SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Theo_van_Doesburg.jpg
Composition II (Still Life), a painting by Theo van Doesburg (1883–1931).
പേചകൻ
ഷബ്ന മറിയം
ഒ­ന്നു്

അ­പ­രി­ചി­ത­വും അ­പ്രാ­പ്യ­വു­മാ­യ ഭൂ­ഖ­ണ്ഡ­ങ്ങ­ളെ­ത്തേ­ടു­ന്ന­പോ­ലെ വി­ശ്വ­നാ­ഥൻ ക­ഴു­ത്തു് ശ­ക്തി­യാ­യി വെ­ട്ടി­ച്ചു. ഇ­ട­യ്ക്കി­ട­ക്കു് ത­ല­ചൊ­റി­ഞ്ഞു. ഭൂ­മി­യിൽ ഇ­റ­ങ്ങു­മ്പോ­ഴെ­ല്ലാം ഉ­ടു­മു­ണ്ടു് ഇ­ട­യ്ക്കി­ട­യ്ക്കു് പൊ­ക്കി­യു­ടു­ത്തു. ആ­ടി­യു­ല­യു­ന്ന ക­വു­ങ്ങിൽ നി­ന്നു് അ­ടു­ത്ത­തി­ലേ­ക്കു്, അതേ രീ­തി­യിൽ അ­തി­ന്ന­ടു­ത്ത­തി­ലേ­ക്കു്. ഒരു പ­ത്ത­ടി­യോ­ളം വി­ട്ടു­വി­ട്ടാ­ണു് ക­വു­ങ്ങു­കൾ. ക­വു­ങ്ങിൻ തോ­ട്ട­ത്തിൽ നി­റ­ഞ്ഞു നിൽ­ക്കു­ന്ന പ­ച്ച­പ്പു­ണ്ടെ­ങ്കി­ലും അ­ടു­ത്തു­ള്ള തോ­ടാ­കെ വറ്റി വ­ര­ണ്ടി­രി­ക്കു­ന്നു. ദൂരെ കു­ന്നിൻ പു­റ­ത്തു് അനേകം വെ­ളു­ത്ത വ­ലു­തും ചെ­റു­തു­മാ­യ മാ­ളി­ക­കൾ, നേ­ര­ത്തെ അവിടം നിറയെ ചെ­റു­മൻ ചാ­ള­ക­ളാ­യി­രു­ന്നു എ­ന്നു് ആ നി­ല്പി­ലും വി­ശ്വൻ ഓർ­ത്തു. വേ­ഗ­ത്തി­ന്റെ ഒ­ര­നു­പാ­തം കൃ­ത്യ­മാ­യി സൂ­ക്ഷി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഒരു ക­വു­ങ്ങിൽ നി­ന്നു് മ­റ്റൊ­ന്നി­ലേ­ക്കു­ള്ള ആ പ്ര­യാ­ണ­ത്തിൽ അ­ട­യ്ക്ക പ­റി­ക്കു­ക എന്ന ദൗ­ത്യം പാടേ മ­റ­ന്നു­പോ­യ­ല്ലോ എ­ന്നു് പി­ന്നീ­ടാ­ണു് അയാൾ തന്നെ ഓർ­ത്ത­തു്. മ­തി­ഭ്ര­മ­ത്തി­ന്റെ തു­ട­ക്ക­ത്തി­ലു­ണ്ടാ­വു­ന്ന ഒരു തരം സ്റ്റാർ­ട്ടി­ങ്ങ് ട്ര­ബി­ളിൽ, ഒരു ക­വു­ങ്ങി­ന്റെ അ­റ്റ­ത്തു് താ­നി­നി മ­നു­ഷ്യ­നിൽ നി­ന്നു് കു­ര­ങ്ങാ­വാ­നു­ള്ള വല്ല പ്ര­യാ­ണ­ത്തി­ലു­മാ­യി­രി­ക്കു­മോ എന്ന ആ­ന്ത­ലു­മാ­യി അൽ­പ്പ­നേ­രം ഇ­രു­ന്ന­പ്പോ­ഴാ­ണു് പെ­ട്ടെ­ന്നു് മഴ പെ­യ്ത­തു്. സ­ത്യ­ത്തിൽ മ­ഴ­യേ­ക്കാൾ കൂ­ടു­തൽ ഇ­ടി­മി­ന്ന­ലു­ണ്ടാ­യി­ട്ടും ആ­ണാ­ണെ­ങ്കിൽ അ­യാ­ള­വി­ടെ നി­ന്നു് താ­ഴെ­യി­റ­ങ്ങി­യി­ല്ല. പക്ഷേ, മഴ പെ­യ്തു് തീർ­ന്ന­പ്പോൾ അ­യാ­ളു­ടെ ആ ചെ­യ്ത്തിൽ അയാൾ ദൈ­വ­ത്തോ­ടു് ക­ര­ളു­രു­കി വ­യ­റു­രു­കി നന്ദി പ­റ­ഞ്ഞു. കാരണം അതു് വെ­റു­മൊ­രു പെ­യ്ത്താ­യി­രു­ന്നി­ല്ലെ­ന്നും ആ മ­ഴ­യ്ക്കു് എന്തോ വലിയ സ­വി­ശേ­ഷ­ത ഉ­ണ്ടാ­യി­രു­ന്നെ­ന്നും വി­ശ്വ­നു് പെ­ട്ടെ­ന്നു് തന്നെ മ­ന­സ്സി­ലാ­യി. ആ പെ­യ്ത്തോ­ടെ പൊ­ത്തിൽ നി­ന്നു് പാ­മ്പു­കൾ ഇ­റ­ങ്ങി വന്നു, വ­ലി­യ­വ­യും ചെ­റി­യ­വ­യും പ­ത്തി­യു­യർ­ത്തി­യ­വ­യും പത്തി താ­ഴ്ത്തി­യ­വ­യും പടം പൊ­ഴി­ച്ചു­കൊ­ണ്ടി­രി­ക്ക­വേ ഇ­റ­ങ്ങി­പ്പോ­ന്ന­വ­യു­മെ­ല്ലാ­മു­ണ്ടാ­യി­രു­ന്നു അതിൽ. എവിടെ നി­ന്നെ­ന്നു് പോ­ലു­മ­റി­യാ­തെ നീർ­നാ­യ്ക്ക­ളും ആ­മ­ക­ളും കൊ­ക്കു­ക­ളും മു­യൽ­ക്കു­ഞ്ഞു­ങ്ങ­ളും, നേരം പ­ക­ലാ­ണെ­ന്നു് പോലും മറന്ന വ­വ്വാ­ലു­ക­ളും ഇ­റ­ങ്ങി വന്ന കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്നു. എ­ണ്ണി­യാൽ തീ­രാ­ത്ത­ത്ര കൂ­റ്റൻ ഒ­ച്ചു­ക­ളും. അയാൾ ആ കാ­ഴ്ച്ച പ­രി­ഭ്ര­മ­ത്തോ­ടെ നോ­ക്കി­നിൽ­ക്കെ ടീ­ച്ചർ­മാർ അ­ട­ക്കി നിർ­ത്തി­യ സ്ക്കൂൾ കു­ട്ടി­ക­ളു­ടെ ഒരു വരി പോലെ അ­വ­രെ­ല്ലാം കൃ­ത്യ­മാ­യ അകലം പാ­ലി­ച്ചു കൊ­ണ്ടു് വളരെ ശാ­ന്ത­രാ­യി ക­വു­ങ്ങിൻ പു­റ­ത്തി­രി­ക്കു­ന്ന ചീ­ന­ക്കോ­ത്തു് വി­ശ്വ­നാ­ഥ­നെ ത­ല­യു­യർ­ത്തി ഒരു നോ­ട്ടം നോ­ക്കി അയാൾ നിൽ­ക്കു­ന്ന ക­വു­ങ്ങിൻ­ചോ­ട്ടി­ലേ­ക്കു് ന­ട­ക്കാ­നാ­രം­ഭി­ച്ചു. ഭയം മൂലം പൊ­ടു­ന്ന­നെ­യ­യാൾ ക­ണ്ണു­കൾ മു­റു­ക്കി­യ­ട­ച്ചു് വർ­ദ്ധി­ച്ച ഹൃ­ദ­യ­മി­ടി­പ്പോ­ടെ കൈ­വി­ട്ടു. അയാൾ നിലം പ­തി­ച്ച­തും ചെ­ന്നാ­യ്ക്കൾ ഓ­രി­യി­ട്ട­തും ഒ­രു­മി­ച്ചാ­യി­രു­ന്നു. ക­ണ്ണു­തു­റ­ന്നു് ആദ്യം നോ­ക്കി­യ­തു് പ­റി­ക്ക­ണ­മെ­ന്നു് മ­ന­സ്സിൽ ക­രു­തി­യ ക­വു­ങ്ങിൻ പൂ­ക്കു­ല ക­യ്യി­ലു­ണ്ടാ­േ എ­ന്നാ­ണു്. ശരീരം ചൂ­ടാ­യി­രി­ക്കു­ന്നു, നല്ല ത­ല­വേ­ദ­ന­യു­മു­ണ്ടു്. വി­ശ്വ­നാ­ഥൻ ഉ­ടു­മു­ണ്ട­ഴി­ച്ചു് കി­ട­ക്ക­യിൽ നി­ന്നും എ­ഴു­ന്നേ­റ്റു് നി­ന്നു. പി­ന്നെ മു­ണ്ടെ­ടു­ത്തു­ടു­ത്തു് കി­ട­ക്ക­യി­ലേ­ക്കു തന്നെ ത­ളർ­ന്നി­രു­ന്നു. അ­യാൾ­ക്ക­പ്പോൾ താൻ അ­ന­ന്ത­മാ­യ ആ­കാ­ശ­ത്തി­ലൂ­ടെ പ­റ­ന്നു­പോ­കു­ന്ന­താ­യി തോ­ന്നി.

images/pechakan-01-t.png

മു­റി­യ്ക്കു് പു­റ­ത്തി­റ­ങ്ങി­യ വി­ശ്വ­നാ­ഥൻ കാ­വി­യി­ട്ട നീണ്ട വ­രാ­ന്ത­യു­ടെ അ­ങ്ങേ­ത്ത­ല­യ്ക്കൽ നി­ല­ത്തേ­ക്കു് കു­മ്പി­ട്ടു് നോ­ക്കി­ക്കൊ­ണ്ടു് ത­റ­യി­ലി­രി­ക്കു­ന്ന ഭാ­ര്യ­യെ­യും മ­ക­ളെ­യു­മാ­ണു് ക­ണ്ട­തു്. വി­റ­യ്ക്കു­ന്ന കാ­ലു­ക­ളോ­ടെ അ­യാ­ളും അ­വ­രു­ടെ അ­ടു­ത്തേ­ക്കു് ചെ­ന്നു് കു­നി­ഞ്ഞു നി­ന്നു­കൊ­ണ്ടു് അവർ നോ­ക്കു­ന്നി­ട­ത്തേ­ക്കു് നോ­ക്കി. വ­രി­വ­രി­യാ­യി നി­ര­നി­ര­യാ­യി പ­ത്തി­രു­പ­ത്ത­ഞ്ചു് മു­ട്ടൻ പേ­നു­കൾ. അ­മ്മ­യും മകളും കൂടി മ­ത്സ­ര­ത്തി­ലേർ­പ്പെ­ട്ട പോലെ അവയെ കൊ­ല്ലാൻ തു­ട­ങ്ങു­ക­യാ­ണെ­ന്നു് ക­ണ്ടു് നേ­ര­ത്തെ­യു­ണ്ടാ­യി­രു­ന്ന വിറയൽ കൂ­ടി­യെ­ന്നേ­യു­ള്ളൂ, കു­റ­ഞ്ഞി­ല്ല. അയാൾ മു­ന്നോ­ട്ടു വെച്ച കാൽ പി­ന്നോ­ട്ടെ­ടു­ത്തു വെ­ച്ചു.

ഭാര്യ ഹ­രി­ത­യു­ടെ ചോ­ദ്യ­ങ്ങൾ­ക്കൊ­ന്നും ഭർ­ത്താ­വു് വി­ശ്വ­നാ­ഥൻ ഉ­ത്ത­രം പ­റ­ഞ്ഞി­ല്ല. അയാൾ വ­ന്യ­മാ­യൊ­രു സ്ഥ­ല­ത്തു­കൂ­ടെ തേ­രു­രു­ളു­ന്ന­താ­യും അ­പ്പോൾ അ­തി­ന്ന­ടി­യിൽ ച­ത­ഞ്ഞ­ര­യു­ന്ന ക­ല്ലു­ക­ളെ­യും ദി­വാ­സ്വ­പ്നം കണ്ടു.

ചീ­ന­ക്കോ­ത്തു് വി­ശ്വ­നാ­ഥൻ, വ­യ­സ്സു് 41. പൂ­രു­രു­ട്ടാ­തി ന­ക്ഷ­ത്രം. നാ­ട്ടി­ലു­ള്ള ആ­ശു­പ­ത്രി­ക­ളി­ലോ വൈ­ദ്യ­ശാ­ല­ക­ളി­ലോ ഒ­ന്നും തന്റെ രോ­ഗ­വി­വ­രം പ­റ­യാ­തെ പ­ത്തു­മു­പ്പ­തു് കി­ലോ­മീ­റ്റർ ദൂ­രെ­യു­ള്ള കോ­ഴി­ക്കോ­ടു് മെ­ഡി­ക്കൽ കോ­ളേ­ജി­ലേ­ക്കു് പ­നി­വി­വ­ര­വു­മാ­യി വണ്ടി കയറി. ആ തീ­രു­മാ­ന­ത്തി­ലേ­ക്കെ­ത്താ­നു­ള്ള കാ­ര­ണ­ങ്ങ­ളി­ലേ­ക്ക­യാൾ നി­മി­ഷം­പ്ര­തി ശ്ര­ദ്ധാ­ലു­വാ­യി­രു­ന്നു. പക്ഷേ, വീ­ട്ടിൽ നി­ന്നി­റ­ങ്ങാൻ നേരം അ­ടു­ക്ക­ള­യി­ലെ വാ­ഷ്ബേ­സിൻ ബ്ലീ­ച്ചി­ങ്ങ് പൗഡർ ഉ­പ­യോ­ഗി­ച്ചു് ചേരി കൊ­ണ്ടു് കഴുകി വൃ­ത്തി­യാ­ക്കി­ക്കൊ­ണ്ടി­രു­ന്ന ഭാ­ര്യ­യെ ക­ഴി­യാ­വു­ന്ന­ത്ര ത­ന്നോ­ട­ടു­പ്പി­ച്ചു് പി­ടി­ച്ചു് അ­വ­രു­ടെ വി­യർ­പ്പി­ലും അ­ഴു­ക്കി­ലും മു­ങ്ങി­യ പുറം ക­ഴു­ത്തിൽ അ­മർ­ത്തി­ചും­ബി­ച്ച ആ നി­മി­ഷം അ­യാ­ളു­ടെ സൂ­ക്ഷ്മ­ത­യ്ക്കു് ആ­ഴ­ത്തിൽ ഇ­ള­ക്കം തട്ടി. ഭാര്യ പ­രി­ഭ്രാ­ന്ത­യാ­യി, കൂടെ ഭർ­ത്താ­വും. ഹരിത വാ­ഷ്ബേ­സി­നും ചേ­രി­യും വി­ട്ടു് അ­ടു­ത്തു് വ­ക­യി­ലു­ള്ളൊ­രു പെ­ങ്ങ­ളു­ടെ വീ­ട്ടി­ലേ­ക്കു് ഓടി. അ­വി­ടെ­യാ­ക­ട്ടെ അ­പ്പോൾ, ഉ­യ­ര­ത്തി­ലേ­ക്കു് വ­ളർ­ന്ന മു­രി­ങ്ങ­മ­രം വെ­ട്ടാൻ കെ. എസ്. ഇ.ബ̇ി.-യിൽ നി­ന്നു് ആൾ­ക്കാർ വ­ന്നി­രു­ന്ന സ­മ­യ­മാ­യ­തു­കൊ­ണ്ടു് ക­ണ്ടും­കേ­ട്ടും മു­രി­ങ്ങാ­ക്കോ­ലു് പെ­റു­ക്കാൻ വ­ന്ന­വ­രാ­യി­രു­ന്നു ചു­റ്റി­ലും. എ­ങ്കി­ലും നാ­ത്തൂ­നു് നാ­ത്തൂ­നെ ക­ണ്ട­പ്പോൾ വലിയ സ­ന്തോ­ഷ­മാ­യി.

‘ഇഞ്ഞി വ­ന്ന­തു് ന­ന്നാ­യി. അ­ല്ലെ­ങ്കിൽ മു­രി­ങ്ങാ­ക്കോ­ലു് കൊ­ണ്ടോ­രാൻ ഞാ­നെ­റ­ങ്ങേ­ണ്ടി വ­ന്നേ­നേ’

ചു­റ്റി­ലും അ­യൽ­ക്കാ­രു­ള്ള­തു് കാരണം ഹ­രി­ത­യ്ക്കു് വന്ന കാ­ര്യം പ­റ­യാ­നാ­യി­ല്ല. അതു് മ­ന­സ്സി­ലാ­ക്കി­യ നാ­ത്തൂൻ പ­റ­ഞ്ഞു

‘ഇഞ്ഞി പ്പം പൊ­രേ­ലേ­ക്കു് പൊ­യ്ക്കോ­ടീ. ഇ­തെ­ല്ലാം ഒ­ന്ന­ടു­ക്കി­പ്പെ­റു­ക്കി വെ­ച്ചി­ട്ടു് ഞാ ഫോൺ ചെ­യ്യാം’

അവൾ അ­വി­ടെ­യി­രു­ന്നും വി­ശ്വ­നാ­ഥൻ മെ­ഡി­ക്കൽ കോ­ളേ­ജി­ലി­രു­ന്നും ഉരുകി. തി­രി­ച്ചെ­ത്തി­യ ഹരിത ചോറു് പോലും വെ­ക്കാ­തെ ചി­ന്ത­യിൽ മു­ഴു­കി­യി­രു­ന്നു. പുറം ക­ഴു­ത്തു് ഉ­മ്മ­യാൽ തി­ണർ­ത്തു് പൊ­ന്തി­യ പോലെ തോ­ന്നി­യ അവൾ ഇ­ട­യ്ക്കി­ട­യ്ക്കു് അവിടെ തൊ­ട്ടു­നോ­ക്കി­ക്കൊ­ണ്ടു് ത­ലേ­ന്ന­ത്തെ ചോറും രാ­വി­ലെ വെച്ച ത­ക്കാ­ളി­ക്ക­റി­യും ഉറ ഒ­ഴി­ക്കാൻ മാ­ത്രം ബാ­ക്കി വെ­ച്ചി­രു­ന്ന തൈ­രു­മെ­ടു­ത്തു് കു­ഞ്ഞു­ങ്ങൾ­ക്കു് ഉ­ച്ച­ഭ­ക്ഷ­ണം കൊ­ടു­ത്തി­ട്ടു്, പോയി തന്റെ ഭൂ­ത­കാ­ല­ത്തി­ന്റെ പാ­യ­ലി­ലേ­ക്കും പ­ടർ­പ്പി­ലേ­ക്കും ഏ­ന്തി­നോ­ക്കി കു­നി­ഞ്ഞി­രു­ന്നു.

images/pechakan-02-t.png

വ­യ­നാ­ട്ടു­കാ­രി­യാ­യി­രു­ന്നു ഹരിത. വ­യ­നാ­ട്ടു­കാ­രി­യെ­ന്നു പ­റ­ഞ്ഞാൽ വ­യ­നാ­ട്ടി­ലേ­ക്കു്, രണ്ടു തലമുറ മു­മ്പു് കു­ടി­യേ­റി­യ ഒ­രാ­ശാ­രി കു­ടും­ബം. പി­ന്നീ­ട­വർ കു­ല­ത്തൊ­ഴിൽ വി­ട്ടു് കൃ­ഷി­ക്കാ­രാ­വു­ക­യാ­യി­രു­ന്നു. അ­ല്പ­മു­ള്ള സ്വ­ന്തം ഭൂ­മി­യി­ലും പാ­ട്ട­ത്തി­നെ­ടു­ത്ത കു­റെ­യ­ധി­കം ഭൂ­മി­യി­ലും അ­വ­ളു­ടെ കു­ടും­ബ­വും രാ­പ്പ­ക­ലി­ല്ലാ­തെ അ­ധ്വാ­നി­ച്ചു പോ­ന്നു. വലിയ സ­മ്പ­ന്ന­ര­ല്ലെ­ങ്കി­ലും ഇളയ സ­ന്ത­തി­യാ­യി വലിയ ക­ഷ്ട­പ്പാ­ടൊ­ന്നു­മ­റി­യാ­തെ അ­ങ്ങ­നെ സ്വൈ­ര­വി­ഹാ­രം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തി­ന്നി­ട­യി­ലാ­ണു്, ഒ­ന്നു­കൂ­ടി തെ­ളി­ച്ചു പ­റ­ഞ്ഞാൽ പ­തി­നേ­ഴി­ന്റെ അവസാന പാ­ദ­ത്തിൽ ശാ­ന്ത­മാ­യൊ­രു പു­ഴ­പോ­ലെ ഒ­ഴു­കി­ക്കൊ­ണ്ടി­രി­ക്കു­ന്ന സ­മ­യ­ത്താ­ണു്, ക­ല്ല്യാ­ണാ­ലോ­ച­ന ഇ­ടി­ത്തീ­പോ­ലെ അവളിൽ പ­തി­ക്കു­ന്ന­തു്. അഞ്ചര-​ആറടി പൊ­ക്ക­വും ചന്തി വരെ നീ­ളു­ന്ന ചു­രു­ണ്ടു് ഇ­ട­തൂർ­ന്ന മു­ടി­യും അല്പം വീ­തി­യു­ള്ള ഉടലും ഉ­യർ­ന്ന നാ­സി­ക­യും വി­ടർ­ന്ന ചി­രി­യും സ­ദാ­സ­മ­യം അ­വ­ളു­ടെ ക­ണ്ണു­ക­ളിൽ തി­ള­ങ്ങു­ന്ന ക­നി­വി­ന്റേ­താ­യൊ­രു തി­ള­ക്ക­വും, എ­ല്ലാം കൂടി ക­ണ്ടാ­ണു് വി­ശ്വ­നാ­ഥ­ന്റെ അമ്മ ഗോ­മ­തി­യ­മ്മ­ക്കു് അവളെ ശ­രി­ക്കും പി­ടി­ച്ച­തു്. ഒരു ബ­ന്ധു­വി­ന്റെ ക­ല്ല്യാ­ണ­ത്തി­നു് പോ­യ­താ­യി­രു­ന്നു അവർ.

‘നി­ത്യ­പ്പ­ട്ടി­ണി­യി­ല്ലാ­ന്ന് മാ­ത്രം. ഇ­വ­രാ­ണെ­ങ്കിൽ ങ്ങ­ളൊ­ക്കെ പ­റ­ഞ്ഞ് കേ­ട്ടി­ട­ത്തോ­ളം പ്ര­ഭു­ക്കൻ­മാ­ര്. പി­ന്നെ­ന്താ ങ്ങ­നൊ­രു നോ­ട്ടം?’

അ­തി­നു് ഗോ­മ­തി­യ­മ്മ ത­ന്നെ­യാ­ണു് അ­ന്നു് മ­റു­പ­ടി പ­റ­ഞ്ഞ­തു്.

‘ഓള് പെ­റ­ന്ന ഐ­ശ്വ­ര്യം ഓളെ മൊ­ഖ­ത്ത്. ഞാ­ക്ക് അത് മതി. പി­ന്നെ കർഷക കു­ടും­ബ­ല്ലേ. ആടെം ണ്ട് ഏ­ക്ക­റ് ക­ണ­ക്കി­ന് പ­റ­മ്പ്’

‘ക­ഴി­ഞ്ഞ കൊ­ല്ല­ത്തെ­പ്പോ­ലെ ഇ­ക്കു­റി­യും വിള ന­ന്നാ­യാ മ­തി­യാ­യ്ഞ്ഞ്’

മോളെ ക­ല്ല്യാ­ണം ഉ­റ­പ്പി­ച്ചു് കൂ­ട്ട­രു് ഇ­റ­ങ്ങി­പ്പോ­യ­തി­നു തൊ­ട്ടു­ശേ­ഷം അ­വ­ളു­ടെ അച്ഛൻ പറഞ്ഞ കാ­ര്യ­പ്പെ­ട്ട കാ­ര്യം ഇ­താ­യി­രു­ന്നു.

ഇത്ര നാളു് ക­ഴി­ഞ്ഞി­ട്ടും അ­വൾ­ക്കു് ആ പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­യി­ട്ടി­ല്ല.

വ­യ­നാ­ട്ടു­കാ­രി ആ­ശാ­രി­ച്ചി­യു­ടെ അ­ക­പ്പൊ­രു­ളിൽ നി­ന്നു്, കേ­ര­ള­ത്തി­ന്റെ വ­ട­ക്കും­ഭാ­ഗ­ത്തൊ­രു ഗ്രാ­മ­ത്തി­ലെ പ്ര­ശ­സ്ത­മാ­യൊ­രു നായർ ത­റ­വാ­ട്ടി­ലേ­ക്കു് അ­വ­ളു­ടെ ഇ­ത്തി­രി­പ്പോ­ന്ന സ്വ­ത്വ­ത്തെ എ­ടു­ത്തെ­റി­യ­പ്പെ­ട്ട­പ്പോ­ഴും പ്ര­ത്യ­ക്ഷ­ത്തിൽ (ആ­ദ്യ­ത്തിൽ) വലിയ മാ­റ്റ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. പക്ഷേ, ആ­ദ്യ­ത്തേ­തി­നെ പ­ള്ളേ­ലാ­യി പ്ര­സ­വി­ക്കു­ന്ന­തി­നു് മു­മ്പേ തന്നെ ഈ ത്യാ­ഗ­ത്തി­ന്റെ കാരണം പാൽ­ക്കാ­രി അ­മ്മാ­ളു അവളെ ത­ഞ്ച­ത്തി­നു് കി­ട്ടി­യ­പ്പോൾ പ­റ­ഞ്ഞു­കൊ­ടു­ത്തു.

‘ചീ­ന­ക്കോ­ത്തു് ത­റ­വാ­ട്ട്ല് ആണായി പെ­റ­ന്നോ­രാ­ണെ­ങ്കിൽ, നാ­ല്പ­തി­നു മു­മ്പ് കി­റു­ക്ക്വ­രും. വ­ന്നി­രി­ക്കും. അത് അ­ച്ച­ട്ടാ. ഓന്റെ അ­ച്ഛ­നും അ­ച്ഛ­ന്റെ ഏ­ട്ട­നും ഒക്കെ അ­ങ്ങ­നെ ണ്ടാ­യ്നു. അതില് എ­ണ്ണി­പ്പ­റ­യാ­വു­ന്ന ചെ­ലർ­ക്കൊ­ന്നും വ­ന്നി­ട്ടും ല്ല. അ­തൊ­ക്കെ കെ­ട്ടി കൊ­ണ്ടോ­രു­ന്ന പെ­ണ്ണ്ങ്ങ­ളെ ഭാ­ഗ്യം പോ­ലി­രി­ക്കും. നാ­ല­ഞ്ച് കൊ­ല്ലാ­യി തെ­ര­യു­ന്ന്. വിട് ന്നൊ­ന്നും അ­ങ്ങോ­ട്ടേ­ക്കാ­രും പെ­ണ്ണും കൊ­ടു­ക്കൂ­ല, പെ­ട­ക്കോ­ഴീം കൊ­ടു­ക്കൂ­ല. ന്റെ മോളേ… ന്നാ­ലും ഞ്ഞൊ­രു അറവ് കാ­ള­യാ­യ് പോ­യ­ല്ലോ. പി­ന്നെ ഓല് ഭൂ­മീ­ന്റെ ക­ണ­ക്കൊ­ന്നും പ­റ­യ­ണ്ട. വി­റ്റും പു­ട്ട­ടി­ച്ചും ഭ്രാ­ന്തി­ന് ചി­കി­ത്സി­ച്ചും ഉ­ള്ള­തി­ല് മു­ക്കാ­ലും പോയി’

ഹ­രി­ത­യിൽ നി­ന്നു് അ­ന്നു­മു­തൽ സ്വ­ന്തം ഭാ­ഷ­യും ദേ­ശ­വും എ­ന്തി­നു് പു­ഞ്ചി­രി പോലും അന്യം നി­ന്നു് പോ­വു­ക­യും ആ സ്ഥ­ല­ത്തു് കാ­ല­ക്ര­മേ­ണ സദാ വി­റ­ങ്ങ­ലി­ച്ച മ­റ്റൊ­രു­വൾ രൂ­പ­പ്പെ­ട്ടു വ­രി­ക­യും ചെ­യ്തു. അവൾ, അ­വൾ­ക്കു് തന്നെ അ­പ­രി­ചി­ത­യാ­യി. അ­മ്മാ­യി­യ­മ്മ, ഗോ­മ­തി­യ­മ്മ പക്ഷേ, ആ കു­ടും­ബം അ­വൾ­ക്കു് വേ­ണ്ടി സ­ഹി­ച്ച ത്യാ­ഗ­ത്തി­ന്റെ കഥ പ­റ­ഞ്ഞു് എ­ന്നും അ­വൾ­ക്കു മു­ന്നിൽ കാലും നീ­ട്ടി­യി­രു­ന്നു് മ­ഹാ­ഭാ­ര­തം വാ­യി­ച്ചു. അ­ന്നൊ­രി­ക്കൽ അവർ അ­വ­ളെ­പ്പ­റ്റി പറഞ്ഞ പരാതി കേ­ട്ടു് അവൾ അന്തം വി­ട്ടു് ചി­രി­ക്ക­ണോ, കരയണോ എ­ന്ന­റി­യാ­തെ നി­ന്നു­പോ­യി­ട്ടു­ണ്ടു്.

‘ഓക്ക് ക­ക്കൂ­സിൽ പോയാൽ കൊറേ നേരം വേണം. അത് ന്താ വ­യ­നാ­ട്ട്കാ­ര്ക്കു് ചൊരം എ­റ­ങ്ങ്ന്ന നേരം എ­ടു­ക്കോ ദിനും’

അ­ടി­മ­ക­ളു­ടെ വി­നി­മ­യ­ത്തി­നു് ഭാഷ ആ­വ­ശ്യ­മി­ല്ലെ­ന്നു് ഹരിത എ­വി­ടെ­യോ കേ­ട്ടി­രു­ന്നു. ഹരിത പോ­കെ­പ്പോ­കെ മി­ണ്ടാൻ തന്നെ മ­ടി­ച്ചു.

images/pechakan-03-t.png

എ­ങ്കി­ലും അ­വ­ളു­ടെ സ്നോ­ഹ­വാ­ത്സ­ല്യ­ങ്ങൾ ഇ­ല്ലാ­താ­ക്കി­യ­വർ­ക്കെ­തി­രെ ചി­ല­പ്പോ­ഴൊ­ക്കെ വി­ഷ­ജ­ന്തു­ക്കൾ അ­വ­ളി­ലും പെ­റ്റു­പെ­രു­കാ­തി­രു­ന്നി­ല്ല. രാ­ത്രി­യെ­ന്നോ പ­ക­ലെ­ന്നോ വ്യ­ത്യാ­സ­മി­ല്ലാ­തെ അ­വൾ­ക്കു് ആ ത­റ­വാ­ട്ടിൽ ഏ­റ്റ­വും ഇ­ഷ്ട­മു­ള്ള കു­ടും­ബ­ക്ഷേ­ത്ര­ത്തി­നു സ­മീ­പ­മാ­യോ പ­ശു­ക്ക­ളോ­ടൊ­പ്പ­മോ സമയം ചി­ല­വ­ഴി­ച്ചു. ഗൗ­ര­വ­ക്കാ­ര­നാ­യി­രു­ന്ന വി­ശ്വ­നാ­ഥ­നു് അ­വ­ളോ­ടു് സ്നേ­ഹ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അ­യാൾ­ക്ക­തു് പ്ര­ക­ടി­പ്പി­ക്കാ­ന­റി­യി­ല്ലാ­യി­രു­ന്നു. അ­യാൾ­ക്കു് അ­വ­ളോ­ടു­ള്ള സ്നേ­ഹം മു­ഖ്യ­മാ­യും മൂ­ന്നു കാ­ര്യ­ങ്ങ­ളി­ലൂ­ടെ­യാ­ണു് ഈ കാ­ല­ങ്ങൾ­ക്കി­ട­യിൽ പ്ര­ക­ടി­പ്പി­ക്ക­പ്പെ­ട്ട­തു്. അതു് അ­യാ­ളു­ടെ നി­ല­പാ­ട­നു­സ­രി­ച്ചു് അവളെ ചേർ­ത്തു­നിർ­ത്തൽ കൂ­ടി­യാ­യി­രു­ന്നു, മ­റ്റാർ­ക്കും വി­ട്ടു­കൊ­ടു­ക്കാ­ത്ത രീ­തി­യിൽ സ്വ­ന്ത­മാ­ക്കൽ കൂ­ടി­യാ­യി­രു­ന്നു.

1. പ്രീ­ഡി­ഗ്രി പ­ഠി­ത്തം ക­ഴി­ഞ്ഞ­യു­ടൻ ക­ല്ല്യാ­ണം ക­ഴി­പ്പി­ച്ച­യ­ച്ച അവളെ തു­ടർ­ന്നു് പ­ഠി­പ്പി­ക്കാ­മെ­ന്നേ­റ്റി­രു­ന്നു അയാൾ. ആ വാ­ക്കു് മാ­റ്റി ര­ണ്ടാം മാസം തന്നെ ബോ­ധ­പൂർ­വ്വം അവളെ ഗർ­ഭി­ണി­യാ­ക്കി.

2. മൂ­ത്ത­തു ന­ട­ന്നു തു­ട­ങ്ങി­യ­പ്പോ­ഴേ­ക്കും അ­ടു­ത്ത­തി­നെ പ­ള്ളേ­ലാ­ക്കി.

3. എൽ. ഡി. ക്ലർ­ക്കാ­യി­രു­ന്ന അയാൾ സർ­ക്കാർ ഉ­ദ്യോ­ഗം തന്നെ രാജി വെ­ച്ചു് മു­ഴു­വൻ സമയ കൃ­ഷി­ക്കാ­ര­നാ­യി.

ഇതു മൂ­ന്നും അ­യാ­ളു­ടെ കർ­ക്ക­ശ­സ്വ­ഭാ­വം കൊ­ണ്ടു തന്നെ അ­വൾ­ക്കു് അ­സ­ഹ­നീ­യ­മാ­യാ­ണു് അ­നു­ഭ­വ­പ്പെ­ട്ട­തു്. എ­ങ്കി­ലും കു­ട്ടി­ക­ളാ­യി­പ്പോ­യ­തി­നാ­ലും ബ­ന്ധു­ക്ക­ളു­ടേ­യും സു­ഹൃ­ത്തു­ക്ക­ളു­ടേ­യും ‘ഉ­ണ്ണാ­നും ഉ­ടു­ക്കാ­നും കി­ട­ക്കാ­നും ഭേ­ഷാ­യി­ട്ടു് കി­ട്ടു­ന്നു­ല്ലോ’ എന്ന ഭൂ­രി­പ­ക്ഷാ­ഭി­പ്രാ­യ­ത്തെ മാ­നി­ച്ചും അവൾ ഒരു കു­റ്റ­വും ആ­രോ­ടും പറയാൻ പോ­യി­ല്ല. എ­ങ്കി­ലും അ­വ­ളു­ടെ ക­ണ്ണു­കൾ വർ­ഷ­ങ്ങൾ­ക്കി­പ്പു­റം പ­ല­പ്പോ­ഴും ച­ത്ത­താ­യി തോ­ന്നി­ച്ചു, ചു­ണ്ടിൽ പു­ഞ്ചി­രി­യു­ള്ള ക­ണ്ണു് ചത്ത ഒരുവൾ. അ­ന്നാ­ദ്യ­മാ­യി അ­വൾ­ക്കു് കി­ട്ടി­യ ചും­ബ­ന­ത്തെ­യും ഓർ­ത്തു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് ഗോ­മ­തി­യ­മ്മ മ­ര­ണ­ക്കി­ട­ക്ക­യിൽ കി­ട­ന്നു് അ­വ­സാ­ന­മാ­യി അ­വ­ളോ­ടു പ­റ­ഞ്ഞ­തു് ഓർമ്മ വ­ന്ന­തു്

‘ഞാ നെ­ഞ്ഞെ ച­തി­ച്ചൂ­ന്ന് തോ­ന്നീ­ട്ടു­ണ്ടാ­വും നെ­ന­ക്ക്. എന്നാ ഞാ­ന്റെ ജീ­വി­ത­ത്തി­ല് ഏ­റ്റ­വും സ­ന്തോ­ഷ­ത്തോ­ടെ ജീ­വി­ച്ചെ വി­ശ്വ­ന്റെ അ­ച്ഛ­ന് ശ­രി­ക്കും നൊ­സ്സാ­യേ­ന് ശേഷം ത­ന്ന്യാ. അത് എ­ന്നേ­ലും വി­ശ്വ­ന് അ­ങ്ങ­നെ ന്തേ­ലും ണ്ടാ­യാ നെ­ന­ക്ക് മ­ന­സ്സി­ലാ­യ്ക്കോ­ളും. ആൾ­ക്കാ­ര് പറയും പോ­ല­ല്ല. ഇഞ്ഞ് പ്രാർ­ത്ഥി­ക്കു് ഓന് അ­ര­പി­രി ലൂ­സാ­വ­ട്ടേ­ന്ന. ഒ­ന്നോ­ണ്ടും പേ­ടി­ക്കേ­ണ്ട ഓന് ഭ്രാ­ന്താ­യി­ല്ലേ­ല് നെന്റ ഭാ­ഗ്യം. ഇനി ഭ്രാ­ന്താ­യാ നെ­ന്റെ മ­ഹാ­ഭാ­ഗ്യം’.

മ­ന­സ്സു് ചുരം കയറി ചെ­ങ്കു­ത്താ­യ മ­ല­നി­ര­കൾ

ഏ­ങ്കോ­ണി­ച്ചു കി­ട­ക്കു­ന്ന താ­ഴ്‌­വ­ര­കൾ

വെ­ട്ടി­ത്തെ­ളി­യി­ച്ച വെ­ളി­സ്ഥ­ല­ങ്ങൾ

താ­ഴേ­ക്കു് നോ­ക്കു­മ്പോ­ഴു­ള്ള ക­റു­ത്ത സർപ്പങ്ങൾ-​

ഇ­ട­ക­ലർ­ന്ന അഗാധത.

ക­ഴു­ത്തിൽ മ­ഫ്ല­റി­ന്റെ ഇ­റു­ക്കം.

മ­ന­സ്സു് ചു­ര­മി­റ­ങ്ങി

കാ­ട്ടു­കു­ര­ങ്ങു­ക­ളു­ടെ വന്യത

താഴെ നി­ന്നു് വ­രു­ന്ന ബ­സ്സു­ക­ളും ലോറികളും-​

കാ­ട്ടു­റു­മ്പു­ക­ളും കാ­ട്ടു­നീ­റു­ക­ളും

കു­റ്റി­ക്കാ­ടു­ക­ളു­ടെ വന്യത

കാ­ട്ടു­തീ­യിൽ ക­രി­ഞ്ഞ മ­ര­ങ്ങ­ളു­ടെ ജീ­വ­നു­ള്ള

പാ­ടു­കൾ.

അ­വൾ­ക്കു് മ­ന­സ്സി­ലാ­യി ഇ­നി­യും വ്യ­ക്ത­മാ­യി­ട്ടി­ല്ലാ­ത്ത എ­ന്തൊ­ക്കെ­യോ തന്റെ ചു­റ്റും ചൂളം വി­ളി­ച്ചു് ചു­റ്റി­ക്ക­റ­ങ്ങു­ന്നു­ണ്ടെ­ന്നു്.

അ­തേ­തു് നി­മി­ഷ­വും ഊ­ക്കോ­ടെ ഉ­റ­പ്പോ­ടെ മു­ന്നിൽ വന്നു നിൽ­ക്കു­മെ­ന്നു്.

images/pechakan-04-t.png
ര­ണ്ടു്

രണ്ടു മൂ­ന്നു് ഉ­റു­മ്പു­കൾ. മൂ­ന്നേ മൂ­ന്നു് ഉ­റു­മ്പു­കൾ. പ­ത്തി­രു­പ­തു് മി­നു­ട്ട് ഉ­റു­മ്പു് പാ­ത­കൾ­ക്കി­ട­ക്കു് കൈ കൊ­ണ്ടു വെ­ച്ചി­ട്ടു് കയറിയ അവ, കൈ­വെ­ള്ള­യി­ലൂ­ടെ കയറി കൈ­പ്പ­ത്തി­യു­ടെ ഒത്ത ന­ടു­ക്കെ­ത്തി അ­ന്ധാ­ളി­ച്ചു നി­ന്നു. വി­ശ്വൻ അവരെ ചെ­റു­താ­യൊ­ന്നു് ഊ­തി­നോ­ക്കി.

ര­ക്ഷ­യി­ല്ല. കൂ­ടു­തൽ പ­റ്റി­പ്പി­ടി­ച്ച­തേ­യു­ള്ളൂ. പെ­ട്ടെ­ന്നു് പ്രാ­ണ­ഭീ­തി­യി­ലാ­വ­ണം, അ­തി­ലൊ­ന്നു് (രണ്ടോ) ന­ന്നാ­യി­ട്ടൊ­ന്നു് ക­ടി­ച്ചു. കൈ­യി­ന്റെ ഉള്ളം ചോന്നു-​ചോന്നില്ല എന്ന പ­രു­വ­ത്തി­ലാ­യി. അ­യാൾ­ക്കു് തല വേ­ദ­നി­ച്ചു. ക­യ്യി­ലി­രി­ക്കു­ന്ന ഉ­റു­മ്പു­ക­ളെ ത­ട്ടി­ക്ക­ള­ഞ്ഞി­ട്ടു് വി­ശ്വ­നാ­ഥൻ ഓടി അ­ടു­ക്ക­ള­യിൽ കയറി ഒരു ചൂ­ട്ടും ക­ത്തി­ച്ചു് ധൃ­തി­യിൽ ഗേ­റ്റ് തു­റ­ന്നു് പാ­ട­വ­ര­മ്പ­ത്തു് പോയി അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന ഉ­റു­മ്പിൻ കൂ­ടു­കൾ­ക്കു് ഒ­ന്ന­ട­ങ്കം തീ വെ­ക്കു­ക­യും, അ­വ­സാ­നം ക­രി­ഞ്ഞ ഉ­റു­മ്പു­ക­ളെ ക­ണ്ടു് തല താ­ഴ്ത്തി മൗ­നി­യാ­യി നി­ല­യു­റ­പ്പി­ക്കു­ക­യും ചെ­യ്തു.

ത­ല­ച്ചോ­റി­ലെ കോ­ശ­ങ്ങൾ ഛി­ന്ന­ഭി­ന്ന­മാ­യി. ആ നി­ന്ന­നിൽ­പ്പിൽ അ­യാൾ­ക്കോർ­മ്മ വ­ന്ന­തു് ‘തല പെ­രു­ക്കു­ന്നേ ഗോമതീ’ എ­ന്നും പ­റ­ഞ്ഞു് അ­മ്മ­യു­ടെ പഞ്ഞി പോ­ലു­ള്ള വയറിൽ കെ­ട്ടി­പ്പി­ടി­ച്ചു് ക­ര­യു­ന്ന അ­ച്ഛ­നെ­യാ­ണു്. അയാൾ ഒ­രോ­ട്ടം വെ­ച്ചു കൊ­ടു­ത്തു ഹ­രി­ത­ക്ക­ടു­ത്തേ­ക്കു്. പക്ഷേ, അവളെ ക­ണ്ട­തും സ്ഥ­ല­കാ­ലാ­ബോ­ധം പോ­യ­പോ­ലാ­യി. പ­തി­മൂ­ന്നു് വ­യ­സ്സു്, അ­ച്ഛ­ന്റെ ക­ണ്ണീ­രി­ന്റെ മ­ണ­മു­ള്ള പച്ച കൈലി, ചി­ന്നി­ച്ചി­ത­റി­യ നോ­ട്ടു ബു­ക്കു­കൾ, ആദ്യം കണ്ട ഉ­ജ്ജ്വ­ല­മാ­യ പ്ര­ണ­യ­രം­ഗം, ലോകം മു­ഴു­വൻ നി­ശ്ശ­ബ്ദ­മാ­യി­രി­ക്കു­മ്പോൾ എവിടെ നി­ന്നോ സ്റ്റാർ­ട്ടാ­ക്കി­യ ബു­ള്ള­റ്റ്. ഓർ­മ്മ­ക­ളാൽ വി­ശ്വൻ പ­രി­ഭ്രാ­ന്ത­നാ­യി. അച്ഛൻ ഏ­ങ്ങ­ല­ടി­ച്ചു ക­ര­യു­ന്നു, അമ്മ ക­ണ്ണി­ലും മൂ­ക്കി­ലും ചു­ണ്ടി­ലും തു­രു­തു­രാ ഉമ്മ വെ­ക്കു­ന്നു, ആ­ശ്വ­സി­പ്പി­ക്കു­ന്നു. അവരു് പ­ര­സ്പ­രം പു­ണ­രു­ന്നു, ക­ര­യു­ന്നു. ക­ര­യു­ന്നു പു­ണ­രു­ന്നു.

ചു­റ്റി­ലും കൂടി നിന്ന ആൾ­ക്കൂ­ട്ട­ത്തെ അവരു് ര­ണ്ടാ­ളും ക­ണ്ട­തേ­യി­ല്ല.

images/pechakan-05-t.png

രണ്ടു ദിവസം ക­ഴി­ഞ്ഞു് വി­ശ്വൻ ഉ­റു­മ്പിൻ കൂ­ട്ട­ത്തെ ഓർ­ത്തു് പൊ­ട്ടി­പ്പൊ­ട്ടി­ക്ക­ര­ഞ്ഞു.

ഹരിത അ­ന്ന­ത്തെ ഉ­മ്മ­യൊ­ക്കെ ഏ­താ­ണ്ടു മ­റ­ന്നു­പോ­യി­രു­ന്ന സാ­ഹ­ച­ര്യ­ത്തിൽ നി­ന­ച്ചി­രി­ക്കാ­തെ­യാ­ണു് ഒരു ദിവസം സ­ന്ധ്യ­ക്കു് രണ്ടു കണ്ടം അ­പ്പു­റ­ത്തു­ള്ള അ­വ­രു­ടെ തന്നെ പ­റ­മ്പിൽ നി­ന്നു് എന്തോ ആർ­പ്പും കൂ­ക്കു­വി­ളി­യും കേ­ട്ട­തു്. ചെ­റു­താ­യി വേ­നൽ­മ­ഴ­യു­ള്ള സമയം. പോയി നോ­ക്കി­യ­പ്പോൾ അ­യൽ­ക്കാ­രു­ടേ­താ­യ ചെ­റി­യൊ­രാൾ­ക്കൂ­ട്ടം ത­ന്നെ­യു­ണ്ടു്. കൂ­ട്ടം കൂ­ടി­യ­വർ­ക്കു് ന­ടു­വി­ലാ­യി ദേ­സ്പാൽ എന്നു പേ­രു­ള്ള ഒരു ഒ­റീ­സ്സ­ക്കാ­ര­നു­മു­ണ്ടു്. അ­യൽ­ക്കാ­ര­നാ­യ ഒരു മു­ത­ലാ­ളി­യു­ടെ ശി­ങ്കി­ടി­യാ­യ അ­വ­ന്റെ രണ്ടു കാ­ലു­ക­ളും കൈ­ക­ളും ബ­ന്ധി­ച്ചി­ട്ടു് ഈർ­ക്കിൽ കൊ­ണ്ടും കൈ­ക്കോ­ട്ടി­ന്റെ അറ്റം കൊ­ണ്ടും മ­റ്റും ചു­റ്റിൽ നി­ന്നും പ്ര­കോ­പി­പ്പി­ക്കു­ക­യാ­ണു് ആളുകൾ.

അ­വ­നാ­ക­ട്ടെ, ഒരൊറ്റത്തവണ-​ഒരൊറ്റത്തവണ മാ­ത്രം അ­വ­ന്റെ ക­റ­പി­ടി­ച്ച പ­ല്ലു­ക­ളിൽ നി­ന്നു് എന്തോ തെ­റി­പ്പി­ക്കാൻ പാ­ക­ത്തിൽ എ­ല്ലാ­വ­രെ­യും പ­ല്ലി­ളി­ച്ചു് നോ­ക്കി ചു­ണ്ടു് ഒ­ന്നു് വ­ക്രി­ച്ചു പി­ടി­ച്ചു. അ­പ്പോൾ അ­യൽ­ക്കാ­രിൽ നി­ന്നൊ­രു­വൻ ഓ­ടി­പ്പോ­യി ഒരു കൂ­റ്റൻ ഓ­ല­മ­ട­ലു­മാ­യി തി­രി­ച്ചെ­ത്തി ദേ­സ്പാ­ലി­നെ അ­ടി­ക്കാൻ തു­ട­ങ്ങി­യ­പ്പോ­ഴാ­ണു് വി­ശ്വൻ മ­റു­വ­ശ­ത്തു നി­ന്നു് ഓ­ടി­യെ­ത്തി അതു് ത­ട­ഞ്ഞ­തു്. അ­യൽ­ക്കാർ അ­ക്ഷ­രാർ­ത്ഥ­ത്തിൽ അന്തം വി­ട്ടു് മു­ഖ­ത്തോ­ടു് മു­ഖം­നോ­ക്കി. വി­ശ്വ­ന്റെ മു­ഖ­ത്തു നോ­ക്കി ആർ­ക്കും ചോ­ദി­ക്കാ­നു­ള്ള ധൈ­ര്യ­മൊ­ന്നു­ല്ലെ­ങ്കി­ലും ഒ­രു­ത്തൻ മെ­ല്ലെ­യൊ­ന്നു് പ­റ­ഞ്ഞു­നോ­ക്കി

‘ദി­പ്പം മൂ­ന്നാ­മ­ത്തെ തവണയാ ഓൻ പൂളേം ചേ­മ്പും ക­ക്കാൻ വ­രു­ന്നേ?’

വി­ശ്വൻ അതു് കേ­ട്ട­തും പൂർ­വ്വാ­ധി­കം ശ­ക്തി­യോ­ടെ നേ­രെ­പ്പോ­യി ര­ണ്ടു് മ­ര­ച്ചീ­നി­ത്തു­ണ്ടു­കൾ അ­പ്പാ­ടെ എ­ടു­ത്തു് കൊ­ണ്ടു വ­ന്നു് അതു് ദേ­സ്പാ­ലി­ന്റെ ക­യ്യിൽ വെ­ച്ചു­കൊ­ടു­ത്തു. പാലു് ക­റ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന സ­മ­യ­ത്തു് ഇ­റ­ങ്ങി­പ്പോ­ന്ന­തു് കൊ­ണ്ടു് ക­യ്യി­ലു­ണ്ടാ­യി­രു­ന്ന ഒരു കു­പ്പി പാലും. എ­ന്നി­ട്ടു് ഹ­രി­ത­യു­ടെ കൈ­യ്യും പി­ടി­ച്ചു് അയാൾ ധൃ­തി­യിൽ അവിടെ നി­ന്നി­റ­ങ്ങി­പ്പോ­യി. ആൾ­ക്കൂ­ട്ടം പി­രി­ഞ്ഞു­പോ­കാൻ പക്ഷേ, സ­മ­യ­മെ­ടു­ത്തു. കൂ­ട്ടി­യും കു­റ­ച്ചും ഗു­ണി­ച്ചും ഹ­രി­ച്ചും അവർ പല വി­ധ­ത്തിൽ കാ­ര്യ­ങ്ങ­ളെ ഒന്നു ക­ര­യ്ക്ക­ടു­പ്പി­ക്കാ­നാ­യി പ­ണി­പ്പെ­ട്ടു. വാ­ത­രോ­ഗി­കൾ­ക്കും പ്ര­മേ­ഹ രോ­ഗി­കൾ­ക്കും എ­ന്തി­നു് അ­വി­ടെ­യു­ണ്ടാ­യി­രു­ന്ന, ക­ല­ശ­ലാ­യി ക്ഷീ­ണ­മു­ാ­യി­രു­ന്ന ഗർ­ഭി­ണി­കൾ­ക്കു വരെ അല്പം ശ­മ­ന­മു­ള്ള­താ­യി കാ­ണ­പ്പെ­ട്ടു. സ­ക­ല­രു­ടേ­യും അ­ന്ന­ത്തെ ഉ­റ­ക്കം പോയി. ചിലർ ചി­രി­ച്ചു, മറ്റു ചിലർ ക­ര­ഞ്ഞു. വേറെ ചിലർ തു­മ്മ­ലു് വ­ന്നു് മൂ­ക്കിൻ തു­മ്പി­ലി­രി­ക്കു­ന്ന പോലെ എ­ന്തി­നെ­ന്ന­റി­യാ­തെ വെ­പ്രാ­ള­പ്പെ­ട്ടു് അ­ങ്ങോ­ട്ടും ഇ­ങ്ങോ­ട്ടും ന­ട­ന്നു് നേരം വെ­ളു­പ്പി­ച്ചു.

images/pechakan-06-t.png

ക­ഴി­ഞ്ഞ രണ്ടു ത­വ­ണ­യും ദേ­സ്പാൽ അവിടെ നി­ന്നി­റ­ങ്ങി­പ്പോ­യ­തു് ര­ക്ത­ച്ചാ­ലു­ക­ളു­മാ­യി­ട്ടാ­ണെ­ന്നോർ­ത്ത­പ്പോൾ ഹരിത തന്റെ കൈ­രേ­ഖ­ക്കു­ള്ളി­ലെ ര­ഹ­സ്യ­പ്പു­സ്ത­ക­ത്തിൽ കു­റി­ച്ചി­ട്ടു ചീ­ന­ക്കോ­ത്തു് പി­ന്തു­ട­രു­ന്ന ആ ചീഞ്ഞ ശാപം തന്റെ ഭർ­ത്താ­വി­ന്റെ രൂ­പ­ത്തിൽ പു­നർ­ജ­നി­ച്ചി­രി­ക്കു­ന്നെ­ന്നു്. അ­വൾ­ക്കു് ആദ്യം സം­ശ­യ­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ, ഇ­പ്പോൾ ഉ­റ­പ്പാ­യി. ഹരിത പ­ക­ച്ചു, എന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ വി­ഷ­മി­ച്ചു. മാ­റ്റ­ങ്ങൾ പ­ല­താ­യി­രു­ന്നു, ആ­ത്യ­ന്തി­ക­മാ­യി അ­തി­നോ­ടു് പ്ര­തി­ക­രി­ക്കേ­ണ്ട­വൾ നിർ­ഭാ­ഗ്യ­വ­ശാ­ലോ ഭാ­ഗ്യ­വ­ശാ­ലോ അവളും. അ­യാ­ളി­ലു­ണ്ടാ­യി­രു­ന്ന ഒരു പ്ര­ത്യേ­ക തരം ആ­ക്ര­മ­ണോ­ത്സു­ക­ത പൊ­ടു­ന്ന­നെ നി­ല്ക്കു­ക­യും, കൃ­ഷി­ക്കാ­ര­നാ­യി­രു­ന്നെ­ങ്കി­ലും സ­ദാ­സ­മ­യ­വും ചെ­രു­പ്പി­ടു­മാ­യി­രു­ന്ന അ­യാ­ളു­ടെ കാ­ലു­കൾ ശൂ­ന്യ­മാ­യി കാ­ണ­പ്പെ­ടു­ക­യും ചെ­യ്തു. പി­ന്നീ­ട­ങ്ങോ­ട്ടു് പ­ല­പ്പോ­ഴും പ­ല­താ­യി­രു­ന്നു അ­യാ­ള­വൾ­ക്കു്. അ­ച്ഛൻ­വാ­ത്സ­ല്യ­ത്തോ­ടെ ചേർ­ത്തു­പി­ടി­ക്കു­ന്ന സ­മ­യ­ങ്ങ­ളിൽ സർ­വ്വ­ഭാ­ര­വും ഇ­റ­ക്കി­വെ­ച്ചു് അ­യാ­ളു­ടെ ഇ­ട­തൂർ­ന്ന പു­രി­ക­ക്കൊ­ടി­കൾ­ക്കി­ട­യി­ലേ­ക്കു് നോ­ക്കി ആ­ല­സ്യ­ത്തോ­ടെ ഇ­രി­ക്കു­ക­യും, മ­ക­ന്റെ കു­റു­മ്പു­മാ­യി അയാൾ വ­രു­മ്പോൾ ചെവി വ­ട്ട­ത്തിൽ ക­റ­ക്കി അ­തി­ലു് വി­രൽ­പ്പാ­ടു­കൾ ഉ­ണ്ടാ­ക്കു­ക­യും, ഉൻ­മാ­ദാ­വ­സ്ഥ­യി­ലെ­ത്തി­ക്കു­ന്ന ര­ഹ­സ്യ­കാ­മു­ക­നാ­കു­മ്പോൾ ആ ര­ഹ­സ്യ­സ്വ­ഭാ­വം അ­വ­ളി­ലേ­ക്കും പ­ട­രു­ക­യും അതു തു­ളു­മ്പി­ത്തെ­റി­ച്ചാ­ലോ­യെ­ന്നോർ­ത്തു് സ­ദാ­സ­മ­യം പു­ഞ്ചി­രി നി­റ­ഞ്ഞ ചു­ണ്ടു­കൾ അവൾ ക­ടി­ച്ചു­പി­ടി­ക്കു­ക­യും ചെ­യ്തു. ഒരേ സമയം അ­യാ­ള­വ­ളി­ലേ­ക്കു് ഒരു ശി­ശു­വാ­യും ഒ­ത്തൊ­രു പു­രു­ഷ­നാ­യും പ­ര­ന്നു, ചി­ല­പ്പോ­ഴൊ­ക്കെ അ­വ­ളു­ടെ പൊ­ക്കിൾ­ച്ചു­ഴി­യി­ലേ­ക്കു് ചു­രു­ങ്ങി­യി­റ­ങ്ങി അയാൾ ബാ­ഹ്യ­ലോ­ക­ത്തെ ത­ന്നിൽ നി­ന്നും പൂർ­ണ്ണ­മാ­യി അ­ക­റ്റി­മാ­റ്റി.

ഒ­രി­ക്കൽ ഏ­താ­ണ്ടു് പു­ലർ­ച്ചെ നാ­ലു­മ­ണി­ക്ക­ടു­ത്തു് മു­റി­യിൽ ലൈ­റ്റ് തെ­ളി­ഞ്ഞ­തി­നെ തു­ടർ­ന്നു് ക­ണ്ണു­തു­റ­ന്നു­പോ­യ അവൾ ക­ണ്ട­തു് അ­വൾ­ക്ക­രി­കി­ലാ­യി അ­വ­ളെ­യും സൂ­ക്ഷി­ച്ചു നോ­ക്കി­യി­രി­ക്കു­ന്ന അ­യാ­ളെ­യാ­ണു്.

‘ഇ­നി­ക്ക് ന്നെ തന്നെ സ­ഹാ­യി­ക്കാ­നാ­കി­ല്ലാ­യി­രു­ന്നു ഹരിതാ, പി­ന്നെ­ങ്ങ­നാ നെ­ന്നെ?’

‘ന്ത്?’

‘ഇ­നി­ക്കു് ന്നെ­ത്ത­ന്നെ സ­ഹാ­യി­ക്കാ­നാ­കി­ല്ലാ­യി­രു­ന്നു ഹരിതാ. പി­ന്നെ­ങ്ങ­നാ നെ­ന്നെ’

images/pechakan-07-t.png

ഇ­നി­യും എന്തോ പറയാൻ ബാ­ക്കി­യു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അ­യാ­ള­തു പ­റ­യാ­നാ­വാ­തെ വി­ക്കി. കുറെ സമയം അ­വ­ളോ­ടൊ­ട്ടി­ച്ചേർ­ന്നു് കി­ട­ന്ന ശേഷം അ­യാ­ള­വ­ളേ­യും വി­ളി­ച്ചു് പു­റ­ത്തെ ഇ­രു­ട്ടി­ലേ­ക്കി­റ­ങ്ങി. അ­പ്പോൾ അ­ന്നാ­ദ്യ­മാ­യി ഹ­രി­ത­യു­ടെ­യും വി­ശ്വ­ന്റെ­യും പ്ര­ണ­യ­ക­വാ­ട­ത്തെ­ക്ക­ട­ന്നു്, അ­തി­ന്റെ ഗതി അൽ­പ്പ­നേ­ര­ത്തേ­ക്കു് മു­റി­ച്ചു മാ­റ്റി കൊ­ണ്ടു് ഒ­രു­ഗ്രൻ പാ­തി­രാ­കാ­റ്റു് വന്നു. ഏതോ പു­രാ­ത­ന­മാ­യ കു­ള­ക്ക­ട­വിൽ നി­ന്നു്, ത­ണു­പ്പും ര­സ­മു­കു­ള­ങ്ങ­ളു­മാ­യി വ­ന്ന­പോ­ലാ­യി­രു­ന്നു അ­തി­ന്റെ വരവു്. ത­ങ്ങ­ളു­ടെ സ്വാ­ത­ന്ത്ര­ത്തി­നു ഭംഗം വ­രു­ത്താ­നാ­യി ആരോ ക­ട­ന്നു വ­രു­ന്നു­ണ്ടോ എന്നു നോ­ക്കി­യ വി­ശ്വൻ അതൊരു കു­സൃ­തി­ക്കാ­റ്റി­ന്റെ തേർ­വാ­ഴ്ച മാ­ത്ര­മാ­ണെ­ന്നു ക­ണ്ടു് വീ­ണ്ടും ത­ങ്ങ­ളു­ടെ പ്ര­ണ­യ­ക­വാ­ട­ത്തി­ലേ­ക്കു് ഓ­ടി­യ­ടു­ത്തു. അകലെ വി­ട­രാൻ പോ­കു­ന്ന സു­പ്ര­ഭാ­ത­കി­ര­ണ­ങ്ങ­ളെ നി­ന­ച്ചു് അ­വ­രു­ടെ കൃ­ഷ്ണ­മ­ണി­ക­ളും ഉൾ­ച്ചു­ണ്ടു­ക­ളും പ­ര­സ്പ­രം സ്പർ­ശി­ച്ചു.

അ­തിർ­ത്തി­ക­ളി­ല്ലാ­ത്ത വ­സ­ന്ത­ത്തെ നോ­ക്കി അ­വ­ന്റെ ഉ­ള്ള­വും ഉടലും വി­ടർ­ന്നു. അ­വ­ളാ­ക­ട്ടെ, മ­ഴ­യി­ലും മ­ഞ്ഞി­ലും വെ­യി­ലി­ലും നി­ലാ­വ­ത്തും വി­രി­യു­ന്ന വർ­ണ്ണ­ങ്ങ­ളെ സ്വയം വി­രി­യി­ച്ചെ­ടു­ത്തു. അവർ എല്ലാ ഋ­തു­ക്ക­ളി­ലും വ­സ­ന്ത­മാ­കാ­നു­ള്ള ത­യ്യാ­റെ­ടു­പ്പു­കൾ തു­ട­ങ്ങി. അ­ന്ന­വി­ടെ ഊ­റി­ക്കൂ­ടി­യ പു­ല­രി­മ­ഞ്ഞിൻ­തു­ള്ളി­കൾ­ക്കു പോലും അ­വ­രു­ടെ മ­ണ­മാ­യി. പേ­ര­റി­യാ­ത്ത ഇ­രു­പ­ത്തെ­ട്ടു തരം പൂ­ക്ക­ളും വ­രി­നെ­ല്ലി­ന്റെ മണവും ഇ­തി­നെ­ല്ലാം സാ­ക്ഷി­യാ­യി അ­വർ­ക്ക­രി­കിൽ നി­ന്നു. അ­യാൾ­ക്ക­പ്പോൾ തോ­ന്നി പ്ര­ധാ­ന­പ്പെ­ട്ട പലതും താൻ മ­റ­ന്നു­പോ­യ­താ­യി­രു­ന്നു­വെ­ന്നു്. അ­ന­ന്ത­രം, പ­ണ്ടെ­ന്നോ അ­ഴി­ച്ചി­ട്ട പ­ഴ­യൊ­രു ട്രൗ­സ­റി­ന്റെ കീ­ശ­യിൽ നി­ന്നു് ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട പലതും ത­പ്പി­യെ­ടു­ത്ത­യാൾ തന്റെ ഉള്ളം ക­യ്യി­ലേ­ക്കു നി­ര­ത്തി വെ­ച്ചു് കൊ­തി­യോ­ടെ നോ­ക്കി നി­ന്നു. അ­പ്പോ­ഴേ­ക്കും സൂ­ര്യൻ ഏ­താ­ണ്ടു് ഉ­ദി­ച്ചു തു­ട­ങ്ങി­യി­രു­ന്നു.

‘നെ­ന്റെ ഓന് ഇല്ലേ ആടെ?.’

‘ആ, ണ്ട് ’

‘ഓന് പ്പം ന്തേ­ത്താ പണി?’

‘കൃ­ഷി­യും കാ­ര്യ­ങ്ങ­ളും ഒ­ക്കെ­ത്ത­ന്നെ’

‘ന്നാ ഓന്റെ കൃഷി ന്റെ­ട്ത്ത് എ­റ­ക്കോ­ന്ന് പ­റ­ഞ്ഞേ­ക്കാ­ണ്ടി ഇഞ്ഞി’

ഹരിത ചു­റ്റി­ലും നോ­ക്കി ആളുകൾ ശ്ര­ദ്ധി­ക്കു­ന്നു­ണ്ടു്. അവൾ പ­ര­മാ­വ­ധി ശബ്ദം കു­റ­യ്ക്കാൻ പ­റ­ഞ്ഞു­നോ­ക്കി. ര­ക്ഷ­യി­ല്ല. അവരു് നി­ന്നു് വീ­ണ്ടും ക­യർ­ക്കു­ക­യാ­ണു്. എ­ങ്ങ­നെ­യോ ഹരിത ഒരു നാ­ര­ങ്ങാ­വെ­ള്ളം കു­ടി­ക്കാ­മെ­ന്നും പ­റ­ഞ്ഞു് ത­ഞ്ച­ത്തിൽ ഒരു വ­ശ­ത്തേ­ക്കു മാ­റി­നി­ന്നു.

‘ഓന് ഇന്റെ വീ­ട്ടിൽ വന്ന് ന്നോ­ട് ന്തൊ­ക്കെ­യാ കാ­ട്ട്യേ­ന്ന­റി­യോ നെ­ന­ക്ക്?’

നാ­ര­ങ്ങാ­വെ­ള്ളം ഒ­രി­റ­ക്കി­റ­ക്കി ന­ബീ­സ­ത്താ പി­ന്നെ­യും പ­റ­ഞ്ഞു­തു­ട­ങ്ങി.

‘ഓന് ഇ­ക്ക­ഴി­ഞ്ഞ ദിവസം ഇന്റെ പൊ­രേ­ല് വ­ന്നീ­ണ്ടാ­യ്ഞ്ഞ്. വാ­ഴ­ക്ക­ന്നി­നെ­ങ്ങാ­നാ­ണ്. ഞാ­നാ­ണെ­ങ്കി പൊ­രി­ഞ്ഞ വെ­യി­ല­ത്ത്ന്ന് എ­ങ്ങ­നേ­ലും തി­രു­മ്പി കേറാൻ നി­ക്കു­ന്ന സമയോം. കോ­ലാ­യി­ലേ­ക്കു് കേറി ഇ­രി­ക്കാൻ പ­റ­ഞ്ഞി­ട്ട് ഓൻ കേറും, പത്ത് സെ­ക്ക­ന്റ് ക­ഴി­ഞ്ഞ് എ­റ­ങ്ങും. അ­വ­സാ­നം തി­രു­മ്പ­ല് മ­തി­യാ­ക്കി അ­തൊ­ന്നാ­റി­ടാ­ന്നും വി­ചാ­ര്ച്ച് ഞാന് അ­യ്ലി­ന്റ­ടു­ത്തേ­ക്ക് ചെ­ന്ന­താ. നോ­ക്കു­മ്പം ണ്ട്… ന്താ പ­റ­യ­ന്ന്ണ്ടേ ഇ­നി­ക്ക് പ്പോം ഒരു പി­ടു­ത്തോം ല്ല. ഓനും ന്റെ കൂടെ കൂ­ട്ന്ന്. ന്തി­നീ­ന്ന് അറിയോ. ന്റെ അ­ടി­പ്പാ­വാ­ടേം അതൂം ഇതൂം ഒക്കെ അ­യ്ല്ലേ­ക്ക് എ­ടു­ത്തി­ടാ­ന്, ന്നെ സ­ഹാ­യി­ച്ച­താ­ണ് പോലും. ഭ്രാ­ന്ത് ഓനല്ല, ഇ­നി­ക്ക് വ­രൂ­ന്നാ­യി­പ്പോ­യി. എ­റ­ങ്ങി­പ്പോ­യ്ക്കോ­ളാൻ പ­റ­ഞ്ഞ് ഇനി മേലിൽ ഇന്റെ പൊ­രേ­ലേ­ക്ക് കാ­ലെ­ടു­ത്ത് കു­ത്ത­രു­തെ­ന്നും. അ­ടി­പ്പാ­വാ­ടേം പി­ട്ച്ച് ക്ക്ന്ന ഓനേം കണ്ട് ന്റെ ഇ­ക്കെ­ങ്ങാ­നും വ­ന്നീ­നെ­ങ്കി­ല് ന്താ­യ്ഞ്ഞും ണ്ടാ­വാ. ഇ­റ­ക്കി വി­ട്ട­പ്പം ഓന്റെ തി­രി­ഞ്ഞ് തി­രി­ഞ്ഞ് ള്ള നോ­ട്ടം ഒന്ന് കാ­ണ­ണ്ട­താ­യി­ര്ന്ന്. ഒന്ന് സൂ­ക്ഷി­ച്ചും ക­ണ്ടും നി­ന്നാ എ­ന­ക്ക് കൊ­ള്ളാ ഹര്യേ’

ഹരിത നി­ഷ്ക­ള­ങ്ക­മാ­യി ഒന്നു ചി­രി­ച്ച­തേ­യു­ള്ളൂ­വെ­ങ്കി­ലും അ­വൾ­ക്കു മ­ന­സ്സി­ലാ­യി വെ­ട്ടു­ന്ന­തു് ചി­ല്ല­ക­ളെ­യ­ല്ല, ആ­ഴ­ത്തി­ലു­ള്ള വേ­രു­ക­ളെ ത­ന്നെ­യാ­ണെ­ന്നു്.

images/pechakan-08-t.png
മൂ­ന്നു്

ഒരു ദിവസം, കൃ­ത്യ­മാ­യി പ­റ­ഞ്ഞാൽ അ­വ­രു­ടെ മ­രു­മ­ക­നും ടീമും കെ. വി. വീ­ജീ­ഷ് സ്മാ­ര­ക ഫൈ­വ്സ് ഫു­ട്ബോ­ളിൽ ര­ണ്ടാം സ്ഥാ­ന­വും ഇ­രു­പ­ത്ത­യ്യാ­യി­ര­വും വാ­ങ്ങി­വ­ന്ന­തി­ന്റെ ര­ണ്ടു­നാൾ ക­ഴി­ഞ്ഞു്. ‘ഒരു നല്ല ച­ട്ടി­യി­ങ്ങെ­ടു­ത്തോ ഹരീ’ എ­ന്നും പ­റ­ഞ്ഞാ­ണു് അയാൾ കയറി വ­ന്ന­തു്.

അ­വ­ള­തു­മെ­ടു­ത്തു് വ­രു­മ്പോ­ഴേ­ക്കും അയാൾ തോർ­ത്തു­മു­ണ്ടെ­ടു­ത്തു­ടു­ത്തു് ത­ലേ­ലു് ഒരു കെ­ട്ടൊ­ക്കെ കെ­ട്ടി ഒരു വെ­പ്പു­കാ­ര­ന്റെ രൂ­പ­ഭാ­വ­ങ്ങ­ളോ­ടെ അ­വൾ­ക്കു നേരെ വ­ലി­യൊ­രു ഞ­ണ്ടി­നെ­യും പൊ­ക്കി­ക്കാ­ണി­ച്ചു­കൊ­ണ്ടു് പു­റ­ത്തു­ള്ള ക­ല്ല­ടു­പ്പി­ന്ന­രി­കിൽ നി­ല­യു­റ­പ്പി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ‘ഇഞ്ഞി ആ­ടെ­രി­ന്ന് ഞണ്ട് കറി ണ്ടാ­ക്കു­ന്നെ നോ­ക്കി­പ്പ­ഠി­ച്ചോ ട്ടോ’ എ­ന്നും പ­റ­ഞ്ഞു് അയാൾ ത­ന്നെ­യാ­ണു് അതു് വെ­ട്ടി­യ­തു്.

മു­ക്കാൽ കി­ലോ­യോ­ളം ഞ­ണ്ടു്. ഹോ­ട്ട­ലിൽ നി­ന്നു് ക­ഴി­ച്ച­ത­ല്ലാ­തെ അ­വ­ളി­തു വരെ ഞ­ണ്ടു് വെ­ച്ചു് ക­ഴി­ച്ചി­ട്ടി­ല്ല. വ­ലി­യൊ­രു ക­ല്ലെ­ടു­ത്തി­ട്ടു് കാലു നീ­ട്ടി­യി­രു­ന്നു് അയാൾ കാ­ണി­ക്കു­ന്ന ക­സർ­ത്തു­കൾ ഹരിത വലിയ ഉ­ത്സാ­ഹ­ത്തിൽ തന്നെ നോ­ക്കി­യി­രു­ന്നു. ക­ല്ലിൻ­മേ­ലു് വെ­ച്ചു് കാ­ലു­ക­ളെ­ല്ലാം വെ­ട്ടി­ക്ക­ള­ഞ്ഞു് അ­തി­ന്റെ പു­റം­തോ­ടു് തു­റ­ന്നു് ഉ­ള്ളിൽ കണ്ട അ­ഴു­ക്കും, പൂ­ക്ക­ളും എ­ടു­ത്തു ക­ള­ഞ്ഞു വെ­ക്കാൻ പാ­ക­ത്തി­ലാ­ക്കു­ന്ന­തു് ക­ണ്ട­പ്പോൾ അ­വൾ­ക്കു് ചിരി വന്നു. എ­ന്തൊ­രു ത­ഴ­ക്ക­മാ­ണു്. ഉ­ള്ളി­യും ത­ക്കാ­ളി­യും പാ­ക­ത്തി­നു് വ­ഴ­റ്റി അ­തി­ലു് ചതച്ച ഇ­ഞ്ചി­യും വെ­ളു­ത്തു­ള്ളി­യു­മി­ട്ടു് അ­തി­ലേ­ക്കു് മ­ല്ലി­പ്പൊ­ടി­യും മു­ള­കു­പൊ­ടി­യും മ­ഞ്ഞ­പ്പൊ­ടി­യു­മി­ട്ടു് മൂ­പ്പി­ച്ചു് ഞ­ണ്ടി­റ­ച്ചി­യും ക­റി­വേ­പ്പി­ല­യും ത­ക്കാ­ളി­യു­മി­ട്ടു്, വെ­ന്തു­വ­രു­മ്പോൾ കു­രു­മു­ള­കും മൂ­പ്പി­ച്ചു് പൊ­ടി­ച്ച ഉ­ലു­വ­പ്പൊ­ടി­യും ഗ­രം­മ­സാ­ല­യു­മി­ട്ടു് ഇ­റ­ക്കാൻ നേരം അ­ര­മു­റി തേ­ങ്ങാ­പ്പാ­ലു ചേർ­ത്തു് ഇ­റ­ക്കി­യ­തി­നു ശേഷം അല്പം പ­ച്ച­വെ­ളി­ച്ചെ­ണ്ണ­യു­മൊ­ഴി­ച്ചു്…

‘ഞണ്ടു തീറ്റ കി­ടി­ലൻ പ­രി­പാ­ടി തന്നെ’ അ­വ­ളൊ­രി­ക്കൽ­ക്കൂ­ടി സ­മ്മ­തി­ച്ചു­കൊ­ടു­ത്തു. അ­ന്ന­വ­രെ­ല്ലാ­വ­രും മു­റ്റ­ത്തി­രു­ന്നു് ഉ­പ്പൂ­ത്തി­യി­ല­യിൽ വി­ള­മ്പി­യ മ­ര­ച്ചീ­നി­യും ഞ­ണ്ടു­മാ­ണു് ക­ഴി­ച്ച­തു്.

‘ഇ­ത്ര­യൊ­ക്കെ അ­റി­യാ­യി­രു­ന്നി­ട്ടാ­ണോ?’ എ­ന്ന­വൾ ചോ­ദി­ച്ച­പ്പോൾ ‘കൊറെ നാള് ഒ­റ്റ­ക്ക­ല്ലാ­യി­രു­ന്ന­ല്ലോ വെ­പ്പും കു­ടി­യും. പി­ന്നെ നാ­ട്ടു­മ്പു­റ­ത്താ­രു് അ­ച്ചീ­ടെ പാ­വാ­ട­ക്ക­ണ­ക്ക് ന്ന് പ­റ­യു­മോ­ന്ന് പേ­ടി­ച്ചാ­ടീ പെ­ണ്ണേ’ എ­ന്നും പ­റ­ഞ്ഞു് അവളെ ഒന്നു ചു­റ്റി­പ്പി­ടി­ച്ചു് കൊ­ഞ്ഞ­നം കു­ത്തി അയാൾ ന­ട­ന്ന­ക­ന്നു.

അ­പ്പോൾ ഞണ്ടു ക­ടി­ച്ചു വ­ലി­ച്ച ര­സ­ത്തി­ലാ­ണോ എ­ന്ന­റി­യി­ല്ല മകൻ ഓ­ടി­വ­ന്നു് ഹ­രി­ത­യോ­ടു് പ­റ­ഞ്ഞു:

‘അ­ച്ഛ­ന് പഴയ പോലെ ദേ­ഷ്യ­മി­ല്ല­ല്ലോ അമ്മേ ആ­രോ­ടും, ഇപ്പം ഞ­ങ്ങ­ളെ കൂടെ ക­ളി­ക്കാ­നൊ­ക്കെ കൂടും. അ­മ്മ­യ്ക്കു് ഒരു രസം കേ­ക്ക­ണോ. ക­ഴി­ഞ്ഞ ദിവസം ആ­ഗ്ര­ഹം പ­റ­ഞ്ഞ­പ്പോ അച്ഛൻ ചേ­ച്ചി­യെ ക­വു­ങ്ങിൻ­പാ­ളേ­ല് ട്ട് വീ­ടി­ന് ചു­റ്റും വ­ലി­ച്ചു. ചേ­ച്ചി ആർ­ത്താർ­ത്ത് ചി­രി­യ്ക്കാ­യി­ര്ന്ന്. ഞ­ങ്ങ­ളൊ­ക്കെ ആർ­ത്താർ­ത്ത് ചി­രി­യ്ക്കാ­യ്ഞ്ഞ്. ആ പി­ന്നെ… അച്ഛൻ പറയാ… അമ്മ പ­റ­ഞ്ഞി­ട്ടാ അച്ഛൻ അ­ങ്ങ­നെ മുടി വെ­ട്ടി­യി­രി­ക്കു­ന്ന­തെ­ന്ന്’

ഹ­രി­ത­യ്ക്കു് ഒരേ സമയം നാ­ണ­വും സ­ങ്ക­ട­വും വന്നു. മെയ് മാ­സ­ത്തി­ന്റെ അ­വ­സാ­നം. അ­പ്പോ­ഴേ­ക്കും ര­ണ്ടു­മൂ­ന്നു ത­വ­ണ­കോ­ഴി­ക്കോ­ടു­ള്ള ഒരു പ്ര­സി­ദ്ധ സൈ­കാ­ട്രി­സ്റ്റി­നെ അ­വ­രൊ­രു­മി­ച്ചു് കാ­ണു­ക­യും അധികം ഡോ­സി­ല്ലാ­ത്ത ചില മ­രു­ന്നു­കൾ ക­ഴി­ക്കാൻ ആ­രം­ഭി­ക്കു­ക­യും ചെ­യ്തി­രു­ന്നു. ഇ­തി­ന്നി­ട­യ്ക്കു് മറവി പൂർ­വ്വാ­ധി­കം കൂ­ടു­ന്നു എ­ന്ന­തു് അ­യാൾ­ക്കു് തന്നെ മ­ന­സ്സി­ലാ­യി­ത്തു­ട­ങ്ങി­യി­രു­ന്നു. എ. ടിം. എം. കാർഡ് പ­ണ­മെ­ടു­ത്ത­തി­നു് ശേ­ഷ­വും കൗ­ണ്ട­റിൽ തന്നെ വെ­ച്ചു് പോരുക, ച­ക്ക­പ്പു­ഴു­ക്കു­കൊ­തി സ­ഹി­ക്ക വ­യ്യാ­തെ അ­ര­ക്കി­ലോ­മീ­റ്റ­റോ­ളം ന­ട­ന്നു­പോ­യി ച­ക്ക­യി­ട്ടി­ട്ടു് അ­തെ­ടു­ക്കാ­തെ കൊ­ടു­വാ­ളും കൊ­ണ്ടു തി­രി­ച്ചും വരിക. ഒ­രാ­ഴ്ച­യിൽ ഒരു ത­വ­ണ­യെ­ങ്കി­ലും പ­റ­യു­മാ­യി­രു­ന്ന യു. പി. സ്ക്കൂ­ളിൽ പ­ഠി­ക്കു­മ്പോ­ഴു­ണ്ടാ­യ വെ­ള്ള­പ്പൊ­ക്ക­ത്തെ­പ്പ­റ്റി പാടെ മ­റ­ന്നു­പോ­കു­ക. അ­ങ്ങ­നെ­യു­മു­ാ­യി ചെറിയ ചില പ്ര­ശ്ന­ങ്ങൾ.

images/pechakan-09-t.png

മ­ന­പ്പൂർ­വ്വം തന്നെ അ­വ­ള­തൊ­ന്നും കു­ത്തി­ക്കു­ത്തി ചോ­ദി­ച്ചു് വി­ഷ­മി­പ്പി­ക്കാൻ പോ­യി­ല്ല, മ­ക്ക­ളോ­ടു പോലും ഒ­ന്നും പ­റ­ഞ്ഞു­മി­ല്ല.

അ­ല്ലെ­ങ്കി­ലും അവൾ വ­ന്നു് കയറിയ കാലം മുതൽ അ­യാൾ­ക്കു് ഭ്രാ­ന്തി­ല്ലെ­ന്നു് കാ­ണി­ക്കാ­നു­ള്ള ത­ത്ര­പ്പാ­ടു് അവളും കാ­ണു­ന്ന­താ­ണ­ല്ലോ.

അ­യാ­ള­റി­ഞ്ഞി­ല്ലെ­ങ്കി­ലും ആ നെ­ഞ്ചി­ടി­പ്പെ­ല്ലാം അ­വ­ളി­ലേ­ക്കും പ­ടർ­ന്നി­രു­ന്ന­ല്ലോ. എ­പ്പോ­ഴോ ഒ­രി­ക്കൽ ‘എ­നി­ക്കു് പേ­ടി­യാ­വു­ന്നു വി­ശ്വേ­ട്ടാ’ എ­ന്നു് വേ­വ­ലാ­തി­പ്പെ­ട്ട­തി­നു് ‘നെ­ന്റെ പേടി ഇ­നി­ക്ക­റി­യാം. ലോകം എത്ര വ­ളർ­ന്നാ­ലും ന­ന്നാ­യൊ­ന്നു് കരയോ ചി­രി­യ്ക്കോ ചെ­യ്താ മതി നാ­ട്ടാർ­ക്ക്. ന്റെ ഹരീ മ്മ­ളൊ­ക്കെ ജ­നി­ക്കു­ന്നോം മ­രി­ക്കു­ന്നോം ഒക്കെ ന്തെ­ങ്കി­ലും കാ­ര്യാ­യി­ട്ടാ. ഒ­രൊ­ല­ക്കേം ല്ല. മ­രി­ക്കാ­നാ­വു­മ്പേ മ­നു­ഷ്യൻ­മാർ­ക്ക് അത് മ­ന­സ്സി­ലാ­വൂ. യ്യ് അ­തോ­ണ്ട് ഞാൻ ചെ­യ്യു­ന്നേ­നൊ­ക്കെ കാ­ര്യോം കാ­ര­ണോം തേടാൻ പോണ്ട തൽ­ക്കാ­ലം. ഇ­നി­ക്കൊ­ന്നൂ­ല്ലെ­ടീ. എനി ണ്ടെ­ങ്ല് തന്നെ എ­ല്ലാം പെ­ട്ടെ­ന്ന് ശ­രി­യാ­കും. പേ­ടി­ക്കാ­ണ്ടി­രി’ എന്നു പ­റ­ഞ്ഞു.

അ­ന്നൊ­രി­ക്കൽ, തയ്യൽ മെ­ഷീ­ന്റെ സൂചി പൊ­ട്ടി­യി­ട്ടു് അതും ശ­രി­യാ­ക്കി­ക്കൊ­ണ്ടു് ആകെ എ­ട­ങ്ങേ­റാ­യി ഇ­രി­ക്കു­മ്പോ­ഴാ­ണു് ‘ഹ­രി­യേ­ട­ത്ത്യേ, ങ്ങള് ഒന്ന് ഓടി വ­ര്യേ­യ്. മ്മ­ക്ക് റേഷൻ ക­ടേ­ന്റെ അ­ടു­ത്ത് വരെ ഒന്ന് പോണം’ എ­ന്നും പ­റ­ഞ്ഞു­കൊ­ണ്ടു് അ­പ്പു­റ­ത്തെ വീ­ട്ടി­ലെ സു­ഭീ­ഷ് ഓടി വ­ന്ന­തു്. ക­യ്യിൽ കി­ട്ടി­യ ഒരു ഷാളും വ­ലി­ച്ചി­ട്ടു് നൈ­റ്റി­പ്പു­റ­ത്തു് ക­വ­ല­യി­ലെ­ത്തി­യ ഹരിത കാ­ണു­ന്ന­തു് വി­ശ്വ­നെ കൈ­കാ­ര്യം ചെ­യ്യാ­നെ­ന്നോ­ണം നിൽ­ക്കു­ന്ന ആൾ­ക്കൂ­ട്ട­ത്തെ­യാ­ണു്. ഒരു പ­ത്തി­രു­പ­താ­ളു­ക­ളു­ണ്ടു്. അ­വൾ­ക്കു് കാ­ര്യ­മൊ­ന്നും മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും അ­ത­വ­ളോ­ടു് പറയാൻ ആരും ത­യ്യാ­റാ­യി­ല്ലെ­ങ്കി­ലും അവൾ ക­ണ്ണും­പൂ­ട്ടി അ­വർ­ക്കി­ട­യി­ലേ­ക്കു് കയറി അ­യാ­ളു­ടെ കൂടെ തന്നെ നി­ന്നു. ഹ­രി­ത­യെ­ക്ക­ണ്ട­തും വീ­ണ്ടും അ­ടി­യു­ണ്ടാ­ക്കാൻ പോയ വി­ശ്വ­നെ പ­ണി­പ്പെ­ട്ടാ­ണു് അ­വ­ളൊ­ന്ന­ട­ക്കി­യ­തു്. വീ­ണ്ടും കാ­ര്യം ചോ­ദി­ച്ച ഹ­രി­ത­യോ­ടു് നാ­ട്ടു­കാ­രു് കാ­ര്യം പ­റ­യാ­തെ ഒരു പ­രി­ഹാ­സ­ച്ചി­രി­യോ­ടെ ഇ­തു­മാ­ത്ര­മാ­ണു് പ­റ­ഞ്ഞ­തു്.

‘പ്രാ­ന്താ­യാ മ­രു­ന്നു കൊ­ടു­ക്ക­ണം. അ­ല്ലെ­ങ്കിൽ കെ­ട്ടി­യി­ട­ണം. അ­ല്ലാ­ണ്ടു് നാ­ട്ടാ­രു­ടെ മേ­ല­ല്ല അ­ഴി­ഞ്ഞാ­ടാൻ വിടേ’

‘കൂടെ കെ­ട­ക്കു­ന്നോ­ക്ക് അ­റി­യാ­ത്ത ന്ത് ഭ്രാ­ന്തി­നെ പ­റ്റി­യാ­ണാ­വോ ഏ­മാൻ­മാർ­ക്ക­റി­യാ­വു­ന്നെ? നി­ക്ക­റി­യാ ന്റെ വി­ശ്വേ­ട്ട­നെ’

പക്ഷേ, അ­ന്ന­യാൾ വീ­ടെ­ത്തും വ­രെ­യും ക­ര­ഞ്ഞു വീ­ടെ­ത്തി­യും ക­ര­ഞ്ഞു. ഉ­ന്തും ത­ള്ളി­നു­മി­ട­യിൽ കാ­ലി­ലെ ചെ­റു­വി­ര­ലി­ന്റെ നഖം പൊ­ളി­ഞ്ഞു­പോ­യ­തു കൂ­ടാ­തെ നെ­റ്റി­യി­ലും ന­ന്നാ­യി തൊ­ലി­പൊ­ട്ടി­യി­രു­ന്നെ­ന്നു് അയാൾ ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞാ­ണു് അവൾ ക­ണ്ട­തു്. എ­ങ്കി­ലും പി­റ്റേ­ന്നു് വൈകി മാ­ത്ര­മേ നടന്ന കാ­ര്യം വി­ശ്വൻ പ­റ­ഞ്ഞു­ള്ളൂ. ‘ചോര നീ­രാ­ക്കി ജ­ല­ജേ­ച്ചി പ­ണി­യെ­ടു­ത്ത­താ. മുറ തെ­റ്റാ­തെ പണവും അ­ട­ച്ച­താ. നൂ­റി­ല­ധി­കം പ്രാ­വ­ശ്യാ­യി ഓല് ക്ഷേ­മ­നി­ധി ഓ­ഫീ­സും ക­യ­റി­യി­റ­ങ്ങി ന­ട­ക്കു­ന്നു. ഒരു ര­ക്ഷേ­മി­ല്ല. ആ പാ­വ­ത്തി­നെ­യി­ട്ടു് വട്ടം ക­റ­ക്കാ എ­ല്ലാ­രൂ­ടി. നെ­ന­ക്ക­റി­യോ തൊ­ണ്ണൂ­റി­ല് തൊ­ട­ങ്ങി­യ പ­ണി­യെ­ടു­പ്പാ. 2015 വരെ പോയി. എത്ര കൊ­ല്ലാ­യി. അ­ന്നു് തന്നെ തു­ച്ഛ­വേ­ത­നാ­യി­രു­ന്നു. ആ­ഴ്ച്ച­ക­ളോ­ളം പൊ­ഴേ­ല് കു­തിർ­ത്ത് വെച്ച തൊ­ണ്ടു തല്ലി ച­കി­രി­യാ­ക്ക­ണം. ചകിരി പി­രി­ച്ചു് ക­യ­റാ­ക്ക­ണം. ഇ­രു­പ­ത്ത­ഞ്ചു് തൊ­ണ്ടു ത­ല്ലി­യാ അ­ന്നൊ­ക്കെ പ­തി­ഞ്ച­ണ തെ­ക­ച്ച് കി­ട്ടൂ­ല. അ­ത്ന്ന് പി­ടി­ച്ചു് വെ­ച്ചു് പി­ടി­ച്ചു് വെ­ച്ചു് പാവം അടച്ച പൈസയാ. ന്നി­ട്ട് ഓരൊരു ന­ക്കാ­പ്പി­ച്ച പെൻഷൻ’ അയാൾ ശ­രി­ക്കും വി­റ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

അ­വൾ­ക്കു് കാ­ര്യം മ­ന­സ്സി­ലാ­യി. ജ­ല­ജേ­ച്ചി, അ­വി­ടെ­യി­ട­യ്ക്കു് വ­ന്നി­രി­ക്കു­ന്ന ഒരു പ­യ്യ­ന്റെ അ­മ്മ­യാ­ണു്. അവരു് കുറേ നാ­ളാ­യി ക്ഷേമ നിധി ഓ­ഫീ­സും ക­യ­റി­യി­റ­ങ്ങി ന­ട­ക്കു­ന്നു­വെ­ന്നു് അ­വൾ­ക്കും അ­റി­യാ­മാ­യി­രു­ന്നു. ആ പ­ണ­ത്തി­നു് വേ­ണ്ടി ക­യ­റി­യി­റ­ങ്ങു­മ്പോ­ഴെ­ല്ലാം ജീ­വ­ന­ക്കാർ മാ­റി­പ്പോ­യെ­ന്നും പുതിയ അ­പേ­ക്ഷ നൽ­കാ­നും പ­റ­ഞ്ഞു് അവരെ ക­ബ­ളി­പ്പി­ക്കു­ന്ന­തും അ­വൾ­ക്കു­മ­റി­യാ­മാ­യി­രു­ന്നു.

നെ­റി­കേ­ടു­കൾ പ­റ­ഞ്ഞ­തു് കേ­ട്ടി­ട്ടു് അ­തൊ­ന്നു് നാ­ട്ടു­കാ­ര­നും ബ­ന്ധു­വു­മെ­ന്ന നി­ല­യിൽ സൗ­ഹൃ­ദ­പ­ര­മാ­യി അ­യാ­ളോ­ടു് ചോ­ദി­ക്കാൻ ചെന്ന തന്നെ ഭ്രാ­ന്ത­നെ­ന്നും വി­ളി­ച്ചു് ഉ­ന്തു­ക­യും ത­ള്ളു­ക­യും ചെ­യ്തു­വെ­ന്നു് വളരെ സ­ങ്ക­ട­ത്തോ­ടെ­യാ­ണു് വി­ശ്വ­നാ­ഥൻ പ­റ­ഞ്ഞ­തു്.

‘അയാൾ എ­ന്നെ­പ്പ­റ്റി എ­ന്തൊ­ക്കെ­യോ കളവും പ­റ­ഞ്ഞു. ഇന്നെ ആരും വി­ശ്വ­സി­ച്ചി­ല്ല. അല്ല ഹരീ വി­ശ്വാ­സ­ത്തി­നു് പ്പം തലേം വാലും ഒ­ന്നും ല്ല ല്ലേ?’

ദി­വ­സ­ങ്ങ­ളോ­ളം വി­ശ്വൻ പി­റു­പി­റു­ത്തു. ഊ­ക്കോ­ടെ പ­റ­മ്പു് കി­ള­ച്ചു, പ­ണി­ക്കാ­രെ ചീത്ത വി­ളി­ച്ചു. ഇ­യ്ക്കി­ട­ക്കു് എ­ന്തി­നെ­ന്നി­ല്ലാ­തെ ത­ല­യാ­ട്ടു­ക­യും പാ­തി­രാ­ത്രി വരെ കോ­ലാ­യ­ത്തി­ണ്ണ­യിൽ മാ­ന­ത്തേ­ക്കും നോ­ക്കി ക­ണ്ണു­മി­ഴി­ക്കു­ക­യും ചെ­യ്തു. പ­ക­ലെ­ന്നോ രാ­ത്രി­യെ­ന്നോ വ്യ­ത്യാ­സ­മി­ല്ലാ­തെ അ­യാൾ­ക്കു­ള­ളിൽ ചീ­വീ­ടൊ­ച്ച­ക­ളും തീ­വ­ണ്ടി­യൊ­ച്ച­ക­ളും കേ­ട്ടു. ആ­മ്പൽ­പ്പൂ മ­ണ­ത്തു.

images/pechakan-10-t.png

‘ചി­ല­പ്പോ­ഴൊ­ക്കെ ഞാൻ മ­രി­ച്ചു­പോ­യ അ­ച്ഛ­നേം അ­മ്മാ­വൻ­മാ­രെ­യും ചേ­ച്ചി­മാ­രേം ചേ­ട്ടൻ­മാ­രേം ല്ലാം കാണും. പന കാ­ണു­മ്പോ­ഴെ­ല്ലാം എവിടെ അതു് വെ­ട്ടി­യാ­ലും എത്ര ക­ഷ്ട­പ്പെ­ട്ടി­ട്ടാ­ണേ­ലും അതു് വ­രു­ത്തി­ച്ചു് വെരകി തി­ന്നു­ന്ന അ­മ്മ­മ്മേ­നെ ഓർമ്മ വരും. ചെ­റു­പ്പ­ത്തി­ല് ഞ­ങ്ങ­ള് ഷീ­ട്ട് ക­ളി­ച്ച മലേല് പോയി നി­ന്നാൽ അ­ന്നു് റാ­ക്കും കു­ടി­ച്ചു് നാ­ടൻ­പാ­ട്ടു് പാടിയ എ­ല്ലാ­രേം ഓർ­മ്മ­വ­രും, കൂടെ ഓ­രെ­ല്ലാം പാടിയ പാ­ട്ടു­ക­ളും. വ­യ­ലി­ല് കു­റ­ച്ചു് നേരം വെ­റു­തെ­യി­രു­ക്കാ­ന്ന് വെ­ച്ചാ അപ്പം ചിലര് ഞാറ് ന­ട്ടു് ക­ളി­ക്കു­ന്ന­തു് കാണാം. ഞാറ് ന­ടു­ന്നോ­രെ­യൊ­ന്നും പി­ന്നെ കാണൂല, കൊ­യ്യു­ന്നോ­രു് വേറെ ആ­രേ­ലു­മാ­യി­രി­ക്കും’ പ­ണ്ടു് വ­ല്ല്യ­ച്ഛൻ ഇ­ങ്ങ­നെ­യൊ­വ­സ്ഥ­യി­ലി­രി­ക്കു­മ്പോൾ കു­റെ­നാ­ളു­കൂ­ടി കാണാൻ വന്ന കൂ­ട്ടു­കാ­ര­നോ­ടു് തോളിൽ ക­യ്യി­ട്ടു് ചി­രി­ച്ചും കൊ­ണ്ടു പ­റ­ഞ്ഞ­തു് വി­ശ്വ­നു് ഓർമ്മ വന്നു. അ­പ്പോൾ ആ കൂ­ട്ടു­കാ­രൻ പ­റ­ഞ്ഞു

‘ങ്ങ­ളൊ­ന്ന് ക­റ­ങ്ങീ­ട്ടൊ­ക്കെ വരീ ന്നേ. വി­ട­ത്ത­ന്നെ ങ്ങനെ ഇ­രി­ന്ന് ട്ട് പ്പം ന്തി­നാ’ വ­ല്ല്യ­ച്ഛൻ അ­ന്നു് പോ­യ­തു് സി­ലോ­ണി­ലേ­ക്കാ­യി­രു­ന്നു. അതും ആ­രു­മ­റി­യാ­തെ കനത്ത ന­ഷ്ട­ത്തി­നു് പേ­രി­ലു­ണ്ടാ­യി­രു­ന്ന വീടും പ­റ­മ്പും വി­റ്റു്. തി­രി­ച്ചു വന്ന വ­ല്ല്യ­ച്ഛ­നെ ആരും ത­റ­വാ­ട്ടിൽ ക­യ­റ്റി­യ­തു­മി­ല്ല.

പി­ന്നെ കാ­ര്യ­ങ്ങ­ളെ­ല്ലാം വളരെ വേ­ഗ­ത്തി­ലാ­യി­രു­ന്നു. ഒരു വെ­ള്ളി­ഴാ­യാ­ഴ്ച രാ­ത്രി ഹ­രി­ത­യും കു­ടും­ബ­വും തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു് വണ്ടി കയറി. തി­ങ്ക­ളാ­ഴ്ച്ച രാ­ത്രി തി­രി­ച്ചും ബു­ക്ക് ചെ­യ്തി­രു­ന്നു. അ­വി­ടെ­യെ­ത്തി­യ അയാൾ അ­യാൾ­ക്കി­ഷ്ട­മു­ള്ള സ്ഥ­ല­ങ്ങ­ളി­ലൂ­ടെ­യെ­ല്ലാം പ­ര­ക്കം പാ­ഞ്ഞു. ക­ന­ക­ക്കു­ന്നും, മ്യൂ­സി­യ­വും നി­യ­മ­സ­ഭാ­മ­ന്ദി­ര­വും, വേ­ളി­യെ­ന്ന മനോഹര തീ­ര­വും ചാ­ല­യെ­ന്ന വി­ശാ­ല­മാ­യ മാർ­ക്ക­റ്റും പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്ര­വും ബാ­ല­രാ­മ­പു­ര­വും (പോ­കു­ന്ന വ­ഴി­ക്കു് വളരെ സ്പെ­ഷ്യ­ലാ­യ നാടൻ കോ­ഴി­പെ­ര­ട്ടു് കി­ട്ടു­ന്ന ക­ട്ട­ച്ചൽ­ക്കു­ഴി­യും) നാ­ലു­കൊ­ല്ലം ക്ലർ­ക്കാ­യി അവിടെ പ­ണി­യെ­ടു­ത്ത­പ്പോൾ അ­യാൾ­ക്കു­ാ­യി­രു­ന്ന സൗ­ഹൃ­ദ­ങ്ങ­ളി­ലൂ­ടെ­യും എ­ല്ലാം. ആ ദി­വ­സ­ങ്ങ­ളി­ലൊ­ക്കെ അ­തി­ര­റ്റ സ­ന്തോ­ഷ­ത്തോ­ടെ അയാൾ ഇ­ട­യ്ക്കി­ട­ക്കു് ഹ­രി­ത­യു­ടെ ക­ണ്ണു­ക­ളി­ലേ­ക്കു് നോ­ക്കി. പോ­രു­ന്ന ദിവസം രാ­വി­ലെ മ­ക്ക­ളോ­ടു്

‘അ­ത്യാ­വ­ശ്യ­മാ­യി ഒരാളെ കാ­ണാ­ന്ണ്ട്. ങ്ങള് വ്ട റൂമിൽ നി­ന്നാ മതി. ഞാനും അ­മ്മ­യും പോ­യി­ട്ട് വരാം’ എ­ന്നും പ­റ­ഞ്ഞു് അ­യാ­ള­വ­ളെ കൊ­ണ്ടു പോ­യ­തു് മ­രു­തൻ­കു­ഴി­യു­ള്ള ഒരു ഓ­ടി­ട്ട വീ­ട്ടി­ലേ­ക്കാ­ണു്. അവിടെ പ­ത്തൻ­പ­ത്ത­ഞ്ചു് വ­യ­സ്സു് പ്രാ­യം തോ­ന്നി­ക്കു­ന്ന ഒരു സ്ത്രീ മാ­ത്ര­മാ­ണു­ാ­യി­രു­ന്ന­തു്.

‘ഞാ­നെ­ട­യ്ക്കൊ­ക്കെ വ­രാ­യ്ഞ്ഞു. ചോറും കൊ­ട­മ്പു­ളി ഇട്ട മീൻ­ക­റി­യും ഒക്കെ കുറെ തി­ന്നി­ട്ടൂം ണ്ട്’ എ­ന്നു് പ­റ­ഞ്ഞ­പ്പോൾ ആ സ്ത്രീ പ­ല്ലു­കൾ ക­ടി­ച്ചു് പി­ടി­ച്ചെ­ന്ന പോലെ ഒന്നു പു­ഞ്ചി­രി­ക്കു­ക മാ­ത്രം ചെ­യ്തു. ഇ­റ­ങ്ങാൻ നേരം കു­റ­ച്ചു പൈസ ക­യ്യിൽ വെ­ച്ചു് കൊ­ടു­ത്ത­പ്പോൾ അവർ ‘അതു് വേണ്ട, വ­ന്ന­തിൽ ന­ന്ദി­യു­ണ്ടു്. എനി എ­ന്ത­ര് പ­രി­പാ­ടി?’

എ­ന്നു് മാ­ത്രം ചോ­ദി­ച്ചു.

തി­രി­ച്ചു് ബ­സ്സി­ലി­രി­ക്കു­മ്പോ­ഴാ­ണു് അയാൾ അ­വ­ളോ­ടു് അ­വ­രെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തു്.

‘ക­ല്ല്യാ­ണ­ത്തി­നു് മു­മ്പു് ഞാ­നാ­ണെ­ങ്കി ആരേം പ്രേ­മി­ച്ചീ­ല്ല. ഞാ­നെ­ട­യ്ക്കൊ­ക്കെ വ­രാ­യ്ഞ്ഞു ഈട. ഒരു കൂ­ട്ടു­കാ­രൻ പ­രി­ച­യ­പ്പെ­ടു­ത്തി ത­ന്ന­താ. ഓർ­ക്കൊ­ര് പ്രെ­ത്യേ­ക ഇ­ഷ്ട്ടാ­യി­ര്ന്ന് ഞ്ഞോ­ട്. പെ­ണ്ണെ­ന്താ­ന്നു് ഞാൻ ആദ്യം അ­റി­ഞ്ഞ­തു് വി­ട്ന്നാ. പൊ­റു­ക്ക­ണം. നെ­ന്നെ ക­ല്ല്യാ­ണം ക­ഴി­ച്ച്ട്ടും ഒരു തവണ വ­ന്നി­യ്ക്ക്. പി­ന്നെ സത്യം പ­റ­ഞ്ഞാ നി­ക്ക് തോ­ന്നി ഓരോട് പ്രേ­മം വ­രു­ന്ന്ണ്ട­ന്ന്. ക­ല്ല്യാ­ണാ­ണെ­ങ്കി ക­ഴി­ഞ്ഞും പോ­യ­ല്ലോ. ര­ണ്ടാ­ളേം മ­ന­സ്സോ­ണ്ട് ച­തി­ക്കാ­വൂ­ലെ പി­ന്നെ. സത്യം പ­റ­ഞ്ഞാ ആ പേടി കൊ­ണ്ടാ ഞാൻ റിസൈൻ ചെ­യ്തു് ക­ള­ഞ്ഞേ. ട്രാൻ­സ്ഫ­റെ­ങ്ങാ­നും കി­ട്ടി­യി­ല്ലെ­ങ്കി­ലോ’ കേ­ട്ട­യു­ട­നെ ദേ­ഷ്യ­വും വി­ഷ­മ­വും തോ­ന്നി­യെ­ങ്കി­ലും ആ­ലോ­ചി­ക്കും­തോ­റും ഹ­രി­ത­യ്ക്കു് വി­ശ്വ­നോ­ടു് എ­ന്ന­ത്തേ­ക്കാ­ളും സ്നേ­ഹം തോ­ന്നി. ഒ­ന്നു­കൂ­ടി ആ സ്ത്രീ­യെ കാ­ണ­ണ­മെ­ന്നും. തി­രി­ച്ചു് വ­ന്നു് കുറെ ദി­വ­സ­ത്തേ­ക്കു് അയാൾ എ­ന്ന­ത്തേ­ക്കാ­ളു­മ­ധി­കം ശാ­ന്ത­നാ­യി­രു­ന്നു.

അ­ന്നു്, ആ ദിവസം ഈ­യി­ടെ­യു­ണ്ടാ­യ വൈ­കു­ന്നേ­ര ന­ട­ത്ത­ത്തി­ന്നി­റ­ങ്ങി­യ­താ­യി­രു­ന്നു വി­ശ്വ­നാ­ഥൻ.

വഴി തെ­റ്റി. പ­തി­വിൽ നി­ന്നൊ­രു ദി­ശ­മാ­റ്റം അ­യാ­ള­റി­ഞ്ഞു് തന്നെ ചെ­യ്ത­താ­യി­രു­ന്നെ­ങ്കി­ലും രണ്ടു കി­ലോ­മീ­റ്റ­റോ­ളം ഊ­ടു­വ­ഴി­ക­ളി­ലൂ­ടെ ന­ട­ന്നു് പെ­ട്ടെ­ന്നു് തി­രി­ഞ്ഞു നി­ന്ന­പ്പോൾ മു­ന്നി­ലും പി­ന്നി­ലും ഇ­ട­ത്തും വ­ല­ത്തും പലതരം വഴികൾ.

images/pechakan-11-t.png

‘അ­ല്ലെ­ങ്കി­ലും ജീ­വി­ത­ത്തിൽ ഒരു വ­ഴി­യൊ­ന്നും തെ­റ്റാ­ത്ത­വ­രാ­യി ആരു്’ എ­ന്നു് ത­ത്വ­ചി­ന്താ­പ­ര­മാ­യി ചി­ന്തി­ച്ചു് പ­ര­മാ­വ­ധി മാ­ന­സി­ക­പി­രി­മു­റു­ക്കം കു­റ­യ്ക്കാൻ ശ്ര­മി­ച്ചു് നോ­ക്കി­യെ­ങ്കി­ലും തി­രി­ച്ചു­പോ­കേ­ണ്ട വഴി ക­ണ്ടു­പി­ടി­ക്കാ­ന­യാൾ­ക്കാ­യി­ല്ലെ­ന്നു് മാ­ത്ര­മ­ല്ല, ആ വ­ഴി­ക­ളെ­ല്ലാം ഒ­ന്നു­കിൽ ആ­ദി­യി­ലേ­ക്കു് അ­ല്ലെ­ങ്കിൽ അ­ന്ത്യ­ത്തി­ലേ­ക്കു് വിരൽ ചൂ­ണ്ടു­ന്നു എ­ന്നു് തോ­ന്നി വി­ശ്വ­നു്. ഇ­തി­ലേ­താ­ണു് ശ­രി­യാ­യ വഴി? ശ­രി­യി­ലേ­ക്കു­ള്ള വഴിയോ തെ­റ്റി­ലേ­ക്കു­ള്ള വഴിയോ? ശ­രി­തെ­റ്റു­കൾ തന്നെ ആ ചോ­ദ്യം കേ­ട്ടു് വ­ശം­കെ­ട്ടു് പോ­യി­രി­ക്ക­ണം. ഒ­ടു­വിൽ ഒ­ന്നും നോ­ക്കാ­തെ, നാലും കൂടിയ ആ പ്ര­ദേ­ശ­ത്തെ പൊ­ടി­മ­ണ്ണി­ലേ­ക്കു് അയാൾ ക­ന­ത്തി­ലൊ­രി­രു­ത്തം വെ­ച്ചു കൊ­ടു­ത്തു.

എ­ങ്കി­ലും ആ സ­മ­യ­ത്തു് എ­ന്തി­നെ­ന്ന­റി­യാ­തെ അ­യാ­ളി­ലേ­ക്കു് പ്ര­വ­ഹി­ച്ച ഊർ­ജ്ജ­വും ര­ക്ത­വും എ­ന്തി­നും പോ­ന്ന­താ­യി­രു­ന്നു എ­ന്നു് അ­യാൾ­ക്കു് മാ­ത്ര­മേ അ­റി­യു­ക­യു­ള്ളൂ. അ­ര­മ­ണി­ക്കൂ­റോ­ളം ക­ഴി­ഞ്ഞു് അവിടെ നി­ന്നെ­ഴു­ന്നേ­റ്റ അയാൾ എ­ന്തും വ­ര­ട്ടെ എന്നു കരുതി തോ­ന്നി­യ ഒരു വ­ഴി­യി­ലേ­ക്കു് ഒരു ന­ട­ത്തം വെ­ച്ചു­കൊ­ടു­ത്തു. തി­ര­ഞ്ഞെ­ടു­ത്ത വഴി തി­ക­ച്ചും ബു­ദ്ധി­മു­ട്ടു­ള്ള­താ­യി­രു­ന്നു. ക­ല്ലും മു­ള്ളും നി­റ­ഞ്ഞ­തെ­ന്നു തന്നെ പറയാം. ആ വെ­പ്രാ­ള­ത്തി­ന്നി­ട­യി­ലും വി­ശ്വ­നാ­ഥൻ മ­നു­ഷ്യൻ ഇ­ത്ര­നാ­ളും ക­ട­ന്നു­വ­ന്ന ച­രി­ത്ര­വ­ഴി­ക­ളെ­ക്കു­റി­ച്ചു് ഓർ­ക്കാ­തി­രു­ന്നി­ല്ല. അ­യാ­ള­ങ്ങ­നെ മ­ന­പ്പൂർ­വ്വം ഓരോ ഊ­ടു­വ­ഴി­ക­ളും ച­രി­ത്ര­പ്ര­ധാ­ന­മാ­യ ഒരു വ­ഴി­ത്തി­രി­വാ­ണ­ല്ലോ എ­ന്നോർ­ത്തു് അതിൽ രസം കൊ­ണ്ടു് പ­ഴ­യൊ­രു ഹി­ന്ദി­പ്പാ­ട്ടും പാടി കൊ­ണ്ടാ­ണു് ബാ­ക്കി ന­ട­ന്ന­തു്. ദേ­സ്പാൽ പ­റ­ഞ്ഞു­കേ­ട്ട ഉ­ത്തർ­പ്ര­ദേ­ശി­ലെ ഗോ­ര­ഖ്പൂ­രി­നെ­യും അയാൾ എന്നോ ഒ­രി­ക്കൽ യാത്ര ചെയ്ത കർ­ണാ­ട­ക­യി­ലെ ബുവാൾ ബീ­ച്ച് റോ­ഡി­നെ­യും ആ­വാ­ഹി­ച്ചെ­ടു­ത്തു് കുറെ നേരം ന­ട­ന്നു. പി­ന്നീ­ടു് കാ­സർ­ക്കോ­ഡു­ള്ള മ­ഞ്ചേ­ശ്വ­ര­വും പു­ത്തി­ഗെ­യും ഓർ­ത്താ­യി. ഓർ­ക്കു­ക മാ­ത്ര­മ­ല്ല, അ­യാ­ള­തു് അ­നു­ഭ­വി­ക്കു­ക കൂടി ചെ­യ്തു. തലേ ദിവസം ഡൽ­ഹി­യി­ലെ ഇ­ന്ദർ­ലോ­കി­നെ പറ്റി വാ­യി­ച്ച­തു­കൊ­ണ്ടാ­ണോ എ­ന്ന­റി­യി­ല്ല പി­ന്നെ കുറേ സമയം അ­തോർ­ത്താ­യി ന­ട­പ്പു്. പെ­ട്ടെ­ന്നാ­ണു് അ­യാ­ള­തു് ക­ണ്ട­തു്. അ­യാ­ളു­ടെ കൂടെ ഒരു പൂച്ച. അ­യാ­ള­തി­നെ ശ്ര­ദ്ധി­ച്ച­തേ ഇ­ല്ലാ­യി­രു­ന്നു. അതു് ഇ­പ്പോൾ വ­ന്ന­താ­ണോ അ­ല്ലെ­ങ്കിൽ കൂടെ കൂ­ടി­യി­ട്ടു് കുറെ നേ­ര­മാ­യോ, ഇനി ഈ പറഞ്ഞ സ്ഥ­ല­ങ്ങ­ളിൽ നി­ന്നു് വ­ല്ല­തും പ്ര­ത്യ­ക്ഷ­പ്പെ­ട്ട­താ­ണോ… ഒ­ന്നും ഓർമ്മ വ­രു­ന്നേ­യി­ല്ല. ഇ­നി­യി­പ്പോ ഈ ന­ട­ത്തം തന്നെ ഒരു സ്വ­പ്ന­മാ­കു­മോ? സ്വ­പ്ന­ന­ട­ത്ത­ത്തി­ലെ സ്വ­പ്ന­പ്പൂ­ച്ച (ഇനി വല്ല പ്രേ­ത­വു­മാ­ണോ?) അയാൾ അതിനെ സൂ­ക്ഷി­ച്ചു് നോ­ക്കി. വെ­ള്ള­യിൽ ചെ­മ്പൻ പു­ള്ളി­ക­ളു­ള്ള വാലിൽ നിറയെ ക­റു­ത്ത രോ­മ­ങ്ങ­ളു­ള്ള ഒരു സു­ന്ദ­രി­പ്പൂ­ച്ച. ന­ട­ന്നു ന­ട­ന്നു് പെ­ട്ടെ­ന്നു് തന്നെ അ­യാൾ­ക്ക­തി­നോ­ടു് ഒ­രി­ഷ്ട­മൊ­ക്കെ തോ­ന്നി. ആ പൂ­ച്ച­യെ ക­ളി­പ്പി­ക്കാ­നെ­ന്നോ­ണം അയാൾ ഇ­ട­ത്തോ­ട്ടു് നീ­ങ്ങി വ­ല­ത്തോ­ട്ടു് നീ­ങ്ങി. അ­തി­ന്ന­നു­സ­രി­ച്ചു് അതും, ഇ­ട­ത്തോ­ട്ടു് നീ­ങ്ങി വ­ല­ത്തോ­ട്ടു് നീ­ങ്ങി. അതു് തീർ­ത്തും ജൈ­വി­ക­മാ­യു­ണ്ടാ­യ ഒരു മ­ത്സ­രം കൂ­ടി­യാ­യി­രു­ന്നു. മ­നു­ഷ്യ­ന്റെ സ­ഹാ­നു­ഭൂ­തി­യു­ടെ പോലും തു­ട­ക്കം മ­ത്സ­ര­ബു­ദ്ധി­യിൽ നി­ന്നു­മാ­ണോ?

പെ­ട്ടെ­ന്നാ­ണു് ഊ­ടു­വ­ഴി­കൾ ക­ട­ന്നു് അവർ ഒരു ടാ­റി­ട്ട റോ­ഡി­ലേ­ക്കു് ക­യ­റി­യ­തു്. അ­യാ­ളാ­യി­രു­ന്നു മു­ന്നിൽ. അൽ­പ്പം പി­ന്നി­ലു­ള്ള പൂ­ച്ച­യെ കാ­ത്തു് ഒരേ ഒരു നി­മി­ഷ­മേ നി­ന്നു­ള്ളൂ, അതിനെ പ്ര­കോ­പി­പ്പി­ച്ചു കൊ­ണ്ടു് അയാൾ ധൃ­തി­യിൽ മു­ന്നോ­ട്ടു് പോയി റോഡ് മു­റി­ച്ചു ക­ട­ന്നു. അതേ വേ­ഗ­ത­യിൽ പൂ­ച്ച­യു­മു­ണ്ടു് പി­റ­കിൽ. പൂച്ച റോ­ഡി­ന്നു് പ­കു­തി­യാ­യ­തേ­യു­ള്ളൂ. അ­പ്പോ­ഴാ­ണു് ഒരു ജീ­പ്പു് കൊടും വേ­ഗ­ത­യിൽ ആ വി­ജ­ന­മാ­യ വ­ഴി­ലേ­ക്കു് പാ­ഞ്ഞു­വ­ന്ന­തു്. അയാൾ തി­രി­ഞ്ഞു­നോ­ക്കാ­തെ ശ്ര­ദ്ധാ­പൂർ­വ്വം ക­ണ്ണ­ട­ക്കാൻ ഒ­രു­ങ്ങി­യ­താ­ണു്. പക്ഷേ, അർ­ദ്ധ­നി­മി­ഷ­ത്തി­ന്റെ ഏതോ ഒ­ര­ര­പ്പ­കു­തി­യിൽ ആ പൂച്ച വന്ന ഇ­ട­വ­ഴി­യും അ­തി­നോ­ടൊ­പ്പം കണ്ട നാലു് പൊ­ടി­ക്കു­ഞ്ഞു­ങ്ങ­ളെ­യും അ­യാൾ­ക്കോർ­മ്മ വന്നു. വി­ശ്വ­നാ­ഥൻ താൻ നിൽ­ക്കു­ന്ന വി­ശ്വ­ത്തെ തന്നെ മ­റ­ന്നു­കൊ­ണ്ടു് പൂ­ച്ച­യെ ര­ക്ഷി­ക്കാ­നെ­ന്നോ­ണം റോ­ട്ടി­ലേ­ക്കു് എ­ടു­ത്തു ചാടി.

(പേചകൻ എ­ന്നാൽ ആൺ­മൂ­ങ്ങ എ­ന്നർ­ത്ഥം.)

ഷബ്ന മറിയം
images/shabna.jpg

ചേ­ള­ന്നൂർ ശ്രീ­നാ­രാ­യ­ണ­ഗു­രു കോ­ളേ­ജി­ലും കാ­ലി­ക്ക­റ്റ് യൂ­ണി­വേ­ഴ്സി­റ്റി­യി­ലു­മാ­യി പഠനം. സാ­മൂ­ഹി­ക പ്ര­വർ­ത്ത­ക. അ­വ­താ­ര­ക­യാ­യും ക­ണ്ട­ന്റ് റൈ­റ്റ­റാ­യും ജോലി ചെ­യ്യു­ന്നു. ആ­നു­കാ­ലി­ക­ങ്ങ­ളിൽ കഥകൾ എ­ഴു­തു­ന്നു. ആദ്യ നോവൽ മാ­തൃ­ഭൂ­മി ബു­ക്സ് പ്ര­സി­ദ്ധീ­ക­രി­ക്കാ­നൊ­രു­ങ്ങു­ന്നു. ര­ണ്ടാ­മ­ത്തെ നോവൽ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ഖ­ണ്ഡ­ശഃ പ്ര­സി­ദ്ധീ­ക­രി­ച്ചു് വ­രു­ന്നു.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Pechakan (ml: പേചകൻ).

Author(s): Shabna Mariam.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-30.

Deafult language: ml, Malayalam.

Keywords: Short Story, Shabna Mariam, Pechakan, ഷബ്ന മറിയം, പേചകൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Composition II (Still Life), a painting by Theo van Doesburg (1883–1931). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.