images/madhu-01.jpg
Image of Theo Angelopoulos, by .
2012 ജ­നു­വ­രി 24 ചൊ­വ്വാ­ഴ്ച വൈ­കു­ന്നേ­രം റോഡ് മു­റി­ച്ചു­ക­ട­ക്ക­വേ, ഡ്യൂ­ട്ടി ക­ഴി­ഞ്ഞു പോ­കു­ന്ന ഒരു പൊ­ലീ­സു­കാ­ര­ന്റെ ബൈ­ക്കി­ടി­ച്ചാ­ണു് എ­ഴു­പ­ത്തി­യാ­റു വ­യ­സ്സു­ണ്ടാ­യി­രു­ന്ന തിയോ ആ­ഞ്ജ­ലോ പൗ­ലോ­സ് മ­രി­ച്ച­തു്. മൂ­ന്നു ചി­ത്ര­ങ്ങ­ളു­ടെ പ­ര­മ്പ­ര­യാ­യ ‘ദ് അതർ സീ’ എന്ന ചി­ത്ര­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­ത്തി­നി­ട­യി­ലാ­യി­രു­ന്നു ഇതു്. ഫ്രെ­യി­മി­ലെ ഒരു ചെ­റു­ച­ല­നം കൊ­ണ്ടു്, ക്യാ­മ­റ­യു­ടെ അ­ക­ല­ത്തി­ലെ നേർ­ത്ത വ്യ­ത്യാ­സം­കൊ­ണ്ടു് സമകാല ച­ല­ച്ചി­ത്രാ­സ്വാ­ദ­ക­രെ വി­സ്മ­യി­പ്പി­ച്ച തിയോ ആ­ഞ്ജ­ലോ പൗ­ലോ­സി­ന്റെ ച­ല­ച്ചി­ത്ര­ങ്ങ­ളി­ലൂ­ടെ­യു­ള്ള തീർ­ത്ഥാ­ട­ന­മാ­ണു് ഇതു്.

ആ­കാ­ശ­ത്തി­ന്റെ ആകൃതി; ദീർ­ഘ­ച­തു­രം
കെ. എം. മ­ധു­സൂ­ദ­നൻ
സിനിമ: ക­ട­ലി­ലേ­ക്കു താ­ഴ്‌­ന്നു പോ­കു­ന്ന ഒരു ഭൂ­ഖ­ണ്ഡം.

‘വ­രു­ന്നോ അ­ല­ക്സാ­ണ്ടർ? ഞങ്ങൾ ദ്വീ­പി­ലേ­ക്കു പോ­വു­ക­യാ­ണു്.’

‘എ­വി­ടേ­ക്കു് ’

‘ദ്വീ­പി­ലേ­ക്കു്, ഞങ്ങൾ കടൽ നീ­ന്തി പു­രാ­ത­ന നഗരം കാണാൻ പോ­വു­ക­യാ­ണു്. പി­ന്നീ­ടു് ഞങ്ങൾ പർ­വ്വ­ത­ശി­ഖ­ര­ങ്ങ­ളി­ലേ­ക്കു കയറും.’

‘പു­രാ­ത­ന ന­ഗ­ര­ത്തെ­ക്കു­റി­ച്ചു് നി­ങ്ങൾ­ക്കെ­ന്താ­ണ­റി­യാ­വു­ന്ന­തു്’

‘മു­ത്ത­ശ്ശൻ പ­റ­ഞ്ഞ­തു് അതു് സ­ന്തോ­ഷ­ക­ര­മാ­യ ഒരു ന­ഗ­ര­മാ­യി­രു­ന്നു­വെ­ന്നാ­ണു്. ഒരു ഭൂ­ക­മ്പ­ത്തിൽ നഗരം ക­ട­ലി­ലേ­ക്കാ­ഴ്‌­ന്നു­പോ­യി. അ­തി­പ്പോൾ ക­ട­ലി­ന്റെ അ­ടി­ത്ത­ട്ടിൽ ഉ­റ­ങ്ങു­ക­യാ­ണു്. നൂ­റ്റാ­ണ്ടു­ക­ളാ­യി. ചി­ല­പ്പോ­ഴൊ­ക്കെ, നഗരം അ­ടി­ത്ത­ട്ടിൽ­നി­ന്നു പൊ­ന്തി­വ­രും. കു­റ­ച്ചു­നേ­ര­ത്തേ­യ്ക്കു്. പ്ര­ഭാ­ത­ന­ക്ഷ­ത്ര­ങ്ങൾ ഭൂ­മി­യെ ഓർ­ത്തു് വി­ഷാ­ദി­ക്കു­മ്പോൾ മാ­ത്രം. പൊ­ടു­ന്ന­നെ എ­ല്ലാം അ­സ്ത­മി­ക്കും. കാ­ല­പ്ര­വാ­ഹ­വും നി­ല­യ്ക്കും’

‘എ­പ്പോ­ഴാ­ണ­തു്?’

‘മു­ത്ത­ശ്ശൻ പ­റ­ഞ്ഞ­തു്, ഒരു കു­ട്ടി ക­ടൽ­ത്തീ­ര­ത്തു് ജാ­ക്ക് ക­ളി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണ­തു് സം­ഭ­വി­ക്കു­ക എ­ന്നാ­ണു്… നി­ങ്ങൾ വ­രു­ന്നോ?’

images/madhu-01.jpg
തിയോ ആ­ഞ്ജ­ലോ പൗ­ലോ­സ്

തിയോ, തന്റെ സി­നി­മ­കൾ കാണാൻ ക്ഷ­ണി­ച്ചി­രു­ന്ന­തു് ഇ­ങ്ങ­നെ­യാ­യി­രു­ന്നു. ഗ്രാ­മ­ങ്ങ­ളും ന­ഗ­ര­ങ്ങ­ളും അ­സ്ത­മി­ക്കു­ന്ന­തു് എ­വി­ടെ­യാ­ണു് എ­ന്നു­കാ­ണി­ച്ചു ത­രു­വാ­നാ­യി അയാൾ തന്റെ സി­നി­മ­കൾ സാ­വ­ധാ­ന­ത്തി­ലാ­ക്കി. ന­ദി­യി­ലൂ­ടെ ഒ­രു­ക­ട­ലാ­സു­തു­ണ്ടു് മ­ന്ദ­മാ­യ കാ­റ്റി­നാൽ ഒഴുകി നീ­ങ്ങും­പോ­ലെ അയാൾ തന്റെ സി­നി­മ­ക­ളിൽ കാ­ല­പ്ര­വാ­ഹ­ത്തെ നി­യ­ന്ത്രി­ച്ചു. എ­ന്നാൽ വേ­ഗ­ത്തിൽ വീ­ശു­ന്ന കാ­റ്റു് എ­ല്ലാം ന­ശി­പ്പി­ക്കും എന്ന ഭീ­ക­ര­മാ­യ ന­ടു­ക്കം തി­യോ­യു­ടെ സി­നി­മ­ക­ളിൽ നി­റ­ഞ്ഞു നി­ന്നു.

അ­ല­യ­ടി­ച്ച പല കൊ­ടു­ങ്കാ­റ്റു­ക­ളി­ലൊ­ന്നാ­യ, യു­ദ്ധ­ത്തിൽ, മ­രി­ച്ച മ­ക­ന്റെ ശ­രീ­ര­ത്തിൽ കെ­ട്ടി­പ്പി­ടി­ച്ചു­കൊ­ണ്ടു് അമ്മ വി­ല­പി­ച്ചു. അ­മ്മ­യു­ടെ മു­ഖ­ത്തിൽ­നി­ന്നു തി­യോ­യു­ടെ ക്യാ­മ­റ സാ­വ­ധാ­നം നീ­ങ്ങു­ക­യാ­ണു്. പ­ശ്ചാ­ത്ത­ല­ത്തി­ലെ സ­മു­ദ്രം കാ­ണി­ച്ചു­ത­രു­വാൻ. തി­ര­യ­ടി­ക്കു­ന്ന സ­മു­ദ്രം. ജലം. കാലം. ഒരു ന­ഗ­ര­വും സ­മു­ദ്ര­ത്തിൽ നി­ന്നു് പൊ­ന്തി­വ­രു­ന്നി­ല്ല. കാ­ണാ­വു­ന്ന­തു് ജലം മാ­ത്രം അ­നു­ഭ­വി­ച്ച­റി­യാ­വു­ന്ന­തു് അ­നാ­ദി­യാ­യ കാലം. കേൾ­ക്കാ­നാ­വു­ന്ന­തു് എലേനി ക­റി­യാൻ­ഡ്രോ[1] യുടെ വിലാപ സം­ഗീ­ത­ത്തി­ന്റെ മ­ന്ത്ര­ധ്വ­നി­കൾ.

അ­തി­രു­കൾ: ഒരു വിഹഗ വീ­ക്ഷ­ണം

പ്രി­യ­പ്പെ­ട്ട തിയോ,

ഞാൻ നി­ങ്ങ­ളെ കാ­ണാ­നാ­ഗ്ര­ഹി­ച്ചി­രു­ന്ന, അനേകം പേരിൽ ഒ­രാ­ളാ­ണു്. നി­ങ്ങ­ളു­ടെ രാ­ജ്യ­മാ­യ ഗ്രീ­സിൽ­നി­ന്നു വ­ള­രെ­യ­ക­ലെ­യി­രു­ന്നു്, നി­ങ്ങ­ളു­ടെ സി­നി­മ­കൾ­ക­ണ്ടു ശീ­ലി­ച്ചി­രു­ന്ന ഒരാൾ. ലോ­ക­സി­നി­മ­യിൽ കാണൽ—എ­നി­ക്കു ശീ­ല­മാ­യി­ത്തീർ­ന്ന കു­റ­ച്ചു സി­നി­മ­ക­ളിൽ ചി­ല­തു് നി­ങ്ങ­ളു­ടേ­താ­ണു്. നി­ങ്ങ­ളൊ­രു­ക്കി­യ ദൃ­ശ്യ­ങ്ങ­ളു­ടെ മ­ന്ദ­മാ­യ ച­ല­ന­ത്തി­ലൂ­ടെ ഗ്രീ­സി­ന്റെ ച­രി­ത്ര­ത്തി­ലേ­യ്ക്കും ജ­ല­സ­മൃ­ദ്ധി­യി­ലേ­ക്കും ഒ­ര­പ­രി­ചി­ത ഗ്ര­ഹ­ത്തി­ലെ­ന്ന­പോ­ലെ ഞാൻ സ­ഞ്ച­രി­ച്ചി­രു­ന്നു. നി­ങ്ങ­ളോ­ടു ചോ­ദി­ക്കാ­നാ­യി ഞാൻ ചി­ല­ചോ­ദ്യ­ങ്ങൾ ത­യാ­റാ­ക്കി­വ­ച്ചി­രു­ന്നു. ഇനി നി­ങ്ങ­ളെ ജീ­വി­ച്ചി­രി­ക്കു­മ്പോൾ­കാ­ണാ­നാ­വു­ക­യി­ല്ല എ­ങ്കി­ലും, ഇ­പ്പോൾ നി­ങ്ങ­ളെ­ത്തി­ച്ചേർ­ന്നി­രി­ക്കു­ന്ന­യി­ട­ത്തേ­ക്കു് ചോ­ദ്യ­ങ്ങൾ കൊ­ണ്ടു­വ­രി­ക­യെ­ന്ന­തു് എന്റെ ഒ­രാ­വ­ശ്യ­മാ­ണു്. അവിടെ ന­മു­ക്കൊ­രു­മി­ച്ചി­രു­ന്നു്, എ­നി­ക്കേ­റ്റ­വു­മി­ഷ്ട­പ്പെ­ട്ട നി­ങ്ങ­ളു­ടെ മൂ­ന്നു ചി­ത്ര­ങ്ങൾ (Eternity and A Day, Ulysesss’ Gaze, The Weeping Meadow) കാണാൻ ക­ഴി­യും എന്നു ഞാൻ ക­രു­തു­ന്നു. ഞാൻ നി­ങ്ങ­ളു­ള്ള­യി­ട­ത്തേ­ക്കു് വീ­ഡി­യോ­യും ഡി­വി­ഡി­ക­ളും കൊ­ണ്ടു­വ­രും.

ഭൂമി മു­ഴു­വൻ നി­റ­യാ­നി­ട­യു­ള്ള ഒരു വ­സ്തു­വാ­ണു് ഡി­വി­ഡി. ഡി­വി­ഡി­കൾ കൊ­ണ്ടു് ഒ­രി­ക്കൽ ഭൂമി പൊ­തി­യ­പ്പെ­ടും. അ­ങ്ങ­നെ സൂ­ര്യ­വെ­ളി­ച്ചം ത­ട­യ­പ്പെ­ടും.

images/madhu-akasham-04.png
എലേനി ക­റി­യാൻ­ഡ്രോ

സ­ര­മാ­ഗു­വി­ന്റെ നോ­വ­ലി­ലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­പ്പോ­ലെ പെ­ട്ടെ­ന്നു്, ഇ­രു­ട്ടു­മാ­ത്രം അ­നു­ഭ­വി­ച്ച­റി­യു­ന്ന ഒ­രാ­ളാ­വും ഞാനും. വെ­ളി­ച്ചം പെ­ട്ടെ­ന്ന­ണ­യു­മ്പോൾ ഇ­രു­ട്ട­ത്തു ത­പ്പു­ന്ന ഒരാൾ. തിയോ, അന്ധത ഞാൻ ഏ­റ്റ­വും പേ­ടി­ക്കു­ന്ന മ­നു­ഷ്യാ­വ­സ്ഥ­യാ­ണു്. ഇ­ക്കാ­ര്യ­ത്തിൽ നി­ങ്ങ­ളും യോ­ജി­യ്ക്കു­ന്നു­ണ്ടെ­ന്നെ­നി­യ്ക്ക­റി­യാം. സൂ­ര്യ­വെ­ളി­ച്ചം ത­ട­യ­പ്പെ­ടു­ന്ന­തി­നെ­തി­രെ പൊ­രു­തു­ക, ഒ­രാ­വ­ശ്യ­മാ­ണു്. അ­തു­കൊ­ണ്ടു­കൂ­ടി­യാ­ണു് ന­മു­ക്കി­ഷ്ട­പ്പെ­ട്ട ചി­ത്ര­ങ്ങ­ളു­ടെ ഡി­വി­ഡി­കൾ നി­ങ്ങ­ളി­പ്പോ­ഴു­ള്ള­യി­ട­ത്തേ­ക്കു് ക­ട­ത്തി­ക്കൊ­ണ്ടു­വ­രി­ക ഒരു പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മാ­യി ഞാൻ ക­രു­തു­ന്ന­തു്. ആ­കാ­ശ­ത്തി­ന്റെ അ­ത്ര­യും ഭാ­ഗ­ങ്ങൾ തു­റ­ന്നു­ത­ന്നെ­യി­രി­ക്കു­മ­ല്ലോ. അ­ത്ര­യെ­ങ്കി­ലും വെ­ളി­ച്ചം തു­ടർ­ന്നു ജീ­വി­ച്ചി­രി­ക്കു­ന്ന മ­നു­ഷ്യർ­ക്കു ല­ഭി­ക്കും.

ഇ­ന്ന­ത്തെ സിനിമ, നാ­ളേ­ക്കു­വേ­ണ്ടി ന­മ്മ­ളാ­രു­മി­ല്ലാ­ത്ത മ­റ്റൊ­രു ലോ­ക­ത്തി­നു­വേ­ണ്ടി ക­രു­തി­വ­യ്ക്കേ­ണ്ട കാ­ര്യ­മു­ണ്ടോ? ഉ­റു­മ്പും മ­നു­ഷ്യ­നും ആഹാരം ക്ഷാ­മ­കാ­ല­ത്തേ­ക്കു ഭ­ക്ഷി­ക്കു­വാ­നാ­യി ക­രു­തി­വ­യ്ക്കു­ന്നു. സി­നി­മ­യ്ക്കു് ഒ­രു­ക്ഷീ­ണ­കാ­ലം ഉ­ണ്ടാ­കു­മോ? പ­ഴ­യ­തു് പു­റ­ത്തെ­ടു­ത്തു് ആർ­ത്തി­യോ­ടെ കാ­ണു­വാൻ. വിം വെ­ന്റേ­ഴ്സി­ന്റെ ‘ലി­സ്ബൺ സ്റ്റോ­റി’ എന്ന സി­നി­മ­യിൽ ആർ­ക്കു­വേ­ണ്ടി­യും ചി­ത്ര­ങ്ങ­ളെ­ടു­ക്കാ­ത്ത ഒരു സം­വി­ധാ­യ­കൻ ക­ഥാ­പാ­ത്ര­മാ­യി വ­രു­ന്നു­ണ്ടു്. ഷൂ­ട്ടു ചെയ്ത ആൾ­പോ­ലും ആ ഭാഗം കാ­ണു­ന്നി­ല്ല. ക്യാ­മ­റ ശ­രീ­ര­ത്തി­നു പി­ന്നിൽ ഘ­ടി­പ്പി­ച്ചാ­ണു് അയാൾ സിനിമ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. അ­യാ­ളി­ല്ലാ­ത്ത മ­റ്റൊ­രു കാ­ല­ത്തി­നു­വേ­ണ്ടി, ആരും കാ­ണാ­ത്ത തന്റെ സി­നി­മാ­ബിം­ബ­ങ്ങൾ അയാൾ സൂ­ക്ഷി­ച്ചു­വ­യ്ക്കു­ന്നു.

ദാദാ സാ­ഹി­ബ് ഫാൽകെ, ജോർജ് മേ­ലി­യാ­സ്, നി­ങ്ങ­ളു­ടെ രാ­ജ്യ­ത്തെ ആ­ദ്യ­ത്തെ സി­നി­മാ സം­വി­ധാ­യ­കൻ മ­നാ­ക്കി സ­ഹോ­ദ­ര­ന്മാർ ഇ­വ­രൊ­ക്കെ തി­ര­ഞ്ഞ­തു് നാ­ളേ­ക്കാ­യു­ള്ള ദൃ­ശ്യ­ബിം­ബ­ങ്ങൾ­ക്കു വേ­ണ്ടി­യാ­യി­രി­ക്കു­മോ?

ദാദാ സാ­ഹി­ബ് ഫാൽകെ ആ­ദ്യ­മാ­യി കാ­ണു­ന്ന സിനിമ, ‘ലൈഫ് ഓഫ് ക്രൈ­സ്റ്റ്.’ സി­നി­മ­യു­ടെ പ്ര­ദർ­ശ­നം ക­ഴി­ഞ്ഞു മ­ട­ങ്ങു­മ്പോൾ ഭാര്യ, കാ­ക്കി­ഫാൽ­ക്കെ, ഭർ­ത്താ­വി­നോ­ടു ചോ­ദി­ച്ചു: ‘ഈ ചി­ത്ര­ങ്ങൾ എ­ങ്ങ­നെ­യാ­ണു് ച­ലി­ക്കു­ന്ന­തു് ?’

‘നി­ന­ക്കെ­ല്ലാം സാ­വ­ധാ­നം മ­ന­സ്സി­ലാ­കും. ഞാനീ ബി­സി­ന­സ്സ് തു­ട­ങ്ങാൻ പോ­വു­ക­യാ­ണു്. അ­വ­രു­ടെ ക്രി­സ്തു­വി­ന്റെ ചരിതം പോലെ എ­ന്തു­കൊ­ണ്ടു് എ­നി­ക്കു രാ­മ­നെ­യും കൃ­ഷ്ണ­നെ­യും ആ­ധാ­ര­മാ­ക്കി സിനിമ നിർ­മി­ച്ചു­കൂ­ടാ.’

ഫാൽകെ ക­ട­ലു­ക­ട­ന്നു് ല­ണ്ട­നിൽ­ച്ചെ­ന്നു് ക്യാ­മ­റ­യും സി­നി­മ­യും വാ­ങ്ങി നാ­ട്ടി­ലെ­ത്തു­മ്പോൾ ബ്രാ­ഹ്മ­ണ­രാ­യ ബ­ന്ധു­ക്കൾ അയാളെ വീ­ട്ടിൽ നി­ന്നു പു­റ­ത്താ­ക്കി. ഭാ­ര്യ­യു­ടെ ആ­ഭ­ര­ണ­ങ്ങ­ളും സ്വ­ത്തു­ക്ക­ളും വി­റ്റു് ഫാൽകെ സി­നി­മ­യു­ണ്ടാ­ക്കി. ഫാൽ­കെ­യ്ക്കു് ഒരു മോ­ഹ­മേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. തന്റെ നാ­ട്ടിൽ സ്വ­ന്ത­മാ­യി സി­നി­മ­യു­ണ്ടാ­ക്കു­ക. അതിൽ ജ­ന­ങ്ങ­ളു­ടെ ഇടയിൽ ജീ­വി­ക്കു­ന്ന ദൈ­വ­ങ്ങ­ളും ഇ­തി­ഹാ­സ ക­ഥാ­പാ­ത്ര­ങ്ങ­ളും പ്ര­ത്യ­ക്ഷ­പ്പെ­ട­ണം എ­ന്നു­മാ­ത്രം. വി­മോ­ച­ക ബിം­ബ­ങ്ങ­ളാ­യി­രു­ന്നു ഫാൽ­കെ­യ്ക്കു് ഈ പുരാണ അവതാര ക­ഥാ­പാ­ത്ര­ങ്ങൾ. ഇ­ന്ത്യ­യിൽ അ­ല­യ­ടി­ച്ചു­യർ­ന്ന ദേശീയ പ്ര­സ്ഥാ­ന­ത്തി­നു ചൂടു പ­ക­രാ­നു­ള്ള സഹായക ബിം­ബ­ങ്ങൾ. വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ഫാൽകെ തന്റെ സി­നി­മ­കൾ­ക്കു് ആ­ധാ­ര­മാ­ക്കി­യ അതേ ദൈ­വ­ങ്ങൾ പി­ശാ­ചു­ക്ക­ളാ­യി പി­ക്കാ­സും കു­ന്ത­വു­മെ­ടു­ത്തു് തെ­രു­വി­ലേ­ക്കി­റ­ങ്ങി. അ­പ്പോൾ ഫാൽകെ ജീ­വി­ച്ചി­രി­പ്പു­ണ്ടാ­യി­രു­ന്നി­ല്ല. ദൈ­വാ­വ­താ­ര­ങ്ങൾ ഇ­ന്ത്യ­യി­ലെ ഓരോ മ­നു­ഷ്യ­ന്റെ­യും ത­ല­ച്ചോ­റു­കൾ പി­ക്കാ­സു­കൊ­ണ്ടു കു­ത്തി­യി­ള­ക്കി. ഇ­ന്ത്യൻ തെ­രു­വു­കൾ നി­ങ്ങ­ളു­ടെ ‘യു­ളീ­സ­സ് ഗേസി’ലെ സ­ര­യാ­വോ ന­ഗ­രം­പോ­ലെ ക­ത്തു­ന്ന അ­സ്ഥി­കൂ­ട­ങ്ങ­ളാ­യി. എല്ലാ ദൃ­ശ്യ­ബിം­ബ­ങ്ങ­ളും നി­ങ്ങ­ളു­ടെ ശൈ­ലി­യിൽ പ­റ­ഞ്ഞാൽ കാ­ല­ത്തി­ന്റെ പൊ­ടി­കൊ­ണ്ടു മൂടി.

നി­ങ്ങ­ളു­ടെ സിനിമ ‘യു­ളീ­സ­സ് ഗേസ്’ ഞാൻ ആ­ദ്യ­മാ­യി കാ­ണു­ന്ന­തു് ഫാൽ­കെ­യു­ടെ­യും ബാ­ബു­റാ­വു പെ­യി­ന്റ­റു­ടെ­യും സി­നി­മാ­ബിം­ബ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന കാ­ല­ത്താ­ണു്. ഒരു മു­ഴു­നീ­ള ജീ­വി­ത­ത്തിൽ­നി­ന്നു് ഒരു പിടി ചാരം എ­ന്ന­പോ­ലെ ചി­ത­റി­ക്കി­ട­ക്കു­ന്ന ചില ഫിലിം ക­ഷ­ണ­ങ്ങ­ളാ­ണു് അ­വ­രു­ടേ­താ­യി ബാ­ക്കി­യു­ണ്ടാ­യി­രു­ന്ന­തു്.

images/madhu-akasham-03.png
വീ­പ്പി­ങ് മെഡോ.

‘യു­ളീ­സ­സ് ഗേസി’ലെ മ­നാ­ക്കി സ­ഹോ­ദ­ര­ന്മാ­രു­ടെ മൂ­ന്നു റീ­ലു­കൾ എന്നെ ഉ­ത്തേ­ജി­പ്പി­ച്ചി­രു­ന്നു. അ­താ­രും ക­ണ്ടി­ട്ടു­ണ്ടാ­കാ­നി­ട­യി­ല്ല. എ­ന്നാൽ തി­ര­ച്ചിൽ, യാ­ത്ര­കൾ. യു­ളീ­സ­സി­നോ­ടൊ­ത്തെ­ന്ന­പോ­ലെ അനുഭവ സ­ങ്കീർ­ണ­മാ­യ സ­ഞ്ചാ­രം. മ­നാ­ക്കി സ­ഹോ­ദ­ര­ന്മാർ ക്യാ­മ­റ ച­ലി­പ്പി­ക്കു­ന്നു. അ­വ­രു­ടെ നൂ­റ്റി­നാ­ലു വ­യ­സ്സു­ള്ള മു­ത്ത­ശ്ശി നൂൽ നൂൽ­ക്കു­ന്നു. ഏ­ക­ദേ­ശം ഒരു നൂ­റ്റാ­ണ്ടു­ക­ഴി­ഞ്ഞു് തിയോ നി­ങ്ങൾ ക്യാ­മ­റ പ്ര­വർ­ത്തി­പ്പി­ക്കു­മ്പോൾ സ­മു­ദ്ര­ത്തി­ലൂ­ടെ ഒരു നീ­ല­ക്ക­പ്പൽ ക­ട­ന്നു­പോ­കു­ന്നു. മ­നാ­ക്കി സ­ഹോ­ദ­ര­ന്മാ­രി­ലൊ­രാൾ മ­രി­ക്കു­ന്നു. നി­ങ്ങ­ളു­ടെ പേ­രി­ല്ലാ­ത്ത അഥവാ, ‘എ’ എന്നു പേ­രു­ള്ള ക­ഥാ­പാ­ത്രം ക­ട­ന്നു­വ­രു­ന്നു. മ­നാ­ക്കി സ­ഹോ­ദ­ര­ന്മാ­രു­ടെ മൂ­ന്നു റീ­ലു­കൾ തേടി ബാൽ­ക്കൻ നാ­ടു­ക­ളി­ലേ­ക്കു യാ­ത്ര­യാ­കു­വാൻ. അ­വി­ടെ­യാ­കെ യു­ദ്ധ­വും മ­ര­ണ­വു­മാ­ണു്. ശി­ര­സ്സു­പോ­യ പുക മൂ­ടി­നി­ന്നു് ഒ­റ്റ­യി­രി­പ്പിൽ ക­റു­ത്തു­പോ­യ കെ­ട്ടി­ട­ങ്ങൾ, വെ­ടി­യൊ­ച്ച­കൾ, കൂ­ട്ട­ച്ചി­രി­കൾ, ബ­യ­ന­റ്റി­ന്റെ കൂർ­ത്ത മുന, റേ­പ്പ്, വെ­ടി­മ­രു­ന്നു്, ടാ­ങ്കു­കൾ, നി­ര­ന്ത­രം ഒ­ച്ച­യു­ണ്ടാ­ക്കി നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന ക­റു­ത്ത ബൂ­ട്ടു­കൾ… ഒരു വലിയ ഹോ­ളി­വു­ഡ്!

തിയോ, നി­ങ്ങൾ കാ­ണാ­നാ­ഗ്ര­ഹ­ച്ചി­രു­ന്നി­രു­ന്ന­തു് പ്ര­ഭാ­ത­മാ­യി­രു­ന്നു­വോ? കവി[2] പ­റ­ഞ്ഞ­തു­പോ­ലെ, പ്ര­ഭാ­തം ഒ­രി­ക്ക­ലും പി­റ­ന്നി­ട്ടേ­യി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ­ക്കൂ­ടി.

നദികൾ ഒ­ന്നി­ക്കു­ന്ന­യി­ടം.

ഓർ­മ­ക­ളു­ടെ വ­ലി­യൊ­രു ശേ­ഖ­ര­മാ­ണു് തിയോ ആ­ഞ്ജ­ലോ പൗ­ലോ­സി­ന്റെ സി­നി­മ­കൾ. മ­റ­ഞ്ഞു­പോ­യ മ­നു­ഷ്യ­രും വെ­ള്ള­ത്തി­ലാ­ഴ്‌­ന്നു­പോ­യ ദ്വീ­പു­ക­ളും ആരും കാ­ണാ­ത്ത ഫി­ലിം­റോ­ളു­ക­ളും ന­ദി­യിൽ ല­ക്ഷ്യ­മി­ല്ലാ­തെ ക­റ­ങ്ങി­ത്തി­രി­യു­ന്ന വ­ഞ്ചി­ക­ളും ആ­കാ­ശ­ത്തേ­ക്കു് ക­യ്യു­യർ­ത്തി ജ­ല­ശ­യ്യ­യിൽ കി­ട­ക്കു­ന്ന ലെനിൻ പ്ര­തി­മ­യും ഈ സ്മൃ­തി­ശേ­ഖ­ര­ത്തി­ലെ സൂ­ക്ഷ്മ ബിം­ബ­ങ്ങൾ. ഒരു കാ­ല­ത്തു് ഫിലിം ഡ­വ­ല­പ്പി­ങ് ലാ­ബിൽ­നി­ന്നു് ഒ­ഴു­കി­യി­രു­ന്ന സു­വർ­ണ്ണ ലാ­യ­നി­ക്കു് പാ­ട്ടി­ന്റെ ഈ­ണ­മു­ണ്ടാ­യി­രു­ന്നു. മ­റ്റാ­രും ചെ­വി­യോർ­ക്കാ­നി­ട­യി­ല്ലാ­ത്ത ആ പാ­ട്ടി­ന്റെ ല­യ­ത്തി­ലാ­ണു് ‘യു­ളീ­സ­സ് ഗേസി’ലെ ഫിലിം ആർ­ക്കെ­വി­സ്റ്റ് ഈവോ ലെവി സി­നി­മ­യു­ടെ ആ­ദ്യ­ബിം­ബ­ങ്ങൾ പൊ­ലി­പ്പി­ച്ചെ­ടു­ക്കു­ന്ന­തു്. ആ ദൃ­ശ്യ­ബിം­ബ­ങ്ങൾ­ക്കു വേ­ണ്ടി­യു­ള്ള തി­ര­ച്ചി­ലാ­ണു് തി­യോ­യു­ടെ സിനിമ. ഏഴു രാ­ജ്യ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന ഈ സി­നി­മ­യിൽ എ­പ്പോ­ഴും മു­ഴ­ങ്ങു­ന്ന ഒരു ചോ­ദ്യ­മു­ണ്ടു്.

‘വീ­ട്ടി­ലെ­ത്താൻ എത്ര അ­തി­രു­കൾ ക­ട­ക്ക­ണം?’

തി­യോ­യു­ടെ പ­തി­നേ­ഴു സി­നി­മ­ക­ളും കൂ­ട്ടി­ച്ചേർ­ത്താൽ ഒറ്റ സി­നി­മ­യാ­യി മാറും. ഒരു വലിയ സി­നി­മ­യു­ടെ ഖ­ണ്ഡ­ങ്ങ­ളാ­യി­ട്ടാ­ണു് തിയോ തന്റെ സി­നി­മ­കൾ തീർ­ത്തി­രു­ന്ന­തു്. സി­നി­മ­ക­ളു­ടെ നായകൻ പ­ല­പ്പോ­ഴും ഒരേ പേരു തന്നെ. അ­ല­ക്സാ­ണ്ടർ, അ­ല്ലെ­ങ്കിൽ ‘എ’ നാ­യി­ക­യ്ക്കു് എലേനി. എല്ലാ ക­ഥാ­പാ­ത്ര­ങ്ങ­ളും തി­യോ­യ്ക്കു­വേ­ണ്ടി സാ­വ­ധാ­നം ച­ലി­ക്കു­ന്നു. പ­ല­പ്പോ­ഴും അ­സ്പ­ഷ്ട­മെ­ന്നു തോ­ന്നാ­വു­ന്ന ത­ര­ത്തിൽ ത­ന്നോ­ടു­ത­ന്നെ­യെ­ന്ന­പോ­ലെ പ­തി­ഞ്ഞു സം­സാ­രി­ക്കു­ന്നു. ലോ­ക­ത്തി­ലെ പല രാ­ജ്യ­ങ്ങ­ളി­ലും വ­ച്ചു് തി­യോ­യു­ടെ കഥകൾ ചുരുൾ നി­വ­രു­ന്നു. ക­ഥ­യി­ലേ­ക്കു് തി­യോ­യു­ടെ സ്വ­ന്തം ക്യാ­മ­റാ ച­ല­ന­ങ്ങൾ, ന­ടീ­ന­ട­ന്മാർ വി­സ്തൃ­ത­മാ­യ ഷോ­ട്ടു­ക­ളി­ലൂ­ടെ നി­റ­ഞ്ഞാ­ടു­ന്നു. എ­ലേ­നി­യു­ടെ ദുഃ­ഖ­ക­ഥ ക­ണ്ടു് പ്രേ­ക്ഷ­കൻ ഒപ്പം ക­ര­യു­ന്ന­തു് അ­തു­കൊ­ണ്ടാ­ണു്.

‘എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഓരോ ഷോ­ട്ടും ജീ­വ­നു­ള്ള­താ­ണു്. അതു് സ്വ­ന്തം രീ­തി­യിൽ ശ്വാ­സോ­ച്ഛ ്വാസം ന­ട­ത്തു­ന്നു—വായു ഉ­ള്ളി­ലേ­ക്കെ­ടു­ക്കു­ക­യും പു­റ­ത്തേ­ക്കു­വി­ടു­ക­യും ചെ­യ്യു­ന്നു­ണ്ടു്. സി­നി­മ­യി­ലെ ഓരോ ഷോ­ട്ടു­ക­ളും ഈ പ്ര­യോ­ഗ­ത്തിൽ എന്റെ ഇ­ട­പെ­ടൽ ആ­വ­ശ്യ­മി­ല്ല. അ­തി­നു് എന്റെ സി­നി­മ­കൾ സ­മ്മ­തി­ക്കു­ക­യു­മി­ല്ല. ഞാൻ ചെ­യ്യേ­ണ്ട­തു്, ഓരോ ഷോ­ട്ടി­ന്റെ­യും സ്വാ­ഭാ­വി­ക­മാ­യ തു­ട­ക്ക­ത്തി­നും പി­ന്നീ­ട­തു് മാ­ഞ്ഞി­ല്ലാ­തെ­യാ­കു­ന്ന­തി­നും കാ­ര­ണ­മാ­കു­ക മാ­ത്ര­മാ­ണു്.’[3]

തിയോ ഒരു സം­ഭാ­ഷ­ണ­ത്തിൽ പ­റ­ഞ്ഞു.

ആ­രോ­ഗ്യ­മു­ള്ള ഒരു മ­നു­ഷ്യ­ന്റെ സ്വാ­ഭാ­വി­ക ശ്വാ­സം­പോ­ലെ തി­യോ­യു­ടെ ഷോ­ട്ടു­കൾ നീ­ണ്ട­തും സ്വ­ച്ഛ­വു­മാ­യി­രു­ന്നു. അ­തി­ന്റെ­യു­ള്ളി­ലേ­ക്കു ക­ഥാ­പാ­ത്ര­ങ്ങൾ ക­യ­റി­വ­ന്നു. അവർ തി­യോ­യു­ടെ കഥകൾ പ­റ­ഞ്ഞു. മാർ­ചെ­ല്ലോ മ­സ്ട്രോ­യി­നി­യും ബർ­ഗ്മാ­ന്റെ സ്ഥി­രം ന­ട­നാ­യി­രു­ന്ന ഏർ­ലാൻ­ഡ് ജോ­സ­ഫ്സ­നും തിയോ ആ­ഞ്ജ­ലോ പൗ­ലോ­സാ­യി അ­ഭി­ന­യി­ക്കു­ക­യാ­യി­രു­ന്നു. ഈ കൂടു വി­ട്ടു കൂ­ടു­മാ­റ­ലിൽ അ­സാ­ധാ­ര­ണ സൗ­ന്ദ­ര്യ­മു­ള്ള അഭിനയ മു­ഹൂർ­ത്ത­ങ്ങ­ളു­ണ്ടാ­യി. തി­യോ­യു­ടെ ച­രി­ത്ര­മെ­ന്ന പ്ര­കൃ­തി ദൃ­ശ്യ­ത്തി­ലെ മ­ണ്ണും ജലവും വാ­യു­വും അ­ഗ്നി­യും മ­ര­ങ്ങ­ളും മ­നു­ഷ്യ­രു­മൊ­ക്കെ­യാ­യി അവർ മാറി.

ക­ര­യു­ന്ന പുൽ­മേ­ടു­കൾ

1919–ൽ ഗ്രീ­സി­ലെ തെ­സ­ലോ­ണി­ക്കി­യിൽ ഒ­രു­കൂ­ട്ട­മാ­ളു­കൾ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. പെ­ട്ടി­യും കി­ട­ക്ക­യും ക­യ്യി­ലെ­ടു­ത്ത ക­റു­ത്ത വ­സ്ത്ര­ധാ­രി­ക­ളാ­യ ആ മ­നു­ഷ്യർ ഗ്രീ­സി­ലെ അ­ഭ­യാർ­ഥി­ക­ളാ­ണു്. അ­ക്കൂ­ട്ട­ത്തിൽ നാൽ­പ്പ­തു വ­യ­സ്സു തോ­ന്നി­ക്കു­ന്ന ഒരാൾ. അ­യാ­ളു­ടെ ഭാര്യ, അഞ്ചു വ­യ­സ്സാ­യ ഒ­രാൺ­കു­ട്ടി. അ­തി­ലും താഴെ ഒ­രു­പെൺ­കു­ട്ടി. അ­വ­ളു­ടെ ക­ഥ­യാ­ണു് തിയോ പ­റ­യു­ന്ന­തു്.

അ­ഭ­യാർ­ഥി­കൾ പ­റ­ഞ്ഞു:

‘ഞങ്ങൾ ഒ­ഡേ­സ­യിൽ നി­ന്നു വ­രു­ന്നു. ഗ്രീ­ക്കു­കാ­രാ­ണു്. ഞ­ങ്ങ­ളി­വി­ടേ­ക്കു പോ­രു­ന്ന­തി­നു മുൻപ് ബോൾ­ഷേ­വി­ക് വി­പ്ല­വം തു­ട­ങ്ങി­ക്ക­ഴി­ഞ്ഞി­രു­ന്നു. ര­ക്ഷ­പ്പെ­ട്ടോ­ടി­ക്ക­യ­റി­യ ക­പ്പ­ലി­ലി­രു­ന്നു് ഞ­ങ്ങൾ­ക­ണ്ടു, പു­ക­യി­ലും വെ­ടി­മ­രു­ന്നി­ലും മൂടി മാ­ഞ്ഞു­പോ­വു­ന്ന ഞ­ങ്ങ­ളു­ടെ ന­ഗ­ര­ത്തെ.’

ആ അ­ഭ­യാർ­ഥി­ക്കൂ­ട്ട­ത്തി­ലെ മ­നു­ഷ്യ­രു­ടെ മു­ഖ­ങ്ങൾ ന­ദി­യിൽ ത­രം­ഗ­ങ്ങ­ളാ­യി പ്ര­തി­ഫ­ലി­ക്കു­ന്ന­തു് തിയോ കാ­ണി­ച്ചു­ത­രു­ന്നു. അഞ്ചു വ­യ­സ്സു­കാ­രൻ തന്റെ കൂ­ടെ­നി­ന്ന ചെറിയ പെൺ­കു­ട്ടി­യോ­ടു ചോ­ദി­ച്ചു. ‘നി­ന്റെ പേ­രെ­ന്താ­ണു് ?’

‘എലേനി.’

images/madhu-akasham-01.png
യു­ളീ­സ­സ് ഗേ­സി­ന്റെ പോ­സ്റ്റർ.

എലേനി വ­ള­രു­ന്ന­യി­ട­മാ­ണു് പു­ക­യും മ­ഞ്ഞും വെ­ള്ള­ക്കെ­ട്ടു­ക­ളും വെ­ടി­മ­രു­ന്നി­ന്റെ മണവും മൂടിയ ന­ദി­യോ­രം. തി­യോ­യു­ടെ പ്ര­കൃ­തി ദൃ­ശ്യ­ങ്ങൾ­ക്കു് തോ­ക്കു് നി­റ­യൊ­ഴി­ക്കു­ന്ന­തി­ന്റെ­യും ബോംബ് സ്ഫോ­ട­ന­ങ്ങ­ളു­ടെ­യും ശ­ബ്ദ­മാ­ണു്. ആ ശ­ബ്ദ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ എലേനി വ­ള­രു­ന്നു. തി­ര­ഞ്ഞെ­ടു­പ്പു­ക­ളും ല­ഘു­ലേ­ഖ­ക­ളും മോ­ട്ടോർ സൈ­ക്കിൾ സ­വാ­രി­ക്കാ­രാ­യ പൊ­ലീ­സു­കാ­രും കാ­ല­ത്തി­ന്റെ പുക പി­ന്നി­ലേ­ക്കു കോതി മാ­റ്റി­യി­ട്ടു് പഴയ കാ­ല­ത്തു­നി­ന്നു തീ­വ­ണ്ടി­ക­ളും സർ­വ്വ­വും മൂ­ടു­ന്ന മഴയും മ­ഞ്ഞും വ­രു­ന്നു. ഒ­ര­മ്മ­യാ­യി വി­ക­സി­ക്കു­ന്ന എ­ലേ­നി­യു­ടെ മു­ഖ­ത്തി­നു്, സി­നി­മ­യു­ടെ അവസാന ഭാ­ഗ­ങ്ങ­ളിൽ വർ­ഷ­താ­പ­ങ്ങ­ളേ­റ്റു് കൂ­ടു­തൽ ഘ­നീ­ഭ­വി­ച്ച ഒരു മാർ­ബിൾ പ്ര­തി­മ­യു­ടെ ഛാ­യ­യു­ണ്ടു്. അവളിൽ നി­ന്നു് ആദ്യം അ­ക­ന്നു പോ­കു­ന്ന­തു് അ­വ­ളു­ടെ ഭർ­ത്താ­വാ­ണു്. അ­മേ­രി­ക്ക­യി­ലേ­ക്ക­യാൾ കപ്പൽ ക­യ­റു­മ്പോൾ ആ നാ­ടി­നെ­ക്കു­റി­ച്ചു് ദൃൿ­സാ­ക്ഷി വി­വ­ര­ണ­മു­ണ്ടു്. ഭൂ­ത­ഭാ­വി­വർ­ത്ത­മാ­ന­ങ്ങൾ എ­ല്ലാം തിയോ സി­നി­മ­യിൽ കൂ­ട്ടി­ക്കു­ഴ­യ്ക്കും. കാ­ണു­ന്ന­തി­നു മുൻ­കൂ­റാ­യി­വ­രു­ന്ന അ­മേ­രി­ക്കൻ വി­വ­ര­ണ­ത്തിൽ ഹ­താ­ശ­മാ­യ കാ­ല­ത്തി­ന്റെ സ്മ­ര­ണ­കൾ.

1937 ന്യൂ­യോർ­ക്ക്: ഒ­രു­പാ­ടു ക­ഷ്ട­പ്പാ­ടു­കൾ സ­ഹി­ച്ചു് ഞങ്ങൾ ന്യൂ­യോർ­ക്കി­ലെ­ത്തി­ച്ചേർ­ന്നു. മ­റി­ക­ട­ന്ന ക­ടൽ­ദൂ­രം മ­റ­ക്കാൻ ഞാൻ സം­ഗീ­ത­ത്തിൽ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടു്. ഞാ­നു­ണർ­ന്ന­തു് ഛർ­ദ്ദി മ­ണ­ക്കു­ന്ന വി­കൃ­ത­മാ­യ ഒരു മു­റി­യി­ലാ­ണു്. എന്റെ കൂ­ട്ടു­കാ­രൻ അ­ടു­ത്തു­കി­ട­ന്നു കൂർ­ക്കം വ­ലി­ക്കു­ന്നു. ഇതാണോ അ­മേ­രി­ക്ക?

അയാൾ പി­ന്നീ­ടു് ഗ്രീ­സി­ലേ­ക്കു മ­ട­ങ്ങി വ­ന്നി­ല്ല. എ­ലേ­നി­യി­ലു­ണ്ടാ­യ അ­യാ­ളു­ടെ കു­ട്ടി­കൾ യാ­ന്നീ­സും യോർ­ഗീ­സും വ­ളർ­ന്നു. നാലു വർ­ഷ­ങ്ങൾ ചു­റ്റി­ത്തി­രി­ഞ്ഞു് അ­മേ­രി­ക്ക­യിൽ നി­ന്നു് അ­യാ­ളു­ടെ ഒരു ക­ത്തു­മാ­ത്രം എ­ലേ­നി­യെ തേ­ടി­വ­ന്നു.

എലേനി ക­ത്തു­കൾ­ക്കാ­യി കാ­ത്തു­നിൽ­ക്കു­ന്ന­തി­നും മുൻ­പാ­ണു് അ­ഭ­യാർ­ഥി­കൾ താ­മ­സി­ച്ചി­രു­ന്ന ന­ദി­യോ­രം വെ­ള്ള­ത്തി­ലാ­വു­ന്ന­തു്. എ­ലേ­നി­യു­ടേ­ത­ട­ക്കം അനേകം വീ­ടു­ക­ളു­ടെ ത­ല­പ്പാ­വു­കൾ പൊ­ന്തി­നിൽ­ക്കു­ന്ന ഒരു വ­ലി­യ­ന­ദി. ന­ദി­യി­ലൂ­ടെ അ­ഭ­യാർ­ഥി സം­ഘ­ങ്ങ­ളെ­യും വ­ഹി­ച്ചു് സാ­വ­ധാ­നം നീ­ങ്ങു­ന്ന വ­ഞ്ചി­കൾ. ലോക സി­നി­മ­യിൽ അ­പൂർ­വ്വ­മാ­യ ക­ലാ­പ­ര­മാ­യ സൂ­ക്ഷ്മ­ത­കൾ ഈ ഭാ­ഗ­ങ്ങ­ളി­ലു­ണ്ടു്. പ­ര­ശ്ശ­തം വീ­ടു­കൾ, വെ­ള്ള­പ്പൊ­ക്ക­ത്തി­നു മുൻ­പും പിൻ­പു­മാ­യി അ­തീ­വ­ജാ­ഗ്ര­ത­യോ­ടെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. സി­നി­മ­യു­ടെ മൊ­ത്തം ബ­ജ­റ്റി­ന്റെ പ­കു­തി­യി­ലേ­റെ പണം ഇ­തി­ന്റെ സെ­റ്റു­കൾ നിർ­മി­ക്കാൻ ഉ­പ­യോ­ഗി­ച്ചി­രു­ന്ന­താ­യി ആ­ഞ്ജ­ലോ പൗ­ലോ­സ് ഒ­ര­ഭി­മു­ഖ­ത്തിൽ പ­റ­ഞ്ഞി­രു­ന്നു.

യാ­ന്നീ­സ് എ­ന്നു­പേ­രു­ള്ള മ­ക­നാ­ണു് യു­ദ്ധ­ത്തിൽ എ­ലേ­നി­ക്കു പി­ന്നീ­ടു ന­ഷ്ട­മാ­വു­ന്ന­തു്. അ­യാ­ളു­ടെ ശരീരം അനേകം യു­വാ­ക്ക­ളു­ടെ ശ­വ­ങ്ങ­ളു­ടെ­യ­ടു­ത്തു് കി­ട­ക്കു­ന്നു. അ­മ്മ­മാ­രു­ടെ നി­ല­വി­ളി­കൾ.

പു­ക­യും മ­ഞ്ഞും മൂടിയ ത­കർ­ന്ന വീ­ടു­ക­ളു­ടെ അ­സ്ഥി­വാ­ര­ങ്ങൾ­ക്ക­രി­കി­ലൂ­ടെ ഒരു കാലു ന­ഷ്ട­പ്പെ­ട്ട­വൻ മു­ട­ന്തി­നീ­ങ്ങു­ന്നു. ക­റു­പ്പു മൂടിയ വീ­ടി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ­ക്കു മു­ക­ളി­ലി­രു­ന്നു് എലേനി ന്യൂ­യോർ­ക്കിൽ നി­ന്നു­ള്ള ക­ത്തു് വാ­യി­ക്കു­ന്നു. വെ­ണ്മ­യിൽ തി­ള­ങ്ങു­ന്ന ഒരു മേൽ­വ­സ്ത്രം ചെ­റു­കാ­റ്റിൽ ഇ­ള­കി­യാ­ടു­ന്നു.

സിനിമ അ­വ­സാ­നി­ക്കു­ന്ന­തു് എ­ലേ­നി­യു­ടെ ജീ­വി­ച്ചി­രി­ക്കു­ന്ന, അ­വ­ളു­ടെ ഒ­രേ­യൊ­രു താ­ങ്ങാ­യ മകൻ യോർ­ഗീ­സി­ന്റെ മ­ര­ണ­ത്തോ­ടെ­യാ­ണു്. യു­ദ്ധ­ത്തിൽ മ­രി­ച്ച മ­ക­ന്റെ മൃ­ത­ദേ­ഹം വെ­ള്ള­പ്പൊ­ക്ക­ത്തിൽ മേൽ­ക്കൂ­ര ത­കർ­ന്ന പു­ര­യിൽ കി­ട­ക്കു­ന്നു.

‘എ­നി­ക്കാ­രു­ണ്ടി­നി, സ്നേ­ഹി­ക്കാ­നാ­യി എ­നി­ക്കാ­രു­മി­ല്ല. കാ­ത്തി­രി­ക്കാ­നാ­യി എ­നി­ക്കാ­രു­മി­ല്ല…

യോർഗീ… എ­ഴു­ന്നേൽ­ക്കു് മകനേ…’

എലേനി അ­ല­മു­റ­യി­ടു­ന്നു. അ­വ­ളു­ടെ ശി­ര­സു് തീ­വ്ര­മാ­യ വേ­ദ­ന­യിൽ മു­ക­ളി­ലേ­ക്കു തി­രി­യു­ന്നു. ആ­കാ­ശ­ത്തി­ന്റെ അ­ഗാ­ധ­ത­ക­ളിൽ അ­വ­ളു­ടെ രോദനം നി­റ­യു­ന്നു. അ­പ്പോൾ അ­വ­ളു­ടെ മു­ഖ­ത്തി­നു് കു­ഞ്ഞി­നെ മാ­റോ­ടു ചേർ­ത്തു് നാവു കൂർ­പ്പി­ച്ചു്, മു­ക­ളി­ലേ­ക്കു­യർ­ത്തി­യ മ­റ്റൊ­രു­മു­ഖ­ത്തോ­ടു സാ­ദൃ­ശ്യം തോ­ന്നു­ന്നു. പി­ക്കാ­സോ­യു­ടെ ‘ഗൂർ­ണി­ക്ക’ യിൽ പാ­ത­ക­ങ്ങ­ളു­ടെ ന­ടു­വി­ലി­രു­ന്നു വി­ല­പി­ക്കു­ന്ന അ­മ്മ­യു­ടെ മു­ഖ­ത്തോ­ടു്.

തി­യോ­യ്ക്ക് സ്മാ­ര­ക­ങ്ങൾ

ആ­ന്ദ്രേ ബ­സീ­നി­ന്റെ ഏ­കാ­ന്ത­ദ്വീ­പിൽ (mise-​en-scene) ഏ­റ്റ­വും മ­നോ­ഹ­ര­ങ്ങ­ളാ­യ പു­ഷ്പ­ങ്ങൾ വി­രി­യി­ച്ച­തു് തിയോ ആ­യി­രു­ന്നു. ആരോ തി­യോ­യെ അ­വ­സാ­ന­ത്തെ മോ­ഡേ­ണി­സ്റ്റ് എന്നു വി­ളി­ച്ച­തു് ഈ അർ­ഥ­ത്തി­ലു­മാ­വ­ണം. തി­യോ­യു­ടെ സീനിൿ പ­രി­ച­ര­ണ­ങ്ങൾ മ­ഹ­നീ­യ­ങ്ങ­ളാ­യി­രു­ന്നു. ഉ­ദാ­ഹ­ര­ണ­ങ്ങൾ:

Landscape in the Mist: ആ­കാ­ശ­ത്തു് ചു­റ്റി­ത്തി­രി­യു­ന്ന ഭീ­മാ­കാ­ര­നാ­യ മു­റി­വേ­റ്റ കയ്യ്. താഴെ മ­നു­ഷ്യർ പാർ­ക്കു­ന്ന­യി­ട­ങ്ങൾ. നീല സ­മു­ദ്രം.

images/madhu-akasham-02.png
‘ഡ­സ്റ്റ് ഓഫ് ടൈമി’ന്റെ പോ­സ്റ്റർ.

Ulysses’ Gaze: കോ­രി­ച്ചൊ­രി­യു­ന്ന മഴയിൽ കു­ട­ക്കീ­ഴിൽ നി­ന്നു സി­നി­മാ കാ­ണു­ന്ന ആൾ­ക്കൂ­ട്ടം. ക­റു­ത്ത കു­ട­ക­ളു­ടെ വ­വ്വാൽ സ­മു­ദ്രം. രാ­ത്രി­യിൽ ഏതോ ഒ­രാ­ഭി­ചാ­ര ക്രി­യ­യി­ലെ­ന്ന­പോ­ലെ ക­ത്തി­ച്ച മെ­ഴു­കു­തി­രി­ക­ളു­മാ­യി ന­ട­ന്നു­നീ­ങ്ങു­ന്ന പ­ര­ശ്ശ­തം ക­റു­ത്ത വ­സ്ത്ര­ധാ­രി­കൾ.

ഡാ­ന്യൂ­ബ് ന­ദി­യി­ലൂ­ടെ അ­ജ്ഞാ­ത­സ്ഥ­ല­ത്തേ­ക്കു് ഒഴുകി നീ­ങ്ങു­ന്ന ക­പ്പ­ലിൽ മു­റി­വേ­റ്റ ഭീ­മാ­കാ­ര­നാ­യൊ­രു യോ­ദ്ധാ­വി­നെ­പ്പോ­ലെ ലെനിൻ പ്ര­തി­മ.

Eternity and A Day: അ­ല­ക്സാ­ണ്ട­റു­ടെ സ­മു­ദ്ര­തീ­ര­ത്തെ വീടു്. പ­ഞ്ചാ­ര­മ­ണൽ. ദീ­പ്ത­മാ­യ നീല സ­മു­ദ്രം. ആ­കാ­ശ­ത്തു് പറവകൾ. ഇ­ട­യ്ക്കൊ­രു സ­ന്ദർ­ശ­ന­ത്തി­നെ­ത്തു­ന്ന ഹെ­ലി­കോ­പ്റ്റർ. ഇ­റ്റ­ലി­യിൽ­നി­ന്നു് ഗ്രീ­ക്കു ക­വി­യു­ടെ നാ­ട്ടി­ലേ­ക്കു­ള്ള തി­രി­ച്ചു വരവു്. കവിയെ എ­തി­രേൽ­ക്കു­ന്ന ഗ്രാ­മീ­ണർ. വാ­ക്കു­ക­ളു­ടെ വിൽപ്പന-​വാങ്ങലും.

Weeping Meadow: ന­ദി­യോ­ര­ത്തെ അ­ഭ­യാർ­ഥി­ക്കൂ­ട്ട­ങ്ങ­ളു­ടെ­താ­വ­ളം. ചെ­റു­തും വ­ലു­തു­മാ­യ അനേകം വീ­ടു­കൾ അ­തി­ലൂ­ടെ കാണാം. ബ്രൂ­ഗെൽ ചി­ത്ര­ത്തി­ലെ­ന്ന പോലെ മ­നു­ഷ്യർ വിവിധ ജോ­ലി­ക­ളി­ലേർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്—മൃ­ഗ­ങ്ങൾ—സൈ­ക്കിൾ­സ­വാ­രി­ക്കാർ.

ഉ­ണ­ക്കാ­നി­ട്ടി­രി­ക്കു­ന്ന വെ­ള്ള­യു­ടു­പ്പു­കൾ. അതിൽ പ്ര­തി­ഫ­ലി­ക്കു­ന്ന വെ­ടി­യൊ­ച്ച­കൾ, ഉ­ടു­പ്പു­ക­ളു­ടെ വെൺ­മ­യി­ലേ­ക്കു ചാ­യു­ന്ന മരണം.

വെ­ള്ള­പ്പൊ­ക്കം. ജ­ലോ­പ­രി­ത­ല­ത്തിൽ എ­ത്തി­നോ­ക്കു­ന്ന മേൽ­ക്കൂ­ര­കൾ. നീണ്ട കൈ­ക­ളു­ള്ള ചെ­റു­വ­ഞ്ചി­കൾ. അ­ല­ക്സി­യു­ടെ അച്ഛൻ; ഹ­താ­ശ­നാ­യ കാ­മു­ക­ന്റെ മ­ര­ണ­ശേ­ഷം, ജ­ല­യാ­ത്ര: ശ­വ­ഘോ­ഷ­യാ­ത്ര. വ­ഞ്ചി­ക­ളി­ലു­റ­പ്പി­ച്ച ക­റു­ത്ത കൊടി. ക­റു­ത്ത വ­സ്ത്ര­ധാ­രി­കൾ. കരിയൻ ഡ്രോ­യു­ടെ ദുഃ­ഖ­ഭ­രി­ത­മാ­യ വയലിൻ.

മരം നിറയെ, പൂ­ത്തു­നിൽ­ക്കു­ന്ന വി­ചി­ത്ര പു­ഷ്പ­ങ്ങ­ളെ­പ്പോ­ലെ, കൊ­ന്നു­കെ­ട്ടി­ത്തു­ക്കി­യ ആടുകൾ. അ­വ­യു­ടെ ഛേ­ദി­ച്ച ശ­രീ­രാ­വ­യ­വ­ങ്ങ­ളിൽ­നി­ന്നു് ഒ­ലി­ച്ചി­റ­ങ്ങു­ന്ന രക്തം. വേ­രു­ക­ളി­ലൂ­ടെ നി­ല­ത്തു പ­ട­രു­ന്ന ചു­വ­ന്ന നദി.

തി­യോ­യു­ടെ അ­വ­സാ­ന­ത്തെ പൂർ­ത്തി­യാ­യ ചി­ത്രം. Dust of Time: ത­കർ­ന്നു കി­ട­ക്കു­ന്ന ടി.വി. മോ­ണി­റ്റ­റു­ക­ളു­ടെ കൂ­ട്ടം. നി­ല­ത്തു് മൂ­ന്നാ­മ­ത്തെ ചി­റ­കി­നു­വേ­ണ്ടി കൈ നീ­ട്ടു­ന്ന മാ­ലാ­ഖ­യു­ടെ ചി­ത്രം. ഈ സീൻ കട്ടു ചെ­യ്യു­ന്ന­തു് മ­ഞ്ഞു­മൂ­ടി­ക്കി­ട­ക്കു­ന്ന ലേബർ ക്യാം­പി­ലേ­ക്കാ­ണു് (സൈ­ബീ­രി­യ). അ­ടു­ത്ത സീനിൽ നി­ന്നു് ഒരു ശബ്ദം: ‘ആ മാലാഖ നി­ല­വി­ളി­ച്ചു മൂ­ന്നാം ചി­റ­കി­നു­വേ­ണ്ടി.’

കു­റി­പ്പു­കൾ

[1] Eleni Karaindrou. ഗ്രീ­ക്ക് കം­പോ­സർ. തിയോ ആ­ഞ്ജ­ലോ പൗ­ലോ­സി­ന്റെ മി­ക്ക­വാ­റും എല്ലാ സി­നി­മ­കൾ­ക്കും സംഗീത സം­വി­ധാ­നം നിർ­വ­ഹി­ച്ചി­ട്ടു­ണ്ടു്.

[2] ഗാർ­സി­യോ ലോർ­ക്ക.

[3] Theo Angelopoulos. Interviews Edited by: Dan Fainaru.

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു.

തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം.

ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം.

‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു.

2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്.

‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ.

ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു.

ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Akashaththinte Akrithi; Deerkhachathuram (ml: ആ­കാ­ശ­ത്തി­ന്റെ ആകൃതി; ദീർ­ഘ­ച­തു­രം).

Author(s): K. M. Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-02.

Deafult language: ml, Malayalam.

Keywords: Article, K. M. Madhusudhanan, Akashaththinte Akrithi; Deerkhachathuram, കെ. എം. മ­ധു­സൂ­ദ­നൻ, ആ­കാ­ശ­ത്തി­ന്റെ ആകൃതി; ദീർ­ഘ­ച­തു­രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Image of Theo Angelopoulos, by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.