SFNസായാഹ്ന ഫൌണ്ടേഷൻ
images/An_old_house_in_Kerala.jpg
A house in the middle of fields, a photograph by Clain and Perl studio .
ഈ­ശ്വ­രി­യും കൃ­ഷ്ണ­നും
സു­സ്മേ­ഷ് ച­ന്ത്രോ­ത്ത്

ഇ­ന്നു­ച്ച­യ്ക്കു് തു­രു­മ്പി­ച്ച ഗേ­റ്റി­നു മു­ന്നി­ലേ­ക്കു് വി­യർ­ത്ത മു­ഖ­ത്തോ­ടെ നി­ങ്ങൾ വ­ന്നു­നി­ന്ന­പ്പോൾ ഞാ­നെ­ന്തു­മാ­ത്രം സ­ന്തോ­ഷി­ച്ചു എ­ന്ന­റി­യാ­മോ. നി­ങ്ങ­ളു­ടെ അ­മ്പ­ര­ന്ന മു­ഖ­ത്തു് വീ­ടി­തു­ത­ന്നെ­യാ­ണോ എന്ന സം­ശ­യ­വും ആ­ശ­ങ്ക­യു­മു­ണ്ടെ­ന്നു് പെ­ട്ടെ­ന്നു­ത­ന്നെ ഞാൻ ക­ണ്ടെ­ത്തി. പ­രി­സ­ര­പ്ര­ദേ­ശ­ങ്ങൾ അ­ത്ര­യ്ക്കു മാ­റി­പ്പോ­യി­ട്ടു­ണ്ട­ല്ലോ. നാവോ കൈ­കാ­ലു­ക­ളോ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ അവ അ­ന­ക്കി­ക്കൊ­ണ്ടു് വരൂ എന്നു ഞാൻ വി­ളി­ച്ചു­കൂ­വു­മാ­യി­രു­ന്നു. എന്നെ തി­രി­ച്ച­റി­യാ­തെ നി­ങ്ങൾ മ­ട­ങ്ങി­പ്പോ­ക­രു­തേ എ­ന്നു­മാ­ത്ര­മാ­ണു് ആ നി­മി­ഷ­ങ്ങ­ളിൽ ഞാൻ വി­ചാ­രി­ച്ച­തു്.

ഒ­ന്നാ­ലോ­ചി­ച്ചാൽ നി­ങ്ങ­ളു­ടെ ഈ മ­ട­ങ്ങി­വ­ര­വു് എ­ല്ലാ­ക്കാ­ല­ത്തും ഞങ്ങൾ പ്ര­തീ­ക്ഷി­ച്ചി­രു­ന്ന­താ­ണു്. പ്ര­ത്യേ­കി­ച്ചും ഞാൻ. ഓ­രോ­രു­ത്ത­രാ­യി ഇ­വി­ടെ­നി­ന്നും പോ­യ­തി­നു­ശേ­ഷ­വും എ­ന്നെ­ങ്കി­ലും ഒ­രി­ക്കൽ നി­ങ്ങൾ അ­ന്വേ­ഷി­ച്ചു വ­രു­മെ­ന്നു­ത­ന്നെ ഞാൻ കരുതി. ഇ­പ്പോൾ മു­റ്റ­മാ­കെ കാടു മൂ­ടി­യെ­ങ്കി­ലും ചു­മ­രു­ക­ളിൽ പാ­യ­ലു­ക­ളും സ­സ്യ­ങ്ങ­ളും വ­ളർ­ന്നെ­ങ്കി­ലും ഭി­ത്തി­ക­ളു­ടെ നിറം മാ­റി­യെ­ങ്കി­ലും കി­ണ­റി­ന്റെ ആൾമറ ഇ­ടി­ഞ്ഞെ­ങ്കി­ലും കുളം നി­ക­ന്നെ­ങ്കി­ലും എന്നെ നി­ങ്ങൾ തി­രി­ച്ച­റി­യാ­തി­രി­ക്കി­ല്ലെ­ന്നു് അ­റി­യാം. ഒ­ട്ടേ­റെ കാലം താ­ങ്കൾ ഇ­രി­ക്കു­ക­യും ന­ട­ക്കു­ക­യും ജീ­വി­തം തന്നെ പ­ങ്കു­വ­യ്ക്കു­ക­യും ചെയ്ത സ്ഥ­ല­മാ­ണ­ല്ലോ ഇതു്. ഞാൻ മ­ന­സ്സിൽ വി­ചാ­രി­ക്കു­ന്ന­തു് നി­ങ്ങൾ­ക്കു കേൾ­ക്കാ­നാ­വു­ന്നി­ല്ലെ­ന്നു് നി­ങ്ങ­ളു­ടെ പ­രു­ങ്ങി­നിൽ­പ്പു ക­ണ്ടാ­ല­റി­യാം. പ­ഴ­യ­തൊ­ന്നും ഓർ­ത്തു പ­രി­ഭ്ര­മി­ക്കേ­ണ്ട. നേരെ ഉ­ള്ളി­ലേ­ക്കു ക­യ­റി­വ­രൂ. ഇതു് ആ പഴയ വാ­ര്യം ത­ന്നെ­യാ­ണു്. ആ തു­രു­മ്പി­ച്ച ഗേ­റ്റി­നു പൂ­ട്ടി­ല്ലെ­ന്നു മ­ന­സ്സി­ലാ­യി­ല്ല അല്ലേ. ഒന്നു ത­ള്ളി­നോ­ക്കൂ. തു­റ­ന്നാ­ലും മു­റ്റ­ത്തെ പു­ല്ലി­ലൂ­ടെ വീ­ടി­നു­നേർ­ക്കു വരാൻ പ്ര­യാ­സ­മാ­വും. എ­ന്നി­ട്ടു് നി­ങ്ങൾ പണ്ടു വ­രു­മ്പോൾ പ­തി­വാ­യി­രി­ക്കാ­റു­ള്ള ഈ വ­രാ­ന്ത­യിൽ ഇ­രി­ക്കൂ. ഈ­ശ്വ­രി വാ­ര­സ്യാർ നി­ങ്ങൾ­ക്കു­ള്ള സം­ഭാ­ര­മോ ന­റു­നീ­ണ്ടി­സ­ത്തു ചേർ­ത്ത കിണർ വെ­ള്ള­മോ എ­ടു­ത്തു് ക­ത­കി­ന­ടു­ത്തു നിൽ­ക്കു­ന്ന­തു് അ­ക­ക്ക­ണ്ണാ­ലേ കാണാൻ ശ്ര­മി­ക്കൂ.

വാ­യ­ന­ക്കാ­രോ­ടു്: ജാ­തി­വാ­ലും സവർണ ഹൈ­ന്ദ­വ ജീ­വി­ത­പ­രി­സ­ര­ങ്ങ­ളും മ­ന­പ്പൂർ­വ്വം ചേർ­ത്ത­ത­ല്ല. ഇതു് പ­ത്തു­മു­പ്പ­താ­ണ്ടു മു­മ്പ­ത്തെ കേ­ര­ള­ത്തി­ലെ ഒരു ക­ഥ­യാ­യ­തി­നാൽ യ­ഥാ­ത­ഥ­മാ­യി പ­റ­യു­ക­യാ­ണു്. ത­ന്നെ­യു­മ­ല്ല, മ­നു­ഷ്യ­രു­ടെ ചി­ത്ത­വൃ­ത്തി­ക­ളും ആ­ചാ­ര­ശീ­ല­ങ്ങ­ളും സ­മൂ­ഹ­ത്തി­ന്റെ പൊ­തു­നി­യ­മ­ങ്ങ­ളോ­ടു ബ­ന്ധി­ക്ക­പ്പെ­ട്ട­താ­യി­രു­ന്ന­ല്ലോ. അ­ക്കൂ­ട്ട­ത്തിൽ ചി­ല­തു­കൂ­ടി പ­റ­യ­ട്ടെ. ഈ­ശ്വ­രി­യു­ടെ മ­കൾ­ക്കു് ഇ­ത്ത­രം വാ­ലു­ക­ളൊ­ന്നു­മി­ല്ല. എം. കെ. നിഷ എ­ന്നാ­ണു് പ­ത്താം ക്ലാ­സ് മുതൽ അ­വ­ളു­പ­യോ­ഗി­ച്ചു­വ­രു­ന്ന­തു്. അ­വ­ളു­ടെ ഭർ­ത്താ­വും കിരൺ കുമാർ എന്ന പേ­രാ­ണു­പ­യോ­ഗി­ക്കു­ന്ന­തു്. കോർ­പ്പ­റേ­ഷൻ രേ­ഖ­ക­ളിൽ അ­വ­രു­ടെ ഫ്ലാ­റ്റി­ന്റെ പേരു് ‘റോസ് കോ­ട്ടേ­ജ്’ എ­ന്നും. റോസ് എ­ന്ന­തു് നി­ഷ­യു­ടെ­യും കി­ര­ണി­ന്റെ­യും മ­ക­ളു­ടെ പേ­രാ­ണു്. അ­താ­യ­തു് ഈ­ശ്വ­രി­യു­ടെ പേ­ര­ക്കു­ട്ടി. അ­മ്മ­യെ­യും അ­മ്മ­മ്മ­യെ­യും പോലെ അ­മ്പ­ല­ത്തി­ലെ അ­ടി­ച്ചു­ത­ളി­യൊ­ന്നു­മ­ല്ല നി­ഷ­യു­ടെ ഉ­ദ്യോ­ഗം. ഇൻകം ടാ­ക്സ് ഓഫീസ് ഇൻ­സ്പെ­ക്ട­റാ­ണു്. കഥ തു­ട­രാം.

നി­ങ്ങ­ളി­ങ്ങ­നെ എ­ല്ലാം മ­റ­ന്നു് എന്നെ നോ­ക്കി­നിൽ­ക്കു­മ്പോൾ ഞാൻ പ­ഴ­യ­തെ­ല്ലാം ഓർ­മ്മി­ക്കു­ക­യാ­ണു്. ഒരു മീ­ന­മാ­സ­മാ­യി­രു­ന്നു അതു്. നല്ല ചൂടിൽ വി­യർ­ത്തൊ­ലി­ച്ചു് ഏ­ക­ദേ­ശം പ­ന്ത്ര­ണ്ടു മ­ണി­യോ­ടെ­യാ­ണു് നി­ങ്ങ­ളെ­ത്തി­യ­തു്. കൈയിൽ ചു­വ­ന്ന തുണി സ­ഞ്ചി­യു­ണ്ടാ­യി­രു­ന്നു. നി­ങ്ങ­ളു­ടെ ക­ഴു­ത്തും പു­റ­വും ആകെ വി­യർ­ത്തി­രു­ന്നു. ഇ­ന്ന­ത്തെ­പ്പോ­ലെ പ­രു­ങ്ങി­യും സം­ശ­യി­ച്ചും നി­ങ്ങ­ള­ന്നു ഗേ­റ്റി­ന­ടു­ത്തു നി­ന്നു. അന്നു മു­റ്റ­ത്തെ മു­ല്ല­യും ചെ­മ്പ­ര­ത്തി­യും പി­ച്ച­ക­വും വീ­ടി­നു­മീ­തെ വ­ളർ­ന്നു­നിൽ­ക്കു­ന്നു­ണ്ടു്.

ഉ­മ്മ­റ­ത്തു തൂ­ക്കി­യി­ട്ടി­ട്ടു­ള്ള ഭ­സ്മ­ക്കൊ­ട്ട­യി­ലേ­ക്കും ച­ങ്ങ­ല­വ­ട്ട­യിൽ കി­ട­ക്കു­ന്ന പി­ച്ച­ള വി­ള­ക്കി­ലേ­ക്കും നി­ങ്ങൾ മാ­റി­മാ­റി നോ­ക്കി. എ­ന്നി­ട്ടു് പ­ഴ­യ­കാ­ല സ­മ്പ്ര­ദാ­യ­ത്തിൽ ‘ഇവിടെ ആ­രു­മി­ല്ലേ’ എന്നു വി­ളി­ച്ചു ചോ­ദി­ച്ചു. ഇ­താ­ര­പ്പാ ഈ നേ­ര­ത്തു് എന്ന സം­ശ­യ­ത്തോ­ടെ ഈ­ശ്വ­രി കതകു തു­റ­ന്നു് മു­റ്റ­ത്തേ­ക്കു നോ­ക്കി. മു­റ്റ­ത്തു നി­ങ്ങ­ളെ ക­ണ്ട­പ്പോൾ ഈ­ശ്വ­രി­യു­ടെ മ­ന­സ്സി­ലൂ­ടെ പലവിധ ചി­ന്ത­കൾ ഓ­ടി­പ്പോ­യി. വഴി തെ­റ്റി ഒ­ര­പ­രി­ചി­തൻ വ­ന്നു­പെ­ടാ­നി­ട­യി­ല്ലാ­ത്ത കു­ഗ്രാ­മ­മാ­യി­രു­ന്ന­ല്ലോ അ­ന്നു്. അ­തി­നാൽ പാതി ക­ത­കി­നു മ­റ­ഞ്ഞു് പേ­ടി­യോ­ടെ­യാ­ണു് അവർ നി­ങ്ങ­ളെ നോ­ക്കി­യ­തു്.

images/Mark_roly-Landscape.jpg

അ­പ്പോൾ നി­ങ്ങൾ കി­ണ­റി­നെ ശ്ര­ദ്ധി­ച്ചു് ‘ഇ­ത്തി­രി വെ­ള്ളം കു­ടി­ച്ചോ­ട്ടെ?’ എന്നു ചോ­ദി­ച്ചു. ഇ­ന്നാ­ലോ­ചി­ക്കു­മ്പോൾ ര­സ­ക­ര­മാ­യി തോ­ന്നു­ന്ന ഒരു കാ­ര്യം അ­പ്പോൾ സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. ഈ­ശ്വ­രി ഒന്നു വ­ല്ലാ­താ­യ­താ­ണു് അതു്. ജാ­തി­യേ­തെ­ന്ന­റി­യാ­തെ നി­ങ്ങ­ളെ എ­ങ്ങ­നെ വീ­ട്ടി­ലേ­ക്കു ക­യ­റ്റു­മെ­ന്നും വെ­ള്ളം നൽ­കു­മെ­ന്നും അവർ സം­ശ­യി­ച്ചു­പോ­യ­താ­ണു് കാരണം. വൈ­കു­ന്നേ­രം അ­മ്പ­ല­ത്തിൽ ക­ഴ­ക­ത്തി­നു പോ­കാ­നു­ള്ള­താ­ണ­ല്ലോ അ­വർ­ക്കു്. അ­ന്നു് അ­മ്പ­ല­ത്തി­ലെ ശാ­ന്തി നോ­ക്കി­യി­രു­ന്ന­തു് വേളി ശ­രി­യാ­കാ­തെ നിൽ­ക്കു­ന്ന ഒരു ഉണക്ക ന­മ്പൂ­തി­രി­യാ­യി­രു­ന്നു. അ­യാൾ­ക്കു് ശു­ദ്ധ­വും വൃ­ത്തി­യും കൂടും. തൊഴാൻ വ­രു­ന്ന­വ­രെ­പ്പോ­ലും ക­ണ്ണി­നു­നേ­രെ ക­ണ്ടാൽ ദേ­ഷ്യ­ത്തോ­ടെ­യേ നോ­ക്കൂ. ഈ­ശ്വ­രി­ക്കു് അയാളെ ന­ല്ല­പോ­ലെ പേ­ടി­യാ­യി­രു­ന്നു.

“എ­ന്താ­ണാ­വോ പേരു്…?”

ഈ­ശ്വ­രി അന്നു പതിയെ ചോ­ദി­ച്ച­തു് ഓർ­മ്മ­യി­ല്ലേ. നി­ങ്ങ­ള­പ്പോൾ അവരെ സാ­കൂ­തം നോ­ക്കി. എ­ന്നി­ട്ടു നേർ­ത്ത ചി­രി­യോ­ടെ ‘കൃ­ഷ്ണ­ക്കു­റു­പ്പു്’ എന്നു പ­റ­ഞ്ഞു.

കൃ­ഷ്ണ­ക്കു­റു­പ്പു് എന്നു കേ­ട്ട­തോ­ടെ കി­ണ­റ്റിൽ നി­ന്നും വെ­ള്ള­മെ­ടു­ക്കാൻ ഈ­ശ്വ­രി സ­മ്മ­തി­ച്ചു. ‘പാ­ള­യു­ണ്ടു്’ എ­ന്നാ­യി­രു­ന്നു അ­വ­രു­ടെ അ­നു­വാ­ദം. അ­ങ്ങ­നെ­യാ­ണു് നി­ങ്ങ­ളാ­ദ്യം ഈ മു­റ്റ­ത്തേ­ക്കു ക­യ­റു­ന്ന­തു്. നി­ങ്ങൾ തു­ണി­സ­ഞ്ചി വെ­യി­ലേ­റ്റു തറഞ്ഞ മു­റ്റ­ത്തേ­ക്കു വെ­ച്ചു. എ­ന്നി­ട്ടു് പാള കി­ണ­റ്റി­ലേ­ക്കി­ട്ടു് വെ­ള്ളം കോരി മ­തി­വ­രു­വോ­ളം കു­ടി­ച്ചു. ആ നേരം ഈ­ശ്വ­രി­ക്കു് തോ­ന്നി­യ­തെ­ന്താ­ണെ­ന്നു് എ­നി­ക്ക­റി­യാം. ‘ഇ­ദ്ദേ­ഹം പ്രാ­തൽ ക­ഴി­ച്ചി­ട്ടു­ണ്ടാ­വി­ല്ലാ­ന്നു് തോ­ന്നു­ന്നൂ­ല്ലോ’ എ­ന്നാ­യി­രു­ന്നു അതു്.

അതു നേ­രാ­യി­രു­ന്നു. നി­ങ്ങ­ള­ന്നു് വളരെ ദൂ­ര­ത്തു­നി­ന്നും വ­രി­ക­യാ­യി­രു­ന്നു. ബസ് സ്റ്റാ­ന്റി­ലെ കടയിൽ നി­ന്നും പാ­ലൊ­ഴി­ച്ച ഒരു ചായ കു­ടി­ച്ച­തൊ­ഴി­ച്ചാൽ ഒ­ന്നും ക­ഴി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. മീ­ന­ത്തി­ലെ വെ­യി­ലും വി­ശ­പ്പും കൂ­ടി­യാ­യ­പ്പോൾ നി­ങ്ങൾ വ­ല്ലാ­തെ ത­ളർ­ന്നു­പോ­യി. വെ­ള്ളം കു­ടി­ച്ചു് ബാ­ക്കി വെ­ള്ള­മു­പ­യോ­ഗി­ച്ചു നി­ങ്ങൾ കാലും കൈയും മു­ഖ­വും കഴുകി. ക്ഷൗ­രം ചെ­യ്തി­ട്ടു നാ­ല­ഞ്ചു നാ­ളു­ക­ളാ­യ­തി­നാൽ മു­ഖ­ത്തെ ക­റു­ത്ത­രോ­മ­ങ്ങ­ളിൽ ജ­ല­ക­ണ­ങ്ങ­ളി­രു­ന്നു തി­ള­ങ്ങി. നി­ങ്ങൾ­ക്കു സ­മൃ­ദ്ധ­മാ­യ ചു­രുൾ­മു­ടി­യു­ണ്ടാ­യി­രു­ന്നു.

“ഒ­ന്നും തോ­ന്ന­രു­തു്. ഇ­ത്തി­രി നേരം ഇവിടെ ഇ­രു­ന്നോ­ട്ടെ. നല്ല വെ­യി­ലു്.”

കൂ­വ­ള­ത്തി­ന്റെ­യും തു­ള­സി­യു­ടെ­യും മ­ന്ദാ­ര­ത്തി­ന്റെ­യും ത­ണ­ലി­ലേ­ക്കു നോ­ക്കി നി­ങ്ങൾ ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു.

“ഇ­രു­ന്നോ­ളൂ…”

ഈ­ശ്വ­രി പ­റ­ഞ്ഞു. ചോറു വെ­ച്ചു വാർ­ത്തി­ട്ടി­രു­ന്നു. കൂ­ട്ടാ­നാ­യി കു­മ്പ­ള­ങ്ങ മു­റി­ക്കു­മ്പോ­ളാ­ണു് നി­ങ്ങൾ വ­ന്ന­തു്. ഇ­ത്തി­രി ഉ­പ്പും മ­ഞ്ഞ­ളും രണ്ടു പ­ച്ച­മു­ള­കും ഇട്ടു വേ­വി­ച്ച കു­മ്പ­ള­ങ്ങ­യിൽ മോ­രൊ­ഴി­ച്ചു് തി­ള­പ്പി­ച്ചെ­ടു­ക്കു­ന്ന­താ­യി­രു­ന്നു ഈ­ശ്വ­രി­യു­ടെ കൂ­ട്ടാൻ.

നി­ങ്ങൾ മു­റ്റ­ത്തു് ഇ­രി­ക്കാൻ പോ­യ­പ്പോൾ, “അയ്യോ. ഇ­ങ്ങോ­ട്ടി­രി­ക്കാം. ചെ­മ്മ­ണ്ണു മു­ണ്ടിൽ പ­റ്റി­യാൽ പോ­കി­ല്ല.” ഈ­ശ്വ­രി പ­റ­ഞ്ഞു.

നി­ങ്ങൾ അ­ത­നു­സ­രി­ച്ചു് വ­രാ­ന്ത­യി­ലി­രു­ന്നു. അന്നു വ­രാ­ന്ത മ­റ­ച്ചി­ട്ടി­ല്ല. നി­ങ്ങ­ളാ­ണു് വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് മുൻ­കൈ­യെ­ടു­ത്തു് തി­ണ്ണ­യ്ക്കു് അ­ര­മ­തി­ലു കെ­ട്ടി മു­ക­ളി­ലേ­ക്കു ക­മ്പി­യ­ഴി­യി­ട്ട­തു്. അ­ന്നു് വ­രാ­ന്ത­യിൽ നി­ങ്ങ­ളി­രി­ക്കു­മ്പോൾ നി­ങ്ങ­ളു­ടെ നി­റ­മു­ള്ള മു­ഖ­ത്തേ­ക്കും ദേ­ഹ­ത്തേ­ക്കും ക­ണ്ണ­യ­ച്ചു് ത­റ­വാ­ടി­ത്തം മ­ന­സ്സി­ലാ­ക്കാ­നെ­ന്ന­തു­പോ­ലെ ഈ­ശ്വ­രി ചോ­ദി­ച്ചു.

“എ­വി­ടു­ന്നാ­ണാ­വോ?”

നി­ങ്ങൾ ഈ­ശ്വ­രി­യെ നോ­ക്കി. ക­രി­ങ്ക­റു­പ്പു മു­ടി­യും ര­ക്ത­മ­യം പാടെ ന­ഷ്ട­പ്പെ­ട്ട ചർ­മ്മ­വും ഉ­ടു­ത്തി­രു­ന്ന മു­ണ്ടി­ന്റെ­യും നേ­ര്യ­തി­ന്റെ­യും വെൺ­മ­യെ­ക്കാ­ളും വെൺമ തോ­ന്നി­ച്ച കൈ­വെ­ള്ള­യു­മാ­യി ഈ­ശ്വ­രി നിൽ­ക്കു­ന്ന­തു് നി­ങ്ങൾ കണ്ടു. അ­ക്കാ­ല­ത്തെ ക­വി­ടി­പ്പി­ഞ്ഞാ­ണ­ങ്ങ­ളു­ടെ വ­ക്കു­ക­ളു­ടെ നീ­ല­നി­റ­മു­ള്ള ബ്ലൗ­സാ­യി­രു­ന്നു ഈ­ശ്വ­രി­യു­ടെ വേഷം. നല്ല ഭം­ഗി­യു­ണ്ടാ­യി­രു­ന്നു അവരെ കാണാൻ. ഒ­രു­ത­രം ലാ­ളി­ത്യ­വും. “പ­റ­ഞ്ഞാൽ അ­റി­യി­ല്ല. വ­രു­ന്ന­തു് ത­ത്തി­ത്തി­മി­റ്റം ഭാ­ഗ­ത്തു­നി­ന്നാ­ണു്. മ­ഠ­ത്തിൽ കു­റു­പ്പെ­ന്നു് പ­റ­ഞ്ഞാൽ അ­വി­ടു­ള്ളോ­രെ­ല്ലാം അ­റി­യും.”

ഈ­ശ്വ­രി ത­ല­യാ­ട്ടി കേ­ട്ടു. അ­വർ­ക്കു ചി­ര­ട്ട­യും തെ­ങ്ങിൻ മടലും ചെറിയ വി­റ­കു­ക­മ്പു­ക­ളും അ­ടു­പ്പിൽ കി­ട­ന്നു വെ­റു­തെ ക­ത്തു­ന്ന­തി­ന്റെ വേ­വ­ലാ­തി­യു­ണ്ടാ­യി­രു­ന്നു. ആഗതനെ അ­വി­ടെ­യി­രു­ത്തി കറി വ­യ്ക്കാൻ പോ­കു­ന്ന­തെ­ങ്ങ­നെ എ­ന്നു് ഈ­ശ്വ­രി ശ­ങ്കി­ച്ചു നി­ന്ന­പ്പോൾ നി­ങ്ങൾ പ­റ­ഞ്ഞു.

“എന്താ ജോ­ലി­യെ­ന്നു­വ­ച്ചാൽ അതു ചെ­യ്തോ­ളൂ. എന്നെ കാ­ക്ക­ണ്ട. ക്ഷീ­ണം മാ­റി­യാ ഞാൻ പോകും.”

ഈ­ശ്വ­രി ത­ല­യാ­ട്ടി. എ­ന്നി­ട്ടു് ഉ­പ­ചാ­ര­ത്തി­നു പ­റ­ഞ്ഞു.

“ധൃ­തി­യൊ­ന്നു­മി­ല്ല. ഇപ്പോ ന­ട­ന്നാ എ­ന്താ­യാ­ലും തളരും.”

നി­ങ്ങൾ തളരാൻ പാ­ടി­ല്ല എ­ന്നു് ഈ­ശ്വ­രി എ­ന്തു­കൊ­ണ്ടോ ആ­ഗ്ര­ഹി­ച്ചി­രു­ന്നു എ­ന്നു­വേ­ണം മ­ന­സ്സി­ലാ­ക്കാൻ. അവർ ക­ത­കി­ന­ടു­ത്തു നി­ന്നു് നി­ങ്ങ­ളെ ശ്ര­ദ്ധി­ക്കു­മ്പോൾ ഇ­ങ്ങ­നെ നോ­ക്കു­ന്ന­തെ­ന്തി­നാ­ണു് എ­ന്നു് അവർ അ­വ­രോ­ടു ചോ­ദി­ക്കു­ന്ന­തു് ഞാൻ കേ­ട്ടി­രു­ന്നു. വാ­സ്ത­വ­ത്തിൽ നി­ങ്ങൾ­ക്കും പെ­ട്ടെ­ന്നൊ­രു തണൽ കി­ട്ടി­യ­തി­ന്റെ കു­ളിർ­മ്മ അ­നു­ഭ­വ­പ്പെ­ടാ­തി­രു­ന്നി­ല്ല. ആ­രോ­ടെ­ന്നി­ല്ലാ­തെ നി­ങ്ങൾ പ­റ­ഞ്ഞു.

“ഒരു ക­ള്ള­നെ­പ്പി­ടി­ക്കാൻ ഇ­റ­ങ്ങീ­താ…”

അ­തു­കേ­ട്ട­പ്പോൾ ഈ­ശ്വ­രി അ­മ്പ­ര­ന്നു. മു­പ്പ­താ­ണ്ടു ജീ­വി­ച്ചി­ട്ടും പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത വി­ശേ­ഷ­ങ്ങ­ളി­ലൊ­ന്നാ­യി അതു് ഈ­ശ്വ­രി­യു­ടെ കർ­ണ­ങ്ങ­ളെ തേ­ടി­വ­രി­ക­യാ­യി­രു­ന്നു.

“ക­ള്ളൻ­ന്നു് വ­ച്ചാൽ…”

“ക­ള്ളൻ­ന്നു് വ­ച്ചാൽ കള്ളൻ തന്നെ. അ­വ­ന്റെ കൈ­യീ­ന്നു് എന്റെ കാശു തി­രി­ച്ചു മേ­ടി­ക്കാ­തെ മ­ട­ങ്ങി­പ്പോ­കാൻ സാ­ധി­ക്കി­ല്ല.”

നി­ങ്ങൾ രോ­ഷാ­കു­ല­നാ­യി മു­റ്റ­ത്തേ­ക്കു നോ­ക്കി­യി­രു­ന്നു. കൂ­വ­ള­ത്തിൽ വ­ന്നി­രു­ന്ന ചെ­റു­കി­ളി­കൾ പോലും ആ സം­ഭാ­ഷ­ണം ശ്ര­ദ്ധി­ക്കു­ന്നു­ണ്ടെ­ന്നു തോ­ന്നി.

“കേ­ട്ടി­ട്ടെ­നി­ക്കു് ഉള്ളം കാ­ലൊ­ക്കെ വി­റ­യ്ക്കു­ന്നു. എ­വി­ടെ­യാ കള്ളൻ പാർ­ക്കു­ന്ന­തു്, ഈ നാ­ട്ടി­ലാ­ണോ…?”

ഈ­ശ്വ­രി ചോ­ദി­ച്ച­പ്പോൾ നി­ങ്ങ­ള­വ­രെ അ­നു­താ­പ­ത്തോ­ടെ നോ­ക്കി. പി­ന്നെ അവരെ പേ­ടി­പ്പി­ച്ച­ല്ലോ എന്ന കു­റ്റ­ബോ­ധ­ത്തോ­ടെ പ­റ­ഞ്ഞു.

“ഈ നാ­ട്ടി­ലാ­ണോ­ന്നു ചോ­ദി­ച്ചാൽ… അവനീ നാ­ടി­ന്റെ പേരാ പ­റ­ഞ്ഞ­തു്.”

“ഈ­ശ്വ­രാ… ഇ­വി­ടേം ക­ള്ളൻ­മാ­രു­ണ്ടോ… എ­ന്തി­രു­ന്നി­ട്ടാ ഇവിടെ…”

അതും പ­റ­ഞ്ഞു് ഈ­ശ്വ­രി ചു­റ്റും പാടും നോ­ക്കി. എ­ന്നി­ട്ടു് എ­ന്നെ­യും നോ­ക്കി. എ­നി­ക്ക­റി­യാ­മ­ല്ലോ. അഞ്ചു മു­റി­ക­ളും അ­ടു­ക്ക­ള­യും രണ്ടു വ­രാ­ന്ത­യും ഒരു ഇ­റ­യ­വു­മാ­ണു് എ­നി­ക്കു­ള്ള­തെ­ന്നു്. രണ്ടു മു­റി­കൾ­ക്കു നല്ല മ­ര­ത്തി­ന്റെ മച്ചോ ഉ­റ­പ്പു­ള്ള പ­ല­ക­ക­ളോ ഇല്ല. ഓ­ടാ­ണെ­ങ്കിൽ പ­ഴ­യ­തു­മാ­ണു്. അ­തു­ത­ന്നെ ചി­ല­യി­ട­ങ്ങ­ളിൽ പൊ­ട്ടി മ­ഴ­ക്കാ­ല­ത്തു് ചോ­രു­ന്നു­ണ്ടു്.

ഈ­ശ്വ­രി­യു­ടെ മു­റി­യി­ലെ അ­ല­മാ­ര­യിൽ ഒരു അ­ളു­ക്കിൽ പൊ­ട്ടി­യ രണ്ടു ക­മ്മ­ലു­ക­ളും ഒരു ഞാ­ത്തി­ന്റെ ക­ഷ­ണ­വും നിഷ കു­ഞ്ഞാ­യി­രു­ന്ന­പ്പോൾ കാ­ലി­ലി­ട്ടി­രു­ന്ന രണ്ടു വെ­ള്ള­ത്ത­ള­ക­ളു­മു­ണ്ടു്. നി­ഷ­യു­ടെ കാതിൽ രണ്ടു മൊ­ട്ടു ക­മ്മ­ലു­ക­ളും ക­ഴു­ത്തിൽ അ­ര­പ്പ­വ­നിൽ താഴെ വ­രു­ന്ന ഒരു മാ­ല­യും ക­ഴി­ച്ചാൽ വേ­റൊ­ന്നു­മി­ല്ല സ്വർ­ണ­മാ­യി­ട്ടു്. ഈ­ശ്വ­രി­ക്കു് ആ­കെ­യു­ള്ള­തു് പ­ച്ച­ക്ക­ല്ലു­വെ­ച്ച രണ്ടു ക­മ്മ­ലു­ക­ളും ക­ഴു­ത്തി­ലെ ചരടിൽ കോർ­ത്ത ഒരു ഏ­ല­സു­മാ­ണു്. മോ­തി­രം ഇ­ട­ണ­മെ­ന്ന­തു് ഈ­ശ്വ­രി­യു­ടെ എ­ക്കാ­ല­ത്തെ­യും വലിയ മോ­ഹ­മാ­യി­രു­ന്നെ­ങ്കി­ലും ഒ­രി­ക്ക­ലും ന­ട­ന്നി­ട്ടി­ല്ലെ­ന്നു­മാ­ത്രം.

നി­ങ്ങൾ­ക്കു് അ­വ­രു­ടെ പ­രി­ഭ്ര­മം മ­ന­സ്സി­ലാ­യി.

“പേ­ടി­ക്ക­ണ്ട. അവനീ നാ­ട്ടു­കാ­ര­നാ­യി­രി­ക്കി­ല്ല. എന്നെ ക­ബ­ളി­പ്പി­ക്കാൻ വായിൽ വന്ന സ്ഥ­ല­പ്പേ­രു് പ­റ­ഞ്ഞ­താ­വും.”

ഈ­ശ്വ­രി­യു­ടെ ശ്വാ­സ­ഗ­തി സാ­വ­ധാ­ന­ത്തി­ലേ­ക്കു മാറി. നി­ങ്ങൾ തു­ടർ­ന്നു.

“മ­ണ്ഡ­ല­ക്കാ­ല­ത്തു് വിരി വെ­ച്ചോ­ട്ടെ എന്നു ചോ­ദി­ച്ചു് വീ­ട്ടിൽ­വ­ന്ന­താ. മ­ല­യ്ക്കു പോ­കു­ന്ന­വ­രു് അവിടെ വിരി വെ­യ്ക്കു­ന്ന പ­തി­വു­ണ്ടു്. റോഡ് സൈ­ഡാ­യ­തു­കൊ­ണ്ടു് പ­റ്റി­ല്ലാ­ന്നു പ­റ­യാ­നും വയ്യ. പ­റ്റി­ല്ലാ­ന്നു പ­റ­യേ­ണ്ട കാ­ര്യ­വും ഇ­ല്ല­ല്ലോ. അ­യ്യ­പ്പ­സ്വാ­മി­യെ കാണാൻ പോ­കു­ന്ന­വ­രെ സം­ര­ക്ഷി­ക്കേ­ണ്ട­തു് ന­മ്മു­ടെ കൂടെ ക­ട­മ­യ­ല്ലേ. പി­ന്നെ മി­ക്ക­വാ­റും ഗു­രു­സ്വാ­മി­മാ­രെ­യൊ­ക്കെ ഞ­ങ്ങൾ­ക്കു പ­രി­ച­യ­വു­മാ­ണു്. അ­ല്ലെ­ങ്കി­ലും വ്ര­ത­മെ­ടു­ത്തു ക­ഴി­യു­ന്ന അ­യ്യ­പ്പൻ­മാ­രെ എന്തു പേ­ടി­ക്കാൻ.”

“എ­ന്നി­ട്ടു്…?”

ഈ­ശ്വ­രി അ­ടു­പ്പിൽ അ­നാ­ഥ­മാ­യി വി­റ­കു് ക­ത്തു­ന്ന­തു മ­റ­ന്നു് ചോ­ദി­ച്ചു.

“അതൊരു ക­ള്ള­സം­ഘ­മാ­യി­രു­ന്നു. അ­യ്യ­പ്പ­വേ­ഷം കെ­ട്ടി കൊ­ള്ളാ­വു­ന്ന വീ­ടു­ക­ളിൽ വിരി വെ­ച്ചു് മോഷണം ന­ട­ത്തു­ന്ന സംഘം.”

“ഈ­ശ്വ­രാ. ഇ­ങ്ങ­നേ­മു­ണ്ടോ ലോകം.”

“ഉ­ണ്ടെ­ന്നു് ഇപ്പോ മ­ന­സ്സി­ലാ­യി­ല്ലേ.”

“എ­ന്നി­ട്ടു് എന്താ ഉ­ണ്ടാ­യേ…?”

“രാ­ത്രി ഭ­ജ­ന­യു­ണ്ടാ­യി­രു­ന്നു. ഗ­ഞ്ചി­റ­യൊ­ക്കെ കൊ­ട്ടി­ക്കൊ­ണ്ടു­ള്ള… ഞ­ങ്ങ­ളൊ­ക്കെ കു­റേ­നേ­രം അ­തു­കേ­ട്ടു­കൊ­ണ്ടി­രു­ന്നു. പി­ന്നെ ഉ­റ­ങ്ങാൻ പോയി. അ­പ്പോ­ഴും ഭജന ന­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.”

ഈ­ശ്വ­രി ത­ല­യാ­ട്ടി. അവർ എന്റെ ദേ­ഹ­ത്തിൽ നി­ന്ന­ക­ന്നു് കു­റേ­ക്കൂ­ടി പു­റ­ത്തേ­ക്കു വ­ന്നു­നി­ന്നു. നീല ബ്ലൗ­സ് പു­തി­യ­താ­ണെ­ന്നു നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­യി. നെ­റ്റി­യി­ലെ ഭസ്മം രാ­വി­ലെ വ­ര­ച്ച­താ­ണെ­ന്നും ച­ന്ദ­ന­ക്കു­റി അ­മ്പ­ല­ത്തിൽ­നി­ന്നും കി­ട്ടി­യ­താ­ണെ­ന്നും. നീ­ണ്ടു വി­ള­റി­യ വി­ര­ലു­കൾ­ക്കു പൂ­വോ­ളം പോന്ന മൃ­ദു­ത്വ­മു­ണ്ടെ­ന്നും നി­ങ്ങ­ളൂ­ഹി­ച്ചു. ഇടം കാ­ലി­ലെ പെ­രു­വി­രൽ നഖം ക­റു­ത്തു­നീ­ലി­ച്ചു കി­ട­ക്കു­ന്ന­തു­ക­ണ്ട­പ്പോൾ ഭാ­ര­മു­ള്ള ഉരുളി കാലിൽ വീ­ണി­ട്ടു­ണ്ടാ­കാ­മെ­ന്നും നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­യി. അ­മ്പ­ല­ത്തി­ലും വീ­ട്ടി­ലും ഒ­രു­പാ­ടു ക­ഷ്ട­പ്പാ­ടു് അ­വർ­ക്കു­ണ്ടെ­ന്നു പ­റ­യാ­തെ പ­റ­യു­ന്ന­താ­യി­രു­ന്നു അ­തെ­ല്ലാം. നി­ങ്ങൾ കഥ തു­ടർ­ന്നു. “രാ­വി­ലെ എ­ണീ­റ്റ­പ്പോൾ അ­യ്യ­പ്പ സം­ഘ­മി­ല്ല. അ­ങ്ങ­നെ പ­തി­വു­ണ്ടു്. അ­വ­രു­ണ്ടാ­ക്കി­യ അ­ടു­പ്പു് കെ­ട്ടു കി­ട­ക്കു­ന്നു­ണ്ടാ­വും. അ­വർ­ക്കു ക­ത്തി­ക്കാൻ കൊ­ടു­ത്ത ഓ­ല­ക്ക­ണ്ണി­യും ച­കി­രി­യും അ­ടു­ത്തു­ത­ന്നെ കാണും. അ­തി­രാ­വി­ലെ എ­ണീ­റ്റു പോ­കു­ന്ന കാ­ര്യം ത­ലേ­ന്നെ പലരും പ­റ­ഞ്ഞി­ട്ടു­ണ്ടാ­കും. ചി­ല­രു് പ­റ­യാ­തേം പോകും. അ­ന്നു് അ­ക­ത്തെ വ­രാ­ന്ത­യിൽ കഴുകി ക­മ­ഴ്ത്തി വ­ച്ചി­രു­ന്ന നാലു പി­ച്ച­ള­ക്കു­ട­ങ്ങ­ളും ഏഴു നി­ല­വി­ള­ക്കു­ക­ളും കാ­ണാ­തെ പോയി. മേ­ശ­വ­ലി­പ്പി­ലു­ണ്ടാ­യി­രു­ന്ന നൂ­റ്റ­മ്പ­തു് ഉ­റു­പ്പി­ക­യും.”

“എന്റെ തേവരേ…”

അ­പ­രി­ചി­ത­ന്റെ മു­ന്നി­ലാ­ണെ­ന്നോർ­ക്കാ­തെ ഈ­ശ്വ­രി നി­ല­വി­ളി­ച്ചു. വായും കാതും പൊ­ത്തി പ­രി­ഭ്ര­മ­ത്തോ­ടെ നി­ന്നു.

“അ­ങ്ങ­നൊ­രു അ­യ്യ­പ്പ­സം­ഘം ഇ­വി­ടെ­നി­ന്നും പോ­യി­ട്ടി­ല്ലെ­ന്നാ­ണു് അ­ന്വേ­ഷി­ച്ച­പ്പോൾ ഈ നാ­ട്ടു­കാർ പ­റ­യു­ന്ന­തു്. എ­നി­ക്കു് കൂ­ട്ട­ത്തി­ലു­ള്ളോ­രെ ക­ണ്ടാൽ തി­രി­ച്ച­റി­യാം. അതാ ഞാ­നി­തി­ലെ ക­റ­ങ്ങു­ന്ന­തു്. അ­ക്കൂ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്ന ഒ­രു­ത്ത­നെ കി­ട്ടി­യാൽ മതി. ബാ­ക്കി ഞാൻ പി­ടി­ച്ചോ­ളാം.”

അ­തു­പ­റ­യു­മ്പോൾ നി­ങ്ങ­ളു­ടെ മുഖം തു­ടു­ത്തു. ശരീരം ശക്തി കയറി വി­റ­ച്ചു. ര­ണ്ടാം മു­ണ്ടെ­ടു­ത്തു് നി­ങ്ങൾ ക­ഴു­ത്തും മു­ഖ­വും തു­ട­ച്ചു.

“ഇ­രി­ക്കൂ­ട്ടോ.”

ഈ­ശ്വ­രി അ­ക­ത്തേ­ക്കു പോയി. നി­ങ്ങൾ പ­രി­സ­ര­മെ­ല്ലാം പ­ഠി­ച്ചു. മു­ന്നി­ലും വ­ശ­ങ്ങ­ളി­ലും പാ­ട­ങ്ങ­ളാ­ണു്. ഒരു ഭാ­ഗ­ത്തു് ക­മു­കും തെ­ങ്ങു­ക­ളും പല ജാതി മ­ര­ങ്ങ­ളു­മു­ള്ള പ­റ­മ്പു്. ഒ­രു­ത­രം ഇ­രു­ട്ടാ­ണു് ആ ഭാ­ഗ­ത്തി­നു്. പാ­ട­ത്തി­ന്റെ ദി­ക്കിൽ നിറയെ പ്ര­കാ­ശ­മു­ണ്ടു്. ത­ത്ത­ക­ളു­ടെ ഒരു ബാ­ല­സം­ഘം പാ­ട­ത്തി­നു­മീ­തെ പ­റ­ക്കു­ന്ന­തു­ക­ണ്ടു. ഒരു ഭാ­ഗ­ത്തെ വ­യ­ലു­കൾ ച­ക്ര­വാ­ള­ത്തെ ചെ­ന്നു­മു­ട്ടു­മ്പോൾ മ­റു­ഭാ­ഗ­ത്തെ വ­യ­ലു­കൾ തെ­ങ്ങും പ്ലാ­വും മാവും വ­ളർ­ന്നു മു­റ്റി നിൽ­ക്കു­ന്ന പ­റ­മ്പി­നോ­ടു ചെ­ന്നു­ചേ­രു­ന്നു. ഒ­റ്റ­പ്പെ­ട്ട വീ­ടാ­ണ­തെ­ന്നു നി­ങ്ങൾ­ക്കു് മ­ന­സ്സി­ലാ­യി.

“ഇതാ… കു­ടി­ച്ചോ­ളൂ…”

ക്ലാ­വു പി­ടി­ക്കാ­ത്ത പി­ച്ച­ള ലോ­ട്ട­യിൽ ഈ­ശ്വ­രി സം­ഭാ­രം നീ­ട്ടി. നല്ല ത­ണു­പ്പും വെ­ണ്ണ­രു­ചി­യു­മു­ള്ള സം­ഭാ­രം നി­ങ്ങൾ ഒറ്റ വീർ­പ്പി­നു കു­ടി­ച്ചു. കൃ­ത­ജ്ഞ­ത­യോ­ടെ അവരെ നോ­ക്കി. എ­ന്നി­ട്ടു് ഇ­റ­ങ്ങാൻ ഭാ­വി­ച്ചു.

“എ­വി­ടേ­യ്ക്കാ ഇനി…?”

“അ­റി­യി­ല്ല. ഒ­ന്നു­കൂ­ടി പ­ര­ത­ട്ടെ.”

നി­ങ്ങൾ പ­ടി­യി­ലേ­ക്കു ന­ട­ന്നു. എ­ന്നി­ട്ടു തി­രി­ഞ്ഞു­നി­ന്നി­ട്ടു് എന്നെ നോ­ക്കി. എ­നി­ക്കു­ള്ള അ­ഭി­ന­ന്ദ­നം ത­രാ­നും നി­ങ്ങൾ മ­റ­ന്നി­ല്ല.

“ഏതു തി­ള­യ്ക്കു­ന്ന മ­ന­സ്സി­നെ­യും ശാ­ന്ത­മാ­ക്കു­ന്ന ഐ­ശ്വ­ര്യ­മു­ള്ള വീ­ടാ­ണി­തു്. ആ ഐ­ശ്വ­ര്യ­വും കൈ­പ്പു­ണ്യ­വും നി­ങ്ങൾ­ക്കു­മു­ണ്ടു്. ജ­ഗ­ദീ­ശ്വ­രൻ കാ­ക്ക­ട്ടെ.”

നി­ങ്ങൾ പടി ക­ട­ന്നു ന­ട­ന്ന­പ്പോൾ ഈ­ശ്വ­രി­ക്കു് തൊ­ണ്ട­ക്കു­ഴി­യിൽ സ­ങ്ക­ടം കു­ത്തി­യ­തു് എ­നി­ക്കു മ­ന­സ്സി­ലാ­യി. ആരോ പ്രി­യ­പ്പെ­ട്ടൊ­രാൾ യാത്ര പ­റ­ഞ്ഞു പോ­യ­തു­പോ­ലെ ഈ­ശ്വ­രി വേ­ദ­നി­ച്ചു. ഉ­ള്ള­തു­പ­റ­ഞ്ഞാൽ നി­ങ്ങൾ­ക്കാ ആ­കർ­ഷ­ണ­വും ശ­ക്തി­യു­മു­ണ്ടാ­യി­രു­ന്ന­ല്ലോ. നി­ങ്ങൾ വെറും മ­നു­ഷ്യ­നാ­യി­രു­ന്നി­ല്ല. വേ­ണ്ട­ത്ര ലോ­ക­ബോ­ധ­വും ക്ഷ­മ­യും പാ­ക­ത­യും സ്നേ­ഹ­വു­മു­ള്ള ഒരു മ­നു­ഷ്യൻ. അ­ങ്ങ­നെ­യു­ള്ള ആ­ണു­ങ്ങ­ളോ­ടു പെ­ണ്ണു­ങ്ങൾ­ക്കു തോ­ന്നു­ന്ന അതേ ആ­കർ­ഷ­ണ­മാ­ണു് നിന്ന നിൽ­പ്പിൽ ഈ­ശ്വ­രി­ക്കു­മു­ണ്ടാ­യ­തു്. പി­ച്ച­ള ലോ­ട്ട­യും കൈ­യി­ലേ­ന്തി നി­ങ്ങൾ പോയ വ­ഴി­യി­ലേ­ക്കു നോ­ക്കി അവർ എ­ന്നെ­ച്ചാ­രി ത­റ­ഞ്ഞു­നി­ന്നു. തോ­ന്നാൻ പാ­ടി­ല്ലെ­ന്നു് അവർ അ­വ­രോ­ടു വി­ല­ക്കി­യി­രു­ന്ന­തെ­ല്ലാം അ­വർ­ക്കു തോ­ന്നി­പ്പോ­യി.

പി­റ്റേ­ന്നു­മു­തൽ രാ­വി­ലെ നാ­ല­ര­യ്ക്കു­ണർ­ന്നു് കു­ളി­ച്ചു് വി­ള­ക്കു ക­ത്തി­ച്ചു ചാ­യ­യു­ണ്ടാ­ക്കി­വെ­ച്ചു് അ­മ്പ­ല­ത്തി­ലേ­ക്കു ന­ട­ക്കു­മ്പോ­ളും അ­മ്പ­ല­ത്തിൽ തൊഴാൻ വ­രു­ന്ന­വ­രെ കാ­ണു­മ്പോ­ഴും അ­മ്പ­ലം അ­ട­ച്ചു വാ­ര്യ­ത്തെ­ത്തി ഓരോരോ ജോ­ലി­ക­ളിൽ ഏർ­പ്പെ­ടു­മ്പോ­ഴും ഈ­ശ്വ­രി നി­ങ്ങ­ളെ­ക്കു­റി­ച്ചു ചി­ന്തി­ച്ചു­കൊ­ണ്ടേ­യി­രു­ന്നു. ന­ഷ്ട­പ്പെ­ട്ട പണവും വി­ള­ക്കും തേടി അ­ല­യു­ന്ന ഒരു രൂപം അവരെ അ­ത്ര­മാ­ത്രം അ­സ്വ­സ്ഥ­മാ­ക്കു­മെ­ന്നു അവർ വി­ചാ­രി­ച്ചി­രു­ന്നി­ല്ല.

പ­തി­വി­ല്ലാ­തെ ന­ട­യ്ക്കൽ പണം വെ­ച്ചു ഈ­ശ്വ­രി പ്രാർ­ത്ഥി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ സ്വതേ കോ­പി­ഷ്ഠ­നാ­യി കാ­ണ­പ്പെ­ടാ­റു­ള്ള ന­മ്പൂ­തി­രി പോലും ആർ­ദ്ര­മാ­യി ചോ­ദി­ച്ചു.

“ഈ­യി­ടെ­യാ­യി വാ­ര­സ്യാർ­ക്കു് എന്താ ഒരു വ്യ­സ­നം?”

ഈ­ശ്വ­രി പെ­ട്ടെ­ന്നു് പു­രോ­ഹി­ത­നു­മു­ന്നിൽ തേ­ങ്ങി­ക്ക­ര­ഞ്ഞു.

“നോ­ക്കൂ… ക­ര­ഞ്ഞി­ട്ടു കാ­ര്യ­മി­ല്ല. ഇവിടെ പറയാൻ പ­റ്റു­ന്ന­തു് ഇവിടെ പറയൂ. അ­ല്ലാ­ത്ത­തു് എ­ന്നോ­ടു പറയൂ. അ­തു­മ­ല്ലാ­ത്ത­തു് അ­വ­ന­വ­നോ­ടു പറയൂ. അ­തി­നും ക­ഴി­യാ­ത്ത­താ­ണു പ്ര­ശ്ന­മെ­ങ്കിൽ അതു പ­രി­ഹ­രി­ക്കാൻ ആ പ്ര­ശ്ന­മു­ണ്ടാ­ക്കി­യ ആൾ­ക്കു­മാ­ത്ര­മേ സാ­ധി­ക്കൂ.”

ഈ­ശ്വ­രി എന്തോ പു­തി­യ­താ­യി കേട്ട മ­ട്ടിൽ ന­മ്പൂ­തി­രി­യെ നോ­ക്കി. വേളി ത­ര­മാ­വാ­ത്ത­തി­ന്റെ­യും ഒരേ മ­ട്ടി­ലു­ള്ള ജീ­വി­ത­ത്തി­ന്റെ­യും ക­ള­ഭ­വും മ­ഞ്ഞ­ളും ക­രി­യും കു­ഴ­ഞ്ഞ മു­ഷി­വു് അ­യാ­ളു­ടെ ദേ­ഹ­ത്തും വ­സ്ത്ര­ത്തി­ലു­മു­ണ്ടാ­യി­രു­ന്നു. കലശം ക­ഴി­ച്ചു് സ­പ്ത­മാ­തൃ­ക്ക­ളെ സ­ങ്കൽ­പ്പി­ച്ചു് ബ­ലി­ക്ക­ല്ലു­ക­ളിൽ ത­ളി­ക്കു­ന്ന­തു് അ­ടി­ച്ചു വാരാൻ മു­റ­വും ചൂ­ലു­മാ­യി ന­മ്പൂ­തി­രി­ക്കു പി­ന്നാ­ലെ ന­ട­ക്കു­മ്പോൾ ഈ­ശ്വ­രി ത­ന്നെ­ത്താൻ ചോ­ദി­ച്ചു.

‘വരുമോ…?’

ആ ചോ­ദ്യം ഈ­ശ്വ­രി എ­ന്നോ­ടും ചോ­ദി­ച്ചി­ട്ടു­ണ്ടു്. ഇ­രു­ളിൽ ഉ­റ­ക്കം കി­ട്ടാ­തെ എ­ന്നി­ലേ­ക്കു തി­രി­ഞ്ഞു കി­ട­ക്കു­മ്പോൾ അവർ ചോ­ദി­ക്കും.

‘വരുമോ ഒ­രി­ക്കൽ­ക്കൂ­ടി…?’

ഒ­ന്നു­കൂ­ടി ക­ണ്ടാൽ കു­റേ­ക്കൂ­ടി വി­ശേ­ഷ­ങ്ങൾ ചോ­ദി­ച്ച­റി­യാ­മാ­യി­രു­ന്നു എന്ന ആ മ­ന­സ്സു് എ­നി­ക്കു മ­ന­സ്സി­ലാ­കു­ന്നു­ണ്ടാ­യി­രു­ന്നു. പി­ന്നീ­ടു് നി­ങ്ങ­ളെ കാ­ത്തി­രു­ന്ന­തു ഞാനും കൂ­ടി­യാ­ണു്. കൃ­ത്യം ഒരു മാസം ക­ഴി­ഞ്ഞ­പ്പോൾ നി­ങ്ങൾ വന്നു. ഇ­ത്ത­വ­ണ­യും ഉ­ച്ച­യ്ക്കു്. നെ­റ്റി­യിൽ നീ­ള­ത്തിൽ ഒരു ച­ന്ദ­ന­ക്കു­റി­യു­ണ്ടാ­യി­രു­ന്നു. വേഷം മ­ല്ലു­മു­ണ്ടും അ­ര­ക്ക­യ്യൻ കു­പ്പാ­യ­വും ര­ണ്ടാം­മു­ണ്ടും തന്നെ. ഗേ­റ്റിൽ പി­ടി­ച്ചി­ട്ടു് ‘അ­ക­ത്താ­ളു­ണ്ടോ?’ എന്നു നി­ങ്ങൾ ചോ­ദി­ച്ചു.

അ­ടു­പ്പൂ­തു­ക­യാ­യി­രു­ന്ന ഈ­ശ്വ­രി ‘തേവരേ’ എന്ന മൗ­ന­വി­ളി­യോ­ടെ പു­റ­ത്തേ­ക്കു പാ­ഞ്ഞു­വ­ന്നു. അ­വ­രു­ടെ മ­ന­സ്സു് പെ­ട്ടെ­ന്നു് ഒരു കൊ­ച്ചു­പെൺ­കു­ട്ടി­യു­ടെ മ­ന­സ്സു­പോ­ലെ­യാ­യി. അവർ നി­ങ്ങ­ളെ ആ­വേ­ശ­ത്തോ­ടെ നോ­ക്കി. നി­ങ്ങൾ കു­റേ­ക്കൂ­ടി തെ­ളി­ച്ച­ത്തോ­ടെ ഗേ­റ്റ് പി­ടി­ച്ചു് നിൽ­ക്കു­ക­യാ­യി­രു­ന്നു. ഈ­ശ്വ­രി ആദ്യം പ­റ­ഞ്ഞ­തെ­ന്താ­ണെ­ന്നു് എ­നി­ക്കു് ഇ­ന്നും നല്ല ഓർ­മ്മ­യു­ണ്ടു്.

“നൂ­റാ­യു­സ്സാ.”

“ഇപ്പോ ഓർ­ക്കാ­നെ­ന്താ വി­ശേ­ഷി­ച്ചു്…?”

“വി­ശേ­ഷി­ച്ചൊ­ന്നു­മി­ല്ല. ഓർ­ത്തു… ആട്ടെ, ക­ള്ള­നെ കി­ട്ടി­യോ?”

“ഇല്ല. പ­ഠി­ച്ച ക­ള്ള­നെ പി­ടി­ക്കാൻ ആർ­ക്കു പ­റ്റും.”

ഈ­ശ്വ­രി­യു­ടെ മുഖം മ­ങ്ങി­യെ­ങ്കി­ലും നി­ങ്ങ­ളെ കണ്ട സ­ന്തോ­ഷ­ത്തിൽ അതു മ­റ­ന്നു.

“വരൂ… വെ­യി­ല­ത്തു നിൽ­ക്ക­ണ്ട.”

നി­ങ്ങൾ വ­ന്നു് അ­നു­വാ­ദം ചോ­ദി­ക്കാൻ നിൽ­ക്കാ­തെ കി­ണ­റ്റു­ക­ര­യിൽ പോയി വെ­ള്ള­മെ­ടു­ത്തു് കാലും കൈയും തേ­ച്ചു കഴുകി. കു­റ­ച്ചു­വെ­ള്ളം ക­ഴു­ത്തി­ലും നെ­ഞ്ചി­ലും ത­ളി­ച്ചു. മി­ച്ച­മു­ള്ള­തു് കു­ടി­ക്കാ­തെ കാ­ലി­ലൊ­ഴി­ച്ചി­ട്ടു് വ­രാ­ന്ത­യിൽ വ­ന്നി­രു­ന്നു.

“അ­ന്ന­ത്തെ­പ്പോ­ലെ ലേശം സം­ഭാ­രം കി­ട്ടി­യാൽ ത­ര­ക്കേ­ടി­ല്ല.”

നി­ങ്ങ­ളു­ടെ ആ­ദ്യ­ത്തെ വ­ര­വി­നു­ശേ­ഷം ഒ­രാൾ­ക്കു­ള്ള സം­ഭാ­ര­മു­ണ്ടാ­ക്കി ഈ­ശ്വ­രി എ­ന്നും സൂ­ക്ഷി­ച്ചി­രു­ന്നു എ­ന്നു് എ­നി­ക്ക­ല്ലേ അറിയൂ. ഇ­ത്ത­വ­ണ നാ­ര­ക­ത്തി­ന്റെ ഇല കൂടി കീ­റി­യി­ട്ട സം­ഭാ­രം നൽ­കു­മ്പോൾ ഈ­ശ്വ­രി മ­ടി­ക്കാ­തെ പ­റ­ഞ്ഞു.

“ഇ­ട­യ്ക്കൊ­ക്കെ വി­ചാ­രി­ക്കാ­റു­ണ്ടാ­യി­രു­ന്നു.”

തൃ­പ്തി­യോ­ടെ സം­ഭാ­രം കു­ടി­ക്കു­ന്ന­തി­നി­ട­യിൽ നി­ങ്ങൾ ത­ല­യാ­ട്ടി. മേൽ­ച്ചു­ണ്ടു നാവു നീ­ട്ടി തു­ട­ച്ചു് നി­ങ്ങൾ ലോട്ട അ­ടു­ത്തു­വ­ച്ചു.

“പ­റ­യാ­തെ വയ്യ. ഈ വീ­ട്ടി­ലി­രു­ന്നാൽ എ­ന്തൊ­രു കു­ളിർ­മ്മ­യാ. വയലും തൊ­ടി­യും ഇ­ങ്ങ­നെ അ­ടു­ത്തു­ള്ള­തു­കൊ­ണ്ടാ­വും.”

ഈ­ശ്വ­രി­ക്കു് ലജ്ജ തോ­ന്നി. എ­ന്നെ­ക്കു­റി­ച്ചോർ­ത്തി­ട്ടാ­യി­രു­ന്നു അതു്.

“വീടു്… ഉ­ള്ള­തു പ­റ­ഞ്ഞാ പ­ഴ­യ­താ­യി തു­ട­ങ്ങി, ഒ­രു­റ­പ്പു­മി­ല്ല. ഇ­ങ്ങ­നെ നിൽ­ക്കു­ന്നൂ­ന്നു­മാ­ത്രം.”

നി­ങ്ങൾ ഈ­ശ്വ­രി­യു­ടെ നേർ­ക്കു് ശരീരം തി­രി­ച്ചു­വെ­ച്ചി­ട്ടു നോ­ക്കി. പച്ച നി­റ­മു­ള്ള ബ്ലൗ­സാ­യി­രു­ന്നു ഈ­ശ്വ­രി­ക്കു്. മു­ണ്ടും നേ­ര്യ­തും പാ­വാ­ട­യു­മെ­ല്ലാം വെ­ളു­ത്ത­തു്. ഞ­ര­മ്പെ­ഴു­ന്നു നിൽ­ക്കു­ന്ന കൈ­ത്ത­ണ്ട­യി­ലെ ഓ­ട്ടു­വ­ള­ക­ളെ­യും ക­ഴു­ത്തി­ലെ ഏ­ല­സി­നെ­യും നി­ങ്ങൾ ശ്ര­ദ്ധി­ച്ചു.

“എ­പ്പോ­ഴും ഇവിടെ ഒ­റ്റ­യ്ക്കാ­ണോ…?”

“അല്ല, മ­ക­ളു­ണ്ടു്. സ്കൂ­ളിൽ പോയി…”

“എ­ത്ര­യി­ലാ?”

“ഏ­ഴി­ലു്…”

“അപ്പോ കു­ട്ടി­യു­ടെ അച്ഛൻ…?”

“ഇല്ല, മ­രി­ച്ചു­പോ­യി.”

നി­ങ്ങൾ മൗ­ന­ത്തി­ലി­രു­ന്നു. ഈ­ശ്വ­രി­യും കുറേ നേ­ര­ത്തേ­ക്കു് ഒ­ന്നും പ­റ­ഞ്ഞി­ല്ല. പി­ന്നെ നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­ത്തെ ഖ­ണ്ഡി­ക്കാ­നു­ള്ള വൈ­മ­ന­സ്യ­ത്തോ­ടെ അ­റി­യി­ച്ചു.

“ശാപം കി­ട്ടി­യ വീടാ ഇതു്… പു­റ­മേ­ന്നു വ­രു­ന്ന ഒ­രാൾ­ക്കാ ത­ണു­പ്പും ശാ­ന്തി­യു­മൊ­ക്കെ തോ­ന്ന്വാ… ഇവിടെ ജീ­വി­ക്കു­ന്നോർ­ക്കു് ഇതൊരു ചൂളയാ… ചൂള.”

പ­റ­ഞ്ഞ­തെ­ന്താ­ണെ­ന്നു നി­ങ്ങൾ­ക്കു് മ­ന­സ്സി­ലാ­യി­ല്ല. എ­നി­ക്കും വിഷമം തോ­ന്നി. മ­നു­ഷ്യ­രു­ടെ കർ­മ്മ­ബ­ന്ധ­ങ്ങൾ­ക്കും ജ­ന്മ­വി­ധി­കൾ­ക്കും ക­ല്ലും മരവും ത­മ്മിൽ­ച്ചേർ­ന്ന ഒരു വീ­ടെ­ന്തു പി­ഴ­ച്ചു. എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു ഒ­രു­നാൾ കു­റ്റം എന്റെ നി­റു­ക­യി­ലും വീ­ഴു­മെ­ന്നു്. എ­ങ്കി­ലും ഞാൻ നി­ങ്ങ­ളു­ടെ ആ­കാം­ക്ഷ­യ്ക്കു കാ­തോർ­ത്തു.

“ഇവിടെ… കു­ട്ടീ­ടെ അച്ഛൻ മാ­ത്ര­മ­ല്ല…”

അ­ത്ര­യും പ­റ­ഞ്ഞി­ട്ടു് ഈ­ശ്വ­രി നിർ­ത്തി. നി­ങ്ങൾ ദു­രൂ­ഹ­ത ചു­വ­യ്ക്കു­ന്ന എന്തോ ക­ടി­ച്ച­തു­പോ­ലെ ഈ­ശ്വ­രി­യെ നോ­ക്കി. അ­റ­ച്ച­റ­ച്ചു് ഈ­ശ്വ­രി വെ­ളി­പ്പെ­ടു­ത്തി.

“പ­റ­ഞ്ഞാൽ പേ­ടി­ക്കു­മോ­ന്ന­റി­യി­ല്ല… പേ­ടി­ച്ചു് ഇ­നി­യി­ങ്ങോ­ട്ടു വ­രു­മോ­ന്നും.”

നി­ങ്ങൾ ഈ­ശ്വ­രി­യു­ടെ നേരെ ന­ല്ല­തു­പോ­ലെ തി­രി­ഞ്ഞി­രു­ന്നു. അ­വ­രു­ടെ ദേ­ഹ­ത്തി­നു­നേ­രെ ആ­ണൊ­രാൾ അ­ങ്ങ­നെ മുഖം തി­രി­ച്ചി­രു­ന്ന­പ്പോൾ അ­വർ­ക്കു വ­ല്ലാ­ത്ത പ്ര­യാ­സം തോ­ന്നി. പക്ഷേ, അതു നി­ങ്ങ­ള­ല്ലേ എ­ന്നു് അവർ സ്വയം സ­മാ­ധാ­ന­പ്പെ­ടു­ത്തി. നി­ങ്ങൾ നിർ­ബ­ന്ധി­ച്ച­പ്പോൾ ഈ­ശ്വ­രി പാ­ട­ങ്ങൾ­ക്കി­ട­യി­ലേ­ക്കെ­ങ്ങോ നോ­ക്കി പതിയെ പ­റ­ഞ്ഞു.

“ഒ­രു­പി­ടി അ­കാ­ല­മ­ര­ണ­ങ്ങൾ…”

“അ­കാ­ല­മ­ര­ണ­ങ്ങ­ളോ…?”

“കുറെ ആ­ത്മ­ഹ­ത്യ­കൾ…”

“ആ­ത്മ­ഹ­ത്യ­ക­ളോ…?”

“കൊ­ല­പാ­ത­ക­ങ്ങ­ളും…”

“കൊ­ല­പാ­ത­ക­ങ്ങ­ളോ… എ­ന്തൊ­ക്കെ­യാ ഈ പ­റ­യു­ന്ന­തു്…?”

“സത്യം മാ­ത്രം.”

“എ­ന്നു­വ­ച്ചാൽ…?”

“ഇ­പ്പോ­ഴീ വാ­ര്യ­ത്തു് ര­ണ്ടു­പേ­രേ ഉള്ളൂ. ഞാനും എന്റെ മോളും. അ­വൾ­ക്കു് എ­ന്നെ­യോ എ­നി­ക്കു് അ­വ­ളെ­യോ കൊ­ല്ലാൻ തോ­ന്നു­ന്ന­തു­വ­രെ ഞങ്ങൾ ര­ണ്ടാ­ളും ഇവിടെ ജീ­വി­ക്കും. അ­ല്ലെ­ങ്കിൽ ഞ­ങ്ങൾ­ക്കു് ആ­ത്മ­ഹ­ത്യ ചെ­യ്യാൻ തോ­ന്നും വരെ.”

നി­ങ്ങൾ വീ­ണ്ടും പ­ഴ­യ­പ­ടി ഗേ­റ്റി­ലേ­ക്കും നോ­ക്കി ഇ­രു­ന്നു. ര­ണ്ടാം മു­ണ്ടെ­ടു­ത്തു് തലയും ക­ഴു­ത്തും തു­ട­ച്ചു. എ­ന്നി­ട്ടു് ഈ­ശ്വ­രി­ക്കു­നേ­രെ തി­രി­ഞ്ഞു.

“ഒരു മോ­ളേ­യു­ള്ളോ…?”

“അല്ല, ഒ­രാൺ­കു­ട്ടി കൂടി ഉ­ണ്ടാ­യി­രു­ന്നു.”

“എ­ന്നി­ട്ടു്…?”

“അ­വ­നെ­യും കൊ­ന്നി­ട്ടാ­ണു് കു­ട്ടി­ക­ളു­ടെ അച്ഛൻ…”

ഈ­ശ്വ­രി മ­റ്റാ­രു­ടെ­യോ വി­ശേ­ഷം പ­റ­യു­ന്ന­തു­പോ­ലെ പാ­ട­ത്തേ­ക്കു ക­ണ്ണ­യ­ച്ചു ക­ര­യാ­തെ നി­ന്നു.

“എ­നി­ക്കു് ഒ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. എ­ല്ലാ­മൊ­ന്നു തെ­ളി­ച്ചു പറയൂ.”

ഈ­ശ്വ­രി മു­റ്റ­ത്ത­രി­കി­ലേ­ക്കു നോ­ക്കി. തെ­ങ്ങിൻ ചു­വ­ട്ടി­ലാ­യി മാല കെ­ട്ടി­യ­തി­ന്റെ അ­വ­ശി­ഷ്ട­ങ്ങ­ളാ­യ ഈർ­ക്കി­ലും പ­ച്ചോ­ല­യും പൂ­ഞെ­ട്ടു­ക­ളും പൂ­വി­ത­ളു­ക­ളും പൂ­ന്ത­ണ്ടു­ക­ളും കി­ട­ന്നി­രു­ന്നു.

“പ­ണ്ടേ­തോ ത­ല­മു­റ­യിൽ പേ­വി­ഷ­ബാ­ധ­യേ­റ്റു ര­ണ്ടു­പേർ ച­ത്തി­ട്ടു­ണ്ട­ത്രേ. ക­ഴി­ഞ്ഞ ത­ല­മു­റ­യിൽ ആദ്യം മ­രി­ച്ച­തു കു­ട്ടി­ക­ളു­ടെ അ­ച്ഛ­ന്റെ അ­ച്ഛ­നും അ­മ്മ­യു­മാ­യി­രു­ന്നു. അ­മ്മ­യ്ക്കു് വിഷം കൊ­ടു­ത്തി­ട്ടു് അച്ഛൻ തൂ­ങ്ങി മ­രി­ക്കു­ക­യാ­യി­രു­ന്നു. അതു വർ­ഷ­ങ്ങൾ­ക്കു മു­മ്പാ­ണു്. പി­ന്നീ­ടാ­ണു് എന്നെ വി­വാ­ഹം ക­ഴി­ച്ചു് ഇ­ങ്ങോ­ട്ടു കൊ­ണ്ടു­വ­ന്ന­തു്. മോ­ളു­ണ്ടാ­യ­തി­നു പി­ന്നാ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ ഏട്ടൻ കാ­ര­ണ­മൊ­ന്നു­മി­ല്ലാ­തെ വിഷം ക­ഴി­ച്ചു മ­രി­ച്ചു. അതും ഇ­വി­ടെ­വെ­ച്ചു്… അതോടെ അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ര്യ­യ്ക്കും മ­ക്കൾ­ക്കും ഇ­വി­ടെ­ക്ക­ഴി­യാൻ പേ­ടി­യാ­യി. ഒ­ടു­ക്കം അ­വ­രു­ടെ വീ­ട്ടി­ലേ­ക്കു് അവർ മ­ട­ങ്ങി­പ്പോ­യി.”

നി­ങ്ങൾ അ­വ­രു­ടെ വി­ള­റി­യ ചു­ണ്ടു­ക­ളു­ടെ അ­ന­ക്ക­ത്തി­ലേ­ക്കു് മി­ഴി­ന­ട്ടു സ്ത­ബ്ധ­നാ­യി ഇ­രു­ന്നു. എ­ന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ ഞാനും.

“ഒരു ദിവസം ഞങ്ങൾ മൂ­ന്നാൾ­ക്കും വിഷം ത­ന്നി­ട്ടു് അ­ദ്ദേ­ഹം ന­ടു­മു­റി­യിൽ തൂ­ങ്ങി­മ­രി­ച്ചു. ആ­യു­സ്സി­ന്റെ ശേഷി കൊ­ണ്ടോ പു­റം­ലോ­ക­ത്തോ­ടു് ഇതു പ­റ­യാ­നാ­യി­ട്ടോ എന്തോ ഞാനും മോളും മാ­ത്രം അ­വ­ശേ­ഷി­ച്ചു.”

നി­ങ്ങൾ ഒ­ന്നും മി­ണ്ടാ­തെ ഇ­രു­ന്നു. ഏ­റ്റ­വും വിഷമം എ­നി­ക്കാ­യി­രു­ന്നു. നല്ല വീ­ടെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ട്ട നി­ങ്ങൾ­ക്കു­മു­ന്നിൽ എന്റെ ച­രി­ത്രം മോ­ശ­പ്പെ­ട്ട നി­ല­യിൽ വെ­ളി­വാ­യ­തി­ലാ­ണു് ഞാൻ പ്ര­യാ­സ­പ്പെ­ട്ട­തു്.

“മോൾടെ അ­ച്ഛ­നൊ­രു സ­ഹോ­ദ­രി കൂ­ടി­യു­ണ്ടു്. അവർ മൂ­ന്നു മ­ക്ക­ളാ­യി­രു­ന്നു. അവൾ അ­തിൽ­പ്പി­ന്നീ­ടു് ഇ­ങ്ങോ­ട്ടു വ­ന്നി­ട്ടി­ല്ല. ഭർ­ത്താ­വി­ന്റെ­യും മ­ക്ക­ളു­ടെ­യും കൂടെ അ­ന്യ­ന­ഗ­ര­ത്തി­ലാ­ണു് ജീ­വി­തം. മറ്റു ബ­ന്ധു­ക്ക­ളും വ­രാ­റി­ല്ല…”

നി­ങ്ങൾ പാ­ട­ത്തി­നു­മീ­തെ പ­ര­ക്കു­ന്ന വെ­യി­ലി­നെ നോ­ക്കി­യി­രു­ന്നു. രണ്ടു കർഷകർ തോളിൽ കലപ്പ വെ­ച്ചു് അ­ക­ലെ­ക്കൂ­ടി ന­ട­ന്നു­പോ­യി.

“ആ­ശ്രി­ത നി­യ­മ­ന­മാ­യി അ­മ്പ­ല­ത്തി­ലെ ഈ ജോലി കി­ട്ടി­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഞാനും മോളും…”

അ­രു­തെ­ന്ന മ­ട്ടിൽ നി­ങ്ങൾ ഈ­ശ്വ­രി­യെ നോ­ക്കി. കു­റേ­നേ­രം നി­ശ്ശ­ബ്ദ­യാ­യി നി­ന്നി­ട്ടു് ഈ­ശ്വ­രി അ­ന്വേ­ഷി­ച്ചു. “പേ­ടി­ച്ചോ…?”

അതു കേ­ട്ട­പ്പോൾ നി­ങ്ങൾ ചി­രി­ക്കാൻ ശ്ര­മി­ച്ചു.

“പേ­ടി­ച്ചു­കാ­ണും. എ­ന്നോ­ടു വെ­റു­പ്പും വ­ന്നു­കാ­ണും. ഞാ­നി­തൊ­ന്നും പ­റ­യേ­ണ്ടാ­യി­രു­ന്നു അല്ലേ…?”

“കൊ­ല്ലും കൊ­ല­യും ലോ­കാ­രം­ഭം മു­ത­ലു­ള്ള­ത­ല്ലേ. അ­ത­ങ്ങ­നെ ന­ട­ക്കും.”

നി­ങ്ങൾ അ­ല­സ­മാ­യി പ­റ­ഞ്ഞു.

“ഇ­തൊ­ക്കെ പ­റ­യ­ണ­മെ­ന്നു ക­രു­തി­യ­ല്ല. അ­റി­യാ­തെ മ­ന­സ്സ­ഴി­ഞ്ഞു­പോ­യി. ഇതിലെ പോ­കു­മ്പോൾ ദ­യ­വാ­യി ഇ­ങ്ങോ­ട്ടു ക­യ­റാ­തി­രി­ക്ക­രു­തു്.”

ഈ­ശ്വ­രി ഇ­രു­കൈ­യും കൂ­പ്പി അ­പേ­ക്ഷി­ക്കും മ­ട്ടിൽ എ­ന്നെ­ച്ചാ­രി നി­ന്നു. ഞാ­നാ­ക­ട്ടെ നി­ങ്ങ­ളെ­ത്ത­ന്നെ ശ്ര­ദ്ധി­ക്കു­ക­യാ­യി­രു­ന്നു. നി­ങ്ങൾ വി­ഷ­മി­ക്ക­രു­തെ­ന്നു് അ­വ­രോ­ടു പ­റ­ഞ്ഞു. അ­പ്പോൾ നി­ങ്ങ­ളെ­യും ന­ടു­ക്കാൻ പോന്ന ഒരാധി ഈ­ശ്വ­രി നി­ങ്ങ­ളോ­ടു് പ­ങ്കു­വ­ച്ചു.

“ഓരോ രാ­ത്രി­യും മ­ക­ളു­ടെ കൂ­ടെ­യു­റ­ങ്ങു­മ്പോൾ ഞാൻ പ്രാർ­ത്ഥി­ക്കും. അ­വൾ­ക്കെ­ന്നെ­യോ എ­നി­ക്ക­വ­ളെ­യോ കൊ­ല്ലാൻ തോ­ന്ന­രു­തേ എ­ന്നു്… അ­തൊ­ന്നു് അ­വ­സാ­നി­ച്ചു കി­ട്ടി­യാ മ­തി­യാ­യി­രു­ന്നു.”

“ഹേയ്… അ­ങ്ങ­നെ­യൊ­ന്നും വ­രി­ല്ല.”

നി­ങ്ങൾ സ­മാ­ധാ­നി­പ്പി­ച്ച­പ്പോൾ ഈ­ശ്വ­രി അ­ക­ത്തേ­ക്കു പോയി. എ­നി­ക്ക­റി­യാ­മ­ല്ലോ ആ പോ­ക്കു് എ­ങ്ങോ­ട്ടാ­ണെ­ന്നു്. അവർ സ്വ­ന്തം മു­റി­യി­ലെ­ത്തി കു­റ­ച്ചു­നേ­രം ചി­ന്തി­ച്ചു നി­ന്നി­ട്ടു് ക­ട്ടി­ലി­നോ­ടു ചേർ­ത്തു­വ­ച്ചി­രു­ന്ന ഒരു കാൽ­പ്പെ­ട്ടി തു­റ­ന്നു. അതിൽ നി­ന്നും മ­ട­ക്കി­വ­ച്ചി­രു­ന്ന ഒരു മു­ണ്ടെ­ടു­ത്തു് പി­ന്നെ­യും ആ­ലോ­ചി­ച്ച­ശേ­ഷം വീ­ണ്ടും നി­ങ്ങ­ളു­ടെ മു­ന്നി­ലേ­ക്കു തന്നെ വന്നു. നി­ങ്ങൾ സ്വ­ന്തം കാൽ­പ്പ­ട­ങ്ങ­ളി­ലേ­ക്കു നോ­ക്കി തല താ­ഴ്ത്തി­യി­ട്ടു് ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അവർ ആ മു­ണ്ടു് വി­ടർ­ത്തി­പ്പി­ടി­ച്ചു.

“ഇ­തി­ലാ­ണു കു­ട്ടി­ക­ളു­ടെ അച്ഛൻ തൂ­ങ്ങി­യ­തു്…”

ഞെ­ട്ട­ലോ­ടെ നി­ങ്ങൾ മു­ഖ­മു­യർ­ത്തി. ഈ­ശ്വ­രി നി­വർ­ത്തി­യ മു­ണ്ടി­ന്റെ ഒരു ഭാഗം ആരോ അ­രി­ഞ്ഞെ­ടു­ത്ത­തു­പോ­ലെ മു­റി­ഞ്ഞി­രു­ന്നു. പൊ­ലീ­സു­കാ­രോ ശവം ആദ്യം ക­ണ്ട­വ­രോ ജ­ഡ­ത്തിൽ­നി­ന്നും അ­റു­ത്തു­മാ­റ്റി­യ­താ­വാം അ­തെ­ന്നു നി­ങ്ങ­ളൂ­ഹി­ച്ചു.

“ഇ­തെ­ന്തി­നാ­ണു സൂ­ക്ഷി­ക്കു­ന്ന­തു്…?”

“അ­യാ­ളി­നി തി­രി­കെ വ­രാ­തി­രി­ക്കാൻ…”

ഒ­ന്നു­നിർ­ത്തി­യി­ട്ടു് അവർ തു­ടർ­ന്നു.

“സ­ത്യ­ത്തിൽ മോളും ഞാനും പേ­ടി­ക്കാ­തെ ഇവിടെ ക­ഴി­യു­ന്ന­തു­ത­ന്നെ ഇ­ത്ര­യേ­റെ ദുർ­മ്മ­ര­ണം നടന്ന ഈ വീ­ടി­നോ­ടു­ള്ള നാ­ട്ടു­കാ­രു­ടെ പേടി കാ­ര­ണ­മാ­ണു്. പക്ഷേ, അ­ന്യ­നാ­ട്ടീ­ന്നൊ­രാൾ വ­ന്നാൽ… അ­യാൾ­ക്കീ ക­ഥ­ക­ളൊ­ന്നും അ­റി­യി­ല്ല­ല്ലോ…”

നി­ങ്ങൾ­ക്കു് ആ സ്ത്രീ­യു­ടെ സ്വ­യം­ക­രു­തൽ മ­ന­സ്സി­ലാ­യി. ഈ­ശ്വ­രി അ­ക­ത്തേ­ക്കു പോയി മു­ണ്ടു് തി­രി­കെ വെ­ച്ചി­ട്ടു­വ­ന്നു.

“കൈ കഴുകി വ­ന്നോ­ളൂ… ഊണു ക­ഴി­ക്കാം.”

നി­ങ്ങൾ ന­ല്ല­തു­പോ­ലെ വി­ശ­ന്നി­രി­ക്കു­ക­യാ­യി­രു­ന്നെ­ങ്കി­ലും വേണ്ട എ­ന്നു് ഉ­പ­ചാ­രം പ­റ­ഞ്ഞു. ഈ­ശ്വ­രി സ­മ്മ­തി­ച്ചി­ല്ല. നി­ങ്ങൾ കി­ണ­റ്റു­ക­ര­യിൽ നിൽ­ക്കു­മ്പോൾ കു­റ­ച്ചു­മാ­റി കു­ള­വും കു­ള­പ്പു­ര­യും കണ്ടു. അ­വി­ടെ­നി­ന്നി­ട്ടു് എന്നെ ആ­കെ­പ്പാ­ടെ ഒ­ന്നു­നോ­ക്കി. ഒ­രു­പാ­ടു പൂ­ജാ­പൂ­ക്കൾ­ക്കും വാ­ഴ­കൾ­ക്കു­മി­ട­യിൽ നിൽ­ക്കു­ന്ന ഞാൻ യാ­തൊ­രു ദു­രൂ­ഹ­ത­യും അ­വ­ശേ­ഷി­പ്പി­ക്കു­ന്നി­ല്ലെ­ന്നു നി­ങ്ങൾ­ക്കു തോ­ന്നി. ചില ഓടുകൾ മാ­റ്റി, വ­രാ­ന്ത മ­റ­ച്ചു, ചായം പൂ­ശി­യാൽ എന്നെ കാണാൻ ച­ന്ത­വും ബലവും തോ­ന്നു­മെ­ന്നു നി­ങ്ങൾ മ­ന­സ്സി­ലോർ­ത്തു.

“എന്താ ആ­ലോ­ചി­ച്ചു­നിൽ­ക്കു­ന്ന­തു്. വരൂ…”

ഈ­ശ്വ­രി വ­രാ­ന്ത­യിൽ ഇ­ല­യി­ട്ടു. അതിൽ പ­ച്ച­രി­ച്ചോ­റും മു­ള­കൂ­ഷ്യ­വും പ­യ­റി­ന്റെ ഉ­പ്പേ­രി­യും വി­ള­മ്പി. ഉ­പ­ദം­ശ­മാ­യി­ട്ടു് ക­ടു­മാ­ങ്ങ­യും. അ­രി­കിൽ ഒരു പാ­ത്ര­ത്തിൽ തൈരും എ­ടു­ത്തു­വ­ച്ചു.

“അ­വി­ടു­ത്തെ പ­തി­വെ­ങ്ങ­നെ­യാ­ണെ­ന്നു് അ­റി­യി­ല്ല. ഇവിടെ ഇ­തൊ­ക്കെ­യേ ഉ­ണ്ടാ­വൂ…”

“ഇവിടെ എ­ങ്ങ­നെ­യോ അ­ങ്ങ­നെ മതി.”

നി­ങ്ങൾ തൃ­പ്തി­യോ­ടെ ആഹാരം ക­ഴി­ക്കു­ന്ന­തു­നോ­ക്കി ഈ­ശ്വ­രി പ­റ­ഞ്ഞു.

“ഒ­രു­പാ­ടു നാ­ളു­കൂ­ടി­യാ അ­ന്യ­നൊ­രാൾ­ക്കു വി­ള­മ്പു­ന്ന­തു്. എന്റെ അമ്മ ജീ­വി­ച്ചി­രു­ന്ന കാലം വരെ ഇ­ങ്ങോ­ട്ടു വ­രു­മാ­യി­രു­ന്നു. പി­ന്നെ ആരും വ­രാ­താ­യി.”

അതും പ­റ­ഞ്ഞു് ഈ­ശ്വ­രി അ­ക­ലേ­ക്കു നോ­ക്കി­നി­ന്നു. നി­ങ്ങൾ വീ­ണ്ടും ചോറു ചോ­ദി­ച്ചു. ഈ­ശ്വ­രി വി­ള­മ്പി­യ­തു് ഇല വ­ടി­ച്ചു ക­ഴി­ച്ചു. അ­തി­നി­ട­യിൽ ഈ­ശ്വ­രി­ക്കും മ­കൾ­ക്കും ക­ഴി­ക്കാ­നു­ള്ള­തു് മി­ച്ച­മു­ണ്ടോ­ന്നും ചോ­ദി­ച്ചി­രു­ന്നു. നി­ങ്ങ­ള­ന്നു വ­രാ­ന്ത­യി­ലി­രി­ക്കു­മ്പോൾ അ­ക­ത്തി­രു­ന്നു ചോറു ക­ഴി­ച്ച ഈ­ശ്വ­രി­യിൽ നി­ന്നും വി­തു­മ്പ­ലി­ന്റെ­യും തേ­ങ്ങ­ലി­ന്റെ­യും ചീ­ളു­കൾ പു­റ­ത്തേ­ക്കു വ­ന്നി­രു­ന്നു.

ഇ­പ്പോൾ നി­ങ്ങൾ എന്നെ നോ­ക്കി­നിൽ­ക്കു­മ്പോൾ ഞാൻ നി­ങ്ങ­ളു­ടെ പുതിയ രൂ­പ­മാ­ണു് കാ­ണു­ന്ന­തു്. മുടി നീ­ങ്ങി ക­ഷ­ണ്ടി തെ­ളി­ഞ്ഞ ശി­ര­സ്സു്. ബലം ന­ഷ്ട­പ്പെ­ട്ട ശരീരം. വെ­ള്ള­മു­ണ്ടും അ­ര­ക്കൈ­യൻ കു­പ്പാ­യ­വും ത­ന്നെ­യാ­ണു് വേ­ഷ­മെ­ങ്കി­ലും ര­ണ്ടാം മു­ണ്ടി­ല്ല തോളിൽ. കൈയിൽ കു­ട­യും ക­റു­ത്ത തുകൽ സ­ഞ്ചി­യു­മു­ണ്ടു്. നി­ങ്ങൾ­ക്കു് എന്നെ മ­ന­സ്സി­ലാ­യെ­ന്നു് എ­നി­ക്കു് ഉ­റ­പ്പാ­യി­ക്ക­ഴി­ഞ്ഞു.

images/Bela-roda-Ciconia.jpg

എ­ങ്കി­ലും പ­റ­യ­ട്ടെ. ചു­റ്റി­നും ക­ണ്ണ­യ­ക്കേ­ണ്ട കാ­ര്യ­മി­ല്ല. ഇ­പ്പോൾ പ­രി­സ­ര­ത്തൊ­ന്നും പഴയ വ­യ­ലു­ക­ളി­ല്ല. അ­തെ­ല്ലാം നി­ക­ന്നു് ചെറിയ ചെറിയ വീ­ടു­ക­ളാ­യി. നി­ങ്ങൾ വന്നു നിൽ­ക്കു­ന്ന­തു­പോ­ലും ടാ­റി­ട്ട നി­ര­ത്തി­ലാ­ണു്. ഹരിത നഗർ എന്നു പേ­രി­ട്ട ഈ ഭാ­ഗ­ത്തു് ഇ­പ്പോൾ അ­പ­രി­ചി­ത­രെ ക­ണ്ടാൽ അ­ന്വേ­ഷ­ണ­മു­ണ്ടാ­കും. എ­ല്ലാ­യി­ട­ത്തും ക്യാ­മ­റ­ക­ളു­മു­ണ്ടു്. പൊ­ലീ­സ് നേ­രി­ട്ടു വ­ന്നെ­ന്നു­വ­രും. അ­മ്പ­ല­വും പ­രി­സ­ര­വും അ­ങ്ങ­നെ തന്നെ നി­ല­നിൽ­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­തി­നു­ചു­റ്റും സാ­ധാ­ര­ണ വേ­ഷ­ധാ­രി­ക­ളാ­യ ധാ­രാ­ളം കാ­വൽ­ക്കാ­രു­ണ്ട­ല്ലോ. ശാ­ന്തി­ക്കാ­ര­നും ക­ഴ­ക­ക്കാ­ര­നും അ­മ്പ­ല­ത്തി­ലേ­ക്കു് ഇ­പ്പോൾ വ­രു­ന്ന­തു് അ­വ­ര­വ­രു­ടെ വാ­ഹ­ന­ങ്ങ­ളി­ലാ­ണു്. പ­ച്ച­ക്ക­റി­ക­ളും പ­ല­വ്യ­ഞ്ജ­ന­ങ്ങ­ളും മറ്റു ഗൃ­ഹോ­പ­ക­ര­ണ­ങ്ങ­ളും ഒക്കെ കി­ട്ടു­ന്ന പ­തി­ന്നാ­ലു ക­ട­ക­ളു­ണ്ടു് എ­നി­ക്കു ചു­റ്റി­നു­മാ­യി­ട്ടു്. സൈ­ക്കി­ളിൽ ചു­റ്റി­ന­ട­ക്കു­ന്ന ചെറിയ കു­ട്ടി­ക­ളും. അ­തു­കൊ­ണ്ടാ­ണു് നി­ങ്ങ­ളോ­ടു് അ­ക­ത്തേ­ക്കു വരാൻ അ­പേ­ക്ഷി­ക്കു­ന്ന­തു്.

എന്റെ അ­ഭ്യർ­ത്ഥ­ന കൈ­ക്കൊ­ണ്ട­തു­പോ­ലെ നി­ങ്ങൾ ഗേ­റ്റിൽ തൊ­ട്ടു. ചു­റ്റി­നും നോ­ക്കി­യി­ട്ടു് അ­ക­ത്തേ­ക്കു കാൽ­വെ­ച്ചു. ആ­രെ­ങ്കി­ലും ചോ­ദി­ച്ചാൽ നി­ഷ­യു­ടെ അ­മ്മാ­വ­നാ­ണെ­ന്നു പ­റ­യാ­മ­ല്ലോ. പണ്ടു പ­റ­ഞ്ഞി­രു­ന്ന­തും അ­ങ്ങ­നെ­യാ­യി­രു­ന്ന­ല്ലോ.

ആ പ­ഴ­യ­കാ­ല സം­ഭ­വ­ങ്ങ­ളു­ടെ വ­ഴി­ത്തി­രി­വാ­യ സം­ഭാ­ഷ­ണ­ത്തി­ലേ­ക്കു ഞാൻ വ­രി­ക­യാ­ണു്. എന്റെ ദേ­ഹ­ത്തു കൈ­യൂ­ന്നി നി­ങ്ങ­ളി­പ്പോൾ നിൽ­ക്കു­മ്പോൾ മ­റ്റെ­ന്താ­ണു ഞാ­നോർ­ക്കേ­ണ്ട­തു്…?

മൂ­ന്നാ­മ­തും നാ­ലാ­മ­തും വ­ന്നു­പോ­യ­ശേ­ഷം നി­ങ്ങൾ എ­നി­ക്കും നി­ഷ­യ്ക്കും ഈ­ശ്വ­രി­ക്കും അ­പ­രി­ചി­ത­ന­ല്ലാ­താ­യി. അ­മ്മ­യും മകളും നി­ങ്ങ­ളോ­ടു് ഇവിടെ താ­മ­സി­ക്കാൻ അ­പേ­ക്ഷി­ച്ചു. ആരും വ­രാ­നി­ല്ലാ­തെ കി­ട­ന്ന വീ­ട്ടി­ലേ­ക്കു ധൈ­ര്യ­സ­മേ­തം വന്ന നി­ങ്ങ­ളെ അവർ ര­ണ്ടാ­ളും സ്നേ­ഹി­ക്കു­ക­യും ചെ­യ്തു. നി­ങ്ങൾ വ­ന്ന­പ്പോ­ളെ­ല്ലാം രാ­ത്രി വൈ­കു­വോ­ളം നി­ങ്ങൾ മൂ­വ­രും സം­സാ­രി­ച്ചി­രു­ന്നു. അവർ മു­റി­ക്കു­ള്ളിൽ ക­യ­റി­ക്ക­ഴി­ഞ്ഞാൽ നി­ങ്ങൾ വ­രാ­ന്ത­യിൽ പായ നി­വർ­ത്തും. വ­യ­ലി­ലെ കാ­റ്റേ­റ്റു സു­ഖ­മാ­യി കി­ട­ന്നു­റ­ങ്ങും.

അ­ങ്ങ­നെ പ­ല­വു­രു വ­ന്ന­ശേ­ഷ­മാ­ണു നി­ങ്ങൾ ഈ­ശ്വ­രി­യോ­ടു പ­റ­ഞ്ഞ­തു്.

“കു­റു­പ്പി­നു് വാ­ര­സ്യാ­രു­മാ­യി സം­ബ­ന്ധം പ­റ്റി­ല്ലെ­ന്ന­റി­യാം. എ­ന്നാ­ലും ഒരു മു­ണ്ടു് തരാതെ തൊടാൻ മ­ന­സ്സു വ­രു­ന്നി­ല്ല. ര­ണ്ടാം ഭാര്യ എന്നു പ­റ­യു­ന്ന­തു് വി­ഷ­മ­മാ­വി­ല്ലെ­ങ്കിൽ ഞാ­നു­ള്ളിൽ കി­ട­ക്കാം.”

ഈ­ശ്വ­രി പെ­ട്ടെ­ന്നു് ക­ര­യു­ക­യാ­ണു­ണ്ടാ­യ­തു്. സ­ന്തോ­ഷം വ­ന്നാ­ലും സ­ന്താ­പം വ­ന്നാ­ലും ക­ര­ച്ചി­ലി­ലൂ­ടെ സം­വ­ദി­ക്കാ­നു­ള്ള ഭാഷ കൈ­വ­ശ­മു­ള്ള­തു് സ്ത്രീ­കൾ­ക്കാ­ണ­ല്ലോ.

നീ­ല­യും പ­ച്ച­യും ചു­വ­പ്പും മ­ഞ്ഞ­യും ക­റു­പ്പും ബ്ലൗ­സു­കൾ മാറി മാ­റി­യ­ണി­ഞ്ഞും കേ­ടു­വ­ന്ന ന­ഖ­ങ്ങൾ വെ­ട്ടി വെ­ടി­പ്പാ­ക്കി­യും പ­ച്ച­മ­ഞ്ഞ­ള­ര­ച്ചു തേ­ച്ചു കു­ളി­ച്ചും ഈ­ശ്വ­രി എന്നോ മാ­റി­ക്ക­ഴി­ഞ്ഞി­രു­ന്നു. നി­ങ്ങൾ വ­രാ­ന്ത­യി­ലു­റ­ങ്ങു­മ്പോൾ എ­ത്ര­യോ രാ­ത്രി­ക­ളിൽ ഈ­ശ്വ­രി ക­ത­കി­നു മ­റ­ഞ്ഞു് നി­ങ്ങ­ളെ നോ­ക്കി­നി­ന്നി­ട്ടു­ണ്ടു്. കു­ള­ക്ക­ര­യിൽ കു­ളി­ച്ചു് ഈ­റ­നോ­ടെ ഇ­രു­ളു­പ­റ്റി വീ­ട്ടി­ലേ­ക്കു വ­രു­മ്പോൾ നി­ങ്ങൾ ഉ­ണ­രാ­തി­രി­ക്കാൻ പാ­ദ­ങ്ങൾ പ­തു­ക്കെ വ­ച്ചി­ട്ടു­ണ്ടു്. അ­മ്പ­ല­ത്തി­ലെ പാ­യ­സ­വും നേ­ദ്യ­വും കൊ­ണ്ടു­വ­ന്നു ത­ന്നി­ട്ടു­ണ്ടു്. പക്ഷേ, കാലം മു­ന്നോ­ട്ടു പോ­യ­പ്പോ­ഴും നി­ങ്ങൾ ഒ­ന്നും പ­റ­ഞ്ഞി­ല്ല. അ­തു­കൊ­ണ്ടു­ത­ന്നെ ഈ­ശ്വ­രി­യും ഒ­ന്നും പ­റ­ഞ്ഞി­ല്ല. അന്നു നി­ങ്ങൾ മ­ന­സ്സു് തു­റ­ന്ന­പ്പോൾ… ഒ­ന്നും പ­റ­യാ­തെ അവർ തേ­ങ്ങി നി­ന്നെ­ങ്കി­ലും നി­ങ്ങൾ കൈ­യി­ലു­ണ്ടാ­യി­രു­ന്ന മു­ണ്ടും നേ­ര്യ­തും അ­വർ­ക്കു നീ­ട്ടി.

പി­റ്റേ­ന്നു പു­ലർ­ച്ചെ ഈ­ശ്വ­രി­യു­ടെ മു­റി­യി­ലേ­ക്കു നി­ങ്ങൾ ക­യ­റി­ച്ചെ­ന്നു. നല്ല ഇ­രു­ട്ടാ­യി­രു­ന്നു അവിടെ. നി­ങ്ങൾ ആ­ദ്യ­മാ­യി കെ­ട്ടി­പ്പി­ടി­ച്ച­തും ത­ഴു­കി­യ­തും പ­ര­സ്പ­രം ക­ണ്ടു­കൊ­ണ്ടാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും ഇ­രു­ട്ടു് വെ­ളി­ച്ചം പോ­ലെ­യാ­ണു നി­ങ്ങൾ­ക്ക­നു­ഭ­വ­പ്പെ­ട്ട­തു്. അ­തു­കാ­ര­ണം നി­ങ്ങൾ സ്പർ­ശ­ങ്ങ­ളി­ലൂ­ടെ ന­ല്ല­തു­പോ­ലെ കണ്ടു. ഈ­ശ്വ­രി ഇ­രു­ട്ടി­ലും നി­ങ്ങ­ളോ­ടു നിർ­ദ്ദേ­ശ­ങ്ങൾ ത­ന്നു­കൊ­ണ്ടി­രു­ന്നു. അവിടെ കാൽ­പ്പെ­ട്ടി­യു­ണ്ടു്. ഇവിടെ ക­ട്ടി­ലാ­ണു്. അവിടെ വി­ള­ക്കു­ണ്ടു്… എ­ന്നി­ങ്ങ­നെ.

പി­ന്നീ­ടു് ഈ ദേ­ശ­ത്തേ­ക്കു വ­രു­മ്പോ­ളൊ­ക്കെ കർ­ഷ­ക­രും അ­മ്പ­ല­ത്തി­ലേ­ക്കു പോ­കു­ന്ന ഭ­ക്ത­രും നി­ങ്ങ­ളെ അ­ന്നാ­ട്ടു­കാ­ര­നാ­യി തി­രി­ച്ച­റി­ഞ്ഞു­തു­ട­ങ്ങി. നി­ങ്ങൾ കൃ­ഷ്ണ­ക്കു­റു­പ്പാ­ണെ­ന്നു് ആ­രോ­ടും പ­റ­ഞ്ഞി­ല്ല. കൃ­ഷ്ണൻ വാ­ര്യ­രാ­ണെ­ന്നേ പ­റ­ഞ്ഞു­ള്ളൂ. അ­മ്പ­ല­ത്തി­ലെ ദേ­ഷ്യ­ക്കാ­രൻ ന­മ്പൂ­തി­രി ശാ­ന്തി­പ്പ­ണി നിർ­ത്തി ഒരു ഈഴവ യു­വ­തി­യെ വി­വാ­ഹം ക­ഴി­ച്ചു നാ­ട്ടിൽ പ­ല­ച­ര­ക്കു­ക­ട ന­ട­ത്താൻ തു­ട­ങ്ങി. നിഷ കൂ­ടു­തൽ ന­ന്നാ­യി പ­ഠി­ക്കു­ക­യും പെ­ട്ടെ­ന്നു് വ­ലു­താ­കു­ക­യും ആൺ­മ­ക്കൾ മാ­ത്ര­മു­ള്ള നി­ങ്ങൾ­ക്കു മ­ക­ളാ­കു­ക­യും ചെ­യ്തു.

എ­ന്നെ­യും നി­ങ്ങൾ ന­ല്ല­തു­പോ­ലെ നോ­ക്കി. ഞാൻ മു­മ്പു് ഓർ­ത്ത­തു­പോ­ലെ, വ­രാ­ന്ത­യും അ­ടു­ക്ക­ള­യും പു­റ­ത്തു­ള്ള ക­ക്കൂ­സും നി­ങ്ങൾ ന­ന്നാ­ക്കി. ക­ഴു­ക്കോ­ലു­കൾ പു­തു­ക്കി. ഓടുകൾ മാ­റ്റി. അ­ടു­ക്ക­ള­യിൽ വി­റ­കി­നു പകരം പാ­ച­ക­വാ­ത­കം കൊ­ണ്ടു­വ­ന്നു. ഈ­ശ്വ­രി അ­ങ്ങേ­യ­റ്റം സം­തൃ­പ്ത­യാ­യി­രു­ന്നു. സ­പ­ത്നി­യാ­ണെ­ങ്കി­ലും അതു തെ­ല്ലു­പോ­ലും ഭാ­വി­ക്കാ­തെ­യാ­യി­രു­ന്ന­ല്ലോ നി­ങ്ങ­ളു­ടെ ജീ­വി­തം.

അ­ങ്ങ­നെ നിഷ കോ­ള­ജിൽ പ­ഠി­ക്കാ­നാ­യി ന­ഗ­ര­ത്തി­ലേ­ക്കു വണ്ടി ക­യ­റി­ക്ക­ഴി­ഞ്ഞു­ള്ള ദിവസം. ഈ­ശ്വ­രി­യും നി­ങ്ങ­ളും കെ­ട്ടി മറച്ച വ­രാ­ന്ത­യിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അ­ങ്ങി­ങ്ങു് കൃഷി നിർ­ത്തി­ത്തു­ട­ങ്ങി­യ പാ­ട­ത്തു­നി­ന്നും പി­ശു­ക്കി ക­യ­റി­വ­രു­ന്ന കാ­റ്റി­നൊ­പ്പം പു­റ­ത്തു ത­ല­യാ­ട്ടു­ന്ന മു­ല്ല­വ­ള്ളി­യും ചെ­മ്പ­ര­ത്തി­യും കൂ­വ­ള­വും ചെ­ത്തി­യും പി­ച്ച­ക­വും ന­ന്ത്യാർ­വ­ട്ട­വും പാ­രി­ജാ­ത­വും.

“ഈ­ശ്വ­രി എ­ന്നോ­ടു് ക്ഷ­മി­ക്ക­ണം.”

നി­ങ്ങൾ പ­റ­ഞ്ഞു­തു­ട­ങ്ങി.

“എ­ന്താ­ണു കൃ­ഷ്ണേ­ട്ടാ…”

“ഇ­തു­വ­രെ ഞാൻ പ­റ­ഞ്ഞ­തെ­ല്ലാം ക­ള­വാ­യി­രു­ന്നു.”

ഈ­ശ്വ­രി ദേ­ഹ­മു­ല­ച്ചു് നി­ങ്ങൾ­ക്ക­ഭി­മു­ഖ­മാ­യി. നേ­ര്യ­തു മാ­റിൽ­നി­ന്നും ഇ­ട­റി­വീ­ണു. നി­ങ്ങൾ അ­തൊ­ന്നും കാ­ണാ­തെ പ­റ­ഞ്ഞു.

“പണ്ടു ഞാൻ അ­ന്വേ­ഷി­ച്ചു­വ­ന്ന കള്ളൻ ഞാൻ ത­ന്നെ­യാ­യി­രു­ന്നു.”

ഈ­ശ്വ­രി നേ­ര്യ­തു മാ­റി­ലേ­ക്കു വ­ലി­ച്ചി­ട്ടു.

“എ­ന്നു­വ­ച്ചാൽ…”

“ഞാ­നൊ­രു അ­ഹി­ന്ദു­വാ­ണു്.”

ഈ­ശ്വ­രി ചെറിയ കി­ത­പ്പോ­ടെ നി­ങ്ങ­ളെ നോ­ക്കി. ഞാനും വ­ല്ലാ­താ­യി തു­ട­ങ്ങി­യി­രു­ന്നു.

“അപ്പോ ക­ള്ള­നാ­ന്നു പ­റ­ഞ്ഞ­തു്…?”

“അതു മ­യ­പ്പെ­ടു­ത്തി പ­റ­ഞ്ഞ­താ­ണു്. ക­ള്ള­ന­ല്ല, പൊ­ലീ­സ് തി­ര­യു­ന്ന കൊ­ല­പാ­ത­കി­യാ­ണു്. ജീ­വ­പ­ര്യ­ന്തം ത­ട­വീ­ന്നു ചാടിയ പ്രതി എന്നു തെ­ളി­ച്ചു­പ­റ­യാം.”

ഇ­ത്ത­വ­ണ വി­റ­ച്ചു­തു­ള്ളി­യ­തു ഞാ­നാ­ണു്. ഈ­ശ്വ­രി നി­ങ്ങ­ളു­ടെ ഇ­രു­തോ­ളി­ലും ശ­ര­ണ­മർ­പ്പി­ച്ചു. വി­ശ്വാ­സ­ത്തി­നും അ­വി­ശ്വാ­സ­ത്തി­നും ഇ­ട­യി­ലു­ള്ള സ്വ­ര­ത്തിൽ അവർ വി­ല­പി­ച്ച­തു് വ്യ­ക്ത­മാ­യും ഞാൻ കേ­ട്ടു.

“കൃ­ഷ്ണേ­ട്ടാ… എ­നി­ക്കു വേ­റാ­രു­മി­ല്ല. നി­ങ്ങ­ളെ വേ­റൊ­ന്നും വി­ളി­ക്കാ­നും എ­നി­ക്കാ­വി­ല്ല. എ­ന്നോ­ടു നുണ പ­റ­യ­ല്ലേ…”

“അ­ങ്ങ­നെ പ­റ­യ­ല്ലേ ഈ­ശ്വ­രീ… ഒ­രാ­ളെ­ക്കൂ­ടി വ­ക­വ­രു­ത്താ­നു­ണ്ടു്. അ­വ­നി­തു­വ­രെ ജ­യി­ലി­ലാ­യി­രു­ന്നു. ഇ­ന്ന­ലെ പ­രോ­ളി­ലി­റ­ങ്ങി. ഞാൻ കാ­ത്തി­രു­ന്ന­തു് ഈ ത­ക്ക­ത്തി­നാ­ണു്.”

“കൊ­ല്ല­ണ­മെ­ന്നു നിർ­ബ­ന്ധ­മാ­ണോ…?”

“അതെ… മൂർ­ച്ച പോ­കാ­തെ രാകി വച്ച പ­ക­യാ­ണു്. തീർ­ത്തേ പറ്റൂ…”

“അ­തി­നു­മു­മ്പു് എ­ന്നെ­യും കൂടി… അ­വ­സാ­നി­പ്പി­ക്കാ­മോ…?”

നി­ങ്ങൾ പ­ത­റി­പ്പോ­യി. പി­ന്നെ ഈ­ശ്വ­രി­യെ ചേർ­ത്തു­പി­ടി­ച്ചു് നി­ങ്ങൾ­ക്ക­തി­നു് ഒ­രി­ക്ക­ലും സാ­ധി­ക്കി­ല്ലെ­ന്നു പ­റ­ഞ്ഞു. ഈ­ശ്വ­രി ഉ­റ­ക്കെ­യു­റ­ക്കെ ക­ര­ഞ്ഞു. നി­ങ്ങൾ അ­വ­രു­ടെ ദേഹം ത­ലോ­ടി­ക്കൊ­ണ്ടി­രു­ന്നു. ഒ­ടു­ക്കം അവർ ആ ചോ­ദ്യം നി­ങ്ങ­ളോ­ടു ചോ­ദി­ച്ചു.

“ആ­രെ­യൊ­ക്കെ­യാ­ണു നി­ങ്ങൾ കൊ­ന്ന­തു്…?”

ഒ­ന്നാ­ലോ­ചി­ച്ചി­ട്ടു് നി­ങ്ങൾ വെ­ളി­പ്പെ­ടു­ത്തി.

“ജാ­ര­ന്മാർ… ഭാ­ര്യ­യു­ടെ… അ­മ്മ­യു­ടെ… പി­ന്നെ മ­ക­ളു­ടെ…”

“അ­പ്പോൾ നി­ങ്ങ­ളാ­രാ­ണു്… ?”

ജ്വ­ലി­ക്കു­ന്ന നോ­ട്ട­ത്തോ­ടെ ഈ­ശ്വ­രി ചോ­ദി­ച്ച­പ്പോൾ നി­ങ്ങൾ മ­ന്ത്രി­ച്ചു.

“മ­റ്റൊ­രു ജാരൻ.”

ഈ­ശ്വ­രി കു­റേ­നേ­രം ശ്വ­സി­ച്ചു­കൊ­ണ്ടി­രു­ന്നു. പി­ന്നെ, മുടി വാ­രി­ക്കെ­ട്ടി­വ­ച്ചു് എ­ഴു­ന്നേ­റ്റു. പാ­ട­ത്തി­നു­മീ­തെ ച­ന്ദ്രൻ മറയാൻ പോ­കു­ന്നു. ന­ക്ഷ­ത്ര­ങ്ങ­ളും.

“പി­ടി­കൊ­ടു­ത്താൽ എ­ല്ലാം­കൂ­ടി എ­ത്ര­കാ­ലം ശിക്ഷ കി­ട്ടു­മെ­ന്ന­റി­യി­ല്ല. എ­പ്പോ­ളെ­ങ്കി­ലും ഞാൻ വരും. വ­രു­ന്ന­തു ജാ­ര­നാ­യി­ട്ടാ­യി­രി­ക്കി­ല്ല. അ­തു­വ­രെ നി­ഷ­മോൾ ഒ­ന്നു­മ­റി­യേ­ണ്ട. ഇതൊരു അ­പേ­ക്ഷ­യാ­ണു്.”

ഈ­ശ്വ­രി പൊ­ട്ടി­ക്ക­ര­ഞ്ഞി­ല്ല. മ­ണി­ക്കൂ­റു­ക­ളോ­ളം അ­ന­ക്ക­മ­റ്റു് ഇ­രു­ന്നു. നി­ങ്ങൾ അ­ന്നി­റ­ങ്ങി­പ്പോ­യ­താ­ണു്. ഇ­ന്നു് വർ­ഷ­ങ്ങ­ളു­ടെ അ­ക­ല­ത്തിൽ വീ­ണ്ടു­മെ­ത്തു­മ്പോൾ ഇവിടെ നി­ങ്ങ­ളെ സ്വീ­ക­രി­ക്കാൻ ഈ­ശ്വ­രി­യി­ല്ല. ആ­രു­മി­ല്ല. ഞാൻ മാ­ത്രം.

നി­ങ്ങൾ അ­ക­ത്തെ മു­റി­ക­ളി­ലൂ­ടെ ക­യ­റി­യി­റ­ങ്ങി പു­റ­ത്തേ­ക്കു പോ­കു­ക­യാ­ണു്. വീ­ണ്ടും മു­റ്റ­ത്തി­റ­ങ്ങി തി­രി­ഞ്ഞു­നോ­ക്കു­ന്നു. പി­ന്നെ­യും ഗേ­റ്റിൽ പി­ടി­ച്ചു നോ­ക്കു­ന്നു. നി­ങ്ങൾ അ­ക­ലു­ക­യാ­ണു്. അ­ക­ലേ­ക്കെ­ങ്ങോ.

സു­സ്മേ­ഷ് ച­ന്ത്രോ­ത്ത്
images/Susmesh_Chandroth.jpg

1977 ഏ­പ്രിൽ ഒ­ന്നി­നു് ജനനം. കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ പ്രഥമ യു­വ­പു­ര­സ്കാർ ഉൾ­പ്പെ­ടെ നി­ര­വ­ധി പു­ര­സ്കാ­ര­ങ്ങൾ. ക­ഥ­കൾ­ക്കു് പ­രി­ഭാ­ഷ­ക­ളും പാ­ഠ­പു­സ്ത­ക­പ്പ­തി­പ്പു­ക­ളും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. ടി. കെ. പ­ത്മി­നി­യു­ടെ ജീ­വി­ത­ക­ഥ ‘പ­ത്മി­നി’ എന്ന പേരിൽ 2016-ൽ തി­ര­ക്ക­ഥ­യെ­ഴു­തി സം­വി­ധാ­നം ചെ­യ്തു. ഇ­പ്പോൾ കൊൽ­ക്ക­ത്ത­യിൽ താമസം.

Colophon

Title: Eeswariyum Krishnanum (ml: ഈ­ശ്വ­രി­യും കൃ­ഷ്ണ­നും).

Author(s): Susmesh Chandroth.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-31.

Deafult language: ml, Malayalam.

Keywords: Short Story, Susmesh Chandroth, Eeswariyum Krishnanum, സു­സ്മേ­ഷ് ച­ന്ത്രോ­ത്ത്, ഈ­ശ്വ­രി­യും കൃ­ഷ്ണ­നും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A house in the middle of fields, a photograph by Clain and Perl studio . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.