SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Woman_with_a_Fan_Paris.jpg
Woman with a Fan, a painting by Amedeo Modigliani (1884–1920).
ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ പ­ണി­പ്പു­ര
വി. കെ. കെ. രമേഷ്

പ­ണ്ഡി­ത­ക്കൂ­ട്ട­ങ്ങ­ളെ ഭാ­ഷാ­ശ­ബ്ദ­ഗ­രി­മ­കൊ­ണ്ടു് ചു­മ്മാ സ്വാ­ധീ­നി­ക്കാ­നാ­യേ­ക്കും. പക്ഷേ, പാമരർ എന്ന ബ­ലി­ഷ്ഠ­പ്ര­ജ­ക­ളെ അ­ത്ത­ര­ത്തിൽ പി­ടി­ച്ചു­കെ­ട്ടാൻ ക­ഴി­യി­ല്ല.

കേ­ര­ള­ത്തെ സം­ബ­ന്ധി­ക്കു­ന്ന പ­ല­തി­നേ­യു­മെ­ന്ന­തു­പോ­ലെ, മ­ല­യാ­ള­ഭാ­ഷാ­പ്ര­ഫു­ല്ല­വും ലോ­ക­ക­പ്പൽ­യാ­ന­ങ്ങ­ളു­ടെ ച­രി­ത്ര­വു­മാ­യി കെ­ട്ടു­പി­ണ­ഞ്ഞാ­ണു് സം­ഭ­വി­ച്ച­തെ­ന്നു പറയാം. ചീ­ന­നും, അ­റ­ബി­യും, പോർ­ച്ചു­ഗീ­സും, ജർ­മ്മ­നും, ഫ്ര­ഞ്ചും, ബ്രി­ട്ടീ­ഷു­മെ­ല്ലാം ഇ­ന്ത്യൻ വി­രി­മാ­റി­ലൂ­ടെ വേ­ദ­പു­സ്ത­ക­വും, വാളും, തോ­ക്കു­മാ­യി മാർ­ച്ചു­ചെ­യ്തു് നീ­ങ്ങി­യ­തി­ന്റെ ശേ­ഷി­പ്പിൽ മ­ല­യാൺ­മ­ക്കു­മു­ണ്ടു്, അ­തി­ന്റേ­താ­യ ഈ­ടു­വെ­യ്പ്പു­കൾ. ക­ച്ച­വ­ട­വു­മാ­യി നി­ര­ന്ത­ര­സ­മ്പർ­ക്ക­മു­ള്ള മ­ല­യാ­ളി­ക്കു് എ­ഴു­താ­ന­റി­യു­ന്ന­തി­നോ­ളം, വ­ഴു­താ­നും വ­ശ­മു­ണ്ടു്. അതു് അ­വ­ന്റെ ഭാഷയെ തെ­ല്ലൊ­ന്നു­മ­ല്ല വ­ശ്യ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്. അ­ധി­നി­വേ­ശ­ക്കാർ രാ­ജ്യ­ത്തി­ന്റെ സ്വ­ത്തു കൊ­ള്ള­യ­ടി­ക്കു­ന്ന നേ­ര­ത്തെ­ല്ലാം, ഇ­ത­ര­ഭാ­ഷ­ക­ളി­ലെ വാ­ക്കു­ക­ളേ­യും, വ­ച­ന­ങ്ങ­ളേ­യും, എ­ന്തി­നു് മ­നോ­വ്യാ­പാ­ര­ങ്ങ­ളെ­പ്പോ­ലും ഭാ­ഷാ­സ്വാം­ശീ­ക­ര­ണ­മെ­ന്ന ലേ­ബ­ലിൽ മ­ല­യാ­ളി തി­രി­ച്ചു മോ­ഷ്ടി­ച്ചു. തൊ­ട്ടു­മു­മ്പും, ഇ­ട­യ്ക്കു­മൊ­ക്കെ­യാ­യി സം­സ്കൃ­ത­വും, ത­മി­ഴും കൊ­ള്ള­യ­ടി­ക്ക­പ്പെ­ട­ലി­നു് ഇ­ര­യാ­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് മ­ല­യാ­ള­മെ­ന്ന­തു് ഏ­താ­ണ്ടൊ­രു ലോ­ക­ഭാ­ഷാ­മി­ശ്ര­ണ­മാ­കു­ന്നു. സ്വാ­മേ­ധ­യാ പല ഭാ­ഷ­ക­ളോ­ടു് വി­വർ­ത്ത­നം­ചെ­യ്യ­പ്പെ­ട്ട­മ­ട്ടിൽ ചേർ­ന്നു­നി­ല­നി­ന്ന മ­ല­യാ­ള­ത്തിൽ വി­വർ­ത്ത­ന­സാ­ഹി­ത്യം പു­ഷ്ടി­പ്പെ­ട്ട­തി­ന്റെ കാരണം മ­റ്റെ­ങ്ങും ത­പ്പി­ന­ട­ക്കേ­ണ്ട­തി­ല്ല­ല്ലോ. ഭാ­ഷ­യെ­ന്ന­നി­ല­യിൽ, മ­ല­യാ­ളം­ത­ന്നെ തർ­ജ്ജ­മ­യാ­ണെ­ന്നും അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന­താ­ണു്.

പ്ര­ബ­ല­മാ­യ ര­ണ്ടു് സെ­മി­റ്റി­ക് മ­ത­ങ്ങ­ളോ­ടും, ഇ­ന്ത്യ­യിൽ­ത­ന്നെ ഉ­രു­വ­മെ­ടു­ത്ത ബുദ്ധ, ജൈ­ന­മ­ത­ങ്ങ­ളോ­ടും, ഉൾ­പ്ര­ദേ­ശ­സം­ബ­ന്ധി­യാ­യ ഒ­ട്ടേ­റെ പ്രാ­കൃ­താ­ചാ­ര­ങ്ങ­ളോ­ടും, ഇ­തൊ­ന്നും പോ­രാ­തെ, എ­ന്താ­ണെ­ന്നു് ആർ­ക്കും തീർ­ച്ച­യി­ല്ലാ­ത്ത ഹി­ന്ദു­മ­ത­ത്തോ­ടു­മൊ­ക്കെ ഓ­രം­ചാ­രി നേ­ടി­യെ­ടു­ത്ത ദർ­ശ­ന­ബ­ലം മി­ക്ക­വാ­റും മ­റ്റെ­ല്ലാ­ഭാ­ഷ­കൾ­ക്കു­മെ­ന്ന­തു­പോ­ലെ മ­ല­യാ­ള­ത്തി­നും അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന­താ­ണു്.

അ­ധി­കാ­ര­ത്തി­ന്റെ അ­നേ­ക­മാ­തൃ­ക­കൾ ക­ണ്ട­റി­ഞ്ഞ­തി­നൊ­ടു­വിൽ, യൂ­റോ­പ്യൻ­കോ­ള­നി­ഭ­ര­ണ­ത്തിൽ­നി­ന്നു് ഒ­ടു­വി­ലൊ­രു ആ­ഗ­സ്റ്റു പ­തി­ന­ഞ്ചി­നു് നാം മു­ക്ത­മാ­യി. ഇ­തി­ന്റെ­യെ­ല്ലാം ഭാ­ഗ­മാ­യി ഉ­രു­ത്തി­രി­ഞ്ഞി­ട്ടു­ള്ള അ­നു­കൂ­ല­വും, പ്ര­തി­കൂ­ല­വു­മാ­യ അ­യ­ത്ന­സ­ങ്കീർ­ണ്ണ­മ­നോ­വ്യാ­പാ­ര­ങ്ങൾ ഭാ­ഷാ­മ­ന­ന­സ്വ­ഭാ­വ­ങ്ങ­ളി­ലേ­ക്കു് തീർ­ച്ച­യാ­യും ഭാ­ഗ­ഭാ­ക്കാ­യി­ട്ടു­ണ്ടാ­കു­മ­ല്ലോ. ഏതൊരു സാ­ഹി­ത്യ­വും അതു് വി­ക­സി­ത­മാ­കു­ന്ന­തി­ന്റെ സാ­മൂ­ഹ്യ­പ­രി­സ­ര­ത്തു് പ്ര­ബ­ല­മാ­യ ചി­ന്താ­ധാ­ര­ക­ളെ­ന്താ­യി­രു­ന്നോ, ആ­യ­തി­നെ ക­ള്ള­ത്തൊ­ണ്ട­യിൽ പാ­ര­ഡി­ചെ­യ്യു­ക പ­തി­വാ­ണു്. ഒ­രർ­ത്ഥ­ത്തിൽ, ഭാ­ഷാ­സാ­ഹി­ത്യം അ­തി­ന്റെ പ്ര­ത­ല­ബ­ലം നേ­ടു­ന്ന­തു്, മി­ക്ക­വാ­റും അ­ത്ത­രം ധാ­ര­കൾ­ക്ക­ടി­യിൽ­നി­ന്നു് വ­ലി­ച്ചെ­ടു­ത്ത വ­ള­പ്പ­ശി­മ­കൊ­ണ്ടാ­ണു്. പ്ര­ബ­ല­മാ­യ ര­ണ്ടു് സെ­മി­റ്റി­ക് മ­ത­ങ്ങ­ളോ­ടും, ഇ­ന്ത്യ­യിൽ­ത­ന്നെ ഉ­രു­വ­മെ­ടു­ത്ത ബുദ്ധ, ജൈ­ന­മ­ത­ങ്ങ­ളോ­ടും, ഉൾ­പ്ര­ദേ­ശ­സം­ബ­ന്ധി­യാ­യ ഒ­ട്ടേ­റെ പ്രാ­കൃ­താ­ചാ­ര­ങ്ങ­ളോ­ടും, ഇ­തൊ­ന്നും പോ­രാ­തെ, എ­ന്താ­ണെ­ന്നു് ആർ­ക്കും തീർ­ച്ച­യി­ല്ലാ­ത്ത ഹി­ന്ദു­മ­ത­ത്തോ­ടു­മൊ­ക്കെ ഓ­രം­ചാ­രി നേ­ടി­യെ­ടു­ത്ത ദർ­ശ­ന­ബ­ലം മി­ക്ക­വാ­റും മ­റ്റെ­ല്ലാ­ഭാ­ഷ­കൾ­ക്കു­മെ­ന്ന­തു­പോ­ലെ മ­ല­യാ­ള­ത്തി­നും അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന­താ­ണു്. പ­തി­നാ­ലും, പ­തി­ന­ഞ്ചും നൂ­റ്റാ­ണ്ടു­ക­ളോ­ടെ മ­ല­യാ­ളം അ­തി­ന്റെ വ­സ­ന്തം വി­രി­യി­ക്കാ­നാ­രം­ഭി­ച്ചു­വെ­ന്നാ­ണു് ക­ണ­ക്കു­കൾ. ചെ­റു­ശ്ശേ­രി­യിൽ­നി­ന്നു്, തു­ഞ്ച­ത്താ­ചാ­ര്യ­നി­ലൂ­ടെ­യൊ­ക്കെ വി­ക­സി­ച്ചു്, പ­ടർ­ന്നു­ക­യ­റി­യ ഭാഷ അ­തി­ന്റെ വി­ശ്വ­രൂ­പ­ത്തി­ലേ­ക്കു് പ്ര­വേ­ശി­ക്കു­ന്ന­തി­നു­മു­മ്പു­ത­ന്നെ ഇവിടെ, മ­റ്റൊ­രു സാ­ഹി­ത്യ­രൂ­പം ഉ­ദ­യം­കൊ­ണ്ടി­രു­ന്നു. ഹാ­സ­സാ­ഹി­ത്യം. എ­ഴു­ത്ത­ച്ഛ­നു് ഏ­താ­ണ്ടു് നാ­ലു­നൂ­റ്റാ­ണ്ടി­നും­മു­മ്പു്. അ­തി­ന്റെ ഉ­പ­ജ്ഞാ­താ­വു് തോ­ല­ക­വി­യാ­യി­രു­ന്നു. ലി­ഖി­ത­ച­രി­ത്ര­പ്ര­കാ­രം, ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ പൊ­ടി­പ്പു് അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­ത്തൊ­ങ്ങ­ലി­ലൂ­ടെ­യാ­ണു് വെ­ളി­തു­റ­ന്ന­തു്.

ഹാ­സ­ഭാ­വ­മെ­ന്ന­തു് മ­നു­ഷ്യ­ന്റെ പൊ­തു­സ്വ­ത്താ­ക­യാൽ, ജനത അ­തി­ന്റെ ജീ­വി­ത­സ­ന്ധാ­ര­ണ­ത്തി­നി­ട­യിൽ, വാ­മൊ­ഴി­ക­ളി­ലൂ­ടെ­യും മ­റ്റു­മാ­യി ഈ ഭാ­വ­ത്തെ നി­ര­ന്ത­രം ഉ­പ­യോ­ഗി­ച്ചി­ട്ടു­ണ്ടാ­കു­മെ­ന്ന കാ­ര്യ­ത്തിൽ തർ­ക്ക­മി­ല്ല. അ­തെ­ല്ലാം ചു­മ്മാ വാ­യു­വിൽ­പ്പോ­യി. പ്ര­യോ­ഗി­ച്ച­വ­രും, പ്രാ­യോ­ജ­ക­രു­മെ­ല്ലാം മ­ണ്ണി­ന­ക­ത്തേ­ക്കു് ഉ­രു­വ­മൂ­രി അ­പ്ര­ത്യ­ക്ഷ­രാ­യി. കൈ­മാ­റ­പ്പെ­ട്ടു യാത്ര തു­ട­രു­ന്ന കെ­ടാ­വി­ള­ക്കെ­ന്ന­മ­ട്ടിൽ തേ­ഞ്ഞും, തെ­ളി­ഞ്ഞും ഹാ­സ­സി­ദ്ധി അ­തി­ന്റെ തു­ടർ­യാ­നം ന­ട­ത്തി­യി­ട്ടു­ണ്ടു്. കൂ­ത്തും, പൊ­റാ­ട്ടു­മൊ­ക്കെ­യാ­യി അതു് വേ­ദി­ക­ളിൽ ശ­ബ്ദി­ച്ചും, കാ­ഴ്ച­യൊ­രു­ക്കി­യും ക­ട­ന്നു­മ­റ­ഞ്ഞി­ട്ടു­മു­ണ്ടു്. നാ­ശ­നൈ­ര­ന്ത­ര്യ­ങ്ങ­ളിൽ അ­ത­ത്ര­യും വീ­ശി­പ്പോ­യി. ഒ­രർ­ത്ഥ­ത്തിൽ ഒ­ട്ടേ­റെ സ­ന്ദർ­ഭ­ങ്ങ­ളു­ടെ വൈ­വി­ദ്ധ്യ­ബ­ല­മു­പ­യോ­ഗി­ച്ചു് അ­മു­ഖ­രാ­യ അനേകർ പ­ര­ക്കെ ഉ­പ­യോ­ഗി­ച്ചി­രു­ന്ന ഹാ­സ­ത്തി­ന്റെ സാ­ദ്ധ്യ­ത ലി­ഖി­ത­ച­രി­ത്ര­ത്തിൽ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന ചി­ല­രി­ലേ­ക്കു് ചു­രു­ക്കി­യെ­ടു­ക്കു­ക­യാ­ണു് നാം ഇ­ത്ത­രം ശ്ര­മ­ങ്ങ­ളി­ലൂ­ടെ ന­ട­ത്തി­യെ­ടു­ക്കു­ന്ന­തെ­ന്നും സ­മ്മ­തി­ക്കേ­ണ്ടി­വ­രും.

തോ­ല­ക­വി നാം അ­റി­ഞ്ഞ­തിൻ­പ­ടി, അ­ക്കാ­ല­ത്തെ ഉ­ന്ന­ത­കു­ല­ജാ­ത­രിൽ­പ്പെ­ട്ട ഒ­രാ­ളാ­യി­രു­ന്നു. എ­ന്നാൽ, അ­ക്കാ­ലം, അ­ത്ത­ര­ക്കാ­രിൽ ക­ണ്ടു­വ­രു­ന്ന മ­ട്ടിൽ സം­സ്കൃ­തം ഉ­പ­യോ­ഗി­ക്കാ­നു­ള്ള വൈഭവം അ­ദ്ദേ­ഹ­ത്തി­നു് കു­റ­വാ­യി­രു­ന്നു­വെ­ന്നും കേൾ­ക്കു­ന്നു­ണ്ടു്. മാ­ത്ര­വു­മ­ല്ല, അ­ദ്ദേ­ഹം വി­വാ­ഹം­ചെ­യ്ത­തു് കീ­ഴ്‌­നി­ല­യി­ലു­ള്ള ഒരു സ്ത്രീ­യെ ആ­യി­രു­ന്ന­ത്രേ. സ­മു­ദാ­യ­ഭ്ര­ഷ്ടി­ലൂ­ടെ പൂ­ണൂ­ലിൽ­നി­ന്നും സി­മ്പി­ളാ­യി ഊ­രി­പ്പോ­ന്ന തോലൻ ദാ­സി­യാ­യി­രു­ന്ന ച­ക്കി­യെ ഭാ­ര്യ­യാ­ക്കി, കവനം തു­ട­ങ്ങി. അ­വ­രാ­യി­രു­ന്നു ആ­ദ്യ­വാ­യ­ന­ക്കാ­രി. അതു് ഒ­രർ­ത്ഥ­ത്തിൽ വ­ലി­യൊ­രു വെ­ല്ലു­വി­ളി­ത­ന്നെ­യാ­ണെ­ന്നു് പറയണം. പ­ണ്ഡി­ത­ക്കൂ­ട്ട­ങ്ങ­ളെ ഭാ­ഷാ­ശ­ബ്ദ­ഗ­രി­മ­കൊ­ണ്ടു് ചു­മ്മാ സ്വാ­ധീ­നി­ക്കാ­നാ­യേ­ക്കും. പക്ഷേ, പാമരർ എന്ന ബ­ലി­ഷ്ഠ­പ്ര­ജ­ക­ളെ അ­ത്ത­ര­ത്തിൽ പി­ടി­ച്ചു­കെ­ട്ടാൻ ക­ഴി­യി­ല്ല. അ­തി­നാൽ, തന്റെ ആ­ദ്യ­വാ­യ­ന­ക്കാ­രി­ക്കു­വേ­ണ്ടി ലാ­ളി­ത്യ­ത്തിൽ സ­ങ്കീർ­ണ്ണ­ത ഒ­ളി­പ്പി­ച്ചു­വെ­ച്ചി­ട്ടു­ള്ള ഒരിനം കാ­വ്യ­സ­മ്പ്ര­ദാ­യം അ­ദ്ദേ­ഹ­ത്തി­നു് വി­ന്യ­സി­ക്കേ­ണ്ടി­വ­ന്നി­രി­ക്കാം. ഇതു് പി­ന്നീ­ടു്, ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ സ­ഹ­ജ­പ്ര­കൃ­ത­മാ­യി മാ­റു­ക­യും­ചെ­യ്തു.

അ­ക്കാ­ലം, നി­രർ­ത്ഥ­ക­പ­ദ­ങ്ങൾ പ­ദ­പൂ­ര­ണ­ത്തി­നു­പ­യോ­ഗി­ക്കു­ന്ന­തു് സം­സ്കൃ­ത­ത്തിൽ പ­തി­വാ­യി­രു­ന്ന­ത്രേ. പ്രാസ, യ­മ­ക­പ്ര­യോ­ഗ­ങ്ങ­ളു­ടേ­താ­യ ഇ­ത്ത­രം ക­വ­ന­സ­മ്പ്ര­ദാ­യ­ങ്ങൾ­ക്കു് മ­ല­യാ­ള­ത്തി­ലേ­ക്കു് നേ­രി­ട്ടു് പ്ര­വേ­ശ­നം അ­നു­വ­ദി­ക്കു­ന്ന­തി­ലൂ­ടെ, തോലൻ അ­ത്ത­രം സ­മ്പ്ര­ദാ­യ­ത്തി­ന്റെ ക­ഴു­ത്തിൽ കത്തി ക­യ­റ്റി­യെ­ന്നും പറയാം. ഒരു ഭാ­ഷ­യിൽ ആ­ശാ­സ്യ­മാ­യ­തു്, അ­തി­ന്റെ പാ­ര­ഡി­യി­ലൂ­ടെ മ­റ്റൊ­രു ഭാ­ഷ­യിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ടാൽ, കൃ­ത്യ­മാ­യി അ­നാ­ശാ­സ്യ­മാ­കു­ന്നു. വ­ലി­യ­ഭാ­ഷ­യെ ചെ­റി­യ­ഭാ­ഷ­കൊ­ണ്ടു് ശ­സ്ത്ര­ക്രി­യ­ചെ­യ്തു ശു­ദ്ധീ­ക­രി­ക്കു­ന്ന ഇ­ത്ത­രം രീ­തി­കൾ ഹാ­സ­ത്തി­ന്റെ എ­ക്കാ­ല­ത്തേ­യും ച­തു­രോ­പാ­യ­ങ്ങ­ളിൽ­പ്പെ­ട്ട­വ­യാ­കു­ന്നു. ഇ­ത്ത­ര­ത്തിൽ, ഹാ­സ­സാ­ഹി­ത്യം തു­ടർ­ന്നും, പ­ല­രി­ലൂ­ടെ നി­ര­ന്ത­രം പ്ര­യോ­ഗി­ക്ക­പ്പെ­ടു­ക­യു­ണ്ടാ­യി. ഇ­തി­ലൂ­ടെ, ആ­ക്ര­മി­ക്ക­പ്പെ­ടു­ന്ന­തു് മ­റ്റൊ­രു ഭാ­ഷ­യി­ലെ ആ­ല­ങ്കാ­രി­ക­ജീർ­ണ്ണ­ത­മാ­ത്ര­മാ­ണെ­ന്നു് ക­ണ്ടെ­ത്തു­ന്ന­തിൽ സ­ത്യ­മു­ണ്ടെ­ങ്കി­ലും, അതിൽ സത്യം മാ­ത്ര­മ­ല്ല, ഭാ­ഗി­ക­ത­കൂ­ടി­യു­ണ്ടെ­ന്നു പ­റ­യേ­ണ്ടി­വ­രും. ഒരു വ­ലി­യ­ഭാ­ഷ എ­ന്ന­തു്, പ്ര­ബ­ല­ത­യു­ടെ ഒരു സം­സ്കാ­ര­രൂ­പം­ത­ന്നെ­യാ­ണെ­ന്ന വി­ക­സി­ത­വി­ചാ­ര­ത്തി­ന്റെ ത­ല­ത്തിൽ വേണം കാ­ര്യ­ങ്ങ­ളെ കാണാൻ. അ­പ്പോൾ, ഭാ­ഷാ­മർ­ദ്ദ­ന­മെ­ന്ന­തു്, സാം­സ്കാ­രി­ക­മർ­ദ്ദ­നം­കൂ­ടി­യാ­ണെ­ന്നു തെ­ളി­യും. വ­ലി­യ­ഭാ­ഷ കൈ­കാ­ര്യം­ചെ­യ്യു­ന്ന വി­ഭാ­ഗ­ങ്ങ­ളേ­യും, അ­വ­രു­ടെ അ­പ്ര­മാ­ദി­ത്വ­ത്തി­നു് കീ­ഴ്‌­വ­ണ­ങ്ങി­ക്ക­ഴി­യു­ന്ന ഭ­ര­ണ­രൂ­പ­ങ്ങ­ളേ­യു­മൊ­ക്കെ ഇ­ത്ത­രം ശ­സ്ത്ര­ക്രി­യ ഒ­രേ­സ­മ­യം നീ­റ്റാ­യി നേ­രി­ടും.

വി­ദൂ­ഷ­ക­രെ അ­വ­സാ­നി­പ്പി­ക്കാൻ യ­ഥാർ­ത്ഥ അ­ധി­കാ­രി വേ­ണ­മെ­ന്നി­ല്ല, ഇ­വർ­ത­ന്നെ ധാ­രാ­ളം. ഇവരെ മ­റ­ഞ്ഞു്, ജ­ന­ത­യെ­ത്ത­ന്നെ കാ­ണാൻ­വ­യ്യാ­ത്ത വ­ല്ലാ­ത്തൊ­രു പ­രി­ത­സ്ഥി­തി­യിൽ ഇ­ക്കാ­ലം, സാ­മാ­ന്യ­ഹാ­സ­മെ­ങ്കി­ലും സം­ഭീ­ത­മാ­ണെ­ന്നു സ­മ്മ­തി­ക്ക­ണം.

പൊ­തു­വെ, ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ വർ­ദ്ധി­ത­വീ­ര്യം ഉ­ന്ന­മി­ടു­ന്ന­തു് അ­ധി­കാ­ര­ത്തേ­ത്ത­ന്നെ­യാ­ണു്. അഥവാ, അ­ധി­കാ­ര­ജീർ­ണ്ണ­ത­യെ. തോലൻ കു­ല­ശേ­ഖ­ര­രാ­ജാ­വി­ന്റെ സ­ദ­സ്സി­ലെ ഒ­രം­ഗ­മാ­യി­രു­ന്നു എ­ന്നാ­ണു്, പൊ­തു­വെ വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന­തു്. ഒ­രർ­ത്ഥ­ത്തിൽ ഹാ­സ­സാ­ഹി­ത്യം­ത­ന്നെ­യാ­ണു് അ­തി­നു­ള്ള പ്ര­ബ­ല­മാ­യ തെ­ളി­വെ­ന്നും അ­വ­കാ­ശ­പ്പെ­ടാ­വു­ന്ന­താ­ണു്. കാരണം, അ­ധി­കാ­രി­യു­ടെ സിം­ഹാ­സ­ന­ത്തി­ന­രി­കി­ലാ­ണ­ല്ലോ, വി­ദൂ­ഷ­ക­നു് ഇ­രി­പ്പി­ടം. ജ­ന­ത­ക്കു് രാ­ജ്യ­ഭ­ര­ണ­വു­മാ­യി തീരെ ബ­ന്ധ­മി­ല്ലാ­ത്ത കാ­ല­ങ്ങ­ളാ­യി­രു­ന്നു, അ­തെ­ന്നു് ഓർ­ക്ക­ണം. അ­ക്കാ­ലം, അ­ധി­കാ­ര­മെ­ന്ന­തു് രാ­ജാ­വും, മ­റ്റൊ­രു രാ­ജാ­വും ത­മ്മി­ലു­ള്ള ഒ­രി­ട­പാ­ടാ­യി­രു­ന്നു. വി­ജ­യ­പ­രാ­ജ­യ­ങ്ങൾ പ­ര­സ്പ­ര­യു­ദ്ധ­ങ്ങ­ളാൽ അ­ഭ്യൂ­ഹി­ക്ക­പ്പെ­ട്ട­പ്പോ­ഴെ­ല്ലാം, ജനത തങ്ങൾ ചൊ­രി­ഞ്ഞ ക­ണ്ണീ­രി­ലും, ചോ­ര­യി­ലും കു­തിർ­ന്ന­ടി­ഞ്ഞു. അവർ ച­രി­ത്രം മ­റ­ഞ്ഞു­ന­ട­ന്ന വീ­ഥി­ക­ളിൽ, വി­വി­ധാ­ധി­കാ­രം നി­ര­ന്ത­ര­മാ­യി അ­തി­ന്റെ കു­തി­ര­ക്കു­ള­മ്പ­ടി­കൾ കേൾ­പ്പി­ച്ചു­കൊ­ണ്ടു മു­ന്നോ­ട്ടു­നീ­ങ്ങി. എ­ന്നാൽ, അ­വി­ടെ­യൊ­ക്കെ, പൊ­തു­യാ­ന­ത്തോ­ടു ചേർ­ന്നു­പോ­കാ­ത്ത മ­റ്റൊ­രു അ­ക­മ്പ­ടി­ക്കാ­ര­ന്റെ സാ­ന്നി­ദ്ധ്യം ശ്ര­ദ്ധി­ച്ചാൽ കാ­ണാ­നാ­കും, ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ. അ­ധി­കാ­ര­ത്തി­നെ­തി­രെ മ­നു­ഷ്യൻ­ത­ന്നെ തൊ­ടു­ക്കു­ന്ന, ല­ക്ഷ്യ­വേ­ധം സാർ­ത്ഥ­ക­മാ­ക്കു­ന്ന നൈ­തി­ക­ജാ­ഗ്ര­ത­യു­ടെ സു­ഖ­ശ­രം, അ­താ­ണു് ഹാ­സ്യം.

ഉ­ഭ­യ­ക­ക്ഷി­സ­മ്മ­ത­ത്തി­ന്റെ ശ്രു­തി­യി­ലാ­ണു് പൊ­തു­സാ­ഹി­ത്യം അ­തി­ന്റെ പ്ര­തി­ഷേ­ധ­രാ­ഗം­പോ­ലും ആ­ല­പി­ക്കു­ക. എ­ന്നാൽ, പൊ­തു­ഘ­ട­ന­യെ വേർ­തി­രി­ച്ചു് വി­ചാ­ര­ണ­ചെ­യ്യു­ക­യും, അ­തി­ന്റെ ഘ­ട­ക­ങ്ങ­ളെ നാ­നാ­ദി­ക്കിൽ­നി­ന്നു് വ­ക്രീ­ക­രി­ക്കു­ക­യു­മാ­ണു് ഹാ­സ­ത്തി­ന്റെ സ­ഹ­ജ­രീ­തി. വ­ക്രീ­ക­ര­ണം പ്രാ­ഥ­മി­ക­വും, ആ­ത്യ­ന്തി­ക­വു­മാ­യി എ­തിർ­പ്പു­ത­ന്നെ­യാ­ണു്.

ഏഴു നൂ­റ്റാ­ണ്ടു­കൾ ക­ഴി­ഞ്ഞ­തോ­ടെ, കു­ഞ്ചൻ ആ­വിർ­ഭ­വി­ച്ചു. അ­ദ്ദേ­ഹ­ത്തി­നും സ്ഥാ­നം രാ­ജ­സ­ദ­സ്സിൽ­ത­ന്നെ. കൊ­ട്ടാ­ര­ങ്ങ­ളു­ടെ അ­ക­ത്ത­ള­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു് കു­ഞ്ചൻ ജീ­വി­ച്ച­തു്. രാ­ജാ­വു് ജീർ­ണ്ണി­ക്കു­ന്ന­തി­ന്റെ കാ­ര­ണ­ങ്ങ­ളെ പ്ര­ഹ­രി­ക്കാൻ കു­ഞ്ച­നും മി­ടു­ക്ക­നാ­യി­രു­ന്നു. അതും ശു­ദ്ധീ­ക­ര­ണ­പ്ര­ക്രി­യ­യു­ടെ ഭാ­ഗം­ത­ന്നെ­യാ­ണു്. സാ­മാ­ന്യ­നേ­ത്ര­ങ്ങൾ­ക്കു് ഗോ­ച­ര­മാ­ക്കാ­ത്ത കാ­ഴ്ച­കൾ പി­ടി­ച്ചെ­ടു­ക്കാ­നു­ള്ള വി­ചി­ത്ര­മാ­പി­നി­യു­ടെ ബ­ലം­ത­ന്നെ ഒ­രർ­ത്ഥ­ത്തിൽ രാ­ജാ­വി­ന്റെ ഗു­ണ­ത്തി­നും ഉ­പ­യു­ക്ത­മാ­കു­മെ­ന്നാ­ണു് ഇ­തി­ന്റെ മെ­ച്ചം. ഭ­ര­ണ­ത്തെ ജ­ന­ഹി­ത­ത്തി­ലേ­ക്കു് പ­രി­വർ­ത്തി­പ്പി­ക്കു­വാൻ രാ­ജാ­വി­ലൂ­ടെ പ്ര­വർ­ത്തി­ക്കു­ന്ന എ­ത്ര­യോ ത­മാ­ശ­കൾ­ക്കു് കൊ­ട്ടാ­ര­സ­ദ­സ്സു­കൾ സാ­ക്ഷ്യം­പ­റ­യും. സിം­ഹാ­സ­ന­ത്തി­ന­ടു­ത്താ­യി വി­ദൂ­ഷ­ക­നു് കസേര കി­ട്ടു­ന്ന­തി­ന്റെ കാരണം, ഇ­താ­ണു്. എ­ന്നാൽ, അതു് അ­വി­ടെ­യും അ­വ­സാ­നി­ക്കി­ല്ല. ജനതയെ നിർ­ണ്ണ­യി­ക്കു­ന്ന അ­ധി­കാ­ര­ത്തോ­ടു­രു­മ്മി­നി­ന്നു­കൊ­ണ്ടു്, അ­തി­നെ­തി­രെ ചാ­ര­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്ന­തും ഹാ­സ­ത്തി­ന്റെ അ­നു­ബ­ന്ധ­പ്ര­ക്രി­യ­യാ­ണു്. രാ­ജാ­വി­നെ­തി­രെ ജ­ന­ത­യു­ടെ ചാരൻ. ആ­ദ്യ­ഘ­ട്ട­ത്തിൽ അ­നു­വ­ദി­ച്ച­തി­നു വി­പ­രീ­ത­മാ­യി അ­തേ­യി­ട­ത്തു­നി­ന്നു് ഇ­ക്കാ­ര­ണ­ത്താൽ, വി­ദൂ­ഷ­ക­നെ പ­റ­ഞ്ഞു­വി­ടാൻ രാ­ജാ­വി­നൊ­ക്കി­ല്ല. ജ­യ­പ­രാ­ജ­യ­ങ്ങ­ളു­ടെ അ­ധി­കാ­ര­ക്ക­ളി­കൾ­ക്കി­ട­യി­ലാ­യി ഇ­ത്ത­രം ചില വൈ­രു­ദ്ധ്യ­ങ്ങൾ­ക്കു­മു­ണ്ടു് അ­തി­ന്റേ­താ­യ സ്ഥാ­നം.

images/sanjayan.jpg
സ­ഞ്ജ­യൻ

ഹാ­സ­ത്തി­ന്റെ മ­റ്റൊ­രു ല­ക്ഷ്യ­ബി­ന്ദു കൊ­ട്ടാ­ര­ത്തി­ലെ കാ­ര്യ­ക്കാ­രാ­ണു്. അ­തീ­വ­വി­ശ്വ­സ്ത­രു­ടെ വേ­ഷ­ങ്ങ­ളിൽ കൊ­ട്ടാ­ര­ത്തി­ന്റെ അ­ക­ത്ത­ള­ങ്ങ­ളിൽ ക­റ­ങ്ങി­ന­ട­ക്കു­ന്ന ഇവർ രാ­ജാ­വി­നേ­ക്കാൾ വി­ഷ­മു­ള്ള ജീ­വി­ക­ളാ­ണെ­ന്നു് അ­ന്ന­ല്ല, ഇ­ന്നു­പോ­ലും ന­മു­ക്കു് ക­ണ്ടെ­ത്താൻ ക­ഴി­യും. പ­ല­പ്പോ­ഴും, രാ­ജാ­വി­ന്റെ ഗ­തി­ത­ന്നെ തി­രി­ച്ചു­വി­ടാ­നു­ള്ള ഇ­വ­രു­ടെ ക­ഴി­വു് ക­ണ്ടി­ല്ലെ­ന്നു­വെ­ക്കാ­നാ­വി­ല്ല. വി­ഷ­വാ­ഹി­ക­ളാ­യ ഇ­ത്ത­രം ഞാ­ഞ്ഞൂ­ളു­ക­ളു­ടെ ജീർ­ണ്ണ­ലോ­ക­ത്തെ കു­ഞ്ചൻ മാ­ത്ര­മ­ല്ല, സ­ഞ്ജ­യ­നും ധാ­രാ­ള­മാ­യി ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. അഥവാ, നേ­രി­ട്ടി­ട്ടു­ണ്ടു്. ന­വോ­ത്ഥാ­ന­കാ­ല­മെ­ന്ന ഓ­മ­ന­പ്പേ­രിൽ നാം വി­ളി­ച്ചു­പോ­രു­ന്ന ഒരു ച­രി­ത്ര­സ­ന്ദർ­ഭ­ത്തിൽ സ്വ­ജീ­വി­തം മു­ഴു­നീ­ളം ക­ഴി­ച്ചു­കൂ­ട്ടി­യ ഒ­രാ­ളാ­ണ­ല്ലോ സ­ഞ്ജ­യൻ. ആ കാ­ല­ത്തെ ഹാ­സ­ത്തിൽ പി­ടി­ച്ചു­കെ­ട്ടി­യ അ­ദ്ദേ­ഹം ഇ­ത്ത­ര­ക്കാ­രെ ധാ­രാ­ള­മാ­യി എ­ഴു­തി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു്. ബ്രി­ട്ടീ­ഷു­കാർ­ക്കൊ­പ്പ­വും, ഗാ­ന്ധി­ജി ക്കൊ­പ്പ­വും ഒ­രേ­പോ­ലെ ഇ­ത്ത­രം കാ­ര്യ­ക്കാ­രു­ടെ സാ­ന്നി­ദ്ധ്യ­മു­ണ്ടാ­യി­രു­ന്നു എ­ന്ന­താ­ണു് മ­റ്റൊ­രു ക­രിം­ഫ­ലി­തം. പൈം­പി­ക­ത്തി­ന്റെ ചേ­ഷ്ടാ­ബ­ല­ത്തി­നു് നാ­ട­നെ­ന്നോ, വി­ദേ­ശി­യെ­ന്നോ ഭേ­ദ­മി­ല്ല.

images/Writer_VKN.jpg
വി. കെ. എൻ.

സ്വ­ത­ന്ത്രാ­ന­ന്ത­ര­ഭാ­ര­ത­ത്തിൽ, തന്റെ വി­നി­മ­യ­ങ്ങൾ വി­ന്യ­സി­ച്ച വി. കെ. എൻ. നേ­രി­ട്ട­തും ഇ­വ­രേ­ത്ത­ന്നെ­യാ­ണു്. അ­പ്പോ­ഴേ­ക്കും, അവരിൽ ചി­ല­രെ­ങ്കി­ലും ജ­നാ­ധി­പ­ത്യ­ത്തിൽ പൂർ­ണ്ണ­മാ­യ അ­ധി­കാ­ര­ബ­ലം നേ­ടി­ക്ക­ഴി­ഞ്ഞി­രു­ന്നു. പ­ല­പ്പോ­ഴും അ­ധി­കാ­രി­ക­ളേ­ക്കാ­ളേ­റെ ജനതയെ ചി­രി­പ്പി­ച്ച­തു് ഈ ഇ­ട­ത്ത­ര­ക്കാ­രാ­ണു്. ഇ­ക്കാ­ല­ത്തു്, ഹാസം എ­ഴു­താ­നി­രി­ക്കു­ന്ന­വ­രു­ടെ മു­ന്നിൽ തി­ക­ഞ്ഞ പൊ­ളി­റ്റി­ക്കൽ ക­റ­ക്ട്ന­സ്സു­മാ­യി വി­രി­ഞ്ഞു­നിൽ­ക്കു­ന്ന­തു് ഇതേ ഇ­ട­ത്ത­രം­ത­ന്നെ­യാ­ണു്. എ­ന്നാൽ, അ­വർ­ക്കു് അ­ധി­കാ­രം മാ­ത്ര­മ­ല്ല, ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­വും, അ­യ­ത്ന­യാ­നം ഉ­റ­പ്പാ­ക്കു­ന്ന സാ­ങ്കേ­തി­ക­ത­യു­മൊ­ക്കെ കൈ­വ­ശ­മു­ണ്ടു്. വി­ദൂ­ഷ­ക­രെ അ­വ­സാ­നി­പ്പി­ക്കാൻ യ­ഥാർ­ത്ഥ അ­ധി­കാ­രി വേ­ണ­മെ­ന്നി­ല്ല, ഇ­വർ­ത­ന്നെ ധാ­രാ­ളം. ഇവരെ മ­റ­ഞ്ഞു്, ജ­ന­ത­യെ­ത്ത­ന്നെ കാ­ണാൻ­വ­യ്യാ­ത്ത വ­ല്ലാ­ത്തൊ­രു പ­രി­ത­സ്ഥി­തി­യിൽ ഇ­ക്കാ­ലം, സാ­മാ­ന്യ­ഹാ­സ­മെ­ങ്കി­ലും സം­ഭീ­ത­മാ­ണെ­ന്നു സ­മ്മ­തി­ക്ക­ണം.

ഹാ­സ്യ­ത്തി­ന്റെ മ­റ്റൊ­രു ബലം കു­ടി­കൊ­ള്ളു­ന്ന­തു്, അ­തി­ന്റെ പ്ര­യോ­ഗ­പൂർ­ത്തീ­ക­ര­ണ­രീ­തി­യി­ലാ­ണു്. ഒ­റ്റ­ത­വ­ണ തീർ­പ്പാ­ക്ക­ലി­ന്റെ ശീ­ഘ്ര­കർ­മ്മ­ഗ­തി തീർ­ച്ച­യാ­യും അ­തി­ന­വ­കാ­ശ­പ്പെ­ടാം. പ്ര­യോ­ഗ­ത്തി­ന്റെ ഓരോ ചു­വ­ടി­ലും പൂർ­ത്തീ­ക­രി­ക്ക­പ്പെ­ട്ട­നി­ല­യി­ലാ­ണു് ഹാസം തു­ട­രു­ന്ന­തു്. അ­തു­കൊ­ണ്ടു് അ­തി­നു് യാ­ത്ര­യു­ടെ ഇ­ട­യ്ക്കു­ള്ള സ്റ്റോ­പ്പിൽ­നി­ന്നു് ക­യ­റു­ക­യും, അ­വ­സാ­നി­ക്കു­ന്ന­തി­നി­ട­ക്കു് ഇ­റ­ങ്ങി­പ്പോ­കു­ക­യു­മാ­കാം. സാ­മൂ­ഹ്യ­യാ­ന­ത്തെ അ­തി­ന്റെ ജീർ­ണ്ണ­ത­ക്കൊ­പ്പം അ­വ­സാ­നം­വ­രെ­യെ­ന്ന­മ­ട്ടിൽ പിൻ­തു­ട­രാ­നു­ള്ള ബാ­ദ്ധ്യ­ത ഒ­രി­ക്ക­ലും ഹാ­സ­സാ­ഹി­ത്യ­ത്തി­നി­ല്ല. പൊ­തു­സാ­ഹി­ത്യ­ത്തി­നു് ഇ­ത്ത­ര­ത്തിൽ പാ­ത­യേ­യും, യാ­ന­ത്തേ­യും പാടേ അ­വ­ഗ­ണി­ക്കാ­നു­ള്ള സ­ഹ­ജ­ബ­ല­മു­ണ്ടാ­ക­ണ­മെ­ന്നി­ല്ല. കഥ തീ­രു­ന്ന­തു­വ­രെ തു­ട­രാ­നു­ള്ള ബാ­ദ്ധ്യ­യു­ണ്ടെ­ന്ന മ­ട്ടിൽ, മോശം ആ­ട്ട­ത്തി­ന്റെ അ­വ­സാ­നം­വ­രെ തു­ട­രാ­നു­ള്ള നി­സ്സ­ഹാ­യ­ത പൊ­തു­സാ­ഹി­ത്യ­ത്തി­നു് സ്വ­യം­സി­ദ്ധ­മാ­ണു്. മ­നു­ഷ്യ­ന്റെ ആ­നു­ഭ­വി­ക­പ­രി­സ­ര­ങ്ങ­ളെ പ­കർ­ത്തി­വെ­ക്കു­ക­വ­ഴി, അതു് ജീ­വി­ത­ത്തെ ന­ന്നാ­യി അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടെ­ന്ന­തു് ശ­രി­ത­ന്നെ. പക്ഷേ, ഏർ­പ്പെ­ടു­ന്ന ജീ­വി­ത­ത്തെ അ­തു­വ­ഴി അതു് പ്ര­ഥ­മി­ക­മാ­യി അം­ഗീ­ക­രി­ക്കു­ക­യും­ചെ­യ്യു­ന്നു. ഉ­ഭ­യ­ക­ക്ഷി­സ­മ്മ­ത­ത്തി­ന്റെ ശ്രു­തി­യി­ലാ­ണു് പൊ­തു­സാ­ഹി­ത്യം അ­തി­ന്റെ പ്ര­തി­ഷേ­ധ­രാ­ഗം­പോ­ലും ആ­ല­പി­ക്കു­ക. എ­ന്നാൽ, പൊ­തു­ഘ­ട­ന­യെ വേർ­തി­രി­ച്ചു് വി­ചാ­ര­ണ­ചെ­യ്യു­ക­യും, അ­തി­ന്റെ ഘ­ട­ക­ങ്ങ­ളെ നാ­നാ­ദി­ക്കിൽ­നി­ന്നു് വ­ക്രീ­ക­രി­ക്കു­ക­യു­മാ­ണു് ഹാ­സ­ത്തി­ന്റെ സ­ഹ­ജ­രീ­തി. വ­ക്രീ­ക­ര­ണം പ്രാ­ഥ­മി­ക­വും, ആ­ത്യ­ന്തി­ക­വു­മാ­യി എ­തിർ­പ്പു­ത­ന്നെ­യാ­ണു്. അതു് അ­ധി­കാ­ര­ത്തി­ന്റെ ആ­നു­ഭ­വി­ക­മ­ണ്ഡ­ല­ത്തെ അ­തി­നെ­തി­രെ ചി­രി­പ്പി­ക്കും. ഇതൊരു പ്ര­ച­ര­ണ­രീ­തി­യാ­ണു്. ചിരി അ­ധി­കാ­ര­ത്തെ നിർ­വീ­ര്യ­മാ­ക്കു­ന്ന­തിൽ പ്ര­ധാ­ന­പ­ങ്കു­വ­ഹി­ക്കു­മെ­ന്നു് ഒരോ അ­ധി­കാ­രി­ക്കും ന­ന്നാ­യി­ട്ട­റി­യാം. ഇ­പ്പോ­ഴും, അ­ധി­കാ­ര­ത്തി­ന്റെ ഏതൊരു സാ­മാ­ന്യ­പ­രി­സ­ര­ത്തും ചിരി സ്വ­മേ­ധ­യാ നി­രോ­ധി­ക്ക­പ്പെ­ടു­മെ­ന്നു് ന­മു­ക്ക­റി­യാ­മ­ല്ലോ. ഉ­ന്ന­താർ­ത്ഥ­ത്തിൽ കാ­ര്യ­ങ്ങൾ പ­രി­ശോ­ധി­ച്ചാൽ, വ­മ്പൻ­വി­താ­ന­ങ്ങ­ളി­ലും സം­ഭ­വി­ക്കു­ന്ന­തെ­ന്നു് ഇ­തൊ­ക്കെ­യാ­ണെ­ന്നു തെ­ളി­യും. അ­ധി­കാ­രം അ­തി­ന്റെ മു­ഴു­വൻ സം­ഹാ­ര­ബ­ല­വും പ്ര­ദർ­ശി­പ്പി­ക്കാൻ­മാ­ത്രം നി­സ്സ­ഹാ­യ­മാ­കു­ന്ന പ­രി­ത­സ്ഥി­തി­ക­ളിൽ ആദ്യം അ­ക­ത്തു­പോ­കു­ന്ന­തു് മി­ക്ക­വാ­റും ഹാസം കൈ­കാ­ര്യം­ചെ­യ്യു­ന്ന­വ­രാ­യി­രി­ക്കു­മെ­ന്ന ച­രി­ത്ര­പാ­ഠ­മാ­ണു് അ­തി­നു­ള്ള ഒ­ന്നാം­ന­മ്പർ തെ­ളി­വു്.

അ­പ്ര­മാ­ദി­ത്വ­ത്തി­ന്റെ ജീർ­ണ്ണ­വ­ശ­ങ്ങ­ളെ പ്ര­ഹ­രി­ക്കാ­നു­ള്ള പ്ര­ത­ല­ബ­ലം ഹാ­സ­ത്തി­നു് ല­ഭി­ക്കു­ന്ന­തു് എ­വി­ടെ­നി­ന്നാ­ണു് എന്നു ചി­ന്തി­ച്ചാൽ, അ­തി­ന്റെ കാ­ര­ണ­മെ­ന്നോ­ണം തെ­ളി­യു­ന്ന­തു് പ്ര­സ്തു­ത­സാ­ഹി­ത്യ­ത്തി­ന്റെ മ­റ്റൊ­രു സ­വി­ശേ­ഷ­ത­യാ­ണു്. സു­വ്യ­ക്ത­കാൽ­പ­നി­ക­വും, ഉ­ന്ന­ത­വു­മാ­യ പ്ര­തീ­ക്ഷ­യാ­ണു് അതു്. ജീർ­ണ്ണ­ത­യെ തി­രി­ച്ച­റി­യാ­നു­ള്ള മാ­പി­നി­യാ­യി ഹാസം സ്വ­യം­പെ­രു­മാ­റു­ന്ന­തു്, അതു് വെ­ച്ചു­പു­ലർ­ത്തു­ന്ന പ്ര­തീ­ക്ഷ­യു­ടെ ബ­ല­ത്തിൻ­മേ­ലാ­ണു്. ജീർ­ണ്ണ­സാ­ഹി­ത്യം ക­ള­മൊ­ഴി­യു­ന്ന­തോ­ടെ, സു­ഗ­മ­സം­ഗീ­തം­പോ­ലെ സു­ന്ദ­ര­സാ­ഹി­ത്യം വ­ന്നു­വി­രി­യു­മെ­ന്നു് അതു് പ്ര­തീ­ക്ഷി­ക്കു­ന്നു. ജീർ­ണ്ണാ­ധി­കാ­രം പ­രി­ഹാ­സ്യ­മാ­യി­ത്തീ­രു­ന്ന­തോ­ടെ, നേർ­ത്തു­നേർ­മ്മ­യു­ള്ള അ­ധി­കാ­രം വെ­ള്ള­ച്ചി­റ­കു­വീ­ശി പ­റ­ന്നെ­ത്തു­മെ­ന്നും അതു് കി­നാ­ക്കാ­ണു­ന്നു. (അ­ങ്ങ­നെ സം­ഭ­വി­ക്കി­ല്ലെ­ന്നു് അ­റി­യാ­മെ­ങ്കി­ലും!) മ­നു­ഷ്യ­ന്റെ വ­റ്റാ­ത്ത പ്ര­തീ­ക്ഷ­യു­ടെ നേർ­പ്പേ­രാ­ണു് ഹാസം.

images/Charlie_Chaplin.jpg
ചാർലി ചാ­പ്ലിൻ

പ്ര­ഹർ­ഷ­സ­ന്നി­ഹി­ത­മാ­യ കാ­ല­ങ്ങ­ളിൽ പ്ര­തീ­ക്ഷ പു­ലർ­ത്താൻ എ­ളു­പ്പ­മാ­ണു്. എ­ന്നാൽ, കാ­ല­ത്തി­നു് കാളിമ പു­ര­ളു­ന്ന­തോ­ടെ, കാ­ര്യ­ങ്ങൾ ഊ­ഷ­ര­മാ­യി­ത്തീ­രും. മ­നു­ഷ്യർ ഒ­ന്ന­ട­ങ്കം പ്ര­തീ­ക്ഷ­കൾ അ­സ്ത­മി­ച്ച­വ­രാ­യി­ത്തീ­രും. ലോ­ക­യു­ദ്ധ­ങ്ങ­ളു­ടെ പ­രി­സ­ര­ത്തു­നി­ന്നു പെ­റു­ക്കി­യെ­ടു­ത്ത നിരാശ ലോ­ക­ത്തി­ന്റെ കൈ­ത്ത­ല­ത്തിൽ­നി­ന്നു് താ­ഴെ­വീ­ഴാൻ പി­ന്നീ­ടു്, ഏറെ കാ­ല­മെ­ടു­ത്തെ­ന്നു് ന­മു­ക്ക­റി­യാ­വു­ന്ന­താ­ണു്. എ­ന്നാൽ, അ­ക്കാ­ല­ത്തും ഒ­ളി­മ­ങ്ങാ­ത്ത പ്ര­തീ­ക്ഷ­യെ കൈ­യാ­ളി­ജ്വ­ലി­പ്പി­ച്ച­തു് ചാർലി ചാ­പ്ലി­നേ പ്പോ­ലു­ള്ള­വ­രു­ടെ ഹാ­സ­മ­ഹ­ത്വ­മാ­ണു്. ഹി­റ്റ്ല­റേ പ്പോ­ലു­ള്ള ഒ­ര­ധി­കാ­ര­രൂ­പ­ത്തെ പ­രി­ഹാ­സ്യ­മാ­ക്കി­ക്കൊ­ണ്ടു്, മാ­ന­വി­ക­പ­ക്ഷ­ത്തി­ന്റെ ആ­ത്മ­വി­ശ്വാ­സം പു­നഃ­സ്ഥാ­പി­ക്കാൻ അ­ദ്ദേ­ഹം ന­ട­ത്തി­യ ശ്ര­മ­ങ്ങൾ­ക്കു് വി­ജ­യ­മു­ണ്ടാ­യി. എ­ന്ന­ല്ല, ദു­ര­ധി­കാ­ര­രൂ­പ­ങ്ങൾ­ക്കെ­തി­രെ­യു­ള്ള അ­ത്ത­രം പ്ര­ഹ­ര­മു­റ­യ്ക്കു് എ­ക്കാ­ല­ത്തും നി­ല­നിൽ­പ്പു­ണ്ടെ­ന്നു്, തു­ട­രു­ന്ന സ്വ­ന്തം നി­ല­നിൽ­പി­ലൂ­ടെ അ­ദ്ദേ­ഹം തെ­ളി­യി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു.

images/Adolf_Hitler.jpg
ഹി­റ്റ്ലർ

ഇ­ത്ത­ര­ത്തിൽ ക്ലേ­ശ­മു­ഖ­രി­ത­മാ­യൊ­രു കാ­ല­ത്തു് എ­ങ്ങ­നെ­യാ­ണു് പ്ര­തീ­ക്ഷ­യു­ടെ തിരി സ്വ­ന്തം കീ­ശ­ക്ക­ക­ത്തു സൂ­ക്ഷി­ക്കാൻ ക­ഴി­യു­ന്ന­തു്? നി­ശ്ച­യ­മാ­യും കൗ­തു­ക­ക­ര­മാ­യൊ­രു സംശയം അവിടെ ഉ­ട­ലെ­ടു­ക്കും. ഹാസം സൃ­ഷ്ടി­ക്കു­ന്ന­വ­രു­ടെ വ്യ­ക്തി­ത്വ­ബ­ല­ത്തി­നു് ചില പ്ര­ത്യേ­ക­ത­ക­ളൊ­ക്കെ­യു­ള്ള­താ­യി കാണാം. അ­വി­ടെ­യാ­ണു് അ­തി­ന്റെ ശ­രി­യാ­യ കാ­ര­ണ­മി­രി­ക്കു­ന്ന­തു്. ജീ­വി­ത­ത്തിൽ ഒരു പൊ­തു­പാ­ത­യാ­ണു് ഒരാൾ സ്വീ­ക­രി­ക്കു­ന്ന­തെ­ങ്കിൽ, അ­യാൾ­ക്കു് അതിനെ അം­ഗീ­ക­രി­ക്കാ­നു­ള്ള ബാ­ദ്ധ്യ­ത സ്വ­മേ­ധ­യാ ഏ­റ്റെ­ടു­ക്കേ­ണ്ടി­വ­രും. സ­ന്ദർ­ഭ­ങ്ങ­ളെ അ­തി­നു­ചേർ­ന്ന­വി­ധ­ത്തിൽ ഉ­പ­യോ­ഗി­ക്കാൻ­മാ­ത്ര­മേ അ­യാൾ­ക്കു് കഴിയൂ. അ­ത്ത­രം മ­നു­ഷ്യ­രാ­ണു് ബ­ഹു­ഭൂ­രി­പ­ക്ഷ­വും. ഏ­താ­നും ചില നി­യ­മ­നിർ­മ്മാ­ണ­ങ്ങ­ളി­ലൂ­ടെ ജീ­വി­താ­ന്ത­രീ­ക്ഷ­ത്തെ മാ­റ്റി­യെ­ടു­ക്കു­ക­വ­ഴി, ഒ­റ്റ­യ­ടി­ക്കു് അ­വ­രെ­യാ­കെ ഉ­രു­വ­പ്പെ­ടു­ത്താൻ ദു­ര­ധി­കാ­രി­ക്കു് നി­ഷ്പ്ര­യാ­സം ക­ഴി­യും. അ­ത്ത­രം ജ­ന­ത­ക്കു­ള്ള മോൾഡ് അ­ധി­കാ­രി അ­യാൾ­ക്കു് തോ­ന്നി­യ­മ­ട്ടിൽ അ­പ്പ­പ്പോൾ ത­യ്യാ­റാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു് പ­തി­വു്. ജ­ന­ത­യു­ടെ ചി­രി­ചി­ന്ത­ക­ളെ­യെ­ല്ലാം അ­വ­ശ­ത­യു­ടെ പ­ല­വി­താ­ന­ങ്ങ­ളി­ലേ­ക്കാ­യി മാ­റ്റി­പ്പ­ണി­യാൻ അ­ധി­കാ­രി­ക്കു് ഏ­താ­നും നി­യ­മ­ങ്ങ­ളു­ടെ വി­ന്യാ­സം­മാ­ത്രം മ­തി­യെ­ന്നർ­ത്ഥം. ജീ­വി­ത­ത്തെ അം­ഗീ­ക­രി­ക്കു­ന്ന മ­നു­ഷ്യ­രെ അ­ധി­കാ­ര­ത്തി­നു് വളരെ വേഗം വ­രു­തി­യി­ലാ­ക്കാ­നാ­കു­മെ­ന്നാ­ണു് ഇ­തി­ന്റെ പാഠം. എ­ന്നാൽ, ഏർ­പ്പെ­ടു­ന്ന ജീ­വി­ത­ത്തി­ന്റെ വി­താ­ന­ത്തിൽ മ­ന­സ്സു് പ­രു­വ­പ്പെ­ടു­ത്താൻ കൂ­ട്ടാ­ക്കാ­ത്ത ഒരാളെ അ­സ്വ­സ്ഥ­നാ­ക്കാൻ അ­ധി­കാ­രി­ക്കു ക­ഴി­യി­ല്ല. ചി­രി­ക്കാ­ത്ത­വ­നെ ക­ര­യി­പ്പി­ക്കു­ന്ന­തെ­ങ്ങ­നെ? പ്ര­ഭാ­വ­മാ­ണു് അ­ഭാ­വ­ത്തി­ന്റെ മാ­താ­വു്. ഇ­താ­ണു് ഹാ­സ­സാ­ഹി­ത്യ­മ­ന­സ്സി­ന്റെ ബലം. ഒ­രർ­ത്ഥ­ത്തിൽ അ­പ­മാ­ന­വീ­ക­ര­ണ­ത്തി­ന്റെ ലാ­ഞ്ഛ­ന അതിൽ ഊ­ഹി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ കാ­ര­ണ­വും മ­റ്റൊ­ന്ന­ല്ല. ഖേ­ദ­പ്ര­ഹർ­ഷ­ങ്ങ­ളെ സാ­ന്ദർ­ഭി­ക­മാ­യി സ്വയം അ­നു­വ­ദി­ക്കാൻ ത­യ്യാ­റി­ല്ലാ­ത്ത­വർ, തങ്ങൾ പ്ര­യോ­ഗി­ക്കു­ന്ന പ്ര­തി­ക­ര­ണ­രീ­തി­ക­ളി­ലും ആയതു് അ­തേ­പ­ടി നി­ല­നിർ­ത്തു­ന്നു.

ദു­ര­ന്ത­ത്തെ ദുഃ­ഖ­മാ­ക്കു­ക­യാ­ണു് പൊ­തു­സാ­ഹി­ത്യം ചെ­യ്യു­ന്ന­തെ­ങ്കിൽ, ഹാ­സ­സാ­ഹി­ത്യ­കാ­രൻ ദു­ര­ന്ത­ത്തെ ഫ­ലി­ത­മാ­ക്കു­ന്നു. സ്വ­ന്തം ജീ­വി­ത­ത്തേ­പ്ര­തി സാ­ക്ഷാ­ത്ക­രി­ക്കാൻ ധൈ­ര്യ­മി­ല്ലാ­ത്ത ഒ­ന്നി­നെ ആർ­ക്കും സാ­ഹി­ത്യ­ത്തി­ലൂ­ടെ ന­ട­പ്പാ­ക്കാ­നാ­വി­ല്ല.

പ­ത്താം­നൂ­റ്റാ­ണ്ടി­ലെ തോലൻ കു­ല­ശേ­ഖ­ര­രാ­ജാ­വി­ന­രി­കി­ലും, പ­തി­നെ­ട്ടാം­നൂ­റ്റാ­ണ്ടി­ലെ കു­ഞ്ചൻ അ­മ്പ­ല­പ്പു­ഴ രാ­ജാ­വി­ന്റെ ഓ­ര­ത്തും, ക­ഴി­ഞ്ഞു­കൂ­ടി­യ­തു് അ­ധി­കാ­ര­ത്തി­നോ­ടു­ള്ള ആ­ഭി­മു­ഖ്യം­കൊ­ണ്ട­ല്ല­ല്ലോ. വി­ചി­ത്ര­മാ­യ ഇ­ത്ത­രം ചേ­രി­ചേ­രാ­പ്ര­സ്ഥാ­ന­ക്കാ­രു­ടെ ത­ല­യ്ക്കു് അ­ത്ത­ര­മൊ­രു കു­റ്റം കെ­ട്ടി­വെ­ക്കാൻ ആർ­ക്കെ­ങ്കി­ലും ക­ഴി­യു­മെ­ന്നും തോ­ന്നു­ന്നി­ല്ല. ജ­ന­ത­യു­ടെ ജീ­വി­ത­ത്തെ തൊ­ട്ടു­പെ­രു­മാ­റു­ന്ന പൊ­തു­സാ­ഹി­ത്യം അ­തേ­പ്ര­തി നി­ല­നിൽ­ക്കു­മ്പോൾ, ഹാ­സ­സാ­ഹി­ത്യം ചെ­യ്യു­ന്ന­തു് ഉ­ല്ലം­ഘ­നം ന­ട­ത്തു­ക­യാ­ണെ­ന്നു് സൂ­ചി­പ്പി­ച്ചു­വ­ല്ലോ. ഇതേ ഉ­ല്ലം­ഘ­ന­ഭാ­വം­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഹാസം അ­ധി­കാ­ര­ത്തെ­പ്ര­തി നി­ല­നിൽ­ക്കാ­തെ, അതിനെ മ­റി­ക­ട­ക്കു­ന്ന­തു്. ത­ത്ത്വം ഒ­ന്നു­ത­ന്നെ­യാ­ണു്. ദു­ര­ന്ത­ത്തെ ദുഃ­ഖ­മാ­ക്കു­ക­യാ­ണു് പൊ­തു­സാ­ഹി­ത്യം ചെ­യ്യു­ന്ന­തെ­ങ്കിൽ, ഹാ­സ­സാ­ഹി­ത്യ­കാ­രൻ ദു­ര­ന്ത­ത്തെ ഫ­ലി­ത­മാ­ക്കു­ന്നു. സ്വ­ന്തം ജീ­വി­ത­ത്തേ­പ്ര­തി സാ­ക്ഷാ­ത്ക­രി­ക്കാൻ ധൈ­ര്യ­മി­ല്ലാ­ത്ത ഒ­ന്നി­നെ ആർ­ക്കും സാ­ഹി­ത്യ­ത്തി­ലൂ­ടെ ന­ട­പ്പാ­ക്കാ­നാ­വി­ല്ല. അ­വ­ന­വ­നെ നോ­ക്കി ചി­രി­ക്കു­ന്ന­തി­ന്റെ ഒരു ഭാ­ഷാ­വി­പു­ലീ­ക­ര­ണ­മാ­ണു് ഹാ­സ­സാ­ഹി­ത്യം. അ­തി­നാ­യി എ­ഴു­ത്താ­ളൻ തീ­വ്ര­ദുഃ­ഖ­ത്തി­ലൂ­ടെ ക­ട­ന്നു­പോ­കേ­ണ്ടി­വ­രും. അ­തി­ന്റെ മൈൽ­ക്കു­റ്റി­ക­ളെ പി­ന്നി­ലാ­ക്കി­ക്കൊ­ണ്ടു്, ദുഃ­ഖ­ത്തി­ന്റെ തു­റ­സ്സിൽ ന­ട­ത്തു­ന്ന യാനം ക്ര­മേ­ണ, അവനെ പ­രി­ധി­യി­ലെ­ത്തി­ക്കും. അവിടെ പ­രി­മി­തി­ബോ­ധ­ത്തി­ന്റേ­താ­യ ഒരു മ­ണ്ഡ­ലം അവനെ കാ­ത്തി­രി­പ്പു­ണ്ടു്. അതു് വ്യ­ക്തി­പ­ര­മാ­യ പ­രി­മി­തി­ക­ള­ല്ല, മ­റി­ച്ചു്, അ­ന­ന്ത­മാ­യ വി­ശ്വ­പ്ര­കൃ­തി­യിൽ ജീ­വി­യെ­ന്ന നി­ല­യി­ല­നു­ഭ­വി­ക്കു­ന്ന സ­ഫ­ല­മാ­യ പ­രി­മി­തി­യാ­ണു്. അ­തി­ലെ­ത്തു­ന്ന­തോ­ടെ, അവനു് തന്നെ സം­ബ­ന്ധി­ക്കു­ന്ന ഗൗ­ര­വ­ത­ര­മാ­യ ആ­ലോ­ച­ന­ക­ളെ­ല്ലാം ഫ­ലി­ത­മാ­യി­ത്തീ­രും. സ്വ­പ­ക്ഷം ന്യാ­യീ­ക­രി­ച്ചെ­ടു­ക്കാ­നു­ള്ള മ­നു­ഷ്യ­ന്റെ സ്വ­യം­മ­റ­ഞ്ഞി­രി­ക്കു­ന്ന ര­ക്ഷാ­ശ്ര­മ­ങ്ങ­ളെ­ല്ലാം അതോടെ, സ്വയം റ­ദ്ദു­ചെ­യ്യ­പ്പെ­ടു­ന്നു. ത­ന്നേ­പ്ര­തി നി­ല­നിൽ­ക്കു­ന്ന അ­ബ­ദ്ധ­വി­ശ്വാ­സ­ങ്ങ­ളെ­ല്ലാം പൊ­ളി­യു­ന്ന­തോ­ടെ, അ­വ­കാ­ശ­വാ­ദ­ങ്ങ­ളു­ടെ സാ­ദ്ധ്യ­ത പ­ര്യ­വ­സാ­നി­ക്കു­ക­യാ­യി. നി­ജ­രൂ­പ­ത്തി­ലു­ള്ള സ്വ­ന്തം ഉ­ടൽ­ക്കെ­ട്ടാ­ണു് അവിടെ ഹാ­സ­കാ­ര­നു് കണി. അ­തി­നു് നേർ­ക്കു­നേർ നിൽ­ക്കാ­നു­ള്ള ബലം അവനെ വർ­ദ്ധി­താർ­ത്ഥ­ത്തിൽ ശാ­ന്ത­നാ­ക്കു­ക­യാ­ണു്. അ­വ­ന്റെ മ­ന­സ്സി­ന്റെ ചു­ണ്ടിൽ മാ­യാ­ത്ത ചിരി തി­രു­കി­വെ­ക്കു­ന്ന­തു് അ­താ­ണു്.

ഇ­ത്ത­ര­ത്തിൽ ഒരാൾ അ­വ­ന­വ­നു­നേ­രെ തി­രി­യു­ന്ന­തെ­ന്തി­നാ­ണു്? അതു് ഈ പ്ര­സ്ഥാ­ന­ത്തി­നു് അ­വ­ശ്യം ആ­വ­ശ്യ­മാ­കു­ന്ന­തു് എ­ന്തു­കൊ­ണ്ടാ­ണു്? അ­തി­ന്റെ കാ­ര­ണ­വും ഗു­പ്ത­ല­ളി­ത­മാ­ണു്. ആ­ത്യ­ന്തി­ക­മാ­യി അ­ധി­കാ­ര­ത്തോ­ടാ­ണു് ഹാ­സ­ത്തി­ന്റെ പ്ര­വർ­ത്ത­ന­മെ­ന്നു് സൂ­ചി­പ്പി­ച്ച­ല്ലോ. രാ­ഷ്ട്രീ­യാ­ധി­കാ­രം­തൊ­ട്ടു് മ­നു­ഷ്യൻ ഇ­ന്നു­വ­രെ ആ­വി­ഷ്ക­രി­ച്ച അ­ധി­കാ­ര­പ്ര­സ്ഥാ­ന­ങ്ങ­ളു­മാ­യി പ്ര­തി­പ്ര­വർ­ത്തി­ക്കു­ന്ന ഒ­ന്നു­മാ­ത്ര­മ­ല്ല അതു്. സൂ­ക്ഷ്മാർ­ത്ഥ­ത്തിൽ മ­നു­ഷ്യ­നിൽ രൂ­ഢ­മൂ­ല­വും നി­ഗൂ­ഢ­വു­മാ­യി നി­ല­നിൽ­ക്കു­ന്ന സ­ഹ­ജാ­ധി­കാ­ര­വും അ­തി­ന്റെ പ­രി­ധി­യിൽ വരും. അ­ധി­കാ­ര­ത്തി­ന്റെ സൂ­ക്ഷ്മ­സ്ഥൂ­ല­ങ്ങ­ളെ ഛി­ദ്രി­പ്പി­ക്കു­ക­യാ­ണു് ഹാ­സ­ത്തി­ന്റെ കൃ­ത്യ­മാ­യ ഉന്നം. അ­ധി­കാ­രം എ­വി­ടെ­യാ­ണോ സ­മ­ഗ്ര­രൂ­പം സ­മാ­ഹ­രി­ക്കു­ന്ന­തു്, അവിടെ പു­രോ­യാ­നം അ­പ­ക­ട­പ്പെ­ടും എ­ന്ന­തിൽ സം­ശ­യ­മി­ല്ല. നി­ര­ന്ത­ര­ച­ല­ന­ത്തി­ലാ­യ ഹാസം കെ­ട്ടി­ക്കി­ട­ക്കു­ന്ന ജീർ­ണ്ണ­ത­യെ ഛി­ദ്രി­പ്പി­ക്കാ­നു­ള­ള പണികൾ കൃ­ത്യ­മാ­യി ചെ­യ്യും. ഹാസം സ്വ­മേ­ധ­യാ നി­ത്യ­പ്ര­തി­പ­ക്ഷ­മാ­കു­ന്ന­തു് ഇ­ത്ത­ര­ത്തി­ലാ­ണു്.

സി. വി. കു­ഞ്ഞി­രാ­മൻ തന്റെ തർ­ക്ക­വ്യാ­പാ­ര­ത്തേ­പ്പ­റ്റി നാ­രാ­യ­ണ­ഗു­രു­വി­നോ­ടു് സൂ­ചി­പ്പി­ച്ച­പ്പോൾ, ഗുരു ഒരു മാർ­ഗ്ഗം നിർ­ദ്ദേ­ശി­ച്ചു. സ­ത്യ­ത്തിൽ അതു് ഹാ­സ­പ­ദ്ധ­തി­യു­ടെ ഓ­ത്താ­യി മാ­റേ­ണ്ട­താ­ണു്. അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു് വാ­ദ­ത്തി­നു­വേ­ണ്ടി വാ­ദി­ക്ക­രു­തെ­ന്നാ­ണു്. സ­ത്യ­പ്ര­കാ­ശ­ന­ത്തി­നാ­കാം. വാദം എ­ന്നി­ട­ത്തു് ഹാസം എ­ന്നാ­ക്കി­യാ­ലും, ഒ­ട്ടും അർ­ത്ഥ­വ്യ­ത്യാ­സം വ­രി­ല്ല.

മ­നു­ഷ്യ­ന്റെ സ­ഹ­ജ­ക്ര­മ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു് അ­ധി­കാ­ര­വാ­ഞ്ഛ നി­ല­നിൽ­ക്കു­ന്ന­തെ­ന്നു് ഊ­ഹി­ക്കാ­മെ­ങ്കിൽ, അ­തി­നെ­തി­രെ സൂ­ക്ഷി­ക്ക­പ്പെ­ടു­ന്ന വി­മർ­ശ­ന­മാ­ണു് ഹാസം എ­ന്നു­റ­പ്പാ­ണ­ല്ലോ. അവിടെ ഒരു അപകടം ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടു്. അ­ധി­കാ­ര­ത്തി­നു് എ­തി­രാ­യി ഉ­രു­ണ്ടു­കൂ­ടു­ന്ന വി­മർ­ശ­നം തി­ക­ച്ചും അ­ധി­കാ­ര­സം­ബ­ന്ധി­യ­ല്ല എ­ന്നു് പ­റ­യാ­നൊ­ക്കി­ല്ല. പ്ര­ഥ­മ­ദൃ­ഷ്ട്യാ ര­ണ്ടാ­ണെ­ന്നു് തോ­ന്നാ­മെ­ങ്കി­ലും, വാ­സ്ത­വ­ത്തിൽ അവ ഏ­ക­മാ­ണെ­ന്നു് അ­നു­ഭ­വം­കൊ­ണ്ടു് ആർ­ക്കും തി­രി­ച്ച­റി­യാം. ഇ­ന്ന­ത്തെ വി­മർ­ശ­ക­നാ­ണു് നാ­ള­ത്തെ അ­ധി­കാ­രി. അ­ധി­കാ­രം സി­ദ്ധി­ക്കു­ന്ന­തോ­ടെ, അവൻ വി­മർ­ശ­ന­ങ്ങൾ­ക്കു് എ­തി­രാ­വു­ക­കൂ­ടി ചെ­യ്യു­ന്ന­താ­യി കാണാം. ഇ­ന്ന­ലെ താൻ നേ­രി­ട്ട ശ­ത്രു­ത­ന്നെ­യാ­ണു്, ഇ­ന്ന­ത്തെ താ­നെ­ന്നു് അവൻ ച­രി­ത്രം ഉ­പ­യോ­ഗി­ച്ചു് സാ­ക്ഷാ­ത്ക­രി­ക്കും. ഇ­ത്ത­രം രൂ­പ­ത്തി­ന­ക­ത്തേ­ക്കാ­ണു് ക­യ­റി­നിൽ­ക്കു­ന്ന­തെ­ങ്കിൽ, നി­ശ്ച­യ­മാ­യും ഹാ­സ­കാ­ര­നും ഭാ­വി­യി­ലെ അ­ധി­കാ­രി­യാ­യി­പ്പോ­കും. ഈ കടമ്പ മ­റി­ക­ട­ക്കാ­നാ­ണു്, ഹാ­സ­കാ­രൻ അ­വ­ന­വ­നെ തു­ര­ത്തു­ന്ന­തു്. അ­വ­ന­വ­നെ മ­റി­ക­ട­ന്ന­വ­നു് സ്വയം സ്ഥാ­നി­യാ­വാൻ ക­ഴി­യി­ല്ല. അ­തു­കൊ­ണ്ടു­ത­ന്നെ, നി­ല­വി­ലെ ദു­ര­ധി­കാ­ര­ത്തി­ന­പ്പു­റം, നേർ­മ്മ­യു­ള്ള മ­റ്റൊ­ര­ധി­കാ­രം ക­ട­ന്നു­വ­രു­ന്ന­തി­നാ­യി കി­നാ­ക്കാ­ണു­ന്നി­ട­ത്തു് സ്വയം പി­ടി­ച്ചു­നിർ­ത്താ­നും, അ­ധി­കാ­ര­ത്തി­ലേ­ക്കു­ള്ള സ്വ­ന്തം ഉ­രു­വ­മാ­റ്റ­ത്തെ ത­ടു­ക്കാ­നും അവനു് ക­ഴി­യും.

കാ­പ­ട്യ­ത്തി­ന്റെ ബ­ഹു­ശാ­ഖി­യാ­യ മ­നു­ഷ്യ­പ്ര­കൃ­തി­യെ വ­ശം­കെ­ടു­ത്തു­ക­യാ­ണു് ഹാ­സ­ത്തി­ന്റെ മ­റ്റൊ­രു ഉന്നം. പ്ര­ണ­യം അ­ന­ന്ത­മാ­ണെ­ന്നും, അ­തി­സു­ന്ദ­ര­മാ­ണെ­ന്നും അ­വ­കാ­ശ­പ്പെ­ടു­ക­യും, അതു് പ്ര­യോ­ഗി­ക്കു­ന്ന ത­ങ്ങ­ളേ­ത്ത­ന്നെ അ­തി­നെ­തി­രാ­യി സാ­ക്ഷാ­ത്ക­രി­ക്കു­ക­യും ചെ­യ്യു­ക­യാ­ണ­ല്ലോ, പ്ര­ണ­യി­താ­ക്കൾ ചെ­യ്യു­ന്ന­തു്. ഇ­താ­ണു് ലൗ­കി­ക­ത്തി­ലെ ക­ളി­യെ­ങ്കിൽ ആ­ദ്ധ്യാ­ത്മി­ക­ത­യി­ലു­മു­ണ്ടു് ഇ­ത്ത­രം പ­ന്തി­കേ­ടു­കൾ. ദൈ­വ­മാ­ണ­ല്ലോ അവിടെ പ­ര­മ­മു­ഖം. ആ­യ­തി­നെ സാ­ക്ഷാ­ത്ക­രി­ക്കാ­നെ­ന്ന മ­ട്ടിൽ അവർ ചെ­യ്തു­കൂ­ട്ടു­ന്ന­തി­നു­പി­ന്നിൽ അ­ത­ല്ലാ­ത്ത എല്ലാ മു­ദ്ര­ക­ളും മ­ഹാ­ഗർ­ജ്ജ­നം ന­ട­ത്തു­ന്ന­താ­യി­ട്ടാ­ണു് കാ­ണു­ന്ന­തു്. മി­ക്ക­വാ­റും മ­നു­ഷ്യ­പ­ദ്ധ­തി­കൾ­ക്കൊ­ക്കെ­ത­ന്നെ ഇ­ത്ത­രം മു­ഖ­മാ­ണു­ള്ള­തു്.

images/Cvkunjuraman.jpg
സി. വി. കു­ഞ്ഞി­രാ­മൻ

ഇവിടെ, ഹാസം എ­ന്താ­ണു് ചെ­യ്യു­ന്ന­തു്? മ­നു­ഷ്യ­മ­ഹാ­പ­ദ്ധ­തി­ക­ളെ അ­തി­ന്റെ ആ­ശ­യ­ഗ­രി­മ­യോ­ടെ­യും, അ­തി­ലുൾ­ചേർ­ന്ന സ­ഹ­ജ­വൈ­രു­ദ്ധ്യ­ത്തോ­ടെ­യും നി­ല­നിർ­ത്തി, പ്ര­യോ­ക്താ­ക്ക­ളെ പൊ­ശു­ക്കു­ക­യാ­ണു് ഹാ­സ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്തം. ഒ­രേ­സ­മ­യം യ­ഥാർ­ത്ഥ­രൂ­പം എ­ന്താ­ണെ­ന്നു് ഉ­ത്ത­മ­ബോ­ദ്ധ്യ­മു­ണ്ടാ­യി­രി­ക്കു­ക­യും, അ­തേ­സ­മ­യം അ­തി­ന്റെ അ­ശി­ക്ഷി­ത­പ്ര­യോ­ക്താ­ക്ക­ളു­ടെ അ­ധീ­ശ­ത്വ­ത്തി­നെ­തി­രാ­വു­ക­യും­ചെ­യ്തു­കൊ­ണ്ടു് സ­ത്യ­ത്തെ അ­ഭി­സം­ബോ­ധ­ന­ചെ­യ്യാ­നു­ള്ള ബലം ഹാ­സ­ത്തി­നു് ആ­വ­ശ്യ­മാ­യി­വ­രു­ന്ന­തു് ഇ­തു­കൊ­ണ്ടാ­ണു്. ഒ­രർ­ത്ഥ­ത്തിൽ ഇതൊരു മ­ധ്യ­മ­മാർ­ഗ്ഗ­മാ­ണു്. വി. കെ. എൻ. സാ­ക്ഷാ­ത്ക­രി­ച്ച കാവി എന്ന നോവൽ ഇ­പ്പ­റ­ഞ്ഞ­തി­നു് ന­ല്ലൊ­രു ഉ­ദാ­ഹ­ര­ണ­മാ­ണു്. ഭാ­ര­തീ­യ­മാ­യ ആ­ദ്ധ്യാ­ത്മി­ക­ത­യെ­യാ­ണു് ഇതു് സമൂലം പൊ­ശു­ക്കി­വി­ടു­ന്ന­തു്. എ­ന്നാൽ, അ­ത്ത­രം പ്ര­സ്ഥാ­ന­ത്തി­ന്റെ ഒ­ട്ടേ­റെ അ­വാ­ന്ത­ര­വി­ഭാ­ഗ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­പ­രി­ശീ­ല­ന­ങ്ങ­ളി­ലേ­ക്കു് സ്വയം സ­ന്നി­വേ­ശി­ക്ക­പ്പെ­ടാ­നു­ള്ള മ­നോ­വാ­സ­ന­യി­ല്ലെ­ങ്കിൽ, ഒ­രാൾ­ക്കു് ഇ­ത്ത­രം ഒരു കൃതി എ­ഴു­താ­നു­മാ­വി­ല്ല. ഒ­രേ­സ­മ­യം ആ­ദ്ധ്യാ­ത്മി­ക­പ­ദ്ധ­തി­കൾ­ക്കൊ­പ്പം മ­ന­സ്സു് നിൽ­ക്കു­ക­യും, അ­തേ­സ­മ­യം അതിനെ അം­ഗീ­ക­രി­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യാ­നു­ള്ള ഇ­രു­ത­ല­മൂർ­ച്ച­യു­ടെ ബലം സ­മാ­ഹ­രി­ക്ക­പ്പെ­ടു­മ്പോ­ഴാ­ണു്, ഒ­രാൾ­ക്കു് ഇ­ത്ത­രം പ­രീ­ക്ഷ­ണ­ങ്ങൾ ഏ­റ്റെ­ടു­ക്കാ­നു­ള്ള സ­ന്ന­ദ്ധ­ത­യു­ണ്ടാ­കു­ന്ന­തു്. സി. വി. കു­ഞ്ഞി­രാ­മൻ ഇ­തി­നു് ഒരു ഉ­ദാ­ഹ­ര­ണ­മാ­ണു്. നാ­സ്തി­ക­രു­മാ­യി ചർ­ച്ച­യി­ലേർ­പ്പെ­ടു­മ്പോൾ, അ­ദ്ദേ­ഹം ആ­സ്തി­ക­നാ­കും. ആ­സ്തി­ക­രോ­ടാ­കു­മ്പോൾ, നാ­സ്തി­ക­ത്തി­ലേ­ക്കും കൂ­ടു­മാ­റും. ഇ­രു­ഭാ­ഗ­വും ന­ന്നാ­യി സാ­ക്ഷാ­ത്ക­രി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നാ­വും. ജീ­വി­ത­ത്തി­ലാ­ക­ട്ടേ, ഇ­രു­ഭാ­ഗ­ത്തു തു­ട­രാ­നും ക­ഴി­യി­ല്ല. ഏ­തെ­ങ്കി­ലും ഒ­രു­ഭാ­ഗ­ത്തു് നി­ല­യു­റ­പ്പി­ക്കു­ന്ന­താ­ണ­ല്ലോ പൊ­തു­ശൈ­ലി. എ­ന്നാൽ, അ­ങ്ങ­നെ ചെ­യ്യു­ന്ന­തോ­ടെ, ഒരാൾ തി­ക­ഞ്ഞ ദ്വേ­ഷി­യാ­യി മാ­റു­ന്നു. അ­പ­ര­ത്വ­ത്തോ­ടു് ആർ­ക്കാ­യാ­ലും ഈർഷ്യ പു­ലർ­ത്താ­തി­രി­ക്കാ­നാ­വി­ല്ല. എ­ന്നാൽ, ഇവിടെ അതു് ന­ട­പ്പി­ല്ല. കാരണം, ഹാ­സ­വും ദ്വേ­ഷ­വും ഒ­രു­മി­ച്ചു­നിൽ­ക്കു­ക­യി­ല്ല. അ­ത്ത­ര­ത്തി­ലെ­ങ്കി­ലും ശു­ദ്ധാ­ഭേ­ദം നി­ല­നി­ന്നി­ല്ലെ­ങ്കിൽ, ഹാ­സ­ത്തി­നു് തന്റെ ഇ­ത­ളു­ക­ളിൽ മു­ള്ളു പൊ­ടി­ച്ചു­വ­രും. സി. വി. കു­ഞ്ഞി­രാ­മൻ തന്റെ തർ­ക്ക­വ്യാ­പാ­ര­ത്തേ­പ്പ­റ്റി നാ­രാ­യ­ണ­ഗു­രു­വി­നോ­ടു് സൂ­ചി­പ്പി­ച്ച­പ്പോൾ, ഗുരു ഒരു മാർ­ഗ്ഗം നിർ­ദ്ദേ­ശി­ച്ചു. സ­ത്യ­ത്തിൽ അതു് ഹാ­സ­പ­ദ്ധ­തി­യു­ടെ ഓ­ത്താ­യി മാ­റേ­ണ്ട­താ­ണു്. അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു് വാ­ദ­ത്തി­നു­വേ­ണ്ടി വാ­ദി­ക്ക­രു­തെ­ന്നാ­ണു്. സ­ത്യ­പ്ര­കാ­ശ­ന­ത്തി­നാ­കാം. വാദം എ­ന്നി­ട­ത്തു് ഹാസം എ­ന്നാ­ക്കി­യാ­ലും, ഒ­ട്ടും അർ­ത്ഥ­വ്യ­ത്യാ­സം വ­രി­ല്ല.

രാ­ഷ്ട്രീ­യാ­ധി­കാ­രം­തൊ­ട്ടു് മ­നു­ഷ്യൻ ഇ­ന്നു­വ­രെ ആ­വി­ഷ്ക­രി­ച്ച അ­ധി­കാ­ര­പ്ര­സ്ഥാ­ന­ങ്ങ­ളു­മാ­യി പ്ര­തി­പ്ര­വർ­ത്തി­ക്കു­ന്ന ഒ­ന്നു­മാ­ത്ര­മ­ല്ല അതു്. സൂ­ക്ഷ്മാർ­ത്ഥ­ത്തിൽ മ­നു­ഷ്യ­നിൽ രൂ­ഢ­മൂ­ല­വും നി­ഗൂ­ഢ­വു­മാ­യി നി­ല­നിൽ­ക്കു­ന്ന സ­ഹ­ജാ­ധി­കാ­ര­വും അ­തി­ന്റെ പ­രി­ധി­യിൽ വരും. അ­ധി­കാ­ര­ത്തി­ന്റെ സൂ­ക്ഷ്മ­സ്ഥൂ­ല­ങ്ങ­ളെ ഛി­ദ്രി­പ്പി­ക്കു­ക­യാ­ണു് ഹാ­സ­ത്തി­ന്റെ കൃ­ത്യ­മാ­യ ഉന്നം.

തെ­ളി­ഞ്ഞു­കി­ട്ടു­ന്ന­തു്, ഇ­താ­ണു്. സ­ത്യാ­കാം­ക്ഷ­യാ­ണു്, ശ­രി­ക്കും ഹാ­സ­പ­ദ്ധ­തി­ക്കാ­വ­ശ്യ­മാ­യ അ­ടി­മ­രു­ന്നു്. അ­തി­ല്ലെ­ങ്കിൽ, പ­ട­ക്കം ഒ­രി­ക്ക­ലും അ­തി­ന്റെ കലാശം കാ­ണി­ല്ല. സ­ത്യാ­കാം­ക്ഷ­യി­ലേ­ക്കു് മാർ­ഗ്ഗം­കൂ­ടു­ന്ന­തോ­ടെ, ഒ­രാൾ­ക്കു് സ്ഥി­ര­മാ­യ താ­വ­ള­പ്ര­ദേ­ശ­ങ്ങൾ ഇ­ല്ലാ­താ­കും. നി­ര­ന്ത­യാ­ന­മാ­കു­ന്നു, അ­വ­ന്റെ ഗതി. ഇതു് മ­ന­സ്സി­ന്റെ തു­ടർ­ച­ല­ന­മാ­ണു്. സ്വ­മേ­ധ­യാ ഇതു് ഇ­ട­ത്തേ­യും, കാ­ല­ത്തേ­യും ഇ­ല്ലാ­താ­ക്കു­ന്നു. ഇതു ര­ണ്ടും ഭേ­ദി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ ക്ഷ­ണി­കാ­നു­ഭ­വ­ത്തി­ലാ­ണു്, ഹാ­സ്യം സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­തു്. അ­തി­ന്റെ അ­നു­യാ­ത്രി­ക­രെ അതേ നി­ല­യിൽ കൊ­ണ്ടെ­ത്തി­ക്കു­ന്ന­താ­ണു് അ­തി­ന്റെ തു­ടർ­പ്ര­ക്രി­യ. സ്വയം മ­റ­ന്നു­ചി­രി­ച്ചു എ­ന്നാ­ണ­ല്ലോ ശൈലി. ചി­രി­ക്കു­മ്പോൾ, ഒ­രാ­ളിൽ സ്ഥ­ല­കാ­ല­ങ്ങൾ സ്തം­ഭി­ക്കു­ന്ന­താ­യി­ട്ടാ­ണു് അ­നു­ഭ­വം. സ്ഥ­ല­കാ­ല­ങ്ങ­ളെ അ­ട്ടി­മ­റി­ക്കു­ന്ന ര­ച­നാ­വൈ­ഭ­വം ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റ മു­ഖ­മു­ദ്ര­യാ­യി ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­താ­ണു്. ഇ­തി­നു­ള്ള പ്ര­ത­ല­ബ­ലം ആർ­ജ്ജി­ക്കു­ന്ന­തു്, തു­ടർ­ച­ല­ന­ത്തി­ന്റെ മ­നോ­മി­ടി­പ്പു് അ­ക­മ്പ­ടി­യു­ള്ള­തി­നാ­ലാ­ണു്. നി­ല­യ്ക്കാ­ത്ത ഈ പെൻ­ഡു­ല­ത്തി­ന്റെ ആട്ടം സ­മ­യ­സൂ­ചി­ക­ളി­ല്ലാ­ത്ത നി­ശ്ശൂ­ന്യ­മാ­യ ഒരു പ്ര­ത­ല­ത്തി­ലാ­ണു്. എ­ന്തെ­ല്ലാം വൈ­രു­ദ്ധ്യ­ത്തി­ന്റെ പ­രി­മി­തി­കൾ ചൂ­ണ്ടി­ക്കാ­ണി­ക്കാ­മെ­ങ്കി­ലും, ശു­ദ്ധ­ശൂ­ന്യ­ത്തി­ന്റെ ര­സ­മെ­ടു­ത്തു് നൈ­മി­ഷി­ക­ത­യു­ടെ നാ­ക്കിൽ ഇ­റ്റി­ക്കു­ന്ന ഹാസം അ­ത്ത­രം ഒരു ക­ല­യാ­ണു്.

വി. കെ. കെ. രമേഷ്
images/vkkramesh.jpg

1969-ൽ ത­മി­ഴ്‌­നാ­ട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പ­ഠി­ച്ച­തും വ­ളർ­ന്ന­തും തി­രു­വി­ല്വാ­മ­ല­യിൽ. 4 പു­സ്ത­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. ‘ഹൂ ഈസ് അ­ഫ്റൈ­ഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പു­സ്ത­ക­ത്തി­നു് 2018-ലെ ഹാസ്യ സാ­ഹി­ത്യ­ത്തി­നു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്ക്കാ­രം ല­ഭി­ച്ചു. നി­ര­വ­ധി റേ­ഡി­യോ നാ­ട­ക­ങ്ങ­ളും സ്കി­റ്റു­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. ആ­കാ­ശ­വാ­ണി ഡ്രാ­മാ ബി. ഗ്രേ­ഡ് ആർ­ട്ടി­സ്റ്റ്. ടെ­ലി­വി­ഷൻ സ്കി­റ്റു­ക­ളിൽ അ­ഭി­ന­യി­ച്ചി­ട്ടു­ണ്ടു്. വി. കെ. എൻ. അ­മ്മാ­മ­നാ­ണു്. തി­രു­വി­ല്വാ­മ­ല­യിൽ സ്ഥി­ര­താ­മ­സം.

ഭാര്യ: ജ്യോ­തി

മക്കൾ: ബ്ര­ഹ്മ­ദ­ത്തൻ, നി­ര­ഞ്ജ­ന

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/rameshvkk22@okicici.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Hasasahithyaththinte Panippura (ml: ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ പ­ണി­പ്പു­ര).

Author(s): V. K. K. Ramesh.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. K. K. Ramesh, Hasasahithyaththinte Panippura, വി. കെ. കെ. രമേഷ്, ഹാ­സ­സാ­ഹി­ത്യ­ത്തി­ന്റെ പ­ണി­പ്പു­ര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 1, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Woman with a Fan, a painting by Amedeo Modigliani (1884–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.