images/chayakkada-cover.jpg
Anselm Kiefer artwork, an installation by Anselm Kiefer (1945–).
ചാ­യ­ക്ക­ട­യി­ലെ മി­ശ്ര­ഭോ­ജ­നം
സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ
images/chayakkada-01x.png

സ­ഹോ­ദ­ര­ന­യ്യ­പ്പ­ന്റെ യും വിടി യു­ടെ­യു­മൊ­ക്കെ ശ്ര­മ­ങ്ങ­ളെ­ത്തു­ടർ­ന്നു് ചാ­യ­ക്ക­ട­ക­ളാ­ണു് കേ­ര­ള­ത്തിൽ മി­ശ്ര­ഭോ­ജ­ന­ത്തെ സാർ­വ്വ­ത്രി­ക­വും സാ­ധാ­ര­ണ­വു­മാ­ക്കി­യ­തു്; ചാ­യ­ക്ക­ട­ക­ളി­ലും ചാ­യ­ക്ക­ട­ക­ളി­ലൂ­ടെ­യു­മാ­ണു് പ­ന്തി­ഭേ­ദ­ങ്ങ­ളി­ല്ലാ­താ­യ­തും ആ­ണു­ങ്ങൾ ആ­ദ്യ­മാ­യി തൊ­ട്ടി­രു­ന്നു് ഭ­ക്ഷി­ക്കാൻ തു­ട­ങ്ങി­യ­തും സാ­മൂ­ഹി­ക­ത­യു­ടെ രു­ചി­കൾ അ­റി­ഞ്ഞ­തും.

മ­നു­ഷ്യ­ന്റെ നി­ല­നി­ല്പി­ന്റെ അ­ടി­സ്ഥാ­ന­മാ­ണു് ഭ­ക്ഷ­ണം. ഭ­ക്ഷ­ണ­ത്തി­ന്റെ ഉ­ല്പാ­ദ­നം, സ­മാ­ഹ­ര­ണം, വി­ത­ര­ണം, ഉ­പ­ഭോ­ഗം—ഇവ ഒരു സം­സ്ക്കാ­ര­ത്തെ­യും സ­മ്പ­ദ്വ്യ­വ­സ്ഥ­യെ­യും അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു. ആരു്, എത്ര, എവിടെ, എ­ങ്ങ­നെ, എ­പ്പോ­ഴെ­ല്ലാം, ആ­രു­ടെ­കൂ­ടെ­യി­രു­ന്നു് ഭ­ക്ഷി­ക്കു­ന്നു എ­ന്ന­തു് ആ സ­മൂ­ഹ­ത്തി­ലെ അ­ധി­കാ­ര­വ്യ­വ­സ്ഥ­യെ­യും ബ­ന്ധ­ങ്ങ­ളെ­യും­കൂ­ടി സ്ഥാ­പി­ക്കു­ന്നു, വെ­ളി­പ്പെ­ടു­ത്തു­ന്നു. കേരളം പോ­ലു­ള്ള ഒരു ജാ­തി­സ­മൂ­ഹ­ത്തിൽ ആരു് എത്ര ഭ­ക്ഷ­ണം ക­ഴി­ക്കു­ന്നു എ­ന്ന­തി­നോ­ടൊ­പ്പ­മോ അ­തി­നെ­ക്കാ­ളേ­റെ­യോ പ്രാ­ധാ­ന്യം ആ­രൊ­ക്കെ ആ­രോ­ടൊ­പ്പം ഭ­ക്ഷി­ക്കു­ന്നു/ഭ­ക്ഷി­ക്കാം എ­ന്ന­തി­നു­ണ്ടാ­യി­രു­ന്നു. ‘ഒരു ജാ­തി­യു­മാ­യി മ­റ്റൊ­രു ജാ­തി­ക്ക് എ­ത്ര­മാ­ത്രം, എ­വി­ടെ­വ­രെ ചെ­ങ്ങാ­ത്ത­മാ­വാം, ചെ­ങ്ങാ­ത്തം പാ­ടി­ല്ല എന്നു നിർ­ണ്ണ­യി­ക്കു­ന്ന­തിൽ പ്ര­ധാ­ന­ഘ­ട­ക­വും അന്നം ത­ന്നെ­യാ­യി­രു­ന്നു. തൊ­ട്ടു­ണ്ണാ­നും തൊ­ട്ടു­ണ്ണാ­തി­രി­ക്കാ­നു­മു­ള്ള ബ­ന്ധ­വും ബ­ന്ധ­നി­ഷേ­ധ­വും പ­ത്തൊ­മ്പ­താം നൂ­റ്റാ­ണ്ടി­ന്റെ വ്യ­വ­സ്ഥാ­പി­ത­മാ­യ സാ­മൂ­ഹ്യ­മൂ­ല്യ­മാ­യി­രു­ന്നു’ (പി. ഭാ­സ്ക്ക­ര­നു­ണ്ണി, പുറം 22) ഇ­തൊ­ക്കെ­ക്കൊ­ണ്ടു­ത­ന്നെ­യാ­ണു് ഇവിടെ മി­ശ്ര­ഭോ­ജ­നം ഒരു പ്ര­ധാ­ന­പ്പെ­ട്ട വി­പ്ല­വ­പ്ര­വർ­ത്ത­ന­മാ­യി­ത്തീർ­ന്ന­തു്.

പ­രി­ഷ്ക്ക­ര­ണ­പ്ര­സ്ഥാ­ന­ങ്ങ­ളെ­പ്പോ­ലെ ന­മ്മു­ടെ സ­മൂ­ഹ­ത്തിൽ മി­ശ്ര­ഭോ­ജ­നം ന­ട­പ്പാ­ക്കി­യ സ്ഥാ­പ­ന­ങ്ങ­ളാ­ണു് ചാ­യ­ക്ക­ട­കൾ.[1] ഇവിടെ തൊ­ട്ടു­കൂ­ടാ­യ്മ­യോ തീ­ണ്ടി­ക്കൂ­ടാ­യ്മ­യോ ഇല്ല. പ­ന്തി­ഭേ­ദ­ങ്ങ­ളോ വ­രു­ന്ന­വർ­ക്കി­ട­യി­ലു­ള്ള ഉ­യർ­ച്ച­താ­ഴ്ച്ച­ക­ളോ ഇല്ല. കാ­ശു­കൊ­ടു­ക്കാൻ ക­ഴി­വു­ള്ള ആർ­ക്കും ഇവിടെ ചാ­യ­യും ഭ­ക്ഷ­ണ­പ­ദാർ­ഥ­ങ്ങ­ളും ല­ഭി­ക്കും. എ­ല്ലാ­വ­രും സ­മ­ന്മാർ. അവിടെ വ­രു­ന്ന­വ­രു­ടെ സാമൂഹിക-​ജാതി പ­ദ­വി­ക്കു­പ­രി അ­യാ­ളു­ടെ സാ­മ്പ­ത്തി­ക­ശേ­ഷി മാ­ത്ര­മാ­ണു് ഇവിടെ പ്ര­സ­ക്തം. പ­ണ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യ സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ­യും സ­ഞ്ചാ­ര­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ഫലവും സൂ­ച­ക­വു­മാ­ണു് ചാ­യ­ക്ക­ട­കൾ. ഇവിടെ എല്ലാ ജാ­തി­മ­ത­സ്ഥ­രും ഇ­ട­പ­ഴ­കു­ന്നു, തു­ല്യ­രാ­യി­രി­ക്കു­ന്നു. ഇവിടെ എ­ല്ലാ­വർ­ക്കും വി­ള­മ്പു­ന്ന­തു് ഒരേ ഭ­ക്ഷ­ണം; വ­രു­ന്ന­വർ­ക്കെ­ല്ലാം സ്വ­ന്ത­മി­ഷ്ട­മ­നു­സ­രി­ച്ച് വേ­ണ്ട­തു് ‘വാ­ങ്ങി’ക്ക­ഴി­ക്കാ­വു­ന്ന പൊതു ഇ­ട­മാ­ണി­തു്. പ­ണ­മാ­ണു് ഈ മ­തേ­ത­ര­സ­ദ­സ്സി­ലെ ഏക വി­നി­മ­യ­മൂ­ല്യം; അഥവാ അവിടെ ക­യ­റി­പ്പ­റ്റാ­നു­ള്ള യോ­ഗ്യ­ത. പ­രി­ച­യ­വും വി­ശ്വാ­സ­വു­മാ­ണു് ചാ­യ­ക്ക­ട­യി­ലെ ക­ച്ച­വ­ട­ത്തി­ന്റെ സാ­മൂ­ഹി­ക­മൂ­ല­ധ­നം. അ­വി­ട­ത്തെ പ­റ്റു് മ­നു­ഷ്യ­പ്പ­റ്റി­ന്റെ­കൂ­ടെ­യാ­ണു് പ­റ്റി­നിൽ­ക്കു­ന്ന­തു്.

പ­ണി­ക്കൂ­ലി നെ­ല്ലിൽ­നി­ന്നും പ­ണ­മാ­യി മാറിയ/മാ­റു­ന്ന, ഫ്യൂ­ഡൽ സ­ന്ധി­ബ­ന്ധ­ങ്ങൾ പൊ­ട്ടി­ത്തു­ട­ങ്ങി­യ ഒരു സ­മ്പ­ദ്വ്യ­വ­സ്ഥ­യു­ടെ­യും തൊ­ഴി­ല­ന്വേ­ഷി­ച്ചും ഉ­ത്പ­ന്ന­ങ്ങ­ളു­ടെ വി­പ­ണ­ന­ത്തി­നു­മാ­യി മ­നു­ഷ്യർ ഗ്രാ­മാ­തിർ­ത്തി­കൾ­വി­ട്ടു് പു­റ­ത്തേ­ക്ക് സ­ഞ്ച­രി­ച്ചു­തു­ട­ങ്ങി­യ കാ­ല­ത്തി­ന്റെ­യും സ്മാ­ര­ക­ങ്ങൾ കൂ­ടി­യാ­ണ­വ.[2] കു­ടും­ബ­ത്തി­നും വീ­ടി­നും പു­റ­ത്തു നി­ല­കൊ­ള്ളു­ന്ന ആ ഭോ­ജ­ന­യി­ടം കു­ടും­ബ­ത്തിൽ­നി­ന്നു് പു­റ­ത്താ­യ­വ­രു­ടെ­യും എ­ന്തെ­ങ്കി­ലും ആ­വ­ശ്യ­ത്തി­നു് മ­റ്റൊ­രി­ട­ത്തു് എ­ത്തി­പ്പെ­ട്ട­വ­രു­ടെ­യും വ­ഴി­പോ­ക്ക­രു­ടെ­യും—അഥവാ പ­ല­രീ­തി­യിൽ ‘വ്യ­ക്തി’ക­ളാ­യി­ത്തീർ­ന്ന­വ­രു­ടെ—ആ­ശ്ര­യ­വും കൂ­ടി­യാ­ണു്.[3]

ചാ­യ­ക്ക­ട ഒരു ഭ­ക്ഷ­ണ­ശാ­ല എ­ന്ന­തി­നോ­ടൊ­പ്പം ഒരു പ്രാ­ദേ­ശി­ക വാർ­ത്താ­കേ­ന്ദ്രം കൂ­ടി­യാ­യി­രു­ന്നു. രാ­വി­ല­ത്തെ ചാ­യ­യ്ക്കും ബീ­ഡി­ക്കു­മൊ­പ്പം ചാ­യ­ക്ക­ട­ക­ളിൽ ഉ­ണ്ടാ­യി­രു­ന്ന മ­റ്റൊ­രു വിഭവം ദി­ന­പ­ത്ര­മാ­യി­രു­ന്നു. ചാ­യ­യ­ടി­ക്ക­ലി­ന്റെ­യും ദോശ ചു­ട­ലി­ന്റെ­യും തീ­റ്റ­യു­ടെ­യും ചർ­ച്ച­ക­ളു­ടെ­യും എ­ല്ലാം ബ­ഹ­ള­ത്തി­നു­ള്ള ശ്രു­തി­യാ­യി റേ­ഡി­യോ പ്ര­ക്ഷേ­പ­ണ­വും മി­ക്ക­വാ­റും എ­ല്ലാ­യി­ട­ത്തു­മു­ണ്ടാ­യി­രു­ന്നു. അ­ങ്ങി­നെ അ­ന്ന­ന്ന­ത്തെ ഗ്രാ­മ­വർ­ത്ത­മാ­ന­ങ്ങൾ­ക്കൊ­പ്പം ലോ­ക­വാർ­ത്ത­ക­ളും അ­വി­ട­ന്നു് പ്ര­സ­രി­ച്ചു.

images/chayakkada-03x.png

സ­മൂ­ഹ­ത്തി­ലെ പല ശ്രേ­ണി­ക­ളി­ലും തു­റ­ക­ളി­ലും പെട്ട മ­നു­ഷ്യർ പ­ര­സ്പ­രം ഇ­ട­പെ­ടു­ന്ന ഈ സ്ഥലം ന­മ്മു­ടെ സി­നി­മ­യിൽ തു­ട­ക്കം മു­തൽ­ക്കു­ത­ന്നെ ആ­വർ­ത്തി­ച്ചു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഒ­ന്നാ­ണു്.

ചാ­യ­ക്ക­ട­കൾ­ക്കു് സി­നി­മ­യും സി­നി­മാ­തി­യ്യ­റ്റ­റു­ക­ളു­മാ­യി ചില സ­മാ­ന­ത­ക­ളു­ണ്ടു്; ചാ­യ­ക്ക­ട­ക­ളും സി­നി­മാ­തി­യ്യ­റ്റ­റു­ക­ളും മ­നു­ഷ്യർ ജാ­തി­മ­ത­വർ­ഗ്ഗ­ഭേ­ദ­മ­ന്യെ ആ­ദ്യ­മാ­യി ഇ­ട­പ­ഴ­കി­യ സാ­മൂ­ഹി­ക ഇ­ട­ങ്ങ­ളാ­ണു്; ഒരു ആ­ധു­നി­ക മതേതര മ­ല­യാ­ളി­സ­മൂ­ഹ­ത്തി­ലു­യർ­ന്നു­വ­ന്ന—അ­തു­കൊ­ണ്ടു­ത­ന്നെ അതിനെ ഉ­ണ്ടാ­ക്കി­യെ­ടു­ത്ത­തു­മാ­യ—ആ­ദ്യ­ത്തെ ‘പൊതു ഇട’ങ്ങ­ളാ­യി അവയെ വി­ശേ­ഷി­പ്പി­ക്കാം. ഒ­ന്നു് മ­നു­ഷ്യ­ന്റെ ശാ­രീ­രി­ക­മാ­യ രു­ചി­ക­ളേ­യും വി­ശ­പ്പു­ക­ളേ­യു­മാ­ണു് ശ­മി­പ്പി­ച്ച­തു് എ­ങ്കിൽ മ­റ്റേ­തു് മ­ല­യാ­ളി­ക­ളു­ടെ കാ­മ­ന­കൾ­ക്കും സ്വ­പ്ന­ങ്ങൾ­ക്കും രൂ­പ­വും ഭാ­വ­വും നൽകി; പലതരം ഭാ­ഷ­ക­ളും സ­മു­ദാ­യ­ങ്ങ­ളും രാ­ഷ്ട്രീ­യ ഭാ­വ­ന­ക­ളും പ്രാ­ദേ­ശി­ക രു­ചി­ക­ളും എ­ല്ലാം ഇവിടെ ഇ­ട­ക­ലർ­ന്നു, പ­ല­ഹാ­ര­ങ്ങ­ളും ക­ഥ­ക­ളും പ­ങ്കി­ട്ടു. മ­ല­യാ­ളി എന്ന ജ­ന­ത­യും കേരളം എന്ന ദേ­ശ­വും ഇ­വി­ട­ങ്ങ­ളി­ലാ­ണു് ആദ്യം പ്ര­വർ­ത്ത­ന­ക്ഷ­മ­മാ­യ­തു്. തി­യ്യ­റ്റ­റിൽ പോയി സിനിമ കാ­ണു­ന്ന­തും ചാ­യ­ക്ക­ട­യിൽ പോയി ചായ കു­ടി­ക്കു­ന്ന­തും വ്യ­ക്തി­ത്വ­ത്തി­ന്റെ­യും ആ­ധു­നി­ക­ത­യു­ടേ­യും അ­നു­ഭ­വ­വും പ്ര­ഖ്യാ­പ­ന­വും പ്ര­കാ­ശ­ന­വു­മാ­യി­രു­ന്നു.

ചാ­യ­ക്ക­ട, വാ­യ­ന­ശാ­ല, ബാർ­ബർ­ഷോ­പ്പ്, ക­ള്ളു­ഷാ­പ്പ്

മ­തേ­ത­ര­വും ആ­ധു­നി­ക­വും ആ­യി­ക്കൊ­ണ്ടി­രു­ന്ന ഏതൊരു സ­മൂ­ഹ­ത്തി­ന്റെ­യും ഭൂ­മി­ക­യി­ലെ­ന്ന പോലെ സി­നി­മ­ക­ളു­ടെ ആ­ഖ്യാ­ന­ഗാ­ത്ര­ത്തി­ലും ചാ­യ­ക്ക­ട­കൾ­ക്കു് സ­വി­ശേ­ഷ­മാ­യ ഒരു സ്ഥാ­ന­മു­ണ്ടാ­യി­രു­ന്നു. മ­നു­ഷ്യർ സ്വ­ത­ന്ത്ര­വ്യ­ക്തി­ക­ളെ­ന്ന രീ­തി­യിൽ പ­ര­സ്പ­രം ഇ­ട­പെ­ടു­ന്ന ചാ­യ­ക്ക­ട ന­മ്മു­ടെ സ­മൂ­ഹ­ത്തി­ന­ക­ത്തു­ള്ള സ­മൂ­ഹ­ങ്ങ­ളും സ­മു­ദാ­യ­ങ്ങ­ളും വർ­ഗ്ഗ­ങ്ങ­ളു­മൊ­ക്കെ­ത്ത­മ്മിൽ ന­ട­ക്കു­ന്ന സം­വാ­ദ­ങ്ങൾ­ക്കും സം­ഭാ­ഷ­ണ­ങ്ങൾ­ക്കു­മു­ള്ള ഒരു അ­ര­ങ്ങാ­യി സി­നി­മ­ക­ളിൽ ഇടം പി­ടി­ച്ചു. ഇതിനു സ­മാ­ന­മാ­യി സി­നി­മ­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന മറ്റു സാ­മൂ­ഹി­ക ഇ­ട­ങ്ങ­ളാ­ണു് വാ­യ­ന­ശാ­ല­ക­ളും ബാർ­ബർ­ഷോ­പ്പും ക­ള്ളു­ഷാ­പ്പും. എ­ന്നാൽ ഇ­വി­ട­ങ്ങ­ളിൽ ന­ട­ക്കു­ന്ന സം­വാ­ദ­ങ്ങ­ളും മു­ഖാ­മു­ഖ­ങ്ങ­ളും ചാ­യ­ക്ക­ട­യു­ടേ­തു­പോ­ലെ വൈ­വി­ധ്യ­മോ തു­ല്യ­ത­യോ ഉ­ള്ള­ത­ല്ല. വാ­യ­ന­ശാ­ല സാ­ക്ഷ­ര­രാ­യ പ­ത്ര­വാ­യ­ന­ക്കാ­രും സാ­ഹി­ത്യ­പ്രേ­മി­ക­ളാ­യ പു­സ്ത­ക­പ്രേ­മി­ക­ളും അ­ട­ങ്ങു­ന്ന വ­രേ­ണ്യ­രിൽ ഒ­തു­ങ്ങു­ന്ന ഒ­ന്നാ­യി­രു­ന്നു. മൌ­നി­ക­ളും ബു­ദ്ധി­ജീ­വി­ക­ളും മാ­ന്യ­ന്മാ­രു­മ­ട­ങ്ങി­യ ഇ­വി­ട­ത്തെ ഉ­പ­സ­മൂ­ഹ­വും, അവിടെ ന­ട­ക്കു­ന്ന ചർ­ച്ച­ക­ളും ഏ­താ­ണ്ടു് സ്ഥി­ര­വും ചില മേ­ഖ­ല­ക­ളിൽ മാ­ത്ര­മാ­യി ഒ­തു­ങ്ങു­ന്ന­വ­യു­മാ­യി­രു­ന്നു. ബാർബർ ഷോ­പ്പു­ക­ളി­ലാ­ണെ­ങ്കിൽ അ­വി­ടു­ത്ത സം­വാ­ദ­ങ്ങ­ളിൽ ബാർ­ബർ­ക്കാ­ണു് മുൻ­തൂ­ക്കം; മ­റ്റു­ള്ള­വർ അവിടെ പ്ര­ധാ­ന­മാ­യും കേൾ­വി­ക്കാർ മാ­ത്ര­മാ­ണു്. ആൾ­ക്കാ­രു­ടെ നി­ത്യേ­ന­യു­ള്ള സ­ന്ദർ­ശ­ന­വും അ­വി­ടെ­യി­ല്ല.[4] ഇവ ര­ണ്ടിൽ­നി­ന്നും വ്യ­ത്യ­സ്ത­മാ­യി ക­ള്ളു­ഷാ­പ്പു­കൾ പൊ­തു­വെ വി­ല്ല­ന്മാ­രു­ടെ ആ­വാ­സ­വ്യ­വ­സ്ഥ­ക­ളാ­ണു്; സി­നി­മ­ക­ളിൽ അവ വി­ല്ല­നും നാ­യ­ക­നും ത­മ്മി­ലു­ള്ള ഏ­റ്റു­മു­ട്ട­ലി­ന്റെ വേ­ദി­ക­ളാ­കാം അ­ല്ലെ­ങ്കിൽ നാ­യ­ക­ന്റെ മാ­ന­സി­ക­പ്ര­ശ്ന­ങ്ങൾ/പ്ര­ണ­യ­സം­ഘർ­ഷ­ങ്ങൾ എ­ന്നി­വ അയാളെ കൊ­ണ്ടെ­ത്തി­ക്കു­ന്ന താൽ­ക്കാ­ലി­ക ഇ­ട­മാ­കാം. മറ്റു ര­ണ്ടിൽ­നി­ന്നും വ്യ­ത്യ­സ്ത­മാ­യി സാ­മൂ­ഹ്യ­മ­ര്യാ­ദ­കൾ ലം­ഘി­ക്കാ­നു­ള്ള ‘പ്ര­ചോ­ദ­ന’വും വെ­ല്ലു­വി­ളി­ക്കാ­നു­മു­ള്ള സ്വാ­ത­ന്ത്ര്യ­വും ക­ള്ളു­ഷാ­പ്പി­ലു­ണ്ടു്. അ­തു­കൊ­ണ്ടു­ത­ന്നെ ഈ ഓരോ സ്ഥ­ല­ങ്ങ­ളു­ടെ­യും സാ­മൂ­ഹി­ക­ച­രി­ത്ര­വും ആ­ഖ്യാ­ന­ങ്ങൾ­ക്ക­ക­ത്തെ അ­വ­യു­ടെ സ്ഥാ­ന­വു­മെ­ല്ലാം തന്നെ വ്യ­ത്യ­സ്ത­ങ്ങ­ളു­മാ­ണു്.

ചാ­യ­ക്ക­ട എന്ന ഒ­റ്റ­പ്പ­ന്തി
images/chayakkada-10x.png

വാ­യ­ന­ശാ­ല, ബാർ­ബർ­ഷോ­പ്പ്, ക­ള്ളു­ഷാ­പ്പ് എ­ന്നി­വ­യെ അ­പേ­ക്ഷി­ച്ച് കു­റ­ച്ചു­കൂ­ടി തു­റ­ന്ന ഇ­ട­ങ്ങ­ളാ­ണു് ചാ­യ­ക്ക­ട­കൾ. വീ­ടി­നു പു­റ­ത്തു­ള്ള ഒരു തീ­നി­ട­മാ­ണ­തു്. കു­ടും­ബ­ത്തി­നും ജാ­തി­സ­മൂ­ഹ­ത്തി­നും അ­തി­ന്റേ­താ­യ തീ­നി­ട­ങ്ങ­ളു­മു­ണ്ടു്; അ­വ­യ്ക്ക് അ­വ­യു­ടേ­താ­യ തീ­റ്റ­മ­ര്യാ­ദ­ക­ളും നി­യ­മ­ങ്ങ­ളും ക്ര­മ­ങ്ങ­ളും ഉ­ണ്ടു്; ആ അടഞ്ഞ വ്യ­വ­സ്ഥ­ക­ളിൽ ആരു്, എ­പ്പോൾ, എവിടെ, എ­ങ്ങി­നെ, ഏതു ക്ര­മ­ത്തിൽ എ­ന്നൊ­ക്കെ­യു­ള്ള­തി­നെ­ക്കു­റി­ച്ച് ചില നി­ശ്ച­യ­ങ്ങ­ളും കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളു­മു­ണ്ടു്: ‘പ­ന്തി­യി­ലെ പ­ദ­വി­യും കോ­യ്മ­യും ഇ­നി­യും എ­ത്ര­യെ­ങ്കി­ലു­മു­ണ്ടു്. സ്ഥാ­നി­കൾ­ക്കും പ്ര­മാ­ണി­കൾ­ക്കും വി­ശേ­ഷാൽ സ്ഥാ­ന­ത്തു് വി­ശേ­ഷാൽ രീ­തി­യിൽ, വി­ശേ­ഷ­പ്പെ­ട്ട ച­ട­ങ്ങു­ക­ളോ­ടെ­യാ­വ­ണം ഭ­ക്ഷ­ണ­മെ­ന്നു് നിർ­ബ­ന്ധ­മു­ണ്ടു്.

പ­ന്തി­ക്കു തന്നെ വ­ക­ഭേ­ദ­ങ്ങ­ളു­ണ്ടു്. ആദ്യം ഇല വ­യ്ക്കു­ന്ന­തിൽ വ­ലി­പ്പ­ചെ­റു­പ്പ­വ്യ­ത്യാ­സ­മു­ണ്ടു്. അ­തൊ­ന്നു തെ­റ്റി­യാൽ തെ­റ്റി­ച്ച­വ­ന്റെ കുലം, കുളം കോ­രി­യ­തു­ത­ന്നെ’ (പി. ഭാ­സ്ക്ക­ര­നു­ണ്ണി). കു­ടും­ബ­ത്തി­ലാ­ണെ­ങ്കിൽ ആദ്യം ഗൃ­ഹ­നാ­ഥൻ/കാ­ര­ണ­വർ, പി­ന്നെ മു­തിർ­ന്ന­വർ/കു­ട്ടി­കൾ ഒ­ടു­വിൽ സ്ത്രീ­കൾ/വേ­ല­ക്കാർ എ­ന്നി­ങ്ങ­നെ; വിവാഹ/ സ­മു­ദാ­യ­സ­ദ്യ­കൾ മു­ത­ലാ­യ­വ­യിൽ വ­രേ­ണ്യർ/കു­ലീ­നർ എ­ന്നി­വ­രി­ലും ഓ­രോ­രു­ത്തർ­ക്കി­ട­യി­ലും തു­ട­ങ്ങി സർ­വ്വാ­ണി­യി­ലൊ­ടു­ങ്ങു­ന്ന വ്യ­ത്യ­സ്ത പ­ന്തി­കൾ. എ­ന്നാൽ ചാ­യ­ക്ക­ട­കൾ എന്ന ഭോ­ജ­ന­ശാ­ല ഇതിനു ര­ണ്ടി­നും പു­റ­ത്താ­ണു് നി­ല­കൊ­ള്ളു­ന്ന­തു്. വീ­ടി­നെ­പ്പോ­ലെ സ്ഥ­ല­പ­ര­മാ­യ നി­ശ്ചി­ത­ത്വ­വും, ഒരു സ­മൂ­ഹ­സ­ദ്യ­യിൽ എ­ന്ന­പോ­ലെ­യു­ള്ള പ­ല­രു­ടെ­യും പ­ങ്കാ­ളി­ത്ത­വും അ­വി­ടെ­യു­ണ്ടു്. പക്ഷെ കു­ടും­ബ­ത്തി­ന്റെ പ­രി­മി­ത­വൃ­ത്ത­ത്തി­ലോ സ­മു­ദാ­യ­ത്തി­ന്റെ പ­ന്തി­നി­യ­മ­ങ്ങൾ­ക്ക­ക­ത്തോ അല്ല അ­തി­ന­ക­ത്തെ പാ­ര­സ്പ­ര്യ­വും വി­നി­മ­യ­ങ്ങ­ളും പ­ല­ഹാ­ര­ക്ര­മ­വും മ­റ്റും. ചാ­യ­ക്ക­ട­യിൽ കു­ടും­ബ­ത്തിൽ എ­ന്ന­പോ­ലെ ആർ­ക്കും ആ­രെ­യും സേ­വി­ക്കാ­നോ കാ­ത്തി­രി­ക്കാ­നോ ഉള്ള ബാ­ധ്യ­ത­യി­ല്ല, സ­ദ്യ­യ്ക്കെ­ന്ന­പോ­ലെ അ­വി­ടെ­ച്ചെ­ല്ലാൻ ന­ട­ത്തു­ന്ന­യാ­ളു­ടെ ക്ഷ­ണ­വും ആ­വ­ശ്യ­മി­ല്ല. പ­ന്തി­നി­യ­മ­ങ്ങ­ളി­ല്ലാ­ത്ത ആ സ്ഥ­ല­ത്തു് ക­ട­ന്നു­വ­രു­ന്ന­വർ­ക്ക് സ്വ­ന്തം ഉ­ദ്ദേ­ശ്യം സാ­ധൂ­ക­രി­ക്കു­ക­യോ വി­ശ­ദീ­ക­രി­ക്കു­ക­യോ സ്ഥാ­പി­ക്കു­ക­യോ വേ­ണ്ട­തി­ല്ല. ഒരു രീ­തി­യി­ലു­മു­ള്ള വ­രേ­ണ്യ­ത­യും അവിടെ വി­ല­പ്പോ­വു­ക­യു­മി­ല്ല. അവിടെ ജാ­തി­പ­ര­മാ­യ മാ­ന്യ­ത­ക­ളോ കു­ടും­ബ­മ­ഹ­ത്വ­ങ്ങ­ളോ ഫ­ലി­ച്ചി­രു­ന്നി­ല്ല എ­ന്നു­മാ­ത്ര­മ­ല്ല, അവയെ സം­ബ­ന്ധി­ച്ചു­ള്ള പലതരം പ­രി­ഹാ­സ­ങ്ങ­ളും ര­ഹ­സ്യ­ങ്ങ­ളും ദൂ­ഷ­ണ­ങ്ങ­ളും പ­ങ്കു­വെ­യ്ക്കു­ന്ന ഇ­ട­ങ്ങൾ കൂ­ടി­യാ­ണ­വ. ക­ഴി­ച്ച ഭ­ക്ഷ­ണ­ത്തി­നു് പണം കൊ­ടു­ക്കാൻ പ്രാ­പ്തി­യു­ള്ള എ­ല്ലാ­വ­രും അവിടെ തു­ല്യ­രാ­ണു്. എ­ല്ലാ­വർ­ക്കും അവിടെ ഒ­രൊ­റ്റ പന്തി. അ­തു­കൊ­ണ്ടു ത­ന്നെ­യാ­യി­രി­ക്ക­ണം ആ­ദ്യ­കാ­ല­ത്തെ­ങ്കി­ലും ഉ­പ­രി­വർ­ഗ്ഗ­ത്തിൽ­പ്പെ­ട്ട­വ­രും ‘കു­ടും­ബ­ത്തിൽ പി­റ­ന്ന­വ’രും ചാ­യ­ക്ക­ട­കൾ പൊ­തു­വെ ഒ­ഴി­വാ­ക്കി­യി­രു­ന്ന­തും. ഓ­ല­മേ­ഞ്ഞ ചാ­യ­ക്ക­ട­യിൽ ചാ­യ­കു­ടി­ച്ചു­കൊ­ണ്ടോ പത്രം വാ­യി­ച്ചു­കൊ­ണ്ടോ ഇ­രു­ന്നു പു­റ­ത്തു് നി­ര­ത്തി­ലൂ­ടെ ന­ട­ന്നു പോ­കു­ന്ന ‘മാന്യ’ന്മാ­രെ നോ­ക്കി ക­മ­ന്റ­ടി­ക്കു­ന്ന രംഗം സി­നി­മ­ക­ളിൽ ആ­വർ­ത്തി­ച്ച് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഒ­ന്നാ­ണു്. ചാ­യ­ക്ക­ട­ക­ളു­ടെ പൊ­തു­മ­യും ജ­നാ­ധി­പ­ത്യ­വും, കു­ട­യും ചൂടി ന­ട­ക്കു­ന്ന­വ­ന്റെ ആ­ഢ്യ­ത്ത­വും പ്ര­മാ­ണി­ത്ത­വും ത­മ്മി­ലു­ള്ള ഒരു ഉരസൽ കൂ­ടി­യാ­ണ­തു്.

വീ­ട്ടി­ലെ ഭ­ക്ഷ­ണ­വി­ഭ­വ­ങ്ങ­ളു­ടെ ആ­വർ­ത്ത­ന­വി­ര­സ­ത­യിൽ­നി­ന്നും നി­ത്യ­രു­ചി­ക­ളു­ടെ മ­ടു­പ്പിൽ­നി­ന്നു­മു­ള്ള വി­ടു­തൽ കൂ­ടി­യാ­യി­രു­ന്നു ചാ­യ­ക്ക­ട­പ്പ­ല­ഹാ­ര­ങ്ങൾ. ചാ­യ­ക്ക­ട­യി­ലെ ചാ­യ­യ്ക്കും ക­ടി­യ്ക്കും എ­പ്പോ­ഴും ഒരു പ്ര­ത്യേ­ക­രു­ചി; എ­ണ്ണ­മ­ണം, നാ­വൂ­റു­ന്ന എ­രി­വും പു­ളി­യും… (ക­ള്ളു­ഷാ­പ്പി­ലെ ക­റി­പോ­ലെ) വീ­ട്ടു­രു­ചി­കൾ ഏ­ക­താ­ന­വും പ­രി­ചി­ത­വും ആ­യി­രി­ക്കു­മ്പോൾ ചാ­യ­ക്ക­ട­യി­ലെ വി­ഭ­വ­ങ്ങൾ വ്യ­ത്യ­സ്ത­വും വൈ­വി­ധ്യ­മു­ള്ള­തു­മാ­യി­രു­ന്നു. അ­വി­ട­ത്തെ പല വി­ഭ­വ­ങ്ങ­ളും—പ്ര­ത്യേ­കി­ച്ച് എ­ണ്ണ­പ്പ­ല­ഹാ­ര­ങ്ങൾ പലതും വീ­ടു­ക­ളിൽ അ­പൂർ­വ്വ­മാ­യേ ഉ­ണ്ടാ­ക്കി­യി­രു­ന്നു­ള്ളൂ (ഇ­പ്പോ­ഴ­ത്തെ പൊ­റോ­ട്ട പോലെ ചാ­യ­ക്ക­ട­യിൽ മാ­ത്രം കി­ട്ടു­ന്ന ക­ടി­ക­ളാ­യി­രു­ന്നു അ­ന്നു് അവ). ചാ­യ­ക്ക­ട­യി­ലെ പലതരം മ­സാ­ല­രു­ചി­ക­ളും പ­ല­ഹാ­ര­പ­രീ­ക്ഷ­ണ­ങ്ങ­ളും വീ­ട്ടി­ലെ അ­ടു­ക്ക­ള­ക­ളി­ലേ­ക്ക് വ­ന്ന­തു്, ചാ­യ­ക്ക­ട­ക­ളിൽ­നി­ന്നു് സ്നേ­ഹ­മു­ള്ള ഗൃ­ഹ­നാ­ഥർ കൊ­ണ്ടു­വ­ന്ന പ­ല­ഹാ­ര­പ്പൊ­തി­ക­ളിൽ­നി­ന്നാ­യി­രി­ക്ക­ണം.

മ­ല­യാ­ള­സി­നി­മ­ക­ളി­ലെ ചാ­യ­ക്ക­ട
images/chayakkada-08x.png

ചാ­യ­ക്ക­ട­കൾ­ക്ക് ന­മ്മു­ടെ ആ­ദ്യ­കാ­ല­സി­നി­മ­ക­ളിൽ സ­വി­ശേ­ഷ­മാ­യ ഒരു ഇടം ഉ­ണ്ടാ­യി­രു­ന്നു. ഉ­ദാ­ഹ­ര­ണ­ത്തി­നു്, നീ­ല­ക്കു­യിൽ (സം­വി­ധാ­നം: പി. ഭാ­സ്ക്ക­രൻ, രാമു ക­ര്യാ­ട്ട്/1954) എന്ന ചി­ത്ര­ത്തി­ന്റെ ആ­ഖ്യാ­ന­കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാ­ണു് അതിലെ ചാ­യ­ക്ക­ട. ഈ ചി­ത്ര­ത്തി­ന്റെ ആ­ഖ്യാ­ന­ഭൂ­മി­ക തന്നെ പലതരം അകം-​പുറം ഇ­ട­ങ്ങ­ളി­ലൂ­ടെ വി­ക­സി­ക്കു­ന്ന ഒരു നാ­ട­ക­മാ­ണു്. ചാ­യ­ക്ക­ട­യ്ക്കു പു­റ­മെ­യു­ള്ള വീ­ട­ക­ങ്ങ­ളിൽ നമ്മൾ കാ­ണു­ന്ന ക­ഥാ­പാ­ത്ര­ങ്ങൾ ചില പ്ര­ത്യേ­ക സ്ഥ­ല­ങ്ങ­ളി­ലും സ്ഥാ­ന­ങ്ങ­ളി­ലും കാ­ല­ങ്ങ­ളി­ലും കു­ടു­ങ്ങി­പ്പോ­യ മ­നു­ഷ്യ­രാ­ണു്. അതിനു വി­രു­ദ്ധ­മാ­യി ചാ­യ­ക്ക­ട അ­ത്ത­രം വ്യ­വ­സ്ഥ­കൾ­ക്കും മ­നഃ­സ്ഥി­തി­കൾ­ക്കും പു­റ­ത്തു നി­ല­കൊ­ള്ളു­ന്ന ഒ­രി­ട­മാ­ണു്. നീ­ല­ക്കു­യി­ലി­ന്റെ ആ­ഖ്യാ­ന­ലോ­ക­ത്തി­ലെ ആ­ധു­നി­ക­വും മ­തേ­ത­ര­വു­മാ­യ ഏ­ക­സ്ഥ­ല­മാ­ണു് ചാ­യ­ക്ക­ട. വ­ഴി­വാ­ണി­ഭ­ക്കാർ, മീൻ­ക­ച്ച­വ­ട­ക്കാർ, കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­കൾ, അ­ഞ്ചൽ­ക്കാ­രൻ, തു­ട­ങ്ങി പ­ല­യി­ട­ങ്ങ­ളിൽ­നി­ന്നു വ­രു­ന്ന­വ­രും പ­ല­ജോ­ലി­കൾ ചെ­യ്യു­ന്ന­വ­രു­മാ­ണു് അവിടെ അ­ര­ങ്ങു ഭ­രി­ക്കു­ന്ന­തു്. തന്റെ കാ­മു­കി­യാ­യ നീ­ലി­യെ വ­ഞ്ചി­ക്കു­ന്ന ക­ഥാ­നാ­യ­ക­നാ­യ ശ്രീ­ധ­രൻ നായർ (സത്യൻ) എന്ന സ്കൂൾ­മാ­സ്റ്റർ ഈ ആ­ധു­നി­ക­വേ­ദി­യിൽ ഒ­രി­ക്ക­ലും പ്ര­ത്യ­ക്ഷ­പ്പെ­ടാ­തി­രി­ക്കു­ന്ന­തും, അ­തേ­സ­മ­യം മാ­റ്റ­ത്തി­ന്റെ സ­ന്ദേ­ശ­വാ­ഹ­ക­നും കൂ­ടി­യാ­യ ശ­ങ്ക­രൻ നായർ എന്ന അ­ഞ്ചൽ­ക്കാ­രൻ (പി. ഭാ­സ്ക്ക­രൻ) ഇ­വി­ട­ത്തെ ഒരു സ്ഥി­രം കു­റ്റി­യാ­ണു് എ­ന്ന­തും യാ­ദൃ­ച്ഛി­ക­മ­ല്ല. ചാ­യ­ക്ക­ട­യിൽ വ­രു­ന്ന ഏക ഉ­യർ­ന്ന­ജാ­തി­ക്കാ­രൻ ക്ഷ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന വ്യ­വ­സ്ഥി­തി­യു­ടെ പ്ര­തി­നി­ധി­യാ­യ സ്ഥ­ല­ത്തെ നാ­യർ­ത­റ­വാ­ട്ടി­ലെ ഒ­രം­ഗ­മാ­ണു്. സ്വ­ന്തം ത­റ­വാ­ട്ടിൽ­നി­ന്നു മോ­ഷ്ടി­ച്ച വ­സ്തു­ക്കൾ വിൽ­ക്കാ­നാ­ണു് അയാൾ ചാ­യ­ക്ക­ട­യിൽ പ­ല­പ്പോ­ഴും വ­രു­ന്ന­തു്. സി­നി­മ­യിൽ നമ്മൾ കാ­ണു­ന്ന മറ്റു ഇ­ട­ങ്ങ­ളാ­യ നായർ ത­റ­വാ­ടു്, നീ­ലി­യു­ടെ കൂര, ശ്രീ­ധ­രൻ നാ­യ­രു­ടെ വീടു് തു­ട­ങ്ങി­യ സ്വ­കാ­ര്യ ‘അക’ങ്ങ­ളും പൊ­തു­വ­ഴി­കൾ പോ­ലു­ള്ള ‘പുറ’ങ്ങ­ളു­മെ­ല്ലാം ജാ­തി­നി­യ­മ­ങ്ങ­ളാൽ ചി­ട്ട­പ്പെ­ടു­ത്തി­യ­വ­യാ­ണു് എന്നു കാണാം. ആ­ദ്യ­പ­കു­തി­യിൽ ജാ­തി­നി­യ­മ­ങ്ങ­ളെ അ­തി­ലം­ഘി­ച്ച് ക­ഥാ­നാ­യ­ക­നും നീ­ലി­യും സ്വ­ച്ഛ­ന്ദം വി­ഹ­രി­ക്കു­ന്ന പ്ര­ണ­യ­ത്തി­ന്റെ മാ­യി­ക­ഭൂ­മി­ക­കൾ മാ­ത്ര­മാ­ണ്—അതു് യ­ഥാർ­ഥ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു­ത­ന്നെ—ഈ ജാതി ചി­ട്ട­യു­ടെ സ്ഥ­ല­പ­ര­മാ­യ ഏക അ­പ­വാ­ദം. സാ­ങ്കേ­തി­ക­മാ­യി ‘പുറം’ ആ­യി­രി­ക്കു­മ്പോ­ഴും ഇവിടെ നി­ര­ത്തു­ക­ളി­ലും ജാ­തി­നി­യ­മ­ങ്ങൾ ത­ന്നെ­യാ­ണു് സ­ഞ്ച­രി­ക്കു­ന്ന­തു് എ­ന്നു­കാ­ണാം. ‘പുറ’ത്താ­യി­രി­ക്കു­മ്പോ­ഴും ഇ­നി­യും ‘പൊതു’വാ­യി­ത്തീ­രാ­ത്ത ഇ­ട­ങ്ങ­ളാ­ണി­വ. എ­ന്നാൽ ചാ­യ­ക്ക­ട ഈ രണ്ടു സ്ഥ­ല­ങ്ങ­ളിൽ­നി­ന്നും വ്യ­ത്യ­സ്ത­മാ­യി ഒ­രേ­സ­മ­യം പു­റ­ത്തു­ള്ള­തും പൊ­തു­വാ­യ­തു­മാ­ണു്.

രാ­രി­ച്ചൻ എന്ന പൌര’നിൽ (രചന: ഉറൂബ്, സം­വി­ധാ­നം: രാമു ക­ര്യാ­ട്ട്, 1956) രാ­രി­ച്ചൻ എന്ന കി­ശോ­രൻ തന്റെ ഗ്രാ­മ­ത്തി­ന്റെ അ­സ്വാ­ത­ന്ത്ര്യ­ങ്ങ­ളിൽ­നി­ന്നു് ഒ­ളി­ച്ചോ­ടി പ­ട്ട­ണ­ത്തി­ലെ­ത്തു­മ്പോൾ അവിടെ അവനു് അഭയം നൽ­കു­ന്ന­തു് ഒരു മു­സ്ലീം കു­ടും­ബം ന­ട­ത്തു­ന്ന ചാ­യ­ക്ക­ട­യാ­ണു്; അ­വി­ടെ­നി­ന്നു് ല­ഭി­ക്കു­ന്ന മാ­ന­വി­ക­ബോ­ധ­മാ­ണു് വ്യ­വ­സ്ഥ­യെ അ­തി­വർ­ത്തി­ക്കാൻ ആ ഭാ­വി­പൌ­ര­നെ പ്രേ­രി­പ്പി­ക്കു­ന്ന­തും. ഭാർ­ഗ്ഗ­വീ­നി­ല­യ ത്തി­ലും (രചന: വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ, സം­വി­ധാ­നം: എ. വിൻ­സ­ന്റ്, 1964) ചാ­യ­ക്ക­ട­യ്ക്ക് നിർ­ണാ­യ­ക­മാ­യ ഒ­രി­ട­മാ­ണു് ആ­ഖ്യാ­ന­ത്തി­ലു­ള്ള­തു്. നാ­യ­ക­നാ­യ എ­ഴു­ത്തു­കാ­രൻ ആദ്യം എ­ത്തി­ച്ചേ­രു­ന്ന­തു് ഇ­വി­ടെ­യാ­ണു്, അ­തി­ലും പ്ര­ധാ­ന­മാ­യി അയാൾ പി­ന്നീ­ടു് എ­ഴു­താ­നി­രി­ക്കു­ന്ന ക­ഥ­യി­ലെ പ്ര­തി­നാ­യ­ക­നെ—പി. ജെ. ആ­ന്റ­ണി അ­വ­ത­രി­പ്പി­ക്കു­ന്ന ഭാർ­ഗ്ഗ­വി­യു­ടെ മു­റ­ച്ചെ­റു­ക്ക­നെ—ക­ണ്ടു­മു­ട്ടു­ന്ന­തും, അ­യാ­ളു­ടെ തീ­ക്ഷ്ണ­മാ­യ നോ­ട്ട­ത്തി­നു് വി­ധേ­യ­നാ­കു­ന്ന­തും ഇ­വി­ടെ­വ­ച്ചാ­ണു്. കെ. ടി. മു­ഹ­മ്മ­ദ് ര­ചി­ച്ച ‘തു­റ­ക്കാ­ത്ത വാ­തി­ലി’ൽ (പി. ഭാ­സ്ക്ക­രൻ, 1970) ചാ­യ­ക്ക­ട മ­തേ­ത­ര­ത്വ­ത്തി­ന്റെ­യും മ­ത­സൌ­ഹാർ­ദ്ദ­ത്തി­ന്റെ­യും പ്ര­ഖ്യാ­പ­ന­സ്ഥ­ലം ത­ന്നെ­യാ­ണു്. അ­വി­ടു­ന്നു് എ­ന്നും ചായ പ­ങ്കി­ടു­ന്ന അ­ടു­ത്ത ച­ങ്ങാ­തി­മാ­രാ­യ ബാ­പ്പു­ട്ടി­യും (പ്രേം നസീർ) നാ­രാ­യ­ണൻ കു­ട്ടി­യും (ബഹദൂർ) ഒരേ ഗ്ലാ­സിൽ നി­ന്നു് മാറി മാറി ചാ­യ­കു­ടി­ച്ചു­കൊ­ണ്ടു് സ­മൂ­ഹ­ത്തെ പ­ര­സ്യ­മാ­യി വെ­ല്ലു­വി­ളി­ക്കു­ന്ന­തു് ഇവിടെ വ­ച്ചാ­ണു്. ‘ഓളവും തീ­ര­വും’ (രചന: എം. ടി. വാ­സു­ദേ­വൻ നായർ, സം­വി­ധാ­നം: പി. എൻ. മേനോൻ, 1970) എന്ന ചി­ത്ര­ത്തി­ലെ വ­ര­ത്ത­നാ­യ നായകൻ ബാ­പ്പു­ട്ടി തന്റെ സു­ഹൃ­ത്തി­ന്റെ കു­ടും­ബ­ത്തെ അ­ധി­ക്ഷേ­പി­ക്കു­ന്ന­വ­രെ വെ­ല്ലു­വി­ളി­ക്കു­ന്ന­തു് പു­ഴ­ക്ക­ട­വി­ലു­ള്ള കു­ട്ടൻ നാ­യ­രു­ടെ ചാ­യ­ക്ക­ട­യി­ലാ­ണു്. ‘കൊ­ടി­യേ­റ്റ’ത്തി­ലെ (അടൂർ ഗോ­പാ­ല­കൃ­ഷ്ണൻ, 1978) ഇ­നി­യും ഒരു ‘വ്യ­ക്തി’യായി വ­ളർ­ന്നി­ട്ടി­ല്ലാ­ത്ത ശ­ങ്ക­രൻ കു­ട്ടി­യു­ടെ (ഗോപി) ഏക അ­ഭ­യ­മാ­ണു് അ­വി­ട­ത്തെ ചാ­യ­ക്ക­ട. വി­വാ­ഹ­പ്പി­റ്റേ­ന്നും അയാൾ എ­ല്ലാം മ­റ­ന്നു് അവിടെ രാ­വി­ലെ­ത്ത­ന്നെ ഹാ­ജ­രാ­വു­ന്നു­ണ്ടു്. ‘മു­ഖാ­മു­ഖ’ത്തി­ലെ (അടൂർ ഗോ­പാ­ല­കൃ­ഷ്ണൻ, 1984) എ­വി­ടു­ന്നോ എ­ത്തി­ച്ചേ­രു­ന്ന വി­പ്ല­വ­നാ­യ­കൻ ആദ്യം എ­ത്തി­ച്ചേ­രു­ന്ന­തും അഭയം തേ­ടു­ന്ന­തും അ­വി­ടെ­യു­ള്ള ചാ­യ­ക്ക­ട­യി­ലാ­ണു്. അ­ജ്ഞാ­ത­വാ­സം ക­ഴി­ഞ്ഞു­ള്ള വരവിൽ തന്റെ മുൻ അ­ണി­ക­ളാൽ അയാൾ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്ന­തും അ­വി­ടെ­വ­ച്ചു­ത­ന്നെ­യാ­ണു്. വി­കെ­എൻ ര­ചി­ച്ച അ­പ്പു­ണ്ണി­യി­ലെ (സത്യൻ അ­ന്തി­ക്കാ­ട്, 1984) കഥ ന­ട­ക്കു­ന്ന­തു് പ്ര­ധാ­ന­മാ­യും പ­ട­നാ­യർ കു­ടും­ബ­ത്തിൽ പി­റ­ന്ന അ­യ്യ­പ്പൻ നായർ (ഗോപി) ന­ട­ത്തു­ന്ന നാടൻ ചാ­യ­ക്ക­ട­യി­ലാ­ണു്. വീ­ര­പാ­ര­മ്പ­ര്യം ശോ­ഷി­ച്ച് ത­നി­ക്കി­ന്നു് ഒരു ചാ­യ­ക്ക­ട ന­ട­ത്തേ­ണ്ടി­വ­രു­ന്ന ദു­ര­വ­സ്ഥ­യെ­ക്കു­റി­ച്ച് ഇ­ട­യ്ക്കി­ടെ അ­യ്യ­പ്പൻ നായർ പ­രി­ത­പി­ക്കു­ന്നു­ണ്ടു്. പക്ഷെ ഇവിടെ ന­ട­ക്കു­ന്ന പ്ര­ണ­യ­മ­ത്സ­ര­ത്തിൽ ഒ­ടു­വിൽ വി­ജ­യി­ക്കു­ന്ന­തു് ചാ­യ­ക്ക­ട­യു­ടെ മൂ­ല്യ­ങ്ങ­ളും ആ­ണ­ത്ത­വു­മാ­ണു്. അ­യ്യ­പ്പൻ നാ­യ­രു­ടെ മകളും ചാ­യ­ക്ക­ട­യിൽ ജോ­ലി­ചെ­യ്യു­ന്ന മ­രു­മ­ക­നാ­യ അ­പ്പു­ണ്ണി­യു­മാ­യു­ള്ള പ്ര­ണ­യ­ത്തിൽ വി­ല്ല­നാ­യി ക­ട­ന്നു­വ­രു­ന്ന­തു് വ­ര­ത്ത­നാ­യ പ­രി­ഷ്ക്കാ­രി­യു­മാ­യ സ്കൂൾ മാ­സ്റ്റ­റാ­ണു്. പക്ഷെ ഒ­ടു­വിൽ അ­പ്പു­ണ്ണി­യു­ടെ ഗ്രാ­മീ­ണ­മാ­യ ആ­ണ­ത്ത­വും മുരടൻ പ്ര­ണ­യ­വും സ്കൂൾ മാ­സ്റ്റ­റു­ടെ കു­ലീ­ന­മെ­ങ്കി­ലും ഉ­റ­പ്പി­ല്ലാ­ത്ത വി­ട­ത്വ­ത്തെ തോ­ല്പി­ക്കു­ന്നു.

ചാ­യ­ക്ക­ട എന്ന പു­രു­ഷ­ലോ­കം

ഈ ലേ­ഖ­ന­ത്തി­ന്റെ ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ അ­ന്ന­ത്തെ കേരള സർ­ക്കാർ പാ­ഠ്യ­പ­ദ്ധ­തി­യി­ലെ പ­ത്താം ക്ലാ­സ് ഇം­ഗ്ലീ­ഷ് പാ­ഠ­പു­സ്ത­ക­ത്തിൽ ചേർ­ത്തി­രു­ന്നു. അ­ക്കാ­ല­ത്തു് വാ­ടാ­ന­പ്പ­ള്ളി­യി­ലെ സ്കൂൾ കു­ട്ടി­ക­ള­ട­ങ്ങി­യ ഒരു സ­ദ­സ്സിൽ ഈ പാഠം അ­വ­ത­രി­പ്പി­ച്ച­പ്പോൾ അവിടെ ഉ­ണ്ടാ­യി­രു­ന്ന ഒരു വി­ദ്യാർ­ത്ഥി­നി ചോ­ദി­ച്ച ആദ്യ ചോ­ദ്യം ഇ­താ­യി­രു­ന്നു: ‘നി­ങ്ങൾ പ­റ­യു­ന്ന മ­ല­യാ­ളി­യു­ടെ ഈ പൊ­തു­സ്ഥ­ല­ത്തി­ലും അ­വി­ട­ത്തെ പ­ന്തി­ഭോ­ജ­ന­ത്തി­ലും പു­രു­ഷ­ന്മാർ മാ­ത്ര­മേ ഉള്ളൂ. അ­പ്പോൾ അതിനെ ‘പൊതു’സ്ഥലം എന്നോ അവിടെ ന­ട­ക്കു­ന്ന തീ­റ്റ­യെ ‘മിശ്ര’ഭോജനം എന്നോ വി­ളി­ക്കാ­മോ?’ ആ ചോ­ദ്യം മ­ല­യാ­ള­സി­നി­മ­യെ­ക്കു­റി­ച്ചു­മാ­ത്ര­മ­ല്ല, ന­മ്മു­ടെ ‘പൊതു’സ­മൂ­ഹ­ത്തെ­യും നമ്മൾ ഉ­ദ്ഘോ­ഷി­ക്കു­ന്ന ന­വോ­ത്ഥാ­ന­ത്തെ­യും കു­റി­ച്ചു­ള്ള­തു­കൂ­ടി­യാ­ണു്.

തീർ­ച്ച­യാ­യും അവിടെ വ­ന്നി­രു­ന്ന­വ­രു­ടെ കാ­ര്യ­ത്തിൽ ചാ­യ­ക്ക­ട­കൾ ഏ­താ­ണ്ടു് പൂർ­ണ­മാ­യും ഒരു പു­രു­ഷ­ലോ­ക­മാ­യി­രു­ന്നു എ­ങ്കി­ലും പല ചാ­യ­ക്ക­ട­ക­ളും ന­ട­ത്തി­യി­രു­ന്ന­തു് കു­ടും­ബ­ങ്ങൾ ത­ന്നെ­യാ­യി­രു­ന്ന­തി­നാൽ ചാ­യ­ക്ക­ട­ക്കാ­ര­ന്റെ ഭാ­ര്യ­യും കു­ട്ടി­ക­ളും മ­റ്റും അ­തി­ന്റെ ഭാ­ഗ­മാ­കാ­റു­ണ്ടു്. ചാ­യ­ക്ക­ട­യു­ടെ പണമേശ പു­രു­ഷ­ന്റെ അ­ധീ­ന­ത­യി­ലാ­യി­രി­ക്കു­മെ­ങ്കി­ലും അ­വി­ടു­ത്ത അ­ടു­ക്ക­ള­യി­ലും ചി­ല­യി­ട­ങ്ങ­ളിൽ വി­ള­മ്പൽ പ­ണി­ക­ളി­ലും സ്ത്രീ­സാ­ന്നി­ദ്ധ്യ­മു­ണ്ടാ­യി­രു­ന്നു. പ­ല­സി­നി­മ­ക­ളി­ലും ചാ­യ­ക്ക­ട­ക്കാ­രി­യും അ­ല്ലെ­ങ്കിൽ അ­വി­ടെ­യെ­ത്തു­ന്ന ചെ­റു­പ്പ­ക്കാ­ര­നും ചാ­യ­ക്ക­ട­ക്കാ­ര­ന്റെ മ­ക­ളു­മാ­യു­ള്ള പ്ര­ണ­യം (അ­ങ്ങി­നെ കാ­മു­ക­നു് ര­ഹ­സ്യ­മാ­യി­ക്കി­ട്ടു­ന്ന സൌ­ജ­ന്യ­സ്നേ­ഹ­പ്പ­ല­ഹാ­ര­ങ്ങൾ, പു­ഴു­ങ്ങി­യ മുട്ട തു­ട­ങ്ങി­യ­വ­യും), അവിടെ പാൽ വിൽ­ക്കാൻ വ­രു­ന്ന പെൺ­കു­ട്ടി­യു­മാ­യു­ള്ള വി­ള­മ്പു­കാ­ര­ന്റെ പ്രേ­മം എ­ന്നി­വ സി­നി­മ­യിൽ ധാ­രാ­ള­മാ­യി കാണാം (നെ­ല്ലു്, ആരവം …). ആ­ര­വ­ത്തിൽ ‘ഏ­ഴു­നി­ല­യു­ള്ള ചാ­യ­ക്ക­ട’യെ­ക്കു­റി­ച്ച് പാ­ടു­ന്ന­തു­ത­ന്നെ ഒരു സ്ത്രീ­യാ­ണു്. എ­ങ്കി­ലും കൂ­ടു­ത­ലും ചാ­യ­ക്ക­ട­യു­ടെ പി­ന്നാ­മ്പു­റ­ങ്ങ­ളി­ലാ­യി­രു­ന്നു സ്ത്രീ­ക­ളു­ടെ സ്ഥാ­ന­വും പ്ര­വൃ­ത്തി­യും.[5]

ചാ­യ­ക്ക­ട എന്ന ബഹുലത
images/chayakkada-06x.png

കൂ­ലി­വേ­ല­യിൽ­നി­ന്നോ തൊ­ഴി­ലിൽ­നി­ന്നോ യാ­ത്ര­യ്ക്കി­ട­യി­ലോ ഉള്ള ഇ­ട­വേ­ള­യും ഇ­ട­വു­മാ­ണു് ചാ­യ­ക്ക­ട. അവിടെ ഭ­ക്ഷ­ണ­ത്തോ­ടൊ­പ്പം കു­റ­ച്ചു­നേ­ര­ത്തെ വി­ശ്ര­മ­വും നേ­ര­മ്പോ­ക്കു­മു­ണ്ടു് അ­തു­കൊ­ണ്ടു­ത­ന്നെ അവിടം പലതരം ആൾ­ക്കാ­രെ­ക്കൊ­ണ്ടു് മു­ഖ­രി­ത­മാ­ണു്. ജോ­ലി­ക്കി­ട­യിൽ ഒരു ചായ കു­ടി­ക്കാൻ ക­യ­റി­യ­വർ, ഒരു തി­ര­ക്കു­മി­ല്ലാ­ത്ത­വർ, സമയം കൊ­ല്ലാ­നാ­യി മാ­ത്രം എ­ത്തു­ന്ന­വർ, വാ­യ­നോ­ക്കി­കൾ, പത്രം വാ­യി­ക്കാൻ വ­രു­ന്ന­വർ, അവിടെ വ­രു­ന്ന ആ­രെ­ങ്കി­ലും ഒരു ചായയോ കടിയോ വാ­ങ്ങി­ത്ത­രും എന്ന പ്ര­തീ­ക്ഷ­യിൽ ചു­റ്റി­ക്ക­റ­ങ്ങു­ന്ന­വർ അ­ങ്ങി­നെ പലരും അ­വി­ടെ­യു­ണ്ടു്. ഇവിടെ നാ­ട്ടു­കാ­രോ­ടൊ­പ്പം ച­ട്ട­മ്പി­ക­ളും രാ­ഷ്ട്രീ­യ­ക്കാ­രും വ­ര­ത്ത­ന്മാ­രും ഒ­രേ­പോ­ലെ പ­റ്റു­കാ­രാ­ണു്. ചാ­യ­കു­ടി­യോ­ടൊ­പ്പം പ­ത്ര­വാ­യ­ന­യും രാ­ഷ്ട്രീ­യ­ചർ­ച്ച­ക­ളും പ­ര­ദൂ­ഷ­ണ­വും നാ­ട്ടു­വി­ശേ­ഷ­ങ്ങൾ കൈ­മാ­റ­ലും സൊ­റ­പ­റ­ച്ചി­ലും എ­ല്ലാം ഇവിടെ സാ­ധ്യ­മാ­ണു്. മാ­ത്ര­മ­ല്ല വിവിധ തു­റ­ക­ളി­ലും ശ്രേ­ണി­യി­ലും ഉ­ള്ള­വ­രും ഇവിടെ വ­ന്നു­പോ­കു­ന്നു. സാ­മൂ­ഹ്യ­പ്ര­മേ­യ­ങ്ങൾ­ക്ക് മുൻ­തൂ­ക്ക­മു­ണ്ടാ­യി­രു­ന്ന അ­ക്കാ­ല­ത്തെ സി­നി­മ­ക­ളിൽ സ­മൂ­ഹ­ത്തി­ലെ വിവിധ മ­ത­ത്തി­ലും ജാ­തി­യി­ലും വർ­ഗ്ഗ­ത്തി­ലും തൊ­ഴി­ലു­ക­ളി­ലും പെട്ട ക­ഥാ­പാ­ത്ര­ങ്ങൾ ഒ­ന്നി­ച്ചു­വ­രു­ന്ന രം­ഗ­ങ്ങൾ ചി­ത്രീ­ക­രി­ക്കാൻ ഉ­ത­കു­ന്ന ഒരു വേ­ദി­യാ­യി­രു­ന്നു ചാ­യ­ക്ക­ട­കൾ. ആ­ഖ്യാ­നം ഉ­ന്ന­യി­ക്കാൻ ശ്ര­മി­ക്കു­ന്ന പല സ­ന്ദേ­ശ­ങ്ങ­ളും സ­ന്ദേ­ഹ­ങ്ങ­ളും ആ­കാം­ക്ഷ­ക­ളും ഇ­വി­ടെ­യു­ണ്ടാ­കു­ന്ന പ­ര­സ്പ­ര സ­മ്പർ­ക്ക­ത്തി­നി­ട­യി­ലാ­ണു് വെ­ളി­ച്ച­പ്പെ­ടു­ക.

തു­ടർ­ച്ച­യും വൈ­ജാ­ത്യ­വും ഒ­രേ­സ­മ­യം ഉൾ­ക്കൊ­ള്ളു­വാൻ ക­ഴി­യു­ന്ന ഒ­രാ­ഖ്യാ­ന ഇ­ട­മാ­ണ­തു്. ഒരു സ്ഥാ­പ­ന­ത്തി­ന്റേ­താ­യ സ്ഥി­ര­ത­യും ഭ­ക്ഷ­ണ­രീ­തി­യും സ­മ­യ­ക്ര­മ­വും അ­തി­നു­ണ്ടു്; പക്ഷെ പല സ­മ­യ­ങ്ങ­ളി­ലാ­യി അ­വി­ടെ­യെ­ത്തു­ന്ന­വ­രു­ടെ കാ­ര്യ­ത്തിൽ ഒരു പ­രി­ധി­വ­രെ ആ­വർ­ത്ത­ന­വും അതേ സമയം വൈ­വി­ധ്യ­വും യാ­ദൃ­ച്ഛി­ക­ത­യു­മു­ണ്ടു്. എ­പ്പോൾ വേ­ണ­മെ­ങ്കിൽ ആ­രെ­യും പ്ര­വേ­ശി­പ്പി­ക്കാ­നും ക­ഥാ­സ­ന്ദർ­ഭ­മ­നു­സ­രി­ച്ചു് ക­ഥാ­പാ­ത്ര­ങ്ങ­ളെ കൂ­ട്ടി­മു­ട്ടി­ക്കാ­നും ക­ഴി­യു­ന്ന മ­തേ­ത­ര­വും വർ­ഗ്ഗാ­തീ­ത­വും ജ­നാ­ധി­പ­ത്യ­പ­ര­വും ആയ ഏക ഇടം ആ­യി­രു­ന്നു ചാ­യ­ക്ക­ട­കൾ. കു­ടും­ബ­ത്തി­ന്റെ നാ­ലു­ചു­വ­രു­കൾ­ക്കും സ­മു­ദാ­യ­ത്തി­ന്റെ­യും വർ­ഗ്ഗ­ത്തി­ന്റെ­യും അ­തിർ­ത്തി­കൾ­ക്കും പു­റ­ത്തു­ള്ള കഥകൾ ആദ്യം പ­റ­ഞ്ഞു­തു­ട­ങ്ങി­യ­തു് സിനിമ ആ­യ­തു­കൊ­ണ്ടു­ത­ന്നെ അ­തി­നു് ഏ­റ്റ­വും പ്രി­യ­പ്പെ­ട്ട ഒരു അ­ര­ങ്ങാ­യ­തും ചാ­യ­ക്ക­ട­ക­ളാ­യി­രു­ന്നു. കു­ടും­ബ­ത്തി­ലും സ­മൂ­ഹ­ത്തി­ലും മ­റ­ച്ചു­വെ­ക്ക­പ്പെ­ടു­ന്ന വി­ഷ­യ­ങ്ങൾ പലതരം ജീ­വി­ത­ങ്ങ­ളും ജീ­വ­ന­ങ്ങ­ളും ഇ­ട­ക­ല­രു­ന്ന രം­ഗ­ങ്ങൾ, ജാ­തി­ക­ളും വർ­ഗ്ഗ­ങ്ങ­ളും ത­മ്മിൽ ഇ­ട­യു­ന്ന ചി­ത്ര­ങ്ങൾ—ഇ­വ­യി­ലെ­ല്ലാം തന്നെ ചാ­യ­ക്ക­ട­യ്ക്ക് മു­ഖ്യ­മാ­യ ഒരു റോൾ ഉ­ണ്ടാ­കും.

സിനിമ എന്ന ദൃ­ശ്യ­രേ­ഖ

സിനിമ ഒരു രേ­ഖാ­മാ­ധ്യ­മം (അ­താ­യ­തു് ‘കല’ എ­ന്ന­തി­നു­പു­റ­മെ ക്യാ­മ­റ­യ്ക്കു­മുൻ­പി­ലു­ള്ള എ­ല്ലാ­റ്റി­നെ­യും ‘റെ­ക്കോർ­ഡ്’ ചെ­യ്യു­ന്ന, രേ­ഖ­പ്പെ­ടു­ത്തു­ന്ന ഒരു മാ­ധ്യ­മം) കൂടി ആ­യ­തി­നാൽ അതു് മു­ന്നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന കാ­ല­ത്തെ­യും സ്ഥ­ല­ങ്ങ­ളെ­യും സകല’മാന’ സ്ഥാ­വ­ര­ജം­ഗ­മ­ങ്ങ­ളെ­യും കൂടി രേ­ഖ­പ്പെ­ടു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു­ത­ന്നെ സി­നി­മ­യു­ടെ ച­രി­ത്രം എ­ന്ന­തു് അതു പറഞ്ഞ ആ­ഖ്യാ­ന­ങ്ങ­ളു­ടെ മാ­ത്രം ക­ഥ­യ­ല്ല, മ­റി­ച്ച്, ന­മ്മു­ടെ പ­രി­സ­ര­ങ്ങ­ളു­ടേ­യും സംസാര-​ശരീരഭാഷകളുടേയും വേ­ഷ­ഭൂ­ഷാ­ദി­ക­ളു­ടെ­യും വാസ-​വാസ്തുശീലങ്ങളുടെയും വ­സ്തു­ലോ­ക­ത്തി­ന്റെ­യും എ­ല്ലാം രേഖ കൂ­ടി­യാ­ണു്. ന­മ്മു­ടെ അകവും പു­റ­വും അവിടെ വെ­ളി­ച്ച­പ്പെ­ടു­ക മാ­ത്ര­മ­ല്ല, രേ­ഖ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു.

അ­തു­കൊ­ണ്ടു­ത­ന്നെ സി­നി­മ­ക­ളെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ങ്ങൾ അ­വ­യു­ടെ പ്ര­ത്യ­യ­ശാ­സ്ത്ര­നിർ­മ്മി­തി­ക­ളി­ലും പ്ര­തി­നി­ധാ­ന­ങ്ങ­ളി­ലും ഭാ­വ­നാ­സ­ഞ്ചാ­ര­ങ്ങ­ളി­ലും മാ­ത്ര­മാ­യി ഒ­തു­ങ്ങേ­ണ്ട ഒ­ന്ന­ല്ല, അവ ന­മ്മു­ടെ സാ­മൂ­ഹ്യ­ച­രി­ത്ര­ര­ച­ന­ക­ളി­ലേ­ക്കും വ­സ്തു­പ­ഠ­ന­ങ്ങ­ളി­ലേ­ക്കും ഉ­പാ­ദാ­ന­ങ്ങ­ളാ­യും ദൃ­ഷ്ടാ­ന്ത­ങ്ങ­ളാ­യും തെ­ളി­വു­ക­ളാ­യും ഒക്കെ ക­ട­ന്നു­വ­രേ­ണ്ട­തു­ണ്ടു്.

അ­ടി­ക്കു­റി­പ്പ്

2008-ൽ മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പി­ലാ­ണു് ഈ ലേഖനം ആ­ദ്യ­മാ­യി പ്ര­സി­ദ്ധീ­ക­രി­ച്ച­തു്. ആ ലേ­ഖ­ന­ത്തിൽ ചില തി­രു­ത്ത­ലു­ക­ളും കൂ­ട്ടി­ച്ചേർ­ക്ക­ലു­ക­ളും ഇവിടെ ന­ട­ത്തി­യി­ട്ടു­ണ്ടു്.

കു­റി­പ്പു­കൾ

[1] ഗ്രാ­മീ­ണ­വും അ­നൌ­പ­ചാ­രി­ക­വും ചി­ര­പ­രി­ചി­ത­വു­മാ­യ ഒരു അ­ന്ത­രീ­ക്ഷ­മാ­ണു് ചാ­യ­ക്ക­ട­ക­ളു­ടെ ആ­വാ­സ­വ്യ­വ­സ്ഥ. അവിടെ പ­രി­ച­യ­ക്കാ­രും പ­റ്റു­കാ­രും നാ­ട്ടു­കാ­രു­മാ­യ നി­ത്യ­സ­ന്ദർ­ശ­ക­രാ­ണു് കൂ­ടു­ത­ലും. നേ­രെ­മ­റി­ച്ച് ഹോ­ട്ട­ലു­കൾ കു­റ­ച്ചു­കൂ­ടി ആ­ധു­നി­ക­വും മെ­ച്ച­പ്പെ­ട്ട ഭൌ­തി­ക­സൌ­ക­ര്യ­ങ്ങൾ ഉ­ള്ള­വ­യും ആണു്. ചാ­യ­ക്ക­ട­യി­ലെ വി­ഭ­വ­ങ്ങൾ ഗ്രാ­മ്യ­വും പ­രി­മി­ത­വും ആ­യി­രി­ക്കു­മ്പോൾ ഹോ­ട്ട­ലു­ക­ളി­ലേ­തു് കൂ­ടു­തൽ സ­മീ­ക­രി­ക്ക­പ്പെ­ട്ട­തും സ­മ­യ­ക്ര­മം പാ­ലി­ക്കു­ന്ന­വ­യും (ഇ­ഡ്ഡ­ലി/ദോശ പോ­ലു­ള്ള­വ പ്ര­ഭാ­ത­ത്തി­ലും ഊണും ബി­രി­യാ­ണി­യും മ­റ്റും ഉ­ച്ച­യ്ക്കും, വൈ­കീ­ട്ടു് പലതരം മറ്റു പ­ല­ഹാ­ര­ങ്ങ­ളും, എല്ലാ സ­മ­യ­ത്തും ല­ഭി­ക്കു­ന്ന വട, പ­ഴ­മ്പൊ­രി, സു­ഖി­യൻ പോ­ലു­ള്ള വി­ഭ­വ­ങ്ങ­ളും) ആണു്, ഹോ­ട്ട­ലി­ലെ ഇ­ട­പാ­ടു­കാ­രിൽ കൂ­ടു­ത­ലും അ­പ­രി­ചി­ത­രും, ഇ­ട­പാ­ടു­കൾ ഔ­പ­ചാ­രി­ക­വും ആണു്. പ­ട്ട­ണ­ങ്ങ­ളും ന­ഗ­ര­ങ്ങ­ളും ഉ­ണ്ടാ­യി­വ­ന്ന­പ്പോ­ഴാ­ണു് ചില ചാ­യ­ക്ക­ട­ക­ളെ­ങ്കി­ലും ക്ര­മേ­ണ ‘ഹോ­ട്ട­ലു’കളും ‘റെ­സ്റ്റോ­റ­ന്റു­ക­ളു’മായി മാ­റു­ന്ന­തു്. എ­ങ്കി­ലും ഇ­ന്നും മ­ല­യാ­ള­സി­നി­മ­യിൽ ചാ­യ­ക്ക­ട­കൾ ഒരു സ്ഥി­രം സാ­ന്നി­ദ്ധ്യ­മാ­ണു്; ഗ്രാ­മീ­ണ­ത­യും പൊ­തു­മ­യും പ­ല­മ­യും ആണു് ഇ­ന്നും അ­തി­ന്റെ മു­ഖ­മു­ദ്ര.

[2] പി­ന്നീ­ടാ­ണു് തി­ര­ശ്ചീ­ന­മാ­യി ‘ബ്രാ­ഹ്മ­ണാൾ’ ഹോ­ട്ടൽ, ‘ഉ­ഡു­പ്പി’ ഹോ­ട്ടൽ, ‘നായർ’ ഹോ­ട്ടൽ, ‘മി­ലി­ട്ട­റി’ ഹോ­ട്ടൽ തു­ട­ങ്ങി­യ സസ്യ/സ­സ്യേ­ത­ര ‘ബ്രാൻ­ഡു’കളും, ലം­ബ­മാ­ന­മാ­യി ന­ക്ഷ­ത്ര­മെ­ണ്ണി­ക്കു­ന്ന ഹോ­ട്ട­ലു­ക­ളും ഉ­യർ­ന്നു­വ­ന്ന­തു്; ഇവിടെ വർഗ്ഗ/ജാതി/മത ഔ­ന്മു­ഖ്യ­ങ്ങൾ പ്ര­ത്യ­ക്ഷ­മാ­യും പ­രോ­ക്ഷ­മാ­യും അ­വ­യു­ടെ ‘ബ്രാ­ന്റ് ഇമേജി’ന്റെ ഭാ­ഗ­മാ­യി­മാ­റു­ന്നു… വീ­ടി­ന്റെ­യും സ­മു­ദാ­യ­ത്തി­ന്റെ­യും ഒരു വ­ലി­ച്ചു­നീ­ട്ട­ലാ­വാൻ ശ്ര­മി­ക്കു­ന്ന (‘ഹോം എവേ ഫ്രം ഹോം’ എ­ന്ന­താ­ണ­ല്ലോ വളരെ പ്ര­ചാ­ര­മു­ള്ള ഹോ­ട്ടൽ പ­ര­സ്യ­വാ­ച­കം) ഇ­ത്ത­രം തീ­റ്റ­യി­ട­ങ്ങ­ളിൽ­നി­ന്നു് തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­ണു് ചാ­യ­ക്ക­ട­യി­ലെ അ­ന്ത­രീ­ക്ഷ­വും അവിടെ വി­ള­മ്പു­ന്ന മൂ­ല്യ­ങ്ങ­ളും.

[3] ര­സ­ക­ര­മാ­ണു് ചാ­യ­ക്ക­ട­കൾ പോ­ലു­ള്ള പൊതു തീ­റ്റ­യി­ട­ങ്ങ­ളും ഉ­യർ­ന്ന ജാ­തി­ക്കാ­രു­ടെ മി­ശ്ര­ഭോ­ജ­ന­ഭീ­തി­യും ത­മ്മി­ലു­ള്ള കെ­ട്ടി­മ­റി­ച്ചി­ലു­കൾ. ഒരു വ­ശ­ത്തു് വീടും പ­രി­സ­ര­വും വി­ട്ടു് പോ­കേ­ണ്ടി വ­രു­ന്ന സാ­മ്പ­ത്തി­ക­സാ­ഹ­ച­ര്യം/ സ­മ്മർ­ദ്ദ­ങ്ങൾ. മ­റു­വ­ശ­ത്തു് ത­ന്റേ­തി­നെ­ക്കാൾ താ­ഴ്‌­ന്ന ജാ­തി­ക്കാർ ഉ­ണ്ടാ­ക്കി­യ ഭ­ക്ഷ­ണം ക­ഴി­ക്കേ­ണ്ടി­വ­രു­മോ എന്ന ഭയം. ബ്രാ­ഹ്മ­ണാൾ ഹോ­ട്ട­ലു­ക­ളു­ടെ അ­ന്ന­ത്തെ ഒരു പ്ര­ധാ­ന ഉ­ദ്ദേ­ശം തന്നെ വീ­ടു­വി­ട്ടു് സ­ഞ്ച­രി­ക്കേ­ണ്ടി­വ­രു­ന്ന ഉ­യർ­ന്ന­ജാ­തി പു­രു­ഷ­ന്മാ­രു­ടെ ഭ­ക്ഷ­ണ­സൌ­ക­ര്യ­മാ­യി­രു­ന്നു—പൊതു ഇടം എന്ന നി­ല­യിൽ അവിടെ മി­ശ്ര­ഭോ­ജ­നം ഒ­ഴി­വാ­ക്കാ­നാ­കി­ല്ലെ­ങ്കി­ലും താ­ഴ്‌­ന്ന­ജാ­തി­ക്കാർ പാചകം ചെയ്ത ഭ­ക്ഷ­ണം ക­ഴി­ക്കേ­ണ്ടി­വ­രി­ല്ല എന്ന സ­മാ­ധാ­നം ആ­യി­രു­ന്നു ല­ക്ഷ്യം. ചാ­യ­ക്ക­ട­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇതു് ക­ച്ച­വ­ട­ത്തി­ന്റെ­കൂ­ടി പ്ര­ശ്ന­മാ­യി­രു­ന്നു; അവർ ഈ പ്ര­ശ്ന­ത്തെ പ­ല­രീ­തി­യി­ലാ­ണു് പ­രി­ഹ­രി­ച്ച­തു്; ഒ­ന്നു് ജാ­തി­യും മതവും പ­രോ­ക്ഷ­മാ­യെ­ങ്കി­ലും സൂ­ചി­പ്പി­ക്കു­ക എ­ന്ന­താ­യി­രു­ന്നു. ആദ്യം അ­നാ­മി­ക­മാ­യി­രു­ന്ന ചാ­യ­ക്ക­ട­കൾ ക്ര­മേ­ണ പേ­രി­ടാൻ തു­ട­ങ്ങി­യ­തു് അ­തി­നു­വേ­ണ്ടി കൂ­ടി­യാ­ണു്. ആ­ദ്യ­കാ­ല പേ­രു­കൾ (പ്ര­ത്യേ­കി­ച്ച് ‘വിലാസ’വാ­ലു­ള്ള­വ) ശ്ര­ദ്ധി­ച്ചാൽ അവ ജാ­തി­ശ്രേ­ണി­യു­ടെ ഇ­ട­നി­ല­യിൽ നിൽ­ക്കാ­നും ഹൈ­ന്ദ­വാ­ന്ത­രീ­ക്ഷം പ്ര­ഖ്യാ­പി­ക്കാ­നും ശ്ര­മി­ക്കു­ന്ന­തു് കാണാം; അ­തു­പോ­ലെ­ത്ത­ന്നെ­യാ­ണു് ചാ­യ­ക്ക­ട­ക­ളിൽ ഫ്രെ­യ്ം ചെ­യ്തു­വ­ച്ചി­രു­ന്ന ഫോ­ട്ടോ­ക­ളു­ടെ തി­ര­ഞ്ഞെ­ടു­പ്പും. സു­ബ്ര­ഹ്മ­ണ്യ­നും അ­യ്യ­പ്പ­നും ശി­വ­നു­മാ­യി­രു­ന്നു അ­വി­ട­ത്തെ ഏ­റ്റ­വും ഇ­ഷ്ട­ദൈ­വ­ങ്ങൾ. (ഇവർ മൂ­വ­രും വീ­ടി­ല്ലാ­ത്ത­വ­രോ വീ­ടു­വി­ട്ട­വ­രോ വീ­ടി­നു­പു­റ­ത്തു­ള്ള ഇ­ട­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്ത­വ­രോ ആണു് എ­ന്ന­തു് യാ­ദൃ­ച്ഛി­ക­മാ­യി­രി­ക്കാം; ഏ­തൊ­ക്കെ­യോ രീ­തി­യിൽ അ­ക­ല­വും സ്ഥ­ല­ഭ്രം­ശ­വും സ­ഞ്ചാ­ര­വും ഈ ദൈ­വ­സാ­ന്നി­ദ്ധ്യ­ങ്ങൾ ആ­വാ­ഹി­ക്കു­ന്നു­ണ്ടു്) ഈ പ­ട­ങ്ങൾ­ക്കു­മു­ന്നിൽ ദി­വ­സ­വും മാ­ല­മാ­റ്റു­ക­യും ച­ന്ദ­ന­ത്തി­രി ക­ത്തി­ക്കു­ക­യും പ­തി­വു­ണ്ടാ­യി­രു­ന്നു. പി­ന്നീ­ടു് ഭാ­ര­ത­മാ­താ­വും ഗാ­ന്ധി­യും നെ­ഹ്രു­വും തു­ടർ­ന്നു് ലെ­നി­നും സ്റ്റാ­ലി­നും ഇ എം എസും ഏ കെ ജിയും ഒക്കെ ചാ­യ­ക്ക­ട­ക­ളിൽ ചു­മ­രേ­റു­ക­യും അ­വി­ട­ത്തെ കൂ­ടി­ച്ചേ­ര­ലു­കൾ­ക്കു് അ­ദ്ധ്യ­ക്ഷം വ­ഹി­ക്കു­ക­യും ചെ­യ്തു.

[4] ‘ഓർ­മ്മ­കൾ ഉ­ണ്ടാ­യി­രി­ക്ക­ണം’ (ടി. വി. ച­ന്ദ്രൻ, 1995), ‘ഗ്രാ­മ­പ­ഞ്ചാ­യ­ത്തു്’ (അലി അക്ബർ, 1998) ‘കഥ പ­റ­യു­മ്പോൾ’ (എം. മോഹനൻ, 2007) തു­ട­ങ്ങി ‘കു­മ്പ­ള­ങ്ങി നൈ­റ്റ്സ്’ (മധു നാ­രാ­യ­ണൻ, 2019) വ­രെ­യു­ള്ള ചി­ത്ര­ങ്ങ­ളിൽ നമ്മൾ കണ്ട ബാർ­ബർ­മാ­രിൽ വന്ന പ­രി­ണാ­മ­ത്തി­ലൂ­ടെ മ­ല­യാ­ളി­യു­ടെ ആ­ണ­ത്ത­ഭാ­വ­ന­ക­ളു­ടെ ച­രി­ത്രം എ­ഴു­താ­വു­ന്ന­താ­ണു്.

[5] ഈ അ­വ­സ്ഥ­യ്ക്ക് വി­പ്ല­വ­ക­ര­മാ­യ മാ­റ്റം വ­രു­ത്തി­യ­തു് ക­ഴി­ഞ്ഞ നൂ­റ്റാ­ണ്ടി­ന്റെ അ­വ­സാ­ന­ത്തിൽ കു­ടും­ബ­ശ്രീ­യു­ടെ ക­ട­ന്നു­വ­ര­വോ­ടെ­യാ­ണു്. ഇ­ന്നു് കേ­ര­ള­ത്തി­ന്റെ മു­ക്കി­ലും മൂ­ല­യി­ലും ഉള്ള ചെറിയ ഭ­ക്ഷ­ണ­ശാ­ല­കൾ കു­ടും­ബ­ശ്രീ കൂ­ട്ടാ­യ്മ­കൾ ന­ട­ത്തു­ന്ന­വ­യാ­ണു്. ഒ­ട്ടേ­റെ സ്ഥാ­പ­ന­ങ്ങ­ളി­ലെ ക്യാ­ന്റീ­നു­ക­ളും പ­ല­യി­ട­ങ്ങ­ളി­ലെ ക­മ്മ്യൂ­ണി­റ്റി കി­ച്ച­നും ഇ­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണു് ഇ­ന്നു് ന­ട­ന്നു­പോ­കു­ന്ന­തു്. അവിടെ പാചകം ചെ­യ്യു­ന്ന­തും വി­ള­മ്പു­ന്ന­തും മേൽ­നോ­ട്ടം വ­ഹി­ക്കു­ന്ന­തു­മെ­ല്ലാം സ്ത്രീ­കൾ ത­ന്നെ­യാ­ണു്. ഏ­റ്റ­വും രു­ചി­യു­ള്ള­തും ല­ളി­ത­വും ശു­ദ്ധ­വു­മാ­യ ഭ­ക്ഷ­ണം നൽ­കി­യി­ട്ടും ഒരു സാ­മ്പ­ത്തി­ക­മാ­തൃ­ക എന്ന നി­ല­യ്ക്ക് അതിലെ അം­ഗ­ങ്ങ­ളാ­യ സ്ത്രീ­കൾ അതിൽ ചി­ല­വ­ഴി­ക്കു­ന്ന സ­മ­യ­ത്തി­നും ചെ­യ്യു­ന്ന അ­ധ്വാ­ന­ത്തി­നും നി­ക്ഷേ­പി­ക്കു­ന്ന മു­തൽ­മു­ട­ക്കി­നും അ­നു­സൃ­ത­മാ­യ വ­രു­മാ­ന­വും മാ­ന്യ­ത­യും ല­ഭി­ക്കു­ന്നു­ണ്ടോ എ­ന്ന­തു് മ­ല­യാ­ളി പൊ­തു­സ­മൂ­ഹം സ്വയം ചോ­ദി­ക്കേ­ണ്ട ചോ­ദ്യ­മാ­ണു്. തീർ­ച്ച­യാ­യും സ്ത്രീ­ക­ളെ കു­ടും­ബ­ത്തി­നു പു­റ­ത്തേ­ക്കും സാ­മ്പ­ത്തി­ക­രം­ഗ­ത്തേ­ക്കും പ­ണ­മി­ട­പാ­ടു് വ്യ­വ­സ്ഥ­യി­ലേ­ക്കും വ­മ്പി­ച്ച രീ­തി­യിൽ കൊ­ണ്ടു­വ­ന്ന ഒരു സം­രം­ഭ­മാ­ണു് കു­ടും­ബ­ശ്രീ. പക്ഷെ ഒരു സാ­മൂ­ഹി­ക ഇടം എന്ന നി­ല­യിൽ നോ­ക്കു­മ്പോൾ കു­ടും­ബ­ശ്രീ ചാ­യ­ക്ക­ട­ക­ളിൽ സാ­മ്പ്ര­ദാ­യി­ക­മാ­യ (പുരുഷ) ചാ­യ­ക്ക­ട­ക­ളി­ലു­ള്ള പോ­ലെ­യു­ള്ള വ്യ­വ­ഹാ­ര­വൈ­വി­ധ്യം കു­റ­വാ­ണു്. അവിടെ വ­രു­ന്ന­വർ ആ­വ­ശ്യ­ത്തി­ലു­മ­ധി­കം സമയം അവിടെ ചി­ല­വ­ഴി­ക്കു­ന്ന­തും അ­പൂർ­വ്വ­മാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ കൂ­ടു­ത­ലും ഫ­ങ്ഷ­ണൽ ആണു് കു­ടും­ബ­ശ്രീ ഭ­ക്ഷ­ണ­ശാ­ല­കൾ; പ്ര­യോ­ജ­ന­പ­ര­വും പ്രാ­യോ­ഗി­ക­വും ആണു് അ­വി­ട­ത്തെ ഇ­ട­പാ­ടു­ക­ളും ഇ­ട­പെ­ട­ലു­ക­ളും. ഇതു് കേ­ര­ള­ത്തിൽ സ്ത്രീ­സ്ഥ­ല­ങ്ങൾ തു­റ­ന്ന സാ­മൂ­ഹി­ക ഇ­ട­ങ്ങ­ളാ­യി മാ­റു­ന്ന­തി­ലെ പ­രി­മി­തി­ക­ളു­ടെ­യും, ഒപ്പം സ്ത്രീ­യ്ക്ക് മുൻ­കൈ­യു­ള്ള രം­ഗ­ങ്ങൾ സ്ത്രൈ­ണ­മാ­യ വേ­ല­ക­ളി­ലേ­ക്ക് ഒ­തു­ങ്ങു­ന്ന­തി­ന്റെ­യും/ഒ­തു­ക്ക­പ്പെ­ടു­ന്ന­തി­ന്റെ­യും സൂ­ച­ന­ക­ളാ­യി­രി­ക്കു­മോ? അതോ മു­മ്പു് പു­രു­ഷ­ന്റേ­തു­മാ­ത്ര­മാ­യി­രു­ന്ന പൊ­തു­മ­ണ്ഡ­ല­ത്തി­നു ബദലോ സ­മാ­ന്ത­ര­മോ ആയി വ­ളർ­ന്നു­വ­രു­ന്ന സ്ത്രീ­ശ­ക്തി­യു­ടെ ഒരു ഇ­ട­മാ­യി ഇവ മാ­റു­മോ?

അ­നു­ബ­ന്ധം
images/chayakkada-02x.png

ത­ങ്ക­ക്കു­ടം (1965) എന്ന ചി­ത്ര­ത്തിൽ പി. ഭാ­സ്ക്ക­രൻ ര­ചി­ച്ച ഈ ഗാ­ന­ത്തിൽ കേ­ര­ള­ത്തി­ന്റെ വിവിധ പ്ര­ദേ­ശ­ങ്ങ­ളി­ലു­ള്ള നാടൻ ക­ട­ക­ളി­ലെ പലതരം ഭ­ക്ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചും അ­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട സ്ഥ­ല­ങ്ങ­ളെ­യും ജാ­തി­ക­ളെ­യും കു­റി­ച്ചു­ള്ള ര­സ­ക­ര­മാ­യ വി­വ­ര­ണം ത­ന്നെ­യു­ണ്ടു്. ഭക്ഷണ വി­ഭ­വ­ങ്ങ­ളു­ടെ­യും രു­ചി­ക­ളു­ടേ­തു­മാ­യ ഒരു ഐ­ക്യ­കേ­ര­ള ഭൂപടം കൂ­ടി­യാ­ണ­തു്:

കോ­യി­ക്കോ­ട്ട­ങ്ങാ­ടീ­ലെ കോ­യാ­ക്ക­ന്റെ ക­ട­യി­ലെ

കോ­യീ­ന്റെ ക­റി­യു­ടെ ചാറ്-​അഹ്ഹാ

വാ­യ­ക്കാ വ­റു­ത്ത­തും ജോറ്

കൊ­ച്ചീ­ല­ങ്ങാ­ടീ­ലു­ള്ള കൊ­ച്ചീ­ക്കാ­ന്റെ ഹോ­ട്ട­ലി­ല്

വെ­ച്ചു­ള്ള ക­രി­മീ­ന്റെ ചാറ്-​മുന്നില്

വെ­ച്ചാ­ലോ മാറും ഞ­മ്മ­ടെ മോറ്

അ­മ്പ­ല­ക്കു­ള­ങ്ങ­രെ എ­മ്പ്രാ­ന്റെ ക­ട­യി­ലെ

തു­മ്പ­പ്പൂ പോ­ലു­ള്ള ചോറ്-​കൂട്ടാൻ

എ­മ്പ്രാ­ത്തി വെച്ച സാ­മ്പാ­റ്

കൊ­ല്ല­ത്തു­ള്ളോ­രു ചി­ന്ന­ക്ക­ട­യി­ലെ

പു­ള്ളി­ക്കാ­രൻ പു­ള്ളേ­ച്ച­ന്റെ

അ­വി­യ­ലു പൊ­രി­യ­ലു തീയലു ക­ണ്ടാൽ കോള്

വായിൽ ആ­വി­ക്ക­പ്പൽ മൂ­ളി­വ­രു­ന്നൊ­രു ചേല്

(കോ­യി­ക്കോ­ട്ട­ങ്ങാ­ടീ­ലെ…)

പ­ട്ട­രു കൂ­ട്ടി­യ­ര­ച്ചൊ­രു ച­ട്ടി­ണി ക­ട്ടീ­ലെ­ടു­ത്തൊ­രു

ദോ­ശേ­ക്കൂ­ട്ടി പ­ണ്ടെ­നി­ക്കു കൊ­ണ്ടെ­ത്ത­ന്നു പോ­റ്റി

അ­ങ്ങ­നെ പ­ന്തി­ര­ണ്ടു ദോ­ശ­യെ­ന്നെ തീ­റ്റി

കോ­യി­ക്കോ­ട്ട­ങ്ങാ­ടീ­ലെ കോ­യാ­ക്ക­ന്റെ ക­ട­യി­ലെ

കോ­യീ­ന്റെ ക­റി­യു­ടെ ചാറ്-​അഹ്ഹാ

വാ­യ­ക്കാ വ­റു­ത്ത­തും ജോറ്

കൊ­ച്ചീ­ല­ങ്ങാ­ടീ­ലു­ള്ള കൊ­ച്ചീ­ക്കാ­ന്റെ ഹോ­ട്ട­ലി­ല്

വെ­ച്ചു­ള്ള ക­രി­മീ­ന്റെ ചാറ്-​മുന്നില്

വെ­ച്ചാ­ലോ മാറും ഞ­മ്മ­ടെ മോറ്

സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ
images/CSVenkiteswaran.jpg

തൃശൂർ ജി­ല്ല­യി­ലെ ചാ­ല­ക്കു­ടി­യിൽ 1959-ൽ ജ­നി­ച്ചു. ച­ല­ച്ചി­ത്ര­പ്ര­വർ­ത്ത­കൻ.

ചി­ത്ര­ങ്ങൾ: അ­ഷ്റ­ഫ് മു­ഹ­മ്മ­ദ്

Colophon

Title: Chayakkadayile Misrabhojanam (ml: ചാ­യ­ക്ക­ട­യി­ലെ മി­ശ്ര­ഭോ­ജ­നം).

Author(s): C. S. Venkiteswaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-28.

Deafult language: ml, Malayalam.

Keywords: Article, C. S. Venkiteswaran, Chayakkadayile Misrabhojanam, സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ, ചാ­യ­ക്ക­ട­യി­ലെ മി­ശ്ര­ഭോ­ജ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Anselm Kiefer artwork, an installation by Anselm Kiefer (1945–). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.