം ഒരു ക­വി­ത­യോ ക­ലാ­സൃ­ഷ്ടി­യോ ന­മു­ക്കു് വാ­യി­ക്കാം, എ­ഴു­ത്തു­കാ­ര­ന്റെ മ­ന­സ്സി­ലി­രി­പ്പു് എ­ന്തു­മാ­യി­ക്കോ­ട്ടേ. നമ്മൾ കു­മാ­ര­നാ­ശ­നെ വാ­യി­ക്കു­ന്ന­ത­ങ്ങി­നെ­യാ­ണു്? ടാഗോർ വാ­യി­ക്കു­ന്ന­തോ? ഞാൻ പ­റ­ഞ്ഞു വ­രു­ന്ന­തു് ഒരു സ­വി­ശേ­ഷ­ത­രം predictability മ­ല­യാ­ള­ത്തി­ലെ ഒരു തലമുറ എ­ഴു­ത്തു­കാർ­ക്കു് മാ­ത്ര­മ­ല്ല വാ­യ­ന­ക്കാർ­ക്കും ബാ­ധ­ക­മാ­ണു്. ഒരു പക്ഷേ, അവർ കൂ­ടു­ത­ലാ­യി കൺ­സ്യൂ­മും ചെ­യു­ന്ന­തും ശ്ര­ദ്ധി­ക്കു­ന്ന­തും അ­വ­രു­ടെ കൂടി കാ­ല­ത്തിൽ­പ്പെ­ട്ട എ­ഴു­ത്തു­കാ­രു­ടെ ര­ച­ന­ക­ളും അവർ അ­നു­വർ­ത്തി­ച്ചി­രി­ക്കു­ന്ന രാ­ഷ്ട്രീ­യം ഇ­ന­താ­യി­രി­ക്കു­മെ­ന്ന മുൻ­വി­ധി­യോ­ടെ­യു­മു­ള്ള വാ­യ­ന­ക്കൊ­ണ്ടാ­യി­രി­ക്കാം. അ­തു­ക്കൊ­ണ്ടാ­ണ­ല്ലൊ സി. എസ്. വെ­ങ്കി­ടേ­ശ്വ­ര­നു് ക­രു­ണാ­ക­ര­ന്റെ പ്ര­തി­ക­ര­ണ­മർ­ഹി­ക്കു­ന്ന ഒരു കാ­ര്യ­മാ­ണു് പ­റ­ഞ്ഞ­തെ­ന്നു് തോ­ന്നി ഒരു സമവായ നിർ­ദ്ദേ­ശം മു­ന്നോ­ട്ടു് വെ­ച്ച­തു്. മാ­ത്ര­വു­മ­ല്ല, സി. എസ്. ഇതൊരു സാ­മാ­ന്യ­വ­ല്കൃ­ത പ്ര­ശ്ന­മാ­യി­ട്ടാ­ണു് അ­വ­ത­രി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന­തെ­ന്നും എ­നി­ക്കു് തോ­ന്നു­ന്നു… അൻവർ അ­ലി­യു­ടെ ‘മെ­ഹ്ബൂ­ബ്’ പോ­ലു­ള്ള ക­വി­ത­കൾ ഒരു പക്ഷേ, തി­ര­ക്കി­നി­ട­യിൽ അ­ദ്ദേ­ഹ­ത്തി­നു് വാ­യി­ക്കാൻ സമയം ല­ഭി­ച്ചു കാ­ണി­ല്ല. എ­ന്താ­യാ­ലും അതൊരു ത­ത്സ­മ­യ പ്ര­തി­ക­ര­ണാ­ത്മ­ക ര­ച­ന­യാ­യി­രു­ന്നി­ല്ല എ­ന്ന­തു് പ്ര­ത്യേ­കം എ­ടു­ത്തു പ­റ­യേ­ണ്ട കാ­ര്യ­മാ­ണു്. സി. എസ്. സൂ­ചി­പ്പി­ച്ച പോലെ കാ­ല­ത്തി­ന്റേ­താ­യ എല്ലാ ഹേ­തു­ഭൂ­ത­ങ്ങൾ­ക്കും പ്ര­ത്യാ­ശ­രാ­ഹി­ത്യ­ത്തി­നും സ്വ­പ്നാ­ത്മ­ക പ്ര­തീ­ക്ഷ­കൾ­ക്കു­മൊ­ത്തു് ചി­ല­പ്പോ­ഴെ­ല്ലാം പ്ര­തി­ക­ര­ണാ­ത്മ­ക­ത ആ­കാ­മെ­ന്നും തോ­ന്നി­യി­ട്ടു­ണ്ടു്. കെ. ജി. എ­സ്സി­നെ അ­ക്കാ­ര്യ­ത്തിൽ ആരും കു­റ്റ­പ്പെ­ടു­ത്തു­മെ­ന്നു് തോ­ന്നു­ന്നി­ല്ല. കാരണം പ്ര­തി­ക­ര­ണം വേ­ണ്ടി­ട­ത്തു് predictable ആകാൻ പോലും വി­സ്സ­മ­തി­ക്കു­ന്ന വി­ധ­മു­ള്ള കാ­ല­മാ­ണു്. ഭയം എന്നു പ­റ­യു­ന്ന­തു് ശ­രി­യ­ല്ല. സ­മ­യ­ക്കു­റ­വാ­ണു് കാരണം. അ­ലെ­ങ്കിൽ തന്നെ, വാ­ഗ്ഭ­ടാ­ന­ന്ദ­ന്റെ ഊ­രാ­ലു­ങ്ക­ലി­നെ­ക്കു­റി­ച്ചും, ഗോൾ­വാൾ­ക്കാ­റി­ന്റെ പേ­രി­ലു­ള്ള ബയോ ടെ­ക്നോ­ള­ജി സ്ഥാ­പ­ന­ത്തെ­ക്കു­റി­ച്ചും കവിത എ­ഴു­താൻ പ­റ്റ്വോ? ഒരു കാ­ര്യം കൂടി പ­റ­ഞ്ഞോ­ട്ടേ… ആ­ലോ­ച­ന­കൾ­ക്കും ചി­ന്ത­കൾ­ക്കും വഴി തു­റ­ക്കു­ന്ന യു­വ­ത­ല­മു­റ­യിൽ­പ്പെ­ട്ട കെ. ദാ­മോ­ദ­രൻ ഉൾ­പ്പെ­ടേ­യു­ള്ള­വ­രു­ടെ രചനകൾ സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ന്നു എ­ന്ന­തു് വളരെ സ­ന്തോ­ഷം ന­ല്കു­ന്ന കാ­ര്യ­മാ­ണു്.
ഡോ. സീമാ ജെറോം: ശി­ശു­ദി­ന­ങ്ങൾ
ജെസി അ­ല­ക്സാ­ണ്ടർ:
സാ­മൂ­ഹി­കാ­വ­സ്ഥ­ക­ളോ­ടും മാ­റ്റ­ങ്ങ­ളോ­ടും ക്രി­യാ­ത്മ­ക­മാ­യി പ്ര­തി­ക­രി­ക്കു­ന്ന­വ­യാ­ണു് സീമ ജെ­റോ­മി­ന്റെ ക­വി­ത­കൾ. സാ­മൂ­ഹി­ക ജീ­വി­ത­ത്തി­ന്റെ, മ­നു­ഷ്യ ചി­ന്ത­ക­ളു­ടെ വ്യ­ത്യ­സ്ത അ­ട­രു­ക­ളെ ക­വി­ത­കൾ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. വ്യ­വ­സ്ഥി­തി­യോ­ടും പ­ര­മ്പ­രാ­ഗ­ത വി­ശ്വാ­സ­ങ്ങ­ളോ­ടും ക­വി­ത­കൾ കലഹം പ്ര­ഖ്യാ­പി­ക്കു­ന്നു. ന­ര­ക­യ­റി­യ ശൈ­ശ­വ­വും ചി­റ­കു­മു­ള­യ്ക്ക­ലി­ന്റെ പ­രി­ണാ­മ­ങ്ങ­ളും ക­വി­ത­യിൽ രൂ­പ­പ്പെ­ടു­ത്തു­ന്ന­തു് ആ­ഴ­മു­ള്ള ചി­ന്ത­ക­ളാ­ണു്. മോ­ഹ­കൊ­ട്ടാ­ര­ങ്ങ­ളി­ലും ചി­ത്ത­വ്യാ­യാ­മ­ങ്ങ­ളി­ലും പെ­ട്ടു് ആ­കൃ­തി­യി­ലും വി­കൃ­തി­യി­ലും പെ­രു­താ­യ­വ­രെ­ക്കു­റി­ച്ചു­ള്ള ആ­ശ­ങ്ക­കൾ ‘ശി­ശു­ദി­ന­ങ്ങൾ’പ­ങ്കു­വ­യ്ക്കു­ന്നു. അ­റി­വ­നു­ഭ­വ­ങ്ങ­ളു­ടെ ആഴം രൂ­പ­പ്പെ­ടു­ത്താ­ത്ത വ­ളർ­ച്ച­കൾ ആ­പ­ത്താ­ണെ­ന്ന സൂചന ക­വി­ത­യി­ലു­ണ്ടു്. ഉ­ണർ­വു് കാ­ത്തു­റ­ങ്ങു­ന്ന ശി­ശു­ദി­ന­ങ്ങൾ പ്ര­കൃ­തി­യു­ടെ ഉണർവുകളുമായി-​മണ്ണനക്കങ്ങളും മ­ര­ത്തി­ന്റെ വിരൽ പി­ണ­യ്ക്ക­ലു­ക­ളു­മാ­യി സ­ദൃ­ശ്യ­പ്പെ­ടു­ന്നി­ട­ത്തു കവിത പുതിയ പ്ര­തീ­ക്ഷ­കൾ അ­വ­ത­രി­പ്പി­ക്കു­ന്നു. സ­ഹ­യാ­ത്രി­ക­രു­ടെ ഭി­ന്ന­ഭാ­വ­ങ്ങ­ളും രു­ചി­ഭേ­ദ­ങ്ങ­ളും ‘സ­ഹ­യാ­ത്രി­ക­രി’ൽ അ­ന്വേ­ഷി­ക്കു­ന്നു. ക­യ­റ്റി­റ­ക്ക­ങ്ങ­ളി­ലെ ഓരോ വ­ള­വി­ലും തി­രി­വി­ലും ക­ണ്ടെ­ത്തി­യ­വ­രെ തി­രി­ച്ച­റി­വു­ക­ളി­ലൂ­ടെ മ­ന­സ്സി­ലാ­ക്കി അ­വ­ത­രി­പ്പി­ക്കു­ന്നു. ചി­റ­കു­മു­ള­യ്ക്ക­ലി­ന്റെ അ­വ­സ്ഥാ­ന്ത­ര­ങ്ങൾ പ­ല­രി­ലും പ­ല­ത­ര­ത്തി­ലാ­ണു്. ചിറകു കി­ട്ടി­യാൽ താ­ണ്ടാ­വു­ന്ന ദൂ­ര­ങ്ങ­ളെ കു­റി­ച്ചു­ള്ള അ­മ്മൂ­മ്മ ക­ഥ­ക­ളും, കർ­മ്മ­ഫ­ല­മാ­ണു് ചി­റ­കു­മു­ള­യ്ക്ക­ലി­ന്റെ അ­ടി­സ്ഥാ­ന­മെ­ന്ന വി­ശ്വാ­സ­വും, ഉൾ­ചൂ­ടി­ന്റെ പൊ­ള്ള­ലിൽ­നി­ന്നു് രൂ­പ­പ്പെ­ടു­ത്തു­ന്ന ചി­റ­കു­ക­ളും, വ­ച്ചു­കെ­ട്ടി­യ ചി­റ­കു­ക­ളും… എ­ന്നാൽ ഇ­തൊ­ന്നും ബാ­ധ­ക­മ­ല്ലാ­ത്ത ചാ­പി­ള്ള­കൾ മ­നു­ഷ്യ­ചി­ന്ത­യി­ലും ധാ­ര­ണ­ക­ളി­ലും ച­ല­ന­മു­ണ്ടാ­ക്കു­ന്നു. അ­ടി­സ്ഥാ­ന­ധാ­ര­ണ­കൾ, വി­ശ്വാ­സ­ങ്ങൾ, നി­ല­നിൽ­പ്പു­കൾ… ഇവിടെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു. ക­വി­ത­യി­ലെ ഭാ­ഷാ­സ­വി­ശേ­ഷ­ത­ക­ളും പ്ര­യോ­ഗ­ങ്ങ­ളും ശ്ര­ദ്ധേ­യ­മാ­ണു്. കു­രു­ക്ക­ഴി­യാ­വാ­ക്കു്, കൊ­ഴു­ത്ത­വേ­ദി, മെ­ലി­ഞ്ഞു കു­റു­കി­യ മ­ന­സ്സ­ഞ്ചി­കൾ ന­ര­ക­യ­റി­യ കു­ട്ടി­പ്പേ­ച്ചു് തു­ട­ങ്ങി­യ­വ പുതിയ ഭാഷാ പ­രീ­ക്ഷ­ണ­ങ്ങ­ളാ­ണു്. അ­റി­വും അ­നു­ഭ­വ­വും ചി­ന്ത­യും പാ­ക­പ്പെ­ടു­ത്തി­യ ഈ ക­വി­ത­കൾ ഭാ­ഷ­യി­ലും അ­വ­ത­ര­ണ­ത്തി­ലും കൂ­ടു­തൽ കെ­ട്ടു­റ­പ്പു­ള്ള­വ­യാ­ണു്.
കെ. ജി. എസ്.: ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
“ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും” ഇ­ന്നു് വാ­യി­ക്കു­മ്പോൾ കെ. ജി. എ­സ്സി­ന്റെ ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ ഇ­ന്നു്, ദേശീയ കർ­ഷ­ക­സ­മ­ര­ത്തി­ന്റെ ഉ­ജ്ജ്വ­ല സ­ന്ദർ­ഭ­ത്തിൽ, വാ­യി­ക്കു­മ്പോൾ ഓർമ്മ ച­രി­ത്ര­മാ­വു­ന്നു. ഇ­ന്ത്യ­യു­ടെ ആ­ത്മാ­വി­നെ കാർ­ഷി­ക ഗ്രാ­മ­ങ്ങ­ളിൽ ക­ണ്ടെ­ത്തു­ന്ന­തു് ഗാ­ന്ധി­ജി­യാ­ണു്. ഇ­ന്ത്യാ­ച­രി­ത്ര­ത്തിൽ ഇ­ത്ര­യ­ധി­കം ചൂ­ഷ­ണ­വി­ധേ­യ­മാ­ക്ക­പ്പെ­ട്ട മ­റ്റൊ­രു വി­ഭാ­ഗ­മി­ല്ല. കൊ­ളോ­ണി­യൽ കാ­ല­ഘ­ട്ട­ത്തി­ലാ­ണു് കർ­ഷ­ക­രു­ടെ ദാ­രി­ദ്ര്യ­വൽ­ക്ക­ര­ണം സർ­വ്വ­കാ­ല ഉ­യ­ര­ങ്ങ­ളി­ലെ­ത്തു­ന്ന­തു്. ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ആ­ദ്യ­പ­കു­തി തു­ടർ­ച്ച­യാ­യ കാർ­ഷി­ക ത­കർ­ച്ച­യു­ടേ­യും പ്ലേ­ഗി­ന്റേ­യും പ­ട്ടി­ണി­യു­ടേ­യും കാ­ല­മാ­യി­രു­ന്നു. 1943-ലെ കു­പ്ര­സി­ദ്ധ ബംഗാൾ ക്ഷാ­മ­ത്തിൽ പൊ­ലി­ഞ്ഞ­തു് 30 ലക്ഷം ദ­രി­ദ്ര ജീ­വി­ത­ങ്ങൾ. ഇതു് ബംഗാൾ പ്ര­വി­ശ്യ­യു­ടെ മാ­ത്രം ദു­രി­തം. സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര ഭാരതം ‘ജയ് ജവാൻ, ജയ് കിസാൻ’ ന­യ­ത്തി­ലൂ­ടെ കാർ­ഷി­ക സ­മ്പ­ദ്വ്യ­വ­സ്ഥ­ക്കു് പു­തു­ജീ­വൻ നൽകാൻ ശ്ര­മി­ച്ചെ­ങ്കി­ലും ഉ­ദ്ദേ­ശി­ച്ച പു­രോ­ഗ­തി കൈ­വ­രി­ക്കാ­നാ­യി­ല്ല. മ­ദ്ധ്യ­വർ­ത്തി­കൾ കർ­ഷ­ക­രെ ചൂഷണം ചെ­യ്തു. വ്യാ­വ­സാ­യി­ക ആ­വ­ശ്യ­ങ്ങൾ­ക്കും മ­റ്റു­മാ­യി കൃ­ഷി­ഭൂ­മി കൈ­മാ­റ്റം ചെ­യ്യ­പ്പെ­ട്ടു. ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി കാർ­ഷി­ക മേഖല വൻ­കു­ത്ത­ക­ക­ളു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­യി. ക­ട­ക്കെ­ണി ഭീ­ക­ര­മാ­യി. കർഷക ആ­ത്മ­ഹ­ത്യ­കൾ നി­ത്യ­സം­ഭ­വ­ങ്ങ­ളാ­യി. ഇ­ക്കാ­ലം ഒ­ട്ട­ന­വ­ധി കാർ­ഷി­ക സ­മ­ര­ങ്ങൾ കണ്ടു. പലതും രാ­ഷ്ട്രീ­യ വ­ഞ്ച­ന­യാൽ പ­രാ­ജ­യ­പ്പെ­ട്ടു. മോ­ദി­സർ­ക്കാർ കൊ­ണ്ടു­വ­ന്ന കർ­ഷ­ക­വി­രു­ദ്ധ നി­യ­മ­ങ്ങൾ പിൻ­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു്, ഇ­പ്പോൾ ദി­ല്ലി­യിൽ മു­റു­കു­ന്ന­താ­ണു് ഇ­ന്ത്യ കാ­ണു­ന്ന ഏ­റ്റ­വും മ­ഹ­ത്താ­യ കർ­ഷ­ക­സ­മ­രം. മൂ­ന്നു മാ­സ­ത്തേ­ക്കു­ള്ള ഭ­ക്ഷ­ണ­സാ­മ­ഗ്രി­ക­ളു­മാ­യി, കൊടും ത­ണു­പ്പിൽ, ഭ­ര­ണ­കൂ­ട സ­മ്മർ­ദ്ദ­ങ്ങ­ളെ അ­തി­ജീ­വി­ച്ചു് മു­ന്നേ­റു­ന്ന­തു്. ഈ സ­മ­ര­ത്തോ­ടു­ള്ള ഐ­ക്യ­ദാർ­ഢ്യം പോലെ ഉചിതം “ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും” എന്ന കെ. ജി. എസ്. കവിത, ഇ­പ്പോൾ വ­ന്ന­തും വീ­ണ്ടും വാ­യി­ക്കു­ന്ന­തും. തകഴി മ­ല­യാ­ളി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒ­ട്ട­ന­വ­ധി പ്ര­തി­നി­ധാ­ന­ങ്ങ­ളി­ലൂ­ടെ ഇ­ന്നും ജി­വി­ക്കു­ന്ന പ്ര­തി­ഭ. സ­മാ­ന­ത­ക­ളി­ല്ലാ­ത്ത ലാ­വ­ണ്യ­ചാ­തു­രി­യോ­ടെ കു­ട്ട­നാ­ടൻ കാർ­ഷി­ക ജീ­വി­ത­ത്തേ­യും പു­രാ­വൃ­ത്ത­ങ്ങ­ളേ­യും തന്റെ കൃ­തി­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ച പ്ര­തി­ഭ. അ­ധി­കാ­ര സ്ഥാ­പ­ന­ങ്ങ­ളെ ‘ഏ­ണി­പ്പ­ടി­ക­ളി’ലൂ­ടേ­യും കാ­ല്പ­നി­ക പ്ര­ണ­യ­ത്തെ ദു­ര­ന്ത­ഗാ­ഥ­യാ­യി ‘ചെ­മ്മീ­നി’ലൂ­ടേ­യും തീ­ക്ഷ്ണ­ചോ­ദ­ന­ക­ളെ ക­ഥ­ക­ളി­ലൂ­ടേ­യും പ­കർ­ന്ന തകഴി ജീ­വി­ച്ച­തു് തി­ക­ഞ്ഞ കർ­ഷ­ക­നാ­യി. കാർ­ഷി­ക ജീ­വി­ത­ത്തി­ലെ നോവും വേവും വൈ­വ­ശ്യ­വും വ­യ­ലി­ലെ ആ­വാ­സ­വ്യ­വ­സ്ഥ­യു­ടെ ദാ­രു­ണ­പ­രി­ണാ­മ­ങ്ങ­ളും സൂ­ക്ഷ്മ­ത­യോ­ടെ നി­രീ­ക്ഷി­ച്ച ജാ­ഗ്ര­ത. പ്ര­തി­രോ­ധ­മാ­ണു് ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ ഉൾ­പ്പ­ടെ­യു­ള്ള പുതിയ കെ. ജി. എസ്. ക­വി­ത­ക­ളു­ടെ നീ­തി­സാ­രം. മലയാള ക­വി­ത­യിൽ ച­രി­ത്ര­ത്തെ ഇ­ത്ര­യും ആ­ഴ­ത്തിൽ പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­യി­ട്ടു­ള്ള കവികൾ വിരളം. കെ. ജി. എ­സ്സി­ന്റെ കാ­വ്യ­ഭാ­ഷ തെ­ളി­മ­യും ക­ണി­ശ­ത­യും ആഴവും മൂർ­ച്ച­യും ആ­ഖ്യാ­ന­ഭ­ദ്ര­ത­യും തി­ക­ഞ്ഞ­തു്. പ്ര­തി­രോ­ധ­ക­വി­ത­യു­ടെ ഭാ­വു­ക­ത്വ­ത്തെ അതു് നി­ര­ന്ത­രം ന­വീ­ക­രി­ക്കു­ന്നു.

“ത­ക­ഴി­യും മാ­ന്തി­ക­ക്കു­തി­ര­യും” എന്ന കവിത ഒരു ദുഃ­സ്വ­പ്ന­ത്തോ­ടെ­യാ­ണു് തു­ട­ങ്ങു­ന്ന­തു്:

‘കൊ­യ്യാ­റാ­യ വയൽ ആരോ ക­ട്ടു് കൊ­യ്യു­ന്നെ­ന്നു്

ദുഃ­സ്വ­പ്നം ക­ണ്ടു് ഞെ­ട്ടി­യു­ണർ­ന്നു, തകഴി.’

പാ­തി­രാ­ക്കു­ര­കൾ ഉ­യ­രു­ന്നു.

‘ടോർ­ച്ചും വ­ടി­യും നാ­യ്ക്കു­ര­ക­ളു­മാ­യി

പാ­ട­ത്തേ­ക്കു് പാ­യു­മ്പോൾ’

ത­ക­ഴി­ക്കു് സംശയം:

വ­ള്ള­ക്കാ­ര­നെ വി­ളി­ച്ചു­ണർ­ത്ത­ണോ?

കാരണം, ഇതൊരു സ്വ­പ്ന­മ­ല്ലേ?

‘വി­ശ്വ­സി­ക്കാ­മോ സ്വ­പ്ന­ത്തെ?

വ­ന്ന­റി­യി­ച്ച ദു­ര­ന്ത­മ­ല്ല­ല്ലോ; സ്വ­പ്ന­മ­ല്ലേ?

സ്വ­പ്നം തന്നെ ഒരു വ­ന്ന­റി­യി­ക്ക­ല­ല്ലേ?

അ­ജ്ഞാ­ത­ത്തി­ന്റെ സ­ന്ദേ­ശം?

ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന

ഭാ­വി­ച­രി­ത്ര­മ­ല്ലേ സ്വ­പ്നം?’

അതോ അ­രാ­ഷ്ട്രീ­യ­ത ഉ­റ­ങ്ങു­മ്പോൾ

രാ­ഷ്ട്രീ­യ­ത­യു­ടെ ഉൾ­വി­ളി­യോ?

പല സ്വ­പ്ന­വും അലസിയ കഥകൾ.’

ഇ­ത്ത­ര­ത്തിൽ സ്വ­പ്ന­ത്തി­ന്റെ ന്യാ­യ­ത്തി­ലേ­ക്കും ഘ­ട­നാ­പ­ര­മാ­യ സ­ത്ത­യി­ലേ­ക്കും ഉൾ­ക്കാ­ഴ്ച­യി­ലേ­ക്കും കവി നമ്മെ ന­യി­ക്കു­ന്നു.

ഉ­ണർ­ന്നി­ട്ടു­ണ്ടു് തകഴി പ­ണ്ടും ദുഃ­സ്വ­പ­ന­ങ്ങൾ ക­ണ്ടു്. ഇവിടെ കവി, ഫ്രാൻ­സി­സ് കാ­ഫ്ക­യു­ടെ “മെ­റ്റ­മോർ­ഫോ­സി­സി’ലെ മു­ഖ്യ­ക­ഥാ­പാ­ത്ര­മാ­യ ഗ്രി­ഗർ സാം­സ­യെ അ­വ­ത­രി­പ്പി­ക്കു­ന്നു. പി­താ­വി­ന്റെ ക­ട­ബാ­ധ്യ­ത തീർ­ക്കു­ന്ന­തി­നാ­യി ത­നി­ക്കൊ­ട്ടും ഇ­ഷ്ട­മി­ല്ലാ­ത്ത ഒരു വി­ല്പ­ന­ക്കാ­ര­ന്റെ തൊഴിൽ സ്വീ­ക­രി­ച്ച സാംസ ഒരു നാൾ ഉ­റ­ങ്ങി­യെ­ണീ­ക്കു­മ്പോൾ ഒരു ഭീ­മൻ­കീ­ട­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടി­രി­ക്കു­ന്നു. പക്ഷേ, തകഴി സ്വ­പ്നം ക­ണ്ടു­ണ­രു­ന്ന­തൊ­ക്കെ­യും കൂ­ടു­തൽ ത­ക­ഴി­യാ­യി.

ദുഃ­സ്വ­പ്നം ക­ണ്ടു­ണർ­ന്ന ത­ക­ഴി­ക്കു് കാ­ണാ­തെ വയ്യ തന്റെ കൊ­യ്യാ­റാ­യ വയൽ. ആ­ഴ­ത്തിൽ മ­റ്റൊ­രു സൂ­ക്ഷ്മ­ശ­ങ്ക:

‘വ­യ­ലെ­നി­ക്ക­യ­ച്ച വി­പൽ­ദൂ­ത­ല്ല

ഈ പേ­ക്കി­നാ­വെ­ന്നാ­രു കണ്ടു?’

മ­റ്റു­ള്ള­വ­രു­ടെ സ്വ­പ്നം താൻ വി­ശ്വ­സി­ച്ചി­രു­ന്നു. മാർ­ക്സ്, ലെനിൻ, ടോൾ­സ്റ്റോ­യ്, ഗോർ­ക്കി, ബ­ത്സാ­ക്ക്, കേസരി, മോ­പ്പ്സാ­ങ്, ത­ക­ഴി­യു­ടെ ഭാര്യ കാത്ത, കാരൂർ, ഫ്ലാ­ബേർ, ബഷീർ, തു­ട­ങ്ങി­യ­വ­രു­ടെ. വി­വി­ധം, വി­പു­ലം ത­ക­ഴി­യു­ടെ സ്വ­പ്ന­ച­രി­ത്രം. ‘ര­ണ്ട­ല്ലാ­യി­രു­ന്നു അ­വർ­ക്കെ­ന്ന­പോ­ലെ ത­നി­ക്കും സ്വ­പ­ന­വും ദർ­ശ­ന­വും.’

പാ­തി­ര­യ്ക്കു് തകഴി വ­യ­ലി­ലെ­ത്തു­ന്നു. കവിത സർ­റി­യ­ലി­സ്റ്റ് മാ­യി­ക­ത­യി­ലും. വയലിൽ നി­റ­ഞ്ഞു നിൽ­ക്കു­ന്ന­തൊ­രു അ­സാ­ധ്യ­ത! പണ്ടേ മ­രി­ച്ച ത­ക­ഴി­യു­ടെ വി­ത­ക്കാ­രൻ, കണ്ടൻ മൂ­പ്പൻ. കണ്ടൻ മൂ­പ്പ­നെ കവി വി­ശേ­ഷി­പ്പി­ക്കു­ന്ന­തു് ‘കൃ­ഷി­യു­ടെ ഋഷി’ എ­ന്നാ­ണു്. ‘ചൂ­ണ്ടു­വി­ര­ലും ത­ള്ള­വി­ര­ലും ചേർ­ന്നൊ­രു­ക്കു­ന്ന വി­ത്തു­വാ­തിൽ’ തു­റ­ന്നു­യ­രു­ന്ന വി­ത്തു­കൾ കൃ­ഷി­പ്പാ­ട്ടി­ലെ വാ­ക്കു­കൾ പോലെ കാൽ നി­മി­ഷം വാ­യു­വിൽ ത­ങ്ങു­ന്നു. വ­യൽ­ക്കു­ളി­രിൽ ത­നി­ക്ക­നു­വ­ദി­ക്ക­പ്പെ­ടു­ന്ന കു­ളി­രി­ടം കാ­ണു­ന്നു. ജീ­വി­തം അവിടെ ന­ടു­ന്നു. ‘കണ്ടു ക­ഴി­ഞ്ഞും ക­ണ്ണിൽ തു­ട­രു­ന്ന കണ്ടൻ മൂ­പ്പ­ന്റെ ‘കൈ­യു­ടെ മാ­സ്മ­ര വി­ത­ന­ട­നം ച­ടു­ല­മാ­യ ഭാ­വ­മു­ദ്ര­ക­ളി­ലൂ­ടെ കെ. ജി. എസ്. മ­നോ­ഹ­ര­മാ­ക്കു­ന്നു.

ത­ക­ഴി­യോ­ടു് കണ്ടൻ മൂ­പ്പൻ:

‘പാ­ട­ത്തെ­ന്തോ പ­തി­വു­കേ­ടു്

തോ­ന്നി വ­ക്കീൽ സാറെ;

നോ­ക്കു­മ്പോൾ കു­ഞ്ചി­നി­ലാ­വു് കു­ലു­ക്കി­മേ­യു­ന്നു

ക­ണ്ട­ത്തി­ലൊ­രു പ­ര­ദേ­ശി മാ­ന്ത്രി­ക­ക്കു­തി­ര.

മൂ­ന്നാൾ പൊ­ക്കം, തൂ­വെ­ള്ള, തീ­നാ­വു്…

ഒ­റ്റ­യ്ക്കൊ­രു സൈ­ന്യം. അല്ല,

ആ ച­തി­ക്കു­തി­ര­യിൽ നി­ന്നു്

ലോ­ക­ത്തേ­ക്കി­റ­ങ്ങി മാ­ര­ക­മൊ­രു

സൈ­ന്യ­പ്പാ­തി­ര. അതു്

മേ­ഞ്ഞി­ടം തരിശ്.’

സർ­റി­യ­ലി­സ്റ്റ് സാ­ധ്യ­ത­യിൽ­ത്ത­ന്നെ കവിത വ­ള­രു­ന്നു. കെ. ജി. എസ്. സ­മർ­ത്ഥ­മാ­യി ഉ­പ­യോ­ഗി­ക്കാ­റു­ള്ള ‘അ­ല്യൂ­ഷൻ’ ഇ­വി­ടെ­യും കാണാം. ഇ­തി­ഹാ­സ­പു­രാ­വൃ­ത്ത­സ്മൃ­തി. ഈ ക­വി­ത­യി­ലെ മാ­ന്ത്രി­ക­ക്കു­തി­ര ഗ്രീ­ക്ക് മി­ത്തോ­ള­ജി­യി­ലെ ട്രോ­ജൻ­കു­തി­ര­യു­ടെ പു­തു­ജ­ന്മം. ര­ണ്ടി­ലു­മു­ണ്ടു് ഒ­ളി­ഞ്ഞി­രി­ക്കു­ന്ന ചതി. മാ­ന്ത്രി­ക­ക്കു­തി­ര­യു­ടെ വെള്ള നിറം വയൽ നി­ലാ­വിൽ കു­തി­ര­ബിം­ബ­ത്തി­ന്റെ മാ­ന്ത്രി­ക പ­രി­വേ­ഷം പൂർ­ണ്ണ­മാ­ക്കു­ന്നു. മൂ­ന്നാൾ പൊ­ക്കം. തീ­നാ­വു്. സം­ഹാ­രി­യു­ടെ ബീ­ഭ­ത്സ രൂപം.

ന­മ്മു­ടെ കൃ­ഷി­യെ, വ്യാ­പാ­ര­ത്തെ എ­ന്തി­നു് ന­യ­രൂ­പീ­ക­ര­ണ­ത്തെ തന്നെ നി­യ­ന്ത്രി­ക്കു­ന്ന­തു് വേൾഡ് ട്രേ­ഡ് ഓർ­ഗ­നൈ­സേ­ഷൻ പോ­ലേ­യു­ള്ള ആഗോള ഭീ­മ­ന്മാർ­ക്കു­ള്ളി­ലെ ഹിം­സാ­കാ­രം. വി­ത്തു­കൾ പോലും ആഗോള കു­ത്ത­ക­കൾ കൈ­യ്യ­ട­ക്കി­ത്തു­ട­ങ്ങി. സ­ബ്സി­ഡി ഉൾ­പ്പെ­ടെ കർ­ഷ­ക­രു­ടെ ആ­നു­കൂ­ല്യ­ങ്ങ­ളെ­ല്ലാം പിൻ­വ­ലി­ക്കാൻ സർ­ക്കാ­രു­കൾ നിർ­ബ­ന്ധി­ത­മാ­യി. ക­രി­നി­യ­മ­ങ്ങൾ നിർ­മ്മി­ക്ക­പ്പെ­ടു­ന്നു. എ­ല്ലാം അ­ന്തർ­ദേ­ശീ­യ സ­മ്മർ­ദ്ദ­ങ്ങ­ളിൽ. ഭീ­ഷ­ണ­മാ­യ ഈ സ­ന്ദർ­ഭ­ത്തിൽ, ‘മാ­ന്ത്രി­ക­ക്കു­തി­ര’ നി­സ്സം­ശ­യ­മാ­യും നമ്മെ കൊ­ള്ള­യ­ടി­ക്കു­ന്ന ആഗോള കു­ത്ത­ക­ക­ളെ, സ്വ­ദേ­ശി­യും വി­ദേ­ശി­യു­മാ­യ മാ­ര­ക­മ­ലി­നീ­ക­ര­ണ­ങ്ങ­ളെ, സം­സ്കാ­ര­ത്തി­ലെ വി­ള­ന­ശീ­ക­ര­ണ­ങ്ങ­ളെ, പ്ര­തി­നി­ധാ­നം ചെ­യ്യു­ന്നു.

ര­ക്ഷ­യ്ക്കാ­യി കണ്ടൻ മൂ­പ്പൻ തന്റെ ചാ­ത്ത­ന്മാ­രെ കു­ഴി­മാ­ട­ങ്ങ­ളിൽ നി­ന്നു തു­റ­ന്നു വി­ടു­ന്നു: ന­വ­യു­ക്തി­കൾ കൊ­ന്നൊ­ടു­ക്കി­യ സ­ഹ­ജ­ശ­ക്തി­ക­ളു­ടെ ആ­വാ­ഹ­ന­ത്തി­ലൂ­ടെ­യു­ള്ള പ്ര­തി­രോ­ധ­മാ­ണു് ല­ക്ഷ്യം.

‘മാ­ഞ്ഞെ­ന്നു് തോ­ന്നി­ച്ചു മാ­ന്ത്രി­ക­ക്കു­തി­ര,

മാ­ന­ത്തേ­ക്കോ മ­ന­സ്സി­ലേ­ക്കോ? കാ­റ്റിൽ

ബോം­ബർ­പ്പു­ക പോലെ വാലു് നീ­ണ്ടു­ല­ഞ്ഞു;

ന­ഗ­ര­മാ­യ പോ­ലെ­ന്റെ ക­ണ്ണു­കെ­ട്ടി.’

മാ­ന്ത്രി­ക­ക്കു­തി­ര­യു­ടെ വി­നാ­ശ­ക­ര­മാ­യ ഈ രൂ­പ­മാ­റ്റം വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഹിം­സാ­ത്മ­ക­മാ­യ അ­വ­സ്ഥാ­ന്ത­ര­ത്തെ സൂ­ചി­പ്പി­ക്കു­ന്നു. മ­ണ്ണി­ന്റെ­യും മ­ന­സ്സി­ന്റെ­യും ഉ­ള്ള­ട­രു­ക­ളി­ലേ­ക്കാ­ണു് രാ­സ­പ്ര­യോ­ഗം വഴി ത­രി­ശും ജൈ­വ­നാ­ശ­വും പ­ട­രു­ന്ന­തെ­ന്നു് ക­വി­ത­യു­ടെ സൂ­ക്ഷ്മ­വി­നി­മ­യം. ഈ വരികൾ ശ്ര­ദ്ധി­ക്കു­ക:

‘കാ­ഴ്ച­യി­ലി­പ്പോൾ പാടം

പീഡിത പോലെ മ­യ­ക്ക­ത്തിൽ.

ഓ­ക്കാ­നി­ക്കു­ന്ന­തു് ക­ണ്ണും മൂ­ക്കും പൊ­ള്ളി­ക്കും

രാ­സ­മ­ണം.

ക­ന­ക­വ­യൽ കാർ­ന്നൊ­ടു­ക്കു­മ്പോൾ

കൊ­ള്ള­ക്കു­തി­ര­യൊ­ലി­പ്പി­ച്ച രാസ ഊറലിൽ

നെ­ല്ലും മീനും ചീ­വീ­ടും പുൽ­ത്ത­ളി­രും ചെ­റു­മ­ഞ്ഞും

നീർ­ക്കോ­ലി, നീർ­ത്തു­മ്പി­യു­മ­വ­യു­ടെ

നേർ­മൊ­ഴി­യും… അ­ട­പ­ട­ലേ

നീ­റി­ച്ചീ­യു­മൊ­രാ­വാ­സ­ത്തിൻ നാ­റ്റം.’

കൃ­ഷി­ഭൂ­മി മ­നു­ഷ്യ­ന്റെ മാ­ത്രം ജീ­വ­നാ­ലം­ബ­മ­ല്ല. പ­ര­ശ്ശ­തം സൂ­ക്ഷ്മ­ജീ­വി­കൾ സ്വ­ത­ന്ത്ര­മാ­യി ജീ­വി­തോ­ത്സ­വം കൊ­ണ്ടാ­ടു­ന്നൊ­രു ബ­ഹു­ലാ­വാ­സ­വ്യ­വ­സ്ഥ­യാ­ണ­തു്. കാ­ല­ങ്ങ­ളോ­ളം ഭാവി ത­ല­മു­റ­കൾ­ക്ക­വ­കാ­ശ­പ്പെ­ട്ട സുഫലത. കു­ത്ത­ക­ക­ളു­ടെ അ­ത്യാർ­ത്തി അവിടം ത­രി­ശാ­ക്കി. കൊ­ള്ള­ലാ­ഭ­ത്തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി ഉ­രു­വ­പ്പെ­ട്ട പു­ത്തൻ കാർ­ഷി­ക­ശാ­സ്ത്രം ക­ട­പു­ഴ­ക്കി­യ­തു് നി­ര­വ­ധി നൂ­റ്റാ­ണ്ടു­ക­ളി­ലെ അ­നു­ഭ­വ­ജ്ഞാ­ന­ത്തി­ലൂ­ടെ നാം വ­ളർ­ത്തി­യെ­ടു­ത്ത പ്ര­കൃ­തി­സൌ­ഹൃ­ദ കൃ­ഷി­രീ­തി­ക­ളും അ­തി­ന്റെ സം­സ്കാ­ര­രൂ­പ­ങ്ങ­ളു­മാ­ണു്. മാരക ചൂ­ഷ­ണ­ങ്ങൾ­ക്കെ­ല്ലാ­മൊ­ടു­വിൽ ഇ­ന്നു് വ­യ­ലു­ക­ളു­ടെ ബാ­ക്കി­പ­ത്രം ഇ­താ­ണു്:

‘കാ­ഴ്ച­യി­ലി­പ്പോൾ ശേ­ഷി­ക്കു­ന്ന­തു്

ഉൾ­ക്ക­നം വാർ­ന്നു്

വളഞ്ഞ ന­ട്ടെ­ല്ലു് പോലെ ചില പ­തിർ­ക്കു­ല;

ചു­മ്മാ കി­ലു­ങ്ങു­ന്ന­തു്.’

തി­രി­ച്ച­റി­വോ­ടെ, താ­ക്കീ­തോ­ടെ അ­വ­സാ­നി­ക്കു­ന്നു കവിത.

“ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും” ഫി­ക്ഷ­ണൽ സ്വ­ഭാ­വ­മു­ള്ള ക­വി­ത­യാ­ണു്. തകഴി മാ­ത്ര­മ­ല്ല, ക­ണ്ടൻ­മൂ­പ്പ­നും സ്വ­പ്നം കാ­ണു­ന്നു, ഒരേ സ്വ­പ്നം. കൊ­യ്യാ­റാ­യ വയലും ഉർ­വ്വ­ര­ത­യും കർ­ഷ­ക­ന്റെ പ്ര­ത്യാ­ശ­യും നാ­ട്ട­റി­വു­ക­ളു­ടെ സൂ­ക്ഷ്മ­കോ­ശ­ങ്ങ­ളും കൊ­ള്ള­യ­ടി­ക്ക­പ്പെ­ടു­ന്നു എന്ന ആ­ത്മ­ര­ക്ഷാ സ­ന്ദേ­ശ­മാ­ണു് ആ സ്വ­പ്ന­ത്തി­ന്റെ സത്ത. ആത്മ/ പ്ര­കൃ­തി­ര­ക്ഷ­യ്ക്കാ­യു­ള്ള വം­ശ­സ്വ­പ്നം. അതിൽ വ­യ­ലി­നു് കർ­ഷ­ക­നോ­ടു് സൂ­ക്ഷ്മ­വി­നി­മ­യം സാ­ധ്യ­മാ­ണു്.

അ­തി­നി­ണ­ങ്ങു­ന്ന ആ­ഖ്യാ­ന­മാ­ന്ത്രി­ക­ത­യിൽ ഈ കവിത പൊ­ള്ളു­ന്ന പ്ര­തി­രോ­ധാ­നു­ഭ­വ­മാ­യി ഭാ­വ­സാ­ന്ദ്ര­വും ദർ­ശ­ന­ദീ­പ്ത­വു­മാ­യി വാ­യി­ക്കു­ന്ന­വ­രിൽ സർ­വ്വ­നാ­ശ­ക­മാ­യ കു­ത്ത­ക­കൾ­ക്കെ­തി­രാ­യ പ്ര­തി­ഷേ­ധ­ത്തി­ന്റെ­യും പ്ര­തി­രോ­ധ­ത്തി­ന്റെ­യും വി­ത്തു­കൾ വി­ത­യ്ക്കു­ന്നു.

ആ­ദി­ത്യ ശി­വ­ദാ­സ്:
നി­ല­വി­ലെ സാ­മൂ­ഹി­ക അ­വ­സ്ഥ­യെ പറ്റി ചി­ന്തി­ക്കു­മ്പോൾ ഈ കവിത ദീർ­ഘ­വീ­ക്ഷ­ണ­മു­ള്ള ക­വി­യു­ടെ ഉ­ദാ­ത്ത സൃ­ഷ്ടി­യാ­ണു്. ത­ക­ഴി­യും മൂ­പ്പ­നും മാ­ന്ത്രി­ക­കു­തി­ര­യു­മെ­ല്ലാം ഓരോരോ ബിം­ബ­ങ്ങ­ളാ­ണു്. എ­ഴു­തി­യ കാ­ല­ഘ­ട്ട­ത്തിൽ ഇ­വ­യെ­ല്ലാം ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തെ ചോ­ദ്യം ചെ­യ്യു­ക­യും. സ്വ­പ്നം എന്ന ഉൾ­വി­ളി­യി­ലൂ­ടെ രാ­ഷ്ട്രീ­യ­ത്തെ ഉ­ണർ­ത്തു­ക­യും ചെ­യ്യു­ന്നു. ഇ­ന്നു് ഈ കാ­ല­ഘ­ട്ട­ത്തി­ലേ­ക്കു് വ­രു­മ്പോൾ മു­ത­ലാ­ളി­ത്ത­വും അ­ധി­കാ­ര­മേ­ലാ­ള­ന്മാ­രും മാ­ന്ത്രി­ക കു­തി­ര­യു­ടെ സ്വ­രൂ­പ­ങ്ങ­ളാ­യി കൂ­ട്ടി ചേർ­ക്ക­പെ­ടു­ന്നു. സാ­മൂ­ഹി­ക അ­ന്ത­രീ­ക്ഷം വി­ല­യി­രു­ത്തി­യാൽ ത­ങ്ങ­ളു­ടെ വിളകൾ കാ­ക്കാൻ നി­ര­വ­ധി മൂ­പ്പ­ന്മാർ കു­ഴി­മാ­ട­ത്തിൽ നി­ന്നു് ചാ­ത്തൻ­മാ­രെ പ­റ­ഞ്ഞു വി­ടു­ന്നു. കാ­ല­ഘ­ട്ട­ത്തെ കു­റി­ച്ചു് ബോ­ധ്യ­പെ­ടു­ത്താൻ ഇ­ത്ത­രം കൃ­തി­ക­ളു­ടെ പു­നർ­വാ­യ­ന സാ­ധ്യ­മാ­ക്കു­ന്ന സാ­യാ­ഹ്ന­യ്ക്കു് നന്ദി.
ഗീ­തു­മോൾ സുരൻ:
ജാതി-​ജന്മിത്വത്തോടും പ്ര­കൃ­തി വി­രു­ദ്ധ അ­ധി­നി­വേ­ശാ­ധു­നി­ക­ത­യോ­ടും ത­ള്ളേ­ണ്ട­തി­നെ ത­ള്ളി­യും കൊ­ള്ളേ­ണ്ട­തി­നെ കൊ­ണ്ടും ഫ­ല­പ്ര­ദ­മാ­യ രീ­തി­യിൽ പ്ര­തി­രോ­ധി­ച്ച­തു് ഇ­വി­ടു­ത്തെ കീ­ഴാ­ള­ജ­ന­ത­യാ­ണു്. ത­ക­ഴി­യു­ടെ കൃ­തി­കൾ മ­ല­യാ­ളി­ക്കു് സ­മ്മാ­നി­ച്ച­തു് പു­രോ­ഗ­മ­ന ആ­ധു­നി­ക­ത­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളാ­ണു്. പാ­ട­ത്തി­റ­ങ്ങി പ­ണി­യു­ന്ന­വ­ന­ല്ല അതു് കണ്ടു നിൽ­ക്കു­ന്ന­വ­നാ­ണു് അവിടെ അ­ഖ്യാ­താ­വു്. അ­തി­നാൽ തന്നെ തകഴി ജാ­തി­യേ­യ­ല്ല വർ­ഗ്ഗ­ത്തെ­യാ­ണു് പാ­ഠ­മാ­ക്കി­യ­തു്. തകഴി ഓ­ടി­യെ­ത്തും മുൻ­പു് ക­ണ്ട­ന്റെ ചാ­ത്ത­ന്മാർ­ക്കു് കു­തി­ര­യെ ആ­ട്ടി­പ്പാ­യി­ക്കാൻ ക­ഴി­യു­ന്ന­തി­നും കാരണം മ­റ്റൊ­ന്ന­ല്ല. അ­നു­ഭ­വ­ങ്ങൾ ഉള്ള ജ­ന­ത­യു­ടെ പ്രാ­യോ­ഗി­ക­ജ്ഞാ­ന­ത്തി­നു മ­റ്റേ­തു് സി­ദ്ധാ­ന്ത­ത്തേ­ക്കാ­ളും ഉൾബലം സ്വാ­ഭാ­വി­കം. സ­മൂ­ഹ­വും സം­സ്കാ­ര­വും സ­മ്പ­ത്തും അ­റി­വും ച­രി­ത്ര­വു­മൊ­ന്നും കെ. ജി. എസ്. ക­വി­ത­കൾ­ക്കു് അ­ന്യ­മ­ല്ല. സ്ഥല-​കാല നി­ര­പേ­ക്ഷ­മാ­യ അ­നു­ഭൂ­തി­യ­ല്ല, മ­റി­ച്ചു് ച­രി­ത്ര­ത്തെ കൂ­ട്ടു­പി­ടി­ച്ചു് അ­ധി­നി­വേ­ശ­ങ്ങ­ളെ തു­ര­ത്താൻ കെ­ല്പു­ള്ള അ­റി­വു­ല്പാ­ദ­ന­വും ക­ലാ­പ­വു­മാ­ണു് കെ. ജി. എ­സ്സി­നു് കവിത എ­ന്നു് ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ അ­ടി­വ­ര­യി­ട്ടു­റ­പ്പി­ക്കു­ന്നു.
അളക അക്കു:
കെ. ജി. എ­സ്സി­ന്റെ ”ത­ക­ഴി­യും മാ­ന്ത്രി­ക കു­തി­ര­യും” സ­മ­കാ­ലി­ക രാ­ഷ്ട്രീ­യ സാ­ഹ­ച­ര്യ­ങ്ങൾ­ക്കു് നേരെ വിരൽ ചൂ­ണ്ടു­ന്നു… കു­ട്ട­നാ­ടൻ കർഷക ജീ­വി­ത­ത്തി­ന്റെ നേർ­കാ­ഴ്ച­കൾ ആ­യി­രു­ന്നു ത­ക­ഴി­യു­ടെ രചനകൾ അ­ധി­കാ­ര­വർ­ഗ്ഗ­ത്തി­ന്റെ ചൂ­ഷ­ണ­ങ്ങൾ­ക്കെ­തി­രെ ശ­ബ്ദ­മു­യർ­ത്താ­നും വർ­ഗ്ഗ­ബോ­ധം കർ­ഷ­ക­രിൽ ഉ­ണർ­ത്താ­നും അ­വ­യി­ലൂ­ടെ സാ­ധ്യ­മാ­യി. ശ്രേ­ഷ്ഠ­രാ­യ കവികൾ ക്രാ­ന്ത­ദർ­ശി­ക­ളാ­ണു്… “കണ്ടു ക­ഴി­ഞ്ഞാ­ലും ക­ണ്ണിൽ തു­ട­രും കണ്ടൻ മൂ­പ്പ­ന്റെ വിത നടനം” മ­ണ്ണി­നോ­ടു് ആ­ത്മാർ­ത്ഥ പു­ലർ­ത്തു­ന്ന കർ­ഷ­ക­ന്റെ ചി­ത്രം ഇവിടെ വ­ര­ച്ചു­കാ­ട്ടു­ന്നു. പ­ണ്ടു് ജ­ന്മി­ത്വ­വും മേൽ­ക്കോ­യ്മ­യും സാ­ധാ­ര­ണ ജ­ന­വി­ഭാ­ഗ­ത്തെ ചൂഷണം ചെ­യ്തി­രു­ന്നെ­ങ്കിൽ ഇ­ന്നു് ആഗോള മു­ത­ലാ­ളി­ത്വ­വും കോർ­പ­റേ­റ്റ് വർ­ഗ്ഗീ­യ അ­ജ­ണ്ട­ക­ളും നമ്മെ കീ­ഴ്പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു ആഗോള മു­ത­ലാ­ളി­ത്വ­ത്തി­നു് ലാഭം നേ­ടി­ക്കൊ­ടു­ക്കു­ന്ന രാ­ഷ്ട്രീ­യ നി­ല­പാ­ടു­ക­ളി­ലേ­ക്കു് സാ­ഹ­ച­ര്യ­ങ്ങൾ നീ­ളു­മ്പോൾ രാ­ജ്യ­ത്തി­നു അന്നം ത­രു­ന്ന കർ­ഷ­ക­ന്റെ, സാ­ധ­ര­ണ­ക്കാ­ര­ന്റെ ജീ­വി­തം എ­ത്ര­ത്തോ­ളം സു­ര­ക്ഷി­ത­മാ­ണെ­ന്നു് കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു. രാ­സ­വ­ള­വും, യ­ന്ത്ര­ങ്ങ­ളു­ടെ ക­ട­ന്നു­ക­യ­റ്റ­വും, ആ­ഗോ­ളീ­ക­ര­ണ­വും കർഷക സ­മൂ­ഹ­ത്തി­ന്റെ ന­ട്ടെ­ല്ലൊ­ടി­ക്കു­ന്ന ആ­ധു­നി­ക സാ­ഹ­ച­ര്യ­ത്തിൽ കവി അ­വ­ത­രി­പ്പി­ക്കു­ന്ന ദർശനം ശ്ര­ദ്ധേ­യ­മാ­കു­ന്നു… “വളഞ്ഞ ന­ട്ടെ­ല്ലു് പോലെ ചില പ­തിർ­ക്കു­ല ചു­മ്മാ­കു­ലു­ങ്ങു­ന്ന­തു്” പതിർ കുലകൾ…!! ലാ­ഭ­മി­ല്ലാ­ത്ത, പ­രി­ഗ­ണ­ന­യി­ല്ലാ­ത്ത, പ്ര­തീ­ക്ഷ വ­റ്റി­യ കാ­ല­ത്തി­ന്റെ നേർ­ക്കാ­ഴ്ച്ച­ക­ളാ­ണ­വ. നന്ദി…
സനിയ:
ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും ല­ക്ഷ­ക്ക­ണ­ക്കി­നു് കർഷകർ ത­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നും അ­വ­കാ­ശ­ത്തി­നും വേ­ണ്ടി പോ­രാ­ടു­ന്ന ഇ­ക്കാ­ല­ത്തു ഏറെ കാ­ലി­ക­പ്ര­സ­ക്തി­യു­ള്ള ക­വി­ത­യാ­ണു് കെ. ജി. എ­സ്സി­ന്റെ ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും. മ­നു­ഷ്യ­രാ­ശി­ക്കു് അ­ന്യ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന കാർ­ഷി­കാ­വ­ബോ­ധ­ത്തി­നെ സ­മൂ­ഹ­ഗാ­ത്ര­ത്തി­ലേ­ക്കു് തി­രി­കെ പ്ര­തി­ഷ്ഠി­ക്കേ­ണ്ട­തി­ന്റെ, അ­തി­ന്റെ പാ­രി­സ്ഥി­തി­ക പ്രാ­ധാ­ന്യ­ത്തെ വി­ളി­ച്ചു പ­റ­യു­ന്ന ഒരു സാ­മൂ­ഹി­ക ഉ­ണർ­ത്തു­പാ­ട്ടാ­യി ഈ കവിത നി­ല­കൊ­ള്ളു­ന്നു­ണ്ടു്. ജൈവ സ­മ്പ­ദ്ഘ­ട­ന­യു­ടെ ചോ­ര­യും നീ­രു­മൂ­റ്റി­കു­ടി­ക്കു­ന്ന കു­ത്ത­ക വാ­ണി­ജ്യ ശ­ക്തി­ക­ളെ­യും, അ­രാ­ഷ്ട്രീ­യ­വും അ­രാ­ജ­ക­ത്വ­വും നി­റ­ഞ്ഞ ഭ­ര­ണ­കൂ­ട വ്യ­വ­സ്ഥ­ക­ളെ­യും ക­വി­ത­യി­ലെ ജൈ­വി­ക­ത ചോ­ദ്യം ചെ­യ്യു­ന്നു­ണ്ടു്. കർ­ഷ­കാ­രു­മാ­യി അ­ഭേ­ദ്യ ബ­ന്ധ­മു­ള്ള­യാ­ളാ­ണു് തകഴി. ആ ത­ക­ഴി­യു­ടെ പേ­ക്കി­നാ­വി­നെ വെ­റു­മൊ­രു ദുഃ­സ്വ­പ്നം മാ­ത്ര­മാ­യി ത­ള്ളി­ക്ക­ള­യാ­നാ­വി­ല്ല. പ­ര­ദേ­ശി മാ­ന്ത്രി­ക­ക്കു­തി­ര­യും അ­തി­ന്റെ എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത സൈ­ന്യ­പ്പ­ട­യും കർ­ഷ­ക­രെ­യും ജൈ­വ­വ്യ­വ­സ്ഥ­യെ­യും ആ­ക്ര­മി­ക്കു­ന്ന പ­രാ­ന്ന­ജീ­വി­ക­ളാ­ണു്; ജൈ­വി­ക­ത­യു­ടെ ഘാതകർ. ഇവരിൽ നി­ന്നു് ജൈ­വി­ക­ത­യെ സം­ര­ക്ഷി­ക്കാൻ ക­ണ്ടൻ­മൂ­പ്പ­ന്മാ­രു് അ­വ­രു­ടെ ചാ­ത്ത­ന്മാ­രു­മാ­യി പോ­രാ­ട്ട­ത്തി­നി­റ­ങ്ങേ­ണ്ടി­യി­രി­ക്കു­ന്നു…
ഐ­ശ്വ­ര്യ:
കൃഷി കേവലം വ്യ­വ­സാ­യം മാ­ത്ര­മാ­ണെ­ന്ന ചി­ന്ത­യിൽ നി­ന്നും, അ­ന്ന­ബോ­ധം ന­മ്മു­ടെ സം­സ്കാ­ര­ത്തെ­യും ജൈ­വ­ബ­ന്ധ­ങ്ങ­ളെ­യും ന­മ്മ­ളെ­ത്ത­ന്നെ പാ­ക­പ്പെ­ടു­ത്തി­യെ­ടു­ക്കു­ന്ന­തു് എ­ങ്ങ­നെ­യാ­ണെ­ന്നു­മു­ള്ള തി­രി­ച്ച­റി­വു­ക­ളി­ലാ­ണു് കെ. ജി. എ­സ്സി­ന്റെ കവിത കാ­ല­ത്തോ­ടു് സം­വ­ദി­ക്കു­ന്ന­തു്. കു­ട്ട­നാ­ടി­ന്റെ കഥ പ­റ­ഞ്ഞ­തു് ന­മ്മു­ടെ­യെ­ല്ലാം ക­ഥാ­കാ­ര­നാ­യി മാറിയ ത­ക­ഴി­യും നാ­ഗ­രി­ക­ത­യും, വേ­ഗ­ത്തി­ന്റെ, അ­ശ്വ­മേ­ധ­ങ്ങ­ളി­ലൂ­ടെ കീ­ഴ­ട­ക്ക­പ്പെ­ടു­ന്ന­തി­ന്റെ പ്ര­തീ­ക­മാ­യ കു­തി­ര­യും വി­രു­ദ്ധ ബിം­ബ­ങ്ങ­ളാ­യി ക­വി­ത­യിൽ നി­റ­ഞ്ഞു നിൽ­ക്കു­ന്നു. വി­ള­നി­ല­ത്തെ നെ­ഞ്ചോ­ടു ചേർ­ക്കു­ന്ന ഓരോ കർ­ഷ­ക­ന്റെ ആ­ധി­യാ­ണു്, ഒരു പാ­ഴ്ക്കി­നാ­വോ ദുഃ­സ്വ­പ്ന­മാ­യോ ആയി വി­ട്ടു­ക­ള­യാ­തെ, ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന ഭാ­വി­ച­രി­ത്ര­ത്തി­ലെ നേ­ര­റി­യാൻ പോ­കു­ന്ന ത­ക­ഴി­യിൽ ക­ണ്ടെ­ത്ത­പ്പെ­ടു­ന്ന­ത്. തന്റെ മ­ണ്ണിൽ വേ­രു­റ­പ്പി­ക്കാൻ പാ­ടു­പെ­ടു­ന്ന കർ­ഷ­ക­ന്റെ ആ­ധി­യാ­ണു് മ­ര­ണ­ത്തി­നി­പ്പു­റ­വും ഒരു മി­ത്താ­യി ക­വി­ത­യിൽ മ­ന്ത്രി­ക­ത തീർ­ക്കു­ന്ന കണ്ടൻ മൂ­പ്പൻ. ആ­ധു­നി­ക കാർ­ഷി­ക രീ­തി­യിൽ ന­മ്മു­ടെ മ­ണ്ണി­നേ­യും മ­നു­ഷ്യ­നേ­യും എ­പ്ര­കാ­ര­മാ­ണു് പീ­ഡി­ത­മാ­ക്കി­യ­തെ­ന്നും ദ­രി­ദ്ര­മാ­ക്കി­യ­തെ­ന്നും തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ടു്. നെ­ല്ലും, മീനും, ചീ­വീ­ടും, പുൽ­ത്ത­ളി­രും, ചെറു മ­ഞ്ഞും, നീർ­ക്കോ­ലി­യും, നീർ­ത്തു­മ്പ­യു­മെ­ല്ലാം ഒരു കാ­ല­ത്തു് ന­മ്മു­ടെ ത­ക­ഴി­യു­ടെ­യും ഭാ­ഗ­മാ­യി­രു­ന്നു. എ­ന്നാൽ കൃഷി ജീ­വി­തം തന്നെ എന്ന പ­ര­സ്പ­ര ബ­ന്ധ­ത്തിൽ നി­ന്നും കൃഷി ജീ­വി­ക്കാൻ വേ­ണ്ടി എന്ന ഇ­ഴ­പി­രി­യ­ലി­ലേ­ക്കു് തി­രി­ഞ്ഞ­പ്പോൾ എ­ല്ലാം ന­ഷ്ട­മാ­യി. നി­ശ­ബ്ദ­വ­സ­ന്ത­ത്തി­ന്റെ വാ­യ­നാ­നു­ഭ­വം തന്നെ നിറം മ­ങ്ങ­ലു­ക­ളെ­യും കാ­സർ­ഗോ­ഡി­ന്റെ പൊ­ള്ളു­ന്ന നേ­രു­ക­ളെ­യും പോലെ കെ. ജി. എ­സ്സി­ന്റെ ത­ക­ഴി­യും മ­ന്ത്രി­ക­ക്കു­തി­ര­യും സ­മീ­പ­കാ­ല­ത്തി­ന്റെ യ­ഥാർ­ത്യ­മാ­കു­മെ­ന്ന തി­രി­ച്ച­റി­വു­ണ്ടാ­കേ­ണ്ട­തു­ണ്ടു്. കതിരു കാ­ക്കു­ന്ന­വ­ന്റെ പ്ര­തി­സ­ന്ധി­കൾ സമൂഹം അ­റി­ഞ്ഞു കൊ­ണ്ടി­രി­ക്കു­ന്ന ഈ കാ­ല­ത്തു് പി­ന്നോ­ട്ടു് ന­ട­ന്നു് നമ്മൾ ത­ക­ഴി­യേ­യും കണ്ടൻ മൂ­പ്പ­നെ­യും, സം­സ്കാ­ര­ത്തെ­യും, ഉൾ­ക്ക­നം വാർ­ന്നു് വളഞ്ഞ ന­ട്ടെ­ല്ലു പോലെ ചില പ­തിർ­ക്കു­ല­ക­ളാ­യി­പ്പോ­യ ന­മ്മ­ളെ­യും തി­രി­ച്ചു­പി­ടി­ക്കേ­ണ്ട­തു­ണ്ടു്. ഒപ്പം പ്ര­ലോ­ഭ­ന­ങ്ങൾ ത­ന്നു് നമ്മെ ത­രി­ശാ­ക്കു­ന്ന മ­ന്ത്രി­ക­ക്കു­തി­ര­ക­ളെ ചാ­ത്ത­ന്മാ­രു­ടെ ച­ങ്ങ­ല­യിൽ എ­ക്കാ­ല­വും ബ­ന്ധി­ക്കാ­നും ക­ഴി­യ­ണം.
ദീഷ്ന സു­രേ­ഷ്:
‘അ­രാ­ഷ്ട്രീ­യ­ത ഉ­റ­ങ്ങു­മ്പോൾ രാ­ഷ്ട്രീ­യ­ത­യു­ടെ ഉൾ­വി­ളി­ക­ളാ­ണോ സ്വ­പ്ന­ങ്ങ­ളെ­ന്നു്’ കവി ചോ­ദി­ക്കു­ന്നു­ണ്ടു്. മ­ണ്ണി­നൊ­പ്പം നിൽ­ക്കു­ന്ന­വ­ന്റെ പോ­രാ­ട്ട­ങ്ങ­ളോ­ടു് ഐ­ക്യ­പ്പെ­ടാ­തെ ഉ­റ­ക്കം ന­ടി­ക്കു­മ്പോൾ, ന­മ്മു­ടെ രാ­ഷ്ട്രീ­യ­മെ­ന്തെ­ന്നു് തി­രി­ച്ച­റി­യാ­നെ­ങ്കി­ലും സ്വ­പ്ന­ങ്ങ­ളെ ന­മു­ക്കു് ആ­വ­ശ്യ­മു­ണ്ടു്. മാർ­ക്സി­ന്റെ­യും ലെ­നി­ന്റെ­യും ടോൾ­സ്റ്റോ­യി­യു­ടെ­യും ബൽ­സാ­ക്കി­ന്റെ­യും ബ­ഷീ­റി­ന്റെ­യു­മൊ­ക്കെ സ്വ­പ്ന­ങ്ങ­ളെ കൂടി ഈ വ­രി­ക­ളോ­ടൊ­പ്പം ചേർ­ത്തു് വാ­യി­ക്കാം. ഉ­റ­ക്കം ന­ടി­ച്ചി­രി­ക്കാൻ എ­ളു­പ്പ­മു­ള്ള ഈ കാ­ല­ത്തു് കു­ഞ്ചി നി­ലാ­വു് കു­ലു­ക്കി മേ­യു­ന്ന മാ­ന്ത്രി­ക­ക്കു­തി­ര­യെ തു­ര­ത്താൻ പണ്ടേ മ­രി­ച്ച കണ്ടൻ മൂ­പ്പ­നും കു­ഴി­മാ­ട­ങ്ങ­ളി­ലെ ചാ­ത്തൻ­മാ­രും ഉ­ണർ­ന്നെ­ണീ­റ്റി­രി­ക്കു­മെ­ന്നു് കൂടി കവിത പ­റ­ഞ്ഞു് വെ­ക്കു­ന്നു.
ശ്രീമ, കെ. വി.:
കെ. ജി. എ­സ്സി­ന്റെ “ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും”, ഇ­ന്ന­ത്തെ സാ­മൂ­ഹി­ക സാ­ഹ­ച­ര്യ­ത്തെ തെ­ളി­ച്ചു കാ­ട്ടു­ന്നു­ണ്ടു്. കാ­ല­ത്തി­ന്റെ­യും സ­മൂ­ഹ­ത്തി­ന്റെ­യും വെ­ല്ലു­വി­ളി­ക­ളെ ഒ­രു­പോ­ലെ നേ­രി­ടേ­ണ്ടി വ­രു­ന്നു­ണ്ടു് ഓരോ കർ­ഷ­ക­നും. ‘ദു­ര­ന്ത­മ­ല്ല­ല്ലോ, സ്വ­പ്ന­മ­ല്ലേ?’ എ­ന്നു് കരുതി ന­മു­ക്കി­നി­യും ക­ണ്ണ­ട­ച്ചു­റ­ങ്ങാൻ ക­ഴി­യി­ല്ല. ന­മ്മു­ടെ കൃ­ഷി­യി­ട­ങ്ങ­ളി­ലേ­ക്കി­റ­ങ്ങു­ന്ന മാ­ന്ത്രി­ക­ക്കു­തി­ര­ക­ളെ ക­ടി­ഞ്ഞാ­ണി­ട്ടു് പി­ടി­ച്ചു കെ­ട്ടാൻ ഊ­ണി­ല്ലാ­തെ, ഉ­റ­ക്കി­ല്ലാ­തെ ഒരു പറ്റം കർഷകർ പ്ര­തി­ഷേ­ധ­ത്തി­ലാ­ണു് ഇ­ന്നു്. യ­ഥാർ­ത്ഥ കർഷകൻ ഉ­ണർ­ന്നു ത­ന്നെ­യി­രി­ക്കു­ന്നു. മ­ണ്ണി­നെ സ്നേ­ഹി­ക്കു­ന്ന­വ­ന്റെ­മേൽ ആ­ധി­പ­ത്യം സ്ഥാ­പി­ക്ക­പ്പെ­ടാ­തെ, വ­ളർ­ന്നു വ­രു­ന്ന കോർ­പ്പ­റേ­റ്റ് ക­മ്പ­നി­കൾ­ക്കു് അ­ടി­മ­പ്പെ­ടാ­തെ, കർഷകൻ ന­ട്ടെ­ല്ലു് വ­ള­യ്ക്കാ­തെ നിൽ­ക്ക­ട്ടെ. ഈ കവിത നമ്മെ പ്ര­കൃ­തി­യി­ലേ­ക്കും ജൈ­വീ­ക­ത­യി­ലേ­ക്കും അ­ടു­പ്പി­ക്കു­ന്നു. മ­ണ്ണും, മ­ണ്ണിൽ വി­ള­ഞ്ഞ­തും ആ­ഗോ­ള­വൽ­ക്ക­ര­ണം ക­യ്യാ­ളാ­തി­രി­ക്കാൻ ക­ഴി­ഞ്ഞ ച­രി­ത്ര­ത്തെ­യും, നി­ല­വി­ലെ സാ­ഹ­ച­ര്യ­ങ്ങ­ളെ­യും ബ­ന്ധ­പ്പെ­ട്ടു­കൊ­ണ്ടു് കവിത ഒരു മാ­ന്ത്രി­ക­ക്കു­തി­ര­യെ­പോ­ലെ ഭാ­വി­യി­ലേ­ക്കു് സ­ഞ്ച­രി­ക്കു­ന്നു. ക­വി­ത­യി­ലെ മാ­ന്ത്രി­ക­ക്കു­തി­ര­യ്ക്കു് എതിരെ ശ­ബ്ദി­ക്കാൻ ഈ ക­വി­ത­യ്ക്കു് എ­ന്നും ക­ഴി­യും.
അനഘ സു­ധാ­ക­രൻ:
ഘ­ട­നാ­സ­വി­ശേ­ഷം കൊ­ണ്ടും വാ­ക്കു­ക­ളു­ടെ സ്പ­ഷ്ടം കൊ­ണ്ടും മെ­രു­ങ്ങാ­നാ­വാ­ത്ത പ്ര­യോ­ഗ­രീ­തി­ക­ളാ­ലും വ്യ­ത്യ­സ്ത­മാ­ണു് കെ. ജി. എ­സ്സി­ന്റെ കവിത. കാവ്യ ശി­ല്പ­ങ്ങ­ളു­ടെ കി­റു­കൃ­ത്യ­ത ഇ­ദ്ദേ­ഹ­ത്തി­ന്റെ ക­വി­ത­യു­ടെ മു­ഖ­മു­ദ്ര­യാ­ണു്. ഒരു സ്വ­പ്ന­ത്തി­ന്റെ അ­ല­യൊ­ലി­യി­ലാ­ണു് ക­വി­ത­യു­ടെ ഇ­തി­വൃ­ത്തം. സ്വ­പ്ന­ത്തി­നു് കവി അ­സാ­മാ­ന്യ­മാ­യ നിർ­വ­ച­നം നൽ­കു­ന്നു­ണ്ടു്. കൊ­യ്യാ­റാ­യ പാടം ആരോ ക­ട്ടു­കൊ­യ്യു­ന്ന­ത­റി­ഞ്ഞു പാ­ട­ത്തേ­യ്ക്കു് പു­റ­പ്പെ­ടാ­നൊ­രു­ങ്ങു­ന്ന ത­ക­ഴി­യു­ടെ സ്വ­പ്ന­ത്തിൽ നി­ന്നാ­ണു് കവിത തു­ട­ങ്ങു­ന്ന­തു്. പോയി നോ­ക്ക­ണോ അതോ ഇതു് വെറും സ്വ­പ്ന­മാ­ണോ എ­ന്നാ­ലോ­ചി­ക്കു­ന്ന ത­ക­ഴി­യു­ടെ മ­ന­സി­ലേ­യ്ക്കു് വന്ന ഒ­ന്നാ­ണു്, സ്വ­പ്നം തന്നെ ഒ­രു­ത­രം വ­ന്ന­റി­യി­ക്ക­ലാ­ണ­ല്ലോ എന്ന ആ­ത്മ­ഗ­തം. പാ­ട­ത്തു് ചെ­ന്നു് നോ­ക്കു­മ്പോൾ കാ­ണു­ന്ന­തു് കണ്ടൻ മൂ­പ്പ­നെ­യാ­ണു്. പണ്ടേ മ­രി­ച്ച മൂ­പ്പ­നി­ലൂ­ടെ കാർ­ഷി­ക സം­സ്കൃ­തി­യു­ടെ ന­ന്മ­യെ­യാ­ണു് കാണാൻ ക­ഴി­യു­ന്ന­തു്. പാടം മാ­ന്ത്രി­ക­ക്കു­തി­ര­യു­ടെ കാൽ­ച്ചു­വ­ടു­ക­ളിൽ അ­മർ­ന്നു് ത­രി­ശാ­യി മാ­റി­യി­രി­ക്കു­ന്നു. ഇ­ന്ന­ത്തെ മ­നു­ഷ്യ­ന്റെ ദു­രാ­ഗ്ര­ഹം കാർ­ഷി­ക മേ­ഖ­ല­യെ മു­ച്ചോ­ടും ന­ശി­പ്പി­ക്കു­ന്ന­തി­ന്റെ സൂചന ഇവിടെ കാണാം. രാസവള പ്ര­യോ­ഗം വ­യ­ലി­നെ എ­ങ്ങ­നെ ന­ശി­പ്പി­ക്കു­ന്നു എ­ന്ന­തു് മാ­ന്ത്രി­ക കു­തി­ര­യു­ടെ പ­ട­യോ­ട്ട­ത്തി­ലൂ­ടെ കവി വി­ളി­ച്ചു പ­റ­യു­ന്നു. രാസവള പ്ര­യോ­ഗ­ത്തി­ന്റെ പ­രി­ണി­ത ഫ­ല­ങ്ങൾ കാ­സർ­ഗോ­ഡി­ലും ചേർ­നോ­ബി­ലി­ലു­മെ­ല്ലാം ഉ­ദാ­ഹ­ര­ണ­മാ­യി ന­മ്മു­ടെ മു­ന്നി­ലു­ണ്ടു്. മാറി ചി­ന്തി­ക്കേ­ണ്ട സമയം അ­തി­ക്ര­മി­ച്ചി­രി­ക്കു­ന്നു…
മീര, എം. ആർ.:
കെ. ജി. എ­സ്സി­ന്റെ ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ എന്ന ക­വി­ത­യെ പ്ര­ധാ­ന­മാ­യും രണ്ടു വി­ധ­ത്തി­ലാ­ണു് ഞാൻ വാ­യി­ക്കു­ന്ന­തു്. മാറിയ കാർ­ഷി­ക സം­സ്കൃ­തി­യാ­ണു് അ­തി­ലൊ­ന്നു്. മ­റ്റൊ­ന്നു് ഗ്ലോ­ബൽ വി­ല്ലേ­ജു­ക­ളു­ടെ ക­ട­ന്നു­വ­ര­വാ­ണു്. ദീ­പാ­വ­ലി ഓഫർ, ന്യൂ ഇയർ ഓഫർ തു­ട­ങ്ങി ഓ­ഫ­റി­ന്മേൽ ഓ­ഫ­റു­ക­ളു­മാ­യി വ­രു­ന്ന മേ­ല­ന­ങ്ങു­ക­യേ വേ­ണ്ടാ­ത്ത കൺ­സ്യൂ­മേ­ഴ്സ് മാ­ത്ര­മാ­ക്കി നമ്മെ മാ­റ്റു­ന്ന കാർ­ണി­വ­ലി­സ്റ്റി­ക് സ­മൂ­ഹ­ത്തെ ന­മു­ക്കു് മു­ന്നിൽ അ­വ­ത­രി­പ്പി­ക്കു­ക­യാ­ണു് മാ­ന്ത്രി­ക­ക്കു­തി­ര എന്ന ബിംബം. മാർ­ക്സ്, ലെനിൻ, ബഷീർ തു­ട­ങ്ങി­യ­വർ നൽ­കു­ന്ന സ്വ­പ്ന സൂ­ച­ന­യും ഇ­തി­നോ­ടൊ­പ്പം ചേർ­ത്തു വാ­യി­ക്കാ­വു­ന്ന­താ­ണു്. വൻകിട കോർ­പ്പ­റേ­റ്റീ­വു­കൾ മു­ന്നോ­ട്ടു­വെ­ക്കു­ന്ന ഉ­പ­ഭോ­ഗ­സം­സ്കാ­ര­ത്തെ ആണു് ‘ആ ച­തി­ക്കു­തി­ര­യിൽ നി­ന്നു് ലോ­ക­ത്തേ­ക്കു് ഇ­റ­ങ്ങി­യ മാ­ര­ക­മാ­യൊ­രു സൈ­ന്യ­പ്പാ­തി­ര’ സൂ­ചി­പ്പി­ക്കു­ന്ന­തു്. തി­രി­ച്ചു പോ­ക്കി­നാ­യു­ള്ള ഇ­ന്നി­ന്റെ നേരിയ ആ­വേ­ശ­ത്തെ ക­ണ്ടൻ­മൂ­പ്പ­നി­ലൂ­ടെ­യും മാ­ട­ത്തിൽ നി­ന്നു വന്ന ചാ­ത്ത­ന്മാ­രി­ലൂ­ടെ­യും പ്ര­ക­ടി­പ്പി­ക്കു­ന്നു. എ­ന്നാൽ അ­ത്ത­ര­ത്തി­ലു­ള്ള ഒരു തി­രി­ച്ചു­പോ­ക്കും ഇനി സാ­ധ്യ­മ­ല്ലാ­ത്ത­വി­ധം കാർ­ണി­വ­ലി­സ്റ്റി­ക് സൊ­സൈ­റ്റി തന്റെ മാ­യ­യാൽ ന­മ്മു­ടെ ക­ണ്ണു് മൂ­ടു­ന്നു. സ്വ­ത്വം ന­ഷ്ട­പ്പെ­ട്ടു്, ഏതോ അ­ദൃ­ശ്യ സാ­ന്നി­ധ്യ­ങ്ങൾ­ക്കു് വി­ധേ­യ­രാ­യി ക­ഴി­യു­ന്ന നാ­മോ­രോ­രു­ത്ത­വ­രോ­ടു­മാ­ണു് കവി ഉൽ­ക്ക­നം വാർ­ന്നു് വളഞ്ഞ ന­ട്ടെ­ല്ലു് പോ­ലെ­യു­ള്ള പതിർ കു­ല­ക­ളെ സാ­ദൃ­ശ്യ­പ്പെ­ടു­ത്തു­ന്ന­തു്.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ഇ­തു­വ­രെ പ്ര­സി­ദ്ധീ­ക­രി­ച്ച ഫോൺ പ­തി­പ്പു­ക­ളു­ടെ (322) കാ­റ്റ­ലോ­ഗ് ഇവിടെ: http://books.sayahna.org/ml/pdf/releases-​nov-20.pdf ഡൗൺ­ലോ­ഡ് ക­ണ്ണി­ക­ളും ല­ഭ്യ­മാ­ണു്, ഏ­തി­ലെ­ങ്കി­ലും പ്ര­ശ്ന­മു­ണ്ടെ­ങ്കിൽ അ­റി­യി­ക്കു­ക.
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
കെ ദാ­മോ­ദ­ര­ന്റെ സ­മ്പൂർ­ണ്ണ­കൃ­തി­കൾ വാ­യ­ന­ക്കാർ­ക്കു് ല­ഭ്യ­മാ­ക്കു­ക­യാ­ണു്. 2575 പു­റ­ങ്ങ­ളു­ള്ള ഈ ഗ്ര­ന്ഥ­ശേ­ഖ­ര­ത്തി­നു 197 അ­ദ്ധ്യാ­യ­ങ്ങ­ളു­ണ്ടു്. പത്തു ഭാ­ഗ­ങ്ങ­ളാ­യി­ട്ടാ­ണു് വി­ഭ­ജി­ച്ചി­ട്ടു­ള്ള­തു്. ഈ ശേ­ഖ­ര­ത്തി­ന്റെ കണ്ണി താ­ഴെ­ക്കൊ­ടു­ക്കു­ന്നു: http://ax.sayahna.org/collection.html വെബ്/ടാ­ബ്ല­റ്റ്/ഐപാഡ് എ­ന്നി­വ­യ്ക്കു­ള്ള പി­ഡി­എ­ഫ്: 10 ഓരോ അ­ദ്ധ്യാ­യം തി­രി­ച്ചു­ള്ള ഫോൺ പി­ഡി­എ­ഫ്: 197 ഓരോ അ­ദ്ധ്യാ­യം തി­രി­ച്ചു­ള്ള എച് റ്റി എം എൽ താ­ളു­കൾ: 197 ക്രി­യേ­റ്റീ­വ് കോ­മൺ­സ് ഷെയർ അലൈൿ അ­നു­മ­തി പ്ര­കാ­രം പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന ഈ ഗ്ര­ന്ഥ­ശേ­ഖ­രം വിവിധ വാ­യ­നോ­പ­ക­ര­ണ­ങ്ങ­ളിൽ വാ­യി­ക്കു­വാൻ ക­ഴി­യു­ന്ന വി­ധ­ത്തി­ലാ­ണു് നിർ­മ്മി­ച്ചി­ട്ടു­ള്ള­തു്. ഗ­വേ­ഷ­ക­രു­ടെ സൗ­ക­ര്യ­ത്തി­നാ­യി വെബ് പി­ഡി­എ­ഫു­ക­ളിൽ നി­ന്നും പാഠം നേ­രി­ട്ടു പ­കർ­ത്തു­വാൻ പാ­ക­ത്തി­ലാ­ണു് വി­ന്യ­സി­ച്ചി­ട്ടു­ള്ള­തു്. ഇ­തി­ന്റെ നിർ­മ്മാ­ണ­പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഒ­ട്ട­ന­വ­ധി സാ­യാ­ഹ്ന പ്ര­വർ­ത്ത­ക­രു­ടെ സേവനം ല­ഭി­ച്ചി­ട്ടു­ണ്ടു്. കൂ­ടാ­തെ സാ­യാ­ഹ്ന ഗ്രൂ­പ്പി­ലെ അം­ഗ­ങ്ങ­ളും ഇ­തി­ന്റെ തെ­റ്റു­തി­രു­ത്തൽ ശ്ര­മ­ങ്ങ­ളിൽ പ­ങ്കാ­ളി­ക­ളാ­ണു്. അ­വ­രോ­ടു­ള്ള നന്ദി രേ­ഖ­പ്പെ­ടു­ത്ത­ട്ടെ. ഈ പു­സ്ത­ക­ശേ­ഖ­ര­ത്തി­ന്റെ നിർ­മ്മി­തി­യെ സ­ഹാ­യി­ച്ച അ­ധി­ക­മാ­രും തി­രി­ച്ച­റി­യാ­ത്ത ഒരു പ്ര­ധാ­ന­ഘ­ട­കം സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌­വേ­റാ­ണു്. അ­തി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ ഇത്ര സൂ­ക്ഷ്മ­ത­യോ­ടെ യാ­ന്ത്രി­ക­മാ­യി വിവിധ രൂ­പ­ങ്ങൾ ഒറ്റ യൂ­ണി­ക്കോ­ഡ് സ്രോ­ത­സ്സിൽ നി­ന്നും നിർ­മ്മി­ക്കാ­നാ­വി­ല്ല തന്നെ. ഈ പി­ഡി­എ­ഫു­ക­ളി­ലും എച് റ്റി എം എൽ താ­ളു­ക­ളി­ലും ദൃ­ശ്യ­മാ­വു­ന്ന പാ­ഠ­ത്തി­നു് സൗ­ന്ദ­ര്യ­വും ചാ­രു­ത­യും ന­ല്കു­ന്ന­തു് സ്വ­ത­ന്ത്ര ത­ന­തു­ലി­പി സ­ഞ്ച­യ­മാ­യ ര­ച­ന­യാ­ണു്. അ­തി­ന്റെ സം­ര­ക്ഷ­ക­രോ­ടു­ള്ള പ്ര­ത്യേ­ക ന­ന്ദി­യും ഇവിടെ രേ­ഖ­പ്പെ­ടു­ത്തു­ന്നു. പ്ര­ഭാ­തു് ബുൿ ഹൗസ് 2009-ൽ അ­ച്ച­ടി­പ്പ­തി­പ്പാ­യി പ്ര­സി­ദ്ധീ­ക­രി­ച്ച ഈ ഗ്ര­ന്ഥ­ശേ­ഖ­ര­ത്തി­ന്റെ ഡി­ജി­റ്റൽ പ­തി­പ്പു­കൾ സ്വ­ത­ന്ത്ര­പ്ര­കാ­ശ­ന വ്യ­വ­സ്ഥ­കൾ­ക്കു വി­ധേ­യ­മാ­യി പ്ര­സി­ദ്ധീ­ക­രി­ക്കു­വാൻ അ­നു­മ­തി ല­ഭ്യ­മാ­ക്കി­യ­തിൽ ശ്രീ രാ­ജാ­ജി മാ­ത്യു, ശ്രീ സി ദി­വാ­ക­രൻ, ശ്രീ കാനം രാ­ജേ­ന്ദ്രൻ എ­ന്നി­വ­രു­ടെ പ­ങ്കു് നിർ­ണ്ണാ­യ­ക­മാ­ണു്. പ്ര­ഭാ­തു് ബുൿ ഹൗസും ഇ­ന്ത്യൻ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യും സ­മാ­ന­മാ­യ മറ്റു സം­ഘ­ട­ന­കൾ­ക്കും സ്ഥാ­പ­ന­ങ്ങൾ­ക്കും ഡി­ജി­റ്റൽ പ്ര­സാ­ധ­ന­ത്തി­ന്റെ കാ­ര്യ­ത്തിൽ ഒ­രു­ത്ത­മ മാതൃക കാ­ട്ടു­ക­യാ­ണു് ചെ­യ്ത­തു്. മ­ല­യാ­ള­ഭാ­ഷ­യെ ശ്രേ­ഷ്ഠ­ത­ര­മാ­ക്കു­വാൻ ഇ­ത്ത­രം തീ­രു­മാ­ന­ങ്ങൾ വ­ള­രെ­യ­ധി­കം സ­ഹാ­യി­ക്കു­മെ­ന്ന­തി­നു തർ­ക്ക­മി­ല്ല. ഈ മ­ഹാ­ശ­യ­രോ­ടു­ള്ള സാ­യാ­ഹ്ന­യു­ടെ നന്ദി രേ­ഖ­പ്പെ­ടു­ത്ത­ട്ടെ.
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ഉ­ള്ളൂർ എസ് പ­ര­മേ­ശ്വ­ര അ­യ്യ­രു­ടെ കേരള സാ­ഹി­ത്യ ച­രി­ത്രം (അഞ്ചു ഭാ­ഗ­ങ്ങൾ, 64 അ­ദ്ധ്യാ­യ­ങ്ങൾ, 2620 പു­റ­ങ്ങൾ) വാ­യ­ന­ക്കാർ­ക്കു ല­ഭ്യ­മാ­ക്കു­ക­യാ­ണു്. മൂ­ന്നു ഭാ­ഗ­ങ്ങൾ മു­മ്പു് പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. വെബ്/ഐ­പ്പാ­ഡ്/ടാ­ബ്ല­റ്റ് എ­ന്നി­വ­യ്ക്കു­ള്ള പി­ഡി­എ­ഫ്: 5 അ­ദ്ധ്യാ­യം തി­രി­ച്ചു­ള്ള ഫോൺ പ­തി­പ്പു­കൾ: 64 അ­ദ്ധ്യാ­യം തി­രി­ച്ചു­ള്ള എച് റ്റി എം എൽ: 64 ഈ ലി­ങ്ക് സ­ന്ദർ­ശി­ക്കു­ക: http://ax.sayahna.org/ collection.html പ്ര­തി­ക­ര­ണ­ങ്ങൾ അ­റി­യി­ക്കു­ക.

(നവംബർ 29 മുതൽ ഡി­സം­ബർ 5 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
സ­ച്ചി­ദാ­ന­ന്ദൻ: ദേവര ദാ­സി­മ­യ്യ­യു­ടെ വ­ച­ന­ങ്ങൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഭ­ട്ട­തി­രി­യു­ടെ വെ­ളി­ച്ചം ദാ­സി­മ­യ്യ­യു­ടെ വ­ച­ന­ങ്ങ­ളെ, ഇലകളെ സൂ­ര്യ­നെ­ന്ന പോലെ തി­ള­ക്കു­ന്നു. നന്ദി, സ­ഹോ­ദ­രാ!
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
വ­ച­ന­കാ­വ്യ­ങ്ങ­ളു­ടെ സാം­സ്കാ­രി­ക ഭൂമിക. ദേവര ദാ­സി­മ­യ്യ­യു­ടെ വ­ച­ന­ങ്ങൾ അ­വ­യു­ടെ ഗ­ഹ­ന­മാ­യ അ­ന്തഃ­സാ­രം, അ­ലൌ­കി­ക­ത, അ­ബ്രാ­ഹ്മ­ണീ­യ­ത എ­ന്നി­വ­കൊ­ണ്ടു് ശ്ര­ദ്ധേ­യ­മാ­ണു്. ശി­വ­ഭ­ക്തി­പ്ര­ധാ­ന­മാ­യ ഈ വ­ച­ന­ങ്ങൾ, ഇതര വ­ച­ന­കാ­വ്യ­ങ്ങ­ളി­ലെ­ന്ന­പോ­ലെ, ബ്രാ­ഹ്മ­ണി­ക്കൽ ഭക്തി കാ­വ്യ­ങ്ങ­ളിൽ­നി­ന്നും തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­ണു്. ജൈ­ന­പാ­ര­മ്പ­ര്യ­വു­മാ­യി കൂ­ടു­തൽ അ­ടു­പ്പ­മു­ള്ള വീ­ര­ശൈ­വ പ്ര­സ്ഥാ­ന­ത്തി­ന്റെ ഭൂമിക ഡ­ക്കാ­നി­ലെ ചാ­ലൂ­ക്യ­രാ­ജ്യ­ത്തി­ലാ­ണു്. ജാതി, പൌ­രോ­ഹി­ത്യം, ആൺ­കോ­യ്മ എ­ന്നി­വ­യിൽ അ­ധി­ഷ്ഠി­ത­മാ­യ ബ്രാ­മ­ണി­ക്കൽ വി­ശ്വാ­സ­ങ്ങ­ളെ­യും നീ­തി­ശാ­സ്ത്ര­ങ്ങ­ളെ­യും ഇവ പൊ­ളി­ച്ച­ട­ക്കു­ന്നു. പുതു സ്ത്രീ­യി­ട ങ്ങളെ സൃ­ഷ്ടി­ക്കു­ന്നു എ­ന്നി­ട­ത്താ­ണു് വ­ച­ന­കാ­വ്യ­ങ്ങ­ളു­ടെ ഉൾ­ക്ക­രു­ത്തു്. പ­ത്താം നൂ­റ്റാ­ണ്ടി­ലെ ക്ഷേ­ത്ര­ന­ഗ­ര­മാ­യ മു­ഡ­നൂ­രിൽ ജ­നി­ച്ചു­വെ­ന്നു ക­രു­ത­പ്പെ­ടു­ന്ന ദേവര ദാ­സി­മ­യ്യ ശിവനെ പ്രാ­പി­ക്കു­ന്ന­തി­നാ­യി സ്വ­ശ­രീ­ര­ത്തെ പീ­ഡി­പ്പി­ച്ചു് ക­ഠി­ന­ത­പം ചെ­യ്യ­വെ ശിവൻ അ­ദ്ദേ­ഹ­ത്തി­നു­മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­ദ്ധ്വാ­ന­ത്തി­ലൂ­ടെ ത­ന്നി­ലെ­ത്താ­മെ­ന്നു് ശിവൻ ഉ­പ­ദേ­ശി­ച്ച­തി­നെ തു­ടർ­ന്നു് അ­ദ്ദേ­ഹം ഒരു നെ­യ്ത്തു­കാ­ര­നാ­യി തു­ടർ­ജീ­വി­തം ന­യി­ച്ചു­വെ­ന്നാ­ണു് ഐ­തീ­ഹ്യം. ഈ ഐ­തീ­ഹ്യം തന്നെ ഒരു ബ്രാ­ഹ്മ­ണേ­ത­ര ജൈന പ­ശ്ചാ­ത്ത­ലം സൂ­ചി­പ്പി­ക്കു­ന്നു. ചാ­ലൂ­ക്യ രാ­ജ്യ­ത്തു് ഒ­ട്ട­ന­വ­ധി ജൈന ക്ഷേ­ത്ര­ങ്ങൾ ശി­വ­ക്ഷേ­ത്ര­ങ്ങ­ളാ­യി മാ­റു­ന്ന­തു് വീ­ര­ശൈ­വ­രു­ടെ പ്ര­വർ­ത്ത­ന­ത്തെ തു­ടർ­ന്നാ­ണു്. ശിവനെ സ്തു­തി­ച്ചു­കൊ­ണ്ടു തു­ട­ങ്ങു­ന്ന വ­ച­ന­ങ്ങൾ­ക്കു തന്നെ നല്ല തെ­ളി­മ­യും ദാർ­ശ­നി­ക ആ­ഴ­വു­മു­ണ്ടു്.

‘നീ നി­ന്നു പ്ര­ള­യ­ത്തിൽ,

നിൻ തോളിൽ നീ താ­ങ്ങി

ഭൂ­ഗോ­ളം, അ­ലി­യാ­തെ

കാ­ത്തു നീ­യ­തി­നെ.’

‘നീ താ­ങ്ങി­നിർ­ത്തി

തൂണില്ലാതെയുത്തര-​

മി­ല്ലാ­തെ, വാ­നി­നെ.’

ദൈ­വ­ത്തെ അ­റി­യു­ന്ന­തി­നു് ഏ­റ്റ­വും വലിയ വി­ഘാ­തം അ­റി­വി­ല്ലാ­യ്മ തന്നെ:

‘ലൌ­കി­കം മാ­യ­യിൽ

പെട്ട മ­നു­ഷ്യ­ന്നു

ദൈവത്തെയതുപോലെ-​

യാ­വി­ല്ല­യ­റി­യു­വാൻ.’

‘ആ­വി­ല്ല ദൈവത്തി-​

ന­വ­നേ­യു­മ­റി­യു­വാൻ.’

അ­തു­പോ­ലെ ഉടലും മ­ന­സ്സും ത­മ്മി­ലു­ള്ള വി­ച്ഛേ­ദം ഈ വ­ച­ന­ങ്ങ­ളി­ലെ ഗ­ഹ­ന­ത­യാ­ണു്:

‘എ­ന്റെ­യു­ട­ലെ­ങ്കി­ലി­തു

പി­ന്തു­ട­രു­കി­ല്ല­യോ

എന്റെ മ­ന­സ്സി­നെ?’

‘നി­ന്റെ യു­ട­ലെ­ങ്കി­ലി­തു

പി­ന്തു­ട­രു­ക­യി­ല്ല­യോ

നി­ന്റെ മ­ന­സ്സി­നെ?’

തു­ടർ­ന്നു­ള്ള വ­രി­ക­ളി­ലാ­ണു് ഈ വ­ച­ന­ങ്ങ­ളു­ടെ കാ­മ്പു്:

‘ഈയുടൽ നി­ന്റെ­യ,-

ല്ലെ­ന്റെ­യു­മ­ല്ലി­തു്.

ഹേ രാ­മ­നാ­ഥ, ഈ

ക­ത്തു­മു­ല­ക­ത്തി­നാൽ

നീ പ­ണി­ത­തി­ച്ച­പ­ല

ദുർ­ബ്ബ­ല­മാ­മു­ടൽ.’

‘ഒരു തീ

വാ­ക്കിൽ, നോ­ക്കിൽ, ചെയ്തിയി-​

ലോ­രോ­ന്നി­ലു­മൊ­രു തീ

ആ­ണി­നും അ­വ­ന്റെ പെ­ണ്ണി­നു­മി­ട­യിൽ

ഒരു തീ

കാ­ത്തി­രു­ന്നു തി­ന്നു­തീർ­ത്ത

തീൻ കി­ണ്ണ­ത്തിൽ ഒരു തീ

നേ­ടി­യ­തി­ലും പോ­യ­തി­ലും

ഒരു തീ

ഇ­ണ­ചേ­രും­കാ­മ­ത്തിൽ

ഒരു തീ

അഞ്ചു തീ നീ തന്നു ഞങ്ങൾ-​

ക്കെ­ന്റെ രാ­മ­നാ­ഥാ!’

ഇ­ത്ത­ര­ത്തിൽ സർ­വ്വ­വ്യാ­പി­യാ­ണു് വ­ച­ന­ങ്ങ­ളിൽ തീ. ലൌ­കി­ക­വും ക്ഷ­ണി­ക­വു­മാ­യ കാ­മ­ന­ക­ളെ ഇ­ല്ലാ­യ്മ ചെ­യ്തു് കർ­മ്മ­ശു­ദ്ധി വ­രു­ത്തു­ന്നു തീ.

ദാർ­ശ­നി­ക­ത­യു­ടെ അഗാധ ത­ല­ങ്ങ­ളി­ലേ­ക്കാ­ഴ്‌­ന്നി­റ­ങ്ങു­ന്ന ചില ചോ­ദ്യ­ങ്ങ­ളും വ­ച­ന­ങ്ങ­ളി­ലു­ണ്ടു്.

‘എ­ന്തി­നെ­നി­ക്കു കഠാരി,

ശിവാ, ഞാ-,

നെ­ന്തിൽ കു­ത്തും,

എ­ന്തിൽ നി­ന്ന­തു്

പി­ന്നെ വ­ലി­ച്ചൂ­രും,

നീ­യ­ല്ലോ സർ­വ്വ­രും,

എ­ന്തി­നെ­നി­ക്കു കഠാരി?’…

‘ഞാൻ നി­ന്നു കാ­ണു­ന്നു­വെ­ല്ലാം

നി­ന്നിൽ നിറവു ലോ­ക­ങ്ങൾ

പി­ന്നെ­ന്റെ രാ­മ­നാ­ഥാ ഞാൻ

എ­ങ്ങി­നെ, ആരെ, ദ്രോ­ഹി­ക്കാൻ?’

ചു­രു­ക്ക­ത്തിൽ സ­മാ­ധാ­ന­ത്തി­ന്റെ വഴികൾ ന­മു­ക്കു മൂ­ന്നിൽ തു­റ­ക്കു­ക­യാ­ണു് ഈ വ­ച­ന­ങ്ങൾ. നി­ന്റെ ഭ­ക്തർ­ക്കു് ഞാ­നെ­ന്നും ഒരു കവചം; ഞാൻ നി­ന്റെ വെ­റു­മൊ­രു ദാസൻ, ക­വൽ­ക്കാ­രൻ, അടിമ.

‘നി­ന്റെ ഭ­ക്തർ­ക്കു് ഞാൻ കാള

നി­ന്റെ ഭ­ക്തർ­ക്കു ഞാൻ ഭൃ­ത്യൻ

പി­ന്നെ­പ്പ­ടി­ക്കൽ ഞാൻ കാവൽ

നി­ന്നി­ടും നായ, അടിമ.’

ഈ ഭൂമി നി­ന്റെ ദാനം, ധാ­ന്യ­വും നി­ന്റെ ദാനം, ഇവിടെ വീ­ശു­ന്ന തെ­ന്ന­ലും നിൻ ദാനം. ഭൂ­മി­യും പ്രാ­ണ­നു­മുൾ­പ്പെ­ടെ പ്ര­പ­ഞ്ച­ത്തിൽ എ­ല്ലാ­ത്തി­ലും നീ­യു­ണ്ടു്. ആദി ര­ഹ­സ്യ­വും നീ­ത­ന്നെ. ആദി ര­ഹ­സ്യ­ത്തി­നെ­ന്റെ പ്ര­ണാ­മം. തു­ടർ­ന്നു­ള്ള വരികൾ ശിവൻ സർ­വ്വ­വ്യാ­പി­യെ­ന്നു് സ്ഥാ­പി­ക്കു­ന്നു.

‘ശി­വ­നിൽ ലയിച്ചവർ-​

ക്കി­ല്ലാ പു­ല­രി­കൾ,

ഇ­ല്ല­മാ­വാ­സി,

ഇ­ല്ലു­ച്ച സം­ക്ര­ന്തി­യും,

ഇ­ല്ലി­ല്ല പൌർ­ണ്ണ­മി,

ഇ­ല്ല­സ്ത­മ­യ­വും

രാ­മ­നാ­ഥാ നി­ന്റെ

മു­റ്റ­മ­ല്ലാ­തി­ല്ല

മ­റ്റൊ­രു കാ­ശി­യും

ദേ­ഹ­മെ­ന്റേ­തു,

നി­ന്റേ­താ­ണു് ദേഹി, യെൻ

ദേ­ഹ­ര­ഹ­സ്യം നി­ന­ക്ക­റി­യാം

നി­ന്റെ ദേ­ഹി­യു­ടേ­തെ­നി­ക്കും…’

ഇ­പ്ര­കാ­രം ദേ­ഹ­വും ദേ­ഹി­യും അകവും പു­റ­വും ക്ഷ­ണി­ക­ത­യും അ­ന­ശ്വ­ര­ത­യും ലൌ­കി­ക­വും അ­ലൌ­കി­ക­വു­മാ­യ ദ്വ­ന്ദ­ങ്ങ­ളെ മ­നോ­ഹ­ര­മാ­യി പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു, ഈ വ­ച­ന­ങ്ങ­ളിൽ.

ദേവര ദാ­സി­മ­യ്യ­യു­ടെ വ­ച­ന­ങ്ങ­ളിൽ ഉ­ട­ലി­നെ­ക്കു­റി­ച്ചു­ള്ള വ്യ­ക്ത­മാ­യ കാ­ഴ്ച­യു­ണ്ടു്. പ­ത്താം നൂ­റ്റാ­ണ്ടി­ലെ സമൂഹം ഇ­ത്ത­ര­ത്തിൽ മ­നു­ഷ്യ­ശ­രീ­ര­ത്തി­നെ ചർ­ച്ചാ­വി­ഷ­യ­മാ­ക്കി­യി­രു­ന്നു­വെ­ന്ന­തു് അ­തി­ശ­യം തന്നെ. ഉ­ട­ലി­നെ മ­റ­യ്ക്കാൻ ശീ­ലി­ച്ച ആ­ധു­നി­ക­രിൽ നി­ന്നും മ­ധ്യ­കാ­ല സമൂഹം വ്യ­തി­രി­ക്ത­മാ­യി നി­ല­കൊ­ള്ളു­ന്നു.

‘ഉ­ട­ലു­ള്ള­വർ­ക്കു പ­ശി­ക്കും

ഉ­ട­ലു­ള്ള­വർ നുണകൾ പറയും

ഉടലുള്ളോനെന്നോതിയെന്നെ-​

പ്പ­രി­ഹ­സി­ക്കേ­ണ്ട, കു­ത്തേ­ണ്ടാ.’

ഉടലും രൂ­പ­വും പ­ര­സ്പ­ര പൂ­ര­ക­ങ്ങ­ളാ­ണു്. പ­ണി­തി­ല്ലെ­ങ്കിൽ വീ­ടി­ന­ക­ത്താ­വി­ല്ലാ സ്ഥലം. ക­ണ്ണു­കൾ­കൊ­ണ്ടു് ക­ണ്ടി­ല്ലെ­ങ്കിൽ മ­ന­സ്സിൽ രൂപം തെ­ളി­ഞ്ഞു­വ­രി­ല്ല. അ­പ­ര­നിൽ എ­ത്തി­ച്ചേ­ര­ണ­മെ­ങ്കിൽ വഴി വേണം. കാ­റ്റി­ല്ലാ­തെ തീ­യ്യി­നു് ച­ലി­ക്കാ­നാ­വി­ല്ല. അതു പോലെ കാ­റ്റി­നു തീ­യ്യി­ല്ലാ­തെ ക­ത്തു­വാ­നു­മാ­കി­ല്ല.

‘അ­റി­വും പ്രവൃത്തിയു-​

മി­ങ്ങി­നെ, അ­റി­വ­താർ.’

സ്ത്രീ-​പുരുഷ ഉ­ട­ലു­കൾ ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ഭൌതിക/ശാ­രീ­രി­ക ത­ല­ത്തിൽ മാ­ത്ര­മാ­ണെ­ന്ന തി­രി­ച്ച­റി­വു് ദേവര ദാ­സി­മ­യ്യ­യു­ടെ ഒരു സ­വി­ശേ­ഷ­ത­യാ­ണു്, ഈ വരികൾ വ്യ­ക്ത­മാ­ക്കു­ന്ന­തു പോലെ:

‘മുലകൾ, നീൾ­മു­ടി­യി­വ

വ­ര­വു­ണ്ടു്, പെണ്ണെ-​

ന്ന­തി­നെ വി­ളി­ക്കു­ന്നു

അവർ, രാമ നാഥാ

ഒരു താടി, മീ­ശ­യും

വ­ര­വെ­ങ്കിൽ ആ­ണെ­ന്നു

പ­റ­യു­ന്നു അ­തി­നെ­യ­വർ

ഹേ രാ­മ­നാ­ഥാ

അ­തി­നി­ടെ­പ്പാ­റി

ന­ട­ക്കു­മാ­ത്മാ­വു പെ-

ണ്ണ­തു­മ­ല്ല, ആണുമ-

ല്ലെൻ രാ­മ­നാ­ഥാ!’

ഒരു മു­ള­യു­ടെ ബിം­ബ­മു­പ­യോ­ഗി­ച്ചു് സ്ത്രീ-​പുരുഷ ദ്വ­ന്ദ­ങ്ങൾ ഉടലിൽ/ദേ­ഹ­ത്തിൽ മാ­ത്ര­മെ­ന്നു പ­റ­യു­ന്ന വ­ച­ന­ക്കാ­രൻ ദേ­ഹി­യിൽ അവ ഒ­ന്നാ­ണെ­ന്നു് നി­രീ­ക്ഷി­ക്കു­ന്നു ദേ­ഹി­യു­ടെ ഭാവം ഏകവും അ­ന­ശ്വ­ര­വു­മാ­ണെ­ന്ന തി­രി­ച്ച­റി­വോ­ടേ­യാ­ണു് വ­ച­ന­ങ്ങൾ അ­വ­സാ­നി­ക്കു­ന്ന­തു്.

‘ഒരു മുള മു­റി­ക്കു­ക

ര­ണ്ടാ­ക്കി, മുകൾ വശം

പു­രു­ഷ­നാ­ക്കു­ക, താഴെ

യു­ള്ള­തൊ­രു സ്ത്രീ­യും

അവ കൂ­ട്ടി­യു­ര­സു­ക

തീ വരും വരെ, പറ-

കതിൽ നി­ന്നു­യർ­ന്ന തീ

സ്ത്രീ­യോ പു­രു­ഷ­നോ?

ഹേ രാ­മ­നാ­ഥാ!’

കവി സ­ച്ചി­ദാ­ന­ന്ദ­ന്റെ പ­ക്വ­മാ­യ തർ­ജ്ജ­മ­യ്ക്കു് ദൃ­ശ്യ­ചാ­രു­ത നൽ­കു­ന്ന ക­ലി­ഗ്ര­ഫി­യോ­ടെ വാ­യ­ന­ക്കാ­രി­ലേ­ക്കു് ഈ വ­ച­നാ­നു­ഭ­വം എ­ത്തി­ക്കു­ന്ന­തു് സാ­യാ­ഹ്ന­യാ­ണു്. എ­ല്ലാ­വ­രും അ­ഭി­ന­ന്ദ­ന­മർ­ഹി­ക്കു­ന്നു.

ഹബീബ്, എം. എച്ച്.:
ഭാ­ര­തീ­യ­മാ­യ സ­ക­ല­തും വർ­ഗ്ഗീ­യ ഫാ­സി­സ്റ്റു­കൾ വ്യാ­ഖ്യാ­നി­ച്ചു് സ്ഥാ­പി­ച്ചെ­ടു­ക്കു­ക­യും, അ­ക്കാ­ഡ­മീ­ഷ്യ­ന്മാർ സാ­യി­പ്പി­നു് സ്വീ­കാ­ര്യ­മാ­യ രീ­തി­യിൽ ച­രി­ത്രം ക്ര­മ­പ്പെ­ടു­ത്തു­ക­യും, മാർ­ക്സി­ന്റെ ഭൂ­താ­വി­ഷ്ടർ തളച്ച കു­റ­റി­യിൽ തന്നെ വട്ടം ക­റ­ങ്ങി വീ­ണ്ടും വീ­ണ്ടും മാർ­ക്സി­നേ­യും ഏം­ഗൽ­സി­നേ­യും ‘പു­തു­താ­യി’ ക­ണ്ടെ­ത്തു­ക­യും ചെ­യ്യു­ന്ന ഈ കെട്ട കാ­ല­ത്തു് സാ­യാ­ഹ്ന അ­ല്ല­മാ­പ്ര­ഭു­വി­നേ­യും ബ­സ­വ­ണ്ണ­യേ­യും അ­ക്കാ­മ­ഹാ ദേ­വി­യേ­യും ദേ­വ­ര­ദാ­സി­മ­യ്യ­യു­ടേ­യും ക­വി­ത­കൾ പ­രി­ജ­യ­പ്പെ­ടു­ത്തു­മ്പോൾ ഹൃ­ദ­യ­ത്തിൽ വി­മോ­ച­ന­ത്തി­ന്റെ നേർ­ത്ത പ്ര­ത്യാ­ശ മു­ള­പൊ­ട്ടു­ന്നു. ഇ­ന്ത്യ­യിൽ സം­ഭ­വി­ച്ചു് കൊ­ണ്ടി­രി­ക്കു­ന്ന ഭീ­ക­രാ­വ­സ്ഥ­യു­ടെ പ്രാ­ഗ് രൂ­പ­ങ്ങ­ളെ രാ­ജ്യം അ­തി­ജീ­വി­ച്ച­തി­ന്റെ ബാ­ക്കി­പ­ത്ര­മാ­ണു് ഈ ക­വി­ത­ക­ളി­ലൂ­ടെ വാ­യി­ച്ച­തു്. ന­മ്മു­ടെ പാ­ര­മ്പ­ര്യം എ­ന്താ­ണെ­ന്നു് ന­മു­ക്ക­റി­യേ­ണ്ട­തു­ണ്ടു്. ഇ­ന്ത്യ അ­തി­ജീ­വി­ച്ച നാ­ളു­ക­ളിൽ ശൈ­വി­സം എ­ങ്ങി­നെ­യാ­ണു് പ്ര­വർ­ത്തി­ച്ച­തെ­ന്നു് ന­മു­ക്ക­റി­യ­ണം. കുൽ­ബർ­ഗി­യു­ടെ ചോ­ര­യോ­ടു­ള്ള ക­ട­പ്പാ­ടി­ന്റെ പേരിൽ.
Sanal Mohan:
Please do not try to reinvent the wheel. There are many India scholars who have studied vachana literature. It is too immature to find fault with Indian historians Who studied Indian pasts. None of that was for a western audience. If the scholars in the West appreciate such research, I guess it is okay. The networks such Bhakti in which there are mostly Western scholars, is a case in point.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ഹബീബേ, കവികൾ ചെ­യ്യു­ന്ന­തു് ഒരു സാ­മൂ­ഹി­ക ന­വീ­ക­ര­ണ­മാ­ണു്. ന­മ്മ­ള­തിൽ മ­റ്റു് താ­ല്പ­ര്യ­ങ്ങൾ ആ­രോ­പി­ക്കു­ന്ന­തു് ശ­രി­യ­ല്ല എ­ന്നാ­ണു് എന്റെ അ­ഭി­പ്രാ­യം.
K. Satchidanandan:
The wheel, the wheel… where is it? Sadly we need to reinvent it along with many other things in times like this when we are back in the stone-​age.
മ­ധു­സൂ­ദ­നൻ:ഒ. വി. വി­ജ­യ­ന്റെ സ്റ്റു­ഡി­യോ
റാണി ജോസഫ്:
ശ്രീ മ­ധു­സൂ­ദ­നൻ എ­ഴു­തി­യ ഒ. വി. വി­ജ­യ­ന്റെ സ്റ്റു­ഡി­യോ നല്ല വാ­യ­നാ­നു­ഭ­വ­മാ­യി. ഒപ്പം ദൃ­ശ്യാ­നു­ഭ­വ­വും. ഇ­ത്ത­വ­ണ നാ­ട്ടി­ലെ­ത്തി­യ­പ്പോൾ ക്വാ­റ­ന്റീ­നു ശേഷം കി­ട്ടി­യ വി­ല­പ്പെ­ട്ട ഒ­ര­നു­ഭ­വ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ആ­തി­ഥ്യം സ്വീ­ക­രി­ക്കാ­നും സ്റ്റു­ഡി­യോ കാ­ണാ­നും ക­ഴി­ഞ്ഞ­തു്. ഒരു ക­ലാ­കാ­ര­ന്റെ ക­യ്യൊ­പ്പു് ആ വീ­ട്ടി­ലും പെ­രു­മാ­റ്റ­ത്തി­ലും തെ­ളി­ഞ്ഞു നിൽ­ക്കു­ന്നു.
കൽ­പ­റ്റ നാ­രാ­യ­ണൻ:
മ­ധു­സൂ­ദ­ന­ന്റെ വിജയൻ എ­ഴു­ത്തു് ഗം­ഭീ­ര­മാ­യി.
ദുർ­ഗ്ഗാ­പ്ര­സാ­ദ് ബു­ധ­നൂർ: ചോ­രു­ന്ന കു­ട­യു­ള്ള കു­ട്ടി
പ്രിയ ഉ­ണ്ണി­കൃ­ഷ്ണൻ:
മ­നോ­ഹ­ര­മാ­യ ക­വി­ത­കൾ! അറ്റം, അനാഥം കൂ­ടു­തൽ ഇ­ഷ്ട­പ്പെ­ട്ടു. ഭാ­വു­ക­ങ്ങൾ.
അരുൺ രാജാ:
എ­ന്തൊ­രു ഭംഗി. മ­നോ­ഹ­ര­മാ­യ ലേ-​ഔട്ട്. ക­വി­ത­ക­ളെ ചേ­തോ­ഹ­ര­മാ­ക്കു­ന്ന ഇ­ല്ല­സ്ട്രേ­ഷൻ.

(ഡി­സം­ബർ 6 മുതൽ 12 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള: കേരളം എ­ണ്ണാ­യി­രം വർ­ഷ­ങ്ങൾ­ക്കു മു­മ്പു് അഥവാ എ­ട­ക്കൽ­ഗു­ഹ
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
കേസരി വാ­യി­ക്കു­ന്ന­തെ­ന്തി­നു്? ച­രി­ത്ര­ത്തെ പ­ല­താ­യെ­ടു­ത്താൽ അതിൽ ക­ഥ­ക­ളും സ­ങ്ക­ല്പ­ങ്ങ­ളു­മു­ണ്ടാ­കും. ഛാ­യാ­പ­ടം നോ­ക്കി നിൽ­ക്കു­ന്ന പോലെ സ­ങ്ക­ല്പി­ച്ചു് പി­ന്നോ­ട്ടു പോ­കാ­നും ക­ഴി­യും. സ­ങ്ക­ല്പ­ങ്ങൾ­ക്കു് സാ­ധ്യ­ത കൂ­ടു­ത­ലു­ള്ള­തു­കൊ­ണ്ടു് അതു് ഫാ­ന്റ­സി കൊ­ണ്ടു നിർ­മ്മി­ക്കാ­നും ക­ഴി­യും. കാരണം ഇന്നു ന­ട­ന്ന­തു പോലും ഓർ­മ്മ­ക­ളിൽ നി­ന്നു് മാറി നി­ന്നെ­ന്നു വരാം. ആ­വ­ശ്യ­ക­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു് ന­മു­ക്കു ചു­റ്റു­മു­ള്ള നിർ­മ്മി­തി­ക­ളെ­ല്ലാം നിൽ­ക്കു­ന്ന­തു്. അതു കൊ­ണ്ടു തന്നെ വി­ശേ­ഷ­പ്പെ­ട്ട­തെ­ല്ലാം ഒരു ഫാ­ന്റ­സി പോലെ പിൻ­തു­ട­രു­ക­യാ­ണെ­ന്നു പറയാം. എ­ന്നാൽ ച­രി­ത്രം അതാണോ? വി­സ്മ­യ­ങ്ങ­ളെ­പ്പോ­ലും യാ­ഥാർ­ത്ഥ്യ­വു­മാ­യി ബ­ന്ധി­പ്പി­ക്കാൻ ക­ഴി­യ­ണം. അ­തി­നു് യു­ക്തി ആ­വ­ശ്യ­മാ­ണു്. യു­ക്തി തന്നെ അ­ധി­ക­മാ­യാ­ലോ എ­ന്നി­ട­ത്താ­ണു് കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള­യു­ടെ ച­രി­ത്ര പ­ഠ­ന­ങ്ങൾ നിൽ­ക്കു­ന്ന­തു്. അതിൽ ക­ല്പ­ന­യു­ടെ അം­ശ­ങ്ങൾ ചേർ­ത്തു് യു­ക്തി­യെ സാ­മാ­ന്യ­വ­ത്ക്ക­രി­ക്കാ­നു­ള്ള ശ്ര­മ­വും അ­ദ്ദേ­ഹ­ത്തി­ന്റെ ച­രി­ത്ര­ക­ല്പ­ന­ക­ളി­ലു­ണ്ടു്. എ­ന്നാൽ അ­തി­നെ­ത്ത­ന്നെ ത­ന്റേ­താ­ക്കി നിർ­ത്താ­നും ശ്ര­മി­ച്ചി­രു­ന്നു. ച­രി­ത്രം വീ­ട്ടി­ലി­രു­ന്നോ പു­സ്ത­ക­ങ്ങ­ളിൽ പ­ര­തി­യോ ചി­ന്തി­ക്കാ­വു­ന്ന ഒ­ന്ന­ല്ലെ­ങ്കി­ലും കേസരി സ്വ­ന്തം കാ­ഴ്ച­കൊ­ണ്ടു് അ­ങ്ങ­നെ ചെ­യ്തി­രു­ന്ന­താ­യും കാണാം. ക­ല്പ­ഗ­ണി­തം പോ­ലു­ള്ള­വ­യി­ലൂ­ടെ ക­ട­ന്നു പോയാൽ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ഴ്ച­യും കെ­ട്ടു­ക­ഥ­ക­ളും ചേ­രു­ന്ന­തും അതിൽ പി­ഴ­ക്കാ­തി­രി­ക്കാൻ സാ­മ്പ്ര­ദാ­യി­ക യു­ക്തി­ക്ക­പ്പു­റം പോ­കു­ന്ന­തും കാണാം. താൻ യു­ക്തി­യിൽ ന­ഷ്ട­പ്പെ­ടു­ന്ന ആളല്ല ത­ന്നിൽ ച­രി­ത്ര ഗ­വേ­ഷ­കൻ കൂ­ടി­യു­ണ്ടെ­ന്ന വ­സ്തു­താ­ബോ­ധം ന­യി­ക്കു­ന്ന­തും കാ­ണാ­വു­ന്ന­താ­ണു്. ഈ വ­സ്തു­താ­ബോ­ധം ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തെ സ്രോ­ത­സ്സു­ക­ളിൽ നി­ന്നു തന്നെ മ­ന­സ്സി­ലാ­കു­ന്ന യാ­ഥാർ­ത്ഥ്യ­ത്തി­ലെ­ത്തി­ച്ച­തു്. സാ­ഹി­ത്യ­മാ­യാ­ലും ചി­ത്ര­ക­ല­യാ­യാ­ലും അതു് എ­വി­ടെ­യാ­ണോ പി­റ­ന്ന­തു് അ­വി­ട­ത്തെ ഭാ­ഷ­യി­ലും സം­സ്കാ­ര­ത്തി­ലും തി­രി­ച്ച­റി­യ­ണ­മെ­ന്നു് പ­ഠി­പ്പി­ച്ച മ­ല­യാ­ള­ത്തി­ന്റെ മാ­തൃ­ക­യാ­ണു് കേസരി. എ­ങ്കിൽ­പ്പോ­ലും കേസരി വി­മർ­ശ­ന­ത്തി­നു് അ­തീ­ത­നാ­ണെ­ന്നു് പറയാൻ ക­ഴി­യി­ല്ല. ഏ­തൊ­രാ­ളി­ലും ജ്ഞാ­നം പ­തി­ഞ്ഞാ­ലും അ­യാ­ളിൽ അ­ജ്ഞാ­ത­പ്ര­ദേ­ശ­ങ്ങ­ളു­ണ്ടാ­കാം. അതു് കേ­സ­രി­യി­ലും കാണാൻ ക­ഴി­യും. ഐ­ഡ­ലി­സ­വും ഫ്രോ­യി­ഡി­യൻ മ­നഃ­ശാ­സ്ത്ര­വും അ­ദ്ദേ­ഹ­ത്തി­ന്റെ എ­ഴു­ത്തി­നെ എ­പ്പോ­ഴും പിൻ­തു­ടർ­ന്നി­രു­ന്നു. എ­ങ്കി­ലും എ­ന്തും പി­ടി­ച്ചെ­ടു­ക്കാൻ ക­ഴി­യു­ന്ന സൂ­ക്ഷ്മ­ദർ­ശ­നി­ക­ളു­ണ്ടാ­യി­രു­ന്ന ആ­ദ്യ­ത്തെ മ­ല­യാ­ളി ത­ന്നെ­യാ­യി­രു­ന്നു അ­ദ്ദേ­ഹം. അ­ന്നു് പാ­ശ്ചാ­ത്യ നാ­ടു­ക­ളിൽ എന്തു ന­ട­ന്നി­രു­ന്നു­വെ­ന്ന­റി­യാൻ കേ­സ­രി­യെ നോ­ക്കി­യാൽ ഇ­പ്പോ­ഴും മ­ന­സി­ലാ­കും. ആൾ­ക്കൂ­ട്ട മ­നഃ­ശാ­സ്ത്ര­ത്തെ­ക്കു­റി­ച്ചു് ലോ­ക­ത്തി­നു മു­ന്നിൽ പ­കർ­ന്നു വച്ച വിൽ­ഹെം റീ­ഹി­നെ­ക്കു­റി­ച്ചു് ഒ­രു­പ­ക്ഷേ, മ­ല­യാ­ളി­യെ അ­റി­യി­ച്ച­തു് അ­ദ്ദേ­ഹ­മാ­ണു്. എ­ത്ര­യോ പാ­ശ്ചാ­ത്യ എ­ഴു­ത്തു­കാ­ര­യും ചി­ത്ര­കാ­ര­ന്മാ­രേ­യും അ­ദ്ദേ­ഹം മ­ല­യാ­ളി­ക്കു കാ­ട്ടി­ത്ത­ന്നു. ത­ക­ഴി­യേ­യും കേ­ശ­വ­ദേ­വി­നേ­യും ഉൾ­പ്പെ­ടെ­യു­ള്ള സാ­ഹി­ത്യ­കാ­ര­ന്മാ­രെ മ­ല­യാ­ളി­യ്ക്കു് ഭാ­വു­ക­ത്വ പ­രി­ണാ­മ­ത്തോ­ടെ എ­ത്തി­ച്ച­തു് കേ­സ­രി­യാ­ണു്. ച­ങ്ങ­മ്പു­ഴ­യെ വേ­റി­ട്ടു് അ­ട­യാ­ള­പ്പെ­ടു­ത്തി­യ­തും അ­ദ്ദേ­ഹ­മാ­ണു്. മ­ല­യാ­ളി എല്ലാ മേ­ഖ­ല­ക­ളി­ലും ക്രി­യാ­ത്മ­ക­മാ­യി പ്ര­വർ­ത്തി­ക്ക­ണ­മെ­ന്നു് പ­ഠി­പ്പി­ച്ച ക്രി­യേ­റ്റ­റാ­ണു് അ­ദ്ദേ­ഹം. പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ലും അ­ദ്ദേ­ഹ­ത്തി­നു സ്വ­ന്തം വ­ഴി­യു­ണ്ടാ­യി­രു­ന്നു. ആ നി­ല­ക്കു് കേ­സ­രി­യെ ഇ­ന്നു് അ­റി­യേ­ണ്ട­തു­ണ്ടു്. പുതിയ തലമുറ കേ­സ­രി­യെ കാ­ല­ത്തി­നു് അ­നു­യോ­ജ്യ­ന­ല്ലെ­ന്നു് ഒരു വി­വാ­ദ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു പ­റ­യു­ക­യു­ണ്ടാ­യി. യു­ക്തി­സ­ഹ­മ­ല്ലാ­ത്ത ആ മ­റു­പ­ടി­കൾ യ­ഥാർ­ത്ഥ­ത്തിൽ ന­മ്മു­ടെ അ­ജ്ഞ­ത­യെ­ക്കു­റി­ച്ചാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. മ­റി­ച്ചു് കേസരി ന­മ്മു­ടെ ചി­ന്ത­ക­ളി­ലു­ണ്ടാ­ക്കി­യ പ­രി­ണാ­മ­ത്തെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കു­ക­യാ­ണെ­ങ്കിൽ നമ്മൾ അ­ദ്ദേ­ഹ­ത്തി­ന്റെ ധി­ഷ­ണ­യ്ക്കു മു­ന്നിൽ സ്തം­ഭി­ച്ചു നി­ന്നു പോകും. ആ സ്തം­ഭ­നം സ്തം­ഭ­ന­മാ­യി കാ­ണാ­തെ മു­ന്നോ­ട്ടു പോ­കാ­നും ക­ഴി­യും. എ­ങ്കി­ലും വി­മർ­ശ­ന­ത്തി­നു വേ­ണ്ടി വി­മർ­ശി­ക്കാ­തെ അ­ദ്ദേ­ഹ­ത്തെ വി­മർ­ശി­ക്കു­ക­യും ചെ­യ്യാം. അ­തി­നു­ള്ള ഇ­ട­ങ്ങൾ അ­ദ്ദേ­ഹം തന്നെ തന്റെ കൃ­തി­ക­ളിൽ ഒ­രു­ക്കി­യി­ട്ടു­ണ്ടു്. അതു കൊ­ണ്ടു് ഇ­ക്കാ­ല­ത്തു് കേ­സ­രി­യു­ടെ കൃ­തി­കൾ വീ­ണ്ടും വാ­യി­ക്കേ­ണ്ട­തു­ണ്ടു്. അതു് ന­മു­ക്കു മു­ന്നിൽ വ­യ്ക്കു­ന്ന വി­ശാ­ല­ത അ­റി­യേ­ണ്ട­തു­ണ്ടു്. അ­തി­നു­ള്ള തു­ട­ക്ക­മെ­ന്ന നി­ല­യി­ലും ക്രി­യാ­ത്മ­ക­മാ­യ വി­മർ­ശ­ന­ങ്ങൾ­ക്കു­മാ­യി സാ­യാ­ഹ്ന കേ­സ­രി­യു­ടെ കേ­ര­ള­ത്തെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­ങ്ങ­ളു­ടെ ലേഖന പ­ര­മ്പ­ര വാ­യ­ന­ക്കാർ­ക്കാ­യി സ­മർ­പ്പി­ക്കു­ന്നു. എല്ലാ വാ­യ­ന­ക്കാ­രേ­യും കേ­സ­രി­യു­ടെ വാ­യ­ന­യി­ലേ­ക്കു് സ്വാ­ഗ­തം ചെ­യ്യു­ന്നു.
ജിസ ജോസ്: പച്ച എന്നു പേ­രു­ള്ള വീടു്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ജി­സ­യു­ടെ കഥയും നി­ര­ഞ്ജ­ന്റെ ക­വി­ത­ക­ളും ഒ­ന്നി­ച്ചാ­ണു് വാ­യി­ച്ച­തു്. കഥ haunting ആയി. ഐ­തി­ഹ്യ­ത്തി­നും പ്രേ­ത­ക­ഥ­യ്ക്കു­മി­ട­യിൽ. നി­ര­ഞ്ജ­ന്റെ ക­വി­ത­കൾ നേരെ വർ­ത്ത­മാ­ന­ത്തി­ലേ­യ്ക്കു പി­ടി­ച്ചു കൊ­ണ്ടു­വ­ന്നു. ഇ­പ്പോൾ രണ്ടു കാ­ല­ങ്ങൾ­ക്കി­ട­യി­ലെ ശ്വാ­സം മു­ട്ട­ലിൽ.
മ­ധു­സൂ­ദ­നൻ: കൈ­ത്ത­ഴ­മ്പു്
കെ. വി­നോ­ദ് ച­ന്ദ്രൻ:
ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും: ജീ­വ­ന്റെ രാ­ഷ്ട്രീ­യം ഉ­ത്ത­രേ­ന്ത്യൻ ‘ഹൃദയ’ഭൂ­മി­യിൽ നി­ന്നെ­ത്തി­ച്ചേർ­ന്ന ല­ക്ഷ­ക്ക­ണ­ക്കി­നു കർഷകർ, കോർപ്പറേറ്റ്-​ഫാസിസ്റ്റ്-ഭരണകൂടമയച്ച മാ­ന്ത്രി­കാ­ശ്വ­ത്തെ പി­ടി­ച്ചു കെ­ട്ടാൻ ത­ല­സ്ഥാ­ന ന­ഗ­രി­യെ വ­ള­ഞ്ഞു നിൽ­ക്കു­ന്ന ഈ ച­രി­ത്ര സ­ന്ധി­യിൽ ‘ത­ക­ഴി­യും മാ­ന്ത്രി­ക­ക്കു­തി­ര­യും’ (കെ. ജി. എസ്.) എന്ന കവിത കൂ­ടു­തൽ അർ­ത്ഥ­വേ­ദ്യ­മാ­യി ന­മു­ക്കു് മു­ന്നിൽ വെ­ളി­പ്പെ­ടു­ന്നു. വി. ആർ. സ­ന്തോ­ഷി­ന്റെ­യും ടി. ആർ. വേ­ണു­ഗോ­പാ­ല­ന്റെ­യും ഗാ­ഢ­മാ­യ പ­ഠ­ന­ങ്ങൾ, പ­യ്യ­ന്നൂർ സാ­ഹി­ത്യ ജാലക-​അംഗങ്ങളുടെ നേർ നോ­ട്ട­ങ്ങൾ, ഇ­വ­യെ­ല്ലാം തന്നെ ഈ ക­വി­ത­യു­ടെ രാഷ്ട്രീയ-​ലാവണ്യ-വിതാനങ്ങളിലേക്കു് ചാ­ലു­കൾ കീ­റു­ന്നു­ണ്ടു്. മ­ധു­സൂ­ദ­നൻ എ­ഴു­തി­യ അ­നു­ഭ­വ­ക്കു­റി­പ്പാ­ക­ട്ടെ (കൈ­ത്ത­ഴ­മ്പു്) കെ. ജി. എ­സ്സി­ന്റെ അ­തി­സൂ­ക്ഷ്മ സ്വ­പ്ന പ­രി­ച­ര­ണ­ങ്ങ­ളെ തർ­ക്കോ­വ്സ്ക്കി സി­നി­മ­യു­ടെ സ്വ­പ്ന­ഭൂ­മി­ശാ­സ്ത്ര­ത്തി­ലേ­ക്കും ഡോ­റി­സ് സൽ­സി­ഡോ എന്ന ലോ­ക­പ്ര­ശ­സ്ത ക­ലാ­ക­രി­യു­ടെ ‘ശി­ബ്ബോ­ലെ­ത്ത്’ എന്ന പേ­രു­ള്ള ക­റു­ത്ത ഗർത്ത ശി­ല്പ­ത്തി­ലേ­ക്കും പെ­രു­ക്കി­ത്താ­ക്കു­ന്നു. കു­മാ­ര­നാ­ശാ­ന്റെ സീ­ത­യും, ത­ക­ഴി­ക്ക­വി­ത­യി­ലെ നെൽ­വ­യ­ലും അ­തി­ന്റെ ഊർ­വ്വ­ര­മാ­യ ആ­വാ­സ­വ്യ­വ­സ്ഥ­യും മ­റ­യു­ന്ന­തു് ഇതേ ആഗോള ഭൂ­ഗർ­ത്ത­ത്തി­ലേ­ക്കാ­ണെ­ന്ന മ­ധു­വി­ന്റെ ഉ­പ­ന്യാ­സം ഈ ക­വി­ത­യെ ലോ­ക­ക­ലാ­നു­ഭ­വ­ത്തി­ന്റെ വി­ശാ­ല­മാ­യ വി­താ­ന­ങ്ങ­ളി­ലേ­ക്കു് വി­മു­ക്ത­മാ­ക്കു­ന്നു. ക­വി­യ്ക്കും ലേ­ഖ­കർ­ക്കും, സാ­യാ­ഹ്ന­യ്ക്കും അ­ഭി­വാ­ദ്യ­ങ്ങൾ! എ­ന്നാൽ ഉ­ജ്ജ്വ­ല­മാ­യ കർഷക സ­മ­ര­ത്തി­ന്റെ ച­രി­ത്ര സ­ന്ദർ­ഭ­ത്തിൽ ഈ ക­വി­ത­യെ, ക­വി­ത­യി­ലെ സ്വ­പ്ന­ത്തെ, മ­റ്റൊ­രു രീ­തി­യിൽ വാ­യി­ക്കു­വാ­നാ­ണു് ഇവിടെ ശ്ര­മി­ക്കു­ന്ന­തു്. കർ­ഷ­ക­ന്റെ രാ­ഷ്ട്രീ­യ­ത്തിൽ ബോ­ധ­ത്തെ­ക്കാൾ അബോധം, ജാ­ഗ്ര­ത്തി­നെ­ക്കാൾ സ്വ­പ്നം, വർ­ത്ത­മാ­ന­ത്തെ­ക്കാൾ, ഭ­വി­ഷ്യ­വും ഭൂ­ത­വും, യു­ക്തി­യെ­ക്കാൾ ഭാ­വ­ശ­ക്തി, വ­ഹി­ക്കു­ന്ന പ­ങ്കു്, അ­ത­ല്ലെ­ങ്കിൽ, ബോ­ധാ­ബോ­ധ­ങ്ങ­ളു­ടെ, ജാ­ഗ്ര­ത്സ്വ­പ്ന­ങ്ങ­ളു­ടെ, ഭൂ­ത­ഭ­വി­ഷ്യ­ങ്ങ­ളു­ടെ അ­തി­ശ­ക്ത­മാ­യ പാ­ര­സ്പ­ര്യം, എ­ന്തെ­ന്നു് വെ­ളി­വാ­ക്കു­ന്നു ഈ കവിത. ത­ക­ഴി­യു­ടെ ദുഃ­സ്വ­പ്നം, അതിനു കവിത നൽ­കു­ന്ന സ്വ­പ്ന­വ്യാ­ഖ്യാ­നം, സ്വ­പ്ന­ത്തി­നു­ള്ളിൽ മ­റ്റൊ­രു സ്വ­പ്ന­മാ­യു­യ­രു­ന്ന മാ­ന്ത്രി­ക പ്ര­മേ­യം. ക­വി­ത­യു­ടെ ഈ സ്വ­പ്ന­ഘ­ട­ന കർഷക രാ­ഷ്ട്രീ­യ­ത്തി­ന്റെ, കർത്തൃ-​പരമായ ഘ­ട­നാ­മൂ­ല­ക­ങ്ങ­ളി­ലേ­ക്കു് വെ­ളി­ച്ചം പാ­യി­ക്കു­ന്നു. ഭ­ര­ണ­കൂ­ട രാ­ഷ്ട്രീ­യ­ത്തിൽ നി­ന്നു്, ബോ­ധാ­ധി­ഷ്ഠി­ത­വും ലാ­ഭോ­ന്മു­ഖ­വും ആയ ക­ക്ഷി­രാ­ഷ്ട്രീ­യ യു­ക്തി­ഘ­ട­ന­യിൽ നി­ന്നു് കർ­ഷ­ക­ന്റെ റാ­ഡി­ക്കൽ രാ­ഷ്ട്രീ­യം എ­ത്ര­ക­ണ്ടു് വ്യ­ത്യ­സ്ഥ­മാ­ണെ­ന്നു് ഇതു് വെ­ളി­പ്പെ­ടു­ത്തു­ന്നു. കവിത നിർ­മ്മി­ക്കു­ന്ന ഈ സ്വ­പ്ന യ­ന്ത്രം ബോ­ധ­ഘ­ട­ന­യിൽ, ജാ­ഗ്ര­ത്തിൽ, ക്ര­മി­ക­ത്വ­ത്തിൽ, അ­ട്ടി­മ­റി­കൾ വി­ത­യ്ക്കു­ന്നു. അ­ധി­കാ­ര­ത്തി­ന്റെ ഗ­ണി­ത­സൂ­ത്ര­ങ്ങ­ളാൽ, ത­ള­യ്ക്ക­പ്പെ­ട്ട (മ­ല­യാ­ളി­യു­ടെ) സ്ഥൂ­ല­രാ­ഷ്ട്രീ­യ ബോ­ധ­ത്തിൽ ഘ­ട­നാ­പ­ര­മാ­യ അ­ഴി­ച്ചു­പ­ണി­കൾ ന­ട­ത്തു­ന്നു ഈ ദുഃ­സ്വ­പ്ന­സം­ഭ­വം. ഫ്ര­ഡ­റി­ക്ക് ജെ­യിം­സൺ പ­റ­യു­ന്ന പോ­ലെ­യു­ള്ള രാഷ്ട്രീയ-​അബോധമല്ല, അ­ബോ­ധ­ത്തി­ന്റെ രാ­ഷ്ട്രീ­യ­മാ­ണു്—ദെ­ല്യൂ­സും ഗൊ­ത്താ­രി­യും മ­റ്റും പ്ര­തി­പാ­ദി­ക്കു­ന്ന സ്വ­പ്ന­ത്തി­ന്റെ, കാ­മ­ന­യു­ടെ, രാ­ഷ്ട്രീ­യം—ഈ കവിത പ്ര­തി­ജ്ഞാ­പ­നം ചെ­യ്യു­ന്ന­തു്. അബോധം എ­ന്ന­തു് ഇവിടെ, അ­ഭി­ലാ­ഷ­ത്തി­ന്റെ, സ്വ­പ്ന­ത്തി­ന്റെ, അ­ജ്ഞാ­ത, ആ­ന്ത­രി­ക കാ­ല­സ്ഥ­ലി­ക­ളെ കു­റി­ക്കു­ന്നു. മ­നു­ഷ്യ ചേ­ത­ന­യിൽ സ്പ­ന്ദ­നം കൊ­ള്ളു­ന്ന സർ­വ്വ­ച­രാ­ച­ര­പ്ര­ജ്ഞാ­നു­സ്യൂ­തി­യെ, പ്രകൃതീ-​സംസ്കൃതി-നൈരന്തര്യത്തെ, മാനവ, അമാനവ, അ­തി­മാ­ന­വ, സം­വേ­ദ­ന­ത്തെ, മൃഗ-​സസ്യ-വൃക്ഷ-പക്ഷീ-തൃണ-പ്രാണികളുടെ, ജീവ-​ദ്രവ്യജാലങ്ങളുടെ ഘ­ന­മൂ­ക­നി­സ്വ­ന­ത്തെ, അ­ന്തർ­ഭാ­ഷ­ണ­ത്തെ. വയലും അതിലെ നെ­ല്ലും മീനും ചീ­വീ­ടും, പുൽ­ത്ത­ളി­രും, ചെ­റു­മ­ഞ്ഞും, നീർ­ക്കോ­ലി­യും നീർ­ത്തു­മ്പി­യും അ­വ­യു­ടെ നേർ­മൊ­ഴി­യും’, വി­ത­പ്പാ­ട്ടും, കൊ­യ്ത്തു­പാ­ട്ടും എ­ല്ലാം സ­ഹ­വ­സി­ക്കു­ന്ന ഒരു ആ­വാ­സ­വ്യ­വ­സ്ഥ­യു­ടെ ഗൂ­ഢ­വി­നി­മ­യ­മാ­ണു് ഇവിടെ അബോധം, സ്വ­പ്നം… ദെ­ല്യൂ­സ് പ­റ­യു­ന്ന പ്ര­പ­ഞ്ച കാ­മ­ന­യു­ടെ അ­നം­ഗ­ശ­രീ­രം (body without organs). വി­ശ്വാ­സ­ത്തി­ന്റെ­യും വീ­ര്യ­ത്തി­ന്റെ­യും പ്ര­ഭ­വ­കേ­ന്ദ്രം. അ­ഭി­ലാ­ഷ­ങ്ങ­ളു­ടെ, സ്വ­പ്ന­ങ്ങ­ളു­ടെ പേ­റ്റി­ല്ലം. ജീ­വാ­ജീ­വ­ന്മാർ, ജൈ­വാ­ജൈ­വ­ങ്ങൾ, ച­രാ­ച­ര­ങ്ങൾ, സ്ഥാ­വ­ര ജം­ഗ­മ­ങ്ങൾ സർ­വ്വ­തും സം­വേ­ദ­ന­നി­ര­ത­മാ­വു­ന്ന ഉർ­വ്വ­ര­മാ­യ അ­ന്ത­സ്ഥ­ലി. കൊ­യ്യാ­റാ­യ വയൽ ആരോ ക­ട്ടു് കൊ­യ്യു­ന്നെ­ന്ന ദുഃ­സ്വ­പ്നം ക­ണ്ടു്, ഞെ­ട്ടി­യു­ണ­രു­ന്നു, (വി­ശ്വ­സാ­ഹി­ത്യ­കാ­ര­നും അ­ഭി­ഭാ­ഷ­ക­നും കർ­ഷ­ക­പ്ര­തി­ഭ­യു­മാ­യ) തകഴി. പേ­ക്കി­നാ­ക്കൂ­ക്കു് കേ­ട്ടു്, ടോർ­ച്ചും വ­ടി­യും കൂ­ട്ടാ­ളി­ക­ളും നാ­യ്ക്കു­ര­ക­ളു­മാ­യി പാ­ടേ­ത്ത­ക്കു് പായവേ, തകഴി ശ­ങ്കി­ക്കു­ന്നു: ഇതു് സ­ത്യ­മോ വെറും സ്വ­പ്ന­മോ?

“വി­ളി­ച്ചു­ണർ­ത്ത­ണോ വ­ള്ള­ക്കാ­ര­നെ?

വി­ശ്വ­സി­ക്കാ­മോ സ്വ­പ്ന­ത്തെ?

വ­ന്ന­റി­യി­ച്ച ദു­ര­ന്ത­മ­ല്ല­ല്ലോ, സ്വ­പ്ന­മ­ല്ലേ?

സ്വ­പ്നം തന്നെ ഒരു വ­ന്ന­റി­യി­ക്ക­ല­ല്ലേ?

അ­ജ്ഞാ­ത­ത്തി­ന്റെ സ­ന്ദേ­ശം?

ച­രി­ത്രാ­തീ­ത ഭാ­ഷ­യിൽ മ­നെ­സ്സ­ഴു­തു­ന്ന

ഭാ­വി­ച­രി­ത്ര­മ­ല്ലേ സ്വ­പ്നം?

അതോ അ­രാ­ഷ്ട്രീ­യ­ത ഉ­റ­ങ്ങു­മ്പോൾ

രാ­ഷ്ട്രീ­യ­ത­യു­ടെ ഉൾ­വി­ളി­യോ?

വ­യെ­ല­നി­ക്ക­യ­ച്ച വി­പൽ­ദൂ­ത­ല്ല ഈ പേ­ക്കി­നാ­വെ­ന്നാ­രു് കണ്ടു?”

സ്വ­പ്ന­മോ യാ­ഥാർ­ഥ്യ­മോ, വർ­ത്ത­മാ­ന­മോ, ഭൂതമോ ഭാ­വി­യോ എ­ന്ന­റി­യാ­ത്ത, ബോധമോ അ­ബോ­ധ­മോ എ­ന്നു് വേർ­തി­രി­ക്കാ­നാ­വാ­ത്ത, എ­ല്ലാം കെ­ട്ടു് പി­ണ­ഞ്ഞ ഒരു സ്വ­പ്ന­സ്ഥ­ലി­യി­ലൂ­ടെ­യാ­ണു് ത­ക­ഴി­യു­ടെ സ­ഞ്ചാ­രം. സ്വ­പ്ന­ത്തിൽ തന്നെ സ്വ­പ്ന­വി­ശ­ക­ല­ന­വും ന­ട­ക്കു­ന്നു. സ്വ­പ്ന­ത്തി­നു­ള്ളി­ലെ സ്വ­പ്ന­ത്തി­ലേ­ക്കും ക­ഥ­യ്ക്കു­ള്ളി­ലെ ക­ഥ­യി­ലേ­ക്കും ഓർ­മ്മ­യ്ക്കു­ള്ളി­ലെ എതിർ-​ഓർമ്മകളിലേക്കും, പ്ര­ജ്ഞ­യ്ക്കു­ള്ളി­ലെ എ­തിർ­പ്ര­ജ്ഞ­യി­ലേ­ക്കും, വർ­ത്ത­മാ­ന­ത്തിൽ നി­ന്നു് തെ­റ്റി ഭൂ­ത­ഭ­വി­ഷ്യ­ങ്ങ­ളി­ലേ­ക്കും നീ­ളു­ന്നു ഈ സ്വ­പ്ന സ­ഞ്ചാ­രം.

സ്വ­പ്നം/അബോധം അ­രു­ളു­ന്ന രാ­ഷ്ട്രീ­യ പ്ര­ബു­ദ്ധ­ത­യി­ലേ­ക്കാ­ണു് ഈ ദുഃ­സ്വ­പ്നം ക­വി­ത­യെ ഉ­ണർ­ത്തു­ന്ന­തു്. ബോ­ധാ­ബോ­ധ­ങ്ങ­ളു­ടെ വ­ര­മ്പ­ത്തു കൂ­ടി­യു­ള്ള ഈ സ്വ­പ്നാ­ട­ന­ത്തി­നി­ടെ, സ്വ­പ്ന­ത്തി­ന്റെ, അ­ബോ­ധ­ത്തി­ന്റെ, മനഃശാസ്ത്ര-​രാഷ്ട്രീയ വി­ശ­ക­ല­ന­ത്തി­ലേർ­പ്പെ­ടു­ന്നു­ണ്ടു് ക­വി­ത­യി­ലെ തകഴി.

സ്വ­പ്ന­ത്തെ ത­ള്ളു­ന്ന­തി­നു പകരം സ്വ­പ്ന­ത്തി­ന്റെ വി­ശ്വ­സ­നീ­യ­ത­യെ പ്ര­തി­ജ്ഞാ­പ­നം ചെ­യ്യു­ക­യാ­ണു് കർ­ഷ­ക­കർ­ത്തൃ­സ്വ­രൂ­പ­മാ­യ തകഴി ഇവിടെ. സ്വ­പ്നം ഒരു വ­ന്ന­റി­യി­ക്ക­ല­ല്ലേ? അ­ജ്ഞാ­ത­ത്തി­ന്റെ സ­ന്ദേ­ശ­മ­ല്ലേ? സ്വ­പ്ന­വും ജാ­ഗ്ര­ത്തും ഭാ­വി­യും ഭൂ­ത­വും വർ­ത്ത­മാ­ന­വും എ­ല്ലാം പ്ര­ശ്ന­വൽ­ക്ക­രി­ക്ക­പ്പെ­ടു­ക­യാ­ണി­വി­ടെ. ച­രി­ത്ര­ത്തെ, ബോ­ധ­ത്തെ, പി­ളർ­ന്നു­യ­രു­ന്ന പ്ര­ബു­ദ്ധ­മാ­യി­ത്തീ­ര­ലി­ന്റെ സം­ഭ­വ­മാ­ണു് സ്വ­പ്നം എന്ന വെ­ളി­പാ­ടി­ലേ­ക്കു് ചോ­ദ്യ­ങ്ങൾ വ­ളർ­ന്നു് മു­റു­കു­ന്നു. ‘ച­രി­ത്രാ­തീ­ത­ഭാ­ഷ­യിൽ മ­ന­സ്സെ­ഴു­തു­ന്ന ഭാ­വി­ച­രി­ത്രം’ സ്വ­പ്ന­മെ­ന്നു്, ജാ­ഗ്ര­ദ­വ­സ്ഥ അ­രാ­ഷ്ട്രീ­യ­ത­യു­ടെ നി­ദ്രാ­ട­ന­മാ­വു­മ്പോൾ, ‘രാ­ഷ്ട്രീ­യ­ത­യു­ടെ ഉൾ­വി­ളി’, അധിക ഉ­ണർ­വ്വാ­കു­ന്നു, സ്വ­പ്ന­മെ­ന്നു് ത­ക­ഴി­മൊ­ഴി­ക­ളി­ലൂ­ടെ കവിത പു­നർ­നിർ­വ്വ­ചി­ക്കു­ന്നു. വ­യ­ലി­നെ നെ­ഞ്ചിൽ ച്ചേർ­ത്ത കർ­ഷ­ക­ന്റെ ആ­ധി­യു­ടെ­യും ആ­ഗ്ര­ഹ­ത്തി­ന്റെ­യും പ്ര­കാ­ശ­ന­മെ­ന്നു്, വ­യ­ല­യ­ച്ചു് തന്ന വിപൽ സ­ന്ദേ­ശ­മെ­ന്നു്, ഈ ദുഃ­സ്വ­പ്ന­ത്തെ തകഴി വാ­യി­ക്കു­ന്നു.

കർ­ഷ­ക­കർ­ത്തൃ­ത്വ­ത്തി­ന്റെ സ്വ­പ്നോ­ന്മു­ഖ­ത്വ­ത്തി­ലേ­ക്കു് തു­ട­രെ­ത്തു­ട­രെ ടോർ­ച്ച­ടി­ക്കു­ന്നു ത­ക­ഴി­യു­ടെ ആ­ത്മ­ഗ­ത­ങ്ങൾ.

“ഉ­ണ­രാ­റു­ണ്ടു് പ­ണ്ടും ഞാൻ ദുഃ­സ്വ­പ്നം ക­ണ്ടു്.

എ­ന്നു­ണ­രു­ന്ന­തും കൂ­ടു­തൽ ത­ക­ഴി­യാ­യി­ട്ടു്”

ബോ­ധ­ത്തെ ഞെ­ട്ടി­യു­ണർ­ത്തു­ന്ന, ഭാ­വി­യു­ടെ കി­ളി­വാ­തിൽ വെ­ട്ടി­ത്തു­റ­ക്കു­ന്ന, വം­ശ­ത്തി­ന്റെ എതിർ സ്മൃ­തി­കൾ തി­രി­ച്ചു് പി­ടി­ക്കു­ന്ന, അ­ബോ­ധ­ത്തി­ന്റെ ആ­ന്ത­രി­ക ആ­ഘാ­ത­വി­ദ്യ­യാ­ണു് ത­ക­ഴി­യ്ക്കു് ദുഃ­സ്വ­പ്നം. ഓരോ ദുഃ­സ്വ­പ്ന­വും ഈ കർ­ത്തൃ­ത്വ­ത്തെ കൂ­ടു­തൽ ഉ­ണർ­വ്വി­ലേ­ക്കാ­ണു് ന­യി­ക്കു­ന്ന­തു്. ദുഃ­സ്വ­പ്ന­ത്തി­ന്റെ പ­ത്മ­വ്യൂ­ഹ­ത്തിൽ ഗ്രി­ഗർ സാം­സ­യെ­പ്പോ­ലെ തി­രി­ച്ചു വ­രാ­നാ­വാ­ത്ത വിധം ബ­ന്ധി­യാ­വു­ന്നി­ല്ല കർഷക സ­ത്വ­നാ­യ തകഴി. ദുഃ­സ്വ­പ്ന­ത്തിൽ നി­ന്നു് ജാ­ഗ്ര­ത്തി­ലേ­ക്കു് കൂ­ടു­തൽ ശ­ക്ത­നാ­യാ­ണ­യാൾ മ­ട­ങ്ങി­വ­രു­ന്ന­തു്. ഓരോ ദുഃ­സ്വ­പ്ന­ത്താ­ലും ന­വീ­ക­രി­ക്ക­പ്പെ­ടു­ന്ന, രൂ­പാ­ന്ത­രീ­ക­രി­ക്ക­പ്പെ­ടു­ന്ന ഒരു കർ­ത്തൃ­പ്ര­വാ­ഹ­ത്തെ­യാ­ണു് തകഴി എ­ന്നു് കവിത നാ­മ­ക­ര­ണം ചെ­യ്യു­ന്ന­തു്. സ്വ­പ്ന­വി­രു­ദ്ധ­ന­ല്ല ബഹു-​സ്വപ്നവിശ്വാസിയാണു് തകഴി. സ്വ­കാ­ര്യ­മാ­യ ഫാ­ന്റ­സി­യ­ല്ല, യാ­ഥാർ­ഥ്യ­ത്തിൽ നി­ന്നു­ള്ള ഒ­ളി­ച്ചോ­ട്ട­മ­ല്ല, സു­ഖ­സാ­ന്ത്വ­ന­മ­ല്ല, ന­ഷ്ട­പ­രി­ഹാ­ര­മ­ല്ല ത­ക­ഴി­യു­ടെ സ്വ­പ്നം. വം­ശ­ത്തി­ന്റെ രാ­ഷ്ട്രീ­യ ജാ­ഗ്ര­ത­യാ­ണ­തു്. വി­പ്ല­വ­ത്തി­ന്റെ­യും, വി­മോ­ച­ന­ത്തി­ന്റെ­യും, വം­ശീ­യ­സ്വ­പ്ന­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യാ­ഘോ­ഷ­ക­നാ­ണു്, ബഹു-​കാല-ലോക-സ്വപ്നപ്രബുദ്ധനാണു് തകഴി.

“ഉ­ണ­രാ­റു­ണ്ടു് പ­ണ്ടും ഞാൻ ദുഃ­സ്വ­പ്നം ക­ണ്ടു്.

എ­ന്നു­ണ­രു­ന്ന­തും കൂ­ടു­തൽ ത­ക­ഴി­യാ­യി­ട്ടു്;

ഭീ­മൻ­കീ­ട­മാ­യി­ട്ട­ല്ല, ഗ്രി­ഗർ സാം­സെ­യേ­പ്പാ­ലെ.

മ­റ്റു­ള്ളോ­രു­ടെ സ്വ­പ്നം ഞാൻ വി­ശ്വ­സി­ച്ചു. പല കാലം.

മാർ­ക്സ്, ലെനിൻ, ടോൾ­സ്റ്റോ­യ്, ഗോർ­ക്കി, ബൽ­സാ­ക്ക്,

കേസരി, മോ­പ്പ­സാ­ങ്, എന്റെ ഭാര്യ കാത്ത,

കാരൂർ, ഫ്ലാ­ബേർ, ബഷീർ… സ്വ­പ്ന­ങ്ങൾ.

ര­ണ്ട­ല്ലാ­യി­രു­ന്നു സ്വ­പ്ന­വും ദർ­ശ­ന­വു­മെ­നി­ക്കു്”

വംശീയ-​അബോധത്തിന്റെ/സ്വ­പ്ന­ത്തി­ന്റെ പ്ര­തി­ജ്ഞാ­പ­ന­മാ­ണു് കർ­ഷ­ക­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം രാ­ഷ്ട്രീ­യം എ­ന്നു് ത­ക­ഴി­യു­ടെ വാ­ക്കു­ക­ളി­ലൂ­ടെ കാ­വ്യാ­ഖ്യാ­താ­വു് വെ­ളി­പ്പെ­ടു­ത്തു­ന്നു. സ്വ­പ്ന­വും ദർ­ശ­ന­വും ത­നി­ക്കു് ര­ണ്ട­ല്ലെ­ന്ന ത­ക­ഴി­യു­ടെ ആ­ത്മ­നിർ­വ്വ­ച­നം ശ്ര­ദ്ധേ­യ­മാ­വു­ന്ന­തി­വി­ടെ­യാ­ണു്.

ബോ­ധാ­ബോ­ധ­ങ്ങ­ളു­ടെ വ­ര­മ്പ­ത്തു കൂടി ന­ട­ന്നു് ന­ട­ന്നു് വ­യ­ലി­ലെ­ത്തി­ച്ചേ­ര­വേ വീ­ണ്ടും മ­റ്റൊ­രു സ്വ­പ്ന­ത്തി­ലേ­ക്കു് ഞെ­ട്ടി­യു­ണ­രു­ക­യാ­ണു് തകഴി. പണ്ടേ മ­രി­ച്ച കണ്ടൻ മൂ­പ്പൻ എന്ന വി­ത­ക്കാ­രൻ, കർഷക ഋഷി, പൂർ­ണ്ണ­ചൈ­ത­ന്യ­വാ­നാ­യി മു­ന്നിൽ പ്ര­ത്യ­ക്ഷ­നാ­വു­ന്നു. വയൽ നി­റ­ഞ്ഞു നിൽ­ക്കു­ന്ന അ­സാ­ധ്യ­ത­യാ­യി, അ­സാ­ധ്യ­ത്തി­ന്റെ ദർ­ശ­ന­മാ­യി, സം­ഭ­വ­മാ­യി, സ്വ­പ്നം ത­ക­ഴി­യെ വീ­ണ്ടും ഞെ­ട്ടി­ക്കു­ന്നു. മ­ണ്മ­റ­ഞ്ഞ വം­ശ­നാ­യ­ക­ന്റെ ഉ­യർ­ത്തെ­ണീ­പ്പു്. സ്വ­പ്ന­ത്തി­ന്റെ വ­യൽ­സ്ഥ­ലി­യിൽ നി­താ­ന്ത ജാ­ഗ്ര­ത­യോ­ടെ നി­ദ്രാ­ര­ഹി­ത­നാ­യി, പാ­റാ­വു് നിൽ­ക്കു­ന്ന മ­ര­ണ­മി­ല്ലാ­ത്ത വംശ ര­ക്ഷ­കൻ, ജീ­വ­ന്റെ വി­ത­ക്കാ­രൻ. സ്വ­പ്നം വം­ശ­കാ­ല­ത്തി­ലേ­ക്കു് വർ­ദ്ധ­മാ­ന­മാ­കു­ന്നു. വം­ശീ­യ­മാ­യ എതിർ സ്മൃ­തി­കൾ ച­രി­ത്ര­കാ­ല­ത്തെ, ഭേ­ദി­ച്ചു് വ­യ­ലി­ന്റെ സ്വ­പ്ന സ്ഥ­ലി­യിൽ മാ­ന്ത്രി­ക യാ­ഥാർ­ഥ്യം ര­ചി­ക്കു­ന്നു. രേ­ഖീ­യ­കാ­ല­ത്തെ ബോ­ധ­ത്തെ ത­കർ­ത്തു് ഭൂ­ത­ഭാ­വി­ക­ളു­ടെ, ബോ­ധാ­ബോ­ധ­ങ്ങ­ളു­ടെ, ജാ­ഗ്ര­ത്സ്വ­പ്ന­സു­ഷു­പ്തി­ക­ളു­ടെ അ­തിർ­വ­ര­മ്പു­കൾ മാ­യ്ച്ചു് വം­ശ­ത്തി­ന്റെ ശാ­ശ്വ­ത­കാ­ലം വർ­ത്ത­മാ­ന­ത്തെ ക­യ്യേ­റു­ക­യും യാ­ഥാർ­ത്ഥ്യ­ത്തെ മാ­റ്റി­യെ­ഴു­തു­ക­യും ചെ­യ്യു­ന്നു. സ്വ­പ്ന­ത്തി­ന്റെ മൃണാള നാ­ള­ത്തി­ലൂ­ടെ സ­ഞ്ച­രി­ച്ചു് വംശ തു­രീ­യ­ത്തി­ലെ­ത്തി­ച്ചേ­രു­ന്ന ത­ക­ഴി­യ്ക്കു­മു­ന്നിൽ വം­ശ­നേ­താ­വാ­യ കണ്ടൻ മൂ­പ്പൻ ചി­ര­ഞ്ജീ­വി­യാ­യി, അ­തി­മാ­ന­വ­നാ­യി, അ­മൃ­ത­സ്വ­രൂ­പ­നാ­യി, വെ­ളി­പ്പെ­ടു­ന്നു. സ്വ­പ്ന­കാ­ലം വം­ശ­ത്തി­ന്റെ തു­രീ­യ­കാ­ല­ത്തി­ലേ­ക്കു് മു­റു­കു­ന്നു. ബോ­ധാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ, രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ നാലാം കാലം. നി­ല­യി­ല്ലാ­ത്ത നാലാം നില. ച­രി­ത്ര­വും ച­രി­ത്രാ­തീ­ത­വും ഘർഷണം ചെ­യ്യു­ന്ന, ഭൂ­ത­ഭാ­വി­കൾ, ഭൗ­മാ­ഭൗ­മ­ങ്ങൾ, പ­കർ­ന്നാ­ടു­ന്ന, വംശ രാ­ത്രി­യു­ടെ തുരീയ വെ­ളി­വിൽ വയൽ ഒരു ന­ട­ന­വേ­ദി­യാ­യി­മാ­റു­ന്നു. എ­തി­രോർ­മ്മ­യു­ടെ മാ­ന്ത്രി­ക­മു­കു­ര­ത്തിൽ കണ്ടൻ മൂ­പ്പ­ന്റെ ക­യ്യി­ലെ മാ­സ്മ­ര വി­ത­മു­ദ്ര നവനടന മു­ദ്ര­യാ­യി തെ­ളി­യു­ന്നു. വം­ശ­കാ­ല­ത്തി­ന്റെ വ്യ­തി­രാ­വർ­ത്ത­ന­മാ­യി, ശാ­ശ്വ­തി­ക­മാ­യ പു­ന­രാ­ഗ­മ­ന­ത്തി­ന്റെ സം­ഭ­വ­മാ­യി (eternal recurrence) കണ്ടൻ മൂ­പ്പ­ന്റെ വിത നടനം ഒ­രി­ക്കൽ കൂടി അ­ര­ങ്ങേ­റു­ക­യാ­ണു്. ക­ണ്ടു് ക­ഴി­ഞ്ഞാ­ലും ക­ണ്ണിൽ തു­ട­രു­ന്ന ശാ­ശ്വ­ത­മാ­യ വം­ശ­സം­ഭ­വം.

“വ­യ­ലി­ലെ­ത്തി­യ­തും തകഴി ഞെ­ട്ടി:

വയൽ നി­റ­ഞ്ഞു് നിൽ­ക്കു­ന്നെ

താ­ര­സാ­ധ്യ­ത:

കണ്ടൻ മൂ­പ്പൻ; പണ്ടേ മ­രി­ച്ച വി­ത­ക്കാ­രൻ.

കൃ­ഷി­യു­ടെ ഋഷി.

(എത്ര ക­ണ്ട­താ ഞാനാ

കൈ­യു­ടെ മാ­സ്മ­ര വി­ത­മു­ദ്ര.

ചൂ­ണ്ടു­വി­ര­ലും ത­ള്ള­വി­ര­ലും

ചേർ­ന്നൊ­രു­ക്കു­ന്ന

വി­ത്തു­വാ­തിൽ ക­ട­ന്നു്

നെ­ന്മ­ണി­കൾ വാ­യു­വി­ലു­യ­രും

വി­ത­പ്പാ­ട്ടി­ലെ വാ­ക്കു­കൾ പോലെ

ചി­റ­കു് വീശും

കാൽ­നി­മി­ഷം വാ­യു­വിൽ ത­ങ്ങും

ഓരോ വി­ത്തും വ­യൽ­നെ­ഞ്ചിൽ

സ്വ­ന്തം ഇടം കാണും

ആ കു­ളി­രി­ലേ­ക്കു് താ­ണി­റ­ങ്ങും.

ക­ണ്ടു് ക­ഴി­ഞ്ഞും ക­ണ്ണിൽ തു­ട­രും

കണ്ടൻ മൂ­പ്പ­ന്റെ വി­ത­ന­ട­നം.)”

ജീ­വ­ന്റെ, ഭാ­വി­യു­ടെ, വി­ത്തു വി­ത­യ്ക്കു­ന്ന ജീവ രാ­ഷ്ട്രീ­യ (bio+zoe politics) ന­ട­ന­മാ­ണു് ന­മു­ക്കു് മു­ന്നിൽ ന­മു­ക്കു് പി­ന്നിൽ. കൃ­ഷി­യു­ടെ ഋ­ഷി­യും ര­ക്ഷ­ക­നും മാ­ന്ത്രി­ക­നും ന­ട്ട­വ­നു­മാ­യ കണ്ടൻ മൂ­പ്പ­ന്റെ വം­ശ­നൃ­ത്തം നടരാജ നൃ­ത്ത­ത്തെ­യും ക­വി­യു­ന്നു. അ­നു­ഗ്ര­ഹ മു­ദ്ര­യ്ക്കു് പകരം ജീ­വ­ന്റെ വി­ത­മു­ദ്ര. വി­ത­യെ­റി­യു­ന്ന വി­ര­ലി­ന്റെ ചി­ന്മു­ദ്ര. ചൂ­ണ്ടു് വി­ര­ലും ത­ള്ള­വി­ര­ലും ചേർ­ന്നൊ­രു­ക്കി­യ വി­ത്തു് വാതിൽ ഭേ­ദി­ച്ചു് വാ­യു­വി­ലേ­ക്കു ഉ­യർ­ന്നു­യ­രു­ന്ന നെ­ന്മ­ണി­ക്കു­രു­ന്നു­കൾ, വി­ത­പ്പാ­ട്ടി­ലെ വാ­ക്കു­കൾ പോലെ നെ­ന്മ­ണി­ക­ളു­ടെ ചിറകു വീ­ശി­പ്പ­റ­ക്കൽ, കാൽ നി­മി­ഷം വാ­യു­വിൽ തങ്ങി, വയൽ നെ­ഞ്ചിൽ സ്വ­ന്തം ഇടം ക­ണ്ടെ­ത്തി, നെ­ഞ്ചി­ന്റെ കു­ളി­രി­ലേ­ക്കു് താ­ണി­റ­ങ്ങു­ന്ന നെ­ന്മ­ണി­പ്പ­റ­വ­കൾ. ഇ­താ­ണു് ജീ­വ­ന്റെ, ഭാ­വി­യു­ടെ, വിത നടനം. വി­ത­ക്കാ­ര­നും, വി­ത്താ­യ നെ­ന്മ­ണി­പ്രാ­ക്ക­ളും, വി­ത­പ്പാ­ട്ടു­കാ­രും, വയൽ നെ­ഞ്ചും കു­ളിർ­വാ­യു­വും വം­ശ­മൊ­ന്നാ­കെ­യും പ­കർ­ന്നാ­ടു­ന്ന ജീ­വ­ന്റെ സം­ഘ­നൃ­ത്തം.

കൃഷി ഒരു കാ­യി­കാ­ദ്ധ്വാ­ന­മ­ല്ല. ഒരു മാ­സ്മ­ര സർ­ഗ്ഗ­ന­ട­ന­മാ­ണു്. പ്ര­കൃ­തി­യും മ­നു­ഷ്യ­നും ജീ­വ­ജാ­ല­ങ്ങ­ളും പ­ങ്കെ­ടു­ക്കു­ന്ന സം­ഘ­ക­ല­യാ­ണു്, ജീവ രാ­ഷ്ട്രീ­യ­ത്തി­ന്റെ വം­ശോൽ­സ­വ­മാ­ണു്.

അ­ന­ന്ത­രം, കർ­ഷ­ക­ന്റെ ഇ­തി­ഹാ­സ­കാ­ര­നും അ­ഭി­ഭാ­ഷ­ക­നു­മാ­യ തകഴി സാ­റി­നോ­ടു് വംശ ര­ക്ഷ­ക­നാ­യ കണ്ടൻ മൂ­പ്പൻ ആ­സ­ന്ന­മാ­യ മ­ഹാ­വി­പ­ത്തി­ന്റെ വൃ­ത്താ­ന്തം നാ­ടോ­ടി­ക്ക­ഥ­ന­ത്തി­ന്റെ സ്വ­പ്ന­മൊ­ഴി­ക­ളി­ലൂ­ടെ റി­പ്പോർ­ട്ട് ചെ­യ്യു­ന്നു.

പാ­ട­ത്തെ­ന്തോ പ­ന്തി­കേ­ടു് തോ­ന്നി നോ­ക്കു­മ്പോൾ, ക­ണ്ട­ത്തിൽ കു­ഞ്ചി­നി­ലാ­വു കു­ലു­ക്കി മേ­യു­ന്ന പ­ര­ദേ­ശി മാ­ന്ത്രി­ക­ക്കു­തി­ര. ‘ന്നാൾ പൊ­ക്കം, തൂ­വെ­ള്ള. തീ­നാ­വ്’. പ്ര­ലോ­ഭ­നീ­യം. ‘ഒ­റ്റ­യ്ക്കൊ­രു സൈ­ന്യം’. ‘ആ ച­തി­ക്കു­തി­ര­യിൽ നി­ന്നു് മാ­ര­ക­മൊ­രു സൈ­ന്യ­പ്പാ­തി­ര ലോ­ക­ത്തേ­യ്ക്കി­റ­ങ്ങു­ന്നു’. മേ­ഞ്ഞി­ടം ത­രി­ശാ­ക്കി­ക്കൊ­ണ്ടു്.

കു­ഴി­മാ­ട­ങ്ങ­ളിൽ കാവൽ നിൽ­ക്കു­ന്ന ചാ­ത്ത­ന്മാ­രെ കണ്ടൻ മൂ­പ്പൻ തു­റ­ന്നു വി­ട്ടു. വം­ശാ­ബോ­ധ­ത്തി­ന്റെ പ്ര­വി­ശ്യ­കൾ കാ­ക്കു­ന്ന നാ­ട്ടു­ര­ക്ഷാ­സൈ­ന്യം. മാ­ന്ത്രി­ക­ക്കു­തി­ര തൽ­ക്കാ­ലം മാ­ഞ്ഞെ­ന്നു് തോ­ന്നി­ച്ചെ­ങ്കി­ലും, മാ­യാ­രൂ­പ­മാർ­ന്നു് മ­ണ്ണി­ലേ­ക്കോ മാ­ന­ത്തി­ലേ­ക്കോ മ­ന­സ്സി­ലേ­ക്കോ അതു് അ­ധി­നി­വേ­ശം ചെ­യ്തു. അ­തി­ന്റെ വാൽ ബോം­ബർ­പ്പു­ക പോലെ കാ­റ്റിൽ നീ­ണ്ടു­ല­ഞ്ഞു. ന­ഗ­ര­മാ­യ കൊ­ണ്ടു് അതു് മൂ­പ്പ­ന്റെ ക­ണ്ണു­കെ­ട്ടി. അ­രൂ­പി­യും മാ­യാ­വി­യു­മാ­യ ഒരു മാരക ശ­ത്രു­വം­ശ­ത്തി­നെ­തി­രെ മാ­യി­ക­മാ­യ ആ­ക്ര­മ­ണം അ­ഴി­ച്ചു വി­ട്ടി­രി­ക്കു­ന്നു. രാ­സ­വി­ഷം തു­പ്പു­ന്ന ച­തി­ക്കു­തി­ര. കൊ­ള്ള­ക്കു­തി­ര. മാ­യാ­വി­ക്കു­തി­ര.

“കാ­ഴ്ച­യി­ലി­പ്പോൾ പാടം

പീഡിത പോലെ മ­യ­ക്ക­ത്തിൽ.

ഓ­ക്കാ­നി­ക്കു­ന്ന­തു് ക­ണ്ണും മൂ­ക്കും പൊ­ള്ളി­ക്കും

രാ­സ­മ­ണം.

ക­ന­ക­വ­യൽ കാർ­ന്നൊ­ടു­ക്കു­മ്പോൾ

ക­ള്ള­ക്കു­തി­രെ­യൊ­ലി­പ്പി­ച്ച രാസ ഊറലിൽ

നെ­ല്ലും മീനും ചീ­വീ­ടും പുൽ­ത്ത­ളി­രും ചെ­റു­മ­ഞ്ഞും

നീർ­ക്കോ­ലി, നീർ­ത്തു­മ്പി­യു­മ­വ­യു­ടെ

നേർ­മൊ­ഴി­യും… അ­ട­പ­ട­ലേ

നീ­റി­ച്ചീ­യു­മൊ­രാ­വാ­സ­ത്തിൻ നാ­റ്റം.

കാ­ഴ്ച­യി­ലി­പ്പോൾ ശേ­ഷി­ക്കു­ന്ന­തു്

ഉൾ­ക്ക­നം വാർ­ന്നു്

വളഞ്ഞ ന­ട്ടെ­ല്ലു് പോലെ ചില പ­തിർ­ക്കു­ല;

ചു­മ്മാ കി­ലു­ങ്ങു­ന്ന­തു്.”

പി­ന്നെ­ക്കാ­ണു­ന്ന­തു് പീ­ഢി­ത­യാ­യി മ­യ­ങ്ങു­ന്ന പാ­ട­ത്തെ­യാ­ണു്. അ­തി­ന്റെ ഓ­ക്കാ­നം ക­ണ്ണും മൂ­ക്കും പൊ­ള്ളി­ക്കു­ന്ന രാസ മണം. കൊ­ള്ള­ക്കു­തി­ര ക­ന­ക­വ­യൽ കാർ­ന്നെ­ടു­ക്കു­ന്നു. അ­തി­ന്റെ രാ­സ­വി­ഷ സർ­ജ്ജ­ന­ത്തിൽ ‘നെ­ല്ലും മീനും ചീ­വീ­ടും പുൽ­ത്ത­ളി­രും ചെ­റു­മ­ഞ്ഞും നീർ­ക്കോ­ലി നീർ­ത്തു­മ്പി­ക­ളും അ­വ­യു­ടെ നേർ­മൊ­ഴി­ക­ളും’ ആ­ഘോ­ഷ­പൂർ­വ്വം സ­ഹ­വ­സി­ക്കു­ന്ന വ­യ­ലി­ന്റെ ആ­വാ­സ­വ്യ­വ­സ്ഥ­യാ­കെ പൊ­ള്ളി­നീ­റി­ച്ചീ­ഞ്ഞു നാ­റു­ക­യാ­ണു്. ഇ­പ്പോ­ളു­യ­രു­ന്ന­തു് വം­ശ­നാ­ശ­ത്തി­ന്റെ ദു­സ്സ­ഹ­മാ­യ നാ­റ്റം മാ­ത്രം. ഉൾ­ക്ക­നം വാർ­ന്ന, ന­ട്ടെ­ല്ലു വ­ള­ഞ്ഞു ചു­മ്മാ കു­ലു­ങ്ങു­ന്ന ചില പ­തിർ­ക്കു­ല­കൾ മാ­ത്ര­മേ ഇനി അ­വ­ശേ­ഷി­ക്കു­ന്നു­ള്ളു. ജീ­വ­ന്റെ, ഭാ­വി­യു­ടെ, വി­ത­ക്കാ­രൻ, വം­ശ­മൂർ­ത്തി­യാ­യ കണ്ടൻ മൂ­പ്പൻ, വർ­ത്ത­മാ­ന അ­വ­സ്ഥ­യെ, വി­ല­യി­രു­ത്തു­ന്ന­തി­ങ്ങ­നെ. ഉൾ­ക്ക­ന­മി­ല്ലാ­ത്ത, ന­ട്ടെ­ല്ലു വളഞ്ഞ, ചു­മ്മാ കു­ലു­ങ്ങി­ച്ചി­ല­മ്പു­ന്ന പ­തിർ­ക്കു­ല­കൾ, സ­മ­കാ­ലീ­ന കേ­ര­ളീ­യ സ­മൂ­ഹ­മു­ല്പാ­ദി­പ്പി­ക്കു­ന്ന ദീ­ന­കർ­ത്തൃ­ത്വ­ങ്ങ­ളു­ടെ ഗു­ണ­നി­ല­വാ­ര­ത്തെ­യ­ല്ലേ രൂപകം ചെ­യ്യു­ന്ന­തു്?

മാ­ന്ത്രി­ക­ക്കു­തി­ര­യു­ടെ നാ­ടോ­ടി ക­ഥ­ന­പ്ര­മേ­യ­ത്തി­ലു­ടെ, നാ­ട്ടു­ജ­ന­ത­യ്ക്കു­മേൽ ന­ട­ക്കു­ന്ന അ­ദൃ­ശ്യ­വും അ­ന്യാ­ദൃ­ശ­വും മാ­യി­ക­വു­മാ­യ ഒരു ആ­ക്ര­മ­ണ­ത്തി­ന്റെ ച­രി­ത്ര­വും അ­തി­ന്റെ ദു­ര­ന്ത­പ­രി­ണ­തി­ക­ളു­മാ­ണു് കണ്ടൻ മൂ­പ്പൻ ആ­ഖ്യാ­നം ചെ­യ്യു­ന്ന­തു്. കർ­ഷ­കർ­ക്കു­മേൽ, കർ­ഷ­ക­വൃ­ത്തി­യ്ക്കും ആ­വാ­സ­വ്യ­വ­സ്ഥ­യ്ക്കും മേൽ ആഗോള കോർ­പ്പ­റേ­റ്റ് സാ­മ്രാ­ജ്യം ന­ട­ത്തു­ന്ന പ്ര­ഛ­ന്ന­വും മാ­ര­ക­വു­മാ­യ അ­ധി­നി­വേ­ശ ആ­ക്ര­മ­ണ­ത്തെ സൂ­ക്ഷ്മ­മാ­യി തി­രി­ച്ച­റി­യു­ക­യും ചെ­റു­ത്തു­നിൽ­ക്കു­ക­യും ചെ­യ്യു­ന്ന കർ­ഷ­ക­ന്റെ അബോധ രാ­ഷ്ട്രീ­യ നേ­രി­ട­ലു­ക­ളെ­യാ­ണു്, സ്വ­പ്ന­പു­രു­ഷ­നാ­യ കണ്ടൻ മൂ­പ്പൻ മാ­ന്ത്രി­ക­വും ഗൂ­ഢ­വു­മാ­യ ക­ഥ­ന­രീ­തി­യിൽ മൊ­ഴി­യു­ന്ന­തു്. ച­രി­ത്ര­പ­ര­വും രാ­ഷ്ട്രീ­യ­പ­ര­വും ആയ ഒരു പ്ര­ഛ­ന്നാ­ധി­നി­വേ­ശ പീ­ഢാ­നു­ഭ­വ­ത്തി­ന്റെ സ­ത്യ­വാ­ങ്മൂ­ലം. പ്രാ­ദേ­ശി­ക കാർ­ഷി­ക സ­മ്പ­ദ്വ്യ­വ­സ്ഥ­ക­ളെ, സ­മൂ­ഹ­ങ്ങ­ളെ, സാം­സ്ക്കാ­ര­ങ്ങ­ളെ, പ­രി­സ്ഥി­തി­യെ, കൊള്ള ചെ­യ്തു് കാർ­ന്നു് തി­ന്നു­ന്ന, വി­ഷാ­ണ­മാ­യ ആഗോള കോർ­പ്പ­റേ­റ്റ് ബ­യോ­രാ­ഷ്ട്രീ­യ സാ­മ്രാ­ജ്യ­ത്തി­ന്റെ മാ­യാ­സ്വ­രൂ­പ­ത്തെ­യാ­ണു് ഈ പ­ര­ദേ­ശി­മാ­ന്ത്രി­ക­ക്കു­തി­ര, പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു്. ആധുനിക-​ധുനികോത്തരസാങ്കേതികവിദ്യയുടെ, ശാ­സ്ത്ര­വി­ജ്ഞാ­നീ­യ­ത്തി­ന്റെ, ന­വ­ചൂ­ഷ­ണ­വി­ദ്യ­ക­ളു­ടെ, പ­ട­ക്കോ­പ്പ­ണി­ഞ്ഞ, ഈ മാ­ന്ത്രി­ക അ­ശ്വ­യ­ന്ത്രം ദ­ക്ഷി­ണേ­ഷ്യ­യു­ടെ, ഇ­ന്ത്യ­യു­ടെ, പ്ര­ത്യേ­കി­ച്ചു് കേ­ര­ള­ത്തി­ന്റെ പ്ര­കൃ­തി­യെ, കാർ­ഷി­കാ­വാ­സ­വ്യ­വ­സ്ഥ­യെ സാം­സ്ക്കാ­രി­ക സാ­മൂ­ഹ്യ മ­ണ്ഡ­ല­ത്തെ വി­ഷ­സേ­ച­നം­ചെ­യ്തു് ത­രി­ശാ­ക്കി­യ­തെ­ങ്ങ­നെ എ­ന്നു് ഹ­രി­ത­വി­പ്ല­വ­കാ­ലം മു­ത­ലു­ള്ള ച­രി­ത്രം പ­രി­ശോ­ധി­ച്ചാൽ വ്യ­ക്ത­മാ­കും. നാ­ട്ടു­മ­ണ്ണിൽ, കൃ­ത്രി­മ വി­ത്തി­ന്റെ, രാ­സ­വ­ള­ത്തി­ന്റെ, കീ­ട­നാ­ശി­നി­ക­ളു­ടെ, ബ­ഹു­രാ­ഷ്ട്ര കു­ത്ത­ക­ക്ക­മ്പ­നി­ക­ളു­ടെ പ­ട­യോ­ട്ട­ക്ക­ഥ. ബയോ ടെ­ക്നോ­ള­ജി, ബയോ എ­ഞ്ചി­നീ­യ­റിം­ഗ്, ജെ­നെ­റ്റി­ക്സ്, എന്നീ ശാസ്ത്ര-​സാങ്കേതികവിദ്യകളുടെ, ദു­രു­പ­യോ­ഗ­ത്തി­ലൂ­ടെ, അ­തി­യ­ന്ത്ര­വൽ­ക്ക­ര­ണ­ത്തി­ലൂ­ടെ, അ­ദൃ­ശ്യ­ശ­ക്തി­യാ­യി മാറിയ ആഗോള ബയോ-​രാഷ്ട്രീയ സാ­മ്രാ­ജ്യം കർഷക ജ­ന­ത­യ്ക്കു് മേൽ ന­ട­ത്തി­യ മാ­യി­ക­വും പ്ര­ഛ­ന്ന­വു­മാ­യ സൂ­ക്ഷ്മ­യു­ദ്ധ­ങ്ങ­ളു­ടെ കഥ.

ഇതു് കൃ­ഷി­ക്കാ­ര­ന്റെ ദു­ര­ന്ത­ക­ഥ­മാ­ത്ര­മ­ല്ല, കേ­ര­ള­ത്തി­ന്റെ ദു­ര­ന്ത ച­രി­ത്രം കൂ­ടി­യാ­ണു്. പ്ര­ലോ­ഭ­നീ­യ­മാ­യ ഈ ആഗോള മാ­ന്ത്രി­കാ­ശ്വ­യ­ന്ത്ര­ത്തി­ന്റെ തേ­രോ­ട്ട­ത്തിൽ ത­കർ­ന്ന­ടി­ഞ്ഞ­തു് വ­യ­ലേ­ല­ക­ളും സ­മൃ­ദ്ധ ഹ­രി­ത­ക­ങ്ങ­ളും കർ­ഷ­ക­സ­മൂ­ഹ­ങ്ങ­ളും മാ­ത്ര­മ­ല്ല, കേ­ര­ള­ത്തി­ന്റെ സാമ്പത്തിക-​സാമൂഹ്യ-സാംസ്ക്കാരിക-ആവാസവ്യവസ്ഥയാകെയും, രാഷ്ട്രീയ-​സ്വയം നിർ­ണ്ണാ­യ­ക­ത­യും, സാ­മ്പ­ത്തി­ക സ്വയം പ­ര്യാ­പ്തി­യും, ന­ട്ടെ­ല്ലു വ­ള­യാ­ത്ത കർ­ത്തൃ­സ്വ­രൂ­പ­ങ്ങ­ളു­മാ­ണു്. അ­ന്ന­വി­ള­ക­ളിൽ നി­ന്നു് നാണ്യ വി­ള­ക­ളി­ലേ­ക്കു് കർഷകർ മാർ­ഗ്ഗം കൂ­ടി­യ­തും, നെൽ വ­യ­ലു­ക­ളെ, കോൺ­ക്രീ­റ്റ് കെ­ട്ടി­ട­ങ്ങൾ, പാർ­പ്പി­ട സ­മു­ച്ച­യ­ങ്ങൾ, ക­യ്യേ­റ്റം ചെ­യ്ത­തും, കൃ­ഷി­യു­ടെ­യും കർ­ഷ­ക­ന്റെ­യും വി­ല­യി­ടി­ഞ്ഞു് ചോ­ര­വാർ­ന്നു്, ആ­ത്മ­ഹ­ത്യ കർ­ഷ­ന്റെ ആ­ത്മാ­വി­ഷ്ക്കാ­ര­മാർ­ഗ്ഗ­മാ­യ­തും, മ­ണ്ണും മനവും മാ­ന­വും തോടും പു­ഴ­യും മലയും, മാ­ലി­ന്യ­വി­ഷാ­സി­ക്ത­മാ­യ­തും, അ­ന്ന­വും പൊ­റു­തി­യും മു­ട്ടി അ­ഭ­യാർ­ഥി­ക­ളാ­യി യു­വാ­ക്കൾ അ­ന്യ­രാ­ജ്യ­ങ്ങ­ളി­ലേ­ക്കു് കു­ടി­മാ­റേ­ണ്ടി വ­ന്ന­തും, രാ­ഷ്ട്രീ­യം വി­ത്തെ­ടു­ത്തു് ഉ­ണ്ണ­ലും, നാ­ടി­നെ വി­റ്റു­മു­ടി­ക്ക­ലാ­യ­തും എ­ല്ലാം ഈ ആ­ധി­നി­വേ­ശ ദു­ര­ന്ത­ക­ഥ­യു­ടെ അ­ന­ന്ത­ര­പർ­വ്വ­ങ്ങൾ മാ­ത്രം.

കർ­ഷ­ക­ന്റെ, ബോ­ധാ­ബോ­ധ­ങ്ങ­ളിൽ അ­ധി­നി­വേ­ശം ചെയ്ത ഈ ബയോ സാ­മ്രാ­ജ്യ അ­ശ്വ­യ­ന്ത്ര­ത്തി­നെ­തി­രേ, അ­ബോ­ധ­ത്തി­ന്റെ, സ്വ­പ്ന­ത്തി­ന്റെ, പ്ര­തി­രോ­ധ സൈ­ന്യ­ങ്ങ­ളെ, സം­വി­ധാ­ന­ങ്ങ­ളെ, വീ­ണ്ടെ­ടു­ക്ക­ലാ­ണു് ത­ക­ഴി­യു­ടെ ദുഃ­സ്വ­പ്ന­ത്തി­ലൂ­ടെ, കണ്ടൻ മൂ­പ്പ­ന്റെ­യും നാ­ട്ടു­ചാ­ത്ത­ന്മാ­രു­ടെ­യും അബോധ-​രാഷ്ട്രീയ പ്ര­തി­രോ­ധ­ത്തി­ലൂ­ടെ, കവിത ചെ­യ്യു­ന്ന­തു്: ഒരു എതിർ-​ആഭിചാരം, ഒരു സ്വ­പ്നാ­ഘാ­ത­പ്ര­യോ­ഗം, ഒരു ബദൽ കർ­ത്തൃ നിർ­മ്മി­തി. ജീവനെ, ഭാ­വി­യെ, വി­ത­യ്ക്കു­ന്ന­വ­രെ­ന്ന നി­ല­യിൽ, അന്ന നിർ­മ്മാ­താ­ക്ക­ളെ­ന്ന നി­ല­യിൽ ജീ­വ­ശ­ക്തി­യെ (power as puissance) സ­മാ­ഹ­രി­ക്കു­ക­യും ഉ­ല്പാ­ദി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന കലാ-​കായിക-ബൗദ്ധിക-സർഗ്ഗ വൃ­ത്തി­യി­ലേർ­പ്പെ­ട്ട കർ­ഷ­ക­രാ­ണു് ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും, കോർ­പ്പ­റേ­റ്റ് ബയോ-​സാമ്രാജ്യശക്തികളുടെയും അ­ധി­കാ­ര­ത്തി­നെ ചെ­റു­ക്കു­വാൻ, അ­തി­വർ­ത്തി­ക്കു­വാൻ ജ­ന്മ­നാ പ്രാ­പ്ത­രാ­യ മുഖ്യ ബദൽ രാ­ഷ്ട്രീ­യ ശ­ക്തി­യെ­ന്നു്, കവിത സൂ­ചി­പ്പി­ക്കു­ന്നു. ആ­ധു­നി­കോ­ത്ത­ര­ബൗ­ദ്ധി­ക­ത്തൊ­ഴി­ലാ­ളി­ക­ളാ­ണു്, ബ­യോ­രാ­ഷ്ട്രീ­യ കർ­ത്തൃ­ത്വ­ങ്ങ­ളെ­ന്നും ബയോ രാ­ഷ്ട്രീ­യ­വി­പ്ല­വ­ത്തി­ന്റെ മു­ന്ന­ണി­പ്പ­ട­യാ­ളി­കൾ എ­ന്നും ഉള്ള അ­ന്റോ­ണി­യോ നെ­ഗ്രി­യു­ടെ ‘ജ­ന­സ­ഞ്ച­യ’ സ­ങ്ക­ല്പ­ത്തെ ഈ ഉൾ­ക്കാ­ഴ്ച­കൾ തി­രു­ത്തി­ക്കു­റി­ക്കു­ന്നു. സ്വ­പ്ന­ത്തെ, വി­ശ്വാ­സ­ത്തെ, പ്ര­തി­ജ്ഞാ­പ­നം ചെ­യ്യു­ന്ന അ­ബോ­ധ­ത്തി­ന്റെ രാ­ഷ്ട്രീ­യ­മാ­ണു് ഈ ബദൽ രാ­ഷ്ട്രീ­യ­ത്തി­ന്റെ ര­ഹ­സ്യ­ശ­ക്തി­യെ­ന്നും കവിത ആ­ത്യ­ന്തി­ക­മാ­യും പ്ര­തി­ജ്ഞാ­പ­നം ചെ­യ്യു­ന്നു. സ്വ­പ്ന­ത്തി­ന്റെ അ­ബോ­ധ­ത്തി­ന്റെ, വി­ശ്വാ­സ­ത്തി­ന്റെ ഈ സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ­മ­ണ്ഢ­ല­ത്തിൽ നി­ന്നു­ള്ള വി­ഛേ­ദ­ന­മാ­ണു് മ­ല­യാ­ളി­യു­ടെ രാ­ഷ്ട്രീ­യ അ­പ­ച­യ­ത്തി­ന്റെ മു­ഖ്യ­കാ­ര­ണ­മെ­ന്നു് ഭം­ഗ്യ­ന്ത­രേ­ണ കവിത സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്.

ഉ­ത്ത­രേ­ന്ത്യ­യി­ലെ മ­ഹാ­ശൈ­ത്യ­ത്തെ­യും കൊ­റോ­ണാ മ­ഹാ­മാ­രി­യു­ടെ ഭീ­ഷ­ണി­യെ­യും, ഭ­ര­ണ­കൂ­ട­ത്തി­ന്റെ സൈ­നി­ക­ശ­ക്തി­യെ­യും വെ­ല്ലു­വി­ളി­ച്ചു് കൊ­ണ്ടു്, ആഗോള കോർ­പ്പ­റേ­റ്റ് ബ­യോ­സാ­മ്രാ­ജ്യ­ത്തി­ന്റെ അ­ശ്വ­യ­ന്ത്ര­ങ്ങ­ളെ പി­ടി­ച്ചു കെ­ട്ടു­വാൻ ത­ല­സ്ഥാ­ന­ന­ഗ­രി­യെ വ­ള­ഞ്ഞു നിൽ­ക്കു­ന്ന ല­ക്ഷ­ക്ക­ണ­ക്കി­നു കർഷകർ പ്ര­ഖ്യാ­പി­ക്കു­ന്ന­തും ഇ­താ­ണു്: ജീ­വ­ന്റെ­യും ഭാ­വി­യു­ടെ­യും വി­ത്തു് വി­ത­ക്കാ­രും, അന്ന ദാ­താ­ക്ക­ളു­മാ­യ കർ­ഷ­ക­രാ­ണു് ഇ­ന്ത്യൻ വി­പ്ല­വ­ത്തി­ന്റെ, ബദൽ ജീ­വ­രാ­ഷ്ട്രീ­യ­ത്തി­ന്റെ മു­ഖ്യ­ശ­ക്തി, മു­ഖ്യ­കർ­ത്തൃ­ത്വം. സ്വ­പ്ന­ത്തി­ന്റെ­യും വി­ശ്വാ­സ­ത്തി­ന്റെ­യും അ­ബോ­ധ­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ­ത്തെ സം­ബ­ന്ധി­ച്ചു് കവിത നൽ­കു­ന്ന ഉൾ­ക്കാ­ഴ്ച­ക­ളെ ച­രി­ത്ര­പ­ര­മാ­യി ന്യാ­യീ­ക­രി­ക്കു­ക­യും സാ­ക്ഷാ­ത്ക്ക­രി­ക്കു­ക­യും വി­പു­ലീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു ഈ മ­ഹാ­സ­മ­ര­യ­ജ്ഞം. ജ­ന­ങ്ങ­ളു­ടെ അ­ന്ത­സ്ഥി­ത ശക്തി (immanent power as potentia), ജീ­വ­രാ­ഷ്ട്രീ­യ ശ­ക്തി­ക്കു, മു­ന്നിൽ ഭ­ര­ണ­കൂ­ടാ­ധി­കാ­രം നി­സ്തേ­ജ­മെ­ന്നു് ഈ സമരം തെ­ളി­യി­ക്കു­ന്നു. ത­ക­ഴി­യു­ടെ­യും കണ്ടൻ മൂ­പ്പ­ന്റെ­യും സ്വ­പ്ന­വി­വേ­ക­ത്തെ സാ­ക്ഷാ­ത്ക്കാ­ര­ത്തി­ലേ­ക്കു് ന­യി­ക്കാ­നെ­ന്ന വണ്ണം, വ­ന്ദ്യ­വ­യോ­ധി­ക­രാ­യ ല­ക്ഷ­ക്ക­ണ­ക്കി­നു കർഷിക ഋ­ഷി­മാർ ഈ മ­ഹാ­സ­മ­ര­യ­ജ്ഞ­ത്തിൽ അ­ണി­നി­ര­ക്കു­ന്ന­തു് നാം കാ­ണു­ന്നു. ഗു­രു­നാ­നാ­ക്കി­ന്റെ­യും ഗുരു തേ­ജ്ബ­ഹ­ദൂ­റി­ന്റെ­യും സാ­ത്വി­ക­വും ആ­ഗ്നേ­യ­വും സാ­മ്രാ­ജ്യ­വി­ദ്ധ്വം­സ­ക­വു­മാ­യ സ്വ­പ്ന­ങ്ങ­ളു­ടെ ത­ല­പ്പാ­വു­ക­ളി­ഞ്ഞ സിഖ് കർഷകർ ദി­ല്ലി­യി­ലേ­ക്കു­ള്ള ദേ­ശീ­യ­പാ­ത­ക­ളെ രാ­ഷ്ട്രീ­യ­വും ആ­ദ്ധ്യാ­ത്മി­ക­വു­മാ­യ പ്ര­ബു­ദ്ധ­ത­ക­ളു­ടെ സം­ഗ­മ­സ്ഥ­ലി­ക­ളാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. ജയ് കിസാൻ.

അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
വാ­ക്കു­കൾ വീർ­പ്പു­മു­ട്ടു­ന്നു! കാലിക പ്ര­സ­ക്ത­മാ­യ വളരെ വളരെ നല്ല സമഗ്ര നി­രൂ­പ­ണം.
പി. എഫ്. മാ­ത്യൂ­സ്: ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ
ഡോ. സംഗീത തി­രു­വൾ പി. പി:
ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ, എന്ന പി. എഫ് മാ­ത്യൂ­സി­ന്റെ ചെ­റു­ക­ഥ ആ­ധു­നി­കാ­ന­ന്ത­ര കാ­ല­ത്തി­ന്റെ നേർ­ക്കാ­ഴ്ച­ക­ളെ­യാ­ണു് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്. ഏറെ ക­യ്യ­ട­ക്ക­ത്തോ­ടെ ര­ചി­ച്ച ഈ ചെ­റു­ക­ഥ പാർ­ശ്വ­വ­ത്ക്ക­രി­ക്ക­പ്പെ­ടു­ന്ന വാർ­ദ്ധ­ക്യ­ത്തെ പ്ര­ശ്ന­വ­ത്ക്ക­രി­ക്കു­ന്ന ഒ­ന്നാ­ണു്. എ­ഴു­പ­തും എൺ­പ­തും വ­യ­സ്സു­വ­രെ കു­ടും­ബ­ത്തി­നും സ­മൂ­ഹ­ത്തി­നും വേ­ണ്ടി ജീ­വി­ച്ച അ­ച്ഛ­ന­മ്മ­മാ­രെ ജീ­വി­ത­ത്തി­ലെ തി­ര­ക്കു­കൾ പ­റ­ഞ്ഞു് നാം ഇ­ന്നു് ഒ­റ്റ­പ്പെ­ടു­ത്തു­ന്നു. മ­തി­ലി­നു മു­ക­ളിൽ നി­ന്നു് വീണു മ­രി­ച്ച 85 കാ­ര­നാ­യ ഗോ­പാ­ല­കൃ­ഷ്ണ ഗോഖലെ ന­മു­ക്കു മു­ന്നിൽ ഒരു ചോ­ദ്യ­ചി­ഹ്ന­മാ­കു­ന്നു. ഭാ­ര്യ­യു­ടേ­യും മ­ക്ക­ളു­ടേ­യും എ­തിർ­പ്പി­നെ അ­വ­ഗ­ണി­ച്ചു് ഗ്രാ­മ­ത്തിൽ നി­ന്നും കൊ­ണ്ടു­വ­ന്ന ന­കു­ല­ന്റെ അമ്മ ഒ­ന്നു് പി­ട­യ്ക്ക­പോ­ലും ചെ­യ്യാ­തെ മ­രി­ച്ച തോ­ട്ടു­മീ­നി­നെ പോ­ലെ­യാ­യി­രു­ന്നു. കു­ളി­പ്പി­ച്ചു് പൗ­ഡ­റി­ട്ടി­ട്ടും മാ­യാ­തെ കി­ട­ന്ന ആ നീ­ല­നി­റം പോ­ലീ­സു­കാ­ര­നാ­യി­ട്ടും അയാൾ വി­ട്ടു­ക­ള­യു­ന്നു. മ­നോ­വി­ഭ്രാ­ന്തി കാ­ട്ടി­ത്തു­ട­ങ്ങി­യ ഭാ­ര്യ­യെ മക്കൾ കൈ­വ­യ്ക്കു­ന്ന­തു ക­ണ്ടു് സ­ഹി­ക്കാ­നാ­വാ­തെ അവരെ കൊ­ന്നു കൊ­ണ്ടു് ജ­യി­ലി­ലെ­ത്തു­ന്ന ഭർ­ത്താ­വു്. ഈ മ­ര­ണ­ങ്ങ­ളു­ടെ­യൊ­ന്നും പൊ­രു­ളു­കൾ തേടി നാം പോ­കു­ന്നി­ല്ല. ഓ­രോ­രു­ത്തർ­ക്കും മ­രി­ക്കാ­നു­ള്ള കേവല കാ­ര­ണ­ങ്ങൾ മാ­ത്ര­മാ­യി നാം അതിനെ കാ­ണു­ന്നു. യാ­ന്ത്രി­ക­മാ­യ ആ­ധു­നി­ക യു­ഗ­ത്തി­ലെ കാ­ല­ഹ­ര­ണ­പ്പെ­ട്ട മ­നു­ഷ്യ­രാ­ണി­വ­രെ­ല്ലാം. നാളെ ന­മ്മ­ളും ഇ­തു­പോ­ലെ കാ­ല­ഹ­ര­ണ­പ്പെ­ട്ട­വ­രാ­കും എന്നു ചി­ന്തി­ക്കാൻ പോലും നേ­ര­മി­ല്ലാ­തെ എ­വി­ടേ­ക്കോ ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു നമ്മൾ.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ശ്രീ­ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ­ക­ലാ­ശാ­ല­യി­ലെ മലയാള വി­ഭാ­ഗം പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന അർ­ദ്ധ­വാർ­ഷി­ക ഗവേഷണ ജേർ­ണ­ലാ­യ “ചെ­ങ്ങ­ഴി”യുടെ ഒ­ന്നാം വാ­ല്യം ഒ­ന്നാം ല­ക്ക­ത്തി­ന്റെ ഡി­ജി­റ്റൽ പ­തി­പ്പു­കൾ സാ­യാ­ഹ്ന വാ­യ­ന­ക്കാർ­ക്കു് ല­ഭ്യ­മാ­ക്കു­ക­യാ­ണു്: http://ax.sayahna.org/chengazhi/index.html (എച്. റ്റി. എം. എൽ) http://ax.sayahna.org/chengazhi/chengazhi-​1-1.pdf (പി­ഡി­എ­ഫ്) മറ്റു ല­ക്ക­ങ്ങ­ളു­ടെ പ­ണി­ന­ട­ക്കു­ന്നു, തീ­രു­ന്ന­ത­നു­സ­രി­ച്ചു് ല­ഭ്യ­മാ­ക്കു­ന്ന­താ­ണു്.
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
റി­വർ­വാ­ലി ഡി­ജി­റ്റൽ ലൈ­ബ്ര­റി­യു­ടെ പുതിയ വെബ് സൈ­റ്റ്: http://dl.sayahna.org

(ഡി­സം­ബർ 13 മുതൽ 25 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
പി. എഫ്. മാ­ത്യൂ­സ്: ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ
ഡോ. സംഗീത:
ചില പ്രാ­ചീ­ന വി­കാ­ര­ങ്ങൾ എന്ന പി. എഫ്. മാ­ത്യൂ­സി­ന്റെ ചെ­റു­ക­ഥ ആ­ധു­നി­കാ­ന­ന്ത­ര കാ­ല­ത്തി­ന്റെ നേർ­ക്കാ­ഴ്ച­ക­ളെ­യാ­ണു് മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്. ഏറെ ക­യ്യ­ട­ക്ക­ത്തോ­ടെ ര­ചി­ച്ച ഈ ചെ­റു­ക­ഥ പാർ­ശ്വ­വ­ത്ക്ക­രി­ക്ക­പ്പെ­ടു­ന്ന വാർ­ദ്ധ­ക്യ­ത്തെ പ്ര­ശ്ന­വ­ത്ക്ക­രി­ക്കു­ന്ന ഒ­ന്നാ­ണു്. എ­ഴു­പ­തും എൺ­പ­തും വ­യ­സ്സു­വ­രെ കു­ടും­ബ­ത്തി­നും സ­മൂ­ഹ­ത്തി­നും വേ­ണ്ടി ജീ­വി­ച്ച അ­ച്ഛ­ന­മ്മ­മാ­രെ ജീ­വി­ത­ത്തി­ലെ തി­ര­ക്കു­കൾ പ­റ­ഞ്ഞു് നാം ഇ­ന്നു് ഒ­റ്റ­പ്പെ­ടു­ത്തു­ന്നു. മ­തി­ലി­നു മു­ക­ളിൽ നി­ന്നു് വീണു മ­രി­ച്ച 85 കാ­ര­നാ­യ ഗോ­പാ­ല­കൃ­ഷ്ണ ഗോഖലെ ന­മു­ക്കു മു­ന്നിൽ ഒരു ചോ­ദ്യ­ചി­ഹ്ന­മാ­കു­ന്നു. ഭാ­ര്യ­യു­ടേ­യും മ­ക്ക­ളു­ടേ­യും എ­തിർ­പ്പി­നെ അ­വ­ഗ­ണി­ച്ചു് ഗ്രാ­മ­ത്തിൽ നി­ന്നും കൊ­ണ്ടു­വ­ന്ന ന­കു­ല­ന്റെ അമ്മ ഒ­ന്നു് പി­ട­യ്ക്ക­പോ­ലും ചെ­യ്യാ­തെ മ­രി­ച്ച തോ­ട്ടു­മീ­നി­നെ പോ­ലെ­യാ­യി­രു­ന്നു. കു­ളി­പ്പി­ച്ചു് പൗ­ഡ­റി­ട്ടി­ട്ടും മാ­യാ­തെ കി­ട­ന്ന ആ നീ­ല­നി­റം പോ­ലീ­സു­കാ­ര­നാ­യി­ട്ടും അയാൾ വി­ട്ടു­ക­ള­യു­ന്നു. മ­നോ­വി­ഭ്രാ­ന്തി കാ­ട്ടി­ത്തു­ട­ങ്ങി­യ ഭാ­ര്യ­യെ മക്കൾ കൈ­വ­യ്ക്കു­ന്ന­തു ക­ണ്ടു് സ­ഹി­ക്കാ­നാ­വാ­തെ അവരെ കൊ­ന്നു കൊ­ണ്ടു് ജ­യി­ലി­ലെ­ത്തു­ന്ന ഭർ­ത്താ­വു്. യാ­ന്ത്രി­ക­മാ­യ ആ­ധു­നി­ക യു­ഗ­ത്തി­ലെ കാ­ല­ഹ­ര­ണ­പ്പെ­ട്ട മ­നു­ഷ്യ­രാ­ണി­വ­രെ­ല്ലാം. നാളെ ന­മ്മ­ളും ഇ­തു­പോ­ലെ കാ­ല­ഹ­ര­ണ­പ്പെ­ട്ട­വ­രാ­കും എന്നു ചി­ന്തി­ക്കാൻ പോലും നേ­ര­മി­ല്ലാ­തെ എ­വി­ടേ­യ്ക്കോ ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു നമ്മൾ.
മ­ധു­സൂ­ദ­നൻ: ആ­കാ­ശ­ത്തി­ന്റെ ആകൃതി ദീർ­ഘ­ച­തു­രം
കെ. ജി. എസ്.:

മധു,

വി­ചി­ത്ര ഗഹനം,

ഈ ദൃ­ശ്യ­വാ­ഹി­നി.

കെ. ടി. ബാ­ബു­രാ­ജ്: മാർ­ക്സ്, ലെനിൻ, അജിത
കെ. സ­ച്ചി­ദാ­ന­ന്ദൻ:
കഥ വ­ല്ലാ­തെ സ്പർ­ശി­ച്ചു. ഒരു കാലം മു­ഴു­വൻ മ­ന­സ്സി­ലൂ­ടെ ക­ട­ന്നു പോയി, അ­തി­ന്റെ പ­രി­ണാ­മ­വും. എ­ങ്കി­ലും കർഷകർ സമരം ചെ­യ്യു­ന്ന­തി­ന്നു മൂ­ന്നു കി­ലോ­മീ­റ്റർ അ­ടു­ത്തി­രു­ന്നു് വെ­റു­തേ വെ­റു­തേ എന്നു പറയാൻ മ­ന­സ്സു വ­രു­ന്നി­ല്ല.
കെ. ജി. എസ്.: ക­യ്പു്
രാജൻ:

നേ­ര­ത്തി­ന്റെ

നേ­രി­ന്റെ

ക­യ്പ്പും

ക­ണ്ണീ­രും

ക­ട­ഞ്ഞ­തി­നു

നന്ദി മാഷെ…

കെ. സ­ച്ചി­ദാ­ന­ന്ദൻ:
ക­വി­ത­യും വാ­യ­ന­യും: ക­യ്പ്പി­ന്റെ സൗ­ന്ദ­ര്യ­ശാ­സ്ത്രം ന­ന്നാ­യി. സ്നേ­ഹം.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
‘ക­യ്പു് ’: മാ­ന­വി­ക­വും പാ­രി­സ്ഥി­തി­ക­വും എല്ലാ പ്ര­ഭാ­ത­ത്തി­ലും ആ­വി­പാ­റു­ന്ന ചൂ­ടു­ചാ­യ­യും മോ­ന്തി ദി­ന­പ്പ­ത്ര­ങ്ങൾ­ക്കു­മു­ന്നിൽ നാം ഇ­രു­ന്നു് ലോക വി­ശേ­ഷ­ങ്ങൾ അ­റി­യു­ന്നു. ചാ­യ­യി­ല്ലാ­ത്ത പ്ര­ഭാ­തം ന­മു­ക്കു് സ­ങ്ക­ല്പി­ക്കാ­നാ­കി­ല്ല. ഇ­തി­നു­വേ­ണ്ടി അ­ദ്ധ്വാ­നി­ക്കു­ന്ന പ­ര­ശ്ശ­തം മ­നു­ഷ്യർ കാ­ലി­ത്തൊ­ഴു­ത്തു­ക­ളേ­ക്കാൾ മോ­ശ­മാ­യ ലാ­യ­ങ്ങ­ളി­ലാ­ണു് മ­ല­മു­ക­ളിൽ ക­ഴി­യു­ന്ന­തു്. അവരിൽ പെ­ട്ടി­മു­ടി­യി­ലെ ഒരു കോളനി തന്നെ ക­ഴി­ഞ്ഞ ജൂ­ലാ­യ് മാ­സ­ത്തെ ഉരുൾ പൊ­ട്ട­ലിൽ തു­ട­ച്ചു­മാ­റ്റ­പ്പെ­ട്ടു. അർ­ദ്ധ­രാ­ത്രി­യിൽ നി­ന­ച്ചി­രി­ക്കാ­തെ അവരെ മല വി­ഴു­ങ്ങി. ആ­രൊ­ക്കെ ജീ­വ­നോ­ടെ മ­ണ്ണിൽ­ക്കു­രു­ങ്ങി­ക്കി­ട­പ്പു­ണ്ടെ­ന്ന­റി­യാൻ ആ­കാം­ക്ഷാ­ഭ­രി­ത­മാ­യ ദി­ന­രാ­ത്ര­ങ്ങൾ, ആ­ഴ്ച­കൾ. ഒരു വ­ളർ­ത്തു­നാ­യ മോ­ങ്ങി­ക്കൊ­ണ്ടു് എ­ല്ലാ­ദി­വ­സ­വും ര­ക്ഷാ­പ്ര­വർ­ത്ത­കർ­ക്കൊ­പ്പം. ഹൃ­ദ­യ­ഭേ­ദ­ക­മാ­യ കാഴ്ച. ഫ­ല­ത്തിൽ കു­റ­ച്ചു് അ­നാ­ഥ­ബാ­ല്യ­ങ്ങ­ളും ഈ വ­ളർ­ത്തു­നാ­യും ദു­ര­ന്ത­ത്തി­ന്റെ ബാ­ക്കി­പ­ത്ര­മാ­യി ഇ­ന്നും അവിടെ ദു­രി­ത­സ­ന്ധി­യിൽ ക­ഴി­ച്ചു­കൂ­ട്ടു­ന്നു. ഇ­താ­ണു് കെ. ജി. എ­സ്സി­ന്റെ ‘ക­യ്പു്’ എന്ന ക­വി­ത­യു­ടെ സ­ന്ദർ­ഭം. ഉ­റ്റ­വ­രെ­വി­ടെ ഊ­രെ­വി­ടെ എ­ന്നു­പോ­ലും അ­റി­യാ­ത്ത സ്ഥി­തി. എല്ലാ അ­ട­യാ­ള­ങ്ങ­ളും മാ­ഞ്ഞി­രി­ക്കു­ന്നു. എ­ങ്കി­ലും എ­ങ്ങ­നെ തേ­ടാ­തി­രി­ക്കും. ഏ­തെ­ങ്കി­ലു­മൊ­രു നെ­ഞ്ചിൽ ജീ­വ­ന്റെ മി­ടി­പ്പു­ണ്ടെ­ങ്കി­ലോ? ജെ­സി­ബി വ­രു­ന്നു. ഉ­റ്റ­വർ ഉ­ണ­രാ­തെ­ത്തി­യ­തു് ജെ­സി­ബി തൊ­ട്ടി­ലിൽ. കി­ട്ടു­ന്ന­തു് മേൽ­പ്പു­ര, കീ­ഴ്പ്പു­ര ജ­ന്ന­ലു­കൾ തു­ട­ങ്ങി­യ മ­നു­ഷ്യാ­ല­യ ശി­ഷ്ട­ങ്ങൾ. കി­ട്ടി­യ കീ­റർ­ത്ഥ­ങ്ങ­ളെ­ല്ലാം കൊ­ണ്ടു­വ­രു­ന്ന­തു് ക­യ്പേ­റി­യ സൂ­ച­ന­കൾ. നാ­ഗ­രി­കാർ­ത്തി­യു­ടെ പൊ­ന്മു­ട്ട­വി­ള­യു­ന്ന ഖ­നി­ക­ളാ­യി­രു­ന്നു ന­മ്മു­ടെ പ­ശ്ചി­മ­ഘ­ട്ട മ­ല­നി­ര­കൾ. നാ­ഗ­രി­കാർ­ത്തി­യു­ടെ ദ­ല്ലാ­ള­ന്മാർ തോ­ണ്ടി­യ കു­ഴി­ക­ളാ­ണു് തേ­യി­ല­ത്തൊ­ഴി­ലാ­ളി­ക­ളു­ടെ മ­ര­ണ­ക്കു­ഴി­യാ­യി മാ­റി­യ­തു്. ഭാ­വി­യി­ലേ­ക്കു് കു­തി­ച്ച അ­വ­രു­ടെ­യും വി­ക­സ­ന­ഭ്രാ­ന്തി­ന്റെ­യും പാ­ദ­ങ്ങൾ പ്രാ­ചീ­ന­ത­യിൽ ചി­ന്നി­ച്ചി­ത­റി. ഉ­യ­രാ­നൊ­രു­ങ്ങി­യ പു­രോ­ഗ­തി പാ­താ­ള­ത്തിൽ പ­തി­ച്ചു.

എ­ങ്കി­ലും തെ­ര­യാ­തെ­ങ്ങ­നെ?

എ­വി­ടെ­യു­മാ­ഴു­മൊ­ടു­ക്ക­ത്തിൽ

എ­ല്ലാ­റ്റി­ലു­മു­ള്ള ക­യ­ത്തിൽ

ക­രി­വെ­യി­ലെ­രി­യും മൌ­ന­ത്തിൽ

കൂ­നി­യി­രി­ക്കു­ന്നു­ണ്ടാ­വാം

കാ­ണാ­താ­യ മു­തിർ­ന്നോർ.

തു­ടർ­ന്നു­ള്ള പ്ര­യോ­ഗം ഹൃ­ദ­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ നി­ന്നു വ­രു­ന്ന­തു്:

മൃ­തി­യി­ലു­മൊ­രു ക­ളി­മൈ­താ­നം

ക­ണ്ടു് കി­ടാ­ങ്ങൾ

ക­ളി­യാ­ടു­ക­യാ­വാ­മ­വി­ടെ.

തെ­ര­യാ­തെ­ങ്ങ­നെ?

ഒ­ന്നും കി­ട്ടാ­നി­ട­യി­ല്ലെ­ങ്കി­ലും പ്ര­തീ­ക്ഷ­യു­ടെ തെ­ര­ച്ചിൽ തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു.

ഒ­ടു­വിൽ നേ­രേ­തെ­ന്ന­റി­യാ­ത്ത സ­മൂ­ഹ­ത്തി­നു നേരെ മൂർ­ച്ച­യേ­റി­യ ചോ­ദ്യ­ശ­ര­ങ്ങൾ ഉ­തിർ­ക്കു­ക­യാ­ണു് കവി.

ഒ­ച്ച­യി­ലു­യ­രും മൂകത നേരോ?

ചി­രി­യി­ലൊ­ലി­ക്കും ക­ണ്ണീർ നേരോ?

വി­രി­യ­ലിൽ വി­ള­യും കരിയൽ നേരോ?

നേരോ, കു­തി­ക­ളി­ലു­റ­യു­മ­ന­ങ്ങാ­യ്ക?

അ­റി­വേ­ക്കാൾ അ­റി­വി­ല്ലാ­യ്ക­കൾ

വാഴും പുരമോ ന­മ്മു­ടെ പ്ര­ജ്ഞ?

ഇ­തി­നു­ള്ള ഉ­ത്ത­ര­ങ്ങൾ ന­മു­ക്ക­റി­യാം. നാം അ­തെ­ല്ലാം ക­ണ്ടി­ല്ലെ­ന്നും കേ­ട്ടി­ല്ലെ­ന്നും ന­ടി­ക്കു­ക­യാ­ണു്. അ­താ­ണു് ഉ­പ­ഭോ­ഗാർ­ത്തി നി­യ­ന്ത്രി­ക്കാ­നാ­വാ­ത്ത ന­മു­ക്കു് പ്രി­യം. ഭ­ര­ണ­കൂ­ട­ത്തി­നു് കോർ­പ്പ­റെ­റ്റ് താ­ല്പ­ര്യ­ങ്ങ­ളൊ­ഴി­ഞ്ഞ നേ­ര­വു­മി­ല്ല. അ­ങ്ങ­നെ വ­രു­മ്പോൾ പെ­ട്ടി­മു­ടി പ്ര­കൃ­തി­ദു­ര­ന്ത ച­രി­ത്ര­ത്തി­ലെ മ­റ്റൊ­രു ദു­ര­ന്ത­മാ­യി, അ­ടു­ത്ത ദു­ര­ന്ത­മു­ണ്ടാ­കും വരെ, മാ­ത്രം നാം ഓർ­ക്കു­ന്നു. അവിടെ അ­വ­ശേ­ഷി­ക്കു­ന്ന ജീ­വി­ത­ങ്ങ­ളെ സം­ര­ക്ഷി­ക്കാൻ, ഇ­നി­മ­റ്റൊ­രു ദു­ര­ന്തം ആ­വർ­ത്തി­ക്കാ­തി­രി­ക്കാൻ ന­മ്മു­ടെ ഭ­ര­ണ­കൂ­ട­ത്തി­നു് ഉ­ത്ത­ര­വാ­ദി­ത്ത്വം ഉ­ണ്ടാ­കേ­ണ്ട­ത­ല്ലെ. പെൺ­പി­ളൈ സമരം രാ­ഷ്ട്രീ­യ കു­ത­ന്ത്ര­ങ്ങൾ­കൊ­ണ്ടു് പ­രാ­ജ­യ­പ്പെ­ടു­ത്തി­യ­താ­ണു് ന­മ്മു­ടെ രാ­ഷ്ട്രീ­യ ദു­ഷ്പ്ര­ഭു­ത്വ ഗരിമ.

എ­ല്ലാം കൊ­ണ്ടും ഇ­രു­ണ്ട കാലം: സം­ഭ­വി­ച്ച­തി­ലും സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തി­ലും എ­ല്ലാം ഒരേ ക­യ്പു്. അ­താ­ണു് കെ. ജി. എ­സ്സി­ന്റെ കവിത നമ്മെ ഓർ­മ്മി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. എല്ലാ കെ. ജി. എസ്. ക­വി­ത­ക­ളേ­യും പോലെ ‘ക­യ്പും’ ഒരു പാ­രി­സ്ഥി­തി­ക, മാ­ന­വീ­ക ക­വി­ത­യാ­ണു്. അ­തി­ജീ­വ­ന­ത്തി­ന്റേ­യും!

ശ്രീ എ. പ്ര­താ­പ­ന്റെ വാ­യ­നാ­നു­ഭ­വം ഹൃ­ദ്യ­മാ­യി. അ­ദ്ദേ­ഹം പ­റ­യു­ന്ന­തു­പോ­ലെ കെ. ജി. എസ്. ച­രി­ത്ര­ത്തി­ന്റെ പൊരുൾ ഭൂ­ത­കാ­ല­ത്തിൽ നി­ന്നു കു­ഴി­ച്ചെ­ടു­ക്കു­ക­യാ­ണു്. ‘മ­ണ്ണി­ന്ന­ടി­യിൽ അ­ട­ക്കം­ചെ­യ്യ­പ്പെ­ട്ട പൗ­രാ­ണി­ക ന­ഗ­ര­ങ്ങ­ളെ­ന്ന­പോ­ലെ, ഓർ­മ്മ­യിൽ പു­ത­ഞ്ഞു­കി­ട­ക്കു­ന്നു ന­മ്മു­ടെ അ­നു­ഭ­വ­ങ്ങൾ. മ­റ­വു­ചെ­യ്യ­പ്പെ­ട്ട സ്വ­ന്തം ഭൂ­ത­കാ­ല­ത്തെ സ­മീ­പി­ക്കു­ന്ന ഒ­രു­വ­നു കു­ഴി­വെ­ട്ടു­കാ­ര­നെ പോലെ ആകാത വയ്യ… ക­വി­ത­യും ഒരു ഖ­ന­ന­മാ­ണു്. കെ. ജി. എ­സ്സി­ന്റെ ക­വി­ത­യിൽ ആ കി­ള­യ്ക്കൽ ച­രി­ത്ര­ത്തി­ന്റെ മേൽ­മ­ണ്ണു നീ­ക്കു­ന്ന ഉ­ദാ­സീ­ന ക്രിയ അല്ല. ആ­ഴ­ത്തി­ലാ­ഴ­ത്തിൽ വീ­ണ്ടെ­ടു­പ്പാ­നു­ള്ള മി­ടി­പ്പു­കൾ ഇ­നി­യും ബാ­ക്കി­യു­ണ്ടോ എന്ന അ­വ­സാ­നി­ക്കാ­ത്ത തെ­ര­ച്ചി­ലാ­ണ­തു്. വീ­ട്ടു­മു­റ്റ­ത്തെ കി­ണ­റ്റിൽ­നി­ന്നു് മോ­ഹൻ­ജൊ­ദാ­രോ­വി­ലെ മ­രി­ച്ച­വ­രു­ടെ മേ­ട്ടി­ലെ പു­ഷ്ക­ര­ത്തോ­ളം എ­ത്തു­ന്ന ഒ­ന്നു്.’

ക­രു­ണാ­ക­രൻ:

മേൽ­പ്പു­ര കീ­ഴ്പ്പു­ര പോ­യൊ­രു ജന്നൽ

തല വി­ട്ടു് തു­റി­ച്ചൊ­രു ക­ണ്ണാ­യ്.

പ­ഴ­യൊ­രു കാളി ക്ഷേ­ത്ര­ത്തി­ന്റെ മു­മ്പിൽ നി­ന്നും ഓടി ര­ക്ഷ­പ്പെ­ടു­ന്ന സ്വ­പ്നം, എല്ലാ വ­രി­ക­ളും ഇ­ല്ലാ­ത്ത വാതിൽ ഒ­ച്ച­വെ­ക്കു­ന്ന പോലെ…

അ­സാ­ധ്യ കവിത!

ഹബീബ്, എം. എച്ച്.:

ഭാ­വി­യി­ലേ­ക്കു് കു­തി­ച്ച പ­ദ­ങ്ങൾ

പ്രാ­ചീ­ന­ത­യിൽ ചി­ന്നി­ച്ചി­ത­റി.

ഉ­യ­ര­ത്തി­നൊ­രു­ങ്ങി­യ­തെ­ല്ലാം

പാ­താ­ള­ത്തി­ല­ട­ങ്ങി­യ­മർ­ന്നു.

പ്രാ­ചീ­ന­ത­യും പാ­താ­ള­വും ന­മു­ക്കു് അ­ത്ര­മാ­ത്രം അ­രു­കി­ലാ­ണു്!

സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ഡി­സം­ബർ മാ­സ­ത്തെ കാ­റ്റ­ലോ­ഗ് ഈ ക­ണ്ണി­യിൽ: http://books.sayahna.org/ml/pdf/releases-​dec-20.pdf ഇ­തു­വ­രെ­യു­ള്ള എല്ലാ ഫോൺ പ­തി­പ്പു­ക­ളും ഇവിടെ: http://dl.sayahna.org/dl-​p-pdfs.html കവർ പേ­ജി­ന്റെ ചെറിയ ചി­ത്ര­ങ്ങ­ള­ട­ക്ക­മാ­ണു് ലി­ങ്കു­കൾ ന­ല്കി­യി­ട്ടു­ള്ള­തു്. കൂ­ടാ­തെ കാ­റ്റ­ലോ­ഗിൽ ഇ­ല്ലാ­ത്ത ഉ­ള്ളൂ­രി­ന്റെ സാ­ഹി­ത്യ­ച­രി­ത്രം, കെ ദാ­മോ­ദ­ര­ന്റെ സ­മ്പൂർ­ണ്ണ­കൃ­തി­കൾ എ­ന്നി­വ­യു­ടെ ഫോൺ പ­തി­പ്പു­ക­ളും ഇ­വി­ടെ­യു­ണ്ടു്.

(ഡി­സം­ബർ 26 മുതൽ ജ­നു­വ­രി 16 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
ഷൗ­ക്ക­ത്ത­ലീ ഖാൻ: ഒരു വാ­യ­ന­ക്കാ­ര­ന്റെ പക്ഷി ജീ­വി­തം
പ്ര­താ­പൻ, എ.:
വ­ന്നേ­രി നാ­ട്ടി­ലെ രാജൻ എന്ന പ­പ്പ­ട­പ്പ­ണി­ക്കാ­ര­നെ കു­റി­ച്ചു­ള്ള ഷൗ­ക്ക­ത്ത­ലീ ഖാ­ന്റെ എ­ഴു­ത്തു് കേമം. ച­രി­ത്ര­ത്തി­ന്റെ വലിയ വ­ല­ക്ക­ണ്ണി­ക­ളിൽ നി­ന്നു് എ­പ്പോ­ഴും ഊർ­ന്നു പോ­കു­ന്ന ചെറിയ മ­നു­ഷ്യ­രെ വീ­ണ്ടും ച­രി­ത്ര­ത്തി­ലേ­ക്കു് ആ­ന­യി­ക്കു­ന്ന ഐ­തി­ഹ്യ­ത്തി­ന്റെ വലകൾ കൊ­ണ്ടു നെയ്ത ആ­ഖ്യാ­ന രീ­തി­യും ന­ന്നാ­യി. എറിക് ഹോ­ബ്സോ­മി­ന്റെ Uncommon People എന്ന പു­സ്ത­കം ഇ­ത്ത­രം സാ­ധാ­ര­ണ­ക്കാ­രെ, ച­രി­ത്രം നിർ­മ്മി­ച്ചി­ട്ടും ച­രി­ത്ര­ത്തിൽ ഇ­ല്ലാ­തെ പോ­യ­വ­രെ കു­റി­ച്ചാ­ണു്. സാ­ധാ­ര­ണ ഗ­തി­യിൽ കു­ടും­ബ­ത്തി­ന്റെ­യും അ­യൽ­ക്കാ­രു­ടേ­യും ഇടയിൽ മാ­ത്രം, ജനന മരണ ര­ജി­സ്റ്റ­റു­ക­ളിൽ മാ­ത്രം ഒ­ടു­ങ്ങി­പ്പോ­കു­ന്ന­വ­രെ കു­റി­ച്ചു്. സാ­ധാ­ര­ണ­ക്കാർ എന്ന പദം തേ­ഞ്ഞു പോയതു കൊ­ണ്ടു് മാ­ത്രം ഹോ­ബ്സോം അവരെ അ­സാ­ധാ­ര­ണ­ക്കാർ എ­ന്നു് വി­ളി­ച്ചു. വേ­റി­ട്ട കാ­ഴ്ച­ക­ള­ല്ല, ച­രി­ത്ര­ത്തിൽ വേ­രോ­ടി­യ കാ­ഴ്ച­ക­ള­ത്രെ ഇ­തെ­ല്ലാം.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ: ഹമ്പി അ­നു­ഭ­വം
കെ. വി­നോ­ദ് ച­ന്ദ്രൻ:
ശ്രീ ടി. ആർ. വേ­ണു­ഗോ­പാ­ലി­ന്റെ ‘ഹമ്പി അ­നു­ഭ­വം’ (ആ­ദ്യ­ഭാ­ഗം) ഹൃ­ദ്യ­മാ­യി. സ­ജീ­വ­വും സ­മൃ­ദ്ധ­സു­ന്ദ­ര­വു­മാ­യ മ­റ്റൊ­രു കാ­ല­ത്തി­ലേ­ക്കും ച­രി­ത്ര­ത്തി­ലേ­ക്കും സം­സ്കൃ­തി­യി­ലേ­ക്കും, ഉള്ള തീർ­ഥാ­ട­ന­ത്തി­ന്റെ/ ച­രി­ത്രാ­ട­ന­ത്തി­ന്റെ/സ്വ­പ്നാ­ട­ന­ത്തി­ന്റെ ഉ­ദ്വേ­ഗ­ങ്ങ­ളാ­ണു് വേ­ണു­ഗോ­പാ­ലി­ന്റെ ലേഖനം പ­കർ­ന്നു് ത­ന്ന­തു്. വി­ജ­യ­ന­ഗ­ര­കാ­ല­ത്തെ, സം­സ്കൃ­തി­യെ, ച­രി­ത്ര­സ­മ­ഗ്ര­ത­യിൽ വീ­ക്ഷി­ക്കു­ന്ന ലേഖനം ഹ­മ്പി­യു­ടെ ഹൃ­ദ­യ­സ്പ­ന്ദ­ന­ങ്ങൾ പി­ടി­ച്ചെ­ടു­ക്കു­ന്ന­താ­യി അ­നു­ഭ­വ­പ്പെ­ട്ടു. അ­ടു­ത്ത ഭാ­ഗ­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്നു. വേ­ണു­ഗോ­പാ­ലി­നും സാ­യ­ഹ്ന­യ്ക്കും അ­ഭി­വാ­ദ്യ­ങ്ങൾ!
ഡോ. പി. കെ. ശ്രീ­കു­മാർ:
വിജയ നഗര സാ­മ്രാ­ജ്യ­ത്തി­ന്റെ അ­ധഃ­പ­ത­നം വി­ഭ­ജി­ചു് ഭ­രി­ക്കു­ക എന്ന ബ്രി­ട്ടീ­ഷ് ത­ന്ത്ര­ത്തിൽ ഊ­ന്നു­ന്ന പ­ഠ­ന­ങ്ങൾ ഒരു വ­ശ­ത്തു്. ശൈവ വൈ­ഷ്ണ­വ ഏ­റ്റു­മു­ട്ട­ലു­കൾ ശൈവ മ­ത­വ്യാ­പ­ന­ത്തോ­ടെ വലിയ തോതിൽ കർ­ണാ­ട­ക­ത്തിൽ ന­ട­ക്കു­ക­യു­ണ്ടാ­യി. തൊഴിൽ കു­ല­ങ്ങ­ളു­ടെ­യും തൊ­ട്ടു് കൂ­ടാ­ത്ത­വ­രു­ടെ­യും സാ­മൂ­ഹി­ക മാ­റ്റ­ങ്ങൾ­ക്കു് നി­ദാ­ന­മാ­യ ബ­സ­വ­ണ്ണ­യു­ടെ ശരണ പ്ര­സ്ഥാ­ന­ത്തെ പു­രോ­ഹി­ത­രും ബ്രാ­ഹ്മ­ണ­രും ചേർ­ന്നു് ഒ­തു­ക്കി. അതിനു ശേ­ഷ­മു­ള്ള വീര ശൈ­വ­രു­ടെ വ­ളർ­ച്ച ബ്രാ­ഹ്മ­ണ മ­ത­ത്തി­ന്നെ­തി­രെ ശ­ക്ത­മാ­യി നി­ല­ക്കൊ­ണ്ടു. (വിശദ വി­വ­ര­ങ്ങൾ­ക്കു് കാണുക, HS Shivaprakash, I keep Vigil On Rudra, Penguin Books, Gurgaon, 2010) വീര ശൈവർ, വൊ­ക്ക­ലി­ഗർ, ലിം­ഗാ­യ­ത്തു­കൾ... ഇ­ങ്ങ­നെ ഇ­ന്നും കർ­ണാ­ട­കം ഇ­വ­രു­ടെ നി­യ­ന്ത്ര­ണ­ത്തിൽ ആണു്. മാ­ത്ര­മ­ല്ല വലം കൈ ഇടം കൈ സം­പ്ര­ദാ­യം വലിയ തോതിൽ രാ­ഷ്ട്രീ­യ സ്വാ­ധീ­നം ചെ­ലു­ത്തി­യി­രി­ക്കാം. ഇ­ന്നും ശൈവ മ­ഠ­ങ്ങൾ ഭ­ര­ണ­ത്തിൽ ഇ­ട­പെ­ടു­ന്നു. ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ വിജയ ന­ഗ­ര­തി­ന്റെ അ­ധഃ­പ­ത­ന­ത്തിൽ ശൈ­വർ­ക്കു­ള്ള പ­ങ്കു് ത­ള്ളി­ക്ക­ള­യാ­വു­ന്ന­ത­ല്ല. ദ­ക്ഷി­നെ­ന്ത്യ­യി­ലെ ഏ­റ്റ­വും വലിയ സാ­മ്രാ­ജ്യ­മാ­യി­രു­ന്ന വി­ജ­യ­ന­ഗ­ര ത­ല­സ്ഥാ­ന­മാ­യ ഹ­മ്പി­യെ കു­റി­ച്ചു­ള്ള വി­ശ­ദ­മാ­യ വി­ല­യി­രു­ത്ത­ലാ­ണു് ശ്രീ ടി. ആർ. വേ­ണു­ഗോ­പാ­ല­ന്റെ ഹമ്പി അ­നു­ഭ­വം. പു­രാ­വൃ­ത്ത­ങ്ങൾ, പു­രാ­വ­സ്തു ല­ക്ഷ്യ­ങ്ങൾ, ലി­ഖി­ത­ങ്ങൾ, ച­രി­ത്ര­മെ­ഴു­ത്തു­കൾ, വിദേശ സ­ഞ്ചാ­ര ല­ക്ഷ്യ­ങ്ങൾ—ഇ­വ­യൊ­ക്കെ ആ­സ്പ­ദ­മാ­ക്കി ലളിത സു­ന്ദ­ര ശൈ­ലി­യിൽ എ­ഴു­തി­യ­തു്. ലേ­ഖ­ന­ത്തി­ന്റെ ഒ­ന്നാം ഭാഗം വി­ദേ­ശ­സ­ഞ്ചാ­രി­ക­ളു­ടെ വി­വ­ര­ണ­ങ്ങ­ളിൽ ഊന്നി വി­ക­സി­പ്പി­ച്ചി­രി­ക്കു­ന്നു. കൊ­ട്ടാ­ര­ക്കെ­ട്ടു­കൾ, ഹിന്ദു-​ജൈന ആരാധന കേ­ന്ദ്ര­ങ്ങൾ, മ­ഹാ­ന­വ­മി ആ­ഘോ­ഷ­ങ്ങൾ, വാണിഭ കേ­ന്ദ്ര­ങ്ങൾ—ഇ­തൊ­ക്കെ­ത്ത­ന്നെ­യും ഭ­ര­ണ­ക്ര­മ­ത്തി­ന്റെ അ­ധി­കാ­ര­വും സ­മ്പ­ത്തു­മാ­യി ഉ­രു­വ­പ്പെ­ടു­ന്ന­തു് കാണാം. പ്ര­തി­രോ­ധ സ്ഥാ­ന­ങ്ങ­ളാ­യ കോ­ട്ട­കൾ, സൈ­നി­കർ, ക­ച്ച­വ­ട­ക്കാർ, വി­ദേ­ശി­കൾ ഇവർ അ­ണി­നി­ര­ക്കു­ന്ന ശി­ല്പ­ങ്ങൾ, സഹസ്ര ശ്രീ­രാ­മ പ്രതിനിധാനങ്ങൾ-​ബഹുസ്വരതയെ സർ­വ്വ­ത്മ­നാ സ്വീ­ക­രി­ച്ച ഒരു ഭരണ ക്ര­മ­ത്തി­ന്റെ ആ­ധാ­ര­ശി­ല­കൾ ഇവിടെ നി­ല­നി­ന്നു. നാ­ടി­നെ ഏക ശി­ലാ­ഖ­ണ്ഡ­മാ­ക്കു­വാൻ ത­ത്ര­പ്പെ­ടു­ന്ന­വർ ഈ ലേഖനം വാ­യി­ച്ചു നോ­ക്കു­ന്ന­തു് ഉ­ചി­ത­മാ­യി­രി­ക്കും.
കെ. ജി. എസ്.: ക­യ്പു്
കെ. വി­നോ­ദ് ച­ന്ദ്രൻ:
ക­യ്ക്കു­ന്ന വെ­ളി­വു­കൾ

കെ. ജി. എ­സ്സി­ന്റെ ‘ക­യ്പു്’ എന്ന ക­വി­ത­യും ക­യ്പി­ന്റെ രാഷ്ട്രീയ-​ലാവണ്യ വി­വ­ക്ഷ­ക­ളി­ലേ­ക്കു് സ­ഞ്ച­രി­ക്കു­ന്ന എ. പ്ര­താ­പ­ന്റെ അ­നു­ഭ­വ­ക്കു­റി­പ്പും ശ്ര­ദ്ധേ­യ­മാ­യി. മലയാള ഭാ­വു­ക­ത്വ­ത്തി­ലെ നിർ­ണ്ണാ­യ­ക­മാ­യ ഒരു രു­ചി­മാ­റ്റ­ത്തെ­യാ­ണു് ഈ ക­വി­ത­യും അ­തി­ന്റെ ഉ­ജ്ജ്വ­ല­മാ­യ നി­രൂ­പ­ണ­വും അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു്.

പെ­ട്ടി­മു­ടി­ദു­ര­ന്തം സൃ­ഷ്ടി­ച്ച മ­ഹാ­ഘാ­ത­ത്തെ മു­റ­വി­ളി­യും ഒ­പ്പാ­രും കൊ­ണ്ടു് ഒ­ഴി­പ്പി­ച്ചു ക­ള­യാ­തെ, വി­രേ­ച­ന­മോ സാ­ന്ത്വ­ന­മോ അ­നു­വ­ദി­ക്കാ­തെ, ഉടലിൽ, ഉ­യി­രിൽ, ചി­ന്ത­യിൽ, വാ­ക്കിൽ, വം­ശ­പ്ര­ജ്ഞ­യിൽ ഉ­ണ­ങ്ങാ­ത്ത ഒരു മു­റി­പ്പാ­ടാ­യി എ­ന്നെ­ന്നേ­ക്കു­മാ­യി കൊ­ത്തി­വ­യ്ക്കു­ക­യാ­ണു് കെ. ജി. എ­സ്സി­ന്റെ കവിത. നേരും നേ­ര­വും, ദു­ര­ന്ത­വും ഖേ­ദ­വും, ക­ണ്ണീ­രും ക്രോ­ധ­വും, ചോ­ദ്യ­വും മൗ­ന­വും വാ­റ്റി നീ­റ്റി­യെ­ടു­ത്ത ഒരു ക­ടും­ക­യ്പ്പു് കഷായം അതു് ന­മു­ക്കു് പ­ക­രു­ന്നു. പ്ര­താ­പൻ സൂ­ചി­പ്പി­ക്കു­ന്ന­തു് പോലെ, ന­മ്മു­ടെ ഈ­ച്ച­യാർ­ക്കു­ന്ന ശർ­ക്ക­ര­ഭാ­വു­ക­ത്വ­ത്തി­നു്, മ­ധു­രാ­തു­ര­ത്വ­ത്തി­നു്, മ­റു­മ­രു­ന്നാ­യി.

മ­ണ്ണി­ന­ടി­യിൽ ജീ­വ­നോ­ടെ മറവു് ചെ­യ്യ­പ്പെ­ട്ട ഉ­റ്റ­വ­രെ­യും ഊ­രി­നെ­യും, തെ­ര­യു­വാൻ ജെ. സി. ബി­യ്ക്കൊ­പ്പം, മണ്ണു മാ­ന്തി­കൾ­ക്കൊ­പ്പം, ര­ക്ഷാ­പ്ര­വർ­ത്ത­കർ­ക്കൊ­പ്പം ക­വി­ത­യു­മു­ണ്ടു്. ര­ക്ഷാ­സം­ഘം തി­രി­ച്ചു പോ­യാ­ലും ക­വി­ത­യു­ടെ തെ­ര­ച്ചിൽ, അ­വ­സാ­നി­ക്കു­ന്നി­ല്ല. നിർ­ത്താ­തെ തു­ട­രു­ന്ന ര­ക്ഷാ­പ്ര­വർ­ത്ത­ന­മാ­ണു് കവിത. ‘അ­ട­യാ­ള­ങ്ങൾ മ­റ­ഞ്ഞാ­ലും ആ­ശ­യി­രു­ണ്ടാ­ലും, കി­ട്ടു­ന്ന­തു കീ­റർ­ത്ഥ­ങ്ങ­ളും ക­യ്ക്കു­ന്ന സൂ­ച­ന­ക­ളാ­ണെ­ങ്കി­ലും ക­വി­ത­യു­ടെ ര­ക്ഷാ­ദൗ­ത്യ­ത്തി­നു് അ­റു­തി­യി­ല്ല. ‘വ­രു­മാ­രെ­ങ്കി­ലു­മെ­ന്ന’ ജീ­വ­ന്റെ മി­ടി­പ്പി­നാ­യി പ്ര­തീ­ക്ഷ­യോ­ടെ കാ­തോർ­ത്തു് കൊ­ണ്ടു് ക­വി­ത­യു­ടെ ര­ക്ഷാ­യ­ന്ത്ര­മു­ണ്ടാ­വും യു­ഗാ­ന്ത്യ­ത്തോ­ളം. കാ­ല­ത്തി­ന്റെ ഉ­രുൾ­പൊ­ട്ട­ലു­ക­ളിൽ മ­ണ്മ­റ­ഞ്ഞു പോയ ഉ­റ്റ­വ­രെ, ഊ­രു­ക­ളെ, ഭൂ­മി­യി­ലെ പ­റു­ദീ­സ­ക­ളെ, മ­റ­വി­യു­ടെ ത­മോ­ഗർ­ത്ത­ങ്ങ­ളിൽ പൂ­ണ്ടു് പോയ മ­ഹാ­നാ­ഗ­രി­ക­ത­ക­ളെ, സം­സ്കൃ­തി­ക­ളെ, ജ­ന­പ­ദ­ങ്ങ­ളെ, ജീ­വ­ന്റെ, ഓർ­മ്മ­യു­ടെ, തു­ടി­പ്പു­ക­ളെ, മൺ കൂനകൾ അ­ടർ­ത്തി മാ­റ്റി, വീ­ണ്ടെ­ടു­ക്കു­ന്ന സാം­സ്ക്കാ­രി­ക­വും, ഭാ­വു­ക­പ­ര­വു­മാ­യ ര­ക്ഷാ­പ്ര­വർ­ത്ത­ന­മാ­ണു് ഇവിടെ കവിത.

ര­ക്ഷാ­പ്ര­വർ­ത്ത­ക­നു്, നേ­രി­ടു­ന്ന­വ­നു്, ഊർ­ജ്ജം നൽ­കു­ന്ന (“മഹാ”)രോഗ്യ പാ­നീ­യ­മാ­ണു് ഈ തി­ക്ത­കം. ദു­ര­ന്ത­ത്തിൽ പൂ­ണ്ടു­പോ­യ ഉ­റ്റ­വ­രെ­യും ഊ­രി­നെ­യും നെ­ഞ്ചി­ന്റെ മി­ടി­പ്പു­ക­ളെ­യും തേടൽ മാ­ത്ര­മ­ല്ല, നാ­ഗ­രി­ക­മാ­യ ന­മ്മു­ടെ നേ­ര­ത്തി­ന്റെ നേ­രി­നെ ആരായൽ കൂ­ടി­യാ­ണു് കവിത. ഘ­ന­മൂ­ക­വും ശോ­ക­സാ­ന്ദ്ര­വു­മാ­യ അ­ന്തർ­ശ്രു­തി­യിൽ വി­ലാ­പ­വും വി­മർ­ശ­വും വി­ചാ­ര­ണ­യും കെ­ട്ടു് പി­ണ­യു­ന്നു. ദു­ര­ന്ത­ത്തി­ന്റെ കാ­ര്യ­കാ­ര­ണ­ങ്ങ­ളി­ലേ­ക്കു് നീ­ളു­ന്ന അ­ന്തർ­വി­ചാ­ര­ണ.

നാ­ഗ­രി­കാർ­ത്തി­കൾ പൊ­ന്മു­ട്ട­കൾ

തേ­ടി­ത്തോ­ണ്ടി­യ ഖനികൾ

നാടിൻ കൂട്ട മൃ­തി­ക്കു­ഴി­യാ­യി.

യാ­ദൃ­ഛി­ക­മാ­യ ഒരു പ്ര­കൃ­തി ദു­ര­ന്ത­മ­ല്ല പെ­ട്ടി­മു­ടി­യിൽ സം­ഭ­വി­ച്ച­തു്. മ­നു­ഷ്യ­സൃ­ഷ്ട­മാ­യ, ച­രി­ത്ര­ജ­ന്യ­മാ­യ ദു­ര­ന്തം. നാ­ഗ­രി­ക­ത ത­ന്നെ­യാ­ണു് ഇവിടെ പ്ര­തി­ക്കൂ­ട്ടിൽ. അ­തി­നാൽ നാ­ഗ­രി­ക­രാ­യ ന­മ്മു­ടെ ക്ഷ­ണി­ക വി­ലാ­പ­ങ്ങ­ളിൽ, രോ­ഷ­ങ്ങ­ളിൽ നു­ര­യു­ന്ന­തു് കാ­പ­ട്യ­വും ആ­ത്മ­വ­ഞ്ച­ന­യു­മാ­ണു് എന്ന ക­യ്ക്കു­ന്ന വെ­ളി­വിൽ വി­ലാ­പ­വും ക്രോ­ധ­വും മ­ന്ത്ര­സ്ഥാ­യി­യി­ലേ­ക്കു് വ­ലി­യു­ന്നു.

നാ­ഗ­രി­ക­രു­ടെ അ­ത്യാർ­ത്തി­കൾ പൊൻ­മു­ട്ട­കൾ­ക്കാ­യി തോ­ണ്ടി­യെ­ടു­ത്ത ഖ­നി­ക­ളാ­ണു് നാ­ട്ടു­കാർ­ക്കാ­യി ഈ കൂ­ട്ട­മൃ­തി­ക്കു­ഴി ഒ­രു­ക്കി­യി­രി­ക്കു­ന്ന­തു്. ‘ക­ള്ളി­മാ­ലി’, ‘ക­വ­ള­പ്പാ­റ’, ‘പൂ­ത്തു­മ­ല’, ‘പെ­ട്ടി­മു­ടി’… ഈ ദു­ര­ന്ത പ­ര­മ്പ­ര­കൾ ആ­സൂ­ത്രി­ത­മാ­ണു്. നാ­ഗ­രി­ക­ത­യു­ടെ ഓ­ര­ങ്ങ­ളി­ലേ­ക്കു് ത­ള്ള­പ്പെ­ട്ട ദ­ളി­ത­രും ആ­ദി­വാ­സി­ക­ളും ദ­രി­ദ്ര­രും തോ­ട്ട­പ്പ­ണി­ക്കാ­രു­മൊ­ക്കെ­യ­ട­ങ്ങി­യ അ­പ്ര­ധാ­ന­രും അർദ്ധ പൗ­ര­ന്മാ­രു­മാ­യ കോളണി മ­നു­ഷ്യ­രാ­ണു് ഇ­ത്ത­രം ദുർ­മ­ര­ണ­ശി­ക്ഷ­യ്ക്കു് വി­ധി­ക്ക­പ്പെ­ട്ട­വർ. പ്ര­കൃ­തി­യു­ടെ കുഴി തോ­ണ്ടു­ന്ന നാ­ഗ­രി­ക­ദു­ര­യു­ടെ ഇ­ര­ക­ളാ­ണി­വർ.

ഈ ദു­ര­ന്ത­ങ്ങൾ അ­പ­വാ­ദ­ങ്ങ­ള­ല്ല. പ്ര­കൃ­തി നി­യ­മ­ങ്ങ­ള­ല്ല. ച­രി­ത്ര നി­യ­മ­ങ്ങ­ളാ­ണു്. നാ­ഗ­രി­ക ച­രി­ത്ര­ത്തെ അ­നി­വാ­ര്യ­മാ­യും പി­ന്തു­ട­രു­ന്ന, പൂർ­വ്വ നിർ­ണ്ണീ­ത­മാ­യ ദു­ര­ന്ത­ങ്ങൾ. പു­രോ­ഗ­തി­യു­ടെ വി­ജ­യ­യ­ജ്ഞ­ത്തി­നാ­യി സ­മർ­പ്പി­ക്ക­പ്പെ­ടു­ന്ന ജീ­വ­ബ­ലി­കൾ. നാ­ഗ­രി­ക­ത­യു­ടെ ഈ ദു­ര­ന്ത ഗാ­ഥ­യും വി­ലാ­പ­വും വി­ചാ­ര­ണ­യും നാ­ലു­വ­രി­ക­ളിൽ സം­ഗ്ര­ഹി­ക്ക­പ്പെ­ടു­ന്നു:

ഭാ­വി­യി­ലേ­ക്കു് കു­തി­ച്ച പ­ദ­ങ്ങൾ

പ്രാ­ചീ­ന­ത­യിൽ ചി­ന്നി­ച്ചി­ത­റി.

ഉ­യ­ര­ത്തി­നൊ­രു­ങ്ങി­യ­തെ­ല്ലാം

പാ­താ­ള­ത്തി­ല­ട­ങ്ങി­യ­മർ­ന്നു.

പെ­ട്ടി­മു­ടി­യ്ക്കു് മാ­ത്രം ബാ­ധ­ക­മാ­യ ഒ­ന്ന­ല്ല ഈ ദു­ര­ന്ത തത്വം. ച­രി­ത്ര പു­രോ­ഗ­തി­യു­ടെ പൊതു നി­യ­മ­മാ­ണി­തു്.

നാ­ഗ­രി­ക­ത­യു­ടെ നേ­രി­ന്നു് നേർ­ക്കു് നേർ നി­ന്നു് കൊ­ണ്ടു് നേ­രി­നെ­ത്ത­ന്നെ വി­ചാ­ര­ണ ചെ­യ്യു­ക­യാ­ണു് തു­ടർ­ന്നു­ള്ള ചോ­ദ്യ­ങ്ങൾ. പ്ര­ത്യ­ക്ഷ­മാ­യ സ­ത്യ­ത്തി­നു്, കാ­ണ­പ്പെ­ടു­ന്ന, പ­റ­യ­പ്പെ­ടു­ന്ന, സ­ത്യ­ത്തി­നു്, നേർ വി­പ­രീ­ത­മാ­ണു് സ­ത്യ­ത്തി­ന്റെ സത്യം എന്ന വി­രോ­ധ­ഭാ­സ­വെ­ളി­വി­ലാ­ണു് ഈ നേർ­വി­ചാ­ര­ണ എ­ത്തി­ച്ചേ­രു­ന്ന­തു്.

ഒ­ച്ച­യി­ലു­യ­രും മൂകത നേരോ?

ചി­രി­യി­ലൊ­ലി­ക്കും ക­ണ്ണീർ നേരോ?

വി­രി­യ­ലിൽ വി­ള­യും കരിയൽ നേരോ?

നേരോ, കു­തി­ക­ളി­ലു­റ­യു­മ­ന­ങ്ങാ­യ്ക?

അ­റി­വേ­ക്കാൾ അ­റി­വി­ല്ലാ­യ്ക­കൾ

വാഴും പുരമോ ന­മ്മു­ടെ പ്ര­ജ്ഞ?

ഒ­ച്ച­യ­ല്ല, മൂ­ക­ത­യാ­ണു്, ചി­രി­യ­ല്ല, ക­ണ്ണീ­രാ­ണു്, വി­രി­യ­ല­ല്ല, ക­രി­യ­ലാ­ണു്, കു­തി­ക­ള­ല്ല അ­ന­ങ്ങാ­യ്ക­യാ­ണു്, അ­റി­വ­ല്ല അ­റി­വി­ല്ലാ­യ്മ­യാ­ണു്, മ­ധു­ര­മ­ല്ല മ­ധു­ര­ത്തി­ലൊ­ളി­ക്കു­ന്ന ക­യ്പാ­ണു് നാ­ഗ­രി­ക­മാ­യ ന­മ്മു­ടെ നേ­ര­ത്തി­ന്റെ നേരു് എ­ന്നു് കവിത നിർ­വ്വ­ചി­ക്കു­ന്നു. അ­ജ്ഞ­ത­കൾ, അ­ന്ധ­ത­കൾ, അ­നീ­തി­കൾ, ഭ­രി­ക്കു­ന്ന ന­ഗ­ര­പ്ര­ജ്ഞ­യു­ടെ അ­ന്തർ­വൈ­രു­ദ്ധ്യ­ങ്ങ­ളി­ലേ­ക്കു്, വി­രോ­ധാ­ഭാ­സ­ങ്ങ­ളി­ലേ­ക്കു്, നെ­റി­കേ­ടി­ലേ­ക്കു് വിരൽ ചൂ­ണ്ടു­ന്നു അ­ഹി­ത­ക­ര­മാ­യ ഈ ചോ­ദ്യ­ങ്ങൾ. അ­റി­വി­നെ­ക്കാൾ അ­റി­വി­ല്ലാ­യ്മ വാ­ഴു­ന്ന ന­ഗ­ര­മാ­ണു് ന­മ്മു­ടെ പ്ര­ജ്ഞ എന്ന ക­യ്ക്കു­ന്ന പ്ര­ബു­ദ്ധ­ത­യി­ലേ­ക്കാ­ണു് ഈ ചോ­ദ്യ­പ­ര­മ്പ­ര­കൾ നമ്മെ ന­യി­ക്കു­ന്ന­തു്.

കെ. ജി. എ­സ്സി­നും, പ്ര­താ­പ­നും സാ­യാ­ഹ്ന­യ്ക്കും അ­ഭി­വാ­ദ്യ­ങ്ങൾ.

ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
നല്ല എ­ഴു­ത്തു്. ക­വി­ത­യും നി­രൂ­പ­ണ­വും അ­തി­ന്റെ അ­ഗാ­ധ­ത­യിൽ തൊ­ട്ട­റി­ഞ്ഞു. ഓ­രോ­വാ­യ­ന­യി­ലും കൂ­ടു­തൽ തെ­ളി­യു­ന്ന കവിത.

(ജ­നു­വ­രി 17 മുതൽ 30 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
പി. എഫ്. മാ­ത്യൂ­സ്: വനജ
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
പി. എഫ്. മാ­ത്യൂ­സി­ന്റെ ‘വനജ’ എ­ന്നിൽ ഒ­രു­പാ­ടു് ബാ­ല്യ­കാ­ല സ്മ­ര­ണ­കൾ ഉ­ണർ­ത്തി. സെ­ന്റ് ആൽ­ബർ­ട്സും, ക­ച്ചേ­രി­പ്പ­ടി­യും, ക­സ­ബ­യും, കോ­മ്പാ­റ­യും, പി­ന്നെ ആ വലിയ ബം­ഗ്ലാ­വും എ­നി­ക്കു് പ­രി­ചി­ത­മാ­ണു്. അ­മ്പ­തു­ക­ളു­ടെ അ­വ­സാ­ന­വും, അ­റു­പ­തു­ക­ളു­ടെ തു­ട­ക്ക­ത്തി­ലു­മാ­യി കു­റ­ച്ചു് വർ­ഷ­ങ്ങൾ ഞങ്ങൾ ആ പ­രി­സ­ര­ത്തു് താ­മ­സി­ച്ചി­രു­ന്നു. മാ­ത്യൂ­സ് പ­റ­യു­ന്ന ഇന്തോ-​പാക് യു­ദ്ധ­ത്തി­നു് മുൻ­പു് 62-ലെ ചൈ­നീ­സ് ആ­ക്ര­മ­ണ­ത്തി­നെ­തി­രേ നടന്ന പ്ര­തി­ഷേ­ധ റാ­ലി­യിൽ തെ­ക്കു് നി­ന്നു് ചി­റ്റൂർ റോ­ഡി­ലൂ­ടെ ക­ച്ചേ­രി­പ്പ­ടി­യി­ലെ­ത്തി­യ­വ­രു­ടെ കൂ­ട്ട­ത്തിൽ മൂ­ന്നാം ക്ലാ­സ്സു­കാ­ര­നാ­യി­രു­ന്ന ഞാ­നു­മു­ണ്ടാ­യി­രു­ന്നു. മാ­ത്യൂ­സി­നു് നന്ദി.
ദാ­മോ­ദർ പ്ര­സാ­ദ്: ആമസോൺ —ആരുടെ ആ­ത്മ­നിർ­ഭ­ര­ത
കെ. ജി. എസ്.:
ഇ­ന്ന­ലെ വന്ന ദാ­മോ­ദർ പ്ര­സാ­ദി­ന്റെ ‘ആമസോൺ—ആരുടെ ആ­ത്മ­നിർ­ഭ­ര­ത’ ഇ­ന്നു് വാ­യി­ച്ചു. ഇ­ന്നു് വാ­യി­ച്ചി­രി­ക്കേ­ണ്ട വെ­ളി­വു്.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
ദാ­മോ­ദർ പ്ര­സാ­ദി­ന്റെ ലേഖനം ശ്ര­ദ്ധേ­യം. ഇ­രു­പ­ത്തി­യൊ­ന്നാം നൂ­റ്റാ­ണ്ടിൽ നാം അ­ഭി­മു­ഖീ­ക­രി­ക്കാൻ പോ­കു­ന്ന തൊ­ഴിൽ­ജീ­വ­ന സം­സ്കൃ­തി­യു­ടെ അ­ന്ത്യം. ന­മ്മു­ടെ അ­തി­ജീ­വ­ന­പോ­രാ­ട്ട­ങ്ങൾ വീ­ണ്ടെ­ടു­ക്കേ­ണ്ട­തു­ണ്ടു്, ന­മ്മു­ടെ മ­ഹ­ത്താ­യ കർ­ഷ­ക­സ­മ­ര­ത്തി­ലെ­ന്ന­പോ­ലെ.
കെ. വി­നോ­ദ് ച­ന്ദ്രൻ:
ന­മ്മു­ടെ മ­സ്തി­ഷ്ക­ത്തെ, ദൈ­നം­ദി­ന ജീ­വി­ത­ത്തെ, ഇ­ച്ഛ­യെ, സ്വ­പ്ന­ങ്ങ­ളെ, രു­ചി­ക­ളെ, താ­ല്പ­ര്യ­ങ്ങ­ളെ, കോ­ള­നീ­ക­രി­ക്കു­ന്ന ന­വീ­ന­മാ­യ ഒരു അ­ധി­നി­വേ­ശ വാ­ഴ്ച­യെ­പ്പ­റ്റി­യു­ള്ള ഞെ­ട്ടി­ക്കു­ന്ന വെ­ളി­പ്പെ­ട­ലു­ക­ളാ­ണു് ദാ­മോ­ദർ പ്ര­സാ­ദി­ന്റെ ലേഖനം. തൊ­ഴി­ലു­ക­ളെ, തൊഴിൽ സം­സ്ക്കാ­ര­ങ്ങ­ളെ, മാ­നു­ഷി­ക­മാ­യ പാ­ര­സ്പ­ര്യ­ങ്ങ­ളെ, ഉ­ന്മൂ­ല­നം ചെ­യ്തു­കൊ­ണ്ടു്, ഉ­പ­ഭോ­ക്താ­വി­നെ അ­ടി­മ­യാ­ക്കു­ന്ന, ഡേ­റ്റ­യു­ടെ ത­മ്പു­രാ­ക്ക­ന്മാ­രും ദൈ­വ­ങ്ങ­ളു­മാ­യി നാം ക­ണ­ക്കാ­ക്കു­ന്ന, ആമസോൺ, ഗൂഗിൾ, ഫേസ് ബുക്, ആ­പ്പിൾ തു­ട­ങ്ങി­യ ആഗോള കോർ­പ്പ­റേ­റ്റ് ഭീ­മ­ന്മാർ നേ­തൃ­ത്വം നൽ­കു­ന്ന ഈ നവ സാ­മ്രാ­ജ്യ­വ്യ­വ­സ്ഥ­യ്ക്കെ­തി­രെ സ­മ­ര­മു­ഖ­ങ്ങൾ തു­റ­ക്കു­വാൻ ക­ഴി­യു­ന്ന മുഖ്യ ശക്തി ഉ­പ­ഭോ­ക്താ­ക്കൾ ത­ന്നെ­യാ­ണെ­ന്നു് പ്ര­സാ­ദ് നിർ­ദ്ദേ­ശി­ക്കു­ന്നു. ‘ആത്മ നിർ­ഭ­ര­ത’ എന്ന മോ­ദി­യു­ടെ മു­ദ്രാ­വാ­ക്യ­ത്തി­ന്റെ യ­ഥാർ­ത്ഥ ഉ­ള്ള­ട­ക്കം ആ­ത്മ­ദാ­സ്യ­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന ‘കോർപറേറ്റ്-​നിർഭരത’യാണു് എ­ന്നു് പ്ര­സാ­ദ് സൂ­ചി­പ്പി­ക്കു­ന്നു. സ­മ­കാ­ലീ­ന മുതലാളിത്ത-​അധികാര വാ­ഴ്ച­യു­ടെ മർമ്മ പ്ര­ക്രി­യ­ക­ളി­ലേ­യ്ക്കും, മൗ­ലി­ക­മാ­യ പ്ര­തി­രോ­ധ­ത്തി­ന്റെ­യും വി­മോ­ച­ന­ത്തി­ന്റെ­യും രാ­ഷ്ട്രീ­യ സാ­ധ്യ­ത­ക­ളെ­പ്പ­റ്റി­യും ഉൾ­ക്കാ­ഴ്ച നൽ­കു­ന്നു­ണ്ടു് പ്ര­സാ­ദി­ന്റെ ലേഖനം. അ­ഭി­ന­ന്ദ­ന­ങ്ങൾ.
സി. ജെ. തോമസ്: ന­മ്മു­ടെ ദേ­ശീ­യ­പ­ത്ര­ങ്ങൾ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സി. ജെ.-യുടെ കു­റി­പ്പു് വാ­യി­ച്ച­പ്പോൾ ഓർ­മ്മി­ച്ച­തു് സത്യം മ­രി­ക്കു­ന്ന നാലു വ­ഴി­ക­ളെ­ക്കു­റി­ച്ചു് വി­ക്തോർ ക്ലെം­പ­റർ എ­ഴു­തി­യ­താ­ണു് (The Language of the Third Reich, 1947) 1. നുണ, അ­താ­യ­തു് വ­സ്തു­ത­കൾ നിർ­മ്മി­ച്ചെ­ടു­ക്കൽ, 2. ആ­വർ­ത്ത­നം, 3. അ­ന്യോ­ന്യ വി­രു­ദ്ധ­മാ­യ—ഒ­ന്നു് മ­റ്റെ­തി­നെ അ­സാ­ദ്ധ്യ­മാ­ക്കു­ന്ന—വാ­ഗ്ദാ­ന­ങ്ങൾ, 4. അ­ന്ധ­മാ­യ വി­ശ്വാ­സം (trust) ഇ­തെ­ല്ലാം ഇ­ന്നും അതേ പടി തു­ട­രു­ന്നു. ദൃ­ശ്യ­മാ­ദ്ധ്യ­മ­ങ്ങ­ളും മാ­ദ്ധ്യ­മ­മ­ത്സ­ര­വും ഭ­ര­ണ­കൂ­ട­ത്തെ സ­ന്തോ­ഷി­പ്പി­ക്കാ­നു­ള്ള അ­വ­യു­ടെ മ­ത്സ­ര­വും അ­വ­യു­ടെ ഉ­ട­മ­സ്ഥ­ത­യു­ടെ വർഗ്ഗ സ്വ­ഭാ­വ­വും ഇ­തെ­ല്ലാം ശത ഗു­ണീ­ക­രി­ച്ചി­ട്ടു­ണ്ടെ­ന്നു മാ­ത്രം. ഒരു പാർ­ട്ടി­യും പ­ത്ര­വും ചാ­ന­ലും അ­പ­വാ­ദ­മ­ല്ലെ­ന്നാ­യി­രി­ക്കു­ന്നു. ഞാൻ കാ­ണാ­റു­ള്ള ഒ­രേ­യൊ­രു ചാനൽ ND TV ആ­യി­രു­ന്നു. എ­ന്നാൽ അതു പോലും കർഷക സമരം കൈ­കാ­ര്യം ചെ­യ്യു­ന്ന രീതി എന്നെ ഹ­താ­ശ­നാ­ക്കി­യി­രി­ക്കു­ന്നു എന്നു പ­റ­യാ­തെ വയ്യ. ഞാൻ ചില സമര ഗ്രൂ­പ്പു­ക­ളി­ലു­ള്ള­തു­കൊ­ണ്ടു മാ­ത്ര­മാ­ണു് സത്യം അ­റി­യു­ന്ന­തു്.
എൻ. പി. രാ­ജേ­ന്ദ്രൻ:
സി. ജെ. തോ­മ­സ്സി­ന്റെ ലേഖനം എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി. ഇ­ന്ന­ലെ എ­ഴു­തി­യ­തു് പോലെ ഒരു ഭാ­ഷ­യിൽ എട്ടു പ­തി­റ്റാ­ണ്ടോ­ളം മു­മ്പു് എ­ഴു­തു­ക! ഭാഷ എത്ര ആ­ധു­നി­ക­മാ­ണു്. ആഗോള സം­ഭ­വ­ങ്ങ­ളോ­ടു­ള്ള മലയാള പ­ത്ര­ങ്ങ­ളു­ടെ പ്ര­തി­ക­ര­ണം എത്ര വി­ഭാ­ഗീ­യ­വും കക്ഷി രാഷ്ട്രീയ-​വർഗ്ഗ താ­ല്പ­ര്യ പ്രേ­രി­ത­വും ആ­ണെ­ന്നു് തോമസ് ബോ­ധ്യ­പ്പെ­ടു­ത്തു­ന്നു. കാ­മ്പു­ള്ള ഇ­ത്ത­രം കൂ­ടു­തൽ ലേ­ഖ­ന­ങ്ങൾ­ക്കു് കാ­ത്തി­രി­ക്കു­ന്നു…
ക­രു­ണാ­ക­രൻ:
സി. ജെ.-യുടെ ലേഖനം വാ­യി­ക്കു­മ്പോൾ സു­ന്ദ­ര­രാ­മ സ്വാ­മി­യു­ടെ ജെ. ജെ. ചില കു­റി­പ്പു­കൾ (വിവ: ആ­റ്റൂർ രവി വർമ്മ) എന്ന നോ­വ­ലും ഓർ­ക്കു­ക­യാ­യി­രു­ന്നു. ഇ­ന്ത്യ­യ്ക്കു് സ്വാ­ത­ന്ത്ര്യം കി­ട്ടു­ന്ന­തി­നും മു­മ്പാ­ണു് സി. ജെ. ഈ ലേഖനം എ­ഴു­തി­യി­രി­ക്കു­ന്ന­തു്. ഇ­പ്പോ­ഴും, ഒ­രു­പ­ക്ഷേ, ഇ­നി­യു­ള്ള കാ­ല­ത്തും, പ­ത്ര­ധർ­മ്മ­ത്തെ പ്ര­തി­യാ­വും ഈ ലേഖനം പ്ര­സ­ക്ത­മാ­വു­ക. (ഗ­ദ്യ­ത്തി­ന്റെ ഭംഗി എ­ന്തൊ­രു ഭംഗി!). അ­ല്ലെ­ങ്കി­ലും ആ വാ­ക്കും കൃ­ത്യ­വും നോ­ക്കു: “ധർ­മ്മം”. എ­പ്പോ­ഴും മേ­ഘാ­വൃ­ത­മാ­യൊ­രു വാ­ക്കാ­ണു് അതു്. ചി­ല­പ്പോൾ വെ­ളി­ച്ച­ത്തിൽ പ­ല­പ്പോ­ഴും ഇ­രു­ളിൽ. അ­തി­നാൽ എ­ക്കാ­ല­ത്തും അ­ങ്ങ­നെ­യൊ­രു സ­മ­യ­ത്തെ­പ്പ­റ്റി പറയാൻ ആ­രെ­ങ്കി­ലും ഉ­ണ്ടാ­കും. ജെ. ജെ. ചില കു­റി­പ്പു­കൾ തു­ട­ങ്ങു­ന്ന­തു് മ­റ്റൊ­രു എ­ഴു­ത്തു­കാ­ര­ന്റെ/പ­ത്ര­പ്ര­വർ­ത്ത­ക­ന്റെ കൂടി ഓർ­മ്മ­യി­ലാ­ണു്: ആൽബേർ കാ­മ്യു­വി­ന്റെ. ഇ­പ്പോ­ഴും തീ­രാ­ത്ത ഒരു ജീ­വി­ത­ത്തി­ന്റെ വളരെ മു­മ്പേ നടന്ന അകാല മരണം, സി. ജെ.-​യുടെതുപോലെ, ഓർ­മ്മി­യ്ക്കു­ന്നു—ര­ണ്ടും 1960-ൽ.

(ജ­നു­വ­രി 31 മുതൽ ഫെ­ബ്രു­വ­രി 6 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
ക­രു­ണാ­ക­രന്‍: ബൂര്‍ഷ്വാ സ്നേ­ഹി­തന്‍
ഇ. മാധവൻ:
അ­പ­ര­ന്മാ­രിൽ ജീ­വി­ക്കു­ന്ന നമ്മൾ; ന­മ്മ­ളിൽ ജീ­വി­ക്കു­ന്ന അപരർ. ആരും മ­രി­ക്കു­ന്നി­ല്ല. ശ­ബ്ദ­ങ്ങ­ളും ശൂ­ന്യ­ത­ക­ളും സ­ന്നി­ദ്ധാ­നു­ഭ­വ­ങ്ങ­ളും ക­രു­ണാ­ക­ര­ന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി അ­നു­ഭ­വ­പ്പെ­ടു­ന്നു. നല്ല വായന.
അ­ഭി­രാം, എസ്.: എട്ടു ക­വി­ത­കൾ
ഒ. അ­രുൺ­കു­മാർ:
ഭാ­ഷ­യും ക­വി­ത­യും ഒ­ന്നാ­കു­ന്ന കാ­വ്യാ­നു­ഭ­വം.
Satchidanandan:
Loved the poems. Economic, terse.
പി. ശി­വ­പ്ര­സാ­ദ്:
മി­ക­ച്ച ശൈ­ലി­യു­ള്ള പു­തു­മ­യു­ള്ള എ­ഴു­ത്തു്. അ­ഭി­ന­ന്ദ­ന­ങ്ങൾ, അ­ഭി­രാം.
വി. പി. ബി. ശ്രീ­പ­ദം:
ഭാ­വ­ത്തെ തീ­ക്ഷ്ണ­വും സ­മ്മോ­ഹ­ന­വു­മാ­ക്കു­ന്ന മോ­ഹ­ന­ന്റെ വര…
ബി. രാ­ജീ­വൻ: ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത ഭേരി!
സതീശ് ച­ന്ദ്രൻ:
ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത­ഭേ­രി; ഒരു കോ­ട്ടു­വ. ഡൽ­ഹി­യിൽ ന­ട­ക്കു­ന്ന കർഷക സ­മ­ര­ത്തെ പി­ന്തു­ണ­യ്ക്കു­ന്ന ഒരു വ്യ­ക്തി­യാ­ണു് ഞാൻ. ഈ ലേ­ഖ­ന­ത്തി­നു് കർഷക സ­മ­ര­വു­മാ­യി എന്തു ബന്ധം എ­ന്നു് ആ­രെ­ങ്കി­ലും സം­ശ­യി­ച്ചാൽ അവരെ കു­റ്റ­പ്പെ­ടു­ത്തു­വാൻ ക­ഴി­യി­ല്ല. ഇ­ന്ത്യ­യിൽ 11% മാ­ത്ര­മേ കർ­ഷ­ക­രു­ള്ളു. അതിൽ തന്നെ 4% മാ­ത്ര­മേ കൃഷി മുഖ്യ വ­രു­മാ­ന­മാ­കു­ന്നു­ള്ളു. 32% കർഷക തൊ­ഴി­ലാ­ളി­കൾ. പി­ന്നെ­യും ഏ­താ­ണ്ടു് 20 ശ­ത­മാ­ന­ത്തി­ന­ടു­ത്തു് ഭാ­ഗി­ക­മാ­യി കൃ­ഷി­യെ ആ­സ്പ­ദി­ച്ചു ജീ­വി­ക്കു­ന്ന­വർ. സെൻ­സ­സ് ഈ വി­ഭാ­ഗ­ത്തെ അ­വ­ഗ­ണി­ക്കു­ന്നു. കർ­ഷ­ക­രു­ടെ ആ­വ­ശ്യം കു­ത്ത­ക മു­ത­ലാ­ളി­ത്ത ബ്ല ബ്ല ത­കർ­ക്ക­ല­ല്ല. അ­വർ­ക്കു തു­ല്യ­മാ­യി ജീ­വി­ക്കാ­നു­ള്ള വ­രു­മാ­നം ഉ­ണ്ടാ­ക്ക­ലാ­ണു്. മേ­ലാ­ള­നും കീ­ഴാ­ള­നും സ­വർ­ണ്ണ­നു­മൊ­ക്കെ ഈ ഫ്രെ­യി­മിൽ എവിടെ എന്ന ചോ­ദ്യം വരാം. എ­ല്ലാം ക­മ്മൂ­ണി­സ്റ്റു ഫ്രെ­യി­മിൽ ആ­ക്കാ­നു­ള്ള ത്വര എ­ന്ന­തി­ന­പ്പു­റം ഒരു ഗൗരവം ലേ­ഖ­ന­ത്തിൽ കാ­ണു­ന്നി­ല്ല. ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തിൽ ഗാ­ന്ധി­ജി പ്ര­വേ­ശി­ക്കു­ന്ന­തു് ച­മ്പാ­രൻ സ­മ­ര­ത്തി­ലൂ­ടെ­യാ­ണു്. ച­മ്പാ­ര­നി­ലൂ­ടെ നേ­ടി­യ­തു് നി­ല­നിർ­ത്തു­വാൻ വേ­ണ്ടി­യു­ള്ള­താ­ണു് കർഷക സമരം. സ­മ­ര­ത്തെ പിൻ­താ­ങ്ങു­ന്ന എ­ന്നെ­പ്പോ­ലു­ള്ള­വ­രു­ടെ താ­ല്പ­ര്യം ജ­നാ­ധി­പ­ത്യ വി­രു­ദ്ധ­മാ­യി നീ­ങ്ങു­ന്ന വിഭജന വർ­ഗ്ഗീ­യ ശ­ക്തി­ക­ളെ അ­ധി­കാ­ര­ത്തിൽ നി­ന്നു് പു­റ­ത്താ­ക്കു­ക എ­ന്നു­ള്ള­തു­മാ­ണു്. വി­ഭ­വ­സ­മൃ­ദ്ധ­മാ­യ സ­ദ്യ­യ്ക്കു ശേഷം അര മുറി മ­യ­ക്ക­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന വി­ക­ല­മാ­യ സ്വ­പ്ന ചി­ന്ത­കൾ­ക്ക­പ്പു­റം ലേഖനം വി­ഷ­യ­ത്തെ പ­രാ­മർ­ശി­ക്കു­ന്നി­ല്ല. നാം ജീ­വി­ക്കു­ന്ന­തു് 20-ാം നൂ­റ്റാ­ണ്ടി­ന്റെ തു­ട­ക്ക­ത്തി­ലോ 19-ാം നൂ­റ്റാ­ണ്ടി­ന്റെ അ­വ­സാ­ന­ത്തി­ലോ ആ­ണെ­ന്ന ധാ­ര­ണ­യി­ലാ­ണു് രചന എന്നു തോ­ന്നാം. ഇ­ന്ത്യ­യ്ക്കു് സ്വാ­ത­ന്ത്ര്യം കി­ട്ടി­യ­തോ ഗാ­ന്ധി­ജി കൊ­ല്ല­പ്പെ­ട്ട­തോ അ­റി­യാ­ത്ത ജ­ന­ങ്ങൾ ഒ­രു­പ­ക്ഷേ, ഉ­ണ്ടാ­കാം. പക്ഷേ, ക­മ്മൂ­ണി­സം മ­രി­ച്ചു എ­ന്ന­റി­യാ­ത്ത­വർ ഉ­ണ്ടെ­ങ്കിൽ സാ­ക്ഷ­ര­ത­യു­ടെ ശതമാന നി­ര­ക്കിൽ തെ­റ്റു സം­ഭ­വി­ച്ചു എന്നു ക­ണ­ക്കാ­ക്കേ­ണ്ടി വരും.
ബി. രാ­ജീ­വൻ:
‘ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത­ഭേ­രി: കർ­ഷ­ക­സ­മ­ര­ത്തെ മുൻ­നിർ­ത്തി ഭാവി രാ­ഷ്ട്രീ­യ­ത്തി­നു് ഒ­രാ­മു­ഖം’ എന്ന എന്റെ ലേ­ഖ­ന­ത്തെ കു­റി­ച്ചു­ള്ള ശ്രീ. സതീഷ് ച­ന്ദ്ര­ന്റെ പ്ര­തി­ക­ര­ണം കണ്ടു. ‘ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത­ഭേ­രി; ഒരു കോ­ട്ടു­വാ’ എന്ന പ്ര­തി­ക­ര­ണ­ത്തി­ന്റെ തു­ട­ക്കം തന്നെ എന്റെ ആ­ശ­യ­ങ്ങ­ളോ­ടു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ ക­ടു­ത്ത അ­സ­ഹി­ഷ്ണു­ത­യെ വി­ളി­ച്ചോ­തു­ന്നു. ലേഖനം പൂർ­ണ്ണ­മാ­യി വാ­യി­ക്കാ­നോ ആ­ശ­യ­ങ്ങ­ളോ­ടു് യു­ക്തി­പൂർ­വ്വം പ്ര­തി­ക­രി­ക്കാ­നോ ഉ­റ­ഞ്ഞു­തു­ള്ളു­ന്ന ഈ അ­സ­ഹി­ഷ്ണു­ത അ­ദ്ദേ­ഹ­ത്തെ അ­നു­വ­ദി­ക്കു­ന്നി­ല്ല എ­ന്നു് തു­ടർ­ന്നു് വ­രു­ന്ന വാ­ക്കു­ക­ളിൽ നി­ന്നു് വ്യ­ക്തം. ഏ­താ­യാ­ലും പ്ര­തി­ക­ര­ണം അ­വ­സാ­നം വരെ വാ­യി­ച്ച­പ്പോൾ എ­നി­ക്കു് ബോ­ധ്യ­മാ­യ ഒരു വ­സ്തു­ത ച­രി­ത്ര ബോ­ധ­മി­ല്ലാ­ത്ത ഒരു ക­മ്മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­ന്റെ ത­ല­ക്കു് താ­ങ്ങാ­നാ­വാ­ത്ത ഒ­ര­ടി­യാ­യി എന്റെ ലേഖനം ഭ­വി­ച്ചു എ­ന്നാ­ണു്. അ­തു­കൊ­ണ്ടു­ള്ള നി­ല­വി­ളി­യാ­യി മാ­ത്ര­മേ ഞാൻ ഈ പ്ര­തി­ക­ര­ണ­ത്തെ കാ­ണു­ന്നു­ള്ളൂ. എന്റെ ലേ­ഖ­ന­ത്തി­നു് ജീ­വ­നു­ണ്ടെ­ന്നു് കാ­ണി­ക്കു­ന്ന ഒരു നി­ല­വി­ളി. കേ­ര­ള­ത്തി­ലെ പല കർഷക സമര ഐ­ക്യ­ദാർ­ഢ്യ വേ­ദി­ക­ളും ല­ഘു­ലേ­ഖ­യാ­യി ഈ ലേഖനം പ്ര­ച­രി­ച്ചു വ­രു­ന്നു. ഈ ലേ­ഖ­ന­ത്തെ കു­റി­ച്ചു് പ്ര­സി­ദ്ധ രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നാ­യ ഡോ. ആസാദ് അ­ദ്ദേ­ഹ­ത്തി­ന്റെ ഫെ­യ്സ് ബു­ക്ക് പേ­ജി­ലും ഓൺലൈൻ വെ­ബ്പേ­ജി­ലും എ­ഴു­തി­യ മ­റ്റൊ­രു കു­റി­പ്പു് വാ­യ­ന­ക്കാ­രു­ടെ അ­റി­വി­ലേ­ക്കാ­യി ഇവിടെ ചേർ­ക്കു­ന്നു. പ്രൊ­ഫ­സർ ബി. രാ­ജീ­വൻ എ­ഴു­തി­യ ‘ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത­ഭേ­രി’ എന്ന ല­ഘു­ലേ­ഖ അതീവ ഗൗ­ര­വ­ത്തോ­ടെ ചർച്ച ചെ­യ്യേ­ണ്ട­തു­ണ്ടു്. കർഷക സമരം മുൻ­നിർ­ത്തി ഭാവി രാ­ഷ്ട്രീ­യ­ത്തി­നു് ഒ­രാ­മു­ഖ­മെ­ഴു­തു­ക­യാ­ണു് അ­ദ്ദേ­ഹം. രാ­ഷ്ട്രീ­യ ദർ­ശ­ന­ങ്ങ­ളും അ­വ­യു­ടെ അർ­ത്ഥ­പൂർ­ണ്ണ­മാ­യ പ്രാ­യോ­ഗി­ക മു­ന്നേ­റ്റ­ങ്ങ­ളും സ്തം­ഭി­ച്ചു നിൽ­ക്കു­ന്ന കാ­ല­ത്തു് പുതിയ തു­ട­ക്ക­ങ്ങൾ­ക്കു­ള്ള ഊർ­ജ്ജ­മാ­ണു് ഈ ല­ഘു­കൃ­തി. അ­ശ­ര­ണ­രും അ­നാ­ഥ­രും ആ­യി­ക്ക­ഴി­ഞ്ഞ ഇ­ന്ത്യൻ കർഷക കീഴാള ജനതയെ പുതിയ ആഗോള മൂലധന അ­ധി­നി­വേ­ശ­ത്തി­നു പൂർ­ണ്ണ­മാ­യി അ­ടി­പ്പെ­ടു­ത്താ­നു­ള്ള ഇ­ന്ത്യൻ ഭ­ര­ണ­വർ­ഗ­ങ്ങ­ളു­ടെ ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­ണു് ന­രേ­ന്ദ്ര­മോ­ദി ഗ­വൺ­മെ­ന്റ് പാർ­ല­മെ­ന്റിൽ പാ­സാ­ക്കി­യെ­ടു­ത്ത കാർ­ഷി­ക നി­യ­മ­ങ്ങ­ളെ­ന്നു് രാ­ജീ­വൻ ശ­രി­യാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. പല കാ­ല­ത്തു് അ­ട്ടി­മ­റി­ക്ക­പ്പെ­ട്ട കാർ­ഷി­ക കീഴാള പോ­രാ­ട്ട­ങ്ങ­ളു­ടെ പൊ­തു­വേ­ദി­യി­ലേ­ക്കു് ഇ­ന്ത്യൻ രാ­ഷ്ട്രീ­യം തി­രി­ച്ചെ­ത്തി­യി­രി­ക്കു­ന്നു. അ­ട്ടി­മ­റി­കൾ­ക്കു നേ­തൃ­ത്വം വ­ഹി­ച്ച രാ­ഷ്ട്രീ­യ–അ­ധി­കാ­ര ബ­ന്ധ­ങ്ങ­ളു­ടെ ഘ­ട­നാ­പ­ര­മാ­യ മാ­റ്റ­ങ്ങൾ പ­രി­ശോ­ധി­ച്ചു പ്ര­തി­രോ­ധ രാ­ഷ്ട്രീ­യം ശ­ക്തി­പ്പെ­ടു­ത്തേ­ണ്ട ബാ­ദ്ധ്യ­ത ഓർ­മ്മി­പ്പി­ക്കു­ന്നു ബി. രാ­ജീ­വൻ. ബി. ജെ. പി. സർ­ക്കാർ അ­ധി­കാ­ര­മേ­റ്റ­തോ­ടെ (2014-ൽ) ആഗോള കോർ­പ­റേ­റ്റ് മൂലധന സാ­മ്രാ­ജ്യ­ത്വ ശ­ക്തി­ക­ളും ഇ­ന്ത്യൻ ന­വ­ഫാ­സി­സ്റ്റ് രാ­ഷ്ട്രീ­യ ശ­ക്തി­ക­ളും ത­മ്മി­ലു­ള്ള പുതിയ ഒ­ത്തു­ചേ­ര­ലാ­ണു് ഉ­ണ്ടാ­യി­രി­ക്കു­ന്ന­തു്. ന­രേ­ന്ദ്ര­മോ­ദി ഗ­വ­ണ്മെ­ന്റ് അ­ധി­കാ­ര­ത്തിൽ വന്ന ശേ­ഷ­മു­ള്ള ഓരോ രാ­ഷ്ട്രീ­യ സാ­മ്പ­ത്തി­ക ന­ട­പ­ടി­യും ഭ­രി­ക്ക­പ്പെ­ടു­ന്ന ജ­ന­കോ­ടി­ക­ളും ഭ­ര­ണ­കൂ­ട­വും ത­മ്മി­ലു­ള്ള ജ­നാ­ധി­പ­ത്യ രാ­ഷ്ട്രീ­യ ഉ­ട­മ്പ­ടി­ക്കു നേരേ ക­ണ്ണ­ട­ച്ചു­കൊ­ണ്ടു­ള്ള, ഏ­ക­പ­ക്ഷീ­യ­വും സ­മ­ഗ്രാ­ധി­പ­ത്യ­പ­ര­വു­മാ­യ ചു­വ­ടു­വെ­പ്പു­ക­ളാ­യി­രു­ന്നു. ഇ­വ­യു­ടെ ഏ­റ്റ­വും ഉ­യർ­ന്ന രൂ­പ­മാ­ണു് പുതിയ കാർ­ഷി­ക നിയമം. ഇ­പ്പോൾ രൂ­പ­പ്പെ­ടു­ക­യും ശ­ക്തി­യാർ­ജ്ജി­ക്ക­യും ചെയ്ത പ്ര­ക്ഷോ­ഭം പുതിയ കാ­ല­ത്തു് ഉ­യർ­ന്നു­വ­ന്ന രാ­ഷ്ട്രീ­യ പ്ര­യോ­ഗ­മാ­ണു്. ഏ­തെ­ങ്കി­ലും പാർ­ട്ടി കേ­ന്ദ്ര­ങ്ങ­ളു­ടെ­യോ ഭ­ര­ണ­കൂ­ട ഉ­ട­മ്പ­ടി­ക­ളു­ടെ­യോ സ്വാ­ധീ­നം അതിൽ കാ­ണി­ല്ല. ഇന്നു ലോ­ക­ത്തു നി­ല­നിൽ­ക്കു­ന്ന ത­ല­കീ­ഴാ­യ അ­ധി­കാ­ര ബ­ന്ധ­ഘ­ട­ന­യെ നേരെ നിർ­ത്താ­നു­ള്ള ശ്ര­മ­മാ­ണ­തു്. പഴയ ഘടനയെ അ­പ്ര­സ­ക്ത­മാ­ക്കു­ന്ന യുഗ നിർ­ണ്ണാ­യ­ക­മാ­യ ഒരു പുതിയ രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു് ലോകം നീ­ങ്ങു­ക­യാ­ണെ­ന്നു് ബി. രാ­ജീ­വൻ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു. ന­മു­ക്കും യോ­ജി­ക്കാ­നും വി­യോ­ജി­ക്കാ­നും ഏ­റെ­യി­ട­ങ്ങ­ളി­ട്ടു് സം­വാ­ദ­ത്തി­നു് തിരി വെ­ച്ചി­രി­ക്കു­ക­യാ­ണു് ഈ ല­ഘു­ലേ­ഖ. പഴയ അ­ധി­കാ­ര­ബ­ന്ധ­ഘ­ട­ന നി­ല­നിർ­ത്താ­ത്ത പുതിയ രാ­ഷ്ട്രീ­യ വി­പ്ല­വ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ­യാ­ണി­തു്. ഇതിനെ യു­ക്തി­പൂർ­വ്വം നേ­രി­ടാ­തെ ഒരു രാ­ഷ്ട്രീ­യ ക­ക്ഷി­ക്കും ഇനി മു­ന്നോ­ട്ടു പോ­കാ­നാ­വി­ല്ല. അ­നി­വാ­ര്യ­മാ­യ പുതിയ ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യ­ത്തി­ന്റെ സി­ദ്ധാ­ന്ത­വും പ്ര­യോ­ഗ­വ­ഴി­ക­ളും തെ­ളി­ച്ചു കാ­ട്ടു­ക­യാ­ണു് ബി. രാ­ജീ­വൻ. മാർ­ക്സും ഗാ­ന്ധി­യും അം­ബേ­ദ്ക­റും സ­ന്ധി­ക്കു­ന്ന രാ­ഷ്ട്രീ­യ ദർ­ശ­ന­മാ­ണ­തു്. സ്റ്റാ­ലി­നി­സ­ത്തി­ന്റെ ത­ട­വ­റ­യിൽ­നി­ന്നു പു­റ­ത്തു­വ­ന്ന മാർ­ക്സി­ന്റെ­യും ന­വ­സ­വർ­ണ്ണ മു­ത­ലാ­ളി­മാ­രു­ടെ കോൺ­ഗ്ര­സ്സി­നെ ക­യ്യൊ­ഴി­ഞ്ഞ ഗാ­ന്ധി­യു­ടെ­യും അ­നു­യാ­യി­ക­ളു­ടെ അടഞ്ഞ ലിബറൽ സ്വ­ത്വ രാ­ഷ്ട്രീ­യ­വാ­ദ­ത്തിൽ­നി­ന്നും മൈ­ത്രി എന്ന ബു­ദ്ധ­മ­ത പ­രി­കൽ­പ്പ­ന­യെ ഒരു ഭാവി രാ­ഷ്ട്രീ­യ പ­രി­കൽ­പ്പ­ന­യാ­യി ഉ­യർ­ത്തി­യെ­ടു­ത്ത അം­ബേ­ദ്ക­റു­ടെ­യും വി­ക­സ്വ­ര­മാ­യ തു­റ­ന്ന ചി­ന്ത­കൾ വ­രാ­നി­രി­ക്കു­ന്ന സ്വാ­ത­ന്ത്ര്യ സ­മ­ര­ങ്ങൾ­ക്കു ശക്തി പ­ക­രു­മെ­ന്നു് ലേഖകൻ പ്ര­ത്യാ­ശി­ക്കു­ന്നു. ഒരു ല­ഘു­ലേ­ഖ ഗൗ­ര­വ­ക­ര­മാ­യ വാ­യ­ന­യ്ക്കു വേ­ണ്ടി മു­ന്നോ­ട്ടു വെ­യ്ക്കു­ക മാ­ത്ര­മാ­ണു് ഞാൻ ചെ­യ്യു­ന്ന­തു്. ഞാൻ എ­ന്നെ­ത്ത­ന്നെ ക­ടു­ത്ത വി­ചാ­ര­ണ­യ്ക്കു കൂ­ട്ടിൽ ക­യ­റ്റി നിർ­ത്തി­യി­രി­ക്കു­ന്നു. ആ വി­ചാ­ര­ണ­യു­ടെ ഫലം പി­ന്നീ­ടു് എ­ഴു­താൻ ക­ഴി­യു­മെ­ന്നു് ക­രു­തു­ന്നു. ഏ­താ­യാ­ലും പുതിയ മു­ന്നേ­റ്റ­ങ്ങൾ­ക്കു വേണ്ട സ്വയം വി­ശ­ക­ല­ന­ത്തി­ന്റെ­യും ച­രി­ത്ര വി­ചാ­ര­ണ­യു­ടെ­യും ക­ന­ലു­കൾ ഈ കൃ­തി­യിൽ എ­രി­യു­ന്നു­ണ്ടു്. ആസാദ് 17 ഫെ­ബ്രു­വ­രി 2021.

(ഫെ­ബ്രു­വ­രി 7 മുതൽ 20 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
അ­യ്മ­നം ജോൺ: വെ­യി­ല­ത്തു പെ­യ്യു­ന്ന മഴ
കെ. സ­ച്ചി­ദാ­ന­ന്ദൻ:
എ­ന്തൊ­രു കഥ! രണ്ടു ത­ല­മു­റ­ക­ളു­ടെ മു­ഴു­വൻ കഥയും അ­തി­ലു­ണ്ടു്. ചേർ­ന്ന ചി­ത്ര­ങ്ങ­ളും.
ക­രു­ണാ­ക­രൻ: എല്ലാ ആ­ണു­ങ്ങ­ളും അ­വ­രു­ടെ അൻ­പ­ത്തി­യൊ­ന്നാം വ­യ­സ്സിൽ ആ­ദ്യ­മാ­യി മ­രി­ക്കു­ന്നു
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വാ­യി­ച്ച­താ­ണു്. ഓരോ വാ­യ­ന­യി­ലും പു­തു­തു്. പി­ന്നെ ചി­ത്ര­ങ്ങ­ളും ശീർ­ഷ­ക­വും.
മ­ധു­സൂ­ദ­നൻ: അ­ടി­ത്ത­ട്ടു്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
മധു ക­ണ്ട­തും വാ­യി­ച്ച­തും കേ­ട്ട­തും ബ­ന്ധ­പ്പെ­ടു­ത്തു­ന്ന രീതി വി­സ്മ­യ­ക­ര­മാ­ണു്. ക­വി­ത­ക­ളി­ലേ അതു് ഇത്ര സാ­ന്ദ്ര­മാ­യി കാ­ണാ­റു­ള്ളൂ.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ശ­ബ്ദ­താ­രാ­വ­ലി മൗനം ഭേ­ദി­ച്ചു പു­റ­ത്തു­വ­രി­ക­യാ­ണു്! താ­ഴെ­ക്കൊ­ടു­ത്തി­രി­ക്കു­ന്ന ക­ണ്ണി­കൾ സ­ന്ദർ­ശി­ക്കു­ക: 1. http://stv1.sayahna.org (draft web site) 2. https://dict.sayahna.org/stv (lexonomy server) 1. വെബ് സെർവർ: ആ­ദ്യ­പ­തി­പ്പാ­ണു്, ഇ­നി­യും മാ­റ്റ­ങ്ങ­ളു­ണ്ടാ­വും. എല്ലാ ക­ണ്ണി­ക­ളും പ്ര­വർ­ത്ത­ന­ക്ഷ­മ­മ­ല്ല. വാ­യ­ന­ക്കാ­രു­ടെ നിർ­ദ്ദേ­ശ­ങ്ങ­ള­നു­സ­രി­ച്ചു മാ­റ്റ­ങ്ങൾ വ­രു­ത്തി­യ­തി­നു­ശേ­ഷം ഇതു് https://stv.sayahna.org ഇ­ന്ത്യ­യ്ക്കു പു­റ­ത്തു­ള്ള ഒരു ഡാ­റ്റ­സെ­ന്റ­റിൽ സ്ഥാ­നം പി­ടി­ക്കും (stv1.sayahna.org will continue as a fallback server). 2. ലെ­ക്സോ­ണ­മി സെർവർ: എ­ക്സ്എം­എൽ കോർ­പ്പ­സ് വ­ഹി­ക്കു­ന്ന നി­ഘ­ണ്ടു സെർ­വ­റാ­ണു്. നേ­രി­ട്ടു് എ­ക്സ്എം­എൽ പ­തി­പ്പിൽ മാ­റ്റ­ങ്ങൾ വ­രു­ത്താ­നും, പുതിയ വാ­ക്കു­കൾ കൂ­ട്ടി­ച്ചേർ­ക്കാ­നും സ­ഹാ­യി­ക്കു­ന്നു. അ­തി­നു­ള്ള അ­നു­വാ­ദം ഉ­ള്ള­വർ­ക്കു മാ­ത്ര­മേ ക­ഴി­യു­ക­യു­ള്ളു. ആ­ദ്യ­ഘ­ട്ട­ത്തിൽ ശ­ബ്ദ­താ­രാ­വ­ലി പ­ത്രാ­ധി­പ­സ­മി­തി അം­ഗ­ങ്ങൾ­ക്കു മാ­ത്ര­മേ ആ അ­വ­കാ­ശം നൽ­കു­ന്നു­ള്ളൂ. അ­തി­ല്ലാ­ത്ത­വർ­ക്കു വാ­ക്കു­കൾ തെ­ര­യു­വാ­നും അർ­ത്ഥം ക­ണ്ടു­പി­ടി­ക്കു­വാ­നും ക­ഴി­യും. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ എ­ക്സ്എം­എൽ കോർ­പ്പ­സ് സ്വ­ത­ന്ത്ര­ലൈ­സൻ­സിൽ ആർ­ക്കു വേ­ണ­മെ­ങ്കി­ലും ഡൗൺ­ലോ­ഡ് ചെ­യ്തു എ­ന്താ­വ­ശ്യ­ത്തി­നും (വാ­ണി­ജ്യ­മ­ട­ക്കം) ഉ­പ­യോ­ഗി­ക്കാ­വു­ന്ന­താ­ണു്. അഞ്ചു കൊ­ല്ലം നീ­ണ്ടു­നി­ന്ന ഈ സം­ര­ഭ­ത്തിൽ പ­ങ്കെ­ടു­ത്ത എ­ല്ലാ­പേർ­ക്കും സാ­യാ­ഹ്ന ഹാർ­ദ്ദ­മാ­യി നന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്നു. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ വെബ് സൈ­റ്റ് പൂർ­ണ്ണ­മാ­യി പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­യി­രി­ക്കു­ന്നു: https://stv.sayahna.org ലെ­ക്സോ­ണ­മി­യെ­ക്കു­റി­ച്ചു മ­ന­സ്സി­ലാ­ക്കു­വാൻ ഉ­ത­കു­ന്ന ഒരു താൾ കൂടി ഇ­പ്പോൾ ചേർ­ത്തി­ട്ടു­ണ്ടു്. https://stv.sayahna.org/lexonomyintro.html പാ­ഠ­ത്തി­ന്റെ XML ആർ­ക്കൈ­വ് ല­ഭ്യ­മാ­ക്കി­യി­ട്ടു­ണ്ടു്. പ്ര­ധാ­ന­താ­ളി­ലെ അ­വ­സാ­ന­ഭാ­ഗ­ത്തു­ള്ള ക­ണ്ണി­കൾ സ­ന്ദർ­ശി­ക്കു­ക. ഈ കോർ­പ്പ­സ് ഭാ­ഷാ­ശാ­സ്ത്ര­ജ്ഞർ­ക്കും ഭാ­ഷാ­സാ­ങ്കേ­തി­ക വി­ദ­ഗ്ദ്ധർ­ക്കും അ­ക്കാ­ദ­മിൿ സ­മൂ­ഹ­ത്തി­നും പ്ര­യോ­ജ­ന­പ്പെ­ടു­മെ­ന്നു വി­ശ്വ­സി­ക്കു­ന്നു. ഈ സം­രം­ഭ­ത്തിൽ പ­ങ്കെ­ടു­ത്ത­വ­രു­ടെ വി­വ­ര­ങ്ങൾ ഇവിടെ കാണുക: https://stv.sayahna.org/participants.html
ഇ. മാധവൻ:
ഇ­തി­നു് വേ­ണ്ടി പ്ര­യ­ത്നി­ച്ച, നി­സ്വാർ­ത്ഥ സേവനം ന­ട­ത്തി­യ ഭാഷാ സ്നേ­ഹി­ക­ളോ­ടു് വലിയ ആ­ദ­ര­വാ­ണു് തോ­ന്നു­ന്ന­തു്. സ്വ­ന്തം­ഭാ­ഷ­യെ മു­ങ്ങി­പ്പോ­കാൻ അ­നു­വ­ദി­ക്കി­ല്ല എന്ന ദൃ­ഢ­പ്ര­തി­ജ്ഞ­യെ­ടു­വർ.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
വലിയ സ­ന്തോ­ഷം. അ­ഭി­ന­ന്ദ­നം.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
എ­ല്ലാ­വർ­ക്കും ഉ­പ­യോ­ഗ­പ്ര­ദ­മാ­യ വലിയ സം­രം­ഭം. അ­ഭി­ന­ന്ദ­നം.
മ­ധു­സൂ­ദ­നൻ:
ഗം­ഭീ­രം! നല്ല ലേ ഔട്ട്… ഓരോ വാ­ക്കു­ക­ളും ഒരു മ­ഹാ­വൃ­ക്ഷ­ത്തി­ന്റെ ഇലകൾ പോലെ…
എൻ. പി. രാ­ജേ­ന്ദ്രൻ:
മഹാ സം­ഭ­വ­മാ­ണു്. ഹാർ­ദ്ദ­മാ­യ അ­ഭി­ന­ന്ദ­ന­ങ്ങൾ.
ഹബീബ് എം. എച്ച്.:
സാ­ങ്കേ­തി­ക­വി­ദ്യ പ­രി­മി­ത­മാ­യ ഒരു കാ­ല­ത്തു് ഒ­രാ­യു­സ്സു് മു­ഴു­വൻ “സുഖം” എ­ന്തെ­ന്ന­റി­യാ­തെ ശ്രീ­ക­ണ്ടേ­ശ്വ­രം പണിത മാ­തൃ­ഭാ­ഷ­യു­ടെ ഈ അ­ടി­ത്ത­റ ഇ­ന്നു് പുതിയ തലമുറ ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ശ­താ­ബ്ദി (2023) ആ­ഘോ­ഷി­ക്കാൻ പോ­കു­ന്ന ഈ വേ­ള­യിൽ ആ­ധു­നി­ക സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ മ­ണി­മ­ഞ്ച­ലിൽ വെ­ച്ചു് മ­ല­യാ­ള­ഭാ­ഷാ­ദേ­വി­ക്കു് സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന ഈ സ­ന്ദർ­ഭ­ത്തിൽ നി­ങ്ങ­ളോ­ടൊ­പ്പം ഞാനും അ­ഭി­മാ­നം കൊ­ള്ളു­ന്നു.
ദാ­മോ­ദർ പ്ര­സാ­ദ്:
അ­ച്ച­ടി­യു­ടെ തന്നെ ആദിമ മു­ദ്ര­ണ രീ­തി­ക­ളു­ടെ കാ­ല­ത്തു് പ്ര­സി­ദ്ധീ­ക­രി­ച്ച ശ്രീ­ക­ണ്ഠ­ശ്വേ­ര­ത്തി­ന്റെ ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ‘ഒ­റി­ജി­നി­ലി­നെ’ ഡി­ജി­റ്റ­ലാ­ക്കി­യ സാ­യാ­ഹ്ന­യും അണിയറ പ്ര­വർ­ത്ത­ക­രും ചെയ്ത ‘വി­ശു­ദ്ധ’ അ­ഭി­ന­ന്ദി­ക്കു­ക­യോ… … അ­ച്ച­ടി­യെ ആ­ധി­കാ­രി­ക­മാ­യി കാ­ണു­ന്ന മലയാള സാം­സ്കാ­രി­ക ലോകം. കോ­പി­റൈ­റ്റ്ഡ് അ­ച്ച­ടി­യാ­ണെ­ങ്കിൽ അ­തി­ലും ആ­ധി­കാ­രി­കം. കു­ത്ത­ക പ്ര­സാ­ധ­ക­രു­ടെ അ­തിൽ­പ്പ­രം ആ­ധി­കാ­രി­ക­വും കെ­ങ്കേ­മ­മാ­യി മ­റ്റൊ­ന്നു­മി­ല്ല­താ­നും. ഡി­ജി­റ്റൽ എന്നു കേ­ട്ടാ­ലോ അ­പ­രാ­ധ­പൂർ­വ്വ­മാ­ക­ണം അ­ന്ത­രം­ഗം. ഓൺലൈൻ ക്ലാ­സ്സി­ന്റെ ആ­ഘാ­ത­ത്തെ­യോർ­ത്തു് അ­ശ­ര­ണ­പ്പെ­ട്ട മഹാ പാ­ര­മ്പ­ര്യ സി­ദ്ധ­ന്മാർ ആ­ത്മ­നിർ­വൃ­തി­ക്കും ആത്മ പ്ര­ച­ര­ണ­ത്തി­നും ഇതേ സാ­ങ്കേ­തി­ക­വി­ദ്യ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു. ഇ­ര­ട്ട­ത്താ­പ്പു് അ­വ­രു­ടെ സ്വ­ഭാ­വി­ക പ്ര­വൃ­ത്തി­പ­ഥ­മാ­യി­രി­ക്കെ ആരും തന്നെ ഓൺലൈൻ പഠന വി­രു­ദ്ധ­ത­യ്ക്കു് ചെവി കൊ­ടു­ക്കാൻ പോ­യി­ല്ല, ഭ­ര­ണ­ത്തി­ലി­രി­ക്കു­ന്ന ഇ­ട­തു­പ­ക്ഷ സർ­ക്കാർ പോലും, ഭാ­ഗ്യ­ത്തി­നു്. പ­റ­ഞ്ഞു വ­ന്ന­തു് എ­ന്താ­യാ­ലും അ­തി­നെ­ക്കു­റി­ച്ച­ല്ല. സാ­യാ­ഹ്ന­യു­ടെ ഏ­റ്റ­വും പ്ര­ശം­സ­നീ­യ­മാ­യ പ്ര­വർ­ത്ത­നം സം­സ്ക്കാ­ര­ത്തി­ന്റെ ഡി­ജി­റ്റൽ­വ­ല്ക്ക­ര­ണ­മാ­ണു്. അതും എ­ങ്ങ­നെ? കോ­മൺ­സ് എന്ന സ­ങ്ക­ല്പ­ത്തി­നാ­ധാ­ര­മാ­ക്കി. അ­ല്ലാ­തെ, ക­മ്മ്യൂ­ണി­സ്റ്റ് മാ­നി­ഫെ­സ്റ്റോ പോ­ലു­ള്ള കോ­മൺ­സി­നെ ഒരു ഓൺലൈൻ ച­ര­ക്കാ­ക്കി അമിത കാശു് ഈ­ടാ­ക്കു­ന്ന പ­ണി­യ­ല്ല ഇ­തെ­ന്നു് മ­ന­സ്സി­ലാ­ക്കു­ന്നു. ശ്രീ­ക­ണ്ഠ­ശ്വേ­ര­ത്തി­ന്റെ ശ­ബ്ദ­താ­രാ­വ­ലി, ഒരോ ആ­ണ്ടു­ത്തോ­റും ഒ­രോ­രു­ത്ത­രെ­ക്കൊ­ണ്ടു് പ­രി­ഷ്ക്ക­രി­പ്പി­ച്ചു് ആ­യി­ര­ത്തി അ­ഞ്ഞു­റു് രൂ­പ­യ്ക്കും ചി­ല­പ്പോൾ അ­തി­ലും കൂ­ടു­തൽ രൂ­പ­യ്ക്കു് വിൽ­ക്കു­ന്ന കു­ത്ത­ക പ്ര­സാ­ധാ­ക­രു­ടെ വ­രു­മാ­ന­സ്രോ­ത­സ്സി­നെ ക­ട­യ്ക്കൽ ഡി­ജി­റ്റൽ ക­ത്തി­വെ­ച്ച സാ­യാ­ഹ്ന­യു­ടെ വി­ശു­ദ്ധ­പാ­പം പൊ­റു­ക്ക­പ്പെ­ടു­ക­യി­ല്ല! ഒ­റി­ജി­നൽ ശ്രീ­ക­ണ്ഠ­ശ്വേ­ര­മാ­ണു് ഇ­പ്പോൾ ഡി­ജി­റ്റ­ലിൽ വ­ന്നി­രി­ക്കു­ന്ന­തു്. പ­രി­ഷ്ക്ക­രി­ക്ക­പ്പെ­ട്ട അനേകം പ­തി­പ്പു­ക­ളിൽ നി­ന്നു് ഏ­റ്റ­വും ലേ­റ്റ­സ്റ്റാ­യ ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ഡി­ജി­റ്റൽ വേർ­ഷ­ന്റെ മേന്മ ഭാഷാ വി­ദ­ഗ്ദർ വി­ശ­ദീ­ക­രി­ച്ചാൽ ന­ന്നാ­യി­രി­ക്കും. മ­ല­യാ­ളം വാ­ക്കു് തി­ര­യു­ന്ന­വർ­ക്കു് വെബിൽ സാ­യാ­ഹ്ന­യു­ടെ ഈ പ്ര­വർ­ത്ത­നം വളരെ ഉ­പ­കാ­ര­പ്പെ­ടും. വി­പ്ല­വ­ക­ര­മാ­യ പ്ര­വർ­ത്ത­നം. കേ­ര­ള­ത്തി­ലെ വലിയ എ­ഴു­ത്തു­കാർ മുതൽ മ­ല­യാ­ള­ത്തി­ന്റെ മഹാ നടൻ മ­മ്മൂ­ട്ടി വരെ ഇ­തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ പ­ങ്കാ­ളി­യാ­യി. ഡി­ജി­റ്റൽ മാ­ധ്യ­മം അ­ച്ച­ടി­യു­ടെ ഓ­ഥോ­റി­യൽ (authorial) വ്യ­ക്തി കേ­ന്ദ്രി­ത സർ­ഗ്ഗാ­ത്മ­ക­ത­യേ­ക്കാൾ പ്രാ­മു­ഖ്യം ന­ല്കു­ന്ന­തു് ക­ള­ക്റ്റീ­വാ­യ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­ണു്. വ്യ­ക്തി­ക­ളു­ടെ നി­സ്വാർ­ത്ഥ­ത അതിൽ പ്ര­ധാ­ന­മാ­ണു്. സാം­സ്കാ­രി­ക കേ­ര­ള­ത്തി­നു് അ­ത്ര­യൊ­ന്നും പ­രി­ച­ത­മാ­യി­രി­ക്കി­ല്ല ഈ നി­സ്വാർ­ത്ഥ­ത. അശോൿ കു­മാ­റിൽ നി­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു്, ഇത്ര ഭം­ഗി­യോ­ടെ­യു­ള്ള ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ഡി­ജി­റ്റൽ പ­തി­പ്പി­ന്റെ സാ­ക്ഷാ­ത്ക്കാ­ര­ത്തി­നു പി­റ­കിൽ ക­ള­ക്റ്റീ­വാ­യ പ്ര­വർ­ത്ത­നം ന­ട­ന്നി­രു­ന്നു എ­ന്ന­തി­നോ­ടൊ­പ്പം അതിനു നേ­തൃ­ത്വം ന­ല്കി­യ സാ­യാ­ഹ്ന­യു­ടെ സി വി ആ­റി­ന്റെ സ­മർ­പ്പി­ത­മാ­യ പ്ര­യ­ത്ന­വും എ­ടു­ത്തു പ­റ­യേ­ണ്ട­താ­ണു്. ഇതു് ഭാ­ഷ­യു­ടെ തന്നെ ഭാ­വി­യി­ലേ­ക്കു­ള്ള ചൂ­ണ്ടു­പ­ല­ക­യാ­ണു്. പഴയ ഗ്ര­ന്ഥ­ങ്ങൾ മാ­ത്ര­മ­ല്ല പുതിയ പു­സ്ത­ക­ങ്ങ­ളും സാ­യാ­ഹ്ന ഇ­റ­ക്കാൻ പോ­കു­ന്നു­വെ­ന്നാ­ണു്. അതു പോലെ പ്രി­ന്റ് ഓൺ ഓർഡർ സം­വി­ധാ­ന­വും കൊ­ണ്ടു വ­രാ­വു­ന്ന­താ­ണു്. വെബ് ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പ്ര­ച­ര­ണാർ­ത്ഥം ചെ­യ്യാ­വു­ന്ന­തു് സ­ക്ക­റി­യ, കെ. ജി. എസ്., സച്ചി മാഷു്, മ­മ്മൂ­ട്ടി… ശ­ബ്ദ­താ­രാ­വ­ലി­യു­ടെ വെബ് ആ­വി­ഷ്ക്കാ­ര­ത്തെ കു­റി­ച്ചു് ഒരു വി­ഡി­യോ ചെ­യു­ന്ന­തു് ന­ല്ല­താ­യി­രി­ക്കാം. യു­ട്യൂ­ബ് വി­ഡി­യോ അ­ച്ച­ടി­യേ­ക്കാ­ളും പോ­പു­ലി­സ്റ്റാ­ണു്.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ഈ മഹദ് യ­ജ്ഞ­ത്തിൽ പ­ങ്കെ­ടു­ത്ത എല്ലാ സു­ഹൃ­ത്തു­ക്കൾ­ക്കും എന്റെ അ­ഭി­ന­ന്ദ­ന­ങ്ങൾ. ഒ­റ്റ­യ്ക്കൊ­രാൾ പ­രി­ശ്ര­മി­ച്ചു­ണ്ടാ­ക്കി­യ ഒരു ബൃ­ഹ­ദ്ഗ്ര­ന്ഥ­ത്തി­നു് ഒ­ട്ടേ­റെ­പ്പേർ കൂടി ന­ട­ത്തി­യ ഒരു ശു­ദ്ധീ­ക­ര­ണം. അ­ന്ന­ത്തെ കാ­ല­ത്തു് ശ്രീ­ക­ണ്ഠ­ശ്വ­രം ഒ­റ്റ­യ്ക്കു് ന­ട­ത്തി­യ ഈ ഒരു പ്ര­വൃ­ത്തി ലോ­ക­ത്തെ­വി­ടെ­യെ­ങ്കി­ലും മ­റ്റൊ­രാൾ ന­ട­ത്തി­യ­താ­യി എന്റെ അ­റി­വി­ലി­ല്ല.
അ­ഷ്റ­ഫ്:
നി­ശ­ബ്ദം ക­ട­ന്നു വന്ന സാ­യാ­ഹ്ന­യു­ടെ ഈ ഡി­ജി­റ്റൽ ശ­ബ്ദ­താ­രാ­വ­ലി മ­ല­യാ­ള­ഭാ­ഷ­യ്ക്കു് പുതിയ കാ­ല­ത്തി­ലെ ഏ­റ്റ­വും വലിയ സം­ഭാ­വ­ന­യാ­യി വി­ല­യി­രു­ത്ത­പ്പെ­ടും. വ­ള­രെ­യ­ധി­കം സ­ന്തോ­ഷം.
അ­ഞ്ജു­ഷ എൻ. പി.:
മാ­തൃ­ഭാ­ഷ­യെ ഇ­ത്ര­മേൽ സ്നേ­ഹി­ച്ച ഭാ­ഷ­യ്ക്കു് വേ­ണ്ടി ജോലി രാ­ജി­വെ­ച്ചു് പ­ദ­ങ്ങൾ പ­ര­തി­ന­ട­ന്നു് അർ­ത്ഥ­ങ്ങൾ നിർ­മ്മി­ച്ചെ­ടു­ത്ത മ­ഹാ­പ­ണ്ഡി­തൻ ശ്രീ­ക­ണ്ഠേ­ശ്വ­രം ജി. പ­ത്മ­നാ­ഭ­പ്പി­ള്ള. തന്റെ ജീ­വി­ത­ത്തി­ലെ വി­ല­പ്പെ­ട്ട 35 വർ­ഷ­ങ്ങൾ ആണു് അ­ദ്ദേ­ഹം ഇ­ങ്ങ­നെ ഒരു മ­ഹാ­നി­ഘ­ണ്ടു­വി­നാ­യി മാ­റ്റി­വെ­ച്ച­തു്. ആ­വ­ശ്യ­ത്തി­നു് ക­ട­ലാ­സു­പോ­ലും ഇ­ല്ലാ­തി­രു­ന്ന കാ­ല­ത്താ­ണു് ഇ­ങ്ങ­നെ ഒരു ഉ­ദ്യ­മ­ത്തി­ന­ദ്ദേ­ഹം ത­യ്യാ­റാ­യ­തു്. ‘സുഖം’ എന്ന പദം അ­ദ്ദേ­ഹ­ത്തി­ന്റെ ശ­ബ്ദ­താ­രാ­വ­ലി­യിൽ മാ­ത്ര­മെ കാ­ണു­വാൻ കഴിയൂ. ജീ­വി­ത­ത്തിൽ അ­ദ്ദേ­ഹം അ­ങ്ങ­നെ­യൊ­ന്നു് അ­നു­ഭ­വി­ച്ചി­ട്ടി­ല്ല. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ മു­ഖ­വു­ര­യിൽ ഇ­ക്കാ­ര്യം സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ടു്. ഭാ­ഷ­യ്ക്കു് വേ­ണ്ടി­യു­ള്ള ഏ­റ്റ­വും പ­വി­ത്ര­മാ­യ ആത്മ സ­മർ­പ്പ­ണ­ത്തി­നു് മു­ന്നിൽ ശി­ര­സു­ന­മി­ച്ചു­കൊ­ണ്ടു് മാ­തൃ­ഭാ­ഷ­യി­ലെ ആ­ധി­കാ­രി­ക നി­ഘ­ണ്ടു­വി­നെ ഡി­ജി­റ്റൽ പ­തി­പ്പാ­ക്കി­മാ­റ്റി­യ സാ­യാ­ഹ്ന­ഫൗ­ണ്ടേ­ഷ­നും അ­ണി­യ­റ­പ്ര­വർ­ത്ത­കർ­ക്കും അ­ഭി­ന­ന്ദ­ന­ങ്ങൾ നേ­രു­ന്നു. ഒപ്പം തന്നെ ഇ­ത്ര­യും ബൃ­ഹ­ത്താ­യ ഗ്ര­ന്ഥ­ത്തെ ഏ­റ്റ­വും എ­ളു­പ്പം കെ­െ­കാ­ര്യം ചെ­യ്യു­വാൻ സെ­െ­ബ­റി­ട­ത്തിൽ സാ­ധ്യ­ത തു­റ­ന്നു­വെ­ച്ച­തി­നു് ന­ന്ദി­യും രേ­ഖ­പ്പെ­ടു­ത്തു­ന്നു.
ആശ:
അ­ഭി­മാ­ന­ത്തിൻ ധന്യ നി­മി­ഷ­ങ്ങൾ… ഈ ഉ­ദ്യ­മ­ത്തി­നു് ചു­ക്കാൻ പി­ടി­ച്ച സി. വി. രാ­ധാ­കൃ­ഷ്ണൻ സാ­റി­നും സാ­യാ­ഹ്ന­യു­ടെ അണിയറ പ്ര­വർ­ത്ത­കർ­ക്കും അ­ഭി­ന­ന്ദ­ന­ങ്ങൾ.

(ഫെ­ബ്രു­വ­രി 21 മുതൽ മാർ­ച്ച് 13 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കെ. വി­നോ­ദ് ച­ന്ദ്രൻ: “ജ­ന­സ­ഞ്ച­യ” ത്തി­ന്റെ മാ­ന്ത്രി­കാ­ഖ്യാ­ന­ങ്ങൾ
ര­ഞ്ജി­ത് വർമ്മ:
അ­വ­ഗ­ണി­ക്കാൻ പ­റ്റാ­ത്ത ഗൗ­ര­വ­മു­ള്ള രാ­ഷ്ട്രീ­യ പ്ര­ശ്ന­മാ­ണു് ഉ­ന്ന­യി­ക്കു­ന്ന­തു്.
Dr. M. M. Khan:
This is to my friend Vinod Chandran, what would be your alternative to those who reject the two readings (both you and B. Rajeevan) on “independence struggle” (Swathantrya Samaram). The anti-​colonial struggle or the national movement is appropriated in a unproblematic fashion as both of you never paid attention to the sentiments of people, who consistently opposed the nationalist project of “independence struggle” and its pitfalls.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
വി­നോ­ദ് ച­ന്ദ്ര­ന്റെ ‘ജ­ന­സ­ഞ്ച­ത്തി­ന്റെ മാ­ന്ത്രി­കാ­ഖ്യാ­ന­ങ്ങൾ’ എന്ന ലേഖനം അ­തി­ന്റെ ഉൾ­ക്ക­രു­ത്തു­കൊ­ണ്ടും ദാർ­ശ­നി­ക ആ­ഴം­കൊ­ണ്ടും വി­ശ്ലേ­ഷ­ണ­മി­ക­വു­കൊ­ണ്ടും ശ്ര­ദ്ധേ­യ­മാ­യി. കർ­ഷ­ക­സ­മ­ര­ത്തെ ര­ണ്ടാം സ്വ­ത­ന്ത്ര്യ­സ­മ­ര­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­തി­ലെ ന്യൂ­നോ­ക്തി­യെ അ­ദ്ദേ­ഹം ഭം­ഗി­യാ­യി തു­റ­ന്നു കാ­ണി­ക്കു­ന്നു­വെ­ന്നു മാ­ത്ര­മ­ല്ല കാർ­ഷി­ക­സ­മ­ര­ത്തെ മാർ­ക്സി­യൻ സ്റ്റ്രെ­യി­റ്റ്ജാ­ക്ക­റ്റിൻ കു­റ്റി­യിൽ ത­ള­ച്ചി­ടാ­നു­ള്ള ശ്ര­മ­ത്തേ­യും അ­ദ്ദേ­ഹം നിർ­വീ­ര്യ­മാ­ക്കു­ന്നു­ണ്ടു്.
പ്രൊ. അഭയ് കോശി:
ശ്രീ വി­നോ­ദ് ച­ന്ദ്രൻ എ­ഴു­തി­യ ജ­ന­സ­ഞ്ച­യ­ത്ത­ന്റെ മാ­ന്ത്രി­ക ആ­ഖ്യാ­ന­ങ്ങൾ എന്ന ലേഖനം ഉ­യർ­ത്തു­ന്ന വി­മർ­ശ­ന­ങ്ങൾ സാ­ധു­വാ­ണു്. നെ­ഗ്രി­യെ­യും ഹർ­തി­നെ­യും കേ­ന്ദ്രീ­ക­രി­ച്ചു് താൻ ഉ­ണ്ടാ­ക്കി വ­ച്ചി­രി­ക്കു­ന്ന ലെൻസ് ഉ­പ­യോ­ഗി­ച്ചു് കർഷക സ­മ­ര­ത്തെ­യും പൗ­ര­ത്വ­ബി­ല്ലി­നെ­തി­രെ­യു­ള്ള സ­മ­ര­ത്തെ­യും അ­ങ്ങ­നെ സർവ്വ സംഭവ വി­കാ­സ­ങ്ങ­ളെ­യും യാ­ന്ത്രി­ക­മാ­യി പ­ഠി­ക്കാൻ രാ­ജീ­വൻ മാഷ് ശ്ര­മി­ച്ചാൽ അ­വി­ടെ­യെ­ല്ലാം ജ­ന­സ­ഞ്ച­യ രൂ­പീ­ക­ര­ണ­മാ­ണു് ഉ­ണ്ടാ­വു­ന്ന­തു് എന്ന കാൽ­പ­നി­ക­മാ­യ കാഴ്ച മാ­ത്ര­മേ കാണാൻ ആ­വു­ക­യു­ള്ളൂ.
സി. ജെ. തോമസ്: സർ­ക്കാ­രും സം­സ്കാ­ര­വും
ജോണി, എം. എൽ.
സ്ഥാ­ന­മാ­ന­ങ്ങൾ ചൊ­ല്ലി­ക്ക­ല­ഹി­ച്ചു മാനം കെ­ട്ടു­വെ­ങ്കി­ലും സർ­ക്കാ­രി­ന്റെ മൂ­ടു­താ­ങ്ങി ന­ട­ക്കു­ന്ന­വർ നാ­ല്പ­ത്തി­ര­ണ്ടാ­മ­ത്തെ വ­യ­സ്സി­നു­ള്ളിൽ പ­റ­യാ­നു­ള്ള­തു് പ­റ­ഞ്ഞു ക­ട­ന്നു പോയ സി. ജെ.-യെ വാ­യി­ച്ചി­രു­ന്നെ­ങ്കിൽ…
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ഒരു നൂ­റ്റാ­ണ്ടു മു­മ്പു് ര­ചി­ക്ക­പ്പെ­ട്ട ശ­ബ്ദ­താ­രാ­വ­ലി കാ­ലോ­ചി­ത­മാ­യി പ­രി­ഷ്ക്ക­രി­ക്കേ­ണ്ട ആ­വ­ശ്യ­മു­ണ്ടു്. മുൻപു പ­രി­ശോ­ധ­കർ ചൂ­ണ്ടി­ക്കാ­ണി­ച്ച ധാ­രാ­ളം സം­ശ­യ­ങ്ങ­ളിൽ തീ­രു­മാ­ന­മെ­ടു­ക്ക­ണം. ഇ­തി­നെ­ക്കു­റി­ച്ചു് ഷം­സു­ദ്ദീൻ മു­മ്പു് പോ­സ്റ്റ് ചെയ്ത കുറെ കാ­ര്യ­ങ്ങൾ ഉ­ദ്ധ­രി­ക്കു­ക­യാ­ണു്:
  • ഒരു വാ­ക്കു തന്നെ രണ്ടു ത­ര­ത്തിൽ പ്ര­യോ­ഗി­ച്ചു കാ­ണു­ന്നു. ഉദാ: ദൈവിക ശക്തി – ദൈ­വീ­ക­ശ­ക്തി; സാം­സ്കാ­രി­കം – സാം­സ്ക്കാ­രി­കം
  • മൂ­ല­ത്തിൽ തന്നെ വന്ന തെ­റ്റു­കൾ
  • പംക്, നം­പൂ­തി­രി തു­ട­ങ്ങി­യ പ­ദ­ങ്ങൾ
  • അതു, ചെ­റു­തു, വലുതു എ­ന്നി­വ അതു്, ചെ­റു­തു്, വ­ലു­തു് എ­ന്നി­ങ്ങ­നെ മാ­റ്റ­ണോ
  • മുൻപു നി­ല­വി­ലു­ള്ള­തും ഇ­ക്കാ­ല­ത്തു് ഉ­പ­യോ­ഗ­ത്തിൽ ഇ­ല്ലാ­ത്ത­തു­മാ­യ പ­ദ­ങ്ങൾ
  • അ­ക്ക­ങ്ങൾ മ­ല­യാ­ള­മോ അ­റ­ബി­യോ ഉ­പ­യോ­ഗി­ക്കേ­ണ്ട­തു്
  • ഹീ­ന­ജാ­തി­ക്കാർ തു­ട­ങ്ങി­യ ഇ­ക്കാ­ല­ത്തി­നു യോ­ജി­ക്കാ­ത്ത പ­ദ­ങ്ങൾ
  • എന്നു തു­ട­ങ്ങി ധാ­രാ­ളം കാ­ര്യ­ങ്ങൾ…
പ­ത്രാ­ധി­പ­സ­മി­തി തീ­രു­മാ­ന­മെ­ടു­ത്ത­തി­നു ശേഷം നിർ­ദ്ദേ­ശ­ങ്ങൾ നൽ­കു­ന്ന­തി­ന­നു­സ­രി­ച്ചു വാ­യി­ച്ചു മാ­റ്റ­ങ്ങൾ ഈ പ­തി­പ്പിൽ വ­രു­ത്തു­ക എ­ന്ന­താ­ണു ല­ക്ഷ്യം. ലെ­ക്സോ­ണ­മി സെർ­വ­റിൽ ഇ­പ്പോൾ ഉ­ള്ള­ട­ക്കം ചെ­യ്തി­രി­ക്കു­ന്ന ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പാ­ഠ­ത്തി­ന്റെ ഒരു പ­കർ­പ്പെ­ടു­ത്തു് അതിനെ “ന­വ­താ­രാ­വ­ലി” എ­ന്നു് നാ­മ­ക­ര­ണം ചെ­യ്തു ഉ­പ­യോ­ക്താ­ക്കൾ­ക്കു് ല­ഭ്യ­മാ­ക്കി­യി­ട്ടു­ണ്ടു്. (കു­റ­ച്ചു­കൂ­ടി നല്ല പേരു് തോ­ന്നു­ന്നു­വെ­ങ്കിൽ നിർ­ദ്ദേ­ശി­ക്കു­ക.) ഈ കണ്ണി സ­ന്ദർ­ശി­ച്ചാ­ലും: https://dict.sayahna.org/stv-​new പ­ത്രാ­ധി­പ­സ­മി­തി­യു­മാ­യി ചർ­ച്ച­യി­ലേർ­പ്പെ­ട്ടു് ഈ പാ­ഠ­ത്തെ പ­രി­ഷ്ക്ക­രി­ക്കു­വാ­നും കൂ­ടു­തൽ പ­ദ­ങ്ങൾ കൂ­ട്ടി­ച്ചേർ­ക്കു­വാ­നും ത­യ്യാ­റു­ള്ള­വർ ഈ ഗ്രൂ­പ്പിൽ ത­ങ്ങ­ളു­ടെ സ­മ്മ­തം അ­റി­യി­ക്കു­ക. സാ­ങ്കേ­തി­ക­മാ­യി ഇതിനു പ്രാ­പ്തി­യു­ണ്ടോ എ­ന്നു് സ്വയം വി­ല­യി­രു­ത്തു­വാൻ താ­ഴെ­പ്പ­റ­യു­ന്ന താൾ സ­ന്ദർ­ശി­ക്കു­ക: https://stv.sayahna.org/lexonomyintro.html ലെൿ­സോ­ണ­മി സെർ­വ­റി­നെ­ക്കു­റി­ച്ചു് ഒരു ല­ഘു­വി­വ­ര­ണം ഇ­വി­ടെ­യു­ണ്ടു്. കു­റെ­ക്കൂ­ടി വി­സ്ത­രി­ച്ചു­ള്ള വി­വ­ര­ണം താ­ഴെ­പ്പ­റ­യു­ന്ന ക­ണ്ണി­യി­ലു­ണ്ടു്: https://www.lexonomy.eu/docs/intro ഈ ര­ണ്ടു് താ­ളു­കൾ നൽ­കു­ന്ന വി­വ­ര­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തിൽ തി­രു­ത്താ­നു­ള്ള സാ­ങ്കേ­തി­ക­പ്രാ­പ്തി ഉ­ണ്ടെ­ന്നു വി­ശ്വാ­സ­മു­ള്ള ആർ­ക്കും ഇതിൽ പ­ങ്കെ­ടു­ക്കാം. അവർ സ്വ­ന്തം ഇ-​മെയിൽ ഐഡി cvr@sayahna.org-​ലേയ്ക്കു് അ­യ­ച്ചു­കൊ­ടു­ക്കു­ക. തി­രു­ത്ത­ലു­കൾ ന­ട­ത്തു­ന്ന­വർ ഒരോ സെഷൻ അ­വ­സാ­നി­ക്കു­മ്പോ­ഴും പ­ത്രാ­ധി­പ­സ­മി­തി­യ്ക്കു് തി­രു­ത്തി­യ പ­ദ­ങ്ങ­ളു­ടെ (keywords only) ഒരു പ­ട്ടി­ക അ­യ­ച്ചു­കൊ­ടു­ക്കേ­ണ്ട­താ­ണു്.

(മാർ­ച്ച് 14 മുതൽ 20 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള: ശ­ബ­രി­മ­ല അഥവാ ടി­ബ­റ്റും കേ­ര­ള­വും ത­മ്മി­ലു­ള്ള ബന്ധം
ജോണി, എം. എൽ.:
വി­സ്മ­യി­പ്പി­ക്കു­ന്ന ഗവേഷണ ചാ­തു­രി­യും യു­ക്തി­ബോ­ധ­വും അ­ഭൗ­മ­മാ­യ പ്ര­തി­ഭാ­വി­ലാ­സ­വും ചേർ­ന്ന കേസരി മ­ല­യാ­ളി­കൾ­ക്കി­ട­യിൽ ജീ­വി­ച്ചി­രു­ന്നു എ­ന്നു് വരും ത­ല­മു­റ­കൾ വി­ശ്വ­സി­ച്ചി­ല്ലെ­ങ്കിൽ അവരെ ഈ ലേ­ഖ­ന­ങ്ങ­ളും കൃ­തി­ക­ളും കാ­ണി­ക്കു­ക എ­ന്ന­തേ ചെ­യ്യാ­നു­ള്ളൂ.
സി. ജെ. തോമസ്: കേ­ര­ളീ­യ­നൃ­ത്ത­ത്തി­ന്റെ പു­രോ­ഗ­തി
കെ. സ­ച്ചി­ദാ­ന­ന്ദൻ:
സി. ജെ.-യുടെ ലേഖനം എ­ഴു­ത­പ്പെ­ട്ട­തി­ന്നു ശേഷം എൻ. വി.-യും സദനം ഹ­രി­കു­മാ­റും മ­റ്റും പുതിയ ആ­ട്ട­ക്ക­ഥ­കൾ ര­ചി­ച്ചി­ട്ടു­ണ്ടു്, ക്രി­സ്തു­വി­നെ­ക്കു­റി­ച്ചുൾ­പ്പെ­ടെ, അ­തി­നാ­യി ച­മ­യ­ത്തി­ലും പ­രി­വർ­ത്ത­ന­മു­ണ്ടാ­യി. മു­ദ്ര­ക­ളെ സി. ജെ. വാ­ക്കു­ക­ളോ­ടാ­ണു് ഉ­പ­മി­ക്കു­ന്ന­തു്. അവയെ ക­ഥ­ക­ളി­യു­ടെ അ­ക്ഷ­ര­മാ­ല­യാ­യി കാ­ണു­ക­യാ­വും ശരി. പല രീ­തി­യിൽ കൂ­ട്ടി­ക്ക­ലർ­ത്തി പ­ദ­കോ­ശ­മു­ണ്ടാ­ക്കാ­വു­ന്ന ആൽ­ഫ­ബെ­റ്റ്. അതു മാ­റ്റ­ണ­മെ­ന്ന വാദം പ­രി­ഹാ­സ്യ­മാ­യേ തോ­ന്നു­ന്നു­ള്ളൂ. ഓരോ ക­ല­യ്ക്കും ഓരോ ഭാ­ഷ­യു­ണ്ട­ല്ലോ. അ­ക്ഷ­ര­ഘ­ട­ന­കൾ മാ­റ്റാ­തെ തന്നെ പല രൂ­പ­ത്തി­ലെ­ഴു­താ­മെ­ന്നു് സി. ജെ. തന്നെ തന്റെ പു­സ്ത­ക­ക്ക­വർ ഡി­സൈ­നു­ക­ളി­ലൂ­ടെ കാ­ണി­ച്ചി­ട്ടു­മു­ണ്ട­ല്ലോ. ക­ഥ­ക­ളി­യെ അ­മ്പ­ല­പ്പ­റ­മ്പു­ക­ളിൽ നി­ന്നു് പു­റ­ത്തു കൊ­ണ്ടു വരണം എ­ന്ന­തു് ശ­രി­യാ­ണു്. അതു് പി­ന്നീ­ടു് കു­റെ­യൊ­ക്കെ സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. കർ­ണ്ണാ­ട­ക സം­ഗീ­തം മുതൽ ജാസ് വ­രെ­യും കഥകളി മുതൽ ഫ്ലാ­മെ­ങ്കോ വ­രെ­യും ഇ­ഷ്ട­പ്പെ­ടു­ന്ന ഒ­രാ­ളെ­ന്ന നി­ല­യിൽ ഇ­വ­യു­ടെ ത­നി­മ­യും വൈ­വി­ധ്യ­വും നി­ല­നിർ­ത്ത­ണം എന്ന യാ­ഥാ­സ്ഥി­തി­ക­മെ­ന്നു തോ­ന്നാ­വു­ന്ന അ­ഭി­പ്രാ­യ­മാ­ണെ­നി­ക്കു­ള്ള­തു്. (എ­നി­ക്കു് ആ­സ്വ­ദി­ക്കാൻ ക­ഴി­യാ­ത്ത ഒരു സാധനം പഴയ ‘റി­യ­ലി­സ്റ്റ്’ നാ­ട­ക­ങ്ങൾ മാ­ത്ര­മാ­ണു്. അതു കാണാൻ തെ­രു­വിൽ ഇ­റ­ങ്ങി ന­ട­ന്നാൽ മതി. സി. ജെ. തന്നെ ആ നാ­ട­ക­രീ­തി­യെ വെ­ല്ലു­വി­ളി­ച്ച­വ­രിൽ മുൻ­പ­നാ­ണ­ല്ലോ. ‘റി­യ­ലി­സ’ത്തെ­ക്കു­റി­ച്ചു­ള്ള ആ തെ­റ്റി­ദ്ധാ­ര­ണ ബ്രെ­ഹ്റ്റ് ഉൾ­പ്പെ­ടെ­യു­ള്ള റി­യ­ലി­സ്റ്റു­കൾ തന്നെ തി­രു­ത്തു­ക­യും ചെ­യ്തു.) കല ജ­ന­കീ­യ­മാ­കു­ന്ന­തു് സ­ന്ധി­ക­ളി­ലൂ­ടെ­യ­ല്ല, ജ­നാ­ഭി­രു­ചി­ക­ളു­ടെ പ­രി­ഷ്ക­ര­ണ­ത്തി­ലൂ­ടെ­യാ­ണു്. അ­തി­നു് അ­വ­സ­ര­ങ്ങൾ നൽ­കി­യാൽ മതി —കേ­ര­ള­ത്തി­ലെ ലോകസിനിമാ-​നാടകോത്സവങ്ങളും കൊ­ച്ചി ബി­നാ­ലെ­യും പോലെ. കല ആ­സ്വ­ദി­ക്കാൻ പാ­ണ്ഡി­ത്യ­ത്തെ­ക്കാൾ പ­രി­ച­യം ആ­ണാ­വ­ശ്യം.
ജോണി, എം. എൽ.:
ര­സി­ച്ചു. ഹി വാസ് എ റാ­ഡി­ക്കൽ തി­ങ്കർ.
കെ. ജി. എസ്സ്.: ഈ­സ്റ്റർ: എ­ല്ലാ­റ്റി­ന്റെ­യും പു­തു­ക്കൽ
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
ഉ­യിർ­ത്തെ­ഴു­ന്നേൽ­പ്പി­ന്റെ ദാർ­ശ­നി­ക­വും സർ­ഗ്ഗാ­ത്മ­ക­വും സൗ­ന്ദ­ര്യാ­ത്മ­ക­വും ച­രി­ത്ര­പ­ര­വു­മാ­യ ലാ­വ­ണ്യ­ത്തെ ബാ­ല്യ­കാ­ല­സ്മ­ര­ണ­ക­ളു­മാ­യി കോർ­ത്തി­ണ­ക്കി അ­ന­നു­ക­ര­ണീ­യ­മാ­യ കാ­വ്യ­ഭാ­ഷ­യി­ലു­ള്ള കെ. ജി. എ­സ്സി­ന്റെ ഈ­സ്റ്റർ കാഴ്ച അതീവ ഹൃ­ദ്യം.
Dr. K. Aravindakshan:
Highly touching.It really enriched me. My heart goes to K G S.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഉ­യിർ­ത്തെ­ഴു­ന്നേൽ­പ്പു് ഭാ­ഷ­യി­ലു­മാ­കാം, ഇ­ങ്ങി­നെ പല ലോ­ക­ങ്ങ­ളും കാ­ല­ങ്ങ­ളും തു­ന്നി­ത്തു­ന്നി­ച്ചേർ­ത്തു്.
വ­സ­ന്തൻ:
സ­ന്തോ­ഷ് കെ. ജി. എ­സ്സി­നെ വ­ര­ച്ച­തു് ലേ­ഖ­ന­ത്തോ­ളം ന­ന്നു്. അ­ഭി­ന­ന്ദ­ന­ങ്ങൾ രണ്ടു പേർ­ക്കും.
കെ. വി­നോ­ദ് ച­ന്ദ്രൻ:
കെ. ജി. എ­സ്സി­ന്റെ ഉ­യിർ­പ്പു് പെ­രു­ന്നാൾ ചി­ന്ത­കൾ എ­ല്ലാ­ത്തി­നേ­യും പു­തു­ക്കി. വാ­ക്കി­നെ ചി­ന്ത­യെ മൊ­ഴി­യെ ഓർ­മ്മ­യെ, ഉ­യി­രി­നെ വാ­ഴ്‌­വി­നെ… എ­ല്ലാം എ­ല്ലാം. പഴയ ഭൂ­മി­യും പഴയ ആ­കാ­ശ­വും, പഴയ ലോ­ക­വും, പഴയ ദൈ­വ­വും, പഴയ പി­ശാ­ചും, പഴയ നി­യ­മ­വും, അ­നു­നി­മി­ഷം പ­ഴ­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന പുതിയ നി­യ­മ­ങ്ങ­ളും പു­തു­മ­ക­ളും എ­ല്ലാം പു­തു­താ­ക്ക­പ്പെ­ട്ടു. മ­റ­ഞ്ഞ­തും മാ­ഞ്ഞ­തും മ­രി­ച്ച­തും ആയ, പ്രി­യ­പ്പെ­ട്ട­തെ­ല്ലാം ഏ­തെ­ങ്കി­ലും ഒരു നി­മി­ഷം തി­രി­ച്ചു വരും എന്ന പ്ര­ത്യാ­ശ­യു­ടെ പു­ളി­ക്കാ­ത്ത അപ്പം ചി­ന്ത­യു­ടെ ക­യ്പും മ­ധു­ര­വും നി­റ­ഞ്ഞ വീ­ഞ്ഞു് അ­ദ്ദേ­ഹം ഈ­സ്റ്റ­റി­ന്റെ പ്ര­ഭാ­ത­ത്തിൽ തന്നെ ന­മു­ക്കു് പ­കർ­ന്നു് നൽകി. അ­തോ­ടൊ­പ്പം ഉ­യിർ­പ്പി­ന്റെ സു­വി­ശേ­ഷ­വും. ക­ട­മ്പ­നാ­ട്ടെ പ­ള്ളി­യും, ഫാദർ റൊ­സാ­രി­യോ­സ് ആ­ന്റ­ണി­യും, ഐ­ന്ദ്രി­യ­മാ­യ കു­ട്ടി­ക്കാ­ല­വും തൊ­ട്ടും മ­ണ­ത്തും ക­ണ്ടും പ­ഠി­ച്ച ബൈ­ബി­ളും, ആ­ത്മീ­യ­ത­യു­ടെ ആദ്യ പാ­ഠ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ ഐ­ന്ദ്രി­യ­മാ­യ മൊ­ഴി­ക­ളിൽ ഉ­യിർ­ത്തെ­ണീ­ക്കു­ന്നു. “മടിയാ, ഉ­റു­മ്പി­ന്റെ അ­ടു­ക്കൽ ചെ­ല്ലു­ക, അ­തി­ന്റെ വ­ഴി­ക­ളെ നോ­ക്കി ബു­ദ്ധി പ­ഠി­ക്കു­ക” എന്ന ‘സദൃശ വാക്യ’ങ്ങ­ളിൽ നി­ന്നു് വി­വേ­ക­മുൾ­ക്കൊ­ണ്ടു് ഉ­റു­മ്പു­ക­ളു­ടെ ശി­ഷ്യ­നാ­യി, ഓരോ ത­രി­യും അ­ടു­ത്തു കണ്ടു കേ­ട്ടു് മ­ണ­ത്തു് ര­സി­ച്ച കൗമാര സാ­ധ­ന­ക­ളിൽ നി­ന്നാ­ണു് കെ. ജി. എ­സ്സി­ന്റെ ക­വി­ത­കൾ ഉ­റു­മ്പി­ന്റെ ധ്യാന കോശം ആർ­ജ്ജി­ച്ച­തെ­ന്നു് നാം അ­റി­യു­ന്നു. സ­ഹ­ന­ത്തി­ന്റെ­യും കു­രി­ശു­മ­ര­ണ­ത്തി­ന്റെ­യും ഉ­യിർ­ത്തെ­ണീ­ക്ക­ലി­ന്റെ­യും നാ­ട­കീ­യ­രം­ഗ­ങ്ങൾ അ­ര­ങ്ങേ­റി­യ പൗ­രാ­ണി­ക ശൃം­ഗ­വും ര­ണ്ടു് ക­ള്ളൻ­മാർ­ക്കു ന­ടു­വിൽ കു­രി­ശിൽ ത­റ­യ്ക്ക­പ്പെ­ട്ട നീ­തി­യു­ടെ ഏ­കാ­ന്ത­ത­ത­യും ന­മു­ക്കു് മു­ന്നിൽ പു­ന­രു­ത്ഥാ­നം ചെ­യ്യു­ന്നു. മ­ര­ണ­ത്തി­ലൂ­ടെ മ­ര­ണ­ത്തെ തോ­ല്പി­ക്കു­ന്ന ഉ­യിർ­പ്പി­ന്റെ സ­ഞ്ജീ­വ­ന പ്ര­ക്രി­യ­ക­ളും ബ്രൂ­ഗ­ലി­ന്റെ­യും റാ­ഫേ­ലി­ന്റെ­യും, റം­ബ്രാ­ണ്ടി­ന്റെ­യും ചിത്ര സാ­ക്ഷ്യ­ങ്ങ­ളും കെ. ജി. എ­സ്സി­ന്റെ സത്യ സൗ­ന്ദ­ര്യ­ദർ­ശി­നി­യിൽ പു­ന­രു­ജ്ജീ­വ­നം നേ­ടു­ന്നു. നൂറു മേ­നി­യാ­യി വി­ള­യു­ന്ന വി­ത്തി­ന്റെ ഭാ­ഷ­യാ­ണു് ഉ­യിർ­ത്തെ­ണീ­ക്ക­ലി­ന്റെ ഭാഷ എന്ന ക­ട­മ്പ­നാ­ടൻ വി­വേ­ക­ത്തിൽ ഉ­യിർ­പ്പി­ന്റെ ഈ കാ­വ്യ­മീ­മാം­സ­യെ അ­ദ്ദേ­ഹം സം­ഗ്ര­ഹി­ക്കു­ന്നു. വ­സ­ന്ത­ത്തി­ന്റെ ഒരു വി­ളം­ബ­ര­മാ­ക്കി ഉ­യിർ­പ്പു് പെ­രു­ന്നാ­ളി­നെ ഉർ­വ്വ­ര­മാ­ക്കു­ന്നു. കെ. ജി. എ­സ്സി­നും, സാ­യാ­ഹ്ന­യ്ക്കും, എല്ലാ സു­ഹൃ­ത്തു­ക്കൾ­ക്കും ഈ­സ്റ്റർ അ­ഭി­വാ­ദ്യ­ങ്ങൾ!.
ദാ­മോ­ദർ പ്ര­സാ­ദ്:

“നീ പ­റ­യു­ന്ന­തു് കേൾ­ക്കാൻ വ­ന്ന­വ­രേ­ക്കാ­ളേ­റേ­പ്പേർ

നീ കു­രി­ശേ­റു­ന്ന­തു് കാണാൻ വന്നു.

അ­തി­ലു­മേ­റേ­പ്പേർ നി­ന്നെ

മ­ന­സ്സി­ല­ണി­യാൻ വന്നു.

അ­തി­ലു­മേ­റേ­പ്പേർ നി­ന്നെ

സി­നി­മ­യിൽ കാണാൻ വന്നു.”

(യേ­ശു­വേ നീ ഉ­യിർ­ത്തു് വ­ളർ­ന്ന­തു്: കെ. ജി. എസ്. ക­വി­ത­കൾ, 1997–2007.)

പ്ര­താ­പൻ, എ.:
വാ­ക്കു­കൾ ലോ­ക­ത്തെ എ­ഴു­തു­ക­യ­ല്ല, ലോ­ക­ങ്ങ­ളെ നിർ­മ്മി­ക്കു­ന്നു­വെ­ന്നു് കെ. ജി. എസ്.-ന്റെ ഈ പു­തു­ക്കൽ സു­വി­ശേ­ഷ­ത്തി­ന്റെ സാ­ക്ഷ്യം. ഭാ­ഷ­യി­ലെ എ­ണ്ണ­മ­റ്റ വാ­തി­ലു­കൾ തു­റ­ക്കു­ന്ന എ­ഴു­ത്തു്. ച­വ­റ­യി­ലും ശാ­സ്താം­കോ­ട്ട­യി­ലും ക­ല്ല­ട­യാ­റി­ലും ക­ട­മ്പ­നാ­ട്ടും ദേ­വൂ­ന്നി­ലും തെ­ളി­യു­ന്നു ഗ­ലേ­ല­ക്ക­ട­ലും ബെ­ത്ല­ഹേ­മും യോർ­ദ്ദാൻ ന­ദി­യും യെ­രു­ശേ­ല­മും. അ­ക­ലെ­യ­ല്ല വീ­ഴ്ച്ച­ക­ളും എ­ഴു­ന്നേൽ­പ്പു­ക­ളും. വ­ര­മ്പോ­ര­ത്തു് സ­ന്തോ­ഷി­ച്ചു­ല­യു­ന്ന വ­യൽ­പ്പൂ­ക്ക­ളാ­യി വി­രി­യു­ന്ന വാ­ക്കു­കൾ. പ്രി­യ­രി­ലേ­ക്കും പ്രി­യ­ങ്ങ­ളി­ലേ­ക്കും പ്രിയ നാ­ടു­ക­ളി­ലേ­ക്കും തി­രി­ച്ചു വ­രു­ന്ന­വ. അ­പ്പോ­ഴും കാ­ല­ത്തി­ന്റെ ക­രി­ങ്കൽ ഹൃദയം പോലെ ഒരു രൂ­പ­ക്കൂ­ടു് അ­മ്മ­മാർ­ക്കു് ബാ­ക്കി­യാ­കു­ന്നു. ലം­ബ­ങ്ങ­ളിൽ നി­ന്നു് തി­ര­ശ്ചീ­ന­ങ്ങ­ളി­ലേ­ക്കു് മാ­റ്റി­പ്പ­ണി­ത­വ ന­മ്മു­ടെ കാ­ല­ത്തി­ന്റെ കു­രി­ശു­കൾ. എ­ഴു­ന്നേൽ­പ്പിൽ നി­ന്നു് കി­ട­പ്പി­ലേ­ക്കു് തന്നെ മാ­റു­ന്നു ന­മ്മു­ടെ ഉ­യിർ­പ്പു­കൾ എന്ന ശ­ങ്ക­യോ­ടെ.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
കെ. ജി. എ­സ്സി­ന്റെ ലേ­ഖ­ന­ത്തി­നു് കി­ട്ടി­യ റി­വ്യൂ­കൾ അതി ഗം­ഭീ­രം. ഈ ഈ­സ്റ്റർ നാളിൽ എ­ല്ലാ­വർ­ക്കും നമ്മൾ നേ­രു­ന്നു.
Damodar Prasad: E. P. Unny’s Lock Down Cartoons: Piercing through infectious reality, Testing the Asymptomatic Politics
Babu Mather:
Brilliant cartoons by E. P. Unny… humorous and thought provoking.
K. Satchidanandan:
It was good to see Unny’s lock-​down cartoons in one place with an insightful essay that links them together and examines their politics. It also proves Sayahna needs an editor who knows basic English if it has plans to publish more such pieces.
Johny, M. L.:
Nicely articulated. Congrats.
മ­ധു­സൂ­ദ­നൻ: സാ­ഞ്ചി
Johny, M. L.:
Beautifully written.

(മാർ­ച്ച് 21 മുതൽ ഏ­പ്രിൽ 10 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
നി­ര­ഞ്ജൻ: മേ­ഘ­സ­ന്ദേ­ശം (എസ്. എം. എസ്.)
ബഷീർ അ­ബ്ദുൾ:
ഭാ­ഷ­യിൽ ഒരു പ്ര­ത്യേ­ക­ത­രം അ­ണ്ടർ­ടോൺ ആണു് നി­ര­ഞ്ജൻ ക­വി­ത­യിൽ കൊ­ണ്ടു­വ­രു­ന്ന­തു്. വാ­യ­ന­ക്കാ­ര­ന്റെ അ­നു­ധ്യാ­ന­ശേ­ഷി­ക്കൊ­പ്പം ക­ട­ലി­ലേ­ക്കെ­ന്ന പോലെ ആ­ഴ­ത്തി­ലാ­ഴ­ത്തിൽ പൊ­യ്ക്കൊ­ണ്ടേ­യി­രി­ക്കു­ന്നു. ആ­കാ­ശ­വും കടലും മ­തി­വ­രു­വോ­ളം കണ്ട ഒരു മ­ന­സ്സിൽ നി­ന്നു് മാ­ത്രം വ­രു­ന്ന­താ­ണു് 120/80 എന്ന കവിത. അതു് ഒരു നാ­വി­ക­ന്റെ മാ­ത്രം കവിത. occupational hazard!!! നല്ല വാ­യ­നാ­നു­ഭ­വം. നന്ദി.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
കടൽ യാ­ത്രി­ക­നാ­യ നി­ര­ജ്ഞ­ന്റെ ക­വി­ത­ക­ളിൽ ക­ട­ല­നു­ഭ­വ­ങ്ങൾ ഏ­റെ­യു­ണ്ടാ­കും, അതു് സ്വാ­ഭാ­വി­കം മാ­ത്രം. ന­ല്ലൊ­രു കവി. സ­മ­കാ­ലി­ക പ്ര­ശ്ന­ങ്ങ­ളെ കൃ­ത്യ­ത­യോ­ടെ അ­ദ്ദേ­ഹം വി­ശ­ക­ല­നം ചെ­യ്യു­ന്നു എ­ന്നി­ട­ത്താ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­സ­ക്തി. എ­നി­ക്കേ­റെ പ്രി­യ­പ്പെ­ട്ട കവി.
ന­ന്ദി­നി മേനോൻ:
വളരെ വ്യ­ത്യ­സ്ത ക­ല്പ­ന­കൾ 120/80 അതി മ­നോ­ഹ­രം…
എസ്. വി. വേ­ണു­ഗോ­പൻ നായർ: ജനനി
ജോണി, എം. എൽ.:
വളരെ ഗം­ഭീ­ര­മാ­യ ക­ഥ­യാ­ണു്. കു­ഞ്ഞി­ന്റെ ശ­വ­ത്തി­നെ ത­ല­യ­ണ­യാ­ക്കി ഉ­റ­ങ്ങു­ന്ന അമ്മ. ന­ഗ­ര­ത്തി­ലെ ഏ­റ്റ­വും നല്ല ശി­ശു­വി­ദ­ഗ്ദ­നെ­ക്കു­റി­ച്ചു് വേ­വ­ലാ­തി­പ്പെ­ടു­ന്ന മ­റ്റൊ­രു കു­ടും­ബം. എസ്. വി. വേ­ണു­ഗോ­പൻ നാ­യർ­ക്കു് തലയൽ പു­ര­സ്കാ­രം ല­ഭി­ച്ച­പ്പോൾ ഞാ­നാ­ണു് മു­ഖ്യ­പ്ര­ഭാ­ഷ­ണം ന­ട­ത്തി­യ­തു്. അതിൽ ജനനി എന്ന കഥ പ­രാ­മർ­ശി­ച്ചി­രു­ന്നു.
റാണി ജോസഫ്:
ജനനി എന്ന കഥ വളരെ ഇ­ഷ്ട­മാ­യി. വാ­യി­ച്ചു തീർ­ന്ന­പ്പോൾ ഞാനും മ­ന­സ്സു­കൊ­ണ്ടു് ആ ഗ്രി­ല്ലിൽ അ­ള്ളി­പ്പി­ടി­ച്ചു. ക­ഥാ­കൃ­ത്തി­നും സാ­യാ­ഹ്ന­യ്ക്കും അ­ഭി­ന­ന്ദ­ന­ങ്ങൾ.
ന­ന്ദി­നി മേനോൻ:
നല്ല എ­ഴു­ത്തു്, നല്ല കഥ. തു­ട­ക്കം ഒന്നു എ­ഡി­റ്റു ചെ­യ്തി­രു­ന്നെ­ങ്കിൽ എ­ന്നൊ­രു തോ­ന്നൽ…
സി. ജെ. തോമസ്: എന്റെ ച­ങ്ങ­മ്പു­ഴ
ഡോ. രാ­ജേ­ന്ദ്ര­ബാ­ബു:
എന്റെ ച­ങ്ങ­മ്പു­ഴ എന്ന സി. ജെ. പ്ര­ബ­ന്ധം നേ­ര­ത്തെ­വാ­യി­ച്ച­തും പ­ഠി­ച്ച­തും പ­ഠി­പ്പി­ച്ച­തു­മാ­ണു് ഒ­രി­ക്കൽ­കൂ­ടി ഇ­ന്നു് വാ­യി­ച്ച­പ്പോൾ കൂ­ടു­തൽ ദീ­പ്തി­യോ­ടെ ചില ആ­ശ­യ­ങ്ങൾ വീ­ണ്ടും തെ­ളി­ഞ്ഞു കി­ട്ടി. നന്ദി.
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
ലിസി മാ­ത്യു:
പ്രി­യ­മു­ള്ള­വ­രേ, വി­ക്തോർ യൂ­ഗോ­യു­ടെ ‘ലേ മി­റാ­ബ് ലേ’ എന്ന വി­ഖ്യാ­ത കൃതി നാ­ല­പ്പാ­ട്ടു­നാ­രാ­യ­ണ മേനോൻ, പാ­വ­ങ്ങൾ (1925) എന്ന പേരിൽ വി­വർ­ത്ത­നം ചെ­യ്ത­തു് സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണു്. ഇ­തി­ന്റെ പി­ഡി­എ­ഫ് ചെറിയ ഖ­ണ്ഡ­ങ്ങ­ളാ­യി വി­ഭ­ജി­ച്ച പ്രൂ­ഫ് പ­തി­പ്പു് ത­യ്യാ­റാ­യി­ട്ടു­ണ്ടു്. ശ­ബ്ദ­താ­രാ­വ­ലി­ക്കെ­ന്ന പോലെ വാ­യ­ന­ക്കാ­രു­ടെ സ­ഹ­ക­ര­ണ­ത്തോ­ടെ പ്രൂ­ഫ് പ­രി­ശോ­ധി­ക്കാ­നാ­ണു് സാ­യാ­ഹ്ന ആ­ഗ്ര­ഹി­ക്കു­ന്ന­തു്. താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന ലി­ങ്ക് ഉ­പ­യോ­ഗി­ച്ചു് ‘സാ­യാ­ഹ്ന ശ­ബ്ദ­താ­രാ­വ­ലി’ എന്ന പ്രൂ­ഫ് ഗ്രൂ­പ്പിൽ അം­ഗ­മാ­വു­ക. https://chat.whatsapp.com/Firafz4 OG2h4BkG5zYMeAL പു­സ്ത­കം ഒ­ന്നി­ലെ രണ്ടു ഭാ­ഗ­ങ്ങൾ (27 അ­ദ്ധ്യാ­യം) അ­പ്ലോ­ഡ് ചെ­യ്തി­ട്ടു­ണ്ടു്. ഡൗൺ­ലോ­ഡ് പേജ്: http://www.sayahna. org/?page_id=690 ഫ­യ­ലു­കൾ എ­ടു­ക്കു­ന്ന­വർ അ­പ്പോൾ തന്നെ അ­ദ്ധ്യാ­യ­ത്തി­ന്റെ നമ്പർ ഗ്രൂ­പ്പിൽ അ­റി­യി­ക്കു­ക. മാർ­ഗ്ഗ­നിർ­ദ്ദേ­ശ­ങ്ങൾ ഈ ക­ണ്ണി­യിൽ തന്നെ ല­ഭ്യ­മാ­ണു്. സം­ശ­യ­ങ്ങൾ ഗ്രൂ­പ്പിൽ ചർച്ച ചെ­യ്തു തീ­രു­മാ­നി­ക്കാ­വു­ന്ന­താ­ണു്. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ഡി­ജി­റ്റൽ പ­തി­പ്പു് അ­തി­വേ­ഗം സാ­ധ്യ­മാ­ക്കി­യ­തു­പോ­ലെ പാ­വ­ങ്ങ­ളു­ടെ ഡി­ജി­റ്റൽ പ­തി­പ്പി­ലും വാ­യ­ന­ക്കാ­രു­ടെ പ­ങ്കാ­ളി­ത്തം സാ­യാ­ഹ്ന പ്ര­തീ­ക്ഷി­ക്കു­ന്നു. ഒരു നൂ­റ്റാ­ണ്ടു മു­മ്പു് നാ­ല­പ്പാ­ട്ടു നാ­രാ­യ­ണ മേനോൻ മ­ല­യാ­ളി­യു­ടെ ഭാവനാ ലോ­ക­ത്തേ­യും വാ­യ­നാ­ശീ­ല­ത്തേ­യും വി­ക്തോർ യൂ­ഗോ­വി­ന്റെ പ്ര­തി­ഭ കൊ­ണ്ടു് ആ­ഴ­ത്തിൽ സ്പർ­ശി­ച്ച­തു് പുതിയ ത­ല­മു­റ­യ്ക്കും അ­നു­ഭ­വ­വേ­ദ്യ­മാ­ക്കാ­നു­ള്ള ഈ ഉ­ദ്യ­മ­ത്തോ­ടു ചേർ­ന്നു നിൽ­ക്ക­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു.

(ഏ­പ്രിൽ 10 മുതൽ 17 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
കെ. ജി. എസ്.: ദാമു
ന­ന്ദി­നി മേനോൻ:
കാ­ളി­ക്ക­ളം, വീ­ടൊ­ഴി­ക്കു­ക… ചില പുതിയ വാ­ക്കു­കൾ… പ്ര­യോ­ഗി­ച്ചി­ട­ത്തു് പൊ­ലി­മ­യോ­ടെ…
സ­ച്ചി­ദാ­ന­ന്ദൻ: ഒ­ഴി­ഞ്ഞ മുറി
ന­ന്ദി­നി മേനോൻ:
അമ്മ… യു­ദ്ധ­ഭൂ­മി­ക­ളി­ലെ അ­ശാ­ന്തി­യു­ടെ നി­ല­വി­ളി…
സി. ജെ. തോമസ്: മേയ് ദിനം
ക­രു­ണാ­ക­രൻ:
ഏതു് സ­മ­യ­ത്തും സി­ജെ­യെ വാ­യി­ക്കാം, കു­യി­ലും കാ­ക്ക­യും ക­ല­രു­ന്ന ഈ പു­ലർ­ച്ചെ­യ്ക്കും. ഈ ലേഖനം തന്നെ എ­ന്തു് ഉ­ഷാ­റാ­ണു്! ഒരു വി­ശ്വാ­സ­ത്തെ തി­ര­ഞ്ഞെ­ടു­ക്കു­ക എ­ന്ന­ല്ല, ഒരു വി­ശ്വാ­സ­ത്തി­ന്റെ കൂടെ ചേരുക എന്ന ‘വേറെ വ­ഴി­യി­ല്ലാ യു­ക്തി’യി­ലേ­യ്ക്കു് ആ­ലോ­ച­ന­ക­ളു­ടെ ഏതു് പ­ര­പ്പി­നെ­യും ചു­രു­ക്കു­ന്ന ഈ ദി­വ­സ­ങ്ങ­ളിൽ സി­ജെ­യു­ടെ ശ­വ­ത്തി­ന്റെ വില ഒ­രു­പ­ക്ഷേ, മ­റ്റൊ­രു വില കൊ­ടു­ക്കേ­ണ്ടി വരും: മൌ­ന­ത്തി­ന്റെ.
ശ്രീ­ജി­ത്ത് കൊ­ന്നോ­ളി: ക­ള്ള­നും പോ­ലീ­സും
അ­ബ്ദുൾ:
ശ്രീ­ജി­ത്തി­ന്റെ ക­ള്ള­നും പോ­ലീ­സും ല­ക്ഷ­ണ­മൊ­ത്ത ഒരു ക­ഥ­യാ­ണു്. രേഖീയ ആ­ഖ്യാ­ന­ത്തി­ന്റെ ലളിത സ­ങ്കേ­ത­ത്തിൽ, സ­ങ്കീർ­ണ­മാ­യ മ­നു­ഷ്യ മ­ന­സ്സി­ന്റെ സ­ന്നി­ഗ്ദ്ധ­ത­കൾ സാ­ന്ദ്ര­മാ­യി സ­ന്നി­വേ­ശി­പ്പി­ച്ചി­ട്ടു­ണ്ടു് ക­ഥാ­ക­രൻ. അഷ്കർ ഫാ­രാ­ധി­യു­ടെ സിനിമ പോലെ! പ­തു­ങ്ങി ഇ­രി­ക്കു­ന്ന പൂ­ച്ച­യെ തൊ­ഴി­ച്ചു മാ­റ്റാ­വ­ത­ല്ല ക­ള്ള­നും, പോ­ലീ­സി­നും, വാ­യ­ന­ക്കാ­ര­നും!!
കെ. ടി. ബാ­ബു­രാ­ജ്: ലോ­കാ­വ­സാ­നം
ഗണേഷ് പു­തി­യേ­ട­ത്തു്:
കെ. ടി. ബാ­ബു­രാ­ജി­ന്റെ ലോ­കാ­വ­സാ­നം വാ­യി­ച്ചു. മ­നു­ഷ്യ കു­ല­ത്തിൽ ഇ­ന്നു് ബാ­ധി­ച്ച അ­സ്വ­സ്ഥ­ത­കൾ വാ­യ­ന­ക്കാ­രി­ലേ­ക്കു് പകരാൻ ക­ഥാ­കാ­ര­നു് സാ­ധി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ സുനിൽ കു­മാ­റി­ന്റെ വര ക­ഥ­യ്ക്കു് യോ­ജി­ക്കാ­ത്ത­തു പോലെ തോ­ന്നി. വീ­ട്ടിൽ നി­ന്നു് ഇ­റ­ങ്ങി­യോ­ടു­മ്പോൾ മു­ണ്ടു് എ­വി­ടെ­യോ ഉ­ട­ക്കി എ­ന്നു് പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും വരയിൽ പാ­ന്റി­ട്ട ക­ഥാ­പാ­ത്രെ­ത്തെ­യാ­ണു് കാ­ണു­ന്ന­തു്.
സി. ജെ. തോമസ്: അ­ത്ര­യ്ക്കൊ­ന്നും മാ­റ്റം വ­രു­ന്നി­ല്ല
ക­രു­ണാ­ക­രൻ:
‘സാ­യാ­ഹ്ന’യിൽ വ­രു­ന്ന സി. ജെ. തോ­മ­സ്സി­ന്റെ കൃ­തി­ക­ളിൽ നി­ന്നു­ള്ള ഭാ­ഗ­ങ്ങൾ വാ­യി­ക്കു­മ്പോൾ എ­ഴു­ത്തു­കാ­രു­ടെ, പ്രേത സ­ന്ദർ­ശ­ന­ങ്ങ­ള­ല്ലാ­ത്ത സ­ന്ദർ­ശ­ന­ങ്ങ­ളെ പ്പ­റ്റി­യാ­ണു് ആ­ലോ­ചി­ക്കാ­റു്. സ്വ­ന്തം ജീ­വി­ത­ത്തിൽ മ­രി­ച്ച­തി­നു­ശേ­ഷ­വും ന­ട­ക്കാൻ തി­ര­ഞ്ഞെ­ടു­ക്കു­ന്ന ആൾ തന്നെ. ഒരു ദേ­ശ­ത്തി­ന്റെ സാം­സ്കാ­രി­ക ജീ­വി­ത­ത്തെ തന്റെ ആ­യു­സ്സി­ലേ­ക്കു് ചേ­ക്കാ­റാൻ, തെ­രു­വി­ലെ മരം പോലെ, അ­നു­വ­ദി­യ്ക്കു­ക­യാ­യി­രു­ന്നു സി. ജെ. എന്ന് തോ­ന്നും, ചി­ല­പ്പോൾ. സി. ജെ. ചർച്ച ചെ­യ്യു­ന്ന വി­ഷ­യ­ങ്ങൾ, ആ ചെറിയ ആ­യു­സ്സി­നും പു­റ­ത്തേ­യ്ക്കു് അ­ത്ര­യ്ക്കു് കര ക­വി­യു­ന്നു. ജ­നാ­ധി­പ­ത്യ­ജീ­വി­ത­ത്തെ ന­ല്ലൊ­രു പരിധി അം­ഗീ­ക­രി­ക്കു­മ്പോ­ഴും, എ­ഴു­ത്തു­കാർ, ഉ­ട­നീ­ളം ‘പ്രജ’ക­ളാ­വു­ന്ന സ­ന്ദർ­ഭ­മു­ണ്ടു്: രാ­ജാ­വി­ന്റെ, പു­രോ­ഹി­ത­ന്റെ, പി­ന്നെ­പ്പി­ന്നെ ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ. ഒരു വി­ഷ­ദം­ശ­ന­ത്തെ പാ­ര­മ്പ­ര്യ­മാ­യി കി­ട്ടു­ക­യാ­യി­രു­ന്നു. ഇ­തി­നോ­ടു­ള്ള സി­ജെ­യു­ടെ ‘കുതറൽ’ ഈ എ­ഴു­ത്തു­ക­ളി­ലെ­ല്ലാം കാണാം. അത് ’അ­നാർ­ക്കി­ക്’ ആണോ എ­ന്ന­റി­യി­ല്ല, പക്ഷേ, അ­ങ്ങ­നെ എ­രി­യു­ന്ന ഒ­രാ­ളാ­യി­രു­ന്നു­വോ എ­ന്നു് തോ­ന്നി­പ്പോ­വു­ന്നു. പ്ര­സി­ദ്ധ­ങ്ങ­ളാ­യ എല്ലാ ആ­ശ­യാ­ശ്രി­ത­ത്വ­ങ്ങ­ളിൽ നി­ന്നും ചില വെ­ളി­പാ­ടു് പോലെ സി. ജെ. കു­ത­റു­ന്ന­തു കാ­ണു­ന്ന­തു് സ­ന്തോ­ഷം ത­രു­ന്നു. സി. ജെ.-യുടെ നാ­ട­ക­ങ്ങൾ മാ­ത്രം സ്വീ­ക­രി­ക്കു­ക­യും അ­ദ്ദേ­ഹ­ത്തി­ന്റെ വി­ചാ­ര­ലോ­ക­ത്തെ ബോ­ധ­പൂർ­വ്വം അ­വ­ഗ­ണി­യ്ക്കു­ക­യു­മാ­യി­രു­ന്നു­വോ, പിൽ­ക്കാ­ലം?
സാ­യാ­ഹ്ന ഗ്രൂ­പ്പു­മാ­യി ബ­ന്ധ­പ്പെ­ട്ട മറ്റു ചർ­ച്ച­കൾ:
സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ:
സു­ഹൃ­ത്തു­ക്ക­ളെ, സാ­യാ­ഹ്ന മ­റ്റൊ­രു ദിശ സ്വീ­ക­രി­ക്കു­യാ­ണു്. സാ­യാ­ഹ്ന­യു­ടെ സ്വ­ന്തം സെര്‍വർ ഉ­പ­യോ­ഗി­ച്ചു­കൊ­ണ്ടു് ഒരു ചര്‍ച്ചാ­വേ­ദി (discussion group) ഉ­ണ്ടാ­ക്കു­ന്നു. ഇ­തു­കൊ­ണ്ടു് പ്ര­ധാ­ന­മാ­യും ഉ­ദ്ദേ­ശി­ക്കു­ന്ന­തു് ഇ­പ്പോള്‍ വാ­ട്സാ­പ്പ്/ടെ­ല­ഗ്രാം തു­ട­ങ്ങി­യ­വ­യെ ആ­ശ്ര­യി­ച്ചു­ള്ള വിവിധ ഗ്രൂ­പ്പു­ക­ളില്‍ ന­മു­ക്കു­ള്ള അം­ഗ­ങ്ങ­ളെ­യും അ­വ­രു­ടെ പ്ര­തി­ക­ര­ണ­ങ്ങ­ളെ­യും ഒ­രൊ­റ്റ ഇ­ട­ത്തെ­യ്ക്കു് ഏ­കോ­പി­പ്പി­ക്കാ­നും അ­ങ്ങ­നെ ന­മ്മു­ടെ ദി­നേ­ന­യു­ള്ള വാ­യ­ന­യെ പൊ­തു­വാ­യ ഒ­രി­ട­ത്തെ­യ്ക്കു് മാ­റ്റു­ക എ­ന്നു­മാ­ണു്. ഇ­പ്പോള്‍ പ­ല­യി­ട­ങ്ങ­ളി­ലാ­യി ചിതറി കി­ട­ക്കു­ന്ന അം­ഗ­ങ്ങ­ളെ­യും അ­വ­രു­ടെ സര്‍ഗ്ഗാ­ത്മ­ക സം­ഭാ­വ­ന­ക­ളെ­യും ഒരു സ്ഥ­ല­ത്തു് കാ­ണു­മെ­ന്നാ­ണു്: ഒരു വിര്‍ച്ച ്വല്‍ ഹാ­ളില്‍ എ­ന്നും ന­മ്മള്‍ കാ­ണു­ന്നു എ­ന്നു് സ­ങ്കല്‍പ്പി­ക്കു­ന്ന­തി­ലെ ഭംഗി തന്നെ! തീർ­ച്ച­യാ­യും അം­ഗ­ങ്ങ­ളു­ടെ സ്വ­കാ­ര്യ­ത­യെ ഒരു ത­ര­ത്തി­ലും ഹ­നി­ക്കാ­തെ­യാ­യി­രി­ക്കും ഇ­തെ­ല്ലാം ചെ­യ്യു­ക. ഇ­പ്പോള്‍ നി­ല­വി­ലു­ള്ള എല്ലാ ഗ്രൂ­പ്പു­ക­ളും മെയ് 31-നു പി­രി­ച്ചു­വി­ടും, ഒപ്പം പുതിയ വേ­ദി­യു­ടെ പ്ര­വര്‍ത്ത­ന­വും അ­റി­യി­പ്പു­ക­ളും ഈ വേ­ദി­യി­ലൂ­ടെ മാ­ത്ര­മാ­കും. ഈ വേ­ദി­യി­ലൂ­ടെ ഉള്ള എല്ലാ പ്ര­കാ­ശ­ന­ങ്ങ­ളും സൌ­ജ­ന്യ­മാ­യി വാ­യി­ക്കാന്‍ ഇതോടെ അം­ഗ­ങ്ങള്‍ക്കു് അ­വ­രു­ടെ സ്മാർ­ട്ട് ഉ­പ­ക­ര­ണ­ങ്ങൾ/ഡെ­സ്ക്/ലാ­പ്ടോ­പ് എ­ന്നി­വ­യി­ലൂ­ടെ സാ­ധി­ക്കു­ക­യും ചെ­യ്യും. അ­തി­നാ­യി നി­ങ്ങള്‍ ചെ­യ്യേ­ണ്ട­തു് താഴെ നല്‍കി­യ ലി­ങ്കില്‍ ര­ജി­സ്റ്റര്‍ ചെ­യ്യു­ക എ­ന്നാ­ണു്. എ­ന്തെ­ങ്കി­ലും കൂ­ടു­തല്‍ അ­റി­യാന്‍ ഞ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­മ­ല്ലോ. https://forum.sayahna.org/entry/register
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
പു­രാ­ത­ന ഇ­ന്ത്യ­യി­ലെ വൈദിക സം­സ്കൃ­ത­സൂ­ക്ത­ങ്ങ­ളു­ടെ ഒരു ശേ­ഖ­ര­മാ­ണു് ഋ­ഗ്വേ­ദം. ഹി­ന്ദു­മ­ത­ത്തി­നു് അ­ടി­സ്ഥാ­ന­മാ­യി ക­രു­ത­പ്പെ­ടു­ന്ന ച­തുർ­വേ­ദ­ങ്ങ­ളിൽ ആ­ദ്യ­ത്തേ­താ­യ ഋ­ഗ്വേ­ദ­ത്തിൽ ഇ­ന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂ­ര്യൻ തു­ട­ങ്ങി­യ ദേ­വ­ത­ക­ളു­ടെ സ്തു­തി­കൾ തു­ട­ങ്ങി സോ­മ­ര­സം എന്ന പാ­നീ­യ­ത്തി­ന്റെ നിർ­മ്മി­തി­യെ­ക്കു­റി­ച്ചു­ള്ള പ­രാ­മർ­ശം വരെ ഉ­ണ്ടെ­ന്നാ­ണു് പ­റ­യ­പ്പെ­ടു­ന്ന­തു്. വ­ള്ള­ത്തോ­ളി­ന്റെ ഋ­ഗ്വേ­ദ­സം­ഹി­ത മ­ല­യാ­ള­ത്തിൽ ഋ­ഗ്വേ­ദ­ത്തി­നു് പ­ദ്യ­രൂ­പ­ത്തി­ലു­ള്ള പ­രി­ഭാ­ഷ­യാ­ണു്. നാ­ലു­ഭാ­ഗ­ങ്ങ­ളു­ള്ള ഈ പു­സ്ത­ക­ത്തി­ലെ മി­ക്ക­വാ­റും എല്ലാ സൂ­ക്ത­ങ്ങൾ­ക്കും സി. ഗോ­വി­ന്ദ­ക്കു­റു­പ്പു് എ­ഴു­തി­യ വ്യ­ഖ്യാ­ന­വു­മു­ണ്ടു്. ഇ­ത­ട­ക്ക­മു­ള്ള ആദ്യ ഭാ­ഗ­ത്തി­ന്റെ (അ­ഷ്ട­ക­ങ്ങൾ: 2; അ­ദ്ധ്യാ­യ­ങ്ങൾ: 13; മ­ണ്ഡ­ല­ങ്ങൾ: 1; അ­നു­വാ­ക­ങ്ങൾ: 24; സൂ­ക്ത­ങ്ങൾ: 191; പു­റ­ങ്ങൾ: 435; വ­ലി­പ്പം: 2 MB) പി­ഡി­എ­ഫ് ആണു് സാ­യാ­ഹ്ന ഇന്നു വാ­യ­ന­ക്കാർ­ക്കു് സ­മ്മാ­നി­ക്കു­ന്ന­തു്. ഇതു് അ­ന്തി­മ­രൂ­പ­മ­ല്ല, മ­റി­ച്ചു് അ­ന്തി­മ­രൂ­പ­ത്തിൽ പ്ര­സാ­ധ­നം ചെ­യ്യും മു­മ്പു് വാ­യ­ന­ക്കാ­രു­ടെ നിർ­ദ്ദേ­ശ­ങ്ങൾ­ക്കാ­യാ­ണു് ഈ പ­തി­പ്പു് ഇ­പ്പോൾ റി­ലീ­സ് ചെ­യ്യു­ന്ന­തു്. മൂ­ല­ത്തിൽ നി­ന്നും വി­ന്യാ­സ സം­ബ­ന്ധി­യാ­യ ചില വ്യ­തി­യാ­ന­ങ്ങൾ സു­ഗ­മ­മാ­യ വാ­യ­ന­യെ ഉ­ദ്ദേ­ശി­ച്ചു് വ­രു­ത്തി­യി­ട്ടു­ണ്ടു്: 1. മൂ­ല­ത്തിൽ നി­ന്നു വ്യ­ത്യ­സ്ഥ­മാ­യി ഓരോ സൂ­ക്ത­വും പുതിയ താ­ളി­ലാ­ണു് തു­ട­ങ്ങു­ന്ന­തു്. 2. മൂ­ല­ത്തിൽ സൂ­ക്ത­ങ്ങ­ളു­ടെ പാഠം തു­ട­ങ്ങു­ന്ന­തു് “സൂ­ക്തം ന­മ്പ്ര” എന്ന ശീർ­ഷ­ക­ത്തോ­ടു­കൂ­ടി­യാ­ണു്. അ­തു­പോ­ലെ തന്നെ വ്യാ­ഖ്യാ­ന­ങ്ങൾ തു­ട­ങ്ങു­ന്ന­തും അതേ ശീർ­ഷ­കം ആ­വർ­ത്തി­ച്ചു­കൊ­ണ്ടാ­ണു്. സാ­യാ­ഹ്ന പ­തി­പ്പിൽ, ര­ണ്ടാ­മ­ത്തെ ശീർ­ഷ­ക­ത്തെ “കു­റി­പ്പു­കൾ: സൂ­ക്തം ന­മ്പ്ര” എന്നു മാ­റ്റി­യി­ട്ടു­ണ്ടു്, കൂ­ടാ­തെ കു­റി­പ്പു­കൾ വി­ന്യ­സി­ച്ചി­രി­ക്കു­ന്ന­തു് ഒരു പോ­യി­ന്റ് കു­റ­ഞ്ഞ ഫോ­ണ്ട് (രചന) ഉ­പ­യോ­ഗി­ച്ചാ­ണു്. 3. അ­ഷ്ട­കം, അ­ദ്ധ്യാ­യം, മ­ണ്ഡ­ലം എ­ന്നി­വ­യി­ലൊ­ന്നി­ന്റേ­യോ പ­ല­തി­ന്റേ­യോ ന­മ്പ­റു­കൾ മാ­റു­ക­യാ­ണെ­ങ്കിൽ ഒരു മു­ഴു­വൻ പേജിൽ വ്യാ­പി­ച്ചു­കി­ട­ക്കു­ന്ന രീ­തി­യിൽ വിവിധ ഖ­ണ്ഡ­ങ്ങ­ളു­ടെ തൽ­സ്ഥി­തി കാ­ണി­ച്ചി­ട്ടു­ണ്ടു്. ഈ മാ­റ്റ­ങ്ങൾ വാ­യ­ന­യെ കൂ­ടു­തൽ എ­ളു­പ്പ­മാ­ക്കു­മെ­ന്നു ക­രു­തു­ന്നു. വാ­യ­ന­ക്കാ­രു­ടെ നിർ­ദ്ദേ­ശ­ങ്ങൾ എ­പ്പോ­ഴും സ്വാ­ഗ­തം. ഡൗൺ­ലോ­ഡ് കണ്ണി: http://books.sayahna.org/ml/pdf/rgveda-​samhita-web-1.pdf http://books.sayahna.org/ml/pdf/rgveda-​samhita-web-2.pdf http://books.sayahna.org/ml/pdf/rgveda-​samhita-web-3.pdf http://books.sayahna.org/ml/pdf/rgveda-​samhita-web-4.pdf
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
സാ­യാ­ഹ്ന­യിൽ നി­ന്നു­ള്ള പ്ര­ത്യേ­ക അ­റി­യി­പ്പു്: ഇതു് പ­ര­മാ­വ­ധി പ്ര­ച­രി­പ്പി­ക്കാൻ എല്ലാ വാ­യ­ന­ക്കാ­രോ­ടും അ­ഭ്യർ­ത്ഥി­ക്കു­ന്നു. പ്ര­തി­ക­ര­ണ­ങ്ങൾ അ­റി­യി­ച്ചാൽ സ­ന്തോ­ഷം. http://books.sayahna.org/ml/pdf/appeal-​ph.pdf ഡെ­സ്ക് ടോ­പ്പിൽ വാ­യി­ക്കാ­നും മെ­യി­ലിൽ പ­ങ്കി­ടാ­നും A4 വ­ലു­പ്പ­ത്തി­ലു­ള്ള­തു് http://books.sayahna.org/ml/pdf/appeal-​a4.pdf ഫേസ് ബു­ക്കിൽ പ­ങ്കി­ടാൻ.png രൂ­പ­ത്തിൽ http://books.sayahna.org/ml/pdf/appeal-​sq-1.png പൊ­തു­വാ­യി ഉ­പ­യാ­ഗി­ക്കാൻ ച­തു­ര­വ­ലു­പ്പ­ത്തിൽ http://books.sayahna.org/ml/pdf/appeal-​sq.pdf

(ഏ­പ്രിൽ 18 മുതൽ മെയ് 29 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പ്
വാ­യ­ന­ക്കാർ

സാ­യാ­ഹ്ന­യു­ടെ ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പിൽ വന്ന തി­ര­ഞ്ഞെ­ടു­ത്ത ചില പ്ര­തി­ക­ര­ണ­ങ്ങൾ

സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
അഞ്ചു പു­സ്ത­ക­ങ്ങ­ളിൽ, 330 അ­ദ്ധ്യാ­യ­ങ്ങ­ളിൽ പ­ര­ന്നു­കി­ട­ക്കു­ന്ന “പാ­വ­ങ്ങൾ” എന്ന മ­ഹ­ത്താ­യ ഗ്ര­ന്ഥം ഇ­ത്ര­വേ­ഗം പ­രി­ശോ­ധി­ച്ചു തീ­രു­മെ­ന്നു ഒ­ട്ടും ക­രു­തി­യ­ത­ല്ല. ഈ സം­രം­ഭ­ത്തിൽ പ­ങ്കെ­ടു­ത്തു് വി­ജ­യി­പ്പി­ച്ച ഏ­വർ­ക്കും ഹാർ­ദ്ദ­മാ­യ നന്ദി രേ­ഖ­പ്പെ­ടു­ത്ത­ട്ടെ. അ­ടു­ത്ത തി­രു­ത്തൽ യജ്ഞം ര­ണ്ടു­മൂ­ന്നു ദി­വ­സ­ത്തി­നു­ള്ളിൽ ന­മു­ക്കു് തു­ട­ങ്ങാ­നാ­വു­മെ­ന്നു ക­രു­തു­ന്നു. സ­ഞ്ജ­യ­ന്റെ ഹാ­സ്യ­ലേ­ഖ­ന­ങ്ങ­ളാ­ണു് ഉ­ള്ള­ട­ക്കം. ആ­യി­ര­ത്തി ഇ­രു­ന്നൂ­റോ­ളം പു­റ­ങ്ങ­ളു­ണ്ടു്. ഈ സ­മാ­ഹാ­രം കൂ­ടാ­തെ, 1956 ജൂൺ മുതൽ ആദ്യ ക­മ്മ്യൂ­ണി­സ്റ്റ് മ­ന്ത്രി­സ­ഭ പി­രി­ച്ചു­വി­ട­പ്പെ­ടു­ന്ന­തു­വ­രെ­യു­ള്ള ജ­ന­യു­ഗം പ­ത്ര­ത്തി­ലെ വാർ­ത്ത­ക­ളും മു­ഖ­ലേ­ഖ­ന­ങ്ങ­ളും എ­ഡി­റ്റോ­റി­യ­ലും നി­വേ­ശ­നം ന­ട­ത്തി­വെ­ച്ചി­രി­ക്കു­ന്നു. ന­മ്മു­ടെ നാ­ടി­ന്റെ ഏ­റ്റ­വും ശ­ബ്ദാ­യ­മാ­ന­മാ­യ ഒരു കാ­ല­ത്തി­ന്റെ ച­രി­ത്രം കൂ­ടി­യാ­ണി­തു്. അതും തി­രു­ത്തു­വാ­നും ടാഗ് ചെ­യ്യു­വാ­നും പാഠം ത­യ്യാ­റാ­യി വ­രു­ന്നു. അ­തി­നു് പ്ര­ത്യേ­കം സോ­ഫ്റ്റ്‌­വേ­റും നിർ­മ്മി­ച്ചി­ട്ടു­ണ്ടു്. ഏറെ താ­മ­സി­യാ­തെ ന­മു­ക്കു വീ­ണ്ടും ക­ണ്ടു­മു­ട്ടാം. ഏ­വർ­ക്കും വീ­ണ്ടും ഒ­രി­ക്കൽ­കൂ­ടി നന്ദി!
ലിസി മാ­ത്യു:
പ്രി­യ­മു­ള്ള­വ­രേ, അഞ്ച് ഭാ­ഗ­ങ്ങ­ളാ­യി 330 അ­ധ്യാ­യ­ങ്ങ­ളു­ള്ള പാ­വ­ങ്ങൾ ഏ­താ­നും ദിവസം കൊ­ണ്ടു് പ്രൂ­ഫ് തി­രു­ത്താൻ കൂ­ടെ­നി­ന്ന എ­ല്ലാ­വർ­ക്കും ഹൃ­ദ­യ­പൂർ­വ്വം നന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്നു.
സി­വി­ആർ:
ഈ ഗ്രൂ­പ്പിൽ ഡെ­സ്ൿ­ടോ­പ് ക­മ്പ്യൂ­ട്ടർ ഉ­ള്ള­വർ­ക്കു് “പാ­വ­ങ്ങ­ളു”ടെ പാഠം തി­രു­ത്തു­വാൻ താ­ല്പ­ര്യ­മു­ണ്ടെ­ങ്കിൽ അ­റി­യി­ക്കു­ക. ബ്രൗ­സ­റിൽ അ­ധി­ഷ്ഠി­ത­മാ­യ “ഇതൾ” എന്ന ഒരു ച­ട്ട­ക്കൂ­ടു് ഉ­പ­യോ­ഗി­ച്ചാ­ണു് പ­രി­ശോ­ധ­കർ തി­രി­ച്ചു തന്ന പി­ഡി­എ­ഫ് നോ­ക്കി പാ­ഠ­ത്തിൽ മാ­റ്റ­ങ്ങൾ വ­രു­ത്തേ­ണ്ട­തു്. നോ­വ­ലാ­യ­തി­നാൽ അ­ദ്ധ്യാ­യ­ത്തി­ന്റെ ശീർ­ഷ­കം ഒഴികെ വേ­റെ­ങ്ങും കോ­ഡി­ന്റെ സാ­ന്നി­ദ്ധ്യ­മി­ല്ല. വെറും റ്റെൿ­സ്റ്റ് ഫ­യ­ലാ­ണു്. തി­രു­ത്തി­ക്ക­ഴി­ഞ്ഞാൽ തി­രു­ത്തു­ന്ന­യാൾ­ക്കു് ഒരു ബ­ട്ട­ണി­ന്റെ ക്ലി­ക്കി­ലൂ­ടെ ഫോൺ പി­ഡി­എ­ഫ് പു­നർ­നിർ­മ്മി­ച്ചു തി­രു­ത്ത­ലു­കൾ വ­ന്നു­വോ എന്നു വേ­ണ­മെ­ങ്കിൽ പ­രി­ശോ­ധി­ക്കാ­വു­ന്ന­താ­ണു്. വി­ഡി­യോ ട്യൂ­ട്ടോ­റി­യ­ലും ഗൂഗ്ൾ മീ­റ്റി­ലൂ­ടെ­യു­ള്ള പ­രി­ശീ­ല­ന­വും നൽ­കു­ന്ന­താ­ണു്. താ­ല്പ­ര്യ­മു­ള്ള­വർ സ്വ­ന്തം ഇ-​മെയിൽ ഐഡി cvr@sayahna.org-​ലേയ്ക്കു് അ­യ­യ്ക്കു­ക.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
Thank you, CVR. മ­റ്റൊ­രു കാ­ര്യം—laptop-​ൽ ഇതൾ ഉ­പ­യോ­ഗി­ക്കാൻ minimum system requirements എ­ന്തൊ­ക്കെ­യാ­ണു്?
സി­വി­ആർ:
പ്ര­ത്യേ­കി­ച്ചു് ഒ­ന്നും ഇല്ല. ഏതു് ചെറിയ, വി­ല­കു­റ­ഞ്ഞ ലാ­പ്ടോ­പ്പി­ലും ഇതൾ വളരെ നല്ല രീ­തി­യിൽ പ്ര­വർ­ത്തി­പ്പി­ക്കാൻ ക­ഴി­യും. ജി­മെ­യിൽ ന­ട­ക്കു­മെ­ങ്കിൽ, ഇതൾ അ­തി­നെ­ക്കാൾ ന­ന്നാ­യി പ്ര­വർ­ത്തി­ക്കും. ഗൂഗ്ൾ ക്രോം ബ്രൗ­സർ ഉ­ണ്ടാ­യി­രി­ക്കു­ന്ന­തു് അ­ഭി­കാ­മ്യം, പുതിയ പ­തി­പ്പാ­ണെ­ങ്കിൽ കൂ­ടു­തൽ ന­ന്നു്. വളരെ പഴയ ബ്രൗ­സർ ചി­ല­പ്പോൾ പ്ര­ശ്ന­ങ്ങ­ളു­ണ്ടാ­ക്കും. പി­ന്നെ മ­ല­യാ­ളം നി­വേ­ശി­ക്കാ­നു­ള്ള പ്ര­വർ­ത്ത­ക­നി­ബ­ന്ധി­യാ­യ സം­വി­ധാ­ന­ങ്ങ­ളും (operating system dependent input scheme) ഫോ­ണ്ടും ഉ­ണ്ടാ­യി­രി­ക്ക­ണം. അ­താ­യ­തു് മലയാള ലി­പി­യിൽ പാ­ഠ­നി­വേ­ശ­നം ന­ട­ത്തു­വാ­നും തി­രു­ത്തു­വാ­നും ലാ­പ്ടോ­പ്പിൽ ക­ഴി­യു­മെ­ങ്കിൽ ഇ­ത­ളി­നു് മ­റ്റൊ­ന്നും ആ­വ­ശ്യ­മി­ല്ല. ഇതൾ വെ­റു­മൊ­രു ടെൿ­സ്റ്റ് എ­ഡി­റ്റ­റും, അ­ണി­യ­റ­യിൽ ടെൿ ഉ­പ­യോ­ഗി­ച്ചു് എ­ഡി­റ്റ­റി­ലെ പാ­ഠ­ത്തിൽ നി­ന്നും പി­ഡി­എ­ഫ് നിർ­മ്മി­ക്കു­ക­യും ചെ­യ്യു­ന്ന ഏ­താ­ണ്ടു് ജി­മെ­യിൽ പോ­ലു­ള്ള ഒരു ഫ്രേം­വർ­ക്ക് മാ­ത്ര­മാ­ണു്. ഉ­പ­യോ­ക്താ­വി­ന്റെ ലാ­പ്ടോ­പ്പിൽ ടെൿ സോ­ഫ്റ്റ്‌­വേ­റോ അ­തി­ന്റെ ലൈ­ബ്ര­റി­ക­ളോ ഒ­ന്നും തന്നെ വേണ്ട എ­ന്ന­താ­ണു് ഇ­വി­ട­ത്തെ സ­വി­ശേ­ഷ­ത. അ­തൊ­ക്കെ ഇ­ത­ളി­ന്റെ സെർ­വ­റിൽ നി­ന്നും ആ­വ­ശ്യാ­നു­സ­ര­ണം ല­ഭ്യ­മാ­ക്കി­ക്കൊ­ള്ളും. ഇ­നി­യും എ­ന്തെ­ങ്കി­ലും സം­ശ­യ­ങ്ങൾ ഉ­ണ്ടെ­ങ്കിൽ സദയം ചോ­ദി­ക്കു­ക.
സോജി:
ഉ­ത്പ­ന്നം ഉൽ­പ­ന്നം ഉ­ലു്പ്പ­ന്നം—ഇവയിൽ ഏ­താ­ണു് ശരി?
ദീപ:
ഉ­ത്പ­ന്നം. ഉൽ­പ­ന്നം ഉ­ത്പ­ന്ന­ത്തി­ന്റെ രൂ­പ­ഭേ­ദ­മാ­ണു്. ഉതു്+ സവം= ഉ­ത്സ­വം തതു്+ സമയം= ത­ത്സ­മ­യം മതു്+ സരം= മ­ത്സ­രം തൽ­ക്കാ­ലം താൽ­ക്കാ­ലി­കം ആ­നു­കാ­ലി­കം അ­നു­പേ­ഷ­ണീ­യം
കൃപ പ്ര­കാ­ശ്:
അ­നു­പേ­ക്ഷ­ണ­നീ­യം
ദീപ:
അ­പേ­ക്ഷ× ഉ­പേ­ക്ഷ അ­നു­പേ­ക്ഷ­ണീ­യം ഉ­പേ­ക്ഷി­ക്കു­വാ­നാ­കാ­ത്ത­തു് മം­ഗ്ലീ­ഷിൽ അ­ടി­ച്ച­പ്പോൾ വ­ന്ന­തെ­റ്റ­റി­ഞ്ഞി­ല്ല
മോ­ഹ­ന­കു­മാർ:
ഉ­ല്പ­ന്നം തെ­റ്റു് ഉത് എന്ന ഉ­പ­സർ­ഗ­മാ­ണി­വി­ടെ? ഉത്>ഉല് എ­ന്നാ­കു­ന്ന­തു് ലകാരം പ­ര­മാ­കു­മ്പോൾ മാ­ത്രം: ഉത്+ ലല= ഉല്ലല ഉത്+ ലേഖ= ഉ­ല്ലേ­ഖ ഉത്+ ലാസ= ഉ­ല്ലാ­സ ഉ­ത്പ­ന്നം (ഉൽ­പ­ന്നം ശ­രി­യെ­ങ്കി­ലും ഉ­ല്പ­ന്നം എ­ന്നു­ച്ച­രി­ക്ക­രു­തു്. അ­താ­ണു് ഉ­ത്പ­ന്നം ശ­രി­യെ­ന്നു ഞാൻ എ­ഴു­തി­യ­തു്.) തി­ര­ഞ്ഞെ­ടു­പ്പു് (തി­ര­യു­ക= അ­ന്വേ­ഷി­ക്കു­ക) തി­രി­ഞ്ഞെ­ടു­പ്പു് (തി­രി­യു­ക= ന­ല്ല­തും ചീ­ത്ത­യും വേർ­പെ­ടു­ത്തു­ക) തെ­ര­ഞ്ഞെ­ടു­പ്പു് തെ­റ്റു്
മൻസൂർ ഇലാഹി:
കർമം/കർ­മ്മം, ഓർമ/ഓർമ്മ ഏ­താ­ണു് ശരി?
ദാ­മോ­ദ­രൻ:
കർമം എ­ന്ന­തി­നു് ഇ­ര­ട്ടി­ച്ചു് വേണ്ട. സം­സ്കൃ­ത പ­ദ­മാ­യ­തി­നാൽ ഇ­ര­ട്ടി­പ്പി­ല്ലാ­തെ­യാ­ണു് എ­ഴു­തു­ക. എ­ന്നാൽ ഓർമ മലയാള പ­ദ­മാ­യ­തി­നാൽ ഓർ­മ്മി­ക്കു­ക എ­ന്നാ­ണു് എ­ഴു­തു­ക ഉ­ച്ചാ­ര­ണ­വും ഇ­ര­ട്ടി­പ്പി­ച്ചി­ട്ട­ല്ലേ? ഇ­തൊ­ക്കെ­പ്പ­റ­ഞ്ഞെ­ങ്കി­ലും തെ­ര­ഞ്ഞെ­ടു­പ്പു്, തി­ര­ഞ്ഞെ­ടു­പ്പു് എന്ന പ്ര­യോ­ഗ­ങ്ങ­ളേ ഞാൻ ക­ണ്ടി­ട്ടു­ള്ളൂ. ഓ­രോ­ന്നി­ന്റേ­യും അർ­ത്ഥം, പ്ര­യോ­ഗം വ്യ­ക്ത­മാ­ക്കാ­മോ?
മോ­ഹ­ന­കു­മാർ:
1. തി­ര­ഞ്ഞു്—അ­ന്വേ­ഷി­ച്ചു്—നേ­ടു­ന്ന­തു് തി­ര­ഞ്ഞെ­ടു­പ്പു് (തെ­ര­ഞ്ഞെ­ടു­പ്പു് തെ­റ്റു്) 2. തി­രി­ഞ്ഞു്—ഇ­നം­തി­രി­ച്ചു്—എ­ടു­ക്കു­ന്ന­തു് തി­രി­ഞ്ഞെ­ടു­പ്പു്
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ഞാൻ ക­ണ്ടി­ട്ടു­ള്ള പ്ര­യോ­ഗ­ങ്ങ­ളിൽ തി­രി­ഞ്ഞെ­ടു­പ്പു് ഇല്ല. അ­ച്ച­ടി­യി­ലോ, സം­ഭാ­ഷ­ണ­ത്തി­ലോ ഇ­തു­വ­രെ കേ­ട്ടി­ട്ടി­ല്ല. പ്രാ­ദേ­ശി­ക ഭേ­ദ­മാ­യി­രി­ക്കാം. എ­നി­ക്ക് പ്രാ­യം 67. സ്ഥലം കൊ­ടു­ങ്ങ­ല്ലൂർ, തൃശൂർ
മോ­ഹ­ന­കു­മാർ:
പെ­ട്ടി­യിൽ­ക്കി­ട­ക്കു­ന്ന പ­ച്ച­ക്ക­റി­ക­ളിൽ/മീ­നു­ക­ളിൽ ന­ല്ല­തു­മാ­ത്രം നോ­ക്കി (തി­ര­ഞ്ഞ­ല്ല, തി­രി­ഞ്ഞു്—sort ചെ­യ്തു്) തി­രി­ഞ്ഞെ­ടു­ക്കു­ക.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
Select, Elect, Sort. ഇതു മൂ­ന്നി­നും കൃ­ത്യ­മാ­യ മലയാള പദം പ­റ­ഞ്ഞു തരൂ, സർ. പ­ല­പ്പോ­ഴും confusion ഉ­ണ്ടാ­കു­ന്നു.
കൃപ:
Select—തി­രി­ഞ്ഞെ­ടു­ക്കു­ക Elect—തെ­രെ­ഞ്ഞെ­ടു­ക്കു­ക Sort—വേർ­തി­രി­ച്ചെ­ടു­ക്കു­ക
ദാ­മോ­ദ­രൻ:
തി­ര­യു­ക—തി­ര­ഞ്ഞെ­ടു­ക്കു­ക തി­രി­യു­ക—turn തി­രി­ഞ്ഞെ­ടു­ക്കു­ക തെ­റ്റു്
മോ­ഹ­ന­കു­മാർ:
തി­രി­യു­ക: 1. turn (വ­ല­ത്തോ­ട്ടു തി­രി­ഞ്ഞാൽ വീടു കാണാം) 2. sort (ത­രം­തി­രി­ക്കു­ക). ഒരു ചാ­ക്കു് ചെ­റു­നാ­ര­ങ്ങാ കു­ട­ഞ്ഞി­ട്ടു്, ചെ­റു­തും വ­ലു­തും ഇ­ട­ത്ത­ര­വും ചീ­ഞ്ഞ­തും ഉ­ണ­ങ്ങി­യ­തും തരം തി­രി­ച്ചു് മാ­റ്റി­വ­യ്ക്കു­ക. അ­ല്ലെ­ങ്കിൽ, കൂ­ട്ട­ത്തിൽ ന­ല്ല­തു­മാ­ത്രം തി­രി­ഞ്ഞു് (Sort) മാ­റ്റി­വ­യ്ക്കു­ക. വേറേ നല്ല നാ­ര­ങ്ങാ­യി­രി­പ്പു­ണ്ടോ എ­ന്നു് അ­ക­ത്തെ ഗോ­ഡൗ­ണിൽ­പ്പോ­യി തി­ര­യ­ണം (അ­ന്വേ­ഷി­ക്ക­ണം).
ആവണി:
തെ­രെ­ഞ്ഞെ­ടു­ക്കു­ക?? അ­ങ്ങ­നെ ഒരു വാ­ക്കു് ഉണ്ടോ?
മോ­ഹ­ന­കു­മാർ:
ഇല്ല
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ആകെ കൺ­ഫ്യൂ­ഷൻ ആയി. മോഹൻ കുമാർ സർ പ­റ­ഞ്ഞ­തു് ശ­രി­യാ­ണെ­ന്നു് ക­രു­തു­ന്നു. എ­ങ്കി­ലും, തി­രി­ഞ്ഞെ­ടു­പ്പു് എ­ന്നു് സാ­ധാ­ര­ണ­യാ­യി എ­ഴു­ത്തി­ലോ, സം­ഭാ­ഷ­ണ­ത്തി­ലോ കേ­ട്ടി­ട്ടി­ല്ല. Sort എന്ന അർ­ത്ഥ­ത്തിൽ തി­രി­യു­ക­യാ­വാം. പക്ഷേ, തി­രി­യു­ക എ­ന്ന­തി­നു് സാ­ധാ­ര­ണ­യാ­യി turn എ­ന്നാ­ണു് ഞാൻ ധ­രി­ച്ചി­ട്ടു­ള­ള­തു്. തി­ര­ഞ്ഞെ­ടു­ക്കു­ക
മൻസൂർ ഇലാഹി:
തൂ­ലി­കാ­നാ­മം പ്ര­വൃ­ത്തി­പ­ഥം ഒക്കെ ഒറ്റ വാ­ക്ക­ല്ലേ? ഒ­റ്റ­വാ­ക്കും ഒറ്റ വാ­ക്കാ­ണോ?
ദാ­മോ­ദ­രൻ:
തൂ­ലി­കാ­നാ­മം രണ്ടു വാ­ക്കു കൂടി ചേർ­ന്ന­താ­ണു് അതിനു സ­മ­സ്ത­പ­ദ­മെ­ന്നു പ­റ­യു­ന്നു. അ­തു­പോ­ലെ പ്ര­വൃ­ത്തി­പ­ഥ­വും
മൻസൂർ ഇലാഹി:
കു­ടും­ബ­ബ­ന്ധം കു­ടും­ബ­സം­ഗ­മം ഒക്കെ ഒ­റ്റ­വാ­ക്ക­ല്ലേ?
ദാ­മോ­ദ­രൻ:
അല്ല
സുധീർ:
ഒ­റ്റ­വാ­ക്കിൽ ഉ­ത്ത­രം നൽ­കാ­തെ കാ­ര­ണ­മ­ട­ക്കം വി­വ­രി­ച്ചാൽ കാ­ര്യം കു­റേ­ക്കൂ­ടി വ്യ­ക്ത­മാ­കും. സാ­ധ്യ­മാ­ണോ?
രതീഷ് കുമാർ:
വി­ഭ­ക്തി­ക്കു­റി­കൂ­ടാ­തെ പ­ദ­യോ­ഗം സമാസം സ­മാ­സി­ച്ച­വ?
അ­ബ്ബാ­സ്:
ചേർ­ത്തെ­ഴു­തി­യ­തു് ശ­രി­യാ­ണു് ഒ­റ്റ­വാ­ക്ക­ല്ല. സ­മ­സ്ത­പ­ദം. രണ്ടു വാ­ക്കു­കൾ ചേർ­ന്ന­തു്.
രതീഷ് കുമാർ:
ചേർ­ന്ന­തു്. അ­തെ­ങ്ങ­നെ ര­ണ്ടു­വാ­ക്കാ­വും?
ദാ­മോ­ദ­രൻ:
കു­ടും­ബം എന്ന പദവും ബന്ധം എന്ന പദവും ചേർ­ന്നു ഒറ്റ പ­ദ­മാ­യി എ­ഴു­തു­ന്നു.
സുധീർ:
ഈ യു­ക്തി­യ­നു­സ­രി­ച്ചു്, ക­ണ്ണു­ക­ടി, കു­ല­സ്ത്രീ എ­ന്നി­ങ്ങ­നെ­യു­ള്ള പ­ദ­ങ്ങ­ളും ഒ­റ്റ­വാ­ക്ക­ല്ല എന്നു പ­റ­യേ­ണ്ടി വ­രി­ല്ലേ? ഒ­റ്റ­വാ­ക്കു് എ­ന്ന­തു­കൊ­ണ്ടു് സ­മ­സ്ത­പ­ദം എ­ന്ന­ല്ലേ അർ­ഥ­മാ­ക്കു­ന്ന­തു്? അതോ അ­തു­ക്കും അ­പ്പു­റ­മോ?
മൻസൂർ ഇലാഹി:
തീ­രു­മാ­ന­ങ്ങ­ളെ കു­റി­ച്ചും തീ­രു­മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചും അവനെ കു­റി­ച്ചു് അ­വ­നെ­ക്കു­റി­ച്ചു് ഏ­താ­യി­രി­ക്കും ശരി?
പ്ര­ത്യു­ഷ്:
തീ­രു­മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചും അ­വ­നെ­ക്കു­റി­ച്ചു്
മോ­ഹ­ന­കു­മാർ:
പ്ര­തി­ഗ്രാ­ഹി­ക­യ്ക്കു പ­ര­മാ­യി (ശേഷം) വ­രു­ന്ന ദൃ­ഢ­വ്യ­ഞ്ജ­നം ഇ­ര­ട്ടി­ക്കും: എ­ന്നെ­ക്കു­റി­ച്ചു് എ­ന്നെ­പ്പ­റ്റി എ­ന്നെ­സ്സം­ബ­ന്ധി­ച്ചു് എ­ന്നെ­ക്ക­ണ്ടു. എന്നെ നോ­ക്കി.
പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ

സാ­യാ­ഹ്ന­യു­ടെ ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പിൽ വന്ന തി­ര­ഞ്ഞെ­ടു­ത്ത ചില പ്ര­തി­ക­ര­ണ­ങ്ങൾ

കെ. എച്ച്. ഹുസൈൻ:
ച­രി­ത്ര­കാ­രൻ ടി. ആർ. വേ­ണു­ഗോ­പാ­ലൻ കെ­ജി­എ­സ്സി­ന്റെ വ­ന്മ­തി­ലി­നെ­ഴു­തി­യ കു­റി­പ്പു് കവി അ­ട­ക്കി­പ്പി­ടി­ച്ച പല ര­ഹ­സ്യ­ങ്ങ­ളെ­യും പു­റ­ത്തു­കൊ­ണ്ടു­വ­രു­ന്നു. മതിലു മാ­ത്ര­മ­ല്ല ക­വി­യും പ­ല­വ­ട്ടം ആ­ഖ്യാ­ന­വി­ധേ­യ­മാ­യാ­ലേ പലതും വെ­ളി­പ്പെ­ടൂ. ചൈ­ന­യ്ക്കു­മാ­ത്ര­മ­ല്ല ന­മു­ക്കു­മു­ണ്ടാ­യി­രു­ന്നു ഒരു വ­ന്മ­തിൽ! നാ­മ­തി­നെ നെ­ടു­ങ്കോ­ട്ട എന്നു വി­ളി­ച്ചു. വേ­ണു­വി­ന്റെ ‘സ­മ്പ­ത്തും അ­ധി­കാ­ര­വും’ വാ­യി­ച്ച­പ്പോ­ഴാ­ണു് കൊ­ടു­ങ്ങ­ല്ലൂ­രിൽ എന്റെ ജ­ന്മ­ദേ­ശ­ത്തി­നു് തൊ­ട്ട­പ്പു­റം ഇ­ങ്ങ­നെ­യൊ­രു ച­രി­ത്രം അ­റു­പ­തു് കി­ലോ­മീ­റ്റ­റിൽ കി­ട­ന്നി­രു­ന്നു എ­ന്നൊ­ര­തി­ശ­യം ര­ണ്ടു­വർ­ഷം മു­മ്പു് അ­റി­യു­ന്ന­തു്. കൊ­ടു­ങ്ങ­ല്ലു­രി­ന്റെ തെ­ക്കെ അ­തിർ­ത്തി­യിൽ, വൈ­പ്പി­നിൽ­നി­ന്നു തു­ട­ങ്ങി ചേ­ന്ദ­മം­ഗ­ല­ത്തി­ലൂ­ടെ, മാ­ള­യി­ലൂ­ടെ കി­ഴ­ക്കു് കൊ­ട­ക­ര­ക്കും വെ­ള്ളി­ക്കു­ള­ങ്ങ­ര­യ്ക്കു­മ­പ്പു­റം കോ­ട­ശ്ശേ­രി മലയും ക­ട­ന്നു് ആ­ന­മ­ല­വ­രെ അ­ങ്ങു് നീ­ണ്ടു­നീ­ണ്ടു്! ഇ­ന്നി­പ്പോൾ ഒരു ക­ല്ലു­പോ­ലു­മി­ല്ല. പി­ന്നീ­ടാ­ണ­റി­യു­ന്ന­തു് ഇ­ന്ത്യ­യി­ലെ പല നാ­ട്ടു­രാ­ജ്യ­ങ്ങ­ളും മതിലു പ­ണി­ഞ്ഞി­രു­ന്നെ­ന്നു്. നെ­റ്റിൽ തി­ര­ഞ്ഞ­പ്പോൾ ഫോ­ട്ടോ­ക­ളും കണ്ടു—Great Wall of India. വേണു പ­റ­യു­ന്ന­തു് മ­റാ­ത്ത­ക്കാർ­ക്കു് അതൊരു ഹ­ര­മാ­യി­രു­ന്നെ­ന്നാ­ണു്. മ­തി­ലു­കൾ രാ­ജ്യ­ങ്ങൾ­ക്കും രാ­ഷ്ട്ര­ങ്ങൾ­ക്കു­മു­ണ്ടു്. പാവം പി­ടി­ച്ച നാം മ­നു­ഷ്യർ­ക്കു­മു­ണ്ടു്. അ­താ­ണു് അകവും പു­റ­വും നിർ­ണ്ണ­യി­ക്കു­ന്ന­തു്.
ദാ­മോ­ദർ­പ്ര­സാ­ദ്:
ഫോർ­വേ­ഡു­കൾ അ­നു­വ­ദ­നീ­യ­മാ­ക്കി­യോ സി വി ആർ/അശോക് കുമാർ? ഇ­ലെ­ങ്കിൽ എ­ന്തു­ക്കൊ­ണ്ടു് ലി­ബ­റെ­യി­ലേ­ക്കു് പ­റ­ഞ്ഞ­യ­ച്ചി­ല്ല? അതോ സ്വ­ന്തം താ­ല്പ­ര്യർ­ത്ഥം ഉ­പ­യോ­ഗി­ക്കാ­നു­ള്ള­താ­ണു് എ­ത്തി­ക്സ്? സാ­യാ­ഹ്ന അ­ധി­കൃ­ത­രിൽ നി­ന്നൊ­രു മ­റു­പ­ടി പ്ര­തീ­ക്ഷി­ക്കു­ന്നു. ഫോർ­വേ­ഡ് ചെ­യ്ത­തു് അ­റി­ഞ്ഞു­ക്കൊ­ണ്ടു ത­ന്നെ­യാ­ക­യാൽ, അതും ഈ നി­യ­മ­ങ്ങ­ളൊ­ക്കെ ഉ­ണ്ടാ­ക്കി­വെ­ച്ച­വർ ത­ന്നെ­യാ­ക­യാൽ, അ­ങ്ങ­നെ അ­തി­ലൊ­രാൾ തന്നെ അതു് ലം­ഘി­ക്കു­ക­യാൽ, അതു് പ്ര­ക­ട­മാ­യി തന്നെ ആ അ­ല്പ­ത്വ­ത്തെ വെ­ളി­പ്പെ­ടു­ത്തു­ന്നു. പക്ഷേ, അ­ത്ത­രം അ­ല­വ­ലാ­തി­ത്ത­രം ഉ­ത്ത­ര­വാ­ദ­പെ­ട്ട­വ­രു­ടെ ഒ­ത്താ­ശ­യോ­ടെ­യാ­ണോ എ­ന്ന­താ­ണു് ചോ­ദ്യം.
കെ. എച്ച്. ഹുസൈൻ:
ആ ഫോർ­വേ­ഡു­കൾ ഏതു പോ­സ്റ്റി­നെ, ഏതു ക­മ­ന്റി­നെ ആ­സ്പ­ദി­ച്ചാ­യി­രു­ന്നു­വെ­ന്നു് ഒ­ന്നു് ഓ­ടി­ച്ചു­വാ­യി­ക്കാൻ പോലും മി­ന­ക്കെ­ട്ടി­ല്ല­ല്ലൊ ദാ­മോ­ദർ പ്ര­സാ­ദ്. ചൈ­ന­യു­ടെ വ­ന്മ­തി­ലിൽ നി­ന്നു് കേ­ര­ള­ത്തി­ലെ നെ­ടു­ങ്കോ­ട്ട­യി­ലേ­ക്കു്, അ­വി­ടെ­നി­ന്നു് ഇ­ന്ത്യ­യു­ടെ മ­തി­ലു­ക­ളി­ലേ­ക്കു് - അ­ത്ര­ക്കു് നേർ­ക്കു­നേ­രെ­യു­ള്ള കാ­ര്യ­ങ്ങൾ­ക്കു് ഉ­പോ­ത്ബ­ല­മാ­കു­ന്ന റെ­ഫ­റൻ­സു­ക­ളാ­ണെ­ന്നു് ഒ­റ്റ­നോ­ട്ട­ത്തിൽ മ­ന­സ്സി­ലാ­ക്കാ­വു­ന്ന­ത­ല്ലേ­യു­ള്ളു. എ­ന്താ­യാ­ലും സാ­യാ­ഹ്ന­യിൽ ‘അ­ല്പ­ത്വ’വും ‘അ­ല­വ­ലാ­തി­ത്ത­ര’വും ക­ണ്ടെ­ത്താ­നു­ള്ള ഉ­റ­ക്ക­മൊ­ഴി­ച്ചു­ള്ള ഈ ഇ­രി­പ്പും ഉ­ത്സാ­ഹ­വും രസകരം തന്നെ. സാ­യാ­ഹ്ന­യു­ടെ വർ­ദ്ധി­ച്ചു­വ­രു­ന്ന പ്രാ­ധാ­ന്യ­വും പ­ങ്കാ­ളി­ത്ത­വും ആ­രെ­യൊ­ക്കെ­യാ­ണു് അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്ന­തു്!
ദാ­മോ­ദർ­പ്ര­സാ­ദ്:
സമാന വി­ഷ­യ­ങ്ങ­ളി­ലെ പോ­സ്റ്റ് അ­നു­വ­ദ­നീ­യ­മാ­ണോ? അല്ല എ­ന്നാ­ണു് എ­നി­ക്കു് കി­ട്ടി­യ നിർ­ദ്ദേ­ശം. മാ­ത്ര­വു­മ­ല്ല ആ ഫോർ­വേ­ഡു­കൾ അ­ത്ത­ര­ത്തിൽ വാ­യി­ക്കാൻ പ­റ്റു­ന്ന­തു­മ­ല്ല. എ­ന്താ­യാ­ലും നി­ങ്ങൾ­ക്കു് ഇ­ഷ്ട­മു­ള്ള­തു് ചെയ്… അ­ല്ലാ­തെ എന്തു പറയാൻ. ഫോർ­വേ­ഡു­കൾ മ­റ്റു് ഗ്രൂ­പ്പു­ക­ളിൽ വ­രു­ന്ന­തു് വാ­യി­ക്കാൻ ഹുസൈൻ ഉ­റ­ക്ക­മൊ­ഴി­ച്ചാ­ണോ ഇ­രി­ക്കു­ന്ന­തു്. വെ­റു­തെ ചു­മ്മാ ഒരോ ത­ട്ടു്…
ലി­സ്സി മാ­ത്യു:
പ്രി­യ­പ്പെ­ട്ട പ്ര­സാ­ദ് സാർ ഹു­സ്സൈൻ സാർ, വളരെ വി­ഷ­മ­ത്തോ­ടെ­യാ­ണു് ഇതു് എ­ഴു­തു­ന്ന­തു്. നി­ങ്ങൾ ര­ണ്ടു­പേ­രും സാ­യാ­ഹ്ന­യ്ക്കു് ഏ­റ്റ­വും വേ­ണ്ട­പ്പെ­ട്ട­വ­രാ­ണു് ഒരു പാടു് പ­രി­മി­തി­ക­ളും നി­ല­പാ­ടു­ക­ളെ ഉ­റ­പ്പി­ക്കാ­നു­ള്ള പ്ര­യാ­സ­ങ്ങ­ളും ഏതു് സം­ര­ഭ­ത്തി­നും ഉ­ണ്ടു്. എ­നി­ക്കു് ഇ­പ്പോൾ സ­ത്യ­മാ­യും വലിയ ആ­ശ­ങ്ക­യു­ണ്ടു് അ­തു­കൊ­ണ്ടു് ര­ണ്ടു­പേ­രും സ­ഹ­ക­രി­ക്ക­ണ­മെ­ന്നു് ഏ­റ്റ­വും വി­ന­യ­ത്തോ­ടെ അ­പേ­ക്ഷി­ക്കു­ന്നു. ഇ­പ്ര­കാ­രം ഉ­ണ്ടാ­യ ബു­ദ്ധി­മു­ട്ടു­കൾ­ക്കു് മാ­പ്പു­ചോ­ദി­ക്കു­ന്നു. കാരണം സാ­യാ­ഹ്ന എ­ന്നെ­പ്പോ­ലു­ള്ള­വ­രു­ടെ വ­ലി­യൊ­രു പ്ര­തീ­ക്ഷ­യാ­ണു്.
വിനയ ചൈ­ത­ന്യ:
അ­നേ­ക­രു­ടെ പ്ര­തീ­ക്ഷ, ഇതു വരെ വലിയ നി­രാ­ശ­യു­ണ്ടാ­യ­തു­മി­ല്ല.
ദാ­മോ­ദർ­പ്ര­സാ­ദ്:
അ­തൊ­ക്കെ ഓക്കെ. ഫോർ­വേ­ഡു­കൾ അ­യ­ക്കു­ന്ന­തി­നെ സം­ബ­ന്ധി­ച്ചു് നീണ്ട ചർ­ച്ച­കൾ ന­ട­ക്കു­ക­യും ഒ­ടു­വിൽ ലിബറെ ഗ്രൂ­പ്പ് ഉ­ണ്ടാ­ക്കു­ക­യും ചെ­യ്തു. ഇ­ഷ്ട­കേ­ടു് ഉ­ണ്ടാ­ക്കി­യ­വ­രെ അ­ങ്ങോ­ട്ടു് തട്ടി. എന്റെ വി­യോ­ജി­പ്പു് ഞാൻ അന്നു തന്നെ പ­റ­ഞ്ഞി­രു­ന്നു. മൗ­ഢ്യ­ന്റെ ഇ­മോ­ജി­യി­ലൂ­ടെ­യ­ല്ല. എഴുതി തന്നെ. അതിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി ഒന്നു കാ­ണു­മ്പോൾ, എ­ന്തി­നു് പ്ര­തി­ക­രി­ക്കാ­തി­രി­ക്ക­ണം.
ലി­സ്സി മാ­ത്യു:
സർ പ്ലീ­സ്
ദാ­മോ­ദർ­പ്ര­സാ­ദ്:
അതു ശരി. ഇ­തി­പ്പോൾ എന്റെ എന്തോ പ്ര­ശ്നം പോ­ലെ­യാ­ണ­ല്ലൊ
ലി­സ്സി മാ­ത്യു:
ഒ­രി­ക്ക­ലും അല്ല.
ദാ­മോ­ദർ­പ്ര­സാ­ദ്:
I am just curious to know whether the stated policy of No Forwards Allowed is amended, changed, nullified… Or is it only applied in discretionary way. Isn’t that discriminatory?
ലി­സ്സി മാ­ത്യു:
ചോ­ദ്യ­ത്തി­ന്റെ ഉ­ത്ത­രം yes എ­ന്നാ­ണു്. അ­ബ­ദ്ധം മ­ന­സി­ലാ­ക്കു­ന്നു. പക്ഷേ, നി­സ്സ­ഹാ­യ­ത ഉ­ണ്ടു്. ആ­ദ­ര­ണീ­യ­നാ­യ വിനയ ചൈ­ത­ന്യ നന്ദി.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
യു­ക്തി­ഭാ­ഷ­യു­ടെ ലി­പി­വി­ന്യാ­സ ക്ലേ­ശ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­ന്നു. നല്ല എ­ഴു­ത്തു്, ഹു­സ്സൈൻ.
ദാ­മോ­ദർ­പ്ര­സാ­ദ്:
Connected to Yukthibhasha is the core concern regarding the non euro centric roots of Mathematics. This is something seriously explored. It is also known as Kerala school of Mathematics. A few very interesting work have come exploring this fundamental aspect of non European logic and thinking. George Gheevarghese work Crest of the Peacock is an important one. Dr. P. P. Divakaran, renowned Mathematician, has written about the Kerala’s historical role in the development of mathematics. Allow me to forward videos of two interviews done with Dr. P. P. Divakaran on same topic. The program is done my Myself and it is a commons property. I will share the link as it is now allowed in the group.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
അ­ഡ്മിൻ റോളിൽ പ്ര­വർ­ത്തി­ക്കു­ന്ന­വർ ചർ­ച്ച­ക­ളിൽ പ­ങ്കെ­ടു­ക്ക­രു­തെ­ന്നും അ­ങ്ങ­നെ പ­ങ്കെ­ടു­ക്കു­ക­യും വി­വാ­ദ­ങ്ങ­ളിൽ ചെ­ന്നു­പെ­ടു­ക­യും ചെ­യ്താൽ അം­ഗ­ങ്ങൾ­ക്കു് ഗ്രൂ­പ്പി­ലെ വി­ശ്വാ­സം ന­ഷ്ട­പ്പെ­ടു­വാൻ കാ­ര­ണ­മാ­വും എന്ന നയം ഈ ഗ്രൂ­പ്പി­ലെ ന­ട­ത്തി­പ്പു­കാർ പി­ന്തു­ട­രു­ന്നു­ണ്ടു്. അ­തു­പോ­ലെ തന്നെ ലി­ങ്കു­ക­ളും ഫോർ­വേ­ഡു­ക­ളും പാ­ടി­ല്ല എന്ന നി­ല­പാ­ടും. അ­നു­ബ­ന്ധ­വി­ഷ­യ­ങ്ങ­ളിൽ അ­താ­വാം എന്ന വാദം നി­ല­നിൽ­ക്കു­ന്ന­ത­ല്ല, കാരണം അ­തി­നെ­തി­രാ­യ നി­ല­പാ­ടു­കൾ ഗ്രൂ­പ്പ് സ്വീ­ക­രി­ച്ചി­ട്ടു­ണ്ടു്, ആ­ദ്യ­ത്തെ ഇര സച്ചി മാ­ഷു­മാ­യി­രു­ന്നു. ലി­ങ്കു­ക­ളും ഫോർ­വേ­ഡ്ക­ളും നി­രു­ത്സാ­ഹ­പ്പെ­ടു­ത്തു­ന്ന­തി­നു പല കാ­ര­ണ­ങ്ങ­ളു­ണ്ടു്:
  • ചർ­ച്ച­കൾ പ്ര­ധാ­ന­വി­ഷ­യ­ത്തിൽ നി­ന്നു് വ­ഴി­മാ­റി അ­ഭി­കാ­മ്യ­മ­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­യ്ക്കു ക­ട­ക്കും.
  • ശ­രാ­ശ­രി മ­നു­ഷ്യൻ ഇ­പ്പോൾ തന്നെ ഇൻ­ഫർ­മേ­ഷൻ ഹൈ­വേ­യി­ലെ വി­വ­ര­ബാ­ഹു­ല്യം ക­ണ്ടു് പ­ക­ച്ചു നിൽ­ക്കു­ക­യാ­ണു്. കു­ട്ടി­കൾ ശ്ര­ദ്ധ­കേ­ന്ദ്രീ­ക­രി­ക്കാ­നു­ള്ള ക­ഴി­വു് ന­ഷ്ട­പ്പെ­ട്ടു പലവിധ ആ­സ്വാ­സ്ഥ്യ­ങ്ങൾ­ക്കു് വി­ധേ­യ­രാ­വു­ന്നു. ഇ­തി­ന്റെ ആക്കം ഒ­ന്നു­കൂ­ടി കൂ­ട്ടാ­നേ ഫോർ­വേ­ഡു­ക­ളും ലി­ങ്കു­ക­ളും സ­ഹാ­യി­ക്കു­ക­യു­ള്ളൂ എ­ന്നു് സദയം തി­രി­ച്ച­റി­യു­ക (Cal Newport, Digital Minimalism, Penquin).
  • ഓരോ ഫോർ­വേ­ഡും ലി­ങ്കും അതു് പ­ങ്കു­വെ­യ്ക്കു­ന്ന­യാ­ളി­നെ ഇ­ന്ന­ത്തെ അ­റ്റൻ­ഷൻ ഇ­ക്കോ­ണ­മി­യി­ലെ സ്വ­കാ­ര്യ­മു­ത­ലാ­ളി­മാർ­ക്കു് ഉ­ല്പ­ന്ന­മാ­ക്കാൻ വേണ്ട വിവരം നൽ­കു­ന്നു എ­ന്ന­തി­ലു­പ­രി ഒരു മ­നു­ഷ്യ­നെ­യും ഒരു മാ­റ്റ­ത്തി­നും പ്രേ­രി­പ്പി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു സത്യം (Yuval Noah Harari, Homo Deus, Penguin കാണുക). എ­ന്തെ­ന്നാൽ, സ്വതേ വി­വ­ര­ബാ­ഹു­ല്യ­ത്തിൽ മു­ങ്ങി­ക്കു­ളി­ച്ചു നിൽ­ക്കു­ന്ന ഒ­രാൾ­ക്കു് പുതിയ ലി­ങ്കോ ഫോർ­വേ­ഡോ നോ­ക്കാ­നു­ള്ള ഒരു പ്രേ­ര­ണ­യും ഉ­ണ്ടാ­വു­ന്നി­ല്ല എ­ന്ന­തു തന്നെ, ആകെ ഫലം ചെ­യ്ത­യാ­ളി­ന്റെ മാ­ന­സി­ക സം­തൃ­പ്തി മാ­ത്രം.

സാ­യാ­ഹ്ന ഗ്രൂ­പ്പ് മു­ക­ളിൽ പറഞ്ഞ ന­യ­ത്തിൽ നി­ന്നും ഒ­ട്ടും തന്നെ വ്യ­തി­ച­ലി­ച്ചി­ട്ടി­ല്ല.

ദാ­മോ­ദർ പ്ര­സാ­ദ് വി­യോ­ജി­പ്പു് രേ­ഖ­പ്പെ­ടു­ത്തി­യ നേ­ര­ത്തു് ഹുസൈൻ മാ­ഷി­ന്റെ ഫോർ­വേ­ഡി­നെ­കു­റി­ച്ചു് അ­ദ്ദേ­ഹ­മ­ട­ങ്ങു­ന്ന അ­ഡ്മിൻ­മാർ­ക്കു മാ­ത്ര­മാ­യു­ള്ള ഗ്രൂ­പ്പിൽ ഇ­തി­ന്റെ ചർച്ച ന­ട­ക്കു­ക­യാ­യി­രു­ന്നു. അ­തു­കൊ­ണ്ടാ­ണു് ഈ പ്ര­തി­ക­ര­ണം വൈ­കി­യ­തു്.

സാ­യാ­ഹ്ന ഗ്രൂ­പ്പി­ന്റെ മു­ക­ളിൽ സൂ­ചി­പ്പി­ച്ച നി­ല­പാ­ടു­ക­ളോ­ടു് വി­യോ­ജി­പ്പു­ള്ള­തി­നാൽ ഹുസൈൻ മാഷ് ഗ്രൂ­പ്പ് വി­ടു­ക­യും ചെ­യ്തു. ഈ അ­വ­സ­ര­ത്തിൽ മ­റ്റു് അം­ഗ­ങ്ങൾ ഒരു ഗ്രൂ­പ്പ് നല്ല രീ­തി­യിൽ ന­ട­ത്തി­ക്കൊ­ണ്ടു പോ­കു­മ്പോ­ഴു­ണ്ടാ­വു­ന്ന ബു­ദ്ധി­മു­ട്ടു­കൾ തി­രി­ച്ച­റി­യു­ക­യും അ­ഡ്മിൻ­മാ­രെ സു­ഗ­മ­യാ­ത്ര­യ്ക്കു സ­ഹാ­യി­ക്കു­ക­യും ചെ­യ്യ­ണ­മെ­ന്നു സ­വി­ന­യം അ­ഭ്യർ­ത്ഥി­ക്ക­ട്ടെ. ഏവരും സ­ഹ­ക­രി­ക്കും എന്ന വി­ശ്വാ­സ­ത്തോ­ടെ,

– സാ­യാ­ഹ്ന ഗ്രൂ­പ്പ് അ­ഡ്മിൻ­മാർ­ക്കു വേ­ണ്ടി രാ­ധാ­കൃ­ഷ്ണൻ

കേശവൻ വെ­ളു­ത്താ­ട്ടു്:
ഹു­സൈ­ന്റെ തീ­രു­മാ­നം വേ­ദ­നി­പ്പി­ക്കു­ന്നു. അ­ദ്ദേ­ഹം അതു് പു­നഃ­പ­രി­ശോ­ധി­ക്ക­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു.
വി. കെ. സുബൈദ:
വേണു ഗോ­പാ­ലൻ സാ­റി­ന്റെ ലേഖനം ഗം­ഭീ­ര­മാ­യി­രു­ന്നു. ഹു­സൈ­ന്റെ ഈ എ­ഴു­ത്തും ഹൃ­ദ്യം.
സുനിത, ടി. വി.
അതെ. ഹുസൈൻ സാർ ഗ്രൂ­പ്പിൽ വേണം.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
ഹുസൈൻ ഗ്രൂ­പ്പിൽ തി­രി­ച്ചു വരണം എ­ന്ന­ഭ്യർ­ത്ഥി­ക്കു­ന്നു. ക­മെ­ന്റ് മ­തി­യാ­യി­രു­ന്നു, ഫോർ­വേ­ഡ് ഒ­ഴി­വാ­ക്കാ­മാ­യി­രു­ന്നു.
അനൂപ് കുമരൻ:
ജ­നാ­ധി­പ­ത്യം സാ­യാ­ഹ്ന ടീം. ദാ­മോ­ദർ എന്ന ഇ­ട­പെ­ട­ലു­കാ­ര­നും. ഹു­സൈൻ­മാ­ഷ് സ്വയം വി­മർ­ശ­ന­ത്തി­ലൂ­ടെ തി­രി­ച്ചു വ­രു­ന്ന­താ­ഗ്ര­ഹി­ക്കു­ന്നു.
ദാ­മോ­ദർ­പ്ര­സാ­ദ്:
ഒരു ദ­യാ­വാ­യ്പു­മി­ല്ലാ­തെ, അതും ഈ മ­ഹാ­വ്യാ­ധി കാ­ല­ത്തു്, ഇ­ത്ര­യ­ധി­കം കാർ­ക്ക­ശ്യ­ത്തോ­ടെ നിയമം ന­ട­പ്പാ­ക്കു­ക­യും വ്യ­ക്തി­ക­ളെ ലിബറെ ഗ്രൂ­പ്പു­ണ്ടാ­ക്കു­ക­യും അ­തി­ലേ­ക്കു് നാടു ക­ട­ത്തു­ക­യും ചെ­യു­ന്ന­തി­ലെ ഒരു സു­ഖ­മി­ല്ലാ­യ്മ­ക്കൊ­ണ്ടാ­ക­ണം പ്ര­തി­ക­രി­ച്ചു പോ­യ­തു്. ശ്രീ ഹുസൈൻ അ­ഡ്മി­നി­ന്റെ ഭാ­ഗ­മാ­യി പ്ര­ത്യേ­കം ഇ­ള­വു­ക­ളു­ണ്ടോ എ­ന്ന­താ­യി­രു­ന്നു സംശയം. പക്ഷേ, നി­യ­മ­ത്തിൽ, ത­ങ്ങ­ളി­ലൊ­രാൾ­ക്കു പോലും യാ­തൊ­രു­വി­ധ ഇ­ള­വു­മ­നു­വ­ദി­ക്കി­ല്ല എന്ന സാ­യാ­ഹ്ന ടീ­മി­ന്റെ നി­ല­പാ­ടു് എ­ല്ലാ­വ­രും അം­ഗീ­ക­രി­ച്ചേ പറ്റൂ. എ­ങ്കി­ലും, എന്റെ ഒരു അ­ഭി­പ്രാ­യ പ്ര­ക­ട­ത്തി­ന്റെ ഭ­വി­ഷ­ത്തു് ശ്രീ. ഹു­സൈ­നി­നെ പോലെ വളരെ ഉ­ത്സാ­ഹ­ത്തോ­ടെ­യും ധൈ­ഷ­ണി­ക­മാ­യും ചർ­ച്ച­ക­ളിൽ ഇ­ട­പെ­ടു­ന്ന വ്യ­ക്തി ഇതിൽ നി­ന്നു് വി­ട്ടു­പോ­കു­മെ­ന്ന­താ­ണെ­ന്നു് ഞാൻ ആ­ലോ­ചി­ച്ചി­ല്ല. ഇ­നി­യി­പ്പോൾ ഖേദം പ്ര­ക­ടി­പ്പി­ക്കു­ന്ന­തു് കാ­പ­ട്യ­മാ­യി­രി­ക്കും. എ­ന്നെ­ക്കാൾ എ­ത്ര­യോ ആ­വ­ശ്യം ശ്രീ. ഹു­സൈ­ന­യാ­ണു് ഈ ഗ്രൂ­പ്പി­നു്, പ്ര­ത്യേ­കി­ച്ചു് ഭാഷാ സാ­ങ്കേ­തി­ക­ത­യിൽ തു­ട­ക്കം മു­ത­ല്ക്കേ യാ­തൊ­രു പ്ര­തി­ഫ­ലേ­ച്ഛ­യി­ല്ലാ­തെ ഇ­ട­പെ­ടു­ന്ന ഒരു സാ­ങ്കേ­തി­ക പ്ര­വർ­ത്ത­ക­നും സൈ­ദ്ധാ­ന്തി­ക­നും എന്ന നി­ല­യിൽ. എ­നി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടെ വ്യ­ക്തി­പ­ര­മാ­യ ആദരവു മാ­ത്ര­മേ­യു­ള്ളൂ. ഞാൻ കു­റ­ച്ചു ക­ട­ത്തി പ­റ­ഞ്ഞ­തിൽ പി­ശ­കു­ണ്ടു്. ലെ­നി­നി­സ്റ്റ് സം­ഘ­ട­നാ തത്വം പാ­ലി­ക്കാ­തെ, സ്വയം വി­മർ­ശ­നം, കു­മ്പ­സാ­രം പോ­ലു­ള്ള സഭാ ന­ട­പ­ടി­ക­ളൊ­ന്നു­മി­ല്ലാ­തെ തന്നെ ശ്രീ. ഹുസൈൻ തി­രി­കെ വ­ന്നി­രു­ന്നെ­ങ്കിൽ… സ­ത്യ­ത്തിൽ എന്നെ മോ­ഹി­പ്പി­ക്കു­ന്ന­തു് ലിബറെ എന്ന അ­ജ്ഞാ­ത ദേ­ശ­മാ­ണു്. അ­വി­ടു­ത്തെ സാ­ങ്ക­ല്പി­ക ലോ­ക­മാ­ണു്. അതൊരു ഉ­ട്ടോ­പ്യ­യാ­ണു് വാ­സ്ത­വ­ത്തിൽ. ചർ­ച്ച­കൾ­ക്കാ­യി ഉ­ഷാ­റു­ള്ള രണ്ടു നാലു പേ­രു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അതൊരു ജ­നാ­ധി­പ­ത്യ­ത്തി­ന്റെ എ­ല്ലാ­വി­ധ അ­ല­മ്പു­ക­ളും അ­നു­വ­ദ­നീ­യ­മാ­യി മനോഹര മ­നോ­ജ്ഞ ചൈ­ന­യാ­ക്കാ­മാ­യി­രു­ന്നു. നൂ­റ­ല്ല ഒ­രാ­യി­രം പൂ­ക്കൾ വി­ട­രു­ന്ന സ്ഥലം. സം­വാ­ദ­ങ്ങ­ളു­ടെ ഉ­ത്സ­വ­ദേ­ശം.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ദാ­മോ­ദർ ഇ­ങ്ങി­നെ­യെ­ഴു­തി­യ­തു് ന­ന്നാ­യി. ഹുസൈൻ തി­രി­കെ വ­ര­ണ­മെ­ന്നു് ഞാനും ആ­ഗ്ര­ഹി­ക്കു­ന്നു.
ഓ­ള­ക്ക­ര മു­സ്ത­ഫ:
ബു­ദ്ധി ജീ­വി­കൾ? കൂ­ട്ട­ത്തിൽ ഒരാളെ വി­മർ­ശി­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന അ­ക്ഷ­ര­ങ്ങൾ­ക്കു് മാ­ന്യ­ത ഇ­ല്ലാ­തെ പോ­കു­ന്നു.
ദാ­മോ­ദർ­പ്ര­സാ­ദ്:
ശ­രി­യാ­ണു്. പ്ര­കോ­പി­പ്പി­ക്കാൻ വേ­ണ്ടി­യാ­ണു് എ­ഴു­തി­യ­തെ­ങ്കി­ലും, ചെ­യ്ത­തു് മോ­ശ­മാ­യി. ഖേ­ദി­ക്കു­ന്നു.
വി­നോ­ദ് ച­ന്ദ്രൻ:
തു­റ­ന്നു പ­റ­യ­ലു­കൾ സാ­യാ­ഹ്ന­യു­ടെ ആ­രോ­ഗ്യ­ത്തെ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. ഹു­സൈ­നെ­പ്പോ­ലു­ള്ള ധി­ഷ­ണാ­ശാ­ലി­ക­ളാ­ണു് സാ­യാ­ഹ്ന­യു­ടെ ചൈ­ത­ന്യ­വും ആ­രോ­ഗ്യ­വും. അ­വ­രി­ല്ലാ­ത്ത സാ­യാ­ഹ്ന­യെ­പ്പ­റ്റി ചി­ന്തി­ക്കാ­നാ­വി­ല്ല. ഹുസൈൻ തി­രി­ച്ചു വരണം എ­ന്നു് സ്നേ­ഹ­പൂർ­വ്വം അ­ഭ്യർ­ത്ഥി­ക്കു­ന്നു.
കെ. ജി. എസ്:

പ്രിയ ഹുസൈൻ, വരൂ.

മ­റ­ക്കാം ക­യ്പ്പു­കൾ.

ഗം­ഭീ­ര­മാ­ക്കാം, സാ­യാ­ഹ്ന.

വിനയ ചൈ­ത­ന്യ:
അതെ, ഹു­സ്സൈൻ, ദ­യ­വാ­യി തി­രി­ച്ചു­വ­ര­ണം.
ഓ­ള­ക്ക­ര മു­സ്ത­ഫ:
ഒ­രി­ക്കൽ ഞാൻ കോ­വി­ഡി­നെ കു­റി­ച്ചു് ഇവിടെ എന്റെ പ്ര­വാ­സ­ഭൂ­മി­യാ­യ ദോ­ഹ­യിൽ വന്ന ഒരു വാർ­ത്ത അ­ബ­ദ്ധ­വ­ശാൽ ഈ ഗ്രൂ­പ്പിൽ പോ­സ്റ്റ് ചെ­യ്തു. അ­ബ­ദ്ധം മ­ന­സ്സി­ലാ­യ­പ്പോ­ഴേ­ക്കു് ഡി­ലീ­റ്റ് ചെ­യ്യാ­നു­ള്ള സമയം ക­ഴി­ഞ്ഞി­രു­ന്നു. അ­തി­നു് ഗ്രൂ­പ്പി­ലെ ഒരു ബു­ദ്ധി ജീവി ഗ്രൂ­പ്പി­ലും പി­ന്നെ എന്റെ ഇൻ­ബോ­ക്സി­ലും വ­ന്നു് എന്നെ അ­പ­മാ­നി­ക്കാൻ നോ­ക്കി. എ­നി­ക്കു് ഗ്രൂ­പ്പ് മാ­റി­യ­താ­ണു് എ­ന്നു് പ­റ­ഞ്ഞി­ട്ടും ഈ മാന്യ ദേഹം സ­മ്മ­തി­ക്കു­ന്നി­ല്ല. അ­വ­സാ­നം എ­നി­ക്കു് പ­റ­യാ­നു­ള്ള­തു് ഞാൻ ഗ്രൂ­പ്പിൽ പ­റ­ഞ്ഞി­ട്ടു­ണ്ടു് ഇൻ­ബോ­ക്സിൽ നി­ങ്ങ­ളോ­ടു് സം­സാ­രി­ക്കാൻ എ­നി­ക്കു് താ­ല്പ­ര്യം ഇല്ല എ­ന്നു് ഞാൻ പ­റ­ഞ്ഞു.
കണ്ണൻ സി­ദ്ധാർ­ത്ഥൻ:
ഹുസൈൻ മാഷ് തി­രി­ച്ചു് വരണം.
ടി. ആർ. വേ­ണു­ഗോ­പാ­ലൻ:
ഹുസൈൻ സാ­യാ­ഹ്ന ഗ്രൂ­പ്പ് വി­ട്ടു എ­ന്ന­റി­യു­ന്ന­തിൽ വേ­ദ­ന­യു­ണ്ടു്. അ­തി­ലെ­ന്റെ പു­സ്ത­ക­ത്തി­ലെ ഫോർ­വെർ­ഡ് പെ­യ്ജു­കൾ വി­വാ­ദ­ത്തി­നു വ­ഴി­മ­രു­ന്നി­ട്ടു­വെ­ന്നും മ­ന­സ്സി­ലാ­ക്കു­ന്നു. ഹുസൈൻ താൻ എ­ഴു­തി­യ കു­റി­പ്പി­ന്റെ ഒരു റെ­ഫ­റൻ­സ് എ­ന്ന­നി­ല­യി­ലാ­ണു് അ­തു­കൊ­ടു­ത്തി­ട്ടു­ള്ള­തു്. അ­ല്ലാ­തെ ആ പു­സ്ത­ക­ത്തി­ന്റെ മാർ­ക്ക­റ്റി­ങ്ങി­നു് ഈ പ്ലാ­റ്റ്ഫോം ഉ­പ­യോ­ഗി­ച്ചു­വെ­ന്നു് പ­റ­യ­രു­തു്. അ­ത്ത­രം പ്ര­ലോ­ഭ­ന­ങ്ങൾ­ക്കു വ­ഴ­ങ്ങു­ന്ന ഒ­രാ­ള­ല്ല ഹു­സ്സൈൻ, മ­റി­ച്ചു് കൊ­ള്ള­ലാ­ഭം കൊ­യ്യു­ന്ന മ­ല­യാ­ളം പു­സ്ത­ക­ക്കു­ത്ത­ക­കൾ­ക്കെ­തി­രെ, സ്വ­ത­ന്ത്ര പ­ബ്ലി­ഷി­ങ്ങ് ബ­ദൽ­മാർ­ഗ്ഗ­വു­മാ­യി 1980-​കളുടെ ആ­ദ്യ­ത്തിൽ ഞാൻ ഹു­സ്സൈ­നെ ക­ണ്ടി­ട്ടു­ണ്ടു്. അതിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­രേ­യൊ­രു സ­മ്പാ­ദ്യം ധ­ന­ന­ഷ്ടം മാ­ത്രം. അ­മ്പ­ല­ങ്ങ­ളിൽ തേ­ങ്ങ­യു­ട­ക്കു­മ്പോൾ ചി­ത­റും പോലെ അം­ഗ­വൈ­ക­ല്ല്യം സം­ഭ­വി­ച്ച ലി­പി­ക­ളാ­ണു് നാം ഒ­രോ­ദി­വ­സ­വും ക­ണ്ടു­വ­ളർ­ന്ന­തു്. അ­ത്ത­രം ലി­പി­വൈ­ക­ല്ല്യ­ങ്ങ­ളിൽ നി­ന്നും നമ്മെ മോ­ചി­പ്പി­ച്ച­തു് ഹു­സ്സൈ­നും സം­ഘ­വു­മാ­ണു്. രചന RIT ഫോ­ണ്ട് മ­ല­യാ­ള­ത്തി­ന്റെ ലി­പി­ലാ­വ­ണ്യം ആ­ഘോ­ഷി­ച്ച­തു് സാ­യാ­ഹ്ന പ്ലാ­റ്റ്ഫോ­മി­ലാ­ണു്. എ­ന്നി­ട്ടും, അതിൽ നി­ന്നും അ­ദ്ദേ­ഹം പു­റ­ത്തു­പോ­കു­മ്പോൾ നഷ്ടം സാ­യാ­ഹ്ന­യ്ക്കു­ത­ന്നെ­യെ­ന്നു് തി­രി­ച്ച­റി­യ­ണം. അതു മ­ന­സ്സി­ലാ­ക്കാൻ സാ­യാ­ഹ്നാ സം­ഘാ­ട­ക­രോ­ടും തി­രി­ച്ചു­വ­ന്നു് ഇതിൽ സ­ജീ­വ­മാ­കാൻ ഹു­സൈ­നോ­ടും അ­ഭ്യർ­ത്ഥി­ക്കു­ന്നു.
കണ്ണൻ സി­ദ്ധാർ­ത്ഥൻ:
പ്രിയ കവി കെ. ജി. എസ്. ഇ­ട­പെ­ട്ടു് ഹുസൈൻ മാ­ഷി­നെ തി­രി­കെ കൊ­ണ്ടു­വ­ര­ണം.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ഒരു കാ­ര്യ­ത്തെ­പ്പ­റ്റി നമ്മൾ ഒരു ആശയം അ­വ­ത­രി­പ്പി­ക്കു­മ്പോൾ അ­തി­നു് ഉ­പോ­ത്ഘ­ട­ക­മാ­യി ചില വ­സ്തു­ത­കൾ അ­ത­രി­പ്പി­ക്കേ­ണ്ടി വരും. അ­തി­നു് ചില supporting evidence അ­നി­വാ­ര്യ­മാ­ണു്. എന്റെ സു­ഹൃ­ത്തു് ഹുസൈൻ ചെ­യ്ത­തും അ­താ­ണു്. പി­ന്നെ സാ­യാ­ഹ്ന­യു­ടെ water tight compartmentialisation രീ­തി­യോ­ടു് എ­നി­ക്കു് യോ­ജി­ക്കാൻ ക­ഴി­യി­ല്ല. ചൈ­ന­യി­ലെ വൻ മ­തി­ലി­നെ­ക്കു­റി­ച്ചു് അ­തി­ന്റെ തു­ടർ­ച്ച­യാ­യി ഹുസൈൻ പ­രാ­മർ­ശി­ച്ച പു­സ്ത­കം എന്റെ ക­യ്യി­ലു­ണ്ടെ­ങ്കി­ലും അതു് വാ­യി­ച്ചു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. എന്റെ ഈ അ­നു­ഭ­വം എ­ന്റേ­തു് മാ­ത്ര­മ­ല്ല എ­ന്നു് എ­നി­ക്കു് നല്ല ബോ­ധ്യ­മു­ണ്ടു്. പു­സ്ത­കം ക­യ്യി­ലു­ണ്ടു്, വാ­യി­ക്കാൻ സാ­വ­കാ­ശം കി­ട്ടി­യി­ല്ല എ­ന്ന­താ­യി­രു­ന്നു എന്റെ പ്ര­ശ്നം.
രാ­ജ­ഗോ­പാൽ:
watertight compartmentalisation എ­ന്ന­തു് ഏതു് അ­ശ­യ­ക്കൈ­മാ­റ്റ­ങ്ങ­ളെ­യും പ­രി­മി­ത­പ്പെ­ടു­ത്തു­ന്നു. ഈ ചർച്ച വഴി ഇ­ത്ര­യും തി­രി­ച്ച­റി­വു് ഉ­ണ്ടാ­യി എ­ന്ന­തു് പ്ര­ധാ­നം.
അ­ല്ലു­ക്ക അ­ബ്ദുൽ ഗഫൂർ:
ഹുസൈൻ സാ­യാ­ഹ്ന വി­ട്ട­തിൽ സ­ന്തോ­ഷി­ക്കു­ന്നു. കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ ഊർജം വേറെ വ­ഴി­ക്കു തി­രി­ഞ്ഞോ­ളും. അ­ടു­ത്ത പ്രൊ­ജ­ക്ടു­കൾ മ­ല­യാ­ളി­ക്കു് കി­ട്ടും.
വ­സ­ന്തൻ:
പു­തി­യൊ­രു അ­ക്ഷ­ര­ക്കു­രു­വി­ക്കാ­യി അ­ട­യി­രു­ന്നു് ഊർ­ജ്ജ­സ്വ­ല­നാ­യി വരും… ന­ല്ല­തി­നു്.
ലി­സ്സി മാ­ത്യു:
ഹു­സ്സൈൻ സാർ സാ­യാ­ഹ്ന വി­ട്ടു­പോ­യി­ട്ടി­ല്ല. ഗ്രൂ­പ്പിൽ നി­ന്നു് ത­ല്ക്കാ­ലം മാ­റി­നിൽ­ക്കു­ന്നു എ­ന്നേ­യു­ള്ളു. ‘എ­ഴു­ത്തു്’ ഫോ­ണ്ടി­നു് ശേഷം സാ­യാ­ഹ്ന­യു­ടെ ഫോ­ണ്ട് രൂ­പ­കൽ­പ്പ­ന­യി­ലും മ­റ്റു­പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും അ­ദ്ദേ­ഹം സ­ജീ­വ­മാ­ണു്.
ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പ്
വാ­യ­ന­ക്കാർ

സാ­യാ­ഹ്ന­യു­ടെ ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പിൽ വന്ന തി­ര­ഞ്ഞെ­ടു­ത്ത ചില പ്ര­തി­ക­ര­ണ­ങ്ങൾ

ഷീജ അനിൽ:
പ്രൂ­ഫ് നോ­ക്കി­യ­പ്പോൾ തോ­ന്നി­യ ചില സം­ശ­യ­ങ്ങൾ. chp8-7 നോ­ക്കി­യ­പ്പോൾ ചേര-​ചോഴ-പാണ്ഡി എ­ന്നു് പ­ലേ­ട­ത്തും ആ­വർ­ത്തി­ച്ചു് കണ്ടു. മൂല പ­തി­പ്പി­ലും ചോഴ എന്നു തന്നെ ക­ണ്ട­തു കൊ­ണ്ടു് അതു് ഹൈ­ലൈ­റ്റ് ചെ­യ്യ­ണോ എ­ന്നു് സം­ശ­യ­മാ­യി. ഒന്നു ര­ണ്ടി­ട­ത്തു് ചോര മ­ണ്ഡ­ലം എ­ന്നാ­ണു് ര­ണ്ടു് പ­തി­പ്പി­ലും കാ­ണു­ന്ന­തു്. ആ­വർ­ത്തി­ച്ചു് ക­ണ്ട­തു­കൊ­ണ്ടു് തി­രു­ത്തേ­ണ്ട­തു­ണ്ടോ എ­ന്നു് സംശയം. ആശങ്ക പ­രി­ഹ­രി­ച്ചു ത­രു­മ­ല്ലോ?.
ശ്രീ­ദേ­വി:
ത­ല്ക്കാ­ലം മൂ­ല­ഗ്ര­ന്ഥം പിൻ­തു­ട­രു­ക.
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ശ­ബ്ദ­താ­രാ­വ­ലി­യു­ടെ മൂ­ന്നാം­വ­ട്ട തി­രു­ത്തൽ സം­ര­ഭ­ത്തി­ലേ­യ്ക്കു് നമ്മൾ ക­ട­ക്കു­ക­യാ­ണു്. അ­തി­ന്റെ ആ­ദ്യ­പ­ടി­യാ­യി 578 പു­റ­ങ്ങ­ളു­ള്ള “അ” എന്ന ആ­ദ്യാ­ക്ഷ­ര­ത്തി­ന്റെ തി­രു­ത്തൽ പ­കർ­പ്പു് ല­ഭ്യ­മാ­ക്കി­യി­ട്ടു­ണ്ടു്. http://books.sayahna.org/stv/stv-​alphabet-01.pdf അം­ഗ­ങ്ങൾ മുൻ പ­കർ­പ്പു­ക­ളിൽ ചൂ­ണ്ടി­ക്കാ­ണി­ച്ച എല്ലാ തെ­റ്റു­ക­ളും ഇതിൽ തി­രു­ത്തി­യി­ട്ടു­ണ്ടു്. ഓരോ പു­റ­ത്തി­ലും ഇടതു മാർ­ജി­നിൽ ചു­വ­ന്ന നി­റ­ത്തിൽ വ­രി­ന­മ്പ്ര­യും, ഹെ­ഡ­റാ­യി യ­ഥാ­ക്ര­മം ആ­ദ്യ­വാ­ക്കു്, അ­വ­സാ­ന­വാ­ക്കു്, പുറം ന­മ്പ്ര എ­ന്നി­വ­യും കൊ­ടു­ത്തി­ട്ടു­ണ്ടു്. ഫൂ­ട്ട­റാ­യി ഇടതു വ­ശ­ത്തു് “സാ­യാ­ഹ്ന റി­ട്ടേൺ­സി”ലേ­യ്ക്കു­ള്ള ലി­ങ്കും വലതു വ­ശ­ത്തു് സ്രോ­ത­സ്സു് ഉ­ള്ള­ട­ക്കം ചെ­യ്യു­ന്ന ഫ­യ­ലി­ന്റെ പേരും, വലതു മാർ­ജി­നിൽ സ്രോ­ത­സ്സി­ലെ വ­രി­ന­മ്പ്ര­യും ആണു് ഇളം ക­റു­പ്പു നി­റ­ത്തിൽ നൽ­കി­യി­ട്ടു­ള്ള­തു്. എ­ത്ര­ത്തോ­ളം പ്രാ­വ­ശ്യം ഈ പി­ഡി­എ­ഫി­ലൂ­ടെ ക­ണ്ണോ­ടി­ക്കാ­മോ അ­ത്ര­യും ന­ന്നു്, കൂ­ടു­തൽ തെ­റ്റു­കൾ ക­ണ്ണിൽ­പ്പെ­ടാൻ സാ­ദ്ധ്യ­ത­യേ­റു­ന്നു. അ­ങ്ങ­നെ ക­ണ്ടെ­ത്തു­ന്ന തെ­റ്റു­കൾ പുറം, വരി ന­മ്പ്ര­കൾ ചൂ­ണ്ടി­ക്കാ­ട്ടി സാ­യാ­ഹ്ന റി­ട്ടേൺ­സിൽ (https://chat.whatsapp.com/ J49mEuIJoA4LiL30yEPlRr) അ­റി­യി­ക്കു­ക. ഈ പി­ഡി­എ­ഫിൽ നി­ന്നും അ­ക്ഷ­ര­ങ്ങൾ ന­ഷ്ട­പ്പെ­ടാ­തെ പാഠം കോപ്പി-​പേസ്റ്റ് ചെ­യ്യു­വാൻ ക­ഴി­യും വി­ധ­മാ­ണു് നിർ­മ്മി­ച്ചി­രി­ക്കു­ന്ന­തു്. മാ­ത്ര­വു­മ­ല്ല, തെ­റ്റു ക­ണ്ട­മാ­ത്ര­യിൽ തന്നെ “സാ­യാ­ഹ്ന റി­ട്ടേൺ­സിൽ” അ­നാ­യാ­സം ചെ­ല്ലു­വാ­നാ­യി ഓരോ പു­റ­ത്തി­ലും ഫൂ­ട്ട­റാ­യി ലി­ങ്കു നൽ­കി­ട്ടു­മു­ണ്ടു്. അതു് വേ­ണ്ട­വി­ധം പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ക.
സി വി രാ­ധാ­കൃ­ഷ്ണൻ:
മൂ­ല­ഗ്ര­ന്ഥ­ത്തി­ന്റെ സ്കാൻ താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന ക­ണ്ണി­യിൽ ല­ഭ്യ­മാ­ണു്. ഓരോ അ­ക്ഷ­ര­ങ്ങൾ വീ­ത­മു­ള്ള പി­ഡി­എ­ഫു­കൾ ല­ഭ്യ­മാ­ണു്. വ­ലി­പ്പം കു­റ­വാ­യ­തി­നാൽ അതു് റെഫർ ചെ­യ്യു­ന്ന­താ­യി­രി­ക്കും സൗ­ക­ര്യം. https://bit.ly/33w3kem
ലിസി മാ­ത്യു:
ശ­ബ്ദ­താ­രാ­വ­ലി­യു­ടെ തി­രു­ത്തൽ ജോ­ലി­ക­ളിൽ സ­ജീ­വ­മാ­യി ഇ­ട­പെ­ടു­ന്ന മി­ക്ക­വ­രും നവംബർ ര­ണ്ടി­നു് ന­ട­ക്കു­ന്ന പി എസ് സി പ­രീ­ക്ഷ­യു­ടെ ത­യ്യാ­റെ­ടു­പ്പി­ലാ­ണു് അ­തു­ക­ഴി­ഞ്ഞു സ­ജീ­വ­മാ­കാം എ­ന്നു് അ­റി­യി­ച്ചി­ട്ടു­മു­ണ്ടു്.
ബെ­ഞ്ച­മിൻ:
വളരെ നന്ദി ഇതു മ­തി­യാ­കും… ഈ അ­ക്ഷ­ര­ങ്ങ­ളിൽ തു­ട­ങ്ങു­ന്ന വാ­ക്കു­കൾ കാ­ണു­വാ­നാ­യി ചോ­ദി­ച്ച­താ­ണു്… ഏ­താ­യാ­ലും ചോ­ദി­ച്ച സ്ഥി­തി­ക്കു്, മ­റ്റാ­രും ഇതു് തെ­റ്റു­തി­രു­ത്തൽ വായന ന­ട­ത്തു­ന്നി­ല്ലെ­ങ്കിൽ ഞാൻ അതു് ചെ­യ്തു തരാം. സാ­യാ­ഹ്ന പി­ഡി­എ­ഫി­ന്റെ ലി­ങ്ക് ത­ന്നാൽ മതി. (ഞാൻ അ­ങ്ങോ­ട്ടു് ചോ­ദി­ച്ച സ്ഥി­തി­ക്കു് എ­ന്നാ­ണു­ദ്ദേ­ശി­ച്ച­തു്)
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
പ്രി­യ­രേ, ശ­ബ്ദ­താ­രാ­വ­ലി തെ­റ്റു­തി­രു­ത്ത­ലി­നു് വേ­ണ്ടി “ആ” എന്ന അ­ക്ഷ­രം മുതൽ പ­രി­ശോ­ധ­കർ ആ­വ­ശ്യ­പ്പെ­ട്ട­തു­പൊ­ലെ പത്തു പു­റ­ങ്ങൾ മാ­ത്ര­മു­ള്ള, മൂ­ല­ഗ്ര­ന്ഥ­ത്തി­ന്റെ സ്കാ­ന­ട­ക്ക­മു­ള്ള പി­ഡി­എ­ഫു­ക­ളാ­ണു് ഇ­പ്പോൾ ല­ഭ്യ­മാ­ക്കീ­ട്ടു­ള്ള­തു്. തെ­റ്റു­ള്ള ഭാഗം മു­മ്പു് ചെ­യ്ത­തു­പോ­ലെ ഹൈ­ലൈ­റ്റ് ചെ­യ്താൽ മ­തി­യാ­കും. പ­രി­ശോ­ധ­ന സു­ഗ­മ­മാ­ക്കാൻ ഇതു് സ­ഹാ­യ­ക­മാ­വു­മെ­ന്നു വി­ശ്വ­സി­ക്കു­ന്നു. http://www.sayahna.org/?page_id=690 പി­ഡി­എ­ഫു­കൾ ഡൗൺ­ലോ­ഡ് ചെ­യ്യു­ന്ന­വർ “സാ­യാ­ഹ്ന റി­ട്ടേൺ­സിൽ” അ­റി­യി­ക്കു­ക.
ലിസി മാ­ത്യു:
പ്രി­യ­മു­ള്ള­വ­രേ, ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പ്രൂ­ഫിൽ സ­ജീ­വ­മാ­ക­ണ­മെ­ന്നു് അ­ഭ്യർ­ത്ഥി­ക്കു­ന്നു.
മൻസൂർ ഇലാഹി:
നി­ശ­ബ്ദ­താ­രാ­വ­ലി
ലിസി മാ­ത്യു:
നി­ശ­ബ്ദ­മ­ല്ല. ശ­ബ്ദാ­യ­മാ­ന­മ­ല്ല എ­ന്നേ­യു­ള്ളു. ജോലി ന­ട­ക്കു­ന്നു­ണ്ടു്. പക്ഷേ, അ­തി­ന്റെ നിർ­വ്വ­ഹ­ണ­വും രൂ­പ­കൽ­പ്പ­ന­യും ക്ഷ­മ­യും അ­ധ്വാ­ന­വും ആ­വ­ശ്യ­പ്പെ­ടു­ന്നു.
സി വി രാ­ധാ­കൃ­ഷ്ണൻ:
ക­മ­ന്റി­ലെ വി­കാ­രം ഉൾ­ക്കൊ­ള്ളു­ന്നു. കാ­ല­താ­മ­സം നേ­രി­ടു­ന്ന­തി­ന്റെ പ്ര­ധാ­ന കാരണം ബൌ­ദ്ധി­ക­വി­ഭ­വ­ദൌർ­ല­ഭ്യ­മാ­ണു്. ഒരു പി­ഡി­ഫ് നിർ­മ്മി­ച്ചു റി­ലീ­സ് ചെ­യ്യു­ക എ­ന്ന­താ­ണു് ല­ക്ഷ്യ­മെ­ങ്കിൽ ന­മു­ക്കു ഇ­പ്പോൾ തന്നെ ചെ­യ്യാ­വു­ന്ന­തോ­യു­ള്ളു. പക്ഷേ, നമ്മൾ ല­ക്ഷ്യം വെ­യ്ക്കു­ന്ന­തു് (1) വെബ് സെർവർ (2) പി­ഡി­ഫ് പ­തി­പ്പു­കൾ (3) ഫോൺ ആപ് (4) യാ­ന്ത്രി­ക വി­വർ­ത്ത­ന­ത്തി­നു സ­ഹാ­യ­ക­മാ­വു­ന്ന ത­ര­ത്തി­ലു­ള്ള XML corpus, തു­ട­ങ്ങി­യ­വ­യാ­ണു്. യൂ­റോ­പ്യൻ യൂ­ണി­യ­നി­ലെ ല­ക്സി­ക്കോ­ഗ്രാ­ഫി സമൂഹം പ്ര­സി­ദ്ധീ­ക­രി­ച്ച Lexonomy എന്ന ഡി­ക്ഷ്ണ­റി സെർ­വ­റാ­ണു് സാ­യാ­ഹ്ന സ്വീ­ക­രി­ച്ചി­ട്ടു­ള്ള­തു്. ഏ­താ­നും ദി­വ­സ­ങ്ങൾ­ക്ക­കം ഈ സെർവർ പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­വു­മെ­ന്നാ­ണു് പ്ര­തീ­ക്ഷ. പ്രാ­രം­ഭ­പ­രി­ശോ­ധ­ന­കൾ തൃ­പ്തി­ക­ര­മാ­ണു്. Lexonomy ശ­ബ്ദ­താ­രാ­വ­ലി­യ്ക്കു ജീവൻ നൽ­കു­ന്ന­തു­കൂ­ടാ­തെ, നി­ര­ന്ത­ര­മാ­യ മാ­റ്റ­ത്തി­നും, കൂ­ട്ടി­ച്ചേർ­ക്ക­ലു­കൾ­ക്കും, ആ­ധു­നി­ക ലെ­ക്സി­ക്കോ­ഗ്രാ­ഫി­യു­ടെ സി­ദ്ധാ­ന്ത­ങ്ങൾ­ക്ക­നു­സൃ­ത­മാ­യി ബൈ­ലിം­ഗ്വൽ നി­ഘ­ണ്ടു­വാ­യി പ­രി­വർ­ത്ത­നം ചെ­യ്യു­വാ­നും സൌ­ക­ര്യം ത­രു­ന്നു. ഫോൺ ആ­പ്ലി­ക്കേ­ഷൻ, എ­ക്സ്എം­‌­എൽ രൂപം എ­ന്നി­വ വി­ക­സി­പ്പി­ക്കാൻ ക­ഴി­വു­ള്ള­വർ മു­ന്നോ­ട്ടു് വരിക.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ശ­ബ്ദ­താ­രാ­വ­ലി പുതിയ കെ­ട്ടി­ലും മ­ട്ടി­ലും ത­യ്യാ­റെ­ടു­ക്കു­ന്നു എന്ന വാർ­ത്ത സ­ന്തോ­ഷം ന­ല്കു­ന്നു. സാ­യാ­ഹ്ന­യു­ടെ അണിയറ പ്ര­വർ­ത്ത­കർ­ക്കു് അ­ഭി­ന­ന്ദ­ന­ങ്ങൾ!
സ്മിത:
ശ­ബ്ദ­താ­രാ­വ­ലി പോലെ മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും പ്ര­സ­ക്ത­മാ­യ ഒരു നി­ഘ­ണ്ടു­വി­നെ യ­ന്ത്ര­വി­വർ­ത്ത­ന­ത്തി­നു­ത­കും വി­ധ­ത്തി­ലു­ള്ള ഒരു കോർ­പ്പ­സ് ആയി രൂ­പ­പ്പെ­ടു­ത്തി­യെ­ടു­ക്കു­ക എ­ന്ന­തു് ചെറിയ കാ­ര്യ­മ­ല്ല. മ­ല­യാ­ള­ത്തി­ലി­തി­നു മു­മ്പു് ഇ­ത്ര­യും ബൃ­ഹ­ത്താ­യ ഒരു പ­ദ്ധ­തി ഉ­ണ്ടാ­യി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. അഥവാ ന­ട­ന്നി­ട്ടു­ള്ള ചെ­റു­തും വ­ലു­തു­മാ­യ പ്ര­വർ­ത്ത­ന­ങ്ങൾ പൊതു സ്ഥാ­പ­ന­ങ്ങൾ പോലും സ്വ­കാ­ര്യ സ്വ­ത്താ­യി സൂ­ക്ഷി­ക്കാ­റാ­ണു പ­തി­വു്. സാ­യാ­ഹ്ന ഇവിടെ വ്യ­ത്യ­സ്ത­മാ­വു­ക­യാ­ണു്. യു­ണീ­ക്കോ­ഡിൽ, പഴയ ലി­പി­യിൽ അ­ച്ച­ടി­ച്ച… സാ­ങ്കേ­തി­ക­മാ­യി ഉന്നത നി­ല­വാ­രം പു­ലർ­ത്തു­ന്ന, സാ­യാ­ഹ്ന ശ­ബ്ദ­താ­രാ­വ­ലി യ­ന്ത്ര വി­വർ­ത്ത­നം എന്ന വലിയ ല­ക്ഷ്യ­ത്തി­ലേ­ക്കെ­ത്താ­നു­ള്ള വി­ല­പ്പെ­ട്ട സം­ഭാ­വ­ന­യാ­ണു്. മ­ല­യാ­ളം ക­മ്പ്യൂ­ട്ടിം­ഗ് രം­ഗ­ത്തു് ഇതൊരു വി­പ്ല­വ നേ­ട്ട­മാ­യി­രി­ക്കും എ­ന്ന­തിൽ സം­ശ­യ­മി­ല്ല. സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ­ക്കു് അ­ഭി­ന­ന്ദ­ന­ങ്ങൾ… അ­തി­യാ­യ സ­ന്തോ­ഷം അ­റി­യി­ക്കു­ന്നു.
മൻസൂർ ഇലാഹി:
ഇവിടെ ചോ­ദി­ക്കാ­മോ എ­ന്ന­റി­യി­ല്ല മാ­പ്പി­ള­ക­ലാ­അ­ക്കാ­ദ­മി എ­ന്നെ­ഴു­തി­യാൽ, ഇ­തി­നി­ട­യിൽ എ­വി­ടെ­യാ­ണു് സ്പേ­സ് കൊ­ടു­ക്കേ­ണ്ട­തു?
സഫീർ ഷബാസ്:
മാ­പ്പി­ള കലാ അ­ക്കാ­ദ­മി
മൻസൂർ ഇലാഹി:
‘മാ­പ്പി­ള­ക്ക­ല’ എ­ന്ന­ല്ലേ ശരി?
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
മാ­പ്പി­ള­ക്ക­ല എ­ന്നാ­യാൽ മാ­പ്പി­ള­മാ­രു­ടെ ച­ന്ദ്ര­ക്ക­ല എന്നു തോ­ന്നും. ന­ല്ല­തു് പി­രി­ച്ചെ­ഴു­തു­ന്ന­താ­ണു്.
രതീഷ് കുമാർ:
മാ­പ്പി­ള­ക­ല അ­ക്കാ­ദ­മി മാ­പ്പി­ള­ക്ക­ല അ­ക്കാ­ദ­മി
മൻസൂർ ഇലാഹി:
ച­ന്ദ്ര­ന്റെ കല = ച­ന്ദ്ര­ക്ക­ല മാ­പ്പി­ള­യു­ടെ കല = മാ­പ്പി­ള­ക്ക­ല
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ഏ­റ്റ­വും ന­ല്ല­തു് മാ­പ്പി­ള കലാ അ­ക്കാ­ദ­മി എന്നു ത­ന്നെ­യാ­ണു്. ലി­സ്സി ടീ­ച്ച­റും മ­റ്റു് മലയാള ഭാഷാ വി­ദ­ഗ്ദ­രും കൂ­ടു­തൽ വി­ശ­ദീ­ക­രി­ക്കും എ­ന്നു് ക­രു­തു­ന്നു.
മൻസൂർ ഇലാഹി:
ക­ലാ­തി­ല­കം എ­ന്നെ­ഴു­തു­മ്പോൾ സ്പേ­സ് വേണോ?
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
വേണ്ട. ഞാ­നൊ­രു ഭാഷാ അ­ദ്ധ്യാ­പി­ക­യോ­ടു് അ­ന്വേ­ഷി­ച്ചു. അതു് ര­ണ്ടു് വി­ധ­ത്തി­ലാ­കാം: മാ­പ്പി­ള കലാ അ­ക്കാ­ദ­മി, മാ­പ്പി­ള­ക്ക­ലാ അ­ക്കാ­ദ­മി. ഏ. ആ­റി­ന്റെ ശി­ഷ്യർ പലരും പ്ര­തി­ക­രി­ക്കു­മാ­യി­രി­ക്കും
മൻസൂർ ഇലാഹി:
ക­ലാ­അ­ക്കാ­ദ­മി എ­ന്നെ­ഴു­തു­മ്പോ­ഴോ?
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
വേണ്ട കലാ അ­ക്കാ­ദ­മി എ­ന്നെ­ഴു­തു­ന്ന­താ­ണു് ശരി.
മൻസൂർ ഇലാഹി:
ക­ല­യു­ടെ തിലകം ആണോ ക­ലാ­തി­ല­കം?
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ഞാൻ മ­റു­പ­ടി പ­റ­യു­ന്നി­ല്ല. ക­ലാ­തി­ല­കം എന്ന സർ­വ്വ­സാ­ധാ­ര­ണ­മാ­യ പ്ര­യോ­ഗം പോലും പ­രി­ച­യ­മി­ല്ല എന്ന മ­ട്ടിൽ ഒരു ക­ട്ടി­ക്ക­ണ്ണ­ട­യു­ടെ മ­റ­വി­ലി­രു­ന്നു് സ്വ­ന്തം പേരു് വെ­ളി­പ്പെ­ടു­ത്താ­തെ ഈ കൂ­ട്ടാ­യ്മ­യി­ലു­ള്ള­വ­രെ­യൊ­ക്കെ പ­രോ­ക്ഷ­മാ­യി അ­പ­മാ­നി­ക്കു­ക­യ­ല്ലേ താ­ങ്കൾ ചെ­യ്യു­ന്ന­തു?
മൻസൂർ ഇലാഹി:
ക­ല­യു­ടെ അ­ക്കാ­ദ­മി­യാ­ണു് കലാ അ­ക്കാ­ദ­മി­യെ­ങ്കിൽ അതു് സ്പേ­സ് ഇ­ല്ലാ­തെ എ­ഴു­തേ­ണ്ട­ത­ല്ലേ? അതോ, അ­ന്യ­ഭാ­ഷാ പ­ദ­മാ­യ­തി­നാൽ മ­റ്റു­വ­ല്ല നി­യ­മ­വും അതിൽ ചാർ­ത്തു­ന്നു­ണ്ടോ?
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
വളരെ ശ­ക്ത­നാ­യ ഭാഷാ വി­ദ­ഗ്ദ­നാ­ണു് ചോദ്യ കർ­ത്താ­വു്. എന്റെ ഭാ­ഷാ­ജ്ഞാ­നം പ­രി­മി­ത­മാ­ണു്, വി­ദ­ഗ്ദർ അ­ഭി­പ്രാ­യം പറയൂ.
ആവണി:
സം­സ്കൃ­ത­ത്തിൽ കലാ എ­ന്ന­ല്ലേ പറയുക? (വി­ദ­ഗ്ധ­യ­ല്ല)
മോ­ഹ­ന­കു­മാർ:
ര­ണ്ടും സം­സ്കൃ­ത­പ­ദ­ങ്ങ­ളാ­ണെ­ങ്കി­ലേ ഈ നിയമം പാ­ലി­ക്കേ­ണ്ട­തു­ള്ളൂ. ഉദാ:- ക­ലാ­സ­മി­തി, ക­ലാ­രം­ഗം.
മൻസൂർ ഇലാഹി:
അസ് മു­ഹ­ബ്ബ­ത്ത് ഖാർഹാ ഗുൽ ശൂദ് സ്നേ­ഹം മു­ള്ളു­ക­ളെ പൂ­വു­ക­ളാ­ക്കു­ന്നു.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ഇതു് ഉ­റു­ദു­വാ­ണ­ല്ലോ സു­ഹൃ­ത്തേ, നന്ദി.
മൻസൂർ ഇലാഹി:
പെർ­ഷ്യ­നാ­ണു്.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ലിം­ഗ്വി­സ്റ്റി­ക്സിൽ ജ്ഞാ­ന­മു­ള്ളർ­ക്ക­റി­യാം ഉ­റു­ദു­വും, പേർ­ഷ്യ­നും, അ­ഫ്ഗാ­നി­യും ത­മ്മി­ലു­ള്ള ഗാ­ഢ­ബ­ന്ധം.
മോ­ഹ­ന­കു­മാർ:
ഭാ­ഷാ­പ­ദ­മാ­യി സ്വീ­ക­രി­ക്കു­മ്പോൾ മാ­ത്ര­മേ ‘കല’യിലെ ‘ക’ ഇ­ര­ട്ടി­ക്കേ­ണ്ട­തു­ള്ളൂ. ഉദാ:ച­ന്ദ്ര­ക­ലാ (സം­സ്കൃ­തം) ച­ന്ദ്ര­ക്ക­ല (മ­ല­യാ­ളം) മ­റ്റൊ­ന്നു്: ദി­ന­പ­ത്രം (ശരി) ദി­ന­ക്ക­ണ­ക്കു് (ശരി) അ­ക്കാ­ദ­മി­യെ­യും മ­ല­യാ­ള­മാ­യി സ്വീ­ക­രി­ക്കു­ന്നു­വെ­ങ്കിൽ “മാ­പ്പി­ള­ക്ക­ല­യ­ക്കാ­ദ­മി” എന്നു വേണം. അ­ല്ലെ­ങ്കിൽ “മാ­പ്പി­ള­ക­ലാ അ­ക്കാ­ദ­മി” കവി +അ­ര­ങ്ങു് = ക­വി­യ­ര­ങ്ങു് പഠന + കളരി = പ­ഠ­ന­ക്ക­ള­രി പശു + പാലകൻ =പ­ശു­പാ­ല­കൻ പശു + കു­ട്ടി = പ­ശു­ക്കു­ട്ടി
കെ. എച്ച്. ഹുസൈൻ:
റിവർ വാലി പ്രെ­സ്സ് പൻ­ഢി­റ്റ് ക­റു­പ്പൻ വാ­യ­ന­ശാ­ല­യു­മാ­യി സ­ഹ­ക­രി­ച്ചു ന­ട­പ്പാ­ക്കു­ന്ന ഡി­ജി­റ്റൽ ബു­ക്ക് രെ­ന്റൽ സ്കീം.
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
ശ­ബ്ദ­താ­രാ­വ­ലി മൗനം ഭേ­ദി­ച്ചു പു­റ­ത്തു­വ­രി­ക­യാ­ണു്! താ­ഴെ­ക്കൊ­ടു­ത്തി­രി­ക്കു­ന്ന ക­ണ്ണി­കൾ സ­ന്ദർ­ശി­ക്കു­ക: 1. http://stv1.sayahna.org (draft web site) 2. https://dict.sayahna.org/stv (lexonomy server) 1. വെബ് സെർവർ: ആ­ദ്യ­പ­തി­പ്പാ­ണു്, ഇ­നി­യും മാ­റ്റ­ങ്ങ­ളു­ണ്ടാ­വും. എല്ലാ ക­ണ്ണി­ക­ളും പ്ര­വർ­ത്ത­ന­ക്ഷ­മ­മ­ല്ല. വാ­യ­ന­ക്കാ­രു­ടെ നിർ­ദ്ദേ­ശ­ങ്ങ­ള­നു­സ­രി­ച്ചു മാ­റ്റ­ങ്ങൾ വ­രു­ത്തി­യ­തി­നു­ശേ­ഷം ഇതു് https://stv.sayahna.org ഇ­ന്ത്യ­യ്ക്കു പു­റ­ത്തു­ള്ള ഒരു ഡാ­റ്റ­സെ­ന്റ­റിൽ സ്ഥാ­നം പി­ടി­ക്കും (stv1.sayahna.org will continue as a fallback server). 2. ലെ­ക്സോ­ണ­മി സെർവർ: എ­ക്സ്എം­എൽ കോർ­പ്പ­സ് വ­ഹി­ക്കു­ന്ന നി­ഘ­ണ്ടു സെർ­വ­റാ­ണു്. നേ­രി­ട്ടു് എ­ക്സ്എം­എൽ പ­തി­പ്പിൽ മാ­റ്റ­ങ്ങൾ വ­രു­ത്താ­നും, പുതിയ വാ­ക്കു­കൾ കൂ­ട്ടി­ച്ചേർ­ക്കാ­നും സ­ഹാ­യി­ക്കു­ന്നു. അ­തി­നു­ള്ള അ­നു­വാ­ദം ഉ­ള്ള­വർ­ക്കു മാ­ത്ര­മേ ക­ഴി­യു­ക­യു­ള്ളു. ആ­ദ്യ­ഘ­ട്ട­ത്തിൽ ശ­ബ്ദ­താ­രാ­വ­ലി പ­ത്രാ­ധി­പ­സ­മി­തി അം­ഗ­ങ്ങൾ­ക്കു മാ­ത്ര­മേ ആ അ­വ­കാ­ശം നൽ­കു­ന്നു­ള്ളൂ. അ­തി­ല്ലാ­ത്ത­വർ­ക്കു വാ­ക്കു­കൾ തെ­ര­യു­വാ­നും അർ­ത്ഥം ക­ണ്ടു­പി­ടി­ക്കു­വാ­നും ക­ഴി­യും. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ എ­ക്സ്എം­എൽ കോർ­പ്പ­സ് സ്വ­ത­ന്ത്ര­ലൈ­സൻ­സിൽ ആർ­ക്കു വേ­ണ­മെ­ങ്കി­ലും ഡൗൺ­ലോ­ഡ് ചെ­യ്തു എ­ന്താ­വ­ശ്യ­ത്തി­നും (വാ­ണി­ജ്യ­മ­ട­ക്കം) ഉ­പ­യോ­ഗി­ക്കാ­വു­ന്ന­താ­ണു്. അഞ്ചു കൊ­ല്ലം നീ­ണ്ടു­നി­ന്ന ഈ സം­ര­ഭ­ത്തിൽ പ­ങ്കെ­ടു­ത്ത എ­ല്ലാ­പേർ­ക്കും സാ­യാ­ഹ്ന ഹാർ­ദ്ദ­മാ­യി നന്ദി രേ­ഖ­പ്പെ­ടു­ത്തു­ന്നു.
ബെ­ഞ്ച­മിൻ:
നന്ദി! നന്ദി! നന്ദി! ഇ­തി­ന്റെ പു­റ­കിൽ പ്ര­വർ­ത്തി­ച്ച എ­ല്ലാ­വർ­ക്കും ന­ന്ദി­യും അ­ഭി­ന­ന്ദ­ന­ങ്ങ­ളും… പ്ര­ത്യേ­കി­ച്ചു് സി വി ആർ സാ­റി­നും, സാ­യാ­ഹ്ന­യ്ക്കും… പൊ­തു­ഇ­ട­ത്തി­ലു­ള്ള ശതാവ digitize ചെ­യ്തി­ട്ടു് ഇ­പ്പോൾ ഏ­ക­ദേ­ശം 5 വർ­ഷ­മാ­യി­രി­ക്കു­ന്നു. ഇവിടെ അ­തി­ന്റെ digital copy പു­റ­ത്തി­റ­ങ്ങു­മ്പോൾ വളരെ ചാ­രി­താർ­ത്ഥ്യം തോ­ന്നു­ന്നു. ഭാ­ഷ­യ്ക്കു് തീർ­ച്ച­യാ­യും ഇതൊരു മു­തൽ­ക്കൂ­ട്ടാ­ണു്. xml version എ­വി­ടെ­യാ­ണു് ല­ഭ്യ­മാ­ക്കി­യി­രി­ക്കു­ന്ന­തെ­ന്നു് അ­റി­യാൻ ആ­ഗ്ര­ഹ­മു­ണ്ടു്. ക­ണ്ടെ­ത്തി… വീ­ണ്ടും നന്ദി http://stv1.sayahna.org/stvxml.zip അയ്യോ ലി­ങ്കിൽ ക്ലി­ക്ക് ചെ­യ്യു­മ്പോൾ 404 Page Not Found error
സി വി രാ­ധാ­കൃ­ഷ്ണൻ:
പുതിയ ഡാറ്റ സെ­ന്റ­റി­ലേ­യ്ക്കു് വെബ് സൈ­റ്റു് മാ­റു­മ്പോൾ എ­ക്സ്എം­എൽ ഫ­യ­ലു­കൾ ല­ഭ്യ­മാ­ക്കു­ന്ന­താ­ണു്. ഈ ഞാ­യ­റാ­ഴ്ച­ക്കു­ള്ളിൽ അതു് സം­ഭ­വി­ക്കും.
ലിസി മാ­ത്യു:
ഉ­ത്ത­രം ല­ളി­ത­മാ­ണു് കലാ അ­ക്കാ­ദ­മി എ­ന്ന­തിൽ ര­ണ്ടു് സ്വരം കൂ­ടി­ച്ചേ­രു­മ്പോൾ ഒ­ന്നു് ന­ഷ്ട­മാ­കും എ­ന്ന­തു് കൊ­ണ്ടാ­ണു് സ്പെ­യ്സ് ഇ­ടു­ന്ന­തു്. ക­ലാ­തി­ല­കം എ­ന്ന­തിൽ സ്വ­ര­വും വ്യ­ഞ്ജ­ന­വും ആ­യ­തു­കൊ­ണ്ടു് സ്പേ­സ് വേണ്ട, അവിടെ ന­ഷ്ട­പ്പെ­ടാൻ ഒ­ന്നു­മി­ല്ല.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ഞാ­നി­പ്പോൾ കാ­ണു­ന്ന ഒരു പ്ര­വ­ണ­ത മ­ല­യാ­ള­ത്തിൽ ഇ­ര­ട്ടി­പ്പു­കൾ ഒ­ഴി­വാ­ക്കു­ക എ­ന്ന­താ­ണു്. മാ­ദ്ധ്യ­മം എ­ന്ന­തു് മാ­ധ്യ­മം എ­ന്നാ­യി­രി­ക്കു­ന്നു. എ­ണ്ണി­യെ­ണ്ണി­പ്പ­റ­യു­വാൻ ഒ­ട്ടേ­റെ. ശ്രീ­ക­ണ്ഠ­ശ്വ­ര­ത്തി­െ­ന്റെ ശ­ബ്ദ­താ­രാ­വ­ലി­യിൽ നമ്മൾ ഇ­ട­പെ­ടു­മ്പോൾ ഇ­ത്ത­രം ഈ കാ­ല­ഘ­ട്ട­ത്തി­ലെ മാ­റ്റ­ങ്ങൾ കൂടി ഉൾ­പ്പെ­ടു­ത്തേ­ണ്ടി വ­രി­ല്ലേ?
മോ­ഹ­ന­കു­മാർ:
എല്ലാ കൂ­ട്ട­ക്ഷ­ര­ങ്ങ­ളു­മി­ല്ല. ഖ­രാ­തി­ഖ­ര­വും മൃ­ദു­ഘോ­ഷ­വും ഉൾ­പ്പെ­ടു­ന്ന കൂ­ട്ട­ക്ഷ­ര­ങ്ങ­ളോ­ടും മൃ­ദു­വി­ന്റെ­യോ അ­നു­നാ­സി­ക­ത്തി­ന്റെ­യോ ഇ­ര­ട്ടി­പ്പു­ക­ളോ­ടും ചേർ­ന്നു് ചില മ­ധ്യ­മ­ങ്ങ­ളോ മുൻപു രേഫമോ വ­ന്നാൽ ഇ­ര­ട്ടി­പ്പു വേണ്ട എന്ന രീതി സം­സ്കൃ­ത­ത്തി­ലും ഹി­ന്ദി­യി­ലും നി­ല­വി­ലു­ണ്ടു്. ന­മ്മു­ടെ ഭാ­ഷാ­വി­ദ­ഗ്ധർ 1970-കളിൽ മ­ല­യാ­ള­ത്തിൽ ഈ പ­രി­ഷ്കാ­രം സ്വീ­ക­രി­ച്ചു: അ­ധ്യാ­പ­കൻ വി­ദ്യാർ­ഥി പഥ്യം ഊർ­ധ്വം വർഗം സ്വർ­ണം മർമം
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
താ­ങ്കൾ പ­റ­ഞ്ഞ­തു് ഞാൻ മു­ഖ­വി­ല­യ്ക്കെ­ടു­ക്കു­ന്നു. ന­മ്മു­ടെ പ്ര­ശ്നം ശബ്ദ താ­രാ­വ­ലി­യിൽ ഇ­ത്ത­രം പ്ര­ക­ട­മാ­യ വ്യ­ത്യാ­സ­ങ്ങൾ വേണമോ വേ­ണ്ട­യോ എ­ന്ന­താ­ണു്. ഇ­ത്ത­ര­ത്തിൽ വ്യ­ത്യാ­സം വ­രു­ത്തി­യാൽ അതൊരു പുതിയ ശ­ബ്ദ­താ­രാ­വ­ലി­യാ­കി­ല്ലേ?
മോ­ഹ­ന­കു­മാർ:
ര­ണ്ടും ശ­രി­യാ­ക­യാൽ പു­തി­യ­താ­യി സ്വീ­ക­രി­ച്ച പദം വ­ല­യ­ത്തി­നു­ള്ളിൽ ന­ല്കാ­വു­ന­താ­ണു്. ഉദാ:അ­ദ്ധ്യാ­പ­കൻ (അ­ധ്യാ­പ­കൻ)
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
നല്ല കാ­ര്യം. സാ­യാ­ഹ്ന ഈ കാ­ര്യം പ്ര­ത്യേ­കം പ­രി­ഗ­ണി­ക്ക­ണ­മെ­ന്നു് അ­ഭ്യർ­ത്ഥി­ക്ക­ന്നു. Thank you Mohankumar.
പി. തോമസ്:
ലി­പി­പ­രി­ഷ്കാ­രി­ക­ളു­ടെ വ­ക­യ­ല്ലേ അതു്. അ­ച്ച­ടി­യിൽ ലിപി കു­റ­യ്ക്കാൻ ചെയ്ത അ­തി­ക്ര­മം. ക­മ്പ്യൂ­ട്ട­റി­ന്റെ സാ­ദ്ധ്യ­ത­കൾ പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­നു­ള്ള വി­മു­ഖ­ത. അ­തി­നു് പൊതു അം­ഗീ­കാ­രം ഉ­ണ്ടാ­യി­രു­ന്നോ. ര­ച­ന­യൊ­ക്കെ അ­തി­നെ­തി­രെ ശ­ബ്ദ­മു­യ­യർ­ത്തി­യി­രു­ന്നി­ല്ലേ.
കെ. പി. കെ. വേ­ങ്ങ­ര:
എ­ളു­പ്പ­ങ്ങൾ സ്വീ­ക­രി­യ്ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണു് ലോ­പ­ങ്ങൾ­ക്കു് കാരണം എ­ന്നു് വി­ശ്വ­സി­ക്കു­ന്നു… അ­ദ്ധ്വാ­നി­യ്ക്കാൻ ആർ­ക്കും താ­ല്പ­ര്യ­മി­ല്ല­ല്ലോ! Every body need everything on finger tips.
മോ­ഹ­ന­കു­മാർ:
എ­ളു­പ്പ­ങ്ങൾ സ്വീ­ക­രി­ക്കാ­നോ ലി­പി­പ­രി­ഷ്ക­ര­ണ­ത്തി­നോ അല്ല ഈ മാ­റ്റം 1970-കളിൽ സ്വീ­ക­രി­ച്ച­തു്; സം­സ്കൃ­ത­ത്തി­ലെ പ്ര­യോ­ഗ­ത്തി­ന്റെ ചു­വ­ടു­പി­ടി­ച്ചാ­ണു് സം­സ്കൃ­ത­പ­ദ­ങ്ങ­ളിൽ ഈ പ­രി­ഷ്ക­ര­ണം ഭാ­ഷാ­വി­ദ­ഗ്ധർ സ്വീ­ക­രി­ച്ച­തു്.
എം. എൻ. പി. ന­മ്പൂ­തി­രി:
മാ­ത്രാ ലാഭോ പുത്ര ലാഭഃ എന്ന സം­സ്കൃ­ത പ്ര­മാ­ണ­മു­ള്ള­തു­കൊ­ണ്ടാ­ണു് എൻ. വി. കൃ­ഷ്ണ­വാ­ര്യർ അ­ധ്യ­ക്ഷ­നാ­യ ലിപി പ­രി­ഷ്ക­ര­ണ­ക്ക­മ്മ­റ്റി അ­ധ്യാ­പ­കൻ പോ­ലെ­യു­ള്ള പ്ര­യോ­ഗ­ങ്ങൾ മതി എന്നു വ­ച്ച­തു്. സം­സ്കൃ­ത­ത്തിൽ രണ്ടു രൂ­പ­ത്തി­നും പ്ര­മാ­ണ­മു­ണ്ടെ­ങ്കി­ലും ആദ്യം പ­റ­ഞ്ഞ­തി­ന­നു­സ­രി­ച്ചു് അ­ധ്യാ­പ­കൻ എ­ന്ന­തു മതി എന്നു ക­മ്മ­റ്റി നി­ശ്ച­യി­ച്ചു. ഇ­ന്നു് കം­പ്യൂ­ട്ടർ യു­ഗ­ത്തിൽ ഏതു കൂ­ട്ട­ക്ഷ­ര­വും അതിനു വ­ഴ­ങ്ങു­മെ­ന്ന­തി­നാൽ കൂ­ട്ട­ക്ഷ­രം പി­രി­ച്ചെ­ഴു­തി ഉ­പ­യോ­ഗി­ക്കേ­ണ്ട­തി­ല്ല. എ­ന്നാൽ വൃ, വ്യ എന്ന അ­ക്ഷ­ര­ങ്ങ­ളി­ലെ ഋ കാര യ കാ­ര­ങ്ങൾ അ­ച്ച­ടി­യിൽ വ്യ­ക്ത­മാ­കാ­ത്ത­തു് ഒ­ട്ടേ­റെ ബു­ദ്ധി­മു­ട്ടു­കൾ വ­രു­ത്തു­ന്നു­ണ്ടു്. ഇ­തി­നു് എ­ന്തെ­ങ്കി­ലും പ­രി­ഹാ­രം ക­ണ്ടെ­ത്താ­നാ­വു­മോ?
മോ­ഹ­ന­കു­മാർ:
നാം കം­പ്യൂ­ട്ട­റിൽ/മൊ­ബൈ­ലിൽ എ­ഴു­തു­മ്പോൾ 3 രൂ­പ­ങ്ങൾ മീതെ തെ­ളി­യു­മ­ല്ലോ. മ­ധ്യ­ഭാ­ഗ­ത്തെ ത­ടി­ച്ച (bold) രൂ­പ­മാ­ണു് സ­ന്ദേ­ശ­ത്തിൽ വരുക. അതു തെ­റ്റെ­ങ്കിൽ, ഇ­ട­ത്തോ വ­ല­ത്തോ കാ­ണു­ന്ന ശ­രി­യാ­യ രൂപം തി­ര­ഞ്ഞെ­ടു­ക്കാം. അ­ല്ലെ­ങ്കിൽ, “വ് + യ” എ­ന്നെ­ഴു­തി­യാൽ “വ്യ” ല­ഭി­ക്കും.
എം. എൻ. പി. ന­മ്പൂ­തി­രി:
അതല്ല, ഉ­ദ്ദേ­ശി­ച്ച­തു്. ഋ കാര യ കാര ചി­ഹ്ന­ങ്ങ­ളു­ടെ താ­ഴ­ത്തെ വളവു് നേർ­ത്തു് ഏ­താ­ണ്ടു് ര­ണ്ടും ഒരു പോ­ലെ­യാ­യി­ട്ടു­ണ്ടു് എ­ന്നാ­ണു്.
എം. എൻ. പി. ന­മ്പൂ­തി­രി:
1971-ൽ കേ­ര­ള­ത്തിൽ ക­മ്പ്യൂ­ട്ടർ വ്യാ­പ­ക­മാ­യി ഉ­പ­യോ­ഗി­ച്ചി­രു­ന്നി­ല്ല പി­ന്നെ എ­ത്ര­യോ നാൾ ക­ഴി­ഞ്ഞാ­ണു് കം­പ്യൂ­ട്ടർ അ­ച്ച­ടി വ­ന്ന­തു്. എന്തു പ­രി­ഷ്ക­ര­ണം വ­രു­ത്തി­യാ­ലും ത­ല­മു­റ­ക­ളി­ലൂ­ടെ ക­ട­ന്നു­പോ­ക­ണ­മെ­ങ്കിൽ പാ­ഠ­പു­സ്ത­ക­ക്ക­മ്മ­റ്റി വി­ചാ­രി­ക്ക­ണം. പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലൂ­ടെ­യേ ലിപി പ­രി­ഷ്ക­ര­ണം പ്രാ­യോ­ഗി­ക­മാ­യി വ്യാ­പ­ക­മാ­ക­യു­ള്ളൂ. 71-ലെ പ­രി­ഷ്ക­ര­ണ­ത്തി­നു ശേഷം പാ­ഠ­പു­സ്ത­ക പ­രി­ഷ്ക­ര­ണം വ­ന്ന­പ്പോൾ അതിൽ ഒരു നിർ­ദ്ദേ­ശം ആ­മു­ഖ­മാ­യി കൊ­ടു­ത്തി­രു­ന്നു. ഈ ലിപി പ­രി­ഷ്ക­ര­ണം അ­ച്ച­ടി­ക്കു വേ­ണ്ടി മാ­ത്ര­മു­ള്ള­താ­ണു്. അ­താ­യ­തു് വാ­യി­ക്കാ­നും എ­ഴു­താ­നും മാ­ത്ര­മു­ള്ള പ­രി­ശീ­ല­നം മതി. മൂ­ന്നാം ക്ലാ­സ്സു­മു­തൽ എ­ഴു­ത്തി­നും വാ­യ­ന­യ്ക്കും പഴയ ലിപി തന്നെ ഉ­പ­യോ­ഗി­ക്ക­ണം. എ­ന്നാൽ ഇതു് വി­ദ്യാ­ഭ്യാ­സ വ­കു­പ്പോ അ­ധ്യാ­പ­ക­രോ ശ്ര­ദ്ധി­ച്ചി­ല്ല അ­വ­ഗ­ണി­ച്ചും അ­വി­ടെ­യാ­ണു് ഭാ­ഷ­യു­ടെ ദു­ര്യോ­ഗം തു­ട­ങ്ങു­ന്ന­തു്. ലിപി പ­രി­ഷ്ക­ര­ണ­ത്തിൽ ഉകാര പ­രി­ഷ്ക­ര­ണം മാ­ത്രം നി­ല­നിർ­ത്തി മ­റ്റെ­ല്ലാ പ­രി­ഷ്ക­ര­ണ­ങ്ങ­ളും ഉ­പേ­ക്ഷി­ക്കാ­മെ­ന്നു തോ­ന്നു­ന്നു. ഉകാര പ­രി­ഷ്ക­ര­ണം ന­ല്ല­താ­ണു്. ഉ­കാ­ര­ത്തി­ന്റെ ഉ­പ­യോ­ഗ­ത്തിൽ ഏറെ വ്യ­ത്യ­സ്ത­ത­കൾ നി­ല­വി­ലു­ണ്ടാ­യി­രു­ന്നു. കു­ട്ടി­ക­ളിൽ ഏറെ ചി­ന്താ­ക്കു­ഴ­പ്പം ഉ­ണ്ടാ­ക്കി­യി­രു­ന്നു എ­ന്നു് പ­ഴ­മ­ക്കാർ­ക്കാർ­ക്ക­റി­യാ­മ­ല്ലോ.
കവിത:
സർ… ഈ ചർച്ച ഉ­പ­കാ­ര­മാ­യി… കുറെ നാ­ളാ­യി ഉള്ള സം­ശ­യ­ങ്ങൾ തീർ­ന്നു കി­ട്ടി.
കെ. പി. കെ. വേ­ങ്ങ­ര:
ബു­ദ്ധി­മു­ട്ടു­കൾ ഒ­ഴി­വാ­ക്കാൻ… സർ കൈ­യ്യെ­ഴു­ത്തു് പാടെ മ­റ­ന്നു അല്ലെ… ക്ഷ­മി­ക്ക­ണം!
എം. എൻ. പി. ന­മ്പൂ­തി­രി:
കൈ­യെ­ഴു­ത്തു് എന്നു മതി, യ്യ എ­ന്നു് ഇ­ര­ട്ടി­പ്പു വേണ്ട, ക­യ്യെ­ഴു­ത്തു് എ­ന്നു് ഇ­പ്പോൾ വ്യാ­പ­ക­മെ­ങ്കി­ലും വ്യാ­ക­ര­ണ ദൃ­ഷ്ട്യാ ശ­രി­യ­ല്ല. എ­ത്ര­യോ മ­ഹ­ത്താ­യ സംരഭം വി­മർ­ശി­ക്കു­ന്ന­വർ പോലും ര­ഹ­സ്യ­മാ­യി ആ­ശ്ര­യി­ക്കു­ന്ന മ­ഹാ­ഗ്ര­ന്ഥം. അ­തി­നെ­യാ­ണു് എം. കൃ­ഷ്ണൻ നായർ ശ­ബ്ദ­താ­രാ­വ­ലി ത­നി­ക്കു് അ­ല­മാ­ര­യിൽ മു­കൾ­ത്ത­ട്ടി­ലെ പു­സ്ത­ക­മെ­ടു­ക്കാൻ ച­വി­ട്ടി നിൽ­ക്കാ­നേ ഉ­പ­ക­രി­ക്കൂ എ­ന്നു് പ­രി­ഹ­സി­ച്ച­തു്. കൃ­ഷ്ണൻ നാ­യ­രും അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളും ഏ­റെ­ക്കു­റെ വി­സ്മൃ­തി­യി­ലാ­യി. ശ­ബ്ദ­താ­രാ­വ­ലി ഇ­ന്നും അ­തി­ന്റെ മഹിമ ഒ­ട്ടും കു­റ­യാ­തെ നി­ല­നിൽ­ക്കു­ന്നു. സാ­യാ­ഹ്ന­യു­ടെ പ­രി­ശ്ര­മ­ങ്ങ­ളി­ലൂ­ടെ പുതിയ പുതിയ ത­ല­ങ്ങ­ളി­ലേ­ക്കു­യ­രു­ന്നു.
രതീഷ് കുമാർ:
ദുഃഖഽനുഭവം. കീ­ബോർ­ഡിൽ അ­നു­സ്വാ­രം അ­മർ­ത്തി­പ്പി­ടി­ക്കു­ക
മോ­ഹ­ന­കു­മാർ:
ഉ­വ്വു­വ്വു്. ഞാൻ എ­ഴു­തു­മ്പോ­ഴും വ്യ/വൃ വ­രു­മ്പോൾ സംശയം തോ­ന്നാ­റു­ണ്ടു്. വ്യ­ത്യാ­സ­മ­റി­യി­ല്ല. മീതേ നോ­ക്കും; എ­ന്നി­ട്ടു്, തി­ര­ഞ്ഞെ­ടു­ക്കും. കൈ­യെ­ഴു­ത്താ­ണു് ഞാൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. പ്ര­ശ്ലേ­ഷം (ഽ) എ­നി­ക്കു കി­ട്ടു­ന്നി­ല്ല. വി­സർ­ഗം (കഃ/മഃ) രണ്ടു മൂ­ന്നു വട്ടം ശ്ര­മി­ച്ചാൽ കി­ട്ടു­ന്നു­ണ്ടു്.
ഷം­സു­ദീൻ:
ശ­ബ്ദ­താ­രാ­വ­ലി­യിൽ പംക്, പങ്ക് എ­ന്നി­ങ്ങ­നെ ര­ണ്ടു­വി­ധ­ത്തിൽ കാ­ണു­ന്നു. അ­ച്ച­ടി­പ്പ­തി­പ്പിൽ എല്ലാ പം­കു­ക­ളും പ­ങ്കു­ക­ളാ­ക്കു­ന്ന­തു് ഉ­ചി­ത­മാ­ണോ?
മോ­ഹ­ന­കു­മാർ:
അ­നു­നാ­സി­ക­വും അ­നു­സ്വാ­ര­വും ഒ­രേ­പോ­ലെ ഉ­പ­യോ­ഗി­ക്കാ­റു­ണ്ടെ­ങ്കി­ലും ചില പ­ദ­ങ്ങ­ളിൽ അതാതു (അതതു) വർ­ഗ്ഗ­ത്തി­ലെ അ­നു­നാ­സി­ക­മാ­ണു യു­ക്ത­മെ­ന്നു തോ­ന്നു­ന്നു. ചെ­ഞ്ചോ­ര - ചെം­ചോ­ര ചെ­മ്പ­ര­ത്തി - ചെം­പ­ര­ത്തി പ­ല­പ്പോ­ഴും അ­നു­സ്വാ­രം മാ­ത്രം കൂ­ടു­ത­ലാ­യി ഉ­പ­യോ­ഗി­ക്കു­ന്ന പ­ദ­ങ്ങ­ളു­മു­ണ്ടു്: മ­ങ്ഗ­ളം - മംഗളം അ­ങ്ഘ്രി - അം­ഘ്രി (പ­ണ്ഡി­താ­ഭി­പ്രാ­യ­ത്തി­നാ­യി കാ­ക്കു­ന്നു.)
ആവണി:
ആദ്യം പറഞ്ഞ വാ­ക്കു­ക­ളിൽ കൂ­ട്ട­ക്ഷ­ര­മാ­യി­ത്ത­ന്നെ ഉ­ണ്ട­ല്ലോ. ഉദാ:- ഞ്ച, മ്പ ങ് + ഘ = ങ്ഘ എ­ന്ന­ല്ലേ എ­ഴു­താ­നൊ­ക്കൂ. കൂ­ട്ട­ക്ഷ­രം ഉള്ള പ­ദ­ങ്ങൾ അ­ങ്ങ­നെ­ത­ന്നെ എ­ഴു­തു­ന്ന­താ­ണു് ഭംഗി…
എം. ര­ഘു­നാ­ഥ്:
“സുഖം എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥം എന്റെ നി­ഘ­ണ്ടു­വിൽ കൊ­ടു­ത്തി­ട്ടു­ണ്ടെ­ന്നു് വ­രു­കി­ലും പ­ര­മാർ­ത്ഥ­ത്തിൽ അ­തെ­ങ്ങ­നെ ആ­യി­രി­ക്കു­മെ­ന്നു് ഞാ­നി­തു­വ­രെ അ­റി­ഞ്ഞി­ട്ടു­ള്ള­വ­ന­ല്ല ”. 1930 ഒ­ക്ടോ­ബർ ഇ­രു­പ­താം തീയതി ശ്രീ­ക­ണ്ഠേ­ശ്വ­രം ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ര­ണ്ടാം പ­തി­പ്പി­നെ­ഴു­തി­യ മു­ഖ­വു­ര­യിൽ നി­ന്നു­ള്ള ഈ ഭാഗം സാ­ഹി­ത്യ പ്ര­ശ്നോ­ത്ത­രി­യിൽ ഒരു ചോ­ദ്യ­മാ­യി പ­ല­പ്പോ­ഴും അ­വ­ത­രി­പ്പി­ച്ചി­രു­ന്നു. എ­ന്നാൽ ശ്രീ­ക­ണ്ഠേ­ശ്വ­രം പറഞ്ഞ ഈ വാ­ക്കു­ക­ളു­ടെ അർ­ത്ഥ­വ്യാ­പ്തി മ­ന­സ്സി­ലാ­യ­തു് ഇ­പ്പോൾ സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ നേ­തൃ­ത്വം­നൽ­കി­യ ശ­ബ്ദ­താ­രാ­വ­ലി ഡി­ജി­റ്റൽ പ­തി­പ്പി­ന്റെ തെ­റ്റു­തി­രു­ത്തൽ പ­തി­പ്പിൽ പ­ങ്കാ­ളി­യാ­യ­പ്പോ­ഴാ­ണു്. വിവിധ സർ­വ­ക­ലാ­ശാ­ല­ക­ളി­ലെ ഗവേഷക വി­ദ്യാർ­ഥി­ക­ള­ട­ക്കം ലോ­ക­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളിൽ നി­ന്നു് നാ­ല്പ­തോ­ളം പേർ പ­ങ്കെ­ടു­ത്ത തെ­റ്റു് തി­രു­ത്തൽ പ്ര­വർ­ത്ത­നം കോ­വി­ഡ് കാ­ല­ത്തെ സാർ­ത്ഥ­ക­മാ­യ ഒ­ന്നാ­യി. മ­ല­യാ­ള­ത്തി­ന്റെ ക­രു­ത്തും സൗ­ന്ദ­ര്യ­വും അ­ടു­ത്ത­റി­യാ­നൊ­ര­വ­സ­രം… ഒപ്പം ഭാ­ഷ­യിൽ നി­ന്നും അന്യം നി­ന്നു­പോ­യ ഒ­ട്ടേ­റെ പ­ദ­ങ്ങ­ളെ പ­രി­ച­യ­പ്പെ­ടാ­നും ക­ഴി­ഞ്ഞു. ഒരു കാ­ല­ത്തു് പ്ര­ചാ­ര­ത്തിൽ ഉ­ണ്ടാ­യി­രു­ന്ന അണയും കാശും, മു­ക്കാ­ലും, 1, 2, 3 തു­ട­ങ്ങി 25 വ­രെ­യു­ള്ള നാ­ണ­യ­ങ്ങ­ളും ഇ­ന്നു് മൂ­ല്യ­മി­ല്ലാ­തെ കൈ മാ­റ്റ­മി­ല്ലാ­തെ അ­പ്ര­ത്യ­ക്ഷ­മാ­യി. ഭാ­ഷ­യിൽ പ­ദ­ങ്ങൾ­ക്കു് കാ­ല­ഭേ­ദം കൊ­ണ്ടു് അർത്ഥ ഭേ­ദ­വും തേ­യ്മാ­ന­വും നാ­ശ­വും സം­ഭ­വി­ക്കും. പ­ദ­ങ്ങ­ളു­ടെ ഈ നഷ്ടം ആശയ വി­നി­മ­യ­ത്തി­ന്റേ­തു് മാ­ത്ര­മ­ല്ല. സാം­സ്കാ­ര­ത്തി­ന്റേ­തു് കൂ­ടി­യാ­ണു്. ശ്രീ­ക­ണ്ഠേ­ശ്വ­രം തന്റെ ശ­ബ്ദ­താ­രാ­വ­ലി­യിൽ പ­ദ­ങ്ങ­ളും അ­വ­യു­ടെ അർ­ത്ഥ­ങ്ങ­ളും മാ­ത്ര­മ­ല്ല വിവിധ സാ­ഹി­ത്യ കൃ­തി­ക­ളി­ലെ സ­ന്ദർ­ഭ­ങ്ങ­ളും കൂ­ട്ടി­ച്ചേർ­ത്തു­കൊ­ണ്ടാ­ണു് അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് അ­ക­മ്പൻ എന്ന പ­ദ­ത്തി­നു് ഒരു രാ­ക്ഷ­സൻ എന്ന അർ­ത്ഥം കൊ­ടു­ക്കു­ന്നു. തു­ടർ­ന്നു് കുംഭൻ നി­കും­ഭ­ന­ക­മ്പ­നെ­ന്നു­ള്ളൊ­രു വമ്പട മു­മ്പാം നി­ല­മ്പാ­രി വൃ­ന്ദ­വും എ­ന്നു് ക­ല്യാ­ണ­സൗ­ഗ­ന്ധി­കം തു­ള്ള­ലി­ലെ വരികൾ ചേർ­ക്കു­ന്നു. ശ്രീ­ക­ണ്ഠേ­ശ്വ­രം പി­ന്നീ­ടു് വി­ശ­ദീ­ക­രി­ക്കു­ന്നു. ഇ­ങ്ങ­നെ ഒ­രു­വ­നെ കാ­ണു­ന്നി­ല്ല. ന­മ്പ്യാർ ഇ­പ്ര­കാ­രം പ­റ­യു­ക­യും ചെ­യ്യു­ന്നു. അ­ക­മ്പ­നൻ ഉ­ണ്ടു്. ആ അ­ക­മ്പ­നൻ ആ­യി­രി­ക്കും ഈ അ­ക­മ്പൻ. അ­വ­സാ­നം നി­ശ്ച­ലൻ എന്ന അർ­ത്ഥം­കൂ­ടി ചേർ­ക്കു­ന്നു. എത്ര സൂ­ക്ഷ്മ­മാ­ണു് ഈ മ­ഹാ­ന്റെ ദൗ­ത്യം. പി­ല്ക്കാ­ല­ത്തു് ഇ­തെ­ല്ലാം വെ­ട്ടി­ച്ചു­രു­ക്കി­യെ­ന്ന­താ­ണു് നാം അ­ദ്ദേ­ഹ­ത്തോ­ടു് കാ­ണി­ച്ച ആ­ദ­ര­വു്. 34 കൊ­ല്ല­മാ­ണു് ഈ മ­നു­ഷ്യൻ ശ­ബ്ദ­താ­രാ­വ­ലി­യു­ടെ നിർ­മാ­ണ­ത്തി­നു് എ­ടു­ത്ത­തു്. DTP-​യും അ­നു­ബ­ന്ധ സാ­ധ്യ­ത­ക­ളും ഒ­ന്നു­മി­ല്ലാ­ത്ത കാ­ല­ത്താ­ണു് ഇതു് എ­ന്ന­തും ശ്ര­ദ്ധി­ക്ക­ണം. 1600 പു­റ­മു­ള്ള ഈ നി­ഘ­ണ്ടു അ­ന്നു് അ­ച്ച­ടി­ക്കാൻ ആരും ത­യ്യാ­റാ­വാ­തി­രു­ന്ന­പ്പോൾ ര­ണ്ടു് മാസം ഇ­ട­വി­ട്ടു് പല ല­ക്ക­ങ്ങ­ളാ­യി സ്വ­ന്ത­മാ­യി പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­യി­രു­ന്നു. അ­ങ്ങ­നെ 22 ല­ക്ക­ങ്ങൾ. മലയാള ഭാ­ഷ­യു­ടെ വ­ളർ­ച്ച­യും പ­രി­ണാ­മ­വും. മ­ല­യാ­ളി­യു­ടെ വ­ളർ­ച്ച­യു­ടെ­യും മാ­റ്റ­ത്തി­ന്റേ­യും ഒപ്പം തന്നെ ആണു്. ഇ­പ്പോ­ഴി­താ ശ­ബ്ദ­താ­രാ­വ­ലി ഡി­ജി­റ്റൽ പ­തി­പ്പാ­യി കൈ­വെ­ള്ള­യിൽ ഒ­തു­ങ്ങു­ന്നു. ഇതിനു പി­ന്നിൽ പ്ര­വർ­ത്തി­ച്ച സാ­ങ്കേ­തി­ക വി­ദ­ഗ്ധ­രെ പ്ര­ത്യേ­കം അ­ഭി­ന­ന്ദി­ക്കു­ന്നു. നേ­തൃ­ത്വം ന­ല്കി­യ സാ­യാ­ഹ്ന­യു­ടെ രാ­ധാ­കൃ­ഷ്ണൻ സാർ, ലിസി ടീ­ച്ചർ എ­ന്നി­വ­രു­ടെ സം­ഘാ­ട­ന മി­ക­വും എ­ടു­ത്തു് പറയണം. നന്ദി ടീ­ച്ചർ, ഒപ്പം ചേർ­ത്ത­തി­നു്. ഈ ഡി­ജി­റ്റൽ പ­തി­പ്പു് മ­ല­യാ­ളി­യു­ടെ മം­ഗ്ലീ­ഷ് ഭ്ര­മ­ത്തി­നു് മ­റു­മ­രു­ന്നാ­ക­ട്ടെ എ­ന്നു് ആ­ശി­ക്കു­ന്നു. https://stv.sayahna.org/
ലീല സി എം:
ഈ കൂ­ട്ടാ­യ്മ­യി­ലെ മു­തിർ­ന്ന അംഗം എന്ന നി­ല­യിൽ രഘു എ­ന്നു് വി­ളി­ക്ക­ട്ടെ. ര­ഘു­വി­നു­ണ്ടാ­യ പോ­ലു­ള്ള അ­നു­ഭ­വ­ങ്ങൾ ത­ന്നെ­യാ­ണു് എ­നി­യ്ക്കും ഉ­ണ്ടാ­യ­തു്. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ഈ പഴയ പ­തി­പ്പു് വെറും ഒരു നി­ഘ­ണ്ടു­വ­ല്ല. മലയാള ഭാ­ഷ­യു­ടെ (വ­ര­മൊ­ഴി­യു­ടേ­തു് മാ­ത്ര­മ­ല്ല വാ­മൊ­ഴി­യു­ടേ­തും) ച­രി­ത്രം പ­റ­യു­ന്ന ഒരു ഗ്ര­ന്ഥം കൂ­ടി­യാ­ണു്. ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്റെ ച­രി­ത്ര­വും സം­സ്കാ­ര­ത്തി­ന്റെ ച­രി­ത്ര­വും എ­ല്ലാം അതിൽ പ്ര­തി­ഫ­ലി­യ്ക്കു­ന്നു. ഇ­തി­നൊ­ക്കെ പുറമെ, നിർ­മ്മാ­താ­വി­ന്റെ നി­ല­പാ­ടു­ക­ളെ­യും ഇതു് വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. പ­ഠി­യ്ക്കു­ന്ന കാ­ല­ത്തും പ­ഠി­പ്പി­യ്ക്കു­ന്ന കാ­ല­ത്തും ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പുതിയ പ­തി­പ്പു­കൾ സ്ഥി­ര­മാ­യി നോ­ക്കാ­റു­ണ്ടാ­യി­രു­ന്നു. അതിൽ നി­ന്നും വ്യ­ത­സ്ത­മാ­യ ഒരു കാ­ഴ്ച­പ്പാ­ടോ­ടെ ഈ കൃ­തി­യെ സ­മീ­പി­യ്ക്കാൻ സാ­യാ­ഹ്ന­യു­ടെ ഭാ­ഗ­മാ­യ­പ്പോൾ ക­ഴി­ഞ്ഞു.
ഷീജ അനിൽ:
മ­ല­യാ­ള­വും മ­ല­യാ­ളി­യും എ­ഴു­ത്ത­ച്ഛ­നോ­ളം തന്നെ ക­ട­പ്പെ­ട്ടി­രി­ക്കു­ന്ന ശ്രീ­ക­ണ്ഠേ­ശ്വ­രം പ­ദ്മ­നാ­ഭ­പി­ള്ള­യു­ടെ ശ­ബ്ദ­താ­രാ­വ­ലി അ­തി­ന്റെ തനിമ ഒ­ട്ടും തന്നെ ചോർ­ന്നു പോ­വാ­തെ വി­രൽ­ത്തു­മ്പി­ലെ­ത്തി­ച്ച സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷ­ന്റെ പ്ര­യ­ത്നം ഏറെ പ്ര­ശം­സ­നീ­യ­മാ­ണു്. ഒരു വലിയ ഉ­ദ്യ­മ­ത്തി­ന്റെ ചെറിയ ഭാ­ഗ­മാ­വാൻ ക­ഴി­ഞ്ഞ­തിൽ ഒ­ട്ടേ­റെ അ­ഭി­മാ­ന­മു­ണ്ടു്. ഒപ്പം, ചേർ­ന്നു­നി­ല്ക്കാൻ അവസരം ത­ന്ന­തിൽ ഒ­രു­പാ­ടു് ന­ന്ദി­യും. വളരേ ആ­ശ­ങ്ക­യോ­ടെ­യാ­യി­രു­ന്നു തു­ട­ക്ക­മെ­ങ്കി­ലും കു­റ­ഞ്ഞ സമയം കൊ­ണ്ടു് ആശങ്ക ആ­വേ­ശ­ത്തി­നു് വ­ഴി­മാ­റി. തെ­റ്റു­കൾ തി­രു­ത്താൻ ക­ഴി­യു­ക എ­ന്ന­തു് ല­ഹ­രി­യാ­യി മാ­റ­ട്ടെ ഭാ­ഷ­യി­ലും ജീ­വി­ത­ത്തി­ലും. ഡി­ജി­റ്റൽ രൂപം കാ­ല­ത്തി­ന്റെ ആ­വ­ശ്യ­മാ­ണെ­ങ്കി­ലും പു­സ്ത­കം എ­പ്പോ­ഴും നോ­സ്റ്റാൾ­ജി­യ ത­ന്നെ­യാ­ണു്. പുതിയ പ­തി­പ്പി­ന്റെ പു­സ്ത­ക രൂപം പ്ര­തീ­ക്ഷി­ക്കു­ന്നു.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
സംശയ നി­വാ­ര­ണ­ത്തി­നാ­യി ഞാൻ ചങ്ക് എന്ന പദം തി­ര­ഞ്ഞു. ക­ണ്ട­തു് എന്റെ ചങ്ക് ത­കർ­ത്തു. ഇവിടെ അ­ത്ത­ര­ത്തിൽ എ­ഴു­താൻ ഗൂഗിൾ അ­നു­വ­ദി­ക്കു­ന്നി­ല്ല പ­ങ്കു്, ചങ്ക് എ­ന്ന­താ­ണു് ശരി എ­ന്ന­താ­ണു് എ­നി­ക്കു് കി­ട്ടി­യ ഭാ­ഷാ­ശാ­സ്ത്ര പരമായ വി­ദ­ഗ്ദ അ­ഭി­പ്രാ­യം. ശ­ബ്ദ­താ­രാ­വ­ലി ഒരു കു­റ്റ­മ­റ്റ നി­ഘ­ണ്ടു­വാ­യി മാ­റ­ണ­മെ­ന്നും, ലോ­ക­ത്തിൽ ഒരു ഭാ­ഷ­യി­ലും ഇത്ര സ­മ­ഗ്ര­മാ­യ ഒരു സ­ഞ്ച­യം ഉ­ണ്ടാ­യി­ട്ടി­ല്ല എ­ന്ന­തും പ്ര­ത്യേ­കം പ്ര­ശം­സ­നീ­യ­മാ­ണു്. വേ­റൊ­രു സംശയം - ച­ങ്കും കരളും എ­ന്നു് പ­റ­യു­മ്പോൾ, ച­ങ്കി­നർ­ത്ഥം ഹൃദയം എ­ന്നാ­കി­ല്ലേ? നൂറു് വർ­ഷ­ങ്ങൾ­ക്കി­ട­യിൽ വന്ന വ്യ­ത്യാ­സ­മാ­യി­രി­ക്കാം.
ദാ­മോ­ദ­രൻ:
ചങ്ക് എന്നു പ­റ­യു­ന്ന­തു ഹൃദയം തന്നെ.
സി വി രാ­ധാ­കൃ­ഷ്ണൻ:
ഒരു നൂ­റ്റാ­ണ്ടു മു­മ്പു് ര­ചി­ക്ക­പ്പെ­ട്ട ശ­ബ്ദ­താ­രാ­വ­ലി കാ­ലോ­ചി­ത­മാ­യി പ­രി­ഷ്ക്ക­രി­ക്കേ­ണ്ട ആ­വ­ശ്യ­മു­ണ്ടു്. മുൻപു പ­രി­ശോ­ധ­കർ ചൂ­ണ്ടി­ക്കാ­ണി­ച്ച ധാ­രാ­ളം സം­ശ­യ­ങ­ളിൽ തീ­രു­മാ­ന­മെ­ടു­ക്ക­ണം. ഇ­തി­നെ­ക്കു­റി­ച്ചു് ഷം­സു­ദ്ദീൻ മു­മ്പു് ഇവിടെ പോ­സ്റ്റ് ചെയ്ത കുറെ കാ­ര്യ­ങ്ങൾ ഉ­ദ്ധ­രി­ക്കു­ക­യാ­ണു്:
  • ഒരു വാ­ക്കു തന്നെ രണ്ടു ത­ര­ത്തിൽ പ്ര­യോ­ഗി­ച്ചു കാ­ണു­ന്നു. ഉദാ: ദൈവിക ശക്തി – ദൈ­വീ­ക­ശ­ക്തി; സാം­സ്കാ­രി­കം – സാം­സ്ക്കാ­രി­കം.
  • മൂ­ല­ത്തിൽ തന്നെ വന്ന തെ­റ്റു­കൾ
  • പംകു്, നം­പൂ­തി­രി തു­ട­ങ്ങി­യ പ­ദ­ങ്ങൾ
  • അതു, ചെ­റു­തു, വലുതു എ­ന്നി­വ അതു്, ചെ­റു­തു്, വ­ലു­തു് എ­ന്നി­ങ്ങ­നെ മാ­റ്റ­ണോ
  • മുൻപു നി­ല­വി­ലു­ള്ള­തും ഇ­ക്കാ­ല­ത്തു് ഉ­പ­യോ­ഗ­ത്തിൽ ഇ­ല്ലാ­ത്ത­തു­മാ­യ പ­ദ­ങ്ങൾ
  • അ­ക്ക­ങ്ങൾ മ­ല­യാ­ള­മോ അ­റ­ബി­യോ ഉ­പ­യോ­ഗി­ക്കേ­ണ്ട­തു്
  • ഹീ­ന­ജാ­തി­ക്കാർ തു­ട­ങ്ങി­യ ഇ­ക്കാ­ല­ത്തി­നു യോ­ജി­ക്കാ­ത്ത പ­ദ­ങ്ങൾ
  • എന്നു തു­ട­ങ്ങി ധാ­രാ­ളം കാ­ര്യ­ങ്ങൾ…
പ­ത്രാ­ധി­പ­സ­മി­തി തീ­രു­മാ­ന­മെ­ടു­ത്ത­തി­നു ശേഷം നിർ­ദ്ദേ­ശ­ങ്ങൾ നൽ­കു­ന്ന­തി­ന­നു­സ­രി­ച്ചു വാ­യി­ച്ചു മാ­റ്റ­ങ്ങൾ ഈ പ­തി­പ്പിൽ വ­രു­ത്തു­ക എ­ന്ന­താ­ണു ല­ക്ഷ്യം ലെ­ക്സോ­ണ­മി സെർ­വ­റിൽ ഇ­പ്പോൾ ഉ­ള്ള­ട­ക്കം ചെ­യ്തി­രി­ക്കു­ന്ന ശ­ബ്ദ­താ­രാ­വ­ലി­യു­ടെ പാ­ഠ­ത്തി­ന്റെ ഒരു പ­കർ­പ്പെ­ടു­ത്തു് അതിനെ “ന­വ­താ­രാ­വ­ലി” എ­ന്നു് നാ­മ­ക­ര­ണം ചെ­യ്തു ഉ­പ­യോ­ക്താ­ക്കൾ­ക്കു് ല­ഭ്യ­മാ­ക്കി­യി­ട്ടു­ണ്ടു്. (കു­റ­ച്ചു­കൂ­ടി നല്ല പേരു് തോ­ന്നു­ന്നു­വെ­ങ്കിൽ നിർ­ദ്ദേ­ശി­ക്കു­ക.) ഈ കണ്ണി സ­ന്ദർ­ശി­ച്ചാ­ലും: https://dict.sayahna.org/stv-​new പ­ത്രാ­ധി­പ­സ­മി­തി­യു­മാ­യി ചർ­ച്ച­യി­ലേർ­പ്പെ­ട്ടു് ഈ പാ­ഠ­ത്തെ പ­രി­ഷ്ക്ക­രി­ക്കു­വാ­നും കൂ­ടു­തൽ പ­ദ­ങ്ങൾ കൂ­ട്ടി­ച്ചേർ­ക്കു­വാ­നും ത­യ്യാ­റു­ള്ള­വർ ഈ ഗ്രൂ­പ്പിൽ ത­ങ്ങ­ളു­ടെ സ­മ്മ­തം അ­റി­യി­ക്കു­ക. സാ­ങ്കേ­തി­ക­മാ­യി ഇതിനു പ്രാ­പ്തി­യു­ണ്ടോ എ­ന്നു് സ്വയം വി­ല­യി­രു­ത്തു­വാൻ താ­ഴെ­പ്പ­റ­യു­ന്ന താൾ സ­ന്ദർ­ശി­ക്കു­ക: https://stv.sayahna.org/lexonomyintro.html ലെൿ­സോ­ണ­മി സെർ­വ­റി­നെ­ക്കു­റി­ച്ചു് ഒരു ല­ഘു­വി­വ­ര­ണം ഇ­വി­ടെ­യു­ണ്ടു്. കു­റെ­ക്കൂ­ടി വി­സ്ത­രി­ച്ചു­ള്ള വി­വ­ര­ണം താ­ഴെ­പ്പ­റ­യു­ന്ന ക­ണ്ണി­യി­ലു­ണ്ടു്: https://www.lexonomy.eu/docs/intro ഈ ര­ണ്ടു് താ­ളു­കൾ നൽ­കു­ന്ന വി­വ­ര­ങ്ങ­ളു­ടെ വെ­ളി­ച്ച­ത്തിൽ തി­രു­ത്താ­നു­ള്ള സാ­ങ്കേ­തി­ക­പ്രാ­പ്തി ഉ­ണ്ടെ­ന്നു വി­ശ്വാ­സ­മു­ള്ള ആർ­ക്കും ഇതിൽ പ­ങ്കെ­ടു­ക്കാം. അവർ സ്വ­ന്തം ഇ-​മെയിൽ ഐഡി cvr@sayahna.org-​ക്കു് അ­യ­ച്ചു­കൊ­ടു­ക്കു­ക. തി­രു­ത്ത­ലു­കൾ ന­ട­ത്തു­ന്ന­വർ ഒരോ സെഷൻ അ­വ­സാ­നി­ക്കു­മ്പോ­ഴും പ­ത്രാ­ധി­പ­സ­മി­തി­യ്ക്കു് തി­രു­ത്തി­യ പ­ദ­ങ്ങ­ളു­ടെ (keywords only) ഒരു പ­ട്ടി­ക അ­യ­ച്ചു­കൊ­ടു­ക്കു­ക.
അ­ഷ്റ­ഫ്:
അർ­ത്ഥ­ത്തിൽ മ­റ്റു് അ­പാ­ക­ത­കൾ ഇ­ല്ലെ­ങ്കിൽ, ശ­ബ്ദ­താ­രാ­വ­ലി­യെ നി­ര­ന്ത­രം ബ­ഹു­മാ­നി­ക്കു­ന്ന രീ­തി­യിൽ - “ന­വ­ശ­ബ്ദ­താ­രാ­വ­ലി” ആ­യി­രി­ക്കും നല്ല പേരു് എ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു.
ച­ന്ദ്ര­താ­ര രാ­ജേ­ഷ്:
പ­രി­ഷ്കാ­രം, സം­സ്കാ­രം എന്നീ പ­ദ­ങ്ങ­ളിൽ കകാരം ഇ­ര­ട്ടി­ക്കാ­തെ­യ­ല്ലേ ശരി?
മോ­ഹ­ന­കു­മാർ:
അതെ. സ­ല്കാ­രം സ­ത്കാ­രം, ആ­വി­ഷ്കാ­രം… ദൈ­വി­കം സാം­സ്കാ­രി­കം നാ­മ­പ­ദ­ത്തോ­ടു് ഇകം ചേർ­ക്കു­ക: ആ­ധ്യാ­ത്മി­കം, ഭൗ­തി­കം… എ­ന്നാൽ, ആ­ത്മീ­യം, രാ­ജ­കീ­യം, നാ­ട­കീ­യം… എ­ന്നി­വ­യും ശ്ര­ദ്ധി­ക്കു­ക.
മോ­ഹ­ന­കു­മാർ:
“താ­രാ­വ­ലി” ശ­രി­യ­ല്ല, നവ/ന­വീ­ന­ശ­ബ്ദാ­വ­ലി ആ­യാ­ലും മതി.
രാ­ജ­ല­ക്ഷ്മി:
ശ­ബ്ദ­താ­രാ­വ­ലി­യെ­യാ­ണു് പു­തു­ക്കി­യ­തു്. ശ­ബ്ദാ­വ­ലി­യെ അല്ല.
മോ­ഹ­ന­കു­മാർ:
ഉകാരം ഉകാരം ര­ണ്ടു­വി­ധം:
  1. സം­വൃ­തോ­കാ­രം (അ­ര­യു­കാ­രം) നാടു്/പ­ല്ലു്
  2. വി­വൃ­തോ­കാ­രം (നി­റ­യു­കാ­രം, മു­റ്റു­കാ­രം) നാടു, കണ്ടു.
സ­മ­സ്ത­പ­ദ­ങ്ങ­ളി­ലും ബ­ഹു­വ­ച­ന­ത്തി­ലും വി­വൃ­തോ­കാ­രം (ഉലകു്-​ഉലകുകൾ നാടു്-​നാടുതോറും) വ്യ­ഞ്ജ­നം പ­ര­മാ­യി­വ­ന്നാൽ ഉകാരം വി­വൃ­തോ­കാ­ര­മാ­കും. (നാടു് > നാടു കാണുക. എ­നി­ക്കു തരണം. പല്ലു പ­റി­ക്കു­ക.) അംഗ, അം­ഗി­വാ­ക്യാ­ന്ത­വും സ്വരം പ­ര­മാ­കു­മ്പോ­ഴും സം­വൃ­തോ­കാ­ര­മാ­കും. (എ­നി­ക്കു് ആ­വ­ശ്യ­മു­ണ്ടു്. നീ അ­വി­ടെ­ച്ചെ­ന്നു് അ­വ­നോ­ടു കാ­ര്യം പ­റ­യേ­ണ്ട­താ­ണു്.) ഉ­കാ­ര­ത്തി­നു മീ­തെ­യ­ല്ലാ­തെ അ­കാ­ര­ത്തി­നു മേൽ­ത്ത­ന്നെ ച­ന്ദ്ര­ക്ക­ലാ­ചി­ഹ്നം (മീ­ത്തൽ) ഉ­പ­യോ­ഗി­ച്ചാൽ സം­വൃ­തോ­കാ­ര­ത്തെ അ­കാ­ര­ത്തി­ന്റെ വ­ക­ഭേ­ദ­മെ­ന്നു ധ­രി­ക്കാം. (പ്ര­ശാ­ന്ത­മാ­യ് ധരണി—ഇവിടെ പ്ര­ശാ­ന്ത­മാ­യ എ­ന്ന­തി­ന്റെ രൂ­പ­ഭേ­ദ­മാ­ണു്. അ­കാ­ര­ത്തി­ന്റെ വ­ക­ഭേ­ദ­മാ­ണു്.) അ­തി­നാൽ, സം­വൃ­തോ­കാ­രം നാടു്, ക­ല്ലു് എ­ന്ന­തി­നു പകരം നാടു്, ക­ല്ലു് എ­ന്നെ­ഴു­തു­ന്ന­താ­ണു് ശരി. മ­ധ്യ­മ­ങ്ങ­ളി­ലും അ­നു­നാ­സി­ക­ങ്ങ­ളി­ലും സം­വൃ­തോ­കാ­ര­ത്തി­നു് ഉകാരം വേ­ണ്ട­തി­ല്ല. തായ്, വേരു്, കീഴു്, പാലു്, മരമ് *(മരം) (* ചില സം­സ്കൃ­ത­കൃ­തി­ക­ളിൽ അ­നു­സ്വാ­ര­ത്തി­നു പ­ക­ര­മാ­യി ഉ­കാ­ര­മി­ല്ലാ­ത്ത സം­വൃ­തം ഉ­പ­യോ­ഗി­ക്കു­ന്നു.) പ­ദാ­ന്ത­ത്തി­ലെ രേ­ഫ­ത്തെ റ­കാ­ര­മാ­ക്കു­ന്നു. (തേരു് + ത­ട്ടു് > തേർ­ത്ത­ട്ടു്) സ്വരം പ­ര­മാ­യാൽ രേ­ഫം­ത­ന്നെ. (തേരു് + ഓട്ടം > തേ­രോ­ട്ടം) ഇതു കൂടി ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്:കണ്ടു ( മു­റ്റു­വി­ന) ക­ണ്ടു് (വി­ന­യെ­ച്ചം) കണ്ട (പേ­രെ­ച്ചം)
ലീല സി എം:
ദൈ­വി­കം - ദൈ­വീ­കം, പൂർ­വി­കം - പൂർ­വി­കം, ജൈ­വി­കം - ജൈ­വീ­കം—ഇവയിൽ ആ­ദ്യ­ത്തേ­തെ­ല്ലാം വ­ര­മൊ­ഴി­യും ര­ണ്ടാ­മ­ത്തേ­തെ­ല്ലാം വാ­മൊ­ഴി­യും. ശ­ബ്ദ­താ­രാ­വ­ലി മൂ­ല­ത്തിൽ വാ­മൊ­ഴി പ്ര­യോ­ഗ­ങ്ങൾ ധാ­രാ­ളം.
മോ­ഹ­ന­കു­മാർ:
ശ­രി­യാ­ണു്. നി­ഘ­ണ്ടു­വിൽ മു­ഖ്യ­പ­ദ­മാ­യി വ­ര­മൊ­ഴി­ത­ന്നെ കൊ­ടു­ക്ക­ണം. വ­ര­മൊ­ഴി കൊ­ടു­ക്കു­മ്പോൾ അ­പ­പാ­ഠം, ഗ്രാ­മ്യം, തെ­റ്റാ­യ രൂപം, നാ­ടോ­ടി­ഭാ­ഷ, ന­മ്പൂ­തി­രി­ഭാ­ഷ എ­ന്നൊ­ക്കെ വ­ല­യ­ത്തിൽ കാ­ണി­ക്കേ­ണ്ട­തു­ണ്ടു്.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ശ­ബ്ദ­താ­രാ­വ­ലി­യി­ലെ ഒരു വാ­ക്കി­നെ­പ്പ­റ്റി മാ­ത്രം പറയാം. നൂറു് വർഷം മുൻ­പു് അ­ദ്ദേ­ഹം പറഞ്ഞ അർ­ത്ഥ­ത്തി­ല­ല്ല ഒ­ര­റു­പ­തു് വർഷം മു­മ്പു് ഞാൻ ചങ്ക് എന്ന പ­ദ­ത്തി­നർ­ത്ഥം മ­ന­സ്സി­ലാ­ക്കി­യ­തു്. ഇ­പ്പോ­ഴും അതു് ഹൃദയം എന്ന രീ­തി­യിൽ തു­ട­രു­ന്നു. നാ­ല­ഞ്ചു വർ­ഷ­ങ്ങ­ളാ­യി പു­തി­യൊ­രു പദം കൂടി ക­ട­ന്നു വ­ന്നി­രി­ക്കു­ന്നു “ച­ങ്ക്സ്” അർ­ത്ഥം വേർ­പി­രി­യാൻ വ­യ്യാ­ത്ത വിധം ഇണ ചേർ­ന്ന സു­ഹൃ­ത്തു­ക്കൾ. ഇ­തൊ­ക്കെ പുതിയ ശ­ബ്ദ­താ­രാ­വ­ലി­യിൽ വ­ര­ണ­മെ­ന്നാ­ണു് എന്റെ ആ­ഗ്ര­ഹം.
ലീല സി എം:
ശംഖം എന്ന സം­സ്കൃ­ത പ­ദ­ത്തി­ന്റെ ത­ദ്ഭ­വ­മാ­ണു് ചങ്ക്. സം­സ്ക­ത­ത്തിൽ ഈ പ­ദ­ത്തി­നു് ക­ല്പി­യ്ക്കു­ന്ന അർ­ത്ഥ­ങ്ങ­ളേ ശ­ബ്ദ­താ­രാ­വ­ലി മൂ­ല­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ളൂ. ബാ­ക്കി­യൊ­ക്കെ പി­ന്നീ­ടു് വന്ന അർ­ത്ഥ­ങ്ങ­ളാ­ണു്. അർത്ഥ വി­കാ­സം എന്നു പറയാം. തൊ­ണ്ട­വേ­ദ­ന­യ്ക്കു് പകരം ചങ്കു വേദന എ­ന്നു് വാ­മൊ­ഴി­യിൽ പ­റ­യു­മ്പോൾ മൂ­ലാർ­ത്ഥം തന്നെ വ­രു­ന്നു.
ബെ­ഞ്ച­മിൻ:
പുതിയ ശ­ബ്ദ­താ­രാ­വ­ലി­യിൽ പ­ദ­ങ്ങൾ ത­മ്മി­ലു­ള്ള ബ­ന്ധ­ങ്ങൾ (പ­ര്യാ­യ­ങ്ങൾ, വി­പ­രീ­ത­ങ്ങൾ, കൂ­ടാ­തെ മ­റ്റു് lexical relations such as Generic Specifics, Part of a Whole etc.) കൂടി കാ­ണി­ക്കേ­ണം എ­ന്നു­കൂ­ടെ ഒ­ര­പേ­ക്ഷ­യു­ണ്ടു്. മലയാള പ­ദ­സ­ഞ്ച­യ­ങ്ങ­ളു­ടെ ഒരു wordnet ഉ­ണ്ടാ­ക്കി­യെ­ടു­ക്കാ­നാ­വും വിധം ആ­യി­രി­ക്കേ­ണം ഇതു്. ഇ­ങ്ങ­നെ ചെ­യ്തെ­ടു­ത്താൽ മ­റ്റു് അ­നു­ബ­ന്ധ ഉ­ത്പ­ന്ന­ങ്ങ­ളാ­യ Thesauruses, https://visuwords.com/ പോ­ലു­ള്ള­വ­യും മ­ല­യാ­ള­ത്തി­നും ഉ­ണ്ടാ­ക്കി­യെ­ടു­ക്കാ­നാ­കും.
മൻസൂർ ഇലാഹി:
വാ­ക്കു­ക­ളു­ടെ അർ­ത്ഥം മാ­ത്ര­മാ­യി ചു­രു­ങ്ങാ­തെ സാ­ങ്കേ­തി­ക പ­ദ­ങ്ങ­ളു­ടെ നിർ­വ­ച­ന­വും മ­റ്റു­മൊ­ക്കെ ചേർ­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും.
സി വി രാ­ധാ­കൃ­ഷ്ണൻ:
നിർ­ദ്ദേ­ശ­ങ്ങൾ­ക്കു വ­ള­രെ­യ­ധി­കം നന്ദി. പു­റ­ത്തു­നിൽ­ക്കാ­തെ അ­ക­ത്തു­ക­ട­ന്നു­വ­ന്നു് അ­ങ്ങ­നെ­യൊ­രു പ­രി­ശ്ര­മ­ത്തെ ന­യി­ച്ചാ­ലും.
മൻസൂർ ഇലാഹി:
ഭാഷാ പാ­ണ്ഡി­ത്യം ഇ­ല്ലാ­ത്ത­തി­നാ­ലാ­ണു് പു­റ­ത്തു തന്നേ നിൽ­ക്കു­ന്ന­തു് അ­ക­ത്തു­ള്ള­വർ ഇ­ത്ത­രം കാ­ര്യ­ങ്ങൾ ക്രോ­ഡീ­ക­രി­ച്ചു ചർച്ച ചെ­യ്തു ത­ള്ളു­ക­യും കൊ­ള്ളു­ക­യും ചെ­യ്യു­മെ­ന്നു് പ്ര­തീ­ക്ഷി­ക്കു­ന്നു.
കെ. പി. കെ. വേ­ങ്ങ­ര:
ഭാഷാ പ­ദ­ങ്ങ­ളിൽ, പ്ര­യോ­ഗ­ങ്ങ­ളിൽ, ആദേശ-​ലോപങ്ങളിൽ ഒക്കെ കാലം വ­രു­ത്തി­യ പ­രി­ണാ­മ­ങ്ങ­ളെ, പു­തു­ക്കി­യൊ­രു­ക്കു­മ്പോൾ വി­ശ­ദീ­ക­രി­ക്കു­ക­കൂ­ടി ചെ­യ്താൽ, അതൊരു ഭാ­ഷാ­ച­രി­ത്ര ഗ്ര­ന്ഥം കൂ­ടി­യാ­യി­ത്തീ­രും… ഒരു മോഹം പ്ര­ക­ടി­പ്പി­ച്ചു എ­ന്നെ­യു­ള്ളൂ!
ലീല സി എം:
പംക്-​പങ്ക്, നം പൂതിരി-​നമ്പൂതിരി—ഇവിടെ ലിപി വി­ന്യാ­സ­പ­ര­മാ­യ പ്ര­ശ്ന­മേ­യു­ള്ളൂ. പഴയ എ­ഴു­ത്തിൽ അ­ങ്ങ­നെ­യൊ­രു രീതി സ്വീ­ക­രി­ച്ചി­രു­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ പോരേ.
സി വി രാ­ധാ­കൃ­ഷ്ണൻ:
തി­രു­ത്തു­വാൻ മു­ന്നോ­ട്ടു­വ­ന്ന­തു് വെറും മൂ­ന്നു­പേർ മാ­ത്രം. പക്ഷേ, ഒ­ട്ട­ന­വ­ധി നിർ­ദ്ദേ­ശ­ങ്ങൾ കി­ട്ടി­ക്ക­ഴി­ഞ്ഞു. പാ­ണ്ഡി­ത്യ­വും സ­മ­യ­വു­മി­ല്ലാ­ത്ത­വർ ഒരു പ്ര­വർ­ത്ത­ക­നെ നി­ല­നി­റു­ത്തു­വാൻ ത­ക്ക­വ­ണ്ണം സാ­മ്പ­ത്തി­ക­സ­ഹാ­യം ചെ­യ്യാ­വു­ന്ന­താ­ണു്. അ­ല്ലെ­ങ്കിൽ സ്പോൺ­സർ ചെ­യ്താ­ലും മതി. അതും ഭാ­ഷാ­സേ­വ­നം ത­ന്നെ­യാ­ണു്.
ബെ­ഞ്ച­മിൻ:
അ­റി­യാ­വു­ന്ന കാ­ര്യ­ങ്ങ­ളിൽ സ­ഹ­ക­രി­ക്കു­വാൻ താ­ത്പ­ര്യ­മു­ണ്ടു്… ഒ­ന്നു് ര­ണ്ടാ­ഴ്ച­യി­ലേ­യ്ക്കു് ഞാൻ തി­ര­ക്കി­ലാ­ണു്. ന­യി­ക്കു­ക എ­ന്ന­തി­നു്, പ്ര­ത്യേ­കി­ച്ചു് ഇ­ക്കാ­ര്യ­ത്തിൽ, ഞാൻ അ­യോ­ഗ്യ­നാ­ണു്. എ­ന്നാൽ ഇ­തി­ലേ­ക്കു­ള്ള ആ­ദ്യ­പ­ടി എന്ന നി­ല­യിൽ xdxf-​ൽ lexical relationships എ­ങ്ങ­നെ­യാ­ണു് കാ­ണി­ക്കാ­നാ­വു­ക എ­ന്ന­തു് നോ­ക്കി­വെ­ക്കാം (ആർ­ക്കെ­ങ്കി­ലും അതു് ഇ­പ്പോൾ­ത്ത­ന്നെ അ­റി­യു­മെ­ങ്കിൽ അതു് പ­റ­ഞ്ഞു­ത­ന്നാ­ലും മ­തി­യാ­വും). എ­നി­ക്കു് lift format-​ൽ ഡി­ക്ഷ­ണ­റി നിർ­മ്മി­ച്ചു­ള്ള പ­രി­ച­യ­മേ ഉള്ളൂ. xdxf പു­തു­താ­ണു്. ഞാ­നി­പ്പോൾ lexonomy/xdxf മ­ന­സി­ലാ­ക്കാ­നാ­യി അ­വ­ലം­ബി­ക്കു­ന്ന­തു് ഈ file ആണു്. ഇ­തി­ലും ഉ­ത്ത­മ­മാ­യ­തെ­ന്തെ­ങ്കി­ലും ല­ഭ്യ­മാ­ണോ? https://www.lexonomy.eu/docs/ elex2017.pdf
ലീല സി എം:
നി­ഘ­ണ്ടു നിർ­മ്മാ­ണ­ത്തി­ന്റെ സാ­ങ്കേ­തി­ക വ­ശ­ങ്ങൾ മ­ന­സ്സി­ലാ­ക്കാ­നു­ള്ള സാ­ങ്കേ­തി­ക പ­രി­ജ്ഞാ­നം എ­നി­യ്ക്കി­ല്ല. ഭാ­ഷാ­പ­ര­മാ­യ കാ­ര്യ­ങ്ങ­ളിൽ എ­നി­യ്ക്ക­റി­യാ­വു­ന്ന കാ­ര്യ­ങ്ങൾ ആ­വ­ശ്യ­മാ­ണെ­ങ്കിൽ പ­ങ്കി­ടാൻ എ­പ്പോ­ഴും ത­യ്യാർ.
സി വി രാ­ധാ­കൃ­ഷ്ണൻ:
‘കെ എച്ച് ഹു­സ്സൈൻ, ലി­സ്സി മാ­ത്യു, പി കെ അ­ശോൿ­കു­മാർ, പി ഷം­സു­ദീൻ, എസ് എ ശ്രീ­ദേ­വി, സി എം ലീല, ലളിത ഗൗരി എ­ന്നി­വ­ര­ട­ങ്ങു­ന്ന ഒരു പ­ത്രാ­ധി­പ­സ­മി­തി ഡി­ജി­റ്റൽ പ­തി­പ്പു് നിർ­മ്മി­തി­യു­ടെ അ­ന്തി­മ­ഘ­ട്ട­ത്തിൽ രൂ­പീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഇ­ന്നു് എ­വി­ടെ­യും എ­ത്താ­തെ പോ­കു­ന്ന ഈ ചർച്ച അർ­ത്ഥ­പൂർ­ണ്ണ­മാ­യി ന­ട­ത്തി തി­രു­ത്തൽ ന­ട­ത്തു­ന്ന­വർ­ക്കാ­യി ഒരു മാർ­ഗ്ഗ­രേ­ഖ­യാ­യി ന­ല്കേ­ണ്ട­തു­ണ്ടു്. എ­ങ്കിൽ മാ­ത്ര­മേ ന­മു­ക്കു് നി­ഘ­ണ്ടു പ­രി­ഷ്ക­രി­ക്കു­ക എന്ന കർ­മ്മം കു­റ്റ­മ­റ്റ രീ­തി­യിൽ ന­ട­ത്തു­വാൻ ക­ഴി­യു­ക­യു­ള്ളു. പ­ത്രാ­ധി­പ­സ­മി­തി കൂ­ടാ­തെ തി­രു­ത്തു­ന്ന­വർ­ക്കു സാ­ങ്കേ­തി­ക സഹായം നൽ­കു­ന്ന ഒരു ഗ്രൂ­പ്പു കൂടി ന­മു­ക്കു് വേണം. ബ­ഞ്ച­മി­നു അതിൽ പ­ങ്കു­ചേ­രാം. ഞാ­നു­മു­ണ്ടു്. XML, XSL, CSS, DTD, Lexonomy, Python, എ­ന്നി­വ­യിൽ നൈ­പു­ണ്യ­മു­ള്ള­വ­രെ­യാ­ണു് ഈ സാ­ങ്കേ­തി­ക­ഗ്രൂ­പ്പി­നു് ആ­വ­ശ്യം. താ­ല്പ­ര്യ­മു­ള്ള­വർ മു­ന്നോ­ട്ടു­വ­രി­ക. പ­ത്രാ­ധി­പ­സ­മി­തി നൽ­കു­ന്ന മാർ­ഗ്ഗ­രേ­ഖ­യ­നു­സ­രി­ച്ചു് നി­ഘ­ണ്ടു­വി­ലെ പാഠം തി­രു­ത്തു­വാൻ വേ­ണ്ട­രീ­തി­യിൽ XML DTD (Docuemnt Type Definition) പ­രി­ഷ്ക­രി­ക്കേ­ണ്ട ആ­വ­ശ്യ­മു­ണ്ടു്. എ­ക്സ്എം­‌­എൽ രൂ­പ­ത്തി­ലി­രി­ക്കു­ന്ന പാ­ഠ­ത്തി­ന്റെ ഘടന എ­ങ്ങി­നെ­യി­രി­ക്ക­ണ­മെ­ന്നു് നിർ­വ്വ­ചി­ക്കു­ന്ന നി­യ­മാ­വ­ലി­യാ­ണു് DTD. ഇന്നു നമ്മൾ ഉ­പ­യോ­ഗി­ക്കു­ന്ന നി­യ­മാ­വ­ലി വളരെ ല­ളി­ത­മാ­ണു്. താ­ഴെ­പ്പ­റ­യു­ന്ന ഘ­ട­ക­ങ്ങൾ ഉ­ണ്ടു്: മു­ഖ്യ­പ­ദം വ്യാ­ക­ര­ണ­മ­നു­സ­രി­ച്ചു­ള്ള വർ­ഗ്ഗം (ഇ­ല്ലാ­തി­രി­ക്കാം) ഒന്നോ അ­തിൽ­ക്കൂ­ടു­ത­ലോ അർ­ത്ഥം ഒന്നോ അ­തിൽ­കൂ­ടു­ത­ലോ വി­വ­ര­ണം (ഇ­ല്ലാ­തി­രി­ക്കാം) പ­ര്യാ­യ­പ­ദ­ങ്ങൾ (ഇ­ല്ലാ­തി­രി­ക്കാം) ഒന്നോ അ­തിൽ­കൂ­ടു­ത­ലോ ഉ­ദാ­ഹ­ര­ണം (ഇ­ല്ലാ­തി­രി­ക്കാം) ഇ­ങ്ങ­നെ അ­തി­ല­ളി­ത­വൽ­ക്ക­രി­ക്ക­പ്പെ­ട്ട ഘ­ട­ന­യാ­ണു് ഇ­പ്പോ­ഴ­ത്തെ നി­ഘ­ണ്ടു­വി­നു­ള്ള­തു്. ഇതു് പ­രി­ഷ്ക്ക­രി­ച്ച പ­തി­പ്പി­നു് തീരെ അ­പ­ര്യാ­പ്ത­മാ­ണു്. അ­തു­കൊ­ണ്ടു് ഈ ചർ­ച്ച­യിൽ പ­ങ്കെ­ടു­ക്കു­ന്ന എ­ല്ലാ­പേ­രോ­ടും, വി­ശി­ഷ്യ, പ­ത്രാ­ധി­പ­സ­മി­തി­യോ­ടു് ഒരു മാ­തൃ­കാ വാ­ക്കി­ന്റെ വരാൻ സാ­ദ്ധ്യ­ത­യു­ള്ള എല്ലാ ഘ­ട­ക­രൂ­പ­ങ്ങ­ളെ­യും അ­റി­യി­ക്കു­വാൻ അ­പേ­ക്ഷി­ക്കു­ന്നു. അ­ങ്ങ­നെ ഒരു മാ­തൃ­കാ­ഘ­ട­ന കി­ട്ടി­ക്ക­ഴി­ഞ്ഞാൽ അ­തി­ന­നു­സൃ­ത­മാ­യി നി­ല­വി­ലെ DTD-​യെ വി­പു­ലീ­ക­രി­ക്കു­വാൻ സാ­ങ്കേ­തി­ക­സ­മി­തി­ക്കു് ക­ഴി­യും. ഒപ്പം തന്നെ തി­രു­ത്തു­ന്ന­വർ­ക്കാ­യു­ള്ള സാ­ങ്കേ­തി­ക­സ­ഹാ­യ­പു­സ്ത­ക­ങ്ങ­ളും വി­ഡി­യോ പാ­ഠ­ങ്ങ­ളും നിർ­മ്മി­ക്കു­ക­യും ചെ­യ്യാം. ഈ ഗ്രൂ­പ്പി­ലെ എല്ലാ അം­ഗ­ങ്ങ­ളും ശ­ബ്ദ­താ­രാ­വ­ലി­യു­ടെ വെബ് പ­തി­പ്പു് സ­ന്ദർ­ശി­ച്ചു് തെ­റ്റു­കൾ, മാ­റ്റം വ­രു­ത്തേ­ണ്ട വാ­ക്കു­കൾ, കൂ­ടു­തൽ വി­വ­ര­ണ­ങ്ങൾ, വാ­ക്കു­ക­ളു­ടെ മറ്റു രൂ­പ­ങ്ങൾ, ആ­ഗ­മ­ച­രി­ത്രം തു­ട­ങ്ങി എ­ന്തൊ­ക്കെ മാ­റ്റ­ങ്ങ­ളാ­ണോ ഉ­ദ്ദേ­ശി­ക്കു­ന്ന­തു് അ­തൊ­ക്കെ ഈ ഗ്രൂ­പ്പിൽ നൽകുക. പ­ത്രാ­ധി­പ­സ­മി­തി അതിൽ തീ­രു­മാ­ന­മെ­ടു­ത്തു് മാർ­ഗ്ഗ­രേ­ഖ ന­ല്കി­യാൽ, ആ വിവരം എ­ല്ലാ­ദി­വ­സ­വും ഒരു വെബ് പേജിൽ പു­തു­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്യാം. തി­രു­ത്തു­ന്ന­യാൾ ഇ­ട­ക്കി­ടെ ഇ­തൊ­ന്നു വാ­യി­ച്ചു നോ­ക്ക­ണ­മെ­ന്നു മാ­ത്രം. കൂ­ടു­തൽ നിർ­ദ്ദേ­ശ­ങ്ങൾ ക്ഷ­ണി­ക്കു­ന്നു. ചർച്ച തു­ടർ­ന്നാ­ലും.
ബെ­ഞ്ച­മിൻ:
> പ­ത്രാ­ധി­പ­സ­മി­തി കൂ­ടാ­തെ തി­രു­ത്തു­ന്ന­വർ­ക്കു സാ­ങ്കേ­തി­ക സഹായം നൽ­കു­ന്ന ഒരു ഗ്രൂ­പ്പു കൂടി ന­മു­ക്കു് വേണം. സാ­ങ്കേ­തി­ക­സ­മി­തി­യിൽ പ­ങ്കു­ചേ­രേ­ണ്ട­വർ­ക്കു് ആ­വ­ശ്യ­മാ­യ സാ­ങ്കേ­തി­ക­വി­ദ്യ­ക­ളിൽ നൈ­പു­ണ്യം ഇല്ല, എ­ന്നാൽ പലതും ഉ­പ­യോ­ഗി­ച്ചു് പ­രി­ച­യ­മു­ണ്ടു്. ഡി­ക്ഷ­ണ­റി­കൾ നിർ­മ്മി­ച്ചു് പ­രി­ച­യ­മു­ണ്ടു് (സെ­മാ­ന്റി­ക്സി­ലും ലെ­ക്സി­ക്കൊ­ഗ്രാ­ഫി­യി­ലും പ­രി­ച­യ­മു­ണ്ടു്). എ­നി­ക്കു് ആ­കാ­വു­ന്ന വി­ധ­ത്തിൽ പ­ങ്കെ­ടു­ക്കാൻ താ­ത്പ­ര്യ­മു­ണ്ടു്. പ്ര­ത്യേ­കി­ച്ചു് സാ­റി­ന്റെ­കൂ­ടെ­യും, ഈ റ്റീ­മി­ന്റെ­കൂ­ടെ­യും വർ­ക്ക് ചെ­യ്യാൻ ഒ­ര­വ­സ­രം ല­ഭി­ക്കു­ക എ­ന്ന­തു് വ­ലി­യ­കാ­ര്യം എ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു. പ്ര­ധാ­ന­പ­രി­മി­തി സ­മ­യ­ത്തി­ന്റേ­താ­ണു്.
സി വി രാ­ധാ­കൃ­ഷ്ണൻ:
ബ­ഞ്ച­മി­ന്റെ പക്കൽ മു­മ്പു് ചെയ്ത നി­ഘ­ണ്ടു­വി­ന്റെ എ­ന്തെ­ങ്കി­ലും മാർ­ഗ്ഗ­രേ­ഖ­യു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അതു പ­ങ്കു­വെ­യ്ക്കു­ക. XDXF DTD വളരെ ല­ളി­ത­മാ­ണു്, അതു ശ­ബ്ദ­താ­രാ­വ­ലി­പോ­ലെ­യു­ള്ള നി­ഘ­ണ്ടു­വി­നു മാ­ത്ര­മേ പ്ര­യോ­ജ­ന­പ്പെ­ടു­ക­യു­ള്ളു. ഓ­ക്സ്ഫോർ­ഡ് നി­ഘ­ണ്ടു­വ്വും മ­റ്റും ഉ­പ­യോ­ഗി­ക്കു­ന്ന TEI DTD (Text Encoding Initiative DTD) നെ­റ്റിൽ ല­ഭ്യ­മാ­ണു്. വളരെ സ­ങ്കീർ­ണ്ണ­മാ­ണു് അ­തി­ന്റെ ഘടന. മാ­ത്ര­വു­മ­ല്ല, അ­തി­ന്റെ ഭാ­ഷാ­ശാ­സ്ത്ര­സം­ബ­ന്ധി­യാ­യ സം­ജ്ഞ­കൾ എ­നി­യ്ക്കു ദുർ­ഗ്ര­ഹ­മാ­ണു് (ഞാ­നൊ­രു ര­സ­ത­ന്ത്ര വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു­വെ­ന്നു് അ­റി­യു­ക). ഇ­വി­ടെ­യു­ള്ള വി­ദ­ഗ്ദ്ധർ നി­ഘ­ണ്ടു­വിൽ വ­രാ­വു­ന്ന/പ്ര­തീ­ക്ഷി­ക്കു­ന്ന ഘ­ട­ന­യെ­ക്കു­റി­ച്ചു് ഒരു ഉൾ­ക്കാ­ഴ്ച ത­ന്നി­രു­ന്നു­വെ­ങ്കിൽ TEI-​യുമായി താ­ര­ത­മ്യം ചെ­യ്തു ന­മു­ക്കു് ആ­വ­ശ്യ­മാ­യ ഒരു DTD സൃ­ഷ്ടി­ക്കാ­മാ­യി­രു­ന്നു. പെ­ട്ടെ­ന്നു ബ­ഞ്ച­മിൻ ഒഴികെ എ­ല്ലാ­പേ­രും നി­ശ്ശ­ബ്ദ­രാ­യി. അ­തു­കൊ­ണ്ടു് ബ­ഞ്ച­മി­ന്റെ പ­ക്ക­ലു­ള്ള വി­വ­ര­ങ്ങൾ സ്വ­കാ­ര്യ­മാ­യി പ­ങ്കു­വെ­യ്ക്കു­ക. കൂ­ടു­തൽ­പേർ ആ­വ­ശ്യ­പ്പെ­ടു­ക­യാ­ണെ­ങ്കിൽ ന­മു­ക്കു ഗ്രൂ­പ്പു­ണ്ടാ­ക്കി സാ­ങ്കേ­തി­ക ചർച്ച തു­ട­രാം.
മൻസൂർ ഇലാഹി:
CSS, Python ഇവയിൽ പ്രാ­വീ­ണ്യ­മു­ണ്ടെ­ങ്കി­ലും ഇ­ത്ത­രം പ്രൊ­ജ­ക്ടു­ക­ളിൽ പ­രി­ച­യം ഇല്ല. സ­മ­യ­ക്കു­റ­വും ഭാഷാ പ­രി­ജ്ഞാ­ന­ക്കു­റ­വും കാ­ര­ണ­ത്താൽ ഇ­പ്പോൾ സ­ഹ­ക­രി­ക്കാൻ ക­ഴി­യാ­ത്ത­തിൽ ദു:ഖ­മു­ണ്ടു്. താ­ങ്കൾ പ­റ­ഞ്ഞ­തു പോലെ, ഒരു വാ­ക്കെ­ടു­ത്തു് അ­തി­ന്റെ കീഴിൽ വ­രേ­ണ്ട കാ­ര്യ­ങ്ങൾ ചർച്ച ചെ­യ്യു­ക­യും വി­ദ­ഗ്ധ സമിതി എ­ടു­ക്കു­ന്ന അ­ന്തി­മ തീ­രു­മാ­ന­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ഒരു പ്രോ­ട്ടോ­ടൈ­പ്പ് ഉ­ണ്ടാ­ക്കു­ക­യും ചെ­യ്യു­ക­യാ­ണെ­ങ്കിൽ എ­ളു­പ്പ­മാ­കും. അ­തി­ലേ­ക്കെ­ത്താൻ ഇതര ഭാഷാ നി­ഘ­ണ്ടു­ക്കൾ സ്വീ­ക­രി­ച്ചി­ട്ടു­ള്ള രീ­തി­യും ചർ­ച്ച­ക്കെ­ടു­ക്കാ­മെ­ന്നു തോ­ന്നു­ന്നു.
ബെ­ഞ്ച­മിൻ:
> ബ­ഞ്ച­മി­ന്റെ പക്കൽ മു­മ്പു് ചെയ്ത നി­ഘ­ണ്ടു­വി­ന്റെ എ­ന്തെ­ങ്കി­ലും മാർ­ഗ്ഗ­രേ­ഖ­യു­ണ്ടോ?… ബ­ഞ്ച­മി­ന്റെ പ­ക്ക­ലു­ള്ള വി­വ­ര­ങ്ങൾ സ്വ­കാ­ര്യ­മാ­യി പ­ങ്കു­വെ­യ്ക്കു­ക. ചി­ല­തു­ണ്ടു്… നോ­ക്കി­യി­ട്ടു് പ്ര­യോ­ജ­നം ആകും എ­ന്നു് തോ­ന്നു­ന്ന­തു് അ­യ­ച്ചു­ത­രാം. > പെ­ട്ടെ­ന്നു ബ­ഞ്ച­മിൻ ഒഴികെ എ­ല്ലാ­പേ­രും നി­ശ്ശ­ബ്ദ­രാ­യി. അ­തു­കൊ­ണ്ടു് ബ­ഞ്ച­മി­ന്റെ പ­ക്ക­ലു­ള്ള വി­വ­ര­ങ്ങൾ സ്വ­കാ­ര്യ­മാ­യി പ­ങ്കു­വെ­യ്ക്കു­ക. ഞാൻ മൂലമോ എ­ന്നൊ­രു ശങ്ക. എ­നി­ക്കു് പ­രി­ചി­ത­മാ­യ മേഖല ക­ണ്ട­പ്പോൾ ചില കു­റി­പ്പു­കൾ എ­ഴു­തി­യെ­ന്നേ ഉള്ളൂ. സാ­യാ­ഹ്ന പ്ര­വർ­ത്ത­ക­രോ­ടു് ബ­ഹു­മാ­ന­വും ക­ട­പ്പാ­ടും മാ­ത്രം.
കെ. എച്ച്. ഹുസൈൻ:
For an elaborate description, meanings, usages etc I think Malayalm Lexicon will be the suitable one. But one can not expect modern kind of classification or some thing of the way here now discussing. But for an array of meanings of a particular word ML is the most exhaustive one. The volume before the current one is edited by Chitrajakumar.
മൻസൂർ ഇലാഹി:
മുൻ­പു്, മു­മ്പു് ഇവ ര­ണ്ടും ശ­രി­യാ­ണോ? ന­മ്മു­ടെ പ­തി­പ്പിൽ മുൻ­പു് കാ­ണു­ന്നി­ല്ല
ലീല സി എം:
ര­ണ്ടും ശരി.
മോ­ഹ­ന­കു­മാർ:
ന­കാ­ര­ച്ചി­ല്ലി­നു ഖരം പ­ര­മാ­യി വ­രു­മ്പോൾ, ആ വർ­ഗ്ഗ­ത്തി­ലെ അ­നു­നാ­സി­കം ആ­ദേ­ശ­മാ­യി വ­രാ­റു­ണ്ടു്: മു­മ്പു്, വ­മ്പു്, ഒ­മ്പ­തു്, അ­മ്പ­തു്… വ­ഞ്ചി­ത്ത­ബ്ഭ്രാ­ന്തെ­ഴും ( മ­യൂ­ര­സ­ന്ദേ­ശം)
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ഭാ­ഷ­യു­ടെ ശാ­സ്ത്രം ശ­രി­യാ­യി അ­റി­യാ­വു­ന്ന­വർ പ­റ­യു­മ്പോൾ എ­നി­ക്കു് സം­തൃ­പ്തി.
ലിസി മാ­ത്യു:
പ്രി­യ­മു­ള്ള­വ­രേ, വിഷു ആ­ശം­സ­കൾ പാ­വ­ങ്ങ­ളു­ടെ പ്രൂ­ഫ് തി­രു­ത്താൻ ത­യ്യാ­റാ­ക­ണ­മെ­ന്ന അ­പേ­ക്ഷ­യും ഒ­പ്പ­മു­ണ്ടു്.
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
മാർ­ഗ്ഗ നിർ­ദ്ദേ­ശ­ങ്ങൾ കണ്ടു. ഞാൻ ഉ­പ­യോ­ഗി­ക്കു­ന്ന ഫോണിൽ highlight ചെ­യ്യു­ന്ന­തു് വളരെ ശ്ര­മ­ക­ര­മാ­ണു്. സാ­ധാ­ര­ണ പ്രൂ­ഫ് റീ­ഡി­ങ്ങിൽ ചെ­യ്യാ­നേ എ­നി­ക്കു് കഴിയൂ.
ലിസി മാ­ത്യു:
പ്രി­യ­മു­ള്ള­വ­രേ, വി­ക്തോർ യൂ­ഗോ­യു­ടെ ‘ലേ മി­റാ­ബ് ലേ’ എന്ന വി­ഖ്യാ­ത കൃതി നാ­ല­പ്പാ­ട്ടു­നാ­രാ­യ­ണ മേനോൻ, പാ­വ­ങ്ങൾ (1925) എന്ന പേരിൽ വി­വർ­ത്ത­നം ചെ­യ്ത­തു് സാ­യാ­ഹ്ന പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യാ­ണു്. ഇ­തി­ന്റെ പി­ഡി­എ­ഫ് ചെറിയ ഖ­ണ്ഡ­ങ്ങ­ളാ­യി വി­ഭ­ജി­ച്ച പ്രൂ­ഫ് പ­തി­പ്പു് ത­യ്യാ­റാ­യി­ട്ടു­ണ്ടു്. ശ­ബ്ദ­താ­രാ­വ­ലി­ക്കെ­ന്ന പോലെ വാ­യ­ന­ക്കാ­രു­ടെ സ­ഹ­ക­ര­ണ­ത്തോ­ടെ പ്രൂ­ഫ് പ­രി­ശോ­ധി­ക്കാ­നാ­ണു് സാ­യാ­ഹ്ന ആ­ഗ്ര­ഹി­ക്കു­ന്ന­തു്. താഴെ കൊ­ടു­ത്തി­രി­ക്കു­ന്ന ലി­ങ്ക് ഉ­പ­യോ­ഗി­ച്ചു് ‘സാ­യാ­ഹ്ന ശ­ബ്ദ­താ­രാ­വ­ലി’ എന്ന പ്രൂ­ഫ് ഗ്രൂ­പ്പിൽ അം­ഗ­മാ­വു­ക. https://chat.whatsapp.com/Firafz4 OG2h4BkG5zYMeAL പു­സ്ത­കം ഒ­ന്നി­ലെ രണ്ടു ഭാ­ഗ­ങ്ങൾ (27 അ­ദ്ധ്യാ­യം) അ­പ്ലോ­ഡ് ചെ­യ്തി­ട്ടു­ണ്ടു്. ഡൗൺ­ലോ­ഡ് പേജ്: http://www.sayahna. org/?page_id=690 ഫ­യ­ലു­കൾ എ­ടു­ക്കു­ന്ന­വർ അ­പ്പോൾ തന്നെ അ­ദ്ധ്യാ­യ­ത്തി­ന്റെ നമ്പർ ഗ്രൂ­പ്പിൽ അ­റി­യി­ക്കു­ക. മാർ­ഗ­നിർ­ദ്ദേ­ശ­ങ്ങൾ ഈ ക­ണ്ണി­യിൽ തന്നെ ല­ഭ്യ­മാ­ണു്. സം­ശ­യ­ങ്ങൾ ഗ്രൂ­പ്പിൽ ചർച്ച ചെ­യ്തു തീ­രു­മാ­നി­ക്കാ­വു­ന്ന­താ­ണു്. ശ­ബ്ദ­താ­രാ­വ­ലി­യു­ടെ ഡി­ജി­റ്റൽ പ­തി­പ്പു് അ­തി­വേ­ഗം സാ­ധ്യ­മാ­ക്കി­യ­തു­പോ­ലെ പാ­വ­ങ്ങ­ളു­ടെ ഡി­ജി­റ്റൽ പ­തി­പ്പി­ലും വാ­യ­ന­ക്കാ­രു­ടെ പ­ങ്കാ­ളി­ത്തം സാ­യാ­ഹ്ന പ്ര­തീ­ക്ഷി­ക്കു­ന്നു. ഒരു നൂ­റ്റാ­ണ്ടു മു­മ്പു് നാ­ല­പ്പാ­ട്ടു നാ­രാ­യ­ണ മേനോൻ മ­ല­യാ­ളി­യു­ടെ ഭാവനാ ലോ­ക­ത്തേ­യും വാ­യ­നാ­ശീ­ല­ത്തേ­യും വി­ക്തോർ യൂ­ഗോ­വി­ന്റെ പ്ര­തി­ഭ കൊ­ണ്ടു് ആ­ഴ­ത്തിൽ സ്പർ­ശി­ച്ച­തു് പുതിയ ത­ല­മു­റ­യ്ക്കും അ­നു­ഭ­വ­വേ­ദ്യ­മാ­ക്കാ­നു­ള്ള ഈ ഉ­ദ്യ­മ­ത്തോ­ടു ചേർ­ന്നു നിൽ­ക്ക­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. സാ­യാ­ഹ്ന­യ്ക്കു­വേ­ണ്ടി സ്നേ­ഹ­പൂർ­വ്വം ലിസി മാ­ത്യു
ദാ­മോ­ദ­രൻ:
വി­ക്തോർ യൂ­ഗോ­യു­ടെ കൃ­തി­യു­ടെ ശ­രി­യാ­യ ഉ­ച്ചാ­ര­ണം ലേ മി­സേ­റാ ബ്ല് എ­ന്നാ­ണു്. സേ എന്ന അ­ക്ഷ­രം z പോലെ ഉ­ച്ച­രി­ക്ക­ണം (Les mise’rables)
ഇ മാധവൻ:
വാ­ക്കു­കൾ പലതും ഞാൻ പ­രി­ച­യി­ച്ച രീ­തി­യിൽ നി­ന്നു് ഭി­ന്ന­മാ­യി കാ­ണു­ന്നു. അ­ച്ച­ടി­ലി­പി പ്ര­യോ­ഗ­ത്തിൽ വ­രു­ന്ന­താ­യി­രി­ക്കാം. ഉ­ദാ­ഹ­ര­ണ­ത്തി­നു് സാ­മർ­ത്ഥ്യം എന്ന വാ­ക്കു്. സാ­മർ­ഥ്യം എ­ന്നാ­ണു് കാ­ണു­ന്ന­തു്. ഇ­ക്കാ­ര്യ­ത്തിൽ ഒരു ഹാൻഡ് ബു­ക്ക്/മാർ­ഗ്ഗ­ദർ­ശ­നം ല­ഭ്യ­മാ­ണോ?
വിജു എം. ര­വീ­ന്ദ്രൻ:
എ­ങ്ങ­നെ­യാ­ണു് തി­രു­ത്തൽ ചെ­യ്യേ­ണ്ട­തു? Text message ചെ­യ്യു­മോ? PDF തി­രു­ത്താൻ app വ­ല്ല­തും ഉണ്ടോ? വി­ശ­ദ­മാ­ക്കി­യാൽ ന­ന്നാ­യി­രു­ന്നു!
സി വി രാ­ധാ­കൃ­ഷ്ണൻ:
Adobe Acrobat Reader ഇൻ­സ്റ്റാൾ ചെ­യ്യു­ക. ആൻ­ഡ്രോ­യി­ഡ്, ഐഓഎസ്, വി­ന്റോ­സ് ഫോ­ണു­ക­ളിൽ ഈ ആപ് സൗ­ജ­ന്യ­മാ­യി ല­ഭ്യ­മാ­ണു്. ഈ അ­പ്ലി­ക്കേ­ഷ­നിൽ പി­ഡി­എ­ഫ് തു­റ­ന്നു ക­ഴി­ഞ്ഞാൽ ഹൈ­ലൈ­റ്റ് ബട്ടൺ ദൃ­ശ്യ­മാ­കും. സ്രോ­ത­സ്സി­ന്റെ പി­ഡി­എ­ഫ് ല­ഭ്യ­മാ­ക്കി­യി­ട്ടു­ണ്ടു്. അതിൽ എന്തു കാ­ണു­ന്നു­വോ അ­ത­നു­സ­രി­ച്ചു് തി­രു­ത്തു­ക. അ­ബ്ദുൾ ഗഫൂർ
അ­ബ്ദുൾ ഗഫൂർ അ­ല്ലു­ക്ക:
ഏ­റ്റ­വും വേ­ഗ­ത്തിൽ പ്രൂ­ഫ് റീ­ഡിം­ഗ് പൂർ­ത്തി­യാ­ക്കി­യ ഗ്ര­ന്ഥം എന്ന നി­ല­യ്ക്കു് സാ­യാ­ഹ്ന­യു­ടെ സം­ഭാ­വ­ന guiness book of records പാ­വ­ങ്ങൾ എന്ന ഗ്ര­ന്ഥം സ്ഥാ­നം നേടും എ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നു. അ­ഭൂ­ത­പൂർ­വ്വ­മാ­യ സ­ഹ­ക­ര­ണ­മാ­ണു് ഞാ­നി­വി­ടെ കാ­ണു­ന്ന­തു്. റെ­ക്കോർ­ഡ് പോ­ക­ട്ടെ, ഇതിൽ ആ­ത്മാർ­ത്ഥ­മാ­യി പ­ങ്കെ­ടു­ക്കു­ന്ന­വർ­ക്കു് എന്റെ അ­ഭി­ന­ന്ദ­ന­ങ്ങൾ. സാ­യാ­ഹ്ന­യു­ടെ അ­ടി­യ­ന്ത­ര ശ്ര­ദ്ധ­ക്കു്. ഒരു പ്ര­ത്യേ­ക പ­തി­പ്പു് ഒരാൾ download ചെയ്ത ഉടനെ ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പിൽ അ­റി­യി­പ്പു് ഇ­ടു­ന്നു­ണ്ടെ­ങ്കി­ലും source-​ൽ അതു് എ­ടു­ത്ത­താ­യി അ­റി­യാ­ത്ത­തി­നാൽ മ­റ്റൊ­രാൾ അതു് download ചെ­യ്യു­ന്ന­തു് എന്റെ ശ്ര­ദ്ധ­യിൽ­പ്പെ­ട്ടു. ഈ duplication തടയാൻ മാർ­ഗ്ഗ­മി­ല്ലേ? STV-​യുടെ കാ­ര്യ­ത്തിൽ അ­ങ്ങി­നെ ഉ­ണ്ടാ­യി­രു­ന്നു എ­ന്നാ­ണു് ഓർമ്മ.
സി വി രാ­ധാ­കൃ­ഷ്ണൻ:
അ­റി­യി­പ്പു് ക­ണ്ട­യു­ടൻ തന്നെ ഡൗൺ­ലോ­ഡ് പേജിൽ ആ അ­ദ്ധ്യാ­യം നീ­ക്കം ചെ­യ്യാ­റു­ണ്ടു്. ഇതു ചെ­യ്യു­ന്ന­യാൾ ഊ­ണു­ക­ഴി­ക്കാ­നോ മറ്റോ പു­റ­ത്തു­പോ­കു­ന്ന­തൊ­ഴി­കെ­യു­ള്ള സമയം മു­ഴു­വൻ ശ­ബ്ദ­താ­രാ­വ­ലി ഗ്രൂ­പ്പി­ലെ പോ­സ്റ്റു­കൾ ശ്ര­ദ്ധി­ക്കാ­റു­ണ്ടു്. ഡൗൺ­ലോ­ഡ് ചെ­യ്യു­മ്പോൾ ബ്രൗ­സർ “റി­ഫ്ര­ഷ്” ചെ­യ്യേ­ണ്ട ആ­വ­ശ്യ­മു­ണ്ടു്. അ­ല്ലെ­ങ്കിൽ മു­മ്പു് സ­ന്ദർ­ശി­ച്ച­പ്പോൾ കി­ട്ടി­യ ഡാറ്റ ബ്രൗ­സ­റി­ന്റെ കാ­ഷി­ലു­ള്ള­തി­നാൽ അ­തി­നു­ശേ­ഷം നീ­ക്കം ചെയ്ത ഫ­യ­ലു­ക­ളും ദൃ­ശ്യ­മാ­കും. ഇതു് ത­ട­ഞ്ഞി­ല്ലെ­ങ്കിൽ വേ­റൊ­രാൾ എ­ടു­ത്ത ഫയൽ എ­ടു­ക്കാ­നു­ള്ള സാ­ദ്ധ്യ­ത കൂ­ടു­ത­ലാ­ണു്. അ­തു­കൊ­ണ്ടാ­ണു് ബ്രൗ­സർ എ­പ്പോ­ഴും “റി­ഫ്ര­ഷ്” ചെ­യ്യ­ണ­മെ­ന്നു് ഇ­ന്ന­ലെ അ­പേ­ക്ഷി­ച്ച­തു്. STV-​യിൽ പി­ന്തു­ടർ­ന്നി­രു­ന്ന അതേ രീ­തി­ത­ന്നെ­യാ­ണു് ഇ­വി­ടെ­യും സ്വീ­ക­രി­ച്ചി­ട്ടു­ള്ള­തു്.
Colophon

Title: Responses (ml: പ്ര­തി­ക­ര­ണ­ങ്ങൾ).

Author(s): Readers.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-06.

Deafult language: ml, Malayalam.

Keywords: Response, Readers, Responses, വാ­യ­ന­ക്കാർ, പ്ര­തി­ക­ര­ണ­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The mystic Ahmad Ghazali, talking to a disciple, a painting by Kamal Al-​Din Gazurgahi . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.