SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/moonlight.jpg
A river landscape in silver moonlight, a painting by Petrus Van Schendel .
ഒരു സൈ­ക്കിൾ സ­വാ­രി­ക്കാ­രൻ എന്ന നി­ല­യിൽ എന്റെ ജീ­വി­തം
സി. സ­ന്തോ­ഷ് കുമാർ

അ­പ­രി­ചി­ത­മാ­യ വ­ഴി­ക­ളി­ലൂ­ടെ സൈ­ക്കിൾ സവാരി ന­ട­ത്തു­ക എ­ന്ന­തു് ഞാൻ വ­ള­രെ­യേ­റെ ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന ഒരു കാ­ര്യ­മാ­യി­രു­ന്നു. അ­പ­രി­ചി­തം എ­ന്ന­തു കൊ­ണ്ടു് ഞാൻ ഉ­ദ്ദേ­ശി­ച്ച­തു് വി­ദൂ­ര­വും അ­ന്യ­വു­മാ­യ ഏ­തെ­ങ്കി­ലും ദേ­ശ­ത്തെ വഴികൾ എ­ന്ന­ല്ല. സ്വ­ന്തം നാ­ട്ടി­ലെ­യും തൊ­ട്ട­യൽ­നാ­ടു­ക­ളി­ലെ­യും അ­തു­വ­രെ സ­ഞ്ച­രി­ച്ചി­ട്ടി­ല്ലാ­ത്ത വഴികൾ എ­ന്നാ­ണു്. സ്വ­ന്തം നാ­ട്ടി­ലെ തന്നെ എല്ലാ വ­ഴി­ക­ളി­ലൂ­ടെ­യും സ­ഞ്ച­രി­ച്ചി­ട്ടു­ണ്ടു് എ­ന്നു് നെ­ഞ്ചിൽ കൈ വെ­ച്ചു് പറയാൻ നി­ങ്ങ­ളി­ലാർ­ക്കും തന്നെ ക­ഴി­യു­മെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നി­ല്ല. എ­നി­ക്കും അ­തി­നു് ക­ഴി­യി­ല്ല; അ­പ­രി­ചി­ത­മാ­യ വ­ഴി­ക­ളി­ലൂ­ടെ­യു­ള്ള എന്റെ ഈ സൈ­ക്കിൾ സവാരി തു­ട­ങ്ങി­യി­ട്ടു് നാ­ളു­കൾ ഏറെ ആ­യെ­ങ്കിൽ കൂടി.

എ­ന്തെ­ങ്കി­ലും ല­ക്ഷ്യം മു­ന്നിൽ ക­ണ്ടി­ട്ടൊ­ന്നു­മാ­യി­രു­ന്നി­ല്ല എന്റെ ഈ സവാരി. ല­ക്ഷ്യം മു­ന്നി­ലു­ണ്ടാ­യാ­ലു­ള്ള ഒരു കു­ഴ­പ്പം നി­ശ്ചി­ത­മാ­യ ഒരു മാർ­ഗ്ഗം തെ­ര­ഞ്ഞെ­ടു­ക്കേ­ണ്ടി വരും എ­ന്നു­ള്ള­താ­ണു്. എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഏ­തെ­ങ്കി­ലും ല­ക്ഷ്യ­ത്തി­ലോ നി­ശ്ചി­ത­മാ­യ ഏ­തെ­ങ്കി­ലും മാർ­ഗ്ഗ­ത്തി­ലോ ത­ള­ഞ്ഞു കി­ട­ക്കു­ന്ന­തി­നോ­ളം വലിയ പേ­ടി­സ്വ­പ്നം വേ­റെ­യി­ല്ല. ല­ക്ഷ്യ­ത്തെ­ക്കു­റി­ച്ചു് വേ­വ­ലാ­തി ഇ­ല്ലാ­തി­രി­ക്കു­ക­യും മാർ­ഗ്ഗ­ത്തിൽ മാ­ത്രം അ­ഭി­ര­മി­ക്കു­ക­യും ചെ­യ്യു­ന്ന ഒരു പ­ഴ­ഞ്ചൻ പ്ര­കൃ­ത­മാ­ണു് എ­ന്റേ­തു്.

സൈ­ക്കിൾ ച­വി­ട്ടു­ക എ­ന്ന­തു് ക­റ­ങ്ങു­ന്ന രണ്ടു ച­ക്ര­ങ്ങ­ളു­ടെ ഇ­ട­പെ­ടൽ ഉ­ണ്ടെ­ങ്കിൽ­ക്കൂ­ടി ന­ട­ത്തം പോലെ തന്നെ തീർ­ത്തും ജൈ­വി­ക­മാ­യ ഒരു പ്ര­വൃ­ത്തി­യാ­ണെ­ന്നാ­ണു് എന്റെ അ­ഭി­പ്രാ­യം. അവിടെ കാറോ ബൈ­ക്കോ ഓ­ടി­ക്കു­മ്പോ­ഴെ­ന്ന­തു പോലെ ഒരു യ­ന്ത്ര­വും ന­മ്മ­ളും ത­മ്മിൽ വേ­ഗ­ത്തി­ന്റെ­യും സൂ­ക്ഷ്മ­ത­യു­ടെ­യും കാ­ര്യ­ത്തിൽ നി­ശ്ചി­ത­മാ­യ ക­ണ­ക്കു­കൾ പു­ലർ­ത്തി­ക്കൊ­ണ്ടി­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. വ­ശ­ങ്ങ­ളിൽ ന­മ്മെ­ക്ക­ട­ന്നു പോ­കു­ന്ന കാ­ഴ്ച­ക­ളി­ലൊ­ന്നും ശ്ര­ദ്ധ­യൂ­ന്നാൻ അ­നു­മ­തി­യി­ല്ലാ­തെ സ­ദാ­സ­മ­യ­വും മു­ന്നി­ലെ നി­ര­ത്തിൽ­ത്ത­ന്നെ ദൃ­ഷ്ടി­യു­റ­പ്പി­ച്ചു നി­റു­ത്തേ­ണ്ട­തു­മി­ല്ല. സൈ­ക്കിൾ സവാരി ന­ട­ത്തം പോലെ തന്നെ ജൈ­വി­ക­മാ­യ ഒരു പ്ര­വൃ­ത്തി­യാ­ണെ­ങ്കി­ലും ന­ട­ത്ത­ത്തേ­ക്കാൾ ആ­യാ­സ­ര­ഹി­ത­വും വി­ശ്ര­മാ­വ­സ്ഥ പ്ര­ദാ­നം ചെ­യ്യു­ന്ന­തു­മാ­യ ഒ­ന്നാ­യി­ട്ടാ­ണു് എ­നി­ക്കു് തോ­ന്നി­യി­ട്ടു­ള്ള­തു്. ന­ട­ത്തം എ­ന്ന­തു് യ­ഥാർ­ത്ഥ­ത്തിൽ കാ­ലു­കൾ മു­ന്നോ­ട്ടു ച­ലി­പ്പി­ച്ചു കൊ­ണ്ടു­ള്ള നി­ല്പു­ത­ന്നെ­യാ­ണു്. സൈ­ക്കിൾ സ­വാ­രി­യാ­ക­ട്ടെ, കാ­ലു­കൾ താ­ഴേ­യ്ക്കും മു­ക­ളി­ലേ­യ്ക്കും ച­ലി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ആ­ത്യ­ന്തി­ക­മാ­യി ഇ­രി­പ്പും. അതു കൊ­ണ്ടു തന്നെ ന­ട­ത്ത­ത്തി­നു് ഇ­ല്ലാ­ത്ത ഒരു സ്വാ­സ്ഥ്യം, ഇ­രു­ന്നു കൊ­ണ്ടു് മു­ന്നോ­ട്ടു ച­ലി­ക്കു­ന്ന­തി­ന്റെ സ്വാ­സ്ഥ്യം, സൈ­ക്കിൾ സ­വാ­രി­ക്കു­ണ്ടു്. വ­ഴി­ക്കാ­ഴ്ച്ച­കൾ­ക്കു് ഉ­ള്ളി­ലേ­യ്ക്കു കു­തിർ­ന്നി­റ­ങ്ങാ­നും അവയിൽ ചില കാ­ഴ്ച­കൾ­ക്കു് ഒപ്പം പോ­രാ­നും സാ­വ­കാ­ശം നൽ­കു­ന്ന­തു് ഈ സ്വാ­സ്ഥ്യ­മാ­ണു്.

images/santhosh-cycle-4.png

ഇ­ത്ര­യും പ­റ­ഞ്ഞ­തിൽ നി­ന്നു് ഞാൻ സൈ­ക്കി­ളിൽ മാ­ത്ര­മ­ല്ല ബൈ­ക്ക്, കാർ തു­ട­ങ്ങി­യ മോ­ട്ടോർ വാ­ഹ­ന­ങ്ങ­ളിൽ കൂടി സവാരി ചെ­യ്യു­ന്ന ആ­ളാ­ണെ­ന്നും ഇ­ഷ്ട­മു­ള്ള സ­മ­യ­ത്തു് അ­പ­രി­ചി­ത­മാ­യ വ­ഴി­ക­ളി­ലൂ­ടെ സൈ­ക്കി­ളിൽ സവാരി ന­ട­ത്തു­ക എ­ന്ന­താ­ണു് എന്റെ പ്ര­ധാ­ന ജോലി എ­ന്നും നി­ങ്ങൾ തെ­റ്റി­ദ്ധ­രി­ച്ചു പോ­കാ­നി­ട­യു­ണ്ടു്.

യാ­ഥാർ­ത്ഥ്യം പക്ഷേ, അതല്ല.

സൈ­ക്കിൾ സവാരി ന­ട­ത്താൻ എ­നി­ക്കു് അവസരം ല­ഭി­ച്ചി­രു­ന്ന­തു് ഞാ­യ­റാ­ഴ്ച­ക­ളിൽ മാ­ത്ര­മാ­ണു്. ഒരു സൈ­ക്കിൾ മെ­ക്കാ­നി­ക്കാ­യി ഞാൻ ജോലി ചെ­യ്തി­രു­ന്ന ’ജോ­സ്കോ സൈ­ക്കിൾ­സി’നു് അ­ന്നാ­യി­രു­ന്നു അവധി.

സത്യം പ­റ­ഞ്ഞാൽ സൈ­ക്കിൾ സവാരി ന­ട­ത്താൻ ല­ഭി­ക്കു­ന്ന ആ ഒ­രൊ­റ്റ ദി­വ­സ­ത്തി­നു വേ­ണ്ടി­യാ­ണു് ഞാൻ ആ­ഴ്ച­യി­ലെ മറ്റു ദി­വ­സ­ങ്ങൾ മു­ഴു­വൻ എ­ല്ലു­മു­റി­യെ പ­ണി­യെ­ടു­ത്തി­രു­ന്ന­തു തന്നെ.

എ­നി­ക്കു് വാ­ഹ­ന­ങ്ങ­ളൊ­ന്നും എ­ന്തി­നു്, ഒരു സൈ­ക്കിൾ പോലും സ്വ­ന്ത­മാ­യി ഉ­ണ്ടാ­യി­രു­ന്നി­ല്ല എ­ന്ന­താ­ണു് മ­റ്റൊ­രു കാ­ര്യം. അ­തി­ന്റെ ആ­വ­ശ്യ­വു­മി­ല്ലാ­യി­രു­ന്നു. റി­പ്പെ­യ­റി­ങ്ങ് ക­ഴി­ഞ്ഞു് ഉ­ട­മ­സ്ഥ­രെ­യും കാ­ത്തി­രി­ക്കു­ന്ന മൂ­ന്നു നാലു പ­ഴ­ഞ്ചൻ സൈ­ക്കി­ളു­കൾ ജോ­സ്കോ സൈ­ക്കിൾ­സി­ന്റെ ഇ­ട­നാ­ഴി­യിൽ എ­ല്ലാ­യ്പോ­ഴും ഉ­ണ്ടാ­കു­മാ­യി­രു­ന്നു. എന്റെ സ­വാ­രി­ക്കു് അ­വ­യി­ലൊ­രെ­ണ്ണം ധാ­രാ­ള­മാ­യി­രു­ന്നു.

ഈ ഘ­ട്ട­ത്തിൽ രണ്ടു കാ­ര്യ­ങ്ങൾ കൂടി പ­രാ­മർ­ശി­ക്കാ­തെ മു­ന്നോ­ട്ടു പോ­കു­ന്ന­തു് ഉ­ചി­ത­മാ­യി­രി­ക്കു­ക­യി­ല്ല എന്നു തോ­ന്നു­ന്നു. സാ­ധാ­ര­ണ നി­ല­യ്ക്കു് ആരും മു­ഖ­വി­ല­യ്ക്കെ­ടു­ക്കു­ക­യോ വി­ശ്വ­സി­ക്കു­ക­യോ ചെ­യ്യാൻ സാ­ധ്യ­ത­യി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളാ­യ­തി­നാൽ വി­ശേ­ഷി­ച്ചും.

ഒ­ന്നാ­മ­ത്തേ­തു് സൈ­ക്കിൾ മെ­ക്കാ­നി­ക്ക് ആ­കു­ന്ന­തി­നു മു­മ്പു് ഞാൻ ഒരു എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്ക് ആ­യി­രു­ന്നു എ­ന്ന­താ­ണു്. ഒ­ന്നും ര­ണ്ടു­മ­ല്ല, നീണ്ട പ­തി­നാ­റു വർഷം വി­മാ­ന­ത്തിൽ മെ­ക്കാ­നി­ക്കാ­യി ഞാൻ ജോലി ചെ­യ്തി­രു­ന്നു. അതു പക്ഷേ, എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇ­പ്പോൾ ഒരു കെ­ട്ടു­ക­ഥ­യാ­ണു്.

ഭൂ­ത­കാ­ല­ത്തി­ലെ, തു­ടർ­ച്ച­യ­റ്റു­പോ­യ ചില കാ­ര്യ­ങ്ങൾ പി­ന്നീ­ടു് ഒരു ഘ­ട്ട­ത്തിൽ അ­വാ­സ്ത­വി­കം എന്നു തോ­ന്നു­ക സ്വാ­ഭാ­വി­ക­മാ­ണ­ല്ലോ.

ര­ണ്ടാ­മ­ത്തേ­തും പ്ര­ധാ­ന­പ്പെ­ട്ട­തു­മാ­യ കാ­ര്യം ഞാൻ ഒരു അ­ന്ധ­നാ­ണു് എ­ന്നു­ള്ള­താ­ണു്. എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്കാ­യി ജോലി ചെ­യ്തി­രു­ന്ന കാ­ല­ത്തു് സം­ഭ­വി­ച്ച ഒരു അ­പ­ക­ട­മാ­ണു് എന്റെ കാ­ഴ്ച­ശ­ക്തി അ­പ­ഹ­രി­ച്ചു ക­ള­ഞ്ഞ­തു്. ഒരു മെ­ക്കാ­നി­ക്ക് എന്ന നി­ല­യിൽ ഞാൻ പി­ന്നീ­ടൊ­രി­ക്ക­ലും ഓർ­ക്കാൻ ഇ­ഷ്ട­പ്പെ­ടാ­ത്ത ഒ­ന്നാ­യി­രു­ന്നു ആ അ­പ­ക­ട­മെ­ന്ന­തി­നാൽ അ­തി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­യ്ക്കു ക­ട­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല.

എ­ന്താ­യാ­ലും, ഒരു എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്കാ­യി തു­ട­രു­ന്ന­തി­നു­ള്ള എന്റെ യോ­ഗ്യ­ത അതോടെ അ­വ­സാ­നി­ക്കു­ക­യാ­യി­രു­ന്നു.

ഇ­ത്ര­യും മുൻ­കൂ­ട്ടി പ­റ­ഞ്ഞ­തു് ഒ­ര­ന്ധ­ന്റെ ആ­ഖ്യാ­ന­മാ­യി ഇതു തി­രി­ച്ച­റി­യു­ന്ന ഘ­ട്ട­ത്തിൽ നി­ങ്ങ­ളു­ടെ പു­രി­കം ചു­ളി­യാ­തി­രി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണു്.

അ­ന്ധ­നാ­യ­തോ­ടെ എ­നി­ക്കു­ണ്ടാ­യ ആ­ദ്യ­ത്തെ തി­രി­ച്ച­റി­വു് കാഴ്ച എ­ന്ന­തു് കേവലം ക­ണ്ണു­കൾ മാ­ത്രം ഭാ­ഗ­ഭാ­ക്കാ­വു­ന്ന ഒരു അ­നു­ഭ­വ­മ­ല്ല എ­ന്നു­ള്ള­താ­ണു്. കാ­ഴ്ച­യു­ടെ ഭാ­ഗ­മാ­യു­ള്ള ശബ്ദം, അ­തി­ന്റെ ഗന്ധം, അതു നൽ­കു­ന്ന സ്പർ­ശം തു­ട­ങ്ങി­യ­വ അ­താ­തു് ഇ­ന്ദ്രി­യ­ങ്ങൾ­ക്കു് അ­നു­ഭ­വ­വേ­ദ്യ­മാ­കു­ക കൂടി ചെ­യ്യു­ന്ന­തോ­ടെ­യാ­ണു് ഒരു കാഴ്ച യ­ഥാർ­ത്ഥ­ത്തിൽ പൂർ­ണ്ണ­മാ­കു­ന്ന­തു്.

മ­റ്റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ ഒരു ദൃ­ശ്യം അതിൽ ഉൾ­ച്ചേർ­ന്നി­രി­ക്കു­ന്ന ഗ­ന്ധ­ത്തെ, സ്പർ­ശ­ത്തെ, ശ­ബ്ദ­ത്തെ ഒക്കെ വി­നി­മ­യം ചെ­യ്യാൻ ശേ­ഷി­യു­ള്ള ഒ­ന്നാ­യി­രി­ക്കും എ­ന്ന­തു­പോ­ലെ ഓരോ ഗ­ന്ധ­വും സ്പർ­ശ­വും ശ­ബ്ദ­വും അ­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട ദൃ­ശ്യ­ത്തെ­യും വി­നി­മ­യം ചെ­യ്യാൻ ശേ­ഷി­യു­ള്ള­വ­യാ­യി­രി­ക്കും.

എ­ല്ലാ­റ്റി­നു­മു­പ­രി­യാ­യി എ­നി­ക്കു­ണ്ടാ­യ തി­രി­ച്ച­റി­വു് അ­ന്ധ­ന്റെ കാ­ഴ്ച­കൾ ക­ണ്ണു് എന്ന ഇ­ന്ദ്രി­യ­ത്തി­ന്റെ പ­രി­മി­തി­ക­ളെ അ­തി­ലം­ഘി­ക്കാൻ കെ­ല്പു­ള്ള­തും വി­ചി­ത്ര­മാ­യ യാ­ഥാർ­ത്ഥ്യ­ങ്ങ­ളി­ലേ­ക്കു് തു­റ­ന്നു വെ­ച്ചി­രി­ക്കു­ന്ന­തു­മാ­യ ഒ­ന്നാ­യി­രി­ക്കും എ­ന്ന­താ­ണു്.

ഒ­രാ­ളു­ടെ ജീ­വി­തം പ­ര­സ്പ­രം ചേർ­ച്ച­യി­ല്ലാ­ത്ത, വി­ചി­ത്ര­മാ­യ യാ­ഥാർ­ത്ഥ്യ­ങ്ങൾ കൊ­ണ്ടു നി­റ­ഞ്ഞി­രി­ക്കു­ന്ന­തിൽ അ­ത്ഭു­ത­ത്തി­നു് അ­വ­കാ­ശ­മൊ­ന്നു­മി­ല്ല എന്ന പ­ക്ഷ­മാ­ണു് എ­നി­ക്കു­ള്ള­തു്.

കാ­ല­ത്തി­നു് ആരെ എ­വി­ടെ­യാ­ണു് മാ­റ്റി പ്ര­തി­ഷ്ഠി­ച്ചു കൂടാൻ ക­ഴി­യാ­ത്ത­തു്. അ­തി­ന്റെ തീർ­പ്പു­കൾ അ­ലം­ഘ­നീ­യ­മാ­ണെ­ന്നു് ആർ­ക്കാ­ണു് അ­റി­ഞ്ഞു കൂ­ടാ­ത്ത­തു്.

എ­ന്നി­ട്ടും കാലം എ­ന്റെ­മേൽ ദയ കാ­ണി­ക്കു­ക­യാ­ണു­ണ്ടാ­യ­തു് എന്നു വേണം ക­രു­താൻ.

അ­ല്ലാ­ത്ത­പ­ക്ഷം എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്കി­ന്റെ ജോലി ന­ഷ്ട­പ്പെ­ട്ട എ­നി­ക്കു് ഓ­യി­ലി­ന്റേ­യും പെ­യ്ന്‍റി­ന്റേ­യും റ­ബ്ബ­റി­ന്റേ­യും സ്പെ­യർ പാർ­ട്സു­ക­ളു­ടേ­യും മണം കൂ­ടി­ക്കു­ഴ­ഞ്ഞു നി­ന്നു് കണ്ണു നീ­റ്റു­ന്ന ഒരു വർ­ക്ക്ഷോ­പ്പി­ന്റെ അ­ന്ത­രീ­ക്ഷ­ത്തിൽ, അതു് ഒരു സൈ­ക്കിൾ വർ­ക്ക്ഷോ­പ്പി­ന്റേ­താ­ണെ­ങ്കിൽ കൂടി, തു­ടർ­ന്നും ജോലി ചെ­യ്യാ­നു­ള്ള അവസരം എ­ങ്ങ­നെ­യാ­ണു് വ­ന്നു­ചേ­രു­ക.

പ­തി­നാ­റു വർഷം നീണ്ട എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്കി­ന്റെ ജീ­വി­തം ന­യി­ച്ച­തു­കൊ­ണ്ടു് എ­നി­ക്കു­ണ്ടാ­യ ഒരു ദൗർ­ബ്ബ­ല്യം മേൽ­പ്പ­റ­ഞ്ഞ ഗ­ന്ധ­ങ്ങ­ളൊ­ന്നും ശ്വ­സി­ക്കാ­തെ ഒരു ദിവസം പോലും തള്ളി നീ­ക്കാൻ ക­ഴി­യി­ല്ല എ­ന്ന­താ­യി­രു­ന്നു.

ഒരു യ­ഥാർ­ത്ഥ മെ­ക്കാ­നി­ക്കി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­ധാ­നം ജോലി ചെ­യ്യാൻ എ­ക്കാ­ല­വും ഏ­തെ­ങ്കി­ലും ഒരു യ­ന്ത്രം ഉ­ണ്ടാ­യി­രി­ക്കു­ക എ­ന്ന­തു മാ­ത്ര­മാ­ണു്. പ­റ­ക്കു­ന്ന വി­മാ­ന­മാ­ക­ട്ടെ, ച­വി­ട്ടു­ന്ന സൈ­ക്കി­ളാ­ക­ട്ടെ അ­യാൾ­ക്കു് ഭേ­ദ­മൊ­ന്നും തോ­ന്നു­ക­യി­ല്ല.

പുതിയ ഒരു യ­ന്ത്ര­ത്തി­ലേ­ക്കു് ചു­വ­ടു­മാ­റ്റേ­ണ്ടി വ­രു­മ്പോൾ അയാളെ അ­ല­ട്ടാ­നി­ട­യു­ള്ള ഒ­രേ­യൊ­രു ഘടകം ആ യ­ന്ത്ര­ത്തി­ന്റെ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു മേൽ താൻ നേ­ടി­യെ­ടു­ക്കേ­ണ്ട പ്രാ­വീ­ണ്യം ഒന്നു മാ­ത്ര­മാ­യി­രി­ക്കും. എ­ന്താ­യാ­ലും ചു­രു­ങ്ങി­യ കാ­ല­ത്തി­നു­ള്ളിൽ അയാൾ അതു് ആർ­ജ്ജി­ച്ചെ­ടു­ക്കു­ക തന്നെ ചെ­യ്യും. യ­ന്ത്ര­ങ്ങ­ളു­ടെ ഭാ­ഷ­യ്ക്കു് സ­ഹ­ജ­മാ­യ സാർ­വ്വ­ലൗ­കി­ക­ത­യാ­യി­രു­ന്നു അതിനു കാരണം. മ­നു­ഷ്യ­രു­ടെ ഭാ­ഷ­യു­ടേ­തിൽ നി­ന്നു വി­ഭി­ന്ന­മാ­യി വംശം, ലിംഗം, കാലം, ദേശം, വ­ലി­പ്പ­ച്ചെ­റു­പ്പ­ങ്ങൾ തു­ട­ങ്ങി­യ­വ­യൊ­ന്നും ത­ങ്ങ­ളു­ടെ ഭാഷയെ ബാ­ധി­ക്കാൻ യ­ന്ത്ര­ങ്ങൾ അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല.

ഓരോ യ­ന്ത്ര­വും രൂ­പ­ക­ല്പ­ന ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു് സ­വി­ശേ­ഷ­മാ­യ ഒരു ധർ­മ്മം നിർ­വ്വ­ഹി­ക്കു­ന്ന­തി­നു വേ­ണ്ടി ആ­യി­രി­ക്കു­മ­ല്ലോ. യ­ന്ത്രം പ്ര­വർ­ത്തി­ക്കു­ന്ന­താ­ക­ട്ടെ ആ ധർ­മ്മ­നിർ­വ്വ­ഹ­ണ­ത്തി­നു് സ­ഹാ­യ­ക­മാ­വു­ന്ന ചില ത­ത്ത്വ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി­യാ­യി­രി­ക്കു­ക­യും ചെ­യ്യും.

ആ ത­ത്ത്വ­ങ്ങ­ളിൽ ഏ­തി­ലെ­ങ്കി­ലും നി­ന്നു് വ്യ­തി­ച­ലി­ക്കേ­ണ്ട സാ­ഹ­ച­ര്യ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തോ­ടെ യ­ന്ത്രം ത­ക­രാ­റി­ലേ­യ്ക്കു നീ­ങ്ങി തു­ട­ങ്ങു­ന്നു.

യ­ന്ത്ര­ങ്ങ­ളു­ടെ ഒരു സ­വി­ശേ­ഷ­ത, ന­മു­ക്കെ­ല്ലാം അ­റി­യു­ന്ന­തു പോലെ, അ­തി­നു് ഒ­രി­ക്ക­ലും കള്ളം പ­റ­യാ­നോ പ്ര­വർ­ത്തി­ക്കാ­നോ ക­ഴി­യു­ക­യി­ല്ല എ­ന്ന­താ­ണു്.

എ­ന്നെ­ന്നേ­യ്ക്കു­മാ­യി നി­ല­ച്ചു പോവുക അ­ല്ലെ­ങ്കിൽ പൊ­ട്ടി­ത്ത­ക­രു­ക അ­തു­മ­ല്ലെ­ങ്കിൽ ക­ത്തി­ച്ചാ­മ്പ­ലാ­വു­ക തു­ട­ങ്ങി­യ മാർ­ഗ്ഗ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലും ഒ­ന്നു് അ­വ­ലം­ബി­ച്ചു കൊ­ണ്ടു് ത­ങ്ങ­ളു­ടെ പ്ര­വർ­ത്ത­നം ആ­ത്യ­ന്തി­ക­മാ­യി അ­വ­സാ­നി­പ്പി­ക്കാൻ മാ­ത്ര­മേ അ­വ­യ്ക്കു കഴിയൂ.

പക്ഷേ, അ­തി­നെ­ല്ലാം മു­മ്പ് അ­സ്വാ­ഭാ­വി­ക­മാ­യ ഒരു ശ­ബ്ദ­ത്തി­ലൂ­ടെ, സാ­ധാ­ര­ണ­യിൽ നി­ന്നു വേ­റി­ട്ട ഒരു പ്ര­ക­മ്പ­ന­ത്തി­ലൂ­ടെ, അ­നി­യ­ന്ത്രി­ത­മാ­യി കു­റ­യു­ക­യോ കൂ­ടു­ക­യോ ചെ­യ്യു­ന്ന വേ­ഗ­ത്തി­ലൂ­ടെ ഒക്കെ ഒരു യ­ന്ത്രം അ­തി­ന്റെ ആ­സ­ന്ന­മാ­യ ത­ക­രാ­റു­ക­ളെ­ക്കു­റി­ച്ചു­ള്ള സൂ­ച­ന­കൾ നൽ­കി­യി­ട്ടു­ണ്ടാ­വും.

ഒരു മെ­ക്കാ­നി­ക്കി­ന്റെ ജോലി പ്ര­സ­ക്ത­മാ­കു­ന്ന­തു് ഇ­വി­ടെ­യാ­ണു്.

യ­ന്ത്ര­ത്തി­ന്റെ ഭാഷ സൂ­ക്ഷ്മ­മാ­യി മ­ന­സ്സി­ലാ­ക്കു­ക, അ­തി­ന്റെ താളം തെ­റ്റു­ന്ന­തു് തി­രി­ച്ച­റി­ഞ്ഞു് ഉ­ചി­ത­മാ­യ ഇ­ട­പെ­ടൽ ന­ട­ത്തു­ക, എ­ന്നെ­ന്നേ­യ്ക്കു­മാ­യു­ള്ള നി­ല­ച്ചു പോ­ക­ലിൽ നി­ന്നു്, പൊ­ട്ടി­ത്തെ­റി­യിൽ നി­ന്നു്, ക­ത്തി­ച്ചാ­മ്പ­ലാ­വ­ലിൽ നി­ന്നു് ഒക്കെ ഏതു വി­ധേ­ന­യും അതിനെ സം­ര­ക്ഷി­ക്കു­ക തു­ട­ങ്ങി­യ­വ ഒരു മെ­ക്കാ­നി­ക്കിൽ നി­ക്ഷി­പ്ത­മാ­യി­രി­ക്കു­ന്ന പ്രാ­ഥ­മി­ക ഉ­ത്ത­ര­വാ­ദി­ത്വ­ങ്ങ­ളിൽ­പ്പെ­ടു­ന്നു. പക്ഷേ, ഒരു മെ­ക്കാ­നി­ക്കി­ന്റെ കൈ­യ­ബ­ദ്ധം കൊ­ണ്ടു് അയാൾ ജോലി ചെ­യ്യു­ന്ന യ­ന്ത്ര­ത്തി­നും അ­യാൾ­ക്കു ത­ന്നെ­യും അപകടം സം­ഭ­വി­ക്കു­ന്ന അവസ്ഥ ഒ­ന്നാ­ലാ­ചി­ച്ചു നോ­ക്കൂ. ഒരു എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്കാ­യി­രു­ന്ന എന്റെ കാ­ര്യ­ത്തിൽ സം­ഭ­വി­ച്ച­തു് അ­താ­യി­രു­ന്നു. ഞാൻ പ­റ­ഞ്ഞു­വ­ല്ലോ, ആ ഓർ­മ്മ­ക­ളെ പു­ന­രാ­ന­യി­ക്കു­വാ­നോ അ­തി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു ക­ട­ക്കു­വാ­നോ ഞാൻ ആ­ഗ്ര­ഹി­ക്കു­ന്നി­ല്ല. എ­ന്താ­യാ­ലും ഒരു കാ­ര്യം പ­റ­യാ­തെ വയ്യ. ഒരു ലോക ത­ത്വ­മാ­ണെ­ന്നു തന്നെ കൂ­ട്ടി­ക്കോ. ഒരാൾ എത്ര തന്നെ നല്ല കാ­ര്യ­ങ്ങൾ ചെ­യ്തി­ട്ടു­ണ്ടെ­ങ്കി­ലും അയാൾ ഓർ­മ്മി­ക്ക­പ്പെ­ടു­ക­യും വി­ല­യി­രു­ത്ത­പ്പെ­ടു­ക­യും ചെ­യ്യു­ക ഏ­റ്റ­വു­മൊ­ടു­വിൽ അയാൾ ചെ­യ്തി­ട്ടു­ള്ള ഒരു മോശം പ്ര­വൃ­ത്തി­യു­ടെ പേ­രി­ലാ­യി­രി­ക്കും.

‘ജോ­സ്കോ സൈ­ക്കിൾ­സി’ന്റെ ഉ­ട­മ­യും എന്റെ മു­ത­ലാ­ളി­യു­മാ­യ ജോ­സു­കു­ട്ടി­ക്കു് എ­ന്നെ­ക്കു­റി­ച്ചു് ഉ­ണ്ടാ­യി­രു­ന്ന ഒ­രേ­യൊ­രു പരാതി പ­റ­ക്കാൻ ത­യ്യാ­റെ­ടു­ക്കു­ന്ന ഒരു വി­മാ­ന­ത്തെ എന്ന പോ­ലെ­യാ­ണു് ഞാൻ ഓരോ സൈ­ക്കി­ളി­നേ­യും പ­രി­ച­രി­ച്ചി­രു­ന്ന­തു് എ­ന്ന­താ­യി­രു­ന്നു.

ഒരു മുൻ എ­യർ­ക്രാ­ഫ്റ്റ് മെ­ക്കാ­നി­ക്കും അ­ന്ധ­നു­മാ­ണു് എ­ന്ന­റി­ഞ്ഞു കൊ­ണ്ടു ത­ന്നെ­യാ­ണു് ജോ­സു­കു­ട്ടി എന്നെ അ­യാ­ളു­ടെ സ്ഥാ­പ­ന­ത്തിൽ ജോ­ലി­ക്കു നിർ­ത്തി­യി­രു­ന്ന­തു്.

ജോ­സു­കു­ട്ടി­യു­ടെ, എ­ന്നെ­ക്കു­റി­ച്ചു­ള്ള പ­രാ­തി­യിൽ വാ­സ്ത­വ­മു­ണ്ടാ­യി­രു­ന്നു എന്നു വേണം പറയാൻ. സൈ­ക്കി­ളിൽ ജോലി ചെ­യ്യു­മ്പോ­ഴും എന്നെ ന­യി­ച്ചി­രു­ന്ന­തു് വി­മാ­ന­ങ്ങ­ളു­ടെ അ­റ്റ­കു­റ്റ­പ്പ­ണി­ക­ളും സർ­വ്വീ­സി­ങ്ങും മ­റ്റും ന­ട­ക്കു­ന്ന ഹാം­ഗ­റു­ക­ളിൽ പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ട്ടു­പോ­രാ­റു­ള്ള ഒരു ഫ്ലൈ­റ്റ് സെ­യ്ഫ്റ്റി പോ­സ്റ്റ­റി­ലെ വാ­ക്യ­ങ്ങ­ളാ­യി­രു­ന്നു.

‘An aircraft cannot apply brakes in the air. It can only break.’ എന്ന വാ­ക്യ­ങ്ങ­ളു­ള്ള ആ പോ­സ്റ്റർ വി­മാ­ന­ത്തി­ന്റെ മെ­ക്കാ­നി­ക്കു­ക­ളെ, അ­വ­രു­ടെ ജോലി എത്ര കൃ­ത്യ­വും സൂ­ക്ഷ്മ­വു­മാ­യി­രി­ക്ക­ണം എ­ന്നു് ഓർ­മ്മ­പ്പെ­ടു­ത്താൻ ഉ­ദ്ദേ­ശി­ച്ചു കൊ­ണ്ടു­ള്ള ഒ­ന്നാ­യി­രു­ന്നു.

പോ­സ്റ്റ­റി­ലെ വാ­ക്യ­ങ്ങൾ­ക്കു് ഞാൻ ഒരു പ­രി­ഭാ­ഷ ച­മ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു.

‘പ­റ­ന്നു കൊ­ണ്ടി­രി­ക്കു­ന്ന ഒരു വി­മാ­ന­ത്തെ ബ്രേ­യ്ക്കി­ട്ടു നി­റു­ത്തു­ക സാ­ദ്ധ്യ­മ­ല്ല. പാവം, അ­തി­നു് ത­കർ­ന്നു വീഴാൻ മാ­ത്ര­മേ കഴിയൂ,’ എ­ന്നാ­യി­രു­ന്നു അതു്. മ­റ്റാർ­ക്കെ­ങ്കി­ലും വേ­ണ്ടി ചമച്ച ഒ­ന്നാ­യി­രു­ന്നി­ല്ല ആ പ­രി­ഭാ­ഷ; എ­നി­ക്കു വേ­ണ്ടി­ത്ത­ന്നെ­യാ­യി­രു­ന്നു. എ­ന്തും മ­ല­യാ­ള­ത്തി­ലാ­ക്കി വാ­യി­ച്ചാൽ മാ­ത്രം ഉളളിൽ പ­തി­യു­ന്ന ഒരു ദുഃ­ശ്ശീ­ലം എന്റെ കൂ­ട­പ്പി­റ­പ്പാ­യി­രു­ന്നു.

പ­രി­ഭാ­ഷ­യി­ലെ പാവം എന്ന വാ­ക്കു് എ­ന്റെ­വ­ക കൂ­ട്ടി­ച്ചേർ­പ്പാ­യി­രു­ന്നു. ആ ഒരു വാ­ക്കു കൂടി ചേർ­ക്കാ­തെ എ­ന്നെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആ പ­രി­ഭാ­ഷ പൂർ­ണ്ണ­മാ­വു­ക­യി­ല്ലാ­യി­രു­ന്നു. വി­മാ­ന­ങ്ങ­ളോ­ടു് എ­നി­ക്കു­ണ്ടാ­യി­രു­ന്ന അ­നു­ക­മ്പ­യാ­യി­രു­ന്നു അതിനു കാരണം.

വി­മാ­ന­ങ്ങ­ളെ കൂ­ടാ­തെ എ­നി­ക്കു് അതേ അ­നു­ക­മ്പ തോ­ന്നി­യി­ട്ടു­ള്ള­തു് ആ­ന­ക­ളോ­ടു മാ­ത്ര­മാ­യി­രു­ന്നു.

പ­റ­ന്നു­യ­രാൻ പോ­കു­ന്ന ഒരു വി­മാ­ന­ത്തെ പാർ­ക്കി­ങ്ങ് ബേയിൽ നി­ന്നു് റൺ­വേ­യി­ലെ ടെ­യ്ക്കോ­ഫ് പോ­യി­ന്റി­ലേ­യ്ക്കു് പൈ­ല­റ്റ് ന­യി­ച്ചു കൊ­ണ്ടു പോ­കു­ന്ന­തു കാ­ണു­മ്പോൾ ഒരു പാ­പ്പാൻ തന്റെ ആ­ന­യേ­യും എ­ഴു­ന്ന­ള്ളി­ച്ചു കൊ­ണ്ടു പോ­കു­ന്ന­തു പോലെ എ­നി­ക്കു് തോ­ന്നു­മാ­യി­രു­ന്നു. ടാ­ക്സി ട്രാ­ക്കി­ലൂ­ടെ­യു­ള്ള വി­മാ­ന­ത്തി­ന്റെ ആ മ­ന്ദ­ഗ­മ­നം ഏതു പ­ണി­ത്തി­ര­ക്കി­നി­ട­യി­ലും ഞാൻ ക­ണ്ണെ­ടു­ക്കാ­തെ നോ­ക്കി­നി­ല്ക്കു­മാ­യി­രു­ന്നു.

ഒരു ക­ണ­ക്കി­നു പ­റ­ഞ്ഞാൽ, വി­മാ­ന­ങ്ങ­ളോ­ടും ആ­ന­ക­ളോ­ടും എ­നി­ക്കു­ണ്ടാ­യി­രു­ന്ന­തു് അ­നു­ക­മ്പ­യ­ല്ല, ആ­ദ­ര­വാ­യി­രു­ന്നു. സ്വ­ന്തം ശ­ക്തി­യും മ­ഹി­മ­യും മ­നു­ഷ്യ­നു മു­ന്നിൽ അ­ടി­യ­റ­വു വ­ച്ചി­രി­ക്കു­ന്ന ഒരു ഭീമൻ യ­ന്ത്ര­ത്തോ­ടും ഭീമൻ മൃ­ഗ­ത്തോ­ടു­മു­ണ്ടാ­യി­രു­ന്ന ആ­ദ­ര­വു്.

പ­ട്ട­ണ­ത്തി­ന്റെ അ­തിർ­ത്തി­ക്കു പു­റ­ത്തു് പ്ര­ധാ­ന റോഡിൽ നി­ന്നു് കു­റ­ച്ചു് ഉ­ള്ളി­ലേ­യ്ക്കു കയറി പ്ര­ത്യേ­കം കെ­ട്ടി­ത്തി­രി­ച്ച ഒരു കോ­മ്പൗ­ണ്ടി­ന­ക­ത്താ­യി­രു­ന്നു ജോ­സ്കോ സൈ­ക്കിൾ­സ് എന്ന സ്ഥാ­പ­നം. രണ്ടു നി­ല­ക­ളു­ള്ള ഒരു എ­ടു­പ്പാ­യി­രു­ന്നു അതു്. റോ­ഡി­ലെ തി­ര­ക്കും ബ­ഹ­ള­വും അ­ക­ത്തേ­യ്ക്കു­ള്ള പ്ര­വേ­ശ­നം കാ­ത്തു് കോ­മ്പൗ­ണ്ടി­നു വെ­ളി­യിൽ സദാ ഓ­ച്ഛാ­നി­ച്ചു നി­ന്നു.

സൈ­ക്കി­ളു­ക­ളു­ടെ വി­ല്പ­ന താ­ഴ­ത്തെ നി­ല­യി­ലാ­യി­രു­ന്നു. അവിടെ മു­ത­ലാ­ളി­യാ­യ ജോ­സു­കു­ട്ടി­യെ­ക്കൂ­ടാ­തെ കൗ­മാ­രം കഷ്ടി പി­ന്നി­ട്ട, ഊർ­ജ്ജ­സ്വ­ല­നാ­യ ഒരു സെ­യിൽ­സ്മാൻ കൂടി ഉ­ണ്ടാ­യി­രു­ന്നു.

സൈ­ക്കി­ളു­ക­ളു­ടെ റി­പ്പ­യ­റി­ങ്ങും മെ­യ്ന്റ­നൻ­സും മ­റ്റും ന­ട­ന്നി­രു­ന്ന­തു് മു­ക­ളി­ല­ത്തെ നി­ല­യി­ലാ­യി­രു­ന്നു. റി­പ്പ­യ­റി­ങ്ങും മെ­യ്ന്റ­നൻ­സും മാ­ത്ര­മ­ല്ല, പലതരം കെ­യ്സു­ക­ളി­ലാ­യി വ­ന്നി­രു­ന്ന സൈ­ക്കി­ളി­ന്റെ പാർ­ട്ട്സു­കൾ കൂ­ട്ടി­യോ­ജി­പ്പി­ച്ചു് പുതിയ സൈ­ക്കിൾ നിർ­മ്മി­ച്ചി­രു­ന്ന­തും അ­വി­ടെ­യാ­യി­രു­ന്നു.

താ­ഴ­ത്തെ­യും മു­ക­ളി­ല­ത്തെ­യും നി­ല­ക­ളെ ത­മ്മിൽ ബ­ന്ധി­പ്പി­ച്ചി­രു­ന്ന­തു് ക­ഷ്ടി­ച്ചു് ഒ­രാൾ­ക്കു മാ­ത്രം ക­യ­റു­ക­യോ ഇ­റ­ങ്ങു­ക­യോ ചെ­യ്യാൻ ക­ഴി­യു­ന്ന, നന്നേ വീതി കു­റ­ഞ്ഞ ഒരു ഇ­രു­മ്പു ഗോ­വ­ണി­യാ­യി­രു­ന്നു.

സൈ­ക്കി­ളു­ക­ളും അ­തി­ന്റെ പാർ­ട്ട്സും മ­റ്റും മു­കൾ­നി­ല­യിൽ എ­ത്തി­ക്കാ­നും താ­ഴേ­യ്ക്കു് ഇ­റ­ക്കാ­നും ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തു് മോ­ട്ടോർ ഘ­ടി­പ്പി­ച്ച ഒരു ക­പ്പി­യും ക­യ­റു­മാ­യി­രു­ന്നു. അതു് ജോ­സു­കു­ട്ടി തന്നെ രൂ­പ­ക­ല്പ­ന ചെ­യ്തു് വി­ക­സി­പ്പി­ച്ചെ­ടു­ത്തി­ട്ടു­ള്ള ഒരു സം­വി­ധാ­ന­മാ­യി­രു­ന്നു.

ജോ­സു­കു­ട്ടി ഒ­ന്നാം­ത­രം ഒരു സൈ­ക്കിൾ മെ­ക്കാ­നി­ക്കും ക­ച്ച­വ­ട­ക്കാ­ര­നു­മാ­യി­രു­ന്നു.

ഒരു സൈ­ക്കിൾ ന­ന്നാ­ക്കി­യെ­ടു­ക്കു­മ്പോ­ഴു­ള്ള അ­യാ­ളു­ടെ സ്വയം മ­റ­ക്ക­ലും വേ­ഗ­ത­യും എ­ല്ലാ­റ്റി­ലു­മു­പ­രി അ­തി­ന്റെ കൃ­ത്യ­ത­യും എന്നെ അ­ദ്ഭു­ത­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഞാൻ എ­ത്തി­യ­തോ­ടെ അയാൾ പൂർ­ണ്ണ­മാ­യും വി­ല്പ­ന­യി­ലും അ­തി­ന്റെ അ­നു­ബ­ന്ധ കാ­ര്യ­ങ്ങ­ളി­ലും ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ക്കാൻ തു­ട­ങ്ങി.

സൈ­ക്കി­ളു­ക­ളൊ­ക്കെ വെ­റു­തെ കാ­ണാ­നും അ­വ­യു­ടെ വില ചോ­ദി­ക്കാ­നും ക­യ­റു­ന്ന ക­സ്റ്റ­മേ­ഴ്സി­നോ­ടു് ജോ­സു­കു­ട്ടി ഒന്നു സം­സാ­രി­ച്ചു ക­ഴി­യു­ന്ന­തോ­ടെ അവർ പുതിയ ഒരു സൈ­ക്കിൾ വാ­ങ്ങാ­നു­ള്ള തീ­രു­മാ­ന­മെ­ടു­ക്കു­ന്ന­തു് ര­സ­മു­ള്ള കാ­ഴ്ച­യാ­യി­രു­ന്നു. ജീ­വി­ത­ത്തിൽ സം­ഭ­വി­ക്കു­മാ­യി­രു­ന്ന വലിയ ഒരു നഷ്ടം ഒ­ഴി­വാ­യി­ക്കി­ട്ടി­യ­തി­ന്റെ ആ­ശ്വാ­സ­ത്തോ­ടെ­യു­ള്ള അ­വ­രു­ടെ അ­പ്പോ­ഴ­ത്തെ നി­ല്പു് ഒന്നു കാ­ണേ­ണ്ട­തു ത­ന്നെ­യാ­ണു്.

താ­ഴ­ത്തെ നി­ല­യു­ടെ പ­കി­ട്ടും പ­ത്രാ­സു­മൊ­ന്നും ര­ണ്ടാം നി­ല­യ്ക്കു് ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഇ­ഷ്ടി­ക­കൾ കൊ­ണ്ടു് കെ­ട്ടി­മ­റ­ച്ച, തകര മേൽ­ക്കൂ­ര­യു­ള്ള ഒ­രി­ട­മാ­യി­രു­ന്നു അതു്. പകൽ സ­മ­യ­ത്തു് അവിടെ അ­സ­ഹ്യ­മാ­യ ചൂ­ടാ­യി­രി­ക്കും. ദേഹം വി­യർ­ത്തൊ­ഴു­കി­ക്കൊ­ണ്ടി­രി­ക്കും.

ര­ണ്ടാം നി­ല­യു­ടെ പകുതി ഭാഗം സൈ­ക്കി­ളി­ന്റെ പാർ­ട്ട്സ് വ­രു­ന്ന പെ­ട്ടി­കൾ കൈ­യ­ട­ക്കി­യി­രു­ന്നു. ബാ­ക്കി പ­കു­തി­യാ­യി­രു­ന്നു എന്റെ പണി സ്ഥലം. പണി സ്ഥലം എന്നു മാ­ത്രം പ­റ­യു­ന്ന­തു് ശ­രി­യാ­യി­രി­ക്കി­ല്ല. എന്റെ വാ­സ­സ്ഥ­ലം കൂ­ടി­യാ­യി­രു­ന്നു അതു്. ഞാൻ അ­ന്തി­യു­റ­ങ്ങി­യി­രു­ന്ന­തും അ­വി­ടെ­ത്ത­ന്നെ­യാ­യി­രു­ന്നു.

കൊ­തു­കു വ­ല­യി­ട്ട ഒരു ക­ട്ടിൽ, ഒന്നു രണ്ടു ക­സേ­ര­കൾ, ഒരു പെ­ഡ­സ്റ്റൽ ഫാൻ, ഏ­താ­നും പാ­ത്ര­ങ്ങൾ, തുണി തൂ­ക്കി­യി­ടു­ന്ന ഒരു അയ, ഒരു റേ­ഡി­യോ തു­ട­ങ്ങി­യ ജം­ഗ­മ­ങ്ങൾ ര­ണ്ടാം നി­ല­യിൽ സ­ജ്ജ­മാ­യി­രു­ന്നു. ഒരു മൂ­ല­യ്ക്കു് ചെറിയ ഒരു കു­ളി­മു­റി, ഒരു വാ­ഷ്ബേ­സിൻ, വാ­ഷ്ബേ­സി­നു മു­ക­ളി­ലാ­യി മുഖം നോ­ക്കാ­നു­ള്ള ഒരു ക­ണ്ണാ­ടി എ­ന്നി­വ കൂടി ഉ­ണ്ടാ­യി­രു­ന്നു. ക­ണ്ണാ­ടി­ക്കു മു­ന്നിൽ ചെ­ന്നു നി­ന്നു് വി­ര­ലു­കൾ കൊ­ണ്ടു് അ­തി­ന്റെ മി­നു­പ്പിൽ തൊ­ടേ­ണ്ട താമസം എ­ന്റെ­മു­ഖം അ­തി­നു­ള്ളിൽ തെ­ളി­ഞ്ഞു വ­രു­മാ­യി­രു­ന്നു.

മുകൾ നി­ല­യിൽ ഞാൻ ത­നി­ച്ചാ­യി­രു­ന്നി­ല്ല. എ­നി­ക്കു് ഒരു സഹായി കൂടി ഉ­ണ്ടാ­യി­രു­ന്നു. അതു് മ­റ്റാ­രു­മാ­യി­രു­ന്നി­ല്ല. ജോ­സു­കു­ട്ടി­യു­ടെ ഭാര്യ ജെ­സ്സി­യാ­യി­രു­ന്നു. ജോ­ലി­ക്കു് ആ­വ­ശ്യ­മു­ള്ള സ്പെ­യർ പാർ­ട്ട്സും ടൂൾ­സു­മൊ­ക്കെ ഞാൻ ആ­വ­ശ്യ­പ്പെ­ടു­ന്ന ക്ര­മ­ത്തിൽ എ­ടു­ത്തു ത­രു­ന്ന ജോ­ലി­യാ­യി­രു­ന്നു ജെ­സ്സി­ക്കു്. ഓരോ ജോ­ലി­ക്കും വേണ്ട സ്പെ­യർ പാർ­ട്ട്സും ടൂൾ­സും ആ­വ­ശ്യ­പ്പെ­ടും മു­മ്പു തന്നെ എ­ടു­ത്തു ത­രാ­നു­ള്ള മി­ടു­ക്കു് ജെ­സ്സി­ക്കു­ണ്ടാ­യി­രു­ന്നു. ഒരേ തൊഴിൽ വി­ദ­ഗ്ദ്ധ­മാ­യി പ­ങ്കി­ടു­ക­യും വി­ജ­യ­ക­ര­മാ­യി പൂർ­ത്തീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്ന­വർ ത­മ്മിൽ, ഏതു തൊഴിൽ മേ­ഖ­ല­യി­ലും ഉ­ണ്ടാ­കാ­നി­ട­യു­ള്ള ഒ­രൈ­ക്യം ഞ­ങ്ങൾ­ക്കി­ട­യി­ലും രൂ­പ­പ്പെ­ട്ടി­രു­ന്നു.

ഞാൻ ശ്ര­ദ്ധി­ച്ചി­രു­ന്ന ഒരു കാ­ര്യം കടയിൽ ജോ­സു­കു­ട്ടി­യും ജെ­സ്സി­യും ത­മ്മിൽ ഒരു ഉ­ട­മ­യും തൊ­ഴി­ലാ­ളി­യും ത­മ്മി­ലു­ള്ള ബന്ധം മാ­ത്ര­മാ­ണു് പു­ലർ­ത്തി­യി­രു­ന്ന­തു് എ­ന്ന­താ­ണു്. ജെ­സ്സി കാ­പ്പി കു­ടി­ക്കു­ക­യും ഉ­ച്ച­യൂ­ണു ക­ഴി­ക്കു­ക­യും ചെ­യ്തി­രു­ന്ന­തു പോലും മു­കൾ­നി­ല­യിൽ എ­ന്നോ­ടൊ­പ്പ­മാ­യി­രു­ന്നു.

ഒരു പ­ട്ടാ­ള ക്യാ­മ്പി­ന്റെ അ­ച്ച­ട­ക്കം ജോ­സ്കോ സൈ­ക്കിൾ­സിൽ സദാ കനം തൂ­ങ്ങി നിൽ­ക്കു­ന്ന­താ­യി എ­നി­ക്കു തോ­ന്നി­യി­രു­ന്നു. അ­ച്ച­ട­ക്ക­മു­ള്ള ഇ­ട­ങ്ങ­ളിൽ സാ­ധാ­ര­ണ­മാ­യ അ­മർ­ത്തി­യ ചില മു­റു­മു­റു­പ്പു­ക­ളും അവിടെ വലിയ മു­ഴ­ക്ക­ത്തോ­ടെ തന്നെ നി­ന്നു.

ജോ­സു­കു­ട്ടി­യെ പ്രതി എ­നി­ക്കു് അ­ത്ഭു­തം തോ­ന്നി­യി­രു­ന്ന ഒരു കാ­ര്യം അ­യാ­ളു­ടെ മു­ന്നിൽ വന്നു പെ­ടു­ന്ന­തോ­ടെ സ്ത്രീ­കൾ ച­ഞ്ച­ല­ചി­ത്ത­രാ­യി മാ­റു­ന്നു എ­ന്നു­ള്ള­താ­യി­രു­ന്നു. ജോ­സു­കു­ട്ടി­യു­ടെ മു­ഖ­ത്തു നി­ന്നു് കാ­ല്പ­നി­ക­മാ­യ ഒരു നോ­ട്ട­മോ ശൃം­ഗാ­രം നി­റ­ഞ്ഞ ഒരു ചി­രി­യോ പു­റ­പ്പെ­ടു­ന്ന­തു് ഞാൻ ഒ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ല. എ­ങ്കി­ലും ക്യാ­ഷ് കൗ­ണ്ടി­ലി­രി­ക്കു­ന്ന അ­യാ­ളു­ടെ മു­മ്പിൽ നിൽ­ക്കു­മ്പോൾ സ്ത്രീ­ക­ളാ­യ ക­സ്റ്റ­മേ­ഴ്സി­ന്റെ, മി­ക്ക­വ­രും സൈ­ക്കിൾ വാ­ങ്ങാ­നോ റി­പ്പെ­യർ ചെ­യ്യി­ക്കാ­നോ വ­രു­ന്ന ആ­ണു­ങ്ങൾ­ക്കൊ­പ്പം വ­രു­ന്ന­വ­രാ­കും, കൈ­വി­ര­ലു­കൾ വി­റ­കൊ­ള്ളു­ന്ന­തും മേൽ­ച്ചു­ണ്ടിൽ വി­യർ­പ്പു പൊ­ടി­യു­ന്ന­തും കൃ­ഷ്ണ­മ­ണി­കൾ ഒരു ക­യ­ത്തിൽ പെ­ട്ടി­ട്ടെ­ന്ന പോലെ വട്ടം ക­റ­ങ്ങു­ന്ന­തും സ്ഥി­രം കാ­ഴ്ച­യാ­യി­രു­ന്നു. അ­വ­രു­ടെ മു­ല­ഞെ­ട്ടു­കൾ കൂടി അ­പ്പോൾ ത്ര­സി­ക്കു­ന്നു­ണ്ടാ­കു­മെ­ന്നു് എ­നി­ക്കു് തോ­ന്നി­യി­രു­ന്നു. ജോ­സു­കു­ട്ടി­യു­ടെ ഭാവം പക്ഷേ, അ­ച­ഞ്ച­ല­മാ­യി­രു­ന്നു. മു­ക­ളി­ലേ­യ്ക്കു ലേശം പി­രി­ച്ച ന­ര­ക­യ­റി­ത്തു­ട­ങ്ങി­യ മീ­ശ­യി­ലും സ്ഥൈ­ര്യ­മു­ള്ള ക­ണ്ണു­ക­ളി­ലും ആ­ജ്ഞാ­ശ­ക്തി മാ­ത്രം സ്ഫു­രി­ച്ചു നി­ന്നു. ഒരു പു­രു­ഷ­നാ­യ എ­നി­ക്കു് തി­രി­ച്ച­റി­യാൻ ക­ഴി­യാ­ത്ത എന്തോ ഒ­ന്നു് അയാൾ തന്റെ മു­ന്നിൽ വന്നു പെ­ടു­ന്ന സ്ത്രീ­ക­ളു­ടെ നേർ­ക്കു് പ്ര­സ­രി­പ്പി­ക്കു­ന്നു­ണ്ടെ­ന്നു് എ­നി­ക്കു് തോ­ന്നി. അ­തെ­ന്താ­ണെ­ന്നു് തി­രി­ച്ച­റി­യാൻ എത്ര ശ്ര­മി­ച്ചി­ട്ടും എ­നി­ക്കു് ക­ഴി­ഞ്ഞി­രു­ന്നി­ല്ല.

ഒരേ തൊഴിൽ വി­ദ­ഗ്ദ്ധ­മാ­യി പ­ങ്കി­ടു­ക­യും വി­ജ­യ­ക­ര­മാ­യി പൂർ­ത്തീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്ന­വർ എ­ന്ന­തി­ലു­പ­രി ഞാനും ജെ­സ്സി­യും ത­മ്മിൽ മ­റ്റൊ­രു ബന്ധം കൂ­ടി­യു­ണ്ടാ­യി­രു­ന്നു. അ­ന്യോ­ന്യം ശരീരം പ­ങ്കി­ട്ടി­ട്ടു­ള്ള­വർ എന്ന നി­ല­യി­ലാ­യി­രു­ന്നു അതു്. ചില ദി­വ­സ­ങ്ങ­ളിൽ, ഉ­ച്ച­യൂ­ണു ക­ഴി­ഞ്ഞു­ള്ള വി­ശ്ര­മ­ത്തി­ന്റെ ഇ­ട­വേ­ള­യിൽ അ­ങ്ങ­നെ സം­ഭ­വി­ച്ചു പോ­വു­ക­യാ­യി­രു­ന്നു. ആ സമയം ജോ­സു­കു­ട്ടി താ­ഴ­ത്തെ നി­ല­യിൽ ഊണിനു ശേഷം മേശ മേൽ തല ചാ­യ്ച്ചു­ള്ള ഉ­ച്ച­മ­യ­ക്ക­ത്തി­ലാ­യി­രി­ക്കും. സെ­യിൽ­സ്മാൻ പയ്യൻ ഉ­ച്ച­ഭ­ക്ഷ­ണ­ത്തി­നു വേ­ണ്ടി പു­റ­ത്തു് റോ­ഡ­രു­കി­ലെ ‘വീ­ട്ടിൽ ഊണു്’ എന്ന ബോർ­ഡു­ള്ള ക­ട­യി­ലേ­യ്ക്കു് പോ­യി­ട്ടു­മു­ണ്ടാ­വും. ഇ­രു­മ്പു ഗോവണി കയറി ആരും മു­കൾ­നി­ല­യി­ലേ­ക്കു് വ­രി­ല്ല എ­ന്ന­തു മാ­ത്ര­മാ­യി­രു­ന്നു എന്റെ ഒ­രേ­യൊ­രു ധൈ­ര്യം; ഒരു പക്ഷേ, ജെ­സ്സി­യു­ടേ­യും. ഇന്നേ വരെ ഞാനും ജെ­സ്സി­യു­മ­ല്ലാ­തെ മ­റ്റാ­രും ആ ഗോവണി ഉ­പ­യോ­ഗി­ക്കു­ക­യു­ണ്ടാ­യി­ട്ടി­ല്ല.

images/santhosh-cycle-5.png

ഒരു ദിവസം വേ­ഴ്ച­യ്ക്കു ശേഷം ജെ­സ്സി എ­ന്നോ­ടു് പ­രി­ഭ­വം പ­റ­ഞ്ഞു, “ഇത്ര നാ­ളാ­യി­ട്ടും എന്റെ ഈ മ­റു­കിൽ മാ­ത്രം നീ ഉമ്മ വ­ച്ചി­ട്ടി­ല്ല.”

“ഏതു മ­റു­കു് ?” ഞാൻ ചോ­ദി­ച്ചു.

ജെ­സ്സി എന്റെ വ­ലം­കൈ­യി­ലെ ചൂ­ണ്ടു വിരൽ ഗ്ര­ഹി­ച്ചു് അ­വ­ളു­ടെ മ­റു­കി­ന്മേൽ തൊ­ടു­വി­ച്ചു. മേൽ­ച്ചു­ണ്ടി­നു മു­ക­ളിൽ ഇടതു വ­ശ­ത്താ­യി­ട്ടാ­യി­രു­ന്നു അതു്.

“ജോ­സു­കു­ട്ടി­യുൾ­പ്പ­ടെ എ­ന്നോ­ടു് കാമം തോ­ന്നി­യി­ട്ടു­ള്ള എല്ലാ ആ­ണു­ങ്ങ­ളും, പ­റ­ഞ്ഞി­ട്ടു­ള്ള­തു് എന്നെ സു­ന്ദ­രി­യാ­ക്കു­ന്ന­തു് ഈ മ­റു­കാ­ണെ­ന്നാ­ണു്. നീ­യൊ­ഴി­കെ.” ജെ­സ്സി പ­റ­ഞ്ഞു.

ഞാൻ അ­വ­ളു­ടെ ആ മ­റു­കു് എന്റെ ചൂ­ണ്ടു­വി­രൽ കൊ­ണ്ടു് തൊ­ട്ടു­ഴി­ഞ്ഞു. ഇ­രു­ട്ടി­ന്റെ ഒരു തു­ള്ളി പോ­ലെ­യു­ണ്ടാ­യി­രു­ന്നു അതു്.

“അന്ധൻ വെ­ളി­ച്ച­ത്തെ­യാ­ണു് തേടുക, ജെ­സ്സീ. ഇ­രു­ട്ടി­നെ­യ­ല്ല. അതു കൊ­ണ്ടാ­ണു് നി­ന്റെ­യീ മ­റു­കു് എന്റെ കാ­ഴ്ച­യിൽ വ­രാ­തി­രു­ന്ന­തു്.” ഞാൻ പ­റ­ഞ്ഞു.

അതു് ഞങ്ങൾ ത­മ്മി­ലു­ള്ള അ­വ­സാ­ന­ത്തെ വേ­ഴ്ച­യാ­യി­രു­ന്നു. എ­ന്തു­കൊ­ണ്ടോ പി­ന്നീ­ടൊ­രി­ക്ക­ലും ജെ­സ്സി അ­തി­നു് സ­ന്ന­ദ്ധ­ത പ്ര­ക­ടി­പ്പി­ക്കു­ക­യു­ണ്ടാ­യി­ല്ല.

അ­പ­രി­ചി­ത­മാ­യ വ­ഴി­ക­ളി­ലൂ­ടെ­യു­ള്ള സൈ­ക്കിൾ സ­വാ­രി­യെ­ക്കു­റി­ച്ചാ­യി­രു­ന്നു­വ­ല്ലോ ഞാൻ പ­റ­ഞ്ഞു തു­ട­ങ്ങി­യ­തു്. അതു തു­ട­രാം.

അ­ത്ത­രം സ­വാ­രി­കൾ­ക്കി­ടെ­യാ­ണു് മു­ഖ­പ­രി­ച­യം മാ­ത്ര­മു­ള്ള പ­ല­രെ­യും അ­വ­രു­ടെ വീ­ടി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ എ­നി­ക്കു ക­ണ്ടു­മു­ട്ടാ­നാ­യി­ട്ടു­ള്ള­തു്. ആ­ശു­പ­ത്രി, ഹോ­ട്ടൽ, ബ­സ്സ്റ്റോ­പ്പ് തു­ട­ങ്ങി­യ പൊതു ഇ­ട­ങ്ങ­ളിൽ വ­ച്ചു് സ്ഥി­ര­മാ­യി ക­ണ്ടു­മു­ട്ടു­ന്ന­തി­ലൂ­ടെ ന­മു­ക്കു് പ­രി­ചി­ത­രാ­യി­ത്തീ­രു­ന്ന ചില മ­നു­ഷ്യ­രു­ണ്ട­ല്ലോ. അ­വ­രു­ടെ പേ­രെ­ന്തെ­ന്നോ വീ­ടെ­വി­ടെ­യെ­ന്നോ ഒ­ന്നും ന­മു­ക്കു് അ­റി­യു­ന്നു­ണ്ടാ­കി­ല്ല. ത­മ്മിൽ കാ­ണു­മ്പോൾ നി­ശ്ശ­ബ്ദ­മാ­യ ഒരു പു­ഞ്ചി­രി കൈ­മാ­റു­ക മാ­ത്ര­മേ ചെ­യ്യു­ന്നു­ണ്ടാ­വൂ. ഒരു പൊതു ഇ­ട­ത്തിൽ സ­ന്നി­ഹി­ത­നാ­കാൻ പാ­ക­ത്തി­ലു­ള്ള വ­സ്ത്ര­ധാ­ര­ണ­ത്തി­ലും ശ­രീ­ര­ഭാ­ഷ­യി­ലു­മാ­യി­രി­ക്കും അവരെ നമ്മൾ എ­ല്ലാ­യ്പോ­ഴും ക­ണ്ടി­ട്ടു­ണ്ടാ­വു­ക. സൈ­ക്കി­ളിൽ ഒരു വളവു തി­രി­ഞ്ഞു് ചെ­ല്ലു­മ്പൊ­ഴാ­യി­രി­ക്കും അ­ങ്ങ­നെ­യു­ള്ള ഒരാൾ വീ­ടി­ന്റെ ഉ­മ്മ­റ­ത്തി­രു­ന്നു് പത്രം വാ­യി­ക്കു­ന്ന നി­ല­യിൽ അ­ല്ലെ­ങ്കിൽ ഒരു കൈ­ലി­മു­ണ്ടു മാ­ത്ര­മു­ടു­ത്തു് പ­റ­മ്പിൽ എ­ന്തെ­ങ്കി­ലും കൃ­ഷി­പ്പ­ണി­യിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന നി­ല­യിൽ അ­തു­മ­ല്ലെ­ങ്കിൽ മു­റ്റ­ത്തു് ക­സേ­ര­യി­ട്ടു് വെ­റു­തെ ആകാശം നോ­ക്കി ഇ­രി­ക്കു­ന്ന നി­ല­യിൽ മു­മ്പിൽ പ്ര­ത്യ­ക്ഷ­നാ­കു­ക. ആ വേ­ഷ­ത്തി­ലും പ­ശ്ചാ­ത്ത­ല­ത്തി­ലും അ­ത്ത­രം മ­നു­ഷ്യ­രെ തി­രി­ച്ച­റി­യു­ക എ­ന്ന­തു് പൊതു ഇ­ട­ങ്ങ­ളിൽ വച്ചു മാ­ത്രം അവരെ ക­ണ്ടി­ട്ടു­ള്ള ഒ­രാ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ദു­ഷ്ക­ര­മാ­ണു്. എ­നി­ക്കു് പക്ഷേ, ഒ­റ്റ­നോ­ട്ട­ത്തിൽ തന്നെ അവരെ തി­രി­ച്ച­റി­യാൻ സാ­ധി­ച്ചി­രു­ന്നു. നമ്മൾ ഒരാളെ ആ­ദ്യ­മാ­യി ക­ണ്ടു­മു­ട്ടു­മ്പോൾ അ­യാ­ളു­ടെ പു­റം­മോ­ടി­ക്കും പെ­രു­മാ­റ്റ­ത്തി­നും ഒക്കെ അ­പ്പു­റം അ­യാ­ളി­ലെ യ­ഥാർ­ത്ഥ മ­നു­ഷ്യൻ എ­ങ്ങ­നെ­യാ­യി­രി­ക്കും എ­ന്നു് മ­ന­സ്സു­കൊ­ണ്ടു് വെ­റു­തെ ഒ­ര­ന്വേ­ഷ­ണം ന­ട­ത്താ­റു­ണ്ട­ല്ലോ. ഞാൻ ഒരു പടി കൂടി ക­ട­ന്നു് ആ അ­ന്വേ­ഷ­ണ­ത്തി­ന്റെ ക­ണ്ടെ­ത്ത­ലു­കൾ വെ­ച്ചു് അയാളെ എ­ന്റേ­താ­യ രീ­തി­യിൽ ഒന്നു പു­നഃ­സൃ­ഷ്ടി­ക്കു­മാ­യി­രു­ന്നു. അ­ങ്ങ­നെ പു­നഃ­സൃ­ഷ്ടി­ക്ക­പ്പെ­ട്ട രൂ­പ­ങ്ങൾ വ­ച്ചാ­ണു് ഞാൻ അവരെ തി­രി­ച്ച­റി­ഞ്ഞി­രു­ന്ന­തു്. സ്വ­ന്തം വീ­ടി­ന്റേ­യും ചു­റ്റു­പാ­ടു­ക­ളു­ടേ­യും പ­ശ്ചാ­ത്ത­ല­ത്തിൽ ഞാൻ അവരെ തി­രി­ച്ച­റി­യു­മ്പോൾ അ­വ­രു­ടെ മു­ഖ­ത്തു് തെ­റ്റു ചെ­യ്ത­തി­നു് കൈ­യോ­ടെ പി­ടി­ക്ക­പ്പെ­ട്ട­വ­രു­ടേ­തു പോ­ലു­ള്ള ഒരു ജാള ്യം പ്ര­ക­ട­മാ­കാ­റു­ള്ള­തു് ഞാൻ ശ്ര­ദ്ധി­ച്ചി­രു­ന്നു.

ഏതു സാ­ഹ­ച­ര്യ­ത്തി­ലും മു­ഖ­ത്തു് സ്വ­ന്തം ഹൃ­ദ­യ­ത്തെ പ്ര­തി­ഷ്ഠി­ക്കാ­നു­ള്ള സി­ദ്ധി നേ­ടി­യി­ട്ടി­ല്ലാ­തി­രു­ന്ന­തി­നാൽ മ­നു­ഷ്യർ പൊ­തു­വിൽ അ­നു­ഭ­വി­ച്ചു പോ­ന്നി­രു­ന്ന ഒരു നി­സ്സ­ഹാ­യ­ത­യാ­യി­രു­ന്നു അതു്.

സൈ­ക്കിൾ സ­വാ­രി­ക്കി­ടെ ഉ­ണ്ടാ­യ ര­ണ്ടു് അ­നു­ഭ­വ­ങ്ങൾ കൂടി പ­റ­ഞ്ഞു് ഇതു് ന­മു­ക്കു് അ­വ­സാ­നി­പ്പി­ക്കാ­മെ­ന്നു് വി­ചാ­രി­ക്കു­ന്നു.

വ­യ­ലി­ന്റേ­യും അ­സ്ത­മ­യ­ത്തി­ന്റേ­യും പ­ശ്ചാ­ത്ത­ല­ത്തി­ലാ­യി­രു­ന്നു ആ ര­ണ്ടു് അ­നു­ഭ­വ­ങ്ങ­ളു­മെ­ന്ന­തി­ന്റെ യാ­ദൃ­ച്ഛി­ക­ത കൂടി ആ­ദ്യ­മേ സൂ­ചി­പ്പി­ക്ക­ട്ടെ.

പ­തി­വു­പോ­ലെ ഞാ­യ­റാ­ഴ്ച ദി­വ­സ­മാ­യി­രു­ന്നി­ല്ല അ­ന്നു് എന്റെ സൈ­ക്കിൾ സവാരി. പ്ര­തീ­ക്ഷി­ക്കാ­തെ വീണു കി­ട്ടി­യ ഒരു പ­ണി­മു­ട­ക്കു ദി­ന­മാ­യി­രു­ന്നു അതു്. രാ­വി­ലെ മുതൽ അ­പ­രി­ചി­ത­മാ­യ നി­ര­ത്തു­കൾ താ­ണ്ടാൻ തു­ട­ങ്ങി­യ ഞാൻ സ­ന്ധ്യ­യ്ക്കു് ഒരു വ­യ­ലി­ന്റെ ന­ടു­വ­ര­മ്പി­ലൂ­ടെ മ­ട­ക്ക­യാ­ത്ര­യി­ലാ­യി­രു­ന്നു. വീതി കു­റ­ഞ്ഞ, ഉ­റ­പ്പു­ള്ള ഒരു നി­ര­ത്തു ത­ന്നെ­യാ­യി­രു­ന്നു ന­ടു­വ­ര­മ്പു്. പെ­ട്ടെ­ന്നു് നോ­ക്കു­മ്പോൾ എ­നി­ക്കു മു­ന്നി­ലാ­യി ഒരു ചെറിയ സൈ­ക്കി­ളിൽ എന്റെ മകൾ. ഞാൻ ഒരു വി­വാ­ഹി­ത­നോ പി­താ­വോ അല്ല എ­ന്നോർ­ക്ക­ണം. പക്ഷേ, അതു് എന്റെ മകൾ ത­ന്നെ­യാ­ണെ­ന്ന കാ­ര്യ­ത്തിൽ എ­നി­ക്കു് സം­ശ­യ­മൊ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല. സൈ­ക്കിൾ ച­വി­ട്ടി­ക്കൊ­ണ്ടി­രി­ക്കെ­ത്ത­ന്നെ മകൾ മുഖം പി­ന്നി­ലേ­ക്കു തി­രി­ച്ചു് ‘പ­ണി­മു­ട­ക്കു ദിവസം വ­ഴി­കൾ­ക്കൊ­ക്കെ എന്തു വീ­തി­യാ­ണ­ച്ഛാ’ എ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചു. ഞാൻ പു­ഞ്ചി­രി­ച്ചു കൊ­ണ്ടു് അതു് ത­ല­യാ­ട്ടി ശരി വച്ചു. നി­ര­ത്തി­ന്റെ ഓ­ര­ത്തു് ഒരു വീ­ടി­ന്റെ ഗേ­റ്റിൽ വാ­ക്ക­റും അ­തി­ന്മേൽ ഞാ­ത്തി­യി­ട്ട യൂറിൻ ബാ­ഗു­മാ­യി വ­ന്നു് പു­റ­ത്തെ റോ­ഡി­ലേ­യ്ക്കു നോ­ക്കി നിൽ­ക്കു­ന്ന ഒരു വൃ­ദ്ധ­നെ ഞാൻ അ­പ്പോൾ കാ­ണു­ക­യു­ണ്ടാ­യി. വൃ­ദ്ധ­ന്റെ പ്ര­കാ­ശം അ­ണ­ഞ്ഞു­പോ­യ ആ മുഖം തു­ടർ­ന്നു് എ­നി­ക്കൊ­പ്പം സ­ഞ്ച­രി­ക്കാൻ തു­ട­ങ്ങി. ന­ടു­വ­ര­മ്പി­ന്റെ പ­ടി­ഞ്ഞാ­റു്, ചേ­റ്റു­പാ­ടം അ­വ­സാ­നി­ക്കു­ന്നി­ട­ത്തു് അ­പ്പോൾ അ­സ്ത­മ­യ­മാ­യി­രു­ന്നു.

അ­രു­ണ­പ്ര­ഭ­യി­ലാ­റാ­ടി­യ അ­സ്ത­മ­യം എ­നി­ക്കും മ­കൾ­ക്കു­മൊ­പ്പം സവാരി ചെ­യ്യാൻ തു­ട­ങ്ങി.

അ­സ്ത­മ­യം മകളെ ബാ­ധി­ച്ച മ­ട്ടേ­യി­ല്ല. അ­ത്യു­ത്സാ­ഹി­യ ഒരു വ­യൽ­ക്കാ­റ്റു് പി­ന്നിൽ നി­ന്നു് ത­ള്ളി­ക്കൊ­ടു­ക്കു­ന്ന­തിൽ കൗ­തു­കം പൂ­ണ്ടു് സൈ­ക്കിൾ അ­തി­വേ­ഗ­ത്തിൽ പാ­യി­ക്കു­ക­യാ­ണു് അവൾ. അ­സ്ത­മ­യ­ത്തി­ന്റെ ച­തു­പ്പിൽ ആ­ഴ്‌­ന്നു പോയ എ­നി­ക്കാ­ക­ട്ടെ എത്ര ആഞ്ഞു ച­വു­ട്ടി­യി­ട്ടും മ­കൾ­ക്കൊ­പ്പം എ­ത്താൻ ക­ഴി­യു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല.

ഒ­ടു­വിൽ അ­സ്ത­മ­യം വ­റ്റി­പ്പോ­വു­ക­യും ഇ­രു­ട്ടു പ­ര­ക്കു­ക­യും ചെ­യ്തു.

ബ­ഹു­ദൂ­രം മു­ന്നി­ലെ­ത്തി­യ മകൾ ഇ­രു­ട്ടിൽ എ­ന്നെ­ക്കാ­ണാ­ഞ്ഞു് ‘അച്ഛാ’ എന്നു വി­ളി­ക്കു­ന്ന­താ­യി എ­നി­ക്കു തോ­ന്നി.

’മോളേ’ എ­ന്നു് ഞാൻ മ­റു­വി­ളി വി­ളി­ച്ച­തു് ഇ­രു­ട്ടിൽ പ­തു­ങ്ങി നിന്ന വ­യൽ­ക്കാ­റ്റു് എ­തിർ­ദി­ശ­യി­ലേ­ക്കു് ത­ട്ടി­ത്തെ­റി­പ്പി­ച്ചു കൊ­ണ്ടു­പോ­യി.

ഞാൻ എത്ര ആഞ്ഞു ച­വി­ട്ടി­യി­ട്ടും ഇ­രു­ട്ടിൽ എ­നി­ക്കു് മകളെ ക­ണ്ടെ­ത്താ­നേ ക­ഴി­ഞ്ഞി­ല്ല.

ആ യാത്ര അ­വ­സാ­നി­ച്ച­താ­യ ഓർ­മ്മ­യും എ­നി­ക്കി­ല്ല.

ര­ണ്ടാ­മ­ത്തെ അ­നു­ഭ­വം സൈ­ക്കിൾ സ­വാ­രി­ക്കി­ടെ­യു­ള്ള അ­വ­സാ­ന­ത്തേ­തു­മാ­യി­രു­ന്നു. കാരണം, അ­പ­രി­ചി­ത­മാ­യ വ­ഴി­ക­ളി­ലൂ­ടെ­യു­ള്ള സൈ­ക്കിൾ സവാരി അതോടെ ഞാൻ അ­വ­സാ­നി­പ്പി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്.

അ­ന്നു് പ­തി­വു­പോ­ലെ ഞാ­യ­റാ­ഴ്ച ദി­വ­സ­ത്തെ എന്റെ സവാരി വി­ശാ­ല­മാ­യ ഒരു വ­യ­ലി­നെ ര­ണ്ടാ­യി മു­റി­ച്ചു് നീ­ണ്ടു­പോ­കു­ന്ന വി­ജ­ന­മാ­യ ഒരു നി­ര­ത്തി­ലൂ­ടെ­യാ­യി­രു­ന്നു. ക­റു­ത്ത ടാർ നി­ര­ത്തു് സാ­യാ­ഹ്ന­ത്തി­ന്റെ വെ­യി­ലേ­റു കൊ­ണ്ടു് തി­ള­ങ്ങി­ക്കി­ട­ന്നു. വ­യ­ലി­ന്റെ വി­സ്തൃ­തി­യിൽ കാ­റ്റു് ക­യ­റ­ഴി­ഞ്ഞു വന്ന ഒരു പ­ശു­വി­നെ­പ്പോ­ലെ ത­ന്നി­ഷ്ട­ത്തി­നു് മേ­ഞ്ഞു. ഇളം പ്രാ­യ­ത്തി­ലു­ള്ള നെൽ­ച്ചെ­ടി­ക­ളു­ടെ പച്ച നി­ര­ത്തി­നി­രു­വ­ശ­വും ഓളം വെ­ട്ടി­ക്കി­ട­ന്നു.

നേരം പി­ന്നി­ട്ട­തോ­ടെ വെയിൽ വ­റ്റു­ക­യും കു­ങ്കു­മ­നി­റം പൂണ്ട സ­ന്ധ്യ പ­ടി­ഞ്ഞാ­റൻ ച­ക്ര­വാ­ള­ത്തി­ലൂ­ടെ എ­നി­ക്കു സ­മാ­ന്ത­ര­മാ­യി സ­ഞ്ച­രി­ക്കാൻ തു­ട­ങ്ങു­ക­യും ചെ­യ്തു. അ­പ്പാ­ഴാ­ണു് വ­യ­ലി­നു ന­ടു­വിൽ ഒ­റ്റ­പ്പെ­ട്ട ഒരു വീടു് എന്റെ ക­ണ്ണിൽ­പ്പെ­ട്ട­തു്. ചെ­ങ്ക­ല്ലു കെ­ട്ടി ഓ­ടു­മേ­ഞ്ഞ ഒരു വീ­ടാ­യി­രു­ന്നു അതു്. പ്ര­ധാ­ന നി­ര­ത്തിൽ നി­ന്നു് ആ വീ­ട്ടി­ലേ­യ്ക്കു് ഒരു മൺപാത നീ­ണ്ടു­പോ­യി­രു­ന്നു. വീ­ടി­നു് അ­ഭി­മു­ഖ­മാ­യി നീല ക­ള്ളി­ക­ളു­ള്ള ഷർ­ട്ടും വെ­ളു­ത്ത മു­ണ്ടും ധ­രി­ച്ച ഒരാൾ നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. വാ­തി­ലിൽ മു­ട്ടി­യി­ട്ടു് കാ­ത്തു­നിൽ­ക്കു­ന്ന ഒരു സ­ന്ദർ­ശ­ക­ന്റെ മ­ട്ടും മാ­തി­രി­യു­മു­ണ്ടാ­യി­രു­ന്നു അ­യാൾ­ക്കു്. പെ­ട്ടെ­ന്നാ­ണു് ഞാൻ ആളെ തി­രി­ച്ച­റി­ഞ്ഞ­തു്. എന്റെ മു­ത­ലാ­ളി ജോ­സു­കു­ട്ടി ആ­യി­രു­ന്നു അതു്. വ­യ­ലി­നു ന­ടു­വി­ലെ അ­പ­രി­ചി­ത­മാ­യ ഒ­റ്റ­പ്പെ­ട്ട ഈ വീ­ട്ടിൽ ജോ­സു­കു­ട്ടി­ക്കു് എ­ന്താ­ണു് കാ­ര്യം എ­ന്നു് ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു. സൈ­ക്കിൾ നി­ര­ത്തു വ­ക്കി­ലെ ഒരു തെ­ങ്ങി­ന്റെ മറവു പറ്റി നിർ­ത്തി ഞാൻ അ­ല്പ­നേ­രം കാ­ത്തു നി­ന്നു. കു­റ­ച്ചു ക­ഴി­ഞ്ഞ­പ്പോൾ വീ­ടി­ന്റെ വാതിൽ തു­റ­ക്ക­പ്പെ­ടു­ക­യും ജോ­സു­കു­ട്ടി അ­ക­ത്തേ­യ്ക്കു് പ്ര­വേ­ശി­ക്കു­ക­യും ചെ­യ്തു. തൊ­ട്ടു പുറകെ വീ­ടി­ന്റെ വാ­തി­ല­ട­ഞ്ഞു. പി­ന്നെ കേ­ട്ട­തു് വലിയ ഒരു നി­ല­വി­ളി­യാ­യി­രു­ന്നു. വ­യ­ലി­ന്റെ വി­ജ­ന­ത­യിൽ ആ നി­ല­വി­ളി രണ്ടു തവണ കൂടി ഉ­യർ­ന്നു. ഞാൻ സൈ­ക്കിൾ ഉ­പേ­ക്ഷി­ച്ചു് ആ വീ­ടി­നു നേർ­ക്കു പാ­ഞ്ഞു. അ­ട­ഞ്ഞു കി­ട­ന്ന വാ­തി­ലിൽ ശ­ക്തി­യാ­യി ഇ­ടി­ച്ചു. ക­റു­ത്തു്, ഉ­യ­ര­മു­ള്ള ഒരു മ­നു­ഷ്യ­നാ­ണു് വാതിൽ തു­റ­ന്ന­തു്. ഒറ്റ നോ­ട്ട­ത്തിൽ തന്നെ അ­ശ്ലീ­ലം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന വ­സ്ത്ര­ധാ­ര­ണ­മാ­യി­രു­ന്നു അ­യാ­ളു­ടേ­തു്. വീതി കു­റ­ഞ്ഞ, നിറം മ­ങ്ങി­യ ഒരു തോർ­ത്താ­ണു് അയാൾ ആകെ ഉ­ടു­ത്തി­രു­ന്ന­തു്. അതും പൊ­ക്കി­ളിൽ നി­ന്നു് വളരെ താ­ഴ്ത്തി. തോർ­ത്തി­ന്റെ താ­ഴ­ത്തെ­യ­റ്റം അ­യാ­ളു­ടെ തു­ട­യു­ടെ പകുതി പോലും എ­ത്തു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല. ഉ­യ­ര­മു­ള്ള ശ­രീ­ര­ത്തി­നു യോ­ജി­ക്കു­ന്ന മ­ട്ടിൽ നീണ്ട ഒ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ മുഖം. ക­ണ്ണു­ക­ളിൽ ഒരു തിള ശ­മി­ച്ച­ട­ങ്ങി­യ­തു പോ­ലെ­യു­ണ്ടാ­യി­രു­ന്നു. വീ­ടി­നു­ള്ളിൽ അ­സ­ഹ്യ­മാ­യ ചൂടു് നി­റ­ഞ്ഞു നി­ന്നി­രു­ന്നു. ജ­ന­ലു­ക­ളൊ­ക്കെ കൊ­ട്ടി­യ­ട­യ്ക്ക­പ്പെ­ട്ടി­ട്ടു­ള്ള നി­ല­യി­ലാ­യി­രു­ന്നു. പു­റ­ത്തെ സ­മൃ­ദ്ധ­മാ­യ വ­യൽ­ക്കാ­റ്റി­നു് വീ­ടി­നു­ള്ളി­ലേ­ക്കു് പ്ര­വേ­ശ­നം നി­ഷേ­ധി­ച്ച­തു പോ­ലെ­യു­ണ്ടാ­യി­രു­ന്നു.

ഒരു ബീ­ഡി­ക്കു് തീ കൊ­ളു­ത്തി പു­ക­യെ­ടു­ത്തി­ട്ടു് അയാൾ എ­ന്നോ­ടു പ­റ­ഞ്ഞു, “ഇ­ക്കാ­ണു­ന്ന വ­യ­ലി­ന്റെ പ­കു­തീം പു­ള്ളീ­ടെ­യാ­യി­രു­ന്നു. ഞാ­നാ­യി­രു­ന്നു ത­ല­പ്പ­ണി­ക്കാ­രൻ ”

ഞാൻ നി­ശ്ശ­ബ്ദ­നാ­യി നി­ന്നു.

“നി­ല­മ­റി­ഞ്ഞു വി­ത­യ്ക്ക­ണം, ആ­രാ­യാ­ലും” അയാൾ ഒരു പുക കൂടി എ­ടു­ത്തു കൊ­ണ്ടു പ­റ­ഞ്ഞു, ”അ­ല്ലെ­ങ്കിൽ വി­ള­വെ­ടു­ക്കാ­തെ പോ­കേ­ണ്ടി വരും.”

പെ­ട്ടെ­ന്നു് ഒരു സ്ത്രീ­യു­ടെ അ­ട­ക്കി­യ ക­ര­ച്ചിൽ വീ­ടി­നു­ള്ളിൽ എ­വി­ടെ­യോ നി­ന്നു് കേ­ട്ട­തു പോലെ എ­നി­ക്കു തോ­ന്നി.

എന്റെ മു­ഖ­ത്തു­ണർ­ന്ന ഉ­ദ്വേ­ഗം അ­യാ­ളു­ടെ കൂർ­ത്തു വന്ന ഒരു നോ­ട്ട­ത്തിൽ അ­സ്ത­മി­ച്ചു പോയി.

മു­റ്റ­ത്തെ അയയിൽ ഒരു സ്ത്രീ­യു­ടെ അ­ടി­വ­സ്ത്ര­ങ്ങൾ ഉ­ണ­ക്കാ­നി­ട്ടി­രി­ക്കു­ന്ന­തു് ഞാൻ കൺ­കോ­ണു­കൾ കൊ­ണ്ടു് കണ്ടു.

“ഒന്നു സ­ഹാ­യി­ക്കു­മോ?” അയാൾ എ­ന്നോ­ടു ചോ­ദി­ച്ചു.

ഞാൻ അയാൾ ന­യി­ച്ച­തിൻ പ്ര­കാ­രം അ­ക­ത്തെ മു­റി­യി­ലേ­ക്കു ന­ട­ന്നു. അവിടെ ജോ­സു­കു­ട്ടി­യു­ടെ ജഡം ചോ­ര­യിൽ കു­തിർ­ന്നു് കി­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

“ഞാൻ കൈ­യ്ക്കു് പി­ടി­ക്കാം,” അയാൾ പ­റ­ഞ്ഞു, “നി­ങ്ങൾ കാലിൽ പി­ടി­ച്ചാൽ മതി.”

ഞാൻ നി­ശ്ശ­ബ്ദ­നാ­യി അ­നു­സ­രി­ച്ചു.

ജോ­സു­കു­ട്ടി­യു­ടെ ജഡം കൈ­യി­ലും കാ­ലി­ലു­മാ­യി തൂ­ക്കി­പ്പി­ടി­ച്ചു കൊ­ണ്ടു് വീ­ടി­നു പു­റ­കി­ലെ­ത്തി­യ­പ്പോൾ അയാൾ പ­റ­ഞ്ഞു, “റെഡി വൺ, ടൂ, ത്രീ… ”

ഞങ്ങൾ ജോ­സു­കു­ട്ടി­യെ ഒരു ഊ­ഞ്ഞാ­ലി­ലെ­ന്ന­തു പോലെ മൂ­ന്നു തവണ ആ­ട്ടി­യി­ട്ടു് വ­യ­ലി­ലെ ചെ­ളി­നി­റ­ഞ്ഞ കുളം പോ­ലെ­യു­ള്ള ഒരു ഭാ­ഗ­ത്തേ­യ്ക്കു് വ­ലി­ച്ചെ­റി­ഞ്ഞു.

“കായൽ നി­ല­ങ്ങ­ളിൽ ഇ­തു­പോ­ലെ­യു­ള്ള ചില ഇ­ട­ങ്ങ­ളു­ണ്ടു്”, അയാൾ പ­റ­ഞ്ഞു, “ചി­ല്ലി­ത്തെ­ങ്ങി­ന്റെ­യ­ത്ര­യും ആ­ഴ­ത്തിൽ കു­ഴ­മ്പു പോലെ ചെ­ളി­യാ­യി­രി­ക്കും. ആന വീണാൽ പോലും കാണാൻ കി­ട്ടു­കേ­ല.”

മു­റ്റ­ത്തു് ഒരു ച­രു­വ­ത്തിൽ വെ­ച്ചി­രു­ന്ന വെ­ള്ള­ത്തിൽ കൈയും മു­ഖ­വും ക­ഴു­കി­യ­തി­നു ശേഷം അയാൾ വീ­ടി­നു പു­റ­കിൽ നി­ന്നു് ഒരു കെ­ട്ടു് മ­ര­ക്ക­മ്പു­ക­ളും ഒരു ക­മ്പി­പ്പാ­ര­യു­മാ­യി വന്നു.

“കു­റെ­യാ­യി വി­ചാ­രി­ക്കു­ന്നു വീ­ടി­നു ചു­റ്റും ഒരു വേലി കെ­ട്ട­ണ­മെ­ന്നു്,” അയാൾ പ­റ­ഞ്ഞു, “ഗ­ന്ധ­രാ­ജ­ന്റെ ക­മ്പു­ക­ളാ. പൂ­ത്തു ക­ഴി­ഞ്ഞാൽ ഇവിടം മു­ഴു­വൻ മ­ദി­പ്പി­ക്കു­ന്ന മ­ണ­മാ­യി­രി­ക്കും.”

ക­മ്പി­പ്പാ­ര കൊ­ണ്ടു് ആ­ദ്യ­ത്തെ കു­ഴി­യെ­ടു­ക്കു­ന്ന­തി­നി­ട­യിൽ അയാൾ തു­ടർ­ന്നു, “എ­ന്നാൽ നി­ങ്ങൾ ചെ­ന്നാ­ട്ടെ. എ­നി­ക്കു് ഇന്നു രാ­ത്രി കൊ­ണ്ടു് ഈ വേലി കെ­ട്ടി തീർ­ക്കേ­ണ്ട­തു­ണ്ടു്.”

അ­യാ­ളു­ടെ വീ­ട്ടിൽ നി­ന്നു് പു­റ­ത്തേ­യ്ക്കു നീ­ളു­ന്ന മൺപാത സ­ന്ധ്യ­യു­ടെ ചു­വ­പ്പു വീണു് തു­ടു­ത്തി­രു­ന്നു.

പെ­ട്ടെ­ന്നു് അയാൾ പി­ന്നിൽ നി­ന്നു വി­ളി­ച്ചു ചോ­ദി­ച്ചു, “നി­ങ്ങ­ളാ­രാ­ണെ­ന്നു് ഞാൻ മ­ന­സ്സി­ലാ­ക്കി­യി­ട്ടി­ല്ല എന്നു ക­രു­തു­ന്നു­ണ്ടോ?”

ആ ചോ­ദ്യം കേൾ­ക്കാ­ത്ത മ­ട്ടിൽ ഞാൻ ധൃ­തി­യിൽ ന­ട­ന്നു.

images/santhosh-cycle-6.png

വ­യ­ലി­നു ന­ടു­വി­ലെ വി­ജ­ന­മാ­യ നി­ര­ത്തിൽ തി­രി­ച്ചെ­ത്തി­യ എ­നി­ക്കു് ഉ­പേ­ക്ഷി­ച്ചു പോന്ന സൈ­ക്കിൾ അവിടെ ക­ണ്ടെ­ത്താ­നാ­യി­ല്ല.

നേരം താ­ണി­രു­ന്നു.

ക­റു­ത്ത ടാർ നി­ര­ത്തിൽ നി­ന്നു് ഉ­റ­ക്ക­മു­ണർ­ന്നു വന്ന ഇ­രു­ട്ടു് എ­നി­ക്കു് അ­ക­മ്പ­ടി നൽകാൻ ത­യ്യാ­റാ­യി അ­പ്പോൾ കാ­ത്തു നി­ന്നു.

സി. സ­ന്തോ­ഷ് കുമാർ
images/santhoshkumar.jpg

മുൻ വ്യോമ സൈ­നി­കൻ. ഇ­പ്പോൾ ഇൻ­ഡ്യൻ ഓ­ഡി­റ്റ് ആന്റ് അ­ക്കൗ­ണ്ട്സ് ഡി­പാർ­ട്ട്മെ­ന്റിൽ അ­സി­സ്റ്റ­ന്റ് ഓ­ഡി­റ്റ് ഓഫീസർ. എ­ഴു­മാ­ന്തു­രു­ത്തു് (കോ­ട്ട­യം ജില്ല) സ്വ­ദേ­ശി. വി­വാ­ഹി­ത­നും രണ്ടു കു­ട്ടി­ക­ളു­ടെ പി­താ­വും.

Colophon

Title: Oru Cycle savarikaran enna nilayil ente jeevitham (ml: ഒരു സൈ­ക്കിൾ സ­വാ­രി­ക്കാ­രൻ എന്ന നി­ല­യിൽ എന്റെ ജീ­വി­തം).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2022-09-24.

Deafult language: ml, Malayalam.

Keywords: Short story, C. Santhosh Kumar, Oru Cycle savarikaran enna nilayil ente jeevitham, സി. സ­ന്തോ­ഷ് കുമാർ, ഒരു സൈ­ക്കിൾ സ­വാ­രി­ക്കാ­രൻ എന്ന നി­ല­യിൽ എന്റെ ജീ­വി­തം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A river landscape in silver moonlight, a painting by Petrus Van Schendel . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Illustration: VP Sunil; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.