വ്യശ്വപുത്രൻ വിശ്വമനസ്സ് ഋഷി; ഉഷ്ണിക്ക് ഛന്ദസ്സ്; അഗ്നി ദേവത. (‘ദ്വാരകാമന്ദിരം’പോലെ)
നീളെപ്പുക പാറിപ്പോനെ;
ദുർഗ്രഭാസ്സിനെസ്സംപൂ –
ജിയ്ക്ക,ജാതവേദസ്സിനെ!1
കണ്ട വിശ്വമനസ്സേ, നീ
വൈരമെന്നതില്ലാത്തോനു
തേരുകൾ നല്കുമഗ്നിയെ!2
വഹ്നി പിടിച്ചടക്കീടും;
നേരറിഞ്ഞു മന്ത്രപൂജ്യൻ
നേടിവെയ്ക്കും, ധനങ്ങളും!3
പൊള്ളിയ്ക്കും പല്ലുള്ളവന്റെ
ഉജ്ജ്വാലിതനാമിവന്റെ
നൽജ്യോതിസ്സു പൊങ്ങീ നവ്യം!4
ചേരും ഭവാൻ ശുഭക്രതോ,
സ്തോത്രങ്ങൾ കേട്ടുയർന്നാലും,
ചീർത്തു കത്തും ജ്വാലയോടേ!5
ബ്ഭവ്യസ്തുത്യാ ഗമിച്ചാലും:
ഹവ്യങ്ങളെ വഹിയ്ക്കുന്ന
ദിവ്യദൂതനാണല്ലോ, ഭവാൻ!6
ദഗ്നിയെ ഞാൻ വിളിച്ചീടാം;
വാഴ്ത്തിപ്പാടാ, മപ്പൂർവനെ; –
ക്കീർത്തിയ്ക്കാം, നിങ്ങൾക്കായേവം.7
വൃത്തനെസ്സമർത്ഥേഷ്ടിയാൽ
തൃപ്തനാക്കിതീർത്തിട്ടല്ലോ,
സത്രവാങ്കലുതിർപ്പിപ്പൂ!8
യജ്ഞസംയുതനെ നിങ്ങൾ
ഹവ്യസ്ഥാനേ പുകഴ്ത്തുവിൻ,
ചൊവ്വിൽ ക്രതുകാമന്മാരേ!9
ക, സ്മദ്യജ്ഞം, വ്യവസ്ഥിതം:
മർത്ത്യഹോതാവാമിദ്ദേഹ –
മുത്തമയശസ്വിയല്ലോ!10
യദ്ദീപ്തോരുകിരണങ്ങൾ
ഇഷ്ടം പൊഴിച്ച,ശ്വങ്ങൾതൻ –
മട്ടിൽബ്ബലം കാണിയ്ക്കുന്നു!11
തുംഗവീര്യം ധനമാ നീ;
യുദ്ധത്തിലും കാക്കുക,സ്മൽ –
പുത്രപൗത്രന്മാരിലും നീ!12
വർത്തിയ്ക്കുന്ന വിശാംപതി
തീഷ്ണനഗ്നി തുരത്തുമേ,
രാക്ഷസന്മാരെപ്പേരെയും!13
ച്ചഗ്നേ,വീര,വിശാംപതേ,
പൊള്ളിച്ചു നീറാക്കേണമേ,
കള്ളരാക്ഷസരെബ്ഭവാൻ!14
നഗ്നിയ്ക്കർപ്പിയ്ക്കുമോ, ഹവ്യം;
ആയവങ്കലാളാകില്ല,
മായകൊണ്ടും വൈരിമർത്ത്യൻ!15
സ്വത്തേകുമങ്ങയ്ക്കൻപേറ്റീ;
ഉജ്ജ്വലിപ്പിയ്ക്കാവൂ, ഞങ്ങ –
ളുച്ചസമ്പത്തിനാ നിന്നെ – !16
ജാതനുശനസ്സു നിന്നെ –
മേധം മനുവിന്നായ്ച്ചെയ്യും
ജാതവേദസ്സായ നിന്നെ!17
പേതരുമ്പർ നിന്നെത്തന്നെ;
മുഖ്യനാമബ്ഭവാൻ ദേവ,
വെക്കം യജ്ഞാർഹനാകേണം!18
കർമ്മപടു മനുഷ്യനും
കൃഷ്ണവർത്മാവിനെ, ശ്ശുദ്ധി –
കൃത്തിനെ, നിർമ്മരണനെ!19
മഗ്നിയെ വിളിപ്പൂ, ഞങ്ങൾ
കത്തിയാളും സുപ്രഭനെ,
മർത്ത്യേഡ്യനെ, നിർജ്ജരനെ20
മർത്ത്യനിവന്നേകും, ഹവ്യം;
ഭൂരിപുഷ്ടി നേടു,മവൻ
വീരയുക്തയശസ്സുമേ!21
സ്സഗ്നിയിങ്കലണയുന്നു,
സുക്രതുവിലവിസ്സേന്തും
സ്രുക്കു നമസ്കാരത്തോടെ!22
മഗ്നിയെ നാം, വ്യശ്വൻപോലേ
സേവിയ്ക്കാവൂ, മന്യങ്ങളാ –
മീ വരിഷ്ഠസ്തവങ്ങളാൽ!23
മഗ്നിയെ സ്തവത്താലിപ്പോൾ
വൈയശ്വർഷേ,പൂജിച്ചാലും,
നിയാസ്ഥൂരയൂപൻപോലെ!24
സൂനു, പുരാതന,നഗ്നി;
അദ്ദേഹത്തെ സ്തുതിയ്ക്കുന്നു,
ബുദ്ധിമാന്മാരവനാർത്ഥം.25
മർത്ത്യഹവ്യങ്ങൾക്കമായി
വർത്തിച്ചാലും, ദർഭപ്പുല്ലിൽ
സ്തുത്യതയാലഗ്നേ, ഭവാൻ!26
നല്കെ,ങ്ങൾക്കു പുരുകാമ്യം,
സന്തതിസദ്വീര്യയശ –
സ്സംയുക്തമാം ധനം ഭവാൻ!27
യൗവനസ്ഥതമ, സദാ
ചേലിൽസ്സാമം ചൊല്ലും പെരു –
താളുകൾക്കയയ്ക്ക, ധനം!28
നീയെങ്ങൾക്കു തുറന്നാലും,
ഉത്തമസ്വത്തിലെദ്ദേയ –
വസ്തുവും ഗോവന്നങ്ങളും29
യുക്തരാം രണ്ടരചരെ –
മിത്രാവരുണരെ – പ്പൂകൾ
മെത്തുമഗ്നേ, വിളിയ്ക്ക, നീ!30
[1] ഋഷി അന്തരാത്മാവിനോടു പറയുന്നു: എതിർപ്പോൻ – ശത്രുക്കളെ. ദുർഗ്രഹഭാസ്സ് – പിടിയ്ക്കാവതല്ലാത്ത പ്രകാശത്തോടുകൂടിയവൻ.
[2] വൈരമെന്നതില്ലാത്തോനു – ജഗൽസ്നേഹിയായ യജമാനന്ന്. തേരുകൾ രഥാദിവിഭവങ്ങൾ.
[3] അന്നരസങ്ങൾ – യജ്ഞവിഹീനരുടെ അന്നങ്ങളും പേയങ്ങളും. നേരറിഞ്ഞു – ‘ഇവർ ദേവകൾക്കു ഹവിസ്സർപ്പിക്കുന്നില്ല’ എന്നു മനസ്സിലാക്കി. ധനങ്ങളും, – അവരുടെ സമ്പത്തും നേടിവെയ്ക്കും, പിടിച്ചടക്കും.
[4] ഇല്ലം – യജമാനഗൃഹം. പല്ലു് – ജ്വാല. ഉജ്ജ്വാലിതൻ = ഉജ്ജ്വലിപ്പിയ്ക്കപ്പെട്ടവൻ. നവ്യം – ഹവിസ്സുകൊണ്ടു് വീണ്ടും വീണ്ടും വളർത്തപ്പെടുന്നതിനാൽ നൂതനമായിട്ടുള്ളതു്.
[5] പ്രത്യക്ഷോക്തി.
[6] ഭവ്യസ്തുത്യാ = നല്ല സ്തോത്രത്തോടുകൂടി. ഗമിച്ചാലും – ഹവിസ്സു ദേവന്മാർക്കു കൊടുക്കാൻ.
[7] യഷ്ടാക്കളോടു്: ഭവദഗ്നി – നിങ്ങളുടെ, നിങ്ങൾ യജിയ്ക്കുന്ന, അഗ്നി. പൂവൻ = പുരാതനൻ. നിങ്ങൾക്കായ് – നിങ്ങൾക്കുവേണ്ടി. ഏവം = ഇങ്ങനെ, ഈ സൂക്തംകൊണ്ടു്. കീർത്തിയ്ക്കാം = സ്തുതിയ്ക്കാം.
[8] വിചിത്രവൃത്തൻ = അദ്ഭുതകർമ്മാവ്. സമർത്ഥേഷ്ടിയാൽ – ഫലോൽപാദനസമർത്ഥമായ യജ്ഞംകൊണ്ടു്. സത്രവാൻ – യഷ്ടാവ്. ഉതിർപ്പിപ്പൂ – അഭീഷ്ടങ്ങളെ വർഷിപ്പിയ്ക്കുന്നു. അധ്വര്യുക്കൾ എന്നു കർത്തൃപദം അധ്യാഹരിയ്ക്കണം.
[9] യഷ്ടാക്കളോടു്: ഹവ്യസ്ഥാനേ = ഹവിസ്സു വെച്ചേടത്തു്. ക്രതുകാമന്മാർ – യജമാനന്മാർ.
[10] വ്യവസ്ഥിതമായ അസ്മദ്യജ്ഞം, നമ്മുടെ യാഗം, അംഗിരശ് ശ്രേഷ്ഠങ്കൽ, അഗ്നിയിങ്കൽ, ചെല്ലട്ടെ. മർത്ത്യഹോതാവ് = മർത്ത്യരിൽ ഹോമനിഷ്പാദകൻ.
[11] അദ്ദീപ്തോരുകിരണങ്ങൾ = ആ തിളങ്ങുന്ന വലിയ രശ്മികൾ. അശ്വങ്ങൾതൻമട്ടിൽ ബലം കാണിയ്ക്കുന്നു – കുതിരകൾപോലെ പായുന്നു.
[12] തുംഗവീര്യം – മികച്ച വീര്യത്തോടുകൂടിയതു്. കാക്കുക – ധനം രക്ഷിച്ചാലും.
[13] വിശാംപതി = പ്രജാപാലകൻ. തീക്ഷ്ണൻ – ഉജ്ജ്വലൻ.
[14] അഭ്യഗ്രം = നൂതനം. കള്ളരാക്ഷസർ = മായാവികളായ രക്ഷസ്സുകൾ.
[15] ആയവങ്കൽ – അവനെ കീഴടക്കാൻ.
[16] പ്രത്യക്ഷകഥനം: വൃക്ഷകാമൻ – വൃഷ്ടികർത്താവിനെ ഇച്ഛിച്ചു്. അൻപേറ്റി – ഹവിസ്സുകളാൽ പ്രീതി വരുത്തി. വ്യശ്വനെന്നപോലെ ഞങ്ങളും അങ്ങയെ ഉജ്ജ്വലിപ്പിയ്ക്കാവൂ.
[17] കവിജാതൻ = കവിയുടെ പുത്രൻ. മേധം = യാഗം. മനുവിനായതു് – മനുവിന്റെ ഗൃഹത്തിൽ.
[18] സമുപേതർ = ഒന്നിച്ചുകൂടിയവർ. യജ്ഞാർഹനാകേണം – ദേവകൾക്കു ഹവിസ്സു കൊണ്ടുകൊടുക്കണമെന്നു താൽപര്യം.
[19] പരോക്ഷവചനം: ശുദ്ധികൃത്തു് = ശുദ്ധിയുണ്ടാക്കുന്നവൻ. നിർമ്മരണൻ = മരണരഹിതൻ.
[20] പുരാണൻ = പുരാതനൻ. മർത്ത്യേഡ്യൻ = മനുഷ്യരാൽ സ്തുതിയ്ക്കപ്പെടേണ്ടവൻ.
[22] അവിസ്സ് = ഹവിസ്സ്.
[24] യജമാനവാക്യം: ഗൃഹ്യൻ – ഗൃഹത്തിൽ അരണിമഥനത്താൽ ജാതൻ വൈയശ്വർഷേ = ഹേ വ്യശ്വപുത്രനായ ഋഷേ, വിശ്വമനസ്സേ. സ്ഥൂരമയൂപൻ – ഒര്യഷി.
[25] വൃക്ഷസൂനു – അരണിജാതൻ. അവനാർത്ഥം = രക്ഷയ്ക്കുവേണ്ടി.
[26] സുസ്ഥമഹാന്മാർ – സ്തുതിപ്പാൻ നില്ക്കുന്ന മഹാന്മാർ. വർത്തിച്ചാലും = ഇരുന്നാലും. മഹാന്മാരുടെയെല്ലാം സ്തോത്രം കേൾപ്പാനും, മനുഷ്യരുടെ ഹവിസ്സു ഭുജിപ്പാനുമായി ഭവാൻ ദർഭവിരിയിൽ ഇരുന്നാലും.
[27] പുരുവരേണ്യങ്ങൾ – ഗോക്കൾ മുതലായ വളരെസ്സമ്പത്തുകൾ.
[28] യൗവനസ്ഥതമ = അതിയുവാവേ.
[29] ഉത്തമസ്വത്തിലെദ്ദേയവസ്തു – മഹത്തായ സമ്പത്തിൽ, കൊടുക്കാവുന്നതോ ആ വസ്തു.
[30] പ്രായേണ കർമ്മത്തിൽ മിത്രവരുണന്മാരോടുകൂടിയത്രേ, അഗ്നി വർത്തിയ്ക്കുക.