SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_Shadow_over_Innsmouth.jpg
The Shadow over Innsmouth, a painting by Taeyeon Kim .
ചെ­റു­ക­ഥ­കൾ
എം. എൻ. കാ­ര­ശ്ശേ­രി
images/Vengayil_kunjiraman_nair.jpg
വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാർ

ക­ഥാ­ക­ഥ­ന­പാ­ര­മ്പ­ര്യം നാടൻ ക­ഥ­ക­ളി­ലും നാ­ടൻ­പാ­ട്ടു­ക­ളി­ലും കാ­വ്യ­ങ്ങ­ളി­ലു­മൊ­ക്കെ­യാ­യി നേ­ര­ത്തെ­ത­ന്നെ കേ­ര­ള­ത്തി­ലും ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും പാ­ശ്ചാ­ത്യ­സാ­ഹി­ത്യ­ത്തി­ന്റെ സ്വാ­ധീ­ന­ഫ­ല­മാ­യി­ട്ടാ­ണു് മ­ല­യാ­ള­ത്തിൽ ‘ചെ­റു­ക­ഥ’ എന്ന സാ­ഹി­ത്യ­രൂ­പം ഉരുവം കൊ­ള്ളു­ന്ന­തു്. 19-ാം നൂ­റ്റാ­ണ്ടി­ന്റെ ഒ­ടു­വു­ദ­ശ­ക­ങ്ങ­ളിൽ മ­ല­യാ­ള­ത്തിൽ ഈ സാ­ഹി­ത്യ­രൂ­പം പി­റ­ന്നു. ആ­ദ്യ­ത്തെ മ­ല­യാ­ള­ചെ­റു­ക­ഥ ഏതു് എ­ന്ന­തി­നെ­പ്പ­റ്റി സാ­ഹി­ത്യ­ച­രി­ത്ര­കാ­ര­ന്മാർ ഭി­ന്നാ­ഭി­പ്രാ­യ­ക്കാ­രാ­ണു്. 1891-ൽ ‘വി­ദ്യാ­വി­നോ­ദി­നി’ മാ­സി­ക­യിൽ വന്ന ‘വാ­സ­നാ­വി­കൃ­തി’ ആണു് മ­ല­യാ­ള­ത്തി­ലെ ആദ്യ ചെ­റു­ക­ഥ­യെ­ന്നു് ഭൂ­രി­പ­ക്ഷം സാ­ഹി­ത്യ­ച­രി­ത്ര­കാ­ര­ന്മാ­രും വി­ചാ­രി­ക്കു­ന്നു. ക­ഥ­യു­ടെ കൂടെ ക­ഥാ­കൃ­ത്തി­ന്റെ പേരു് കൊ­ടു­ത്തി­രു­ന്നി­ല്ല. അ­തെ­ഴു­തി­യ­തു് വേ­ങ്ങ­യിൽ കു­ഞ്ഞി­രാ­മൻ നാ­യ­നാ­രാ­ണു് (1861–1914) എ­ന്നു് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു.

കു­റ്റ­കൃ­ത്യ­ങ്ങ­ളോ, അ­മ­ളി­ക­ളോ, അ­ത്ഭു­ത­ങ്ങ­ളോ, ഫ­ലി­ത­മോ ചി­ത്രീ­ക­രി­ക്കു­ക എ­ന്ന­താ­ണു് ആ­ദ്യ­കാ­ല­മ­ല­യാ­ള­ക­ഥ­ക­ളു­ടെ സ്വ­ഭാ­വം. അ­ക്കാ­ല­ത്തെ സാ­മൂ­ഹ്യ­പ­രി­തഃ­സ്ഥി­തി­ക­ളു­ടെ ചെ­റി­യ­ചെ­റി­യ മി­ന്ന­ലാ­ട്ട­ങ്ങൾ അ­ങ്ങി­ങ്ങു് കാണാം. സ്ത്രീ­ശ­രീ­ര­ത്തിൽ ഭ്ര­മി­ക്കു­ന്ന­തു­കൊ­ണ്ടു­ള്ള ആ­പ­ത്തു്, ക­ള്ള­ന്മാ­രെ പി­ടി­ക്കു­ന്ന­തി­ലു­ള്ള രസം, അ­ക്ര­മി­കൾ­ക്കും അ­ധർ­മ്മി­കൾ­ക്കും വ­ന്നു­ചേ­രു­ന്ന പ­രാ­ജ­യം തു­ട­ങ്ങി­യ­വ ഇ­ട­ക്കി­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ആ ക­ഥ­ക­ളിൽ അ­പൂർ­വ്വ­മാ­യി അ­നാ­ചാ­ര­വി­മർ­ശ­നം തല കാ­ണി­ക്കു­ന്നു­ണ്ടു്. സാ­മൂ­ഹ്യ­രാ­ഷ്ട്രീ­യ­പ്ര­ശ്ന­ങ്ങ­ളി­ലേ­ക്കു് ഉ­ണ­രു­വാൻ മ­ല­യാ­ള­ക­ഥ­യ്ക്കു് പി­ന്നെ­യും ചില ദ­ശ­ക­ങ്ങൾ വേ­ണ്ടി വന്നു.

ഈ ഉ­ണർ­വ്വി­നൊ­പ്പ­മാ­ണു്, കേ­ര­ള­ത്തിൽ ആ­നു­കാ­ലി­ക­പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും സാ­ഹി­ത്യ­പാ­രാ­യ­ണ­വും സ­ജീ­വ­മാ­കാൻ തു­ട­ങ്ങു­ന്ന­തു്. രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­നം കേ­ര­ളീ­യ­സ­മൂ­ഹ­ത്തെ ഇ­ള­ക്കി­മ­റി­ക്കാൻ പോ­വു­ക­യാ­ണു്. മ­ല­ബാ­റിൽ ബ്രി­ട്ടീ­ഷ് ആ­ധി­പ­ത്യ­ത്തി­നും തി­രു­വി­താം­കൂർ–കൊ­ച്ചി പ്ര­ദേ­ശ­ങ്ങ­ളിൽ രാ­ജാ­ധി­പ­ത്യ­ത്തി­നും എ­തി­രാ­യി ജ­നാ­ഭി­പ്രാ­യം ശ­ക്തി­പ്പെ­ട്ടു തു­ട­ങ്ങു­ന്ന കാലം. ജ­നാ­ധി­പ­ത്യം, ക­മ്മ്യൂ­ണി­സം, സോ­ഷ്യ­ലി­സം, മ­തേ­ത­ര­ത്വം തു­ട­ങ്ങി­യ ആ­ധു­നി­ക രാ­ഷ്ട്രീ­യ­മൂ­ല്യ­ങ്ങൾ സ­മൂ­ഹ­ത്തിൽ സ്വാ­ധീ­നം ചെ­ലു­ത്തി­ത്തു­ട­ങ്ങു­ന്ന സ­ന്ദർ­ഭം. സ­മു­ദാ­യ­പ­രി­ഷ്ക­ര­ണ­പ്ര­സ്ഥാ­ന­ങ്ങൾ ഏ­റ്റ­വും സ­ജീ­വ­മാ­യി­രു­ന്ന ച­രി­ത്ര­ഘ­ട്ടം. പു­രോ­ഗ­മ­ന­സാ­ഹി­ത്യ­പ്ര­സ്ഥാ­ന­ത്തി­ന്റെ ആ­ദി­രൂ­പ­മാ­യ ‘ജീ­വൽ­സാ­ഹി­ത്യ­സം­ഘം’ പ്ര­വർ­ത്തി­ച്ചു തു­ട­ങ്ങു­ന്നേ­യു­ള്ളൂ.

images/hugo-portrait.jpg
വി­ക്തർ യൂഗോ

സം­സ്കൃ­ത­സാ­ഹി­ത്യ­ത്തി­ന്റെ സർ­വ്വാ­ധി­പ­ത്യ­ത്തിൽ­നി­ന്നു് മ­ല­യാ­ളം ത­ല­യൂ­രാൻ തു­ട­ങ്ങു­ക­യാ­ണു്. മ­ഹാ­കാ­വ്യം, ഖ­ണ്ഡ­കാ­വ്യം, ആ­ട്ട­ക്ക­ഥ, കവിത, ശ്ലോ­കം തു­ട­ങ്ങി­യ­വ മാ­ത്ര­മ­ല്ല സാ­ഹി­ത്യ­മെ­ന്നും കഥയും നോ­വ­ലും ശ്ര­ദ്ധേ­യ­മാ­യ സാ­ഹി­ത്യ­രൂ­പ­ങ്ങ­ളാ­ണു് എ­ന്നു­മു­ള്ള ബോധം പ­ര­ന്നു­പി­ടി­ക്കു­ക­യാ­ണു്. ഇം­ഗ്ലീ­ഷി­ന്റെ വ­ഴി­ക്കു­വ­ന്നെ­ത്തി­യ ബ്രി­ട്ടീ­ഷ്–ഫ്ര­ഞ്ച്–റഷ്യൻ കൃ­തി­കൾ രൂ­പ­പ­ര­മാ­യും ഭാ­വ­പ­ര­മാ­യും മലയാള ക­ഥാ­ര­ച­ന­യെ സ്വാ­ധീ­നി­ക്കാൻ തു­ട­ങ്ങു­ന്ന സാ­ഹ­ച­ര്യം. പ­ശ്ചാ­ത്യ­സ്വാ­ധീ­നം ജീ­വി­ത­ശൈ­ലി­യെ­യും സാ­ഹി­ത്യ­മ­ട­ക്ക­മു­ള്ള സാം­സ്കാ­രി­ക­രൂ­പ­ങ്ങ­ളെ­യും സ്പർ­ശി­ച്ചു­തു­ട­ങ്ങു­ക­യാ­യി­രു­ന്നു. ഫ്ര­ഞ്ച് കവി വി­ക്തർ യൂഗോ (1802–1885)വി­ന്റെ ‘ലെ മി­സ­റാ­ബി­ലെ’ എന്ന നോവൽ ഇം­ഗ്ലീ­ഷിൽ നി­ന്നു് മ­ല­യാ­ള­ക­വി നാ­ല­പ്പാ­ട്ട് നാ­രാ­യ­ണ­മേ­നോൻ (1887–1954) ‘പാ­വ­ങ്ങൾ’ എന്ന പേരിൽ പ­രി­ഭാ­ഷ­പ്പെ­ടു­ത്തി ര­ണ്ടു് വാ­ല്യ­മാ­യി പ്ര­സി­ദ്ധീ­ക­രി­ച്ച­തു് (1925) വ­ള­രെ­പ്പെ­ട്ടെ­ന്നു് മലയാള ക­ഥാ­സാ­ഹി­ത്യ­ര­ച­നാ­മ­ണ്ഡ­ല­ത്തിൽ വലിയ സ്വാ­ധീ­ന­മാ­യി­ത്തീർ­ന്നു. ദ­രി­ദ്ര­രും കു­റ്റ­വാ­ളി­ക­ളും അ­ധഃ­സ്ഥി­ത­രും ആയ പ്രാ­ന്ത­സ്ഥാ­നീ­യർ സാ­ഹി­ത്യ­ത്തിൽ കേ­ന്ദ്ര­സ്ഥാ­ന­ത്തു് വ­രു­ന്ന­തി­ന്റെ ഉ­ത്ത­മ­മാ­തൃ­ക ആ കൃതി കേ­ര­ള­ത്തി­ലെ എ­ഴു­ത്തു­കാർ­ക്കും നി­രൂ­പ­കർ­ക്കും വാ­യ­ന­ക്കാർ­ക്കും കാ­ണി­ച്ചു­കൊ­ടു­ത്തു. ചെ­ക്കോ­വ്, മോ­പ്പ­സാ­ങ്ങ്, എമിലി, സോള തു­ട­ങ്ങി­യ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ കൃ­തി­കൾ കേ­ര­ളീ­യ­രു­ടെ രചനയെ ദി­ശ­തി­രി­ച്ചു വി­ട്ട­കാ­ലം. സാ­ധാ­ര­ണ­ക്കാ­രു­ടെ പ്ര­ശ്ന­ഭ­രി­ത­മാ­യ ജീ­വി­തം പ്ര­മേ­യ­മാ­ക്കു­ക­യും അ­വ­രു­ടെ വാ­മൊ­ഴി­ക്കു് ഇടം നൽ­കു­ക­യും ജീ­വി­ത­പ്ര­ശ്ന­ങ്ങ­ളു­ടെ പ­രി­ഹാ­ര­ത്തി­ന്നു വേ­ണ്ടി­യു­ള്ള പോ­രാ­ട്ട­ത്തി­നു ഉ­ണർ­വ്വു് നൽ­കു­ക­യും ചെ­യ്യു­ന്ന ഒ­ന്നാ­യി സാ­ഹി­ത്യം രൂ­പാ­ന്ത­ര­പ്പെ­ടു­ക­യാ­യി­രു­ന്നു. ‘സാ­ഹി­ത്യ­ക്ഷേ­ത്രം’, ‘സ­ര­സ്വ­തീ­പ്ര­സാ­ദം’, ‘അ­ക്ഷ­ര­ത്തി­ന്റെ ശ്രീ­കോ­വിൽ’ തു­ട­ങ്ങി­യ ശൈ­ലി­കൾ ലു­പ്ത­പ്ര­ചാ­ര­മാ­വാൻ തു­ട­ങ്ങു­ക­യാ­ണു്. സാ­ഹി­ത്യ­ത്തി­ന്റെ ഈ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണ­മാ­ണു് കേ­ര­ളീ­യ­സാ­ഹി­ത്യ­ത്തിൽ ‘ന­വോ­ത്ഥാ­ന­കാ­ല­ഘ­ട്ടം’ എ­ന്ന­റി­യ­പ്പെ­ടു­ന്ന­തു്. 1940-കളിൽ ആ­രം­ഭി­ക്കു­ന്ന ഈ കാ­ല­ഘ­ട്ട­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട ക­ഥാ­കൃ­ത്തു­ക്ക­ളിൽ ഒ­രാ­ളാ­ണു് വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ.

images/sfn-nalappatt.jpg
നാ­ല­പ്പാ­ട്ട് നാ­രാ­യ­ണ­മേ­നോൻ

അ­ഞ്ച­ര­പ­തി­റ്റാ­ണ്ടു് കാലം കൊ­ണ്ടു് ബഷീർ എ­ഴു­തി­യ നൂ­റോ­ളം ചെ­റു­ക­ഥ­കൾ 13 പു­സ്ത­ക­ങ്ങ­ളി­ലാ­യി സ­മാ­ഹ­രി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ആ­ദ്യ­ക­ഥാ­സ­മാ­ഹാ­രം ‘ജ­ന്മ­ദി­നം’, 1945-ൽ പു­റ­പ്പെ­ട്ടു; അ­വ­സാ­ന­ത്തേ­തു് ‘യാ ഇലാഹീ’! ബ­ഷീ­റി­ന്റെ കാ­ല­ശേ­ഷം 1997-ലും.

images/Chekhov.jpg
ചെ­ക്കോ­വ്

അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ദ്യ­ത്തെ ചെ­റു­ക­ഥ എ­റ­ണാ­കു­ള­ത്തു­നി­ന്നു് പു­റ­പ്പെ­ടു­ന്ന ‘ജ­യ­കേ­സ­രി’ ആ­ഴ്ച­പ്പ­തി­പ്പിൽ അ­ച്ച­ടി­ച്ചു­വ­ന്ന ‘എന്റെ തങ്കം’ (1938) ആണു്. പു­നഃ­പ്ര­കാ­ശ­ന­ങ്ങ­ളിൽ ‘തങ്കം’ എ­ന്നു് പേ­രു­മാ­റ്റി­യ ഈ ക­ഥ­യി­ലെ നായിക ദ­രി­ദ്ര­യാ­യ തൂ­പ്പു­കാ­രി­യാ­ണു്. നാ­യ­ക­നും ക­ഥ­പ­റ­ച്ചി­ലു­കാ­ര­നു­മാ­യ ‘ഞാൻ’ ഒരു പി­ച്ച­ക്കാ­ര­നും. ര­ണ്ടു­പേ­രും രൂ­പ­സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത­വർ. മ­ഴ­കോ­രി­ച്ചൊ­രി­യു­ന്ന ഒരു രാ­ത്രി­യിൽ പി­ച്ച­തെ­ണ്ടി­ച്ചെ­ന്ന നാ­യ­ക­നെ ഒരു സ­മ്പ­ന്ന­ഗൃ­ഹ­ത്തി­ലെ കൊ­ച്ചെ­ജ­മാ­നൻ ച­വി­ട്ടി­പ്പു­റ­ത്താ­ക്കി. അ­ന്നു് അ­യാൾ­ക്കു് അഭയം കി­ട്ടി­യ­തു് ദ­രി­ദ്ര­യാ­യ ആ തൂ­പ്പു­കാ­രി­യു­ടെ ചെ­റ്റ­ക്കു­ടി­ലി­ലാ­ണു്. അവർ ഒ­രു­മി­ച്ചു് ജീ­വി­ക്കു­വാൻ തീ­രു­മാ­നി­ച്ചു.

images/Maupassant.jpg
മോ­പ്പ­സാ­ങ്ങ്

ഈ കൊ­ച്ചു­ക­ഥ പിൽ­ക്കാ­ല­ത്തു് ബ­ഷീ­റിൽ വി­കാ­സം പ്രാ­പി­ച്ച പല സ­വി­ശേ­ഷ­ത­ക­ളും മു­കു­ളാ­വ­സ്ഥ­യിൽ കാ­ണി­ച്ചു­ത­രു­ന്നു­ണ്ടു്. ‘പ്രി­യ­പ്പെ­ട്ട കൊ­ച്ച­ങ്ങു­ന്നേ, ഒരു കഥ പറയാം, കേൾ­ക്കാൻ അ­പേ­ക്ഷ’ എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് തു­ട­ങ്ങു­ന്ന­തു്. സാ­മ്പ്ര­ദാ­യി­ക­രീ­തി­ക­ളെ നി­രാ­ക­രി­ക്കു­ന്ന തു­ട­ക്കം. അ­ടു­ത്ത ഖ­ണ്ഡി­ക കാ­മു­കി­യു­ടെ ശരീര വർ­ണ­ന­യാ­ണു്:

images/Emile_Zola.jpg
സോള

‘ക­വി­ക­ളെ­ല്ലാം ചു­റ്റും നി­ന്നു് വെ­മ്പ­ലോ­ടെ വാ­ഴ്ത്ത­ത്ത­ക്ക ആ­കാ­ര­സൗ­ഷ്ഠ­വ­ത്തി­ന്റെ­യും സൗ­ന്ദ­ര്യ­സ­മ്പ­ത്തി­ന്റെ­യും സ­മ്മോ­ഹ­ന­മാ­യ ഒരു സ­മ്മേ­ള­ന­മാ­ണു് എന്റെ തങ്കം എ­ന്നു് നി­ങ്ങൾ വി­ശ്വ­സി­ച്ചു­പോ­യി­ട്ടു­ണ്ടെ­ങ്കിൽ അതൊരു വലിയ തെ­റ്റു­ത­ന്നെ­യാ­ണു്. സൗ­ന്ദ­ര്യാ­രാ­ധ­ക­ന്മാ­രാ­യ ന­മ്മു­ടെ ക­വി­ക­ളാ­രും തന്നെ അവളെ ക­ണ്ടു­കാ­ണു­ക­യി­ല്ല.’

‘എന്റെ ത­ങ്ക­ത്തി­ന്റെ നിറം തനി ക­റു­പ്പാ­ണു്. വെ­ള്ള­ത്തിൽ മു­ക്കി­യെ­ടു­ത്ത ഒരു തീ­ക്കൊ­ള്ളി. ക­റു­പ്പ­ല്ലാ­തു­ള്ള ഭാ­ഗ­ങ്ങ­ളാ­യി­ട്ടു് ക­ണ്ണി­ന്റെ വെള്ള മാ­ത്ര­മേ­യു­ള്ളൂ. പ­ല്ലും ന­ഖ­ങ്ങ­ളും കൂടി ക­റു­ത്ത­താ­ണു്.’

കാ­മു­ക­ന്റെ ശ­രീ­ര­വർ­ണ­ന ഇ­ങ്ങ­നെ പോ­കു­ന്നു:

‘സത്യം സ­ത്യം­പോ­ലെ പ­റ­യു­ക­യാ­ണെ­ങ്കിൽ എ­നി­ക്കു് ര­ണ്ടു് കാ­ലു­മു­ണ്ടു്. പക്ഷേ, ഒ­ന്നി­നു് ഇത്ര നീ­ള­ക്കൂ­ടു­ത­ലാ­ണു്. ഉ­ണ­ങ്ങി­ച്ചൊ­ങ്ങി­യ വേലി പ­ത്ത­ലു­പോ­ലെ­യാ­ണു് ഇ­തി­ന്റെ സ്ഥി­തി. മു­ള­വ­ടി­യു­ടെ സ­ഹാ­യ­ത്തോ­ടെ നി­ര­ത്തിൽ കൂടി ആ­ഞ്ഞു­മു­ന്നോ­ട്ടു നീ­ങ്ങു­ന്ന ഞാൻ ഈ കാലു് നി­ല­ത്തി­ട്ടി­ഴ­ച്ചു­കൊ­ണ്ടാ­ണു് പോ­കു­ന്ന­തു്. ക­യ­റി­ട്ടു വ­ലി­ച്ച­തു­പോ­ലു­ള്ള ഒ­ര­ട­യാ­ളം പൊ­ടി­മ­ണ്ണു­നി­റ­ഞ്ഞ നി­ര­ത്തിൽ ക­ണ്ടാൽ അ­തി­ന്റെ ഒ­ര­റ്റ­ത്തു് എ­ന്നെ­ക്കാ­ണാം. ചാ­ക്കിൽ പൊ­തി­ഞ്ഞു് പു­റ­ത്തു് തൂ­ക്കി­യി­ട്ടി­രി­ക്കു­ന്ന ച­ക്ക­പ്പൊ­തി­പോ­ലെ ഒരു കൂ­നു­മു­ണ്ടു് എ­നി­ക്കു്. എന്റെ ശി­രോ­ഭാ­ഗ­മാ­ണെ­ങ്കിൽ തനി മ­ത്ത­ങ്ങ­യാ­ണു്. മോ­ട്ടോർ ട­യ­റി­ന്റെ തു­ണ്ടു­പോ­ലു­ള്ള രണ്ടു ചു­ണ്ടു­മു­ണ്ടെ­നി­ക്കു്, അ­ല­ങ്കാ­ര­മാ­യി­ട്ടു്. അ­തി­ന്റെ ഒരു കോണിൽ ഒരു ബീ­ഡി­ത്തു­ണ്ടു് എ­പ്പോ­ഴും പു­ക­ഞ്ഞു­കൊ­ണ്ടി­രി­ക്കും…’

പാ­ര­മ്പ­ര്യ­സാ­ഹി­ത്യ­രീ­തി­യി­ലെ സൗ­ന്ദ­ര്യ­സ­ങ്കൽ­പ­ങ്ങ­ളെ­യും രൂ­പ­വർ­ണ­ന­ക­ളെ­യും പ­രി­ഹ­സി­ക്കു­ന്ന ഒരംശം കൂടി ഇ­തി­ലു­ണ്ടു്.

1938-ൽ തന്നെ എ­ഴു­തി­യ ക­ഥ­യാ­ണു് പിൽ­ക്കാ­ല­ത്തു് പ്ര­സി­ദ്ധ­മാ­യി­ത്തീർ­ന്ന ‘അമ്മ’. അ­നു­ഭ­വ­ങ്ങൾ വി­കാ­ര­തീ­വ്ര­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ആ ക­ഥ­ന­രീ­തി മൂ­പ്പെ­ത്തി­യ രൂ­പ­ത്തിൽ തന്നെ ഈ ര­ച­ന­യിൽ കാണാം. തന്റെ നാ­ട്ടി­ലെ വൈ­ക്കം സ­ത്യാ­ഗ്ര­ഹ­വും അ­വി­ടേ­യ്ക്കു­ള്ള ഗാ­ന്ധി യുടെ വരവും സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ലു­ള്ള തന്റെ പ­ങ്കാ­ളി­ത്ത­വും ജ­യിൽ­വാ­സ­വും ഒ­ക്കെ­യാ­ണു് പ്ര­മേ­യം. ഇ­തി­ന്റെ­യെ­ല്ലാം ഇടയിൽ വ്യ­സ­നം ഉ­ള്ളി­ല­ട­ക്കി തന്നെ കാ­ത്തി­രി­ക്കു­ന്ന സ്നേ­ഹ­മ­യി­യും ക്ഷ­മാ­മൂർ­ത്തി­യു­മാ­യ ഉമ്മ.

അതു് ബ­ഷീ­റി­ന്റെ ഉമ്മ എന്ന പോലെ, സ്വാ­ത­ന്ത്ര്യ­പോ­രാ­ളി­ക­ളെ കാ­ത്തി­രി­ക്കു­ന്ന ഇ­ന്ത്യ­യി­ലെ ഏതു ഗ്രാ­മ­ത്തി­ലെ ഏതു അ­മ്മ­യു­മാ­വാം; ഭാ­ര­ത­മാ­താ­വു ത­ന്നെ­യാ­വാം.

ഈ മ­ട്ടിൽ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് പ്ര­തീ­ക­മാ­യി വ­ള­രാ­നു­ള്ള സാ­ധ്യ­ത ഇ­ദ്ദേ­ഹ­ത്തി­ന്റെ മിക്ക ക­ഥ­ക­ളി­ലും ഉ­ണ്ടു്. ‘ടൈഗർ’ എന്ന കഥ ഇ­പ്പ­റ­ഞ്ഞ­തി­ന്നു് മ­റ്റൊ­രു ഉ­ദാ­ഹ­ര­ണ­മാ­ണു്. പോ­ലീ­സ് സ്റ്റേ­ഷ­നി­ലെ സബ് ഇൻ­സ്പെ­ക്ട­റും പോ­ലീ­സു­കാ­രും അ­രു­മ­യാ­യി വ­ളർ­ത്തു­ന്ന ക­റു­ത്ത നാ­യ­യാ­ണു് ടൈഗർ. ലോ­ക്ക­പ്പിൽ കി­ട­ക്കു­ന്ന ത­ട­വു­പു­ള്ളി­കൾ­ക്കു് കി­ട്ടേ­ണ്ട ഭ­ക്ഷ­ണം ക­ഴി­ച്ചു് ത­ടി­ച്ചു കൊ­ഴു­ത്ത അതിനെ ഒ­രി­ക്കൽ അവർ ഉ­പ­ദ്ര­വി­ച്ചു. പോ­ലീ­സു­കാർ എത്ര മർ­ദ്ദി­ച്ചി­ട്ടും ആ­രൊ­ക്കെ­യാ­ണു് ഉ­പ­ദ്ര­വി­ച്ച­തു് എ­ന്നു് വെ­ളി­പ്പെ­ടു­ത്തു­വാൻ സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ളി­ക­ളും കു­റ്റ­വാ­ളി­ക­ളും അ­ട­ങ്ങു­ന്ന ആ ത­ട­വു­കാ­രു­ടെ സംഘം ത­യ്യാ­റാ­യി­ല്ല. കൂ­ടു­തൽ മർ­ദ്ദ­ന­മേ­റ്റ ഒരു ക­ള്ളൻ­പോ­ലും ആ ര­ഹ­സ്യം സൂ­ക്ഷി­ച്ചു. അ­യാ­ളു­ടെ കാൽ­പ­ട­ത്തിൽ നി­ന്നു് ചോ­രു­ന്ന ചോര ടൈഗർ ന­ക്കി­ക്കു­ടി­ക്കു­ന്നേ­ട­ത്താ­ണു് കഥ അ­വ­സാ­നി­ക്കു­ന്ന­തു്. ക്രൂ­ര­നാ­യ സബ് ഇൻ­സ്പെ­ക്ട­റു­ടെ­യും അ­തു­വ­ഴി ഗ­വ­ണ്മെ­ന്റി­ന്റെ­യും പ്ര­തി­രൂ­പ­മാ­യി­ത്തീ­രു­ന്നു­ണ്ടു് ആ നായ. അ­ധി­കാ­രി­ക­ളു­ടെ അ­ക്ര­മ­ത്തെ ആ­ത്മ­ബ­ലം­കൊ­ണ്ടു് പ്ര­തി­രോ­ധി­ക്കു­ന്ന നി­സ്സ­ഹാ­യ­രു­ടെ രൂപം ആ­ഴ­ത്തിൽ ചി­ത്രീ­ക­രി­ക്കു­ന്ന ക­ഥ­ക­ളി­ലൊ­ന്നാ­ണു് ‘ടൈഗർ.’

ഇ­പ്പ­റ­ഞ്ഞ ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ സൂ­ചി­ത­മാ­വു­ന്ന­തു­പോ­ലെ, സ്വാ­ത­ന്ത്ര്യ­സ­മ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ക­ഷ്ട­ന­ഷ്ട­ങ്ങ­ളു­ടെ സ­ങ്ക­ട­വും ഏതു് നരകം അ­നു­ഭ­വി­ച്ചും അ­ടി­മ­ത്ത­ത്തെ ചെ­റു­ക്കു­വാ­നു­ള്ള ഇ­ന്ത്യൻ ജ­ന­ത­യു­ടെ ആ­ത്മ­ശ­ക്തി­യും ആണു് ബ­ഷീ­റി­ന്റെ മി­ക­ച്ച ചെ­റു­ക­ഥ­കൾ­ക്കു് പ്ര­മേ­യ­മൊ­രു­ക്കു­ന്ന­തു്.

‘ഒരു ജ­യിൽ­പു­ള്ളി­യു­ടെ ചി­ത്രം’ എന്ന കഥയിൽ സ­മൃ­ദ്ധ­മാ­യ ചു­രു­ളൻ മു­ടി­യും പു­ഞ്ചി­രി­തൂ­കു­ന്ന വലിയ ക­ണ്ണു­ക­ളും ഉള്ള പ്ര­സ­രി­പ്പോ­ടു­കൂ­ടി­യ സു­മു­ഖ­നാ­യ ത­ട­വു­കാ­ര­ന്റെ ചി­ത്രം ക­ണ്ടു് ക­ന്യാ­സ്ത്രീ­മ­ഠ­ത്തിൽ പ­ഠി­ക്കു­ന്ന മ­റി­യാ­മ്മ­യ്ക്കു് പ്ര­ണ­യം ഉ­ദി­ക്കു­ന്നു. ആ രൂ­പ­ത്തെ എ­ന്ന­തി­ല­ധി­കം അ­യാ­ളു­ടെ അ­മ്മ­ച്ചി പ­റ­ഞ്ഞു­കേ­ട്ട ക­ഥ­ക­ളിൽ നി­ന്നു് ഉ­യർ­ന്നു­വ­ന്ന വീ­ര­നാ­യ­ക­നെ­യാ­ണു് അവൾ പ്രേ­മി­ച്ച­തു്. അവർ ത­മ്മി­ലു­ള്ള ക­ത്തി­ട­പാ­ടു­ക­ളി­ലൂ­ടെ ആ ബന്ധം മു­റു­കു­ക­യാ­ണു്. ഒ­രി­ക്ക­ലും ത­മ്മിൽ ക­ണ്ടി­ട്ടി­ല്ലാ­ത്ത ര­ണ്ടു­പേർ ത­മ്മി­ലു­ള്ള പ്ര­ണ­യം! ജോ­സ­ഫി­ന്റെ ക­ത്തു­ക­ളിൽ­നി­ന്നാ­ണു് അ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ദു­രി­താ­നു­ഭ­വ­ങ്ങ­ളും സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ളി­ക­ളു­ടെ ത്യാ­ഗ­വും അവൾ അ­റി­ഞ്ഞ­തു്. സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ അ­ഗ്നി­കൊ­ണ്ടെ­ഴു­ത­പ്പെ­ട്ട ഈ ചി­ത്രം സ്നേ­ഹ­ത്തി­ന്റെ­യും ത്യാ­ഗ­ത്തി­ന്റെ­യും രേ­ഖ­യാ­യി പ­രി­ണ­മി­ക്കു­ന്നു. ജോ­സ­ഫി­ന്റെ ക­ത്തു് സ­മാ­പി­ക്കു­ന്നു:

“…സ­ഹോ­ദ­രീ, നി­ങ്ങ­ളെ­ന്നെ മ­റ­ന്നു കളയുക. വ­ല്ല­പ്പോ­ഴും നി­ങ്ങ­ളെ­ന്റെ വീ­ട്ടിൽ പോ­ക­യാ­ണെ­ങ്കിൽ എന്റെ അ­മ്മ­ച്ചി­യോ­ടും അ­പ്പ­ച്ച­നോ­ടും പറയണം, അവിടെ ആ ഇ­രി­ക്കു­ന്ന എന്റെ ചി­ത്രം ന­ശി­പ്പി­ച്ചു­ക­ള­യാൻ. നി­ങ്ങൾ എ­നി­ക്കു­വേ­ണ്ടി എ­ന്തെ­ങ്കി­ലും ഒരു—എ­ന്തെ­ങ്കി­ലും പറയുക. ഈ സത്യം അ­റി­യി­ക്ക­രു­തു്. എന്റെ ത­ല­മു­ടി അ­ധി­ക­വും കൊ­ഴി­ഞ്ഞു­പോ­യി­രി­ക്കു­ന്നു. ബാ­ക്കി­യു­ള്ള­തു് ന­ര­ച്ചും. എ­നി­ക്കു് ര­ണ്ടു് ക­ണ്ണു­കൾ ഉ­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ വ­ല­ത്തേ­തു മാ­ത്ര­മേ­യു­ള്ളു. ചു­വ­ന്നു തു­റി­ച്ചു് ര­ക്ത­ന­ക്ഷ­ത്രം പോലെ…

‘മം­ഗ­ളാ­ശം­സ­ക­ളോ­ടെ’

‘നി­ങ്ങ­ളു­ടെ ജ­യിൽ­പു­ള്ളി നമ്പർ 1051’

ഒരു ക­ണ്ണു് എ­ങ്ങ­നെ പോയി? ക്ഷീ­ണി­ച്ചു ന­ര­ക്കാൻ കാരണം?

ഹൃ­ദ­യ­വേ­ദ­ന­യോ­ടെ മ­റി­യാ­മ്മ ജോ­സ­ഫി­നു മ­റു­പ­ടി അ­യ­ച്ചു. ഒ­ന്നും ചോ­ദി­ച്ചി­ല്ല: ‘ഞാൻ അ­ങ്ങേ­ക്കു വേ­ണ്ടി കാ­ത്തി­രി­ക്കും—വേ­ണ്ടി വ­ന്നാൽ മരണം വരെ’ എ­ന്നു­മാ­ത്രം എഴുതി അ­യ­ച്ചു.

‘പോ­ലീ­സു­കാ­ര­ന്റെ മകൾ’ എന്ന കഥയിൽ സ്വാ­ത­ന്ത്ര്യ­സ­മ­ര­ക്കാ­ര­നാ­യ ജ­ഗ­ദീ­ശൻ പോ­ലീ­സി­നെ പേ­ടി­ച്ചോ­ടു­ന്ന കൂ­ട്ട­ത്തിൽ യാ­ദൃ­ച്ഛി­ക­മാ­യി പോ­ലീ­സു­കാ­ര­ന്റെ വീ­ട്ടിൽ എ­ത്തി­പ്പെ­ടു­ക­യാ­ണു്. പോ­ലീ­സു­കാ­ര­ന്റെ മകൾ ഭാർ­ഗ­വി അ­യാൾ­ക്കു് അഭയം കൊ­ടു­ത്തു. ആ രാ­ഷ്ട്രീ­യ­ക്കാ­ര­ന്റെ ത്യാ­ഗ­ത്തോ­ടു് അ­വൾ­ക്കു് വലിയ മ­തി­പ്പു തോ­ന്നി. മ­റ്റൊ­രി­ക്കൽ അവളെ കാ­ണാ­നെ­ത്തി­യ ജ­ഗ­ദീ­ശ­നെ അ­വ­ളു­ടെ അച്ഛൻ പി­ടി­കൂ­ടി. അ­യാൾ­ക്കു് ഇനാം കി­ട്ടി, പ്ര­മോ­ഷൻ കി­ട്ടി, അയാൾ വേറെ ക­ല്യാ­ണ­വും ക­ഴി­ച്ചു. ശിക്ഷ ക­ഴി­ഞ്ഞി­റ­ങ്ങി­യ ജ­ഗ­ദീ­ശൻ ഭാർ­ഗ­വി­യെ ക­ല്യാ­ണം ക­ഴി­ക്കു­ക­യാ­ണു്.

കൊ­ല്ലം കസബാ പോ­ലീ­സ് സ്റ്റേ­ഷൻ ലോ­ക്ക­പ്പിൽ കി­ട­ന്നു് എ­ഴു­തി­യ ‘കൈ­വി­ല­ങ്ങു്’ എന്ന ക­ഥ­യി­ലും ഈ ത­ര­ത്തിൽ സ്വാ­ത­ന്ത്ര്യ­പ്പോ­രാ­ളി­ക­ളു­ടെ ദു­രി­താ­നു­ഭ­വ­ങ്ങൾ കാണാം. സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ വിവിധ മു­ഖ­ങ്ങൾ ആ­വി­ഷ്ക്ക­രി­ക്കു­ന്ന ബഷീർ കഥകൾ പ­ല­തു­ണ്ടു്. അ­ത്ത­രം രചനകൾ സ­മാ­ഹ­രി­ച്ചു് ചെ­റി­യൊ­രു പു­സ്ത­കം തന്നെ ഇ­റ­ങ്ങു­ക­യു­ണ്ടാ­യി (സ്വാ­ത­ന്ത്ര്യ­സ­മ­ര­ക­ഥ­കൾ, ഡി സി ബു­ക്സ്, കോ­ട്ട­യം: 1998).

ബ­ഷീ­റി­ന്റെ ദു­രി­തം നി­റ­ഞ്ഞ ജീ­വി­താ­നു­ഭ­വ­ങ്ങൾ ‘ജ­ന്മ­ദി­നം’ എന്ന കഥയിൽ കാണാം. ഒരു പി­റ­ന്നാ­ളി­ന്നു് പ­ട്ടി­ണി കി­ട­ക്കേ­ണ്ടി വ­ന്ന­തി­ന്റെ­യും രാ­ത്രി ഒരു സു­ഹൃ­ത്തി­ന്റെ അ­ടു­ക്ക­ള­യിൽ കയറി ഭ­ക്ഷ­ണം ക­ട്ടു­തി­ന്ന­തി­ന്റെ­യും അ­നു­ഭ­വം നർ­മ്മം ക­ലർ­ത്തി വി­വ­രി­ച്ചി­രി­ക്കു­ക­യാ­ണു്. ദു­രി­ത­ങ്ങ­ളെ പ്ര­സാ­ദ­മ­ധു­ര­മാ­യി ആ­വി­ഷ്ക്ക­രി­ക്കു­ന്ന ഈ ക­ഥ­യി­ലെ യ­ഥാർ­ത്ഥ പ്ര­മേ­യം മ­നു­ഷ്യാ­സ്തി­ത്വ­ത്തി­ന്റെ വ്യഥ ത­ന്നെ­യാ­ണു്.

നർ­മ്മ­ത്തി­ന്റെ പേരിൽ പ്ര­ശ­സ്ത­മാ­യി­ത്തീർ­ന്ന ‘പൂ­വൻ­പ­ഴ’ത്തിൽ ഭാര്യ ജ­മീ­ലാ­ബീ­ബി­യു­ടെ നിർ­ബ­ന്ധ­ത്തി­നു­വ­ഴ­ങ്ങി രാ­ത്രി പൂ­വൻ­പ­ഴം വാ­ങ്ങാൻ പോയ ഭർ­ത്താ­വു് അ­ബ്ദുൽ­ഖാ­ദർ അനവധി ക­ഷ്ട­പ്പാ­ടു­കൾ സ­ഹി­ച്ചു് അ­ന്വേ­ഷി­ച്ചി­ട്ടും പൂ­വൻ­പ­ഴം കി­ട്ടാ­തെ മ­ട­ങ്ങു­ക­യാ­ണു്. പി­ന്നെ പകരം കി­ട്ടി­യ ഓ­റ­ഞ്ച് വാ­ങ്ങി­ക്കൊ­ണ്ടു വ­ന്ന­തും പി­ണ­ങ്ങി­യ ഭാ­ര്യ­യെ­ക്കൊ­ണ്ടു് പൂ­വൻ­പ­ഴ­മാ­ണു് എ­ന്നു് പ­റ­യി­ച്ചു് ഓ­റ­ഞ്ച് തീ­റ്റി­ക്കു­ന്ന­തു­മാ­ണു് ‘സംഭവം’. സ്ത്രീ­ക­ളു­ടെ പൊ­ങ്ങ­ച്ച­വും കു­ടും­ബ­ജീ­വി­ത­ത്തി­ലെ പ്രാ­ര­ബ്ധ­ങ്ങ­ളും സ്ത്രീ­പു­രു­ഷ ബ­ന്ധ­ത്തി­ലെ നൂ­ലാ­മാ­ല­ക­ളും നർ­മ്മ­മ­ധു­ര­മാ­യി ഇതിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. താൻ പ്ര­സ­വി­ക്കു­മ്പോ­ഴും ഡോ­ക്ടർ വരണം എ­ന്നു് പ­റ­ഞ്ഞു് ക­ര­ഞ്ഞു് ഡോ­ക്ട­റെ വ­രു­ത്തി­യ നി­ര­ക്ഷ­ര­യാ­യ ഒരു പെ­ണ്ണി­ന്റെ പൊ­ങ്ങ­ച്ച­മാ­ണു് ‘ഐ­ഷു­ക്കു­ട്ടി’യുടെ ഇ­തി­വൃ­ത്തം. സ്വ­ന്തം പ്ര­ണ­യാ­നു­ഭ­വ­ത്തി­ലെ നു­റു­ങ്ങു­ക­ളാ­ണു് ‘ഹു­ന്ത്രാ­പ്പി­ബു­സ്സാ­ട്ടോ’വിൽ ത­മാ­ശ­യാ­യി­ത്തീ­രു­ന്ന­തു്.

ഭ്ര­മ­കൽ­പ്പ­ന­ക­ളെ യാ­ഥാർ­ഥ്യം പോലെ അ­വ­ത­രി­പ്പി­ക്കു­ന്ന അ­പൂർ­വ്വ­മാ­യ രീതി ബ­ഷീ­റി­ന്റെ ചെ­റു­ക­ഥ­ക­ളിൽ കാണാം. ‘ഫാ­ന്റ­സി’ എ­ന്നു് സാ­ധാ­ര­ണ നി­ല­യ്ക്കു് പ­റ­യാ­വു­ന്ന അ­നു­ഭ­വ­ങ്ങൾ നടന്ന കാ­ര്യ­മാ­യി അ­വ­ത­രി­പ്പി­ക്കു­ക­യാ­ണ­ദ്ദേ­ഹം. ‘ഈ കഥ ജീ­വി­ത­ത്തി­ലെ അ­ത്ഭു­ത­സം­ഗ­തി­ക­ളിൽ ഒ­ന്നാ­ണു്’ എ­ന്നു് സാ­ക്ഷ്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് ആ­രം­ഭി­ക്കു­ന്ന ‘നീ­ല­വെ­ളി­ച്ചം’ എന്ന കഥ നോ­ക്കൂ: പ്രേ­ത­ബാ­ധ­യു­ള്ള­താ­യി വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ‘ഭാർ­ഗ്ഗ­വീ­നി­ല­യം’ എന്ന ഒ­ഴി­ഞ്ഞ ബം­ഗ്ലാ­വിൽ ക­ഥ­യെ­ഴു­താൻ വേ­ണ്ടി ഒ­റ്റ­യ്ക്കു താ­മ­സി­ക്കു­ക­യാ­ണു് ബഷീർ. ദുർ­മ­ര­ണം സം­ഭ­വി­ച്ച ഒരു യു­വ­തി­യു­ടെ പ്രേ­തം അവിടെ കു­ടി­പാർ­ക്കു­ന്നു എ­ന്നാ­ണു് വി­ശ്വാ­സം. ആ പ്രേ­ത­വു­മാ­യി ബഷീർ ലോ­ഹ്യ­ത്തി­ലാ­യി. എന്നു പ­റ­ഞ്ഞാൽ അ­വ­ളോ­ടു് സം­സാ­രി­ച്ചും കഥ പ­റ­ഞ്ഞും അ­വൾ­ക്കു് പാ­ട്ടു­കേൾ­പ്പി­ച്ചു­കൊ­ടു­ത്തും ഒ­ക്കെ­യ­ങ്ങ­നെ ക­ഴി­ഞ്ഞു പോ­കു­ന്നു. ഒരു ദിവസം എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ മ­ണ്ണെ­ണ്ണ തീർ­ന്നു് വി­ള­ക്കു് കെ­ട്ടു. മുറി പൂ­ട്ടി പു­റ­ത്തി­റ­ങ്ങി മ­ണ്ണെ­ണ്ണ­യു­മാ­യി തി­രി­ച്ചു വ­ന്നു് മുറി തു­റ­ന്നു നോ­ക്കു­മ്പോൾ കണ്ട അ­ത്ഭു­തം ഇ­ങ്ങ­നെ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു:

‘വെ­ള്ള­ച്ചു­മ­രു­ക­ളും മു­റി­യും നീല വെ­ളി­ച്ച­ത്തിൽ മു­ങ്ങി­നിൽ­ക്കു­ന്നു!… വെ­ളി­ച്ചം വി­ള­ക്കിൽ നി­ന്നു്… ര­ണ്ടി­ഞ്ച് നീ­ള­ത്തിൽ ഒരു വെ­ള്ള­ത്തീ­നാ­ളം… ഞാൻ അ­ത്ഭു­ത­സ്ത­ബ്ധ­നാ­യി അ­ങ്ങ­നെ നി­ന്നു: മ­ണ്ണെ­ണ്ണ­യി­ല്ലാ­തെ അ­ണ­ഞ്ഞു­പോ­യ വി­ള­ക്കു്, എ­ങ്ങ­നെ, ആരാൽ കൊ­ളു­ത്ത­പ്പെ­ട്ടു?… ഭാർ­ഗ­വീ­നി­ല­യ­ത്തിൽ ഈ നീ­ല­വെ­ളി­ച്ചം എ­വി­ടെ­നി­ന്നു­ണ്ടാ­യി?…’

‘പൂ­നി­ലാ­വിൽ’ എന്ന കഥ, സ­ഞ്ചാ­ര­ങ്ങൾ­ക്കി­ട­യിൽ നി­ലാ­വു­നി­റ­ഞ്ഞ പാ­തി­ര­യിൽ സ്ത്രീ എന്നു കരുതി ആ­ലിം­ഗ­നം ചെയ്ത അ­സ്ഥി­പ­ഞ്ജ­രം ഞെ­രി­ഞ്ഞു് കു­മ്മാ­യം­പോ­ലെ പൊ­ടി­ഞ്ഞു് ധൂ­ളി­യാ­യി ലോകം മു­ഴു­വൻ വ്യാ­പി­ക്കു­ന്ന­താ­യും പി­ന്നീ­ട­വ­യെ­ല്ലാം പൂ­നി­ലാ­വിൽ പ­റ്റി­ച്ചേർ­ന്നു വെ­ണ്മ­യോ­ടെ ചേ­രു­ന്ന­താ­യും ചി­ത്രീ­ക­രി­ക്കു­ന്നു.

യൗ­വ്വ­ന­കാ­ല­ത്തു് ഒ­രി­ക്കൽ ക­ടൽ­തീ­ര­ത്തു് ഒ­റ്റ­ക്കി­രി­ക്കു­മ്പോൾ പ­രി­പൂർ­ണ­ന­ഗ്ന­യും പ­ര­മ­സു­ന്ദ­രി­യു­മാ­യ ഒരു വെ­ളു­ത്ത സ്ത്രീ തന്റെ മു­മ്പിൽ­നി­ന്നു് കു­ളി­ക്കു­ന്ന­തും ദേ­ഷ്യ­പ്പെ­ട്ട­പ്പോൾ ശൃം­ഗാ­ര­ഭാ­വ­ത്തിൽ തന്നെ നോ­ക്കു­ന്ന­തും പി­ന്നെ പെ­ട്ടെ­ന്നു് അ­പ്ര­ത്യ­ക്ഷ­യാ­വു­ന്ന­തു­മാ­യ ‘അനുഭവ’ത്തി­ന്റെ ചി­ത്രീ­ക­ര­ണ­മാ­ണു് ‘നി­ലാ­വു കാ­ണു­മ്പോൾ’.

‘നി­ലാ­വു നി­റ­ഞ്ഞ പെ­രു­വ­ഴി­യിൽ’ എന്ന കഥ മ­റ്റൊ­രു അ­ത്ഭു­ത­മാ­ണു്. ബഷീർ പാ­തി­ര­ക്കു് പോ­ലീ­സി­നെ പേ­ടി­ച്ചോ­ടു­ക­യാ­ണു്. ഇ­തി­നി­ട­യിൽ ഒരു ക്ഷേ­ത്ര­ത്തി­നു സമീപം ഒരു യു­വാ­വു് കി­ട­ന്നു­രു­ളു­ന്ന­തു കണ്ടു. അ­ടു­ത്തു് ചെ­ന്നു് നോ­ക്കി­യ­പ്പോൾ ഒരു കാ­ള­യാ­യി ആ കോലം രൂ­പാ­ന്ത­ര­പ്പെ­ട്ടു!

നി­ലാ­വും പാ­തി­ര­യും ഇ­രു­ളും വെ­ളി­ച്ച­വും ഭയവും സ്നേ­ഹ­വും മി­ഥ്യ­യും യാ­ഥാർ­ത്ഥ്യ­വും അ­വ്യാ­ഖ്യേ­യ­മാ­യ ഏതോ പാ­ക­ത്തിൽ ഇ­ട­ക­ല­രു­ന്ന ഈ കഥകൾ പല മ­ട്ടിൽ വ്യാ­ഖ്യാ­നി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. യക്ഷി, ഭൂതം, പ്രേ­തം, പി­ശാ­ചു് തു­ട­ങ്ങി­യ­വ­യിൽ ബ­ഷീ­റി­നു­ള്ള വി­ശ്വാ­സം അ­ദ്ദേ­ഹ­ത്തി­ന്റെ ഭ്രാ­ന്തു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു് എ­ന്നു് ല­ളി­ത­മാ­യി ഇവയെ മ­ന­സ്സി­ലാ­ക്കു­ന്ന­വ­രു­ണ്ടു്. ഇ­വ­യെ­ല്ലാം വെ­ളി­ച്ച­ത്തി­ന്റെ രൂ­പ­ഭേ­ദ­ങ്ങ­ളെ കൊ­ണ്ടാ­ടു­ന്ന മ­ന­സ്സി­ന്റെ കാൽ­പ്പ­നി­ക­മി­ഥ്യ­ക­ളാ­വാം. ‘നീ­ല­വെ­ളി­ച്ച’ത്തി­ലെ ആരും കൊ­ളു­ത്താ­ത്ത വി­ള­ക്കു് ദൈ­വി­ക­സ്നേ­ഹ­ത്തി­ന്റെ പ്ര­തി­ബിം­ബ­മാ­വാം. ജീ­വി­ത­ത്തി­ന്റെ വി­ള­ക്കു് എ­രി­യു­ന്ന­തു് പു­റ­മെ­നി­ന്നു് വ­രു­ന്ന എ­ണ്ണ­കൊ­ണ്ട­ല്ലെ­ന്നും ഉ­ള്ളിൽ­നി­ന്നു് വ­രു­ന്ന സ്നേ­ഹ­ബു­ദ്ധി­യു­ടെ­യും ത്യാ­ഗ­ബോ­ധ­ത്തി­ന്റെ­യും എ­ണ്ണ­കൊ­ണ്ടാ­ണെ­ന്നും ബഷീർ അ­റി­ഞ്ഞി­രി­ക്കാം. ബഷീർ വെ­ളി­ച്ച­ത്തി­നു­വേ­ണ്ടി ക­ത്തി­ച്ചു­പി­ടി­ച്ച­തു് സ്വ­ന്തം ജീ­വി­തം ത­ന്നെ­യാ­ണു്.

സാ­മൂ­ഹ്യ­വി­മർ­ശ­ന­ത്തി­നു് പ­രി­ഹാ­സം ആ­യു­ധ­മാ­ക്കു­ന്ന­വ­യാ­ണു് ബ­ഷീർ­ക്ക­ഥ­ക­ളിൽ ന­ല്ലൊ­രു ഭാഗം. യു­ദ്ധം അ­വ­സാ­നി­ക്ക­ണ­മെ­ങ്കിൽ എ­ല്ലാ­വർ­ക്കും വ­ര­ട്ടു­ചൊ­റി വരണം എ­ന്നു് സി­ദ്ധാ­ന്തി­ക്കു­ന്ന ‘യു­ദ്ധം അ­വ­സാ­നി­ക്ക­ണ­മെ­ങ്കിൽ’ എന്ന കഥ ഉ­ദാ­ഹ­ര­ണം.

അ­നു­ഭ­വ­മാ­ണു് ബ­ഷീർ­ക്ക­ഥ­ക­ളു­ടെ അ­സം­സ്കൃ­ത­വ­സ്തു. ഏതു് പ്ര­മേ­യം ആ­വി­ഷ്ക­രി­ക്കു­മ്പോ­ഴും വാ­യ­ന­ക്കാ­രു­ടെ വൈ­കാ­രി­കാ­നു­ഭ­വ­മാ­യി മാറുക എ­ന്ന­താ­ണു് അ­വ­യു­ടെ സ്വ­ഭാ­വം. ഒ­റ്റ­പ്പെ­ട്ട വ്യ­ക്തി­ക­ളെ­യാ­ണു് സാ­മാ­ന്യ­മാ­യി ഈ കഥകൾ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. ആ വ്യ­ക്തി­കൾ ഉ­ള്ളി­ന്റെ ഉ­ള്ളിൽ രാ­ഷ്ട്ര­ത്തി­ന്റെ­യും സ­മൂ­ഹ­ത്തി­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും മു­റി­വു­കൾ പേ­റു­ന്ന­വ­രാ­ണു്. സ­മൂ­ഹ­ത്തിൽ­നി­ന്നു് വ്യ­ക്തി­യി­ലേ­ക്കു് എ­ന്ന­ത­ല്ല, വ്യ­ക്തി­യിൽ­നി­ന്നു് സ­മൂ­ഹ­ത്തി­ലേ­ക്കു് എ­ന്ന­താ­ണു് അ­വ­യു­ടെ ദിശ.

മ­ല­യാ­ള­ത്തി­ലെ എ­ക്കാ­ല­ത്തെ­യും മ­ഹ­ത്താ­യ ചെ­റു­ക­ഥ­ക­ളിൽ ചി­ല­തു് എ­ഴു­തി­യ­തു് ബ­ഷീ­റാ­ണു്. കു­റ­ച്ചു പേജിൽ വർ­ത്ത­മാ­ന­കാ­ല­ജീ­വി­ത സാ­ഹ­ച­ര്യ­ങ്ങൾ സ്വ­ന്ത­മാ­യ ഒരു ദർ­ശ­ന­ത്തോ­ടു­കൂ­ടി അ­ട­യാ­ള­പ്പെ­ടു­ത്തി­യ ആ കഥകൾ ചെ­റു­ക­ഥ എന്ന സാ­ഹി­ത്യ­രൂ­പം കേ­ര­ള­ത്തിൽ വി­പു­ല­പ്ര­ചാ­രം നേ­ടു­ന്ന­തി­നു് വളരെ സ­ഹാ­യി­ച്ചി­ട്ടു­ണ്ടു്.

മലയാള ചെ­റു­ക­ഥ­യു­ടെ രൂ­പ­വും ഭാ­വ­വും മാ­റ്റി­ത്തീർ­ക്കു­ന്ന­തിൽ ഈ കഥകൾ നൽകിയ സം­ഭാ­വ­ന വ­ലു­താ­ണു്. സ്വാ­ത­ന്ത്ര്യ­സ­മ­രം­പോ­ലെ ഉ­ദാ­ത്ത­മാ­യ ജീ­വി­താ­നു­ഭ­വ­ങ്ങ­ളു­ടെ കഥയും (അമ്മ) പെൺ­കി­ടാ­വി­ന്റെ കീ­ഴ്‌­വാ­യു പോ­കു­ന്ന കൂ­ട്ട­ത്തിൽ പ്ര­ണ­യ­ത്തി­ന്റെ കാ­റ്റ് പോ­കു­ന്ന കഥയും (ഭർർർ­റ്!) അ­ദ്ദേ­ഹം ഒ­രു­പോ­ലെ എ­ഴു­തും! ‘കഥ’യുള്ള ക­ഥ­ക­ളെ­യും ആ­ദ്യ­മ­ധ്യാ­ന്ത­പ്പൊ­രു­ത്ത­മു­ള്ള ക­ഥ­ക­ളെ­യും കൊ­ണ്ടാ­ടി­യ സാ­ഹി­ത്യ­പാ­ര­മ്പ­ര്യ­ത്തി­ന്റെ വി­ധി­വി­ല­ക്കു­ക­ളെ ലം­ഘി­ക്കു­ന്ന അ­നൗ­പ­ചാ­രി­ക­വും അ­ന­ലം­കൃ­ത­വും ആയ ഈ ക­ഥാ­ലോ­കം നിർ­മ്മി­ക്കു­ന്ന­തു്, സാ­മൂ­ഹ്യ­ജീ­വി­ത­ത്തി­ന്റെ അ­രി­കി­ലും മൂ­ല­യി­ലും കി­ട­ക്കു­ന്ന ദ­രി­ദ്ര­രും അ­ധഃ­സ്ഥി­ത­രും ക­ള്ള­ന്മാ­രും ത­ട­വു­പു­ള്ളി­ക­ളും ലൈം­ഗി­ക­ത്തൊ­ഴി­ലാ­ളി­ക­ളും ദുഃ­ഖി­ത­രും അ­സം­ഘ­ടി­ത­രും ആയ മ­നു­ഷ്യ­ജീ­വി­ക­ളാ­ണു്.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Cherukathakal (ml: ചെ­റു­ക­ഥ­കൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Cherukathakal, എം. എൻ. കാ­ര­ശ്ശേ­രി, ചെ­റു­ക­ഥ­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Shadow over Innsmouth, a painting by Taeyeon Kim . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.