SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Rembrandt_Girl_in_a_Picture_Frame.jpg
The Girl in a Picture Frame (The Jewish Bride), a painting by Rembrandt (1606–1669).
സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം
എം. പി. പോൾ

സൗ­ന്ദ­ര്യ­ത്തി­ന്റെ ആ­സ്ഥാ­ന­ത്തെ­പ്പ­റ്റി ചി­ന്തി­ക്കു­മ്പോൾ ആ­ത്മ­പ്ര­തീ­തം, വ­സ്തു­പ്ര­തീ­തം എന്നീ ദുർ­ഘ­ട­പ­ദ­ങ്ങ­ളാ­ണു് ആദ്യം ഓർ­മ്മ­യിൽ വ­രു­ന്ന­തു്. ഈ വി­ക­ട­ശ­ബ്ദ­ങ്ങൾ കൂ­ടാ­തെ ക­ഴി­ച്ചാൽ­കൊ­ള്ളാ­മെ­ന്നു­ണ്ടു്; പക്ഷേ, ഗ­ത്യ­ന്ത­ര­മി­ല്ല. സൗ­ന്ദ­ര്യ­ത്തി­ന്റെ ഊ­ടെ­ടു­ക്കു­വാൻ ശ്ര­മി­ച്ചി­ട്ടു­ള്ള അ­ഭി­ജ്ഞ­ന്മാ­രെ­ല്ലാം ഈ ചി­ന്താ­സ­ര­ണി­ക­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നി­നോ­ടു പ്ര­സ­ക്തി കാ­ണാ­തി­രു­ന്നി­ട്ടി­ല്ല.

ആ­ത്മ­പ്ര­തീ­ത­മാ­യ സൗ­ന്ദ­ര്യ­വാ­ദം ഏ­താ­ണ്ടി­ങ്ങ­നെ സം­ക്ഷേ­പി­ക്കാം: സൗ­ന്ദ­ര്യ­മെ­ന്ന­തു വ­സ്തു­ക്ക­ളു­ടെ ഒരു ഗു­ണ­മ­ല്ല; ന­മ്മു­ടെ മ­ന­സ്സി­ന്റെ ഒരു ഭാ­വ­വി­ശേ­ഷ­മാ­ണു്. ഈ ചി­ത്രം ര­മ­ണീ­യ­മാ­ണെ­ന്നു പ­റ­യു­ന്ന­തി­ന്റെ അർ­ത്ഥം ചി­ത്ര­ത്തി­നെ­ന്തെ­ങ്കി­ലും ഗു­ണ­മു­ണ്ടെ­ന്ന­ല്ല. പി­ന്നെ­യോ, പ­റ­യു­ന്ന ആ­ളി­ന്റെ മ­ന­സ്സിൽ അതു് ആ­ന­ന്ദ­മു­ള­വാ­ക്കു­ന്നു എന്നു മാ­ത്ര­മാ­ണു്. ഒരു ക­ലാ­വ­സ്തു സു­ന്ദ­ര­മാ­ണെ­ന്നോ അ­സു­ന്ദ­ര­മാ­ണെ­ന്നോ പ­റ­യു­മ്പോൾ നാം ഉ­ദ്ദേ­ശി­ക്കു­ന്ന­തു് ന­മു­ക്കു സുഖമോ അ­സു­ഖ­മോ ഉ­ണ്ടാ­കു­ന്നു എ­ന്ന­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. അ­തു­കൊ­ണ്ടാ­ണു് ഒരേ വ­സ്തു­വി­നെ­ക്കു­റി­ച്ചു­ത­ന്നെ ഭി­ന്നാ­ഭി­പ്രാ­യ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തു്. സൗ­ന്ദ­ര്യം വ­സ്തു­വി­ലാ­ണു സ്ഥി­തി­ചെ­യ്യു­ന്ന­തെ­ങ്കിൽ അ­ഭി­പ്രാ­യ­ഭി­ന്ന­ത­യ്ക്കു സം­ഗ­തി­യി­ല്ല­ല്ലോ. അതു കാ­ണു­ന്ന­വ­രൊ­ക്കെ അതിനെ അ­ഭി­ന­ന്ദി­ച്ചേ മ­തി­യാ­വൂ. പക്ഷേ, സൗ­ന്ദ­ര്യാ­വ­ബോ­ധം അ­വ­ന­വ­ന്റെ മ­നോ­വി­കാ­ര­ത്തെ­ക്കു­റി­ച്ചു­ള്ള ഒരു തീർ­പ്പാ­യ­തു­കൊ­ണ്ടു് പ­ലർ­ക്കും പ­ല­വി­ധ­ത്തിൽ തോ­ന്നാ­നി­ട­യു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് ക­ലാ­ലോ­ക­ത്തിൽ ഇ­ത്ര­മാ­ത്രം ക­ല­ഹ­ങ്ങൾ കാ­ണു­ന്ന­തു്. വി­മർ­ശ­ക­ന്മാർ ക­ലാ­വ­സ്തു­ക്ക­ളെ­യ­ല്ല വി­മർ­ശി­ക്കു­ന്ന­തു്, അ­വ­ര­വ­രു­ടെ മ­നോ­വി­കാ­ര­ങ്ങ­ളെ മാ­ത്ര­മാ­ണു്. ഏ­റ്റ­വും അധികം ജ­ന­ങ്ങ­ളിൽ ഏ­റ്റ­വും അധികം ആ­ന­ന്ദം ഉ­ള­വാ­ക്കു­ന്ന ക­ലാ­വ­സ്തു ഏതോ അ­താ­ണു് ഏ­റ്റ­വും സു­ന്ദ­ര­മാ­യ ക­ലാ­വ­സ്തു. ഇ­ങ്ങ­നെ­യാ­ണു് ആ­ത്മ­പ്ര­തീ­ത­വാ­ദ­ത്തി­ന്റെ പോ­ക്കു്.

എ­ന്നാൽ, സൗ­ന്ദ­ര്യ­ത്തി­നാ­സ്പ­ദ­മാ­യ ഉ­പാ­ധി­കൾ മ­ന­സ്സാ­കു­ന്ന ആ­ഭ്യ­ന്ത­ര­ലോ­ക­ത്തിൽ ആ­രാ­യു­വാൻ പു­റ­പ്പെ­ട്ടാൽ പല വൈ­ഷ­മ്യ­ങ്ങ­ളും നേ­രി­ടേ­ണ്ടി­വ­രും. ജോഡ് എന്ന ചി­ന്ത­കൻ ആ­ത്മ­പ്ര­തീ­ത­വാ­ദ­ത്തി­നെ­തി­രാ­യി താർ­ക്കി­ക­രീ­ത്യാ പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള ഒരു ന്യാ­യം ശ്ര­ദ്ധേ­യ­മാ­ണു്: ‘ഈ ചി­ത്രം സു­ന്ദ­ര­മാ­ണു്’ എന്ന വാ­ക്യ­ത്തി­ന്റെ അർ­ത്ഥം ‘ഈ ചി­ത്രം എ­നി­ക്കു സുഖം ത­രു­ന്നു’ എന്നു മാ­ത്ര­മാ­ണെ­ന്നാ­ണ­ല്ലോ ആ­ത്മ­പ്ര­തീ­ത­വാ­ദി­യു­ടെ സി­ദ്ധാ­ന്തം. സി­ദ്ധാ­ന്തം ശരിയോ തെ­റ്റോ ആ­ക­ട്ടെ, അതു് കു­റ­ഞ്ഞ­പ­ക്ഷം വി­വാ­ദ­ക്ഷ­മ­മെ­ങ്കി­ലു­മാ­ണെ­ന്നു സ­മ്മ­തി­ക്ക­ണം—അ­താ­യ­തു്, ഈ പ്ര­മേ­യ­ത്തി­നു് എ­ന്തെ­ങ്കി­ലും അർ­ത്ഥ­മു­ണ്ടു്. സി­ദ്ധാ­ന്തം ശ­രി­യാ­ണെ­ങ്കിൽ ‘ഈ ചി­ത്രം സു­ന്ദ­ര­മാ­ണു്’ എന്ന വാ­ക്യ­ത്തി­ന്റെ സ്ഥാ­ന­ത്തു് ‘ഈ ചി­ത്രം എ­നി­ക്കു് സുഖം ത­രു­ന്നു’ എന്ന വാ­ക്യം പ്ര­തി­ഷ്ഠി­ക്കാം. അ­ങ്ങ­നെ പ്ര­തി­ഷ്ഠി­ക്കു­മ്പോൾ ആ­ദ്യ­ത്തെ പ്ര­മേ­യം ഇ­ങ്ങ­നെ മാ­റു­ന്നു: ‘ഈ ചി­ത്രം എ­നി­ക്കു സുഖം ത­രു­ന്നു’ എ­ന്ന­തി­ന്റെ അർ­ത്ഥം ‘ഈ ചി­ത്രം എ­നി­ക്കു സുഖം ത­രു­ന്നു’ എ­ന്നാ­ണു്. ഇതു വെറും പു­ന­രു­ക്തി­യാ­യ­തു­കൊ­ണ്ടു്, വി­വാ­ദ­ക്ഷ­മ­മ­ല്ല. എ­ന്നാൽ ആ­ദ്യ­ത്തെ പ്ര­മേ­യം വി­വാ­ദ­ക്ഷ­മ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ആ­ദ്യ­ത്തെ പ്ര­മേ­യ­വും ര­ണ്ടാ­മ­ത്തെ പ്ര­മേ­യ­വും ഒ­ന്ന­ല്ല—എ­ന്നു­വ­ച്ചാൽ, ‘ഈ ചി­ത്രം സു­ന്ദ­ര’മാ­ണെ­ന്ന­തി­നു പകരം ‘ഈ ചി­ത്രം എ­നി­ക്കു സുഖം ത­രു­ന്നു’ എന്നു പ്ര­തി­ഷ്ഠി­ക്കു­വാൻ പാ­ടി­ല്ല. താർ­ക്കി­ക­ന്മാർ­ക്കു് ഈ വാ­ദ­രീ­തി രോ­ച­നീ­യ­മാ­യി തോ­ന്നി­യേ­ക്കാം.

താർ­ക്കി­ക­ക്ക­സർ­ത്തു­കൾ കൂ­ടാ­തെ­ത­ന്നെ ആ­ത്മ­പ്ര­തീ­ത­വാ­ദ­ത്തി­ന്റെ ദുർ­ബ്ബ­ല­ത കാ­ണി­ക്കു­വാൻ വ­ഴി­യു­ണ്ടു്. ഈ വാ­ദ­ത്തി­ന്റെ ഉ­ത്ഭ­വം, ശാ­സ്ത്ര സ­മ്മ­ത­മാ­യ ലോ­ക­വും പ­രീ­ക്ഷ­ണ­വി­ധേ­യ­മാ­യ ഭൗ­തി­ക­ഗു­ണ­ങ്ങ­ളും മാ­ത്ര­മാ­ണു യ­ഥാർ­ത്ഥ­മെ­ന്നും മ­റ്റ­തൊ­ക്കെ മി­ഥ്യ­യാ­ണെ­ന്നു­മു­ള്ള ബോ­ധ­ത്തിൽ നി­ന്നാ­ണു്. ഒരു വ­സ്തു­വി­ന്റെ ഘനം ശാ­സ്ത്രീ­യ­പ­രീ­ക്ഷ­ണ­ത്തി­നു വി­ധേ­യ­മാ­ണു്. ത­ന്മൂ­ലം അതു വാ­സ്ത­വി­ക­മാ­ണു്. എ­ന്നാൽ ഒരു വ­സ്തു­വി­ന്റെ സൗ­ന്ദ­ര്യം ശാ­സ്ത്രീ­യ­നിർ­വ്വ­ച­ന­ത്തി­നു തി­ക­ച്ചും വി­ധേ­യ­മാ­യി­ട്ടി­ല്ല. അ­തു­കൊ­ണ്ടു സൗ­ന്ദ­ര്യം വാ­സ്ത­വി­ക­മ­ല്ല. ഇ­ങ്ങ­നെ വാ­ദി­ക്കു­ന്ന­തു് ശാ­സ്ത്രീ­യ പ­രീ­ക്ഷ­ണ­ത്തി­ന്റെ­യും ശാ­സ്ത്രീ­യ­നിർ­വ്വ­ച­ന­ത്തി­ന്റെ­യും പ­രി­മി­തി മ­ന­സ്സി­ലാ­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു്. പ­ണ്ടു് പ്ലൂ­ട്ടോ എന്ന ഗ്രഹം ജ്യോ­തി­ശ്ശാ­സ്ത്ര­ജ്ഞ­ന്മാർ ക­ണ്ടെ­ത്തി­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഈ ഗ്രഹം പ­ണ്ടി­ല്ലാ­യി­രു­ന്നു എന്നു വാ­ദി­ക്കാൻ പാ­ടു­ണ്ടോ? ഏ­താ­ണ്ടി­തു­പോ­ലെ­യാ­ണു് സൗ­ന്ദ­ര്യ ശാ­സ്ത്രീ­യ­നിർ­വ്വ­ച­ന­ത്തി­നു വി­ധേ­യ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു വാ­സ്ത­വി­ക­മ­ല്ലെ­ന്നു­ള്ള വാ­ദ­വും.

images/Shakespeare.jpg
ഷേ­ക്സ്പി­യർ

ആ­ത്മ­പ്ര­തീ­ത­വാ­ദം പൂർ­ണ്ണ­മാ­യി സ­മ്മ­തി­ക്കു­ന്ന­പ­ക്ഷം, ഒരു വ­സ്തു­വി­ന്റെ സൗ­ന്ദ­ര്യം മാ­ത്ര­മ­ല്ല, മ­റ്റെ­ല്ലാ ഗു­ണ­ങ്ങ­ളും ന­മ്മു­ടെ മ­ന­സ്സിൽ മാ­ത്ര­മാ­ണു സ്ഥി­തി­ചെ­യ്യു­ന്ന­തെ­ന്നു സ­മ്മ­തി­ക്കേ­ണ്ടി­വ­രും. ഈ ചി­ത്ര­ത്തി­നു് മൂ­ന്ന­ടി നീ­ള­വും ര­ണ്ട­ടി വീ­തി­യു­മു­ണ്ടെ­ന്നു പ­റ­യു­മ്പോൾ, ചി­ത്ര­ത്തി­നു് സ്വ­ന്ത­മാ­യ ഒരു ല­ക്ഷ­ണ­മ­ല്ല ഞാൻ പ­റ­യു­ന്ന­തെ­ന്നും എന്റെ മ­ന­സ്സി­ലു­ള്ള ചില ഭാ­വ­ന­കൾ മാ­ത്ര­മാ­ണു് എന്റെ പ്ര­സ്താ­വ­ന­യിൽ അ­ട­ങ്ങി­യി­രി­ക്കു­ന്ന­തെ­ന്നും സ­മ്മ­തി­ക്കേ­ണ്ടി­വ­രും. അ­താ­യ­തു്, ന­മ്മു­ടെ മ­നോ­വി­കാ­ര­ങ്ങൾ ഒഴികെ ബാ­ക്കി­യു­ള്ള എ­ല്ലാ­റ്റി­ന്റെ­യും വാ­സ്ത­വി­ക­ത നി­ഷേ­ധി­ക്കേ­ണ്ടി­വ­രും. എ­ന്നാൽ ആ­ത്മ­പ്ര­തീ­ത­വാ­ദി­കൾ അ­ത്ര­ത്തോ­ളം പോകാൻ ഒ­രു­ക്ക­മ­ല്ല. സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ മാ­ത്ര­മേ അവർ ത­ങ്ങ­ളു­ടെ വാദം പ്ര­യോ­ഗി­ക്കു­ന്നു­ള്ളൂ. ഈ നില യു­ക്തി­ദൃ­ഷ്ട്യാ സു­സ്ഥി­ര­മ­ല്ല­ല്ലോ.

ആ­ത്മ­പ്ര­തീ­ത­വാ­ദ­ത്തിൽ, സു­ന്ദ­ര­മാ­യ രണ്ടു വ­സ്തു­ക്ക­ളെ താ­ര­ത­മ്യം ചെ­യ്യു­ന്ന­തി­നു­ള്ള മാ­ന­ദ­ണ്ഡം ആ വ­സ്തു­ക്ക­ളിൽ സ്ഥി­തി­ചെ­യ്യു­ന്ന ഗു­ണ­മൊ­ന്നു­മ­ല്ലെ­ന്നും പ്ര­ത്യു­ത, അ­ഭി­ന­ന്ദ­ക­ന്മാ­രു­ടെ എ­ണ്ണ­വും അ­ഭി­ന­ന്ദ­ന­ത്തി­ന്റെ ശ­ക്തി­യും മാ­ത്ര­മാ­ണെ­ന്നും നാം കണ്ടു ക­ഴി­ഞ്ഞു. കാ­ളി­ദാ­സ­ന്റെ ശ­കു­ന്ത­ള­യെ­ക്കാൾ ശാ­ന്താ­റാ­മി­ന്റെ ശ­കു­ന്ത­ള­യെ­യാ­ണു് ഇ­ന്നു് അധികം പേർ അ­ഭി­ന­ന്ദി­ക്കു­ന്ന­തെ­ന്നും അ­വ­രു­ടെ അ­ഭി­ന­ന്ദ­നം ശ­ക്തി­മ­ത്താ­ണെ­ന്നും വി­ചാ­രി­ക്കു­ക. അ­പ്പോൾ ശാ­ന്താ­റാ­മി­ന്റെ ശ­കു­ന്ത­ള­യ്ക്കു് കാ­ളി­ദാ­സ­ന്റേ­തി­നേ­ക്കാൾ മെ­ച്ചം കൽ­പി­ക്കേ­ണ്ടി­വ­രും. പക്ഷേ, വാ­സ്ത­വ­ത്തിൽ ആരും അ­ങ്ങ­നെ ചെ­യ്യു­ന്നി­ല്ല. ത­ല­യെ­ണ്ണി കാ­വ്യ­ഗു­ണം നി­ശ്ച­യി­ക്കു­ന്ന സ­മ്പ്ര­ദാ­യം ആ­ത്മ­പ്ര­തീ­ത­വാ­ദി­കൾ­ക്കു­പോ­ലും സ്വീ­ക­രി­ക്കു­വാൻ മ­ടി­യു­ണ്ടു്.

ഈ ദുർ­ഘ­ട­സ­ന്ധി­യിൽ നി­ന്നു് ഒ­ഴി­യു­വാൻ വേ­ണ്ടി അവർ മ­റ്റൊ­രു­പാ­യം പ്ര­യോ­ഗി­ക്കു­ന്നു­ണ്ടു്. ആ­സ്വാ­ദ­ക­ന്മാ­രു­ടെ എണ്ണം നോ­ക്കി സൗ­ന്ദ­ര്യ­ത്തെ അ­ള­ക്ക­ണ­മെ­ന്നു പ­റ­യു­മ്പോൾ, യ­ഥാർ­ത്ഥ സ­ഹൃ­ദ­യ­ന്മാ­രെ മാ­ത്ര­മേ അവർ ഉ­ദ്ദേ­ശി­ക്കു­ന്നു­ള്ളൂ എ­ന്നാ­ണു് പുതിയ ന്യാ­യം. ഈ ന്യാ­യ­മ­നു­സ­രി­ച്ചു് സ­ഹൃ­ദ­യ­ന്മാ­രു­ടെ അ­ഭി­ന­ന്ദ­ന­മാ­ണു് സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം. പക്ഷേ സ­ഹൃ­ദ­യ­ന്മാ­രു­ടെ­യി­ട­യിൽ ലോ­കോ­ത്ത­ര­ങ്ങ­ളാ­യ കൃ­തി­ക­ളെ­ക്കു­റി­ച്ചു­പോ­ലും ഭി­ന്നാ­ഭി­പ്രാ­യ­മു­ണ്ടാ­യി­ട്ടു­ണ്ടു്. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ സ­ഹൃ­ദ­യ­ന്മാർ­ക്കു് ഷേ­ക്സ്പി­യ­റെ പ്പ­റ്റി വലിയ മ­തി­പ്പു­ണ്ടാ­യി­രു­ന്നി­ല്ല. പോ­പ്പ് ജ­നി­ച്ച രാ­ജ്യ­ത്തു്

images/Voltaire.jpg
വോൾ­ട്ട­യർ

ഷേ­ക്സ്പി­യ­റു­ടെ അ­ശി­ക്ഷി­ത­മാ­യ ക­ലാ­വി­കൃ­തി­ക­ളെ അ­ഭി­ന­ന്ദി­ക്കു­ന്ന­തു് ആ­ശ്ച­ര്യ­ക­ര­മാ­യി­രി­ക്കു­ന്നു എ­ന്നു് വോൾ­ട്ട­യർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. സ­ഹൃ­ദ­യ­ന്മാ­രു­ടെ­യി­ട­യിൽ അ­ഭി­പ്രാ­യ­ഭി­ന്ന­ത­യു­ണ്ടെ­ങ്കിൽ സൗ­ന്ദ­ര്യ­ത്തി­നു് അ­ധി­ഷ്ഠാ­നം എവിടെ? എ­ന്നു­ത­ന്നെ­യ­ല്ല, ആ­ത്മ­പ്ര­തീ­ത സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് സ­ഹൃ­ദ­യ­ത്വം എ­ന്താ­ണെ­ന്നു് തന്നെ നിർ­വ­ചി­ക്കു­ക വയ്യ. ആ­രാ­ണു് സ­ഹൃ­ദ­യൻ? ഉൽ­കൃ­ഷ്ട­കൃ­തി­ക­ളെ­യെ­ല്ലാം അ­ഭി­ന­ന്ദി­ക്കു­ന്ന­വൻ. ഉൽ­കൃ­ഷ്ട­കൃ­തി­ക­ളെ­ന്നു വ­ച്ചാൽ എ­ന്താ­ണു്? സ­ഹൃ­ദ­യ­ന്മാർ അ­ഭി­ന­ന്ദി­ക്കു­ന്ന­തേ­തോ അതു്. ഇതൊരു ച­ക്ര­വാ­ദ­മാ­ണെ­ന്നു് പ്ര­ത്യ­ക്ഷ­മാ­ണ­ല്ലോ. നിർ­വ്വ­ചി­ക്കേ­ണ്ട പ­ദ­ത്തെ­ത്ത­ന്നെ ആ­ശ്ര­യി­ച്ചു­കൊ­ണ്ടു­ള്ള വി­വ­ര­ണം നിർ­വ്വ­ച­ന­മാ­ക­യി­ല്ല.

images/Philip_Sidney.jpg
ഫി­ലി­പ്പ് സി­ഡ്നി

സൗ­ന്ദ­ര്യാ­സ്വാ­ദ­ന­ത്തിൽ രണ്ടു ഘ­ട­ക­ങ്ങ­ളു­ണ്ടു്. ആ­സ്വ­ദി­ക്കു­ന്ന­തൊ­ന്നു്. ആ­സ്വ­ദി­ക്ക­പ്പെ­ടു­ന്ന­തു് മ­റ്റൊ­ന്നു്. സൗ­ന്ദ­ര്യം മ­ന­സ്സിൽ മാ­ത്ര­മാ­ണു് സ്ഥി­തി ചെ­യ്യു­ന്ന­തെ­ങ്കിൽ, സൗ­ന്ദ­ര്യാ­സ്വാ­ദ­ന­മെ­ന്ന­തി­നു് മ­ന­സ്സു സ്വയം ആ­സ്വ­ദി­ക്കു­ന്നു എന്നേ അർ­ത്ഥ­മു­ള്ളൂ. പക്ഷേ, മ­ന­സ്സ് ആ­സ്വ­ദി­ക്കു­ക മാ­ത്ര­മ­ല്ല ചെ­യ്യു­ന്ന­തു്. വൈ­രൂ­പ്യ­ത്തിൽ അതു് അവജ്ഞ ഉൾ­ക്കൊ­ള്ളു­ക­യും ചെ­യ്യു­ന്നു. സൗ­ന്ദ­ര്യം മ­ന­സ്സിൽ മാ­ത്ര­മാ­ണു് സ്ഥി­തി ചെ­യ്യു­ന്ന­തെ­ങ്കിൽ, വൈ­രൂ­പ്യം മ­ന­സ്സിൽ സ്ഥി­തി ചെ­യ്യു­ന്ന­താ­യി­രി­ക്ക­ണം. അ­ങ്ങ­നെ­യെ­ങ്കിൽ മ­ന­സ്സ് അ­തി­നെ­ത്ത­ന്നെ നി­ഷേ­ധി­ക്കു­വാൻ, അ­തി­നോ­ടു­ത­ന്നെ അവജ്ഞ തോ­ന്നു­വാൻ ബ­ദ്ധ­പ്പെ­ടു­ന്ന­തു് സ്വാ­ഭാ­വി­ക­മാ­ണോ?

സൗ­ന്ദ­ര്യ­വും മ­നോ­ജാ­ത­വും അ­ന­ന്യാ­പേ­ക്ഷി­ത­മാ­ണെ­ങ്കിൽ ഇന്ന വ­സ്തു­ക്കൾ­ക്കു മാ­ത്ര­മേ ന­മ്മിൽ സൗ­ന്ദ­ര്യ­പ്ര­തീ­തി ഉ­ള­വാ­ക്കു­വാൻ സാ­ധി­ക്കു­ക­യു­ള്ളൂ എന്നു പ­റ­യാ­വു­ന്ന­ത­ല്ല. ഏതു വ­സ്തു­വും സൗ­ന്ദ­ര്യ­ബോ­ധ­ത്തെ ത­ട്ടി­യു­ണർ­ത്തു­വാൻ പ­ര്യാ­പ്ത­മാ­യി­രി­ക്ക­ണം. പക്ഷേ, ന­മ്മു­ടെ അ­നു­ഭ­വം മ­റി­ച്ചാ­ണു്. കു­പ്പ­ക്കു­ന്നും ചാ­ണ­ക­ക്കു­ഴി­യും കണ്ടു നാം സൗ­ന്ദ­ര്യാ­തി­ശ­ത്താൽ മ­തി­മ­റ­ന്നു­പോ­കാ­റി­ല്ല. സൗ­ന്ദ­ര്യ­പ്ര­തീ­തി ഉ­ള­വാ­ക്കു­ന്ന വ­സ്തു­ക്കൾ വ­ള­രെ­യ­ധി­ക­മി­ല്ലെ­ന്നാ­ണു് ന­മ്മു­ടെ അ­നു­ഭ­വം. പ്ര­കൃ­തി­യും സു­കു­മാ­ര­ക­ല­ക­ളു­മാ­ണു് ന­മ്മിൽ മു­ഖ്യ­മാ­യി സൗ­ന്ദ­ര്യാ­നു­ഭൂ­തി ഉ­ണ്ടാ­ക്കു­ന്ന­തു്. സൗ­ന്ദ­ര്യം ബാ­ഹ്യ­ലോ­കാ­സ്പ­ദ­മ­ല്ലെ­ങ്കിൽ, ഇ­ങ്ങ­നെ വ­രേ­ണ്ട യാ­തൊ­രു ന്യാ­യ­വും കാ­ണു­ന്നി­ല്ല. ന­മു­ക്കു പ്ര­കൃ­ത്യാ ആ­ഹ്ലാ­ദ­ത്തോ­ടാ­ണു് പ്ര­തി­പ­ത്തി. സൗ­ന്ദ­ര്യ­ജാ­ത­മാ­യ ആ­ഹ്ലാ­ദം ബാ­ഹ്യ­ലോ­ക­ത്തെ­യ­ല്ല ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തെ­ങ്കിൽ, അതു സ്ഥാ­യി­യാ­യി ന­മ്മിൽ കു­ടി­കൊ­ള്ളേ­ണ്ട­താ­ണു്. പക്ഷേ, ആ­ഹ്ലാ­ദ­ത്തോ­ടൊ­പ്പം­ത­ന്നെ അതിനു വി­പ­രീ­ത­മാ­യ മ­നോ­വ്യാ­പാ­ര­വും ന­മു­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ടു്. അ­തു­കൊ­ണ്ടു് സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം ക­ണ്ടെ­ത്ത­ണ­മെ­ങ്കിൽ ന­മ്മു­ടെ അ­ന്ത­രം­ഗ­ത്തിൽ മാ­ത്രം ദ­ത്താ­വ­ധാ­ന­രാ­യി­രു­ന്നാൽ പോ­രെ­ന്നും ബ­ഹിർ­ലോ­ക­ത്തി­ലേ­ക്കു് ദൃ­ഷ്ടി­കൾ വ്യാ­പ­രി­പ്പി­ക്കേ­ണ്ട ആ­വ­ശ്യ­മു­ണ്ടെ­ന്നും വ­ന്നു­കൂ­ടു­ന്നു.

images/Edith_Cavell.jpg
ഈ­ഡി­ത്ത് കാവെൽ

ഇനി ന­മു­ക്കു് ബാ­ഹ്യ­ലോ­ക­ത്തി­ലേ­ക്കു ക­ട­ക്കാം. ബാ­ഹ്യ­ലോ­ക­ത്തി­ലെ ഏതേതു ഗു­ണ­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി­യാ­ണു് നാം സൗ­ന്ദ­ര്യ­ത്തി­ന്റെ ഉ­ത്പ­ത്തി ക­ണ്ടെ­ത്തു­ക? ആ ഗു­ണ­ങ്ങൾ ഭൗ­തി­ക­മോ അ­ഭൗ­തി­ക­മോ? ഭൗ­തി­ക­മാ­യ ചില ഗു­ണ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി സൗ­ന്ദ­ര്യ­നിർ­ണ്ണ­യം ചെ­യ്യു­വാൻ പല ക­ലാ­ചി­ന്ത­ക­ന്മാ­രും ശ്ര­മി­ച്ചി­ട്ടു­ള്ള­താ­യി കാണാം. പ­തി­നെ­ട്ടാം­നൂ­റ്റാ­ണ്ടി­ലെ പ്ര­സി­ദ്ധ രാ­ഷ്ട്രീ­യ­ചി­ന്ത­ക­നാ­യ ബർ­ക്ക് തന്റെ ഒരു യു­വ­കൃ­തി­യിൽ അ­ങ്ങ­നെ ഒരു ശ്രമം ചെ­യ്തി­ട്ടു­ണ്ടു്. ര­മ­ണീ­യം, മ­ഹ­നീ­യം എ­ന്നി­വ­യ്ക്കു ത­മ്മി­ലു­ള്ള വ്യ­ത്യാ­സം പ്ര­ക­ടി­പ്പി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ്യോ­ദ്ദേ­ശ്യം. എ­ന്നാ­ലും പ്രാ­സം­ഗി­ക­മാ­യി അ­ദ്ദേ­ഹം ര­മ­ണീ­യ­ക­ത്തി­ന്റെ അ­ധി­ഷ്ഠാ­ന­മാ­യ ചില ഭൗ­തി­ക­ഗു­ണ­ങ്ങ­ളെ പ­രാ­മർ­ശി­ക്കു­ന്നു­ണ്ടു്. ര­മ­ണീ­യ­മാ­യ വസ്തു പ്രാ­യേ­ണ ചെ­റു­താ­യി­രി­ക്ക­ണ­മെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു സി­ദ്ധാ­ന്തം. ര­മ­ണീ­യ­വ­സ്തു­ക്ക­ളിൽ ഏ­താ­ണ്ടൊ­രു ഒ­തു­ക്ക­വും കൃ­ശ­ത്വ­വും ഓ­മ­ന­ത്ത­വും നാം ദർ­ശി­ക്കു­ന്നു. വ­ലി­പ്പം കൂ­ടു­മ്പോൾ ര­മ­ണീ­യ­ത­യു­ടെ­യ­ല്ല, മ­ഹ­നീ­യ­ത­യു­ടെ പ്ര­തീ­തി­യാ­ണു് ന­മ്മി­ലു­ണ്ടാ­കു­ന്ന­തു്. ഈ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് സൂ­ര്യോ­ദ­യ­മോ ഹി­മാ­ല­യ­പർ­വ്വ­ത­മോ ര­മ­ണീ­യ­മാ­ണെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. അവ മ­ഹ­നീ­യ­മാ­യ കാ­ഴ്ച­ക­ളാ­ണു്. കാ­ളി­ദാ­സ­ന്റെ ഹി­മാ­ല­യ­വർ­ണ്ണ­ന­യിൽ, ര­മ­ണീ­യ­മാ­യ അം­ശ­ങ്ങൾ അ­വി­ട­വി­ടെ കാ­ണു­ന്നു­ണ്ടെ­ങ്കി­ലും ആ­കെ­ക്കൂ­ടി നോ­ക്കു­മ്പോൾ മ­ഹ­ത്ത്വ­മാ­ണു് മു­ന്നി­ട്ടു നിൽ­ക്കു­ന്ന­തു്. ‘ഹി­മാ­ല­യോ നാമ ന­ഗാ­ധി­രാ­ജഃ’ എന്ന പ­ദ­ത്തി­ലെ ‘അ’കാ­ര­ത്തി­ന്റെ മ­ന്ദ്ര­ദ്ധ്വ­നി­ത­ന്നെ ഇതിനു ദൃ­ഷ്ടാ­ന്ത­മാ­ണു്. വ­ലി­പ്പം കൂ­ടു­ന്തോ­റും സ­ന്തു­ഷ്ടി­യേ­ക്കാൾ വി­സ്മ­യ­മാ­ണു മ­ന­സ്സിൽ പൊ­ന്തി­വ­രു­ന്ന­തു്. സു­ന്ദ­ര­വ­സ്തു­ക്കൾ മ­ന­സ്സി­നെ സു­ഖ­ത്തി­ലാ­റാ­ടി­ക്കു­ന്നു. എ­ന്നാൽ വ­ലി­പ്പ­മു­ള്ള വ­സ്തു­ക്കൾ മ­ന­സ്സി­നെ പി­ടി­ച്ചു­യർ­ത്തു­ന്നു. ര­മ­ണീ­യ­വ­സ്തു­ക്ക­ളിൽ സൗ­ന്ദ­ര്യ­വും മ­ഹ­നീ­യ­വ­സ്തു­ക്ക­ളിൽ ശ­ക്തി­യും പ്ര­തി­ഫ­ലി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഒരു വസ്തു സു­ന്ദ­ര­മാ­ണെ­ന്നു പ­റ­യ­ണ­മെ­ങ്കിൽ അതു ന­മ്മു­ടെ ക­ണ്ണി­ലും ഒ­തു­ങ്ങു­ന്ന­താ­യി­രി­ക്ക­ണം. അ­താ­യ­തു് ചെ­റു­താ­യി­രി­ക്ക­ണം. ന­മു­ക്കു് ഓ­മ­ന­ത്തം തോ­ന്നു­ന്ന വ­സ്തു­ക്ക­ളു­ടെ നാ­മ­ത്തോ­ടു് ‘കൊ­ച്ചു’, ‘കു­ഞ്ഞു’ മു­ത­ലാ­യ പ­ദ­ങ്ങൾ ചേർ­ക്കു­ന്ന­തു് സാ­ധാ­ര­ണ­മാ­ണ­ല്ലോ. സൗ­ന്ദ­ര്യ­ത്തി­നാ­സ്പ­ദ­മാ­യ മ­റ്റൊ­രു ഗുണം മാർ­ദ്ദ­വ­മാ­ണു്. അഴകും പ­രു­പ­രു­പ്പും ത­മ്മിൽ പൊ­രു­ത്ത­മി­ല്ല. ഖ­നി­യിൽ­നി­ന്നെ­ടു­ക്കു­ന്ന ര­ത്ന­ത്തി­നു മി­നു­പ്പു­വ­രു­ത്തി­യെ­ങ്കിൽ മാ­ത്ര­മേ അതു് സു­ന്ദ­ര­മാ­കൂ. ഒ­ന്നു­കിൽ മാർ­ദ്ദ­വം വേണം. അ­ല്ലെ­ങ്കിൽ മാർ­ദ്ദ­വ­മു­ണ്ടെ­ന്നു തോ­ന്നി­ക്ക­ണം. താ­ടി­ക്കാ­ര­ന്റെ മുഖം ന­മ്മിൽ ആ­ദ­ര­വു­ണ്ടാ­ക്കി­യേ­ക്കാം. പക്ഷേ, ക്ഷൗ­രം­ചെ­യ്തെ­ങ്കിൽ മാ­ത്ര­മേ അതു് സൗ­ന്ദ­ര്യ­ജ­ന്യ­മാ­യ ആ­ന­ന്ദം കാ­ണി­ക­ളിൽ ഉ­ള­വാ­ക്കു­ക­യു­ള്ളു. അ­തു­കൊ­ണ്ടു് മാർ­ദ്ദ­വ­ത്തെ സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ഭി­ന്ന­ഘ­ട­ക­മാ­യി ബർ­ക്ക് ക­ണ­ക്കാ­ക്കു­ന്നു. ആ­കൃ­തി­യെ സം­ബ­ന്ധി­ച്ചും ബർ­ക്കി­നു ചിലതു പ­റ­യു­വാ­നു­ണ്ടു്. സു­ന്ദ­ര­മാ­യ വ­സ്തു­ക്ക­ളൊ­ന്നി­ലും ഋ­ജു­രേ­ഖ മു­ന്നി­ട്ടു­നിൽ­ക്കു­ക­യി­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വാദം. അ­ഴ­കു­ള്ള ഏതു വ­സ്തു­വി­ലും ഒരു വളവു കാ­ണാ­തി­രി­ക്കു­ക­യി­ല്ല. ആ വളവു പൊ­ടു­ന്ന­ന­വേ­യു­ള്ള­താ­യി­രി­ക്കു­ക­യി­ല്ല. ത­നി­വൃ­ത്ത­ത്തിൽ യാ­തൊ­രു ഭം­ഗി­യു­മി­ല്ലെ­ന്നാ­ണു് ബർ­ക്കി­ന്റെ വാദം. വ­ട്ട­ക്ക­ണ്ണ്, വ­ട്ട­ത്ത­ല മു­ത­ലാ­യ­വ സ­ങ്ക­ല്പി­ക്കു­ക. സു­ന്ദ­ര­മാ­യ വ­സ്തു­വി­ലെ വളവു മെ­ല്ലെ­മെ­ല്ലെ­യാ­ണു പ്ര­ത്യ­ക്ഷ­പ്പെ­ടു­ക. നേർവര മു­ന്നി­ട്ടു­നിൽ­ക്കു­ന്ന വ­സ്തു­ക്കൾ ചി­ല­പ്പോൾ മ­ഹ­നീ­യ­മാ­യി­രി­ക്കാ­മെ­ങ്കി­ലും അവയെ സു­ന്ദ­ര­മെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. അ­തി­ലും വി­ശേ­ഷി­ച്ചു്, സ­മ­കോ­ണ­ത്തിൽ വി­ല­ങ്ങ­നെ നിൽ­ക്കു­ന്ന രേഖകൾ ഒ­രി­ക്ക­ലും സു­ന്ദ­ര­മാ­ക­യി­ല്ല. അ­തു­കൊ­ണ്ടു് കു­രി­ശ് അ­ഴ­കു­ള്ള ആ­കൃ­തി­യ­ല്ല. ഈ­ജി­പ്തി­ലെ സ്തൂ­പ­ങ്ങൾ മ­ഹ­നീ­യ­മാ­ണു്; പക്ഷേ, അവ ര­മ­ണീ­യ­മ­ല്ല. താ­ജ്മ­ഹൽ­പോ­ലും ര­മ­ണീ­യ­മോ മ­ഹ­നീ­യ­മോ എന്നു ബർ­ക്ക് സം­ശ­യി­ച്ചേ­ക്കാം, അതു വാ­സ്ത­വ­ത്തിൽ അ­ത്ര­വ­ലി­യ­താ­ണു്. പക്ഷേ, അല്പം അ­ക­ലെ­നി­ന്നു നോ­ക്കു­മ്പോൾ അ­തി­ന്റെ അം­ഗ­ങ്ങ­ളു­ടെ സ­മീ­ചീ­ന­മാ­യ പൊ­രു­ത്തം­കൊ­ണ്ടു തോ­ന്നി­ക്കു­ന്ന ഓ­മ­ന­ത്ത­വും അ­തി­ന്റെ മി­നു­മി­നു­പ്പും, താ­ഴി­ക­ക്കു­ടം മു­ത­ലാ­യ­വ­യു­ടെ വളവും അതിനെ ര­മ­ണീ­യ­വ­സ്തു­ക്ക­ളു­ടെ കൂ­ട്ട­ത്തിൽ ഉൾ­പ്പെ­ടു­ത്തി­യേ­ക്കാം. മേൽ­പ്പ­റ­ഞ്ഞ­വ കൂ­ടാ­തെ മറ്റു പല ഭൗ­തി­ക­ഗു­ണ­ങ്ങ­ളും സൗ­ന്ദ­ര്യ­ത്തി­നാ­ധാ­ര­മാ­യി സ­ങ്ക­ല്പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്.

images/EdmundBurke1771.jpg
ബർ­ക്ക്

ഏ­റെ­ക്കു­റെ­യു­ള്ള ദുർ­ബ­ല­ത, ക­ണ്ണു് മ­ഞ്ഞ­ളി­പ്പി­ക്കു­ന്ന വർ­ണ്ണ­ങ്ങ­ളു­ടെ അഭാവം, വർ­ണ്ണ­ങ്ങ­ളു­ടെ നാ­നാ­ത്വം, സ്വ­ച്ഛ­മാ­യ വെ­ളി­ച്ചം—ഇ­ങ്ങ­നെ പലതും. ഈ ഗു­ണ­ങ്ങ­ളെ­ല്ലാം ഒ­ത്തി­ണ­ങ്ങി­യാൽ സൗ­ന്ദ­ര്യം താനേ ഉ­ള­വാ­കു­മെ­ന്നാ­ണു് ഭൗ­തി­ക­വാ­ദം. പ്രാ­വി­ന്റെ മാ­റി­ടം, പൈ­ത­ലി­ന്റെ ക­വിൾ­ത്ത­ടം, പൂ­വി­ന്റെ ഇതൾ, ത­രു­ണി­യു­ടെ കണ്ഠ-​സ്തനങ്ങൾ ഇ­ങ്ങ­നെ­യു­ള്ള ദൃ­ഷ്ടാ­ന്ത­ങ്ങ­ളാ­ണു് ബർ­ക്ക് തന്റെ വാ­ദ­ത്തി­നു് ഉ­പോൽ­ബ­ല­ക­മാ­യി ചൂ­ണ്ടി­കാ­ണി­ക്കു­ന്ന­തു്. പ്ര­സ്തു­ത ഗു­ണ­ങ്ങൾ­ക്കു സ­മാ­ന­മാ­യി ക­ലാ­ലോ­ക­ത്തി­ലും ചില ല­ക്ഷ­ണ­ങ്ങൾ അ­ദ്ദേ­ഹം ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. ബൃ­ഹ­ത്താ­യ ഒരു ശി­ല്പ­മോ ഹോ­മ­റി­ന്റെ മ­ഹാ­കാ­വ്യ­മോ ര­മ­ണീ­യ­മാ­ണെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ക­യി­ല്ല. അവ മ­ഹ­നീ­യ­മെ­ന്ന മ­റ്റൊ­രു പ­ട്ടി­ക­യി­ലാ­ണുൾ­പ്പെ­ടു­ന്ന­തു്. ര­മ­ണീ­യ­വ­സ്തു­ക്കൾ പ്രേ­മ­ത്തോ­ടു സാ­ദൃ­ശ്യ­മു­ള്ള ഒരു വി­കാ­രം ന­മ്മിൽ­ജ­നി­പ്പി­ക്കു­ന്നു. ന­മ്മി­ലു­ള്ള സ്ഥൂ­ല­ത­യെ­ല്ലാം ദ്ര­വി­പ്പി­ക്കു­ന്നു. ഈ ഫലം വ­സ്തു­ക്ക­ളു­ടെ മേൽ­പ­റ­ഞ്ഞ ഗു­ണ­ങ്ങ­ളെ മാ­ത്ര­മാ­ണു് ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തെ­ന്നാ­ണു് ബർ­ക്കി­ന്റെ വാദം. ഈ ഗു­ണ­ങ്ങൾ ഇ­ന്ദ്രി­യ­മാർ­ഗ്ഗേ­ന ന­മ്മിൽ ജ­നി­പ്പി­ക്കു­ന്ന വി­കാ­ര­മാ­ണു് സൗ­ന്ദ­ര്യാ­വ­ബോ­ധം. ഈ ഗു­ണ­ങ്ങ­ളു­ടെ സം­യോ­ഗ­ത്തിൽ പ്ര­സ്തു­ത ഫലം ഉ­ള­വാ­കാ­തി­രി­ക്കു­ക­യി­ല്ല; ഉ­ള­വാ­യേ കഴിയൂ എ­ന്നു­ത­ന്നെ പറയാം. ഇ­ങ്ങ­നെ വ­സ്തു­ക്ക­ളു­ടെ ഭൗ­തി­ക­ഗു­ണ­ങ്ങ­ളെ സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­ന­മാ­യി ക­ല്പി­ക്കു­ന്ന­തു് പ്ര­ഥ­മ­ദൃ­ഷ്ടി­യിൽ യു­ക്തി­യു­ക്ത­മാ­യി തോ­ന്നാ­മെ­ങ്കി­ലും, അതു ന­മ്മു­ടെ അ­നു­ഭ­വ­ത്തി­നു യോ­ജി­ച്ച­ത­ല്ല. ഒരാൾ സു­ന്ദ­ര­മെ­ന്നു ക­രു­തു­ന്ന­തു് മ­റ്റൊ­രാൾ മ­റി­ച്ചു വി­ചാ­രി­ക്കു­ന്ന­തി­ന്റെ ന്യാ­യം ഈ വാ­ദ­ത്തിൽ­നി­ന്നു വി­ശ­ദീ­ഭ­വി­ക്കു­ന്നി­ല്ല. ഒരു വ­സ്തു­വി­ന്റെ ഘനം, നിറം മു­ത­ലാ­യ ഭൗ­തി­ക­ഗു­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­മു­ണ്ടാ­കാ­നി­ട­യി­ല്ല­ല്ലോ. എ­ന്നാൽ സൗ­ന്ദ­ര്യ­ത്തി­ന്റെ കാ­ര്യം അ­ങ്ങ­നെ­യ­ല്ല. ഒ­രാ­ളി­ന്റെ കാ­മി­നി­യെ­പ്പ­റ്റി മ­റ്റൊ­രാൾ, “അവൻ എന്തു ക­ണ്ടി­ട്ടാ­ണു് ആ പെ­ണ്ണി­ലി­ത്ര ഭ്ര­മി­ച്ചു ന­ട­ക്കു­ന്ന­തു്?” എന്നു ചോ­ദി­ക്കു­ന്നു. വ­സ്തു­ക്ക­ളു­ടെ ഗുണം മാ­ത്രം നോ­ക്കി­യാൽ ഈ സം­ശ­യ­ങ്ങൾ­ക്കു പ­രി­ഹാ­ര­മു­ണ്ടാ­കു­ക­യി­ല്ല. ഗു­ണ­ങ്ങ­ളെ­പ്പ­റ്റി സൗ­ന്ദ­ര്യം നി­ശ്ച­യി­ക്കു­ന്ന രീ­തി­യു­ടെ അ­പ­ര്യാ­പ്ത­ത കാ­ണി­ക്കു­വാൻ ഒരു ദൃ­ഷ്ടാ­ന്തം മതി. ഞാൻ ഇതു് എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ തറയിൽ ഒരു തേ­ര­ട്ട ഇ­ഴ­ഞ്ഞു പോ­കു­ന്ന­തു കാ­ണു­ന്നു. ബർ­ക്ക് സൗ­ന്ദ­ര്യാ­ധി­ഷ്ഠാ­ന­മാ­യി ക­ല്പി­ക്കു­ന്ന ഗു­ണ­ങ്ങ­ളെ­ല്ലാം അ­തി­നു­ണ്ടു്. അതു് ചെ­റു­താ­ണു്. അ­തി­ന്റെ ആ­കൃ­തി­യിൽ വ­ള­വു­ണ്ടു്. ഞാൻ അതിനെ തൊ­ട്ടു­നോ­ക്കി­യി­ല്ല. എ­ന്നാ­ലും അ­തി­ന്റെ പു­റ­ത്തി­നു മി­നു­സ­മു­ണ്ടെ­ന്നാ­ണു തോ­ന്നു­ന്ന­തു്. നി­റ­വും ത­ര­ക്കേ­ടി­ല്ല. ദുർ­ബ­ല­ത­യും കൃ­ശ­ത്വ­വും അ­തി­നു­ണ്ടു്. ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും പ്രേ­മ­ത്തോ­ടു യാ­തൊ­രു സാ­ദൃ­ശ്യ­വു­മു­ള്ള വി­കാ­ര­മ­ല്ല അതിനെ കാ­ണു­മ്പോൾ എ­നി­ക്കു­ണ്ടാ­കു­ന്ന­തു്. അതിനെ കാ­ണു­മ്പോ­ഴു­ള്ള അ­റ­പ്പു് എ­നി­ക്കു മാ­ത്ര­മ­ല്ല തോ­ന്നു­ന്ന­തെ­ന്നും എ­നി­ക്ക­റി­യാം. ഭൗ­തി­ക­ഗു­ണ­വാ­ദം ശ­രി­യാ­ണെ­ങ്കിൽ അ­ങ്ങ­നെ തോ­ന്നാൻ വ­ഴി­യി­ല്ല. ഈ ഭൗ­തി­ക­വാ­ദ­ത്തി­ന്റെ പ­രി­ഷ്ക­രി­ച്ച ഒരു രൂപം ഹെർ­ബർ­ട്ടു് സ്പെൻ­സ­റി­ന്റെ കൃ­തി­ക­ളിൽ കാണാം. നി­ല­യി­ലും ച­ല­ന­ത്തി­ലു­മു­ള്ള സൗ­ന്ദ­ര്യ­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്താ­വി­ഷ­യം. ഭം­ഗി­യു­ള്ള നി­ല­യി­ലും ഇ­രി­പ്പി­ലും ന­ട­ത്ത­യി­ലും മ­റ്റും, ശ്ര­മ­ത്തി­ന്റെ അ­ഭാ­വ­മാ­ണു് സൗ­ന്ദ­ര്യ­ത്തി­ന്റെ നി­ദാ­ന­മാ­യി അ­ദ്ദേ­ഹം ക­ണ്ടെ­ത്തി­യി­രി­ക്കു­ന്ന­തു്. ത­ടി­ച്ച മ­നു­ഷ്യ­ന്റെ പ­ണി­പ്പെ­ട്ടു­ള്ള ന­ട­പ്പിൽ സൗ­ന്ദ­ര്യ­മി­ല്ല. കു­ന്തം വി­ഴു­ങ്ങി­യ­പോ­ലെ ക­സേ­ര­യു­ടെ അ­റ്റ­ത്തു­ള്ള ഇ­രു­പ്പിൽ സൗ­ന്ദ­ര്യ­മി­ല്ല. നൃ­ത്ത­ത്തിൽ, സാ­ഹ­സ­പ്പെ­ട്ടു­ള്ള അം­ഗ­വി­ക്ഷേ­പ­ങ്ങ­ളൊ­ന്നി­ലും സൗ­ന്ദ­ര്യ­മി­ല്ല. ഭാ­ഗ­വ­തർ മുഖം കോ­ട്ടി ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ന്ന­തി­നു­ള്ള ശ്രമം പ്ര­ത്യ­ക്ഷ­പ്പെ­ടു­ത്തി ചെ­യ്യു­ന്ന ആ­ലാ­പ­ന­ത്തിൽ സൗ­ന്ദ­ര്യ­മി­ല്ല. കൈ ര­ണ്ടും തു­ട­യോ­ടു ചേർ­ത്തു പി­ടി­ച്ചു് വ­ടി­പോ­ലെ ന­ട­ക്കു­ന്ന­തിൽ സൗ­ന്ദ­ര്യ­മി­ല്ല. അ­ങ്ങ­നെ ശ്രമം എവിടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­വോ അവിടെ സൗ­ന്ദ­ര്യം വി­ര­ള­മാ­യി­രു­ക്കു­മെ­ന്നാ­ണു് സ്പെൻ­സ­റി­ന്റെ സി­ദ്ധാ­ന്തം. പക്ഷേ ഇതും സൗ­ന്ദ­ര്യ­ത്തി­ന്റെ ഒരു സ­മ­ഞ്ജ­സ­മാ­യ നിർ­വ്വ­ച­മാ­ണെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. നിർ­വ്വ­ച­നം ശ­രി­യാ­ണെ­ങ്കിൽ ശ­ക്തി­വ്യ­യം പ­രി­മി­ത­മാ­യി കാ­ണു­ന്നേ­ട­ത്തെ­ല്ലാം സൗ­ന്ദ­ര്യ­വും കാ­ണ­ണ­മ­ല്ലോ. രണ്ടു കാലിൽ നിൽ­ക്കു­ന്ന­തി­നേ­ക്കാൾ ശ്ര­മ­ക്കു­റ­വ് ക­മി­ഴ്‌­ന്ന­ടി­ച്ചു നി­ല­ത്തു കി­ട­ക്കു­ന്ന­തി­ലാ­ണു്. അ­തു­കൊ­ണ്ടു് ര­ണ്ടാ­മ­ത്തെ അ­വ­സ്ഥ­യാ­ണു് കൂ­ടു­തൽ ഭം­ഗി­യു­ള്ള­തെ­ന്നു് ആ­രെ­ങ്കി­ലും വി­ചാ­രി­ക്കു­ന്നു­ണ്ടോ? ശ്ര­മ­ക്കു­റ­വി­ന്റെ പ­ര­മാ­വ­ധി­കാ­ണു­ന്ന­തു് ഒരു ശ­വ­ത്തി­ന്റെ കി­ട­പ്പി­ലാ­ണു്. അ­തി­ലാ­ണോ ഏ­റ്റ­വും അധികം സൗ­ന്ദ­ര്യം? ഭൗ­തി­ക­ഗു­ണ­ങ്ങ­ളെ മാ­ത്രം മാ­ന­ദ­ണ്ഡ­മാ­ക്കു­ന്ന സൗ­ന്ദ­ര്യാ­ന്വേ­ഷ­ണം തി­ക­ച്ചും അ­പ­ര്യാ­പ്ത­മാ­ണെ­ന്നാ­ണു് ഇ­ത്ര­യും പ­റ­ഞ്ഞ­തിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കേ­ണ്ട­തു്.

പ­രി­ച്ഛി­ന്ന­മാ­യ ഭൗ­തി­ക­ഗു­ണ­മൊ­ന്നു­മി­ല്ലാ­ത്തി­ട­ത്തും നാം സൗ­ന്ദ­ര്യം കാ­ണു­ന്നു­ണ്ടു്. ല­ക്ഷ്മ­ണൻ ഊർ­മ്മി­ളാ­ദേ­വി­യെ ത­നി­ച്ചി­രു­ത്തി­ക്കൊ­ണ്ടു് ചേ­ട്ട­ന്റെ കൂടെ കാ­ട്ടി­ലേ­ക്കു് ചാ­ടി­പ്പു­റ­പ്പെ­ടു­ന്ന­തു് അ­ത്യ­ന്തം സു­ന്ദ­ര­മാ­യ ഒരു സ­ന്ദർ­ഭ­മാ­ണു്. അതിൽ ഭൗ­തി­ക­ഗു­ണ­മെ­വി­ടെ? ദർ­ഭ­മു­ന കാ­ലിൽ­കൊ­ണ്ടു­വെ­ന്നു വെ­റു­തെ ന­ടി­ച്ചു് നി­ല­കൊ­ള്ളു­ന്ന ശ­കു­ന്ത­ള­യു­ടെ നോ­ട്ടം അ­ത്യ­ധി­കം മ­നോ­ജ്ഞ­മാ­ണു്. ശ­കു­ന്ത­ള­യു­ടെ ആ­കാ­ര­ത്തിൽ ഭൗ­തി­ക­ഗു­ണ­മു­ണ്ടാ­യി­രി­ക്കാ­മെ­ങ്കി­ലും ആ നോ­ട്ട­ത്തി­ന്റെ മ­നോ­ജ്ഞ­ത ഭൗ­തി­ക­ഗു­ണ­ജാ­ത­മാ­ണെ­ന്നു പറയുക വയ്യ.

images/Goethe.jpg
ഗീഥേ

‘നി­ന്റെ ആ­വ­ശ്യം എ­ന്റേ­തി­നേ­ക്കാൾ വ­ലി­യ­താ­ണു്’ എ­ന്നു­ള്ള സർ ഫി­ലി­പ്പ് സി­ഡ്നി­യു­ടെ പ്ര­ഖ്യാ­ത­മാ­യ ച­ര­മ­വാ­ക്യ­ത്തി­ന്റെ സൗ­ന്ദ­ര്യം ഏതു ഭൗ­തി­ക­ഗു­ണ­ത്തി­ലാ­ണു ക­ണ്ടെ­ത്തു­ക? ‘രാ­ജ്യ­സ്നേ­ഹം മാ­ത്രം പോരാ’ എ­ന്നു് ഈ­ഡി­ത്ത് കാ­വെ­ലി­ന്റെ വാ­ക്യ­ത്തി­ലും, ജ്ഞാ­ന­വൃ­ദ്ധ­നാ­യ ഗീഥേ അ­ന്ത്യ­ശ്വാ­സ­ത്തോ­ടു­കൂ­ടി ‘വെ­ളി­ച്ചം! കൂ­ടു­തൽ വെ­ളി­ച്ചം’ എ­ന്നു് ആ­ക്രോ­ശി­ക്കു­ന്ന­തി­ലും സ­ഹൃ­ദ­യ­ന്മാർ സൗ­ന്ദ­ര്യം കാ­ണു­ന്നു. തുല്യ സാ­ധു­ത്വ­മു­ള്ള രണ്ടു ഗ­ണി­ത­മാർ­ഗ്ഗ­ങ്ങ­ളിൽ ഒ­ന്നു് സു­ന്ദ­ര­വും മ­റ്റ­തു് അ­സു­ന്ദ­ര­വും എന്നു ഗ­ണി­ത­ശാ­സ്ത്ര­ജ്ഞ­ന്മാർ വി­ധി­ക്കു­ന്നു. ഇ­വ­യി­ലൊ­ന്നി­ലും ഭൗ­തി­ക­ഗു­ണ­ത്തി­ന്റെ പ്ര­സ­ക്തി­യി­ല്ല. എ­ന്നാ­ലി­നി അ­ഭൗ­തി­ക­മ­ണ്ഡ­ല­ത്തിൽ ക­ട­ന്നാ­ലോ?

പ്ലേ­റ്റോ തു­ട­ങ്ങി­യു­ള്ള ചി­ന്ത­ക­ന്മാർ ഭൗ­തി­ക­മാ­യ എല്ലാ ഗു­ണ­ങ്ങൾ­ക്കും ആ­ധാ­ര­മാ­യും, അ­വ­യേ­ക്കാൾ ഉ­പ­രി­ഷ്ഠ­വും വാ­സ്ത­വി­ക­വു­മാ­യും ഒരു അ­ഭൗ­തി­ക­സ­ത്ത­യെ സ­ങ്ക­ല്പി­ക്കു­ന്നു. ഈ ചി­ന്താ­ഗ­തി ഭാ­ര­തീ­യർ­ക്കു സു­പ­രി­ചി­ത­മാ­ണ­ല്ലോ. പ്ര­പ­ഞ്ച­ത്തിൽ കാ­ണു­ന്ന സൗ­ന്ദ­ര്യ­മെ­ല്ലാം പ­ര­മ­മാ­യ സൗ­ന്ദ­ര്യ­ത്തി­ന്റെ (Absolute Beauty) നിഴൽ മാ­ത്ര­മാ­ണെ­ന്നാ­ണു് പ്ലേ­റ്റോ സ­ങ്ക­ല്പി­ക്കു­ന്ന­തു്. പ്ലേ­റ്റോ­വി­ന്റെ സി­ദ്ധാ­ന്ത­ത്തിൽ, സ്ഥൂ­ല­വ­സ്തു­വി­നേ­ക്കാൾ പ­ര­മാർ­ത്ഥ­മാ­യി സ്ഥി­തി ചെ­യ്യു­ന്ന­തു് അ­തി­ന്റെ ചി­ദ്രൂ­പ­മാ­ണു് (Pre-​existing idea). നാം വാ­സ്ത­വി­ക­മെ­ന്നു വി­ചാ­രി­ക്കു­ന്ന­തെ­ല്ലാം വെറും നി­ഴ­ലാ­ണു്. മ­നു­ഷ്യാ­ത്മാ­വ് ഒരു ഗു­ഹ­യിൽ ബ­ന്ധ­ന­സ്ഥ­നാ­യി നി­ല­കൊ­ള്ളു­ന്നു. പി­ന്നിൽ ഒരു അ­ഗ്നി­കു­ണ്ഡ­വും അ­ഭി­മു­ഖ­മാ­യി ഒരു ചു­മ­രു­മു­ണ്ടു്. പി­ന്തി­രി­ഞ്ഞു നോ­ക്കു­വാൻ മ­നു­ഷ്യാ­ത്മാ­വി­നു ക­ഴി­വി­ല്ല. മു­ന്നിൽ കാ­ണു­ന്ന ചു­മ­രി­ലെ ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന നി­ഴ­ലാ­ട്ട­മാ­ണു് ഇ­ക്കാ­ണു­ന്ന പ്ര­പ­ഞ്ചം. പ്ര­പ­ഞ്ച­ത്തിൽ വ­ല്ല­തും സു­ന്ദ­ര­മാ­യി ന­മു­ക്കു തോ­ന്നു­ന്നു­ണ്ടെ­ങ്കിൽ അതു പ­ര­മ­സൗ­ന്ദ­ര്യ­ത്തി­ന്റെ ലഘു മാ­ത്ര­മാ­യ ഒരു പ്ര­തി­ബിം­ബ­മ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല. സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം പാ­ര­ലൗ­കി­ക­വും അ­തീ­ന്ദ്രി­യ­വു­മാ­ണു്. പ്ലേ­റ്റോ­വി­ന്റെ ഈ സി­ദ്ധാ­ന്തം ക­ലാ­കു­ശ­ല­ന്മാ­രും മ­തി­മാ­ന്മാ­രു­മാ­യ പ­ല­രേ­യും ആ­കർ­ഷി­ച്ചി­ട്ടു­ണ്ടു്. മാ­ന­സി­ക­സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഷെ­ല്ലി­യു­ടെ ഗീതം ഒരു ദൃ­ഷ്ടാ­ന്ത­മാ­ണു്. ഈ ഗീതം ടാ­ഗോ­റി­നെ വളരെ ആ­കർ­ഷി­ക്കു­ക­യും പ്ര­ചോ­ദി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്.

images/Hegel.jpg
ഹെഗൽ

പ­ര­മ­മാ­യ സൗ­ന്ദ­ര്യ­ത്തി­ന്റെ പ്ര­തീ­തി എ­പ്പോൾ, എ­വി­ടെ­വ­ച്ചു്, എ­ങ്ങ­നെ ഉ­ണ്ടാ­കു­മെ­ന്നു് ആർ­ക്കും നിർ­ണ്ണ­യി­ക്കു­ക വയ്യാ. ടാ­ഗോ­റി­ന്റെ ന­വ­യൗ­വ­ന­ത്തിൽ കൽ­ക്ക­ത്താ­യിൽ വ­ച്ചാ­ണു് അ­ദ്ദേ­ഹ­ത്തി­നു് ഈ പ്ര­തീ­തി ആദ്യം ഉ­ണ്ടാ­യ­തെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­സ്മ­ര­ണ­ക­ളിൽ കാ­ണു­ന്ന­തു്. ഹി­മാ­ല­യ­ത്തി­ലെ പ്ര­കൃ­തി­വി­ലാ­സ­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­ത്തിൽ ഈ പ്ര­തീ­തി ഒ­ന്നു­കൂ­ടി ദൃ­ഢ­ത­ര­മാ­കു­മെ­ന്നു് അ­ദ്ദേ­ഹം ആ­ശി­ച്ചു. പക്ഷേ, ഡാർ­ജി­ലി­ങ്ങിൽ പോ­യ­പ്പോൾ പ്ര­തീ­ക്ഷ ഫ­ലി­ച്ചി­ല്ല. പ­ര­മ­മാ­യ സൗ­ന്ദ­ര്യ­ജ്യോ­തി­സ്സിൽ­നി­ന്നു­ള്ള കിരണം ചില അ­നു­ഗൃ­ഹീ­ത­പു­രു­ഷ­ന്മാ­രു­ടെ സൂ­ക്ഷ്മ­ഗ്രാ­ഹി­യാ­യ മ­ന­സ്സിൽ ചില അ­നു­ഗൃ­ഹീ­ത­സ­ന്ദർ­ഭ­ങ്ങ­ളിൽ പൊ­ടു­ന്ന­ന­വേ നി­പ­തി­ക്കു­ന്നു; ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ അ­ദൃ­ശ്യ­മാ­കു­ന്നു. അ­തി­ന്റെ വരവും പോ­ക്കും പ്ര­തീ­ക്ഷ­യ്ക്കോ ഊ­ഹ­ത്തി­നോ വി­ധേ­യ­മ­ല്ല. പ്ലേ­റ്റോ­വി­ന്റെ സി­ദ്ധാ­ന്ത­ത്തിൽ ചില ഭേ­ദ­ഗ­തി­കൾ വ­രു­ത്തി കാ­ലാ­നു­സൃ­ത­മാ­യി പ­രി­ഷ്ക­രി­ക്കു­വാ­നാ­ണു് ജർ­മ്മൻ ചി­ന്ത­ക­നാ­യ ഹെഗൽ ശ്ര­മി­ച്ചി­ട്ടു­ള്ള­തു്.

ഹെ­ഗ­ലി­ന്റെ സി­ദ്ധാ­ന്തം അർ­വ്വാ­ചീ­ന­ന്മാ­രാ­യ പല ക­ലാ­ചി­ന്ത­ക­ന്മാ­രേ­യും വ്യാ­മോ­ഹി­പ്പി­ച്ചി­ട്ടു­ണ്ടു്. പ­രി­ച്ഛി­ന്ന­വും അ­ഭേ­ദ­വു­മാ­യ ഗു­ണ­ങ്ങ­ളോ­ടു കൂടിയ യാ­തൊ­രു വ­സ്തു­വും ഇ­ല്ലെ­ന്നാ­ണു് ഹെഗൽ സ­മർ­ത്ഥി­ക്കു­ന്ന­തു്. യാ­തൊ­ന്നി­നും സു­സ്ഥി­തി­യി­ല്ല. ഒരു വസ്തു സു­ന്ദ­ര­മാ­ണെ­ങ്കിൽ അതേ സ­മ­യ­ത്തു­ത­ന്നെ അ­സു­ന്ദ­ര­വു­മാ­ണു്. പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­മാ­ണു് പ്ര­പ­ഞ്ച­നി­യ­മം. ചി­ല­പ്പോൾ കാരണം കാ­ര്യ­വും, മറ്റു ചി­ല­പ്പോൾ കാ­ര്യം കാ­ര­ണ­വു­മാ­യി­ത്തീ­രു­ന്നു. ‘ആ­യി­ത്തീ­രു­ന്നു’—അ­താ­ണു് മു­ദ്രാ­വ­ച­നം. ‘ആയി’ എന്നു സ­മർ­ത്ഥി­ക്കു­ക­യും സ്വയം നി­ഷേ­ധി­ക്കു­ക­യും ചെ­യ്യു­ന്നു. ഒരു സു­ന്ദ­ര­മാ­യ ക­ലാ­വ­സ്തു ഉ­ണ്ടാ­കു­മ്പോൾ­ത്ത­ന്നെ കാലം അതിൽ കാ­ക്ക­ക്കാ­ലു വ­ര­ച്ചു തു­ട­ങ്ങു­ന്നു. വർ­ണ്ണ­ങ്ങൾ നി­ഷ്പ്ര­ഭ­മാ­കു­ന്നു; ര­മ്യ­ഹർ­മ്മ്യ­ങ്ങൾ കാ­റ്റും മ­ഴ­യു­മേ­റ്റു ജീർ­ണ്ണി­ച്ചു­തു­ട­ങ്ങു­ന്നു; ഭാ­ഷ­യും ആ­ശ­യ­ങ്ങ­ളും വ്യ­ത്യാ­സ­പ്പെ­ട്ടു­തു­ട­ങ്ങു­ന്നു. എ­ല്ലാം ച­ഞ്ച­ലം; എ­ല്ലാം പ­ര­സ്പ­ര­വി­രു­ദ്ധം! മു­ക­ളി­ല­ത്തെ വാ­ക്യം എ­ഴു­തു­ന്ന­തി­നി­ട­യ്ക്കു് എ­ന്നിൽ­നി­ന്നു് അ­സം­ഖ്യം പ­ര­മാ­ണു­ക്കൾ നിർ­ഗ്ഗ­മി­ക്ക­യും എ­ന്നി­ലേ­ക്കു് അ­സം­ഖ്യം പ­ര­മാ­ണു­ക്കൾ അ­ന്തർ­ഗ്ഗ­മി­ക്ക­യും ചെ­യ്യു­ന്നു; എന്റെ മ­ന­സ്സു് കാ­ല­ത്തിൽ ഒരു നി­മി­ഷം­കൂ­ടി ത­ര­ണം­ചെ­യ്തു് മ­റ്റൊ­ന്നാ­യി­ത്തീ­രു­ന്നു. സൗ­ന്ദ­ര്യം ഒരു ഗു­ണ­മാ­ണെ­ങ്കിൽ അ­തിൽ­ത്ത­ന്നെ പ്ര­തി­ലോ­മ­മാ­യ മ­റ്റൊ­രു ഗു­ണ­വും ല­യി­ച്ചു­കി­ട­ക്കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ, സൗ­ന്ദ­ര്യ­ത്തി­നു് സു­സ്ഥി­ര­മാ­യ അ­ധി­ഷ്ഠാ­ന­മെ­വി­ടെ? ഈ ഘ­ട്ട­ത്തി­ലാ­ണു് ഹെഗൽ പ്ലേ­റ്റോ­വി­ന്റെ സി­ദ്ധാ­ന്ത­ത്തെ ആ­ശ്ര­യി­ക്കു­ന്ന­തു്. അ­തി­പ്രാ­ചീ­ന­മാ­യ ഒരു ചി­ദ്രൂ­പ­ത്തിൽ അ­ദ്ദേ­ഹ­വും വി­ശ്വ­സി­ക്കു­ന്നു­ണ്ടു്. ഈ ചി­ദ്രൂ­പം സ്ഥൂ­ല­ത­യെ പ്രാ­പി­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് പ്ര­പ­ഞ്ച­ഗ­തി. സൗ­ന്ദ­ര്യാ­ത്മ­ക­മാ­യ ചി­ദ്രൂ­പം സ്വയം സാ­ക്ഷാ­ത്ക­രി­ക്കു­വാൻ ശ്ര­മി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന സ്ഥൂ­ല­മാ­യ ക­ണി­ക­ക­ളാ­ണു് പ്ര­പ­ഞ്ച­ത്തിൽ കാ­ണു­ന്ന സൗ­ന്ദ­ര്യ­മ­ത്ര­യും. ഇ­ങ്ങ­നെ അ­ഭൗ­തി­ക­മ­ണ്ഡ­ല­ത്തിൽ വി­ഹ­രി­ക്കു­ന്ന സൗ­ന്ദ­ര്യ­സി­ദ്ധാ­ന്ത­ങ്ങ­ളെ­ക്കു­റി­ച്ചു് എ­നി­യ്ക്കു് ഒന്നേ പ­റ­യാ­നു­ള്ളു. യു­ക്തി­ക്കു പ്ര­വേ­ശ­മു­ള്ള ഒരു മ­ണ്ഡ­ല­മ­ല്ല അതു്. അ­നു­ഭ­വ­മാ­ണു് അവിടെ പ്ര­മാ­ണം. അ­തു­ള്ള­വർ­ക്കേ എ­ന്തെ­ങ്കി­ലും പ­റ­യു­വാൻ അ­വ­കാ­ശ­മു­ള്ളു. അ­തി­ല്ലാ­ത്ത­വർ ക­ണ്ണു­മി­ഴി­ച്ചി­രു­ന്നു­കൊ­ള്ള­ണം. വി­വാ­ദ­ത്തി­നും സി­ദ്ധാ­ന്ത­ത്തി­നും ഇവിടെ സ്ഥാ­ന­മി­ല്ല. തെ­ളി­യി­ക്കു­വാ­നോ നി­ഷേ­ധി­ക്കു­വാ­നോ ഇവിടെ കാ­ര്യ­മി­ല്ല. അ­നു­ഭ­വി­ച്ച­റി­ഞ്ഞി­ട്ടു­ള്ള­വർ­ക്കു് സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­ന­ത്തെ­ക്കു­റി­ച്ചു­ള്ള വാദം തന്നെ വ്യർ­ഥ­മാ­യി­ത്തോ­ന്നും.

സാ­ധാ­ര­ണ­ന്മാർ­ക്കു വീർ­പ്പു­മു­ട്ടു­ന്ന പ­ര­മ­ണ്ഡ­ല­ത്തിൽ­നി­ന്നി­റ­ങ്ങി, സാ­ങ്കേ­തി­ക­മാ­യ ചില മാ­ന­ദ­ണ്ഡ­ങ്ങ­ളെ ആ­ശ്ര­യി­ച്ചു് സൗ­ന്ദ­ര്യ­ത്തി­ന്റെ നി­ദാ­നം ക­ണ്ടെ­ത്താ­മോ എന്നു നോ­ക്കാം. സു­ന്ദ­ര­മാ­യ ഏതൊരു വ­സ്തു­വി­നും അ­വ­യ­വ­ങ്ങ­ളു­ണ്ട­ല്ലോ. ഈ അ­വ­യ­വ­ങ്ങ­ളു­ടെ സ­മീ­ചീ­ന­മാ­യ യോ­ജി­പ്പിൽ നി­ന്നാ­ണു് സൗ­ന്ദ­ര്യ­മു­ണ്ടാ­കു­ന്ന­തെ­ന്നു് ചിലർ വാ­ദി­ക്കു­ന്നു. അം­ഗ­ങ്ങ­ളു­ടെ പ­രി­ണാ­മം ക്ര­മീ­കൃ­ത­മാ­യി­രി­ക്കു­ക, അ­വ­യ്ക്കു­ത­മ്മിൽ പൊ­രു­ത്ത­മു­ണ്ടാ­യി­രി­ക്കു­ക, അം­ഗി­യാ­യ വ­സ്തു­വി­നു് അവ വി­ധേ­യ­മാ­യി­രി­ക്കു­ക—ഇ­താ­ണു് ‘സൗ­ന്ദ­ര്യ­ത്തി­ന്റെ ര­ഹ­സ്യ­മെ­ന്നാ­ണു്’ പ്ര­സ്തു­ത വാ­ദ­ത്തി­ന്റെ സാരം. ഈ വാദം ശ­രി­യാ­ണെ­ങ്കിൽ ഒരു വസ്തു സു­ന്ദ­ര­മാ­ണെ­ന്നു് ന­മു­ക്കു ബോ­ധ്യ­പ്പെ­ടു­ന്ന­തി­നു­മു­മ്പു്, അ­തി­ന്റെ അം­ഗ­ങ്ങൾ പ­രി­ശോ­ധി­ച്ചു് അ­വ­യു­ടെ പൊ­രു­ത്തം നാം മ­ന­സ്സി­ലാ­ക്കി­യി­രി­ക്ക­ണം, പക്ഷെ, ന­മ്മു­ടെ അ­നു­ഭ­വം മ­റി­ച്ചാ­ണു്. ‘സൗ­ന്ദ­ര്യ­ബോ­ധ­മാ­ണ്’ ആദ്യം ഉ­ദ്ദീ­പ്ത­മാ­കു­ന്ന­തു്. അതിനു ശേ­ഷ­മാ­ണു് ‘അ­ള­വു­കോ­ലും യു­ക്തി­വാ­ദ­വും’ മ­റ്റും നാം പ്ര­യോ­ഗി­ക്കു­ന്ന­തു്. സൗ­ന്ദ­ര്യ­ത്തെ ആ­സ്വ­ദി­ക്കു­ന്ന­തു് യു­ക്തി­യേ­ക്കാൾ ആ­ന്ത­രി­ക­വും ക്ഷി­പ്ര­പ്ര­വർ­ത്ത­ക­വു­മാ­യ ഒരു ശ­ക്തി­യാ­ണു്. ‘അ­വ­യ­വ­പ്പൊ­രു­ത്ത­വും സൗ­ന്ദ­ര്യ­വും ഒ­ന്നു­ത­ന്നെ­യാ­ണെ­ങ്കിൽ, പൊ­രു­ത്ത­മു­ള്ളി­ട­ത്തെ­ല്ലാം സൗ­ന്ദ­ര്യം അ­നു­ഭ­വ­പ്പെ­ടു­ക­യും പൊ­രു­ത്ത­മി­ല്ലാ­ത്തി­ട­ത്തെ­ല്ലാം വൈ­രൂ­പ്യം അ­നു­ഭ­വ­പ്പെ­ടു­ക­യും ചെ­യ്യേ­ണ്ട­താ­ണു്’. അം­ഗ­വൈ­ക­ല്യ­മി­ല്ലാ­ത്ത മ­നു­ഷ്യ­രെ­ല്ലാം സു­ന്ദ­ര­ന്മാ­രാ­ണെ­ന്നു പ­റ­യേ­ണ്ടി­വ­രും. പക്ഷെ, അം­ഗ­വൈ­ക­ല്യ­മി­ല്ലാ­ത്ത പ­ല­രേ­യും നാം കാ­ണു­ന്നു­ണ്ടെ­ങ്കി­ലും സൗ­ന്ദ­ര്യം ചു­രു­ക്കം ചി­ലർ­ക്കു മാ­ത്ര­മേ­യു­ള്ളു. സ­മ­ച­തു­ര­മാ­യ ഒരു രൂ­പ­ത്തി­ന്നു നല്ല പൊ­രു­ത്ത­മു­ണ്ടെ­ങ്കി­ലും പ­റ­യ­ത്ത­ക്ക സൗ­ന്ദ­ര്യ­മൊ­ന്നു­മി­ല്ല. നേരേ മ­റി­ച്ചു്, പ്ര­കൃ­തി­യി­ലു­ള്ള സു­ന്ദ­ര­മാ­യ പല വ­സ്തു­ക്ക­ളി­ലും നി­ശ്ചി­ത­മാ­യ യാ­തൊ­രു പൊ­രു­ത്ത­വും കാ­ണു­ന്നി­ല്ലെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. സാ­മാ­ന്യം വ­ലി­പ്പ­മു­ള്ള പ­നി­നീർ­പ്പൂ­വു് അ­തി­നോ­ടു് പ്ര­ത്യ­ക്ഷ­മാ­യ യാ­തൊ­രു പൊ­രു­ത്ത­വു­മി­ല്ലാ­ത്ത നേരിയ ഞെ­ട്ടിൽ ക­ഴു­ത്തൊ­ടി­ഞ്ഞ­തു­പോ­ലെ­യാ­ണു സ്ഥി­തി­ചെ­യ്യു­ന്ന­തു്. അ­തു­കൊ­ണ്ടു് റോ­സാ­പ്പൂ­വി­നു സൗ­ന്ദ­ര്യ­മി­ല്ലെ­ന്നു് വരുമോ? അ­ര­യ­ന്ന­ത്തി­നു നീണ്ട ക­ഴു­ത്തും ചെറിയ വാലും, മ­യി­ലി­നു നീണ്ട വാലും താ­ര­ത­മ്യേ­ന ചെറിയ ക­ഴു­ത്തു­മാ­ണു­ള്ള­തു്. എ­ന്നു­വ­ച്ചു്, അ­വ­യു­ടെ സൌ­ന്ദ­ര്യം അ­ഭി­ന­ന്ദി­ക്കാ­ത്ത­വ­രു­ണ്ടോ? വൻ­മ­ര­ങ്ങൾ­ക്കു ചെ­റു­പൂ­വും ചെ­റു­ചെ­ടി­കൾ­ക്കു താ­ങ്ങാൻ വ­യ്യാ­ത്ത വ­ലി­പ്പ­ത്തി­ലു­ള്ള പൂവും ഉ­ള്ള­താ­യി നാം കാ­ണു­ന്നു­ണ്ടു്.

images/John_Keats.jpg
കീ­റ്റ്സ്

ര­ണ്ടും ര­ണ്ടു­വി­ധ­ത്തിൽ സു­ന്ദ­ര­മാ­ണു്. ഇ­തി­ലു­ള്ള പൊ­രു­ത്ത­മെ­ന്താ­ണെ­ന്നു­ള്ള അ­ന്വേ­ഷ­ണം വ്യർ­ത്ഥ­മാ­യി­രി­ക്കും. കാ­വ്യ­വി­ചാ­ര­ത്തി­ലാ­ണു് പ­ര­സ്പ­രാ­നു­രൂ­പ്യ­ത്തെ­ക്കു­റി­ച്ചു­ള്ള നിർ­ദ്ദേ­ശം പ്ര­ബ­ല­മാ­യി കാ­ണു­ന്ന­തു്. കൃ­ത്രി­മ­സൃ­ഷ്ടി­യാ­യ കാ­വ്യ­ത്തിൽ പ­ര­സ്പ­രാ­നു­രൂ­പ്യം ഒരു അ­നു­പേ­ക്ഷ­ണീ­യ­മാ­യ ല­ക്ഷ­ണ­മാ­ണെ­ന്നു­ള്ള­തി­നു തർ­ക്ക­മി­ല്ല. എ­ന്നാൽ ഇ­വി­ടെ­യും പ­ര­സ്പ­രാ­നു­രൂ­പ്യം സൌ­ന്ദ­ര്യ­ത്തി­ന്റെ പ­ര്യാ­യ­മ­ല്ലെ­ന്നു കാ­ണി­ക്കു­വാൻ ചില കാ­വ്യ­ശ­ക­ല­ങ്ങൾ പ­രി­ശോ­ധി­ച്ചാൽ മതി. കോൾ­റി­ഡ്ജി­ന്റെ Kubla Khan, കീ­റ്റ്സി­ന്റെ Hyperion മു­ത­ലാ­യ കൃ­തി­കൾ അ­പൂർ­ണ്ണ­ങ്ങ­ളാ­ണു്; എ­ന്നു­വ­ച്ചാൽ അ­വ­യ്ക്കു രൂ­പ­മി­ല്ല; എ­ന്നു­വ­ച്ചാൽ, പൊ­രു­ത്ത­ത്തെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­ത­ന്നെ അ­വ­യു­ടെ കാ­ര്യ­ത്തിൽ അ­സം­ഗ­ത­മാ­ണു്. എ­ങ്കി­ലും അവ ആ­ദ്യ­ന്തം സു­ന്ദ­ര­മാ­യ കാ­വ്യ­ശ­ക­ല­ങ്ങ­ളാ­ണെ­ന്നു് ആരും സ­മ്മ­തി­ക്കും. കാ­വ്യ­ത്തി­നു് അ­വ­യ­വ­പ്പൊ­രു­ത്തം വേ­ണ്ടെ­ന്ന­ല്ല ഇ­പ്പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം. പ്ര­സ്തു­ത ഗു­ണ­വും സൌ­ന്ദ­ര്യ­വും ഒ­ന്ന­ല്ലെ­ന്നേ വി­വ­ക്ഷ­യു­ള്ളൂ. ഉ­പ­യോ­ഗ­ത്തെ ആ­സ്പ­ദ­മാ­ക്കി­യാ­ണു് മറ്റു ചിലർ സൌ­ന്ദ­ര്യം നിർ­ണ്ണ­യി­ക്കു­ന്ന­തു്. ഉ­ദ്ദി­ഷ്ട­ഫ­ല­പ്രാ­പ്തി­ക്കു് ഏ­റ്റ­വും ഉ­ത­കു­ന്ന വസ്തു ഏതോ, അതാണു സു­ന്ദ­ര­വ­സ്തു. സോ­ക്ര­ട്ടീ­സും അ­രി­സ്റ്റി­പ്പ­സും ത­മ്മി­ലു­ള്ള സം­ഭാ­ഷ­ണം ഈ വാ­ദ­ഗ­തി­യെ വി­ശ­ദ­മാ­ക്കു­ന്നു­ണ്ടു്.

അ­രി­സ്റ്റി­പ്പ­സ്:
“വല്ല വ­സ്തു­വും സു­ന്ദ­ര­മാ­ണെ­ന്നു ബോ­ദ്ധ്യ­പ്പെ­ട്ടി­ട്ടു­ണ്ടോ?”
സോ­ക്ര­ട്ടീ­സ്:
“പല വ­സ്തു­ക്ക­ളും.”
അ­രി­സ്റ്റി­പ്പ­സ്:
“അ­പ്പോൾ അ­വ­യെ­ല്ലാം പ­ര­സ്പ­രം ഒ­ന്നു­പോ­ലെ­യാ­ണോ?”
സോ­ക്ര­ട്ടീ­സ്:
“അവയിൽ പലതും പ­ര­സ്പ­രം യാ­തൊ­രു സാ­ദൃ­ശ്യ­വു­മി­ല്ലാ­ത്ത­താ­ണു്.”
അ­രി­സ്റ്റി­പ്പ­സ്:
“സു­ന്ദ­ര­മാ­യ ഒരു വ­സ്തു­വി­നു സു­ന്ദ­ര­മാ­യ മ­റ്റൊ­രു വ­സ്തു­വി­നോ­ടു സാ­ദൃ­ശ്യ­മി­ല്ലെ­ന്നു പ­റ­യു­ന്ന­തെ­ങ്ങി­നെ?”
സോ­ക്ര­ട്ടീ­സ്:
“ഗു­സ്തി­ചെ­യ്യു­വാൻ പ­റ്റി­യ ശ­രീ­ര­പ്ര­കൃ­തി­യോ­ടു­കൂ­ടി­യ ഒരു മ­നു­ഷ്യൻ ഓ­ട്ട­ത്തി­നു പ­റ്റി­യ ശ­രീ­ര­ഘ­ട­ന­യോ­ടു­കൂ­ടി­യ മ­നു­ഷ്യ­നെ­പ്പോ­ലെ­യ­ല്ല; ശ­ത്രു­വി­നെ നി­രോ­ധി­ക്കു­വാ­നു­ത­കു­ന്ന പരിച ശ­ത്രു­വി­നെ ആ­ക്ര­മി­ക്കു­വാ­നു­ത­കു­ന്ന കു­ന്തം­പോ­ലെ­യ­ല്ല.”

തു­ടർ­ന്നു­ണ്ടാ­യ ചോ­ദ്യ­ങ്ങൾ­ക്കു് സോ­ക്ര­ട്ടീ­സ് മ­റു­പ­ടി പ­റ­യു­ന്ന­തി­ങ്ങ­നെ­യാ­ണു്: “ന­ന്മ­യെ­ന്നു പ­റ­യു­ന്ന­തു­ത­ന്നെ­യാ­ണു് സൗ­ന്ദ­ര്യം. ഒരു വസ്തു ഏ­തെ­ങ്കി­ലും ന­ന്മ­യ്ക്കു­ത­കു­ന്ന­താ­ണെ­ങ്കിൽ അതു സു­ന്ദ­ര­വു­മാ­ണു്.”

അ­രി­സ്റ്റി­പ്പ­സ്:
“എ­ന്നാൽ ചാ­ണ­ക­ത്തൊ­ട്ടി ഒരു സു­ന്ദ­ര­വ­സ്തു­വാ­ണോ?”
സോ­ക്ര­ട്ടീ­സ്:
“തീർ­ച്ച­യാ­യും—ഉ­ദ്ദേ­ശ്യ­പ്രാ­പ്തി­ക്കു­ത­കാ­ത്ത പൊൻ­പ­രി­ച­യേ­ക്കാൾ കാ­ര്യ­ത്തി­നു കൊ­ള്ളു­ന്ന ചാ­ണ­ക­ത്തൊ­ട്ടി­യാ­ണു സു­ന്ദ­രം.”

യ­വ­ന­ചി­ന്ത­യിൽ ന­ന്മ­യും സൗ­ന്ദ­ര്യ­വും മാ­ത്ര­മ­ല്ല, ജ്ഞാ­ന­വും ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നാ­ണു ഭാവന. ‘അ­ല­ങ്കാ­രം ധാ­രാ­ള­മു­ണ്ടെ­ങ്കി­ലും ശ­രീ­ര­ത്തി­നി­ണ­ങ്ങാ­ത്ത ക­ഞ്ചു­ക­ത്തേ­ക്കാൾ സു­ന്ദ­ര­മാ­യി­ട്ടു­ള്ള­തു് അ­ന­ലം­കൃ­ത­മാ­യ എ­ന്നാൽ ഉ­പ­യോ­ഗ­പ്ര­ദ­മാ­യ ക­ഞ്ചു­ക­മാ­ണു്’ എന്നു സോ­ക്ര­ട്ടീ­സ് മ­റ്റൊ­ര­വ­സ­ര­ത്തിൽ പ­റ­യു­ന്നു­ണ്ടു്. ഉ­ദ്ദേ­ശ­സി­ദ്ധി­ക്കു­ള്ള പ­ര്യാ­പ്ത­ത­യാ­ണു് ഇവിടെ സൗ­ന്ദ­ര്യ­ത്തി­ന്റെ മാ­ന­ദ­ണ്ഡ­മാ­യി ക­ല്പി­ച്ചി­രി­ക്കു­ന്ന­തു്. ‘സൗ­ന്ദ­ര്യം’ എന്ന ശ­ബ്ദ­ത്തി­നു നാം സാ­ധാ­ര­ണ വി­വ­ക്ഷി­ക്കു­ന്ന അർ­ത്ഥ­ത്തി­ല­ല്ല സോ­ക്ര­ട്ടീ­സ് അതു പ്ര­യോ­ഗി­ക്കു­ന്ന­തു്. സാ­മാ­ന്യ­പ്ര­യോ­ഗ­ത്തിൽ ചാ­ണ­ക­ത്തൊ­ട്ടി സു­ന്ദ­ര­മാ­ണെ­ന്നു് ആരും പ­റ­യു­ന്ന­ത­ല്ല. പോർ­ക്കി­ന്റെ മോന്ത നോ­ക്കു­ക. ആ നീ­ണ്ടു ത­ടി­ച്ച മൂ­ക്കും, കനത്ത തൊ­ലി­യും, കു­ണ്ടിൽ കി­ട­ക്കു­ന്ന ക­ണ്ണും! നിലം കു­ഴി­ച്ചു കി­ഴ­ങ്ങു­ക­ണ്ടെ­ത്തു­ന്ന­തി­നു് ഏ­റ്റ­വും പ­ര്യാ­പ്ത­മാ­ണു് അ­തി­ന്റെ ഘടനം. പക്ഷേ, അതു സു­ന്ദ­ര­മാ­ണെ­ന്നു് ആരും പ­റ­ഞ്ഞു­കേ­ട്ടി­ട്ടി­ല്ല. അ­തു­പോ­ലെ തന്നെ ആ­ന­യു­ടെ തു­മ്പി­ക്കൈ, മു­ള്ളൻ­പ­ന്നി­യു­ടെ കവചം, കു­ര­ങ്ങി­ന്റെ കൈ­കാ­ലു­കൾ എ­ന്നി­വ­യു­ടെ ഉ­പ­യോ­ഗ­ത്തെ­പ്പ­റ്റി ര­ണ്ടു­പ­ക്ഷ­മി­ല്ല. എ­ന്നാ­ലും സു­ന്ദ­ര­വ­സ്തു­ക്ക­ളു­ടെ കൂ­ട്ട­ത്തിൽ നാം അവയെ ഉൾ­പ്പെ­ടു­ത്താ­റി­ല്ല. നേരേ മ­റി­ച്ചു് ന­മു­ക്കു പ­റ­യ­ത്ത­ക്ക ഉ­പ­യോ­ഗ­മൊ­ന്നു­മി­ല്ലാ­ത്ത പല വ­സ്തു­ക്ക­ളും സു­ന്ദ­ര­മാ­യി ന­മു­ക്കു തോ­ന്നു­ന്നു­ണ്ടു്. മ­യി­ലി­നു് അ­തി­ന്റെ ചി­റ­കു­കൊ­ണ്ടു വലിയ പ്ര­യോ­ജ­ന­മൊ­ന്നു­മി­ല്ല. പൂ­വൻ­കോ­ഴി­യു­ടെ ത­ല­പ്പാ­വും അ­തു­പോ­ലെ­ത­ന്നെ. ത­ന്മൂ­ലം സാ­മാ­ന്യ­വ്യ­വ­ഹാ­ര­ത്തിൽ സൗ­ന്ദ­ര്യ­ത്തെ ഉ­പ­യോ­ഗ­ത്തി­നു വി­ധേ­യ­മാ­ക്കു­ന്ന­തു് ഉ­ചി­ത­മ­ല്ലെ­ന്നു വ­ന്നു­കൂ­ടു­ന്നു.

images/SamuelTaylorColeridge.jpg
കോൾ­റി­ഡ്ജ്

കാ­വ്യ­സൗ­ന്ദ­ര്യ­ത്തി­നാ­സ്പ­ദ­മാ­യി ആ­ല­ങ്കാ­രി­ക­ന്മാർ വ്യ­വ­ച്ഛേ­ദി­ച്ചി­ട്ടു­ള്ള ഗു­ണ­ങ്ങ­ളെ സൗ­ന്ദ­ര്യ­ത്തി­ന്റെ സാ­മാ­ന്യ­ല­ക്ഷ­ണ­ങ്ങ­ളാ­യി ക­ണ­ക്കാ­ക്കാം. പലരും പ­ല­വി­ധ­ത്തിൽ കാ­വ്യ­ഗു­ണ­ങ്ങൾ വി­ശ­ക­ല­നം ചെ­യ്തി­ട്ടു­ണ്ടു്. ശ്ലേ­ഷം, പ്ര­സാ­ദം, സമത, സമാധി, മാ­ധു­ര്യം, ഓ­ജ­സ്സ്, സൗ­കു­മാ­ര്യം, അർ­ത്ഥ­വ്യ­ക്തി, ഉദാരത, കാ­ന്തി ഇ­ങ്ങ­നെ പല ഗു­ണ­ങ്ങ­ളും കാ­വ്യ­സൗ­ന്ദ­ര്യ­ത്തി­നു നി­ദാ­ന­മാ­യി അവർ സ­ങ്ക­ല്പി­ക്കു­ന്നു. ഇവയിൽ പ്ര­സാ­ദം, ഓ­ജ­സ്സ്, മാ­ധു­ര്യം എന്നീ മൂ­ന്നു ഗു­ണ­ങ്ങ­ളാ­ണു് മി­ക­ച്ചു നിൽ­ക്കു­ന്ന­തു്. അ­നു­വാ­ച­ക­ന്റെ മ­ന­സ്സി­നെ വി­ക­സി­പ്പി­ക്കു­ന്ന­തു് പ്ര­സാ­ദ­വും, ദീ­പ്ത­മാ­ക്കു­ന്ന­തു് ഓ­ജ­സ്സും, ദ്ര­വി­പ്പി­ക്കു­ന്ന­തു് മാ­ധു­ര്യ­വു­മാ­കു­ന്നു. ഇവയെ കാ­വ്യ­സൗ­ന്ദ­ര്യ­ത്തി­ന്റെ മാ­ത്ര­മ­ല്ല എല്ലാ സൗ­ന്ദ­ര്യ­ത്തി­ന്റെ­യും സാ­മാ­ന്യ­ല­ക്ഷ­ണ­ങ്ങ­ളാ­യി സ്വീ­ക­രി­ക്കാം. പക്ഷേ, സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം ഈ ഗു­ണ­ങ്ങ­ളാ­ണെ­ന്നു പ­റ­യു­ന്ന­തു­കൊ­ണ്ടു് ന­മ്മു­ടെ പ്ര­ശ്ന­ത്തി­നു പ­രി­ഹാ­ര­മു­ണ്ടാ­കു­ന്ന­ത­ല്ല. സൗ­ന്ദ­ര്യം എ­ന്താ­ണെ­ന്നു­ള്ള പ്ര­ശ്ന­ത്തെ മ­റ്റൊ­രു­രൂ­പ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ക മാ­ത്ര­മാ­ണു് ഇ­തു­കൊ­ണ്ടു സാ­ധി­ക്കു­ന്ന­തു്. സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം എ­ന്താ­ണു്? ഓ­ജ­സ്സു്, അ­ല്ലെ­ങ്കിൽ മാ­ധു­ര്യം. ഓ­ജ­സ്സു് എ­ന്താ­ണു്? മ­ന­സ്സി­നെ ദീ­പ്ത­മാ­ക്കു­ന്ന­തു്. മ­ന­സ്സി­നെ ദീ­പ്ത­മാ­ക്കു­ന്ന­തെ­ങ്ങ­നെ? ആ ഗു­ണ­മു­ണ്ടാ­യി­ട്ടു്. എ­ന്താ­ണു് ആ ഗുണം? മ­ന­സ്സി­നെ ദീ­പ്ത­മാ­ക്കു­ന്ന­തേ­തോ, അ­തു­ത­ന്നെ. വട്ടം ക­റ­ങ്ങു­വാൻ മാ­ത്ര­മേ ഈ വാദം പ്ര­യോ­ജ­ന­പ്പെ­ടു­ന്നു­ള്ളു. അ­ത്ര­ത­ന്നെ­യ­ല്ല, സൗ­ന്ദ­ര്യം പ­ലർ­ക്കും പ­ല­വി­ധ­ത്തിൽ അ­നു­ഭ­വ­പ്പെ­ടു­ന്ന­തെ­ന്തു­കൊ­ണ്ടാ­ണെ­ന്നു­ള്ള സംശയം സൗ­ന്ദ­ര്യ­ത്തി­നാ­സ്പ­ദ­മാ­യ ഗു­ണ­ങ്ങ­ളെ സം­ബ­ന്ധി­ച്ചും അ­വ­ശേ­ഷി­ക്കു­ന്നു. ഒരാൾ ഓ­ജ­സ്സു കാ­ണു­ന്നി­ട­ത്തു് മ­റ്റൊ­രാൾ അതു കാ­ണു­ന്നി­ല്ല. ശ്രീ. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ക­വി­ത­യ്ക്കു പ്ര­സാ­ദ­മി­ല്ലെ­ന്നു ചിലർ പ­റ­യു­ന്നു. ഉ­ണ്ടെ­ന്നു മ­റ്റു­ചി­ല­രും പ­റ­യു­ന്നു. ഈ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ത്തി­നു കാ­ര­ണ­മെ­ന്തു്? ന­മ്മു­ടെ മ­ന­സ്സിൽ­നി­ന്നു ഭി­ന്ന­മാ­യ ചില ഗു­ണ­ങ്ങ­ളാ­ണു് സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­ന­മെ­ങ്കിൽ, ആ ഗു­ണ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു് അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ത്തി­നു ന്യാ­യ­മി­ല്ല. ഒരു വ­സ്തു­വി­ന്റെ നീളം, വീതി എ­ന്നി­വ­യെ­ക്കു­റി­ച്ചു പ­ക്ഷാ­ന്ത­ര­ങ്ങ­ളു­ണ്ടാ­കാൻ സം­ഗ­തി­യി­ല്ലാ­ത്ത­തു­പോ­ലെ­ത­ന്നെ, പ്ര­സാ­ദം മു­ത­ലാ­യ ഗു­ണ­ങ്ങ­ളെ­ക്കു­റി­ച്ചും പ­ക്ഷാ­ന്ത­ര­മു­ണ്ടാ­കാൻ ന്യാ­യ­മി­ല്ല.

images/Aristippus.jpg
അ­രി­സ്റ്റി­പ്പ­സ്

ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ ബാ­ഹ്യ­മാ­യ യാ­തൊ­രു ഗു­ണ­ത്തി­ലും സൗ­ന്ദ­ര്യ­ത്തി­നു സു­സ്ഥി­ര­വും സു­പ­രി­നി­ഷ്ഠ­വു­മാ­യ ഒരു അ­ധി­ഷ്ഠാ­നം ആരും ക­ണ്ടെ­ത്തി­യി­ട്ടി­ല്ല. സു­ന്ദ­ര­വ­സ്തു­ക്ക­ളു­ടെ വൈ­വി­ധ്യ­വും ഐ­ക­രൂ­പ്യ­വും ആ­ലോ­ചി­ക്കു­മ്പോൾ അ­ങ്ങ­നെ­യൊ­ര­ധി­ഷ്ഠാ­നം ക­ണ്ടെ­ത്തു­വാൻ സാ­ധി­ക്കു­മെ­ന്നും തോ­ന്നു­ന്നി­ല്ല. ത­ന്നി­മി­ത്തം ന­മു­ക്കു ന­മ്മു­ടെ അ­ന്ത­രം­ഗ­ത്തി­ലേ­ക്കു­ത­ന്നെ തി­രി­ച്ചു­പോ­രേ­ണ്ടി­യി­രി­ക്കു­ന്നു. അ­വി­ടെ­മാ­ത്ര­മേ നാം ഐ­ക­രൂ­പ്യം കാ­ണു­ന്നു­ള്ളൂ. സു­ന്ദ­ര­വ­സ്തു­ക്കൾ എ­ത്ര­വി­ധ­മാ­യി­രു­ന്നാ­ലും, അവ ന­മു­ക്ക­നു­ഭ­വ­പ്പെ­ടു­ന്ന­തു് ഒ­രേ­വി­ധ­ത്തി­ലാ­ണു്. അവ ന­മ്മ­ളി­ലു­ള­വാ­ക്കു­ന്ന ചി­ത്ത­വൃ­ത്തു് ആ­ന­ന്ദ­മ­യ­മാ­ണു്. ഒ­രു­പ­ക്ഷേ, സൗ­ന്ദ­ര്യ­മെ­ന്നു പ­റ­യു­ന്ന­തു് നിർ­ജ്ജീ­വ­മാ­യ ഒരു ഗു­ണ­മ­ല്ല, സ­ജീ­വ­മാ­യ ഒരു മ­നോ­വ്യാ­പാ­ര­മാ­ണെ­ന്നു­വ­രു­മോ? അഥവാ, ചില നിർ­ജ്ജീ­വ­ഗു­ണ­ങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ ന­മ്മി­ലു­ള്ള എന്തോ ഒന്നു സ­ജീ­വ­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­തി­ന്റെ ഫ­ല­മ­ല്ല­യോ സൗ­ന്ദ­ര്യാ­നു­ഭൂ­തി? വി­ദ്യു­ച്ഛ­ക്തി­യു­ടെ അ­നു­ലോ­മ­പ്ര­തി­ലോ­മ­ഘ­ട­ക­ങ്ങൾ­പോ­ലെ ന­മ്മി­ലു­ള്ള ശ­ക്തി­യും ബാ­ഹ്യ­മോ ആ­ന്ത­രി­ക­മോ ആയ ചില ഉ­പാ­ധി­ക­ളും ത­മ്മിൽ സ­മ്മേ­ളി­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന അ­നു­ഭൂ­തി­വി­ശേ­ഷ­മാ­ണു് സൗ­ന്ദ­ര്യ­മെ­ന്നു പറയാം. അ­നു­ഭ­വ­മാ­ണു് സൗ­ന്ദ­ര്യ­ത്തി­നു നി­ദാ­നം. ഗു­ണ­ങ്ങൾ പ്ര­സ്തു­താ­നു­ഭ­വ­ത്തി­ന്റെ ഉ­പാ­ധി­കൾ മാ­ത്ര­മാ­ണു്. പ്ര­സ്തു­തോ­പാ­ധി­ക­ളാ­ക­ട്ടെ, പ്ര­വർ­ത്ത­ന­മാ­ന­മാ­യ സൗ­ന്ദ­ര്യ­ബോ­ധ­ത്തിൽ നി­ന്നു ഭി­ന്ന­വു­മാ­ണു്. ഇ­വി­ടെ­യാ­ണു് ആ­ത്മ­പ്ര­തീ­ത­വാ­ദ­ത്തിൽ സർ­വ്വ­വും ‘ആ­ത്മ­പ്ര­ചോ­ദി­ത­മാ­ണെ’ന്നും അ­തു­കൊ­ണ്ടു് സൗ­ന്ദ­ര്യ­ത്തി­ന്റെ ഉ­പാ­ധി­ക­ളും ന­മ്മിൽ­ത്ത­ന്നെ­യാ­ണു സ്ഥി­തി­ചെ­യ്യു­ന്ന­തെ­ന്നും അ­ന്തർ­ഹി­ത­മാ­യി­രി­ക്കു­ന്നു. ഈ വാ­ദ­ത്തി­ന്റെ ദുർ­ഘ­ടാം­ശ­ങ്ങൾ നാം പ­രി­ഗ­ണി­ച്ചു­ക­ഴി­ഞ്ഞു­വ­ല്ലോ. ഇവിടെ ഉ­ന്ന­യി­ച്ചി­രി­ക്കു­ന്ന സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു സൗ­ന്ദ­ര്യ­ത്തിൽ രണ്ടു ഘ­ട­ക­ങ്ങ­ളു­ണ്ടു്. ഒന്നു പ്ര­വർ­ത്ത­മാ­ന­മാ­യ മാ­ന­സി­ക­ശ­ക്തി; അതിനു വി­ഷ­യ­മാ­യ അ­നു­ഭ­വം ര­ണ്ടാ­മ­ത്തേ­തു്. അ­നു­ഭ­വം നമ്മെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന ഒ­ന്ന­ല്ല. മ­നു­ഷ്യ­ന്റെ സ­ത്ത­യും പ്ര­പ­ഞ്ച­വും ത­മ്മി­ലു­ള്ള ഐ­ക്യ­ത്തിൽ നി­ന്നാ­ണു് അ­നു­ഭ­വ­ങ്ങ­ളു­ണ്ടാ­കു­ന്ന­തു്. ഈ അ­നു­ഭ­വ­ങ്ങ­ളിൽ ചി­ല­തി­നു­മാ­ത്ര­മേ സൗ­ന്ദ­ര്യ­ബോ­ധ­ത്തെ ഉ­ണർ­ത്തു­വാൻ ക­ഴി­വു­ള്ളൂ. അ­ങ്ങ­നെ­യു­ള്ള അ­നു­ഭ­വ­വി­ശേ­ഷ­ങ്ങ­ളെ­പ്പ­റ്റി ന­മ്മി­ലു­ള്ള ഒരു മൗ­ലി­ക­ശ­ക്തി ചെ­യ്യു­ന്ന വി­ധി­ത്തീർ­പ്പാ­ണു് സൗ­ന്ദ­ര്യം. തീർ­പ്പു­ചെ­യ്യു­ന്ന വ്യ­ക്തി­യു­ടെ ക­ഴി­വും സ്വ­ഭാ­വ­വും ജീ­വി­താ­നു­ഭ­വ­ങ്ങ­ളു­മ­നു­സ­രി­ച്ചു് ആ തീർ­പ്പി­നും ചി­ല്ല­റ വ്യ­ത്യാ­സ­ങ്ങൾ ഉ­ണ്ടാ­യെ­ന്നു­വ­രാം (അതു കൊ­ണ്ടാ­ണു് ക­ലാ­നി­രൂ­പ­ണ­ങ്ങ­ളിൽ ഇ­ത്ര­മാ­ത്രം പ­ക്ഷാ­ന്ത­ര­ങ്ങൾ വ­ന്നു­കൂ­ടു­ന്ന­തു്). ചർ­ച്ച­ചെ­യ്യ­പ്പെ­ടു­ന്ന അ­നു­ഭ­വ­ങ്ങൾ എ­ത്ര­ക­ണ്ടു സൂ­ക്ഷ്മ­വും സ­ങ്കീർ­ണ്ണ­വു­മാ­ണോ, അ­ത്ര­ക­ണ്ടു് പ­ക്ഷാ­ന്ത­ര­ങ്ങ­ളും വർ­ദ്ധി­ച്ചു കൊ­ണ്ടി­രി­ക്കും. എ­ന്നാ­ലും സാ­മാ­ന്യ­മാ­യി പ­റ­യു­ന്ന­പ­ക്ഷം മ­നു­ഷ്യ­ന്റെ സൗ­ന്ദ­ര്യ­ഗ്ര­ഹ­ണ­ശ­ക്തി ഏ­താ­ണ്ടു് ഒ­രേ­വി­ധ­ത്തി­ലാ­ണു വ്യാ­പ­രി­ക്കു­ന്ന­തു്. ഈ ശക്തി യു­ക്ത്യ­തീ­ത­മാ­ണു്. യു­ക്തി, സ്മരണ, അ­നു­മാ­നം എ­ന്നി­വ­യേ­ക്കാൾ ആ­ന്ത­രി­ക­വും മൗ­ലി­ക­വു­മാ­യ ഒരു വ്യാ­പാ­ര­മാ­ണു് സൗ­ന്ദ­ര്യ­ഗ്ര­ഹ­ണ­ശ­ക്തി­ക്കു­ള്ള­തു്. യു­ക്തി­യു­ടെ പ്ര­വർ­ത്ത­ന­വും ഈ ശ­ക്തി­ക്കു് വി­ഷ­യ­മാ­യി­ത്തീ­രാ­വു­ന്ന­താ­ണു്. അ­തു­കൊ­ണ്ടാ­ണു് ഐൻ­സ്റ്റീ­നി­ന്റെ ശാ­സ്ത്രീ­യ­ഭാ­വ­ന­യി­ലും സ്പി­നോ­സ­യു­ടെ ദർ­ശ­ന­ത്തി­ലും ന­മു­ക്കു സൗ­ന്ദ­ര്യം കാ­ണു­വാൻ സാ­ധി­ക്കു­ന്ന­തു്. പ്ര­സ്തു­ത ശ­ക്തി­യു­ടെ തീർ­പ്പി­നു് അ­പ്പീ­ലി­ല്ല. എ­ന്നാൽ യു­ക്തി­വാ­ദം­കൊ­ണ്ടു ല­ഭി­ക്കു­ന്ന ഒരു പ്ര­മേ­യ­ത്തി­നു സാ­ധു­ത്വ­മു­ണ്ടാ­ക­ണ­മെ­ങ്കിൽ അ­തി­നേ­ക്കാൾ മൗ­ലി­ക­മാ­യ ഒരു ശക്തി അ­തി­നെ­പ്പ­റ്റി ‘ശരി’ എന്നു തീർ­പ്പു­ക­ല്പി­ക്ക­ണം. സൂ­ക്ഷ്മ­മാ­ലോ­ചി­ച്ചാൽ സൗ­ന്ദ­ര്യം, സത്യം, നന്മ എ­ന്നി­വ­യെ­പ്പ­റ്റി വി­ധി­പ്ര­സ്താ­വി­ക്കു­ന്ന­തു് ഒരേ ശ­ക്തി­യാ­ണെ­ന്നു കാണാം. ചില വ­സ്തു­ക്കൾ സു­ന്ദ­ര­മെ­ന്നും മറ്റു ചി­ല­തു് അ­സു­ന്ദ­ര­മെ­ന്നും നാം തീർ­ച്ച­പ്പെ­ടു­ത്തു­ന്നു. അ­ങ്ങ­നെ തീർ­പ്പു­ചെ­യ്യു­ന്ന ശ­ക്തി­യെ നാം സൗ­ന്ദ­ര്യ ബോ­ധ­മെ­ന്നു വി­ളി­ക്കു­ന്നു. സ­ത്യാ­സ­ത്യ­ങ്ങ­ളെ തി­രി­ച്ച­റി­യു­ന്ന മ­റ്റൊ­രു മ­നോ­വ്യാ­പാ­ര­ത്തെ നാം സൗ­ന്ദ­ര്യ­ബോ­ധ­ത്തിൽ­നി­ന്നു വേർ­തി­രി­ക്കു­ന്നു. ന­ന്മ­തി­ന്മ­ക­ളെ വി­വേ­ചി­ക്കു­ന്ന മൂ­ന്നാ­മ­തൊ­രു മ­നോ­വ്യാ­പ­ര­ത്തെ നാം മ­ന­സ്സാ­ക്ഷി എന്നു വി­ളി­ക്കു­ന്നു. ഇവ മൂ­ന്നും വാ­സ്ത­വ­ത്തിൽ ഒ­ന്നു­ത­ന്നെ­യാ­ണു്. ഒരേ ശ­ക്തി­യു­ടെ വി­ഭി­ന്ന­മാ­യ മൂ­ന്നു­വ്യാ­പാ­ര­ങ്ങ­ളാ­ണു് അ­വ­യെ­ന്നു പറയാം. മൂ­ന്നു തരം അ­നു­ഭ­വ­ങ്ങ­ളിൽ ഒരേ ശക്തി പ്ര­വർ­ത്തി­ക്കു­ന്ന­തി­ന്റെ ഫ­ല­മാ­ണു് സൗ­ന്ദ­ര്യ­വും സ­ത്യ­വും ന­ന്മ­യും. ചി­ല­പ്പോൾ ഒരേ അ­നു­ഭ­വം­ത­ന്നെ മൂ­ന്നു­വി­ധ­ത്തി­ലു­ള്ള വ്യാ­പാ­ര­ങ്ങൾ­ക്കു വി­ധേ­യ­മാ­യെ­ന്നു­വ­രാം. ഭാ­വ­നാ­ലോ­ക­ത്തി­ലാ­ണു് ഈ സ­ങ്കീർ­ണ്ണ­വ്യാ­പാ­രം സം­ഭ­വി­ക്കു­ന്ന­തു്. അ­പ്പോൾ സൗ­ന്ദ­ര്യം സ­ത്യ­ത്തിൽ­നി­ന്നും, ഇവ ര­ണ്ടും ന­ന്മ­യിൽ­നി­ന്നും അ­ഭേ­ദ­മാ­ണെ­ന്നു ബോ­ധ്യ­പ്പെ­ടും. ഈ ഭാ­വ­നാ­മ­ണ്ഡ­ല­ത്തിൽ ഇ­വ­യ്ക്കു­ത­മ്മിൽ പൊ­രു­ത്തം മാ­ത്ര­മ­ല്ല, പ­രി­പൂർ­ണ്ണ­മാ­യ ഐ­ക്യ­വു­മു­ണ്ടെ­ന്നു ഭാ­വ­നാ­സ­മ്പ­ന്ന­രാ­യ കവികൾ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. സൗ­ന്ദ­ര്യ­വും സ­ത്യ­വും ഒ­ന്നാ­ണെ­ന്നു­ള്ള കീ­റ്റ്സി­ന്റെ സി­ദ്ധാ­ന്ത­ത്തി­ന്റെ അർ­ത്ഥം ഇ­താ­ണു്.

“What the imagination seizes as beauty must be Truth.”

പ്ര­കൃ­തി­സൗ­ന്ദ­ര്യ­വും ക­ലാ­സൗ­ന്ദ­ര്യ­വും
എം. പി. പോൾ

മ­നു­ഷ്യൻ പ്ര­കൃ­തി­യിൽ­നി­ന്നു വി­ഭി­ന്ന­നാ­ണെ­ന്നു­ള്ള സ­ങ്ക­ല്പ­മാ­ണു് പ്ര­കൃ­തി­സൗ­ന്ദ­ര്യ­വും ക­ലാ­സൗ­ന്ദ­ര്യ­വും ത­മ്മി­ലു­ള്ള വി­വേ­ച­ന­ത്തി­നു നി­ദാ­നം. മ­നു­ഷ്യ­നും പ്ര­കൃ­തി­യു­ടെ അം­ശ­മാ­ണെ­ന്നു വാ­ദി­ച്ചാൽ ഈ വി­വേ­ച­ന­ത്തി­നു് അ­ടി­സ്ഥാ­ന­മി­ല്ലാ­താ­ക­യും മ­നു­ഷ്യ­നിർ­മ്മി­ത­മാ­യ ക­ലാ­സൗ­ന്ദ­ര്യം പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തി­ന്റെ ഒരംശം മാ­ത്ര­മാ­ണെ­ന്നു സ­മ്മ­തി­ക്കേ­ണ്ടി­വ­രി­ക­യും ചെ­യ്യും. ഒ­ട്ടു­മാ­വു വ­ളർ­ത്തു­ന്ന­തിൽ ഒ­ട്ടി­ക്കൽ എന്ന കർ­മ്മം മ­നു­ഷ്യൻ ചെ­യ്യു­ന്ന­താ­ണെ­ങ്കി­ലും അതു പു­ഷ്പി­ക്കു­ക­യും കാ­യ്ക്കു­ക­യും ചെ­യ്യു­ന്ന­തു് ആരുടെ ശ­ക്തി­കൊ­ണ്ടാ­ണു്? മ­നു­ഷ്യൻ പ്ര­കൃ­തി­യു­ടെ അം­ശ­മാ­ണെ­ങ്കിൽ എല്ലാ ശ­ക്തി­യും എല്ലാ സൗ­ന്ദ­ര്യ­വും പ്ര­കൃ­തി­യു­ടേ­തു­ത­ന്നെ. എ­ന്നാ­ലും സാ­മാ­ന്യ­വ്യ­വ­ഹാ­ര­ത്തിൽ പ്ര­കൃ­തി­യേ­യും മ­നു­ഷ്യ­നേ­യും നാം വേർ­തി­രി­ക്കാ­റു­ണ്ടു്. ഇതിനെ ആ­സ്പ­ദ­മാ­ക്കി­യാ­ണു് പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തേ­യും ക­ലാ­സൗ­ന്ദ­ര്യ­ത്തേ­യും ഇവിടെ വ്യ­വ­ച്ഛേ­ദി­ക്കു­ന്ന­തു്.

പ്ര­കൃ­തി എ­പ്പോ­ഴും മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­തി­ന്റെ ഓരോ ഭാ­വ­വും ക്ഷ­ണി­ക­മാ­ണു്. ഈ ഭാ­വ­ങ്ങ­ളിൽ ചിലതു ന­മ്മിൽ സൗ­ന്ദ­ര്യ­പ്ര­തീ­തി ഉ­ള­വാ­ക്കു­വാൻ പ­ര്യാ­പ്ത­മാ­യി­രി­ക്കാം. എ­ന്നി­രു­ന്നാ­ലും അതിനു സ്ഥി­ര­ത­യി­ല്ല. നേ­രെ­മ­റി­ച്ചു്, കലയിൽ ര­മ­ണീ­യ­ഭാ­വ­ത്തി­നു സ്ഥി­ര­പ്ര­തി­ഷ്ഠ ല­ഭി­ക്കു­ന്നു. ആ ഭാ­വ­ത്തി­നു മാ­റ്റം സം­ഭ­വി­ക്കു­ന്നി­ല്ല. ആ­സ്വാ­ദ­ക­ന്മാർ വ­ന്നും പോയും കൊ­ണ്ടി­രി­ക്കു­ന്നു. എ­ന്നാൽ കല നി­ശ്ച­ല­മാ­യി­ത്ത­ന്നെ നി­ല­കൊ­ള്ളു­ന്നു. (ഈ അർ­ത്ഥ­ത്തി­ലാ­ണു് കല ശാ­ശ്വ­ത­മാ­ണെ­ന്നു പ­റ­യു­ന്ന­തു്). പ്ര­കൃ­തി­ഭാ­വ­ങ്ങ­ളു­ടെ ക്ഷ­ണി­ക­ത­യെ അ­പേ­ക്ഷി­ച്ചു് ക­ല­യു­ടെ ഭാവം ചി­ര­സ്ഥാ­യി­യാ­ണു്.

പ്ര­കൃ­തി­യിൽ കേ­വ­ല­സൗ­ന്ദ­ര്യം അ­സു­ല­ഭ­മാ­ണു്. പ­ല­പ്പോ­ഴും, ഖ­നി­യിൽ­നി­ന്നു കു­ഴി­ച്ചെ­ടു­ക്കു­ന്ന ലോ­ഹം­പോ­ലെ, പ്ര­കൃ­തി­സൗ­ന്ദ­ര്യം അ­സം­ഗ­ത­മാ­യ മറ്റു പ­ല­തി­നോ­ടും ക­ലർ­ന്നു സ­ങ്കീർ­ണ്ണ­മാ­യി­ട്ടാ­ണു് ആ­വിർ­ഭ­വി­ക്കു­ക. ഇ­ന്നാ­ട്ടി­ലെ ഒരു ന­ദി­യു­ടെ സൗ­ന്ദ­ര്യം നാം ആ­സ്വ­ദി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ആ ന­ദി­യു­ടെ തീ­ര­ത്തി­രു­ന്നു ജലം മ­ലി­ന­മാ­ക്കു­ന്ന പാ­പി­ക­ളു­ടെ കാഴ്ച ന­മ്മു­ടെ ആ­സ്വാ­ദ­ന­ത്തി­നു വി­ല­ങ്ങു­ത­ടി­യാ­യി നി­ല്ക്കു­ന്നു. ക­ലർ­പ്പി­ല്ലാ­ത്ത സൗ­ന്ദ­ര്യം ക­ല­യി­ലാ­ണു് പ്രാ­യേ­ണ ക­ണ്ടു­വ­രു­ന്ന­തു്. അ­പ്ര­കൃ­ത­വും അ­സം­സ്കൃ­ത­വു­മാ­യ അം­ശ­ങ്ങൾ ഉ­പേ­ക്ഷി­ച്ചു്, സൗ­ന്ദ­ര്യ­സാ­രം മാ­ത്രം ആ­വി­ഷ്ക­രി­ക്കു­വാ­നാ­ണു് ക­ലാ­കാ­രൻ ശ്ര­മി­ക്കു­ന്ന­തു്. ത­ന്മൂ­ലം ക­ലാ­സൗ­ന്ദ­ര്യ­ത്തി­ന്റെ പ്ര­തീ­തി ഏ­കാ­ഗ്ര­വും അ­ഭം­ഗു­ര­വു­മാ­യി­രി­ക്കും.

പ്ര­കൃ­തി­ക്കു സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ക മാ­ത്ര­മ­ല്ല, ഒ­ഴി­ച്ചു­കൂ­ടാ­ത്ത വേറെ പല ജോ­ലി­ക­ളു­മു­ണ്ടു്. യാ­ദൃ­ച്ഛി­ക­മാ­യി മാ­ത്ര­മേ പ്ര­കൃ­തി­സൗ­ന്ദ­ര്യം ദ്ര­ഷ്ട­വ്യ­മാ­കു­ന്നു­ള്ളു. വ­സ­ന്ത­ത്തി­ലൂ­ടെ പു­ഞ്ചി­രി­തൂ­കു­ന്ന പ്ര­കൃ­തി ചി­ല­പ്പോൾ ന­ഖ­ത്തി­ലും ദ­ന്ത­ത്തി­ലും ര­ക്തം­പു­ര­ണ്ട ഉ­ഗ്ര­രൂ­പി­ണി­യാ­യും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. എ­ന്നാൽ ക­ലാ­സൃ­ഷ്ടി­യിൽ ല­ക്ഷ്യ­പ്രാ­പ്തി­യെ മുൻ­നി­റു­ത്തി­യു­ള്ള ഉ­പ­ക­ര­ണ­സം­വി­ധാ­ന­ത്തിൽ­നി­ന്നു­ള­വാ­ക്കു­ന്ന സൗ­ന്ദ­ര്യാ­വി­ഷ്ക­ര­ണ­മാ­ണു് നാം കാ­ണു­ന്ന­തു്. കല സോ­ദ്ദേ­ശ­മാ­ണു്; ആ­ക­സ്മി­ക­മ­ല്ല. യാ­തൊ­രു അ­നു­ഭൂ­തി­യിൽ­നി­ന്നു് അതു ജ­ന്മ­മെ­ടു­ക്കു­ന്നു­വോ ആ അ­നു­ഭൂ­തി­യെ സ­മ­ഗ്ര­മാ­യി ശേ­ഖ­രി­ച്ചു്, ഉ­ചി­ത­മാ­യ രൂ­പ­ത്തിൽ ആ­വി­ഷ്ക­രി­ച്ചു് ഇ­ത­ര­ന്മാർ­ക്കു് പ­കർ­ന്നു­കൊ­ടു­ക്കു­ക­യാ­ണു് അ­തി­ന്റെ ല­ക്ഷ്യം. ക­ലാ­സൗ­ന്ദ­ര്യ­ത്തെ പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തിൽ­നി­ന്നു വേർ­തി­രി­ക്കു­ന്ന­തു് മ­നു­ഷ്യ­ന്റെ സർ­ഗ്ഗ­പ­ര­മാ­യ ചി­ത്ത­വൃ­ത്തി­യാ­ണു്.

പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തി­ന്റെ അ­നു­ഭൂ­തി ഓ­രോ­രു­ത്ത­നും സ്വ­കീ­യ­മാ­ണു്. അതു് അ­വി­ടെ­ത്ത­ന്നെ അ­വ­സാ­നി­ക്കു­ന്നു. എ­ന്നാൽ ക­ലാ­സൗ­ന്ദ­ര്യം ഒരുവക പ­ര­സ്യ­പ്പെ­ടു­ത്ത­ലാ­ണു്. ക­ലാ­കാ­ര­ന്റെ അ­നു­ഭൂ­തി ക­ലാ­മാർ­ഗ്ഗ­മാ­യി പ്ര­ക്ഷേ­പി­ക്ക­പ്പെ­ട്ടു് ത­ത്തു­ല്യ­മാ­യ അ­നു­ഭൂ­തി ആ­സ്വാ­ദ­ക­ന്റെ അ­ന്ത­രം­ഗ­ത്തി­ലും ഉ­ള­വാ­ക്കു­ന്നു. പ്ര­ക്ഷേ­പ­ണ­മി­ല്ലെ­ങ്കിൽ ക­ല­യി­ല്ല. ക­ലാ­കാ­രൻ മാ­ത്രം ആ­സ്വ­ദി­ക്കു­വാ­നാ­ണു് ക­ലാ­സൃ­ഷ്ടി ചെ­യ്യു­ന്ന­തെ­ന്നു­ള്ള വാദം അ­നു­ഭ­വ­ത്തി­നു യോ­ജി­ച്ച­ത­ല്ല. സ്വ­കീ­യ­മാ­യ അ­നു­ഭൂ­തി ഇ­ത­ര­ന്മാ­രു­ടെ അ­ന്ത­രം­ഗ­ത്തിൽ പ­കർ­ത്തി­ക്ക­ഴി­യു­മ്പോ­ഴാ­ണു് കല ച­രി­താർ­ത്ഥ­മാ­കു­ന്ന­തു്. ഒ­രു­വി­ധ­ത്തിൽ നോ­ക്കി­യാൽ ഇതു് വെറും പ്ര­ചാ­ര­ണ­മാ­ണെ­ന്നു സ­മ്മ­തി­ക്ക­ണം. പക്ഷേ, ഈ പ്ര­ചാ­ര­ണോ­ദ്ദേ­ശ്യ­മി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ ക­ല­യെ­ന്നൊ­ന്നു­ണ്ടാ­കു­മാ­യി­രു­ന്നോ എ­ന്നു് ആ­ലോ­ചി­ക്കേ­ണ്ട­താ­ണു്. ക­ലാ­കാ­ര­ന്റെ ഉ­ദ്ദേ­ശ്യം സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്കു­ക­യാ­ണെ­ന്നു­പോ­ലും പ­റ­യാ­വ­ത­ല്ല. തന്റെ കൃതി സു­ന്ദ­ര­മാ­ണോ അ­ല്ല­യോ എ­ന്നു് അയാൾ സൃ­ഷ്ടി­യി­ലേർ­പ്പെ­ട്ടി­രി­ക്കു­മ്പോൾ ആ­ലോ­ചി­ക്കാ­റി­ല്ല. തന്റെ അ­നു­ഭൂ­തി­യെ പൂർ­ണ്ണ­മാ­യും സ­മ്യ­ക്കാ­യും ആ­വി­ഷ്ക­രി­ക്കു­വാ­നാ­ണു് അ­യാ­ളു­ടെ ഉ­ദ്യ­മം. അ­യാ­ളു­ടെ ശ്രമം ഫ­ല­വ­ത്താ­യെ­ന്നു­ള്ള­തി­ന്റെ ഒരു മു­ദ്ര­യാ­ണു് സൗ­ന്ദ­ര്യം.

ക­ലാ­സൗ­ന്ദ­ര്യം പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തി­ന്റെ അ­നു­ക­ര­ണ­മ­ല്ല. ക­ലാ­സൃ­ഷ്ടി­ക്കു പ്രേ­ര­ക­മാ­യ അ­നു­ഭൂ­തി പ്ര­കൃ­തി­യിൽ­നി­ന്നു ല­ഭി­ച്ച­താ­ണെ­ന്നി­രു­ന്നാൽ­ത്ത­ന്നെ­യും, അതു് ക­ലാ­രൂ­പം പ്രാ­പി­ക്കു­മ്പോൾ അതിൽ നൂ­ത­ന­മാ­യ ഒരംശം ക­ല­രു­ന്നു­ണ്ടു്. ക­ലാ­കാ­രൻ അ­നു­ഭൂ­തി­ക്കു ക­ല്പി­ക്കു­ന്ന മൂ­ല്യ­മാ­ണു് ഈ നൂ­ത­നാം­ശം. പ്ര­കൃ­തി­യിൽ­നി­ന്നു­ള്ള പ്ര­ചോ­ദ­ന­വും ക­ലാ­കാ­ര­ന്റെ പ്ര­ത്യാ­ഘാ­ത­വും ചേർ­ന്നു­ള്ള ഒരു ശ­ക്തി­വി­ശേ­ഷ­മാ­ണു് കലയിൽ അ­വ­ത­രി­ക്കു­ന്ന­തു്. പ്രേ­ര­ക­മാ­യ അ­നു­ഭൂ­തി സു­ന്ദ­ര­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല. അതു ചി­ല­പ്പോൾ ബീ­ഭ­ത്സ­വും ചി­ല­പ്പോൾ ശോ­ക­മ­യ­വും ആ­യി­രു­ന്നേ­ക്കാം. എ­ന്നാ­ലും അ­തി­ന്റെ ക­ലാ­രൂ­പ­മാ­യ ആ­വി­ഷ്ക­ര­ണം തീർ­ച്ച­യാ­യും സൗ­ന്ദ­ര്യാ­ത്മ­ക­മാ­യി­രി­ക്കും. ക­ലാ­നിർ­മ്മാ­ണ­ത്തി­ലെ ഒരു വി­രോ­ധാ­ഭാ­സ­മാ­ണി­തു്.

എം. പി. പോൾ
images/mppaul.jpg

എം. പി. പോൾ (മേയ് 1, 1904–ജൂലൈ 12, 1952) മ­ല­യാ­ള­ത്തി­ലെ ശ്ര­ദ്ധേ­യ­നാ­യ സാ­ഹി­ത്യ വി­മർ­ശ­ക­നാ­യി­രു­ന്നു. മ­ല­യാ­ള­ത്തിൽ പു­രോ­ഗ­മ­ന സാ­ഹി­ത്യ പ്ര­സ്ഥാ­ന­ത്തി­നു തു­ട­ക്കം കു­റി­ക്കു­ന്ന­തിൽ മ­ഹ­ത്താ­യ പ­ങ്കു­വ­ഹി­ച്ചു. എ­ഴു­ത്തു­കാർ­ക്കു് അർ­ഹ­മാ­യ പ്ര­തി­ഫ­ലം ല­ഭി­ക്കാ­തി­രു­ന്ന കാ­ല­ത്തു് സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കാ­യി സാ­ഹി­ത്യ പ്ര­വർ­ത്ത­ക സ­ഹ­ക­ര­ണം സംഘം രൂ­പ­വ­ത്ക­രി­ക്കു­ന്ന­തി­നു മുൻ­കൈ­യ്യെ­ടു­ത്തു. സം­ഘ­ത്തി­ന്റെ ആദ്യ പ്ര­സി­ഡ­ണ്ടു­മാ­യി­രു­ന്നു അ­ദ്ദേ­ഹം.

1904-ൽ എ­റ­ണാ­കു­ളം ജി­ല്ല­യി­ലെ പു­ത്തൻ­പ­ള്ളി­യാ­ണു പോ­ളി­ന്റെ ജ­ന്മ­ദേ­ശം.

കോളജ് അ­ദ്ധ്യാ­പ­കൻ എന്ന നി­ല­യി­ലും പേ­രെ­ടു­ത്തി­രു­ന്നു എം. പി. പോൾ. “എം. പി. പോൾസ് ട്യൂ­ട്ടോ­റി­യൽ കോളജ്” എന്ന പേരിൽ സ­മാ­ന്ത­ര വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­നം ന­ട­ത്തി. കേ­ര­ള­ത്തിൽ ഏ­റ്റ­വും ശ്ര­ദ്ധ­നേ­ടി­യ സ­മാ­ന്ത­ര വി­ദ്യാ­ഭ്യാ­സ സം­രം­ഭ­മാ­യി­രു­ന്നു അതു്.

ന­വ­കേ­ര­ളം എന്ന പേരിൽ ആ­ഴ്ച­പ്പ­തി­പ്പും ചെ­റു­പു­ഷ്പം എന്ന പേരിൽ മാ­സി­ക­യും പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. കേരളാ പു­രോ­ഗ­മ­ന സാ­ഹി­ത്യ സം­ഘ­ട­ന­യു­ടെ അ­ധ്യ­ക്ഷ­നാ­യി കു­റ­ച്ചു­കാ­ലം പ്ര­വർ­ത്തി­ച്ചെ­ങ്കി­ലും അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങ­ളെ­ത്തു­ടർ­ന്നു് പി­ന്നീ­ടു് സം­ഘ­ട­ന­യിൽ നി­ന്നും അകലം പാ­ലി­ച്ചു.

മലയാള സാ­ഹി­ത്യ വി­മർ­ശ­ന­ത്തി­നു് ആ­ധു­നി­ക പ­രി­പ്രേ­ക്ഷ്യം നൽ­കി­യ­തു് പോ­ളാ­യി­രു­ന്നു. വി­ശ്വ­സാ­ഹി­ത്യ­ത്തിൽ അ­ഗാ­ധ­മാ­യ അ­റി­വു­ണ്ടാ­യി­രു­ന്ന അ­ദ്ദേ­ഹം പാ­ശ്ചാ­ത്യ സാ­ഹി­ത്യ വി­മർ­ശ­ന ശൈ­ലി­കൾ മ­ല­യാ­ള­ത്തി­ലേ­ക്കും പ­റി­ച്ചു­ന­ട്ടു. പ്രൌ­ഢ­വും സ­ര­സ­വു­മാ­യ ഗ­ദ്യ­ശൈ­ലി­ക്കു­ട­മ­യാ­യി­രു­ന്നു പോൾ. ഇം­ഗ്ലീ­ഷ് അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന അ­ദ്ദേ­ഹം ഇംഗ്ലീഷ്-​മലയാളം നി­ഘ­ണ്ടു­വി­നു രൂപം നൽകാൻ ശ്ര­മി­ച്ചെ­ങ്കി­ലും അതിനു മുൻപു മ­ര­ണ­മ­ട­ഞ്ഞു.

പു­സ്ത­ക­ങ്ങൾ
  • നോവൽ സാ­ഹി­ത്യം
  • ചെ­റു­ക­ഥാ പ്ര­സ്ഥാ­നം
  • സാ­ഹി­ത്യ വി­ചാ­രം
  • സൗ­ന്ദ­ര്യ നി­രീ­ക്ഷ­ണം
  • കാ­വ്യ­ദർ­ശ­നം

(ചി­ത്ര­ത്തി­നും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്)

Colophon

Title: Saundaryathinte Adhishtanam (ml: സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം).

Author(s): M. P. Paul.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-17.

Deafult language: ml, Malayalam.

Keywords: Article, M. P. Paul, Saundaryathinte Adhishtanam, എം. പി. പോൾ, സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame (The Jewish Bride), a painting by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.