SFNസായാഹ്ന ഫൌണ്ടേഷൻ
images/Rouge_bleu_vert.jpg
Ocean blue vermilion head, a painting by Amadeo de Souza Cardoso (1887–1918).
മൂ­ന്നാ­മ­ത്തെ കഥ
സാബു ഹ­രി­ഹ­രൻ

ആ­രു­മ­റി­യാ­ത്ത ജീ­വി­ത­ങ്ങൾ­ക്കി­ട­യിൽ അ­വി­ശ്വ­സ­നീ­യ­മാ­യ ക­ഥ­ക­ളു­റ­ങ്ങി­ക്കി­ട­ക്കു­ന്നു­ണ്ടെ­ന്ന വി­ശ്വാ­സ­ക്കാ­ര­നാ­ണു് ഞാൻ. അതു കൊ­ണ്ടു് അ­പ­രി­ചി­ത­രെ­യാ­ണു് നി­രീ­ക്ഷി­ക്കാ­റും. രണ്ടു പേർ സ­ന്ധി­ക്കു­ന്നു എ­ന്നി­രി­ക്ക­ട്ടെ, അതിൽ ഒ­രോ­രു­ത്തർ­ക്കും ഒരോ ക­ഥ­യു­ള്ള­തു പോലെ, രണ്ടു പേർ ചേ­രു­മ്പോൾ മൂ­ന്നാ­മ­തൊ­രു കഥ അ­വർ­ക്കി­ട­യിൽ അ­വ­ര­റി­യാ­തെ ജ­നി­ക്കു­ന്നു­ണ്ടു്. ആ മൂ­ന്നാ­മ­ത്തെ കഥ ക­ണ്ടെ­ത്തു­ന്ന­തി­ലാ­ണു് ഒരു ക­ഥാ­കാ­ര­ന്റെ വിജയം. കു­റ­ച്ചു് നാ­ളു­ക­ളാ­യി പലവിധ ക­ഥ­ക­ളു­ടെ വി­ത്തു­കൾ ല­ഭി­ച്ചു­വെ­ങ്കി­ലും, വേ­ണ്ട­വി­ധം വെ­ള്ള­വും വളവും പ­ക­രാ­ത്ത­തു് കൊ­ണ്ടോ, വി­ത്തു­ക­ളിൽ ഏതു് ആദ്യം ന­ട­ണ­മെ­ന്ന ആ­ശ­യ­ക്കു­ഴ­പ്പം കാ­ര­ണ­മോ, പലതും പാ­ഴാ­യി പോ­വു­ക­യാ­ണു­ണ്ടാ­യ­തു്.

images/sabu_mk-02-t.png

സർ­ക്കാ­രാ­ഫീ­സി­ലെ പണി ക­ഥ­യെ­ഴു­ത്തി­നു് സൗ­ക­ര്യ­പ്ര­ദ­മാ­ണു്. ക­ഥ­യി­ലൂ­ടെ രോഷം കൊ­ള്ളാ­നും, അ­നീ­തി­യെ എ­തിർ­ക്കാ­നും എ­ളു­പ്പ­മാ­ണു്. എ­ഴു­ത്തു­കാ­രു­ടെ ഏ­റ്റ­വും വലിയ വെ­ല്ലു­വി­ളി ദി­ന­പ­ത്ര­ങ്ങ­ള­ത്രെ. ദി­വ­സ­വും എ­ത്ര­യെ­ത്ര ക­ഥ­ക­ളാ­ണു് വി­ള­മ്പു­ന്ന­തു്! വാർ­ത്ത­കൾ­ക്കു് മു­ന്നിൽ എ­ഴു­ത്തു­കാ­രു­ടെ കഥകൾ ഒ­ന്നു­മ­ല്ല! ഇ­പ്പോൾ ക­ഥ­യേ­തു് വാർ­ത്ത­യേ­തു് എ­ന്നു് സംശയം തോ­ന്നി­പ്പി­ക്കു­ന്ന വി­ധ­ത്തി­ലാ­യി­രി­ക്കു­ന്നു കാ­ല­ത്തി­ന്റെ പോ­ക്കു്. ക­ട­ലാ­സി­നും പേ­ന­യ്ക്കു­മി­ട­യിൽ ആ­യി­ര­മാ­യി­രം ക­ഥ­ക­ളു­റ­ങ്ങി കി­ട­പ്പു­ണ്ടു്. അവയെ പേ­ന­ത്തു­മ്പു് കൊ­ണ്ടൊ­ന്നു തൊ­ട്ടു­ണർ­ത്തു­ക­യേ വേ­ണ്ടൂ. ഇ­ന്നു് ഏ­താ­യാ­ലും രണ്ടു വ­രി­യെ­ങ്കി­ലും എവിടെ നി­ന്നെ­ങ്കി­ലും പി­ഴി­ഞ്ഞെ­ടു­ക്ക­ണ­മെ­ന്ന വാ­ശി­യിൽ ഞാ­നി­രു­ന്നു. മേ­ശ­പ്പു­റ­ത്തെ ഫ­യ­ലു­ക­ളിൽ ചി­ല­രു­ടെ സ്വ­പ്ന­ങ്ങ­ളും, സ­ങ്ക­ട­ങ്ങ­ളും അ­ടു­ക്കി­നി­രു­പ്പു­ണ്ടു്. പക്ഷേ, അ­തൊ­ന്നും കാ­ല്പ­നി­ക­മാ­യ ഒരു ദൗ­ത്യ­ത്തി­ലേർ­പ്പെ­ടു­മ്പോൾ എന്നെ അ­ലോ­സ­ര­പ്പെ­ടു­ത്താ­റി­ല്ല. കാ­ഴ്ച­ക­ളിൽ നി­ന്നാ­ണ­ല്ലോ ക­ഥ­ക­ളു­ടെ തു­ട­ക്കം. ദിവസം തു­ട­ങ്ങി­യ­തു മു­ത­ലു­ള്ള കാ­ഴ്ച­ക­ളി­ലൂ­ടെ ഒ­രോ­ട്ട­പ്ര­ദ­ക്ഷി­ണം ന­ട­ത്തി. ഓ­ടി­യോ­ടി ത­ളർ­ന്നു വ­രി­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് രാ­വി­ലെ ബ­സ്സി­ലി­രു­ന്ന­പ്പോൾ കണ്ട ഒരു കാ­ര്യ­മോർ­ത്ത­തു്. വളരെ നി­സ്സാ­ര­മാ­യ ഒരു കാ­ര്യ­മാ­യ­തു് കൊ­ണ്ടാ­വാം അ­തേ­ക്കു­റി­ച്ചു് ഓർ­ക്കാ­തി­രു­ന്ന­തു്. ഒരാളെ വ­ണ്ടി­യി­ടി­ച്ചി­ട്ട­താ­യി­രു­ന്നു സംഭവം. എന്റെ ബസ്സ് മു­ന്നോ­ട്ടെ­ടു­ത്തു ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് ആ സംഭവം ന­ട­ന്ന­തു്. ത­ല­തി­രി­ച്ചു് നോ­ക്കാ­നൊ­രു ശ്രമം ന­ട­ത്തി­യ­താ­ണു്. പക്ഷേ, അൾ­ക്കൂ­ട്ട­വും, ബ­ഹ­ള­വും കാരണം കാഴ്ച ത­ട­സ്സ­പ്പെ­ട്ടു. ആ ഒരു നി­മി­ഷം വലിയ ഒരു ന­ഷ്ട­ബോ­ധം എ­നി­ക്കു തോ­ന്നി­യെ­ന്നു പ­റ­ഞ്ഞു കൊ­ള്ള­ട്ടെ. ഞാൻ അയാളെ കു­റി­ച്ചോർ­ത്തു. തി­ക­ച്ചും അ­പ­രി­ചി­തൻ—ക­ഥാ­പാ­ത്ര­മാ­ക്കാൻ പ­റ്റി­യ ഒരാൾ. അ­യാൾ­ക്കെ­ന്താ­വും സം­ഭ­വി­ച്ചി­രി­ക്കു­ക? എ­ഴു­ത്തു­കാ­രൻ സാ­ഹ­സി­ക­നാ­യി­രി­ക്ക­ണം, അ­നു­ക­മ്പ­യു­ടെ കുടം ചു­മ­ക്കു­ന്ന­വ­നാ­വ­ണം. കു­റ­ഞ്ഞ­പ­ക്ഷം മ­റ്റു­ള്ള­വ­രു­ടെ കാ­ര്യ­ത്തിൽ ആ­വ­ശ്യ­ത്തി­ല­ധി­കം താ­ത്പ­ര്യം കാ­ണി­ക്കു­ന്ന­വ­നെ­ങ്കി­ലും ആവണം! ഞാൻ തീ­രു­മാ­നി­ച്ചു—ഇന്നു തന്നെ ആ അ­ജ്ഞാ­ത­നെ അ­ന്വേ­ഷി­ച്ചു് ക­ണ്ടെ­ത്ത­ണം. ആ­ദ്യ­മാ­യി ഒരു ക­ഥാ­പാ­ത്ര­ത്തി­നെ പിൻ­തു­ട­രാൻ പോ­വു­ക­യാ­ണു് ! ആ ചിന്ത തന്നെ ഒരു ല­ഹ­രി­യാ­യി ത­ല­യ്ക്കു് പി­ടി­ച്ചു. ഇനി ഈ സം­ഭ­വ­ത്തിൽ നി­ന്നും ഉ­രു­ത്തി­രി­ഞ്ഞു് വ­രു­ന്ന ക­ഥ­യ്ക്കു് വല്ല അം­ഗീ­കാ­ര­മോ മറ്റോ കി­ട്ടി­യാൽ…? സമയം—എ­ല്ലാ­ത്തി­നും അതു പ്ര­ധാ­ന­വും പ്ര­സ­ക്ത­വു­മാ­ണു്. ലോ­ട്ട­റി സ­മ്മാ­നം കി­ട്ടി­യേ­ക്കാം. പക്ഷേ, കു­റ­ഞ്ഞ­പ­ക്ഷം ടി­ക്ക­റ്റ് വാ­ങ്ങി­വെ­യ്ക്ക­ണ്ടേ? സ­ദ­സ്സു­ക­ളിൽ പറയാൻ ഒരു കഥ കൂ­ടി­യാ­യി. ക­ഥാ­പാ­ത്ര­ത്തി­നെ പിൻ­തു­ടർ­ന്ന ക­ഥാ­കാ­രൻ, ക­ഥ­യ്ക്കാ­യി ജന്മം തന്നെ നീ­ക്കി­വെ­ച്ച ക­ഥാ­കാ­രൻ എ­ന്നൊ­ക്കെ ആ­രെ­ങ്കി­ലും എ­ന്നെ­ക്കു­റി­ച്ചു് പിൻ­കാ­ല­ത്തു് എ­ഴു­താ­നോ, പ­റ­യാ­നോ ഉള്ള സാ­ദ്ധ്യ­ത­യും ത­ള്ളി­ക്ക­ള­യാ­നാ­വു­ന്ന­ത­ല്ല.

പ­റ­ഞ്ഞാൽ വി­ശ്വ­സി­ക്കി­ല്ല നി­ങ്ങൾ. വൈ­കു­ന്നേ­രം വരെ ഒരു തരം വീർ­പ്പു­മു­ട്ട­ലാ­യി­രു­ന്നു. വീർ­പ്പു­മു­ട്ട­ലും ആ­ത്മ­സം­ഘർ­ഷ­വും ത­ന്നെ­യാ­ണ­ല്ലൊ ഒരു ക­ഥാ­കാ­ര­ന്റെ പ്രഥമ ല­ക്ഷ­ണം! ചു­വ­രി­ലെ ക്ലോ­ക്കിൽ അ­ഞ്ച­ടി­ക്കാൻ സൂചി വന്നു തൊ­ട്ടു തൊ­ട്ടി­ല്ല എന്ന മ­ട്ടിൽ നി­ന്ന­പ്പോൾ, ആ­രെ­ങ്കി­ലും സ്റ്റൂ­ളി­ട്ടു കയറി നി­ന്നു് ആ സൂചി ഒ­ന്നു് നീ­ക്കി­യി­രു­ന്നെ­ങ്കിൽ എന്നു പോലും ആ­ശി­ച്ചു പോയി. അ­ഞ്ച­ടി­ച്ച­പ്പോൾ, കു­ട­യു­മെ­ടു­ത്തു് ഞാൻ വേ­ഗ­ത്തിൽ പു­റ­ത്തേ­ക്കു് ന­ട­ന്നു. കുട കൈവശം ക­രു­തു­ന്ന­തു് മഴ വ­രാ­തി­രി­ക്കാ­നു­ള്ള ഒരു സൂ­ത്ര­പ്പ­ണി­യാ­ണു്. ഈ മഴയും കു­ട­യും ആ­രു­മ­റി­യാ­തെ ചില രഹസ്യ ഇ­ട­പാ­ടു­കൾ ത­മ്മിൽ ന­ട­ത്തു­ന്നു­ണ്ടു്. ഒ­രാ­ളു­ള്ള­പ്പോൾ മ­റ്റെ­യാൾ ഉ­ണ്ടാ­വി­ല്ല! അതൊരു തരം ധാ­ര­ണ­യാ­ണു്. അതു ബു­ദ്ധി­പൂർ­വ്വം മ­ന­സ്സി­ലാ­ക്കി­യ നാൾ മുതൽ ഞാൻ കുട എ­ടു­ക്കാൻ ശ്ര­ദ്ധി­ച്ചു പോ­ന്നി­രു­ന്നു.

images/sabu_mk-01-t.png

ആദ്യം മെ­ഡി­ക്കൽ കോ­ളേ­ജി­ലേ­ക്കാ­ണു് പോ­യ­തു്. റോ­ഡ­പ­ക­ടം പ­റ്റി­യ ഒരാളെ ആരും ആ­ദ്യ­മെ­ത്തി­ക്കു­ക അ­വി­ടെ­യാ­ണ­ല്ലോ. പോ­രാ­ത്ത­തി­നു ചി­കി­ത്സ സൗ­ജ­ന്യ­വും. സ്വാ­ഭാ­വി­ക­മാ­യും ഞാൻ അതേ പാ­ത­യി­ലൂ­ടെ പോയി. കു­റ­ച്ചു് സ­മ­യ­ത്തെ അ­ന്വേ­ഷ­ണ­ത്തി­നൊ­ടു­വിൽ അ­റി­യാൻ ക­ഴി­ഞ്ഞു, ആ ദൗർ­ഭാ­ഗ്യ­വാൻ മ­രി­ച്ചു ക­ഴി­ഞ്ഞി­രി­ക്കു­ന്നു എന്ന സത്യം. കൊ­ണ്ടു വ­രു­മ്പോ­ഴെ ബോധം ന­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടാ­യി­രു­ന്നു­വെ­ന്നും, എ­ന്തെ­ങ്കി­ലും ചെ­യ്യാൻ തു­ട­ങ്ങു­ന്ന­തി­നു മുൻ­പു് തന്നെ ആൾ മ­രി­ച്ചു പോ­വു­ക­യു­മാ­ണു് ഉ­ണ്ടാ­യ­തെ­ന്നും അ­റി­യാൻ ക­ഴി­ഞ്ഞു. എന്റെ ആദ്യ ഉ­ദ്യ­മം പ­രാ­ജ­യ­പ്പെ­ട്ടി­രി­ക്കു­ന്നു. പക്ഷേ, എന്റെ ക­ഥാ­പാ­ത്ര­ത്തി­നെ അവിടെ ഉ­പേ­ക്ഷി­ച്ചു പോകാൻ ഞാ­നൊ­രു­ക്ക­മാ­യി­രു­ന്നി­ല്ല. അയാളെ കു­റി­ച്ചു് കൂ­ടു­ത­ല­റി­യാൻ എന്നെ ആരോ പ്രേ­രി­പ്പി­ക്കു­ന്ന­തു് പോലെ തോ­ന്നി. ചി­ല­പ്പോൾ അതു് മ­റ്റൊ­രു ക­ഥ­യു­ടെ വാതിൽ തു­റ­ന്നു ത­രി­ല്ലെ­ന്നാ­രു കണ്ടു? എ­നി­ക്കു് അയാളെ നേരിൽ കാ­ണ­ണ­മെ­ന്നു തോ­ന്നി. മോർ­ച്ച­റി­യാ­യി­രു­ന്നു ല­ക്ഷ്യം. എ­ന്തെ­ങ്കി­ലും ചോ­ദ്യം വ­ന്നാൽ തന്നെ, കാ­ണാ­താ­യ ബ­ന്ധു­വി­നെ കു­റി­ച്ചൊ­രു കഥ പറയാം. അ­ല്ലെ­ങ്കിൽ ഞാൻ മാ­ന്യ­മാ­യി കൈ­ക്കൂ­ലി കൊ­ടു­ക്കും. അ­തി­നു­ള്ള സംഖ്യ എന്റെ പോ­ക്ക­റ്റി­ലു­ണ്ടു്.

മോർ­ച്ച­റി വാതിൽ തു­റ­ന്ന­ക­ത്തേ­ക്കു് ക­യ­റു­മ്പോൾ പലവിധ ക­ഥാ­സ­ന്ദർ­ഭ­ങ്ങൾ ഞാൻ മ­ന­സ്സിൽ കു­റി­ച്ചി­ട്ടു. എന്റെ ആ­ദ്യ­ത്തെ മോർ­ച്ച­റി സ­ന്ദർ­ശ­നാ­നു­ഭ­വം! ഒ­രു­പ­ക്ഷേ, ലോ­ക­ത്തു് എ­ല്ലാ­വ­രേ­യും സ­മ­ന്മാ­രാ­യി കാണാൻ ക­ഴി­യു­ന്ന ഒ­രേ­യൊ­രു ഇടം മോർ­ച്ച­റി ആ­യി­രി­ക്കും. വെള്ള പു­ത­ച്ചു കി­ട­ക്കു­ന്ന മൂ­ന്നോ നാലോ ശ­രീ­ര­ങ്ങൾ മു­റി­ക്കു­ള്ളിൽ കാണാൻ ക­ഴി­ഞ്ഞു. എ­ല്ലാ­വ­രും സ­മാ­ധാ­ന­മാ­യി യാ­തൊ­രു പ­രാ­തി­യു­മി­ല്ലാ­തെ കി­ട­ക്കു­ന്നു. ഇ­തി­ലേ­താ­വാം എന്റെ ക­ഥാ­പാ­ത്രം? ഏ­തൊ­ക്കെ നി­റ­ങ്ങ­ളു­ള്ള വ­സ്ത്ര­ങ്ങൾ ധ­രി­ച്ചു വി­ല­സി­യി­രു­ന്ന­വ­രാ­വും ഇ­വ­രൊ­ക്കെ? തു­ണി­ക്ക­ട­യിൽ ചെ­ല്ലു­മ്പോൾ നി­റ­ങ്ങൾ­ക്കാ­യി എത്ര നേരം ഞാൻ സമയം ചി­ല­വാ­ക്കി­യി­രി­ക്കു­ന്നു! ഇവിടെ എ­ല്ലാ­വ­രും വെള്ള പു­ത­ച്ചാ­ണു് കി­ട­ക്കു­ന്ന­തു്. വെ­ളു­പ്പു്—പ്ര­കാ­ശ­ത്തി­ന്റെ നിറം. നവജാത ശി­ശു­ക്ക­ളേ­യും, അ­ന്ത്യ­യാ­ത്ര ന­ട­ത്തു­ന്ന­വ­രേ­യും ധ­രി­പ്പി­ക്കു­ന്ന­തു് വെ­ളു­ത്ത വ­സ്ത്ര­ങ്ങൾ. വെ­ളു­പ്പു് മുതൽ വെ­ളു­പ്പു് വരെ, പ്ര­കാ­ശം മുതൽ പ്ര­കാ­ശം വരെ—അ­ത്ര­യേ ഉള്ളൂ ജീ­വി­തം. ജഢം മ­റ­ച്ചി­രു­ന്ന വിരി മാ­റ്റി­യ­പ്പോൾ ഞാൻ ആ മു­ഖ­ത്തേ­ക്കു് ആ­കാം­ഷ­യോ­ടെ നോ­ക്കി. എന്റെ ക­ഥാ­പാ­ത്ര­മാ­ണു്! അല്പം ഉന്തി നി­ല്ക്കു­ന്ന പ­ല്ലു­കൾ. ക­രി­വാ­ളി­ച്ച ചു­ണ്ടു­കൾ. നരച്ച മീശ. അതിൽ പുക കറ കാണാം. നെ­റ്റി മു­ക­ളി­ലേ­ക്കു് വ­ളർ­ന്നു കയറി പോ­യി­രി­ക്കു­ന്നു. മൂ­ക്കി­നു­ള്ളിൽ നി­ന്നും ഇ­റ­ങ്ങി തു­ട­ങ്ങി­യ രക്തം, പകുതി വ­ഴി­യിൽ ഉ­റ­ച്ചു പോ­യ­തു് എന്റെ ക­ണ്ണു­കൾ പി­ടി­ച്ചെ­ടു­ത്തു. ചു­രു­ണ്ട മു­ടി­യാ­ണു്. തൂ­വെ­ള്ള ഷർ­ട്ടിൽ ഉ­ണ­ങ്ങി പോയ ര­ക്ത­ക്ക­റ­യു­ടെ പാ­ടു­കൾ, കാ­പ്പി­പ്പൊ­ടി നി­റ­മു­ള്ള പാ­ന്റ്. എന്റെ ക­ഥാ­പാ­ത്ര­ത്തി­ന്റെ രൂപം അവിടെ പൂർ­ത്തി­യാ­യി. വി­ചി­ത്ര­മാ­യൊ­രു കാ­ര്യം ഞാൻ ശ്ര­ദ്ധി­ച്ചു. അ­യാ­ളു­ടെ ചു­ണ്ടിൽ ഒരു ചിരി കു­ടു­ങ്ങി കി­ട­ക്കു­ന്നു! ആ രൂ­പ­ത്തി­നെ, എന്തു കൊ­ണ്ടോ ഒ­രി­ക്കൽ കൂടി സൂ­ക്ഷി­ച്ചു നോ­ക്കാ­നെ­നി­ക്കു തോ­ന്നി. നോ­ക്കി നി­ല്ക്കു­മ്പോൾ എ­നി­ക്കു് ഇയാളെ പ­രി­ച­യ­മു­ണ്ട­ല്ലോ എന്നു തോ­ന്നി­ത്തു­ട­ങ്ങി. നല്ല പ­രി­ച­യ­മ­ല്ല… പക്ഷേ… ആ മുഖം… ആകൃതി… വളഞ്ഞ മൂ­ക്കു്… നേർ­ത്ത പു­രി­കം… ഒ­ക്കെ­യും ആരേയോ ഓർ­മ്മി­പ്പി­ക്കു­ന്ന­താ­യി തോ­ന്നി. എ­ന്നാ­ല­താ­രാ­ണെ­ന്നു് ഓർമ്മ പ­റ­ഞ്ഞു ത­രു­ന്നു­മി­ല്ല. സ­മീ­പ­ത്തു നി­ന്നും കേട്ട ‘ഇ­യാ­ളാ­ണോ?’ എന്ന ചോ­ദ്യ­ത്തി­നു് മ­റു­പ­ടി­യാ­യി, സിനിമ സ്റ്റൈ­ലിൽ ഇ­ട­ത്തേ­ക്കും വ­ല­ത്തേ­ക്കും സാ­വ­ധാ­ന­ത്തിൽ ത­ല­യാ­ട്ടു­മ്പോ­ഴും, അയാളെ അ­റി­യാം എന്ന അ­വ്യ­ക്ത­ചി­ന്ത­യിൽ അ­സ്വ­സ്ഥ­നാ­കു­ക­യാ­യി­രു­ന്നു ഞാൻ. ഒ­രു­പ­ക്ഷേ, ആ ഒരു കാ­ര്യ­ത്തി­നേ­ക്കാൾ അ­ല­ട്ടി­യ­തു്—അ­യാ­ളെ­ക്കു­റി­ച്ചു­ള്ള കാ­ര്യ­ങ്ങൾ എ­നി­ക്കു് ഓർ­ത്തെ­ടു­ക്കാൻ ക­ഴി­യു­ന്നി­ല്ല­ല്ലോ എന്ന കാ­ര്യ­ത്തി­ലാ­യി­രു­ന്നി­രി­ക്ക­ണം.

images/sabu_mk-04-t.png

മോർ­ച്ച­റി­ക്കു വെ­ളി­യിൽ വ­ന്ന­തും ആ മു­ഖ­വും പേരും ഓർ­മ്മ­കൾ എന്റെ മു­ന്നിൽ കു­ട­ഞ്ഞി­ട്ടു തന്നു. ‘മനോജ് കുമാർ’! എന്റെ ഒപ്പം കോ­ളേ­ജിൽ മൂ­ന്നു വർ­ഷ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ആ­ഴ്ച­യിൽ ഒന്നോ രണ്ടോ ദിവസം മാ­ത്രം വ­ന്നി­രു­ന്ന മനോജ്. അതൊരു ചെ­റു­പ്പ­ക്കാ­ര­നു പ­റ്റി­യ പേ­രാ­ണു്. ആ പേരും ഇ­പ്പോൾ കണ്ട, മെ­ലി­ഞ്ഞ മ­ദ്ധ്യ­വ­യ­സ്സ് പി­ന്നി­ട്ട ശ­രീ­ര­വും ഒ­ട്ടും പൊ­രു­ത്ത­പ്പെ­ട്ടു പോ­കു­ന്നി­ല്ല. പ്രാ­യ­ത്തി­ന­നു­സ­രി­ച്ചു് പേരു മാ­റ്റാൻ പ­റ്റി­ല്ല­ല്ലോ! ചില സ­മ­യ­ങ്ങ­ളിൽ ആ­ലോ­ചി­ക്കാ­റു­ണ്ടു്, ന­മ്മു­ടെ പ്ര­ധാ­ന­മ­ന്ത്രി­യു­ടെ പേരു് ത­ങ്ക­പ്പൻ അ­ല്ലേൽ, വിനു കുമാർ അ­ല്ലേൽ അ­പ്പു­ണ്ണി എ­ന്നൊ­ക്കെ ആ­യി­രു­ന്നെ­ങ്കിൽ എ­ന്നു്. എന്തു കൊ­ണ്ടാ­ണു് രൂ­പ­വും പേരും അ­ല്ലെ­ങ്കിൽ പ­ദ­വി­യും പേരും നമ്മൾ ഒത്തു നോ­ക്കു­ന്ന­തു്? സി­നി­മ­ക­ളി­ലും ക­ഥ­ക­ളി­ലും പ­ണ­ക്കാ­ര­നാ­യ നാ­യ­ക­നു് എന്തു കൊ­ണ്ടാ­രും കു­ട്ട­പ്പൻ എന്നോ, ശ­ങ്കു­ണ്ണി­യെ­ന്നോ പേ­രി­ടു­ന്നി­ല്ല? ഇതു പോ­ലു­ള്ള ചോ­ദ്യ­ങ്ങൾ ഒ­ന്നി­നു പിറകെ ഒ­ന്നാ­യി വരാൻ തു­ട­ങ്ങി. ഞാൻ അ­തൊ­ക്കെ­യും ഉ­പേ­ക്ഷി­ച്ചു മനോജ് കു­മാ­റി­ന്റെ പി­ന്നാ­ലെ പോകാൻ തീ­രു­മാ­നി­ച്ചു. വീ­ണ്ടും ചിലരെ കണ്ടു. ആർ­ക്കും ഇ­തു­വ­രേ­യും അയാളെ കു­റി­ച്ചു് ഒരു വി­വ­ര­വും കി­ട്ടി­യി­ട്ടി­ല്ല. എന്റെ ക­ഥാ­പാ­ത്രം ഒരു മ­രി­ച്ച ആ­ളാ­ണെ­ങ്കി­ലും, അ­യാൾ­ക്കു് ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രു­ണ്ടാ­കു­മ­ല്ലോ. അ­യാൾ­ക്കു് ഒരു ജീ­വി­തം ഉ­ണ്ടാ­യി­രു­ന്ന­ല്ലോ. ഒരു തീ­പ്പൊ­രി­ക്കു് ഇ­നി­യും സാ­ധ്യ­ത­യു­ണ്ടു്. ഞാൻ തീ­രു­മാ­നി­ച്ചു, എന്റെ പഴയ സ­ഹ­പാ­ഠി­യും സു­ഹൃ­ത്തു­മാ­യ മ­നോ­ജി­നെ കു­റി­ച്ചു് അ­റി­യാൻ. എന്റെ അ­തേ­പ്രാ­യ­മ­ല്ലേ അവനു്? അവൻ ത­ണു­ത്ത ഒരു മു­റി­യിൽ വെള്ള പു­ത­ച്ചു് കി­ട­ക്കു­ന്നു. ഞാ­നി­പ്പോ­ഴും ജീ­വ­നോ­ടെ… ഏതോ ഒരു അർ­ത്ഥ­മി­ല്ലാ­ത്ത മ­ത്സ­ര­ത്തിൽ ജ­യി­ച്ച­തു പോ­ലൊ­രു തോ­ന്നൽ. തൊ­ട്ട­ടു­ത്ത നി­മി­ഷം എന്റെ അ­ഹ­ങ്കാ­ര­ത്തേ­ക്കു­റി­ച്ചോർ­ത്തു് സ്വയം ല­ജ്ജി­ക്കു­ക­യും ചെ­യ്തു. എ­ന്താ­ണു് ജയം? എ­ന്താ­ണു് തോൽവി? ഏതു മ­ത്സ­ര­ത്തേ­ക്കു­റി­ച്ചാ­ണു് ഞാൻ ചി­ന്തി­ക്കു­ന്ന­തു് ?

മനോജ്—ആ ഒരു പേരു മാ­ത്ര­മെ എന്റെ കൈ­യ്യി­ലു­ള്ളൂ. അ­വ­ന്റെ വീ­ടെ­വി­ടെ? വീ­ട്ടു­കാർ ആ­രൊ­ക്കെ? വി­വാ­ഹി­തൻ? കു­ട്ടി­കൾ? ഒ­ന്നും തന്നെ അ­റി­യി­ല്ല. പക്ഷേ, മ­ര­ണ­വി­വ­രം അ­വ­ന്റെ വീ­ട്ടിൽ ചെ­ന്ന­റി­യി­ക്കാൻ തന്നെ തീ­രു­മാ­നി­ച്ചു. ഒ­രാ­ളി­ലേ­ക്കു­ള്ള വഴി മ­റ്റൊ­രാ­ളി­ലൂ­ടെ­യാ­ണു്. പ­രി­ച­യ­മു­ള്ള സു­ഹൃ­ത്തു­ക്ക­ളു­ടെ പേ­രു­കൾ മ­ന­സ്സിൽ നി­ര­ത്തി­യി­ട്ടു. അതിൽ മ­നോ­ജി­ന്റേ­യും എ­ന്റെ­യും കൂടെ പ­ഠി­ച്ച, ഇ­പ്പോ­ഴും പ­രി­ച­യം സൂ­ക്ഷി­ക്കു­ന്ന ഒരാൾ മാ­ത്രം—സു­രേ­ഷ്. ഉടൻ തന്നെ സു­രേ­ഷി­നെ വി­ളി­ച്ചു. മ­നോ­ജി­ന്റെ മ­ര­ണ­ത്തെ കു­റി­ച്ചു് പ­റ­ഞ്ഞു. കൊ­ച്ചി­യിൽ എന്തോ ആ­വ­ശ്യ­ത്തി­നു പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു അവൻ. ‘അ­വ­നി­തു­വ­രേ­യും മ­രി­ച്ചി­ല്ലാ­യി­രു­ന്നോ?’ അ­താ­യി­രു­ന്നു സു­രേ­ഷി­ന്റെ വായിൽ നി­ന്നും വന്ന ആദ്യ ചോ­ദ്യം. കൂ­ട്ട­ത്തിൽ കു­റ­ച്ചു് അ­മ്പ­ര­പ്പും. ചോ­ദ്യം കേ­ട്ടു് ഞാൻ വ­ല്ലാ­താ­യി പോയി. ഒ­രാ­ളു­ടെ മരണം തമാശ പ­റ­യാ­നു­ള്ള വി­ഷ­യ­മ­ല്ല­ല്ലോ. അതു കേൾ­ക്കാ­ത്ത മ­ട്ടിൽ മ­നോ­ജി­ന്റെ വി­ലാ­സ­മ­ന്വേ­ഷി­ച്ചു. പ­ഠി­ക്കു­ന്ന കാ­ല­ത്തു് ഒ­രി­ക്കൽ മ­നോ­ജി­ന്റെ വീ­ട്ടിൽ പോ­യി­ട്ടു­ണ്ടാ­യി­രു­ന്ന­തു് കൊ­ണ്ടു്, അവൻ ഓർ­മ്മ­യിൽ നി­ന്നു് ഏ­ക­ദേ­ശം എ­വി­ടെ­യാ­ണ­തെ­ന്നു് പ­റ­ഞ്ഞു തന്നു. ‘നി­ന്റെ ഒപ്പം വ­ര­ണ­മെ­ന്നു­ണ്ടു് പക്ഷേ, ഇ­വി­ട­ന്നു് ഇനി മൂ­ന്നു് ദിവസം ക­ഴി­യാ­തെ അ­ന­ങ്ങാൻ പ­റ്റി­ല്ല’ അ­വ­ന്റെ ന്യാ­യം ഞാ­നൊ­രു മൂ­ള­ലോ­ടെ അം­ഗീ­ക­രി­ച്ചു. മ­നോ­ജി­ന്റെ വീ­ട്ടി­ലേ­ക്കു് പോകാൻ തന്നെ ഞാൻ തീ­രു­മാ­നി­ച്ചു. സമയം ഏ­താ­ണ്ടു് എട്ടു മ­ണി­യോ­ട­ടു­ത്തെ­ങ്കി­ലും.

സർ­ക്കാർ ബ­സ്സി­ലാ­യി­രു­ന്നു യാത്ര. എ­ങ്ങ­നെ­യാ­ണു് ഞാൻ ഈ കാ­ര്യം അ­വ­ത­രി­പ്പി­ക്കാൻ പോ­കു­ന്ന­തു്? അ­തേ­ക്കു­റി­ച്ചു് അ­പ്പോ­ഴാ­ണോർ­ത്ത­തു്. അ­വ­ന്റെ വി­വാ­ഹം ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വ­ണം. അ­വ­ന്റെ ഭാര്യ എ­ങ്ങ­നെ­യാ­വും ഈ വാർ­ത്ത നേ­രി­ടു­ക? നെ­ഞ്ച­ത്ത­ടി കാ­ണാ­നും നി­ല­വി­ളി കേൾ­ക്കാ­നു­മു­ള്ള ആ­രോ­ഗ്യ­മൊ­ന്നും എ­നി­ക്കി­പ്പോ­ഴി­ല്ല. അ­വ­നു­ള്ള­തു് ഒരു മ­ക­ളാ­വും. സി­ഗ­ര­റ്റ് വ­ലി­ക്കു­ന്ന­വർ­ക്കു് കൂ­ടു­ത­ലും പെൺ­മ­ക്ക­ളാ­വും ഉ­ണ്ടാ­വു­ക എ­ന്നു് ഈയിടെ ഒരു ആ­രോ­ഗ്യ­മാ­സി­ക­യിൽ വാ­യി­ച്ച­ത­ല്ലേ­യു­ള്ളൂ? ഏതോ ഒരു വി­ദേ­ശ­രാ­ജ്യ­ത്തു് ന­ട­ത്തി­യ സർ­വ്വേ­യിൽ തെ­ളി­ഞ്ഞ­താ­ണ­തു്. ഈ വി­ദേ­ശി­ക­ളെ സ­മ്മ­തി­ക്ക­ണം! എ­ന്തി­നേ­ക്കു­റി­ച്ചും സർ­വ്വേ ന­ട­ത്തി­ക്ക­ള­യും. ഞാൻ മ­നോ­ജി­ന്റെ മകളെ കു­റി­ച്ചോർ­ക്കാൻ തു­ട­ങ്ങി. അ­വൾ­ക്കു് അ­മ്മ­യേ­ക്കാ­ളും അ­ച്ഛ­നു­മാ­യി­ട്ടാ­യി­രി­ക്കും അ­ടു­പ്പം. പെൺ­കു­ട്ടി­കൾ­ക്കു് അ­ച്ഛ­നോ­ട­ല്ലേ സ്നേ­ഹം കൂ­ടു­തൽ? വാർ­ത്ത കേ­ട്ടാൽ അവൾ എ­ങ്ങ­നെ പ്ര­തി­ക­രി­ക്കും? ഇനി ആ പാവം പെൺ­കു­ട്ടി­യു­ടെ വി­വാ­ഹം ആരു ന­ട­ത്തും? ഇ­പ്പോ­ഴ­വൾ പ­ഠി­ക്കു­ക­യാ­യി­രി­ക്കും. അ­വ­ളു­ടെ കോ­ളേ­ജ് ചി­ല­വു് ?… ആ വീടു് ശ­രി­ക്കും ത­കർ­ന്നു പോകും. ഒ­രാ­ളു­ടെ അ­ഭാ­വ­ത്താൽ ഒരു കു­ടും­ബം മു­ഴു­വ­നും… മ­നോ­ജി­ന്റെ മകളെ എ­നി­ക്കു് പ­ഠി­പ്പി­ക്കാൻ ക­ഴി­യും. അ­വ­ളു­ടെ വി­വാ­ഹം… അതിനു കു­റ­ച്ചു് സ്വർ­ണം… എന്റെ ചി­ന്ത­കൾ കാടു മാ­ത്ര­മ­ല്ല ക­യ­റി­യ­തു്, അ­തി­ന­പ്പു­റ­മു­ള്ള കടലും താ­ണ്ടി, മ­ല­ക­ളും താ­ണ്ടി യാത്ര തു­ടർ­ന്നു.

വരാൻ വൈകും, ഭ­ക്ഷ­ണം ക­ഴി­ച്ചു് ഉ­റ­ങ്ങി­ക്കോ­ളൂ എ­ന്നു് വീ­ട്ടു­കാ­ര­ത്തി­യെ വി­ളി­ച്ച­റി­യി­ച്ചു. സു­രേ­ഷ് പ­റ­ഞ്ഞി­ട­ത്തു് ബസ്സ് എ­ത്തി­യ­പ്പോ­ഴേ­ക്കും നേരം ന­ല്ല­വ­ണ്ണം ഇ­രു­ട്ടി ക­ഴി­ഞ്ഞി­രു­ന്നു. ചി­ന്ത­ക­ളും ഭാവി പ­ദ്ധ­തി­ക­ളും ചു­രു­ട്ടി വെ­ച്ചു് ഞാൻ ന­ട­ന്നു. പ­ല­രോ­ടും ചോ­ദി­ച്ചാ­ണു് വീ­ടി­രി­ക്കു­ന്ന സ്ഥ­ല­ത്തെ­ത്തി­യ­തു്. റോഡിൽ നി­ന്നും അല്പം ഉ­യ­ര­ത്തി­ലാ­യി­ട്ടാ­ണു് വീടു്. ആ റോഡ് ഒരു കു­ന്നി­ന്റെ അ­ടു­ത്തു കൂ­ടി­യാ­ണു് ക­ട­ന്നു പോ­കു­ന്ന­തെ­ന്നു് അ­പ്പോ­ഴാ­ണു് ശ്ര­ദ്ധി­ച്ച­തു്. റോ­ഡി­ന്റെ ഇ­രു­വ­ശ­ത്തും തല കു­നി­ച്ചു പി­ടി­ച്ചു് ഉ­റ­ക്കം തൂ­ങ്ങി നി­ല്ക്കു­ന്ന വ­ഴി­വി­ള­ക്കു­കൾ. മി­ക്ക­തും ഉ­റ­ക്ക­ത്തി­ലാ­ഴ്‌­ന്നു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ചി­ല­തു് മ­യ­ങ്ങി വീ­ഴു­ക­യും, തൊ­ട്ട­ടു­ത്ത നി­മി­ഷം ഞെ­ട്ടി പി­ട­ഞ്ഞെ­ഴു­ന്നേ­റ്റു് കണ്ണു മി­ഴി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ചി­ല­തു് പാ­തി­യു­റ­ക്ക­ത്തി­ലാ­ണു്.

ഞാൻ രാ­വി­ലെ കണ്ട അ­പ­ക­ട­ത്തെ­ക്കു­റി­ച്ചു് വീ­ണ്ടു­മോർ­ത്തു. ഒ­ര­പ­ക­ടം കാ­ണു­മ്പോൾ ഒരു ഞെ­ട്ട­ലോ­ടെ­യാ­ണു് ശ­രീ­ര­വും മ­ന­സ്സും പ്ര­തി­ക­രി­ക്കു­ക. ഉ­ള്ളി­ലൂ­ടെ ഒരു നി­ല­വി­ളി പാ­ഞ്ഞു പോവും. ആ നി­ല­വി­ളി­ക്കു് ശ­ബ്ദ­മു­ണ്ടാ­വി­ല്ല. അ­ത­ധി­ക­നേ­രം നീ­ണ്ടു നി­ല്ക്കാ­റു­മി­ല്ല. ഒരു ചെറിയ പ്ര­ക­മ്പ­നം. അ­ത്ര­മാ­ത്രം. എ­ന്നാൽ ഒരു മ­ര­ണ­വീ­ട്ടിൽ ചെ­ന്നു് മൃ­ത­ശ­രീ­ര­ത്തെ കു­റ­ച്ചു നേരം നോ­ക്കി നി­ല്ക്കു­മ്പോൾ ഉ­ള്ളി­ലൊ­രു­ത­രം ശൂ­ന്യ­ത നി­റ­യും. എന്റെ സു­ഹൃ­ത്തി­നെ അ­വ­ന്റെ വീ­ട്ടിൽ നി­ല­ത്തു് വെ­ള്ള­പു­ത­ച്ചു് കി­ട­ത്തി­യി­രി­ക്കു­ന്ന­തു് മ­ന­സ്സിൽ കാണാൻ ശ്ര­മി­ച്ചു. ഒ­രി­ക്കൽ ഞാനും അതേ പോലെ കി­ട­ക്കേ­ണ്ട­താ­ണു്. എ­നി­ക്കു് ചു­റ്റു­മി­രു­ന്നു് കരയാൻ ചി­ല­രു­ണ്ടാ­വും. ക­ര­യു­ന്ന­വ­രെ ആ­ശ്വ­സി­പ്പി­ക്കാൻ എ­നി­ക്കാ­വി­ല്ല അ­പ്പോൾ. സ­ത്യ­ത്തിൽ എന്റെ മ­ര­ണ­മോർ­ത്തു് ഞാൻ പ­ല­വ­ട്ടം ദുഃ­ഖി­ച്ചി­ട്ടു­ണ്ടു്. ഇ­രു­ട്ടിൽ ആ­രു­മ­റി­യാ­തെ ക­ര­ഞ്ഞി­ട്ടു­മു­ണ്ടു്. ഒ­രു­പ­ക്ഷേ, എന്നെ പോലെ സ്വ­ന്തം മ­ര­ണ­ത്തെ­ക്കു­റി­ച്ചോർ­ത്തു് കരഞ്ഞ പ­ല­രു­മീ ലോ­ക­ത്തു­ണ്ടാ­വും.

ഇ­രു­ട്ടി­ലൂ­ടെ ന­ട­ന്ന­പ്പോൾ പെ­ട്ടെ­ന്നെ­നി­ക്കെ­ന്റെ ജീവനെ കു­റി­ച്ചു് ഉ­ത്ക­ണ്ഠ­യാ­യി. ഇവിടെ പാ­മ്പു­ക­ളു­ണ്ടാ­വു­മോ? മൺ­പൊ­ത്തു­കൾ. അ­വി­ട­വി­ടെ കു­റ്റി­ച്ചെ­ടി­കൾ. ആ­രേ­യെ­ങ്കി­ലും കി­ട്ടി­യാൽ ഒന്നു ക­ടി­ക്കാ­മാ­യി­രു­ന്നു എ­ന്നും പ­റ­ഞ്ഞി­രി­ക്കു­ന്ന ഒ­രു­ത്തൻ മതി. ഞാൻ മണം പി­ടി­ച്ചു. വേ­റൊ­ന്നു­മ­ല്ല, പാ­മ്പ് വാ തു­റ­ക്കു­ന്ന മണം! അ­ങ്ങ­നെ­യാ­ണു് എന്റെ അ­മ്മൂ­മ്മ­മാർ എ­നി­ക്കു് ആ മണം പ­രി­ച­യ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. അതു സ­ത്യ­മാ­ണോ അ­സ­ത്യ­മാ­ണോ എ­ന്നൊ­ന്നും ഇ­തു­വ­രെ തി­ര­ക്കാൻ പോ­യി­ട്ടി­ല്ല. തലയിൽ അ­ങ്ങ­നെ­യാ­ണു് ആ ഗന്ധം രേ­ഖ­പ്പെ­ടു­ത്തി വെ­ച്ചി­രി­ക്കു­ന്ന­തു്. അതു കൊ­ണ്ടു് ജാ­ഗ­രൂ­ക­നാ­യി. കൈ­യ്യി­ലി­രു­ന്ന സി­ഗ­ര­റ്റ് ലൈ­റ്റർ ക­ത്തി­ച്ചു് ഞാൻ മു­ക­ളി­ലേ­ക്കു് കയറാൻ തു­ട­ങ്ങി. കാ­റ്റ­ടി­ക്കു­മ്പോ­ഴൊ­ക്കെ നാളം നാവു് വ­ള­ച്ചു് എന്റെ ത­ള്ള­വി­രൽ ന­ക്കാൻ ശ്ര­മി­ച്ചു കൊ­ണ്ടി­രു­ന്നു. അതു കാരണം ഞാൻ ലൈ­റ്റർ പ­ല­വ­ട്ടം കെ­ടു­ത്തു­ക­യും കൊ­ളു­ത്തു­ക­യും ചെ­യ്തു­കൊ­ണ്ടി­രു­ന്നു.

images/sabu_mk-05-t.png

മു­ക­ളി­ലേ­ക്കു് കയറും തോറും വീ­ട്ടിൽ നി­ന്നും ഒരു മ­ങ്ങി­യ പ്ര­കാ­ശം മു­ന്നിൽ പ­ര­ക്കാൻ തു­ട­ങ്ങി. വീ­ട്ടി­നു മു­ന്നി­ലി­രു­ന്നു് ഒരു ചെ­റു­പ്പ­ക്കാ­രൻ പുക വ­ലി­ക്കു­ന്ന­താ­ണാ­ദ്യം ക­ണ്ട­തു്. വളരെ ആ­സ്വ­ദി­ച്ചു്, പു­ക­യു­ടെ ഗന്ധം അല്പം പോലും ചോർ­ന്നു പോ­കാ­തെ… എവിടെ മകൾ? എ­നി­ക്കു് വീടു മാ­റി­പോ­യി­ട്ടു­ണ്ടാ­വും. ഇനി ഇ­രു­ട്ട­ത്തു് വന്ന വഴി ഇ­റ­ങ്ങു­ക­യും മാ­റ്റൊ­രി­ട­ത്തു് ക­യ­റാ­നും തക്ക ഊർ­ജ്ജം എ­ന്റെ­യീ മെ­ലി­ഞ്ഞ ശ­രീ­ര­ത്തിൽ ബാ­ക്കി­യി­ല്ല. വന്ന സ്ഥി­തി­ക്കു് ശ­രി­യാ­യ വീടു് അ­റി­ഞ്ഞി­ട്ടേ തി­രി­ഞ്ഞു ന­ട­ക്കാ­വൂ.

‘മനോജ് കുമാർ… വീടു് ഇതാണോ?’ ചോ­ദി­ച്ചു ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് വ­രാ­ന്ത­യി­ലെ ചു­വ­രിൽ തൂ­ങ്ങി കി­ട­ന്നി­രു­ന്ന അ­വ­ന്റെ വി­വാ­ഹ­ഫോ­ട്ടോ, കാ­ഴ്ച­യി­ലേ­ക്കു് കയറി വ­ന്ന­തു്. യു­വ­കോ­മ­ള­നാ­യ മ­നോ­ജും സു­ന്ദ­രി­യാ­യ ഒരു സ്ത്രീ­യും. ഒരു നി­മി­ഷം കോ­ളേ­ജ് കാ­ല­ത്തി­ലേ­ക്കെ­ന്റെ മ­ന­സ്സു് പാ­ഞ്ഞു.

എന്റെ നേർ­ക്കു് നോ­ക്കാ­തെ, ഊ­തി­വി­ടു­ന്ന പു­ക­യു­ടെ ഗതി ശ്ര­ദ്ധി­ച്ചു കൊ­ണ്ടു് ആ ചെ­റു­പ്പ­ക്കാ­രൻ അ­ക­ത്തേ­ക്കു് നോ­ക്കി വി­ളി­ച്ചു പ­റ­യു­ന്ന­തു് അ­പ്പോൾ കണ്ടു.

‘അമ്മേ… ദാ ആരോ അ­ച്ഛ­നെ തെ­ര­ക്കി വ­ന്നി­രി­ക്കു­ന്നു’

അ­പ്പോൾ മ­ക­ള­ല്ല… മ­ക­നാ­ണു്. വി­ന­യ­കു­നി­യ­നാ­യ ഒരു മകൻ.

കോ­ളേ­ജ് ഫീസ്, സ്ത്രീ­ധ­നം, സ്വർ­ണ്ണം… എ­ല്ലാം ഞാൻ മാ­യ്ച്ചു ക­ള­ഞ്ഞു.

അ­പ്പോ­ഴേ­ക്കും അ­ക­ത്തു നി­ന്നും ഒരു സ്ത്രീ തി­ണ്ണ­യി­ലേ­ക്കു് വന്നു. മു­ഷി­ഞ്ഞ വേ­ഷ­മാ­ണോ മു­ഷി­ഞ്ഞ സ്ത്രീ­യാ­ണോ എന്നു തി­രി­ച്ച­റി­യാ­നാ­യി­ല്ല. ഫോ­ട്ടോ­യിൽ കണ്ട രൂ­പ­വു­മാ­യി വി­ദൂ­ര­സാ­മ്യം പോ­ലു­മി­ല്ല.

‘എ­ന്തി­നാ സാറെ?… രാ­വി­ലെ തന്നെ കു­പ്പീം പി­ടി­ച്ചോ­ണ്ടു് പോയതാ… ഇനി പാ­തി­രാ­ത്രി­യാ­വു­മ്പോ നാലു കാലേൽ കേറി വരും…’

എന്റെ സ­ഹ­പാ­ഠി­യാ­യ മ­നോ­ജി­നെ കു­റി­ച്ചാ­ണോ ഈ പ­റ­യു­ന്ന­തു്…? ചി­രി­ച്ചു കൊ­ണ്ടു് മ­രി­ച്ചു കി­ട­ന്ന…

‘ഞാൻ മ­നോ­ജി­ന്റെ…’ ആ­കു­ല­ത­യോ­ടെ ആ­രം­ഭി­ച്ച­താ­ണു്.

അ­പ്പോ­ഴേ­ക്കു­മ­വർ എന്റെ വാ­ക്കു­ക­ളെ മു­റി­ച്ചി­ട്ടു കൊ­ണ്ടി­ങ്ങ­നെ പ­റ­ഞ്ഞു, ‘പൊ­ന്നു സാറെ… അ­ങ്ങേ­ര് എപ്പൊ വ­രൂ­ന്നൊ­ന്നും പ­റ­യാ­മ്പ­റ്റ­ത്തി­ല്ല… എ­വി­ടേ­ങ്കി­ലും കെ­ട­പ്പു­ണ്ടാ­വും… സാറ് നാളെ വാ… ചെ­ല­പ്പൊ കാണാം’

ഞാൻ ഒ­ന്നും മി­ണ്ടി­യി­ല്ല. സ്ത്രീ തി­രി­ഞ്ഞ­ക­ത്തേ­ക്കു് ന­ട­ന്നു.

‘എവിടെ തൊ­ല­ഞ്ഞു പോയോ എന്തോ’

അവജ്ഞ നി­റ­ഞ്ഞ ആ ആ­ത്മ­ഗ­തം മാ­ത്രം അ­ന്ത­രീ­ക്ഷ­ത്തിൽ ബാ­ക്കി­യാ­യി.

വിനയൻ പു­ക­യൂ­തി ര­സി­ച്ചു കൊ­ണ്ടി­രു­ന്നു. പ്ര­പ­ഞ്ചം മു­ഴു­ക്കെ­യും മൗനം വന്നു നി­റ­ഞ്ഞ­താ­യി തോ­ന്നി. ഞാൻ ഒ­റ്റ­യ്ക്കാ­യ­താ­യും. ഇ­വ­രോ­ടു് ഞാൻ എ­ന്താ­ണു് പ­റ­യേ­ണ്ട­തു? നി­ങ്ങ­ളു­ടെ ഭർ­ത്താ­വു് ഇ­പ്പോൾ ത­ണു­ത്ത മോർ­ച്ച­റി മു­റി­യിൽ കി­ട­പ്പു­ണ്ടെ­ന്നോ? ഈ സ്ത്രീ തൊ­ട്ടു­മുൻ­പു് ശ­പി­ച്ച നാവു് കൊ­ണ്ടു് നി­ല­വി­ളി­ക്കു­മോ? അതോ ഇതു മു­ഴു­ക്കെ­യും ഒരു സ്വ­പ്ന­മാ­ണോ? ഞാ­നി­പ്പോ­ഴു­മെ­ന്റെ കി­ട­ക്ക­യിൽ പു­ത­ച്ചു കി­ട­ന്നു­റ­ങ്ങു­ക­യാ­ണോ?

images/sabu_mk-03-t.png

ഒ­രി­ക്കൽ കൂടി അ­വ­ന്റെ വി­വാ­ഹ­ഫോ­ട്ടോ­യി­ലേ­ക്കു് നോ­ക്കി. പി­ന്നീ­ടു് തി­രി­ഞ്ഞു ന­ട­ന്നു. കു­ന്നി­റ­ങ്ങ­ണം. എ­ത്ര­യും വേഗം സ്വൈ­ര്യ­ക്കേ­ടു് നി­റ­യു­ന്ന യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ തോടു് പൊ­ളി­ച്ചു് പു­റ­ത്തു് ക­ട­ക്ക­ണം. ഈ ഇ­രു­ട്ടു് മൂടിയ ഇ­ട­ത്തു് നി­ന്നും വെ­ളി­ച്ച­ത്തി­ലേ­ക്കു് പോകണം. താഴെ റോ­ഡി­ലെ­ത്തി­യ­പ്പോൾ, നി­വർ­ന്നു നി­ന്നു ആ­കാ­ശ­ത്തേ­ക്കു് നോ­ക്കി. അ­സ്വാ­ഭാ­വി­ക മരണം… അ­വ­ന്റെ ആ­ത്മാ­വു് ഇവിടെ അ­ല­ഞ്ഞു തി­രി­യു­ക­യാ­വും. ചി­ല­പ്പോൾ അവൻ മ­ന­പ്പൂർ­വം വ­ണ്ടി­ക്കു് വട്ടം ചാ­ടി­യ­താ­വും. എ­ന്നാ­ലും അവൻ ഇത്ര നേ­ര­ത്തെ… അ­വ­നെ­ന്റെ ക­ഥാ­പാ­ത്ര­മാ­ണെ­ന്ന കാ­ര്യം ഞാൻ പാടെ മ­റ­ന്നു. അ­വ­നെ­ന്റെ ഒരു പഴയ സു­ഹൃ­ത്തു് മാ­ത്ര­മാ­യി പോയി ആ നി­മി­ഷം. ഒ­രു­പ­ക്ഷേ, അ­വ­ന­ങ്ങ­നെ മ­രി­ക്കു­ന്ന­താ­വും ഏ­റ്റ­വും ന­ല്ല­തു്. ആ­രു­മ­റി­യാ­തെ, ആ­രു­ടേ­യും ശാ­പ­വ­ച­ന­ങ്ങൾ കേൾ­ക്കാ­തെ, ക­ള്ള­ക്ക­ണ്ണീർ കാ­ണാ­തെ, ഒ­ര­നാ­ഥ­നു തു­ല്യം സ്വാ­ത­ന്ത്ര്യ­ത്തോ­ടെ­യു­ള്ള മരണം. അ­വ­ന്റെ ആ­ത്മാ­വു് ശാ­ന്തി­യ­ട­യ­ട്ടെ.

കേ­ട്ട­തും ക­ണ്ട­തും ക­ഥ­ക­ളാ­ക്കാൻ ഒ­രു­ങ്ങി ന­ട­ന്ന­താ­യി­രു­ന്നു. ക­ഥാ­പാ­ത്ര­ത്തി­ന്റെ പി­ന്നാ­ലെ പോയി കഥ ഇ­ല്ലാ­ത്ത­വ­നാ­യി തീർ­ന്നു പോ­യി­രി­ക്കു­ന്നു, ഞാനും എന്റെ ക­ഥാ­പാ­ത്ര­വും. അവനെ എ­ങ്ങ­നെ­യാ­ണു് ഒരു ക­ഥാ­പാ­ത്ര­മാ­ക്കു­ക? എ­ഴു­തി­യാൽ ത­ന്നെ­യും ആ കഥയിൽ വാ­യ­ന­ക്കാർ­ക്കു് സ­ന്തോ­ഷം പ­ക­രു­ന്ന ഒരു കാ­ര്യം പോ­ലു­മു­ണ്ടാ­കി­ല്ല. ഒരു കണിക പോലും… യ­ഥാർ­ത്ഥ ജീ­വി­തം പോലെ, വി­ര­സ­വും, വി­ശ­ദീ­ക­രി­ക്കാ­നാ­വാ­ത്ത ചില യാ­ദൃ­ച്ഛി­ക­ത­ക­ളും മാ­ത്രം.

അന്നു രാ­ത്രി വെറും ഒരു വരി മാ­ത്രം ഞാ­നെ­ന്റെ ഡ­യ­റി­യിൽ കു­റി­ച്ചി­ട്ടു. അ­തി­പ്ര­കാ­ര­മാ­യി­രു­ന്നു:

‘ജീ­വി­ത­ത്തി­ന്റെ നേർ­ക്കാ­ഴ്ച­കൾ തി­ക­ച്ചും വി­ര­സ­വും സാ­ധാ­ര­ണ­വു­മാ­ണു്…’

സാബു ഹ­രി­ഹ­രൻ
images/sabu_hariharan.jpg

ജനനം: 1972-ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ ഇ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം. താഴെ പ­റ­യു­ന്ന­വ­യിൽ കഥകൾ പ്ര­സി­ദ്ധീ­ക­രി­ച്ചു വ­ന്നി­ട്ടു­ണ്ടു്.

മാ­തൃ­ഭൂ­മി, ദേ­ശാ­ഭി­മാ­നി, കേരള കൗ­മു­ദി, അകം (ആ­ഴ്ച്ച­പ്പ­തി­പ്പു്), മാ­തൃ­ഭൂ­മി, ജ­ന­യു­ഗം, കേ­ര­ള­കൗ­മു­ദി, കേ­ര­ള­ഭൂ­ഷ­ണം (വാ­രാ­ന്ത്യ­പ്പ­തി­പ്പു്), അകം, കേരള കൗ­മു­ദി (ഓ­ണ­പ്പ­തി­പ്പു്).

രണ്ട് പു­സ്ത­ക­ങ്ങൾ (ക­ഥാ­സ­മാ­ഹാ­ര­ങ്ങൾ) പ്ര­സി­ദ്ധീ­ക­രി­ച്ചു.

  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015)
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017)

ക­ഴി­ഞ്ഞ പത്തു വർ­ഷ­ങ്ങ­ളാ­യി ന്യൂ സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

വി. പി. സു­നിൽ­കു­മാർ
images/v-p-sunilkumar.jpg

1966-ൽ കൊ­ടു­ങ്ങ­ല്ലൂ­രിൽ ജ­നി­ച്ചു. കൊ­ടു­ങ്ങ­ല്ലൂർ ബോ­യ്സ് ഹൈ­സ്കൂൾ, കു­ഞ്ഞി­ക്കു­ട്ടൻ ത­മ്പു­രാൻ സ്മാ­ര­ക കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ പഠനം. ഇ­പ്പോൾ താ­ല്ക്കാ­ലി­ക­മാ­യി പു­ത്തൻ­വേ­ലി­ക്ക­ര­യി­ലെ ‘മൊ­മ്മാ­ലീ­സിൽ’ താമസം.

Colophon

Title: Moonamaththe Katha (ml: മൂ­ന്നാ­മ­ത്തെ കഥ).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-17.

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Moonamaththe Katha, സാബു ഹ­രി­ഹ­രൻ, മൂ­ന്നാ­മ­ത്തെ കഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Ocean blue vermilion head, a painting by Amadeo de Souza Cardoso (1887–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.