SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/madhu-ot-01.jpg
Untitled by Mansour Ghandriz, a painting by Mansoor Ghandriz (1936–1966).
ഒ­റ്റ­ക്ക­ണ്ണു്
മ­ധു­സൂ­ദ­നൻ
images/cover-madhu.jpg

ഒ­രു­കൂ­ട്ടം പാ­മ്പു­കൾ ഒ­രു­മി­ച്ചു അ­നു­ഗ­മി­ക്കു­ന്ന ഒരു പാ­മ്പാ­ട്ടി­യു­ടെ രൂ­പ­ത്തി­ലാ­യി­രു­ന്നു രാ­ധാ­കൃ­ഷ്ണ­നെ ആ­ദ്യ­മാ­യി ഞാൻ കാ­ണു­ന്ന­തു്. അ­യാൾ­ക്കു പി­റ­കിൽ ഇ­ല­ക്ട്രി­ക്ക് വ­യ­റു­ക­ളു­ടെ പാ­മ്പിൻ ചു­രു­ളു­കൾ. മ­കു­ടി­പോ­ലെ തോ­ന്നി­ക്കു­ന്ന പഴയ 16 എം എം ബോ­ളെ­ക്സു് കാമറ ക­യ്യി­ലു­ണ്ടു്. ചു­മ­രു­ക­ളി­ലെ ഓരോ ചി­ത്ര­ത്തി­നു­മു­മ്പി­ലും നി­ന്നു് അയാൾ ചി­ത്ര­ങ്ങ­ളെ­ടു­ക്കു­ന്നു. സ്ഥി­ര­മാ­യി അ­ല­ങ്കോ­ല­പ്പെ­ട്ടു കി­ട­ക്കു­ന്ന മു­ടി­യും താ­ടി­യും. കു­ഞ്ഞു­ന്നാ­ളി­ലെ­പ്പോ­ഴോ പുൽ­ത്തൈ­ലം എ­ടു­ത്തു­കു­ടി­ച്ച­തി­ന്റെ സൈഡ് എ­ഫെ­ക്ട് ആ­ണെ­ന്നാ­ണു് അയാൾ പ­റ­യാ­റു­ണ്ടാ­യി­രു­ന്ന­തു്. വയറും ക­ണ്ണു­ക­ളും ക­ല­ങ്ങി­യി­രു­ന്നു. മ­ദ്യ­പി­ക്കാ­ന­റി­യാ­ത്ത, സ­സ്യാ­ഹാ­രി­യാ­യ അ­യാ­ളു­ടെ ക­ണ്ണു­കൾ ഒരു മു­ഴു­ക്കു­ടി­യ­ന്റേ­തു പോലെ സ­ദാ­നേ­ര­വും ചു­വ­ന്നി­രു­ന്നു.

കോ­ഴി­ക്കോ­ടു് ഞങ്ങൾ ചി­ത്ര­കാ­ര­ന്മാ­രു­ടെ­യും ശി­ല്പി­ക­ളു­ടെ­യും കൂ­ട്ടാ­യ്മ­യാ­യ റാ­ഡി­ക്കൽ പെ­യി­ന്റേ­ഴ്സ് ആൻഡ് സ്കൾ­പ്റ്റേ­ഴ്സ് അ­സോ­സി­യേ­ഷ ന്റെ ചി­ത്ര­ക­ലാ പ്ര­ദർ­ശ­നം രേ­ഖ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു രാ­ധാ­കൃ­ഷ്ണൻ. അയാൾ അ­ന്നു് ചി­ത്രീ­ക­രി­ച്ച ഫിലിം റോ­ളു­കൾ വെ­ളി­ച്ചം ക­ണ്ടി­ല്ല. ബോം­ബ­യി­ലെ ഫിലിം ലാ­ബു­ക­ളി­ലൊ­ന്നി­ലെ ഇ­രു­ളി­ലെ­വി­ടെ­യോ അതു് അ­പ്ര­ത്യ­ക്ഷ­മാ­യി.

ബ­യോ­സ്കോ­പ് എന്ന സിനിമ നിർ­മി­ക്കു­ന്ന­തു് ര­ണ്ടാ­യി­ര­ത്തി എ­ട്ടി­ലാ­ണു്. എ­ന്നാൽ ബ­യോ­സ്കോ­പ്പി­ന്റെ കാ­ല­ഘ­ട്ട­ത്തി­ലേ­ക്കും സി­നി­മ­യു­ടെ ആ­വിർ­ഭാ­വ ച­രി­ത്ര­ത്തി­ലേ­ക്കും ചെ­ന്നു­പെ­ടു­ന്ന­തു് അ­തി­നും വളരെ മുൻ­പാ­ണു്. 1998-ൽ ‘ബാ­ലാ­മ­ണി­യ­മ്മ’ എന്ന ഡോ­ക്യൂ­മെ­ന്റ­റി­യോ­ടു കൂ­ടി­യാ­ണു് അതു തു­ട­ങ്ങു­ന്ന­തു്.

images/madhu-ot-03.jpg

പലതരം യാ­ത്ര­കൾ… അ­ന്വേ­ഷ­ണ­ങ്ങ­ളി­ലൂ­ടെ ക­ണ്ടെ­ത്തി­യ സി­നി­മ­യു­ടെ ആ­രം­ഭ­കാ­ല­ത്തെ വി­ചി­ത്ര­മാ­യ മു­ഖ­ങ്ങ­ളു­ള്ള കാ­മ­റ­കൾ, ‘നിഴലു പി­ടു­ത്ത­ത്തെ’ താ­ങ്ങു­ന്ന മെ­ലി­ഞ്ഞ മൂ­ന്നു­കാ­ലു­ക­ളു­ള്ള ‘ട്രൈ­പോ­ഡു­കൾ’, ഒരു വി­ചി­ത്ര­ജീ­വി­യെ­പ്പോ­ലെ തു­റു­ക­ണ്ണു­ക­ളി­ലൂ­ടെ തീ­ക്ഷ്ണ­വെ­ളി­ച്ചം പാ­യി­ക്കു­ന്ന ക­റു­ത്ത ശ­രീ­ര­മു­ള്ള വി­വി­ധ­യി­നം ലൈ­റ്റു­കൾ, വെ­ള്ളി­വെ­ളി­ച്ച­ത്തിൽ പ­ട­രു­ന്ന ആ­ദ്യ­കാ­ല നാ­യി­ക­മാ­രു­ടെ ഗൂ­ഢ­മ­ന്ദ­സ്മി­ത­ങ്ങൾ, മു­ക­ളി­ലേ­ക്കു­യ­രു­ന്ന കം­സ­ന്റെ കി­രീ­ടം വെച്ച തല, സ­ലു­ങ്കെ­യു­ടെ വി­ഷാ­ദ­ഛാ­യ­യു­ള്ള ഭാ­നു­മ­തി, ഹ­രി­ശ്ച­ന്ദ്ര രാ­ജാ­വി­ന്റെ കൊ­ട്ടാ­രം…

പ്ര­കാ­ശ­പ­രീ­ക്ഷ­ണ­ശാ­ല

ഈ അ­ന്വേ­ഷ­ണ­യാ­ത്ര­ക­ളി­ലെ­ല്ലാം രാ­ധാ­കൃ­ഷ്ണൻ നി­ശ്ശ­ബ്ദ­നാ­യി കൂ­ടെ­യു­ണ്ടാ­കും. ഞ­ങ്ങ­ളു­ടെ കൂടെ സദാ ജാ­ഗ­രൂ­ക­നാ­യി പഴയ ഒരു പെ­ന്റാ­ക്സ് സ്റ്റിൽ കാ­മ­റ­യും. രാ­ധാ­കൃ­ഷ്ണൻ സി­നി­മ­യി­ലേ­ക്കു് പ്ര­വേ­ശി­ച്ചു തു­ട­ങ്ങി­യി­ട്ടേ­യു­ള്ളു. തി­ര­ക്കു­ക­ളി­ല്ല. ഡൽ­ഹി­യിൽ നി­ന്നു് ഞാൻ അ­യാ­ളു­ടെ തി­രു­വ­ന­ന്ത­പു­ര­ത്തെ വീ­ട്ടി­ലേ­ക്കു വരും. വാ­ട­ക­വീ­ട്ടി­ലെ ജീ­വി­ച്ചു­പോ­കു­വാൻ­ത­ന്നെ സൗ­ക­ര്യ­ങ്ങ­ളൊ­ന്നു­മി­ല്ലാ­ത്ത കു­ടു­സ്സാ­യ മു­റി­കൾ ഞ­ങ്ങ­ളു­ടെ സ്റ്റു­ഡി­യോ ആയി രൂ­പാ­ന്ത­ര­പ്പെ­ടും. പ­രീ­ക്ഷ­ണ­ശാ­ല­യിൽ ടോർ­ച്ചു­ലൈ­റ്റും, ക­ണ്ണാ­ടി­യും, മെ­ഴു­കു­തി­രി­ക­ളു­മൊ­ക്കെ ഉ­പ­യോ­ഗി­ച്ചു് സ്റ്റി­ല്ലു­ക­ളെ­ടു­ക്കും. ഞങ്ങൾ നിർ­മി­ക്കു­വാൻ­പോ­കു­ന്ന സി­നി­മ­ക­ളു­ടെ പ്രാ­രം­ഭ­പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണു്! അതിൽ താ­ത്കാ­ലി­ക­മാ­യി അ­ഭി­ന­യി­ക്കു­ന്ന­തു് രാ­ധാ­കൃ­ഷ്ണ­ന്റെ ഭാര്യ ലതയും അ­വ­രു­ടെ രണ്ടു കു­ഞ്ഞു­ങ്ങ­ളും. വെ­ളി­ച്ച­ത്തിൽ ഇ­ത്ര­യും ര­മി­ച്ച, റെം­ബ്രാ­ന്റ ല്ലാ­തെ മ­റ്റൊ­രാ­ളെ കാ­ണു­ന്ന­തു കാ­മ­റാ­മാൻ എം. ജെ. രാ­ധാ­കൃ­ഷ്ണ­നെ­യാ­ണു്. ബാ­ലാ­മ­ണി­യ­മ്മ­യെ കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി­യി­ലൂ­ടെ­യാ­ണു് ഞങ്ങൾ പ­രി­ച­യ­ത്തി­ലാ­വു­ന്ന­തു്. വെ­ളി­ച്ച­വും ഞ­ങ്ങ­ളു­ടെ പ്ര­ധാ­ന­പ്പെ­ട്ട ഒരു സു­ഹൃ­ത്താ­യി. പി­ന്നീ­ടു് വ­ള­രെ­ക്കാ­ലം ഞങ്ങൾ മൂ­വ­രും വി­വി­ധ­ങ്ങ­ളാ­യ പ്ര­കാ­ശ­പ­രീ­ക്ഷ­ണ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്നു. വീ­ട്ടി­ലെ ഉ­പ­യോ­ഗ­ത്തി­ലി­രി­ക്കു­ന്ന ക­രി­ക്ക­ല­ങ്ങൾ, മസാല ഭ­ര­ണി­കൾ, ഫ്ര­യി­ങ് പാൻ, പല പ്ര­ദേ­ശ­ങ്ങ­ളിൽ നി­ന്നു് ഞങ്ങൾ ശേ­ഖ­രി­ച്ച ഉ­പ­യോ­ഗ­ശൂ­ന്യ­മാ­യ വ­സ്തു­ക്കൾ എ­ന്നി­വ­യു­മാ­യി അ­ഭി­നേ­താ­ക്കൾ മൂ­വ­രെ­യും കൂ­ട്ടി­ക്ക­ലർ­ത്തി ചി­ത്ര­ലേ­ഖ­ന­ത്തി­നു­ള്ള ക­രു­ക്ക­ളൊ­രു­ക്കി. വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് പ്ര­വർ­ത്ത­നം നി­ല­ച്ചു­പോ­യ, തു­രു­മ്പി­ച്ച പലതരം കാ­മ­റ­കൾ, ദ്ര­വി­ച്ച­തും, ചി­ല്ലു­ട­ഞ്ഞ­തു­മാ­യ വി­ള­ക്കു­കൾ തു­ട­ങ്ങി­യ­വ രാ­ജ്യ­ത്തി­ന്റെ പല മൂ­ല­ക­ളിൽ­നി­ന്നും ഞങ്ങൾ വി­ല­കൊ­ടു­ത്തു വാ­ങ്ങി­യി­ട്ടു­ണ്ടു്. വീ­ട്ടിൽ കു­ടും­ബാം­ഗ­ങ്ങൾ­ക്കി­ല്ലാ­തി­രു­ന്ന സ്ഥാ­ന­ബ­ഹു­മാ­ന­ങ്ങൾ ഈ പ­ഴ­ഞ്ചൻ സാ­ധ­ന­ങ്ങൾ­ക്കു് കി­ട്ടി­യി­രു­ന്നു. നല്ല ഇ­രി­പ്പി­ട­ങ്ങൾ, പ­ട്ടി­യും പൂ­ച്ച­യും തട്ടി ഉ­ട­യാ­തി­രി­ക്കാൻ സദാ ജാ­ഗ­രൂ­ക­രാ­യ കാ­വൽ­ക്കാർ, എ­ല്ലാം. സ്വ­ന്തം ക­ണ്ണു­ക­ളേ­ക്കാൾ കാ­ര്യ­മാ­യി ഞങ്ങൾ അവയെ സം­ര­ക്ഷി­ച്ചു­പോ­ന്നു. ഇ­പ്പോ­ഴു­മു­ണ്ടു് ആ ക­ണ്ണു­കൾ ഞ­ങ്ങ­ളി­രു­വ­രു­ടെ­യും വീ­ടു­ക­ളിൽ, ഉ­ട­യാ­തെ സ്വ­സ്ഥ­മാ­യ ഇ­രി­പ്പി­ട­ങ്ങ­ളിൽ.

വെ­ളി­ച്ചം വ­രു­ന്ന­തു് ജ­ന­ല­ഴി­ക­ളി­ലൂ­ടെ പു­റ­ത്തു­നി­ന്നാ­ണു്. കു­ട്ടി­ക­ളോ മറ്റോ ഉ­ച്ച­നേ­ര­ത്തു പി­ടി­ച്ചി­രി­ക്കു­ന്ന ക­ണ്ണാ­ടി­യിൽ നി­ന്നു് അ­ക­ത്തേ­ക്കു് വ­രു­ന്ന വെ­ളി­ച്ചം. തീ­ക്ഷ്ണ പ്ര­കാ­ശ­ത്തി­ന്റെ ആ അമ്പ് വ­ന്നു­പ­തി­ക്കു­ന്ന­തു് അ­ക­ത്തെ ഊൺ­മേ­ശ­യിൽ വ­ച്ചി­രി­ക്കു­ന്ന ചി­ല്ലു­ട­ഞ്ഞ വി­ള­ക്കി­ന്റെ­യും തു­രു­മ്പെ­ടു­ത്ത കാ­മ­റ­യു­ടെ­യും പു­റ­ത്താ­ണു്.

images/madhu-ot-02.jpg

ഇ­താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ സ്റ്റിൽ­ലൈ­ഫ്! ഇ­തി­ലേ­ക്കു് കു­ട്ടി­ക­ളു­ടെ മു­ഖ­ങ്ങൾ ഇ­ട­യ്ക്കു ക­ട­ത്തി­വി­ടും. മു­റി­യു­ടെ അരണ്ട പ്ര­കാ­ശ­വും ക­ണ്ണാ­ടി­യിൽ നി­ന്നു­ള്ള വെ­ളി­ച്ച­വും ചേർ­ന്നു് വി­ള­ക്കി­നെ­യും കാ­മ­റ­യെ­യും അ­തി­ബൗ­ധി­ക­ത­ല­ത്തി­ലേ­ക്കു­യർ­ത്തും. ചേർ­ത്തു­വ­യ്ക്കു­ന്ന മു­ഖ­ങ്ങൾ­ക്കു ഒരു പ്ര­ത്യേ­ക ശോഭ കൈ­വ­രും. അ­ക്കാ­ല­ത്തു എന്റെ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന പെ­ന്റാ­ക്സ് കാമറ കൊ­ണ്ടു് പ­ല­കോ­ണിൽ നി­ന്നും ചി­ത്ര­ങ്ങ­ളെ­ടു­ക്കും. ഡൽ­ഹി­യിൽ പ്രി­ന്റി­ങ് മെഷീൻ ഉ­പ­യോ­ഗി­ക്കാ­തെ ഫിലിം നെ­ഗ­റ്റീ­വു­ക­ളിൽ നി­ന്നും പ്രി­ന്റു­ക­ളെ­ടു­ക്കു­ന്ന ഒരാളെ എ­നി­ക്കു പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നു. അ­യാ­ളു­ടെ കൂടെ നി­ന്നു് പ്രി­ന്റു­ക­ളെ­ടു­ത്തു വി­ശ­ദ­മാ­യ പ­രി­ശോ­ധ­ന ന­ട­ത്തും. ഇ­താ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ പ്രാ­ഥ­മി­ക­മാ­യ ഛാ­യാ­ഗ്ര­ഹ­ണ രീതി. ഈ പ്ര­കാ­ശ­സ­ങ്ക­ല­ന പ്ര­ക്രി­യ­യു­പ­യോ­ഗി­ച്ചു തു­ടർ­ന്നു ഞങ്ങൾ പലതരം പ­രീ­ക്ഷ­ണ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്നു. ല­ത­യു­ടെ ‘ഊ­ണ്മു­റി സ്റ്റു­ഡി­യോ­യിൽ’ 16 മി­ല്ലീ­മീ­റ്റർ സെ­ല്ലു­ലോ­യി­ഡി­ലു­ണ്ടാ­ക്കി­യ ‘ആ­ത്മ­ചി­ത്രം’ എന്ന ഹി­ന്ദി സി­നി­മ­യു­ടെ പല ഷോ­ട്ടു­ക­ളും ഞ­ങ്ങ­ളെ­ടു­ത്തി­ട്ടു­ണ്ടു്.

ചെ­മ്മീൻ സിനിമ

ആ­യി­ട­യ്ക്കു് ഞ­ങ്ങ­ളി­രു­വ­രും­ചേർ­ന്നു ഒരു ഡോ­ക്യു­മെ­ന്റ­റി ചെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു. മ­ത്സ്യ­വ്യ­വ­സാ­യ­ത്തി­ലെ അ­നീ­തി­ക­ളെ­ക്കു­റി­ച്ചാ­ണു് സിനിമ. ചെ­മ്മീൻ സം­സ്ക­ര­ണ ഫാ­ക്ട­റി­ക­ളിൽ ജോ­ലി­യെ­ടു­ക്കു­ന്ന സ്ത്രീ­ക­ളെ ചൂഷണം ചെ­യ്യു­ന്ന­താ­ണു് പ്ര­മേ­യം. കേരളം, മ­ഹാ­രാ­ഷ്ട്ര, ഗു­ജ­റാ­ത്തു് തു­ട­ങ്ങി­യ സം­സ്ഥാ­ന­ങ്ങ­ളി­ലെ മ­ത്സ്യ­സം­സ്ക­ര­ണ ഫാ­ക്ട­റി­ക­ളാ­ണു് ഷൂ­ട്ടു­ചെ­യ്യേ­ണ്ട­തു്, ഫിലിം ക്രൂ­വിൽ പ­ല­പ്പോ­ഴും ഞങ്ങൾ ര­ണ്ടു­പേർ മാ­ത്ര­മേ­യു­ള്ളു. കാ­മ­റ­യും ഉ­പ­ക­ര­ണ­ങ്ങ­ളും ചു­മ­ക്കു­ന്ന­തു് പ്ര­ധാ­ന­മാ­യും ഞ­ങ്ങ­ളി­രു­വ­രും തന്നെ. ഞങ്ങൾ സ്റ്റു­ഡി­യോ ബോം­ബ­യി­ലേ­ക്കും പോർ­ബ­ന്ദ­റി­ലേ­യ്ക്കും മാ­റ്റി.

images/madhu-ot-07.jpg

ബോം­ബ­യിൽ തൊ­ഴി­ലാ­ളി­ക­ളോ­ടൊ­ത്തു പ്ര­വർ­ത്തി­ക്കു­ന്ന ആ­ക്ടി­വി­സ്റ്റു­കൾ കാ­ണി­ച്ചു­ത­രു­ന്ന ഫാ­ക്ട­റി­ക­ളാ­ണു് ഞങ്ങൾ ഷൂ­ട്ട് ചെ­യ്യു­ക. ചെ­മ്മീ­ന്റെ തോ­ലു­പൊ­ളി­ക്കു­ന്ന­യി­ട­ങ്ങ­ളാ­ണു് ഫാ­ക്ട­റി­യു­ടെ ര­ഹ­സ്യ­സ്ഥാ­ന­ങ്ങൾ. ഏ­റ്റ­വു­മ­ധി­കം ചൂ­ഷ­ണ­മ­നു­ഭ­വി­ക്കു­ന്ന സ്ത്രീ­ക­ളാ­ണു് അവിടെ ജോ­ലി­ചെ­യ്യു­ന്ന­തു്. ഫാ­ക്ട­റി ഉടമകൾ കാ­ണി­ക്കു­വാ­നി­ഷ്ട­പ്പെ­ടാ­ത്ത ഇ­ടു­ങ്ങി­യ ഇ­ട­ങ്ങ­ളി­ലാ­യി­രി­ക്കും ഞ­ങ്ങൾ­ക്കു ഷൂ­ട്ട് ചെ­യ്യേ­ണ്ടി വരിക. ആ പ്ര­ദേ­ശം മു­ഴു­വൻ നരകം പോലെ ഇ­രു­ണ്ട­താ­യി­രി­ക്കും. നിൽ­ക്കു­ന്ന ത­റ­യി­ലെ ചെ­മ്മീൻ ക­ഴു­കി­യ വെ­ള്ളം മ­ര­ണ­ത്തി­ന്റെ ഇളം ത­ണു­പ്പു­പോ­ലെ കാ­ലു­ക­ളിൽ­പ്പ­ട­രും. ചെ­മ്മീൻ പൊ­ളി­ക്കു­ന്ന സ്ത്രീ­ക­ളു­ടെ­യി­ട­ങ്ങ­ളിൽ വെ­ളി­ച്ചം മ­ടി­ച്ചു മാ­ത്ര­മേ പ്ര­വേ­ശി­ക്കു­ക­യു­ള്ളു. അ­വ­രു­ടെ മു­ഖ­ങ്ങ­ളിൽ മാ­ത്രം നി­ലാ­വു­ദി­ക്കു­ന്നി­ല്ല.

അ­വ­രു­ടെ മു­ഖ­ങ്ങ­ളി­ലേ­ക്കും പ­ണി­യെ­ടു­ക്കു­ന്ന കൈ­ക­ളി­ലേ­യ്ക്കും രാ­ധാ­കൃ­ഷ്ണൻ കാമറ കേ­ന്ദ്രീ­ക­രി­ക്കും. ലോക സി­നി­മാ ച­രി­ത്ര­ത്തിൽ തന്നെ ഏ­റ്റ­വും കു­റ­ച്ചു ലൈ­റ്റു­കൾ ചി­ത്രീ­ക­ര­ണ­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ച­യാൾ രാ­ധാ­കൃ­ഷ്ണ­നാ­യി­രി­ക്കും. അയാൾ സൂ­ര്യ­വെ­ളി­ച്ച­ത്തെ മാ­ത്ര­മു­പ­യോ­ഗി­ച്ചു സി­നി­മ­യു­ണ്ടാ­ക്കാൻ ആ­ഗ്ര­ഹി­ച്ചി­രു­ന്നു. അയാൾ ചി­ത്രീ­ക­രി­ച്ച മി­ക­ച്ച ഡേ ലൈ­റ്റ് ഷോ­ട്ടു­കൾ സൂ­ര്യ­നെ മാ­ത്രം ആ­ശ്ര­യി­ച്ചി­ട്ടു­ള്ള­താ­യി­രു­ന്നു. രാ­ത്രി­ഷോ­ട്ടു­ക­ളിൽ മി­ക­ച്ച­വ ഒ­ന്നോ­ര­ണ്ടോ ലൈ­റ്റു­കൾ മാ­ത്ര­മു­പ­യോ­ഗി­ച്ച­വ­യും. ഡേ ലൈ­റ്റിൽ സിനിമ ചി­ത്രീ­ക­രി­ക്കു­മ്പോൾ വീ­ടി­നുൾ­ഭാ­ഗ­ത്താ­ണെ­ങ്കിൽ അയാൾ മേൽ­ക്കൂ­ര­യി­ലെ ഓടു് ചി­ല­തു് ഇ­ള­ക്കി­മാ­റ്റി സൂ­ര്യ­വെ­ളി­ച്ചം മു­റി­യി­ലേ­യ്ക്കു ക­ട­ന്നു­വ­രാൻ അ­വ­സ­ര­മു­ണ്ടാ­ക്കും. ക­ണ്ണാ­ടി­യും മ­റ്റു­മു­പ­യോ­ഗി­ച്ചു വെ­ളി­ച്ച­ത്തെ ക­ഥാ­പാ­ത്ര­ങ്ങ­ളി­ലേ­ക്കും മ­റ്റും പ്ര­വേ­ശി­പ്പി­ക്കും. മു­ക­ളിൽ­നി­ന്നു പ്ര­വേ­ശി­ക്കു­ന്ന ഈ സ്വാ­ഭാ­വി­ക പ്ര­കാ­ശം കാ­മ­റ­യു­ടെ ലെൻ­സു­മാ­യി നല്ല ഇ­ണ­ക്ക­ത്തി­ലാ­ണു്. ഇ­ത്ത­രം പ്രാ­യോ­ഗി­ക പ­രി­ച­ര­ണ­ങ്ങ­ളി­ലാ­ണു് ഇ­മേ­ജു­കൾ­ക്കു തെ­ളി­മ­യു­ണ്ടാ­കു­ന്ന­തു്. ഇ­ല­ക്ട്രി­ക് ബൾ­ബു­ക­ളു­ടെ അ­മി­ത­പ്ര­യോ­ഗം കൊ­ണ്ടു് സു­ന്ദ­ര­നെ­മാ­ത്ര­മേ കൂ­ടു­തൽ സു­ന്ദ­ര­നാ­ക്കാൻ കഴിയൂ. അതു് വി­രൂ­പ­നെ കൂ­ടു­തൽ വി­രൂ­പ­നാ­ക്കും.

ഡോ­ക്യൂ­മെ­ന്റ­റി­യു­ടെ ഈ ന­ര­ക­ഭൂ­പ­ട­ത്തിൽ­നി­ന്നു് ര­ക്ഷ­പെ­ടാ­നാ­യി ഇ­ട­യ്ക്കെ­ല്ലാം ഞാൻ ചെ­യ്യാ­നി­രി­ക്കു­ന്ന—ചെ­യ്യാൻ ക­ഴി­യു­മോ എന്നു തീർ­ച്ച­യി­ല്ലാ­ത്ത ബ­യോ­സ്കോ­പ് സി­നി­മ­യി­ലേ­ക്കു് ശ്ര­ദ്ധ­തി­രി­ക്കും. ബോം­ബ­യി­ലെ ചോർ­ബ­സാ­റിൽ വളരെ പ­ഴ­ക്കം­ചെ­ന്ന കാമറ—ഉ­പ­ക­ര­ണ­ങ്ങ­ളു­ടെ വലിയ ശേ­ഖ­ര­മു­ണ്ടു്. അ­ക്കാ­ല­ത്തു വ­ലി­യൊ­രു ഓപ്പൺ എയർ മ്യൂ­സി­യം പോ­ലെ­യാ­ണു് ചോർ ബസാർ.

സിനിമ വ­രു­ന്ന­തി­നും മുൻപു മു­ത­ലു­ള്ള കാ­ല­ത്തെ കാ­മ­റ­കൾ, പരസ്യ ചി­ത്ര­ങ്ങൾ, ഗ്രാ­മ­ഫോൺ, റേ­ഡി­യോ, മൈ­ക്കു­കൾ, സ്പീ­ക്ക­റു­കൾ… ലോക മ­ഹാ­യു­ദ്ധ­ങ്ങൾ ക­ഴി­ഞ്ഞ­തി­നു ശേ­ഷ­മു­ള്ള അ­വ­ശി­ഷ്ട­ങ്ങ­ളിൽ ഭൂ­രി­ഭാ­ഗ­വും അവിടെ കി­ട്ടും. ഞങ്ങൾ ആ കൂ­മ്പാ­ര­ങ്ങൾ­ക്കി­ട­യിൽ പരതാൻ തു­ട­ങ്ങും. തകര ടി­ന്നു­ക­ളിൽ പ്രി­ന്റു­ചെ­യ്തി­രി­ക്കു­ന്ന ഗോ­ഹർ­ജാൻ, പി­ഞ്ഞാ­ണ­ങ്ങ­ളി­ലെ ഹ­ണ്ടർ­വാ­ലി നാ­ദി­യാ, ക­ല­ണ്ട­റു­ക­ളി­ലെ പേ­ഷ്യൻ­സ് കൂ­പ്പർ, കാ­ളി­യ­ന്റെ പു­റ­ത്തു­നി­ന്നു് നൃ­ത്തം ചെ­യ്യു­ന്ന മ­ന്ദാ­കി­നി­യു­ടെ കൃ­ഷ്ണൻ ഇ­ങ്ങ­നെ­യെ­ത്ര സു­ന്ദ­രി­ക­ളെ­യാ­ണു് ആ ദൃ­ശ്യ­ങ്ങ­ളു­ടെ സ്വി­മ്മി­ങ് പൂളിൽ നി­ന്നു് ഞങ്ങൾ പൊ­ക്കി­യെ­ടു­ത്തി­രി­ക്കു­ന്ന­തു്.

images/leica-camera.jpg

കാ­മ­റ­യു­ടെ കൂ­ട്ട­ത്തിൽ പഴയ ഒരു ലൈ­ക്ക­എം. സി­ക്സ് കാ­മ­റ­യു­മു­ണ്ടാ­യി­രു­ന്നു. ഹെൻറി കാർ­ട്ടി­യർ ബ്രെ­സോൺ ഉ­പ­യോ­ഗി­ച്ചി­രു­ന്ന­ത­ര­ത്തി­ലു­ള്ള കാ­മ­റ­യാ­ണു്. അ­ന്ന­തി­നു് രണ്ടു-​മൂന്നു ലക്ഷം രൂപ വില വരും. ഞാൻ മോ­ഹ­ക്ക­ണ്ണു­കൊ­ണ്ടു് കാ­മ­റ­യെ­ത്ത­ന്നെ ധ്യാ­നി­ച്ചു­കൊ­ണ്ടു നി­ന്നു. ക­ട­ക്കാ­രൻ കു­റ­ഞ്ഞ വി­ല­യാ­യ ആ­റാ­യി­രം രൂ­പ­ക്കു് തരാം എന്നു പ­റ­ഞ്ഞു. വി­ല­യ­ന്വേ­ഷി­ക്കു­മ്പോ­ഴൊ­ക്കെ ഹി­ന്ദി­യ­റി­യാ­ത്ത രാ­ധാ­കൃ­ഷ്ണൻ ഒരു തുകൽ കഷണം കൊ­ണ്ടു് ലൈക്ക കാമറ തി­രു­മ്മി വെ­ളു­പ്പി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­ല്പ­നേ­രം ക­ഴി­ഞ്ഞു ക­ട­ക്കാ­രൻ നോ­ക്കു­മ്പോൾ രാ­ധാ­കൃ­ഷ്ണ­ന്റെ ക­യ്യി­ലി­രു­ന്ന ലൈക്ക കാമറ മ­ഹാ­യു­ദ്ധ­ങ്ങ­ളു­ടെ പൊ­ടി­നീ­ങ്ങി പു­തു­പു­ത്തൻ എ­ന്ന­പോ­ലെ തി­ള­ങ്ങു­ന്നു. ‘എന്നെ വി­ര­ല­മർ­ത്തി ക്ലി­ക്കു ചെ­യ്യൂ, ഞാൻ നി­ങ്ങ­ളു­ടെ മുഖം അ­ന­ശ്വ­ര­മാ­ക്ക­ട്ടെ’ എ­ന്നു് പറയും മ­ട്ടിൽ പ്ര­ശോ­ഭി­ക്കു­ന്നു. ക­ച്ച­വ­ട­ക്കാ­രൻ വില തി­രു­ത്തി ‘എ­നി­ക്കു തെ­റ്റി­യ­താ­ണു്. ഈ കാമറ ഞാൻ വിൽ­ക്കു­ന്നി­ല്ല. ഇ­പ്പോൾ ഇ­തി­ന്റെ വില വ­ള­രെ­കൂ­ടു­ത­ലാ­ണു്.’ അയാൾ പ­റ­ഞ്ഞു.

ദാദാ സാഹബ് ഫാൽ­ക്കെ ഇ­ന്ത്യ­യി­ലെ ആ­ദ്യ­ത്തെ ക­ഥാ­സി­നി­മ­യാ­യ ‘രാജാ ഹ­രി­ശ്ച­ന്ദ്ര’ ഷൂ­ട്ടു ചെ­യ്യാ­നു­പ­യോ­ഗി­ച്ചി­രു­ന്ന വി­ല്യം­സൺ കാ­മ­റ­യു­ടെ ഒരു പ­തി­പ്പു് ഞ­ങ്ങ­ള­വി­ടെ ക­ണ്ടി­രു­ന്നു. ഞ­ങ്ങ­ളു­ടെ തി­ര­ച്ചി­ലി­ന്റെ ഏ­കാ­ഗ്ര­ത ക­ണ്ടി­ട്ടാ­വ­ണം ക­ച്ച­വ­ട­ക്ക­ണ്ണു­കൾ ഓ­രോ­ന്നി­ന്റെ­യും വില കൂ­ട്ടി­കൊ­ണ്ടി­രു­ന്നു. ചോർ ബ­സാ­റി­ലെ ഇ­മേ­ജു­കൾ­ക്കു­വേ­ണ്ടി­യു­ള്ള തി­ര­ച്ചിൽ സ­ത്യ­ങ്ങൾ മാ­ത്ര­മെ­ഴു­തി­യ ഒരു ച­രി­ത്ര­പു­സ്ത­കം വാ­യി­ക്കു­ന്ന­തു് പോ­ലെ­യാ­ണു്. ഡൽ­ഹി­യി­ലെ ചാ­ന്ദി­നി ചൗക് ചോർ ബ­സാ­റി­നേ­ക്കാൾ വ­ലു­തും പല വാള ്യ­ങ്ങ­ളു­മു­ള്ള ഒരു ബൃ­ഹ­ദ്ഗ്ര­ന്ഥ­മാ­ണു്. ചാ­ന്ദി­നി ചൗക് പ­ശ്ചാ­ത്ത­ല­മാ­യി വ­രു­ന്ന, ഇ­മേ­ജു­ക­ളു­ടെ ക­ഥ­പ­റ­യു­ന്ന ഒരു സിനിമ തന്നെ അ­ക്കാ­ല­ത്തു ഞങ്ങൾ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്.

images/madhu-ot-04.jpg

മാ­സ­ങ്ങൾ­ക്കു ശേഷം ഞാൻ ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടി ൽ ഒരു പ്ര­ദർ­ശ­ന­ത്തി­നാ­യി പോയി. ന്യൂ­യോർ­ക്കി­ന­ടു­ത്ത പ്ര­ദേ­ശ­മാ­യ ന്യൂ­ജേ­ഴ്സി­യിൽ ഒരു ഭീ­മാ­കാ­രൻ ചോർ ബ­സാ­റു­ണ്ടു്, ‘അ­മേ­രി­ക്കൻ മ്യൂ­സി­യം ഓഫ് മൂ­വി­ങ് ഇമേജ്’. അ­വി­ടെ­യു­ണ്ടാ­യി­രു­ന്നു ചാൾസ് ഉർബിൻ 1897-ൽ വി­ക­സി­പ്പി­ച്ചെ­ടു­ത്ത ‘ഉർബിൻ ബ­യോ­സ്കോ­പ്’. സ്വാ­മി­ക്ക­ണ്ണു വിൻ­സെ­ന്റ് തമിഴ് നാ­ട്ടി­ലെ തീ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും പി­ന്നീ­ടു് വാ­റു­ണ്ണി ജോസഫ് കേ­ര­ള­ത്തി­ലും ആ­ദ്യ­മാ­യി ‘സിനിമ’ കാ­ണി­ച്ച ഉ­പ­ക­ര­ണം.

ഉർബിൻ ബ­യോ­സ്കോ­പ്പി­ന്റെ ഞാൻ വരച്ച ചി­ത്ര­ങ്ങൾ കാ­ണി­ച്ചു ചാ­ന്ദി­നി ചൗ­ക്കി­ലെ ഒരു കാമറ മെ­ക്കാ­നി­ക്കി­നെ­കൊ­ണ്ടു് പ­ണി­യി­പ്പി­ച്ചെ­ടു­ത്ത മെ­ഷി­നാ­യി­രു­ന്നു ഞ­ങ്ങ­ളു­ടെ സി­നി­മ­യി­ലെ നായകൻ.

തോ­ന്ന­യ്ക്കൽ കണ്ട കാ­ഴ്ച­കൾ
images/madhu-ot-09.jpg

വർ­ഷ­ങ്ങൾ­ക്കു മുൻ­പു് തോ­ന്ന­യ്ക്ക­ലെ ആശാൻ സ്റ്റു­ഡി­യോ സ­ന്ദർ­ശി­ച്ച­പ്പോൾ ഞാൻ എ­ടു­ത്ത­താ­ണീ­ച്ചി­ത്രം. അ­ന്നു് അവിടെ ക­രി­ങ്കൽ ക്വാ­റി­കൾ ഉ­ണ്ടാ­ക്കു­ന്ന­തു് പോ­ലെ­യു­ള്ള വ­ലി­യ­തോ­തി­ലു­ള്ള നിർ­മാ­ണ പ്ര­വർ­ത്ത­ന­ങ്ങൾ തു­ട­ങ്ങി­യി­ട്ടി­ല്ല. ഗൃ­ഹ­നാ­ഥൻ ക­രു­ണ­യെ­ഴു­തി പൂർ­ത്തി­യാ­ക്കി ഒ­ന്നു് ന­ട­ന്നി­ട്ടു വരാം എ­ന്നു് പ­റ­ഞ്ഞു ഇ­പ്പോൾ പു­റ­ത്തേ­യ്ക്കു പോ­യി­ട്ടേ­യു­ള്ളു എന്ന തോ­ന്ന­ലു­ണ്ടാ­കു­ന്ന വീടു്. പ­ത്താം ത­ര­ത്തിൽ പ­ഠി­ക്കു­മ്പോൾ മു­ണ്ട­ശ്ശേ­രി പറഞ്ഞ ‘പൊ­ട്ട­മ­ണ്ണെ­ണ്ണ­ത്തി­രി ക­ത്തി­ച്ചു വെ­ച്ച­തി­ന്റെ പാടു്’ ഞാൻ ഉ­മ്മ­റ­ത്തു് ഒരു ഡി­ക്ട­റ്റീ­വി­നെ­പ്പോ­ലെ പരതി നോ­ക്കി. കൂ­ടെ­യു­ണ്ടാ­യി­രു­ന്ന കാ­മ­റാ­മാൻ രാ­ധാ­കൃ­ഷ്ണൻ ‘അ­ക­ത്തു വെ­ളി­ച്ചം കു­റ­വാ­ണു്’ എ­ന്നു് പ­രാ­തി­പ­റ­ഞ്ഞു. ‘അ­ക­ത്താ­യി­രു­ന്നു വെ­ളി­ച്ചം, വി­വ­രി­ച്ചാൽ തീ­രാ­ത്ത വെ­ളി­ച്ചം!’ എ­ന്നു് ഞാൻ മ­ന­സ്സി­ലും പ­റ­ഞ്ഞു. പു­റ­ത്തെ ചു­മ­രിൽ ഉ­ച്ച­യ്ക്കു് പ­ന്ത്ര­ണ്ടു­മ­ണി­യു­ടെ പ­ര­ന്ന­വെ­ളി­ച്ചം. കു­റ­ച്ചു­നേ­രം കാ­ത്തി­രു­ന്നാൽ സാ­യാ­ഹ്ന വെ­ളി­ച്ചം ചു­മ­രിൽ ക­വി­ത­യെ­ഴു­തു­ന്ന­തു് കാണാം. ആ­ശാ­ന്റെ സ്വ­ന്തം കൈ­പ്പ­ട­യിൽ. ഞങ്ങൾ അ­ടു­ത്തു­ക­ണ്ട വൃ­ക്ഷ­ഛാ­യ­യിൽ കാ­ത്തി­രി­ക്കാൻ തീ­രു­മാ­നി­ച്ചു. കവിത വാ­യി­ക്കു­വാൻ. അ­ടു­ത്ത നി­മി­ഷ­ത്തിൽ രാ­ധാ­കൃ­ഷ്ണൻ, വ­ള­രെ­കാ­ല­മാ­യി അയാൾ ചോ­ദി­ക്കാൻ ആ­ഗ്ര­ഹി­ച്ചി­രു­ന്ന­തു­പോ­ലെ എ­ന്നെ­നി­ക്കു­തോ­ന്നി­യ ഒരു ചോ­ദ്യം ചോ­ദി­ച്ചു. ‘മ­ധു­വി­നു് ഇ­ന്ത്യ­യിൽ ഏ­റ്റ­വും ഇ­ഷ്ട­പ്പെ­ട്ട സി­നി­മാ ഛാ­യാ­ഗ്രാ­ഹ­കൻ ആ­രാ­ണു്?’ ‘ഒ­ന്ന­ല്ല, മൂ­ന്നു­പേ­രാ­ണു്, മൂ­വ­രെ­യും ഒ­രു­പോ­ലെ­യി­ഷ്ടം! സു­ബ്ര­തോ മിത്ര, വി കെ മൂർ­ത്തി, എം ജെ രാ­ധാ­കൃ­ഷ്ണൻ.’ പ­ടി­ഞ്ഞാ­റ് വെയിൽ ചായാൻ തു­ട­ങ്ങി­യി­രു­ന്നു. പ­റ­ഞ്ഞു­റ­പ്പി­ച്ച­തു­പോ­ലെ ഗു­ജ­റാ­ത്തി­ലെ ഗോ­ത്ര­വർ­ഗ്ഗ­ക്കാ­രു­ടെ ചു­മർ­ചി­ത്രം പോലെ ആ­ശാ­ന്റെ വീ­ടി­ന്റെ പു­റ­ത്തെ ചു­മ­രിൽ കവിത വന്നു!

സു­ബ്ര­തോ മിത്ര

ഇ­രു­പ­തു­ക­ളിൽ മോ­ട്ടോർ വാ­ഹ­ന­ങ്ങൾ നന്നേ കു­റ­വു്. ഇ­ല­ക്ട്രി­ക് ബൾ­ബു­ക­ളും വിരളം. ‘ഹലോ’ എ­ന്നു­ള്ള നി­ര­ന്ത­ര ഒ­ച്ച­കൾ ഇല്ല. രാ­ത്രി­ക്കു് രാ­ത്രി­യു­ടെ നിറം മാ­ത്ര­മേ­യു­ള്ളു. സ്വ­പ്ന­ങ്ങ­ളി­ലും എ­പ്പോ­ഴും ഇ­രു­ണ്ട വെ­ളി­ച്ചം. ആ വെ­ളി­ച്ച­ത്തിൽ സ്വ­പ്ന­ങ്ങൾ കാണാൻ തന്നെ പ്ര­യാ­സം. ഇ­തി­നേ­ക്കാൾ കൂ­ടു­തൽ വെ­ളി­ച്ച­മു­ണ്ടു് ‘പഥേർ പാ­ഞ്ചാ­ലി’ എന്ന സി­നി­മ­യിൽ. 1928-ലെ വെ­ളി­ച്ച­ത്തി­ലാ­ണു് ബി­ഭൂ­തി­ഭൂ­ഷൻ ബ­ന്ദോ­പാ­ധ്യാ­യ ‘പഥേർ പാ­ഞ്ചാ­ലി’എ­ഴു­തു­ന്ന­തു്. സ­ത്യ­ജി­ത് റേ അതു് സി­നി­മ­യാ­ക്കു­ന്ന­തു് 1955-ലും. വെ­ളി­ച്ച­ത്തി­നു കാ­ര്യ­മാ­യ വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടു്. കാൽ നൂ­റ്റാ­ണ്ടി­ന­പ്പു­റ­ത്തെ, ഏ­താ­ണ്ടു് മ­ങ്ങി­പ്പോ­യ വെ­ളി­ച്ച­ത്തെ തി­രി­കെ കൊ­ണ്ടു­വ­രി­ക­യാ­യി­രു­ന്നു സു­ബ്ര­തോ മി­ത്ര­യും, ബാൻസി ച­ന്ദ്ര­ഗു­പ്ത യും, സ­ത്യ­ജി­ത് റേയും കൂടി ‘അ­പു­ത്ര­യ’ത്തിൽ ചെ­യ്ത­തു്. മൂ­ന്നും­കൂ­ടി മു­ന്നൂ­റ്റി­നാ­ല്പ­ത്തി­ര­ണ്ട് മി­നി­റ്റി­ന്റെ നീ­ള­മു­ള്ള മാ­ന­വീ­യ­ത­യു­ടെ ഒരു വെ­ളി­ച്ച­ക്കീ­റു്.

സ­ത്യ­ജി­തു് റേ­യു­ടെ ര­ണ്ടാ­മ­ത്തെ സിനിമ ‘അ­പ­രാ­ജി­തോ’യി­ലാ­ണു് സു­ബ്ര­തോ കൂ­ടു­തൽ തി­ള­ങ്ങി­യ­തു്. ഒ­രു­പ­ക്ഷെ അതു് ഇ­ന്ത്യ­യി­ലെ ഏ­റ്റ­വും സി­നി­മാ­റ്റി­ക് ആയ മു­ഖ­മു­ള്ള ബ­നാ­റ­സ് ഘാ­ട്ട് പ്ര­ധാ­ന­വേ­ഷ­ത്തിൽ അ­ഭി­ന­യി­ച്ച­തു് കൊ­ണ്ടാ­യി­രി­ക്കാം. പ­ട­വു­ക­ളിൽ നിർ­ത്തി­യി­ട്ടി­രി­ക്കു­ന്ന ഓ­ല­ക്കു­ട­ക­ളിൽ വി­ശ്ര­മി­ക്കു­ന്ന പ്രാ­വു­കൾ, ഇ­രു­മ്പു ഗ­ദ­ക­ളു­മാ­യി വ്യാ­യാ­മം ചെ­യ്യു­ന്ന ഗു­സ്തി­ക്കാർ, തൊടാൻ തോ­ന്നു­ന്ന ന­ദീ­ജ­ലം, ഹ­രി­ഹ­റി­ന്റെ വീ­ട്ടി­ലേ­ക്കു­ള്ള ഇ­ടു­ങ്ങി­യ പാത, സർ­ഭ­ജ­യ­യു­ടെ അ­ടു­ക്ക­ള, പ­ഠി­ക്കാ­നാ­യി അപു ക­ത്തി­ച്ചു­വെ­ച്ച റാ­ന്തൽ വി­ള­ക്കു്, ബ­നാ­റ­സി­ലെ പ്ര­ഭാ­തം, ഉ­ച്ച­നേ­രം, സ­ന്ധ്യ­യാ­വാൻ തു­ട­ങ്ങു­ന്ന ആകാശം, അ­ക­ല­ങ്ങ­ളിൽ മൺ­വി­ള­ക്കു­കൾ കണ്ണു ചി­മ്മു­ന്ന രാ­ത്രി, ഹ­രി­ഹ­റി­ന്റെ മ­ര­ണ­ത്തിൽ ന­ടു­ങ്ങി കൂ­ട്ട­മാ­യി ചി­റ­ക­ടി­ച്ചു് പ­റ­ന്നു­യ­രു­ന്ന പ­ക്ഷി­കൾ… എ­ല്ലാം കൃ­ത്യ­മാ­യ അളവിൽ സു­ബ്ര­തോ വെ­ളി­ച്ച­ത്തെ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ദ്വാ­രം വെ­ങ്കി­ട സ്വാ­മി നാ­യി­ഡു വയലിൻ വാ­യി­ക്കു­ന്ന­തു­പോ­ലെ ഒരു സ്വ­ര­വും കൂ­ടു­ത­ലി­ല്ല, കു­റ­വു­മി­ല്ല. സി­നി­മ­യ്ക്കു വെ­ള്ളി വെ­ളി­ച്ചം (silver screen) എ­ന്നു് പേ­രി­ട്ട­തും പ്ര­പ­ഞ്ച­ത്തിൽ ചാ­ര­നി­റ­ങ്ങൾ­ക്കു ഭംഗി കൂ­ടി­യ­തും ‘അ­പ­രാ­ജി­തോ’ ക­ണ്ട­തി­നു ശേ­ഷ­മാ­വാ­നാ­ണു് സാ­ധ്യ­ത.

വി കെ മൂർ­ത്തി­യു­ടെ ക­ട­ലാ­സ്സ് പൂവ്
images/madhu-ot-06.jpg

വഖ്ത് നേ കിയാ…’ എ­ന്നു് തു­ട­ങ്ങു­ന്ന പാ­ട്ടു് കേ­ട്ടി­ട്ടു­ണ്ടോ?’

‘ഇല്ല.’

‘1959-ൽ ഹി­ന്ദി­യിൽ പി­ടി­ച്ച ‘കാഗസ് കെ ഫൂൽ’ എന്ന പ­ട­ത്തി­ലേ­താ­ണു്, എസ് ഡി ബർമ ന്റെ സം­ഗീ­ത­സം­വി­ധാ­ന­ത്തിൽ ഗീ­താ­ദ­ത്ത് പാ­ടു­ന്ന­തു്… ഇ­ന്നും ഇ­ന്ത്യ മു­ഴു­വൻ കേൾ­ക്കു­ന്ന പാ­ട്ടാ­ണു്, അ­ടു­ത്ത കാ­ല­ത്തു് അ­മി­താ­ഭ്ബ­ച്ചൻ പാടി കൂ­ടു­തൽ പ്ര­ശ­സ്ത­മാ­ക്കി­യി­ട്ടു­ണ്ടു്.’

‘അ­തി­സു­ന്ദ­രി­യാ­യ വഹീദ റ­ഹ്മാ­നും വി­കാ­ര­പ­ര­വ­ശ­നാ­യ ഗു­രു­ദ­ത്തും അ­ഭി­ന­യി­ച്ച ഗാനം…’

‘എ­ങ്ങ­നെ­യാ­ണു് പാ­ട്ടു് സീൻ ഷൂ­ട്ട് ചെ­യ്യേ­ണ്ട­തു് എ­ന്നു് പ­ഠി­പ്പി­ക്കു­ന്ന ചി­ത്രീ­ക­ര­ണം. ശാ­ന്തി­യിൽ നി­ന്നു്, ഗു­രു­ദ­ത്തു് സി­നി­മാ സം­വി­ധാ­യ­ക­നാ­യി അ­ഭി­ന­യി­ച്ച ക­ഥാ­പാ­ത്രം സു­രേ­ഷ് സിൻഹ അ­ക­ലു­ന്ന­തു് മ­നോ­ഹ­ര­മാ­യ ഒരു സൂം ഷോ­ട്ടിൽ തു­ട­ങ്ങു­ന്ന ഗാ­ന­രം­ഗം ഞാൻ പലതവണ ക­ണ്ടി­ട്ടു­ണ്ടു്’

രാ­ധാ­കൃ­ഷ്ണ­ന്റെ ചു­വ­ന്ന റോ­സാ­പ്പൂ പോ­ലെ­യു­ള്ള ക­ണ്ണു­കൾ വി­ട­രാൻ തു­ട­ങ്ങി.

‘ആ­രാ­ണു് കാമറാ മാൻ?’

‘വി കെ മൂർ­ത്തി’

ബ­യ­സ്ക്കോ­പ്പി­നു് ദേശീയ അ­വാർ­ഡ് വാ­ങ്ങാ­നാ­യി ഡൽ­ഹി­യിൽ ഊഴം കാ­ത്തി­രി­ക്കു­മ്പോൾ എന്റെ മു­ന്നിൽ വളരെ അ­ക­ലെ­യ­ല്ലാ­തെ മെ­ലി­ഞ്ഞു­ണ­ങ്ങി­യ മൂർ­ത്തി സാബ് ക­സേ­ര­യി­ലി­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹം ദാദാ സാഹബ് ഫാൽ­ക്കെ പു­ര­സ്കാ­രം സ്വീ­ക­രി­ക്കു­വാൻ വ­ന്ന­താ­യി­രു­ന്നു.

എന്റെ ലാ­പ്ടോ­പ്പിൽ ആ ഗാ­ന­ചി­ത്രീ­ക­ര­ണ­മു­ണ്ടു്. ഞാ­നെ­പ്പോ­ഴും കാ­ണു­ന്ന സിനിമ രംഗം. ഹൃ­ദി­സ്ഥ­മാ­യ പാ­ട്ടു്!

ഞ­ങ്ങൾ­ക്കി­രു­വർ­ക്കു­മി­ട­യി­ലേ­ക്കു് ഗീ­താ­ദ­ത്തി­ന്റെ വി­ഷാ­ദ­ച്ചു­വ­യു­ള്ള ശബ്ദം ഒ­ഴു­കി­വ­രാൻ­തു­ട­ങ്ങി. ഫിലിം സ്റ്റു­ഡി­യോ­യാ­ണു് ലൊ­ക്കേ­ഷൻ. അ­ണ­ഞ്ഞു­പോ­യ ഫിലിം ലൈ­റ്റു­ക­ളും റി­ഫ്ല­ക്ട­റു­ക­ളു­മാ­ണു് പ­ശ്ചാ­ത്ത­ല­ത്തിൽ. ഗാനം പു­രോ­ഗ­മി­ക്കു­മ്പോൾ റെം­ബ്രാൻ­ഡി­ന്റെ വെ­ളി­ച്ച­ത്തി­ര­പോ­ലെ മു­ക­ളിൽ നി­ന്നു് ഒരു കനത്ത പ്ര­കാ­ശ രശ്മി ഫ്രെ­യ്മി­നെ ര­ണ്ടാ­യി­പ്പ­കു­ക്കു­ന്നു. ഗാ­നാ­വ­സാ­ന­ത്തിൽ രണ്ടു പ്ര­കാ­ശ­കി­ര­ണ­ങ്ങ­ളാ­ണു് ഗു­രു­ദ­ത്തി­നെ­യും വഹീദ റ­ഹ്മാ­നെ­യും വെ­ളി­ച്ച­ത്തിൽ ഒ­രു­മി­പ്പി­ക്കു­ന്ന­തു്. പി­ന്നീ­ടൊ­രി­ക്കൽ മൂർ­ത്തി­സാ­ബ് ഇ­ങ്ങ­നെ പ­റ­ഞ്ഞു ‘രണ്ടു സാ­ധാ­ര­ണ ക­ണ്ണാ­ടി ക­ഷ­ണ­ങ്ങൾ മാ­ത്ര­മാ­ണു് കൂ­ടു­ത­ലാ­യി ഞാൻ ഇ­തി­ന്റെ ചി­ത്രീ­ക­ര­ണ­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ച­തു് ’.

‘ആള് കൊ­ള്ളാ­മ­ല്ലോ, എ­വി­ടു­ത്തു­കാ­ര­നാ­ണു്?’

മൈ­സൂർ­ക്കാ­രൻ. ‘സാ­ഹി­ബ് ബീബി ഔർ ഗുലാം, പ്യാ­സാ തു­ട­ങ്ങി­യ പ്ര­ശ­സ്ത ഹി­ന്ദി സി­നി­മ­ക­ളു­ടെ­യും ഛാ­യാ­ഗ്ര­ഹ­കൻ വി കെ മൂർ­ത്തി­യാ­ണു്. 2014-ൽ ബാം­ഗ­ളൂ­രിൽ വ­ച്ചു് മൂർ­ത്തി സാബ് അ­ന്ത­രി­ച്ചു.’

ഛാ­യാ­ഗ്ര­ഹ­ണ മി­ക­വു­കൊ­ണ്ടു് ഇ­പ്പോ­ഴും ഇ­ന്ത്യ­യി­ലെ ജ­ന­ങ്ങൾ കാ­ണു­ന്ന സി­നി­മ­യാ­ണു് ‘കാഗസ് കെ ഫൂൽ’.

നി­ലാ­വിൽ­ക്കു­ളി­ച്ച ക­രി­ങ്കാ­ളി
images/madhu-ot-05.jpg

ബ­യോ­സ്കോ­പ്പി­നു ശേ­ഷ­വും ഞ­ങ്ങ­ളി­രു­വ­രും പല സി­നി­മാ പ്രൊ­ജെ­ക്ടു­ക­ളും ഒ­രു­മി­ച്ചു ചെ­യ്തി­ട്ടു­ണ്ടു്. ബ­യോ­സ്കോ­പ്പി­ന്റെ ഒ­ന്നാം ഭാ­ഗ­മാ­യ ‘ഷാം­ബ­രി­ക് ഖ­രോ­ലി­ക’ (‘മാ­ജി­ക് ലാ­ന്റേൺ’, സിനിമ നിർ­മി­ച്ച­തു് ഇ­ന്ത്യാ ഫൌ­ണ്ടേ­ഷൻ ഫോർ ദി ആർ­ട്സ് ആ­യി­രു­ന്നു.), പത്തു മ­ണി­ക്കൂ­റി­ലേ­റെ ദൈർ­ഘ്യ­മു­ള്ള ‘അമ്മ ദൈ­വ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള’ കാളി, 2018-ലെ കേ­ര­ള­ത്തി­ലെ പ്ര­ള­യ­ത്തെ­ക്കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി… എ­ല്ലാം ഇ­രു­ട്ടിൽ സു­ഖ­മാ­യി ഉ­റ­ങ്ങു­ക­യാ­ണു്.

മൂ­ന്നു് വർ­ഷ­ങ്ങൾ­ക്കു മു­മ്പു് ചി­ത്രം വ­ര­യ്ക്കാ­നും, സി­നി­മ­യു­ണ്ടാ­ക്കു­വാ­നു­മാ­യി കേ­ര­ള­ത്തിൽ ഞാ­നൊ­രു സ്റ്റു­ഡി­യോ പണിതു. മറ്റു സി­നി­മ­കൾ­ക്കി­ട­യി­ലെ തി­ര­ക്കി­ലും അയാൾ പ­തി­വാ­യി ഇവിടെ വരും. ആദ്യ വരവിൽ ഞങ്ങൾ പ­തി­വു­പോ­ലെ തൃ­ശ്ശൂ­രി­ലെ ചോർ ബ­സാ­റിൽ പോയി വി­ള­ക്കു­ക­ളും മു­ക്കാ­ലി­ക­ളും വാ­ങ്ങി­ക്കൊ­ണ്ടു വന്നു. അ­യാൾ­ത­ന്നെ കോ­ണി­യി­ലും മ­റ്റും കയറി നി­ന്നു് വി­ള­ക്കു­കൾ സ­ജ്ജീ­ക­രി­ച്ചു. ഇ­ല­ക്ട്രീ­ഷ്യ­ന്റെ ജോ­ലി­ക­ഴി­ഞ്ഞ­പ്പോൾ അയാൾ പി­റു­പി­റു­ത്തു. ‘ഇ­നി­യൊ­രു ട്രോ­ളി കൂടി വേ­ണ്ടി­വ­രും, അ­ടു­ത്ത ത­വ­ണ­യാ­കാം’.

മ­രി­ക്കു­ന്ന­തി­നു് ര­ണ്ടു­മാ­സ­ത്തി­നു മു­മ്പു് രാ­ധാ­കൃ­ഷ്ണൻ സ്റ്റു­ഡി­യോ­യിൽ വീ­ണ്ടും വന്നു. ഒരു ഷൂ­ട്ടി­ങ്ങി­നു ദു­ബാ­യി­ലേ­ക്കു പോ­കാ­നാ­യി കൊ­ച്ചി എ­യർ­പോർ­ട്ടിൽ വ­ന്ന­താ­യി­രു­ന്നു. എന്റെ ജ­ന്മ­നാ­ടാ­യ ആ­ല­പ്പു­ഴ­യിൽ നടന്ന ഒരു വി­ചി­ത്ര­സം­ഭ­വ­ത്തെ ആ­ധാ­ര­മാ­ക്കി ഒരു ഫീ­ച്ചർ ഫിലിം ത­യ്യാ­റാ­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു രാ­ധാ­കൃ­ഷ്ണ­നോ­ടു് മു­മ്പു് സം­സാ­രി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. അതു് ഞാ­നോർ­മ്മി­പ്പി­ച്ചു കൊ­ണ്ടി­രു­ന്നു. പ­റ്റി­യ ഒരു നിർ­മ്മാ­താ­വി­ല്ല. നിർ­മ്മാ­താ­വി­നെ തേ­ടി­പ്പി­ടി­ച്ചു സി­നി­മ­യു­ണ്ടാ­ക്കു­ക­യാ­ണെ­ങ്കി­ലോ, ലാഭം കൊ­ണ്ടു­വ­രാ­നാ­യി സ്ക്രി­പ്റ്റിൽ പല മാ­റ്റ­ങ്ങ­ളും വ­രു­ത്തേ­ണ്ടി­വ­രും. തീ­യേ­റ്റ­റു­ക­ളിൽ പടം എ­ന്താ­യാ­ലും ഓ­ടു­ക­യു­മി­ല്ല. അതു് വേണ്ട. ആ­ലോ­ചി­ച്ചു­റ­പ്പി­ച്ചി­രി­ക്കു­ന്ന സിനിമ മാ­ത്രം ചെ­യ്താൽ മതി. ന­മ്മു­ടെ അ­റി­വു­കൾ ന­മ്മ­ളോ­ടു് പ­റ­യു­ന്ന സിനിമ. അ­റി­വാ­ണു് വെ­ളി­ച്ചം; സി­നി­മ­യും. അ­തു­കൊ­ണ്ടു് ഞാൻ ത­ന്നെ­യാ­ണു് കീ­ശ­യും ബാ­ഗു­മി­ല്ലാ­ത്ത നിർ­മാ­താ­വു്. ‘ടൈ­റ്റ് ബ­ജ­റ്റാ­ണു്, പണം ചു­രു­ക്കി ചി­ല­വി­ടേ­ണ്ടി­വ­രും’ ഞാൻ പ­റ­ഞ്ഞു.

അയാൾ ചെറിയ വാ­ച­ക­ങ്ങ­ളെ പ­റ­യാ­റു­ണ്ടാ­യി­രു­ന്നു­ള്ളു. ‘ലൈ­റ്റ് ഒ­ന്നു­മെ­ടു­ക്കാ­തെ ഷൂ­ട്ടു ചെ­യ്യാം. രാ­ത്രി­യിൽ ഷൂ­ട്ടു ചെ­യ്യാ­നാ­യി ന­മ്മു­ടെ കൈ­യ്യിൽ കു­റ­ച്ചു ചെറിയ ലൈ­റ്റു­ക­ളൊ­ക്കെ ഉ­ണ്ട­ല്ലോ, രണ്ടു ചെറിയ കാ­മ­റ­യും… അതു് മതി!’

അയാൾ ജീ­വി­താ­വ­സാ­നം വരെ ഞാ­നു­ണ്ടാ­ക്കു­ന്ന ദൃ­ശ്യ­ബിം­ബ­ങ്ങൾ­ക്കാ­യി എന്റെ കൂടെ നി­ന്നു.

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

എം ജെ രാ­ധാ­കൃ­ഷ്ണൻ
images/m_g_radhakrishnan.jpg

മൗ­ലി­ക­മാ­യ പ­രി­ച­ര­ണ­രീ­തി­കൾ കൊ­ണ്ടു് മ­ല­യാ­ള­ത്തി­ലെ എ­ക്കാ­ല­ത്തെ­യും മി­ക­ച്ച ച­ല­ച്ചി­ത്ര­ങ്ങൾ­ക്കു് ഛാ­യാ­ഗ്ര­ഹ­ണം നിർ­വ­ഹി­ച്ചു. രാ­ധാ­കൃ­ഷ്ണൻ ജ­നി­ച്ച­തു് കൊ­ല്ലം ജി­ല്ല­യി­ലെ പു­ന­ലൂ­രിൽ തൊ­ളി­ക്കോ­ടു് എന്ന പ്ര­ദേ­ശ­ത്താ­ണു്. നൂ­റ്റി പ­തി­നേ­ഴു ഫീ­ച്ചർ ഫി­ലി­മു­കൾ­ക്കു വേ­ണ്ടി പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള രാ­ധാ­കൃ­ഷ്ണൻ മ­ല­യാ­ള­സി­നി­മ­യി­ലെ പ്ര­മു­ഖ­രാ­യ എല്ലാ സം­വി­ധാ­യ­ക­രു­ടെ ചി­ത്ര­ങ്ങൾ­ക്കും ഛാ­യാ­ഗ്ര­ഹ­ണം നിർ­വ­ഹി­ച്ചി­ട്ടു­ണ്ടു്. ഏ­ഴു­ത­വ­ണ സം­സ്ഥാ­ന ച­ല­ച്ചി­ത്ര പു­ര­സ്കാ­രം ല­ഭി­ച്ചു. ബ­യോ­സ്കോ­പ്, വീ­ട്ടി­ലേ­ക്കു­ള്ള വഴി, പാ­പ്പി­ലി­യോ ബുദ്ധ… തു­ട­ങ്ങി­യ ഏഴു ചി­ത്ര­ങ്ങൾ­ക്കു് ഛാ­യാ­ഗ്ര­ഹ­ണ­ത്തി­നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ ല­ഭി­ച്ചു. 2018-ൽ ‘ഓള്’ എന്ന ച­ല­ച്ചി­ത്ര­ത്തി­ന്റെ ഛാ­യാ­ഗ്ര­ഹ­ണ­ത്തി­നു് ദേശീയ പു­ര­സ്കാ­ര­വും ല­ഭി­ച്ചു. 2019 ജൂലൈ 12-നു് അ­ന്ത­രി­ച്ചു.

കാ­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ഫോ­ട്ടോ­ഗ്രാ­ഫു­കൾ: മ­ധു­സൂ­ദ­നൻ, വി­ക്കീ­പ്പീ­ഡി­യ.

Colophon

Title: Ottakkannu (ml: ഒ­റ്റ­ക്ക­ണ്ണു്).

Author(s): Madhusudhanan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-22.

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Ottakkannu, മ­ധു­സൂ­ദ­നൻ, ഒ­റ്റ­ക്ക­ണ്ണു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Untitled by Mansour Ghandriz, a painting by Mansoor Ghandriz (1936–1966). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.