SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-09-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കാ­വ്യ­സ­ത്യ­ത്തി­ന്റെ പൂ­ക്കൾ വി­ട­ര­ട്ടെ
images/KeralaVarmaValiyaKoilThampuran.jpg
കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാൻ

“കോ­യി­പ്പ­ണ്ടാ­ല ന­മ്മെ­ക്ക­ഠി­ന­മി­ഹ പി­ടി­ച്ചെ­ന്തി­നാ­യ് മാ­ന്തി­ടു­ന്നു?” കേ­ര­ള­വർ­മ്മ വ­ലി­യ­കോ­യി­ത്ത­മ്പു­രാ­ന്റെ സം­സ്കൃ­ത­പ­ദ­ബ­ഹു­ല­മാ­യ ശാ­കു­ന്ത­ളം തർ­ജ്ജ­മ വാ­യി­ച്ചി­ട്ടു വൈ­ര­സ്യ­ത്തിൽ വീണ വെ­ണ്മ­ണി മ­കൻ­ന­മ്പൂ­രി, ശാ­കു­ന്ത­ളം നാ­ട­ക­ത്തി­ന്റെ ആ­വ­ലാ­തി എന്ന രീ­തി­യിൽ ര­ചി­ച്ച ഒരു ശ്ലോ­ക­ത്തി­ന്റെ നാ­ലാ­മ­ത്തെ വ­രി­യാ­ണി­തു്. ശ­രി­യാ­യ പ­രി­ഹാ­സം. കേ­ര­ള­വർ­മ്മ ഇതു വാ­യി­ച്ചു പി­ട­ഞ്ഞി­രി­ക്കും, ദേ­ഷ്യ­പ്പെ­ട്ടി­രി­ക്കും. വെ­ണ്മ­ണി പി­ന്നെ­യും കു­റേ­ക്കാ­ലം­കൂ­ടി ജീ­വി­ച്ചി­രു­ന്ന­തു് അ­ദ്ദേ­ഹം കൊ­ച്ചി­യിൽ ജ­നി­ച്ചു­പോ­യ­തു­കൊ­ണ്ടാ­ണു്. അ­ല്ലെ­ങ്കിൽ ഗു­സ്തി­ക്കോ­യി­ത്ത­മ്പു­രാൻ എന്ന പേരിൽ അ­റി­യ­പ്പെ­ട്ടി­രു­ന്ന കേ­ര­ള­വർ­മ്മ പാ­വ­പ്പെ­ട്ട വെ­ണ്മ­ണി­യു­ടെ എ­ല്ലു­പോ­ലും പു­റ­ത്തു കാ­ണി­ക്കി­ല്ലാ­യി­രു­ന്നു. പക്ഷേ, ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യാ­യി­രു­ന്നു കേ­ര­ള­വർ­മ്മ. അ­ദ്ദേ­ഹം സം­സ്കൃ­ത­ഭാ­ഷാ­പ­ക്ഷ­പാ­തി­യാ­യി­രു­ന്ന­തു­കൊ­ണ്ടു തർ­ജ്ജ­മ­യിൽ സം­സ്കൃ­ത­പ­ദ­ങ്ങൾ അധികം ക­ലർ­ത്തി­യെ­ന്നേ ദോഷം പ­റ­യാ­നു­ള്ളൂ. കാ­ളി­ദാ­സ ക­വി­ത­യു­ടെ മാ­ധു­ര്യം അ­ദ്ദേ­ഹം ന­ശി­പ്പി­ച്ചു­വെ­ന്ന­തും വാ­സ്ത­വം. താ­ര­ത­മ്യേ­ന നി­സ്സാ­ര­മാ­യ ഒരു കു­റ്റം ക­ണ്ടാ­ണു വെ­ണ്മ­ണി അ­ദ്ദേ­ഹ­ത്തി­ന്റെ നേർ­ക്കു പ­രി­ഹാ­സ­ത്തി­ന്റെ കൂ­ര­മ്പു് അ­യ­ച്ച­തു്. ഭാ­ഷ­യു­ടെ നേർ­ക്കു­ള്ള ഒരു ചെറിയ അ­നാ­ദ­രം പോലും വെ­ണ്മ­ണി­ക്കു സ­ഹി­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ലെ­ന്നു വ്യ­ക്തം. ഈ വെ­ണ്മ­ണി ഇ­ക്കാ­ല­ത്തു് ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു് ഏതു രീ­തി­യി­ലു­ള്ള ദുഃഖം തോ­ന്നു­മാ­യി­രു­ന്നു­വെ­ന്നാ­ണു ഞാ­നി­പ്പോൾ ആ­ലോ­ചി­ക്കു­ന്ന­തു്. ഭാഷയെ മാ­ന്തു­ക­യ­ല്ല ഇ­ന്നു­ള്ള­വർ ചെ­യ്യു­ന്ന­തു്. അവർ അ­തി­ന്റെ ക­ഴു­ത്തു മു­റി­ച്ചു ചോ­ര­യൊ­ഴു­ക്കു­ക­യാ­ണു്. ഞാ­നി­ക്കാ­ര്യം എത്ര പ്രാ­വ­ശ്യം പ­റ­ഞ്ഞ­താ­ണു്! വീ­ണ്ടും പ­റ­യേ­ണ്ട­താ­യി വ­ന്നി­രി­ക്കു­ന്നു. ക­ഥ­ക­ളും ക­വി­ത­ക­ളും ഒരേ രീ­തി­യിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോൾ ആ­വർ­ത്തി­ക്കാ­തെ­ന്തു­ചെ­യ്യും? “മാ­തൃ­ഭൂ­മി” ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 23-ാം ല­ക്ക­ത്തിൽ മാനസി എ­ഴു­തി­യ “നീ­ല­ത്തു­രു­ത്തു്” എ­ന്നൊ­രു ചെ­റു­ക­ഥ­യു­ണ്ടു്. അ­നാ­സി­നോ സാ­രി­ഡോ­ണോ ക­ഴി­ച്ചു­കൊ­ണ്ടു വാ­യ­ന­ക്കാർ അ­തൊ­ന്നു വാ­യി­ച്ചു­നോ­ക്കി­യാൽ ക­ഥാ­കാ­രി­യെ­ങ്ങ­നെ അ­നു­വാ­ച­ക­നെ പീ­ഡി­പ്പി­ക്കു­ന്നു­വെ­ന്നു്, എ­ങ്ങ­നെ മ­ല­യാ­ള­ഭാ­ഷ­യെ അ­പ­മാ­നി­ക്കു­ന്നു­വെ­ന്നു്, എ­ങ്ങ­നെ സാ­ഹി­ത്യ­ത്തി­ന്റെ മു­ഖ­ത്തു് കാർ­ക്കി­ച്ചു­തു­പ്പു­ന്നു­വെ­ന്നു് മ­ന­സ്സി­ലാ­ക്കാം. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഒരു ഭാഗം:

“മി­നു­ങ്ങി­യ ടേ­ബി­ളി­ന്റെ പു­റ­ത്തെ കു­പ്പി­ക്കു ചു­റ്റും രാ­ത്രി­യെ­ന്ന സ്വ­ന്തം സ്വ­പ്ന­ത്തെ, ആ­ശ്വാ­സ­ത്തെ, വ­ലി­ച്ചു കീ­റു­ന്ന സെ­ക്ര­ട്ട­റി­യു­ടെ തു­ട­യു­ടെ വണ്ണം കൂ­ടു­ത­ലാ­ണെ­ന്ന സത്യം സൃ­ഷ്ടി­ച്ച ചി­രി­യു­ടെ ആ­ഭാ­സ­ത്ത­രം, ക്രൂ­ര­ത, ചു­മ­രിൽ ചാ­രി­നി­ന്നു ശ്ര­ദ്ധി­ക്കു­മ്പോൾ, തി­ക­ട്ടി­വ­രു­ന്ന ച­ളി­പ്പു്.”
images/Kafka.jpg
കഫ്ക

‘ചി­രി­യു­ടെ ആ­ഭാ­സ­ത്ത­ര’മല്ല ഇ­വി­ടെ­യു­ള്ള­തു്. ര­ച­ന­യു­ടെ ആ­ഭാ­സ­ത്ത­ര­മാ­ണു്. ഈ ലേഖകൻ അ­ത്യ­ന്താ­ധു­നി­ക­ത­യു­ടെ ശ­ത്രു­വ­ല്ല. കഫ്ക തൊ­ട്ടു റോബ് ഗ്രി­യേ വ­രെ­യു­ള്ള­വ­രു­ടെ കൃ­തി­കൾ വാ­യി­ച്ചു് അ­വ­യു­ടെ ശ­ക്തി­വി­ശേ­ഷം ഞാൻ ക­ണ്ട­റി­ഞ്ഞി­ട്ടു­ണ്ടു്. അ­വ­രൊ­ക്കെ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണോ എന്ന ചോ­ദ്യ­മി­രി­ക്ക­ട്ടെ, ശ­ക്തി­യു­ടെ പ്ര­സ­ര­ത്തെ­ക്കു­റി­ച്ചു് ഒരു സം­ശ­യ­വു­മി­ല്ല. അ­വ­രു­ടെ ഒരു കൃ­തി­യി­ലും ഈ രീ­തി­യി­ലു­ള്ള “ആ­ഭാ­സ­ത്ത­രം” ഞാൻ ക­ണ്ടി­ട്ടി­ല്ല. അ­ദ്ഭു­ത­പ്പെ­ടാ­നെ­ന്തി­രി­ക്കു­ന്നു? സ­ത്യ­മൊ­ക്കെ അ­സ­ത്യ­മാ­യും അ­സ­ത്യ­മൊ­ക്കെ സ­ത്യ­മാ­യും ക­രു­ത­പ്പെ­ടു­ന്ന കാ­ല­മാ­ണി­തു്, കാ­ല­ത്തി­നു ചേർ­ന്ന കോലം എ­ന്ന­ല്ലാ­തെ­ന്തു പറയാൻ!

പ­ള്ളി­യിൽ മെ­ഴു­കു­തി­രി ക­ത്തു­ന്ന­തും അ­മ്പ­ല­ത്തിൽ നെ­യ്വി­ള­ക്കെ­രി­യു­ന്ന­തും ക­ണ്ടി­ട്ടു­ണ്ടോ? ആ നി­ശ്ച­ല­ദീ­പ­ങ്ങൾ കൂ­ടെ­ക്കൂ­ടെ ഒന്നു തെ­ളി­യും. ആ തെ­ളി­ച്ച­മാ­ണു് ദീ­പ­ത്തി­നു ഭം­ഗി­ന­ല്കു­ന്ന­തു്. തെ­ളി­ച്ചം കൂ­ടാ­തെ ഒ­രേ­രീ­തി­യി­ലാ­ണു് ദീ­പ­മെ­രി­യു­ന്ന­തെ­ങ്കിൽ ആരും അതു് ശ്ര­ദ്ധി­ക്കു­മാ­യി­രു­ന്നി­ല്ല. ചെ­റു­ക­ഥ­ക­ളും ക­വി­ത­ക­ളും ദീ­പ­ങ്ങ­ളാ­ണു്. അവ കൂ­ടെ­ക്കൂ­ടെ തെ­ളി­യ­ണം. “മ­ല­യാ­ള­നാ­ട്ടി”ന്റെ 14-ാം ല­ക്ക­ത്തിൽ വി. എസ്. നിർ­മ്മ­ല­യെ­ഴു­തി­യ “മ­ന­സ്സി­ലാ­യ ര­ഹ­സ്യം” എന്ന ചെ­റു­ക­ഥ ദീ­പ­മേ­യ­ല്ല. പി­ന്നീ­ട­ല്ലെ തെ­ളി­ച്ച­ത്തി­ന്റെ കാ­ര്യം പറയാൻ! പ്ര­പ­ഞ്ച­ര­ഹ­സ്യം അ­ജ്ഞാ­ത­മാ­ണു്, അ­ജ്ഞേ­യ­മാ­ണു് എ­ന്നാ­ണു് നിർ­മ്മ­ല­യ്ക്കു വ്യ­ക്ത­മാ­ക്കാ­നു­ള്ള­തു്. അ­തി­നു­വേ­ണ്ടി അവർ ഒരു ഭ്രാ­ന്ത­നെ അ­വ­ത­രി­പ്പി­ക്കു­ന്നു. ആ­ദ്യ­മൊ­ക്കെ ഒ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ലെ­ന്നു പ­റ­ഞ്ഞി­രു­ന്ന ഭ്രാ­ന്തൻ, ഒ­ടു­വിൽ ഒ­ന്നും മ­ന­സ്സി­ലാ­ക്കാൻ സാ­ധി­ക്കു­ക­യി­ല്ലെ­ന്നു മ­ന­സ്സി­ല്ലാ­ക്കി­യെ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു, സർ­വ്വ­സാ­ധാ­ര­ണ­വും ബ­ഹിർ­ഭാ­ഗ­സ്ഥ­വും ആയ വി­ചാ­ര­ഗ­തി. ആ­കർ­ഷ­ക­ത്വം ഒ­ട്ടു­മി­ല്ലാ­ത്ത പ്ര­തി­പാ­ദ­നം. ക­ഥ­യു­ടെ പ്ര­ധാ­ന­മാ­യ ആ­ശ­യ­ത്തോ­ടു ബ­ന്ധ­മി­ല്ലാ­ത്ത വ­സ്തു­ത­ക­ളു­ടെ നി­വേ­ശ­നം. അ­ധ്യാ­പ­കൻ പ­ഠി­പ്പി­ക്കു­മ്പോൾ വി­ദ്യാർ­ത്ഥി കോ­ട്ടു­വാ­യി­ട്ടാൽ ആ ക്ലാ­സ്സ് വി­ര­സ­മെ­ന്നർ­ത്ഥം. കാ­മു­കി കാ­മു­ക­ന്റെ അ­ടു­ത്തി­രു­ന്നു് കോ­ട്ടു­വാ­യി­ട്ടാ­ലോ? അ­വൾ­ക്കു് അ­യാ­ളോ­ടു സ്നേ­ഹ­മി­ല്ലെ­ന്നു വ്യ­ക്തം. നിർ­മ്മ­ല­യു­ടെ കഥ വാ­യി­ക്കു­ന്ന­വർ കോ­ട്ടു­വാ­യി­ടാ­തി­രി­ക്കു­ക­യി­ല്ല… അർ­ത്ഥ­ര­ഹി­ത­മാ­യ ലോ­ക­ത്തെ­യും അതിൽ ഏ­കാ­ന്ത­ത­യു­ടെ ദുഃ­ഖ­മ­നു­ഭ­വി­ക്കു­ന്ന മ­നു­ഷ്യ­നെ­യും മ­ഹാ­ഭാ­ര­ത ത്തി­ലെ അർ­ജ്ജു­നൻ എന്ന ക­ഥാ­പാ­ത്ര­ത്തി­ലൂ­ടെ ശ്രീ. മു­ണ്ടൂർ സേ­തു­മാ­ധ­വൻ ചി­ത്രീ­ക­രി­ക്കു­ന്നു. പ്രാ­പ­ഞ്ചി­ക ജീ­വി­ത­ത്തി­ന്റെ വി­ഷാ­ദ­ത്തെ­യാ­ണു് ശ്രീ. വി. എൻ. രാജൻ “പു­നർ­ജ്ജ­ന്മം” എന്ന ക­ഥ­യി­ലൂ­ടെ സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്, മ­ല­യാ­ള­നാ­ട്ടി­ലെ ഈ രണ്ടു ക­ഥ­ക­ളും നി­ശ്ച­ല­ങ്ങ­ളാ­യി എ­രി­യു­ന്ന ദീ­പ­ങ്ങ­ളാ­ണു്. അവ കൂ­ടെ­ക്കൂ­ടെ തെ­ളി­ഞ്ഞു് ദ്ര­ഷ്ടാ­ക്കൾ­ക്കു് ആ­ഹ്ലാ­ദം പ­ക­രു­ന്നി­ല്ല.

images/MuhammadHabibullah.jpg
ദിവാൻ ഹ­ബീ­ബു­ള്ള

ഈ ലേഖകൻ കു­റേ­ക്കാ­ലം സെ­ക്ര­ട്ടേ­റി­യ­റ്റി­ലാ­യി­രു­ന്നു. അ­വി­ടെ­ത്ത­ന്നെ ഇ­രു­ന്നി­രു­ന്നെ­ങ്കിൽ ഞാ­നി­ന്നു് കു­റ­ഞ്ഞ­പ­ക്ഷം ഒരു ഡ­പ്യൂ­ട്ടി­സെ­ക്ര­ട്ട­റി­യെ­ങ്കി­ലും ആ­കു­മാ­യി­രു­ന്നു. എന്റെ പല “ജൂ­നി­യ­റ­ന്മാ­രും” ഇ­ന്നു് ഡ­പ്യൂ­ട്ടി­സെ­ക്ര­ട്ട­റി­മാ­രാ­ണു്. എ­ങ്കി­ലും ഞാൻ ആ­ഹ്ലാ­ദി­ക്കു­ന്ന­തേ­യു­ള്ളൂ. ച­മ്പ­ക­പ്പൂ­വി­ന്റെ ഗന്ധം പ്ര­സ­രി­ച്ച കാ­ട്ടി­ലൂ­ടെ കു­മാ­ര­നാ­ശാ­ന്റെ ലീല നി­തം­ബ­മ­ണ്ഡ­ല­മു­ല­ഞ്ഞു­ന­ട­ക്കു­ന്ന­തും നി­ലാ­വിൽ മ­റ്റൊ­രു നി­ലാ­വാ­യി വ­ള്ള­ത്തോ­ളി ന്റെ മ­ഗ്ദ­ല­ന­മ­റി­യം അ­ല­സ­ഗ­മ­നം ചെ­യ്യു­ന്ന­തും എ­നി­ക്കി­ന്നു കാണാൻ ക­ഴി­യു­ന്നു. ലോ­ക­സു­ന്ദ­രി­യാ­യ ഹെലൻ എ­ന്നെ­നോ­ക്കി പു­ഞ്ചി­രി­പൊ­ഴി­ക്കു­ന്നു. അവർ സൃ­ഷ്ടി­ക്കു­ന്ന മാ­ന്ത്രി­ക­പ്ര­പ­ഞ്ച­മെ­വി­ടെ? ഫ­യ­ലു­കൾ സൃ­ഷ്ടി­ക്കു­ന്ന ദുഃ­ഖ­പ്ര­പ­ഞ്ച­മെ­വി­ടെ? എ­ങ്കി­ലും ആ ദുഃ­ഖ­ത്തി­ലും ചിലർ ഫ­ലി­ത­ത്തി­ന്റെ ശോഭ ക­ലർ­ത്തി­യി­രു­ന്നു. അ­ക്കാ­ല­ത്തു് ഉ­ദ്യോ­ഗ­പ­ദ­വി­യിൽ അ­ധഃ­സ്ഥി­ത­നാ­യി­രു­ന്ന ഒരു നാ­രാ­യ­ണൻ­നാ­യർ ഏതു് ഒഴിവു വ­ന്നാ­ലും അ­പേ­ക്ഷ അ­യ­യ്ക്കു­മാ­യി­രു­ന്നു, നൂ­റു­രൂ­പ­യിൽ കു­റ­ഞ്ഞ ശം­ബ­ള­മു­ള്ള അ­ദ്ദേ­ഹം ഒ­ന്നാം ഗ്രേ­ഡ് ഉ­ദ്യോ­ഗ­സ്ഥ­ന്റെ ഒ­ഴി­വിൽ­പ്പോ­ലും അ­പേ­ക്ഷ അ­യ­യ്ക്കും. ഗ­വ­ണ്മെ­ന്റി­നു് അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു് ‘സ­ഹി­കെ­ട്ടു’. ഒ­ടു­വിൽ ദി­വാൻ­ജി­യാ­യി­രു­ന്ന ഹ­ബീ­ബു­ള്ള, നാ­രാ­യ­ണൻ­നാ­യ­രു­ടെ ഒ­ര­പേ­ക്ഷ­യിൽ ഇ­ങ്ങ­നെ­യെ­ഴു­തി: “Tell Mr. Narayanan Nair that I am relinquishing my job. Let him apply for it.” (ഞാൻ എന്റെ ഉ­ദ്യോ­ഗം വേ­ണ്ടെ­ന്നു വ­യ്ക്കു­ന്നു­വെ­ന്നു് നാ­രാ­യ­ണൻ നായരെ അ­റി­യി­ക്കൂ. അ­ദ്ദേ­ഹം അതിനു വേ­ണ്ടി അ­പേ­ക്ഷ അ­യ­യ്ക്ക­ട്ടെ.) കു­ങ്കു­മം വാ­രി­ക­യിൽ സു­ബോ­ധ്കു­മാർ ശ്രീ­വാ­സ്ത­വി­ന്റെ “അഞ്ചു പു­രാ­ണ­ക­ഥ­കൾ” തർ­ജ്ജ­മ­ചെ­യ്തു് ചേർ­ത്തി­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ഞാൻ ഹ­ബീ­ബു­ള്ള ദി­വാൻ­ജി­യു­ടെ ഈ നേ­ര­മ്പോ­ക്കു് ഓർ­മ്മി­ച്ചു­പോ­യി. പു­രാ­ണ­ക­ഥ­കൾ ആ­ഖ്യാ­നം­ചെ­യ്യു­ന്ന മ­ട്ടിൽ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­ക­ളെ പ­രി­ഹ­സി­ക്കു­ന്ന ഈ കൊ­ച്ചു­ക­ഥ­ക­ളിൽ അ­ടി­ച്ചേ­ല്പി­ക്കു­ന്ന ഫ­ലി­ത­മേ­യു­ള്ളൂ; ക­ല­യു­ടെ നാ­ട്യ­മേ­യു­ള്ളൂ. ശ്രീ­വാ­സ്ത­വ എ­വി­ടെ­യും ത­ള്ളി­ക്ക­യ­റു­ന്ന നാ­രാ­യ­ണൻ­നാ­യ­രാ­ണു്, കഥകൾ തർ­ജ്ജ­മ­ചെ­യ്ത എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്തു് ശ്രീ. വി. ഡി. കെ. ന­മ്പ്യാർ ക്കു് ഈ ശ്രീ­വാ­സ്ത­വി­നെ കേ­ര­ള­ത്തി­ന്റെ വെ­ളി­യിൽ­ത്ത­ന്നെ നി­റു­ത്താ­മാ­യി­രു­ന്നു… ശ്രീ­വാ­സ്ത­വി­നെ വി­മർ­ശി­ക്കു­ന്ന­മ­ട്ടി­ല­ല്ല ഞാൻ കു­ങ്കു­മം­വാ­രി­ക­യിൽ “പി­ച്ചി­പ്പൂ­വി­ന്റെ ഗ­ന്ധ­മു­ള്ള സു­ന്ദ­രി” എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ ശ്രീ. കെ. സി. ഈ­പ്പ­നെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു്. ശ്രീ­വാ­സ്ത­വി­നെ കു­റ്റം പറയാം. ഈ­പ്പ­നെ­പ്പ­റ്റി അ­തു­വേ­ണ്ട, അ­ത്ര­യ്ക്കു ക്ഷു­ദ്ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ. ചേ­ച്ചി­യു­ടെ വ്യ­ഭി­ചാ­രം അ­നു­ജ­നി­ലൂ­ടെ പ­ര­സ്യ­മാ­കു­ന്ന­താ­ണു് ഇതിലെ വിഷയം. ക­ഥാ­കാ­ര­നോ­ടു സ­വി­ന­യം ഇ­ങ്ങ­നെ ചോ­ദി­ക്ക­ട്ടെ: “സു­ഹൃ­ത്തേ, താ­ങ്ങ­ളെ­ന്തി­നു് ഞ­ങ്ങ­ളു­ടെ സു­ന്ദ­ര­പ്ര­പ­ഞ്ച­ത്തെ ക­ഥാ­ര­ച­ന­കൊ­ണ്ടു് വി­രൂ­പ­മാ­ക്കു­ന്നു?” ഇ­ങ്ങ­നെ വി­രൂ­പ­മാ­യി­ബ്ഭ­വി­ച്ച പ്ര­പ­ഞ്ച­ത്തിൽ രാ­മ­ണീ­യ­ക­ത്തി­ന്റെ ഒ­ന്നു­ര­ണ്ടു മ­യൂ­ഖ­ങ്ങൾ വീ­ഴ്ത്തു­ന്നു “കു­ങ്കു­മ”ത്തിൽ ‘അഹല്യ’ എന്ന ക­ഥ­യെ­ഴു­തി­യ വിമല. വി­വാ­ഹി­ത­യെ­ങ്കി­ലും വി­ര­സ­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന ഒരു സ്ത്രീ­യു­ടെ കാ­മാർ­ത്ത­മാ­യ മ­ന­സ്സി­നെ ഈ ക­ഥാ­കാ­രി വി­ദ­ഗ്ദ്ധ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു. ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യ്ക്കു­മ­തീ­ത­മാ­യ ഒരു ‘നാ­ട്യം’ ഇ­തി­ലു­ണ്ടു്. എ­ങ്കി­ലും ന­മു­ക്കു് ഈ കഥ വാ­യി­ക്കാം. അ­ത്ര­യു­മാ­യി.

“ദേ­ശാ­ഭി­മാ­നി” വാരിക ബാ­ല­രം­ഗം വി­ശേ­ഷാൽ­പ്ര­തി­യാ­യി­ട്ടാ­ണു് ഈ പ്രാ­വ­ശ്യം ന­മ്മു­ടെ കൈ­യി­ലെ­ത്തി­യി­രി­ക്കു­ന്ന­തു്. അതിലെ ആ­ദ്യ­ത്തെ കഥ ശ്രീ. ഷാഹുൽ വ­ള­പ­ട്ട­ണം എ­ഴു­തി­യ “നഷ്ട”മെ­ന്ന­താ­ണു്. ഒ­രാ­ളി­ന്റെ ഭാര്യ പ്ര­സ­വ­ത്തിൽ മ­രി­ച്ചു­പോ­കു­ന്നു. ഭാ­ര്യ­യു­ടെ മൃ­ത­ദേ­ഹം­പോ­ലും കാണാൻ അ­യാൾ­ക്കു ക­ഴി­യു­ന്നി­ല്ല. വി­ഷാ­ദ­മൂർ­ച്ഛ­യി­ലെ­ത്തി­യ ആ ഭർ­ത്താ­വി­നെ തെ­ളി­ഞ്ഞ­ചി­ത്ര­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു ക­ഥാ­കാ­ര­നാ­യ ഒരു കൊ­ച്ചു ബാലൻ. ക­ഥ­യു­ടെ പ­ര്യ­വ­സാ­നം തി­ക­ച്ചും അ­സു­ന്ദ­ര­മാ­ണെ­ങ്കി­ലും ക­ഴി­വു­ള്ള എ­ഴു­ത്തു­കാ­ര­നാ­ണു് ഷാ­ഹു­ലെ­ന്നു് നാം അ­സ­ന്ദി­ഗ്ദ്ധ­മാ­യ ഭാ­ഷ­യിൽ പ്ര­ഖ്യാ­പി­ക്കും. സാ­ഹി­ത്യ­മ­ത്സ­ര­ത്തിൽ ഒ­ന്നാം­സ­മ്മാ­നം നേടിയ ചെ­റു­ക­ഥ­യാ­ണു് “മു­ത്ത­ശ്ശി”. ഫ­റോ­ക്ക് ഗ­വ­ണ്മെ­ന്റ് ഹൈ­സ്ക്കൂ­ളി­ലെ പ­ത്താം­സ്റ്റാൻ­ഡേർ­ഡ് വി­ദ്യാർ­ത്ഥി­നി­യാ­യ കു­മാ­രി പി. ഉ­ഷ­യാ­ണു് ക­ഥാ­കാ­രി. എ­ല്ലാ­വ­രും വെ­റു­ക്കു­ന്ന മു­ത്ത­ശ്ശി­യോ­ടു ചെ­റു­മ­ക­നു തോ­ന്നു­ന്ന സ്നേ­ഹ­വും അ­വ­രു­ടെ മ­ര­ണ­ത്തിൽ അ­വ­നു­ണ്ടാ­കു­ന്ന ദുഃ­ഖ­വു­മാ­ണു് ഉഷ ഇതിൽ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. കൊ­ച്ചു­കു­ട്ടി­യു­ടെ ക­ഥ­യ­ല്ലേ? എന്റെ നി­രൂ­പ­ണ­പ്ര­വ­ണ­ത­യെ ഒ­ന്നു് ഉ­റ­ക്കി­ക്കി­ട­ത്തി­യി­ട്ടു ഞാൻ ഈ ക­ഥാ­കാ­രി­യെ നിർ­വ്യാ­ജ­മാ­യ മ­ട്ടിൽ പ്ര­ശം­സി­ക്ക­ട്ടെ.

ഓ, ഈ ഏ­കാ­ന്ത­ത! പ്രേ­മ­ഭാ­ജ­ന­ത്തിൽ­നി­ന്നു മാ­റി­നി­ല്ക്കു­ന്ന­തു­കൊ­ണ്ടു­ള്ള ഏ­കാ­ന്ത­ത­യ­ല്ല. എ­ല്ലാ­റ്റി­ലും നി­ന്നു് ഒ­ഴി­ഞ്ഞു നി­ല്ക്കു­ന്ന­തി­നാ­ലു­ള്ള ഏ­കാ­ന്ത­ത. അ­തി­ന്റെ ദുഃ­ഖ­ത്തെ ശ്രീ. ടി. സി. ഭാ­സ്ക­രൻ എത്ര ഭം­ഗി­യാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്നു! ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു് ച­ന്ദ്രി­ക വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “കാ­ല­ത്തി­ന്റെ നിറം” എന്ന ചെ­റു­ക­ഥ­യെ­യാ­ണു്. സ്ത്രീ­സം­ഗ­തൽ­പ­ര­നാ­യ ഒ­രു­വ­ന്റെ ഏ­കാ­ന്ത­ത മു­ഴു­വൻ ഇ­വി­ടെ­യു­ണ്ടു്. അ­യാ­ളു­ടെ വി­ഷാ­ദ­മാ­കെ ഇ­വി­ടെ­യു­ണ്ടു്. ക­ഥ­യു­ടെ ആ­രം­ഭ­വും മ­ദ്ധ്യ­വും അ­വ­സാ­ന­വും ഒ­ന്നു­പോ­ലെ ന­ന്നാ­യി­രി­ക്കു­ന്നു… അ­മ്മ­യ്ക്കു സൗ­ന്ദ­ര്യ­മി­ല്ലെ­ങ്കിൽ മകൻ അവരെ വെ­റു­ക്കു­മോ? വെ­റു­ക്കു­മെ­ന്നാ­ണു് ശ്രീ­മ­തി ല­ളി­താ­രാ­മ­ച­ന്ദ്ര­ന്റെ മതം. അതു വി­ശ­ദ­മാ­ക്കാൻ അവർ ഒരു കഥ പ­റ­യു­ന്നു (അ­ന്വേ­ഷ­ണം മാസിക, ജൂൺ–ജൂലൈ ലക്കം, കാക്ക എന്ന ചെ­റു­ക­ഥ). ക­ഥ­യി­ലെ വിഷയം എ­ന്തു­മാ­ക­ട്ടെ. “മ­നഃ­ശാ­സ്ത്ര­പ­ര­മാ­യ അ­സാ­ദ്ധ്യ­ത”വരെ കഥയിൽ വരാം. ആ­ഖ്യാ­ന­പാ­ട­വ­ത്താൽ അതു് വി­ശ്വാ­സ­ജ­ന­ക­മാ­യി­ബ്ഭ­വി­ക്ക­ണം. അ­ത്രേ­യു­ള്ളൂ. ഞാൻ ക­ഥാ­കാ­രി­യോ­ടു­ത­ന്നെ ചോ­ദി­ക്കു­ന്നു, “ഈ കഥ ക­ലാ­പ­ര­മാ­യ വി­ശ്വാ­സം ഉ­ള­വാ­ക്കു­ന്നു­ണ്ടോ?” മ­റു­പ­ടി ല­ഭി­ക്കു­ന്നി­ല്ല. മ­റു­പ­ടി കി­ട്ടാ­ത്ത­തു­കൊ­ണ്ടു് ഞാൻ മൗനം അ­വ­ലം­ബി­ക്ക­ട്ടെ. “മൗനം വി­ദ്വാ­നു­ഭൂ­ഷ­ണം”. ഞാൻ വി­ദ്വാ­ന­ല്ലെ­ങ്കി­ലും മൗ­നം­ത­ന്നെ­യാ­ണു് എ­നി­ക്കും ഭൂഷണം.

എന്റെ സ്നേ­ഹി­തൻ പ­റ­ഞ്ഞ­താ­ണി­തു്: “എന്റെ യു­വ­ത്വം ചെ­മ്പ­നീർ­പ്പൂ­പോ­ലെ വി­ടർ­ന്നു­നി­ന്ന കാ­ല­ത്തു് മൂ­ന്നു യു­വ­തി­കൾ എന്റെ സ­മീ­പ­ത്തെ­ത്തി. ഒരുവൾ എന്നെ ആ­ലിം­ഗ­നം­ചെ­യ്തു. മ­റ്റൊ­രു­വൾ ‘ഞാൻ അ­ങ്ങ­യെ സ്നേ­ഹി­ക്കു­ന്നു’വെ­ന്നു പ­റ­ഞ്ഞു. മൂ­ന്നാ­മ­ത്ത­വൾ ഒ­ന്നും പ­റ­ഞ്ഞി­ല്ല. അവൾ എന്നെ നോ­ക്കി­യ­തു­പോ­ലു­മി­ല്ല. തെ­ല്ല­ക­ലെ അവൾ തല കു­നി­ച്ചു­നി­ന്ന­തേ­യു­ള്ളൂ. എ­ങ്കി­ലും അവൾ പ്രേ­മ­സാ­മ്രാ­ജ്യ­ത്തി­ലേ­ക്കു് എന്നെ ന­യി­ച്ചു. ആ­ദ്യ­ത്തെ ര­ണ്ടു­പേർ­ക്കും അതിനു ക­ഴി­ഞ്ഞി­ല്ല.” സ്നേ­ഹി­ത­ന്റെ വാ­ക്കു­കൾ ഞാൻ ഓർ­മ്മി­ക്കു­ന്നു. കഥ, കവിത, ഇ­വ­യൊ­ക്കെ മൗ­ന­മു­ദ്രി­ത­ങ്ങ­ളാ­യ ചു­ണ്ടു­ക­ളോ­ടു­കൂ­ടി­നി­ന്ന കാ­മു­കി­യെ­പ്പോ­ലെ­യാ­ണു്. വാ­ചാ­ല­ത കൂ­ടു­മ്പോൾ, പ്ര­ക­ട­നം കൂ­ടു­മ്പോൾ സ്വാ­ഭാ­വി­ക­ത ന­ശി­ക്കും.

images/ArthurKoestler76.jpg
ആർതർ കെ­സ്ലർ

“ഗ­ണി­ത­ശാ­സ്ത്ര­ജ്ഞ­ന്റെ സൃ­ഷ്ടി­ക­ളോ­രോ­ന്നും ഒരു ചി­ത്ര­കാ­ര­ന്റെ­യോ ക­വി­യു­ടെ­യോ സൃ­ഷ്ടി­ക­ളെ­പ്പോ­ലെ മ­നോ­ഹ­ര­മാ­യി­രി­ക്കും”. ശ്രീ. സി­റാ­ജ് മീ­ന­ത്തേ­രി മ­ല­യാ­ള­നാ­ട്ടി­ലെ­ഴു­തി­യ “അ­ന­ന്ത­മ­ജ്ഞാ­ത­മ­വർ­ണ്ണ­നീ­യം” എന്ന നല്ല ലേ­ഖ­ന­ത്തിൽ അ­ങ്ങ­നെ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്നു. അതിൽ എ­ന്നെ­ക്കു­റി­ച്ചു പറഞ്ഞ വാ­ക്കു­കൾ­ക്കു കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ച്ചു­കൊ­ണ്ടു് ഞാൻ എന്റെ മതം ആ­വി­ഷ്ക്ക­രി­ച്ചു കൊ­ള്ള­ട്ടെ. സി­റാ­ജി­ന്റെ അ­ഭി­പ്രാ­യം ഭാ­ഗി­ക­സ­ത്യം മാ­ത്രം ഉൾ­ക്കൊ­ള്ളു­ന്ന­താ­ണു്. E = mc2 എന്ന സ­മ­വാ­ക്യ­മെ­ഴു­തു­ന്ന­തി­ന്റെ­യും ‘ഹാം­ല­റ്റ് ’ ര­ചി­ക്കു­ന്ന­തി­ന്റേ­യും പി­ന്നി­ലു­ള്ള പ്ര­ക്രി­യ ഒ­ന്നാ­ണെ­ന്നു് സ്ഥാ­പി­ക്കാൻ ജെ. ബ്രോ­ണോ­വ്സ്കി ശ്ര­മി­ച്ചി­ട്ടു­ണ്ടു് (Science and the Human Values). ശാ­സ്ത്രം, കല, ഫ­ലി­തോ­ക്തി എ­ന്നി­വ­യു­ടെ പ്ര­ക്രി­യ­കൾ ഒ­ന്നാ­ണെ­ന്നു് ആർതർ കെ­സ്ലർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു (Act of Creation). പക്ഷേ, കല ഉ­ദ്ഗ്ര­ഥ­നാ­ത്മ­ക­മാ­ണു്. ശാ­സ്ത്രം അ­പ­ഗ്ര­ഥ­നാ­ത്മ­ക­മാ­ണു്. ശാ­സ്ത്രം കണ്ട സ­ത്യ­ത്തെ­ക്കാൾ ഉ­ന്ന­ത­മാ­യ സ­ത്യ­മാ­ണു് ക­ലാ­കാ­രൻ കാ­ണു­ന്ന­തു്. സത്യം സൗ­ന്ദ­ര്യ­വും സൗ­ന്ദ­ര്യം സ­ത്യ­വു­മാ­യ ഒരു മ­ണ്ഡ­ല­ത്തി­ലാ­ണു് ക­ലാ­കാ­രൻ എ­പ്പോ­ഴും ചെ­ല്ലു­ക. ശാ­സ്ത്ര­കാ­ര­നു് അതിനു ക­ഴി­വി­ല്ല.

അ­നു­ഗൃ­ഹീ­ത ക­ലാ­കാ­ര­നാ­യ ശ്രീ. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ ഭ­വ­ന­ത്തി­ലേ­ക്കു പോകാൻ ബു­ദ്ധി­മു­ട്ടി­ല്ലെ­ങ്കി­ലും പോ­കേ­ണ്ട വ­ഴി­യിൽ മു­ട്ടി­നോ­ളം വെ­ള്ള­മു­ണ്ടെ­ന്നു് ഫ­ലി­താ­ത്മ­ക­മാ­യ രീ­തി­യിൽ ശ്രീ. സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ എ­ഴു­തി­യി­രു­ന്ന­തു് ഞാൻ വാ­യി­ക്കു­ക­യു­ണ്ടാ­യി. ജീ­വി­ത­സം­ഭ­വ­ങ്ങ­ളു­ടെ സ­ലി­ല­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന നമ്മൾ ബ­ഷീ­റി­ന്റെ ക­ലാ­നി­കേ­ത­ന­ത്തി­ലെ­ത്തു­ന്നു. ആ കാ­ഴ്ച­കൾ കാണാൻ കൗ­തു­ക­മു­ള്ള­വർ­ക്കു് ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ “ഓർ­മ്മ­യു­ടെ അറകൾ” വാ­യി­ക്കാം. സ­ത്യ­സ­ന്ധ­ത­യു­ള്ള ശ­ബ്ദ­മാ­ണു് ബ­ഷീ­റി­ന്റേ­തു്. അ­തി­നു് നി­സ്തു­ല­ത കാണും. ബ­ഷീ­റി­ന്റെ ആ­ത്മ­ക­ഥ ര­സാ­വ­ഹ­മാ­യി­രി­ക്കു­മെ­ന്നു് ന­മു­ക്കു പ്ര­തീ­ക്ഷി­ക്കാം.

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ തൽ­പ­ര­ന­ല്ല ഈ ലേഖകൻ. കവികൾ വാ­ക്കു­കൾ­കൊ­ണ്ടു് സു­വർ­ണ്ണ­വ­സ്ത്രം നെ­യ്തെ­ടു­ക്കു­ന്ന­തു് ക­ണ്ടു് ആ­ഹ്ലാ­ദി­ക്കു­വാ­നാ­ണു് എ­നി­ക്കു കൗ­തു­കം. എ­ന്നാ­ലും ഭാ­ര­ത­ത്തി­ന്റെ വായു ശ്വ­സി­ക്കു­മ്പോൾ, ഭാ­ര­തീ­യ­ന്റെ ക­ഷ്ട­പ്പാ­ടു കാ­ണു­മ്പോൾ എ­നി­ക്കൊ­രു വ­ല്ലാ­യ്മ. ആ വാ­യു­വി­നു് മാ­ലി­ന്യ­മു­ണ്ടോ? എന്റെ സം­ശ­യ­ത്തി­നു് ശ്രീ. ഇ­യ്യ­ങ്കോ­ടു് ശ്രീ­ധ­രൻ ശ­ക്ത­മാ­യ ഒരു ക­വി­ത­യി­ലൂ­ടെ സ­മാ­ധാ­നം ന­ല്കു­ന്നു (മ­ല­യാ­ള­നാ­ടു്)…ജീ­വി­ത­ത്തിൽ വേ­ദ­ന­നി­റ­ഞ്ഞ കാ­ര്യ­ങ്ങ­ളു­ണ്ടു്, അവയെ വി­സ്മ­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ അ­നു­വാ­ച­ക­നെ ഉ­റ­ക്കി­ക്ക­ള­യു­ന്ന ക­വി­ത­ക­ളു­ണ്ടു്. അവ ആർ­ക്കും ആ­ദ­ര­ണീ­യ­ങ്ങ­ള­ല്ല. ക­വി­ത­യിൽ സ്വ­പ്ന­ത്തി­ന്റെ രാ­മ­ണീ­യ­കം നി­ശ്ച­യ­മാ­യും വേണം. അ­തേ­സ­മ­യം അതിൽ സ­ത്യ­ത്തി­ന്റെ പു­ഷ്പം വി­രി­ഞ്ഞു­നി­ല്ക്ക­ണം. ശ്രീ. രാ­മ­പു­രം മുരളി ‘ച­ന്ദ്രി­ക’യി­ലെ­ഴു­തി­യ “ഉറക്ക”ത്തി­ലോ ശ്രീ. വെ­ങ്ങാ­നൂർ സു­രേ­ന്ദ്രൻ ‘കു­ങ്കു­മ’ത്തി­ലെ­ഴു­തി­യ “നിഴലി”ലോ കാ­വ്യ­സ­ത്യ­ത്തി­ന്റെ പു­ഷ്പം വി­ടർ­ന്നു­നി­ന്നു് പ­രി­മ­ളം പ്ര­സ­രി­പ്പി­ക്കു­ന്നി­ല്ല.

വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഞാൻ എന്റെ ഒരു കൂ­ട്ടു­കാ­രി­യോ­ടു ചോ­ദി­ച്ചു: “ജീ­വി­ത­ത്തി­ലെ ഏ­റ്റ­വും വലിയ ആ­ഗ്ര­ഹ­മെ­ന്തു് ?” അവൾ മ­റു­പ­ടി പ­റ­ഞ്ഞു: “കാ­യൽ­ക്ക­ര­യിൽ ഒരു വീ­ടു­വ­ച്ചു് താ­മ­സി­ക്ക­ണം”. ഞാൻ വീ­ണ്ടും പ­റ­ഞ്ഞു: “വീടു വ­യ്ക്കു. അ­പ്പോൾ ആ ഭ­വ­ന­മാ­കെ പ്ര­കാ­ശി­പ്പി­ക്കാൻ ഒരാൾ വരും.” വേ­മ്പ­നാ­ട്ടു കാ­യ­ലി­ലൂ­ടെ ബോ­ട്ടിൽ പോ­കു­മ്പോ­ഴെ­ല്ലാം ഞാൻ അ­വ­ളു­ടെ ആ ഭവനം ക­ണ്ടി­ട്ടു­ണ്ടു്. സൂ­ര്യ­പ്ര­കാ­ശ­ത്തിൽ മു­ങ്ങി­നി­ല്ക്കു­ന്ന­താ­യി, നി­ലാ­വിൽ സൗ­ന്ദ­ര്യ­മാർ­ജ്ജി­ച്ച­താ­യി, ആ ഭവനം ഒരാൾ പ്ര­കാ­ശി­പ്പി­ക്കു­ന്നു­ണ്ടെ­ന്നും ഞാ­ന­റി­ഞ്ഞു. ക­ലാ­കാ­ര­ന്മാർ വാ­ക്കു­കൾ­കൊ­ണ്ടു നിർ­മ്മി­ക്കു­ന്ന ഭ­വ­ന­ങ്ങൾ­ക്കു­ള്ളിൽ ക­ല­യു­ടെ പ്ര­കാ­ശ­മി­ല്ല. അതു കൊ­ണ്ടാ­ണു് ന­മു­ക്കു ദുഃഖം. പ്ര­കാ­ശ­മു­ണ്ടെ­ങ്കി­ലോ? അതിൽ ന­മ്മെ­ക്കാൾ ആ­ഹ്ലാ­ദി­ക്കു­ന്ന­വ­രാ­യി വേറെ ആ­രെ­ങ്കി­ലും ഉ­ണ്ടാ­കു­മോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-09-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.