SFNസായാഹ്ന ഫൌണ്ടേഷൻ
images/Red_Sky_at_night.jpg
SandwichKent, England, a photograph by Keven Law .
മാ­തൃ­ക­ക­ളു­ടെ ഇ­ര­ട്ട­കൾ
വി. കെ. കെ. രമേഷ്

വെ­യി­ലി­ന്റെ ആകാശം 2 ബി. എച്ച്. കെ. ഫ്ലാ­റ്റി­ന്റെ അ­ട­ഞ്ഞു­കി­ട­ക്കു­ന്ന ജനലും മ­റി­ക­ട­ന്നു് അ­ക­ത്തേ­ക്കു പ­ല്ലി­ളി­ക്കു­ന്ന പ്ര­ഭാ­ത­ങ്ങ­ളി­ലൊ­ന്നിൽ, പ­തി­വു­പോ­ലെ ഞങ്ങൾ പു­റ­ത്തി­റ­ങ്ങി. നി­രാ­ശ­യോ­ടെ രേ­ഷ്മ­യും ച­ങ്കി­ടി­പ്പോ­ടെ ഞാനും. രേഷ്മ ഇ­റ­ങ്ങി­യ­തു് പ­ണി­ചെ­യ്യാ­നാ­ണെ­ങ്കിൽ, ഞാ­നി­റ­ങ്ങി­യ­തു് പ­ണി­പി­ടി­ക്കാ­നാ­ണു്. ഇ­ര­പി­ടി­ക്ക­ലി­ന്റെ സ­മ­കാ­ലി­ക രൂ­പ­മാ­ണി­തു്. ഉ­ണ്ടാ­യി­രു­ന്ന ജോലി ഒരു മാ­സം­മു­മ്പു് കൈ­മോ­ശം­വ­ന്ന­തോ­ടെ എന്റെ ഗതി ഇ­താ­ണു്. രാ­ജ്യം ഭ­രി­ക്കാൻ ആ­വ­ശ്യ­മാ­യ വൈ­ഭ­വ­ത്തോ­ടെ ക­മ്പ­നി­യു­ടെ സൈ­റ്റ് കൊ­ണ്ടു­ന­ട­ന്നി­രു­ന്ന സീ­നി­യർ ഓ­പ്പ­റേ­ഷൻ മാ­നേ­ജ­രെ ക­ണ്ണ­ട­ച്ചു­തു­റ­ക്കു­ന്ന നേ­ര­ത്തി­നു­ള്ളിൽ ശൂ­ന്യ­ത­യിൽ­പ്പി­ടി­ച്ചു­നി­റു­ത്താൻ­മാ­ത്രം ശേ­ഷി­യു­ണ്ടു് ‘ടെ­ക്നി­ക്കൽ നിയതി’ക്കു്. എ­ഞ്ചി­നീ­യ­റിം­ഗിൽ ബാ­ച്ലർ ഡി­ഗ്രി­യും, സപ്ളെ ചെയിൻ ഓ­പ്പ­റേ­ഷൻ ഫീൽ­ഡിൽ ആറു വർ­ഷ­ത്തെ പ്ര­വർ­ത്ത­ന­പ­രി­ച­യ­വു­മെ­ല്ലാം വെ­യി­ലിൽ പോയി. ഫോർമൽ, ഇൻ­ഫോർ­മൽ കോ­ച്ചിം­ഗ് ഓ­പ്പർ­ച്യൂ­ണി­റ്റി­കൾ­കൊ­ണ്ടു് ജീ­വ­ന­ക്കാ­രു­ടെ ജീ­വ­നെ­ടു­ത്തി­രു­ന്ന മാ­നേ­ജ­രു­ടെ കീ മെ­ഷേർ­സ് എ­വി­ടെ­യാ­ണു് തെ­റ്റി­പ്പോ­യ­തു്? സത്യം പ­റ­ഞ്ഞാൽ, ഇ­പ്പോൾ ബു­ദ്ധി കു­റ­ഞ്ഞു­പോ­യ­തു­കൊ­ണ്ടു് തോ­റ്റു­പോ­കു­ന്ന­വ­രി­ല്ല. സ­ന്ദർ­ഭ­മാ­ണു് ഇ­ക്കാ­ലം വി­ല്ലൻ.

രേ­ഷ്മ­യും ഞാനും പ്രേ­മി­ച്ചാ­ണു് വി­വാ­ഹി­ത­രാ­യ­തു്. എ­ട്ടു­കാ­ലി വ­ല­നെ­യ്യു­ന്ന­തു­പോ­ലെ, പ­ല­വ­ട്ടം പ­യ­റ്റി ഒ­രു­വ­ട്ടം വി­ജ­യി­ച്ച ചാർ­ട്ടേർ­ഡ് അ­കൗ­ണ്ട­ന്റാ­യി­രു­ന്ന രേ­ഷ്മ­യെ പ്രേ­മി­ച്ചു, പ്രേ­മി­ച്ചു് ഞാ­നൊ­രു ഐ. ടി. സ്ത്രീ­യാ­ക്കി മാ­റ്റു­ക­യാ­യി­രു­ന്നു. ഇ­ക്കാ­ലം ഒ­ളി­ച്ചോ­ട്ട­ത്തി­നു് വ്യാ­പ്തി കൂ­ടു­ത­ലാ­യി­രു­ന്ന­തു­കൊ­ണ്ടു് ഞങ്ങൾ ദി­ല്ലി­യി­ലാ­ണു് ആ­ദ്യ­മാ­യി എ­ത്ത­പ്പെ­ട്ട­തു്. അ­വ­സാ­ന­ത്തെ മുഗൾ ച­ക്ര­വർ­ത്തി­യാ­യ ബ­ഹാ­ദൂർ­ഷാ സ­ഫ­റി­നെ മ്യാൻ­മ­റി­ലേ­ക്കു തു­ര­ത്തി­യ ദി­ല്ലി ഞ­ങ്ങ­ളെ­യും ഓ­ടി­ച്ചു­വി­ട്ടു. അ­ങ്ങ­നെ­യാ­ണു് പി­ടി­വി­ട്ടു് താ­ഴെ­ച്ചാ­ടി­യ­വർ ര­ണ്ടാം­കു­തി­പ്പി­നാ­യി ചെ­ന്നൈ­യി­ലെ­ത്തി­യ­തു്.

പ­ല്ലാ­വ­ര­ത്തെ അ­ല­യൻ­സ് ഗാല എന്ന അ­പ്പാർ­ട്ടു­മെ­ന്റി­ലെ പ­തി­മൂ­ന്നാം­നി­ല­യി­ലെ ഫ്ളാ­റ്റി­ലാ­ണു് ഞങ്ങൾ. മുൻ­വ­ശ­ത്തെ വാതിൽ തു­റ­ന്നു്, കൈ­വ­രി­യിൽ പി­ടി­ച്ചു താ­ഴോ­ട്ടു­നോ­ക്കി­യാൽ, ചു­റ്റി­ക്ക­യ­റി­വ­രു­ന്ന ഗോ­വ­ണി­യു­മാ­യി ഒരു ചതുരൻ ഗർ­ത്തം താ­ഴേ­ക്കു വീ­ണു­കി­ട­ക്കു­ന്ന­തു കാണാം. വ­ന്നു­ചേർ­ന്ന ആ­ദ്യ­നാ­ളു­ക­ളിൽ കൈ­കോർ­ത്തു­നി­ല്ക്കു­മ്പോൾ, താഴെ പൂ­ക്കൾ പ­ര­വ­താ­നി­യി­ട്ട­തു­പോ­ലെ­യാ­ണു് തോ­ന്നി­യി­ട്ടു­ള്ള­തു്. ഇ­പ്പോൾ ഉ­രു­കി­യ ടാ­റു­പോ­ലെ.

ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, ഇ­താ­ണു് ഞ­ങ്ങ­ളു­ടെ ച­രി­ത്രം.

ദി­ല്ലി മാ­ത്ര­മ­ല്ല, ചെ­ന്നൈ­യും ഞ­ങ്ങൾ­ക്കു് നിർ­ഭാ­ഗ്യം­മാ­ത്രം കൊ­ണ്ടു­വ­ന്ന ന­ഗ­ര­മാ­ണു്. പു­രാ­ത­ന ശി­ലാ­യു­ഗ­സം­സ്കാ­രം മ­ണ്ണി­ന­ടി­യി­ലും പു­റ­ത്തും സൂ­ക്ഷി­ക്കു­ന്ന പ­ല്ലാ­വ­രം ഈ ഐ. ടി. ഉ­ല­ക­ത്തിൽ­നി­ന്നും ക­ണ്ണു­കെ­ട്ടി, ബി. സി.-​യിലെത്തിക്കുമോ!

പണി ന­ഷ്ട­പ്പെ­ട്ട ആ­ദ്യ­വാ­ര­ങ്ങ­ളിൽ ലാ­പ്പ്ടോ­പ്പി­നു മു­ന്നി­ലി­രു­ന്നു് വിർ­ച്വ­ലാ­യി അ­ല­യാ­ത്ത ദൂ­ര­ങ്ങ­ളി­ല്ല. അവിടെ തോ­റ്റു­പോ­യ­തോ­ടെ­യാ­ണു്, ശ­രി­യാ­യ രൂ­പ­ത്തിൽ നേ­രി­ട്ടി­റ­ങ്ങാൻ തു­ട­ങ്ങി­യ­തു്. പണി ക­യ്യി­ലു­ണ്ടാ­യി­രു­ന്ന­പ്പോൾ കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന ച­ങ്ങാ­തി­മാ­രെ മാ­റി­മാ­റി കാ­ണു­ക­യാ­യി­രു­ന്നു അ­തി­ലൊ­രു വഴി. പൊ­റോ­ട്ടാ മേ­ക്കർ­ക്കു് പ­ണി­കി­ട്ടു­ന്ന­തു­പോ­ലെ ല­ളി­ത­മ­ല്ല­ല്ലോ സീ­നി­യർ ഓ­പ്പ­റേ­ഷൻ മാ­നേ­ജർ­ക്കു്? പ­ണി­യു­ള്ള­പ്പോൾ മ­റ്റൊ­രു­വി­ധ­ത്തിൽ പ്ര­യോ­ഗി­ച്ചി­രു­ന്ന പ്രേ­ാ­ഗ്രാം ഇം­പ്ളി­മെ­ന്റേ­ഷൻ, പീ­പ്പിൾ മാ­നേ­ജ്മെ­ന്റ്, സ്ട്രാ­റ്റ­ജി­ക്കൽ ചിന്ത, കൊ­ളാ­ബ­റേ­ഷ­നു് ആ­വ­ശ്യ­മാ­യ കീ മെ­ഷേർ­സ്, ഇ­ന്റേ­ണൽ ടൂൾസ് അ­ങ്ങ­നെ എ­ല്ലാ­മെ­ടു­ത്തു പ്ര­യോ­ഗി­ച്ചി­ട്ടും പണി ക­ട­ന്നു­വ­ന്നി­ല്ല. ഉ­റ­ക്ക­ത്തിൽ ഇ­തെ­ല്ലാം പി­ച്ചും­പേ­യും പ­റ­യു­ന്ന ഘ­ട്ടം­വ­രെ­യാ­യി. ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ­ത്തി­നു് ഇ­ങ്ങ­നെ ചില ഗു­ണ­ങ്ങ­ളു­ണ്ടു്, ഉ­റ­ക്ക­ത്തി­നു­പോ­ലും ഉ­ന്ന­ത­നി­ല­വാ­ര­മാ­യി­രി­ക്കും.

ഓരോ ദി­വ­സ­വും ഒ­ഴി­ഞ്ഞ ത­ല­യോ­ടു­പോ­ലെ മ­ട­ങ്ങി­യെ­ത്തു­ന്ന എ­ന്നേ­ക്കൂ­ടി തീ­റ്റി­പ്പോ­റ്റാ­നു­ള്ള വ­രു­മാ­ന­മൊ­ക്കെ ത­ത്ക്കാ­ലം രേ­ഷ്മ­ക്കു­ണ്ടാ­വാം, എ­ന്നാൽ, സ്വ­ന്തം പണി കൊ­ണ്ടു­ന­ട­ക്കാ­നാ­വ­ശ്യ­മാ­യ ഭൗ­തി­ക­സൗ­ക­ര്യ­ങ്ങൾ നി­ല­നിർ­ത്താൻ­വേ­ണ്ടി ത­ല­യേ­റ്റി­യ ബാ­ങ്ക്ലോ­ണു­കൾ അ­ട­ച്ചു­പോ­കാ­നു­ള്ള വ­രു­മാ­ന­ത്തി­നു് അ­തൊ­ന്നും പോരാ. അഭിനവ അ­നാ­ക്കൊ­ണ്ട എ­ന്ന­പേ­രി­ലാ­ണു് ഞങ്ങൾ പലിശ വി­ശേ­ഷി­പ്പി­ക്കു­ക പ­തി­വു്. ഒ­രി­ക്കൽ ചു­റ്റി­പ്പി­ടി­ച്ചാൽ, പുതിയ എ­ല്ലു­ക­ളിൽ ഓ­രോ­ന്നി­നെ­യാ­യി അതു് പി­ഴി­ഞ്ഞു­പൊ­ട്ടി­ക്കും.

ഉ­യ­രം­വി­ട്ടു്, ഞ­ങ്ങ­ളു­ടെ കാർ താ­ഴ്‌­വ­ര­യെ നോ­ക്കി ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ, ആ­രു­ടേ­യോ പ്ര­തീ­ക്ഷ­യു­ടെ ആ­കാ­ശ­ത്തേ­യ്ക്കെ­ന്ന­വ­ണ്ണം ചെ­ന്നൈ എ­യർ­പോർ­ട്ടിൽ­നി­ന്നും വി­മാ­ന­മൊ­ന്നു് ഉ­യർ­ന്നു­പൊ­ങ്ങി. ഉ­യ­ര­ത്തിൽ കി­ട­ക്കു­ന്ന ക­ണ്ടോൺ­മെ­ന്റ് ഏ­രി­യാ­യോ­ടു ചേർ­ന്നു­കി­ട­ക്കു­ന്ന റെ­സി­ഡൻ­ഷ്യൽ ഏ­രി­യാ­യി­ലാ­ണു് ഞ­ങ്ങ­ളു­ടെ അ­പ്പാർ­ട്ട്മെ­ന്റ്. അവിടെ നി­ന്നാൽ, താഴെ എ­യർ­പോർ­ട്ടിൽ­നി­ന്നും ഉ­യർ­ന്നു­പൊ­ങ്ങു­ന്ന വി­മാ­ന­ങ്ങ­ളെ ഏ­താ­ണ്ടു് ക­ണ്ണി­ന്റെ വി­താ­ന­ത്തിൽ കാണാം.

വി­മാ­നം വി­ട്ടു­വെ­ച്ചു­പോ­യ ശ­ബ്ദ­ത്തോ­ടൊ­പ്പം എ­ന്നെ­യും പ­ല്ലാ­വ­രം റെ­യിൽ­നി­ല­യ­ത്തിൽ ഇ­റ­ക്കി­വി­ട്ടു്, രേഷ്മ ന­ഗ­ര­ത്തി­ലേ­ക്കു് കാ­റോ­ടി­ച്ചു­പോ­യി. ഇ­തി­ങ്ങ­നെ ഏ­റെ­ക്കാ­ല­മൊ­ന്നും തു­ട­രാ­നാ­വി­ല്ലെ­ന്ന മു­ന്ന­റി­യി­പ്പു് അ­വ­ളു­ടെ ചുട്ട നോ­ട്ട­ത്തിൽ­നി­ന്നു് ഞാൻ നി­ശ്ശ­ബ്ദ­മാ­യി വാ­യി­ച്ചെ­ടു­ത്തു. ഉ­ന്ന­ത­വ­രു­മാ­നം­കൊ­ണ്ടു് ക­ട­ക്കെ­ണി­ക­ളെ ത­ര­ണം­ചെ­യ്യാൻ ശേ­ഷി­യു­ള്ള ഭേ­ദ­പ്പെ­ട്ട മ­റ്റൊ­രാ­ളെ എ­നി­ക്കു പ­ക­ര­മാ­യി ജീ­വി­ത­ത്തി­ലേ­ക്കു് കൊ­ണ്ടു­വ­രാൻ വൈ­കാ­തെ­ത്ത­ന്നെ അവൾ നിർ­ബ­ന്ധി­ക്ക­പ്പെ­ട്ടേ­ക്കാം. വാ­ഴ്‌­വി­ന്റെ പലവിധ ക്ര­മീ­ക­ര­ണ­ങ്ങ­ളി­ലൊ­ന്നു­മാ­ത്ര­മാ­യി മാ­റി­യി­രി­ക്കു­ന്നു ഇ­ക്കാ­ലം, വി­വാ­ഹ­ബ­ന്ധ­വും. പ്ലേ­യ്സ്മെ­ന്റ് സ്ട്രാ­റ്റ­ജി­യു­ടെ പ­രി­ധി­യിൽ­പ്പെ­ടു­ന്ന­താ­ണു് അതും. പ­ര­സ്പ­ര­സ്നേ­ഹം­കൊ­ണ്ടു് ദു­ര­ന്ത­ത്തി­ല­വ­സാ­നി­ക്കു­ന്ന പ­തി­വു് ഇ­പ്പോ­ഴ­തി­നു് ന­ഷ്ട­മാ­യി­രി­ക്കു­ന്നു.

താം­ബ­ര­ത്താ­യി­രു­ന്നു അ­ന്ന­ത്തെ വാക്-​ഇൻ ഇ­ന്റർ­വ്യൂ. പു­തി­യ­താ­യി മുട്ട വി­രി­ഞ്ഞി­റ­ങ്ങി­യ എ­ഞ്ചി­നീ­യർ­മാ­രോ­ടൊ­പ്പം മ­ത്സ­രി­ച്ചു് പ­തി­വു­പോ­ലെ ഞാൻ പു­റ­ത്താ­യി. ഒരു ചെറിയ ക­മ്പ­നി­ക്കു് താ­ങ്ങാ­വു­ന്ന­തി­ല­ധി­കം കേ­വു­ഭാ­ര­മു­ണ്ടാ­യ­തു­കൊ­ണ്ടു് സ്വ­മേ­ധ­യാ പു­റ­ത്താ­വു­ന്ന­താ­ണു് അ­തി­ന്റെ­യൊ­രു രീതി. കേവലം ഇ­രു­പ­തി­നാ­യി­രം രൂ­പ­യും കൈ­പ്പ­റ്റി ക­ടി­ഞ്ഞൂൽ­പ്പൊ­ട്ടൻ­മാ­രു­ടെ ചീത്ത കേൾ­ക്കാൻ പ­റ്റി­യ­വർ ‘കൂ­ലി­ച്ച­ന്ത’യിൽ­നി­ന്നും തൊ­ട്ട­ടു­ത്തു് വി­രി­ഞ്ഞി­റ­ങ്ങി­യ­വർ­ത­ന്നെ. വി­ക­സി­ക്കാൻ ക­ഴി­യാ­തെ­വ­ന്നാൽ, നി­ന്ന­നിൽ­പ്പിൽ­നി­ന്നും താ­ഴെ­ച്ചാ­ടി, നാ­ശ­ത്തി­ലേ­ക്കു് പാ­സ്പോർ­ട്ടെ­ടു­ക്കേ­ണ്ടി­വ­രു­ന്ന ഗ­തി­കേ­ടു് സ്വ­മേ­ധ­യാ ത­ല­യേ­റ്റു­ന്ന പ്ര­സ്ഥാ­ന­മാ­ണ­ല്ലൊ മു­ത­ലാ­ളി­ത്തം, അതിനു കു­ഴ­ലൂ­തു­ന്ന എ­ന്നെ­പ്പോ­ലു­ള്ള­വ­ന്റെ ഗ­തി­യും ആ­നു­പാ­തി­ക­മാ­യി അ­തു­ത­ന്നെ.

ഉ­ച്ച­യോ­ടെ അ­വി­ടെ­നി­ന്നും പു­റ­ത്തി­റ­ങ്ങി, നേരെ മെ­റീ­നാ­ബീ­ച്ചി­ലേ­ക്കു കു­ത്ത­നെ വി­ട്ടു. വൈ­വി­ദ്ധ്യ­ശൂ­ന്യ­മാ­യ ഇ­ളം­നീ­ല­യിൽ തു­ട­രു­ന്ന ഉ­ച്ച­യു­ടെ ആ­കാ­ശ­വും, കടലും ക­ണ്ടു­കൊ­ണ്ടു് ഇ­ഡി­യ­റ്റി­നെ­പ്പോ­ലെ ചു­മ്മാ ന­ട­ന്നു. ന­ഗ­ര­ങ്ങ­ളോ­ടു­ചേർ­ന്നു­കി­ട­ക്കു­ന്ന ബീ­ച്ചു­ക­ളിൽ ലോ­ക­ത്തിൽ ര­ണ്ടാം­സ്ഥാ­ന­ത്തു­നി­ല്ക്കു­ന്ന മെ­റീ­നാ­യിൽ ന­ട്ടു­ച്ച­ക്കു­പോ­ലും ആ­ള­ന­ക്ക­ങ്ങൾ­ക്കു കു­റ­വി­ല്ല. ഹി­മാ­ല­യ­മെ­ന്നു കരുതി ഐസ് വി­ല്പ­ന­ക്കാ­രു­ടെ വർ­ണ്ണ­ക്കൂ­ടാ­ര­ങ്ങ­ളിൽ കയറാൻ മ­ടി­ച്ചു­നി­ല്ക്കു­ന്ന വെയിൽ അവിടെ സ­ന്ദർ­ശ­ക­രെ ആ­കർ­ഷി­ക്കു­ന്ന പ്ര­ധാ­ന­കാ­ഴ്ച­യാ­ണു്. പ­തി­വു­പോ­ലെ ക­ടൽ­ത്തി­ര­കൾ ചീ­റി­യാർ­ക്കു­ന്നു­ണ്ടു്. ബ­ജ്ജി­ക­ളു­ടെ പ­ല­മാ­തി­രി വാ­സ­ന­കൾ ദേ­ശാ­ന്ത­രം പോ­കാ­നെ­ന്നോ­ണം തി­രി­കെ­പ്പോ­കു­ന്ന തി­ര­ക­ളി­ലേ­ക്കു് ഓ­ടി­ക്ക­യ­റു­ന്നു.

മ­ണൽ­ക്കു­ഴി­ക­ളി­ലേ­ക്കു നോ­ക്കി സ്വ­ന്തം കു­ള്ളൻ­നി­ഴ­ലി­നോ­ടൊ­പ്പം ന­ട­ക്കാ­നാ­രം­ഭി­ച്ചു. തി­ര­ക­ളു­ടെ താ­ര­യിൽ­നി­ന്നും മാറി, കു­ഴി­ക­ളിൽ­നി­ന്നും കു­ഴി­ക­ളി­ലേ­ക്കി­റ­ങ്ങി­പ്പോ­കു­ന്ന രൂ­പ­ത്തിൽ, ജീ­വി­ത­ത്തി­ലേ­തു­പോ­ലെ സ്വയം കാണാൻ ര­സ­മു­ണ്ടു്. അ­തി­ബു­ദ്ധി­മാ­ന്റെ തോ­ല്വി­ക്കു് ഇ­ത്ത­രം ഉ­ന്ന­ത­മാ­ന­മൊ­ക്കെ­യു­ണ്ടു്, കേ­ട്ടോ.

സൂ­ര്യൻ പി­ട­ലി­ക്കു പി­ടി­യി­ടാൻ തു­ട­ങ്ങി­യ­പ്പോൾ പ­ലി­ശ­ക്കാ­രെ മു­ഴു­വൻ ഓർമ്മ വന്നു. വിർ­ച്വ­ലാ­യ നീ­ക്ക­ങ്ങൾ ഒ­ടു­വിൽ ഒ­ടു­ങ്ങു­ന്ന­തു് ജ­പ്തി­യിൽ­ത്ത­ന്നെ.

ര­ണ്ടി­ല­യും, പ­റ­ക്കും­കു­തി­ര­യാ­യ പെ­ഗാ­സ­സും ഒ­ത്തു­ചേർ­ന്ന എം. ജി. ആർ. സ്മാ­ര­ക­ക­വാ­ട­ത്തി­നു മു­ന്നിൽ­വെ­ച്ചാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തെ ക­ണ്ട­തു്. വെ­ള്ള­നി­റ­ത്തി­ലു­ള്ള ഫുൾ­ഷർ­ട്ടും, ഒ­റ്റ­മു­ണ്ടും ധ­രി­ച്ചു് മെ­ലി­ഞ്ഞു­യർ­ന്ന അ­ദ്ദേ­ഹം പു­റ­ത്തേ­ക്കി­റ­ങ്ങി വ­രു­ന്നു. ചെ­ന്നൈ­യി­ലെ മെ­യ്മാ­സ­വെ­യിൽ പൊ­ള്ളി­ച്ചു­ക­ള­ഞ്ഞ മു­ഖ­ത്തു്, ഒ­രി­ക്കൽ­പ്പോ­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത ചു­ളി­വു­കൾ. മു­ഖ­ക്ഷൗ­രം വൈ­കി­യ­തു­കൊ­ണ്ടാ­വാം, ദി­വ­സ­ങ്ങൾ പ്രാ­യ­മു­ള്ള കു­റ്റി­രോ­മ­ങ്ങൾ. സ്വർ­ണ്ണ ഫ്രെ­യി­മി­ന്റെ ക­ണ്ണ­ട­ക്കു പ­ക­ര­മാ­യി പാ­വ­പ്പെ­ട്ട ഒ­രെ­ണ്ണ­മാ­ണു് മു­ഖ­ത്തു്. ആ­ക­പ്പാ­ടെ ഒ­രാ­ശ­യ­ക്കു­ഴ­പ്പം. ആൾ അ­തു­ത­ന്നെ. പക്ഷേ, ഈ വേ­ഷ­ത്തിൽ, അതും ഒറ്റ അം­ഗ­ര­ക്ഷ­ക­രു­ടേ­യും അ­ക­മ്പ­ടി­യി­ല്ലാ­തെ!

എം. ജി. ആർ. സ്മൃ­തി­യ്ക്കു പു­റ­ത്തി­റ­ങ്ങി­വ­രി­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. മ­റ്റൊ­ന്നും ചി­ന്തി­ക്കാ­തെ ഞാ­ന­ങ്ങു പിൻ­തു­ടർ­ന്നു. അ­ദൃ­ശ്യ­ത­യിൽ പ­തു­ങ്ങി­നി­ല്ക്കു­ന്ന അ­നു­ച­ര­ന്മാ­രു­ണ്ടെ­ങ്കിൽ നീ­ക്കം ആ­ത്മ­ഹ­ത്യാ­പ­രം­ത­ന്നെ. കോ­ള­റി­നു­പി­ടി­ച്ചു് തൂ­ക്കി­യെ­ടു­ത്തു് അവർ ഡി­ച്ചിൽ ത­ള്ളും. അ­ദ്ദേ­ഹ­ത്തി­നു് അ­പ­മാ­ന­വീ­ക­രി­ക്ക­പ്പെ­ട്ട അ­നു­ച­രൻ­മാ­രു­ണ്ടെ­ന്ന­തു് പ­ര­സ്യ­മാ­യ ര­ഹ­സ്യ­മാ­ണു്. അവരിൽ ചി­ല­രു­ടെ സാ­ന്നി­ദ്ധ്യം ചാർ­ട്ട­ഡ് ഫ്ളൈ­റ്റിൽ­പ്പോ­ലും പ­തി­വാ­ണ­ത്രേ. മാർ­വേ­ഷം­കെ­ട്ടി മ­റ്റൊ­രാ­ളാ­യി ന­ട­ക്കു­ന്ന ര­സി­കൻ­പ­തി­വി­നേ­പ്പ­റ്റി പല പു­സ്ത­ക­ങ്ങ­ളിൽ­നി­ന്നും വാ­യി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. ഒ­രു­വേ­ള, സ്വയം മ­ടു­ക്കാൻ­മാ­ത്രം മാ­ന­സി­ക­ബ­ല­മു­ണ്ടാ­യി­രി­ക്ക­ണം. ആ­ദ്യ­മൊ­ക്കെ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളി­ലേ­ക്കാ­യി­രു­ന്നു യാത്ര. തന്നെ ഒ­ട്ടും അ­റി­യാ­ത്ത­വർ­ക്കി­ട­യിൽ അ­ല­ഞ്ഞു­ന­ട­ക്കു­ന്ന­തും അ­ദ്ദേ­ഹ­ത്തേ­പ്പോ­ലൊ­രാൾ­ക്കു് വേ­ഗം­ത­ന്നെ മ­ടു­ത്തു­തു­ട­ങ്ങി­യി­രി­ക്ക­ണം. അ­ടു­ത്ത­താ­യി തെ­ര­ഞ്ഞെ­ടു­ത്ത­തു് ഹി­മാ­ല­യം­പോ­ലു­ള്ള സ്ഥ­ല­ങ്ങ­ളാ­യി­രു­ന്നു. സ്പി­രി­ച്വാ­ലി­റ്റി­യും, ഹി­മ­വും തു­ല്യ­മാ­യ അളവിൽ കെ­ട്ടി­ക്കി­ട­ക്കു­ന്ന അ­ത്ത­രം ഒ­ഴി­ഞ്ഞ­സ­ങ്കേ­ത­ങ്ങൾ മ­ല­യാ­ളി­യു­ടെ ആ­ളോ­ഹ­രി­വ­രു­മാ­നം കൂ­ടി­യ­തോ­ടെ ജ­ന­പ്ര­ള­യ­മാ­യി. ഗൾ­ഫി­ലെ എ. സി. മെ­ക്കാ­നി­ക്കി­നു­പോ­ലും ആ­ദ്ധ്യാ­ത്മി­ക­ത­യു­ടെ അസുഖം പി­ടി­പെ­ടാൻ­തു­ട­ങ്ങി­യി­രു­ന്നു. ഇ­ട­ത്ത­രം നീ­ച­ന്മാ­രിൽ­നി­ന്നും ര­ക്ഷ­പ്പെ­ടു­ന്ന­തു് നി­സ്സാ­ര­കാ­ര്യ­മ­ല്ല. അ­തി­നാ­യി ഹി­മ­ത്തി­നി­ട­യിൽ അ­ദ്ദേ­ഹം കെ­ട്ടി­യാ­ടാ­ത്ത വേ­ഷ­ങ്ങ­ളി­ല്ല. സ­ന്യാ­സി, പൊ­ട്ടൻ, വട്ടൻ, ച­ട്ടു­കാ­ലൻ, കു­ഷ്ഠ­രോ­ഗി… അ­ഭി­ന­യം സി­നി­മ­യി­ലാ­യി­രു­ന്നെ­ങ്കിൽ, അ­ദ്ദേ­ഹം ശി­വാ­ജി­ഗ­ണേ­ശ­നെ വെ­ല്ലു­മാ­യി­രു­ന്നു. എ­ന്നാൽ, ന­ടി­പ്പിൽ ശി­വാ­ജി­യെ മ­റി­ക­ട­ക്കു­ന്ന­തു­പോ­ലെ ല­ളി­ത­മാ­യി­രി­ക്കി­ല്ല മ­ല­യാ­ളി­യെ വെ­ട്ടി­ക്കു­ന്ന­തു്. ആ­ജ­ന്മ­ന­ട­നും, അ­ടി­മു­ടി ക­ള്ള­നു­മാ­യ അവനെ കു­ഴ­പ്പ­ത്തി­ലാ­ക്കാൻ അ­വൻ­ക­ഴി­ഞ്ഞാൽ പി­ന്നെ മ­റ്റൊ­രാ­ളി­ല്ല. ഇ­ത്ത­രം മാർ­വേ­ഷ­യാ­ത്ര­ക­ളെ­ല്ലാം പ­ത്ര­ങ്ങൾ ഫീ­ച്ച­റു­ക­ളാ­യി എ­ഴു­തി­നി­റ­ച്ചു് പു­ള്ളി­യെ ന­ഗ്ന­നാ­ക്കി. അതോടെ ഏതു വേ­ഷ­ത്തി­ലാ­യാ­ലും പി­ടി­ക്ക­പ്പെ­ടു­മെ­ന്ന സ്ഥി­തി­യാ­യി. അ­ങ്ങ­നെ ആൾ­മാ­റാ­ട്ട­യാ­ത്ര­കൾ ഏ­ക­പ­ക്ഷീ­യ­മാ­യി അ­ദ്ദേ­ഹം അ­വ­സാ­നി­പ്പി­ച്ചു. ഏറെ മാ­സ­ങ്ങൾ­ക്കു­ശേ­ഷം വീ­ണ്ടും, അ­തി­നു് ആരംഭം കു­റി­ക്കു­ന്ന­തി­നു് ഈ മെറീന സാ­ക്ഷ്യം­വ­ഹി­ക്കു­ക­യാ­ണു്. അ­വി­ടെ­യും ര­ണ്ടാം­സാ­ക്ഷി­യാ­യി ഒരു മ­ല­യാ­ളി!

ക­ട­പ്പു­റ­ത്തേ­ക്കു് നീ­ക്കു­പോ­ക്കി­ല്ലാ­ത്ത­വി­ധം കു­ത്ത­നെ ന­ട­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം. ഓ­ടി­ക്ക­യ­റി­വ­ന്നു്, പൊ­ടു­ന്ന­നെ തി­രി­ഞ്ഞോ­ടു­ന്ന മൃ­ദു­തി­ര­ക­ളു­ടെ താ­ര­യിൽ­നി­ന്നും അ­ല്പം­പോ­ലും മാ­റാ­തെ, അ­തി­നോ­ടു­രു­മ്മി ന­ട­ക്കു­മ്പോൾ, ഒ­ര­ക­ല­മി­ട്ടു് ഞാൻ പി­ന്നാ­ലെ കൂടി. കു­ഴി­കൾ­ക്കു മു­ക­ളിൽ അ­വ­ന­വ­നേ­ത്ത­ന്നെ ച­വി­ട്ടി­മെ­തി­ച്ചു്, കു­ള്ളൻ­നി­ഴ­ലി­നോ­ടൊ­പ്പം, അ­ദ്ദേ­ഹം മു­ന്നോ­ട്ടു ന­ട­ക്കു­ക­യാ­ണു്, ഞാൻ പി­ന്നി­ലും. കൺ­വ­ട്ട­ത്തൊ­ന്നും അ­സ്വാ­ഭാ­വി­ക­മാ­യി ആ­രെ­യും ക­ണ്ടി­ല്ല. അ­നു­ച­ര­ന്മാ­രു­ണ്ടെ­ങ്കിൽ, ഒരകലം പാ­ലി­ച്ചു് അ­വ­രു­ടെ സാ­ന്നി­ദ്ധ്യം ക­ണ്ടേ­നെ.

ക­രി­ങ്ക­റു­പ്പ­നാ­യ ഒരു സ­വാ­രി­ക്കു­തി­ര­യ്ക്കു മു­ക­ളി­ലി­രു­ന്നു് രണ്ടു കു­ട്ടി­ക­ളും, കു­തി­ര­ക്കാ­ര­നാ­യ മ­റ്റൊ­രു കു­ട്ടി­യും എതിരെ ന­ട­ന്നു­വ­ന്നു. മൂ­ന്നു് പി­ള്ളേ­രും ചുട്ട ചോളം തി­ന്നു­ക­യാ­യി­രു­ന്നു. അതും നോ­ക്കി അ­ദ്ദേ­ഹം തെ­ല്ലു­നേ­രം ത­ങ്ങി­നി­ന്നു. മ­ര്യാ­ദ കു­റ­ഞ്ഞ പി­ള്ളേ­രാ­വ­ണം, അ­വ­രി­ലൊ­രു­വൻ കൊ­ഞ്ഞ­നം­കു­ത്തി.

“പാ­ത്ത്ന്ന്ര്ക്കാ­തെ, പോ­യി­ന്നേ­യ്ര്.”

ല­ജ്ജ­യോ­ടെ (കൗ­തു­ക­ത്തോ­ടെ­യ­ല്ല!) അ­ദ്ദേ­ഹം മാ­റി­ന­ട­ന്നു. മ­റ്റൊ­രാൾ ചോളം തി­ന്നു­ന്ന­തും നോ­ക്കി അ­ദ്ദേ­ഹം കൊ­തി­യൂ­റി നി­ല്ക്കു­ക­യോ! വി­ശ്വ­സി­ക്കാ­നാ­വു­ന്നി­ല്ല. ആ­കെ­യൊ­രു പ­ന്തി­കേ­ടു തോ­ന്നി. അകലം കു­റ­യ്ക്കാൻ­പോ­ലും ധൈ­ര്യ­പ്പെ­ട്ടു് ഞാൻ മു­ന്നോ­ട്ടു­നീ­ങ്ങി. ഞ­ങ്ങ­ളോ­ടു­രു­മ്മാൻ തി­ര­ക­ളോ­ടു­ചേർ­ന്നു് അധികം ആരും ന­ട­ന്നി­രു­ന്നി­ല്ല. തിര വ­ന്നു­ക­യ­റി തി­രി­ച്ചു­പോ­കു­ന്ന മ­ണൽ­പ്പു­റ­മാ­യ­തു­കൊ­ണ്ടു് എ­നി­ക്കു ച­വി­ട്ടാൻ അവിടെ കു­ഴി­ക­ളു­മി­ല്ലാ­യി­രു­ന്നു. ഈ­ശ്വ­രാ, ഒ­ടു­വിൽ ഞാ­നെ­ന്റെ കു­ഴി­കൾ ത­ര­ണം­ചെ­യ്തു­ക­ഴി­ഞ്ഞെ­ന്നോ!

ചോളം ചു­ട്ടു വിൽ­ക്കു­ന്ന അ­ക്കാ­ളു­ടെ ക­ട­ക്കു മു­ന്നി­ലെ­ത്തി­യ­പ്പോ­ഴാ­ണു് അ­ദ്ദേ­ഹം ന­ട­ത്തം നിർ­ത്തി­യ­തു്. കട അ­തി­ന്റെ പ­തി­വു­തി­ര­ക്കു­ക­ളിൽ എ­ത്തി­ക്ക­ഴി­ഞ്ഞി­രു­ന്നി­ല്ല. അ­ക്കാൾ ചോളം ചു­ടു­ന്ന­തി­ന്റെ തി­ര­ക്കി­ലാ­യി­രു­ന്നു. അ­വി­ടെ­യും വെ­ള്ള­മി­റ­ക്കി, കൊ­തി­യൂ­റി നി­ല്പ്പാ­യി അ­ദ്ദേ­ഹം. അ­ക്കാൾ കാ­ണാ­ത്ത­തു് ഭാ­ഗ്യം, കു­ട്ടി­ക­ളു­ടെ മ­ര്യാ­ദ­പോ­ലും അവൾ പാ­ലി­ക്ക­ണ­മെ­ന്നി­ല്ല. അ­ദ്ദേ­ഹ­ത്തെ­പ്പോ­ലൊ­രാൾ­ക്കു് ഇ­ത്ത­ര­മൊ­രു ഗതി വ­രി­ക­യെ­ന്നു­വെ­ച്ചാൽ, ഏതൊരു കാ­ര­ണ­ത്തി­നു പു­റ­ത്താ­യാ­ലും, ക­ണ്ടു­നി­ല്ക്കു­ന്ന­വർ­ക്കു് സ­ഹി­ക്കാ­വു­ന്ന­ത­ല്ല. അ­ദ്ദേ­ഹ­ത്തെ തി­രി­ച്ച­റി­യാ­വു­ന്ന­വ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്ര­ത്യേ­കി­ച്ചും.

ഞാൻ ചു­റ്റി­നും നോ­ക്കി. അ­ന്ത്യ­ഘ­ട്ട­ത്തിൽ പ­ണ­വു­മാ­യി അം­ഗ­ര­ക്ഷ­കർ ക­ട­ന്നു­വ­രാ­നു­ള്ള യാ­തൊ­രു സാ­ദ്ധ്യ­ത­യും കാ­ണാ­നി­ല്ല. അ­ദ്ദേ­ഹം ചോ­ള­ത്തി­ന­ടു­ത്തേ­ക്കു് അ­ല്പം­കൂ­ടി നീ­ങ്ങി. ഒ­ന്നു­കിൽ ചോ­ള­ത്തി­നാ­യി കൈ­നീ­ട്ടും, അ­ത­ല്ലെ­ങ്കിൽ, അല്പം ക­ട­ത്തി ചി­ന്തി­ക്കു­ക­യാ­ണെ­ങ്കിൽ­ക്കൂ­ടി, എ­ടു­ത്തു­കൊ­ണ്ടു് ഓടും. എ­ന്തു­കൊ­ണ്ടു് കീ­ശ­യിൽ­നി­ന്നു് കാ­ശെ­ടു­ത്തു നീ­ട്ടു­മെ­ന്നു് ഞാൻ ചി­ന്തി­ച്ചി­ല്ല എന്നു തോ­ന്നാം. നൂ­റു­ശ­ത­മാ­ന­വും അതിനു സാ­ദ്ധ്യ­ത­യി­ല്ലെ­ന്നു് ഞാൻ വാ­തു­വെ­ക്കാം. എ­ങ്ങ­നെ­യാ­ണെ­ന്ന­റി­യി­ല്ല, ഇ­ത്ത­രം കേ­സ്സു­ക­ളിൽ എന്റെ വി­ചാ­രം അ­തേ­പ­ടി ശ­രി­യാ­കു­ന്ന­താ­യി­ട്ടാ­ണു് ക­ണ്ടു­വ­രു­ന്ന­തു്.

“ചോളം.”

അ­ദ്ദേ­ഹം അ­ക്കാ­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു.

എന്റെ ഹൃദയം അ­തി­ദ്രു­തം മി­ടി­ക്കാൻ തു­ട­ങ്ങി.

ചോളം ക­ട­ലാ­സ്സിൽ ചു­രു­ട്ടി­യെ­ടു­ത്തു് അവർ മു­ന്നോ­ട്ടു­നീ­ട്ടി.

“കാ­ശി­ല്ല.”

അ­ദ്ദേ­ഹം മെ­ല്ലെ പ­റ­ഞ്ഞു. അതു് അ­ക്കാൾ കേ­ട്ടി­രി­ക്കാ­നി­ട­യി­ല്ല. കേ­ട്ട­തു് ഞാ­നാ­ണു്. അ­ക്കാൾ­ക്കു് തു­ടർ­ന്നെ­ന്തെ­ങ്കി­ലും ചോ­ദി­ക്കാൻ അവസരം കൊ­ടു­ക്കാ­തെ കാശു് ഞാൻ ഏൽ­പ്പി­ച്ചു.

“സാർ.”

ബ­ഹു­മാ­ന­ത്തോ­ടെ ഞാൻ വി­ളി­ച്ചു. അ­ദ്ദേ­ഹം ഒ­ട്ടും പ­ത­റി­യ­താ­യി തോ­ന്നി­യി­ല്ല. തന്റെ പൊ­യ്മു­ഖം തി­രി­ച്ച­റി­യാൻ ഒ­രാൾ­പോ­ലും ഇ­ല്ലാ­തി­രി­ക്കു­ന്ന­തി­ന്റെ ഹു­ങ്കി­നു­പു­റ­ത്തു വ­ന്നു­വീ­ണ അ­ടി­യിൽ അ­ദ്ദേ­ഹം പ­ത­റു­മെ­ന്നു­ള്ള എന്റെ ഊഹം പൊ­ളി­ഞ്ഞു. അ­ടു­ത്ത നി­മി­ഷം­ത­ന്നെ അ­നു­ച­രൻ­മാർ­ക്കു­ള്ള സി­ഗ്നൽ പോ­കു­മെ­ന്ന വി­ചാ­ര­വും തെ­റ്റി. കളി നീ­ട്ടി­ക്കൊ­ണ്ടു­പോ­കാൻ­ത­ന്നെ­യാ­ണു് ഭാ­വ­മെ­ന്നു് മ­ന­സ്സി­ലാ­യി. എ­ങ്കിൽ, അ­ങ്ങ­നെ­ത്ത­ന്നെ കളി തു­ട­രാൻ ഞാനും നി­ശ്ച­യി­ച്ചു.

“എ­വി­ടെ­നി­ന്നു വ­രു­ന്നു കാ­ര­ണ­വ­രേ?”

ഞാൻ വഴി മാ­റി­ച്ച­വി­ട്ടി.

“പ­ട്ടാ­മ്പി.”

കോ­ഴി­ക്കോ­ടാ­ണെ­ന്നു് ആർ­ക്കാ­ണ­റി­യാ­ത്ത­തു്! ത­മി­ഴർ­ക്കു് ഒ­രു­പ­ക്ഷേ, അ­റി­യി­ല്ലാ­യി­രി­ക്കാം, മ­ല­യാ­ളി­കൾ എ­ന്താ­യാ­ലും അ­റി­യാ­തെ പോ­കി­ല്ല. പു­ള്ളി ഫീ­ച്ചർ രാ­ജാ­വാ­ണ­ല്ലൊ. ഒ­ന്നു­മി­ല്ലാ­ത്തൊ­രു കി­ഴ­വ­ന്റെ ഭാ­ഗ­മാ­ണു് ഇ­പ്പോൾ പു­ള്ളി അ­ഭി­ന­യി­ക്കു­ന്ന­തു്. എ­ങ്കിൽ, അ­ത്ത­രം ഒരാളെ സ­ഹാ­യി­ക്കു­ന്ന, അ­തി­ഥി­യാ­യി പ­രി­ഗ­ണി­ക്കു­ന്ന നല്ല ശ­മ­രി­യാ­ക്കാ­ര­ന്റെ വേ­ഷ­ത്തി­ന­ക­ത്തേ­ക്കു് എ­ന്തു­കൊ­ണ്ടു് എ­നി­ക്ക­ങ്ങു ക­യ­റി­ക്കൂ­ടാ? എന്റെ അ­ഭി­ന­യം ഒ­രു­വേ­ള അ­ദ്ദേ­ഹ­ത്തി­നു് തി­രി­ച്ച­റി­യാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ, ആ കാ­രു­ണ്യം തു­ടർ­ന്നു് ഏ­റ്റു­വാ­ങ്ങാ­നു­ള്ള അ­വ­സ­ര­മാ­ണു് അ­ടി­വെ­ച്ചു ക­ട­ന്നു­വ­രി­ക.

“കാ­ര­ണ­വർ­ക്കു് ചെ­ന്നൈ­യിൽ ആ­രൊ­ക്കെ­യു­ണ്ടു്?”

നി­ഷ്ക്ക­ള­ങ്ക­ത­യു­ടെ മൂ­ടി­യൊ­ന്നു് മു­ഖ­ത്തു ക­യ­റ്റി ഞാൻ ചോ­ദി­ച്ചു.

വി­ദൂ­ര­ത­യി­ലേ­ക്കെ­ന്ന­തു­പോ­ലെ­യും, താ­നൊ­രി­ക്ക­ലും ക­ട­ന്നു­പോ­യി­ട്ടി­ല്ലാ­ത്ത ഒ­രി­ട­ത്തേ­ക്കെ­ന്ന­തു­പോ­ലെ­യും അ­ദ്ദേ­ഹം മു­ന്നിൽ കി­ട­ക്കു­ന്ന ക­ട­ലി­നെ നോ­ക്കി. മ­ണ്ണാ­ന്റെ കൈ­യി­ലെ തു­ണി­പോ­ലെ, അ­നു­നി­മി­ഷം മ­ട­ങ്ങി നി­വ­രു­ക­യും, ചു­രു­ട്ടി­യ­ടി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്ന തിരകൾ ക­ര­യി­ലേ­ക്കു് വന്നു വീ­ണു­കൊ­ണ്ടി­രി­ക്കു­ന്ന­തും നോ­ക്കി­നി­ല്ക്കു­ക­യാ­ണു്. ആർ­ക്ക­റി­യാം, ഒ­ന്നും കൈ­യി­ലി­ല്ലാ­ത്ത­വ­ന്റെ, ആ­രു­മി­ല്ലാ­ത്ത­വ­ന്റെ ദഃ­ഖം­കൂ­ടി സ്വ­ന്തം ജീ­വി­തം­കൊ­ണ്ട­റി­യാൻ ഒ­ര­വ­സ­ര­മാ­ണു് അ­ദ്ദേ­ഹ­ത്തി­നു് കി­ട്ടു­ന്ന­തു്, ഇതു് അ­ദ്ദേ­ഹം എ­ത്ര­മേൽ ആ­ഗ്ര­ഹി­ച്ചി­ട്ടു­ണ്ടാ­വും! പക്ഷേ, വേ­ഷ­ത്തി­ന്റെ പൂർ­ണ്ണ­ത­ക്കു് അതു വി­ശ്വ­സി­ക്കാ­നും ഒരാൾ ആ­വ­ശ്യ­മു­ണ്ടു്. ആ­രെ­യും ബോ­ദ്ധ്യ­പ്പെ­ടു­ത്താ­തെ­ത്ത­ന്നെ ഒ­റി­ജി­നൽ ദ­രി­ദ്ര­നു് സ്വ­ന്തം ദാ­രി­ദ്ര്യം അ­നു­ഭ­വി­ക്കാ­മെ­ങ്കിൽ, ധ­നി­ക­നു് അ­തി­നാ­യി വി­ശ്വ­സ്ത­നാ­യ ഒരു പ്രേ­ക്ഷ­കൻ­കൂ­ടി ആ­വ­ശ്യ­മാ­യി­ത്തീ­രും. അവൻ ശ­രി­ക്കു­മൊ­രു ദ­രി­ദ്ര­നാ­ണെ­ങ്കി­ലോ? സ്വ­ന്തം അവസ്ഥ മൂ­ടി­വെ­ച്ചു് ത­നി­ക്കു മു­ന്നിൽ പ്രഭു ച­മ­യു­ന്ന ശു­ദ്ധാ­ത്മാ­വു­കൂ­ടി­യാ­ണെ­ങ്കി­ലോ? അ­പ്പോൾ, നാടകം പ­ണ­ക്കാ­ര­ന­നു­കൂ­ല­മാ­യി, സു­ഖ­ദ­മാ­യ പി­രി­മു­റു­ക്ക­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്കി­ല്ലേ? എ­ന്നാൽ, നാ­ട­ക­മാ­യാ­ലും ജീ­വി­ത­മാ­യാ­ലും അ­തേ­രൂ­പ­ത്തിൽ അ­വ­സാ­നി­ക്കു­ന്ന­തു് ഇ­രു­കൂ­ട്ടർ­ക്കും ന­ല്ല­ത­ല്ല. അ­വ­സാ­ന­രം­ഗ­ത്തിൽ ശ­രി­യാ­യ പ­ണ­ക്കാ­രൻ മ­റ­നീ­ക്കി പു­റ­ത്തു­വ­രും. ആ­പൽ­ബാ­ന്ധ­വ­നാ­യ അയാൾ ശ­രി­യാ­യ ദ­രി­ദ്ര­നെ കൈ­പി­ടി­ച്ചു­യർ­ത്തും. അ­പ്പോൾ­മാ­ത്ര­മേ നാടകം പ­ണ­ക്കാർ­ക്കു് അ­നു­കൂ­ല­മാ­യി­ത്തീ­രു­ക­യു­ള്ളൂ. ലോ­ക­ത്തു് എല്ലാ നാ­ട­ക­ങ്ങ­ളും രൂ­പം­കൊ­ള്ളു­ന്ന­തു് പ­ണ­ക്കാർ­ക്കു് വി­ശു­ദ്ധി­യും മ­നഃ­സു­ഖ­വും ന­ല്കാ­നാ­ണ­ല്ലോ.

പൊ­രി­വെ­യി­ലിൽ, പൊ­രി­മ­ണ­ലി­നു­പു­റ­ത്തു് തു­ട­രു­ന്ന­തു് ഒ­ട്ടും ബു­ദ്ധി­യ­ല്ല. ഞാൻ കാ­ര­ണ­വ­രെ മു­ന്നോ­ട്ടു ന­ട­ക്കാൻ ക്ഷ­ണി­ച്ചു. പ്ര­ധാ­ന­പാ­ത­യി­ലേ­ക്കു് മ­ണ­ലി­ലൂ­ടെ ന­ട­ക്കു­മ്പോൾ ക­ണ്ട­തു് കു­ഴി­ക­ളാ­യി­രു­ന്നി­ല്ല. നി­മ്നോ­ന്ന­തി­ക­ളിൽ ഒ­റ്റ­യ­ടി­ക്കു് ഞാൻ ഉ­ന്ന­തി­മാ­ത്രം കൈ­യെ­ത്തി­പ്പി­ടി­ച്ചി­രി­ക്കു­ന്നു!

ചോളം പു­ള്ളി തി­ന്നി­ല്ല. കൈ­വ­ശ­മു­ണ്ടാ­യി­രു­ന്ന മ­ഞ്ഞ­പെ­രു­ങ്കാ­യ­സ­ഞ്ചി­യി­ലേ­ക്കു് തി­രു­കി­വെ­ച്ചു. ഒ­ട്ടും വി­ശ­പ്പു­കാ­ണി­ല്ല. പു­റ­ത്തെ അ­ഭി­ന­യ­മൊ­ന്നും അ­ക­ത്തെ വയർ സ­മ്മ­തി­ച്ചു­ത­രി­ല്ല­ല്ലോ. മ­നു­ഷ്യ­മ­ന­സ്സു് ശ­രി­ക്കു­മൊ­രു നു­ണ­യ­നാ­ണു്, ശ­രീ­ര­മോ സ­ത്യ­വാൻ­സാ­വി­ത്രി­യും.

“കാ­ര­ണ­വ­രേ, ന­മു­ക്കോ­രോ ചായ കു­ടി­ച്ചാ­ലോ?”

ഞാൻ ക്ഷ­ണി­ച്ചു.

“ആ­യ്ക്കോ­ട്ടെ, എ­ന്നു­വെ­ച്ചാൽ, ദാഹം ന­ന്നേ­ണ്ടു്.”

സ­ത്യ­ത്തിൽ പ­ര­വ­ശ­ഭാ­വം അ­ഭി­ന­യി­ക്കു­ന്ന­ത­ല്ലെ­ന്നു തോ­ന്നി. അ­വ­സ്ഥ­കൾ സ്വയം അ­നു­ഭ­വി­ക്കു­ന്ന വി­ധ­ത്തിൽ അ­ഭി­ന­യ­ത്തെ യാ­ഥാർ­ത്ഥ്യം­കൊ­ണ്ടു് അ­ദ്ദേ­ഹം പ­രി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ടാ­വ­ണം. ര­ണ്ടാ­യാ­ലും എ­നി­ക്കും അ­ദ്ദേ­ഹ­ത്തി­നു­മു­ന്നിൽ­തു­ട­രു­മ്പോൾ തി­ക­ഞ്ഞ­ലാ­ഘ­വ­ത്വ­മൊ­ക്കെ അ­നു­ഭ­വ­പ്പെ­ടാ­നാ­രം­ഭി­ച്ചെ­ന്നു പ­റ­ഞ്ഞാൽ­തീർ­ന്ന­ല്ലോ.

ആ­ന­ന്ദ­ഭ­വ­നിൽ കയറി ഞങ്ങൾ ചായ പ­റ­ഞ്ഞു. ഇ­ഡ്ഡ­ലി, വടകളെ വ­ല്ലാ­തെ നോ­ക്കു­ന്ന­തു ക­ണ്ട­പ്പോൾ, ഞാൻ അതും ഓർഡർ ചെ­യ്തു. കൈ ക­ഴു­കാ­നാ­യി എ­ഴു­ന്നേൽ­ക്കു­ക­കൂ­ടി­ചെ­യ്യാ­തെ പു­ള്ളി നേരെ ആ­ഹാ­ര­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ആദ്യം ര­ണ്ടും, അതിനു പി­ന്നി­ലാ­യി മ­റ്റൊ­രു ര­ണ്ടും എന്ന ക­ണ­ക്കി­നു് നാലു് ഇ­ഡ്ഡ­ലി­യും വടയും ഒ­റ്റ­വീർ­പ്പി­നു് അ­ക­ത്താ­ക്കു­ന്ന­തു് കൗ­തു­ക­ത്തോ­ടെ ഞാൻ നോ­ക്കി­യി­രു­ന്നു. പു­ള്ളി­യു­ടെ ച­രി­ത്ര­വി­താ­ന­ങ്ങ­ളി­ലേ­ക്കു് കു­റ­ഞ്ഞൊ­ന്നു് യാ­ത്ര­പോ­കാ­നു­ള്ള സ­മ­യ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഞാ­ന­തി­നു് മു­തിർ­ന്നു.

കോ­ഴി­ക്കോ­ടൻ വ­ന­മേ­ഖ­ല­യാ­യ കു­റ്റ്യാ­ടി­യി­ലെ മു­ണ്ട­വ­യ­ലിൽ ചെ­റി­യൊ­രു കു­ടി­ലി­ന­ക­ത്തു ജ­നി­ക്കു­മ്പോൾ, പു­ള്ളി­യു­ടെ പ്ര­ദേ­ശം മ­നു­ഷ്യൻ വ­ല്ലാ­തെ കൈ­വെ­ച്ചു് ന­ശി­പ്പി­ച്ചി­ട്ടി­ല്ല. ക­വു­ങ്ങും, തെ­ങ്ങും, വാ­ഴ­യു­മൊ­ക്കെ­യാ­യി ഭൂമി കു­ണു­ങ്ങി­നി­ല്ക്കും. മ­രു­തോ­ങ്ക­ര, കാ­വി­ലും­പാ­റ, നീ­റ്റു­കൊ­ട്ട ഭാ­ഗ­ങ്ങ­ളിൽ­നി­ന്നും പലവിധ സാ­ധ­ന­ങ്ങ­ളും കൈ­യേ­റ്റി, കോ­ഴി­ക്കോ­ട്ട­ങ്ങാ­ടി­യിൽ എ­ത്തി­ക്കാൻ ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ പു­ള്ളി­ക്കു് ആ­വേ­ശ­മാ­യി­രു­ന്നു. അ­ങ്ങ­നെ കൈയിൽ വ­ന്നു­ചേ­രു­ന്ന ഓരോ ചി­ല്ല­റ­നാ­ണ­യ­വും സൂ­ക്ഷി­ച്ചു­വെ­ച്ചും പ­രി­വർ­ത്തി­പ്പി­ച്ചും പു­ള്ളി പി­ടി­ച്ചു­ക­യ­റി. കാലം ക്ര­മേ­ണ നാ­ഗ­രി­ക­വി­കാ­സ­ത്തി­ലോ­ട്ടു് പ്ര­വേ­ശി­ച്ച­പ്പോൾ, അ­തി­നു­പോ­ന്ന ച­ര­ക്കു­ക­ളി­ലേ­ക്കു് അ­പ്പ­പ്പോൾ മാ­റി­ക്ക­യ­റാ­നു­ള്ള വി­രു­തും വേ­ണ്ട­തു­പോ­ലു­ണ്ടാ­യി­രു­ന്നു. മ­ല­ഞ്ച­ര­ക്കിൽ തു­ട­ങ്ങി­വെ­ച്ച­തു് പി­ന്നെ മദ്യം വഴി കയറി വീ­ട്ടു­പ­ക­ര­ണ­ങ്ങ­ളി­ലൂ­ടെ കസറി, സ്വർ­ണ്ണ­ത്തിൽ ചെ­ന്നു തൊ­ട്ടു. കോ­ഴി­ക്കോ­ട്ടെ അ­റ­ബി­പ്പൊ­ന്നു് നി­യ­ന്ത്രി­ച്ചി­രു­ന്ന അ­പൂർ­വ്വം ഹൈ­ന്ദ­വ­രിൽ ഒ­രാ­ളാ­യി­രു­ന്നു പു­ള്ളി. ഉ­ന്ന­തർ­ക്കു പാർ­ട്ടി ന­ട­ത്താൻ­വേ­ണ്ടി മാ­ത്ര­മാ­യി പ­ല­യി­ട­ങ്ങ­ളി­ലും ബം­ഗ്ലാ­വു­കൾ പ­ണി­തി­ട്ടി­രു­ന്നു. സാം­സ്കാ­രി­ക­ത­യു­ടെ അ­രി­കു­തി­ണ്ണ­ക­ളിൽ പാർ­ന്നു­കൊ­ടു­ക്കു­ന്ന പു­ര­സ്കാ­ര­ങ്ങൾ ആർ­ക്കാ­യി­രി­ക്ക­ണ­മെ­ന്നു് നി­ശ്ച­യി­ച്ചി­രു­ന്ന­തു­പോ­ലും അ­ത്ത­രം ബം­ഗ്ലാ­വു­പാർ­ട്ടി­ക­ളിൽ­വെ­ച്ചാ­ണു്. കീ­റ­ട്രൗ­സ­റി­ന­ക­ത്തെ കൊ­ച്ചു­കീ­ശ­യി­ലെ മൈ­ക്രേ­ാ എ­ക്ക­ണോ­മി­യൽ­നി­ന്നും, മാ­ക്രേ­ാ എ­ക്ക­ണോ­മി­യി­ലേ­ക്കു് രൂപയെ അ­മ്മാ­ന­മാ­ടി­ച്ച വി­രു­തു് ആ ത­ല­യ്ക്ക­ക­ത്തു­ണ്ടു്. വെ­യി­ലേ­റ്റു ക­രു­വാ­ളി­ച്ച മു­ഖ­വും മു­ഷി­ഞ്ഞ വേ­ഷ­ങ്ങ­ളും ക­ണ്ടാൽ, അ­ത്ത­ര­മൊ­രു യു­ഗ­പ്ര­ഭാ­വ­നാ­ണു് മു­ന്നി­ലി­രി­ക്കു­ന്ന­തെ­ന്നു് തോ­ന്നു­ക­യേ­യി­ല്ല.

മ­യ­ത്തിൽ ചു­ട്ടെ­ടു­ത്ത ത­മി­ഴ­ന്റെ പ­തു­പ­തു­പ്പു­ള്ള ഇ­ഡ്ഡ­ലി, മ­യ­ത്തിൽ പു­ലർ­ത്തി­വ­ന്നി­രു­ന്ന സം­യ­മ­ന­ത്തി­ന്റെ ച­ര­ടു­പൊ­ട്ടി­ച്ചു് പു­ള്ളി­യെ മ­യ­ക്ക­ത്തി­ലേ­ക്കു് കൈ­പി­ടി­ക്കാൻ തു­ട­ങ്ങി.

“വി­ശ്ര­മി­ക്ക­ണോ കാ­ര­ണോ­രേ?”

ഞാൻ ക­രു­ണാ­മ­യ­നാ­യി.

പു­ള്ളി ജാള ്യ­ത­യോ­ടെ വേ­ണ­മെ­ന്നു് ത­ല­യാ­ട്ടി. അ­താ­യി­രു­ന്നു എന്റെ നി­മി­ഷം. ആ സ­മ്മ­തം മൂ­ള­ലി­നു് എന്റെ ഐ­ശ്വ­ര്യ­ത്തി­ന്റെ മു­ഴു­വൻ സ­മ്മ­ത­പ­ത്ര­ങ്ങ­ളി­ലും ഒ­പ്പു­ചാർ­ത്തു­ന്ന­തി­നോ­ളം ബ­ല­മു­ണ്ടാ­യി­രു­ന്നു. മൂ­ന്ന­ര­മ­ണി­യു­ടെ വെ­യി­ലി­ലേ­ക്കു് ഞാൻ പു­ള്ളി­യെ പു­റ­ത്തി­റ­ക്കി. കൈ­വ­ന്ന ഭാ­ഗ്യ­ത്തി­ന്റെ കൃ­താർ­ത്ഥ­ത­യിൽ ഒരു ടാ­ക്സി­ത­ന്നെ വി­ളി­ച്ചു് വേ­ണ­മെ­ങ്കിൽ അ­തി­ഥി­യെ വീ­ട്ടി­ലെ­ത്തി­ക്കാ­മാ­യി­രു­ന്നു. പക്ഷേ, സ്വ­ന്തം ദാ­രി­ദ്ര്യം പു­ള്ളി എന്നെ ബോ­ദ്ധ്യ­പ്പെ­ടു­ത്തി­യ സ്ഥി­തി­ക്കു് അ­തി­നു­ള്ള ര­ണ്ടാ­മ­ത്തെ അവസരം എ­നി­ക്കാ­ണ­ല്ലോ.

ചെ­ന്നൈ ബീ­ച്ച് റെ­യിൽ­വേ സ്റ്റേ­ഷ­നിൽ­ച്ചെ­ന്നു് പ­ല്ലാ­വ­രം­വ­ണ്ടി പി­ടി­ക്കാ­നാ­യി­രു­ന്നു പ­ദ്ധ­തി. ഒന്നര മ­ണി­ക്കൂ­റി­ന­കം സ­ഞ്ച­രി­ച്ചെ­ത്താ­വു­ന്ന ദൂ­ര­ത്തി­നു് രണ്ടു ഗു­ണ­ങ്ങ­ളാ­ണു­ണ്ടാ­യി­രു­ന്ന­തു്. സ്വ­ന്തം ദാ­രി­ദ്ര്യം സ­മ­യ­മെ­ടു­ത്തു് വ­ഴി­പോ­ലെ ബോ­ദ്ധ്യ­പ്പെ­ടു­ത്താം. മ­റ്റൊ­ന്നു്, അ­തു­വ­രെ ഒപ്പം സ­ഞ്ച­രി­ച്ചു് അ­ടു­പ്പം സ­മ്പാ­ദി­ക്കാം.

ഓ­ട്ടോ­റി­ക്ഷാ­യിൽ കയറി സ്റ്റേ­ഷൻ­പി­ടി­ച്ച­പ്പോൾ മണി നാ­ലി­നോ­ട­ടു­ക്കു­ന്നു. ചെ­ന്നൈ ബീ­ച്ച്– ചെ­ങ്കൽ­പ്പേ­ട്ട് എമു ട്രെ­യിൻ ത­യ്യാ­റാ­യി നി­ല്ക്കു­ന്നു­ണ്ടു്. വീ­ക്ക­ന്റ് അ­ല്ലാ­ത്ത­തു­കൊ­ണ്ടാ­വ­ണം, തി­ര­ക്കും പ്രാ­യേ­ണ കു­റ­വാ­യി­രു­ന്നു. ചെ­ന്നൈ ഫോർ­ട്ട് സ്റ്റേ­ഷൻ ക­ഴി­ഞ്ഞ­പ്പോൾ­ത്ത­ന്നെ പു­ള്ളി ഉ­റ­ക്കം­തൂ­ങ്ങാൻ തു­ട­ങ്ങി. പാർ­ക്കും, എ­ഗ്മോ­റും ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും മു­ഴു­വ­നാ­യും ഉ­റ­ക്ക­ത്തി­ലേ­ക്കു വീ­ണു­പോ­യി. ഇ­രു­ഭാ­ഗ­ത്തു­ള്ള ദാ­രി­ദ്ര്യ­വും പ­ര­സ്പ­രം ക­ല­രാ­തെ­ത്ത­ന്നെ ഞ­ങ്ങ­ളു­ടെ യാത്ര അ­വ­സാ­നി­ച്ചു­പോ­കു­മ­ല്ലോ എ­ന്നോർ­ത്തു­ള്ള ആധി എന്നെ പി­ടി­യി­ട്ടു. ട്രെ­യി­ന്റെ ജാ­ല­ക­ത്തി­ലൂ­ടെ ക­ട­ലി­ന്റെ ദിശ നോ­ക്കി, ‘കാ­റ്റു­വാ­ങ്ങി’ ഞാ­ന­ങ്ങ­നെ ചു­മ്മാ ഇ­രു­ന്നു­കൊ­ടു­ത്തു. ആ­ദി­ത്ത­മി­ഴ­നെ ബർ­മ്മാ­യി­ലും, എ­ന്തി­നു് ഇ­ന്റോ­നേ­ഷ്യ­യിൽ­പ്പോ­ലും കൊ­ണ്ടെ­ത്തി­ച്ച ക­ട­ലാ­ണു്. തമിഴൻ മാ­ത്ര­മ­ല്ല, സം­സ്കാ­ര­ത്തി­ന്റെ ഭാ­ണ്ഡ­വു­മാ­യി സാ­മ്രാ­ജ്യ­ങ്ങൾ­ത­ന്നെ­യാ­ണു് അ­ങ്ങോ­ട്ടൊ­ക്കെ നീ­ങ്ങി­പ്പോ­യ­തു്. ജീ­വ­സ­ന്ധാ­ര­ണ­ത്തി­നു് മ­ല­യാ­ളി ഗൾ­ഫി­ലോ­ട്ടു കെ­ട്ടു­കെ­ട്ടി­യ ക­ഥ­പോ­ലെ­യ­ല്ല അതു്.

കാ­റ്റും വെ­യി­ലും പി­ന്നോ­ട്ടോ­ടി മ­റ­യു­ന്ന­തി­നു് ആ­നു­പാ­തി­ക­മാ­യി പകരം സ്ഥ­ല­ങ്ങൾ മു­ന്നോ­ട്ടു വ­ന്നു­കൊ­ണ്ടി­രു­ന്നു. ഗി­ണ്ടി­യും ക­ട­ന്നു്, സെ­ന്റ്തോ­മ­സ് മൗ­ണ്ടെ­ത്തി­യ­പ്പോൾ, ഞാൻ ത­ട്ടി­വി­ളി­ച്ചു.

“ചായ കു­ടി­ക്കേ­ണ്ടേ കാ­ര­ണ­വ­രേ?”

സ്ഥ­ല­മെ­ത്തി­യോ എന്ന വെ­പ്രാ­ള­ത്തോ­ടെ ഉ­റ­ക്ക­മു­ണർ­ന്ന പു­ള്ളി അ­തി­നി­ട­യിൽ ചാ­യ­ക്കു് സ­മ്മ­തം­മൂ­ളി. വി­ശു­ദ്ധ­തോ­മാ­ശ്ലീ­ഹാ ബ­ലി­യാ­യ മ­ല­യാ­ണെ­ന്നും പ­റ­ഞ്ഞു് പു­ള്ളി­യു­ടെ ശ്ര­ദ്ധ­യാ­കർ­ഷി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും ഞാ­ന­തിൽ വി­ജ­യി­ച്ചി­ല്ല. ച­രി­ത്ര­ജ്ഞാ­നം തെ­ല്ലു­മി­ല്ലാ­ത്തൊ­രു ദ­രി­ദ്ര­ന്റെ പ­ര­മ­ദ­യ­നീ­യ­മാ­യ റോ­ളാ­യി­രി­ക്കാം ത­ല­യേ­റ്റാൻ തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­തു്. ആ ഭീ­തി­ദ­മാ­യ യാ­ഥാർ­ത്ഥ്യം ഞാൻ ഉൾ­ക്കൊ­ണ്ടു. ഇ­ങ്ങ­നെ­പോ­യാൽ, ഇ­രു­വർ­ക്കു­മി­ട­യിൽ സേ­തു­ബ­ന്ധ­നം തീർ­ക്കാൻ­ക­ഴി­യാ­തെ­പോ­യേ­ക്കു­മോ എ­ന്നോർ­ത്തു് ആ­ധി­യാ­യി. മു­ഴു­നീ­ള അ­ര­ക്ഷി­ത­നും, പൂർ­ണ്ണാ­ജ്ഞാ­നി­യു­മാ­യ ഒരാളെ എ­ങ്ങ­നെ സ­ഹി­ക്കാ­നാ­ണു്, അതു് ക­ല്പ്പി­ച്ചു­കൂ­ട്ടി­യ അ­ഭി­ന­യ­മാ­ണെ­ങ്കിൽ­പ്പോ­ലും?

എമു ട്രെ­യിൻ അ­ഞ്ച­ര­മ­ണി­ക്കു് പ­ല്ലാ­വ­ര­ത്തെ ചെ­ന്നു­പി­ടി­ച്ചു. രേഷ്മ തി­രി­ച്ചെ­ത്താൻ രാ­ത്രി എട്ടു മ­ണി­യെ­ങ്കി­ലും ക­ഴി­യും. മൂ­ന്നു­പേർ­ക്കു­മാ­യി രാ­ത്രി­ഭ­ക്ഷ­ണം ഹോ­ട്ട­ലിൽ­നി­ന്നു് പൊ­തി­ഞ്ഞു­വാ­ങ്ങി, ഞാ­നൊ­രു ഓ­ട്ടോ­റി­ക്ഷ പി­ടി­ച്ചു. സപ്പർ ശ­രി­യാ­യെ­ന്നു് വാട്സ്-​ആപ്പു വഴി അ­നൗൺ­സ് ചെ­യ്തു. പു­ള്ളി­യേ­പ്പ­റ്റി ഒ­റ്റ­യ­ക്ഷ­രം വെ­ളി­പ്പെ­ടു­ത്തി­യി­ല്ല. ന­ശി­ച്ച ഈ ജീ­വി­ത­ത്തിൽ­നി­ന്നു് പൊ­ടു­ന്ന­നെ ഞാ­ന­വൾ­ക്കു് വെ­ച്ചു­നീ­ട്ടു­ന്ന മ­ഹാ­ശ്ച­ര്യ­മാ­യി­രി­ക്കും, അ­ദ്ദേ­ഹം.

പ­ത്ത­ര­ക്ക­ണ്ടി കു­ഞ്ഞി­രാ­മൻ. ബ­ഹു­നി­ല­ക­ളിൽ ത­ല­ക­ളു­ള്ള രാവണൻ. മു­ട്ടൻ മു­ത­ലാ­ളി!

ക­ടു­ക­ടു­പ്പൻ മു­ത­ലാ­ളി­യെ ലി­വിം­ഗ് റൂ­മി­ലെ സോ­ഫ­യി­ലി­രു­ത്തി ഞാൻ എ. സി.-യാൽ ഹി­മാ­ല­യം സൃ­ഷ്ടി­ച്ചു. താൻ പ്ര­സ­വി­ച്ച കു­ഞ്ഞി­നെ­യെ­ന്ന­വ­ണ്ണം വാ­ത്സ­ല്യ­ത്തോ­ടെ രേഷ്മ പ­രി­ച­രി­ക്കു­ന്ന ഞ­ങ്ങ­ളു­ടെ അ­രു­മ­യാ­യ മൈ­ക്രേ­ാ­ഫൈ­ബർ സോ­ഫ­യിൽ എ­നി­ക്കു് മു­ഖം­ത­ന്നു് പു­ള്ളി­യി­രു­ന്നു. പെ­രു­ങ്കാ­യ­സ­ഞ്ചി ബ­ഹു­മാ­ന­ത്തോ­ടെ ടീ­പ്പോ­യി­യിൽ വെ­ച്ച­പ്പോൾ, അ­തി­നു­മു­ക­ളിൽ വി­ടർ­ത്തി­വെ­ച്ച മാ­ഗ­സിൻ ക­ണ്ടെ­ങ്കി­ലും പു­ള്ളി­യ­തൊ­ന്നും ശ്ര­ദ്ധി­ച്ചി­ല്ല. പ­ത്ത­ര­ക്ക­ണ്ടി ഗോൾഡ് സൂ­ക്കി­ന്റെ നാ­ലു­നി­ല­ക്കെ­ട്ടി­ടം ഉ­ദ്ഘാ­ട­ന­വും കാ­ത്തു് ചെ­ന്നൈ­യിൽ ത­യ്യാ­റാ­യി­രി­ക്കു­ന്ന പ­ര­സ്യം വി­ല­പി­ടി­പ്പോ­ടെ വർ­ണ്ണം­വി­ത­റി അതിൽ വി­ള­ങ്ങി­നി­ന്നി­രു­ന്നു. ആരു ശ്ര­ദ്ധി­ക്കാൻ? പു­ള്ളി ഭ­യ­ങ്ക­രൻ­ത­ന്നെ, ക­ണ്ണിൽ തി­രി­ച്ച­റി­വി­ന്റെ ചെ­റി­യൊ­രു തി­ള­ക്കം­പോ­ലും കാ­ണി­ക്കാ­തെ അ­ഭി­ന­യി­ച്ചു പി­ടി­ച്ചു­നി­ല്ക്കാൽ എ­ങ്ങ­നെ ക­ഴി­യു­ന്നു! എ­ന്ന­ല്ല, കാ­ണെ­ക്കാ­ണെ ഉ­റ­ക്കം­തൂ­ങ്ങാ­നും തു­ട­ങ്ങി. ഏ­താ­യാ­ലും മൂ­ന്നു­മ­ണി­ക്കൂർ ബാ­ക്കി­യാ­ണു്. ലി­വിം­ഗ് റൂ­മി­നോ­ടു ചേർ­ന്നു­ള്ള ഞ­ങ്ങ­ളു­ടെ ര­ണ്ടാം ബെ­ഡ്റൂ­മി­ലേ­ക്കു് ഞാൻ പു­ള്ളി­യെ കൊ­ണ്ടു­പോ­യി.

“രേഷ്മ വ­ന്നാൽ വി­ളി­ക്കാം, കു­റ­ച്ചു­നേ­രം ഉ­റ­ങ്ങി­ക്കോ­ളൂ, ക്ഷീ­ണം മാ­റ­ട്ടെ.”

ആ പ­റ­ഞ്ഞ­തു­പോ­ലും മു­ഴു­വ­നാ­യും കേ­ട്ടി­ട്ടു­ണ്ടാ­വി­ല്ല. ഉ­റ­ക്കം ന­ട­ത്ത­ത്തി­നി­ട­യിൽ­ത്ത­ന്നെ തു­ട­ങ്ങി­വെ­ച്ചി­രു­ന്ന­ല്ലോ. ഒരു വ­ശ­ത്തു് ഫോം ബെ­ഡ്ഡി­ന്റെ ഡെ­ത്ത് വാലി, മ­റു­വ­ശ­ത്തു് എയർ ക­ണ്ടീ­ഷ­ണ­റി­ന്റെ അ­ന്റാർ­ട്ടി­ക്ക, അ­ങ്ങ­നെ രണ്ടു വൈ­രു­ദ്ധ്യ­ങ്ങൾ­ക്കി­ട­യിൽ പു­ള്ളി കി­ട­ന്നു­റ­ങ്ങു­മ്പോൾ, ഞാൻ ലി­വിം­ഗ് റൂമിൽ വ­ന്നു് കോ­രി­ത്ത­രി­പ്പോ­ടെ കു­ത്തി­യി­രു­ന്നു. അ­ക­ത്തു കി­ട­ന്നു­റ­ങ്ങു­ന്ന­തു് ക­ടു­ക­ടു­പ്പ­നാ­ണെ­ങ്കിൽ, ക­ട­ന്നു­വ­രാ­നി­രി­ക്കു­ന്ന­തു് കി­ടു­കാ­ച്ചി­യാ­ണു്. കാൾ യു­ങ്ങാ­ണേ സത്യം, ശുദ്ധ ഇ. എസ്. ടി. ജെ. വ്യ­ക്തി­ത്വം. ജി. ഡി. പി. ഗ്രേ­ാ­ത്ത് എ­ന്നൊ­ക്കെ ഉ­റ­ക്ക­ത്തിൽ പി­ച്ചും­പേ­യും പ­റ­യു­ന്ന­വൾ. അൺ എം­പ്ലോ­യ്മെ­ന്റ് റേ­റ്റ് എ­ന്നും മ­റ്റും മ­റു­പേ­ച്ചു ന­ട­ത്തി­യാ­ണു് ഞാൻ സ­മ­ശീർ­ഷ­ത സൃ­ഷ്ടി­ച്ചെ­ടു­ത്തി­രു­ന്ന­തു്.

എട്ടു മ­ണി­യെ­ന്ന മ­ണി­ക്കു് കൃ­ത്യ­മാ­യി ഡോർ­ബെൽ കി­ളി­യാ­യി ചി­ല­ച്ചു.

“എന്തോ മ­ണ­ക്കു­ന്നു­ണ്ട­ല്ലോ, ഡിയർ.”

അ­ക­ത്തു­ക­ട­ന്ന­തും അവൾ മ­ണം­പി­ടി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. അതവളെ ടീ­പ്പോ­യി­യി­ലെ­ത്തി­ച്ചി­രി­ക്ക­ണം, മ­ഞ്ഞ­പ്പെ­രു­ങ്കാ­യ­സ­ഞ്ചി!

“ദേർ ഈസ് എ മി­റ­ക്ക്ൾ വെ­യി­റ്റിം­ഗ് ഫോർ യൂ, ഡിയർ.”

ഞാൻ കി­ട­പ്പു­മു­റി­യി­ലേ­ക്കു് ക­ണ്ണെ­റി­ഞ്ഞു് മുദ്ര കാ­ണി­ച്ചു.

“പ്രേ­ാ­ക്സി­മി­റ്റി ഓഫ് എ ഫ്രേ­ാ­ഡ്…”

സോ­ഫ്റ്റാ­യ കാ­ളി­യേ­പ്പോ­ലെ തു­ട­ക്ക­ത്തിൽ­ത്ത­ന്നെ അവൾ എന്റെ ക­ഴു­ത്ത­റു­ത്തു, അ­വ­സാ­നി­ച്ചി­ട്ടി­ല്ലാ­ത്ത ആ ഒ­റ്റ­വാ­ച­കം­കൊ­ണ്ടു്. കാ­ണു­ന്ന­തി­നു മു­മ്പു­ത­ന്നെ കാ­ര­ണ­വ­രെ അവൾ പി­ടി­കൂ­ടി­യെ­ന്നോ!

കി­ട­പ്പു­മു­റി­യി­ലേ­ക്കു് പാ­ളി­നോ­ക്കി­യ­തും അ­ടു­ത്ത ക്ഷണം അവൾ എന്റെ നെ­ഞ്ചി­ലേ­ക്കു് വാ­ളു­പോ­ലെ മുഖം തി­രി­ച്ചു.

“ഇവിടെ എ­ന്താ­ണു് ന­ട­ക്കു­ന്ന­തു്?”

ടീ­പ്പോ­യി­മേൽ കി­ട­ക്കു­ന്ന സ­ഞ്ചി­യു­ടെ വി­പു­ലീ­ക­ര­ണം­പോ­ലെ ഞ­ങ്ങ­ളു­ടെ ഫോം ബെ­ഡ്ഡിൽ ത­ല­പൂ­ഴ്ത്തി­യു­റ­ങ്ങു­ന്ന കോ­ടീ­ശ്വ­ര­നെ ഞാൻ സ്വ­ന്തം­നി­ല­ക്കൊ­ന്നു് പാ­ളി­നോ­ക്കി. അ­തി­ലൂ­ടെ രേ­ഷ്മ­യെ നേ­രി­ടാ­നു­ള്ള ധൈ­ര്യ­ത്തി­നാ­വ­ശ്യ­മാ­യ സം­ഭ­ര­ണ­ശേ­ഷി കി­ട്ടി.

“പാം­പ്ലോ­ണ കാ­ള­പ്പോ­രിൽ, വ­ഴി­യിൽ വീ­ണു­പോ­കു­ന്ന­വർ­ക്കി­ട­യിൽ ഓടാൻ മ­ടി­ച്ചും, പേ­ടി­യാൽ മി­ടി­ച്ചും നി­ല്ക്കു­ന്ന ഒരുവൻ പി­ന്നീ­ടു്, കാളയെ ക­ര­ത­ലാ­മ­ല­കം­പോ­ലെ പോ­ക്ക­റ്റി­ലാ­ക്കു­ന്നു­വെ­ന്നു് നി­ന­ക്കു് സ­ങ്ക­ല്പ്പി­ക്കാ­മോ?”

ഞാൻ ചോ­ദി­ച്ചു.

അ­വ­ളു­ടെ പു­രി­കം വി­ല്ലു­പോ­ലെ ഇ­ട­തോ­രം നോ­ക്കി ഉ­യർ­ന്നു. കേൾ­ക്കു­ന്ന­വർ­ക്കു മ­ന­സ്സി­ലാ­വാ­ത്ത ഉ­ട്ടോ­പ്യൻ ലോ­ജി­ക്കി­നു­നേ­രെ അ­വ­ളി­ലെ എ­ക്സി­ക്യൂ­ട്ടീ­വി­യൻ വ്യ­ക്തി­ത്വം എ­ഴു­ന്നു­നി­ല്ക്കു­ന്ന­താ­ണു്. ടീ­പ്പോ­യ് ഇ­പ്പോൾ, ന­മ്മു­ടെ ബാ­ങ്കാ­ണെ­ന്നും, അതിനു മു­ക­ളിൽ­ക്കി­ട­ക്കു­ന്ന പെ­രു­ങ്കാ­യ­സ­ഞ്ചി ഒരു കോ­ടീ­ശ്വ­ര­ന്റെ അ­കൗ­ണ്ടാ­ണെ­ന്നും വി­ശ­ദ­മാ­ക്കി. ഏറെ വൈ­കാ­തെ ന­ഗ്ന­സ­ത്യം ഞാ­ന­ങ്ങു വെ­ളി­പ്പെ­ടു­ത്തി.

“അതു് പ­ത്ത­ര­ക്ക­ണ്ടി ഗ്രൂ­പ്പി­ന്റെ ഉ­ട­മ­യാ­ണു്, കു­ഞ്ഞി­രാ­മൻ മു­ത­ലാ­ളി.”

“ഡൂ യൂ എ­ക്സ്പെ­ക്റ്റ് എ ലാഫ് ഫ്രം മീ?”

ചി­രി­യെ­ന്ന­തു് മ­ര­ണ­ത്തി­നു തൊ­ട്ടു­മു­മ്പു­പോ­ലും അ­വ­ളിൽ­നി­ന്നും പ്ര­തീ­ക്ഷി­ച്ചു­കൂ­ടാ. ആൾ­മാ­റാ­ട്ട­ക്കാ­ര­നാ­യ യാ­ത്രി­ക­നാ­യി ഊ­രു­തെ­ണ്ടു­ന്ന കോ­ടീ­ശ്വ­ര­നെ ഒ­ന്നു­മ­റി­യാ­ത്ത­വ­നേ­പ്പോ­ലെ സ്വ­ന്തം കീ­ശ­യി­ലാ­ക്കു­ക­യും, അ­തു­വ­ഴി പു­ള്ളി­യു­ടെ ബി­സി­ന­സ്സ് ഗ്രൂ­പ്പിൽ ഉ­ന്ന­ത­നാ­യൊ­രു തൊ­ഴി­ലാ­ളി­യാ­വു­ന്ന­തു­മാ­യ സ്വ­പ്നം, പി­ള്ളേർ വ­ര­ച്ചു­തോ­റ്റ സൂ­ര്യ­ന്റെ ചി­ത്രം­പോ­ലെ പ്ര­കാ­ശ­ര­ഹി­ത­മാ­യി മാ­റു­ക­യാ­ണോ? ന­ടാ­നി­റ­ങ്ങേ­ണ്ട സ­മ­യ­ത്തു് കൊ­യ്യാ­നി­റ­ങ്ങി­യ കൃ­ഷി­ക്കാ­ര­നോ ഞാൻ? നല്ല കാ­ല­ങ്ങൾ വർ­ണ്ണ­ക്ക­ട­ലാ­സു­കൾ­പോ­ലെ വ­ലി­ക്കും­തോ­റും വാ­യ്ക്ക­ക­ത്തു­നി­ന്നും പു­റ­ത്തു­വ­ന്നു­കൊ­ണ്ടി­രി­ക്കാൻ, ജീ­വി­ത­മൊ­രു ജാ­ല­വി­ദ്യ­ക്കാ­ര­ന­ല്ലെ­ന്ന­റി­യാ­തെ­പോ­യെ­ന്നോ! എ­ന്താ­യാ­ലും അ­വ­ളിൽ­നി­ന്നും ബ­ഹു­ദൂ­രം പു­റ­ത്താ­വാ­നു­ള്ള പാ­ത­യെ­ന്നോ­ണം മ­ന­സ്സി­നു മു­ന്നിൽ ദീർ­ഘ­ച­തു­ര­ത്തി­ലൊ­രു ഇ­രു­ട്ടു് നീ­ണ്ടു­വ­രു­ന്ന­തു­പോ­ലെ എ­നി­ക്കു തോ­ന്നി.

വേ­ഷം­പോ­ലും മാ­റ്റാ­തെ ലി­വിം­ഗ് റൂ­മി­ലെ സോ­ഫ­യിൽ അവൾ ഒ­റ്റ­യി­രി­പ്പി­രു­ന്നു. അ­തി­ഥി­യെ ഇ­റ­ക്കി­വി­ടാ­നു­ള്ള മ­ണി­യ­ടി­ച്ച­താ­വ­ണം.

“അയാളെ വി­ളി­ക്കു്.”

അവൾ ആ­വ­ശ്യ­പ്പെ­ട്ടു.

പ്ര­തി­യു­മാ­യി ന്യാ­യാ­ധി­പ­നു മു­ന്നിൽ, കൂ­ട്ടിൽ­ക്ക­യ­റി­നി­ന്നു. ഉ­റ­ക്ക­ത്തി­നു­പോ­ലും മാ­റ്റി­യെ­ടു­ക്കാ­നാ­വാ­ത്ത മു­ഖ­ക്ഷീ­ണ­വു­മാ­യി പു­ള്ളി ഇ­രി­പ്പു­പി­ടി­ച്ച­പ്പോ­ഴേ­ക്കും അവൾ തു­ട­ങ്ങി.

“പ്രൈ­വ­റ്റ് ഇ­ക്വി­റ്റി എൻ­ക­റേ­ജ് ചെ­യ്യു­ന്ന­തു് വളരെ ഗു­ണം­ചെ­യ്യും, അല്ലേ സാർ?”

പു­ള്ളി ആ­ക്ര­മി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ ഭാ­വ­ങ്ങൾ കാ­ണി­ക്കാൻ തു­ട­ങ്ങി. അ­ക­ത്തെ മു­ത­ലാ­ളി­യെ കു­ത്തി­പ്പു­റ­ത്തു­ചാ­ടി­ക്കാൻ ന­ല്ല­തു് ഞാ­ന­ല്ല, അ­വൾ­ത­ന്നെ. ദേ, ഇപ്പം പൂ­ച്ചു് പു­റ­ത്തു­ചാ­ടു­മെ­ന്നും കരുതി ഞാൻ ശ്വാ­സം­പി­ടി­ച്ചി­രു­ന്നു.

“വെ­ഞ്ച്വർ കാ­പ്പി­റ്റൽ എ­പ്പോ­ഴും രാ­ജ്യ­ത്തി­നു് ഗുണമേ ചെ­യ്യൂ, അല്ലേ? പക്ഷേ, പ്രൈ­വ­റ്റ് ഇ­ക്വി­റ്റി­യിൽ ഹോൾ­ഡിം­ഗു­കൾ ലി­ക്വി­ഡേ­റ്റ് ചെ­യ്യാ­നാ­ണു് കഷ്ടം അല്ലേ സാർ?”

മു­ത­ലാ­ളി സമസ്ത രോ­മ­കൂ­പ­ങ്ങ­ളി­ലും ത­കർ­ന്ന­ടി­ഞ്ഞി­ട്ടു­ണ്ടാ­വ­ണം.

“എ­ന്തൊ­ക്കെ­യാ­ണു് കു­ട്ട്യേ നീ പ­റ­യു­ന്ന­തു്? എ­നി­ക്കൊ­ന്നും തി­രി­ഞ്ഞി­ല്ല.”

പു­ള്ളി പി­ടി­ച്ചു­നി­ല്ക്കാൻ ശ്ര­മി­ക്കു­ക­യാ­ണോ, അതോ എ­നി­ക്കു് തെ­റ്റി­യോ?

അ­ടു­ത്ത­താ­യി അവൾ ചോ­ദി­ച്ച­തു് നേ­രെ­ച്ചൊ­വ്വെ­ത്ത­ന്നെ.

“പൊ­ട്ടൻ­ക­ളി­ക്ക­രു­തു് സാർ, നി­ങ്ങൾ പ­ത്ത­ര­ക്ക­ണ്ടി കു­ഞ്ഞി­രാ­മ­ന­ല്ലേ?”

ഞാ­ന­പ്പോൾ ചാ­ടി­വീ­ണു.

“മു­ത­ലാ­ളി ഞ­ങ്ങ­ളെ സ­ഹാ­യി­ക്ക­ണം. ഉ­ണ്ടാ­യി­രു­ന്ന പണി പോ­യ­തോ­ടെ ഇപ്പം ഞങ്ങൾ നീ­ല­ക്കു­റു­ക്ക­ന്മാ­രേ­പ്പോ­ലെ­യാ­ണു്.”

പു­ള്ളി ഒ­ന്നും മി­ണ്ടാ­തെ എ­ഴു­ന്നേ­റ്റ് പെ­രു­ങ്കാ­യ­സ­ഞ്ചി­യെ­ടു­ത്തു.

“എ­ന്നാൽ ശരി, യാ­ത്ര­യി­ല്ല.”

‘മു­ത­ലാ­ളീ’യെ­ന്നു് ഞാൻ എ­ന്നി­ട്ടും പി­ന്നിൽ­നി­ന്നും വി­ളി­ച്ചു.

“നി­ങ്ങൾ­ക്കു തെ­റ്റി,” അ­ദ്ദേ­ഹം പ­റ­ഞ്ഞു, “എ­ന്നാൽ ശ­രി­യു­ടെ വ­ക്കു­വ­രെ എ­ത്തു­ക­യും­ചെ­യ്തു. കു­ഞ്ഞി­രാ­മൻ എന്റെ അ­നു­ജ­നാ­ണു്. ഇ­ര­ട്ട­ക­ളിൽ ഒരാൾ കോ­ടീ­ശ്വ­ര­നാ­യി, മ­റ്റെ­യാൾ തെ­രു­വിൽ ഒ­ന്നു­മി­ല്ലാ­തെ തെ­ണ്ടു­ന്നു.”

പി­ന്നീ­ടൊ­ര­ക്ഷ­രം പറയാൻ കാ­ത്തു­നി­ല്ക്കാ­തെ അ­ദ്ദേ­ഹം വാ­തി­ലി­നു­നേ­രെ ന­ട­ന്നു. ഒ­ന്നും പ­റ­യാ­തെ­ത്ത­ന്നെ രേഷ്മ എ­ഴു­ന്നേ­റ്റു് വി­ല­ങ്ങ­നെ നി­ന്നു.

“അ­പ്പാ­പ്പൻ ആഹാരം ക­ഴി­ക്കാൻ വരൂ.”

അതു് ഞാൻ പ്ര­തീ­ക്ഷി­ച്ച­ത­ല്ല.

ഡൈ­നിം­ഗ് ഹാ­ളി­ലെ മേ­ശ­ക്കു­മു­ന്നിൽ അ­ദ്ദേ­ഹ­ത്തെ പി­ടി­ച്ചി­രു­ത്തി­യ­തി­നു പി­ന്നി­ലാ­യി അവൾ എന്നെ കി­ച്ച­നി­ലേ­ക്കു പി­ടി­ച്ചു­ക­യ­റ്റി, ഒറ്റ ചോ­ദ്യ­മാ­ണു്.

“ക്യാ­പ്പി­റ്റ­ലി­സ­ത്തി­നു് ഇ­ങ്ങ­നെ ഒ­ന്നു­മി­ല്ലാ­താ­കു­ന്ന ഒരു ഇ­ര­ട്ട­യു­മു­ണ്ടാ­കു­മെ­ന്നു് നി­ന്റെ ജീ­വി­തം­കൊ­ണ്ടു് നീ തെ­ളി­യി­ച്ചു­ക­ഴി­ഞ്ഞ­ത­ല്ലേ, യൂ വാ­ണ്ടു് ഏൻ അനദർ സ്പെ­സി­മിൻ ഫോർ റെ­ക്ക­ഗ­നൈ­സ് ദിസ്?”

‘പ്രേ­ാ­ക്സി­മി­റ്റി ഓഫ് എ ഫ്രേ­ാ­ഡ്’ എ­ന്നു് നേ­ര­ത്തെ അവൾ പ­റ­ഞ്ഞ­തു് എന്നെ ഉ­ദ്ദേ­ശി­ച്ചാ­യി­രു­ന്ന­ല്ലോ എന്ന വി­ഷ­മ­ത്തി­നി­ട­യിൽ, സു­ഗ­മ­മാ­യി ത­ല­പൊ­ക്കാൻ ഒ­ട്ടും ക­ഴി­ഞ്ഞി­ല്ല.

വി. കെ. കെ. രമേഷ്
images/vkkramesh.jpg

1969-ൽ ത­മി­ഴ്‌­നാ­ട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പ­ഠി­ച്ച­തും വ­ളർ­ന്ന­തും തി­രു­വി­ല്വാ­മ­ല­യിൽ. 4 പു­സ്ത­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. ‘ഹൂ ഈസ് അ­ഫ്റൈ­ഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പു­സ്ത­ക­ത്തി­നു് 2018-ലെ ഹാസ്യ സാ­ഹി­ത്യ­ത്തി­നു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്ക്കാ­രം ല­ഭി­ച്ചു. നി­ര­വ­ധി റേ­ഡി­യോ നാ­ട­ക­ങ്ങ­ളും സ്കി­റ്റു­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. ആ­കാ­ശ­വാ­ണി ഡ്രാ­മാ ബി. ഗ്രേ­ഡ് ആർ­ട്ടി­സ്റ്റ്. ടെ­ലി­വി­ഷൻ സ്കി­റ്റു­ക­ളിൽ അ­ഭി­ന­യി­ച്ചി­ട്ടു­ണ്ടു്. വി. കെ. എൻ. അ­മ്മാ­മ­നാ­ണു്. തി­രു­വി­ല്വാ­മ­ല­യിൽ സ്ഥി­ര­താ­മ­സം.

ഭാര്യ: ജ്യോ­തി

മക്കൾ: ബ്ര­ഹ്മ­ദ­ത്തൻ, നി­ര­ഞ്ജ­ന

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/rameshvkk22@okicici.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Mathrukakalude Irattakal (ml: മാ­തൃ­ക­ക­ളു­ടെ ഇ­ര­ട്ട­കൾ).

Author(s): V. K. K. Ramesh.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, V. K. K. Ramesh, Mathrukakalude Irattakal, വി. കെ. കെ. രമേഷ്, മാ­തൃ­ക­ക­ളു­ടെ ഇ­ര­ട്ട­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 22, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: SandwichKent, England, a photograph by Keven Law . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.